SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-08-30-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

സ്പ്രി­ങ്ങ് സാ­ഹി­ത്യം

അയാൾ അ­വ­ളോ­ടു പ­റ­ഞ്ഞു: “ഒന്നു പാടൂ.” അവൾ പാ­ടി­യി­ല്ല; പു­ഞ്ചി­രി പൊ­ഴി­ച്ചു്, ല­ജ്ജി­ച്ചു്, ക­ട­ക്ക­ണ്ണു­കൊ­ണ്ടു് അയാളെ നോ­ക്കി­യ­തേ­യു­ള്ളു. ആ കാഴ്ച കണ്ട ഞാൻ വി­ചാ­രി­ച്ചു അ­വ­ളു­ടെ മ­ന്ദ­സ്മി­ത­ത്തി­നു ഏതു മ­നോ­ഹ­ര­മാ­യ ഗാ­ന­ത്തേ­ക്കാ­ളും മാ­ധു­ര്യ­മു­ണ്ടു്… സായം സ­ന്ധ്യ. ഞാൻ അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു നോ­ക്കി. ഒറ്റ ന­ക്ഷ­ത്രം പോ­ലു­മി­ല്ല. തെ­ല്ലൊ­രു ദു­ഖ­ത്തോ­ടെ ഞാൻ ആ­രൊ­ടെ­ന്നി­ല്ലാ­തെ ചോ­ദി­ച്ചു: “ഈ അ­ന്ത­രീ­ക്ഷ­ത്തി­നു പു­ഷ്പി­ച്ചു­കൂ­ടെ?” ഞാൻ അ­ങ്ങ­നെ ചോ­ദി­ച്ചു­തീർ­ന്നി­ല്ല; അതിനു മുൻ­പു് ആ­യി­ര­മാ­യി­രം ന­ക്ഷ­ത്ര­ങ്ങൾ പ്ര­കാ­ശം പൊ­ഴി­ച്ചു­തു­ട­ങ്ങി. ല­ജ്ജ­പോ­ലെ, ന­ക്ഷ­ത്ര­ത്തെ­പ്പോ­ലെ കല നൈ­സർ­ഗ്ഗി­ക­മാ­യി വി­ട­ര­ണം, വി­ല­സ­ണം അ­പ്പോൾ ആ ക­ല­യു­ടെ സ്പർ­ശം നി­ങ്ങൾ സ്നേ­ഹി­ക്കു­ന്ന ത­രു­ണി­യു­ടെ സ്പർ­ശ­ത്തേ­ക്കാൾ ആ­ഹ്ലാ­ദ­ദാ­യ­ക­മാ­യി­രി­ക്കും. അ­തി­ന്റെ സൗ­ര­ഭ്യം പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ സൗ­ര­ഭ്യ­ത്തേ­ക്കാൾ നിർ­വൃ­തി­ജ­ന­ക­മാ­യി­രി­ക്കും. സ്വാ­ഭാ­വി­ക­ത ക­ല­യ്ക്കി­ല്ലെ­ങ്കി­ലോ? അ­തി­നു­ത്ത­രം താ­ഴെ­ച്ചേർ­ക്കു­ന്ന വ­രി­ക­ളി­ലു­ണ്ടു്.

“ര­ണ്ട­ഭി­പ്രാ­യം കാണും ന­മു­ക്കേ­തി­ലും; വാശി-

കൊ­ണ്ടു വാ­ക്ത്തർ­ക്കം മൂ­ക്കും നൂറു ശാ­പാ­ക്രോ­ശ­ത്തിൻ

ന­ടു­വിൽ ക­ലി­തു­ള്ളി­നി­ല്ക്കും ഞാൻ, കണ്ണീരല-​

യ്ക്കി­ട­യിൽ നീയും, ചു­റ്റു­മ­മ്പ­ര­ന്ന­ന്തം­വി­ട്ടും

പ­തു­ങ്ങി­യെ­ത്തും കൊ­ച്ചു മ­ക്ക­ളാ­മു­ഖ­ങ്ങ­ളിൽ

പകരും ഭ­യാ­ശ­ങ്കാ­ഭാ­വ­ത്തി­ന്നി­രു­ക­ളുൾ”

ശ്രീ. മേലൂർ ദാ­മോ­ദ­രൻ ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പി­ന്റെ 22-ാം ല­ക്ക­ത്തിൽ എ­ഴു­തി­യ “മ­ധു­വി­ധു” എന്ന ക­വി­ത­യി­ലെ ഒരു ഭാ­ഗ­മാ­ണി­തു്. ദാ­മോ­ദ­ര­ന്റെ കവിത അ­നു­വാ­ച­ക­നെ സ്വ­പ്ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നി­ല്ല. അ­നു­ധ്യാ­ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ന­യി­ക്കു­ന്നി­ല്ല. മ­ന­സ്സി­നു് രണ്ടു പ്ര­വ­ണ­ത­ക­ളു­ണ്ടു്; നി­രൂ­പ­ണ­പ­ര­വും സർ­ഗ്ഗാ­ത്മ­ക­വും. ദാ­മോ­ദ­ര­ന്റെ നി­രൂ­പ­ണ­പ­ര­മാ­യ പ്ര­വ­ണ­ത­യാ­ണു് ഈ ക­വി­ത­യിൽ പാ­രു­ഷ്യ­മാർ­ന്നു് ത­ല­യു­യർ­ത്തി­നി­ല്ക്കു­ന്ന­തു്. കോ­പ­ക­ലു­ഷി­ത­നാ­യ ആ­തി­ഥേ­യ­നെ­പ്പോ­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യം ന­മു­ക്കു ചി­ത്ത­താ­പം ഉ­ള­വാ­ക്കു­ന്നു. കോ­പ­ക­ലു­ഷി­ത­നാ­യ ആ­തി­ഥേ­യ­നോ? എ­ന്തൊ­രു വൈ­ര­സ്യ­ജ­ന­ക­മാ­യ ഔ­പ­മ്യം? അല്ലേ? സ്വ­ന്ത­മ­നു­ഭ­വ­ത്തിൽ നി­ന്നാ­ണ­ല്ലോ അർ­ത്ഥാ­ല­ങ്കാ­ര­ങ്ങൾ ഉ­ള­വാ­കു­ക അ­തു­കൊ­ണ്ടു് അ­ങ്ങ­നെ പ­റ­ഞ്ഞെ­ന്നേ­യു­ള്ളൂ. സൗ­ജ­ന്യ­മാ­ധു­ര്യ­ത്തോ­ടെ ന­മ്മെ­ക്ഷ­ണി­ച്ചു വീ­ട്ടിൽ കൊ­ണ്ടു­പോ­യി­ട്ടു് നോ­ട്ടം കൊ­ണ്ടും വാ­ക്കും­കൊ­ണ്ടും അ­പ­മാ­ന­ത്തി­നും നി­ന്ദ­ന­ത്തി­നും സ­ന്ന­ദ്ധ­രാ­കു­ന്ന ആ­ളു­ക­ളു­ണ്ടു്. പ്രാ­യാ­ധി­ക്യം അ­തി­നു് അ­വർ­ക്കൊ­രു ത­ട­സ്സ­മ­ല്ല. അ­തി­ഥി­മ­ര്യാ­ദ എ­ന്ന­തു് അ­വർ­ക്കൊ­രു ചി­ന്താ­വി­ഷ­യ­മ­ല്ല. ശ്രീ. ദാ­മോ­ദ­രൻ “മ­ധു­വി­ധു” എന്ന ആ­കർ­ഷ­ക­മാ­യ ശീർ­ഷ­ക­ത്തി­ലൂ­ടെ അ­നു­വാ­ച­ക­രെ കാ­വ്യാ­സ്വാ­ദ­ന­ത്തി­നു ക്ഷ­ണി­ക്കു­ന്നു. വി­ശ്വ­സി­ച്ചു നാം കൂടെ ചെ­ല്ലു­മ്പോൾ അ­ദ്ദേ­ഹം നമ്മെ വേ­ദ­നി­പ്പി­ക്കു­ന്നു. ഒരു വ്യ­ത്യാ­സ­മു­ണ്ടു്, ആ­തി­ഥേ­യൻ ക­രു­തി­ക്കൂ­ട്ടി അ­പ­മാ­നി­ക്കു­ന്നു; ദാ­മോ­ദ­രൻ തന്റെ കെ­ല്പി­ല്ലാ­യ്മ­കൊ­ണ്ടു് പീ­ഡി­പ്പി­ക്കു­ന്നു. അ­തി­നാൽ അ­ദ്ദേ­ഹ­ത്തെ നാം കു­റ്റം പ­റ­യ­രു­തു്. എ­ന്നാൽ നി­ത്യ­ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങൾ­ക്കു പി­ന്നി­ലു­ള്ള ശാ­ശ്വ­തി­ക­ത്വ­ത്തി­ന്റെ പ്ര­തീ­ക­ങ്ങ­ളെ കവി ക­ണ്ടാ­ലോ? ഫലം തി­ക­ച്ചും ആ­കർ­ഷ­ക­മാ­യി­രി­ക്കു­മെ­ന്നു് ശ്രീ. എ. സു­ഗു­ണൻ “യു­ഗാ­ന്ത­ര­ങ്ങ­ളി­ലൂ­ടെ” എന്ന ക­വി­ത­യി­ലൂ­ടെ പ്ര­ഖ്യാ­പി­ക്കു­ന്നു. മ­ഹാ­വേ­ഗ­മാർ­ന്നു് ഒ­ഴു­കു­ന്ന ജീ­വി­ത­സ്രോ­ത­സ്വി­നി­യെ കവി കാ­ണു­ന്നു. ‘അ­ദ്ഭു­തം’, ‘ആരാധന’, അ­ന്വേ­ഷ­ണം’, ‘അ­സ്വ­സ്ഥ­ത’ എ­ന്നു് നാലു ഖ­ണ്ഡ­ങ്ങ­ളി­ലൂ­ടെ തന്റെ ദർ­ശ­ന­ത്തെ അ­ദ്ദേ­ഹം ആ­വി­ഷ്ക­രി­ക്കു­ന്നു.

“കു­ളിർ­വെ­ണ്ണി­ലാ­വു­മ്മ വ­ച്ചു­റ­ക്കീ­ടും മ­ഞ്ഞിൻ

കണവും മൃ­ദു­ശീ­ത പു­ഷ്പ­ഗ­ന്ധി­യാം കാ­റ്റും

ഉ­ഗ്ര­മാ­യു­ച്ച­ണ്ഡ­മാ­യ് വി­ണ്ണി­നെ വി­റ­പ്പി­ക്കു–

മുൽ­ക­ടോ­ന്മാ­ദം പൊ­ട്ടി­ച്ചി­രി­ക്കും കൊ­ടും­കാ­റ്റും

നോ­ക്കി­നി­ല്ക്ക­വെ ക­ത്തി­യെ­രി­യും മി­ന്നൽ­ക്കോ­ളും

പൂ­ത്തി­റ­ങ്ങീ­ടും കൊ­ച്ചു കൊ­ച്ചു­താ­ഴ്‌­വാ­ര­ങ്ങ­ളും

സ­ന്ധ്യ­യും പു­ല­രി­യും കണ്ടു വി­സ്മ­യ­പ്പെ­ട്ടെൻ

ചി­ന്ത­യി­ല­ജ്ഞാ­ത­മാം മൂ­ക­രാ­ഗ­വു­മാ­യി

കൺ­മി­ഴി­ച്ചെ­ന്നേ­നോ­ക്കി നി­ല്പൂ ഞാൻ കാ­ല­ത്തി­ന്റെ

വെ­ണ്മ­ണൽ­ത്ത­ട്ടിൽ കാ­ണാ­നാ­വാ­തെ കൺ­ചി­മ്മാ­തെ”

അ­നു­വാ­ച­ക­രാ­യ ന­മ്മ­ളും കൺ­ചി­മ്മാ­തെ നോ­ക്കി നി­ല്ക്കു­ന്നു.

images/MaoZedong1935.jpg
മാ­വോ­സേ­തൂ­ങ്ങ്

“രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­ക്കു­റി­ച്ചു­ള്ള കവിത കു­പ്ര­സി­ദ്ധ­മാ­യ വി­ധ­ത്തിൽ അ­ധ­മ­മാ­ണു്” എ­ന്നു് ഒരു ചൊ­ല്ലു­ണ്ടെ­ങ്കി­ലും ക­വി­ത­യിൽ രാ­ഷ്ട്ര­വ്യ­വ­ഹാ­രം പാ­ടി­ല്ലെ­ന്നു് എ­നി­ക്ക­ഭി­പ്രാ­യ­മി­ല്ല. അതു് ക­വി­ത­യാ­ക­ണം എന്നേ എ­നി­ക്കു നിർ­ബ്ബ­ന്ധ­മു­ള്ളു, മാ­വോ­സേ­തൂ­ങ്ങ് രാ­ഷ്ട്ര­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച ക­വി­യു­മാ­ണു്. ദേ­ശീ­യ­വാ­ദി­ക­ളോ­ടു­ള്ള (ദേ­ശീ­യ­മ­ല്ല, ദൈ­ശി­ക­മാ­ണു് ശരി. എ­ങ്കി­ലും ഞാൻ ദേ­ശീ­യ­മെ­ന്നു് എ­ഴു­തു­ന്നു.) യു­ദ്ധ­ത്തിൽ വ­ധി­ക്ക­പ്പെ­ട്ട ഒരു കൂ­ട്ടു­കാ­ര­ന്റെ ഭാര്യ ലി­ഷൂ­യി­ക്കു­വേ­ണ്ടി മവോ 1957-ൽ ഒരു കൊ­ച്ചു കവിത എ­ഴു­തു­ക­യു­ണ്ടാ­യി. 1930-ൽ യു­ദ്ധ­ത്തിൽ മ­രി­ച്ച തന്റെ ഭാ­ര്യ­യെ­ക്കൂ­ടി അ­നു­സ്മ­രി­ച്ചു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം ആ കവിത ര­ചി­ച്ച­തു്.

“I lost my proud poplar, and you your willow;

Poplar and willow soar to the heaven of heavens:

Wu Kang, asked what he has to offer,

Presents them with Cassia wine.

The lonely goddess in the moon

spreads her ample sleeves

To dance for these good souls in the endless sky;

Of a sudden comes word of the Tiger’s defeat on earth

And they break into tears of torrential rain”

ശ്രേ­ഷ്ഠ­മാ­യ ക­വി­ത­യാ­ണി­തെ­ന്നു് സി. എം. ബൗറ എന്ന പ്ര­ശ­സ്ത­നാ­യ നി­രൂ­പ­കൻ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. തന്റെ സ­ഹ­ധർ­മ്മി­ണി­യെ പോ­പ്ലർ­വൃ­ക്ഷ­ത്തോ­ടും കൂ­ട്ടു­കാ­രി­യു­ടെ ഭർ­ത്താ­വി­നെ വി­ല്ലോ­വൃ­ക്ഷ­ത്തോ­ടും മ­വോ­സേ­തൂ­ങ്ങ് ഉ­പ­മി­ക്കു­ന്നു. അവർ ര­ണ്ടു­പേ­രും ച­ന്ദ്ര­നി­ലേ­ക്കു ചെ­ല്ലു­ക­യാ­ണു്. അവിടെ വൂ കാ­ങ്ങ് അ­വർ­ക്കു് സ്വാ­ഗ­ത­മ­രു­ളു­ന്നു. അ­ന­ശ്വ­ര­നാ­യി­ത്തീ­രാൻ ശ്ര­മി­ച്ച­പ്പോൾ ഈ­ശ്വ­ര­ന്മാ­രാൽ ശി­ക്ഷി­ക്ക­പ്പെ­ട്ട­വ­നാ­ണു് വൂ കാ­ങ്ങ്. ച­ന്ദ്ര­നി­ലെ അ­ക്കേ­ഷ്യ­മ­രം മു­റി­ക്കു­ക എ­ന്ന­താ­ണു് അ­യാ­ളു­ടെ ജോലി. മരം മു­റി­ഞ്ഞു­വീ­ണാ­ലു­ടൻ അതു വീ­ണ്ടും പ­ഴ­യ­രീ­തി­യി­ലാ­കും. വൂ കാ­ങ്ങ് പി­ന്നെ­യും അതു മു­റി­ക്കും. മ­വോ­യു­ടെ സ­ഹ­ധർ­മ്മി­ണി­യും ലി­ഷൂ­യി­യു­ടെ ഭർ­ത്താ­വും വീ­ര­ച­ര­മം പ്രാ­പി­ച്ചു് ച­ന്ദ്ര­നിൽ ചെ­ന്ന­പ്പോൾ വൂ കാ­ങ്ങ് തന്റെ ക്ലേ­ശ­ക­ര­മാ­യ ജോ­ലി­യിൽ നി­ന്നു് വി­മു­ക്ത­നാ­യി. ച­ന്ദ്ര­നി­ലെ ദേവത നൃ­ത്ത­ത്തി­നു­വേ­ണ്ടി സ­ന്ന­ദ്ധ­യാ­യി. ഭൂ­മി­യിൽ വ്യാ­ഘ്ര­ത്തി­ന്റെ—ശ­ത്രു­വി­ന്റെ—പ­രാ­ജ­യ­ത്തെ­ക്കു­റി­ച്ചു് അവർ കേ­ട്ടു. ഉടനെ എ­ല്ലാ­വ­രും ആ­ഹ്ലാ­ദ­ബാ­ഷ്പം പൊ­ഴി­ച്ചു. കെ­ട്ടു­ക­ഥ­യിൽ വി­ശ്വ­സി­ക്കാ­തെ­ത­ന്നെ മവോ ത­നി­ക്കി­ഷ്ട­പ്പെ­ട്ട ര­ണ്ടു­പേ­രെ അ­ഭി­ന­ന്ദി­ക്കാൻ വേ­ണ്ടി അതിനെ വി­ദ­ഗ്ദ്ധ­മാ­യി ഉ­പ­യോ­ഗി­ക്കു­ന്ന­തി­ന്റെ രാ­മ­ണീ­യ­ക­മാ­ണു് ഈ ക­വി­ത­യി­ലു­ള്ള­തെ­ന്നു ബൗറ പ­റ­യു­ന്നു. മ­രി­ച്ച­വ­രു­ടെ മ­രി­ക്കാ­ത്ത മ­ഹ­നീ­യ­ത­യാ­ണു് ഈ ക­വി­ത­യു­ടെ പ്ര­തി­പാ­ദ്യ­വി­ഷ­യ­മെ­ന്നും മ­ഹാ­നാ­യ ആ നി­രൂ­പ­കൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ക­ല­യു­ടെ ചി­ത്രാ­വ­ര­ണ­ത്തി­ന­ക­ത്തു് ഒ­തു­ങ്ങി­നി­ല്ക്കു­ന്ന പ്ര­ചാ­ര­ണ­മേ മവോ സേ തൂ­ങ്ങി­ന്റെ ക­വി­ത­യി­ലു­ള്ളു. ഈ ത­ത്ത്വം ന­മ്മു­ടെ പ­ല­ക­വി­കൾ­ക്കും അ­റി­ഞ്ഞു­കൂ­ടാ. അ­വ­രി­ലൊ­രാൾ വി­ര­സ­മാ­യി എ­ഴു­തു­ക­യാ­ണു്:

“മു­ണ്ടു­ടു­ക്കു­വാൻ, കാലിൽ കൂ­മ്പാ­ള­ച്ചെ­രി­പ്പി­ടാൻ

നീ­ണ്ടൊ­ന്നു ന­ട­ക്കു­വാൻ, വാ­യ്തു­റ­ന്നു­രി­യാ­ടാൻ

പ­ണ്ടു­നാ­മ­ട­രാ­ടി; സ­ഹ­സ്രാ­ബ്ദ­ങ്ങൾ തന്റെ

കൂ­രി­രുൾ­പ്രാ­കാ­രം നാം ഭേ­ദി­ച്ചു ക­ട­ന്നെ­ത്തി”

(ദേശാഭിമാനിവാരിക-​ലക്കം 7-“ഉ­ണ­രു­നീ”—ശ്രീ. എൻ. കെ. കാ­ളി­യ­ത്തു്.) കാ­ളി­യ­ത്തി­ന്റെ ക­വി­ത­യിൽ “അ­ട­രാ­ട­ലേ”യു­ള്ളു. ക­ല­യി­ല്ല. ഭാ­വ­ന­യു­ടെ സ­ത്യ­ത്തി­നാ­ണു് ക­വി­ത­യിൽ പ്രാ­ധാ­ന്യ­മു­ള്ള­തു്. അ­തി­ല്ലാ­ത്ത­തു് എൻ. കെ. കാ­ളി­യ­ത്തി­ന്റെ ക­വി­ത­യിൽ മാ­ത്ര­മ­ല്ല ശ്രീ. എസ്. രമേശൻ നായരു ടെ “ചി­പ്പി”യിലും ശ്രീ. പു­ത്തൻ­പാ­റ ഗോ­പി­യു­ടെ “പ്ര­തീ­ക്ഷ”യിലും അതു കാ­ണു­ന്നി­ല്ല. (വി­ശാ­ല­കേ­ര­ളം ലക്കം 8)

വാ­ല്മീ­കി­രാ­മാ­യ­ണ ത്തി­ലെ ഒരു ഭാഗം. ശ്രീ­രാ­മ­നും ല­ക്ഷ്മ­ണ­നും സ­ര­യു­വി­ന്റെ തീ­ര­ത്തി­ലു­ള­ള പുൽ­ത്ത­കി­ടി­യിൽ കി­ട­ന്നു­റ­ങ്ങു­ക­യാ­ണു്. കി­ഴ­ക്കൻ ച­ക്ര­വാ­ളം പു­ല­രി­പ്ര­ഭ­യാൽ തു­ടു­ത്തു. വി­ശ്വാ­മി­ത്രൻ രാ­മ­ല­ക്ഷ്മ­ണ­ന്മാ­രെ വി­ളി­ച്ചു­ണർ­ത്തു­ക­യാ­ണു്:

“കൗ­സ­ല്യാ സു­പ്ര­ജാ രാമ പൂർ­വ്വാ­സ­ന്ധ്യാ­പ്ര­വർ­ത്ത­തേ

ഉ­ത്തി­ഷ്ഠ ന­ര­ശാർ­ദൂ­ല കർ­ത്ത­വ്യം ദൈ­വ­മാ­ഹ്നി­കം”

(കൗ­സ­ല്യ­യു­ടെ സു­സ­ന്താ­ന­മാ­യ രാമ, ഇതാ പ്ര­ഭാ­ത­മാ­യി­ക്ക­ഴി­ഞ്ഞു. ഹേ പു­രു­ഷ­ശ്രേ­ഷ്ഠ, എ­ഴു­ന്നേ­റ്റാ­ലും, പ്ര­ഭാ­ത­കൃ­ത്യ­ങ്ങൾ അ­നു­ഷ്ഠി­ച്ചാ­ലും) ഉ­ജ്ജ്വ­ല­മാ­യ ക­വി­ത­യാ­ണി­തു്. ആ­സു­ര­മാ­യ അ­ന്ധ­കാ­ര­ത്തെ നിർ­മ്മാർ­ജ്ജ­നം ചെ­യ്യു­ന്ന ആ­ധ്യാ­ത്മി­ക­പ്ര­കാ­ശ­മാ­ണു് ശ്രീ­രാ­മൻ എന്നു ധ്വ­നി­പ്പി­ക്കു­ന്ന­തി­ന്റെ സൗ­ന്ദ­ര്യം നോ­ക്കൂ. കവിത ഇ­ങ്ങ­നെ­യി­രി­ക്ക­ണം.

ശ്രീ. ജി. ശ­ങ്ക­ര­ക്കൂ­റു­പ്പു് തി­രു­വ­ന­ന്ത­പു­ര­ത്തു താ­മ­സി­ക്കു­ന്ന കാലം. വ­ഴു­ത­യ്ക്കാ­ട്ടു ശാ­സ്താം­കോ­വി­ലി­ന­ടു­ത്തു­ള്ള ഒരു സൗ­ധ­ത്തി­ലാ­യി­രു­ന്നു അ­ദ്ദേ­ഹം താ­മ­സി­ച്ചി­രു­ന്ന­തു്. യാ­ദൃ­ച്ഛി­ക­മാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ­ച്ചെ­ന്ന ഞാൻ വ­ള­രെ­നേ­രം സം­സാ­രി­ച്ചി­രു­ന്നു. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ അ­തി­ഥി­സ­ത്കാ­ര­തൽ­പ­ര­ത ക­ണ്ടാൽ നാം അ­വി­ടെ­നി­ന്നു് ഒ­രി­ക്ക­ലും ഇ­റ­ങ്ങി­പ്പോ­രി­ല്ല. ഞാൻ മു­റു­ക്കി­ക്ക­ഴി­ഞ്ഞു് അ­ദ്ദേ­ഹ­ത്തോ­ടു് അ­നു­വാ­ദം ചോ­ദി­ച്ചു: “മാ­സ്റ്റർ ഈ ജ­ന്ന­ലിൽ­ക്കൂ­ടെ അ­ങ്ങോ­ട്ടു തു­പ്പ­രു­തോ?” ഭ­വ­ന­ത്തി­ന്റെ അ­ങ്ങേ­പ്പു­റം ഇ­ന്റർ­മീ­ഡി­യ­റ്റ് കോ­ളേ­ജാ­ണു്. കവി ഒരു സം­ശ­യ­വും കൂ­ടാ­തെ മ­റു­പ­ടി നല്കി: “ഓഹോ, കോ­ളേ­ജി­ന്റെ മു­റ്റ­ത്തു് ആർ­ക്കും തു­പ്പാ­മ­ല്ലോ”. വി­ദ്യ­യെ നി­ന്ദി­ക്കു­ന്ന­തി­ലു­ള്ള ക­വി­യു­ടെ ധർ­മ്മ­രോ­ഷ­മാ­ണു് ഞാൻ ആ മ­റു­പ­ടി­യിൽ ദർ­ശി­ച്ച­തു്. ഞാൻ പി­ന്നെ അ­ങ്ങോ­ട്ടു തു­പ്പി­യി­ല്ല. പക്ഷേ, സാ­ഹി­ത്യ­ത്തി­ന്റെ തി­രു­മു­റ്റ­ത്തു് ശ്ലേ­ഷ്മ­നി­ര­സ­നം നിർ­വ്വ­ഹി­ക്കു­ന്ന­തു് എ­ത്ര­പേ­രാ­ണു്? മനോരമ ആ­ഴ്ച­പ്പ­തി­പ്പി­ന്റെ (ആ­ഗ­സ്റ്റ് 15) പ­ത്താം പു­റ­ത്തു് ആ­രം­ഭി­ക്കു­ന്ന “വി­മാ­നം” എന്ന ചെ­റു­ക­ഥ നോ­ക്കു­ക. ശ്രീ. ജോർ­ജ്ജ് നെ­ല്ലാ­യി­യാ­ണു് ക­ഥാ­കാ­രൻ. പ്രേ­മ­ഭാ­ജ­ന­ത്തെ വേ­റൊ­രു­വൻ വി­വാ­ഹം ചെ­യ്യു­ന്ന പ­ഴ­ഞ്ചൻ വി­ഷ­യ­ത്തെ ഏ­റ്റ­വും പ­ഴ­ഞ്ച­നാ­യി പ്ര­തി­പാ­ദ­നം ചെ­യ്യു­ന്ന ക­ഥ­യാ­ണി­തു്. അ­തി­ഭാ­വു­ക­ത്വം ക­ലർ­ന്ന ഇതിലെ വർ­ണ്ണ­ന­കൾ ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ നി­ന്നു് അ­തി­ദൂ­രം അ­ക­ന്നു നി­ല്ക്കു­ന്നു. ഇതിലെ സം­ഭാ­ഷ­ണ­ങ്ങൾ വ­മ­നേ­ച്ഛ­യു­ള­വാ­ക്കു­ന്നു.

“തൊഴാൻ വ­രു­ന്നി­ല്ലേ.”

“വരണോ?”

“ഞാൻ പ­റ­യാ­തെ­ത­ന്നെ വ­രാ­റു­ള്ള ആ­ള­ല്ലേ?”

“എന്റെ ദേ­വി­യെ ഞാൻ തൊ­ഴു­തു ക­ഴി­ഞ്ഞു,”

“എ­ന്നാ­ലും ഒ­ന്നു­കൂ­ടി തൊഴാം.”

അവൾ കു­ലു­ങ്ങി­ച്ചി­രി­ച്ചു.

ഇ­മ്മാ­തി­രി സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ കാലം ക­ഴി­ഞ്ഞു. നി­ത്യ­ജീ­വി­ത­ത്തിൽ ആരും സ്ത്രീ­യു­ടെ മു­ഖ­ത്തു­നോ­ക്കി ദേ­വി­യെ­ന്നു വി­ളി­ക്കാ­റി­ല്ല. വി­ളി­ച്ചാൽ അവൾ ചൂലു ചാ­ണ­ക­ത്തിൽ മു­ക്കി അയാളെ അ­ടി­ക്കും. ക­ലാ­ലോ­ക­ത്തും ഇ­ങ്ങ­നെ­യൊ­രു സം­ഭാ­ഷ­ണം സാ­ദ്ധ്യ­മ­ല്ല. മ­നോ­ര­മ­വാ­രി­ക­യു­ടെ അ­വ­സാ­ന­ത്തെ പു­റ­ത്തു റ്റോം­സി ന്റെ “ബോം­ബ­നും മോ­ളി­യും ” എന്ന ഹാ­സ്യ­ചി­ത്ര­മു­ള്ള­ത് എത്ര ഭാ­ഗ്യം! അതിലെ പ­ഞ്ചാ­യ­ത്തു­പ്ര­സി­ഡ­ന്റി­നു പ­റ്റു­ന്ന പ­റ്റു­ക­ണ്ടു് ഞാൻ ഉ­ള്ളു­കു­ളിർ­ക്കെ ചി­രി­ച്ചു­പോ­യി. അ­നു­ഗ്ര­ഹീ­ത­രാ­യ ടോം­സും മ­ന്ത്രി യും യേ­ശു­ദാ­സ­നും ഉ­ള്ള­തു ന­ല്ല­കാ­ലം. ഇ­ല്ലെ­ങ്കിൽ ഇ­ന്ന­ത്തെ ക­ഥാ­കാ­ര­ന്മാർ ന­മ്മു­ടെ കഥ ക­ഴി­ക്കു­മാ­യി­രു­ന്നു.

images/ConradAikenpoet.jpg
കോൺ­റ­ഡ് ഐക്കൻ

എന്റെ മുൻ­പി­ലി­രി­ക്കു­ന്ന റ്റൈം­പീ­സ് ടിക് ടിക് എന്നു ശ­ബ്ദി­ച്ചു­കൊ­ണ്ടു് “ഓ­ടു­ക­യാ­ണു്” ഞാ­നാ­ണു അ­തി­ന്റെ സ്പ്രി­ങ്ങ് മു­റു­ക്കി­വ­ച്ച­തു്. റ്റൈം­പീ­സി­ന്റെ ച­ക്ര­ങ്ങൾ തേ­ഞ്ഞു­പോ­കു­ന്നു. സ്പ്രി­ങ്ങി­നും തേ­യ്മാ­നം സം­ഭ­വി­ക്കു­ന്നു. കാ­ല­ത്തി­ലൂ­ടെ ഞാൻ എന്റെ ജീ­വി­തം വ്യർ­ത്ഥ­മാ­ക്കു­ന്ന­തു­പോ­ലെ കാ­ല­ത്തി­ന്റെ പ്ര­യാ­ണ­ത്തെ ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ണ്ടു് ഈ ‘കാ­ല­മാ­പ­ന­യ­ന്ത്ര­വും’ അ­തി­ന്റെ ജീ­വി­ത­ത്തെ വ്യർ­ത്ഥ­മാ­ക്കു­ന്നു. ചില ക­ഥാ­കാ­ര­ന്മാർ സ്പ്രി­ങ്ങ് മു­റു­ക്കി വ­ച്ച­തു­പോ­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു സം­സാ­രി­പ്പി­ക്കു­ന്നു, പ്ര­വർ­ത്തി­പ്പി­ക്കു­ന്നു. അവർ സ്വ­ന്തം ജീ­വി­ത­ത്തെ നി­ഷ്പ്ര­യോ­ജ­ന­മാ­ക്കു­ന്നു; വാ­യ­ന­ക്കാ­രു­ടെ ജീ­വി­ത­ത്തെ നി­ഷ്പ്ര­യോ­ജ­ന­മാ­ക്കു­ന്നു. ശ്രീ. ശങ്കർ ക­രി­യാം “കു­ങ്കു­മ”ത്തി­ലെ­ഴു­തി­യ “മ­ധ്യ­രേ­ഖ”എന്ന കഥ നോ­ക്കു­ക. കൂ­ട്ടു­കാ­രി­യു­ടെ വി­വാ­ഹ­ത്തിൽ ദുഃ­ഖി­ത­യാ­കു­ന്ന ഒരു ത­രു­ണി­യെ അവിടെ കാണാം. ശ്രീ. എം. ആർ. കെ. പ­ണി­ക്കർ എ­ഴു­തി­യ “പ്ര­തി­മ­കൾ” എന്റെ വാ­യ­ന­ക്കാർ വാ­യി­ച്ചു­നോ­ക്ക­ട്ടെ. ശ്രീ. പ­ണി­ക്കർ ക­ലാ­സൃ­ഷ്ടി­ക­ളെ­ന്ന പേരിൽ ആ­വിർ­ഭ­വി­ക്കു­ന്ന ക­ലാ­ഭാ­സ­ങ്ങ­ളെ നി­ന്ദി­ക്കു­ക­യാ­ണു്. താൻ പ്ര­ഖ്യാ­പി­ക്കു­ന്ന സാ­ര­സ്വ­ത­ര­ഹ­സ്യം ത­നി­ക്കും­കൂ­ടി ചേ­രു­ന്ന­താ­ണെ­ന്നു് അ­ദ്ദേ­ഹം എ­ന്തു­കൊ­ണ്ടു് ഓർ­മ്മി­ക്കു­ന്നി­ല്ല? രണ്ടു ക­ഥാ­കാ­ര­ന്മാ­രും ചു­റ്റു­ക­മ്പി മു­റു­ക്കി­വ­ച്ചി­രി­ക്കു­ക­യാ­ണു്. നൈ­സർ­ഗ്ഗി­ക­ത്വ­മി­ല്ലാ­തെ­യു­ള്ള ‘ഓ­ട്ട­മേ’ ഇ­വി­ടെ­യു­ള്ളു. ശ­ങ്ക­റും പ­ണി­ക്ക­രും പ­ദ്മ­രാ­ജ­നെ അ­പേ­ക്ഷി­ച്ചു അ­പ്ര­സി­ദ്ധ­രാ­ണു്. പ്ര­ശ­സ്ത­നാ­യ അ­ദ്ദേ­ഹ­മോ? അ­ദ്ദേ­ഹ­വും സ്പ്രി­ങ്ങ് മു­റു­ക്കു­ന്ന­തേ­യു­ള്ളു. മോ­ട്ടോർ­സൈ­ക്കിൾ ക­യ­റ്റി ഒ­രു­വ­നെ കൊന്ന ഒ­രു­ത്ത­ന്റെ പേ­ടി­യാ­ണു് ശ്രീ. പ­ദ്മ­രാ­ജ­ന്റെ “ആ­ട്ടിൻ­കു­ട്ടി­യും ചെ­ന്നാ­യും” എന്ന ചെ­റു­ക­ഥ­യി­ലെ വിഷയം. (മാതൃഭൂമി-​ലക്കം 22) ക­ഥാ­കാ­രൻ ഇ­ള­കി­മ­റി­ഞ്ഞാ­ണു കഥ പ­റ­യു­ന്ന­തു്. തന്റെ മു­ഖ്യ­ക­ഥാ­പാ­ത്ര­ത്തി­നു് ഇ­ള­ക്കം ഉ­ണ്ടെ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു­ണ്ടു്. ശ­രി­യാ­യി­രി­ക്കാം. പക്ഷേ, വാ­യ­ന­ക്കാ­ര­നു് ഒ­രി­ള­ക്ക­വും ഇല്ല. അ­നു­വാ­ച­കൻ ഈ ക­ഥ­യി­ലാ­കെ സ്പ്രി­ങ്ങു­ക­ളെ മാ­ത്ര­മേ കാ­ണു­ന്നു­ള്ളു. അ­ല­ങ്കാ­ര­മു­പേ­ക്ഷി­ച്ചു പറയാം. ഈ ക­ഥ­യു­ടെ മുദ്ര കൃ­ത്രി­മ­ത്വ­മാ­ണു്. ഇ­ങ്ങ­നെ­യു­ള്ള വി­ഷ­യ­ങ്ങൾ പ്ര­ഗ­ല്ഭ­ന്മാർ കൈ­കാ­ര്യം ചെ­യ്യു­ന്ന­തെ­ങ്ങ­നെ­യെ­ന്നു വാ­സ­നാ­സ­മ്പ­ന്ന­നാ­യ പ­ദ്മ­രാ­ജൻ നോ­ക്കി­പ്പ­ഠി­പ്പി­ച്ചാൽ ന­ന്നാ­യി­രി­ക്കും. കോൺ­റ­ഡ് ഐക്കൻ എന്ന അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­ര­ന്റെ Impulse എന്ന ചെ­റു­ക­ഥ ഒ­രു­ദാ­ഹ­ര­ണ­മാ­യി ഞാൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യാ­ണു്. മോഷണം ന­ട­ത്തി­യ ഒ­രു­വ­ന്റെ ചി­ത്ത­വൃ­ത്തി­ക­ളെ­യാ­ണു ആ ക­ഥാ­കാ­രൻ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. അവിടെ അ­ത്യു­ക്തി­യി­ല്ല, സ്ഥൂ­ലീ­ക­ര­ണ­മി­ല്ല. പ­ര­മ­ഫ­ല­മു­ള­വാ­ക്കാ­നു­ള്ള സാ­ഹ­സി­ക­ത്വ­മി­ല്ല ഞാ­നൊ­രു കഥ പ­റ­യു­ന്നു, അ­ത്രേ­യു­ള്ളു, എന്ന മ­ട്ടി­ലാ­ണു ക­ഥാ­കാ­രൻ എ­ഴു­തു­ന്ന­തു് ബോ­ധ­പൂർ­വ്വ­മാ­യ നിർ­മ്മാ­ണം വേറെ, അ­ബോ­ധാ­ത്മ­ക­മാ­യ സൃ­ഷ്ടി വേറെ. പ­ദ്മ­രാ­ജ­ന്റെ കഥയിൽ ക­രു­തി­ക്കൂ­ട്ടി­യു­ള്ള നിർ­മ്മാ­ണ പ്ര­ക്രി­യ മാ­ത്ര­മേ ന­ട­ക്കു­ന്നു­ള്ളു.

കാ­വ്യാ­ത്മ­കം എ­ന്ന­തി­നു വി­പ­രീ­ത­മാ­യ ഒ­ര­വ­സ്ഥ­യു­ണ്ട­ല്ലോ. ഭാ­ര­തീ­യ­രും പാ­ശ്ചാ­ത്യ­രും അ­തം­ഗീ­ക­രി­ച്ചി­ട്ടു­ണ്ടു്. രാ­ജ­ശേ­ഖ­രൻ എന്ന ആ­ല­ങ്കാ­രി­കൻ ക­വി­ക­ളെ സാ­ര­സ്വ­ത­രെ­ന്നും ആ­ഭ്യാ­സി­ക­രെ­ന്നും വേർ­തി­രി­ക്കു­ന്ന­തു് ഇതിനെ അ­വ­ലം­ബി­ച്ചാ­ണു്. പാ­ശ്ചാ­ത്യ­നാ­യ ക്രോ­ച്ചെ യും സാ­ഹി­ത്യ­കാ­ര­ന്മാ­രെ കാ­വ്യ­ക­വി­ക­ളെ­ന്നും ഗ­ദ്യ­ക­വി­ക­ളെ­ന്നും വി­ഭ­ജി­ക്കു­ന്നു. ജ­ന്മ­സി­ദ്ധ­മാ­യ ക­ഴി­വു­ക­ളു­ള്ള­വർ സാ­ര­സ്വ­തർ അ­ല്ലെ­ങ്കിൽ കാ­വ്യ­ക­വി­കൾ. അ­ഭ്യാ­സം­കൊ­ണ്ടു സാ­ഹി­ത്യ­സൃ­ഷ്ടി­കൾ മെ­ന­ഞ്ഞെ­ടു­ക്കു­ന്ന­വർ അ­ഭ്യാ­സി­കർ അ­ല്ലെ­ങ്കിൽ ഗ­ദ്യ­ക­വി­കൾ. കാ­വ്യാ­ത്മ­കം എന്ന അ­വ­സ്ഥ­യ്ക്കു വി­പ­രീ­ത­മാ­യ ഗ­ദ്യാ­ത്മ­കം എന്നാ അ­വ­സ്ഥ­യാൽ പ്രേ­രി­ത­രാ­യി­ട്ടാ­ണു് ശ്രീ. ആ­ര­ണ്യ­നും ശ്രീ. ന­ന്ത­നാ­റും ‘മ­ല­യാ­ള­നാ­ട്ടി’ൽ (ലക്കം-​13) ചെ­റു­ക­ഥ­ക­ളെ­ഴു­തു­ന്ന­തു്. ചേ­ച്ചി­ക്കു­വേ­ണ്ടി ന­ട­ത്തി­യ മ­ന്ത്ര­വാ­ദ­ത്തിൽ ഉ­പ­യോ­ഗി­ച്ച ഒരു മ­ര­പ്പാ­വ­യെ നെ­ഞ്ചോ­ടു ചേർ­ത്തു് പി­ടി­ച്ചു് ആ­ഹ്ലാ­ദി­ക്കു­ന്ന ഒ­ര­നു­ജ­ത്തി­യെ ആ­ര­ണ്യൻ “സ­ന്ധ്യാ­രാ­ഗ”ത്തിൽ അ­വ­ത­രി­പ്പി­ക്കു­ന്നു. ഒരുവൻ കാ­മാ­വേ­ശം തീർ­ത്ത­തെ­ങ്ങ­നെ­യെ­ന്നു ന­ന്ത­നാർ “വി­ശ­പ്പിൽ” പ്ര­തി­പാ­ദി­ക്കു­ന്നു. യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ചില ഭാ­ഗ­ങ്ങ­ളെ ര­ണ്ടു­പേ­രും കാ­ണു­ന്നു­ണ്ടു്. പക്ഷേ, അവയെ സൗ­ന്ദ­ര്യ­ത്തി­ന്റെ ലോ­ക­ത്തി­ലേ­ക്കു് ആ­ന­യി­ക്കു­വാൻ അ­വർ­ക്കു ക­ഴി­യു­ന്നി­ല്ല. ര­വി­വർ­മ്മ വരച്ച മോ­ഹി­നി­യു­ടെ­യും രു­ക്മാം­ഗ­ദ­ന്റെ­യും ചി­ത്രം വാ­യ­ന­ക്കാർ ക­ണ്ടി­ട്ടി­ല്ലേ? അതിലെ വ്യ­ക്തി­ക­ളെ­ല്ലാം നി­ശ്ച­ല­ത്വ­മാർ­ന്നു നി­ല്ക്കു­ക­യാ­ണു്. എ­ങ്കി­ലും അവർ സം­സാ­രി­ക്കു­ന്നു, ചലനം കൊ­ള്ളു­ന്നു എ­ന്നെ­നി­ക്കു തോ­ന്നു­ന്നു. “മ­ക­ന്റെ ക­ഴു­ത്തു മു­റി­ക്കൂ” എന്നു മോ­ഹി­നി പ­റ­യു­ന്നു. “അച്ഛാ, ഇതാ ഈ ക­ഴു­ത്തു മു­റി­ക്കൂ” എന്നു മകൻ പ­റ­യു­ന്നു. “എ­നി­ക്കു വയ്യേ” എന്നു രു­ക്മാം­ഗ­ദൻ നി­ല­വി­ളി­ക്കു­ന്നു. ഇ­വ­യെ­ല്ലാം ഞാൻ കേൾ­ക്കു­ന്നു­ണ്ടു്. ആ ചി­ത്ര­മാ­കെ സ്പ­ന്ദി­ക്കു­ന്നു. ചെ­റു­ക­ഥ­ക­ളും ഇ­ങ്ങ­നെ ജീ­വി­തം കൊ­ണ്ടു തു­ടി­ക്ക­ണം. ആ­ര­ണ്യ­നും ന­ന്ത­നാ­റും അതു മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല.

images/Kunhiraman_nair.p.jpg
പി. കു­ഞ്ഞി­രാ­മൻ­നാ­യർ

അ­ടു­ത്ത­കാ­ല­ത്തു് പ­ര­സ്യം­ചെ­യ്ത മൂ­ന്നു കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ങ്ങ­ളാ­ണു് മ­ഹാ­ക­വി വ­ള്ള­ത്തോ­ളി ന്റെ സാ­ഹി­ത്യ­മ­ഞ്ജ­രി പ­തി­നൊ­ന്നാം ഭാഗം, ശ്രീ­മ­തി സു­ഗ­ത­കു­മാ­രി യുടെ ‘ഇ­രുൾ­ച്ചി­റ­കു­കൾ’, ശ്രീ. പി. കു­ഞ്ഞി­രാ­മൻ­നാ­യ­രു ടെ “വ­യ­ല്ക്കു­ര­യിൽ” എ­ന്നി­വ. അ­ന്ത­രി­ച്ചു­പോ­യ മ­ഹാ­ക­വി­കൾ സ­മാ­ഹ­രി­ക്കാ­തെ ഇ­ട്ടി­ട്ടു­പോ­യ ക­വി­ത­ക­ളെ­ടു­ത്തു് സ­മാ­ഹാ­ര­ഗ്ര­ന്ഥ­മാ­യി പ്ര­സാ­ധ­നം ചെ­യ്യു­ന്ന­തു ഒരു വലിയ അ­പ­രാ­ധ­മാ­ണെ­ന്നു് വി­ചാ­രി­ക്കു­ന്ന­വ­നാ­ണു് ഈ ലേഖകൻ. ക­വി­ത­ക­ളു­ടെ ക­ലാ­ശൂ­ന്യ­ത ക­ണ്ടി­ട്ടാ­ണു് അവർ അവയെ ഉ­പേ­ക്ഷി­ച്ച­തു്. ക­വി­യു­ടെ ബ­ന്ധു­ക്കൾ ല­ക്ഷ്മീ­പ്ര­സാ­ദ­ത്താൽ ആ­കൃ­ഷ്ട­രാ­യി ആ കാ­വ്യ­ങ്ങ­ളെ സ­മാ­ഹ­രി­ക്കു­മ്പോൾ സ­ര­സ്വ­തീ­പ്ര­സാ­ദ­ത്താ­ല­ല്ല അവ ര­ചി­ക്ക­പ്പെ­ട്ട­തെ­ന്ന വ­സ്തു­ത മ­റ­ന്നു­ക­ള­യു­ന്നു. സാ­ഹി­ത്യ­മ­ഞ്ജ­രി പ­തി­നൊ­ന്നാം ഭാഗം വെറും ച­വ­റാ­ണു്. കാ­വ്യ­ക­വി­യാ­യ വ­ള്ള­ത്തോ­ളി­നു് അ­പ­മാ­നം ഉ­ണ്ടാ­ക്കാ­നേ ഇതു് പ്ര­യോ­ജ­ന­പ്പെ­ടു­ന്നു­ള്ളൂ. കാ­വ്യ­ക­വി­ക­ളാ­യ കു­ഞ്ഞി­രാ­മൻ നാ­യ­രു­ടെ­യും സു­ഗ­ത­കു­മാ­രി­യു­ടെ­യും കാ­വ്യ­ഗ്ര­ന്ഥ­ങ്ങൾ ര­മ­ണീ­യ­ങ്ങ­ളാ­ണു്. “എ­ന്നെ­യൊ­ന്നു സ്പർ­ശി­ക്കൂ; നി­ങ്ങൾ­ക്കു ഈ­ശ്വ­ര­നെ കാണാം.” എ­ന്നു് കു­ഞ്ഞി­രാ­മൻ നാ­യ­രു­ടെ കവിത ന­മ്മോ­ടു പ­റ­യു­ന്നു. സ­ഹൃ­ദ­യ­നാ­കു­ന്ന അ­തി­ഥി­യെ കൂ­പ്പു­കൈ­യോ­ടെ, മ­ന്ദ­സ്മി­ത്തോ­ടെ സ്വീ­ക­രി­ക്കു­ന്ന സം­സ്ക്കാ­ര­സ­മ്പ­ന്ന­യാ­ണു് സു­ഗ­ത­കു­മാ­രി­യു­ടെ കവിത. അ­തി­ഥി­മ­ര്യാ­ദ­യെ മ­റ­ന്നു് ആ കാ­വ്യാം­ഗ­ന നേ­ത്രാ­ഞ്ച­ലം ചു­വ­പ്പി­ച്ചു് നി­ങ്ങ­ളെ നോ­ക്കു­ന്നി­ല്ല. പ­രു­ഷ­മാ­യി മൂ­ളു­ക­യും വി­ങ്ങു­ക­യും ചെ­യ്യു­ന്നി­ല്ല. സു­ഗ­ത­കു­മാ­രി­യു­ടെ “നീർ­ക്കി­ളി” എന്ന അ­ത്യ­ന്ത­സു­ന്ദ­ര­മാ­യ ക­വി­ത­യും ഈ കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ത്തിൽ ഉൾ­പ്പെ­ടു­ന്നു.

ഞാൻ എ­വി­ടെ­യോ വാ­യി­ച്ച ഒരു കഥ. ലൗ­കി­ക­സു­ഖ­ങ്ങ­ളിൽ മു­ഴു­കി ജീ­വി­ക്കു­ന്ന ഒരു യു­വാ­വു ഒരു സ­ന്ന്യാ­സി­യെ കാണാൻ ചെ­ന്നു. യു­വാ­വു് സ­ന്ന്യാ­സി­യോ­ടു പ­റ­ഞ്ഞു:

“അ­ങ്ങ­യു­ടെ ത്യാ­ഗം എത്ര ഉ­ത്കൃ­ഷ്ടം!”

സ­ന്ന്യാ­സി മ­റു­പ­ടി നൽകി: “നി­ങ്ങ­ളു­ടെ ത്യാ­ഗ­ത്തി­നു് ഉ­ത്കൃ­ഷ്ട­ത കൂടും. ഞാൻ ഈ ലോ­ക­ത്തെ മാ­ത്ര­മേ ത്യ­ജി­ക്കു­ന്നു­ള്ളു. നി­ങ്ങ­ളാ­ക­ട്ടെ സ്വർ­ഗ്ഗ­ലോ­ക­ത്തെ­പ്പോ­ലും ത്യ­ജി­ച്ചി­രി­ക്കു­ക­യ­ല്ലേ?” ക­ല­യു­ടെ സ്വർ­ഗ്ഗ­ലോ­ക­ത്തെ ത്യ­ജി­ച്ച­വ­രാ­ണു് ഇ­ന്ന­ത്തെ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ അധികം പേരും. അ­വ­രു­ടെ കൂ­ട്ട­ത്തിൽ കു­ഞ്ഞി­രാ­മൻ നാ­യ­രെ­പ്പോ­ലെ ചി­ല­രു­ണ്ടെ­ന്നു­ള്ള­തു് ഭാ­ഗ്യം തന്നെ. മ­ഹാ­ഭാ­ഗ്യം എന്നു തി­രു­ത്തി­പ്പ­റ­യ­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-08-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 16, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.