SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-11-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

നി­രൂ­പ­ക­നെ­ന്ന കാ­ണ്ടാ­മൃ­ഗം മ­രി­ക്കു­ന്നു
images/Emerson.jpg
എ­മേ­ഴ്സൺ

അ­മേ­രി­ക്ക­യി­ലെ ത­ത്ത്വ­ചി­ന്ത­ക­നാ­യ എ­മേ­ഴ്സ­ണി നേയും ബ്രി­ട്ടീ­ഷ് ച­രി­ത്ര­കാ­ര­നും സ­മൂ­ഹ­പ­രി­ഷ്കർ­ത്താ­വു­മാ­യ കാർ­ലൈ­ലി നേയും സം­ബ­ന്ധി­ക്കു­ന്ന ഒരു കഥ പ്ര­ഖ്യാ­ത­മാ­ണു്. എ­മേ­ഴ്സൺ ഒരു മാ­സ­ത്തോ­ളം ക­പ്പ­ലിൽ യാ­ത്ര­ചെ­യ്തു് ഇം­ഗ്ല­ണ്ടിൽ ചെ­ന്നി­റ­ങ്ങി അ­ദ്ദേ­ഹം നേരെ പോ­യ­തു് കാർ­ലൈൽ താ­മ­സി­ച്ചി­രു­ന്ന ല­ണ്ടൻ­പ­ട്ട­ണ­ത്തി­ലെ ഭ­വ­ന­ത്തി­ലേ­യ്ക്കാ­ണു്. അവിടെ ആ മഹാനെ കാ­ണാ­ത്ത­തു­കൊ­ണ്ടു് എ­മേ­ഴ്സൺ, അ­ദ്ദേ­ഹം പ­തി­വാ­യി ചെ­ല്ലാ­റു­ണ്ടാ­യി­രു­ന്ന ഒരു ക്ല­ബ്ബിൽ പോയി. കാർ­ലൈൽ അവിടെ മേ­ശ­യ്ക്ക­രി­കി­ലു­ള്ള ക­സേ­ര­യിൽ ഇ­രി­ക്കു­ന്നു­ണ്ടു്. എ­മേ­ഴ്സൺ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു­ള്ള മ­റ്റൊ­രു ക­സേ­ര­യിൽ ചെ­ന്നി­രു­ന്നു. രണ്ടു മ­ണി­ക്കൂർ­നേ­രം അവർ അ­ങ്ങ­നെ­ത­ന്നെ­യാ­യി­രു­ന്നു. എ­ന്നി­ട്ടും ഒ­ര­ക്ഷ­രം­പോ­ലും ഉ­രി­യാ­ടി­യി­ല്ല. രണ്ടു മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ എ­മേ­ഴ്സൺ എ­ഴു­ന്നേ­റ്റു തു­റ­മു­ഖ­ത്തു­ചെ­ന്നു് ക­പ്പ­ലിൽ കയറി അ­മേ­രി­ക്ക­യി­ലേ­യ്ക്കു പോ­രി­ക­യും ചെ­യ്തു. അ­മേ­രി­ക്ക­യി­ലെ­ത്തി­യ എ­മേ­ഴ്സ­ണി­നോ­ടു് ഒരു സ്നേ­ഹി­തൻ ചോ­ദി­ച്ചു: “താ­ങ്കൾ കാർ­ലൈ­ലി­നെ കണ്ടോ?” സം­സാ­രി­ച്ചോ?” എ­മേ­ഴ്സൺ മ­റു­പ­ടി നല്കി: കാർ­ലൈ­ലി­ന്റെ സാ­ന്നി­ദ്ധ്യം ആ­ഹ്ലാ­ദ­ജ­ന­ക­മാ­യി­രു­ന്നു. എ­നി­ക്കു അ­ദ്ദേ­ഹ­ത്തോ­ടു­ള്ള സം­സർ­ഗ്ഗം എ­ന്തെ­ന്നി­ല്ലാ­ത്ത ശാ­ന്ത­ത­യും സ­ന്തോ­ഷ­വും പ്ര­ദാ­നം ചെ­യ്തു.” എ­മേ­ഴ്സൺ പി­ന്നൊ­ന്നും പ­റ­ഞ്ഞി­ല്ല. മ­ഹാ­ന്മാ­രു­ടെ സാ­ന്നി­ദ്ധ്യം അ­ങ്ങ­നെ­യാ­ണു്. ഈ ലേഖകൻ ആ­ല­പ്പു­ഴ സ­നാ­ത­ന­ധർ­മ്മ­വി­ദ്യാ­ല­യ­ത്തി­ലെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന­പ്പോൾ, ആ­ല­പ്പു­ഴ കി­ട­ങ്ങാം­പ­റ­മ്പു മൈ­താ­ന­ത്തു പ്ര­സം­ഗി­ക്കാൻ വന്ന മ­ഹാ­ത്മാ­ഗാ­ന്ധി യുടെ അ­ടു­ത്തു­ചെ­ന്നു നി­ന്നി­ട്ടു­ണ്ടു്. അ­പ്പോ­ഴു­ണ്ടാ­യ പ്ര­ശാ­ന്ത­ത, ആ­ഹ്ലാ­ദം എ­ന്നി­വ­യെ വി­ശ­ദ­മാ­ക്കാൻ പ്ര­യാ­സം. ആ­ധ്യാ­ത്മി­ക­ങ്ങ­ളാ­യ വ­സ്തു­ത­ക­ളെ പ്ര­തി­പാ­ദി­ക്കു­ന്ന കൃ­തി­കൾ വാ­യി­ക്കു­മ്പോ­ഴും ന­മു­ക്കു് ഈ വി­കാ­ര­ങ്ങ­ളു­ണ്ടാ­കും. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. സേതു “ചെ­കു­ത്താൻ­കോ­ട്ട­യി­ലെ ര­ഹ­സ്യം” എ­ന്നൊ­രു പ്ര­തി­രൂ­പാ­ത്മ­ക­മാ­യ കഥ എ­ഴു­തി­യി­രി­ക്കു­ന്നു. ആ കോ­ട്ട­യെ സം­ബ­ന്ധി­ക്കു­ന്ന ര­ഹ­സ്യം അ­ജ്ഞാ­ത­മാ­ണു്, അ­ജ്ഞേ­യ ഇം­ഗ്ലീ­ഷിൽ Ultimate reality എന്നു പ­റ­യു­ന്ന പ­ര­മ­സ­ത്യം ത­ന്നെ­യാ­ണു് ഈ ര­ഹ­സ്യം. അതു സാ­ക്ഷാ­ത്ക്ക­രി­ക്കാൻ ആർ­ക്കും സാ­ധി­ക്കു­ക­യി­ല്ലെ­ന്നു വ്യ­ക്ത­മാ­ക്കാ­നാ­യി സേതു ത്രാ­സ­ക­ര­മാ­യ ഒ­ര­ന്ത­രീ­ക്ഷം സൃ­ഷ്ടി­ച്ചു കഥ പ­റ­യു­ന്നു. ആ­ഖ്യാ­ന­പാ­ട­വം അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി­യി­ലു­ള്ള പ്രാ­ഗ­ത്ഭ്യം ഇ­വ­യൊ­ക്കെ ഇവിടെ ദർ­ശി­ക്കാം. കഥ പ്ര­തി­രൂ­പാ­ത്മ­ക­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാ­തെ വാ­യി­ക്കു­ന്ന­വർ­ക്കും ര­സ­മു­ണ്ടാ­കും. “ചെ­കു­ത്താൻ­കോ­ട്ട­യി­ലെ ര­ഹ­സ്യം” സം­ഭ­വ­ബ­ഹു­ല­മാ­ണു്. ഒരു സം­ഭ­വ­ത്തെ­പ്പോ­ലും വർ­ണ്ണി­ക്കാ­തെ ചിലർ ഇ­മ്മാ­തി­രി ക­ഥ­ക­ളെ­ഴു­തി­യി­ട്ടു­ണ്ടു്. അ­വ­യി­ലേ­റ്റ­വും ശ്രേ­ഷ്ഠം വാൾ­ട്ടർ ഡി­ലാ­മേ­റി ന്റെ “All Hallows ” എന്ന ചെ­റു­ക­ഥ­യാ­ണു്.

images/ThomasCarlyle.jpg
കാർ­ലൈൽ

ഒ­രി­ക്കൽ ഒരു സ്നേ­ഹി­തൻ എ­ന്നെ­യും എന്റെ ഒരു കൂ­ട്ടു­കാ­ര­നേ­യും വീ­ട്ടി­ലേ­യ്ക്കു ക്ഷ­ണി­ച്ചു. സ്നേ­ഹി­തൻ വലിയ സൽ­ക്കാ­ര­പ്രി­യ­നാ­ണു്. അ­തി­ഥി­സൽ­ക്കാ­ര­ത്തി­ലു­ള്ള താൽ­പ­ര്യം. അ­ദ്ദേ­ഹം മേ­ശ­പ്പു­റ­ത്തു് ഒ­രു­ക്കി­യി­രി­ക്കു­ന്ന ഫ­ല­ങ്ങൾ പ­ല­താ­ണു് ഓ­റ­ഞ്ച്, ആ­പ്പിൾ, മു­ന്തി­രി അ­ങ്ങ­നെ പലതും. അ­വ­യു­ടെ കൂ­ട്ട­ത്തിൽ ചെ­റു­നാ­ര­ങ്ങ­യും വ­ച്ചി­ട്ടു­ണ്ടു്. എന്റെ കൂ­ട്ടു­കാ­രൻ വേ­റൊ­ന്നും തൊ­ടാ­തെ ചെ­റു­നാ­ര­ങ്ങ­യെ­ടു­ത്തു. അ­തി­ന്റെ പു­റം­തോ­ടു ക­ടി­ച്ചു­പൊ­ട്ടി­ച്ചു് ഉ­ള്ളി­ലെ രസം നു­ണ­ഞ്ഞു­തു­ട­ങ്ങി. “എന്താ ഓ­റ­ഞ്ചു് വേ­ണ്ടേ? ആ­പ്പിൾ വേ­ണ്ടേ?” എ­ന്നാ­യി ഗൃ­ഹ­നാ­യ­കൻ. ഒ­ന്നും വേ­ണ്ടെ­ന്നു കൂ­ട്ടു­കാ­രൻ. അ­ദ്ദേ­ഹ­ത്തി­നു് ചെ­റു­നാ­ര­ങ്ങ­യു­ടെ പു­ളി­പ്പി­ലാ­ണു് കൗ­തു­കം മു­ഴു­വൻ. ഇ­ങ്ങ­നെ­യു­ള്ള ആ­ളു­ക­ളു­ണ്ടു്. അ­ങ്ങ­നെ ഒരാളെ ശ്രീ. വൈ­ശാ­ഖൻ “പി­ന്നെ പൂ­വു­കൾ വി­ടർ­ന്നി­ല്ല” എന്ന മ­നോ­ഹ­ര­മാ­യ കഥയിൽ അ­വ­ത­രി­പ്പി­ക്കു­ന്നു (ച­ന്ദ്രി­ക, ഒ­ക്ടോ­ബർ 30). അ­യാ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു. മൂ­ന്നു ദി­വ­സം­പോ­ലും ആ­യി­ല്ല അയാൾ ആ പുതിയ ജീ­വി­ത­ത്തിൽ പ്ര­വേ­ശി­ച്ചി­ട്ടു്. അ­തി­നു­മുൻ­പു്, അവധി തീർ­ന്നു­വെ­ന്നു പ­റ­ഞ്ഞു് അവിടം വി­ട്ടു­പോ­യി. ഇ­പ്പോൾ മ­ട­ങ്ങി­യെ­ത്തി­യി­രി­ക്കു­ക­യാ­ണു്. പ­ര­മ­സു­ന്ദ­രി­യാ­യ ഭാര്യ അ­ടു­ക്ക­ലു­ണ്ടു്. അവൾ സ്നേ­ഹ­സ­മ്പ­ന്ന­യാ­ണു്; താ­മ­സി­ക്കു­ന്ന വീടു് മ­നോ­ഹ­ര­മാ­ണു്, എല്ലാ ജീ­വി­ത­സൗ­ക­ര്യ­ങ്ങ­ളു­മു­ണ്ടു്. എ­ങ്കി­ലും അയാൾ ഒരു ചെ­റ്റ­ക്കു­ടി­ലി­നെ­ക്കു­റി­ച്ചു വി­ചാ­രി­ക്കു­ന്നു. അവിടെ താ­മ­സി­ക്കു­ന്ന തന്റെ പൂർ­വ്വ­കാ­മു­കി­യെ സ്മ­രി­ക്കു­ന്നു. അവിടെ ചെ­ല്ല­ണ­മെ­ങ്കിൽ ചെളി ച­വി­ട്ടി­മ­റി­ക്ക­ണം. എ­ന്നി­ട്ടും രാ­ത്രി­യാ­യ­പ്പോൾ അയാൾ അ­വി­ടെ­യെ­ത്തി “നീ എന്നെ കൊ­ല്ലും” എ­ന്നു് അ­വ­ളോ­ടു പ­റ­ഞ്ഞു. പ്രേ­മ­വി­വ­ശ­യാ­യ അവൾ ആ­ത്മ­ഹ­ത്യ­ചെ­യ്യാൻ പു­ഴ­യി­ലേ­ക്കു ന­ട­ന്നു. എന്റെ കഥ തെ­റ്റി­പ്പോ­യെ­ന്നു തോ­ന്നു­ന്നു. അവൾ അ­മ്ല­ത­ക­ലർ­ന്ന ചെ­റു­നാ­ര­ങ്ങ­യ­ല്ല, മ­ധു­ര­നാ­ര­ങ്ങ­ത­ന്നെ­യാ­ണു്. അ­യാൾ­ക്കു് അ­വ­ളെ­സ്സം­ബ­ന്ധി­ച്ചു­ള്ള മാ­ന­സി­ക­നി­ല എന്റെ കൂ­ട്ടു­കാ­ര­നു് ചെ­റു­നാ­ര­ങ്ങ­യെ­സ്സം­ബ­ന്ധി­ച്ചു­ള്ള മാ­ന­സി­ക­നി­ല­യ്ക്കു തു­ല്യം. വൈ­ശാ­ഖ­ന്റെ ഈ ചെ­റു­ക­ഥ സു­ന്ദ­ര­മാ­യി­ട്ടു­ണ്ടു്. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ മാ­ന­സി­ക­നി­ല­കൾ­ക്കു് അ­നു­രൂ­പ­ങ്ങ­ളാ­യ വർ­ണ്ണ­ന­ക­ളാ­ണു് ഈ ക­ഥ­യി­ലാ­കെ­യു­ള്ള­തു്. അവ ക­ഥാ­കാ­ര­ന്റെ വൈ­ദ­ഗ്ദ്ധ്യ­ത്തി­നു നി­ദർ­ശ­ക­മാ­യി­രി­ക്കു­ന്നു.

“മാ­തൃ­ഭൂ­മി”യി­ലൂ­ടെ നമ്മെ ര­സി­പ്പി­ച്ച സേതു ഇതാ വീ­ണ്ടും “മ­ല­യാ­ള­നാ­ട്ടി”ലൂടെ നമ്മെ ര­സി­പ്പി­ക്കു­ന്നു (ലക്കം 24). ജനാബ് കു­ഞ്ഞി­മൂ­സ­ഹാ­ജി­യെ കാണാൻ ഒരുവൻ വ­ന്നെ­ത്തു­ന്നു. ഹാ­ജി­യാ­രെ കാണാൻ അ­യാൾ­ക്കു ക­ഴി­യു­ന്നി­ല്ല. കാ­ണു­ന്ന­തു് സു­ലൈ­മാ­നെ­യും അ­സ്സ­നെ­യും മൊ­യ്ല്യാ­രെ­യും. അവർ ആ­വർ­ത്തി­ച്ചാ­വർ­ത്തി­ച്ചു് അ­യാ­ളോ­ടു് അ­പേ­ക്ഷി­ച്ച­താ­ണു് സ­ന്ദർ­ശ­ന­ത്തി­ന്റെ ര­ഹ­സ്യം വ്യ­ക്ത­മാ­ക്കാൻ. അയാൾ കൂ­ട്ടാ­ക്കു­ന്നി­ല്ല. രാ­ത്രി­യാ­യ­പ്പോൾ അവർ മൂ­ന്നു­പേ­രും അ­യാ­ളു­ടെ ചു­റ്റും­കൂ­ടി. അവർ പ­റ­ഞ്ഞു: “ഹഹഹ-​മാനെ ഞ­ങ്ങ­ളു് പണ്ടേ കൊ­ന്നി­രി­ക്ക്ണു.” അയാൾ മ­ണ്ണി­ലേ­ക്കു കു­ഴ­ഞ്ഞു വീണു. ആ അ­ന്ത്യ­നി­മി­ഷ­ത്തി­ലും അ­യാ­ളു­ടെ മ­ന­സ്സു് കു­ഞ്ഞു മൂ­സ­ഹാ­ജി­ക്കു­വേ­ണ്ടി പ്രാർ­ത്ഥി­ക്കു­ക­യാ­യി­രു­ന്നു. പ­ത്ര­ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ “നി­ക്ഷി­പ്ത­താൽ­പ­ര്യ­ക്കാർ” കൊ­ന്നു കു­ഴി­ച്ചു­മൂ­ടി­യ സത്യം സാ­ക്ഷാ­ത്ക്ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന ഒരു സ­ത്യാ­ന്വേ­ഷ­ക­ന്റെ ഉ­ത്ക­ണ്ഠ­മു­ഴു­വൻ ഇവിടെ ക­ലാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. നി­സ്തു­ല­മാ­യ ആ­ഖ്യാ­ന­പാ­ട­വ­മാ­ണു് ഈ ക­ഥ­യി­ലു­ള്ള­തു്. ഇതു വാ­യി­ക്കു­മ്പോൾ ആരോ “താ­ഴ­ത്ത വി­ര­ലു­കൊ­ണ്ടു് ന­ട്ടെ­ല്ലി­നെ സ്പർ­ശി­ക്കു­ന്ന” പ്ര­തീ­തി ന­മു­ക്കു­ണ്ടാ­കും… ശ്രീ. കെ. എൽ മോ­ഹ­ന­വർ­മ്മ യുടെ “ഗീ­തോ­പ­ദേ­ശ”വും ഒ­ന്നാ­ന്ത­ര­മാ­യി­ട്ടു­ണ്ടു്. തി­ര­ഞ്ഞെ­ടു­പ്പി­ലെ കാ­പ­ട്യം, നേ­തൃ­ത്വ­ത്തി­ലെ കാ­പ­ട്യം ഇ­വ­യു­ടെ നേർ­ക്കാ­ണു് അ­ദ്ദേ­ഹം പ­രി­ഹാ­സ­ത്തി­ന്റെ ക­ല്ലു­കൾ എ­റി­യു­ന്ന­തു്. അവ ല­ക്ഷ്യ­ത്തിൽ കൊ­ള്ളു­ന്നു­ണ്ടു്. ഇ­ട­യ്ക്കു് അല്പം വ്യാ­ക­ര­ണ­മാ­യി­ക്കൊ­ള്ള­ട്ടെ. “ലോഭം”, “പ്രാ­പ്ത”, “രു­ഗ്മി­ണി”, “മ­ഹ­ദ്കാ­ര്യം”, “തെ­ര­ഞ്ഞെ­ടു­പ്പു്” എ­ന്നൊ­ക്കെ മോ­ഹ­ന­വർ­മ്മ എ­ഴു­തു­ന്നു. കു­റ­വെ­ന്ന അർ­ത്ഥ­ത്തിൽ “ലോപം” എ­ന്നാ­ണെ­ഴു­തേ­ണ്ട­തു്. ലോ­ഭ­ത്തി­നു കൊ­തി­യെ­ന്നേ അർ­ത്ഥ­മു­ള്ളൂ. “ക­ഴി­വു­ള്ള­വൾ” എ­ന്നു­ദ്ദേ­ശി­ച്ചു് അ­ദ്ദേ­ഹം “പ്രാ­പ്ത” എന്നു പ്ര­യോ­ഗി­ക്കു­ന്നു. “പ്രാ­പ്ത”യെ­ന്നാൽ “ചെ­ന്നു­ചേർ­ന്ന­വൾ” എന്നേ അർ­ത്ഥ­മാ­കൂ. “അവൻ ക­ഴി­വു­ള്ള­വ­നാ­ണു്” എന്നു പ­റ­യു­ന്ന­തി­നു പകരം “അവൻ പ്രാ­പ്ത­നാ­ണു്” എ­ന്നെ­ഴു­തു­ന്ന­തു് തെ­റ്റു്. “രു­ഗ്മി­ണി” എ­ന്ന­ല്ല “രു­ക്മി­ണി” എ­ന്നു­വേ­ണം. വ­ലി­യ­കാ­ര്യം മ­ഹാ­കാ­ര്യ­വും മ­ഹാ­ന്റെ­കാ­ര്യം “മ­ഹ­ദ്കാ­ര്യ”വും ആണു്. “തെ­ര­ഞ്ഞെ­ടു­പ്പ”ല്ല “തി­ര­ഞ്ഞെ­ടു­പ്പാ”ണു് ശരി.

സ്ത്രീ­യും പു­രു­ഷ­നും. ഇ­ന്ന­ത്തെ ചില എ­ഴു­ത്തു­കാ­രു­ടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ രണ്ടു “പ്ര­തി­ഭാ­സ­ങ്ങൾ.” ആ “പ്ര­തി­ഭാ­സ­ങ്ങ­ളെ”ക്കു­റി­ച്ചു് ശ്രീ. യു. പി. ജ­യ­രാ­ജ് ന­ല്ലൊ­രു കഥ എ­ഴു­തി­യി­രി­ക്കു­ന്നു കും­കു­മം വാ­രി­ക­യിൽ. ആ വാ­രി­ക­യിൽ­ത­ന്നെ ശ്രീ­മ­തി വിമല “ഡി­മി­നി­ഷിം­ഗ് യൂ­ട്ടി­ലി­റ്റി” എ­ന്നൊ­രു കഥ എ­ഴു­തി­യി­ട്ടു­ണ്ടു്. അർ­ത്ഥ­ശാ­സ്ത്ര­ത്തി­ലെ ചില പേ­രു­ക­ളെ വ­ച്ചു­കൊ­ണ്ടൊ­രു ക­ളി­യാ­ണു് ഈ “കഥ”യിൽ ന­ട­ത്തി­യി­രി­ക്കു­ന്ന­തു്. വളരെ മൃ­ദു­ല­മാ­യ ഭാ­ഷ­യിൽ വി­മർ­ശി­ക്ക­ട്ടെ. ഇതു് തി­ക­ച്ചും “ബോ­റിം­ഗ്” ആണു്.

ശ്രീ. കെ. എസ്. ച­ന്ദ്ര­ന്റെ “ന­ഗ­ര­ത്തി­ന്റെ മാ­റി­ലും മ­റ­വി­ലും” എന്ന ലേ­ഖ­ന­പ­ര­മ്പ­ര­യിൽ ഉൾ­പ്പെ­ട്ട “വി­പ്ല­വ­ത്തി­ന്റെ ഇ­ന്ധ­നം” എന്ന പേ­രി­ലു­ള്ള ലേഖനം കു­ങ്കു­മം വാ­രി­ക­യിൽ വാ­യി­ക്കാം. ഭാ­ര്യ­യു­ടെ സ­ന്നി­പാ­ത­ജ്വ­രം ഭേ­ദ­മാ­ക്കാ­നു­ള്ള മ­രു­ന്നു വാ­ങ്ങാൻ കാ­ശി­ല്ലാ­തെ വി­ഷ­മി­ച്ചു­നി­ല്ക്കു­ന്ന യോ­ഹ­ന്നാൻ ഒരു കാ­ര­ണ­വു­മി­ല്ലാ­തെ അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ടു­ന്നു. ക്ലാർ­ക്കി­നു കൈ­ക്കൂ­ലി കൊ­ടു­ത്ത­പ്പോൾ അ­യാൾ­ക്കു ജാ­മ്യം കി­ട്ടി. അ­ടു­ത്ത­ദി­വ­സം, ഭാ­ര്യ­യു­ടെ താലി പണയം വച്ചു മ­രു­ന്നു വാ­ങ്ങാ­നാ­യി അയാൾ ഓ­ടു­മ്പോൾ “ഭ­യ­ങ്ക­ര­മാ­യ” ഒരു ജാഥ വ­രു­ന്നു; സർ­ക്കാ­രു­ദ്യോ­ഗ­സ്ഥ­രു­ടെ സ­മ­ര­ജാ­ഥ. മു­ദ്രാ­വാ­ക്യ­ങ്ങൾ മു­ഴ­ങ്ങു­ന്നു. അ­വ­യി­ലൊ­രു മു­ദ്രാ­വാ­ക്യം; “ഞ­ങ്ങ­ളു­ടെ ല­ക്ഷ്യം അ­ഴി­മ­തി­യും കൈ­ക്കൂ­ലി­യു­മി­ല്ലാ­ത്ത സി­വിൽ­സർ­വ്വീ­സ്.” യോ­ഹ­ന്നാൻ ആ മു­ദ്രാ­വാ­ക്യം വി­ളി­ക്കു­ന്ന­വ­നെ സൂ­ക്ഷി­ച്ചു­നോ­ക്കി ത­ലേ­ദി­വ­സം തന്റെ കൈ­യിൽ­നി­ന്നു പ­ണം­വാ­ങ്ങി­ക്കൊ­ണ്ടു ജാ­മ്യ­ക്ക­ച്ചീ­ട്ടു് ഒ­പ്പി­ടു­വി­ച്ച ക്ലാർ­ക്കു­ത­ന്നെ. കെ. എസ്. ച­ന്ദ്ര­ന്റെ കഥ അ­വ­സാ­നി­ക്കു­ന്നു. “യോ­ഹ­ന്നാൻ താ­ന­റി­യാ­തെ കീശ ത­പ്പി­നോ­ക്കി, കു­ഴ­പ്പ­മി­ല്ല. പെ­മ്പി­ള­യു­ടെ വക മി­ന്നു് സു­ര­ക്ഷി­ത­മാ­യി അവിടെ കി­ട­പ്പു­ണ്ടു്.” ഹൃ­ദ്യ­മാ­യ ഫലിതം. നി­ശി­ത­മാ­യ വി­മർ­ശ­നം. ശ്രീ. കെ. എസ്. ച­ന്ദ്രൻ അ­നു­ഗൃ­ഹീ­ത­നാ­യ ഫ­ലി­ത­സാ­ഹി­ത്യ­കാ­ര­നാ­ണെ­ന്നു് ഈ ചെ­റു­ക­ഥ പ്ര­ഖ്യാ­പി­ക്കു­ന്നു. ജ­ന­സം­ഖ്യ വർ­ദ്ധി­ച്ച­തോ­ടു­കൂ­ടി­യാ­ണു് ലോ­ക­ത്തു് അ­ക്ര­മം വർ­ദ്ധി­ച്ച­തെ­ന്നു ചി­ന്ത­ക­ന്മാർ പ­റ­യു­ന്നു. ഞാ­നി­തെ­ഴു­തു­മ്പോൾ കൊ­തു­കു­കൾ മൂ­ളി­ക്കൊ­ണ്ടു പ­റ­ക്കു­ന്നു­ണ്ടു്. അ­വ­യു­ടെ സംഖ്യ വർ­ദ്ധി­ച്ചാ­ലോ? അവ അ­വ­കാ­ശ­ങ്ങൾ പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ടു മു­ന്നോ­ട്ടു വരും. അ­ക്ര­മം കൂ­ടി­യ­പ്പോൾ, മ­നു­ഷ്യ­ന്റെ സ്വ­സ്ഥ­ത­യ്ക്കു ഹാനി സം­ഭ­വി­ച്ച­പ്പോൾ അവൻ വി­ഷാ­ദ­മ­ഗ്ന­നാ­യി. ആ വി­ഷാ­ദ­ത്തെ­യാ­ണു് ശ്രീ­മ­തി പി. വത്സല “ഒരു തിരി അ­ണ­യു­ന്നു” എന്ന ചെ­റു­ക­ഥ­യിൽ ചി­ത്രീ­ക­രി­ക്കു­ന്ന­തു് (മ­ല­യാ­ള­രാ­ജ്യം ചി­ത്ര­വാ­രി­ക നവംബർ 1). ചെ­റു­ക­ഥ­യ്ക്കു വേ­ണ്ട­തെ­ല്ലാം ഇ­തി­ലു­ണ്ടു്. എ­ന്നി­ട്ടും കഥ വാ­യി­ച്ചു­തീ­രു­മ്പോൾ എന്തോ ഒരു പോ­രാ­യ്മ അ­നു­ഭ­വ­പ്പെ­ടു­ന്നു. ഒരു നല്ല കഥ വാ­യി­ച്ചാൽ, നല്ല കവിത വാ­യി­ച്ചാൽ ആ­ഹ്ലാ­ദ­ത്തി­നു പുറമേ വി­ശ്രാ­ന്തി­കൂ­ടി ഉ­ണ്ടാ­കു­മ­ല്ലോ. വ­ത്സ­ല­യു­ടെ കഥ ആ വി­ശ്രാ­ന്തി ന­ല്കു­ന്നി­ല്ല.

ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “അ­ഭി­മാ­നം” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. ഓ­മ­ല്ലൂർ രാ­ജ­രാ­ജ­വർ­മ്മ ക­ല­യെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ശ­രി­യാ­യ മാർ­ഗ്ഗ­ത്തി­ലൂ­ടെ­യ­ല്ല സ­ഞ്ച­രി­ക്കു­ന്ന­തു്. അ­ദ്ദേ­ഹം ക­ഷ്ട­പ്പെ­ടു­ന്ന ഒരു കു­ടും­ബ­ത്തെ ചി­ത്രീ­ക­രി­ക്കു­ന്നു. പ­ട്ടി­ണി­യെ­ങ്ങ­നെ മ­നു­ഷ്യ­ന്റെ അ­ഭി­മാ­ന­ത്തെ­പ്പോ­ലും ന­ശി­പ്പി­ക്കു­ന്നു­വെ­ന്നു വ്യ­ക്ത­മാ­ക്കു­ന്നു. പക്ഷേ, ഇതിൽ ക­ല­യു­ടെ ഒ­രം­ശം­പോ­ലു­മി­ല്ല. സാ­ഹി­ത്യ­ത്തി­ന്റെ അ­സം­സ്കൃ­ത­വ­സ്തു ജീ­വി­തം­ത­ന്നെ. ആ ജീ­വി­ത­ത്തെ ബ്ലോ­ട്ടിം­ഗ് പേ­പ്പർ­കൊ­ണ്ടു് മഷി ഒ­പ്പി­യെ­ടു­ക്കു­ന്ന­തു­പോ­ലെ പു­ന­രാ­വി­ഷ്ക്ക­ര­ണം ചെ­യ്താൽ ക­ല­യാ­വു­ക­യി­ല്ല. ക­ലാ­കാ­രൻ ഭാ­വ­നാ­ത്മ­ക­മാ­യി അതിനെ ആ­വി­ഷ്ക്ക­രി­ക്ക­ണം. മ­റ്റൊ­രു വി­ധ­ത്തിൽ പറയാം. ര­ണ്ടാ­മ­തൊ­രു സൃ­ഷ്ടി­ത­ന്നെ ന­ട­ക്ക­ണം. അ­ങ്ങ­നെ­യു­ള്ള സൃ­ഷ്ടി­ക്കു രാ­ജ­രാ­ജ­വർ­മ്മ­യ്ക്കു ക­ഴി­വി­ല്ലെ­ന്നാ­ണു് “അ­ഭി­മാ­നം” എന്ന കഥ വി­ളം­ബ­രം ചെ­യ്യു­ന്ന­തു്. ആളുകൾ ത­മ്മിൽ പി­ണ­ങ്ങു­ന്ന­തു് നി­സ്സാ­ര­ങ്ങ­ളാ­യ കാ­ര­ണ­ങ്ങ­ളാ­ലാ­ണെ­ന്നു തോ­ന്നും. രണ്ടു വി­രോ­ധി­ക­ളിൽ ഒ­രു­വ­നോ­ടു നാം ചോ­ദി­ക്കു­ക­യാ­ണെ­ന്നി­രി­ക്ക­ട്ടെ: “എ­ന്താ­ണു് നി­ങ്ങൾ അ­യാ­ളോ­ടു പി­ണ­ങ്ങി­യ­തു്?” മ­റു­പ­ടി ഇ­ങ്ങ­നെ­യാ­യി­രി­ക്കും: “അയാൾ എന്നെ ‘എടാ’ എന്നു വി­ളി­ച്ചു.” ‘എടാ’ എന്നു വി­ളി­ച്ച­തി­ന്റെ പേ­രി­ലാ­യി­രി­ക്കും പി­ണ­ക്കം. പക്ഷേ, യ­ഥാർ­ത്ഥ­മാ­യ കാരണം അ­തി­നെ­ക്കാ­ളൊ­ക്കെ അ­ഗാ­ധ­മാ­യി­രി­ക്കും. അതു ന­മു­ക്ക­റി­ഞ്ഞു­കൂ­ടാ. പി­ണ­ങ്ങു­ന്ന­വർ­ക്കും അ­റി­ഞ്ഞു­കൂ­ടാ. ഓരോ സം­ഭ­വ­ത്തി­ലെ­യും ഈ അ­ഗാ­ധ­സ­ത്യം ക­ണ്ട­റി­യാൻ പ്ര­യാ­സ­മാ­ണു്. ആ­രെ­ങ്കി­ലും അതിനെ ചാ­രു­ത­യോ­ടെ ചി­ത്രീ­ക­രി­ക്കു­ക­യും ചെ­യ്താൽ അയാളെ നാം ക­ലാ­കാ­ര­നെ­ന്നു വി­ളി­ക്കും അ­യാ­ളു­ടെ ചി­ത്രീ­ക­ര­ണ­ത്തെ ക­ലാ­സൃ­ഷ്ടി­യെ­ന്നു വി­ളി­ക്കും. ഓ­മ­ല്ലൂർ രാ­ജ­രാ­ജ­വർ­മ്മ­യ്ക്കു് അ­ഗാ­ധ­സ­ത്യം കാണാൻ ക­ഴി­വി­ല്ല.

മ­ല­യാ­ള­നാ­ടു വാ­രി­ക­യിൽ “വർ­ണ്ണ­മീ­മാം­സ” എന്ന പേരിൽ ശ്രീ. കെ. രാ­മ­ച­ന്ദ്രൻ­നാ­യ­രു­ടെ ഒരു ലേ­ഖ­ന­മു­ണ്ടു്. ചി­ത്ര­ക­ല­യു­ടെ അ­ടി­സ്ഥാ­ന­ത­ത്ത്വ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് അ­ദ്ദേ­ഹം ഉ­പ­ന്യ­സി­ക്കു­ന്ന­തു്. രാ­മ­ച­ന്ദ്രൻ­നാ­യ­രു­ടെ ലേഖനം വാ­യി­ക്കു­ന്ന­തു് ക്ലേ­ശ­പൂർ­ണ്ണ­മാ­യ ജോ­ലി­യാ­ണു്. കാരണം അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്യ­ങ്ങൾ­ക്കു ചാ­രു­ത­യി­ല്ല, അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ല എ­ന്ന­തു­ത­ന്നെ. പ്ര­തി­പാ­ദി­ക്കു­ന്ന ത­ത്ത്വം എത്ര ദുർ­ഗ്ര­ഹ­വു­മാ­ക­ട്ടെ. അതിനെ അ­സ­ങ്കീർ­ണ്ണ­മാ­യി സ്ഫു­ടീ­ക­രി­ക്ക­ണം. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു ടെ ലേ­ഖ­ന­ങ്ങൾ വാ­യി­ക്കൂ. നാം അ­ദ്ദേ­ഹ­ത്തോ­ടു യോ­ജി­ച്ചി­ല്ലെ­ന്നു­വ­രും. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ലേഖനം ദുർ­ഗ്ര­ഹ­മാ­ണെ­ന്നോ അ­ദ്ദേ­ഹം നമ്മെ ക്ലേ­ശി­പ്പി­ച്ചു­വെ­ന്നോ നാം പ­റ­യു­ക­യി­ല്ല. ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായർ ശാ­സ്ത്രീ­യ­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ഴു­തി­യി­ട്ടു­ള്ള ലേ­ഖ­ന­ങ്ങൾ വാ­യി­ക്കു­ക. ചെ­റു­ക­ഥ­കൾ വാ­യി­ക്കു­ന്ന ര­സ­മു­ണ്ടാ­കും. അ­ദ്ദേ­ഹം പ­റ­യാ­നു­ദ്ദേ­ശി­ച്ച വ­സ്തു­ത­കൾ മു­ഴു­വൻ നാം മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്യും. തന്റെ ആ­ശ­യ­ങ്ങൾ മ­റ്റു­ള്ള­വർ ഗ്ര­ഹി­ക്ക­ണ­മെ­ന്നാ­ണു് രാ­മ­ച­ന്ദ്രൻ­നാ­യ­രു­ടെ ഉ­ദ്ദേ­ശ്യ­മെ­ങ്കിൽ ഈ ഗ­ദ്യ­രീ­തി­യും സ­ങ്കീർ­ണ്ണ­ത­യും ഉ­പേ­ക്ഷി­ക്കേ­ണ്ട­തു­ത­ന്നെ.

ന­മ്മു­ടെ പ്ര­ശ­സ്ത­രാ­യ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ജീ­വി­ത­രീ­തി­കൾ, സാ­ഹി­ത്യ­ര­ച­നാ­മാർ­ഗ്ഗ­ങ്ങൾ, ഇ­ഷ്ടാ­നി­ഷ്ട­ങ്ങൾ എ­ന്നി­വ­യെ­ക്കു­റി­ച്ചെ­ല്ലാം ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു് വ­സ്തു­ത­കൾ വി­ശ­ദ­മാ­ക്കി­ത്ത­രു­ന്ന നല്ല കൃ­ത്യ­ത്തി­ലാ­ണ­ല്ലോ ശ്രീ. ടി. എൻ. ജ­യ­ച­ന്ദ്രൻ ഉ­ത്സു­ക­നാ­യി­രി­ക്കു­ന്ന­തു്. ഇ­ത്ത­വ­ണ അ­ദ്ദേ­ഹം ശ്രീ. വെ­ട്ടൂർ­രാ­മൻ­നാ­യ­രോ­ടാ­ണു് ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചി­ട്ടു­ള്ള­തു്. ചോ­ദ്യ­ങ്ങൾ കൊ­ള്ളാം ഉ­ത്ത­ര­ങ്ങ­ളും കൊ­ള്ളാം. ഏ­റ്റ­വും ര­സ­ക­ര­മാ­യി­ത്തോ­ന്നി­യ­തു് നി­രൂ­പ­ക­രെ­ക്കു­റി­ച്ചു­ള്ള ചോ­ദ്യ­ത്തി­നു് വെ­ട്ടൂർ രാ­മൻ­നാ­യർ ന­ല്കി­യ ഉ­ത്ത­ര­മാ­ണു്.

“പ്ര­സി­ദ്ധ­നാ­യ ഒരു നി­രൂ­പ­കൻ­ത­ന്നെ ത­നി­ക്കു സർ­ഗ്ഗാ­ത്മ­ക­മാ­യി ഒ­ന്നും ചെ­യ്യാൻ ക­ഴി­യാ­ത്ത­തു­കൊ­ണ്ടാ­ണു് ഈ പ­ണി­ക്കു പോ­യ­തെ­ന്നു് സ­മ്മ­തി­ക്കു­ക­യു­ണ്ടാ­യി. പക്ഷേ; മ­റ്റു­ള്ള­വർ­ക്കു് ആ സ­ത്യ­സ­ന്ധ്യ­യു­ണ്ടാ­യെ­ന്നു് വ­രി­ക­യി­ല്ല. എ­ന്താ­യാ­ലും നി­രൂ­പ­ണം സു­ഖ­ക­ര­മാ­യ ഒരു ജോ­ലി­യാ­ണു്. കൂ­ടു­തൽ ആളുകൾ ആ വ­ഴി­ക്കു വ­ര­ട്ടെ. വല്ല പ­ണി­മു­ട­ക്കോ സമരമോ വേ­ണ്ടി­വ­ന്നാൽ സാ­ഹി­ത്യ­കാ­ര­ന്മാ­രും എ­ണ്ണ­ത്തിൽ മോ­ശ­ക്കാ­രാ­വി­ല്ല­ല്ലോ.”

(മ­ല­യാ­ള­രാ­ജ്യം) വെ­ട്ടൂർ രാ­മൻ­നാ­യർ എത്ര ഭേ­ഷാ­യി നി­രൂ­പ­ക­രെ പു­ച്ഛി­ക്കു­ന്നു­വെ­ന്നു നോ­ക്കു­ക. ഈ പു­ച്ഛ­ത്തി­ന്റെ അ­മ്പേ­റ്റു് നി­രൂ­പ­ക­ന്മാർ മ­രി­ക്കു­ന്നു. ആ­രെ­ങ്കി­ലും മ­രി­ക്കു­ന്നി­ല്ലെ­ങ്കിൽ ആ നി­രൂ­പ­ക­കാ­ണ്ടാ­മൃ­ഗ­ത്തി­ന്റെ തൊ­ലി­ക്കു വലിയ ക­ട്ടി­യു­ണ്ടെ­ന്നു ക­രു­തി­ക്കൊ­ള്ള­ണം… വാ­ണ­ക്കു­റ്റി യുടെ “പേരും മേൽ­വി­ലാ­സ­വും” എന്നെ ഫ­ലി­താ­ത്മ­ക­മാ­യ ലേഖനം ര­സ­ക­ര­മാ­യി­ട്ടു­ണ്ടു് (മ­ല­യാ­ള­രാ­ജ്യം).

കാ­ളി­ദാ­സ നെ­ക്കു­റി­ച്ചു് ശ്രീ. സി. പി. ശ്രീ­ധ­രൻ ‘ജ­ന­യു­ഗം’ വാ­രി­ക­യി­ലെ­ഴു­തി­യ ലേ­ഖ­ന­ത്തിൽ ഇ­ങ്ങ­നെ പ­റ­യു­ന്നു:

“കാ­ളി­ദാ­സൻ ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ രണ്ടു മ­ഹാ­ക­വി­ക­ളിൽ ഒ­രാ­ളാ­ണു്. ഷേ­ക്സ്പി­യ­രാ ണു് ര­ണ്ടാ­മ­ത്തെ­യാൾ.” ഈ മതം പ­ണ്ഡി­ത­ന്മാ­രു­ടെ മ­ത­ത്തോ­ടു യോ­ജി­ക്കു­ന്നി­ല്ല. മ­ഹാ­ക­വി­യും മ­ഹാ­പ­ണ്ഡി­ത­നു­മാ­യ അ­ര­വി­ന്ദ­ഘോ­ഷ് ക­വി­ക­ളെ ത­രം­തി­രി­ച്ചി­ട്ടു­ണ്ടു്.

ഒ­ന്നാ­മ­ത്തെ വി­ഭാ­ഗ­ത്തിൽ ചേർ­ന്ന കവികൾ സ്വ­കീ­യ­ങ്ങ­ളാ­യ പ്ര­പ­ഞ്ച­ങ്ങൾ സൃ­ഷ്ടി­ച്ച­വ­രാ­ണെ­ന്നും ര­ണ്ടാ­മ­ത്തെ വി­ഭാ­ഗ­ത്തിൽ­പെ­ട്ട­വർ­ക്കു് ദർ­ശ­ന­ക്ഷ­മ­മാ­യ മ­ന­സ്സു് (Poetic seeing mind) മാ­ത്ര­മേ­യു­ള്ളു­വെ­ന്നും അ­ര­വി­ന്ദ­ഘോ­ഷ് തെ­ളി­യി­ച്ചി­ട്ടു­ണ്ടു്. കാ­ളി­ദാ­സ­നെ­ക്കാൾ വലിയ ക­വി­യാ­ണു് ദാ­ന്തേ. ആ ദാ­ന്തേ­യ്ക്കു് ആ­ദ്യ­ത്തെ വി­ഭാ­ഗ­ത്തി­ലു­ള്ള ക­വി­ക­ളെ സ­മീ­പി­ക്കാൻ­പോ­ലും അർ­ഹ­ത­യി­ല്ല. ചി­ന്ത­ക­നാ­ണു് ഗോ­യ്ഥേ. എ­ന്നാൽ ക­വി­യെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹ­ത്തി­നു് മൂ­ന്നാ­മ­ത്തെ വി­ഭാ­ഗ­ത്തി­ലേ സ്ഥാ­ന­മു­ള്ളൂ. ഗ്രീ­ക്ക്, ലാ­റ്റിൻ, ഫ്ര­ഞ്ച്, ഇം­ഗ്ലീ­ഷ്, സം­സ്കൃ­തം എന്നീ ഭാ­ഷ­ക­ളിൽ അ­വ­ഗാ­ഹ­മു­ണ്ടാ­യി­രു­ന്ന ഉ­ജ്ജ്വ­ല­പ്ര­തി­ഭാ­ശാ­ലി അ­ര­വി­ന്ദ­ഘോ­ഷി­ന്റെ ഈ അ­ഭി­പ്രാ­യ­ങ്ങ­ളെ എ­ല്ലാ­വ­രും അം­ഗീ­ക­രി­ച്ചി­ട്ടു­ണ്ടു്.

images/KBalakrishnan.jpg
കെ. ബാ­ല­കൃ­ഷ്ണൻ

ജ­ന­യു­ഗം വാ­രി­ക­യി­ലെ “ബാ­ല­കൃ­ഷ്ണൻ സം­സാ­രി­ക്കു­ന്നു” എന്ന ‘കോളം’ ആ വാ­രി­ക­യു­ടെ ശോഭ വർ­ദ്ധി­പ്പി­ക്കു­ന്നു. ച­ല­ന­മി­ല്ലാ­ത്തി­ട­ത്തു് ശ­ക്തി­യി­ല്ല. ശ്രീ. കെ. ബാ­ല­കൃ­ഷ്ണ­ന്റെ ഉ­ത്ത­ര­ങ്ങൾ ച­ല­നാ­ത്മ­ക­ങ്ങ­ളാ­ണു്. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ശ­ക്ത­നാ­ണെ­ന്നു തെ­ളി­യു­ന്നു. ഈ ശക്തി സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­ക­ട­മാ­കു­ന്ന­തു തി­ക­ച്ചും ആ­ദ­ര­ണീ­യ­മ­ത്രേ.

ജ­ന­യു­ഗം വാ­രി­ക­യിൽ ശ്രീ. പു­ന­ലൂർ ബാലൻ എ­ഴു­തി­യ “മി­ഴി­നീ­രൊ­പ്പു­ന്നു ഞാൻ” എന്ന കവിത ശോ­ക­മെ­ന്ന ഭാ­വ­ത്തെ പ്ര­ഗൽ­ഭ­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്നു. ഏ­കാ­ന്ത­ത കൊ­ണ്ടു­ണ്ടാ­കു­ന്ന വി­ഷാ­ദം, ക്രൂ­ര­ത­കൊ­ണ്ടു­ണ്ടാ­കു­ന്ന ദുഃഖം. ഇ­വ­യെ­ല്ലാം പ്ര­ചോ­ദ­ന­മാർ­ന്ന ഏ­താ­നും വരികൾ കൊ­ണ്ടു് ചി­ത്രീ­ക­രി­ക്ക­പ്പെ­ടു­ന്നു.

“വെ­യി­ലി­ന്നൊ­ളി­മ­ങ്ങി, ദു­ന­മാ­ണി­സ്സ­ന്ധ്യ എൻ

അയൽ വൃ­ക്ഷ­ത്തിൻ­കൊ­മ്പിൽ ദീ­ന­രോ­ധ­നം കേൾ­പ്പൂ!”

എന്ന തു­ട­ക്ക­ത്തി­ലെ രണ്ടു വ­രി­കൾ­ത­ന്നെ ക­വി­ത­യു­ടെ അ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കു­ന്നു. ഈ ശോ­ക­ത്തെ­യും നൈ­രാ­ശ്യ­ത്തെ­യും നിർ­മ്മാർ­ജ്ജ­നം ചെ­യ്യാൻ ത­നി­ക്കു ശ­ക്തി­യു­ണ്ടാ­യെ­ങ്കിൽ എ­ന്നു് ആ­ശി­ച്ചു കൊ­ണ്ടു കവി കാ­വ്യം അ­വ­സാ­നി­പ്പി­ക്കു­ന്നു. ക­ലാ­പ­ര­മാ­യി വിജയം പ്രാ­പി­ച്ച കാ­വ്യം. സംശയം തെ­ല്ലു­പോ­ലു­മി­ല്ല. ബാലൻ ആ­ലേ­ഖ­നം ചെയ്ത വൈ­കാ­രി­കാ­വ­സ്ഥ­യെ­യാ­ണു് ശ്രീ. സു­ഗു­ണൻ തന്റെ “ഭയം” എന്ന ക­വി­ത­യിൽ ചി­ത്രീ­ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു് (മാ­തൃ­ഭൂ­മി). പക്ഷേ, സു­ഗു­ണ­ന്റെ ചി­ത്രീ­ക­ര­ണ­ത്തി­നു സ്പ­ഷ്ട­ത­യി­ല്ല. സു­നി­ശ്ചി­ത­ത്വ­മി­ല്ല. ആ ന്യൂ­ന­ത­ത­ന്നെ ശ്രീ. ബി. ര­സി­കേ­ന്ദ്ര­ന്റെ ‘ഷോ­ക്ക്’ എന്ന ക­വി­ത­യി­ലും കാണാം. കാ­മു­ക­ന്റെ­യും കാ­മു­കി­യു­ടെ­യും വി­രൽ­ത്തു­മ്പു­കൾ മു­ട്ടി­യ­പ്പോ­ഴു­ണ്ടാ­യ പ്ര­ക­മ്പ­ന­ത്തെ വർ­ണ്ണി­ക്കു­ക­യാ­ണു് ര­സി­കേ­ന്ദ്രൻ (കവിത കു­ങ്കു­മം വാ­രി­ക­യിൽ). ആ വർ­ണ്ണ­ന­മാ­ക­ട്ടെ കാ­വ്യാ­നു­ഭ­വ­ത്തെ പ്ര­ത്യ­ക്ഷ­മാ­ക്കാൻ അ­സ­മർ­ത്ഥ­ങ്ങ­ളാ­യ കുറെ വാ­ക്കു­ക­ളിൽ അ­മർ­ന്നു­പോ­കു­ന്നു. അ­തി­നാ­ലാ­ണു് ഇ­വി­ടെ­യും സ്പ­ഷ്ട­ത­യി­ല്ല. സു­നി­ശ്ചി­ത­ത്വ­മി­ല്ല എ­ന്നു് ഈ ലേഖകൻ പ­റ­ഞ്ഞ­തു്. ശ്രീ. കരൂർ ശ­ശി­യു­ടെ പ്ര­തി­പാ­ദ്യ­വി­ഷ­യ­വും ദുഃഖം തന്നെ (മ­ല­യാ­ള­രാ­ജ്യം—നിഴൽ പാ­ടു­ന്നു). ശോകം അ­ഭി­വ്യ­ഞ്ജി­പ്പി­ക്കാൻ സർവഥാ യോ­ജി­ച്ച ഒരു വൃ­ത്ത­ത്തി­ലാ­ണു് അ­ദ്ദേ­ഹം ക­വി­ത­യെ­ഴു­തി­യി­ട്ടു­ള്ള­തു്. ലാ­ളി­ത്യ­വും ഋ­ജു­ത­യും അ­തി­ന്റെ മു­ദ്ര­ക­ളാ­ണു്.

images/CarlSandburg.jpg
കാൾ സാൻ­ഡ്ബർ­ഗ്

പ­ണ്ടു് ന­മ്മു­ടെ ഈ നാ­ട്ടിൽ ദൃ­ഢ­ഗാ­ത്ര­നാ­യ ഒരു സ­ന്ന്യാ­സി­യു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം എല്ലാ ഭ­വ­ന­ങ്ങ­ളി­ലും ചെ­ന്നു് ഭി­ക്ഷ­യാ­ചി­ക്കും. ഒരു ഗൃ­ഹ­നാ­യ­കൻ കോ­പ­ത്തോ­ടെ പ­റ­ഞ്ഞു: “തടിയൻ, തെ­ണ്ടാൻ ന­ട­ക്കു­ന്നു. ജോലി ചെ­യ്തൂ­ടേ. അതാ അ­വി­ടെ­ക്കി­ട­ക്കു­ന്ന വി­റ­കു­കീ­റു. വ­ല്ല­തും തരാം.” സ­ന്ന്യാ­സി കോ­ടാ­ലി വാ­ങ്ങി വി­റ­കു­കീ­റാൻ തു­ട­ങ്ങി. കാ­ല­ത്തു തു­ട­ങ്ങി­യ ആ ജോലി വൈ­കു­ന്നേ­ര­മാ­യ­പ്പോൾ തീർ­ന്നു. സ­ന്ന്യാ­സി കോ­ടാ­ലി തി­രി­ച്ചേ­ല്പി­ച്ചി­ട്ടു ന­ട­ന്നു. ഗൃ­ഹ­നാ­യ­കൻ അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ചു പ­റ­ഞ്ഞു “ഹേ, ആഹാരം ക­ഴി­ച്ചി­ട്ടു­പോ­കൂ.” സ­ന്ന്യാ­സി വി­ന­യ­ത്തോ­ടെ മ­റു­പ­ടി നൽകി: “ഞാൻ ജോ­ലി­ചെ­യ്യു­ന്ന സ്ഥ­ല­ത്തു­നി­ന്നു് ആഹാരം ക­ഴി­ക്കാ­റി­ല്ല. ആഹാരം ക­ഴി­ക്കു­ന്നി­ട­ത്തു് ജോ­ലി­ചെ­യ്യാ­റു­മി­ല്ല.” ഈ സ­ന്ന്യാ­സി­യെ­പ്പോ­ലെ­യാ­ണു് വാ­യ­ന­ക്കാ­രൻ. അ­യാൾ­ക്കു ക്ലേ­ശം കൂ­ടാ­തെ കാ­വ്യം ആ­സ്വ­ദി­ക്ക­ണം. ക്ലേ­ശ­മു­ണ്ടാ­യാൽ ആ­സ്വാ­ദ­നം ഉ­ണ്ടാ­കു­ക­യി­ല്ല. ഇതാ ഒരു ഇം­ഗ്ലീ­ഷ് കവിത:

The fog comes

on little cat feet.

It sits looking

over harbor and city

on silent haunches

and then moves on.

(Carl Sandburg—Fog)

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-11-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.