SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-08-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പ്രൊ­ഫ­സർ മു­ണ്ട­ശ്ശേ­രി­യു­ടെ നേർ­ക്കോ?
images/ChangampuzhaKP.jpg
ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള

ഞാൻ ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള യുടെ പ്ര­ഭാ­ഷ­ണ­ങ്ങൾ ധാ­രാ­ളം കേ­ട്ടി­ട്ടു­ണ്ടു്. ഓരോ പ്ര­ഭാ­ഷ­ണ­വും ഓരോ ക­ലാ­സൃ­ഷ്ടി­യാ­ണു്. ഒ­രി­ക്കൽ­പ്പ­റ­ഞ്ഞ കാ­ര്യം അ­ദ്ദേ­ഹം ആ­വർ­ത്തി­ച്ചു പ­റ­ഞ്ഞ­താ­യി എ­നി­ക്ക­റി­വി­ല്ല. അതിൽ അ­ദ്ഭു­ത­പ്പെ­ടാ­നെ­ന്തി­രി­ക്കു­ന്നു? പ്ര­തി­ഭാ­ശാ­ലി­കൾ­ക്കു് ആ­വർ­ത്തി­ക്കേ­ണ്ട കാ­ര്യ­മി­ല്ല­ല്ലോ. സ­ന്ധ്യാ­സ­മ­യ­ത്തു് നി­ല­വി­ള­ക്കി­നു ചു­റ്റു­മി­രു­ന്നു് നാമം ജ­പി­ക്കു­ന്ന പെൺ­കു­ട്ടി­ക­ളെ ഒരു ചി­ത്ര­ത്തി­ലെ­ന്ന­പോ­ലെ അ­വ­ത­രി­പ്പി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം ആ­രം­ഭി­ച്ച ഒരു പ്ര­ഭാ­ഷ­ണം മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ന്റെ മ­നോ­ജ്ഞ­മേ­ഖ­ല­ക­ളി­ലേ­ക്കു് അ­നാ­യാ­സ­മാ­യി ക­യ­റി­പ്പോ­യ­തും ശ്രോ­താ­ക്കൾ ആ മ­ണ്ഡ­ല­ങ്ങ­ളു­ടെ രാ­മ­ണീ­യ­കം ക­ണ്ടു് പു­ള­ക­പ്ര­സ­രം അ­നു­ഭ­വി­ച്ച­തും ഞാ­നി­ന്നും വ്യ­ക്ത­മാ­യി ഓർ­മ്മി­ക്കു­ന്നു. പ്ര­തി­ഭ­യോ­ടു ബ­ന്ധ­പ്പെ­ട്ട ഏതു സ്വാ­ഭാ­വി­ക­പ്ര­വർ­ത്ത­ന­വും സർ­ഗ്ഗാ­ത്മ­ക­മാ­യി­രി­ക്കും. അ­തു­കൊ­ണ്ടു് ച­ങ്ങ­മ്പു­ഴ­യു­ടെ പ്ര­ഭാ­ഷ­ണ­ങ്ങൾ ക­ലാ­സൃ­ഷ്ടി­ക­ളാ­ണെ­ന്നു് ഒരു സം­ശ­യ­വും കൂ­ടാ­തെ പറയാം. വേറെ ചി­ല­രു­ണ്ടു്. രണ്ടോ മൂ­ന്നോ പ്ര­ഭാ­ഷ­ണ­ങ്ങൾ എഴുതി കാ­ണാ­പ്പാ­ഠ­മാ­ക്കി വ­യ്ക്കു­ന്നു. എ­വി­ടെ­പ്പോ­യാ­ലും വ­ള്ളി­പു­ള്ളി വി­സർ­ഗ്ഗ­ങ്ങൾ വി­ടാ­തെ അതു് കാ­ച്ചി­വി­ടു­ന്നു. ഒ­രേ­രീ­തി­യി­ലു­ള്ള വാ­ക്യ­ങ്ങൾ, ഒറ്റ “ടോൺ”, ഒരു സ്ഥ­ല­ത്തു് പ്ര­യോ­ഗി­ച്ച നേ­ര­മ്പോ­ക്കു­ത­ന്നെ വേ­റൊ­രു സ്ഥ­ല­ത്തും. ഇ­ത്ത­രം പ്ര­ഭാ­ഷ­ണ­ങ്ങൾ ക­ലാ­സൃ­ഷ്ടി­ക­ള­ല്ല. ച­ങ്ങ­മ്പു­ഴ­യും അവരും പ്ര­സം­ഗി­ക്കു­ന്ന­തു് സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു­ത­ന്നെ. പക്ഷേ, ച­ങ്ങ­മ്പു­ഴ­യു­ടെ പ്ര­ഭാ­ഷ­ണം ശ്രോ­താ­വി­നെ ആ­ഹ്ലാ­ദ­ത്തി­ലൂ­ടെ ഉ­ന്ന­മി­പ്പി­ക്കു­ന്നു. കാ­ണാ­പ്പാ­ഠ­മാ­ക്കി­യ ആ­ളി­ന്റെ പ്ര­സം­ഗം അയാളെ വൈ­ര­സ്യ­ത്തി­ലൂ­ടെ അ­ധഃ­പ­തി­പ്പി­ക്കു­ന്നു. പ്ര­ഭാ­ഷ­ണ­ത്തെ­ക്കു­റി­ച്ചു ഞാൻ പറഞ്ഞ ഈ സത്യം ക­ല­യ്ക്കും ചേ­രു­ന്ന­താ­ണു്. മോ­പ്പ­സാ­ങ്ങി ന്റെ “My landlady” എ­ന്നൊ­രു ചെ­റു­ക­ഥ­യു­ണ്ടു്. അ­തി­ന്റെ കഥ സം­ഗ്ര­ഹി­ച്ചെ­ഴു­താം.

images/Maupassant3.jpg
മോ­പ്പ­സാ­ങ്

നിയമം പ­ഠി­ക്കാൻ പാ­രീ­സി­ലെ­ത്തി­യ ഒരു യു­വാ­വു് നാ­ല്പ­തു­വ­യ­സ്സു പ്രാ­യ­മു­ള്ള ഒരു സ്ത്രീ­യു­ടെ ലോ­ഡ്ജിൽ താ­മ­സ­മു­റ­പ്പി­ച്ചു. അവർ സാ­മാ­ന്യ­ത്തി­ല­ധി­കം ത­ടി­ച്ച സ്ത്രീ­യാ­യി­രു­ന്നു. ലോ­ഡ്ജി­ലു­ള്ള­വ­രെ സ്വ­ന്തം കു­ട്ടി­ക­ളെ­പ്പോ­ലെ കരുതി അവരെ ശാ­സി­ച്ചി­രു­ന്ന ആ ലോ­ഡ്ജ് ഉ­ട­മ­സ്ഥ­യെ എ­ല്ലാ­വ­രും പേ­ടി­ച്ചു. ക­ഥാ­നാ­യ­ക­നാ­യ യു­വാ­വി­നും അവരെ പേ­ടി­യാ­ണു്. എ­ങ്കി­ലും അയാൾ ചില സ്വാ­ത­ന്ത്ര്യ­മൊ­ക്കെ കാ­ണി­ക്കും. ചി­ല­പ്പോൾ അയാൾ അവരെ ബ­ലാൽ­ക്കാ­ര­മാ­യി ചും­ബി­ക്കും. അ­ങ്ങ­നെ­യു­ള്ള അ­വ­സ­ര­ങ്ങ­ളിൽ ചും­ബ­ന­ത്തി­നു വി­ധേ­യ­യാ­യി­ക്കൊ­ണ്ടു് അവർ അയാളെ പി­ടി­ച്ചു­ത­ള്ളു­ക­യും അ­ടി­ക്കു­ക­യും ഒ­ക്കെ­ച്ചെ­യ്യും. ഒരു ദിവസം രാ­ത്രി യു­വാ­വു് ഒരു പെൺ­കു­ട്ടി­യെ ലോ­ഡ്ജിൽ കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്നു. അ­ല്പം­പോ­ലും ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ അവർ കോ­ണി­പ്പ­ടി കയറി. മു­റി­യി­ലെ­ത്തി­യ­യു­ട­നെ യു­വാ­വു് അ­വ­ളു­ടെ വ­സ്ത്ര­ങ്ങൾ മാ­റ്റാൻ തു­ട­ങ്ങി, ഒ­ടു­വിൽ ഒരു ‘പെ­റ്റി­ക്കോ­ട്ടു് ’ മാ­ത്രം ധ­രി­ച്ചു­കൊ­ണ്ടു് അവൾ നി­ല്ക്കു­ക­യാ­ണു്, പെ­ട്ടെ­ന്നു് വാതൽ ത­ള്ളി­ത്തു­റ­ന്നു­കൊ­ണ്ടു് ലോ­ഡ്ജി­ന്റെ ഉ­ട­മ­സ്ഥ അവിടെ പ്ര­വേ­ശി­ച്ചു. അവരും പെ­റ്റി­ക്കോ­ട്ടു് മാ­ത്ര­മേ ധ­രി­ച്ചി­ട്ടു­ള്ളു. അവർ ഗർ­ജ്ജി­ച്ചു: “എന്റെ ലോ­ഡ്ജിൽ വേ­ശ്യ­ക­ളെ കൊ­ണ്ടു­വ­രാൻ പാ­ടി­ല്ല.” യു­വാ­വു് മ­റു­പ­ടി നല്കി: “ഇവൾ എന്റെ കൂ­ട്ടു­കാ­രി­യാ­ണു്. ചാ­യ­കു­ടി­ക്കാ­നാ­ണു് ഇവിടെ വ­ന്ന­തു്”. ഉ­ട­മ­സ്ഥ വീ­ണ്ടും ഗർ­ജ്ജി­ച്ചു: “ചാ­യ­കു­ടി­ക്കു­ന്ന­തു് പെ­റ്റി­കോ­ട്ടു് മാ­ത്രം ധ­രി­ച്ചു­കൊ­ണ്ടാ­ണോ? നി­ങ്ങൾ ഇവളെ പ­റ­ഞ്ഞ­യ­യ്ക്കൂ.” മറ്റു മാർ­ഗ്ഗ­മി­ല്ലാ­തെ യു­വാ­വു് ആ പെൺ­കു­ട്ടി­യോ­ടു് പോകാൻ പ­റ­ഞ്ഞു. അവൾ പോ­യ­തി­നു­ശേ­ഷം യു­വാ­വു് ഉ­ട­മ­സ്ഥ­യെ സാ­ന്ത്വ­ന­പ്പെ­ടു­ത്താ­നാ­യി അ­വ­രു­ടെ മു­റി­യി­ലേ­ക്കു­ചെ­ന്നു. അവർ പെ­റ്റി­ക്കോ­ട്ടു് മാ­ത്രം ധ­രി­ച്ചു് കി­ട­ക്ക­യിൽ മ­ലർ­ന്നു കി­ട­ക്കു­ക­യാ­ണു്. യു­വാ­വു് അ­വ­രു­ടെ സ്ഥൂ­ല­ങ്ങ­ളാ­യ അ­വ­യ­വ­ങ്ങ­ളി­ലേ­ക്കു ക­ണ്ണോ­ടി­ച്ചു. പൊ­ടു­ന്ന­ന­വേ അയാൾ കി­ട­ക്ക­യി­ലേ­ക്കു ചാ­ടി­വീ­ണു. ഹർ­ഷാ­തി­ശ­യ­ത്തോ­ടെ, എ­ന്നാൽ വി­ദ്വേ­ഷ­പ്ര­ക­ട­ന­ത്തോ­ടെ, അവൻ ഞെ­രി­ഞ്ഞ­മ­രു­ന്ന ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞു: You Pig, You pig (പന്നി, പന്നി). ഈ കഥ ഒ­രു­ജ്ജ്വ­ല­ക­ലാ­ശി­ല്പ­മാ­ണെ­ന്നു് എ­നി­ക്ക­ഭി­പ്രാ­യ­മി­ല്ല. അ­ശ്ലീ­ല­ത­യാർ­ന്ന അതിലെ പ്ര­തി­പാ­ദ്യ­വി­ഷ­യം സ്വീ­ക­ര­ണീ­യ­മാ­ണെ­ന്നും എ­നി­ക്കു പ­ക്ഷ­മി­ല്ല. എ­ങ്കി­ലും ഇതു വാ­യി­ക്കു­ന്ന­വർ­ക്കു് അ­സ്വാ­ഭാ­വി­ക­മാ­യി ഒ­ന്നും­ത­ന്നെ അ­നു­ഭ­വ­പ്പെ­ടു­ക­യി­ല്ല. കാരണം അത്ര വി­ശ്വാ­സ­ജ­ന­ക­മാ­യി മോ­പ്പ­സാ­ങ്ങ് കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു് എ­ന്ന­തു­ത­ന്നെ. ഇനി മ­ല­യാ­ള­നാ­ടു് വാ­രി­ക­യു­ടെ 10-ാം ല­ക്ക­ത്തിൽ ശ്രീ. പി. കെ. നാണു എ­ഴു­തി­യ “അ­മ്മ­യോ കാ­മു­കി­യോ അ­ല്ലാ­ത്ത” എന്ന കഥ വാ­യി­ച്ചു­നോ­ക്കു­ക. കഥ പ­റ­യു­ന്ന­യാൾ താ­മ­സി­ക്കു­ന്ന ക്വാർ­ട്ടേ­ഴ്സി­ന്റെ തൊ­ട്ട­ടു­ത്തു­ള്ള മു­റി­യിൽ ക­ഴി­ഞ്ഞു­കൂ­ടു­ന്ന ഒരു മ­ധ്യ­വ­യ­സ്ക­യെ നാണു അ­വ­ത­രി­പ്പി­ക്കു­ന്നു. അവൾ ത­ടി­ച്ചി­യാ­ണു്. അ­മ്മ­യു­ടെ മ­ട്ടിൽ ഉ­പ­ദേ­ശി­ക്കു­ന്ന­വ­രാ­ണു്. ഒരു ദിവസം ക­ഥ­പ­റ­യു­ന്ന­യാൾ ഒരു പെൺ­കു­ട്ടി­യെ തന്റെ മു­റി­യിൽ വി­ളി­ച്ചു­കൊ­ണ്ടു­വ­ന്നു അ­ന്നു­രാ­ത്രി മു­ഴു­വൻ അവൾ അ­വി­ടെ­യാ­ണു കി­ട­ന്ന­തു്. അ­ടു­ത്ത­ദി­വ­സം മ­ധ്യ­വ­യ­സ്ക അ­യാ­ളോ­ടു പ­റ­ഞ്ഞു: “നി­ന­ക്ക­തു് എ­ന്നിൽ­നി­ന്നൊ­ളി­പ്പി­ച്ചു­വ­യ്ക്കാൻ പ­റ്റി­ല്ല… ഈ മു­റി­യിൽ വ­ള­കി­ലു­ക്കം കേ­ട്ടി­രു­ന്നു.” ഏ­താ­നും ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞ­പ്പോ­ഴു­ണ്ടാ­യ സംഭവം ഇതാ ക­ഥാ­കാ­ര­ന്റെ വാ­ക്കു­ക­ളിൽ­ത്ത­ന്നെ കേ­ട്ടാ­ലും:

“എന്റെ മുൻ­പിൽ നിർ­ല­ജ്ജ­യാ­യി ഈ മ­ധ്യ­വ­യ­സ്ക മേ­ലു­ടു­പ്പു­കൾ ഒ­ന്നൊ­ന്നാ­യി അ­ഴി­ച്ചു­വ­ച്ചു. എന്റെ മുൻ­പിൽ നിർ­ല­ജ്ജ­യാ­യി ഈ മ­ധ്യ­വ­യ­സ്ക അ­ടി­യു­ടു­പ്പു­കൾ അ­ഴി­ച്ചു­വ­ച്ചു. ഒരു പർ­വ­ത­മു­ണ്ടാ­യി. ഒരു വൃ­ക്ഷം വ­ളർ­ന്നു. എന്നെ വാ­ത്സ­ല്യാ­തി­രേ­ക­ത്തോ­ടെ ആ­ലിം­ഗ­നം ചെ­യ്തു എന്റെ കൈകൾ കൂ­ട്ടി­പ്പി­ടി­ച്ചു് അവർ കി­ട­ക്ക­യിൽ കയറി കാ­ലു­കൾ താ­ഴ്ത്തി­യി­ട്ടി­രു­ന്നു. എന്റെ മുഖം അ­വ­രു­ടെ വി­ശാ­ല­മാ­യ മാർ­വ്വി­ട­ത്തി­ലേ­ക്ക­മർ­ത്തി. എന്റെ ശി­ര­സ്സി­ലും ചു­മ­ലി­ലും അവർ ഉ­മ്മ­വ­ച്ചു ഉ­മ്മ­വ­ച്ചു ഉ­മ്മ­വ­ച്ചു. എന്റെ ചു­ണ്ടു­ക­ളിൽ മു­ല­പ്പാ­ലി­ന്റെ ഇ­ളം­മ­ധു­രം ത­ങ്ങി­നി­ന്ന­പ്പോൾ എന്റെ ഉ­ദ്യാ­ന­ത്തിൽ വ­ളർ­ന്നി­രു­ന്ന വൃ­ക്ഷം ത­ളിർ­ത്തു­പൂ­ത്തു.”

കുറെ വർ­ഷ­ങ്ങൾ­ക്കു­മുൻ­പാ­യി­രു­ന്നെ­ങ്കിൽ, നാണു, മോ­പ്പ­സാ­ങ്ങി­ന്റെ കഥ ചൂഷണം ചെ­യ്തു­വെ­ന്നു ഞാൻ പ­റ­യു­മാ­യി­രു­ന്നു. ഇ­ന്നു് അതു പറയാൻ എ­നി­ക്കു ധൈ­ര്യ­മി­ല്ല, ഭാ­ര­ത­ത്തി­ലെ ഒരു സ്ത്രീ­യെ വർ­ണ്ണി­ക്കു­മ്പോൾ “മേ­ലു­ടു­പ്പു­കൾ ഒ­ന്നൊ­ന്നാ­യി അ­ഴി­ച്ചു­വ­ച്ചു” എന്ന പ്ര­സ്താ­വ­ത്തി­നു് എന്തു സാം­ഗ­ത്യ­മെ­ന്നു് ഞാൻ അന്നു ചോ­ദി­ക്കു­മാ­യി­രു­ന്നു. ഇ­ന്നു് അതു ചോ­ദി­ക്കു­ന്നി­ല്ല. ചൂഷണം ചെ­യ്യാ­തെ­ത­ന്നെ അ­ദ്ഭു­താ­വ­ഹ­ങ്ങ­ളാ­യ സാ­ദൃ­ശ്യ­ങ്ങൾ വ­ന്നു­പോ­കു­മെ­ന്നു് ഈ ലേ­ഖ­ക­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. അതു പോ­ക­ട്ടെ. നാ­ണു­വി­ന്റെ കഥ വാ­യി­ച്ചു­ക­ഴി­ഞ്ഞാൽ അ­നു­വാ­ച­ക­നു­ള്ള പ്ര­തി­ക­ര­ണ­മെ­ന്താ­ണു്? അതാണു പ്ര­ശ്നം. വാ­യ­ന­ക്കാ­രൻ അ­സ്വാ­ഭാ­വി­ക­ത­യു­ടെ മ­ണ്ഡ­ല­ത്തിൽ ചെ­ന്നു നി­ല്ക്കു­ന്നു. വൃ­ക്ഷം വ­ള­രു­ന്ന­തും അതു ത­ളിർ­ത്തു­പൂ­ക്കു­ന്ന­തും അയാളെ ഓ­ക്കാ­ന­ത്തോ­ളം കൊ­ണ്ടു­ചെ­ല്ലു­ന്നു. രൂ­പ­ത്തി­ന്റെ സൂ­ക്ഷ്മ­ത­യും ആ­ഖ്യാ­ന­ത്തി­ന്റെ ഒ­തു­ക്ക­വും മോ­പ്പ­സാ­ങ്ങി­ന്റെ കഥയെ ക­ലാ­ശൂ­ന്യ­ത­യിൽ­നി­ന്നു ര­ക്ഷി­ക്കു­ന്നു. തേ­നീ­ച്ച­കൾ തേൻ ശേ­ഖ­രി­ക്കു­ന്നു; ആ തേ­നി­നു മാ­ധു­ര്യം. ന­ക്ഷ­ത്ര­ങ്ങൾ ക­ണ്ണു­ചി­മ്മു­ന്നു; ആ ക­ണ്ണു­ചി­മ്മ­ലി­നു രാ­മ­ണീ­യ­കം. കാ­മി­നി ക­ട­ക്ക­ണ്ണു­കൊ­ണ്ടു കാ­വ്യം ര­ചി­ക്കു­ന്നു. ആ കാ­വ്യ­ത്തി­നു സൗ­ന്ദ­ര്യം. മോ­പ്പ­സാ­ങ്ങ് ക­ഥ­യെ­ഴു­തി സൗ­ന്ദ­ര്യ­ത്തി­ന്റെ പ്ര­പ­ഞ്ചം സൃ­ഷ്ടി­ക്കു­ന്നു. നാ­ണു­വോ?… നിർ­മ്മ­ല­യു­ടെ “തീ­ര­ങ്ങ­ള­ക­ലു­മ്പോൾ” എ­ന്ന­താ­ണു് മ­ല­യാ­ള­നാ­ട്ടി­ലെ അ­ടു­ത്ത ചെ­റു­ക­ഥ. സ്നേ­ഹ­ത്തി­നു­വേ­ണ്ടി ദാ­ഹി­ക്കു­ന്ന അ­ശ്വ­തി എന്ന പെൺ­കു­ട്ടി­യു­ടെ മാ­ന­സി­ക­നി­ല­യെ ഏ­താ­നും വാ­ക്യ­ങ്ങ­ളിൽ പ്ര­തി­ഫ­ലി­പ്പി­ച്ചു­കാ­ണി­ക്കു­ക­യാ­ണു് ക­ഥാ­കാ­രി. ശൈ­ലി­യു­ടെ സ്പ­ഷ്ട­ത­യും ച­ടു­ല­ത­യും ഈ ക­ഥ­യു­ടെ സ­വി­ശേ­ഷ­ത­ക­ളാ­ണു്, പ്രാ­യം­കു­റ­ഞ്ഞ രാ­മു­വി­നോ­ടു് അ­വ­ന്റെ ചേ­ച്ചി­യു­ടെ പ്രാ­യ­മു­ള്ള ഒരു യു­വ­തി­ക്കു­ണ്ടാ­കു­ന്ന ആ­ഭി­മു­ഖ്യ­മാ­ണു് ഇ­ന്ദി­ര എ­ഴു­തി­യ “സാ­യാ­ഹ്നം”എന്ന ക­ഥ­യി­ലെ പ്ര­തി­പാ­ദ്യ­വി­ഷ­യം. മ­നു­ഷ്യൻ ജീ­വി­ക്കു­ന്ന­തു് പ­ണം­കൊ­ണ്ട­ല്ല. അ­തു­ള­വാ­ക്കു­ന്ന സു­ഖ­സൗ­ക­ര്യ­ങ്ങൾ­കൊ­ണ്ട­ല്ല. ശ്രീ. ഏ. ബാ­ല­കൃ­ഷ്ണ­പി­ള്ള ഒരു കൊ­ച്ചു വീ­ട്ടിൽ താ­മ­സി­ച്ചു­കൊ­ണ്ടു് മ­ഹർ­ഷി­യു­ടെ സ്വ­സ്ഥ­ത അ­നു­ഭ­വി­ച്ചി­രു­ന്നു. പ്ര­ശാ­ന്ത­ത­യു­ടെ അ­ന്ത­രീ­ക്ഷം അ­ദ്ദേ­ഹം ത­നി­ക്കു­ചു­റ്റും സൃ­ഷ്ടി­ച്ചു­വ­ച്ചി­രു­ന്നു. ഈ ലേഖകൻ അതു ക­ണ്ടി­ട്ടു­ണ്ടു്. ബാ­ല­കൃ­ഷ്ണ­പി­ള്ള ജീ­വി­ച്ച­തു്. ആ­ത്മാ­വു­കൊ­ണ്ടാ­ണു്. അ­ങ്ങ­നെ ജീ­വി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വർ പ­ല­രു­മു­ണ്ടു്. ഇ­ന്ദി­ര­യു­ടെ കഥ അ­ങ്ങ­നെ­യു­ള്ള­വ­രെ അ­സ്വ­സ്ഥ­രാ­ക്കും… ഈ ലേഖകൻ ശ്രീ. ടി. ആർ. എ­ഴു­തു­ന്ന കഥകൾ നി­രൂ­പ­ണം­ചെ­യ്യാ­റി­ല്ല. കാരണം അ­ദ്ദേ­ഹ­മെ­ഴു­തു­ന്ന­തു് എ­നി­ക്കു മ­ന­സ്സി­ലാ­കാ­റി­ല്ല എ­ന്ന­തു­ത­ന്നെ. മ­ന­സ്സി­ലാ­കാ­ത്ത­തു് നി­രൂ­പ­ണം ചെ­യ്യാ­നും സാ­ദ്ധ്യ­മ­ല്ല­ല്ലോ. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ (ലക്കം 19) അ­ദ്ദേ­ഹ­മെ­ഴു­തി­യ “തു­കൽ­വ്യാ­പാ­രി” എന്ന ക­ഥ­യേ­ക്കു­റി­ച്ചും എ­നി­ക്കു മൗനം അ­വ­ലം­ബി­ക്കാ­നേ ക­ഴി­യു­ന്നു­ള്ളൂ. കാ­ള­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­ന്ന പു­രു­ഷോ­ത്ത­മ­നെ ആ വ­ണ്ടി­യിൽ­ത്ത­ന്നെ­യു­ള്ള തു­കൽ­വ്യാ­പാ­രി ജ­ന­ങ്ങൾ അ­ധി­ക­മി­ല്ലാ­ത്ത ഒരു സ്ഥ­ല­ത്തു് ഇ­റ­ക്കി­വി­ടു­ന്നു. പു­രു­ഷോ­ത്ത­മൻ വീ­ട്ടി­ലേ­ക്കു് ഓടാൻ തീ­രു­മാ­നി­ക്കു­ന്നു. ഇ­താ­ണു് കഥ. പു­രു­ഷോ­ത്ത­മ­നും കാ­ള­വ­ണ്ടി­യും തുകൽ വ്യാ­പാ­രി­യും ഓരോ ആ­ശ­യ­ത്തി­ന്റെ പ്ര­തീ­ക­ങ്ങ­ളാ­യി­രി­ക്കാം. ഈ പ്ര­തീ­ക­ങ്ങ­ളിൽ­നി­ന്നു് ആ­ശ­യ­ങ്ങ­ളി­ലേ­ക്കു ക­ട­ക്കാൻ എ­നി­ക്കു ക­ഴി­യു­ന്നി­ല്ല. സ്വ­കീ­യ­ങ്ങ­ളാ­യ പ്ര­തീ­ക­ങ്ങൾ­ക്കു കലയിൽ സ്ഥാ­ന­മു­ണ്ടെ­ന്നു് ടി. ആ­റി­നെ­പ്പോ­ലു­ള്ള എ­ഴു­ത്തു­കാർ വി­ശ്വ­സി­ക്കു­ന്നു. സാർ­വ്വ­ലൗ­കി­ക­ങ്ങ­ളാ­യ പ്ര­തീ­ക­ങ്ങൾ­ക്കേ കലയിൽ സ്ഥാ­നം ന­ല്കാ­വൂ എ­ന്നു് മ­റ്റു­ചി­ലർ ക­രു­തു­ന്നു. അ­വ­രു­ടെ വർ­ഗ്ഗ­ത്തി­ലാ­ണു് ഈ ലേ­ഖ­ക­ന്റെ നില. ഇവർ ത­മ്മി­ലു­ള്ള വാ­ദ­കോ­ലാ­ഹ­ല­ങ്ങൾ ഒ­രി­ക്ക­ലും അ­വ­സാ­നി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല എ­ങ്കി­ലും ഒന്നു ചോ­ദി­ച്ചു­കൊ­ള്ള­ട്ടെ അ­ഭി­സം­ക്ര­മ­ണ­ക്ഷ­മ­ത­യി­ല്ലാ­ത്ത കഥ സാ­ഹി­ത്യ­മാ­കു­ന്ന­തെ­ങ്ങ­നെ?

സ്വ­കീ­യ­പ്ര­തീ­ക­ങ്ങൾ ഉ­പ­യോ­ഗി­ക്ക­ണ­മെ­ന്നു് ക­രു­തു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാർ ത­ങ്ങ­ളു­ടെ ക­ലാ­സൃ­ഷ്ടി­കൾ­ക്കു് ദുർ­ഗ്ര­ഹ­ത വ­രു­ത്തി­ക്കൂ­ട്ടു­ന്ന­തു ന­മു­ക്കു മ­ന­സ്സി­ലാ­ക്കാ­വു­ന്ന­തേ­യു­ള്ളൂ. പക്ഷേ, പഴയ രീ­തി­യിൽ ക­ഥ­യെ­ഴു­തു­ന്ന­വർ മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കാ­ത്ത രീ­തി­യിൽ എ­ഴു­തു­ന്ന­തി­ന്റെ അർ­ത്ഥ­മെ­ന്താ­ണു്? “ച­ന്ദ്രി­ക” ആ­ഴ്ച­പ്പ­തി­പ്പിൽ (ലക്കം 48) ശ്രീ. കാ­നേ­ഷ് പുനൂർ എ­ഴു­തി­യ “ക­ണ്ണി­ന്റെ ചി­പ്പി­യിൽ ക­ണ്ണീ­രി­ന്റെ മു­ത്തു്” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു­നോ­ക്കു­ക. പ്രേ­മ­ഭം­ഗം­വ­ന്ന ഒരു യു­വ­തി­യു­ടെ ദുഃ­ഖ­മാ­ണു് ക­ഥാ­കാ­ര­നു് ചി­ത്രീ­ക­രി­ക്കാ­നു­ള്ള­തു്. പക്ഷേ, ആ ക­ഥ­യി­ലാ­കെ പ­ര­സ്പ­ര­ബ­ന്ധ­മി­ല്ലാ­ത്ത കുറേ വാ­ക്യ­ങ്ങ­ളേ­യു­ള്ളൂ. വാ­യ­ന­ക്കാ­ര­നു് മ­ന­സ്സി­ലാ­കാ­ത്ത രീ­തി­യിൽ കു­റേ­യെ­ന്തെ­ങ്കി­ലും എ­ഴു­തി­വ­ച്ചാൽ അതു് സാ­ഹി­ത്യ­മാ­കു­മെ­ന്നു് കാ­നേ­ഷ് പുനൂർ ധ­രി­ച്ചു­വ­ച്ചി­രി­ക്കു­ന്നു. “രാമൻ രാ­വി­ലെ ഉ­ണർ­ന്നു; പ­ല്ലു­തേ­ച്ചു. അവൻ ക­ളി­ച്ചു; പാ­ഠ­ശാ­ല­യിൽ പോയി” എ­ന്നാ­ണു പ­റ­യേ­ണ്ട­തെ­ന്നി­രി­ക്ക­ട്ടെ. ഇ­ക്കൂ­ട്ടർ അ­ങ്ങ­നെ­യ­ല്ല പറയുക. ഇവർ സാ­ഹി­ത്യം സൃ­ഷ്ടി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­യി­രി­ക്കും: “കി­ട­ക്ക­യു­ടെ ചൂടു് അ­ന്ത­രീ­ക്ഷ­ത്തി­ലെ മ­ഞ്ഞിൽ വ്യാ­പി­ച്ചു. നിർ­മ്മ­ല­മാ­യ ബ്ര­ഷിൽ പേ­സ്റ്റി­ന്റെ പത, ടങ്ങ് ക്ലീ­നർ വ­ള­യു­ക­യും നി­വ­രു­ക­യും ചെ­യ്തു, രണ്ടു കാ­ലു­കൾ­ക്കു പി­ന്നിൽ ബ്ലേ­ഡ് ഒ­ഴു­കി­പ്പോ­യി. ദ­ശ­ര­ഥ­പു­ത്ര­ന്റെ ക­ണ്ണു­ക­ളെ അ­ക്ഷ­ര­ങ്ങൾ തഴുകി.” അ­ശ്ലീ­ല­മാ­യ­തി­നെ നാം ആ­ഭാ­സ­മെ­ന്നു പ­റ­യാ­റു­ണ്ട­ല്ലോ? വാ­സ്ത­വ­ത്തിൽ ആ­ഭാ­സ­മെ­ന്നു വി­ളി­ക്കേ­ണ്ട­തു് ഇ­ത്ത­രം ര­ച­ന­യെ­യാ­ണു്. ശ്രീ. ബ­ക്ക­ളം ദാ­മോ­ദ­ര­ന്റെ “സ്വ­പ്ന­സിം­ഹാ­സ­നം” എന്ന ചെ­റു­ക­ഥ­യ്ക്കും ഒ­ട്ടൊ­ക്കെ ഈ ദോ­ഷ­മു­ണ്ടു്. എ­ങ്കി­ലും ഭർ­ത്താ­വി­ല്ലാ­ത്ത ഒരു യു­വ­തി­യു­ടെ ദുഃ­ഖ­ത്തെ അ­ദ്ദേ­ഹം അതിൽ ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. (ച­ന്ദ്രി­ക­യി­ലെ കഥ) അ­റം­ഗ­സീ­ബ് സെ­യി­നാ­ബാ­ദി­യെ സ്നേ­ഹി­ച്ച­തും അതിൽ അ­ദ്ദേ­ഹ­ത്തി­നു നൈ­രാ­ശ്യ­മു­ണ്ടാ­യ­തും ഒരു ര­സ­വു­മി­ല്ലാ­തെ ശ്രീ. നൂറുൽ അമീൻ ആ­ഖ്യാ­നം ചെ­യ്യു­ന്നു. (ദേ­ശാ­ഭി­മാ­നി—ഒരു പ്രേ­മ­പ­രീ­ക്ഷ­ണ­ത്തി­ന്റെ കഥ) വാ­യ­ന­ക്കാ­ര­നെ “ബോ­റ­ടി­ക്കാ’നാണു് അ­തി­ന്റെ ഉ­ദ്ദേ­ശ്യ­മെ­ങ്കിൽ അ­ദ്ദേ­ഹം വിജയം പ്രാ­പി­ച്ചു­വെ­ന്നു് അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ്ര­സ്താ­വി­ക്കാം.

കോ­ളേ­ജു­ക­ളിൽ അ­ഡ്മി­ഷ­നു­വേ­ണ്ടി­യു­ള്ള ബഹളം. ഒ­ന്നാം ക്ലാ­സ്സിൽ ജ­യി­ച്ച­വർ­ക്കു­പോ­ലും പ്ര­വേ­ശ­നം കി­ട്ടു­ന്നി­ല്ല. അ­പ്പോൾ മൂ­ന്നാം ക്ലാ­സ്സിൽ ജ­യി­ച്ച കു­ട്ടി­യു­ടെ സ്ഥി­തി­യെ­ന്തു്? സ­മു­ദാ­യം മ­റു­പ­ടി ന­ല്കു­ന്നു. “സ­മു­ദാ­യ­ത്തി­നു ബു­ദ്ധി­യു­ള്ള കു­ട്ടി­ക­ളെ മാ­ത്രം മതി” അ­പ്പോൾ ബു­ദ്ധി കു­റ­ഞ്ഞ­വ­രെ കൊ­ല്ല­ണോ? മു­ട­ന്ത­നെ, മൂകനെ, അ­ന്ധ­നെ നാം നി­ഗ്ര­ഹി­ക്കു­ക­യാ­ണോ പ­തി­വു്? അതോ സ­ഹ­താ­പ­ത്തോ­ടെ വീ­ക്ഷി­ച്ചു് അ­വർ­ക്കു് എല്ലാ സ­ഹാ­യ­ങ്ങ­ളും ചെ­യ്തു­കൊ­ടു­ക്കു­ന്നോ? അ­വ­രു­ടെ പേരിൽ സ­ഹ­താ­പ­മു­ണ്ടെ­ങ്കിൽ അം­ഗ­വൈ­ക­ല്യ­ത്തി­നു് ഏ­താ­ണ്ടു സ­ദൃ­ശ­മാ­യ ബു­ദ്ധി­ക്കു­റ­വി­നെ­യും സ­ഹ­താ­പ­ത്തോ­ടെ നോ­ക്കേ­ണ്ട­ത­ല്ലേ? ശ­രി­യാ­ണു്, പക്ഷേ, ആ സ­ഹ­താ­പം സാ­ഹി­ത്യ­ത്തിൽ വേണ്ട. അ­തു­കൊ­ണ്ടാ­ണു് ‘മനോരമ’ ആ­ഴ്ച­പ്പ­തി­പ്പിൽ നീലിമ എ­ഴു­തി­യ “സ്വ­പ്ന” എന്ന റൊ­മാ­ന്റി­ക് ക­ഥ­യി­ലെ പ്ര­തി­ഭാ­ദാ­രി­ദ്ര്യ­ത്തി­ന്റെ നേർ­ക്കു് നി­രൂ­പ­കൻ വാ­ളെ­ടു­ക്കു­ന്ന­തു്, ആ­യി­ര­മാ­യി­ര­മാ­ളു­കൾ ആ­യി­ര­മാ­യി­രം പ്രാ­വ­ശ്യം പറഞ്ഞ പ്രേ­മ­ത്തി­ന്റെ കഥ ഒരു വൈ­ചി­ത്ര്യ­വു­മി­ല്ലാ­തെ ഇതാ പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ന്നു. അതു ചെ­ന്നു­നി­ല്ക്കു­ന്ന­തോ ഒ­രാ­ന്റി­ക്ലൈ­മാ­ക്സിൽ.

images/Mundassery2.jpg
ജോസഫ് മു­ണ്ട­ശ്ശേ­രി

ബോം­ബെ­യി­ലെ വേ­ശ്യാ­വൃ­ത്തി ഏതു ത­ര­ത്തി­ലു­ള്ള­താ­ണെ­ന്നു മ­ന­സ്സി­ലാ­ക്ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ “മ­ല­യാ­ള­നാ­ട്ടി”ൽ ശ്രീ. മം­ഗ­ല­ശ്ശേ­രി എ­ഴു­തു­ന്ന ലേഖനം വാ­യി­ച്ചാൽ­മ­തി. അ­നാ­കർ­ഷ­ക­മാ­യ ഒരു തൊ­ഴി­ലി­ന്റെ സ­വി­ശേ­ഷ­ത­ക­ളെ മം­ഗ­ല­ശ്ശേ­രി ആ­കർ­ഷ­ക­ത്വ­മു­ള്ള വാ­ക്യ­ങ്ങ­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്നു, ആ ലേഖനം ക­ഴി­ഞ്ഞാൽ ശ്രീ­മ­തി ശ്രീ­ദേ­വി­യു­ടെ ഓർ­മ്മ­ക്കു­റി­പ്പു­ക­ളാ­ണു്. അ­ന്ത­രി­ച്ചു­പോ­യ ഒരു മഹാനെ—അതും സ്വ­ന്തം ഭർ­ത്താ­വി­നെ—പു­ല­ഭ്യം പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന ശ്രീ­മ­തി ഈ പ്രാ­വ­ശ്യം ഉ­ജ്ജ്വ­ല­പു­രു­ഷ­നാ­യ ശ്രീ. ജോസഫ് മു­ണ്ട­ശ്ശേ­രി യെ കാ­ള­വ­ണ്ടി­ക്കാ­ര­നെ­ന്നു വി­ളി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ അവർ “താൻ” എന്നു വി­ളി­ച്ച­തു് ല­ജ്ജാ­ശൂ­ന്യ­യാ­യി എ­ടു­ത്തെ­ഴു­തു­ന്നു. ആ­രാ­ണു് പ്രൊ­ഫ­സർ മു­ണ്ട­ശ്ശേ­രി? “ആ­കാ­ര­സ­ദൃ­ശ പ്ര­ജ്ഞഃ പ്ര­ജ്ഞ­യാ­സ­ദൃ­ശാ­ഗ­മഃ ആനമൈഃ സ­ദൃ­ശാ­രം­ഭ, ആ­രം­ഭഃ­സ­ദൃ­ശോ­ദ­യഃ” (ആ­കൃ­തി­ക്കു്—ദേ­ഹ­സം­സ്ഥാ­ന­ത്തി­നു്—ചേർ­ന്ന ബു­ദ്ധി; ബു­ദ്ധി­ക്കു­ചേർ­ന്ന അർ­ത്ഥ­വി­ദ്യ; വി­ദ്യ­യ്ക്കു ചേർ­ന്ന ആ­രം­ഭ­ഗു­ണ; ആ­രം­ഭ­ഗു­ണ­ത്തി­നു ചേർ­ന്ന സ­മൃ­ദ്ധി) ഇ­വ­യൊ­ക്കെ­യു­ള്ള മ­ഹാ­വ്യ­ക്തി­യാ­ണു് മു­ണ്ട­ശ്ശേ­രി. ഭർ­ത്താ­വി­നെ നി­ന്ദി­ച്ചു ലേ­ഖ­ന­മെ­ഴു­തു­ന്ന­വർ­ക്കേ അ­ങ്ങ­നെ­യു­ള്ള ഒരു വലിയ ആളിനെ കാ­ള­വ­ണ്ടി­ക്കാ­ര­നാ­യി കാണാൻ കഴിയൂ. ശ്രീ­മ­തി ശ്രീ­ദേ­വി­യു­ടെ ലേ­ഖ­ന­ത്തി­നു സ്ഥാ­നം ‘മ­ല­യാ­ള­നാ­ടു്’ എന്ന വാ­രി­ക­യി­ല­ല്ല. പ­ത്രാ­ധി­പ­രു­ടെ മേ­ശ­യ്ക്കു­താ­ഴെ­യി­രി­ക്കു­ന്ന ച­വ­റ്റു കു­ട്ട­യി­ലാ­ണു്.

images/Aayyappan.jpg
എ. അ­യ്യ­പ്പൻ

‘ഇതാ ഞാ­നൊ­രു ക­വി­ത­യെ­ഴു­തി­യി­രി­ക്കു­ന്നു. നി­ങ്ങ­ള­തു വാ­യി­ച്ചു­നോ­ക്കൂ. അ­ഭി­പ്രാ­യം പറയൂ, എ­ന്നു് ശ്രീ. എ. അ­യ്യ­പ്പൻ ന­മ്മോ­ടു പ­റ­യു­ന്ന­തു­പോ­ലെ തോ­ന്നു­ന്നു. വാ­യ­ന­ക്കാർ­ക്കു വേ­ണ്ടി ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു് ഇ­ങ്ങ­നെ പ­റ­യ­ട്ടെ. ശ്രീ. അ­യ്യ­പ്പൻ, മ­ല­യാ­ള­നാ­ട്ടിൽ താ­ങ്ക­ളെ­ഴു­തി­യ, “കാമം” എന്ന കവിത ഞങ്ങൾ വാ­യി­ച്ചു. ഞ­ങ്ങൾ­ക്കു് അതു ഇ­ഷ്ട­പ്പെ­ട്ടു. കു­പ്പി­ച്ചി­ല്ലു­കൾ കാ­ണി­ച്ചു് ര­ത്ന­ങ്ങ­ളെ­ന്നു പ­റ­യു­ന്ന ഈ നാ­ട്ടിൽ ഒരു യ­ഥാർ­ത്ഥ­ര­ത്നം കാണാൻ സാ­ധി­ച്ച­തിൽ ഞ­ങ്ങൾ­ക്കു് ആ­ഹ്ലാ­ദ­മു­ണ്ടു്.

പ്ര­ഥ­മ­രാ­ത്രി വരൻ കൈ നീ­ട്ടു­ന്നു. വധു ആദ്യം ഒ­ഴി­ഞ്ഞു­മാ­റു­മെ­ങ്കി­ലും അ­യാൾ­ക്കു വി­ധേ­യ­യാ­കു­ന്നു, കാ­റ്റ­ടി­ക്കു­മ്പോൾ മ­ഹാ­വൃ­ക്ഷ­ത്തോ­ടു ചേ­രു­ന്ന മു­ല്ല­വ­ള്ളി­യെ­പ്പോ­ലെ. വി­ക്തർ യൂഗോ പ­റ­ഞ്ഞി­ട്ടി­ല്ലേ പ­നി­നീർ­പ്പൂ അ­ടർ­ത്തി­യെ­ടു­ക്കാൻ ഭാ­വി­ക്കു­മ്പോൾ ചെടി ആദ്യം ഉ­ള്ളി­ലേ­ക്കു ഒന്നു വ­ലി­യു­ന്നു­വെ­ന്നു്, പി­ന്നീ­ടു് ഇ­റു­ത്തെ­ടു­ക്കാൻ­ത­ക്ക­വി­ധം അതു അ­ടു­ത്തേ­യ്ക്കു വ­രു­ന്നു­വെ­ന്നു്. അ­തു­പോ­ലെ ക­ലാ­സൃ­ഷ്ടി ആ­ദ്യ­മൊ­ന്നു് അകലണം. പി­ന്നീ­ടു് അ­ടു­ത്തു ചേർ­ന്നു­ചേർ­ന്നു വരണം. എ­ന്നാ­ലേ സ്നേ­ഹം തോ­ന്നൂ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-08-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.