SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-10-10-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

മാ നിഷാദ
images/ValmikiRamayana.jpg
വാ­ല്മീ­കി

“മ­ല­യാ­ള­നാ­ടു്” വാ­രി­ക­യു­ടെ 18-ാം ല­ക്ക­ത്തിൽ ശ്രീ. സി. പി. ശ്രീ­ധ­ര­ന്റെ “ആ­ദി­ക­വി­യു­ടെ ആ­ദ്യ­ശ്ലോ­കം” എ­ന്നൊ­രു ലേ­ഖ­ന­മു­ണ്ടു്. ശ്രീ­ധ­രൻ എ­ഴു­താ­റു­ള്ള­തെ­ന്തും താൽ­പ­ര്യ­ത്തോ­ടെ വാ­യി­ക്കു­ന്ന ഞാൻ ഈ ലേ­ഖ­ന­വും അതേ തൽ­പ­ര­ത്വ­ത്തോ­ടെ വാ­യി­ക്കു­ക­യു­ണ്ടാ­യി. വാ­യി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ, എന്റെ സു­ഹൃ­ത്തു് ഇ­ങ്ങ­നെ­യൊ­രു ലേഖനം എ­ഴു­തേ­ണ്ടി­യി­രു­ന്നി­ല്ലെ­ന്നു് എ­നി­ക്കു തോ­ന്നു­ക­യും ചെ­യ്തു. “വാ­ല്മീ­കി, രാ­മാ­യ­ണ മെ­ഴു­തി­യ­തു് എ­ന്തി­നു­വേ­ണ്ടി?” എന്ന ചോ­ദ്യ­ത്തി­നു മ­റു­പ­ടി ന­ല്കു­ക­യാ­ണു് ശ്രീ­ധ­രൻ. സീ­ത­യു­ടെ ചാ­രി­ത്ര­ത്തിൽ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്ന വാ­ല്മീ­കി­ക്കു്, ഗർ­ഭി­ണി­യാ­യ ദേ­വി­യെ വ­ന­ത്തി­ലു­പേ­ക്ഷി­ച്ച രാ­മ­നെ­ക്കു­റി­ച്ചു് “ചി­ന്താ­ക്കു­ഴ­പ്പ­ങ്ങൾ” ഉ­ണ്ടാ­യി­രു­ന്നു പോലും. കു­ശ­ല­വ­ന്മാർ മ­ഹർ­ഷി­യു­ടെ ചി­ന്താ­ക്കു­ഴ­പ്പ­ങ്ങ­ളെ തീ­ക്ഷ­ണ­ങ്ങ­ളാ­ക്കി നി­ദ്ര­യ്ക്കു ഭംഗം വ­രു­ത്തി­യ­ത്രേ. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണു് ത­പഃ­സ്വാ­ധ്യാ­യ­നി­ര­ത­നാ­യ നാ­ര­ദ­നോ­ടു് വാ­ല്മീ­കി ചോ­ദി­ച്ച­തു് ഈ ലോ­ക­ത്തിൽ ഗു­ണ­വാ­നും വീ­ര്യ­വാ­നും ധർ­മ്മ­ജ്ഞ­നും ഒ­ക്കെ­യാ­യ പു­രു­ഷ­നാ­രാ­ണെ­ന്നു്. ‘ശ്രീ­രാ­മൻ’ എ­ന്നാ­യി­രു­ന്ന നാ­ര­ദ­ന്റെ അ­സ­ന്ദി­ഗ്ദ്ധ­മാ­യ മ­റു­പ­ടി. അതോടെ വാ­ല്മീ­കി­യു­ടെ ചി­ന്താ­ക്കു­ഴ­പ്പം തീ­രു­ക­യും അ­ദ്ദേ­ഹം രാ­മ­നെ­ക്കു­റി­ച്ചു­ത­ന്നെ കാ­വ്യം ര­ചി­ക്കു­ക­യും ചെ­യ്തു. സി. പി. ശ്രീ­ധ­ര­ന്റെ ആ­ദ്യ­ത്തെ വി­ദ­ഗ്ദ്ധാ­ഭി­പ്രാ­യ­മാ­ണി­തു്. ഈ അ­നർ­ത്ഥ­ക­ഭാ­ഷ­ണ­ത്തി­നു ഞാ­നെ­ന്തി­നു് മ­റു­പ­ടി ന­ല്ക­ണം? അ­ത്ര­ത്തോ­ളം ഇതൊരു അ­സം­ബ­ന്ധ­പ്ര­ലാ­പ­മാ­ണ­ല്ലോ. എ­ങ്കി­ലും പ­റ­യ­ട്ടെ ത­പ­സ്വി­യാ­യ വാ­ല്മീ­കി, രാ­മ­ന്റെ ജീ­വി­ത­ത്തിൽ അ­ന്നു­വ­രെ സം­ഭ­വി­ച്ച­തും പി­ന്നീ­ടു് സം­ഭ­വി­ക്കാൻ പോ­കു­ന്ന­തും ആയ കാ­ര്യ­ങ്ങ­ളെ ദി­വ്യ­നേ­ത്രം കൊ­ണ്ട­റി­യു­ന്ന വാ­ല്മീ­കി, ചി­ന്താ­ക്കു­ഴ­പ്പ­മു­ള്ള­യാ­ളാ­യി­രു­ന്നു­വെ­ന്ന പ്ര­സ്താ­വം തി­ക­ഞ്ഞ അ­സം­ബ­ന്ധ­മാ­ണു്. വേ­ദ­ത്തി­ന്റെ­യും വേ­ദാ­ന്ത­ത്തി­ന്റെ­യും കാലം ക­ഴി­ഞ്ഞ­പ്പോൾ ഭാ­ര­തീ­യർ മ­നു­ഷ്യ­മ­ഹ­ത്ത്വ­ത്തെ­യും മ­നു­ഷ്യ­സ്നേ­ഹ­ത്തെ­യും വാ­ഴ്ത്താൻ അ­ഭി­ലാ­ഷ­മു­ള്ള­വ­രാ­യി. അ­വർ­ക്കു് പ്രാ­തി­നി­ധ്യം വ­ഹി­ച്ചാ­ണു് വാ­ല്മീ­കി രാ­മ­ന്റെ­യും സീ­ത­യു­ടെ­യും കഥ ര­ചി­ച്ച­തു്. രാ­മ­നാ­ണു് തന്റെ നാ­യ­ക­നെ­ന്നു് വാ­ല്മീ­കി­ക്കു അ­റി­യാൻ പാ­ടി­ല്ലാ­തെ­യ­ല്ല അ­ദ്ദേ­ഹം നാ­ര­ദ­നോ­ടു സർ­വ­ഗു­ണ­സം­പൂർ­ണ്ണൻ ആ­രാ­ണെ­ന്നു ചോ­ദി­ച്ച­തു്. മ­ഹർ­ഷി­യു­ടെ ചോ­ദ്യം കേ­ട്ടാ­ലും:

“കോഽന്വ­സ്മിൻ സാം­പ്ര­തം ലോകേ

ഗു­ണ­വാൻ ക­ശ്ച­വീ­ര്യ­വാൻ

ധർ­മ്മ­ജ്ഞ­ശ്ച കൃ­ത­ഞ്ജ­ശ്ച

സ­ത്യ­വാ­ക്യോ ദൃ­ഢ­വ്ര­തഃ

ചാ­രി­ത്രേ­ണ ച കോ യു­ക്തഃ

സർ­വ­ഭൂ­തേ­ഷു കോ ഹിതഃ”

ബ­ഹു­ജ­ന­മാ­രാ­ധി­ക്കു­ന്ന ഗു­ണ­ങ്ങ­ളോ­ടു­കൂ­ടി­യ­വ­നാ­ണു് രാമൻ. ചാ­പ­ഭ­ഞ്ജ­നം ചെയ്ത അ­ദ്ദേ­ഹം വീ­ര്യ­വാൻ തന്നെ. രാ­ജ്യ­മു­പേ­ക്ഷി­ച്ച­വൻ ധർ­മ്മ­ജ്ഞ­നാ­ണെ­ന്ന­തിൽ എ­ന്തു­ണ്ടു സംശയം? ഗു­ഹ­നോ­ടു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­ത­ജ്ഞ­ത ഈ ചോ­ദ്യ­ത്താൽ വ്യ­ക്ത­മാ­ക്ക­പ്പെ­ട്ടു. ഭരതൻ അ­പേ­ക്ഷി­ച്ചി­ട്ടും കാ­ട്ടിൽ­നി­ന്നു മ­ട­ങ്ങി­വ­രാ­ത്ത­വൻ സ­ത്യ­വാ­നും ദൃ­ഢ­വ്ര­ത­നു­മ­ത്രേ. ഇ­ങ്ങ­നെ പ­തി­നാ­റു ഗു­ണ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് വാ­ല്മീ­കി­യു­ടെ ചോ­ദ്യം. പ­തി­നാ­റു എന്ന സംഖ്യ ഭാ­ര­തീ­യ­ന്റെ സ­ങ്ക­ല്പ­മ­നു­സ­രി­ച്ചു സ­മ്പൂർ­ണ്ണ­ത­യെ­യാ­ണു കാ­ണി­ക്കു­ന്ന­തു് ച­ന്ദ്രൻ പ­തി­നാ­റു ക­ല­ക­ളോ­ടു­കൂ­ടി പ്ര­ത്യ­ക്ഷ­മാ­കു­മ്പോ­ഴാ­ണു പൂർ­ണ്ണ­ച­ന്ദ്രൻ എന്നു പ­റ­യാ­റു­ള്ള­തു്. ഈ വി­ധ­ത്തിൽ എ­ല്ലാം ഗു­ണ­ങ്ങ­ളും തി­ക­ഞ്ഞ രാമനെ ല­ക്ഷ്യ­മാ­ക്കി­ക്കൊ­ണ്ടു വാ­ല്മീ­കി നാ­ര­ദ­നോ­ടു ചോ­ദി­ക്കു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ത്ത­ര­മെ­ന്താ­യി­രി­ക്കു­മെ­ന്നു് മ­ഹർ­ഷി­ക്കു ന­ല്ല­പോ­ലെ അ­റി­യാം. അ­ദ്ദേ­ഹ­ത്തി­നു ചി­ന്താ­ക്കു­ഴ­പ്പ­മു­ണ്ടു­പോ­ലും. നാം ക­ലാ­ശി­ല്പ­ങ്ങ­ളെ മാ­നി­ച്ചി­ല്ലെ­ങ്കി­ലും സാ­ര­മി­ല്ല, ന­മ്മു­ടെ കൈ­യി­ലെ അ­ഴു­ക്കു് അവയിൽ വച്ചു തേ­ക്കാ­തി­രു­ന്നാൽ മതി.

മാ നിഷാദ എന്നു തു­ട­ങ്ങു­ന്ന ശ്ലോ­ക­ത്തി­നു സി. പി. ശ്രീ­ധ­രൻ ന­ല്കു­ന്ന വ്യാ­ഖ്യാ­ന­മാ­ണു് ഇ­തി­ലും ര­സാ­വ­ഹം. ക്രൗ­ഞ്ച­മി­ഥു­ന­ത്തിൽ­നി­ന്നു് ഒ­ന്നി­നെ അ­മ്പെ­യ്തു­വീ­ഴ്ത്തി­യ നി­ഷാ­ദൻ ന­ശി­ച്ചു­പോ­കു­മെ­ന്ന­ല്ല, നി­ഷാ­ദ­വർ­ഗ്ഗ­മാ­കെ മു­ടി­ഞ്ഞു പോ­ക­ണ­മെ­ന്നാ­ണ­ത്രേ മുനി ശ­പി­ച്ച­തു്. ശ്രീ­ധ­ര­ന്റെ മ­നോ­ധർ­മ്മം കൊ­ള്ളാം. പക്ഷേ, അതു സ­ത്യ­ത്തോ­ടു യോ­ജി­ക്കു­ന്നി­ല്ല.

“മാ നിഷാദ പ്ര­തി­ഷ്ഠാം ത്വ­മ­ഗ­മ ശാ­ശ്വ­തീഃ സമാഃ

യത് ക്രൗ­ഞ്ച­മി­ഥു­നാ­ദേ­ക­മ­വ­ധീഃ കാ­മ­മോ­ഹി­തം.”

എ­ന്ന­താ­ണു ശ്ലോ­കം. അ­തി­ന്റെ അ­ന്വ­യ­വും അർ­ത്ഥ­വും ഇതാ: (ഹേ) നി­ഷാ­ദ­ത്വം ശാ­ശ്വ­തീ സമാഃ പ്ര­തി­ഷ്ഠാം മാ അഗമഃ യത് ക്രൗ­ഞ്ച­മി­ഥു­നാ­ത് ഏകം കാ­മ­മോ­ഹി­തം അവധീഃ—അ­ല്ല­യോ വേട, നീ വ­ള­രെ­ക്കാ­ലം പ്ര­തി­ഷ്ഠ­യെ പ്രാ­പി­ക്കാ­തെ പോ­ക­ട്ടെ. കാ­മ­മോ­ഹി­ത­മാ­യ ക്രൗ­ഞ്ച­മി­ഥു­ന­ത്തിൽ നി­ന്നു് ഒ­ന്നി­നെ നീ കൊ­ന്നു­വ­ല്ലോ—നീ വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രി­ക്കാ­തെ­പോ­ക­ട്ടെ, നീ ഉടനെ മ­രി­ക്ക­ട്ടേ എ­ന്നർ­ത്ഥം. ഒരു നി­ഷാ­ദൻ തെ­റ്റു ചെ­യ്ത­തു­കൊ­ണ്ടു് നി­ര­പ­രാ­ധർ കൂടി ഉൾ­പ്പെ­ടു­ന്ന നി­ഷാ­ദ­വർ­ഗ്ഗ­മാ­കെ ന­ശി­ക്ക­ണ­മെ­ന്നു മു­നി­ക്കു് ഉ­ദ്ദേ­ശ്യ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു ശ്രീ­ധ­രൻ വാ­ദി­ക്കു­ന്നു. ത­പ­സ്വി­യാ­യ വാ­ല്മീ­കി ശ്രീ­ധ­ര­ന്റെ ദൃ­ഷ്ടി­യിൽ എത്ര ദു­ഷ്ടൻ!

ക്രൗ­ഞ്ച­പ്പ­ക്ഷി­യു­ടെ ദുഃഖം ലോ­ക­ത്തെ­വി­ടെ­യും കാ­ണു­ന്ന ദുഃ­ഖ­മാ­ണു്; ജീവിത ദുഃ­ഖ­മാ­ണു്. അ­തു­ക­ണ്ട മഹർഷി വാ­ല്മീ­കി, ക­വി­യാ­യ വാ­ല്മീ­കി­യാ­യി മാ­റു­ന്നു. അ­പ്പോൾ ബ്ര­ഹ്മാ­വു്—സ്ര­ഷ്ടാ­വു്—സർ­ഗ്ഗാ­ത്മ­ക­പ്ര­ക്രി­യ­യു­ടെ അധീശൻ—നൂ­ത­ന­മാ­യ ഒരു സൃ­ഷ്ടി­ക്കു­വേ­ണ്ടി ആ­ഹ്വാ­നം ന­ട­ത്തു­ന്നു. അ­ത­നു­സ­രി­ച്ചു കവി രാ­മാ­യ­ണം ര­ചി­ക്കു­ന്നു. സർ­ഗ്ഗ­പ്ര­ക്രി­യ­യെ (Creative Act) പ്ര­തി­രൂ­പാ­ത്മ­ക­മാ­യി പ്ര­തി­പാ­ദി­ക്കു­ക­യാ­ണി­വി­ടെ. അതു മ­ന­സ്സി­ലാ­ക്കാ­തെ ശ്രീ­ധ­രൻ അ­തു­മി­തും പ­റ­യു­ന്നു. “മാ” എ­ന്ന­തു നി­ഷേ­ധാ­ത്മ­ക­മാ­യ പ്ര­യോ­ഗ­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാ­തെ അ­ദ്ദേ­ഹം വാ­ല്മീ­കി­രാ­മാ­യ­ണം തർ­ജ്ജ­മ­ചെ­യ്ത വ­ള്ള­ത്തോ­ളി നേയും നി­ന്ദി­ക്കു­ന്നു. ത­ങ്ങൾ­ക്കു് ഉ­റ­പ്പി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു് ആളുകൾ ഒ­ന്നും എ­ഴു­താ­തി­രു­ന്നെ­ങ്കിൽ!

ര­ണ്ടു­കൊ­ല്ല­ത്തി­നു­മുൻ­പു­ണ്ടാ­യ ഒരു സംഭവം. ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തി­നു­തെ­ക്കു­ള്ള ഒരു സ്ഥ­ല­ത്തു്—പ­തി­ന­ഞ്ചു മൈൽ അ­ക­ലെ­യു­ള്ള ഒരു സ്ഥ­ല­ത്തു്—നി­ല്ക്കു­ക­യാ­യി­രു­ന്നു. ‘ബന്ത്’ ന­ട­ക്കു­ന്ന ദിവസം തെ­ക്കു­നി­ന്നു് ഒരു കാർ വളരെ വേ­ഗ­ത്തിൽ വ­രി­ക­യാ­ണു്. കു­റെ­യാ­ളു­കൾ റോ­ഡി­ന്റെ കു­റു­കെ ചാടി കാ­റു­നി­റു­ത്തി, ‘ബ­ന്താ­ണു്, പോകാൻ പാ­ടി­ല്ല’ എ­ന്നു് ആ­ക്രോ­ശി­ച്ചു. ഉടനെ കാ­റി­ന്റെ ഡോർ തു­റ­ന്നു് ഒരു ചെ­റു­പ്പ­ക്കാ­രൻ റോ­ഡി­ലേ­ക്കു ചാടി തൊ­ഴു­കൈ­യോ­ടെ അ­പേ­ക്ഷി­ച്ചു: “എന്റെ ഭാ­ര്യ­യാ­ണു് അ­തി­ന­ക­ത്തു്. അവൾ പ്ര­സ­വ­വേ­ദ­ന കൊ­ണ്ടു് പി­ട­യ്ക്കു­ക­യാ­ണു്. ദ­യ­വു­ചെ­യ്തു് ആ­ശൂ­പ­ത്രി­യിൽ കൊ­ണ്ടു­പോ­കാൻ സ­മ്മ­തി­ക്ക­ണം” കാ­റി­ന­ക­ത്തു് യുവതി ഞ­ര­ങ്ങു­ന്ന­തും മൂ­ളു­ന്ന­തും ക­ര­യു­ന്ന­തു­മൊ­ക്കെ ഞാൻ കേ­ട്ടു. പക്ഷേ, ആളുകൾ കാറ് മു­ന്നോ­ട്ടു­പോ­കാൻ സ­മ്മ­തി­ച്ചി­ല്ല. യു­വാ­വു് മാ­റി­മാ­റി ഓരോ ആ­ളി­ന്റെ­യും കാലിൽ വീണു. എ­ന്നി­ട്ടും ആരും അ­ലി­യു­ന്നി­ല്ല. അ­ക്കാ­ഴ്ച­ക­ണ്ടു സ­ഹി­ക്കാ­നാ­വാ­തെ ഞാൻ ഓ­ടി­ക്ക­ള­ഞ്ഞു. ഒ­ടു­വിൽ, ഒ­ന്ന­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ കാ­റി­ന­ക­ത്തു­വ­ച്ചു്, എ­ല്ലാ­വ­രു­ടെ­യും മുൻ­പിൽ വ­ച്ചു് ആ സാധു യുവതി പ്ര­സ­വി­ച്ചു­വെ­ന്നു് ഞാ­ന­റി­ഞ്ഞു. ഈശ്വര, എ­ന്തൊ­രു ലോ­ക­മാ­ണി­തു്! ഈ സംഭവം എന്റെ ആ­ത്മാ­വി­ലു­ള­വാ­ക്കി­യ ക്ഷതം ഉ­ണ­ങ്ങി­വ­രി­ക­യാ­യി­രു­ന്നു. ഇ­പ്പോൾ അതു് വി­ണ്ടു­കീ­റി ചോ­ര­യൊ­ലി­ക്കു­ന്നു. കാ­ര­ണ­മെ­ന്താ­ണെ­ന്നോ? ശ്രീ. മു­ണ്ടൂർ സേ­തു­മാ­ധ­വൻ മ­ല­യാ­ള­നാ­ടു വാ­രി­ക­യി­ലെ­ഴു­തി­യ “ഏ­കാ­ദ­ശി നോ­ല്ക്കു­ന്ന ഈ നാടു്” എന്ന ചെ­റു­ക­ഥ ഞാൻ വാ­യി­ച്ചു എ­ന്ന­തു­ത­ന്നെ. ചീ­ത­യ്ക്കു പ്ര­സ­വ­വേ­ദ­ന, അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ കൈ­യി­ലാ­ണെ­ങ്കിൽ ഒ­ന്നു­മി­ല്ല. ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­പോ­ക­മെ­ങ്കിൽ പണം വേ­ണ്ടേ? അയാൾ ഒരു നാടൻ ഡോ­ക്ട­റെ ചെ­ന്നു വി­ളി­ച്ചു. പക്ഷേ, ഏ­കാ­ദ­ശി­വ്ര­ത­മ­നു­ഷ്ഠി­ക്കു­ന്ന അവർ അന്നു പേ­റെ­ടു­ക്കാൻ വ­രി­ല്ല. മറ്റു മാർ­ഗ്ഗ­മി­ല്ലാ­തെ ചീതയെ ഒരു മ­ഞ്ച­ലിൽ എ­ടു­ത്തു് ഭർ­ത്താ­വും മ­റ്റു­ള്ള­വ­രും ന­ട­ന്നു. പ­ട്ട­ണ­ത്തി­ലെ­ത്തി­യ­പ്പോൾ സ്വാ­ത­ന്ത്ര­ദി­നാ­ഘോ­ഷം. റോ­ഡി­ലൂ­ടെ ജാഥ പോ­വു­ക­യാ­ണു്. ജാഥ മു­റി­ച്ചു് മ­ഞ്ച­ലി­നു പോകാൻ വയ്യ. അ­ങ്ങ­നെ വ­ള­രെ­നേ­രം കാ­ത്തു­നി­ന്ന­പ്പോൾ ജാഥ അ­വ­സാ­നി­ച്ചു. മ­ഞ്ച­ലി­ന­ക­ത്തു് ഒരു രോദനം. ക­ഥാ­കാ­രൻ ചോ­ദി­ക്കു­ക­യാ­ണു്. “ജനനമോ? മരണമോ?” സ്വാ­ത­ന്ത്ര്യ ദി­നാ­ഘോ­ഷ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ജാഥകൾ പോ­കു­മ്പോൾ മാ­ത്ര­മ­ല്ല മരണം ന­ട­ക്കാ­റു­ള്ള­തെ­ന്ന വ­സ്തു­ത ക­ഥാ­കാ­ര­നെ നാം ഓർ­മ്മി­പ്പി­ക്കേ­ണ്ട­തി­ല്ല. അതു് സാ­ഹി­ത്യ­നി­രൂ­പ­ണ­മ­ല്ല­ല്ലോ? ക­ഥാ­കാ­രൻ എ­ഴു­തു­ന്ന­തു് ക­ലാ­പ­ര­മാ­യ വി­ശ്വാ­സ­മു­ള­വാ­ക്കു­ന്നു­ണ്ടോ എ­ന്നു­മാ­ത്രം നാം നോ­ക്കി­യാൽ മതി. അ­ങ്ങ­നെ നോ­ക്കു­മ്പോൾ മു­ണ്ടൂർ സേ­തു­മാ­ധ­വ­ന്റെ കഥ, തി­ക­ച്ചും ഹൃ­ദ­യ­സ്പർ­ശ­ക­മാ­ണെ­ന്ന വ­സ്തു­ത ന­മു­ക്കു ബോ­ധ­പ്പെ­ടും. ച­ടു­ല­മാ­യ ആ­ഖ്യാ­നം, വി­ദ­ഗ്ദ്ധ­മാ­യ വി­കാ­രാ­വി­ഷ്ക്ക­ര­ണം, ആ­ദ­ര­ണീ­യ­മാ­യ ഉ­ദ്ബോ­ധ­നം, പ­ര­കോ­ടി­യി­ലു­ള്ള പ­ര്യ­വ­സാ­നം. എല്ലാ വി­ധ­ത്തി­ലും ഭേ­ദ­പ്പെ­ട്ട ഒരു കഥ. ഇ­ങ്ങ­നെ പറയാൻ വയ്യ ശ്രീ. സി. ര­ഘു­നാ­ഥൻ “മ­ല­യാ­ള­നാ­ട്ടി”ലെ­ഴു­തി­യ “കയം” എന്ന ക­ഥ­യെ­ക്കു­റി­ച്ചു്. അമ്മ വേശ്യ, മകൾ വേശ്യ. വി­കാ­ര­ശ­മ­ന­ത്തി­നു വേ­ണ്ടി അവർ വേ­ശ്യ­ക­ളാ­യ­വ­ര­ല്ല, വി­ശ­പ്പു മാ­റ്റാൻ വേ­ണ്ടി മാ­ത്രം. അമ്മ മ­രി­ച്ച­പ്പോൾ പ­ട്ട­ണ­ത്തിൽ വേ­ശ്യ­യാ­യി­ക്ക­ഴി­യു­ന്ന മ­ക­ളെ­ത്തി പ്രേ­തം കാ­ണാ­നാ­യി. അ­പ്പോ­ഴു­ണ്ടു മകൾ സ്നേ­ഹി­ച്ചി­രു­ന്ന ശേ­ഖ­രേ­ട്ടൻ മൃ­ത­ദേ­ഹ­ത്തി­ന­രി­കിൽ നി­ല്ക്കു­ന്നു. അ­യാ­ളു­ടെ സാ­ന്നി­ധ്യം പൂർ­വ­കാ­ല സ്മൃ­തി­ക­ളി­ലേ­ക്കു് അവളെ കൊ­ണ്ടു­പോ­യി. ആ സ്മ­ര­ണ­ക­ളിൽ നി­ന്നു മോചനം പ്രാ­പി­ച്ചു് അവൾ വീ­ണ്ടും നോ­ക്കു­മ്പോൾ ശേ­ഖ­രേ­ട്ടൻ അ­പ്ര­ത്യ­ക്ഷ­നാ­യി­രി­ക്കു­ന്നു. സാ­മൂ­ഹി­ക­ങ്ങ­ളാ­യ വ­സ്തു­ത­ക­ളും സാ­മ്പ­ദി­ക­ങ്ങ­ളാ­യ ഉ­ച്ച­നീ­ച­ത്വ­ങ്ങ­ളും മ­നു­ഷ്യ­നെ എ­ത്ര­ക­ണ്ടു് അ­ധഃ­പ­തി­പ്പി­ക്കും എന്നു ചൂ­ണ്ടി­ക്കാ­ണി­ച്ചു് നല്ല ജീ­വി­ത­ത്തി­ന്റെ ഒരു കിരണം വീ­ഴ്ത്തി അ­തി­ന്റെ ശ്രേ­ഷ്ഠ­ത്വ­ത്തെ വ്യ­ക്ത­മാ­ക്കാ­നാ­ണു് ര­ഘു­നാ­ഥ­ന്റെ ശ്രമം. പക്ഷേ, ഈ കഥ ക­ലാ­സൃ­ഷ്ടി­യ­ല്ല. “അ­നു­വാ­ച­ക­ന്റെ വി­കാ­രം ഞാൻ ഇ­ള­ക്കി­വി­ടും” എ­ന്നൊ­രു മ­ട്ടു­ണ്ടു് ക­ഥാ­കാ­ര­നു്. സർ­വ­സാ­ധാ­ര­ണ­ത്വം ഇ­തി­ന്റെ ഒരു ദോ­ഷ­മാ­ണു്. റെ­ഡി­മെ­യ്ഡ് ഇ­തി­വൃ­ത്തം, റെ­ഡി­മെ­യ്ഡ് വി­കാ­രം, ഇവ ര­ണ്ടും സർ­വ­സാ­ധാ­ര­ണ­ത്വ­ത്തി­ന്റെ ഘ­ട­ക­ങ്ങ­ള­ത്രേ. ഒരു ബാ­ങ്കി­ലെ ക്ലാർ­ക്കെ­ന്ന നി­ല­യിൽ സാ­മർ­ത്ഥ്യ­ത്തോ­ടെ ജോലി ചെ­യ്യു­ന്ന ഒരുവൻ വി­ശ്ര­മ­വേ­ള­ക­ളിൽ സ്വ­ന്തം ദുഃ­ഖ­ത്തെ ചി­ത്രീ­ക­രി­ച്ചു ക­ഥ­ക­ളെ­ഴു­തും. “അ­ണ്ഡ­ക­ടാ­ഹം, ബ്ര­ഹ്മാ­ണ്ഡ­ദീ­പി­ക, ത്രി­മാ­ന­ഗ­ണി­തം, ആ­യുർ­വേ­ദം, വി­ക്ര­മാ­ദി­ത്യൻ­ക­ഥ­കൾ എ­ന്നി­വ­യിൽ നി­ന്നു­ള്ള ഖ­ണ്ഡി­ക­കൾ” അ­യാ­ളു­ടെ ക­ഥ­ക­ളിൽ കാ­ണു­ക­യി­ല്ല. അ­തു­കൊ­ണ്ടു വാ­യ­ന­ക്കാ­രെ­ക്കൊ­ണ്ടു് “ഇ­വ­നാ­രു് ഒരു പു­ത്തൻ ഉഗ്രൻ” എ­ന്നു് അയാൾ പ­റ­യി­ച്ചി­ട്ടു­മി­ല്ല. ഈ ക­ഥ­യെ­ഴു­ത്തു­കാ­ര­നെ ക­ഥ­പ­റ­യു­ന്ന­യാൾ ഒ­രി­ടി­ക്കു കൊ­ല്ലു­ന്നു. കാരണം അവൻ ഹി­പ്പി­യ­ല്ല, അ­ത്യ­ന്താ­ധു­നി­ക­ന­ല്ല എ­ന്ന­തു­ത­ന്നെ. ശ്രീ. വി. കെ. എൻ. മാ­തൃ­ഭൂ­മി­യി­ലെ­ഴു­തി­യ പരേതൻ എന്ന ക­ഥ­യു­ടെ സാ­ര­മാ­ണി­തു്. കാർ­ട്ടൂ­ണി­സ്റ്റ് ചി­ത്ര­ങ്ങൾ­ക്കു വ­ക്രീ­ക­ര­ണം—ഡി­സ്റ്റോർ­ഷൻ—വ­രു­ത്തു­ന്ന­തു­പോ­ലെ വി. കെ. എൻ. തന്റെ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കും വ­ക്രീ­ക­ര­ണം വ­രു­ത്തു­ന്നു. ചി­ത്ര­ങ്ങ­ളു­ടെ വി­കൃ­ത­സ്വ­ഭാ­വം ആ­ളു­ക­ളെ ചി­രി­പ്പി­ക്കു­ന്നു. ആ രീ­തി­യിൽ ഇക്കഥ വാ­യി­ക്കു­ന്ന­വ­രും ചി­രി­ക്കു­ന്നു. ആ ചി­രി­യും യ­ഥാർ­ത്ഥ­മാ­യ ഫ­ലി­ത­ത്തിൽ­നി­ന്നു­ണ്ടാ­കു­ന്ന ചി­രി­യും ഒ­ന്നാ­ണോ? ആ­ലോ­ചി­ക്കേ­ണ്ട വ­സ്തു­ത­യാ­ണ­തു്.

ഇ­റ്റ­ലി­യി­ലെ നോ­വ­ലെ­ഴു­ത്തു­കാ­ര­നാ­യ ആൽ­ബർ­ട്ടോ മൊ­റേ­വി­യ (ശ­രി­യാ­യ ഉ­ച്ചാ­ര­ണം മൊ­റേ­വി­യ എ­ന്ന­ല്ല; മ­ല­യാ­ള­ത്തിൽ അതു വേണ്ട രീ­തി­യിൽ എ­ഴു­തി­ക്കാ­ണി­ക്കാൻ പ്ര­യാ­സം) രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി­യു­ള്ള സാ­ഹി­ത്യ­കാ­രൻ തന്നെ. സ്നേ­ഹം, സൗ­ന്ദ­ര്യം, കൃ­ത­ജ്ഞ­ത എ­ന്നി­വ­യി­ല്ലാ­ത്ത ക്രൂ­ര­മാ­യ ഒരു ലോ­ക­മാ­ണു് അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ലൈം­ഗി­ക­ത്വ­ത്തി­നു് അ­ദ്ദേ­ഹം അ­മി­ത­പ്രാ­ധാ­ന്യം ന­ല്കു­ന്നു. അ­ങ്ങ­നെ വി­ല­ക്ഷ­ണ­മാ­യ ഒരു ജീ­വി­ത­വീ­ക്ഷ­ണ­ത്തോ­ടു­കൂ­ടി അ­ദ്ദേ­ഹം നോ­വ­ലും ചെ­റു­ക­ഥ­യും എ­ഴു­തു­ന്നു. ഈ ഇ­റ്റാ­ലി­യ­ന്റെ സ്വാ­ധീ­ന­ശ­ക്തി­യി­ല­മർ­ന്ന പല എ­ഴു­ത്തു­കാ­രും മ­ല­യാ­ള­ത്തി­ലു­ണ്ടു്, അ­വ­രി­ലൊ­രാ­ളാ­ണു് കു­ങ്കു­മം വാ­രി­ക­യിൽ “ഇലയും മു­ള്ളും” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. ര­ഥീ­ന്ദ്രൻ. സ്നേ­ഹ­മെ­ന്ന വി­കാ­ര­ത്തി­ന്റെ അ­യ­ഥാർ­ത്ഥാ­വ­സ്ഥ, ലൈം­ഗി­ക­വേ­ഴ്ച­യ്ക്കു ശേ­ഷ­മു­ണ്ടാ­കു­ന്ന വൈ­ര­സ്യം ആ വേ­ഴ്ച­യിൽ ഏർ­പ്പെ­ടു­ന്ന­വ­രു­ടെ കാ­പ­ട്യം ഇ­വ­യൊ­ക്കെ ഈ ചെ­റു­ക­ഥ­യിൽ ഉ­ണ്ടു്. ആ­ഖ്യാ­ന­ത്തി­നു­ള്ള ക­ഴി­വും ര­ഥീ­ന്ദ്രൻ പ്ര­ദർ­ശി­പ്പി­ക്കു­ന്നു. പക്ഷേ, ഇക്കഥ എ­നി­ക്കി­ഷ്ട­മാ­യി­ല്ല. മെ­റേ­വി­യ­യെ ഞാൻ വെ­റു­ക്കു­ന്ന­തു­കൊ­ണ്ടാ­വാം ഈ വൈ­ര­സ്യ­മു­ള­വാ­യ­തു്. ജീ­വ­ന്റെ ശ­ക്തി­യാ­ണു് അതാ ആ വൃ­ക്ഷ­ത്തി­നു ശോ­ഭ­ന­ല്ക്കു­ന്ന­തു്. അതു വ­ള­ഞ്ഞു­പു­ള­ഞ്ഞു അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ഉ­യ­രു­ന്നു. ഞാ­നി­തു് എ­ഴു­തു­മ്പോ­ഴും ആ മരം ഉ­യ­രു­ക­യാ­ണു്. ആ ശ­ക്തി­വി­ശേ­ഷം കാ­ണാ­തെ ഞാൻ അ­തി­ന്റെ, പു­ഴു­തി­ന്ന ഒ­രി­ല­മാ­ത്രം നോ­ക്കി ഒ­ര­ഭി­പ്രാ­യ­മെ­ഴു­തി­യാൽ എ­ങ്ങ­നെ­യി­രി­ക്കും?

images/SomersetMaugham1934.jpg
സോ­മർ­സെ­റ്റ് മാം

ഭാ­ര്യ­യും ഭർ­ത്താ­വും സ്വൈ­ര­ജീ­വി­തം ന­യി­ക്കു­മ്പോൾ അ­വ­രു­ടെ വീ­ട്ടി­ന­രി­കെ­യു­ള്ള മ­റ്റൊ­രു വീ­ട്ടിൽ കൂറെ ചെ­റു­പ്പ­ക്കാർ താ­മ­സ­ത്തി­നു വ­രു­ന്നു. ഭാ­ര്യ­യ്ക്കു് അതോടെ പേടി. ചെ­റു­പ്പ­ക്കാ­രു­ടെ നേർ­ക്കു് അ­വൾ­ക്കു­ണ്ടാ­കു­ന്ന കൗ­തു­കം—അ­ബോ­ധാ­ത്മ­ക­മാ­യ കൗ­തു­കം—പേ­ടി­യാ­യി രൂപം കൊ­ള്ളു­ക­യാ­ണു്. repression psychology കൈ­കാ­ര്യം ചെ­യ്യു­ക­യാ­ണു് ക­ഥാ­കാ­രൻ (ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പു്—വാ­ട­ക­വീ­ടു് എന്ന ചെ­റു­ക­ഥ—ശ്രീ. കെ. കെ. ശ­ശി­ധ­രൻ). പക്ഷേ, ആ വിഷയം വി­ദ­ഗ്ദ്ധ­മാ­യി പ്ര­തി­പാ­ദി­ക്കാൻ ശ­ശി­ധ­ര­നു് അ­റി­ഞ്ഞു­കൂ­ടാ. ക­ഥ­യ്ക്കു സൗ­ന്ദ­ര്യ­മ­ല്ല­യു­ള്ള­തു്; ഹി­സ്റ്റീ­രി­യ­യു­ടെ അ­ന്ത­രീ­ക്ഷം. സോ­മർ­സെ­റ്റ് മാമി ന്റെ Rain എന്ന ചെ­റു­ക­ഥ ശ­ശി­ധ­രൻ വാ­യി­ച്ചു­നോ­ക്കി­യാൽ ഇ­മ്മാ­തി­രി വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യേ­ണ്ട­തെ­ങ്ങ­നെ­യെ­ന്നു് മ­ന­സ്സി­ലാ­ക്കാം.

12-ാം ലക്കം ദേ­ശാ­ഭി­മാ­നി­വാ­രി­ക­യിൽ കിഷൻ ച­ന്ദ­റു ടെ “തൊ­ട്ടിൽ” എ­ന്നൊ­രു ചെ­റു­ക­ഥ തർ­ജ്ജ­മ­ചെ­യ്തു ചേർ­ത്തി­ട്ടു­ണ്ടു്. ഒരു പൊ­തു­വാ­യ തൊ­ട്ടി­ലിൽ സ്ത്രീ­കൾ കു­ഞ്ഞു­ങ്ങ­ളെ കൊ­ണ്ടു­വ­ന്നു വ­യ്ക്കു­ന്നു. ആദ്യം വന്ന സ്ത്രീ ഒരു മു­ത്ത­ശ്ശി­യാ­ണു്. അ­വ­രു­ടെ അ­വി­വാ­ഹി­ത­യാ­യ മകൾ പെറ്റ കു­ട്ടി­യെ­യാ­ണു് തൊ­ട്ടി­ലിൽ വ­ച്ചി­ട്ടു് ഓ­ടി­പ്പോ­കു­ന്ന­തു്. ര­ണ്ടാ­മ­തു വ­ന്ന­വൾ ചെ­റു­പ്പ­ക്കാ­രി. സ­മു­ദാ­യ­ത്തിൽ മാ­ന്യ­ത സ­മ്പാ­ദി­ക്കാൻ വേ­ണ്ടി അ­വൾ­ക്കു് ഒരു കാറു വേണം. അ­തി­നു­വേ­ണ്ടി വ്യ­ഭി­ച­രി­ച്ച­തി­ന്റെ ഫ­ല­മാ­ണു് ആ ശിശു. തങ്ങൾ പ്ര­സ­വി­ച്ച ശി­ശു­ക്ക­ളെ നി­ഷ്ക്ക­രു­ണം ഉ­പേ­ക്ഷി­ക്കാൻ സ്ത്രീ­കൾ­ക്കു് ഒരു മ­ടി­യു­മി­ല്ല. അ­ങ്ങ­നെ­യി­രി­ക്കെ ഒരു പു­രു­ഷൻ കു­ഞ്ഞി­നെ തൊ­ട്ടി­ലിൽ കൊ­ണ്ടു­വ­ന്നു വ­യ്ക്കു­ന്നു. ശി­ശു­വി­നു് ആഹാരം കൊ­ടു­ക്കാൻ മാർ­ഗ്ഗ­മി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണു് അയാൾ അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്ന­തു്. സ്ത്രീ­യു­ടെ കാ­പ­ട്യ­ത്തി­നും ക്രൂ­ര­ത­യ്ക്കും ദു­ര­ഭി­മാ­ന­ത്തി­നും അ­ടി­കൊ­ടു­ക്കു­ന്നു കിഷൻ ചന്ദർ. സ­മൂ­ഹ­ത്തെ ഒ­ന്നാ­ന്ത­ര­മാ­യി­ത്ത­ന്നെ അ­ദ്ദേ­ഹം വി­മർ­ശി­ക്കു­ന്നു­ണ്ടു്. പക്ഷേ, ചെ­റു­ക­ഥ ഒരു ത­ത്ത്വ­ത്തെ അ­ല്ലെ­ങ്കിൽ ആ­ശ­യ­ത്തെ ഉ­ദാ­ഹ­രി­ക്കു­ക­യ­ല്ല ചെ­യ്യു­ന്ന­തു്. അതു് ഭാ­വ­നാ­ത്മ­ക­മാ­യ പ്ര­പ­ഞ്ച­ത്തെ സൃ­ഷ്ടി­ക്കു­ക­യാ­ണു്. ഇവിടെ ചൈ­ത­ന്യം നി­റ­ഞ്ഞ ഭാ­വ­ന­യു­ടെ ലോ­ക­മി­ല്ല. ചൈ­ത­ന്യ­ര­ഹി­ത­മാ­യ, അ­മൂർ­ത്ത­മാ­യ ആ­ശ­യ­പ്ര­പ­ഞ്ച­മേ­യു­ള്ളു. പ്ര­ജ്ഞ സൃ­ഷ്ടി­ക്കു­ന്ന ക­ലാ­ശി­ല്പം വേറെ.

images/ErnstFischer.jpg
ഏ­ണ­സ്റ്റ് ഫിഷർ

“അ­ത്യ­ന്താ­ധു­നി­ക­ത­യു­ടെ പു­തി­യ­വ­ക്കീ­ല­ന്മാർ” ഏന്ന പേരിൽ ന­വ­യു­ഗം വാ­രി­ക­യിൽ ശ്രീ. ടി. എസ്. എ­ഴു­തി­യ ലേഖനം ശ്രീ. കെ. ദാ­മോ­ദ­ര­നു ള്ള ഒരു മ­റു­പ­ടി­യാ­ണു്. സാ­ഹി­ത്യ­ത്തി­ലെ അ­ത്യ­ന്താ­ധു­നി­ക­ത­യെ നീ­തി­മ­ത്ക­രി­ച്ചു­കൊ­ണ്ടു് ദാ­മോ­ദ­രൻ ‘ജ­ന­യു­ഗം’ വാർ­ഷി­ക­പ്പ­തി­പ്പിൽ ഒരു ലേ­ഖ­ന­മെ­ഴു­തി­യെ­ന്നാ­ണു് ഞാൻ ടി. എ­സ്സി­ന്റെ ലേ­ഖ­ന­ത്തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കു­ന്ന­തു് (ജ­ന­യു­ഗം വാർ­ഷി­ക­പ്പ­തി­പ്പു് എ­നി­ക്കു കാണാൻ ക­ഴി­ഞ്ഞി­ല്ല). അതിൽ ‘അ­ത്യ­ന്താ­ധു­നി­ക­ത­യു­ടെ പ്ര­വാ­ച­ക­നാ­യി’ ദാ­മോ­ദ­രൻ പ്ര­ത്യ­ക്ഷ­നാ­യി­യെ­ന്നും ഞാൻ മ­ന­സ്സി­ലാ­ക്കു­ന്നു. ദാ­മോ­ദ­ര­ന്റെ വാ­ദ­ഗ­തി­കൾ ഗ്ര­ഹി­ക്കാ­തെ ഇവിടെ ഒ­ന്നും പറയാൻ നി­വൃ­ത്തി­യി­ല്ല. എ­ങ്കി­ലും മ­ഹാ­ന്മാ­രാ­യ പല മാർ­ക്സി­സ്റ്റു­ക­ളും അ­ത്യ­ന്താ­ധു­നി­ക­ത­യെ നീ­തി­മ­ത്ക­രി­ക്കു­ന്നു­ണ്ടു്. അ­വ­രി­ലൊ­രാ­ളാ­ണു് ഏ­ണ­സ്റ്റ് ഫിഷർ. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ഹി­പ്പി­സം­സ്കാ­ര­ത്തി­ന്റെ­യോ ലൈം­ഗി­കാ­രാ­ജ­ക­ത്വ­ത്തി­ന്റെ­യോ ഉ­ദ്ഘോ­ഷ­ക­നാ­ണെ­ന്നു വന്നു കൂ­ടു­ന്നി­ല്ല. സ­ത്യ­മേ­താ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാ­നാ­യി ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് സാ­ഹി­ത്യ­കാ­ര­ന്മാർ ചർ­ച്ച­കൾ ന­ട­ത്തു­ക­യും ലേ­ഖ­ന­ങ്ങൾ എ­ഴു­തു­ക­യും വേ­ണ­മെ­ന്നു് ടി. എ­സ്സി­ന്റെ മ­ത­ത്തോ­ടു യോ­ജി­ച്ചു­കൊ­ണ്ടു് ഞാൻ വി­ന­യ­ത്തോ­ടെ അ­ഭി­പ്രാ­യ­പ്പെ­ട്ടു­കൊ­ള്ള­ട്ടെ.

അതാ ആ പാ­ട­ത്തു ജോ­ലി­ചെ­യ്യു­ന്ന യു­വ­തി­ക­ളിൽ സു­ന്ദ­രി­യാ­യ ഒ­രു­വ­ളു­ണ്ടു്. പക്ഷേ, സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത­വർ അവളെ മ­റ­ച്ചു­നി­ല്ക്കു­ന്നു. ഞാൻ പ­റ­യു­ന്നു: “വൈ­രൂ­പ്യ­മു­ള്ള­വ­രേ, മാറൂ, മാറൂ. ആ കൊ­ച്ചു­സു­ന്ദ­രി മു­ന്നോ­ട്ടു­വ­ര­ട്ടെ.” മാ­തൃ­ഭൂ­മി­യിൽ ‘തു­ള്ളി­കൾ’ എന്ന ക­വി­ത­യെ­ഴു­തി­യ ശ്രീ. ഓ. എം. അ­നു­ജ­നോ ടും മ­ല­യാ­ള­നാ­ട്ടിൽ ക­വി­ത­ക­ളെ­ഴു­തി­യ ശ്രീ. പു­ലാ­ക്കാ­ട്ടു് ര­വീ­ന്ദ്രൻ, ശ്രീ. മ­ട­പ്പ­ള്ളി സ­ത്യാ­ന­ന്ദൻ എ­ന്നി­വ­രോ­ടും ഞാൻ ബ­ഹു­മാ­ന­പൂർ­വ്വം ആ­വ­ശ്യ­പ്പെ­ടു­ന്നു. “സ്നേ­ഹി­ത­രേ, വ­ഴി­മാ­റി­ക്കൊ­ടു­ക്കു. ക­വി­താ­കാ­മി­നി മു­ന്നോ­ട്ടു വ­ര­ട്ടെ…” സാ­യാ­ഹ്നം. അ­തി­ന്റെ അ­രു­ണി­മ­യിൽ­മു­ങ്ങി ഒരു പക്ഷി പ­റ­ന്നു­യ­രു­ന്നു. കൂടു് അ­ന്വേ­ഷി­ച്ചാ­വാം അതു പ­റ­ക്കു­ന്ന­തു്. എന്റെ ചി­ന്താ­വി­ഹം­ഗ­മ­വും കൂ­ട്ടി­ലെ­ത്ത­ട്ടെ. ഇല്ല. അതു് ഇ­പ്പോ­ഴും അ­സ്വ­സ്ഥ­മാ­യി­രി­ക്കു­ന്നു. കാരണം എ­ന്തു്?

ചില പ്ര­യോ­ഗ­വൈ­ക­ല്യ­ങ്ങൾ തന്നെ. “ചാ­രി­ത്ര്യ­ഭ­ദ്ര­ത”, “ല­വ­കു­ശ­ന്മാർ”. ചാ­രി­ത്ര്യം എ­ന്നൊ­രു വാ­ക്കി­ല്ല. ചാ­രി­ത്രം ശരി. ല­വ­കു­ശ­ന്മാ­രോ, കു­ശ­ല­വ­ന്മാ­രോ? ദ്വ­ന്ദ്വ­സ­മാ­സ­ത്തിൽ പേ­രു­കൾ ജ്യേ­ഷ്ഠാ­നു­ജ­ന്മാ­രു­ടെ ക്ര­മ­ത്തിൽ ചേർ­ക്കേ­ണ്ട­ത­ല്ലേ. അ­പ്പോൾ കു­ശ­ല­വ­ന്മാ­രെ­ന്ന­ല്ലേ വരൂ? ഹായ്, ഭാ­ഷ­ത­ന്നെ അ­പ­ര്യാ­പ്ത­മാ­യി­രി­ക്കേ വ്യാ­ക­ര­ണ­നി­യ­മ­ങ്ങ­ളോ? പ­ണ്ഡി­ത­മാ­നി­യാ­യ ലേഖകൻ, ക­ല്പ­ദ്രു­മ­പ­ണ്ഡി­തൻ അ­ത്യ­ന്താ­ധു­നി­ക­ത­യു­ടെ കാ­ല­ത്തു വ്യാ­ക­ര­ണ­കാ­ര്യ­ങ്ങൾ പ­റ­യു­ന്നു. ശ­രി­ത­ന്നെ, വി­ചാ­ര­ങ്ങ­ളേ കൂ­ട­ണ­ഞ്ഞാ­ലും! കൂ­ട­ണ­ഞ്ഞാ­ലും!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-10-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.