SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-09-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ചെ­മ്പ­ക­പ്പൂ­വി­ന്റെ സൗ­ര­ഭ്യം, സം­ഗീ­ത­ത്തി­ന്റെ സൗ­ന്ദ­ര്യം
images/Kunhiramannairp.jpg
പി. കു­ഞ്ഞി­രാ­മൻ­നാ­യർ

ഞാൻ ഇ­ന്ന­ലെ ഒരു ഗ്രാ­മ­പ്ര­ദേ­ശം കാണാൻ പോയി. പ­ട്ട­ണ­ത്തി­ലെ, കീ­ലി­ട്ട റോ­ഡിൽ­ക്കൂ­ടി ന­ട­ന്നു­ശീ­ലി­ച്ച എ­നി­ക്കു് ഗ്രാ­മ­ത്തി­ലെ ച­രൽ­ക്ക­ല്ലു­കൾ നി­റ­ഞ്ഞ തെ­രു­വു­കൾ കാ­ലി­നു വേ­ദ­ന­യു­ള­വാ­ക്കി­യ­തിൽ അ­ത്ഭു­ത­ത്തി­നു് അ­വ­കാ­ശ­മി­ല്ല. മ­ര­ങ്ങൾ പൊ­ഴി­ച്ച പൂ­ക്കൾ എന്റെ തലയിൽ വ­ന്നു­വീ­ണി­ട്ടും എ­നി­ക്കു സ­ന്തോ­ഷം തോ­ന്നി­യി­ല്ല. അ­ങ്ങ­നെ ന­ട­ക്കു­മ്പോൾ തെ­രു­വീ­ഥി­യു­ടെ ഒരു വ­ശ­ത്താ­യി ഞാ­നൊ­രു താ­മ­ര­ക്കു­ളം കണ്ടു. നി­റ­ച്ചു താ­മ­ര­പ്പൂ­ക്കൾ വി­ടർ­ന്നു­നി­ന്നു് സൗ­ര­ഭ്യം വ്യാ­പി­പ്പി­ക്കു­ന്ന ആ പൂ­ക്കൾ കാ­റ്റേ­റ്റു പ­തു­ക്കെ ചാ­ഞ്ചാ­ടു­ന്നു­ണ്ടു്. എ­ന്തൊ­രു ആ­ഹ്ലാ­ദ­ജ­ന­ക­മാ­യ കാഴ്ച. ഞാൻ വേ­ദ­ന­യൊ­ക്കെ മ­റ­ന്നു് തെ­ല്ലു­നേ­രം അവിടെ നി­ന്നു­പോ­യി. ആ സൗ­ന്ദ­ര്യ­ത്തി­ന്റെ ലോ­ക­ത്തിൽ നി­ന്നു് എ­ങ്ങ­നെ മാ­റി­പ്പോ­കാ­നാ­ണു്! സൗ­ര­ഭ്യം നി­റ­ഞ്ഞ ആ അ­ന്ത­രീ­ക്ഷ­ത്തിൽ നി­ന്നു് എ­ങ്ങ­നെ അ­ക­ന്നു­നി­ല്ക്കാ­നാ­ണു്! ഞാൻ ആ പൂ­ക്ക­ളെ സൂ­ക്ഷി­ച്ചു­നോ­ക്കി. അവ ആ­ഹ്ലാ­ദി­ക്കു­ന്നു­ണ്ടോ? ഇല്ല. ന­മു­ക്കു­വേ­ണ്ടി നി­ലാ­വൊ­ഴു­ക്കു­ന്ന ച­ന്ദ്രൻ ആ­ഹ്ലാ­ദി­ക്കു­ന്നി­ല്ല. പ­രാ­ഗ­വി­ത­ര­ണം ചെ­യ്യു­ന്ന പൂ­ക്ക­ളും നൃ­ത്തം­ചെ­യ്യു­ന്ന നർ­ത്ത­കി­ക­ളും ആ­ഹ്ലാ­ദി­ക്കു­ന്നി­ല്ല. എ­ങ്കി­ലും അവർ ന­മു­ക്കു് ആ­ന­ന്ദം ന­ല്കു­ന്നു. കു­റ­ച്ചു­കാ­ലം മുൻ­പു് ഞാ­നൊ­രു ആ­ശു­പ­ത്രി­യിൽ കി­ട­ന്ന­പ്പോൾ അവിടെ എ­ന്നും കാ­ല­ത്തു് താ­മ­ര­പ്പൂ­വി­ന്റെ ഭം­ഗി­യോ­ടു­കൂ­ടി ഒരു നേ­ഴ്സ് ഓ­ടി­യെ­ത്തു­ന്ന കാ­ഴ്ച­കാ­ണു­ക­യു­ണ്ടാ­യി. മ­ന്ദ­സ്മി­ത­ത്തി­ന്റെ പു­ഷ്പ­ശോ­ഭ­പ്ര­സ­രി­പ്പി­ച്ചു്, താ­മ­ര­പ്പൂ­വി­ന്റെ അ­രു­ണി­മ പ്ര­ത്യ­ക്ഷ­മാ­ക്കി, സു­ജ­ന­മ­ര്യാ­ദ­യു­ടെ പ­രി­മ­ളം വ്യാ­പി­പ്പി­ച്ചു് അവൾ ഓരോ രോ­ഗി­യു­ടെ അ­ടു­ക്ക­ലേ­ക്കും ഓ­ടി­ച്ചെ­ല്ലു­മ്പോൾ കാ­ലു­മു­റി­ച്ച പ്ര­മേ­ഹ­രോ­ഗി പു­ഞ്ചി­രി­പൊ­ഴി­ക്കും; ധ്വ­നി­ക­ളിൽ­ക്കൂ­ടി ഗ്ലൂ­ക്കോ­സ് തു­ള്ളി­ക­ളാ­യി സ്വീ­ക­രി­ച്ചു് മ­ര­ണ­ത്തോ­ടു പ­ട­വെ­ട്ടു­ന്ന ആ സാ­ധു­മ­നു­ഷ്യ­ന്റെ ക­ണ്ണു­കൾ തി­ള­ങ്ങാൻ തു­ട­ങ്ങും. ഞ­ര­ക്ക­ങ്ങ­ളും തേ­ങ്ങ­ലു­ക­ളും വി­ലാ­പ­ങ്ങ­ളും അവിടെ ഇ­ല്ലാ­താ­കും. ക­വി­ത­യോ­ടു ക­മ്പ­മു­ള്ള ഞാൻ സ്വയം മ­ന്ത്രി­ക്കും: “ജീ­വി­തം മ­ധു­ര­ത­ര­മാ­ക്കു­ന്നു സൗ­ന്ദ­ര്യ­ദർ­ശ­നം.” ഞാൻ ഈ സംഭവം മ­റ­ന്നു­പോ­യ­താ­ണു്. പക്ഷേ, ഇ­ന്നു് അതു് എന്റെ സ്മ­ര­ണ­മ­ണ്ഡ­ല­ത്തിൽ തെ­ളി­ഞ്ഞു­നി­ല്ക്കു­ന്നു. അതിനു കാ­ര­ണ­ക്കാ­ര­നാ­യ അ­നു­ഗൃ­ഹീ­ത­ക­വി ശ്രീ. പി. കു­ഞ്ഞി­രാ­മൻ­നാ­യർ ക്കു് ഞാൻ നന്ദി പ­റ­യ­ട്ടെ. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ 25-ാം ലക്കം നോ­ക്കു. “വൈ­കി­വ­ന്ന വി­രു­ന്നു­കാ­രി” എന്ന മ­നോ­ഹ­ര­മാ­യ കവിത വാ­യി­ക്കാം. “തൂ­വെ­ള്ള­പ്പ­ട്ടു­ടു­പ്പി­ട്ട ഒരു നേ­ഴ്സി­നെ—ന­ര­ക­ത്തിൽ നാകം ച­മ­യ്ക്കു­ന്ന ഒ­ര­പ്സ­ര­കു­മാ­രി­യെ” വാ­യ­ന­ക്കാർ­ക്കു് അവിടെ ദർ­ശി­ക്കാം. ക­യ്പു­റ്റ ഗു­ളി­ക­ക­ളോ­ടൊ­പ്പം അ­ലി­വി­ന്റെ മാ­ധു­ര്യം കൂ­ട്ടി­ച്ചേർ­ത്തു­ത­രു­ന്ന അ­വൾ­ക്കു നന്ദി പ­റ­ഞ്ഞു­കൊ­ണ്ടു് കവി തന്റെ ക­വി­ത­യാ­കു­ന്ന വാടിയ ച­മ്പ­ക­പ്പൂ­വു് അ­വ­ളു­ടെ നേർ­ക്കു നീ­ട്ടു­ന്നു. വാടിയ ച­മ്പ­ക­പ്പൂ­വെ­ന്നു കവി പ­റ­ഞ്ഞ­തു് വി­ന­യ­ത്തി­ലാ­ണു്. സൗ­ര­ഭ്യം പ്ര­സ­രി­പ്പി­ക്കു­ന്ന, ഒ­രി­ക്ക­ലും വാ­ടാ­ത്ത, കാ­വ്യ­കു­സു­മ­മാ­ണു് കവി ആ അ­പ്സ­ര­സ്സി­ന്റെ നേർ­ക്കു് നീ­ട്ടു­ന്ന­തു്. ഇതാ കേൾ­ക്കു

“ചൊ­ല്ലു­ന്നു ചേതന; മേ­ലി­ല­വ­ളെ നീ

ക­ണ്ടു­മു­ട്ടി­ല്ല­യീ ജീ­വി­ത­പ്പാ­ത­യിൽ

മാ­ധു­രി ചോരും ന­ദീ­തീ­ര­ക ഗ്രാമ

സീ­മ­യിൽ മായും വ­ന­ജ്യോ­ത്സ­ന­യാ­യ­വൾ

ഓ­ണ­പ്പു­ല­രി­കൾ പോകും വ­ര­മ്പേ­റി

തൈ­മ­ണി­ത്തെ­ങ്ങ­ണി­ത്തോ­പ്പു­കൾ പി­ന്നി­ട്ടു

ശാ­ര­ദ­സ­ന്ധ്യ­തൻ­പൂ­ക്കു­മ്പിൾ ചിന്നിയോ-​

രാ­വ­ഴി­ത്താ­ര­യിൽ മാ­ഞ്ഞു നി­ലാ­വ­വൾ

കാ­ണി­ല്ലി­നി ഒരു നാ­ളി­ലും; എ­ങ്കി­ലും

കാ­ക്കും നിശതൻ കി­നാ­വി­ലെ­ത്തോ­പ്പിൽ ഞാൻ.”

യാ­ദൃ­ച്ഛി­ക­മാ­യി ല­ഭി­ച്ച ഒരു സ്പർ­ശം; യാ­ദൃ­ച്ഛി­ക­മാ­യി ല­ഭി­ച്ച ഒരു ആ­ലിം­ഗ­നം. ഇ­വ­യൊ­ക്കെ സ്മ­രി­ച്ചു് പു­ള­കം­കൊ­ള്ളു­ന്ന­വ­രു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അവർ കു­ഞ്ഞി­രാ­മൻ­നാ­യ­രെ­ന്ന ഈ അ­സു­ല­ഭ­സി­ദ്ധി­ക­ളു­ള്ള ക­വി­യു­ടെ മുൻ­പിൽ ന­മ­സ്ക്ക­രി­ക്കാ­തി­രി­ക്കി­ല്ല. കവേ, ആ അ­പ്സ­ര­സ്സി­നെ പി­രി­ഞ്ഞ അ­ങ്ങ­യു­ടെ ദുഃഖം ഞ­ങ്ങ­ളു­ടെ­യും ദുഃ­ഖ­മാ­ണു്. ആ ദുഃ­ഖ­ത്തെ ക­ല­യു­ടെ ആ­ഹ്ലാ­ദ­മാ­ക്കി മാ­റ്റി­യ അ­ങ്ങ­യ്ക്കു് ഞങ്ങൾ വീ­ണ്ടും ന­ന്ദി­പ­റ­യു­ന്നു. സ്വയം ആ­ഹ്ലാ­ദി­ക്കാ­തെ മ­റ്റു­ള്ള­വ­രെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്ന ആ സു­ന്ദ­രി­ക്കും കൃ­ത­ജ്ഞ­ത.

ചി­രി­ക്കാ­ന­റി­ഞ്ഞു­കൂ­ടാ­ത്ത­വർ­ക്കു് സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കാ­നും അ­റി­ഞ്ഞു­കൂ­ടാ. ഗ­ഹ­ന­ങ്ങ­ളാ­യ ജീ­വി­ത­പ്ര­ശ്ന­ങ്ങൾ­ക്കു് ഉ­ത്ത­രം ക­ണ്ടെ­ത്തി, ഉ­ദാ­ത്ത­സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ന്ന ശ്രീ. പാ­റ­പ്പു­റ­ത്തു് മ­ന്ദ­സ്മി­തം പു­ര­ണ്ട ക­ട­ക്ക­ണ്ണു­കൊ­ണ്ടു് ജീ­വി­ത­ത്തെ വീ­ക്ഷി­ക്കു­ന്ന­തു കാ­ണ­ണ­മെ­ങ്കിൽ അ­ദ്ദേ­ഹം മാ­തൃ­ഭൂ­മി­യി­ലെ­ഴു­തി­യ “ഭ­ഗ­വാ­നൊ­രു കു­റ­വ­നാ­യി” എന്ന ചെ­റു­ക­ഥ നാം വാ­യി­ച്ചു­നോ­ക്ക­ണം. ഞാ­ഞ്ഞൂ­ക്കാ­ടൻ എന്ന പെരിയ ‘സാമി’. അയാൾ ശ­ബ­രി­മ­ല­യ്ക്കു പോ­കു­മ്പോൾ ആരോ കൊ­ടു­ത്ത ക­ഞ്ചാ­വു­ബീ­ടി വ­ലി­ച്ചു പ­ര­മ­ശി­വ­നെ­ത്ത­ന്നെ മുൻ­പിൽ കാ­ണു­ക­യു­ണ്ടാ­യി. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു രണ്ടു ഹി­പ്പി­കൾ—ഒരു സാ­യ്പും മ­ദാ­മ്മ­യും—‘സാമി’യുടെ ചാ­യ­ക്ക­ട­യി­ലെ­ത്തി. അവർ അ­യാൾ­ക്കു ക­ഞ്ചാ­വു­ബീ­ടി കൊ­ടു­ത്തു. സാമി അതു വ­ലി­ച്ച­പ്പോൾ വീ­ണ്ടും ശിവനെ കാ­ണു­ക­യാ­യി. ക­ഴു­ത്തിൽ പാ­മ്പു്, ജടയിൽ ച­ന്ദ്ര­ക്ക­ല, നെ­റ്റി­യിൽ മൂ­ന്നാം­ക­ണ്ണു്. സാ­യ്പും മ­ദാ­മ്മ­യു­മ­ല്ല. സാ­ക്ഷാൽ പ­ര­മ­ശി­വ­നും പാർ­വ­തി­യും. പെരിയ സാമി താളം ച­വി­ട്ടി സാ­യി­പ്പി­നെ­യും മ­ദാ­മ്മ­യേ­യും വ­ലം­വ­ച്ചു­കൊ­ണ്ടു പാടി

ഭ­ഗ­വാ­നൊ­രു കു­റ­വ­നാ­യി

ശ്രീ­പാർ­വ്വ­തി കു­റ­ത്തി­യാ­യി

ധ­നു­മാ­സ­ത്തി­ലെ തി­രു­വാ­തി­ര­നാൾ

തീർ­ത്ഥാ­ട­ന­ത്തി­നി­റ­ങ്ങി

അവർ തീർ­ത്ഥാ­ട­ന­ത്തി­നി­റ­ങ്ങി.

ബ­ഹു­ജ­നം ഏ­റ്റു­പാ­ടി. സാ­യ്പും മ­ദാ­മ്മ­യും സാ­മി­യും നൃ­ത്തം­വ­ച്ചു. ഹി­പ്പി സം­സ്ക്കാ­ര­ത്തി­നു കൊ­ടു­ക്കു­ന്ന കനത്ത അ­ടി­യാ­ണു ഫലിതം തു­ളു­മ്പു­ന്ന ഈ മ­നോ­ഹ­ര­മാ­യ ചെ­റു­ക­ഥ. ഇവിടെ അ­ത്യു­ക്തി­യി­ല്ല. സ്ഥൂ­ലീ­ക­ര­ണ­മി­ല്ല. ഫലിതം അ­ടി­ച്ചേ­ല്പി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യി­ല്ല. ക­ഴി­വു­ള്ള­വർ എ­ന്തെ­ഴു­തി­യാ­ലും ന­ന്നാ­യി­രി­ക്കു­മ­ല്ലോ. യ­ഥാർ­ത്ഥ­മാ­യ ര­ത്ന­മു­ണ്ടു്, കൃ­ത്രി­മ­മാ­യ ര­ത്ന­മു­ണ്ടു്. യ­ഥാർ­ത്ഥ­മാ­യ രത്നം ന­മു­ക്കു പ്ര­ദാ­നം­ചെ­യ്തി­രി­ക്കു­ന്നു ശ്രീ. പാ­റ­പ്പു­റ­ത്തു്. “കൺ­ഗ്രാ­ച്ചു­ലേ­ഷൻ­സ്” കാ­പ­ട്യ­മാ­യ­തു­കൊ­ണ്ടു് ഞാൻ ആ വാ­ക്കു് ഉ­പ­യോ­ഗി­ക്കു­ന്നി­ല്ല.

images/KarurNeelakantaPillai.jpg
കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള

ഗാം­ഭീ­ര്യ­മാർ­ജ്ജി­ച്ച­തെ­ന്തും നീ­ല­നി­റ­മു­ള്ള­താ­ണു്. ക­ട­ലി­ന്റെ നിറം നീ­ല­മാ­ണു്. അ­ന­ന്ത­വി­സ്തൃ­ത­മാ­യ ആകാശം നീ­ല­നി­റ­മു­ള്ള­ത­ത്രേ. അ­പ്ര­മേ­യ­പ്ര­ഭാ­വ­നാ­യ ഈ­ശ്വ­രൻ—ശ്രീ­കൃ­ഷ്ണൻ—നീ­ല­നി­റ­ത്തോ­ടു­കൂ­ടി­യ­വ­നാ­ണു്. സാ­ക്ഷാ­ത്ക്ക­രി­കാൻ­വ­യ്യാ­ത്ത പ­ര­മ­സ­ത്യ­ത്തെ ശ്രീ. കാ­ക്ക­നാ­ടൻ നീ­ല­നി­റ­മാ­യി കാ­ണു­ന്ന­തു ശ­രി­ത­ന്നെ. ആ പ­ര­മ­സ­ത്യം ദർ­ശി­ക്കാ­നു­ള്ള അ­ഭി­വാ­ഞ്ഛ­യെ അ­ദ്ദേ­ഹം സു­ശ­ക്ത­മാ­യ ഒരു ചെ­റു­ക­ഥ­യി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ക്കു­ന്നു… (മാ­തൃ­ഭൂ­മി—ലക്കം 25). ചെ­റു­ക­ഥ­കൾ ക­ഥാ­കാ­ര­ന്മാ­രു­ടെ വി­ര­ലു­കൾ­ക്കി­ട­യിൽ ഇ­രി­ക്കു­ന്ന ക­ളി­മ­ണ്ണാ­ണു്. ചി­ല­പ്പോൾ അവർ വി­ര­ലു­കൾ തി­രി­ക്കു­മ്പോൾ ആ ക­ളി­മ­ണ്ണു് ഉ­ജ്ജ്വ­ല­ത­യാർ­ന്ന പ്ര­തി­മ­ക­ളാ­കും. മ­റ്റു­ചി­ല­പ്പോൾ വി­ല­ക്ഷ­ണ­ങ്ങ­ളാ­യ രൂ­പ­ങ്ങൾ കൈ­ക്കൊ­ള്ളും. രൂ­പ­ങ്ങ­ളു­ടെ സൗ­ന്ദ­ര്യ­വും വൈ­രൂ­പ്യ­വും വി­ര­ലു­കൾ തി­രി­ക്കു­ന്ന സ­ന്ദർ­ഭ­ങ്ങ­ളെ ആ­ശ്ര­യി­ച്ചി­രി­ക്കും. ക­ലാ­പ്ര­ചോ­ദ­ന­മി­ല്ലാ­ത്ത സ­മ­യ­ത്താ­ണു് ശ്രീ. കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള­യും ശ്രീ. ഉ­റൂ­ബും ശ്രീ. ടി. പ­ദ്മ­നാ­ഭ­നും ശ്രീ. വി. കെ.എ­ന്നും ജീ­വി­ത­മെ­ന്ന ക­ളി­മ­ണ്ണിൽ­നി­ന്നു ക­ലാ­ശി­ല്പ­മു­ണ്ടാ­ക്കാൻ ശ്ര­മി­ച്ച­തെ­ന്നു് “മാ­തൃ­ഭൂ­മി”യിലെ ചെ­റു­ക­ഥ­കൾ ഉ­ദ്ഘോ­ഷ­ണം ചെ­യ്യു­ന്നു.

ദ­ക്ഷി­ണ­തി­രു­വി­താം­കൂ­റി­ലെ പേ­ച്ചി­പ്പാ­റ അ­ണ­ക്കെ­ട്ടു് ക­ണ്ടി­ട്ടു­ണ്ടോ എന്റെ വാ­യ­ന­ക്കാർ? ഇ­ഞ്ചി­നി­യ­റിം­ഗ് വി­ദ്യ­കൾ­ക്കു് അ­മി­ത­പ്രാ­ധാ­ന്യ­വും അ­ന­ല്പ­വി­കാ­സ­വും ഉ­ണ്ടാ­യി­രി­ക്കു­ന്ന ഈ കാ­ല­ഘ­ട്ട­ത്തിൽ പേ­ച്ചി­പ്പാ­റ അ­ണ­യ്ക്കു് വലിയ പ്രാ­ധാ­ന്യ­മൊ­ന്നും ഇ­ല്ലെ­ന്നു് ഞാൻ സ­മ്മ­തി­ക്കു­ന്നു. എ­ങ്കി­ലും അതു് കാ­ണു­ന്ന­തു് ഉ­ത്കൃ­ഷ്ട­മാ­യ ഒ­ര­നു­ഭ­വ­മാ­ണെ­ന്നാ­ണു് എന്റെ വി­ചാ­രം. നാ­ലു­ചു­റ്റും കാ­ടു­കൾ ഒ­ഴു­കി­വ­രു­ന്ന നദിയെ ത­ട­ഞ്ഞു­നി­റു­ത്തു­ന്ന ഭീ­മാ­കാ­ര­മാ­യ അ­ണ­ക്കെ­ട്ടു്. എ­ങ്ങും നി­ശ്ശ­ബ്ദ­ത. ആ­രാ­ണു് അ­ല്ലെ­ങ്കിൽ എ­ന്താ­ണു് ആ നി­ശ്ശ­ബ്ദ­ത ഉ­ള­വാ­ക്കു­ന്ന­തു്? അ­ണ­ക്കെ­ട്ടി­ലെ ഓരോ ക­ല്ലു­മാ­ണു് അതിനു കാ­ര­ണ­മെ­ന്നു് ഞാൻ സ­ങ്ക­ല്പി­ക്കു­ന്നു. ആ ക­ല്ലു­ക­ളൊ­ക്കെ ചേർ­ന്നു­നി­ല്ക്കു­മ്പോൾ ലോ­ക­മാ­കെ­യു­ള്ള നി­ശ്ശ­ബ്ദ­ത അവിടെ ഓ­ടി­യെ­ത്തു­ന്നു. ഒരു ക­ല്ലി­ള­ക്കി ദൂ­രെ­യെ­റി­യൂ. നി­ശ്ശ­ബ്ദ­ത തകരും. ഇളകിയ ഓരോ ക­ല്ലും വാ­ചാ­ല­മാ­കും. ക­ലാ­ശി­ല്പ­ങ്ങൾ അ­ണ­ക്കെ­ട്ടു­പോ­ലെ നി­ശ്ശ­ബ്ദ­ത ആ­വ­ഹി­ക്കു­മ്പോ­ഴാ­ണു് അവ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യി­യെ­ന്നു് നാം പറയുക. “മ­ല­യാ­ള­നാ­ടി”ന്റെ ഓ­ണ­പ്പ­തി­പ്പിൽ ശ്രീ. സേതു എ­ഴു­തി­യ “ക­ഥ­യു­ടെ കഥ” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­ക. ഒരു ക­ലാ­ശി­ല്പ­മ­ല്ല നാം കാണുക പി­ന്നെ­യോ? ഇ­ള­കി­ക്കി­ട­ക്കു­ന്ന കുറെ ക­ല്ലു­കൾ മാ­ത്രം. ചില ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­വ­ത­രി­പ്പി­ച്ചു് ആ­ധു­നി­ക­ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­ത്തെ ചി­ത്രീ­ക­രി­ക്കാ­നാ­ണു് ക­ഥാ­കാ­ര­ന്റെ ശ്രമം. ശ്ര­മ­മെ­ന്നു­ത­ന്നെ പ­റ­ഞ്ഞു­കൂ­ടാ അ­ടി­ച്ച­തി­നും വേ­ണ്ടി ക­ര­യു­ന്നു­വെ­ന്ന മ­ട്ടിൽ, സേതു ക­ഥാ­ര­ച­ന എ­ന്ന­തി­ന്റെ പേരിൽ കുറെ വാ­ക്യ­ങ്ങൾ എ­ഴു­തി­വ­യ്ക്കു­ന്നു. ആ വാ­ക്യ­ങ്ങൾ പ­കർ­ന്നു­ത­രു­ന്ന ആ­ശ­യ­ങ്ങൾ­ക്കു് ഗ­ഹ­ന­ത­യി­ല്ല, ഭം­ഗി­യി­ല്ല, അ­വ­യ്ക്കു് അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ല.

ഇതു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ കാ­ല­മാ­ണു്. എ­ങ്കി­ലും ഞാ­നൊ­രു ച­ക്ര­വർ­ത്തി­യാ­യി­രു­ന്നെ­ങ്കി­ലെ­ന്നു് വി­ചാ­രി­ക്കു­ക­യാ­ണു്. അ­ങ്ങ­നെ­യാ­യാൽ പ്ര­ജ­ക­ളു­ടെ ആ­ഹ്ലാ­ദ­മാ­യി­രി­ക്കും എന്റെ ല­ക്ഷ്യം. അ­തി­ന്റെ സാ­ക്ഷാ­ത്ക്കാ­ര­ത്തി­നു­വേ­ണ്ടി ഞാൻ എ­ന്തെ­ല്ലാം ആ­ജ്ഞാ­പി­ക്കും? പലതും ആ­ജ്ഞാ­പി­ക്കും. സം­ശ­യ­മി­ല്ല. എ­ന്നാ­ലും ഒ­ന്നാ­മ­ത്തെ ആജ്ഞ എ­ന്തെ­ന്നു കേൾ­ക്ക­ട്ടെ. അതു് ഇ­താ­ണു്: “ക­ല­യെ­ക്കു­റി­ച്ചു് ഒരു ബോ­ധ­വു­മി­ല്ലാ­ത്ത പെൺ­കു­ട്ടി­കൾ കഥകൾ എഴുതി മ­നു­ഷ്യ­രെ ക­ഷ്ട­പ്പെ­ടു­ത്ത­രു­തു്.” സെ­പ്റ്റം­ബർ 5-ാം തീ­യ­തി­യി­ലെ “ജ­ന­യു­ഗം വാ­രി­ക­യിൽ മേരി വി­ത­യ­ത്തിൽ എ­ഴു­തി­യ “മാ­പ്പു­ത­രൂ” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു­നോ­ക്കു­ന്ന­വർ­ക്കൊ­ക്കെ ഇ­ങ്ങ­നെ­യൊ­രു കല്പന പു­റ­പ്പെ­ടു­വി­ക്ക­ണ­മെ­ന്നു തോ­ന്നും. അ­ത്ര­ക­ണ്ടു് അതു നി­ന്ദ്യ­മാ­ണു്. കു­ടും­ബ­ത്തെ പ്ര­യാ­സ­പ്പെ­ട്ടു സം­ര­ക്ഷി­ക്കു­ന്ന ഒരു യു­വ­തി­ക്കു് നേ­ഴ്സാ­യി ഉ­ദ്യോ­ഗം കി­ട്ടു­ന്നു. അവൾ അ­ക്കാ­ര്യ­മ­റി­യി­ക്കാൻ വീ­ട്ടിൽ ചെ­ല്ലു­മ്പോൾ അമ്മ അ­യൽ­വീ­ട്ടിൽ ഹീ­ന­മാ­യ ജോലി ചെ­യ്യു­ന്ന­തു കാ­ണു­ന്നു. ഉടനെ അവൾ അ­മ്മ­യു­ടെ കാൽ കെ­ട്ടി­പ്പി­ടി­ച്ചു് ക­ര­ഞ്ഞു­പോ­ലും. “അമ്മേ, എ­നി­ക്കു മാ­പ്പു­ത­രൂ” എ­ന്നു് പ­റ­ഞ്ഞു­പോ­ലും. ‘സ്റ്റു­പ്പി­ഡി­റ്റി’ക്കും ഒ­ര­തി­രു­ണ്ടെ­ന്നാ­ണു് ഞാൻ ഇ­ത്ര­യും കാലം വി­ചാ­രി­ച്ചി­രു­ന്ന­തു്. ഈ കഥ വാ­യി­ച്ച­പ്പോ­ഴാ­ണു് “അൺ­ലി­മി­റ്റ­ഡ് സ്റ്റു­പ്പി­ഡി­റ്റി”—അ­തി­രി­ല്ലാ­ത്ത ബു­ദ്ധി­ശൂ­ന്യ­ത—എ­ന്നൊ­ന്നു് ഉ­ണ്ടെ­ന്നു് മ­ന­സ്സി­ലാ­ക്കു­ന്ന­തു്… ക­ഥാ­കാ­ര­ന്മാർ ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­മ്പോൾ, ആ സം­ഭ­വ­ങ്ങൾ­ക്കു­ള്ള പ­ര­മ­പ്രാ­ധാ­ന്യ­ത്തെ കാ­ണി­ച്ചു­ത­രാൻ പ­ര്യാ­പ്ത­ങ്ങ­ളാ­യ വാ­താ­യ­ന­ങ്ങ­ളാ­യി ആ കഥകൾ രൂപം കൊ­ണ്ടി­ല്ലെ­ങ്കിൽ പി­ന്നെ­ന്തു പ്ര­യോ­ജ­നം? ശ്രീ. ഈ. വി. ശ്രീ­ധ­രൻ “ജ­ന­യു­ഗം” വാ­രി­ക­യി­ലെ­ഴു­തി­യ “ക­റു­ത്ത മേ­ഘ­ങ്ങൾ” എന്ന ചെ­റു­ക­ഥ നോ­ക്കു­ക. ഒരു സ്ത്രീ­യു­ടെ ദുഃഖം സ്ഫു­ടീ­ക­രി­ക്കു­ന്നു­വെ­ന്ന മ­ട്ടിൽ, വ്യ­ക്ത­ത അ­ല്പം­പോ­ലു­മി­ല്ലാ­തെ അ­ദ്ദേ­ഹം എ­ന്തൊ­ക്കെ­യോ പു­ല­മ്പു­ന്നു. കഥ വാ­യി­ച്ചു­തീ­രു­മ്പോൾ ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചു­ത­ന്നെ ന­മു­ക്കു് ഒരു ബോ­ധ­വു­മു­ണ്ടാ­കു­ന്നി­ല്ല. സം­ഭ­വ­ങ്ങ­ളു­ടെ പ്രാ­ധാ­ന്യ­ത്തെ­ക്കു­റി­ച്ചു പി­ന്നെ ഒ­ന്നും പ­റ­യാ­നു­മി­ല്ല. വീ­ണ­ക്ക­മ്പി­യിൽ ഒന്നു മൃ­ദു­വാ­യി സ്പർ­ശി­ച്ചാൽ മ­നോ­ഹ­ര­മാ­യ നാ­ദ­മു­യ­രും. ശക്തി സം­ഭ­രി­ച്ചു­കൊ­ണ്ടു് ഒരടി കൊ­ടു­ത്താ­ലോ; അതു പൊ­ട്ടി­ത്ത­ക­രും. കല ഒരു വീ­ണ­ക്ക­മ്പി­യാ­ണു്. അതിലെ സ്പർ­ശം മൃ­ദു­വാ­യി­രി­ക്ക­ട്ടെ മി­സ്റ്റർ ശ്രീ­ധ­രൻ.

images/KonstantinosKavafis.jpg
C. F. Cavafy

C. F. Cavafy എ­ന്നൊ­രു ഗ്രീ­ക്കു ക­വി­യു­ടെ പ­രി­ഹാ­സ­ദ്യോ­ത­ക­മാ­യ ഒരു കവിത വാ­യി­ച്ച ഓർമ്മ എ­നി­ക്കു­ണ്ടു്. ക­വി­ത­യി­ലെ ആശയം ഓർ­മ്മി­ച്ചെ­ഴു­ത­ട്ടെ: “രണ്ടു വർഷം അയാൾ ഒരു ത­ത്ത്വ­ചി­ന്ത­ക­ന്റെ ശി­ഷ്യ­നാ­യി­രു­ന്നു. പക്ഷേ, ത­ത്ത്വ­ചി­ന്ത അയാളെ മു­ഷി­പ്പി­ച്ചു. അതിനു ശേഷം അയാൾ രാ­ഷ്ട്രീ­യ­കാ­ര്യ­ങ്ങ­ളിൽ പ്ര­വേ­ശി­ച്ചു. അതു് ഉ­പേ­ക്ഷി­ച്ചി­ട്ടു് മ­ത­പ­ര­ങ്ങ­ളാ­യ വ­സ്തു­ത­ക­ളിൽ ശ്ര­ദ്ധി­ച്ചു തു­ട­ങ്ങി. അതും അയാൾ ഉ­പേ­ക്ഷി­ച്ചു പി­ന്നീ­ടു് അ­ല­ക്സാ­ണ്ട­റി­യ­യി­ലെ വേ­ശ്യാ­ല­യ­ങ്ങ­ളിൽ ക­യ­റി­യി­റ­ങ്ങി. പ്ര­കൃ­തി അ­യാൾ­ക്കു് ആ­കൃ­തി­സൗ­ഭ­ഗം ന­ല്കി­യി­രു­ന്നു. കു­റ­ഞ്ഞ­തു് പത്തു വർ­ഷ­മെ­ങ്കി­ലും അ­യാ­ളു­ടെ സൗ­ന്ദ­ര്യം നി­ല­നി­ല്ക്കും. അതു ന­ശി­ക്കു­മ്പോൾ അയാൾ ഒ­രു­പ­ക്ഷേ, ത­ത്ത്വ­ചി­ന്ത­ക­ന്റെ അ­ടു­ക്കൽ പോ­യേ­ക്കും. ആ ത­ത്ത്വ­ചി­ന്ത­കൻ മ­രി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലോ? എ­ന്നാൽ സൗ­ക­ര്യ­മാ­യി വേ­റൊ­രു­ത്ത­നെ കി­ട്ടും. അ­ല്ലെ­ങ്കിൽ രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു­ത­ന്നെ തി­രി­ച്ചു­വ­രും. കു­ടും­ബ­ത്തി­ന്റെ പാ­ര­മ്പ­ര്യം, രാ­ജ്യ­ത്തോ­ടു­ള്ള കടമ എ­ന്നി­വ­യെ­ക്കു­റി­ച്ചെ­ല്ലാം ഓർ­മ്മി­ക്കു­മ്പോൾ രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു മ­ട­ങ്ങി­വ­രാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ?” രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ തൽ­പ­ര­നാ­യി­രി­ക്കു­ന്ന ക­പ­ട­നേ­താ­വി­നെ ഇ­തി­നെ­ക്കാൾ ഭം­ഗി­യാ­യി ആരും പ­രി­ഹ­സി­ച്ചി­ട്ടി­ല്ല. ഒ­ന്നാ­ന്ത­രം സോ­ല്ല­ണ്ഠ­നം! ഇനി “ച­ന്ദ്രി­ക” വാ­രി­ക­യിൽ ശ്രീ. പി. സു­ബ്ബ­യ്യാ­പി­ള്ള എ­ഴു­തി­യ “രക്ഷ” എന്ന കഥ വാ­യി­ച്ചു­നോ­ക്കു­ക. മ­ന്ത്രി­പ­ദം അ­ഭി­ല­ഷി­ക്കു­ന്ന ഒരു നേ­താ­വി­നെ ഫ­ലി­താ­ത്മ­ക­മാ­യി അ­വ­ത­രി­പ്പി­ക്കാ­നാ­ണു ക­ഥാ­കാ­രൻ ശ്ര­മി­ക്കു­ന്ന­തു്. മ­ന്ത്രി­സ്ഥാ­നം ല­ഭി­ക്കാൻ­വേ­ണ്ടി അയാൾ ഒരു രക്ഷ ജ­പി­ച്ചു­കെ­ട്ടു­ന്നു. “നാളെ ഈ സ­മ­യ­ത്തു മ­ന്ത്രി­യാ­യി തി­ര­ഞ്ഞെ­ടു­ത്തി­രി­ക്കും” എന്നു ഗണകൻ പ­റ­യു­ന്ന­തു­കേ­ട്ടു നേ­താ­വു വി­ശ്വാ­സ­ത്തോ­ടെ പോ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. സു­ബ്ബ­യ്യാ­പി­ള്ള­യു­ടെ പ­രി­ഹാ­സം ല­ക്ഷ്യ­വേ­ധി­യ­ല്ല. അ­തി­നു് സ്വാ­ഭാ­വി­ക­ത­യി­ല്ല. ഫലിതം അ­സ്വാ­ഭാ­വി­ക­മാ­കു­ന്ന­തു വേ­ദ­നാ­ജ­ന­ക­മാ­ണു്.

പ­ദ്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്ര­ത്തി­ന്റെ മൂ­ക­ത­യിൽ, ക്രൈ­സ്ത­വ­ദേ­വാ­ല­യ­ത്തി­ന്റെ നി­ശ്ശ­ബ്ദ­ത­യിൽ, ശം­ഖു­മു­ഖ­ത്തെ രാ­മ­ണീ­യ­ക­ത്തിൽ “കാ­ര­മാ­സോ­വ് സ­ഹോ­ദ­ര­ന്മാ­രു ടെ” ഗ­ഹ­ന­ത­യിൽ, ല­യോ­ക്കൂൺ പ്ര­തി­മ­യു­ടെ ഉ­ദാ­ത്ത­ത­യിൽ, മോ­ണ­ലി­സ യുടെ സൗ­ന്ദ­ര്യ­ത്തിൽ ഞാൻ ഈ­ശ്വ­ര­നെ കാ­ണു­ന്നു. ഈ ലോ­ക­ത്തു് ഏ­റ്റ­വും മ­നോ­ഹ­ര­മാ­യി­ട്ടു­ള്ള­തു് സ്ത്രീ­യു­ടെ മ­ന്ദ­ഹാ­സ­മാ­ണു്. ഈ ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ വൈ­രൂ­പ്യം അ­ഹ­ങ്കാ­ര­മു­ള്ള സ്ത്രീ­യാ­ണു്. ശ്മ­ശാ­ന­ത്തി­ന്റെ ഭീ­ക­ര­ത­യിൽ, ടാഗോർ സെ­ന്റി­ന­റി തീ­യേ­റ്റ­റി­ന്റെ ബീ­ഭ­ത്സ­ത­യിൽ, പു­ത്ത­രി­ക്ക­ണ്ടം മൈ­താ­നി­യിൽ നി­റു­ത്തി­യി­രി­ക്കു­ന്ന മ­ഹാ­ത്മാ­ഗാ­ന്ധി യുടെ പ്ര­തി­മ­യിൽ, സ്ത്രീ­യു­ടെ പ­ല്ലി­റു­മ്മ­ലിൽ, അ­വ­ളു­ടെ അ­ഹ­ങ്കാ­ര­ത്തിൽ, അ­ത്യ­ന്താ­ധു­നി­ക­സാ­ഹി­ത്യ­ത്തിൽ ഞാൻ പി­ശാ­ചി­നെ കാ­ണു­ന്നു. മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ (ലക്കം 26) ശ്രീ. സ­ക്ക­റി­യ എ­ഴു­തി­യ “ഒ­രി­ട­ത്തു് ” എന്ന അ­ത്യ­ന്താ­ധു­നി­ക­ക­ഥ­യിൽ ഞാൻ ഈ­ശ്വ­ര­നെ കാ­ണു­ന്നി­ല്ല “ഈ­ശ്വ­രൻ എന്നേ മ­രി­ച്ചു. പി­ന്നെ­ങ്ങ­നെ ഈ­ശ്വ­ര­നെ കാണും?” എ­ന്നു് ചിലർ ചോ­ദി­ക്കു­ന്ന­തു് ഞാൻ കേൾ­ക്കു­ന്നു. ഞാൻ വ്യ­ക്തി­ഗ­ത­നാ­യ ഈ­ശ്വ­ര­നെ ഉ­ദ്ദേ­ശി­ച്ച­ല്ല പ­റ­യു­ന്ന­തു്. ഷെ­ല്ലി നി­രീ­ശ്വ­ര­നാ­യി­രു­ന്ന­പ്പോൾ എ­ഴു­തി­യ ക­വി­ത­ക­ളിൽ ഈ­ശ്വ­ര­നു­ണ്ടു്. ഞാൻ ആ ഈ­ശ്വ­ര­നെ—ആ­ദ്ധ്യാ­ത്മി­ക സൗ­ന്ദ­ര്യ­ത്തെ—ല­ക്ഷ്യ­മാ­ക്കി­യാ­ണു് ഇ­ങ്ങ­നെ­യെ­ല്ലാം അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു്… ദേ­ശാ­ഭി­മാ­നി വാ­രി­ക­യു­ടെ 9-ാം ല­ക്ക­ത്തിൽ ശ്രീ. ജ­യാ­ന­ന്ദ് എ­ഴു­തി­യ “പ­ഴ­യ­പ­ല്ല­വി” എന്ന ചെ­റു­ക­ഥ­യിൽ ഒരു ഭർ­ത്താ­വി­ന്റെ­യും ഭാ­ര്യ­യു­ടെ­യും ലോ­ല­വി­കാ­ര­ങ്ങ­ളെ ഭം­ഗി­യാ­യി ആ­വി­ഷ്ക­രി­ക്കു­ന്നു… ന­ക്ഷ­ത്ര­ങ്ങൾ­നി­റ­ഞ്ഞ ആകാശം, പ­ച്ച­പി­ടി­ച്ച വ­യ­ലു­കൾ, മൂ­ടൽ­മ­ഞ്ഞിൽ മറഞ്ഞ പർ­വ്വ­തം, കു­ളി­ക­ഴി­ഞ്ഞു­പോ­കു­ന്ന കാ­മു­കി­യു­ടെ ത­ല­മു­ടി­നാ­രി­ന്റെ അ­റ്റ­ത്തു് തി­ള­ങ്ങു­ന്ന വെ­ള്ള­ത്തു­ള്ളി—ഇ­വ­യൊ­ക്കെ മ­നോ­ഹ­ര­ങ്ങ­ളാ­ണു്. ചെ­റു­ക­ഥ­ക­ളും ഈ രീ­തി­യിൽ സു­ന്ദ­ര­ങ്ങ­ളാ­യെ­ങ്കിൽ!

images/GyorgyLukacs1.jpg
ജോർ­ജ്ജ് ലൂ­ക്കാ­ച്ച്

“കു­റ്റി­പ്പു­ഴ­യു­ടെ സാ­ഹി­ത്യ­ചി­ന്ത­കൾ” എന്ന പേരിൽ ഡോ­ക്ടർ പി. വി. വേ­ലാ­യു­ധൻ­പി­ള്ള ‘മ­ല­യാ­ള­നാ­ടു്’ ഓ­ണ­പ്പ­തി­പ്പിൽ എ­ഴു­തി­യി­രി­ക്കു­ന്ന ലേഖനം ലേ­ഖ­ക­ന്റെ നി­ഷ്പ­ക്ഷ­ചി­ന്താ­ഗ­തി­യേ­യും വി­മർ­ശ­ന­പാ­ട­വ­ത്തേ­യും വ്യ­ക്ത­മാ­ക്കു­ന്നു. കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള മി­ത­വാ­ദി­യും പ്യൂ­രി­ട്ട­നു­മാ­ണെ­ന്നു് വേ­ലാ­യു­ധൻ­പി­ള്ള യു­ക്തി­കൾ പ്ര­ദർ­ശി­പ്പി­ച്ചു് സ്ഥാ­പി­ക്കു­ന്നു­ണ്ടു്. ആ­നു­ഷം­ഗി­ക­മാ­യി കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ, പ്രൊ­ഫ­സർ മു­ണ്ട­ശ്ശേ­രി, എം. പി. പോൾ എ­ന്നി­വ­രു­ടെ നി­രൂ­പ­ണ­രീ­തി­ക­ളെ­ക്കു­റി­ച്ചും അ­ദ്ദേ­ഹം ഉ­പ­ന്യ­സി­ക്കു­ന്നു. അ­വി­ടെ­യും സമനില പാ­ലി­ച്ചാ­ണു് വേ­ലാ­യു­ധൻ­പി­ള്ള എ­ഴു­തു­ന്ന­തു്. കു­മാ­ര­നാ­ശാ­ന്റെ കാ­വ്യ­ങ്ങ­ളു­ടെ കൈ­യെ­ഴു­ത്തു­പ്ര­തി­കൾ പ­രി­ശോ­ധി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­നിർ­മ്മാ­ണ­ത­ത്ത്വ­ങ്ങ­ളി­ലേ­ക്കു ചെ­ല്ലു­വാൻ ശ്രീ. എം. എം. ബഷീർ ചെ­യ്യു­ന്ന യത്നം ര­സാ­വ­ഹ­മാ­ണു്, ആ­ദ­ര­ണീ­യ­മാ­ണു്. ലോ­ക­ത്തു് എ­ത്ര­യോ കൊ­ല­പാ­ത­ക­ങ്ങൾ ന­ട­ക്കു­ന്നു. നാം അവ ശ്ര­ദ്ധി­ക്കാ­റി­ല്ല. പക്ഷേ, നി­സ്സാ­ര­മാ­യ ഒരു കൈ­ലേ­സ് താഴെ എ­റി­ഞ്ഞി­ട്ടു് ഷേ­ക്സ്പി­യർ ട്രാ­ജ­ഡി­യു­ണ്ടാ­ക്കു­മ്പോൾ നാം ശ്ര­ദ്ധി­ക്കു­ന്നു. പ്ര­ക­മ്പ­നം കൊ­ള്ളു­ന്നു. നി­ത്യ­ജീ­വി­ത­ത്തി­ലെ അർ­ത്ഥ­മി­ല്ലാ­യ്മ­യിൽ അർ­ത്ഥം ക­ണ്ടെ­ത്തു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ എ­ന്നു് ശ്രീ. കെ. പി. ശ­ശി­ധ­രൻ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു (മ­ല­യാ­ള­നാ­ടു്). അ­ദ്ദേ­ഹ­ത്തോ­ടു് ആ­രാ­ണു് യോ­ജി­ക്കാ­തി­രി­ക്കു­ക? ശ്രീ. കെ. ദാ­മോ­ദ­ര­ന്റെ പ­ത്രാ­ധി­പ­ത്യ­ത്തി­ലും ശ്രീ. കെ. വി. സു­രേ­ന്ദ്ര­നാ­ഥി ന്റെ മാ­നേ­ജിം­ഗ് എ­ഡി­റ്റർ­ഷി­പ്പി­ലും പ്ര­സാ­ധ­നം ചെ­യ്യു­ന്ന “മാർ­ക്സി­സ്റ്റ് വീ­ക്ഷ­ണം” എന്ന ഉ­ത്കൃ­ഷ്ട മാ­സി­ക­യിൽ മാർ­ക്സി­സ­ത്തി­ലെ അ­രി­സ്റ്റോ­ട്ടിൽ എന്ന വി­ശേ­ഷ­ണം ന­ല്കാ­വു­ന്ന ജോർ­ജ്ജ് ലൂ­ക്കാ­ക്സി നെ­ക്കു­റി­ച്ചു് ദാ­മോ­ദ­ര­ന്റെ ഒരു നല്ല ലേ­ഖ­ന­മു­ണ്ടു്. ലൂ­ക്കാ­സ് ആ­രാ­ണെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് സാ­ഹി­ത്യ­ത്തി­ലു­ള്ള സ്ഥാ­ന­മെ­ന്താ­ണെ­ന്നും ആ ലേ­ഖ­ന­ത്തിൽ­നി­ന്നു് ന­മു­ക്കു മ­ന­സ്സി­ലാ­ക്കാം. ഒരു ഉ­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി­യാ­ണു് ലൂ­ക്കാ­സ്. അ­ദ്ദേ­ഹ­ത്തി­ന്റെ “A Modern Drama”, “Balzac, Stendhal, Zola”, “Studies in European Realism”, “Goe the and His Age”, “Historical Novel” എന്നീ ഗ്ര­ന്ഥ­ങ്ങൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. മ­ഹാ­നാ­യ ഗ്ര­ന്ഥ­കാ­ര­നാ­ണു് അ­ദ്ദേ­ഹ­മെ­ന്നു് ഈ ഗ്ര­ന്ഥ­ങ്ങ­ളാ­കെ ഉ­ദ്ഘോ­ഷി­ക്കു­ന്നു… അ­ക്കി­ത്ത­ത്തി ന്റെ “ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ഇ­തി­ഹാ­സ”മെന്ന കാ­വ്യ­ത്തെ വി­മർ­ശി­ച്ച­തി­നു ശേഷം ശ്രീ. ന­രേ­ന്ദ്ര­പ്ര­സാ­ദ് പ്ര­സ്താ­വി­ക്കു­ന്നു: “അ­ക്കി­ത്ത­ത്തി­ന്റെ ‘സെൻ­സി­ബി­ലി­റ്റി’ ആ­ധു­നി­ക സാ­ഹി­ത്യ­ത്തി­ന്റെ സെൻ­സി­ബി­ലി­റ്റി­യു­മാ­യി ഒരു ത­ര­ത്തി­ലും പൊ­രു­ത്ത­പ്പെ­ടു­ന്നി­ല്ല.” ശ­രി­യാ­ണു്: അ­ക്കി­ത്ത­ത്തി­ന്റെ ഭാ­വ­സം­ദൃ­ബ്ധ­ത ആ­ധു­നി­ക സാ­ഹി­ത്യ­ത്തി­ന്റെ ഭാ­വ­സം­ദൃ­ബ്ധ­ത­യു­മാ­യി യോ­ജി­ക്കു­ന്നി­ല്ല. എന്റെ ഉ­ത്ത­മ­സു­ഹൃ­ത്തു് ശ്രീ. ന­രേ­ന്ദ്ര­പ്ര­സാ­ദ് അതൊരു ദോ­ഷ­മാ­യി കാ­ണു­ന്നു. ഞാൻ അതൊരു ഗു­ണ­മാ­യി കാ­ണു­ന്നു.

ലാ­ളി­ത്യം വി­ചാ­ര­ശീ­ലം എ­ന്നി­വ­യോ­ടു­കൂ­ടി ശ്രീ. ഒ. എൻ. വി. കു­റു­പ്പു് പ­ര­മ­സ­ത്യ­ത്തെ­ക്കു­റി­ച്ചു് ആ­കർ­ഷ­ക­മാ­യി പാ­ടു­ന്നു (മ­ല­യാ­ള­നാ­ടു്—ലക്കം 16). മ­നു­ഷ്യ­ന്റെ അ­ന്ത­രം­ഗ­ത്തെ അ­ല­യാ­ഴി­യാ­യും പ­ര­മ­സ­ത്യ­ത്തെ അ­ന്ത­രീ­ക്ഷ­മാ­യും കാ­ണു­ന്ന ആ കല്പന ന­ന്നാ­യി­ട്ടു­ണ്ടു്. ശ്രീ. എൻ. ര­മേ­ശ­നാ­ക­ട്ടെ താ­നൊ­ര­ച്ഛ­നാ­യ­തി­ലു­ള്ള ഹർ­ഷോ­ന്മാ­ദ­ത്തെ നൂ­ത­ന­മാ­യ രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ന്നു.

ആ­രാ­ണു് ഈ സാ­യാ­ഹ്ന­ത്തിൽ ഒരു വി­പ­ഞ്ചി­ക മീ­ട്ടി­ക്കൊ­ണ്ടു് ന­ട­ന്നു­വ­രു­ന്ന­തു്? ആ­ളി­നെ­ക്കാ­ണു­ന്നി­ല്ല­ല്ലോ. പ­ച്ചി­ല­ച്ചാർ­ത്തു­ക­ളിൽ നി­ന്നു്, എന്റെ ഭ­വ­ന­ത്തി­നു് സ­മീ­പ­മൊ­ഴു­കു­ന്ന പു­ഴ­യിൽ നി­ന്നു് ആ നാദം ഉ­യ­രു­ന്നു. ഇ­താ­ണു് പ്ര­പ­ഞ്ച­സം­ഗീ­തം. നാ­ദ­മാ­ധു­ര്യം മാ­ത്ര­മേ ന­മു­ക്ക­നു­ഭ­വ­പ്പെ­ടു­ന്നു­ള്ളു. അതു് വേറെ എവിടെ നി­ന്നെ­ങ്കി­ലും വാ­യ­ന­ക്കാർ­ക്കു് ആ­സ്വ­ദി­ക്ക­ണോ? എ­ങ്കിൽ പി. കു­ഞ്ഞി­രാ­മൻ­നാ­യ­രു ടെ കവിത വാ­യി­ക്കു­ക.

“ഉ­ത്രാ­ട­സ­ന്ധ്യ വ­യ­ല്ക്ക­രെ­യാ­രെ­യോ

കാ­ത്തു­നി­ല്ക്കു­ന്ന­മ­ണൽ വ­ഴി­ത്താ­ര­യിൽ”

നി­ന്നു­കൊ­ണ്ടു് അ­നു­ഗൃ­ഹീ­ത­നാ­യ ആ കവി പാ­ടു­ന്നു. അ­പ്പോൾ, വി­ടർ­ന്ന ച­മ്പ­ക­പ്പൂ­വി­ന്റെ പ­രി­മ­ളം വ്യാ­പി­ക്കു­ന്നു. മ­ല­യാ­ള­ക­വി­തേ, നീ എത്ര ധന്യ!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-09-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.