SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-09-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഈ­ശ്വ­രൻ കാ­ണു­ന്നു­ണ്ടു്
images/GustaveFlaubert.jpg
ഫ്ളാ­ബേർ

വാ­സ്ത­വി­ക­പ്ര­സ്ഥാ­ന­വും പ്ര­കൃ­തി­നി­ഷ്ഠ­പ്ര­സ്ഥാ­ന­വും (Realism and Naturalism) സ­ങ്കീർ­ണ്ണ­മാ­യ ആ­ധു­നി­ക­ജീ­വി­ത­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കാൻ അ­സ­മർ­ത്ഥ­ങ്ങ­ളാ­ണെ­ന്നാ­ണു് അ­ത്യ­ന്താ­ധു­നി­ക­സാ­ഹി­ത്യ­കാ­ര­ന്മാർ വി­ചാ­രി­ക്കു­ന്ന­തു്. ബൽ­സാ­ക്കി ന്റെ­യോ ഫ്ളാ­ബേ­റി ന്റെ­യോ മോ­പ്പ­സാ­ങ്ങി ന്റെ­യോ യ­ഥാ­ത­ഥ­മാ­യ ക­ലാ­സ­ങ്കേ­തം­കൊ­ണ്ടു് ഗ­ഹ­ന­വും സ­ങ്കീർ­ണ്ണ­വും ആയ സ­ത്യ­ത്തെ സ­മ്പൂർ­ണ്ണ­മാ­യി ആ­വി­ഷ്ക്ക­രി­ക്കാൻ ക­ഴി­യു­ക­യി­ല്ലെ­ന്നു് അവർ വി­ശ്വ­സി­ക്കു­ന്നു. അ­തി­നാൽ അവർ ഭാ­വ­ന­യ്ക്കു സ്വ­ച്ഛ­ന്ദ­വി­ഹാ­രം നൽ­കു­വാൻ നിർ­ബ്ബ­ദ്ധ­രാ­കു­ന്നു; മ­നോ­ര­ഥ­സൃ­ഷ്ടി­ക്കു് (Fantasy) അ­മി­ത­പ്ര­ധാ­ന്യം നൽ­കു­ന്നു. കാഫ്ക, യോ­ന­സ്കോ, ഗു­ന്തർ­ഗ്ര­സ്സ്, റോബേ ഗ്രി­യേ എ­ന്നി­വർ ഇ­ങ്ങ­നെ അ­സം­ഗ­ത­ത്വം ക­ലർ­ന്ന ചെ­റു­ക­ഥ­ക­ളും നോ­വ­ലു­ക­ളും ര­ചി­ക്കു­ന്നു (കാഫ്ക അ­ന്ത­രി­ച്ചു­പോ­യി). ഭാ­വാ­ത്മ­ക പ്ര­സ്ഥാ­നം, സ്വ­പ്ന­പ്ര­സ്ഥാ­നം, ശക്തി പ്ര­സ്ഥാ­നം (Expressionism, Surrealism, Futurism) എന്നീ ക­ലാ­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ ക­ലാ­സ­ങ്കേ­ത­മാ­ണു് ഇവർ അം­ഗീ­ക­രി­ക്കു­ക. ഇം­ഗ്ലീ­ഷിൽ ultra modernism എന്നു വി­ളി­ക്കു­ന്ന ഈ അ­ത്യ­ന്താ­ധു­നി­ക­ത­യ്ക്കു് കേ­ര­ള­ത്തിൽ പ്ര­ചാ­രം ന­ല്കാൻ ശ്ര­മി­ക്കു­ന്ന ചില എ­ഴു­ത്തു­കാ­രിൽ ഒ­രാ­ളാ­ണു് ശ്രീ. എം. മു­കു­ന്ദൻ. അ­ദ്ദേ­ഹ­ത്തി­ന്റെ എ­ല്ലാ­ക്ക­ഥ­ക­ളും ഈ വ­സ്തു­ത ഉ­ദ്ഘോ­ഷി­ക്കു­ന്നു. “മാ­തൃ­ഭൂ­മി”യുടെ 25-ാം ല­ക്ക­ത്തിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന, അ­ദ്ദേ­ഹ­ത്തി­ന്റെ “അവർ പാ­ടു­ന്നു” എന്ന കഥയും വി­ഭി­ന്ന­മ­ല്ല. അയാൾ (ക­ഥാ­പാ­ത്രം) ഉ­ണ­രു­മ്പോൾ എ­ട്ടു­മ­ണി­യാ­യി­രു­ന്നു (ഒ­മ്പ­തു­മ­ണി­യാ­യി­രു­ന്നു­വെ­ന്നു പി­ന്നീ­ടു് പ്ര­സ്താ­വ­മു­ണ്ടു്). ഉ­ണ­രു­ന്ന­തി­നു­മുൻ­പു് അയാൾ ഒരു സ്വ­പ്നം­ക­ണ്ടു വർ­ണ്ണോ­ജ്ജ്വ­ല­മാ­യ­സ­മു­ദ്രം ക­ണ്ണു­കൾ മ­ല­ക്കെ തു­റ­ന്നി­ട്ടും കടൽ മു­ന്നിൽ നി­ന്നു മ­റ­ഞ്ഞി­ല്ല. അയാൾ കാ­മു­കി­യു­മാ­യി രാ­ജ­വീ­ഥി­യി­ലൂ­ടെ ന­ട­ന്നു. അർ­ത്ഥ­ര­ഹി­ത­മാ­യി പലതും സം­സാ­രി­ച്ചു. ഒ­ടു­വിൽ അവർ ര­ണ്ടു­പേ­രും­കൂ­ടി ഒരു ശ­വ­കു­ടീ­ര­ത്തി­ന്റെ ഉ­ള്ളി­ലേ­ക്കു കയറി. അവിടെ നീ­ണ്ടു­നി­വർ­ന്നു­കി­ട­ന്നി­ട്ടു് ര­ണ്ടു­പേ­രും പ­റ­ഞ്ഞു: “ഞങ്ങൾ മ­രി­ച്ചു.” ഇ­താ­ണു് ക­ഥ­യു­ടെ സം­ഗ്ര­ഹം, ആ­ധു­നി­ക മ­നു­ഷ്യൻ ഒ­റ്റ­പ്പെ­ട്ട­വ­നാ­ണു്. അവനു സ­ത്യ­മേ­തു്, സ്വ­പ്നാ­വ­സ്ഥ­യേ­തു് ഉ­ണർ­ന്നി­രി­ക്കു­ന്ന അ­വ­സ്ഥ­യേ­തു് എ­ന്നു് വേർ­തി­രി­ക്കു­വാൻ വയ്യ. മു­കു­ന്ദ­ന്റെ ക­ഥ­യി­ലെ നായകൻ ഉ­ണർ­ന്നി­ട്ടും സ്വ­പ്നം അ­യാ­ളു­ടെ കൺ­മുൻ­പിൽ­നി­ന്നു് മാ­ഞ്ഞു­പോ­യി­ല്ലെ­ന്ന പ്ര­സ്താ­വം ശ്ര­ദ്ധി­ക്കു­ക. ഇ­തു­മാ­ത്ര­മ­ല്ല, മ­നു­ഷ്യ­നു് ഇവിടെ സം­സാ­രി­ക്കാൻ വയ്യ. സം­സാ­രി­ച്ചാൽ­ത്ത­ന്നെ അ­തി­നർ­ത്ഥ­മി­ല്ല. കാ­ല­ത്തെ­ക്കു­റി­ച്ചു­പോ­ലും അവനു ബോ­ധ­മി­ല്ല. ഉ­ണ­രു­ന്ന­തു് എ­ട്ടു­മ­ണി­യ്ക്കു് എ­ന്നു് ആ­ദ്യ­ത്തെ പ്ര­സ്താ­വം. അതു് ഒൻ­പ­തു­മ­ണി­ക്കാ­ണു് എന്നു പ­റ­ഞ്ഞാ­ലും വ്യ­ത്യാ­സ­മി­ല്ല. ഇ­വി­ട­ത്തെ സ­മു­ദാ­യ­മോ? അ­തി­ന്റെ സം­സ്ക്കാ­ര­മോ? അ­വ­യ്ക്കും ഒ­രർ­ത്ഥ­വു­മി­ല്ല. മരണമേ ഇവിടെ യാ­ഥാർ­ത്ഥ്യ­മാ­യു­ള്ളൂ. അതു തെ­ളി­യി­ക്കാ­നാ­ണു് മു­കു­ന്ദൻ തന്റെ രണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും നി­ഗ്ര­ഹി­ക്കു­ന്ന­തു്.

മ­നു­ഷ്യ­ന്റെ നി­ശ്ചേ­ത­ന­ത്വം പ്ര­വാ­സ­ദുഃ­ഖം എ­ന്നി­വ­യെ വ്യ­ക്ത­മാ­ക്കാൻ പ്ര­യോ­ജ­ന­പ്പെ­ടു­ന്ന ഒരു പ്ര­തി­പാ­ദ­ന­രീ­തി മു­കു­ന്ദൻ സ്വീ­ക­രി­ക്കു­ന്നു.

“ഇ­ന്ത്യാ­ഗെ­യ്റ്റി­ന്റെ വി­ശാ­ല­ത­യിൽ, കു­ത്ത­ബ്ബ്മി­നാ­റി­ന്റെ വി­ജ­ന­ത­യിൽ, ചെ­ങ്കോ­ട്ട­യു­ടെ നി­ഴ­ലിൽ, ചെ­ങ്കോ­ട്ട­യു­ടെ നി­ഴ­ലിൽ, കു­ത്ത­ബ്ബ്മി­നാ­റി­ന്റെ വി­ജ­ന­ത­യിൽ, ഇ­ന്ത്യാ­ഗെ­യ്റ്റി­ന്റെ വി­ശാ­ല­ത­യിൽ.”

എ­ന്നു് അ­ദ്ദേ­ഹം എ­ഴു­തു­ന്ന­തു നോ­ക്കു­ക. ഇ­ന്ത്യാ­ഗ­യ്റ്റിൽ നി­ന്നു് കു­ത്ത­ബ്ബ്മി­നാ­റി­ലേ­ക്കും അ­വി­ടെ­നി­ന്നു് ചെ­ങ്കോ­ട്ട­യി­ലേ­ക്കും ആദ്യം വ­രു­ന്നു. പി­ന്നീ­ടു് നേരേ തി­രി­ച്ചു­ള്ള പോ­ക്കാ­ണു്. ചെ­ങ്കോ­ട്ട­യിൽ നി­ന്നു് കു­ത്ത­ബ്ബ്മി­നാ­റി­ലേ­യ്ക്കും അവിടെ നി­ന്നു് ഇ­ന്ത്യാ­ഗ­യ്റ്റി­ലേ­ക്കും. കാ­ല­പ്ര­വാ­ഹ­ത്തി­ന്റെ ചു­ഴി­യിൽ­ക്കി­ട­ന്നു കു­റ­ങ്ങി ആ­രം­ഭി­ച്ച സ്ഥ­ല­ത്തു­ത­ന്നെ പി­ന്നെ­യും പി­ന്നെ­യും വ­രു­ന്ന മ­നു­ഷ്യ­ന്റെ അ­വ­സ്ഥ­യെ ചി­ത്രീ­ക­രി­ക്കാ­നാ­ണു് മു­കു­ന്ദൻ ഇ­ങ്ങ­നെ എ­ഴു­തു­ന്ന­തു്.

images/Asturiasisrael.jpg
എ­യ്ഞ്ചൽ അ­സ്റ്റൂ­റി­യാ­സ്

കേ­ര­ള­ത്തി­ലെ അ­ത്യ­ന്താ­ധു­നി­കർ പ്ര­തി­പാ­ദ്യ­വി­ഷ­യ­വും പ്ര­തി­പാ­ദ­ന­രീ­തി­യും പാ­ശ്ചാ­ത്യ­ദേ­ശ­ത്തു­നി­ന്നു ക­ടം­വാ­ങ്ങു­ക­യാ­ണെ­ന്നു­ള്ള­തി­നു് മ­റ്റൊ­രു ലേ­ഖ­പ്ര­മാ­ണം വേ­ണ്ട­തി­ല്ല. സാ­ഹി­ത്യ­കാ­ര­നിൽ ദേ­ശീ­യ­ചി­ന്താ­ഗ­തി­യും പാ­ര­മ്പ­ര്യ­വും ത­ത്ത്വ­ചി­ന്ത­യും സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തു­ന്നു. അ­വ­യു­ടെ അ­ധി­പ്ര­സ­ര­ത്തി­നു വി­ധേ­യ­നാ­യി­ക്കൊ­ണ്ടു് അ­യാൾ­ത­ന്നിൽ­നി­ന്നു സൃ­ഷ്ടി ന­ട­ത്തു­ക­യാ­ണു്. ആ വി­ധ­ത്തിൽ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ സം­ബ­ന്ധി­ച്ച സ്വ­കീ­യ­മാ­യ ഒ­ര­ഭി­വീ­ക്ഷ­ണം—ഉൾ­ക്കാ­ഴ്ച—അ­യാൾ­ക്കു­ണ്ടാ­കു­ന്നു. മ­റ്റൊ­രു­വ­ന്റെ ജീ­വി­താ­ഭി­വീ­ക്ഷ­ണ­മാർ­ഗ്ഗം കടം വാ­ങ്ങു­ന്ന എ­ഴു­ത്തു­കാ­രൻ സാ­ഹി­ത്യ­കാ­ര­ന­ല്ല. ഒ­ട്ടു­മാ­വു­ണ്ടാ­ക്കു­ന്ന­തു­പോ­ലെ, പെ­ഗ്ഗിൽ ഷർ­ട്ടും കോ­ട്ടും എ­ടു­ത്തി­ടു­ന്ന­തു­പോ­ലെ പാ­ശ്ചാ­ത്യ­ന്റെ ക­ലാ­സ­ങ്കേ­ത­ത്തിൽ പാ­ശ്ചാ­ത്യ­ന്റെ തന്നെ പ്ര­തി­പാ­ദ്യ­വി­ഷ­യം ചേർ­ത്തു­വ­യ്ക്കു­ക­യാ­ണു് കേ­ര­ള­ത്തി­ലെ അ­ത്യാ­ന്താ­ധു­നി­കർ. എ­യ്ഞ്ചൽ അ­സ്റ്റൂ­റി­യാ­സ് എന്ന സ്പാ­നി­ഷ്–അ­മേ­രി­ക്കൻ എ­ഴു­തി­യ ഒരു കഥ ഞാൻ വാ­യി­ച്ചു. അ­തിൽ­നി­ന്നു് ഒരു ഭാഗം തർ­ജ്ജ­മ­ചെ­യ്തു ചേർ­ക്ക­ട്ടെ.

“ആ വാഹനം നീ­ങ്ങി­യി­ല്ല. അതു നീ­ങ്ങു­ന്ന­താ­യി അ­വൾ­ക്കു തോ­ന്നി­യി­ല്ല, അതു നീ­ങ്ങു­ന്ന­താ­യി അ­വൾ­ക്കു തോ­ന്നി­യി­ല്ല. ഉ­റ­ങ്ങു­ന്ന അ­ച്ചു­ത­ണ്ടിൽ ച­ക്ര­ങ്ങൾ തി­രി­ഞ്ഞു­കൊ­ണ്ടു് മു­ന്നോ­ട്ടു­പോ­കാ­തെ ഒ­രേ­സ്ഥ­ല­ത്തു നി­ന്നു് ക­റ­ങ്ങു­ന്ന­താ­യി അ­വൾ­ക്കു തോ­ന്നി. ഭർ­ത്താ­വി­നെ ര­ക്ഷി­ക്ക­ണം. അതേ, അതേ, അതേ, അതേ, അതേ.”

ന­മ്മു­ടെ അ­ത്യ­ന്താ­ധു­നി­കർ മൗ­ലി­ക­പ്ര­തി­ഭ­യു­ള്ള­വ­ര­ല്ലെ­ന്നു് ഈ ഭാഗം തെ­ളി­യി­ക്കും. പ്ര­തി­ഭാ­ശാ­ലി­കൾ ത­ങ്ങൾ­ക്കു പ­റ­യാ­നു­ള്ള­തു് അ­തു­വ­രെ ആരും പ­റ­ഞ്ഞി­ട്ടി­ല്ലാ­ത്ത മ­ട്ടിൽ പറയും. പ്ര­തി­ഭ­യി­ല്ലാ­ത്ത­വർ— അ­നു­കർ­ത്താ­ക്കൾ—അ­ന്യ­ന്റെ ഭാ­വ­ശി­ല്പം ക­ടം­വാ­ങ്ങു­ന്നു; അ­വ­ന്റെ രൂ­പ­ശി­ല്പം ക­ടം­വാ­ങ്ങു­ന്നു. മു­കു­ന്ദ­നും കൂ­ട്ടു­കാ­രും എ­ഴു­തു­ന്ന മ­ട്ടി­ലെ­ഴു­താൻ ആർ­ക്കും സാ­ധി­ക്കും. ച­ങ്കൂ­റ്റം മാ­ത്രം മതി. പക്ഷേ, ബഷീറി നെ­പ്പോ­ലെ എ­ഴു­താൻ, പി. സി. കു­ട്ടി­ക്കൃ­ഷ്ണ­നെ പ്പോ­ലെ എ­ഴു­താൻ പ്ര­തി­ഭ­വേ­ണം… അ­വ്യ­ക്ത­മാ­യ രീ­തി­യിൽ ശ്രീ. ബാ­ല­കൃ­ഷ്ണൻ “നി­മി­ഷ­ങ്ങൾ, ഇ­ത­ളു­കൾ” എന്ന ചെ­റു­ക­ഥ ആ­രം­ഭി­ക്കു­ന്നു. ആദ്യം നാം ന­യി­ക്ക­പ്പെ­ടു­ന്ന­തു് അ­ന്ധ­കാ­രം നി­റ­ഞ്ഞ മ­ണ്ഡ­ല­ത്തി­ലേ­ക്കാ­ണു്. അവിടെ അ­റു­പ­തു­വ­യ­സ്സു­ള്ള ഒരു ചൗ­ധു­രി­യെ നാം കാ­ണു­ന്നു. അയാൾ ഉ­ദ്യോ­ഗാർ­ത്ഥി­ക­ളെ കാ­ണു­ക­യാ­ണു്, അവരിൽ ഒരാളെ തി­ര­ഞ്ഞെ­ടു­ക്കാൻ പോ­കു­ക­യാ­ണു്. ക്ര­മേ­ണ വൃ­ദ്ധൻ വ്യ­ക്ത­ത­യാർ­ജ്ജി­ക്കു­ന്നു. അ­ന്ധ­കാ­ര­മാ­കെ മാ­റു­ന്നു അ­യാ­ളു­ടെ മോ­ഹ­ങ്ങൾ, മോ­ഹ­ഭം­ഗ­ങ്ങൾ, വി­വാ­ഹം ക­ഴി­ക്കാ­ത്ത പ്രേ­മ­ത്തി­നു വ­ശ­ഗ­യാ­യ മ­ക­ളു­ടെ വി­ഷാ­ദ­പൂർ­ണ്ണ­മാ­യ ജീ­വി­തം ഇ­വ­യൊ­ക്കെ നാം മ­ന­സ്സി­ലാ­ക്കു­ന്നു. ഹൃ­ദ­യ­ത്തി­ന്റെ അ­ഗാ­ധ­ത­ല­ത്തി­ലേ­ക്കു് ഇ­റ­ങ്ങി­ച്ചെ­ല്ലു­ന്നി­ല്ലെ­ങ്കി­ലും ഈ ക­ഥ­യ്ക്കു് ഒ­രാ­കർ­ഷ­ക­ത്വ­മു­ണ്ടു്… സ്ത്രീ­യു­ടെ ഹൃദയം ന­വ­മാ­ലി­ക­പോ­ലെ പുളകം കൊ­ള്ളാ­റു­ണ്ടു്. കൊ­ടു­ങ്കാ­റ്റേ­റ്റു് ആ­ടി­യു­ല­യാ­റു­ണ്ടു്. സം­തൃ­പ്ത­മാ­യ കു­ടും­ബ­ജീ­വി­തം ന­യി­ക്കു­മ്പോൾ അവൾ ആ­ഹ്ലാ­ദം കൊ­ള്ളു­ന്നു. ഭർ­ത്താ­വി­ന്റെ സ്നേ­ഹ­മി­ല്ലാ­യ്മ­യാൽ സ്വ­ന്തം ജീ­വി­തം ത­കർ­ന്ന­ടി­യു­മ്പോൾ അവൾ മ­ര­ണ­ത്തി­ന്റെ വ­ക്കി­ലെ­ത്തു­ന്നു. ഭർ­ത്താ­വി­നെ­യും തന്റെ അ­നു­ജ­ത്തി­യെ­യും അ­തി­രു­ക­ട­ന്നു വി­ശ്വ­സി­ച്ച ഒരു സ്ത്രീ­യു­ടെ ദു­ര­ന്ത­ത്തെ ശ്രീ­മ­തി ഹേ­മ­ല­താ­ന­മ്പ്യാർ ചി­ത്രീ­ക­രി­ക്കു­ന്നു (ജ­ന­യു­ഗം വാരിക-​സെപ്തംബർ-6). ഉ­ദ്യോ­ഗം നോ­ക്കാൻ­വേ­ണ്ടി അ­ന്യ­ദേ­ശ­ത്തേ­ക്കു­പോ­യ സ്ത്രീ കു­ഞ്ഞു­ങ്ങ­ളെ സ്വ­ന്തം അ­നു­ജ­ത്തി­യെ ഏ­ല്പി­ച്ചു തി­രി­ച്ചു­വ­ന്ന­പ്പോൾ അ­നു­ജ­ത്തി ഭർ­ത്താ­വി­ന്റെ ഭാ­ര്യ­യാ­യി­രി­ക്കു­ന്നു. കു­ട്ടി­കൾ അവളെ വെ­റു­ക്കു­ന്നു. ഹേ­മ­ല­താ­ന­മ്പ്യാ­രു­ടെ മറ്റു കഥകൾ ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. ഒരു പ്രാ­ഥ­മി­ക പ­രി­ശ്ര­മ­മെ­ന്ന നി­ല­യിൽ ഈ കഥ ആ­ദ­ര­ണീ­യ­മാ­യി­ട്ടു­ണ്ടു്… ഇതു് എത്ര ക­ണ്ടു് ആ­ദ­ര­ണീ­യ­മാ­ണോ അ­ത്ര­ക­ണ്ടു് അ­നാ­ദ­ര­ണീ­യ­മാ­ണു് ശ്രീ. ബാ­ല­ച­ന്ദ്ര­ന്റെ ‘രാ­ത്രി’ എന്ന കഥ (ജ­ന­യു­ഗം). കൊ­ള്ള­രു­താ­യ്മ കാ­ണി­ക്കു­ന്ന ഒരു മു­ത­ലാ­ളി­യെ­ക്കു­റി­ച്ചു് ഒരു വാർ­ത്ത പ­ത്ര­ത്തിൽ കൊ­ടു­ത്തി­ട്ടു് പ­ത്ര­മാ­ഫീ­സി­ലെ ജോ­ലി­ക്കാ­രൻ രാ­ജി­വ­യ്ക്കു­ന്ന­താ­ണു് ഈ ചെ­റു­ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. ഇവിടെ യ­ഥാർ­ത്ഥ­മാ­യ ക­ലാ­പ്ര­ചോ­ദ­ന­മി­ല്ല. ജർ­ണ്ണ­ലി­സ­ത്തി­ന്റെ നിർ­വി­കാ­ര­ത­യേ­യു­ള്ളൂ. ഞാൻ മി­ഡിൽ­സ്കൂൾ വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ എ­ന്നെ­ക്കാൾ ശ­ക്ത­നാ­യ ഒരു സ­ഹ­പാ­ഠി എന്റെ ക­ഴു­ത്തിൽ­പ്പി­ടി­ച്ചു ഞെ­ക്കി. ശ്വാ­സം മു­ട്ടി ഞാൻ “എന്നെ വിടൂ, വിടൂ” എ­ന്നു് അ­യാ­ളോ­ടു് അ­പേ­ക്ഷി­ച്ചു. ബാ­ല­ച­ന്ദ്ര­ന്റെ ‘രാ­ത്രി’ എന്ന കഥ വാ­യി­ച്ചു­തീർ­ത്ത­പ്പോൾ ഞാൻ ഈ സംഭവം ഓർ­മ്മി­ച്ചു­പോ­യി. ക­ഥാ­കാ­ര­ന്മാർ അ­നു­വാ­ച­ക­ന്റെ ക­ഴു­ത്തി­നു പി­ടി­ച്ചു് ഞെ­ക്ക­രു­തു്. പാ­വ­പ്പെ­ട്ട വാ­യ­ന­ക്കാ­രൻ ഒ­ര­പ­രാ­ധ­വും ചെ­യ്യു­ന്നി­ല്ല­ല്ലോ… വൈ­ഷ­യി­ക­ത്വ­ത്തിൽ നി­ന്നു് കു­റെ­യൊ­ക്കെ മാ­റി­നി­ല്ക്കു­ന്ന, ഒ­ട്ടൊ­ക്കെ വി­ശു­ദ്ധ­മാ­യ സ്നേ­ഹ­ത്തെ കു­മാ­രി ബി. സു­ന­ന്ദ ‘ഹി­പ്നോ­ട്ടി­സം’ എന്ന ചെ­റു­ക­ഥ­യിൽ സ്ഫു­ടീ­ക­രി­ക്കു­ന്നു (കുങ്കുമം-​ലക്കം 52). ഭാ­ര്യ­യെ സം­ശ­യി­ക്കു­ന്ന ഭർ­ത്താ­വു് ഹി­പ്നോ­ട്ടി­സം പ്ര­യോ­ഗി­ച്ചു് അ­വ­ളു­ടെ ഉ­പ­ബോ­ധ­മ­ന­സ്സി­ലെ ര­ഹ­സ്യ­ങ്ങൾ അ­റി­യാൻ ശ്ര­മി­ക്കു­ക­യാ­ണു്. ര­ഹ­സ്യ­മൊ­ന്നു­മി­ല്ല. അവൾ ഭർ­ത്താ­വി­നെ അ­തി­രു­ക­ട­ന്നു സ്നേ­ഹി­ക്കു­ന്നു­വെ­ന്നു­മാ­ത്രം. അവർ ആ­ലിം­ഗ­ന­ബ­ദ്ധ­രാ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. ഇ­ത്ര­വ­ള­രെ സ്നേ­ഹി­ക്കു­ന്ന ഒരു യു­വ­തി­യെ­ക്കു­റി­ച്ചു് ഭർ­ത്താ­വി­നു് എ­ങ്ങ­നെ സംശയം തോ­ന്നാ­നാ­ണു് ? അ­യാൾ­ക്കു സ്നേ­ഹ­ത്തി­ന്റെ ഒ­രം­ശ­മെ­ങ്കി­ലു­മു­ണ്ടെ­ങ്കിൽ ഹി­പ്നോ­ട്ടി­സം പ്ര­യോ­ഗി­ക്കു­മോ? ഈ ചോ­ദ്യ­ങ്ങ­ളൊ­ക്കെ ആരോ എ­ന്നോ­ടു ചോ­ദി­ക്കു­ന്നു­ണ്ടു്. സു­ന­ന്ദ­യ്ക്കു ഇ­മ്മാ­തി­രി അ­നി­യ­ത­മ­നഃ­ശാ­സ്ത്ര­ത്തി­ലെ­ന്താ­ണു് ഇത്ര കൗ­തു­കം? എ­ന്നൊ­രു ചോ­ദ്യം ഞാൻ­ത­ന്നെ ചോ­ദി­ക്കു­ക­യും ചെ­യ്യു­ന്നു. അ­വ­യ്ക്കൊ­ന്നും ശ­രി­യാ­യ മ­റു­പ­ടി­യി­ല്ല. എ­ങ്കി­ലും ക­ഥ­യെ­ഴു­താൻ സു­ന­ന്ദ­യ്ക്ക­റി­യാം. അ­ത്ര­യു­മാ­യി. സു­ന­ന്ദ­യെ­ക്കാ­ളേ­റെ ക­ഥാ­ര­ച­ന­യിൽ വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടു് ശ്രീ. കെ. എൽ. ശ്രീ­കൃ­ഷ്ണ­ദാ­സി­നു് എന്നു ഞാൻ പ­റ­ഞ്ഞാൽ അതു് അ­ദ്ദേ­ഹ­ത്തി­നു­ള്ള ഒരു പ്ര­ശം­സോ­ക്തി­യി­ല്ല. കാരണം ശ്രീ­കൃ­ഷ്ണ­ദാ­സ് കു­റേ­ക്കാ­ല­മാ­യി ക­ഥ­യെ­ഴു­തു­ന്നു എ­ന്ന­തു­ത­ന്നെ. തി­ക­ച്ചും കാ­ല്പ­നി­ക­മാ­യ വി­ഷ­യ­ത്തെ കാ­ല്പ­നി­ക­മാ­യി ആ­വി­ഷ്ക്ക­രി­ച്ചി­രി­ക്കു­ന്നു എ­ന്ന­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യു­ടെ സ­വി­ശേ­ഷ­ത. ശ്രീ. ടി. എൽ. ജോൺ­സി­ന്റെ ക­ഥ­ക­ളിൽ കാ­ണു­ന്ന റെ­ഡി­മെ­യ്ഡ് സൗ­ന്ദ­ര്യം ശ്രീ­കൃ­ഷ്ണ­ദാ­സി­ന്റെ ഈ ക­ഥ­യി­ലു­മു­ണ്ടു്. എ­ങ്കി­ലും ജോൺ­സി­നെ­പ്പോ­ലെ­ത­ന്നെ അ­ദ്ദേ­ഹ­വും ആ­ഖ്യാ­ന­പാ­ട­വം കാ­ണി­ക്കു­ന്നു. നല്ല ക­വി­ത­കൾ, നല്ല കഥകൾ എ­ന്നി­വ വാ­യി­ക്കു­മ്പോൾ മാ­ധു­ര്യം ന­മ്മു­ടെ സി­ര­ക­ളി­ലൂ­ടെ ഒ­ഴു­കി­യി­റ­ങ്ങു­ന്നു­വെ­ന്നു് ഒരു തോ­ന്നൽ ഉ­ണ്ടാ­കാ­റി­ല്ലേ? അ­തു­പോ­ലെ ചീ­ത്ത­ക്ക­വി­ത­ക­ളും ചീ­ത്ത­ക­ഥ­ക­ളും വാ­യി­ക്കു­മ്പോൾ വിഷം ഒ­ഴു­കു­ന്നു­വെ­ന്നു തോ­ന്നും. “കു­ങ്കു­മം” വാ­രി­ക­യിൽ “ചാ­തുർ­വർ­ണ്യം” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. എം. ആർ. കെ. പ­ണി­ക്കർ ന­മ്മു­ടെ ധ­മ­നി­ക­ളിൽ വിഷം ക­ലർ­ത്തു­ക­യാ­ണു്. ഐ.എ.എസ്, ഐ.പി.എസ്. എന്നീ സർ­വീ­സു­ക­ളിൽ ഉൾ­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­ന്മാർ ബ്രാ­ഹ്മ­ണ­രാ­ണ­ത്രേ. ‘ഇ­ഞ്ചി­നീ­യർ­മാർ, ഡോ­ക്ടർ­മാർ’ എ­ന്നി­വർ ക്ഷ­ത്രി­യർ. ഇ­ങ്ങ­നെ­പോ­കു­ന്നു പ­ണി­ക്ക­രു­ടെ ചാ­തുർ­വർ­ണ്യ­വ്യ­വ­സ്ഥി­തി. ക­ഥാ­കാ­രൻ ഫലിതം പ്ര­യോ­ഗി­ക്കു­ക­യാ­ണോ? ആ­യി­രി­ക്കാം. പക്ഷേ, ചിരി അ­ദ്ദേ­ഹ­ത്തി­നു മാ­ത്ര­മേ­യു­ള്ളൂ. അ­നു­വാ­ച­കർ­ക്കു ചി­രി­ക്കാൻ ക­ഴി­യു­ന്നി­ല്ല… അ­ച്ഛ­ന്റെ ആ­ജ്ഞ­യ­നു­സ­രി­ച്ചു പ­ര­ശു­രാ­മൻ അ­മ്മ­യെ­ക്കൊ­ന്ന കഥ പു­ന­രാ­ഖ്യാ­നം ചെ­യ്യു­ന്നു­വെ­ന്ന മ­ട്ടിൽ ശ്രീ. ബ­ക്ക­ളം ദാ­മോ­ദ­രൻ “ച­ന്ദ്രി­ക”യിൽ (ലക്കം-​5) ‘ഭൃ­ഗു­രാ­മൻ’ എ­ന്നൊ­രു ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു. വളരെ വർ­ഷ­ങ്ങൾ­ക്കു മുൻപു മ­ധു­ര­യി­ലെ ഒരു വേ­ശ്യാ­ത്തെ­രു­വിൽ­വ­ച്ചു് എന്റെ സ്നേ­ഹി­ത­നു­ണ്ടാ­യ ഒ­ര­നു­ഭ­വം. ഒ­രു­ത­രം മ­ഞ്ഞ­പ്പൂ­ക്ക­ളു­ടെ അ­സ­ഹ­നീ­യ­മാ­യ ഗന്ധം വ്യാ­പി­പ്പി­ച്ചു് ശ­രീ­ര­ത്തി­ന്റെ മി­ക്ക­ഭാ­ഗ­ങ്ങ­ളും അ­നാ­വ­ര­ണം ചെ­യ്തു്, കൊ­ഞ്ചി­ക്കു­ഴ­ഞ്ഞു് ഒരു വേശ്യ എന്റെ സു­ഹൃ­ത്തി­ന്റെ കൈ­ക്കു പി­ടി­ച്ചു­വ­ലി­ച്ചു.

സ്നേ­ഹി­തൻ:
ഞാൻ വ­രു­ന്നി­ല്ല.
വേശ്യ:
പേ­ടി­യോ?
സ്നേ­ഹി:
അതേ.
വേശ്യ:
പേ­ടി­ക്കാ­നൊ­ന്നു­മി­ല്ല. ആരും കാ­ണു­ക­യി­ല്ല.
സ്നേ­ഹി:
ഈ­ശ്വ­രൻ കാ­ണു­ന്നു­ണ്ടു്.

ബ­ക്ക­ളം ദാ­മോ­ദ­ര­നോ­ടു്, എന്റെ സ്നേ­ഹി­ത­ന്റെ സ്ഥാ­ന­ത്തു നി­ന്നു­കൊ­ണ്ടു ഞാൻ പ­റ­യു­ന്നു: “സു­ഹൃ­ത്തേ താ­ങ്ക­ളു­ടെ പ­രാ­ക്ര­മം വി­ദ്യ­യു­ടെ ദൈ­വ­ത­മാ­യ സ­ര­സ്വ­തീ­ദേ­വി കാ­ണു­ന്നു­ണ്ടു്. ഒന്നു നി­റു­ത്തു്”… ഭാ­ര്യ­യു­ടെ വി­രോ­ധ­ത്തെ തൃ­ണ­വൽ­ഗ­ണി­ച്ചു് ഒരു സാ­ധു­സ്ത്രീ­ക്കു് ഉ­പ­കാ­രം ചെ­യ്യു­ന്ന ഒരു ദ­യാ­ലു­വി­നെ ശ്രീ. അക്ബർ ക­ക്ക­ട്ടിൽ “തി­ര­മാ­ല” എന്ന കഥയിൽ അ­വ­ത­രി­പ്പി­ക്കു­ന്നു (ച­ന്ദ്രി­ക). വേ­റൊ­രു ‘മോൺ­സ്റ്റ്രോ­സി­റ്റി’—ഘോ­ര­ത­യാ­ണു് ഈ ചെ­റു­ക­ഥ… ക­ഴി­വു­ള്ള ക­ഥാ­കാ­ര­നാ­ണു് ശ്രീ. ചൊ­വ്വ­ല്ലൂർ കൃ­ഷ്ണൻ­കു­ട്ടി. അ­ദ്ദേ­ഹം ഏതോ ഒരു നോ­വ­ലെ­ഴു­ത്തു­കാ­ര­നെ മ­ന­സ്സിൽ­വ­ച്ചു­കൊ­ണ്ടു പ­രി­ഹാ­സം ക­ലർ­ന്ന ഒര“ഭി­മു­ഖ­സം­ഭാ­ഷ­ണം” ച­ന്ദ്രി­ക­യി­ലെ­ഴു­തി­യി­രി­ക്കു­ന്നു. പ്ര­ചോ­ദ­നം കൂ­ടാ­തെ പ­ണ­ത്തി­നു­വേ­ണ്ടി മാ­ത്രം വലിയ നോ­വ­ലു­ക­ളെ­ഴു­തു­ന്ന ചി­ല­രു­ടെ നേർ­ക്കു­ള്ള ആ­ക്ര­മ­ണ­മാ­ണി­തെ­ന്നും താൻ ആ­രെ­യും നോ­വി­ക്കാൻ ഉ­ദ്ദേ­ശി­ച്ചി­ട്ടി­ല്ലെ­ന്നും കൃ­ഷ്ണൻ­കു­ട്ടി പ­റ­യു­മാ­യി­രി­ക്കും. പക്ഷേ, ‘വ­ക്ക­ത്തു വ­ക്ക­ച്ചൻ’ എന്ന പേരു് ആരെ ല­ക്ഷ്യ­മാ­ക്കി പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു­വെ­ന്നു മ­ന­സ്സി­ലാ­ക്കാ­നു­ള്ള സാ­മാ­ന്യ­ബു­ദ്ധി എ­ല്ലാ­വർ­ക്കു­മു­ണ്ടു്. കൃ­ഷ്ണൻ­കു­ട്ടി ആരെ ഉ­ദ്ദേ­ശി­ച്ചു­വോ ആ എ­ഴു­ത്തു­കാ­ര­ന്റെ ദൗർ­ബ­ല്യ­ങ്ങ­ളെ­ല്ലാം ഈ അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തിൽ പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്നു­മു­ണ്ടു്. ഇതു തെ­റ്റാ­ണു്. വലിയ അ­പ­രാ­ധ­മാ­ണു്. ആ­രാ­ണു് ഈ ലോ­ക­ത്തിൽ യോ­ഗ്യൻ? എ­ല്ലാ­വർ­ക്കു­മി­ല്ലേ ദൗർ­ബ­ല്യ­ങ്ങൾ? വ്യ­ക്തി­വി­ദ്വേ­ഷം തീർ­ക്കാ­നു­ള്ള ഒരു മാർ­ഗ്ഗ­മാ­യി­ത്തീ­രാ­തി­രി­ക്ക­ട്ടെ സാ­ഹി­ത്യ­ര­ച­ന. ‘ച­ന്ദ്രി­ക’ ആ­ഴ്ച­പ്പ­തി­പ്പു് ഉ­ത്ക്കൃ­ഷ്ട­മാ­യ ഒരു വാ­രി­ക­യാ­ണു്. അതിൽ ഇ­ങ്ങ­നെ­യൊ­രു അ­ഭി­മു­ഖ­സം­ഭാ­ഷ­ണം വ­ന്ന­തു ദുഃ­ഖാ­വ­ഹ­മാ­ണു്… മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യി­ലെ “മാ­പ്പു്” എന്ന കഥ. ഭാ­ര്യ­യെ വെ­റു­ത്തി­രു­ന്ന ഭർ­ത്താ­വു് അ­വ­ളു­ടെ പ്ര­സ­വ­ത്തി­നു­ശേ­ഷം അവളെ സ്നേ­ഹി­ച്ചു­തു­ട­ങ്ങു­ന്നു. ശ്രീ. പി. ജെ. പു­രു­ഷോ­ത്ത­മ­ന്റെ ഈ ക­ഥ­യ്ക്കു ക­ല­യു­മാ­യി ഒരു വി­ദൂ­ര­ബ­ന്ധം­പോ­ലു­മി­ല്ല. ശ്രീ. എം. നാ­സി­മു­ദീൻ എ­ഴു­തി­യ “ഖനി” എന്ന കഥ ത­ര­ക്കേ­ടി­ല്ല. ചേ­ച്ചി പി­രി­ഞ്ഞു­പോ­കു­ന്ന­തിൽ ഒരു കു­ട്ടി­ക്കു­ള്ള ദുഃ­ഖ­ത്തെ ഒ­ട്ടൊ­ക്കെ ഭം­ഗി­യാ­യി സാ­സി­മു­ദീൻ ആ­വി­ഷ്ക്ക­രി­ക്കു­ന്നു… നി­ങ്ങൾ പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ ത­ല­മു­ടി­യിൽ സ്പർ­ശി­ച്ചി­ട്ടു­ണ്ടോ? “ഉ­ണ്ടു്” എ­ന്നു് ഉ­ത്ത­രം. “അതു പ­ട്ടു­പോ­ലി­രി­ക്കു­ന്നി­ല്ലേ?” “അതെ.” പ­രി­ഹാ­സം പ­ട്ടി­ന്റെ മൃ­ദു­ല­ത ആ­വ­ഹി­ക്കു­ന്നു ശ്രീ. പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള യുടെ കൊ­ച്ചു­ക­ഥ­ക­ളിൽ. “മ­ല­യാ­ള­നാ­ട്ടിൽ” (ലക്കം 16) അ­ദ്ദേ­ഹ­മെ­ഴു­തി­യ ചില കൊ­ച്ചു­ക­ഥ­ക­ളിൽ ഒ­രെ­ണ്ണം നോ­ക്കു­ക.

പ­ന്ത­ളം

പ­ന്ത­ള­ത്തു­ള്ള വി­ദ്യാ­ല­യം.

ഖദർ ധ­രി­ച്ച അ­ധ്യാ­പ­കൻ ദേ­ശീ­യോ­ദ്ഗ്ര­ഥ­നം എന്ന വിഷയം പ­ഠി­പ്പി­ക്കു­ന്നു.

“കു­ട്ടീ, നി­ന്റെ നാ­ടി­ന്റെ പേ­രെ­ന്തു്?”

“ഭാരതം.”

“നി­ന്റെ സം­സ്ക്കാ­രം ഏതു്?”

“ആർ­ഷ­സം­സ്ക്കാ­രം.”

“നി­ന്റെ വേ­ദ­മേ­താ­ണു്?”

“ഗീത.”

“ഗീത എ­ഴു­തി­യ ഭ­ഗ­വാ­ന്റെ പേർ പറയൂ.”

“ശ്രീ­കൃ­ഷ്ണൻ­നാ­യർ.”

images/SVVenugopanNair01.jpg
എസ്. വി. വേ­ണു­ഗോ­പൻ­നാ­യർ

കൊ­ള്ളാം. വർ­ഗ്ഗീ­യ­ത­യെ എത്ര ക­ലാ­ത്മ­ക­മാ­യി­ട്ടാ­ണു് അ­ബ്ദു­ള്ള എന്ന ക­ഥാ­കാ­രൻ ചി­ത്രീ­ക­രി­ക്കു­ന്ന­തു്… ഈ­ശ്വ­ര­വി­ശ്വാ­സ­മു­ള്ള അമ്മ, അ­മ്മ­യെ ഒ­രു­കാ­ല­ത്തു സ്നേ­ഹി­ച്ചി­രു­ന്നെ­ങ്കി­ലും ഭൗ­തി­ക­ത്വ­ത്തിൽ­പ്പെ­ട്ടു സ്നേ­ഹ­മെ­ന്ന വി­കാ­ര­ത്തെ പാടേ മറന്ന മകൻ, കാ­ല­ച­ക്രം ച­വി­ട്ടി­ത്തി­രി­ക്കു­ന്ന മകൾ—ഇ­ങ്ങ­നെ മൂ­ന്നു പേരെ ചി­ത്രീ­ക­രി­ച്ചു് ജീ­വി­ത­ത്തി­ന്റെ മൂ­ന്നു മു­ഖ­ങ്ങ­ളെ ആ­ലേ­ഖ­നം ചെ­യ്യു­ന്നു ശ്രീ. എസ്. വി. വേ­ണു­ഗോ­പൻ­നാ­യർ. അ­ദ്ദേ­ഹ­ത്തി­ന്റെ കഥ മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്നു. ഞാൻ പ­ട്ടി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞു. ആ അ­ല­ങ്കാ­രം എന്റെ മ­ന­സ്സിൽ നി­ന്നു മാ­റി­പ്പോ­കു­ന്നി­ല്ല. അ­തി­നെ­ത്ത­ന്നെ ഒന്നു മാ­റ്റി­പ്പ­റ­യ­ട്ടെ. കൊ­ക്കൂ­ണിൽ നി­ന്നു് പ­ട്ടു­നൂ­ലു­കൾ നീ­ളു­ന്ന­പോ­ലെ ക­ഥാ­കാ­ര­ന്റെ ഏ­കാ­ഗ്ര­ത­യിൽ­നി­ന്നു് സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ സി­ല്ക്കു­നൂ­ലു­കൾ “രസാതല”മെന്ന ഈ കഥയിൽ വ­ന്നു­വീ­ഴു­ന്നു.

images/SureshJoshi1955.jpg
സു­രേ­ഷ് ജോഷി

അതാ അ­ന്ത­രീ­ക്ഷ­ത്തി­ന്റെ നീ­ല­നി­റം ഒ­ലി­ച്ചി­റ­ങ്ങി അ­ങ്ങ­ക­ലെ കാ­ണു­ന്ന പർ­വ്വ­ത­ങ്ങ­ളിൽ വീ­ഴു­ന്നു. ആ മാ­മ­ല­കൾ­ക്കു­ത­ന്നെ നീ­ല­നി­റ­മാ­ണു്. ഇ­പ്പോൾ അ­വ­യു­ടെ നി­റ­ത്തി­നു് സാ­ന്ദ്ര­ത വ­ന്നി­രി­ക്കു­ന്നു. അ­വി­ടെ­നി­ന്നും നീ­ല­നി­റം താ­ഴ­ത്തേ­ക്കു് ഒ­ഴു­കു­ക­യാ­ണോ? അതേ. എ­ന്നാൽ ഇ­ങ്ങോ­ട്ടു നോ­ക്കൂ. ക­ലാ­സൗ­ന്ദ­ര്യ­ത്തി­ന്റെ നീ­ല­നി­റം സു­രേ­ഷ് ജോഷി യുടെ “വ­ര­ല­ബ്ധി” എന്ന ചെ­റു­ക­ഥ­യിൽ പ്ര­വ­ഹി­ക്കു­ന്നു. ഒരു കാ­മു­ക­നും കാ­മു­കി­യും. അവൾ മ­റ്റൊ­രു­വ­നെ പ­രി­ണ­യി­ച്ചേ­ക്കും. എ­ങ്കി­ലും അ­വ­രു­ടെ ആ­ത്മ­ബ­ന്ധം അ­സാ­ധാ­ര­ണം തന്നെ. കാ­മു­കൻ കാ­മു­കി­യിൽ തന്റെ ആ­ദർ­ശാ­ത്മ­ക­സ്നേ­ഹ­ത്തെ തേ­ടു­ന്നു. അവൾ അ­യാ­ളിൽ അ­ന്വേ­ഷി­ക്കു­ന്ന­തും അ­തു­ത­ന്നെ. അവൾ അതു ക­ണ്ടെ­ത്തു­ന്നു. ഈ മ­നോ­ഹ­ര­മാ­യ കഥ തർ­ജ്ജ­മ­ചെ­യ്ത് ശ്രീ. പി. മാ­ധ­വൻ­പി­ള്ള അ­ഭി­ന­ന്ദ­ന­മർ­ഹി­ക്കു­ന്നു. അതു് “യു­ഗ­ര­ശ്മി”യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ശ്രീ. ഈ. എൻ. മു­ര­ളീ­ധ­രൻ നാ­യ­രോ­ടു് അ­നു­വാ­ച­കർ­ക്കു് ക­ട­പ്പാ­ടു­ണ്ടു്. ഈ ക­ഥ­യു­ടെ അ­ടു­ത്തു് മാ­ന­സി­യു­ടെ “ഇ­ടി­വാ­ളി­ന്റെ തേ­ങ്ങൽ” എന്ന ചെ­റു­ക­ഥ (യു­ഗ­ര­ശ്മി) വെറും പോർ­ണോ­ഗ്ര­ഫി­യാ­യി—അ­ശ്ലീ­ല­ര­ച­ന­യാ­യി—മാ­റു­ന്നു… സ­മു­ദാ­യ­ത്തി­ലു­ള്ള അ­സ­മ­ത്വ­ങ്ങ­ളു­ടെ നേർ­ക്കു് ക­യർ­ക്കു­ക­യാ­ണു് ശ്രീ. അ­മ്പ­ല­പ്പു­ഴ പ്ര­ഭാ­ക­രൻ­നാ­യർ (കേ­ര­ള­ശ­ബ്ദ­ത്തി­ലെ ‘വ­ര­യ്ക്കാ­ത്ത ചി­ത്ര­ങ്ങൾ, എന്ന കഥ). പ്ര­ചാ­ര­ണം ക­ഥാ­ഗ­തി­യു­ടെ കരകളെ ക­വി­ഞ്ഞൊ­ഴു­കു­ന്ന എ­ന്ന­താ­ണു് ഈ ക­ഥ­യു­ടെ ന്യൂ­ന­ത… നീ­ല­നി­റം അ­പ്ര­ത്യ­ക്ഷ­മാ­യി. രാ­ത്രി­യു­ടെ ഇ­രു­ട്ടു്. എ­ങ്കി­ലും എന്റെ ശി­ര­സ്സി­നു മു­ക­ളിൽ നി­ര­വ­ധി ന­ക്ഷ­ത്ര­ങ്ങൾ. രാ­ത്രി പ്ര­ലോ­ഭി­പ്പി­ക്കു­ന്ന മ­ട്ടിൽ എന്നെ നോ­ക്കു­ന്നു. ആ നോ­ട്ടം എ­നി­ക്കി­ഷ്ട­മി­ല്ല. കാ­വ്യാം­ഗ­ന­യു­ടെ വീ­ക്ഷ­ണ­മാ­ണു് എ­നി­ക്കു വേ­ണ്ട­തു്. ഞാൻ “മ­ല­യാ­ള­നാ­ടു്” നോ­ക്ക­ട്ടെ. പക്ഷേ…

പക്ഷേ, “മ­ല­യാ­ള­നാ­ടു്” ക­വി­ത­യെ നി­ഷ്കാ­സ­നം ചെ­യ്തി­രി­ക്കു­ന്നു ഈ പ്രാ­വ­ശ്യം. അവരെ കു­റ്റം പ­റ­യാ­നി­ല്ല. വാ­യ­ന­ക്കാ­രെ­ക്കൊ­ണ്ടു് ത­ല­വേ­ദ­ന­യ്ക്കു് “അ­നാ­സിൻ” ഗുളിക വാ­ങ്ങി­പ്പി­ക്കു­ന്ന ക­വി­ത­ക­ളാ­ണ­ല്ലോ ധാ­രാ­ളം ഇ­പ്പോ­ഴു­ണ്ടാ­വു­ക. വാ­യ­ന­ക്കാർ­ക്കു ശീർ­ഷ­വേ­ദ­ന വ­രു­ത്തേ­ണ്ടെ­ന്നു പ­ത്രാ­ധി­പ­സ­മി­തി വി­ചാ­രി­ച്ചി­രി­ക്കാം. ന­ന്നു്. പഴയ അ­ല­ങ്കാ­ര­ങ്ങൾ, പഴയ വാ­ങ്മ­യ ചി­ത്ര­ങ്ങൾ, പഴയ വി­ഷ­യ­ങ്ങൾ എ­ന്നി­വ­യെ വൈ­ര­സ്യ­ജ­ന­ക­മാ­യ വി­ധ­ത്തിൽ ആ­വർ­ത്തി­ച്ചു പ്ര­യോ­ഗി­ച്ചു് ശ്രീ. പ്ലാ­ത്ത­റ ഭാ­സ്ക്കർ­ജി­യെ­പ്പോ­ലു­ള്ള­വർ ക­വി­ത­യെ­ഴു­തു­മ്പോൾ (മ­ല­യാ­ള­രാ­ജ്യം­വാ­രി­ക—പൊ­രു­ത്ത­ക്കേ­ടു­കൾ എന്ന കവിത.) അ­ത്ത­രം ക­വി­ത­ക­ളും പ­ര­സ്യ­പ്പെ­ടു­ത്താ­തി­രി­ക്കു­ന്ന­താ­ണു് യു­ക്ത­ത­രം. ഭാ­സ്ക്കർ­ജി­യു­ടെ പേ­രു­മാ­ത്രം പ­റ­ഞ്ഞ­തു തെ­റ്റു്. അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ട്ടു­കാ­ര­നാ­യി ശ്രീ. കെ. എൻ. ദി­വാ­ക­രൻ­നാ­യ­രു­മു­ണ്ടു മ­ല­യാ­ള­രാ­ജ്യ­ത്തിൽ (ലാ­വ­ണ്യ­പൗർ­ണ്ണ­മി­യിൽ എന്ന കവിത).

“കാ­ത്തി­രി­ക്കു­ന്നു നിൻ ക­ന്യ­യാം കാമുകി-​

യാർ­ത്തി­യാൽ, ച്ചാ­ത­കം മാ­രി­യെ­യെ­ന്ന­പോൽ”

എ­ന്നു് ഭാ­സ്കർ­ജി­യും

“പൊൽ­ക്കി­നാ­പ്പൂ­ക്കൾ നിറച്ചൊരെന്മാനസ-​

മ­ഞ്ജു­ഷ­യേ­ന്തി ഞാൻ മാനവൻ മൂ­ക­നാ­യ്”

എ­ന്നു് ദി­വാ­ക­രൻ­നാ­യ­രും എ­ഴു­തു­മ്പോൾ ക­വി­ത­യു­ടെ­യും ക­ല­യു­ടെ­യും ചി­ന്ത­യു­ടെ­യും മൗ­ലി­ക­ത്വ­വും പാ­വ­ന­ത്വ­വും എ­ന്നെ­ന്നേ­ക്കു­മാ­യി ന­ഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു.

മുൻ­പൊ­രി­ക്കൽ നോർ­വേ­ക്കാ­രി­യാ­യ ഒരു പെൺ­കു­ട്ടി മ­ല­യാ­ളം പ­ഠി­ക്കാൻ വേ­ണ്ടി എ­ന്റ­ടു­ത്തു വന്നു. അ­വൾ­ക്കു് ഒരു സ­ന്ന്യാ­സി­യെ പ­രി­ച­യ­പ്പെ­ട­ണ­മെ­ന്നു് എ­ന്നോ­ടു പ­റ­ഞ്ഞു. ആ­ധ്യാ­ത്മി­ക­ത്വ­ത്തിൽ അ­മി­ത­കൗ­തു­കം ഉ­ണ്ടാ­യി­രു­ന്ന അ­ത്യ­ന്ത­സു­ന്ദ­രി­യാ­യ ആ പെൺ­കു­ട്ടി­യെ ഞാ­നൊ­രു സ­ന്ന്യാ­സി­യു­ടെ അ­ടു­ക്കൽ കൊ­ണ്ടു­പോ­യി. അ­ദ്ദേ­ഹം മു­റ­യ്ക്കു് ആ­ധ്യാ­ത്മി­ക­കാ­ര്യ­ങ്ങൾ അവളെ പ­ഠി­പ്പി­ച്ചു­വ­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ എന്റെ ശിഷ്യ പ­രി­ഭ്ര­മി­ച്ചു് ഓടി എന്റെ അ­ടു­ത്തെ­ത്തി­പ്പ­റ­ഞ്ഞു: “Sir, I will never go to him again” (ഞാൻ ഇ­നി­യൊ­രി­ക്ക­ലും അ­യാ­ളു­ടെ അ­ടു­ക്കൽ പോ­കു­ക­യി­ല്ല.) ഞാൻ കാ­ര­ണ­മ­ന്വേ­ഷി­ച്ച­പ്പോൾ ക­ണ്ണീ­രോ­ടെ അവൾ മ­റു­പ­ടി നല്കി: “He looked at me so as to touch my domain connected with my female sex” (സ്ത്രീ­ത്വ­മെ­ന്ന എന്റെ മ­ണ്ഡ­ല­ത്തെ തൊ­ടു­ന്ന മാ­തി­രി അ­യാ­ളെ­ന്നെ നോ­ക്കി.) സ­ന്ന്യാ­സി അ­തി­ലും കൂ­ടു­തൽ പ്ര­വർ­ത്തി­ച്ചി­രി­ക്കു­മെ­ന്നു് ക­രു­തി­ക്കൊ­ണ്ടു്, “ഇ­നി­മേ­ലിൽ അയാളെ കാണാൻ പോ­കേ­ണ്ട” എ­ന്നു് ഞാൻ അ­വ­ളോ­ടു പ­റ­ഞ്ഞു. അ­നു­വാ­ച­ക­ന്റെ ലൈം­ഗി­ക­കേ­ന്ദ്ര­ത്തെ സ്പർ­ശി­ക്കു­ന്ന മ­ട്ടി­ലാ­ണു് ശ്രീ. ഗൗ­രീ­ശ­പ­ട്ടം ശ­ങ്ക­രൻ­നാ­യർ പ­ല­പ്പോ­ഴും ക­വി­ത­യെ­ഴു­തു­ന്ന­തു്. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ സ്പർ­ശം സ­ന്ന്യാ­സി­യു­ടെ നോ­ട്ടം പോലെ അ­സു­ഖ­ക­ര­മ­ല്ല, സ­ന്തോ­ഷ­ദാ­യ­ക­മാ­ണു്.

അ­ല­ഞ്ഞു­ന­ട­ന്നൊ­രു വെൺമേഘത്തി-​

ന്ന­ല­മാ­ല­ക­ളിൽ നീ­ന്തി

വ­ന്നൊ­രു പാർ­വ്വ­ണ­ശ­ശി­ബിം­ബ­ത്തിൻ

സ്യ­ന്ദ­ന­മ­വ­ളെ പൊ­ക്കി

അനന്ത വ്യോമസീമയിലേക്കു-​

ങ്ങ­ക­ന്ന­ക­ന്നേ പോയി.

എ­ന്നൊ­ക്കെ (കു­ങ്കു­മം വാ­രി­ക­യിൽ) വാ­യി­ക്കാൻ ര­സ­മു­ണ്ടു്. ചി­ര­പ­രി­ചി­ത­ത്വം എന്ന ദോഷം ഇ­വി­ടെ­യു­മി­ല്ലാ­തി­ല്ല. എ­ങ്കി­ലും അ­വ­യ്ക്കു ശ­ങ്ക­രൻ­നാ­യ­രു­ടെ വ്യ­ക്തി­മു­ദ്ര­യു­ണ്ടു്… അ­ങ്ങ­ക­ലെ കൊ­ല്ല­ത്തു് ഇ­രു­ന്നു­കൊ­ണ്ടു് മ­ല­യാ­ള­നാ­ട്ടി­ന്റെ പ­ത്രാ­ധി­പ­സ­മി­തി പ­റ­യു­ന്നു: “നി­റു­ത്തൂ. സ്ഥലം തീർ­ന്നു.” ഞാൻ നി­റു­ത്തി­യി­രി­ക്കു­ന്നു. ശേഷം അ­ടു­ത്ത­തി­ലാ­കാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-09-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.