SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-06-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

മ­രു­ഭൂ­മി­യിൽ മരം മു­റി­ക്കു­ന്നു
images/JoseOrtegayGasset.jpg
ജോസ് ഒർ­ട്ടീ­ഗ ഈ ഗാ­സ്സേ

ജോസ് ഒർ­ട്ടീ­ഗ ഈ ഗാ­സ്സേ വി­ശ്വ­വി­ഖ്യാ­ത­നാ­യ സ്പാ­നി­ഷ് ത­ത്ത്വ­ചി­ന്ത­ക­നാ­ണു്. “ബ­ഹു­ജ­ന­ത്തി­ന്റെ എ­തിർ­പ്പു് ” (Revolt of the Masses) എന്ന ഗ്ര­ന്ഥം പ്ര­സാ­ധ­നം ചെ­യ്ത­തോ­ടെ അ­ദ്ദേ­ഹം പ്ര­ശ­സ്ത­നാ­യി. ജോസ് ഒർ­ട്ടീ­ഗ­യു­ടെ പ്ര­സി­ദ്ധി­യാർ­ന്ന മ­റ്റൊ­രു ഗ്ര­ന്ഥം Dehumanisation of Art and notes on the Novel എ­ന്ന­താ­ണു്. ഇ­ന്ന­ത്തെ നോ­വ­ലെ­ഴു­ത്തു­കാർ “സഹാറാ മ­രു­ഭൂ­മി­യി­ലെ പ്ര­ചോ­ദ­ന­മാർ­ന്ന മരം വെ­ട്ടു­കാ­രാ”ണെ­ന്നു് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. കല ഒ­ന്നി­നൊ­ന്നു മ­നു­ഷ്യ­ത്വ­ഹീ­ന­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നും നോ­വ­ലെ­ന്ന സാ­ഹി­ത്യ­വി­ഭാ­ഗ­ത്തി­ന്റെ ശക്തി മു­ഴു­വ­നും ചോർ­ന്നു പൊ­യ്ക്കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നും അ­ദ്ദേ­ഹം ഈ ഗ്ര­ന്ഥ­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ഈ പ്ര­തി­ഭാ­ശാ­ലി­യു­ടെ ഏതു ഗ്ര­ന്ഥം വാ­യി­ക്കു­ന്ന­തും ഉ­ത്കൃ­ഷ്ട­മാ­യ അ­നു­ഭ­വ­മാ­ണു; പ്ര­ത്യേ­കി­ച്ചും “പ്രേ­മ­ത്തെ­ക്കു­റി­ച്ചു്” (On Love) എന്ന പു­സ്ത­കം. ചി­ന്ത­ക­ളു­ടെ മൗ­ലി­ക­ത്വ­വും സൂ­ക്ഷ്മ­ത­യും ഗ­ഹ­ന­ത­യും കൊ­ണ്ടു് ലോ­ക­പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച ഈ ഗ്ര­ന്ഥ­ത്തിൽ സ്ത്രീ­കൾ­ക്കു പ്ര­തി­ഭാ­ശാ­ലി­ക­ളിൽ ഒ­ട്ടും താൽ­പ­ര്യ­മി­ല്ലെ­ന്നു് അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടു്. ഒരു ഉ­ദാ­ഹ­ര­ണം നെ­പ്പോ­ളി­യൻ തന്നെ. ആ­കൃ­തി­സൗ­ഭ­ഗ­ത്താൽ അ­നു­ഗൃ­ഹീ­ത­നാ­യി­രു­ന്നു ആ ലോ­ക­ജേ­താ­വെ­ങ്കി­ലും ഒരു സ്ത്രീ­യും അ­ദ്ദേ­ഹ­ത്തെ നി­ഷ്ക­ള­ങ്ക­മാ­യി സ്നേ­ഹി­ച്ചി­ല്ല. ആ­ഭ­ര­ണ­വും ര­ത്ന­വും കി­രീ­ട­വു­മൊ­ക്കെ നെ­പ്പോ­ളി­യൻ ജോ­സ­ഫ­യി­ന്റെ മ­ടി­യി­ലേ­ക്കു വാ­രി­യെ­റി­ഞ്ഞി­ട്ടും അവൾ അ­ദ്ദേ­ഹ­ത്തെ വ­ഞ്ചി­ച്ചു. ആദ്യം കണ്ട നർ­ത്ത­ക­നോ­ടു് ലൈം­ഗി­ക­വേ­ഴ്ച ന­ട­ത്തു­വാൻ അ­വൾ­ക്കു് ഒരു പ്ര­യാ­സ­വു­മു­ണ്ടാ­യി­ല്ല. സ്ത്രീ­കൾ പ്ര­തി­ഭാ­ശാ­ലി­ക­ളെ സ്നേ­ഹി­ക്കു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല പ­റ­യേ­ണ്ട­തു്. അവർ പ്ര­തി­ഭ­യെ പേ­ടി­ക്കു­ന്നു എന്ന പ­ര­മാർ­ത്ഥ­വും നാം വി­ളം­ബ­രം ചെ­യ്യ­ണം. ജോസ് ഒർ­ട്ടി­ഗ­യു­ടെ ഈ മ­ത­ത്തോ­ടു് അ­ല്പ­പ്ര­ഭാ­വ­നാ­യ ഞാനും യോ­ജി­ക്ക­ട്ടെ. പ്ര­തി­ഭാ­ശാ­ലി­ക­ളെ ഇ­ഷ്ട­പ്പെ­ടാ­ത്ത, പ്ര­തി­ഭ­യെ പേ­ടി­ക്കു­ന്ന സ്ത്രീ­കൾ പ്ര­തി­ഭാ­ശാ­ലി­നി­ക­ളാ­വാ­ത്ത­തിൽ അ­ദ്ഭു­ത­പ്പെ­ടാ­നെ­ന്തി­രി­ക്കു­ന്നു. അ­വ­രു­ടെ കൂ­ട്ട­ത്തിൽ ക­ലാ­കാ­രി­ക­ളു­ണ്ടെ­ങ്കി­ലും ഷേ­ക്സ്പി­യ­റി നോളം പ്ര­തി­ഭ­യു­ള്ള ഒരു സ്ത്രീ ഇ­ന്നു­വ­രെ­യു­ണ്ടാ­യി­ട്ടി­ല്ല. ഐൻ­സ്റ്റൈ­നോ പോൾ റോ­ബ്സ­നോ സൈ­ഗാ­ളോ ഡാ­വി­ഞ്ചി യോ ന­ന്ദ­ലാൽ ബോസോ ടാ­ഗോ­റോ ഖലീൽ ജി­ബ്രാ­നോ അ­വ­രു­ടെ വർ­ഗ്ഗ­ത്തി­ല്ല. സ്ത്രീ­കൾ ഈ പ്ര­സ്താ­വ­ത്തിൽ പ്ര­തി­ഷേ­ധി­ക്കു­മെ­ങ്കി­ലും പ്ര­കൃ­തി ജീ­വ­ശാ­സ്ത്ര­പ­ര­മാ­യി മ­റ്റൊ­രു കൃ­ത്യ­ത്തി­നാ­ണു് അ­വർ­ക്കു രൂപം ന­ല്കി­യി­ട്ടു­ള്ള­തെ­ന്ന സ­ത്യ­ത്തി­ന്റെ­നേർ­ക്കു ന­മു­ക്കു ക­ണ്ണ­ട­യ്ക്കാൻ വയ്യ. പക്ഷേ, ചില സ്ത്രീ­കൾ പു­രു­ഷ­ന്റെ മാർ­ഗ്ഗ­ത്തി­ലൂ­ടെ സ­ഞ്ച­രി­ക്കാൻ സ­ന്ന­ദ്ധ­ക­ളാ­യി­ട്ടു­ണ്ടു്. ഒർ­ട്ടി­ഗ ഇതിനെ masculine deviation എന്നു വി­ളി­ക്കു­ന്നു. കു­മാ­രി മ­റി­യ­മ്മ­യു­ടെ കഥകൾ ഈ വി­ധ­ത്തി­ലു­ള്ള വി­മാർ­ഗ്ഗ­ഗ­മ­ന­ത്തെ സൂ­ചി­പ്പി­ക്കു­ന്നു­വെ­ന്നാ­ണു് എന്റെ ഉറച്ച വി­ശ്വാ­സം. ആ കു­ട്ടി­യു­ടെ ക­ഥ­ക­ളിൽ സ്ത്രീ­യു­ടെ മാ­ന­സി­ക­നി­ല­യി­ല്ല, ലോ­ല­ഭാ­വ­ങ്ങ­ളി­ല്ല കർ­ക്ക­ശ­മാ­യ പും­സ­ത്വം അ­വ­യി­ലാ­കെ പ്ര­തി­ഫ­ലി­ക്കു­ന്നു. മേയ് 30-ാം തീ­യ­തി­യി­ലെ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ഈ പെൺ­കു­ട്ടി­യു­ടെ “പ്ര­സ­വ­ത്തി­ന്റെ നിറം” എ­ന്നൊ­രു ചെ­റു­ക­ഥ പ­ര­സ്യ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ചെ­റു­ക­ഥ­യെ­ന്നു ഞാൻ പ­റ­ഞ്ഞ­തു് അ­ങ്ങ­നെ­യൊ­രു ശീർ­ഷ­കം അതിനു വാ­രി­ക­യിൽ ന­ല്കി­യി­ട്ടു­ണ്ടു് എ­ന്ന­തി­നാ­ലാ­ണു്, ഇതൊരു ക­ഥ­യാ­ണെ­ന്ന­വി­ശ്വാ­സം എ­നി­ക്കു­ള്ള­തു­കൊ­ണ്ട­ല്ല. മ­റി­യ­മ്മ ചില ചി­ത്ര­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ന്നു 1) കി­ഴ­വി­യു­ടെ നാ­ഭി­യിൽ അ­ടി­ഞ്ഞു­കി­ട­ക്കു­ന്ന വി­കാ­ര­ത്തെ തി­ര­ക്കി നു­ണ­ഞ്ഞു നി­ല്ക്കു­ന്ന യു­വാ­വു്. 2) ചെ­റു­പ്പ­ക്കാ­രൻ കി­ഴ­വി­യെ ക­ട­ന്നു പി­ടി­ച്ചു് അ­വ­രു­ടെ മു­ല­യിൽ ചു­ണ്ടു­ര­സു­ന്ന­തു്. 3) ആർ­ത്ത­വ­ര­ക്ത­ത്തി­ന്റെ മ­ഞ്ഞ­നി­റം (മ­ഞ്ഞ­നി­റം എ­ന്തു­കൊ­ണ്ടാ­ണാ­വോ? രോ­ഗ­മാ­യി­രി­ക്കാം. അതോ നിറം അ­ങ്ങ­നെ­ത­ന്നെ­യോ? എ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ). 4) ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന ഭർ­ത്താ­വി­ന്റെ മുഖം ഷാ­മ്പു­പു­ര­ട്ടി ഷേവ് ചെ­യ്യു­ന്ന ഭാര്യ. 5) കു­ത്ത­ഴി­ഞ്ഞ തു­ണി­യു­ടെ ത­ല­യ്ക്കു കൈ­ക­ളിൽ കു­ത്തി­പ്പി­ടി­ച്ചു് എ­ത്തു­ന്ന കി­ഴ­വി­യെ നോ­ക്കി­നി­ല്ക്കു­ന്ന യു­വാ­വു്. ചി­ത്ര­ങ്ങൾ എ­ങ്ങ­നെ­യി­രി­ക്കു­ന്നു? കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന കൗ­മാ­രം തി­ക­ച്ചും ക­ട­ന്നി­ട്ടി­ല്ലാ­ത്ത, ഒരു പെൺ­കു­ട്ടി­യു­ടെ മാ­ന­സി­ക­നി­ല­യാ­ണോ ഇ­വി­ടെ­യു­ള്ള­തു്? എ­ന്തൊ­രു ജീർ­ണ്ണ­ത! ആ­ഭാ­സ­ത്തിൽ ആ­റാ­ട്ടു­ന­ട­ത്തു­ന്ന ഈ പീ­റ­ക്ക­ഥ വാ­യി­ച്ചു ഞാൻ ല­ജ്ജി­ക്കു­ന്നു. ഈ “കഥ”യെ­ക്കു­റി­ച്ചു പറയാൻ ഞാൻ മ­ഹാ­നാ­യ ഒരു ത­ത്ത്വ­ചി­ന്ത­ക­ന്റെ പേരു വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു­വ­ന്ന­ല്ലോ? മാ­ന്യ­വാ­യ­ന­ക്കാ­രേ, മാ­പ്പു്.

images/MuralpaintingofGuru_Nanak.jpg
ഗു­രു­നാ­നാ­ക്ക്

ഗു­രു­നാ­നാ­ക്ക് വ­ന­ത്തി­ലെ­ത്തി. ചൂ­ടു­ള്ള കാലം. അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന മർ­ദ്ദാ­ന യ്ക്കു വ­ല്ലാ­ത്ത ദാഹം. ദാ­ഹ­ത്താൽ അയാൾ മ­രി­ക്കു­മെ­ന്ന നി­ല­യി­ലാ­യി. അ­പ്പോൾ ഗു­രു­നാ­നാ­ക്ക് പ­റ­ഞ്ഞു: “മർ­ദ്ദാ­നാ, ഈ വ­ന­ത്തിൽ ഒരു സ­ന്ന്യാ­സി­യു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ക്കൽ പോ­വു­ക­യാ­ണെ­ങ്കിൽ നി­ന­ക്കു വെ­ള്ളം കി­ട്ടും. ഈ പ്ര­ദേ­ശ­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ കി­ണ­റ്റിൽ മാ­ത്ര­മേ വെ­ള്ള­മു­ള്ളു.” മർ­ദ്ദാ­ന സ­ന്ന്യാ­സി­യു­ടെ കു­ടി­ലി­ലേ­ക്കു ഓ­ടി­ച്ചെ­ന്നു, പക്ഷേ, നാ­നാ­ക്കി­നെ വെ­റു­ത്തി­രു­ന്ന അ­ദ്ദേ­ഹം മർ­ദ്ദാ­ന­യ്ക്കു വെ­ള്ളം കൊ­ടു­ത്തി­ല്ല. ഗു­രു­വി­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് അയാൾ രണ്ടു പ്രാ­വ­ശ്യം കൂടി സ­ന്ന്യാ­സി­യു­ടെ അ­ടു­ക്കൽ പോയി. പക്ഷേ, ജലം കി­ട്ടി­യി­ല്ല. മർ­ദ്ദാ­ന നാ­നാ­ക്കി­ന്റെ പാ­ദ­ങ്ങ­ളിൽ മ­റി­ഞ്ഞു­വീ­ണു. അ­ദ്ദേ­ഹം അ­യാ­ളോ­ടു പ­റ­ഞ്ഞു തൊ­ട്ട­ടു­ത്തു­ള്ള ഒരു ക­ല്ലു് ഇ­ള­ക്കാൻ. മർ­ദ്ദാ­ന ക­ല്ലി­ള­ക്കി­യ­പ്പോൾ ഒരു തെ­ളി­നീ­ര­രു­വി. സ­ന്ന്യാ­സി­യു­ടെ കി­ണ­റ്റി­ലെ വെ­ള്ളം ഇ­ല്ലാ­താ­വു­ക­യും ചെ­യ്തു. കോ­പാ­കു­ല­നാ­യ സ­ന്ന്യാ­സി ഒരു വലിയ പാ­റ­ക്കെ­ട്ടു് അ­വ­രു­ടെ നേർ­ക്കു് ഉ­രു­ട്ടി­വി­ട്ടു. ഗു­രു­നാ­നാ­ക്കാ­വ­ട്ടെ കൈ­നീ­ട്ടി വി­ര­ലു­കൾ കൊ­ണ്ടു അതു് ത­ട­ഞ്ഞു നി­റു­ത്തി. അമ്മ ഈ കഥ പ­റ­ഞ്ഞ­പ്പോൾ മകൻ പ­രി­ഹ­സി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. വ­ന­ത്തിൽ വെ­ള്ള­മു­ള്ള സ്ഥലം ക­ണ്ടു­പി­ടി­ക്കാൻ ശാ­സ്ത്രീ­യ­മാർ­ഗ്ഗ­ങ്ങ­ളു­ണ്ടു്. പക്ഷേ, വലിയ പാ­റ­ക്കെ­ട്ടു് വി­ര­ലു­കൊ­ണ്ടു ത­ട­ഞ്ഞു നി­റു­ത്താൻ ആർ­ക്കും സാ­ദ്ധ്യ­മ­ല്ല. ഇക്കഥ പി­ന്നീ­ടു കേ­ട്ടി­ട്ടു­ള്ള­പ്പോ­ഴെ­ല്ലാം മകൻ പു­ച്ഛി­ച്ചു ചി­രി­ച്ചി­ട്ടു­ണ്ടു്. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണു് നി­രാ­യു­ധ­രാ­യ ഒരു കൂ­ട്ടം ഇ­ന്ത്യാ­ക്കാ­രെ ഇം­ഗ്ലീ­ഷു­കാർ വെ­ടി­വ­ച്ചു­കൊ­ന്ന വാർ­ത്ത അയാൾ കേ­ട്ട­തു്. മ­രി­ച്ച­യാ­ളു­ക­ളെ ഇം­ഗ്ലീ­ഷു­കാർ വ­ലി­ച്ചെ­റി­ഞ്ഞു. മ­രി­ക്കാ­ത്ത­വ­രെ തീ­വ­ണ്ടി­യിൽ ക­യ­റ്റി ജ­യി­ലി­ലേ­ക്കു കൊ­ണ്ടു­പോ­കു­ക­യാ­ണു്. ആ ത­ട­വു­കാർ വി­ശ­പ്പും ദാ­ഹ­വും കൊ­ണ്ടു് പൊ­രി­യു­ന്നു­വെ­ന്നു മ­റ്റു­ള്ള­വർ അ­റി­ഞ്ഞു. അവർ തീ­വ­ണ്ടി­യാ­പ്പീ­സിൽ റൊ­ട്ടി, പ­രി­പ്പു്, പൂരി ഇ­വ­യൊ­ക്കെ കൊ­ണ്ടു­വ­ന്നു­കൂ­ട്ടി. പക്ഷേ, പാ­ഞ്ഞു­വ­രു­ന്ന തീ­വ­ണ്ടി നി­റു­ത്തു­ന്ന­തെ­ങ്ങ­നെ? അവർ നി­റു­ത്തി. പാ­ള­ത്തിൽ ആളുകൾ കി­ട­ന്നു. കൂ­റേ­പ്പേ­രു­ടെ ശ­രീ­ര­ങ്ങൾ ച­ത­ച്ച­ര­ച്ച തീ­വ­ണ്ടി തനിയെ നി­ന്നു. കൂ­റെ­ദി­വ­സം ക­ഴി­ഞ്ഞു്, കഥ പ­റ­യു­ന്ന­യാൾ (മകൻ) സ­ഹോ­ദ­രി­ക്കു് ഗു­രു­നാ­നാ­ക്ക് മർ­ദ്ദാ­ന­യ്ക്കു് ജലം കൊ­ടു­ത്ത കഥ പ­റ­ഞ്ഞു കൊ­ടു­ത്തു. അ­പ്പോൾ അവൾ വി­ശ്വ­സി­ക്കാ­തെ ചോ­ദി­ച്ചു: “പർ­വ്വ­ത­ത്തെ എ­ങ്ങ­നെ കൈ­കൊ­ണ്ടു തടയും?” അയാൾ മ­റു­പ­ടി­ന­ല്കി: “എ­ന്തു­കൊ­ണ്ടു­വ­യ്യ? കാ­റ്റു­പോ­ലെ പാ­ഞ്ഞു­വ­രു­ന്ന തീ­വ­ണ്ടി­യെ ത­ട­ഞ്ഞു­നി­റു­ത്താ­മെ­ങ്കിൽ പാ­റ­ക്കെ­ട്ടി­നെ ത­ട­ഞ്ഞു­നി­റു­ത്താൻ സാ­ധി­ക്കി­ല്ലേ.” കർ­ത്താർ­സിം­ഗ് ദു­ഗ്ഗൽ എ­ഴു­തി­യ ‘മ­ഹ­ത്ത്വം’ എന്ന ഈ കഥ വാ­യി­ച്ചു് ഞാൻ ഹർ­ഷോ­ന്മാ­ദ­ത്തി­നു വി­ധേ­യ­നാ­യി വ­ള­രെ­നേ­ര­മി­രു­ന്നു പോയി. ഒരു കെ­ട്ടു­ക­ഥ­യേ­യും ആ­ധു­നി­ക­സം­ഭ­വ­ത്തേ­യും യോ­ജി­പ്പി­ക്കു­ന്ന­തിൽ പ­ഞ്ചാ­ബു­കാ­ര­നാ­യ ആ ക­ഥാ­കാ­രൻ പ്ര­ദർ­ശി­പ്പി­ക്കു­ന്ന വൈ­ദ­ഗ്ദ്ധ്യം നോ­ക്കു­ക. മ­നോ­ഹ­ര­മാ­യ ഈ കഥ വാ­യി­ച്ചു­ക­ഴി­ഞ്ഞി­ട്ടാ­ണു് ഞാൻ മ­ല­യാ­ള­നാ­ട്ടി­ലെ (ലക്കം 2) രണ്ടു ക­ഥ­ക­ളും വാ­യി­ച്ച­തു്. അ­തു­കൊ­ണ്ടാ­വ­ണം എ­നി­ക്കു വ­ല്ലാ­ത്ത നി­രാ­ശ­ത തോ­ന്നി­യ­തു്. ഇ­ഷ്ട­പ്പെ­ട്ട യു­വ­തി­യെ പ­രി­ണ­യി­ക്കാൻ ക­ഴി­യാ­തെ ദുഃ­ഖി­ക്കു­ന്ന ഒരു യു­വാ­വി­നെ ശ്രീ. ബാ­ല­കൃ­ഷ്ണൻ മാ­ങ്ങാ­ടി ന്റെ കഥയിൽ കാണാം (ഖേ­ദ­ത്തൊ­ടെ, രോ­ഷ­ത്തോ­ടെ). സ്വ­ത്തു­ചോ­ദി­ച്ച മ­ക­ളോ­ടും മ­രു­മ­ക­നോ­ടും പകരം വീ­ട്ടാൻ “ക്ഷു­ദ്രം” ന­ട­ത്തു­ന്ന ഒരു സ്ത്രീ മ­രി­ക്കു­ന്ന­തു് ശ്രീ. ഏ. ജ­യ­കു­മാ­റി­ന്റെ കഥയിൽ വർ­ണ്ണി­ക്ക­പ്പെ­ടു­ന്നു. ആ­ഖ്യാ­ന­ത്തി­ന്റെ അ­ന­വ­സ്ഥി­ത­സ്വ­ഭാ­വം ബാ­ല­കൃ­ഷ്ണ­ന്റെ കഥയെ വി­ര­സ­മാ­ക്കു­ന്നു. ജ­യ­കു­മാ­റി­നു് കഥ പറയാൻ അ­റി­യാം. പക്ഷേ, സ്ത്രീ­യു­ടെ മരണം അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്നി­ല്ല.

images/HenryMiller1940.jpg
ഹെൻ­ട്രി മി­ല്ലർ

കു­മാ­ര­നാ­ശാ­ന്റെ പ്ര­തി­മ നിർ­മ്മി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് വാ­ദ­പ്ര­തി­വാ­ദ­ങ്ങൾ ന­ട­ക്കു­ന്ന കാ­ല­മാ­ണി­തു്. പ്ര­തി­മ എ­ങ്ങ­നെ­യി­രി­ക്ക­ണ­മെ­ന്നു വ്യ­ക്ത­മാ­ക്കി­ക്കൊ­ണ്ടും സെ­ക്ര­ട്ടേ­റി­യ­റ്റി­ന്റെ മുൻ­പി­ലെ വേ­ലു­ത്ത­മ്പി യുടെ പ്ര­തി­മ­യും പു­ത്ത­രി­ക്ക­ണ്ട­ത്തി­ലെ ഗാ­ന്ധി­ജി യുടെ പ്ര­തി­മ­യും എ­ങ്ങ­നെ വി­ല­ക്ഷ­ണ­ങ്ങ­ളാ­യി­പ്പോ­യി­യെ­ന്നു വി­ശ­ദ­മാ­ക്കി­ക്കൊ­ണ്ടും ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യർ “കേ­ര­ള­കൗ­മു­ദി”യിൽ എ­ഴു­തി­യി­രു­ന്നു. ചി­ന്ത­യു­ടെ ശ­ക്തി­പ്ര­ദർ­ശി­പ്പി­ക്കു­ന്ന ഒരു കൊ­ച്ചു­ലേ­ഖ­നം. അതിലെ വ­സ്തു­ത­ക­ളോ­ടു യോ­ജി­ച്ചു­കൊ­ണ്ടു ഞാ­നി­തു­കൂ­ടി പ­റ­യ­ട്ടെ. കു­മാ­ര­നാ­ശാ­ന്റെ പ്ര­തി­മ നിർ­മ്മി­ക്കു­ന്ന­യാൾ അ­ദ്ദേ­ഹ­ത്തി­ന്റെ നെ­റ്റി, മൂ­ക്കു്, ക­ണ്ണു് എ­ന്നി­വ­യെ­ല്ലാം ക­ഴി­യു­ന്ന­തും ചി­ത്ര­ത്തോ­ടും യോ­ജി­ച്ച വി­ധ­ത്തിൽ നിർ­മ്മി­ച്ചു് സ­ങ്ക­ല­നം ചെ­യ്യു­മ്പോൾ ആ­ശാ­ന്റെ മ­ഹ­ത്വം ആ രൂ­പ­ത്തിൽ പ­രി­ല­സി­ക്കും. അ­നു­ഗൃ­ഹീ­ത­നാ­യ പ്ര­തി­മാ­നിർ­മ്മാ­താ­വി­നു മാ­ത്രം ക­ഴി­യു­ന്ന­താ­ണി­തു്. നിർ­മ്മാ­താ­വു് അ­നു­ഗൃ­ഹീ­ത­ന­ല്ലെ­ന്നി­രി­ക്ക­ട്ടെ, ഗാ­ന്ധി­യു­ടെ പ്ര­തി­മ അയാൾ നിർ­മ്മി­ക്കു­ന്നു­വെ­ന്നു­മി­രി­ക്ക­ട്ടെ. ആ പ്ര­തി­മ­യ്ക്കു ഗാ­ന്ധി­ജി­യു­ടെ ക­ഷ­ണ്ടി­ത്ത­ല കാണും, വലിയ ചെവി കാണും. ദേ­ഹ­മാ­കെ മൂടിയ പു­ത­പ്പു കാണും, കൈ­യി­ലെ നീ­ണ്ട­വ­ടി­കാ­ണും. ചൈ­ത­ന്യം, മ­ഹ­ത്വം എ­ന്നി­വ കാ­ണു­ക­യി­ല്ല. സാ­ഹി­ത്യ­ത്തി­ലെ ത­ത്ത്വ­വും ഇ­തു­ത­ന്നെ. നി­ത്യ­ജീ­വി­ത­ത്തി­ലെ സം­ഭ­വ­ങ്ങ­ളെ യ­ഥാ­ത­ഥ­മാ­യി കൂ­ട്ടി­ച്ചേർ­ത്തു­കൊ­ള്ളു. ആ സ­ങ്ക­ല­ന­ത്തിൽ നി­ന്നു് ഒരു ചൈ­ത­ന്യം ഉ­ള­വാ­ക­ണം. അ­തി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണു് ‘കു­ങ്കു­മം വാരിക’യിൽ ശ്രീ­മ­തി വ­ത്സ­ലാ­നാ­യർ തർ­ജ്ജ­മ­ചെ­യ്ത പോ­ളി­ഷ് കഥയും ശ്രീ. ഖാ­ലി­ദ് എ­ഴു­തി­യ “വി­ള­ഞ്ഞ­വി­ത്തു­കൾ” എന്ന കഥയും വി­ര­സ­ങ്ങ­ളാ­യി അ­നു­ഭ­വ­പ്പെ­ടു­ന്ന­തു്. ശ്രീ. രാ­മ­സ്വാ­മി മു­ത­ലി­യാർ കേ­ര­ള­സർ­വ­ക­ലാ­ശാ­ല­യു­ടെ വൈസ് ചാൻ­സ­ല­റാ­യി­രു­ന്ന കാ­ല­ത്തു് തി­രു­വ­ന­ന്ത­പു­ര­ത്തെ ടൗൺ­ഹാ­ളിൽ കൂടിയ സ­മ്മേ­ള­ന­ത്തിൽ കോ­ളേ­ജ­ധ്യാ­പ­ക­രെ അ­ഭി­സം­ബോ­ധ­ന­ചെ­യ്തു­കൊ­ണ്ടു അ­ദ്ദേ­ഹം ഒരു പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ച്ചു. പ്ര­ഭാ­ഷ­ണ­ത്തിൽ അ­ദ്ദേ­ഹം കോ­ളേ­ജി­ലെ അ­ധ്യാ­പി­ക­മാ­രെ ല­ക്ഷ്യ­മാ­ക്കി Certain women who are irresistible—ത­ടു­ക്കാൻ ക­ഴി­യാ­ത്ത ചില സ്ത്രീ­കൾ—എന്നു പ­റ­യു­ക­യു­ണ്ടാ­യി. സൗ­ന്ദ­ര്യ­ത്താ­ലും ആ­കർ­ഷ­ക­ത്വ­ത്താ­ലും എ­തിർ­ക്കാൻ ക­ഴി­യാ­ത്ത­വ­രാ­ണു് അ­ധ്യാ­പി­ക­മാ­രെ­ന്നു വൃ­ദ്ധ­നാ­യ മു­ത­ലി­യാർ സൂ­ചി­പ്പി­ച്ച­പ്പോൾ അതു് ഫ­ലി­ത­മാ­ണെ­ന്നു കരുതി ഞാൻ ചി­രി­ക്കാൻ ശ്ര­മി­ച്ചു. പക്ഷേ, സാ­ധി­ച്ചി­ല്ല. ഫ­ലി­ത­മാ­ണെ­ങ്കി­ലും അ­ബോ­ധ­മ­ന­സ്സി­ലു­ള്ള­തി­നോ­ടു ബ­ന്ധ­പ്പെ­ട്ടേ ഏതു വാ­ക്കും പു­റ­ത്തു­വ­രൂ: കു­റ്റം പ­റ­യാ­നി­ല്ല. Tropic of Cancer എന്ന ഗ്ര­ന്ഥ­ത്തി­ന്റെ കർ­ത്താ­വാ­യ ഹെൻ­ട്രി മി­ല്ലർ ഗ്രീ­സിൽ പോയ അ­വ­സ­ര­ത്തിൽ പ­ന്ത്ര­ണ്ടു വ­യ­സ്സു­ള്ള ഒരു പെൺ­കു­ട്ടി­യെ അവിടെ ഒ­രി­ട­ത്തു കണ്ടു. അ­വ­ളു­ടെ അ­സാ­ധാ­ര­ണ­മാ­യ സൗ­ന്ദ­ര്യ­ത്തെ വാ­ഴ്ത്തി­യി­ട്ടു് വ­യ­സ്സ­നാ­യ മി­ല്ലർ പ­റ­യു­ന്നു, പി­ന്നീ­ടൊ­രി­ക്കൽ­കൂ­ടി അവളെ ക­ണ്ടി­രു­ന്നെ­ങ്കിൽ എ­ന്താ­ണു സം­ഭ­വി­ക്കു­ന്ന­തെ­ന്നു ത­നി­ക്ക­റി­ഞ്ഞു­കൂ­ടെ­ന്നു് (കൊ­ളോ­സ്സ­സ് ഓഫ് മറൗസി എന്ന അ­ത്യ­ന്ത­സു­ന്ദ­ര­മാ­യ യാ­ത്രാ­വി­വ­ര­ണം). ഇ­ബ്സ­ന്റെ യും ആ­ന്ദ്രേ ഷീദി ന്റെ­യും ‘വൃ­ദ്ധ­പ്രേ­മ’ങ്ങ­ളെ­ക്കു­റി­ച്ചു ന­മു­ക്ക­റി­യാം. ഖാ­ലി­ദി ന്റെ കഥയിൽ ഒ­ട്ടൊ­ക്കെ പ്രാ­യ­മു­ള്ള ഒരു ലാ­ഭ്സിം­ഗ് ഒരു യു­വ­തി­യെ­ക്ക­ണ്ടു് ഇ­ള­കി­പ്പോ­യ­തെ­ങ്ങ­നെ­യെ­ന്നും അവൾ അയാളെ തൊ­ടാൻ­പോ­ലു­മ­നു­വ­ദി­ക്കാ­തെ പണവും മ­റ്റും ത­ട്ടി­ക്കൊ­ണ്ടു ക­ട­ന്നു­ക­ള­ഞ്ഞ­തെ­ങ്ങെ­നെ­യെ­ന്നും പ്ര­തി­പാ­ദി­ക്കു­ന്നു. ഇവിടെ പ്ര­തി­മ­യു­ടെ മൂ­ക്കും ക­ണ്ണും ചെ­വി­യും ക­വി­ളു­മൊ­ക്കെ­യു­ണ്ടു്. ചൈ­ത­ന്യം മാ­ത്ര­മി­ല്ല. വേ­ലു­ത്ത­മ്പി­ദ­ള­വ­യു­ടെ­യും ഗാ­ന്ധി­ജി­യു­ടെ­യും പ്ര­തി­മ­കൾ­പോ­ലെ ഒരു നിർ­ജ്ജീ­വ­വ­സ്തു­വാ­ണു് ഈ കഥ. കു­ങ്കു­മം വാ­രി­ക­യിൽ രണ്ടു കൊ­ച്ചു­ക­ഥ­കൾ കൂ­ടി­യു­ണ്ടു്. ശ്രീ. പി. ആർ. നാ­ഥ­ന്റെ “കാ­ലാ­വ­സ്ഥ”യും ശ്രീ. വി. ശി­വ­രാ­മ­ന്റെ “ഡൊ­റോ­ത്തി”യും. ഡൊ­റോ­ത്തി­യിൽ വാ­ക്കു­ക­ളു­ടെ ബ­ഹ­ള­മേ­യു­ള്ളു. ഒരു യു­വ­തി­യു­ടെ ദുഃഖം ചി­ത്രീ­ക­രി­ക്കു­ന്ന­തിൽ പി. ആർ. നാഥൻ കു­റെ­യൊ­ക്കെ വിജയം പ്രാ­പി­ച്ചി­ട്ടു­ണ്ടു്.

“സൗ­ന്ദ­ര്യ­മെ­ന്നാൽ എ­ന്താ­ണു സു­ഹൃ­ത്തേ” കൂ­ട്ടു­കാ­ര­ന്റെ ചോ­ദ്യം. എന്റെ മ­റു­പ­ടി: “എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ, പക്ഷേ, സൗ­ന്ദ­ര്യ­മു­ള്ള­വ­യെ ഞാൻ ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­രാം.” “കേൾ­ക്ക­ട്ടെ” എന്നു സു­ഹൃ­ത്തു്. ഞാൻ വീ­ണ്ടും പ­റ­യു­ന്നു: “ശം­ഖും­മു­ഖ­ത്തെ നി­ലാ­വു­ള്ള രാ­ത്രി, എന്റെ വീ­ട്ടു­മു­റ്റ­ത്തു് രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി­ക്കു വി­രി­യു­ന്ന നി­ശാ­ഗ­ന്ധി, ച­ങ്ങ­മ്പു­ഴ യുടെ “മ­ന­സ്വി­നി ” എന്ന കവിത. ഒ. വി. വി­ജ­യ­ന്റെഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സംതാ­ജ്മ­ഹൽ വ­ള്ള­ത്തോ­ളി ന്റെ ‘മ­ഗ്ദ­ല­ന­മ­റി­യം’, ഉറൂബി ന്റെ “രാ­ച്ചി­യ­മ്മ” എന്ന ചെ­റു­ക­ഥ, പാളയം പ­ള്ളി­യിൽ ഒ­റ്റ­യ്ക്കു­നി­ന്നു ക­ത്തു­ന്ന മെ­ഴു­കു­തി­രി” ഇ­വ­യ്ക്കൊ­ന്നും വാ­ചാ­ല­ത­യി­ല്ല. അതല്ല ശ്രീ. ടി. സി. ഭാ­സ്ക­ര­ന്റെ ച­ന്ദ്രി­ക­വാ­രി­ക­യി­ലെ­ഴു­തി­യ “ശാ­പ­മോ­ക്ഷ­ത്തി­ന്റെ നി­മി­ഷം­വ­രെ” എന്ന ക­ഥ­യു­ടെ സ്ഥി­തി. അതിലെ ദു­സ്സ­ഹ­മാ­യ വാ­ചാ­ല­ത­യിൽ അ­തി­ലാ­വി­ഷ്ക­രി­ക്കു­ന്ന യു­വാ­വി­ന്റെ ദുഃഖം മ­റ­ഞ്ഞു പോ­കു­ന്നു. ഇ­തു­ന്നെ­യാ­ണു് ശ്രീ. പി. കെ. നാണു “ദേ­ശാ­ഭി­മാ­നി” വാ­രി­ക­യി­ലെ­ഴു­തി­യ “ര­ഹ­സ്യ­ങ്ങ­ളി­ല്ലാ­ത്ത ഒരു സത്യം പോലെ” എന്ന ക­ഥ­യു­ടെ അ­വ­സ്ഥ­യും. ആ­ധു­നി­ക­ജീ­വി­ത­ത്തി­ന്റെ ജീർ­ണ്ണ­ത­യു­ടെ നേർ­ക്കു കൈ­ചൂ­ണ്ടി അ­ദ്ദേ­ഹം ഉ­പാ­ലം­ഭ­ങ്ങൾ ചൊ­രി­യു­ന്നു. വാ­ചാ­ല­ത­യാർ­ന്ന ആ ശ­കാ­ര­ങ്ങൾ കേൾ­ക്കാൻ കൊ­ള്ളാം. ശ­കാ­ര­ത്തിൽ ക­ല­യി­ല്ലെ­ന്നു മാ­ത്രം. ശ്രീ­മ­തി ഉഷ ക­ല്ലേ­ലി­ഭാ­ഗം ഒരു തെ­റ്റി­ദ്ധാ­ര­ണ­യു­ടെ കഥ പ­റ­യു­ന്നു (മ­നോ­രാ­ജ്യം—ലക്കം 1, അ­സ്ത­മി­ക്കു­മ്പോൾ എന്ന കഥ). അ­തി­ഭാ­വു­ക­ത്വം അ­തി­രു­ക­ട­ന്ന റൊ­മാ­ന്റി­സി­സം എ­ന്നി­വ ഈ കഥയെ വി­കൃ­ത­മാ­ക്കു­ന്നു. നി­റു­ത്ത­ട്ടെ. ക­ഥാ­പ്ര­പ­ഞ്ച­ത്തിൽ­നി­ന്നു ന­മു­ക്കു പോകാം.

images/Thomashardy.jpg
തോമസ് ഹാർഡി

എന്റെ മുൻ­പിൽ നി­ല്ക്കു­ന്ന വൃ­ക്ഷ­ങ്ങ­ളെ­ല്ലാം പ്ര­ശാ­ന്ത­ങ്ങൾ. എ­ങ്കി­ലും സൃ­ഷ്ടി­യു­ടെ ചൈ­ത­ന്യം അ­വ­യിൽ­നി­ന്നു സ്ഫൂ­രി­ക്കു­ന്ന­തു നോ­ക്കൂ. തോമസ് ഹാർഡി യുടെ Woodlanders എന്ന നോ­വ­ലിൽ വൃ­ക്ഷ­ത്തി­ന്റെ കറ മു­ക­ളി­ലേ­ക്കു പാ­ഞ്ഞു­ക­യ­റു­ന്ന­തു് അ­റി­യാൻ ഒരു ക­ഥാ­പാ­ത്ര­ത്തി­നു ശ­ക്തി­യു­ള്ള­താ­യി പ്ര­സ്താ­വി­ച്ച­ട്ടു­ണ്ടു്. അ­തു­പോ­ലെ ഈ വൃ­ക്ഷ­ങ്ങ­ളു­ടെ ചൈ­ത­ന്യം പ്ര­സ­രി­ക്കു­ന്ന­തു് ഞാൻ അ­റി­യു­ന്നു: എന്റെ മു­മ്പി­ലു­ള്ള ദേ­വാ­ല­യ­ത്തി­ലെ ഓരോ ക­രി­ങ്ക­ല്ലും നി­ശ്ശ­ബ്ദ­മാ­ണു. എ­ങ്കി­ലും ആ ക­രി­ങ്ക­ല്ലു­കൾ ഉ­റ­ക്കെ­പ്പ­റ­യു­ന്നു: “ഞങ്ങൾ ഈ­ശ്വ­ര­ന്റെ ഭ­വ­ന­മാ­യി­ത്തീർ­ന്നു് ഈ­ശ്വ­രാ­രാ­ധ­ന നിർ­വ്വ­ഹി­ക്കു­ക­യാ­ണു്. സാ­ഹി­ത്യ­വും ഇ­ങ്ങ­നെ­യാ­യി­രി­ക്ക­ണം. മു­ക്തി­യി­ലൂ­ടെ­യു­ള്ള മ­ഹാ­ശ­ബ്ദം. നി­ശ്ശ­ബ്ദ­ത­യി­ലൂ­ടെ­യു­ള്ള മ­ഹാ­ധ്വ­നി. ഈ ആ­ഴ്ച­യി­ലെ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ഡോ. കെ. ഭാ­സ്ക്ക­രൻ­നാ­യ­രു­ടെ ഒരു ലേ­ഖ­ന­മു­ണ്ടു്. അ­ദ്ദേ­ഹ­ത്തേ­യും വേറെ നാ­ലു­പേ­രേ­യും ഇ­ട­യാ­റ­ന്മു­ള­യിൽ­വ­ച്ചു് നാ­ട്ടു­കാർ ബ­ഹു­മാ­നി­ച്ച­തി­ന്റെ വർ­ണ്ണ­ന­മാ­ണു് അ­തി­ലു­ള്ള­തു്. പക്ഷേ, അതു വാ­യി­ച്ചാൽ, ഏതോ ഒരു മ­ഹാ­സം­ഭ­വ­ത്തെ വർ­ണ്ണി­ക്കു­ക­യാ­ണെ­ന്നു ന­മു­ക്കു തോ­ന്നും. കു­ട്ടി­കൾ ബലൂൺ ഊ­തി­വീർ­പ്പി­ക്കു­ന്ന­തു­പോ­ലെ ഒരു നി­സ്സാ­ര സം­ഭ­വ­ത്തെ ലേഖകൻ ഹാ­സോ­ത്പാ­ദ­ക­മാ­യി സ്ഥൂ­ലീ­ക­രി­ക്കു­ന്നു. മ­ന­സ്സി­നു് പ­രി­പാ­കം വ­ന്ന­വർ ഇ­ങ്ങ­നെ സ്ഥൂ­ലീ­ക­ര­ണ­ത്തിൽ തൽ­പ­ര­രാ­ക­രു­തു്. ഡോ­ക്ടർ ഭാ­സ്ക്ക­രൻ നായർ പ്ര­തി­ഭാ­ശാ­ലി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഗദ്യം മ­നോ­ഹ­ര­മാ­ണു്. ആ ചേ­തോ­ഹ­ര­ത്വ­ത്തേ­യും ഇ­ല്ലാ­താ­ക്കു­ന്ന മ­ട്ടി­ലാ­ണു് ഇ­വി­ടു­ത്തെ വാ­വ­ദു­ത­ക­യും സ്ഥൂ­ലീ­ക­ര­ണ­വും ആർ­ജ്ജ­വ­രാ­ഹി­ത്യ­ത്തെ വി­ളം­ബ­രം ചെ­യ്യു­ന്ന വാ­ചാ­ല­ത­യും ദൃ­ശ്യ­മാ­വു­ക.

ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യുടെ ആ­ത്മ­ഹ­ത്യ­യെ കമ്യൂ വി­ന്റെ “ഔ­ട്ട്സൈ­ഡർ ” സി­ദ്ധാ­ന്തം കൊ­ണ്ടു് വ്യാ­ഖ്യാ­നി­ക്കു­ന്ന­തു് ശ­രി­യ­ല്ലെ­ന്നു് ഞാൻ മുൻ­പു് എ­ഴു­തി­യി­രു­ന്നു. ശ്രീ. കെ. പി. ശ­ര­ച്ച­ന്ദ്ര­നും ശ്രീ. എം. എസ്. മേ­നോ­നും അതേ അ­ഭി­പ്രാ­യ­ത്തിൽ എ­ത്തി­ച്ചേർ­ന്നി­രി­ക്കു­ന്ന­തു് എ­നി­ക്കു് ആ­ഹ്ലാ­ദ­പ്ര­ദ­മാ­യ കാ­ര്യ­മാ­ണു് (ന­വ­യു­ഗം, ദേ­ശാ­ഭി­മാ­നി).

ഞാൻ ഫോർ­ത്ത്ഫോ­മിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു വി­മർ­ശ­ന­മെ­ന്നൊ­രു ലേ­ഖ­ന­മെ­ഴു­തി ‘ന­വ­ജീ­വൻ’ എന്ന വാ­രി­ക­യ്ക്കു അ­യ­ച്ചു­കൊ­ടു­ത്തു, പല ആ­ഴ്ച­കൾ ക­ഴി­ഞ്ഞി­ട്ടും ലേഖനം വാ­രി­ക­യിൽ അ­ച്ച­ടി­ച്ചു വ­ന്നി­ല്ല. ഞാൻ ആ വാ­രി­ക­യു­ടെ അ­ധി­പ­നാ­യി­രു­ന്ന ശ്രീ. സി. വി. കു­ഞ്ഞു­രാ­മ­നെ ചെ­ന്നു കണ്ടു. വെ­ള്ളി­ത്ത­ല­മു­ടി­യോ­ടു­കൂ­ടി കൂ­നി­പ്പി­ടി­ച്ചു അദേഹം ഒരു ചാ­രു­ക­സേ­ര­യിൽ ഇ­രി­ക്കു­ന്നു. ഞാൻ കാ­ര്യം വി­ന­യ­ത്തോ­ടെ അ­റി­യി­ച്ചു. സി. വി. അവർകൾ ഉടനെ ഒ­രാ­ളി­നെ വി­ളി­ച്ചു ലേഖനം എ­ടു­ത്തു­കൊ­ണ്ടു­വ­രാൻ പ­റ­ഞ്ഞു. അ­ദ്ദേ­ഹം അതു മു­ഴു­വൻ ശ്ര­ദ്ധി­ച്ചു വാ­യി­ച്ചു. എ­ന്നി­ട്ടു് എ­ന്നോ­ടു ചോ­ദി­ച്ചു: “ഇതു് നീ എ­ഴു­തി­യ­തു­ത­ന്നെ­യോ?” ഞാൻ “അതെ” എന്നു മ­റു­പ­ടി നല്കി. “ശരി പൊ­യ്ക്കോ” എ­ന്നു് അ­ദ്ദേ­ഹം ശാ­ന്ത­സ്സ്വ­ര­ത്തിൽ പ­റ­യു­ക­യും ചെ­യ്തു: അ­ടു­ത്ത ആഴ്ച വാ­രി­ക­യി­റ­ങ്ങി­യ­പ്പോൾ എന്റെ ലേഖനം ആ­ദ്യ­ത്തെ പു­റ­ത്തു വളരെ പ്രാ­ധാ­ന്യം കൊ­ടു­ത്തു ഭം­ഗി­യാ­യി അ­ച്ച­ടി­ച്ചി­രി­ക്കു­ന്ന­തു ഞാൻ കണ്ടു. സി. വി. അ­വർ­ക­ളെ പി­ന്നീ­ടു ഞാൻ കാണാൻ പോ­യി­ല്ല. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തോ­ടു­ള്ള കൃ­ത­ജ്ഞ­ത ഞാ­നി­ന്നും ഹൃ­ദ­യ­ത്തിൽ സൂ­ക്ഷി­ക്കു­ന്നു. വളരെ വർ­ഷ­ങ്ങൾ­ക്കു ശേഷം അ­ദ്ദേ­ഹ­ത്തി­ന്റെ പൗ­ത്രൻ ശ്രീ. കെ. ബാ­ല­കൃ­ഷ്ണൻ ഞാ­നെ­ഴു­തി­ക്കൊ­ടു­ത്ത ഒരു ലേഖനം കൗ­മു­ദി­വാ­രി­ക­യിൽ ആ­കർ­ഷ­ക­മാ­യ വി­ധ­ത്തിൽ പ­ര­സ്യം ചെ­യ്തു. തു­ടർ­ന്നു ഞാ­നെ­ഴു­തി­യ എല്ലാ ലേ­ഖ­ന­ങ്ങ­ളും ഒ­ര­ക്ഷ­രം പോലും വെ­ട്ടാ­തെ അ­ദ്ദേ­ഹം പ­ര­സ്യ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഞാ­നി­ന്നു് ഒ­രെ­ഴു­ത്തു­കാ­ര­നാ­യി അ­റി­യ­പ്പെ­ടു­ന്നു­ണ്ടെ­ങ്കിൽ അതിനു കാ­ര­ണ­ക്കാ­രൻ ബാ­ല­കൃ­ഷ്ണ­നാ­ണു്. എന്റെ ഈ ര­ണ്ടു് ഉ­പ­കർ­ത്താ­ക്ക­ളെ­യും­കു­റി­ച്ചു് ശ്രീ. വി. ജ­ഗ­ന്നാ­ഥ­പ്പ­ണി­ക്ക­രും ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നാ­യ­രും യ­ഥാ­ക്ര­മം “വി­വേ­കോ­ദ­യ”ത്തി­ലും “ജനയുഗ”ത്തി­ലും എ­ഴു­തു­ന്നു. കു­ഞ്ഞു­രാ­മ­ന­വർ­ക­ളു­ടെ രാ­ഷ്ട്ര­മീ­മാം­സ­യെ­ക്കു­റി­ച്ചാ­ണു് ജ­ഗ­ന്നാ­ഥ­പ്പ­ണി­ക്കർ വി­ദ­ഗ്ദ്ധ­മാ­യി ഉ­പ­ന്യ­സി­ക്കു­ന്ന­തു്. ബാ­ല­കൃ­ഷ്ണ­ന്റെ ചി­ത്രം ച­ന്ദ്ര­ശേ­ഖ­രൻ നായർ ആ­കർ­ഷ­ക­മാ­യി വ­ര­യ്ക്കു­ന്നു.

വി­ശാ­ല­പ്ര­പ­ഞ്ച­ത്തെ­യും നി­സ്സാ­ര­നാ­യ മ­നു­ഷ്യ­നെ­യും അ­വ­ത­രി­പ്പി­ച്ചു് ശ്രീ. സു­ഗു­ണൻ പാ­ടു­മ്പോൾ പ്ര­പ­ഞ്ച­ത്തി­ന്റെ അ­ന­ന്ത­ത­യും മ­നു­ഷ്യ­ന്റെ ക്ഷു­ദ്രാ­വ­സ്ഥ­യും എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ടു­ന്നു. സു­ഗു­ണ­ന്റെ വാ­ക്കു­കൾ­ക്കു ഗ­ഹ­ന­ത­യു­ണ്ടു്. മാ­ധു­ര്യ­മു­ണ്ടു് (മാ­തൃ­ഭൂ­മി­യി­ലെ “ഒരു പ­ഴ­ങ്ക­ഥ” എന്ന കവിത) ശ്രീ. കെ. പി. ശ­ശി­ധ­രൻ­നാ­യ­രു­ടെ “ആ­രെ­യോ­തേ­ടി” എന്ന ക­വി­ത­യു­ടെ വി­ഷ­യ­വും വി­ഭി­ന്ന­മ­ല്ല (മാ­തൃ­ഭൂ­മി). ആ കവിത ഒരു ദർ­പ്പ­ണ­മാ­ക്കി ഞാൻ എന്റെ നി­സ്സാ­രാ­വ­സ്ഥ­യെ കാ­ണു­ന്നു. ബം­ഗ്ലാ­ദേ­ശ­ത്തെ നി­ര­പ­രാ­ധ­രാ­യ പു­രു­ഷ­ന്മാ­രെ­യും സ്ത്രീ­ക­ളെ­യും കു­ഞ്ഞു­ങ്ങ­ളെ­യും ക്രൗ­ര്യം കൊ­ന്നൊ­ടു­ക്കു­ന്നു. അ­ക്കാ­ഴ്ച കണ്ടു ലോ­ക­മാ­കെ ഞെ­ട്ടു­ന്നു. പക്ഷേ, ശ്രീ. വി. ടി. കു­മാ­രൻ ആ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു ക­വി­ത­യെ­ഴു­തു­മ്പോൾ ക­ലാ­ശൂ­ന്യ­ത കണ്ടു ഞാൻ ഞെ­ട്ടു­ന്നു (ജ­ന­യു­ഗം വാരിക). ആ ഞെ­ട്ട­ലിൽ­നി­ന്നു മോചനം ല­ഭി­ച്ച­തു് ശ്രീ. എം. ഐ. ഹംസ, കേ­ച്ചേ­രി ‘ച­ന്ദ്രി­ക’ വാ­രി­ക­യി­ലെ­ഴു­തി­യ “നി­ന്നോ­ടു മാ­ത്രം” എന്ന കവിത വാ­യി­ച്ച­പ്പോ­ഴാ­ണു്. ശ്രീ. നീ­ല­മ്പേ­രൂർ മ­ധു­സൂ­ദ­നൻ നായർ ക്കും ശ്രീ. കെ. വാ­സു­ദേ­വൻ­നാ­യർ­ക്കും ശ്രീ. ഓ­മ­ല്ലൂർ രാ­ജ­രാ­ജ­വർ­മ്മ­യ്ക്കും കാ­വ്യ­ത­ന്ത്രി­കൾ ച­ലി­പ്പി­ക്കാൻ ക­ഴി­യും (മ­ല­യാ­ള­നാ­ട്ടി­ലെ­യും ദേ­ശാ­ഭി­മാ­നി­യി­ലെ­യും ക­വി­ത­കൾ). എ­ങ്കി­ലും ഒരു ദോഷം. ഹേ­മ­ന്ത­കാ­ല­ത്തു മൂടൽ മ­ഞ്ഞും നി­ലാ­വും ചേ­രു­ന്ന കാഴ്ച ക­ണ്ടി­ട്ടു­ണ്ടോ? വേ­മ്പ­നാ­ട്ടു­കാ­യ­ലിൽ ച­ന്ദ്രി­ക വീ­ണു­കി­ട­ക്കു­ന്ന­തു ക­ണ്ടി­ട്ടു­ണ്ടോ? അ­തു­പോ­ലെ സൗ­ന്ദ­ര്യം അ­വ­രു­ടെ ക­വി­ത­ക­ളിൽ ആ­വ­ര­ണ­മി­ടു­ന്നി­ല്ല.

മ­രു­ഭൂ­മി­യിൽ മരം മു­റി­ക്കു­ന്ന­വ­രാ­ണ­ത്രേ ഇ­ന്ന­ത്തെ നോ­വ­ലെ­ഴു­ത്തു­കാർ. ഇ­ല്ലാ­ത്ത­തു് ഉ­ണ്ടെ­ന്നു സ­ങ്ക­ല്പി­ച്ചു പ്ര­യ­ത്നി­ക്കു­ന്ന­വ­രെ­ന്നു് അർ­ത്ഥം. ഒർ­ട്ടി­ഗ­യു­ടെ ഈ അ­ഭി­പ്രാ­യം പ്ര­ത്യ­ക്ഷ­രം ശ­രി­യ­ല്ല. എ­ങ്കി­ലും അതിൽ വ­ള­രെ­യേ­റെ സ­ത്യ­മു­ണ്ടു്, ന­മ്മു­ടെ പല എ­ഴു­ത്തു­കാ­രും ഇ­ങ്ങ­നെ മ­ണൽ­ക്കാ­ട്ടിൽ മരം മു­റി­ക്കു­ന്നു­ണ്ടു്. അവർ ഈ പാ­ഴ്‌­വേ­ല നി­റു­ത്ത­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-06-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.