SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-05-30-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പ്ര­കാ­ശ­ത്തി­നു ഭാ­ഷ­വേ­ണ്ട
images/CityBeyondtheRiver.jpg

ഹെർ­മാൻ ക­സാ­ക്ക്സ് എ­ഴു­തി­യ “ന­ദി­ക്ക­പ്പു­റ­മു­ള്ള നഗരം ” എന്ന ഗ്ര­ന്ഥ­ത്തിൽ രണ്ടു ഫാ­ക്ട­റി­ക­ളെ വർ­ണ്ണി­ക്കു­ന്നു­ണ്ടു്. ഒരു ഫാ­ക്ട­റി ക­ല്ല­ര­ച്ചു­കൂ­ട്ടു­ന്നു. മറ്റേ ഫാ­ക്ട­റി അ­ര­ച്ചു­കൂ­ട്ടി­യ ക­ല്ലു് വേ­വി­ക്കു­ന്നു. വേ­വി­ച്ചെ­ടു­ത്ത ക­ല്ലു് വീ­ണ്ടും ആ­ദ്യ­ത്തെ ഫാ­ക്ട­റി­യി­ലേ­ക്കു് അ­യ­ച്ചു പി­ന്നീ­ടും അ­ര­യ്ക്കു­ന്നു. ഈ ജോലി ഇ­ങ്ങ­നെ അ­വി­രാ­മ­മാ­യി ന­ട­ക്കു­ക­യാ­ണു്. ജീ­വി­ത­ത്തി­ന്റെ അർ­ത്ഥ­രാ­ഹി­ത്യ­ത്തെ പ്ര­തി­രൂ­പാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ഗ്ര­ന്ഥ­കാ­രൻ. അൽബേർ കമ്യു വി­ന്റെ ഗ്ര­ന്ഥ­ങ്ങ­ളി­ലും ഈ അർ­ത്ഥ­ശൂ­ന്യ­ത­യു­ടെ ആ­വി­ഷ്ക്കാ­രം കാണാം. ‘പ്ലേ­ഗ്’എന്ന നോ­വ­ലിൽ ഒരു ന­ഗ­ര­ത്തിൽ പ്ലേ­ഗ് പ­ടർ­ന്നു­പി­ടി­ക്കു­ന്ന­തു വർ­ണ്ണി­ക്കു­ന്നു. ഡോ­ക്ടർ റി­യു­വി­നു് ഫ­ല­പ്ര­ദ­മാ­യി ഒ­ന്നും ചെ­യ്യൻ ക­ഴി­യു­ന്നി­ല്ല. അ­ദ്ദേ­ഹം പലതും പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കെ അ­ദ്ഭു­താ­വ­ഹ­മാ­യ­രീ­തി­യിൽ പ്ലേ­ഗ് അ­ന്തർ­ദ്ധാ­നം ചെ­യ്യു­ന്നു. അ­തി­ന്റെ ആ­വിർ­ഭാ­വ­വും അ­ദ്ഭു­താ­വ­ഹ­മാ­യ രീ­തി­യി­ലാ­യി­രു­ന്നു. റിയു ആ­ശു­പ­ത്രി­കൾ സ്ഥാ­പി­ച്ചു. വാ­ക്സൈൻ ക­ണ്ടു­പി­ടി­ച്ചു. രോ­ഗി­ക­ളെ രോ­ഗ­മി­ല്ലാ­ത്ത­വ­രിൽ­നി­ന്നു മാ­റ്റി­ക്കി­ട­ത്തി. പക്ഷേ, അ­തു­കൊ­ണ്ടൊ­ന്നും പ്ലേ­ഗ് ബാധ ഒ­ഴി­ഞ്ഞി­ല്ല. ഒരു ദിവസം അ­ത­ങ്ങു് അ­പ്ര­ത്യ­ക്ഷ­മാ­യി. ഇ­നി­യൊ­രു­കാ­ല­ത്തു് അ­തു­വീ­ണ്ടും എ­ത്തി­യെ­ന്നും­വ­രാം. പ്ലേ­ഗി­ന്റെ അ­ണു­ക്കൾ വാ­യു­വി­ലും ജ­ല­ത്തി­ലും ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങ­ളി­ലു­മൊ­ക്കെ­യു­ണ്ട­ല്ലോ. അർ­ത്ഥ­ര­ഹി­ത­മാ­യ വേദന. ഇ­താ­ണു് കമ്യു സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ന്ന ത­ത്ത്വം. അ­ദ്ദേ­ഹ­ത്തി­ന്റെ Myth of Sisyphus എന്ന ഗ്ര­ന്ഥ­ത്തിൽ ഈ ത­ത്ത്വ­ത്തി­ന്റെ വി­ശ­ദീ­ക­ര­ണം കാണാം. സി­സി­ഫ­സ് ക­ല്ലു­രു­ട്ടി പർ­വ­ത­ത്തി­ന്റെ മു­ക­ളി­ലേ­ക്കു ക­യ­റ്റു­ന്നു. അതു് അ­വി­ടെ­നി­ന്നു് താ­ഴ­ത്തെ­ക്കു് ഉ­രു­ളു­ന്നു. അയാൾ പി­ന്നെ­യും അതു് മു­ക­ളി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നു. ഈ പ്ര­വർ­ത്ത­നം ഒ­രി­ക്ക­ലും അ­വ­സാ­നി­ക്കു­ന്നി­ല്ല. അർ­ത്ഥ­ശൂ­ന്യ­മാ­യ പ്ര­വൃ­ത്തി. മ­നു­ഷ്യ­ജീ­വി­ത­വും ഈ രീ­തി­യിൽ അർ­ത്ഥ­ര­ഹി­ത­മാ­ണെ­ന്നാ­ണു് ക­മ്യൂ­വി­ന്റെ മതം, മ­നു­ഷ്യ ജീ­വി­തം അർ­ത്ഥ­ര­ഹി­ത­മാ­യ­തു് എ­ന്തു­കൊ­ണ്ടു്? പ്ര­പ­ഞ്ച­ത്തി­നു അർ­ത്ഥ­രാ­ഹി­ത്യം ഉ­ള്ള­തി­നാൽ­ത്ത­ന്നെ പ്ലേ­ഗ് രോ­ഗ­ത്തി­ന്റെ അ­ണു­ക്കൾ പ്ര­പ­ഞ്ച­ത്തി­ലു­ണ്ടു്. മ­നു­ഷ്യൻ അതിനു ഉ­ത്ത­ര­വാ­ദി­യ­ല്ല. അതു് ആ­ക്ര­മ­ണം തു­ട­ങ്ങി­യാൽ മ­നു­ഷ്യൻ നി­സ്സ­ഹാ­യ­നാ­ണു്. ഇ­ങ്ങ­നെ എല്ലാ യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ­യും ക­മ്മ്യൂ പ്രാ­കൃ­തി­ക­സം­ഭ­വ­ങ്ങ­ളി­ലേ­യ്ക്കു ഒ­തു­ക്കി­നി­റു­ത്തു­ന്നു. മ­നു­ഷ്യ­നു് ഇവിടെ ഒ­ന്നും ചെ­യ്യാ­നി­ല്ലാ­ത്ത­തു­കൊ­ണ്ടു് ഈ പ്ര­പ­ഞ്ചം മ­നു­ഷ്യ­ത്വ­ഹീ­ന­മാ­ണെ­ന്നു് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. മ­നു­ഷ്യ­ത്വ­ഹീ­ന­മാ­യ പ്ര­പ­ഞ്ചം, താ­ന­റി­യാ­തെ അതിൽ വന്നു വീ­ഴു­ന്ന മ­നു­ഷ്യ­നോ­ടു് സം­ഘ­ട്ട­നം ചെ­യ്യു­ന്നു. ആ മ­നു­ഷ്യ­നു തോ­ന്നു­ന്നു, താ­നൊ­രു അ­ന്യ­നാ­ണെ­ന്നു്; ‘ഔ­ട്ട്സൈ­ഡർ’ ആ­ണെ­ന്നു്. ഇ­താ­ണു് ക­മ്മ്യു­വി­ന്റെ ‘ഔ­ട്ട്സൈ­ഡർ’ സി­ദ്ധാ­ന്തം. ലോ­ക­മ­ഹാ­യു­ദ്ധ­ങ്ങൾ ഉ­ള­വാ­ക്കി­യ നൈ­രാ­ശ്യ­ത്തിൽ­നി­ന്നു ജ­നി­ച്ച ഈ സി­ദ്ധാ­ന്ത­ത്തെ സം­സ്ക്കാ­ര­ത്തി­ന്റെ എല്ലാ ത­ല­ങ്ങ­ളി­ലേ­യ്ക്കും വ്യാ­പി­പ്പി­ച്ചു് അവയെ വ്യാ­ഖ്യാ­നി­ക്കു­വാൻ ചിലർ ശ്ര­മി­ക്കു­ക­യു­ണ്ടാ­യി. അ­വ­രി­ലൊ­രാ­ളാ­ണു് “The Outsider ” എന്ന ഗ്ര­ന്ഥ­ത്തി­ന്റെ കർ­ത്താ­വാ­യ കോളിൻ വിൽസൺ (Colin Wilson), അ­ദ്ദേ­ഹം എ­ല്ലാം സാ­ഹി­ത്യ­കാ­ര­ന്മാ­രെ­യും “അ­ന്യ­ന്മാ”രായി കാ­ണു­ക­യു­ണ്ടാ­യി. ത­ത്ത്വ­ചി­ന്ത­ക­രെ­യും അ­ദ്ദേ­ഹം ഒ­ഴി­വാ­ക്കി­യി­ല്ല. അ­ങ്ങ­നെ പ്ലോ­റ്റോ യും കീ­റ്റ്സും വാ­ഗ്ന­റും, ഹെ­മി­ങ്വേ യും, സാർ­ത്രും, കമ്യൂ വും ഗ്രേ­യം ഗ്രീ­നും (ഗ്ര­ഹാം ഗ്രീൻ എ­ന്നു­പ­റ­യു­ന്ന­തു തെ­റ്റു്) വിൽ­സൺ­ന്റെ ദൃ­ഷ്ടി­യിൽ ‘അ­ന്യ­ന്മാ’രായി. ചിലരെ അ­ദ്ദേ­ഹം റൊ­മാ­ന്റി­ക് ഔ­ട്ട്സൈ­ഡേ­ഴ്സ്—Romantic outsiders—എന്നു മു­ദ്ര­കു­ത്തി. കോളിൻ വിൽ­സൺ­ന്റെ ഈ മതം അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് ശ്രീ. കെ. പി. അപ്പൻ ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യെ ‘റൊ­മാ­ന്റി­ക് ഔ­ട്ട്സൈ­ഡ­റാ­യി—കാ­ല്പ­നി­ക­വാ­ദി­യാ­യ അ­ന്യ­നാ­യി—കാ­ണു­ന്നു. “ജീ­വി­തം എന്ന അ­ന്യ­രാ­ജ്യ­ത്തിൽ­നി­ന്നും ര­ക്ഷ­പ്പെ­ടാ­നു­ള്ള കാ­ല്പ­നി­ക­വാ­ദി­യാ­യ ഒ­ര­ന്യ­ന്റെ അ­ഭി­ലാ­ഷം സ്വയം വ­ളർ­ന്നു് ആ­ത്മ­ഹ­ത്യ­യിൽ ക­ലാ­ശി­ച്ച”താണു് ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള­യു­ടെ ആ­ത്മ­ഹ­ത്യ­യെ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു (മാ­തൃ­ഭൂ­മി­ല­ക്കം 9—മ­ര­ണ­ത്തി­ന്റെ സൗ­ന്ദ­ര്യം എന്ന ലേഖനം.)

images/ArthurKoestler.jpg
ആർതർ കെ­സ്ലർ

പ്ര­പ­ഞ്ച­ത്തി­ന്റെ അർ­ത്ഥ­രാ­ഹി­ത്യ­ത്തി­നു് കാ­ര­ണ­മെ­ന്തു്? അതു് എവിടെ നി­ന്നു വ­രു­ന്നു? ഈ ചോ­ദ്യ­ങ്ങൾ­ക്കു് ഉ­ത്ത­രം ന­ല്കാ­തെ കമ്യൂ മ­നു­ഷ്യ­നെ “അ­ന്യ­നാ­യി” കാ­ണു­ന്നു. മ­നു­ഷ്യ­നും കൂടി ഉൾ­പ്പെ­ട്ട­താ­ണു് പ്ര­പ­ഞ്ച­മെ­ന്ന സത്യം അ­ദ്ദേ­ഹം വി­സ്മ­രി­ക്കു­ന്നു. പ്ര­പ­ഞ്ച­ത്തി­ന്റെ അർ­ത്ഥ­ശൂ­ന്യ­ത മ­നു­ഷ്യൻ അതിൽ ആ­രോ­പി­ക്കു­ന്ന­താ­ണു്. ഒ­ന്നി­ലും വി­ശ്വാ­സ­മി­ല്ലാ­തെ, ത­ന്നെ­പ്പോ­ലും വി­ശ്വ­സി­ക്കാ­തെ മ­നു­ഷ്യൻ പ്ര­പ­ഞ്ച­ത്തെ നോ­ക്കു­മ്പോൾ അതു് അർ­ത്ഥ­ശൂ­ന്യ­മാ­യി തോ­ന്നു­ക­യാ­ണു്. അ­ങ്ങ­നെ ജ­ഗ­ത്സം­ബ­ന്ധീ­യ­മാ­യ സ­മ­ഗ്ര­സ­ത്യ­ത്തെ—Cosmic reality—നി­ഷേ­ധി­ക്കാൻ അവൻ നിർ­ബ­ദ്ധ­നാ­വു­ക­യാ­ണു്. ഇതാണു യ­ഥാർ­ത്ഥാ­വ­സ്ഥ. ഇതു മ­ന­സ്സി­ലാ­ക്കാ­തെ സ­ക­ല­വ­സ്തു­ത­ക­ളെ­യും പ്രാ­കൃ­തി­ക­പ്ര­വർ­ത്ത­ന­ങ്ങ­ളാ­യി ദർ­ശി­ക്കു­ന്ന കമ്യൂ അ­സ­ത്യ­പൂർ­ണ്ണ­മാ­യ ഒരു ത­ത്ത്വ­ചി­ന്ത­യു­ടെ ഉ­ദ്ഘോ­ഷ­ക­നാ­യി പ്ര­ത്യ­ക്ഷ­നാ­വു­ക­യാ­ണു്. സ്വയം വി­ശ്വ­സി­ക്കു­ന്ന മ­നു­ഷ്യ­നു് പ്ര­പ­ഞ്ചം അർ­ത്ഥ­ര­ഹി­ത­മേ­യ­ല്ല. ക­മ്യു­വി­ന്റെ ഈ നൈ­ലി­സം (നി­ഹി­ലി­സം എന്ന ഉ­ച്ചാ­ര­ണം ശ­രി­യ­ല്ല)—ശൂ­ന്യ­താ­വാ­ദം—മ­നു­ഷ്യ­നെ അ­ധഃ­പ­തി­പ്പി­ക്കു­ന്നു. കോളിൻ വിൽസൺ സാർ­ത്രി­ന്റെ­യും ക­മ്യു­വി­ന്റെ­യും സി­ദ്ധാ­ന്ത­ങ്ങ­ളെ ക­ണ്ണ­ട­ച്ചു വി­ശ്വ­സി­ക്കു­ന്ന­യാ­ള­ല്ല. എ­ങ്കി­ലും അ­ദ്ദേ­ഹം അ­സ്തി­ത്വ­വാ­ദി­ത­ന്നെ. വിൽ­സൺ­ന്റെ ചി­ന്താ­ഗ­തി­യോ­ടു സൗ­മു­ഖ്യം ഭ­ജി­ക്കു­ന്ന ഒരു ചി­ന്താ­ഗ­തി അപ്പൻ അ­വ­ത­രി­പ്പി­ക്കു­ക­യും ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള­യെ ഔ­ട്ട്സൈ­ഡ­റാ­യി കാ­ണു­ക­യും ചെ­യ്യു­ന്നു. ശ­രി­യ­ല്ല ഈ രീതി. ഇ­ങ്ങ­നെ­യാ­ണെ­ങ്കിൽ ആ­രെ­യും ന­മു­ക്കു് ‘ഔ­ട്ട്സൈ­ഡ­റാ’ക്കാം. ഇതു കൂടി പ­റ­യ­ട്ടെ. കോളിൻ വിൽ­സൺ­ന്റെ പു­സ്ത­കം പ്ര­സി­ദ്ധി­യും പ്ര­ചാ­ര­വും ആർ­ജ്ജി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും അതു് “ശൂദ്ധ അ­സം­ബ­ന്ധ­മാ­ണെ”ന്നു് അ­ഭി­ജ്ഞ­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ആർതർ കെ­സ്ലർ പോലും “ഒരു വർഷം നി­ല്ക്കു­ന്ന കുമിള” എ­ന്നാ­ണു് അതിനെ വി­ശേ­ഷി­പ്പി­ച്ച­തു്. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള­യെ എ­നി­ക്കു നേ­രി­ട്ട­റി­യാ­മാ­യി­രു­ന്നു. ഉ­ടു­ത്തി­രു­ന്ന മു­ണ്ടും ഇ­ട്ടി­രു­ന്ന മു­റി­ക്ക­യ്യു് ഷർ­ട്ടും മാ­റ്റാൻ അ­ദ്ദേ­ഹ­ത്തി­നു സാ­ധി­ച്ചി­രു­ന്നി­ല്ല. ഒരു ഷർ­ട്ടും ഒരു മു­ണ്ടും­കൊ­ണ്ടു് ക­ഴി­ഞ്ഞി­രു­ന്ന അ­ദ്ദേ­ഹം ശ­രി­യാ­യി ആഹാരം ക­ഴി­ച്ചി­രു­ന്നോ എ­ന്നു് അ­ന്വേ­ഷി­ക്കേ­ണ്ട­തി­ല്ല. പ­രീ­ക്ഷ­യിൽ അ­ദ്ദേ­ഹം തോ­റ്റു. ച­ങ്ങ­മ്പു­ഴ­യു­ടെ പ്ര­സി­ദ്ധി­യിൽ അ­ദ്ദേ­ഹം അ­സ­ഹി­ഷ്ണു­വാ­യി. “എന്റെ ക­വി­ത­യ്ക്കാ­ണു് ഗഹനത കൂ­ടു­തൽ. എ­ന്നി­ട്ടും ച­ങ്ങ­മ്പു­ഴ­യ്ക്കാ­ണു് കീർ­ത്തി” എ­ന്നു് അ­ദ്ദേ­ഹം എ­ന്നോ­ടു് പ­റ­ഞ്ഞു. ആ­യി­ര­മാ­യി­രം കാ­ര്യ­ങ്ങൾ­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം ആ­ത്മ­ഹ­ത്യ­ചെ­യ്ത­തു്. ആ ആ­ത്മ­ഹ­ത്യ­യെ കോളിൻ വിൽസൺ എന്ന സാ­യ്പി­ന്റെ “ഫി­ലൊ­സോ­ഫി­ക്കൽ നോൺ­സെൻ­സ്” കൊ­ണ്ടു് വ്യാ­ഖ്യാ­നി­ക്കു­ന്ന­തു ശരിയോ?

ന­മ്മു­ടെ പല ആ­ചാ­ര­ങ്ങ­ളും കാ­പ­ട്യം ക­ലർ­ന്ന­താ­ണു്. ഒ­ന്നു്, മരണം സം­ഭ­വി­ച്ച വീ­ട്ടിൽ അ­ന്വേ­ഷി­ച്ചു­പോ­കു­ന്ന­തു്. എന്റെ ഒ­ര­ഭി­വ­ന്ദ്യ­സു­ഹൃ­ത്തി­ന്റെ ചേ­ട്ടൻ മ­രി­ച്ചു­വെ­ന്ന­റി­ഞ്ഞു് ഞാനും ചില കൂ­ട്ടു­കാ­രും കൂടി അ­ദ്ദേ­ഹ­ത്തി­ന്റെ ഭ­വ­ന­ത്തിൽ ചെ­ന്നു. വി­സ്മ­യ­ങ്ങ­ളിൽ വി­സ്മ­യം! സു­ഹൃ­ത്തു് കു­തി­ര­കൂ­ട്ടി­യെ­പ്പോ­ലെ തി­മിർ­ത്തു­ല്ല­സി­ച്ചു് വ­രാ­ന്ത­യിൽ നി­ല്ക്കു­ന്നു. അ­ദ്ദേ­ഹം ബോ­ധ­മി­ല്ലാ­തെ കി­ട­ക്കു­ക­യാ­യി­രി­ക്കു­മെ­ന്നാ­ണു് ഞ­ങ്ങ­ളെ­ല്ലാം വി­ചാ­രി­ച്ച­തു്. മ­ന്ദ­സ്മി­ത­ത്തോ­ടു­കൂ­ടി ഞ­ങ്ങ­ളെ സ്വീ­ക­രി­ച്ച സു­ഹൃ­ത്തി­നോ­ടു് എന്റെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­വ­രിൽ ഒരാൾ ചോ­ദി­ച്ചു.

“മ­രി­ച്ച­തു് ?”

മ­റു­പ­ടി: “ഓ നേരേ ചേ­ട്ട­ന­ല്ല; വ­ലി­യ­മ്മ­യു­ടെ മകൻ.”

വീ­ണ്ടും ചോ­ദ്യം: “അ­പ്പോൾ­പ്പി­ന്നെ ക്യ­ഷ്വൽ ലീവ് വേ­ണ്ട­ല്ലോ?”

മ­റു­പ­ടി: “വേണ്ട, വേണ്ട, ഞാൻ നി­ങ്ങ­ളൊ­ടൊ­രു­മി­ച്ചു കോ­ളേ­ജി­ലേ­യ്ക്കു വ­രു­ന്നു.”

images/Josephkv.jpg
ജെ. കെ. വി.

മ­ര­ണ­ത്തി­ലു­ള്ള ന­മ്മു­ടെ സഹതാപ പ്ര­ക­ട­ന­വും മ­രി­ച്ച­വ­ന്റെ ബ­ന്ധു­വി­നു­ള്ള ദുഃ­ഖ­വും ഒക്കെ പ­ല­പ്പോ­ഴും കാ­പ­ട്യ­ങ്ങ­ളാ­ണു്. ഈ കാ­പ­ട്യ­ത്തെ ലിയോ ടോൾ­സ്റ്റോ­യിഇവാൻ ഇ­ലീ­ച്ചി­ന്റെ മരണം ” എന്ന ചെ­റു­നോ­വ­ലിൽ ഭം­ഗി­യാ­യി അ­നാ­വ­ര­ണം ചെ­യ്തി­ട്ടു­ണ്ടു്. “യു­ദ്ധ­വും സ­മാ­ധാ­ന­വും ” എന്ന നോ­വ­ലിൽ ബെ­ഷ്കോ­വ് പ്ര­ഭു­വി­ന്റെ മ­ര­ണ­ത്തെ വർ­ണ്ണി­ക്കു­ന്നി­ട­ത്തും ഇതു കാണാം. മാ­തൃ­ഭൂ­മി­യിൽ ശ്രീ. ജെ. കെ. വി. എ­ഴു­തി­യ “മ­നു­ഷ്യ­നും മ­നു­ഷ്യ­രും” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­ക. ഈ കാ­പ­ട്യ­ത്തെ അ­ദ്ദേ­ഹം ഹൃ­ദ­യ­ഹാ­രി­യാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­തു ദർ­ശി­ക്കാം. ഒരുവൻ കു­ത്തേ­റ്റു മ­രി­ച്ചു, ആ മരണം അ­ന്യ­രി­ലു­ള­വാ­ക്കു­ന്ന പ്ര­തി­ക­ര­ണ­ങ്ങ­ളെ ജെ. കെ. വി അ­സൂ­യാർ­ഹ­മാ­യ ക­ലാ­പാ­ട­വ­ത്തോ­ടു­കൂ­ടി ആ­ലേ­ഖ­നം ചെ­യ്യു­ന്നു. ആ ആ­വി­ഷ്ക്ക­ര­ണ­ത്തിൽ­നി­ന്നു് മ­നു­ഷ്യ­ന്റെ ക്ഷു­ദ്ര­സ്വ­ഭാ­വ­വും അ­ധ­മ­ത്വ­വും വ്യ­ജ്ഞി­ക്കു­ന്നു. ഇ­ത്ത­രം കഥകൾ അ­നു­വാ­ച­ക­രെ സം­സ്ക്കാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­യ്ക്കു ന­യി­ക്കു­മെ­ന്ന­തി­നാൽ ഞാൻ ഈ ക­ഥാ­കാ­ര­നെ അ­ഭി­ന­ന്ദി­ക്കു­വാൻ വാ­യ­ന­ക്കാ­രോ­ടു് അ­നു­വാ­ദം ചോ­ദി­ക്കു­ന്നു. ഈ സു­ന്ദ­ര­മാ­യ ക­ഥ­യു­ടെ അ­ടു­ത്തു് ശ്രീ. എൻ. എസ്. മാധവൻ എ­ഴു­തി­യ “ഇരുളേ വി­ഴു­ങ്ങൂ” എ­ന്നൊ­രു അ­ത്യ­ന്താ­ധു­നി­ക ക­ഥ­യു­ണ്ടു്. സർ­ഗ്ഗാ­ത്മ­ക­ക­ലാ­കാ­രൻ ബു­ദ്ധി­മാ­നാ­യി­രി­ക്കാം. പക്ഷേ, ബു­ദ്ധി­ക്കും സൃ­ഷ്ടി­ക്കും ത­മ്മിൽ ഒരു ബ­ന്ധ­വു­മി­ല്ല. പ്ര­ജ്ഞാ­പ­ര­ത്വ­മാർ­ന്ന ഈ കഥയിൽ ഉ­ദ്ഗ്ര­ഥ­നാ­ത്മ­ക­മാ­യ ഭാ­വ­ന­യു­ടെ വി­ലാ­സ­മി­ല്ല. അ­തി­നാൽ ഇതു് സാ­ഹി­ത്യ­മ­ല്ല.

പല വാ­രി­ക­ക­ളി­ലേ­യും ത­ല­ക്കെ­ട്ടു­കൾ വാ­യി­ച്ചു മ­ന­സ്സി­ലാ­ക്കാൻ വ­യ്യെ­ന്നു വ­ന്നി­രി­ക്കു­ന്നു. കു­ങ്കു­മം വാ­രി­ക­യു­ടെ 35-ാം ല­ക്ക­ത്തിൽ ശ്രീ. എ. വി. ത­മ്പി­യെ­ഴു­തി­യ ക­ഥ­യു­ടെ പേരു് “അവൾ” എ­ന്നാ­ണെ­ന്നു തോ­ന്നു­ന്നു. ഭർ­ത്താ­വു­ള്ള മീ­നാ­ക്ഷി­ക്കു­ട്ടി­ക്കു് ഒരു യു­വാ­വി­നോ­ടു­ണ്ടാ­കു­ന്ന കാ­മ­ത്തെ സ്ഫു­ടീ­ക­രി­ക്കാ­നാ­ണു് ത­മ്പി­ക്കു കൗ­തു­കം. കൗ­തു­കം മാ­ത്ര­മ­ല്ല അതു് സ­ഫ­ല­മാ­ക്കാ­നു­ള്ള പ്രാ­ഗ­ല്ഭ്യ­വും അ­ദ്ദേ­ഹ­ത്തി­നു­ണ്ടു്. കു­മാ­രി എം. പി. പത്മജ എ­ഴു­തി­യ “അ­മ്മാ­യി”യാണു് കു­ങ്കു­മ­ത്തി­ലെ അ­ടു­ത്ത­ക­ഥ. അ­മ്മാ­വൻ അ­ന­ന്ത­ര­വ­ളെ ചെ­ല്ല­പ്പി­ള്ള­യാ­യി വ­ളർ­ത്താൻ ശ്ര­മി­ച്ചു. പക്ഷേ, അ­മ്മാ­യി അവളെ വീ­ട്ടു­ജോ­ലി­കൾ പ­ഠി­പ്പി­ച്ചു. അവളെ വി­വാ­ഹം ക­ഴി­ച്ച­യ­ച്ച­പ്പോൾ അ­മ്മാ­വൻ പണവും ആ­ഭ­ര­ണ­ങ്ങ­ളും നി­റ­ച്ച ചെ­ല്ലം കൊ­ടു­ത്ത­യ­ച്ചു. വ­ഴി­ക്കു വ­ള്ളം­മു­ങ്ങി ആ ചെ­ല്ലം ന­ഷ്ട­പ്പെ­ട്ട­പ്പോൾ അ­മ്മാ­വൻ ദുഃ­ഖി­ച്ചു പ­റ­ഞ്ഞു­പോ­ലും “വീ­ട്ടു­പ­ണി­യും­കൂ­ടി അ­റി­യാ­ത്തെ­ന്റെ കു­ട്ടീ!” അവൾ പു­ഞ്ചി­രി­പൊ­ഴി­ച്ചു­കൊ­ണ്ടു മ­റു­പ­ടി ന­ല്ക്കി: “സാ­ര­ല്യ അ­മ്മാ­മാ. അ­മ്മാ­മൻ ത­ന്ന­തേ വെ­ള്ള­ത്തിൽ വീ­ണു­ള്ളു. അ­മ്മാ­യി ത­ന്ന­തു് എന്റെ മ­ന­സ്സിൽ­ത­ന്നെ­ണ്ടു്. അതു വെ­ള്ള­ത്തിൽ പോ­വി­ല്യ.” എന്നു പ­റ­ഞ്ഞാ­ലോ? അ­മ്മാ­യി ര­ഹ­സ്യ­മാ­യി പ­ഠി­പ്പി­ച്ച വീ­ട്ടു­ജോ­ലി­ക­ളും ര­ഹ­സ്യ­മാ­യി ന­ല്കി­യ വി­ദ്യാ­ഭ്യാ­സ­വും കൊ­ണ്ടു് അവൾ ഗൃ­ഹ­നാ­യി­ക­യാ­യി ശോ­ഭി­ക്കു­മെ­ന്നു സാരം. അ­മ്മാ­വ­ന്റെ സ്നേ­ഹം വെ­ള്ള­ത്തിൽ­പ്പോ­യി. അതു് നി­സ്സാ­രം. എ­ന്തൊ­രു ന­ന്ദി­കെ­ട്ട പെ­ണ്ണു്! അ­വ­ളു­ടെ ന­ന്ദി­കേ­ടു സ­ഹി­ക്കാം. ഇ­ക്ക­ഥ­യി­ലെ ക­ലാ­ശൂ­ന്യ­ത­യാ­ണു് സ­ഹി­ക്കാൻ വ­യ്യാ­ത്ത­തു്. ശ്രീ. ശങ്കർ കരിയം എ­ഴു­തി­യ “സ്വ­പ്നം കാ­ണാ­ത്ത­വർ” എന്ന കഥയോ? ഭർ­ത്താ­വു് ഭാ­ര്യ­യെ­യും കു­ഞ്ഞി­നെ­യും ഉ­പേ­ക്ഷി­ച്ചു് ഭാ­ര്യ­യു­ടെ അ­നു­ജ­ത്തി­യു­മാ­യി വീ­ട്ടിൽ നി­ന്നി­റ­ങ്ങി­പ്പോ­യി. കു­റെ­ക്കാ­ലം ക­ഴി­ഞ്ഞു് അ­നു­ജ­ത്തി­ക്കു രോഗം പി­ടി­പെ­ടു­മ്പോൾ ചേ­ച്ചി അ­ന്വേ­ഷി­ച്ചു­ചെ­ല്ലു­ന്നു. അ­നു­ജ­ത്തി­ക്കു് അ­തു­വ­രെ അ­യാൾ­ക്കു് ഒരു കു­ഞ്ഞി­നെ കൊ­ടു­ക്കാൻ സാ­ധി­ച്ചി­ല്ല. അ­തു­കൊ­ണ്ടു് അ­യാൾ­ക്കു് വലിയ ദുഃ­ഖ­മു­ണ്ടു്. ഇ­താ­ണു് കഥ. നി­ത്യ­ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ ഉ­ന്ന­ത­മാ­യ യാ­ഥാർ­ത്ഥ്യ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­താ­ണു് കല. ആ സ­മു­ന്ന­ത­സ­ത്യ­ത്തി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­യും സൗ­ന്ദ­ര്യ­വും വ്യ­ക്ത­മാ­കും. നി­ത്യ­ജീ­വി­ത­സ­ത്യ­ത്തെ സ­മു­ന്ന­ത­സ­ത്യ­മാ­ക്കാൻ പ­ത്മ­ജ­യ്ക്കും ശ­ങ്ക­റി­നും അ­റി­ഞ്ഞു­കൂ­ടാ.

സ­രോ­ജി­നി നാ­യി­ഡു വി­ന്റെ ഒരു കവിത കേൾ­ക്കു­ക:

“നീ­യൊ­രു കാ­ട്ടു­പൂ­വു്

വി­രൽ­ത്തു­മ്പു­ക­ളിൽ പി­ടി­ച്ചി­രു­ന്നു.

അ­ല­സ­മാ­യി, അ­ല­ക്ഷ്യ­മാ­യി

നീയതു ചു­ണ്ടു­ക­ളോ­ടു­ചേർ­ത്തു.

അ­ല­സ­മാ­യി നീ അ­തി­ന്റെ

ചു­വ­ന്ന ദ­ല­ങ്ങൾ ഇ­റു­ത്തെ­റി­ഞ്ഞു.

കഷ്ടം! അ­തെ­ന്റെ ഹൃ­ദ­യ­മാ­യി­രു­ന്നു:

നീ­യൊ­രു മ­ധു­ച­ഷ­കം

വി­രൽ­ത്തു­മ്പു­ക­ളിൽ പി­ടി­ച്ചി­രു­ന്നു.

അ­ല­സ­മാ­യി, അ­ല­ക്ഷ്യ­മാ­യി

നീയതു ചു­ണ്ടു­ക­ളോ­ടു ചേർ­ത്തു.

ല­ഘു­വാ­യി നീയതു കു­ടി­ച്ചി­ട്ടു്

പാ­ന­പാ­ത്രം ദൂ­രെ­യെ­റി­ഞ്ഞു.

കഷ്ടം! അ­തെ­ന്റെ ആ­ത്മാ­വാ­യി­രു­ന്നു.”

ഇനി ഹ­രീ­ന്ദ്ര­നാ­ഥി ന്റെ ഒരു കവിത കേ­ട്ടാ­ലും:

“കു­തി­ച്ചു­യ­രു­ന്ന അ­ഗ്നി­ജ്വാ­ല­ക­ളു­ടെ

അ­രു­ണാ­ഭ­മാ­യ ആ­ലിം­ഗ­നം

ശി­ശു­വി­ന്റെ മ­രി­ച്ച

മാ­താ­വി­നെ പി­ടി­കൂ­ടു­ക­യും

ജീ­വി­തം അ­തി­ന്റെ

ഏ­കാ­ന്ത­ന­ഗ്ന­ന­ത­യിൽ

പ്ര­ത്യ­ക്ഷ­മാ­വു­ക­യും ചെ­യ്ത­പ്പോൾ

ആ ശിശു ചോ­ദി­ച്ചു.

‘ഓ, നീ­യാ­രു്?’

അ­പ്പോൾ അ­ഗ്നി­യിൽ­നി­ന്നു് ഉ­ത്ത­ര­മു­ണ്ടാ­യി;

അ­ന്ധ­കാ­ര­ത്തി­ലൂ­ടെ­യു­ള്ള

തീ­ക്ഷ്ണ­വും ശീ­ഘ്ര­വു­മാ­യ ഉ­ത്ത­രം:

“അ­മ്മ­യു­ടെ ഗർ­ഭ­പാ­ത്ര­ത്തിൽ നി­ന­ക്കു

രൂപം ന­ല്കി­യ ദാ­രു­ണ­മാ­യ

അ­ഭി­ലാ­ഷ­മാ­ണു് ഞാൻ.”

ഈ കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോൾ ആ­ത്മാ­വി­നെ­ന്തു സ്വാ­ത­ന്ത്ര്യം! ആ­ത്മാ­വി­നെ­ന്തു പ്ര­കാ­ശം! എ­ന്നാൽ മ­ല­യാ­ള­നാ­ട്ടി­ലെ (ലക്കം 52) ‘നീ­രാ­ളി’ എന്ന കഥ വാ­യി­ച്ചാ­ലോ? ക­ഥാ­കാ­ര­നാ­യ ശ്രീ. മു­ണ്ടൂർ സേ­തു­മാ­ധ­വ­നോ ടൊ­രു­മി­ച്ചു് ന­മ്മ­ളും ചോ­ദി­ക്കു­ന്നു. “വെ­ളി­ച്ചം എവിടെ? നീ­രാ­ളി എവിടെ?” വെ­ളി­ച്ച­മേ ഇ­ല്ലാ­തു­ള്ളു. നീ­രാ­ളി സേ­തു­മാ­ധ­വ­ന്റെ ക­ഥ­ത­ന്നെ. അ­തി­ന്റെ പി­ടി­ത്ത­ത്തിൽ­പ്പെ­ട്ടു് ഞങ്ങൾ ച­ക്ര­ശ്വാ­സം­വ­ലി­ക്കു­ന്നു. ശ്രീ. സി. ര­ഘു­നാ­ഥ­നാ­ണു് മ­ല­യാ­ള­നാ­ട്ടി­ലെ അ­ടു­ത്ത ക­ഥാ­കാ­രൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യു­ടെ പേരു് “അ­സ്ത്രം”. താൻ സ്നേ­ഹി­ച്ച സ്വ­രൂ­പ ഖ­ന്ന­യെ സുധീർ വി­വാ­ഹം ക­ഴി­ച്ച­പ്പോൾ കിശനു നൈ­രാ­ശ്യം, ദുഃഖം, പ്ര­തി­കാ­ര­വാ­ഞ്ച­ന. അവൻ സു­ധീ­റി­നെ വെ­ട്ടി­ക്കൊ­ന്നു. ന­മ്മു­ടെ ഭാ­വ­ന­യെ ഉ­ദ്ദീ­പി­പ്പി­ക്കാ­ത്ത­തു്, ജീ­വി­ത­ത്തി­ന്റെ അ­വ­ബോ­ധം ഉ­ള­വാ­ക്കാ­ത്ത­തു് ക­ല­യ­ല്ല. ര­ഘു­നാ­ഥ­ന്റെ കഥയിൽ ഭേ­ദ­പ്പെ­ട്ട ആ­ഖ്യാ­ന­മു­ണ്ടെ­ന്നു­ള്ള­തു് ആ­ശ്വാ­സ­പ്ര­ദം.

ഇതാ ഇവിടെ ഞാ­നി­രി­ക്കു­ന്നു. ചെ­റു­ക­ഥ­യു­ടെ സൗ­ന്ദ­ര്യം അ­ഗ്നി­നാ­ളം പോലെ എന്നെ സ്പർ­ശി­ക്കാൻ. പക്ഷേ, എ­നി­ക്കു ല­ഭി­ച്ച സ്പർ­ശ­ന­മോ? വി­ചി­ത്രം തന്നെ. ‘മ­ല­യാ­ള­രാ­ജ്യ’ത്തിൽ ശ്രീ. ഗുൽ­മോ­ഹർ ചെ­റു­ക­ഥ­യെ­ന്ന­പേ­രിൽ കൂറെ കാടും പടലും നിർ­മ്മി­ച്ചു­വ­യ്ക്കു­ന്നു. “ജനയുഗ”ത്തിൽ ശ്രീ­മ­തി സു­മി­നി ജോൺ കുറെ വാ­ക്യ­ങ്ങൾ എ­ഴു­തി­വ­യ്ക്കു­ന്നു. തന്റെ ഇ­ഷ്ട­ത്തി­നെ­തി­രാ­യി മകൾ വി­വാ­ഹം ക­ഴി­ച്ച­പ്പോൾ അമ്മ അ­വ­ളോ­ടു പി­ണ­ങ്ങി. മകൾ ഗർ­ഭി­ണി­യാ­യ­പ്പോൾ അമ്മ പേ­റെ­ടു­ക്കാൻ പോ­കു­ന്നു. ഇ­താ­ണു് സു­മി­നി ജോ­ണി­ന്റെ കഥ. ഗുൽ­മോ­ഹർ! സു­മി­നി ജോൺ! നി­ങ്ങൾ രണ്ടു പേരും ക­ലാ­ദേ­വ­ത­യെ ക­ണ്ടി­ട്ടി­ല്ല. ഇനി കാ­ണു­മെ­ന്നു തോ­ന്നു­ന്നു­മി­ല്ല. കു­റെ­ച്ചെ­ങ്കി­ലും ഭേദം ‘ച­ന്ദ്രി­ക’ വാ­രി­ക­യി­ലെ ‘ശു­ദ്ധി’ എന്ന ക­ഥ­യാ­ണു്. ദു­ഷ്ട­നാ­യ അച്ഛൻ മ­രി­ക്കാൻ കി­ട­ക്കു­മ്പോൾ കു­റേ­ക്കാ­ലും മുൻപു വീ­ടു­വി­ട്ടു­പോ­യ മകൻ കാ­ണാൻ­വ­രു­ന്നു. അ­ച്ഛ­ന്റെ ദൗ­ഷ്ട്യ­വും മ­ക­ന്റെ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യും സ­ങ്കീർ­ണ്ണ­മെ­ങ്കി­ലും ച­ടു­ല­മാ­യ ആ­ഖ്യാ­ന­ത്തി­ലൂ­ടെ വ്യ­ഞ്ജി­ക്കു­ന്ന­താ­ണു് ഈ ക­ഥ­യു­ടെ ഗുണം. ആ­ഖ്യാ­നം അ­സ­ങ്കീർ­ണ്ണ­മാ­യി­രു­ന്നെ­ങ്കിൽ ക­ഥ­യെ­ഴു­തി­യ ശ്രീ. യു. കെ. കു­മാ­ര­നു വിജയം ല­ഭി­ച്ചേ­നെ. രാധ വ­ല്ല­ഭ് ത്രി­പാ­ഠി യെ­ക്കു­റി­ച്ചു കേ­ട്ടി­ട്ടി­ല്ലേ? ഉ­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും ച­ന്ദ്രി­ക­വാ­രി­ക­യി­ലു­ള്ള “ഒരു രൂപ” എന്ന കഥ വാ­യി­ക്കൂ. ബ­സ്സിൽ കയറിയ ഒരു സാ­ധു­വി­നു ബ­സ്ചാർ­ജ്ജ് മു­ഴു­വൻ കൊ­ടു­ക്കാൻ ക­ഴി­യാ­ത്ത­തു­കൊ­ണ്ടു് ക­ണ്ട­ക്ടർ അയാളെ ഇ­റ­ക്കി­വി­ട്ടു. ഒരു രൂപയേ കു­റ­വു­ള്ളു. കഥ പ­റ­യു­ന്ന­യാ­ളി­നു് ആ നി­സ്സാ­ര­മാ­യ തുക കൊ­ടു­ത്താൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. പക്ഷേ, മ­റ്റു­യാ­ത്ര­ക്കാർ ത­ന്നെ­ക്കു­റി­ച്ചു് എന്തു വി­ചാ­രി­ക്കു­മെ­ന്നു­ക­രു­തി അയാൾ അതു കൊ­ടു­ക്കു­ന്നി­ല്ല. രൂപ കൊ­ടു­ക്കാ­നു­ള്ള അ­യാ­ളു­ടെ അ­ഭി­ലാ­ഷ­വും യാ­ത്ര­ക്കാ­രെ­ക്കു­റി­ച്ചു­ണ്ടാ­യ നേരിയ ഭയവും ത­മ്മിൽ സം­ഘ­ട്ട­നം ചെ­യ്യു­ന്ന­തു് രാ­ധാ­വ­ല്ല­ഭ്ത്രി­പാ­ഠി ചേ­തോ­ഹ­ര­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. ഒ­ടു­വിൽ സാധു ബ­സ്സിൽ നി­ന്നി­റ­ങ്ങി­പ്പോ­കു­ന്ന­തോ­ടു­കൂ­ടി അയാൾ അ­ക്കാ­ര്യം വി­സ്മ­രി­ക്കു­ക­യും ചെ­യ്യു­ന്നു. എന്റെ ഹൃ­ദ­യ­ത­ന്ത്രി­ക­ളെ ഈ കഥ ച­ലി­പ്പി­ക്കു­ന്നു. ഈ ആ­ഴ്ച­യിൽ എല്ലാ ‘ച­വ­റു­ക­ളും’ വാ­യി­ച്ചു­ത­ള്ളി­യ ഞാൻ, അ­തു­കൊ­ണ്ടു മാ­ത്രം ദുഃ­ഖ­ത്തിൽ മു­ഴു­കി­യ ഞാൻ ഈ ക­ഥാ­ര­ത്ന­ത്തി­ന്റെ കാ­ന്തി­ക­ണ്ടു് ആ­ഹ്ലാ­ദി­ക്കു­ന്നു. ശ്രീ. വി. ഡി. കൃ­ഷ്ണ­ന­മ്പ്യാ­രാ ണു് കഥ തർ­ജ്ജ­മ­ചെ­യ്ത­തു്. അ­ദ്ദേ­ഹ­ത്തോ­ടു് ഒ­ര­ഭ്യർ­ത്ഥ­ന. ഇ­മ്മാ­തി­രി­ക്ക­ഥ­കൾ തർ­ജ്ജ­മ­ചെ­യ്തു ക­ല­യെ­ന്താ­ണെ­ന്നു് ഇ­വി­ട­ത്തെ എ­ഴു­ത്തു­കാർ­ക്കു് മ­ന­സ്സി­ലാ­ക്കി­ക്കൊ­ടു­ക്കൂ… ആ­ഹ്ലാ­ദ­നിർ­ഭ­ര­മെ­ങ്കി­ലും വി­ഷാ­ദ­പൂർ­ണ്ണ­മാ­യ മുഖം ക­ണ്ടി­ട്ടു­ണ്ടോ? ഞാൻ പ­റ­യു­ന്ന­തിൽ ഒരു വൈ­രു­ദ്ധ്യ­വു­മി­ല്ല. അ­ങ്ങ­നെ­യു­ള്ള മു­ഖ­ങ്ങ­ളു­ണ്ടു്. സു­ന്ദ­രി­ക­ളാ­യ യു­വ­തി­ക­ളു­ടെ വ­ദ­ന­ങ്ങ­ളെ­യാ­ണു് ഞാ­നു­ദ്ദേ­ശി­ക്കു­ന്ന­തു്. അവ നി­ങ്ങ­ളെ അ­നു­ധാ­വ­നം ചെ­യ്യും. അ­ങ്ങ­നെ­യൊ­രു മുഖം കാണാൻ ഇ­ഷ്ട­മു­ണ്ടെ­ങ്കിൽ മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ­മ­തി സി. സ­രോ­ജ­നി എ­ഴു­തി­യ ‘ബാ­ല്യം’ എന്ന കഥ വാ­യി­ക്കു­ക. “പാ­റ­പ്പു­റ­ത്തൊ­രു ഭം­ഗി­യേ­റും പ­നി­നീ­ര­ല­രു­ണ്ടാ­യി­തെ­ങ്ങി­നെ­യോ?” അതേ. ‘മനോരമ’യിൽ ഒരു ന­ല്ല­ക­ഥ.

images/EdwardFitzGerald.jpg
ഫി­റ്റ്സ്ജ­റാൾ­ഡ്

വീ­ണ­പൂ­വി ന്റെ­യും’ ‘റു­ബൈ­യ­ത്തി’ന്റെ­യും ത­ത്ത്വ­ചി­ന്ത­കൾ­ക്കു­ള്ള സാ­ധർ­മ്മ്യ­ത്തെ­ക്കു­റി­ച്ചു് ശ്രീ. കെ. രാജു, കാ­യി­ക്ക­ര, ‘കു­ങ്കു­മം’ വാ­രി­ക­യിൽ ഉ­പ­ന്യ­സി­ക്കു­ന്നു. സി. എം. ബൗറ എന്ന പ്ര­ഖ്യാ­ത­വി­മർ­ശ­ന­ക­നെ­ഴു­തി­യ ഒരു വി­മർ­ശ­ന­ത്തിൽ ഫി­റ്റ്സ്ജ­റാൾ­ഡി ന്റെ റൂ­ബാ­യി­യാ­ത്തി നു് ഒമാറി ന്റെ കാ­വ്യ­വു­മാ­യി വലിയ ബ­ന്ധ­മി­ല്ലെ­ന്നു സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്. രാജു ഫി­റ്റ്സ്ജ­റാൾ­ഡി­ന്റെ കാ­വ്യ­ത്തെ അ­വ­ലം­ബി­ച്ചാ­യി­രി­ക്കാം അ­ഭി­പ്രാ­യ­പ്ര­ക­ട­നം ന­ട­ത്തു­ന്ന­തു്. എ­ന്താ­യാ­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ലേഖനം സ്വാ­ഗ­താർ­ഹ­മാ­ണു്. ശ്രീ. എം. കെ. സാനു നി­ത്യ­ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങ­ളു­ടെ പു­ന­രാ­വി­ഷ്ക്ക­ര­ണം ക­ല­യാ­വു­ക­യി­ല്ലെ­ന്നും ജീ­വി­താ­വ­ബോ­ധ­മാ­ണു് അ­ത്ത­രം ആ­വി­ഷ്ക്ക­ര­ണ­ങ്ങ­ളെ ക­ലാ­മ­ണ്ഡ­ല­ത്തി­ലേ­ക്കു ഉ­യർ­ത്തു­ന്ന­തെ­ന്നും വാ­ദി­ക്കു­ന്നു (മലയാള രാ­ജ്യം—പ­കർ­ത്ത­ല­ല്ല സൃ­ഷ്ടി എന്ന ലേഖനം). ഋ­ജു­വാ­യ ചി­ന്ത­യും അ­വ­ക്ര­മാ­യ പ്ര­തി­പാ­ദ­ന­വും ആ ലേ­ഖ­ന­ത്തി­ന്റെ മു­ദ്ര­ക­ളാ­ണു്. “ആ­നു­കാ­ലി­ക­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളി­ലെ പു­സ്ത­ക­നി­രൂ­പ­ണ”ത്തെ ക്കു­റി­ച്ചു് ശ്രീ. കെ. പി. അപ്പൻ “രാ­ജ­ധാ­നി” എന്ന വാ­രി­ക­യിൽ എ­ഴു­തി­യ ലേഖനം സ­മ­ഞ്ജ­സ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്നു (രാ­ജ­ധാ­നി—ക­ല്ക്ക­ത്ത­യിൽ നി­ന്നു­ള്ള ഒരു വാരിക). ശ്രീ. എം. പി. അ­പ്പ­ന്റെ “കാ­വ്യ­ക­ല”യെ­ക്കു­റി­ച്ചു ശ്രീ. ടി. എം. ചു­മ്മാർ ജ­ന­യു­ഗ­ത്തി­ലെ­ഴു­തി­യ ലേ­ഖ­ന­മാ­ക­ട്ടെ അ­ത്യു­ക്തി­യാ­ലും അ­വാ­സ്ത­വോ­ക്തി­യാ­ലും മ­ലീ­മ­സം. ഈ ആ­ഴ്ച­യി­ലെ ഏ­റ്റ­വും നല്ല ഫലിതം എ­ന്തെ­ന്നു് അ­റി­യ­ണ­മോ? എ­ങ്കിൽ ശ്രീ. ടി. എൻ. ജ­യ­ച­ന്ദ്രൻ ജ­ന­യു­ഗം വാ­രി­ക­യിൽ എ­ഴു­തി­യ “പം­ശാ­ക്കൾ­ങ്ങ­നി­രേ­ക്കാ­ന­യ­വാ” എന്ന ലേഖനം വാ­യി­ക്കു­ക. ആ­ധു­നി­ക ചെ­റു­ക­ഥ­യ്ക്കു­ള്ള ദുർ­ഗ്ര­ഹ­ത­യു­ടെ ശി­ര­സ്സി­ലേ­ല്പി­ക്കു­ന്ന കനത്ത അ­ടി­യാ­ണു് ആ ലേഖനം.

“ഒരു പ്ര­കാ­ശ­സ്തം­ഭ­മോ സി­തോ­പ­ല­പം­ക്തി­യോ കാ­ണ­ണ­മെ­ങ്കിൽ ഭാ­ഷ­വേ­ണ്ട. നാവു് ഒ­രി­ക്ക­ലും ഉ­ച്ച­രി­ക്കാ­ത്ത­തു്. കാതു് ഒ­രി­ക്ക­ലും കേൾ­ക്കാ­ത്ത­തു് ഹൃ­ദ­യ­മ­റി­യു­ന്നു.” ഖലീൽ ജി­ബ്രാൻ പ­റ­ഞ്ഞ­താ­ണി­തു്. ശ്രീ. ആർ. എം. മ­ന­യ്ക്ക­ലാ­ത്തു് ബം­ഗ്ലാ­ദേ­ശ­ത്തി­ന്റെ ദുഃ­ഖ­ത്തെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ അ­തൊ­ക്കെ എന്റെ കാതു കേൾ­ക്കു­ന്നു. എന്റെ നാവു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തൊ­ക്കെ ആ­വേ­ശ­ത്തോ­ടെ ആ­വർ­ത്തി­ക്കു­ന്നു. പക്ഷേ, എന്റെ ഹൃ­ദ­യ­മ­റി­യു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ‘മു­ക്തി­വാ­ഹി­നി’ എന്ന കവിത (മാ­തൃ­ഭൂ­മി) പ്ര­കാ­ശ­സ്തം­ഭ­മ­ല്ല, സി­തോ­പ­ല­പം­ക്തി­യ­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-05-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.