SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-11-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

അ­ന­ന്ത­മാ­യ ആ­കാ­ശ­ത്തി­ന്റെ താഴെ

ലിയോ ടോൾ­സ്റ്റോ­യി യുടെ “കല എ­ന്താ­ണു് ?” എന്ന ഗ്ര­ന്ഥ­ത്തി­ലെ ഒരു ഭാഗം:

“ഏ­താ­ണ്ടു നാ­ല്പ­തു­കൊ­ല്ല­മാ­കും. സം­സ്ക്കാ­ര­സ­മ്പ­ന്ന­യെ­ങ്കി­ലും ബു­ദ്ധി­ശൂ­ന്യ­യാ­യ ഒരു സ്ത്രീ എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു, അ­വ­രെ­ഴു­തി­യ നോവൽ വാ­യി­ച്ചു കേൾ­ക്ക­ണ­മെ­ന്നു്. കാ­വ്യാ­ത്മ­ക­മാ­യ വെ­ള്ള­വ­സ്ത്രം ധ­രി­ച്ചു കാ­വ്യാ­ത്മ­ക­മാ­യ നീണ്ട ത­ല­മു­ടി­യോ­ടു­കൂ­ടി കാ­വ്യാ­ത്മ­ക­മാ­യ കാ­ന­ന­ത്തി­ലു­ള്ള പു­ഴ­യ്ക്ക­രി­കിൽ ഇ­രു­ന്നു് കവിത വാ­യി­ക്കു­ന്ന നാ­യി­ക­യു­ടെ വർ­ണ്ണ­ന­യോ­ടു­കൂ­ടി­യാ­ണു് ആ നോവൽ ആ­രം­ഭി­ച്ച­തു്. രംഗം റ­ഷ്യ­ത­ന്നെ. എ­ന്നാൽ കു­റ്റി­ക്കാ­ടു­ക­ളു­ടെ പി­ന്നിൽ­നി­ന്നു ക­ഥാ­നാ­യ­കൻ പൊ­ടു­ന്ന­ന­വേ പ്ര­വേ­ശി­ച്ചു. അയാൾ തൂ­വ­ലു­ള്ള തൊ­പ്പി ധ­രി­ച്ചി­ട്ടു­ണ്ടു്. കാ­വ്യാ­ത്മ­ക­ങ്ങ­ളാ­യ ര­ണ്ടു­നാ­യ്ക്കൾ അ­യാ­ളു­ടെ കൂ­ടെ­യു­ണ്ടു്. ഇ­തൊ­ക്കെ തി­ക­ച്ചും കാ­വ്യാ­ത്മ­ക­മാ­ണെ­ന്നു ഗ്ര­ന്ഥ­കർ­ത്ത്രി ക­രു­തു­ന്നു­ണ്ടാ­യി­രു­ന്നു. നാ­യ­ക­നു സം­സാ­രി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഈ വർ­ണ്ണ­ന വി­ല­പ്പോ­കു­മാ­യി­രു­ന്നു. പക്ഷേ, തൊ­പ്പി ധ­രി­ച്ച ആ മാ­ന്യൻ വെ­ളു­ത്ത വ­സ്ത്രം ധ­രി­ച്ച ആ സ്ത്രീ­യോ­ടു സം­സാ­രി­ക്കാൻ തു­ട­ങ്ങി­യ­പ്പോൾ എ­ല്ലാം വ്യ­ക്ത­മാ­യി. ഗ്ര­ന്ഥ­കർ­ത്ത്രി­ക്കു് ഒ­ന്നും പ­റ­യാ­നി­ല്ലാ­യി­രു­ന്നു­വെ­ന്നും മറ്റു കൃ­തി­ക­ളെ­സ്സം­ബ­ന്ധി­ച്ച ക­ലാ­ത്മ­ക­ങ്ങ­ളാ­യ സ്മ­ര­ണ­ക­ളാ­ലാ­ണു് അവർ ച­ല­നം­കൊ­ണ്ടി­രു­ന്ന­തെ­ന്നും തെ­ളി­ഞ്ഞു­പോ­യി.”

images/Leontolstoi.jpg
ലിയോ ടോൾ­സ്റ്റോ­യി

വ്യാ­ജ­മാ­യ ക­ല­യെ­ക്കു­റി­ച്ചു പ­റ­യു­ന്നി­ട­ത്താ­ണു് ടോൾ­സ്റ്റോ­യി ഈ സംഭവം വർ­ണ്ണി­ക്കു­ന്ന­തു്. “കല എ­ന്താ­ണു് ? എന്ന ഗ്ര­ന്ഥ­ത്തി­ലെ എല്ലാ മ­ത­ങ്ങ­ളോ­ടും നാം യോ­ജി­ച്ചി­ല്ലെ­ന്നു­വ­രും. പക്ഷേ, ക­ലാ­ഭാ­സ­ത്തെ­ക്കു­റി­ച്ചു­ള്ള ഈ പ്ര­സ്താ­വ­ത്തോ­ടു് വി­വേ­ക­മു­ള്ള­വർ­ക്കു് യോ­ജി­ക്കാ­തി­രി­ക്കാൻ സാ­ധി­ക്കു­ക­യി­ല്ല. അ­ത്ര­ക­ണ്ടു് ഇതു് സ­ത്യാ­ത്മ­ക­മാ­ണു്. ടോൾ­സ്റ്റോ­യി­യു­ടെ ഈ ഗ്ര­ന്ഥം ഞാൻ വാ­യി­ച്ചി­ട്ടു് 25-വർഷം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­ന്നു് അ­തോർ­മ്മി­ക്കാ­നും പു­സ്ത­കം എന്റെ ലൈ­ബ്ര­റി­യിൽ നി­ന്നു തേ­ടി­പ്പി­ടി­ച്ചെ­ടു­ക്കാ­നും കാ­ര­ണ­മു­ണ്ടാ­യി. ‘മനോരമ’ ആ­ഴ്ച­പ്പ­തി­പ്പി­ലെ “അർ­ബു­ദം ബാ­ധി­ച്ച പൂ­ക്കൾ” എന്ന ചെ­റു­ക­ഥ ഞാൻ വാ­യി­ച്ചു എ­ന്ന­തു­ത­ന്നെ ഹേതു. ര­ക്ത­ത്തിൽ ക്യാൻ­സർ ബാ­ധി­ച്ചു് മ­ര­ണം­കാ­ത്തു കി­ട­ക്കു­ന്ന ഒരു യു­വാ­വി­ന്റെ വി­ചാ­ര­ങ്ങ­ളും വി­കാ­ര­ങ്ങ­ളും ചി­ത്രീ­ക­രി­ക്കു­ന്ന ആ ക­ഥ­യു­ടെ തു­ട­ക്കം ഇ­ങ്ങ­നെ­യാ­ണു്:

“ഈ­റ­നു­ടു­ത്ത പ്ര­ഭാ­ത­ത്തി­ന്റെ ക­വി­ളിൽ സി­ന്ദൂ­രം. സി­ന്ദൂ­ര­ഛ­വി കണ്ട കൊ­തി­യോ­ടെ പൂ­ക്കൾ വി­ടർ­ന്നു. സൗ­ര­ഭ്യം പ­ര­ത്തി.”

ഈ വർ­ണ്ണ­ന ഇ­ങ്ങ­നെ നീ­ണ്ടു­പോ­കു­ന്നു­ണ്ടു്. ഇ­ട­യ്ക്കി­ട­യ്ക്കു് അ­യാ­ളു­ടെ ഭാര്യ, കു­ഞ്ഞു് എ­ന്നി­വ­രെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­കൾ. മരണം വ­ന്നെ­ത്തി­യി­രി­ക്കു­ന്നു­വെ­ന്ന വി­ചാ­രം. ഭയം മൂർ­ദ്ധ­ന്യാ­വ­സ്ഥ­യി­ലെ­ത്തു­മ്പോ­ഴു­ള്ള ഒരു വർ­ണ്ണ­ന­കൂ­ടി കാണുക:

“മെർ­ക്കു­റി­ലൈ­റ്റ് വി­സർ­ജ്ജി­ക്കു­ന്ന നീ­ല­വെ­ളി­ച്ച­ത്തിൽ പു­ത­ച്ചു­റ­ങ്ങു­ന്ന­പാ­ത­യിൽ രാ­ത്രി ഒ­രു­ങ്ങി­വ­രു­ന്നു. ഋ­തു­മ­തി­യാ­വാ­നൊ­രു­ങ്ങു­ന്ന പ­ടി­ഞ്ഞാ­റ­നാ­കാ­ശ­ത്തി­ന്റെ മു­ഖ­ത്തു­നി­ന്നും ഒ­ലി­ച്ചി­റ­ങ്ങു­ന്ന സി­ന്ദൂ­ര­ര­ശ്മി­കൾ ക­ണ്ണു­ക­ളിൽ തട്ടി.”
images/LuigiPirandello1932.jpg
ലൂ­ജി­പി­രാ­ന്തെ­ല്ലോ

ഇ­തൊ­ക്കെ­യാ­ണു് ടോൾ­സ്റ്റോ­യി പ­റ­യു­ന്ന കാ­വ്യാ­ത്മ­ക­വർ­ണ്ണ­ന­കൾ. മ­രി­ക്കാൻ കി­ട­ക്കു­ന്ന­വ­ന്റെ മാ­ന­സി­ക­നി­ല­യ്ക്കു തെ­ല്ലു­പോ­ലും യോ­ജി­ച്ച­ത­ല്ല ഇ­ത്ത­രം വർ­ണ്ണ­ന­ക­ളെ­ന്നു് ഞാ­നെ­ന്തി­നു് ഒരു പുതിയ കാ­ര്യ­മാ­യി വാ­യ­ന­ക്കാ­രോ­ടു പറയണം? ക­ഥാ­കാ­രൻ പ­റ­യു­ന്ന­തു­പോ­ലെ അർ­ബു­ദ­ത്തി­ന്റെ പ­രാ­ഗ­ങ്ങൾ ആ യു­വാ­വി­ന്റെ ര­ക്ത­ത്തിൽ ഒ­ഴു­കി­ന­ട­ക്കു­മ്പോൾ പ­ശ്ചി­മാ­ന്ത­രീ­ക്ഷ­ത്തെ ഋ­തു­മ­തി­യാ­ക്കാൻ അ­ദ്ദേ­ഹ­ത്തി­ന­ല്ലാ­തെ വേറെ ആർ­ക്കു ക­ഴി­യും? മ­ധു­ര­പ­ദ­ങ്ങ­ളെ­ടു­ത്തു നി­ര­ത്തി­യാൽ സാ­ഹി­ത്യ­മാ­യി­ക്കൊ­ള്ളും എന്ന വി­ചാ­ര­മാ­ണു് ക­ഥാ­കാ­ര­നാ­യ ശ്രീ. വൈ­ക്കം മു­ര­ളി­ക്കു­ള്ള­തെ­ന്നു തോ­ന്നു­ന്നു. ആ വി­ചാ­രം അ­ദ്ദേ­ഹ­ത്തെ വ­ഴി­തെ­റ്റി­ച്ചി­രി­ക്കു­ന്നു. ദീർ­ഘ­മാ­യ ആ കഥ വാ­യി­ച്ചു­തീ­രു­മ്പോൾ വാ­യ­ന­ക്കാ­ര­നു് ഒരു വി­കാ­ര­വു­മു­ണ്ടാ­കു­ന്നി­ല്ല. “അർ­ബു­ദ­പു­ഷ്പ­ങ്ങൾ ഏ­റ്റു­വാ­ങ്ങി­യ” യു­വാ­വി­നെ അ­വ­ത­രി­പ്പി­ക്കു­ന്ന ക­ഥാ­കാ­രൻ ലൂ­ജി­പി­രാ­ന്തെ­ല്ലോ യുടെ “The man with the flower in his mouth” (വായിൽ പു­ഷ്പ­മു­ള്ള­വൻ) എന്ന ചെ­റു­ക­ഥ വാ­യി­ച്ചു­നോ­ക്ക­ണം (അ­തു­ത­ന്നെ നാ­ട­ക­മാ­ക്കി എ­ഴു­തി­യി­ട്ടു­ണ്ടു് പി­രാ­ന്തെ­ല്ലോ). വാ­യി­ലെ പൂവു് അർ­ബു­ദ­പു­ഷ്പം തന്നെ. അതു ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു് ആ രോഗി വാ­തോ­രാ­തെ മ­റ്റൊ­രു­വ­നോ­ടു സം­സാ­രി­ക്കു­ന്നു, ആ ചെ­റു­ക­ഥ അ­വ­സാ­നി­ക്കു­മ്പോൾ മ­ര­ണ­ത്തെ നേ­രി­ട്ടു­ക­ണ്ടു നാം ഞെ­ട്ടു­ന്നു. അവിടെ മ­ധു­ര­പ­ദ­ങ്ങ­ളി­ല്ല, ചോ­ക്ലേ­റ്റു വർ­ണ്ണ­ന­ക­ളി­ല്ല. എ­ങ്ങ­നെ­യു­ണ്ടാ­വും? കഥ എ­ഴു­തി­യ­തു് ലൂ­ജി­പി­രാ­ന്തെ­ല്ലോ എന്ന പ്ര­തി­ഭാ­ശാ­ലി­യാ­ണ­ല്ലോ. ഒ­റ്റ­വാ­ക്യ­ത്തിൽ­പ്പ­റ­യാം വൈ­ക്കം മു­ര­ളി­യു­ടേ­തു് വ്യാ­ജ­മാ­യ ക­ല­യാ­ണു്. ടോൾ­സ്റ്റോ­യി Counterfeit art എന്നു പ­റ­യു­ന്ന­തി­നെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് ഞാൻ ‘വ്യാ­ജ­മാ­യ കല” എ­ന്നു് ഈ ചെ­റു­ക­ഥ­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. അ­ല്ലാ­തെ മ­റ്റൊ­രർ­ത്ഥ­ത്തി­ലു­മ­ല്ല.

images/Montabertbyron.jpg
ബയറൺ

“സ്ത്രീ­കൾ സൗ­ന്ദ­ര്യ­മു­ള്ള ശി­ശു­ക്ക­ളെ ഉ­ല്പാ­ദി­പ്പി­ക്കു­ന്ന­തു­പോ­ലെ ബയറൺ മ­നോ­ഹ­ര­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ സൃ­ഷ്ടി­ച്ചു—വി­ചാ­രം­കൂ­ടാ­തെ; എ­ങ്ങ­നെ­യാ­ണു് അ­ത­നു­ഷ്ഠി­ച്ച­തെ­ന്നു് അ­റി­യാ­തെ.” ഗോ­യ്ഥേ പ­റ­ഞ്ഞ­താ­ണി­തു് (തി­യോ­ലാ­ങ് എ­ഴു­തി­യ Difference between a man and a woman എന്ന ഗ്ര­ന്ഥ­ത്തിൽ നി­ന്നു്). പു­രു­ഷ­ന്റെ പ്ര­തി­ഭാ­ശ­ക്തി­യെ വാ­ഴ്ത്തു­ക­യാ­ണു് ആ ജർ­മ്മൻ­മ­ഹാ­ക­വി. സ്ത്രീ­കൾ­ക്കു പ്ര­തി­ഭ­യി­ല്ലെ­ന്നോ? അതേ. പു­രു­ഷ­നു­ള്ളി­ട­ത്തോ­ളം പ്ര­തി­ഭ സ്ത്രീ­ക്കി­ല്ല. ഷേ­ക്സ്പി­യ­റോ ബി­ഥോ­വ­നോ സ്ത്രീ­ക­ളു­ടെ കൂ­ട്ട­ത്തി­ലി­ല്ല. എ­ങ്കി­ലും സ്ത്രീ—സു­ന്ദ­രി­യാ­യ സ്ത്രീ—വി­ചാ­രി­ച്ചാൽ ഏതു പു­രു­ഷ­നും വീ­ണു­പോ­കു­മെ­ന്നു് ച­രി­ത്രം തെ­ളി­വു­ത­രു­ന്നു. പ്ര­കൃ­തി ആ രീ­തി­യി­ലു­ള്ള ശ­ക്തി­യാ­ണു് അ­വൾ­ക്കു ന­ല്കി­യി­രി­ക്കു­ന്ന­തു്. ആ ശക്തി ഉ­പ­യോ­ഗി­ക്കേ­ണ്ടി­ട­ത്തു് ഉ­പ­യോ­ഗി­ക്കാൻ അ­വൾ­ക്കു് അ­റി­യു­ക­യും ചെ­യ്യാം. ഈ സാ­മാ­ന്യ­ത­ത്ത്വ­ത്തെ ഒരു ക­ഥ­യി­ലൂ­ടെ വി­ശ­ദീ­ക­രി­ക്കു­ക­യാ­ണു് ശ്രീ. കാ­വാ­ലം ഗോ­വി­ന്ദൻ­കു­ട്ടി നായർ. ആ­ദ്യ­മൊ­ക്കെ ക­ണി­ശ­ക്കാ­ര­നാ­യി­രു­ന്ന ഒ­രു­ദ്യോ­ഗ­സ്ഥ­നെ അ­യാ­ളു­ടെ ഓ­ഫീ­സി­ലു­ള്ള ഒരു സ്ത്രീ എ­ങ്ങ­നെ വീ­ഴ്ത്തി എ­ന്ന­തു് അ­തിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കാം (ഒ­രാ­ഫീ­സ­റു­ടെ മരണം—മ­ല­യാ­ള­രാ­ജ്യം). പക്ഷേ, ഗോ­വി­ന്ദൻ­കു­ട്ടി നാ­യ­രു­ടെ കഥ ക­ലാ­പ­ര­മാ­യ വി­ശ്വാ­സ­മു­ള­വാ­ക്കു­ന്നി­ല്ല.

ടോൾ­സ്റ്റോ­യി “ഫാദർ സെർ­ജി­യ­സ് ” എ­ന്നൊ­രു ചെറിയ നോവൽ എ­ഴു­തി­യി­ട്ടു­ണ്ടു്. സ­ന്ന്യാ­സി­യാ­യ സെർ­ജി­യ­സി­നെ ചി­ല­രൊ­ക്കെ പ്ര­ലോ­ഭി­പ്പി­ച്ചു. അ­ദ്ദേ­ഹം പ­രാ­ജ­യ­പ്പെ­ട്ടി­ല്ല. ഒ­ടു­വിൽ അ­ദ്ദേ­ഹ­ത്തെ ഒരു യുവതി തോ­ല്പി­ച്ചു. നി­സ്തു­ല­മാ­യ ഒരു ക­ലാ­ശി­ല്പ­മാ­ണു് “ഫാദർ സെർ­ജി­യ­സ്”. ഗോ­വി­ന്ദൻ കു­ട്ടി­നാ­യർ അതു വാ­യി­ച്ചു­നോ­ക്കി­യാൽ ഈ രീ­തി­യി­ലു­ള്ള വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യേ­ണ്ട­തു് എ­ങ്ങ­നെ­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാം. സാ­ഹി­ത്യ­ര­ച­ന­യ്ക്കു ക­ഴി­വു­ള്ള ന­മ്മു­ടെ എ­ഴു­ത്തു­കാർ ഇ­ങ്ങ­നെ­യു­ള്ള ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കഥകൾ വാ­യി­ച്ചു് ടെ­ക്നി­ക്ക് മ­ന­സ്സി­ലാ­ക്കു­ന്ന­തു കൊ­ള്ളാം.

“ചു­ഴ­ലി­ക്കാ­റ്റ­ടി­ച്ചു് ഇ­രു­പ­തി­നാ­യി­രം­പേർ ചരമം പ്രാ­പി­ച്ചു്”, “പൊ­ടു­ന്ന­ന­വേ­യു­ണ്ടാ­യ ഒരു ജ­ല­പ്ര­വാ­ഹ­ത്തിൽ­പ്പെ­ട്ടു് ഒരു ന­ഗ­ര­മാ­കെ ഒ­ഴു­കി­പ്പോ­യി. കോ­ടി­ക്ക­ണ­ക്കി­നു് ആളുകൾ മ­രി­ച്ചി­രി­ക്കു­മെ­ന്നു് ഊ­ഹി­ക്കു­ന്നു,” “വി­വാ­ഹം ക­ഴി­ക്കാ­തെ­ത­ന്നെ ഗർ­ഭി­ണി­യാ­യ­വൾ ആ­ത്മ­ഹ­ത്യ­ചെ­യ്തു”—ഇ­വ­യൊ­ക്കെ പ­ത്ര­വാർ­ത്ത­ക­ളാ­ണു്. ഈ വാർ­ത്ത­കൾ വാ­യി­ക്കു­ന്ന നാം വലിയ ദുഃ­ഖ­ത്തി­നു വി­ധേ­യ­രാ­വു­ന്നി­ല്ല. പത്രം താ­ഴെ­യി­ട്ടി­ട്ടു് നാം കു­ളി­ക്കാ­നോ കാ­പ്പി­കു­ടി­ക്കാ­നോ പോ­യി­യെ­ന്നു­വ­രും. എ­ന്നാൽ ഒരു ശി­ശു­വി­ന്റെ പു­റ­ത്തു് സൈ­ക്കിൾ­ത­ട്ടി കു­റ­ച്ചൊ­ന്നു മു­റി­ഞ്ഞു് ചോ­ര­യൊ­ഴു­കി­യെ­ന്നി­രി­ക്ക­ട്ടെ. അതു കാ­ണാ­നു­ള്ള ശക്തി ന­മു­ക്കു­ണ്ടാ­വു­ക­യി­ല്ല. എ­ന്തി­നു്! യു­വ­തി­യു­ടെ ത­ല­മു­ടി­യിൽ­നി­ന്നു് ഉ­തിർ­ന്നു് റോ­ഡിൽ­വീ­ണ പ­നി­നീർ­പ്പൂ­വി­നു മു­ക­ളി­ലൂ­ടെ വ­ണ്ടി­ച്ച­ക്രം ഉ­രു­ളു­ന്ന­തു­പോ­ലും ന­മു­ക്കു കാണാൻ ക­ഴി­യു­ക­യി­ല്ല. ഏതു കഥ വാ­യി­ച്ചാ­ലും, ഏതു കവിത വാ­യി­ച്ചാ­ലും ഈ രീ­തി­യി­ലു­ള്ള അ­നു­ഭ­വ­മു­ണ്ടാ­ക­ണം. അതു ജ­നി­ച്ചി­ല്ലെ­ങ്കിൽ കഥയും ക­വി­ത­യും പ­രാ­ജ­യ­പ്പെ­ട്ടു­വെ­ന്നു ക­രു­താം. ഒരു ഹി­ന്ദു­യു­വ­തി ഒരു കൃ­സ്ത്യൻ­യു­വാ­വിൽ­നി­ന്നു ഗർ­ഭ­വ­തി­യാ­കു­ന്നു. വീ­ട്ടി­ലെ­ത്തി­യ അ­വ­ളോ­ടു് അമ്മ ചോ­ദി­ക്കു­ന്നു: “അ­മ്മ­യ്ക്കു വ­ല്ല­തും കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടോ മോളേ?” മകൾ അ­മ്മ­യെ കെ­ട്ടി­പ്പി­ടി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു: “ഉ­ണ്ട­മ്മേ, ഉ­ണ്ടു്.” ശ്രീ. പി. ആർ. നാഥൻ ച­ന്ദ്രി­ക­വാ­രി­ക­യി­ലെ­ഴു­തി­യ “മു­ത്തു­കി­ട്ടി­യ പക്ഷി” എന്ന ചെ­റു­ക­ഥ­യു­ടെ സാ­ര­മാ­ണി­തു്. ഏതു സ്ത്രീ­യാ­ണാ­വോ ഇത്ര ല­ഘു­വാ­യി ഇ­ങ്ങ­നെ­യൊ­രു സംഭവം കൈ­കാ­ര്യം ചെ­യ്യു­ന്ന­തു്? ഈ “മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ അ­സാ­ദ്ധ്യ­ത” മാ­ത്ര­മ­ല്ല ഇ­ക്ക­ഥ­യെ അ­നാ­കർ­ഷ­ക­മാ­ക്കു­ന്ന­തു്. നമ്മെ നേ­രി­ട്ടു സ്പർ­ശി­ക്കു­ന്ന ഒ­റ്റ­സ്സം­ഭ­വ­മാ­യി ഇതു ന­മു­ക്കു് അ­നു­ഭ­വ­പ്പെ­ടു­ക­യി­ല്ല. അതും വൈ­രൂ­പ്യ­ത്തി­ന്റെ ഹേ­തു­വാ­ണു്. പി. ആർ. നാ­ഥ­ന്റെ ക­ഥ­യ്ക്കു് ശ്രീ. ഗഫൂർ വ­ര­ച്ചു­ചേർ­ത്ത ചി­ത്രം ന­ന്നാ­യി­ട്ടു­ണ്ടു്. ക­ഥാ­പാ­ത്ര­ത്തി­ന്റെ പേ­ടി­യും നി­രാ­ശ­ത­യും ഉ­ത്ക­ണ്ഠ­യും ഒക്കെ ചി­ത്ര­ത്തി­ലു­ണ്ടു്. ക­ഥ­യെ­ക്കാൾ ധ്വ­ന്യാ­ത്മ­ക­ത്വം ഗ­ഫൂ­റി­ന്റെ ചി­ത്ര­ത്തി­നു­ണ്ടെ­ന്നു് വളരെ വ്യ­ക്ത­മാ­യി­ത്ത­ന്നെ പറയാം.

images/ParLagerkvist2.jpg
പാർ ലാ­ജർ­ക്ക്വി­സ്റ്റ്

ന­വം­ബർ­ല­ക്കം “അ­ന്വേ­ഷ­ണം.” മ­നോ­ഹ­ര­മാ­യ ക­വർ­പേ­ജ്; നല്ല ക­ട­ലാ­സ്സ്; സു­ന്ദ­ര­മാ­യ അ­ച്ച­ടി. വി­ല­യും കു­റ­വു­ത­ന്നെ. പക്ഷേ, ഉ­ള്ള­ട­ക്കം വളരെ മോ­ശ­മെ­ന്നു പ­റ­ഞ്ഞാൽ എ­ഴു­ത്തു­കാർ പി­ണ­ങ്ങു­മോ എന്തോ? ശ്രീ. ഇ­രി­ങ്ങൽ കൃ­ഷ്ണൻ എ­ഴു­തി­യ “ഉഷ്ണം” എന്ന ചെ­റു­ക­ഥ­യിൽ ഒരുവൻ ദേ­വേ­ന്ദ്ര­നെ കാണാൻ പോ­കു­ന്ന­തു വർ­ണ്ണി­ക്കു­ന്നു. ശ്രീ. മുരളി ആ­വി­ലോ­റ എ­ഴു­തി­യ “പാവം! ജൂ­ദാ­സ് ” എന്ന കഥയിൽ ജൂ­ദാ­സി­ന്റെ പ്ര­വർ­ത്ത­ന­ത്തെ നീ­തി­മ­ത്ക്ക­രി­ക്കു­ന്നു. പ്ര­ചോ­ദ­ന­മാർ­ന്ന ഭാ­ഷ­ണ­മി­ല്ലാ­ത്ത, ക­ല­യു­ടെ സ്പ­ന്ദ­ന­മി­ല്ലാ­ത്ത രണ്ടു ക­ഥ­ക­ളാ­ണു് ഇവ. ശ്രീ. മു­ഹ­മ്മ­ദി ന്റെ “ഹി­ര­ണ്യ­ക­ശി­പു” എന്ന നോവൽ ഇ­രി­ങ്ങൽ കൃ­ഷ്ണ­നും, പാർ ലാ­ജർ­ക്ക്വി­സ്റ്റി ന്റെ (പേരു് ഇ­ങ്ങ­നെ­ത­ന്നെ­യാ­ണോ എ­ഴു­തേ­ണ്ട­തെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ) “ബാ­റ­ബാ­സ് ” എന്ന നോവൽ മുരളി ആ­വി­ലോ­റ­യും വാ­യി­ക്കേ­ണ്ട­താ­ണു്. വി­ശു­ദ്ധ­മാ­യ വി­കാ­ര­വും വ്യ­ക്ത­മാ­യ വി­ചാ­ര­വു­മാ­ണു് ക­ലാ­സൃ­ഷ്ടി­ക­ളു­ടെ മൗ­ലി­ക­ഘ­ട­ക­ങ്ങൾ. അ­ന്വേ­ഷ­ണ­ത്തി­ലെ ഈ രണ്ടു ക­ഥ­ക­ളി­ലും അ­തൊ­ന്നു­മി­ല്ല. കുറെ വാ­ക്യ­ങ്ങൾ മാ­ത്രം. അ­ത്രേ­യു­ള്ളു.

ചില പു­രു­ഷ­ന്മാർ­ക്കു് ഗർ­ഹ­ണീ­യ­ങ്ങ­ളാ­യ വി­ദ്യ­ക­ളു­ണ്ടു്. നി­സ്സാ­ര­മാ­യ ജ­ല­ദോ­ഷം വ­ന്നാൽ­മ­തി “അയ്യോ മോനേ, അച്ഛൻ മ­രി­ക്കാൻ­പോ­കു­ന്നെ­ടാ. ഇനി നി­ന­ക്കാ­രു­മി­ല്ല­ല്ലോ” എ­ന്നു് മകനെ വി­ളി­ച്ചു പ­റ­ഞ്ഞു­തു­ട­ങ്ങും. ഒ­രു­ദി­വ­സം ഒരു കൊ­ച്ചു­പ­യ്യൻ എന്നെ കാ­ണാൻ­വ­ന്നു. അവർ ഏ­ങ്ങി­യേ­ങ്ങി ക­ര­യു­ന്നു. കാ­ര്യം ചോ­ദി­ച്ച­പ്പോൾ അ­വ­ന്റെ അച്ഛൻ മ­രി­ക്കാൻ പോ­കു­ന്നു­വെ­ന്നു മ­റു­പ­ടി പ­റ­ഞ്ഞു. ര­ണ്ടു­പേ­രും പാ­ള­യ­ത്തി­ലു­ള്ള ഒരു ലോ­ഡ്ജി­ലാ­ണു് താ­മ­സി­ച്ചി­രു­ന്ന­തു്. ഞാൻ ഓ­ടി­ച്ചെ­ന്ന­പ്പോൾ ത­ന്ത­യ്ക്കു് ഒരു ചു­ക്കു­മി­ല്ല, വെറും ജ­ല­ദോ­ഷം. മ­ക­ന്റെ സ്നേ­ഹ­വും പ­രാ­ധീ­ന­ത­യും കൂ­ട്ടാൻ വേ­ണ്ടി അയാൾ പ്ര­യോ­ഗി­ച്ച വി­ദ്യ­യാ­ണി­തു്. മറ്റു ചിലർ ഭർ­ത്താ­ക്ക­ന്മാ­രാ­ണു്. സി­ഗ­റ­റ്റു കൂ­ടു­തൽ വ­ലി­ച്ച­തു­കൊ­ണ്ടോ മറ്റോ ആ­യി­രി­ക്കും ഒന്നു ചു­മ­ച്ചെ­ന്നു­വ­രും. ഉടനെ അയാൾ ഹൃ­ദ­യ­ത്തി­ന്റെ സ്ഥാ­ന­ത്തു കൈ­വ­യ്ക്കു­ന്നു. ഭാ­ര്യ­യോ­ടു പ­റ­യു­ന്നു: “എടീ എ­നി­ക്കു് ഹാർ­ട്ട് അ­റ്റാ­ക്ക് ഉ­ണ്ടാ­കാൻ പോ­കു­ന്നു.” ഭർ­ത്താ­വു മ­രി­ച്ചാൽ ഭാ­ര്യ­യ്ക്കു ക­ഴി­യാൻ ഒരു മാർ­ഗ്ഗ­വു­മി­ല്ലെ­ന്നി­രി­ക്ക­ട്ടെ ഉടനെ അവൾ വാ­വി­ട്ടു­നി­ല­വി­ളി­ക്കു­ക­യാ­യി. ഒരു കു­രു­മു­ള­കു് ച­വ­ച്ചി­റ­ക്കി­യാൽ മാ­റു­ന്ന ചു­മ­യാ­ണെ­ന്നു് അ­യാൾ­ക്കു­മ­റി­യാം. എ­ങ്കി­ലും “ഹാർ­ട്ട് അ­റ്റാ­ക്ക്” അ­ഭി­ന­യി­ച്ചി­ല്ലെ­ങ്കിൽ ഭാ­ര്യ­യു­ടെ പ­രാ­ധീ­ന­ത വർ­ദ്ധി­പ്പി­ക്കു­ന്ന­തെ­ങ്ങ­നെ? ഇ­ങ്ങ­നെ­യു­ള്ള ‘ഹി­പ്പോ­ക്രി­റ്റു­കൾ’ ധാ­രാ­ള­മു­ണ്ടു് ഈ ലോ­ക­ത്തു്. വേ­റൊ­രു­ത­രം ഹി­പ്പോ­ക്രി­സി സ്ത്രീ­ക­ളു­ടേ­താ­ണു്. പു­രു­ഷൻ സ്ത്രീ­യെ അ­ധഃ­പ­തി­പ്പി­ക്കു­ന്ന ദു­ഷ്ട­നാ­ണെ­ന്നു പ­റ­ഞ്ഞു­പ­ര­ത്തു­ക. കെ. എം. രാധ മ­ല­യാ­ള­നാ­ട്ടി­ലെ­ഴു­തി­യ “കല്ലറ” എന്ന ചെ­റു­ക­ഥ­യിൽ ദു­ഷ്ട­നാ­യ ഒരു പു­രു­ഷ­നാൽ ആ­പ­ന്ന­സ­ത്ത്വ­യാ­യ ഒരു സ്ത്രീ­യു­ടെ പാ­ര­വ­ശ്യം വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. പ­ണ്ടു് ഒരു വ­ക്കീൽ ചോ­ദി­ച്ച ചോ­ദ്യ­മാ­ണു് എ­നി­ക്കോർ­മ്മ­വ­രു­ന്ന­തു്. ബ­ലാ­ത്ക്കാ­ര­വേ­ഴ്ച­യ്ക്കു് എ­തി­രാ­യി കേ­സ്സു­കൊ­ടു­ത്ത സ്ത്രീ­യോ­ടു് അ­ഭി­ഭാ­ഷ­കൻ ചോ­ദി­ച്ച­ത്രേ: “സൂ­ചി­യിൽ നൂലു് കോർ­ക്ക­ണ­മെ­ങ്കിൽ സൂചി അ­ന­ങ്ങാ­തെ നി­ന്നു­കൊ­ടു­ക്ക­ണ്ടേ?” ശ­രി­യാ­ണു്. നൂലു നേർ­ക്കു് വ­രു­മ്പോൾ അ­ന­ങ്ങാ­തെ നി­ന്നി­ട്ടു് നൂ­ലി­നെ കു­റ്റം പ­റ­യേ­ണ്ട കാ­ര്യ­മു­ണ്ടോ? ആ­ശ­യ­മെ­ന്തു­മാ­ക­ട്ടെ. ക­ഥാ­കാ­രി ക­ലാ­ത്മ­ക­മാ­യി പ്ര­തി­പാ­ദ്യ വിഷയം കൈ­കാ­ര്യം ചെ­യ്തി­ട്ടു­ണ്ടോ എന്നു മാ­ത്ര­മേ നി­രൂ­പ­ക­നു നോ­ക്കേ­ണ്ട­താ­യു­ള്ളൂ. അ­ങ്ങ­നെ വീ­ക്ഷി­ക്കു­മ്പോൾ ചെ­റു­ക­ഥ­യെ­ഴു­തു­ന്ന­തി­ന്റെ പ്രാ­ഥ­മി­ക­പാ­ഠ­ങ്ങൾ രാധ പ­ഠി­ക്കേ­ണ്ട­തു­ണ്ടു് എന്നു നാം പ­റ­ഞ്ഞു­പോ­കും. അ­ത്ര­യ്ക്കു് ഇക്കഥ ബാ­ലി­ശ­വും വി­ല­ക്ഷ­ണ­വു­മാ­ണു്. ക­ലാ­സൃ­ഷ്ടി­ക്കു് അ­വ­ശ്യ­മു­ണ്ടാ­കേ­ണ്ട ബ­ന്ധ­ദാർ­ഢ്യ­മോ ചാ­രു­ത­യോ ഇ­തി­നി­ല്ല.

പു­രു­ഷ­ന്റെ­യോ സ്ത്രീ­യു­ടേ­യോ ക­ലാ­സൃ­ഷ്ടി­യെ വി­മർ­ശി­ക്കൂ. ര­ണ്ടു­പേർ­ക്കും ഇ­ഷ്ട­പ്പെ­ടു­ക­യി­ല്ല. ര­ണ്ടു­പേ­രും നി­ങ്ങ­ളെ വെ­റു­ക്കും. എ­ന്നാൽ സ്ത്രീ­യു­ടെ വെ­റു­പ്പി­നു് തീ­ക്ഷ്ണ­ത കൂടും. അതിൽ കു­റ്റം പ­റ­യേ­ണ്ട­തി­ല്ല. പു­രു­ഷൻ വ­സ്തു­ത­ക­ളെ വ­സ്തു­നി­ഷ്ഠ­മാ­യി കാ­ണു­ന്ന­വ­നാ­ണു്; സ്ത്രീ കർ­ത്തൃ­നി­ഷ്ഠ­മാ­യും. പു­രു­ഷൻ ത­ന്നിൽ­നി­ന്നു­മാ­റി ജീ­വി­ത­ത്തെ നോ­ക്കു­ന്നു. സ്ത്രീ­ക്കു് അ­ങ്ങ­നെ­യു­ള്ള ഒരു വീ­ക്ഷ­ണം സാ­ദ്ധ്യ­മേ­യ­ല്ല. മാ­റി­നി­ന്നു നോ­ക്കു­ന്ന പു­രു­ഷ­നു് എ­ല്ലാം കാണാൻ സാ­ധി­ക്കു­ന്നു. വ­സ്തു­ത­ക­ളിൽ വിലയം കൊ­ള്ളു­ന്ന സ്ത്രീ അ­ക്കാ­ര­ണ­ത്താൽ­ത­ന്നെ എ­ല്ലാം കാ­ണു­ന്നു­മി­ല്ല. അ­തി­നാ­ലാ­ണു സ്ത്രീ­യു­ടെ ക­ലാ­സൃ­ഷ്ടി­കൾ­ക്കു് ഒരു പ­രി­മി­ത­സ്വ­ഭാ­വം വ­രു­ന്ന­തു്. ശ്രീ­മ­തി ലളിതാ രാ­മ­ച­ന്ദ്ര­ന്റെ “നേ­ട്ടം” എന്ന കഥ “മ­ല­യാ­ള­നാ­ട്ടി”ൽ അ­ച്ച­ടി­ച്ചി­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ­ത്ത­ന്നെ ഞാൻ തീ­രു­മാ­നി­ച്ച­താ­ണു് വല്ല പ്രേ­മ­മോ മറ്റോ ആ­യി­രി­ക്കും അ­തി­ന്റെ വി­ഷ­യ­മെ­ന്നു്. വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ എന്റെ അ­ഭ്യൂ­ഹം തെ­റ്റി­പ്പോ­യി­ല്ലെ­ന്നു് വ്യ­ക്ത­മാ­കു­ക­യും ചെ­യ്തു. ഒരു സ്ത്രീ­യു­ടെ­യും പു­രു­ഷ­ന്റെ­യും ശൃം­ഗാ­ര­ചേ­ഷ്ട­ക­ളാ­ണു് ശ്രീ­മ­തി ഇതിൽ വി­രൂ­പ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന­തു്. ന­മ്മ­ളാ­രും നരകം ക­ണ്ടി­ട്ടി­ല്ല. ന­ര­ക­ത്തെ­ക്കു­റി­ച്ചു­ള്ള വർ­ണ്ണ­ന­കൾ കേ­ട്ടി­ട്ടേ­യു­ള്ളൂ. ക­ല­യു­ടെ സ്വർ­ഗ്ഗം­പോ­ലെ ക­ല­യു­ടെ ന­ര­ക­വും ഉ­ണ്ട­ല്ലോ. പി. സി. കു­ട്ടി­ക്കൃ­ഷ്ണ­നും വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റും മ­റ്റും നമ്മെ ക­ല­യു­ടെ സ്വർ­ഗ്ഗ­ത്തേ­ക്കു ന­യി­ക്കു­ന്നു. ശ്രീ­മ­തി ല­ളി­താ­രാ­മ­ച­ന്ദ്ര­നാ­ക­ട്ടെ നമ്മെ ക­ല­യു­ടെ ന­ര­ക­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നു. ന­ന്ദി­പ­റ­യാം ന­മു­ക്കു്. സ്വർ­ഗ്ഗം മാ­ത്ര­മ­ല്ല ന­ര­ക­വും നാം കാ­ണ­ണ­മ­ല്ലോ. ഈ വി­മർ­ശ­നം ജ­നി­പ്പി­ക്കാ­വു­ന്ന വെ­റു­പ്പു് ഞാൻ മുൻ­കൂ­ട്ടി കാ­ണു­ന്നു; അതിൽ വി­ഷ­മി­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്നു. കു­ഞ്ഞി­നെ കു­റ്റം പ­റ­ഞ്ഞാൽ അ­ച്ഛ­നു് ഇ­ഷ്ട­മാ­വു­ക­യി­ല്ല. അ­മ്മ­യ്ക്കും ഇ­ഷ്ട­മാ­വു­ക­യി­ല്ല. എ­ങ്കി­ലും അ­മ്മ­യു­ടെ ശ­ത്രു­ത­യ്ക്കാ­ണു് തീ­ക്ഷ്ണ­ത കൂ­ടു­ന്ന­തു്. കാരണം ആ കു­ഞ്ഞും അ­മ്മ­യും ര­ണ്ടു­പേ­ര­ല്ല, ഒരു വ്യ­ക്തി ത­ന്നെ­യാ­ണു്.

ജീ­വി­ത­ത്തി­ന്റെ ദുഃഖം, പ്ര­ത്യേ­കി­ച്ചും വാർ­ദ്ധ­ക്യ­കാ­ല­ജീ­വി­ത­ത്തി­ന്റെ ദുഃഖം—ഇതു ചി­ത്രീ­ക­രി­ക്കാ­നാ­ണു് “മാ­തൃ­ഭൂ­മി”യിൽ “അ­സ്ത­മ­നം” എന്ന ക­ഥ­യെ­ഴു­തി­യ (അ­സ്ത­മ­യം എ­ന്നു­വേ­ണം) ശ്രീ. എം. രാ­ഘ­വ­ന്റെ യത്നം. ഒരു വൃ­ദ്ധ­ന്റെ ശാ­രീ­രി­ക­വും മാ­ന­സി­ക­വും ആയ പ്ര­തി­ക­ര­ണ­ങ്ങൾ സ്ഫു­ടീ­ക­രി­ച്ചു് ജീ­വി­ത­ദുഃ­ഖം ആ­വി­ഷ്ക്ക­രി­ക്കു­ക എ­ന്ന­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മാർ­ഗ്ഗം. ആ മാർ­ഗ്ഗ­ത്തി­ലൂ­ടെ നേരേ സ­ഞ്ച­രി­ക്കു­ന്നി­ല്ല ക­ഥാ­കാ­രൻ… കു­ങ്കു­മം വാ­രി­ക­യി­ലെ “മ­ദ്യ­പാ­ന­ത്തി­ന്റെ മൂ­ന്നാം­ഭാ­ഗം” എന്ന ചെ­റു­ക­ഥ­യിൽ മ­ദ്യ­പാ­നാ­സ­ക്ത­നും ക­ലാ­കാ­ര­നു­മാ­യ ഒ­രു­വ­ന്റെ ദു­ര­ന്തം പ്ര­തി­പാ­ദി­ക്കു­ന്നു. ശ്രീ. മൊ­ഹ­സിൻ നാ­ല­ക­ത്തു് കു­ങ്കു­മ­ത്തി­ന്റെ വി­ല­യേ­റി­യ എ­ട്ടു­പു­റ­ങ്ങൾ അ­പ­ഹ­രി­ക്കു­ന്ന ഈ കഥ ഒരു ക­ലാ­ഭാ­സ­മാ­ണു്. ഞാ­നൊ­രു പു­സ്ത­കാ­ല­യം കണ്ടു; അവിടെ പു­സ്ത­ക­ങ്ങൾ വാ­രി­ക്കൂ­ട്ടി ഇ­ട്ടി­രി­ക്കു­ന്നു. വി­ല്പ­ന­ക്കാ­രൻ പു­സ്ത­ക­ങ്ങൾ ച­വി­ട്ടി­മെ­തി­ച്ചു­കൊ­ണ്ടാ­ണു് അവിടെ ന­ട­ക്കു­ന്ന­തു്. ആ ഗ്ര­ന്ഥ­ങ്ങൾ വേ­ണ്ട­രീ­തി­യിൽ ഒ­ന്ന­ടു­ക്കി­വ­യ്ക്ക­ട്ടെ. ഓരോ ഗ്ര­ന്ഥ­ത്തി­നും മൂ­ല്യ­മു­ണ്ടാ­കും. വ­സ്തു­ത­ക­ളെ വാ­രി­വ­ലി­ച്ചു് ഇടാനേ ന­മ്മു­ടെ പല ക­ഥാ­കാ­ര­ന്മാർ­ക്കും അ­റി­യാ­വൂ. അവയെ സം­വി­ധാ­നം ചെ­യ്യു­മ്പോൾ ക­ലാ­സൗ­ന്ദ­ര്യ­മു­ണ്ടാ­കു­മെ­ന്നു് അ­വർ­ക്കു് അ­റി­ഞ്ഞു­കൂ­ടാ.

images/PabloNeruda1966.jpg
പബ്ലോ നെറൂദ

ചി­ല്ലി­യി­ലെ മ­ഹാ­ക­വി­യാ­യ പബ്ലോ നെറൂദ യ്ക്കാ­ണു് ഈ വർ­ഷ­ത്തെ നോ­ബൽ­സ­മ്മാ­നം (സാ­ഹി­ത്യ­ത്തി­നു­ള്ള­തു്) ന­ല്കു­ന്ന­തു്. ആ­ദ്യ­മൊ­ക്കെ കാ­ല്പ­നി­ക­ങ്ങ­ളാ­യ ക­വി­ത­ക­ളെ­ഴു­തി­യ നെറൂദ കു­റേ­ക്കാ­ലം ക­ഴി­ഞ്ഞ­പ്പോൾ സർ­റി­യ­ലി­സ്റ്റാ­യി. പി­ന്നീ­ടു് അ­ദ്ദേ­ഹം ദൃ­ഢ­വി­ശ്വാ­സ­മു­ള്ള ക­മ്മ്യൂ­ണി­സ്റ്റാ­യി. സ്വ­ന്തം രാ­ജ്യ­ത്തി­ന്റെ­യും യൂ­റോ­പ്പി­ന്റെ­യും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­സം­ബ­ന്ധ­മാ­യ വി­കാ­സ­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­മെ­ഴു­തി­യ CANTO GENERAL എന്ന മ­ഹാ­കാ­വ്യം ഉ­ജ്ജ്വ­ല­മാ­യ ക­ലാ­സൃ­ഷ്ടി­യാ­ണെ­ന്നു് എല്ലാ നി­രൂ­പ­ക­രും പ­റ­യു­ന്നു. നെ­റൂ­ദ­യെ­ക്കു­റി­ച്ചു് ശ്രീ. പി. ഗോ­വി­ന്ദ­പി­ള്ള “ദേ­ശാ­ഭി­മാ­നി”യിൽ എ­ഴു­തി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ലേഖനം വാ­രി­ക­യു­ടെ 19-ാം ല­ക്ക­ത്തിൽ വാ­യി­ക്കാം. ഈ മ­ഹാ­ക­വി­യെ­ക്കു­റി­ച്ചു് കേ­ര­ളീ­യർ­ക്കു വ­ള­രെ­യൊ­ന്നും അ­റി­ഞ്ഞു­കൂ­ട. ശ്രീ. ഗോ­വി­ന്ദ­പി­ള്ള­യു­ടെ ലേഖനം വി­ജ്ഞാ­ന­ത്തി­ന്റെ ര­ശ്മി­കൾ പ്ര­സ­രി­പ്പി­ക്കു­ന്നു. ഇ­മ്മ­ട്ടി­ലു­ള്ള ലേ­ഖ­ന­ങ്ങൾ ധാ­രാ­ള­മു­ണ്ടാ­ക­ണ­മെ­ന്നാ­ണു് ഞ­ങ്ങ­ളു­ടെ ആ­ഗ്ര­ഹം… ദേ­ശാ­ഭി­മാ­നി സ്റ്റ­ഡി­സർ­ക്കി­ളി­ന്റെ ആ­ഭി­മു­ഖ്യ­ത്തിൽ നടന്ന ഒരു സാ­ഹി­ത്യ­സെ­മി­നാ­റി­നെ­ക്കു­റി­ച്ചു് ശ്രീ. എം. എൻ. കു­റു­പ്പു് ആ ല­ക്ക­ത്തിൽ­ത­ന്നെ എ­ഴു­തി­യി­ട്ടു­ണ്ടു്. സാ­ഹി­ത്യ­ത്തെ സ­മീ­പി­ക്കാൻ വിവിധ മാർ­ഗ്ഗ­ങ്ങ­ളു­ണ്ട­ല്ലോ. ആ മാർ­ഗ്ഗ­ങ്ങൾ ന­മ്മ­ളൊ­ക്കെ അ­റി­ഞ്ഞി­രി­ക്കേ­ണ്ട­തു­മാ­ണു്. അ­ങ്ങ­നെ എം. എൻ. കു­റു­പ്പി­ന്റെ ലേഖനം ശ്ര­ദ്ധേ­യ­മാ­യി­ബ്ഭ­വി­ക്കു­ന്നു.

മ­ല­യാ­ള­നാ­ട്ടിൽ ശ്രീ. ഇ­യ്യ­ങ്കോ­ട് ശ്രീ­ധ­രൻ എ­ഴു­തി­യ കവിത മ­നോ­ഹ­ര­മാ­യി­ട്ടു­ണ്ടു്. കൊ­ച്ചു­കു­ഞ്ഞി­നെ­ക്കു­റി­ച്ചാ­ണു് ക­വി­ത­യെ­ങ്കി­ലും അതു് ‘മാ­തൃ­ഭൂ­മി’യുടെ (35-ാം ലക്കം) ക­വർ­പേ­ജു­പോ­ലെ സു­ന്ദ­ര­മാ­ണെ­ന്നു് ഞാൻ പറയും. സു­ന്ദ­രി­യാ­യ ഒരു പെൺ­കു­ട്ടി പു­ഞ്ചി­രി പൊ­ഴി­ച്ചു­കൊ­ണ്ടു് അകലെ നോ­ക്കി­നി­ല്ക്കു­ന്നു. ആ കു­ട്ടി­യു­ടെ മ­ന്ദ­ഹാ­സം സൗ­ര­ഭ്യ­ത്തി­ന്റെ മ­ണ്ഡ­ലം ഉ­ദ്ഘാ­ട­നം ചെ­യ്യു­ന്നു, ശ്രീ­ധ­ര­ന്റെ ക­വി­ത­പോ­ലെ.

പാ­ബ്ലോ നെറൂദ പാ­ടു­ന്നു:

“ഈ നി­ശീ­ഥി­നി­യിൽ ഏ­റ്റ­വും വി­ഷാ­ദാ­ത്മ­ക­മാ­യ കാ­വ്യം എ­ഴു­താൻ എ­നി­ക്കു ക­ഴി­യും. ഉ­ദാ­ഹ­ര­ണ­ത്തി­നു്; ‘ഈ രാ­ത്രി ന­ക്ഷ­ത്ര­പൂർ­ണ്ണ­മാ­ണു്. നീ­ല­ന­ക്ഷ­ത്ര­ങ്ങൽ അകലെ വി­റ­യ്ക്കു­ന്നു.’ ഈ നി­ശീ­ഥി­നി­യിൽ ഏ­റ്റ­വും വി­ഷാ­ദാ­ത്മ­ക­മാ­യ കാ­വ്യം എ­ഴു­താൻ എ­നി­ക്കു ക­ഴി­യും. ഞാൻ അവളെ സ്നേ­ഹി­ച്ചു. ചി­ല­പ്പോ­ഴെ­ല്ലാം അവളും എന്നെ സ്നേ­ഹി­ച്ചു. ഇ­തു­പോ­ലു­ള്ള രാ­ത്രി­ക­ളിൽ അവൾ എന്റെ ക­ര­വ­ല­യ­ത്തിൽ ഒ­തു­ങ്ങി­നി­ന്നു. അ­ന­ന്ത­മാ­യ ആ­കാ­ശ­ത്തി­ന്റെ താ­ഴെ­വ­ച്ചു് ഞാൻ അവളെ പല പ്രാ­വ­ശ്യം ചും­ബി­ച്ചു…”

അ­ന­ന്ത­മാ­യ ആ­കാ­ശ­ത്തി­ന്റെ താ­ഴെ­വ­ച്ചു ക­ലാ­ദേ­വ­ത­യെ മു­ക­രു­ന്ന­വ­രാ­ണു് കവികൾ. ആ പ­ര­മാർ­ത്ഥം നാം വി­സ്മ­രി­ച്ചു­കൂ­ടാ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-11-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.