SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-06-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ന­ക്ഷ­ത്ര­ങ്ങൾ ര­ത്ന­ങ്ങൾ

മ­ഴ­ക്കാ­ലം, ഗൃ­ഹാം­ഗ­ണ­ങ്ങ­ളിൽ[1] ഇ­പ്പോൾ മ­ഴ­വെ­ള്ളം കെ­ട്ടി­ക്കി­ട­ക്കു­ന്നു­ണ്ടാ­വാം. ആ കൊ­ച്ചു ജ­ലാ­ശ­യ­ങ്ങൾ കാ­ണു­ന്ന കൊ­ച്ചു­കു­ട്ടി­കൾ­ക്കു് ക­ളി­വ­ള്ള­മു­ണ്ടാ­ക്കി അ­വ­യി­ലൂ­ടെ ഓ­ടി­ക്കാൻ എ­ന്തെ­ന്നി­ല്ലാ­ത്ത കൗ­തു­കം കാണും. അവർ ക­ട­ലാ­സു­കൊ­ണ്ടു് വ­ള്ള­മു­ണ്ടാ­ക്കി ജ­ലാ­ശ­യ­ങ്ങ­ളി­ലി­ടു­ന്നു. വേ­മ്പ­നാ­ട്ടു­കാ­യ­ലിൽ വ­ള്ള­മോ­ടു­ന്ന­തു­പോ­ലെ ഈ കൊ­ച്ചു­വ­ഞ്ചി­കൾ മു­റ്റ­ത്തെ ത­ടാ­ക­ങ്ങ­ളിൽ വളരെ വേഗം സ­ഞ്ച­രി­ക്കു­മെ­ന്നും മ­റു­ക­ര­യി­ലെ­ത്തു­മെ­ന്നും അവർ വി­ചാ­രി­ക്കു­ന്നു. ക­ട­ലാ­സു­തു­ണ്ടു­ക­ളും ഇ­ല­ക­ളും പൂ­ക്ക­ളും അവർ അതിൽ ക­യ­റ്റി­വ­യ്ക്കു­ന്നു. പക്ഷേ, ക­ളി­വ­ള്ളം അ­ന­ങ്ങു­ക­യി­ല്ല. കാ­റ്റ­ടി­ച്ചാൽ അതു് ഒന്നു ച­ലി­ച്ചെ­ന്നു­വ­രും. അ­ത്ര­മാ­ത്രം. കു­ട്ടി­കൾ­ക്കു് ഇ­ച്ഛാ­ഭം­ഗം, അ­വ­രു­ടെ ഇ­ച്ഛാ­ഭം­ഗം കാ­ണു­ന്ന ന­മു­ക്കും നൈ­രാ­ശ്യം. ഈ ബാ­ല്യ­കാ­ല­കൗ­തു­കം കാ­ണി­ക്കു­ന്ന കു­ട്ടി­കൾ ഇന്നു വ­ള­രെ­പ്പേ­രു­ണ്ടു്. വാ­രി­ക­ക­ളാ­കു­ന്ന ജ­ലാ­ശ­യ­ങ്ങൾ കാ­ണു­മ്പോൾ ക­ലാ­സൃ­ഷ്ടി­ക­ളാ­കു­ന്ന ക­ള്ളി­വ­ള്ള­ങ്ങ­ളോ­ടി­ക്കാൻ അ­വർ­ക്കു വ­ല്ലാ­ത്ത ആ­ഗ്ര­ഹം. പക്ഷേ, അ­വർ­ക്കും ന­മു­ക്കും വി­ഷാ­ദം. ജൂൺ ആറാം തീ­യ­തി­യി­ലെ ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ കു­മാ­രി പി. എം. ഉ­മ­യെ­ഴു­തി­യ “സ്വ­പ്ന­ങ്ങൾ” എന്ന ചെ­റു­ക­ഥ നോ­ക്കു­ക. ആ­യി­ര­മാ­യി­രം പ്രാ­വ­ശ്യം പലരും കൈ­കാ­ര്യം ചെയ്ത ഒരു പ­ഴ­ഞ്ചൻ വി­ഷ­യ­മെ­ടു­ത്തു് ഈ പെൺ­കു­ട്ടി­യും പ്ര­തി­പാ­ദ­നം ചെ­യ്യു­ന്നു. ഒരു യു­വാ­വി­നു് ഒരു ബാ­ലി­ക­യോ­ടു സ്നേ­ഹം. അവളെ മ­റ്റൊ­രു­വൻ വി­വാ­ഹം ക­ഴി­ക്കു­ന്നു. അ­പ്പോൾ യു­വാ­വി­നു ദുഃഖം, എ­ങ്കി­ലും അ­വൾ­ക്ക­യാൾ എല്ലാ ഭാ­വു­ക­ങ്ങ­ളും നേ­രു­ന്നു. പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തി­ന്റെ­യും പ്ര­തി­പാ­ദ­ന­രീ­തി­യു­ടെ­യും ചി­ര­പ­രി­ചി­ത­സ്വ­ഭാ­വം മാ­ത്ര­മ­ല്ല അ­നു­വാ­ച­ക­നു് വൈ­ര­സ്യം ഉ­ള­വാ­ക്കു­ന്ന­തു്. കാ­മു­കി­യെ ദേ­വി­യാ­യും കാ­മു­ക­നെ ദേ­വ­നാ­യും ക­രു­തു­ന്ന ഒ­രു­ത­രം ‘സ്റ്റു­പ്പി­ഡി­റ്റി’യു­ണ്ട­ല്ലോ! അതു് ഈ ക­ഥ­യി­ലെ­വി­ടെ­യും ദൃ­ശ്യ­മാ­ണു്. “ദേവീ! ഭഗവതീ! എന്റെ ദേ­വി­യെ മറ്റു ദേ­വ­ന്മാ­രാ­രും വന്നു ത­ട്ടി­ക്കൊ­ണ്ടു­പോ­ക­ല്ലേ” കാ­മു­കൻ പ്രാർ­ത്ഥി­ക്കു­ക­യാ­ണു്. സ­മ്പൂർ­ണ്ണ­ത­യി­ലെ­ത്തി­ച്ചേ­രാൻ പ്ര­യാ­ണം ചെ­യ്യു­ന്ന മ­നു­ഷ്യ­നു് സാ­ഹാ­യ്യ­മ­രു­ളു­ന്ന­വ­യാ­ണു് ക­ലാ­സൃ­ഷ്ടി­കൾ, ഇ­ത്ത­രം ചെ­റു­ക­ഥ­കൾ അവനെ മ­ര­ണ­ത്തി­ലേ­യ്ക്കേ കൊ­ണ്ടു­ചെ­ല്ലു. എ­ങ്കി­ലും ന­മു­ക്കു ക്ഷ­മി­ക്കാം. തൃശൂർ കേ­ര­ള­വർ­മ്മ കോ­ളേ­ജി­ലെ വി­ദ്യാർ­ത്ഥി­നി­യാ­ണു് ഉമ. ഒരു പെൺ­കു­ട്ടി­യു­ടെ “ക­ട­ലാ­സു­വ­ഞ്ചി­നിർ­മ്മാ­ണം” എന്ന നി­ല­യിൽ ഈ അ­പ­രാ­ധം ക്ഷ­മി­ക്ക­ത്ത­ക്ക­താ­ണു്. ഒരു ഉ­പ­ദേ­ശം. ഇ­നി­യും ക­ളി­വ­ള്ള­മു­ണ്ടാ­ക്കു­മ്പോൾ പ­ഴ­ഞ്ചൻ പ്രേ­മ­ത്തി­ന്റെ താ­ളു­കൾ കീറി അതിൽ നി­റ­ച്ചു­വ­യ്ക്കാ­തി­രി­ക്കു.

കു­റി­പ്പു­കൾ

[1] അംഗണം എ­ന്ന­തു് ശ­രി­യാ­യ രൂപം. അ­ങ്ക­ണം എ­ന്നെ­ഴു­തു­ന്ന­തു് തെ­റ്റു്. ശ്രീ. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ ഗ്ര­ന്ഥ­ത്തി­ന്റെ പേരു ശ­രി­യാ­യി എ­ഴു­തു­ക­യാ­ണെ­ങ്കിൽ “രാ­ജാം­ഗ­ണം” എ­ന്നു­വ­രും. “രാ­ജാ­ങ്ക­ണം” എന്നു കാ­ണു­ന്ന­തു് തെ­റ്റു്.

ഞാ­നൊ­രു­ദി­വ­സം തി­രു­വ­ന­ന്ത­പു­ര­ത്തെ ഒ­രാ­ഫീ­സി­ലേ­യ്ക്കു ചെ­ന്ന­പ്പോൾ അ­വി­ടെ­യു­ള്ള ഒരു വൃ­ക്ഷ­ത്തി­ന്റെ ചു­വ­ട്ടിൽ­നി­ന്നു് ഒരു പ­രി­ച­യ­ക്കാ­രൻ തേ­ങ്ങി­ക്ക­ര­യു­ന്ന­തു കണ്ടു. സ­ഹ­താ­പ­ത്തോ­ടെ ഞാൻ കാ­ര്യം അ­ന്വേ­ഷി­ച്ചു. അയാൾ മ­റു­പ­ടി നൽകി: “എന്റെ സ­ഹോ­ദ­രി­ക്കു സു­ഖ­മി­ല്ല.”

ഞാൻ:
എ­ന്താ­ണു് സു­ഖ­ക്കേ­ടു്?
അയാൾ:
എന്തു ക­ഴി­ച്ചാ­ലും ഛർ­ദ്ദി­ക്കു­ന്നു.
ഞാൻ:
ഡോ­ക്ട­റെ കാ­ണി­ച്ചി­ല്ലേ?
അയാൾ:
കാ­ണി­ച്ചു. മ­രു­ന്നു­ത­ന്നു. അവൾ താ­മ­സി­ക്കു­ന്ന … ലോ­ഡ്ജി­ന്റെ ഉ­ട­മ­സ്ഥ ദ­യാ­ശൂ­ന്യ­യാ­യി പെ­രു­മാ­റു­ന്നു. ഉടനെ മാ­റി­ക്കൊ­ടു­ക്ക­ണ­മെ­ന്നു നിർ­ബ്ബ­ന്ധി­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു് … എ­ന്ന­സ്ഥ­ല­ത്തു് ഒരു വീടു് വാ­ട­ക­യ്ക്കെ­ടു­ത്തു് അവളെ അ­ങ്ങോ­ട്ടു മാ­റ്റി. സ­ഹാ­യ­ത്തി­നു­വേ­ണ്ടി മൂ­ത്ത­ചേ­ച്ചി­യെ ഇ­ങ്ങോ­ട്ടു­കൊ­ണ്ടു­വ­രാൻ ക­മ്പി­യ­ടി­ച്ചി­ട്ടു് നി­ല്ക്കു­ക­യാ­ണു്.

സു­ഖ­മി­ല്ലാ­ത്ത സ­ഹോ­ദ­രി­ക്കു് ഈ ആ­ഫീ­സി­ലാ­ണു് ജോലി. ഞാൻ അയാളെ ആ­ശ്വ­സി­പ്പി­ച്ചി­ട്ടു് യാത്ര പ­റ­ഞ്ഞു­പോ­യി. ഉ­ദ്യോ­ഗം നേ­ടാൻ­വേ­ണ്ടി യ­ത്നി­ച്ച­പ്പോൾ കി­ട്ടി­യ­താ­ണു് അ­വൾ­ക്കു് ആ അ­സു­ഖ­മെ­ന്നു മ­ന­സ്സി­ലാ­ക്കാൻ എ­നി­ക്കു് ഒരു പ്ര­യാ­സ­വു­മു­ണ്ടാ­യി­ല്ല. കു­റെ­ക്കാ­ല­ത്തേ­യ്ക്കു് അവളെ ഞാൻ ക­ണ്ടി­ല്ല. ഒരു ദിവസം യാ­ദൃ­ച്ഛി­ക­മാ­യി ഞാ­ന­വ­ളെ റോ­ഡിൽ­വ­ച്ചു കണ്ടു. കാ­ണാ­ത്ത മ­ട്ടു് അ­ഭി­ന­യി­ച്ചു് പോകാൻ ഞാൻ ശ്ര­മി­ച്ചെ­ങ്കി­ലും അവൾ എന്നെ ത­ട­ഞ്ഞു­നി­റു­ത്തി. അ­വൾ­ക്കു് ഉ­ദ്യോ­ഗം കൊ­ടു­ത്ത­യാ­ളി­ന്റെ പേ­രു­പ­റ­ഞ്ഞി­ട്ടു് ഇ­ങ്ങ­നെ ആ­ക്രോ­ശി­ച്ചു “…നെ സാർ നേ­രി­ട്ട­റി­യു­മോ? പ­ര­മ­ദു­ഷ്ടൻ, നീചൻ, ദ്രോ­ഹി.” വി­കാ­ര­പാ­ര­വ­ശ്യ­ത്താൽ അവൾ ബോ­ധ­ശൂ­ന്യ­യാ­യി റോഡിൽ വീ­ഴു­മെ­ന്നു് എ­നി­ക്കു തോ­ന്നി. ഞാൻ മ­റു­പ­ടി­യൊ­ന്നും പ­റ­യാ­തെ വളരെ വേ­ഗ­ത്തിൽ ന­ട­ന്നു­പോ­യി. അവൾ ദർ­ശ­ന­പ­ഥ­ത്തിൽ­നി­ന്നു് അ­ക­ന്ന­പ്പോൾ ഞാൻ എ­ന്നോ­ടു­ത­ന്നെ പ­റ­ഞ്ഞു. “അയാൾ പ­ര­മ­ദു­ഷ്ടൻ, നീചൻ, ദ്രോ­ഹി, സ­മ്മ­തി­ച്ചു. പക്ഷേ, നീയോ? നി­ഷ്ക­ള­ങ്ക­യോ? നി­ര­പ­രാ­ധ­യോ? പ­ച്ച­വെ­ള്ളം ച­വ­ച്ചു­കു­ടി­ക്കു­ന്ന­വ­ളോ? അ­റി­ഞ്ഞു­കൊ­ണ്ടു് നീ മാ­ലി­ന്യ­ത്തിൽ വീ­ണ­വ­ള­ല്ലേ? ഒരു കാ­ല­ത്തു് സു­ന്ദ­രി­യാ­യി­രു­ന്ന നീ ഇ­ന്നു് ഇ­ങ്ങ­നെ പ്രേ­ത­ത്തെ­പ്പോ­ലെ­യാ­യ­തി­നു കാ­ര­ണ­ക്കാ­രൻ അയാൾ മാ­ത്ര­മാ­ണോ? ഒ­രു­പ­ക്ഷേ, നി­ന­ക്കു് ആ അസുഖം വ­ന്നി­ല്ലാ­യി­രു­ന്നെ­ങ്കിൽ നീ പ്ര­മോ­ഷ­നു­വേ­ണ്ടി കൊ­ഞ്ചി­ക്കു­ഴ­ഞ്ഞു് അ­യാ­ളു­ടെ അ­ടു­ക്കൽ­ത്ത­ന്നെ എത്ര പ്രാ­വ­ശ്യം പോ­കു­മാ­യി­രു­ന്നു!” പു­രു­ഷൻ ച­തി­ക്കു­ന്ന­വ­നാ­ണു്, ക്രൂ­ര­നാ­ണു്, സ­മ്മ­തി­ച്ചു. പക്ഷേ, അതു മ­ന­സ്സി­ലാ­ക്കി സ്ത്രീ അ­ക­ന്നു നി­ല്ക്കേ­ണ്ട­വ­ള­ല്ലേ? ദാഹം തീർ­ക്കാൻ, വി­ശ­പ്പു­മാ­റ്റാൻ, കൊ­ള്ള­യ­ടി­ക്കാൻ പു­രു­ഷൻ സ്ത്രീ­യെ സ­മീ­പി­ക്കു­ന്നു. അ­പ്പോൾ അ­യാ­ളിൽ­നി­ന്നു് അ­ക­ലാ­തെ നി­ല്ക്കു­ന്ന സ്ത്രീ­ക്കും ദാഹം തീർ­ക്കാ­നു­ണ്ടു്, വി­ശ­പ്പു­മാ­റ്റാ­നു­ണ്ടു്, കൊ­ള്ള­യ­ടി­ക്കാ­നു­ണ്ടു്. അ­തൊ­ക്കെ ന­ട­ത്തി­യി­ട്ടു്, ആ­പ­ത്തു് സം­ഭ­വി­ച്ചു­വെ­ന്നു കാ­ണു­മ്പോൾ പു­രു­ഷ­നെ മൃ­ഗ­മെ­ന്നും ദു­ഷ്ട­നെ­ന്നും വി­ളി­ക്കു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല. ഈ സത്യം മ­ന­സ്സി­ലാ­ക്കി­യി­രി­ക്കു­ന്നു കു­ങ്ക­മം വാ­രി­ക­യിൽ (ലക്കം 38) “രാവണൻ” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. പി­ണ്ടാ­ണി എൻ. ബി. കു­ള­ക്ക­ട­വിൽ ന­ഗ്ന­യാ­യി­നി­ന്ന അ­മ്മു­വി­നെ­ക്ക­ണ്ട­പ്പോൾ ഉ­ന്മാ­ദ­ത്തോ­ളം എ­ത്തി­യ ഒരുവൻ അവളെ ആ­ലിം­ഗ­നം ചെ­യ്തു. അവൾ രംഭ, അയാൾ രാവണൻ. രാ­വ­ണ­നെ ഭ്രാ­ന്ത­നാ­യി­ക്ക­രു­തി ആളുകൾ മു­റി­യി­ലി­ട്ടു പൂ­ട്ടി. ആ മു­റി­യിൽ കി­ട­ന്നു­കൊ­ണ്ടും അയാൾ കേൾ­ക്കു­ന്ന­തു ലൈം­ഗി­ക­ത്വ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ശ­ബ്ദ­ങ്ങൾ­ത­ന്നേ. അ­യാ­ളു­ടെ ഉ­ന്മാ­ദം കൂ­ടി­യ­തി­ലെ­ന്തു­ണ്ടു് അ­ദ്ഭു­തം? അയാൾ ച­ങ്ങ­ല­പൊ­ട്ടി­ച്ചു് വെ­ളി­യിൽ ചാ­ടി­യ­തി­നു കു­റ്റം പ­റ­യാ­നെ­ന്തി­രി­ക്കു­ന്നു? അ­യാ­ളു­ടെ രാ­വ­ണ­ത്വ­ത്തി­നു കാ­ര­ണ­ക്കാ­രി സ്ത്രീ­ത­ന്നെ, ഈ ആ­ശ­യ­ത്തി­നു് ഒ­ട്ടൊ­ക്കെ ആ­കർ­ഷ­ക­മാ­യ രൂപം ന­ല്കി­യി­രി­ക്കു­ന്നു ക­ഥാ­കാ­രൻ. ചേ­ട്ട­ന്റെ മകളെ, ആ ബ­ന്ധു­ത്വ­ത്തെ­ക്കു­റി­ച്ചു് ഒ­ര­റി­വു­മി­ല്ലാ­തെ ആ­പ­ന്ന­സ­ത്ത്വ­യാ­ക്കു­ന്ന ഒ­രു­വ­ന്റെ കാ­മ­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന റേ­ഡി­യോ­നാ­ട­ക­മാ­ണു് “പാ­പി­കൾ”. കു­ങ്കു­മം വാ­രി­ക­യെ മ­ലി­ന­മാ­ക്കു­ന്ന ഈ റേ­ഡി­യോ­നാ­ട­ക­ത്തിൽ ക­ല­യി­ല്ല. ജീർ­ണ്ണ­ത­യി­ലെ­ത്തി­യ, വി­ഷാ­ദാ­ത്മ­ക­ത്വം ഗ്ര­സി­ച്ച സ­മ­കാ­ലി­ക­ജീ­വി­ത­ത്തെ രണ്ടു വ്യ­ക്തി­ക­ളി­ലൂ­ടെ ചി­ത്രീ­ക­രി­ച്ചു് അ­വ­രു­ടെ അ­ന്ധ­കാ­ര­മ­യ­മാ­യ ജീ­വി­ത­ത്തി­ലേ­ക്കു പ്ര­ത്യാ­ശ­യു­ടെ ഒരു കിരണം പ്ര­സ­രി­പ്പി­ക്കു­ക­യാ­ണു് ശ്രീ. കി­രാ­ത­ദാ­സ്. അ­ദ്ദേ­ഹ­ത്തി­നു ക­ഴി­വു­ണ്ടു്. ഗു­ന്തർ­ഗ്ര­സ്സ്, കഫ്ക, യോ­ന­സ്കൂ, ബെ­ക്ക­റ്റ് എ­ന്നി­ങ്ങ­നെ സാ­യ്പ­ന്മാ­രു­ടെ പേ­രു­കൾ പ­റ­ഞ്ഞു് ആ­ളു­ക­ളെ “മ­ലർ­ത്താ”മെന്ന തെ­റ്റി­ദ്ധാ­ര­ണ അ­ദ്ദേ­ഹം ഉ­പേ­ക്ഷി­ക്ക­ട്ടെ. പ­റ­യാ­നു­ള്ള വ­സ്തു­ത കൃ­ത്രി­മ­ത്വ­മി­ല്ലാ­തെ പ­റ­യ­ട്ടെ. എ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു നല്ല ക­ഥ­ക­ളെ­ഴു­താൻ സാ­ധി­ക്കും. ഇ­രു­പ­ത്തി­യ­ഞ്ചു വർഷം മു­മ്പു് ബ­ഹു­ജ­നം എ­ഴു­ത്തു­കാ­ര­ന്റെ പി­ന്നി­ലാ­യി­രു­ന്നു, അന്നു ചി­ല­രൊ­ക്കെ ബർ­നാ­ഡ്ഷാ, ചെ­ക്കോ­വ്, പ്രൂ­സ്ത് എ­ന്നി­ങ്ങ­നെ പേ­രു­കൾ പ­റ­ഞ്ഞു ആ­ളു­ക­ളെ വി­സ്മ­യി­പ്പി­ച്ചി­രു­ന്നു. ഇ­ക്കാ­ല­ത്തു് അതു് ചി­ല­വാ­ക്കു­ക­യി­ല്ല. ബ­ഹു­ജ­നം എ­ഴു­ത്തു­കാ­ര­ന്റെ മുൻ­പിൽ നി­ല്ക്കു­ന്നു ഇ­പ്പോൾ. പേ­രു­കൾ പ­റ­ഞ്ഞു് ഒരു മ­നു­ഷ്യ­നെ­യും ഇന്നു വി­സ്മ­യി­പ്പി­ക്കാ­നൊ­ക്കു­ക­യി­ല്ല!

images/Shelley.jpg
ഷെ­ല്ലി

ശു­ചീ­ന്ദ്ര­ത്തു­നി­ന്നു് അ­ഞ്ചു­മൈൽ കി­ഴ­ക്കോ­ട്ടു­പോ­യാൽ അ­ഴ­ക­പ്പാ­പു­ര­മെ­ന്ന­സ്ഥ­ല­ത്തെ­ത്താം. ജലം കി­ട്ടാ­ത്ത മ­രു­ഭൂ­മി­ക്കു സ­ദൃ­ശ­മാ­യ സ്ഥ­ല­ത്തു് ഞാൻ ഒരു വർഷം താ­മ­സി­ച്ചു. ത­സ്ക്ക­ര­പ്ര­മാ­ണി­യാ­യ ജം­ബു­ലിം­ഗം ഞാൻ താ­മ­സി­ച്ചി­രു­ന്ന വീടു് ഒരു കാ­ല­ത്തു് കൊ­ള്ള­യ­ടി­ച്ചു­പോ­ലും. ആ വീ­ട്ടിൽ നി­ന്നു നോ­ക്കി­യാൽ അ­ങ്ങ­ക­ലെ ഒരു മല കാണാം. ഒരു ദിവസം ഞാൻ ആ മ­ല­യു­ടെ മു­ക­ളിൽ ചെ­ന്നു­ചേർ­ന്നു. ഉ­ട­യെ­ന്നു വി­ളി­ക്കു­ന്ന ഒ­രു­ത­രം മു­ള്ളു­കൾ­കൊ­ണ്ടു് എന്റെ കാ­ലു­ക­ളാ­കെ­കീ­റി ചോ­ര­യൊ­ലി­ക്കു­ന്നു­ണ്ടു്. ര­ക്ത­മൊ­ഴു­കു­ന്ന കാ­ലു­ക­ളോ­ടു­കൂ­ടി ഞാൻ ആ മ­ല­യു­ടെ മു­ക­ളിൽ ചെ­ന്ന­പ്പോൾ അ­വി­ടെ­യു­ള്ള ഒരു മ­ണ്ഡ­പ­ത്തിൽ രണ്ടു സം­ന്യാ­സി­കൾ കി­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ഞാ­ന­വ­രോ­ടു് ത­മി­ഴി­ലും മ­ല­യാ­ള­ത്തി­ലു­മാ­യി പലതും ചോ­ദി­ച്ചു. പക്ഷേ, അവർ ഒരു വാ­ക്കു­പോ­ലും മ­റു­പ­ടി ന­ല്കി­യി­ല്ല. അ­വ­രു­ടെ ആ വാ­ക്സ്തം­ഭം എന്നെ വി­ഷ­മി­പ്പി­ച്ചു­വെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. എ­ങ്കി­ലും ഒ­രാ­ശ്വാ­സ­മു­ണ്ടാ­യി. ഒരു സം­ന്യാ­സി എ­ഴു­ന്നേ­റ്റു് ഒരു പ­ച്ചി­ല പ­റി­ച്ചു കൊ­ണ്ടു­വ­ന്നു എന്റെ ഉ­ള്ള­ങ്കാ­ലിൽ തേ­ച്ചു. എ­ന്തൊ­ര­ദ്ഭു­തം! ഉടനെ ര­ക്ത­പ്ര­വാ­ഹം നി­ന്നു: മു­റി­വു കൂ­ടി­ച്ചേർ­ന്നു. “മു­റി­വൊ­ട്ടി” എന്നു വി­ളി­ക്ക­പ്പെ­ടു­ന്ന ഔ­ഷ­ധ­വീ­ര്യ­മു­ള്ള ഒരു പ­ച്ചി­ല­യാ­ണു് അ­തെ­ന്നു് പി­ന്നീ­ടു ഞാൻ മ­ന­സ്സി­ലാ­ക്കി. എന്റെ ക്ഷതം മാ­റ്റി­യ സം­ന്യാ­സി­യോ­ടു പി­ന്നെ­യും കൃ­ത­ജ്ഞ­ത­യോ­ടെ ഞാൻ സം­ഭാ­ഷ­ണ­ത്തി­നു് ആ­രം­ഭി­ച്ചു. ഫ­ല­മി­ല്ല. അ­ദ്ദേ­ഹ­മോ കൂ­ട്ടു­കാ­ര­നോ മി­ണ്ടി­യ­തേ­യി­ല്ല: ഞാൻ നാ­ലു­പാ­ടും നോ­ക്കി; എ­ങ്ങും നി­ശ്ശ­ബ്ദ­ത. പർ­വ്വ­ത­പം­ക്തി­ക­ളാ­കെ നി­ശ്ശ­ബ്ദം. ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞു­കി­ട­ക്കു­ന്ന മൺ­കോ­ട്ട­യി­ലും അവയിൽ വ­ളർ­ന്നു നി­ന്നി­രു­ന്ന ഉ­ട­വൃ­ക്ഷ­ങ്ങ­ളി­ലും നി­ശ്ശ­ബ്ദ­ത: അ­ന്ത­രീ­ക്ഷ­ത്തി­ലും ഭൂ­വി­ഭാ­ഗ­ങ്ങ­ളി­ലും നി­ശ്ശ­ബ്ദ­ത. ആ നി­ശ്ശ­ബ്ദ­ത­യ­ല്ലേ ഞാൻ ആ സം­ന്യാ­സി­മാ­രി­ലും ക­ണ്ട­തു്? അതേ ഇതാ തി­രു­വ­ന­ന്ത­പു­ര­ത്തു ഇ­രു­ന്നു് ഇ­തെ­ഴു­തു­മ്പോ­ഴും നി­ശ്ശ­ബ്ദ­ത­യാ­ണെ­വി­ടെ­യും. അ­ല­ക­ട­ലിൽ ത­രം­ഗ­ങ്ങൾ­കൊ­ണ്ടു ഒരു നേരിയ ശ­ബ്ദ­മു­ണ്ടെ­ങ്കി­ലും ക­ട­ലി­ന്റെ ഗാം­ഭീ­ര്യ­വും വൈ­പു­ല്യ­വും ഓർ­മ്മി­ക്കു­മ്പോൾ അ­വി­ടെ­യും നി­ശ്ശ­ബ്ദ­ത­ത­ന്നെ. ക­ലാ­സൃ­ഷ്ടി­ക­ളും വി­ഭി­ന്ന­ങ്ങ­ള­ല്ല. രാ­മാ­യ­ണ ത്തിൽ, ഭാരത ത്തിൽ, ഇ­ലി­യ­ഡി ൽ അ­മ്പു­കൾ ചീ­റി­പാ­യു­ന്ന ശബ്ദം ഞാൻ കേൾ­ക്കു­ന്നു­ണ്ടു്. പക്ഷേ, സീത യു­ടെ­യും ദ്രൗ­പ­ദി യു­ടെ­യും ഹെ­ല­ന്റെ യും സൗ­ന്ദ­ര്യം കൊ­ണ്ടു­ള­വാ­കു­ന്ന നി­ശ്ശ­ബ്ദ­ത­യിൽ ആ നി­സ്സാ­ര­ശ­ബ്ദം വിലയം കൊ­ള്ളു­ന്നു. മൃ­ത്യു­വി­നെ­ക്കു­റി­ച്ചെ­ഴു­തി­യ കാ­വ്യ­ങ്ങൾ വാ­യി­ക്കു­ക. മൃ­ത്യു­വി­ന്റെ ശാ­ന്ത­ത­യും നീ­ര­വ­ത­യും ന­മു­ക്ക­നു­ഭ­വി­ക്കാം. ഉ­ദാ­ഹ­ര­ണം ഷെ­ല്ലി യുടെ വി­ലാ­പ­കാ­വ്യം. കു­മാ­ര­നാ­ശാ­ന്റെ പ്ര­രോ­ദ­നം. മൃ­ത്യു­വി­നെ­ക്കു­റി­ച്ചു ക­ഥ­യെ­ഴു­തു­ന്ന ശ്രീ. ജ­യ­നാ­രാ­യ­ണ­നാ­ക­ട്ടെ വാ­ചാ­ല­ത­യിൽ മു­ഴു­കു­ന്നു (മാതൃഭൂമി-​അഹംമൃത്യു എന്ന കഥ). അ­ദ്ദേ­ഹം മ­ര­ണ­ത്തി­ന്റെ ഉ­ദാ­ത്ത­ത­യെ ലം­ഘി­ക്കു­ന്ന മ­ട്ടിൽ വാ­വ­ദു­ക­ത­യിൽ മു­ഴു­കു­ന്നു. പ്ര­ശാ­ന്ത­ഭാ­വം കൈ­ക്കൊ­ണ്ടു ജീ­വി­ത­ത്തി­ന്റെ ക്ഷ­ത­മു­ണ­ക്കു­ന്ന ഒരു ഹ­രി­ത­പ­ത്ര­മാ­ണു് കല. ജ­യ­നാ­രാ­യ­ണൻ മാ­ത്ര­മ­ല്ല, വാ­വ­ദു­ക­ത­യിൽ ആ­ഹ്ലാ­ദി­ക്കു­ന്ന എല്ലാ എ­ഴു­ത്തു­കാ­രും അ­റി­യേ­ണ്ട പ­ര­മാർ­ത്ഥ­മാ­ണ­തു്.

images/EmilyBronte.jpg
എമിലി ബ്രോ­ണ്ടി

സലോമി നർ­ത്ത­കി­യാ­യി­രു­ന്നു. അവൾ ചേ­തോ­ഹ­ര­മാ­യി നൃ­ത്തം ചെ­യ്ത­തു് എ­ന്തി­നു്? ക­ല­യു­ടെ സു­ന്ദ­ര­പ്ര­പ­ഞ്ചം സൃ­ഷ്ടി­ക്കാ­നോ? അല്ല. രാ­ജാ­വി­ന്റെ വ­ശ­ത്താ­ക്കാൻ. അ­ങ്ങ­നെ ജോ­ണി­ന്റെ തല അ­റു­ത്തെ­ടു­ത്തു് ത­ളി­ക­യിൽ വച്ചു നോ­ക്കി നോ­ക്കി ആ­ഹ്ലാ­ദി­ക്കാൻ. വ­സ്തു­ക്ക­ളെ­യും സം­ഭ­വ­ങ്ങ­ളെ­യും വ്യ­ക്തി­ക­ളെ­യും “ഉ­പ­യോ­ഗി­ത” എന്ന വീ­ക്ഷ­ണ­പ­ഥ­ത്തി­ലൂ­ടെ നോ­ക്കാൻ സ്ത്രീ­യെ പ്രേ­രി­പ്പി­ക്കു­ന്ന മാ­ന­സി­ക­നി­ല ഇവിടെ പ്ര­ക­ട­മാ­ണു്. ഏതു സ്ത്രീ ക­ഥ­യെ­ഴു­തി­യാ­ലും ഈ അംശം ക­ട­ന്നു­വ­രും. അ­തി­ല്ലാ­തെ വ­ര­ണ­മെ­ന്നു­ണ്ടെ­ങ്കിൽ അവൾ എമിലി ബ്രോ­ണ്ടി യെ­പ്പോ­ലെ, വർ­ജീ­നി­യാ വൂൾഫി നെ­പ്പോ­ലെ പ്ര­തി­ഭാ­ശാ­ലി­നി­യാ­യി­രി­ക്ക­ണം. പക്ഷേ, ബ്രോ­ണ്ടി­യും വൂൾ­ഫും കാ­ല­പ്ര­വാ­ഹ­ത്തി­ലെ ആ­വർ­ത്തി­ക്ക­പ്പെ­ടാ­ത്ത ബി­ന്ദു­ക്ക­ളാ­ണു്. വ­ത­റിം­ഗ് ഹൈ­റ്റ്സ് പോ­ലെ­യൊ­രു നോവൽ ഇനി ഉ­ണ്ടാ­കു­ക സാ­ദ്ധ്യ­മ­ല്ല (വു­ത­റിം­ഗ് എന്ന ഉ­ച്ചാ­ര­ണം തെ­റ്റു്). ഇ­ക്കാ­ര­ണ­ങ്ങ­ളാൽ ‘മ­ല­യാ­ള­നാ­ടു്’ വാ­രി­ക­യു­ടെ 3-ാം ല­ക്ക­ത്തിൽ “മു­ള്ളു­കൾ മു­റി­വു­കൾ’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ­മ­തി എം. ഡി. ര­ത്ന­മ്മ­യെ ഞാൻ കു­റ്റ­പ്പെ­ടു­ത്തു­ന്നി­ല്ല. സ­ര­ള­യെ­ന്ന യുവതി ഒരു കോ­ളേ­ജിൽ മ­ല­യാ­ള­മ­ദ്ധ്യാ­പി­ക­യാ­യി­വ­രു­ന്നു. മൂ­ന്നു­മാ­സ­ത്തേ­ക്കു­ള്ള നി­യ­മ­നം. അവളെ ശ്രീ­കു­മാ­രൻ എന്ന അ­ദ്ധ്യാ­പ­കൻ സ്നേ­ഹി­ക്കു­ന്നു. തന്റെ പ്ര­യാ­സ­ങ്ങ­ളെ­ക്ക­രു­തി ആ സ്നേ­ഹ­ത്തെ അം­ഗീ­ക­രി­ക്കാ­തെ അവൾ തി­രി­ച്ചു­പോ­കു­ന്നു. പ്രേ­മ­ത്തെ­യും പ്രേ­മ­ത്തെ ആ­പ്സ­ദ­മാ­ക്കി­യു­ള്ള മറ്റു ച­പ­ല­വി­കാ­ര­ങ്ങ­ളെ­യും ആ­ലേ­ഖ­നം ചെ­യ്യു­ന്ന ഇ­ത്ത­രം ‘റ­ബ്ബർ­സ്റ്റാ­മ്പ്’ സാ­ഹി­ത്യം ക­ണ്ടു് ഞ­ങ്ങ­ളൊ­ക്കെ മ­ടു­ത്തു ക­ഴി­ഞ്ഞു. അ­തി­നെ­ക്കു­റി­ച്ചു് ആ­വർ­ത്തി­ച്ചാ­വർ­ത്തി­ച്ചു പ­റ­ഞ്ഞു് ഞാനും വാ­യ­ന­ക്കാ­രെ മു­ഷി­പ്പി­ക്കു­ന്നു. എ­ന്തു­ചെ­യ്യാം കഥകൾ ഒ­രേ­രീ­തി­യി­ലാ­കു­മ്പോൾ വി­മർ­ശ­ന­വും ഒരേ രീ­തി­യി­ലാ­കും. കാ­മു­ക­നെ അ­ന്വേ­ഷി­ച്ചു പോ­കു­ന്ന കാ­മു­കി ദേ­വു­വി­നോ­ടു് അ­യാ­ളു­ടെ അ­ച്ഛ­ന­മ്മ­മാർ പ­റ­യു­ന്നു അയാൾ യു­ദ്ധ­ത്തിൽ മ­രി­ച്ചു­പോ­യി­യെ­ന്നു്. ഇ­താ­ണു് ശ്രീ. ബാ­ല­കൃ­ഷ്ണൻ മാ­ങ്ങാ­ടു് “ച­ന്ദ്രി­ക”വാ­രി­ക­യി­ലെ­ഴു­തി­യ “ഇ­രുൾ­വീ­ണ­വ­ഴി” എന്ന ക­ഥ­യു­ടെ സാരം. ഈ ലോ­ക­ത്തു ന­ന്മ­യെ നാം അം­ഗീ­ക­രി­ക്കു­ന്നു. തി­ന്മ­യെ സ­ഹി­ക്കു­ന്നു. ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ ഈ തി­ന്മ­യെ നാം സ­ഹി­ക്കു­ക.

images/WutheringHeights.jpg

‘നവയുഗ’ വാ­രി­ക­യു­ടെ 48-ാം ല­ക്ക­ത്തിൽ ശ്രീ. പി. ടി. ഭാ­സ്ക്ക­ര­പ്പ­ണി­ക്കർ “ക­മ്മ്യു­ണി­സ്റ്റ് സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ടു്” എ­ന്നൊ­രു ലേ­ഖ­ന­മെ­ഴു­തി­യി­ട്ടു­ണ്ടു്. പു­രോ­ഗ­മ­ന­സാ­ഹി­ത്യ­പ്ര­സ്ഥാ­നം, ആ­ധു­നി­ക­ത എ­ന്നി­വ­യെ­യെ­ല്ലാം അ­പ­ഗ്ര­ഥി­ച്ചി­ട്ടു് അ­ദ്ദേ­ഹം ക­മ്മ്യു­ണി­സ്റ്റ് സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ കടമകൾ എ­ന്തെ­ല്ലാ­മെ­ന്നു് പ­റ­യു­ന്നു. അവ (1) പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മാ­യ സ­മ­ര­ത്തി­നു പ്രാ­ധാ­ന്യ­മു­ണ്ടെ­ന്നു കാണുക. (2) ബ­ഹു­ജ­ന­ത്തി­ന്റെ ബോധം ഉ­യർ­ത്താ­നു­ത­കു­ന്ന സാ­ഹി­ത്യ­സൃ­ഷ്ടി­കൾ ര­ചി­ക്കു­ക: അവയെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക. (3) യോ­ജി­ക്കാ­വു­ന്ന­വ­രോ­ടു യോ­ജി­ക്കു­ക. പക്ഷേ, ക­മ്മ്യു­ണി­സ്റ്റ് വീ­ക്ഷ­ണം കൈ­വി­ടാ­തി­രി­ക്കു­ക. (4) മ­ല­യാ­ള­ത്തിൽ ഒരു വി­പ്ല­വ­സാ­ഹി­ത്യ­പ്ര­സ്ഥാ­നം ഉ­ണ്ടാ­ക്കു­ക. അതിനു ബ­ഹു­ജ­ന­സം­ഘ­ട­ന­ക­ളു­മാ­യി ഐ­ക്യ­മു­ണ്ടാ­ക്കു­ക.

സം­ഗീ­തം, സാ­ഹി­ത്യം തു­ട­ങ്ങി­യ­വ സ­മു­ദാ­യ­ത്തി­ലെ ഉ­പ­രി­ഘ­ട­ന­ക­ളാ­ണെ­ന്നും അ­വ­യു­ടെ ഉ­ന്ന­താ­വ­സ്ഥ­യിൽ സ­മു­ദാ­യ­വു­മാ­യു­ള്ള ബന്ധം അവ ഉ­പേ­ക്ഷി­ച്ചു­ക­ള­യു­ന്നു­വെ­ന്നും മാർ­ക്സ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു് ആ വി­ശ്വാ­സം ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് ഷേ­ക്സ്പി­യ­റി നേയും മ­റ്റും ബ­ഹു­മാ­നി­ക്കാൻ ക­ഴി­ഞ്ഞി­രു­ന്നു. മാർ­ക്സ് ഷേ­ക്സ്പി­യ­റി­ന്റെ പല നാ­ട­ക­ങ്ങ­ളും ഹൃ­ദി­സ്ഥ­മാ­ക്കി­യി­രു­ന്നു­വെ­ന്നും വി­കാ­ര­വി­വ­ശ­നാ­യി മ­റ്റു­ള്ള­വ­രെ അവ ചൊ­ല്ലി­ക്കേൾ­പ്പി­ക്കു­മാ­യി­രു­ന്നു­വെ­ന്നും ഞാൻ വാ­യി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്. പ്ര­ചാ­ര­ണാം­ശം കൂടിയ സാ­ഹി­ത്യ­കൃ­തി­ക­ളെ നി­ന്ദി­ക്കു­ന്ന­തിൽ അ­ഗ്ര­ഗ­ണ്യ­നാ­യി­രു­ന്നു അ­ദ്ദേ­ഹം. ലെനിൻ, ഗോർ­ക്കി എ­ന്നി­വർ ക­മ്മ്യൂ­ണി­സ്റ്റ് സം­സ്ക്കാ­രം വേറെ, സാ­ഹി­ത്യ­സം­സ്ക്കാ­രം വേറെ എന്നു വി­ശ്വ­സി­ച്ചി­രു­ന്ന മ­ഹാ­ന്മാ­രാ­ണു്. മ­റ്റൊ­രു ത­ര­ത്തിൽ പറയാം. സാ­ഹി­ത്യ­സൃ­ഷ്ടി­ക്കു് അ­തി­ന്റെ­താ­യ നി­യ­മ­ങ്ങ­ളു­ണ്ടു്. അവ വ­ച്ചു­വേ­ണം സാ­ഹി­ത്യ­സൃ­ഷ്ടി­യെ അ­ള­ന്നു­നോ­ക്കാൻ. സാ­മൂ­ഹി­ക­മൂ­ല്യ­ങ്ങൾ കൊ­ണ്ടു് സാ­ഹി­ത്യ­സൃ­ഷ്ടി­യെ അ­ള­ക്കു­ന്ന­തു് ശ­രി­യ­ല്ല. ഈ വീ­ക്ഷ­ണ­ഗ­തി­യാ­ണെ­ന്നു തോ­ന്നു­ന്നു പ്രൊ­ഫ­സർ ജോസഫ് മു­ണ്ട­ശ്ശേ­രി ക്കു­മു­ള­ള­തു്. ഇ­ന്ന­ലെ (31-5-1971) പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ “ആശാൻ കവിത-​ഒരു പഠനം” എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്ര­ന്ഥം വാ­യി­ച്ചു­നോ­ക്കി­യി­ട്ടും ഈ അ­ഭി­പ്രാ­യം തെ­റ്റാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല. ശ്രീ. ഭാ­സ്ക­ര­പ്പ­ണി­ക്ക­രാ­ക­ട്ടെ മാർ­ക്സി­സ­ത്തി­ന്റെ നി­യ­മ­ങ്ങൾ കൊ­ണ്ടു് സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളു­ടെ മൂ­ല്യം നിർ­ണ്ണ­യി­ക്കേ­ണ്ട­താ­ണെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ഈ മ­ത­ത്തി­ന്റെ സാ­ധു­ത­യെ­ക്കു­റി­ച്ചോ അ­സാ­ധു­ത­യെ­ക്കു­റി­ച്ചോ ഇ­പ്പോൾ വി­ചാ­രി­ക്കേ­ണ്ട­തി­ല്ല. ത­നി­ക്കു പ­റ­യാ­നു­ള്ള­തു് വ്യ­ക്ത­മാ­യി, ല­ളി­ത­മാ­യി ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടു് ലേഖകൻ. ആ വ്യ­ക്ത­ത­യ്ക്കും ലാ­ളി­ത്യ­ത്തി­നും വേ­ണ്ടി നാം അ­ദ്ദേ­ഹ­ത്തെ അ­ഭി­ന­ന്ദി­ക്കു­ക.

images/Kunhiramannairp.jpg
പി. കു­ഞ്ഞി­രാ­മൻ നായർ

മ­നു­ഷ്യൻ ആ­ദ്ധ്യാ­ത്മി­ക­സ്വാ­ത­ന്ത്ര്യ­മാർ­ജ്ജി­ക്കു­ന്ന­തോ­ടെ സ­മ്പൂർ­ണ്ണ­ത­യി­ലെ­ത്തു­ന്നു­വെ­ന്നു് ശ്രീ. പി. കു­ഞ്ഞി­രാ­മൻ നായർ വി­ശ്വ­സി­ക്കു­ന്നു. ആ വി­ശ്വാ­സം ദൃ­ഡീ­ഭ­വി­ച്ച­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ പല ക­വി­ത­ക­ളും ആ­വർ­ത്ത­ന­ങ്ങ­ളാ­യി ഭ­വി­ക്കു­ന്നു­ണ്ടു്: എ­ങ്കി­ലും ക­വി­യു­ടെ ഭാ­വ­നാ­വി­ലാ­സം എ­വി­ടെ­യും ദൃ­ശ്യ­മ­ത്രേ. മാ­തൃ­ഭൂ­മി­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “സാ­ന്ധ്യ­കി­ര­ണ­ങ്ങ­ളി­ലും” ഇ­തു­ണ്ടു്.

“താ­ര­ക­ളോ­ടി­ന­ട­ക്കും വാനി-

ലു­ദി­ക്കും ച­ന്ദ്ര­ക്ക­ല­പോ­ലെ

ചെ­ല്ല­ചെ­റു­കാ­റ്റു­മ്മ­കൊ­ടു­ക്കും

മു­ല്ല­പ്പ­ന്ത­ലി­ല­വൾ നി­ന്നൂ!

ആ­റ്റിൻ വെ­ണ്മ­ണൽ മു­ടി­പ്പാ­ഞ്ഞൂ

കു­രു­തി­ക­ല­ക്കും മ­ല­വെ­ള്ളം

കോ­ടി­യു­ടു­ത്തീ­പ്പ­ടി കേ­റി­പ്പോ­യ്

പ്പൊൻ ചി­ങ്ങ­ത്തിൽ വെ­യിൽ­നാ­ളം”

ഇവിടെ സാ­ന്മാർ­ഗ്ഗി­ക­വും മ­ത­പ­ര­വും ബു­ദ്ധി­പ­ര­വു­മാ­യ മൂ­ല്യ­ങ്ങ­ളെ­ക്കാൾ സൗ­ന്ദ­ര്യ­ത്തി­ന്റെ മൂ­ല്യ­ങ്ങൾ­ക്കാ­ണു് പ്രാ­ധാ­ന്യം: ആ­ധ്യാ­ത്മി­ക­സ്വാ­ത­ന്ത്ര്യ­ത്തി­നു­ള്ള അ­ഭി­ലാ­ഷം പോലും സൗ­ന്ദ­ര്യ­ത്തി­നു വി­ധേ­യ­മാ­യി­രി­ക്കു­ന്നു എ­ന്ന­താ­ണു കു­ഞ്ഞി­രാ­മൻ നാ­യ­രു­ടെ ക­വി­ത­യ്ക്കു­ള്ള സ­വി­ശേ­ഷ­ത.

അ­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ച­ങ്ങ­ല­കൾ പൊ­ട്ടി­ച്ചെ­റി­ഞ്ഞു്, ജീ­വി­ത­ത്തി­ന്റെ പ്രാ­ഥ­മി­ക­ശ­ക്തി­ക­ളെ പ്ര­സ­രി­പ്പി­ച്ചു് നി­ല്ക്കു­ന്ന മ­നു­ഷ്യ­നെ­ക്കു­റി­ച്ചു ശ്രീ. നീ­ല­മ്പേ­രൂർ പാ­ടു­ന്നു. ഒ­രാ­ധ്യാ­ത്മി­ക­വി­പ്ല­വ­ത്തി­നു്, സാ­ന്മാർ­ഗ്ഗി­ക വി­പ്ല­വ­ത്തി­നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഹ്വാ­നം. നീ­ല­മ്പേ­രൂ­രി­ന്റെ ക­വി­ത­യ്ക്കു് (സ്വതന്ത്രൻ-​ജനയുഗം) ശ­ക്തി­യു­ണ്ടു്. “കൊ­ച്ചു­രാ­മൻ” എന്ന ഒരു പാ­വ­പ്പെ­ട്ട വി­ദ്യാർ­ത്ഥി­യെ അ­വ­ത­രി­പ്പി­ച്ചു ജീ­വി­ത­ക്ലേ­ശം മു­ഴു­വൻ ചി­ത്രീ­ക­രി­ക്കു­ന്ന ഗോ­പാ­ല­കൃ­ഷ്ണൻ, കോലഴി ക­വി­ഹൃ­ദ­യ­മു­ള്ള­യാ­ളാ­ണു്. അ­തി­ഭാ­വു­ക­ത്വം ഒ­ഴി­വാ­ക്കി­യി­രു­ന്നെ­ങ്കിൽ. അ­ദ്ദേ­ഹ­ത്തി­ന്റെ കവിത (ന­വ­യു­ഗം) കൂ­ടു­തൽ ഹൃ­ദ­യാ­വർ­ജ്ജ­ക­മാ­യേ­നേ.

images/KahlilGibran1913.jpg
ഖലീൽ ജി­ബ്രാൻ

അ­ന്ത­രീ­ക്ഷ­ത്തിൽ ന­ക്ഷ­ത്ര­ര­ത്ന­ങ്ങൾ വാ­രി­യെ­റി­ഞ്ഞ ശ­ക്തി­വി­ശേ­ഷം ഭൂ­മ­ണ്ഡ­ല­ത്തെ അ­വ­ഗ­ണി­ച്ച­തു ശരിയോ? ഇല്ല. അ­വ­ഗ­ണി­ച്ചി­ല്ല. ഭൂ­മി­യി­ലെ ര­ത്ന­ങ്ങൾ ന­ക്ഷ­ത്ര­ങ്ങ­ളെ­പ്പോ­ലെ തേ­ജ­സ്സു­ള്ള­വ­യാ­ണു്. ആ ര­ത്ന­ങ്ങൾ കൊ­ണ്ടെ­ന്തു പ്ര­യേ­ജ­നം? നി­ങ്ങൾ അവയെ പൊൻ­നൂ­ലിൽ കോർ­ക്കു­ക. എ­ന്നി­ട്ടു് നി­ങ്ങ­ളു­ടെ സ്നേ­ഹ­ഭാ­ജ­ന­ത്തി­ന്റെ ക­ഴു­ത്തിൽ അ­ണി­യി­ക്കു­ക. അ­പ്പോൾ അവർ മ­ന്ദ­സ്മി­തം പൊ­ഴി­ക്കും. ആ മ­ന്ദ­സ്മി­ത­ത്തി­ന്റെ കാ­ന്തി ചി­ന്തു­മ്പോ­ഴാ­ണു് ര­ത്ന­ങ്ങൾ­ക്കു വി­ല­യു­ണ്ടാ­കു­ന്ന­തു്. അവ ഭൂ­മി­യിൽ വെ­റു­തെ കി­ട­ന്നാൽ വെ­ള്ളാ­ര­ങ്ക­ല്ലു­കൾ പോലെ മൂ­ല്യ­മി­ല്ലാ­ത്ത­വ­യാ­ണു്. വാ­ക്കു­ക­ളാ­കു­ന്ന ര­ത്ന­ങ്ങ­ളെ ആ­ശ­യ­ത്തി­ന്റെ പൊൻ­നൂ­ലിൽ കോർ­ത്തു് ക­ലാ­ദേ­വ­ത­യു­ടെ ക­ഴു­ത്തിൽ അ­ണി­യി­ക്കു­ന്ന­വ­നാ­ണു് കവി. ആ ക­വി­യാ­രു്? വ­ള്ള­ത്തോൾ, ഖലീൽ ജി­ബ്രാൻ. ജി­ബ്രാൻ പ­റ­ഞ്ഞു: “സ­മ­ത­ല­മാ­ണു് പർ­വ്വ­ത­ത്തി­നു ജനനം നൽ­കി­യ­തു്” ജീ­വി­ത­മാ­കു­ന്ന സ­മ­ത­ല­ങ്ങ­ളിൽ നി­ന്നു് പർ­വ്വ­ത­സ­ദൃ­ശ­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­കൾ ഉ­ണ്ടാ­കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-06-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.