SFNസായാഹ്ന ഫൌണ്ടേഷൻ
images/Prise_de_la_Bastille.jpg
The Storming of the Bastille, a painting by JeanPierre Houël (1735–1813).
ആ­യി­സ്സ­ക്കു­ട്ടി ഉ­മ്മ­യു­ടെ ആ­യു­സ്സ്
എം. ആർ. കെ. സി.

“അ­ര­ക്ഷി­തം തി­ഷ്ഠ­തി ദൈ­വ­ര­ക്ഷി­തം.”

എന്ന ആ­പ്ത­വാ­ക്യ­ത്തെ ചെ­റു­പ്പം മു­തൽ­ക്കേ വി­ശ്വ­സി­ച്ചു­പോ­ന്ന കു­മ്മി­ണി അ­മ്മ­യ്ക്കു്, ഒരു ശ്രു­തി­പ്പെ­ട്ട മ­ന്ത്ര­വാ­ദി­യാ­യ ചെ­മ്പ­റ എ­ഴു­ത്ത­ശ്ശൻ എ­ഴു­തി­കൊ­ടു­ത്ത­തും “സർ­വ്വോ­പ­ദ്ര­വ­നാ­ശ­ന­മാ­യി ഭൂ­ത­പ്രേ­ത­പി­ശാ­ച­യും­കേ­ക­യ­ധ്വാ­സി­യാ­യ’ ഒരു തകിടു തന്റെ ദേ­ഹ­ത്തിൽ ആ­ഭ­ര­ണ­മാ­യി അ­ണി­യു­ന്നു­ണ്ട­ല്ലോ എന്ന ബോധം, വി­ശേ­ഷ­വി­ധി­യാ­യി യാ­തൊ­രു ആ­ശ്വാ­സ­വും ഉ­ണ്ടാ­ക്കി­യി­ല്ല. ഒരു പാ­ട­ത്തി­ന്റെ ന­ടു­വിൽ, മ­ണ­ത്തി­ട്ട­മേൽ കാ­വ­പ്പു­ര­യിൽ, അർ­ദ്ധ­രാ­ത്രി സമയം, ഒരു ജീ­വി­യും സ­ഹാ­യ­ത്തി­ന്നി­ല്ലാ­തെ കി­ട­ന്നു പ്ര­സ­വി­യ്ക്കേ­ണ്ടി വ­രു­മെ­ന്നു സ്വ­പ്ന­ത്തിൽ­പോ­ലും അ­റി­ഞ്ഞി­രു­ന്നു­വെ­ങ്കിൽ ടി­പ്പു­സുൽ­ത്താ­ന­ല്ല അവനിൽ മി­ക­ച്ച പ­ട­യാ­ളി­യും സൈ­ന്യ­ങ്ങ­ളും വ­ന്നാൽ­ക്കൂ­ടി, ന­ന്ന­മ്പ്ര­ത­റ­വാ­ട്ടിൽ­നി­ന്നു പ­ടി­യി­റ­ങ്ങി ഓടി രക്ഷ പ്രാ­പി­യ്ക്കു­വാൻ കു­മ്മി­ണി അ­മ്മ­യ്ക്കു ധൈ­ര്യം വ­രു­ന്ന­ത­ല്ലാ­യി­രു­ന്നു.

‘അ­സി­തോ­ര­ഗ­ഭോ­ഗ­ഭീ­ര­മാ­രാ

ദ­സി­മേ­കേ­ന­ക­രേ­ണ­നർ­ത്ത­യ­ന്തി

ഇ­ത­രേ­ണ­ഗ­വാ­മി­ഷ­ഞ്ച­വി­സ്രം

പ്ര­ദി­ശാ­ന്തി…

എന്നു പ­റ­ഞ്ഞ­പോ­ലെ ടി­പ്പു­സുൽ­ത്താ­നും സേ­ന­യും വാൾ ഒരു ക­യ്യി­ലും, മൂ­രി­മാം­സം മ­റ്റൊ­രു ക­യ്യി­ലു­മാ­യി സം­ഹാ­ര­രു­ദ്ര­നും ഭൂ­ത­ഗ­ണ­ങ്ങ­ളു­മെ­ന്ന­മ­ട്ടിൽ മം­ഗ­ലാ­പു­ര­ത്തു­നി­ന്നു തെ­ക്കോ­ട്ടു പു­റ­പ്പെ­ട്ടു കോ­ഴി­ക്കോ­ട്ടു് എ­ത്താ­റാ­യി­രി­യ്ക്കു­ന്നു. കോ­ല­ത്തി­രി, കോ­ട്ട­യം, കു­റു­മ്പ്ര­നാ­ടു, ക­ട­ത്ത­നാ­ടു മു­ത­ലാ­യ രാ­ജാ­ക്ക­ന്മാ­രും, അ­വ­രു­ടെ ഉ­റ്റ­ബ­ന്ധു­ക്ക­ളും ഇ­ട­പ്ര­ഭു­ക്ക­ന്മാ­രും കു­ടും­ബ­ങ്ങ­ളും, ആ­ശ്രി­ത­ന്മാ­രും ഒക്കെ രാ­ജ്യ­ഭാ­രം വേ­ണ്ടെ­ന്നു വെ­ച്ചു ചൊ­വ്വ­ക്കാ­രൻ കേ­യി­യു­ടെ­യും, ഈ­സ്റ്റി­ന്ത്യാ ക­മ്പ­നി­ക്കാ­രു­ടേ­യും സ­ഹാ­യ­ത്തോ­ടു­കൂ­ടി ക­പ്പ­ലു­ക­ളി­ലും പ­ത്തേ­മാ­രി­ക­ളി­ലു­മാ­യി പൊ­ന്നു­ത­മ്പു­രാ­ന്റെ രാ­ജ്യ­ത്തു­പോ­യി ശരണം പ്രാ­പി­ച്ചു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. കൂ­ട്ട­ത്തിൽ ഒരു കപ്പൽ പ­ര­പ്പ­നാ­ട്ടു രാ­ജാ­ക്ക­ന്മാ­രേ­യും അ­വ­രു­ടെ ഉ­റ്റ­മി­ത്ര­ങ്ങ­ളേ­യും ക­യ­റ്റി തി­രു­വി­താം­കൂ­റിൽ കൊ­ണ്ടി­റ­ക്കു­വാ­നാ­യി ബേ­പ്പൂ­ര­ഴി­മു­ഖ­ത്തു് എ­ത്തി­യി­രി­ക്കു­ന്നു.

പ­ര­പ്പ­നാ­ട്ടു രാ­ജാ­ക്ക­ന്മാ­രു­ടെ കീഴിൽ ഒരു പ്ര­ധാ­നി­യാ­യി ഇ­ട­പ്ര­ഭു ന­ന്ന­മ്പ്ര കു­റു­പ്പാ­ണു്. ഈ സം­ഭ­വ­കാ­ല­ത്തു 1784-ൽ പ­ര­പ്പ­നാ­ട്ടു മൂ­പ്പി­ന്നു വീ­ര­വർ­മ്മ­നെ­ന്ന ഒരു ത­മ്പു­രാ­നാ­യി­രു­ന്നു ഇ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന­മ­ന്ത്രി ന­ന്ന­മ്പ്ര­ക്കു­റു­പ്പു­മാ­യി­രു­ന്നു.

കോ­ഴി­ക്കോ­ടും, ഏ­റ­നാ­ടും, പൊ­ന്നാ­നി­യി­ലും ഉള്ള മു­ഹ­മ്മ­ദീ­യർ സാ­മൂ­തി­രി­പ്പാ­ട്ടി­ലേ­യ്ക്കു കീ­ഴ­ട­ങ്ങി ഒ­തു­ങ്ങി­ക്കൂ­ടി­യ­വ­രാ­യി­രു­ന്നു­വെ­ങ്കി­ലും, ടി­പ്പു­സുൽ­ത്താ­ന്റെ മ­ത­ഭ്രാ­ന്തോ­ടു­കൂ­ടി­യ ഈ ആ­ക്ര­മ­ണ­ത്തിൽ, ഈ മു­ഹ­മ്മ­ദീ­യ­രൊ­ക്കെ മൈസൂർ സൈ­ന്യ­ങ്ങ­ളു­ടെ ഒ­റ്റു­കാ­രാ­യി­രു­ന്നു. ടി­പ്പു­സുൽ­ത്താ­ന്റെ ഈ ആ­ക്ര­മ­ണ­ത്തിൽ പ്ര­ധാ­ന­മാ­യി ര­ണ്ടു­ദ്ദേ­ശ­മാ­ണു് സാ­ധി­യ്ക്കാ­നു­ണ്ടാ­യി­രു­ന്ന­തു്. (1) കേ­ര­ളീ­യ­രെ മു­ഴു­വ­നും മു­ഹ­മ്മ­തു­മ­തം വി­ശ്വ­സി­പ്പി­യ്ക്കു­ക. (2) കൊ­ള്ള­ചെ­യ്തും ത­ട്ടി­പ്പ­റി­ച്ചും കൂ­ട്ടാൻ ക­ഴി­വു­ള്ളേ­ട­ത്തോ­ളം ധനം സ­മ്പാ­ദി­യ്ക്കു­ക, ഈ രണ്ടു കാ­ര്യ­മ­ല്ലാ­തെ രാ­ജ്യം കീ­ഴ­ട­ക്കി സാർ­വ്വ­ഭൗ­മ­നാ­യി­രു­ന്നു വാ­ഴേ­ണ­മെ­ന്ന മോഹമേ സുൽ­ത്ത­നു­ണ്ടാ­യി­രു­ന്നി­ല്ല.

സുൽ­ത്താ­ന്റെ നയം മേൽ­പ്ര­കാ­രം കൊ­ള്ള­യി­ട­ലും പി­ടി­ച്ചു­പ­റി­യു­മാ­ണെ­ന്നു വ­ന്ന­പ്പോൾ മം­ഗ­ലാ­പു­ര­ത്തു­നി­ന്നു തു­ട­ങ്ങി കോ­ഴി­ക്കോ­ട്ടു എ­ത്തു­മ്പോ­ഴെ­യ്ക്കും സൈ­ന്യ­ത്തി­ന്റെ സംഖ്യ ഒ­ന്നി­ര­ട്ടി­ച്ചു. സ്വാ­മി­ദ്രോ­ഹി­ക­ളും രാ­ജ്യ­ദ്രോ­ഹി­ക­ളു­മാ­യ മ­ല­യാ­ളി­ക­ളിൽ ചിലർ തന്നെ സുൽ­ത്താ­ന്റെ ഒ­റ്റു­കാ­രും, സ­ഹാ­യി­ക­ളു­മ­യി­ത്തീർ­ന്നു. ഇ­ങ്ങി­നെ­യു­ള്ള അ­വ­സ­ര­ത്തിൽ സ്വ­രാ­ജ്യം വി­ട്ടു് അ­ന്യ­രാ­ജ്യ­ങ്ങ­ളി­ലേ­യ്ക്കു ജ­ന­ങ്ങൾ ശരണം പ്രാ­പി­ച്ച­തിൽ ആ­ശ്ച­ര്യ­പ്പെ­ടു­വാ­നി­ല്ല. ന­ന്ന­മ്പ്ര രാ­മ­ക്കു­റു­പ്പും കു­ടും­ബ­ങ്ങ­ളും നി­റ­ങ്കൈ­ത­കോ­ട്ട­യിൽ വന്നു താ­മ­സി­യ്ക്കേ­ണ­മെ­ന്നും കപ്പൽ ബേ­പ്പൂർ തു­റ­യിൽ എ­ത്തി­യാൽ അ­പ്പോൾ എ­ല്ലാ­വ­രും­കൂ­ടി നി­റ­ങ്കൈ­ത­കോ­ട്ട­യിൽ­നി­ന്നു ബേ­പ്പൂർ തു­റ­യി­ലേ­യ്ക്കു പോ­കാ­മെ­ന്നു­മാ­യി­രു­ന്നു വീ­ര­വർ­മ്മ­ത­മ്പു­രാ­ന്റെ നി­ശ്ച­യം.

രാ­മ­ക്കു­റു­പ്പി­ന്റെ ത­റ­വാ­ട്ടിൽ ഐ­ശ്വ­ര്യ­വും സ­മ്പ­ത്തും യ­ഥേ­ഷ്ട­മു­ണ്ടെ­ങ്കി­ലും സ­ന്ത­തി കു­റ­വാ­ണു്. കു­മ്മ­ണി അമ്മ പ്ര­സ­വി­ച്ചു­ണ്ടാ­യി­ട്ടു­വേ­ണം സ­ന്ത­തി വർ­ദ്ധി­യ്ക്കു­വാൻ. മ­റ്റു­ള്ള രണ്ടു സ്ത്രീ­കൾ­ക്കു പ്ര­സ­വി­യ്ക്കേ­ണ്ട­താ­യ കാലം തെ­റ്റി­യി­രി­യ്ക്കു­ന്നു. കു­റു­പ്പി­ന്റെ മ­രു­മ­ക്ക­ളാ­യ രണ്ടു പേർ വീ­ര­വർ­മ്മ­ത­മ്പു­രാ­ന്റെ പ­ട­മു­ഖ­ത്തു വാൾ­ക്കാ­രു­മാ­ണു്. മു­ത­ലു­ള്ള­തെ­ല്ലാം ക­ഴി­ച്ചി­ട്ടും, നി­ക്ഷേ­പി­യ്ക്കാൻ സാ­ധി­യ്ക്കാ­ത്ത­തൊ­ക്കെ വി­ശ്വ­സ്ത­ന്മാ­രാ­യ ചില മു­ഹ­മ്മ­ദീ­യ­രെ ഏ­ല്പി­ച്ചും എ­ടു­പ്പാൻ ക­ഴി­യു­ന്ന­തൊ­ക്കെ ക­യ്യി­ലെ­ടു­ത്തും കു­റു­പ്പും കു­ടും­ബ­ങ്ങ­ളും ഉ­ച്ച­യോ­ടു­കൂ­ടി നി­റ­ങ്കൈ­ത­ക്കോ­ട്ട­യി­ലെ­ത്തി. അവിടെ അ­പ്പോ­ഴെ­യ്ക്കും ത­മ്പു­രാ­നും അ­വി­ടു­ത്തെ അ­ന­ന്തി­ര­വ­ന്മാ­രും കോ­വി­ല­ക­ത്തു­ള്ള­വ­രും അ­ക­മ്പ­ടി­ക്കാ­രും ഒക്കെ എ­ത്തി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു.

നി­റ­ങ്കൈ­ത­ക്കോ­ട്ട­യ്ക്കു് കേ­ര­ള­ത്തി­ലെ മറ്റു കോ­ട്ട­ക­ളേ­ക്കാൾ ഒരു വി­ശേ­ഷം പ്ര­കൃ­തി­ത­ന്നെ കൊ­ടു­ത്തി­ട്ടു­ണ്ടു്. ഒരു ഉ­യർ­ന്ന കു­ന്നു്, അ­തി­ന്റെ മു­ക­ളി­ലും താ­ഴ്‌­വാ­ര­ത്തി­ലും ക്ഷേ­ത്രം. ഈ കു­ന്നി­നെ ചു­റ്റി മൂ­ന്നു ഭാ­ഗ­വും വളരെ ആ­ഴ­മു­ള്ള പുഴ. കു­ന്നി­ന്മേൽ­നി­ന്നു നോ­ക്കി­യാൽ ര­ണ്ടു­നാ­ലു നാഴിക സ­മ­ച­തു­രം രാ­ജ്യം മു­ഴു­വൻ കാണാം. ശ­ത്രു­ക്ക­ളിൽ­നി­ന്നു ര­ക്ഷ­പ്രാ­പി­യ്ക്കു­വാൻ ഇത്ര ന­ല്ല­താ­യ ഒരു സ­ങ്കേ­തം കേ­ര­ള­ത്തിൽ എ­വി­ടേ­യും ഇല്ല. ഈ കോ­ട്ട­യി­ലാ­ണു് പ­ര­പ്പ­നാ­ട്ടു ത­മ്പു­രാ­നും, കു­ടും­ബ­ങ്ങ­ളും, ആ­ശ്രി­ത­ന്മാ­രും, അ­ക­മ്പ­ടി­ക്കാ­രും ഇ­പ്പോൾ സ­ങ്കേ­തം ഉ­റ­പ്പി­ച്ചി­ട്ടു­ള്ള­തു്. ദീ­പാ­രാ­ധ­ന പൂ­ജ­ക­ഴി­ഞ്ഞു് തൊ­ഴു­തു് എ­ല്ലാ­വ­രും തോ­ണി­ക­യ­റി ക­ടൽ­വ­ണ്ടി­പ്പു­ഴ­യിൽ­കൂ­ടി ബേ­പ്പൂർ പു­ഴ­യിൽ ചെ­ന്നു ചേ­രാ­മെ­ന്നാ­ണു് തീർ­ച്ച­യാ­ക്കീ­ട്ടു­ണ്ടാ­യി­രു­ന്ന­തു്.

പൂർ­ണ്ണ ഗർ­ഭി­ണി­കൾ­ക്കു ക്ഷേ­ത്ര­ത്തിൽ ക­യ­റു­വാൻ പാ­ടി­ല്ലെ­ന്നു­ള്ള നി­ശ്ച­യം നി­മി­ത്തം കു­മ്മി­ണി­അ­മ്മ­യെ കോ­ട്ട­യ്ക്ക­രി­കെ ഒരു ഭ­വ­ന­ത്തിൽ നിർ­ത്തി­യി­രി­യ്ക്കു­ക­യാ­യി­രു­ന്നു. സമയം അ­ഞ്ചു­മ­ണി­യാ­യ­പ്പോ­ഴേ­യ്ക്കും വ­ട­ക്കു­നി­ന്നും തെ­ക്കു­നി­ന്നും വെ­ടി­യു­ടെ ശബ്ദം കേ­ട്ടു­തു­ട­ങ്ങി. ടി­പ്പു­സുൽ­ത്താ­ന്റെ ഒരു വലിയ സൈ­ന്യം നി­റ­ങ്കൈ­ത കോട്ട ആ­ക്ര­മി­പ്പാൻ വ­രു­ന്നു­ണ്ടെ­ന്ന കാ­ര്യം തീർ­ച്ച­യാ­യി. ഈ സൈ­ന്യ­ത്തെ ജ­യി­ച്ചു് ഏതൊരു പ്ര­കാ­രേ­ണ­യാ­ണു് ക­പ്പ­ലി­ലേ­യ്ക്കു് എ­ത്തി­ച്ചേ­രേ­ണ്ട­തു് എന്ന ആലോചന മാ­ത്ര­മാ­യി­രു­ന്നു കോ­ട്ട­യിൽ കൂ­ടി­യ­വർ­ക്കു് ഉ­ണ്ടാ­യി­രു­ന്ന­തു്. യോ­ദ്ധാ­ക്ക­ളാ­യ ത­മ്പു­രാ­ക്ക­ന്മാ­രും മ­റ്റു­ള്ള­വ­രും ഒക്കെ ശ­ത്രു­ക്ക­ളെ എ­തിർ­ത്തു് സ്ത്രീ­ക­ളേ­യും വൃ­ദ്ധ­ന്മാ­രേ­യും ര­ക്ഷി­യ്ക്കു­വാ­നു­ള്ള ആ­ലോ­ച­ന­യാ­യി. നിർ­ബ­ന്ധി­ച്ച വീ­ര­വർ­മ്മ വലിയ ത­മ്പു­രാ­നും ത­മ്പു­രാ­ട്ടി­മാ­രും കു­റു­പ്പും കു­ടും­ബ­ങ്ങ­ളും ഉ­ള്ളേ­ട­ത്തോ­ളം തോ­ണി­ക­ളിൽ കയറി വേഗം പു­ഴ­യി­ലേ­യ്ക്കു ക­ട­ക്കേ­ണ്ട­താ­ണെ­ന്നു് തീർ­ച്ച­യാ­ക്കി. അ­തി­നു­ള്ള ഒ­രു­ക്ക­ങ്ങ­ളും തു­ട­ങ്ങി. നേരം സ­ന്ധ്യ­യാ­യി തു­ട­ങ്ങി. മു­ഹ­മ്മ­ദീ­യ സൈ­ന്യ­ങ്ങൾ പു­ഴ­യ്ക്ക­ക്ക­രെ കോട്ട വന്നു വ­ള­ഞ്ഞു ക­ഴി­ഞ്ഞു. കാ­ര്യം ഒക്കെ വലിയ പ­രു­ങ്ങ­ലി­ലാ­യി.

നാലു ചെറിയ തോ­ണി­കൾ നിറയെ ആൾ­ക്കാർ കയറി ക­ടൽ­വ­ണ്ടി­പു­ഴ മ­ദ്ധ്യ­ത്തിൽ ആ­യി­രി­യ്ക്കു­ന്നു. ശേഷം രണ്ടു തോ­ണി­ക­ളിൽ ആൾ­ക്കാ­രെ ക­യ­റ്റു­വാ­നു­ള്ള ഉ­ത്സാ­ഹം തു­ട­ങ്ങി­യി­രി­ക്കു­ന്നു. അ­പ്പോ­ഴേ­യ്ക്കും മ­റു­ക­ര­ക­ളിൽ­നി­ന്നു മു­ഹ­മ്മ­ദീ­യ സൈ­ന്യ­ങ്ങൾ തോ­ണി­യി­ലു­ള്ള­വ­രെ വെ­ടി­വെ­ച്ചു തു­ട­ങ്ങി. തോണി തു­ഴ­യു­ന്ന­വ­രു­ടെ സാ­മർ­ത്ഥ്യം­കൊ­ണ്ടോ ഭ­ഗ­വ­തി­യു­ടെ ക­ടാ­ക്ഷം­കൊ­ണ്ടോ എ­ന്ന­റി­ഞ്ഞി­ല്ല, ആ­ദ്യ­ത്തെ മൂ­ന്നു തോ­ണി­യും വെ­ടി­പ്പാ­ടു ക­ട­ന്നു അ­പ്പു­റം ക­ട­ന്നി­രി­യ്ക്കു­ന്നു. ഈ മൂ­ന്നു തോ­ണി­യും അതി ജാ­ഗ്ര­ത­യോ­ടെ ബേ­പ്പൂ­രേ­യ്ക്കു തു­ഴ­ഞ്ഞു­പോ­യി. ശേഷം പുഴ ന­ടു­വി­ലു­ണ്ടാ­യി­രു­ന്ന തോ­ണി­യും ആൾ­ക്കാ­രും വെ­ള്ള­ത്തിൽ ആ­ണ്ടു­പോ­യി. ചിലർ നീ­ന്തി മ­റു­ക­ര­യിൽ ര­ക്ഷ­പ്രാ­പി­ച്ചു. ശേ­ഷ­മു­ള്ള­വർ മു­ങ്ങി­ച്ച­ത്തു.

ബേ­പ്പൂർ തു­റ­യിൽ കപ്പൽ വ­ന്നി­ട്ടു­ണ്ടെ­ന്നും, നി­റ­ങ്കൈ­ത­ക്കോ­ട്ട­യി­ലു­ള്ള­വ­രൊ­ക്കെ കപ്പൽ ക­യ­റാ­നു­ള്ള­വ­രാ­ണെ­ന്നും ഒ­റ്റു­കാർ മുഖേന അ­റി­ഞ്ഞാ­ണു് മു­ഹ­മ്മ­ദീ­യ­സൈ­ന്യ­ങ്ങൾ­കോ­ട്ട­യ്ക്കു നേരെ വ­ന്ന­തു്. തോ­ണി­യി­ലു­ള്ള­വർ എ­ങ്ങോ­ട്ടേ­യ്ക്കാ­ണു് പോ­കു­ന്ന­തെ­ന്നു മു­ഹ­മ്മ­ദീ­യർ­ക്കു മ­ന­സ്സി­ലാ­വാ­ത്ത­തി­നാൽ അവയെ തൽ­ക്കാ­ലം പിൻ­തു­ടർ­ന്നി­ല്ല. കോ­ട്ട­യ്ക്കു­ള്ളിൽ സ­ങ്കേ­തം പ്രാ­പി­ച്ച­വ­രെ പി­ടി­കൂ­ടി, അ­വ­രൊ­ക്കെ ക­പ്പ­ലിൽ ക­യ­റ്റി­ക്കൊ­ണ്ടു­പോ­വാൻ ഒ­രു­ക്കി­വെ­ച്ച ദ്ര­വ്യം ക­യ്ക്ക­ലാ­ക്കു­വാ­നു­ള്ള ആ­ഗ്ര­ഹ­മാ­ണു് മു­ഹ­മ്മ­ദീ­യ സൈ­ന്യ­ങ്ങൾ­ക്കു് മുൻ­ക­ട­ന്നു­നി­ന്നി­രു­ന്ന­തു്. ആ­ഴ­മു­ള്ള പു­ഴ­ക­ട­പ്പാൻ സൗ­ക­ര്യ­മി­ല്ലാ­യ്ക­യാൽ വി­ഷ­ണ്ഡ­ന്മാ­രാ­യി. മു­ഹ­മ്മ­ദു­സൈ­ന്യ­വും കൂ­ട്ടി­ലെ കി­ളി­ക­ളെ­പ്പോ­ലെ പാ­പ്പ­നാ­ട്ടു­കാ­രും നി­ല്പാ­യി. പാ­പ്പ­നാ­ട്ടു നാ­യ­ന്മാ­രും ത­മ്പു­രാ­ക്ക­ന്മാ­രും എ­ല്ലാ­വ­രെ­യും കോ­ട്ട­യ്ക്കു­ള്ളി­ലാ­ക്കി ജീവൻ പോ­കു­ന്ന­തു­വ­രെ മു­ഹ­മ്മ­ദീ­യ­സൈ­ന്യ­ങ്ങ­ളോ­ടു് എ­തിർ­പ്പാൻ തീർ­ച്ച­യാ­ക്കി. മു­ഹ­മ്മ­ദീ­യർ ഏ­തു­ഭാ­ഗ­ത്തിൽ­കൂ­ടി­യാ­ണു് പുഴ ക­ട­ക്കു­ന്ന­തെ­ന്നു് തി­ട്ട­മി­ല്ലാ­യ്ക­യാൽ അ­വി­ടെ­യും ഇ­വി­ടെ­യും കാ­വൽ­ക്കാ­രെ നിർ­ത്തി. സമയം രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി­യാ­യ­പ്പോ­ഴേ­യ്ക്കും മു­ഹ­മ്മ­ദീ­യ സൈ­ന്യ­ങ്ങൾ പുഴ ക­ട­ന്നു ക­ഴി­ഞ്ഞു. വളരെ മു­ഹ­മ്മ­ദീ­യ­രെ നാ­യ­ന്മാർ കൊ­ല്ലാ­തി­രു­ന്നി­ല്ല. എ­ങ്കി­ലും ക­പ്പൽ­യാ­ത്ര­യ്ക്കു പു­റ­പ്പെ­ടു­ന്ന­വർ ആയുധം ക­യ്യി­ലെ­ടു­ക്കാ­യ്ക­യാൽ മു­ഹ­മ്മ­ദീ­യ­രു­ടെ തോ­ക്കോ­ടു നേ­രി­ടു­വാൻ ഒരു നി­വൃ­ത്തി­യും ഇ­ല്ലാ­തെ വന്നു. മു­ഹ­മ്മ­ദീ­യർ കോ­ട്ട­യിൽ ക­ട­ന്ന­പ്പോ­ഴു­ണ്ടാ­യ ബ­ഹ­ള­ങ്ങ­ളൊ­ന്നും പ­റ­യേ­ണ്ട­തി­ല്ല. നി­ല­വി­ളി­യും ആർ­പ്പു­വി­ളി­യും അ­ട്ട­ഹാ­സ­വും വെ­ടി­യു­ടെ ശ­ബ്ദ­വും ഒ­ക്കെ­ക്കൂ­ടി സു­ബോ­ധ­മു­ള്ള­വർ ഇ­രു­ക­ക്ഷി­ക­ളു­ടെ കൂ­ട്ട­ത്തി­ലും തീരെ ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു­ത­ന്നെ പറയാം. നാ­യ­ന്മാ­രും ത­മ്പു­രാ­ക്ക­ന്മാ­രും മു­ഹ­മ്മ­ദീ­യ­രോ­ടു ദ്വ­ന്ദ്വ­യു­ദ്ധം ചെ­യ്തു വീ­ര­സ്വർ­ഗ്ഗം പ്രാ­പി­ച്ചു. അ­ശ­ക്ത­ന്മാ­രാ­യ­വർ പലരും മ­രി­ച്ചു. ശേ­ഷ­മു­ള്ള­വ­രെ മു­ഹ­മ്മ­ദീ­യർ ത­ട­വു­കാ­രാ­ക്കി കോ­ഴി­ക്കോ­ട്ടേ­യ്ക്ക­യ­ച്ചു. ക്ഷേ­ത്ര­വും, ഭ­ണ്ഡാ­ര­വും അ­യൽ­പ്ര­ദേ­ശ­ങ്ങ­ളി­ലു­ള്ള ഭ­വ­ന­ങ്ങ­ളും മു­ഹ­മ്മ­ദീ­യർ കൊ­ള്ള­യി­ട്ടു ജ­യ­ഭേ­രി­യോ­ടു­കൂ­ടി കോ­ഴി­ക്കോ­ട്ടേ­യ്ക്കു മ­ട­ങ്ങി. നി­റ­ങ്കൈ­ത­ക്കോ­ട്ട മു­ഴു­വ­നും ര­ക്ത­ത്തിൽ മു­ക്കി. പു­ല­രു­മ്പോൾ ആ­ക­പ്പാ­ടെ കാ­ണ്മാ­നു­ണ്ടാ­യി­രു­ന്ന­തു് എ­ത്ര­യൊ ആയിരം ശ­വ­ശ­രീ­ര­ങ്ങ­ളാ­യി­രു­ന്നു. നി­റ­ങ്കൈ­ത­കോ­ട്ട­യിൽ അ­ന്നു­ച്ച­യ്ക്കു­ണ്ടാ­യി­രു­ന്ന­തിൽ വീ­ര­വർ­മ്മ വ­ലി­യ­ത­മ്പു­രാ­നും ന­ന്ന­മ്പ്ര­കു­റു­പ്പും ത­മ്പു­രാ­ട്ടി­മാ­രും അല്പം ചില ആ­ശ്രി­ത­ന്മാ­രും ഒഴികെ ശേ­ഷ­മു­ള്ള­വ­രൊ­ക്കെ പ­ട­യിൽ­പെ­ട്ടു. ക­പ്പ­ലിൽ എ­ത്തി­ച്ചേർ­ന്ന­വർ മ­റ്റു­ള്ള­വ­രു­ടെ ദുർ­ദ്ദ­ശ­യോർ­ത്തു് നന്നെ വ്യ­സ­നി­ച്ചു മ­ന­സ്സ­ല്ലാ­മ­ന­സ്സോ­ടെ ക­പ്പൽ­മാർ­ഗ്ഗം തി­രു­വി­താം­കൂ­റി­ലേ­ക്കു പോ­ക­യും ചെ­യ്തു.

പൂർ­ണ്ണ­ഗർ­ഭി­ണി­യാ­യ കു­മ്മി­ണി അ­മ്മ­യെ നി­റ­ങ്കൈ­ത­ക്കോ­ട്ട­ക്കു സമീപം ഒരു വീ­ട്ടിൽ ആ­ക്കി­യാ­ണ­ല്ലൊ നാം ‘പട’വർ­ത്ത­മാ­നം പ­റ­ഞ്ഞ­തു്. ദീ­പാ­രാ­ധ­ന­പൂ­ജ ക­ഴി­ഞ്ഞാൽ തന്നെ കൂ­ട്ടു­വാൻ ആ­ളെ­ത്തു­മെ­ന്ന ധാ­ര­ണ­യിൽ ആറു മ­ണി­വ­രെ ക്ഷ­മി­ച്ചി­രു­ന്ന കു­മ്മി­ണി­അ­മ്മ വെ­ടി­യു­ടെ ശബ്ദം കേ­ട്ട­പ്പോൾ ക­ല­ശ­ലാ­യി പ­രി­ഭ്ര­മി­ച്ചു. എന്തൊ ചില അ­പ­ക­ട­ങ്ങൾ സം­ഭ­വി­യ്ക്കാൻ പോ­കു­ന്നു­ണ്ടെ­ന്നു തീർ­ച്ച­യാ­ക്കി. കുറെ ക­ഴി­ഞ്ഞി­ട്ടും ആരും വ­രു­ന്ന­തു ക­ണ്ടി­ല്ല. അ­തി­ലി­ട­യ്ക്കു പു­ഴ­യി­ലേ­യ്ക്കു നോ­ക്കി­യ­പ്പോൾ മ­റു­ക­ര­യിൽ ഭ­യ­ങ്ക­ര­രൂ­പി­ക­ളും ആ­യു­ധ­പാ­ണി­ക­ളു­മാ­യ മു­ഹ­മ്മ­ദീ­യ­രെ അ­ണി­യ­ണി­യാ­യി കണ്ടു. പു­ഴ­യിൽ ഒരു തോണി മ­റി­ഞ്ഞു ശ­വ­ങ്ങൾ ഒ­ലി­യ്ക്കു­ന്ന­തു കണ്ടു. ചി­ല­രു­ടെ മ­ര­ണ­ക്ക­ളി­യും കണ്ടു. ആ­ക­പ്പാ­ടെ ഒരു ഭ്രാ­ന്ത­ത്തി­യു­ടെ നി­ല­യി­ലാ­യി. ആ­രൊ­ക്കെ­യാ­ണു് മ­രി­ച്ച­തു്, എ­ന്തൊ­ക്കെ­യാ­ണു് കോ­ട്ട­യിൽ ന­ട­ന്ന­തു്, എ­ന്ന­റി­വാൻ ഒരു മാർ­ഗ്ഗ­വു­മി­ല്ല. ഏ­തെ­ങ്കി­ലും കൂ­രി­രു­ട്ടാ­വു­ന്ന­തി­നു മു­മ്പു വീ­ട്ടിൽ നി­ന്നു പു­റ­ത്തി­റ­ങ്ങു­ക തന്നെ എന്നു നി­ശ്ച­യി­ച്ചു വ­ട­ക്കോ­ട്ടു ന­ട­ന്നു. രണ്ടു ഫർ­ലോ­ങ്ങു ന­ട­ന്ന­പ്പോൾ വി­ശാ­ല­മാ­യ ഒരു പാടം കണ്ടു. അ­ങ്ങും ഇ­ങ്ങും നോ­ക്കി­യാൽ ആ­രേ­യും കാ­ണ്മാ­നി­ല്ല.

‘ടി­പ്പു­സൈ­ന്യ­ത്തി­ന്റെ’ ദു­ഷ്ട­കർ­മ്മം­കൊ­ണ്ടു

ധാ­ത്രി­ത­ല­ങ്ങ­ളിൽ ധർ­മ്മ­വും കർ­മ്മ­വും

ന­ഷ്ട­മാ­യെ­ന്ന­ല്ല­ന­ല്ല­പെ­ണ്ണൂ­ങ്ങ­ളും

ശി­ഷ്ട­ജ­ന­ങ്ങ­ളും­നെ­ല്ലും­ധ­ന­ങ്ങ­ളും

തു­ഷ്ടി­യും­പു­ഷ്ടി­യും­അ­ഷ്ടി­യും­മി­ഷ്ടി­യും

വൃ­ഷ്ടി­യും കൃ­ഷ്ടി­യും

ന­ല്കി­പി­ടി­പെ­ട്ടു­നാ­നാ­ജ­ന­ങ്ങ­ളും

നാ­ട്ടി­ലും­വീ­ട്ടി­ലും­നി­ന്നു­പു­റ­പ്പെ­ട്ടു

കാ­ട്ടി­ലും­കോ­ട്ടി­ലു­മോ­രോ­ത­ര­മ­ല്ല

നാ­ട്ടി­ലും­തൊ­ട്ടി­ലും­പൊ­ക്കൊ­ളി­ച്ചീ­ടി­നാർ.

എ­ന്നു­പ­റ­ഞ്ഞ­പോ­ലെ അ­ന്ന­ത്തെ ദിവസം നി­റ­ങ്കൈ­ത­കോ­ട്ട­യിൽ ചെ­ല്ലാ­ത്ത പ­ര­പ്പ­നാ­ട്ടു­കാ­രൊ­ക്കെ പ­ട­വ­രു­ന്ന വർ­ത്ത­മാ­നം കേ­ട്ട­പ്പോ­ഴേ­യ്ക്കും നാടും വിടും ഒക്കെ വേ­ണ്ടെ­ന്നു­വെ­ച്ചു കി­ഴ­ക്കൻ മ­ല­ക­ളി­ലേ­യ്ക്കു ര­ക്ഷ­യ്ക്കാ­യി ഓടി. കോ­ട്ട­യി­ല­ല്ലാ­തെ അ­യൽ­പ്ര­ദേ­ശ­ങ്ങ­ളി­ലൊ­ന്നും ഒരു ജീ­വി­യും ഉ­ണ്ടാ­യി­രു­ന്നി­ല്ല. പലേ ആ­ലോ­ച­ന­ക­ളോ­ടും ന­ട­ക്കു­ന്ന കു­മ്മി­ണി­അ­മ്മ ഏതു ഭാ­ഗ­ത്തേ­യ്ക്കാ­ണു് പോ­കു­ന്ന­തെ­ന്നു വി­വ­ര­മി­ല്ലാ­തെ ഏ­താ­ണ്ടു് ഒരു നാ­ഴി­ക­യോ­ളം ന­ട­ന്നു­പോ­യി. ഇരുൾ ക­ല­ശ­ലാ­യി തു­ട­ങ്ങി. കണ്ണു കാ­ണാ­തെ­യാ­യി. ക്ഷീ­ണം ക­ല­ശ­ലാ­യി തു­ട­ങ്ങി. പ്ര­സ­വ­വേ­ദ­ന­യു­ടെ ആ­രം­ഭ­മു­ണ്ടോ എന്നു ശങ്ക തോ­ന്നി­ത്തു­ട­ങ്ങി. അല്പം ദൂരെ പാ­ട­ത്തി­ന്നു­മ­ദ്ധ്യെ ഒരു മ­ണൽ­ത്തി­ട്ട­ന്മേൽ ഒരു കാ­വൽ­പു­ര നി­ഴൽ­പോ­ലെ കാ­ണ്മാ­നു­ണ്ടോ എന്നു സംശയം തോ­ന്നി. അ­വി­ടെ­യ്ക്കു ന­ട­ന്നു. ഭാ­ഗ്യ­വ­ശാൽ കൃ­ഷി­ക്കാർ നെ­ല്ലു കാ­വ­ലി­ന്നാ­യി കെ­ട്ടി­യി­ട്ട ഒരു ചാള ത­ന്നെ­യാ­യി­രു­ന്നു ആ ക­ണ്ട­തു്. അവിടെ കയറി ചെ­ന്നു. ക­യ്യി­ലു­ണ്ടാ­യി­രു­ന്ന മു­ണ്ടു് അവിടെ വി­രി­ച്ചു­കി­ട­ന്നു. രണ്ടു മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ പ്ര­സ­വം ക­ഴി­ഞ്ഞു. പി­ന്നെ­യൊ­ന്നും കു­മ്മി­ണി­അ­മ്മ ഓർ­മ്മ­യി­ല്ല. നേരം പ്ര­ഭാ­ത­മാ­യ­പ്പോൾ ജീ­വ­നി­ശ്ശേ­ഷ­മാ­യി കി­ട­ക്കു­ന്ന കു­ട്ടി­യേ­യും വി­ട്ടു കു­മ്മി­ണി­അ­മ്മ പ­ര­ലോ­ക­പ്രാ­പ്ത­യാ­ക­യും ചെ­യ്തു. ഈ രാ­ത്രി­യിൽ തന്നെ ജീ­വ­ര­ക്ഷ­യ്ക്കാ­യി ഈ പാ­ട­ത്തു­കൂ­ടി ഓ­ടി­പ്പോ­കു­ന്ന­വ­രെ പി­ന്തു­ടർ­ന്നു പി­ടി­പ്പാൻ മു­ഹ­മ്മ­ദീ­യർ ന­ട­ന്നി­രു­ന്നു. എ­ന്നാൽ ഭാ­ഗ്യാ­ശ­ക്തി­യാ­ലൊ നിർ­ഭാ­ഗ്യ­ശ­ക്തി­യാ­ലോ കാ­വൽ­പു­ര­യിൽ മ­രി­ച്ചു­കി­ട­ക്കു­ന്ന ത­ള്ള­യേ­യും ഒരു കൊ­ച്ചു­കു­ട്ടി­യേ­യും ആരും ക­ണ്ടി­ല്ല.

images/ayuss-1.png

നേരം പു­ലർ­ന്നു പ­ത്തു­മ­ണി­യാ­യി­രി­ക്കു­ന്നു. നി­റ­ങ്കൈ­ത­ക്കോ­ട്ട­യി­ലും അ­ടു­ത്ത പ്ര­ദേ­ശ­ത്തും ഒരു ജീ­വി­യെ­പോ­ലും കാ­ണ്മാ­നി­ല്ല. വെ­ടി­യു­ടെ ശബ്ദം കേ­ട്ടു പ­ക്ഷി­മൃ­ഗ­ങ്ങ­ളും കൂടെ അകലെ പോ­യി­രി­യ്ക്കു­ന്നു. കാ­വൽ­പ്പു­ര­യിൽ കി­ട­ന്നു് ഒരു അ­ഗ­തി­യാ­യ കു­ട്ടി കാലും ക­യ്യും കു­ട­ഞ്ഞു നി­ല­വി­ളി­യ്ക്കു­ന്നു­ണ്ടു്. ഈ നി­ല­വി­ളി ഈ വി­ജ­ന­പ്ര­ദേ­ശ­ത്തു് ആ­രാ­ണു് കേൾ­ക്കു­ന്ന­തു്!

നി­റ­ങ്കൈ­ത­കോ­ട്ട­യിൽ എന്തൊ ചില സം­ഭ­വ­ങ്ങൾ ന­ട­ന്ന­താ­യി പ­ര­പ്പ­ന­ങ്ങാ­ടി­ക്കാ­രൻ ചെ­മ്പാർ ആ­ലി­ക്കു­ട്ടി നേരം പ്ര­ഭാ­ത­മാ­കു­മ്പോൾ തന്നെ അ­റി­ഞ്ഞി­രി­ക്കു­ന്നു. ‘ഈ ധു­നി­യാ­വി­ന്റൊ­ത്തു് എ­ന്തെ­ല്ലാം ഇ­ക്ക­മ­ത്ത­പ്പാ പ­ട­ച്ചോൻ’ ഉ­ണ്ടാ­ക്കു­ന്നു. ‘ഈ ഹ­റാ­മ്പ­റ­ന്ന മക്കൾ ഹ­ലാ­ക്കാ­ക്കു­ന്നു!’ എ­ന്നും പ­റ­ഞ്ഞു്, ആ­ലി­ക്കു­ട്ടി പ­ട­വർ­ത്ത­മാ­നം അ­റി­വാൻ നി­റ­ങ്കൈ­ത­കോ­ട്ട­യി­ലേ­യ്ക്കു യാ­ത്ര­യാ­യി. അ­ക്കാ­ല­ത്തു ‘നൂസ് പേ­പ്പർ’ ഒ­ന്നും ഇ­ല്ലാ­ത്ത കാ­ല­മാ­ണ­ല്ലൊ. അ­തു­കൊ­ണ്ടാ­ണു് ആ­ലി­ക്കു­ട്ടി പ­ട­വർ­ത്ത­മാ­നം നേ­രി­ട്ടു­ചെ­ന്നു് അ­ന്വേ­ഷ­ണം ന­ട­ത്തി­ക്ക­ള­യാ­മെ­ന്നു വെ­ച്ച­തു്. ഏ­ക­ദേ­ശം പ­ത്തു­മ­ണി­യാ­യ­പ്പോൾ പാ­ട­ത്തി­ന്റെ ന­ടു­വിൽ കാ­വൽ­പു­ര­യു­ടെ ഒരു തീ­ണ്ടൽ­പ്പാ­ടു ദൂ­ര­ത്തെ­ത്തി­യ ആ­ലി­ക്കു­ട്ടി­യ്ക്കു്, ഒരു കു­ട്ടി­യു­ടെ നി­ല­വി­ളി ന­ല്ല­വ­ണ്ണം കേൾ­പ്പാ­നു­ണ്ടാ­യി­രു­ന്നു. ഇ­തെ­ന്തൊ­രു് ‘ഇ­ക്ക­മ­ത്താ’ണെ­ന്നു മ­ന­സ്സി­ലാ­വാ­തെ ആ­ലി­ക്കു­ട്ടി വളരെ പ­രി­ഭ്ര­മി­ച്ചു­വെ­ങ്കി­ലും സ്ഥ­ല­ത്തു­ചെ­ന്നു് നോ­ക്കു­ക­ത­ന്നെ എന്നു നി­ശ്ച­യി­ച്ചു. കാ­വൽ­പു­ര­യിൽ എ­ത്തി­നോ­ക്കി­യ­പ്പോ­ഴാ­ണു് ‘പ­ട­ച്ചോ­ന്റെ’ ക­ളി­യൊ­ക്കെ ആ­ലി­ക്കു­ട്ടി­ക്കു മ­ന­സ്സി­ലാ­യ­തു്. കാ­തി­ലും ക­ഴു­ത്തി­ലും ക­യ്യി­ലും സ്വർ­ണ്ണാ­ഭ­ര­ണ­ങ്ങ­ള­ണി­ഞ്ഞു ര­ക്ത­മ­ണി­ഞ്ഞു് ഒരു സ്ത്രീ മ­രി­ച്ചു­കി­ട­ക്കു­ന്നു. ഈ ശ­വ­ശ­രീ­ര­ത്തി­ന്ന­രി­കെ ജീ­വ­ശേ­ഷ­ത്തിൻ പ്ര­ഭാ­വം­കൊ­ണ്ടു അ­ഞ്ചാ­റു മ­ണി­ക്കൂർ പ്രാ­യം ചെന്ന ഒരു കു­ട്ടി കാലും ക­യ്യും കു­ട­ഞ്ഞു നി­ല­വി­ളി­യ്ക്കു­ന്നു. ആ­ക­പ്പാ­ടെ പ്ര­കൃ­ത്യാ തന്നെ ദു­ഷ്ട­ന­ല്ലാ­ത്ത ആ­ലി­ക്കു­ട്ടി ‘പ­ട­ച്ചോ­ന്റെ’ പ്ര­ഭാ­വ­ത്താൽ ആർ­ദ്ര­ചി­ത്ത­നാ­യി. അ­ല്പ­നേ­രം സ്തം­ഭി­ച്ചു­നി­ന്നു. പി­ന്നെ നാ­ലു­ഭാ­ഗ­വും തി­രി­ഞ്ഞു നോ­ക്കി. ഒരു ഭാഗം ദൂരെ കു­ന്നി­ന്മേ­ലു­ള്ള നി­റ­ങ്കൈ­ത­ക്കോ­ട്ട ക്ഷേ­ത്രം കത്തി ന­ശി­ച്ച­താ­യി കണ്ടു. പാ­ട­ത്തു കുറെ ദൂരെ തല പോ­യ­തും കാ­ലു­മു­റി­ഞ്ഞ­തു­മാ­യ ചില ശ­വ­ശ­രീ­ര­ങ്ങൾ ക­ണ്മാ­നു­ണ്ടു്. താൻ എ­ന്താ­ണു് പ്ര­വൃ­ത്തി­യ്ക്കേ­ണ്ട­തെ­ന്ന­റി­യാ­തെ വി­ഷ­ണ്ഡ­നാ­യി കുറെ നേരം ക­ഴി­ച്ചു. ഒ­ടു­വിൽ ആ മ­ണ­ത്തി­ട്ട­മേൽ വ­ളർ­ന്നി­രു­ന്ന ഒരു ചെറിയ തെ­ങ്ങി­ന്മേൽ നി­ന്നു ഒരു ക­രി­ക്കു ത­ള്ളി­യി­ട്ടു താൻ ക­യ്യിൽ എ­പ്പോ­ഴും കൊ­ണ്ടു ന­ട­ക്കാ­റു­ള്ള ക­ത്തി­കൊ­ണ്ടു് അ­തി­നു­ള്ളിൽ നി­ന്നു കുറെ വെ­ള്ളം എ­ടു­ത്തു കു­ട്ടി­ക്കു് കു­ടി­ക്കാൻ കൊ­ടു­ത്തു. കു­ട്ടി­യു­ടെ ക­ര­ച്ചിൽ നി­ന്നു, ഉ­റ­ങ്ങാൻ തു­ട­ങ്ങി. ഈ കു­ട്ടി­യെ ര­ക്ഷി­ക്കേ­ണ്ട­താ­യ ഭാരം ത­നി­യ്ക്കാ­ണെ­ന്നു ആ­ലി­ക്കു­ട്ടി തീർ­ച്ച­പ്പെ­ടു­ത്തി, കു­മ്മി­ണി അ­മ്മ­യു­ടെ ആ­ഭ­ര­ണ­ങ്ങ­ളൊ­ക്കെ കൈ­വ­ശ­പ്പെ­ടു­ത്തി. മ­ണ­ത്തി­ട്ട­യിൽ കു­ഴി­കു­ഴി­ച്ചു കു­മ്മി­ണി­അ­മ്മ­യെ സം­സ്ക­രി­ച്ചു. കു­ട്ടി­യേ­യും­കൊ­ണ്ടു് സ്വ­ദേ­ശ­ത്തേ­യ്ക്കു പോയി. ഒരു അ­ഗ­തി­യാ­യ ‘കാ­ഫ്രി­നെ’ മു­ഹ­മ്മ­ദ് മ­ത­ത്തിൽ ചേർ­ത്തു­വെ­ന്ന കൃ­താർ­ത്ഥ­ത­യോ­ടെ ഈ കു­ട്ടി­യെ തന്റെ കെ­ട്ടി­യ­വ­ളാ­യ ആമിന ഉ­മ്മ­യെ ഏ­ല്പി­ച്ചു. കു­ട്ടി­ക്കു ആ­യി­സ്സു­ക്കു­ട്ടി­യെ­ന്ന പേരും കൊ­ടു­ത്തു.

കൊ­ല്ലം പ­ത്തു­പ­ന്ത്ര­ണ്ടു ക­ഴി­ഞ്ഞു. ടി­പ്പു­സുൽ­ത്താ­നും ചത്തു. മ­ല­യാ­ള­ജി­ല്ല ഈ­സ്റ്റി­ന്ത്യാ ക­മ്പ­നി­യ്ക്ക­ധീ­ന­മാ­യി. രാ­ജ്യം വി­ട്ടു­പോ­യ­വ­രൊ­ക്കെ മ­ട­ങ്ങി എ­ത്തി­ത്തു­ട­ങ്ങി. പ­ര­പ്പ­നാ­ട്ടു വീ­ര­വർ­മ്മ വലിയ ത­മ്പു­രാ­നും രാ­മ­ക്കു­റു­പ്പും മ­ട­ങ്ങി­യെ­ത്തീ­ട്ടു രണ്ടു നാലു കൊ­ല്ല­മാ­യി. നി­റ­ങ്കൈ­ത­കോ­ട്ട­യെ വി­ചാ­രി­യ്ക്കു­മ്പോൾ ത­മ്പു­രാ­നും രാ­മ­ക്കു­റു­പ്പി­നും ക­ണ്ണിൽ വെ­ള്ളം നി­റ­യും. ശൂ­ര­ന്മാ­രാ­യ തന്റെ അ­ന­ന്തി­ര­വ­ന്മാർ മ­രി­ച്ച­തിൽ ത­മ്പു­രാ­നും, തന്റെ കു­ല­ത്തെ നി­ല­നിർ­ത്തേ­ണ്ട­വ­ളാ­യ കു­മ്മി­ണി­യെ ര­ക്ഷി­പ്പാൻ ത­ന്നാൽ സാ­ധി­ച്ചി­ല്ല­ല്ലൊ എന്ന പ­ശ്ചാ­ത്താ­പം രാ­മ­ക്കു­റു­പ്പി­നും ന­ന്നെ­യു­ണ്ടാ­യി­രു­ന്നു. കു­മ്മി­ണി­അ­മ്മ പടയിൽ പെ­ട്ടു മ­രി­ക്കാ­തെ ശേ­ഷി­ച്ചി­ട്ടു­ണ്ടെ­ന്നു സ്വ­പ്ന­ത്തിൽ­പോ­ലും വി­ശ്വ­സി­പ്പാൻ രാ­മ­ക്കു­റു­പ്പി­നു് അ­വ­കാ­ശ­മു­ണ്ടാ­യി­രു­ന്നി­ല്ല.

images/ayuss-2.png

ആ­ലി­ക്കു­ട്ടി ആ­ക­പ്പാ­ടെ ഒരു പ്രാ­രാ­ബ്ധ­ക്കാ­ര­നാ­യി­രു­ന്നു. ആ­യി­സ്സ­ക്കു­ട്ടി­ക്കു് ഏ­താ­ണ്ടു് പത്തു വ­യ­സ്സു പ്രാ­യ­മാ­യ­പ്പോൾ ആ­ലി­ക്കു­ട്ടി­യു­ടെ കെ­ട്ടി­യ­വൾ മ­രി­ച്ചു. ആ­യി­സ്സ­ക്കു­ട്ടി­യെ വി­ട്ടു­പി­രി­ഞ്ഞു നി­ല്പാൻ അശേഷം നി­വൃ­ത്തി­യി­ല്ലാ­ത്ത വി­ധ­ത്തി­ലാ­യി­രി­യ്ക്കു­ന്നു ആ­ലി­ക്കു­ട്ടി­യു­ടെ സ്ഥി­തി. കു­മ്മി­ണി­അ­മ്മ­യു­ടെ വക മിക്ക പ­ണ്ട­ങ്ങ­ളും വി­റ്റു മു­ത­ലാ­ക്കി­ക­ഴി­ഞ്ഞി­രി­യ്ക്കു­ന്നു. ആ­ക­പ്പാ­ടെ ശേ­ഷി­പ്പു­ണ്ടാ­യി­രു­ന്ന­തു് ചെ­മ്പ്ര എ­ഴു­ത്ത­ശ്ശൻ സ്വർ­ണ്ണ­ത്ത­കി­ടിൽ എ­ഴു­തി­ക്കെ­ട്ടി­യ ഒരു പൊൻ­ത­കി­ടു മാ­ത്ര­മാ­ണു്. ആയതു ‘ചൈ­ത്താ­ന്റെ’ ഉ­പ­ദ്ര­വം കൂ­ടാ­തെ ക­ഴി­പ്പാൻ ചെ­റു­പ്പം മു­തൽ­ക്കെ ആ­യി­സ്സ­ക്കു­ട്ടി ധ­രി­ച്ചു­വ­ന്നി­രു­ന്ന ഒ­രാ­ഭ­ര­ണ­മാ­ണു്. ആ­യി­സ്സ­ക്കു­ട്ടി­യ്ക്കു് അ­ത്യാ­വ­ശ്യം വീ­ട്ടു­പ­ണി­കൾ ചെ­യ്വാൻ പ്രാ­യ­മാ­യി­ട്ടു­ണ്ടെ­ന്ന­ല്ലാ­തെ ഭ­ക്ഷ­ണ­ത്തി­ന്നു­ള്ള വക തെ­ണ്ടി­ത്തേ­ടി ഉ­ണ്ടാ­ക്കു­വാൻ പ്രാ­യ­മാ­യി­ട്ടി­ല്ല. ആ­ലി­ക്കു­ട്ടി­ക്കു പ്രാ­യാ­ധി­ക്യം ആ­യി­രി­യ്ക്കു­ന്നു. ഈ ഘ­ട്ട­ത്തിൽ ഒരു ദിവസം ആ­യി­സ്സ­ക്കു­ട്ടി­യു­ടെ തകിടു വി­ല്ക്കാ­നു­ള്ള ആ­ലോ­ച­ന­യാ­യി. ഈ പണ്ടം വി­ല്ക്കു­ന്ന­തി­നു് ആ­ലി­ക്കു­ട്ടി­യ്ക്കു് അശേഷം മ­ന­സ്സു­ണ്ടാ­യി­ല്ല. ഏ­തെ­ങ്കി­ലും പണയം വെ­ച്ചു തൽ­ക്കാ­ല­നി­വൃ­ത്തി­ക്കു വല്ല സം­ഖ്യ­യും ഉ­ണ്ടാ­ക്കി ക­ഴി­വു­വ­രു­മ്പോൾ പ­ണ­യ­പ്പാ­ടു് വീടു്, പണ്ടം വീ­ണ്ടെ­ടു­ക്കാ­മെ­ന്നു­ള്ള നി­ശ്ച­യ­ത്തി­ന്മേൽ ത­കി­ടും ക­യ്യി­ലാ­ക്കി ആ­ലി­ക്കു­ട്ടി പു­റ­ത്തേ­യ്ക്കി­റ­ങ്ങി. പ­ര­പ്പ­നാ­ട്ടു രാ­ജാ­ക്ക­ന്മാ­രു­ടെ ബേ­പ്പൂർ കോ­വി­ല­ക­ത്തേ­യ്ക്കു യാ­ത്ര­യാ­യി.

ബേ­പ്പൂർ കോ­വി­ല­ക­ത്തു ചെ­ന്ന­പ്പോൾ ആ­ലി­ക്കു­ട്ടി­യ്ക്കു് ത­മ്പു­രാ­ന്റെ പ്ര­ധാ­ന മ­ന്ത്രി രാ­മ­ക്കു­റു­പ്പി­നെ കാ­ണ്മാൻ അധികം പ്ര­യാ­സ­മു­ണ്ടാ­യി­ല്ല. ആ­ലി­ക്കു­ട്ടി പ­ര­പ്പ­നാ­ടു് സ്വ­രൂ­പ­ത്തി­ലേ­ക്കു് എ­പ്പോ­ഴും കീ­ഴ­ട­ങ്ങി­യ­വ­നാ­ണെ­ന്നും പ­ട­ക്കാ­ല­ത്തൊ­ന്നും സ്വാ­മി­ദ്രോ­ഹ­മാ­യി യാ­തൊ­ന്നും പ്ര­വൃ­ത്തി­ച്ചി­ട്ടി­ല്ലെ­ന്നും, നാ­ടു­വി­ട്ടു് ഓ­ടി­പ്പോ­കു­മ്പോൾ പലരും തന്നെ ഏ­ല്പി­ച്ച സാ­ധ­ന­ങ്ങ­ളൊ­ക്കെ ഒരു പൈ­പോ­ലും കു­റ­യ്ക്കാ­തെ മ­ട­ങ്ങി­വ­ന്ന­വർ­ക്കു മ­ട­ക്കി­ക്കൊ­ടു­ത്തി­ട്ടു­ണ്ടെ­ന്നും മ­റ്റും കു­റു­പ്പി­നെ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കി. താൻ ത­ല്ക്കാ­ലം ഒരു പ­രാ­ധീ­ന­ക്കാ­ര­നാ­ണെ­ന്നും, ത­ള്ള­യി­ല്ലാ­ത്ത ഒരു കു­ട്ടി­യെ ര­ക്ഷി­ക്കേ­ണ്ട­താ­യ ഒരു ഭാരം കൂ­ടി­യു­ള്ള­തു­കൊ­ണ്ടു് കുറെ ക­ഴ­കി­ലാ­ണെ­ന്നും, ത­ല്ക്കാ­ലം എ­ന്തെ­ങ്കി­ലും ഒരു സംഖ്യ ക­ട­മാ­യി കി­ട്ടി­യാൽ കൊ­ള്ളാ­മെ­ന്നും അതിനു പ­ണ­യ­മാ­യി തന്റെ കൈ­വ­ശ­മു­ള്ള ഒരു പൊൻ­പ­ണ്ടം വെ­ക്കാ­മെ­ന്നും മ­റ്റും പ­റ­ഞ്ഞു തകിടു കു­റു­പ്പി­ന്റെ ക­യ്യിൽ കൊ­ടു­ത്തു. സ്വർ­ണ്ണ­ത­കി­ടു­വാ­ങ്ങി ഒന്നു പ­രി­ശോ­ധി­ച്ച­പ്പോ­ഴേ­ക്കും കു­റു­പ്പു് സ്തം­ഭി­ച്ചു­നി­ന്നു­പോ­യി. വളരെ നേരം ഒ­ന്നും­മി­ണ്ടാ­തെ നി­ന്ന­തി­ന്നു­ശേ­ഷം ക്രോ­ധ­താ­മ്രാ­ക്ഷ­നാ­യി ആ­ലി­ക്കു­ട്ടി­യെ ഒന്നു നോ­ക്കി. ഒ­ടു­വിൽ അ­വ­നോ­ടു് ഒ­ന്നും മി­ണ്ടാ­തെ കു­റു­പ്പു അ­ടു­ക്കെ നി­ന്നി­രു­ന്ന ഒരു നാ­യ­രോ­ടു് ആ­ലി­ക്കു­ട്ടി­യെ വി­ട്ട­യ­ക്ക­രു­തെ­ന്നും പ­റ­ഞ്ഞു് ത­മ്പു­രാ­ന്റെ അ­ടു­ക്ക­ലേ­ക്കു് പോയി.

ത­കി­ടി­ന്റെ മു­ക­ളിൽ കു­മ്മി­ണി­അ­മ്മ­യു­ടെ പേരു് കൊ­ത്തി­യി­രു­ന്നു­വെ­ന്നു­മാ­ത്ര­മ­ല്ല, ഈ ത­കി­ടു് ഉ­ണ്ടാ­ക്കു­ന്ന കാ­ര്യ­ത്തിൽ രാ­മ­ക്കു­റു­പ്പു് നേ­രി­ട്ടു­ത­ന്നെ മു­മ്പു ശ്രമം ചെ­യ്താ­ളാ­യ­തു­കൊ­ണ്ടു്, ഇതു ക­ണ്ട­പ്പോൾ തന്നെ തന്റെ മ­രു­മ­ക­ളെ കൊ­ന്നു പ­ണ്ട­ങ്ങൾ കൈ­വ­ശ­പ്പെ­ടു­ത്തി­യ­തു് ആ­ലി­ക്കു­ട്ടി­യാ­ണെ­ന്ന ബോധം വേഗം വന്നു ക­ഴി­ഞ്ഞു. ഈ വിവരം ത­മ്പു­രാ­നെ ഉ­ണർ­ത്തി­പ്പാ­നാ­ണു് രാ­മ­ക്കു­റു­പ്പു് വേഗം തി­രു­മു­മ്പാ­കെ ചെ­ന്ന­തു്.

images/ayuss-3.png

ഈ കഥയെ ഇനി അധികം ദീർ­ഘി­പ്പി­ച്ചി­ട്ടു് കാ­ര്യ­മി­ല്ല. ആ­ലി­ക്കു­ട്ടി­യെ വി­ചാ­ര­ണ ചെ­യ്ത­പ്പോൾ മുൻ സം­ഭ­വ­ങ്ങ­ളെ­ല്ലാം കു­റു­പ്പി­നു മ­ന­സ്സി­ലാ­യി. ആ­ലി­ക്കു­ട്ടി­യോ­ടു് ആദ്യം ത­നി­ക്കു­ണ്ടാ­യി­രു­ന്ന കോപം മാറി കൃ­ത­ജ്ഞ­ത­യാ­ണു് കു­റു­പ്പി­നു­ണ്ടാ­യ­തു്. എ­ങ്കി­ലും തന്റെ വം­ശ­വർ­ദ്ധ­ന­ക്കു് കാ­ര­ണ­ഭൂ­ത­യാ­യ ഒരു പെൺ­കു­ട്ടി പ­ത്തു­പ­ന്ത്ര­ണ്ടു കൊ­ല്ല­കാ­ലം ഒരു മു­ഹ­മ്മ­ദീ­യ­ന്റെ അ­ധീ­ന­ത്തിൽ ഇ­രി­ക്കേ­ണ്ടി വ­ന്ന­തിൽ നന്നെ പ­ശ്ചാ­ത്താ­പ­വും ജ­നി­ച്ചു.

ത­മ്പു­രാൻ വൈ­ദി­ക­ന്മാ­രെ വ­രു­ത്തി­യ­തും, ആ­യി­സ്സ­ക്കു­ട്ടി­യെ വ­രു­ത്തി ചില ശു­ദ്ധി­കർ­മ്മ­ങ്ങൾ ഒക്കെ ക­ഴി­ച്ച­തും, കു­റു­പ്പി­ന്റെ ത­റ­വാ­ടു് “ചേ­ലാ­വിൽ ചേർ­ന്ന” നാ­യ­ന്മാ­രു­ടെ കൂ­ട്ട­ത്തിൽ ഒ­ന്നാ­ക്കി­യ­തും ആ­ലി­ക്കു­ട്ടി­ക്കു് മ­ര­ണം­വ­രെ ചി­ല­വി­ന്നു വക കൊ­ടു­ത്ത­തും ഒക്കെ വേഗം ക­ഴി­ഞ്ഞു. ഈ ആ­യി­സ്സ­ക്കു­ട്ടി­യു­ടെ സ­ന്താ­ന­ങ്ങൾ ഇ­പ്പോ­ഴും ഏ­റ­നാ­ടു താ­ലൂ­ക്കിൽ ഉ­ണ്ടു്.

മം­ഗ­ളോ­ദ­യം
images/Mangalodhayam.jpg

കേ­ര­ള­ത്തി­ലെ പ്ര­സി­ദ്ധ­മാ­യ ഒരു പ്ര­സാ­ധ­നാ­ല­യം ആണു് മം­ഗ­ളോ­ദ­യം. അ­പ്പൻ­ത­മ്പു­രാ­നാ­ണു് സ്ഥാ­പ­കൻ. പ­ഴ­യ­തും പു­തി­യ­തു­മാ­യ നി­ര­വ­ധി ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അ­ധ്യാ­ത്മ­രാ­മാ­യ­ണം, കൃ­ഷ്ണ­ഗാ­ഥ, കു­ഞ്ചൻ ന­മ്പ്യാ­രു­ടെ തു­ള്ളൽ­പ്പാ­ട്ടു­കൾ, നാടൻ പാ­ട്ടു­കൾ തു­ട­ങ്ങി­യ മി­ക­ച്ച ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് വാ­യ­ന­ക്കാ­രെ ആ­കർ­ഷി­ച്ചു.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Ayussakutty Ummayude ayus (ml: ആ­യി­സ്സ­ക്കു­ട്ടി ഉ­മ്മ­യു­ടെ ആ­യു­സ്സ്).

Author(s): M R K C.

First publication details: Sayahna Foundation; Trivandrum, Kerala; 2022-06-14.

Deafult language: ml, Malayalam.

Keywords: Story, M R K C, Ayussakutty Ummayude ayus, എം. ആർ. കെ. സി., ആ­യി­സ്സ­ക്കു­ട്ടി ഉ­മ്മ­യു­ടെ ആ­യു­സ്സ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Storming of the Bastille, a painting by JeanPierre Houël (1735–1813). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Beena Darly; Illustration: CP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.