SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-08-16-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

സ്റ്റീ­റ്റോ­പീ­ജീ­യ
images/NRoerich.jpg
നി­ക്കൊ­ളാ­സ് റോ­റി­ക്

പ്ര­കൃ­തി­യാ­കെ നേരിയ നി­ലാ­വു പു­ത­ച്ചു­റ­ങ്ങു­ന്നു. എ­ല്ലാം ശാ­ന്തം. ഇ­ന്നു­ച്ച­യ്ക്കു തീ­ക്ഷ്ണ­മാ­യ ഹ­രി­ത­പ്ര­ഭ പ്ര­സ­രി­പ്പി­ച്ചി­രു­ന്നു ഇ­ല­ച്ചാർ­ത്തു­കൾ. ഈ രാ­ത്രി­യിൽ നി­ലാ­വു­വീ­ണ­പ്പോൾ അ­വ­യു­ടെ തീ­ക്ഷ്ണ­ത മാ­റി­പ്പോ­യി­രി­ക്കു­ന്നു. കു­ത്തു­വാ­ക്കു­കൾ­കൊ­ണ്ടു അ­ന്യ­രെ വേ­ദ­നി­പ്പി­ക്കു­ന്ന ഖ­ല­ന്മാ­രെ­പ്പോ­ലെ സ്വ­ന്തം ദു­ഷ്ട­ത മു­ള്ളു­ക­ളി­ലൂ­ടെ വ്യ­ക്ത­മാ­ക്കി അതാ അകലെ നി­ല്ക്കു­ന്നു ക­ള്ളി­ച്ചെ­ടി­കൾ. അ­വ­യു­ടെ മു­ള്ളു­കൾ­ക്കും വ­ന്നി­ട്ടു­ണ്ടു മൃ­ദു­ല­ത. ഭം­ഗി­യാർ­ന്ന ഈ ഭൂ­വി­ഭാ­ഗം ഉ­ത്ത­മ­മാ­യ ക­ലാ­സൃ­ഷ്ടി­ത­ന്നെ. എ­ന്നാൽ നി­ലാ­വി­ന്നു കൂ­ടു­തൽ ശോ­ഭ­യു­ണ്ടാ­യെ­ന്നു സ­ങ്കൽ­പ്പി­ക്കൂ. ഇ­ല­കൾ­ക്കു കൂ­ടു­തൽ തി­ള­ക്കം ഉ­ണ്ടാ­കും. ആ തി­ള­ക്കം അ­തി­രു­ക­ട­ന്ന കാ­ല്പ­നി­ക­ത്വ­ത്തി­ന്റേ­താ­ണു്. അതു് അ­യ­ഥാർ­ത്ഥ­മാ­ണു്. നേ­രം­വെ­ളു­ത്തു­വെ­ന്നും ഈ ഭൂ­വി­ഭാ­ഗം സൂ­ര്യ­പ്ര­കാ­ശ­ത്തിൽ മു­ങ്ങി­യെ­ന്നും വി­ചാ­രി­ക്കൂ. തീ­ക്ഷ്ണ ശോ­ഭ­പ്ര­സ­രി­പ്പി­ക്കു­ന്ന ഹ­രി­ത­പ­ത്ര­ങ്ങ­ളും ക്രൂ­ര­ത­യാർ­ന്ന­ക­ള്ളി­മു­ള്ളു­ക­ളും റീ­യ­ലി­സ­ത്തി­ലേ­ക്കു നമ്മെ കൊ­ണ്ടു­ചെ­ല്ലും. അതോടെ നാം “അ­സു­ന്ദ­രം അ­സു­ന്ദ­രം” എ­ന്നു് ഉ­ദ്ഘോ­ഷി­ക്കും. റൊ­മാ­ന്റി­സി­സം ഒ­ര­തി­രു­ക­ട­ക്കു­മ്പോൾ അ­യ­ഥാർ­ത്ഥ­മാ­കു­ന്നു. ന­ഗ്ന­മാ­യ റീ­യ­ലി­സം ക­ല­യു­മ­ല്ല. ഈ സത്യം മ­ന­സ്സി­ലാ­ക്കി­യ ഏതോ ശ­ക്തി­വി­ശേ­ഷം എന്റെ മുൻ­പിൽ ഒരു ക­ലാ­സൃ­ഷ്ടി­യെ പ്ര­ദർ­ശി­പ്പി­ക്കു­ക­യാ­ണു്. നി­ലാ­വി­ന്റെ തി­ള­ക്കം കൂ­ട്ടാ­നോ അതു തീരെ ഇ­ല്ലാ­തെ­യാ­ക്കാ­നോ ആ അ­ജ്ഞാ­ത ക­ലാ­കാ­രൻ യ­ത്നി­ക്കു­ന്നി­ല്ല. അ­ദ്ദേ­ഹം ക­ല­യു­ടെ ഈ മ­ഹാ­ര­ഹ­സ്യ­ങ്ങൾ എ­വി­ടെ­നി­ന്നു പ­ഠി­ച്ചു? നി­ക്കൊ­ളാ­സ് റോ­റി­ക്കി ന്റെ ചി­ത്ര­ങ്ങ­ളിൽ­നി­ന്നാ­കാം. വ­ള്ള­ത്തോ­ളി ന്റെ ‘മ­ഗ്ദ­ല­ന­മ­റി­യ’ത്തിൽ നി­ന്നാ­കാം. കല പ്ര­കൃ­തി­യെ അ­നു­ക­രി­ക്കു­ന്നു എ­ന്ന­തു തെ­റ്റു്; പ്ര­കൃ­തി കലയെ അ­നു­ക­രി­ക്കു­ന്നു എ­ന്ന­തു ശരി. ഈ അ­ജ്ഞാ­ത­ക­ലാ­കാ­രൻ മ­ന­സ്സി­ലാ­ക്കി­യ ക­ലാ­ത­ത്ത്വ­ങ്ങൾ ന­മ്മു­ടെ ഇ­ന്ന­ത്തെ ക­ലാ­കാ­ര­ന്മാർ മ­ന­സ്സി­ലാ­ക്കാ­ത്ത­തിൽ അ­ത്ഭു­ത­പ്പെ­ടാ­നി­ല്ല. അം­ഗീ­കൃ­ത­നി­യ­മ­ങ്ങൾ­ക്കും സ­ങ്കേ­ത­ങ്ങൾ­ക്കും പാ­ര­മ്പ­ര്യ­ങ്ങൾ­ക്കും എ­തി­രാ­യി പ്ര­വർ­ത്തി­ക്കു­ന്ന­തി­ലാ­ണ­ല്ലോ “അ­ത്യ­ന്താ­ധു­നി­ക­ത” ഇ­രി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു് ശ്രീ. ടി. ആർ. ശ്രീ­നി­വാ­സ് “നി­ദ്രാ­സ്തു­തി”യെ­ന്ന­പേ­രിൽ ഒരു വാ­ഗ്മി­ത്വ­പ്ര­ക­ട­നം ന­ട­ത്തി­യ­പ്പോൾ ഞാൻ തെ­ല്ലും വി­സ്മ­യി­ച്ചി­ല്ല. (മാ­തൃ­ഭൂ­മി ലക്കം 20) ഇവിടെ കാ­ല്പ­നി­ക­ത­യോ റി­യ­ലി­സ­മോ ഇല്ല. അ­വ­യേ­ക്കാൾ നി­ഷി­ദ്ധ­മാ­യ വാ­ഗ്മി­ത­യാ­ണു­ള്ള­തു്. അ­നു­വാ­ച­ക­നെ അ­നു­ധ്യാ­ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­യ്ക്കു ന­യി­ക്കാ­തെ അ­യാ­ളു­ടെ മ­ന­സ്സി­നു താൽ­കാ­ലി­ക­മാ­യ ക്ഷോ­ഭ­മു­ള­വാ­ക്കു­ക എ­ന്ന­താ­ണു വാ­ഗ്മി­ത­യു­ടെ കൃ­ത്യം. ക­ലാ­പ­ര­മാ­യ പ്ര­തി­പാ­ദ­ന­ത്തി­നും വാ­ഗ്മി­ത്വ­പൂർ­ണ്ണ­മാ­യ പ്ര­തി­പാ­ദ­ന­ത്തി­നും വ്യ­ത്യാ­സ­മു­ണ്ടു്. ആ­ദ്യ­ത്തേ­തി­നു നി­സ്സീ­മ­ത എന്ന ഗുണം കാണും. അ­തി­നാൽ

താ­മ­ര­പ്പൂ­മാ­ല­പോ­ലാം കൈ കങ്കണ

സ്തോ­മം­കി­ലു­ങ്ങു­മാ­റൊ­ന്നു­യർ­ത്തി

തൂ­വി­രൽ­ച്ചെ­ന്ത­ളിർ­പ്പൊ­ന്മ­ണി­മോ­തി­ര

ശ്രീ­വി­രി­ച്ചീ­ടി­ന പാ­ണി­യാ­കേ

തെ­ല്ല­ഴ­ഞ്ഞു­ള്ള വാർ­കൂ­ന്തൽ­തി­രു­കി­ക്കൊ

ണ്ടു­ല്ല­സൽ സു­സ്മി­ത­മോ­തി തന്വി

എന്ന കാ­വ്യ­ഭാ­ഗം എ­ത്ര­പ്രാ­വ­ശ്യം വേ­ണ­മെ­ങ്കി­ലും ന­മു­ക്കു വാ­യി­ക്കാം. ആ­വർ­ത്തി­ച്ചു­ള്ള പാ­രാ­യ­ണം വൈ­ര­സ്യ­മു­ള­വാ­ക്കു­ക­യി­ല്ല വാ­ഗ്മി­ത്വ­പൂർ­ണ്ണ­മാ­യ പ്ര­തി­പാ­ദ­ന­ത്തി­ന്റെ സ്വ­ഭാ­വം അതല്ല. പ്ര­ത്യേ­ക­മാ­യ ഉ­ദ്ദേ­ശ്യ­ത്തോ­ടെ­യാ­ണു് അവിടെ പ­ദ­ങ്ങൾ പ്ര­യോ­ഗി­ക്ക­പ്പെ­ടു­ന്ന­തു്. ആ ഉ­ദ്ദേ­ശ്യ­ത്തി­നു സാ­ഫ­ല്യ­മു­ണ്ടാ­കു­മ്പോൾ വാ­ക്കു­കൾ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­കു­ന്നു.

വ­ന്ദി­പ്പിൻ മാ­താ­വി­നെ, വ­ന്ദി­പ്പിൻ മാ­താ­വി­നെ

വ­ന്ദി­പ്പിൻ വ­രേ­ണ്യ­യെ, വ­ന്ദി­പ്പിൻ വരദയെ

എന്ന ര­ണ്ടു­വ­രി­ക­ളിൽ ക­വി­ത­യി­ല്ല. പ്ര­തി­പാ­ദ­ന­ത്തി­നു നി­സ്സീ­മ­ത എന്ന ഗു­ണ­മി­ല്ല. പ്രാ­യോ­ഗി­ക­ല­ക്ഷ്യ­ത്തോ­ടെ­യാ­ണു് ഇവിടെ പ­ദ­ങ്ങൾ വി­ന്യ­സി­ക്ക­പ്പെ­ടു­ന്ന­തു്. തെ­ക്കൻ­കാ­റ്റി­ന്റെ­യും ത­രു­ണി­യു­ടെ­യും സ്പർ­ശം നി­ങ്ങ­ളെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്ന­തു­പോ­ലെ “താ­മ­ര­പ്പൂ­മാ­ല” എന്നു തു­ട­ങ്ങു­ന്ന ക­വി­താ­ഭാ­ഗം നി­ങ്ങൾ­ക്കു് ആ­ഹ്ലാ­ദ­മു­ള­വാ­ക്കു­ന്നു. ‘വ­ന്ദി­പ്പിൻ മാ­താ­വി­നെ’ എന്നു തു­ട­ങ്ങു­ന്ന വ­രി­ക­ളാ­ക­ട്ടെ പ്ര­ത്യേ­ക­മാ­യ മാ­ന­സി­കാ­വ­സ്ഥ ജ­നി­പ്പി­ച്ചു­കൊ­ണ്ടു് അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു. അ­ത്യ­ന്താ­ധു­നി­ക­ക­വി­ത­ക­ളാ­കെ വാ­ഗ്മി­ത്വ­പൂർ­ണ്ണ­മാ­ണു്. ടി. ആർ. ശ്രീ­നി­വാ­സി­ന്റെ ക­വി­ത­യും വി­ഭി­ന്ന­മ­ല്ല. ക­വി­ത­യിൽ വാ­ഗ്മി­ത കാ­ണു­മ്പോൾ അ­തി­ന്റെ ശ­ത്രു­വാ­യി മാ­റു­ന്ന ഞാൻ ശ്രീ­നി­വാ­സി­ന്റെ നേർ­ക്കു് അ­മ്പു­കൾ അ­യ­യ്ക്കു­ക­യാ­ണോ? അതേ എ­ന്നാ­ണു് ഉ­ത്ത­ര­മെ­ങ്കിൽ എ­തിർ­ക്ക­ത്ത­ക്ക­വി­ധം ശ­ക്തി­യാർ­ജ്ജി­ച്ചി­ട്ടു­ണ്ടു് ആ കവി എ­ന്നാ­ണു് എ­നി­ക്കു വി­ന­യ­ത്തോ­ടെ പ­റ­യാ­നു­ള്ള­തു്. ആ ശക്തി പോ­ലു­മി­ല്ല “മ­ല­യാ­ള­രാ­ജ്യ”ത്തിൽ “നിർ­ഭാ­ഗ്യ­ജാ­ത­കം” എന്ന “കവിത”യെ­ഴു­തി­യ ശ്രീ. ടി. വി. ഗോ­പാ­ല­കൃ­ഷ്ണ­നു്.

“ഭാ­വി­യിൽ കുബേരത്വമെന്നിലേക്കൊഴുക്കുമാ-​

ഭാവന സ­മ്പ­ന്ന­ന്റെ നീ­ട്ടി­യ വ­ലം­ക­യ്യിൽ

വ­ല്ല­തു­മെ­റി­യു­വാൻ കീ­ശ­യിൽ ത­പ്പി­യൊ­രു

ചി­ല്ലി­യും ത­ട­ഞ്ഞീ­ല, ഞാ­നെ­ന്തൊ­രെ­ര­പ്പാ­ളി”

എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ‘കാ­വ്യം’ അ­വ­സാ­നി­ക്കു­ന്ന­തു്. ക­ലാ­ശൂ­ന്യ­ത­യെ­ക്കു­റി­ച്ചു സ്വയം സം­സാ­രി­ക്കു­ന്ന ഈ വ­രി­ക­ളു­ള്ള­പ്പോൾ കൂ­ടു­ത­ലാ­യി ഞാ­നൊ­ന്നും പ­റ­യേ­ണ്ട­തി­ല്ല.

ക­വി­ത­യ്ക്കു് അർ­ഹ­മാ­യ സ്ഥാ­നം ന­ല്കു­ന്നു “യു­ഗ­ര­ശ്മി.” ആ മാ­സി­ക­യു­ടെ എ­ട്ടാം ല­ക്ക­ത്തിൽ ശ്രീ. ആർ. സ­നാ­ത­നൻ­പി­ള്ള­യു­ടെ “രാ­സ­പ­രി­ണാ­മ”വും ശ്രീ. കെ. എസ്സ്. ന­മ്പൂ­തി­രി യുടെ “കാ­ളി­യ­വി­ലാ­പ”വും കാണാം. രണ്ടു ക­വി­കൾ­ക്കും കാ­വ്യ­പ്ര­ചോ­ദ­ന­മാർ­ന്നു പാടാൻ ക­ഴി­യു­മെ­ന്ന­തി­നു് ഈ കാ­വ്യ­ങ്ങൾ നി­ദർ­ശ­ക­ങ്ങ­ളാ­ണു്.

“പാ­ല­പ്പൂ­മ­ണം വീശും പാ­തി­രാ നേ­ര­ങ്ങ­ളിൽ

പാ­രി­ടം കി­നാ­ക്ക­ളെ­പ്പു­ല്കി­ക്കൊ­ണ്ടു­റ­ങ്ങു­മ്പോൾ

വൃ­ക്ഷ­ങ്ങൾ ത­ളിർ­ച്ചു­ണ്ടാൽ വീ­ടി­നെ­ച്ചും­ബി­ച്ചു­മാ

മു­റ്റ­ത്തു മാ­യാ­ചി­ത്രം വ­ര­ച്ചും മാ­ച്ചും നി­ല്ക്കെ

വെ­ണ്ണി­ലാ­വ­ല നേർ­ത്ത മ­ഞ്ഞി­ലൂ­ട­രി­ച്ചൂ­റി

വ­ന്നി­ടു­മ­തിൻ­ചോ­ട്ടി­ലി­രി­ക്കും ക­വി­മാ­ത്രം.”

എന്ന വ­രി­ക­ളിൽ സ­നാ­ത­നൻ­പി­ള്ള­യു­ടെ ശ­ക്തി­യും ദൗർ­ബ­ല്യ­വും ദൃ­ശ്യ­മാ­ണു്. അ­ദ്ദേ­ഹ­ത്തി­നു ക­വി­ത­യെ­ഴു­താൻ അ­റി­യാം. പക്ഷേ, ഒരു കവിയെ മ­റ്റൊ­രു ക­വി­യിൽ­നി­ന്നു വേർ­തി­രി­ച്ചു നി­റു­ത്തു­ന്ന മൗ­ലി­ക­ത്വം— Originality—എന്ന ഗുണം അ­ദ്ദേ­ഹ­ത്തി­നി­ല്ല. ശ്രീ. കെ. എസ്സ്. ന­മ്പൂ­തി­രി കു­റേ­ക്കൂ­ടി മൗ­ലി­ക­മാ­യ നാദം കേൾ­പ്പി­ക്കു­ന്നു. എ­ങ്കി­ലും പൂർ­ണ്ണ­മാ­യ സം­തൃ­പ്തി അ­നു­വാ­ച­ക­നു പ്ര­ദാ­നം ചെ­യ്യു­ന്നി­ല്ല. ഹാ­സ്യ­ക­വി­ത­ക­ളെ­ഴു­തു­ന്ന­തിൽ പ്ര­ഗ­ല്ഭ­നാ­ണു് ശ്രീ. ഗൗ­രീ­ശ­പ­ട്ടം ശ­ങ്ക­രൻ­നാ­യർ. അ­ദ്ദേ­ഹ­ത്തി­ന്റെ വൈ­ദ­ഗ്ദ്ധ്യം ‘പി­രി­ലൂ­സ് ’ എന്ന ക­വി­ത­യി­ലി­ല്ല. “ദേ­ശാ­ഭി­മാ­നി”യുടെ വാർ­ഷി­ക­പ്പ­തി­പ്പിൽ “മീശ” എന്ന ആ­കർ­ഷ­ക­മാ­യ ക­വി­ത­യെ­ഴു­തി­യ ശ­ങ്ക­രൻ­നാ­യ­രു­ടെ ചാ­തു­ര്യം ഈ ക­വി­ത­യിൽ കാ­ണു­ന്നി­ല്ലെ­ന്നാ­ണു് എന്റെ മതം.

images/zebun-nissa.jpg
നി­സാ­ബീ­ഗം

ഔ­റം­ഗ­സീ­ബി ന്റെ മകൾ നി­സാ­ബീ­ഗം ക­വി­യാ­യി­രു­ന്നു. ഒ­രി­ക്കൽ ഒരു കവി അ­വൾ­ക്കു് ഇ­ങ്ങ­നെ എഴുതി അ­യ­ച്ചു:

“ഞാൻ നി­ന്നെ ഉ­ദ്യാ­ന­ത്തിൽ­വ­ച്ചു കാ­ണാ­നി­ട­യാ­യാൽ നി­ന്റെ ക­വിൾ­ത്ത­ട­മാ­കു­ന്ന പ­നി­നീർ­പ്പൂ­വി­ന്റെ ബുൽ­ബുൽ ആയി (കാ­മു­ക­നാ­യി) ഞാൻ മാറും. മ­റ്റാ­ളു­ക­ളു­ടെ മ­ധ്യ­ത്തിൽ­വ­ച്ചാ­ണു നി­ന്നെ ഞാൻ കാ­ണു­ന്ന­തെ­ങ്കിൽ ഞാൻ ഒരു ശ­ല­ഭ­മാ­യി മാറി നി­ന്റെ ചു­റ്റും പാ­റി­പ്പ­റ­ക്കും. നീ മ­റ്റു­ള്ള­വ­രു­ടെ മുൻ­പിൽ നി­ന്നെ­ത്ത­ന്നെ പ്ര­ദർ­ശി­പ്പി­ക്കു­ക­യാ­ണു്. ജ­ന­ത­യു­ടെ പ്ര­കാ­ശ­മേ! ഇതു ശ­രി­യ­ല്ല. എ­നി­ക്കു നി­ന്നെ ഒ­റ്റ­യ്ക്കു കാണാൻ ക­ഴി­ഞ്ഞെ­ങ്കിൽ!”

നി­സാ­ബീ­ഗം അ­യാൾ­ക്കു മ­റു­പ­ടി നല്കി:

“ബുൽ­ബുൽ എന്നെ ഉ­ദ്യാ­ന­ത്തിൽ­വ­ച്ചു ക­ണ്ടാൽ പ­നി­നീർ­പ്പൂ­വി­നെ ഉ­പേ­ക്ഷി­ക്കും. പൂ­ജാ­രി എ­ന്നെ­ക്ക­ണ്ടാൽ വി­ഗ്ര­ഹ­ത്തെ പൂ­ജി­ക്കു­ന്ന­തെ­ങ്ങ­നെ? റോ­സാ­ദ­ല­ത്തി­ലെ സൗ­ര­ഭ്യ­മെ­ന്ന­പോ­ലെ ഞാൻ എന്റെ ക­വി­ത­യിൽ മ­റ­ഞ്ഞു­കി­ട­ക്കു­ന്നു. ആർ­ക്കെ­ങ്കി­ലും എന്നെ കാ­ണ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ എന്റെ ക­വി­ത­യി­ലേ­ക്കു നോ­ക്ക­ട്ടെ.”

പ­നി­നീർ­പ്പൂ­വി­ലെ സൗ­ര­ഭ്യം­പോ­ലെ (ക­വി­യ­ല്ല) കവിത ആ­ശ­യ­ത്തിൽ മ­റ­ഞ്ഞു­കി­ട­ക്ക­ണം. അ­ങ്ങ­നെ­യു­ള്ള കവിത ഇ­ന്നു­ണ്ടാ­കു­ന്നു­ണ്ടോ?

ക­ഥാ­നി­രൂ­പ­ണ­മെ­ന്ന സാ­ഹ­സി­ക­ത്വ­ത്തി­നു ഞാൻ ഉ­ദ്യ­മി­ക്കു­ക­യാ­ണു്. “ഗോ­ത­മ്പു­വ­യ­ലു­കൾ” എന്ന മ­നോ­ഹ­ര­മാ­യ ക­ഥ­യു­ടെ കർ­ത്താ­വാ­യ ശ്രീ. ഐ. കെ. കെ. എമ്മി ന്റെ “ആന്ധി” എന്ന ചെ­റു­ക­ഥ “മാ­തൃ­ഭൂ­മി”യിൽ ക­ണ്ട­പ്പോൾ എ­ന്തെ­ന്നി­ല്ലാ­ത്ത ഒ­രാ­ഹ്ലാ­ദം എ­നി­ക്കു­ണ്ടാ­യി. പക്ഷേ, അതു വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ അതു വേ­ണ്ടാ­യി­രു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നി­പ്പോ­യി. അ­ത്ര­ക­ണ്ടു വി­ല­ക്ഷ­ണ­മാ­ണു് ‘ആന്ധി’ ജോലി ന­ഷ്ട­പ്പെ­ട്ട ഒരുവൻ അ­പ­മാ­ന­ന­വും നി­ന്ദ­ന­വും സ­ഹി­ക്കു­ന്നു. അമ്മ തന്നെ പ്ര­സ­വി­ച്ച­തു കൊ­ണ്ടാ­ണ­ല്ലൊ അ­യാൾ­ക്കു് ഈ ദു­രി­തം വ­ന്ന­തു്. താൻ രോഗം പി­ടി­ച്ചു കി­ട­ന്ന­പ്പോൾ അമ്മ ചി­കി­ത്സി­ച്ചു ര­ക്ഷ­പ്പെ­ടു­ത്തി­യ­തു­കൊ­ണ്ടാ­ണ­ല്ലോ ഇന്നീ ക­ഷ്ട­പ്പാ­ടു്? അ­തു­കൊ­ണ്ടു് ക­ഷ്ട­പ്പാ­ടി­നു കാ­ര­ണ­ക്കാ­രി­യാ­യ അ­മ്മ­യെ കൊ­ല്ല­ണം. കൊ­ന്നു. പോ­ലീ­സ് അയാളെ അ­റ­സ്റ്റ് ചെ­യ്തു. വി­ല­ക്ഷ­ണം എ­ന്നു­മാ­ത്രം പ­റ­ഞ്ഞാൽ­പ്പോ­രാ ഈ ക­ഥ­യെ­ക്കു­റി­ച്ചു് അ­യു­ക്തി­ക­വും ബാ­ലി­ശ­വും ബീ­ഭ­ത്സ­വു­മാ­ണി­തു്. “നാം, മ­നു­ഷ്യർ, സ­ങ്കോ­ചി­ക്കു­മ്പോൾ” എന്ന “ചെ­റു­ക­ഥ” (ശ്രീ. കെ. പി. നിർ­മ്മൽ കുമാർ എ­ഴു­തി­യ­തു് (മാ­തൃ­ഭൂ­മി) മ­റ്റൊ­രു “മോൺ­സ്റ്റ്റോ­സി­റ്റി”—monstrosity-​ഘോരത—ആണു്. ക­ലാ­ശൂ­ന്യ­ത­യാ­ലു­ള്ള ദാ­രു­ണ­ത­യാ­ണു് അതു് സ്ഫു­ടീ­ക­രി­ക്കു­ക. നിർ­മ്മൽ­കു­മാ­റി­ന്റെ കഥ ക­ഥ­യ­ല്ല ഉ­പ­ന്യാ­സ­മ­ത്രേ. എ­ന്താ­ണു് കഥയും ഉ­പ­ന്യാ­സ­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം? കഥയിൽ ചി­ന്ത­യു­ടെ പ്ര­ചു­ര­ത്വം ഉ­ണ്ടെ­ങ്കി­ലും ര­സ­ത്തി­ന്റെ നൂലു് അവയെ കൂ­ട്ടി­യി­ണ­ക്കും. ഉ­പ­ന്യാ­സ­ത്തിൽ ക­ല്പ­ന­ക­ളും വാ­ങ്മ­യ­ചി­ത്ര­ങ്ങ­ളും ഉ­ണ്ടെ­ങ്കി­ലും ചി­ന്ത­യു­ടെ നൂ­ലാ­യി­രി­ക്കും അവയെ കൂ­ട്ടി­യി­ണ­ക്കും. ഉ­പ­ന്യാ­സ­ത്തിൽ ക­ല്പ­ന­ക­ളും വാ­ങ്മ­യ­ചി­ത്ര­ങ്ങ­ളും ഉ­ണ്ടെ­ങ്കി­ലും ചി­ന്ത­യു­ടെ നൂ­ലാ­യി­രി­ക്കും അവയെ കൂ­ട്ടി­യി­ണ­ക്കു­ന്ന­തു്. നിർ­മ്മൽ­കു­മാ­റി­ന്റെ കഥയിൽ ചി­ന്ത­യാ­കു­ന്ന നൂ­ലാ­ണു് സം­ഭ­വ­ങ്ങ­ളെ ബ­ന്ധി­പ്പി­ക്കു­ന്ന­തു്. അ­ക്കാ­ര­ണ­ത്താൽ അതു് സർ­ഗ്ഗ­ത്മ­ക­സാ­ഹി­ത്യ­മ­ല്ലാ­തെ­യാ­കു­ന്നു. കു­മാ­രി ബി. സു­ന­ന്ദ­യു­ടെ “കാ­വി­ലെ ഭഗവതി”യും (കു­ങ്കു­മം­വാ­രി­ക) സാ­ഹി­ത്യ­മ­ല്ല. കാ­വി­ലെ ഭ­ഗ­വ­തി­ക്കു് സ്ത­ന­വൈ­പു­ല്യ­മു­ണ്ടാ­യി­രു­ന്നു പോലും. അ­തു­ക­ണ്ടു സ­ഹി­ക്ക­വ­യ്യാ­തെ അവൾ വ­ക്ഷോ­ജ­ങ്ങൾ വെ­ട്ടി­യി­ട്ടു. ര­ക്ത­മൊ­ലി­ച്ചു. ഭഗവതി പി­ഴ­ച്ചു­പോ­യ വ­ല്യേ­ട്ട­ത്തി­യാ­ണെ­ന്നു അവൾ മ­ന­സ്സി­ലാ­ക്കി. സാ­ഹി­ത്യ­മെ­ന്ന­തു് മ­നു­ഷ്യ­ന്റെ സം­സ്ക്കാ­ര­മി­രി­ക്കു­ന്ന ഒ­രാ­ക­ര­മാ­ണു്. അതിനെ മ­ലി­ന­മാ­ക്കു­ക­യാ­ണു് സു­ന­ന്ദ എന്ന കൊ­ച്ചു­പെൺ­കു­ട്ടി. കാ­വി­ലെ ഭ­ഗ­വ­തി­ക്കു് “ഏറെ വ­ലി­പ്പ­മു­ള്ള മാറു്” ഉ­ണ്ടാ­യി­രു­ന്നു­പോ­ലും. ഭ­ഗ­വ­തി­ക്കു “സ്റ്റീ­റ്റോ­പീ­ജി­യ”—Steatopygia—കൂടി ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു പ­റ­യാ­ത്ത­തു് വാ­യ­ന­ക്കാ­രു­ടെ ഭാ­ഗ്യം. ഓ, ഭഗവതി മുഖം കാ­ണി­ച്ചു നി­ല്ക്കു­ക­യ­ല്ലേ. അ­തു­കൊ­ണ്ടു്, കാ­ണാ­ത്ത­താ­വാം. ഞാൻ അ­തി­രു­ക­ട­ക്കു­ന്നു­വെ­ന്നു് മാ­ന്യ­വാ­യ­ന­ക്കാർ­ക്കു് തോ­ന്നു­ന്നു­ണ്ടോ? കൗ­മാ­രം ക­ട­ന്നി­ട്ടി­ല്ലാ­ത്ത ഒരു പെൺ­കു­ട്ടി­ക്കു് ഈ ആഭാസം എ­ഴു­താ­മെ­ങ്കിൽ അതിനെ എ­നി­ക്കു നി­ന്ദി­ച്ചു­കൂ­ടേ? ഞാൻ വി­ന­യ­ത്തോ­ടെ അ­ങ്ങ­നെ ചോ­ദി­ക്കു­ക­യാ­ണു്. ഈ കഥ വാ­യി­ച്ച­പ്പോൾ സാ­ഹി­ത്യ­മെ­ന്ന ഭ­ഗ­വ­തി­ക്കു് “സ്റ്റീ­റ്റോ­പീ­ജി­യ” എന്ന മേ­ദ­സ്വി­ത­വ­ന്നു് ഒ­രി­ട­ത്തു് കി­ട­പ്പാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­പ്പോ­യി.

വി­വാ­ഹം ക­ഴി­ഞ്ഞ സ്ത്രീ­കൾ­ക്കു് അ­ന്യ­പു­രു­ഷ­ന്മാ­രെ കാ­ണു­മ്പോൾ കാ­മ­വി­കാ­രം ഉ­ണ്ടാ­യെ­ന്നു­വ­രാം. ചിലർ അതു ക­ര­ഞ്ഞു തീർ­ക്കും. വേറെ ചിലർ ആ പു­രു­ഷ­ന്മാ­രെ­ത്ത­ന്നെ അ­ധി­ക്ഷേ­പി­ച്ചു സം­സാ­രി­ക്കും. യു. പി. ജ­യ­രാ­ജ് എ­ഴു­തി­യ “ന­ഗ്ന­ത­യു­ടെ സ്വ­പ്നം” എന്ന ചെ­റു­ക­ഥ­യിൽ വി­വാ­ഹി­ത­യാ­യ ഒരു സ്ത്രീ അ­വ­ളെ­ക്കാൾ പ്രാ­യം­കു­റ­ഞ്ഞ ഒരു യു­വാ­വി­നു വി­ധേ­യ­യാ­കാൻ ചെ­ന്ന­തി­നെ വർ­ണ്ണി­ക്കു­ന്നു. യു­വാ­വു് അവളെ സ്വീ­ക­രി­ക്കു­ന്നി­ല്ല. യു­വ­തി­യു­ടെ­യും യു­വാ­വി­ന്റെ­യും മാ­ന­സി­ക­മ­ണ്ഡ­ല­ത്തിൽ ന­ട­ക്കു­ന്ന സം­ഘ­ട്ട­ന­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കാ­തെ ശ­ബ്ദ­ബാ­ഹു­ല്യ­ത്തിൽ മു­ഴു­കു­ക­യാ­ണു് ജ­യ­രാ­ജ്. ആ നി­ല­യിൽ ഇതൊരു വലിയ പ­രാ­ജ­യ­മാ­ണു്.

പ­ണ്ടു്, വി­വാ­ഹം ക­ഴി­ഞ്ഞ ഒരു പെൺ­കു­ട്ടി മ­ഞ്ച­ലിൽ കയറി വ­ര­ന്റെ വീ­ട്ടി­ലേ­ക്കു പോ­കു­ക­യാ­യി­രു­ന്നു. അ­ച്ഛ­ന­മ്മ­മാ­രെ പി­രി­ഞ്ഞ ദുഃ­ഖം­കൊ­ണ്ടു് അവൾ വി­ങ്ങു­ക­യും തേ­ങ്ങു­ക­യും പൊ­ട്ടി­ക്ക­ര­യു­ക­യും ചെ­യ്യു­ന്നു­ണ്ടു്. മഞ്ചൽ ചു­മ­ക്കു­ന്ന­വർ കു­റേ­നേ­രം ഈ ശോ­ക­പ്ര­ക­ട­നം സ­ഹി­ച്ചു. ഒ­ടു­വിൽ സ­ഹി­ക്കാൻ വ­യ്യാ­തെ­യാ­യ­പ്പോൾ അവർ അ­വ­ളോ­ടു പ­റ­ഞ്ഞു: “നി­ന­ക്കു് അത്ര വലിയ ദുഃ­ഖ­മാ­ണെ­ങ്കിൽ ഭർ­ത്താ­വി­ന്റെ വീ­ട്ടിൽ പോണ്ട. തി­രി­ച്ചു് അ­ച്ഛ­ന­മ്മ­മാ­രു­ടെ അ­ടു­ക്ക­ലേ­ക്കു പൊ­യ്ക്ക­ള­യാം.” വധു ഉടനെ മ­റു­പ­ടി നല്കി: “വേണ്ട, വേണ്ട ഞാൻ ഇതാ ക­ര­ച്ചിൽ നി­റു­ത്തി­യി­രി­ക്കു­ന്നു.” സ്ത്രീ­യു­ടെ ക­ര­ച്ചി­ലി­ന്റെ പി­ന്നി­ലു­ള്ള അ­സ­ത്യാ­ത്മ­ക­ത­യെ ഹാ­സ്യാ­ത്മ­ക­മാ­യി ഈ കഥ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. അ­തി­നെ­ത്ത­ന്നെ ഭാ­വാ­ത്മ­ക­സൗ­ന്ദ­ര്യ­ത്തോ­ടെ ആ­ലേ­ഖ­നം ചെ­യ്യു­ന്നു മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യി­ലെ “പുഴ പി­രി­യു­ന്നി­ട­ത്തു്” എന്ന കൊ­ച്ചു­ക­ഥ. അ­തെ­ഴു­തി­യ വാ­സ­ന്തി അ­ഭി­ന­ന്ദ­നം അർ­ഹി­ക്കു­ന്നു. അതേ അ­ഭി­ന­ന്ദ­ന­ത്തി­നു­ത­ന്നെ കു­മാ­രി എം. പി. ഗി­രി­ജ­യ്ക്കും അർ­ഹ­ത­യു­ണ്ടു്. (ജ­ന­യു­ഗ­ത്തി­ലെ ‘മാർ­ക്ക­ണ്ഡേ­യൻ’ എന്ന കഥ) ഒരു കു­ഞ്ഞി­ന്റെ മാ­ന­സി­ക­ത­ല­ത്തി­ലെ പ­രി­മൃ­ദു­ല­ച­ല­ന­ങ്ങ­ളെ ഗിരിജ സാ­മർ­ത്ഥ്യ­ത്തോ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്നു. ക­ഥാ­കാ­രി­യു­ടെ പ­ടം­കൂ­ടി ജ­ന­യു­ഗ­ത്തിൽ കൊ­ടു­ത്തി­ട്ടു­ണ്ടു്. പക്ഷേ, അതു് ‘ജനയുഗ’ത്തിൽ­ത­ന്നെ മുൻ­പൊ­രി­ക്കൽ ക­ഥ­യെ­ഴു­തി­യ എം. പി. പ­ദ്മ­ജ­യു­ടേ­താ­ണെ­ന്നു തോ­ന്നു­ന്നു.

ഭാ­സ്ക­ര­നും ഭാർ­ഗ്ഗ­വി­യും അ­നു­ര­ക്തർ. ഭാർ­ഗ്ഗ­വി­യെ കൂ­ടെ­ക്കൊ­ണ്ടു­പോ­കാൻ ഭാ­സ്ക്ക­രൻ പ­ല­പ്പോ­ഴും യ­ത്നി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, അ­മ്മൂ­മ്മ­യെ­ക്ക­രു­തി ഭാർ­ഗ്ഗ­വി പോ­യി­ല്ല. അ­വർ­ക്കാ­രു­ണ്ടു്? അ­വ­സാ­ന­ത്തെ പ്രാ­വ­ശ്യം ഭാ­സ്ക്ക­രൻ വി­ളി­ച്ചു ഇ­ത്ത­വ­ണ പോ­യി­ല്ലെ­ങ്കിൽ ഭാ­സ്ക­രൻ പി­ന്നെ വ­രു­ക­യേ­യി­ല്ല. ഭാർ­ഗ്ഗ­വി അ­മ്മൂ­മ്മ­യെ ശ്വാ­സം­മു­ട്ടി­ച്ചു കൊ­ന്നു. എ­ന്നി­ട്ടു് പോകാൻ സ­ന്ന­ദ്ധ­യാ­യി ഇ­രു­ന്നു. എ­ന്നാ­ലോ? ഭാ­സ്ക­രൻ വ­ന്നി­ല്ല. ശ്രീ. പി. അ­യ്യ­നേ­ത്തു് എ­ഴു­തി­യ “മു­ക്തി” എന്ന ചെ­റു­ക­ഥ­യു­ടെ സാ­ര­മി­താ­ണു്. (മ­ല­യാ­ള­രാ­ജ്യം) ച­ടു­ല­ത­യു­ള്ള ആ­ഖ്യാ­ന­മു­ണ്ടു് ഈ കഥയിൽ. എ­ങ്കി­ലും ഇതു തി­ക­ച്ചും അ­സ­ത്യാ­ത്മ­ക­മാ­ണു്. ക­ലാ­പ­ര­മാ­യ വി­ശ്വാ­സം ഉ­ള­വാ­ക്കാൻ അ­യ്യ­നേ­ത്തി­നു ക­ഴി­യു­ന്നി­ല്ല എന്ന അർ­ത്ഥ­ത്തി­ലാ­ണു ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ കഥയെ അ­സ­ത്യാ­ത്മ­കം എന്നു വി­ളി­ക്കു­ന്ന­തു്.

കഥ വാ­യി­ക്കു­മ്പോൾ അതു് എ­ത്ര­ത­ന്നെ ചെ­റു­താ­യാ­ലും ക­ഥാ­ബീ­ജ­ത്തി­ന്റെ ആ­വിർ­ഭാ­വം, വ­ളർ­ച്ച, വി­കാ­സം എ­ന്നി­വ­യെ നാം ഉ­ത്ക­ണ്ഠ­യോ­ടെ വീ­ക്ഷി­ക്കു­ന്നു­ണ്ടു്. “മ­ല­യാ­ള­നാ­ടു്” വാ­രി­ക­യു­ടെ (ലക്കം 11) പ­ത്തോ­ളം പു­റ­ങ്ങൾ അ­പ­ഹ­രി­ക്കു­ന്ന “ച­രി­ത്ര”മെന്ന ദീർ­ഘ­മാ­യ ചെ­റു­ക­ഥ­യിൽ ഒരു നേവി ഓ­ഫീ­സ­റു­ടെ വി­ര­സ­മാ­യ ജീ­വി­ത­ത്തി­ന്റെ വി­ര­സ­മാ­യ ചി­ത്രീ­ക­ര­ണ­മാ­ണു­ള്ള­തു്. അതിൽ ക­ഥാ­ബീ­ജ­മി­ല്ല; അ­തി­ന്റെ വ­ളർ­ച്ച­യി­ല്ല; അ­വ­സാ­ന­ത്തെ വി­കാ­സ­മി­ല്ല. ക­ഥാ­കാ­ര­നാ­യ ശ്രീ. വിനയൻ അ­നു­പാ­ത­ത്തിൽ ശ്ര­ദ്ധി­ക്കാ­തെ, സൗ­ന്ദ­ര്യ­ത്തിൽ ശ്ര­ദ്ധി­ക്കാ­തെ വാ­ക്കു­കൾ­കൊ­ണ്ടു വി­രൂ­പ­മാ­യ ഒരു ഗോ­പു­രം കെ­ട്ടി ഉ­യർ­ത്തു­ക­യാ­ണു. മ­റു­നാ­ടൻ കൃ­തി­ക­ളെ മ­ല­യാ­ളി­കൾ­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്ന ആ­ദ­ര­ണീ­യ­മാ­യ കൃ­ത്യ­ത്തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ക­യാ­ണു് ശ്രീ. വി. ഡി. കൃ­ഷ്ണൻ­ന­മ്പ്യാർ. ഹി­ന്ദി­യി­ലേ­യും മ­റ്റു­ഭാ­ഷ­ക­ളി­ലെ­യും പല ക­ഥ­ക­ളും അ­ദ്ദേ­ഹം ന­മ്മു­ടെ ഭാ­ഷ­യി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തി­ട്ടു­ണ്ടു്. കേ­ര­ള­ഭാ­ഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ന്റെ മു­ഖ­പ­ത്ര­മാ­യ വി­ജ്ഞാ­ന­കൈ­ര­ളി­യു­ടെ ര­ണ്ടാം ല­ക്ക­ത്തിൽ അ­ദ്ദേ­ഹം തർ­ജ്ജ­മ­ചെ­യ്ത ഒരു ഹി­ന്ദി­ക്ക­ഥ കാണാം. അമ്മ മ­രി­ച്ച­തി­നാൽ ദുഃ­ഖി­ക്കു­ന്ന രണ്ടു കു­ട്ടി­ക­ളു­ടെ മാ­ന­സി­ക­ഭാ­വ­ങ്ങ­ളെ­യാ­ണു ക­ഥാ­കാ­രൻ അതിൽ ആ­ലേ­ഖ­നം ചെ­യ്യു­ന്ന­തു്. ഏ­കാ­ഗ്ര­ത­യു­ടെ കു­റ­വു­കൊ­ണ്ട് ആ ദുഃഖം ന­മ്മു­ടെ ദുഃ­ഖ­മാ­യി­ത്തീ­രു­ന്നി­ല്ല. വി­ഭാ­വാ­നു­ഭാ­വ­ങ്ങ­ളെ വേ­ണ്ട­വി­ധ­ത്തിൽ വി­ന്യ­സി­ക്കാ­ത്ത­തു­കൊ­ണ്ടു ശോകം ര­സ­മാ­യി ഉ­യ­രു­ന്നു­മി­ല്ല.

ഷാ­ങ്പാൾ സാർ­ത്രി ന്റെ ത­ത്വ­ചി­ന്ത­യെ­ക്കു­റി­ച്ചാ­ണു് ശ്രീ. സ­ച്ചി­ദാ­ന­ന്ദൻ “യു­ഗ­ര­ശ്മി”യിൽ ഉ­പ­ന്യ­സി­ക്കു­ന്ന­തു്. വാ­യി­ക്കു­ന്ന­വ­നു് ഒ­ര­ക്ഷ­രം­പോ­ലും മ­ന­സ്സി­ലാ­കാ­ത്ത രീ­തി­യി­ലാ­ണു സ­ച്ചി­ദാ­ന­ന്ദൻ എ­ഴു­തു­ന്ന­തു്. “അ­വ­ബോ­ധ­ത്തി­നു ബോ­ധ­സ­ത്വ­മാ­ണു­ള്ള­തെ­ങ്കിൽ അ­വ­ബോ­ധം പ്ര­തി­ബിം­ബി­പ്പി­ക്കു­ന്ന വ­സ്തു­വി­നു വ­സ്തു­സ­ത്വ­മാ­ണു­ള്ള­തു്. വ­സ്തു­സ­ത്വ­ത്തി­നു കർ­ത്തൃ­നി­ര­പേ­ക്ഷ­മാ­യ അ­സ്തി­ത്വ­മു­ണ്ടു്.” ഈ രീ­തി­യി­ലാ­ണു ലേ­ഖ­ക­ന്റെ രചന. ഇ­തു­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? “ദേ­ശീ­യ­പ്ര­സ്ഥാ­ന­വും മ­ഹാ­ക­വി­ത്ര­യ­വും” എന്ന പേരിൽ ശ്രീ. പട്ടം രാ­മ­ച­ന്ദ്രൻ നായർ എ­ഴു­തു­ന്ന ലേ­ഖ­ന­ങ്ങ­ളു­ടെ ആ­ദ്യ­ത്തെ ഭാഗം “വി­ശാ­ല­കേ­ര­ള”ത്തി­ന്റെ ഏഴാം ല­ക്ക­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. കൊ­ച്ചു­കൊ­ച്ചു­വാ­ക്യ­ങ്ങൾ­കൊ­ണ്ടു് ആ­ശ­യ­ങ്ങൾ പ്ര­തി­പാ­ദി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­വു­ണ്ടു്. ലേ­ഖ­ന­ങ്ങ­ളു­ടെ മൂ­ല്യം നിർ­ണ്ണ­യി­ക്ക­ണ­മെ­ങ്കിൽ അവ മു­ഴു­വൻ വാ­യി­ക്ക­ണ­മ­ല്ലോ.

അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്ന ഒരു കൃ­തി­യാ­ണു് “മ­യൂ­ര­സ­ന്ദേ­ശം.” അതിൽ തെ­റ്റു­മി­ല്ല. ക­ല­യു­ടെ ആ­ന്ത­ര­ജ്വാ­ല­യി­ല്ലാ­ത്ത, ചൈ­ത­ന്യ­മി­ല്ലാ­ത്ത കൃ­തി­യാ­ണു് ഈ സ­ന്ദേ­ശ­കാ­വ്യം. അ­തി­ന്റെ ഗു­ണ­വും ദോ­ഷ­വും കാണാൻ ശ്രീ. രാ­മ­പു­രം മുരളി യ­ത്നി­ക്കു­ന്നു. ആ യ­ത്ന­ത്തെ ന­മു­ക്കു ബ­ഹു­മാ­നി­ക്കാം.

ജാമി എന്ന മ­ഹാ­നാ­യ കവി ഒരു സ­മ്മേ­ള­ന­ത്തിൽ­വ­ച്ചു് ഇ­ങ്ങ­നെ പാടി:

“വേ­ദ­ന­യാർ­ന്ന എന്റെ ഹൃ­ദ­യ­ത്തി­ന്റെ­യും നി­ദ്രാ­വി­മു­ഖ­മാ­യ എന്റെ ലോ­ച­ന­ത്തി­ന്റെ­യും മുൻ­പിൽ ഭ­വ­തി­യു­ടെ രൂപം എ­പ്പോ­ഴു­മു­ള്ള­തു­കൊ­ണ്ടു് വി­ദൂ­ര­ത­യിൽ­നി­ന്നു് ആ­രെ­ത്തി­യാ­ലും ആ വ്യ­ക്തി ഭ­വ­തി­യാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­പ്പോ­കു­ന്നു.”

ജാമി ഇ­ത്ര­യും പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹ­ത്തെ പ­രി­ഹ­സി­ക്കാൻ­വേ­ണ്ടി ഒരുവൻ ചോ­ദി­ച്ചു:

“ഒരു കഴുത വ­ന്നാ­ലോ?”

തന്റെ ക­വി­ത­യു­ടെ തു­ടർ­ച്ച­യെ­ന്ന­പോ­ലെ ചോ­ദ്യ­കർ­ത്താ­വി­നെ വി­ര­ലു­കൊ­ണ്ടു­ചൂ­ണ്ടി­ക്കൊ­ണ്ടു് ജാമി പി­ന്നെ­യും പ­റ­ഞ്ഞു:

“ഞാൻ അ­പ്പോ­ഴും വി­ചാ­രി­ക്കും അതു നീ­ത­ന്നെ­യാ­ണെ­ന്നു്.”
images/Jamipoet.jpg
ജാമി

ക­വി­ഹൃ­ദ­യ­വും പ്ര­ജ്ഞ­യും ഒ­രു­മി­ച്ചു ചേ­രു­ന്ന­തി­ന്റെ മോ­ഹ­നാ­വ­സ്ഥ­യാ­ണു് ഇ­വി­ടെ­യു­ള്ള­തു്. മ­ല­യാ­ള­ക­വി­ത­യിൽ ഇ­പ്പോൾ പ്ര­ജ്ഞ­യു­ടെ വി­ലാ­സ­മേ­യു­ള്ളൂ. ഹൃ­ദ­യ­ത്തി­ന്റെ ച­ല­ന­മി­ല്ല. ചി­ന്ത­യു­ടെ മേ­ദ­സ്വി­ത­യാൽ കാ­വ്യാം­ഗ­ന “സ്റ്റീ­റ്റോ­പീ­ജി­യ” ബാ­ധി­ച്ചു് “നി­ലം­വി­ടാൻ ക­ഴി­യാ­തെ ക്ഷോ­ണീ­രം­ഭ­പോ­ലെ” താഴെ ഇ­രു­ന്നു­പോ­കു­ന്നു. അവളെ ആ­രെ­ങ്കി­ലും ഒ­ന്നു് ഉ­യർ­ത്തി­വി­ട്ടെ­ങ്കിൽ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-08-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 16, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.