സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-07-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വാ­യ­ന­ക്കാ­രേ ഉ­റ­ങ്ങൂ, ഉ­റ­ങ്ങൂ

“ഞാൻ വാ­യ­ന­ശാ­ല­യിൽ പോയി. അ­വി­ടെ­യാ­കെ അ­ല­മാ­രി­കൾ. അ­ല­മാ­രി­കൾ നിറയെ പു­സ്ത­ക­ങ്ങൾ. എ­ല്ലാം നല്ല പു­സ്ത­ക­ങ്ങൾ: വി­ശേ­ഷി­ച്ചും ര­ണ്ടെ­ണ്ണം ഉ­ത്ത­മ­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ. ര­ണ്ടും എ­ടു­ത്തു വീ­ട്ടിൽ­ക്കൊ­ണ്ടു­പോ­ര­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു എ­നി­ക്കു്. എ­ങ്കി­ലും ഫ­ല­മെ­ന്തു്? ഒരേ സ­മ­യ­ത്തു രണ്ടു പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­ന്ന­തു് എ­ങ്ങി­നെ? ഒ­ന്ന­ല്ലേ വാ­യി­ക്കാൻ പറ്റൂ. അ­തി­നാൽ ഞാൻ ഒരു പു­സ്ത­കം മാ­ത്രം എ­ടു­ത്തു.” എന്റെ ഈ വാ­ക്യ­ങ്ങൾ­ക്കു ഭം­ഗി­യി­ല്ലാ­യി­രി­ക്കാം. പക്ഷേ, അ­വ­യ്ക്കു സ്പ­ഷ്ട­ത ഇ­ല്ലെ­ന്നു് ആരും പ­റ­യു­ക­യി­ല്ല. ഈ വാ­ക്യ­ങ്ങൾ പ്ര­ദാ­നം ചെ­യ്യു­ന്ന ആ­ശ­യ­ങ്ങൾ തന്നെ ഇ­ന്ന­ത്തെ ഒരു ക­ഥാ­കാ­ര­നു് ആ­വി­ഷ്ക്ക­രി­ക്കാ­നു­ണ്ടെ­ന്നി­രി­ക്ക­ട്ടെ. അയാൾ എ­ഴു­തു­ന്ന­തു് ഇ­ങ്ങ­നെ അ­വ­ക്ര­മാ­യ രീ­തി­യി­ലാ­യി­രി­ക്കു­ക­യി­ല്ല. സ­ങ്കീർ­ണ്ണ­മാ­യ മ­ട്ടിൽ, ദുർ­ഗ്ര­ഹ­മാ­യ രീ­തി­യിൽ അയാൾ എ­ഴു­തി­യേ­ക്കും:

images/BenedettoCroce01.jpg
ബ­നി­ഡ­റ്റോ ക്രോ­ച്ചെ

“കിളി കാ­ട്ടി­ലേ­ക്കു പ­റ­ന്നു. അ­വി­ടെ­യാ­കെ വൃ­ക്ഷ­ങ്ങൾ. വൃ­ക്ഷ­ങ്ങ­ളി­ലാ­കെ ഇലകൾ. കൊ­ഴു­ത്തു­മി­നു­ത്തു് ഇലകൾ. ര­ണ്ടി­ല­കൾ­ക്കു ഭംഗി കൂ­ടു­ത­ലു­ണ്ടു്. ര­ണ്ടി­ല­ക­ളി­ലും­കൂ­ടി ഒ­രു­മി­ച്ചി­രി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു കി­ളി­ക്കു്. എ­ങ്കി­ലും അതു് എ­ങ്ങ­നെ­യാ­ണു ക­ഴി­യു­ക. ഒരു സ­മ­യ­ത്തു കി­ളി­ക്കു് ഒ­രി­ല­യി­ല­ല്ലേ ഇ­രി­ക്കാൻ പറ്റു. കിളി ഒ­രി­ല­യിൽ ഇ­രു­ന്നു.” ഈ വാ­ക്യ­ങ്ങൾ വാ­യി­ക്കു­ന്ന­യാ­ളി­നു് അ­വ­യു­ടെ വാ­ച്യാർ­ത്ഥം മാ­ത്ര­മേ മ­ന­സ്സി­ലാ­കൂ. ആ വാ­ച്യാർ­ത്ഥ­ത്തി­ന­ല്ല സാം­ഗ­ത്യ­മെ­ന്നു് എ­ഴു­ത്തു­കാ­രൻ പ്ര­സ്താ­വി­ച്ചാൽ, “ഇതു ദുർ­ഗ്ര­ഹ­മാ­ണു്” എന്നു വാ­യ­ന­ക്കാ­രൻ പ്ര­സ്താ­വി­ക്കും. ഉടനെ എ­ഴു­ത്തു­കാ­രൻ വാ­യ­ന­ക്കാ­ര­നെ വി­ഡ്ഢി­യെ­ന്നും വി­വ­ര­മി­ല്ലാ­ത്ത­വ­നെ­ന്നും മ­റ്റും വി­ളി­ക്കാൻ തു­ട­ങ്ങും. ഒ­ന്നി­നു പകരം മ­റ്റൊ­ന്നു പ­റ­ഞ്ഞാൽ ക­ല­യാ­യി എന്നു പലരും തെ­റ്റി­ദ്ധ­രി­ച്ചു വ­ച്ചി­രി­ക്കു­ന്ന കാ­ല­ഘ­ട്ട­ത്തി­ലാ­ണു നാം ജീ­വി­ക്കു­ന്ന­തു്. “സൂ­ര്യൻ ഉ­ദി­ച്ചി­ല്ല” എന്നു പ­റ­യു­ന്ന­തി­നു പകരം “ശ­ങ്ക­ര­പി­ള്ള കി­ട­ക്ക­യിൽ നി­ന്നു് എ­ണീ­റ്റി­ല്ല” എന്നെ ഇ­ക്കൂ­ട്ടർ പറയൂ. ഞാൻ ആ­രെ­യും പ­രി­ഹ­സി­ക്കു­ക­യ­ല്ല. സ­ത്യ­ത്തി­ലേ­ക്കു കൈ ചൂ­ണ്ടു­ക­യാ­ണു്. ഇ­മ്മ­ട്ടി­ലു­ള്ള ലാ­ക്ഷ­ണി­ക­പ്ര­സ്താ­വ­ങ്ങൾ­ക്കു ക­ല­യു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ല. അവ അ­ല­ങ്കാ­ര­വി­ദ്യ­യു­ടെ സ­ന്ത­തി­കൾ മാ­ത്ര­മാ­ണു്. 5-ാം ലക്കം “മ­ല­യാ­ള­നാ­ട്ടി”ന്റെ 22-ാം പു­റ­ത്തിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന ചെ­റു­ക­ഥ വാ­യി­ച്ചു­നോ­ക്കു­ക (ശ്രീ. ടി.ആർ. എ­ഴു­തി­യ “എന്റെ വീ­ട്ടിൽ ചോളം സൂ­ക്ഷി­ക്കു­ന്ന­തു് എ­വി­ടെ­യാ­ണു്?”). ആ­ദ്യ­ത്തെ വാ­യ­ന­കൊ­ണ്ടു് അർ­ത്ഥം പി­ടി­കി­ട്ടു­ക­യി­ല്ല ആർ­ക്കും. പല പ­രി­വൃ­ത്തി വാ­യി­ക്കു­മ്പോൾ ക­ഥാ­കാ­രൻ വർ­ണ്ണി­ക്കു­ന്ന­തു ലൈം­ഗി­ക­വേ­ഴ്ച­യാ­ണെ­ന്നു മ­ന­സ്സി­ലാ­കും. ഗർ­ഭാ­ധാ­ര­ണം ന­ട­ക്കു­ന്നി­ല്ലെ­ന്നും നാം ഗ്ര­ഹി­ക്കും. ചോളം ഗർ­ഭ­സ്ഥ­ശി­ശു­വാ­ണെ­ന്ന വ­സ്തു­ത ഒ­രു­പ­ക്ഷേ, മ­ന­സ്സി­ലാ­യി­യെ­ന്നു വരാം, മ­ന­സ്സി­ലാ­യി­ല്ലെ­ന്നും വരാം. ‘മാ­തൃ­ഭൂ­മി’യുടെ 14-ാം ല­ക്ക­ത്തിൽ ശ്രീ. എൻ. എസ്. മാധവൻ എ­ഴു­തി­യി­ട്ടു­ള്ള “പക്ഷി” എന്ന കൊ­ച്ചു­ക­ഥ നോ­ക്കു­ക. ക­ടൽ­ക്കാ­ക്ക, അ­തി­ന്റെ വ­യ­റ്റി­ലെ മുട്ട, മുട്ട പു­റ­ത്തേ­ക്കു പോരാൻ സ­ഹാ­യി­ക്കു­ന്ന സു­ഷി­രം, അതു കണ്ടു ഞെ­ട്ടു­ന്ന കു­ട്ടി ഇ­ങ്ങ­നെ കു­റെ­ക്കാ­ര്യ­ങ്ങൾ പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്നു. ഒ­ടു­വിൽ കു­ട്ടി­യു­ടെ ത­ല­യോ­ടി­ന്റെ മു­റി­വിൽ­നി­ന്നു് ഒരു കൂണു മു­ള­ച്ച­താ­യി ഒരു പ്ര­സ്താ­വ­വും. ജ­ന­ന­മെ­ന്ന പ്ര­ക്രി­യ­യു­ടെ മ­ഹാ­ദ്ഭു­ത­മാ­കാം ഈ ക­ഥാ­കാ­രൻ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. ഇ­വി­ടെ­യും ഒ­ന്നി­നു പകരം മ­റ്റൊ­ന്നു പ­റ­ഞ്ഞാൽ സാ­ഹി­ത്യ­മാ­കും എന്ന തെ­റ്റി­ദ്ധാ­ര­ണ­യാ­ണു് ഉ­ള്ള­തു്. വാ­യ­ന­ക്കാ­ര­നു് അ­മ്പ­ര­പ്പു് ഉ­ള­വാ­ക്ക­ലാ­ണു സാ­ഹി­ത്യ­ത്തി­ന്റെ ധർ­മ്മ­മെ­ന്നു് ഇവർ ര­ണ്ടു­പേ­രും ധ­രി­ച്ചു­വ­ച്ചി­രി­ക്കു­ന്നു­വെ­ന്നാ­ണു നാം ഈ ക­ലാ­ഭാ­സ­ങ്ങ­ളിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കു­ക. ഇ­ങ്ങ­നെ­യു­ള്ള­വ­രെ മുൻ­കൂ­ട്ടി ക­ണ്ടു­കൊ­ണ്ടു ഗോ­യ്ഥേ പ­റ­ഞ്ഞു: “പ്രാ­ചീ­നർ ജീ­വി­ത­ത്തെ ചി­ത്രീ­ക­രി­ച്ചു. നാം പ­ര­മ­ഫ­ല­ത്തെ ചി­ത്രീ­ക­രി­ക്കു­ന്നു. അവർ ഭ­യ­ജ­ന­ക­മാ­യ­തു് ആ­വി­ഷ്ക്ക­രി­ച്ചു. നാം ഭ­യ­പ്പെ­ടു­ത്തു­ന്ന മ­ട്ടിൽ ആ­വി­ഷ്ക­രി­ക്കു­ന്നു.” വാ­യ­ന­ക്കാ­ര­നെ ച­ലി­പ്പി­ക്കാൻ­വേ­ണ്ടി­മാ­ത്രം ക­രു­തി­ക്കൂ­ട്ടി സാ­ഹി­ത്യം ര­ചി­ക്കു­ന്ന­വ­രെ ഗോ­യ്ഥേ തു­ടർ­ന്നു­ള്ള വാ­ക്യ­ങ്ങ­ളി­ലും പ­രി­ഹ­സി­ക്കു­ന്നു­ണ്ടു്. പക്ഷേ, ഗോ­യ്ഥേ തു­ട­ങ്ങി­യ­വ­രെ പഴയ പ­യ്യ­ന്മാ­രെ­ന്നാ­ണു് ഇ­പ്പോ­ഴ­ത്തെ സാ­ഹി­ത്യ­കാ­ര­ന്മാർ വി­ളി­ക്കു­ന്ന­തു്. പഴയ പ­യ്യ­നോ പുതിയ പ­യ്യ­നോ ആ­രു­മാ­ക­ട്ടെ. ഗോ­യ്ഥേ പ­റ­ഞ്ഞ­താ­ണു സത്യം. കഥ സ്വയം സം­സാ­രി­ക്ക­ണം. ക­ഥാ­കാ­രൻ അതിൽ ക­യ­റി­നി­ന്നു സം­സാ­രി­ക്ക­രു­തു്. ടി.ആർ. എന്ന ക­ഥാ­കാ­രൻ സ്വ­ന്തം കഥയിൽ ചാ­ടി­ക്ക­യ­റി­നി­ന്നു് അ­ശ്ലീ­ലം വി­ള­മ്പു­ന്നു. മാധവൻ അ­ത്ര­ക­ണ്ടു് അ­ശ്ലീ­ലം വി­ള­മ്പു­ന്നി­ല്ല എ­ന്നേ­യു­ള്ളൂ. ര­ണ്ടു­പേ­രു­ടേ­യും കൃ­തി­കൾ വി­കൃ­തി­ക­ളാ­ണു്; ക­ലാ­ഭാ­സ­ങ്ങ­ളാ­ണു്; ക­പ­ട­ര­ച­ന­ക­ളാ­ണു്. എ­ന്നാൽ അ­ത്യ­ന്താ­ധു­നി­ക­ത­യെ ആ­ശ്ലേ­ഷി­ച്ചു­ന­ട­ക്കു­ന്ന ശ്രീ. എം. പി. നാ­രാ­യ­ണ­പി­ള്ള മ­നോ­ഹ­ര­മാ­യ ഒരു ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു (മാ­തൃ­ഭൂ­മി). ഒരു ക്യാ­ഷ്യർ “ക്യാ­ഷ്ബോ­ക്സ്” അ­ട­ച്ച­പ്പോൾ ആ­യി­രം­രൂ­പാ കു­റ­വു­ള്ള­താ­യി­ക്ക­ണ്ടു. അയാൾ സു­ഹൃ­ത്താ­യ മ­റ്റൊ­രു ക്യാ­ഷ്യ­റെ സ­മീ­പി­ച്ചി­രി­ക്ക­യാ­ണു സ­ഹാ­യി­ക്കാ­നു­ള്ള അ­ഭ്യർ­ത്ഥ­ന­യു­മാ­യി. ര­ണ്ടാ­മ­ത്തെ ക്യാ­ഷ­റു­ടെ ധർ­മ്മ­ബോ­ധം ഉ­ണ­രു­ന്നു. അ­യാ­ളു­ടെ ചി­ത്ത­ചാ­ഞ്ച­ല്യ­ത്തേ­യും ധർ­മ്മ­തൽ­പ­ര­ത­യേ­യും ക­ലാ­സു­ന്ദ­ര­മാ­യി നാ­രാ­യ­ണ­പി­ള്ള ചി­ത്രീ­ക­രി­ക്കു­ന്നു. ഇവിടെ അ­ത്യു­ക്തി­യി­ല്ല, ക­ലാ­കാ­ര­ന്റെ ഭാ­ഷ്യ­മി­ല്ല. കല കലയെ മ­റ­ച്ചു­വ­യ്ക്കു­ന്നു. അ­ത്യാ­ന്താ­ധു­നി­കർ ഇ­മ്മ­ട്ടി­ലെ­ഴു­തി­യാൽ ആർ­ക്കു പ­രാ­തി­പ്പെ­ടാൻ അ­വ­കാ­ശം? മലയാള നാ­ട്ടിൽ ഒരു ചെ­റു­ക­ഥ­കൂ­ടി­യു­ണ്ടു് ന­മ്മു­ടെ നി­രൂ­പ­ണ­ത്തി­നു വി­ധേ­യ­മാ­കേ­ണ്ട­താ­യി; ശ്രീ. മു­ര­ളീ­ധ­രൻ എ­ഴു­തി­യ ‘മ­ര­ണ­ത്തി­ന്റെ മണം’. അ­ച്ഛ­ന്റെ മ­ര­ണ­ത്തിൽ ആ­കു­ല­നാ­കു­ന്ന മ­ക­നെ­യാ­ണു് ആ കഥയിൽ നാം കാണുക. പക്ഷേ, മു­ര­ളീ­ധ­ര­ന്റെ കൗ­തു­കം മു­ഴു­വൻ ബ­ഹു­ശ­ബ്ദ­ത്വ­ത്തിൽ വിലയം കൊ­ള്ളാ­നാ­ണു്. സം­വേ­ദ­ന­ങ്ങൾ­ക്കും വി­കാ­ര­ങ്ങൾ­ക്കും രൂപം നൽ­കു­ന്ന യ­ഥാർ­ത്ഥ­ക­ലാ­കാ­രൻ ഇ­ങ്ങ­നെ ബ­ഹു­ഭാ­ഷി­ത­യിൽ ത­ല്പ­ര­നാ­വു­ക­യി­ല്ല.

images/KahlilGibran1913.jpg
ഖലീൽ ജി­ബ്രാൻ

ഞാൻ ഏ­റ്റ­വും ബ­ഹു­മാ­നി­ക്കു­ന്ന ത­ത്ത്വ­ചി­ന്ത­കൻ ബ­നി­ഡ­റ്റോ ക്രോ­ച്ചെ യാണു്. ഞാൻ ഏ­റ്റ­വും ബ­ഹു­മാ­നി­ക്കു­ന്ന കവി ഖലീൽ ജി­ബ്രാ­നാ ണു്. അ­തി­നാൽ ക്രോ­ച്ചെ­യേ­യും ജി­ബ്രാ­നേ­യും കു­റി­ച്ചു ഞാൻ ഈ ലേ­ഖ­ന­പ­ര­മ്പ­ര­യിൽ പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇനി പ­റ­ഞ്ഞു പോ­യെ­ന്നും വരാം. ഈ ആ­വർ­ത്ത­നം വാ­യ­ന­ക്കാർ സദയം ക്ഷ­മി­ക്കു­ക. ക്രോ­ച്ചെ “അ­ഭി­ലാ­ഷ­ങ്ങ­ളു­ടെ പാപ”ത്തെ­ക്കു­റി­ച്ചു് ഉ­പ­ന്യ­സി­ച്ചി­ട്ടു­ണ്ടു്. എ­ന്താ­ണു് “അ­ഭി­ലാ­ഷ­ങ്ങ­ളു­ടെ പാപം?” (Sins of desire) ഭാ­ര്യ­യെ എ­പ്പോ­ഴും പീ­ഡി­പ്പി­ക്കു­ന്ന ഭർ­ത്താ­വു് രോ­ഗി­യാ­യി വീ­ണു­വെ­ന്നി­രി­ക്ക­ട്ടെ. ആ രോഗം പ്രാ­ണ­ഹ­ര­മാ­ണെ­ന്നും ഇ­രി­ക്ക­ട്ടെ. ഭാര്യ ഭർ­ത്താ­വി­നെ വളരെ ശ്ര­ദ്ധ­യോ­ടെ ശു­ശ്രൂ­ഷി­ക്കു­ന്നു, എ­ങ്കി­ലും അ­വ­ളു­ടെ ഹൃ­ദ­യ­ത്തി­ന്റെ കോണിൽ ഈ പീഡകൻ മ­രി­ച്ചെ­ങ്കിൽ എന്ന അ­ഭി­ലാ­ഷം കാണും. മേ­ലു­ദ്യോ­ഗ­സ്ഥൻ ഹൃ­ദ­യ­സ്തം­ഭ­നം­കൊ­ണ്ടു മ­രി­ക്കു­ന്നു, അ­യാ­ളു­ടെ തൊ­ട്ടു താ­ഴെ­യു­ള്ള ഉ­ദ്യോ­ഗ­സ്ഥൻ ദുഃ­ഖി­ക്കു­ന്നു, അ­നു­ശോ­ച­ന­സ­മ്മേ­ള­ന­ത്തിൽ പ്ര­സം­ഗി­ക്കു­ന്നു. എ­ങ്കി­ലും അ­യാ­ളു­ടെ ഉ­ള്ളി­ന്റെ ഉ­ള്ളിൽ ഉ­ദ്യോ­ഗ­ക്ക­യ­റ്റ­ത്തി­നു സാ­ഹാ­യ്യം നൽകിയ കാ­ല­നോ­ടു കൃ­ത­ജ്ഞ­ത കാണും. അ­തോ­ടൊ­പ്പം ആ­ഹ്ലാ­ദ­വും. ഇ­വ­യൊ­ക്കെ­യാ­ണു് “അ­ഭി­ലാ­ഷ­ങ്ങ­ളു­ടെ പാപം” അ­ല്ലെ­ങ്കിൽ പാ­പാ­ത്മ­ക­ങ്ങ­ളാ­യ അ­ഭി­ലാ­ഷ­ങ്ങൾ. കു­ങ്കു­മം വാ­രി­ക­യു­ടെ 41-ാം ല­ക്ക­ത്തിൽ ശ്രീ. ടി. ജി. വി­ജ­യാ­വാ­രി­യർ ഒരു സാ­ധാ­ര­ണ­സ്ത്രീ­യെ അ­വ­ത­രി­പ്പി­ക്കു­ന്നു. വൃ­ദ്ധ­നാ­ണു് അ­വ­ളു­ടെ ഭർ­ത്താ­വു്. അയാളെ നിർ­വ്യാ­ജ­മാ­യി സ്നേ­ഹി­ച്ചു­കൊ­ണ്ടു്, അവൾ വ്യ­ഭി­ച­രി­ക്കു­ന്നു. ഇതു മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ അ­സാ­ദ്ധ്യ­ത­യാ­ണു്. ചെ­റു­പ്പ­ക്കാ­രി­ക്കു് കി­ഴ­വ­നാ­യ കാ­മു­കൻ കാ­ണു­ക­യി­ല്ല. കി­ഴ­വ­നാ­യ ഭർ­ത്താ­വു­ണ്ടെ­ങ്കിൽ സ്നേ­ഹി­ക്കാ­നും ക­ഴി­യു­ക­യി­ല്ല. പി­ന്നെ, സ്നേ­ഹം ഭാ­വി­ക്കും. അ­ത്രേ­യു­ള്ളൂ. വി­ജ­യാ­വാ­രി­യ­രു­ടെ കഥ ഈ നി­ല­യിൽ പ­രാ­ജ­യ­മ­ത്രേ. മു­പ്പ­ത്തി­യ­ഞ്ചു വ­യ­സ്സു പ്രാ­യം വ­രു­ന്ന ഒരു സ്ത്രീ പ­തി­നാ­റു­വ­യ­സ്സു­ള്ള ഒരു ബാലനെ ബ­ലാ­ത്ക്കാ­ര­സം­ഭോ­ഗ­ത്തിൽ പ­ങ്കെ­ടു­പ്പി­ക്കു­ന്ന­താ­ണു് ശ്രീ­മ­തി ത­ങ്ക­മ്മ എസ്. രാമൻ കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യ “ന്യാ­യ­വി­ധി” എന്ന ക­ഥ­യു­ടെ പ്ര­തി­പാ­ദ്യം. ആ ബാ­ല­നും അതിൽ താൽ­പ­ര്യ­മു­ണ്ടെ­ങ്കി­ലും ഞാ­നി­തി­നെ ബ­ലാ­ത്ക്കാ­ര­ഘർ­ഷ­ണ­മാ­യി­ട്ടു­ത­ന്നെ കാ­ണു­ന്നു. സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ടു­ക്കൽ വൈ­രൂ­പ്യ­മി­രി­ക്കു­മ്പോൾ അ­തി­ന്റെ വൈ­രൂ­പ്യം വർ­ദ്ധി­ച്ചു­കാ­ണും. സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ടു­ത്തി­രി­ക്കാ­തെ­ത­ന്നെ മ­നു­ഷ്യ­നെ ഓ­ക്കാ­നി­പ്പി­ക്കു­ന്ന വി­രൂ­പ­മാ­യ ഒരു ചെ­റു­ക­ഥ­യാ­ണി­തു്. ശ്രീ. വി. ആർ. ഗോ­വി­ന്ദ­നു­ണ്ണി “മം­ഗ­ളോ­ദ­യ”ത്തി­ന്റെ മേയ്–ജൂൺ ല­ക്ക­ത്തി­ലെ­ഴു­തി­യ “മിഥ്യ” എന്ന കഥയും വ­മ­നേ­ച്ഛാ­ജ­ന­ക­മാ­ണു്; അ­ശ്ലീ­ല­ത­കൊ­ണ്ട­ല്ല, ക­ലാ­രാ­ഹി­ത്യം­കൊ­ണ്ടു്. ഒ­രു­ത്ത­നു് ഒരു പെ­ണ്ണി­നെ കാ­ണി­ച്ചു­കൊ­ടു­ത്തു. അവൾ സു­ന്ദ­രി. ക­ല്യാ­ണ­സ­മ­യ­ത്തു് വ­ധു­വാ­യി വ­ന്ന­തു വേ­റൊ­രു­ത്തി. അവളെ കൊ­ന്നു. അ­ല്ലെ­ങ്കിൽ ആ­ത്മ­ഹ­ത്യ­യ്ക്കു­ള്ള സൗ­ക­ര്യം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്തു. അ­വ­ളു­ടെ മ­ര­ണ­ത്തി­നു ശേഷം അയാൾ മ­റ്റൊ­രു­ത്തി­യെ വി­വാ­ഹം ചെ­യ്തു. കഥ തീർ­ന്നു. ഇതു് എ­ന്തി­നു് ഇവിടെ നി­റു­ത്തി­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. അ­വ­ളു­ടെ സൗ­ന്ദ­ര്യം ന­ഷ്ട­പ്പെ­ട്ട­പ്പോൾ അ­വ­ളെ­യും നി­ഗ്ര­ഹി­ക്കാ­മാ­യി­രു­ന്ന­ല്ലോ. പി­ന്നെ­യും ആ­കാ­മാ­യി­രു­ന്ന­ല്ലോ വി­വാ­ഹം. അ­ങ്ങ­നെ അ­ന­ന്ത­ങ്ങ­ളാ­യ വ­ധ­ങ്ങ­ളും വി­വാ­ഹ­ങ്ങ­ളും. ക­ല­യു­ടെ നാ­ട്യം കൊ­ണ്ടു് മ­നു­ഷ്യ­നു മ­ടു­പ്പു­ണ്ടാ­ക്കു­ന്നു ഈ കഥ. ത­ങ്ക­മ്മ­യ്ക്കും ഗോ­വി­ന്ദ­നു­ണ്ണി­ക്കും ക­ല­യു­ടെ ര­ഹ­സ്യം അ­റി­ഞ്ഞു­കൂ­ടെ­ന്നു് മൃ­ദു­ല­ഭാ­ഷ­യിൽ പ­റ­യ­ട്ടെ. സിറിൽ സൈമൺ എന്ന സു­ഹൃ­ത്തി­നെ അ­ഭി­സം­ബോ­ധ­ന­ചെ­യ്തു­കൊ­ണ്ടു് ശ്രീ. ചെ­റ­മം­ഗ­ലം രാ­ധാ­കൃ­ഷ്ണൻ സ്ത്രീ­യെ­ക്കു­റി­ച്ചും പ്രേ­മ­ത്തെ­ക്കു­റി­ച്ചും അ­നു­സ്യൂ­ത­മൊ­ഴു­കു­ന്ന ജീ­വി­ത­ത്തെ­ക്കു­റി­ച്ചും പലതും പ­റ­യു­ന്നു (മ­ല­യാ­ള­രാ­ജ്യം ലക്കം 49-​യുദ്ധകാണ്ഡം എന്ന ചെ­റു­ക­ഥ). ഒരു ഉ­പ­ന്യാ­സ­ത്തി­ന്റെ ജീ­വ­നി­ല്ലാ­യ്മ­യാ­ണു് ഞാൻ ഇതിൽ ക­ണ്ട­തു്. മ­റാ­ഠി­യി­ലെ പ്ര­ശ­സ്ത­നാ­യ ക­ഥാ­കാ­ര­നാ­ണു് മധു മം­ഗേ­ശ് കർ­ണി­ക്. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു ചെ­റു­ക­ഥ—നാ­ലു­ക­ന്യ­ക­മാർ—ശ്രീ. വി. ഡി. കൃ­ഷ്ണൻ­ന­മ്പ്യാർ തർ­ജ്ജ­മ­ചെ­യ്ത­തു് “വി­ജ്ഞാ­ന­കൈ­ര­ളി”യുടെ ഏ­പ്രിൽ ല­ക്ക­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. വി­വാ­ഹ­പ്രാ­യ­മെ­ത്തി­യ പെൺ­കു­ട്ടി­ക­ളു­ടെ മ­ന­ശ്ചാ­ഞ്ച­ല്യം മു­ഴു­വൻ ഈ കഥയിൽ പ്ര­തി­ഫ­ലി­ക്കു­ന്നു. വി­വാ­ഹ­ത്തി­ന്റെ കാ­ര്യം വ­രു­മ്പോൾ സ­ഹോ­ദ­രി എ­ങ്ങ­നെ മ­റ്റൊ­രു സ­ഹോ­ദ­രി­യെ ച­തി­ക്കും എ­ന്നും ക­ഥാ­കാ­രൻ കാ­ണി­ച്ചു­ത­രു­ന്നു. ആ­കർ­ഷ­ക­ത്വ­മു­ള്ള ഈ മ­റു­നാ­ടൻ­പൂ­വി­നെ കേ­ര­ള­ത്തി­ലേ­ക്കു കൊ­ണ്ടു­വ­ന്ന കൃ­ഷ്ണൻ ന­മ്പ്യാർ അ­ഭി­ന­ന്ദ­നം അർ­ഹി­ക്കു­ന്നു. വാ­ച്ച് നി­ന്നു­പോ­കു­മ്പോൾ സമയം ശ­രി­യാ­ക്കി­വ­യ്ക്കാൻ വേ­ണ്ടി­യാ­ണു് ഞാൻ എന്റെ റേ­ഡി­യോ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. അ­ങ്ങ­നെ റേ­ഡി­യോ­യു­ടെ ഗർ­ജ്ജ­നം കേൾ­ക്കാ­തെ ഞാൻ സ്വൈ­ര­ജീ­വി­തം ന­യി­ക്കു­ന്നു. ഒ­രി­ക്കൽ സമയം അ­റി­യാൻ റേ­ഡി­യോ­യു­ടെ സ്വി­ച്ച് തി­രി­ച്ച­പ്പോൾ ഒരു ചെ­റു­ക­ഥ കേ­ട്ടു: ആ­ദ്യം­തൊ­ട്ടു് അ­വ­സാ­നം വ­രെ­യും. കു­ഞ്ഞി­നോ­ടു് അ­മ്മ­യ്ക്കു തോ­ന്നു­ന്ന സ്നേ­ഹ­ത്തെ ക­ഥാ­കാ­രി ശ്രീ­മ­തി ഇ­ട­പ്പ­ഴി­ഞ്ഞി ജി. സ­ര­സ്സ­മ്മ ഒ­ട്ടൊ­ക്കെ ഹൃ­ദ്യ­മാ­യി ആ­വി­ഷ്ക്ക­രി­ച്ചു­വെ­ന്നു് എ­നി­ക്കു തോ­ന്നി. ആ അ­മ്മ­യു­ടെ ബാ­ല്യ­കാ­ല­ത്തി­ന്റെ ഗർ­ഹ­ണീ­യ­ത ആ­ലേ­ഖ­നം ചെ­യ്ത­തു് വാ­ത്സ­ല്യ­ത്തി­ന്റെ സാ­ന്ദ്ര­ത കൂ­ട്ടു­ക­യും ചെ­യ്തു. “ച­വി­ട്ടി­ക്ക­യ­റി­യ പ­ട­വു­കൾ” എ­ന്നാ­യി­രു­ന്നു ക­ഥ­യു­ടെ പേരു്, “കാ­തി­നു വേ­ണ്ടി­യു­ള്ള വാ­ക്കു­കൾ ക­ണ്ണി­നു­വേ­ണ്ടി­യ­ല്ല” എന്ന സത്യം വി­സ്മ­രി­ച്ച­ല്ല ഞാ­നി­തു പ­റ­യു­ന്ന­തു്. കഥ അ­ച്ച­ടി­ച്ചു വ­ന്നാൽ എ­ങ്ങ­നെ­യി­രി­ക്കു­മെ­ന്നു് എ­നി­ക്കു് ഇ­പ്പോൾ പറയാൻ വയ്യ.

images/Ponjikararafi.jpg
പോ­ഞ്ഞി­ക്ക­ര റാഫി

1942-ൽ ഏതോ ഒരു ദിവസം ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു വ­ഞ്ചി­യൂ­രു­ള്ള ശ്രീ. ചി­ത്തി­ര­തി­രു­ന്നാൾ വാ­യ­ന­ശാ­ല­യിൽ ചെ­ന്നു­ക­യ­റി­യ­പ്പോൾ ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള മാ­തൃ­ഭൂ­മി­വാ­രി­ക­ക­ളിൽ നി­ന്നു് തന്റെ ക­വി­ത­കൾ പ­കർ­ത്തി­യെ­ടു­ക്കു­ന്ന­തു കണ്ടു. ഞങ്ങൾ സം­ഭാ­ഷ­ണം ചെ­യ്യാൻ തു­ട­ങ്ങി. ച­ങ്ങ­മ്പു­ഴ അ­പ്പോൾ എ­ന്നോ­ടു പ­റ­ഞ്ഞു: “ശാ­സ്ത്രീ­യ­വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് കെ. ഭാ­സ്ക്ക­രൻ­നാ­യർ എ­ഴു­തു­ന്ന ലേ­ഖ­ന­ങ്ങൾ മാ­ത്രം ഞാൻ വാ­യി­ക്കാ­റു­ണ്ടു്. അ­വ­യ്ക്കു സൗ­ന്ദ­ര്യ­മു­ണ്ടു്.” മ­ല­യാ­ള­നാ­ടു­വാ­രി­ക­യിൽ ഡോ­ക്ടർ കെ. ഭാ­സ്ക്ക­രൻ­നാ­യർ എ­ഴു­തി­യ ‘മുൾ­ക്കി­രീ­ടം’ എന്ന ലേഖനം വാ­യി­ച്ച­പ്പോൾ ഞാൻ ച­ങ്ങ­മ്പു­ഴ പറഞ്ഞ പ­ര­മാർ­ത്ഥം ഓർ­മ്മി­ക്കു­ക­യു­ണ്ടാ­യി. ഈ ലേഖനം ഈ വാ­രി­ക­യ്ക്ക് ഒരു അ­ല­ങ്കാ­ര­മാ­ണു്. ശ്രീ. പോ­ഞ്ഞി­ക്ക­ര റാഫി യും സെബീന റാഫി യും എ­ഴു­തു­ന്ന ‘ഹി­പ്പി­മ­ത­ത്തി­ന്റെ വേ­രു­കൾ’ എന്ന ലേ­ഖ­ന­ത്തി­നും പ്രാ­ധാ­ന്യ­മു­ണ്ടു്. പക്ഷേ, ഡോ­ക്ടർ മോഡി യെ­ക്കു­റി­ച്ചു് ശ്രീ. കെ. പി. വിജയൻ എ­ഴു­തി­യ ലേ­ഖ­നം­വാ­യി­ച്ച­പ്പോൾ ഞാൻ അ­സ്വ­സ്ഥ­നാ­യി. രണ്ടു കൊ­ല്ലം­മുൻ­പു് ഒ­രു­ക­ണ്ണി­നു കാ­ഴ്ച­ന­ശി­ച്ച ഒരു കു­ട്ടി­യേ­യും­കൊ­ണ്ടു് ഞാൻ മോ­ഡി­യെ കാ­ണാൻ­പോ­യി. വെ­യി­ല­ത്തു് ഏഴു മ­ണി­ക്കൂ­റോ­ളം “ക്യൂ”നി­ന്ന­പ്പോൾ ഡോ­ക്ട­റെ കാണാൻ സാ­ധി­ച്ചു. ഒരു ടോർ­ച്ചു­ലൈ­റ്റ് കു­ട്ടി­യു­ടെ ക­ണ്ണി­ലേ­ക്കു തെ­ളി­ച്ചി­ട്ടു മോഡി ഒന്നു ത­ല­കു­ലു­ക്കി. ഞാൻ കാ­ര്യം ചോ­ദി­ച്ചു. ക­രു­ണാ­ര­ഹി­ത­മാ­യ മൗ­നം­മാ­ത്രം ഉ­ത്ത­രം. കൂ­ടെ­നി­ന്ന ഡോ­ക്ട­റ­ന്മാ­രിൽ ഒരാൾ ഒരു ചു­വ­ന്ന­കാർ­ഡ് എന്റെ കൈ­യിൽ­ത്ത­ന്നു. അ­തി­ന്റെ അർ­ത്ഥം എ­ന്താ­ണെ­ന്നു് വെ­ളി­യിൽ വ­ന്ന­പ്പൊ­ഴേ എ­നി­ക്കു മ­ന­സ്സി­ലാ­യു­ള്ളൂ. മൂ­ന്നാം ദിവസം വീ­ണ്ടും ചെ­ല്ല­ണം. അതു മ­ന­സ്സി­ലാ­ക്കാൻ­ത്ത­ന്നെ ഞാൻ വളരെ പാ­ടു­പെ­ട്ടു. ആ ദി­വ­സ­വും വ­ന്നു­ചേർ­ന്നു. വീ­ണ്ടും വെ­യി­ല­ത്തു­ള്ള “ക്യൂ”. ആ­റു­മ­ണി­ക്കൂർ നേരം നി­ന്നു ശരീരം പൊ­ള്ളി­ച്ച­പ്പോൾ ഡോ­ക്ട­റെ കാണാൻ ക­ഴി­ഞ്ഞു. വീ­ണ്ടും ടോർ­ച്ചു­ലൈ­റ്റി­ന്റെ പ്ര­കാ­ശം കു­ട്ടി­യു­ടെ ക­ണ്ണിൽ വീ­ഴു­ന്നു. വീ­ണ്ടും ത­ല­കു­ലു­ക്കം. പൊ­യ്ക്കൊ­ള്ളാൻ­വേ­ണ്ടി­യു­ള്ള മ­റ്റൊ­രു ഡോ­ക്ട­റു­ടെ കൈ­വീ­ശൽ, അ­ത്ര­ത­ന്നെ. ഞാൻ നി­രാ­ശ­ത­യോ­ടെ കോ­ട്ട­യ­ത്തു­നി­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു മ­ട­ങ്ങി­പ്പോ­ന്നു. വിജയൻ പ­റ­യു­ന്ന മ­ഹ­ത്ത്വ­മൊ­ന്നും ഞാൻ മോ­ഡി­യിൽ ക­ണ്ടി­ല്ല. ഒ­രു­പ­ക്ഷേ, ഇതു് എ­നി­ക്കു­മാ­ത്ര­മു­ണ്ടാ­യ അ­നു­ഭ­വ­മാ­യി­രി­ക്കാം, അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ഞാൻ പ­റ­ഞ്ഞ­തെ­ല്ലാം പിൻ­വ­ലി­ക്കു­ന്നു. പക്ഷേ, ഒരു സംശയം. തി­രു­വ­ന­ന്ത­പു­ര­ത്തെ വി­ദ­ഗ്ദ്ധ­രാ­യ നേ­ത്ര­ചി­കി­ത്സ­കർ­ക്കു് ചി­കി­ത്സി­ച്ചു ഭേ­ദ­മാ­ക്കാൻ ക­ഴി­യാ­ത്ത ഏതു നേ­ത്ര­രോ­ഗ­മാ­ണു് ഡോ­ക്ടർ മോഡി ചി­കി­ത്സി­ച്ചു ഭേ­ദ­മാ­ക്കി­യി­ട്ടു­ള്ള­തു്! നി­ശ്ശ­ബ്ദ­മാ­യ സേ­വ­ന­മെ­വി­ടെ? പ്ര­ക­ട­നാ­ത്മ­ക­ത­യെ­വി­ടെ?

images/Sebinarafi.jpg
സെബീന റാഫി

ഭാ­ര­ത­മേ! നി­ന്റെ പ്ര­ഭാ­തം എ­ത്ര­യെ­ത്ര ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ വൈ­ദി­ക­ഗാ­ന­ങ്ങൾ­ക്കു പ്രേ­ര­ക­മാ­യി­ല്ല! രാ­ത്രി­യു­ടെ ഭീ­ക­ര­താ­ണ്ഡ­വം തു­ട­ങ്ങു­മ്പോൾ ഭാ­ര­തീ­യർ ഉ­ഷ­സ്സി­നെ വി­ളി­ക്കു­ക­യാ­യി. “പ്ര­ഭാ­ത­മേ, ഞങ്ങൾ വ­ള­രെ­ക്കാ­ല­മാ­യി സ്നേ­ഹി­ക്കു­ന്ന പ്ര­ഭാ­ത­മേ, നീ തി­രി­ച്ചു­വ­രു­മോ? പ്ര­കാ­ശ­ത്തി­ന്റെ ദൈവതം അ­ന്ധ­കാ­ര­ത്തി­ന്റെ ശ­ക്തി­ക­ളെ നിർ­മ്മാർ­ജ്ജ­നം ചെ­യ്യു­മോ?” ഈ ആ­ഹ്വാ­നം കേ­ട്ടി­ട്ടാ­വാം പ്ര­ഭാ­തം വ­ന്നെ­ത്തു­ന്നു. ദു­ഷ്കാ­വ്യ­ത്തി­ന്റെ അ­ന്ധ­കാ­രം വ്യാ­പി­ച്ചി­രി­ക്കു­ന്ന കേ­ര­ള­ത്തിൽ സ­ഹൃ­ദ­യ­ന്മാർ സൽ­കാ­വ്യ­ത്തി­ന്റെ പ്ര­കാ­ശം കാ­ണു­വാൻ കൊ­തി­ക്കു­ക­യാ­ണു്. അവർ ഹൃ­ദ­യ­വേ­ദ­ന­യോ­ടെ ആ­ഹ്വാ­നം ന­ട­ത്തു­ന്നു; “ദേവതേ വ­ന്നാ­ലും, ഞ­ങ്ങ­ളു­ടെ അ­ടു­ത്തെ­ത്തി­യാ­ലും, ഞ­ങ്ങ­ളെ ആ­ഹ്ലാ­ദി­പ്പി­ച്ചാ­ലും.” പക്ഷേ, വ­ന്നെ­ത്തു­ന്ന­തു് ഉ­ഷ­സ്സ­ല്ല, പ്ര­കാ­ശ­മ­ല്ല. സം­ശ­യ­മു­ണ്ടോ? എ­ന്നാൽ ജ­ന­യു­ഗം വാ­രി­ക­യിൽ ശ്രീ. വി. ദി­വാ­ക­രൻ നായർ, ക­ല്പ­ക­ശ്ശേ­രി എ­ഴു­തി­യ “ച­ങ്ങ­മ്പു­ഴ” എന്ന കവിത നോ­ക്കു­ക.

പൊ­ട്ടി­ത്ത­കർ­ന്നൊ­രു പു­ല്ലാ­ങ്കു­ഴ­ലു­പോൽ

പ­ട്ടു­കൾ­കൊ­ണ്ടു­പൊ­തി­ഞ്ഞൊ­രു നിൻ­ജ­ഡം

ഇജ്ജഗത്തിന്നുമറക്കുവാനാവാത്തൊ-​

രു­ജ്ജ്വ­ല­താ­ര­മാ­യ് നിൽ­പ്പു സ്മ­ര­ണ­യിൽ

ഇവിടെ ക­വി­ത­യി­ല്ല. മാ­റ്റൊ­ലി­യേ­യു­ള്ളൂ. ദു­ഷ്ക­വി­ത­യു­ടെ അ­ന്ധ­കാ­ര­മേ­യു­ള്ളൂ. ഇ­പ്പോൾ കേൾ­ക്കു­ന്നു വേ­റൊ­രു ശബ്ദം. ഓ­ട്ടൂർ ഉ­ണ്ണി­ന­മ്പൂ­തി­രി­പ്പാ­ടി­ന്റെ ‘ഗോ­കു­ല­ച­ന്ദ്രൻ’ (മാ­തൃ­ഭൂ­മി വാരിക) എ­ങ്ങ­നെ­യി­രി­ക്കു­ന്നു? നല്ല ശ്ലോ­ക­ങ്ങൾ. പക്ഷേ, ഈ ആ­വർ­ത്ത­നം എത്ര കാ­ല­മാ­ണു് കേ­ര­ളീ­യർ സ­ഹി­ക്കേ­ണ്ട­തു്. ഒരു അ­ഭി­വീ­ക്ഷ­ണം ഇ­ല്ലാ­തെ മ­നോ­ഹ­ര­പ­ദ­ങ്ങൾ­കൊ­ണ്ടു­ള്ള പ­ന്താ­ട്ടം എ­ത്ര­കാ­ലം നമ്മൾ കാണണം?

അ­ത്യ­ന്താ­ധു­നി­ക­രു­ടെ ഒ­രാ­ചാ­ര്യ­നാ­ണു റോബേ ഗ്രി­യേ. അ­ദ്ദേ­ഹ­ത്തി­ന്റെ Voyeur, Jealousy എ­ന്നി­ങ്ങ­നെ രണ്ടു നോ­വ­ലു­കൾ ഞാൻ വാ­യി­ച്ചു. ആ­ദ്യ­ത്തെ നോ­വ­ലിൽ നാ­യ­ക­ന്റെ ഉ­ന്മാ­ദം കാണാം. 8 എന്ന സംഖ്യ ആ­വർ­ത്തി­ച്ചു കാ­ണി­ച്ചു വാ­യ­ന­ക്കാ­ര­നും ആ ഉ­ന്മാ­ദം ഉ­ള­വാ­ക്കു­ന്നു ഗ്ര­ന്ഥ­കാ­രൻ. ര­ണ്ടാ­മ­ത്തെ നോ­വ­ലിൽ ‘കണ്ണി’നാണു പ്രാ­ധാ­ന്യം. എ­ല്ലാം കാ­ഴ്ച­യാ­ണു്. സാ­ധാ­ര­ണ­മാ­യ കാ­ഴ്ച­യ­ല്ല. ഉ­ന്മാ­ദ­ജ­ന­ക­മാ­യ കാഴ്ച. എ­ന്താ­ണി­തി­ന്റെ­യൊ­ക്കെ അർ­ത്ഥം? അ­ത്യ­ന്താ­ധു­നി­ക­സാ­ഹി­ത്യം വാ­യി­ച്ചു ഞെ­ട്ടി­ക്കൊ­ള്ള­ണ­മെ­ന്ന­ല്ലാ­തെ അ­തി­ന്റെ അർ­ത്ഥം ചോ­ദി­ക്ക­രു­ത­ല്ലോ. അ­തു­കൊ­ണ്ടു് ഞാൻ മൗനം അ­വ­ലം­ബി­ക്കു­ന്നു. രാ­ത്രി­യി­ലാ­ണു ഞാൻ ഇ­തെ­ഴു­തു­ന്ന­തു്. എന്റെ വാ­യ­ന­ക്കാർ ഉ­റ­ങ്ങു­ക­യാ­ണു്. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ, ഉ­റ­ങ്ങൂ. ഉ­റ­ങ്ങൂ! ഉ­റ­ങ്ങു­ന്ന നേ­ര­മെ­ങ്കി­ലും നി­ങ്ങൾ­ക്കു മ­ല­യാ­ള­സാ­ഹി­ത്യം—ആ­ധു­നി­ക മ­ല­യാ­ള­സാ­ഹി­ത്യം—വാ­യി­ക്കാ­തി­രി­ക്കാ­മ­ല്ലോ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-07-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.