SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-09-23-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഒന്നു മി­ണ്ടാ­തെ പോകൂ

ത­രു­ണി­യു­ടെ­യും പു­ഷ്പ­ത്തി­ന്റെ­യും സ്പർ­ശം പു­രു­ഷ­നെ ആ­ഹ്ലാ­ദി­പ്പി­ക്കു­മെ­ന്നു് ആരോ പ­റ­ഞ്ഞി­ട്ടു­ണ്ടു്. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ 21-ാം ല­ക്ക­മെ­ടു­ക്കു­ക. രണ്ടു കൈ­യി­ലും പൂ­ങ്കു­ല­വ­ച്ചു കൊ­ണ്ടു് പൂ­വി­നേ­ക്കാൾ ഭം­ഗി­യാർ­ന്നു് ഒരു സു­ന്ദ­രി­നി­ല്ക്കു­ന്ന­തു് വാ­യ­ന­ക്കാർ­ക്കു കാണാം. അ­വ­ളു­ടെ ക­ണ്ണു­കൾ­ക്കു കാ­ന്തി­യു­ണ്ടു്; മ­ന്ദ­സ്മി­ത­ത്തി­നു് മാ­ധു­ര്യ­മു­ണ്ടു്. അവൾ നി­ങ്ങ­ളെ സ്പർ­ശി­ക്കു­ന്നി­ല്ലെ­ങ്കി­ലും സ്പർ­ശ­ത്തി­ന്റെ മൃ­ദു­ല­ത നി­ങ്ങൾ അ­റി­യു­ന്നു. ആ പൂ­ക്ക­ളിൽ­നി­ന്നു പു­റ­പ്പെ­ടു­ന്ന പ­രി­മ­ളം, ആ സു­ന്ദ­രി­യിൽ­നി­ന്നു് ഉ­ദ്ഗ­മി­ക്കു­ന്ന സൗ­ര­ഭ്യം നി­ങ്ങൾ­ക്കു് ആ­ഹ്ലാ­ദ­മു­ള­വാ­ക്കു­ന്നു. ഈ ആ­ന­ന്ദ­നിർ­ഭ­ര­ത­യോ­ടെ­യാ­ണു് നി­ങ്ങൾ ശ്രീ. എം. സു­കു­മാ­ര­ന്റെ “സ്ത്രീ” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­ന്ന­തു്. വാ­യി­ക്കാ­ത്ത­വർ­ക്കു­വേ­ണ്ടി ക­ഥ­യു­ടെ സം­ഗ്ര­ഹം ന­ല്ക­ട്ടെ. ദാ­ക്ഷാ­യ­ണി ഋ­തു­മ­തി­യാ­യി. ഒരു ദിവസം അ­വ­ളു­ടെ ചേ­ച്ചി­യും ചേ­ച്ചി­യു­ടെ ഭർ­ത്താ­വും അ­വ­രു­ടെ ര­ണ്ടു­വ­യ­സ്സു­ള്ള കു­ട്ടി­യും വന്നു. ദാ­ക്ഷാ­യ­ണി കു­ട്ടി­യെ എ­ടു­ത്തു ക­ളി­പ്പി­ച്ചു. കൂ­ടെ­ക്കി­ട­ത്തി. കു­ട്ടി­യു­ടെ തു­ട­യി­ലാ­കെ ചു­വ­ന്ന പാ­ടു­കൾ. പി­ന്നീ­ടു് ദാ­ക്ഷാ­യ­ണി­യെ ക­ണ്ടാൽ കു­ട്ടി കരയും. ആ കു­ടും­ബം തി­രി­ച്ചു­പോ­യി. “കർ­ക്ക­ട­സം­ക്രാ­ന്തി­യു­ടെ പി­റ്റേ­ദി­വ­സം” അ­ടു­ത്ത­വീ­ട്ടിൽ പുതിയ താ­മ­സ­ക്കാർ വന്നു. ഒരു യു­വാ­വും യു­വ­തി­യും, അവർ ദ­മ്പ­തി­ക­ളാ­ണു്. ക­ല്യാ­ണം ക­ഴി­ഞ്ഞു് അധികം ദി­വ­സ­മാ­യി­ല്ല. പക്ഷേ, യുവതി എ­ന്നും രാ­ത്രി കരയും. അ­ങ്ങ­നെ­യി­രി­ക്കെ അവൾ വീ­ട്ടിൽ പോയി. യു­വാ­വു് ഒ­റ്റ­യ്ക്കാ­യി. ഒരു ദിവസം അയാൾ പ­റ­ഞ്ഞു: “ഞാൻ പു­ലർ­ച്ചെ പു­വ്വാ­ണു്”. ദാ­ക്ഷാ­യ­ണി ചോ­ദി­ച്ചു: ഞാൻ കൂടെ വ­ര­ട്ടേ?” “എ­ന്റെ­കൂ­ടെ­യോ?” എ­ന്നാ­യി യു­വാ­വു്. ദാ­ക്ഷാ­യ­ണി ദൃ­ഢ­ത­യോ­ടെ അ­റി­യി­ച്ചു: “ഉം. ഞാൻ വരും. പു­ലർ­ച്ചെ പ­ടി­ക്കൽ ഞാൻ കാ­ത്തു­നി­ല്ക്കും”. കി­ണ­റ്റി­ന്റെ കരയിൽ അവൾ “നി­ര­ത്തി­വ­ച്ച പാ­ത്ര­ങ്ങൾ വെ­ള്ള­വും കാ­ത്തി­രു­ന്നു” മാന്യ വാ­യ­ന­ക്കാർ­ക്കു് സ്പർ­ശ­ത്തി­ന്റെ മാർ­ദ്ദ­വം ന­ഷ്ട­പ്പെ­ട്ടോ? സൗ­ര­ഭ്യ­ത്തി­ന്റെ സു­ഖ­ദാ­യ­ക­ത്വം ഇ­ല്ലാ­തെ­യാ­യോ? അതേ, എ­ന്നാ­ണ് ഉ­ത്ത­ര­മെ­ങ്കിൽ അതിനു കാ­ര­ണ­ക്കാ­രൻ സു­കു­മാ­രൻ തന്നെ. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യ്ക്കു­ള്ള ദുർ­ഗ്ര­ഹ­ത­ത­ന്നെ­യാ­ണു് അ­നു­വാ­ച­ക­ന്റെ യാ­ത­ന­യ്ക്കു­കാ­ര­ണം. എ­നി­ക്കും സു­കു­മാ­ര­ന്റെ ക­ഥ­യെ­ന്താ­ണെ­ന്നു മ­ന­സ്സി­ലാ­യി­ല്ല. എ­ങ്കി­ലും ഞാൻ ഒ­രർ­ത്ഥം പറയാം. ദാ­ക്ഷാ­യ­ണി ഋ­തു­മ­തി ആ­യ­തോ­ടു­കൂ­ടി അ­വ­ളു­ടെ ലൈം­ഗി­കാ­സ­ക്തി ഉ­ണർ­ന്നു. വി­വാ­ഹി­ത­യാ­യ ചേ­ച്ചി­യെ ക­ണ്ട­പ്പോൾ അ­വ­ളു­ടെ അ­സൂ­യ­യ്ക്കു് ഉ­ദ്ദീ­പ­ന­മു­ണ്ടാ­യി. ആ ഈർ­ഷ്യ­കൊ­ണ്ടാ­ണു് അവൾ അ­വ­രു­ടെ സ­ന്താ­ന­ത്തെ നു­ള്ളു­ന്ന­തു്. ചേ­ച്ചി­യും ഭർ­ത്താ­വും കൂടി ശ­യ­ന­മു­റി­യിൽ കി­ട­ക്കു­മ്പോൾ അ­വ­രു­ടെ ലൈം­ഗി­ക­വേ­ഴ്ച­യ്ക്കു ത­ട­സ്സ­മു­ണ്ടാ­ക്കാ­നാ­യി ദാ­ക്ഷാ­യ­ണി കൂ­ടെ­ക്കി­ട­ക്കു­ന്ന കു­ഞ്ഞി­ന്റെ തു­ട­യിൽ നു­ള്ളി അ­തി­ന്റെ നി­ല­വി­ളി­പ്പി­ച്ച­തു­മാ­കാം. ആ കഥ അവിടെ തീർ­ന്നു. ഇനി ചെ­റു­പ്പ­ക്കാ­രി­യു­ടെ ക­ര­ച്ചി­ലാ­ണു്. ദാ­ക്ഷാ­യ­ണി­യെ­ത്തേ­ടി അ­വ­ളു­ടെ ഭർ­ത്താ­വു് സ്വ­ന്തം വീ­ട്ടിൽ­നി­ന്നു് ഇ­റ­ങ്ങി­പ്പോ­രാ­റു­ണ്ടാ­യി­രു­ന്നു­വെ­ന്നു് ഞാൻ ഊ­ഹി­ക്കു­ന്നു. അ­തു­കൊ­ണ്ടാ­വാം യുവതി ക­ര­ഞ്ഞ­തും മറ്റു മാർ­ഗ്ഗ­മി­ല്ലെ­ന്നു­ക­ണ്ടു് വീ­ട്ടിൽ പൊ­യ്ക്ക­ള­ഞ്ഞ­തും. വി­ഭാ­ര്യ­നാ­യ യു­വാ­വി­നോ­ടൊ­രു­മി­ച്ചു് ഒ­ളി­ച്ചോ­ടാ­നു­ള്ള ദാ­ക്ഷാ­യ­ണി­യു­ടെ ആ­ഗ്ര­ഹം സ­ഫ­ലീ­ഭ­വി­ക്ക­യി­ല്ലെ­ന്നു സൂ­ചി­പ്പി­ച്ചു­കൊ­ണ്ടു് ക­ഥാ­കാ­രൻ കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. സു­കു­മാ­ര­ന്റെ ക­ഥ­യ്ക്കു­തീ­രെ സൗ­ക­മാ­ര്യ­മി­ല്ല എ­ന്ന­ല്ല, അതു് പീ­ഡാ­ജ­ന­ക­വു­മാ­ണു്. ഈ പ്ര­സ്താ­വ­ത്തി­ന്റെ യു­ക്തി എ­ന്താ­ണു് ? “കാ­ശീ­ന­ഗ­രം ഗം­ഗ­യി­ലാ­കു­ന്നു” എന്ന വാ­ക്യ­ത്തി­ലെ ഗം­ഗ­യെ­ന്ന പദം വാ­ച്യാർ­ത്ഥ­മാ­യ പ്ര­വാ­ഹ­ത്തി­ന്റെ പ്ര­തീ­തി­യേ ഉ­ള­വാ­ക്കു­ന്നു­ള്ളു. കാ­ശി­ന­ഗ­ര­ത്തി­നു പ്ര­വാ­ഹ­ത്തി­ലി­രി­ക്കാൻ വയ്യ. അ­തി­നാൽ വാ­ച്യാർ­ത്ഥം ബാ­ധി­ത­മാ­കു­ന്നു. അ­തി­നു­ശേ­ഷം വാ­ച്യ­സം­ബ­ന്ധി­യാ­യ മ­റ്റൊ­രർ­ത്ഥ­ത്തെ—കാ­ശീ­ന­ഗ­രം ഗം­ഗ­യു­ടെ തീ­ര­ത്താ­കു­ന്നു എന്ന അർ­ത്ഥ­ത്തെ—ശ­ബ്ദ­വ്യാ­പാ­രം ബോ­ധി­പ്പി­ക്കു­ന്നു. ഇ­തി­നെ­യാ­ണു് ല­ക്ഷ­ണ­യെ­ന്നു പ­റ­യു­ന്ന­തു്. ഇനി മ­റ്റൊ­രു ശ­ബ്ദ­വ്യാ­പാ­ര­ത്തെ­ക്കു­റി­ച്ചു സൂ­ചി­പ്പി­ക്കാം. ല­ക്ഷ­ണ­കൊ­ണ്ടു് തീ­ര­മെ­ന്ന ല­ക്ഷ്യാർ­ത്ഥ­ത്തി­ന്റെ ജ്ഞാ­ന­മു­ണ്ടാ­യി. അ­തി­നു­ശേ­ഷം, ഗം­ഗ­യു­ടെ തീ­ര­ത്തി­രി­ക്കു­ന്ന­തു­കൊ­ണ്ടു് ന­ഗ­ര­ത്തി­നു­ണ്ടാ­കു­ന്ന ശൈ­ത്യം, പാ­വ­ന­ത്വം എന്നീ വി­ശേ­ഷ­ങ്ങ­ളെ­ക്കു­റി­ച്ചു് സ­ഹൃ­ദ­യ­നു ബോ­ധ­മു­ണ്ടാ­കു­ന്നു. ഈ പ്ര­തീ­തി­യു­ള­വാ­ക്കു­ന്ന വ്യാ­പാ­ര­ത്തി­നു് വ്യ­ഞ്ജ­ന എന്നു പേർ. “കാ­ശീ­ന­ഗ­രം ഗം­ഗ­യി­ലാ­കു­ന്നു” എന്നു കേ­ട്ട­യു­ട­നെ വാ­ച്യാർ­ത്ഥം ബാ­ധി­ത­മാ­യി. പൊ­ടു­ന്ന­ന­വേ ബു­ദ്ധി പ്ര­വർ­ത്തി­ക്കു­ന്നു. എ­ന്നി­ട്ടു് കാശി നഗരം ഗം­ഗ­യു­ടെ തീ­ര­ത്താ­കു­ന്നു എന്നു മ­ന­സ്സി­ലാ­ക്കു­ന്നു. തു­ടർ­ന്നു് ന­ഗ­ര­ത്തി­ന്റെ പാ­വ­ന­ത്വ­വും ശൈ­ത്യ­വും വാ­ക്യം കേൾ­ക്കു­ന്ന­യാൾ ഗ്ര­ഹി­ക്കു­ന്നു. ബു­ദ്ധി­യു­ടെ ഈ പ്ര­വർ­ത്ത­നം ഒരു ത­ര­ത്തി­ലു­ള്ള ആ­ഹ്ലാ­ദ­മു­ള­വാ­ക്കു­ന്ന­തു­കൊ­ണ്ടു് ല­ക്ഷ­ണാ­വ്യാ­പാ­ര­വും വ്യ­ജ്ഞ­നാ­വ്യാ­പാ­ര­വും എ­പ്പോ­ഴും ആ­ദ­ര­ണീ­യ­ങ്ങ­ളാ­ണു്. ഈ രണ്ടു വ്യാ­പാ­ര­ങ്ങ­ളും വാ­ച്യാർ­ത്ഥ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടു വാ­ച്യാർ­ത്ഥം സ്പ­ഷ്ട­മാ­ക്കു­ന്തോ­റും ല­ക്ഷ്യാർ­ത്ഥ­വും വ്യം­ഗ്യാർ­ത്ഥ­വും സ്പ­ഷ്ട­ത­യാർ­ജ്ജി­ക്കു­ന്നു. ഉ­ത്ത­മ­മാ­യ ധ്വ­നി­കാ­വ്യ­ത്തി­ന്റെ വാ­ച്യാർ­ത്ഥം അ­സ­ന്ദി­ഗ്ദ്ധ­മാ­യി­രി­ക്കും; സ്ഫ­ടി­കം പോലെ നിർ­മ്മ­ല­മാ­യി­രി­ക്കും. എ­ന്നാൽ ദുർ­ഗ്ര­ഹ­ത­യാ­ണു ധ്വ­നി­യെ­ന്നു് ആ­ധു­നി­കർ ധ­രി­ച്ചു­വ­ച്ചി­രി­ക്കു­ന്നു. സു­കു­മാ­ര­ന്റെ ക­ഥ­യി­ലെ വാ­ച്യാർ­ത്ഥ­ത്തി­നു സ്പ­ഷ്ട­ത­യി­ല്ല. അ­തി­നാൽ വാ­യ­ന­ക്കാ­ര­ന്റെ ബു­ദ്ധി ല­ക്ഷ്യാർ­ത്ഥ­ത്തി­ലേ­ക്കോ വ്യം­ഗ്യാർ­ത്ഥ­ത്തി­ലേ­ക്കോ ചെ­ല്ലാൻ വേ­ണ്ടി പ്ര­വർ­ത്തി­ക്കു­ന്നി­ല്ല. ക്ലേ­ശി­ച്ചാ­ണു ഞാൻ ഒ­രർ­ത്ഥം ആ ക­ഥ­യ്ക്കു ക­ണ്ടു­പി­ടി­ച്ച­തു്. വേ­റൊ­രു വാ­യ­ന­ക്കാ­രൻ മ­റ്റൊ­രർ­ത്ഥ­മാ­യി­രി­ക്കും ക­ണ്ടു­പി­ടി­ക്കു­ക. വളരെ വ്യ­ക്ത­മാ­യും ല­ളി­ത­മാ­യും മാ­ത്ര­മേ സു­കു­മാ­രൻ ക­ഥ­ക­ളെ­ഴു­താ­റു­ള്ളു. ഇ­പ്പോ­ഴാ­ക­ട്ടെ അ­ദ്ദേ­ഹം ദുർ­ഗ്ര­ഹ­ത­യെ താ­ലോ­ലി­ക്കു­ന്നു. സു­കു­മാ­രൻ സ്വീ­ക­രി­ക്കു­ന്ന പ്ര­തി­പാ­ദ്യ­വി­ഷ­യ­ങ്ങൾ­ക്കു് പ­രി­മി­ത­ത്വം ഉ­ണ്ടു്. എ­ങ്കി­ലും ചു­ടു­ല­ത­യോ­ടെ അ­ദ്ദേ­ഹം കഥ പ­റ­യു­ന്നു. ആ ഗുണം ‘സ്ത്രീ’യെന്ന ഈ ക­ഥ­യി­ലും ദൃ­ശ്യ­മാ­ണു്. പക്ഷേ, സ­ന്ദി­ഗ്ദ്ധാർ­ത്ഥ­ത എന്ന ദോഷം ആ ഗു­ണ­ത്തെ­പ്പോ­ലും ന­ശി­പ്പി­ച്ചു ക­ള­യു­ന്നു.

images/TheTwoCultures.jpg

“നി­ന്റെ ചു­റ്റും പാ­റി­പ്പ­റ­ക്കാ­നാ­യി ഞാ­നൊ­രു ചി­ത്ര­ശ­ല­ഭ­മാ­യെ­ങ്കിൽ!” കാ­മു­കി­യെ അ­ഭി­സം­ബോ­ധ­ന ചെ­യ്തു ഒരു കവി പാ­ടി­യ­താ­ണി­തു്. പു­ഷ്പ­ത്തി­നു് ആ­കർ­ഷ­ക­ത്വ­വും അതിൽ മ­ധു­വും ഉള്ള കാ­ല­ത്തോ­ള­മേ ചി­ത്ര­ശ­ല­ഭം അ­തി­ന്റെ ചു­റ്റും പ­റ­ക്കു­ക­യു­ള്ളു. പക്ഷേ, പു­ഷ്പം ക­രി­ഞ്ഞു­പോ­യാ­ലും അതിനെ വി­ട്ടു­പോ­കാ­ത്ത ചി­ത്ര­പ­തം­ഗ­ങ്ങ­ളു­ണ്ടു്. എ­ന്തൊ­രു പ്രേ­മം! എ­ന്തൊ­രു നൈർ­മ്മ­ല്യം! എന്നു നാം പ­റ­ഞ്ഞു­പോ­കും. ശ്രീ. മാർ­ട്ടിൻ ഈ­രേ­ശ്ശേ­രിൽ ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ (ആഗസ്റ്റ്-​9) എ­ഴു­തി­യ ‘അ­മ്പ­ല­പ്രാ­വു്’ എന്ന ചെ­റു­ക­ഥ­യിൽ അ­ങ്ങ­നെ­യു­ള്ള മ­ഹ­നീ­യ­മാ­യ പ്രേ­മ­ത്തെ­യാ­ണു ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്. മാ­ത്യു സി­സി­ലി­യെ സ്നേ­ഹി­ച്ചു. അ­വ­ളാ­ക­ട്ടെ ക­ന്യാ­സ്ത്രീ­യാ­യി. ഉ­ത്കൃ­ഷ്ട­മാ­യ സ്നേ­ഹ­ത്തി­നു­ണ്ടോ മാ­റ്റം? സി­സി­ലി സി­സ്റ്റർ തെ­രേ­സാ മാ­ത്യാ­സാ­യി­ട്ടും മാ­ത്യു­വി­ന്റെ പ്രേ­മ­ത്തി­നു­ള്ള തീ­ക്ഷ­ണ­ത കു­റ­ഞ്ഞി­ല്ല. അതു് ഉ­ജ്ജ്വ­ല­ശോ­ഭ പ്ര­സ­രി­പ്പി­ച്ച­തു് എ­ങ്ങി­നെ­യെ­ന്നു് ശ്രീ. മാർ­ട്ടിൻ ഹൃ­ദ­യ­സ്പർ­ശ­ക­മാ­യി ആ­ലേ­ഖ­നം ചെ­യ്യു­ന്നു. മ­നു­ഷ്യ­ന്റെ നി­യ­മ­ങ്ങ­ളേ­യും ഈ­ശ്വ­ര­ന്റെ നി­യ­മ­ങ്ങ­ളേ­യും ലം­ഘി­ച്ചു­കൊ­ണ്ടു് അ­തെ­ങ്ങി­നെ അ­ധീ­ശ­സ്വ­ഭാ­വം പ്ര­ക­ടി­പ്പി­ക്കു­ന്നു­വെ­ന്നു ക­ഥാ­കാ­രൻ വ്യ­ക്ത­മാ­ക്കു­ന്നു. ക­ണ്ണാ­ടി­യി­ലേ­ക്കു നോ­ക്കൂ. മുഖം തെ­ളി­ഞ്ഞു­കാ­ണാം. പക്ഷേ, തി­ള­ങ്ങു­ന്ന, രസം പോ­കാ­ത്ത ക­ണ്ണാ­ടി­യാ­യി­രി­ക്ക­ണ­മെ­ന്നേ­യു­ള്ളു. ക­ഥ­യെ­ഴു­താൻ അ­റി­യാ­വു­ന്ന ശ്രീ­മ­തി സി. എസ്. പ­ദ്മി­നി അ­മ്മി­ണി­ക്കു­ട്ടി­യെ­ന്ന ക­ഥാ­പാ­ത്ര­ത്തെ­കൊ­ണ്ടു ഭൂ­ത­കാ­ല­സം­ഭ­വ­ങ്ങൾ സം­വീ­ക്ഷ­ണം ചെ­യ്യി­ക്കു­ന്നു. ഒരു നേ­ര­ത്തെ ആഹാരം കൊ­തി­ച്ചു ചെന്ന അവളെ ഒരു കാ­ല­ത്തു് ഇ­ള­യ­മ്മ അ­വ­ഗ­ണി­ച്ചു­ക­ള­ഞ്ഞു. ഇ­ന്നു് അവൾ സ­മ്പ­ന്ന­നാ­യ ഒ­രു­വ­ന്റെ സ­ഹ­ധർ­മ്മി­ണി­യാ­ണു്. അ­തു­കൊ­ണ്ടു് ഇ­ള­യ­മ്മ അവളെ എ­ന്തെ­ന്ന­ല്ലാ­ത്ത­വി­ധം സൽ­ക്ക­രി­ക്കു­ന്നു. ഈ വൈ­രു­ദ്ധ്യ­ത്തെ ആ­കർ­ഷ­ക­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നു സി. എസ്. പ­ദ്മി­നി. ഈ ക­ഥാ­കാ­രി­യു­ടെ കഥ തെ­ളി­ഞ്ഞ ക­ണ്ണാ­ടി­യാ­ണു്. ദുർ­ഗ്ര­ഹ­ത­യു­ടെ പൊ­ടി­പ­ട­ലം അ­തി­ന്റെ കാ­ന്തി­യെ ഇ­ല്ലാ­താ­ക്കു­ന്നി­ല്ല. വി­ര­സ­മാ­യ ദാ­മ്പ­ത്യ­ജീ­വി­ത­ത്തിൽ പ്രഭ വി­ത­റു­ന്ന കാ­ഞ്ച­ന­ശ­ലാ­ക­യാ­ണു സ­ന്താ­ന­മെ­ന്ന ത­ത്ത്വം വി­ശ­ദീ­ക­രി­ക്കാൻ ശ്രീ. വി­ശ്വ­രാ­ജ് ക­ണ്ണ­പു­രം ഒരു ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു “മ­ല­യാ­ള­രാ­ജ്യം” ചി­ത്ര­വാ­രി­ക­യിൽ (ലക്കം-​6) വാ­രി­ക­യു­ടെ നാലു പു­റ­ങ്ങൾ ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു എന്നു തി­രു­ത്തി­പ്പ­റ­യാം. ഭർ­ത്താ­വു് ഭാ­ര്യ­യെ അ­ടി­ക്കു­ന്നു, ഇ­ടി­ക്കു­ന്നു, മു­ഖ­ത്തു ച­വി­ട്ടി രക്തം പ്ര­വ­ഹി­പ്പി­ക്കു­ന്നു അ­ങ്ങ­നെ ദി­വ­സ­വും വ­ഴ­ക്കു്. അ­പ്പോൾ മകനെ പാ­മ്പു­ക­ടി­ച്ചു. മകനു മോ­ഹാ­ല­സ്യം മാ­റി­യ­പ്പോൾ അവൻ ക­ണ്ട­കാ­ഴ്ച അ­ച്ഛ­നും അ­മ്മ­യും വി­രോ­ധ­മൊ­ക്കെ മ­റ­ന്നു സ്നേ­ഹ­ത്തോ­ടെ പെ­രു­മാ­റു­ന്ന­താ­ണു്. കാ­ര്യ­കാ­ര­ണ­ബ­ന്ധ­മി­ല്ലാ­ത്ത, ക­ലാ­പ­ര­മാ­യ വി­ശ്വാ­സം ജ­നി­പ്പി­ക്കാ­ത്ത ഈ കഥ ക­ല­യു­ടെ നാ­ട്യം കൊ­ണ്ടു് അ­നു­വാ­ച­ക­ന്റെ തേ­ജ­സ്സി­നെ ഹ­നി­ക്കു­ന്നു. മു­പ്പ­ത്തി­നാ­ലു കൊ­ല്ലം മുൻപു ഞാൻ ആ­ല­പ്പു­ഴ സനാതന ധർ­മ്മ­വി­ദ്യാ­ല­യ­ത്തി­ലെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു. തെ­ക്ക­നാ­ര്യാ­ടു് എന്ന സ്ഥ­ല­ത്താ­ണു ഞാൻ താ­മ­സി­ച്ചി­രു­ന്ന­തു്. അ­വി­ടെ­യു­ള്ള ഒ­രി­ടി­ഞ്ഞു­പൊ­ളി­ഞ്ഞ ക്ഷേ­ത്ര­ത്തി­ന്റെ വീ­ണു­കി­ട­ന്ന ഒരു ക­രി­ങ്കൽ­ത്തൂ­ണിൽ ഞാനും എന്റെ കൂ­ട്ടു­കാ­ര­നും ഇ­രി­ക്കു­ക­യാ­യി­രു­ന്നു. സ­മീ­പ­ത്തു­ള്ള തേ­ന്മാ­വു് പു­ഷ്പി­ച്ചു സു­ഗ­ന്ധം വ്യാ­പി­പ്പി­ച്ചു. പെ­ട്ടെ­ന്നു് അ­തി­ന്റെ കൊ­മ്പിൽ ഒരു കിളി വ­ന്നി­രു­ന്നു പാടാൻ തു­ട­ങ്ങി. കി­ളി­യു­ടെ ചലനം കൊ­ണ്ടു മാ­മ്പൂ­ക്കൾ അ­ടർ­ന്നു ഞ­ങ്ങ­ളു­ടെ ശി­ര­സ്സിൽ വീണു. എ­ന്തൊ­രാ­ഹ്ലാ­ദം! ആ­ഹ്ലാ­ദ­ത്തി­ന്റെ അ­ല­ക­ളി­ള­ക്കു­ന്ന ആ അ­ന്ത­രീ­ക്ഷ­ത്തിൽ, കി­ളി­യു­ടെ നാ­ദ­ത­രം­ഗ­ങ്ങൾ ഇ­ള­കു­ന്ന ആ അ­ന്ത­രീ­ക്ഷ­ത്തിൽ പൊ­ടു­ന്ന­ന­വേ ഒരു ശബ്ദം ഒ­രു­ത്തൻ ‘ശ്ർ ശ്ർ’ എന്ന ശബ്ദം കേൾ­പ്പി­ച്ചു് ഒരു കാളയെ വി­ര­ട്ടി­ക്കൊ­ണ്ടു വ­രു­ന്നു. എന്റെ സ്നേ­ഹി­ത­നു സ­ഹി­ക്കാൻ സാ­ധി­ച്ചി­ല്ല. അയാൾ ചാ­ടി­യെ­ഴു­ന്നേ­റ്റു്, “ഒന്നു മി­ണ്ടാ­തെ­പോ­കൂ” എന്നു പ­റ­ഞ്ഞു. കേ­ശ­വ­ദേ­വി ന്റെ ‘ക­ളി­ത്തോ­ഴി’ എന്ന ക­ഥ­യി­ലെ അ­ന്ന­ക്കു­ട്ടി­യു­ടെ­യും അ­വ­ളു­ടെ കൂ­ട്ടു­കാ­ര­നാ­യ ജോർ­ജ്ജ് കു­ട്ടി­യു­ടെ­യും ലീ­ലാ­വി­ലാ­സ­ങ്ങൾ കൊ­ണ്ടു ഭം­ഗി­യാർ­ന്ന ഈ കേ­ര­ളീ­യാ­ന്ത­രീ­ക്ഷ­ത്തിൽ വി­ശ്വ­രാ­ജ് ക­ണ്ണ­പു­ര­ത്തി­ന്റെ “ശ്ർ” ശബ്ദം. എന്റെ സു­ഹൃ­ത്തു മ­രി­ച്ചു­പോ­യി ഇ­ല്ലെ­ങ്കിൽ അയാൾ ഇ­പ്പോൾ ചാ­ടി­യെ­ഴു­ന്നേ­റ്റു് ‘ഒന്നു മി­ണ്ട­തെ പോകൂ” എന്നു പ­റ­ഞ്ഞേ­നെ. ഇതാ ഒരു മാ­മ്പൂ കൊ­ഴി­യു­ന്നു. അ­തി­ന്റെ സു­ഗ­ന്ധം എന്നെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്നു. ഞാൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തു് ശ്രീ. ഗൗതമൻ മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യി­ലെ­ഴു­തി­യ “ആറാം നമ്പർ” എന്ന മ­നോ­ഹ­ര­മാ­യ ക­ഥ­യെ­യാ­ണു്. ആരും അ­വ­ലം­ബ­മാ­യി ഇ­ല്ലാ­ത്ത ഒരു ദ­രി­ദ്രൻ ശ­സ്ത്ര­ക്രി­യ­യ്ക്കു വി­ധേ­യ­നാ­കാൻ വേ­ണ്ടി ആ­ശു­പ­ത്രി­യി­ലെ ആ­റാം­ന­മ്പർ ക­ട്ടി­ലിൽ കി­ട­ക്കു­ന്നു. അ­യാ­ളു­ടെ ദ­യ­നീ­യ­ത, ആ ദ­യ­നീ­യ­ത­യി­ലും കാ­ഞ്ച­ന­ശോ­ഭ വി­ത­റു­ന്ന പ്രേ­മം, മ­നു­ഷ്യ­ന്റെ ക്രൂ­ര­ത, ബ­ന്ധു­ക്ക­ളു­ടെ അവഗണന ഇ­വ­യെ­ല്ലാം ക­ലാ­ത്മ­ക­മാ­യി ഗൗതമൻ ചി­ത്രീ­ക­രി­ക്കു­ന്നു. ഈ മാ­ക­ന്ദ­പു­ഷ്പം എന്റെ സ­മീ­പ­ത്തു വീ­ഴ്ത്തി­യ­തി­നു് ഞാൻ അ­ദ്ദേ­ഹ­ത്തി­നു നന്ദി പ­റ­യ­ട്ടെ.

images/SainteBeuve.jpg
സാ­യിൻ­ത്ബോ­വേ

പെൺ­കു­ട്ടി­ക­ളു­ടെ ഹോ­സ്റ്റ­ലി­ലെ സൂ­ക്ഷി­പ്പു­കാ­ര­നാ­യ ഒ­റ്റ­ക്ക­ണ്ണ­നാ­യ ഒരു “കെ­ഴ­ട്ടു­കെ­ഴ­വ­ന്നു്” രണ്ടു കൊ­ച്ചു പെൺ­കു­ട്ടി­ക­ളു­ടെ “സ്വ­വർ­ഗ്ഗാ­നു­രാ­ഗം” ക­ണ്ട­പ്പോൾ കാ­മ­വി­കാ­ര­മി­ള­കി­യ­തി­നെ വർ­ണ്ണി­ക്കു­ന്ന ഒരു കഥ ‘മ­ല­യാ­ള­നാ­ട്ടി’ന്റെ പ­ന്ത്ര­ണ്ടാം­ല­ക്ക­ത്തിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. അ­നാ­ഗ­ത­ശ്മ­ശ്രു­ക്ക­ളേ­യും അ­നാ­ഗ­താർ­ത്ത­വ­ക­ളേ­യും ഇ­ള­ക്കാൻ­പോ­ന്ന പലതും പ­റ­ഞ്ഞു പ­റ­ഞ്ഞു കു­ത്സി­ത­ത്വ­ത്തി­ന്റെ പ­ര­കോ­ടി­യിൽ അ­നു­വാ­ച­ക­നെ കൊ­ണ്ടു നി­റു­ത്തു­ന്ന ഈ കഥ തി­ക­ച്ചും വി­രൂ­പ­മാ­ണു്. ഇതിൽ ക­ല­യി­ല്ല, ജീ­വി­ത­മി­ല്ല, ഒ­ന്നു­മി­ല്ല. ഒ­ന്നു­മി­ല്ലെ­ന്നു ഞാ­നെ­ഴു­തി­പ്പോ­യ­തു തെ­റ്റു്. ഉ­ണ്ടു്. മാ­ലി­ന്യ­മു­ണ്ടു്. മ­ണി­യൂ­രി­ന്റെ കഥ വാ­യി­ച്ചു­ക­ഴി­ഞ്ഞ­തി­നു­ശേ­ഷ­മാ­ണു് ശ്രീ. തു­ള­സി­യു­ടെ “ഉ­ഷ്ണ­മാ­പി­നി” എന്ന ചെ­റു­ക­ഥ ഞാൻ വാ­യി­ച്ച­തു്. വലിയ ത­ര­ക്കേ­ടി­ല്ലാ­ത്ത ക­ഥ­ക­ളെ­ഴു­തു­ന്ന ക­ഥാ­കാ­ര­നാ­ണു തുളസി. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ എ­നി­ക്കു വൈ­ര­സ്യ­മു­ള­വാ­ക്കു­ക­യി­ല്ലെ­ന്നു ഞാൻ വി­ചാ­രി­ച്ചു. പ്ര­ത്യേ­കി­ച്ചു പി. ബി. മ­ണി­യൂ­രി­ന്റെ ക­ലാ­ഹിം­സ ക­ണ്ട­തി­നു ശേ­ഷ­മാ­ണ­ല്ലോ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യി­ലേ­ക്കു ചെ­ല്ലു­ന്ന­തു്. ദുഃ­ഖ­ത്തി­നു­ശേ­ഷ­മു­ള്ള ഏതു ചെറിയ ആ­ഹ്ലാ­ദ­വും വലിയ ആ­ഹ്ലാ­ദ­മാ­യേ തോ­ന്നൂ. പക്ഷേ, എന്റെ വി­ചാ­രം തെ­റ്റി­പ്പോ­യി­രി­ക്കു­ന്നു. ക­ന്യാ­സ്ത്രീ­ക്കും അ­നു­രാ­ഗ­മെ­ന്ന ലോ­ല­വി­കാ­ര­മു­ണ്ടാ­കാ­മെ­ന്നു സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു തുളസി. പ­രീ­ക്ഷ­ണ­ശാ­ല­യിൽ വ­ച്ചി­രി­ക്കു­ന്ന ‘തെർ­മോ­മീ­റ്റ’റിൽ രസം ചൂ­ടി­ന്റെ ഏ­റ്റ­ക്കു­റ­വ­നു­സ­രി­ച്ചു് ഉ­യ­രു­ക­യും താ­ഴു­ക­യും ചെ­യ്യു­ന്ന­തു­പോ­ലെ ക­ന്യാ­സ്ത്രീ­യു­ടെ വി­കാ­ര­വും പ­രി­തഃ­സ്ഥി­തി­ക­ളു­ടെ ഊ­ഷ്മാ­വി­നാൽ ഉ­ത്തേ­ജി­ത­മാ­കു­മെ­ന്നു തുളസി പ­റ­യു­ന്നു. ശ­രി­യാ­യി­രി­ക്കാം. പക്ഷേ, അ­ദ്ദേ­ഹം അ­ങ്ങു­വെ­റു­തെ പ­റ­യു­ന്ന­തേ­യു­ള്ളു. ക­ലാ­പ­ര­മാ­യ ഒരു സ­ത്യ­മാ­യി അ­നു­വാ­ച­ക­നു് അതു തോ­ന്നു­ന്നി­ല്ല. പ­റ­യാ­നു­ള്ള­തു് ആ­കർ­ഷ­ക­മാ­യി പ­റ­യാ­ത്ത­തി­ന്റെ ന്യൂ­ന­ത­യാ­ണി­തു്. അർ­ത്ഥ­ര­ഹി­ത­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ എ­ഴു­തു­ന്ന­തി­ലാ­ണു തു­ള­സി­യു­ടെ കൗ­തു­കം മു­ഴു­വ­നി­രി­ക്കു­ന്ന­തു്. കഥ തു­ട­ങ്ങു­ക­യാ­ണു്:

“ശാ­ഖോ­പ­ശാ­ഖ­ക­ളിൽ കൊ­ളു­ത്തി­ത്തൂ­ക്കി­യ മു­ന്നീർ­ക്കു­ട­മാ­യി ഇ­രു­ട്ടു­കി­ട­ക്കു­ന്ന വൻ­മ­ര­ച്ചാർ­ത്തിൽ­നി­ന്നു് ആ­കാ­ശ­ത്തെ ന­ഗ്ന­സൂ­ര്യൻ വീ­ഴ്ത്തു­ന്ന പ്ര­കാ­ശം തി­ള­ക്കം കെ­ടാ­തെ അ­പ്പാ­ടെ ഏ­റ്റു­വാ­ങ്ങു­ന്ന തു­റ­സ്സാ­യ ഭൂ­വി­ഭാ­ഗ­ത്തേ­ക്കു് എ­ടു­ത്തെ­റി­യ­പ്പെ­ട്ട­പോ­ലെ… അർ­ദ്ധ­രാ­ത്രി­യി­ലാ­രം­ഭി­ച്ച സു­ഷു­പ്തി വ­ളർ­ന്നു ര­ണ്ടി­ല­കൾ വീശാൻ പ്രാ­യ­മാ­യ വൈകിയ പ്ര­ഭാ­ത­ത്തിൽ പൊ­ട്ടി­ത്ത­കർ­ന്നു്, വെ­ളി­ച്ച­ത്തി­ന്റെ ശ­ത്രു­വി­ന്റെ പി­ടി­യിൽ നി­ന്നു് ഊർ­ന്നു­വീ­ണു ക­ണ്ണു­മി­ഴി­ച്ചാ­ലെ­ന്ന­പോ­ലെ.”

എ­ന്താ­ണ­വോ ഇ­തി­ന്റെ­യൊ­ക്കെ അർ­ത്ഥം? മ­ധ്യ­തി­രു­വി­താം­കൂ­റി­ലെ ഒരു ക്ഷേ­ത്ര­ത്തിൽ പ­ണ്ടു് പു­രു­ഷ­ന്മാർ­ക്കേ പ്ര­വേ­ശ­ന­മു­ണ്ടാ­യി­രു­ന്നു­ള്ളു. അ­ന്നു് അ­വ­രു­ടെ ശ്വാ­സം­കൊ­ണ്ടു­മാ­ത്ര­മേ അ­വി­ട­ത്തെ പാ­വ­ന­മാ­യ അ­ന്ത­രീ­ക്ഷം മ­ലീ­മ­സ­മാ­യി­രു­ന്നു­ള്ളു. ഇ­ന്നു് പെ­ണ്ണു­ങ്ങൾ­ക്കും അവിടെ കയറാം, അ­ങ്ങ­നെ അ­വ­രു­ടെ മ­ലി­ന­ചി­ന്ത­ക­ളാ­ലും നെ­ടു­വീർ­പ്പു­ക­ളാ­ലും അവിടം കൂ­ടു­തൽ മ­ലീ­മ­സ­മാ­യി­രി­ക്കു­ന്നു. സാ­ഹി­ത്യ ക്ഷേ­ത്ര­ത്തിൽ ദുർ­ഗ്ര­ഹ­ത കൊ­ണ്ടു­വ­ന്നു് അതിനെ മ­ലി­ന­പ്പെ­ടു­ത്തി അ­ത്യ­ന്താ­ധു­നി­ക­ക­വി­കൾ. ക­ഥാ­കാ­ര­ന്മാർ പി­ന്നെ­ന്തി­നു മി­ണ്ടാ­തി­രി­ക്കു­ന്നു?

images/MaximGorky.jpg
മാ­ക്സിം ഗോർ­ക്കി

ധനികൻ തൊ­ഴി­ലാ­ളി­യെ അ­ടി­ച്ച­പ്പോൾ അയാൾ (ക­ഥ­യി­ലെ പ്ര­ധാ­ന പാ­ത്രം) അ­തി­ലി­ട­പെ­ട്ടു. താഴെ വീണു നെ­റ്റി­ക്കു മു­റി­വു് പറ്റി. ഈ രീ­തി­യിൽ വ­ഴ­ക്കി­നൊ­ന്നും പോ­ക­രു­തെ­ന്നു് അമ്മ പ­ല­പ്പോ­ഴും വി­ല­ക്കി­യി­ട്ടു­ള്ള­താ­ണു്. മാ­ത്ര­മ­ല്ല, ജ­ന്മി­യു­ടെ മകൻ ഉ­ണ്ണി­യെ ചൂ­ണ്ടി­ക്കാ­ണി­ച്ചു് അമ്മ എ­പ്പോ­ഴും പറയും: “ആ ഉ­ണ്ണി­യെ കണ്ടു പ­ഠി­ക്കു്.” പക്ഷേ, ആ ഉ­ണ്ണി­യെ­ന്തു ചെ­യ്തു? ഒരു സാ­ധു­സ്ത്രീ­യെ ഗർ­ഭി­ണി­യാ­ക്കി­യി­ട്ടു വീ­ട്ടിൽ­നി­ന്നു് ആ­യി­രം­രൂ­പ­യും മോ­ഷ്ടി­ച്ചു­കൊ­ണ്ടു ക­ട­ന്നു ക­ള­ഞ്ഞു. അ­മ്മ­യു­ടെ ന­ല്ല­വ­നാ­യ ഉണ്ണി ശ്രീ. കൊ­ട്ടാ­ര­ക്ക­ര ജി. ബാ­ല­കൃ­ഷ്ണ­പി­ള്ള “ദേ­ശാ­ഭി­മാ­നി” വാ­രി­ക­യി­ലെ­ഴു­തി­യ “ന­ല്ല­വൻ” എന്ന ചെ­റു­ക­ഥ­യു­ടെ സാ­രാം­ശം ഇ­താ­ണു്. ക­ലാ­കാ­ര­നു് അ­വ­ശ്യം വേണ്ട ഉൾ­ക്കാ­ഴ്ച ബാ­ല­കൃ­ഷ്ണ­പി­ള്ള­യ്ക്കി­ല്ല. വിഷയം ഏ­തു­മാ­ക­ട്ടെ. ക­ലാ­കാ­രൻ അതിനെ മ­റ്റാ­രും ക­ണ്ടി­ട്ടി­ല്ലാ­ത്ത വിധം കാണണം. ജന്മി-​തൊഴിലാളി സം­ഘ­ട്ട­ന­ങ്ങ­ളെ മാ­ക്സിം ഗോർ­ക്കി ചി­ത്രീ­ക­രി­ക്കു­ന്ന രീതി നോ­ക്കൂ. അ­തു­കാ­ണു­മ്പോൾ പ്ര­തി­ലോ­മ­ചി­ന്താ­ഗ­തി­യു­ള്ള­വർ­പോ­ലും ഹർ­ഷ­പു­ള­കി­ത­രാ­കും. അ­താ­ണു് ക­ല­യു­ടെ മാ­ന്ത്രി­ക­പ്ര­ഭാ­വം. ബാ­ല­കൃ­ഷ്ണ­പി­ള്ള­യ്ക്കു പ്ര­തി­ഭ­യി­ല്ല. അ­ദ്ദേ­ഹ­ത്തി­നു സം­ഭ­വ­ങ്ങ­ളെ വി­ര­സ­മാ­യി പ­കർ­ത്താ­നേ അ­റി­യാ­വൂ. മാ­ക്സിം ഗോർ­ക്കി, മ­യ­കോ­വി­സ്ക്കി, ഇ­ഗ്നേ­ഷ്യോ സി­ലോ­ണി എന്നീ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ കൃ­തി­കൾ ശ്ര­ദ്ധി­ച്ചു­വാ­യി­ച്ചാൽ അ­ദ്ദേ­ഹ­ത്തി­നു ഞാൻ പ­റ­യു­ന്ന­തു സ­ത്യ­മാ­ണെ­ന്നു ബോ­ധ­പ്പെ­ടും.

images/Silone.jpg
ഇ­ഗ്നേ­ഷ്യോ സി­ലോ­ണി

ലോ­ക­ത്തെ വി­റ­പ്പി­ച്ച മു­സ്സോ­ളി­നി യുടെ അ­ന്ത്യം കാ­ണ­ണ­മോ? എ­ങ്കിൽ ‘മ­ല­യാ­ള­നാ­ട്ടി’ന്റെ 12-ാം ല­ക്ക­ത്തിൽ ആ ശീർ­ഷ­ക­ത്തി­ലു­ള്ള ലേഖനം വാ­യി­ക്കു­ക. മു­സ്സോ­ളി­നി­യു­ടെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി­യു­ടെ­യും ചി­ത്ര­ങ്ങൾ കൂടി വാ­രി­ക­യിൽ കൊ­ടു­ത്തി­ട്ടു­ണ്ടു്. സൂസൻ ആൻ­ഡ്രൂ­സ് എ­ഴു­തി­യ ഈ പ്ര­ബ­ന്ധം ശ്രീ. മം­ഗ­ല­ശ്ശേ­രി­യാ­ണു തർജ്ജ ചെ­യ്തി­രി­ക്കു­ന്ന­തു്. അ­ദ്ദേ­ഹം ഈ തർ­ജ്ജ­മ­യി­ലൂ­ടെ വലിയ സേ­വ­ന­മാ­ണു് അ­നു­ഷ്ഠി­ക്കു­ക. സം­സ്ക്കാ­രം അ­തി­ന്റെ ശക്തി പ്ര­ക­ടി­പ്പി­ക്കു­ന്ന­തു സാ­ഹി­ത്യ­ത്തി­ലൂ­ടെ­യാ­ണു, ക­ല­യി­ലൂ­ടെ­യാ­ണു്. അതു കൊ­ണ്ടു സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളെ­ക്കു­റി­ച്ചു്, ചി­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു്, ശി­ല്പ­ങ്ങ­ളെ­ക്കു­റി­ച്ചു് ഒക്കെ ന­മു­ക്ക­റി­യേ­ണ്ടി­യി­രി­ക്കു­ന്നു. അതൊരു ആ­ഗ്ര­ഹം മാ­ത്ര­മാ­ണു് എ­ന്ന­റി­യാ­തെ­യ­ല്ല ഞാ­നി­തു പ­റ­യു­ന്ന­തു്. സ­ഫ­ലീ­ഭ­വി­ക്കാ­ത്ത ഒ­രാ­ഗ്ര­ഹം. ഒ­രൊ­റ്റ വാ­രി­ക­പോ­ലും ആ രീ­തി­യി­ലു­ള്ള ലേ­ഖ­ന­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്നി­ല്ല. എല്ലാ വാ­രി­ക­ക­ളി­ലും ശാ­സ്ത്ര­ത്തി­ന്നാ­ണു് അ­മി­ത­പ്രാ­ധാ­ന്യം. ശാ­സ്ത്ര­വും കലയും രണ്ടു സം­സ്ക്കാ­ര­ങ്ങൾ­ത­ന്നെ. (സി. പി. സ്നോ യുടെ Two cultures എന്ന ആ­ശ­യ­ത്തോ­ടു ക­ട­പ്പാ­ടു്) പക്ഷേ, ശാ­സ്ത്ര­ത്തി­നു­ത­ന്നെ ബൃ­ഹ­ദാ­കാ­രം വ­ന്നാ­ലോ? അ­തി­നു­ത­ന്നെ ഭ്രാ­ന്തു പി­ടി­ച്ചാ­ലോ? ഭ്രാ­ന്തു­പി­ടി­ച്ച ശാ­സ്ത്രം ബു­ദ്ധി­യു­ള­ള സാ­ഹി­ത്യ­ത്തെ ച­വി­ട്ടി­മെ­തി­ക്കു­ന്ന കാ­ഴ്ച­യാ­ണു ഞാൻ ഇ­ന്ന­ത്തെ വാ­രി­ക­ക­ളിൽ കാ­ണു­ന്ന­തു്. ‘കു­ങ്ക­മം’ വി­ശ്വ­വി­ഖ്യാ­ത­നാ­യ ഫ്ര­ഞ്ച് നി­രൂ­പ­കൻ സാ­യിൻ­ത്ബോ­വേ യെ­ക്കു­റി­ച്ചു് അ­തി­ലൊ­രു ലേ­ഖ­ന­മു­ണ്ടു്. പക്ഷേ, അ­തെ­ഴു­തി­യ ശ്രീ. കെ. രാജു കാ­യി­ക്ക­ര ഉ­പ­കാ­ര­ത്തെ­ക്കാൾ അ­പ­കാ­ര­മാ­ണു് ചെ­യ്തി­രി­ക്കു­ന്ന­തു്. സകല സം­ജ്ഞാ­നാ­മ­ങ്ങ­ളേ­യും അ­ദ്ദേ­ഹം തെ­റ്റി­ച്ചെ­ഴു­തി­യി­രി­ക്കു­ന്നു. വി­ക്തർ യുഗോ യെ­പ്പോ­ലും അ­ദ്ദേ­ഹം വി­ക്ടർ ഹ്യൂ­ഗോ എന്നു വി­ളി­ക്കു­ന്നു. സ­ഹൃ­ദ­യ­രെ വ­ന്ധ്യ­ത­യി­ലേ­ക്കും ശൂ­ന്യ­ത­യി­ലേ­ക്കും ന­യി­ക്കാ­തി­രി­ക്കാൻ വേ­ണ്ടി­യെ­ങ്കി­ലും വാ­രി­ക­ക­ളു­ടെ അ­ധി­പ­ന്മാർ സാ­ഹി­ത്യ­വി­ഷ­യ­ങ്ങ­ളാ­യ ലേ­ഖ­ന­ങ്ങൾ വ­ല്ല­പ്പോ­ഴു­മെ­ങ്കി­ലും പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­ട്ടെ.

images/VallatholNarayanaMenon1978.jpg
വ­ള്ള­ത്തോൾ

ക­വി­ത­യെ­ക്കു­റി­ച്ചു് ഞാൻ ഇ­ത്ത­വ­ണ ഒ­ന്നും പ­റ­യു­ന്നി­ല്ല. എ­പ്പോ­ഴും ദോഷം പ­റ­യു­ന്ന­തെ­ങ്ങ­നെ? ഗുണം ചൂ­ണ്ടി­ക്കാ­ണി­ക്കാൻ സാ­ധി­ക്കു­ന്നു­മി­ല്ല. അ­തു­കൊ­ണ്ടു് മൗനം തന്നെ ന­ല്ല­തു്. ഡോ. കെ. ഭാ­സ്ക്ക­രൻ നായർ മ­ല­യാ­ള­ഭാ­ഷ­യെ “രാ­മ­രാ­ജാ­ബ­ഹ­ദൂ­റി ”ലെ സാ­വി­ത്രി­യോ­ടു് ഉ­പ­മി­ച്ചി­ട്ടു­ണ്ടു്. നല്ല സ­ങ്കൽ­പ്പ­മാ­ണ­തു്. ഈ ലേഖകൻ കാ­വ്യാം­ഗ­ന­യെ വ­ള്ള­ത്തോ­ളി ന്റെ മ­ഗ്ദ­ല­ന­മ­റി­യ ത്തോ­ടു് ഉ­പ­മി­ക്കു­ന്നു; വേ­ശ്യ­യാ­യി­രു­ന്ന മ­റി­യ­ത്തോ­ട­ല്ല, മാ­ന­സാ­ന്ത­രം വന്ന കേ­ഴ­മാൻ ക­ണ്ണാ­ളി­നോ­ടു്. അവൾ പ­രാ­ശ­ക്തി­ക്കു് അ­ഭി­മു­ഖീ­ഭ­വി­ച്ചു നി­ല്ക്കു­ന്നു. ആ ശ­ക്തി­വി­ശേ­ഷ­ത്തോ­ടു ന­ട­ന്ന­ടു­ക്കു­ന്നു. കെ­ട്ട­ഴി­ഞ്ഞു പി­റ­കു­വ­ശം മൂ­ടി­ക്കി­ട­ക്കു­ന്ന മു­ഗ്ദ്ധ­മാ­യ കാർ­കു­ഴ­ലി­ന്റെ രാ­മ­ണീ­യ­കം എന്നെ ആ­കർ­ഷി­ക്കു­ന്നു. അ­വ­ളു­ടെ ന­ട­ത്ത­ത്തി­നു­ത­ന്നെ എ­ന്തൊ­രു ഭം­ഗി­യാ­ണു്? ഇ­ത്ര­യും­കാ­ലം അവൾ മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ആ­ധി­പ­ത്യം പു­ലർ­ത്തി. അ­വ­ളു­ടെ സൗ­ന്ദ­ര്യം കണ്ടു കു­മ്പി­ടാ­ത്ത­വ­രി­ല്ല, അവളെ ആ­രാ­ധി­ക്കാ­ത്ത­വ­രി­ല്ല. മാന്യ മ­റി­യ­മേ, ഭ­വ­തി­ക്കു ന­മ­സ്ക്കാ­രം! എന്റെ ഈ വാ­ക്കു­കൾ കേ­ട്ടി­ട്ടാ­വാം, അതാ അവൾ തി­രി­ഞ്ഞു­നോ­ക്കു­ന്നു. ആ വി­ശാ­ല­വി­ലോ­ച­ന­ങ്ങൾ തി­ള­ങ്ങു­ന്നു. “ദുഃ­ഖി­ക്കാ­തി­രി­ക്കൂ. ഞാൻ എ­പ്പോ­ഴും നി­ങ്ങ­ളു­ടെ­കൂ­ടെ ഉ­ണ്ടാ­യി­രി­ക്കും” എ­ന്ന­ല്ലേ അവൾ ആ ന­യ­ന­ങ്ങൾ­കൊ­ണ്ടു് അ­റി­യി­ക്കു­ന്ന­തു്. അതു സ­ത്യ­മെ­ങ്കിൽ ഞങ്ങൾ എത്ര ഭാ­ഗ്യ­വാ­ന്മാർ! അ­ല്ലെ­ങ്കിൽ ഞ­ങ്ങ­ളെ­ത്ര ഭാ­ഗ്യ­ര­ഹി­തർ!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-09-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 16, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.