SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-06-06-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

നി­മി­ഷ­മേ സ്പ­ന്ദി­ക്കൂ
images/gsankarakurup.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്

എന്റെ വാ­യ­ന­ക്കാ­രിൽ പ­ലർ­ക്കും പ്രേ­മ­ലേ­ഖ­നം കി­ട്ടി­യി­രി­ക്കും. കി­ട്ടാ­ത്ത­വ­രു­ണ്ടെ­ങ്കിൽ ദുഃ­ഖി­ക്കേ­ണ്ട­തി­ല്ല; ഉടനെ കി­ട്ടി­ക്കൊ­ള്ളും. ഈ ലോ­ക­ത്തു് സ്നേ­ഹ­മി­ല്ലെ­ങ്കി­ലും സ്നേ­ഹ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട പ്ര­വർ­ത്ത­ന­ങ്ങൾ ധാ­രാ­ളം. അ­തു­കൊ­ണ്ടാ­ണു എ­ഴു­ത്തു ല­ഭി­ക്കാ­നു­ള്ള ഭാ­ഗ്യം ഉ­ണ്ടാ­കു­മെ­ന്നു് ഞാൻ പ­റ­ഞ്ഞ­തു്. ഇ­രി­ക്ക­ട്ടെ ആ­ദ്യ­ത്തെ ക­ത്തു് കൈയിൽ വ­ന്നു­ചേർ­ന്ന ആ നി­മി­ഷ­ത്തെ­ക്കു­റി­ച്ചൊ­ന്നു വി­ചാ­രി­ച്ചു നോ­ക്കൂ: എ­ന്തൊ­രാ­ഹ്ലാ­ദം! അതു് നെ­ഞ്ചോ­ടു­ചേർ­ത്തു പുളകം കൊ­ണ്ട­വ­രു­ണ്ടാ­കാം. വാ­യി­ച്ചു വാ­യി­ച്ചു് ക­ണ്ണീർ­പൊ­ഴി­ച്ച­വ­രു­ണ്ടാ­കാം ച­ല­ന­ചി­ത്ര­ത്തി­ലെ നാ­യി­ക­യെ­പ്പോ­ലെ നൃ­ത്തം ചെ­യ്ത­വ­രും അതിലെ നാ­യ­ക­നെ­പ്പോ­ലെ ത­ല­യ­ണ­യെ ത­ലോ­ടി­യ­വ­രും ഉ­ണ്ടാ­വാം. കത്തു വാ­യി­ച്ചു് വി­ടർ­ന്ന ന­യ­ന­ങ്ങ­ളോ­ടു് നി­ന്ന­വർ എ­ത്ര­പേർ. ക­പോ­ല­രാ­ഗ­മ­ണി­ഞ്ഞ­വർ എ­ത്ര­പേർ. മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് ഈ മാ­ന­സി­ക­നി­ല­ക­ളെ­യും അ­വ­യോ­ടു ബ­ന്ധ­പ്പെ­ട്ട വി­കാ­ര­ങ്ങ­ളെ­യും മ­ന­സ്സി­ലാ­ക്കി­യി­രി­ക്കു­ന്നു. കേൾ­ക്കു­ക:

“ആളറ്റ വിൺ­മു­റി­യി­ലേ­റി­നി­റ­ന്ന താരാ-

ഗോ­ള­ങ്ങ­ളാം ലി­പി­ക­ളാർ­ന്നൊ­രു കാ­മ­ലേ­ഖം

ചീ­ളെ­ന്നു­നീർ­ത്ത­ള­വു­കോ­മ­ള­യാ­യ സാന്ധ്യ-​

വേ­ള­യ്ക്കു പൂ­ങ്ക­വിൾ തു­ടു­ത്തു­തു­ടു­ത്തു­മി­ന്നി”

പക്ഷേ, ഈ വി­കാ­ര­പാ­ര­വ­ശ്യ­മൊ­ക്കെ ക്ഷ­ണി­ക­മാ­ണു്. പ്രേ­മ­ലേ­ഖ­നം കി­ട്ടി­യെ­ന്നു പ­റ­ഞ്ഞു് ജീ­വി­തം മു­ഴു­വൻ ആ­രെ­ങ്കി­ലും ആ­ഹ്ലാ­ദി­ച്ചു­ന­ട­ക്കു­മോ? ഒന്നോ രണ്ടോ ദി­വ­സ­ത്തേ­യ്ക്കു അ­തി­ന്റെ മാ­ന്ത്രി­ക­ശ­ക്തി കാണും, അതു ക­ഴി­ഞ്ഞാൽ സ്പർ­ശ­ന­ത്തി­ന്റെ ആ­ഹ്ലാ­ദ­മാ­യി, പി­ന്നീ­ടു് ക­ല്യാ­ണ­മാ­ല­യി­ടു­ന്ന­തി­ന്റെ സ­ന്തോ­ഷം. അ­തി­നു­ശേ­ഷം മ­ധു­വി­ധു­വി­ന്റെ പ്ര­മോ­ദം. അ­ങ്ങ­നെ­പോ­കു­ന്നു മ­നു­ഷ്യ­ന്റെ ക്ഷ­ണി­ക­ങ്ങ­ളാ­യ ആ­ഹ്ലാ­ദ­ങ്ങൾ. അതാ ഹ­രി­താ­ഭ­മാ­യ തടാകം പോലെ കാ­ണ­പ്പെ­ടു­ന്ന ആ നെ­ല്പാ­ടം ദർ­ശി­ക്കു­ന്ന കർ­ഷ­ക­ന്റെ സ­ന്തോ­ഷം അ­ടു­ത്ത­നി­മി­ഷം മാ­റി­പ്പോ­കു­ന്നി­ല്ലേ. അതു് മ­റ്റൊ­രു ഹർ­ഷാ­തി­ശ­യ­ത്തി­ലേ­ക്കു വഴി തെ­ളി­ക്കു­ന്നി­ല്ലേ? നെ­ല്ലു പ­ഴു­ത്തു ക­തിർ­ക്കു­ല­കൾ ചാ­യു­മ്പോൾ. അവ കൊ­യ്തെ­ടു­ക്കു­മ്പോൾ, അ­യാൾ­ക്കു­ണ്ടാ­കു­ന്ന ആ­മോ­ദ­ത്തി­നു് ഒ­ന്നി­നൊ­ന്നു മാ­റ്റം വ­രു­ന്നി­ല്ലേ? ഇതാണു ജീ­വി­ത­ത്തി­ന്റെ സ്വ­ഭാ­വം. ഒ­രാ­ഹ്ലാ­ദ­ത്തി­നും സ്ഥാ­യി­ത്വ­മി­ല്ല. അതല്ല സാ­ഹി­ത്യ­ത്തി­ന്റെ സ്ഥി­തി. ഒരു കൃ­തി­ത­ന്നെ ആയിരം പ­രി­വൃ­ത്തി വാ­യി­ച്ചാ­ലും ആ­ഹ്ലാ­ദാ­നു­ഭൂ­തി­ക്കു് മാ­റ്റം വ­രു­ന്നി­ല്ല. സ്ഥി­ര­മാ­യി ‘ര­ഘു­വം­ശ വും’ ‘മേ­ഘ­സ­ന്ദേ­ശ വും’, വാ­യി­ക്കു­ന്ന­വ­രെ എ­നി­ക്ക­റി­യാം. ഇ­തി­ന്റെ കാരണം ഞാ­നൊ­രി­ക്കൽ വി­ശ­ദ­മാ­ക്കി­യ­താ­ണു്. എ­ങ്കി­ലും ഇ­പ്പോൾ മ­റ്റൊ­രു­വി­ധ­ത്തിൽ പറയാം. വി­കാ­ര­മാ­കു­ന്ന വി­ഹം­ഗ­മം വാ­ക്കാ­കു­ന്ന പ­ഞ്ജ­ര­ത്തിൽ ചി­റ­കു­ച­ലി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. വാ­യ­ന­യ്ക്കു സ­ന്ന­ദ്ധ­നാ­കു­ന്ന സ­ഹൃ­ദ­യൻ ആ കൂടു തു­റ­ന്നു പ­ക്ഷി­യെ പ­റ­ന്നു­പോ­കാൻ അ­നു­വ­ദി­ക്കു­ക­യാ­ണു്. വാ­യ­ന­തീ­രു­മ്പോൾ പക്ഷി വീ­ണ്ടും പ­ഞ്ജ­ര­ത്തിൽ ക­യ­റി­യി­രി­ക്കു­ക­യാ­യി. പ­ക്ഷി­യു­ടെ ചി­റ­കു­വി­രി­ച്ചു പ­റ­ക്കൽ ആ­ഹ്ലാ­ദ­ദാ­യ­ക­മ­ത്രേ. ഹൃ­ദ­യാ­കാ­ശ­ത്തി­ലൂ­ടെ­യു­ള്ള ആ പ്ര­ഡീ­ന­ങ്ങൾ എത്ര ക­ണ്ടാ­ലും മ­തി­വ­രി­ല്ല സ­ഹൃ­ദ­യ­ന്നു്. പ­ക്ഷി­യു­ടെ വി­ല­ങ്ങ­നെ­യു­ള്ള പ­റ­ക്കൽ പ്ര­ഡീ­നം, മേ­ല്പോ­ട്ടു­ള്ള­തു് ഉ­ഡ്ഡീ­നം. പ­ക്ഷി­കൾ കൂ­ട്ടം­കൂ­ട്ട­മാ­യി പ­റ­ക്കു­ന്ന­തു് സം­ഡീ­നം. കു­ങ്കു­മം വാ­രി­ക­യി­ലെ (ലക്കം 36) ചെ­റു­ക­ഥ­കൾ വാ­യി­ക്കൂ. ഇവിടെ പ­ക്ഷി­യു­മി­ല്ല, പ­ഞ്ജ­ര­വു­മി­ല്ല. പ്രാ­ഡീ­നോ­ഡ്ഡീ­ന­സം­ഡീ­ന­ങ്ങ­ളി­ല്ല. ഖ­ഗ­ഗ­തി­ക്രി­യ­കൾ­ക്കു പകരം മ­നു­ഷ്യ­നെ നി­ഗ്ര­ഹി­ക്കൽ മാ­ത്രം. ശ്രീ. കെ. സി. ഈപ്പൻ എ­ഴു­തി­യ “ഹോ­മോ­സേ­പ്പി­യൻ­സ്” എ­ന്ന­താ­ണു് ആ­ദ്യ­ത്തെ കഥ. ഹോ­മോ­സേ­പ്പി­യൻ­സെ­ന്നു പ­റ­ഞ്ഞാൽ മ­നു­ഷ്യ­വർ­ഗ്ഗ­മെ­ന്നർ­ത്ഥം. യഹോവ മ­നു­ഷ്യ­നെ സൃ­ഷ്ടി­ച്ച­തു മു­ത­ല­ല്ല മ­നു­ഷ്യ­ന്റെ ജ­ന­ന­മെ­ന്നു് ഈപ്പൻ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. പി­ന്നെ­യോ? മാ­റി­ട­ത്തി­ന്റെ മൃ­ദു­ത്വ­വും നാ­ഭി­ച്ചു­ഴി­യു­ടെ ചൂടും പു­ക­യു­ടെ ല­ഹ­രി­യും തേടി അവൻ ന­ട­ന്നു തു­ട­ങ്ങി­യ­തു­മു­ത­ലാ­ണു് അ­വ­ന്റെ യ­ഥാർ­ത്ഥ­മാ­യ ജനനം. ഈ മ­ത­മാ­വി­ഷ്ക­രി­ക്കാൻ ഈപ്പൻ കു­റെ­വാ­ക്യ­ങ്ങ­ളെ­ഴു­തു­ന്നു. അ­ദ്ദേ­ഹ­മെ­ഴു­ത­ട്ടെ. അതിനെ ചെ­റു­ക­ഥ­യെ­ന്നു് എ­ന്തി­നു വി­ളി­ക്കു­ന്നു? അ­താ­ണു് മ­ന­സ്സി­ലാ­കാ­ത്ത­തു്. ചെ­റു­ക­ഥ­യ്ക്കു ക­ല­യു­ടെ ചാ­രു­ത­വേ­ണം. കു­റ­ഞ്ഞ പക്ഷം സാ­ഹി­ത്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ആ­വി­ഷ്ക്കാ­ര­മെ­ങ്കി­ലും വേണം. ഈ­പ്പ­ന്റെ കഥയിൽ അ­തൊ­ന്നു­മി­ല്ല. ‘റെ­ഡ്ടേ­പ്പി­സ­ത്തി­ന്റെ’—ഓ­ഫീ­സി­ലെ ചു­വ­പ്പു­നാ­ട സ­മ്പ്ര­ദാ­യ­ത്തി­ന്റെ നേർ­ക്കു് പ­രി­ഹാ­സ­ത്തി­ന്റെ ശ­ര­ങ്ങൾ അ­യ­യ്ക്കാ­നാ­ണു് ശ്രീ. ബാ­ല­ച­ന്ദ്ര­ന്റെ യത്നം. ഒരു തൊ­ഴിൽ­ശാ­ല­യിൽ ‘ജ­ന­റേ­റ്റർ’ വാ­ങ്ങ­ണ­മെ­ന്നു് നിർ­ദ്ദേ­ശം. 1964-ൽ ഉ­ണ്ടാ­യ ആ നിർ­ദ്ദേ­ശ­ത്തി­ന്റെ നല്ല വ­ശ­ങ്ങ­ളും ചീ­ത്ത­വ­ശ­ങ്ങ­ളും ആ­ലോ­ചി­ച്ചാ­ലോ­ചി­ച്ചു­വ­രു­മ്പോൾ ര­ണ്ടു­വർ­ഷം ക­ഴി­യു­ന്നു. ജ­ന­റേ­റ്റർ വാ­ങ്ങു­ന്നി­ല്ല. തൊ­ഴിൽ­ശാ­ല അ­ട­ച്ചു­പൂ­ട്ടു­ക­യും ചെ­യ്യു­ന്നു. ഓ­ഫീ­സി­ലെ നോ­ട്ട് സ­മ്പ്ര­ദാ­യം ഡ്രാ­ഫ്റ്റ് സ­മ്പ്ര­ദാ­യം എ­ന്നി­വ ചി­ത്രീ­ക­രി­ച്ചു് പ­രി­ഹാ­സ­മു­ള­വാ­ക്കാ­നാ­ണു് ബാ­ല­ച­ന്ദ്ര­ന്റെ ശ്രമം. പക്ഷേ, ഇ­വി­ടെ­യെ­ങ്ങും ആ­ക്ഷേ­പ­ത്തി­ന്റെ അ­മ്പു­ക­ളി­ല്ല, വൈ­ര­സ്യ­ത്തി­ന്റെ ലാ­ത്തി­ക­ളേ­യു­ള്ളു. അ­വ­കൊ­ണ്ടു് ബാ­ല­ച­ന്ദ്രൻ ന­മ്മു­ടെ ത­ല­യ്ക്കും ന­ടു­വി­നും മു­ട്ടി­നു­മൊ­ക്കെ അ­ടി­ക്കു­ന്നു. ര­ക്ത­മൊ­ഴു­കു­ന്ന­തു ക­ണ്ടു് അ­ദ്ദേ­ഹം ചി­രി­ക്കു­ന്നു. എ­ന്തൊ­രു സാ­ഡി­സം! ശ്രീ. വി. ഡി. കൃ­ഷ്ണൻ­ന­മ്പ്യാർ തർ­ജ്ജ­മ ചെയ്ത ഒരു സി­ന്ധി­ക്ക­ഥ (ഈ­ശ്വർ­ച­ന്ദർ എ­ഴു­തി­യ­തു്) ഈ ആ­ഴ്ച­യി­ലെ കു­ങ്കു­മം വാ­രി­ക­യി­ലു­ണ്ടു്. ഒ­രു­ത്തൻ ഒ­രു­ത്തി­യെ ആ­പ­ന്ന­സ­ത്ത്വ­യാ­ക്കി (ഗർ­ഭി­ണി­യാ­ക്കി­യെ­ന്നു വ്യ­ക്ത­മാ­യി പ­റ­യു­ന്നു). അ­വ­ളു­ടെ അ­നു­ജ­ത്തി അയാളെ പ­രി­ശോ­ധി­ക്കാൻ വ­രു­ന്നു. ചേ­ച്ചി­യെ അയാൾ വി­വാ­ഹം ക­ഴി­ക്കു­ക­യി­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കി­യ അവൾ തി­രി­ച്ചു­പോ­കു­ന്നു. സ്ത്രീ­യു­ടെ മ­നഃ­ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചോ അവൾ സം­സാ­രി­ക്കു­ന്ന രീ­തി­യെ­ക്കു­റി­ച്ചോ “ഒരു ചു­ക്കു”മ­റി­യാ­ത്ത ഒരു അ­പ­രി­ഷ്കൃ­ത­നാ­ണു് ഈ­ശ്വർ­ച­ന്ദർ എ­ന്നു് ഈ കഥ വ്യ­ക്ത­മാ­ക്കി­ത്ത­രു­ന്നു. ശ്രീ. കൃ­ഷ്ണൻ­ന­മ്പ്യാർ സ­ഹൃ­ദ­യ­നാ­ണു്, അ­ദ്ദേ­ഹം ഇതു തർ­ജ്ജ­മ­ചെ­യ്ത­തു എ­ന്തി­നാ­ണാ­വോ? ലാ­ത്തി­ധ­ര­ന്മാ­രാ­യ ‘സാ­ഹി­ത്യ­കാ­ര­ന്മാർ’ ഇവിടെ മാ­ത്ര­മ­ല്ല ഉ­ള്ള­തെ­ന്ന പ­ര­മാർ­ത്ഥം ന­മു­ക്കു മ­ന­സ്സി­ലാ­ക്കി­ത്ത­രാ­നാ­ണോ? എ­ങ്കിൽ അ­ദ്ദേ­ഹം വിജയം കൈ­വ­രി­ച്ചു. ഫ­ലി­ത­മെ­ന്ന പേരിൽ ശ്രീ. തൃ­ശ്ശി­ലേ­രി സു­ധാ­ക­രൻ എ­ഴു­തി­വി­ട്ടി­രി­ക്കു­ന്ന “ചെ­റി­യ­ക­ഥ­ക”ളും വി­ല­ക്ഷ­ണ­ങ്ങ­ള­ത്രേ. കു­റ­ച്ചു­കാ­ലം മുൻ­പു് ഒരു നേ­താ­വു് തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു കോ­ളേ­ജിൽ പ്ര­സം­ഗി­ക്കാൻ വന്നു. പ്ര­ഭാ­ഷ­ണ­മൊ­ക്കെ ക­ഴി­ഞ്ഞു കാ­പ്പി­കു­ടി­ക്കു­ന്ന സമയം. നേ­താ­വി­നു മ­ല­യാ­ളം അ­റി­ഞ്ഞു­കൂ­ടാ. അ­ദ്ദേ­ഹം ഇം­ഗ്ലീ­ഷിൽ ചോ­ദി­ച്ചു:

“By the by, who is Secretary?”

ഇം­ഗ്ലീ­ഷ് അ­റി­യാ­വു­ന്ന വി­ദ്യാർ­ത്ഥി സെ­ക്ര­ട്ട­റി മ­റു­പ­ടി നല്കി:

“I is the Secretary.”

നേ­താ­വു് ചി­രി­യ­ട­ക്കി വീ­ണ്ടും പ­റ­ഞ്ഞു:

“I see you are the Secretary.”

വി­ദ്യാർ­ത്ഥി അ­തി­നും മ­റു­പ­ടി കൊ­ടു­ത്തു:

“Yes, I are the Secretary”

അ­ജ്ഞ­ത­യു­ടെ ധൈ­ര്യം ജ­നി­പ്പി­ക്കു­ന്ന ഫ­ലി­ത­മാ­ണി­തു്. ഇം­ഗ്ലീ­ഷ് അ­റി­ഞ്ഞു­കൂ­ടാ­ത്ത വി­ദ്യാർ­ത്ഥി ച­ങ്കൂ­റ്റം കൊ­ണ്ടു് ഇം­ഗ്ലീ­ഷ് പ­റ­യു­ക­യും താ­ന­റി­യാ­തെ വി­ഡ്ഢി­യാ­വു­ക­യും ചെ­യ്യു­ന്നു. നാം ര­സി­ക്കു­ന്നു. പക്ഷേ, ഫ­ലി­ത­ത്തി­നു വാ­സ­ന­യി­ല്ലാ­ത്ത­വർ ക­രു­തി­ക്കൂ­ട്ടി ഫലിതം പ­റ­ഞ്ഞാ­ലോ? ഞാൻ പ­ല­പ്പോ­ഴും പ­റ­യാ­റു­ള്ള­തു­പോ­ലെ ന­മു­ക്കു ഓ­ക്കാ­ന­മു­ണ്ടാ­കും. സു­ധാ­ക­ര­ന്റെ ഫലിതം ഓ­ക്കാ­ന­ത്തോ­ളം നമ്മെ കൊ­ണ്ടു­ചെ­ല്ലു­ന്നു­ണ്ടു്.

images/SamuelBeckett1.jpg
സാ­മു­വൽ ബ­ക്ക­റ്റ്

“ഒ­ന്നും സം­ഭ­വി­ക്കു­ന്നി­ല്ല, ആരും വ­രു­ന്നി­ല്ല, ആരും പോ­കു­ന്നി­ല്ല. അതു ദാ­രു­ണ­മാ­യി­രി­ക്കു­ന്നു.” സാ­മു­വൽ ബ­ക്ക­റ്റി ന്റെ Waiting for Godot എന്ന നാ­ട­ക­ത്തി­ലെ ഈ പ്ര­സ്താ­വം ആ നാ­ട­ക­ത്തി­ന്റെ വ്യാ­ഖ്യാ­നം നിർ­വ­ഹി­ക്കു­ന്നു. കാ­ത്തി­രി­ക്കൽ, അ­തി­ന്റെ അർ­ത്ഥ­രാ­ഹി­ത്യം, ജീ­വി­ത­ത്തി­ന്റെ വ്യർ­ത്ഥ­ത ഇ­വ­യൊ­ക്കെ ആ നാ­ട­ക­ത്തി­ലു­ണ്ടു്. എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ­ത്തി­ന്റെ­യും അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട അ­ബ്സേ­ഡി­റ്റി എന്ന ചി­ന്താ­ഗ­തി­യു­ടെ­യും പക്ഷം പി­ടി­ച്ചു വാ­ദി­ക്കു­ന്ന മാർ­ട്ടിൻ എ­സ്സ്ലിൻ എന്ന നി­രൂ­പ­കൻ (The theatre of the Absurd എന്ന ഗ്ര­ന്ഥ­ത്തി­ന്റെ കർ­ത്താ­വു്) പ­റ­യു­ന്നു,—“അ­തി­നു് (നാ­ട­ക­ത്തി­നു്) ത­ത്ത്വ­ചി­ന്താ­പ­ര­വും മ­ത­പ­ര­വും മ­നഃ­ശാ­സ്ത്ര­പ­ര­വും ആയ വ്യാ­ഖ്യാ­ന­ങ്ങൾ നൽകാം. പക്ഷേ, എ­ല്ലാ­ത്തി­നും മേ­ലെ­യാ­യി അതു് കാലം, ക്ഷ­ണി­ക­ത, അ­സ്തി­ത്വ­ത്തി­ന്റെ വി­സ്മ­യം എ­ന്നി­വ­യെ­ക്കു­റി­ച്ചു­ള്ള ഒരു ക­വി­ത­യാ­ണു്…” (p. 60 Pelican Book) പ­ക്ഷാ­വ­ലം­ബി­യാ­ണു് (partisan) മാർ­ട്ടിൻ എ­സ്സ്ലിൻ. ആ­ധു­നി­ക നാ­ട­ക­ങ്ങ­ളെ The Kitchen Sink Drama (അ­ടു­ക്ക­ള ഓവു് നാടകം) എ­ന്നു­വി­ളി­ക്കു­ന്ന ജി. വിൽ­സൺ­നൈ­റ്റ് എന്ന രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച വി­മർ­ശ­ക­നാ­ക­ട്ടെ ബ­ക്ക­റ്റി­ന്റെ കൃ­തി­യെ മി­ത­മാ­യ സ്വ­ര­ത്തി­ലേ പ്ര­ശം­സി­ക്കു­ന്നു­ള്ളു. Equally relevant is Samuel Beckett’s Waiting for Godot—സാ­മു­വൽ ബ­ക്ക­റ്റി­ന്റെ Waiting for Godot എന്ന നാ­ട­ക­ത്തി­നും സാം­ഗ­ത്യ­മു­ണ്ടു്—എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സ്തു­തി­വ­ച­നം (എൻ­കൗ­ണ്ടർ മാസിക—1963 ഡി­സം­ബർ പുറം 51). സ­ത്യ­മി­താ­യി­രു­ന്നി­ട്ടും ചിലർ ബ­ക്ക­റ്റി­ന്റെ കൃ­തി­ക്കു് അ­മി­ത­പ്രാ­ധാ­ന്യം ക­ല്പി­ക്കു­ന്നു.

ശ്രീ. എസ്. വി. വേ­ണു­ഗോ­പൻ­നാ­യർ ജീ­വി­ത്തി­ന്റെ അർ­ത്ഥ­ശൂ­ന്യ­ത അ­വി­രാ­മ­മാ­യ കാ­ത്തി­രി­ക്ക­ലി­ന്റെ വ്യർ­ത്ഥ­ത ഇവയെ “കൊ­ച്ചു­വർ­ക്കി­ഭ­വാൻ” എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ പ്ര­തി­പാ­ദ­നം ചെ­യ്യു­ന്നു (മാ­തൃ­ഭൂ­മി—ലക്കം 10). അ­മ്മ­യ്ക്കു സു­ഖ­മി­ല്ലെ­ന്നു് കമ്പി കി­ട്ടി­യ­ത­നു­സ­രി­ച്ചു് ന­രേ­ന്ദ്രൻ വീ­ട്ടി­ലേ­ക്കു വ­രി­ക­യാ­ണു്. വീ­ട്ടി­ലു­ള്ള­വർ അയാളെ കാ­ത്തി­രി­ക്കു­ന്നു. ഒരു നദി ക­ട­ന്നു­വേ­ണം ന­രേ­ന്ദ്ര­നു് വീ­ട്ടി­ലെ­ത്താൻ. പക്ഷേ, നദി ക­ട­ത്തേ­ണ്ട ക­ട­ത്തു­കാ­രൻ കൊ­ച്ചു­വർ­ക്കി അ­വി­ടെ­യി­ല്ല, അയാൾ കാ­ത്തി­രി­ക്കു­ന്നു. വി­രാ­മ­മി­ല്ലാ­ത്ത കാ­ത്തി­രി­പ്പു്, ഒ­രി­ക്ക­ലും വ­രാ­ത്ത ഈ­ശ്വ­ര­നെ കാ­ത്തു് (Godot ഈ­ശ്വ­ര­നാ­ണെ­ന്നു് വിൽസൺ നൈ­റ്റ്) ബ­ക്ക­റ്റി­ന്റെ നാ­ട­ക­ത്തി­ലെ രണ്ടു സ­ഞ്ചാ­രി­കൾ ഇ­രു­ന്നി­ല്ലേ? അ­തു­പോ­ലെ­യു­ള്ള ഇ­രി­പ്പാ­ണോ? ആ­യി­രി­ക്കാം. ഒരു പക്ഷേ, അ­ല്ലാ­യി­രി­ക്കാം. ഈ വി­ചാ­ര­ങ്ങൾ (ജീ­വി­തം അർ­ത്ഥ­ശൂ­ന്യ­മാ­ണു് എ­ന്നി­ങ്ങ­നെ­യു­ള്ള വി­ചാ­ര­ങ്ങൾ) നൈ­ലി­സ­ത്തോ­ടു്—ശൂ­ന്യ­താ­വാ­ദ­ത്തോ­ടു്—ബ­ന്ധ­പ്പെ­ട്ട­വ­യാ­ണെ­ന്നും അ­ക്കാ­ര­ണ­ത്താൽ അവ നി­ന്ദ്യ­ങ്ങ­ളാ­ണെ­ന്നും ഞാൻ പ­റ­യു­ന്നി­ല്ല. വി­ചാ­ര­ങ്ങൾ ഏ­തു­മാ­ക­ട്ടെ. അവയെ പ്ര­തി­പാ­ദി­ക്കു­ന്ന രീതി ഭം­ഗി­യാർ­ന്ന­താ­ണോ എ­ന്നു­മാ­ത്രം നോ­ക്കി­യാൽ മതി നി­രൂ­പ­ക­നു്. അ­ങ്ങ­നെ നോ­ക്കു­മ്പോൾ വേ­ണു­ഗോ­പൻ നാ­യ­രു­ടെ ആ­വി­ഷ്ക്ക­ര­ണ­രീ­തി­ക്കു ഭം­ഗി­യു­ണ്ടെ­ന്നു് ആരും സ­മ്മ­തി­ക്കും. മാ­തൃ­ഭൂ­മി­യി­ലെ അ­ടു­ത്ത കഥ അ­ര­വി­ന്ദ­ഗോ­ഖ­ലേ­യു­ടെ “മ­ജ്ജു­ള”യാണു്. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­നും ആ­ധി­കാ­രി­ക­ജീ­വി­ത­ത്തി­നും (official life) അ­ടി­മ­യാ­യ ഒരു സ്ത്രീ­യു­ടെ ദുഃ­ഖ­മാ­ണു് ഈ ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. വളരെ ന­ല്ല­തു­മ­ല്ല, വളരെ ചീ­ത്ത­യു­മ­ല്ല എന്ന അർ­ത്ഥ­ത്തിൽ ഇം­ഗ്ലീ­ഷിൽ So-So എന്നു പ­റ­യാ­റി­ല്ലേ. ശ്രീ. വി. ഡി. കൃ­ഷ്ണൻ­ന­മ്പ്യാർ തർ­ജ്ജ­മ­ചെ­യ്ത ഈ കഥ ഒരു സോ സോ­ക്ക­ഥ മാ­ത്ര­മാ­ണു്.

images/NikolayBerdyaev.jpg
നി­ക്കോ­ളാ­സ് ബർ­ദ്യേ­വ്

“പ്ര­പ­ഞ്ച­ത്തി­ലെ വ­സ്തു­ക്ക­ളെ പു­നഃ­സം­വി­ധാ­നം ചെ­യ്തു­വ­യ്ക്കു­ന്ന­ത­ല്ല ക­ല­യു­ടെ പ്ര­വൃ­ത്തി. ല­ഭ്യ­ങ്ങ­ളാ­യ വ­സ്തു­ക്കൾ­ക്കു ഒരു രൂപം നല്കി അ­വ­ത­രി­പ്പി­ക്കു­ന്ന­തും ക­ല­യ­ല്ല. നി­ത്യ­നൂ­ത­ന­മാ­യ ഒരംശം അതിൽ ക­ട­ന്നു­വ­രു­മ്പോൾ മാ­ത്ര­മേ ക­ലാ­പ്ര­വർ­ത്ത­നം ന­ട­ക്കു­ന്നു­ള്ളു.”[1] വ്യ­വ­സ്ഥ­യി­ല്ലാ­ത്ത നാ­ദ­ങ്ങ­ളെ എം. എസ്. സു­ബ്ബ­ല­ക്ഷ്മി ത­ന്റേ­താ­യ രീ­തി­യിൽ സ­ങ്ക­ല­നം ചെ­യ്തു­വ­യ്ക്കു­മ്പോൾ ദൈ­വി­ക­മാ­യ സം­ഗീ­ത­മു­ണ്ടാ­കു­ന്നു. വ്യ­വ­സ്ഥ­യി­ല്ലാ­ത്ത ശ­ബ്ദ­ങ്ങ­ളെ വ­ള്ള­ത്തോൾ സ്വ­കീ­യ­മാ­യ മാർ­ഗ്ഗ­ത്തി­ലൂ­ടെ സ­ങ്ക­ല­നം ചെ­യ്യു­മ്പോൾ ‘മ­ഗ്ദ­ല­ന­മ­റി­യം’ ഉ­ണ്ടാ­കു­ന്നു. രൂ­പ­മി­ല്ലാ­ത്ത ക­ളി­മ­ണ്ണു് കൈയിൽ വ­ച്ച­മർ­ത്തു­ന്ന റൊ­ഡാ­ങ് ഒരു നി­മി­ഷം കൊ­ണ്ടു ആ­കർ­ഷ­ക­മാ­യ ഒരു വ­ക്ഷോ­ജം നിർ­മ്മി­ക്കു­ന്നു. കാ­ണു­ന്ന­യാ­ളി­നു അതു് ജീ­വൻ­കൊ­ണ്ടു് തു­ടി­ക്കു­ന്നു­വെ­ന്നു തോ­ന്നു­ന്നു, (ഇസഡോറ ഡങ്കൺ ആ­ത്മ­ക­ഥ­യിൽ റൊ­ഡാ­ങി­നെ­ക്കു­റി­ച്ചു് പ­റ­യു­ന്ന ഭാഗം നോ­ക്കു­ക, അ­ദ്ധ്യാ­യം 9) ഇ­വി­ടെ­യൊ­ക്കെ പ്രാ­പ­ഞ്ചി­ക വ­സ്തു­ക്കൾ­ക്കു് രൂ­പ­പ­രി­വർ­ത്ത­നം വ­രു­ന്നു­ണ്ടു്. അ­തേ­സ­മ­യം നിർ­വ്വ­ചി­ക്കാൻ പാ­ടി­ല്ലാ­ത്ത ഒരു നൂ­ത­നാം­ശ­വും വ­ന്നു­ചേ­രു­ന്നു. മ­ല­യാ­ള­നാ­ട്ടി­ലെ ര­ണ്ടു­ക­ഥ­കൾ നോ­ക്കാം, ശ്രീ. പി. എ. ദി­വാ­ക­ര­ന്റെ ലാപ്ക, ശ്രീ. വി­ക്ടർ ജോൺ എ­ഴു­തി­യ “ലാ­സ­റി­ന്റെ ര­ണ്ടാ­മ­ത്തെ മരണം”. ദി­വാ­ക­ര­ന്റെ കഥയിൽ നൂ­ത­നാം­ശ­മി­ല്ല; കൂ­നി­ക്കൂ­ടി വി­റ­യ്ക്കു­ന്ന ഒരു പ­ട്ടി­യു­ടെ ശ­രീ­ര­ത്തിൽ സ്വ­റ്റർ­വി­ല്പ­ന­ക്കാ­രൻ സ്വ­റ്റർ എ­ടു­ത്തി­ടു­മ്പോൾ ന­മു­ക്കു് ഒരു ച­ല­ന­വു­മി­ല്ല. ആ­ഖ്യാ­ന­ത്തി­ലും വാ­ങ്മ­യ­ചി­ത്ര­നി­വേ­ശ­ത്തി­ലും കാ­ണു­ന്ന കൃ­ത്രി­മ­ത്വ­മാ­ണു ക­ഥ­യു­ടെ ക­ലാ­ത്മ­ക­ത്വം ന­ശി­പ്പി­ക്കു­ന്ന­തു്. ക­ല­യു­ടെ നി­ത്യ­നൂ­ത­നാം­ശം വ­രു­ത്താൻ വി­ക്ടർ ജോൺ ശ്ര­മി­ക്കു­ന്നു­ണ്ടു്, പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഖ്യാ­ന­മാർ­ഗ്ഗം ഋ­ജ്ജു­വ­ല്ല. സ­ങ്കീർ­ണ്ണ­മാ­ണു്. അ­തി­നാൽ ക­ഥാ­കാ­രൻ പ­രാ­ജ­യ­പ്പെ­ടു­ന്നു. ഇ­വി­ടെ­നി­ന്നു അല്പം അ­ക­ലെ­യാ­യി ഒരു പു­സ്ത­ക­ശാ­ല­യു­ണ്ടു്. പു­സ്ത­ക­ങ്ങൾ അ­വി­ടെ­യാ­കെ വ­ലി­ച്ചു­വാ­രി­യി­ട്ടി­രി­ക്കു­ന്നു. ആ പു­സ്ത­ക­ശാ­ല ക­ണ്ടാൽ ആർ­ക്കും അ­ങ്ങോ­ട്ടു കയറാൻ തോ­ന്നു­ക­യി­ല്ല. ക­ഥാ­കാ­ര­ന്മാർ വാ­ക്കു­ക­ളെ വാ­രി­യെ­റി­യാ­തി­രി­ക്ക­ട്ടെ. ചെ­റു­ക­ഥ ഭാ­വ­ഗാ­നം പോ­ലെ­യാ­ണെ­ന്നു് അവർ എ­പ്പോ­ഴും ഓർ­മ്മി­ക്ക­ട്ടെ. ആ ഓർ­മ്മ­യു­ണ്ടു് ശ്രീ. പാ­റ­ന്നൂർ പ­ത്മ­നാ­ഭ­നു്. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­കൾ­ക്കാ­കെ ഒരു ന്യൂ­ന­ത. ആ ദോഷം അ­ദ്ദേ­ഹം ‘ച­ന്ദ്രി­ക’ വാ­രി­ക­യി­ലെ­ഴു­തി­യ “ഒ­രേ­യൊ­രു രാ­ത്രി­ക്കു­വേ­ണ്ടി” എന്ന ക­ഥ­യി­ലും കാണാം. ചി­ന്ന­മ്മു എ­ന്നൊ­രു­വൾ ഉ­ഷ­യേ­യും അ­വ­ളു­ടെ ഭർ­ത്താ­വി­നേ­യും അ­ക­റ്റി അ­യാ­ളു­മാ­യി വേഴ്ച നേടാൻ ശ്ര­മി­ക്കു­ന്ന­തി­ന്റെ ക­ഥ­പ­റ­യു­ക­യാ­ണു് പ­ദ്മ­നാ­ഭൻ. വ­ശീ­ക­ര­ണ­വും ബ­ലാ­ത്കാ­ര­വും വി­ഭി­ന്ന­ങ്ങ­ളാ­ണ­ല്ലോ. ക­ലാ­ദേ­വ­ത­യെ പ­ദ്മ­നാ­ഭ­നു് വ­ശീ­ക­രി­ക്കാൻ അ­റി­ഞ്ഞു­കൂ­ടാ. വേ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു ആ വിദ്യ അ­ഭ്യ­സി­ക്കാം. അ­ദ്ദേ­ഹം അ­ഭ്യ­സി­ക്ക­ട്ടെ, നല്ല ക­ലാ­കാ­ര­നാ­ക­ട്ടെ. അ­ങ്ങ­നെ­യൊ­രു ആശംസ ‘ച­ന്ദ്രി­ക’യിൽ “ച­ങ്ങ­ല­യ്ക്കി­ട്ട ദുഃഖം” എന്ന ക­ഥ­യെ­ഴു­തി­യ ശ്രീ. അ­ബു­വി­നു ന­ല്കാൻ വയ്യ. ശ്രീ. ഗഫൂർ ആ ക­ഥ­യ്ക്കു വ­ര­ച്ചു ചേർ­ത്ത ഭാ­വ­വ്യ­ഞ്ജ­ക­മാ­യ ചി­ത്ര­മു­ണ്ട­ല്ലോ. അ­തി­ന്റെ ആ­യി­ര­ത്തി­ലൊ­രം­ശം ഭംഗി അ­ബു­വി­ന്റെ ക­ഥ­യ്ക്കി­ല്ല. ഒരു പ്രൗ­ഢ­സു­ന്ദ­രി വ്യ­ഭി­ച­രി­ച്ച വാർ­ത്ത പ­ത്ര­ത്തിൽ വ­ന്ന­തു് ഒരു കോ­ളേ­ജ് വി­ദ്യാർ­ത്ഥി­നി വാ­യി­ക്കു­ന്നു. തന്റെ അ­മ്മ­ത­ന്നെ­യാ­ണു് ആ വ്യ­ഭി­ചാ­രി­ണി­യെ­ന്നു മകൾ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല. ഒ­ടു­വിൽ അമ്മ ആ പ­ത്ര­മെ­ടു­ത്തു അ­ടു­പ്പി­ലി­ടു­മ്പോൾ അ­വൾ­ക്കു വ­സ്തു­ത­കൾ ഗ്ര­ഹി­ക്കാൻ ക­ഴി­യു­ന്നു. ശ്രീ. മ­നോ­ഹ­രൻ ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ “ക­ണ്ടെ­ത്തൽ” എന്ന ക­ഥ­യു­ടെ—കൊ­ച്ചു­ക­ഥ­യു­ടെ—സാ­ര­മാ­ണി­തു്. ഒരു സു­പ്ര­ധാ­ന­നി­മി­ഷ­ത്തി­നു നി­ത്യ­സ്ഥാ­യി­ത്വം വ­രു­ത്താൻ ക­ഥാ­കാ­രൻ ശ്ര­മി­ക്കു­ന്നു എ­ന്ന­താ­ണു് ഇ­തി­ന്റെ സ­വി­ശേ­ഷ­ത. അ­ടു­ത്ത വീ­ട്ടിൽ­നി­ന്നു എന്റെ അ­ടു­ക്ക­ലെ­ത്തി­യ ഒരു കൊ­ച്ചു­കു­ട്ടി—രണ്ടു വ­യ­സ്സു­പ്രാ­യ­മു­ള്ള കു­ഞ്ഞു്—ഞാൻ കൊ­ടു­ത്ത ചോ­ക്ലേ­റ്റു വാ­ങ്ങി­ക്കൊ­ണ്ടു് ചെ­റു­താ­യൊ­ന്നു പ്ര­ക­മ്പ­നം കൊ­ള്ളു­ന്നു. വീ­ട്ടു­മു­റ്റ­ത്തു വി­ടർ­ന്നു­നി­ല്ക്കു­ന്ന ചെ­മ്പ­ര­ത്തി­പ്പൂ തെ­ന്ന­ലേ­റ്റു് സ്പ­ന്ദി­ക്കു­ന്നു. കാ­മു­ക­സ്പർ­ശ­ത്താൽ പ്ര­സ്ഫു­രി­താ­ധ­ര­വു­മാ­യി നി­ല്ക്കു­ന്ന കാ­മു­കി­യെ എന്റെ അ­ന്തർ­ന്നേ­ത്രം കാ­ണു­ന്നു. കു­ഞ്ഞി­നെ­പോ­ലെ, പൂ­വി­നെ­പ്പോ­ലെ കാ­മു­കി­യെ­പ്പോ­ലെ ചെ­റു­ക­ഥ ക­ലാ­ചൈ­ത­ന്യം­കൊ­ണ്ടു സ്പ­ന്ദി­ക്ക­ണം.

images/Kambisery.jpg
കാ­മ്പി­ശ്ശേ­രി ക­രു­ണാ­ക­രൻ

ഞാൻ സ്നേ­ഹി­ക്കു­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന ര­ണ്ടു­പേ­രാ­ണു് ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ­നാ­യ­രും ശ്രീ. കാ­മ്പി­ശ്ശേ­രി ക­രു­ണാ­ക­ര­നും. ജീ­വി­ത­ത്തി­ലെ ഏതു പ്ര­യാ­സ­ത്തി­ന്റെ നേർ­ക്കും മ­ന്ദ­ഹാ­സം പൊ­ഴി­ക്കു­ന്ന ച­ന്ദ്ര­ശേ­ഖ­രൻ­നാ­യർ. ഏതു കൊ­ടു­ങ്കാ­റ്റ­ടി­ച്ചാ­ലും “കാ­റ്റിൽ­പ്പെ­ടാ ദീ­പ­മെ­ന്ന­പോ­ലെ” ഇ­രി­ക്കു­ന്ന കാ­മ്പി­ശ്ശേ­രി. ര­ണ്ടു­പേ­രും ക­ലാ­കാ­ര­ന്മാർ. ജ­ന­യു­ഗം വാ­രി­ക­യിൽ ശ്രീ. കാ­മ്പി­ശ്ശേ­രി ക­രു­ണാ­ക­രൻ ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ­നാ­യ­രെ­ക്കു­റി­ച്ചെ­ഴു­തി­യ ലേ­ഖ­ന­ത്തിൽ ര­ണ്ടു­പേ­രു­ടെ­യും വ്യ­ക്തി­ത്വം പ്ര­ക­ട­മാ­ക്കു­ന്നു. യ­ഥാർ­ത്ഥ­സ്നേ­ഹ­ത്തിൽ മോ­ഹ­ഭം­ഗ­ത്തി­നു സ്ഥാ­ന­മി­ല്ല. മോ­ഹ­ഭം­ഗം വ­രാ­ത്ത യ­ഥാർ­ത്ഥ­സ്നേ­ഹം ലേ­ഖ­ന­ത്തിൽ ന­മു­ക്കു ദർ­ശി­ക്കാം.

“സാ­ഹി­ത്യ­ത്തിൽ ഒരു ന­ക്സൽ­ബാ­രി വി­പ്ല­വം” ഉ­ണ്ടാ­ക­ണ­മെ­ന്നു വാ­ദി­ച്ചു കൊ­ണ്ടു് ശ്രീ. ജോർ­ജ്ജ് ഇ­രു­മ്പ­യം ച­ന്ദ്രി­ക­വാ­രി­ക­യിൽ ഉ­പ­ന്യ­സി­ച്ചി­രി­ക്കു­ന്നു. കേ­ളേ­ജ് അ­ദ്ധ്യാ­പ­ക­നാ­ണു് ശ്രീ. ജോർ­ജ്ജ്. അ­ദ്ദേ­ഹ­ത്തി­ന്റെ ലേഖനം പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു് ഉ­ത്കൃ­ഷ്ട­വാ­രി­ക­യാ­യ ച­ന്ദ്രി­ക­യി­ലും. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ങ്ങൾ ഇതാ:

  1. ചെ­റു­ശ്ശേ­രി യും കു­ഞ്ചൻ­ന­മ്പ്യാ­രും ക­വി­ക­ള­ല്ല.
  2. ചെ­റു­ശ്ശേ­രി­ക്കു് ഔ­ച­ത്യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തെ ക­വി­യാ­യി അം­ഗീ­ക­രി­ക്കാൻ വ­യ്യാ­ത്ത­തു്. കു­ഞ്ചൻ­ന­മ്പ്യാർ “വാ­യിൽ­ത്തോ­ന്നി­യ­തു് കോ­ത­യ്ക്കു പാ­ട്ടാ­യി” എ­ഴു­തു­ക മാ­ത്ര­മാ­ണു ചെ­യ്ത­തു്. അ­തി­നാൽ അ­ദ്ദേ­ഹ­വും ക­വി­യ­ല്ല.
  3. ഇ­രു­പ­താം­നൂ­റ്റാ­ണ്ടി­ലേ­ക്കു ക­ട­ന്നാൽ കു­മാ­ര­നാ­ശാ­നെ യും ച­ങ്ങ­മ്പു­ഴ യേയും മാ­ത്ര­മേ ക­വി­ക­ളാ­യി കാണാൻ പറ്റൂ. വ­ള്ള­ത്തോ­ളും ഉ­ള്ളൂ­രും ക­വി­ക­ള­ല്ലെ­ന്നു് പ്ര­ബ­ന്ധ­കാ­രൻ തന്നെ “അ­ന്യ­ത്ര വി­ശ­ദീ­ക­രി­ച്ചി­ട്ടു­ണ്ടു്.”
  4. ചെ­റു­ശ്ശേ­രി, ന­മ്പ്യാർ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ എ­ന്നി­ങ്ങ­നെ­യു­ള്ള മ­ഹാ­ക­വി­ക­ളെ­യും തകഴി, ദേവു് തു­ട­ങ്ങി­യ നോ­വ­ലെ­ഴു­ത്തു­കാ­രെ­യും (“മഹാ നോ­വ­ലി­സ്റ്റു­കൾ” എ­ന്നു് ഉ­ദ്ധ­ര­ണ­ചി­ഹ്ന­മി­ട്ടു് പ്ര­ബ­ന്ധ­കാ­രൻ അവരെ പ­രി­ഹ­സി­ക്കു­ന്നു) ന­ക്സൽ­ബാ­രി മാ­തൃ­ക­യിൽ കൂ­ട്ട­ക്കൊ­ല­ചെ­യ്യേ­ണ്ടി­യി­രി­ക്കു­ന്നു.

ജോർ­ജ്ജി­ന്റെ ഈ അ­ഭി­പ്രാ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­നി­ക്കൊ­ന്നും പ­റ­യാ­ന­റി­ഞ്ഞു­കൂ­ടാ. അ­തു­കൊ­ണ്ടു ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­ങ്ങൾ വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­രു­ന്ന­തേ­യു­ള്ളു.

ഇ­ന്ന­ത്തെ (19-05-71) കേ­ര­ള­കൗ­മു­ദി ദി­ന­പ­ത്രം നോ­ക്കു­ക ശ്രീ. പി. ജി. പു­രു­ഷോ­ത്ത­മൻ പിള്ള എം. എൽ. എ. എ­ഴു­തി­യ “തർ­ജ്ജ­മ” എ­ന്നൊ­രു പ­ണ്ഡി­തോ­ചി­ത­മാ­യ ലേഖനം വാ­യി­ക്കാം. ഇം­ഗ്ലീ­ഷ്, സം­സ്കൃ­തം, മ­ല­യാ­ളം എന്നീ ഭാ­ഷ­ക­ളി­ലു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ അ­വ­ഗാ­ഹ­വും ഫ­ലി­തോ­ക്തി­യി­ലു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ പാ­ട­വ­വും ഈ ലേ­ഖ­ന­ത്തിൽ ദൃ­ശ്യ­മാ­ണു്. തർ­ജ്ജ­മ­യെ­ക്കു­റി­ച്ചു­ള്ള ലേ­ഖ­ക­ന്റെ അ­ഭി­പ്രാ­യ­ങ്ങൾ സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ പ­റ­ഞ്ഞ­തു­പോ­ലെ സ്വീ­ക­ര­ണീ­യ­ങ്ങ­ളും ആ­ദ­ര­ണീ­യ­ങ്ങ­ളു­മാ­ണു്.

ബം­ഗ്ലാ­ദേ­ശ­ത്തു് പ­ട്ടാ­ള­ക്കാർ പി­ഞ്ചു­കു­ഞ്ഞു­ങ്ങ­ളെ വെ­ടി­വ­ച്ചു­കൊ­ല്ലു­ന്നു. ഈ വാർ­ത്ത പ­ത്ര­ത്തിൽ വാ­യി­ക്കു­ന്ന ഞാൻ പ­തി­വു­പോ­ലെ കു­ളി­ക്കു­ന്നു, ആഹാരം ക­ഴി­ക്കു­ന്നു, വാ­യി­ക്കു­ന്നു, എ­ഴു­തു­ന്നു. എ­ന്നാൽ ഒരു കൊ­ച്ചു­കു­ട്ടി­യെ നി­ഗ്ര­ഹി­ക്കു­ന്ന­തു് ഞാൻ നേ­രി­ട്ടു കാ­ണ­ട്ടെ, എ­നി­ക്കു് ആഹാരം ക­ഴി­ക്കാ­നോ വാ­യി­ക്കാ­നോ എ­ഴു­താ­നോ സാ­ദ്ധ്യ­മ­ല്ലാ­തെ­യാ­വും. വൈ­യ­ക്തി­ക­മ­ല്ലാ­ത്ത സം­ഭ­വ­ങ്ങൾ അ­ത്ര­യേ­റെ നമ്മെ ച­ലി­പ്പി­ക്കാ­റി­ല്ല. മ­നു­ഷ്യ­ന്റെ സ്വ­ഭാ­വ­മാ­ണ­തു്, സാ­ഹി­ത്യ­സൃ­ഷ്ടി തി­ക­ച്ചും വൈ­യ­ക്തി­ക­മാ­ണു്. ഈ ആ­ഴ്ച­യിൽ ഞാൻ വാ­യി­ച്ച ഒരു കഥയും ഒരു ക­വി­ത­യും എന്നെ സ്പർ­ശി­ച്ചി­ല്ല. വൈ­യ­ക്തി­ക­സ്വ­ഭാ­വം അ­വ­യ്ക്കി­ല്ലെ­ന്നു വ്യ­ക്തം. ക­ലാ­സൃ­ഷ്ടി അ­ന­ന്ത­മാ­യ ക­ലാ­പ്ര­വാ­ഹ­ത്തി­ലെ ഒരു നി­മി­ഷ­മാ­ണു്. ആ നി­മി­ഷം മ­റ­യു­ന്നി­ല്ല. എ­ന്നും നി­ല­കൊ­ള്ളു­ന്നു. ആ നി­മി­ഷ­ത്തോ­ടു ന­മു­ക്കു് പറയാം: “നി­മി­ഷ­മേ സ്പ­ന്ദി­ക്കൂ, അ­വി­രാ­മ­മാ­യി സ്പ­ന്ദി­ക്കൂ.”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-06-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.