SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-05-16-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

മ­ന്ദ­സ്മി­ത­മെ­ന്ന ഭാ­വ­ഗാ­നം
images/PaulVerlaine.jpg
പോൾ വെർ­ല­യിൻ

ഫി­സി­ക്സ് ഐ­ച്ഛി­ക­വി­ഷ­യ­മാ­യി സ്വീ­ക­രി­ച്ചു് എം. എസ്. സി. പ­രീ­ക്ഷ­യിൽ വി­ജ­യം­പ്രാ­പി­ച്ച ഒരു യുവതി കു­റ­ച്ചു­കാ­ലം­മുൻ­പു് ഞാൻ ജോ­ലി­ചെ­യ്യു­ന്ന സ്ഥാ­പ­ന­ത്തിൽ എ­ന്നെ­ക്കാ­ണാൻ വ­ന്നി­രു­ന്നു. സ്ത്രീ­കൾ അ­പ­രി­ചി­ത­ന്മാ­രെ കാണാൻ വ­രു­ന്നെ­ങ്കിൽ അ­വർ­ക്കു് എ­ന്തെ­ങ്കി­ലും കാ­ര്യം നേടാൻ ഉ­ണ്ടാ­യി­രി­ക്കും. അതു മുൻ­കൂ­ട്ടി­ക്ക­ണ്ട ഞാൻ തെ­ല്ലൊ­രു ഗൗ­ര­വ­മ­ഭി­ന­യി­ച്ചു് “എ­വി­ടെ­നി­ന്നു വ­രു­ന്നു? എ­ന്താ­ണു് കാ­ര്യം” എന്നു ചോ­ദി­ച്ചു. ബു­ദ്ധി­ശാ­ലി­നി­യാ­യ ആ യുവതി എന്റെ ഏതോ വി­ര­സ­മാ­യ പ്ര­ഭാ­ഷ­ണ­ത്തെ വാ­നോ­ളം വാ­ഴ്ത്തി­ക്കൊ­ണ്ടു് സം­സാ­ര­മാ­രം­ഭി­ച്ചു. പ്ര­ശം­സ പ­ല­പ്പോ­ഴും അ­സ­ഹ­നീ­യ­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടു് സം­ഭാ­ഷ­ണ­മൊ­ന്നു മാ­റ്റാ­നാ­യി ഞാൻ അ­വ­ളോ­ടു് ഒരു ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞ­ന്റെ മു­ഖാ­വ­ര­ണ­മ­ണി­ഞ്ഞു ചോ­ദി­ച്ചു: “ഐൻ­സ്റ്റൈ­ന്റെ ആ­പേ­ക്ഷി­ക­സി­ദ്ധാ­ന്ത­ത്തിൽ ഇ­ന്ത്യൻ­ശാ­സ്ത്ര­ജ്ഞ­നാ­യ നർ­ലി­ക്കർ വ­രു­ത്തി­യ മാ­റ്റ­ങ്ങൾ ശ­രി­യാ­ണോ?” എന്റെ ഈ ചോ­ദ്യ­ത്തി­നു് അവൾ ഉ­ത്ത­ര­മൊ­ന്നും ന­ല്കി­യി­ല്ല. തന്റെ അ­ജ്ഞ­ത­യെ വി­ളം­ബ­രം ചെ­യ്തു­കൊ­ണ്ടു് അവൾ പു­ഞ്ചി­രി­പൊ­ഴി­ക്കു­ക­മാ­ത്ര­മാ­ണു് ചെ­യ്ത­തു്. ഐൻ­സ്റ്റൈൻ ആരോ, നർ­ലി­ക്കർ ആരോ, എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ; എന്റെ ഈ മ­ന്ദ­ഹാ­സം കാണൂ, ര­സി­ക്കൂ എ­ന്നാ­യി­രു­ന്നു അ­വ­ളു­ടെ രീതി. അ­വ­ളു­ടെ ആ മ­ട്ടു് ശ­രി­യാ­യി­രു­ന്നു­താ­നും. ത­ല­യൊ­ന്നു ച­രി­ച്ചു്, പു­രി­ക­ങ്ങ­ളൊ­ന്നു വ­ള­ച്ചു്, ചു­ണ്ടു­കൾ അ­ല്പ­മൊ­ന്നു­വി­ടർ­ത്തി, അവൾ പു­ഞ്ചി­രി­പൊ­ഴി­ച്ചു. അതോടെ പോൾ വെർ­ല­യി­ന്റെ കീ­റ്റ്സി ന്റെ ച­ങ്ങ­മ്പു­ഴ യുടെ ഭാ­വ­ഗാ­നം ര­ചി­ക്ക­പ്പെ­ട്ടു. ആ ഗാ­ന­ത്തി­ന്റെ സം­ഗീ­താ­ത്മ­ക­ത്വം. ലയം, സൗ­ന്ദ­ര്യം എ­ല്ലാം ആ പു­ഞ്ചി­രി­യി­ലു­ണ്ടാ­യി­രു­ന്നു ആ മ­ന്ദ­ഹാ­സ­ത്തി­നു് എ­ന്തെ­ങ്കി­ലും ല­ക്ഷ്യ­മു­ണ്ടോ? ഇ­ല്ല­ത­ന്നെ. മ­ന്ദ­ഹാ­സ­ത്തി­നു വേ­ണ്ടി­യു­ള്ള മ­ന്ദ­ഹാ­സം. അ­വൾ­ക്കു ഫി­സി­ക്സ് അ­റി­ഞ്ഞു­കൂ­ടെ­ങ്കി­ലെ­ന്തു് ? പു­ഞ്ചി­രി­പൊ­ഴി­ക്കാൻ അ­റി­യാ­മ­ല്ലോ എന്നു ഞാൻ വി­ചാ­രി­ച്ചു. ഇ­ന്നു് കീ­റ്റ്സി­ന്റെ ‘Bright Star would I were steadfast as thou art’ എന്നു തു­ട­ങ്ങു­ന്ന ഗീതകം വാ­യി­ക്കു­മ്പോൾ, ച­ങ്ങ­മ്പു­ഴ­യു­ടെ “ഒ­ന്നും പ്ര­തി­ഫ­ലം വേ­ണ്ടെ­നി­ക്കാ മ­ഞ്ജു­മ­ന്ദ­സ്മി­തം കണ്ടു കൺ­കു­ളിർ­ത്താൽ­മ­തി” എന്ന കാ­വ്യ­ഭാ­ഗം വാ­യി­ക്കു­മ്പോൾ ഞാൻ ആ യു­വ­തി­യു­ടെ മ­ന്ദ­സ്മി­ത­ത്തെ­ക്കു­റി­ച്ചു വി­ചാ­രി­ക്കാ­റു­ണ്ടു്. കവികൾ വാ­ക്കു­കൾ കൊ­ണ്ടു് ഭാ­വ­ഗാ­നം ര­ചി­ക്കു­ന്നു. സു­ന്ദ­രി­ക­ളാ­യ യു­വ­തി­കൾ പു­രി­ക­ങ്ങ­ളും ചു­ണ്ടു­ക­ളും ച­ലി­പ്പി­ച്ചു് മ­ന്ദ­സ്മി­ത­മെ­ന്ന ഭാ­വ­ഗാ­നം ര­ചി­ക്കു­ന്നു. സാ­ഹി­ത്യ­സൃ­ഷ്ടി ഇ­തു­പോ­ലെ­യി­രി­ക്ക­ണ­മെ­ന്ന പ­ക്ഷ­ക്കാ­ര­നാ­ണു് ഞാൻ. അതു വാ­യ­ന­ക്കാ­രെ ഞെ­ട്ടി­ക്ക­രു­തു്. ഇ­ന്ന­ത്തെ നി­രൂ­പ­കർ പ­റ­യാ­റു­ണ്ടു്: “യോ­ന­സ്കോ ‘ക­സേ­ര­കൾ’ എന്ന നാ­ട­ക­മെ­ഴു­തി വാ­യ­ന­ക്കാ­രെ ഞെ­ട്ടി­ക്കു­ന്നു. ഗു­ന്തർ­ഗ്ര­സ്സ് “ത­ക­ര­ച്ചെ­ണ്ട” എന്ന നോ­വ­ലെ­ഴു­തി വാ­യ­ന­ക്കാ­രെ ഞെ­ട്ടി­ക്കു­ന്നു.” പ­ണ്ടു് തി­രു­വ­ന­ന്ത­പു­ര­ത്തു ഹ­നു­മാ­ന്റെ മുഖം വ­ച്ചു് ക­ളി­ച്ചു് പി­ള്ളേ­രെ ഞെ­ട്ടി­ക്കു­ന്ന ഒരു പ­ണ്ടാ­ര­മു­ണ്ടാ­യി­രു­ന്നു. യോ­ന­സ്കോ­യും ഗ്ര­സ്സും ഹ­നു­മാൻ പ­ണ്ടാ­ര­ങ്ങ­ളാ­ണോ ന­മ്മെ­യൊ­ക്കെ ഞെ­ട്ടി­ക്കാൻ? ഞെ­ട്ടി­ക്കൽ ക­ലാ­കാ­ര­ന്റെ കൃ­ത്യ­മ­ല്ല. അയാൾ സൗ­ന്ദ­ര്യ­ത്തി­ന്റെ സ്ര­ഷ്ടാ­വാ­ണു്. യോ­ന­സ്കോ­യും ഗ്ര­സ്സും ആൽബി യും ഷെനേ യും ഷി­റോ­ദു വും (Giraudoux) ന­മ്മി­ലു­ള്ള നി­ഗൂ­ഢ­ങ്ങ­ളാ­യ ഭ­യാ­ദി­വി­കാ­ര­ങ്ങ­ളെ­യാ­ണു് നാ­ട­ക­ങ്ങ­ളിൽ ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തു്. ആ നാ­ട­ക­ങ്ങൾ വാ­യി­ക്കു­ന്ന നമ്മൾ പേ­ടി­തു­ട­ങ്ങി­യ അ­ത്ത­രം വി­കാ­ര­ങ്ങൾ­ക്കു വി­ധേ­യ­രാ­യി ഞെ­ട്ടു­ന്നു. ഈ ഞെ­ട്ട­ലി­നു് ര­സാ­നു­ഭൂ­തി­യു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ല. അ­നു­വാ­ച­ക­നു് ഈ വി­ധ­ത്തി­ലു­ള്ള പ്ര­ക­മ്പ­ന­മു­ള­വാ­ക്കാൻ അവർ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ ഭ­യ­ജ­ന­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു (മ­നു­ഷ്യൻ ക­ണ്ടാ­മൃ­ഗ­മാ­കു­ന്ന­തും പ്രൊ­ഫ­സർ ശി­ഷ്യ­യെ കു­ത്തി­ക്കൊ­ല്ലു­ന്ന­തും മ­റ്റും ഉ­ദാ­ഹ­ര­ണം—യോ­ന­സ്കോ­യു­ടെ നാ­ട­ക­ങ്ങൾ). ആ­ശ­യാ­വി­ഷ്ക്കാ­ര­ത്തി­നു ഭാഷ അ­സ­മർ­ത്ഥ­മാ­ണെ­ന്നു­പ­റ­ഞ്ഞു­കൊ­ണ്ടു് അതിനെ മു­റി­ച്ചു­മു­റി­ച്ചു വി­കൃ­ത­മാ­ക്കി പ്ര­യോ­ഗി­ക്കു­ന്നു. ന­മ്മു­ടെ ഒരു ക­ഥാ­കാ­രൻ വേ­റൊ­രു വി­ധ­ത്തി­ലാ­ണു് നമ്മെ ഞെ­ട്ടി­ക്കു­ന്ന­തു്. പ­ത്തു­പു­റ­മെ­ഴു­തി­യാ­ലും വാ­യി­ക്കു­ന്ന­വ­നു് ഒ­ര­ക്ഷ­രം­പോ­ലും മ­ന­സ്സി­ലാ­ക­രു­തു് എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ദ്ദേ­ശ്യം. ഞാൻ ശ്രീ. കെ. പി. നിർ­മ്മൽ­കു­മാ­റി­നെ­ക്കു­റി­ച്ചാ­ണു് പ­റ­യു­ന്ന­തു്. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ ഏഴാം ല­ക്ക­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ “ബോ­ധി­വൃ­ക്ഷ­ത്തി­ന്റെ ചു­വ­ട്ടിൽ” എ­ന്നൊ­രു ചെ­റു­ക­ഥ­യു­ണ്ടു്. ആ­ദ്യ­ത്തെ ഒരു കോളം ഞാൻ പ­ത്തു­പ്രാ­വ­ശ്യ­മെ­ങ്കി­ലും വാ­യി­ച്ചി­ട്ടു­ണ്ടു്. ഒ­ന്നും മ­ന­സ്സി­ലാ­യി­ല്ലെ­നി­ക്കു്. ഒ­ടു­വിൽ ബു­ദ്ധി­ക്കു ക്ലേ­ശ­വും ശ­രീ­ര­ത്തി­നു ക്ഷീ­ണ­ത­യും ത­ല­യ്ക്കു വേ­ദ­ന­യും വ­ന്നു് ഞാൻ വാരിക അ­ട­ച്ചു­വ­ച്ചു. കഥ മു­ഴു­വൻ വാ­യി­ച്ചി­ല്ല എന്നു ഞാൻ തു­റ­ന്നു സ­മ്മ­തി­ക്കു­ന്നു. എ­നി­ക്കു് ആ­രെ­ന്തു ത­രാ­മെ­ന്നു പ­റ­ഞ്ഞാ­ലും ഞാനതു വാ­യി­ക്ക­യു­മി­ല്ല. സാ­ഹി­ത്യം മ­നു­ഷ്യ­നെ പീ­ഡി­പ്പി­ച്ചു­തു­ട­ങ്ങി­യാ­ലെ­ങ്ങ­നെ?

ഇതാ കേ­ട്ടാ­ലും:

“അകലെ ചേ­ല­ക്കോ­ടൻ കു­ന്നു­ക­ളി­ലൂ­ടെ ഒ­ഴു­കി­യി­റ­ങ്ങി­യ കൈ­ത്തോ­ടു് മ­ണ്ണാ­ത്തി­പ്പാ­റ­യി­ലൂ­ടെ ക­ല­ക്ക­വെ­ള്ള­ത്തി­ന്റെ നി­യ­ന്ത്ര­ണം ന­ശി­ച്ച വി­കാ­ര­മൂർ­ച്ച­യിൽ ശ­വ­ക്കു­ഴി­യെ­ത്തു­മ്പോ­ഴേ­ക്കും പരന്ന പ്ര­വാ­ഹ­ത്തിൽ അ­പ്പോ­ഴും ക­വി­ഞ്ഞൊ­ഴു­ക­യാ­യി­രു­ന്ന തോ­ട്ടു­വ­ര­മ്പി­ലൂ­ടെ ബു­ദ്ധി­വൈ­ക­ല്യം വന്ന വെ­ങ്ങാ­നെ—ർ­ക്കാ­രി നായർ പെൺ­കു­ട്ടി അ­ക്ക­ഥ­യ­ത്ര­യും കേ­ട്ടു് കോ­രി­ച്ചൊ­രി­യു­ന്ന മഴയിൽ കു­ളി­ക്കാ­നി­റ­ങ്ങ­വെ ഒ­ഴു­ക്കിൽ തൊ­ഴ­പ്പാ­ടം റോ­ഡി­ലെ ക­ലു­ങ്കിൻ­ചു­വ­ട്ടിൽ തട്ടി ബോധം ന­ശി­ച്ചു­വീ­ണ­പ്പോൾ പ­ര­ക്കാ­ട്ടു­നി­ന്നു വ­രി­ക­യാ­യി­രു­ന്ന ചില ഈഴവർ അവളെ താ­ങ്ങി­യെ­ടു­ത്തു് വീ­ടെ­ത്തി­ച്ച പൂർ­വ­ക­ഥ­കൾ. പി­ന്നെ പാ­ട­ങ്ങൾ, തോ­ടി­ന­പ്പു­റ­വും…”

ഇതു് സാ­ഹി­ത്യ­ര­ച­ന­യോ ആ­ധാ­ര­മെ­ഴു­ത്തോ?

Samuel Beckett, Arthur Adamov, Jean Genet, Max Frisch, Eugène Ionesco, Václav Havel, Günter Grass, Jack Gelber, Sławomir Mrożek, Arthur L. Kopit, Robert Pinget, E. Albee, Harold Pinter, Raymond Roussel, N. F. Simpson എ­ന്നി­ങ്ങ­നെ­യു­ള്ള അ­ത്യ­ന്താ­ധു­നി­ക­രു­ടെ കൃ­തി­കൾ ഇം­ഗ്ലീ­ഷി­ലേ­യ്ക്കു തർ­ജ്ജ­മ ചെ­യ്തി­ട്ടു­ള്ള­തെ­ല്ലാം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­വ­രാ­രും­ത­ന്നെ ഇ­ങ്ങ­നെ ദുർ­ഗ്ര­ഹ­മാ­യ മ­ട്ടിൽ എ­ഴു­തി­യി­ട്ടി­ല്ല. നിർ­മ്മൽ­കു­മാ­റി­നു് ഈ രീതി എ­വി­ടെ­നി­ന്നു കി­ട്ടി­യോ എന്തോ! ഒ­രു­പ­ക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ­ത­ന്നെ രീ­തി­യാ­യി­രി­ക്കാ­മി­തു്.

നിർ­മ്മൽ­കു­മാർ!

ഏ­ത­ത്ത്വ­ന്മു­ഖാ­ച്ചു് ശൃം­ത്വാ

വ­ജ്റ­താ­ഡി­ത ഇ­വാ­സ്മി.[1]

കു­റി­പ്പു­കൾ

[1] ഇതു് താ­ങ്ക­ളിൽ­നി­ന്നു് കേ­ട്ടി­ട്ടു് ഞാൻ ഞെ­ട്ടി­പ്പോ­യി­രി­ക്കു­ന്നു.

images/Cervantes.jpg
തെർ­വാ­ന്റ­സ്

ശാ­സ്ത്ര­ജ്ഞൻ കൃ­ത്രി­മ­മ­നു­ഷ്യ­നെ നിർ­മ്മി­ച്ചു: എ­ന്നി­ട്ടു് ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ക­യാ­യി. കൃ­ത്രി­മ­മ­നു­ഷ്യൻ സൂ­ക്ഷ്മ­സൂ­ക്ഷ്മ­മാ­യി മ­റു­പ­ടി പ­റ­ഞ്ഞു. മോ­ണ­ലി­സ എന്ന ചി­ത്ര­ത്തെ­ക്കു­റി­ച്ചു് എ­ല്ലാ­ക്കാ­ര്യ­ങ്ങ­ളും ആ യന്ത്രം-​കൃത്രിമമനുഷ്യൻ വി­ശ­ദീ­ക­രി­ച്ചു. പക്ഷേ, അതിലെ വി­ശ്വ­വ­ശ്യ­മാ­യ പു­ഞ്ചി­രി­യെ­ക്കു­റി­ച്ചു് അ­തി­നൊ­ന്നും പറയാൻ ക­ഴി­ഞ്ഞി­ല്ല. ശാ­സ്ത്ര­ജ്ഞൻ യ­ന്ത്ര­ത്തെ ന­ശി­പ്പി­ച്ചു­ക­ള­ഞ്ഞു. ഇ­താ­ണു് ശ്രീ. കെ. പി. രാ­ധാ­കൃ­ഷ്ണൻ എ­ഴു­തി­യ “അ­തി­മാ­നു­ഷൻ” എന്ന ക­ഥ­യു­ടെ സാരം (മാ­തൃ­ഭൂ­മി). ക­ല­യു­ടെ മാ­ന്ത്രി­ക­പ്ര­ഭാ­വ­ത്തെ വ്യ­ക്ത­മാ­ക്കാൻ, പ­ര­മ­സ­ത്യ­ത്തി­ലേ­യ്ക്കു പ്ര­വേ­ശി­ക്കാൻ ശാ­സ്ത്ര­ത്തി­നു ശ­ക്തി­യി­ല്ലെ­ന്നാ­ണു് രാ­ധാ­കൃ­ഷ്ണൻ പ്ര­ഖ്യാ­പി­ക്കു­ന്ന­തു്. നല്ല ആശയം. ഈ ചെ­റു­ക­ഥ­യിൽ ക­ല­യി­ല്ലെ­ങ്കി­ലും ഭം­ഗി­യു­ള്ള ആ­ശ­യ­മു­ണ്ടു്. അ­ത്ര­യു­മാ­യി. പക്ഷേ, ഒരു തെ­റ്റു­പ­റ്റി കൃ­ത്രി­മ­മ­നു­ഷ്യ­നു്. “ഡോൺ­ക്വി­ക്സോ­ട്ട് ആ­രെ­ഴു­തി?” എ­ന്നു് ശാ­സ്ത്ര­ജ്ഞ­ന്റെ ചോ­ദ്യം. ശാ­സ്ത്ര­ജ്ഞൻ ഇം­ഗ്ലീ­ഷ് മാ­ത്ര­മ­റി­യാ­വു­ന്ന­യാ­ളാ­ണു്. അ­തി­നാ­ലാ­ണു് അ­ങ്ങ­നെ ഉ­ച്ച­രി­ച്ച­തു്. കൃ­ത്രി­മ­മ­നു­ഷ്യൻ മ­റു­പ­ടി നൽകി: “സർ­വാ­ന്റി­സ് എ­ഴു­തി­യ സോ­ഷ്യൽ­സ­റ്റ­യ­റാ­ണു് ആ കൃതി.” കൃ­ത്രി­മ­മ­നു­ഷ്യൻ എ­ല്ലാം അ­റി­യു­ന്ന­വ­ന­ല്ലേ. അ­തു­കൊ­ണ്ട് ശ­രി­യാ­യി “തെർ­വാ­ന്റ­സ് ” എന്നു പ­റ­യേ­ണ്ടി­യി­രു­ന്നു. ഒ­രു­പ­ക്ഷേ, കൃ­ത്രി­മ­മ­നു­ഷ്യ­നും ഇം­ഗ്ലീ­ഷു­കാ­ര­നാ­യി­രി­ക്കും… മ­ല­യാ­ള­നാ­ടു് വാ­രി­ക­യു­ടെ 50-ാം ല­ക്ക­ത്തിൽ ശ്രീ­മ­തി ശാ­ന്താ­നാ­യർ എ­ഴു­തി­യ ‘മ­ഹാ­ന­ഗ­രം’ എ­ന്നൊ­രു ചെ­റു­ക­ഥ­യു­ണ്ടു്. വാ­രി­ക­യു­ടെ വി­ല­യേ­റി­യ എട്ടു പുറം അ­പ­ഹ­രി­ച്ചി­രി­ക്കു­ന്നു വി­ല­ക്ഷ­ണ­മാ­യ ആ ചെ­റു­ക­ഥ. സെ­ക്സി­ന്റെ മേ­മ്പൊ­ടി­ചേർ­ത്താ­ണ­ല്ലോ ക­ഥ­യെ­ന്ന കഷായം ന­മ്മെ­ക്കൊ­ണ്ടു് ക­ഥാ­കാ­ര­ന്മാർ കു­ടി­പ്പി­ക്കു­ന്ന­തു്. ഈ ക­ഥാ­കാ­രി­ക്കും ആ കാ­രു­ണ്യ­മു­ണ്ടു്. ലൈം­ഗി­ക­വേ­ഴ്ച­യെ വർ­ണ്ണി­ച്ചു­കൊ­ണ്ടു് ക­ഥ­യാ­രം­ഭി­ക്കു­ന്നു:

“പ­ക­ലി­ന്റെ പി­ടി­യിൽ അ­മർ­ന്നു കി­ട­ന്നി­രു­ന്ന ഭൂമി ത­ളർ­ന്നു. സം­തൃ­പ്തി­യു­ടെ ത­ളർ­ച്ച­യും കി­ത­പ്പും.”

പി­ന്നീ­ടു് ഒരു ‘കു­ളി­സ്സീ­നാ’ണ്. അ­തി­നു­ശേ­ഷം മ­ഹാ­ന­ഗ­ര­ത്തി­ലേ­യ്ക്കു­ള്ള ദ­മ്പ­തി­ക­ളു­ടെ യാത്ര. ന­ഗ­ര­ത്തി­ലെ മ­ദ്യ­പാ­ന­വും വ്യ­ഭി­ചാ­ര­വും ന­ഗ്ന­നൃ­ത്ത­വും ഒക്കെ ഒരു മ­റ­യു­മി­ല്ലാ­തെ വർ­ണ്ണി­ക്ക­പ്പെ­ടു­ന്നു. ഒ­ടു­വിൽ തോ­ന്നി­യ സ്ഥ­ല­ത്തു­വ­ച്ചു് ക­ഥ­യ­ങ്ങു് നി­റു­ത്തു­ക­യും ചെ­യ്യു­ന്നു. വാ­യ­ന­ക്കാ­ര­ന്റെ ഭാ­ഗ്യം­കൊ­ണ്ടു് എ­ട്ടാ­മ­ത്തെ പു­റ­മെ­ത്തി­യ­പ്പോൾ കഥ നി­ന്നു. കു­റേ­ക്കൂ­ടി എ­ഴു­ത­ണ­മെ­ന്നു് ക­ഥാ­കാ­രി­ക്കു തോ­ന്നി­യി­രു­ന്നെ­ങ്കി­ലോ? അ­ങ്ങ­നെ തോ­ന്നു­ക­യി­ല്ല, ഈ­ശ്വ­ര­നി­ല്ലേ? അ­ദ്ദേ­ഹം നമ്മെ അ­ങ്ങ­നെ കൈ­വെ­ടി­യു­മോ?… കഥകൾ പ­ല­വി­ധ­ത്തി­ലും എ­ഴു­താം. അവയിൽ രണ്ടു രീ­തി­കൾ­ക്കു പ്രാ­ധാ­ന്യ­മു­ണ്ടു്. ഒ­ന്നു്: ഇ­തി­വൃ­ത്ത­ത്തോ­ടു­കൂ­ടി ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ്വ­ഭാ­വ­മാ­വി­ഷ്ക്ക­രി­ക്കു­ക­യോ ഒരു നി­മി­ഷ­ത്തെ ചി­ത്രീ­ക­രി­ക്കു­ക­യോ ചെ­യ്യു­ന്ന മാർ­ഗ്ഗം. അ­തി­നു് ആ­രം­ഭ­വും അ­വ­സാ­ന­വും കാണും; മ­ധ്യ­ഭാ­ഗ­വും ഉ­ണ്ടാ­യി­രി­ക്കും. ര­ണ്ടു്: ഇ­തി­വൃ­ത്ത­മി­ല്ല, സ്വ­ഭാ­വ­ചി­ത്രീ­ക­ര­ണ­മി­ല്ല; അ­ഗാ­ധ­സ­ത്യ­ങ്ങ­ളെ ആ­വി­ഷ്ക്ക­രി­ക്കാ­നാ­യി സ്വ­പ്ന­ങ്ങ­ളി­ലും മ­നോ­ര­ഥ­സൃ­ഷ്ടി­ക­ളി­ലും വി­ല­യം­കൊ­ള്ളു­ന്നു. പ­ല­പ്പോ­ഴും ശാ­ബ്ദി­ക­മാ­യ അ­സം­ബ­ന്ധ­ങ്ങ­ളിൽ താ­ല്പ­ര്യം കാ­ണി­ക്കും ക­ഥാ­കാ­രൻ, ഈ ര­ണ്ടാ­മ­ത്തെ രീ­തി­യാ­ണു് അ­ത്യ­ന്താ­ധു­നി­ക­രു­ടേ­തു്. മ­ല­യാ­ള­നാ­ട്ടിൽ “ക­ടൽ­ക്കി­ഴ­വൻ” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. കെ. ആർ. നാ­രാ­യ­ണൻ­ന­മ്പീ­ശൻ ഒ­ര­ത്യാ­ന്താ­ധു­നി­ക സാ­ഹി­ത്യ­കാ­ര­നാ­ണു്, എ­നി­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ മ­ന­സ്സി­ലാ­യി­ല്ല. അ­തു­കൊ­ണ്ടു് വി­മർ­ശ­നം സാ­ദ്ധ്യ­മ­ല്ലാ­തെ­യാ­യി­രി­ക്കു­ന്നു… ഒരു പെൺ­കു­ട്ടി­യു­ടെ ഉ­പ­ബോ­ധ­മ­ന­സ്സി­ലു­ള്ള ലൈം­ഗി­കാ­ഭി­ലാ­ഷ­ത്തെ ശ്രീ. കെ. വി. രാ­മ­നാ­ഥൻ ഭം­ഗി­യാ­യി ആ­ലേ­ഖ­നം­ചെ­യ്യു­ന്നു. “ഭയം” എന്ന കഥയിൽ (മ­ല­യാ­ള­നാ­ടു്)…വി­വാ­ഹാ­ലോ­ച­ന­യു­മാ­യി വ­രു­ന്ന­വ­രെ അ­കാ­ര­ണ­മാ­യി വെ­റു­ക്കു­ന്ന ഒരു യുവതി കാ­റി­ന്റെ “ഡോറി”ൽ ചാ­രി­നി­ന്ന ഒരു യു­വാ­വി­നെ യാ­ദൃ­ച്ഛി­ക­മാ­യി ക­ണ്ടു് രാ­ഗ­പ­ര­വ­ശ­യാ­കു­ന്ന­തി­ന്റെ ചി­ത്രം ശ്രീ. ര­വീ­ന്ദ്രൻ എ­ഴു­തി­യ “പ­രാ­ജ­യം” എന്ന ക­ഥ­യിൽ­നി­ന്നു ന­മു­ക്കു ല­ഭി­യ്ക്കു­ന്നു (കു­ങ്കു­മം വാരിക—ലക്കം 33). ഉ­ദ്യോ­ഗ­മു­ള്ള­വ­നെ­യും പ­ണ­മു­ള്ള­വ­നെ­യും നോ­ക്കി വ­ല­വീ­ശു­ന്ന­തി­നെ­യാ­ണ­ല്ലോ നാം പ്രേ­മ­മെ­ന്നു പ­റ­യു­ന്ന­തു്. അ­വ­രു­ടെ വി­വാ­ഹ­ത്തെ നാം “ലൗ­മാ­രി­യേ­ജ്” എ­ന്നും വി­ളി­ക്കും. ഈ ക­പ­ട­പ്രേ­മം നി­ല­വി­ലി­രി­ക്കു­ന്ന ഈ നാ­ട്ടിൽ ഒരു യ­ഥാർ­ത്ഥ പ്രേ­മ­ത്തെ ര­വീ­ന്ദ്രൻ ചി­ത്രീ­ക­രി­ച്ച­തു ന­ന്നാ­യി. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യ്ക്കു സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശ­ന­മി­ല്ല… ലൈം­ഗി­ക­ത്വ­ത്തി­നു് അ­മി­ത­പ്രാ­ധാ­ന്യം നൽകി ക­ഥ­യെ­ഴു­താൻ താ­ല്പ­ര്യം കാ­ണി­ക്കു­ന്ന ശ്രീ. അരവി ഈ ആ­ഴ്ച­യി­ലെ കു­ങ്കു­മം വാ­രി­ക­യിൽ “സീമ” എ­ന്നൊ­രു ക­ഥ­യെ­ഴു­തി­യി­ട്ടു­ണ്ടു്, തെ­റി­യാ­യി­രി­ക്കും എ­ന്നൊ­രു പൂർ­വ്വ­ക­ല്പ­ന­യോ­ടു­കൂ­ടി ഞാൻ വായന തു­ട­ങ്ങി. ഭാ­ഗ്യ­വ­ശാൽ വലിയ തെ­റി­യി­ല്ല. സാ­ക്ഷാ­ത്ക്ക­രി­ക്കാ­ത്ത അ­ഭി­ലാ­ഷ­ങ്ങ­ളു­ള്ള ഒരു യുവതി അർ­ബു­ദം പി­ടി­ച്ചു മ­രി­ക്കാൻ പോ­കു­ന്ന­താ­ണു “സീമ”യിലെ കഥ. അ­തി­രു­ക­ട­ന്ന റൊ­മാ­ന്റി­സി­സം വ­രു­ത്തി­ക്കൂ­ട്ടു­ന്ന അ­വാ­സ്ത­വി­ക­ത്വ­മാ­ണു് ഈ ക­ഥ­യു­ടെ മുദ്ര. അ­തു­കൊ­ണ്ടു­ത­ന്നെ ഇതു് സാ­ഹി­ത്യ­മ­ല്ലാ­തെ­യാ­യി ഭ­വി­ച്ചി­രി­ക്കു­ന്നു. ഒരു സം­ഭാ­ഷ­ണ­ശ­ക­ലം ഈ പ്ര­സ്താ­വ­ത്തി­ന്റെ സാ­ദ്ധ്യ­ത തെ­ളി­യി­ക്കും,

“പ്രേ­മ­ത്തി­ന്റെ നി­ത്യ­സ്മാ­ര­ക­മാ­ണീ മഹൽ” “അല്ല ദേവീ! അതു ദുഃ­ഖ­ത്തി­ന്റെ, വേ­ദ­ന­യു­ടെ നി­ത്യ­നൂ­ത­ന­മാ­യ സിം­ബ­ലാ­ണു്.” “എ­നി­ക്കു­വേ­ണ്ടി സു­ജി­യേ­ട്ടൻ താ­ജ്മ­ഹൽ പ­ണി­യി­ല്ലേ?” “അ­തി­നു് എന്റെ ദേവി നീ മ­രി­ക്കി­ല്ല. നീ മ­രി­ക്കി­ല്ലാ…

എ­ന്തൊ­രു വൃ­ത്തി­കേ­ടു്! ഒരു ഭാ­ര്യ­യു­ടെ ഭാ­ര്യാ­ത്വം ഉ­ണ­രു­ന്ന­തു് ശ്രീ. ഹരി പാ­പ്പ­നം­കൊ­ടും പ്ര­പ­ഞ്ച­ത്തി­ന്റെ അർ­ത്ഥ­മി­ല്ലാ­യ്മ വ്യ­ക്തി­ക­ളി­ലൂ­ടെ പ്ര­ക­ട­മാ­കു­ന്ന­തു് ശ്രീ. പി. ആർ. നാ­ഥ­നും ചെ­റു­ക­ഥ­ക­ളി­ലൂ­ടെ സ്ഫു­രി­ക്കു­ന്നു (കു­ങ്കു­മം വാരിക). ഭാ­ര്യ­യെ ഭ­രി­ക്കാൻ ക­ഴി­വി­ല്ലാ­ത്ത ഒരുവൻ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­തു് ശ്രീ. പ­രി­പ്ര വാ­സു­ദേ­വൻ­നാ­യർ ചി­ത്രീ­ക­രി­ക്കു­ന്നു (ജ­ന­യു­ഗം വാരിക). മൂ­ന്നു ക­ഥാ­കാ­ര­ന്മാ­രും സ­ത്യ­ത്തി­ന്റെ അം­ശ­ങ്ങൾ കാ­ണു­ന്നു. പക്ഷേ, അവ സൗ­ന്ദ­ര്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­ന്നി­ല്ല…. ക­ണ്ണി­ല്ലാ­ത്ത­വ­ളെ­ങ്കി­ലും സു­ന്ദ­രി­യാ­യ ജാനു ക്ഷ­യ­രോ­ഗ­മു­ണ്ടെ­ങ്കി­ലും സ്നേ­ഹി­ക്കാ­ന­റി­യാ­വു­ന്ന അ­ന്ത­പ്പ­നെ സ്നേ­ഹി­ക്കു­ന്നു. വി­വാ­ഹം ക­ഴി­ക്കാ­മോ എ­ന്നു് അ­വ­ളു­ടെ ചോ­ദ്യം. അ­പ്പോ­ഴാ­ണു് അ­ന്ത­പ്പൻ പ­റ­യു­ന്ന­തു് തന്റെ കാ­ലു­കൾ മ­ര­ക്കാ­ലു­ക­ളാ­ണെ­ന്നു്, തന്റെ മുഖം തി­ക­ച്ചും ബീ­ഭ­ത്സ­മാ­ണെ­ന്നു്. ശ്രീ. തോ­പ്പിൽ സുമൻ എ­ഴു­തി­യ “അഭയം” എന്ന ചെ­റു­ക­ഥ ച­ന്ദ്രി­ക വാ­രി­ക­യിൽ വാ­യി­ക്കാം. വാ­യി­ച്ചു്, കല എ­ത്ര­ക­ണ്ടു് വി­രൂ­പ­മാ­കും എന്ന സത്യം മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്യാം. ച­ന്ദ്രി­ക വാ­രി­ക­യിൽ ശ­ത്രു­ഘ്ന­ന്റെ ഒ­ര­ത്യ­ന്താ­ധു­നി­ക ചെ­റു­ക­ഥ­യു­ണ്ടു്. ലോകം വ്യ­ക്തി­യെ പീ­ഡി­പ്പി­ക്കു­ന്നു അ­വ­ന്റെ വ്യ­ക്തി­ത്വം തന്നെ മാ­റി­പ്പോ­കു­ന്നു, അവൻ ഏ­കാ­ന്ത­ത­കൊ­ണ്ടു­ള്ള ദുഃഖം അ­നു­ഭ­വി­ക്കു­ന്നു, എ­ന്നൊ­ക്കെ­യു­ള്ള എ­ക്സി­സ്റ്റൻ­ഷ്യ­ലി­സ്റ്റാ­ശ­യ­ങ്ങ­ളാ­ണു് ഈ ചെ­റു­ക­ഥ­യി­ലു­ള്ള­തു്. ഇ­വ­യു­ടെ വൈ­ദേ­ശി­ക­സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചും ഇ­വി­ടു­ത്തെ എ­ഴു­ത്തു­കാ­രു­ടെ ആ­ന്ത­ര­ജീ­വി­ത­ത്തോ­ടു­ള്ള ഇ­വ­യു­ടെ ബ­ന്ധ­രാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചും ഈ ലേഖകൻ പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. മു­മ്പു് പ­റ­യാ­ത്ത ഒരു കാ­ര്യം ഇ­പ്പോൾ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. ലോ­ക­മ­ഹാ­യു­ദ്ധ­ങ്ങൾ­കൊ­ണ്ടു് സം­സ്ക്കാ­ര­ത്തി­നു ത­കർ­ച്ച സം­ഭ­വി­ച്ച ഫ്രാൻ­സി­ലും ജർ­മ്മ­നി­യി­ലു­മാ­ണു് ഈ ആ­ശ­യ­ങ്ങൾ ആ­വിർ­ഭ­വി­ച്ച­തു്. താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ ഇം­ഗ്ല­ണ്ടി­നു ത­കർ­ച്ച കു­റ­വാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ആ ആ­ശ­യ­ങ്ങൾ­ക്കു് അവിടെ അത്ര പ്ര­ചാ­രം ല­ഭി­ച്ചി­ല്ല. യു­ദ്ധ­ങ്ങൾ ഉ­ണ്ടാ­യി­ട്ടും അ­മേ­രി­ക്ക­യു­ടെ സ­മ്പ­ദ്വ്യ­വ­സ്ഥ ത­കർ­ന്നി­ല്ല. അ­തി­നാൽ ഇ­ത്ത­രം ആ­ശ­യ­ങ്ങൾ അവിടെ സ്വാ­ഗ­തം­ചെ­യ്യ­പ്പെ­ട്ടി­ല്ല. ഒരു എ­ഡ്വേർ­ഡ് ആൽബി മാ­ത്ര­മാ­ണു് അവിടെ അ­ത്യ­ന്താ­ധു­നി­ക സാ­ഹി­ത്യ­കാ­ര­നാ­യു­ള്ള­തു്. ആർ­ഷ­ഭാ­ര­ത­മാ­ക­ട്ടെ ഈ വൈ­ദേ­ശി­കാ­ശ­യ­ങ്ങ­ളെ ഗ­ള­ഹ­സ്തം­ചെ­യ്യു­ക­യാ­ണു്. കുറെ യു­വാ­ക്ക­ന്മാർ മാ­ത്രം അ­വ­യ്ക്കു പ്ര­ചാ­രം നൽ­കു­ന്നു. ജീ­വ­ര­ക്ത­ത്തിൽ അ­ലി­ഞ്ഞു­ചേ­രാ­ത്ത അ­ത്ത­രം ആ­ശ­യ­ങ്ങൾ ചെ­റു­ക­ഥ­യി­ലൂ­ടെ, ക­വി­ത­യി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ക്ക­പ്പെ­ടു­മ്പോൾ ആ ക­ലാ­സൃ­ഷ്ടി­കൾ­ക്കു് സ്വാ­ഭാ­വി­ക­ത ഇ­ല്ലാ­തെ­യാ­കു­ന്നു.

images/ParadiseLost1667.jpg

ദേ­ശ­ത്തി­ന്റെ സ്വാ­ഭാ­വ­മ­നു­സ­രി­ച്ചു് ക­ലാ­സൃ­ഷ്ടി­കൾ മാ­റി­ക്കൊ­ണ്ടി­രി­ക്കും. കേ­ര­ള­ത്തി­ലൊ­രു Paradise Lost ഉ­ണ്ടാ­വു­ക­യി­ല്ല. ഇം­ഗ്ല­ണ്ടിൽ ഒരു ഉ­മാ­കേ­ര­ള വു­മു­ണ്ടാ­വു­ക­യി­ല്ല. പക്ഷേ, ന­മ്മു­ടെ അ­ത്യ­ന്താ­ധു­നി­ക­സാ­ഹി­ത്യം ഫ്ര­ഞ്ചു­സാ­ഹി­ത്യം­പോ­ലി­രി­ക്കു­ന്നു; ജർ­മ്മൻ­സാ­ഹി­ത്യം­പോ­ലി­രി­ക്കു­ന്നു. അ­തെ­ന്തു­കൊ­ണ്ടു്?

images/Ovusha.jpg
ഓ. വി. ഉഷ

ശ­ല­ഭ­ത്തി­ന്റെ­യും അ­ഗ്നി­നാ­ള­ത്തി­ന്റെ­യും അ­ന്യോ­ന്യാ­കർ­ഷ­ണ­ത്തി­ലൂ­ടെ മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ­യും പ്ര­പ­ഞ്ച­ത്തി­ന്റെ­യും ബ­ന്ധ­ത്തെ മ­നോ­ഹ­ര­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു ശ്രീ­മ­തി ഓ. വി. ഉഷ (മാ­തൃ­ഭൂ­മി—അ­നു­രാ­ഗം എന്ന കവിത). അ­സ്തി­ത്വ­ത്തി­ന്റെ അ­വി­രാ­മ­മാ­യ പ്ര­വാ­ഹ­ത്തെ ശ്രീ. ചാ­ത്ത­നാ­ത്തു് അ­ച്യു­ത­നു­ണ്ണി ‘ഋ­തു­ക­ന്യ­ക’യി­ലൂ­ടെ ആ­ലേ­ഖ­നം ചെ­യ്യു­ന്നു. ല­യാ­ത്മ­ക­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കവിത. അ­മൂർ­ത്ത­ങ്ങ­ളാ­യ അ­ഭി­സ­ന്ധി­ക­ളൊ­ഴി­വാ­ക്കു­ക­യും അ­വ്യ­ക്ത­ങ്ങ­ളാ­യ വി­കാ­ര­ങ്ങ­ളെ ദൂ­രീ­ക­രി­ക്കു­ക­യും ചെ­യ്താൽ അ­ച്യു­ത­നു­ണ്ണി­യു­ടെ ക­വി­ത­യ്ക്കു് ആ­കർ­ഷ­ക­ത്വം കൂടും. ബം­ഗ്ലാ­ദേ­ശ­ത്തി­ന്റെ ക­ഷ്ട­പ്പാ­ടു­കൾ ആരുടെ ഹൃ­ദ­യ­ത്തെ­യാ­ണു് ആർ­ദ്ര­മാ­ക്കാ­ത്ത­തു്. വി­കാ­ര­ലോ­ല­മാ­യ ഹൃ­ദ­യ­മു­ള്ള ശ്രീ. കെ. വി. തി­ക്കു­റി­ശ്ശി “പ്രിയ ബം­ഗ്ലാ, മു­ന്നോ­ട്ടു്” എന്ന ഒരു കവിത എ­ഴു­തി­യ­തു് സ്വാ­ഭാ­വി­കം­ത­ന്നെ (കു­ങ്കു­മം). ബം­ഗ്ലാ­ജ­ന­ത­യു­ടെ ദുഃ­ഖം­ക­ണ്ടു് ഹൃദയം ത­പി­ച്ച­തു­കൊ­ണ്ടാ­ക­ണം ക­ലാ­പ­ര­മാ­യ ആ­വ­ശ്യ­ക­ത­യ്ക്കു­മ­തീ­ത­മാ­യു­ള്ള പ്ര­ഭാ­ഷ­ണാ­ത്മ­ക­ത്വം ക­വി­ത­യിൽ ക­ട­ന്നു­കൂ­ടി­യ­തു്. ഭാ­ര­ത­ത്തി­ലെ ഒരു പൗ­ര­നെ­ന്ന­നി­ല­യിൽ, അ­ന്യ­ന്റെ ക­ഷ്ട­പ്പാ­ടിൽ ദുഃ­ഖി­ക്കു­ന്ന വ്യ­ക്തി­യെ­ന്ന നി­ല­യിൽ ഞാൻ ആ പ്ര­ഭാ­ഷ­ണാ­ത്മ­ക­ത്വ­ത്തെ ആ­ദ­രി­ക്കു­ന്നു. സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന ആ­ളെ­ന്ന­നി­ല­യി­ല­യിൽ ആ വാ­ചാ­ല­ത­യെ അം­ഗീ­ക­രി­ക്കാ­തി­രി­ക്കു­ന്നു. ക­ലാ­സൗ­ന്ദ­ര്യ­ത്തെ വാ­ഴ്ത്തു­ന്ന ശ്രീ. ഭുവനൻ മി­തൃ­മ്മ­ല­യു­ടെ “സൗ­ന്ദ­ര്യ­പ്ര­കാ­ശം” എ­നി­ക്കി­ഷ്ട­മാ­യി (കു­ങ്കു­മം വാരിക). ധ്യാ­ന­ത്തിൽ വി­ല­യം­കൊ­ണ്ട മ­ന­സ്സിൽ­നി­ന്നു് ഒ­ര­ഗ്നി­നാ­ള­മു­യ­രും. ആ അ­ഗ്നി­നാ­ള­ത്തി­ന്റെ ചൂടും ശോ­ഭ­യും ഞാൻ ഈ ക­വി­ത­യിൽ ക­ണ്ടി­ല്ലെ­ന്നു­കൂ­ടെ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ… ശ്രീ. ഇ­യ്യ­ങ്കോ­ടു ശ്രീ­ധ­ര­നും, ശ്രീ. വി. കെ. നാ­രാ­യ­ണൻ­പോ­റ്റി­യും, ശ്രീ. ക­ണ്ണ­മം­ഗ­ലം മാ­ധ­വ­പ്പ­ണി­ക്ക­രും ബം­ഗ്ലാ­ദേ­ശ­ത്തോ­ടു ത­ങ്ങൾ­ക്കു­ള്ള സ­ഹ­താ­പ­വും സ്നേ­ഹ­വും ഭ­ക്തി­യു­മൊ­ക്കെ ക­വി­ത­ക­ളി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ക്കു­ന്നു (ജ­ന­യു­ഗം). പക്ഷേ, മൂ­ന്നു ക­വി­ത­ക­ളി­ലും വാ­ചാ­ല­ത എന്ന ദോഷം ക­ട­ന്നു കൂ­ടി­യി­രി­ക്കു­ന്നു. ക­വി­ക­ളെ കു­റ്റം­പ­റ­യാൻ വയ്യ. Political poetry is proverbially bad poetry—രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­സ്സം­ബ­ന്ധി­ക്കു­ന്ന കവിത കു­പ്ര­സി­ദ്ധ­മാ­യ വി­ധ­ത്തിൽ അ­ധ­മ­ക­വി­ത­യാ­ണു്.

പ­ട്ടാ­ള­ത്തിൻ ബ­ലി­യാ­ടു­ക­ളേ

പ­ട്ടാ­ങ്ങ­റി­യാ­മോ പ­ഞ്ചാ­ബി­ക­ളേ

കൂ­ട്ട­ക്കൊ­ല­യാ­ലൊ­രു നാടിൻ

നട്ടെല്ലിനെ-​ആത്മാവിനെ-വെല്ലാമോ? (സോനാർ ബം­ഗ്ലാ—ജ­ന­യു­ഗം)

ഇതിലെ മ­നു­ഷ്യ­സ്നേ­ഹം ഉ­ത്കൃ­ഷ്ടം, പക്ഷേ, ക­വി­ത­യി­ല്ല. പ­ണ്ടു് പോ­ള­ണ്ടിൽ കൽ­ക്ക­രി­ക്കു ക്ഷാ­മം നേ­രി­ട്ട­പ്പോൾ എല്ലാ ക­വി­ക­ളും കൽ­ക്ക­രി­യെ­ക്കു­റി­ച്ചു് ക­വി­ത­യെ­ഴു­ത­ണ­മെ­ന്നു് ഗ­വ­ണ്മെ­ന്റ് ആ­ജ്ഞാ­പി­ച്ചു. ക­വി­കൾ­ക്കു ക­ഴു­ത്തി­ന്റെ മു­ക­ളിൽ ത­ല­യി­രി­ക്ക­ണ­മെ­ന്നു തോ­ന്നി­യ­തു­കൊ­ണ്ടു് ക­വി­ത­കൾ എഴുതി. പക്ഷേ, ഒരു കിലോ കൽ­ക്ക­രി­പോ­ലും കൂ­ടു­ത­ലു­ണ്ടാ­യി­ല്ല. കൽ­ക്ക­രി­യേ­ക്കാൾ ക­റു­ത്ത ക­വി­ത­കൾ ധാ­രാ­ള­മു­ണ്ടാ­യി.

താ­ജ്മ­ഹൽ നിർ­മ്മി­ക്കാ­നു­ള്ള മാർ­ബിൾ ചു­മ­ന്ന സാ­ധു­ക്കൾ ക­ഷ്ട­പ്പെ­ട്ടി­രി­ക്കും, ദുഃ­ഖി­ച്ചി­രി­ക്കും. അ­വ­രു­ടെ സ്വേ­ദ­ക­ണ­ങ്ങൾ അ­വി­ട­ത്തെ മ­ണ്ണിൽ അ­ലി­ഞ്ഞു­ചേർ­ന്നി­രി­ക്കും. മാർ­ബിൾ ചു­മ­ക്കു­ക എ­ന്ന­തു് ആ­ഹ്ലാ­ദ­പ്ര­ദ­മാ­യ കൃ­ത്യ­മാ­യി­രു­ന്നി­ല്ല അ­വർ­ക്കു്. എ­ന്നാൽ താ­ജ്മ­ഹൽ നിർ­മ്മി­ച്ച ച­ക്ര­വർ­ത്തി­യോ? ഓരോ മാർ­ബിൾ വ­യ്ക്കു­മ്പോ­ഴും അ­ദ്ദേ­ഹം ആ­ഹ്ലാ­ദി­ച്ചി­രി­ക്കും. തന്റെ നിർ­മ്മ­ല­പ്രേ­മ­ത്തി­ന്റെ പ്ര­തീ­ക­മാ­ണു ആ കു­ടീ­ര­മെ­ന്നു് മ­ന­സ്സി­ലാ­ക്കി അ­ദ്ദേ­ഹം എ­ന്തെ­ന്നി­ല്ലാ­ത്ത­വി­ധം സ­ന്തോ­ഷി­ച്ചി­രി­ക്കും. ന­മ്മു­ടെ ക­ലാ­കാ­ര­ന്മാർ വാ­ക്കു­ക­ളാ­കു­ന്ന മാർ­ബിൾ ശിലകൾ ചു­മ­ക്കു­ന്ന കൂ­ലി­പ്പ­ണി­ക്കാർ ആ­കാ­തി­രി­ക്ക­ട്ടെ. ക­ലാ­ഗോ­പു­രം നിർ­മ്മി­ക്കു­ന്ന ച­ക്ര­വർ­ത്തി­ക­ളാ­ക­ട്ടെ അവർ. മ­ന്ദ­സ്മി­തം­കൊ­ണ്ടു ഭാ­വ­ഗാ­നം ര­ചി­ക്കു­ന്ന ത­രു­ണി­യെ­പ്പോ­ലെ അവർ പ­ദ­ങ്ങൾ­കൊ­ണ്ടു് ഭാ­വ­ഗാ­ന­ങ്ങൾ ര­ചി­ക്ക­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-05-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.