SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-08-15-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വി­ശു­ദ്ധി­യു­ടെ കർ­പ്പൂ­രം പ­ദ­ങ്ങ­ളു­ടെ സു­വർ­ണ്ണ­ഗോ­പു­രം
images/Mssubbulakshmi.jpg
എം. എസ്. സു­ബ്ബു­ല­ക്ഷ്മി

വേ­ശ്യ­കൾ നി­ങ്ങ­ളു­ടെ കാതിൽ മ­ധു­ര­പ­ദ­ങ്ങൾ മ­ന്ത്രി­ക്കു­ന്നു. നി­ങ്ങ­ളെ ത­ഴു­കു­ന്നു, ക­ടാ­ക്ഷി­ക്കു­ന്നു, അ­നിർ­വ­ച­നീ­യ­മാ­യ ഒ­രാ­ഹ്ലാ­ദം നി­ങ്ങൾ­ക്കു­ണ്ടാ­യെ­ന്നു വരാം. പക്ഷേ, നി­ങ്ങ­ളു­ടെ ആ­ത്മാ­വു് സ­മ്പ­ന്ന­മാ­കു­ന്നു­ണ്ടോ? നി­ശ്ച­യ­മാ­യും ഇല്ല. എ­ന്നാൽ നി­ങ്ങ­ളു­ടെ പ്രേ­മ­ഭാ­ജ­ന­ത്തെ­ക്കു­റി­ച്ചു വി­ചാ­രി­ച്ചു­നോ­ക്കു. അവൾ നി­ങ്ങ­ളെ സ്പർ­ശി­ക്കു­ന്നി­ല്ല, തേൻ­പൊ­ഴി­യു­ന്ന വാ­ക്കു­കൾ ഉ­ച്ച­രി­ക്കു­ന്നി­ല്ല, ക­ട­ക്ക­ണ്ണു­കൊ­ണ്ടു നോ­ക്കു­ന്നി­ല്ല, മൗ­ന­മ­വ­ലം­ബി­ച്ചു് അവൾ അങ്ങു മാ­റി­നി­ല്ക്കു­ന്ന­തേ­യു­ള്ളു. എ­ങ്കി­ലും അ­വ­ളു­ടെ ദർ­ശ­നം­കൊ­ണ്ടു തന്നെ നി­ങ്ങ­ളു­ടെ ആ­ത്മാ­വു് സ­മ്പ­ന്ന­മാ­കു­ന്നു. ന­മ്മു­ടെ പല ചെ­റു­ക­ഥ­ക­ളും വേ­ശ്യ­ക­ളെ­പ്പോ­ലെ­യാ­ണു്. ലൈം­ഗി­ക­ത്വം ക­ലർ­ന്ന പ­ദ­ങ്ങൾ ന­മ്മു­ടെ കാതിൽ വന്നു വീ­ഴു­ന്നു, അ­ശ്ലീ­ല­ത­യാർ­ന്ന വർ­ണ്ണ­ന­കൾ നമ്മെ ത­ഴു­കു­ന്നു. കാ­മോ­ത്സു­ക­ത ഓളം വെ­ട്ടു­ന്ന പ്ര­യോ­ഗ­ങ്ങൾ നമ്മെ ക­ടാ­ക്ഷി­ക്കു­ന്നു. ന­മ്മ­ളിൽ കു­റ­ച്ചു­പേർ­ക്കെ­ങ്കി­ലും ആ­ഹ്ലാ­ദ­മു­ണ്ടു്. ആ­ത്മാ­വി­നു് ഉ­യർ­ച്ച ഉ­ണ്ടാ­യി­ല്ലെ­ങ്കിൽ­ത്ത­ന്നെ­യെ­ന്തു്? ഒരു ത്രു­ട­നം അ­നു­ഭ­വ­പ്പെ­ടു­ന്നു­ണ്ട­ല്ലോ. 11-ാം ലക്കം “മ­ല­യാ­ള­നാ­ടു്” വാരിക നോ­ക്കു­ക. ശ്രീ. മാ­ത­യിൽ അ­ര­വി­ന്ദ് എ­ഴു­തി­യ “കൂ­ടി­യാ­ട്ടം” എന്ന ചെ­റു­ക­ഥ ഗ­ണി­ക­യെ­പ്പോ­ലെ പ്ര­ത്യ­ക്ഷ­യാ­കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് ന­മു­ക്കു മ­ന­സ്സി­ലാ­ക്കും. കൊ­ച്ചു­ണ്ണി­യു­ടെ സ­ഹോ­ദ­രി­യാ­ണു് ദ­മ­യ­ന്തി. അവൾ പി­ഴ­ച്ചു­പോ­ക­രു­തെ­ന്നു കരുതി അയാൾ എ­പ്പോ­ഴും അവളെ ശ്ര­ദ്ധി­ക്കാ­റു­ണ്ടു്. എ­ന്നി­ട്ടും ഒരു വിടൻ അ­വ­ളു­ടെ അ­ടു­ത്തെ­ത്തി. മീൻ ക­ഴു­കി­ക്കൊ­ണ്ടി­രു­ന്ന അവളെ അയാൾ—മാധവൻ—തലോടി. “എന്റെ ക­യ്യി­ലൊ­ക്കെ ചി­ത­മ്പ­ലാ. മേ­ത്തു് മീൻ നാ­റ്റം­ണ്ടു് നി­ങ്ങൾ തൊ­ട­ണ്ട” എ­ന്നു് ദ­മ­യ­ന്തി മു­ന്ന­റി­യി­പ്പു ന­ല്കി­യി­ട്ടും മാധവൻ തലോടൽ നി­റു­ത്തി­യി­ല്ല. മാ­ത്ര­മ­ല്ല, അയാൾ അവളെ ചും­ബി­ക്കു­ക­യും ചെ­യ്തു. ഇനി ക­ഥാ­കാ­ര­ന്റെ വാ­ക്കു­ക­ളിൽ­ത്ത­ന്നെ കേ­ട്ടു­കൊ­ള്ളു­ക. “ഒരു വ­ല്ലാ­ത്ത കി­ത­പ്പോ­ടെ അവൾ പ­റ­ഞ്ഞു: “അയ്യോ ഇ­തെ­ന്താ­ണു്. എന്നെ വിടൂ. തൊടാൻ പാ­ടി­ല്ലാ­ണ്ടി­രി­ക്ക­ണ സമയാ” അയാൾ വി­ട്ടി­ല്ല” (പുറം 71). കഥ ഇ­ത്ര­ത­ന്നെ. ഇതാണോ കല? ഇതാണോ സാ­ഹി­ത്യം? ഇതു ചെ­റു­ക­ഥ­യാ­ണെ­ങ്കിൽ മ­റ­പ്പു­ര­ക­ളിൽ ക­രി­ക്ക­ട്ട­കൊ­ണ്ടു് എ­ഴു­തി­യി­രി­ക്കു­ന്ന വാ­ക്യ­ങ്ങ­ളും ചി­ത്ര­ങ്ങ­ളും ഉ­ത്കൃ­ഷ്ട­മാ­യ ക­ല­ത­ന്നെ, അ­ശ്ലീ­ല­ത­യു­ടെ പേ­രി­ല­ല്ല എന്റെ നി­ന്ദ­നം. ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­ന്ന എ­നി­ക്കു് ഇ­തൊ­ക്കെ ഒ­ര­ശ്ലീ­ല­ത­യാ­യി തോ­ന്നു­ന്നു­മി­ല്ല. പക്ഷേ, ചെ­റു­ക­ഥ­യെ­ന്നാൽ എ­ന്തെ­ന്നു് ന­മു­ക്കു ചില സ­ങ്ക­ല്പ­ങ്ങ­ളെ­ല്ലാം ഇല്ലേ? ആ സ­ങ്ക­ല്പ­ങ്ങ­ളിൽ ഒ­ന്നി­നെ­യെ­ങ്കി­ലും തൃ­പ്തി­പ്പെ­ടു­ത്താൻ ഈ ക­ഥാ­ഭാ­സ­ത്തി­നു് ക­ഴി­യു­ന്നു­ണ്ടോ? മീൻ­നാ­റ്റ­മു­ള്ള ഒരു പെ­ണ്ണി­നെ ഒരു വി­ടാ­ഗ്രേ­സ­രൻ വേ­ഴ്ച­യ്ക്കു­വേ­ണ്ടി കെ­ട്ടി­പ്പി­ടി­ച്ച­തു വർ­ണ്ണി­ച്ചാൽ അ­തു­ട­നെ ക­ഥ­യാ­കു­മെ­ന്നു് ധ­രി­ച്ചു­വെ­ച്ചി­രി­ക്കു­ന്ന­തി­ലാ­ണു് ന­മു­ക്കു് എ­തിർ­പ്പു­ള്ള­തു്. ഇ­ത്ത­രം കഥകൾ വേ­ശ്യ­ക­ളെ­പ്പോ­ലെ­യാ­ണെ­ന്നു് ഞാൻ ആ­ദ്യ­മെ­ഴു­തി­യ­തു് തെ­റ്റു്. വേ­ശ്യ­യ്ക്കു് ഒ­ര­ന്ത­സ്സു­ണ്ടു്; അ­വൾ­ക്കു സൗ­ന്ദ­ര്യ­മു­ണ്ടു്, സൗ­ര­ഭ്യ­മു­ണ്ടു്. മാ­ത­യിൽ അ­ര­വി­ന്ദ­ന്റെ ക­ഥ­യ്ക്കു ദു­സ്സ­ഹ­മാ­യ നാ­റ്റ­മേ­യു­ള്ളു. വെറും നാ­റ്റ­മ­ല്ല. ഉ­ലു­മ്പു­വാ­ട, ഏതു സു­ഗ­ന്ധ­ദ്ര­വ്യ­മെ­ടു­ത്തു മ­ണ­പ്പി­ച്ചാ­ലും ഈ ദുർ­ഗ്ഗ­ന്ധം മാ­റി­പ്പോ­കു­ക­യി­ല്ല. അ­ത്ര­യ്ക്കു തീ­ക്ഷ­ണ­മാ­ണി­തു്. താ­മ­ര­വ­ള്ളി അ­തി­ന്റെ സൗ­ന്ദ­ര്യ­ത്തെ­ത്ത­ന്നെ താ­മ­ര­പ്പൂ­വാ­ക്കി പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തു­ന്നു. വൃ­ക്ഷം അ­തി­ന്റെ സാ­രാം­ശ­ത്തെ­ത്ത­ന്നെ ഫ­ല­മാ­ക്കി ആ­വി­ഷ്ക്ക­രി­ക്കു­ന്നു. ഉ­ത്ത­മ­സ്ത്രീ തന്റെ വി­ശു­ദ്ധി­യെ പു­ഞ്ചി­രി­യാ­യി സ്ഫു­ടീ­ക­രി­ക്കു­ന്നു. എം. എസ്. സു­ബ്ബു­ല­ക്ഷ്മി തന്റെ ആന്തര സൗ­ന്ദ­ര്യ­ത്തെ ഉ­ത്കൃ­ഷ്ട­ഗാ­ന­മാ­ക്കി ആ­വി­ഷ്ക്ക­രി­ക്കു­ന്നു. മാ­ത­യിൽ അ­ര­വി­ന്ദ് സദയം ക്ഷ­മി­ക്ക­ണം. അ­ദ്ദേ­ഹം തന്റെ ദുർ­ഗ്ഗ­ന്ധ­ത്തെ “കൂ­ടി­യാ­ട്ടം” എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ പ്ര­സ­രി­പ്പി­ക്കു­ന്നു.

തി­രു­വ­ന­ന്ത­പു­ര­ത്തു് ‘മ­ല­യാ­ള­നാ­ടു്’ വാരിക കി­ട്ടു­ന്ന­തു് ഞാ­യ­റാ­ഴ്ച­യാ­ണു്. പ­ത്രാ­ധി­പർ അ­യ­ച്ചു­ത­രു­ന്ന “കോ­പ്പി” വൈ­കി­യേ കി­ട്ടു­ക­യു­ള്ളു. ഈ ലേഖനം ത­യ്യാ­റാ­ക്കു­ന്ന­തി­നു­വേ­ണ്ടി ഞാൻ വാരിക നേ­ര­ത്തേ വാ­ങ്ങാ­റു­ണ്ടു്. ഈ ആ­ഴ്ച­യാ­ണെ­ങ്കിൽ “കു­ങ്കു­മ”മില്ല. “കേ­ര­ള­ശ­ബ്ദ”മില്ല, “ജനയുഗ”മില്ല വ­ള­രെ­ക്കാ­ല­മാ­യി “മ­ല­യാ­ള­രാ­ജ്യ”മില്ല. ഒന്നോ രണ്ടോ വാ­രി­ക­ക­ളെ അ­വ­ലം­ബി­ച്ചു് ലേ­ഖ­ന­മെ­ഴു­ത­ണം. ഈ വി­ചാ­ര­ത്തോ­ടെ ഞാൻ റെ­യിൽ­വേ­സ്റ്റേ­ഷൻ റോ­ഡി­ലൂ­ടെ ന­ട­ന്ന­പ്പോൾ ഒരു വ­ശ­ത്താ­യി കൂ­ട്ടി­ല­ട­ച്ച ത­ത്ത­യു­മാ­യി ഒ­രാ­ളി­രി­ക്കു­ന്ന­തു് കാ­ണു­ക­യു­ണ്ടാ­യി. ആ കിളി ഇ­രു­മ്പു­ക­മ്പി­ക­ളിൽ ചി­റ­കി­ട്ട­ടി­ച്ചു പി­ട­യു­ന്നു. അ­തി­ന്റെ ‘പി­ട­ച്ചിൽ’ ക­ണ്ട­പ്പോൾ എ­നി­ക്കൊ­രു വ­ല്ലാ­യ്മ­യു­ണ്ടാ­യി. ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ ഞാനതു മ­റ­ക്കു­ക­യും ചെ­യ്തു. തീ­വ­ണ്ടി­യാ­പ്പീ­സി­ന­ടു­ത്തു­ള്ള ഒരു പീ­ടി­ക­യിൽ നി­ന്നു് ‘മ­ല­യാ­ള­നാ­ടു്’ വാ­ങ്ങി­യി­ട്ടു് ഞാൻ വീ­ട്ടിൽ തി­രി­ച്ചെ­ത്തി. ആദ്യം വാ­യി­ച്ച­തു് ശ്രീ. എം. എം. വർ­ഗ്ഗീ­സി­ന്റെ “വി­വാ­ഹം സ്വർ­ഗ്ഗ­ത്തി­ലും ഭൂ­മി­യി­ലും” എന്ന ചെ­റു­ക­ഥ­യാ­ണു്, വാ­യി­ച്ചു­തീർ­ന്ന­യു­ട­നെ ആദ്യം ഓർ­മ്മി­ച്ച­തും ആ പാ­വ­പ്പെ­ട്ട കി­ളി­യെ­ത്ത­ന്നെ­യാ­ണു്. ഭാര്യ മ­രി­ച്ച പൗ­ലോ­സ് ഭർ­ത്താ­വു മ­രി­ച്ച അ­ന്നാ­മ്മ­യെ വി­വാ­ഹം ക­ഴി­ച്ചു. പൗ­ലോ­സി­നു ആ­ദ്യ­ത്തെ ഭാ­ര്യ­യിൽ കൂ­ട്ടി­കൾ ജ­നി­ച്ചി­ട്ടു­ണ്ടു്. എ­ല്ലാം ശു­ഭ­മാ­യി­ബ്ഭ­വി­ക്കു­മെ­ന്ന വി­ശ്വാ­സ­ത്തോ­ടെ പൗ­ലോ­സും അ­ന്നാ­മ്മ­യും ദാ­മ്പ­ത്യ­ജീ­വി­തം ആ­രം­ഭി­ച്ചു. പക്ഷേ, ആ വി­ശ്വാ­സം തെ­റ്റി­പ്പോ­യി. ത­നി­ക്കു് സ­ന്താ­ന­മു­ണ്ടാ­കു­ക­യി­ല്ലെ­ന്നു് മ­ന­സ്സി­ലാ­ക്കി­യ അ­ന്നാ­മ്മ വി­വാ­ഹ­മോ­ച­ന­ത്തി­നു് വേ­ണ്ടി ഭർ­ത്താ­വി­നോ­ടു് അ­പേ­ക്ഷി­ക്കു­ന്നു, അ­യാൾ­ക്കും ആ ബ­ന്ധ­ത്തിൽ നി­ന്നൊ­ഴി­ഞ്ഞാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. എ­ന്നാ­ലും സാ­ദ്ധ്യ­മ­ല്ല. വി­വാ­ഹ­മോ­ച­ന­ത്തി­നു് മ­ത­നി­യ­മ­ങ്ങൾ ത­ട­സ്സ­മാ­യി നി­ല്ക്കു­ന്നു. ഒരു സ­മൂ­ഹ­പ­രി­ഷ്കർ­ത്താ­വെ­ന്ന നി­ല­യിൽ ആ നി­യ­മ­ങ്ങ­ളെ ചോ­ദ്യം ചെ­യ്തു­കൊ­ണ്ടു് ക­ഥാ­കാ­രൻ കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. ഇ­ത്ത­രം കഥകൾ വിജയം പ്രാ­പി­ക്ക­ണ­മെ­ങ്കിൽ മ­ത­ത്തി­ന്റെ നി­യ­മ­ങ്ങൾ കൊ­ണ്ടു് വ്യ­ക്തി­കൾ­ക്കു സ­ഹി­ക്കാ­നാ­വ­ത്ത ക­ഷ്ട­പ്പാ­ടു­ക­ളു­ണ്ടാ­യി­യെ­ന്നു് വി­ശ­ദ­മാ­ക്ക­ണ­മ­ല്ലോ. ഈ കഥയിൽ അ­ങ്ങ­നെ­യൊ­ന്നു­മി­ല്ല. “പൗ­ലോ­സെ­ന്ന അപ്പർ ഡി­വി­ഷൻ ക്ലാർ­ക്ക്” എന്നീ വാ­ക്കു­കൾ വി­ര­സ­മാ­യി ആ­വർ­ത്തി­ക്കു­ന്ന­തിൽ ക­ഥാ­കാ­രൻ തൽ­പ­ര­നാ­യി­രി­ക്കു­ന്നു എ­ന്ന­ല്ലാ­തെ വേ­റൊ­ന്നും ഇവിടെ പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല. ആ­ഖ്യാ­ന­മാ­ണെ­ങ്കിൽ വിരസം. സ്വ­ഭാ­വ­ചി­ത്രീ­ക­ര­ണ­മാ­ണെ­ങ്കിൽ പൂ­ജ്യം. കുറെ വാ­ക്യ­ങ്ങൾ. അ­ത­ല്ലാ­തെ ഇ­തി­ലൊ­ന്നു­മി­ല്ല. കലയെ കൂ­ട്ടി­ന­ക­ത്ത­ട­ച്ചു് ക­ഷ്ട­പ്പെ­ടു­ത്തു­ന്ന ഒ­രാ­ളാ­ണു് അ­ദ്ദേ­ഹ­മെ­ന്നു് എ­നി­ക്ക­ങ്ങു തോ­ന്നി­പ്പോ­യി, നി­ത്യ­ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ ക­ലാ­നി­രൂ­പ­ണ­വു­മാ­യി കൂ­ട്ടി­യി­ണ­ക്കു­ന്ന ഒരു ദോഷം എ­നി­ക്കു­ണ്ടു്. അ­തു­കൊ­ണ്ടു് തോ­ന്നി­യ­താ­ണു്. അതു പോ­ക­ട്ടെ. ഈശ്വര, അ­ങ്ങു് എ­ന്താ­ണു് ആ പ­ക്ഷി­യെ മോ­ചി­പ്പി­ക്കാ­ത്ത­തു്? “പക്ഷി ശാ­സ്ത്ര­കാ­ര­ന്റെ” വ­യ­റ്റു­പി­ഴ­പ്പി­നു് അതു് വേ­ണ­മെ­ന്നു് ക­രു­തി­യ­തു കൊ­ണ്ടാ­ണോ? ആ­ര­റി­ഞ്ഞു അ­ങ്ങ­യു­ടെ ഉ­ദ്ദ്യേ­ശ­ങ്ങൾ! രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കി­റ­ങ്ങി­ച്ചെ­ന്നു് ദുഃ­ഖി­ക്കു­ന്ന ഒരു വ­നി­ത­യെ ക­ണ്ടു­പി­ടി­ച്ചു് അവളെ അ­വ­ത­രി­പ്പി­ക്കു­ക എ­ന്ന­താ­ണു് ശ്രീ. കല്ലട വാ­സു­ദേ­വൻ അ­നു­ഷ്ഠി­ക്കു­ന്ന കൃ­ത്യം. (സംഗമം എന്ന ചെ­റു­ക­ഥ) ഈ ക­ഥ­യ്ക്കു ഏ­കാ­ഗ്ര­ത കു­റ­വാ­ണെ­ങ്കി­ലും ആ വ­നി­ത­യു­ടെ ദുഃഖം അ­നു­വാ­ച­ക­ന്റെ ദുഃ­ഖ­മാ­ക്കി­ത്തീർ­ക്കു­ന്ന­തിൽ ക­ഥാ­കാ­രൻ ഒ­ട്ടൊ­ക്കെ വിജയം പ്രാ­പി­ച്ചി­ട്ടു­ണ്ടു്.

ഒ­ര­ന്ധൻ രാ­ത്രി­സ­മ­യ­ത്തു് ഒരു കൂ­ട്ടു­കാ­ര­നോ­ടു വി­ള­ക്കു ചോ­ദി­ച്ചു. കൂ­ട്ടു­കാ­രൻ പ­റ­ഞ്ഞു: “സ്നേ­ഹി­ത, നി­ങ്ങൾ­ക്കു ക­ണ്ണു­കാ­ണാൻ വ­യ്യ­ല്ലോ, പി­ന്നെ­ന്തി­നാ വി­ള­ക്കു്?” അന്ധൻ മ­റു­പ­ടി നല്കി:

“ഇ­രു­ട്ട­ത്തു വി­ള­ക്കും കൊ­ണ്ടു­പോ­യാൽ മ­റ്റു­ള്ള­വർ­ക്കു് എന്നെ കാണാൻ ക­ഴി­യു­മ­ല്ലോ. അവർ എന്നെ വ­ന്നു് ഇ­ടി­ക്കാ­തി­രി­ക്കും. അതിനാ വി­ള­ക്കു ചോ­ദി­ച്ച­തു്”

കൂ­ട്ടു­കാ­രൻ കൊ­ടു­ത്ത വി­ള­ക്കും കൊ­ണ്ടു കു­രു­ടൻ യാ­ത്ര­യാ­യി. കു­റ­ച്ചു­ദൂ­രം പോ­യ­തേ­യു­ള്ളു. അ­തി­നു­മുൻ­പു് ഒരു യാ­ത്ര­ക്കാ­രൻ കു­രു­ട­ന്റെ ദേ­ഹ­ത്തു വ­ന്നി­ടി­ച്ചു. വേ­ദ­ന­യോ­ടെ കു­രു­ടൻ ചോ­ദി­ച്ചു: “വി­ള­ക്കു ക­ണ്ടു­കൂ­ടേ?” യാ­ത്ര­ക്കാ­രൻ ദേ­ഷ്യ­ത്തോ­ടെ അ­യാ­ളോ­ടൊ­രു ചോ­ദ്യം?” “നി­ങ്ങൾ വി­ള­ക്കു ക­ത്തി­ച്ചു­കൊ­ണ്ടു പോ­കാ­ത്ത­തെ­ന്തു്?” ശ്രീ കെ. വി. ച­ന്ദ്ര­ശേ­ഖ­രൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “പ­രാ­ജ­യം” എന്ന ചെ­റു­ക­ഥ ക­ത്തി­ക്കാ­ത്ത ഒരു വി­ള­ക്കാ­ണു്. അതിൽ മ­ണ്ണെ­ണ്ണ­യു­ണ്ടു്. തി­രി­യു­ണ്ടു്. തെ­ളി­ഞ്ഞ ചി­മ്മ്നി­യു­ണ്ടു്. പക്ഷേ, ദീ­പം­മാ­ത്ര­മി­ല്ല. പ­രീ­ക്ഷ­യിൽ കോ­പ്പി­യ­ടി­ച്ച­തി­നു രാ­ഘ­വൻ­പി­ള്ള മ­ക­ന്റെ ക­ര­ണ­ത്ത­ടി­ച്ചു. അടി കൊ­ടു­ത്ത­തി­നു ശേ­ഷ­മാ­ണു അയാൾ പൂർ­വ­കാ­ല­ത്തെ­ക്കു­റി­ച്ചോർ­മ്മി­ക്കു­ന്ന­തു്. താനും പ­രീ­ക്ഷ­യിൽ കോ­പ്പി­യ­ടി­ച്ചി­ട്ടു­ണ്ടു്. ആ ഓർ­മ്മ­കൾ രാഘവൻ പി­ള്ള­യെ പ­ശ്ചാ­ത്താ­പ­ത്തി­നു വി­ധേ­യ­നാ­ക്കി. ഫ­ലി­താ­ത്മ­ക­മാ­യി കഥ പ­റ­യാ­നാ­ണു് ച­ന്ദ്ര­ശേ­ഖ­ര­ന്റെ യത്നം ക­ഥ­യു­ണ്ടു്, ക­ഥാ­പാ­ത്ര­ങ്ങ­ളു­ണ്ടു്; ഫലിതം മാ­ത്ര­മി­ല്ല: ഫ­ലി­ത­ത്തി­ന്റെ ദീ­പ­വു­മാ­യി അ­ദ്ദേ­ഹം സ­ഞ്ച­രി­ക്ക­ണ­മെ­ന്നാ­ണു് ന­മ്മു­ടെ ആ­ഗ്ര­ഹം. എ­ന്തു­ചെ­യ്യാം! ജ­ന്മ­നാ കാ­ഴ്ച­യി­ല്ലെ­ങ്കി­ലോ? ‘ച­ന്ദ്രി­ക’ ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. യു. കെ. കു­മാ­രൻ എ­ഴു­തി­യ “പു­രാ­വൃ­ത്തം” എന്ന കഥ ആ­രം­ഭി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്:

“സൂ­ര്യ­ന്റെ വീ­തി­യേ­റി­യ ചി­റ­കു­കൾ കാ­ടി­നു­മീ­തെ തീ­ക്ഷ്ണ­ത­കു­റ­ഞ്ഞ ഞ­ര­മ്പു­ക­ളിൽ പ­റ്റി­ക്കി­ട­ന്നു. ചു­വ­പ്പു­രേ­ഖ അ­വ്യ­ക്ത­മാ­യി പ­ടർ­ന്നു­പി­ടി­ച്ച പൂർ­വ­ഭാ­ഗ­ത്തി­നു താഴെ ഇ­രു­ട്ടിൽ, കീ­റൽ­വീ­ണ വെ­ളി­ച്ചം പ­രു­ങ്ങി­നി­ന്നു.”

ഇ­ത്ര­യും വാ­യി­ച്ച­പ്പോൾ­ത്ത­ന്നെ സം­ശ­യ­മു­ണ്ടാ­യി ഏതോ ഒ­ര­ത്യ­ന്താ­ധു­നി­ക ക­ഥ­യാ­യി­രി­ക്കു­മെ­ന്നു്. തു­ടർ­ന്നു വാ­യി­ച്ച­പ്പോൾ സംശയം നി­ശ്ച­യ­മാ­യി. ഒരു മ­രം­വെ­ട്ടു­കാ­രൻ, സൂ­ര്യൻ, സൂ­ര്യ­പു­ത്രൻ, ഒരു കൃ­ഷ്ണൻ­കു­ട്ടി. ഇ­വ­രെ­ക്കു­റി­ച്ചെ­ല്ലാം ക­ഥാ­കാ­രൻ എ­ന്തൊ­ക്കെ­യോ പ­റ­യു­ന്നു. ഒ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല. ക­ടു­ത്ത ദുഃ­ഖ­മു­ണ്ടാ­യാൽ, തീ­വ്ര­മാ­യ ആ­ലോ­ച­ന­യു­ണ്ടാ­യാൽ ത­ല­മു­ടി­യാ­കെ ഒ­റ്റ­രാ­ത്രി­കൊ­ണ്ടു ന­ര­ച്ചു­പോ­കു­മെ­ന്നു പ­റ­യാ­റു­ണ്ടു്, ഏതോ ഒരു രാ­ഷ്ട്ര­ത­ന്ത്ര­ജ്ഞൻ ഒരു രാ­ത്രി മു­ഴു­വൻ എന്തോ ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രു­ന്നു­വെ­ന്നും നേരം വെ­ളു­ത്ത­പ്പോൾ അ­യാ­ളു­ടെ ത­ല­മു­ടി ന­ര­ച്ചു­പോ­യി­രു­ന്നു­വെ­ന്നും ഞാ­നെ­വി­ടെ­യോ വാ­യി­ച്ചി­ട്ടു­ണ്ടു്. വി­ക്തർ യൂഗോ യുടെ “പാ­വ­ങ്ങ­ളെ”ന്ന നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ ഷാങ് വാൽ ഷാങ് ഏഴു ന­ഗ­ര­ത്തി­ലെ മേ­യ­റാ­യി­രി­ക്കു­മ്പോ­ഴാ­ണു് വേ­റൊ­രാ­ളി­നെ ഷാങ് വാൽ ഷാ­ങാ­യി തെ­റ്റി­ദ്ധ­രി­ച്ചു പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്ത­തു്. അ­ക്കാ­ര്യം ഇൻ­സ്പെ­ക്ടർ ഷ­വേ­റിൽ നി­ന്ന­റി­ഞ്ഞ മേയർ അ­സ്വ­സ്ഥ­നാ­യി ഒരു രാ­ത്രി മു­ഴു­വൻ തന്റെ മു­റി­യിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ന്നു. നേരം വെ­ളു­ത്ത­പ്പോൾ അ­യാ­ളു­ടെ ത­ല­മു­ടി­യാ­കെ ന­ര­ച്ചു­പോ­യി­രു­ന്നു­വെ­ന്നു യൂഗോ പ­റ­യു­ന്നു. പക്ഷേ, ഒ­റ്റ­രാ­ത്രി­കൊ­ണ്ടു­ള്ള ഈ “ത­ല­മു­ടി­ന­ര­യ്ക്കൽ” വെറും “ഫലസി”യാണു്. (പ്ര­ചാ­ര­മാർ­ന്ന തെ­റ്റി­ദ്ധാ­ര­ണ) ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. പി. എ. ഷാഹുൽ ഹമീദെ ഴുതിയ “കി­രീ­ടം” എന്ന കഥയിൽ അ­ച്ഛ­ന്റെ ദ്വി­ഭാ­ര്യാ­ത്വം കണ്ടു ദുഃ­ഖി­ച്ച ഒരു മ­ക­ന്റെ ത­ല­മു­ടി ന­ര­ച്ചു­പോ­യി­യെ­ന്നു് പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. മി­ഥ്യാ­സ­ങ്ക­ല്പ­ങ്ങൾ­ക്കു സാ­ഹി­ത്യ­ത്തിൽ പ്ര­വേ­ശ­ന­മു­ണ്ടു്. അവ സം­ഭ­വി­ക്കു­ന്ന­താ­ണെ­ന്നു തോ­ന്നു­ന്ന മ­ട്ടിൽ സാ­ഹി­ത്യ­കാ­രൻ വർ­ണ്ണി­ക്ക­ണം. അ­ത്രേ­യു­ള്ളു. ഈ ക­ഥ­യി­ലാ­ക­ട്ടെ അ­ച്ഛ­ന്റെ കൊ­ള്ള­രു­താ­യ്മ, അ­മ്മ­യു­ടെ ദുഃഖം, സ­ഹോ­ദ­രി­യു­ടെ ശോകം ഇ­വ­യെ­ല്ലാം സൂ­ചി­പ്പി­ക്കു­ന്നു. ഏതോ “ഗംഭീര”മായതു സം­ഭ­വി­ക്കു­മെ­ന്നു പ്ര­തീ­ക്ഷി­ച്ചു വാ­യ­ന­ക്കാ­രൻ കഥ വാ­യി­ച്ചു പോ­കു­മ്പോൾ ന­ര­യു­ടെ പ്ര­സ്താ­വ­ത്തോ­ടെ ക­ഥാ­കാ­രൻ ക­ഥ­യ­ങ്ങു് അ­വ­സാ­നി­പ്പി­ക്കു­ന്നു. “എ­ലി­യെ­പ്പോ­ലെ­യി­രി­ക്കു­ന്ന­വ­നൊ­രു പു­ലി­യെ­പ്പോ­ലെ വ­രു­ന്ന­തു കാണാം” എന്നു ന­മ്പ്യാർ പ­റ­ഞ്ഞി­ട്ടി­ല്ലേ. ഇവിടെ പു­ലി­യെ­പ്പോ­ലെ­യി­രി­ക്കു­ന്ന­വൻ എ­ലി­യെ­പ്പോ­ലെ വ­രി­ക­യാ­ണു്. മ­ക­ന്റെ ത­ല­മു­ടി ന­ര­ച്ചു എന്നു പ­റ­യു­ന്ന­തി­നു പകരം അവൻ കാ­ല­ത്തു പായിൽ നി­ന്നെ­ഴു­ന്നേ­റ്റു പ­ല്ലു­തേ­ക്കാൻ പോയി എന്നു പ­റ­ഞ്ഞാ­ലും പോ­രാ­യ്ക­യി­ല്ല.

images/VictorHugo.jpg
വി­ക്തർ യൂഗോ

ഞാൻ താ­രാ­ശ­ങ്ക­റു ടെ ഒരു ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചു് ഇ­പ്പോൾ ഓർ­മ്മി­ക്കു­ക­യാ­ണു്. നാൽ­പ­തു വ­യ­സ്സാ­യ ശംഭു ഇ­രു­പ­ത്തി­ര­ണ്ടു­വ­യ­സ്സു­ള്ള രാ­ധി­ക­യു­മാ­യി മാ­ജി­ക്–സർ­ക്ക­സ് ന­ട­ത്തി പണം സ­മ്പാ­ദി­ക്കു­ന്നു. അ­വർ­ക്കു വ­യ­സ്സാ­യ ഒരു പു­ലി­യു­ണ്ടു്. രാധിക അ­തി­ന്റെ പു­റ­ത്തു­ക­യ­റി കൂ­ടാ­ര­ത്തി­ന­ക­ത്തു സ­ഞ്ച­രി­ക്കും. അതു രണ്ടു കൈയും അ­വ­ളു­ടെ തോ­ളി­ലൂ­ന്നി നി­ല്ക്കും; അവളെ ചും­ബി­ക്കും. ചി­ല­പ്പോൾ രാധിക തല പു­ലി­യു­ടെ വാ­യ്ക്ക­ക­ത്തു വ­യ്ക്കാൻ ഭാ­വി­ക്കും, ഇ­തൊ­ക്കെ­ക്ക­ണ്ട ഗ്രാ­മ­വാ­സി­കൾ അ­ദ്ഭു­ത­പ്പെ­ട്ടു അ­ങ്ങ­നെ­യി­രി­ക്കു­മ്പോൾ ഒരു യു­വാ­വു്—കി­സ്റ്റോ—അ­വ­രു­ടെ സർ­ക്ക­സ് കൂ­ടാ­ര­ത്തി­ന­ടു­ത്തു് കൂ­ടാ­ര­മ­ടി­ച്ചു. അവൻ സു­ന്ദ­രൻ, ആ­റ­ടി­പ്പൊ­ക്കം. ആ­രോ­ഗ്യം തു­ളു­മ്പു­ന്ന ശരീരം, നീണ്ട മൂ­ക്കു്. കനം കു­റ­ഞ്ഞ ചു­ണ്ടു­കൾ­ക്കു­മേ­ലേ കനം കു­റ­ഞ്ഞ മീശ. ബ്രഷ് കൊ­ണ്ടു വ­ര­ച്ചു­വ­ച്ച­തു­പോ­ലെ­യു­ണ്ടു് ആ മീശ, അ­യാ­ളു­ടെ ചൈ­ത­ന്യ­ത്തി­നും യു­വ­ത്വ­ത്തി­നും ചേർ­ന്ന ഒരു ക­ടു­വ­യു­മു­ണ്ടു്. കി­സ്റ്റോ കൂ­ടാ­ര­മ­ടി­ച്ചു വി­ദ്യ­കൾ കാ­ണി­ക്കാൻ തു­ട­ങ്ങി. ശം­ഭു­വി­ന്റെ­യും രാ­ധി­ക­യു­ടെ­യും കൂ­ടാ­ര­ത്തിൽ ആരും ക­യ­റാ­തെ­യു­മാ­യി. “ഈ റാ­സ്ക്ക­ലി­നെ ഞാൻ നാളെ അ­റ­സ്റ്റു ചെ­യ്യി­ക്കും” എ­ന്നാ­യി ശംഭു. നേരം വെ­ളു­ത്ത­പ്പോൾ പോ­ലീ­സു­കാർ കി­സ്റ്റോ­യു­ടെ കൂ­ടാ­രം വ­ള­ഞ്ഞു. വ്യാ­ജ­ച്ചാ­രാ­യം അ­തി­ന­ക­ത്തു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കാ­നാ­ണു് അവർ വ­ന്ന­തു്. അ­ത­റി­ഞ്ഞ രാധിക അ­വ­രോ­ടു പ­റ­ഞ്ഞു: “യജമാൻ എന്റെ കു­ഞ്ഞു് അ­ക­ത്തു­ണ്ടു്.” കു­ട്ടി­യെ എ­ടു­ത്തു­കൊ­ള്ളാൻ പോ­ലീ­സു­കാർ അ­നു­വ­ദി­ച്ചു. കി­സ്റ്റോ ചാ­രാ­യം കു­ഴി­ച്ചി­ട്ടി­രി­ക്കു­ന്ന സ്ഥലം രാ­ധി­ക­യ്ക്ക­റി­യാം. അവൾ മൂ­ന്നു­കു­പ്പി­ച്ചാ­രാ­യം തോ­ണ്ടി­യെ­ടു­ത്തു തു­ണി­യിൽ പൊ­തി­ഞ്ഞു. കു­ഞ്ഞി­നെ മാ­റോ­ടു് അ­മർ­ത്തി­പ്പി­ടി­ക്കു­ന്ന­തു­പോ­ലെ അതു നെ­ഞ്ചോ­ടു ചേർ­ത്തു­വ­ച്ചു. പോ­ലീ­സു­ക­രു­ടെ മുൻ­പിൽ­ക്കൂ­ടെ ന­ട­ന്നു പോ­കു­ക­യും ചെ­യ്തു. ശംഭു ഇ­ത­റി­ഞ്ഞ­പ്പോൾ ദേ­ഷ്യ­ത്തോ­ടെ പ­റ­ഞ്ഞു! “നീ എ­ല്ലാം ന­ശി­പ്പി­ച്ചു ഞാ­ന­ല്ലേ അവനെ അ­റ­സ്റ്റു ചെ­യ്യി­ക്കാൻ പോ­ലീ­സു­കാ­രെ വ­രു­ത്തി­യ­തു്”.

അന്നു വൈ­കു­ന്നേ­ര­വും സർ­ക്ക­സ്സു ന­ട­ന്നു. പക്ഷേ, ശം­ഭു­വി­ന്റെ കു­ടാ­ര­ത്തിൽ ആരും ക­യ­റി­യി­ല്ല. കി­സ്റ്റോ­യു­ടെ കടുവ അ­വ­നോ­ടു യു­ദ്ധം ചെ­യ്തു. ചി­റ­കു­വ­ച്ച കു­തി­ര­പോ­ലെ അതു കൂ­ടാ­ര­ത്തി­ലെ­ങ്ങും പ­റ­ന്നു. അതു കാണാൻ ആ­ളു­കൾ­കൂ­ടി, നൈ­രാ­ശ്യ­ത്തിൽ­വീ­ണ രാധിക പ­റ­ഞ്ഞു. “മ­ണ്ണെ­ണ്ണ എവിടെ” ഞാ­നി­ന്നു അ­വ­ന്റെ കു­ടാ­രം തീ­വ­യ്ക്കും”. രാ­ത്രി­യാ­യി എ­ല്ലാം നി­ശ്ശ­ബ്ദം. മ­ണ്ണെ­ണ്ണ­യും തീ­പ്പെ­ട്ടി­യും എ­ടു­ത്തു് രാധിക കി­സ്റ്റോ­യു­ടെ കൂ­ടാ­ര­ത്തിൽ ക­ട­ന്നു. അവൾ മെ­ല്ലെ തീ­പ്പെ­ട്ടി­യു­ര­ച്ചു. അതാ, കി­സ്റ്റോ കി­ട­ന്നു­റ­ങ്ങു­ന്നു. എ­ന്തൊ­രു സു­ന്ദ­ര­മാ­യ മുഖം! എ­ന്തൊ­രു വി­രി­ഞ്ഞ­മാ­റു്! എത്ര ശ­ക്ത­ങ്ങ­ളാ­യ മാം­സ­പേ­ശി­കൾ. രാ­ധി­ക­യു­ടെ തീ­പ്പെ­ട്ടി­ത്തി­രി കെ­ട്ടു അവൾ പൊ­ടു­ന്ന­ന­വേ അ­വ­ന്റെ മാ­റി­ലേ­യ്ക്കു­വീ­ണു. കി­സ്റ്റോ ഉ­ണർ­ന്നു: പക്ഷേ, ഞെ­ട്ടി­യി­ല്ല. അവൻ മൃ­ദു­ല­മാ­യ ആ ശ­രീ­ര­ത്തെ ദൃ­ഢ­മാ­യി ത­ഴു­കി­കൊ­ണ്ടു ചോ­ദി­ച്ചു: “ആരു, രാധ!–?” രാധിക കൈ­കൊ­ണ്ടു് അ­വ­ന്റെ വാ പൊ­ത്തി, “അതേ. മി­ണ്ടാ­തി­രി­ക്കൂ.” അവൾ പി­ന്നെ­യും പ­റ­ഞ്ഞു: “വരൂ. ന­മു­ക്കു ഓ­ടി­പ്പോ­കാം”. കി­സ്റ്റോ ചോ­ദി­ച്ചു: “എവിടെ?” രാധിക മ­റു­പ­ടി നല്കി: “അങ്ങു ദൂരെ,” ശം­ഭു­വി­ന്റെ കൂ­ടാ­ര­ത്തി­നു് തീ­കൊ­ളു­ത്തി­യി­ട്ടു് അവർ പോ­കു­മ്പോൾ ക­ഥ­യ­വ­സാ­നി­ക്കു­ന്നു. ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് എ­നി­ക്കു­ള്ള അ­റി­വി­നെ കൂ­ടു­തൽ അ­ഗാ­ധ­മാ­ക്കി­ത്ത­രു­ന്ന­തി­നെ­യാ­ണു് ഞാൻ ചെ­റു­ക­ഥ­യെ­ന്നു് ക­രു­തു­ന്ന­തു്. താ­രാ­ശ­ങ്ക­റി­ന്റെ ഈ ചെ­റു­ക­ഥ എന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ കൂ­ടു­തൽ വി­ശാ­ല­മാ­ക്കു­ന്നു, അ­ഗാ­ധ­മാ­ക്കു­ന്നു. എ­ന്നാൽ “മ­നോ­രാ­ജ്യം” ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. മാ­ത­യിൽ അ­ര­വി­ന്ദ് എ­ഴു­തി­യ “ഞെ­ക്കു­വി­ള­ക്കു് ” എന്ന ചെ­റു­ക­ഥ ആ വി­ധ­ത്തി­ലു­ള്ള കൃ­ത്യ­മ­നു­ഷ്ഠി­ക്കു­ന്നി­ല്ല. മാ­ത്ര­മ­ല്ല ജീ­വി­ത­ത്തെ വെ­റു­ക്കാൻ കൂടി അതു് കാ­ര­ണ­മാ­യി­ബ്ഭ­വി­ക്കു­ന്നു. അ­ര­വി­ന്ദ­ന്റെ ക­ഥ­യു­ടെ സ്വ­ഭ­വം മാ­ത്ര­മ­ല്ല ഇതു്; ന­മ്മു­ടെ വാ­രി­ക­ക­ളിൽ വ­രു­ന്ന പല ചെ­റു­ക­ഥ­ക­ളും നമ്മെ പീ­ഡി­പ്പി­ക്കു­ന്ന­വ­യാ­ണു്.

ഇതാ ഈ ജ­ന്ന­ലിൽ­ക്കൂ­ടെ നോ­ക്കി­യാൽ എന്റെ വീ­ടി­നെ­യും അ­ടു­ത്ത വീ­ടി­നെ­യും വേർ­തി­രി­ക്കു­ന്ന ക­രി­ങ്കൽ­മ­തിൽ കാണാം. ഒരു വൈ­ചി­ത്ര്യ­വു­മി­ല്ലാ­ത്ത, പാ­രു­ഷ്യ­മാർ­ന്ന മതിൽ. അ­തി­ന­ടു­ത്താ­യി ഒരു ചെ­മ്പ­ര­ത്തി­ച്ചെ­ടി ച­ര­ലി­ലും ചെ­ളി­യി­ലും ബ­ന്ധ­ന­മാർ­ന്നു­കൊ­ണ്ടു് കൊ­ച്ചു കൊ­മ്പു­ക­ളും പ­ച്ചി­ല­ക­ളും വീശി സ്വാ­ത­ന്ത്ര്യ­ത്തോ­ടെ നൃ­ത്ത­മാ­ടു­ന്നു. അതു് നിറയെ ചു­വ­ന്ന പൂ­ക്കൾ. ബ­ന്ധ­ന­മു­ണ്ടെ­ങ്കി­ലും സ്വാ­ത­ന്ത്ര്യം. പ്ര­ബ­ന്ധ­ങ്ങ­ളും ഇതു പോ­ലി­രി­ക്ക­ണം; ശു­ഷ്ക­ങ്ങ­ളാ­യ സാ­ഹി­ത്യ­ത­ത്ത്വ­ങ്ങ­ളിൽ ബ­ന്ധ­ന­മാർ­ന്ന പ്ര­ബ­ന്ധ­ങ്ങൾ ര­ച­ന­ഭം­ഗി ക­ലർ­ന്നു്, വാ­ങ്മ­യ­ചി­ത്ര­ങ്ങൾ ചേർ­ന്നു് സ്വ­ത­ന്ത്ര­മാ­യി പ­രി­ല­സി­ക്ക­ണം, മ­ല­യാ­ള­നാ­ട്ടിൽ ശ്രീ. കെ. രാ­മ­ച­ന്ദ്രൻ നായർ എ­ഴു­തി­യ “സൃ­ഷ്ടി­യും പ­കർ­ത്ത­ലും” എന്ന ലേ­ഖ­ന­ത്തിൽ ആ വർ­ണ്ണോ­ജ്ജ്വ­ല­ത­യി­ല്ല, സ്വാ­ത­ന്ത്ര്യ­മി­ല്ല; ക­രി­ങ്കൽ മതിൽ പോലെ അതു് വി­ര­സ­മാ­ണു്, പ­രു­ഷ­മാ­ണു്.

“എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സം—സാ­ഹി­ത്യ­ത്തി­ലും മ­റ്റും രം­ഗ­ങ്ങ­ളി­ലും” എന്ന പേരിൽ ശ്രീ. കെ.ബി.കെ. ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തു­ന്ന പ­ണ്ഡി­തോ­ചി­ത­മാ­യ ലേ­ഖ­ന­ത്തി­ലേ­ക്കു് ഞാൻ മാ­ന്യ­വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ സാദരം ക്ഷ­ണി­ക്കു­ന്നു. അ­സ്തി­ത്വ­ത്തെ­ക്കു­റി­ച്ചു് അ­റി­യേ­ണ്ട­തെ­ല്ലാം അ­ദ്ദേ­ഹം അ­റി­ഞ്ഞി­ട്ടു­ണ്ടു്. പ്ര­യോ­ജ­ന­പ്ര­ദ­ങ്ങ­ളാ­യി ഇ­ത്ത­രം ലേ­ഖ­ന­ങ്ങൾ മറ്റു വാ­രി­ക­ക­ളി­ലും ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ!

images/KumaranAsan.jpg
കു­മാ­ര­നാ­ശാൻ

കു­മാ­ര­നാ­ശാ­ന്റെ ജ­ന്മം­കൊ­ണ്ടു ധ­ന്യ­മാ­യ കാ­യി­ക്ക­ര എന്റെ വാ­യ­ന­ക്കാർ ക­ണ്ടി­ട്ടു­ണ്ടോ? അ­നു­ഗ്ര­ഹീ­ത­ക­വി ശ്രീ. പി. കു­ഞ്ഞി­രാ­മൻ നായരു ടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ “ക­ട­ലു­കൾ­ക്കും കടലായ ഏതോ അ­പാ­ര­ത­യെ­ക്കു­റി­ച്ചു് മ­ത്തു­പി­ടി­ച്ചു് സ്വയം മ­റ­ന്നു പാ­ടു­ന്ന നീ­ല­ക്ക­ടൽ; വി­ശു­ദ്ധി­യു­ടെ കർ­പ്പൂ­ര­മെ­ങ്ങും പ­ര­ത്തു­ന്ന വെൺ­മ­ണൽ­ത്തി­ട്ടു്; ഓർ­മ്മ­കൾ പു­തു­ക്കി­യ തെ­ങ്ങിൻ­തോ­പ്പു്” ആ കാ­യി­ക്ക­രെ കു­റി­ച്ചു്, അവിടെ ജ­നി­ച്ച കു­മാ­ര­നാ­ശാ­നെ­ക്കു­റി­ച്ചു് കു­ഞ്ഞി­രാ­മൻ­നാ­യർ പാ­ടു­ന്നു. വാ­ക്കു­കൾ­കൊ­ണ്ടു് ഒരു സു­വർ­ണ്ണ­ഗോ­പു­രം അ­ദ്ദേ­ഹം നിർ­മ്മി­ക്കു­ന്നു. അതു് കാ­ണ­ണ­മെ­ന്നു­ള്ള­വർ­ക്കു് മാ­തൃ­ഭൂ­മി വാരിക നോ­ക്കാം, ശ്രീ. നീ­ല­മ്പേ­രൂർ മ­ധു­സൂ­ദ­നൻ നായരാ കട്ടെ മ­നു­ഷ്യ­ന്റെ മ­ഹ­ത്ത്വ­ത്തെ­ക്കു­റി­ച്ചു്. അ­വ­ന്റെ നേ­ട്ട­ങ്ങ­ളെ കൂ­റി­ച്ചു് ഉ­ജ്ജ്വ­ല­മാ­യി ഗാ­ന­മൊ­ഴു­ക്കു­ന്നു.

“എന്റെ ചെ­പ്പി­ലെ­കു­ങ്കു­മം പൂശി

സ­ന്ധ്യ ക­ണ്ണാ­ടി­നോ­ക്കു­ന്ന­നേ­രം

…………………

എന്റെ നേ­ട്ട­ങ്ങൾ കയ്യേറ്റുവാങ്ങാ-​

നെ­ന്തി­നി നി­ങ്ങൾ­ക്കി­ത്ര വി­ളം­ബം?

വി­ളം­ബ­മി­ല്ല. അ­തു­കൊ­ണ്ടാ­ണ­ല്ലോ അ­ദ്ദേ­ഹ­ത്തി­ന്റെ കവിത ന­ല്ല­താ­ണെ­ന്നു് ഞങ്ങൾ പ­റ­യു­ന്ന­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-08-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.