SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-05-23-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഒ­ഫി­ഷ്യൽ സൗ­ന്ദ­ര്യം

ഭാ­ര­തീ­യർ അ­തി­ഥി­സ­ത്കാ­ര­ത്തിൽ തൽ­പ­ര­രാ­ണു്; വി­ശേ­ഷി­ച്ചും കേ­ര­ളീ­യർ. വീ­ട്ടിൽ വ­രു­ന്ന­വൻ ശ­ത്രു­വാ­യാൽ പോലും ഗൃ­ഹ­നാ­യ­കൻ സു­ജ­ന­മ­ര്യാ­ദ­യ്ക്കു് അ­നു­രൂ­പ­മാ­യ വി­ധ­ത്തി­ലേ പെ­രു­മാ­റു­ക­യു­ള്ളു. ഞാൻ എന്റെ കാ­ര്യ­ങ്ങൾ കൂ­ടെ­ക്കൂ­ടെ പ­റ­യു­ന്ന­തു­കൊ­ണ്ടു് വാ­യ­ന­ക്കാർ എ­ന്നോ­ടു് പി­ണ­ങ്ങു­മോ എന്തോ? എ­ങ്കി­ലും അ­വ­രു­ടെ അ­നു­വാ­ദ­ത്തോ­ടു­കൂ­ടി ഞാ­നൊ­ന്നു പ­റ­യ­ട്ടെ. ഇ­ന്നാ­ളൊ­രു­ദി­വ­സം, എന്നെ വളരെ ദ്രോ­ഹി­ച്ചി­ട്ടു­ള്ള ഒരാൾ എന്റെ വീ­ട്ടിൽ വ­ന്നു­ക­യ­റി. പെ­ട്ടെ­ന്നു് എന്റെ മ­ന­സ്സാ­കെ ഇ­രു­ണ്ടു. ആ ഇ­രു­ട്ടു് മ­ന­സ്സി­ന്റെ ഒരു ഭാ­ഗ­ത്തേ­യ്ക്കു് പ­ണി­പ്പെ­ട്ടു ത­ള്ളി­നീ­ക്കി­യി­ട്ടു് ഞാൻ ആ മ­നു­ഷ്യ­നെ ആ­ദ­ര­പൂർ­വ്വം സൽ­ക്ക­രി­ച്ചി­രു­ത്തി. എ­ന്നാ­ലാ­വു­ന്ന­വി­ധ­ത്തി­ലു­ള്ള സഹായം ഞാൻ അ­ദ്ദേ­ഹ­ത്തി­നു ചെ­യ്തു­കൊ­ടു­ക്കു­ക­യും ചെ­യ്തു. ഞാൻ മാ­ത്ര­മ­ല്ല, ന­മ്മ­ളൊ­ക്കെ ഇ­ങ്ങ­നെ­യാ­ണു് പെ­രു­മാ­റു­ക. വി­ഭി­ന്ന­മാ­യി പെ­രു­മാ­റു­ന്ന­വ­രും ഇ­ല്ലാ­തി­ല്ല. നിർ­ദ്ദോ­ഷ­മാ­യ സാ­ഹി­ത്യ­നി­രൂ­പ­ണം നിർ­വ­ഹി­ക്കു­മ്പോൾ പ്ര­തി­കൂ­ല­മാ­യി ചിലതു പ­റ­ഞ്ഞു­പോ­യ­തി­നു പകരം വീ­ട്ടാൻ വേ­ണ്ടി നി­രൂ­പ­ക­നെ സ്നേ­ഹ­പൂർ­വ്വം ഭ­വ­ന­ത്തിൽ വി­ളി­ച്ചു കൊ­ണ്ടു­പോ­യി ക­ണ്ണു­ചു­വ­പ്പി­ച്ചു നോ­ക്കു­ന്ന ഭ­യ­ങ്ക­ര­ന്മാ­രു­ണ്ടു്. അ­ങ്ങ­നെ­യു­ള്ള സം­സ്ക്കാ­ര­ര­ഹി­ത­ന്മാ­രെ­ക്കു­റി­ച്ച­ല്ല നാ­മി­വി­ടെ പ­രാ­മർ­ശി­ക്കു­ന്ന­തു്; മ­നു­ഷ്യ­ത്വ­മു­ള്ള­വ­രെ­ക്കു­റി­ച്ചാ­ണു. എന്റെ വീ­ട്ടിൽ വ­രു­ന്ന­യാൾ എന്റെ ശ­ത്രു­വാ­യാ­ലെ­ന്തു്, മി­ത്ര­മാ­യാ­ലെ­ന്തു്? ഞാൻ ഭം­ഗി­യാ­യി പെ­രു­മാ­റാൻ നിർ­ബ­ദ്ധ­നാ­ണു്. സാ­ഹി­ത്യ­കാ­ര­നും ആ­തി­ഥേ­യ­നാ­ണു്. അ­നു­വാ­ച­ക­രാ­യ അ­തി­ഥി­ക­ളേ അയാൾ വേ­ദ­നി­പ്പി­ച്ചു­കൂ­ടാ. പക്ഷേ, ഈ വേ­ദ­നി­പ്പി­ക്ക­ലേ ഇന്നു ന­ട­ക്കു­ന്നു­ള്ളു. “വാ­യി­ക്കു­ന്ന­വ­നെ ക്ലേ­ശി­പ്പി­ച്ചേ ഞ­ങ്ങ­ള­ട­ങ്ങൂ” എന്ന മ­ട്ടാ­ണു് പല എ­ഴു­ത്തു­കാർ­ക്കും. “മ­ല­യാ­ള­നാ­ടു്” വാ­രി­ക­യു­ടെ 51-ാം ല­ക്ക­ത്തിൽ ശ്രീ. എൻ. എസ്. മാധവൻ എ­ഴു­തി­യ “രാജസം” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു­നോ­ക്കൂ. ഒരു പ­രി­വൃ­ത്തി­യ­ല്ല പല പ­രി­വൃ­ത്തി വാ­യി­ക്കു­ക. ഒ­ന്നും മ­ന­സ്സി­ലാ­വു­ക­യി­ല്ല. സ്വ­കീ­യ­ങ്ങ­ളാ­യ പ്ര­തീ­ക­ങ്ങൾ­കൊ­ണ്ടു്, സ്വ­കീ­യ­ങ്ങ­ളാ­യ വാ­ങ്മ­യ­ചി­ത്ര­ങ്ങൾ കൊ­ണ്ടു്, ദുർ­ഗ്ര­ഹ­ത­കൊ­ണ്ടു് എ­ഴു­ത്തു­കാ­രൻ വാ­യ­ന­ക്കാ­രെ പീ­ഡി­പ്പി­ക്കു­ക­യാ­ണു്. ആ­ധു­നി­ക­ങ്ങ­ളാ­യ ചെ­റു­ക­ഥ­ക­ളിൽ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കോ ഇ­തി­വൃ­ത്ത­ത്തി­നോ സ്ഥാ­ന­മി­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. സ്വ­പ്ന­ത്തി­ലാ­വിർ­ഭ­വി­ക്കു­ന്ന ചി­ത്ര­ങ്ങൾ­ക്കു് തു­ല്യ­ങ്ങ­ളാ­യ ചി­ത്ര­ങ്ങൾ നി­വേ­ശി­പ്പി­ക്കാ­നാ­ണു് എ­ഴു­ത്തു­കാ­ര­ന്റെ ഉ­ദ്ദേ­ശ്യ­മെ­ന്നും ഞാൻ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. എ­ങ്കി­ലും ഇ­ത്ര­യ്ക്കാ­കാ­മോ പീഡനം? മാ­ധ­വ­ന്റെ കഥ വാ­യി­ച്ചു­ക­ഴി­ഞ്ഞാൽ ഉടനെ കോ­ട്ട­യ്ക്കൽ ആ­ര്യ­വൈ­ദ്യ­ശാ­ല­യിൽ ചെ­ന്നു് ഒരു പി­ഴി­ച്ചിൽ ന­ട­ത്ത­ണം. ഇ­ത്ത­രം കഥകൾ തു­ടർ­ച്ച­യാ­യി വാ­യി­ക്കു­ന്ന ഏ­തൊ­രു­വ­ന്റെ­യും ആ­യു­സ്സി­നു ഹാനി സം­ഭ­വി­ക്കു­മെ­ന്നു് ഒ­ര­ത്യു­ക്തി­യും കൂ­ടാ­തെ ഞാൻ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. ചർ­മ്മ­രോ­ഗം പി­ടി­പെ­ട്ട­തി­നാൽ ദാ­മ്പ­ത്യ­ജീ­വി­തം ന­യി­ക്കാൻ ക­ഴി­യാ­തെ ഒ­റ്റ­യ്ക്കു ജീ­വി­ക്കു­ന്ന ഒരു സ്ത്രീ മ­ന­സ്സി­ന്റെ അ­ട­ങ്ങാ­ത്ത പ്രേ­ര­ണ­കൾ­ക്കു വി­ധേ­യ­യാ­യി പ്രാ­യം കൂടിയ പു­രു­ഷ­നു­മാ­യി ലൈം­ഗി­ക­വേ­ഴ്ച­യിൽ ഏർ­പ്പെ­ടു­ന്ന­തി­നെ വ­ക്ര­മാ­യി, സ­ങ്കീർ­ണ്ണ­മാ­യി, വി­ര­സ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന ഒരു ക­ഥ­യാ­ണു് “ക്രീഡ” (മ­ല­യാ­ള­നാ­ടു്). ക­ഥാ­കാ­രൻ ദൗ­ഷ്ട്യം ചി­ത്രീ­ക­രി­ക്ക­ട്ടെ. അ­ല്ലെ­ങ്കിൽ ദുഃ­ഖാ­ത്മ­ക­ത്വ­മാ­വി­ഷ്ക്ക­രി­ക്ക­ട്ടെ. കഥ വാ­യി­ച്ചു­തീ­രു­ന്ന­യ­വ­സ­ര­ത്തിൽ വാ­യ­ന­ക്കാ­രൻ മ­നു­ഷ്യ­ത്വ­ത്തി­ന്റെ പ്ര­കാ­ശം കാണണം. മ­നു­ഷ്യൻ കാ­ണ്ടാ­മൃ­ഗ­മാ­യി മാ­റു­ന്ന­തി­നെ ആ­ലേ­ഖ­നം ചെ­യ്യു­ന്ന യോ­ന­സ്ക്കോ യും മ­നു­ഷ്യ­ന്റെ സ്വ­വർ­ഗ്ഗാ­നു­രാ­ഗ­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന ഷെനേ യും സാ­ഹി­ത്യ­ത്തെ ഒ­ട്ടൊ­ക്കെ മ­നു­ഷ്യ­ത്വ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ­നി­ന്നു ത­ള്ളി­മാ­റ്റി­യി­ട്ടു­ണ്ടെ­ങ്കി­ലും അതിനെ പാടെ നി­ഷേ­ധി­ക്കു­വാൻ ത­യ്യാ­റാ­യി­ട്ടി­ല്ല. അതല്ല ‘ക്രീഡ’ എ­ഴു­തി­യ ശ്രീ. മാ­ത­യിൽ അ­ര­വി­ന്ദ­ന്റെ അവസ്ഥ. “മ­ല­യാ­ള­നാ­ട്ടി”ലെ രണ്ടു ക­ഥ­ക­ളും വാ­യ­ന­ക്കാ­ര­നു് വി­ശ്രാ­ന്തി ന­ല്കു­ന്നി­ല്ല. വി­ശ്രാ­ന്തി­യ­രു­ളാ­ത്ത ക­ഥ­കൾ­ക്കു സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശ­മി­ല്ല.

images/AldousHuxley.jpg
അൽഡസ് ഹ­ക്സി­ലി

കു­റേ­ക്കാ­ലം മുൻ­പു് ഒ­രി­ഞ്ചി­നീ­യർ കു­ടും­ബ­ത്തോ­ടു­കൂ­ടി ബോം­ബെ­യ്ക്ക­ടു­ത്തു­ള്ള ക­ട­ലിൽ­ച്ചാ­ടി ആ­ത്മ­ഹ­ത്യ ചെ­യ്ത­താ­യി പ­ത്ര­ത്തിൽ വാ­യി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു കു­ട്ടി ര­ക്ഷ­പ്പെ­ട്ടു. അ­ച്ഛ­നു­മ­മ്മ­യും കൂ­ടെ­പ്പി­റ­ന്ന­വ­രും എ­ങ്ങ­നെ­യാ­ണു് മ­രി­ച്ച­രെ­ന്നു് ആ കു­ട്ടി പി­ന്നീ­ടു പ­റ­യു­ക­യു­ണ്ടാ­യി. കു­തി­ര­പ്പ­ന്ത­യ­ത്തിൽ സർ­ക്കാർ വക പ­ണ­മെ­ടു­ത്തു­മു­ട­ക്കി എ­ല്ലാം ന­ശി­പ്പി­ച്ച ആ ഇ­ഞ്ചി­നീ­യർ പോ­ലീ­സു­കാ­രു­ടെ അ­റ­സ്റ്റിൽ നി­ന്നും പി­ന്നീ­ടു­ള്ള കാ­രാ­ഗൃ­ഹ­വാ­സ­ത്തിൽ­നി­ന്നും ര­ക്ഷ­പ്രാ­പി­ക്കാൻ വേ­ണ്ടി കടലിൽ ചാ­ടു­ക­യാ­ണു­ണ്ടാ­യ­തു്. സാ­രി­യു­ടെ ഒ­ര­റ്റം അ­ദ്ദേ­ഹം ശ­രീ­ര­ത്തിൽ ബ­ന്ധി­ച്ചു. ഭാ­ര്യ­യേ­യും കു­ഞ്ഞു­ങ്ങ­ളേ­യും അ­തി­ന്റെ ഓരോ ഭാ­ഗ­ത്തു­കെ­ട്ടി എ­ന്നി­ട്ടു് എ­ല്ലാ­വ­രും­കൂ­ടി ക­ട­ലി­ലേ­ക്കു ഇ­റ­ങ്ങി. കെ­ട്ടിൽ­നി­ന്നു വി­ട്ടു­പോ­യ ഒരു കു­ട്ടി­മാ­ത്രം ക­ര­യ്ക്ക­ടി­ഞ്ഞു. അവൻ ജീ­വി­ച്ചു. ആ പി­ഞ്ചു­പൈ­തൽ അന്നു പറഞ്ഞ ആ ദു­ര­ന്ത­ക­ഥ ഇ­ന്നും എന്റെ ഹൃ­ദ­യ­ത്തെ മ­ഥി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ശ്രീ. കെ. ഉ­ണ്ണി­കൃ­ഷ്ണ­നു് ക­ഥ­യെ­ഴു­ത­ണ­മെ­ന്നു തോ­ന്നി. അ­ദ്ദേ­ഹം ഉ­ട­നെ­ത­ന്നെ ഈ യ­ഥാർ­ത്ഥ­സം­ഭ­വം ക­ഥ­യാ­ക്കി അ­ങ്ങെ­ഴു­തി­ക്കൊ­ടു­ത്തു. വല്ല പ്ര­യാ­സ­വു­മു­ണ്ടോ? ഇ­തി­വൃ­ത്ത­മ­ന്വേ­ഷി­ക്കേ­ണ്ട­തി­ല്ല. ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­വ­ത­രി­പ്പി­ക്കേ­ണ്ട­തി­ല്ല. കേ­ര­ളീ­യർ­ക്കു മറവി വളരെ കൂ­ടു­ത­ലാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന­റി­യാം. അ­ദ്ദേ­ഹം എഴുതി. ഒരു കു­ളി­സ്സീൻ­കൂ­ടി അതിൽ ചേർ­ത്തു. അ­ന്ത­രി­ച്ചു­പോ­യ ആ സാ­ധു­ക്ക­ളെ ആ കൃ­ത്യം കൊ­ണ്ടു് അ­പ­മാ­നി­ച്ചാൽ­ത്ത­ന്നെ­യെ­ന്തു്? ക­ഥ­യാ­യി­ല്ലേ? “മ­ല­യാ­ള­രാ­ജ്യ”ത്തി­ന്റെ 37-ാം ല­ക്ക­ത്തിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന “യാത്ര”യെന്ന ഈ ചെ­റു­ക­ഥ വാ­യി­ച്ച ഞാൻ ദുഃ­ഖി­ച്ചു. ന­മ്മു­ടെ ആളുകൾ മ­രി­ച്ച­വ­രെ­പ്പോ­ലും വെ­റു­തേ വി­ടാ­റി­ല്ല­ല്ലോ. അതു ഞാൻ സ­മ്മ­തി­ച്ചു. എ­ങ്കി­ലും ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന­വ­രോ­ടെ­ങ്കി­ലും നാം കാ­രു­ണ്യം കാ­ണി­ക്ക­ണം. അ­വ­രു­ടെ ശൃം­ഗാ­ര­ചേ­ഷ്ട­ക­ളെ നാം വർ­ണ്ണി­ക്കാ­തി­രി­ക്കു­ക­യെ­ങ്കി­ലും വേണം. ഞാ­നി­ത്ര­യും പ­റ­യു­മ്പോൾ ഉ­ണ്ടാ­കാൻ പോ­കു­ന്ന മ­റു­പ­ടി എ­നി­ക്ക­റി­യാം. “എ­നി­ക്കു് ഇ­ങ്ങ­നെ­യൊ­രു സംഭവം അ­റി­ഞ്ഞേ­കൂ­ടാ” എ­ന്നു് ക­ഥാ­കാ­രൻ ഉ­ദ്ഘോ­ഷി­ക്കും. ഏ­തി­നാ­ണു് മ­റു­പ­ടി­യി­ല്ലാ­ത്ത­തു്? മാ­നു­ഷി­ക മൂ­ല്യ­ങ്ങ­ളു­ടെ നി­രർ­ത്ഥ­ക­ത്വം, മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ അ­ന്ത­സ്സാ­ര­ശൂ­ന്യ­ത, വാർ­ദ്ധ­ക്യ­ത്തി­ന്റെ നി­രാ­ശ്ര­യ­ത്വം എന്നീ ആ­ശ­യ­ങ്ങൾ­ക്കു ക­ഥ­യു­ടെ രൂപം കൊ­ടു­ക്കാ­നാ­ണു് ശ്രീ. പി. ആർ. നാ­ഥ­ന്റെ ശ്രമം (ഉൽ­പ­ത്തി­യി­ലേ­ക്കു് എന്ന കഥ-​മലയാളരാജ്യം). കൃ­ത്രി­മ­ത്വ­മി­ല്ലാ­തെ പി. ആർ. നാഥനു ക­ഥ­പ­റ­യാൻ അ­റി­യാം. കു­ങ്കു­മം വാ­രി­ക­യു­ടെ 34-ാം ല­ക്ക­ത്തിൽ കഥകൾ നാ­ലു­ണ്ടു്. പക്ഷേ, നാലും ക്ഷു­ദ്രം. പ്ര­സ­വ­ത്തി­നു വന്ന രാധ പെ­റ്റെ­ണീ­റ്റു­പോ­യി. അ­വ­ളു­ടെ ഭർ­ത്താ­വു് ഒരു ദിവസം തന്നെ പു­ണർ­ന്ന­തിൽ ഒരു സ്ത്രീ­ക്കു സുഖം, ആ പു­രു­ഷ­ന്റെ ഭാ­ര്യ­യോ­ടു്—രാ­ധ­യോ­ടു്—അ­വൾ­ക്കു അസൂയ. ഇ­താ­ണു് ശ്രീ­മ­തി ഇ­ന്ദി­ര­യെ­ഴു­തി­യ “ന­ന­ഞ്ഞ­ക­ണ്ണു­ക­ളു­ടെ വിഷയം. ഭാ­ര്യ­യെ­ത്ത­ന്നെ സ്വ­പ്നം കാ­ണു­ന്ന ഒ­രു­വ­നെ ശ്രീ. കെ. രാ­മ­ച­ന്ദ്രൻ ചി­ത്രീ­ക­രി­ക്കു­ന്നു. (“ക­ണി­ക്കു മുൻ­പിൽ, കൺ­മുൻ­പിൽ”) തീ­വ­ണ്ടി­യാ­പ്പി­സിൽ കണ്ട യു­വ­തി­യോ­ടു തോ­ന്നു­ന്ന രാ­ഗ­ത്തെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ശ്രീ. കെ. വി. ധർ­മ്മ­രാ­ജൻ (“കാലം ഒ­ഴു­കു­മ്പോൾ” എന്ന കഥ). ഒരു കു­ഞ്ഞി­ന്റെ ചി­ന്ത­ക­ളെ ആ­വി­ഷ്ക്ക­രി­ക്കാ­നാ­ണു് ശ്രീ. കോ­ങ്ങാ­ട­ന്റെ ശ്രമം (രാ­വി­ലെ എന്ന കഥ). ഞാ­നി­തെ­ഴു­തു­മ്പോൾ എന്റെ വീ­ട്ടി­ന്റെ ചു­വ­രു­ക­ളിൽ ഒരു ജോ­ലി­ക്കാ­രൻ ‘സ്നോ­സം’ എന്ന പെ­യി­ന്റു പു­ര­ട്ടു­ക­യാ­ണു്. അ­യാൾ­ക്കു ചാ­യ­മ­ടി­ക്കാൻ അ­റി­യാം. പക്ഷേ, ആ ചായം എ­ങ്ങ­നെ­യു­ണ്ടാ­ക്കു­ന്നു­വെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. ‘കു­ങ്ക­മ’ത്തിൽ ക­ഥ­ക­ളെ­ഴു­തി­യ നാലു പേർ­ക്കും സാ­ഹി­ത്യ­ത്തി­ന്റെ വി­ഭി­ന്ന ഘ­ട­ക­ങ്ങ­ളെ­ക്കു­റി­ച്ചു് അ­റി­യാം. പക്ഷേ, സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു്, അ­തി­നു് അ­ടി­സ്ഥാ­ന­മാ­യി വർ­ത്തി­ക്കു­ന്ന ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് വ­ള­രെ­യൊ­ന്നു­മ­റി­ഞ്ഞു­കൂ­ടാ. മ­ണ­ലാ­ര­ണ്യ­ത്തി­ലൂ­ടെ ന­ട­ക്കു­മ്പോൾ നാം ഹ­രി­താ­ഭ­മാ­യ പ്ര­ദേ­ശം കാണണം. തോണി തു­ഴ­ഞ്ഞു­പോ­കു­മ്പോൾ ക­ര­യ്ക്ക­ടു­ക്ക­ണം. മു­ത്തു­ചി­പ്പി തു­റ­ന്നു­നോ­ക്കു­മ്പോൾ മു­ത്തു കാണണം. സാ­ഹി­ത്യം ന­മ്മു­ടെ ആ­ത്മാ­വി­നെ സ­മ്പ­ന്ന­മാ­ക്ക­ണം. ഇ­ല്ലെ­ങ്കിൽ ആ സാ­ഹി­ത്യം­കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മി­ല്ല. പി­ന്നെ­വി­ടെ­യാ­ണു് ആ­ത്മാ­വി­നെ ഉ­ത്തേ­ജി­പ്പി­ക്കു­ന്ന, സ­മ്പ­ന്ന­മാ­ക്കു­ന്ന ഈ സാ­ഹി­ത്യം? “മാ­തൃ­ഭൂ­മി” ആ­ഴ്ച­പ്പ­തി­പ്പി­ന്റെ എ­ട്ടാം ല­ക്ക­മെ­ടു­ക്കൂ. അതിൽ ശ്രീ. ബൽ­ദേ­വ് മിർസ എ­ഴു­തി­യ “വ­ഴി­വി­ള­ക്കു­കൾ” എന്ന ക­ഥ­യു­ടെ തർ­ജ്ജ­മ പ­ര­സ്യ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. (ശ്രീ. പു­ന­ത്തിൽ കു­ഞ്ഞ­ബ­ദു­ള്ള യുടെ തർ­ജ്ജ­മ) അ­തൊ­ന്നു വാ­യി­ച്ചു­നോ­ക്കൂ. ഉൽ­കൃ­ഷ്ട­മാ­യ സാ­ഹി­ത്യ­മെ­ന്താ­ണെ­ന്നു് ന­മു­ക്കു മ­ന­സ്സി­ലാ­ക്കാം. അ­ന്ധ­കാ­ര­ത്തിൽ, വർ­ഷ­കാ­ല­ത്തിൽ തെ­രു­വിൽ­നി­ന്നു് വെ­ളി­ച്ച­ത്തി­ന്റെ പാത വി­രി­ക്കു­ന്ന ആ വ­ഴി­വി­ള­ക്കു് ഒരു പ്ര­തീ­ക­മാ­ണു്. കൃ­ത­ജ്ഞ­ത­പോ­ലും അ­വ­കാ­ശ­പ്പെ­ടാ­തെ അ­ന്യർ­ക്കു് ഉ­പ­കാ­രം ചെ­യ്യു­ന്ന വ്യ­ക്തി­യു­ടെ പ്ര­തി­രൂ­പം. ആ നി­ല­യിൽ മാ­ത്ര­മ­ല്ല, പല നി­ല­യി­ലും അതിനു വ്യാ­ഖ്യാ­നം ന­ല്കാം. ഒ­ന്നി­നു പകരം മ­റ്റൊ­ന്നു പറയുക എന്ന ‘അ­ലി­ഗ­റി’യല്ല ഇ­വി­ടെ­യു­ള്ള­തു്. അ­ന­ന്ത­ങ്ങ­ളാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ ഉ­ള­വാ­ക്കു­ന്ന സിം­ബ­ലി­സ­മാ­ണു് ഈ ക­ഥ­യു­ടെ സ­വി­ശേ­ഷ­ത. രാ­ജ്യം ജീർ­ണ്ണി­ക്കു­മ്പോൾ ഓരോ വ്യ­ക്തി­യും ആ ജീർ­ണ്ണ­ത­യ്ക്കു കാ­ര­ണ­ക്കാ­രാ­ണു്. ചി­ലർ­മാ­ത്രം ബൽ­ദേ­വ് മിർ­സ­യെ­പ്പോ­ലെ മാ­റി­നി­ല്ക്കു­ന്നു. അവർ തെ­രു­വു­വി­ള­ക്കു­ക­ളെ­പ്പോ­ലെ പ്ര­കാ­ശം പൊ­ഴി­ക്കു­ന്നു. മേ­ഘ­മാ­ല­യ്ക്കു പി­ന്നിൽ നി­ന്നു ച­ന്ദ്രൻ എ­ത്തി­നോ­ക്കു­ന്ന­തു­പോ­ലെ മ­ട്ടു­പ്പാ­വി­ന്റെ മ­റ­വിൽ­നി­ന്നു് സു­ന്ദ­ര­മാ­യ മുഖം പ്ര­ത്യ­ക്ഷ­മാ­കു­ന്ന­തു് വാ­യ­ന­ക്കാർ ക­ണ്ടി­ട്ടി­ല്ലേ? വാ­യ­ന­ക്കാ­രെ കാ­ണാ­ന­ല്ല, അതിലേ പോ­കു­ന്ന യു­വാ­വി­നെ കാ­ണാ­നാ­ണു് ആ സൗ­ധ­ത്തിൽ കു­ളിർ­തി­ങ്ക­ളു­ദി­ച്ച­തു്. പക്ഷേ, അയാൾ എ­ല്ലാ­രെ­യും സ്നേ­ഹി­ക്കു­ന്ന ച­പ­ല­കാ­മു­ക­നാ­ണെ­ന്നു് അവൾ മ­ന­സ്സി­ലാ­ക്കി­യാ­ലോ? നാം വി­ചാ­രി­ക്കും അ­വ­ള­ങ്ങു് നി­രാ­ശ­ത­യിൽ വീ­ഴു­മെ­ന്നു്. ഇല്ല, അ­തൊ­ന്നും സം­ഭ­വി­ക്കു­ക­യി­ല്ല. അവൾ മ­റ്റൊ­രു­വ­ന്റെ മുൻ­പിൽ പ്ര­ത്യ­ക്ഷ­യാ­യി­ക്കൊ­ള്ളും. ഒരു യു­വ­തി­ക്കു് ഇ­ങ്ങ­നെ മോ­ഹ­ഭം­ഗ­മു­ണ്ടാ­ക്കു­ന്ന­തി­നെ ശ്രീ­മ­തി യു. തങ്കം “കു­രു­ക്കു്” എന്ന ചെ­റു­ക­ഥ­യി­ലു­ടെ സ്ഫു­ടീ­ക­രി­ക്കു­ന്നു. (ജ­ന­യു­ഗം), സ്ഫു­ടീ­ക­രി­ക്കാ­നു­ള്ള യത്നം കൊ­ള്ളാം. പക്ഷേ, അ­തി­ന്റെ ഫലം അ­നാ­ദ­ര­ണീ­യം. അ­തി­ഭാ­വു­ക­ത്വ­മാർ­ന്ന ശൈലി, അ­യ­ഥാർ­ത്ഥ­ങ്ങ­ളാ­യ സം­ഭ­വ­ങ്ങൾ ഇ­വ­യെ­ല്ലാം കൊ­ണ്ടു് ഈ ചെ­റു­ക­ഥ അ­വാ­സ്ത­വി­ക­മാ­യി ഭ­വി­ക്കു­ന്നു. പൊ­ള്ളു­ന്ന വെയിൽ, ഒരു ചി­ത്ര­ശ­ല­ഭം ചി­റ­കു­വീ­ശി എന്റെ മു­ന്നി­ലൂ­ടെ പോ­കു­ന്നു. ഇതിനെ ആരാണു ച­തി­ച്ച­തു്? ശലഭമോ! നി­ന്റെ നാ­ട്യം വെറും ക­പ­ട­നാ­ട്യം. ഈ ലോ­ക­ത്തു് ആരും ആ­രെ­യും ച­തി­ക്കു­ന്നി­ല്ല. നി­ന്റെ കാ­പ­ട്യം ഞങ്ങൾ മ­ന­സ്സി­ലാ­ക്കു­ന്നു. സ്ത്രീ­ക്കു ഭർ­ത്താ­വി­നെ വേണം. അ­തിൽ­ക്ക­വി­ഞ്ഞു് ഒ­ന്നും വേണ്ട, ബു­ദ്ധി­ശാ­ലി­നി­ക­ളാ­യ എ­ത്ര­യോ സ്ത്രീ­കൾ അ­റി­ഞ്ഞു­കൊ­ണ്ടു് തി­രു­മ­ണ്ട­ന്മാ­രെ ഭർ­ത്താ­ക്ക­ന്മാ­രാ­യി സ്വീ­ക­രി­ക്കു­ന്നു!

images/Russell2.jpg
റസ്സൽ

ഈ ശലഭം ഇ­ഷ്ടം­പോ­ലെ പ­റ­ക്കു­ന്നു. സ­ന്ധ്യ­യ്ക്കു­ശേ­ഷം അതാ അ­ന്ത­രീ­ക്ഷ­ത്തിൽ ഉ­ദി­ക്കാൻ പോ­കു­ന്ന ന­ക്ഷ­ത്ര­മോ? അ­തി­നു് ഇ­ഷ്ടം­പോ­ലെ സ­ഞ്ച­രി­ക്കാൻ സാ­ദ്ധ്യ­മ­ല്ല. അ­തി­ന്റെ ഭ്ര­മ­ണ­പ­ഥം നി­ശ്ച­യി­ക്ക­പ്പെ­ട്ട­താ­ണു്. സ്ത്രീ­യു­ടെ (പു­രു­ഷ­ന്റെ­യും) ചാ­പ­ല്യ­ത്തെ­ക്കു­റി­ച്ചു് ഞാൻ പ­റ­ഞ്ഞെ­ങ്കി­ലും സ്നേ­ഹ­മെ­ന്ന ഭ്ര­മ­ണ­പ­ഥ­ത്തി­ലൂ­ടെ അ­വൾ­ക്കു സ­ഞ്ച­രി­ച്ചേ­മ­തി­യാ­കൂ. ആ സ­ഞ്ചാ­ര­ത്തിൽ ചാ­പ­ല്യ­മു­ണ്ടെ­ന്നു മാ­ത്രം. ശ്രീ. ബാ­ല­കൃ­ഷ്ണൻ മാ­ങ്ങാ­ടു് ‘ച­ന്ദ്രി­ക’ വാ­രി­ക­യി­ലെ­ഴു­തി­യ “വെ­ളി­ച്ച­ത്തി­ന്റെ നഗ്നത” എന്ന ചെ­റു­ക­ഥ നോ­ക്കു­ക. സ­ഹോ­ദ­രി­ക­ളിൽ മൂ­ത്ത­വ­ളെ സ്നേ­ഹി­ച്ച ദാസ് അവളെ ഉ­പേ­ക്ഷി­ച്ചി­ട്ടു് അ­നു­ജ­ത്തി­യെ വി­വാ­ഹം ക­ഴി­ക്കാൻ തീ­രു­മാ­നി­ക്കു­ന്നു. ആ അ­നു­ജ­ത്തി­ക്കു് ദുഃഖം. പക്ഷേ, ബാ­ല­കൃ­ഷ്ണ­ന്റെ കഥ ന­മ്മു­ടെ ഉ­ള്ളിൽ ത­ട്ടു­ന്നി­ല്ല. സ്നേ­ഹ­മെ­ന്ന വി­കാ­ര­ത്തെ കേ­ന്ദ്ര­സ്ഥാ­ന­ത്തു­നി­റു­ത്തി വി­ക­സി­പ്പി­ച്ചു­കൊ­ണ്ടു വ­രാ­ത്ത­താ­ണു് ഇ­തി­ന്റെ ന്യൂ­ന­ത. സ്നേ­ഹ­ത്തി­ന്റെ മ­റ്റൊ­രു വശം കാ­ണി­ക്കു­ന്ന ശ്രീ­മ­തി പി. കെ. വത്സല യുടെ “യാ­ത്ര­യു­ടെ നിഴൽ” എന്ന ചെ­റു­ക­ഥ­യ്ക്കു­ള്ള ന്യൂ­ന­ത­യും ഇ­തു­ത­ന്നെ. “ആ പു­ഴ­യിൽ പോയി വെ­ള്ളം കൊ­ണ്ടു­വ­രൂ.” എ­ന്നു് മ­ക­നോ­ടു പറഞ്ഞ മു­നി­യു­ടെ വാ­ക്കു­ക­ളിൽ വി­ശേ­ഷി­ച്ചൊ­ന്നും ഞാൻ ക­ണ്ടി­ല്ല. എ­ന്നാൽ കു­ട­ത്തിൽ വെ­ള്ള­മെ­ടു­ക്കു­ന്ന ശബ്ദം കേ­ട്ടു് ആന വെ­ള്ളം കു­ടി­ക്കു­ക­യാ­ണെ­ന്നു കരുതി ല­ക്ഷ്യ­വേ­ദി­യാ­യ ശ­ര­മെ­യ്തു കു­മാ­ര­നെ കൊന്ന ദ­ശ­ര­ഥ­നോ­ടു് ആ മഹർഷി പറഞ്ഞ വാ­ക്കു­ക­ളു­ണ്ട­ല്ലൊ. അവ എന്റെ ഹൃ­ദ­യ­ത്തെ പി­ടി­ച്ചു­കു­ലു­ക്കു­ന്നു. എ­ന്തു­കൊ­ണ്ടു? മ­ഹർ­ഷി­യു­ടെ ആ­ന്ത­ര­ജീ­വി­തം അവിടെ പ്ര­തി­ഫ­ലി­ക്കു­ന്നു എ­ന്ന­തു­കൊ­ണ്ടു­ത­ന്നെ. ച­ന്ദ്രി­ക­വാ­രി­ക­യി­ലെ രണ്ടു ചെ­റു­ക­ഥ­ക­ളും ആ­ന്ത­ര­ജീ­വി­ത­ത്തെ സ്പർ­ശി­ക്കു­ന്നി­ല്ല, ‘ദേ­ശാ­ഭി­മാ­നി’യിലെ ‘നീ, നീ ഒരു നദി’ എന്ന ചെ­റു­ക­ഥ (ശ്രീ. ഹ­രി­ദാ­സ്, വേ­ക്കോ­ടു് എ­ഴു­തി­യ­തു്) ഒരു സ്ത്രീ­യു­ടെ ദുഃ­ഖ­ത്തെ­യാ­ണു് ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തു്. ആ ദുഃ­ഖ­വും ന­മ്മു­ടെ ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്നി­ല്ല.

“അ­ക്കി­ത്ത­ത്തി­ന്റെ കവിത” എന്ന പേരിൽ ശ്രീ. മ­ല­യ­ത്തു് അ­പ്പു­ണ്ണി “മ­ല­യാ­ള­നാ­ട്ടി”ലെ­ഴു­തി­യ ലേഖനം മി­ഡിൽ­സ്ക്കൂ­ളി­ലെ കു­ട്ടി­കൾ എ­ഴു­തു­ന്ന­തു­പോ­ലെ­യി­രി­ക്കു­ന്നു­വെ­ന്നു പ­റ­ഞ്ഞാൽ ആ കു­ട്ടി­ക­ളെ അ­പ­മാ­നി­ക്കു­ക­യാ­വും. ഏതു മി­ഡിൽ­സ്ക്കൂൾ കു­ട്ടി­യു­ടെ കോ­മ്പ­സി­ഷ­നും ഇ­തി­നേ­ക്കാൾ കേ­മ­മാ­ണു്. എ­ന്തി­നി­ങ്ങ­നെ പ­ത്ര­ത്തി­ന്റെ സ്ഥലം മെ­ന­ക്കെ­ടു­ത്തു­ന്നു?

…സാ­ഹി­ത്യ­ത്തി­ലു­ണ്ടാ­കു­ന്ന പു­രോ­ഗ­മ­നാ­ത്മ­ക­ങ്ങ­ളാ­യ പ്ര­സ്ഥാ­ന­ങ്ങ­ളെ എ­തിർ­ക്കു­ന്ന­വ­രെ ശ്രീ. ഇടവാ ജമാൽ എ­തിർ­ക്കു­ന്നു. ലേഖനം വാ­യി­ച്ചാൽ അ­ദ്ദേ­ഹം അ­ത്യ­ന്താ­ധു­നി­ക­ത­യെ നീ­തി­മ­ത്ക­രി­ക്കു­ക­യാ­ണെ­ന്നു തോ­ന്നും. സാ­ഹി­ത്യ­ത്തിൽ ഒരു സോ­ഷ്യ­ലി­സ്റ്റ് വി­പ്ല­വം എന്ന ലേഖനം-​(മ­ല­യാ­ള­രാ­ജ്യം). നീ­തി­മ­ത്ക­രി­ക്ക­ട്ടെ. അതിൽ തെ­റ്റി­ല്ല. പക്ഷേ, ചി­ന്ത­കൾ നീ­തി­മ­ത്ക­രി­ക്കേ­ണ്ട­താ­ണെ­ന്നു വാ­യ­ന­ക്കാർ­ക്കു തോ­ന്ന­ണം. വി­ചാ­ര­ങ്ങൾ­ക്കു നി­യ­ത­ത്വ­വും സ്പ­ഷ്ട­ത­യും വേ­ണ­മെ­ന്നു് വ്യ­ക്ത­മാ­യി­പ്പ­റ­യാം. അൽഡസ് ഹ­ക്സി­ലി യു­ടെ­യും റ­സ്സ­ലി ന്റെ­യും ബർ­നാ­ഡ്ഷാ യു­ടെ­യും ലേ­ഖ­ന­ങ്ങൾ വാ­യി­ക്കു­മ്പോൾ നാം അ­വ­രു­ടെ ആ­ശ­യ­ങ്ങ­ളോ­ടു യോ­ജി­ച്ചി­ല്ലെ­ങ്കി­ലും ‘ഭേഷു് ഭേഷു്’ എന്നു പ­റ­യാ­റി­ല്ലേ. അ­തു­പ്പോ­ലെ “ധീ­ര­ങ്ങ­ളാ­ക­ണം ചി­ന്ത­കൾ… അ­ക്കി­ത്ത­ത്തി ന്റെ ജീ­വി­ത­ദർ­ശ­ന­ത്തെ­ക്കു­റി­ച്ചു് ദേ­ശാ­ഭി­മാ­നി­യിൽ എ­ഴു­തു­ന്ന ശ്രീ. പി. വി­ശ്വ­നാ­ഥൻ പ്ര­ഗ­ല്ഭ­മാ­യി ആ ക­വി­യു­ടെ ആ­ശ­യ­സാ­മ്രാ­ജ്യ­ത്തെ ന­മ്മു­ടെ മുൻ­പിൽ വ­ര­ച്ചു­കാ­ണി­ക്കു­ന്നു. ചില സ്ഥ­ല­ങ്ങ­ളിൽ അ­ത്യു­ക്തി­യു­ടെ ചായം വീ­ഴു­ന്നു­ണ്ടെ­ങ്കി­ലും സാ­മ്രാ­ജ്യ­ത്തി­ന്റെ ബാ­ഹ്യ­രേ­ഖ തെ­ളി­വാർ­ന്ന­താ­ണു്. അ­തി­ന്റെ ചില ഭാ­ഗ­ങ്ങ­ളിൽ ചു­വ­പ്പു­ചാ­യം തേ­ക്കേ­ണ്ട­താ­ണെ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തോ­ടു് ചി­ലർ­യോ­ജി­ക്കും, ചിലർ യോ­ജി­ക്കു­ക­യു­മി­ല്ല.

images/GBShaw.jpg
ബർ­നാ­ഡ്ഷാ

പാ­റ­പ്പു­റ­ത്തി ന്റെ “പ്ര­യാ­ണ”മെന്ന നോവൽ ക­ലാ­ശൂ­ന്യ­മാ­ണെ­ന്നു് ഈ ലേഖകൻ പ­റ­ഞ്ഞ­തി­നെ എ­തിർ­ത്തു കൊ­ണ്ടു് ഒരു സി­നി­മാ­വാ­രി­ക­യിൽ ഒരു ലേഖനം കാ­ണു­ക­യു­ണ്ടാ­യി, മൂ­ല്യ­നിർ­ണ്ണ­യം തെ­റ്റി­പ്പോ­യോ എ­ന്ന­റി­യാൻ വേ­ണ്ടി ഞാൻ നോവൽ വീ­ണ്ടും വാ­യി­ച്ചു­നോ­ക്കി; അ­ഭി­പ്രാ­യം തി­രു­ത്തേ­ണ്ട­തി­ല്ലെ­ന്നു് തീ­രു­മാ­നി­ക്കു­ക­യും ചെ­യ്തു. ഇ­പ്പോൾ മം­ഗ­ളോ­ദ­യം മാസിക വാ­യി­ച്ച­പ്പോ­ഴാ­ണു് എ­നി­ക്കു സ­ന്തോ­ഷ­മു­ണ്ടാ­യ­തു്. നല്ല നോ­വ­ലെ­ഴു­ത്തു­കാ­ര­നാ­യ ശ്രീ. എം. കെ. മേനോൻ (വി­ലാ­സി­നി) പ്ര­യാ­ണ­ത്തെ­ക്കു­റി­ച്ചു് ഇ­ങ്ങ­നെ എ­ഴു­തു­ന്നു:

“ഏ­തു­നി­ല­യ്ക്കും പാ­റ­പ്പു­റ­ത്തി­നെ­പ്പോ­ലെ ഒരു പ്ര­തി­ഭാ­ധ­ന­നിൽ­നി­ന്നു വ­യ്യാ­ത്ത­ത്ര താ­ണ­നി­ല­വാ­ര­ത്തി­ലു­ള്ള പൈ­ങ്കി­ളി­നോ­വ­ലു­ക­ളു­ടെ കൂ­ട്ട­ത്തിൽ­പെ­ടു­ത്താ­വു­ന്ന ഒരു പ­ടു­കൃ­തി­യാ­ണു് ‘പ്ര­യാ­ണം.’

മ­ല­യാ­ള­ഭാ­ഷ­യി­ലെ പ്രാ­ദേ­ശി­ക­പ­ദ­ങ്ങ­ളെ­ക്കു­റി­ച്ചു് ശ്രീ. ഇടവാ സലാം ച­ന്ദ്രി­ക­യിൽ എ­ഴു­തു­ന്ന പ്ര­ബ­ന്ധ­ങ്ങൾ പ്ര­യോ­ജ­ന­പ്ര­ദ­ങ്ങ­ള­ത്രേ.

ഈ ആ­ഴ്ച­യി­ലെ വാ­രി­ക­ക­ളിൽ കണ്ട തെ­റ്റു­ക­ളും അ­വ­യു­ടെ ശ­രി­യാ­യ രൂ­പ­ങ്ങ­ളും.

തെ­റ്റു് ശരി
സാ­മൂ­ഹ്യ­രം­ഗം സാ­മൂ­ഹി­ക­രം­ഗം
നിർ­ബ്ബ­ന്ധി­ത­രാ­യി നിർ­ബ്ബ­ദ്ധ­രാ­യി
ഉ­ല്പ­ത്തി ഉൽ­പ­ത്തി
മാർ­വ്വി­ടം മാ­റി­ടം
സാ­മ്രാ­ട്ടു് സ­മ്രാ­ട്ടു്
തീ­ഷ്ണം തീ­ക്ഷ്ണം
വേഗത വേഗം

കവി വെറും ചി­ന്ത­യെ­യ­ല്ല പ­ദ്യ­ത്തി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്ന­തു്; വെറും വി­കാ­ര­വു­മ­ല്ല. ചി­ന്ത­യ്ക്കും വി­കാ­ര­ത്തി­നും ആ­ന്ത­ര­ത­ല­ങ്ങ­ളു­ണ്ടു്. അ­വ­യാ­ണു് ചി­ത്രീ­ക­രി­ക്ക­പ്പെ­ടേ­ണ്ട­തു്. അ­ക്ര­മം കാ­ണു­മ്പോൾ മ­ന­സ്സി­നു­ണ്ടാ­കു­ന്ന ക്ഷോ­ഭം തി­ക­ച്ചും സ്വാ­ഭാ­വി­ക­മാ­ണു്. ആ ക്ഷോ­ഭ­ത്തെ ജ­യി­ച്ച­ട­ക്കി ഒ­രു­ന്ന­ത­മാ­യ ആർ­ജ്ജ­വ­ത്തോ­ടെ അതിനെ പ്ര­തി­പാ­ദി­ക്കു­മ്പോ­ഴേ ക­വി­ത­യു­ണ്ടാ­കു. ഈ സത്യം മ­ന­സ്സി­ലാ­ക്കാ­തെ­യാ­ണു് ജ­ന­യു­ഗം വാ­രി­ക­യിൽ പലരും ബം­ഗ്ലാ­ദേ­ശ­ത്തി­ലെ സ­മ­ര­ത്തെ­ക്കു­റി­ച്ചു് ക­വി­ത­യെ­ഴു­തി­യി­രി­ക്കു­ന്ന­തു്. അ­തി­നാൽ പ്ര­ഭാ­ഷ­ണാ­ത്മ­ക­ത എന്ന ദോഷം അ­വ­യ്ക്കു ഉ­ണ്ടാ­യി­പ്പോ­യി. ബം­ഗ്ലാ സമരം നാ­മൊ­ക്കെ ക­ണ്ണു­കൊ­ണ്ടു കാ­ണു­ന്നു. ക­വി­യാ­ക­ട്ടെ അതിനെ ആ­ത്മാ­വു് കൊ­ണ്ടു­കാ­ണു­ന്നു. ആ­ത്മാ­വി­ന്റെ ന­യ­ന­ങ്ങൾ കൊ­ണ്ടു­ള്ള ദർശനം ജ­ന­യു­ഗ­ത്തി­ലെ ക­വി­ത­ക­ളി­ലി­ല്ല.

മേയ് ര­ണ്ടാം­തീ­യ­തി­യി­ലെ Illustrated weekly നോ­ക്കൂ. പൊ­ക്കിൾ­മ­ത്സ­ര­ത്തിൽ സ­മ്മാ­നം നേടിയ ജെ­യിൻ­ചെ­റി എന്ന പ­തി­നെ­ട്ടു­വ­യ­സ്സു­കാ­രി­യു­ടെ പൊ­ക്കി­ളി­ന്റെ ചി­ത്രം കാണാം. എ­ന്തെ­ല്ലാം മ­ത്സ­ര­ങ്ങൾ! ലോ­ക­സം­സ്ക്കാ­ര­ത്തി­ന്റെ ജീർ­ണ്ണ­ത­യ്ക്കു കൂ­ടു­തൽ തെ­ളി­വു­കൾ വേണ്ട. താ­മ­സി­യാ­തെ ഇ­വി­ടെ­യു­മു­ണ്ടാ­കും പൊ­ക്കിൾ­മ­ത്സ­രം. ഉ­ണ്ടാ­ക­ട്ടെ. മ­ത്സ­രം പൊ­ക്കി­ളിൽ­ത്ത­ന്നെ ഒ­തു­ങ്ങി­നി­ല്ക്ക­ണേ എ­ന്നാ­ണു് ന­മ്മു­ടെ പ്രാർ­ത്ഥ­ന.

‘ഒ­ഫി­ഷ്യൽ­ബ്യൂ­ട്ടി­കൾ’ ഏ­തു­രാ­ജ്യ­ത്തു­മു­ണ്ടു്. അ­വ­രെ­യാ­രും സ്സേ­ഹി­ക്കു­ന്നി­ല്ല. അവരെ സ­മു­ദാ­യ­ത്തിൽ നി­ന്നു് മാ­റ്റി­നി­റു­ത്തു­ന്ന­തേ­യു­ള്ളു. ഒ­ഫി­ഷ്യൽ സൗ­ന്ദ­ര്യ­മു­ള്ള കഥയും ക­വി­ത­യും ആർ­ക്കും വേണ്ട. ആ­കർ­ഷ­ക­ത്വ­മു­ള്ള, charm എന്നു ഇം­ഗ്ലീ­ഷിൽ പ­റ­യു­ന്ന ഗു­ണ­മു­ള്ള യു­വ­തി­ക­ളെ­യും ക­ലാ­സൃ­ഷ്ടി­ക­ളെ­യു­മാ­ണു് ആളുകൾ സ്നേ­ഹി­ക്കു­ക.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-05-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.