SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-10-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ക­പ­ട­മു­ഖ­ങ്ങൾ
images/MaupassantDes.jpg
മോ­പ്പ­സാ­ങ്

തി­രു­വ­ന­ന്ത­പു­ര­ത്തി­നു തെ­ക്കാ­യി മേ­ലാ­ങ്കോ­ടു് എ­ന്നൊ­രു സ്ഥ­ല­മു­ണ്ടു്. അവിടെ ഒരു ദേ­വീ­ക്ഷേ­ത്ര­വും. ആ ക്ഷേ­ത്ര­ത്തിൽ ഭ­യ­ങ്ക­ര­ങ്ങ­ളാ­യ കൃ­ത്രി­മ­മു­ഖ­ങ്ങൾ വ­ച്ചി­രു­ന്ന­തു മു­പ്പ­ത്തി­യ­ഞ്ചു­കൊ­ല്ലം മു­മ്പു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഇ­ന്നും അവ അവിടെ ഇ­രി­ക്കു­ന്നു­ണ്ടോ എ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ചില വ­സ്തു­ക്ക­ളു­ടെ ദർശനം ന­മു­ക്കൊ­രി­ക്ക­ലും മ­റ­ക്കാൻ സാ­ധി­ക്കു­ക­യി­ല്ല­ല്ലോ. ആ ക­പ­ട­മു­ഖ­ങ്ങൾ ഇ­ന്നും എ­നി­ക്കൊ­രു ത്രു­ട­ന­മു­ള­വാ­ക്കു­ന്നു. ഉ­ന്തി­യ ക­ണ്ണു­കൾ, തൂ­ങ്ങു­ന്ന ചു­ണ്ടു­കൾ, സ്ഥൂ­ല­ങ്ങ­ളാ­യ ക­പോ­ല­ങ്ങൾ, വി­കൃ­ത­ങ്ങ­ളാ­യ പ­ല്ലു­കൾ, പ്രാ­യ­മാ­യ­വർ­പോ­ലും ഭ­യ­ന്നു­പോ­കും. അന്നു പ്രൈ­മ­റി­സ്കൂ­ളി­ലെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന ഞാൻ പേ­ടി­ച്ച­തിൽ എ­ന്തു് അ­ദ്ഭു­ത­പ്പെ­ടാ­നി­രി­ക്കു­ന്നു? ഞാ­നി­ന്നു് ആ­ലോ­ചി­ക്കു­ക­യാ­ണു്. എ­ന്തി­നാ­ണു് ഈ മു­ഖാ­വ­ര­ണ­ങ്ങൾ അവിടെ വ­ച്ചി­രി­ക്കു­ന്ന­തു് ? ദ്ര­ഷ്ടാ­ക്ക­ളു­ടെ ആ­ന്ത­ര­സ്ഥി­തി­യെ സൂ­ചി­പ്പി­ക്കാ­ന­ല്ലേ? “നി­ങ്ങൾ ദേ­വീ­ദർ­ശ­ന­ത്തി­നു് ഇവിടെ വ­രു­ന്നു. വി­ശു­ദ്ധ­രാ­യി നി­ങ്ങൾ ഇവിടെ എ­ത്തു­ന്നു­വെ­ന്നാ­ണു് നി­ങ്ങ­ളു­ടെ മ­ട്ടു്. പക്ഷേ, നി­ങ്ങ­ളു­ടെ ആ­കർ­ഷ­ക­ങ്ങ­ളാ­യ മു­ഖ­ങ്ങൾ­ക്കു പി­റ­കി­ലാ­യി ഇ­തു­പോ­ലെ­യു­ള്ള ക­പ­ട­മു­ഖ­ങ്ങ­ളു­ണ്ടു്. അ­വ­യാ­ണു് യാ­ഥാർ­ത്ഥ്യം. അവയെ മ­റ­യ്ക്കു­ന്ന­വ­യാ­ണു നി­ങ്ങ­ളു­ടെ മ­ന്ദ­സ്മി­താർ­ദ്ര­ങ്ങ­ളാ­യ ഈ മു­ഖ­ങ്ങൾ. ഭ­യ­ങ്ക­ര­ങ്ങ­ളാ­യ ഈ കൃ­ത്രി­മ­മു­ഖ­ങ്ങൾ നി­ങ്ങ­ളു­ടെ യ­ഥാർ­ത്ഥ­ങ്ങ­ളാ­യ മു­ഖ­ങ്ങ­ളാ­ണു്. ക­ണ്ണാ­ടി­പോ­ലെ ശോ­ഭ­യാർ­ന്ന നി­ങ്ങ­ളു­ടെ ക­വിൾ­ത്ത­ട­ങ്ങ­ളും അ­രു­ണാ­ഭ­ങ്ങ­ളാ­യ ചു­ണ്ടു­ക­ളും വി­ശാ­ല­ങ്ങ­ളാ­യ വി­ലോ­ച­ന­ങ്ങ­ളും ഒക്കെ അ­സ­ത്യ­ങ്ങ­ളാ­ണു്.” ഇ­ങ്ങ­നെ മേ­ലാ­ങ്കോ­ട്ടെ ഛ­ദ്മ­മു­ഖ­ങ്ങൾ പ്ര­ഖ്യാ­പി­ക്കു­ന്ന­തു­പോ­ലെ എ­നി­ക്കു തോ­ന്നു­ന്നു. സ­ത്യം­ത­ന്നെ. പ­തി­വാ­യി നി­ങ്ങൾ സ­ഹാ­യി­ക്കു­ന്ന ബ­ന്ധു­വി­നു് ഒരു നി­സ്സാ­ര സഹായം നി­ങ്ങൾ ചെ­യ്തു­കൊ­ടു­ത്തി­ല്ലെ­ന്നു വി­ചാ­രി­ക്കൂ. ബ­ന്ധു­വി­ന്റെ ഭീ­തി­ജ­ന­ക­മാ­യ ക­പ­ട­മു­ഖം ഉടനെ കാണാം. കാ­ര്യം കാ­ണാൻ­വേ­ണ്ടി നി­ങ്ങ­ളെ സ­മീ­പി­ക്കു­ക­യും നി­ങ്ങ­ളു­ടെ അ­ടു­ത്തു­വ­ന്നു ചേർ­ന്നു­നി­ല്ക്കു­ക­യും അ­റി­ഞ്ഞി­ല്ലെ­ന്ന മ­ട്ടിൽ നി­ങ്ങ­ളെ സ്പർ­ശി­ച്ചു കാ­മോൽ­സു­ക­ത­യി­ലേ­ക്കു ന­യി­ക്കു­ക­യും ചെ­യ്യു­ന്ന ത­രു­ണി­ക്കു് ഏ­തെ­ങ്കി­ലും ഒരു സഹായം ചെ­യ്യാൻ ക­ഴി­ഞ്ഞി­ല്ലെ­ന്നു കരുതു. ഉടനെ അവൾ ദാ­രു­ണ­മാ­യ കൃ­ത്രി­മ­മു­ഖം കാ­ണി­ക്കും. അ­വ­ളു­ടെ നാ­ക്കു നീളും, ചു­ണ്ടു­കൾ വ­ക്രി­ക്കും. ക­ണ്ണു­കൾ തീ­പ്പൊ­രി ചി­ത­റും. നാം കാ­ണു­ന്ന മു­ഖ­ങ്ങൾ­ക്കു പി­റ­കി­ലു­ള്ള ഈ മു­ഖാ­വ­ര­ണ­ങ്ങ­ളെ, സൗ­ന്ദ­ര്യ­ത്തി­ന്റെ പി­ന്നി­ലു­ള്ള വൈ­രൂ­പ്യ­ത്തെ അ­നു­ഗ്ര­ഹീ­ത ക­ലാ­കാ­ര­നാ­യ സേതു ചി­ത്രീ­ക­രി­ക്കു­ന്നു­വെ­ന്ന­തി­ലാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ “രാമൻ, കൃ­ഷ്ണൻ തു­ട­ങ്ങി­യ­വർ” എന്ന ചെ­റു­ക­ഥ­യു­ടെ സൗ­ന്ദ­ര്യ­മി­രി­ക്കു­ന്ന­തു് (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, ലക്കം 24). രാമൻ ഒരു ജ­ന­കീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ നേ­താ­വു്. കൃ­ഷ്ണൻ മു­ത­ലാ­ളി­ത്ത­ത്തി­ന്റെ പ്ര­തി­നി­ധി. ര­ണ്ടു­പേ­രും ബ­ഹു­ജ­ന­മെ­ന്ന ഗർ­ദ്ദ­ഭ­ത്തെ എ­ങ്ങ­നെ ക­ളി­പ്പി­ക്കു­ന്നു­വെ­ന്നു വ്യ­ക്ത­മാ­ക്കു­ന്ന ഈ ചെ­റു­ക­ഥ ഒ­ന്നാ­ന്ത­ര­മൊ­രു ‘സ­റ്റ­യർ’—ഉ­പ­ഹാ­സ­കൃ­തി—ആ­യി­ട്ടു­ണ്ടു്. അ­തി­ന്റെ പ്ര­തി­പാ­ദ്യ വി­ഷ­യ­ത്തി­നു ന­വീ­ന­ത­യി­ല്ലെ­ങ്കി­ലും പ്ര­തി­പാ­ദ­ന­രീ­തി­ക്കു നൂ­ത­ന­ത്വ­മു­ണ്ടു്. നാം ജീ­വി­ക്കു­ന്ന ഈ കാ­ല­ഘ­ട്ടം മ­റ്റേ­തൊ­രു കാ­ല­ഘ­ട്ട­ത്തേ­ക്കാ­ളും വേ­ഗ­മാർ­ന്ന­താ­ണു്; സം­ഘ­ട്ട­നം നി­റ­ഞ്ഞ­താ­ണു്. ആ വേ­ഗ­ത്തേ­യും സം­ഘ­ട്ട­ന­ത്തേ­യും ചാ­രു­ത­യോ­ടെ പ്ര­തി­ഭാ­ശാ­ലി­യാ­യ സേതു ആ­വി­ഷ്ക്ക­രി­ക്കു­ന്നു. അതാ, അ­ന്ത­രീ­ക്ഷ­ത്തി­ലാ­കെ ആരോ ചെ­മ്പ­നീർ­പ്പൂ­ക്കൾ വാ­രി­യെ­റി­ഞ്ഞി­രി­ക്കു­ന്നു. ഞാൻ ഇവിടെ—തി­രു­വ­ന­ന്ത­പു­ര­ത്തു്—ഇ­രു­ന്നു­കൊ­ണ്ടു് ഈ ക­ഥാ­കാ­ര­ന്റെ നേർ­ക്കു ഒരു പ­നി­നീർ­പ്പൂ­വെ­ടു­ത്തു് എ­റി­യു­ന്നു.

മാ­തൃ­ഭൂ­മി­യിൽ “ഞാൻ, നമ്മൾ” എന്ന ചെ­റു­ക­ഥ എ­ഴു­തി­യി­രി­ക്കു­ന്ന ശ്രീ. മൂ­ണ്ടൂർ കൃ­ഷ്ണൻ­കു­ട്ടി യും ഒരു കൃ­ത്രി­മാ­വ­ര­ണ­ത്തെ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. അ­ദ്ദേ­ഹ­വും അമ്പു അ­യ­യ്ക്കു­ന്ന­തു് രാ­ഷ്ട്രീ­യ­സ­മ­ര­ത്തി­ന്റെ പി­ന്നി­ലു­ള്ള കാ­പ­ട്യ­ത്തി­ലേ­ക്കാ­ണു്. വി­ദ്യാ­ല­യ­ത്തിൽ, “അ­വ­കാ­ശ­ങ്ങൾ നേ­ടി­യെ­ടു­ക്കാൻ” വേ­ണ്ടി സമരം ചെ­യ്യു­ന്ന അ­ദ്ധ്യാ­പ­ക­നാ­ണു് ക­ഥ­യി­ലെ ‘ഞാൻ’ ആ ‘ഞാൻ’ ന­മ്മ­ളെ­ല്ലാ­വ­രും ത­ന്നെ­യാ­ണു്. സമരം കൊ­ടു­മ്പി­രി­ക്കൊ­ണ്ട­പ്പോൾ ജോലി ചെ­യ്യാ­നെ­ത്തി­യ മ­റ്റൊ­രു അ­ദ്ധ്യാ­പ­ക­നെ ക­രി­ങ്കാ­ലി­യാ­യി നി­ന്ദി­ച്ച ആ ‘ഞാൻ’ ര­ഹ­സ്യ­മാ­യി വ്യ­ഭി­ച­രി­ക്കാൻ പോ­കു­ന്നു. ഇതാ ഒരു ഛ­ദ്മ­മു­ഖം എന്നു കൃ­ഷ്ണൻ­കു­ട്ടി പ­റ­യു­ക­യാ­ണു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ കഥയിൽ ചി­ന്ത­യു­ടെ അം­ശ­മാ­ണു് ഏ­റി­നി­ല്ക്കു­ന്ന­തു്. ചി­ന്ത­യു­ടെ നൂ­ലാ­ണു് അതിലെ സം­ഭ­വ­ങ്ങ­ളെ കൂ­ട്ടി­യി­ണ­ക്കു­ന്ന­തു്. ചി­ല­പ്പോൾ മ­ന­സ്സു് വി­കാ­രം കൊ­ണ്ടു നി­റ­ഞ്ഞി­രി­ക്കും. മറ്റു ചി­ല­പ്പോൾ അതു വി­ചാ­രം കൊ­ണ്ടു നി­റ­ഞ്ഞി­രി­ക്കും. ഈ ര­ണ്ടാ­മ­ത്തെ ഘ­ട്ട­ത്തി­ലാ­ണു കൃ­ഷ്ണൻ­കു­ട്ടി ക­ഥ­യെ­ഴു­തി­യ­തു്. അ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യ്ക്കു ചാരുത തീ­രെ­യി­ല്ല. വൈ­ക്കോൽ നി­റ­ച്ച വ­ണ്ടി­യു­ടെ പി­ന്നി­ലാ­യി ഒരു പ­ശു­ന­ട­ക്കു­ക­യാ­ണു്. ആ വൈ­ക്കോൽ ക­ടി­ച്ചെ­ടു­ക്കാ­മെ­ന്ന വി­ചാ­ര­ത്തോ­ടെ­യാ­ണു അ­തി­ന്റെ ന­ട­ത്തം. വ­ണ്ടി­നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ത­ളർ­ന്ന പ­ശു­വി­നെ ന­ട­ത്താൻ­വേ­ണ്ടി അ­തി­ന്റെ ഉ­ട­മ­സ്ഥൻ പ്ര­യോ­ഗി­ക്കു­ന്ന സൂ­ത്ര­മാ­ണി­തു്. ന­മ്മ­ളും ഇതു പോ­ലെ­യ­ല്ലേ? ആ­ദർ­ശ­മാ­കു­ന്ന ശു­ഷ്ക­ശ­ഷ്പ­ത്തി­നു വേ­ണ്ടി നാം ക­യ­റ്റം ക­യ­റു­ന്നു, ഇ­റ­ക്കം ഇ­റ­ങ്ങു­ന്നു. നമ്മെ അ­ന­വ­ര­തം സ­ഞ്ച­രി­പ്പി­ക്കു­ന്ന­തു് ആദർശം തന്നെ. ബ­ഞ്ചി­ന്റെ അ­റ്റ­ത്തു് ആ­കർ­ഷ­ക­ത്വ­മു­ള്ള ഒരു പെൺ­കു­ട്ടി താൻ പ­റ­ഞ്ഞു­കൊ­ടു­ക്കു­ന്ന­തെ­ല്ലാം കേ­ട്ടു­കൊ­ണ്ടു് ശ്ര­ദ്ധ­യോ­ടെ ഇ­രു­ന്ന­പ്പോൾ അ­ദ്ധ്യാ­പ­കൻ വി­ചാ­രി­ച്ചു അവൾ ഭാ­വി­യിൽ ഒ­രെ­ഴു­ത്തു­കാ­രി­യാ­കു­മെ­ന്നു്. താൻ നീ­ട്ടി­ക്കൊ­ടു­ത്ത വൈ­ക്കോ­ലാ­കു­ന്ന ആ­ദർ­ശ­ത്തെ അവൾ പി­ന്തു­ട­രു­മെ­ന്നു് അയാൾ ആ­ശി­ച്ചു. പക്ഷേ, അ­യാ­ളു­ടെ വി­ചാ­രം തെ­റ്റി­പ്പോ­യി. അവൾ വേ­ശ്യ­യാ­യി മാറി. ആ­ദർ­ശ­സാ­ക്ഷാ­ത്കാ­ര­ത്തി­നു ക­ഴി­യാ­തെ വന്ന ഒരു പെൺ­കു­ട്ടി­യു­ടെ കഥ ചേ­തോ­ഹ­ര­മാ­യ വി­ധ­ത്തിൽ പ­റ­യു­ക­യാ­ണു് ശ്രീ. അ­ബ്ദുൾ ഗഫൂർ (മലയാളനാടു്-​ലക്കം 15). ല­ളി­ത­മാ­യ പ്ര­തി­പാ­ദ­നം; വൈ­കാ­രി­ത്വം ക­ലർ­ന്ന രം­ഗ­ങ്ങൾ, അ­സ­ങ്കീർ­ണ്ണ­മാ­യ പ്ര­തി­പാ­ദ്യ­വി­ഷ­യം. എ­ല്ലാം­കൊ­ണ്ടും സു­ന്ദ­ര­മാ­യ കഥ.

എ­ന്നാൽ ആ വാ­രി­ക­യിൽ­ത്ത­ന്നെ ‘മേ­ഘ­വും നി­ഴ­ലും’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. വൈ­ശാ­ഖ­നാ­ക­ട്ടെ ക­രു­തി­ക്കൂ­ട്ടി ദുർ­ഗ്ര­ഹ­ത സൃ­ഷ്ടി­ക്കു­ന്നു. മാ­ധു­ര്യം ക­ലർ­ന്ന­വ­യെ­ങ്കി­ലും വി­കാ­ര­ശൂ­ന്യ­ങ്ങ­ളാ­യ പ­ദ­ങ്ങൾ ചേർ­ത്തു­വ­ച്ചു് അ­വാ­സ്ത­വി­ക­മാ­യ ഒ­ര­ന്ത­രീ­ക്ഷം നിർ­മ്മി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. വി­വാ­ഹി­ത­യാ­യ അ­നു­ജ­ത്തി­യെ­ക്ക­ണ്ടു് അ­വി­വാ­ഹി­ത­യാ­യ ചേ­ച്ചി­ക്കു് ഉ­ള­വാ­ക്കു­ന്ന ഈർ­ഷ്യ­യെ ആ­വി­ഷ്ക്ക­രി­ക്കാ­നാ­ണു് അ­ദ്ദേ­ഹം ശ്ര­മി­ക്കു­ന്ന­തു്. അ­തി­നു് അ­നു­രൂ­പ­മാ­യ പ­ശ്ചാ­ത്ത­ലം ആ­ലേ­ഖ­നം ചെ­യ്യു­വാ­നാ­ണു് ഒരു “മാ­ട്ടു­ക­ല്യാ­ണ”ത്തെ അ­ദ്ദേ­ഹം വർ­ണ്ണി­ക്കു­ന്ന­തു്. ക­ലാ­സൃ­ഷ്ടി­യെ നോ­ക്കു­മ്പോൾ എ­നി­ക്കെ­ന്റെ ര­ക്തം­കൊ­ണ്ടു്, മാംസം കൊ­ണ്ടു്, മ­ന­സ്സു കൊ­ണ്ടു്, ആ­ത്മാ­വു­കൊ­ണ്ടു് അ­തി­ന്റെ യാ­ഥാർ­ത്ഥ്യം വ­ലി­ച്ചെ­ടു­ക്ക­ണം. ബ­ഹു­ഭാ­ഷി­ത­യിൽ മു­ഴു­കു­ന്ന വൈ­ശാ­ഖൻ ഈ അ­നു­ഭ­വം ഉ­ള­വാ­ക്കു­ന്നി­ല്ല. അ­തി­നാൽ ഈ കഥ ഒരു പ­രാ­ജ­യ­മാ­ണു്. നാ­ട്ടിൽ­നി­ന്നു് ഓ­ടി­പ്പോ­യ മാ­ധ­വൻ­കു­ട്ടി അ­ല­ഹ­ബാ­ദിൽ ഒരു ലോ­ഡ്ജി­ന്റെ മാ­നേ­ജ­രാ­യി ശർ­മ്മ­യെ­ന്ന പേരിൽ ക­ഴി­ഞ്ഞു­കൂ­ടു­ന്നു. തന്റെ ര­ക്ഷാ­കർ­ത്താ­വി­നെ അ­റി­യി­ക്കാ­തെ­യാ­ണു അയാൾ നാ­ടു­വി­ട്ട­തു്. വ­ള­രെ­ക്കാ­ലം ക­ഴി­ഞ്ഞു് അ­ദ്ദേ­ഹ­ത്തി­ന്റെ ആളുകൾ അ­ല­ഹ­ബാ­ദി­ലെ­ത്തി പണം ക­ള­യു­മ്പോൾ ശർമ്മ ന­ഷ്ട­പ്പെ­ട്ട പണം അ­വർ­ക്കു­കൊ­ടു­ത്തു ര­ക്ഷാ­കർ­ത്താ­വി­നോ­ടു­ള്ള ക­ട­പ്പാ­ടു തീർ­ക്കു­ന്നു. ഈ പണം കൊ­ടു­ക്കൽ അ­യാ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു ശി­ക്ഷ­യാ­ണു്. ഇ­താ­ണു് ശ്രീ. എം. പി. കൃ­ഷ്ണ­ദാ­സ് കു­ങ്കു­മം വാ­രി­ക­യു­ടെ 51-ാം ല­ക്ക­ത്തി­ലെ­ഴു­തി­യ ‘ശിക്ഷ’ എന്ന ചെ­റു­ക­ഥ­യു­ടെ സാരം. മാ­ധ­വൻ­കു­ട്ടി­യാ­ണു് ശർ­മ്മ­യെ­ന്നു­ള്ള ര­ഹ­സ്യം ക­ഥ­യു­ടെ അ­വ­സാ­ന­ത്തി­ലാ­ണു ക­ഥാ­കാ­രൻ വ്യ­ക്ത­മാ­ക്കു­ന്ന­തു്. അ­ങ്ങ­നെ ഇം­ഗ്ലീ­ഷിൽ Surprise end—അ­ദ്ഭു­താ­വ­ഹ­മാ­യ പ­ര്യ­വ­സാ­നം—എന്നു പ­റ­യു­ന്ന സ­വി­ശേ­ഷ­ത ഈ കഥ ആ­വ­ഹി­ക്കു­ന്നു. ക­ഥ­യ്ക്കു ഈ രീ­തി­യി­ലു­ള്ള അ­വ­സാ­നം ന­ല്കു­ന്ന­തിൽ തെ­റ്റി­ല്ല. മോ­പ്പ­സാ­ങ്ങി ന്റെ “നെ­ക്ക്ല്സ് ”തു­ട­ങ്ങി­യ ചെ­റു­ക­ഥ­കൾ­ക്കെ­ല്ലാം അ­ദ്ഭു­താ­വ­ഹ­മാ­യ പ­ര്യ­വ­സാ­ന­മാ­ണു­ള്ള­തു്. എ­ങ്കി­ലും അവ നാം വീ­ണ്ടും വീ­ണ്ടും വാ­യി­ക്കും. ര­ഹ­സ്യം മ­ന­സ്സി­ലാ­ക്ക­പ്പെ­ട്ട ചീ­ട്ടു­വി­ദ്യ പി­ന്നീ­ടു വൈ­ര­സ്യം ജ­നി­പ്പി­ക്കു­ന്ന­തു പോലെ ആ ക­ഥ­ക­ളു­ടെ ആ­വർ­ത്തി­ച്ചു­ള്ള പാ­രാ­യ­ണം വൈ­ര­സ്യ­ജ­ന­ക­മാ­കു­ന്നി­ല്ല. ഇതിനു കാ­ര­ണ­മെ­ന്താ­ണു്? മോ­പ്പ­സാ­ങ്ങി­ന്റെ കഥകൾ ജീ­വി­തം കൊ­ണ്ടു സ്പ­ന്ദി­ക്കു­ന്നു എ­ന്ന­തു­ത­ന്നെ. ജീ­വി­താ­വി­ഷ്ക്ക­ര­ണാ­ത്മ­ക­ത­യു­ള്ള ചെ­റു­ക­ഥ­കൾ­ക്കു വി­സ്മ­യാ­കു­ല­ത്വ­വും അ­തി­നോ­ടു ചേർ­ന്നു് ആ­ക­സ്മി­ക­ത്വ­വും ഉ­ണ്ടെ­ങ്കി­ലും ഒരു ന്യൂ­ന­ത­യും വ­രാ­നി­ല്ല. കൃ­ഷ്ണ­ദാ­സി­ന്റെ കഥയിൽ ജീ­വി­ത­സ്പ­ന്ദ­മി­ല്ല. അ­തി­നാൽ അതു് ഉ­ത്ത­മ­സാ­ഹി­ത്യം എന്ന വി­ഭാ­ഗ­ത്തിൽ ഉൾ­പ്പെ­ടു­ന്നി­ല്ല. എ­ന്നാൽ ക­ഥ­യ്ക്കു ജീ­വി­ത­ത്തി­ന്റെ തു­ടി­പ്പു­ണ്ടാ­യാ­ലോ? അതു് ആ­കർ­ഷ­ക­മാ­കും എ­ന്ന­തി­നു് തെ­ളി­വു ന­ല്കു­ന്നു ശ്രീ. എം. ച­ന്ദ്ര­ശേ­ഖ­ര­ന്റെ “അ­മ്മ­യു­ടെ മകൾ” എന്ന ചെ­റു­ക­ഥ (കു­ങ്ക­മം–ലക്കം 51). വി­വാ­ഹ­പ്രാ­യ­മെ­ത്തി­യ അവളെ പലരും കാണാൻ വന്നു. അ­ന്നും ആ­ളെ­ത്തി. അവർ എന്തു പറയും? പെ­ണ്ണി­നെ ഇ­ഷ്ട­പ്പെ­ട്ടു­വെ­ന്നു പ­റ­യു­മോ അതോ ഇ­ഷ്ട­പ്പെ­ട്ടി­ല്ലെ­ന്നു പ­റ­യു­മോ? ഈ സ­ന്ദി­ഗ്ദ്ധാ­വ­സ്ഥ­യിൽ പെ­ണ്ണി­നെ­യും അ­നു­വാ­ച­ക­നെ­യും കൊ­ണ്ടെ­ത്തി­ച്ചി­ട്ടു ച­ന്ദ്ര­ശേ­ഖ­രൻ കഥ നി­റു­ത്തി­യി­രി­ക്കു­ന്നു. ഭാ­വാ­ത്മ­ക­ത്വ­മു­ള്ള ക­ല­യു­ടെ ചാ­രു­ത­യു­ള്ള ക­ഥ­യാ­ണി­തു്. ആരാണു നമ്മെ ഇ­ങ്ങ­നെ പീ­ഡി­പ്പി­ക്കു­ന്ന­തു്? ആ­രാ­ണു് ഈ കൊ­ടു­വി­ഷം ന­മ്മു­ടെ ധ­മ­നി­ക­ളി­ലേ­ക്കു് ഒ­ഴു­ക്കു­ന്ന­തു്? ആരാണു ക­ലാ­ശൂ­ന്യ­ത­യു­ടെ ആണി അ­ടി­ച്ച പ­ല­ക­യിൽ നമ്മെ ഇ­ട്ടു് ഉ­രു­ട്ടു­ന്ന­തു്? ഉ­ത്ത­രം: മ­ല­യാ­ള­രാ­ജ്യം ചി­ത്ര­വാ­രി­ക­യു­ടെ ഒൻ­പ­താം ല­ക്ക­ത്തിൽ ‘ഗ്രാ­മ­വ­ല്ല­രി’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. രാജൻ. ഒരുവൻ ഒ­രു­ത്തി­യെ വി­വാ­ഹം ക­ഴി­ച്ചു് അ­മേ­രി­ക്ക­യിൽ കൊ­ണ്ടു­പോ­കു­ന്നു. അ­വൾ­ക്കു അവിടെ കു­ളി­ക്കാൻ കു­ള­മി­ല്ല, ചൂടാൻ മു­ല്ല­പ്പൂ­വി­ല്ല; അ­ര­യ്ക്കാൻ അ­ര­ക­ല്ലി­ല്ല, കൂ­ട്ടാൻ­വ­യ്ക്കാൻ അ­ടു­പ്പി­ല്ല. ഇ­തി­നൊ­ക്കെ­യു­ള്ള പ­രി­ഹാ­ര­ങ്ങൾ ഭർ­ത്താ­വു് ചൂ­ണ്ടി­ക്കാ­ണി­ക്കു­മ്പോൾ ‘കഥ’ അ­വ­സാ­നി­ക്കു­ന്നു. ഒന്നു വി­ട്ടു­പോ­യി. പ­ല്ലു­തേ­ക്കാൻ ഉ­മി­ക്ക­രി­യു­മി­ല്ല. ഭർ­ത്താ­വു ബ്രഷ് വാ­ങ്ങി­ക്കൊ­ണ്ടു­വ­രു­മ്പോൾ അ­വൾ­ക്കു സ­മാ­ധാ­ന­മാ­യി­രി­ക്കും. തെ­ങ്ങി­ല്ലാ­ത്ത നാ­ട­ല്ലേ അ­മേ­രി­ക്ക? അ­വൾ­ക്കു നാ­ക്കു­വ­ടി­ക്കാൻ ഈർ­ക്കി­ലി­ല്ലാ­യി­രു­ന്നു­വെ­ന്നും ഭർ­ത്താ­വു ട­ങ്ങ്ക്ലീ­നർ വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു­വെ­ന്നും­കൂ­ടി ക­ഥാ­കാ­രൻ പ­റ­യാ­ത്ത­തു് എ­ന്താ­ണു? ഒ­രു­പ­ക്ഷേ, അവൾ നാ­ക്കു­വ­ടി­ക്കാ­ത്ത­വ­ളാ­യി­രി­ക്കാം. അ­ങ്ങ­നെ ന­മു­ക്കു സ­മാ­ധാ­നി­ക്കാം. ഇ­ങ്ങ­നെ­യു­ള്ള ക­ഥ­ക­ളെ­ഴു­തു­ന്ന­തി­നേ­ക്കാൾ ന­ല്ല­തു പേ­നാ­ക്ക­ത്തി­കൊ­ണ്ടു് അ­നു­വാ­ച­ക­രു­ടെ കഥ ക­ഴി­ക്കു­ന്ന­താ­ണു്. അ­വ­ര­ങ്ങു മ­രി­ച്ചു­കൊ­ള്ളും. ഇ­ഞ്ചി­ഞ്ചാ­യി ഇ­ങ്ങ­നെ കൊ­ല്ലേ­ണ്ട കാ­ര്യ­മി­ല്ല­ല്ലോ.

പാ­ല­ക്കാ­ട്ടു ബ­സ്സ്സ്റ്റാൻ­ഡിൽ പ്ലാ­സ്റ്റി­ക് ക­ളി­പ്പാ­ട്ട­ങ്ങൾ വി­ല്ക്കാൻ കൊ­ണ്ടു­ന­ട­ക്കു­ന്ന ഒരു യു­വാ­വു് ഇ­ങ്ങ­നെ വി­ളി­ക്കു­ന്ന­തു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്: “ഭാ­ര്യ­യ്ക്കും ഭർ­ത്താ­വി­നും കൈ­യി­ലെ­ടു­ത്തു­കൊ­ണ്ടു ന­ട­ക്കാ­വു­ന്ന സ്ക്കൂ­ട്ടർ ഒ­ന്നി­നു് പ­തി­ന­ഞ്ചു പൈസ. ഇ­ന്ത്യാ ഗ­വ­ണ്മെ­ന്റി­ന്റെ ഭ­ക്ഷ­ണ­ക്ഷാ­മ­ത്തെ ക­ണ­ക്കി­ലെ­ടു­ത്തു് ഉ­ണ്ടാ­ക്കി­യ ചോ­റ്റു­പാ­ത്രം ഒ­ന്നി­നു് ഇ­രു­പ­തു­പൈ­സ. ക­ള്ള­ന്മാ­രും പോ­ലീ­സു­കാ­രും കൈ­ക്ക­ലാ­ക്കാ­ത്ത സ്റ്റ­ഡ്സ് ര­ണ്ടെ­ണ്ണ­ത്തി­നു് പ­ത്തു­പൈ­സ.” ആ യു­വാ­വി­ന്റെ വൈ­ദ­ഗ്ദ്ധ്യം പോ­ലു­മി­ല്ല രാ­ജ­നെ­പ്പോ­ലു­ള്ള ക­ഥാ­കാ­ര­ന്മാർ­ക്കു്. മ­ല­യാ­ള­രാ­ജ്യ­ത്തിൽ ശ്രീ. കു­റ്റി­ച്ചി­റ സി. ത­ങ്ക­പ്പൻ നായർ എ­ഴു­തി­യ ‘മോചനം’ എന്ന കഥയും വി­രൂ­പ­മാ­ണു്. രണ്ടു പ്രാ­വ­ശ്യം വി­വാ­ഹം ക­ഴി­ച്ചു് രണ്ടു സ്ത്രീ­ക­ളെ­യും ന­ശി­പ്പി­ച്ച ഒരു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­ന്റെ ക­ഥ­യാ­ണു് ത­ങ്ക­പ്പൻ നായർ പ­റ­യു­ന്ന­തു്. ഗാ­ന്ധി­ജി യുടെ സ്നേ­ഹ­സി­ദ്ധാ­ന്ത­ത്തെ ആ­ദ­രി­ക്കാ­ത്ത­തു­കൊ­ണ്ടാ­ണ­ത്രേ അ­യാൾ­ക്കു ജ­യി­ലിൽ ക­യ­റേ­ണ്ടി­വ­ന്ന­തു്. ശ­രി­യാ­യി­രി­ക്കാം. പക്ഷേ, ഈ ചി­ന്താം­ശം, ഉ­ദ്ബോ­ധ­നാം­ശം കഥയിൽ പ്ര­ക­ട­മാ­ക്കു­ന്ന­തു­കൊ­ണ്ടു് ക­ഥ­യു­ടെ ക­ലാ­ത്മ­ക­ത്വം ന­ശി­ക്കു­ന്ന വി­ര­സ­മാ­യ, ദീർ­ഘ­മാ­യ ഈ കഥ ഉ­ത്കൃ­ഷ്ട­വാ­രി­ക­യാ­യ “മ­ല­യാ­ള­രാ­ജ്യ”ത്തി­ന്റെ അ­ഞ്ചു­പു­റ­ങ്ങൾ അ­പ­ഹ­രി­ക്കു­ന്നു. ഒരു ഉൽ­പ­ഥ­ഗാ­മി­യു­ടെ ചി­ത്ര­മാ­ണു് ശ്രീ. സുബൈർ വ­ര­യ്ക്കു­ന്ന­തു് (ശി­ല­യു­ടെ ദുഃഖം-​ജനയുഗം) ആ അ­സ­ന്മാർ­ഗ്ഗ­ചാ­രി കു­ടി­യ­നാ­ണു്. വ്യ­ഭി­ചാ­രി­യാ­ണു്. അയാൾ ഭാ­ര്യ­യെ ഉ­പേ­ക്ഷി­ച്ചു മ­റ്റൊ­രു­ത്തി­യെ വി­വാ­ഹം ക­ഴി­ച്ചു. ആ­ദ്യ­ത്തെ ഭാര്യ ജീ­വി­ക്കാൻ മാർ­ഗ്ഗ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് വേ­ശ്യ­യാ­യി, ഇ­തെ­ല്ലാം ക­ണ്ടു് അയാൾ ആ­ത്മ­ഹ­ത്യ­യ്ക്കു തീ­രു­മാ­നി­ക്കു­ന്നു. ജ­ന­യു­ഗം വാ­രി­ക­യു­ടെ ആ­റു­പു­റ­ങ്ങ­ളെ വി­ല­ക്ഷ­ണ­മാ­ക്കു­ന്ന ഈ ‘കഥ’ ക­ഥ­യ­ല്ല, ഉ­പ­ന്യാ­സ­മാ­ണു്. തെ­ളി­ഞ്ഞ­പ്ര­ഭാ­തം തൊ­ട്ടു് അ­ടു­ത്തു­ള്ള ദേ­വാ­ല­യ­ത്തിൽ­നി­ന്നു് ശം­ഖ­നാ­ദ­മു­യ­രു­ന്നു. തെ­ന്ന­ലി­നു പോ­ലു­മു­ണ്ടു് വി­ശൂ­ദ്ധി. ഞാൻ മാ­ത്രം ഇ­മ്മ­ട്ടി­ലു­ള്ള കഥകൾ വാ­യി­ച്ചു് മ­ന­സ്സു മ­ലീ­മ­സ­മാ­ക്കു­ന്നു; ബു­ദ്ധി­യെ ക്ലേ­ശി­പ്പി­ക്കു­ന്നു. അ­ത്യ­ന്താ­ധു­നി­ക സാ­ഹി­ത്യം പ­തി­വാ­യി വാ­യി­ച്ചാൽ ആ­യു­സ്സു് പ­ത്തു­വർ­ഷ­മെ­ങ്കി­ലും കു­റ­യു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം കാരണം അതു ശ­രീ­ര­ത്തി­നും മ­ന­സ്സി­നും ത­ളർ­ച്ച­യു­ണ്ടാ­ക്കു­ന്നു എ­ന്നു­തു­ത­ന്നെ.

images/HoChiMinh1946.jpg
ഹോ­ചി­മിൻ

അ­ത്യ­ന്താ­ധു­നി­കർ മാ­ത്ര­മ­ല്ല മ­നു­ഷ്യ­നെ ക­ഷ്ട­പ്പെ­ടു­ത്തു­ന്ന­തു്. ഗാ­ന്ധി­ജി­യു­ടെ സ്നേ­ഹ­സി­ദ്ധാ­ന്തം അം­ഗീ­ക­രി­ക്കാ­ത്ത­തു­കൊ­ണ്ടു് ജ­യി­ലിൽ ക­യ­റേ­ണ്ട­താ­യി വന്ന ഒ­രു­വ­ന്റെ കഥയിൽ ക­ഥാ­കാ­രൻ പ്ര­ചാ­ര­ണാം­ശ­ത്തി­നു പ്രാ­ധാ­ന്യം ന­ല്കി­യെ­ന്നും ഞാൻ ചൂ­ണ്ടി­ക്കാ­ണി­ച്ചാ­ലോ, അ­തു­കൊ­ണ്ട് അതു ക­ലാ­പ­ര­മാ­യി പ­രാ­ജ­യ­പ്പെ­ട്ടു­വെ­ന്നും ഞാൻ പ­റ­ഞ്ഞു. ശ്രീ. എം. ജി പുരം ശ്രീ­നി “ദേ­ശാ­ഭി­മാ­നി” വാ­രി­ക­യി­ലെ­ഴു­തി­യ (ലക്കം-​9) “മ­ഴ­ക്കാ­റു­വീ­ണ രാ­ത്രി” എന്ന ചെ­റു­ക­ഥ­യു­ടെ ന്യൂ­ന­ത­യും അ­താ­ണു്. ഒരുവൻ ചേ­ട്ട­നോ­ടു­കൂ­ടി ലോ­ഡ്ജ് അ­ന്വേ­ഷി­ച്ചു ന­ട­ക്കു­ന്നു. കി­ട്ടു­ന്നി­ല്ല. പലരും ദ­യാ­ര­ഹി­ത­രാ­യി­ത്ത­ന്നെ പെ­രു­മാ­റി. അയാൾ അ­വ­ലം­ബ­മി­ല്ലാ­തെ നി­ല്ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. അ­വ­സാ­നി­പ്പി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്: “ആ­കാ­ശ­ത്തു് മ­ഴ­ക്കാ­റു­ണ്ടു്. ഇന്നു മ­ഴ­പെ­യ്തേ­ക്കും. പക്ഷേ, നാളെ ച­ക്ര­വാ­ളം തെ­ളി­യും. ചു­വ­പ്പു­രേ­ഖ­കൻ പടരും.” ഈ പ്ര­സ്താ­വ­ത്തി­നു് യോ­ജി­ച്ച വി­ധ­ത്തിൽ ക­ഥാ­കാ­രൻ കഥ എ­ഴു­തേ­ണ്ടി­യി­രു­ന്നു. അ­തു­ണ്ടാ­യി­ല്ല. പാലും വെ­ള്ള­വും ചേ­രു­ന്ന­തു­പോ­ലെ, പു­ഞ്ചി­രി­യും ക­ണ്ണീ­രും ചേ­രു­ന്ന­തു­പോ­ലെ, വെ­യി­ലും മഴയും ചേ­രു­ന്ന­തു­പോ­ലെ, കലയും പ്ര­ചാ­ര­ണ­വും യോ­ജി­ക്ക­ണം. മ­വോ­സേ­തൂ­ങ്ങി ന്റെ­യും ഹോ­ചി­മി­ന്റെ യും ക­ലാ­സൃ­ഷ്ടി­ക­ളിൽ അതാണു കാണുക. അ­തി­നാ­ലാ­ണു് അവർ രാ­ഷ്ട്രാ­ന്ത­രീ­യ­പ്ര­ശ­സ്തി­യു­ള്ള ക­ലാ­കാ­ര­ന്മാർ ആയതു്. അ­വ­രു­ടെ കല ജീ­വി­ത­ത്തി­ന്റെ ഭൂ­ത­ല­ത്തിൽ നി­ന്നു് നീ­രു­റ­വ­പോ­ലെ­യാ­ണു് ഉയരുക.

images/Ovusha2019.jpg
ഒ. വി. ഉഷ

ഗ്രാ­മ­പ്ര­ദേ­ശ­ങ്ങ­ളിൽ കൊ­ച്ച­രു­വി­കൾ ഒ­ഴു­കു­ന്ന­തു് എന്റെ വാ­യ­ന­ക്കാർ ക­ണ്ടി­രി­ക്കും. അ­ങ്ങ­നെ­യൊ­രു അരുവി ക­ണ്ട­പ്പോൾ അതിലെ ഒരു കൊ­ച്ചോ­ള­ത്തെ കൈ­ക്കു­ള്ളി­ലാ­ക്കാൻ ഞാൻ ശ്ര­മി­ച്ചു. അതു് എന്റെ ക­യ്യിൽ ത­ങ്ങി­നി­ല്ക്കാ­തെ ഒ­ഴു­കി­പ്പോ­യി. ‘മ­ല­യാ­ള­നാ­ട്ടി’ൽ ശ്രീ­മ­തി ഒ. വി. ഉഷ യുടെ “ശ­ല­ഭ­ത്തി­ന്റെ കഥ” എന്ന കവിത വാ­യി­ച്ച­പ്പോൾ ഞാൻ ആ കൊ­ച്ചു­ത­രം­ഗ­ത്തെ­ക്കു­റി­ച്ചാ­ണു് ഓർ­മ്മി­ച്ച­തു്. അ­തി­ന്റെ വേ­ഗ­വും ഭം­ഗി­യും ലയവും ഒക്കെ ഉ­ഷ­യു­ടെ ക­വി­ത­യി­ലു­ണ്ടു്.

“താ­ര­ക­യൊ­ന്നു ചു­വ­ന്നു­വി­രി­ഞ്ഞു

ദൂ­രെ­വ­ട­ക്കിൻ­കോ­ണി; ലി­രു­ട്ടിൻ

ചി­ല്ല­ക­റു­ത്തു­വ­ളർ­ന്നും, കൊ­ച്ച­രി

മു­ല്ല­വി­ടർ­ന്നും നി­ശ­യെ­ത്തു­മ്പോൾ

ശ­ല­ഭ­മു­റ­ക്ക­മു­ണർ­ന്നൂ തൻചിറ-​

കലസം വി­ട­രു­ക­യാ­യി പൂ­വി­തൾ

മെ­ത്ത­വെ­ടി­ഞ്ഞു­നി­ന­യ്ക്കു­ക­യാ­യി”

ഇതൊരു കൊ­ച്ചോ­ള­മാ­ണെ­ന്ന­തിൽ എ­ന്തു­ണ്ടു സംശയം? കു­ങ്ക­മം വാരിക നോ­ക്കു. ശ്രീ. തൃ­ക്കൊ­ടി­ത്താ­നം ഗോ­പി­നാ­ഥൻ നാ­യ­രു­ടെ ‘തെ­റ്റു­കൾ’ കാണാം. തെ­റ്റു­കൾ ക­വി­യു­ടെ കൂ­ട്ടു­കാ­രാ­ണ­ത്രേ. ഗോ­പി­നാ­ഥൻ നാ­യ­രു­ടെ ക­വി­ത­യിൽ ഛ­ന്ദ­സ്സു­ണ്ടു്. അ­ല­ങ്കാ­ര­മു­ണ്ടു്, വാ­ങ്മ­യ­ചി­ത്ര­ങ്ങ­ളു­ണ്ടു്, ചി­ന്ത­ക­ളു­ണ്ടു്. എ­ന്നി­ട്ടും എ­നി­ക്കെ­ന്തു­കൊ­ണ്ടാ­ണു് തൃ­പ്തി­യി­ല്ലാ­ത്ത­തു്. ഭാ­വ­ന­കൊ­ണ്ടു് അ­ദ്ദേ­ഹം ഗ­ദ്യാ­ത്മ­ക­ത്വ­ത്തി­ന്റെ പാ­രു­ഷ്യ­ത്തെ തു­ട­ച്ചു­നീ­ക്കു­ന്നി­ല്ല. ശ്രീ. ഏ­റ്റു­മാ­നൂർ സോ­മ­ദാ­സ­ന്റെ “പ്ര­ള­യ­മോ?” (മാ­തൃ­ഭൂ­മി) അ­വി­ടെ­യും ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ചി­ന്ത­ക­ളു­ണ്ടു്. പക്ഷേ, പ്ര­തി­പാ­ദ­ന­രീ­തി വി­ശൂ­ദ്ധ­മ­ല്ല. പ്ര­തി­പാ­ദ­നം പ­ല­വി­ധ­ത്തി­ലാ­ണു്. അ­തി­ഭാ­വു­ക­ത്വം ക­ലർ­ന്ന പ്ര­തി­പാ­ദ­നം, ഗ­ദ്യാ­ത്മ­ക­മാ­യ പ്ര­തി­പാ­ദ­നം, കാ­വ്യാ­ത്മ­ക­മാ­യ പ്ര­തി­പാ­ദ­നം, സ്വാ­ഭാ­വി­ക­മാ­യ പ്ര­തി­പാ­ദ­നം അ­ങ്ങ­നെ പലതും. ക­വി­ത­യിൽ കാ­വ്യാ­ത്മ­ക­മാ­യ പ്ര­തി­പാ­ദ­ന­രീ­തി­യേ പാ­ടു­ള്ളൂ. സോ­മ­ദാ­സ­ന്റെ ക­വി­ത­യ്ക്ക് ഈ ഗു­ണ­മു­ണ്ടെ­ന്നു പറയാൻ വയ്യ. കാ­വ്യാം­ഗ­ന­യെ ല­ജ്ജാ­വ­തി­യാ­യി, സു­ന്ദ­രി­യാ­യി, ശാ­ലീ­ന­യാ­യി കാ­ണു­ന്ന ക­വി­യാ­ണു് ശ്രീ. നീ­ല­മ്പേ­രൂർ മ­ധു­സൂ­ദ­നൻ നായർ.

“അ­ഭ്ര­നീ­ലി­മ നോ­ക്കി ദാ­ഹി­ച്ചു­കി­ട­ക്കു­ന്നോ

രി­പ്ര­പ­ഞ്ച­ത്തിൽ ഘ­നീ­ഭൂ­ത­മാം­മോ­ഹം­പോ­ലെ

ജ­ല­ഗർ­ഭ­യാ­യ് ഘ­ന­ശ്യാ­മ­രൂ­പി­യാ­യ്ഗർ­വ,

മ­തി­യാ­യ് ശീർ­ഷോ­പ­രി­യെ­ത്തു­ന്ന വാർ­കൊ­ണ്ട”

ലിനെ കു­റു­നി­ര­ത്തു­മ്പു­കൾ ഉ­യർ­ത്തി­നോ­ക്കു­ന്ന കാ­വ്യാം­ഗ­ന­യെ മ­ധു­സൂ­ദ­നൻ നായർ കാ­ണു­ന്നു; ന­മു­ക്കു കാ­ണി­ച്ചു ത­രു­ന്നു. ആ­രാ­ധ്യ­നാ­യ ഹോ­ചി­മി­നെ, ക­വി­യാ­യ ഹോ­ചി­മി­നെ, ക­മ്മ്യൂ­ണി­സ്റ്റ­ല്ലാ­ത്ത സി. എം. ബൗറ എന്ന നി­രൂ­പ­ക­ന്റെ­പോ­ലും മു­ക്ത­ക­ണ്ഠ­മാ­യ പ്ര­ശം­സ­യ്ക്കു പാ­ത്ര­മാ­യ ഹോ­ചി­മി­നെ “കവിത”കൊ­ണ്ടു നി­ഗ്ര­ഹി­ക്കു­ന്നു ശ്രീ. ഹ­രി­ഹ­രൻ പൂ­ഞ്ഞാർ: “ലാൽ­സ­ലാം ലാൽ­സ­ലാം ഹോ അ­മ്മാ­വൻ” എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യം അ­വ­സാ­നി­ക്കു­ന്ന­തു്. മ­ഹാ­ന്മാ­രെ­ക്കു­റി­ച്ചു ക­വി­ത­കൾ എ­ഴു­തു­മ്പോൾ അ­വ­രു­ടെ മ­ഹ­ത്ത്വ­ത്തി­നു് ഊ­ന­ത്വം വ­രാ­തെ­യി­രി­ക്കാ­നെ­ങ്കി­ലും കവികൾ ശ്ര­ദ്ധി­ക്കേ­ണ്ട­ത­ല്ലേ? ലെ­നി­നെ ക്കു­റി­ച്ചു് മ­യ­കോ­വ്സ്ക്കി എ­ഴു­തി­യ കവിത ഹ­രി­ഹ­രൻ ഒന്നു വാ­യി­ച്ചു­നോ­ക്ക­ട്ടെ.

images/Mayakovsky1915.jpg
മ­യ­കോ­വ്സ്ക്കി

ക­റ­ന്റു­ബു­ക്ക്സി­ന്റെ കോ­ട്ട­യം ബ്രാ­ഞ്ച് ഉ­ദ്ഘാ­ട­നം ചെയ്ത ദിവസം. അ­ന്നു­കൂ­ടി­യ സ­മ്മേ­ള­ന­ത്തിൽ ഈ ലേഖകൻ ഒരു പ്ര­ഭാ­ഷ­ക­നാ­യി­രു­ന്നു. ഞാൻ ശ്രീ. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യെ വി­മർ­ശി­ച്ചു പ്ര­സം­ഗി­ച്ചി­ട്ടു ഹാ­ളിൽ­നി­ന്നു പു­റ­ത്തേ­ക്കു പോ­യ­പ്പോൾ സ്ഥൂ­ല­ഗാ­ത്ര­നെ­ങ്കി­ലും ആ­കൃ­തി­സൗ­ഭ­ഗ­മു­ള്ള ഒരു യു­വാ­വു് എന്റെ അ­ടു­ത്തേ­ക്കു­വ­ന്നു കൈകൾ എന്റെ തോ­ളു­ക­ളിൽ ബ­ല­മാ­യി അ­മർ­ത്തി എ­ന്നോ­ടു പ­റ­ഞ്ഞു: “Mr. Krishnan Nair, you are not a critic, but a sensationalist (മി. കൃ­ഷ്ണൻ­നാ­യർ നി­ങ്ങൾ നി­രൂ­പ­ക­ന­ല്ല, ബഹളം വ­യ്ക്കു­ന്ന ആ­ളാ­ണു്). ഞാൻ മ­റു­പ­ടി നല്കി: “I admit; but who are you to say that.” (ഞാൻ സ­മ്മ­തി­ക്കു­ന്നു; പക്ഷേ, അതു പറയാൻ നി­ങ്ങൾ ആ­രാ­ണു്.)

അ­ദ്ദേ­ഹം വീ­ണ്ടും പ­റ­ഞ്ഞു: “I am Ramu Kariat ” (ഞാൻ രാമു കാ­ര്യാ­ട്ടാ­ണു്.)

ഞാൻ വി­ട്ടി­ല്ല. “O, the director of that dirty picture Chemmeen ” (ഓ, ചെ­മ്മീ­നെ­ന്ന ആ വൃ­ത്തി­കെ­ട്ട പ­ട­ത്തി­ന്റെ സം­വി­ധാ­യ­കൻ.) ഞാൻ വാ­യ്പ­ട വെ­ട്ടി­യ­താ­ണു്. ചെ­മ്മീൻ മ­നോ­ഹ­ര­മാ­യ സി­നി­മ­യാ­ണു്. അ­ത്ര­യും പ­റ­ഞ്ഞു ക­ഴി­ഞ്ഞ­തി­നു­ശേ­ഷം ഞങ്ങൾ സു­ഹൃ­ത്തു­ക്ക­ളാ­യി. കാരണം രാമു കാ­ര്യാ­ട്ടി­നെ ആർ­ക്കും സ്നേ­ഹി­ക്കാ­തി­രി­ക്കാൻ ക­ഴി­യു­ക­യി­ല്ല എ­ന്ന­തു­ത­ന്നെ. അ­ദ്ദേ­ഹ­ത്തി­നു് എന്തോ ഒ­രാ­കർ­ഷ­ണ­ശ­ക്തി­യു­ണ്ടു്. ഞാൻ ബ­ഹു­മാ­നി­ക്കു­ന്ന രാമു കാ­ര്യാ­ട്ടി­നെ­ക്കു­റി­ച്ചു ശ്രീ. കെ. വി. മ­ണി­ക­ണ്ഠൻ നായർ മ­ല­യാ­ള­നാ­ട്ടിൽ എ­ഴു­തി­യി­രി­ക്കു­ന്നു. താൽ­പ­ര്യ­ത്തോ­ടെ നാം അതു വാ­യി­ക്കും.

ന­ട­ന്നു­പോ­കു­മ്പോൾ പുൽ­ത്ത­കി­ടി­യിൽ­ക്ക­ണ്ട ഒ­രെ­റു­മ്പി­നെ ച­വി­ട്ടാ­തി­രി­ക്കാൻ വേ­ണ്ടി പൊ­ടു­ന്ന­ന­വേ കാലു മാ­റ്റി വ­ച്ച­തി­നാൽ “ലെ മി­സ­റാ­ബി­ളി ”ലെ ബി­ഷ­പ്പി­നു് ഉ­ളു­ക്കു­പ­റ്റി. ആ ഉ­ളു­ക്കോ­ടു­കൂ­ടി അ­ദ്ദേ­ഹം കുറെ ദിവസം കി­ട­ന്നു. സ്ക്കൂൾ അം­ഗ­ണ­ത്തിൽ നിന്ന ഒരു ചെ­മ്പ­ര­ത്തി­പ്പൂ അ­ടർ­ത്തി­യെ­ടു­ത്ത­തി­നു് എന്റെ അ­ധ്യാ­പ­ക­നാ­യി­രു­ന്ന ശ്രീ. നാ­രാ­യ­ണൻ­നാ­യർ തലയിൽ ഒരു കി­ഴു­ക്കു കി­ഴു­ക്കി­ക്കൊ­ണ്ടു ചോ­ദി­ച്ചു: “അതിനു ജീ­വ­നു­ണ്ടെ­ന്നു് അ­റി­ഞ്ഞു­കൂ­ടേ?” മ­ഹാ­മ­ന­സ്കർ അ­ങ്ങ­നെ­യാ­ണു്. എ­റു­മ്പി­നെ­പ്പോ­ലും പൂ­വി­നെ­പ്പോ­ലും അവർ ഉ­പ­ദ്ര­വി­ക്കു­ന്നി­ല്ല. ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ക­ട്ടെ കു­ത്സി­ത­മാ­യ ക­ലാ­സൃ­ഷ്ടി­കൾ കൊ­ണ്ടു നമ്മെ പ­ച്ച­യ്ക്കു കൊ­ല്ലു­ന്നു. അതു് ഉ­റ­ച്ചു­പ­റ­ഞ്ഞാൽ ദേ­ഷ്യ­പ്പെ­ടാ­ത്ത ചി­ല­രു­ണ്ടു്. പക്ഷേ, മിക്ക സാ­ഹി­ത്യ­കാ­ര­ന്മാ­രും കോ­പി­ക്കും, തെറി വി­ളി­ക്കും. എ­ന്നാ­ലും സ­ത്യാ­ന്വേ­ഷ­ണ­തൽ­പ­ര­ത ഒരു കാ­ല­ത്തും കെ­ട്ട­ട­ങ്ങു­ക­യി­ല്ല­ല്ലോ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-10-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.