SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Portrait_of_Charlotte1.jpg
Portrait of Charlotte Cram, a painting by John Singer Sargent (1856–1925).
മൂർ­ക്കോ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ
മൂർ­ക്കോ­ത്തു കു­മാ­രൻ

പ്ര­സ്താ­വ­ന

ഭാ­ഷാ­സാ­ഹി­ത്യ­ച­രി­ത്ര­കാ­ര­ന്മാർ ശ്രീ. മൂർ­ക്കോ­ത്തു കു­മാ­രൻ, മ­ല­യാ­ള­ത്തിൽ ആദ്യം ചെ­റു­ക­ഥ എ­ഴു­തി­യ­വ­രിൽ ഒരു മാ­ന്യ­സ്ഥാ­നം ഉള്ള ആ­ളാ­യി­രു­ന്നു; അ­ദ്ദേ­ഹം പ­ത്തു­നാ­ല്പ­തു് വർ­ഷ­ങ്ങ­ളോ­ളം നി­ര­വ­ധി ചെ­റു­ക­ഥ­കൾ എ­ഴു­തി­യി­രു­ന്നു; അവ ബ­ഹു­ര­സ­മു­ള്ള ക­ഥ­ക­ളാ­യി­രു­ന്നു; എ­ന്നൊ­ക്കെ പ­റ­യു­ന്നു­ണ്ടു്; പക്ഷേ, ഭാ­ഷ­യി­ലെ ചെ­റു­ക­ഥാ­കൃ­ത്തു­ക്കൾ എന്ന വിഷയം പ­രാ­മർ­ശി­ക്കു­ന്ന അ­വ­സ­ര­ങ്ങ­ളിൽ അ­ദ്ദേ­ഹ­ത്തെ­പ്പ­റ്റി ഒ­ന്നും പ­റ­ഞ്ഞു­കാ­ണു­ന്നി­ല്ല.

അ­ങ്ങ­നെ പ­റ­യാ­തി­രി­ക്കു­വാ­നു­ള്ള ഒരു പ്ര­ധാ­ന­മാ­യ കാരണം മൂർ­ക്കോ­ത്തി­ന്റെ കഥകൾ പലേ പ­ത്ര­മാ­സി­ക­ളി­ലു­മാ­യി അ­ങ്ങി­ങ്ങു് ചി­ത­റി­ക്കി­ട­ക്കു­ന്ന­ത­ല്ലാ­തെ, അവയെ സ­മാ­ഹ­രി­ച്ചു് ഒരു ഗ്ര­ന്ഥ­മോ, ഗ്ര­ന്ഥ­ങ്ങ­ളോ, ഇ­ല്ലാ­ത്ത­താ­യി­രി­ക്ക­ണം. ആയൊരു കു­റ­വു് നി­ക­ത്തു­വാ­നാ­യി­ട്ടും­കൂ­ടി­യാ­ണു് ശ്രീ. മൂർ­ക്കോ­ത്തു് കു­മാ­ര­ന്റെ ചെ­റു­ക­ഥ­കൾ ശേ­ഖ­രി­ച്ചു് ഒരു ക­ഥാ­ത­രം­ഗി­ണി മ­ല­യാ­ള­സാ­ഹി­ത്യ­ഭൂ­മി­യിൽ ഇ­റ­ക്കു­വാൻ ഉ­ദ്യ­മി­ച്ച­തു്.

കഥകൾ വാ­യി­ച്ച­പ്പോൾ എ­നി­ക്കു­പോ­ലും, ഞാൻ പ്ര­തീ­ക്ഷി­ച്ച­തി­ലും അധികം രസം തോ­ന്നു­ക­യു­ണ്ടാ­യി. അ­വ­യു­ടെ വൈ­വി­ധ്യം എന്നെ അ­ത്ഭു­ത­പ്പെ­ടു­ത്തി. വെറും സം­ഭ­വ­ങ്ങൾ, നേ­രം­പോ­ക്കു്, കു­റ്റാ­ന്വേ­ഷ­ണം, സാ­മു­ദാ­യി­കാ­ചാ­ര­ചി­ത്രീ­ക­ര­ണം, ഭാ­ര്യാ­ഭർ­ത്തൃ­സ്നേ­ഹം (പ്ര­ത്യേ­കി­ച്ചു് ഭാ­ര്യ­മാർ­ക്കു­ള്ള സ്നേ­ഹം)—പ്ര­ണ­യം—(നാ­ട്ടു­മ്പു­റം­തൊ­ട്ടു് മ­ദി­രാ­ശി­വ­രെ­യു­ള്ള രം­ഗ­ങ്ങ­ളി­ലെ പ്ര­ണ­യം)—വെറും വെടി, മാ­ന­സി­ക­വി­കാ­ര­ങ്ങ­ളു­ടെ ചി­ത്രീ­ക­ര­ണ­ങ്ങൾ, ക്ലെ­പ്റ്റോ­മാ­നി­യ, സോ­മ്നാ­ബു­ലി­സം, ഹി­സ്റ്റീ­രി­യാ തു­ട­ങ്ങി­യ മാ­ന­സി­ക­രോ­ഗ­ങ്ങ­ളെ ആ­സ്പ­ദ­മാ­ക്കി എ­ഴു­തി­യ­വ—ഇ­ങ്ങ­നെ ചെ­റു­ക­ഥാ­മ­ണ്ഡ­ല­ത്തി­ലെ നാ­നാ­വ­ശ­ങ്ങ­ളെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ സ്പർ­ശി­ച്ചി­ട്ടു­ണ്ടു്.

രണ്ടോ മൂ­ന്നോ പേ­ജു­മാ­ത്രം ഉള്ളവ തു­ട­ങ്ങി, അ­മ്പ­തോ അ­റു­പ­തോ പേ­ജു­ക­ളു­ള്ള ക­ഥ­കൾ­വ­രെ അ­ദ്ദേ­ഹം എ­ഴു­തി­യ­വ­യാ­യു­ണ്ടു്. എല്ലാ ക­ഥ­യി­ലും എ­ന്നു­ത­ന്നെ പറയാം, ചെ­റു­ക­ഥ­ക­ളെ ഒരു പ്ര­ത്യേ­ക­മാ­യ സാ­ഹി­ത്യ വി­ഭാ­ഗ­മാ­ക്കി നിർ­ത്തു­ന്ന, “Singleness of effect” ഉ­ണ്ടു്. അ­താ­ണു് മ­ല­യാ­ള­ത്തി­ലെ ആ­ദി­കാ­ല­കാ­ഥി­ക­രിൽ കാ­ണാ­ത്ത­തു് എ­ന്നു് ഭാ­ഷാ­ഗ­ദ്യ­സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ വി­ദ്വാൻ ചു­മ്മാർ സ­മർ­ത്ഥി­ച്ചി­രി­ക്കു­ന്നു. അ­വ­രു­ടെ ക­ഥാ­സ­മാ­ഹാ­ര­ങ്ങൾ­ക്കു് അ­വ­താ­രി­ക­കൾ എ­ഴു­തി­യ­വ­രും അതു് സ­മ്മ­തി­ക്കു­ന്നു.

കാ­ര്യം അ­ങ്ങ­നെ­യി­രി­ക്കു­ന്ന­തു­കൊ­ണ്ടു് മ­ല­യാ­ള­ഭാ­ഷ­യിൽ ചെ­റു­ക­ഥ­കൾ ആ­രം­ഭി­ച്ച കാ­ല­ത്തു­ത­ന്നെ ചെ­റു­ക­ഥ­യു­ടെ യ­ഥാർ­ത്ഥ­ല­ക്ഷ­ണ­ങ്ങ­ളു­ള്ള കൃ­തി­കൾ നിർ­മ്മി­ച്ചു്, പ­ത്തു­നാ­ല്പ­തു­വർ­ഷ­ത്തോ­ളം നി­ര­വ­ധി ബ­ഹു­ര­സി­കൻ­ക­ഥ­കൾ എ­ഴു­തി­യ ശ്രീ. മൂർ­ക്കോ­ത്തു് കു­മാ­ര­നാ­ണു് ഭാ­ഷ­യി­ലെ ചെ­റു­ക­ഥാ­പ്ര­സ്ഥാ­ന­ത്തി­ന്റെ ജ­ന­യി­താ­വും, ഒരു ഉൽ­കൃ­ഷ്ട ചെ­റു­ക­ഥാ­കാ­ര­നും എ­ന്നു് പ­റ­യാ­വു­ന്ന­താ­ണു്.

അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്ര­നാ­ണു് ഇ­ങ്ങ­നെ അ­വ­കാ­ശ­വാ­ദം ഉ­ന്ന­യി­ക്കു­ന്ന­തു് എ­ന്നു­ള്ള വ­സ്തു­ത മ­റ­ന്നു് പ­ണ്ഡി­ത­ന്മാർ ഈ വാ­ദ­ത്തി­ന്റെ സാ­ധു­ത്വം­മാ­ത്രം പ­രി­ഗ­ണി­ച്ചു് നി­ഷ്പ­ക്ഷ­മാ­യ അ­ഭി­പ്രാ­യം പറയും എ­ന്നെ­നി­ക്ക­റി­യാം. അ­തു­കൊ­ണ്ടാ­ണു് അ­ക്കാ­ര്യം ശ­ങ്കി­ക്കാ­തെ പ­റ­യു­വാൻ ധൈ­ര്യ­പ്പെ­ട്ട­തു്.

1894—ൽ ശ്രീ. മൂർ­ക്കോ­ത്തു­കു­മാ­രൻ എഴുതി, മലയാള മ­നോ­ര­മ­യിൽ പ്ര­സി­ദ്ധം­ച­യ്ത, “അ­ന്യ­ഥാ ചി­ന്തി­തം കാ­ര്യം” എന്ന ക­ഥ­യെ­പ്പ­റ്റി അ­ച്ഛൻ­ത­ന്നെ­യും മ­റ്റു­ള്ള­വ­രും പ­ല­ത­വ­ണ­യാ­യി പ­റ­ഞ്ഞി­ട്ടു­ള്ള സ്ഥി­തി­ക്കു് അ­തി­നെ­പ്പ­റ്റി മ­ല­യാ­ള­വാ­യ­ന­ക്കാർ ധാ­രാ­ളം കേ­ട്ടി­രി­ക്കും. നിർ­ഭാ­ഗ്യ­വ­ശാൽ ആ കഥ കി­ട്ടീ­ട്ടി­ല്ല. ക­ണ്ടു­കി­ട്ടു­വാ­നു­ള്ള ശ്രമം തു­ട­രു­ന്നു. അ­തി­ന്നു­ശേ­ഷം എ­ഴു­തി­യ ര­ണ്ടാ­മ­ത്തേ­തോ മൂ­ന്നാ­മ­ത്തേ­തോ ആയ ക­ഥ­യാ­യി­രി­ക്ക­ണം ഇതിലെ “കോ­ഴി­ക്കോ­ട്ടെ യാത്ര” എന്ന കഥ.

ഓരോ കഥയും പ്ര­സി­ദ്ധീ­ക­രി­ച്ച തീ­യ­തി­യും മാ­സി­ക­യും ചുവടെ കൊ­ടു­ത്ത­തിൽ­നി­ന്നു് വാ­യ­ന­ക്കാർ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥാ­ര­ച­ന­യു­ടെ­യും ഗ­ദ്യ­ത്തി­ന്റെ­യും വ­ളർ­ച്ച­യെ ഗ്ര­ഹി­ക്കു­വാൻ സാ­ധി­ക്കു­മെ­ന്നു് വി­ശ്വ­സി­ക്കു­ന്നു.

ചില ക­ഥ­ക­ളു­ടെ പി­ന്നിൽ ച­രി­ത്ര­മു­ണ്ടു്. “ഒ­രൊ­റ്റ നോ­ക്കു്”, സാ­മു­ദാ­യി­ക­പ­രി­ഷ്കാ­ര­ത്തെ സം­ബ­ന്ധി­ച്ചു­ള്ള ഏ­റ്റ­വും നല്ല ക­ഥാ­മ­ത്സ­ര­ത്തി­ന്നു­വേ­ണ്ടി, വി­വേ­കോ­ദ­യ­ത്തി­ലേ­ക്കു് അ­യ­ച്ചു­കൊ­ടു­ത്ത­താ­യി­രു­ന്നു. ആ കഥ പ­ര­സ്യം­ചെ­യ്തു­വെ­ങ്കി­ലും, ഒ­ന്നാം­സ­മ്മാ­നം കി­ട്ടി­യ കഥ പ­ര­സ്യം­ചെ­യ്തി­രു­ന്നി­ല്ല. അ­തി­നെ­പ്പ­റ്റി പ­ത്രാ­ധി­പ­രാ­യി­രു­ന്ന കു­മാ­രൻ ആ­ശാ­നോ­ടു് ചോ­ദി­ച്ച­പ്പോൾ, മറ്റേ കഥ ന­ല്ല­താ­ണെ­ന്നു് “ജഡ്ജി” വി­ധി­ച്ച­തു­കൊ­ണ്ടു് സ­മ്മാ­നം കൊ­ടു­ത്തു; പക്ഷേ, അതു് പ­ര­സ്യം­ചെ­യ്യാൻ­മാ­ത്രം ഗു­ണ­മു­ണ്ടാ­യി­രു­ന്നി­ല്ല എ­ന്നു് അ­ദ്ദേ­ഹം അ­ച്ഛ­നോ­ടു് പ­റ­ഞ്ഞു്; പൊ­ട്ടി­ച്ചി­രി­ച്ചു.

“നരിയെ കൊന്ന വെ­ടി­യി­ലെ സു­കു­മാ­രൻ സു­പ്ര­സി­ദ്ധ ക­ഥാ­കൃ­ത്താ­യ കെ. സു­കു­മാ­ര­നാ­ണു്. സു­കു­വി­ന്റെ ചില പ്ര­ത്യേ­ക­ത­കൾ അതിൽ ഞാൻ വി­വ­രി­ച്ചി­ട്ടു­ണ്ടു്” എ­ന്നു് അച്ഛൻ എ­ന്നോ­ടു് പ­റ­ഞ്ഞ­തു് മ­ല­യാ­ള­വാ­യ­ന­ക്കാർ­ക്കു് അ­റി­യു­വാൻ ര­സ­മു­ണ്ടാ­യി­രി­ക്കും എ­ന്നു് വി­ശ്വ­സി­ക്കു­ന്നു.

മാ­പ്പി­ള­ബ­റ്റാ­ലി­യൻ പി­രി­ച്ചു­വി­ടാ­നു­ള്ള യ­ഥാർ­ത്ഥ­കാ­ര­ണം, താ­ലി­കെ­ട്ടു­ക­ല്യാ­ണം­കൊ­ണ്ടു­ണ്ടാ­യി­രു­ന്ന അ­നർ­ത്ഥ­ങ്ങൾ, അതു് നിർ­ത്തു­വൻ ശ്ര­മി­ച്ച­പ്പോൾ ഉ­ണ്ടാ­യി­രു­ന്ന സം­ഘ­ട്ട­ന­ങ്ങൾ, മ­രു­മ­ക്ക­ത്ത­റ­വാ­ടു­ക­ളു­ടെ ക്ഷയം, വ്യ­ക്തി­ക­ളു­ടെ അ­ധഃ­പ­ത­നം, വെറും നാ­ട്ടും­പു­റ­ക്കാ­ര­ത്തി­ക്കു് അ­ക്കാ­ല­ത്തു­ണ്ടാ­വു­ന്ന പ്ര­ണ­യ­വും അതു് പ്ര­ദർ­ശി­പ്പി­ക്കാ­നു­ള്ള പ്ര­യാ­സ­വും അ­തി­ന്റെ പ­രി­ണ­ത­ഫ­ല­വും, ഇ­ങ്ങ­നെ ന­മ്മു­ടെ ഒരു ത­ല­മു­റ­യ്ക്കു­മു­മ്പു­ണ്ടാ­യി­രു­ന്ന ജീ­വി­ത­ത്തി­ന്റെ ചി­ത്രം ഈ ക­ഥ­ക­ളിൽ കാ­ണാ­നു­ണ്ടു്. അ­ഞ്ചാ­റു് അം­ഗ­ങ്ങ­ളു­ള്ള കു­ടും­ബം മാ­സ­ത്തിൽ 20 രൂപാ ശ­മ്പ­ളം­കൊ­ണ്ടു് ഒ­രു­വി­ധം ക­ഴി­ഞ്ഞു­പോ­രു­ന്ന­തും, മ­ദി­രാ­ശി­യിൽ 500 രൂപാ മാ­സ­ത്തിൽ കി­ട്ടു­ന്ന­തു് വലിയ പ്രാ­ക്ടീ­സ്സാ­യി ക­രു­തു­ന്ന­തും, മ­റ്റു­മാ­യി ഈ ക­ഥ­യി­ലെ ചില ഒ­റ്റ­വാ­ച­ക­ങ്ങൾ കൂ­ട്ടി­ച്ചേർ­ത്താൽ­ത­ന്നെ അ­ന്ന­ത്തെ ജീ­വി­ത­ത്തി­ന്റെ ഒരു ചി­ത്രം കാ­ണാ­വു­ന്ന­താ­ണു്.

ഇതിലെ കഥകൾ സ­മ്പാ­ദി­ച്ചു­ത­ന്ന ശ്രീ­മാ­ന്മാർ കെ. ജി. മാധവൻ, കെ. ആർ. അ­ച്യു­തൻ, പി. കെ. ദി­വാ­ക­രൻ, ചി­ത്തി­ര­തി­രു­നാൾ വാ­യ­ന­ശാ­ല (തി­രു­വ­ന­ന്ത­പു­രം) പ്ര­വർ­ത്ത­കർ, ഒ­ണ്ടേൻ, മൂർ­ക്കോ­ത്തു് അ­ജി­ത­കു­മാർ, കെ. ഐ. ഗം­ഗാ­ധ­രൻ എ­ന്നി­വ­രോ­ടു് എ­നി­ക്കു­ള്ള നന്ദി ഇവിടെ പ്ര­സ്താ­വി­ച്ചു­കൊ­ള്ളു­ന്നു.

വേ­റെ­യും പലരും എന്നെ ഇതിൽ സ­ഹാ­യി­ക്കു­ക­യും പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. അ­വ­രു­ടെ പേ­രു­കൾ യ­ഥാ­വ­സ­രം പ്ര­സ്താ­വി­ച്ചു­കൊ­ള്ളാം.

ഈ പു­സ്ത­കം ഇ­ത്ര­വേ­ഗം ഇത്ര ഭം­ഗി­യാ­യി അ­ച്ച­ടി­ച്ചു് പ്ര­സി­ദ്ധം­ചെ­യ്ത എം. എസ്സ്. ബു­ക്കു­ഡി­പ്പോ­ക്കാ­രോ­ടും ഞാൻ കൃ­ത­ജ്ഞ­നാ­ണു്. ഇ­തി­ന്റെ കവർ ഭം­ഗി­യാ­യി വ­ര­ച്ചു­ത­ന്ന മി: സോ­മ­നും എന്റെ നന്ദി.

അ­ടു­ത്ത പ്ര­സി­ദ്ധീ­ക­ര­ണം, ശ്രീ. മൂർ­ക്കോ­ത്തു് കു­മാ­ര­ന്റെ കു­റ്റാ­ന്വേ­ഷ­ണ­ക­ഥ­കൾ ആ­യി­രി­ക്കും. അ­തി­നും ഈ പു­സ്ത­ക­ത്തി­നു് ല­ഭി­ച്ച­തു­പോ­ലെ­ത­ന്നെ പ്രോ­ത്സാ­ഹ­നം ല­ഭി­ക്കു­മെ­ന്നു് പ്ര­തീ­ക്ഷി­ക്ക­ട്ടെ­യോ?

മൂർ­ക്കോ­ത്തു് കു­ഞ്ഞ­പ്പ.

കോ­ഴി­ക്കോ­ടു്,

10-1-67.

എന്റെ കോ­ഴി­ക്കോ­ടു­യാ­ത്ര

ഇ­ന്നു് അ­ഞ്ചാ­യ­ല്ലോ തീയതി. പ­തി­നാ­റാം­തീ­യ­തി­യാ­ണു് വി­വാ­ഹം. അ­മ്മാ­മൻ ബോ­മ്പാ­യിൽ­നി­ന്നു് പ­ണ­മ­യ­യ്ക്കു­ന്ന­തി­നു് മു­മ്പാ­യി എ­നി­ക്കു് ഇ­വി­ടെ­നി­ന്നു് പു­റ­പ്പെ­ടാൻ സാ­ധി­ക്ക­യി­ല്ല. ഒ­ന്നാം­തീ­യ­തി­ക്കു് 300 ക. അ­യ­യ്ക്കു­മെ­ന്നാ­ണു് ക­ത്തിൽ എ­ഴു­തി­യി­രു­ന്ന­തു്—അതെ, ഒ­ന്നാം തീയതി നി­ന്റെ മേൽ­വി­ലാ­സ­ത്തിൽ 300 ക. മ­ദി­രാ­ശി­ക്കു് അ­യ­യ്ക്കു­ന്നു­ണ്ടു്. നീ വേ­ഗ­ത്തിൽ പു­റ­പ്പെ­ട്ടു­കൊൾ­ക, ഞാൻ അധികം താ­മ­സി­ക്കേ­ണ്ടി­വ­ന്നെ­ങ്കിൽ­ത­ന്നെ 14-ാം തീയതി മ­ല­യാ­ള­ത്തിൽ വ­ന്നു­ചേ­രാൻ ശ്ര­മി­ക്കാം—ഒ­ന്നും പോയി; ര­ണ്ടും പോയി. ഇ­ന്നു് തീയതി അ­ഞ്ചാ­യ­ല്ലോ. വ­ഴി­ച്ചെ­ല­വു് എ­ങ്ങ­നെ­യെ­ങ്കി­ലും സാ­ധി­ക്കു­മെ­ന്നു് വെ­യ്ക്കു­ക. പക്ഷേ, ഒരു ബു­ദ്ധി­മു­ട്ടു­ണ്ട­ല്ലോ. ഞാൻ പു­റ­പ്പെ­ട്ടു­ക­ഴി­ഞ്ഞ­തിൽ­പി­ന്നെ ഇവിടെ പ­ണ­മെ­ത്തി­യെ­ങ്കി­ലോ? അ­മ്മാ­മ­ന്നു് ഒരു കമ്പി അ­യ­ച്ചാ­ലെ­ന്താ? എ­നി­ക്കി­പ്പോൾ പി. ഓ­റി­ന്റെ ക­മ്പ­നി­യിൽ­നി­ന്നു് ക­ടു­ക്കൻ വാ­ങ്ങേ­ണ്ട­യോ? എ­ന്തൊ­രു സ­ങ്ക­ട­മാ­ണി­തു് ! എ­നി­ക്കു് രാ­ജ്യ­ത്തെ­ത്താ­നു­ള്ള ഉൽ­ക­ണ്ഠ­യും വർ­ദ്ധി­ക്കു­ന്നു. ഞാൻ ഇ­ങ്ങ­നെ ഓ­രോ­ന്നു് വി­ചാ­രി­ച്ചും കൂ­ടെ­ക്കൂ­ടെ അ­മ്മാ­മ­ന്റെ എ­ഴു­ത്തെ­ടു­ത്തു് വാ­യി­ച്ചും­കൊ­ണ്ടു് ഒരു സി­ഗ­റ­റ്റും വ­ലി­ച്ചു് ഒരു ചാ­രു­ക­സേ­ല­മേൽ കി­ട­ന്നു­കൊ­ണ്ടി­രി­ക്കു­മ്പോൾ ആരോ വാ­തി­ലി­ന്നു് മു­ട്ടു­ന്ന ഒ­ച്ച­കേ­ട്ടു. ആരതു് എ­ന്നു് ഞാൻ ചോ­ദി­ച്ച­പ്പോൾ, പോ­സ്റ്റ്മാൻ സാർ, എ­ന്നു് കേ­ട്ടു; ഉടനെ ഞാൻ തു­ള്ളി എ­ഴു­ന്നേ­റ്റു് വാതിൽ തു­റ­ന്നു. സം­ശ­യി­ക്കാ­നി­ല്ല മ­ണി­യോർ­ഡർ­ത­ന്നെ. പ­ണ­മെ­ണ്ണി­വാ­ങ്ങു­ന്ന തി­ര­ക്കിൽ, ത­പ്പാൽ­ശി­പ്പാ­യി­യു­ടെ ഒ­ന്നി­ച്ചു് പണി പ­ഠി­ക്കാൻ വന്ന ഒരുവൻ, ഞാൻ എ­പ്പോ­ഴാ­ണു് പു­റ­പ്പെ­ടു­ന്ന­തെ­ന്നും മ­റ്റും ചോ­ദി­ച്ച­തി­നു്, ഞാൻ എ­ന്തൊ­ക്കെ­യോ ഉ­ത്ത­രം പ­റ­ഞ്ഞു. മ­ണി­യാർ­ഡ­റിൽ എ­ഴു­തി­യ­തു് വാ­യി­ക്കാ­ന­റി­യാ­മെ­ന്നു് അവനു് എന്നെ അ­റി­യി­ക്ക­ണം എ­ന്നു് തോ­ന്നി. ഓ­രോ­രു­ത്ത­രു­ടെ അ­ന്ത­സ്സു്. ന­ട­ക്ക­ട്ടെ ന­ട­ക്ക­ട്ടെ, എ­ന്നു് ഞാൻ കരുതി.

മ­ദി­രാ­ശി­യിൽ­നി­ന്നു് മ­ല­യാ­ള­ത്തി­ലേ­ക്കു­ള്ള മെയിൽ തീ­വ­ണ്ടി വൈ­കു­ന്നേ­രം ആ­റേ­കാൽ മ­ണി­ക്കേ പു­റ­പ്പെ­ടു­ക­യു­ള്ളു. അ­തു­കൊ­ണ്ടു് ബ­ദ്ധ­പ്പെ­ടാ­നൊ­ന്നും ഇല്ല. ഒ­രു­ക്ക­ങ്ങ­ളൊ­ക്കെ സാ­വ­ധാ­ന­ത്തിൽ ചെ­യ്തു് അ­ഞ്ച­ര­മ­ണി­ക്കു് ശ­രി­യാ­യി സ്റ്റേ­ഷ­നി­ലെ­ത്തി. കോ­ഴി­ക്കോ­ട്ടേ­യ്ക്കു് ഒരു ര­ണ്ടാം­ക്ലാ­സ്സു് ടി­ക്ക­റ്റ് വാ­ങ്ങി വ­ണ്ടി­യിൽ കയറി ഇ­രു­ന്നു. ഒരു ചെറിയ ടിൻ­പെ­ട്ടി­യ­ല്ലാ­തെ വേറെ സാ­മാ­ന­ങ്ങൾ ഒ­ന്നും എന്റെ കൈയിൽ ഇ­ല്ലാ­യി­രു­ന്നു. രാ­വി­ലെ കി­ട്ടി­യ 300 രൂ­പാ­കൊ­ണ്ടു് ക­ടു­ക്ക­നും മ­റ്റു് ചില സാ­ധ­ന­ങ്ങ­ളും വാ­ങ്ങി. ബാ­ക്കി 200-ൽ ചി­ല്വാ­നം ഉ­റു­പ്പി­ക­യും ആ പെ­ട്ടി­യി­ലാ­ണു് ഉ­ള്ള­തു്. വണ്ടി ഇളകാൻ ഇനി അ­ഞ്ചു­മി­നി­ട്ടു­മാ­ത്ര­മേ ഉള്ളു. ഞാൻ ക­യ­റി­യി­രു­ന്ന മു­റി­യിൽ അ­തു­വ­രേ­യ്ക്കും ആരും ക­യ­റാ­തി­രു­ന്ന­തു­കൊ­ണ്ടു്, മ­ല­ബാർ­വ­രെ ഇ­ങ്ങ­നെ­യാ­ണെ­ങ്കിൽ വളരെ സു­ഖ­ക­ര­മാ­യി­രു­ന്നു­വെ­ന്നു് ഞാൻ വി­ചാ­രി­ച്ചു. ഇല്ല. എന്നെ ഉ­പ­ദ്ര­വി­ക്കാ­നാ­യി ഒരാൾ ഒരു ചെറിയ കെ­ട്ടും എ­ടു­പ്പി­ച്ചു­കൊ­ണ്ടു് എന്റെ മു­റി­യു­ടെ നേരെ വ­രു­ന്നു­ണ്ടു്; അയാൾ വ­ന്നു് വാതിൽ തു­റ­ന്നു് സാ­മാ­നം മു­റി­യി­ലി­ടാൻ കൂ­ലി­ക്കാ­ര­നോ­ടു് ക­ല്പി­ച്ച സ്വ­ര­വും, വ­ണ്ടി­യിൽ കയറി ഇ­രു­ന്ന ഗമയും ഒക്കെ ക­ണ്ട­പ്പോൾ ഒരു ബഹദൂർ ആ­യി­രി­ക്കു­മെ­ന്നു­ത­ന്നെ തോ­ന്നി. ആ­രാ­യാ­ലെ­ന്തു്, വ­ണ്ടി­യിൽ എ­ല്ലാ­വ­രും സ­മ­ന്മാ­ര­ല്ലെ? ഞാനും ഗമയിൽ ഇ­രു­ന്നു. ഈ പുതിയ മ­നു­ഷ്യൻ ഒരു ത­മി­ഴ­നാ­ണെ­ന്നു് തോ­ന്നി. ക­റു­ത്തു­നീ­ണ്ടു് അഗ്രം ചു­രു­ണ്ട മീ­ശ­യു­ണ്ടു്. നിറം ക­റു­പ്പി­നും വെ­ളു­പ്പി­നും മ­ദ്ധ്യ­ത്തി­ലാ­ണു്. ആ­റു­ഫീ­റ്റിൽ കു­റ­യാ­തെ ഉ­ണ്ടു് ഉയരം. ആ­ക­പ്പാ­ടെ ഒരു ഗം­ഭീ­ര­നാ­ണു്. ഉ­ടു­പ്പു് ഒരു പാ­ള­സാ­റും ഒരു ക­റു­ത്ത കോ­ട്ടു­മാ­ണു്. ഈ ശല്യം വ­ന്നു­ക­യ­റി­യ­തു­കൊ­ണ്ടു് എ­നി­ക്കു് വെ­റു­പ്പാ­ണു് ഉ­ണ്ടാ­യ­തു്. ഏ­തെ­ങ്കി­ലും ആ­ക­ട്ടെ. ഇ­ദ്ദേ­ഹം എ­വി­ടം­വ­രെ ഉ­ണ്ടെ­ന്നു് നോ­ക്കാ­മെ­ന്നു­വ­ച്ചു്; എ­ങ്ക­പ്പോ­റെ ഇയ്യ, എ­ന്നു് ചോ­ദി­ച്ചു. അ­തു­കേ­ട്ട­പ്പോൾ അ­ദ്ദേ­ഹം അല്പം ഒ­ന്നു് ചി­രി­ച്ചി­ട്ടു് തെ­റ്റു­തീർ­ന്ന ഇം­ഗ്ലീ­ഷിൽ, നല്ല സ്വ­ര­ത്തിൽ, ഞാൻ മ­ല­യാ­ള­ത്തി­ലേ­ക്കു് പോ­കു­ന്നു, കോ­ഴി­ക്കോ­ട്ടേ­ക്കാ­ണു് ടി­ക്ക­റ്റ് വാ­ങ്ങി­യ­തു്; നി­ങ്ങൾ ഒരു മ­ല­യാ­ളി­യാ­ണെ­ന്നു് തോ­ന്നു­ന്നു­വ­ല്ലോ; കോ­ഴി­ക്കോ­ട്ടു­വ­രെ നി­ങ്ങ­ളും ഉ­ണ്ടാ­യി­രി­ക്കാം എ­ന്നു് പ­റ­ഞ്ഞു. ഞാൻ ഒ­ന്നു് വ­ല്ലാ­തെ ല­ജ്ജി­ച്ചു. ഈ ദുർ­ഘ­ടം കോ­ഴി­ക്കോ­ട്ടു­വ­രെ ഉ­ണ്ടാ­യി­രി­ക്കു­മ­ല്ലൊ എ­ന്നു് അ­റി­ഞ്ഞ­പ്പോൾ കുറെ വെ­റു­ത്തു. ഇം­ഗ്ലീ­ഷ് ന­ല്ല­വ­ണ്ണം അ­റി­യാ­മ­ല്ലോ, വല്ല ഉ­ദ്യോ­ഗ­സ്ഥ­നു­മാ­യി­രി­ക്കാ­മെ­ന്നു­വെ­ച്ചു് സ­ന്തോ­ഷി­ച്ചു.

വണ്ടി ഇളകി. ഞങ്ങൾ ഓ­രോ­ന്നു് സം­സാ­രി­പ്പാൻ തു­ട­ങ്ങി. അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് അ­രു­ണാ­ച­ലം ആ­ണെ­ന്നു് പ­റ­ഞ്ഞു. ബി. ഏ. ജ­യി­ച്ചി­ട്ടു­ണ്ടു്. പോ­ലീ­സ്സ് ഇൻ­സ്പെ­ക്ട­രാ­ണു്. അച്ഛൻ വലിയ ദ്ര­വ്യ­സ്ഥ­നാ­ണു്. ഏ­താ­യാ­ലും ഞാൻ ശ­ങ്കി­ച്ച­ത്ര വ്യ­സ­നി­ക്കേ­ണ്ടി­വ­ന്നി­ട്ടി­ല്ല; എ­ന്ന­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ സം­സാ­രം കേ­ട്ട­തിൽ പ­ര­മ­ര­സി­ക­നാ­ണെ­ന്നു് മ­ന­സ്സി­ലാ­യി. വ­ഴി­യാ­ത്ര ബ­ഹു­ര­സ­ക­ര­മാ­കാ­നാ­ണു് സംഗതി എ­ന്നു് പ്ര­തീ­ക്ഷി­ച്ചു് ഞങ്ങൾ പല ര­സ­ങ്ങ­ളും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­മ്പോൾ എന്റെ കാ­ലു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ണ്ഡ­ത്തി­ന്നു് ത­ട്ടി­പ്പോ­യി. ഉടനെ അതിൽ എന്തോ ലോഹം ഉ­ള്ള­തു­പോ­ലെ ഒരു ഒച്ച പു­റ­പ്പെ­ട്ടു. അ­തി­ലെ­ന്താ­ണു്? എ­ന്നു് ഞാൻ ചോ­ദി­ച്ചു. അ­പ്പോൾ അ­ദ്ദേ­ഹം, അ­തി­ലു­ള്ള സാധനം എ­ന്താ­ണെ­ന്നു് പറവാൻ പാ­ടി­ല്ലെ­ന്നു് പ­റ­ഞ്ഞു. എ­നി­ക്ക­തു് അ­റി­വാ­നു­ള്ള ആ­ഗ്ര­ഹം സ്വാ­ഭാ­വി­ക­മാ­യി വർ­ദ്ധി­ച്ചു.

ഞാൻ:
എന്താ ഉ­റു­പ്പി­ക­യാ­ണോ?
അ: പി:
ഉ­റു­പ്പി­ക­യെ­ന്താ നി­ങ്ങൾ­ക്കു് ക­ണ്ടു­കൂ­ട­യോ?
ഞാൻ:
എ­ന്നാൽ പോ­ക­ട്ടെ. കാണാൻ പാ­ടി­ല്ലാ­ത്ത­തു് കാ­ണ്മാൻ ആ­ഗ്ര­ഹി­ക്ക­രു­തു്.
അ: പി:
ഇല്ല. ഞാൻ നേ­രം­പോ­ക്കു് പ­റ­ഞ്ഞ­താ­ണു്. എ­നി­ക്കു് ഉ­റ­ക്കം തൂ­ങ്ങു­ന്നു. അ­തി­ന്റെ പേ­രി­പ്പോൾ പ­റ­ഞ്ഞാൽ അതു് നി­ങ്ങൾ­ക്കു് കാ­ണ­ണ­മെ­ന്നാ­കും. അ­പ്പോൾ അതു് അ­ഴി­ച്ചു് കാ­ണി­ക്കേ­ണ്ടി­വ­രും. അ­തൊ­ക്കെ ബു­ദ്ധി­മു­ട്ടാ­ണെ­ന്നു് വെ­ച്ചി­ട്ടാ­ണു് ഞാൻ അ­ങ്ങ­നെ പ­റ­ഞ്ഞ­തു്. നി­ങ്ങൾ­ക്കു് മു­ഷി­ച്ചി­ലാ­യോ?
ഞാൻ:
ഛെ! എ­ന്തു് മു­ഷി­ച്ചിൽ! ഞാൻ, അതിൽ നി­ങ്ങ­ളു­ടെ ഉ­ടു­പ്പോ മറ്റോ ആ­യി­രി­ക്കു­മെ­ന്നാ­യി­രു­ന്നു ആദ്യം വി­ചാ­രി­ച്ച­തു്. അതിൽ എന്തോ മ­ണി­ഞ്ഞു് ക­ണ്ട­തു­കൊ­ണ്ടു് ചോ­ദി­ച്ച­താ­ണു്.
അ: പി:
ഓഹോ, അതൊ? അതൊരു പു­തി­യ­മാ­തി­രി ആ­മ­മാ­ണു്. ഞാൻ പ­റ­ഞ്ഞി­ല്ലേ നി­ങ്ങ­ളോ­ടു് ഞാൻ ഒരു പോ­ലീ­സ് ഇൻ­സ്പെ­ക്ട­രാ­ണെ­ന്നു്. ഞാൻ, മ­ല­യാ­ള­ത്തിൽ ഒ­ളി­ച്ചു­താ­മ­സി­ക്കു­ന്നു­ണ്ടെ­ന്നു് അ­റി­ഞ്ഞ ചില ക­ള്ള­ന്മാ­രെ പി­ടി­ക്കു­വാൻ പോ­വു­ക­യാ­ണു്. ചില കാൺ­സ്റ്റ­ബിൾ­മാർ മൂ­ന്നാം­ക്ലാ­സ്സു­മു­റി­യി­ലു­ണ്ടു്.

ഇ­ങ്ങ­നെ പ­റ­ഞ്ഞു് ഭാ­ണ്ഡം വ­ലി­ച്ചു് അ­ടു­ക്കെ വെ­ച്ചു് അ­തി­ന്റെ കെ­ട്ട­ഴി­ച്ചു്, ര­ണ്ടു­കൂ­ട്ടം ആമം പു­റ­ത്തെ­ടു­ത്തു് എന്നെ കാ­ണി­ച്ചു.

ഇ­തെ­ന്താ­ണു്? ഒരു പു­തി­യ­മാ­തി­രി ആമം! ക­ള്ള­ന്മാ­രു­ടെ കൈ­ക്കി­ടേ­ണ്ട­തി­ന­ല്ലേ? അ­തി­നു­പി­ന്നെ എ­ന്തി­നാ­ണു് ഇത്ര മ­നോ­ഹ­ര­മാ­യ കൊ­ത്തു­പ­ണി­ക­ളൊ­ക്കെ? എ­ന്നു് ഞാൻ ചോ­ദി­ച്ചു.

അ­തെ­ന്തി­നാ­ണെ­ന്നു­ള്ള കാ­ര്യം എ­നി­ക്കും മ­ന­സ്സി­ലാ­യി­ട്ടി­ല്ല, എ­ന്നു് അ­ദ്ദേ­ഹം ഉ­ത്ത­രം­പ­റ­ഞ്ഞു.

ന­മ്മു­ടെ രാ­ജ്യ­ത്തു് കാ­ണാ­റു­ള്ള­വ­യിൽ­നി­ന്നു് വളരെ ഭേ­ദി­ച്ചി­ട്ടു­ള്ള ഈ തരം ആമം ഉ­പ­യോ­ഗി­ക്കു­ന്ന മാ­തി­രി­യും വളരെ ഭേ­ദി­ച്ചി­ട്ടാ­യി­രി­ക്ക­ണം, എ­ന്നു് തോ­ന്നി. അതു് അ­ങ്ങി­ത­ന്നെ­യാ­യി­രു­ന്നു.

ഇ­തെ­ങ്ങി­നെ­യാ­ണു് കൈ­ക്കി­ടു­ന്ന­തെ­ന്നു് ഞാൻ ചോ­ദി­ച്ച­പ്പോൾ, മി. പിള്ള അ­തി­ന്മേൽ­ത­ന്നെ­യു­ണ്ടാ­യി­രു­ന്ന താ­ക്കോൽ­കൊ­ണ്ടു് അതു് തു­റ­ന്നു് എന്റെ കൈ­യ്ക്കി­ട്ടു് പൂ­ട്ടി. മ­റ്റൊ­ന്നെ­ടു­ത്തു് ഇതു് കാ­ലി­നു­ള്ള­താ­ണു്, ഇതു് ഉ­പ­യോ­ഗി­ക്കേ­ണ്ട­തു് ഇ­ങ്ങ­നെ­യാ­ണെ­ന്നും പ­റ­ഞ്ഞു് അ­തെ­ന്റെ കാ­ലി­ന്നും ഇ­ട്ടു് പൂ­ട്ടി. കു­റ­ച്ചു­നേ­രം ഞാൻ അതു് തി­രി­ച്ചും മ­റി­ച്ചും നോ­ക്കി. ലോ­ക­ത്തി­ലെ പെ­രും­ക­ള്ള­ന്മാ­രു­ടെ ക­യ്ക്കി­ടേ­ണ്ടു­ന്ന­തു് എന്റെ ശ­രീ­ര­ത്തോ­ടു­ചേർ­ന്നു് ക­ണ്ട­പ്പോൾ എ­നി­ക്കു് ഒരു വ­ല്ലാ­യ്മ തോ­ന്നി. ഇതു് എ­ടു­ത്തു­ക­ള­യിൻ, എ­ന്നു് ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. വേ­ണ്ട­ഹെ—അ­ത­വി­ടെ ഇ­രി­ക്ക­ട്ടെ. ഇ­പ്പോൾ നി­ങ്ങ­ളെ കാണാൻ ബ­ഹു­ര­സ­മു­ണ്ടു്, എ­ന്നു് അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു. ഇ­തി­നു് ഞാൻ:- നല്ല ര­സ­മാ­ണി­തു്! ത­ട­വു­കാ­ര­ന്റെ ആമം ധ­രി­ച്ചു് കാ­ണു­ന്ന­തു് പോ­ലീ­സു­കാർ­ക്കു് ബ­ഹു­ര­സ­മാ­യി­രി­ക്കും എ­ന്നു് പ­റ­ഞ്ഞ­പ്പോൾ അയാൾ പൊ­ട്ടി­ച്ചി­രി­ച്ചു. കീ­ശ­യിൽ­നി­ന്നു് ഒരു ക­ട­ലാ­സ്സെ­ടു­ത്തു് ഗൗ­ര­വ­മാ­യി എന്തോ വാ­യി­ച്ചു­തു­ട­ങ്ങി. കുറെ ക­ഴി­ഞ്ഞ­പ്പോൾ ഞാൻ വീ­ണ്ടും അതു് എ­ടു­ത്തു­ക­ള­വാൻ പ­റ­ഞ്ഞു. അ­പ്പോൾ അ­ദ്ദേ­ഹം എന്താ, ഞാൻ നി­ങ്ങ­ളെ ത­ട­വു­കാ­രൻ ആ­ക്കി­ക്ക­ള­യു­മെ­ന്നു് പേ­ടി­യാ­വു­ന്നു­വോ? എ­ന്നു­ചോ­ദി­ച്ചു.

ഞാൻ:
അല്ലെ, വെ­റു­പ്പാ­യി­ത്തു­ട­ങ്ങി.
അ: പി:
വെ­റു­പ്പു് കുറെ നേ­ര­ത്തേ­യ്ക്കേ ഉ­ണ്ടാ­വു­ക­യു­ള്ളു.
ഞാൻ:
അ­പ്പോൾ ഞാൻ ഇതു് കുറേ നേ­ര­ത്തേ­യ്ക്കു് ധ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യോ?
അ: പി:
(ചി­രി­ച്ചും­കൊ­ണ്ടു്) എ­ത്ര­നേ­ര­ത്തേ­യ്ക്കാ­ണെ­ന്നു് ഞാൻ ഇ­പ്പോൾ എ­ങ്ങി­നെ അ­റി­യും?
ഞാൻ:
നി­ങ്ങ­ളു­ടെ കളി പോ­ക­ട്ടെ—എ­നി­ക്കു് വ­ല്ലാ­തെ വെ­റു­പ്പാ­കു­ന്നു. ഇതു് ദ­യ­വി­ചാ­രി­ച്ചു് എ­ടു­ത്തു­ക­ള­യിൻ.
അ: പി:
അതു് ഞാൻ എ­ടു­ത്തി­ല്ലെ­ങ്കിൽ നി­ങ്ങൾ എന്നെ എ­ന്തു് ചെ­യ്യും?
ഞാൻ:
എ­ന്തു് ചെ­യ്യാൻ? നി­ങ്ങൾ­ക്കു് മ­നു­ഷ്യ­രു­ടെ വേദന അ­റി­ഞ്ഞു­കൂ­ടെ­ന്നു് വി­ചാ­രി­ക്കും.
അ: പി:
എ­ങ്ങി­നെ വി­ചാ­രി­ച്ചു­കൊൾ­വിൻ—

എ­ന്നും­പ­റ­ഞ്ഞു് ഒരു ചു­രു­ട്ടെ­ടു­ത്തു് തീ­പി­ടി­പ്പി­ച്ചു് വ­ലി­ച്ചു­തു­ട­ങ്ങി.

ഇ­ദ്ദേ­ഹ­ത്തി­ന്റെ നേ­രം­പോ­ക്കു് അളവിൽ ക­വി­യു­ന്നു­ണ്ടെ­ന്നു­ക­ണ്ടി­ട്ടു് എ­നി­ക്കു് ദ്വേ­ഷ്യം പി­ടി­ച്ചു­തു­ട­ങ്ങി. കൈ­യ്ക്കും കാ­ലി­നും ആമം ഇ­ട്ട­തു­കൊ­ണ്ടു് വ­ല്ലാ­ത്ത വെ­റു­പ്പും ക­ല­ശ­ലാ­യി ഉ­ണ്ടാ­യി. ഒ­ടു­ക്കം ഇ­ങ്ങ­നെ പ­റ­ഞ്ഞു:- നി­ങ്ങൾ അ­ഴി­ക്കു­ന്നെ­ങ്കിൽ അ­ഴി­ക്കിൻ. ഞാൻ ഇ­പ്പോൾ ഗാർ­ഡി­നെ വി­ളി­ക്കും. അ­ല്ലെ­ങ്കിൽ വണ്ടി നി­റു­ത്താൻ ഈ ബട്ടൺ അ­മർ­ത്തും. അ­തി­നു് അ­ദ്ദേ­ഹം വളരെ പ­രി­ഹാ­സ­നി­ല­യിൽ, വണ്ടി ഓ­ടു­മ്പോൾ ഗാർ­ഡി­നെ എ­ങ്ങ­നെ വി­ളി­ച്ചു­വ­രു­ത്തും? ബട്ടൺ അ­മർ­ത്താൻ, ഇവിടെ ഞാൻ ഉ­ള്ള­പ്പോൾ ഈ ആമം ഇട്ട കൈ­കൊ­ണ്ടു് സാ­ധി­ക്കു­മോ? പ­ര­മാർ­ത്ഥ­മ­ല്ലെ പ­റ­യേ­ണ്ട­തു്. എ­നി­ക്കു് കുറെ ഭ­യ­മാ­യി­ത്തു­ട­ങ്ങി. ഇതു് കാ­ര്യ­ത്തിൽ­ത്ത­ന്നെ­യാ­ണോ? ഛേ! ഇത്ര യോ­ഗ്യ­നാ­ണെ­ന്നു് തോ­ന്നു­ന്ന ഇ­യ്യാ­ളെ­പ്പ­റ്റി സം­ശ­യി­ക്കു­ന്ന­തു­ത­ന്നെ ക­ഷ്ട­മാ­ണു്. കു­റെ­നേ­രം അ­യാ­ളു­ടെ മു­ഖ­ത്തേ­യ്ക്കു­ത­ന്നെ ഞാൻ ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് ഞാൻ അവിടെ ഉ­ണ്ടെ­ന്നു­ള്ള കാ­ര്യം­ത­ന്നെ ഓർ­മ്മ­യി­ല്ലെ­ന്നു് തോ­ന്നി. കാ­ലി­ന്മേൽ കാ­ലു­മെ­ടു­ത്തു­വ­ച്ചി­രു­ന്നു് ഒരു ചു­രു­ട്ടും വ­ലി­ച്ചു് ക­ട­ലാ­സ്സു് വാ­യി­ക്കു­ന്ന തെ­ര­ക്കാ­ണു്.

അ­ല്പ­നേ­രം ക­ഴി­ഞ്ഞ­പ്പോൾ എ­നി­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ച്ഛാ­യ, രാ­വി­ലെ ത­പ്പാൽ­ശി­പാ­യി­യു­ടെ­കൂ­ടെ­വ­ന്ന­വ­ന്റേ­തു­പോ­ലെ­യ­ല്ലേ എ­ന്നു് തോ­ന്നി. ഉടനെ അവൻ എ­ന്നോ­ടു് ചോ­ദി­ച്ച ചോ­ദ്യ­ങ്ങൾ ഓർ­മ്മ­വ­ന്നു. ഈ­ശ്വ­രാ! പറ്റി! ഇവൻ എന്നെ കൊ­ന്നു­ക­ള­യു­മോ? എ­ന്താ­ണു് നി­വൃ­ത്തി? ഇ­ങ്ങ­നെ പലതും ആ­ലോ­ചി­ച്ചു് ഭ­യ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­മ്പോൾ അ­ദ്ദേ­ഹം ചി­രി­ച്ചു­കൊ­ണ്ടു്; അല്ലാ നി­ങ്ങ­ളെ ഈ നി­ല­യിൽ ഇ­ട്ടു് നി­ങ്ങ­ളു­ടെ പെ­ട്ടി­യു­മെ­ടു­ത്തു് ഞാൻ പോ­യി­ക്ക­ള­ഞ്ഞാൽ നി­ങ്ങൾ എ­ന്തു­ചെ­യ്യും എ­ന്നു് ചോ­ദി­ച്ചു.

ഞാൻ:
ഹെ! അ­ങ്ങി­നെ ഭ­യ­പ്പെ­ട്ടി­ട്ടാ­ണു് ഇതു് എ­ടു­ത്തു­ക­ള­വാൻ നിർ­ബ­ന്ധി­ക്കു­ന്ന­തെ­ന്നു് വി­ചാ­രി­ക്കേ­ണ്ട നി­ങ്ങ­ളെ എ­നി­ക്കു് ഭ­യ­മി­ല്ല. പക്ഷേ, നി­ങ്ങ­ളു­ടെ നേ­ര­മ്പോ­ക്കു് കുറെ അ­ധി­ക­മാ­യി­പോ­കു­ന്നു.
അ: പി:
അയ്യോ നി­ങ്ങൾ വളരെ ചെ­റു­പ്പ­ക്കാ­ര­ന­ല്ലെ? നി­ങ്ങൾ നാ­ട്ടി­ലെ ക­ള്ള­ന്മാ­രു­ടെ­യും മ­റ്റും പ്ര­വൃ­ത്തി­കൾ എ­ന്ത­റി­ഞ്ഞു! എന്റെ ത­ല­ക്കെ­ട്ടും വ­സ്ത്ര­വും മ­റ്റും ക­ണ്ടി­ല്ലെ നി­ങ്ങൾ­ക്കു് എന്നെ ശ­ങ്ക­യി­ല്ലാ­ത്ത­തു്? ഇ­ങ്ങ­നെ ഇ­വി­ട­ങ്ങ­ളി­ലൊ­ക്കെ എത്ര പേ­രു­ണ്ടു്!… ഇ­ത്ര­യും പ­റ­ഞ്ഞും­കൊ­ണ്ടു് എന്റെ അ­ടു­ക്കൽ വ­ന്നു് കു­പ്പാ­യ­ക്കീ­ശ­യിൽ ക­യ്യി­ട്ടു­കൊ­ണ്ടു്, നി­ങ്ങൾ ഈ ഇ­രി­ക്കു­ന്ന ഇ­രി­പ്പിൽ നി­ങ്ങ­ളു­ടെ താ­ക്കോൽ എ­ടു­ത്തു് (താ­ക്കോൽ എ­ടു­ക്കു­ന്നു) പെ­ട്ടി തു­റ­ന്നു് (പെ­ട്ടി തു­റ­ക്കു­ന്നു) അ­തി­ലു­ള്ള പ­ണ­മെ­ടു­ത്തു് (പ­ണ­മെ­ടു­ക്കു­ന്നു) അതും പോ­രെ­ങ്കിൽ നി­ങ്ങ­ളു­ടെ മോ­തി­ര­വും പറ്റി (മോ­തി­രം ഊ­രു­ന്നു) വണ്ടി തു­റ­ന്നു് ഓ­ടി­ക്ക­ള­വാൻ വല്ല വി­ഷ­മ­വും ഉണ്ടോ?

ഇ­തൊ­ക്കെ ചെ­യ്യു­മ്പോൾ ഞാൻ ഒ­ന്നും ചെ­യ്യാൻ നി­വൃ­ത്തി­യി­ല്ലാ­തെ നിർ­ജ്ജീ­വ­നാ­യി നി­ന്നു­പോ­യി. അ­പ്പോൾ വ­ണ്ടി­യു­ടെ ഗതി സ്റ്റേ­ഷൻ അ­ടു­ക്കാ­റാ­യ­തു­കൊ­ണ്ടു് മെ­ല്ലെ മെ­ല്ലെ ആ­യി­ത്തു­ട­ങ്ങി. ന­മ്മു­ടെ പോ­ലീ­സ് ഇൻ­സ്പെ­ക്ടർ തന്റെ സഞ്ചി എ­ടു­ത്തു് ഒരു റെ­യിൽ­വേ­താ­ക്കോൽ അ­തിൽ­നി­ന്നും എ­ടു­ത്തു് വ­ണ്ടി­യു­ടെ വാതിൽ തു­റ­ന്നു, നി­ങ്ങ­ളു­ടെ ആ­മ­ത്തി­ന്റെ താ­ക്കോ­ലി­താ ഇ­ടു­ന്നു. അ­ടു­ത്ത സ്റ്റേ­ഷ­നിൽ എ­ത്തി­യാൽ ഗാർ­ഡി­നെ­ക്കൊ­ണ്ടു് തു­റ­പ്പി­ച്ചു­കൊൾ­വിൻ, എ­ന്നു­പ­റ­ഞ്ഞു്, താ­ക്കോൽ അവിടെ ഇ­ട്ടു് വ­ണ്ടി­യിൽ­നി­ന്നു് തു­ള്ളി­പ്പോ­യി. അവൻ ഒരു വ­യ­ലിൽ­കൂ­ടി ഓ­ടി­പ്പോ­കു­ന്ന­തു് എ­നി­ക്കു് ന­ല്ല­വ­ണ്ണം കാ­ണാ­മാ­യി­രു­ന്നു. കുറേ ക­ഴി­ഞ്ഞു് വണ്ടി നി­ന്നു. ഉടനെ ഞാൻ ബു­ദ്ധി­മു­ട്ടി എ­ഴു­ന്നേ­റ്റു് ചാ­ടി­ച്ചാ­ടി ജ­ന­ലി­ന­ടു­ത്തു് ചെ­ന്നു് സ്റ്റേ­ഷൻ­മാ­സ്റ്റ­രെ­യും മ­റ്റും വി­ളി­ച്ചു് വിവരം പ­റ­ഞ്ഞു. എന്റെ ആമം തു­റ­ന്നു്, എന്നെ സ്വ­സ്ഥ­നാ­ക്കി. ഉടനെ വിവരം പോ­ലീ­സ്സിൽ അ­റി­യി­ച്ചു. അ­ന്വേ­ഷ­ണം ന­ട­ത്താൻ ര­ണ്ടു് കാൺ­സ്റ്റ­ബിൾ­മാ­രെ വി­ട്ടു.

ഞാൻ ഒ­രു­വി­ധം നാ­ട്ടി­ലെ­ത്തി. ഇ­ന്നേ­വ­രെ­യ്ക്കും അ­രു­ണാ­ച­ലം­പി­ള്ള പോ­ലീ­സ് ഇൻ­സ്പെ­ക്ട­രു­ടെ വി­വ­ര­മേ ഇല്ല.

ഭാ­ഷാ­പോ­ഷി­ണി, 1072 മി­ഥു­നം.

എന്റെ തീ­വ­ണ്ടി­യാ­ത്ര

എന്റെ ഒ­ന്നാ­മ­ത്തെ യാത്ര ക­ഴി­ഞ്ഞു് ര­ണ്ടാ­മ­ത്തേ­തു് തു­ട­ങ്ങു­ന്ന­തു­വ­രെ സ്വ­സ്ഥ­നാ­യി­രി­ക്കു­ന്ന അ­വ­സ­ര­ങ്ങ­ളി­ലൊ­ക്കെ ആ പോ­ലീ­സു­ദ്യോ­ഗ­സ്ഥ­നേ­യും അവൻ എ­ന്നോ­ടു് ചെയ്ത ദു­ഷ്ട­ത­യേ­യും കു­റി­ച്ച­ല്ലാ­തെ ഞാൻ വേറെ യാ­തൊ­ന്നും വി­ചാ­രി­ക്കാ­റേ ഇ­ല്ലാ­യി­രു­ന്നു. സാ­ധാ­ര­ണ­യാ­യി സ­ജ്ജ­ന­ങ്ങ­ളിൽ­നി­ന്നു് ഭേ­ദി­ക്കാ­തെ­യു­ള്ള, അഥവാ ഭേ­ദി­ക്കു­ന്നെ­ങ്കിൽ­ത്ത­ന്നെ കാ­ഴ്ച­യിൽ അ­വ­രെ­ക്കാൾ ഭം­ഗി­യു­ള്ള വി­ധ­ത്തിൽ ഭേ­ദി­ക്കു­ന്ന, ആ­കാ­ര­വി­ശേ­ഷ­ത്തോ­ടു­കൂ­ടി­യു­ള്ള ഈവിധം എത്ര ദു­ഷ്ട­ജ­ന­ങ്ങ­ളെ നാം ദി­വ­സേ­ന ക­ണ്ടും കേ­ട്ടും, ചി­ല­പ്പോൾ അ­വ­രോ­ടു് ഇ­ട­പെ­ട്ടും ഇ­രി­ക്കു­ന്നു­ണ്ടു്. ദൈ­വ­സൃ­ഷ്ടി­യിൽ സർ­വ്വ­വി­ധ­ത്തി­ലും അ­ത്യാ­ശ്ച­ര്യ­ക­ര­മാ­യ സൃ­ഷ്ടി ഈ ദു­ഷ്ട­ജ­ന­ങ്ങൾ­ത­ന്നെ­യാ­ണു്. “ഹേ മ­നു­ഷ്യ­രേ, നി­ങ്ങ­ളു­ടെ അ­ത്യാ­ഗ്ര­ഹ­ത്തി­ന്റെ വ­ലി­പ്പം നി­ങ്ങ­ളു­ടെ ക്രൂ­ര­ത­യു­ടെ രൂ­ക്ഷ­ത­യാൽ അ­ല്ലാ­തെ മ­റ്റെ­ന്തി­നാൽ ജ­യി­ക്ക­പ്പെ­ടു­ന്നു.” ഇ­ങ്ങ­നെ പറഞ്ഞ ആ വ്യു­ല്പ­ന്ന­നാ­യ ദേഹം പക്ഷേ, വല്ല തീ­വ­ണ്ടി­ക­ളി­ലും­വ­ച്ചു് എ­ന്നെ­പ്പോ­ലെ ഒരു ച­തി­യിൽ അ­ക­പ്പെ­ട്ടി­രു­ന്നോ എ­ന്നു­കൂ­ടി ഞാൻ പ­ല­പ്പോ­ഴും സം­ശ­യി­ച്ചു­പോ­യി­ട്ടു­ണ്ടു്. എ­നി­ക്കു­ണ്ടാ­യ അ­നു­ഭ­വ­വും ഈ വാ­ക്കി­ന്റെ ത­ത്വ­വും അ­ന്യോ­ന്യം അത്ര പൊ­രു­ത്തം കാ­ണു­ന്നു. ഹ! ദു­ഷ്ടൻ! ഇ­തെ­ന്തൊ­രു ജീ­വി­യാ­ണു്? ജ­ഗ­ദീ­ശ്വ­രൻ ദു­ഷ്ട­മ­നു­ഷ്യ­രെ സൃ­ഷ്ടി­ക്കു­മ്പോൾ അ­വർ­ക്കു് ദു­ഷ്ട­മൃ­ഗ­ങ്ങ­ളെ വേർ­തി­രി­ച്ച­റി­യി­ക്കു­ന്ന മാ­തി­രി­യി­ലു­ള്ള ദം­ഷ്ട്ര­ങ്ങ­ളോ കൊ­മ്പു­ക­ളോ ന­ഖ­ങ്ങ­ളോ മ­റ്റു് വല്ല അ­ട­യാ­ള­മോ കൊ­ടു­ത്തി­രു­ന്നു­വെ­ങ്കിൽ ഈ ലോ­ക­ത്തിൽ മ­നു­ഷ്യ­രിൽ­നി­ന്നു് മ­നു­ഷ്യർ­ക്കു് ഇത്ര ആ­പ­ത്തു­കൾ നേ­രി­ടു­ന്ന­ത­ല്ലാ­യി­രു­ന്നു. ഒരു സർ­പ്പം ഫണം ഉ­യർ­ത്തി ക­ടി­ക്കാൻ വ­രു­ന്ന­തു് കാ­ണു­മ്പോൾ ന­മു­ക്കു് ഒ­ന്നു­കിൽ അതിനെ അ­ടി­ച്ചു­കൊ­ന്നു­ക­ള­യാം; അ­ല്ലെ­ങ്കിൽ അതു് സ­മീ­പി­ക്കു­ന്ന­തി­നു­മു­മ്പിൽ ഓ­ടി­ക്ക­ള­യാം. ഒരു ദു­ഷ്ട­മ­നു­ഷ്യൻ ഭം­ഗി­വാ­ക്കും പ­റ­ഞ്ഞു് സ­മീ­പ­ത്തിൽ വ­ന്നു് മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ ഒരു ക­ത്തി­യെ­ടു­ത്തു് ന­മ്മു­ടെ ക­ഴു­ത്തിൽ കു­ത്തി­ക്കൊ­ല്ലു­വാ­നു­റ­ച്ചാ­ലോ, അ­നു­ഭ­വി­ക്ക­യ­ല്ലാ­തെ എ­ന്തു് നി­വൃ­ത്തി? ഇതര ജ­ന്തു­ക്ക­ളെ­പ്പോ­ലെ­ത­ന്നെ മ­നു­ഷ്യ­രും ഈവക ഓരോ ക്രൂ­ര­കർ­മ്മ­ങ്ങൾ ചെ­യ്യു­ന്ന­തി­നു­ള്ള മു­ഖ്യ­ഹേ­തു സ്വാർ­ത്ഥം­ത­ന്നെ­യാ­ണു്. എ­ന്നാൽ ഒരു മൃ­ഗ­ത്തി­ന്റെ സ്വാർ­ത്ഥ­വി­കാ­ര­ങ്ങൾ­ക്കു് അ­ള­വു­ണ്ടു്. മ­നു­ഷ്യ­ന്റെ സ്വാർ­ത്ഥ­വി­കാ­ര­ങ്ങൾ­ക്കു് യാ­തൊ­രു അളവും ഇല്ല. മൃ­ഗ­ത്തി­നു് വി­ശേ­ഷ­ബു­ദ്ധി ഇ­ല്ലാ­ത്ത­തി­നാൽ അ­തി­ന്റെ സ്വാർ­ത്ഥ­വി­കാ­ര­നി­വൃ­ത്തി­ക്കു­വേ­ണ്ടി ചെ­യ്യു­ന്ന ദു­ഷ്ട­കർ­മ്മ­ങ്ങൾ­ക്കു് അ­ള­വു­ണ്ടു്—എ­ന്നി­ങ്ങ­നെ­യാ­ണു് ശാ­ര­ദ­യു­ടെ കർ­ത്താ­വു് വി­ചാ­രി­ക്കു­ന്ന­തു്. ഇ­തു­ത­ന്നെ­യാ­ണു് സ­ജ്ജ­ന­ങ്ങ­ളും വി­ചാ­രി­ക്കു­ന്ന­തു്. വി­ശേ­ഷ­വി­ധി­യാ­യി­ട്ടു­ള്ള ലോ­ക­ജ്ഞാ­ന­മു­ള്ള മ­ഹാ­യോ­ഗ്യ­ന്മാർ എ­ഴു­തി­വ­ച്ചി­ട്ടു­ള്ള ചില സാ­ര­ങ്ങ­ളാ­യ വാ­ക്യ­ങ്ങ­ളു­ടെ തത്വം എ­ല്ലാ­വർ­ക്കും എ­പ്പോ­ഴും പ­ര­മാർ­ത്ഥ­മാ­ണെ­ന്നോ വി­ല­യു­ള്ള­താ­ണെ­ന്നോ തോ­ന്നി­യെ­ന്നു് വ­രി­ക­യി­ല്ല. ആവക സം­ഗ­തി­കൾ അ­നു­ഭ­വ­മാ­യി­വ­രു­മ്പോ­ളാ­ണു് ആ വാ­ക്യ­ങ്ങ­ളു­ടെ തത്വം മ­ന­സ്സിൽ പ്ര­കാ­ശി­ച്ചു് വെ­ളി­പ്പെ­ടു­ന്ന­തു്. മേ­ലെ­ഴു­തി­യ ഉ­ദ്ധൃ­ത­വാ­ക്യ­ങ്ങ­ളു­ടെ പ­ര­മാർ­ത്ഥ­ജ്ഞാ­നം എ­നി­ക്കു് എന്റെ തീ­വ­ണ്ടി­യാ­ത്ര ക­ഴി­ഞ്ഞ­ശേ­ഷം ഉ­ണ്ടാ­യ­തു­പോ­ലെ അ­തി­ന്നു­മു­മ്പൊ­രി­ക്ക­ലും ഉ­ണ്ടാ­യി­ട്ടി­ല്ല.

മ­ട­ങ്ങി മ­ദി­രാ­ശി­ക്കു് പോ­കേ­ണ്ട കാ­ല­മാ­യി. ഞാൻ വേ­ണ്ടു­ന്ന ഒ­രു­ക്ക­ങ്ങൾ ചെ­യ്തു­തു­ട­ങ്ങി. വീ­ട്ടു­കാ­രു് യാ­ത്ര­യ്ക്കു് ന­ല്ല­മു­ഹൂർ­ത്തം അ­ന്വേ­ഷി­ച്ചു­തു­ട­ങ്ങി. മ­ദി­രാ­ശി­ക്കു്, ചി­ല­വി­നും മ­റ്റു­മാ­യി, കൊ­ണ്ടു­പോ­കേ­ണ്ടി­യി­രു­ന്ന കുറെ ഉ­റു­പ്പി­ക എന്റെ ഒരു സ്നേ­ഹി­ത­ന്റെ മേൽ­വി­ലാ­സ­ത്തിൽ മ­ദി­രാ­ശി­ക്കു് മ­ണി­യോർ­ഡ­രാ­യി അ­യ­ച്ചു­കൊ­ടു­ത്തു. ഇ­ത്ത­വ­ണ മ­ദി­രാ­ശി­യിൽ വല്ല ഉ­ദ്യോ­ഗ­ത്തി­നും ശ്ര­മി­ക്കേ­ണ­മെ­ന്നു് വി­ചാ­രി­ച്ചു് അ­തി­ലേ­ക്കു് യോ­ഗ്യ­ന്മാ­രാ­യ ഒ­ന്നു­ര­ണ്ടു­പേ­രു­ടെ സർ­ട്ടി­ഫി­ക്ക­റ്റു­കൾ സ­മ്പാ­ദി­ച്ചി­രു­ന്നു. അതും കുറേ പു­സ്ത­ക­വും വ­ഴി­ച്ചി­ല­വി­ലേ­ക്കു­ള്ള അല്പം പണവും മാ­ത്ര­മേ കൈ­വ­ശ­മു­ള്ളു. സ്റ്റേ­ഷ­നി­ലെ­ത്തി മ­ദി­രാ­ശി­വ­രെ ര­ണ്ടാം ക്ലാ­സ്സിൽ യാ­ത്ര­ചെ­യ്യു­ന്ന വല്ല സ്നേ­ഹി­ത­ന്മാ­രു­മു­ണ്ടോ എ­ന്നു് അ­ന്വേ­ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരാൾ എന്റെ അ­ടു­ത്തു് വ­രു­ന്ന­തു് കണ്ടു. ഇ­ദ്ദേ­ഹ­ത്തി­നെ ഞാൻ മു­മ്പു് ക­ണ്ട­റി­വി­ല്ലെ­ങ്കി­ലും ഭാ­വം­കൊ­ണ്ടു് എ­ന്നോ­ടു് വ­ല്ല­തും സം­സാ­രി­പ്പാൻ ആ­ഗ്ര­ഹി­ക്കു­ന്നു­ണ്ടെ­ന്നു് സം­ശ­യി­ച്ചി­ട്ടു് ഞാനും അ­ദ്ദേ­ഹ­ത്തി­ന്നു­നേ­രെ ചെ­ന്നു. ഉടനേ ഞങ്ങൾ ര­ണ്ടു­പേ­രും ത­മ്മിൽ താ­ഴെ­പ്പ­റ­യു­ന്ന സം­ഭാ­ഷ­ണം ന­ട­ന്നു.

ഞാൻ:
എന്താ ഹെ, എ­ന്നോ­ടു് വ­ല്ല­തും പ­റ­യു­വാ­നു­ണ്ടോ?
അ­ദ്ദേ­ഹം:
നി­ങ്ങൾ എ­വി­ടാ­ണു് പോ­കു­ന്നു­ണ്ടു്?

ഇതു് കേ­ട്ട­പ്പോൾ എ­നി­ക്കു് ക­ഠി­ന­മാ­യ ചി­രി­യാ­ണു് വ­ന്ന­തു്. പഴയ പോ­ലീ­സ്സു­ദ്യോ­ഗ­സ്ഥ­നെ ഓർ­ത്തി­ട്ടാ­ണു് എ­നി­ക്കു് ചി­രി­വ­ന്ന­തെ­ങ്കി­ലും മ­ല­യാ­ള­ഭാ­ഷ ത­നി­ക്കു് ശ­രി­യാ­യി സം­സാ­രി­ക്കാൻ വ­യ്യാ­ത്ത­തു­കൊ­ണ്ടാ­യി­രി­ക്കാം, ചിരി എ­ന്നിൽ ഉ­ണ്ടാ­യ­തെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്നു് സം­ശ­യ­മു­ണ്ടാ­യെ­ങ്കിൽ അതൊരു പോ­രാ­യ്മ­യാ­ണെ­ന്നു് ഉടനെ എ­നി­ക്കു് തോ­ന്നി. ഈ തോ­ന്നൽ­ത­ന്നെ എന്റെ ചി­രി­യെ നിർ­ത്താൻ ശ­ക്തി­യു­ള്ള ഒ­ന്നാ­യി­രു­ന്നു.

ഞാൻ:
ഞാൻ മ­ദി­രാ­ശി­വ­രെ പോ­കു­ന്നു.
അ­ദ്ദേ­ഹം:
മ­ദി­രാ­ശി­ന്റ­വി­ട­ത്തോ­ളം ഉ­ണ്ടെ­ങ്കിൽ ന­മു­ക്കു് വളരെ സ­ന്തോ­ഷ­മു­ണ്ടു്. ന­മു­ക്കൊ­രു­പ­കാ­രം­ശെ­യ്യോ?
ഞാൻ:
ഓ, എ­ന്നാൽ ക­ഴി­യു­ന്ന­തു് ചെ­യ്യാം.
അ­ദ്ദേ­ഹം:
അതാ നി­ങ്ങൾ കാണണം. എന്റെ ഭാ­ര്യ­യാ­ണു് അവിടെ കി­ട­ക്കു­ന്നു­ണ്ടു്. ക­യ്ക്കും കാ­ലി­ക്കും അ­ന­ക്കാ­നാ­യി­ട്ടു് പ്ര­യാ­ശം. മ­ദി­രാ­ശി ബൈ­ദ്യ­ത്തി­ന്നു് കൊ­ണ്ടു­പോ­കു­ന്നു­ണ്ടു്. സഹായം ആരും ഇല്ല. നമ്മൾ ഒരു ക­മ്പാർ­ട്ടു­മെ­ന്റിൽ­ത­ന്നെ ക­യ­റു­വാൻ സ­മ്മ­തി­ക്ക­ണം. എ­നി­ക്കൊ­രു തു­ണ­യാ­യ­ല്ലൊ…

ഈ സാ­ധു­മ­നു­ഷ്യ­ന്റെ വാ­ക്കു് കേ­ട്ടാൽ­ത­ന്നെ ആർ­ക്കും ക­രു­ണ­തോ­ന്നും. ആം­ഗ്യ­ങ്ങ­ളും മു­ഖ­സ്വ­ഭാ­വ­വും മ­റ്റും കാ­ണു­ന്തോ­റും, വി­ശേ­ഷി­ച്ചും സ­ഹാ­യ­ത്തി­നാ­യി അ­പേ­ക്ഷി­ക്കു­ന്ന സ്വ­ഭാ­വ­ത്തിൽ ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടു്, കാലും ക­യ്യും അ­ന­ക്കാൻ പാ­ടി­ല്ലാ­തെ മ­ലർ­ന്നു­കി­ട­ക്കു­ന്ന സാ­മാ­ന്യം സു­ന്ദ­രി­യാ­യ ആ സ്ത്രീ­യെ ക­ണ്ടാൽ, എ­ന്തു് സഹായം വേ­ണ­മെ­ങ്കി­ലും ചെ­യ്യാ­മെ­ന്നു് വാ­ഗ്ദാ­നം­ചെ­യ്തു­പോ­കാ­ത്ത വല്ല ക­ഠി­ന­ഹൃ­ദ­യ­നും ജ­നി­ച്ചി­ട്ടു­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. അ­വ­രാ­രാ­ണെ­ന്നോ എ­വി­ടു­ന്നാ­ണെ­ന്നോ ഒ­ന്നും ഞാൻ അ­ന്വേ­ഷി­പ്പാൻ താ­മ­സി­ച്ചി­ല്ല. ഉടനെ ഒ­ന്നാ­യി­ട്ടു് യാ­ത്ര­ചെ­യ്യാ­മെ­ന്നു് സ­മ്മ­തി­ച്ചു്, ടി­ക്ക­റ്റൊ­ക്കെ വാ­ങ്ങി ഒരു ര­ണ്ടാം­ക്ലാ­സ്സു­മു­റി­യിൽ പോയി കയറി സ്ത്രീ­യേ­യും ക­യ­റ്റി. വണ്ടി ഇളകി. ഞങ്ങൾ ഓ­രോ­ന്നു് സം­സാ­രി­ച്ചു­തു­ട­ങ്ങി. ന­മ്മു­ടെ സ്നേ­ഹി­ത­നെ­പ്പ­റ്റി പ­റ­യു­മ്പോൾ “അ­ദ്ദേ­ഹം, അ­ദ്ദേ­ഹം” എ­ന്നു് പ­റ­യേ­ണ്ട­തി­ല്ല. ജോ­സെ­ഫ് ര­ത്ന­വേ­ലു­പ്പി­ള്ള എ­ന്നാ­ണു് പേരു്. ആദ്യം ര­ത്ന­വേ­ലു­പ്പി­ള്ള­യാ­യി­രു­ന്നു. ജോ­സെ­ഫ് എന്ന പേരു് ക്രി­സ്തു­മ­ത­ത്തിൽ ചേർ­ന്ന­തി­നു­ശേ­ഷം കി­ട്ടി­യ­താ­ണ­ത്രെ. ക­മ്പി­യാ­പ്പീ­സി­ലാ­ണു് പ്ര­വൃ­ത്തി. കോ­ഴി­ക്കോ­ട്ടു് വ­ന്നി­ട്ടു് ര­ണ്ടു­കൊ­ല്ല­മേ ആ­യി­ട്ടു­ള്ളു. അ­തി­നി­ട­യ്ക്കാ­ണ­ത്രെ മ­ല­യാ­ള­ഭാ­ഷ എ­ഴു­താ­നും വാ­യി­ക്കാ­നും ശീ­ലി­ച്ച­തു്. ഇ­തി­നി­ട­യാ­ണു് ക­ല്പ­ന­വാ­ങ്ങി രാ­ജ്യ­ത്തു് പോ­യി­ട്ടു് വി­വാ­ഹം ചെ­യ്ത­തു്. വി­വാ­ഹം­ചെ­യ്ത ര­ണ്ടു­മൂ­ന്നു് മാ­സ­മാ­യ­പ്പോൾ­ത­ന്നെ ഭാ­ര്യ­യ്ക്കു് ഈ ക­ഠി­ന­രോ­ഗം തു­ട­ങ്ങി­യി­രി­ക്കു­ന്നു. അ­തി­നു് ചി­കി­ത്സ­യ്ക്കാ­യി­ട്ടാ­ണു് മ­ദി­രാ­ശി­വ­രെ പോ­കു­ന്ന­തു്. ന­മ്മു­ടെ ജോ­സെ­ഫി­നെ­പ്പ­റ്റി ഇ­ത്ര­മാ­ത്ര­മെ പ­റ­യേ­ണ്ട­തു­ള്ളു. ഇ­ദ്ദേ­ഹ­ത്തി­നെ ക­ണ്ട­യു­ട­നെ എ­നി­ക്കു് ദ­യ­യാ­ണു് തോ­ന്നി­യ­തെ­ന്നു് പ­റ­ഞ്ഞു­വ­ല്ലൊ. എ­ന്നെ­ക്കൊ­ണ്ടു് ഒരു ചെ­റു­താ­യ ഉ­പ­കാ­ര­മെ­ങ്കി­ലും ഉ­ണ്ടാ­കു­മെ­ന്നു് അ­ദ്ദേ­ഹം ആ­ഗ്ര­ഹി­ച്ചി­ട്ടാ­ണു് എന്റെ സേ­വ­യ്ക്കു് വ­ന്ന­തെ­ന്നു് അ­റി­ഞ്ഞ­തു­കൊ­ണ്ടു് ക­ഴി­യു­ന്ന­ത്ര വല്ല സ­ഹാ­യ­വും ചെ­യ്യ­ണ­മെ­ന്നു് എ­നി­ക്കു് വി­ചാ­ര­മാ­യി. സാധു! ആ സ്ത്രീ സീ­റ്റി­ന്മേൽ മ­ലർ­ന്നു­കി­ട­ക്കു­ന്നു. ഞങ്ങൾ ര­ണ്ടു­പേ­രും ഒരു സീ­റ്റി­ന്മേൽ ഇ­രി­ക്കു­ന്നു. ക­ണ്ണു­മ­റി­ക്കാ­തെ അവൾ എ­ന്നെ­ത്ത­ന്നെ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടു്. അ­വ­ളു­ടെ നേരെ എ­നി­ക്കു­ള്ള അ­നു­ക­മ്പ ക്ര­മേ­ണ വർ­ദ്ധി­ച്ചു­വ­ന്നു­വെ­ങ്കി­ലും അ­വ­ളു­ടെ മു­ഖ­ത്തേ­ക്കു് കൂ­ടെ­ക്കൂ­ടെ നോ­ക്കാൻ ഞാൻ ധൈ­ര്യ­പ്പെ­ട്ടി­ല്ല. ജോ­സെ­ഫും ഞാനും അ­വ­ളു­ടെ രോ­ഗ­ത്തെ­പ്പ­റ്റി­യും മ­ദി­രാ­ശി­യി­ലെ വൈ­ദ്യ­ന്മാ­രെ­പ്പ­റ്റി­യും മ­റ്റും ഓ­രോ­ന്നു് സം­സാ­രി­ച്ചു­കൊ­ണ്ടു് കു­റേ­നേ­രം ക­ഴി­ച്ച ശേഷം ക­ഴി­ഞ്ഞ­പ്രാ­വ­ശ്യം വ­ണ്ടി­യിൽ­വ­ച്ചു് എ­നി­ക്കു് നേ­രി­ട്ട കി­ണ്ട­ത്തെ­പ്പ­റ്റി ഞാൻ പ­റ­ഞ്ഞു. ഇതു് കേ­ട്ട­പ്പോൾ അ­വ­രു­ടെ ര­ണ്ടു­പേ­രു­ടെ­യും ആ­ശ്ച­ര്യം പ­റ­വാ­നി­ല്ല. ക­ഥ­യു­ടെ രസവും ആ­ശ്ച­ര്യ­വും മ­റ്റും ക­ഴി­ഞ്ഞ­ശേ­ഷം ജോ­സെ­ഫ് എ­ന്നോ­ടു്: “സ­ഞ്ച­രി­ക്കു­മ്പോൾ നി­ങ്ങൾ­കൂ­ടെ പണം വളരെ എ­ടു­ത്തു­വ­രു­ന്നു­ണ്ടു്?”

ഞാൻ:
സാ­ധാ­ര­ണ­യാ­യി ഞാൻ കൊ­ണ്ടു­പോ­കാ­റി­ല്ല­യെ­ങ്കി­ലും ഞാൻ പ­റ­ഞ്ഞി­ല്ലെ ആ സമയം കുറെ പണം വേ­ണ്ടി­വ­ന്നു­വെ­ന്നു്.

ഇ­തു­കേ­ട്ട­പ്പോൾ ആ സ്ത്രീ എ­ന്നോ­ടു് ത­മി­ഴിൽ, ഇ­പ്പോൾ പ­ണ­മി­ല്ലെ, എ­ന്നു് ചോ­ദി­ച്ചു. ഇതു് കേ­ട്ട­പ്പോൾ ഇ­വർ­ക്കു് വല്ല അ­വ­ശ്യ­ത്തി­ലേ­ക്കും പ­ണ­സ­ഹാ­യം വേ­ണ്ടി­വ­രും, അ­തി­ന്നാ­യി എ­ന്റെ­വ­ശം ഉണ്ടോ എ­ന്നു് ചോ­ദി­ച്ച­റി­ക­യാ­ണു് ചെ­യ്ത­തെ­ന്നു് എ­നി­ക്കു് തോ­ന്നി. പ­ര­മാർ­ത്ഥ­ത്തിൽ എ­ന്റെ­വ­ശം പണം ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും അ­വ­രു­ടെ ആ­ശാ­ഭം­ഗം വ­രു­ത്തേ­ണ്ട എ­ന്നു­വെ­ച്ചു് അ­ല്പ­മൊ­ക്കെ കാണണം എ­ന്നു് പ­റ­ഞ്ഞു. പി­ന്നെ അ­തി­നെ­പ്പ­റ്റി യാ­തൊ­ന്നും സം­സാ­രി­ച്ചി­ല്ല. നേരം വൈ­കു­ന്നേ­ര­മാ­യി­ത്തു­ട­ങ്ങി. ഭാ­ര്യാ­ഭർ­ത്താ­ക്ക­ന്മാർ എ­ന്തൊ­ക്കെ­യോ തെ­ലു­ങ്കു­ഭാ­ഷ­യിൽ സം­സാ­രി­ച്ചു­തു­ട­ങ്ങി. ഇ­തി­നി­ട­യ്ക്കു് ആ സ്ത്രീ­യെ പ­ല­പ്ര­കാ­ര­ത്തി­ലും ശു­ശ്രൂ­ഷി­ക്കേ­ണ്ട­താ­യി വ­രി­ക­യും അതു് ഞങ്ങൾ ര­ണ്ടു­പേ­രും നി­വർ­ത്തി­ക്ക­യും ചെ­യ്തി­രു­ന്നു­വെ­ന്നു് വാ­യ­ന­ക്കാർ അ­റി­ഞ്ഞി­രി­ക്ക­ണം. ഇ­ങ്ങ­നെ ഞാൻ ആ ചെറിയ കു­ടും­ബ­ത്തി­നു് ഒരു അ­ടു­ത്ത ബ­ന്ധു­വാ­യി­ത്തീർ­ന്നു. വണ്ടി ഒരു സ്റ്റേ­ഷ­നി­ലെ­ത്തി­യ­പ്പോൾ ഇതു് ഏതു് സ്റ്റേ­ഷ­നാ­ണെ­ന്നു് ആ സ്ത്രീ ചോ­ദി­ച്ചു. മൊ­റാ­പ്പൂർ ആ­ണെ­ന്നു് ഞാൻ പ­റ­ഞ്ഞു. ഉടനേ ആ സ്തീ:- “എ­നി­ക്കു് ദാ­ഹി­ച്ചി­ട്ടു് സ­ഹി­ച്ചു­കൂ­ടാ. അല്പം ചാ­യ­കു­ടി­ക്ക­ണം” എ­ന്നു് പ­റ­ഞ്ഞ­തു് കേൾ­പ്പാൻ ഇ­ട­യി­ല്ലാ­തെ ജോ­സെ­ഫ് വ­ണ്ടി­തു­റ­ന്നു് ഓടാൻ ഭാ­വി­ച്ചു. “ഇവിടെ ര­ണ്ടു­മൂ­ന്നു് മി­നി­ട്ടു­മാ­ത്ര­മേ വണ്ടി നി­ല്ക്ക­യു­ള്ളു. സേ­ല­ത്തു് എ­ത്തി­യാൽ ചാ­യ­കു­ടി­ക്കാം” എ­ന്നു് ഞാൻ പ­റ­ഞ്ഞു. സ്ത്രീ­ക്കു് അ­തു­വ­രെ സ­ഹി­ക്കാൻ നി­വൃ­ത്തി­യി­ല്ല. ജോ­സെ­ഫ് മ­ട­ങ്ങി­വ­ന്നി­ല്ല. ര­ണ്ടു­മി­നി­ട്ടാ­യി; ഇല്ല. മൂ­ന്നു­മി­നി­ട്ടു് ക­ഴി­ഞ്ഞു. ഹെ! കാ­ണാ­നി­ല്ല. അതാ വിസിൽ വി­ളി­ച്ചു. വണ്ടി ഇളകി. ഞാൻ വാ­തി­ലി­ന്നു­ള്ളിൽ­കൂ­ടി ത­ല­യി­ട്ടു­നോ­ക്കി. ജോ­സെ­ഫി­നെ കാ­ണാ­നി­ല്ല. ഞാൻ വ­ല്ലാ­തെ പ­രി­ഭ്ര­മി­ച്ചു. പോർ­ട്ട­റെ വി­ളി­ച്ചു. ഗാർ­ഡി­നെ വി­ളി­ച്ചു. ആരും കേൾ­ക്കു­ന്നി­ല്ല. വ­ണ്ടി­യു­ടെ ഗതി മു­റു­കി. സ്റ്റേ­ഷൻ വി­ട്ടു.

ഓ­ടി­ത്തു­ട­ങ്ങി. ഈ­ശ്വ­രാ എ­നി­ക്കു് വന്ന വ്യ­സ­ന­വും അ­ന്ധാ­ളി­പ്പും പ­രി­ഭ്ര­മ­വും മ­റ്റും ഊ­ഹി­ക്ക­യാ­ണു് എ­ളു­പ്പം. ആ സ്ത്രീ­യെ ഞാൻ എ­ന്തു­ചെ­യ്യും? എ­നി­ക്കു് യാ­തൊ­ന്നും തോ­ന്നു­ന്നി­ല്ല. സ്ത്രീ എന്റെ പ­രി­ഭ്ര­മം ക­ണ്ടി­ട്ടു് എ­ന്നോ­ടു് ഭ­യ­പ്പെ­ടേ­ണ്ട എ­ന്നും ഭർ­ത്താ­വി­ന്റെ കൈവശം പ­ണ­മു­ണ്ടു്, അയാൾ അ­ങ്ങോ­ട്ടു് എ­ത്തി­ക്കൊ­ള്ളും. നമ്മൾ ഒ­ന്നും ചെ­യ്യെ­ണ്ട­തി­ല്ല. എ­ങ്ങ­നെ­യെ­ങ്കി­ലും മ­ദി­രാ­ശി­യിൽ എ­ത്തി­യാൽ മതി. അവിടെ സ്റ്റേ­ഷ­നിൽ എന്റെ കു­ടും­ബ­ങ്ങൾ ഉ­ണ്ടാ­കും, എ­ന്നൊ­ക്കെ പ­റ­ഞ്ഞു. ഇ­വ­ളു­ടെ ധൈ­ര്യം ക­ണ്ട­പ്പോൾ എ­നി­ക്കു് ആ­ശ്ച­ര്യ­വും ല­ജ്ജ­യും ഒ­രു­പോ­ലെ ഉ­ണ്ടാ­യി. രാ­ത്രി ഇവളെ എ­ങ്ങ­നെ പൊ­റു­പ്പി­ക്കും, എ­ന്നാ­യി. കൂ­ടെ­ക്കൂ­ടെ പല ശു­ശ്രൂ­ഷ­കൾ ചെ­യ്യേ­ണ്ടി­വ­രും. അതു് എ­ന്നാൽ നി­വൃ­ത്തി­യാ­കു­മോ? ആ­ക­പ്പാ­ടെ കു­ഴ­ങ്ങി. ആ സാധു ജോ­സെ­ഫ് എത്ര വ്യ­സ­നി­ക്കു­ന്നു­ണ്ടാ­യി­രി­ക്കും! തന്റെ പ്രി­യ­ഭാ­ര്യ­യെ അ­ന്യ­ന്റെ കൈവശം ഏ­ല്പി­ക്കു­ന്ന­തിൽ അ­വ­ന്നു് വല്ല മ­ന­സ്സ­മാ­ധാ­ന­വും ഉ­ണ്ടാ­കു­മോ? ഏ­താ­യാ­ലും വേ­ണ്ട­തി­ല്ല, സേ­ല­ത്തി­റ­ങ്ങി­നി­ല്ക്കാം. അ­വി­ടെ­നി­ന്നു് മൊ­റാ­പ്പൂ­രി­ലേ­ക്കു് കമ്പി അ­യ­യ്ക്കാം. പി­ന്നെ ഉള്ള വണ്ടി വ­രു­ന്ന­തു­വ­രെ അവിടെ താ­മ­സി­ക്കാം. ഇ­ങ്ങ­നെ വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ മ­റ്റൊ­രു സ്റ്റേ­ഷ­നിൽ വണ്ടി നി­ന്നു. ആ സ്ത്രീ പി­ന്നെ­യും ത­നി­ക്കു് ദാ­ഹി­ക്കു­ന്ന വിവരം പ­റ­യു­ക­യും വ­ല്ല­തും എ­ന്നോ­ടു് കൊ­ണ്ടു­വ­രാൻ അ­പേ­ക്ഷി­യ്ക്കു­ക­യും­ചെ­യ്തു. സേ­ല­ത്തു് എ­ത്തു­ന്ന­തു­വ­രെ ക്ഷ­മി­ക്കു­വാൻ പ­റ­യു­വാൻ എ­നി­ക്കു് ധൈ­ര്യ­മു­ണ്ടാ­യി­ല്ല. ഭർ­ത്താ­വി­ല്ലാ­ത്ത നി­ല­യിൽ ഞാൻ വല്ല നിർ­ദ്ദ­യ­ത്വ­വും കാ­ണി­ക്കു­ന്ന­തു് ക­ഷ്ട­മ­ല്ലെ എ­ന്നു് വി­ചാ­രി­ച്ചു്, ഞാൻ ഉടനെ ചായ വാ­ങ്ങാൻ ഇ­റ­ങ്ങി­പ്പോ­യി. ആ സ്റ്റേ­ഷ­നി­ലും അ­ല്പ­സ­മ­യ­ത്തേ­ക്കു് മാ­ത്ര­മേ വണ്ടി നി­ല്ക്ക­യു­ള്ളു. അ­തു­കൊ­ണ്ടു് ക­ഴി­യു­ന്ന വേ­ഗ­ത്തിൽ മ­ട­ങ്ങി­വ­രു­വാൻ ഞാൻ ബ­ദ്ധ­പ്പെ­ട്ടു. ഒരു പി­ഞ്ഞാ­ണ­ത്തിൽ ചായ വാ­ങ്ങി അ­വൾ­ക്കു് കൊ­ടു­ത്തി­ട്ടു് പി­ഞ്ഞാ­ണം മ­ട­ക്കി­ക്കൊ­ണ്ടു് കൊ­ടു­ക്കാൻ സ­മ­യ­മി­ല്ല. ഭാ­ഗ്യ­വ­ശാൽ ഒരു മ­ല­യാ­ള­ക്കാ­രൻ ബൊ­ട്ടി­ളേ­രെ അവിടെ കണ്ടു. അ­ദ്ദേ­ഹം പി­ഞ്ഞാ­ണം വ­ണ്ടി­യി­ലേ­ക്കു് എ­ടു­ത്തു­കൊ­ള്ളു­വാ­നും അതു് സേ­ല­ത്തു­ള്ള ബൊ­ട്ടി­ളേ­രു­ടെ കൈവശം കൊ­ടു­ത്താൽ ത­നി­ക്കു് കി­ട്ടു­മെ­ന്നും അ­നു­വ­ദി­ച്ചു് പ­റ­ഞ്ഞ­തി­നാൽ ഞാൻ വളരെ സ­ന്തോ­ഷി­ച്ചു്, ചായ വാ­ങ്ങി വേ­ഗ­ത്തിൽ വ­ണ്ടി­യിൽ കയറാൻ പോയി. ഞാൻ വ­ണ്ടി­യു­ടെ അ­ടു­ക്കൽ എ­ത്തു­മ്പോൾ­ത­ന്നെ വണ്ടി ഇ­ള­കി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. ബ­ദ്ധ­പ്പെ­ട്ടു് മു­റി­യിൽ ചെ­ന്നു­ക­യ­റി. കഷ്ടം മുറി മാ­റി­പ്പോ­യി. വേറെ മു­റി­യി­ലാ­ണു് ചെ­ന്നു­ക­യ­റി­യ­തു്. സ്ത്രീ അവിടെ ഇല്ല. സ­മീ­പ­മു­ള്ള വ­ണ്ടി­യി­ലേ­ക്കു് നോ­ക്കാൻ ശ്ര­മി­ച്ചു. അ­തി­ലൊ­ന്നും ആ­രെ­യും കാ­ണു­ന്നി­ല്ല. എന്റെ പ­രി­ഭ്ര­മം ക­ല­ശ­ലാ­യി. ഞാൻ വളരെ വ്യ­സ­നി­ച്ചു് സൂ­ക്ഷി­ച്ചു­നോ­ക്കി­യ­പ്പോൾ വ­ണ്ടി­യിൽ ഒരു ക­ട­ലാ­സു് കണ്ടു. അതു് ഞാൻ വാ­യി­ച്ചു­വ­ച്ച വർ­ത്ത­മാ­ന­ക്ക­ട­ലാ­സ്സാ­ണു്. ഇ­തെ­ങ്ങ­നെ ഇവിടെ എത്തി. പി­ന്നെ­യും സൂ­ക്ഷി­ച്ചു­നോ­ക്കി­യ­പ്പോൾ, ഞങ്ങൾ ആദ്യം കയറിയ മു­റി­ത­ന്നെ, ബോ­ദ്ധ്യ­മാ­യി. ആ സ്ത്രീ എ­വി­ടെ­പ്പോ­യി? ദാഹം സ­ഹി­യാ­ഞ്ഞി­ട്ടു് ഇ­റ­ങ്ങി­ന­ട­ക്കാൻ ശ്ര­മി­ച്ചു് വ­ണ്ടി­യു­ടെ ഇടയിൽ പെ­ട്ടു­പോ­യോ? ഞാൻ പലതും സം­ശ­യി­ച്ചു. മുറി ര­ണ്ടാ­മ­തും പ­രി­ശോ­ധി­ച്ചു. എന്റെ പെ­ട്ടി കാ­ണ്മാ­നി­ല്ല. മുറി തെ­റ്റി­പ്പോ­യി­രി­ക്കാം. ഇ­ങ്ങ­നെ പലതും ആ­ലോ­ചി­ച്ചും വ്യ­സ­നി­ച്ചും സം­ശ­യി­ച്ചും ഇ­രി­ക്കു­മ്പോൾ സേ­ല­ത്തു് എത്തി. വണ്ടി നിന്ന ഉടനെ ഇ­റ­ങ്ങി വ­ണ്ടി­ക­ളി­ലൊ­ക്കെ നോ­ക്കി. ഏതു് സ്ത്രീ? എ­ന്തു് സ്ത്രീ? സ്റ്റേ­ഷൻ­മാ­സ്റ്റ­രോ­ടു് വിവരം പ­റ­ഞ്ഞു: ഓ നി­ങ്ങ­ളെ പ­റ്റി­ച്ചു. സ്ത്രീ­യ്ക്കു് പ­ക്ഷ­വാ­ത­വും ഇല്ല, പ­ക്ഷ­ഭേ­ദ­വും ഇല്ല, എ­ന്നാ­ണു് അ­ദ്ദേ­ഹം എന്റെ ക­ഥ­യൊ­ക്കെ കേ­ട്ട­പ്പോൾ, മ­റു­പ­ടി പ­റ­ഞ്ഞ­തു്. പി­ന്നെ എ­ന്തു് പറവാൻ! ഇതു് വ­ല്ല­വ­രും വി­ശ്വ­സി­ക്കു­മോ? എ­നി­ക്കു് എ­ന്നി­ട്ടും സംശയം തീർ­ന്നി­ല്ല. ഒ­രു­വി­ധം മ­ദി­രാ­ശി എത്തി. സ്നേ­ഹി­ത­ന്മാ­രോ­ടൊ­ക്കെ വിവരം പ­റ­ഞ്ഞു. ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞ­പ്പോൾ എ­നി­ക്കൊ­രു ക­ത്തു് കി­ട്ടി. അതിൽ എന്റെ ര­ണ്ടു് സർ­ട്ടി­ഫി­ക്ക­റ്റു­ക­ളും അ­ട­ക്കം ചെ­യ്തി­ട്ടു­ണ്ടാ­യി­രു­ന്നു. അ­തി­നു­പു­റ­മേ “ഞങ്ങൾ നി­ങ്ങ­ളെ തോ­ല്പി­ക്കാൻ വി­ചാ­രി­ച്ചു. നി­ങ്ങൾ ഞ­ങ്ങ­ളെ­യാ­ണു് തോ­ല്പി­ച്ച­തു്. പെ­ട്ടി­യിൽ ര­ണ്ടു­റു­പ്പി­ക­യും കുറെ പു­സ്ത­ക­വു­മ­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ല. ഈ സർ­ട്ടി­ഫി­ക്ക­റ്റു­കൾ നി­ങ്ങൾ­ക്കു് അ­ത്യാ­വ­ശ്യ­മാ­യി­രി­ക്കു­മെ­ന്നു­വെ­ച്ചു് മ­ട­ക്കി അ­യ­യ്ക്കു­ന്നു”… ആട്ടെ അ­തെ­ങ്കി­ലും ആ­യ­ല്ലൊ. ഞാൻ കുറെ സ­ന്തോ­ഷി­ച്ചു. ജോ­സെ­ഫി­നു് ഞാൻ ആദ്യം തന്നെ എന്റെ മേൽ­വി­ലാ­സം പ­റ­ഞ്ഞു് കൊ­ടു­ത്ത­തു് ന­ന്നാ­യി എ­ന്നു് വി­ചാ­രി­ച്ചു. ക­ത്തി­ന്റെ മു­ക­ളിൽ ത­പാ­ലാ­പ്പീ­സി­ന്റെ പേരു് നോ­ക്കി­യ­പ്പോൾ സേലം എ­ന്നാ­ണു് ക­ണ്ട­തു്. എ­ന്നി­ട്ടെ­ന്താ! ആ­രെ­പ്പി­ടി­ക്കാൻ? എ­ങ്ങ­നെ പി­ടി­ക്കാൻ?

ഇ­ങ്ങ­നെ­യാ­ണു് ഒരു പോ­ലീ­സു­ദ്യോ­ഗ­സ്ഥ­നും ഒരു ടെ­ലി­ഗ്രാ­ഫ് സി­ഗ്ന­ല­രും എന്നെ തോ­ല്പി­ച്ച കഥകൾ. ഇനി വളരെ സൂ­ക്ഷി­ച്ചു­കൊ­ള്ളാം.

ഭാ­ഷാ­പോ­ഷി­ണി, 1073, ചി­ങ്ങം.

കാ­സ്മി­യു­ടെ ചെ­രി­പ്പു്

പ­ണ്ടു് അനവധി ദ്ര­വ്യ­സ്ഥ­ന്മാ­രാ­യ വ്യാ­പാ­രി­ക­ളും, അ­ത്ര­ത­ന്നെ അധികം സൗ­ന്ദ­ര്യ­മു­ള്ള യു­വ­തി­ക­ളും ഉ­ള്ള­താ­ണെ­ന്നു് പ്ര­സി­ദ്ധി സ­മ്പാ­ദി­ച്ച ബാ­ഗ്ദാ­ദ് എ­ന്നു് പേരായ അ­തി­ഭം­ഗി­യു­ള്ള ന­ഗ­രി­യിൽ കാ­സ്മി­യെ­ന്നു് പേ­രാ­യി ഒരു ക­ച്ച­വ­ട­ക്കാ­രൻ താ­മ­സി­ച്ചി­രു­ന്നു. കാ­സ്മി­ക്കു് വേ­റെ­യും പല പേ­രു­ക­ളും ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും, അ­വ­യൊ­ക്കെ എ­ന്താ­യി­രു­ന്നു­വ­ന്ന­റി­യാ­തെ ഈ കഥ മ­ന­സ്സി­ലാ­ക്കാൻ വാ­യ­ന­ക്കാർ­ക്കു് സാ­ദ്ധ്യ­മാ­ക­യാൽ, ആ നാ­മാ­വ­ലി­ക­ളെ­ക്കൊ­ണ്ടു് ഈ ക­ഥ­യു­ടെ വി­സ്താ­രം വർ­ദ്ധി­പ്പി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. കാ­സ്മി ബാ­ഗ്ദാ­ദി­ലെ ശ്രു­തി­പ്പെ­ട്ട ആ­ളു­ക­ളിൽ ഒ­രു­വ­നാ­യി­രു­ന്നു. വലിയ പ­ണ­ക്കാ­ര­നോ, വലിയ ക­ച്ച­വ­ട­ക്കാ­ര­നോ ആ­യി­രു­ന്ന­തു­കൊ­ണ്ട­ല്ലാ­യി­രു­ന്നു കാ­സ്മി­ക്കു് കേൾ­വി­യു­ണ്ടാ­യ­തു്. ആ പ­ട്ട­ണ­ത്തിൽ­വ­ച്ചു് അധികം മു­ഷി­ഞ്ഞു­നാ­റി­യ ത­ല­പ്പാ­വും കീ­റി­പ്പ­ഴ­കി­യ ചെ­രി­പ്പും ധ­രി­ച്ച­താ­യി­രു­ന്നു കാ­സ്മി­യു­ടെ ഖ്യാ­തി­ക്കു് സംഗതി. കാ­സ്മി­യെ കാ­ണു­മ്പോൾ അ­ങ്ങാ­ടി­പ്പി­ള്ള­രും­കൂ­ടി പ­രി­ഹ­സി­ക്ക പ­തി­വാ­യി­രു­ന്നു. ഇ­ങ്ങ­നെ ചെ­യ്യു­ന്ന­തിൽ ഈ തെ­മ്മാ­ടി­ക്കു­ട്ടി­കൾ ഭ­യ­പ്പെ­ട്ടി­ല്ല, ഭ­യ­പ്പെ­ടേ­ണ്ടു­ന്ന ആ­വ­ശ്യ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല. കാ­സ്മി വലിയ പി­ശു­ക്ക­നാ­ണെ­ന്നു് അ­വർ­ക്കെ­ല്ലാം അ­റി­യാം. വ­ക്കീൽ­മാർ­ക്കും ജ­ഡ്ജി­മാർ­ക്കും വ­ല്ല­തും കൈ­മ­ട­ക്കാൻ പ­ണ­ക്കെ­ട്ട­ഴി­ക്കാ­ത്ത­വ­രെ എ­ന്തു­ചെ­യ്താ­ലും, ആരും ചോ­ദി­ക്കാ­നു­ണ്ടാ­ക­യി­ല്ലെ­ന്നു് ആർ­ക്കും അ­റി­യാം; ആ പി­ള്ളർ­ക്കും അ­റി­യാം. കാ­സ്മി­യു­ടെ മു­ഖ­പ­രി­ച­യം ഇ­ല്ലാ­ത്ത­വർ­ക്കു­കൂ­ടി അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­രി­പ്പു് ക­ണ്ട­യു­ട­നേ അ­തി­ന്റെ ഉ­ട­മ­സ്ഥ­നെ അ­റി­വാൻ എ­ളു­പ്പ­മാ­യി­രു­ന്നു. കാ­സ്മി­യു­ടെ ചെ­രി­പ്പു് ഒ­രി­ക്ക­ലും വല്ല കഷണം വെ­ച്ചു് പി­ടി­പ്പി­ച്ചോ തു­ന്നി­ക്കെ­ട്ടി­യോ ന­ന്നാ­ക്കാ­ത്ത ച­ക്കി­ളി­യൻ (ചെ­രി­പ്പു­കു­ത്തി) ബാ­ഗ്ദാ­ദു­ന­ഗ­ര­ത്തിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­തി­ന്റെ അ­ടി­ത്തോൽ ഇ­ള­കി­പ്പോ­കാ­തി­രി­ക്കാൻ ത­റ­ച്ചേ­ല്പി­ച്ച നീ­ള­മു­ള്ള ആ­ണി­ക­ളു­ടെ ഘ­നം­ത­ന്നെ ഒ­രാൾ­ക്കു് വ­ഹി­ക്ക­ത്ത­ക്ക­വ­ണ്ണ­മു­ണ്ടു്. കാ­സ്മി വല്ല ഷാ­പ്പു­ക­ളി­ലോ വീ­ടു­ക­ളി­ലോ ക­യ­റി­പ്പോ­കു­മ്പോൾ ചെ­രി­പ്പു് പു­റ­ത്ത­ഴി­ച്ചു­വ­ച്ചി­രു­ന്നെ­ങ്കിൽ അതു് കാ­ണു­ന്ന­വ­രൊ­ക്കെ “ഓ കാ­സ്മി­യു­ണ്ടു് ഈ ഷാ­പ്പിൽ; കാ­സ്മി­യു­ണ്ടു് ഈ വീ­ട്ടിൽ പോ­യി­ട്ടു്” എ­ന്നു് പറക പ­തി­വാ­യി. കാ­സ്മി­യു­ടെ ചെ­രി­പ്പു് ഇ­ങ്ങ­നെ ലോ­ക­വി­ശ്രു­ത­മാ­യി; ക്ര­മേ­ണ അതു് അ­ഭം­ഗി­ക്കും പ­ഴ­ക്ക­ത്തി­നും ഒരു പ­ഴ­മൊ­ഴി­യാ­യി­ത്തീർ­ന്നു: “ഇ­തി­നു് കാ­സ്മി­യു­ടെ ചെ­രി­പ്പി­ന്റെ വ­യ­സ്സു­ണ്ടു്.” “എ­ന്താ­ണു് ദുർ­ഗ്ഗ­ന്ധം? കാ­സ്മി­യു­ടെ ചെ­രി­പ്പു­ണ്ടോ ഇ­വി­ടെ­യെ­ങ്ങാൻ” എ­ന്നി­ങ്ങ­നെ പ­രി­ഹാ­സ­മാ­യി സ­ക­ല­രും പ­റ­ഞ്ഞു­തു­ട­ങ്ങി.

ഒരു ദിവസം കാ­സ്മി­ത­ന്നെ, ചെ­രി­പ്പി­ന്റെ ഭാരം നി­മി­ത്തം അ­ദ്ധ്വാ­നി­ച്ചു് വ­ലി­ച്ചി­ഴ­ച്ചു് ന­ട­ന്നു­കൊ­ണ്ടു് അ­ങ്ങാ­ടി­ത്തെ­രു­വിൽ­കൂ­ടി പോ­കു­മ്പോൾ, അവിടെ ഒരു പ­ള്ളി­ക്കു് സ­മീ­പ­മു­ള്ള ഒരു അ­പ്പോ­ത്തി­ക്കി­രി­ക്കു് ക­ടം­പി­ടി­ക്ക­യാൽ അ­വ­ന്റെ സാ­മാ­ന­ങ്ങ­ളൊ­ക്കെ ലേ­ലം­ചെ­യ്തു് വി­ല്ക്കു­ന്നു­ണ്ടെ­ന്നു് കേ­ട്ടു്, ബ­ദ്ധ­പ്പെ­ട്ടു് അ­വി­ടേ­യ്ക്കു് ചെ­ന്നു. അവിടെ വളരെ സു­ഗ­ന്ധ­മു­ള്ള പ­നി­നീർ ഉ­ണ്ടെ­ന്നും അതു് സാധു അ­പ്പോ­ത്തി­ക്കി­രി പ­കു­തി­വി­ല­യ്ക്കു് വിൽ­ക്കാൻ ത­യ്യാ­റു­ണ്ടെ­ന്നും അവൻ അ­റി­ഞ്ഞു് അതു് വാ­ങ്ങാൻ തീർ­ച്ച­പ്പെ­ടു­ത്തി. തന്റെ ശ­രീ­ര­ത്തി­ന്റെ ദുർ­ഗ്ഗ­ന്ധം മാ­റ്റേ­ണ്ടു­ന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടു­കൂ­ടി­യാ­യി­രു­ന്നു കാ­സ്മി പ­നി­നീർ വാ­ങ്ങാൻ തീർ­ച്ച­യാ­ക്കി­യ­തെ­ന്നു് വാ­യ­ന­ക്കാർ ലേ­ശ­മെ­ങ്കി­ലും ശ­ങ്കി­ച്ചു­പോ­ക­രു­തു്. നല്ല ലാ­ഭ­ത്തി­നു് വിൽ­ക്കാ­മെ­ന്നു് ക­രു­തീ­ട്ടു് മാ­ത്ര­മാ­യി­രു­ന്നു കാ­സ്മി പ­നി­നീർ വാ­ങ്ങാൻ ഒ­രു­ങ്ങി­യ­തു്. ഏ­താ­യാ­ലും പ­നി­നീർ­ക്ക­ച്ച­വ­ട­ത്തി­ലു­ണ്ടാ­യ അ­തി­ലാ­ഭം വി­ചാ­രി­ച്ചു് സ­ന്തു­ഷ്ട­നാ­യി­ത്തീർ­ന്ന കാ­സ്മി, അ­ന്നു് ഒരു കുളി ക­ഴി­ച്ചു് ദേ­ഹ­ശു­ദ്ധി വ­രു­ത്തി­ക്ക­ള­യാം എ­ന്നു് വി­ചാ­രി­ച്ചു്, ബാ­ഗ്ദാ­ദു­ന­ഗ­ര­ത്തി­ലെ ഒരു പ്ര­ത്യേ­ക­ത­രം സ്നാ­ന­ത്തി­നു­ള്ള ആ­ല­യ­ത്തി­ലേ­ക്കു് ക­ട­ന്നു. അതിൽ വ­സ്ത്രം മാ­റ്റാ­നു­ള്ള മു­റി­യിൽ തന്റെ ചെ­രി­പ്പു് അ­ഴി­ച്ചു­വെ­ക്കു­ന്ന­തു് ക­ണ്ടും­കൊ­ണ്ടു് ഒരു സ്നേ­ഹി­തൻ ക­ട­ന്നു­ചെ­ന്നു. ആ സ്നേ­ഹി­തൻ കാ­സ്മി­യെ കണ്ട ഉടനെ: “അ­ല്ല­ഹെ, ആ ദുർ­ഘ­ടം­പി­ടി­ച്ച ചെ­രി­പ്പു് എ­വി­ടെ­യെ­ങ്കി­ലും എ­റി­ഞ്ഞു­ക­ള­യ­രു­തോ. അതു് ഈ ന­ഗ­ര­ത്തിൽ സർ­വ്വ­രു­ടേ­യും പ­രി­ഹാ­സ­ത്തി­നു് വി­ഷ­യ­മാ­യി­രി­ക്കു­ന്നു­വെ­ന്നു് നി­ങ്ങൾ­ത­ന്നെ അ­റി­യു­ന്നി­ല്ലെ?”

ഇ­തി­നു് കാ­സ്മി: “ശ­രി­ത­ന്നെ അതു് കുറെ പ­ഴ­ക്ക­മാ­യി­ക്കൊ­ണ്ടു് വ­രു­ന്നു­ണ്ടു്. പക്ഷേ, എന്നെ ഇ­ങ്ങ­നെ പ­രി­ഹ­സി­ക്കു­ന്ന­വ­രൊ­ക്കെ സ്വ­ന്തം ചെ­രി­പ്പു് വി­ല­കൊ­ടു­ത്തു് വാ­ങ്ങി­യ­വ­രാ­ണെ­ന്നാ­ണോ നി­ങ്ങൾ വി­ചാ­രി­ക്കു­ന്ന­തു് ?” എ­ന്നു് മ­റു­പ­ടി പ­റ­ഞ്ഞു. ഇ­തു­കേ­ട്ടു് ആ ച­ങ്ങാ­തി തലയും താ­ഴ്ത്തി ന­ട­ന്നു­പോ­യി.

കാ­സ്മി കു­ളി­മു­റി­യി­ലേ­ക്കു് ക­ട­ന്നു­പോ­യ­പ്പോൾ ആ ന­ഗ­ര­ത്തി­ലെ ഒരു “ഖാ­സി­യും” കു­ളി­ക്കാൻ ചെ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശേ­ഷ­മാ­യ ചു­ക­ന്ന ചെ­രി­പ്പും കാ­സ്മി ചെ­രി­പ്പു് അ­ഴി­ച്ചു­വെ­ച്ച മു­റി­യിൽ­ത­ന്നെ വെ­ച്ചി­ട്ടാ­യി­രു­ന്നു അയാൾ കു­ളി­ക്കാൻ­പോ­യ­തു്. ഒരു വി­കൃ­തി, ഈ ചെ­രി­പ്പു­കൾ ര­ണ്ടും കണ്ട ഉടനെ, അവ എ­ടു­ത്തു് വേ­ഗ­ത്തിൽ അ­ന്യോ­ന്യം സ്ഥ­ലം­മാ­റ്റി­വെ­ച്ചു. കാ­സ്മി ഒ­ന്നാ­മ­തു് പു­റ­ത്തു­വ­ന്നു. പുതിയ ചെ­രി­പ്പു്ക­ണ്ടു് അ­ത്യ­ന്തം സ­ന്തോ­ഷി­ച്ചു. “സ്വർ­ണ്ണ­ക­സ­വു­ക­ളെ­ക്കൊ­ണ്ടു് ചി­ത്ര­പ്പ­ണി­കൾ ഉ­ണ്ടാ­ക്കി വി­ചി­ത്ര­മാ­യ ഈ ചെ­രി­പ്പു് എന്റെ പഴയ ചെ­രു­പ്പി­നെ­പ്പ­റ്റി കു­റ്റം­പ­റ­ഞ്ഞ ആ സ്നേ­ഹി­തൻ കൊ­ണ്ടു­വ­ച്ച­തു­ത­ന്നെ; സം­ശ­യ­മി­ല്ല. നല്ല വ­സ്ത്ര­ങ്ങൾ തരാൻ ക­ഴി­യാ­ത്ത­വൻ ന­മ്മു­ടെ പഴയ വ­സ്ത്ര­ങ്ങ­ളെ­പ്പ­റ്റി ദൂ­ഷ്യം­പ­റ­ഞ്ഞി­ട്ടു് കാ­ര്യ­മു­ണ്ടോ?” എ­ന്നി­ങ്ങ­നെ വി­ചാ­രി­ച്ചു്, കാ­സ്മി ഖാ­സി­യു­ടെ ചെ­രി­പ്പും ച­വു­ട്ടി ഞെ­ളി­ഞ്ഞു് ന­ട­ന്നു­പോ­യി.

ഖാസി പു­റ­ത്തു­വ­ന്ന­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­രി­പ്പു് കാ­ണാ­ഞ്ഞ­തി­നാൽ ദാ­സ­ന്മാ­രു­ടെ ഇടയിൽ പ­രി­ഭ്ര­മ­മാ­യി. ഒ­ടു­ക്കം ഉ­ട­മ­സ്ഥ­നി­ല്ലാ­തെ­ക­ണ്ടു് ഒ­രു­കൂ­ട്ടം ചെ­രി­പ്പു് ആരോ ക­ണ്ടെ­ത്തി. ഉടനെ അതു് കാ­സ്മി­യു­ടെ ചെ­രി­പ്പാ­ണെ­ന്നു് സർ­വ്വ­രും അ­റി­ഞ്ഞു. ക­ള്ള­നെ പി­ടി­ക്കാൻ ഒ­രു­കൂ­ട്ടം ആളുകൾ ഓടി. കാ­സ്മി­യെ പി­ടി­ച്ചു് വി­സ്താ­രം തു­ട­ങ്ങി. ആ സാധു എ­ന്തു­ത­ന്നെ പ­റ­ഞ്ഞി­ട്ടും ആരും വി­ശ്വ­സി­ച്ചി­ല്ല. ഖാ­സി­യു­ടെ ചെ­രി­പ്പു് അ­വ­ന്റെ കാ­ലി­ന്മേൽ ഉ­ണ്ടാ­യി­രു­ന്നു എ­ന്നു­ള്ള­തു­ത­ന്നെ അ­വ­നെ­തി­രാ­യ വലിയ തെ­ളി­വാ­യി­രു­ന്നു. എ­ന്തി­നു് പ­റ­യു­ന്നു! ഒ­രു­ചാ­ക്കു് പണം തന്റെ മു­മ്പിൽ കൊ­ണ്ടു­വ­ച്ച­ശേ­ഷ­മ­ല്ലാ­തെ ഖാ­സി­യാർ കാ­സ്മി­യു­ടെ ഭാ­ഗ­മു­ള്ള ന്യാ­യം ക­ണ്ടി­ല്ല. കാ­സ്മി, താൻ കൊ­ടു­ക്കേ­ണ്ടി­വ­ന്ന­ദ്ര­വ്യ­ത്തി­ന്റെ സംഖ്യ ആ­ലോ­ചി­ച്ചു് അ­വ­ന്റെ നെ­ഞ്ചു് പി­ളർ­ന്നു; തന്റെ വീ­ട്ടി­ന്റെ അരികെ ഒ­ഴു­കി­പ്പോ­കു­ന്ന ടി­ഗ്രീ­സ്സ­ന­ദി­യിൽ ആ ചെ­രി­പ്പു് വ­ലി­ച്ച­റി­ഞ്ഞു. ആ സഥലം മീൻ­പി­ടി­ക്കാൻ വളരെ സൗ­ക­ര്യ­മു­ള്ള ദി­ക്കാ­യി­രു­ന്നു. പി­റ്റേ­ദി­വ­സം കു­റേ­പ്പേർ മീൻ­പി­ടി­ക്കാൻ വ­ല­വീ­ത­പ്പോൾ, എന്തോ ഘ­ന­മു­ള്ള ഒരു സാധനം വലയിൽ കു­ടു­ങ്ങി­യി­രി­ക്കു­ന്നു­വെ­ന്നു് തോ­ന്നി. വ­ലി­യൊ­രു മ­ത്സ്യ­മാ­യി­രി­ക്കു­മെ­ന്നു­വെ­ച്ചു് സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി വ­ലി­ച്ചു് ക­ര­യ്ക്കി­ട്ടു. നോ­ക്കു­മ്പോ­ഴെ­ന്താ­ണു്? ഒ­രു­കൂ­ട്ടം ചെ­രി­പ്പു്. ചെ­രി­പ്പി­ന്റെ ആണികൾ വ­ല­യ്ക്കു് കു­ടു­ങ്ങി വ­ല­യൊ­ക്കെ­കീ­റി­യി­രി­ക്കു­ന്നു. സൂ­ക്ഷി­ച്ചു­നോ­ക്കി­യ­പ്പോൾ അതു് കാ­സ്മി­യു­ടെ ചെ­രി­പ്പാ­ണെ­ന്നു് കൂ­ട്ടർ­ക്കു് മ­ന­സ്സി­ലാ­യി. ചെ­റു­പ്പ­ക്കാ­ര­നാ­യ ഒരു മീൻ­പി­ടി­ത്ത­ക്കാ­ര­നു് ക­ഠി­ന­മാ­യ ദേ­ഷ്യം വന്നു. ആ ചെ­രി­പ്പെ­ടു­ത്തു് കാ­സ്മി­യു­ടെ വീ­ട്ടിൽ തു­റ­ന്നു­വെ­ച്ചി­രു­ന്ന ഒരു ജാ­ല­ക­ത്തിൽ­കൂ­ടി അ­ക­ത്തേ­യ്ക്കു് ഒ­രേ­റു­കൊ­ടു­ത്തു. അ­ന്നു­ച്ച­യ്ക്കു് കാ­സ്മി വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങി­വ­രു­മ്പോൾ, വീ­ട്ടി­ന്റെ സ­മീ­പ­ത്തെ­ത്തു­മ്പോ­ഴേ­ക്കു­ത­ന്നെ നല്ല ഒരു സു­ഗ­ന്ധം ഉ­ള്ള­താ­യി തോ­ന്നി. താൻ കു­പ്പി­യി­ലാ­ക്കി അ­ട­ച്ചു­വെ­ച്ചി­ട്ടു­പോ­ലും പ­നി­നീ­രി­ന്നു് ഇത്ര വലിയ വാ­സ­ന­യു­ണ്ടാ­യി­രി­ക്ക­ണ­മെ­ങ്കിൽ, അതു് എത്ര ന­ല്ല­താ­യി­രി­ക്ക­ണം, എ­ന്നു് ആ­ലോ­ചി­ച്ചു് കാ­സ്മി അ­ത്യ­ന്തം സ­ന്തോ­ഷി­ച്ചു. വീ­ട്ടി­ലെ­ത്തി മു­റി­യു­ടെ വാതിൽ തു­റ­ന്നു­നോ­ക്കി­യ­പ്പോൾ എ­ന്താ­ണു് താൻ ക­ണ്ട­തു്? താൻ വ­ച്ചി­രു­ന്ന പ­നി­നീർ­കു­പ്പി മ­റി­ഞ്ഞു­വീ­ണു് മുറി മു­ഴു­വ­നും പ­നി­നീർ വ്യാ­പി­ച്ചു­കി­ട­ക്കു­ന്നു. കാ­സ്മി വളരെ വ്യ­സ­നി­ച്ചു് നി­ല­വി­ളി­ക്കാൻ തു­ട­ങ്ങി. നി­ല­വി­ളി­കേ­ട്ടു് സ­മീ­പ­സ്ഥ­ന്മാ­രൊ­ക്കെ ഓ­ടി­യെ­ത്തി­യെ­ങ്കി­ലും ആരും കാ­സ്മി­യോ­ടു് അ­ല്പ­മെ­ങ്കി­ലും സ­ഹ­ത­പി­ച്ചി­ല്ല.

ഇനി ചെ­രി­പ്പു് ചു­ട്ടു­ക­ള­യു­ക­യാ­ണു് ന­ല്ല­തെ­ന്നു് അവൻ നി­ശ്ച­യി­ച്ചു. എ­ന്നാൽ പു­ഴ­യിൽ­നി­ന്നും എ­ടു­ത്ത­തു­കൊ­ണ്ടു് വളരെ ന­ന­ഞ്ഞി­രു­ന്ന­തി­നാൽ അ­തി­നു് കു­റെ­യ­ധി­കം വി­റ­കു് ചി­ല­വാ­ക്കേ­ണ്ടി­വ­രു­മ­ല്ലൊ എ­ന്നു് വി­ചാ­രി­ച്ചു്, അതു് ദ­ഹി­പ്പി­ക്കു­ന്ന­തി­നു­മു­മ്പു് വെ­യി­ല­ത്തി­ട്ടു­ണ­ക്കാ­മെ­ന്നു് നി­ശ്ച­യി­ച്ചു് കോ­ലാ­യു­ടെ മേ­ല്പു­ര­യിൽ ഉ­ണ­ങ്ങാൻ­വെ­ച്ചു. ചെ­രി­പ്പു് അ­വി­ടെ­വ­ച്ചു്, കാ­സ്മി എ­വി­ടെ­യോ വെ­ളി­ക്കി­റ­ങ്ങി­പ്പോ­യ­ത­ര­ത്തി­നു് ഭ­ക്ഷ­ണം­കി­ട്ടാ­തെ വി­ശ­ന്നു് പ­ര­വ­ശ­നാ­യി മെ­ലി­ഞ്ഞു് കു­ഴ­ങ്ങി­യി­രു­ന്ന തന്റെ നായ് മാ­ളി­ക­യു­ടെ ജാ­ല­ക­ത്തിൽ­കൂ­ടി ചാടി, ചെ­രി­പ്പു് ക­ടി­ച്ചു­കാ­രാൻ­തു­ട­ങ്ങി. അ­ങ്ങ­നെ ക­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു ചെ­രി­പ്പു് താഴെ തെ­രു­വിൽ വീണു. വീ­ഴാൻ­കാ­ല­ത്തു് അതു് ഒരു ക­ഷ­ണ്ടി­ക്കാ­ര­ന്റെ ത­ല­യി­ലാ­ണു് വീ­ണ­തു്. ചെ­രി­പ്പി­ന്റെ ആണി ത­ല­യിൽ­ത­റ­ച്ചു് ത­ല­പൊ­ട്ടി, മു­ഖ­ത്തു­കൂ­ടി രക്തം ഒ­ലി­ച്ചു­തു­ട­ങ്ങി.

കാ­സ്മി വൈ­കു­ന്നേ­രം മ­ട­ങ്ങി വീ­ട്ടി­ലേ­ക്കു് വ­രു­മ്പോൾ പോ­ലീ­സു­കാ­ര­നും ക­ഷ­ണ്ടി­ക്കാ­ര­നും ഉ­ണ്ടാ­യി­രു­ന്നു ത­ന്നെ­യും കാ­ത്തു് നിൽ­ക്കു­ന്നു. ത­ല­മു­റി­ഞ്ഞു് വ­ന്നു് മു­റി­യെ­ണ്ണി ആയിരം ഉ­റു­പ്പി­ക­യും, പോ­ലീ­സു­കാർ­ക്കു് യ­ഥോ­ചി­തം സ­മ്മാ­ന­വും കൊ­ടു­ക്കാ­തെ സാധു കാ­സ്മി­യെ അവർ വി­ട്ടി­ല്ല.

അ­വ­രൊ­ക്കെ പോ­യ­തി­ന്നു­ശേ­ഷം, അവൻ വീ­ട്ടി­ന്റെ മു­റി­യിൽ ഒരു ഭ്രാ­ന്ത­നെ­പ്പോ­ലെ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഓടി ന­ട­ന്നു. ന­ട­ന്നു­ന­ട­ന്നു് തന്റെ നായെ ച­വു­ട്ടി­പ്പോ­യി. ദേ­ഷ്യം­പി­ടി­ച്ചു് ഒരു ചെ­രി­പ്പെ­ടു­ത്തു് നായെ വ­ള­രെ­നേ­രം അ­ടി­ച്ചു. അ­പ്പോൾ ദേ­ഷ്യ­ത്തി­നു് തെ­ല്ലു് പൊ­റു­തി­യു­ണ്ടാ­യി.

“അ­ഗ്നി­ക്കും വെ­ള്ള­ത്തി­നും എന്റെ ചെ­രി­പ്പി­നെ ന­ശി­പ്പി­ക്കാൻ ക­ഴി­യു­ന്നി­ല്ല. ആട്ടെ അതിനെ ഞാൻ കു­ഴി­ച്ചി­ടു­ന്നു­ണ്ടു് ” എ­ന്നു് കാ­സ്മി നി­ശ്ച­യി­ച്ചു. പി­റ്റേ­ദി­വ­സം ഉ­ഷ­സ്സി­ന്നു് തന്റെ തോ­ട്ട­ത്തിൽ ക­ട­ന്നു­ചെ­ന്നു് ആറടി ആ­ഴ­ത്തിൽ ഒരു കുഴി കു­ഴി­ച്ചു. കാ­സ്മി ഒരു ക­ച്ച­വ­ട­ത്തിൽ തോ­ല്പി­ച്ചി­രു­ന്ന തന്റെ അ­യൽ­വ­ക്ക­ക്കാ­രൻ ഇതു് കണ്ടു. ഒരു മ­ഫ്തി­യോ­ടു് (വ­ക്കീൽ) കാ­സ്മി തന്റെ തോ­ട്ട­ത്തിൽ ഒരു നി­ക്ഷേ­പം ഒ­ളി­ച്ചു­വ­ച്ചി­രി­ക്കു­ന്നു­വെ­ന്നു് പ­റ­ഞ്ഞു. ആ രാ­ജ്യ­ത്തെ നി­യ­മ­പ്ര­കാ­രം മൂ­ന്ന­ടി­യിൽ അധികം ആ­ഴ­ത്തിൽ ഉള്ള നി­ക്ഷേ­പ­ങ്ങൾ ബാ­ഗ്ദാ­ദ് ന­ഗ­ര­ക്കാർ­ക്കു­ള്ള­താ­യി­രു­ന്ന­തി­നാൽ ഈ വിവരം കേട്ട ഉടനെ മഫ്തി ഓ­ടി­ച്ചെ­ന്നു് തോ­ട്ടം കു­ഴി­പ്പി­ച്ചു. കി­ട്ടി­യ­തെ­ന്താ? കാ­സ്മി­യു­ടെ ചെ­രി­പ്പു്! എ­ന്നാൽ അതു് തന്നെ തോ­ല്പി­ക്കാൻ ചെ­യ്ത­താ­ണെ­ന്നു് വ­ക്കീൽ വാ­ദി­ക്ക­യും ന­മ്മു­ടെ കാ­സ്മി പി­ന്നെ­യും കുറെ പണം കൊ­ടു­ക്കേ­ണ്ടി­വ­രി­ക­യും ചെ­യ്തു.

കാ­സ്മി­യ്ക്കു് ആ­ക­പ്പാ­ടെ ഭ്രാ­ന്തു­പി­ടി­ച്ചു. ആ “മാ­ലാ­കാ­രം” ചെ­രി­പ്പും എ­ടു­ത്തു് അവൻ മലമേൽ കയറി ചെ­രി­പ്പു് ഒരു തോ­ട്ടിൽ എ­റി­ഞ്ഞു­ക­ള­ഞ്ഞു. ആ തോ­ട്ടിൽ­നി­ന്നു് കു­ഴൽ­മാർ­ഗ്ഗ­മാ­യി­ട്ടാ­യി­രു­ന്നു ബാ­ഗ്ദാ­ദ് പ­ട്ട­ണ­ത്തിൽ മു­ഴു­വ­നും വെ­ള്ളം അ­യ­ച്ചി­രു­ന്ന­തു്. കുറെ ദിവസം ക­ഴി­ഞ്ഞ­പ്പോൾ കു­ഴൽ­മാർ­ഗ്ഗ­മാ­യി വെ­ള്ള­ത്തി­ന്റെ വരവു് കു­റ­ഞ്ഞി­രി­ക്കു­ന്ന­താ­യി കാ­ണ­പ്പെ­ട്ടു. ഉടനെ പ­രി­ശോ­ധ­ന തു­ട­ങ്ങി. നോ­ക്കു­മ്പോൾ ഒ­രു­കു­ഴ­ലിൽ ഒരു ചെ­രി­പ്പു് കു­ടു­ങ്ങി­യ­താ­യി കണ്ടു. എ­ടു­ത്ത­പ്പോൾ അതു് കാ­സ്മി­യു­ടെ ചെ­രി­പ്പു­ത­ന്നെ. സാ­ധു­വി­നു് പി­ന്നെ­യും കു­ടു­ങ്ങി ഒരു വലിയ പിഴ. എ­ന്ന­ല്ല ജ­ന­ങ്ങ­ളെ വ­ഞ്ചി­ക്കാൻ ശ്ര­മി­ച്ചു­വെ­ന്നു് സർ­വ്വ­രും ശ­ങ്കി­ക്ക­യും ചെ­യ്തു.

ഇനി ഇ­തൊ­ന്നു­മ­ല്ല വിദ്യ. പി­ഴ­യാ­യി മുൻ­കൂ­ട്ടി­ത്ത­ന്നെ കുറെ പണം കൊ­ടു­ത്തു­ക­ഴി­ഞ്ഞാൽ കൂ­ടെ­ക്കൂ­ടെ ഇ­ങ്ങ­നെ ബു­ദ്ധി­മു­ട്ടേ­ണ്ടി­വ­രി­ക­യി­ല്ലെ­ന്നു് വി­ചാ­രി­ച്ചു് കാ­സ്മി കുറെ പണം എ­ടു­ത്തു് ഖാ­സി­യാ­രു­ടെ അ­ടു­ക്കൽ ചെ­ന്നു. പണം ക­ണ്ടാൽ പി­ന്നെ ഖാ­സി­യാർ­ക്കു് ന്യാ­യ­ങ്ങ­ളൊ­ക്കെ തനിയെ തോ­ന്നി­ക്കോ­ളും, എ­ന്നു് കാ­സ്മി­ക്ക­റി­യാം. അ­ങ്ങ­നെ­ത­ന്നെ പണം കി­ട്ടി­യ ഉടനെ ഖാസി ഒരു വി­ളം­ബ­രം പ­ര­സ്യം­ചെ­യ്തു. മേലാൽ കാ­സ്മി­യു­ടെ ചെ­രി­പ്പു­കൊ­ണ്ടു് വ­ല്ല­വർ­ക്കും വല്ല ആ­പ­ത്തും വ­ന്നു­പോ­യെ­ങ്കിൽ അ­തി­നു് കാ­സ്മി ഉ­ത്ത­ര­വാ­ദി­യാ­യി­രി­ക്ക­യി­ല്ലെ­ന്നാ­യി­രു­ന്നു വി­ളം­ബ­ര­ത്തി­ലെ താ­ല്പ­ര്യം.

ഇ­തോ­ടു­കൂ­ടി കാ­സ്മി­യു­ടെ ക­ഷ്ട­കാ­ല­വും തീർ­ന്നു. അ­പ്പോ­ഴാ­ണു് ധ­ന­വാ­നാ­യ ഒരു ഇം­ഗ്ലീ­ഷ്കാ­രൻ രാ­ജ്യ­സ­ഞ്ചാ­രം ചെ­യ്തു­കൊ­ണ്ടു് ബാ­ഗ്ദാ­ദിൽ എ­ത്തി­യ­തു്. അ­ദ്ദേ­ഹം ഈ ചെ­രി­പ്പി­ന്റെ വിവരം കേ­ട്ടു്, അതു് കൈ­വ­ശ­പ്പെ­ടു­ത്ത­ണ­മെ­ന്നു് ആ­ഗ്ര­ഹി­ച്ചു്, കാ­സ്മി­യു­ടെ അ­ടു­ക്കൽ ചെ­ന്നു. കാ­സ്മി­ക്കു് അ­നർ­ത്ഥ­ങ്ങൾ ഇ­ത്ര­യൊ­ക്കെ നേ­രി­ട്ടി­രു­ന്നു­വെ­ങ്കി­ലും തന്റെ വ്യാ­പാ­ര­സാ­മർ­ത്ഥ്യ­ത്തി­നു് കു­റ­വൊ­ന്നും സം­ഭ­വി­ച്ചി­രു­ന്നി­ല്ല അ­തു­കൊ­ണ്ടു് ഇം­ഗ്ലീ­ഷു­കാ­രൻ ചെ­രി­പ്പി­നു് ആയിരം പവൻ കൊ­ടു­ക്കാ­മെ­ന്നും അതു് താൻ ബി­ലാ­ത്തി­യി­ലേ­ക്കു് കൊ­ണ്ടു­പോ­കു­മെ­ന്നും വാ­ഗ്ദാ­നം ചെ­യ്ത­ശേ­ഷ­മ­ല്ലാ­തെ കാ­സ്മി തന്റെ ചെ­രി­പ്പു് വി­റ്റി­ല്ല. ഈ ചെ­രി­പ്പു് ഇ­പ്പോ­ഴും ല­ണ്ടൻ­ന­ഗ­രി­യി­ലെ കാ­ഴ്ച­ബം­ഗ്ലാ­വിൽ സൂ­ക്ഷി­ച്ചി­ട്ടു­ണ്ടു്. കഥയിൽ സം­ശ­യ­മു­ള്ള­വർ­ക്കു് പോയി കാണാം.

ഭാഷ പോ­ഷി­ണി, 1077, മി­ഥു­നം.

“എ­ന്നി­ട്ടും”

ഓ­ണം­പു­ലർ­ന്ന­തു് അ­തി­മ­നോ­ഹ­ര­മാ­യ സു­ദി­ന­മാ­യി­ട്ടാ­യി­രു­ന്നു. ത­ലേ­രാ­ത്രി അ­ല്പാ­ല്പ­മാ­യു­ണ്ടാ­യി­രു­ന്ന വർഷം കു­ട്ടി­ക­ളെ­യൊ­ക്കെ അ­ത്യ­ന്തം ഭ­യ­പ്പെ­ടു­ത്തി. പു­ലർ­ച്ച എ­ഴു­ന്നേ­റ്റു് പൂ­പ­റി­ക്കാൻ പോ­കു­ന്ന­തി­നു് മ­ഴ­യൊ­രു വി­ഘ്ന­മാ­യി­ത്തീ­രു­മെ­ന്നു് അവർ വി­ചാ­രി­ച്ചു് വ്യ­സ­നി­ച്ചി­രു­ന്നു. പാ­തി­രാ­വാ­യ­പ്പോൾ മഴ കേവലം വി­ട്ടു. ആ­കാ­ശ­ത്തിൽ മേ­ഘ­പ­ട­ല­ങ്ങൾ കേവലം ഇ­ല്ലാ­തെ ത്ര­യോ­ദ­ശി­ച്ച­ന്ദ്രൻ അനേകം ന­ക്ഷ­ത്ര­ങ്ങ­ളോ­ടു­കൂ­ടി പ്ര­കാ­ശി­ച്ചു­തു­ട­ങ്ങി. ഉ­ഷ­സ്സി­നു് മം­ഗ­ല­ശ്ശേ­രി­പ്ര­ദേ­ശ­ത്തു­ള്ള കു­ട്ടി­ക­ളൊ­ക്കെ ആ­ന­ന്ദ­ഭ­രി­ത­ന്മാ­രാ­യി എ­ഴു­ന്നേ­റ്റു് അ­വ­ര­വ­രു­ടെ ‘കൊട്ട’കളും എ­ടു­ത്തു് പു­ഷ്പ­ങ്ങൾ ശേ­ഖ­രി­ക്കാൻ തൊ­ടി­ക­ളി­ലും പാ­ട­ങ്ങ­ളി­ലും പ്ര­വേ­ശി­ച്ചു് ഓ­ണ­പ്പാ­ട്ടു­കൾ പടി ഉ­ല്ല­സി­ച്ചു­തു­ട­ങ്ങി. സൂ­ര്യ­ഭ­ഗ­വാ­ന്റെ വ­ര­വി­നെ മുൻ­കൂ­ട്ടി അ­റി­യി­ക്കു­ന്ന­തി­നെ­ന്ന­തു­പോ­ലെ ര­ശ്മി­കൾ ഭൂ­ലോ­ക­ത്തു് വ്യാ­പി­ക്കാൻ തു­ട­ങ്ങു­ക­യും അ­ത്യു­ന്ന­ത­ങ്ങ­ളാ­യ വൃ­ക്ഷ­ങ്ങൾ ത­ങ്ങ­ടെ ശി­ഖ­ര­ങ്ങ­ളെ­ക്കൊ­ണ്ടു് അവയെ ആ­ദ­രി­ച്ചു് സ്വീ­ക­രി­ക്ക­യും ചെ­യ്തു.

അ­ധി­ക­താ­മ­സം­കൂ­ടാ­തെ­ത­ന്നെ ചു­ട്ടു­പ­ഴു­പ്പി­ച്ച അ­യഃ­പി­ണ്ഡ­ത്തി­ന്റെ ശോ­ഭാ­തി­രേ­ക­ത്തോ­ടു­കൂ­ടി “ഉ­ദി­ച്ചു­പൊ­ങ്ങീ ഭ­ഗ­വാ­നും.”

കേ­ര­ള­ത്തി­ലൊ­ട്ടു­ക്കും ഉള്ള ഹി­ന്ദു­സ­മു­ദാ­യം ഒരു മ­ഹോ­ത്സ­വ­മാ­യി കൊ­ണ്ടാ­ടു­ന്ന തി­രു­വോ­ണ­ദി­വ­സം ഇ­ങ്ങ­നെ പ്ര­കൃ­തി­യു­ടെ കാ­രു­ണ്യം­കൊ­ണ്ടു്, അ­ത്യ­ന്തം മ­നോ­ഹ­ര­മാ­യി­ത്തീർ­ന്നു­വെ­ങ്കി­ലും മം­ഗ­ല­ശ്ശേ­രി­പ്ര­ദേ­ശ­ത്തു­ള്ള ആ­ബാ­ല­വൃ­ദ്ധം സ്ത്രീ­പു­രു­ഷ­ന്മാ­രെ പ­രി­ഭ്ര­മി­പ്പി­ക്കു­ക­യും വ്യ­സ­നി­പ്പി­ക്കു­ക­യും­ചെ­യ്ത ഒരു ക­ഠി­ന­സം­ഭ­വ­വും അ­ന്നു­ത­ന്നെ ഉ­ണ്ടാ­യി. മ­ല്ലി­ക­ക്കാ­ട്ടു് എന്ന വീ­ട്ടി­ലെ ദാസി, പെ­ണ്ണൂ­ട്ടി അ­മം­ഗ­ള­ദേ­വ­ത­യു­ടെ അ­വ­താ­ര­മെ­ന്ന­പോ­ലെ ത­ല­മു­ടി പ­റി­ച്ചു­കീ­റി, മാ­റ­ത്ത­ടി­ച്ചു­നി­ല­വി­ളി­ച്ചു­കൊ­ണ്ടു് വൈ­ദ്യൻ കു­മ­ര­മം­ഗ­ല­ത്തു് മൂ­സ്സ­തി­ന്റെ ഇ­ല്ല­ത്തേ­ക്കു് ഓ­ടി­പ്പോ­കു­ന്ന­തു് ക­ണ്ട­വ­രൊ­ക്കെ സം­ഗ­തി­യെ­ന്ത­ന്ന­റി­യാ­തെ വളരെ പ­രി­ഭ്ര­മി­ച്ചു. അവളെ വ­ഴി­ക്കു­വ­ച്ചു് ക­ണ്ട­വ­രിൽ ചിലർ ത­ടു­ത്തി­ട്ടു് വി­വ­രം­ചോ­ദി­ച്ച­തിൽ, “എന്റെ പൊ­ന്ന­മ്മ­യെ കൊ­ന്ന­പ്പാ” എ­ന്നു് അ­വ്യ­ക്ത­സ്വ­ര­ത്തിൽ നി­ല­വി­ളി­ച്ചു് പ­റ­ഞ്ഞ­ത­ല്ലാ­തെ കാ­ര്യ­മൊ­ന്നും പ­റ­ഞ്ഞി­ല്ല.

വൈ­ദ്യൻ മ­ല്ലി­ക­ക്കാ­ട്ടിൽ എ­ത്തി­യ­പ്പോൾ അവിടെ പു­രു­ഷാ­രം നി­റ­ഞ്ഞി­രി­ക്കു­ന്നു. മ­ല്ലി­ക­ക്കാ­ടു് എന്ന വീടു് വളരെ പ്രാ­ചീ­ന­മാ­യ­തും, ആ പ്ര­ദേ­ശ­ത്തു് സാ­മാ­ന്യം ധ­ന­പു­ഷ്ടി­യു­ള്ള­തും ആ­യി­രു­ന്നു. കു­ഞ്ഞി­രാ­മൻ എ­ന്നു് പേ­രാ­യി ഒരു കാ­ര­ണ­വർ വളരെ പണം സ­മ്പാ­ദി­ച്ചു് ത­റ­വാ­ടു് ധാ­രാ­ളം പു­ഷ്ടി­പ്പെ­ടു­ത്തി. അ­ദ്ദേ­ഹ­ത്തി­നു­ശേ­ഷം ത­റ­വാ­ട്ടി­ന്റെ അ­ഭ്യു­ദ­യ­ത്തെ കാം­ക്ഷി­ക്കു­ക­യോ അ­തി­നാ­യി യ­ത്നി­ക്കാൻ പ്രാ­പ്തി­യു­ണ്ടാ­ക­യോ ചെയ്ത കാ­ര­ണ­വ­ന്മാർ ഉ­ണ്ടാ­യി­ല്ലെ­ന്നു് മാ­ത്ര­മ­ല്ല, കുറേ മു­ടി­യ­ന്മാർ ജ­നി­ച്ചു­വ­ളർ­ന്നു. സ്ത്രീ­ജി­ത­ന്മാ­രും മ­ദ്യ­പാ­നി­ക­ളു­മാ­യ ചി­ലർ­ക്കു് ചെ­റു­പ്പ­ത്തിൽ­ത­ന്നെ ആ ത­റ­വാ­ട്ടി­ലെ കാ­ര­ണ­വ­സ്ഥാ­നം ല­ഭി­ച്ചി­രു­ന്ന­തി­നാ­ലും അവരിൽ ആ­രും­ത­ന്നെ വി­ദ്യാ­സ­മ്പ­ന്ന­ര­ല്ലാ­യി­രു­ന്ന­തി­നാ­ലും ത­റ­വാ­ട്ടു­വ­സ്തു­ക്ക­ളൊ­ക്കെ ക്ര­മേ­ണ മു­ടി­ഞ്ഞു­കൊ­ണ്ടു­വ­ന്നു. വീ­ട്ടിൽ സ­ന്ത­തി­ക­ളാ­യ സ്ത്രീ­ക­ളൊ­ക്കെ ത­റ­വാ­ട്ടു­മാ­ഹാ­ത്മ്യ­വും പു­രാ­പു­ണ്യ­വും­നി­മി­ത്തം വി­വാ­ഹം ചെ­യ്യ­പ്പെ­ട്ടി­രു­ന്ന­തി­നാൽ അ­വ­രൊ­ക്കെ അ­വ­ര­വ­രു­ടെ ഭർ­ത്താ­ക്ക­ന്മാ­രു­ടെ­കൂ­ടെ­യാ­യി­രു­ന്നു താമസം. ഇ­ക്കാ­ലം ത­റ­വാ­ട്ടിൽ­കാ­ര­ണ­വ­രാ­യ നാ­രാ­യ­ണ­നും അ­യാ­ളു­ടെ ഭാര്യ ദേ­വ­കി­യ­മ്മ­യും കുറെ ഭൃ­ത്യ­ന്മാ­രും മാ­ത്ര­മേ വീ­ട്ടിൽ താ­മ­സ­മു­ള്ളു. ദേ­വ­കി­യ­മ്മ വലിയ ദ്ര­വ്യ­സ്ഥ­നാ­യ ഒരു ക­രാ­റു­കാ­ര­ന്റെ മ­ക­ളാ­ണു്. അ­വ­ളു­ടെ അച്ഛൻ ക­ണ്ണൻ­മേ­സ്തി­രി ക­രാർ­കൊ­ണ്ടു് ധാ­രാ­ളം പണം സ­മ്പാ­ദി­ച്ചു­വെ­ന്ന­ല്ലാ­തെ വ­ലി­യൊ­രു ത­റ­വാ­ടി­യാ­യി­രു­ന്നി­ല്ല. ത­നി­ക്കു് വലിയ ത­റ­വാ­ട്ടു­കാ­രു­മാ­യി സം­ബ­ന്ധം വേ­ണ­മെ­ന്നാ­ഗ്ര­ഹി­ച്ചി­ട്ടാ­ണു് അ­തി­സു­ന്ദ­രി­യും സു­ശീ­ല­യു­മാ­യ തന്റെ പു­ത്രി­യെ നാ­രാ­യ­ണ­നു് വി­വാ­ഹം­ചെ­യ്തു­കൊ­ടു­ത്ത­തു്. പ്രാ­യം, ദേ­ഹ­സ്ഥി­തി, സൗ­ഭാ­ഗ്യം മു­ത­ലാ­യ­വ­കൊ­ണ്ടു് നാ­രാ­യ­ണൻ ദേ­വ­കി­ക്കു് യോ­ജി­പ്പു­ള്ള ഒരു ഭർ­ത്താ­വാ­യി­രു­ന്നു എ­ന്ന­തി­നു് സം­ശ­യ­മി­ല്ലെ­ങ്കി­ലും, ദേ­വ­കി­യു­ടെ സ­ദ്ഗു­ണ­ങ്ങ­ളും സ്വ­ഭാ­വ­വൈ­ശി­ഷ്ട്യ­വും ബു­ദ്ധി­പ­രി­പാ­ക­വും മ­റ്റും ആ­ലോ­ചി­ച്ചാൽ അവൾ നാ­രാ­യ­ണ­ന്റെ ഭർ­ത്ത­വ്യ­യാ­യി­രി­ക്കാ­ന­ല്ല സൃ­ഷ്ടി­ക്ക­പ്പെ­ട്ട­തെ­ന്നു് തോ­ന്നും. എ­ങ്കി­ലും ഭാ­ര്യാ­ഭർ­ത്താ­ക്ക­ന്മാർ അ­ത്യ­ന്തം സ്നേ­ഹ­ത്തി­ലും വി­ശ്വാ­സ­ത്തി­ലും­ത­ന്നെ കാ­ല­ക്ഷേ­പം ക­ഴി­ച്ചു­പോ­ന്നു.

നാ­രാ­യ­ണൻ ത­ല്ക്കാ­ലം വീ­ട്ടി­ലു­ണ്ടാ­യി­രു­ന്നി­ല്ല. ഒ­രാ­ഴ്ച­യാ­യി അയാൾ, എന്തോ ആ­വ­ശ്യാർ­ത്ഥം എ­വി­ടെ­യോ പോ­യി­രി­ക്ക­യാ­ണു്. ഓ­ണ­ത്തി­നു് നി­ശ്ച­യ­മാ­യും മ­ട­ങ്ങി­വ­രു­മെ­ന്നു് വി­ശ്വ­സി­ക്ക­പ്പെ­ട്ടി­രു­ന്നു.

മൂ­സ്സ­തു് വീ­ട്ടി­ന്റെ കോ­ലാ­യി­ലും മു­റ്റ­ത്തു­മു­ള്ള ആ­ളു­ക­ളോ­ടു് യാ­തൊ­ന്നും സം­സാ­രി­ക്കാ­തെ, ബ­ദ്ധ­പ്പെ­ട്ടു­കൊ­ണ്ടു് നി­ശ്ശ­ങ്കം വീ­ട്ടി­ന്റെ അ­ക­ത്തേ­ക്കു് ക­ട­ന്നു. “വാ­തി­ച്ചോർ­ക്കും പ്രാ­ണാ­പ­യെ ജാ­തി­ച്ചോ­ദ്യം­വേ­ണ്ടാ തൊ­ടു­വാൻ” എ­ന്നു­ള്ള പ്ര­മാ­ണം വൈ­ദ്യ­നു് ന­ല്ല­വ­ണ്ണ­മ­റി­യാ­മാ­യി­രു­ന്നു. വൈ­ദ്യൻ മു­റി­ക്ക­ക­ത്തു­ചെ­ന്നു് നോ­ക്കു­മ്പോൾ ദേ­വ­കി­യ­മ്മ മാ­ളി­ക­മേ­ലു­ള്ള അ­വ­രു­ടെ മു­റി­യിൽ ക­ട്ടി­ലി­ന­ടു­ക്കെ ബോ­ധ­മി­ല്ലാ­തെ വീ­ണു­കി­ട­ക്കു­ന്നു. വേഗം ചെ­ന്നു്, അ­ദ്ദേ­ഹം പ­രി­ശോ­ധി­ച്ച­പ്പോൾ മ­രി­ച്ചി­ട്ടി­ല്ലെ­ന്നും പക്ഷേ, മ­രി­ക്കാൻ അ­ധി­ക­മൊ­ന്നും താമസം വേ­ണ്ടി­വ­രി­ക­യി­ല്ലെ­ന്നും കണ്ടു. ദേ­വ­കി­യ­മ്മ­യു­ടെ ദേഹം പ­രി­ശോ­ധി­ച്ച­തിൽ അ­വ­രു­ടെ ത­ല­യു­ടെ പിൻ­ഭാ­ഗ­ത്തു് ക­ഠി­ന­മാ­യ ഒരു അ­ടി­കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നു് വെ­ളി­പ്പെ­ട്ടു. മൂ­സ്സ­തു് അ­തി­പ്ര­സി­ദ്ധ­നാ­യ വൈ­ദ്യ­നും ധാ­രാ­ളം ലോ­ക­പ­രി­ച­യ­മു­ള്ള മാ­ന്യ­നു­മാ­യി­രു­ന്നു. അ­ദ്ദേ­ഹം മു­റി­യിൽ നാ­ലു­പാ­ടും ഒ­ന്നു് ക്ഷ­ണ­ത്തിൽ ക­ണ്ണ­യ­ച്ചു് പ­രി­ശോ­ധി­ച്ച­തിൽ അ­ടു­ക്കെ­യു­ള്ള ഒരു പെ­ട്ടി തു­റ­ന്നി­ട്ടി­ട്ടു­ണ്ടെ­ന്നും അ­തി­ന്ന­ടു­ക്കെ ഒരു ചെറിയ ച­ന്ദ­ന­പ്പെ­ട്ടി കി­ട­പ്പു­ണ്ടെ­ന്നും പെ­ട്ടി­യി­ലെ സാ­ധ­ന­ങ്ങ­ളൊ­ക്കെ താ­റു­മാ­റാ­യി കി­ട­ക്കു­ന്നു­ണ്ടെ­ന്നും കണ്ടു. ഉടനെ അ­ദ്ദേ­ഹം തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ വാ­തി­ലി­ന­ടു­ക്കെ നി­ല്ക്കു­ന്ന­താ­യി കണ്ട ഒ­രാ­ളോ­ടു്, ‘ഓ­ടി­പ്പോ­യി പോ­ലീ­സ്സു­കാ­രെ കൂ­ട്ടി­ക്കൊ­ണ്ടു­വ­രൂ, ഇതു് ക­ള്ള­ന്മാ­രു­ടെ പ്ര­വൃ­ത്തി­യാ­ണു്’ എ­ന്നു് പ­റ­ഞ്ഞു. അതു് കേ­ട്ട­യാൾ ശേഷം കേൾ­ക്കാൻ താ­മ­സി­ക്കാ­തെ ഏ­ണി­പ്പ­ടി ചാ­ടി­യി­റ­ങ്ങി, പോ­ലീ­സ്സ്സ്റ്റേ­ഷ­നി­ലേ­ക്കു് കു­തി­ച്ചോ­ടി. അ­ദ്ദേ­ഹ­ത്തി­ന്റെ പി­ന്നാ­ലെ വേറെ ചി­ല­രും ഓടി. ആരും വീ­ട്ടി­ന­ക­ത്തു് ക­ട­ന്നു­പോ­ക­രു­തെ­ന്നു് ധൃ­തി­യിൽ വൈ­ദ്യൻ ക­ല്പി­ച്ചു­കൊ­ണ്ടു്, തന്റെ മ­ടി­യിൽ തി­രു­കി­വെ­ച്ചി­രു­ന്ന ഒരു ചെ­പ്പു­തു­റ­ന്നു് ഒരു മ­രു­ന്നെ­ടു­ത്തു് ദേ­വ­കി­യ­മ്മ­യു­ടെ മൂ­ക്കി­നു­നേ­രെ വെ­ച്ചു. അ­തു­കൊ­ണ്ടു് യാ­തൊ­രു ഫലവും ഇ­ല്ലെ­ന്നു­ക­ണ്ടു് ആ സ്ത്രീ­യെ സാ­വ­ധാ­ന­ത്തിൽ എ­ടു­ത്തു് അ­ടു­ത്തു­ള്ള ക­ട്ടി­ലിൽ­കി­ട­ത്തി, എ­ന്താ­ണു് ചെ­യ്യേ­ണ്ട­തെ­ന്ന­റി­യാ­തെ വി­ഷ­ണ്ണ­നാ­യി തലയും ചൊ­റി­ഞ്ഞു­കൊ­ണ്ടു് അവിടെ നി­ല്പാ­യി. അ­പ്പോ­ഴേ­യ്ക്കും ദേ­വ­കി­അ­മ്മ­യു­ടെ ഭർ­ത്താ­വു്, നാ­രാ­യ­ണൻ വ­രു­ന്നു­ണ്ടെ­ന്നു് വെ­ളി­യിൽ­നി­ന്നു് ആരോ പ­റ­യു­ന്ന­തു് കേ­ട്ടു. മൂ­സ്സ­തു് വ­ലി­യൊ­രു ആ­ശ്വാ­സ­സൂ­ച­ക­മാ­യി ഒരു ദീർ­ഘ­ശ്വാ­സം ചെ­യ്തു.

നാ­രാ­യ­ണൻ അ­ത്യ­ന്തം പ­രി­ഭ്ര­മി­ച്ചു് കി­ത­ച്ചു­വി­ള­റി ക­ണ്ണിൽ­നി­ന്നു് തു­ടു­തു­ടെ വെ­ള്ളം ചാ­ടി­യ­നി­ല­യിൽ അ­ക­ത്തു് പ്ര­വേ­ശി­ച്ചു. തന്റെ പ്രാ­ണേ­ശ്വ­രി­യു­ടെ നില ക­ണ്ട­പ്പോൾ “എ­ന്താ­ണ­ങ്ങു­ന്നെ, ഇ­തെ­ന്തു് ക­ഥ­യാ­ണു്? എന്റെ ഓ­ണ­ശ്ശ­കു­ന­മോ ഈ­ശ്വ­രാ ഇതു്” എ­ന്നു് പറഞ്ഞ ഉടനെ മൂ­സ്സ­തു് അയാളെ ചെ­ന്നു് പി­ടി­ച്ചു് “നാ­രാ­യ­ണൻ വ്യ­സ­നി­ക്കേ­ണ്ടാ, നാ­രാ­യ­ണ­ന്റെ ഭാ­ര്യ­യ്ക്കു് ഒ­ന്നും വ­ന്നി­ട്ടി­ല്ല, ഒക്കെ ശ­രി­യാ­കും” എ­ന്നു് പ­റ­ഞ്ഞു. ഇതു് കേ­ട്ട­പ്പോൾ നാ­രാ­യ­ണ­ന്റെ പ്ര­കൃ­തി­യൊ­ന്നു് മാറി; ക­ണ്ണി­ലെ വെ­ള്ളം നി­ന്നു. “എന്താ, ദേവകി മ­രി­ച്ചി­ട്ടി­ല്ലെ?” എ­ന്നു് പ­റ­ഞ്ഞു് ഉ­ട­നേ­ത­ന്നെ, “അ­ങ്ങു­ന്നെ­ന്നെ ആ­ശ്വ­സി­പ്പി­ക്കാൻ­വേ­ണ്ടി പ­റ­ക­യാ­ണോ?” എ­ന്നു് ചോ­ദി­ച്ചു.

മൂ­സ്സ­തു്:
“ഇല്ല മ­രി­ച്ചി­ട്ടി­ല്ല, നാ­രാ­യ­ണൻ വരൂ. ഉടനെ ഒരു ഇം­ഗ്ലീ­ഷു­വൈ­ദ്യ­നെ വി­ളി­ക്ക­ട്ടെ എ­ന്നെ­ക്കൊ­ണ്ടു് ഇ­വി­ടെ­യൊ­ന്നും സാ­ദ്ധ്യ­മാ­കു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. സാ­ധു­സ്ത്രീ­യു­ടെ ത­ല­യ്ക്കു് ക­ഠി­ന­മാ­യ ഒ­ര­ടി­കൊ­ണ്ടി­ട്ടു് ത­ല­യോ­ടു് ച­ത­ഞ്ഞു­പോ­യി­ട്ടു­ണ്ടെ­ന്നു് തോ­ന്നു­ന്നു. ഇം­ഗ്ലീ­ഷു­വൈ­ദ്യൻ ക­ണ്ടാൽ പക്ഷേ, വല്ല മാർ­ഗ്ഗ­വും ഉ­ണ്ടാ­യേ­ക്കാം.”
നാ­രാ­യ­ണൻ:
“വേണ്ട അ­ങ്ങു­ന്നെ. അ­ങ്ങു­ന്നു­ത­ന്നെ വ­ല്ല­തും ചെ­യ്താൽ­മ­തി. എന്റെ അ­മ്മ­യു­ടെ സു­ഖ­ക്കേ­ടി­നു് അ­വി­ടു­ന്നു് ചി­കി­ത്സി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­യി­രു­ന്നി­ല്ലേ, അ­ച്ഛ­ന്റെ വി­ഡ്ഢി­ത്തം നി­മി­ത്തം ഡോ­ക്ട­രെ വി­ളി­ച്ചു് ചി­കി­ത്സി­പ്പി­ച്ച­തു്! ക­ണ്ടി­ല്ലേ­ഫ­ലം? ഞാൻ തീർ­ച്ച­യാ­ക്കി­യി­രി­ക്കു­ന്നു, മേ­ലാൽ­ഇം­ഗ്ലീ­ഷു­വൈ­ദ്യ­നെ­മാ­ത്രം എന്റെ പ­ടി­ക­യ­റ്റു­ക­യി­ല്ലെ­ന്നു്.”
മൂ­സ്സ­തു്:
“രോഗം ഇ­താ­വി­ധ­മ­ല്ല. ഇതു് ഇം­ഗ്ലീ­ഷു­വൈ­ദ്യൻ­ത­ന്നെ കാ­ണേ­ണ്ട­താ­ണു്.”

ഇം­ഗ്ലീ­ഷു­വൈ­ദ്യ­നെ വി­ളി­ക്കു­ന്ന­തി­നു് നാ­രാ­യ­ണൻ എ­ന്താ­യി­ട്ടും സ­മ്മ­തി­ച്ചി­ല്ല. മൂ­സ്സ­തു­ത­ന്നെ വ­ല്ല­തും പ്ര­വർ­ത്തി­ക്കാൻ തീർ­ച്ച­യാ­ക്കി. ഉടനെ പോ­ലീ­സു­കാ­രും എത്തി.

ദേ­വ­കി­യ­മ്മ­യ്ക്കു് അ­വ­രു­ടെ അച്ഛൻ ധാ­രാ­ളം ആ­ഭ­ര­ണ­ങ്ങൾ കൊ­ടു­ത്തി­രി­ക്കു­ന്നു. അ­വ­യൊ­ക്കെ ഒരു ച­ന്ദ­ന­പ്പെ­ട്ടി­യി­ലാ­ക്കി വ­ലി­യൊ­രു പെ­ട്ടി­യിൽ വ­ച്ചി­രു­ന്നു. അ­വ­യൊ­ന്നും കാ­ണാ­നി­ല്ല. മു­റി­യു­ടെ ജാ­ല­ക­ത്തിൽ­ക്കൂ­ടി ക­ള്ള­ന്മാർ പ്ര­വേ­ശി­ച്ചു്, ഉള്ള പ­ണ്ട­ങ്ങ­ളൊ­ക്കെ ക­ട്ടു­കൊ­ണ്ടു് പോ­ക­യും, അ­പ്പോൾ ഉ­റ­ക്കെ ഞെ­ട്ടി നി­ല­വി­ളി­ക്കു­ക­യോ, ക­ള്ള­ന്മാ­രെ ത­ടു­ക്കാൻ­ഭാ­വി­ക്ക­യോ ചെയ്ത ദേ­വ­കി­യ­മ്മ­യെ അവർ അ­ടി­ച്ചു് മോ­ഹാ­ല­സ്യ­പ്പെ­ടു­ത്തു­ക­യും ചെ­യ്ത­താ­ണെ­ന്നു് പോ­ലീ­സു­കാർ തീർ­ച്ച­യാ­ക്കി. മാ­ളി­ക­യി­ലെ ജാ­ല­ക­ത്തോ­ളം എ­ത്തു­ന്ന ഒരു വലിയ ഏണി പു­റ­മേ­നി­ന്നു് ചു­വ­രോ­ടു് ചാ­രി­വെ­ച്ചി­ട്ടു­ണ്ടു്. അ­തി­ന്റെ അ­ടി­യിൽ നി­ല­ത്തു് ച­വി­ട്ട­ടി­ക­ളും ഉ­ണ്ടു്. ഇനി ക­ള്ള­നെ ക­ണ്ട­റി­യേ­ണ്ടു­ന്ന ഭാരമേ പോ­ലീ­സി­നു­ള്ളു. ദാസി പെ­ണ്ണൂ­ട്ടി­യേ­യും വൈ­ദ്യൻ മൂ­സ്സ­തി­നേ­യും പോ­ലീ­സു­കാർ വി­സ്ത­രി­ച്ചു.

പ­തി­വു­പ്ര­കാ­രം രാ­വി­ലെ ദേ­വ­കി­യ­മ്മ താ­ഴ­ത്തി­റ­ങ്ങി­ച്ചെ­ല്ലാ­യ്ക­യാൽ, പെ­ണ്ണൂ­ട്ടി അവരെ അ­ന്വേ­ഷി­ച്ചു് മു­ക­ളി­ലേ­യ്ക്കു് ചെ­ന്നു­വെ­ന്നും, അ­പ്പോൾ അവർ നി­ല­ത്തു­കി­ട­ക്കു­ന്ന­തു് ക­ണ്ടു­വെ­ന്നും, അവൾ പ­രി­ഭ്ര­മി­ച്ചു് അ­ടു­ത്തു­ചെ­ന്നു­നോ­ക്കി­യ­പ്പോൾ ദേ­വ­കി­യ­മ്മ ച­ത്തു­പോ­യി­രി­ക്കു­ക­യാ­ണെ­ന്നു് അവൾ വി­ചാ­രി­ച്ചെ­ന്നും, ഉടനെ വൈ­ദ്യ­ന്റെ അ­ടു­ക്കൽ ഓ­ടി­പ്പോ­യ­താ­ണെ­ന്നും അവൾ പ­റ­ഞ്ഞു. അവൾ താ­ഴ­ത്താ­ണു് കി­ട­ക്കാ­റു്. ത­ലേ­ദി­വ­സം രാ­ത്രി അവൾ വാതിൽ തു­റ­ക്കു­ന്ന ഒച്ച കേ­ട്ടി­രു­ന്നു. യ­ജ­മാ­നൻ വ­ന്നി­രി­ക്ക­യാ­ണെ­ന്നു് വി­ചാ­രി­ച്ചാ­ണു്, അവൾ ഒ­ന്നും അ­ന­ങ്ങാ­തി­രു­ന്ന­തു്. വീ­ട്ടിൽ അ­വ­ളെ­ക്കൂ­ടാ­തെ ഒരു ദാ­സൻ­കൂ­ടി­യു­ണ്ടു്. അവൻ ഓ­ണ­ത്തി­നു് സ­മ്മ­തം­വാ­ങ്ങി, ത­ലേ­ദി­വ­സം വൈ­കു­ന്നേ­രം അ­വ­ന്റെ വീ­ട്ടിൽ പോ­യി­രി­ക്ക­യാ­ണു്.

പെ­ണ്ണൂ­ട്ടി വി­വ­രം­പ­റ­ഞ്ഞ ഉടനെ താൻ ഓ­ടി­വ­ന്നു­വെ­ന്നും, താൻ കാ­ണു­മ്പോൾ ദേ­വ­കി­യ­മ്മ ക­വ­ണ്ണു­വീ­ണി­രി­ക്ക­യാ­ണെ­ന്നും പ­രി­ശോ­ധി­ച്ച­പ്പോൾ ച­ത്തി­ട്ടി­ല്ലെ­ന്നു് ക­ണ്ടു­വെ­ന്നും മ­റ്റും വൈ­ദ്യൻ പ­റ­ഞ്ഞു.

ഓ­ണ­ത്തി­നു് സ­മ്മ­തം­വാ­ങ്ങി വീ­ട്ടിൽ­പോ­യ ദാ­സ­ന­റി­യാ­തെ ഈ കാ­ര്യം ന­ട­ക്കു­ന്ന­ത­ല്ലെ­ന്നു് സ­മർ­ത്ഥ­നാ­യ ഹെ­ഡ്കാ­ണ്സ്റ്റ­ബിൾ ക്ഷ­ണ­ത്തിൽ നി­ശ്ച­യി­ച്ചു. അവനെ പി­ടി­ക്കാൻ, നൂ­റ്റി­രു­പ­ത്തൊ­ന്നി­നെ ഓ­ടി­ച്ച­യ­ച്ചു.

അ­തി­നി­ട­യ്ക്കു് മൂ­സ്സ­തു് രോ­ഗി­യു­ടെ മൂർ­ദ്ധാ­വി­ലി­ടാൻ ചില മ­രു­ന്നു­ക­ളും മ­റ്റും ത­യ്യാ­റാ­ക്കി, ത­ന്നാൽ ക­ഴി­യു­ന്ന­തൊ­ക്കെ പ്ര­വർ­ത്തി­ച്ചു­തു­ട­ങ്ങി. പ­ല്ലു് ക­ടി­യി­ട്ടു­പോ­യി­രു­ന്ന­തി­നാൽ വ­യ­റ്റി­ലേ­യ്ക്കു് മ­രു­ന്നു് യാ­തൊ­ന്നും കൊ­ടു­ക്കാൻ സാ­ധി­ച്ചി­ല്ല. എ­ങ്കി­ലും ഒരു ന­സ്യം­ചെ­യ്തു. ന­സ്യം­ചെ­യ്തു് അ­ല്പം­ക­ഴി­ഞ്ഞ­പ്പോൾ ദേ­വ­കി­യ­മ്മ ക­ണ്ണി­ന്റെ പു­രി­കം അ­ല്പ­മൊ­ന്നി­ള­ക്കി. ര­ണ്ടാ­മ­തും ക­ണ്ണി­ന്റെ പു­രി­കം അ­ല്പ­മൊ­ന്നി­ള­ക്കി. ര­ണ്ടാ­മ­തും ഒരു നസ്യം വേ­ണ­മെ­ന്നു് വൈ­ദ്യൻ അ­ഭി­പ്രാ­യ­പ്പെ­ട്ട­പ്പോൾ “അയ്യോ വൈ­ദ്യ­രെ, എ­ന്തി­നു്, ഉ­പ­ദ്ര­വി­ക്കേ­ണ്ടാ, ഇ­തു­കൊ­ണ്ടു­ത­ന്നെ ബോ­ധം­വ­രു­മെ­ന്നു് തോ­ന്നു­ന്നു­ണ്ട­ല്ലോ” എ­ന്നു് നാ­രാ­യ­ണൻ പ­റ­ഞ്ഞു. ഏ­താ­യാ­ലും നാ­രാ­യ­ണ­ന്റെ ത­ട­സ്സം ഗ­ണ്യ­മാ­ക്കാ­തെ വൈ­ദ്യൻ ര­ണ്ടാ­മ­തും ന­സ്യം­ചെ­യ്തു.

ദേ­വ­കി­യ­മ്മ­യ്ക്കു് ഓർ­മ്മ­വ­ന്നു­ക­ഴി­ഞ്ഞാൽ ക­ള്ള­ന്റെ വിവരം അവർ പ­റ­യു­മെ­ന്നും, പി­ന്നെ ക­ള്ള­നെ­യോ ക­ള്ള­ന്മാ­രെ­യോ പി­ടി­ക്കാൻ പ്ര­യാ­സ­മു­ണ്ടാ­ക­യി­ല്ലെ­ന്നും ഹെ­ഡ്കാൺ­സ്റ്റ­ബിൾ വി­ചാ­രി­ച്ചു്, ആ സ്ത്രീ­യ്ക്കു് അല്പം ബോ­ധം­വ­രു­ന്ന അ­വ­സ­ര­വും­പാർ­ത്തു് നി­ന്നു. ര­ണ്ടാ­മ­ത്തെ നസ്യം ക­ഴി­ഞ്ഞു് അല്പം താ­മ­സി­ച്ച­പ്പോൾ ദേ­വ­കി­യ­മ്മ ക­ണ്ണു­തു­റ­ന്നു് നാ­ലു­പാ­ടും ഒ­ന്നു് നോ­ക്കി. ഉടനെ നാ­രാ­യ­ണൻ വ­ലി­യൊ­രു ദീർ­ഘ­ശ്വാ­സം ക­ഴി­ച്ചു് അ­ടു­ത്ത ഒരു ക­സേ­ല­യിൽ ഇ­രു­ന്നു് കൈ­കൊ­ണ്ടു് മു­ഖം­പൊ­ത്തി പ­രി­ഭ്ര­മി­ച്ചു­തു­ട­ങ്ങി. ഉടനെ വൈ­ദ്യൻ അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­പി­ടി­ച്ചു് ക­ട്ടി­ലി­ന­ടു­ക്കെ നിർ­ത്തി ദേ­വ­കി­യ­മ്മ­യോ­ടാ­യി:

“ഇതാ, ദേ­വ­കി­യു­ടെ ഭർ­ത്താ­വി­താ വ­ന്നി­ട്ടു്, ക­ണ്ടു­വോ?” എ­ന്നു് ചോ­ദി­ച്ചു.

ദേ­വ­കി­യ­മ്മ­യു­ടെ മു­ഖ­ത്തു് ഉടനെ ഒരു പ്ര­സ­ന്ന­ത ഉ­ണ്ടാ­യ­പോ­ലെ കാ­ണ­പ്പെ­ട്ടു. ആ പ്ര­സ­ന്ന­ത അ­ര­നി­മി­ഷ­മേ ഉ­ണ്ടാ­യു­ള്ളു. ഉടനെ ഒരു ഭയം അവളെ ബാ­ധി­ച്ച­പോ­ലെ തോ­ന്നി. സാധു നാ­രാ­യ­ണ­ന്റെ മു­ഖ­ത്തു് ക­ഠാ­ര­കൊ­ണ്ടു് കു­ത്തി­യാൽ ഒ­രു­തു­ള്ളി ചോര കാണൂല. ദേ­വ­കി­യ­മ്മ, പക്ഷേ, ഇ­നി­യും മൂർ­ച്ഛി­ച്ചെ­ങ്കി­ലോ എ­ന്നു് വി­ചാ­രി­ച്ചു് ഹെ­ഡ്കാൺ­സ്റ്റ­ബിൾ അ­ടു­ത്തു­ചെ­ന്നു് “ആ­രാ­യി­രു­ന്നു?” എ­ന്നു് ചോ­ദി­ച്ചു. ദേ­വ­കി­യ­മ്മ സാ­വ­ധാ­ന­ത്തിൽ, “ക­റു­ത്തു് ത­ടി­ച്ച ഒരു മാ­പ്പി­ള” എ­ന്നു് പ­റ­ഞ്ഞു് പി­ന്നെ­യും ക­ണ്ണ­ട­ച്ചു. ര­ണ്ടു­മി­നി­ട്ടു് ക­ഴി­ഞ്ഞ­പ്പോൾ അ­ടു­ത്ത­മു­റി­യിൽ­നി­ന്നു് ഒരു വെ­ടി­യൊ­ച്ച കേ­ട്ടു. ഹെ­ഡ്കാൺ­സ്റ്റ­ബി­ളും മൂ­സ്സ­തും തി­രി­ഞ്ഞു­നോ­ക്കു­മ്പോൾ നാ­രാ­യ­ണ­നെ­കാ­ണാ­നി­ല്ല. അ­ടു­ത്ത­മു­റി­യിൽ ചെ­ന്നു് നോ­ക്കു­മ്പോൾ അവൻ ര­ക്ത­ത്തിൽ മു­ഴു­കി, പ്രാ­ണ­നി­ട്ടു് പി­ട­യ്ക്കു­ന്നു. അ­ടു­ക്കെ ഒരു കൈ­ത്തോ­ക്കും ഉ­ണ്ടു്.

നാ­രാ­യ­ണൻ വ­ലി­യൊ­രു മ­ദ്യ­പാ­നി­യും ചൂ­താ­ടി­യും ആ­യി­രു­ന്നു. ത­റ­വാ­ട്ടു­മു­തൽ അവൻ ധാ­രാ­ളം മു­ടി­ച്ചു. ഓ­ണ­ത്തി­നു­മു­മ്പു് ഒ­രാ­ഴ്ച അവൻ ചൂ­തു­ക­ളി­ച്ചു് വളരെ പണം തോ­റ്റു. തന്റെ ഭാ­ര്യ­യു­ടെ പ­ണ്ട­ങ്ങൾ, അവൾ അ­റി­യാ­തെ, എ­ടു­ത്തു­കൊ­ണ്ടു­പോ­യി പ­ണ­യം­വ­യ്ക്കാ­മെ­ന്നു് വ­ച്ചു് രാ­ത്രി അ­വ­ളു­ടെ മു­റി­യിൽ കയറി പ­ണ്ട­മെ­ടു­ക്കു­മ്പോൾ അവൾ അ­റി­ഞ്ഞു­പോ­യി. പെ­ട്ടെ­ന്നു­ണ്ടാ­യ ല­ജ്ജ­യും അ­പ­മാ­ന­വും ഓർ­ത്തു് അവളെ തന്റെ ക­യ്യി­ലു­ണ്ടാ­യി­രു­ന്ന വലിയ ഗ­ദ­കൊ­ണ്ടു് അ­ടി­ച്ചു. അവൾ മോ­ഹാ­ല­സ്യ­പ്പെ­ട്ടു­പോ­യ­പ്പോൾ, മ­രി­ച്ചി­രി­ക്കു­മെ­ന്നു് വി­ചാ­രി­ച്ചു്, ഓ­ടി­പ്പോ­യി, പി­റ്റേ­ദി­വ­സം തന്റെ സ­ഞ്ചാ­ര­ത്തിൽ­നി­ന്നും മ­ട­ങ്ങി­വ­രു­ന്ന ഭാ­വ­ത്തിൽ വ­ന്ന­താ­യി­രു­ന്നു. തന്റെ ഭർ­ത്താ­വാ­ണു് അ­ങ്ങ­നെ ചെ­യ്ത­തെ­ന്നു് ദേ­വ­കി­യ­മ്മ ന­ല്ല­വ­ണ്ണം അ­റി­ഞ്ഞു. “എ­ന്നി­ട്ടും” അ­ദ്ദേ­ഹ­ത്തെ ര­ക്ഷി­പ്പാൻ­വേ­ണ്ടി, ആ മോ­ഹാ­ല­സ്യ­ത്തിൽ­നി­ന്നു് നി­വൃ­ത്ത­യാ­യ ആ സ­മ­യ­ത്തു­പോ­ലും മാ­പ്പി­ള­യാ­ണു് തന്നെ ആ വി­ധം­ചെ­യ്ത­തെ­ന്നു് ക­ള­വു­പ­റ­ഞ്ഞു. പു­രു­ഷ­ന്റെ മ­ദ്യ­പാ­ന­ത്തി­നും ചൂ­തു­ക­ളി­ക്കും മ­റ്റു് ദു­രാ­ചാ­ര­ങ്ങൾ­ക്കും കൊ­ല­പാ­ത­ക­ത്തി­നു­ത­ന്നെ­യും ആ സ്ത്രീ­യു­ടെ സ്നേ­ഹ­ത്തെ­യും പ്ര­ണ­യ­ത്തെ­യും ഇ­ല്ലാ­യ്മ­ചെ­യ്വാൻ സാ­ധി­ച്ചി­ല്ല.

വി­വേ­കോ­ദ­യം, 1085, ചി­ങ്ങം.

ഒ­രൊ­റ്റ നോ­ക്കു്

“എന്റെ സ­മ്മ­ത­മി­ല്ലാ­തെ നി­ങ്ങ­ളെ­ങ്ങ­നെ­യാ­ണു് അവളെ അ­യ­ച്ച­തു്? ഞാ­ന­ല്ലെ അ­വ­ളു­ടെ ഭർ­ത്താ­വു്?”

“നി­ന­ക്കു് വി­രോ­ധ­മു­ണ്ടാ­കു­മെ­ന്നു് ഞാൻ വി­ചാ­രി­ച്ചി­രു­ന്നി­ല്ല.”

“വി­രോ­ധ­മു­ണ്ടാ­കു­മോ ഇ­ല്ല­യോ എ­ന്നു്, നി­ങ്ങ­ളെ­ങ്ങ­നെ അ­റി­ഞ്ഞു?”

“ഇ­തി­നു­മു­മ്പും മാധവി നി­ന്റെ സ­മ്മ­തം­കൂ­ടാ­തെ അ­ടി­യ­ന്തി­ര­ങ്ങൾ­ക്കു് പോ­യി­ട്ടു­ണ്ട­ല്ലൊ. അ­ന്നൊ­ന്നും നീ വി­രോ­ധം പ­റ­ഞ്ഞി­രു­ന്നി­ല്ല­ല്ലൊ. അ­വ­ളു­ടെ അ­ച്ഛ­നു് ഇ­ഷ്ട­മു­ള്ള ദി­ക്കിൽ അവൾ പോ­യി­ക്കൊ­ള്ള­ട്ടെ­യെ­ന്ന­ല്ലേ പ­റ­യാ­റു് ? ഇതും അ­ങ്ങ­നെ­ത­ന്നെ നി­ന­ക്കു് സ­മ്മ­ത­മാ­യി­രി­ക്കു­മെ­ന്നു് ഞാൻ വി­ചാ­രി­ച്ചു.”

“ആ കാ­ല­മൊ­ക്കെ മാ­റി­യി­ല്ലെ? എന്റെ അച്ഛൻ നി­ങ്ങ­ളു­ടെ പ­രി­ഷ്കാ­ര­ത്തി­നൊ­ക്കെ വി­രോ­ധി­യാ­ണു്. അതു് നി­ങ്ങൾ­ക്ക­റി­യാ­മ­ല്ലൊ. ഞ­ങ്ങൾ­ക്കു് പഴയ സ­മ്പ്ര­ദാ­യ­ങ്ങ­ളൊ­ക്കെ മതി.”

“അ­തെ­ന്താ, പഴയ സ­മ്പ്ര­ദാ­യ­മെ­ന്നു് നീ പ­റ­യു­ന്ന­തു്? ഇ­പ്പ­ഴു് ന­ട­ക്കു­ന്ന­തൊ­ക്കെ പഴയ സ­മ്പ്ര­ദാ­യ­മാ­ണോ?”

“അ­തൊ­ക്കെ ക്ര­മേ­ണ വന്ന പ­രി­ഷ്കാ­ര­ങ്ങ­ള­ല്ലേ? സർ­വ­ജ­ന­ങ്ങൾ­ക്കും ഒ­രു­പോ­ലെ വി­രോ­ധ­മു­ള്ള­ത­ല്ലേ താ­ലി­കെ­ട്ടു് ഇ­ല്ലാ­താ­ക്കു­ന്ന­തു്? അ­തി­നു് നി­ങ്ങ­ളൊ­ക്കെ ഇ­ങ്ങ­നെ പു­റ­പ്പെ­ട്ടാ­ലോ?”

“എ­ന്താ­ണു് വാ­സു­ദേ­വ­നി­ങ്ങ­നെ കേവലം വി­ദ്യാ­ഭ്യാ­സ­മി­ല്ലാ­ത്ത­വ­രെ­പ്പോ­ലെ സം­സാ­രി­ക്കു­ന്ന­തു്? ഇ­പ്പോൾ ന­മ്മു­ടെ­യി­ട­യിൽ ന­ട­ക്കും­പോ­ലെ­യു­ള്ള താ­ലി­കെ­ട്ടി­നു് എ­ന്തൊ­രർ­ത്ഥ­മാ­ണു­ള്ള­തു്? നി­ങ്ങ­ളൊ­ക്കെ ബി. ഏ. മു­ത­ലാ­യ പ­രീ­ക്ഷ­യൊ­ക്കെ ജ­യി­ച്ചു്, വളരെ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു്, പല രാ­ജ്യ­ങ്ങ­ളി­ലും സ­ഞ്ച­രി­ച്ചു്, അ­നേ­ക­ത­രം ജ­ന­ങ്ങ­ളു­മാ­യി ക­ണ്ടു് പ­രി­ച­യ­മാ­യി ബു­ദ്ധി­വി­കാ­സ­വും ലോ­ക­പ­രി­ച­യ­വും സി­ദ്ധി­ച്ച­വ­ര­ല്ലേ? ഞങ്ങൾ പെ­ണ്ണു­ങ്ങൾ! ഞ­ങ്ങൾ­ക്കെ­ന്ത­റി­യാം? എന്റെ ചെ­റി­യ­ബു­ദ്ധി­കൊ­ണ്ടു് ആ­ലോ­ചി­ച്ച­തിൽ ഈ താ­ലി­കെ­ട്ടു­ക­ല്യാ­ണം വെറും പ­ണ­ച്ചെ­ല­വു് മാ­ത്ര­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ലെ­ന്നാ­ണു് തോ­ന്നു­ന്ന­തു്. എ­ന്തൊ­രു ഗോ­ഷ്ടി­യാ­ണു് ചെറിയ പെൺ­കു­ട്ടി­ക­ളെ­ക്കൊ­ണ്ടു് ചെ­യ്യി­ക്കു­ന്ന­തു്! വ­ലി­യൊ­രു വൈ­ദി­ക­കർ­മ്മ­മാ­ണു് താ­ലി­കെ­ട്ടെ­ന്ന­ല്ലേ വ­ച്ചി­രി­ക്കു­ന്ന­തു്. ആ­രാ­ണു് ന­മ്മു­ടെ വൈ­ദി­കൻ? ന­മ്മു­ടെ ക്ഷു­ര­ക­നോ? നി­ങ്ങൾ­ക്കു് സർ­വ്വ­പ­രി­ഷ്കാ­ര­വും വേണം. പെ­ണ്ണു­ങ്ങ­ളെ സം­ബ­ന്ധി­ക്കു­ന്ന കാ­ര്യ­ത്തി­ലൊ­ക്കെ പഴയ ആചാരം മതി. നി­ങ്ങൾ­ക്കു് യൂ­റോ­പ്യൻ­സ­മ്പ്ര­ദാ­യ­ത്തിൽ ഉ­ടു­ക്ക­ണം, മു­ടി­വെ­ട്ട­ണം, ഒക്കെ വേണം. അതെ, സ്ത്രീ­ക­ളു­ടെ ഉ­ടു­പ്പി­ലും ചില മാ­റ്റം വ­രു­ത്തീ­ട്ടു­ണ്ടു്; നേ­രു­ത­ന്നെ. എ­ന്തി­നു് വ­രു­ത്തി? നി­ങ്ങ­ളു­ടെ ഒ­ന്നി­ച്ചു് തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­മ്പോൾ, പു­ട­വ­യും മു­ണ്ടും കു­ത്തി­ഞാ­ത്തി­യ കാതും പ­രു­ക്കൻ­വ­ള­യും ക­ണ്ടാൽ അ­ന്യ­ജാ­തി­ക്കാർ പു­ച്ഛി­ക്കു­ന്ന­തി­നെ പേ­ടി­ച്ചി­ട്ടു് നി­ങ്ങൾ ചേല ഉ­ടു­പ്പി­ക്കു­ന്നു; കാതു് ചെ­റു­താ­ക്കു­ന്നു. നി­ന്റെ യൂ­റോ­പ്യൻ­സ്നേ­ഹി­ത­ന്മാ­രിൽ വ­ല്ല­വ­രോ­ടും ന­മ്മ­ളു­ടെ താ­ലി­കെ­ട്ട­ടി­യ­ന്തി­ര­ത്തെ ഒ­ന്ന­ങ്ങു് വി­വ­രി­ച്ചു­കൊ­ടു­ക്കൂ; എ­ന്താ­ണു് അ­വ­രു­ടെ അ­ഭി­പ്രാ­യ­മെ­ന്നൊ­ന്നു ചോ­ദി­ക്കൂ. ബ്രാ­ഹ്മ­ണ­രു­ടെ­യി­ട­യിൽ പെൺ­കു­ട്ടി­കൾ ഋ­തു­വാ­കു­ന്ന­തി­നു­മു­മ്പു് താ­ലി­കെ­ട്ട­ണം എന്ന ന­ട­പ്പു­ണ്ടു്; ശ­രി­ത­ന്നെ. താ­ലി­കെ­ട്ടു­ക­യെ­ന്നാൽ വി­വാ­ഹം­ക­ഴി­ക്കു­ക­യെ­ന്നാ­ണു് അവിടെ അർ­ത്ഥം. താ­ലി­കെ­ട്ടു് അ­വ­രു­ടെ വി­വാ­ഹ­ത്തി­ന്റെ മു­ഖ്യ­കർ­മ്മ­ങ്ങ­ളിൽ ഒ­ന്നാ­ണു്. ശൂ­ദ്ര­രു­ടെ­യി­ട­യിൽ ‘പു­ട­മു­റി’ എ­ന്നു് പ­റ­ഞ്ഞാൽ എ­ങ്ങ­നെ വി­വാ­ഹ­മെ­ന്നർ­ത്ഥ­മാ­ണോ അ­തു­പോ­ലെ ബ്രാ­ഹ്മ­ണ­രു­ടെ­യി­ട­യിൽ ‘താ­ലി­കെ­ട്ടു്’ എ­ന്നു് പ­റ­ഞ്ഞാൽ വി­വാ­ഹ­മെ­ന്നാ­ണർ­ത്ഥം. ബ്രാ­ഹ്മ­ണ­രെ അ­നു­ക­രി­ക്കു­ക­യാ­ണെ­ന്നു­വി­ചാ­രി­ച്ചു് നാം ചെ­യ്യു­ന്ന ഈ കർ­മ്മ­ത്തിൽ, യ­ഥാർ­ത്ഥ­വ­സ്തു­വെ വി­ട്ടു് വെറും നി­ഴ­ലി­നെ­യാ­ണു് പി­ടി­ച്ചി­രി­ക്കു­ന്ന­തു്. നാ­യ­ന്മാ­രെ­യാ­ണു് നാം ഈവിധം അ­നു­ക­രി­ച്ച­തെ­ന്നു് വി­ചാ­രി­ക്കു­ക. അ­വ­രു­ടെ­യി­ട­യിൽ ഋ­തു­സ്നാ­ന­ത്തി­നു­മു­മ്പു് പു­ട­മു­റി­ക­ഴി­ക്ക­ണം എ­ന്നൊ­രു ച­ട്ട­മു­ണ്ടെ­ന്നും വി­ചാ­രി­ക്കു­ക. നമ്മൾ ആ സ­മ്പ്ര­ദാ­യ­ത്തിൽ നി­ഴൽ­മാ­ത്രം പി­ടി­ച്ചു് ഒരു പെൺ­കു­ട്ടി ഋ­തു­വാ­കു­ന്ന­തി­നു­മു­മ്പു് വളരെ പണം ചെ­ല­വാ­ക്കി വാ­ദ്യ­ഘോ­ഷ­ത്തോ­ടു­കൂ­ടി ഒരു സ­ദ്യ­ക­ഴി­ച്ചു്, ന­മ്മു­ടെ ക്ഷു­ര­ക­നെ­ക്കൊ­ണ്ടു് പു­ട­മു­റി­ച്ചു് കൊ­ടു­പ്പി­ക്കു­ന്ന ഒരു അ­ടി­യ­ന്തി­രം ന­ട­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. അ­തെ­ത്ര ആ­ഭാ­സ­മാ­യി തോ­ന്നും? അ­ത്ര­ത­ന്നെ ആ­ഭാ­സ­മാ­ണി­തു്. പക്ഷേ, പ­ണ്ടു­പ­ണ്ടേ ന­ട­ന്നു­പോ­ന്ന­തു­കൊ­ണ്ടു് അ­തി­ന്റെ ആഭാസം ന­മു­ക്കു് പ്ര­ത്യ­ക്ഷ­മാ­കു­ന്നി­ല്ല.”

“നി­ങ്ങ­ളെ­ന്നോ­ടു് ഇത്ര വലിയ പ്ര­സം­ഗ­മൊ­ന്നും ക­ഴി­ക്കേ­ണ്ട­തി­ല്ല. എന്റെ അ­ച്ഛ­നു് താ­ലി­കെ­ട്ടു് നി­റു­ത്തൽ­ചെ­യ്യു­ന്ന­തു് ഇ­ഷ്ട­മ­ല്ല. താ­ലി­കെ­ട്ടി വി­വാ­ഹം ക­ഴി­ക്കു­ന്ന­തു് വലിയ തെ­റ്റാ­ണെ­ന്നു് ഞങ്ങൾ വി­ചാ­രി­ക്കു­ന്നു.”

“നി­ങ്ങ­ളു­ടെ മർ­ക്ക­ട­മു­ഷ്ടി! മാ­ധ­വി­യു­ടെ അച്ഛൻ ഇതിൽ പ്ര­വേ­ശി­ച്ച­തു­കൊ­ണ്ടു് അ­തി­നു് വി­രോ­ധ­മാ­യി പ്ര­വർ­ത്തി­ക്ക­ണ­മെ­ന്നു് നി­ന്റെ അച്ഛൻ വി­ചാ­രി­ക്കു­ന്നു. അ­ല്ലാ­തെ അ­തി­നു് അർ­ത്ഥ­മി­ല്ല.”

“നി­ങ്ങൾ പ­റ­യു­ന്ന­തി­നും ചെ­യ്യു­ന്ന­തി­നും­മാ­ത്ര­മേ അർ­ത്ഥ­മു­ള്ളു. ഞ­ങ്ങ­ളൊ­ക്കെ വി­ഡ്ഢി­കൾ.”

“എ­ന്നു് ഞാൻ പ­റ­ഞ്ഞി­ട്ടി­ല്ല.”

ക­ല്യാ­ണി­യ­മ്മ ഒ­ടു­വിൽ പറഞ്ഞ ഈ വാ­ക്കു് കേൾ­ക്കാൻ വാ­സു­ദേ­വൻ നി­ന്നി­ല്ല. അവൻ പടി ഇ­റ­ങ്ങി­പ്പോ­യി. തന്റെ മ­ക­ളു­ടെ ഭർ­ത്താ­വു് ഇ­ങ്ങ­നെ കോ­പി­ച്ചി­റ­ങ്ങി­പ്പോ­യ­തു­കൊ­ണ്ടു് ക­ല്യാ­ണി­യ­മ്മ കുറെ വി­ഷാ­ദി­ച്ചു. താൻ അ­ന്യാ­യ­മാ­യി വ­ല്ല­തും പ­റ­ഞ്ഞു­പോ­യോ എ­ന്നാ­ലോ­ചി­ച്ചു് പ­ശ്ചാ­ത്ത­പി­ച്ചു. ക­ല്യാ­ണി­യ­മ്മ­യു­ടെ ഏ­ക­പു­ത്രി­യാ­ണു് മാധവി. അവളെ വാ­സു­ദേ­വൻ വി­വാ­ഹം­ചെ­യ്തു് അ­ല്പ­ദി­വ­സം ക­ഴി­ഞ്ഞ­ശേ­ഷം­ത­ന്നെ, അ­വ­ളു­ടെ അച്ഛൻ ഗോ­വി­ന്ദ­നും, അ­വ­ന്റെ അച്ഛൻ കൃ­ഷ്ണ­നും ത­മ്മിൽ സം­ഗ­തി­വ­ശാൽ സ്വ­ര­ച്ചേർ­ച്ച­യി­ല്ലാ­താ­യി­രു­ന്നു. ഗോ­വി­ന്ദൻ വളരെ ജ­ന­ര­ഞ്ജ­ന­യും ജാ­ത്യ­ഭി­മാ­ന­വും ഉള്ള ഒരു സു­ശീ­ല­നും സാ­ധു­പ്ര­കൃ­ത­ക്കാ­ര­നു­മാ­ണു്. അ­ദ്ദേ­ഹം ധാ­രാ­ളം കേ­സ്സും പ­ണ­വു­മു­ള്ള ഒരു വ­ക്കീ­ലാ­ണു്. തന്റെ ജാ­തി­യും തന്റെ രാ­ജ്യ­ക്കാ­രും ന­ന്നാ­ക­ണ­മെ­ന്നു് നിർ­വ്യാ­ജ­മാ­യി വി­ചാ­രി­ച്ചു്, പണവും സ­മ­യ­വും അ­തി­ലേ­ക്കാ­യി വ്യ­യം­ചെ­യ്യു­ന്ന യോ­ഗ്യ­നാ­ണു് അ­ദ്ദേ­ഹം. കൃ­ഷ്ണൻ വലിയ പ­ണ­ക്കാ­ര­നാ­ണു്. ഗ­വ­ണ്മെ­ന്റു­ദ്യോ­ഗ­ത്തിൽ പ്ര­വേ­ശി­ച്ചു്, തന്റെ സാ­മർ­ത്ഥ്യം­കൊ­ണ്ട­ല്ലെ­ങ്കി­ലും യൂ­റോ­പ്യ­ന്മാ­രു­ടെ സേ­വ­കൊ­ണ്ടു് ക്ര­മേ­ണ കയറി ഒരു മുൻ­സി­പ്പു­ദ്യോ­ഗം കി­ട്ടി; അതിൽ നി­ന്നു് പെൻഷൻ വാ­ങ്ങി­യി­രി­ക്ക­യാ­ണു്. മുൻ­സി­പ്പാ­യി­രു­ന്ന കാ­ല­ത്തു് വളരെ പണം കൈ­ക്കൂ­ലി­വാ­ങ്ങി ധാ­രാ­ളം സ്വ­ത്തു് സ­മ്പാ­ദി­ച്ചി­ട്ടു­ണ്ടു്. അതു് താനും തന്റെ കു­ടും­ബ­ങ്ങ­ളും അ­നു­ഭ­വി­ച്ചു് സു­ഖി­ക്ക­യാ­ണു്. ഗോ­വി­ന്ദ­ന്റെ ജ­ന­സ്വാ­ധീ­ന­വും മ­റ്റും ക­ണ്ടി­ട്ടു് കൃ­ഷ്ണ­ന്റെ മ­ന­സ്സിൽ അ­സൂ­യ­യു­ടെ ഒരു ചെറിയ തൈയ് ആ­ദ്യം­ത­ന്നെ തന്റെ അ­റി­വു­കൂ­ടാ­തെ മു­ള­ച്ചി­രു­ന്നു. അതു് ഇ­പ്പോൾ വളരെ വ­ളർ­ന്നു്, “സ്വൈ­ര­മ­തു­പൂ­ത്തു കു­സു­മ­ങ്ങ­ളു­തി­രു­ന്നു വേ­ര­ഖി­ല­ഭൂ­ത­ല­വു­മെ­ങ്ങു­മി­ട­കൂ­ടി” എന്ന നി­ല­യി­ലാ­യി­രി­ക്കു­ന്നു. അ­ങ്ങ­നെ­യി­രി­ക്കു­മ്പോ­ഴാ­ണു്, ഇ­ക്കാ­ലം ചില യോ­ഗ്യ­ന്മാർ ആ­രം­ഭി­ച്ച സ­മു­ദാ­യ­പ­രി­ഷ്കാ­ര­കർ­മ്മ­ത്തിൽ ഗോ­വി­ന്ദൻ ഒരു വലിയ ഉ­ത്സാ­ഹി­യാ­യി­ത്തീർ­ന്ന­തു്. അതിൽ ഗോ­വി­ന്ദൻ ഉ­ത്സാ­ഹി­യാ­ണെ­ന്നു­ള്ള പ­ര­മാർ­ത്ഥം­ത­ന്നെ, കൃ­ഷ്ണൻ അ­തി­നു് വി­രോ­ധി­യാ­കാൻ സം­ഗ­തി­യാ­യി. ജ­ന­ങ്ങൾ വി­ചാ­രി­ച്ചാൽ സംഗതി കാണാൻ പ്ര­യാ­സ­മു­ള്ള കർ­മ്മ­ങ്ങൾ ലോ­ക­ത്തിൽ എ­ന്തൊ­ക്കെ സം­ഭ­വി­ക്കു­ന്നു! അ­തി­ലൊ­ന്നാ­ണു് കൃ­ഷ്ണ­ന്റെ മകനും ഗോ­വി­ന്ദ­ന്റെ മകളും ത­മ്മിൽ ഉ­ണ്ടാ­യ വി­വാ­ഹ­ബ­ന്ധം. വാ­സു­ദേ­വൻ ബി. ഏ. പ­രീ­ക്ഷ ജ­യി­ച്ചു് പ­രി­ഷ്കാ­രം സി­ദ്ധി­ച്ച ഒരു യു­വാ­വും ഇ­പ്പോൾ ഒരു ഗ­വ­ണ്മെ­ന്റ് ഉ­ദ്യോ­ഗ­സ്ഥ­നു­മാ­ണു്. അവനിൽ പ­റ­യ­ത്ത­ക്ക ദുർ­ഗ്ഗു­ണ­ങ്ങൾ ഒ­ന്നും ഉ­ള്ള­താ­യി അ­റി­യു­ന്നി­ല്ല. മാധവി മ­ഹാ­സു­ന്ദ­രി­യും അ­ത്യ­ന്ത­സു­ശീ­ല­യും ആയ ഒരു പൊൻ­കു­ട്ടി­യാ­ണു്. അ­വൾ­ക്കു് അ­വ­ളു­ടെ അച്ഛൻ നല്ല വി­ദ്യാ­ഭ്യാ­സം നൽ­കി­യി­രു­ന്ന­തി­നാൽ അ­വ­ളു­ടെ ബു­ദ്ധി­ക്കു് ധാ­രാ­ളം പാകത സി­ദ്ധി­ച്ചി­രി­ക്കു­ന്നു. ചെ­റു­പ്പ­ത്തിൽ­ത്ത­ന്നെ ഇത്ര ആ­ലോ­ച­ന­യും അ­നു­സ­ര­ണ­യും ഉ­ള്ള­വർ അ­ധി­ക­മി­ല്ല.

ഭാ­ര്യാ­ഭർ­ത്താ­ക്ക­ന്മാർ വി­വാ­ഹ­ശേ­ഷം ദൃ­ഢാ­നു­രാ­ഗ­ത്തിൽ­ത്ത­ന്നെ വ­ളർ­ന്നു­പോ­ന്നു. അ­വ­രു­ടെ ഗു­ണ­ങ്ങ­ളെ­പ്പ­റ്റി ആ­ലോ­ചി­ച്ചാൽ,

“ചേർ­ത്തി­ഹ തൗ സ­മാ­ന­ഗു­ണ­രാ­യ വധൂവരരെ-​

ക്കീർ­ത്തി­പി­താ­മ­ഹ­ന്നു ചി­ര­കാ­ല­മ­ബ­ധി­ത­യാ­യ്”

എന്നേ പ­റ­യേ­ണ്ട­തു­ള്ളു. വാ­സു­ദേ­വൻ അ­ച്ഛ­ന്റെ ആ­ജ്ഞ­ക­ളെ അ­ക്ഷ­രം­പ്ര­തി എ­ന്ന­പോ­ലെ അ­നു­സ­രി­ക്കു­ന്ന­തിൽ അ­ത്യ­ന്തം ഉ­ത്സു­ക­നാ­യി­രു­ന്നു. വലിയ ഒരു ഗു­ണ­മാ­യി വി­ചാ­രി­ക്കേ­ണ്ടു­ന്ന ഈ സ്വ­ഭാ­വം, വാ­സു­ദേ­വ­ന്റെ അ­നർ­ത്ഥ­ത്തി­നാ­ണു് അവനിൽ ദൃ­ഢ­മാ­യി പ­തി­ഞ്ഞു­കി­ട­ന്ന­തെ­ന്നു­വേ­ണം പറവാൻ.

“മ­ര്യാ­ദ­ലം­ഘ­നം ചെ­യ്വ­വ­നാ­കി­ലാ

ചാ­ര്യ­നെ­ന്നാ­കി­ലും ത്യാ­ഗം ബു­ധ­മ­തം”

എ­ന്നു­ള്ള­തിൽ, വാ­സു­ദേ­വൻ ല­വ­ലേ­ശം വി­ശ്വ­സി­ച്ചി­രു­ന്നി­ല്ല. ക­ല്പി­ക്കു­ന്ന­വ­രു­ടെ ദുർ­ഗ്ഗു­ണ­വും ദു­ഷ്ട­വി­ചാ­ര­വും­കൊ­ണ്ടു്, ക­ല്പ­ന­യ­നു­സ­രി­ക്കു­ന്ന­വർ സ­ങ്ക­ട­ത്തി­ലാ­വു­ന്ന­തു് സാ­ധാ­ര­ണ­യാ­ണ­ല്ലോ.

മാധവി ഇ­ക്കാ­ല­ത്തു് അ­ല്പ­ദി­വ­സം തന്റെ അ­ച്ഛ­ന്റെ ഒ­ന്നി­ച്ചു് താ­മ­സി­ക്കാൻ വ­ന്നി­രി­ക്ക­യാ­യി­രു­ന്നു. അ­തി­ലി­ട­യ്ക്കു് ഒ­രു­ദി­വ­സം സ­മീ­പ­ത്തു് ഒരു വീ­ട്ടിൽ ഒരു വി­വാ­ഹാ­ടി­യ­ന്തി­രം ഉ­ണ്ടാ­യി­രു­ന്ന­തിൽ മ­ണ­വാ­ളൻ മ­ണ­വാ­ട്ടി­ക്കു് താ­ലി­കെ­ട്ട­ണം എന്ന പുതിയ ഏർ­പ്പാ­ടു­ണ്ടാ­യി­രു­ന്നു. കൃ­ഷ്ണ­നും അ­വ­ന്റെ ഭാ­ഗ­ക്കാ­രും അ­തി­നു് വി­രോ­ധി­ക­ളാ­യി­രു­ന്നു­വെ­ങ്കി­ലും അ­തു­വ­രെ പ്ര­ത്യ­ക്ഷ­ത്തിൽ യാ­തൊ­ന്നും കൃ­ഷ്ണൻ പ­റ­ഞ്ഞി­രു­ന്നി­ല്ല. ആ വി­വാ­ഹ­ത്തി­നു് ഗോ­വി­ന്ദൻ പോ­കു­മ്പോൾ തന്റെ മ­ക­ളെ­യും ഒ­ന്നി­ച്ചു­കൂ­ട്ടി.

ആ ദിവസം ഉ­ച്ച­യ്ക്കു് പ­ത്മ­നാ­ഭൻ എ­ന്നു് പേ­രാ­യി ഒരു ചെ­റു­പ്പ­ക്കാ­രൻ കൃ­ഷ്ണ­ന്റെ വീ­ട്ടിൽ­ചെ­ന്നു. ഈ ചെ­റു­പ്പ­ക്കാ­ര­നെ എന്റെ വാ­യ­ന­ക്കാർ ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­ക്ക­ണം. ഈവിധം ആളുകൾ ന­മ്മു­ടെ രാ­ജ്യ­ത്തു് അത്ര അ­ധി­ക­മി­ല്ല. ആൾ കു­റി­യ­വ­നാ­ണു്. എ­പ്പോ­ഴും കണ്ണട ധ­രി­ച്ചി­ട്ടാ­ണു്. ദു­ഷ്ട­ത­യും അ­സൂ­യ­യും ഉ­രു­ണ്ടു­കൂ­ടി­യ ആ­കൃ­തി­യിൽ സ്ഥി­തി­ചെ­യ്യു­ന്ന ര­ണ്ടു് ചെ­റു­ഗോ­ള­ങ്ങൾ, ക­ണ്ണ­ട­യു­ടെ ഉ­ള്ളിൽ­നി­ന്നു് വെ­ളി­ക്കു­ചാ­ടി ലോകം മു­ഴു­വൻ ഭ­സ്മീ­ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന­മാ­തി­രി ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ര­ണ്ടു് ക­ണ്ണു­ക­ളാ­ണു് അ­വ­നു­ള്ള­തു്. ശരീരം വളരെ ക­റു­ത്തി­ട്ടാ­ണു്; ഉ­ള്ളു് അ­തി­ല­ധി­കം ക­റു­ത്തി­ട്ടാ­ണു്. ന­ട­ക്കു­മ്പോൾ വ­ല­ത്തു­കാൽ ഭൂ­മി­യിൽ കുറെ ബ­ല­ത്തിൽ ച­വി­ട്ടു­ക­യും അ­തു­നി­മി­ത്തം ആ ഭാ­ഗ­ത്തേ­യ്ക്കു് ഒരു ചെ­രു­വു­ള്ള­മാ­തി­രി കാ­ണ­പ്പെ­ടു­ക­യും­ചെ­യ്യും. പ­ത്മ­നാ­ഭൻ ഗോ­വി­ന്ദ­ന്റെ ഒരു ആ­ശ്രി­ത­നാ­ണു്; എ­ന്നു­വ­ച്ചാൽ, താനും തന്റെ കു­ടും­ബ­വും അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടാ­ണു് ജീ­വി­ക്കു­ന്ന­തു്. ത­രം­കി­ട്ടു­മ്പോ­ളൊ­ക്കെ ഗോ­വി­ന്ദ­നു് വി­രോ­ധ­മാ­യി സ്വ­കാ­ര്യം വ­ല്ല­തും പ്ര­വർ­ത്തി­ക്കു­ന്ന­തി­ലാ­ണു് പ­ത്മ­നാ­ഭൻ തന്റെ കൃ­ത­ജ്ഞ­ത­യെ കാ­ണി­ക്കാ­റു്. അവൻ കൃ­ഷ്ണ­ന്റെ വീ­ട്ടിൽ ചെ­ന്നു് നാ­ട്ടു­വർ­ത്ത­മാ­ന­ങ്ങൾ പലതും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഇ­ങ്ങി­നെ ഒരു സം­ഭാ­ഷ­ണ­മു­ണ്ടാ­യി.

പ­ത്മ­നാ­ഭൻ:
നി­ങ്ങ­ളി­ന്ന­ത്തെ “ക­ല്യാ­ണ­മം­ഗ­ല”ത്തി­നു് പോ­കു­ന്നി­ല്ലെ?
കൃ­ഷ്ണൻ:
ഞാ­നി­ല്ല, ഒ­രു­പ്രാ­വ­ശ്യം താ­ലി­കെ­ട്ടി­യ പെ­ണ്ണി­നു് പി­ന്നെ­യും­പി­ന്നെ­യും താ­ലി­കെ­ട്ടു­ക. എ­ന്തു് ഗോ­ഷ്ടി­യാ­ണു് ! ഇ­വർ­ക്കൊ­ക്കെ ഭ്രാ­ന്താ­ണു്.
പ­ത്മ­നാ­ഭൻ:
വാ­സു­ദേ­വൻ പോ­കു­ന്നു­ണ്ടാ­യി­രി­ക്കാം.
കൃ­ഷ്ണൻ:
ഞാൻ പോ­കാ­ത്ത ദി­ക്കിൽ അവൻ പോ­കു­മോ?
പ­ത്മ­നാ­ഭൻ:
ഓഹോ അ­ങ്ങി­നെ­യാ­ണോ? എ­ന്നാൽ
കൃ­ഷ്ണൻ:
എ­ന്നാൽ എ­ന്താ­ണു്; പറയിൻ എ­ന്താ­ണു്?
പ­ത്മ­നാ­ഭൻ:
എ­ന്നാൽ—മ­റ്റൊ­ന്നു­മ­ല്ല. എ­ന്നാൽ ഭർ­ത്താ­വു് പോ­കാ­ത്ത ദി­ക്കിൽ ഭാ­ര്യ­യ്ക്കും പോകാൻ പാ­ടി­ല്ല­ല്ലോ.
കൃ­ഷ്ണൻ:
ഒ­രി­ക്ക­ലു­മി­ല്ല. എന്റെ ഭാ­ര്യ­യും പോ­ക­യി­ല്ല.
പ­ത്മ­നാ­ഭൻ:
നി­ങ്ങ­ളു­ടെ ഭാ­ര്യ­യ­ല്ല—ഞാൻ—അ­ല്ലെ­ങ്കിൽ­വേ­ണ്ട—ഞാൻ നു­ണ­പ­റ­ഞ്ഞെ­ന്നു­വ­രും—അ­ല്ലെ­ങ്കിൽ­ത്ത­ന്നെ എന്നെ ആർ­ക്കും ക­ണ്ടു­കൂ­ടാ.
കൃ­ഷ്ണൻ:
പറയിൻ എ­ന്താ­ണു്, കേ­ട്ടു­കൂ­ടെ?
പ­ത്മ­നാ­ഭൻ:
മ­റ്റൊ­ന്നു­മ­ല്ല, നി­ങ്ങ­ളു­ടെ മ­ക­ന്റെ ഭാര്യ ഇ­ന്നു് അ­ടി­യ­ന്തി­ര­ത്തി­നു് പോ­യി­ട്ടു­ണ്ടു്.

ഇതു് കേ­ട്ട­പ്പോൾ കൃ­ഷ്ണൻ ഞെ­ട്ടി എ­ഴു­ന്നേ­റ്റു്, ഇ­ങ്ങ­നെ ചോ­ദി­ച്ചു:

“എ­ന്തു് മാ­ധ­വി­യോ? നി­ങ്ങൾ ക­ണ്ടു­വോ അവൾ പോ­കു­ന്ന­തു്?”

തന്റെ വിദ്യ ഫ­ലി­ക്കു­ന്നു­ണ്ടെ­ന്നു് ക­ണ്ട­പ്പോൾ പ­ത്മ­നാ­ഭൻ വളരെ സാ­വ­ധാ­ന­ത്തിൽ ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“ഞാൻ മി­സ്റ്റർ ഗോ­വി­ന്ദ­ന്റെ വീ­ട്ടിൽ­നി­ന്നാ­ണു് വ­രു­ന്ന­തു്. അ­ദ്ദേ­ഹ­വും മകളും അ­ടി­യ­ന്തി­ര­ത്തി­നു് പു­റ­പ്പെ­ട്ടു് പോ­യ­ശേ­ഷ­മാ­ണു് ഞാൻ അ­വി­ടെ­നി­ന്നു് പു­റ­പ്പെ­ട്ട­തു്.”

കൃ­ഷ്ണൻ:
“ഞ­ങ്ങ­ളു­ടെ സ­മ്മ­തം ചോ­ദി­ക്കാ­തെ, എ­ങ്ങി­നെ­യാ­ണു് മാ­ധ­വി­യെ അയാൾ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യ­തു്. വാ­സു­ദേ­വൻ സ­മ്മ­തം കൊ­ടു­ത്തി­രി­ക്കു­മോ?”

ഈ ഒ­ടു­വിൽ പറഞ്ഞ വാചകം പ­ത്മ­നാ­ഭ­നോ­ടാ­യി­ട്ട­ല്ല, ത­ന്നോ­ടു­ത­ന്നെ­യാ­യി­ട്ടാ­യി­രു­ന്നു കൃ­ഷ്ണൻ ചോ­ദി­ച്ച­തു്. എ­ങ്കി­ലും അ­തി­നു് മ­റു­പ­ടി പ­ത്മ­നാ­ഭൻ ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“ഏ! ഞാ­ന­റി­യും. വാ­സു­ദേ­വൻ സ­മ്മ­തം­കൊ­ടു­ത്തി­ട്ടി­ല്ല. മി­സ്റ്റർ ഗോ­വി­ന്ദൻ തന്റെ ഭാ­ര്യ­യോ­ടു്, ഞാൻ മാ­ധ­വി­യേ­യും അ­ടി­യ­ന്തി­ര­ത്തി­നു് കൂ­ട്ടും, അ­വ­രെ­ന്തു­ചെ­യ്യു­മെ­ന്നു് കാ­ണാ­മ­ല്ലൊ. അ­വ­ന്റെ ധി­ക്കാ­ര­മൊ­ന്നു് മാ­റ്റ­ണം എ­ന്നു് പ­റ­യു­ന്ന­തു് ഞാൻ കേ­ട്ടു.”

ഈ പ­റ­ഞ്ഞ­തു് കേവലം ക­ള­വാ­യി­രു­ന്നു. അ­ങ്ങ­നെ യാ­തൊ­രു വാ­ക്കും ഗോ­വി­ന്ദ­നാ­ക­ട്ടെ, ഭാ­ര്യ­യാ­ക­ട്ടെ പ­റ­ഞ്ഞി­രു­ന്നി­ല്ല. പ­ത്മ­നാ­ഭൻ ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു് കേ­ട്ട­പ്പോൾ കൃ­ഷ്ണ­നു­ണ്ടാ­യ കോപം ഇ­ന്ന­വി­ധ­മാ­യി­രു­ന്നു­വെ­ന്നു് വി­വ­രി­ക്കാൻ പ്ര­യാ­സം. അയാൾ പ­ല്ലും­ക­ടി­ച്ചു­കൊ­ണ്ടു്, വാ­സു­ദേ­വ­ന്റെ മു­റി­യിൽ ചെ­ന്നു് അ­വി­ടെ­വ­ച്ചു­ണ്ടാ­യ സം­ഭാ­ഷ­ണ­ത്തി­ന്റെ ഫ­ല­മാ­യി­ട്ടാ­യി­രു­ന്നു വാ­സു­ദേ­വൻ അ­യാ­ളു­ടെ ഭാ­ര്യ­വീ­ട്ടിൽ ചെ­ന്ന­തും. അ­വി­ടെ­വ­ച്ചു് ഈ ക­ഥ­യു­ടെ ആ­രം­ഭ­ത്തിൽ വി­വ­രി­ച്ച­പ്ര­കാ­രം, താനും തന്റെ ഭാ­ര്യ­യു­ടെ അ­മ്മ­യും ത­മ്മിൽ സം­സാ­ര­മു­ണ്ടാ­യ­തും.

അ­ന്നു് വൈ­കു­ന്നേ­രം, ഗോ­വി­ന്ദ­നും മകളും അ­ടി­യ­ന്തി­രം­ക­ഴി­ഞ്ഞു് വീ­ട്ടിൽ മ­ട­ങ്ങി­യെ­ത്തി­യ­പ്പോൾ, ത­നി­ക്കാ­യി ഒരു ക­ത്തു­ള്ള­താ­യി കണ്ടു. ക­ത്തു് കൃ­ഷ്ണ­ന്റേ­താ­യി­രു­ന്നു. തന്റെ മ­ക­ന്റെ ഭാ­ര്യ­യെ ത­ന്റെ­യോ, തന്റെ മ­ക­ന്റെ­യോ അ­നു­മ­തി­കൂ­ടാ­തെ ത­നി­ക്കു് വി­രോ­ധ­മു­ള്ള ഒരു അ­ടി­യ­ന്തി­ര­ത്തി­നു് അ­യ­ച്ച­തു­കൊ­ണ്ടും, അ­വ­ളു­ടെ അമ്മ തന്റെ മ­ക­നോ­ടു് വ­ള­രെ­യ­ധി­ക­മാ­യി സം­സാ­രി­ച്ച­തു­കൊ­ണ്ടും, അ­ത്യ­ന്തം കോ­പി­ച്ചു­കൊ­ണ്ടു് എ­ഴു­തി­യ ക­ത്താ­യി­രു­ന്നു അതു്. ക­ത്തി­ന്റെ ഒ­ടു­വി­ല­ത്തെ വാചകം ഇ­ങ്ങ­നെ­യാ­യി­രു­ന്നു:

“ഞ­ങ്ങ­ളു­ടെ ധി­ക്കാ­രം ശ­മി­പ്പി­ക്കാൻ നി­ങ്ങ­ളു­ടെ മകളെ ഞ­ങ്ങൾ­ക്കു് വി­രോ­ധ­മു­ള്ള ദി­ക്കിൽ ഒ­ര­ടി­യ­ന്തി­ര­ത്തി­നു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യ­തു്, എന്റെ മകനു് വേറെ ഭാ­ര്യ­യെ കി­ട്ടു­ക­യി­ല്ലെ­ന്നു­ള്ള പൂർ­ണ്ണ­വി­ശ്വാ­സ­ത്തോ­ടു­കൂ­ടി­യാ­ണെ­ങ്കിൽ ആ വി­ശ്വാ­സം തെ­റ്റാ­ണെ­ന്നു് തെ­ളി­യി­ക്കാൻ ഞാൻ ഒ­രു­ങ്ങി­യ വിവരം നി­ങ്ങ­ളെ അ­റി­യി­ച്ചി­രി­ക്കു­ന്നു.”

ഈ എ­ഴു­ത്തു് വാ­യി­ച്ച­പ്പോൾ, പ്ര­കൃ­ത്യാ ശാ­ന്ത­ശീ­ല­നാ­യി­രു­ന്നു­വെ­ങ്കി­ലും, ഗോ­വി­ന്ദൻ അ­ത്യ­ന്തം കോ­പാ­തു­ര­നാ­യി­ത്തീർ­ന്നു. കൃ­ഷ്ണ­ന്റെ എ­ഴു­ത്തിൽ സൂ­ചി­പ്പി­ച്ചി­രു­ന്ന ധി­ക്കാ­ര­ങ്ങൾ പൊ­റു­ക്ക­ത്ത­ക്ക­വ­യാ­യി­രു­ന്നി­ല്ല. എ­ഴു­ത്തു് വാ­യി­ച്ച­യു­ട­നെ ഗോ­വി­ന്ദൻ അ­തി­നെ­പ്പ­റ്റി തന്റെ മ­ക­ളോ­ടോ ഭാ­ര്യ­യോ­ടോ യാ­തൊ­ന്നും പ­റ­യാ­തെ അ­തി­നു് ഇ­ങ്ങ­നെ ഒരു മ­റു­പ­ടി എഴുതി അ­യ­ച്ചു:

രാ. രാ. ശ്രീ.

നി­ങ്ങ­ളു­ടെ ഏ­റ്റ­വും ധി­ക്കാ­ര­മാ­യ എ­ഴു­ത്തു­കി­ട്ടി. ഞാൻ അ­ത്യ­ന്തം അ­ത്ഭു­ത­പ്പെ­ട്ടു—എന്റെ മകളെ ഇ­ന്നു് അ­ടി­യ­ന്തി­ര­ത്തി­നു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യ­തു് നി­ങ്ങ­ളു­ടെ ധി­ക്കാ­രം ശ­മി­പ്പി­ക്കാ­ന­ല്ല. ധി­ക്കാ­ര­ത്തെ പ്ര­ദർ­ശി­പ്പി­ക്കാൻ ഇ­ട­യാ­ക്കാ­നാ­ണു്. പക്ഷേ, സംഗതി വ­ന്ന­തെ­ന്നു­കാ­ണു­ന്ന­തിൽ വ്യ­സ­നി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. എന്റെ മകൾ ചെയ്ത ഈ തെ­റ്റു് നി­ങ്ങ­ളു­ടെ ബന്ധം മു­റി­ക്ക­ത്ത­ക്ക ഗൗ­ര­വ­മു­ള്ള­താ­യി നി­ങ്ങൾ വി­ചാ­രി­ക്കു­ന്നു­ണ്ടെ­ങ്കിൽ അതു് അ­വ­ളു­ടെ ത­ല­വി­ധി­യാ­യി വി­ചാ­രി­ച്ചു­കൊ­ള്ളു­ന്ന­താ­ണു്.

എ­ന്നു് ഗോ­വി­ന്ദൻ.

ഈ എ­ഴു­ത്തെ­ഴു­തി അ­യ­ച്ചു­ക­ഴി­ഞ്ഞ­തി­നു­ശേ­ഷ­മാ­ണു് തന്റെ മ­ക­ളു­ടെ ഭ­വി­ഷ്യ­ത്തി­നെ­പ്പ­റ്റി ഗൗ­ര­വ­മാ­യി വി­ചാ­രി­ക്കാ­നും അ­തു­നി­മി­ത്തം പ­ശ്ചാ­ത്ത­പി­ക്കാ­നും ഗോ­വി­ന്ദ­നു് ഇ­ട­യാ­യ­തു്. അ­ന്നു­രാ­ത്രി അ­ദ്ദേ­ഹം വിവരം തന്റെ ഭാ­ര്യ­യോ­ടു് പ­റ­ഞ്ഞു. ക­ല്യാ­ണി­യ­മ്മ സം­സ്കൃ­ത­വും മ­ല­യാ­ള­വും ധാ­രാ­ളം പ­ഠി­ച്ച­റി­ഞ്ഞ ഒരു വലിയ വി­ദു­ഷി­യാ­യി­രു­ന്നു. അ­വ­രു­ടെ അ­ഭി­പ്രാ­യ­ത്തി­നു് വളരെ വി­ല­യു­ണ്ടാ­യി­രു­ന്നു. ആ സ്ത്രീ എ­ല്ലാം കേ­ട്ട­ശേ­ഷം ഇ­ങ്ങി­നെ മ­റു­പ­ടി പ­റ­ഞ്ഞു:

“വാ­സു­ദേ­വൻ അവളെ വളരെ സ്നേ­ഹി­ക്കു­ന്നു­ണ്ടെ­ന്നാ­ണു് ഞാൻ മ­ന­സ്സി­ലാ­ക്കി­യ­തു്. ആവിധം സ്നേ­ഹം ഒരു ദി­വ­സം­കൊ­ണ്ടു് മ­റ­ന്നു­ക­ള­യ­ത്ത­ക്ക­താ­ണെ­ങ്കിൽ അതു് ഇ­ല്ലാ­തി­രി­ക്ക­യാ­ണു് ഭംഗി.”

സാധു ക­ല്യാ­ണി­യ­മ്മ തന്റെ മ­കൾ­ക്കു് വ­രാ­നി­രി­ക്കു­ന്ന അ­ത്യാ­പ­ത്തി­നെ യാ­തൊ­രു­വി­ധ­ത്തി­ലും പ്ര­തീ­ക്ഷി­ക്കാ­തെ­യാ­ണു് ഈവിധം പ­റ­ഞ്ഞ­തെ­ന്ന­തി­നു് സം­ശ­യ­മി­ല്ല.

ഗോ­വി­ന്ദ­നാ­ക­ട്ടെ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ­യാ­കെ­ട്ടെ, വിവരം മാ­ധ­വി­യോ­ടു് പ­റ­യാ­തെ ക­ഴി­ച്ചു. തന്റെ ഭർ­ത്തൃ­ഗൃ­ഹ­ത്തി­ലു­ള്ള­വ­രും അ­ച്ഛ­ന­മ്മ­മാ­രും ത­മ്മി­ലെ­ന്തോ ഒരു സ്വ­ര­ച്ചേർ­ച്ച­യി­ല്ലാ­യ്മ­യു­ണ്ടെ­ന്നു് ആ കു­ട്ടി മ­ന­സ്സി­ല­ക്കി­യെ­ങ്കി­ലും അ­തി­ന്റെ ഗൗരവം അശേഷം അ­റി­ഞ്ഞി­രു­ന്നി­ല്ല. എ­ങ്കി­ലും തന്റെ ഭർ­ത്താ­വു് തന്നെ കാ­ണ്മാൻ വ­രു­ന്നി­ല്ല; തന്നെ അ­ങ്ങോ­ട്ടു് കൂ­ട്ടു­ക്കൊ­ണ്ടു് പോ­കു­ന്നി­ല്ല; അ­ങ്ങോ­ട്ട­യ­യ്ക്കു­ന്ന കാ­ര്യ­ത്തെ­പ്പ­റ്റി അ­ച്ഛ­ന­മ്മ­മാർ യാ­തൊ­ന്നും പ­റ­യു­ന്നി­ല്ല. ആ­ക­പ്പാ­ടെ ആ സ്ത്രീ­യ്ക്കു് വളരെ സം­ശ­യ­ങ്ങൾ ഉ­ണ്ടാ­യി­ത്തു­ട­ങ്ങി. ഈവക കാ­ര്യ­ങ്ങൾ പറവാൻ അർ­ഹ­ത­യു­ള്ള­വർ പ­റ­യാ­തി­രു­ന്നാ­ലും, അ­റി­വാൻ ഇ­ഷ്ട­പ്പെ­ടു­ന്ന­വ­രെ അ­റി­യി­ക്കാൻ ആളുകൾ ലോ­ക­ത്തിൽ ധാ­രാ­ള­മു­ണ്ട­ല്ലോ. ഒ­രു­ദി­വ­സം മാധവി, വീ­ട്ടി­ന്റെ വ­രാ­ന്ത­യിൽ ഒരു ക­സേ­ര­യിൽ ഇ­രു­ന്നു് ഒരു പു­സ്ത­കം വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ പ­ത്മ­നാ­ഭൻ ക­യ­റി­വ­ന്നു. അ­വ­ന്റെ ക­ണ്ണു് ക­ണ്ണ­ട­യു­ടെ ഉ­ള്ളിൽ­കൂ­ടി ക­ണ്ട­പ്പോൾ­ത്ത­ന്നെ, അവ പു­റ­ത്തു­ചാ­ടി ലോകം ഭ­സ്മീ­ക­രി­ക്കാ­തി­രി­പ്പാൻ ദൈ­വം­ത­ന്നെ അവയെ ആ ക­ണ്ണാ­ടി­ക്കൂ­ട്ടി­ലാ­ക്കി­യ­താ­ണെ­ന്നു് മാ­ധ­വി­ക്കു് തോ­ന്നീ­ട്ടു­ണ്ടാ­യി­രി­ക്ക­ണം. മാ­ധ­വി­യെ­ക്ക­ണ്ട­പ്പോൾ­ത­ന്നെ പ­ത്മ­നാ­ഭൻ ഏ­റ്റ­വും പു­ച്ഛ­സ­മ്മി­ശ്ര­മാ­യ ക­രു­ണ­ര­സ­ത്തിൽ ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“അവരവർ അ­നു­ഭ­വി­ക്കേ­ണ്ട­തു് അ­നു­ഭ­വി­ക്കാ­തെ ക­ഴി­യു­മോ? നി­ങ്ങ­ളെ­പ്പോ­ലെ­ത­ന്നെ ഞ­ങ്ങൾ­ക്കും വ്യ­സ­ന­മു­ണ്ടു്.”

ഇതു് കേ­ട്ട­പ്പോൾ മാധവി സാരം മ­ന­സ്സി­ലാ­കാ­തെ അല്പം അ­ന്ധാ­ളി­ച്ചു. എ­ന്നി­ട്ടു്,

“നി­ങ്ങ­ളെ­ന്തി­നെ­പ്പ­റ്റി­യാ­ണു് പ­റ­യു­ന്ന­തു്?” എ­ന്നു് ചോ­ദി­ച്ചു.

പത്മ:
“ഞാൻ വാ­സു­ദേ­വ­ന്റെ വി­വാ­ഹ­കാ­ര്യ­ത്തെ­പ്പ­റ്റി പ­റ­ഞ്ഞ­താ­ണു്. ഗോ­പാ­ലൻ­വ­ക്കീ­ലി­ന്റെ മകൾ രു­ഗ്മി­ണി­യെ വാ­സു­ദേ­വൻ ക­ല്യാ­ണം ക­ഴി­ക്കാൻ തീർ­ച്ച­യാ­ക്കി­യി­രി­ക്കു­ന്നു­വെ­ന്നു് കേ­ട്ടു.”

ഇതു് കേ­ട്ട­പ്പോൾ മാ­ധ­വി­ക്കു­ണ്ടാ­യി­രു­ന്ന ഭ­യ­ങ്ങ­ളൊ­ക്കെ ഒരു സ്വ­രൂ­പം കൈ­ക്കൊ­ണ്ടു്, അവളെ തൽ­ക്ഷ­ണം, വല്ല പ­ഴു­പ്പി­ച്ച ശ­രം­കൊ­ണ്ടെ­ന്ന­പോ­ലെ, പീ­ഡി­പ്പി­ച്ചു. പക്ഷേ, ഒ­ര­ക്ഷ­ര­മെ­ങ്കി­ലും മ­റു­പ­ടി പ­റ­യാ­തെ, അവൾ അ­തു­വ­രെ താ­ഴ്ത്തി­പ്പി­ടി­ച്ചി­രു­ന്ന പു­സ്ത­കം ര­ണ്ടാ­മ­തും മു­ഖ­ത്തി­നു­നേ­രെ പൊ­ക്കി­പ്പി­ടി­ച്ചു. അതിൽ നോ­ക്കി­യ­തോ വാ­യി­ച്ച­തോ ഇല്ല. അ­തി­ലൊ­ന്നും അവൾ ക­ണ്ട­തേ­യി­ല്ല. അ­വ­ളു­ടെ ഹൃദയം ക­ഠി­ന­മാ­യി തു­ടി­ച്ചു­തു­ട­ങ്ങി­യ­തി­ന്റെ ഒച്ച അ­വൾ­ക്കു­ത­ന്നെ കേൾ­ക്കാ­മാ­യി­രു­ന്നു. അവൾ തന്റെ വാ­ക്കി­നു് പ്ര­തി­യാ­യി യാ­തൊ­ന്നും പ­റ­യു­ന്നി­ല്ലെ­ന്നു് ക­ണ്ട­പ്പോൾ പ­ത്മ­നാ­ഭൻ ഈ സ­ന്തോ­ഷ­വി­വ­രം അ­വ­ളു­ടെ അ­മ്മ­യോ­ടു് പറവാൻ അ­ക­ത്തേ­ക്കു് പോയി. എ­ന്നാൽ ഈ വർ­ത്ത­മാ­നം കേവലം ക­ള­വാ­യി­രു­ന്നു­വെ­ന്നു് ഇവിടെ പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. വാ­സു­ദേ­വൻ പു­നർ­വി­വാ­ഹ­ത്തെ­പ്പ­റ്റി യാ­തൊ­ന്നും ആ­ലോ­ചി­ച്ചി­രു­ന്നി­ല്ല. അ­വ­ന്റെ അച്ഛൻ അ­തി­നെ­പ്പ­റ്റി കൂ­ടെ­ക്കൂ­ടെ പ­റ­യാ­റു­ണ്ടെ­ങ്കി­ലും യാ­തൊ­ന്നും തീർ­ച്ച­യാ­ക്കി­യി­രു­ന്നി­ല്ല. വിവരം ക­ല്യാ­ണി­യ­മ്മ­യോ­ടു് പ­റ­ഞ്ഞ­പ്പോൾ അവരും അ­തി­നെ­പ്പ­റ്റി മ­റു­പ­ടി­യൊ­ന്നും പ­റ­യാ­തി­രി­ക്ക­യാ­ണു് ചെ­യ്തി­രു­ന്ന­തു്. ഏ­താ­യാ­ലും അ­ന്നു­മു­തൽ മാ­ധ­വി­ക്കു് ക­ഠി­ന­മാ­യ ആ­ധി­യാ­യി. താൻ ഹൃ­ദ­യ­പൂർ­വം സ്നേ­ഹി­ച്ചി­രു­ന്ന തന്റെ ഭർ­ത്താ­വു് ഈവിധം പ്ര­വർ­ത്തി­ച്ച­തി­നെ­പ്പ­റ്റി അവൾ ക­ഠി­ന­മാ­യി വ്യ­സ­നി­ച്ചു. അ­ങ്ങ­നെ ചെ­യ്യാ­നു­ള്ള സം­ഗ­തി­യെ­പ്പ­റ്റി അ­മ്മ­യിൽ­നി­ന്ന­റി­ഞ്ഞ­പ്പോൾ അ­വ­ളു­ടെ ആ­ശ്ച­ര്യം വർ­ദ്ധി­ച്ചു. ദി­വ­സേ­ന വൈ­കു­ന്നേ­രം ഗോ­വി­ന്ദൻ തന്റെ മകളെ വ­ണ്ടി­യിൽ ക­യ­റ്റി ക­ട­ലോ­ര­ത്തും മ­റ്റും സ­വാ­രി­ചെ­യ്യി­ച്ചും പല വി­നോ­ദ­ങ്ങ­ളും പ­റ­ഞ്ഞും അവളെ സ­ന്തോ­ഷി­പ്പി­ക്കാൻ ശ്ര­മി­ച്ചു­വെ­ങ്കി­ലും അ­വ­ളു­ടെ മ­ന­സ്സും ശ­രീ­ര­വും ക്ഷീ­ണി­ച്ചു­തു­ട­ങ്ങി.

വാ­സു­ദേ­വൻ തന്റെ ഭാ­ര്യ­യെ ഈവിധം ഉ­പേ­ക്ഷി­ക്കേ­ണ്ടി­വ­ന്ന­തി­നെ­പ്പ­റ്റി വ്യ­സ­നി­ച്ചു­തു­ട­ങ്ങി. അവൻ ഭാ­ര്യ­യെ വളരെ സ്നേ­ഹി­ച്ചി­രു­ന്നു. “ഇഷ്ടം പാ­ര­മു­ദി­ക്ക­യാൽ ഹൃ­ദ­യ­മൊ­ന്നാ­യു­ള്ള തൻ­പ­ത്നി­യെ” ഇ­ങ്ങ­നെ അ­വ­ളു­ടെ പക്കൽ യാ­തൊ­രു തെ­റ്റും ഇ­ല്ലാ­ത്ത നി­ല­യിൽ കൈ­വി­ടെ­ണ്ടി­വ­ന്ന­ല്ലോ എ­ന്നു­വി­ചാ­രി­ച്ചു്, അയാൾ രാവും പകലും സ­ങ്ക­ട­പ്പെ­ട്ടു­കൊ­ണ്ടി­രു­ന്നു.

കൊ­ല്ലം ര­ണ്ടു­ക­ഴി­ഞ്ഞു. താ­ലി­കെ­ട്ടു­ക­ല്യാ­ണ­ത്തെ­പ്പ­റ്റി­യു­ണ്ടാ­യ വ­ഴ­ക്കു് അ­വ­സാ­നി­ച്ചു. കൃ­ഷ്ണ­ന്റെ ഭാ­ഗ­ക്കാർ പ­രാ­ജി­ത­രാ­യി. ജ­ന­ങ്ങൾ­ക്കൊ­ക്കെ കാ­ര്യ­ത്തി­ന്റെ സൂ­ക്ഷ്മ­സ്ഥി­തി മ­ന­സ്സി­ലാ­യെ­ങ്കി­ലും ഗോ­വി­ന്ദ­ന്റെ­യും കൃ­ഷ്ണ­ന്റെ­യും കു­ടും­ബ­ങ്ങൾ ത­മ്മി­ലു­ള്ള വൈരം കേവലം തീർ­ന്നി­ല്ല. മാ­ധ­വി­യു­ടെ സു­ഖ­ക്കേ­ടു് വർ­ദ്ധി­ച്ചു­തു­ട­ങ്ങി. അ­വൾ­ക്കു് ക്ഷ­യ­മാ­ണെ­ന്നു് വൈ­ദ്യ­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ട്ടു. ശ്വാ­സ­കോ­ശ­ങ്ങൾ ര­ണ്ടും വ്ര­ണ­പ്പെ­ട്ടി­രു­ന്നു. ദീനം ഭേ­ദ­മാ­കു­ന്ന­തു് കേവലം അ­സാ­ദ്ധ്യ­മാ­ണെ­ന്നു­ത­ന്നെ വൈ­ദ്യ­കു­ഞ്ജ­ര­ന്മാ­രെ­ല്ലാം ഒ­രു­പോ­ലെ ഉ­റ­പ്പി­ച്ചു­പ­റ­ഞ്ഞു. ക­ല്യാ­ണി­യ­മ്മ­യ്ക്കും ഗോ­വി­ന്ദ­നും ഉ­ണ്ടാ­യ വ്യ­സ­ന­ത്തി­നു് അ­തി­രി­ല്ലാ­താ­യി. എ­ങ്ങ­നെ­യെ­ങ്കി­ലും വാ­സു­ദേ­വ­നെ “ഒ­രൊ­റ്റ­നോ­ക്കു് ” ചാ­വു­ന്ന­തി­നു­മു­മ്പു് കാ­ണ­ണ­മെ­ന്നു് ത­നി­ക്കു് ആ­ഗ്ര­ഹ­മു­ണ്ടെ­ന്നു് മാധവി അ­വ­ളു­ടെ അ­മ്മ­യെ അ­റി­യി­ച്ചു. ആ സ്ത്രീ വിവരം ഗോ­വി­ന്ദ­നോ­ടു് പ­റ­ഞ്ഞു. അ­ദ്ദേ­ഹം തന്റെ മ­ക­ളു­ടെ ഒ­ടു­വി­ല­ത്തെ ആ­ഗ്ര­ഹം സാ­ധി­ക്കാൻ എ­ന്തു­ചെ­യ്യാ­മെ­ന്നു് വി­ചാ­രി­ച്ചു് വാ­സു­ദേ­വ­നു് ഇ­ങ്ങ­നെ ഒരു ക­ത്തെ­ഴു­തി:

ശ്രീ

മാ­ധ­വി­ക്കു് സു­ഖ­ക്കേ­ടു് ക­ല­ശ­ലാ­ണു്; ഇനി അധിക ദിവസം ജീ­വി­ക്കു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. നി­ന്നെ “ഒ­രൊ­റ്റ നോ­ക്കു്” കാ­ണ­ണ­മെ­ന്നു് ആ­ഗ്ര­ഹി­ക്കു­ന്നു. ക­ഴി­ഞ്ഞ­തൊ­ക്കെ മ­റ­ക്കാ­മെ­ങ്കിൽ നീ ഒ­രു­ദി­വ­സം വ­ന്നു് അവളെ ക­ണ്ടു­പോ­കാൻ താ­ല്പ­ര്യ­പ്പെ­ടു­ന്നു.

എ­ന്നു് ഗോ­വി­ന്ദൻ.

ഈ ക­ത്തു് വാ­യി­ച്ച­പ്പോൾ വാ­സു­ദേ­വ­നു­ണ്ടാ­യ വ്യ­സ­നം എ­ങ്ങ­നെ വി­വ­രി­ക്കാം! തന്റെ അ­ച്ഛ­ന്റെ ദു­ഷ്ട­ബു­ദ്ധി­യേ­യും അ­ദ്ദേ­ഹം ചെയ്ത പല അ­ന്യാ­യ­ങ്ങ­ളേ­യും അ­വ­നി­പ്പോൾ അ­റി­ഞ്ഞു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഗോ­വി­ന്ദ­ന്റെ നിർ­ദ്ദോ­ഷ­ത്തേ­യും അവൻ മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. നി­സ്സാ­ര­മാ­യ ഒരു സം­ഗ­തി­നി­മി­ത്തം എ­ന്നെ­ന്നും തന്റെ ഭാ­ഗ്യ­ത്തി­നു് കാ­ര­ണ­മാ­യ, മ­നോ­ഹ­രി­യാ­യ, തന്റെ ആ­ത്മ­വ­ല്ല­ഭ­യെ താൻ പ­രി­ത്യ­ജി­ക്കേ­ണ്ടി­വ­ന്നു എ­ന്ന­ല്ല, അ­വ­ളു­ടെ ജീ­വ­നാ­ശ­ത്തി­നും അതു് കാ­ര­ണ­മാ­യി. ക­ത്തു് വാ­യി­ച്ച­ശേ­ഷം വാ­സു­ദേ­വൻ തന്റെ മു­റി­യിൽ പോയി കി­ട­ക്ക­യിൽ ക­മി­ഴ്‌­ന്നു­വീ­ണു് വ­ള­രെ­നേ­രം ക­ര­ഞ്ഞു. കു­റേ­ക്ക­ഴി­ഞ്ഞ­പ്പോൾ എ­ഴു­ന്നേ­റ്റു് ഗോ­വി­ന്ദ­ന്റെ വീ­ട്ടി­ലേ­ക്കു് ചെ­ന്നു.

അതൊരു വൈ­കു­ന്നേ­ര­മാ­യി­രു­ന്നു. സൂ­ര്യൻ അ­സ്ത­ഗി­രി­പ്രാ­പി­ച്ചു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. മ­നു­ഷ്യ­ലോ­കം ത­ങ്ങ­ളു­ടെ ദി­ന­കൃ­ത്യ­ങ്ങൾ ക­ഴി­ഞ്ഞു് അ­വ­ര­വ­രു­ടെ വീ­ടു­ക­ളി­ലേ­യ്ക്കു് മ­ട­ങ്ങി, ആ­ശ്വ­സി­ച്ചു­തു­ട­ങ്ങി­യി­രി­ക്ക­യാ­ണു്. പ­ക്ഷി­മൃ­ഗാ­ദി­ക­ളും പ­ക­ലു­ള്ള വെ­യി­ലി­ന്റെ കാ­ഠി­ന്യ­ത്തിൽ­നി­ന്നു് വി­മു­ക്ത­രാ­യി സ­ന്തോ­ഷി­ക്കു­ന്നു. വാ­സു­ദേ­വൻ ഗോ­വി­ന്ദ­ന്റെ വീ­ട്ടി­ന്റെ പ­ടി­ക­യ­റി­ച്ചെ­ന്നു് പ­ടി­യു­ടെ അ­ടു­ക്ക­ലു­ള്ള ഒരു മ­ര­ത്തിൽ ചാ­രി­നി­ന്നു. ര­ണ്ടു് ചെറിയ പ­ക്ഷി­കൾ അവനെ ആ­ദ­രി­ക്കാ­നെ­ന്ന­പോ­ലെ മൃ­ദു­ഗാ­നം ചെ­യ്യു­ന്നു. വാ­സു­ദേ­വൻ മെ­ല്ലെ വ­രാ­ന്ത­യിൽ ക­യ­റി­ച്ചെ­ന്നു് അവിടെ ഒ­രു­ഭാ­ഗ­ത്തു് ഒരു ചാ­രു­ക­സേ­ര­യിൽ പ്ലാ­ന­ലും ക­മ്പി­ളി­യും മ­റ്റും ഇ­ട്ടു­പു­ത­ച്ചു്, ഏ­റ്റ­വും വിളറി, അ­ത്യ­ന്തം ക്ഷീ­ണി­ച്ച ഒരു ശരീരം കി­ട­ക്കു­ന്നു­ണ്ടു്. വാ­സു­ദേ­വൻ ആ സ്വ­രൂ­പ­ത്തെ ക­ണ്ട­റി­ഞ്ഞി­ല്ല. അതു് മാ­ധ­വി­യാ­യി­രു­ന്നു. തന്റെ പ്രാ­ണേ­ശ­നെ ക­ണ്ട­യു­ടെ­നെ മാ­ധ­വി­യു­ടെ ഹൃദയം ക­ഠി­ന­മാ­യി തു­ടി­ച്ചു­തു­ട­ങ്ങി. അവൾ വലംകൈ ഹൃ­ദ­യ­ത്തി­ന­ടു­ത്തു് വെ­ച്ചു് അതു് അ­മർ­ത്തി­ക്കൊ­ണ്ടി­രു­ന്നു. വാ­സു­ദേ­വൻ മാ­ധ­വി­യെ ക­ണ്ട­റി­ഞ്ഞി­ല്ലെ­ന്നു് പ­റ­ഞ്ഞു­വ­ല്ലോ. അവൻ അ­ക­ത്തു് ചെ­ന്നു. അവിടെ ഗോ­വി­ന്ദ­നെ കണ്ടു. അ­ദ്ദേ­ഹം വാ­സു­ദേ­വ­നെ ക­ണ്ട­യു­ട­നെ എ­ഴു­ന്നേ­റ്റു്, ര­ണ്ടു­കൈ­യും പി­ടി­ച്ചു. ഉടനെ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ണ്ണിൽ­നി­ന്നു് ര­ണ്ടു­തു­ള്ളി വെ­ള്ളം ക­വിൾ­ത്ത­ട­ത്തിൽ ഇ­റ്റു­വീ­ണു. അ­ല്പ­നേ­രം ര­ണ്ടു­പേ­രും ഒ­ന്നും മി­ണ്ടാ­തെ നി­ന്ന­ശേ­ഷം ഗോ­വി­ന്ദൻ, “അവൾ പു­റ­ത്തു­ണ്ട­ല്ലോ, നീ ക­ണ്ടി­ല്ലേ?” എ­ന്നു് ചോ­ദി­ച്ചു് ര­ണ്ടു­പേ­രും പു­റ­ത്തു­വ­ന്നു് മാ­ധ­വി­യു­ടെ അ­ടു­ക്കൽ ചെ­ന്നു. അവൾ ക­ണ്ണു­യർ­ത്തി വാ­സു­ദേ­വ­നെ ഒ­രൊ­റ്റ­നോ­ക്കു­നോ­ക്കി പെ­ട്ടെ­ന്നൊ­രു ശ്വാ­സം­ക­ഴി­ച്ചു. ക­ണ്ണ­ട­ച്ചു. ലോ­ക­ത്തി­ലെ സർ­വ്വ­ദുഃ­ഖ­ങ്ങ­ളിൽ­നി­ന്നും വി­മു­ക്ത­നാ­യി, സർ­വ്വ­ജ­ന­ങ്ങ­ളും ഇ­ന്ന­ല്ലെ­ങ്കിൽ നാളെ ചെ­ന്നു­ചേ­രേ­ണ്ടു­ന്ന­തും, ആ­രാ­ലും അ­റി­വാൻ സാ­ധി­ക്കാ­ത്ത­തു­മാ­യ ആ സ്ഥ­ല­ത്തേ­ക്കു് യാ­ത്ര­യാ­വു­ക­യും­ചെ­യ്തു.

വാ­സു­ദേ­വൻ ഉ­റു­മാൽ­കൊ­ണ്ടു് മു­ഖം­പൊ­ത്തി, ഗോ­വി­ന്ദ­നോ­ടു് ഒരു വാ­ക്കെ­ങ്കി­ലും പ­റ­യാ­നാ­വാ­തെ ഇ­റ­ങ്ങി­പ്പോ­യി. അവൻ പ­ടി­യി­റ­ങ്ങി­യ­പ്പോൾ, ഒരാൾ പ­ടി­ക­യ­റി­വ­രു­ന്ന­തു് കണ്ടു. അതു് പ­ത്മ­നാ­ഭ­നാ­യി­രു­ന്നു.

വി­വേ­കോ­ദ­യം, 1085 വൃ­ശ്ചി­കം–ധനു.

പാ­റു­ക്കു­ട്ടി
I

മ­ല­യാ­ള­രാ­ജ്യം ഇം­ഗ്ലീ­ഷു­കാ­രു­ടെ അ­ധീ­ന­ത്തിൽ ആ­കു­ന്ന­തി­നു­മു­മ്പു് കോ­ട്ട­യം­ത­മ്പു­രാ­ന്റെ കീ­ഴി­ലാ­യി, കി­ഴ­ക്കൻ­പ്ര­ദേ­ശ­ങ്ങ­ളു­ടെ നാ­യ­ക­ത്വം വ­ഹി­ച്ചു­കൊ­ണ്ടു്, കൈ­തേ­രി ന­മ്പ്യാർ എ­ന്നു് പ്ര­സി­ദ്ധ­നാ­യ ഒരു എ­ട­പ്ര­ഭു ഉ­ണ്ടാ­യി­രു­ന്നു. ഈ പ്ര­ഭു­വി­ന്റെ സ­മീ­പ­ത്തു് കോ­ര­ക്കു­റു­പ്പു് എ­ന്നൊ­രു യോ­ദ്ധാ­വും തന്റെ പു­ത്രി­യും താ­മ­സി­ച്ചി­രു­ന്നു. കു­റു­പ്പു് വളരെ വൃ­ദ്ധ­നാ­യി­രു­ന്നു. കോ­ട്ട­യ­ത്തു­ത­മ്പു­രാ­ന്റെ കീഴിൽ ഒരു ഭ­ട­നാ­യി വളരെ യു­ദ്ധ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടു് അനേകം ധീ­ര­കൃ­ത്യ­ങ്ങൾ ചെ­യ്തു­പോ­ന്നി­രു­ന്ന­തി­നാൽ ഇ­ദ്ദേ­ഹ­ത്തി­നു് വി­ല്ല­ങ്കൽ­കു­റു­പ്പെ­ന്നു് ഒരു വി­ശേ­ഷ­നാ­മ­ധേ­യം ല­ഭി­ച്ചു. ഇ­പ്പോൾ വളരെ വാർ­ദ്ധ­ക്യം പ്രാ­പി­ച്ചു്, പ­ട­യ്ക്കു് പോ­കാ­നൊ­ന്നും ശേ­ഷി­യി­ല്ലാ­ത്ത നി­ല­യിൽ ആ­യി­രി­ക്കു­ന്ന­തി­നാൽ ത­മ്പു­രാൻ കു­റു­പ്പി­നും കു­ടും­ബ­ങ്ങൾ­ക്കും സു­ഖ­ത്തിൽ ജീ­വി­ക്ക­ത്ത­ക്ക ആ­ദാ­യ­മു­ള്ള കുറെ വ­സ്തു­ക്കൾ സർ­വ്വ­മാ­ന്യം വി­ട്ടു­കൊ­ടു­ത്തി­രി­ക്ക­യാ­ണു്. ഈ വ­സ്തു­ക്ക­ളൊ­ക്കെ, വേ­ണ്ടും­പോ­ലെ നോ­ക്കി­ന­ട­ത്തി, അ­തു­കൊ­ണ്ടു് തന്റെ കു­ടും­ബ­ങ്ങ­ളു­ടെ ചെ­ല­വു­ക­ഴി­ച്ചു­പോ­രേ­ണ്ട­തി­നാ­യി, കു­റു­പ്പു് തന്റെ മ­രു­മ­ക­നാ­യ ചി­രു­ക്ക­ണ്ട­ക്കു­റു­പ്പി­നെ ഏ­ല്പി­ച്ചു്, തന്റെ ഏ­ക­പു­ത്രി­യാ­യ പാ­റു­ക്കു­ട്ടി­യും താനും കൈ­തേ­രി­എ­ട­ത്തി­നു­സ­മീ­പം ഒരു ചെറിയ വീ­ട്ടിൽ താ­മ­സി­ക്ക­യാ­ണു്. ഈ വീടും അ­തു­നി­ല്ക്കു­ന്ന പ­റ­മ്പും കു­റു­പ്പി­നു് സർ­വ്വ­മാ­ന്യം വി­ട്ടു­കി­ട്ടി­യ വകയിൽ പെ­ട്ട­താ­യി­രു­ന്നു. പ­റ­മ്പിൽ പലവിധ പ­ച്ച­ക്ക­റി­ത്തോ­ട്ട­ങ്ങ­ളും അവർ ന­ട്ടു­ന­ന­ച്ചു­ണ്ടാ­ക്കി­പ്പോ­ന്നു. പ­ല­മാ­തി­രി­യി­ലും ത­ര­ത്തി­ലു­മു­ള്ള കോ­ഴി­കൾ, താ­റാ­വു­കൾ, പ്രാ­വു­കൾ മു­ത­ലാ­യ പ­ക്ഷി­ക­ളെ പോ­റ്റി­വ­ളർ­ത്തു­ക­യും, ചെ­ടി­കൾ­ക്കു് വെ­ള്ളം ന­ന­ച്ചു് ര­ക്ഷി­ച്ചു­പോ­രി­ക­യും ആ­യി­രു­ന്നു അ­വ­രു­ടെ ജോലി. പാ­റു­ക്കു­ട്ടി, ക­ണ്ടാൽ അ­തി­സു­ന്ദ­രി­യാ­യി­രു­ന്നു. ഇ­ക്കാ­ല­ത്തു് ഒരു പ­തി­ന്നാ­ലു­വ­യ­സ്സു് പ്രാ­യ­മു­ണ്ടു്. അ­മ്മ­യും മ­റ്റു് ബ­ന്ധു­ക്ക­ളും ഇ­ല്ലാ­തി­രു­ന്ന­തി­നാൽ, ആ കു­ട്ടി­യെ വളരെ വാ­ത്സ­ല്യ­ത്തോ­ടു­കൂ­ടി­യാ­യി­രു­ന്നു കു­റു­പ്പു് പോ­റ്റി­പ്പോ­ന്നി­രു­ന്ന­തു്. ചെ­റു­പ്പ­ത്തിൽ­ത­ന്നെ ഈ­ശ്വ­ര­ഭ­ക്തി, വൃ­ദ്ധ­ജ­ന­ബ­ഹു­മാ­നം, ഭൂതദയ മു­ത­ലാ­യ സർ­വ­ഗു­ണ­ങ്ങ­ളും അവളിൽ അ­ങ്കു­രി­ക്കേ­ണ്ട­തി­നു് ത­ക്ക­വി­ദ്യാ­ഭ്യാ­സം അ­വൾ­ക്കു് നല്കി. “സ­ത്യ­മേ ജയതി” എ­ന്നു­ള്ള­തു് അ­വ­ളു­ടെ ജീ­വി­ത­കാ­ല­ത്തു­ള്ള സർ­വ്വ­കർ­മ്മ­ങ്ങ­ളി­ലും അ­നു­സ­രി­ക്കേ­ണ്ടു­ന്ന ദൈ­വ­വാ­ക്യ­മാ­യി സ്വീ­ക­രി­ക്കാൻ അവളെ പ­ഠി­പ്പി­ച്ചു. വൃ­ദ്ധ­ന്റെ സർ­വ്വ­പ്ര­വൃ­ത്തി­ക­ളും താൻ പു­ത്രി­യെ പ­ഠി­പ്പി­ച്ച പ്ര­മാ­ണ­ങ്ങൾ­ക്കു് അ­നു­സ­രി­ച്ചാ­യി­രി­ക്കു­വാൻ അ­ദ്ദേ­ഹം സൂ­ക്ഷി­ക്ക­യും­ചെ­യ്തു. ഇ­ങ്ങ­നെ പാ­റു­ക്കു­ട്ടി വിനയം, സത്യം, മ­ര്യാ­ദ, കാ­രു­ണ്യം എന്നീ ഗു­ണ­ങ്ങ­ളു­ടെ ഒരു അ­വ­താ­ര­ല­ക്ഷ്മി­യാ­യി വ­ളർ­ന്നു­പോ­ന്നു. സ­മീ­പ­വാ­സി­ക­ളാ­യ സർ­വ്വ­ജ­ന­ങ്ങൾ­ക്കും പാ­റു­ക്കു­ട്ടി­യോ­ടു് അ­ത്യ­ന്തം സ്നേ­ഹ­വും ബ­ഹു­മാ­ന­വും ഭ­ക്തി­യും ഉ­ണ്ടാ­യി. ഏ­റ്റ­വും തെ­മ്മാ­ടി­യും ദുർ­മ്മാർ­ഗ്ഗി­യും ആയ ചെ­റു­പ്പ­ക്കാ­രൻ­പോ­ലും പാ­റു­ക്കു­ട്ടി­യു­ടെ സൽ­ഗു­ണ­ങ്ങ­ളെ ബ­ഹു­മാ­നി­ച്ചു. അ­ച്ഛ­നും മകളും സ്വ­ന്തം അ­ദ്ധ്വാ­നി­ച്ചു് സ­മ്പാ­ദി­ക്കു­ന്ന­തു­കൊ­ണ്ടു് അ­വ­രു­ടെ ചെ­ല­വു­ക­ഴി­ക്കു­ക­യും ബാ­ക്കി സാ­ധു­ക്കൾ­ക്കു് ധർ­മ്മം­കൊ­ടു­ത്തു­പോ­രി­ക­യും­ചെ­യ്തു. ഭ­ക്ഷ­ണ­ത്തി­നാ­യി അവിടെ ചെ­ല്ലു­ന്ന സാ­ധു­ക്ക­ളൊ­ന്നും മ­ട­ങ്ങി­പ്പോ­കേ­ണ്ടി­വ­രി­ക പ­തി­വി­ല്ല. പാ­റു­ക്കു­ട്ടി­യു­ടെ “അ­ക്ഷ­യ­പാ­ത്രം” ആ ദേ­ശ­ത്തൊ­ക്കെ ഒരു പ­ഴ­ഞ്ചൊ­ല്ലാ­യി­ത്തീർ­ന്നു.

പല യു­ദ്ധ­ങ്ങ­ളി­ലും ധൈ­ര്യ­ത്തോ­ടു­കൂ­ടി ഏർ­പ്പെ­ടു­ക­യും അവയിൽ മി­ക്ക­തി­ലും ജ­യി­ക്കു­ക­യും ചെ­യ്ക­യാ­ലു­ണ്ടാ­യ മ­ന­ക്ക­രു­ത്തും സ്ഥി­ര­ബു­ദ്ധി­യും സ്വാ­ഭി­മാ­ന­വും തി­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന മു­ഖ­ത്തു് വാർ­ദ്ധ­ക്യം­കൊ­ണ്ടു­ണ്ടാ­യ ജരയും, നരച്ച തലയും—തന്റെ ധൈ­ര്യ­ത്തി­ന്റെ­യും സാ­മർ­ത്ഥ്യ­ത്തി­ന്റെ­യും ആ­ജീ­വ­നാ­ന്ത­സാ­ക്ഷി­ക­ളാ­യി ശ­രീ­ര­ത്തിൽ അ­വി­ട­വി­ടെ ഉ­ണ്ടാ­യി­രു­ന്ന മു­റി­വു­ക­ളും വി­സ്താ­ര­മു­ള്ള മാർ­വി­ട­വും—വ­യോ­ധി­ക്യ­വും വ്യ­യാ­മ­പ­രി­ശീ­ല­വും ത­മ്മിൽ മ­ത്സ­രി­ച്ചു­കൊ­ണ്ടി­രി­ക്കെ ആദ്യം പ­റ­ഞ്ഞ­തി­നു­ണ്ടാ­യ ജ­യ­ത്തെ സ്ഥി­ര­പ്പെ­ടു­ത്താ­നെ­ന്ന­പോ­ലെ ശ­രീ­ര­ത്തി­നു് അ­ല്പ­മാ­യു­ണ്ടാ­യ വളവും—ഒ­ക്കെ­ക്കൂ­ടി­യ വൃ­ദ്ധ­ന്റെ അ­ടു­ക്കെ, ബാ­ല്യം അ­ങ്കു­രി­ച്ചു­കൊ­ണ്ടു­വ­രു­ന്ന സു­ന്ദ­രി­യാ­യ ആ പെൺ­കി­ടാ­വു്, ഇലകൾ കൊ­ഴി­ഞ്ഞു് ഉ­ണ­ങ്ങി­വീ­ഴാൻ­പോ­കു­ന്ന ഒരു വൃ­ക്ഷ­ത്തിൽ ചു­റ്റി­പ്പ­റ്റി പ­ടർ­ന്നു­നി­ല്ക്കു­ന്ന ഒരു ല­ത­പോ­ലെ ശോ­ഭി­ച്ചു. ര­ണ്ടു­പേ­രു­ടെ ആ­കൃ­തി­വി­ശേ­ഷം­കൊ­ണ്ടു് മാ­ത്ര­മ­ല്ല ഭ­വി­ഷ്യ­ത്തി­നെ സം­ബ­ന്ധി­ച്ചും ഈ ഉപമ സാ­ധു­വാ­കു­ന്നു. ഈ വൃ­ക്ഷം കേവലം ഉ­ണ­ങ്ങി വീ­ണു­പോ­യാൽ ഈ നി­ല­യിൽ വ­ള്ളി­ക്കു് പി­ന്നെ ആ­ധാ­ര­മി­ല്ല.

ഒരു ദിവസം രാ­വി­ലെ പാ­റു­ക്കു­ട്ടി പ­തി­വും­പ്ര­കാ­രം തന്റെ വീ­ട്ടി­നു് സ­മീ­പ­മു­ള്ള പു­ഴ­യിൽ പോയി കു­ളി­ച്ചു് ഈ­റ­നോ­ടു­കൂ­ടി മ­ട­ങ്ങി­വ­രി­ക­യാ­യി­രു­ന്നു. വളരെ ദീർ­ഘ­ത­യു­ള്ള ത­ല­മു­ടി പി­ന്നിൽ ഉ­ലർ­ത്തി­യി­ട്ടി­രി­ക്കു­ന്നു. നനഞ്ഞ ഒരു മു­ണ്ടു് മ­ട­ക്കി ചു­മ­ലിൽ ഇ­ട്ട­തു­കൊ­ണ്ടു് കു­ചാ­ച്ഛാ­ദം­ചെ­യ്തി­ട്ടു­ണ്ടു്. ഇ­ട­ത്തു­കൈ­കൊ­ണ്ടു് പു­ട­വ­യു­ടെ ഒരു കോ­ന്ത­ല പി­ടി­ച്ചു് പൊ­ക്കു­ക­യാൽ ചെറിയ സ്വർ­ണ്ണ­സ്തം­ഭം­പോ­ലു­ള്ള കാലു് മു­ട്ടു­വ­രെ കൂ­ട­ക്കൂ­ടെ വെ­ളി­ക്കു് കാ­ണാ­മാ­യി­രു­ന്നു. മറ്റേ കൈ­കൊ­ണ്ടു് ത­ല­മു­ടി ചി­ക്കി­ക്കൊ­ണ്ടി­രി­ക്ക­യും അ­ങ്ങി­നെ­ചെ­യ്യു­മ്പോൾ മുഖം പി­ന്നോ­ട്ടേ­യ്ക്കും അല്പം ഒരു ഭാ­ഗ­ത്തേ­യ്ക്കും നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്ക­യും­ചെ­യ്യു­ന്നു. പാ­റു­ക്കു­ട്ടി­യു­ടെ ചു­ണ്ടു­കൾ ഇ­ള­കി­കൊ­ണ്ടി­രി­ക്കു­ന്ന­തു് ക­ണ്ടാൽ എന്തോ മ­ന­സ്സിൽ ജ­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടെ­ന്നു് ധ­രി­ക്കാം.

ഒരു ഇ­ടു­ങ്ങി­യ വ­ഴി­യിൽ­ക്കൂ­ടി­യാ­ണു് ആ സു­ന്ദ­രി ഇ­ങ്ങ­നെ ന­ട­ന്നു­കൊ­ണ്ടു­വ­ന്നി­രു­ന്ന­തു്. ഈ വ­ഴി­യു­ടെ ഇ­രു­ഭാ­ഗ­ത്തും അ­രി­പ്പൂ­ച്ചെ­ടി­ക­ളെ­ക്കൊ­ണ്ടു­ള്ള വേ­ലി­യു­ണ്ടു്. അ­തി­ന്മേൽ അ­വി­ട­വി­ടെ ചില വ­ള്ളി­കൾ പ­ടർ­ന്നു­പി­ടി­ച്ചു് അവയിൽ പ­ല­നി­റ­ത്തി­ലു­ള്ള പു­ഷ്പ­ങ്ങൾ നി­റ­ഞ്ഞി­രി­ക്കു­ന്നു. വേ­ലി­യി­ന്മേൽ ചില ചെറിയ പ­ക്ഷി­കൾ ഇ­രു­ന്നു് പാ­റു­ക്കു­ട്ടി­യു­ടെ ച­ന്ത­ത്തി­ന­നു­സ­രി­ച്ചു­ള്ള സം­ഗീ­തം പു­റ­പ്പെ­ടു­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടു്. ഇ­ങ്ങ­നെ അവൾ ന­ട­ന്നു­പോ­യി­ക്കൊ­ണ്ടി­രി­ക്കെ കൈ­തേ­രി ന­മ്പ്യാ­രു­ടെ ഭാര്യ ക­ല്യാ­ണി­യ­മ്മ­യും മകൾ കു­ഞ്ഞി­മാ­ക്കം എന്ന പെൺ­കു­ട്ടി­യും ഒരു ദാ­സി­യും അ­ഭി­മു­ഖ­മാ­യി പു­ഴ­ക്ക­ര­യി­ലേ­ക്കു് പോ­കു­ന്നു­ണ്ടാ­യി­രു­ന്നു. അവർ വളരെ അ­ടു­ത്തെ­ത്തി­യ­പ്പോൾ­മാ­ത്ര­മേ പാ­റു­ക്കു­ട്ടി അവരെ ക­ണ്ടു­ള്ളു. കണ്ട ഉടനെ പാ­റു­ക്കു­ട്ടി വ­ഴി­യിൽ മാ­റി­നി­ന്നു്, അ­വ­രോ­ടു­ള്ള ബ­ഹു­മാ­ന­ത്തെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തു­ന്ന വി­ധ­ത്തിൽ മ­ന്ദ­സ്മി­ത­ത്തോ­ടു­കൂ­ടി­ത­ല­യൊ­ന്നു് താ­ഴ്ത്തി. ക­ല്യാ­ണി­യ­മ്മ­യും മാ­ക്ക­വും ഇവളെ കണ്ട ഉടനെ, എന്തോ ഒരു ചൈ­ത­ന്യം അവരെ ആ­കർ­ഷി­ച്ച വി­ധ­ത്തിൽ അ­വ­ളു­ടെ അ­ടു­ക്കെ നി­ന്നു. കുറേ ദൂരെ ദാ­സി­യും നി­ന്നു.

ക­ല്യാ­ണി­യ­മ്മ “എ­വി­ടെ­യാ കു­ട്ടീ” എ­ന്നു് ചോ­ദി­ച്ചു.

പാ­റു­ക്കു­ട്ടി­യെ ആദ്യം കാ­ണു­ന്ന­വ­രൊ­ക്കെ ഇ­ങ്ങ­നെ ചോ­ദി­ക്കാൻ നി­ശ്ച­യ­മാ­യും നിർ­ബ­ന്ധി­ക്ക­പ്പെ­ടു­മാ­യി­രു­ന്നു. പാ­റു­ക്കു­ട്ടി ഈ ചോ­ദ്യം കേ­ട്ട­പ്പോൾ മ­ന്ദ­ഹാ­സ­ത്തോ­ടു­കൂ­ടി­യും വളരെ വി­ന­യ­ത്തി­ലും ഇ­ങ്ങ­നെ മ­റു­പ­ടി പ­റ­ഞ്ഞു:

“ഞാൻ തേ­വ­റ­പ്പാ­ട്ടെ­യാ­ണു്.”

ക­ല്യാ­ണി­യ­മ്മ:
ഓ, വി­ല്ല­ങ്കൻ­കു­റു­പ്പി­ന്റെ മ­ക­ളാ­ണ­ല്ലേ?
പാ­റു­ക്കു­ട്ടി:
അതെ.
കു­ഞ്ഞി­മാ­ക്കം:
നി­ന്റെ പേ­രെ­ന്താ­ണു്?
പാ­റു­ക്കു­ട്ടി:
പാറു എ­ന്നാ­ണു്.
കു­ഞ്ഞി­മാ­ക്കം:
അയ്യോ! ഇ­വ­ളെ­പ്പ­റ്റി­യ­ല്ലെ കാ­ര്യ­സ്ഥൻ രാ­മൻ­മേ­നോൻ പ­റ­ഞ്ഞ­തു്?
ക­ല്യാ­ണി­യ­മ്മ:
അതെ. കു­ട്ടി, എന്താ എ­ട­ത്തിൽ വ­രാ­ത്ത­തു്? നി­ണ­ക്കു് ചെ­റു­ശ്ശേ­രി­പ്പാ­ട്ടു് വാ­യി­ക്കാൻ ന­ല്ല­വ­ണ്ണം അ­റി­യാ­മെ­ന്നു് രാ­മൻ­മേ­നോൻ പ­റ­ഞ്ഞു. നീ ഇ­ന്നു­വ­യ്യി­ട്ടു് ഒ­ന്ന­ങ്ങ­ട്ടു­വ­രോ. ചെ­റു­ശ്ശേ­രി­യും എ­ടു­ത്തോ­ളൂ.
കു­ഞ്ഞി­മാ­ക്കം:
വേ­ണ്ട­മ്മേ; ഗ്ര­ന്ഥം എ­ട­ത്തി­ലു­ണ്ട­ല്ലോ.
ക­ല്യാ­ണി­യ­മ്മ:
ഇ­രി­ക്ക­ട്ടെ; അ­വൾ­ക്കു് വാ­യി­ച്ചു് ശീ­ല­മു­ള്ള ഗ്ര­ന്ഥ­മാ­കു­ന്ന­താ­ണു് ന­ല്ല­തു്. പ­ര­തി­പ്പി­ടി­ക്ക­ണ്ട­ല്ലോ.
പാ­റു­ക്കു­ട്ടി:
അ­ച്ഛ­നോ­ടു് ചോ­ദി­ച്ചു­വ­രാം. എ­നി­ക്കു് ചെ­റു­ശ്ശേ­രി വാ­യി­ക്കാൻ നല്ല ശീ­ല­മി­ല്ല. രാ­മൻ­മേ­നോൻ എ­ന്തു് വി­ചാ­രി­ച്ചു് പ­റ­ഞ്ഞ­താ­ണെ­ന്ന­റി­ഞ്ഞി­ല്ല.
ക­ല്യാ­ണി­യ­മ്മ:
ആ­കൃ­തി­ക്ക­നു­സ­രി­ച്ച വി­ന­യ­വും ഉ­ണ്ടു്. അതു് ന­ന്നാ­യി. ആട്ടെ നീ വ­രാ­തി­രി­ക്ക­രു­തെ.

ഇ­ങ്ങ­നെ പ­റ­ഞ്ഞു് അവർ പി­രി­ഞ്ഞു. പാ­റു­ക്കു­ട്ടി നേരെ വീ­ട്ടി­ലേ­ക്കു­ചെ­ന്നു് ക­ല്യാ­ണി­യ­മ്മ­യേ­യും മ­ക­ളേ­യും കണ്ട വി­വ­ര­വും മ­റ്റും, അ­വ­ളു­ടെ അ­ച്ഛ­നോ­ടു് പ­റ­ഞ്ഞു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­മ­തി­യോ­ടു­കൂ­ടി വൈ­കു­ന്നേ­രം എ­ട­ത്തിൽ ചെ­ന്നു.

പാ­റു­ക്കു­ട്ടി­യു­ടെ വാ­യ­ന­യും സം­ഗീ­ത­വും അ­വ­ളു­ടെ വി­ന­യാ­ദി സ്വ­ഭാ­വ­വും ക­ല്യാ­ണി­യ­മ്മ­യും വി­ശേ­ഷി­ച്ചു് കു­ഞ്ഞി­മാ­ക്ക­വും വളരെ കൊ­ണ്ടാ­ടി. കു­ഞ്ഞി­മാ­ക്ക­ത്തി­നു് അ­വ­ളോ­ടു് അ­ത്യ­ന്തം സ്നേ­ഹ­മാ­യി. പി­ന്നെ ദി­വ­സം­തോ­റും പ­റു­ക്കു­ട്ടി എ­ട­ത്തിൽ ചെ­ന്നു് കു­ഞ്ഞി­മാ­ക്ക­ത്തെ ചെ­റു­ശ്ശേ­രി­പ്പാ­ട്ടും, രാ­മാ­യ­ണ­വും മ­റ്റും വാ­യി­ക്കാൻ ശീ­ലി­പ്പി­ക്കേ­ണ്ട­തി­നു് ശ­ട്ടം­കെ­ട്ടി.

ഈ അ­വ­സ­ര­ത്തിൽ കൈ­തേ­രി­ന­മ്പ്യാർ വീ­ട്ടിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ല. കോ­ട്ട­യ­ത്തെ ആ­ധീ­ന­ത്തി­ലു­ള്ള വെ­രി­ങ്ങ­ല­ത്തെ ഒരു ജോ­ന­ക­മാ­പ്പി­ള, ത­മ്പു­രാ­നു് വി­രോ­ധ­മാ­യി അ­വി­ട­ത്തെ ചില സാ­ധു­കു­ടി­യാ­ന്മാ­രെ ദ്രോ­ഹി­ക്കു­ന്നു­ണ്ടെ­ന്നു് കേ­ട്ട­തി­നാൽ ന­മ്പ്യാർ, ചില തീ­യ്യ­രെ കൂ­ട്ടി, മാ­പ്പി­ള­യെ പി­ടി­ച്ചു് ശി­ക്ഷി­ക്കാൻ പോ­യി­രി­ക്ക­യാ­യി­രു­ന്നു. പാ­റു­ക്കു­ട്ടി എ­ട­ത്തി­ലെ സം­ഗീ­താ­ദ്ധ്യാ­പ­ക­സ്ഥാ­നം വ­ഹി­ച്ചു് രണ്ടു ദിവസം ക­ഴി­ഞ്ഞ­ശേ­ഷ­മാ­ണു് ന­മ്പ്യാർ ശ­ത്രു­വി­നെ തോ­ല്പി­ച്ചു മ­ട­ങ്ങി­വ­ന്ന­തു്. അന്നു പ­തി­വു­പോ­ലെ മാ­ക്ക­ത്തെ വാ­യി­പ്പി­ച്ചു­കൊ­ണ്ടു പാ­റു­ക്കു­ട്ടി അ­വ­ളു­ടെ മു­റി­യിൽ ഇ­രി­ക്കെ ന­മ്പ്യാർ അ­ക­ത്തു ക­ട­ന്നു­ചെ­ന്നു മകളെ സം­ഗീ­തം പ­ഠി­പ്പി­ക്കു­ന്ന പെൺ­കു­ട്ടി­യെ കണ്ടു വളരെ സ­ന്തോ­ഷി­ച്ചു. അ­വ­ളെ­ക്കൊ­ണ്ടു രാ­മാ­യ­ണ­ത്തി­ലെ കുറെ അ­ലേ­ഖ­കൾ വാ­യി­പ്പി­ച്ച­ശേ­ഷം അവൾ കു­ഞ്ഞി­മാ­ക്ക­ത്തി­ന്റെ സ­ഹ­ചാ­രി­ണി­യാ­യി എ­ന്നും എ­ട­ത്തിൽ­ത്ത­ന്നെ താ­മ­സി­ക്കു­ന്ന­തു ത­നി­ക്കു വലിയ സ­ന്തോ­ഷ­മാ­ണെ­ന്നും, അ­തി­നെ­പ്പ­റ്റി വി­ല്ല­ങ്കൻ­കു­റു­പ്പോ­ടു താൻ സം­സാ­രി­ക്കു­മെ­ന്നും മ­റ്റും പ­റ­ഞ്ഞ­ശേ­ഷം, പെ­രി­ങ്ങ­ള­ത്തു­നി­ന്നും താൻ സ­മ്പാ­ദി­ച്ചു­കൊ­ണ്ടു­വ­ന്ന ഒരു വൈ­ര­മോ­തി­രം എ­ടു­ത്തു തന്റെ മ­കൾ­ക്കു കാ­ണി­ച്ചു് ഇ­ങ്ങ­നെ പ­റ­ഞ്ഞു: ‘ക­ഞ്ഞി­മാ­ക്കെ, ഈ മോ­തി­രം­നോ­ക്കൂ. ഇ­തെ­നി­ക്കു പെ­രി­ങ്ങ­ള­ത്തു­നി­ന്നു കി­ട്ടി­യ­താ­ണു്. ഈ കല്ലു നല്ല ജാ­തി­യാ­ണു്. അതിലെ വെ­ള്ളം ക­ണ്ടു­വോ? ഇതിനു വളരെ വി­ല­യു­ണ്ടെ­ന്നു തോ­ന്നു­ന്നു. ഇതു് നി­ന്റെ വി­ര­ലി­ന്മേൽ ഇ­രി­ക്ക­ട്ടെ. സൂ­ക്ഷി­ക്ക­ണെ പൊ­യ്പോ­ക­രു­തു്.” ഇ­ത്ര­യും പ­റ­ഞ്ഞു്, ന­മ്പ്യാർ മു­റി­യിൽ­നി­ന്നു പു­റ­ത്തേ­ക്കു പോയി. ഗ്ര­ന്ഥ­ങ്ങ­ളൊ­ക്കെ കെ­ട്ടി­വെ­ച്ച­ശേ­ഷം, നേരെ തന്റെ വീ­ട്ടി­ലേ­ക്കു ന­ട­ന്നു.

പാ­റു­ക്കു­ട്ടി വീ­ട്ടി­ലെ­ത്തി അ­ല്പ­നേ­രം ക­ഴി­ഞ്ഞ­പ്പോൾ കു­ഞ്ഞി­മാ­ക്ക­വും ഒരു ദാ­സി­യും ബ­ദ്ധ­പ്പെ­ട്ടു­കൊ­ണ്ടു തന്റെ വീ­ട്ടി­ലേ­ക്കു ചെ­ല്ലു­ന്ന­തു ക­ണ്ടു്, അവർ മു­റ്റ­ത്തെ­ത്തി­യ ഉടനെ പാ­റു­ക്കു­ട്ടി അവരെ എ­തി­രേ­ല്ക്കാൻ ഇ­റ­ങ്ങി­ച്ചെ­ന്നു. അവളെ കണ്ട ഉടനെ കു­ഞ്ഞി­മാ­ക്കം ഇ­ങ്ങ­നെ ചോ­ദി­ച്ചു.

“പാ­റു­ക്കു­ട്ടി, ആ മോ­തി­ര­മി­ങ്ങോ­ട്ടു ത­ന്നേ­ക്കു, അച്ഛൻ ചോ­ദി­ച്ചാൽ ഞാൻ എന്തു പറയും?”

ഇ­തു­കേ­ട്ട­പ്പോൾ പാ­റു­ക്കു­ട്ടി വളരെ പ­രി­ഭ്ര­മി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു:

“ഏതു മോ­തി­രം? ഇന്നു ന­മ്പ്യാർ ത­ന്ന­തോ? അയ്യോ ഞാ­ന­തു് എ­ടു­ത്തി­രു­ന്നി­ല്ല­ല്ലൊ. നി­ങ്ങ­ള­ല്ലെ അതു ന­മ്പ്യാ­രോ­ടു വാ­ങ്ങി­യ­തു്? നി­ങ്ങൾ എവിടെ വെ­ച്ചു­വെ­ന്നു ഞാൻ ക­ണ്ടി­രു­ന്നി­ല്ല­ല്ലൊ. വി­ര­ലി­ലി­ട്ടി­രു­ന്നി­ല്ലെ?”

കു­ഞ്ഞി­മാ­ക്കം:
ഇല്ല. ഞാൻ, നമ്മൾ ഇ­രു­ന്ന പു­ല്ലു­പാ­യിൽ വെ­ച്ചു. പോ­കു­മ്പോൾ എ­ടു­ക്കാൻ മ­റ­ന്നു­പോ­യി. നീ നേരം പോ­ക്കാ­യി എ­ടു­ത്തി­രി­ക്കു­മെ­ന്നു ഞാൻ വി­ചാ­രി­ച്ചു് ഇ­ങ്ങോ­ട്ടു വ­ന്ന­താ­ണു്. അച്ഛൻ എന്റെ വി­ര­ലി­ന്മേൽ കാ­ണാ­ഞ്ഞാൽ ചോ­ദി­ക്കും. ഞാൻ എന്തു പറയും? അയ്യൊ ക­ളി­പ്പി­ക്ക­രു­തു്. അ­തി­ങ്ങോ­ട്ടു ത­ന്നേ­ക്കൂ.
പാ­റു­ക്കു­ട്ടി:
(പ­രി­ഭ്ര­മി­ച്ചു­കൊ­ണ്ടു്) സ­ത്യ­മാ­യി­ട്ടും ഞാൻ ആ മോ­തി­രം എ­ടു­ത്തി­ട്ടി­ല്ല.
കു­ഞ്ഞി­മാ­ക്കം:
നീ­യ­ല്ലാ­തെ ആ മു­റി­യിൽ ആരും ഉ­ണ്ടാ­യി­രു­ന്നി­ല്ല. മ­റ്റാ­രും അവിടെ പോ­യി­ട്ടും ഇല്ല.

പാ­റു­ക്കു­ട്ടി ഇതു കേ­ട്ട­പ്പോൾ ക­ര­ഞ്ഞു­തു­ട­ങ്ങി.

കു­ഞ്ഞി­മാ­ക്കം:
നീ ഇ­പ്പോൾ അതു ത­ന്നാൽ ഞാൻ അ­ച്ഛ­നോ­ടു് പ­റ­ക­യി­ല്ല. നീ നേരം പോ­ക്കാ­യി എ­ടു­ത്ത­താ­ണെ­ന്നു ഞാൻ അ­മ്മ­യോ­ടു പറയാം. അച്ഛൻ പ­റ­ഞ്ഞ­തു നീ കേ­ട്ടി­രു­ന്നി­ല്ലെ? അതിനു വളരെ വി­ല­യു­ണ്ട­ത്രെ.

താൻ മോ­തി­രംം അ­പ­ഹ­രി­ച്ചി­രി­ക്ക­യാ­ണെ­ന്നു സൂ­ചി­പ്പി­ച്ചു­കൊ­ണ്ടു­ള്ള കു­ഞ്ഞി­മാ­ക്ക­ത്തി­ന്റെ വാ­ക്കു­കൾ കേ­ട്ട­പ്പോൾ പാ­റു­ക്കു­ട്ടി­ക്കു് ഭാവം പ­കർ­ന്നു എ­ന്നി­ട്ടു്, അവൾ പ­റ­ഞ്ഞു:

“ഈ മോ­തി­ര­മ­ല്ല, ഇ­തി­നേ­ക്കാൾ നൂ­റി­ര­ട്ടി വി­ല­യു­ള്ള സാ­ധ­ന­മാ­യാ­ലും ഞാൻ അ­പ­ഹ­രി­ക്കു­മെ­ന്നു നി­ങ്ങൾ വി­ചാ­രി­ക്കേ­ണ്ട എന്റെ അച്ഛൻ എന്നെ പ­ഠി­പ്പി­ച്ച­തു് അ­ങ്ങ­നെ അല്ല.”

ഇതു കേ­ട്ടു­കൊ­ണ്ടു് പാ­റു­ക്കു­ട്ടി­യു­ടെ അച്ഛൻ അ­ക­ത്തു നി­ന്നു വെ­ളി­ക്കു­വ­ന്നു്, വിവരം അ­ന്വേ­ഷി­ച്ച­റി­ഞ്ഞ­ശേ­ഷം മോ­തി­രം എ­ടു­ത്തി­ട്ടു­ണ്ടെ­ങ്കിൽ മ­ട­ക്കി­ക്കൊ­ടു­ത്തു­ക­ള­വാൻ മ­ക­ളോ­ടു പ­റ­ഞ്ഞു. പാ­റു­ക്കു­ട്ടി മോ­തി­രം എ­ടു­ത്തി­ല്ലെ­ന്നു­ത­ന്നെ ഉ­റ­പ്പി­ച്ചു­പ­റ­ഞ്ഞു. കിഴവൻ തന്റെ മ­ക­ളു­ടെ വാ­ക്കു­കൾ സാ­വ­ധാ­ന­ത്തിൽ കേ­ട്ട­ശേ­ഷം അവൾ നിർ­ദ്ദോ­ഷി­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി, കു­ഞ്ഞി­മാ­ക്ക­ത്തോ­ടു് ഇ­ങ്ങ­നെ പ­റ­ഞ്ഞു.

“എന്റെ മകൾ മോ­തി­രം ക­ട്ടി­രി­ക്കു­മെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നി­ല്ല. മോ­തി­രം­കൊ­ണ്ടു് അ­വൾ­ക്കു യാ­തൊ­രാ­വ­ശ്യ­വു­മി­ല്ല. ന­മ്മു­ടെ സർ­വ്വ­പ്ര­വൃ­ത്തി­യും ഈ­ശ്വ­രൻ സദാ ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടു്. ആ തത്വം ഞാൻ അവളെ ന­ല്ല­വ­ണ്ണം ധ­രി­പ്പി­ച്ചി­ട്ടു­ണ്ടു്. മോ­തി­രം അ­വി­ട­ത്ത­ന്നെ വല്ല ദി­ക്കി­ലും ഉ­ണ്ടാ­യി­രി­ക്കും.

കു­ഞ്ഞി­മാ­ക്കം:
“അ­ങ്ങ­നെ­യാ­വ­ട്ടെ. ഞാൻ അ­ച്ഛ­നോ­ടു പറയാം. അവരെ നി­ങ്ങൾ­ക്കു ന­ല്ല­വ­ണ്ണം അ­റി­യാ­മ­ല്ലൊ നി­ങ്ങൾ അ­വ­രോ­ടു് ഉ­ത്ത­രം പ­റ­ഞ്ഞു­കൊൾ­വിൻ.”

ഇതും പ­റ­ഞ്ഞു് അവൾ ദാ­സി­യോ­ടു­കൂ­ടി പോയി. കു­ഞ്ഞി­മാ­ക്കം പോ­യ­ശേ­ഷം കു­റു­പ്പു് മ­ക­ളോ­ടു് ഇ­ങ്ങ­നെ പ­റ­ഞ്ഞു.

“മകളെ നീ ഭ­യ­പ്പെ­ടേ­ണ്ട നീ സ­ത്യ­ത്തി­നു വി­രോ­ധ­മാ­യി ഒ­ന്നും പ­റ­യ­ണ്ടാ. ഉ­ള്ള­തു പ­റ­ഞ്ഞോ­ളൂ. സത്യം പ­റ­ഞ്ഞി­ട്ടു തല പോ­യാ­ലും ദോ­ഷ­മി­ല്ല. ന­മ്പ്യാ­രു് മ­ഹാ­ശൂ­ര­നും ക­ഠി­ന­നു­മാ­ണു്. എ­നി­ക്കു വ­യ­സ്സാ­യി. അ­യാ­ളോ­ടു പൊ­രു­താൻ ശ­ക്തി­യി­ല്ല വ­രു­ന്ന­തു് അ­നു­ഭ­വി­ക്കാം. സർ­വ്വ­വ്വും കാ­ണു­ന്ന ഈ­ശ്വ­രി നമ്മെ സ­ഹാ­യി­ക്കും.”

പാ­റു­ക്കു­ട്ടി­ക്കു­ണ്ടാ­യ സ­ങ്ക­ടം പ­റ­ഞ്ഞ­റി­യി­ക്കാൻ പ്ര­യാ­സം “ജനനം മുതൽ ച­തി­യ­റി­ഞ്ഞി­ടാ­ത്ത” ത­ന്നെ­ക്കു­റി­ച്ചു് ഇ­ങ്ങ­നെ ഒരു സംശയം ജ­നി­ച്ച­തു­ത­ന്നെ സ­ങ്ക­ട­മാ­യി അ­വൾ­ക്കു തോ­ന്നി. അവൾ അ­ത്യ­ന്തം സ്നേ­ഹി­ച്ചി­രു­ന്ന കു­ഞ്ഞി­മാ­ക്കം അവളെ സം­ശ­യി­ച്ച­തു­കൊ­ണ്ടു് അ­വ­ളു­ടെ സ­ങ്ക­ടം വളരെ വർ­ദ്ധി­ച്ചു. അ­ക്കാ­ല­ത്തു് ശിക്ഷ കു­റ്റ­ത്തി­ന­നു­സ­രി­ച്ച­താ­യി­രു­ന്നി­ല്ല. ഈവക കു­റ്റ­ങ്ങ­ളേ­യും ശി­ക്ഷ­ക­ളേ­യും കു­റി­ച്ചു് രാ­ജാ­ക്ക­ന്മാർ അ­റി­ഞ്ഞ­തേ ഇല്ല. അ­വ­യൊ­ക്കെ ഓരോ ദേ­ശ­ത്തു­ള്ള, ഈ ന­മ്പ്യാ­രെ­പ്പോ­ലു­ള്ള, എ­ട­പ്ര­ഭു­ക്ക­ന്മാർ മു­ഖാ­ന്തി­ര­മാ­യി­രു­ന്നു ന­ട­ത്തി­യി­രു­ന്ന­തു്.

കൈ­തേ­രി­ന­മ്പ്യാർ മ­ഹാ­ധീ­ര­നും ശൂ­ര­നു­മാ­യി­രു­ന്നു വ­ല്ല­വ­രു­ടേ­യും പ്ര­വൃ­ത്തി തെ­റ്റാ­ണ­ണെ­ന്നു ത­നി­ക്കു തോ­ന്നി­യെ­ങ്കിൽ അവരെ ക­ഠി­ന­മാ­യി ശി­ക്ഷി­ക്കാൻ അ­ദ്ദേ­ഹം അശേഷം മ­ടി­ച്ചി­രു­ന്നി­ല്ല. അതിൽ ഒരു ഭയവും കാ­ണി­ക്കാ­റി­ല്ല.

മോ­തി­ര­ത്തി­ന്റെ വി­വ­ര­ത്തെ­ക്കു­റി­ച്ചു് അ­റി­ഞ്ഞ ഉടനെ അ­ദ്ദേ­ഹ­ത്തി­ന്നു ക­ഠി­ന­മാ­യ കോ­പ­മു­ണ്ടാ­യി. ചില അ­ന്വേ­ഷ­ണ­ങ്ങ­ളൊ­ക്കെ ഝ­ടി­തി­യിൽ ചെ­യ്തു. എ­ട­ത്തി­ലു­ള്ള­വ­രിൽ ര­ണ്ടു­പേർ പാ­റു­ക്കു­ട്ടി­ക്കും അ­വ­ളു­ടെ അ­ച്ഛ­നും എ­തി­രാ­യി സാ­ക്ഷി­പ­റ­ക­യും ചെ­യ്തു. ഇതിൽ ഒ­ന്നു് മാ­ന­ന്തേ­രി­ക്കു­റു­പ്പു് എ­ന്നൊ­രു വൃ­ദ്ധ­നാ­ണു്. ഈ മ­നു­ഷ്യൻ എ­ട­ത്തി­ലെ പ­ടി­പ്പു­ര­കാ­വൽ­ക്കാ­ര­നാ­യി­രു­ന്നു. വി­ല്ല­ങ്കൻ ക­റു­പ്പും ഇ­ദ്ദേ­ഹ­വും സ­മ­വ­യ­സ്സ­ന്മാ­രാ­ണു്. മാ­ന­ന്തേ­രി­ക്കു­റു­പ്പി­നെ ഒ­രി­ക്കൽ സൈ­ന്യ­സ­മ്മേ­തം, ഒരു ല­ഹ­ള­ക്കാ­ര­നെ അ­മർ­ച്ച­ചെ­യ്വാൻ കോ­ട്ട­യ­ത്തു­നി­ന്ന­യ­യ്ക്ക­യും,അ­ദ്ദേ­ഹ­ത്തി­നു് അവനെ തോ­ല്പി­ക്കാൻ ക­ഴി­യാ­തെ മ­ട­ങ്ങി­വ­രി­ക­യും ചെ­യ്തി­രു­ന്നു. ആ ല­ഹ­ള­ക്കാ­ര­നെ വി­ല്ല­ങ്കൻ­കു­റു­പ്പാ­ണു് പി­ന്നെ­പി­ടി­ച്ചു­കെ­ട്ടി ത­മ്പു­രാ­ന്റെ മു­മ്പാ­കെ­കൊ­ണ്ടു ചെ­ന്ന­തു്. അ­ന്നു­മു­തൽ മാ­ന­ന്തേ­രി­ക്കു­റു­പ്പി­നു് വി­ല്ല­ങ്കൻ കു­റു­പ്പി­നോ­ടു അ­ത്യ­ന്തം വി­രോ­ധ­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ വ­ല്ല­വി­ധ­ത്തി­ലും തോ­ല്പി­ക്ക­ണ­മെ­ന്നു വി­ചാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു­വെ­ങ്കി­ലും അതിനു ഇ­തു­വ­രെ ഒരു ത­ര­മു­ണ്ടാ­യി­രു­ന്നി­ല്ല.

പാ­റു­ക്കു­ട്ടി പ­ടി­യി­റ­ങ്ങി­പ്പോ­കു­മ്പോൾ ക­യ്യിൽ എന്തോ തി­ള­ങ്ങു­ന്ന ഒരു ചെറിയ സാധനം പി­ടി­ച്ചു­സൂ­ക്ഷി­ച്ചു­നോ­ക്കു­ന്ന­താ­യി താൻ ക­ണ്ടി­രു­ന്നു­വെ­ന്നു കിഴവൻ പ­റ­ഞ്ഞു.

പാ­റു­ക്കു­ട്ടി എ­ട­ത്തിൽ­വ­ന്നു മാ­ക്ക­ത്തി­ന്റെ വി­ശ്വ­സ്ത­മി­ത്ര­മാ­യി തീർ­ന്ന­തു­കൊ­ണ്ടു് അസൂയ ജ­നി­ച്ച ഒരു ഭൃ­ത്യ­യാ­യി­രു­ന്നു മ­റ്റൊ­രു സാ­ക്ഷി. പാ­റു­ക്കു­ട്ടി മോ­തി­രം പു­ല്ലു­പാ­യിൽ­നി­ന്നെ­ടു­ക്കു­ന്ന­തു് ജാ­ല­ക­ത്തി­നു­ള്ളിൽ­കൂ­ടി താൻ ക­ണ്ടി­രു­ന്നു­വെ­ന്നു ഈ സാ­ക്ഷി­യും പ­റ­ഞ്ഞു.

ന­മ്പ്യാർ ഈ സാ­ക്ഷി­ക­ളെ വി­ശ്വ­സി­ച്ചു. പാ­റു­ക്കു­ട്ടി­യേ­യും കു­റു­പ്പി­നേ­യും വി­ളി­ക്കാൻ ആ­ള­യ­ച്ചു. ര­ണ്ടു­പേ­രും വന്നു.

ന­മ്പ്യാർ:
പ­റു­ക്കു­ട്ടീ, നീ മോ­തി­രംം എ­ടു­ത്തി­രു­ന്നു­വോ?
പാ­റു­ക്കു­ട്ടി:
ഞാൻ എ­ടു­ത്തി­ട്ടി­ല്ല.
ന­മ്പ്യാർ:
സത്യം പ­റ­ഞ്ഞോ­ള്ളു നീ­യ­ല്ലാ­തെ ആരും എ­ടു­ക്കാൻ സം­ഗ­തി­യി­ല്ല.
പാ­റു­ക്കു­ട്ടി:
ഇ­ങ്ങ­നെ പ­റ­യു­ന്ന­തു വലിയ ക­ഷ്ട­മാ­ണു്.
ന­മ്പ്യാർ:
നീ എ­ടു­ക്കു­ന്ന­തു് പെ­ണ്ണു് ക­ണ്ടി­രു­ന്നു. നീ മോ­തി­രം ക­യ്യിൽ പി­ടി­ച്ചു് അ­തി­ന്റെ കല്ലു നോ­ക്കി­ക്കൊ­ണ്ടു പോ­കു­ന്ന­തു് ഈ കു­റു­പ്പും ക­ണ്ടി­രു­ന്നു. നീ എന്തു പ­റ­യു­ന്നു?
പാ­റു­ക്കു­ട്ടി:
ഞാൻ ചെ­യ്യാ­ത്ത­കാ­ര്യം ഇവർ ക­ണ്ടു­വെ­ന്നു പ­റ­യു­ന്ന­തു് വലിയ അ­ത്ഭു­ത­മാ­യി തോ­ന്നു­ന്നു.
ന­മ്പ്യാർ:
ഓ! നി­ന്റെ വാ­ക്സാ­മർ­ത്ഥ്യം ത­ര­ക്കേ­ടി­ല്ല. ഇത്ര സാ­മർ­ത്ഥ്യ­മു­ള്ള പെ­ണ്ണു മോ­തി­രം അ­പ­ഹ­രി­ക്കു­ന്ന­തി­ലും അതു മ­റ­ച്ചു­വ­യ്ക്കാൻ ക­ള­വു­പ­റ­യു­ന്ന­തി­ലും ഞാൻ അശേഷം അ­ത്ഭു­ത­പ്പെ­ടു­ന്നി­ല്ല. ഏ­താ­യാ­ലും നീ നേരു പ­റ­ഞ്ഞാൽ ഞാൻ നി­ന്നെ വി­ട്ട­യ­യ്ക്കാം.

ഇ­വ­രി­ങ്ങ­നെ സം­സാ­രി­ക്കു­മ്പോൾ ദേ­ശ­ക്കാ­രാ­യ പലരും വീ­ട്ടി­ലു­ള്ള സർ­വ്വ­രും മു­റ്റ­ത്തും കോ­ലാ­യി­ലും വ­ന്നു­നി­റ­ഞ്ഞു. ചിലർ പാ­റു­ക്കു­ട്ടി നിർ­ദ്ദോ­ഷി­യാ­ണെ­ന്നും ചിലർ അവൾ കു­റ്റ­ക്കാ­രി­യാ­യി­രി­ക്കാ­മെ­ന്നും, അ­ഭി­പ്രാ­യ­പ്പെ­ട്ടു ഇ­വ­രെ­യൊ­ക്കെ ക­ണ്ടി­ട്ടു­ള്ള ല­ജ്ജ­യും ഭയവും, വ്യ­സ­ന­വും നി­മി­ത്തം പാ­റു­ക്കു­ട്ടി പൊ­ട്ടി­ക്ക­ര­ഞ്ഞു­പോ­യി. ഒ­ടു­വിൽ അവൾ ധൈ­ര്യ­പ്പെ­ട്ടു് ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“ഞാൻ മോ­തി­രം എ­ടു­ത്തി­ട്ടി­ല്ല. നി­ങ്ങൾ എന്നെ കൊ­ന്നാ­ലും ശരി തി­ന്നാ­ലും ശരി മാ­ത്രം എന്റെ അ­ച്ഛ­നെ വ­യ­സ്സു­കാ­ല­ത്തു യാ­തൊ­ന്നും ദ്രോ­ഹി­ക്കാ­തി­രു­ന്നാൽ മതി.”

ന­മ്പ്യാർ:
(കോ­പ­ത്തോ­ടു­കൂ­ടി) നി­ന്റെ അച്ഛൻ മ­ഹാ­ക­ള്ള­നാ­ണു്. അ­യാ­ളാ­ണു നി­ന്നെ­ക്കൊ­ണ്ടു് ഇ­ങ്ങ­നെ ക­ള­വു­ചെ­യ്യി­ച്ച­തു്. അ­തു­കൊ­ണ്ടു ര­ണ്ടു­പേ­രെ­യും ഞാൻ ക­ഠി­ന­മാ­യി ശി­ക്ഷി­ക്കും.

ഇതു കേ­ട്ട­പ്പോൾ വി­ല്ല­ങ്കൻ കു­റു­പ്പി­ന്റെ തടി മു­ഴു­വൻ വി­റ­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു:

“എന്റെ ബാ­ല്യ­ത്തി­ലാ­യി­രു­ന്നെ­ങ്കിൽ ഇ­ങ്ങ­നെ പ­റ­വാ­നും ചെ­യ്വാ­നും നി­ങ്ങൾ ധൈ­ര്യ­പ്പെ­ടു­ന്ന­ത­ല്ലാ­യി­രു­ന്നു.”

ന­മ്പ്യാർ കോ­പാ­ന്ധ­നാ­യി കു­റു­പ്പി­നെ താൻ­ത­ന്നെ പി­ടി­ച്ചി­ഴ­ച്ചു് അ­റ­യി­ലി­ട്ട­ട­യ്ക്ക­ക­യും. സാ­ധു­വും നിർ­ദ്ദോ­ഷി­യു­മാ­യ പാ­റു­ക്കു­ട്ടി­യു­ടെ പു­റ­ത്തു ചൂ­രൽ­കൊ­ണ്ടു് പ­ത്ത­ടി അ­ടി­ക്കാൻ ക­ല്പി­ക്കു­ക­യും ചെ­യ്തു.

പാ­റു­ക്കു­ട്ടി­യെ അ­ടി­ക്കു­ന്ന­തു ക­ണ്ട­വ­രൊ­ക്കെ ക­ര­ഞ്ഞു. ഇ­ങ്ങ­നെ നി­ഷ്ഠു­ര­മാ­യ ഒരു കൃ­ത്യം ആ പ്ര­ദേ­ശ­ത്തു­ള്ള­വ­രൊ­ന്നും പണ്ടു ക­ണ്ടി­രു­ന്നി­ല്ല. പ­നി­നീർ­പൂ­പോ­ലെ മാർ­ദ്ദ­വ­മു­ള്ള ശ­രീ­ര­ത്തി­ന്മേൽ ചൂ­രൽ­കൊ­ണ്ട­ടി­ച്ചു ചോര പൊ­ട്ടി അവൾ നി­ല­വി­ളി­ച്ചു മോ­ഹാ­ല­സ്യ­പ്പെ­ട്ടു.

ക­ണ്ടു­നി­ന്ന­വ­രിൽ ചിലർ ഉടനെ വി­ല്ല­ങ്കൻ­കു­റു­പ്പി­ന്റെ മ­രു­മ­ക­നാ­യ ചി­രു­ക­ണ്ട­ക്കു­റു­പ്പോ­ടു വിവരം പറയാൻ ഓ­ടി­പ്പോ­യി.

II

ചി­രു­ക­ണ്ട­ക്കു­റു­പ്പു് 21 നാ­യ­ന്മാ­രോ­ടു­കൂ­ടി കൈ­തേ­രി എ­ട­ത്തിൽ എ­ത്തു­മ്പോൾ അർ­ദ്ധ­രാ­ത്രി­യാ­യി­രു­ന്നു. വ­ഴി­യിൽ­വ­ച്ചു് അ­ദ്ദേ­ഹം എ­ട­ത്തി­ലെ കാ­വൽ­ക്കാ­രു­ടെ വി­വ­ര­മൊ­ക്കെ അ­റി­ഞ്ഞി­രു­ന്ന­തി­നാൽ, അധികം പേരെ തന്റെ ഒ­ന്നി­ച്ചു കൂ­ട്ടി­ക്കൊ­ണ്ടു­പോ­കേ­ണ്ട­തി­ല്ലെ­ന്നാ­യി­രു­ന്നു വി­ചാ­രി­ച്ചി­രു­ന്ന­തു്. കു­റു­പ്പു് എ­ട­ത്തിൽ എ­ത്തി­യ­പ്പോൾ പ­ടി­വാ­തിൽ പൂ­ട്ടി­യി­രു­ന്നു. വാ­തി­ലി­നു തന്റെ വാൾ­പ്പി­ടി­കൊ­ണ്ടു് മു­ട്ടി­വി­ളി­ച്ചു വി­ളി­ച്ച­യു­ട­നെ കാ­വൽ­ക്കാ­രൻ വൃ­ദ്ധൻ, വാതിൽ തു­റ­ക്കു­ക­യും ചെ­യ്തു. ന­മ്പ്യാ­രു­ടെ മ­രു­മ­കൻ കു­ഞ്ഞി­ക്കേ­ളു­ന­മ്പ്യാർ എ­ന്നൊ­രു ചെ­റു­പ്പ­ക്കാ­രൻ യോ­ദ്ധാ­വു് ഒ­ന്നു­ര­ണ്ടു­മ­ണി­ക്കൂർ മു­മ്പു് പ­ടി­യി­റ­ങ്ങി പോ­കു­ക­യും പോ­കു­മ്പോൾ കാ­വൽ­ക്കാ­ര­നോ­ടു് ‘നല്ല ഓർ­മ്മ­വേ­ണം’ എന്നു പ­റ­ക­യും ചെ­യ്തി­രു­ന്നു. അ­ദ്ദേ­ഹ­മാ­ണു വി­ളി­ച്ച­തെ­ന്നു തെ­റ്റി­ദ്ധ­രി­ച്ചാ­ണു കാ­വൽ­ക്കാ­രൻ പ­ടി­പ്പു­ര­വാ­തിൽ തു­റ­ന്നു­കൊ­ടു­ത്ത­തു്. വാതിൽ തു­റ­ന്നു ചി­രു­ക­ണ്ട­ക്കു­റു­പ്പു് അ­ക­ത്താ­യ ഉടനെ, “മൊ­ച്ച­ക്കു­ര­ങ്ങേ! നീ­യ­ല്ലേ­ടാ ക­ള്ള­സ്സാ­ക്ഷി­പ­റ­ഞ്ഞ­തു്?” എന്നു ചോ­ദി­ച്ചു­കൊ­ണ്ടു വാൾ­കൊ­ണ്ടു ആ വൃ­ദ്ധ­നെ വെ­ട്ടി­യ­തും തല ഉ­ട­ലിൽ­നി­ന്നും വേ­റാ­യി വീ­ണ­തും ഒ­ന്നി­ച്ചു ക­ഴി­ഞ്ഞു. കു­റു­പ്പും നാ­യ­ന്മാ­രും പി­ന്നെ മു­റ്റ­ത്തി­റ­ങ്ങി, ഒ­ച്ച­യു­ണ്ടാ­ക്കാ­തെ അ­റ­യ്ക്കു­നേ­രേ ചെ­ന്നു. അ­റ­യു­ടെ വാ­തി­ലി­ന­ടു­ത്തെ­ത്തി­യ­പ്പോൾ അതു പു­റ­മേ­നി­ന്നു പൂ­ട്ടി­യി­രു­ന്നി­ല്ലെ­ന്നു ക­ണ്ടു് അ­ത്ഭു­ത­പ്പെ­ടു­ക­യും അ­ക­ത്തു പ്ര­വേ­ശി­ക്കു­ക­യും­ചെ­യ്തു. മുറി മു­ഴു­വൻ പ­രി­ശോ­ധി­ച്ചു. ആ­രെ­യും ക­ണ്ടി­ല്ല. “അ­മ്മാ­വ­നെ­യി­ട്ടു പൂ­ട്ടി­യ­തു് ഇ­തി­ല­ല്ലാ­യി­രി­ക്കാം” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു കു­റു­പ്പു് ഒ­ന്നി­ച്ചു­ള്ള­വ­രെ തി­രി­ഞ്ഞു­നോ­ക്കി അ­പ്പോൾ അ­തി­ലു­ള്ള ഒരാൾ “അതെ ഇ­തിൽ­ത­ന്നെ ഞാൻ ക­ണ്ടി­രി­ക്കു­ന്നു. പി­ന്നെ വേറെ എ­വി­ടെ­യോ കൊ­ണ്ടി­ട്ടി­രി­ക്കാം. കു­റു­പ്പി­നെ ന­മ്പ്യാർ കൊ­ല്ലു­മെ­ന്നു തോ­ന്നു­ന്നി­ല്ല. അ­ങ്ങ­നെ ചെ­യ്തെ­ങ്കിൽ ത­മ്പു­രാ­ന്റെ തി­രു­വു­ള്ള­ക്കേ­ടു­ണ്ടാ­കു­മെ­ന്നു ഭ­യ­പ്പെ­ടാ­തി­രി­ക്ക­യി­ല്ല.”

“ത­മ്പു­രാൻ! എന്തു ത­മ്പു­രാൻ? ത­മ്പു­രാൻ ന­ന്നെ­ങ്കിൽ ഈവക ധി­ക്കാ­രം നാ­ട്ടിൽ ന­ട­ക്കു­മോ? ആട്ടെ, നി­ങ്ങൾ വരിൻ, ആ ക­ഴു­വേ­റി­യെ ഒന്നു കണ്ടു പറയാം” എന്നു പ­റ­ഞ്ഞു. കു­റു­പ്പു ര­ണ്ടാ­മ­തും മു­റ്റ­ത്തി­റ­ങ്ങി നാ­യ­ന്മാ­രും ഇ­റ­ങ്ങി. ഇ­റ­യ­ത്തു­കി­ട­ന്നു­റ­ങ്ങി­യി­രു­ന്ന ര­ണ്ടു­മൂ­ന്നു­പേ­രു­ടെ ഉ­റ­ക്കം ഞെ­ട്ടി, “ആരതു്?” എന്നു ചോ­ദി­ച്ചു. കു­റു­പ്പി­ന്റെ ആൾ­ക്കാ­രിൽ ഒരാൾ, അതിൽ ഒ­രു­വ­നെ ക­ട­ന്നു­പി­ടി­ച്ചു്. “ഇ­വ­നാ­ണു് പാ­റു­ക്കു­ട്ടി­യെ അ­ടി­ച്ച­തു്” എന്നു പ­റ­ഞ്ഞു് അ­വ­ന്റെ ക­ഥ­ക­ഴി­ച്ചു. മറ്റു ര­ണ്ടു­പേ­രും നി­ല­വി­ളി­ച്ചു. വീ­ട്ടി­ലു­ള്ള­വ­രൊ­ക്കെ ഉ­ണർ­ന്നു. ന­മ്പ്യാർ വാളും പ­രി­ച­യു­മാ­യി ചാടി നാ­യാ­ട്ടു­നാ­യ്ക്കൾ ഒരു നരിയെ എ­തിർ­ക്കു­ന്ന­തു പോലെ കു­റു­പ്പും നാ­യ­ന്മാ­രും ന­മ്പ്യാ­രോ­ടു് അ­ടു­ത്തു. ഒരു തൂണും ചാ­രി­നി­ന്നു കു­റു­പ്പു് അ­വ­രെ­യൊ­ക്കെ അ­ത്യ­ന്തം ധൈ­ര്യ­ത്തോ­ടു­കൂ­ടി എ­തിർ­ത്തു­നി­ന്നു അ­ഞ്ചു­മി­നി­ട്ടു­നേ­രം പൊ­രു­തി­കൊ­ണ്ടി­രി­ക്കെ പ­ടി­പ്പു­ര­യിൽ ഒരു കോ­ലാ­ഹ­ലം കേ­ട്ടു. ഒ­രു­കൂ­ട്ടം നാ­യ­ന്മാർ കു­ഞ്ഞി­ക്കേ­ളു ന­മ്പ്യാ­രു­ടെ നാ­യ­ക­ത്വ­ത്തിൻ­കീ­ഴിൽ ആർ­ത്തു­വി­ളി­ച്ചു് ഓ­ടി­ക്കൊ­ണ്ടു മു­റ്റ­ത്തെ­ത്തി­യി­രി­ക്കു­ന്നു. പി­ന്നെ കു­റു­പ്പി­ന്റെ ആൾ­ക്കാ­രും ന­മ്പ്യാ­രു­ടെ ആൾ­ക്കാ­രും ത­മ്മിൽ നടന്ന യു­ദ്ധം വി­വ­രി­ക്കാൻ പ്ര­യാ­സം. ര­ണ്ടു­ഭാ­ഗ­ത്തു­നി­ന്നും വ­ള­രെ­പ്പേർ മ­രി­ച്ചു. ന­മ്പ്യാ­രു­ടെ ഭാഗം ആൾ­ക്കാർ അധികം ഉ­ണ്ടാ­യി­രു­ന്ന­തി­നാൽ കു­റു­പ്പും നാ­യ­ന്മാ­രും കേവലം പ­രാ­ജി­ത­രാ­യെ­ന്നു­ത­ന്നെ പറയാം. ഒ­ടു­വിൽ കു­റു­പ്പും കു­ഞ്ഞി­ക്കേ­ളു­ന­മ്പ്യാ­രും ത­മ്മിൽ അ­ടു­ത്തു. ന­മ്പ്യാ­രു­ടെ ഒരു വെ­ട്ടും കൊ­ണ്ടു ചി­രു­ക­ണ്ട­ക്കു­റു­പ്പു വീ­ഴു­ക­യും ചെ­യ്തു. കൂ­റു­പ്പ് വീ­ണ­യു­ട­നെ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഗ­ത്തു­ണ്ടാ­യി­രു­ന്ന­വ­രിൽ ശേ­ഷി­ച്ച­വർ ഓ­ടി­പ്പോ­യി. കു­റു­പ്പി­നെ ഒ­രു­വെ­ട്ടി­നു കൊ­ന്നു­ക­ള­വാൻ വലിയ ന­മ്പ്യാർ ഭാ­വി­ച്ചെ­ങ്കി­ലും മ­രു­മ­കൻ വി­ല­ക്കി. അ­ദ്ദേ­ഹ­ത്തെ എ­ടു­ത്തു­കോ­ലാ­യിൽ കി­ട­ത്തി.

“നാം ഇ­യ്യാ­ളെ ര­ക്ഷി­ക്ക­യാ­ണു വേ­ണ്ട­തു്. അ­മ്മാ­വൻ ചെ­യ്ത­തു വലിയ തെ­റ്റാ­ണു്. വി­ല്ല­ങ്കൻ­കൂ­റു­പ്പി­നോ­ടും അ­ദ്ദേ­ഹ­ത്തി­ന്റെ മ­ക­ളോ­ടും പ്ര­വർ­ത്തി­ച്ച­തു വളരെ ന്യാ­യ­മാ­യി­ല്ല. എ­ത്ര­പേ­രു­ടെ ജീവൻ അ­തു­നി­മി­ത്തം വെ­റു­തെ ന­ഷ്ട­മാ­യി! ഈ ചി­രു­ക­ണ്ട­ക്കു­റു­പ്പു് തന്റെ അ­മ്മാ­വ­നു വേ­ണ്ടി­യാ­ണു് ഇതു ചെ­യ്ത­തു്. എന്റെ അ­മ്മാ­വ­നു­വേ­ണ്ടി ഞാനും ഇ­ങ്ങ­നെ­ത­ന്നെ പ്ര­വർ­ത്തി­ക്കു­ന്ന­താ­ണു്. അ­തു­കൊ­ണ്ടു് ഇ­യ്യാ­ളു­ടെ പ്ര­വൃ­ത്തി നാം അ­ഭി­ന­ന്ദി­ക്കു­ക­യാ­ണു വേ­ണ്ട­തു് ” എ­ന്നും മ­റ്റും കു­ഞ്ഞി­ക്കേ­ളു­ന­മ്പ്യാർ പ­റ­ഞ്ഞ­പ്പോൾ വലിയ ന­മ്പ്യാർ അ­ട­ങ്ങി എ­ന്ന­ല്ല, കുറെ ല­ജ്ജി­ക്കു­ക­യും വ്യ­സ­നി­ക്കു­ക­യും ചെ­യ്തു.

കു­ഞ്ഞു­ക്കേ­ളു­ന­മ്പ്യാർ ക­ണ്ടാൽ ബ­ഹു­യോ­ഗ്യ­നും നല്ല ശ­ക്ത­നും വലിയ അ­ഭ്യാ­സി­യു­മാ­ണെ­ന്ന­തി­നു പുറമേ, കുറെ വി­വേ­ക­വും സ്വാ­ഭി­മാ­ന­വു­മു­ള്ള ചെ­റു­പ്പ­ക്കാ­ര­നാ­ണു് ഇ­ക്കാ­ല­ത്തു വ­യ­സ്സു് ഒരു ഇ­രു­പ­ത്തെ­ട്ടു മാ­ത്ര­മേ ആ­യി­ട്ടു­ള്ളു. അയാൾ വീ­ട്ടിൽ ഇ­ല്ലാ­തി­രു­ന്ന സ­മ­യ­ത്താ­യി­രു­ന്നു മോ­തി­ര­ക്കേ­സ്സു­ണ്ടാ­യ­തും വി­ല്ല­ങ്കൻ കു­റു­പ്പി­നേ­യും മ­ക­ളേ­യും ശി­ക്ഷി­ച്ച­തും. അയാൾ വന്നു വി­വ­ര­മൊ­ക്കെ അ­റി­ഞ്ഞ­ശേ­ഷം വളരെ വ്യ­സ­നി­ച്ചു. കു­ഞ്ഞി­ക്കേ­ളു­ന­മ്പ്യാർ പാ­റു­ക്കു­ട്ടി­യെ ക­ണ്ട­തു­മു­തൽ അ­വ­ളോ­ടു് അ­യാൾ­ക്കു വളരെ പ്രേ­മം ജ­നി­ച്ചി­രു­ന്നു­വെ­ന്നും അ­ടു­ത്ത അ­വ­സ­ര­ത്തിൽ അവളെ ഭാ­ര്യ­യാ­ക്കാൻ അയാൾ വി­ചാ­രി­ച്ചി­രു­ന്നു­വെ­ന്നു­മു­ള്ള ര­ഹ­സ്യം വാ­യ­ന­ക്കാ­രിൽ­നി­ന്നും ഇ­നി­യും മ­റ­ച്ചു­വെ­യ്ക്കാൻ ഞാൻ വി­ചാ­രി­ക്കു­ന്നി­ല്ല.

കു­ഞ്ഞി­ക്കേ­ളു­ന­മ്പ്യാ­രു­ടെ പ്രേ­മ­ത്തെ പാ­റു­ക്കു­ട്ടി ക­ണ്ട­റി­ഞ്ഞി­ട്ടു­ണ്ടെ­ന്നും അ­തി­ന്ന­നു­കൂ­ല­മാ­യ ഒരു വി­കാ­രം അ­വ­ളു­ടെ മ­ന­സ്സി­ലും ഉ­ണ്ടാ­യി­ട്ടു­ണ്ടെ­ന്നു­മാ­ണു് എന്റെ വി­ശ്വാ­സം.

ഈ നി­ല­യിൽ പാ­റു­ക്കു­ട്ടി­യ്ക്കു സം­ഭ­വി­ച്ച സ­ങ്ക­ടാ­വ­സ്ഥ­യിൽ കു­ഞ്ഞി­ക്കേ­ളു­ന­മ്പ്യാർ­ക്കു് എ­ത്ര­മേൽ അ­നു­ക­മ്പ­യു­ണ്ടാ­യി­രു­ന്നു­വെ­ന്നു് വി­ശേ­ഷി­ച്ചു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ഇനി വി­ല്ല­ങ്കൻ കു­റു­പ്പി­നെ ഇ­ട്ട­ട­ച്ചി­രു­ന്ന അറ ഒ­ഴി­ഞ്ഞു­കി­ട­ക്കു­വാ­നു­ണ്ടാ­യി­രു­ന്ന സം­ഗ­തി­യും പ്ര­ത്യ­ക്ഷ­മാ­ണു്. അ­മ്മാ­വൻ ചെ­യ്ത­തു വലിയ അ­ന്യാ­യ­മാ­ണെ­ന്ന­റി­ഞ്ഞ ഉടനെ, ചെ­റി­യ­ന­മ്പ്യാർ പാ­റു­ക്കു­ട്ടി­യെ അ­ടു­ത്തു­ള്ള ഒരു വീ­ട്ടി­ലേ­യ്ക്കു കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി അ­വ­ളു­ടെ പ­രു­ക്കു­കൾ­ക്കു വേ­ണ്ടു­ന്ന ചി­കി­ത്സ­യും ശു­ശ്രൂ­ഷ­യും ചെ­യ്വാൻ ശട്ടം കെ­ട്ടി. രാ­ത്രി­യാ­യ­പ്പോൾ സ്വ­കാ­ര്യ­മാ­യി കു­റു­പ്പി­നെ തു­റ­ന്നു­വി­ടു­ക­യും അ­ദ്ദേ­ഹ­ത്തെ­യും മ­ക­ളേ­യും കൂ­ട്ടി ചി­രു­ക­ണ്ട­ക്കു­റു­പ്പി­ന്റെ വീ­ട്ടി­ലേ­യ്ക്കു കൊ­ണ്ടാ­ക്കാൻ ആ­ലോ­ചി­ക്കു­ക­യും ചെ­യ്തു. അ­ങ്ങ­നെ അവർ കു­റെ­ദൂ­രെ എ­ത്തി­യ­പ്പോ­ഴാ­ണു് ചി­രു­ക­ണ്ട­ക്കു­റു­പ്പു് നാ­യ­ന്മാ­രെ ശേ­ഖ­രി­ക്കു­ന്ന വിവരം കു­ഞ്ഞി­ക്കേ­ളു­ന­മ്പ്യാർ അ­റി­ഞ്ഞ­തു്. ഉടനെ വി­ശ്വ­സ്ത­രാ­യ രണ്ടു ഭൃ­ത്യ­രോ­ടൊ­ന്നി­ച്ചു്, അവരെ ത­ല­ശ്ശേ­രി­ക്ക­ടു­ത്ത വയലളം എന്ന പ്ര­ദേ­ശ­ത്തേ­ക്ക­യ­ച്ചു അ­ദ്ദേ­ഹം മ­ട­ങ്ങി വീ­ട്ടി­ലേ­ക്കു പോയി. ആദ്യം വ­ലി­യ­ന­മ്പ്യാ­രോ­ടു വിവരം പ­റ­ഞ്ഞാ­ലോ എന്നു വി­ചാ­രി­ച്ചു അ­തു­പി­ന്നെ വേ­ണ്ടെ­ന്നു­വ­ച്ചു. അ­മ്മാ­വ­ന്റെ അ­ന്യാ­യ­ത്തി­നു­ള്ള പ്ര­തി­ഫ­ലം അ­ല്പ­മെ­ങ്കി­ലും അ­ദ്ദേ­ഹം അ­നു­ഭ­വി­ക്ക­ണ­മെ­ന്നും ത­ക­രാ­റു­കൾ അധികം ഉ­ണ്ടാ­കു­ന്ന­തി­നു­മു­മ്പു് താൻ വന്നു സ­ഹാ­യി­ക്കാ­മെ­ന്നും സ­മർ­ത്ഥ­നാ­യ ആ ചെ­റു­പ്പ­ക്കാ­രൻ വി­ചാ­രി­ച്ചു. ഇ­റ­ങ്ങി­പ്പോ­കു­മ്പോൾ, “നല്ല ഓർ­മ്മ­വേ­ണം” എന്നു പ­ടി­പ്പു­ര­കാ­വൽ­ക്കാ­ര­നോ­ടു പ­റ­ഞ്ഞ­തു് ദ്വ­യാർ­ത്ഥ­ത്തി­ലാ­ണു്. ക­ള്ള­സ്സാ­ക്ഷി പ­റ­ഞ്ഞ­തി­ന്റെ ഫലം ആ മ­നു­ഷ്യൻ അ­നു­ഭ­വി­ക്കു­മെ­ന്നു­ത­ന്നെ അ­യാൾ­ക്കു വി­ചാ­ര­മു­ണ്ടാ­യി­രു­ന്നു.

ചി­രു­ക­ണ്ട­ക്കു­റു­പ്പി­നു കുറെ ആ­ശ്വാ­സ­മാ­യ­പ്പോൾ അയാൾ എ­ഴു­ന്നേ­റ്റു സ്വ­ന്തം വീ­ട്ടി­ലേ­യ്ക്കു പോയി. മ­രി­ച്ച ഭ­ട­ന്മാ­രു­ടെ ശ­വ­മൊ­ക്കെ സം­സ്ക്ക­രി­ച്ച­തി­നു­ശേ­ഷ­മാ­ണു് വലിയ കു­റു­പ്പി­നെ കാ­ണാ­നി­ല്ലെ­ന്നു വലിയ ന­മ്പ്യാർ അ­റി­ഞ്ഞ­തു്. ചി­രു­ക­ണ്ട­ക്കു­റു­പ്പു് അയാളെ അ­റ­യിൽ­നി­ന്നും ര­ക്ഷി­ച്ചു പ­റ­ഞ്ഞ­യ­ച്ച­താ­ണെ­ന്നു ആദ്യം വി­ചാ­രി­ച്ചു. പക്ഷേ, താ­ക്കോൽ­കൊ­ണ്ടു് പു­റ­മേ­നി­ന്നു തു­റ­ന്നി­ട്ടാ­ണു് അയാളെ ര­ക്ഷി­ച്ച­തെ­ന്നു് അ­റി­ഞ്ഞ­പ്പോൾ ന­മ്പ്യാർ­ക്കു സം­ശ­യ­മാ­യി. പാ­റു­ക്കു­ട്ടി­യും ആ ദേശം വി­ട്ടു­പോ­യി­രി­ക്കു­ന്നു­വെ­ന്ന വിവരം അ­റി­ഞ്ഞ­പ്പോൾ സംശയം വർ­ദ്ധി­ച്ചു.

ര­ണ്ടു­പേ­രും ത­മ്പു­രാ­ന്റെ അ­ടു­ക്കൽ ചെ­ന്നു് ആ­വ­ലാ­തി ബോ­ധി­പ്പി­ക്കാ­നോ, അതോ, അധികം ആൾ­ക്കാ­രെ ശേ­ഖ­രി­ച്ചു ത­ന്നോ­ടു പ്ര­തി­കാ­രം വീ­ട്ടാ­നോ ശ്ര­മി­ച്ചേ­ക്കാ­മെ­ന്നും അവയിൽ എ­തെ­ങ്കി­ലും ഒന്നു ഫ­ലി­ക്കു­ന്ന­തി­നു മു­മ്പു് ത­ട­സ്സം ചെ­യ്യ­ണ­മെ­ന്നും വി­ചാ­രി­ച്ചു പലതും ആ­ലോ­ചി­ച്ചു­കൊ­ണ്ടു അ­ക­ത്തു പ്ര­വേ­ശി­ച്ച­പ്പോൾ ന­മ്പ്യാ­രു­ടെ ഭാര്യ അ­ടു­ത്തു ചെ­ന്നി­ട്ടു്, “എന്താ സ­ന്തോ­ഷ­മാ­യി­ല്ലേ? ഇ­വി­ടു­ത്തെ മു­റ്റ­ത്തു­വ­ച്ചു് ഒരു നി­ണ­ബ­ലി വേ­ണ­മെ­ന്നു് കുറെ നാ­ളാ­യ­ല്ലോ പ­റ­യു­ന്നു? ന­ര­ബ­ലി­ത­ന്നെ ആയി.”

ന­മ്പ്യാർ:
ആ­രാ­ണു് അ­തി­നൊ­ക്കെ സംഗതി?
ഭാര്യ:
അതാ! ഞാ­നാ­ണെ­ന്നു പറയും. സർവ്വ ആ­പ­ത്തി­നും സംഗതി ഭാര്യ. സർ­വ്വ­സ­മ്പ­ത്തും ഭർ­ത്താ­വി­ന്റെ ഭാ­ഗ്യം കൊ­ണ്ടു­ണ്ടാ­യ­തു്. ആ പെൺ­കു­ട്ടി നി­ര­പ­രാ­ധി­യാ­ണെ­ന്നു ഞാൻ അ­പ്പ­ഴേ പ­റ­ഞ്ഞി­ല്ലേ?
ന­മ്പ്യാർ:
വെ­റു­തെ വ­ല്ല­തും പ­റ­യ­ണ്ടാ; നീയും കു­ഞ്ഞി­മാ­ക്ക­വും അല്ലേ പ­റ­ഞ്ഞ­തു്,പാ­റു­ക്കു­ട്ടി­യാ­ണു മോ­തി­രം ക­ട്ട­തെ­ന്നു്.
ഭാര്യ:
ഇതാ, നി­ങ്ങൾ ഇ­ല്ലാ­ത്ത­തോ­രോ­ന്നു പ­റ­ഞ്ഞു് എന്നെ കു­റ്റ­പ്പെ­ടു­ത്ത­രു­തേ! ഞാൻ അ­ങ്ങ­നെ ഒ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ല, കു­ഞ്ഞി­മാ­ക്കം പ­റ­ഞ്ഞി­ട്ടു­ണ്ടാ­യി­രി­ക്കാം.
ന­മ്പ്യാർ:
ആട്ടെ, ആ­രെ­ങ്കി­ലും ആ­ക­ട്ടെ. ചെ­യ്യേ­ണ്ട­തു ചെ­യ്തു ഇനി പ­റ­ഞ്ഞി­ട്ടു കാ­ര്യ­മി­ല്ല വി­ല്ല­ങ്കൻ കു­റു­പ്പു് അ­റ­യിൽ­നി­ന്നും ചാ­ടി­പ്പോ­യി. ഇനി എ­ന്ത­നർ­ത്ഥ­ങ്ങ­ളാ­ണു വ­രി­ക­യെ­ന്ന­റി­ഞ്ഞി­ല്ല.
ഭാര്യ:
ചാ­ടി­പ്പോ­യോ? കു­റു­പ്പി­നെ അറ തു­റ­ന്നു­വി­ട്ടു എന്നു പ­റ­യ­രു­തോ?
ന­മ്പ്യാർ:
ആർ? ആർ തു­റ­ന്നു­വി­ട്ടു?
ഭാര്യ:
ആ­രാ­ണു്, കു­ഞ്ഞി­ക്കേ­ളു.
ന­മ്പ്യാർ:
ഫോ, കഴുതേ, ഫോ കു­ഞ്ഞി­ക്കേ­ളു­വ­ല്ലേ ഇ­ന്ന­ലെ രാ­ത്രി നാ­യ­ന്മാ­രെ കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്നു് എന്നെ ര­ക്ഷി­ച്ച­തു്.

ഇ­തു­കേ­ട്ട­പ്പോൾ ന­മ്പ്യാ­രു­ടെ ഭാര്യ, വിവരം ശ­രി­യാ­യി ഭർ­ത്താ­വി­നെ ധ­രി­പ്പി­ച്ചു. ന­മ്പ്യാ­രു­ടെ സം­ശ­യ­ങ്ങ­ളൊ­ക്കെ തീർ­ന്നു. ഏ­താ­യാ­ലും വി­ല്ല­ങ്കൻ­കു­റു­പ്പ് ര­ണ്ടാ­മ­തും നാ­യ­ന്മാ­രോ­ടു­കൂ­ടി വന്നു, പോ­രാ­ടാ­നോ, ത­മ്പു­രാ­നോ­ടു ചെ­ന്നു് ആ­വ­ലാ­തി പ­റ­വാ­നോ സംഗതി ഇ­ല്ലെ­ന്നു സ­മാ­ധാ­നി­ച്ചു.

അന്നു രാ­ത്രി ഒരു ചെ­റു­പ്പ­ക്കാ­രൻ ന­മ്പ്യാ­രും മു­മ്പിൽ ചൂ­ട്ടും ക­ത്തി­ച്ചു­പി­ടി­ച്ചു് ഒരു നാ­യ­രും വ­യ­ല­ള­ത്ത­വ­യ­ലിൽ­ക്കൂ­ടി ബ­ദ്ധ­പ്പെ­ട്ടു ന­ട­ന്നു­പോ­കു­ന്ന­താ­യി കാ­ണ­പ്പെ­ട്ടു. ന­മ്പ്യാ­രും കാ­ര്യ­സ്ഥ­നും ത­മ്മിൽ യാ­തൊ­ന്നും സം­സാ­രി­ക്കു­ന്നി­ല്ല. അവർ വയൽ ക­ഴി­ഞ്ഞു് ഒ­രി­ട­വ­ഴി­യി­ലേ­യ്ക്കു ക­ട­ക്കു­മ്പോൾ മ­റ്റൊ­രാൾ ചൂ­ട്ടും­കൊ­ണ്ടു വ­യ­ലി­ലേ­യ്ക്കു് ഇ­റ­ങ്ങി­വ­ന്നു. ര­ണ്ടു­പേ­രും ത­മ്മിൽ തി­രി­ച്ച­റി­ഞ്ഞ­യു­ട­നെ ര­ണ്ടാ­മ­തു­വ­ന്ന ആൾ:- “ഞാൻ അ­ങ്ങോ­ട്ടു വ­രി­ക­യാ­ണു്.” ഇതു കേ­ട്ട­പ്പോൾ കു­ഞ്ഞി­ക്കേ­ളു­ന­മ്പ്യാർ,—അതു മ­റ്റാ­രു­മാ­യി­രു­ന്നി­ല്ല—“എന്താ വി­ശേ­ഷി­ച്ചു്? പാ­റു­ക്കു­ട്ടി­യ്ക്കു പനിയോ മറ്റോ ഉ­ണ്ടാ­യോ?”

“പനിയോ? അ­തൊ­ന്നു­മി­ല്ല. കു­റു­പ്പി­നേ­യും മ­ക­ളേ­യും കാ­ണാ­നി­ല്ല. ഇന്നു രാ­വി­ലെ വീ­ട്ടി­ലു­ള്ള സ്ത്രീ­കൾ എ­ഴു­ന്നേ­റ്റു നോ­ക്കി­യ­പ്പോ­ഴാ­ണു്, ര­ണ്ടു­പേ­രെ­യും കാ­ണാ­നി­ല്ലെ­ന്ന­റി­ഞ്ഞ­തു. ഞാൻ പു­ല­രാൻ അ­ഞ്ചു­നാ­ഴി­ക മു­മ്പു തന്നെ എ­ഴു­ന്നേ­റ്റു്, പ­ണി­സ്ഥ­ല­ത്തു പോ­യി­രു­ന്നു. ഇ­പ്പ­ഴാ­ണു മ­ട­ങ്ങി­വ­ന്ന­തു് വി­വ­ര­മ­റി­ഞ്ഞ ഉടനെ ഞാൻ അ­ങ്ങോ­ട്ടേ­യ്ക്കു പു­റ­പ്പെ­ട്ടു.

ന­മ്പ്യാർ:
“അവർ എ­വി­ടേ­ക്കാ­ണു പൊ­യ്ക്ക­ള­ഞ്ഞ­തു്?”

“ആരും അ­റി­യു­ന്നി­ല്ല ക­ണ്ട­വ­രും, ആ­രു­മി­ല്ല.”

വി­വ­കോ­ദ­യം, 1088 തുലാം.

ഒരു ചെറിയ കു­ട്ടി

അ­വ­നൊ­രു അ­പ്പ­ക്ക­ഷ­ണ­വും കൈ­യിൽ­പി­ടി­ച്ചു അതിൽ നി­ന്നു് അ­ല്പാ­ല്പം ക­ടി­ച്ചു­തി­ന്നു­കൊ­ണ്ടു് കോ­ലാ­യിൽ തനിയെ ഇ­രി­ക്കു­ക­യാ­ണു്. ഒരു ആ­റു­വ­യ­സ്സിൽ അ­ധി­ക­മി­ല്ല. ശി­ശു­വാ­ണെ­ങ്കി­ലും അ­വ­ന്റെ മു­ഖ­ത്തു ഉ­ള്ളി­ലു­ള്ള ചില മ­നോ­വി­കാ­ര­ങ്ങ­ളു­ടെ ല­ക്ഷ­ണ­ങ്ങൾ കാ­ണാ­നു­ണ്ടു്. കു­ട്ടി­ക്കു് എന്തോ വ­ലു­താ­യ വ്യ­സ­ന­മു­ണ്ടു്. അപ്പം ക­ടി­ച്ചു­തി­ന്നു­ന്നു­ണ്ടെ­ങ്കി­ലും അ­തി­ല­ല്ല കു­ട്ടി­യു­ടെ ശ്ര­ദ്ധ. ആ­കാ­ശ­ത്തിൽ ക­റു­ത്തി­രു­ണ്ടു തി­ങ്ങി­ക്കൂ­ടി­യ­തി­നു ശേഷം ധാ­ര­ധാ­ര­യാ­യി താ­ഴോ­ട്ടു പ­തി­ക്കേ­ണ്ട­തി­നു സ­ഹാ­യി­ക്കാൻ ഒരു ചെറിയ ശീ­ത­ക്കാ­റ്റി­നെ പ്ര­തീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന കാർ­മേ­ഘ­ങ്ങ­ളെ­പ്പോ­ലെ കു­ട്ടി­യു­ടെ ക­ണ്ണിൽ ക­ണ്ണു­നീർ ത­യാ­റാ­യി­നിൽ­ക്കു­ന്നു­ണ്ടു്. ഒരു ചെറിയ സം­ഗ­തി­വ­ല്ല­തും മതി; അഥവാ അ­തി­ന്റെ ആലോചന ഒരു പ­ടി­കൂ­ടി മു­ന്നോ­ട്ടു­പോ­യാൽ മതി, ക­ണ്ണു­നീർ ധാ­ര­ധാ­ര­യാ­യി മു­റി­ഞ്ഞു­വീ­ഴു­ന്ന­തു കാണാം.

എ­ന്താ­യി­രി­ക്കും ഈ കു­ട്ടി­യു­ടെ വ്യ­സ­ന­ത്തി­നു കാരണം? സാ­ധു­കു­ട്ടി, അ­നാ­ഥ­നാ­ണോ? അതെ, കു­ട്ടി­യു­ടെ അ­ച്ഛ­നും അ­മ്മ­യും മ­രി­ച്ചു­പോ­യി. അമ്മ മ­രി­ച്ചി­ട്ടു് ഒ­രാ­ഴ്ച ക­ഴി­യു­ന്ന­തി­നു­മു­മ്പു് അ­ച്ഛ­നും മ­രി­ച്ചു. രാ­ജ്യ­ത്തു ക­ഠി­ന­മാ­യി വ്യാ­പി­ച്ചി­രി­ക്കു­ന്ന വ­സൂ­രി­രോ­ഗ­ത്തി­ന്നു ര­ണ്ടു­പേ­രും ഇ­ര­യാ­യി ഭ­വി­ച്ചു. കഷ്ടം! അച്ഛൻ കൂ­ലി­പ്ര­വൃ­ത്തി­യെ­ടു­ത്തു ഭാ­ര്യ­യേ­യും തന്റെ ഏ­ക­പു­ത്ര­നേ­യും അ­ത്യ­ന്തം വാ­ത്സ­ല്യ­ത്തോ­ടെ പോ­റ്റി­ക്കൊ­ണ്ടു­വ­രു­ന്ന­തി­നി­ട­യ്ക്കാ­ണു് ഈ അ­ത്യാ­പ­ത്തു നേ­രി­ട്ട­തു്. കു­ട്ടി­ക്കു ത­റ­വാ­ട്ടിൽ വ­ല്ല­വ­രു­മു­ണ്ടോ? അ­മ്മ­യു­ടെ കു­ടും­ബം­ഗ­ങ്ങ­ളാ­യി ആ­രു­മി­ല്ല. ഇ­ങ്ങ­നെ ആ­രു­മോ­രു­മി­ല്ലാ­തെ അ­ത്യ­ന്തം സ­ങ്ക­ട­സ്ഥി­തി­യി­ലാ­യ കു­ട്ടി­യെ അ­തി­ന്റെ അ­ച്ഛ­ന്റെ ഒരു അനുജൻ, അ­യാ­ളു­ടെ വീ­ട്ടിൽ കൊ­ണ്ടു­വ­ന്നു വ­ളർ­ത്തി­വ­രി­ക­യാ­ണു്. രാ­മൻ­നാ­യർ­ക്കു മ­ക്ക­ളി­ല്ല. അ­യാ­ളും ഭാ­ര്യ­യും സ്വ­കാ­ര്യം ഒരു ചെറിയ വീ­ട്ടി­ലാ­ണു് താമസം. പാ­ല­ത്താ­ഴി എ­ട­ത്തിൽ നീ­ല­ക­ണ്ഠൻ­നാ­യർ എന്ന ശ്രു­തി­പ്പെ­ട്ട ആളുടെ സർ­വ്വ­വ­സ്തു­ക്കൾ­ക്കും ഏ­കാ­വ­കാ­ശി­യാ­ണു്. എ­ടു­ത്താ­ലൊ­ഴി­യാ­ത്ത മു­ത­ലു­ള്ള ആ ത­റ­വാ­ട്ടിൽ വേറെ വി­ശേ­ഷി­ച്ചാ­രും ഇ­ല്ലാ­തി­രു­ന്നി­ട്ടും ആ മു­ത­ലു­ക­ളിൽ­നി­ന്നു­ണ്ടാ­കു­ന്ന ആദായം കൊ­ണ്ടു നാൾ­ക­ഴി­ച്ചു വെ­റു­തെ ഇ­രു­ന്നു­ക­ള­യാ­മെ­ന്നു വി­ചാ­രി­ക്കാ­തെ, വി­വേ­ക­ജ്ഞ­നാ­യ നീ­ല­ക­ണ്ഠൻ നായർ ബി­ലാ­ത്തി­യിൽ പോയി ബാ­രി­സ്റ്റർ പ­രീ­ക്ഷ ജ­യി­ച്ചു­വ­ന്ന­തി­നു­ശേ­ഷം കു­റേ­ക്കാ­ലം മ­ദി­രാ­ശി­യിൽ ആ പ്ര­വൃ­ത്തി ന­ട­ത്തി­ക്കൊ­ണ്ടി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സൽ­ഗു­ണ­ങ്ങ­ളും രാ­ജ­ഭ­ക്തി­യും, നി­യ­മ­സം­ബ­ന്ധ­മാ­യ പ­രി­ജ്ഞാ­ന­വും, സാ­മർ­ത്ഥ്യ­വും, ബു­ദ്ധി­ശ­ക്തി­യും ക­ണ്ട­റി­ഞ്ഞ ഗ­വ­ണ്മെ­ന്റു അ­ദ്ദേ­ഹ­ത്തെ ഒരു ഹൈ­ക്കോ­ട­തി ജ­ഡ്ജി­യാ­യി നി­ശ്ച­യി­ച്ചു. നീ­ല­ക­ണ്ഠൻ­നാ­യർ­ക്കു സ്വ­ദ്ദേ­ശ­ത്തിൽ അ­തി­വി­ശേ­ഷ­മാ­യ ഒരു ഭ­വ­ന­മു­ണ്ടു്. ബി­ലാ­ത്തി­യിൽ പ്ര­ഭു­ക്ക­ന്മാ­രു­ടെ സ­ദ­ന­ങ്ങ­ളെ മാ­തൃ­ക­യാ­ക്കി ഉ­ണ്ടാ­ക്ക­പ്പെ­ട്ട ഈ വീ­ട്ടി­നു തൊ­ട്ടു­കൊ­ണ്ടു­ള്ള അ­തി­ര­മ­ണീ­യ­മാ­യ തോ­ട്ട­ത്തെ നോ­ക്കി­ന­ട­ത്താ­നു­ള്ള അ­ധി­കാ­രി­യാ­യി­രു­ന്നു രാ­മൻ­നാ­യർ. രാ­മൻ­നാ­യർ­ക്കു് താ­മ­സി­ക്കാൻ ചെറിയ ഒരു വീടു് തോ­ട്ട­ത്തി­ന്റെ ഒരു ഭാ­ഗ­ത്തു വീ­ട്ടി­ന്റെ തൊ­ടി­യിൽ ക­ട­ക്കാ­നു­ള്ള വലിയ ഗെ­യി­റ്റി­നു സമീപം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്തി­ട്ടു­ണ്ടു്. ആ ചെറിയ വീ­ട്ടി­ന്റെ കോ­ലാ­യി­ലാ­ണു നാം, ആ ചെറിയ കു­ട്ടി­യെ മേൽ­വി­വ­രി­ച്ച­വി­ധ­ത്തിൽ ഏ­റ്റ­വും പ­രി­താ­പ­ക­ര­മാ­യ ഭാ­വ­ത്തിൽ ക­ണ്ട­തു്.

കു­ട്ടി കു­റെ­നേ­രം അവിടെ ഇ­രു­ന്ന­ശേ­ഷം അ­കാ­യിൽ നി­ന്നു ഒരു സ്ത്രീ വെ­ളി­ക്കി­റ­ങ്ങി­വ­ന്നി­ട്ടു—“കു­ട്ടാ തോ­ട്ട­ത്തി­ലൊ­ന്നും പോ­വ­രു­തെ ഏമാനൻ ക­ണ്ടാൽ ദേ­ഷ്യ­പ്പെ­ടും. പൂ­ക്ക­ളൊ­ന്നും അ­റു­ക്ക­രു­തെ” എന്നു പ­റ­ഞ്ഞു. കു­ട്ടൻ മുഖം തി­രി­ക്കാ­തെ­യും ത­ന്നോ­ടു് സം­സാ­രി­ച്ച സ്ത്രീ­യു­ടെ മു­ഖ­ത്തേ­ക്കു നോ­ക്കാ­തെ­യും “ഇല്ല” എ­ന്നു­മാ­ത്രം പ­റ­ഞ്ഞു. കു­ട്ടി­ക്കു സം­സാ­രി­ക്കാൻ അത്ര സൗ­ക­ര്യ­മി­ല്ലാ­തി­രി­ക്ക­ത്ത­ക്ക­വ­ണ്ണം തൊ­ണ്ട­യിൽ എന്തോ വന്നു ത­ട­യു­ന്ന വിധം തോ­ന്നി. ഈ സ­ങ്ക­ട­ക്ക­ട്ട പ­ല­പ്പോ­ഴും അവനെ, തൊ­ണ്ട­യിൽ കു­ടു­ങ്ങി ഈയിടെ ബു­ദ്ധി­മു­ട്ടി­ക്കാ­റു­ണ്ടു്. ഇ­താ­ണ­ല്ലോ പ­ല­പ്പോ­ഴും ന­മ്മ­യൊ­ക്കെ ഗൽ­ഗ­ദാ­ക്ഷ­ര­ത്തിൽ സം­സാ­രി­ക്കാൻ സം­ഗ­തി­യാ­ക്കാ­റു­ള്ള­തു്. രാ­മൻ­നാ­യ­രു­ടെ ഭാര്യ കു­ട്ട­നെ വളരെ വാ­ത്സ­ല്യ­ത്തോ­ടെ പോ­റ്റി­വ­രു­ന്നു­ണ്ടെ­ന്ന­തി­നു് സം­ശ­യ­മി­ല്ല. അ­വ­നാ­വ­ശ്യ­മു­ള്ള സാ­ധാ­ന­ങ്ങ­ളൊ­ക്കെ ആ സ്ത്രീ ക­ഴി­യും­പോ­ലെ കൊ­ടു­ക്കാ­റു­ണ്ടു്. ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങ­ളിൽ ന­ല്ല­വ­യൊ­ക്കെ അവനു് കൊ­ടു­ത്ത­ശേ­ഷ­മേ അവളും ഭർ­ത്താ­വും തി­ന്നു­ക­യു­ള്ളു രാമൻ നാ­യ­രും എ­പ്പോ­ഴും ന­ല്ല­വാ­ക്കു പ­റ­ഞ്ഞും മ­റ്റും കു­ട്ട­നെ സ­ന്തോ­ഷി­പ്പി­ക്കാൻ ശ്ര­മി­ക്കും. കു­ട്ട­നു അ­വ­രോ­ടു അ­നി­ഷ്ട­മാ­ണെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. പക്ഷേ, അ­വ­ന്റെ അ­മ്മ­യി­ലും അ­ച്ഛ­നി­ലും ക­ണ്ടി­രു­ന്ന­തും അ­നു­ഭ­വി­ച്ചി­രു­ന്ന­തും ആയ എന്തോ ഒ­ന്നു്, എ­ള­യ­ച്ഛ­നി­ലും അ­യാ­ളു­ടെ ഭാ­ര്യ­യി­ലും അവൻ ക­ണ്ടി­ല്ല. കു­ട്ടി എ­പ്പോ­ഴും അ­മ്മ­യേ­യും അ­ച്ഛ­നേ­യും തന്നെ വി­ചാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു. ചി­ല­പ്പോൾ ആരും കാ­ണാ­തെ തനിയെ ഇ­രു­ന്നു കരയും. ഉ­റ­ക്ക­ത്തിൽ ചി­ല­പ്പോൾ “അമ്മെ അമ്മെ നി­ങ്ങ­ളെ­വി­ടെ­യാ­ണു്” എ­ന്നി­ങ്ങ­നെ പലതും അ­മ്മ­യെ പ്പ­റ്റി പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കും.

അ­ന്നു്, കു­ട്ടി അ­ങ്ങ­നെ ഇ­രു­ന്നു­കൊ­ണ്ടി­രി­ക്കു­മ്പോൾ, ഇ­ര­ട്ട­ക്കു­തി­ര­പൂ­ട്ടി­യ ഒരു വി­ശേ­ഷ­മാ­യ വണ്ടി ഗ­യി­റ്റി­ന­ടു­ത്തു വ­രു­ന്ന­തും തന്റെ ഇ­ള­യ­ച്ഛൻ ഓ­ടി­ച്ചെ­ന്നു പ­ടി­വാ­തിൽ തു­റ­ന്നു­കൊ­ടു­ക്കു­ന്ന­തും കു­ട്ടി കണ്ടു. വണ്ടി ഓ­ടി­ച്ചു­കൊ­ണ്ടു വീ­ട്ടി­ലേ­ക്കു പോ­കു­ന്ന­തി­നി­ട­യ്ക്കു അ­തി­ലു­ണ്ടാ­യി­രു­ന ആൾ കു­ട്ടി­യെ­ത്ത­ന്നെ ഒന്നു സൂ­ക്ഷി­ച്ചു­നോ­ക്കി. പി­ന്നെ­യും കുറേ നേരം ഇ­രു­ന്ന­ശേ­ഷം, കു­ട്ടി അ­വി­ടെ­നി­ന്നെ­ഴു­ന്നെ­റ്റു സാ­വ­ധാ­ന­ത്തിൽ കോ­ലാ­യിൽ­നി­ന്നു മു­റ്റ­ത്തി­റ­ങ്ങി വ­ള­പ്പിൽ കയറി തോ­ട്ട­ത്തി­ലേ­ക്കു ന­ട­ന്നു. എ­വി­ടേ­യ്ക്കാ­ണു താൻ ന­ട­ന്നു­പോ­കു­ന്ന­തെ­ന്നൊ­ന്നും കു­ട്ടി­ക്കു വി­വ­ര­മു­ണ്ടാ­യി­രു­ന്നി­ല്ല. “തോ­ട്ട­ത്തി­ലൊ­ന്നും പോ­ക­രു­തു്” എ­ന്നു് ഇ­ള­യ­മ്മ വി­രോ­ധി­ച്ച­തി­നെ കു­ട്ടി മ­റ­ന്നി­രി­ക്ക­ണം. കു­ട്ടി ന­ട­ന്നു­ന­ട­ന്നു്, പൂ­ന്തോ­ട്ടം ക­ഴി­ഞ്ഞു് കുറെ ചു­ള്ളി­ക്കാ­ടു­ക­ളും അ­വി­ട­വി­ടെ മാർ­ദ്ദ­വ­മു­ള്ള പു­ല്ലു­ക­ളു­മു­ള്ള ഒരു സ്ഥ­ല­ത്തെ­ത്തി. പു­ല്ലിൽ ഒരു ദി­ക്കിൽ കു­ട്ടി കി­ട­ന്നു. കി­ട­ന്ന­യു­ട­നെ ക­ര­ഞ്ഞു­തു­ട­ങ്ങി. കു­റേ­നേ­രം ക­ര­ഞ്ഞ­ശേ­ഷം എ­ഴു­ന്നേ­റ്റു ക­ണ്ണു­നീർ തു­ട­ച്ചു. “അമ്മേ, അമ്മേ” എന്നു മെ­ല്ലെ വി­ളി­ച്ചു­കൊ­ണ്ടു പി­ന്നെ­യും ന­ട­ന്നു. ഈ­ശ്വ­രൻ കു­ട്ടി­യു­ടെ ദീ­ന­സ്വ­രം­കേ­ട്ടു ദ­യ­വി­ചാ­രി­ച്ചാ­യി­രി­ക്കാം. വീ­ട്ടി­ലേ­ക്കു മ­ട­ങ്ങു­ന്ന­തി­നു പകരം കു­ട്ടി മ­റ്റൊ­രു വ­ഴി­ക്കാ­ണു ന­ട­ന്ന­തു്. കുറെ ന­ട­ന്ന­ശേ­ഷം ഒരു വലിയ മതിൽ കണ്ടു. ഇതു് എ­ന്താ­യി­രി­ക്കും? ഇ­തി­നു­ള്ളിൽ എ­ന്താ­ണു­ള്ള­തു് എ­ന്ന­റി­യാ­തെ കു­ട്ടി അ­ത്ഭു­ത­പ്പെ­ട്ടു. കു­റെ­ദൂ­ര­ത്തൊ­രു ഗ­യി­റ്റു ക­ണ്ട­തി­നു നേരെ ന­ട­ന്നു. ഗെ­യി­റ്റ­ട­ച്ചി­രി­ക്കു­ന്നു. അ­തി­ന്റെ അ­ഴി­യു­ടെ ഉ­ള്ളിൽ­ക്കൂ­ട്ടി നോ­ക്കി­യ­പ്പോൾ അവിടെ അ­തി­മ­നോ­ഹ­ര­മാ­യ പു­ഷ്പ­ങ്ങ­ളും ചെ­ടി­ക­ളും മ­റ്റും നി­റ­ഞ്ഞ, ഒരു തോ­ട്ട­മാ­ണു് അവൻ ക­ണ്ട­തു് ഹാ! എത്ര വി­ശേ­ഷ­മാ­യ കാഴ്ച! തോ­ട്ട­ത്തി­ന്റെ ന­ടു­വിൽ മ­നു­ഷ്യാ­കൃ­തി­യിൽ വെ­ള്ള­ക്ക­ല്ലു­ക്കൊ­ണ്ടു­ണ്ടാ­ക്കി­യ ഒരു രൂപം ക­ണ്ടു് അവൻ അ­ത്ഭു­ത­പ്പെ­ട്ടു. കു­റേ­നേ­റം ഈ കാ­ഴ്ച­ക­ളൊ­ക്കെ ക­ണ്ടു­കൊ­ണ്ടു നിൽ­ക്കെ, വെ­ള്ള­വ­സ്ത്രം ധ­രി­ച്ച ഒരു സ്ത്രീ തോ­ട്ട­ത്തിൽ­ക്കൂ­ടി ന­ട­ന്നു­വ­രു­ന്ന­തു് അ­വ­ന്റെ ക­ണ്ണിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ആ സ്ത്രീ അ­തി­സു­ന്ദ­രി­യാ­യി­രു­ന്നു. വെ­ളു­ത്തു­മെ­ലി­ഞ്ഞ ആ സ്വ­രൂ­പം അ­വ­ന്റെ അ­മ്മ­യെ­യാ­ണു് ഓർ­മ്മ­യി­പെ­ടു­ത്തി­യ­തു് എ­ന്നാൽ അമ്മ ഇ­ങ്ങ­നെ­യ­ല്ല വ­സ്ത്രം ധ­രി­ക്കാ­റു്. ഈ സ്ത്രീ ശരീരം മു­ഴു­വൻ കു­പ്പാ­യ­വും ചേ­ല­യും മ­റ്റും ധ­രി­ച്ചു് മ­റ­ച്ചി­രി­ക്കു­ന്നു. സ്ത്രീ എന്തോ ആ­ലോ­ചി­ച്ചു­കൊ­ണ്ടു് താ­ഴോ­ട്ടു­നോ­ക്കി ന­ട­ന്നു­കൊ­ണ്ടി­രി­ക്ക­യാ­ണു്. അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ന്നു­കൊ­ണ്ടി­രു­ന്ന ആ സ്ത്രീ­യെ ക­ണ്ട­തേ­യി­ല്ല. കു­റേ­നേ­രം കു­ട്ടി ആ സ്ത്രീ­യെ­ത്ത­ന്നെ നോ­ക്കി­ക്കൊ­ണ്ടി­രു­ന്ന­ശേ­ഷം, ഇനി മ­ട­ങ്ങി വീ­ട്ടി­ലേ­ക്കു പോ­കാ­മെ­ന്നു നി­ശ്ച­യി­ച്ചു. തൽ­സ­മ­യം സ്ത്രീ ത­ല­യു­യർ­ത്തി നോ­ക്കു­ക­യും ശി­ശു­വി­നെ കാ­ണു­ക­യും­ചെ­യ്തു. ഏ­താ­ണു് ഇ­ങ്ങ­നെ ഒരു കു­ട്ടി ഈ സമയം അവിടെ വ­ന്ന­തെ­ന്ന­റി­വാൻ, ആ സ്ത്രീ അ­വ­ന്റെ അ­ടു­ക്ക­ലേ­യ്ക്കു ന­ട­ന്നു­തു­ട­ങ്ങി. താൻ അവിടെ ചെ­ന്ന­തു­കൊ­ണ്ടു് ആ സ്ത്രീ പക്ഷേ, കോ­പി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു് കു­ട്ടി അ­വി­ടെ­നി­ന്നും മാറാൻ ഭാ­വി­ച്ചെ­ങ്കി­ലും, സ്ത്രീ­യു­ടെ മുഖം ന­ല്ല­വ­ണ്ണം ക­ണ്ട­പ്പോൾ കു­ട്ടി­ക്കു് അ­തി­ന്റെ അ­മ്മ­യെ ര­ണ്ടാ­മ­തും ഓർ­മ്മ­വ­ന്നു. അ­വി­ടെ­യി­രു­ന്നു് “അയ്യോ അമ്മേ! അമ്മേ!” എന്നു പ­റ­ഞ്ഞു്, ക­ര­ഞ്ഞു­തു­ട­ങ്ങി. സ്ത്രീ ഗെ­യി­റ്റി­ന­ടു­ത്തു വ­ന്നി­ട്ടു്, “കു­ട്ടീ, എ­ന്താ­ണു്? നീ­യാ­രാ­ണു് ? അയ്യോ, കു­ട്ടീ നീ­യെ­ന്തി­നാ­ണു ക­ര­യു­ന്ന­തു്?” എന്നു ചോ­ദി­ച്ചു. കു­ട്ടി ഒരു കൈ നി­ല­ത്തു­കു­ത്തി മറ്റെ കൈ­പ്പ­ടം മ­ട­ക്കി ക­ണ്ണു­തി­രു­മി­ക്കൊ­ണ്ടു്. “എന്റെ അമ്മ, എന്റെ അമ്മ” എ­ന്നി­ങ്ങ­നെ പ­റ­ഞ്ഞു. “നി­ന്റെ അ­മ്മ­യ്ക്കു എ­ന്താ­ണു കു­ട്ടി? നീ എ­ന്തി­നു ക­ര­യു­ന്നു?” എന്നു പി­ന്നെ­യും ആ സ്ത്രീ ചോ­ദി­ച്ച­തി­നു് കു­ട്ടി ഒ­ന്നും ഉ­ത്ത­രം പ­റ­യാ­തി­രു­ന്ന­തി­നാൽ, “നീ അവിടെ നിൽ­ക്കു്. ഞാൻ പോയി ഗെ­യി­റ്റി­ന്റെ താ­ക്കോൽ കൊ­ണ്ടു­വ­ര­ട്ടെ. ഈ ഗെ­യി­റ്റു തു­റ­ന്നി­ട്ടു കു­റേ­ക്കാ­ല­മാ­യി” എന്നു പ­റ­ഞ്ഞു സ്ത്രീ ഓ­ടി­പ്പോ­യി. ര­ണ്ടു­മി­നി­ട്ടു­നേ­രം കൊ­ണ്ടു സ്ത്രീ­വ­ന്നു്, ഗെ­യി­റ്റി­ന്റെ പൂ­ട്ടിൽ താ­ക്കോ­ലി­ട്ടു തി­രി­ച്ചു­തു­ട­ങ്ങി. മ­ണ്ണു­പി­ടി­ച്ച ആ പൂ­ട്ടു തു­റ­ക്കാൻ അവർ കുറെ അ­ദ്ധ്വാ­നി­ക്കേ­ണ്ടി­വ­ന്നു. ഗെ­യി­റ്റു തു­റ­ന്നു് കു­ട്ടി­യു­ടെ അ­ടു­ക്കൽ ചെ­ന്നി­ട്ടു്, “കു­ട്ടീ എ­ഴു­ന്നേൽ­ക്കൂ” എന്നു പ­റ­ഞ്ഞു് അതിനെ പി­ടി­ച്ചെ­ഴു­ന്നേ­ല്പി­ച്ചു “നി­ന­ക്കെ­ന്താ­ണു്? നീ എ­ന്തി­നു ക­ര­യു­ന്നു? നീ വീ­ണു­വോ? പ­റ­യൂ­കു­ട്ടീ, പറയൂ” എ­ന്നി­ങ്ങ­നെ വളരെ ദ­യ­യോ­ടു­കൂ­ടി ചോ­ദി­ച്ചു.

കു­ട്ടി­യാ­ക­ട്ടെ, വി­ങ്ങി­വി­ങ്ങി ക­ര­ഞ്ഞു­കൊ­ണ്ടു് “അയ്യോ, അമ്മേ! അമ്മേ!” എന്നു മാ­ത്രം പ­റ­ഞ്ഞു. കു­ട്ടി വീ­ട്ടി­ലേ­യ്ക്കു ന­ട­ക്കാൻ ഭാ­വി­ച്ചെ­ങ്കി­ലും, ആ സ്ത്രീ അതിനെ മെ­ല്ലെ പി­ടി­ച്ചു­നിർ­ത്തി, മു­ട്ടു­കു­ത്തി അ­തി­ന്റെ പി­ടി­ച്ചു് ആ­ലിം­ഗ­നം­ചെ­യ്തു. ആ സ്ത്രീ­യും ക­ഠി­ന­മാ­യ വ്യ­സ­നം ഉ­ണ്ടാ­യ­പോ­ലെ ശരീരം വി­റ­ച്ചു­തു­ട­ങ്ങി. കു­ട്ടി­യു­ടെ മുഖം അ­വ­രു­ടെ മാ­റോ­ട­ണ­ച്ചു. സ്ത്രീ­യു­ടെ ക­വിൾ­ത്ത­ടം അ­തി­ന്റെ ത­ല­യിൽ­വ­ച്ചു­കൊ­ണ്ടു് കു­റേ­നേ­രം ഒ­ന്നും മി­ണ്ടാ­തെ­യും കൈ­കൊ­ണ്ടു് സാ­വ­ധാ­ന­ത്തിൽ കു­ട്ടി­യെ തന്റെ ശ­രീ­ര­ത്തോ­ടു് അ­ടു­പ്പി­ച്ചു­പി­ടി­ച്ചു­കൊ­ണ്ടും, നി­ന്നു­കൊ­ണ്ടി­രി­ക്കെ, അവരും ക­ര­യു­ന്നു­ണ്ടെ­ന്നു കു­ട്ടി­ക്കു­തോ­ന്നി. കു­ട്ടി­ക്കു് എന്തോ ഒരു പ­ര­മ­സ­ന്തോ­ഷം ജ­നി­ച്ച­പോ­ലെ ഒരു മ­നോ­വി­കാ­ര­മു­ണ്ടാ­യി. അവൻ അ­റി­യാ­തെ അ­വ­ന്റെ കൈകൾ തനിയെ അ­വ­രു­ടെ ശ­രീ­ര­ത്തെ ചു­റ്റി­പ്പി­ടി­ച്ചു. ര­ണ്ടു­പേ­രും വി­വി­ധ­ങ്ങ­ളാ­യ മ­നോ­വി­കാ­ര­ങ്ങ­ളോ­ടു­കൂ­ടി അ­ങ്ങി­നെ­യി­രി­പ്പാ­യി.

അല്പം ക­ഴി­ഞ്ഞ­പ്പോൾ അവൾ നി­വർ­ന്നു­നി­ന്നു കു­ട്ടി­യെ സാ­വ­ധാ­ന­ത്തിൽ തോ­ട്ട­ത്തി­ലേ­യ്ക്കു ന­ട­ത്തി­ക്കൊ­ണ്ടു പോയി. തോ­ട്ട­ത്തി­ന്റെ ഒരു ഭാ­ഗ­ത്തു് ക­ല്ലു­കൊ­ണ്ടു് കെ­ട്ടി­യു­ണ്ടാ­ക്കി­യ ഒരു തൊ­ട്ടി­യും അ­തി­ലേ­യ്ക്കു് വെ­ള്ളം ചെ­ന്നു­വീ­ഴു­ന്ന ഒരു കു­ഴ­ലും ഉ­ണ്ടു്. അ­തി­ന്ന­ടു­ക്കെ കു­ട്ടി­യെ ന­ട­ത്തി­ക്കൊ­ണ്ടു­പോ­യി കു­ഴ­ലി­ന്റെ ഒരു ആ­ണി­തി­രി­ച്ചു് അതിൽ നി­ന്നു വീ­ഴു­ന്ന വെ­ള്ളം തൊ­ട്ടു് കു­ട്ടി­യു­ടെ ക­ണ്ണും മു­ഖ­വും തു­ട­ച്ചു. തന്റെ ക­ണ്ണും കഴുകി, കു­ട്ടി­യോ­ടു്.

“നമ്മൾ ക­ര­ഞ്ഞി­രു­ന്നു­വെ­ന്നു് ആരും അ­റി­യ­രു­തു് ഇല്ലെ?” എന്നു ചോ­ദി­ച്ചു.

“അതെ, ആരും അ­റി­യ­രു­തു്” എന്നു കു­ട്ടി­യും പ­റ­ഞ്ഞു.

സ്ത്രീ:
“കു­ട്ടീ നി­ന്റെ പേ­രെ­ന്താ­ണു്?
കു­ട്ടി:
“ശ­ങ്ക­രൻ­കു­ട്ടി—എന്നെ കു­ട്ട­നെ­ന്നാ­ണു് എ­ല്ലാ­വ­രും വി­ളി­ക്കാ­റു, എ­നി­ക്കു ആറു വ­യ­സ്സാ­യി.

കു­ട്ടി­യോ­ടു് അ­തി­ന്റെ പേ­രു­ചോ­ദി­ക്കാ­റു­ള്ള­വ­രൊ­ക്കെ എത്ര വ­യ­സ്സാ­യെ­ന്നും സാ­ധാ­ര­ണ ചോ­ദി­ക്കാ­റു­ള്ള­തി­നാൽ പേരു പറഞ്ഞ ഉടനെ വ­യ­സ്സും പ­റ­ഞ്ഞ­താ­ണു്. ഏ­താ­യാ­ലും കു­ട്ടി­യു­ടെ ഉ­ത്ത­രം കേ­ട്ട­യു­ട­നെ സ്ത്രീ ക­ഠി­ന­മാ­യ മ­നോ­വേ­ദ­ന പ്ര­ദർ­ശി­പ്പി­ച്ചു­കൊ­ണ്ടു് ഒന്നു ദീർ­ഘ­ശ്വാ­സം­ചെ­യ്തു ചു­ണ്ടു­ക­ടി­ച്ചു. അ­വ­രു­ടെ കണ്ണു ക­ല­ങ്ങി. അല്പം ക­ഴി­ഞ്ഞ­ശേ­ഷം കു­ട്ടി.

“നി­ങ്ങ­ളെ­ന്തി­നാ­ണു് വ്യ­സ­നി­ക്കു­ന്ന­തു്?” എന്നു ചോ­ദി­ച്ചു. അതിനു സ്ത്രീ നേ­രി­ട്ടു മ­റു­പ­ടി­പ­റ­യാ­തെ. “വ­രൂ­കു­ട്ടീ, നാ­മീ­തോ­ട്ട­ത്തിൽ ന­ട­ക്കു­ക. നീ എ­ന്നോ­ടു് നി­ന്റെ വർ­ത്ത­മാ­ന­മൊ­ക്കെ പറയണം. നീ എ­ങ്ങി­നെ­യാ­ണു് ഇവിടെ എ­ത്തി­യ­തു് ?”

കു­ട്ടി:
“എ­നി­ക്കു വ­ല്ലാ­തെ വ്യ­സ­ന­മാ­യി ഞാൻ ഇ­ങ്ങോ­ട്ടു ന­ട­ന്നു. എന്നെ ക­ണ്ടി­ട്ടു നി­ങ്ങൾ­ക്കു് സ­ന്തോ­ഷ­മു­ണ്ടു് ഇല്ലെ?”
സ്ത്രീ:
“നി­ശ്ച­യ­മാ­യും—എ­നി­ക്കു് വളരെ സ­ന്തോ­ഷ­മു­ണ്ടു്. നീ ഇ­നി­യും വ­ന്നു് എന്റെ ഒ­ന്നി­ച്ചു് ക­ളി­ക്കു­മോ?”
കു­ട്ടി:
“നി­ങ്ങൾ എന്റെ ഒ­ന്നി­ച്ചു­ക­ളി­ക്കു­മോ?”
സ്ത്രീ:
“ക­ളി­ക്കും, കു­ട്ടാ—നീ അ­റി­ഞ്ഞി­രു­ന്നു­വെ­ങ്കിൽ—നീ എ­വി­ട­ന്നാ­ണു വ­രു­ന്ന­തു?”

കു­ട്ടി അ­വ­രോ­ടു തന്റെ വി­വ­ര­മൊ­ക്കെ പ­റ­ഞ്ഞു­മ­ന­സ്സി­ലാ­ക്കി. ഇ­ട­യ്ക്കു പല ചോ­ദ്യ­ങ്ങൾ ചെ­യ്യേ­ണ്ടി­വ­ന്നെ­ങ്കി­ലും മു­ഴു­വൻ വിവരം അവർ ധ­രി­ച്ചു.

“നീ നി­ന്റെ ഇ­ള­യ­ച്ഛ­ന്റെ ഒ­ന്നി­ച്ചു­ത­ന്നെ താ­മ­സി­ക്കാ­നാ­ണോ ഇ­ഷ്ട­പ്പെ­ടു­ന്ന­തു്?”

ഇതു കേ­ട്ട­പ്പോൾ കു­ട്ടി ത­ല­യാ­ട്ടി. ഈ അ­വ­സ്ഥ­യിൽ അവനു് മ­റ്റൊ­ന്നു ഇ­ഷ്ട­പ്പെ­ടാൻ ത­ര­മി­ല്ല­ല്ലോ ഉടനെ അല്പം ഭ­യ­പ്പെ­ട്ട­തു പോലെ—

“അ­വ­രെ­ന്നെ ദേ­ഷ്യ­പ്പെ­ടും…” എന്നു വളരെ വ്യ­സ­ന­ത്തോ­ടു­കൂ­ടി പ­റ­ഞ്ഞു.

“ശരി:—ഞാൻ കൂടി നി­ന്റെ ഒ­ന്നി­ച്ചു­വ­ന്നു് അ­വ­രോ­ടു വി­വ­ര­മൊ­ക്കെ പറയാം. ദി­വ­സേ­ന രാ­വി­ലെ നി­ന്നെ ഇവിടെ അ­യ­യ്ക്കാൻ ഞാൻ നി­ന്റെ ഇ­ള­യ­മ്മ­യോ­ടു പറയാം. ഞാൻ മി­ക്ക­ദി­വ­സ­വും രാ­വി­ലെ ഈ തോ­ട്ട­ത്തി­ലു­ണ്ടാ­യി­രി­ക്കും. ചി­ല­പ്പോൾ ഞാൻ വല്ല പു­സ്ത­കം വാ­യി­ക്ക­യോ ചി­ല­പ്പോൾ വ­ല്ല­തും തു­ന്നി­ക്കൊ­ണ്ടി­രി­ക്ക­യോ ചെ­യ്യും. കു­ട്ടാ, നി­ന്റെ കു­ടു­ക്കു് അ­ഴി­ഞ്ഞി­രി­ക്കു­ന്നു. ഞാൻ, കു­ടു­ക്കി­ത്ത­രാം.”

കു­ട്ടി ഒരു ചെറിയ കു­പ്പാ­യം ധ­രി­ച്ചി­രു­ന്നു. അ­തി­ന്റെ അ­ഴി­ഞ്ഞ കൂ­ടു­ക്കു് ആ സ്ത്രീ ഇ­ട്ടു­കൊ­ടു­ത്തു. അ­പ്പോൾ കു­ട്ടി—“നി­ങ്ങൾ­ക്കു എ­ന്നോ­ടു എത്ര ദ­യ­യു­ണ്ടൂ?” എന്നു മെ­ല്ലെ പ­റ­ഞ്ഞു. പി­ന്നെ­യും സ്ത്രീ ക­ര­യു­ന്ന­തു­ക­ണ്ടു്. കു­ട്ടി വ­ല്ലാ­താ­യി. ഇനി അവൻ വ­ന്നാൽ താൻ ക­ര­യു­ക­യി­ല്ലെ­ന്നു പ­റ­ഞ്ഞു് കു­ട്ടി­യു­ടെ ക­യ്യും­പി­ടി­ച്ചു രാ­മൻ­നാ­യ­രു­ടെ വീ­ട്ടി­ലേ­ക്കു ന­ട­ന്നു.

അ­ങ്ങി­നെ കു­ട്ട­നു് ന­ല്ല­കാ­ലം വ­ന്നു­തു­ട­ങ്ങി. എല്ലാ ദി­വ­സ­വും സ്ത്രീ­യെ കാ­ണ്മാൻ അവനു സാ­ധി­ച്ചി­ല്ല. എ­ന്നാൽ ഏ­തു­ദി­വ­സം വ­ന്നാൽ തന്നെ കാ­ണു­മെ­ന്നു് അവൻ വി­ട്ടു­പി­രി­യു­മ്പോൾ പ­റ­യാ­റു­ണ്ടാ­യി­രു­ന്നു. കാ­ണു­മ്പോ­ഴൊ­ക്കെ അവർ ഒ­ന്നി­ച്ചു ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കും. ആ­ദ്യ­മാ­ദ്യം, ആ സ്ത്രീ ക­ളി­യിൽ അത്ര ശ്ര­ദ്ധി­ക്കാ­റു­ണ്ടാ­യി­രു­ന്നി­ല്ല. ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കെ മ­ദ്ധ്യ­ത്തിൽ കളി നി­റു­ത്തി വ­ല്ല­തും ആ­ലോ­ചി­ച്ചു­കൊ­ണ്ടോ കു­ട്ടി­യെ വ­ല്ല­തും എ­ടു­ക്കാൻ തോ­ട്ട­ത്തി­ന്റെ മറ്റേ അ­റ്റ­ത്തേ­യ്ക്കു പ­റ­ഞ്ഞ­യ­ച്ചു കൊ­ണ്ടോ മി­ണ്ടാ­തി­രി­ക്കും. എ­ന്നാൽ പി­ന്നീ­ടു ക­ളി­യിൽ അധികം തൃ­ഷ്ണ­കാ­ണി­ച്ചു വല്ല മഞ്ഞോ മഴയോ ഉ­ണ്ടെ­ങ്കിൽ പു­സ്ത­കം വാ­യി­ച്ചു കു­ട്ടി­ക്കു് വല്ല കഥയും പ­റ­ഞ്ഞു­കൊ­ടു­ക്കും. ഇ­ങ്ങ­നെ കു­ട്ടി അവരെ വളരെ സ്നേ­ഹി­ച്ചു­തു­ട­ങ്ങി. സ്ത്രീ­യോ, അ­വ­രു­ടെ അവസ്ഥ നി­ങ്ങൾ­ക്കു് ഉടനെ അ­റി­യാം.

അ­ങ്ങ­നെ ര­ണ്ടു­മാ­സം ക­ഴി­ഞ്ഞു. വർ­ഷ­മൊ­ക്കെ കുറെ അ­വ­സാ­നി­ച്ചു. ഓ­ണ­ക്കാ­ല­മ­ടു­ത്തു ചെ­ടി­ക­ളൊ­ക്കെ പൂ­ത്തു­ത­ളിർ­ത്തു മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്നു. അതിൽ സൗ­ര­ഭ്യ­മു­ള്ള കു­സു­മ­ങ്ങ­ളു­ടെ വാ­സ­ന­യും വ­ഹി­ച്ചു മ­ന്ദ­മാ­രു­തൻ അ­ങ്ങു­മി­ങ്ങും വീ­ശി­ക്ക­ളി­ച്ചു­കൊ­ണ്ടു മ­നു­ഷ്യ­രു­ടെ പ­ര­മാ­ന­ന്ദ­ത്തി­നു് സം­ഗ­തി­യാ­യി­ത്തീ­രു­ന്നു. നാളെ ആ സ്ത്രീ­യെ ചെ­ന്നു­കാ­ണേ­ണ്ടു­ന്ന ദി­വ­സ­മാ­ക­യാൽ ന­മ്മു­ടെ കു­ട്ടൻ സ­മ­യ­വും പോ­കു­ന്ന­തു പാ­ത്തു­കൊ­ണ്ടു അ­ക്ഷ­മ­നാ­യി­രി­ക്കു­ന്നു. കു­ട്ട­ന്റെ ആ­കൃ­തി­യി­ലും പ്ര­കൃ­തി­യി­ലും വ­ലി­യ­മാ­റ്റം വ­ന്നി­രി­ക്കു­ന്നു. മു­ട്ടോ­ളം എ­ത്തു­ന്ന ഒരു ചെറിയ “ക്ലാസ”വും യൂ­റോ­പ്യൻ സ­മ്പ്ര­ദാ­യ­ത്തി­ലു­ള്ള വെ­ളു­ത്ത ഒരു ചെ­രി­പ്പും ക­റു­ത്ത ഒരു “സാ­ക്കു­സും” ഒരു കോ­ട്ടും ധ­രി­ച്ചു കു­ട്ടൻ വ­ലി­യൊ­രു കു­ലീ­ന­നാ­യി­രി­ക്കു­ന്നു ഈ സാ­ധ­ന­ങ്ങ­ളൊ­ക്കെ ത­നി­ക്കു് എ­വി­ട­ന്നാ­ണു് കി­ട്ടി­യ­തെ­ന്നു് കു­ട്ട­നു യാ­തൊ­രു രൂ­പ­വു­മി­ല്ല. അ­തി­നെ­പ്പ­റ്റി ചോ­ദ്യ­മൊ­ന്നും ചോ­ദി­ക്ക­രു­തെ­ന്നും ചീ­ത്ത­യാ­ക്കാ­തെ അതു ധ­രി­ച്ചു­കൊ­ണ്ടാൽ മ­തി­യെ­ന്നും ആണു് ഇ­ള­യ­മ്മ­യു­ടെ ശാസന. കു­ട്ട­നെ അ­ക്ഷ­രാ­ഭ്യാ­സം ചെ­യ്യി­ക്കാൻ ദി­വ­സേ­ന ഒരാൾ അ­വ­ന്റെ വീ­ട്ടി­ലേ­ക്കു വ­രാ­റു­ണ്ടു്. അന്നു കു­ട്ടൻ തന്റെ പ­ഠി­പ്പൊ­ക്കെ ക­ഴി­ഞ്ഞു് ഒരു ചി­ത്ര­പു­സ്ത­ക­വും തു­റ­ന്നു മ­ടി­യിൽ­വെ­ച്ചു് അതിലെ മ­നോ­ഹ­ര­മാ­യ പ­ക്ഷി­മൃ­ഗാ­ദി­ക­ളു­ടെ രൂ­പ­ങ്ങൾ നോ­ക്കി ആ­ന­ന്ദി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണു്.

ദി­വ­സേ­ന അതിലേ പോ­കാ­റു­ള്ള ഇ­ര­ട്ട­ക്കു­തി­ര പൂ­ട്ടി­യ വണ്ടി വ­രു­ന്ന­തു കണ്ട ഉടനെ ഇ­ള­യ­ച്ഛൻ പ­റ­ഞ്ഞു കൊ­ടു­ത്ത­തു­പോ­ലെ കു­ട്ടൻ എ­ഴു­നീ­റ്റു് അ­തി­ലു­ള്ള ആളെ തൊ­ഴു­തു വ­ന്ദി­ക്കാൻ സ­ശ്ര­ദ്ധ­നാ­യി നി­ന്നു. വണ്ടി എല്ലാ ദി­വ­സ­വും അതിലേ ഓ­ടി­ച്ചു­പോ­ക­യാ­ണു പ­തി­വെ­ങ്കി­ലും അ­ന്നു് അ­വി­ടെ­നി­ന്നു്, അ­തി­ലു­ള്ള ആൾ വാ­തി­ലി­ന്റെ ഉ­ള്ളിൽ­ക്കൂ­ടി ത­ല­യി­ട്ടു­കൊ­ണ്ടു്, “കു­ട്ടീ നീ എന്റെ കൂടെ സ­വാ­രി­ക്കു വ­രു­ന്നോ? എന്നു ചോ­ദി­ച്ചു. കു­ട്ടി വളരെ പ­രി­ഭ്ര­മി­ച്ചു. എ­ന്നി­ട്ടു് “എ­ന്താ­ണു്” എന്നു ചോ­ദി­ച്ചു. ഇതു കേ­ട്ടു ഉടൻ രാ­മൻ­നാ­യർ ഗ­യി­റ്റു തു­റ­ന്നു­പി­ടി­ച്ചു നി­ല­യിൽ­നി­ന്നു കു­ട്ട­നെ ഒന്നു ശാ­സി­ക്കു­ന്ന വി­ധ­ത്തിൽ ക­ണ്ണു­മി­ഴി­ച്ചു. എ­ങ്കി­ലും വ­ണ്ടി­യി­ലി­രു­ന്ന ആൾ വളരെ ദ­യ­യോ­ടു­കൂ­ടി “വരൂ കു­ട്ടി വരൂ ന­മു­ക്കു സ­വാ­രി­ക്കു പോവാം” എന്നു പ­റ­ഞ്ഞു. അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കി­ന്റെ മാ­ധു­ര്യം കൊ­ണ്ടു വ­ശീ­ക­രി­ക്ക­പ്പെ­ട്ട കു­ട്ടൻ ഓടി വ­ണ്ടി­യു­ടെ അ­ടു­ക്കൽ ചെ­ന്നു. അ­ദ്ദേ­ഹം വണ്ടി തു­റ­ന്നു കു­ട്ടി­യെ എ­ടു­ത്തു താൻ ഇ­രി­ക്കു­ന്ന­തി­നു് അ­ഭി­മു­ഖ­മാ­യി മുൻ­ഭാ­ഗ­ത്തി­രു­ത്തി വണ്ടി അ­ടി­ച്ചു­പോ­യി. രാമൻ നായർ ഗ­യി­റ്റു­പൂ­ട്ടു­മ്പോൾ, “ചെ­റു­ക്ക­ന്റെ ഭാ­ഗ്യം” എന്നു പ­റ­ഞ്ഞു് ഒരു മൂ­ളൽ­പാ­ട്ടും പാടി തോ­ട്ട­ത്തി­ലേ­യ്ക്കു ക­ട­ന്നു. വ­ണ്ടി­യി­ലെ ആൾ കു­ട്ട­നോ­ടു പലതും ചോ­ദി­ച്ചു­തു­ട­ങ്ങി. “കു­ട്ടീ, നീ മു­മ്പു കു­തി­ര­വ­ണ്ടി­യിൽ കേ­റി­യി­രു­ന്നു­വോ” എന്നു ചോ­ദി­ച്ച­തി­നു് ഇ­ല്ലെ­ന്നും, മ­റു­പ­ടി പ­റ­ഞ്ഞു ആ തോ­ലി­ന്റെ കി­ട­ക്ക­യിൽ ഇ­രു­ന്നി­ട്ടു് കു­ട്ട­നു് അത്ര സു­ഖ­മു­ള്ള­വി­ധം തോ­ന്നി­യി­ല്ല. വണ്ടി ക്ഷ­ണ­ത്തിൽ ഓ­ടി­ച്ചു­കൊ­ണ്ടു് ഒരു റോ­ഡി­ലേ­ക്കു് തി­രി­ഞ്ഞ­പ്പോൾ കു­ട്ടൻ ഒരു ഭാ­ഗ­ത്തേ­ക്കു ച­രി­ഞ്ഞു വീഴാൻ പോയി. ഉടനെ അ­ദ്ദേ­ഹം അവനെ എ­ടു­ത്തു തന്റെ അ­ടു­ക്കെ­ത്ത­ന്നെ ഇ­രു­ത്തി. കു­ട്ടി പണ്ടു കാ­ണാ­ത്ത ദി­ക്കു­ക­ളൊ­ക്കെ കണ്ടു. ഒ­ടു­വിൽ ഒരു വലിയ ഷാ­പ്പി­ന്റെ മു­മ്പാ­കെ വണ്ടി നി­ന്നു. കു­ട്ട­ന്റെ കൈ­യും­പി­ടി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം അവിടെ ഇ­റ­ങ്ങി. അ­വി­ടു­ന്നു കു­ട്ട­നു കു­ടി­ക്കാൻ വളരെ മ­ധു­ര­മു­ള്ള ഒരു സാ­ധ­ന­വും കുറെ ബി­സ്ക­റ്റും കി­ട്ടി. കു­ട്ട­നു അതു കൊ­ണ്ടു­ക്കൊ­ടു­ത്ത സ്ത്രീ അവനെ കെ­ട്ടി­പ്പി­ടി­ച്ചു ചും­ബി­ച്ചു. അവൻ മുഖം തി­രി­ച്ചു­ക­ള­ഞ്ഞു. ചും­ബ­നം ധാ­രാ­ളം കി­ട്ടാ­റു­ള്ള ചെറിയ കു­ട്ടി­കൾ മാ­ത്ര­മ­ല്ലെ, അവ വേ­ണ്ടെ­ന്നു പ­റ­ഞ്ഞു നി­ര­സി­ക്ക­യു­ള്ളു.

അ­വി­ടെ­നി­ന്നും മ­ട­ങ്ങി വീ­ട്ടിൽ വ­രു­മ്പോൾ വ­ണ്ടി­യിൽ­വെ­ച്ചു കു­ട്ടൻ തന്റെ ഒ­ന്നി­ച്ചു­ള്ള ആ മ­നു­ഷ്യ­ന്റെ മു­ഖ­ത്തു­ത­ന്നെ ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടു്.

“എ­ന്താ­ണു് നി­ങ്ങൾ­ക്കൊ­രു വ്യ­സ­നം?” എന്നു ചോ­ദി­ച്ചു.

“വ്യ­സ­ന­മോ, എ­നി­ക്കു വ്യ­സ­ന­മു­ണ്ടെ­ന്നു നീ വി­ചാ­രി­ക്കാൻ കാ­ര­ണ­മെ­ന്തു്?”

“നി­ങ്ങൾ വ്യ­സ­നി­ക്കും പോലെ തോ­ന്നു­ന്നു.”

“ആട്ടെ കു­ട്ടി അ­തു­പോ­ക­ട്ടെ, എന്തോ എന്റെ മു­ഖ­ത്തു് അ­ങ്ങ­നെ കാ­ണു­ന്ന­താ­യി­രി­ക്കാം.”

“അല്ല; നി­ങ്ങൾ ചി­ല­പ്പോ­ഴൊ­ക്കെ­വ്യ­സ­നി­ക്കും­പോ­ലെ തോ­ന്നു­ന്നു.”

“ഓഹോ, അ­ങ്ങ­നേ­യോ?

“എ­ന്നാൽ ഇ­പ്പോൾ നി­ങ്ങൾ­ക്കു വ്യ­സ­ന­മി­ല്ല.”

“ഹാ! കു­ട്ടി” എ­ന്നു­മാ­ത്രം പ­റ­ഞ്ഞു് അവനെ തന്റെ ശ­രീ­ര­ത്തോ­ടു് അ­ടു­ത്തു­പി­ടി­ച്ചു.

“കു­ട്ടീ, നീ നാ­ളെ­യും എന്റെ ഒ­ന്നി­ച്ചു സ­വാ­രി­ക്കു വരുമോ?”

“നാ­ളെ­യോ? വരാം. ഇല്ല, ഇല്ല; നാളെ വരാൻ സാ­ധി­ക്ക­യി­ല്ല.”

നാളെ ആ സ്ത്രീ­യു­ടെ ഒ­ന്നി­ച്ചു് തോ­ട്ട­ത്തിൽ ക­ളി­ക്കാൻ പോ­കേ­ണ്ട ദി­വ­സ­മാ­ണെ­ന്നു കു­ട്ട­നു ക്ഷ­ണ­ത്തിൽ ഓർ­മ്മ­വ­ന്ന­തി­നാ­ലാ­യി­രു­ന്നു, അ­ങ്ങ­നെ പ­റ­ഞ്ഞ­തു്. എ­ന്നാൽ അ­ങ്ങ­നെ ക­ളി­ക്കാൻ പോ­കു­ന്ന വിവരം ആ­രോ­ടും പ­റ­യ­രു­തെ­ന്നു് ആ സ്ത്രീ പ്ര­ത്യേ­കം താ­ക്കീ­തു­ചെ­യ്തി­രു­ന്ന­തി­നാൽ, എ­ന്തു­കൊ­ണ്ടാ­ണു നാളെ പോകാൻ സാ­ധി­ക്കാ­ത്ത­തെ­ന്നു പറവാൻ കു­ട്ട­നു സാ­ധി­ച്ചി­ല്ല.

“വൈ­കു­ന്നേ­ര­മാ­ണെ­ങ്കിൽ വരാം” എ­ന്നു­മാ­ത്രം കു­ട്ടി­പ­റ­ഞ്ഞു. ഇ­തു­കേ­ട്ടു് അ­ദ്ദേ­ഹം പൊ­ട്ടി­ച്ചി­രി­ച്ചു. കു­ട്ടി­യും ചി­രി­ച്ചു. എ­ന്തി­നാ­ണു താൻ ചി­രി­ക്കു­ന്ന­തെ­ന്നു് അവൻ തന്നെ അ­റി­ഞ്ഞി­രു­ന്നി­ല്ല. ഒ­ടു­വിൽ അ­ദ്ദേ­ഹം! “ഞാൻ സാ­ധാ­ര­ണ വൈ­കു­ന്നേ­രം സ­വാ­രി­ക്കു പോ­കാ­റി­ല്ല. എ­ന്നാ­ലും നി­ന­ക്കു­വേ­ണ്ടി നാളെ നാ­ലു­മ­ണി­ക്കു പോകാം.” എന്നു പ­റ­ഞ്ഞു. അ­പ്പോ­ഴേ­യ്ക്കും വണ്ടി ഗെ­യി­റ്റു­ക­ട­ന്നു. വണ്ടി നിർ­ത്തി, കു­ട്ട­നെ അതിൽ നി­ന്നു ഇ­റ­ക്കി അ­ദ്ദേ­ഹം പോ­ക­യും ചെ­യ്തു.

ബ­ഹു­മാ­ന­പ്പെ­ട്ട ഹൈ­ക്കോ­ട­തി­ജ­ഡ്ജി നീ­ല­ക­ണ്ഠൻ­നാ­യ­ര­വർ­ക­ളു­ടെ പ്രി­യ­പ­ത്നി ല­ക്ഷ്മി­യ­മ്മ, തോ­ട്ട­ത്തിൽ അ­ക്ഷ­മ­മാ­യി അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ക്കു­ന്നു. തോ­ട്ട­ത്തിൽ ഒരു ദി­ക്കിൽ ഒരു ബ­ഞ്ചി­ന്മേൽ വെ­ച്ചി­രു­ന്ന ചില പ­ല­ഹാ­ര­ങ്ങ­ളും ക­ളി­സ്സാ­മാ­ന­ങ്ങ­ളും കൂ­ടെ­ക്കൂ­ടെ നോ­ക്കി­ക്കൊ­ണ്ടു­മി­രി­ക്കു­ന്നു. ഒ­ടു­വിൽ “ഗെ­യി­റ്റ് തു­റ­ന്നി­ല്ലേ” എന്നു സാ­വ­ധ­ന­ത്തിൽ പ­റ­ഞ്ഞു­കൊ­ണ്ടു്, ഗെ­യി­റ്റി­ന്ന­ടു­ക്കെ പോയി അതു് ഉ­ന്തി­നോ­ക്കി. തു­റ­ന്നി­ട്ടു­ണ്ടു്. “എ­ന്താ­യി­രി­ക്കും കു­ട്ടി വ­രാ­ത്ത­തു് ? അവൻ നി­ശ്ച­യി­ച്ച­സ­മ­യം വ­രാ­തി­രി­ക്കാ­റി­ല്ല­ല്ലൊ. അവനു ക­ളി­ക്കാൻ വേറെ വല്ല കു­ട്ടി­ക­ളെ­യും കി­ട്ടി­യോ?” എന്നു വി­ചാ­രി­ച്ചു­കൊ­ണ്ടു് കു­ട്ടൻ വ­രേ­ണ്ടു­ന്ന വ­ഴി­ക്കു­ത­ന്നെ നോ­ക്കി. ഇല്ല, അവൻ വ­രു­ന്ന­തു കാ­ണു­ന്നി­ല്ല. “ഈ ഒരു സ­ന്തോ­ഷ­വും ഈ­ശ്വ­രൻ ഇ­ല്ലാ­താ­ക്കി­യോ?” എ­ന്നി­ങ്ങ­നെ സാ­വ­ധാ­ന­ത്തിൽ ഉ­ച്ച­രി­ച്ചു­കൊ­ണ്ടു് ആ സ്ത്രീ നിൽ­ക്കു­മ്പോൾ പി­ന്നിൽ നി­ന്നു ഒരാൾ ന­ട­ന്നു­വ­രു­ന്ന ഒച്ച കേ­ട്ടു. നോ­ക്കി­യ­പ്പോൾ അതു് അ­വ­രു­ടെ ഭർ­ത്താ­വ­ണെ­ന്നു കണ്ടു. നീ­ല­ക­ണ്ഠൻ­നാ­യർ തോ­ട്ട­ത്തിൽ ക­ട­ന്നി­ട്ടു ര­ണ്ടു­കൊ­ല്ല­മാ­യി. അ­വ­രു­ടെ ഏ­ക­പു­ത്രൻ ര­ണ്ടും­കൊ­ല്ലം മു­മ്പു മ­രി­ച്ച­തി­നു­ശേ­ഷം അ­വ­രു­ടെ മൂ­ന്നു­പേ­രു­ടേ­യും വി­ഹാ­ര­സ്ഥ­ല­മാ­യ ആ തോ­ട്ട­ത്തിൽ അ­ദ്ദേ­ഹം ച­വി­ട്ടാ­റി­ല്ല. പു­ത്ര­ശോ­കം കൊ­ണ്ടോ മറ്റോ സ്ത്രീ­കൾ വ്യ­സ­നി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ പു­രു­ഷ­ന്മാർ ക­ഴി­യു­ന്ന­ത്ര അ­വ­രു­ടെ അ­ടു­ത്തു ചെ­ല്ലാ­തി­രി­ക്ക­യാ­ണ­ല്ലൊ ചെ­യ്യാ­റു് അ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ഹൃ­ദ­യ­ത്തിൽ വ­ലു­താ­യ ചില ക്ഷോ­ഭ­ങ്ങൾ ഉ­ള്ള­പ്ര­കാ­രം മു­ഖ­സ്വ­ഭാ­വം വെ­ളി­പ്പെ­ടു­ത്തി. അ­ദ്ദേ­ഹം അ­ടു­ത്തെ­ത്തി­യ­യു­ട­നെ, “ല­ക്ഷ്മീ നീ എന്നെ ഇവിടെ ഈ സ­മ­യ­ത്തു ക­ണ്ട­തിൽ അ­ത്ഭു­ത­പ്പെ­ടു­ന്നു­ണ്ടാ­യി­രി­ക്കാം. ന­മ്മു­ടെ തോ­ട്ട­ക്കാ­ര­ന്റെ വീ­ട്ടിൽ ഒരു ചെറിയ കു­ട്ടി­യു­ണ്ടു് നീ ക­ണ്ടി­ട്ടു­ണ്ടാ­യി­രി­ക്കാം. രാ­മ­ന്റെ ജ്യേ­ഷ്ഠ­ന്റെ മ­ക­നാ­ണു്. ഇന്നു രാ­വി­ലെ അവൻ ഒരു ചെറിയ മ­ര­ത്തി­ന്മേൽ ക­യ­റി­യ­പ്പോൾ വീണു് അ­വ­ന്റെ കൈ­യു­ടെ എ­ല്ലു­പൊ­ട്ടി­യി­രി­ക്കു­ന്നു” ഇതു കേ­ട്ട­പ്പോൾ ല­ക്ഷ്മി­യ­മ്മ താ­ന­റി­യാ­തെ അയ്യോ, എന്നു പ­റ­ഞ്ഞു­പോ­യി എ­ങ്കി­ലും ധൈ­ര്യം ന­ടി­ച്ചു. അ­ദ്ദേ­ഹം പി­ന്നെ­യും പ­റ­ഞ്ഞു­തു­ട­ങ്ങി. “നി­ന്നെ ഞാൻ ഭ­യ­പ്പെ­ടു­ത്തി­യോ? ഞാൻ പോയി ഡാ­ക്ട­രെ കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്നു, അയാൾ ആ വീ­ട്ടി­ലു­ണ്ടു്. കു­ട്ടി­യു­ടെ കൈ കെ­ട്ടി. എ­ന്നാൽ എ­നി­ക്കു പ­റ­വാ­നു­ള്ള­തു മ­റ്റൊ­ന്നു­മ­ല്ല. ആ വീ­ട്ടിൽ സ്ഥ­ല­മി­ല്ല. അ­തു­കൊ­ണ്ടു കു­ട്ടി­യെ അ­വി­ട­ന്നു് എ­ടു­പ്പി­ച്ചു്.”

“ആ­സ്പ­ത്രി­യിൽ കൊ­ണ്ടു­പോ­കാ­നോ? അയ്യോ ചെ­യ്യ­രു­തേ.”

“അല്ല; ന­മ്മു­ടെ വീ­ട്ടിൽ—നി­ന­ക്കു വി­രോ­ധ­മു­ണ്ടാ­കു­മോ? സാ­ധു­ക്കു­ട്ടി! ഞാ­ന­വ­നെ ര­ണ്ടു­പ്രാ­വ­ശ്യം എന്റെ വ­ണ്ടി­യിൽ ക­യ­റ്റി സ­വാ­രി­ക്കു കൊ­ണ്ടു­പോ­യി. അ­വ­ന്റെ അ­ച്ഛ­നും അ­മ്മ­യും മ­രി­ച്ചു­പോ­യി. അവർ സാ­ധു­ക­ളാ­യി­രു­ന്നു­വെ­ങ്കി­ലും പഴയ മാ­ന്യ­കു­ടും­ബ­ത്തി­ലു­ള്ള­വ­രാ­യി­രു­ന്നു­വെ­ന്നു ഞാ­ന­റി­യു­ന്നു. എന്റെ അ­ച്ഛ­ന്റെ കു­ടും­ബ­ത്തിൽ­നി­ന്നു് അ­റ്റാ­ല­വ­കാ­ശി­ക­ളാ­യി പോ­യി­രു­ന്ന ഒരു തായ് വ­ഴി­യിൽ­പെ­ട്ട­വ­ളാ­ണു് ആ കു­ട്ടി­യു­ടെ അമ്മ. അതു ഞാൻ അ­ന്വേ­ഷി­ച്ച­റി­ഞ്ഞു. അ­തു­കൊ­ണ്ടു് അവനെ ന­മ്മു­ടെ വീ­ട്ടി­ലേ­ക്കു് എ­ടു­പ്പി­ച്ചു­കൊ­ണ്ടു­വ­ര­ണം. നീ എന്തു പ­റ­യു­ന്നു?”

“എ­നി­ക്കു് ഒരു വി­രോ­ധ­വും ഇല്ല…”

അ­ല്പ­നേ­രം ര­ണ്ടു­പേ­രും ഒ­ന്നും­മി­ണ്ടാ­തി­രു­ന്ന­ശേ­ഷം ആ സ്ത്രീ അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­പി­ടി­ച്ചു അല്പം മു­ന്നോ­ട്ടു ന­ട­ന്നി­ട്ടു്. “നോ­ക്കിൻ നി­ങ്ങൾ ക­ണ്ടു­വോ, ആ സാ­ധ­ന­ങ്ങൾ? അതു ഞാൻ ആ കു­ട്ടി­യ്ക്കാ­യി കൊ­ണ്ടു­വ­ന്ന­താ­ണു്. അവൻ പ­ല­പ്പോ­ഴും ഇവിടെ വന്നു ക­ളി­ക്കാ­റു­ണ്ടു്. ന­മ്മു­ടെ ശ­ങ്ക­രൻ­കു­ട്ടി മ­രി­ച്ച­തി­നു് അ­തേ­പേ­രു­ള്ള ഒരു കു­ട്ടി­യെ ന­മ്മു­ക്കു കി­ട്ടി­യ­താ­ണു്. നി­ങ്ങൾ­ക്കു ര­സി­ക്കു­മോ എ­ന്ന­റി­യാ­ഞ്ഞി­ട്ടാ­ണു് ഇ­തു­വ­രെ ഞാൻ നി­ങ്ങ­ളോ­ടു പ­റ­യാ­തി­രു­ന്ന­തു്.”

“ഞാനും ആ കു­ട്ടി­യെ സ്നേ­ഹി­ക്കു­ന്നു. നി­ന­ക്കു സ­ഹി­ക്ക­യി­ല്ലെ­ന്നു ശ­ങ്കി­ച്ചാ­ണു ഞാൻ പ­റ­യാ­ഞ്ഞ­തും ഡാ­ക്ടർ അ­വി­ടെ­ത്ത­ന്നെ കാ­ത്തു­നിൽ­ക്കു­ന്നു­ണ്ടു് നാം പോകുക.”

ര­ണ്ടു­പേ­രും പോയി കു­ട്ടി­യെ എ­ടു­പ്പി­ച്ചു അ­വ­രു­ടെ വീ­ട്ടിൽ കൊ­ണ്ടു­വ­ന്നു ഒ­രാ­ഴ്ച ക­ഴി­ഞ്ഞു. നീ­ല­ക­ണ്ഠൻ നായർ എ­ടു­ത്ത അ­വ­ധി­ക­ഴി­ഞ്ഞു മ­ദി­രാ­ശി­യി­ലേ­ക്കു മ­ട­ങ്ങി­പ്പോ­കാ­റാ­യി. താനും ഭാ­ര്യ­യും കു­ട്ട­നും മ­ദി­രാ­ശി­ക്കു പോയി/ അ­വ­ന്റെ സു­ഖ­ക്കേ­ടൊ­ക്കെ ഭേ­ഭ­മാ­യി. കു­ട്ട­നെ നീ­ല­ക­ണ്ഠൻ­നാ­യർ തന്റെ പു­ത്ര­നും അ­വ­കാ­ശി­യു­മാ­യി ദ­ത്തെ­ടു­ത്തു. ആ സാ­ധു­ക്കു­ട്ടി അ­ങ്ങ­നെ വളരെ സ്വ­ത്തി­നും വലിയ മാ­ന­ത്തി­നും അ­വ­കാ­ശി­യാ­യി­ത്തീർ­ന്നു.

ഒരു വ­ന­കു­സു­മം

ചി­ങ്ങ­മാ­സ­മാ­യി വർ­ഷ­മൊ­ക്കെ ഒന്നു നി­ല­ച്ചു. മ­ഴ­യ്ക്കു പൊ­ടി­ച്ചു് വേ­ന­ലി­നു് ഉ­ണ­ങ്ങു­ന്ന ചെ­ടി­ക­ളൊ­ക്കെ പു­ഷ്പി­ച്ചു. പാ­ട­ങ്ങ­ളിൽ നെൽ­കൃ­ഷി വ­ളർ­ന്നു­മു­തിർ­ന്നു­നി­ല്ക്കു­ന്നു. ആ­റു­ക­ളി­ലും തോ­ടു­ക­ളി­ലും വെ­ള്ളം നി­റ­ഞ്ഞി­രി­ക്കു­ന്നു. അ­ങ്ങി­നെ­യു­ള്ള കാ­ല­ത്തു് ഒരു ദിവസം പ്ര­ഭാ­ത­ത്തിൽ ഒരു ഉൾ­പ്ര­ദേ­ശ­ത്തു­ള്ള പ്ര­കൃ­തി ശ്രീ, ദി­വാ­ക­ര­ന്റെ ബാ­ല­കി­ര­ണ­ങ്ങൾ­കൊ­ണ്ടു് തേ­ജോ­മ­യ­മാ­യി­ത്തീർ­ന്നി­രീ­ക്കു­ന്നു. അതിനെ ക­ണ്ടാ­ന­ന്ദി­പ്പാ­നും ആ ആ­ന­ന്ദ­ത്തെ വാ­ങ്രൂ­പേ­ണ പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്താ­നും തക്ക ശേ­ഷി­യുംം വാ­സ­ന­യു­മു­ള്ള മ­നു­ഷ്യ­ജീ­വി­ക­ളെ സ­മീ­പ­ത്തെ­ങ്ങും കാ­ണു­ന്നി­ല്ല. മ­നു­ഷ്യ ജീ­വി­കൾ ഇ­ല്ലെ­ങ്കിൽ എ­ന്തു്? അ­ന്ന­ത്തെ അ­തി­മ­നോ­ഹ­ര­മാ­യ കാ­ഴ്ച­യെ അതാ ചില പ­ക്ഷി­കൾ സ്തു­തി­ച്ചു­പാ­ടു­ന്നു. ഭ­ക്ഷ­ണം­തെ­ണ്ടി അ­ങ്ങു­മി­ങ്ങും പ­റ­ന്നു­പോ­കാ­നു­ള്ള ജോ­ലി­യെ വി­സ്മ­രി­ച്ചു­കൊ­ണ്ടു് പ്ര­കൃ­ത­ലോ­ക­ത്തി­ന്റെ സൗ­ന്ദ­ര്യം ക­ണ്ടു് ആ­ന­ന്ദാ­കു­ല­രാ­യി ഓരോ വൃ­ക്ഷ­ശാ­ഖ­ക­ളി­ലി­രു­ന്നു് ചി­റ­ക­ടി­ച്ചും വാ­ലാ­ട്ടി­യും പലവിധ വി­ഹ­ഗ­ങ്ങൾ പല രീ­തി­യിൽ പാ­ടു­ന്നു. പു­ഷ്പ­ങ്ങ­ളു­ടെ വാ­സ­ന­യും പ­ര­ന്നു­തു­ട­ങ്ങി. ആ സു­ഗ­ന്ധ­ത്താൽ ആ­കർ­ഷി­ക്ക­പ്പെ­ട്ട ചി­ത്ര­ശ­ല­ഭ­ങ്ങൾ വാ­സ­ന­യു­ള്ള ദി­ക്കിൽ ആ­ഹാ­ര­വും ല­ഭി­ക്കു­മെ­ന്നു ധ­രി­ച്ചു­കൊ­ണ്ടു് പു­ഷ്പ­ങ്ങ­ളി­ലേ­ക്കു പ­റ­ക്കു­ന്നു. ഒരു വാ­സ­ന­യും ഇ­ല്ലെ­ങ്കി­ലും വർ­ണ്ണ­സാ­ന്നി­ദ്ധ്യം മതി എന്ന ത­ത്വ­മ­നു­സ­രി­ച്ചു നല്ല മ­ണ­മി­ല്ലാ­ത്ത പൂ­ക്കൾ മ­നോ­ഹ­ര­മാ­യ നി­റം­കൊ­ണ്ടു് പാ­റ­ക­ളെ­യും ഈ­ച്ച­ക­ളെ­യും ആ­കർ­ഷി­ക്കു­ന്നു. ഭം­ഗി­യും കൗ­തു­ക­വു­മു­ള്ള സു­മ­ദ­ല­ങ്ങ­ളെ­പ്പോ­ലു­ള്ള ചി­റ­കു­കൾ­കൊ­ണ്ടു്, ഒരു പു­ഷ്പ­ത്തിൽ­നി­ന്നു പ­റ­ന്നു് മ­റ്റൊ­ന്നി­ന്മേൽ വീ­ഴു­ന്ന ചി­ത്ര­പ­തം­ഗ­ങ്ങ­ളെ കാ­ണു­മ്പോൾ, പൂ­ക്ക­ളും ജം­ഗ­മ­ങ്ങ­ളാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു­വോ എന്നു തോ­ന്നും. പുൽ­ക്കൊ­ടി­ക­ളിൽ ത­ങ്ങി­നി­ന്നി­രു­ന്ന മ­ഞ്ഞിൻ­തു­ള്ളി­ക­ളിൽ അ­രു­ണ­കി­ര­ണ­ങ്ങൾ പ്ര­തി­ഫ­ലി­ക്ക­യാൽ അവ നല്ല മു­ത്തു­പോ­ലെ പ്ര­ശോ­ഭി­ക്കു­ന്നു.

അ­ങ്ങ­നെ­യു­ള്ള ഒരു പ്ര­ഭാ­ത­ത്തി­ലാ­ണു്—രണ്ടു പെൺ­കു­ട്ടി­കൾ അ­ന്യോ­ന്യം കൈ­പി­ടി­ച്ചു് ഒരു വ­യ­ലി­ന്റെ ക­ര­യിൽ­ക്കൂ­ടി ന­ട­ന്നു­പോ­കു­ന്നു. സ­ഹോ­ദ­രി­മാ­രാ­ണു് മൂ­ത്ത­വൾ­ക്കു് പ­തി­നേ­ഴു–പ­തി­നെ­ടു വ­യ­സ്സു പ്രാ­യ­മു­ണ്ടാ­യി­രി­ക്കും. അവൾ അ­ത്യ­ന്തം വാ­ത്സ­ല്യ­ത്തോ­ടു­കൂ­ടി കൈ­പി­ടി­ച്ചു­കൊ­ണ്ടു­പോ­കു­ന്ന സ­ഹോ­ദ­രി­ക്കു് പ­ത്തു­വ­യ­സ്സിൽ അ­ധി­ക­മി­ല്ല. സ­ഹോ­ദ­രി­മാർ ര­ണ്ടും ഓരോ ശു­ഭ­വ­സ്ത്രം കൊ­ണ്ടു് അര മ­റ­ച്ചി­ട്ടു­ണ്ടു്. ജ്യേ­ഷ്ഠ­ത്തി ഒരു ചെറിയ മു­ണ്ടു് ക­ഴു­ത്തിൽ­ക്കൂ­ടി ഇ­ട്ട­തി­ന്റെ ര­ണ്ടു­ത­ല­യും പു­റ­ത്തു ഞാ­ന്നു­കി­ട­ക്കു­ന്നു. അ­നു­ജ­ത്തി­ക്കു് അ­തു­മി­ല്ല. ആ­ഭ­ര­ണ­ങ്ങ­ളൊ? അതെ, ര­ണ്ടു­പേ­രും കാതിൽ ഓരോ ചെറിയ “ഇ­യ്യ­ത്തോ­ല” ധ­രി­ച്ചി­രി­ക്കു­ന്നു. ക­ഴു­ത്തിൽ ക­റു­ത്ത ഓരോ ച­ര­ടി­ന്മേൽ ഓരോ താ­ലി­യു­മു­ണ്ടു്. ആ­ഭ­ര­ണ­ങ്ങൾ തീർ­ന്നു. ഇല്ല; തീർ­ന്നെ­ന്നു സത്യം ചെ­യ്തു­പ­റ­വാൻ പാ­ടി­ല്ല അ­നു­ജ­ത്തി­യു­ടെ ഇ­ട­ത്തേ കൈ­യു­ടെ ചെ­റു­വി­ര­ലി­ന്മേൽ ഇ­രു­മ്പു കൊ­ണ്ടു­ള്ള ഒരു മോ­തി­ര­വും കൂ­ടെ­യു­ണ്ടു്. ഈ പെൺ­കു­ട്ടി­കൾ ര­ണ്ടും ഏ­കോ­ദ­ര­സ­ഹോ­ദ­രി­മാ­രാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാൻ ആ­രു­ടെ­യും സാ­ക്ഷ്യം വേ­ണ്ടി­യി­രു­ന്നി­ല്ല. മു­ഖ­ത്തി­ന്റെ ആ­കൃ­തി­ക്കു് അത്ര സാ­മ്യ­മു­ണ്ടു്. ക­നി­ഷ്ഠ­സ­ഹോ­ദ­രി­യു­ടെ വർ­ണ്ണം വെ­ളു­പ്പോ­ടു കുറെ അധികം സാ­മീ­പ്യ­മു­ണ്ടെ­ന്നൊ­രു വ്യ­ത്യാ­സ­മേ ഉള്ള “ക­ല്യാ­ണി­ക്കു് അ­മ്മ­യു­ടെ നിറം കി­ട്ടി­പ്പോ­യി” എന്നു ജ്യേ­ഷ്ഠ­ത്തി­യും മറ്റു പലരും പ­റ­യാ­റു­ണ്ടു്. നി­റം­കൊ­ണ്ടു് ഇ­ങ്ങ­നെ വ്യ­ത്യാ­സ­മു­ണ്ടെ­ങ്കി­ലും കു­ഞ്ഞി­ക്കോ, ക­ല്യാ­ണി­ക്കോ അധികം സൗ­ന്ദ­ര്യ­മെ­ന്നു ഖ­ണ്ഡി­ച്ചു പറവാൻ ആർ­ക്കും സാ­ധി­ക്ക­യി­ല്ല.

കാ­ട്ടി­ലും എത്ര നല്ല പൂ­ക്കൾ മൊ­ട്ടി­ട്ടു വി­ക­സി­ച്ചു ന­ശി­ക്കു­ന്നു? വല്ല കാ­ടൻ­മ­ധു­ക­ര­നും ചെ­ന്നു് അ­തി­ന്റെ പു­തു­മ­ധു ആ­സ്വ­ദി­ച്ചു­പോ­കു­ന്നു­വെ­ന്ന­ല്ലാ­തെ, നാ­ഗ­രി­കർ­ക്കു കാ­ണ്മാ­നോ അ­നു­ഭ­വി­ക്കാ­നോ സ­ര­സ­ന്മാ­രാ­യ ചി­ത്ര­ക­രാ­ക­ന്മാർ­ക്കു് മാ­തൃ­ക­യാ­യി ഉ­പ­യോ­ഗി­ക്കാ­നോ സം­ഗ­തി­വ­രു­ന്നി­ല്ല. പി­ന്നെ­യ­ല്ലേ, വല്ല പ്ര­ഭു­ക്ക­ളോ രാ­ജാ­ക്ക­ന്മാ­രോ ക്രീ­ഡാ­പു­ഷ്പ­മാ­യി ഒരു ദി­വ­സ­മെ­ങ്കി­ലും ഉ­പ­യോ­ഗി­ച്ചെ­ന്നു­ള്ള ഭാ­ഗ്യ­മ­നു­ഭ­വി­ക്കു­ന്ന­തു്!

നാ­ഗ­രി­ക­സാ­ധാ­ര­ണ­മാ­യ അ­ല­ങ്കാ­ര­ങ്ങ­ളാൽ മോ­ടി­പി­ടി­പ്പി­ച്ച സൗ­ന്ദ­ര്യം വേറേ; ആ­ഡം­ബ­ര­ര­ഹി­ത­മാ­യി നി­സർ­ഗ്ഗ­മാ­യ നാ­ടൻ­സൗ­ന്ദ­ര്യം വേറെ പ്ര­കൃ­തി­ദ­ത്ത­മാ­യ­തി­നോ­ടു മ­നു­ഷ്യ­ന്റെ ക­ര­കൗ­ശ­ല­പാ­ട­വം­കൂ­ടി ചേർ­ന്നു പാൽ­ക്ക­ട്ടി­പോ­ലെ­യാ­ണു് ഒ­ന്നു്; മ­റ്റേ­താ­ക­ട്ടെ, ഇ­പ്പോൾ ക­റ­ന്നെ­ടു­ത്തു ധാ­രോ­ഷ്ണ­മാ­യ ശു­ദ്ധ­ദു­ഗ്ദ്ധം പോ­ലെ­ത­ന്നെ.

സ്വർ­ണ്ണ­പ്പ­ണ്ട­ങ്ങ­ളാ­ലും പ­ട്ടു­വ­സ്ത്ര­ങ്ങ­ളാ­ലും കാ­ണി­ക­ളു­ടെ ദൃ­ഷ്ടി­യെ അ­ന്യ­ഥാ ആ­കർ­ഷി­ക്ക­പ്പെ­ടാ­തെ, കാ­ണു­ന്ന­വ­രൊ­ക്കെ ഈ സ­ഹോ­ദ­രി­മാ­രു­ടെ യ­ഥാർ­ത്ഥ­സൗ­ന്ദ­ര്യം കാ­ണ്മാൻ സം­ഗ­തി­വ­ന്ന­തി­നാൽ അ­വ­രു­ടെ മു­ഖ­കാ­ന്തി­യെ­പ്പ­റ്റി. അ­ഭി­പ്രാ­യ­ഭേ­ദം ഉ­ണ്ടാ­യി­രു­ന്നി­ല്ല. ചെറിയ കു­ട്ടി­കൾ കണ്ട ഉടനെ അ­ടു­ത്തു­ചെ­ല്ലാൻ മ­ടി­ക്ക­യും അ­ടു­ത്തു ചെ­ന്നാൽ­പ്പി­ന്നെ വി­ട്ടു­പി­രി­യാൻ സ­ങ്ക­ട­പ്പെ­ടു­ക­യും ത­രു­ണ­ന്മാർ ദൂ­രെ­നി­ന്നു് ആ­ന­ന്ദി­ക്കു­ക­യും വൃ­ദ്ധ­ന്മാർ പു­ത്രീ­നിർ­വ്വ­ശേ­ഷ­മാ­യ വാ­ത്സ­ല്യം കാ­ണി­ക്കു­ക­യും ചെ­യ്യാൻ മാ­ത്ര­മു­ള്ള മാ­ധു­ര്യ­സ്വ­ഭാ­വ­വും ആ­കൃ­തി­സൗ­ഷ്ഠ­വ­വും വി­ന­യാ­ദി സൽ­ഗു­ണ­ങ്ങ­ളും ഈ സ­ഹോ­ദ­രി­മാർ­ക്കു് സ്വ­ത­സ്സി­ദ്ധ­ങ്ങ­ളാ­യ വി­ശി­ഷ്ട­ഗു­ണ­ങ്ങ­ളാ­യി­രു­ന്നു.

ര­ണ്ടു­പേ­രും വ­യ­ലി­ന്റെ ക­ര­യിൽ­ക്കൂ­ടി ന­ട­ന്നു് ഒരു തൊ­ടി­യിൽ കയറി, അനവധി വലിയ വൃ­ക്ഷ­ങ്ങ­ളും വ­ള്ളി­ക­ളും നി­ബി­ഡ­മാ­യി വ­ളർ­ന്നു ചെ­റി­യൊ­രു കാ­ടു­പോ­ലു­ള്ള ഒരു പ­റ­മ്പിൽ കയറി, ദൃ­ഷ്ടി­യിൽ­നി­ന്നു മ­റ­ഞ്ഞു. അവർ ഇ­രു­വ­രും പി­ന്നെ അതിൽ നി­ന്നു വെ­ളി­ക്കു പു­റ­പ്പെ­ട്ട­തു് ഏ­ക­ദേ­ശം ര­ണ്ടു­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­ശേ­ഷ­മാ­യി­രു­ന്നു. അ­പ്പോൾ കു­ഞ്ഞി­യു­ടെ തലയിൽ ഒരു ചെറിയ വിറകു കെ­ട്ടു­ണ്ടു്. ക­ല്യാ­ണി ആദ്യം ചെ­യ്തി­രു­ന്ന­പോ­ലെ­ത­ന്നെ ജ്യേ­ഷ്ഠ­ത്തി­യു­ടെ കൈ പി­ടി­ച്ചു­കൊ­ണ്ടു് അരികെ ന­ട­ന്നു. സ­ഹോ­ദ­രി­മാർ ആ കാ­ട്ടു­പ­റ­മ്പി­ലേ­ക്കു പോ­യ­തു് വി­റ­കു­ശേ­ഖ­രി­ക്കാ­നാ­യി­രു­ന്നു എന്നു വി­ശേ­ഷി­ച്ചു പ­റ­യേ­ണ്ട­തി­ല്ല­ല്ലൊ.

അ­മ്മ­യും അ­ച്ഛ­നും അ­വ­രോ­ടു­കൂ­ടി­ത്ത­ന്നെ ലോ­ക­ത്തു­ള്ള മറ്റു സ­ഹാ­യ­ങ്ങ­ളും ന­ശി­ച്ച അ­നാ­ഥ­ക­ളെ­യാ­ണു് നാം ഈ ക­ണ്ട­തു്. അ­വർ­ക്കു മൂ­ന്നു സ­ഹോ­ദ­ര­ന്മാ­രു­ണ്ടാ­യി­രു­ന്നു. അവരും അ­ച്ഛ­നും നി­ത്യം കൂ­ലി­പ്പ­ണി­യെ­ടു­ത്തു ദി­വ­സേ­ന വ­ല്ല­തും സ­മ്പാ­ദി­ച്ചു കൊ­ണ്ടു വ­ന്നി­രു­ന്ന­തു­കൊ­ണ്ടു് ആ സാധു തീ­യ്യ­ക്കു­ടും­ബം ദാ­രി­ദ്ര­മെ­ന്ന­തു് അ­റി­യാ­തെ കാലം ക­ഴി­ച്ചു­പോ­രി­ക­യാ­യി­രു­ന്നു. ക­ല്യാ­ണി­ക്കു ര­ണ്ടു­വ­യ­സ്സു പ്രാ­യ­മാ­യ അ­വ­സ­ര­ത്തിൽ ആ പ്ര­ദേ­ശ­ത്തു ബാ­ധി­ച്ചി­രു­ന്ന വി­ഷൂ­ചി­ക­കൊ­ണ്ടു്, ഈ രണ്ടു കു­ട്ടി­ക­ളൊ­ഴി­കെ ബാ­ക്കി­യു­ള്ള­വ­രൊ­ക്കെ ഇ­ഹ­ലോ­ഹ­വാ­സം വെ­ടി­ഞ്ഞു. അ­ന്നു് എ­ട്ടൊ­മ്പ­തു വ­യ­സ്സു­മാ­ത്രം പ്ര­യ­മു­ണ്ടാ­യി­രു­ന്ന കു­ഞ്ഞി, തന്റെ സ­ഹോ­ദ­രി­യെ അ­ത്യ­ന്ത­വാ­ത്സ­ല്യ­ത്തോ­ടു­കൂ­ടി പോ­റ്റി­ര­ക്ഷി­ച്ചു­പോ­ന്നു. സ­മീ­പ­വാ­സി­ക­ളിൽ സൗ­ജ­ന്യ­ശാ­ലി­ക­ളാ­യ ചിലർ ഈ സാ­ധു­ക്കൂ­ട്ടി­കൾ­ക്കു പലവിധ സ­ഹാ­യ­ങ്ങ­ളും ചെ­യ്തു­കൊ­ണ്ടി­രു­ന്നു. കു­ഞ്ഞി­യു­ടെ സർ­വ്വ­പ്ര­വൃ­ത്തി­ക­ളും അ­നു­ജ­ത്തി­യു­ടെ സു­ഖ­ത്തെ­യും സ­ന്തോ­ഷ­ത്തെ­യും ഉ­ദ്ദേ­ശി­ച്ചു മാ­ത്ര­മാ­യി­രു­ന്നു. സ­മീ­പ­ത്തു കുറെ സ­മ്പ­ത്തു­ള്ള ഒരു തീ­യ്യ­ഗൃ­ഹ­മു­ണ്ടു്. അവിടെ പോയി വല്ല പ­ണി­യും ചെ­യ്തു­കൊ­ടു­ത്തു കി­ട്ടു­ന്ന അരിയോ നെ­ല്ലോ കൊ­ണ്ടു­വ­ന്നു പാ­കം­ചെ­യ്തു് ഭ­ക്ഷ­ണ­മു­ണ്ടാ­ക്കി താനും സ­ഹോ­ദ­രി­യും ക­ഴി­ക്കും. കാ­ട്ടു­പ­റ­മ്പിൽ പോയി വി­റ­കു­പെ­റു­ക്കി കൊ­ണ്ടു­വ­ന്നു മ­റ്റു­ള്ള­വർ­ക്കും വിൽ­ക്കും പീ­ടി­ക­ക്കാർ­ക്കു സാ­മാ­ന­ങ്ങൾ പൊ­തി­യു­വാൻ ആ­വ­ശ്യ­മു­ള്ള ചില ഇ­ല­ക­ളും തെ­ങ്ങി­ന്റെ ഈർ­ക്കിൽ കൊ­ണ്ടു­ണ്ടാ­ക്കി­യ ചൂ­ലു­ക­ളും പ­റ­ങ്കി­മാ­ങ്ങ­യു­ള്ള കാ­ല­ത്തു് അ­വ­യു­ടെ അണ്ടി ശേ­ഖ­രി­ച്ചു­കൊ­ണ്ടു­വ­ന്നു വ­റു­ത്തു് അ­തി­ന്റെ പ­രി­പ്പെ­ടു­ത്തു് അവയും ആ­വ­ശ്യ­ക്കാർ­ക്കു വി­റ്റു വ­ല്ല­തും സ­മ്പാ­ദി­ക്കും ഇ­ങ്ങ­നെ പ­ല­വി­ധ­ത്തി­ലും അ­വ­രു­ടെ അ­ഹോ­വൃ­ത്തി­ക്കു വേ­ണ്ടു­ന്ന­തു സ­മ്പാ­ദി­ക്ക­യ­ല്ലാ­തെ, ആ നി­ല­യി­ലു­ള്ള മറ്റു ചിലർ ചെ­യ്യു­മ്പോ­ലെ യാ­ച­ക­വൃ­ത്തി­യോ­ടു അ­വൾ­ക്കു് അ­ത്യ­ന്തം വെ­റു­പ്പാ­യി­രു­ന്നു. അ­ച്ഛ­ന­മ്മ­മാർ ഉള്ള കാ­ല­ത്തു് കു­ഞ്ഞി­യെ സ­മീ­പ­മു­ള്ള ഒരു എ­ഴു­ത്തു­പ­ള്ളി­യി­ല­യ­ച്ചു എ­ഴു­താ­നും വാ­യി­ക്കാ­നും പ­ഠി­പ്പി­ച്ചി­രു­ന്നു. ക­ല്യാ­ണി­ക്കു നാ­ലു­വ­യ­സ്സു ക­ഴി­ഞ്ഞ ശേഷം അവളെ കു­ഞ്ഞി­ത­ന്നെ അ­ക്ഷ­രാ­ഭ്യാ­സം ചെ­യ്യി­ച്ചു. അ­ഞ്ചാം­വ­യ­സ്സിൽ അ­വ­ളെ­യും എ­ഴു­ത്തു­പ­ള്ളി­യി­ലേ­ക്കു­യ­ച്ചു.

ഇ­ങ്ങ­നെ പ­ല­വി­ധ­ത്തി­ലും തന്റെ സ­ഹോ­ദ­രി­യെ ര­ക്ഷി­ച്ചു­പോ­ന്നി­രു­ന്ന കു­ഞ്ഞി­യു­ടെ പലവിധ ഗു­ണ­ങ്ങൾ നാ­ട്ടു­കാ­രൊ­ക്കെ ക­ണ്ട­റി­ഞ്ഞു് അവളെ സ്നേ­ഹി­ച്ചു­ബ­ഹു­മാ­നി­ച്ചു. ഞാൻ ആദ്യം പറഞ്ഞ അ­ടു­ത്ത വീ­ട്ടു­കാ­രു­ടെ ഒരു പു­ര­യി­ലാ­ണു് അവർ താ­മ­സി­ച്ചി­രു­ന്ന­തു്. സ്ത്രീ­ക­ളു­ടെ പാ­തി­വ്ര­ത്യാ­ദി­സൽ­ഗു­ണ­ങ്ങ­ളേ ബ­ഹു­മാ­നി­ക്കു­ക­യും ഭ­യ­പ്പെ­ടു­ക­യും ചെ­യ്യാ­ത്ത ദു­ഷ്ട­മൃ­ഗ­ങ്ങൾ­കൂ­ടി ഇ­ല്ലെ­ന്നു നാം പു­രാ­ണേ­തി­ഹാ­സ­ങ്ങൾ വ­ഴി­യാ­യി അ­റി­ഞ്ഞി­ട്ടു­ള്ള­താ­ണ­ല്ലോ. ഈ പെൺ­കി­ടാ­ങ്ങൾ തനിയേ ആ­യി­രു­ന്നു താ­മ­സ­മെ­ങ്കി­ലും അവരെ ആരും ദ്രോ­ഹി­ക്ക­യി­ല്ലെ­ന്നു് എ­ല്ലാ­വർ­ക്കും അ­വർ­ക്കു­ത­ന്നെ­യും ബോ­ദ്ധ്യ­വും വി­ശ്വാ­സ­വും ഉ­ണ്ടാ­യി­രു­ന്നു. വീ­ട്ടി­ന്റെ ഉ­ട­മ­സ്ഥ­ന്മാർ അ­വ­രോ­ടു കൂ­ലി­യാ­യോ വേറെ വി­ധ­ത്തി­ലോ യാ­തൊ­ന്നും ആ­വ­ശ്യ­പ്പെ­ട്ടി­ല്ലെ­ങ്കി­ലും കൊ­ല്ല­ത്തിൽ ര­ണ്ടു­പ്രാ­വ­ശ്യം ഓ­ണ­ത്തി­നും വി­ഷു­വി­നും മറ്റു കു­ടി­യാ­ന്മാർ ചെ­യ്യും­പോ­ലെ ജ­ന്മി­യെ “വെ­ച്ചു­കാ­ണ്മാൻ” കു­ഞ്ഞി മു­ട­ക്കം വ­രു­ത്താ­റി­ല്ല.

ജ­ന്മി­യു­ടെ വീ­ട്ടിൽ വ­യ­സ്സു­മൂ­ത്ത അ­മ്മ­യു­ടെ പേർ മാധവി എ­ന്നാ­യി­രു­ന്നു. മാ­ധ­വി­യ­മ്മ വളരെ സു­ശീ­ല­യും ധർ­മ്മ­ബു­ദ്ധി­യും ആ­യി­രു­ന്നു. അ­വർ­ക്കു കു­ഞ്ഞി­യോ­ടും സ­ഹോ­ദ­രി­യോ­ടും തന്റെ സ്വ­ന്തം പു­ത്രി­മാ­രോ­ടെ­ന്ന­പോ­ലെ അ­ത്യ­ന്തം വാ­ത്സ­ല്യ­മാ­യി­രു­ന്നു. വ­ല്ല­വി­ധ­ത്തി­ലും കു­ഞ്ഞി­യെ അ­നു­രൂ­പ­നാ­യ ഭർ­ത്താ­വി­നു കൊ­ടു­ക്ക­ണം എ­ന്നു് ആ അമ്മ വളരെ ആ­ഗ്ര­ഹി­ക്കു­ക­യും അ­തി­നാ­യി ശ്ര­മി­ക്കു­ക­യും ചെ­യ്തു. കു­ഞ്ഞി­യെ സം­ബ­ന്ധം ചെ­യ്യു­വാൻ ഇ­ഷ്ട­മു­ള്ള­വർ പലരും ഉ­ണ്ടാ­യി­രു­ന്നു എ­ങ്കി­ലും അ­വൾ­ക്കു തൽ­ക്കാ­ലം വി­വാ­ഹ­ത്തി­നു് തീരെ മ­ന­സ്സു­ണ്ടാ­യി­രു­ന്നി­ല്ല.

അ­ങ്ങ­നെ ഇ­രി­ക്കു­മ്പോ­ഴാ­ണു് ഒരു ദിവസം അവളെ, സ­ഹോ­ദ­രി­യോ­ടു­കൂ­ടി കാ­ട്ടു­പ­റ­മ്പിൽ നി­ന്നു വിറകു പെ­റു­ക്കി കൊ­ണ്ടു­വ­രു­ന്ന നി­ല­യിൽ നാം ക­ണ്ട­തു്. ആ വി­റ­കും­കൊ­ണ്ടു് അവൾ വയലിൽ കൂടി ചെ­ന്നു് ഇ­ട­വ­ഴി­യിൽ ക­യ­റി­യ­പ്പോൾ ക­ണ്ട­തു് തന്റെ ഭ­വി­ഷ്യ­ത്തു തന്നെ മുർ­ത്തീ­ക­രി­ച്ചു­ണ്ടാ­യ ഒരു മ­നു­ഷ്യ­നെ­യാ­യി­രു­ന്നു.

ഏ­ക­ദേ­ശം ഇ­രു­പ­ത്ത­ഞ്ചു വ­യ­സ്സു പ്രാ­യ­മാ­യി, യൂ­റോ­പ്യൻ സ­മ്പ്ര­ദാ­യ­ത്തിൽ ത­ല­മു­ടി വെ­ട്ടി­ച്ചു­രു­ക്കി അതിനെ മുർ­ദ്ധാ­വിൽ ചെ­റി­യൊ­രു തൊ­പ്പി­കൊ­ണ്ടു് ആ­ച്ഛാ­ദ­നം ചെ­യ്തു് ക­റു­ത്ത ഒരു കോ­ട്ടു ധ­രി­ച്ചു് ക­ഴു­ത്തിൽ ഒരു കോ­ള­റും ടൈയും കൊ­ളു­ത്തി ഒരു കു­ട്ടി­മു­ണ്ടു­ട­ത്തു്, ക­യ്യിൽ ഒരു കു­ട­യു­മാ­യി കേവലം നാ­ട­ന്മാ­രാ­യ ജ­ന­ങ്ങൾ നി­വ­സി­ക്കു­ന്ന ആ പ്ര­ദേ­ശ­ത്തു പുതിയ വല്ല വേ­ഷ­മെ­ങ്ങാൻ ഇ­റ­ങ്ങി­യ പോലെ കൗ­തു­കം ജ­നി­പ്പി­ക്കു­ന്ന ഒരു സ്വ­രൂ­പ­മാ­ണു് ഇ­ട­വ­ഴി­യിൽ വച്ചു കു­ഞ്ഞി ക­ണ്ടു­മു­ട്ടി­യ­തു്. ഈ വേഷം ക­ണ്ട­യു­ട­നെ പെൺ­കു­ട്ടി­കൾ ര­ണ്ടു­പേ­രും ഒ­രു­ഭാ­ഗ­ത്തു മാ­റി­നി­ന്നു. ആ മ­നു­ഷ്യൻ അവരെ സൂ­ക്ഷി­ച്ചു­നോ­ക്കി­യി­ട്ടു്. “അല്ല ഇ­തെ­ന്തു കഥ! കു­ഞ്ഞി­യ­ല്ലേ ഇതു്?” നി­ന്റെ അ­നു­ജ­ത്തി­യാ­ണോ ഇതു? ഇവൾ വളരെ വ­ലു­താ­യി­പ്പോ­യ­ല്ലോ എന്നു വളരെ പ­രി­ച­യ­ഭാ­വ­ത്തിൽ പ­റ­ഞ്ഞു. ഇതു കേ­ട്ട­പ്പോൾ കു­ഞ്ഞി­യ്ക്കു ആദ്യം കുറെ പ­രി­ഭ്ര­മ­മു­ണ്ടെ­യെ­ങ്കി­ലും ആളെ മ­ന­സ്സി­ലാ­യു­ട­നെ പൊ­ട്ടി­ച്ചി­രി­ച്ചു­കൊ­ണ്ടു്—

“എ­നി­ക്കു നി­ങ്ങ­ളെ കേവലം മ­ന­സ്സി­ലാ­യി­ല്ല. ഈ വേഷം ക­ണ്ടാൽ ആർ­ക്കാ­ണു മ­ന­സ്സി­ലാ­വു­ക? നി­ങ്ങ­ളും വേ­ദ­ത്തിൽ കൂ­ടി­ക്ക­ള­ഞ്ഞോ?” എന്നു ചോ­ദി­ച്ചു, ക­ല്യാ­ണി ഇ­തൊ­ക്കെ കേ­ട്ട­പ്പോൾ കുറെ അ­ന്ധാ­ളി­ച്ചു, അ­താ­രാ­ണെ­ന്നു ജ്യേ­ഷ്ഠ­ത്തി­യോ­ടു് കൈ­യാം­ഗ്യം കൊ­ണ്ടു ചോ­ദി­ച്ചു കു­ഞ്ഞി അതിനു മ­റു­പ­ടി­യാ­യി—

“അ­തെ­ന്തു ക­ല്യാ­ണീ നി­ന­ക്ക­റി­ഞ്ഞു­കൂ­ടേ? ന­മ്മു­ടെ ശ­ങ്ക­ര­ന­ല്ലേ ഇതു്? മാ­ധ­വി­യ­മ്മ­യു­ടെ വീ­ട്ടി­ലു­ണ്ടാ­യി­രു­ന്ന ശ­ങ്ക­രൻ.”

തന്നെ ക­ല്യാ­ണി­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി­യ സ­മ്പ്ര­ദാ­യം ശ­ങ്ക­ര­നു് അത്ര ബോ­ദ്ധ്യ­മാ­യി­ല്ല; എ­ന്ന­ല്ല. ഇ­ഷ്ട­മാ­യി­ല്ല. ശ­ങ്ക­രൻ ചെ­റു­പ്പം മുതൽ അ­ഞ്ചു­കൊ­ല്ലം മു­മ്പു­വ­രെ താ­മ­ര­ക്കാ­ട്ടു­വീ­ട്ടിൽ ഒരു ഭൃ­ത്യ­നാ­യി­രു­ന്നു. അവനു പെ­റ്റ­മ്മ­യും ഒരു സ­ഹോ­ദ­രി­യു­മ­ല്ലാ­തെ വി­ശേ­ഷി­ച്ചു കു­ടും­ബ­ങ്ങ­ളൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. മാ­ധ­വി­യ­മ്മ അ­വ­നെ­വെ­റും ഒരു ഭൃ­ത്യ­ന്റെ നി­ല­യി­ലാ­യി­രു­ന്നി­ല്ല ക­രു­തി­പ്പോ­ന്നി­രു­ന്ന­തു്. എ­ന്നി­ട്ടും അവനു് ഇ­രു­പ­തു വ­യ­സ്സാ­യ­പ്പോൾ ആ പ്രാ­യ­ത്തിൽ സാ­ധാ­ര­ണ കാ­ണാ­റു­ള്ള സ്വാ­ത­ന്ത്ര്യ­ബു­ദ്ധി ഉ­ണ്ടാ­യി­ത്തു­ട­ങ്ങി. സ്വാ­ത­ന്ത്ര്യ­ബു­ദ്ധി മ­നു­ഷ്യ­നു സ്വ­ത­സ്സി­ദ്ധ­മാ­യ ഒരു ഗു­ണ­മാ­ണു്. അതിനെ വി­വേ­കം കൊ­ണ്ടു ശ­രി­യാ­യ മാർ­ഗ്ഗ­ത്തി­ലേ­ക്കു ന­ട­ത്താൻ ക­ഴി­യാ­ത്ത­പ്പോ­ഴാ­ണു് അതു് ഒരു വക ചാ­പ­ല്യ­മാ­യി പ­രി­ണ­മി­ക്കു­ന്ന­തു്. ശ­രീ­ര­ത്തിൽ മേ­ദ­സ്സ് വർ­ദ്ധി­ച്ചാൽ അതിനെ വ്യാ­യാ­മം കൊ­ണ്ടു നി­യ­ന്ത്ര­ണം ചെ­യ്യാ­തി­രു­ന്നാൽ രോ­ഗ­മാ­യി പ­രി­ണ­മി­ക്കും പോ­ലെ­ത­ന്നെ. ശ­ങ്ക­രൻ തന്റെ ചാ­പ­ല്യം കൊ­ണ്ടു് അ­സ്വ­സ്ഥ­ചി­ത്ത­നാ­യി. സ്ഥ­ല­മാ­റ്റം­കൊ­ണ്ടു് ആ­വ­ക­രോ­ഗ­ങ്ങൾ­ക്കു സു­ഖ­മു­ണ്ടാ­കും. അ­ങ്ങ­നെ­യാ­ണു ശ­ങ്ക­രൻ താ­മ­ര­ക്കാ­ട്ടു­വീ­ട്ടിൽ നി­ന്നു ചാ­ടി­പ്പോ­യ­തു് അവൻ അ­ടു­ത്ത പ­ട്ട­ണ­ത്തിൽ പ്ര­വേ­ശി­ച്ചു. പ­ട്ട­ണ­ങ്ങ­ളിൽ ആൾ­പി­ടി­യ­ന്മാർ ധാ­രാ­ള­മു­ണ്ട­ല്ലൊ. ഒരു ഉ­ദ്യോ­ഗ­സ്ഥ­നു് ഒരു ഭൃ­ത്യ­നെ അ­ന്വേ­ഷി­ച്ചു ന­ട­ക്കു­ന്ന ഒരാൾ ശ­ങ്ക­ര­നെ ക­ണ്ടു­മു­ട്ടി. അ­ല്പ­സ­മ­യ­ത്തെ സം­ഭാ­ഷ­ണം കൊ­ണ്ടു ശ­ങ്ക­രൻ ഒരു സബ് അ­സി­സ്റ്റ­ന്റു­സർ­ജ്ജൻ കാ­ര്യ­സ്ഥ­നാ­യി പ­ട്ട­ണ­ത്തി­ലെ പ­രി­ഷ്കാ­ര­ങ്ങ­ളൊ­ക്കെ ഭാ­ഷ­യി­ലും വേ­ഷ­ത്തി­ലും കാ­ല­താ­മ­സം കൂ­ടാ­തെ ഉ­ണ്ടാ­യി­ത്തു­ട­ങ്ങി. ദ­ര­സ്സ­ന­മാർ­ക്കു­ണ്ടോ വല്ല ദി­ക്കി­ലും സ്ഥി­രം! ശ­ങ്ക­ര­ന്റെ യ­ജ­മാ­ന­നു­മൊ­ന്നി­ച്ചു ശ­ങ്ക­ര­നും സേലം, ഗോ­ദാ­വ­രി, ബർമ്മ മു­ത­ലാ­യ ദി­ക്കിൽ സ­ഞ്ചാ­രം ക­ഴി­ഞ്ഞു മ­ട­ങ്ങി വ­രു­ന്ന വ­ഴി­യ്ക്കാ­ണു് കു­ഞ്ഞി­യേ­യും ക­ല്യാ­ണി­യേ­യും ഇ­ട­വ­ഴി­യിൽ ക­ണ്ടു­മു­ട്ടി­യ­തു്.

ശ­ങ്ക­രൻ:
അ­തെ­ന്താ, ഞാൻ മതം മാ­റി­യെ­ന്നു നീ ശ­ങ്കി­ച്ച­തു്?
കു­ഞ്ഞി:
നി­ങ്ങ­ളു­ടെ കോലം ക­ണ്ടാൽ ഒരു ക്രി­സ്ത്യാ­നി­യെ­പ്പോ­ലെ ഇ­രി­ക്കു­ന്നു­വ­ല്ലോ?
ശ­ങ്ക­രൻ:
അതു് നീ രാ­ജ്യ­ങ്ങ­ളൊ­ന്നും ന­ട­ന്നു കാ­ണാ­ഞ്ഞി­ട്ട­ല്ലെ? ഇ­പ്പോൾ തീ­യ­നും നാ­യ­രും പ­ട്ട­രും എ­ല്ലാം ഈ വേ­ഷ­മാ­ണു് ക­ണ്ടാൽ അ­റി­ക­യി­ല്ല.
കു­ഞ്ഞി:
നി­ങ്ങൾ പല രാ­ജ്യ­ത്തും പോയോ?
ശ­ങ്ക­രൻ:
ഞാൻ ഇ­ന്ത്യാ­രാ­ജ്യം മു­ഴു­വൻ സ­ഞ്ച­രി­ച്ചു. കപ്പൽ കയറി ബർ­മ്മ­യി­ലും പോയി.
കു­ഞ്ഞി:
നി­ങ്ങൾ എ­ന്തു­കൊ­ണ്ടാ­യി­രു­ന്നു ആർ­ക്കും ഒരു ക­ത്ത­യ­യ്ക്കാ­തി­രു­ന്ന­തു്?
ശ­ങ്ക­രൻ:
ഞാൻ ക­ത്ത­യ­ച്ചി­ട്ടി­ല്ലേ? മാ­ധ­വി­യ­മ്മ­യ്ക്കു ഞാൻ സേ­ല­ത്തു­നി­ന്നൊ­രു ക­ത്ത­യ­ച്ചു. രം­ഗൂ­ണിൽ­നി­ന്നും ഒ­ന്ന­യ­ച്ചു. അ­തി­നു് അവർ മ­റു­പ­ടി അ­യ­ച്ചി­ല്ല.
കു­ഞ്ഞി:
നി­ങ്ങ­ളു­ടെ അ­മ്മ­യ്ക്കു ക­ത്ത­യ­ച്ചോ?
ശ­ങ്ക­രൻ:
അ­മ്മ­യ്ക്കു എ­ഴു­ത്ത­റി­യോ, കത്തു വാ­യി­ക്കാൻ? മാ­ധ­വി­യ­മ്മ­യു­ടെ എ­ഴു­ത്തിൽ ഞാൻ അവരെ അ­ന്വേ­ഷി­ച്ചി­ട്ടു­ണ്ട­ല്ലോ.

ഇ­ങ്ങ­നെ ഇവർ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കെ, താ­മ­ര­ക്കാ­ട്ടി­ന്റെ പ­ടി­ക്കൽ എത്തി. പി­ന്നെ കാ­ണാ­മെ­ന്നു പ­റ­ഞ്ഞു്, ശ­ങ്ക­രൻ പടി ക­യ­റി­പോ­യി. ശ­ങ്ക­ര­നെ കു­ഞ്ഞി ചെ­റു­പ്പ­ത്തി­ലെ കണ്ടു പ­രി­ച­യ­മാ­ണു്. അവൻ ഒരു ശു­ദ്ധ­ഹൃ­ദ­യ­നാ­ണെ­ന്നും ദുർ­മ്മാർ­ഗ്ഗി­യ­ല്ലെ­ന്നും അവൾ ധ­രി­ച്ചി­രു­ന്നു.

ശ­ങ്ക­രൻ നാ­ട്ടിൽ മ­ട­ങ്ങി­വ­ന്ന വിവരം അ­റി­ഞ്ഞ­പ്പോൾ അ­വ­ന്റെ അ­മ്മ­യും പെ­ങ്ങ­ളും നാ­ട്ടു­കാ­രിൽ പലരും അവനെ കാണാൻ ചെ­ന്നു. താൻ ക­ണ്ടി­രു­ന്ന രാ­ജ്യ­ങ്ങ­ളെ­ക്കു­റി­ച്ചും ജ­ന­ങ്ങ­ളെ­ക്കു­റി­ച്ചും മ­റ്റും ശ­ങ്ക­രൻ ധാ­രാ­ളം അ­തി­ശ­യോ­ക്തി­യോ­ടു­കൂ­ടി സർ­വ്വ­ജ­ന­ങ്ങ­ളോ­ടും വി­സ്ത­രി­ച്ചു പ­റ­ഞ്ഞു­തു­ട­ങ്ങി. ദുർ­ല്ല­ഭം ചി­ലർ­ക്കു ചില സ­മ്മാ­ന­ങ്ങ­ളും കുറെ പണവും കൊ­ടു­ത്തു് ആ­ക­പ്പാ­ടെ ശ­ങ്ക­രൻ ഒരു വലിയ ആളായി അ­ഞ്ചാ­റു­ദി­വ­സം ക­ഴി­ഞ്ഞു. മാ­ധ­വി­യ­മ്മ­യു­ടെ മേൽ­വി­ലാ­സ­ത്തിൽ ശ­ങ്ക­ര­പ്പി­ള്ള­യ്ക്കു തപാൽ വ­ഴി­യാ­യി ചില ക­ത്തു­ക­ളും വ­ന്നു­തു­ട­ങ്ങി. ജ­ന­ങ്ങ­ളു­ടെ അ­ത്ഭു­ത­ബ­ഹു­മാ­ന­ങ്ങൾ വർ­ദ്ധി­ച്ചു. ചെ­റു­പ്പ­ക്കാ­രിൽ പ­ലർ­ക്കും നാ­ടു­വി­ട്ടു പോവാൻ ഒ­രാ­ഗ്ര­ഹ­വും ഉ­ണ്ടാ­യി.

ഒരു ദിവസം വൈ­കു­ന്നേ­രം ശ­ങ്ക­രൻ തന്റെ സ­ഞ്ചാ­ര­വി­വ­ര­ത്തെ­പ്പ­റ്റി മാ­ധ­വി­യ­മ്മ­യോ­ടു പല സൊ­ള്ളും പൊ­ട്ടി­ച്ചു­കൊ­ണ്ടി­രി­ക്കെ, അ­വ­ന്റെ അമ്മ വ­ന്നു് അ­വ­രു­ടെ അ­രി­ക­ത്തി­രു­ന്നു് ഇനി വ­ല്ല­വി­ധ­ത്തി­ലും ശ­ങ്ക­ര­നേ­ക്കൊ­ണ്ടു് ഒരു സം­ബ­ന്ധം ചെ­യ്യി­ക്ക­ണ­മെ­ന്നും, അതിനു മാ­ധ­വി­യ­മ്മ­ത­ന്നെ ഉ­ത്സാ­ഹി­ക്ക­ണ­മെ­ന്നും പ­റ­ഞ്ഞു, ഇതു കേ­ട്ട­പ്പോൾ മാ­ധ­വി­യ­മ്മ ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“ഞാനും അതു് ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണു്. അ­ങ്ങേ­ലെ കു­ഞ്ഞി­യേ­ത്ത­ന്നെ സം­ബ­ന്ധ­മാ­യി­ക്കൊ­ള്ള­ട്ടെ. നല്ല വ­ക­തി­രി­വു­ള്ള പെ­ണ്ണാ­ണു് കാ­ണാ­നും ന­ന്നു്. ശീ­ല­ഗു­ണ­വും ഉ­ണ്ടു്. എന്താ ശ­ങ്ക­രാ, ശ­ങ്ക­ര­നി­ഷ്ട­മി­ല്ലേ?”

ശ­ങ്ക­രൻ:
നി­ങ്ങൾ പ­റ­ഞ്ഞാൽ ഞാൻ വി­രോ­ധം പ­റ­യു­മോ? എ­നി­ക്കു് അ­ച്ഛ­നും അ­മ്മ­യും എ­ല്ലാം നി­ങ്ങൾ തന്നെ.

ഇ­തു­കേ­ട്ട­പ്പോൾ അ­വ­ന്റെ അ­മ്മ­യും അ­തി­നു് അ­നു­കൂ­ലി­ച്ചു­ത­ന്നെ പ­റ­ഞ്ഞു. ഇ­തൊ­ക്കെ കേ­ട്ടു­കൊ­ണ്ടു് അ­ടു­ത്ത ഒരു മു­റി­യ്ക്ക­ക­ത്തു കു­ഞ്ഞി, എന്തോ പണി ചെ­യ്തു­കൊ­ണ്ടു് ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

മ­നു­ഷ്യ­രു­ടെ ആ­യു­ഷ്കാ­ല­ത്തു മ­ന­സ്സി­നും പ്ര­കൃ­തി­ക്കും ചില മാ­റ്റ­ങ്ങൾ സം­ഭ­വി­ക്കാ­റു­ണ്ട­ല്ലൊ ഒരു ദിവസം, ഒരു നി­മി­ഷം സം­ഭ­വി­ക്കു­ന്ന ചില കാ­ര്യ­ങ്ങൾ ഈ മാ­റ്റ­ത്തി­നു കാ­ര­ണ­മാ­യി­ത്തീ­രാ­വു­ന്ന­താ­ണു്. പു­റ­ത്തു­വെ­ച്ചു മാ­ധ­വി­യ­മ്മ­യും ശ­ങ്ക­ര­നും അ­വ­ന്റെ അ­മ്മ­യും ത­മ്മി­ലു­ണ്ടാ­യ സം­ഭാ­ഷ­ണം കു­ഞ്ഞി­യിൽ എന്തോ ചില വി­കാ­ര­ങ്ങൾ ഉ­ണ്ടാ­ക്കി. അ­തി­ന്റെ സ്വ­ഭാ­വം അ­വൾ­ക്കു­ത­ന്നെ അ­റി­വാൻ ക­ഴി­ഞ്ഞി­രു­ന്നി­ല്ല. അ­തി­ന്റെ അ­നു­ഭ­വം ഒരു ആ­ന­ന്ദ­വു­മ­ല്ല. സ­ങ്ക­ട­വു­മ­ല്ല ഭ­യ­വു­മ­ല്ല. പ്ര­ത്യാ­ശ­യു­മ­ല്ല; എ­ന്ന­ല്ലാ­തെ ഇ­ന്ന­താ­ണെ­ന്നു പറവാൻ പ്ര­യാ­സം. വേറെ ര­ണ്ട­വ­സ­ര­ങ്ങ­ളിൽ മാ­ത്ര­മേ ഈവിധം വി­കാ­ര­ങ്ങൾ മ­നു­ഷ്യർ­ക്കു് ഉ­ണ്ടാ­വാൻ പാ­ടു­ള്ളു­വെ­ന്നാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു്. ജ­നി­ക്കു­മ്പോ­ഴും മ­രി­ക്കു­മ്പോ­ഴും. ആ ര­ണ്ട­വ­സ­ര­ത്തി­ലും അതു പ­റ­ഞ്ഞ­റി­യി­ക്കാൻ നി­വൃ­ത്തി­യി­ല്ല. ഈ അ­വ­സ­ര­ത്തിൽ പറവാൻ ക­ഴി­ക­യു­മി­ല്ല. എ­ന്തൊ­രാ­വ­ശ്യ­ത്തി­നാ­ണു ത­മ്മിൽ ക­ല­രു­ന്ന­തെ­ന്ന­റി­യാ­തെ, ഗ­ന്ധ­ക­വും ഉ­പ്പും ക­രി­യും ഒ­ന്നി­ച്ച ചേർ­ന്നു­ക­ഴി­ഞ്ഞ­തി­ന്റെ ശേഷം ഒരു തീ­പ്പൊ­രി അ­തി­ന്മേൽ വീണാൽ ഉ­ണ്ടാ­കു­ന്ന അ­നു­ഭ­വം പോലെ, കു­ഞ്ഞി അ­റി­യാ­തെ പല സം­ഭ­വ­ങ്ങ­ളും സം­ഗ­തി­ക­ളും അ­വ­ളു­ടെ ഹൃ­ദ­യ­ത്തിൽ ക­ട­ന്നു കൂ­ടി­കൊ­ണ്ടി­രു­ന്ന­വ­യ്ക്കു്, ഇ­പ്പോൾ കേട്ട വാ­ക്കു­കൾ ഒരു പ്ര­ത്യേ­ക­ത­ര­മാ­യ അ­നു­ഭ­വം ഉ­ണ്ടാ­ക്കി. ശ­ങ്ക­ര­നിൽ അ­വൾ­ക്കു്, എ­ന്തെ­ന്നി­ല്ലാ­ത്ത ഭ­ക്തി­സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങൾ ഉ­ണ്ടാ­യി. അ­ന്നു­മു­തൽ ശ­ങ്ക­ര­നാ­ണു് തന്റെ ഭർ­ത്താ­വെ­ന്നു് അവൾ നി­ശ്ച­യി­ച്ചു. അ­കൈ­ത­വ­മാ­യി കേവലം പ­രി­ശു­ദ്ധ­മാ­യ ഹൃ­ദ­യ­ത്തി­നു് ഈ വക നി­ശ്ച­യ­ങ്ങൾ­ക്കു­ണ്ടാ­വാൻ പാ­ടു­ള്ള ദൃ­ഢ­ത­യും അ­വൾ­ക്കു­ണ്ടാ­യി.

അ­ഞ്ചു­പ­ത്തു ദി­വ­സം­ക­ഴി­ഞ്ഞു ശ­ങ്ക­രൻ മ­ട­ങ്ങി­പ്പോ­കേ­ണ്ടി­വ­ന്നു അ­വ­ന്റെ യ­ജ­മാ­ന­നു മം­ഗ­ലാ­പു­ര­ത്തേ­ക്കു മാ­റ്റ­മാ­ക­യാൽ അവനും ഒ­ന്നി­ച്ചു­പോ­യി മ­ട­ങ്ങി­വ­ന്നു് ഉടനെ സം­ബ­ന്ധം ക­ഴി­ക്കാ­മെ­ന്നു തീർ­ച്ച­യാ­ക്കി. പി­ന്നെ­യും മൂ­ന്നു­നാ­ലു­കൊ­ല്ല­ത്തോ­ളം ശ­ങ്ക­രൻ മ­ട­ങ്ങി­വ­ന്നി­ല്ല. കു­ഞ്ഞി അ­വ­നെ­ത്ത­ന്നെ ധ്യാ­നി­ച്ചും അവൻ ത­ന്നെ­യാ­ണു് ഭർ­ത്താ­വെ­ന്നു ഉ­റ­പ്പി­ച്ചും പ­തി­വ്ര­ത­യാ­യി കാലം ക­ഴി­ച്ചു.

ഒരു ദിവസം വൈ­കു­ന്നേ­രം പി­ന്നെ­യും ശ­ങ്ക­ര­ന്റെ ഉദയം ഉ­ണ്ടാ­യി. കു­ഞ്ഞി­യു­ടെ മാ­ന­സ­കു­മു­ദം ഒ­ന്നു­കൂ­ടി വി­ക­സി­ച്ചു. അവൾ തന്റെ പു­ര­യ്ക്ക­ക­ത്തു­വെ­ച്ചു എന്തോ ചെ­യ്തു­കൊ­ണ്ടി­രി­ക്കു­മ്പോൾ ക­ല്യാ­ണി ഓ­ടി­ച്ചെ­ന്നു് ജ്യേ­ഷ്ഠ­ത്തി ശ­ങ്ക­ര­നു­ണ്ടു് അ­ങ്ങേൽ വ­ന്നി­ട്ടു് എന്നു പ­റ­ഞ്ഞു. ഉടനെ വെറും ശ­ങ്ക­രൻ എന്നു പ­റ­ഞ്ഞ­തു­കൊ­ണ്ടു ക­ല്യാ­ണി­യെ ശ­കാ­രി­ക്കാ­നാ­യി­രു­ന്നു കു­ഞ്ഞി­യു­ടെ മ­ന­സ്സിൽ തോ­ന്നി­യ­തു് അതിനെ ക്ഷണം അ­ട­ക്കീ­ട്ടു് “വ­ര­ട്ടെ” എ­ന്നു­മാ­ത്രം പ­റ­ഞ്ഞു. അ­ന്നും അ­ടു­ത്ത ഒ­ന്നു­ര­ണ്ടു­ദി­വ­സ­വും അവൾ ശ­ങ്ക­ര­നെ ദൂ­ര­ത്തു­നി­ന്നു ക­ണ്ട­ത­ല്ലാ­തെ അ­ടു­ത്തു ക­ണ്ടി­രു­ന്നി­ല്ല. അ­വ­ന്റെ വി­വാ­ഹ­കാ­ര്യ­ത്തെ­പ്പ­റ്റി കാ­ര്യ­മാ­യ ആ­ലോ­ച­ന­യു­ണ്ടെ­ന്നു് അ­വൾ­ക്കു തോ­ന്നി പക്ഷേ, അ­വ­ളോ­ടു ആരും ഒ­ന്നും പ­റ­ഞ്ഞി­ല്ല. സം­ഗ­തി­യി­ല്ലാ­തെ അ­വ­ളു­ടെ മ­ന­സ്സിൽ എന്തോ ഒരു ഉൽ­ക­ണ്ഠ­യു­ണ്ടാ­യി ഒ­ടു­വിൽ അവൾ അ­റി­വാൻ ആ­ഗ്ര­ഹി­ച്ച കാ­ര്യം, ആ­ദ്യ­ത്തെ­പ്പോ­ലെ­ത­ന്നെ, സ്വ­ന്തം ചെ­വി­കൊ­ണ്ടു­കേൾ­പ്പാൻ സം­ഗ­തി­യാ­യി അവൾ താ­മ­ര­ക്കാ­ട്ടിൽ കി­ണ­റ്റു­പു­ര­യി­ലേ­ക്കു ക­ട­ന്നു­ചെ­ന്ന­പ്പോൾ അ­ടു­ക്ക­ള­യിൽ­നി­ന്നു മാ­ധ­വി­അ­മ്മ­യും മ­റ്റും സം­സാ­രി­ക്കു­ന്ന­തു കേ­ട്ടു. കൂ­ട്ട­ത്തിൽ ശ­ങ്ക­ര­നും അ­വ­ന്റെ അ­മ്മ­യും പെ­ങ്ങ­ളും ഉ­ണ്ടാ­യി­രു­ന്നു. അ­വ­രു­ടെ സം­ഭാ­ഷ­ണം ഇ­ങ്ങ­നെ തു­ടർ­ന്നു.

പെ­ങ്ങൾ:
കു­ഞ്ഞി­യെ­ക്കൊ­ണ്ടു് എ­നി­ക്കു ദോ­ഷ­മൊ­ന്നും പ­റ­യാ­നി­ല്ല. ക­ല്യാ­ണി­യ­ല്ലെ ന­ല്ല­തു്? വ­യ­സ്സു­കൊ­ണ്ടു് അ­വ­ളാ­ണു് യോ­ജി­പ്പ്.

കു­ഞ്ഞി ഇതു കേ­ട്ട­പ്പോൾ തന്റെ കാ­ലി­ന്റെ അ­ടി­യിൽ­വെ­ച്ചു ഭൂമി പി­ള­രു­ന്നു­ണ്ടെ­ന്നു തോ­ന്നി. ഉടനെ ശ­ങ്ക­ര­ന്റെ മ­റു­പ­ടി കേ­ട്ടു.

ശ­ങ്ക­രൻ:
അ­തെ­ന്തൊ ഞാ­ന­റി­ക­യി­ല്ല. ആദ്യം കു­ഞ്ഞി­യെ ക­ല്യാ­ണം ക­ഴി­ക്ക­ണ­മെ­ന്ന­ല്ലെ നി­ങ്ങ­ളൊ­ക്കെ പ­റ­ഞ്ഞ­തു് ?
മാധവി:
കു­ഞ്ഞി­യാ­യാ­ലും ക­ല്യാ­ണി­യാ­യാ­ലും എ­നി­ക്കു ര­ണ്ടും ഒ­ന്നു­ത­ന്നെ. സം­ബ­ന്ധം ഒ­രാ­ഴ്ച­യി­ലി­ട­യ്ക്കു ക­ഴി­യ­ണം.
ശ­ങ്ക­ര­ന്റെ അമ്മ:
അ­തു­ത­ന്നെ. എ­നി­ക്കും അ­ത്ര­യേ ഉള്ളു.

കു­ഞ്ഞി­ക്കു കാ­ര്യം മു­ഴു­വൻ മ­ന­സ്സി­ലാ­യി. ശ­ങ്ക­ര­ന്റെ പെ­ങ്ങൾ­ക്കു് അവൻ തന്നെ ക­ല്യാ­ണം ക­ഴി­ക്കു­ന്ന­തു് ഇ­ഷ്ട­മ­ല്ല. ക­ല്യാ­ണി­യെ ക­ഴി­ക്കേ­ണ­മെ­ന്നാ­ണു് അ­വ­ളു­ടെ ഇഷ്ടം. അവൾ ഒ­ന്നും മി­ണ്ടാ­തെ അ­വി­ടെ­നി­ന്നു് ഇ­റ­ങ്ങി. സ്വ­ന്തം പു­ര­യിൽ പോയി ഒരു ദി­ക്കിൽ കി­ട­ന്നു. അന്നു രാ­ത്രി അ­വൾ­ക്കു് ഉ­റ­ക്കം­വ­ന്നി­ല്ല. തന്റെ സ­ഹോ­ദ­രി­ക്കു വേ­ണ്ടി അവൾ സ്വ­ന്തം സുഖം കൂടി അ­ഗ­ണ്യ­മാ­ക്കി പലതും ചെ­യ്തു, ക­ല്യാ­ണി­ക്കു­വേ­ണ്ടി­ത്ത­ന്നെ­യാ­യി­രു­ന്നു അവൾ ജീ­വി­ച്ചി­രു­ന്ന­തു്. ഇ­പ്പോൾ ആ സ­ഹോ­ദ­രി തന്നെ, അ­വ­ളു­ടെ അ­റി­വോ­ടു­കൂ­ടി­യ­ല്ലെ­ങ്കി­ലും തന്റെ ഭാ­ഗ്യ­ത്തി­നും ത­നി­ക്കും മ­ദ്ധ്യ­ത്തിൽ നി­ല്ക്കു­ന്നു. ശ­ങ്ക­ര­ന്റെ പണം ക­ണ്ടി­ട്ട­ല്ല മ­റ്റൊ­രു ഭർ­ത്താ­വി­നെ കി­ട്ടാ­തി­രി­ക്കു­മെ­ന്നു ഭ­യ­പ്പെ­ട്ടി­ട്ടു­മ­ല്ല. അവനെ അവൾ സർ­വ്വാ­ത്മ­നാ ഭർ­ത്താ­വാ­യി മ­ന­സ്സു­കൊ­ണ്ടു വ­രി­ച്ചു­പോ­യി. ഇനി തന്റെ സ­ഹോ­ദ­രി­ക്കു­വേ­ണ്ടീ­ട്ടു പോലും കൈ­വ­ടി­യു­ന്ന­തു് പ്രാ­ണ­സ­ങ്ക­ട­മാ­യി തോ­ന്നി.

ഈ അ­വ­സ­ര­ത്തിൽ ചതിയോ വ­ഞ്ച­ന­യോ ക­ള­വോ­ക­ള­ങ്ക­മോ എ­ന്താ­ണെ­ന്നു് അ­റി­യാ­ത്ത, ഈ പ­രി­ശു­ദ്ധ­മാ­യ വ­ന­കു­സു­മം എ­ന്തു­ചെ­യ്യും? ശ­ങ്ക­രൻ തന്റെ പ്രാ­ണ­തു­ല്യ­യാ­യ സ­ഹോ­ദ­രി­യെ­യ­ല്ല മ­റ്റൊ­രു സ്ത്രീ­യെ ക­ല്യാ­ണം ക­ഴി­ക്കേ­ണ­മെ­ന്നാ­ണു് അ­വ­ന്റെ പെ­ങ്ങൾ­ക്കു് അ­ഭി­ലാ­ഷ­മെ­ങ്കിൽ വിദ്യ പലതും ഉ­ണ്ടാ­യി­രു­ന്നു.

*****

പി­റ്റേ­ദി­വ­സം രാ­വി­ലെ ക­ല്യാ­ണി അ­ത്യ­ന്തം വ്യ­സ­നാ­ക്രാ­ന്ത­യാ­യി വി­ല­പി­ച്ചു­കൊ­ണ്ടു താ­മ­ര­ക്കാ­ട്ടിൽ ഓ­ടി­ച്ചെ­ന്നു. മാ­ധ­വി­യ­മ്മ എ­ഴു­ന്നേ­റ്റു മുഖം ക­ഴു­കി­ക്കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് ക­ല്യാ­ണി­യു­ടെ വരവു് അവർ അ­ത്യ­ന്തം പ­രി­ഭ്ര­മി­ച്ചു. സംഗതി അ­ന്വേ­ഷി­ച്ചു ക­ല്യാ­ണി ഗൽ­ഗ­ദാ­ക്ഷ­ര­ത്തിൽ തന്റെ ജ്യേ­ഷ്ഠ­ത്തി­യെ കാ­ണാ­നി­ല്ലെ­ന്നു പ­റ­ഞ്ഞു.

മാധവി:
ജ്യേ­ഷ്ഠ­ത്തി­യെ കാ­ണാ­നി­ല്ലെ­ന്നോ? എവിടെ പോയി? എ­പ്പോ­ഴാ­ണു് കാ­ണാ­തെ­യാ­യ­തു്?
ക­ല്യാ­ണി:
ഞാൻ രാ­വി­ലെ എ­ഴു­ന്നേ­റ്റു നോ­ക്കു­മ്പോൾ അവരെ ക­ണ്ടി­ല്ല. വാതിൽ ചാ­രീ­ട്ടെ ഉള്ളു അവർ പു­റ­ത്തെ­ങ്ങാൻ ഉ­ണ്ടാ­കു­മെ­ന്നു വി­ചാ­രി­ച്ചു, ഞാൻ വി­ളി­ച്ചു­നോ­ക്കി. എ­വി­ടെ­യും കാ­ണ്മാ­നി­ല്ല.
മാധവി:
അതിനു നീ എ­ന്തി­നി­ങ്ങ­നെ ക­ര­യു­ന്നു? അവൾ അങ്ങേ വീ­ട്ടി­ലോ മറ്റോ പോ­യി­ട്ടു­ണ്ടാ­കും. ഉടനെ വരും നി­യെ­ന്തി­നു ക­ര­യു­ന്നു?
ക­ല്യാ­ണി:
അ­ങ്ങ­നെ പോക, ഒ­രി­ക്ക­ലും പ­തി­വി­ല്ല. അവർ എ­ഴു­നേ­റ്റു എന്നെ വി­ളി­ച്ചു് വി­ള­ക്കു­ക­ത്തി­ച്ചു വെ­ച്ചേ പു­റ­ത്തി­റ­ങ്ങു­ക­യു­ള്ളു. എവിടെ പോ­കു­മ്പോ­ഴും എന്നെ ഒ­ന്നി­ച്ചു കൂ­ട്ടു­ക­യോ എ­ന്നോ­ടു ചോ­ദി­ക്കു­ക­യ്യോ ചെ­യ്യും. അയ്യൊ! ജ്യേ­ഷ്ഠ­ത്തി­ക്കു് എന്തോ ആ­പ­ത്തു വന്നു.

ഈ സം­ഭാ­ഷ­ണ­വും ക­ര­ച്ചി­ലും ഒക്കെ കേ­ട്ട­പ്പോൾ വീ­ട്ടി­ലു­ള്ള­വ­രൊ­ക്കെ അ­വ­രു­ടെ സ­മീ­പ­ത്തെ­ത്തി. ശ­ങ്ക­ര­നും എത്തി. എ­ല്ലാ­വ­രും­കൂ­ടി കു­ഞ്ഞി­യെ അ­ന്വേ­ഷി­ച്ചു. ദേ­ശ­ക്കാ­രൊ­ക്കെ ഒ­ന്നു് ഉ­ണർ­ന്നു­വ­ശാ­യി. സർ­വ്വ­രും കു­ഞ്ഞി­യെ അ­ന്വേ­ഷി­ച്ചു കു­ള­ത്തി­ലും കി­ണ­റ്റി­ലും വീ­ട്ടി­ലും കാ­ട്ടി­ലും ഒക്കെ അ­ന്വേ­ഷി­ച്ചു. പ­ന്ത്ര­ണ്ടു മ­ണി­യാ­കു­ന്ന­തു വരെ അ­ന്വേ­ഷി­ച്ചു. ഒരു വി­വ­ര­വും ഇല്ല. ഒ­ടു­വിൽ ഒരാൾ കു­ഞ്ഞി കി­ട­ന്ന പായ ചെ­ന്നു നോ­ക്കി­യ­പ്പോൾ അതിൽ ഒരു കഷണം ക­ട­ലാ­സ്സു കണ്ടു. എ­ടു­ത്തു നോ­ക്കി­യ­പ്പോൾ അതു മാ­ധ­വി­അ­മ്മ­യ്ക്കു ഒരു എ­ഴു­ത്താ­ണെ­ന്നു കണ്ടു അ­തി­ന്റെ താ­ല്പ­ര്യം ശ­ങ്ക­ര­ന്റെ സ­ഹോ­ദ­രി­യു­ടെ നി­ശ്ച­യം താൻ അ­റി­ഞ്ഞി­രി­ക്കു­ന്നു­വെ­ന്നും അ­തി­ന­നു­സ­രി­ച്ചു ന­ട­ക്കു­ന്ന­തി­നും തന്റെ സ­ഹോ­ദ­രി­യെ ഓർ­ത്തു താൻ പൂർ­ണ്ണ­മ­ന­സ്സാ­ലെ സ­മ്മ­തി­ക്കു­ന്നു­വെ­ന്നും നിർ­ഭാ­ഗ്യ­വ­ശാൽ ശ­ങ്ക­ര­നെ താൻ മ­ന­സ്സു­കൊ­ണ്ടു ഭർ­ത്താ­വാ­യി വ­രി­ച്ചു­പോ­യെ­ന്നും അയാൾ മ­റ്റൊ­രു സ്ത്രീ­യെ തന്റെ പ്രാ­ണ­തു­ല്യ­യാ­യ സ­ഹോ­ദ­രി­യെ­പോ­ലും ക­ല്യാ­ണം ക­ഴി­ക്കു­ന്ന­തു ക­ണ്ടു­കൊ­ണ്ടി­രി­ക്കാൻ താൻ ശ­ക്ത­യ­ല്ലെ­ന്നും, ക­ല്യാ­ണി­യെ മാധവി അമ്മ സ്വ­ന്തം പു­ത്രി­യെ­പ്പോ­ലെ വി­ചാ­രി­ച്ചു­കൊ­ള്ള­ണ­മെ­ന്നും, താൻ ക­ഷ്ടി­ച്ചു സ­മ്പാ­ദി­ച്ച 50 ഉ­റു­പ്പി­ക ക­ല്യാ­ണി­യു­ടെ വി­വാ­ഹ­യ­ടി­ന്തി­ര­ത്തി­ന്റെ ചെ­ല­വി­ലേ­ക്കാ­യി താൻ പെ­ട്ടി­യിൽ സൂ­ക്ഷി­ച്ചി­ട്ടു­ണ്ടെ­ന്നും അ­തെ­ടു­ത്തു് ഉ­പ­യോ­ഗി­ച്ചു­കൊ­ള്ള­ണ­മെ­ന്നും ആ­യി­രു­ന്നു. ക­ത്തി­ന്റെ ഒ­ടു­വിൽ താൻ വല്ല ആ­ത്മ­ഹ­ത്യ­യോ മറ്റോ ചെ­യ്തു­ക­ള­യു­മെ­ന്നു് ആരും ശ­ങ്കി­ക്ക­രു­തെ­ന്നും കുറെ കൊ­ല്ലം ക­ഴി­ഞ്ഞു തന്റെ മ­നോ­വ്യ­ഥ­യ്ക്കു് പൊ­റു­തി­കി­ട്ടി­യാൽ എ­ല്ലാ­വ­രെ­യും വന്നു കാ­ണു­മെ­ന്നു­കൂ­ടി എ­ഴു­തി­യി­രു­ന്നു.

അ­ങ്ങ­നെ­യാ­ണു് ആ “വ­ന­കു­സു­മം” ദൃ­ഷ്ടി­യിൽ­നി­ന്നു മ­റ­ഞ്ഞ­തു് എ­ന്തൊ­രു നിർ­വ്യാ­ജ­മാ­യ സ­ഹോ­ദ­രീ­സ്നേ­ഹം! എ­ന്തൊ­രു മാ­ഹാ­ത്മ്യ­മു­ള്ള യോഗം!!

‘ആരും കാ­ണാ­തെ പാ­രി­ച്ച­ഴ­കു­ട­യ നിറ-

ത്തോ­ടു വൻ­കാ­ടു­ത­ന്നിൽ

ചേരും കാ­റ്റിൽ സു­ഗ­ന്ധം കളവതിനുളവാ-​

കു­ന്നു പൂ­വി­ന്ന­നേ­കം.”

ഭാ­ഷാ­പോ­ഷി­ണി, 1090 ചി­ങ്ങം–കന്നി.

കൊലയോ ആ­ത്മ­ഗ­തി­യോ?

രാ­മ­റ്ന­മ്പ്യാ­രെ ര­ണ്ടു­ദി­വ­സ­മാ­യി കാ­ണാ­തി­രു­ന്ന­തിൽ പാ­പ­ശ്ശേ­രി­ദേ­ശ­ത്തു­ള്ള നി­വാ­സി­കൾ­ക്കു­ണ്ടാ­യി­രു­ന്ന പ­രി­ഭ്ര­മം, അ­ദ്ദേ­ഹ­ത്തി­ന്റെ ശവം സ­മീ­പ­ത്തു­ള്ള ഒരു പു­ഴ­യിൽ ക­ണ്ടെ­ത്തു­ക­യും അ­വി­ടെ­നി­ന്നെ­ടു­ത്തു സ്വ­ന്തം വീ­ട്ടി­ലേ­ക്കു കൊ­ണ്ടു­പോ­കു­ക­യും ചെ­യ്തി­ട്ടു­ണ്ടെ­ന്ന­റി­ഞ്ഞ­പ്പോൾ പ­തി­ന്മ­ട­ങ്ങ­ല്ല, നൂ­റു­മ­ട­ങ്ങു വർ­ദ്ധി­ച്ചു. രാ­മ­റ്ന­മ്പ്യാ­രെ ആ പ്ര­ദേ­ശ­ക്കാ­രൊ­ക്കെ വളരെ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്തി­രു­ന്നു. സ­ത്യ­വാ­നും സ­ന്മാർ­ഗ്ഗി­യും പ­രോ­പ­കാ­രി­യും ആ­യി­രു­ന്ന­തി­നാൽ ന­മ്പ്യാർ­ക്കു് ശ­ത്രു­ക്കൾ ആരും ഇ­ല്ലെ­ന്നാ­യി­രു­ന്നു പ­ര­ക്കെ വി­ശ്വാ­സം. അ­ദ്ദേ­ഹം ഒരു കു­ട്ടി­യെ­പ്പോ­ലും ദ്രോ­ഹി­ക്ക­യി­ല്ല. വ­ല്ല­വ­രും കോ­പി­ച്ചു മ­റു­ത്തു പ­റ­ഞ്ഞെ­ങ്കിൽ ഒ­ന്നും മി­ണ്ടാ­തെ പൊ­യ്ക്ക­ള­യും വ­ല്ല­വ­രെ­യും ദു­ഷി­ക്കു­ന്ന­തു കേ­ട്ടാൽ ചെ­വി­യും പൊ­ത്തി ന­ട­ന്നു­ക­ള­യു­ക­യും ചെ­യ്യും. ചെ­റു­പ്പ­ത്തിൽ­ത്ത­ന്നെ ന­മ്പ്യാ­രു് വ­ലി­യൊ­രു സ്വാ­ഭി­മാ­നി­യാ­യി­രു­ന്നു. വീ­ട്ടിൽ­നി­ന്നു വ­ല്ല­വ­രും അല്പം മു­ഷി­ഞ്ഞു സം­സാ­രി­ച്ചു­വെ­ങ്കിൽ സ­ഹി­ക്കാൻ പാ­ടി­ല്ലാ­ത്ത സ­ങ്ക­ടം അ­നു­ഭ­വി­ക്കു­ന്ന­താ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തി ദുഃ­ഖി­ച്ചു കരയും. പ­ണ­ത്തി­ന്റെ കാ­ര്യ­ത്തിൽ അയാൾ വളരെ കൃ­ത്യ­മു­ള്ള മ­നു­ഷ്യ­നാ­ണു്. യാ­തൊ­രാ­ളോ­ടും ക­ട­മാ­യി ഒരു പൈ­പോ­ലും വാ­ങ്ങു­ക പ­തി­വി­ല്ല. ത­റ­വാ­ട്ടിൽ വലിയ മു­ത­ലൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്ന­ല്ല ഒരു സാ­ധു­കു­ടും­ബ­ക്കാ­ര­നാ­ണു്. രണ്ടു സ­ഹോ­ദ­രി­മാ­രും അഞ്ചു മ­രു­മ­ക്ക­ളും ഉ­ണ്ടു് അ­വർ­ക്കു­പു­റ­മെ, ഭാ­ര്യ­യേ­യും നാ­ലു­മ­ക്ക­ളേ­യും പോ­റ്റേ­ണ്ടു­ന്ന ഭാ­ര­വും തന്റെ ത­ല­യിൽ­ത്ത­ന്നെ ആ­യി­രു­ന്നു. കു­റെ­യൊ­ക്കെ ഇം­ഗ്ലീ­ഷു­പ­ഠി­ച്ചി­ട്ടു­ണ്ടു്. നല്ല കൈ­യ­ക്ഷ­ര­മാ­ണു്. ഉൾ­നാ­ട്ടിൽ ഒരു മുൻ­സി­പ്പു­കോ­ട­തി­യിൽ പ­കർ­പ്പു­ഗു­മ­സ്ത­നാ­യ നി­ല­യിൽ പ­ത്തി­രു­പ­തു­റു­പ്പി­ക മാ­സ­ത്തിൽ വ­ര­വു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ഒരു വിധം ക­ഴി­ഞ്ഞു­പോ­രി­ക­യാ­ണു്.

ആ­പ്പീ­സ്സി­ലേ­ക്കു് ക­ല്പ­ന­യ്ക്കു് എ­ഴു­താ­തെ­യും ആ­രോ­ടും ഒ­ന്നും പ­റ­യാ­തെ­യും എ­വി­ടെ­യോ ഇ­റ­ങ്ങി­പ്പോ­യി­രു­ന്ന ന­മ്പ്യാർ അ­ന്നും പി­റ്റേ­ദി­വ­സ­വും വീ­ട്ടിൽ മ­ട­ങ്ങി­യെ­ത്താ­തി­രു­ന്ന­പ്പോൾ­ത്ത­ന്നെ, വീ­ട്ടി­ലു­ള്ള­വ­രൊ­ക്കെ വളരെ പ­രി­ഭ്ര­മി­ച്ചു വ­ശാ­യി­രു­ന്നു. പെ­ങ്ങ­ന്മാ­രും മ­രു­മ­ക്ക­ളും ഭാ­ര്യ­യും മ­ക്ക­ളും പി­ന്നെ ക­ണ്ട­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ജീർ­ണ്ണി­ച്ച ശ­വ­മാ­യി­രു­ന്നു. അ­പ്പോൾ വീ­ട്ടി­ലു­ണ്ടാ­യി­രു­ന്ന അലയും മു­റ­യും നാ­ട്ടു­കാ­രു­ടെ ഇ­ട­യി­ലു­ണ്ടാ­യി­രു­ന്ന പ­രി­ഭ്ര­മ­വും ഇ­ന്ന­വി­ധ­മാ­ണെ­ന്നു വി­വ­രി­ക്ക­യെ­ക്കാൾ ഊ­ഹി­ക്കു­ക­യാ­ണു് എ­ളു­പ്പം.

ഉടനെ അ­ധി­കാ­രി­യും തു­ടർ­ന്നു­കൊ­ണ്ടു­ത­ന്നെ പോ­ലീ­സ്സു­കാ­രും എ­ത്തി­യെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലൊ. കാ­ലി­ന്നു വ­ലി­യൊ­രു ക­ല്ലു­കെ­ട്ടി വെ­ള്ള­ത്തിൽ ആ­ണ്ടു­കി­ട­ക്കു­ന്ന നി­ല­യി­ലാ­ണു് ശവം ക­ണ്ടെ­ത്തി­യ­തു്. ഏ­താ­യാ­ലും ആ­ത്മ­ഗ­തി­യ­ല്ലെ­ന്നാ­യി­രു­ന്നു സ­ബ്ബിൻ­സ്പെ­ക്ട­രു­ടെ അ­ഭി­പ്രാ­യം. അ­ധി­കാ­രി­യും വ്യ­സ­ന­പൂർ­വ്വം അ­തി­നോ­ടു യോ­ജി­ച്ചു. ഇ­തു­കേ­ട്ട­പ്പോൾ അവിടെ വ­ന്നു­കൂ­ടി­യ അനവധി ജ­ന­ങ്ങ­ളിൽ ഓ­രോ­രു­ത്ത­രാ­യി സാ­വ­ധാ­ന­ത്തിൽ വി­ട്ടു­പി­രി­ഞ്ഞു­തു­ട­ങ്ങി. സ­ബ്ബിൻ­സ്പെ­ക്ടർ സാ­ധാ­ര­ണ­ക്കാ­ര­ന­ല്ല. വല്ല സം­ഗ­തി­യും ഉ­ണ്ടാ­ക്കി വ­ല­വ­രോ­ടും വ­ല്ല­തും ത­ട്ടി­പ്പ­റി­ക്കാ­തെ മൂ­പ്പർ­ക്കു് ഒ­രു­ദി­വ­സ­മെ­ങ്കി­ലും ഉ­റ­ക്കി­ടു­ക­യി­ല്ല. ഈ മരണം സം­ഗ­തി­യാ­ക്കി ആ പ്ര­ദേ­ശ­ത്തു­ള്ള പ­ല­രെ­യും സംശയം പ­റ­ഞ്ഞു കുറെ സ­മ്പാ­ദി­ക്ക­ണ­മെ­ന്നു് ഇൻ­സ്പെ­ക്ട­രും അ­ധി­കാ­രി­യും ഉ­റ­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു.

മ­രി­ച്ച ന­മ്പ്യാർ യാ­തൊ­രു ക­ത്തും എ­ഴു­തി­വെ­ച്ചി­ട്ടി­ല്ല. ആ­ത്മ­ഗ­തി­ക്കു് ഒ­രു­ങ്ങു­ന്ന ആൾ അ­ങ്ങ­നെ വ­ല്ല­തും ചെ­യ്യാ­തി­രി­ക്ക­യി­ല്ല. എ­ന്ന­ല്ല ശ­രീ­ര­ത്തി­ന്മേൽ ചി­ല­പ­രി­ക്കു­ക­ളും കാ­ണ്മാ­നു­ണ്ടു്. അവ മ­ത്സ്യ­ങ്ങൾ ചെ­യ്ത­താ­ണെ­ന്നു സം­ശ­യി­ക്കു­വാൻ വ­ഴി­യി­ല്ല. ഇ­ങ്ങ­നെ­യൊ­ക്കെ­യാ­യി­രു­ന്നു കൊ­ല­പാ­ത­ക­ത്തെ സ്ഥി­ര­പ്പെ­ടു­ത്താൻ സ­ബ്ബിൻ­സ്പെ­ക്ട­രു­ടെ ന്യാ­യം. ഇനി ശവം ഡാ­ക്ട­രു­ടെ പ­രി­ശോ­ധ­ന­യ്ക്കു കൊ­ണ്ടു­പോ­ക­ണം. എ­ല്ലാം ഡാ­ക്ട­രു­ടെ സർ­ട്ടി­ഫി­ക്ക­റ്റി­നെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്നു വ­ല്ല­തും കൊ­ടു­ത്താൽ കുറെ സ­മാ­ധാ­ന­ത്തി­ന്നു വ­ക­യു­ണ്ടാ­കും.

ചു­രു­ക്കി­പ്പ­റ­യാം വീ­ട്ടി­ലെ സ്ത്രീ­ക­ളു­ടെ ക­ഴു­ത്തി­ലും കാ­തി­ലും ഉ­ള്ള­വ­യൊ­ക്കെ അ­ഴി­ച്ചു് സ­ബ്ബിൻ­സ്പെ­ക്ടർ­ക്കും അ­ധി­കാ­രി­ക്കും അ­വ­രു­ടെ മുഖേന ഡാ­ക്ടർ­ക്കുംം കൊ­ടു­ക്കേ­ണ്ടി­വ­ന്നു. സാ­ധു­കു­ടും­ബം! ഈ വിധം ഒരു അ­നർ­ത്ഥം അ­വർ­ക്കി­നി വ­രാ­നി­ല്ല.

*****

ശവം ആ­സ്പ­ത്രി­യി­ലേ­ക്കു് എ­ടു­ത്തു­കൊ­ണ്ടു­പോ­യ ഉടനെ ആ ദേ­ശ­ത്തി­ലെ ഒരു പ്ര­മാ­ണി­യാ­യ കോ­മ­പ്പൻ­നാ­യർ­ക്കു് മ­ദി­രാ­ശി­യിൽ­നി­ന്നു ഗോ­പാ­ലൻ­ന­മ്പ്യാ­രു­ടെ ഒരു കമ്പി കി­ട്ടി. രാ­മ­റ്ന­മ്പ്യാ­രും മ­രി­ച്ച രാ­മ­റ്ന­മ്പ്യാ­രു­ടെ കാ­ര­ണ­വ­രു­ടെ മകനും, അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു വി­ശ്വ­സ്ത­മി­ത്ര­വും ആണു്. ഈ കമ്പി കി­ട്ടി­യ­പ്പോൾ ജ­ന­ങ്ങ­ളു­ടെ­യി­ട­യിൽ പല സം­ശ­യ­ത്തി­നും സം­ഗ­തി­യാ­യി. ഓ­രോ­രു­ത്തർ സ­ര­സ്വ­തീ­ക­ടാ­ക്ഷം പോലെ അതിനെ പ­ല­വി­ധ­ത്തി­ലും വ്യ­ഖ്യാ­നി­ച്ചു. ഡാ­ക്ട­രു­ടെ അ­ഭി­പ്രാ­യം ആ­ത്മ­ഗ­തി­യാ­ണെ­ന്നാ­യി­രു­ന്നു. ഇതിനു സ­ത്യ­മോ അതല്ല വേറെ വ­ല്ല­തു­മോ കാ­ര­ണ­മെ­ന്നു് ഈ­ശ്വ­ര­ന­റി­യാം. ശവം സ­സ്ക­രി­ക്കു­ന്ന­തി­നു മു­മ്പു­ത­ന്നെ രാ­മ­റ്ന­മ്പ്യാ­രു­ടെ സ്ഥി­തി­യെ­പ്പ­റ്റി കോ­മ­പ്പൻ­നാ­യർ, ഗോ­പ­ലൻ­ന­മ്പ്യാർ­ക്കു കമ്പി അ­യ­ച്ചു. പി­റ്റേ­ദി­വ­സം ഗോ­പാ­ലൻ­ന­മ്പ്യാർ മ­ദി­രാ­ശി­യിൽ­നി­ന്നു എത്തി. അ­ദ്ദേ­ഹ­ത്തെ കാ­ണ്മാൻ റെ­യിൽ­വേ ആ­ഫീ­സിൽ­ത­ന്നെ അനവധി ജ­ന­ങ്ങൾ കൂ­ടി­യി­രു­ന്നു. കമ്പി കി­ട്ടി­യ­യു­ട­നെ അ­ദ്ദേ­ഹം പു­റ­പ്പെ­ടാ­തി­രി­ക്ക­യി­ല്ലെ­ന്നു പലരും വി­ശ്വ­സി­ച്ചി­രു­ന്നു. തന്റെ മ­ച്ചു­ന­നും പ്രാ­ണ­സ്നേ­ഹി­ത­നു­മാ­യി­രു­ന്ന രാ­മ­റ്ന­മ്പ്യാ­രു­ടെ ഈ അ­പ­മൃ­ത്യു­വെ­പ്പ­റ്റി അ­ദ്ദേ­ഹം അ­ത്യ­ന്തം ദുഃ­ഖി­ച്ചു­വെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. നാ­ട്ടു­കാ­രോ­ടു വി­വ­ര­മൊ­ക്കെ അ­ന്വേ­ഷി­ച്ച­റി­ഞ്ഞ­ശേ­ഷം, അ­ദ്ദേ­ഹം രാ­മ­റ്ന­മ്പ്യാ­രു­ടെ വീ­ട്ടിൽ­പോ­യി. താൻ മ­രി­ച്ച ന­മ്പ്യാ­രു­ടെ വി­വ­ര­മ­റി­വാൻ കമ്പി അ­യ­ച്ച­തി­ന്റെ കാ­ര­ണ­മെ­ന്താ­ണെ­ന്നു പലരും ചോ­ദി­ച്ച­തി­നു്, “അ­തൊ­ക്കെ ഞാൻ ക്ര­മേ­ണാ പ­റ­ഞ്ഞു­ത­രാം” എന്നേ മ­റു­പ­ടി പ­റ­ഞ്ഞു­ള്ളു. തന്റെ മ­ച്ചു­ന­ന്റെ വീ­ട്ടി­ലെ­ത്തി­യ­പ്പോൾ, പോ­ലീ­സു­കാർ­ക്കും അ­ധി­കാ­രി­ക്കും കൈ­ക്കൂ­ലി കൊ­ടു­ത്ത വിവരം അ­റി­ഞ്ഞു് അ­ത്യ­ന്തം കോ­പി­ക്കു­ക­യും ആ­ത്മ­ഗ­തി­യാ­ണെ­ന്നു ശ­രി­യാ­യി തെ­ളി­യി­ക്ക­ത്ത­ക്ക രേഖ തന്റെ കൈ­വ­ശ­മു­ണ്ടെ­ന്നു പറഞ്ഞ കീ­ശ­യിൽ­നി­ന്നു് ഒരു ക­ത്തെ­ടു­ത്തു വാ­യി­ക്കു­ക­യും ചെ­യ്തു. ക­ത്തു് രാ­മ­റ്ന­മ്പ്യാ­രു് എ­ഴു­തി­യ­താ­യി­രു­ന്നു. ഇതാണു ക­ത്തു്:

എന്റെ പ്രാ­ണ­സ്നേ­ഹി­ത­നാ­യ നി­ങ്ങൾ ഈ ക­ത്തു­വാ­യി­ക്കു­മ്പോൾ അ­സാ­മാ­ന്യ­മാ­യി ദുഃ­ഖി­ക്കു­ക­യും പ­രി­ഭ്ര­മി­ക്കു­ക­യും ചെ­യ്യു­മെ­ന്നു എ­നി­ക്കു വി­ശ്വാ­സ­മു­ണ്ടു്. ആ വിധം ഒരു മ­നോ­വേ­ദ­ന നി­ങ്ങൾ­ക്കു് അ­നു­ഭ­വ­മാ­ക്കാൻ സം­ഗീ­ത­വ­ന്ന­തിൽ ഞാൻ വ്യ­സ­നി­ക്കു­ന്നു. അധികം വ­ള­ച്ചു പി­ടി­ക്കാ­തെ കാ­ര്യം പറയാം. എന്റെ മ­രു­മ­ക്ക­ളു­ടെ താ­ലി­കെ­ട്ട­ടി­യ­ന്തി­രം കേവലം അ­നാ­വ­ശ്യ­മാ­ണെ­ന്നും നി­രർ­ത്ഥ­ക­മാ­ണെ­ന്നും മാ­ത്ര­മ­ല്ല അ­തി­ന്റെ ഉ­ത്ഭ­വ­ത്തെ­പ്പ­റ്റി ആ­ലോ­ചി­ച്ചാൽ അതിനെ ഇ­പ്പോ­ഴും ആ­ദ­രി­ക്കു­ന്ന­വർ ല­ജ്ജി­ക്കേ­ണ്ട­താ­ണെ­ന്നു­മാ­ണു് ന­മ്മു­ടെ ര­ണ്ടു­പേ­രു­ടെ­യും അ­ഭി­പ്രാ­യ­വും വി­ശ്വാ­സ­വു­മെ­ന്നു ഞാൻ പ­റ­യേ­ണ്ട­തി­ല്ല. എ­ങ്കി­ലും എന്റെ സ­ഹോ­ദ­രി­മാ­രു­ടെ­യും വി­ശേ­ഷി­ച്ചു് അന്നു ജീ­വ­നോ­ടു­കൂ­ടി­യു­ണ്ടാ­യി­രു­ന്ന മു­ത്ത­ശ്ശി­യു­ടെ­യും നിർ­ബ്ബ­ന്ധ­പ്ര­കാ­രം ആ താ­ലി­കെ­ട്ടു­ക­ല്യാ­ണം ഞാൻ നിർ­വ്വ­ഹി­ക്കേ­ണ്ടി­വ­ന്നു. പു­രു­ഷ­ന്മാ­രാ­യ നമ്മൾ എ­ത്ര­ത­ന്നെ പ­രി­ഷ്കാ­രി­ക­ളാ­യാ­ലും സ്ത്രീ­ക­ളു­ടെ അ­ഭി­പ്രാ­യ­ത്തി­നും നിർ­ബ്ബ­ന്ധ­ത്തി­നും എ­തി­രാ­യി പ്ര­വർ­ത്തി­ക്കാൻ ന­മ്മൾ­ക്കു സാ­ധി­ക്കാ­ത്ത­തു് എത്ര ക­ഷ്ടാ­മാ­ണു് ! അ­തു­കൊ­ണ്ടു് വ­ല്ല­പ­രി­ഷ്കാ­ര­വും ന­മ്മു­ടെ­യി­ട­യിൽ വ­രു­ത്താൻ ആ­ഗ്ര­ഹ­മു­ണ്ടെ­ങ്കിൽ ഒ­ന്നാ­മ­തു സ്ത്രീ­ക­ളെ ശ­രി­യാ­യി വി­ദ്യാ­ഭ്യാ­സം ചെ­യ്യി­ക്കേ­ണ്ട­തു അ­ത്യാ­വ­ശ്യ­മാ­ണു് അതിനു പ­ണ്ഡി­ത­ന്മാ­രാ­ണെ­ന്നു പ­റ­ഞ്ഞു­ന­ട­ക്കു­ന്ന ചില കീ­ച­ക­ന്മാ­രൊ­ക്കൊ­ണ്ടു നി­വൃ­ത്തി­യി­ല്ലാ­തെ­യാ­ണ­ല്ലോ വ­ന്നി­രി­ക്കു­ന്ന­തു്. സ്ത്രീ­ക­ളെ വെറും മൃ­ഗ­ങ്ങ­ളു­ടെ നി­ല­യിൽ നി­റു­ത്തി­യ­ല്ലാ­തെ അ­വ­രു­ടെ കീ­ച­ക­വൃ­ത്തി­ക്കു സൗ­ക­ര്യ­മി­ല്ലെ­ന്നു ധ­രി­ച്ചു­വെ­ച്ചി­രി­ക്കു­ന്ന ആ വ­ങ്ക­ന്മാ­രാ­ണു് ന­മ്മു­ടെ നാ­ട്ടി­നും സ­മു­ദാ­യ­ത്തി­നും ശ­ത്രു­ക്ക­ളാ­യി­ത്തീർ­ന്നി­രി­ക്കു­ന്ന­തെ­ന്നു മ­റ­ക്ക­രു­തു്. അ­തെ­ല്ലാം ഇ­രി­ക്ക­ട്ടെ അന്നു താ­ലി­കെ­ട്ടു­ക­ല്യാ­ണ­ത്തി­നു് എന്റെ കൈവശം പ­ണ­മി­ല്ലാ­തി­രു­ന്ന­തി­നാൽ ഞാൻ പ­ലി­ശ­ക്കു­റു­പ്പോ­ടു് ഇ­രു­നൂ­റു ഉ­റു­പ്പി­ക ക­ടം­വാ­ങ്ങി­യി­രു­ന്നു. എന്റെ ജീ­വ­കാ­ല­ത്തു ഞാൻ കടം വാ­ങ്ങി­യ­തു്, അതു ഒ­ന്നാ­മ­ത്തെ പ്രാ­വ­ശ്യ­മാ­ണു് ഇ­പ്പോൾ മു­ത­ലും പ­ലി­ശ­യും കൂടി 425 ക. ആ­യി­രി­ക്കു­ന്നു­പോ­ലും! അതു് അ­ഞ്ചു­ദി­വ­സ­ത്തി­നു­ള്ളിൽ കൊ­ടു­ത്തു­വീ­ട്ടി­യി­ല്ലെ­ങ്കിൽ അവൻ അ­ന്യാ­യം കൊ­ടു­ക്കു­മെ­ന്നു കാ­ണി­ച്ചു് ഒരു ര­ജി­സ്റ്റർ­നോ­ട്ടീ­സ്സ് അ­യ­ച്ചി­രി­ക്കു­ന്നു. എ­നി­ക്കു് ഈ അ­വ­മാ­നം സ­ഹി­ച്ചു­കൂ­ടാ, 425 ക. പോ­യി­ട്ടു് 425 പൈ. എന്റെ കൈ­വ­ശ­ത്തി­ലി­ല്ല. അ­തു­കൊ­ണ്ടു് പ­ലി­ശ­ക്കു­റു­പ്പു് അ­ന്യാ­യം­കൊ­ടു­ത്തു വി­ധി­യാ­ക്കി എന്റെ വീടു് ജ­പ്തി­യാ­ക്കു­ന്ന­തി­നു­മു­മ്പു് ഞാൻ എന്റെ ഈ ദേഹം ഉ­പേ­ക്ഷി­ക്കു­ന്ന­താ­ണു്. നി­ങ്ങൾ­ക്കു് ഈ കത്തു കി­ട്ടു­ന്ന­തി­നു മു­മ്പു ഞാൻ അതു ചെ­യ്യും. എന്റെ മ­രു­മ­ക്ക­ളേ­യും കു­ട്ടി­ക­ളേ­യും നി­ങ്ങ­ളു­ടെ കൈവശം ഏ­ല്പി­ക്കു­ന്നു.

ഇ­ത്ര­ത്തോ­ളം വാ­യി­ച്ച­ശേ­ഷം ഗോ­പാ­ലൻ­ന­മ്പ്യാ­രു­ടെ തൊണ്ട ഇടറി ശേഷം വാ­യി­ക്കാൻ സാ­ധി­ക്കാ­തെ പൊ­ട്ടി­ക്ക­ര­ഞ്ഞു. അവിടെ കൂ­ടി­യി­രു­ന്ന­വ­രൊ­ക്കെ ക­ര­ഞ്ഞു. അ­കാ­യിൽ­നി­ന്നു ഭാ­ര്യ­യും പെ­ങ്ങ­ന്മാ­രും അ­ല­മു­റ­യാ­യി അയ്യൊ ഈ വിവരം എ­ന്നോ­ടു പ­റ­ഞ്ഞി­രു­ന്നു­വെ­ങ്കിൽ ഞാൻ കൊ­ടു­ക്കു­മാ­യി­രു­ന്നു­വ­ല്ലൊ പണം, ഇ­തി­ന്നു് ഈ ക­ഠി­ന­കൈ ചെ­യ്യെ­ണ്ട­തു­ണ്ടാ­യി­രു­ന്നു­വോ? എ­ന്നും മ­റ്റും ഓ­രോ­രു­ത്തർ പ­റ­ഞ്ഞു­തു­ട­ങ്ങി. ക­ത്തി­ന്റെ­ശേ­ഷം ഭാ­ഗ­ത്തിൽ തന്റെ കു­ട്ടി­ക­ളിൽ ഓ­രോ­രു­ത്ത­രെ ഏതേതു പ്ര­വൃ­ത്തി­യി­ലാ­ണു് ഏർ­പ്പെ­ടു­ത്തേ­ണ്ട­തെ­ന്നും മ­റ്റും വി­വ­രി­ച്ചി­രു­ന്നു. അതു് ന­മ്പ്യാർ വാ­യി­ച്ചി­ല്ല. വ­ള­രെ­നേ­രം ക­ഴി­ഞ്ഞ­ശേ­ഷം അവിടെ കൂ­ടി­യ­വ­രോ­ടാ­യി­ട്ടു് ഗോപലൻ ന­മ്പ്യാർ ഇ­ങ്ങ­നെ പ­റ­ഞ്ഞു:

ഈ ഒരു സംഭവം ന­മു­ക്കാ­കെ ഒരു പാ­ഠ­മാ­യി­രി­ക്കാൻ ഈ­ശ്വ­രൻ തന്നെ വ­രു­ത്തി­ക്കൂ­ട്ടി­യ­താ­ണു്. മ­നു­ഷ്യൻ വല്ല തെ­റ്റും ചെ­യ്തു­പോ­യാൽ ദേ­വ­പ്രീ­തി­ക്കു­വേ­ണ്ടി അ­വർ­ക്കു് ഏ­റ്റ­വും വി­ല­യേ­റി­യ ജീ­വ­നെ­യോ സാ­ധ­ന­ത്തെ­യോ യാ­ഗ­മാ­യി അർ­പ്പി­ക്കു­ന്ന പ­തി­വു് പ­ണ്ടു­ണ്ടാ­യി­രു­ന്നു. ഇ­പ്പ­ഴും ക്ഷേ­ത്ര­ങ്ങ­ളിൽ നാം വ­ഴി­പാ­ടു ക­ഴി­ക്കു­ന്ന­തു് ആ സ­മ്പ്ര­ദാ­യ­ത്തി­ന്റെ അ­വ­ശി­ഷ്ട­മാ­ണു്. ആടു്, കോഴി മു­ത­ലാ­യ­വ­യെ ചിലർ ഇ­പ്പ­ഴും ബ­ലി­ക­ഴി­ക്കു­ന്നു­ണ്ട­ല്ലോ. ഈ മ­രി­ച്ച മാ­ന്യ­നെ ന­മ്മ­ളൊ­ക്കെ­ക്കൂ­ടി ബ­ലി­ക­ഴി­ച്ച­താ­ണു്. കേവലം നി­ന്ദ്യ­മാ­യും നി­രർ­ത്ഥ­ക­മാ­യും ഉള്ള താ­ലി­കെ­ട്ടു­ക­ല്യാ­ണം ക­ഴി­ച്ചു ന­മ്മു­ടെ സ്വ­ത്തി­ന്നു് നാ­ശ­വും നല്ല പേ­രി­ന്നു് ക­ള­ങ്ക­വും, അ­പ­വാ­ദ­വും വ­രു­ത്തു­ന്ന ഭോ­ഷ­ത്വ­ത്തി­നു വേ­ണ്ടി ഈ മഹാനെ ബ­ലി­ക­ഴി­ക്ക­യാ­ണു് ചെ­യ്ത­തു്. ഇ­ങ്ങ­നെ എത്ര കു­ടും­ബ­ങ്ങൾ സ­ങ്ക­ട­പ്പെ­ടു­വാൻ സം­ഗ­തി­യാ­കു­ന്നു. രാ­മ­റ്ന­മ്പ്യാ­രെ­പ്പോ­ലെ മ­ഹാ­ശു­ദ്ധ­ഹൃ­ദ­യ­ന്മാ­രാ­യ ജ­ന­ങ്ങൾ വളരെ ദുർ­ല്ല­ഭ­മാ­ക­യാ­ലാ­ണു് ഈ വിധം ആ­ത്മ­ഹ­തി നി­ത്യം സം­ഭ­വി­ച്ചു­കേൾ­ക്കാ­ത്ത­തു്. അ­ല്ലാ­ത്ത­വർ കടവും വ­ലി­ച്ചു ത­ല­യി­ലാ­ക്കി, അ­തി­ന്റെ ഒ­ഴി­ച്ചു­കൂ­ടാ­ത്ത ഫ­ല­മാ­യി പലവിധ ക­ഷ്ട­ന­ഷ്ട­ങ്ങ­ളും അ­നു­ഭ­വി­ക്കു­ന്നു. ചിലർ അ­തു­നി­മി­ത്തം ക­ള്ള­ന്മാ­രും വ­ഞ്ച­ക­ന്മാ­രും ആ­യീ­ത്തി­രാൻ സം­ഗ­തി­വ­രു­ന്നു. അ­വ­യൊ­ക്കെ ന­മ്മു­ടെ ഭോ­ഷ­ത്വ­ത്തി­നു­വേ­ണ്ടി നാം ചെ­യ്യു­ന്ന യാ­ഗ­ങ്ങ­ളാ­ണു്. എ­ന്നാൽ ഇ­പ്പോൾ സം­ഭ­വി­ച്ച­തിൽ പരം ഭ­യ­ങ്ക­ര­മാ­യ ഒരു ബ­ലി­യെ­പ്പ­റ്റി അ­റി­വാൻ എ­നി­ക്കു സം­ഗ­തി­വ­ന്നി­ട്ടി­ല്ല. എ­ന്താ­ണു് ഈ താ­ലി­കെ­ട്ടു്? ബ്രാ­ഹ്മ­ണർ വി­വാ­ഹ­ത്തി­ന്ന­ല്ലാ­തെ താ­ലി­കെ­ട്ടു­ന്നു­ണ്ടോ? അ­വ­രു­ടെ ഭർ­ത്താ­ക്ക­ന്മാ­ര­ല്ലാ­തെ താ­ലി­കെ­ട്ടു­ന്നു­ണ്ടോ? ഭർ­ത്താ­വു മ­രി­ച്ചാൽ താ­ലി­ക്കു് ഭം­ഗം­വ­ന്നു എ­ന്നു് അവർ പ­റ­യു­ന്നു. താ­ലി­യും വി­വാ­ഹ­വും ത­മ്മിൽ അ­ത്ര­മേൽ സം­ബ­ന്ധ­മു­ണ്ടു്. ആ നി­ല­യിൽ ന­മ്മ­ളു­ടെ താ­ലി­കെ­ട്ടി­ന്റെ അർ­ത്ഥ­മെ­ന്താ­ണു്? പ­ര­ദേ­ശ­ങ്ങ­ളിൽ ദേ­വ­ദാ­സി­ക­ളാ­യി­ത്തീ­രു­ന്ന­വർ­ക്കേ ഈ വിധം താ­ലി­കെ­ട്ടു ന­ട­പ്പു­ള്ളു. ഇ­തി­ല­ധി­കം ഞാൻ പ­റ­യേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല. താ­ലി­കെ­ട്ടു­സ­മ്പ്ര­ദാ­യം കൊ­ണ്ടു് ന­മു­ക്കു സം­ഭ­വി­ക്കു­ന്ന പ­രി­ഹാ­സ­ത്തി­നു അ­ടി­സ്ഥാ­ന­മു­ണ്ടെ­ന്നു നി­ങ്ങൾ­ക്കി­പ്പോൾ മ­ന­സ്സി­ലാ­യി­ല്ലെ? ലോ­ക­ത്തിൽ ഏ­റ്റ­വും മ­ര്യാ­ദ­യിൽ ന­ട­ക്കു­ന്ന സ­മു­ദാ­യ­ങ്ങ­ളോ­ടു് അ­ണു­വും താ­ണു­കൊ­ടു­ക്കാ­ത്ത വി­ധ­ത്തിൽ നമ്മൾ ആ­ച­രി­ച്ചു­കൊ­ണ്ടി­രി­ക്കെ അ­തി­ന്നു വി­പ­രീ­ത­മാ­യ ന­ട­പ­ടി­യെ സൂ­ചി­പ്പി­ക്കു­ന്ന ഈ ഒരു ചി­ഹ്നം നാം കൈ­വി­ടാ­തെ­യി­രി­ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണു്? ന­മ്മു­ടെ ആ­ലോ­ച­ന­യി­ല്ലാ­യ്മ. ന­മ്മു­ടെ ഭോ­ഷ­ത്വം അ­തി­ന്റെ ഫലം ഇതാ നാം അ­നു­ഭ­വി­ച്ചു. ന­മ്മു­ടെ ഇടയിൽ ഏ­റ്റ­വും യോ­ഗ്യ­നാ­യ ഒരാളെ നാം ബ­ലി­യാ­യി അർ­പ്പി­ച്ചു. ആ മാ­ന്യ­ബ­ന്ധു­വി­ന്റെ സ്മ­ര­ണ­യാ­യി ഞാൻ ഇ­നി­മേ­ലാൽ എ­നി­ക്ക­ധി­കാ­ര­മു­ള്ള പെൺ­കു­ട്ടി­കൾ­ക്കു് ഈ താ­ലി­കെ­ട്ടു­കാ­ല്യാ­ണം ക­ഴി­ക്ക­യി­ല്ലെ­ന്നു നി­ങ്ങ­ളു­ടെ മു­മ്പാ­കെ സ­ത്യം­ചെ­യ്യു­ന്നു.

ഇതു കേ­ട്ട­പ്പോൾ അവിടെ ഉ­ണ്ടാ­യി­രു­ന്ന­വ­രിൽ പലരും ഗോ­പാ­ലൻ ന­മ്പ്യാ­രു­ടെ പ്ര­തി­ജ്ഞ­യ്ത്ത­നു­സ­രി­ച്ചു പ്ര­തി­ജ്ഞ­ചെ­യ്തു. അ­ങ്ങ­നെ­യാ­ണു് പാ­പ­ശ്ശേ­രി­ദേ­ശ­ത്തു് താ­ലി­കെ­ട്ടു­ക­ല്യാ­ണം കേവലം നി­ന്നു­പോ­യ­തു്.

സ­മു­ദാ­യ­ദീ­പി­ക, 1091 വൃ­ശ്ചി­കം.

ര­തി­ഭാ­യി

മ­ദി­രാ­ശി­യിൽ പ­രീ­ക്ഷ­യ്ക്കു പ­ഠി­ക്കാ­നാ­യി താ­മ­സ­ച്ചി­രു­ന്ന കാ­ല­ങ്ങ­ളെ പി­ന്നീ­ടു പല അ­വ­സ­ര­ങ്ങ­ളി­ലും ഓർ­ത്തു സ­ന്തോ­ഷി­ക്കാ­ത്ത­വർ ആരും ഉ­ണ്ടാ­യി­രി­ക്ക­യി­ല്ല. പല സ­ങ്ക­ട­ങ്ങ­ളും ബു­ദ്ധി­മു­ട്ടു­ക­ളും ആ അ­വ­സ­ര­ങ്ങ­ളിൽ അ­നു­ഭ­വ­മാ­കു­ന്ന­താ­ണു്, നേ­രു­ത­ന്നെ എ­ന്നാൽ ആവക സ­ങ്ക­ട­ങ്ങ­ളേ­യും ബു­ദ്ധി­മു­ട്ടു­ക­ളേ­യും കു­റി­ച്ചു­പോ­ലും പി­ന്നീ­ടാ­ലോ­ചി­ക്കു­ന്ന­തിൽ പ്ര­ത്യേ­ക­ര­സ­മു­ണ്ടു്. ഞാൻ താ­മ­സി­ച്ചി­രു­ന്ന വീ­ട്ടിൽ വേ­റെ­യും അ­ഞ്ചു­പേ­രു­ണ്ടാ­യി­രു­ന്നു. ഒക്കെ വി­ദ്യാർ­ത്ഥി­ക­ളാ­ണു്. അ­തി­ലൊ­ന്നു് എം. ബി. സി. എം. എന്ന വൈ­ദ്യ­പ­രീ­ക്ഷ­യ്ക്കു പ­ഠി­ക്കു­ന്നു­ണ്ടാ­യി­രു­ന്ന രാ­മൻ­മേ­നോ­നാ­ണു്. അ­ദ്ദേ­ഹം ഇ­പ്പോൾ വലിയ ഡാ­ക്ട­റാ­യി­പ്പോ­യി നല്ല പേരും വളരെ പണവും സ­മ്പാ­ദി­ച്ചു. ഞങ്ങൾ ര­ണ്ടു­പേ­രും അന്നേ വളരെ സ്നേ­ഹ­ത്തി­ലാ­ണു്. കോ­ളേ­ജിൽ ഒ­ഴി­വു­ള്ള­പ്പോ­ഴൊ­ക്കെ ഒ­ന്നി­ച്ചു­ത­ന്നെ­യാ­ണു ക­ഴി­ക്കാ­റു്.

മ­ദി­രാ­ശി­യിൽ താ­മ­സി­ച്ചി­രു­ന്ന­വർ­ക്കൊ, സ­ന്ധ്യ­ക­ഴി­ഞ്ഞു് രാ­ത്രി­യി­ല­ത്തെ ഊ­ണു­കാ­ല­മാ­കു­മ്പോൾ, തെ­രു­വിൽ­കൂ­ടി ചില ഭി­ക്ഷു­ക്കൾ പാ­ട്ടു­പാ­ടി­ക്കൊ­ണ്ടു്, ഓരോ വീ­ട്ടി­ന്റെ മുൻ­ഭാ­ഗ­ത്തു ചെ­ന്നു ഭ­ക്ഷ­ണ­ത്തി­നു് അ­പേ­ക്ഷി­ക്കു­ന്ന സ­മ്പ്ര­ദാ­യം ഓർ­മ്മ­യു­ണ്ടാ­കു­മ­ല്ലോ. ഇതിൽ ചില നല്ല പാ­ട്ടു­കാ­രും ഉ­ണ്ടാ­കും. ചിലർ സ്ത്രീ­ക­ളാ­യി­രി­ക്കും. ഒ­രു­ദി­വ­സം രാ­ത്രി ഊ­ണു­ക­ഴി­ഞ്ഞു്, ഞാനും മോ­നോ­നും വെ­ണ്മാ­ട­ത്തിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഉ­ലാ­വി­ക്കൊ­ണ്ടി­രി­ക്ക­യാ­യി­രു­ന്നു. നല്ല നി­ലാ­വു­ണ്ടു് അ­പ്പോൾ തെ­രു­വിൽ ഒരു പാ­ട്ടു കേ­ട്ടു. ഈ പാ­ട്ടു് മേ­നോ­നെ ബലാൽ ആ­കർ­ഷി­ച്ചു. ഉടനെ അ­ദ്ദേ­ഹം എ­ന്നേ­ടു്: കേ­ട്ടി­ല്ലെ, ആ പാ­ട്ടു കേ­ട്ടി­ല്ലേ? നാം ദി­വ­സേ­ന കേൾ­ക്കാ­ത്ത ഒരു സ്വ­ര­മാ­ണ­ല്ലോ. ഒരു പെൺ­കു­ട്ടി­യെ­ന്നു തോ­ന്നു­ന്നു എന്നു പ­റ­ഞ്ഞു. ഞാൻ ശ്ര­ദ്ധി­ച്ചു നല്ല സ്വരം നല്ല സ്വ­ര­മെ­ന്നു വെ­റു­തെ പ­റ­ഞ്ഞു പോയാൽ പോരാ—ഇത്ര നല്ല സ്വരം അതിനു മുൻ­പും അ­തി­നു­ശേ­ഷ­വും ഞാൻ അ­ധി­കം­കേ­ട്ടി­ട്ടി­ല്ല. അധികം കേ­ട്ടി­ട്ടി­ല്ലെ­ന്നു്, വി­വാ­ഹ­മൊ­ക്കെ ക­ഴി­ഞ്ഞു്, നി­ത്യ­മെ­ന്ന­പോ­ലെ, എന്റെ പ്രി­യ­ത­മ­യു­ടെ സം­ഗീ­ത­പാ­ട­വം ആ­സ്വാ­ദി­ക്കാൻ ഇ­ട­യാ­യ­തി­ന്റെ ശേ­ഷ­മാ­യ­തു­കൊ­ണ്ടു പ­റ­ക­യാ­ണു്. എന്റെ വി­വാ­ഹി­ത്തി­ന്റെ മു­മ്പാ­യി­രു­ന്നു ഈ വിവരം ഞാൻ എ­ഴു­തി­യി­രു­ന്ന­തെ­ങ്കിൽ “ഒ­രി­ക്ക­ലും കേ­ട്ടി­ട്ടി­ല്ല” എ­ന്നു­ത­ന്നെ പ­റ­യു­മാ­യി­രു­ന്നു. ഏ­താ­യാ­ലും.

…ക­ണ്ഠ­രീ­തി­യാൽ

പ്രാ­ണ­സൗ­ഖ്യ­മ­രു­ളും സ­ജീ­വി­യാം

വീ­ണ­ത­ന്നെ…

ഒന്നു കാ­ണ­ണ­മെ­ന്നു വി­ചാ­രി­ച്ചു് മേ­നോ­നും ഞാനും താ­ഴ­ത്തി­റ­ങ്ങി. ഭി­ക്ഷ­തെ­ണ്ടി പാ­ട്ടു­പാ­ടി പാ­ടു­പെ­ടു­ന്ന ഒരു പെൺ­കു­ട്ടി­ത­ന്നെ വ­സ്ത്ര­ങ്ങൾ കീ­റി­യും, ദാ­രി­ദ്ര്യ­ത്തി­ന്റെ ഒ­ന്നാം­സാ­ക്ഷി­യാ­യും കാ­രു­ണ്യ­ത്തി­നു­ള്ള ബലമായ ശൂ­പാർ­ശ­യാ­യും, ആ സാ­ധു­കു­ട്ടി­യെ ശീ­താ­ത­പാ­ദി­ക­ളിൽ­നി­ന്നു ര­ക്ഷി­ക്കു­ന്ന ഏ­ക­മി­ത്ര­മാ­യും, അ­തി­ന്റെ ശ­രീ­ര­ത്തെ ചു­റ്റി­പ്പ­റ്റി­യി­രി­ക്കു­ന്നു­ണ്ടു്. പക്ഷേ, ഇ­പ്പോ­ഴ­ത്തെ ക­ഷ്ട­സ്ഥി­തി­ക്കു് കേവലം അ­നു­കൂ­ലി­ക്കാ­ത്ത മു­ഖ­ശ്രീ­യാ­ണു­ള്ള­തു്. മു­ഖ­ത്തി­ന്റെ ആ­കൃ­തി­യും, ല­ക്ഷ­ണ­വും ഭം­ഗി­യും ശ­രീ­ര­ത്തി­ന്റെ വർ­ണ്ണ­വും ഒ­ക്കെ­ക്കൂ­ടി കാ­ണു­ക­യും ക­ണ്ഠ­ത്തിൽ­നി­ന്നു അ­നാ­യാ­സേ­ന പു­റ­പ്പെ­ടു­ന്ന മ­ധു­ര­ശ­ബ്ദം കേൾ­ക്ക­യും­ചെ­യ്ത­പ്പോൾ അവൾ ജ­ന­നാ­ത്ത­ന്നെ ഒരു ഭി­ക്ഷ­ക്കാ­രി­യ­ല്ലെ­ന്നു് എ­നി­ക്കും മേ­നോ­നും ഏ­ക­സ­മ­യ­ത്തു തോ­ന്നി അ­ങ്ങ­നെ­യാ­ണ­ല്ലോ.

“മി­ന്നു­കി­ല്ലി ശ­ര­ദ­ഭ്ര­ശാ­ത­യാ­യ

ഖി­ന്ന­യാ­കി­ലു­മ­ഹോ ത­ടി­ല്ല­താ,”

ഞങ്ങൾ ആ കു­ട്ടി­യെ വീ­ട്ടി­ലേ­യ്ക്കു ക്ഷ­ണി­ച്ചു. ബാ­ല്യ­ക്കാ­ര­നെ വി­ളി­ച്ചു് അ­വൾ­ക്കു ഭ­ക്ഷ­ണം­കൊ­ടു­ക്കാൻ പ­റ­ഞ്ഞു. അവൾ ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ സ്വീ­ക­രി­ച്ചി­ട്ടു്, ഒ­ര­ക്ഷ­രം മി­ണ്ടാ­തെ ഞ­ങ്ങ­ളു­ടെ മു­ഖ­ത്തു കൃ­ത­ജ്ഞ­താ­സൂ­ച­ക­മാ­യി ഒന്നു നോ­ക്കി. ആ നോ­ട്ട­ത്തിൽ അ­ന്തർ­ഭ­വി­ച്ച സ­ങ്ക­ട­വും, കൃ­ത­ജ്ഞ­ത­യും, ല­ജ്ജ­യും, സ­ന്തോ­ഷ­വും ഒ­ക്കെ­ക്കൂ­ടി ക­ണ്ട­പ്പോൾ ത­ള്ള­യെ­പ്പി­രി­ഞ്ഞ ഒരു മാൻ­കി­ടാ­വി­നു ഭ­ക്ഷി­ക്കാൻ അല്പം പു­ല്ലോ മറ്റോ നാം വ­ച്ചു­കാ­ണി­ക്കു­മ്പോൾ ആ സാ­ധു­മൃ­ഗം നോ­ക്കാ­റു­ള്ള നോ­ട്ട­മാ­ണു് എ­നി­ക്കു് ഓർ­മ്മ­വ­ന്ന­തു്. അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നു ഭ­ക്ഷി­ച്ചോ­ളാൻ ഞങ്ങൾ പ­റ­ഞ്ഞു­വെ­ങ്കി­ലും, “ജ്യേ­ഷ്ഠ­ത്തി­ക്കു­കൂ­ടി കൊ­ണ്ടു­പോ­ക­ണം” എന്നു ത­മി­ഴിൽ പ­റ­ഞ്ഞു് അ­തൊ­ക്കെ വ­സ്ത്ര­ത്തിൽ കെ­ട്ടി­ത്തു­ട­ങ്ങി. അ­പ്പോൾ മേനോൻ: “നി­ന­ക്കൊ­രു ജ്യേ­ഷ്ഠ­ത്തി­യു­മു­ണ്ടോ കു­ട്ടീ?”

കു­ട്ടി:
ഉ­ണ്ടു്, ഒരു ജ്യേ­ഷ്ഠ­ത്തി­യേ­യു­ള്ളു.
മേനോൻ:
നി­ന­ക്കു് അ­മ്മ­യും അ­ച്ഛ­നും ഇല്ലേ?

ഈ ചോ­ദ്യം കേ­ട്ട­പ്പോൾ കു­ട്ടി ത­ല­താ­ഴ്ത്തി കു­റേ­നേ­രം മി­ണ്ടാ­തി­രു­ന്ന­ശേ­ഷം, ഇല്ല, എന്നു പ­തു­ക്കെ പ­റ­ഞ്ഞു. എ­നി­ക്കു മ­ന­സ്സിൽ വ­ല്ലാ­ത്ത ഒരു വി­കാ­ര­മു­ണ്ടാ­യി. അ­തി­ന്റെ സ്വ­ഭാ­വ­മെ­ങ്ങ­നെ­യാ­ണെ­ന്നു ചോ­ദി­ച്ചാൽ, മ­റ്റൊ­രാൾ സ­ഹി­ക്കു­ന്ന ക­ഠി­ന­സ­ങ്ക­ടം കാ­ണു­മ്പോ­ഴു­ള്ള വ്യ­ഥ­യോ­ടു­കൂ­ടി, അ­തിൽ­നി­ന്നു് അയാളെ ര­ക്ഷി­ക്കാൻ ശ്ര­മി­ക്ക­ണ­മെ­ന്നു­ള്ള ഒ­രാ­ഗ്ര­ഹ­വും, അ­തി­നു­ള്ള അ­സാ­ദ്ധ്യ­ത­യും ഓർ­ത്തു­ള്ള ബു­ദ്ധി­ക്ഷ­യ­വും ഒ­ക്കെ­ക്കൂ­ടി ഒരു തീ­യു­ണ്ട­യാ­യി നെ­ഞ്ചിൽ കി­ട­ന്നു വി­ല­ങ്ങി­ക്കൊ­ണ്ടു് ഉടനെ മൂർ­ച്ഛി­ച്ചേ­ക്കു­മോ എന്നു ഭ­യ­മു­ണ്ടാ­ക്കു­ന്ന ഒരു വി­കാ­ര­മാ­ണെ­ന്നു സ­മ­ഷ്ടി­യാ­യി പറയാം.

ഞങ്ങൾ ഇ­ങ്ങ­നെ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­മ്പോൾ ശേഷം നാലു സ്നേ­ഹി­ത­ന്മാ­രും അ­ടു­ത്തു­വ­രു­ന്നു.

എ­ല്ലാ­വ­രും ഓരോ ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു­തു­ട­ങ്ങി. ആ­ക­പ്പാ­ടെ കു­ട്ടി­യു­ടെ പേരു് ര­തീ­ഭാ­യി എ­ന്നാ­ണെ­ന്നും അവളും ജ്യേ­ഷ്ഠ­ത്തി മ­നോ­ന്മ­ണി­ഭാ­യി­യും സി­ങ്കാ­ര­വേ­ലു­പ്പി­ള്ള­ത്തെ­രു­വിൽ 6-ആം നമ്പർ വീ­ട്ടി­ലാ­ണു താ­മ­സ­മെ­ന്നും, അ­ച്ഛ­നും അ­മ്മ­യും വേറെ കു­ടും­ബ­ങ്ങ­ളൊ­ന്നും ഇ­ല്ലെ­ന്നും, ഭി­ക്ഷ­തെ­ണ്ടി­യാ­ണു കാ­ല­ക്ഷേ­പ­മെ­ന്നും മ­ന­സ്സി­ലാ­യി.

അന്നു തു­ട­ങ്ങി, ദി­വ­സം­തോ­റും വീ­ട്ടിൽ വന്നു ഭ­ക്ഷ­ണം വാ­ങ്ങി­പ്പോ­കാൻ ഞങ്ങൾ ചെയ്ത ഏർ­പ്പാ­ട­നു­സ­രി­ച്ചു്, അവൾ ചെ­യ്തു­പോ­ന്നു. ഞ­ങ്ങൾ­ക്കു് അ­വ­സ­ര­മു­ള്ള­പ്പോ­ഴൊ­ക്കെ അ­വ­ളെ­ക്കൊ­ണ്ടു് ഓരോ പാ­ട്ടു­പാ­ടി­ക്കാ­റു­ണ്ടാ­യി­രു­ന്നു. അ­ങ്ങ­നെ ഒരു മാ­സം­ക­ഴി­ഞ്ഞു. പി­ന്നെ നാ­ല­ഞ്ചു ദിവസം ര­തീ­ഭാ­യി­യെ ക­ണ്ടി­ല്ല. എ­ന്താ­ണു വ­രാ­ത്ത­തെ­ന്നു ഞങ്ങൾ ആ­ലോ­ചി­ച്ചു. വല്ല സു­ഖ­ക്കേ­ടും ആ­യി­രി­ക്കാ­മെ­ന്നു സം­ശ­യി­ച്ചു. ഒരു ദിവസം മേനോൻ എ­ന്നോ­ടി­ങ്ങ­നെ പ­റ­ഞ്ഞു.

ന­മ്പ്യാ­രെ, നാം ആ കു­ട്ടി­യെ ഒ­ന്ന­ന്വേ­ഷി­ക്ക­ണം ഇന്നു വൈ­കു­ന്നേ­രം ചെ­ന്നു നോ­ക്കു­ക­യ­ല്ലേ?

ഞാൻ:
അ­ങ്ങ­നെ­യാ­വ­ട്ടെ. സ­ധു­ക്കു­ട്ടി­യ്ക്കു വല്ല ആ­പ­ത്തും വ­ന്നി­രി­ക്കു­മോ?

അന്നു വൈ­കു­ന്നേ­രം മേ­നോ­നും ഞാനും ച­വി­ട്ടു­വ­ണ്ടി­യിൽ കയറി സി­ങ്കാ­ര­വേ­ലു­പ്പി­ള്ള­ത്തെ­രു­വു­ലേ­ക്കു പോയി. ആറാം നമ്പർ ഒരു ചെറിയ വീ­ടാ­ണെ­ങ്കി­ലും രണ്ടു ത­ട്ടു­ള്ള­താ­ണു്. മേലെ ത­ട്ടി­ന്റെ വാതിൽ തു­റ­ന്നു­കാ­ണു­ക­യാൾ ഞങ്ങൾ കോ­ണി­പ്പ­ടി ക­യ­റി­ച്ചെ­ന്നു. കോ­ണി­യു­ടെ മു­ക­ളിൽ എത്തി വ­ടി­കൊ­ണ്ടു മേനോൻ സാ­വ­ധാ­ന­ത്തിൽ ഒച്ച ഉ­ണ്ടാ­ക്കി­യ­പ്പോൾ ഒരാൾ വന്നു ഞ­ങ്ങ­ളോ­ടു വിവരം അ­ന്വേ­ഷി­ച്ചു. ര­തി­ഭാ­യി­യെ­പ്പ­റ്റി ഞങ്ങൾ അ­ന്വേ­ഷി­ച്ച­പ്പോൾ അവളും ജ്യേ­ഷ്ഠ­ത്തി­യും താ­ഴ­ത്തെ ത­ട്ടി­ലാ­ണു താ­മ­സ­മെ­ന്നും, മ­നോ­ന്മ­ണീ­ഭാ­യി­യ്ക്കു് അ­ത്യ­ന്തം സു­ഖ­ക്കേ­ടാ­ണെ­ന്നും പ­റ­ഞ്ഞു. ഞങ്ങൾ താ­മ­സി­ക്കാ­തെ താഴെ ഇ­റ­ങ്ങി­ച്ചെ­ന്നു. ര­ണ്ടു­മി­നി­ട്ടു ക­ഴി­ഞ്ഞ­പ്പോൾ ഞങ്ങൾ ആ സ­ഹോ­ദ­രി­മാ­രു­ടെ മു­റി­യി­ലെ­ത്തി. കി­ട­ക്കാ­നും, ഭ­ക്ഷി­ക്കാ­നും പാ­കം­ചെ­യ്വാ­നും ഒരു മു­റി­യേ ഉള്ളു. അതിൽ ഒരു ഭാ­ഗ­ത്തു ഒ­ര­ടു­പ്പും അതിനു സമീപം ചില മൺ­പാ­ത്ര­ങ്ങ­ളും ഒ­ന്നു­ര­ണ്ടു പി­ഞ്ഞാ­ണ­ങ്ങ­ളും ഉ­ണ്ടു്. മ­റ്റൊ­രു ഭാ­ഗ­ത്തു് ഏ­ക­ദേ­ശം പ­തി­നെ­ട്ടു വ­യ­സ്സു പ്രാ­യ­മു­ള്ള ഒരു പെ­ണ്ണു് കീ­റി­പ്പാ­റി­യ ചില വ­സ്ത്ര­ങ്ങൾ പു­ത­ച്ചു­കൊ­ണ്ടു് കി­ട­ക്കു­ന്നു. അ­ടു­ക്കൽ ര­തീ­ഭാ­യി ഇ­രു­ന്നു് ഒരു കീറിയ വ­സ്ത്രം തു­ന്നി ന­ന്നാ­ക്കു­ക­യാ­ണു് കി­ട­ക്കു­ന്ന സ്ത്രീ വളരെ മെ­ലി­ഞ്ഞു­വി­ള­റി, അ­ത്യ­ന്തം ദീ­ന­സ്ഥി­തി­യി­ലാ­യി­രു­ന്നു. രോ­ഗം­കൊ­ണ്ടു് അ­ത്യ­ന്തം പ­രി­താ­പ­ക­ര­മാ­യ നി­ല­യി­ലാ­ണെ­ങ്കി­ലും, നല്ല ആ­കൃ­തി­യി­ലു­ള്ള നെ­റ്റി­യും മൂ­ക്കും ആരുടെ ശ്ര­ദ്ധ­യേ­യും ആ­കർ­ഷി­ക്കും. സു­ഖ­സ്ഥി­തി­യിൽ അ­തി­സു­ന്ദ­രി­യാ­യി­രി­ക്ക­ണ­മെ­ന്നു് പറവാൻ യ­ഥാർ­ത്ഥ സൗ­ന്ദ­ര്യം ക­ണ്ട­റി­വാൻ ശേ­ഷി­യു­ള്ള­വർ­ക്കൊ­ന്നും പ്ര­യാ­സ­മി­ല്ല. ഞ­ങ്ങ­ളെ­ക്ക­ണ്ട ഉടനെ ര­തീ­ഭാ­യി എ­ഴു­ന്നേ­റ്റു മ­നോ­ഹ­ര­മാ­യ മ­ന്ദ­ഹാ­സ­ത്തോ­ടു­കൂ­ടി ഇ­താ­ണു് എന്റെ ജ്യേ­ഷ്ഠ­ത്തി ഇ­വർ­ക്കു സു­ഖ­ക്കേ­ടാ­ണു എന്നു പ­റ­ഞ്ഞു. പ­റ­ഞ്ഞു­തീർ­ന്ന­തോ­ടു­കൂ­ടി, മു­ഖ­ത്തു­ണ്ടാ­യി­രു­ന്ന മ­ന്ദ­ഹാ­സ­വും പി­ന്മാ­റി. ര­തീ­ഭാ­യി­യ്ക്കു് എ­ട്ടു­വ­യ­സ്സു­മാ­ത്ര­മേ പ്രാ­യ­മു­ള്ളു. ഇത്ര ചെ­റു­പ്പ­ത്തിൽ­ത്ത­ന്നെ ഇ­ങ്ങ­നെ­യു­ള്ള മ­നോ­വി­കാ­ര­ങ്ങൾ പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്ത­ത്ത­ക്ക ഉൾ­ബോ­ധം സി­ദ്ധി­ച്ച­തു് ആ­ശ്ച­ര്യം! ഞങ്ങൾ ആ­രാ­ണെ­ന്ന­റി­വാൻ, രോ­ഗ­ത്തിൽ ക­ട­ക്കു­ന്ന ആ സ്ത്രീ­യ്ക്കു് ആ­ഗ്ര­ഹ­മു­ള്ള­തു­പോ­ലെ അവൾ ര­തീ­ഭാ­യി­യെ ഒന്നു നോ­ക്കി. കു­ട്ടി ജ്യേ­ഷ്ഠ­ത്തി­യു­ടെ അ­ടു­ക്കൽ ചെ­ന്നു സ്വ­കാ­ര്യം എ­ന്തോ­പ­റ­ഞ്ഞു മ­ന്മോ­ണീ­ഭാ­യി ഞ­ങ്ങ­ളെ നോ­ക്കി പു­ഞ്ചി­രി­യി­ട്ടു.

മേനോൻ അ­ടു­ത്തു­ചെ­ന്നി­ട്ടു്, നി­ങ്ങൾ­ക്കു് എ­ന്താ­ണു സു­ഖ­ക്കേ­ടു് എന്നു ചോ­ദി­ച്ചു. ഇതിനു മ­നോ­ന്മ­ണി വളരെ സാ­വ­ധാ­ന­ത്തിൽ അ­വൾ­ക്കു പ­നി­യാ­ണു, സു­ഖ­ക്കേ­ടേ­ന്നു പ­റ­ഞ്ഞു.

ഞാൻ:
“ഇ­ദ്ദേ­ഹം ഡാ­ക്ട­റാ­ണു് നി­ങ്ങ­ളെ ഒന്നു പ­രി­ശോ­ധി­ക്ക­ട്ടെ­യോ?

ഇതു കേ­ട്ട­പ്പോൾ ആ നിർ­ഭാ­ഗ്യ­വ­തി കി­ട­ന്ന­ദി­ക്കിൽ നി­ന്നു് എ­ഴു­ന്നേൽ­ക്കാൻ ഭാ­വി­ച്ചു. അ­വി­ടെ­ത്ത­ന്നെ കി­ട­ക്കാൻ മേനോൻ ആം­ഗ്യം കാ­ണി­ച്ചു. അതു ക­ണ്ട­പ്പോൾ.

“സ്ഫു­ട­ത­രാ­ത്തി­യു­മാ­മു­ടൽ­കൊ­ണ്ടു നീ

തു­ട­രൊ­ലാ മമ സൽ­ക്രി­യ­യി­ങ്ങ­നെ.”

എന്നു ശ­കു­ന്ത­ള­യോ­ടു ദു­ഷ്യ­ന്തൻ പ­റ­ഞ്ഞ­തു് എ­നി­ക്കു ഓർമ്മ വന്നു. ര­ണ്ടു­പേ­രു­ടെ­യും മ­നോ­വി­കാ­ര­ങ്ങൾ­ക്കു മാ­ത്ര­മേ വ്യ­ത്യാ­സ­മു­ണ്ടാ­യി­രു­ന്നു­ള്ളു.

മേനോൻ സ്ത്രീ­യെ പ­രി­ശോ­ധി­ച്ച­ശേ­ഷം ഇം­ഗ്ലീ­ഷിൽ എ­ന്നോ­ടു ഇ­ങ്ങ­നെ പ­റ­ഞ്ഞു.

സാ­ധു­സ്ത്രീ ക്ഷ­യ­മാ­ണു് കൈ­ക­ട­ന്നു­പോ­യി. പ­നി­യു­ണ്ടു്. കാ­ലി­നും കൈ­ക്കും നീ­രു­മു­ണ്ടു് ഒ­രാ­ഴ്ച­യി­ല­ധി­കം ജീ­വി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല.

ഞാൻ:
കഷ്ടം! മ­ഹാ­ക­ഷ്ടം! നാം ഇവിടെ ചെ­യ്യേ­ണ്ട­താ­യി­ട്ടൊ­ന്നു­മി­ല്ലേ? ഈ­കു­ട്ടി എന്തു ചെ­യ്യും?
മേനോ:
ഒ­രു­കു­പ്പി “ലംകോ” വാ­ങ്ങി­കൊ­ടു­ക്ക­ണം, മ­രു­ന്നു­കൊ­ണ്ടെ­ന്നും പ്ര­യോ­ജ­ന­മി­ല്ല.

ഞാൻ ഉടനെ പോയി അ­ടു­ത്ത ഷാ­പ്പിൽ­നി­ന്നും ഒരു കു­പ്പി “ലംകോ” എന്ന മാം­സ­ത്തും, ഒരു കു­പ്പി വൈനും, ഒരു ടിൻ ബാർ­ലി­യും വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു. അവയും 2 ക.യും മേനോൻ ര­തീ­ഭാ­യി­കൈ­വ­ശം കൊ­ടു­ത്തു്. അ­വ­യെ­ക്കൊ­ണ്ടു ചെ­യ്യേ­ണ്ട­തൊ­ക്കെ ഉ­പ­ദേ­ശി­ച്ചു അ­ന്നു­രാ­ത്രി ഒരു നേരിയ ക­മ്പി­ളി വാ­ങ്ങി ഞ­ങ്ങ­ളു­ടെ ബാ­ല്യ­ക്കാ­ര­ന്റെ വശം അവിടെ അ­യ­ച്ചു­കൊ­ടു­ത്തു. ഞങ്ങൾ പി­റ്റേ ദിവസം രാ­വി­ലെ ര­ണ്ടാ­മ­തും ചെ­ന്നു. വേ­റെ­യും ചില സാ­മാ­ന­ങ്ങ­ളും ഒ­രു­റു­പ്പി­ക­യും കൊ­ടു­ത്തു. ഇ­ങ്ങ­നെ നാ­ല­ഞ്ചു ദിവസം ക­ഴി­ഞ്ഞു.

ഒരു ഞാ­യ­റാ­ഴ്ച രാ­വി­ലെ എ­ഴു­ന്നേ­റ്റു മുഖം ക­ഴു­കു­മ്പോൾ ആരോ വാ­തി­ലി­നു മു­ട്ടു­ന്ന­തു കേ­ട്ടു. ബാ­ല്യ­ക്കാ­ര­നെ വി­ളി­ച്ചു് ആ­രാ­ണെ­ന്നു നോ­ക്കാൻ പ­റ­ഞ്ഞു ര­തീ­ഭാ­യി­യാ­ണു്. സാ­ധു­കു­ട്ടി വി­ക്കി­വി­ക്കി ക­ര­ഞ്ഞു­കൊ­ണ്ടു അ­ക­ത്തു­വ­ന്നു. എ­നി­ക്കു് ഉടനെ കാ­ര്യം മ­ന­സ്സി­ലാ­യി. മ­നോ­ന്മ­ണി ക­ഴി­ഞ്ഞു­പോ­യി. മേനോൻ അ­തി­രാ­വി­ലെ എ­ഴു­ന്നേ­റ്റു ആ­ശു­പ­ത്രി­യി­ലേ­ക്കു പോ­യി­രി­ക്ക­യാ­യി­രു­ന്നു. ഞാനും ഞ­ങ്ങ­ളു­ടെ ഒ­രു­മി­ച്ചു താ­മ­സി­ക്കു­ന്നു­ണ്ടാ­യി­രു­ന്ന­വ­രിൽ ര­ണ്ടു­പേ­രും കൂടി ഉടനെ പു­റ­ത്തി­റ­ങ്ങി. ഒരു വണ്ടി വ­രു­ത്തി, ര­തി­യെ­ക്കൂ­ടി അതിൽ ക­യ­റ്റി അ­വ­ളു­ടെ വീ­ട്ടിൽ ചെ­ന്നു.

സ­മീ­പ­വാ­സി­ക­ളിൽ ചി­ല­രൊ­ക്കെ അ­പ്പോ­ഴും അവിടെ ഉ­ണ്ടാ­യി­രു­ന്നു. ഞങ്ങൾ അഞ്ചു ഉ­റു­പ്പി­ക ശ­വ­സം­സ്കാ­ര­ത്തി­ലേ­യ്ക്കു­ള്ള ചി­ല­വി­ലെ­ക്കാ­യി കൊ­ടു­ത്തു. എ­ല്ലാം ഭം­ഗി­യാ­യി ന­ട­ത്താൻ ശ­ട്ടം­കെ­ട്ടി. ശ­വ­സം­സ്ക്കാ­രം ക­ഴി­ഞ്ഞാൽ രതിയെ ത­ക്ക­താ­യ ഒരു സ്ഥ­ല­ത്താ­ക്ക­ണ­മെ­ന്നു ഞങ്ങൾ തീർ­ച്ച­യാ­ക്കി. അ­തൊ­ക്കെ മേ­നോ­നു­മാ­യി ആ­ലോ­ചി­ച്ചു ചെ­യ്യേ­ണ്ട­താ­ണു്. തൽ­ക്കാ­ലം ആ വീ­ട്ടിൽ തന്നെ മേ­ലേ­ത­ട്ടിൽ താ­മ­സി­ക്കു­ന്ന­വ­രു­ടെ­കൂ­ടെ താ­മ­സി­ക്കാൻ ഏർ­പ്പാ­ടു­കൾ­ചെ­യ്തു ഞങ്ങൾ പോയി.

മേനോൻ വന്നു വിവരം അ­റി­ഞ്ഞ­പ്പോൾ, അ­ദ്ദേ­ഹം വളരെ വ്യ­സ­നി­ച്ചു എ­ന്നു­ള്ള­തു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ര­തി­യിൽ അ­ദ്ദേ­ഹ­ത്തി­നു പ്ര­ത്യേ­ക­മൊ­രു വാ­ത്സ­ല്യ­മു­ണ്ടാ­യി­രു­ന്നു. വൈ­കു­ന്നേ­രം ഞങ്ങൾ രതി പാർ­ക്കു­ന്ന സ്ഥ­ല­ത്തു ചെ­ന്നു മുറി പൂ­ട്ടി­ക്കി­ട­ക്കു­ന്നു. ശ­വ­സം­സ്കാ­ര­മൊ­ക്കെ ക­ഴി­ഞ്ഞു. മേ­ലേ­ത്ത­ട്ടിൽ താ­മ­സി­ക്കു­ന്ന­വ­രോ­ടു ര­തി­യെ­പ്പ­റ്റി അ­ന്വേ­ഷി­ച്ച­പ്പോൾ ശ­വ­സം­സ്കാ­രം ക­ഴി­ഞ്ഞ­ശേ­ഷം അവളെ അവർ ക­ണ്ടി­രു­ന്നി­ല്ലെ­ന്നു പ­റ­ഞ്ഞു. ഞ­ങ്ങ­ളൊ­ക്കെ അ­വ­ളെ­ക്കു­റി­ച്ചു വ­ള­രെ­വ്യ­സ­നി­ച്ചു.

അന്നു പല ദി­ക്കി­ലും അ­ന്വേ­ഷി­ച്ചു ക­ണ്ടി­ല്ല. പി­റ്റേ­ദി­വ­സ­വും അ­ന്വേ­ഷി­ച്ചു ഒരു ദി­ക്കി­ലും ക­ണ്ടി­ല്ല ഒ­രാ­ഴ്ച­യോ­ളം ഞങ്ങൾ ആ­വു­ന്ന­തൊ­ക്കെ ശ്ര­മി­ച്ചി­ട്ടും ര­തി­യെ­പ്പ­റ്റി ഒരു വി­വ­ര­വും കി­ട്ടി­യി­ല്ല. ക്ര­മേ­ണ ഞ­ങ്ങ­ളൊ­ക്കെ അവളെ മ­റ­ന്നു­വെ­ന്നു­ത­ന്നെ പറയാം. അ­ങ്ങി­നെ­യാ­ണ­ല്ലോ മ­നു­ഷ്യ­പ്ര­കൃ­തി എ­ങ്കി­ലും മേ­നോ­നു് അ­വ­ളെ­ക്കു­റി­ച്ച­ത്യ­ന്തം വ്യ­സ­ന­മു­ണ്ടെ­ന്നും സ്വ­ന്തം ഒരു കു­ട്ടി­യ്ക്കെ­ങ്ങ­നാ­ണു് ആ വിധം സം­ഭ­വി­ച്ചി­രു­ന്ന­തെ­ങ്കി­ലെ­ന്ന­പോ­ലെ ഹൃ­ദ­യ­ത്തോ­ടു­ത­ട്ടി­യ വേദന അ­ദ്ദേ­ഹ­ത്തി­നു് അ­നു­ഭ­വ­മാ­യി­ട്ടു­ണ്ടെ­ന്നും, ഞ­ങ്ങ­ളൊ­ക്കെ മ­ന­സ്സി­ലാ­ക്കി.

II

പ­ത്തു­കൊ­ല്ലാം ക­ഴി­ഞ്ഞു ഡാ­ക്ടർ രാ­മൻ­മേ­നോൻ എം. ബി. സി. എം മ­ദി­രാ­യിൽ ഒരു മ­രു­ന്നു­ഷാ­പ്പ് ഏർ­പ്പെ­ടു­ത്തി ചി­കി­ത്സ ന­ട­ത്തി­ത്തു­ട­ങ്ങി­യി­ട്ടു എട്ടു കൊ­ല്ല­മാ­യി ഞ­ങ്ങ­ളൊ­ക്കെ ഓരോ ഉ­ദ്യോ­ഗം ഭ­രി­ച്ചു. പ­ല­രാ­ജ്യ­ത്തും പോ­കേ­ണ്ടി­വ­ന്നു. ര­തി­യു­ടെ ജ്യേ­ഷ്ഠ­ത്തി കാ­ല­കർ­മ്മം പ്രാ­പി­ക്ക­യും, രതി എ­വി­ടെ­യോ എ­ങ്ങി­നെ­യോ പോ­ക­യും ചെ­യ്തി­ട്ടു് പ­ത്തു­കൊ­ല്ലം ക­ഴി­ഞ്ഞ­ശേ­ഷം, ഒരു ഡി­സം­ബർ­മാ­സ­ത്തിൽ ഞാൻ മ­ദി­രാ­ശി­യിൽ പോയി ഡാ­ക്ടർ മേ­നോ­ന്റെ അ­തി­ഥി­യാ­യി താ­മ­സി­ക്ക­യാ­യി­രു­ന്നു. ഡാ­ക്ടർ മേ­നോ­നു് മ­ദി­രാ­ശി­യിൽ നല്ല ചി­കി­ത്സ ഉ­ണ്ടു്. മാ­സ­ത്തിൽ നാ­നൂ­റു് അ­ഞ്ഞു­റു ഉ­റു­പ്പി­ക കി­ട്ടും. അ­ദ്ദേ­ഹ­ത്തി­ന്റെ മ­രു­ന്നു­ഷാ­പ്പോ­ടു സം­ബ­ന്ധി­ച്ചു­ത­ന്നെ രോ­ഗി­ക­ളെ താ­മ­സി­പ്പി­ച്ചു ചി­കി­ത്സി­ക്കാൻ ഒരു എ­ടു­പ്പു­ണ്ടു്. അതിൽ നി­ത്യം പ­ത്തും പ­തി­ന­ഞ്ചും രോ­ഗി­കൾ ഉ­ണ്ടാ­വും.

ക്രി­സ്തു­മ­സ­കാ­ല­ത്തു് മ­ദി­രാ­ശി­യി­ലു­ള്ള വി­നോ­ദ­ങ്ങൾ­ക്കും നേ­ര­മ്പോ­ക്കി­നും ക­ണ­ക്കി­ല്ല. അ­ക്കാ­ല­ത്താ­ണു് “പാർ­ക്കു­ഫേ­യർ”. ഞാനും ഡാ­ക്ടർ മേ­നോ­നും “പാർ­ക്കു­ഫേ­യർ” കാ­ണാൻ­പോ­യി. അന്നു പാർ­ക്കിൽ ഒ­ര­ഗ്നി­ബാ­ധ­യു­ണ്ടാ­യി നാ­ല­ഞ്ചു­പേർ മ­രി­ക്കു­ക­യും വളരെ പേർ­ക്കു ക­ഠി­ന­മാ­യി പൊ­ള്ളു­ക­യും ചെ­യ്തി­രു­ന്നു. തീ­പൊ­ള്ളി­യ­വ­രിൽ കു­റെ­പ്പേ­രെ ജനറൽ ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­പോ­ക­യും ര­ണ്ടാ­ളെ ഡാ­ക്ടർ മേ­നോ­ന്റെ ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു വ­രി­ക­യും ചെ­യ്തു. ഈ ര­ണ്ടു­പേ­രിൽ ഒ­ന്നൊ­രു സ്ത്രീ­യാ­ണു്. ആ സ്ത്രീ­ക്കു ക­ഠി­ന­മാ­യി പൊ­ള്ളി­യി­രി­ക്കു­ന്നു. ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­വ­രു­മ്പോൾ ഓർ­മ്മ­യി­ല്ല. ഡാ­ക്ടർ മേനോൻ വേ­ണ്ടു­ന്ന പ­രി­ശോ­ധ­ന­കൾ ക­ഴി­ച്ച­ശേ­ഷം. ആ സാ­ധു­സ്ത്രീ ജി­വി­ക്കു­ന്ന­കാ­ര്യം പ്ര­യാ­സ­മാ­ണെ­ന്നു അ­ഭി­പ്രാ­യ­പ്പെ­ട്ടു. മ­റ്റേ­തൊ­രു കു­ട്ടി­യാ­യി­രു­ന്നു. അതിനെ വ­ല്ല­വി­ധ­ത്തി­ലും ജീ­വി­പ്പി­ക്കാ­മെ­ന്നു മേനോൻ ധൈ­ര്യം പ­റ­ഞ്ഞു മുർ­ച്ഛി­ച്ചു­കി­ട­ക്കു­ന്ന ആ സാ­ധു­സ്ത്രീ­യു­ടെ ഊരൂം പേരും ഒ­ന്നും അ­റി­യാ­യ്ക­യാൽ അ­വ­ളു­ടെ ത­ല്ക്കാ­ല­സ്ഥി­തി­യെ­പ്പ­റ്റി ആർ­ക്കാ­ണു് അ­റി­വു­കൊ­ടു­ക്കേ­ണ്ട­തെ­ന്ന­റി­യാ­തെ ഞങ്ങൾ വളരെ വി­ഷ­മി­ച്ചു. സ്ത്രീ­യ്ക്കൊ­രു മു­പ്പ­ത്ത­ഞ്ചു വ­യ­സ്സു് പ്രാ­യ­മു­ണ്ടാ­യി­രി­ക്കും. ഒരു ബ്രാ­ഹ്മ­ണ­സ്ത്രീ­യാ­ണെ­ന്നും വി­ധ­വ­യ­ല്ലെ­ന്നും അ­ല്ലാ­തെ അ­വ­ളെ­പ്പ­റ്റി മ­റ്റൊ­രു കാ­ര്യ­വും അ­റി­യാൻ തൽ­ക്കാ­ലം സാ­ധി­ച്ചി­ല്ല. അ­വൾ­ക്കു് ഓർമ്മ വ­രാ­നു­ള്ള ചില പ്ര­യോ­ഗ­ങ്ങൾ മേനോൻ ചെ­യ്ത­ശേ­ഷം ഒ­രു­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ, ബോ­ധം­വ­ന്നു്, ക­ണ്ണു­തു­റ­ന്നു നാ­ലു­പാ­ടും നോ­ക്കി, അയ്യോ അയ്യോ. മ­നോ­ന്മ­ണി, രതി, രതി, മ­നോ­ന്മ­ണി, നി­ങ്ങ­ളെ­വി­ടെ? എ­ന്നി­ങ്ങ­നെ പു­ല­മ്പി­ക്കൊ­ണ്ടി­രു­ന്നു. രതി! മ­നോ­ന്മ­ണി! ഈ പേ­രു­കൾ പ­ണ്ടെ­പ്പെ­ഴോ കേ­ട്ടി­ട്ടു­ള്ള­പ്ര­കാ­രം എ­നി­ക്കു­തോ­ന്നി. പ­ത്തു­കൊ­ല്ലം മു­മ്പു ക­ഴി­ഞ്ഞ ആ കഥ കേവലം എന്റെ മ­ന­സ്സിൽ­നി­ന്നു മ­റ­ഞ്ഞു­പോ­യി­രു­ന്നി­ല്ലെ­ങ്കി­ലും, കു­ട്ടി­ക­ളു­ടെ പേ­രു­കൾ എ­നി­ക്കു നല്ല ഓർ­മ്മ­യു­ണ്ടാ­യി­രു­ന്നി­ല്ല. മേ­നോ­നു് അ­ങ്ങ­നെ­യ­ല്ല. ര­തി­യും മ­നോ­ന്മ­ണി­യും അ­ദ്ദേ­ഹ­ത്തി­ന്റെ തലയിൽ ഒരു ഭാഗം പി­ടി­ച്ചി­രു­ന്നു. ബ­ല­ത്തിൽ പി­ടി­ച്ചി­രു­ന്നു. തലയിൽ എന്നേ ഞാൻ പ­റ­യു­ന്നു­ള്ളൂ. ഹൃ­ദ­യ­ത്തിൽ എന്നു പറയാൻ എ­നി­ക്കു് അ­ധി­കാ­ര­മി­ല്ല. ആ കു­ട്ടി­ക­ളു­ടെ പേ­രു­കേ­ട്ട ഉടനെ അ­ദ്ദേ­ഹം സ്ത്രീ­യു­ടെ അ­ടു­ത്തു­ചെ­ന്നി­ട്ടു്, എ­ന്താ­യി­രു­ന്നു? നി­ങ്ങൾ ര­തി­യേ­യും, മ­നോ­ന്മ­ണി­യേ­യും അ­റി­യു­മോ? എന്നു ചോ­ദി­ച്ചു. ഇ­തി­നു് ആ സ്ത്രീ യാ­തൊ­രു ഉ­ത്ത­ര­വും പ­റ­യാ­തെ, കു­റേ­നേ­രം അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു­ത­ന്നെ തു­റി­ച്ചു­നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. ഒ­ടു­ക്കം, സാ­വ­ധാ­ന­ത്തിൽ ഇ­ങ്ങ­നെ ചോ­ദി­ച്ചു:-​നിങ്ങളാരാണു്? ഞാ­നെ­വി­ടെ­യാ­ണു്?

മേനോൻ:
ഞാ­നൊ­രു ഡാ­ക്ട­റാ­ണു്. നി­ങ്ങൾ­ക്കു തീ­പൊ­ള്ളി­യ­തി­നാൽ എന്റെ ആ­സ്പ­ത്രി­യിൽ എ­ടു­ത്തു­കൊ­ണ്ടു­വ­ന്നി­രി­ക്ക­യാ­ണു്.
സ്ത്രീ:
അയ്യോ! എന്റെ ശരീരം മു­ഴു­വൻ പു­ക­യു­ന്ന­ല്ലോ. ഇ­തെ­ന്താ­ണു്, എന്റെ ക­യ്യി­ന്മേൽ?
മേനോൻ:
അതു പ­ഞ്ഞി­യാ­ണു്. ഒരു മ­രു­ന്നു­വ­ച്ച­താ­ണു്. പൊ­ള്ളി­യ സ്ഥ­ല­ത്തൊ­ക്കെ അ­ങ്ങ­നെ മ­രു­ന്നു­വ­ച്ചി­ട്ടു­ണ്ടു്. നി­ങ്ങൾ എ­ഴു­ന്നേൽ­ക്ക­രു­തു്. നി­ങ്ങ­ളു­ടെ പേ­രെ­ന്താ­ണു്? നി­ങ്ങ­ളു­ടെ വി­വ­ര­ത്തെ­പ്പ­റ്റി ഞാൻ ആ­രെ­യാ­ണു് അ­റി­യി­ക്കേ­ണ്ട­തു്?
സ്ത്രീ:
ആരെ അ­റി­യി­ക്കാൻ! എ­നി­ക്കു് ആ­രു­മേ­യി­ല്ല. ആ കു­ട്ടി­ക­ളെ ഒ­രു­നോ­ക്കു ക­ണ്ടു്, മാ­പ്പി­ന­പേ­ക്ഷി­ച്ചു്, മ­രി­ച്ചാൽ­മ­തി.
മേനോൻ:
നി­ങ്ങൾ കു­ട്ടി­ക­ളു­ടെ അ­മ്മ­യാ­ണോ?
സ്ത്രീ:
അ­മ്മ­യ­ല്ല. അ­വ­രു­ടെ അ­ച്ഛ­ന്റെ ഭാ­ര്യ­യാ­ണു്. ഞാൻ അ­വ­രോ­ടു വലിയ ക­ഠി­ന­ക്കൈ പ്ര­വർ­ത്തി­ച്ചു. ഞാൻ ഇനി ജീ­വി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ഞാൻ ചെയ്ത പാ­പ­ത്തി­നു മ­തി­യാ­യ ശി­ക്ഷ­ത­ന്നെ­യാ­ണു് അ­നു­ഭ­വി­ക്കു­ന്ന­തു്.
മേനോൻ:
നി­ങ്ങൾ എന്തു പാ­പ­മാ­ണു ചെ­യ്ത­തു്? ഞ­ങ്ങ­ളോ­ടു പറയാൻ വി­രോ­ധ­മി­ല്ലെ­ങ്കിൽ, പറയാം.
സ്ത്രീ:
ഞാൻ പറയാം, എ­നി­ക്കു പ­റ­യാ­തെ നി­വൃ­ത്തി­യി­ല്ല. മ­രി­ക്കു­ന്ന­തി­നു മു­മ്പു് എന്റെ പാപം ഒ­രാ­ളോ­ടു പ­റ­ഞ്ഞാൽ എന്റെ മ­ന­സ്സി­നു കുറെ സു­ഖ­മു­ണ്ടാ­കും. എന്റെ തല അല്പം പൊ­ന്തി­ച്ചു­വ­യ്ക്കു­വിൻ. എ­നി­ക്കു ന­ല്ല­വ­ണ്ണം സം­സാ­രി­ക്കു­വാൻ വയ്യാ.

മേനോൻ ഒരു ത­ല­യ­ണ­യെ­ടു­ത്തു് ആ സ്ത്രീ­യു­ടെ ത­ല­യ്ക്കു ചുവടെ വച്ചു. ഞങ്ങൾ ര­ണ്ടു­പേ­രും ഓരോ ക­സേ­ര­യിൽ ക­ട്ടി­ലി­ന്റെ ര­ണ്ടു­ഭാ­ഗ­ത്തും ഇ­രു­ന്നു.

സ്ത്രീ അ­വ­രു­ടെ കഥ പ­റ­ഞ്ഞു­തു­ട­ങ്ങി:

എന്റെ പേരു് അ­ബ­ലാ­മ­ണി­യെ­ന്നാ­ണു്. എന്നെ തൂ­ത്തു­ക്കു­ടി­യി­ലെ ഒരു വ്യാ­പാ­രി­യാ­ണു വി­വാ­ഹം­ക­ഴി­ച്ച­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ഭാര്യ മ­രി­ച്ച­ശേ­ഷ­മാ­ണു് എന്നെ വി­വാ­ഹം­ചെ­യ്ത­തു്. അ­ദ്ദേ­ഹം ഒരു മ­ല­യാ­ളി­ശൂ­ദ്ര­നാ­ണു്. വ­ള­രെ­ക്കാ­ലം തൂ­ത്തു­ക്കു­ടി­യിൽ താ­മ­സി­ച്ചു് പേരും കോ­ല­വും മാ­റ്റി, ആ ദേ­ശ­ക്കാ­ര­നാ­യി­ത്തീർ­ന്നു. ഞാ­നൊ­രു ബ്രാ­ഹ്മ­ണ­വി­ധ­വ­യാ­യി­രു­ന്നു. ആ­ജീ­വ­നാ­ന്തം ക­ഷ്ട­പ്പെ­ടു­ന്ന­തി­നേ­ക്കാൾ, ജാതി ഉ­പേ­ക്ഷി­ച്ചു്, ഒരു യോ­ഗ്യ­ന്റെ ഭാ­ര്യ­യാ­യി­രി­ക്ക­യാ­ണു ന­ല്ല­തെ­ന്നു് എ­നി­ക്കു തോ­ന്നി. അ­ങ്ങ­നെ­യാ­ണു ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ­യാ­കാൻ അ­നു­കൂ­ലി­ച്ച­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ഭാ­ര്യ­യിൽ ഉ­ണ്ടാ­യി­രു­ന്ന രണ്ടു മ­ക്ക­ളാ­യി­രു­ന്നു ര­തി­യും മ­നോ­ന്മ­ണി­യും. ആ കു­ട്ടി­ക­ളു­ടെ അമ്മ ഒരു നാ­യി­ഡു­സ്ത്രീ­യാ­ണെ­ന്നു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. എന്നെ വി­വാ­ഹം ക­ഴി­ച്ച­തി­നു­ശേ­ഷം, അ­ദ്ദേ­ഹം തന്റെ കു­ട്ടി­ക­ളോ­ടു കാ­ണി­ക്കു­ന്ന വാ­ത്സ­ല്യം എ­നി­ക്ക­ത്ര സ­മ്മ­ത­മാ­യി­ല്ല. ഞാൻ അ­ദ്ദേ­ഹ­ത്തെ പ്രാ­ണ­നെ­പ്പോ­ലെ കരുതി സ്നേ­ഹി­ച്ചി­രു­ന്നു. അ­ദ്ദേ­ഹ­മാ­ക­ട്ടെ, എ­ന്നെ­ക്കാൾ കു­ട്ടി­ക­ളെ­യാ­ണു സ്നേ­ഹി­ക്കു­ന്ന­തെ­ന്നും, അതു് അ­യാൾ­ക്കു പ്ര­ഥ­മ­ഭാ­ര്യ­യിൽ ഉ­ണ്ടാ­യി­രു­ന്ന പ്ര­ണ­യ­ത്തി­ന്റെ ഫ­ല­മാ­ണെ­ന്നും, ഞാൻ വി­ചാ­രി­ച്ചു. എ­നി­ക്കു് അസൂയ ജ­നി­ച്ചു. അതു ക്ര­മേ­ണ വർ­ദ്ധി­ച്ചു്, ഞാൻ ആ സാ­ധു­കു­ട്ടി­ക­ളെ­പ്പ­റ്റി പല ദു­ഷി­യും അ­വ­രു­ടെ അ­ച്ഛ­നോ­ടു പ­റ­ഞ്ഞു. ആദ്യം, അ­ദ്ദേ­ഹം അ­വ­യൊ­ന്നും ശ്ര­ദ്ധി­ച്ചി­ല്ല. നി­ത്യം ഇ­റ്റു­വീ­ഴു­ന്ന വെ­ള്ളം­കൊ­ണ്ടു കു­ഴി­ഞ്ഞു­പോ­കാ­ത്ത ക­ഠി­ന­ക­ല്ലു­ക­ളു­ണ്ടോ? എന്റെ ദുഷി ഫ­ലി­ച്ചു­തു­ട­ങ്ങി. എന്റെ ഭർ­ത്താ­വി­നു മ­ക്ക­ളിൽ സ്നേ­ഹം കു­റ­ഞ്ഞു­തു­ട­ങ്ങി. ഞാൻ വി­ടാ­തെ പലതും പ­റ­ഞ്ഞും പ്ര­വർ­ത്തി­ച്ചും തു­ട­ങ്ങി. അ­തൊ­ക്കെ ഇ­ന്ന­താ­ണെ­ന്നു വി­വ­രി­ക്കാൻ പ്ര­യാ­സം. ര­ണ്ടാ­മ­ത്തെ അ­മ്മ­യു­ടെ ദുർ­ന്ന­യ­ങ്ങ­ളെ അ­റി­യു­ന്ന­വർ­ക്കൊ­ക്കെ അവ എ­ളു­പ്പ­ത്തിൽ ഊ­ഹി­ക്കാം. എ­ന്തി­നു പ­റ­യു­ന്നു, കു­ട്ടി­ക­ളോ­ടു് അ­വ­രു­ടെ അ­ച്ഛ­നു ദേ­ഷ്യ­മാ­യി. അ­തു­വ­രെ സ്വർ­ഗ്ഗീ­യ­ക­ന്യ­ക­ക­ളെ­പ്പോ­ലെ നിർ­ദ്ദോ­ഷി­ക­ളും നി­ര­പ­രാ­ധി­നി­ക­ളു­മാ­ണെ­ന്നും വി­ചാ­രി­ച്ച കു­ട്ടി­കൾ, വെറും രാ­ക്ഷ­സി­ക­ളാ­ണെ­ന്നു് അ­വ­രു­ടെ അച്ഛൻ ധ­രി­ച്ചു. ഈ കു­ട്ടി­ക­ളെ പു­റ­ത്താ­ക്കി­ക്ക­ള­വാൻ ഞങ്ങൾ തീർ­ച്ച­യാ­ക്കി. എന്റെ ഭർ­ത്താ­വി­നു മൂ­ന്നു വലിയ പ­ത്തേ­മാ­രി­കൾ ഉ­ണ്ടാ­യി­രു­ന്നു. അവയിൽ സാ­മാ­ന­ങ്ങൾ ക­യ­റ്റി­ക്കൊ­ണ്ടു­പോ­കു­മ്പോൾ അതിൽ അ­ദ്ദേ­ഹ­വും ഞാനും കു­ട്ടി­ക­ളും­കൂ­ടി ക­യ­റി­പ്പോ­കാൻ തീർ­ച്ച­യാ­ക്കി. ഞങ്ങൾ മ­ദി­രാ­ശി തു­റ­മു­ഖ­ത്തെ­ത്തി, നാ­ലു­പേ­രും ഒരു തോ­ണി­യിൽ കയറി ക­ര­യ്ക്കു­പോ­യി, അവിടെ കുറെ നേരം ന­ഗ­ര­ത്തിൽ ന­ട­ന്ന­ശേ­ഷം. ഉ­പാ­യ­ത്തിൽ കു­ട്ടി­ക­ളെ വി­ട്ടു്, ഞങ്ങൾ തോ­ണി­യിൽ കയറി പ­ത്തേ­മാ­രി­യിൽ പോയി. കു­ട്ടി­ക­ളി­ല്ലാ­തെ ചെ­ന്ന­തു­കൊ­ണ്ടു പ­ത്തേ­മാ­രി­യി­ലെ പ്ര­വൃ­ത്തി­ക്കാർ പലതും സം­ശ­യി­ക്ക­യും, എന്നെ ചിലർ ക­ഠി­ന­മാ­യ ദേ­ഷ്യ­ത്തോ­ടെ നോ­ക്കു­ക­യും ചെ­യ്തു. ആ നോ­ട്ട­ങ്ങൾ ഇ­ന്നും എന്റെ മ­ന­സ്സിൽ ശ­രം­ത­റ­യ്ക്കു­ന്ന­തു­പോ­ലെ വേ­ദ­ന­പ്പെ­ടു­ത്തു­ന്നു­ണ്ടു്. ഹാ! സാ­ധു­കു­ട്ടി­കൾ! ഞ­ങ്ങ­ളെ കാ­ണാ­തെ എ­ങ്ങ­നെ ക­ഴി­ച്ചി­രി­ക്കു­മെ­ന്നു­ള്ള­തു്, എ­നി­ക്കു വി­ചാ­രി­ക്കു­വാൻ­പോ­ലും സാ­ധി­ക്കു­ന്നി­ല്ല. എന്റെ ഭർ­ത്താ­വി­നു ക­ഠി­ന­മാ­യ വ്യ­സ­ന­മു­ണ്ടാ­യി. എ­ന്നോ­ടു പി­ന്നെ സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി സം­സാ­രി­ക്ക­പോ­ലും ചെ­യ്തി­രു­ന്നി­ല്ല. ഞങ്ങൾ പ­ത്തേ­മാ­രി­യിൽ നാ­ലു­ദി­വ­സം സ­ഞ്ച­രി­ച്ചു. അ­ഞ്ചാം­ദി­വ­സം ക­ഠി­ന­മാ­യ കാ­റ്റും കോളും ഉ­ണ്ടാ­യി. പ­ത്തേ­മാ­രി ഒരു പാ­റ­യ്ക്ക­ടി­ച്ചു­പൊ­ളി­ഞ്ഞു. ഞാൻ വെ­ള്ള­ത്തിൽ വീ­ണ­തും, ഓർ­മ്മ­യി­ല്ലാ­താ­യ­തും, ഒ­ന്നി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. പി­ന്നെ എ­നി­ക്കു ബോധം വ­ന്ന­പ്പോൾ, ഞാൻ ഒരു വീ­ട്ടിൽ ഒരു ക­ട്ടി­ലി­ന്മേൽ കി­ട­ക്കു­ന്ന­തും, ചി­ല­രെ­ന്നെ ശു­ശ്രൂ­ഷി­ക്കു­ന്ന­തും കണ്ടു. അതൊരു ആ­ശു­പ­ത്രി­യാ­യി­രു­ന്നു എ­ന്നു് പി­ന്നീ­ടു ഞാ­ന­റി­ഞ്ഞു. ഞാൻ എന്റെ ഭർ­ത്താ­വെ­പ്പ­റ്റി അ­ന്വേ­ഷി­ച്ച­തിൽ ആർ­ക്കും വി­വ­ര­മി­ല്ലെ­ന്നു പ­റ­ഞ്ഞു. ഞാൻ, എന്റെ പ­ണ്ട­ങ്ങൾ വി­റ്റു്, ക­ര­വ­ഴി­യാ­യി തൂ­ത്തു­ക്കു­ടി­യിൽ എത്തി, ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ ചെ­ന്നു. ഭർ­ത്താ­വു് അവിടെ എ­ത്തി­യി­ട്ടി­ല്ലെ­ന്നു കണ്ടു. ഞാൻ പി­ന്നെ എന്റെ സാ­മാ­ന­ങ്ങ­ളും മ­റ്റും വി­റ്റു്, കു­റേ­ക്കാ­ലം അ­വി­ടെ­ത്ത­ന്നെ താ­മ­സി­ച്ചു. ഭർ­ത്താ­വി­ന്റെ ബാ­ക്കി­യു­ള്ള പ­ത്തേ­മാ­രി­ക­ളും മ­റ്റും ആരോ കൈ­വ­ശ­പ്പെ­ടു­ത്തി. ഭർ­ത്താ­വു വെ­ള്ള­ത്തിൽ മ­രി­ച്ചു­പോ­യി­രി­ക്കാ­മെ­ന്നു ഞാൻ സം­ശ­യി­ച്ചു. അഥവാ അ­ദ്ദേ­ഹം ര­ക്ഷ­പ്പെ­ടു­ക­യും എന്നെ ഉ­പേ­ക്ഷി­ച്ചു കു­ട്ടി­ക­ളു­ടെ അ­ടു­ക്കെ പോ­ക­യും ചെ­യ്തി­രി­ക്കാം. ഞാൻ ദേ­ശ­സ­ഞ്ചാ­ര­ത്തി­നു പു­റ­പ്പെ­ട്ടു. കു­ട്ടി­ക­ളോ­ടു ഞാൻ ചെയ്ത തെ­റ്റി­നെ­പ്പ­റ്റി ആ­ലോ­ചി­ച്ചു പ­ശ്ചാ­ത്ത­പി­ച്ചു. ഒ­ടു­വിൽ മ­ദി­രാ­ശി­യിൽ എത്തി. ക­ഷ്ട­കാ­ല­ത്തി­നു് ഇ­ന്നു് ഈ അ­പ­ക­ട­ത്തിൽ­പ്പെ­ട്ടു. വെ­ള്ള­ത്തിൽ­നി­ന്നു് ര­ക്ഷ­പ്പെ­ട്ടു തീയിൽ മ­രി­ക്കാ­നാ­ണു് എന്റെ യോഗം. പ്ര­കൃ­തി­യി­ലെ ശ­ക്തി­കൾ­ത­ന്നെ എ­ന്നോ­ടു പ്ര­തി­ക്രി­യ ചെ­യ്യു­ന്ന­താ­യി­രി­ക്കാം. ഞാൻ ചെയ്ത പാ­പ­ത്തി­നു് ഇതു വലിയ ക­ഠി­ന­മാ­യ ശി­ക്ഷ­യ­ല്ല.

സ്ത്രീ­യു­ടെ ഈ കഥ കേ­ട്ട­പ്പോൾ ഞാനും ഡാ­ക്ടർ മേ­നോ­നും ഇ­ടി­ത­ട്ടി­യ മ­രം­പോ­ലെ നി­ശ്ച­ല­ന്മാ­രാ­യി ഇ­രു­ന്നു­പോ­യി. ര­തി­യേ­യും മ­നോ­ന്മ­ണി­യേ­യും­പ­റ്റി ഞങ്ങൾ അ­റി­ഞ്ഞ വിവരം മേനോൻ ആ സ്ത്രീ­യെ ധ­രി­പ്പി­ച്ചു. അ­വൾ­ക്കു് അ­തു­കേ­ട്ട­പ്പോ­ളു­ണ്ടാ­യ മ­നോ­വേ­ദ­ന ക­ണ്ട­പ്പോൾ, അവളെ ഈ അ­ന്ത്യ­കാ­ല­ത്തു ആ വിവരം അ­റി­യി­ക്കേ­ണ്ട­തി­ല്ലാ­യി­രു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നി.

ഞാനും മേ­നോ­നും അ­ദ്ദേ­ഹ­ത്തി­ന്റെ മു­റി­യിൽ പോയി ര­തി­യെ­പ്പ­റ്റി പലതും പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ അ­ദ്ദേ­ഹം ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“അല്ല ന­മ്പ്യ­രെ നാം ഇ­ന്നു­രാ­ത്രി എ­ന്താ­ണു ചെയ്ക? എ­നി­ക്കു് ആ സ്ത്രീ­യു­ടെ കഥ കേ­ട്ട­തിൽ­പ്പി­ന്നെ മ­ന­സ്സി­നു കേവലം സ്വ­സ്ഥ­ത­യി­ല്ലാ­താ­യി­രി­ക്കു­ന്നു. വല്ല വി­നോ­ദ­ത്തി­ലും ഏർ­പ്പെ­ട­ണം.”

ഞാൻ:
നാടകം കാണാൻ പോകാം, പുതിയ നാ­ട­ക­മ­ല്ലേ? വളരെ ന­ന്നെ­ന്നാ­ണു് എ­ല്ലാ­വ­രും പ­റ­യു­ന്ന­തു്.
മേനോൻ:
ശരി അ­തു­കൊ­ള്ളാം. നി­ങ്ങൾ ഒ­രു­ങ്ങി­ക്കൊൾ­വിൻ. ഞാൻ 9 മ­ണി­ക്കു മ­ട­ങ്ങി­വ­രാം. ഇ­ങ്ങ­നെ പ­റ­ഞ്ഞു് അ­ദ്ദേ­ഹം തന്റെ ചി­കി­ത്സ­യി­ലു­ള്ള ചില രോ­ഗി­ക­ളെ കാ­ണ്മാൻ പോയി.

ബാ­ലാ­മ­ണി മു­ത­ലാ­യ പ്ര­സി­ദ്ധ ന­ടി­ക­ളു­ടെ നാ­ട­ക­ങ്ങൾ ക­ണ്ടി­ട്ടു­ള്ള പ­ല­രോ­ടും മ­ദി­രാ­ശി­യി­ലെ നാ­ട­ക­ങ്ങ­ളെ­ക്കു­റി­ച്ചു വി­വ­രി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. അ­ങ്ങ­നെ­യു­ള്ള ഒരു നാടകം കാ­ണ്മാൻ പോ­കാ­നാ­ണു് ഞങ്ങൾ തീർ­ച്ച­യാ­ക്കി­യ­തു്. തൃ­ശ്ശി­നാ­പ്പ­ള്ളി­യിൽ­നി­ന്നു് ഒരു പുതിയ നാ­ട­ക­സം­ഘം വ­ന്നി­രി­ക്ക­യാ­ണു്. അതിൽ നാ­ല­ഞ്ചു സ്ത്രീ­ക­ളു­ണ്ടു്. ഒരു സ്ത്രീ വി­ശേ­ഷി­ച്ചും, അ­ല്പ­കാ­ല­ത്തി­നു­ള്ളിൽ വളരെ പ്ര­സി­ദ്ധ­യാ­യ ന­ടി­യാ­യി­ത്തീർ­ന്നി­രി­ക്കു­ക­യാ­ണു്. അ­വ­ളു­ടെ ആ­ട്ട­വും പാ­ട്ടും, നി­ത്യം രാ­ത്രി അനേകം ജ­ന­ങ്ങ­ളെ ആ­കർ­ഷി­ക്കു­ന്നു­ണ്ടു്.

ഒൻ­പ­തു­മ­ണി­ക്കു് കൃ­ത്യ­മാ­യി ഡാ­ക്ടർ മ­ട­ങ്ങി­വ­ന്നു. ഞങ്ങൾ ക­ളി­കാ­ണ്മാൻ പോയി.

ഞങ്ങൾ ര­ണ്ടു­പേ­രും ഓരോ റി­സർ­വ്വ് ടി­ക്ക­റ്റു വാ­ങ്ങി രം­ഗ­ത്തി­ന­ടു­ത്തു­ള്ള രണ്ടു ക­സാ­ല­ക­ളിൽ ഇ­രു­ന്നു. ഒ­മ്പ­ത­ര­മ­ണി­ക്കു കൃ­ത്യ­മാ­യി കർ­ട്ടൻ പൊ­ന്തി. സ­ര­സ്വ­തി­യു­ടെ വേ­ഷ­മാ­യി­രു­ന്നു ഒ­ന്നാ­മ­ത്തേ­തു്. ഒരു വീ­ണ­യു­മാ­യി ഒരു സ്ത്രീ ഒരു ക­സാ­ല­യിൽ ഇ­രു­ന്നു പാ­ടി­ത്തു­ട­ങ്ങി. പാ­ട്ടു കേട്ട ഉ­ട­നെ­ത­ന്നെ മേനോൻ അല്പം ബ­ദ്ധ­പ്പെ­ട്ടു­കൊ­ണ്ടു് എ­ന്നോ­ടു് ഏ­താ­ണു് ആ സ്ത്രീ?, എന്നു ചോ­ദി­ച്ചു. ആ­ര­റി­ഞ്ഞു, എ­ന്നു­മാ­ത്രം ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു. മേനോൻ പി­ന്നെ­യും, ഛെ! നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ലെ! ര­തീ­ഭാ­യി അല്ലെ അതു്, എന്നു ചോ­ദി­ച്ചു.

ഞാൻ:
നി­ങ്ങൾ എ­ന്തൊ­ക്കെ­യാ­ണു് പ­റ­യു­ന്ന­തു്? ഈ നോ­ട്ടീ­സ് നോ­ക്ക­രു­തോ? ഇതിൽ വേ­ഷ­ക്ക­രു­ടെ പേരു പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. സ­ര­സ്വ­തി: മോ­ഹി­നീ­ഭാ­യി; അ­വൾ­ത­ന്നെ­യാ­ണു് ദ­മ­യ­ന്തി­യു­ടെ വേ­ഷ­വും.
മേനോൻ:
പേരു മാ­റ്റി­ക്കൂ­ടെ? നോ­ക്കൂ, നോ­ക്കൂ, അവൾ ന­മ്മെ­ത്ത­ന്നെ നോ­ക്കു­ന്നു. അ­വ­ളു­ടെ മു­ഖ­സ്വ­ഭാ­വം പ­ക­രു­ന്നു­ണ്ടു്; നി­ശ്ച­യം.
ഞാൻ:
നി­ങ്ങൾ­ക്കു ഭ്രാ­ന്താ­യി­പ്പോ­യി. അവൾ നമ്മെ നോ­ക്കു­ന്ന­തു­പോ­ലെ, സർ­വ്വ­രേ­യും നോ­ക്കു­ന്നു­ണ്ടു്.

ഞ­ങ്ങ­ളി­ങ്ങ­നെ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കെ, ഗാ­ല­റി­യി­ന്മേൽ­നി­ന്നു് ഒരു ശബ്ദം കേ­ട്ടു ഈ വേ­ഷ­ക്കാ­ര­ത്തി പാ­ടു­ന്ന പാ­ട്ടു­ത­ന്നെ ഒരാൾ ഗാ­ല­റി­യി­ന്മേൽ­നി­ന്നു പാ­ടു­ന്നു. ഒരു ഭ്രാ­ന്ത­നാ­യി­രി­ക്ക­ണം. സർ­വ്വ­രും അ­ങ്ങോ­ട്ടു തി­രി­ഞ്ഞു നോ­ക്കു­ക­യും, ചിലർ അവനെ വി­ല­ക്കു­ക­യും, ചിലർ ശു. ശു എ­ന്നും, ശു­മ്മാ­യി­രി, ശു­മ്മാ­യി­രി, എ­ന്നും പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. മോ­ഹി­നീ­ഭാ­യി പാ­ട്ടു­നി­റു­ത്തി, ഗാ­ല­റി­യിൽ­ത­ന്നെ നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. പാടിയ കിഴവൻ ചാ­ടി­യെ­ഴു­നേ­റ്റു് രം­ഗ­ത്തി­ലേ­യ്ക്കു ഓ­ടി­വ­ന്നു. ചി­ല­ര­വ­നെ ത­ട­ഞ്ഞു താ­ടി­യും മു­ടി­യും വ­ളർ­ത്തി ഒരു സ­ന്യാ­സി­യെ­പ്പോ­ലു­ള്ള ഒരു കിഴവൻ. രതി, രതി, എന്റെ മ­ക്ക­ളേ, എന്നു വി­ളി­ച്ചു­കൊ­ണ്ടു് രം­ഗ­ത്തേ­യ്ക്ക് ഓ­ടി­ക്ക­യ­റി. മോ­ഹി­നീ­ഭാ­യി­യും അച്ഛാ, അച്ഛാ എന്നു വി­ളി­ച്ചു് അ­ദ്ദേ­ഹ­ത്തെ സ്വീ­ക­രി­പ്പാൻ ഭാ­വി­ച്ചു. ഉടനെ കർ­ട്ടൻ വീണു. പി­ന്നെ­യു­ണ്ടാ­യ തി­ക്കും തി­ര­ക്കും, സം­സാ­ര­വും പ­റ­വാ­നി­ല്ല. കി­ഴ­വ­നെ ഒരാൾ വ­ന്നു് അ­ണി­യ­റ­യി­ലേ­ക്കു കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി.

ഉടനെ ക­ളി­യു­ടെ മാ­നേ­ജർ സ്റ്റേ­ജി­ന്മേൽ ക­യ­റി­നി­ന്നി­ട്ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു:

എ­ല്ലാ­വ­രും യ­ഥാ­സ്ഥാ­ന­ത്തു ഇ­രി­ക്കാൻ ഞാൻ അ­പേ­ക്ഷി­ക്കു­ന്നു. ഞ­ങ്ങ­ളു­ടെ പ്ര­ധാ­ന വേ­ഷ­ക്കാ­രി­യു­ടെ അച്ഛൻ സ്വ­രാ­ജ്യം വി­ട്ടു­പോ­യി വ­ള­രെ­ക്ക­ഴി­ഞ്ഞു്, ഇന്നു മ­ട­ങ്ങി­വ­ന്ന­താ­ണു്. അ­ദ്ദേ­ഹം മ­രി­ച്ചു­പോ­യി­രി­ക്കു­മെ­ന്നു മകളും, മകൾ മ­രി­ച്ചു­പോ­യി­രി­ക്കാ­മെ­ന്നു് അ­യാ­ളും വി­ചാ­രി­ച്ചി­രു­ന്നു. ഇ­ന്നാ­ണു് അവർ യാ­ദൃ­ശ്ചി­ക­മാ­യി ക­ണ്ടു­മു­ട്ടി­യ­തു്. അ­താ­ണു് ഈ ബ­ഹ­ള­ത്തി­നു കാരണം. അതും ഞ­ങ്ങ­ളു­ടെ ഇ­ന്ന­ത്തെ നാ­ട­ക­ത്തി­ലെ ഏ­റ്റ­വും ര­സ­ക­ര­മാ­യ ഒരു ക­ഥാ­ഭാ­ഗ­മാ­ണെ­ന്നു സ്വാ­ഗ­തം­ചെ­യ്തു നി­ങ്ങ­ളൊ­ക്കെ ക്ഷ­മി­ക്കാ­ന­പേ­ക്ഷ. കളി മു­റ­യ്ക്കു് ന­ട­ക്കു­ന്ന­താ­ണു്.

കളി മു­റ­യ്ക്കു ന­ട­ന്നു. അ­ന്ന­ത്തെ ന­ള­ച­രി­ത­ത്തി­ലെ ദ­മ­യ­ന്തി പൂർ­വ്വാ­ധി­കം ന­ന്നാ­യി­രു­ന്നു­വെ­ന്നാ­ണു് പ­ണ്ടു് ആ യോ­ഗ­ക്കാ­രു­ടെ കളി ക­ണ്ട­വ­രു­ടെ അ­ഭി­പ്രാ­യം. ക­ളി­ക­ഴി­ഞ്ഞു് എ­ല്ലാ­വ­രും പോയി. ഞാനും ഡാ­ക്ട­രും അവിടെ കുറെ താ­മ­സി­ച്ചു. ഞ­ങ്ങ­ളു­ടെ ആ­വ­ശ്യ­പ്ര­കാ­രം മാ­നേ­ജർ ര­തി­യേ­യും അ­വ­ളു­ടെ അ­ച്ഛ­നേ­യും ഞ­ങ്ങ­ളു­ടെ അ­ടു­ക്കൽ കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്നു. രതിയെ കണ്ട ഉടനെ മേനോൻ നി­ങ്ങൾ അ­ന്നു് എവിടെ പൊ­യ്ക്ക­ള­ഞ്ഞു? ഞങ്ങൾ അ­ന്വേ­ഷി­ച്ചു ക­ണ്ടി­ല്ല­ല്ലോ എന്നു ചോ­ദി­ച്ച­തി­നു് അവൾ ഇ­ങ്ങ­നെ മ­റു­പ­ടി പ­റ­ഞ്ഞു: ജ്യേ­ഷ്ഠ­ത്തി മ­രി­ച്ച വ്യ­സ­നം നി­മി­ത്തം എ­ന്താ­ണു ചെ­യ്യേ­ണ്ട­തെ­ന്ന­റി­യാ­തെ ഞാൻ തനിയെ ക­ട­ലോ­ര­ത്തു ന­ട­ന്നു. കടലിൽ ചാടി മ­രി­ക്ക­ണ­മെ­ന്നു­കൂ­ടി എ­നി­ക്കൊ­രാ­ഗ്ര­ഹം ഉ­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം. അവിടെ ത­നി­ച്ചു് ഇ­രി­ക്കു­മ്പോൾ ഈ നാ­ട­ക­സം­ഘ­ക്കാർ ക­പ്പ­ലി­ലേ­ക്കു കയറാൻ പോ­ക­യാ­ണു്. അതിലെ പ്ര­ധാ­ന­വേ­ഷ­ക്കാ­രി­യാ­യ യ­മു­നാ­മ­ണി, എന്നെ ക­ണ്ട­പ്പോൾ എന്റെ അ­ടു­ക്കൽ വന്നു പല വി­വ­ര­ങ്ങ­ളും ചോ­ദി­ച്ചു. എ­നി­ക്കു് അ­വ­രു­ടെ ഒ­ന്നി­ച്ചു പോകാൻ ഇ­ഷ്ട­മു­ണ്ടെ­ന്ന­റി­ഞ്ഞു. അവർ എ­ന്നെ­യും ഒ­ന്നി­ച്ചു കൂ­ട്ടി. അ­ല്പ­ദി­വ­സം ക­ഴി­ഞ്ഞ­പ്പോൾ, യ­ദൃ­ശ്ച­യാ എന്റെ പാ­ട്ടു­കേൾ­ക്കാ­നി­ട­യാ­ക­യും ഞാൻ നല്ല പാ­ട്ടു­കാ­രി­യാ­കു­മെ­ന്നു ആ സ്ത്രീ പ­റ­യു­ക­യും എന്നെ പാ­ട്ടു പ­ഠി­പ്പി­ക്ക­യും, പി­ന്നെ നാ­ട­ക­ത്തിൽ വേഷം കെ­ട്ടി­ക്ക­യും ചെ­യ്തു. എന്റെ പാ­ട്ടും ആ­ട്ട­വും ജ­ന­ങ്ങൾ­ക്കു വളരെ ബോ­ധി­ച്ചു. യ­മു­നാ­മ­ണി എന്നെ അ­വ­രു­ടെ മ­ക­ളെ­പ്പോ­ലെ ര­ക്ഷി­ച്ചു­പോ­ന്നു. ഞങ്ങൾ പല ദി­ക്കി­ലും സ­ഞ്ച­രി­ച്ചു. ഞാൻ ഒ­രു­കാ­ലം എന്റെ അ­ച്ഛ­നെ കാ­ണു­മെ­ന്നു്, എന്റെ മ­ന­സ്സിൽ തോ­ന്നി­ക്കൊ­ണ്ടി­രു­ന്നു. അ­തു­കൊ­ണ്ടു് ക­ളി­യു­ള്ള ദി­വ­സ­ങ്ങ­ളി­ലൊ­ക്കെ ഞാൻ ആദ്യം സ­ര­സ്വ­തി­യു­ടെ വേഷം കെ­ട്ടി­യാൽ പാ­ടു­ന്ന­തു്, അച്ഛൻ എന്നെ ചെ­റു­പ്പ­ത്തിൽ പ­ഠി­പ്പി­ച്ച പാ­ട്ടാ­യി­രു­ന്നു അതു് അ­ച്ഛൻ­ത­ന്നെ ഉ­ണ്ടാ­ക്കി­യ­താ­ണു്. അതു കേ­ട്ടാൽ അച്ഛൻ എന്നെ അ­റി­യാ­തി­രി­ക്ക­യി­ല്ലെ­ന്നും എ­നി­ക്ക­റി­യാം. അ­ങ്ങ­നെ­ത­ന്നെ ഇന്നു ഫ­ല­മാ­യ­ല്ലൊ.

അവൾ ഇ­ത്ര­യും പ­റ­ഞ്ഞ­ശേ­ഷം, അ­വ­ളു­ടെ അച്ഛൻ: അതേ മ­ക്ക­ളെ, ഞാൻ അ­ങ്ങ­നെ­ത­ന്നെ­യാ­ണു നി­ന്നെ മ­ന­സ്സി­ലാ­ക്കി­യ­തു്. നി­ന്നെ ഏ­ഴു­വ­യ­സ്സിൽ ക­ണ്ട­ത­ല്ലേ? അന്നു നീ ചെറിയ ഒരു ത­യ്യാ­യി­രു­ന്നു. ഇന്നു വലിയ വ­ല്ലി­യാ­യി. ഇ­ങ്ങ­നെ പ­റ­ഞ്ഞു ഞ­ങ്ങ­ളോ­ടാ­യി­ട്ടു്: നി­ങ്ങൾ എ­ങ്ങ­നെ ഇവളെ അ­റി­യാൻ ഇ­ട­യാ­യി? എന്നു ചോ­ദി­ച്ചു. മേനോൻ ക­ഥ­യൊ­ക്കെ ചു­രു­ക്ക­ത്തിൽ പ­റ­ഞ്ഞു. മ­നോ­ന്മ­ണി­യു­ടെ ച­രി­ത്ര­ത്തെ­പ്പ­റ്റി പ­റ­യു­മ്പോൾ ആ വൃ­ദ്ധൻ പൊ­ട്ടി­ക്ക­ര­ഞ്ഞു­തു­ട­ങ്ങി. ഒ­ടു­ക്കം മേനോൻ, നി­ങ്ങ­ളു­ടെ പ­ത്തേ­മാ­രി ഉടഞ്ഞ കഥവരെ ഞങ്ങൾ അ­റി­യും. അതിൽ പി­ന്നെ നി­ങ്ങൾ എ­വി­ടെ­യാ­യി­രു­ന്നു?

കിഴവൻ:
പ­ത്തേ­മാ­രി ഉ­ട­ഞ്ഞ­തോ? ആ വിവരം നി­ങ്ങ­ളോ­ടാ­രു പ­റ­ഞ്ഞു?
മേനോൻ:
അ­തൊ­ക്കെ പി­ന്നെ പറയാം.
കിഴവൻ:
ഞാൻ അ­വ­ളെ­ക്ക­ണ്ടി­ല്ല. ച­ത്തു­പൊ­യെ­ന്നു വി­ചാ­രി­ച്ചു. അ­തു­കൊ­ണ്ടു് എ­നി­ക്കു് അധികം വ്യ­സ­ന­മു­ണ്ടാ­യി­ല്ല. ഞാൻ ദേ­ശാ­ട­ന­ത്തി­നു പു­റ­പ്പെ­ട്ടു. എന്റെ മ­ക്ക­ളെ കാണാൻ പല ദി­ക്കി­ലും സ­ഞ്ച­രി­ച്ചു. അ­ങ്ങ­നെ ഒ­ടു­വിൽ ഇവിടെ എ­ത്തി­യ­താ­ണു്. മ­ദി­രാ­ശി­യിൽ ഞാൻ പ­ല­പ്പോ­ഴും വ­ന്നു് പ­ല­രോ­ടും ചോ­ദി­ക്ക­യും, പല ദി­ക്കി­ലും അ­ന്വേ­ഷി­ക്ക­യും ചെ­യ്തി­ട്ടു­ണ്ടു്.
മേനോൻ:
നി­ങ്ങൾ പറഞ്ഞ, അവൾ ച­ത്തി­ട്ടി­ല്ല; ചാ­വാ­റാ­യി­രി­ക്കു­ന്നു.
കിഴവൻ:
എ­വി­ടെ­യു­ണ്ടു്?
രതി:
ആ­രാ­ണ­ച്ഛാ?
കിഴവൻ:
നി­ന്റെ അമ്മ—അ­മ്മ­യെ­ന്നു നീ വി­ളി­ച്ചു­പോ­ന്ന­വൾ.
രതി:
അയ്യോ! അമ്മ എവിടെ?

ഞാൻ വി­വ­ര­മെ­ല്ലാം സാ­വ­ധാ­ന­ത്തിൽ പ­റ­ഞ്ഞു. ഞാനും മേ­നോ­നും, കി­ഴ­വ­നേ­യും ര­തീ­ഭാ­യി­യേ­യും പി­റ്റേ ദിവസം രാ­വി­ലെ ഡാ­ക്ട­റു­ടെ വീ­ട്ടിൽ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. അവർ വ­രു­ന്ന വിവരം ആ സ്ത്രീ അ­റി­ഞ്ഞി­രു­ന്നി­ല്ല. അവരെ ക­ണ്ട­യു­ട­നെ സ്ത്രീ­യ്ക്കു­ണ്ടാ­യ മ­നോ­വി­കാ­രം പ­റ­ഞ്ഞ­റി­യി­ക്കാൻ പ്ര­യാ­സം. അ­വ­ളു­ടെ മരണം കു­റേ­ക്കൂ­ടി വേ­ഗ­ത്തി­ലാ­ക്കു­ന്ന­തി­നു് അ­തു­ത­ന്നെ മ­തി­യാ­യി­രു­ന്നു എ­ങ്കി­ലും, ആ സാ­ധു­സ്ത്രീ, അ­വ­ളു­ടെ അ­പ­രാ­ധ­ത്തെ ഏ­റ്റു­പ­റ­ഞ്ഞു്, ര­തി­യോ­ടും അ­വ­ളു­ടെ അ­ച്ഛ­നോ­ടും ക്ഷ­മാ­യാ­ച­നം ചെ­യ്ത­ശേ­ഷ­മേ മ­രി­ച്ചു­ള്ളൂ എ­ന്നു­ള്ള­തു്, വലിയ ആ­ശ്വാ­സം തന്നെ.

ര­തി­യും അ­ച്ഛ­നും ഡാ­ക്ട­രു­ടെ വീ­ട്ടിൽ­ത­ന്നെ താ­മ­സി­ച്ചു. നാ­ട­ക­സം­ഘ­ത്തിൽ­നി­ന്നും അവൾ വി­ട്ടു. ഞാൻ നാ­ല­ഞ്ചു­ദി­വ­സം ക­ഴി­ഞ്ഞു്, എന്റെ പ്ര­വൃ­ത്തി­സ്ഥ­ല­ത്തേ­യ്ക്കു മ­ട­ങ്ങി­പ്പോ­കു­ന്ന­തി­നു മു­മ്പു്, ര­തി­യു­ടെ അ­ച്ഛ­ന്റെ പൂർ­വ്വ­ച­രി­തം മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു.

III

അ­ദ്ദേ­ഹം വ­ട­ക്കേ­മ­ല­യാ­ള­ത്തി­ലെ ഒരു നാ­യ­രാ­ണു്. സാ­മാ­ന്യം നല്ല ത­റ­വാ­ട്ടി­ലെ ഒരു അ­ന­ന്ത­ര­വ­നാ­യി­രു­ന്നു. കാ­ര­ണ­വ­രോ­ടു പി­ണ­ങ്ങി, രാ­ജ്യം­വി­ട്ടു പോ­യ­താ­ണു്. നല്ല സം­ഗീ­ത­ജ്ഞ­നാ­യി­രു­ന്ന­തി­നാൽ ക­ഴി­ച്ചി­ലി­നു ബു­ദ്ധി­മു­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. മ­ദി­രാ­ശി­യിൽ­വ­ച്ചു് ഒരു നാ­യി­ഡു­സ്ത്രീ­യെ ഭാ­ര്യ­യാ­ക്കി, അ­വ­ളോ­ടു­കൂ­ടി തൂ­ത്തു­ക്കു­ടി­യിൽ പോയി, അ­വ­ളു­ടെ കുറെ പ­ണം­കൊ­ണ്ടു ക­ച്ച­വ­ടം­തു­ട­ങ്ങു­ക­യാ­ണു ചെ­യ്ത­തു്. ആ സ്ത്രീ­യിൽ രണ്ടു പെൺ­കു­ട്ടി­കൾ ജ­നി­ച്ചു. രതിയെ പ്ര­സ­വി­ച്ച­യു­ട­നെ ആ സ്ത്രീ മ­രി­ച്ചു­പോ­യി­രു­ന്നു. പി­ന്നീ­ടു­ള്ള ക­ഥ­യൊ­ക്കെ വാ­യ­ന­ക്കാർ അ­റി­യു­മ­ല്ലോ.

IV

ര­ണ്ടു­കൊ­ല്ലം ക­ഴി­ഞ്ഞ­ശേ­ഷ­മാ­ണു്, പി­ന്നെ ഞാൻ ഡാ­ക്ടർ മേ­നോ­നെ കാണാൻ പോ­യ­തു്. ഞാൻ ചെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ മു­റി­യിൽ ഒരു ക­സാ­ല­യിൽ ഇ­രു­ന്ന­യു­ട­നെ, മേനോൻ അ­ക­ത്തു­നി­ന്നു ക­ന­ക­ക്ക­ട്ട­പോ­ലെ­യു­ള്ള ഒരു കു­ട്ടി­യെ എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു് എന്റെ മ­ടി­യിൽ­വ­ച്ചു. ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തൊ­ന്നു നോ­ക്കി—അ­പ്പോൾ അ­ദ്ദേ­ഹം—അതെ, സം­ശ­യി­ക്കാ­നെ­ന്താ? ര­തി­യു­ടേ­യും എ­ന്റേ­യും കു­ട്ടി­ത­ന്നെ, എന്നു പ­റ­ഞ്ഞു.

ഞാൻ:
ഇ­തി­ന്റെ പേ­രെ­ന്താ­ണു്?
മേനോൻ:
ച­ന്ദ്ര­ശേ­ഖ­രൻ.
ഞാൻ:
എ­ന്തു്? എന്റെ പേരോ?
മേനോൻ:
അതെ, ഞ­ങ്ങ­ളു­ടെ ച­രി­ത്ര­ത്തിൽ നി­ങ്ങൾ അ­ഭി­ന­യി­ക്കാൻ ഇടയായ ഭാ­ഗ­ത്തി­ന്റെ സ്മാ­ര­ക­മാ­ണ­തു്.

ഞാൻ മ­ട­ങ്ങി­പ്പോ­രു­ന്ന­തി­നു ത­ലേ­ദി­വ­സം മേ­നോ­നോ­ടു്, എന്താ മേ­നോ­നെ, രാ­ജ്യ­ത്തൊ­ന്നും പോ­കു­ന്നി­ല്ലേ? കു­ടും­ബ­ങ്ങ­ളെ­യൊ­ന്നും കാ­ണു­ന്നി­ല്ലേ? എന്നു ചോ­ദി­ച്ചു. അ­തി­നു് അ­ദ്ദേ­ഹം അ­ല്പ­നേ­രം ഒ­ന്നും മി­ണ്ടാ­തി­രു­ന്ന­തി­നു ശേഷം സാ­വ­ധാ­ന­ത്തിൽ പറഞ്ഞ മ­റു­പ­ടി ഇ­താ­യി­രു­ന്നു—

ആട്ടെ പോകാം, വി­വാ­ഹ­ബിൽ പാ­സ്സാ­വ­ട്ടെ.

ഭാ­ഷാ­പോ­ഷി­ണി, 1087 ധനു-​മകരം

ഒരു തീ­വ­ണ്ടി­യ­പ­ക­ടം

1924-ാം കൊ­ല്ല­ത്തി­ലാ­ണു്—“മലയാള വി­വാ­ഹ­ദാ­യ­നി­യ­മം” എ­ന്നൊ­രു നിയമം മ­ദി­രാ­ശി നി­യ­മ­നിർ­മ്മാ­ണ­സ­ഭ­ക്കാർ ഉ­ണ്ടാ­ക്കി ന­ട­പ്പിൽ വ­രു­ത്തി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ആ നി­യ­മ­മ­നു­സ­രി­ച്ചു വളരെ വി­വാ­ഹ­ങ്ങ­ളും ന­ട­ന്നു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. മ­ല­യാ­ളി­കൾ­ക്കു് സ്ഥി­ര­മാ­യ വി­വാ­ഹ­സ­മ്പ്ര­ദാ­യം ഇ­ല്ലെ­ന്നു­ള്ള­തൊ­ക്കെ വെറും ച­രി­ത്ര­പ്ര­സി­ദ്ധ­മാ­യി­ത്തീർ­ന്നു. വ­സ്ത്രം മാ­റും­പോ­ലെ എ­ളു­പ്പ­ത്തി­ലും വേ­ഗ­ത്തി­ലും ഭാ­ര്യ­മാ­രെ ഉ­പേ­ക്ഷി­ക്കാ­നോ, ഭർ­ത്താ­ക്ക­ന്മാ­രെ ഉ­പേ­ക്ഷി­ക്കാ­നോ ര­ണ്ടും നി­വൃ­ത്തി­യി­ല്ലാ­ത്ത നി­ല­യി­ലാ­യി. അ­ങ്ങി­നെ­യു­ള്ള കാലം ഒരു ദിവസം വൈ­കു­ന്നേ­രം, പ­ത്മ­നാ­ഭൻ എന്നു പേരായ ഒരു യു­വാ­വു് ക­ട­പ്പു­റ­ത്തു് പൂ­ഴി­യിൽ തനിയെ ഇ­രി­ക്കു­ന്നു. ആരെയോ കാ­ത്തി­രി­ക്ക­യാ­ണെ­ന്നും എന്തോ സം­ഗ­തി­വ­ശാൽ മ­ന­സ്സിൽ വ­ലു­താ­യ ചില ക്ഷോ­ഭ­ങ്ങ­ളൊ­ക്കെ­യു­ണ്ടെ­ന്നും കാ­ണു­ന്ന­വർ­ക്കു തോ­ന്നും. അ­ല്പ­നേ­രം ക­ഴി­ഞ്ഞ­പ്പോൾ പ­ത്മ­നാ­ഭൻ എ­ഴു­ന്നേ­റ്റു് ഒരു പു­ഞ്ചി­രി­യോ­ടു­കൂ­ടി അ­ടു­ത്തു­വ­രു­ന്ന ഒരാളെ എ­തി­രേ­ല്ക്കാൻ അ­ഞ്ചാ­റ­ടി ന­ട­ന്നു. അയാൾ അ­ടു­ത്തെ­ത്തി­യ ഉടനെ പ­ത്മ­നാ­ഭൻ ഇ­ങ്ങ­നെ പ­റ­ഞ്ഞു: “മുഖം ക­ണ്ടി­ട്ടു് കാ­ര്യം­സാ­ധി­ച്ച­പോ­ലെ തോ­ന്നു­ന്നു­ണ്ട­ല്ലോ!” “സാ­ധി­ക്കാ­തെ മാധവൻ മ­ട­ങ്ങു­മോ?” മാധവൻ പ­ത്മ­നാ­ഭ­ന്റെ ഒരു വി­ശ്വ­സ്ത­മി­ത്ര­മാ­ണു്. അയാൾ പി­ന്നെ­യും പ­റ­ഞ്ഞു­തു­ട­ങ്ങി.

“എ­ന്തൊ­ക്കെ ബു­ദ്ധി­മു­ട്ടു് സ­ഹി­ച്ചു­വെ­ന്ന­റി­ഞ്ഞോ. നി­ന­ക്ക­ല്ല, മ­റ്റു­വ­ല്ല­വർ­ക്കും­വേ­ണ്ടി­യാ­ണെ­ങ്കിൽ, ഞാൻ ഒ­രി­ക്ക­ലും ഇത്ര ബു­ദ്ധി­മു­ട്ടു­ക­യി­ല്ലാ­യി­രു­ന്നു. മി: നാ­രാ­യ­ണ­നും കാ­ര്യം അശേഷം ഇ­ഷ്ട­മി­ല്ല, മ­റ്റൊ­ന്നു­മ­ല്ല നി­ന­ക്കു് ഇ­നി­യും സ്ഥി­ര­മാ­യ ഒരു ഉ­ദ്യോ­ഗം കി­ട്ടീ­ട്ടി­ല്ല പി­ന്നെ ബർ­മ്മ­യി­ലേ­ക്കും മ­റ്റും പോ­കു­മ്പോൾ ആ കു­ട്ടി­യേ­യും കെ­ട്ടി­വ­ലി­ച്ചു­കൊ­ണ്ടു­പോ­കു­ന്ന­തു ക­ഷ്ട­മ­ല്ലെ? ക­ണ്ണെ­ത്താ­ത്ത ദി­ക്കു്. അ­വി­ടെ­വ­ച്ചു വല്ല സു­ഖ­ക്കേ­ടു­മു­ണ്ടാ­യാൽ എ­ന്തു­ചെ­യ്യും? എ­ന്നും­മ­റ്റു­മാ­ണു് അ­യാ­ളു­ടെ ന്യാ­യം!”

പ­ത്മ­നാ­ഭൻ:
ബർ­മ്മ­യിൽ എ­ത്ര­മ­ല­യാ­ളി­ക­ളു­ണ്ടു്? കു­ടും­ബ­ങ്ങ­ളോ­ടു­കൂ­ടി താ­മ­സി­ക്കു­ന്ന­വർ­ത­ന്നെ വ­ള­രെ­യു­ണ്ടു്.
മാധവൻ:
അ­വർ­ക്കൊ­ക്കെ സ്ഥി­ര­മാ­യ ഉ­ദ്യോ­ഗ­വും നല്ല ശ­മ്പ­ള­വും ഇല്ലേ?
പ­ത്മ­നാ­ഭൻ:
ഞാൻ അവിടെ എ­ത്തേ­ണ്ടു­ന്ന താമസം, എ­നി­ക്കു് എ­ഴു­പ­ത്ത­ഞ്ചു് ഉ­റു­പ്പി­ക ശ­മ്പ­ള­ത്തി­ന്മേൽ ഒരു ഉ­ദ്യോ­ഗം കി­ട്ടും. ഇ­ന്ന­ലെ­യും മി­സ്റ്റർ രാ­ഘ­വ­ന്റെ എ­ഴു­ത്തു­ണ്ടാ­യി­രു­ന്നു. അ­തു­പോ­ട്ടെ, നീ എന്താ സാ­ധി­ച്ചു­വെ­ന്നു പ­റ­ഞ്ഞ­തു്.
മാധവൻ:
ഞാൻ ഒ­ടു­വിൽ ല­ക്ഷ്മി­അ­മ്മ­യു­ടെ സേ­വ­പി­ടി­ച്ചു. അ­വ­രെ­ക്കൊ­ണ്ടു മി­സ്റ്റർ നാ­രാ­യ­ണ­നോ­ടു പ­റ­യി­ച്ചു. ഒ­ടു­വിൽ ഒ­രു­വി­ധം സ­മ്മ­ത­മാ­യി­രി­ക്കു­ന്നു. നീ ബർ­മ്മ­യിൽ­പോ­യി ഉ­ദ്യോ­ഗം­കി­ട്ടി, ഒ­രു­കൊ­ല്ലം ക­ഴി­ഞ്ഞു മ­ട­ങ്ങി­വ­ന്നി­ട്ടു്, ക­ല്യാ­ണം ക­ഴി­ച്ചാൽ പോരെ?
പ­ത്മ­നാ­ഭൻ:
എ­ന്നാൽ ഇ­ത്ര­യൊ­ക്കെ ബു­ദ്ധി­മു­ട്ടേ­ണ്ടി­യി­രു­ന്നോ ക­ല്യാ­ണം­ക­ഴി­യ­ട്ടെ. പക്ഷേ, ഞാൻ അവളെ ബർ­മ്മ­യി­ലേ­ക്കു് കൂ­ട്ടു­ന്നി­ല്ല. അ­വി­ടെ­പ്പോ­യി ഉ­ദ്യോ­ഗം­കി­ട്ടി­യ­തി­നു­ശേ­ഷം മ­ട­ങ്ങി­വ­ന്നു കൂ­ട്ടി­ക്കൊ­ണ്ടു പോ­യി­ക്കൊ­ള്ളാം.

അ­ങ്ങി­നെ­യാ­ണു് ഒ­ടു­വിൽ തീർ­ച്ച­യാ­ക്കി­യ­തു്. പ­ത്മ­നാ­ഭൻ ഒരു മ­രു­മ­ക്ക­ത്താ­യ ത­റ­വാ­ട്ടി­ലെ ഒരു അ­ന­ന്ത­ര­വ­നാ­ണു്. കു­റെ­യൊ­ക്കെ ഇം­ഗ്ലീ­ഷു­പ­ഠി­ച്ച­തി­നു­ശേ­ഷം ഒരു ക­ച്ച­വ­ട­ക്ക­മ്പ­നി­യു­ടെ ഏ­ജ­ന്റാ­യി പ­ല­ദി­ക്കി­ലും സ­ഞ്ച­രി­ച്ചു്, സാ­മാ­ന­ങ്ങൾ വി­ല­യ്ക്കു­വാ­ങ്ങാൻ ആ­ളു­ക­ളെ അ­ന്വേ­ഷി­ക്കു­ന്ന ഉ­ദ്യോ­ഗ­ത്തിൽ പ്ര­വേ­ശി­ച്ചു സ­ഞ്ചാ­ര­ത്തിൽ ഒ­രി­ക്കൽ ഒരു വീ­ട്ടിൽ കുറെ ഉ­ണ്ടു­താ­മ­സി­ക്കാ­നി­ട­യാ­യി. ആ വീ­ട്ടി­ലെ കാ­ര­ണ­വൻ, നാ­രാ­യ­ണൻ ‘എ­ന്ന­യാൾ, ഒരു ഗ­വർ­മ്മെ­ന്റാ­ഫീ­സി­ലെ ക്ലാർ­ക്കാ­ണു്. താ­മ­സി­ക്കു­ന്ന വീടും അ­തി­നോ­ടു­ചേർ­ന്ന പ­റ­മ്പും കൊ­ല്ല­ത്തിൽ 1000 പറ നെ­ല്ലു് പാ­ട്ട­മു­ള്ള ഒരു പാ­ട­വും ത­റ­വാ­ട്ടു­വ­ക സ്വ­ത്താ­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ മ­രു­മ­ക­ളാ­യ സു­മി­ത്ര എന്ന കു­ട്ടി­യെ ത­നി­ക്കു വി­വാ­ഹം ക­ഴി­ക്ക­ണ­മെ­ന്നു് ആ­ഗ്ര­ഹ­മാ­യി. തന്റെ സ്നേ­ഹി­ത­നാ­യ മാ­ധ­വ­ന്റെ സേ­വ­പി­ടി­ച്ചു് ശു­പാർ­ശ­ചെ­യ്യി­ച്ചു, വി­വാ­ഹ­കാ­ര്യം തീർ­ച്ച­പ്പെ­ടു­ത്തി.

പെൺ­കു­ട്ടി­കൾ എ­ങ്ങി­നെ­യെ­ങ്കി­ലും ഒരു വ­ഴി­ക്കു­പോ­യാൽ മ­തി­യെ­ന്നേ ചി­ലർ­ക്കു­ള്ളൂ. മ­കൾ­ക്കോ മ­രു­മ­കൾ­ക്കോ ഭർ­ത്താ­ക്ക­ന്മാ­രെ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­കാ­ര്യ­ത്തിൽ “വ­ള­രെ­യൊ­ന്നും നോ­ക്കേ­ണ്ട­തി­ല്ല” എ­ന്നാ­യി­രി­ക്കു­ന്നു പ­ല­രു­ടേ­യും അ­ഭി­പ്രാ­യം. പ­ത്മ­നാ­ഭൻ സു­മി­ത്ര­യെ ക­ല്യാ­ണം ക­ഴി­ച്ചു ഒ­ന്നു­ര­ണ്ടു മാസം ക­ഴി­ഞ്ഞു ബർ­മ്മ­യി­ലേ­ക്കു­പോ­യി, ആദ്യം കു­റ­ച്ചു­ദി­വ­സം എ­ഴു­ത്തു­ക­ളൊ­ക്കെ വ­ന്നു­കൊ­ണ്ടി­രു­ന്നു­വെ­ങ്കി­ലും, പി­ന്നെ വി­വ­ര­മൊ­ന്നും ഇ­ല്ലാ­താ­യി. കൊ­ല്ലം ഒ­ന്നു­ക­ഴി­ഞ്ഞു. ഒ­രു­ദി­വ­സം വൈ­കു­ന്നേ­രം സു­മി­ത്ര “കേ­ര­ള­ഭാ­സ്ക്ക­രൻ” എന്ന പത്രം വാ­യി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­യി­രു­ന്നു. പെ­ട്ടെ­ന്നു് അവൾ “അയ്യോ” എന്നു പ­റ­ഞ്ഞു് പത്രം താ­ഴെ­യി­ട്ടു ക­ര­ഞ്ഞു­തു­ട­ങ്ങി. ഉടനെ അ­വ­ളു­ടെ അമ്മ ഓടി വിവരം ചോ­ദി­ച്ച­പ്പോൾ സു­മി­ത്ര പ­ത്ര­മെ­ടു­ത്തു അതിലെ ഒരു വർ­ത്ത­മാ­നം കാ­ണി­ച്ചു­കൊ­ടു­ത്തു. ആ സ്ത്രീ ഇ­ങ്ങ­നെ വാ­യി­ച്ചു. ബർ­മ്മ­ക്ക­ത്തു്—മാ­ണ്ട­ല­യിൽ ഒരു വലിയ വ്യാ­പാ­ര­ക്ക­മ്പ­നി­ക്കാ­രു­ടെ കീഴിൽ ഒരു ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന പ­ത്മ­നാ­ഭൻ എന്ന ഒരു മ­ല­യാ­ളി, ന­ട­പ്പു­ദീ­ന­ത്താൽ മ­രി­ച്ചു­പോ­യ വിവരം ഇ­വി­ടെ­യു­ള്ള മ­ല­യാ­ളി­കൾ­ക്കു് വളരെ സ­ങ്ക­ട­ക­ര­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ഇ­ദ്ദേ­ഹം സ്വ­രാ­ജ്യ­ത്തു­പോ­യി തന്റെ ഭാ­ര്യ­യേ­യും മ­റ്റും കൂ­ട്ടി­ക്കൊ­ണ്ടു വ­രു­വാൻ ര­ണ്ടു­മാ­സ­ത്തെ അ­വ­ധി­വാ­ങ്ങി­യ പി­റ്റേ­ദി­വ­സ­മാ­ണു് ഈ വ്യ­സ­ന­ക­ര­മാ­യ സം­ഭ­വ­മു­ണ്ടാ­യ­തു്.

പ­ത്മ­നാ­ഭൻ മ­രി­ച്ച­വി­വ­രം പ­ത്ര­ത്തിൽ വാ­യി­ച്ചു് ആ­റു­മാ­സം ക­ഴി­ഞ്ഞ­ശേ­ഷം, ശ്രീ­ധ­രൻ എന്നു പേരായ ഒരു റെ­യിൽ­വേ അ­പ്പോ­ത്തി­ക്കി­രി സു­മി­ത്ര­യു­ടെ വീ­ട്ടി­നു­സ­മീ­പം താ­മ­സ­മാ­ക്കി. അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ മ­രി­ച്ചു­പോ­യി­രി­ക്കു­ന്നു. ആ ഒരു സം­ഗ­തി­കൊ­ണ്ടു­ത­ന്നെ വി­ധ­വ­യാ­യ സു­മി­ത്ര­യിൽ അ­നു­താ­പ­വും ക്ര­മേ­ണ അ­നു­രാ­ഗ­വും ഉ­ണ്ടാ­യി. പി­ന്നെ അ­വ­ര­ന്യോ­ന്യ­മു­ണ്ടാ­യ സ­ല്ലാ­പാ­ദി­ര­സ­ങ്ങൾ വി­വ­രി­ക്കാൻ ഒരു വലിയ നോവലോ മറ്റോ എ­ഴു­തേ­ണ്ടി­വ­രും. ചു­രു­ക്കി­പ്പ­റ­യാം. ശ്രീ­ധ­രൻ സു­മി­ത്ര­യെ ക­ല്യാ­ണം ക­ഴി­ക്കാൻ തീർ­ച്ച­യാ­ക്കി. ക­ല്യാ­ണ­ത്തി­നു് ഇനി ഒ­രാ­ഴ്ച­യേ ഉള്ളൂ. ഒരു രാ­ത്രി അ­പ്പോ­ത്തി­ക്കി­രി തന്റെ മു­റി­യിൽ കി­ട­ന്നു­റ­ങ്ങി­ക്കൊ­ണ്ടി­രി­ക്കെ വാ­തി­ലി­നു് ആരോ ഉ­ച്ച­ത്തിൽ മു­ട്ടു­ന്ന­തു­കേ­ട്ടു. അ­പ്പോ­ത്തി­ക്കി­രി ഞെ­ട്ടി എ­ഴു­ന്നേ­റ്റു്, ആരതു്? എന്നു ചോ­ദി­ച്ചു.

വാതിൽ തു­റ­ക്കിൻ, വേഗം. ലോ­ക്കൽ­വ­ണ്ടി സ്റ്റേ­ഷ­ന­ടു­ക്കെ­വ­ച്ചു ഗു­ഡ്സു­മാ­യി മു­ട്ടി ത­ക­രാ­റാ­യി­രി­ക്കു­ന്നു.

ഇതു കേ­ട്ട­പ്പോൾ അ­പ്പോ­ത്തി­ക്കി­രി വേഗം എ­ഴു­ന്നേ­റ്റു വാതിൽ തു­റ­ന്നു വിവരം ചോ­ദി­ച്ച­പ്പോൾ,—നി­ന്നു വ­രു­ന്ന ലോ­ക്കൽ­വ­ണ്ടി അ­ബ­ദ്ധ­ത്തിൽ ലൈൻ മാ­റി­പ്പോ­യെ­ന്നും ഒരു ഗു­ഡ്സു­വ­ണ്ടി­യു­മാ­യി മു­ട്ടി­പ്പോ­യെ­ന്നും വളരെ ആ­ളു­കൾ­ക്കു് അ­പ­ക­ട­മു­ണ്ടെ­ന്നും കേ­ട്ടു്, ഉടനെ അ­ദ്ദേ­ഹം പു­റ­പ്പെ­ട്ടു, സ്ഥ­ല­ത്തെ­ത്തി. അ­വി­ടെ­യു­ള്ള സ്ഥി­തി വർ­ണ്ണി­ക്കാൻ പ്ര­യാ­സം. ഭാ­ഗ്യ­വ­ശാൽ ആർ­ക്കും ജീ­വ­നാ­ശം നേ­രി­ട്ടി­രു­ന്നി­ല്ലെ­ങ്കി­ലും, വ­ള­രെ­പ്പേർ­ക്കു മു­റി­വു­ക­ളും ഉ­ട­വു­ക­ളും ത­ട്ടി­യി­രി­ക്കു­ന്നു. അ­വർ­ക്കു വേ­ണ്ടു­ന്ന സഹായം ചെ­യ്വാൻ പലരും ചെ­ന്നു­ചേർ­ന്നി­രു­ന്നു ഓ­രൊ­രു­ത്ത­രു­ടെ മു­റി­വു­കൾ കെ­ട്ടി­യും മ­രു­ന്നു­കൾ വെ­ച്ചും­കൊ­ണ്ടി­രു­ന്ന അ­പ്പോ­ത്തി­ക്കി­രി­യു­ടെ അ­ടു­ക്കൽ ഒരുവൻ ഓ­ടി­വ­ന്നി­ട്ടു് “ബോ­ധ­മി­ല്ല” എന്നു പ­റ­ഞ്ഞു. അ­പ്പോ­ത്തി­ക്കി­രി അ­വി­ടേ­യ്ക്കോ­ടി. ആ മ­നു­ഷ്യ­നെ­യെ­ടു­ത്തു്, ഒരു മു­റി­യിൽ കി­ട­ത്തി പ­രി­ശോ­ധി­ച്ച­പ്പോൾ, കാ­ലി­ന്റെ തു­ട­യ്ക്കു് ഒരു മു­റി­വു­ണ്ടെ­ന്നും രക്തം ധാ­രാ­ളം വാർ­ന്നു­പോ­യി­രു­ന്ന­തി­നാ­ലാ­ണു ബോ­ധ­ക്ഷ­യ­മു­ണ്ടാ­യ­തെ­ന്നും മ­ന­സ്സി­ലാ­യി. ര­ക്തം­നിർ­ത്തി, മു­റി­വു കെ­ട്ടി, ബോ­ധം­വ­രു­ത്തേ­ണ്ട­തി­നു­ള്ള ചില പ്ര­യോ­ഗ­ങ്ങൾ ചെ­യ്തു. കുറെ ബോ­ധം­വ­ന്ന­ശേ­ഷം, സ്റ്റേ­ഷ­നി­ലെ ഒരു മു­റി­യിൽ കൊ­ണ്ടു­പോ­യി കി­ട­ത്തി. മ­റ്റു­ള്ള രോ­ഗി­കൾ­ക്കൊ­ക്കെ ആ­വ­ശ്യ­മു­ള്ള ചി­കി­ത്സ­ക­ളൊ­ക്കെ ചെ­യ്തു് അ­പ്പോ­ത്തി­ക്കി­രി വീ­ട്ടി­ലേ­യ്ക്കു മ­ട­ങ്ങു­മ്പോൾ നേരം പു­ലർ­ന്നി­രു­ന്നു. അ­ന്നു­ച്ച­യ്ക്കു് അ­പ്പോ­ത്തി­ക്കി­രി സ്റ്റേ­ഷ­നിൽ ചെ­ന്നു രോ­ഗി­യെ നോ­ക്കി. അ­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു് മു­റി­വു­കൊ­ണ്ടു­ണ്ടാ­യി­രു­ന്ന സു­ഖ­ക്കേ­ട­ല്ലാ­തെ മറ്റു വി­ശേ­ഷി­ച്ചൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. മു­റി­വു­ത­ന്നെ­യും സാ­ര­മി­ല്ലെ­ന്നു­വേ­ണം പറവാൻ. അ­പ്പോ­ത്തി­ക്കി­രി­യെ ക­ണ്ട­പ്പോൾ അ­ദ്ദേ­ഹം വളരെ വ­ന്ദ­നം പ­റ­ക­യും, എ­പ്പോൾ ത­നി­ക്കു സ­ഞ്ച­രി­ക്കു­മാ­റാ­കു­മെ­ന്നു ചോ­ദി­ക്ക­യും­ചെ­യ്തു. ര­ണ്ടു­ദി­വ­സ­ത്തി­നു­ള്ളിൽ സ­ഞ്ച­രി­ക്കാ­റാ­വു­മെ­ന്നു്, അ­പ്പോ­ത്തി­ക്കി­രി പ­റ­ഞ്ഞു. അവർ തീ­വ­ണ്ടി­യ­പ­ക­ട­ത്തെ­പ്പ­റ്റി പി­ന്നെ­യും പലതും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കെ സ്റ്റേ­ഷൻ­മാ­സ്റ്റർ മു­റി­യിൽ ക­ട­ന്നു­ചെ­ന്നു. അ­ദ്ദേ­ഹം ചെ­റു­പ്പ­ക്കാ­ര­നാ­യ ഒരു യൂ­റോ­പ്യ­നാ­യി­രു­ന്നു. സ്റ്റേ­ഷൻ­മാ­സ്റ്റർ അ­പ്പോ­ത്തി­ക്കി­രി­യെ ക­ണ്ട­പ്പോൾ വി­വാ­ഹ­ത്തെ­പ്പ­റ്റി പലതും പ­റ­ഞ്ഞു പ­രി­ഹ­സി­ച്ചു­തു­ട­ങ്ങി. അവർ പലതും അ­ങ്ങ­നെ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കെ രോ­ഗി­യെ­പ്പ­റ്റി അ­ധി­ക­വി­വ­രം അ­ന്വേ­ഷി­ച്ചു. അ­പ്പോൾ അ­ദ്ദേ­ഹം, ര­ണ്ടു­കൊ­ല്ലം­മു­മ്പു് ബർ­മ്മ­യി­ലേ­ക്കു പോ­യി­രു­ന്ന പ­ത്മ­നാ­ഭ­നാ­ണെ­ന്നു പ­റ­ഞ്ഞു. പ­ത്മ­നാ­ഭ­നെ­പ്പ­റ്റി­യും, അയാൾ സു­മി­ത്ര­യെ വി­വാ­ഹം­ചെ­യ്ത­തി­നെ­പ്പ­റ്റി­യും അ­പ്പോ­ത്തി­ക്കി­രി കേ­ട്ടി­രു­ന്നു. പ­ത്മ­നാ­ഭ­നാ­ണു് അ­തെ­ന്നും അ­യാ­ളെ­യാ­ണു താൻ മ­ര­ണ­ത്തിൽ­നി­ന്നു ര­ക്ഷി­ച്ച­തെ­ന്നും അ­റി­ഞ്ഞ­പ്പോൾ ശ്രീ­ധ­രൻ അ­പ്പോ­ത്തി­ക്കി­രി­യ്ക്കും മു­ഖം­വി­ള­റി. പ­ണ്ട­ത്തെ­ക്കാ­ല­മാ­ണെ­ങ്കിൽ ഇ­തു­സാ­ര­മി­ല്ലാ­യി­രു­ന്നു. സ്ത്രീ­യ്ക്കു് പു­രു­ഷ­നെ­യോ, പു­രു­ഷ­നു സ്ത്രീ­യെ­യോ ഇ­ഷ്ടം­പോ­ലെ ഉ­പേ­ക്ഷി­ക്കാം. പുതിയ നി­യ­മ­പ്ര­കാ­രം ന്യാ­യ­മാ­യ വി­വാ­ഹ­ത്തിൽ­നി­ന്നു മോ­ചി­ക്ക­പ്പെ­ട്ട ഒരു സ്ത്രീ­യെ­യ­ല്ലാ­തെ മ­റ്റൊ­രാൾ­ക്കു വി­വാ­ഹം­ചെ­യ്യാൻ പാ­ടി­ല്ല. താൻ അ­ഞ്ചാ­റു­ദി­വ­സം ക­ഴി­ഞ്ഞാൽ ക­ല്യാ­ണം ക­ഴി­ക്കാൻ പോ­കു­ന്ന­തു് മ­റ്റൊ­രാ­ളു­ടെ ഭാ­ര്യ­യെ­യാ­ണോ? ഇ­തെ­ന്തൊ­ര­പ­വാ­ദം! എ­ന്തൊ­രു കഷ്ടം! ഇ­ങ്ങ­നെ ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്കെ­യാ­ണു് പ­ത്മ­നാ­ഭൻ ച­ത്തു­പോ­യി­രു­ന്ന വിവരം തന്റെ ഓർ­മ്മ­യിൽ വ­ന്ന­തു്. ഉടനെ ഇ­ങ്ങ­നെ ചോ­ദി­ച്ചു: നി­ങ്ങ­ളെ­പ്പ­റ്റി എന്തോ പ­ത്ര­ങ്ങ­ളിൽ ക­ണ്ടി­രു­ന്നു­വ­ല്ലോ.

പ­ത്മ­നാ­ഭൻ:
ശരി; ഞാൻ മ­രി­ച്ചു­പോ­യെ­ന്ന­ല്ലേ? അ­തു­വെ­റും വെ­ടി­യാ­യി­രു­ന്നു­വെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.
അ­പ്പോ­ത്തി­ക്കി­രി:
അതല്ല ഞാൻ ചോ­ദി­ച്ച­തു്. അ­ങ്ങ­നെ ഒരു വെടി പ­ത്ര­ത്തിൽ പ­ര­സ്യം­ചെ­യ്വാൻ എ­ന്താ­യി­രു­ന്നു സംഗതി?
പ­ത്മ­നാ­ഭൻ:
അ­തൊ­ക്കെ പ­റ­യാ­മെ­ന്നു­വെ­ച്ചാൽ വ­ള­രെ­യു­ണ്ടു് ഞാൻ സാ­വ­കാ­ശ­ത്തിൽ പ­റ­ഞ്ഞു­ത­രാം.
അ­പ്പോ­ത്തി­ക്കി­രി:
നി­ങ്ങൾ, ഭാ­ര്യ­യ്ക്കും വീ­ട്ടി­ലു­ള്ള­വർ­ക്കും എ­ന്തു­കൊ­ണ്ടു് ഇ­തു­വ­രെ ക­ത്ത­യ­ച്ചി­ല്ല? നി­ങ്ങ­ളെ­പ്പ­റ്റി സു­മി­ത്ര എത്ര വ്യ­സ­നി­ച്ചു!
പ­ത്മ­നാ­ഭൻ:
സാ­ധു­സ്ത്രീ! ഞാൻ അവളെ ച­തി­ച്ചു. ഞാൻ മ­ട­ങ്ങി­വ­രാൻ വി­ചാ­രി­ച്ചി­രു­ന്നി­ല്ല. ബർ­മ്മ­യിൽ ഞാൻ പ­ണ­ക്കാ­ര­ത്തി­യാ­യ ഒരു സ്ത്രീ­യെ ക­ല്യാ­ണം­ക­ഴി­ച്ചു. അ­തിൽ­പി­ന്നെ വലിയ കു­ഴ­ക്കി­ലാ­യി. ഒ­ടു­വിൽ അവൾ എന്നെ ഉ­പേ­ക്ഷി­ച്ചു് മ­റ്റൊ­രു­വ­ന്റെ ഒ­ന്നി­ച്ചു് ഇ­ന്ത്യ­യിൽ വ­ന്നു­ക­ള­ഞ്ഞു. അ­തിൽ­പി­ന്നെ ഞാൻ മ­ട­ങ്ങി സു­മി­ത്ര­യെ ക­ണ്ടു് വിവരം പ­റ­ഞ്ഞു് ക്ഷ­മാ­യാ­ച­നം­ചെ­യ്വാൻ വ­ന്നി­രി­ക്ക­യാ­ണു്.

അ­തു­വ­രെ രോ­ഗി­യു­ടെ അ­ടു­ക്കൽ നി­ന്നു­കൊ­ണ്ടി­രു­ന്ന അ­പ്പോ­ത്തി­ക്കി­രി ഒരു ക­സാ­ല­യിൽ ഇ­രു­ന്നു. കൈ­കൊ­ണ്ടു ത­ല­യു­ടെ ര­ണ്ടു­ഭാ­ഗ­വും അ­മർ­ത്തി­ക്കൊ­ണ്ടു് കു­റേ­നേ­രം ഇ­രു­ന്ന­ശേ­ഷം, യാ­തൊ­ന്നും പ­റ­യാ­തെ എ­ഴു­ന്നേ­റ്റു­പോ­യി.

ഇവൻ പ­റ­യു­ന്ന­തു ക­ള­വാ­യി­രി­ക്കു­മെ­ന്നും, ഇവൻ പ­ത്മ­നാ­ഭൻ ആ­യി­രി­ക്ക­യി­ല്ലെ­ന്നും അ­പ്പോ­ത്തി­ക്കി­രി സം­ശ­യി­ക്കു­ക­യും, ഏ­താ­യാ­ലും വിവരം മി­സ്റ്റർ നാ­രാ­യ­ണ­നെ അ­റി­യി­ക്കാ­മെ­ന്നു തീർ­ച്ച­യാ­ക്കു­ക­യും­ചെ­യ്തു. അ­യാ­ളു­ടെ ക­ച്ചേ­രി സ്റ്റേ­ഷ­നിൽ­നി­ന്നു നാ­ലു­നാ­ഴി­ക അ­ക­ലെ­യാ­യി­രു­ന്നു. അ­വി­ടെ­യെ­ത്തി അ­ദ്ദേ­ഹ­ത്തെ കണ്ടു വിവരം അ­റി­യി­ച്ച­പ്പോൾ അ­ദ്ദേ­ഹം വളരെ പ­രി­ഭ്ര­മി­ക്കു­ക­യും വ്യ­സ­നി­ക്കു­ക­യും­ചെ­യ്തു. ര­ണ്ടു­പേ­രും താ­മ­സി­ക്കാ­തെ സ്റ്റേ­ഷ­നി­ലേ­യ്ക്കു ചെ­ന്നു. മു­റി­യിൽ നോ­ക്കി­യ­പ്പോൾ പ­ത്മ­നാ­ഭ­നെ ക­ണ്ടി­ല്ല. സ്റ്റേ­ഷൻ­മാ­സ്റ്റ­രോ­ടു് അ­ന്വേ­ഷി­ച്ച­പ്പോൾ അ­ദ്ദേ­ഹം മ­ദി­രാ­ശി­യി­ലേ­യ്ക്കു വ­ണ്ടി­ക­യ­റി­പ്പോ­യെ­ന്നും പോ­കു­മ്പോൾ അ­പ്പോ­ത്തി­ക്കി­രി­ക്കു കൊ­ടു­ക്കാൻ ഒരു ക­ത്തു­ത­ന്നെ ഏ­ല്പി­ച്ചി­ട്ടു­ണ്ടെ­ന്നും പ­റ­ഞ്ഞു്, ഒരു കത്തു കൊ­ടു­ത്തു, ക­ത്തു് ഇ­താ­യി­രു­ന്നു:

ശ്രീ

നി­ങ്ങൾ സു­മി­ത്ര­യെ ക­ല്യാ­ണം ക­ഴി­ക്കാൻ വേ­ണ്ടു­ന്ന ഏർ­പ്പാ­ടു­ക­ളൊ­ക്കെ ചെയ്ത വിവരം, പ­ത്മ­നാ­ഭൻ പ­റ­ഞ്ഞ­റി­ഞ്ഞു. ഈ അ­വ­സ­ര­ത്തിൽ ഞാൻ ഇ­വി­ടെ­യെ­ത്തി നി­ങ്ങൾ­ക്കു മ­ന­സ്സി­നു കു­ണ്ഠി­ത­മു­ണ്ടാ­ക്കാൻ സം­ഗ­തി­യാ­യ­തി­നെ­പ്പ­റ്റി വ്യ­സ­നി­ക്കു­ന്നു. എന്റെ ജീവനെ ര­ക്ഷി­ച്ച­തു നി­ങ്ങ­ളാ­ണു്. നി­ങ്ങൾ­ക്കു വല്ല പ്ര­തി­ഫ­ല­വും ത­രേ­ണ്ട­തു് എന്റെ ക­ട­മ­യാ­ണു്. എ­നി­ക്കു മ­റ്റൊ­ന്നും സാ­ധി­ക്ക­യി­ല്ല: ഇ­ങ്ങോ­ട്ടു മ­ട­ങ്ങി­വ­രാ­ത്ത­വ­ണ്ണം ഇന്നു തന്നെ ബർ­മ്മ­യ്ക്കു മ­ട­ങ്ങി­പ്പോ­ക­യാ­ണു്. നി­ങ്ങൾ­ക്കു സർവ്വ അ­ഭ്യു­ദ­യ­വും ഞാൻ ആ­ശം­സി­ക്കു­ന്നു.

എ­ന്നു്, പ­ത്മ­നാ­ഭൻ.

കത്തു വാ­യി­ച്ച­ശേ­ഷം അ­പ്പോ­ത്തി­ക്കി­രി ഇ­ങ്ങ­നെ ചി­ന്തി­ച്ചു:—ആവൂ. ഭാ­ഗ്യം! ഏ­താ­യാ­ലും ഇ­തു­കൊ­ണ്ടാ­യി­ല്ല­ല്ലോ. അവർ ത­മ്മി­ലു­ള്ള ഈ വി­വാ­ഹ­ബ­ന്ധം വേർ­വി­ടു­വി­ക്ക­ണം. അതിനു കോ­ട­തി­യിൽ ഒരു ഹർജി കൊ­ടു­ക്ക­ണം. ആ­റു­മാ­സ­ത്തി­ന­കം എ­തിർ­ക­ക്ഷി, ഹർ­ജി­ക്കു­വി­രോ­ധ­മൊ­ന്നും പ­റ­ഞ്ഞി­ല്ലെ­ങ്കിൽ വി­വാ­ഹം വേർ­പെ­ട്ട­താ­യി വി­ചാ­രി­ക്കും, എ­ന്നാ­ണ­ല്ലൊ നിയമം, കഷ്ടം! ന­മ്മു­ടെ കാ­ര­ണോ­ന്മാ­രു­ടെ ന­ട­പ­ടി­ക­ളാ­യി­രു­ന്നു ന­ല്ല­തെ­ന്നു തോ­ന്നു­ന്നു.

സു­മി­ത്ര­യു­ടെ ക­ല്യാ­ണം എന്തോ സം­ഗ­തി­വ­ശാൽ നീ­ട്ടി­വെ­ച്ചി­രി­ക്കു­ന്നു എ­ന്നു് നാ­ട്ടി­ലൊ­ക്കെ വർ­ത്ത­മാ­ന­മാ­യി. ആ­റു­മാ­സം ക­ഴി­ഞ്ഞ­ശേ­ഷ­മാ­ണു് പി­ന്നെ ആ അ­ടി­യ­ന്തി­രം ന­ട­ന്ന­തു്. പുതിയ പുതിയ നി­യ­മം­കൊ­ണ്ടു് പുതിയ പുതിയ ബു­ദ്ധി­മു­ട്ടു്.

“മി­ത­വാ­ദി”, 1089 മകരം.

ഡോ­ക്ടർ ര­ക്ഷ­പ്പെ­ട്ട­തു്

പ­ത്തു­പ­തി­ന­ഞ്ചു കൊ­ല്ല­ങ്ങൾ­ക്കു­മു­മ്പു് തി­രു­വ­ന­ന്ത­പു­ര­ത്തെ നാ­യർ­പ­ട്ടാ­ളം­പോ­ലെ മ­ല­ബാ­റിൽ ക­ണ്ണൂർ എന്ന സ്ഥ­ല­ത്തു് ഒരു മാ­പ്പി­ള­പ്പ­ട്ടാ­ളം ഉ­ണ്ടാ­യി­രു­ന്നു. ബ്രൈ­റ്റ് എന്ന ഒരു യൂ­റോ­പ്യ­നാ­യി­രു­ന്നു ഈ പ­ട്ടാ­ള­ത്തി­ലെ നായകൻ. അ­ദ്ദേ­ഹ­ത്തി­നു നാ­ട്ടു­കാ­രു­ടെ സ­മ്പ്ര­ദാ­യ­ങ്ങ­ളൊ­ന്നും നി­ശ്ച­യ്മി­ല്ലാ­ത്ത­തി­നാൽ നല്ല ശ­രീ­ര­മു­ള്ള­വ­രെ അ­വ­രു­ടെ സ്ഥി­തി­ക­ളൊ­ന്നും നോ­ക്കാ­തെ പ­ട്ടാ­ള­ത്തിൽ ചേർ­ത്തി­രു­ന്നു. അ­തു­കൊ­ണ്ടു് അ­ക്ര­മി­ക­ളാ­യ പലരും ഈ പ­ട്ടാ­ള­ത്തിൽ സ്ഥ­ലം­പി­ടി­ക്കു­ക­യു­ണ്ടാ­യി. അ­ടു­ത്തു­ള്ള കാ­വു­ക­ളി­ലും മ­റ്റും ചില ആ­ഘോ­ഷ­ങ്ങ­ളു­ണ്ടാ­കു­മ്പോൾ ഈ പ­ട്ടാ­ള­ത്തി­ലെ ചിലർ ഒ­ത്തു­ചേർ­ന്നു് അവിടെ ചെ­ന്നു് ല­ഹ­ള­യു­ണ്ടാ­ക്കു­ക പ­തി­വാ­ണു്. ഒ­രി­ക്കൽ പ­ട്ടാ­ള­ത്തി­ലെ നാ­യ­ക­നാ­യ ബ്രൈ­റ്റ്, എന്തോ വി­രോ­ധ­മാ­യി ഇ­വ­രോ­ടു പ്ര­വർ­ത്തി­ച്ച­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ ഇവർ എ­ല്ലാ­വ­രും­കൂ­ടി എ­തിർ­ത്തു. ഉ­ട­നെ­ത­ന്നെ ബ്രി­ട്ടി­ഷു­ഗ­വർ­മ്മെ­ന്റിൽ­നി­ന്നു് ഈ പ­ട്ടാ­ള­ത്തെ പി­രി­ച്ച­യ­യ്ക്കു­ക­യും­ചെ­യ്തു. ഈ പ­ട്ടാ­ള­ത്തി­ലെ ഒരു ഡോ­ക്ട­രാ­യി­രു­ന്നു മി­സ്റ്റർ അ­പ്പു­ണ്ണി­മേ­നോൻ. ഇ­ദ്ദേ­ഹ­ത്തി­ന്റെ അ­മ്മാ­വ­ന്മാ­രും ജ്യേ­ഷ്ഠ­ന്മാ­രും വലിയ പ­രീ­ക്ഷ­കൾ പാ­സ്സാ­യി നല്ല ഉ­ദ്യോ­ഗ­ങ്ങ­ളിൽ ഇ­രി­ക്കു­ന്നു­ണ്ടു്. അ­പ്പു­ണ്ണി­മേ­നോൻ ബാ­ല്യ­കാ­ല­ത്തിൽ പ­ഠി­പ്പിൽ ശ്ര­ദ്ധ­വ­യ്ക്കാ­തെ ഓരോ ര­സി­ക­ത്ത­ര­ങ്ങ­ളിൽ ഏർ­പ്പെ­ട്ടി­രു­ന്നു. ആ­യ­തു­കൊ­ണ്ടു് മെ­ട്രി­ക്കു­ലേ­ഷൻ­ക്ലാ­സ്സിൽ ചെ­ന്നു­ചേ­രു­ന്ന­തി­നു പ­ത്തൊൻ­പ­തു­കൊ­ല്ല­ത്തോ­ളം വേ­ണ്ടി­വ­ന്നു. അ­വി­ടെ­നി­ന്നു ക­യ­റി­പ്പോ­കു­ന്ന­തു് അത്ര സു­സാ­ദ്ധ്യ­മ­ല്ലെ­ന്നു കാ­ണു­ക­യാ­ലാ­ണു് മി­സ്റ്റർ മേനോൻ ഡാ­ക്ടർ പ­രീ­ക്ഷ­യ്ക്കു പ­ഠി­ക്കാൻ പോ­യ­തു്. ര­ണ്ടു­മൂ­ന്നു­കൊ­ല്ലം­കൊ­ണ്ടു് ഏതോ ചില ചെ­റി­യ­പ­രീ­ക്ഷ­കൾ പാ­സ്സാ­യി നാ­ട്ടി­ലേ­യ്ക്കു് തി­രി­ച്ചു­വ­ന്നു. നാ­ട്ടിൽ വ­ന്നി­ട്ടു് മൂ­ന്നു­നാ­ലു­കൊ­ല്ല­ത്തേ­യ്ക്കു് യാ­തൊ­രു ജോ­ലി­യും കി­ട്ടി­യി­ല്ല. അ­ങ്ങി­നെ­യി­രി­ക്കു­മ്പോൾ ഇ­ള­യ­മ്മാ­വ­ന്റെ ശു­പാർ­ശ­യാൽ മേ­നോ­നെ മാ­പ്പി­ള­പ്പ­ട്ടാ­ള­ത്തിൽ ഒരു ഡാ­ക്ട­രാ­യി നി­യ­മി­ച്ചു. വീ­ട്ടി­ലെ കാ­ര­ണ­വർ­ക്കു് മേനോൻ ഈ ജോ­ലി­യിൽ പ്ര­വേ­ശി­ച്ച­തു് അത്ര പി­ടി­ച്ചി­ല്ല. “അപ്പു! നീ ഇത്ര നി­സ്സാ­ര­മാ­യ ശ­മ്പ­ള­ത്തി­നു­വേ­ണ്ടി ഈ ജോ­ലി­ക്കു പോ­ക­ണ്ടാ. എ­നി­ക്കു വളരെ വ­യ­സ്സാ­യി. അ­തു­കൊ­ണ്ടു് നീ വീ­ട്ടു­കാ­ര്യ­മ­ന്വേ­ഷി­ച്ചു് എന്നെ സ­ഹാ­യി­ച്ചാൽ­മ­തി. അ­തു­മ­ല്ല, ഈ പ­ട്ടാ­ള­ത്തി­ലെ മാ­പ്പി­ള­മാർ വലിയ പോ­ക്കി­രി­ക­ളാ­ണു്. കു­റേ­ദി­വ­സ­ങ്ങൾ­ക്കു­മു­മ്പു് ക­ണ്ണൻ­ശി­ര­സ്ത­ദാ­രു­ടെ ര­ണ്ടു­മൂ­ന്നു പ­ശു­ക്ക­ളെ മേ­ഞ്ഞു­നി­ന്ന സ്ഥ­ല­ത്തു­നി­ന്നു്, ഇവർ പി­ടി­ച്ചു­കൊ­ണ്ടു­പോ­യി. അ­തു­പോ­ലെ, നീ അ­വ­രോ­ടു വ­ല്ല­തും അ­പ്രി­യം കാ­ണി­ച്ചാൽ ഇ­വി­ട­ത്തെ കാ­ള­ക­ളെ­യും പ­ശു­ക്ക­ളെ­യും ക­ണി­കാ­ണാൻ­കൂ­ടി ത­രി­ക­യി­ല്ല. അ­തു­കൊ­ണ്ടു് നീ ഇ­തി­നൊ­ന്നും പോ­ക­ണ്ട” എ­ന്നു് ഒ­രി­ക്കൽ അ­ദ്ദേ­ഹം മേ­നോ­നോ­ടു് ഉ­പ­ദേ­ശി­ക്ക­യു­ണ്ടാ­യി. എ­ങ്കി­ലും വീ­ട്ടു­കാ­ര്യം നോ­ക്കു­ന്ന­തി­നു­ള്ള ബു­ദ്ധി­മു­ട്ടും അ­വ­സ്ഥ­ക്കു­റ­വും മ­റ്റും ഓർ­ത്താ­ണു് മി­സ്റ്റർ മേനോൻ എ­ഴു­പ­തു രൂപാ ശ­മ്പ­ള­ത്തിൽ ഈ ജോ­ലി­യിൽ പ്ര­വേ­ശി­ച്ച­തു്. കു­റേ­നാൾ ക­ഴി­ഞ്ഞ­പ്പോൾ രാമൻ എന്ന ഒരു നാ­യർ­യു­വാ­വു് മേ­നോ­ന്റെ അ­ടു­ക്കൽ വ­ന്നു­കൂ­ടി. ഈയാൾ അ­ഞ്ചാം­ക്ലാ­സ്സു­വ­രെ­യേ പ­ഠി­ച്ചി­ട്ടു­ള്ളൂ. അ­പ്പു­ണ്ണി­മേ­നോ­ന്റെ­കൂ­ടെ നി­ന്നാൽ ഒ­ന്നു­ര­ണ്ടു­കൊ­ല്ലം­കൊ­ണ്ടു് മ­രു­ന്നു­ക­ളു­ടെ പേരും മ­റ്റും മ­ന­സ്സി­ലാ­ക്കി വല്ല ആ­സ്പ­ത്രി­യി­ലും ഒരു ക­മ്പൗ­ണ്ട­റാ­യി ചാ­ടി­വീ­ഴാ­മെ­ന്നാ­ണു് രാമൻ നി­ശ്ച­യി­ച്ചി­രു­ന്ന­തു്. രാമൻ ഒരു ഭേ­ദ­മാ­യ­നി­ല­യിൽ വ­ന്നേ­ക്കു­മെ­ന്നു് മേ­നോ­നും വി­ചാ­രി­ച്ചി­രു­ന്നു.

ആ­യി­ട­യ്ക്കു് ഒരു തങ്ങൾ ക­ണ്ണൂ­രിൽ വ­രി­ക­യു­ണ്ടാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ മു­തു­കിൽ ഒരു വലിയ കുരു വന്നു. ചില ഉ­പാ­യ­ചി­കി­ത്സ­കൾ ചെ­യ്ത­തിൽ കുരു ഭേ­ദ­മാ­കു­ന്നി­ല്ലെ­ന്നു­ക­ണ്ടു്, ഒരു ഡാ­ക്ട­റെ വ­രു­ത്ത­ണ­മെ­ന്നു ചില പ്ര­ധാ­നി­കൾ അ­ഭി­പ്രാ­യ­പ്പെ­ട്ടു. അ­പ്പു­ണ്ണി­മേ­നോ­നാ­യാൽ അധികം സംഖ്യ കൊ­ടു­ക്കേ­ണ്ടി­വ­രി­ക­യി­ല്ലെ­ന്നും അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ വ­രു­ത്തു­ക­യാ­ണു് ന­ല്ല­തെ­ന്നും ചിലർ പ­റ­ഞ്ഞു. അതിനെ എ­ല്ലാ­വ­രും സ­മ്മ­തി­ച്ചു. ഉ­ട­നെ­ത­ന്നെ അ­പ്പു­ണ്ണി­മേ­നോ­ന്റെ വീ­ട്ടി­ലേ­യ്ക്കു് ഒരു വണ്ടി അ­യ­ച്ചു. അ­പ്പു­ണ്ണി­മേ­നോൻ പ­ട്ടാ­ള­ത്തിൽ­പോ­യി തി­രി­യെ­വ­ന്നു് ഉ­ടു­പ്പ­ഴി­ക്കു­മ്പോ­ഴാ­ണു ഒരു ചെ­റു­പ്പ­ക്കാ­രൻ, ക­ണ്ണൂ­രി­ലെ ഒരു പ്ര­ധാ­ന­ക­ച്ച­വ­ട­ക്കാ­ര­ന്റെ ക­ത്തും­കൊ­ണ്ടു വ­ന്ന­തു്. ത­ങ്ങ­ളെ ചി­കി­ത്സി­ക്കു­ന്ന­തി­നാ­യി അ­ദ്ദേ­ഹം താ­മ­സി­ക്കു­ന്ന പ­ള്ളി­യി­ലേ­യ്ക്കു് മേനോൻ വേഗം ചെ­ല്ല­ണ­മെ­ന്നാ­യി­രു­ന്നു ക­ത്തി­ന്റെ സാരം. സമയം നാ­ലു­മ­ണി­യാ­യി­രു­ന്നു മേനോൻ ഉടനെ തന്റെ വാ­ല്യ­ക്കാ­ര­നെ വി­ളി­ച്ചു് കാ­പ്പി­യു­ണ്ടാ­ക്കാൻ പ­റ­ഞ്ഞു. പി­ന്നീ­ടു് അ­ദ്ദേ­ഹം ചില ക­രു­ക്ക­ളും മ­രു­ന്നു­ക­ളും മ­റ്റും ഒരു ചെറിയ സ­ഞ്ചി­യിൽ എ­ടു­ത്തു­വ­ച്ചു് പോ­കു­ന്ന­തി­നൊ­രു­ങ്ങി. തന്നെ സാ­ധാ­ര­ണ­യാ­രും ചി­കി­ത്സി­ക്കാൻ വി­ളി­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു് മി­സ്റ്റർ മേനോൻ ഇത്ര ജാ­ഗ്ര­ത­യാ­യി ഒ­രു­ങ്ങു­ന്ന­തു്. ഒരു അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോ­ഴേ­യ്ക്കു് വാ­ല്യ­ക്കാ­രൻ കാ­പ്പി­യും പ­ല­ഹാ­ര­വും മേ­ശ­മേൽ കൊ­ണ്ടു­വ­ന്നു­വെ­ച്ചു. മേനോൻ വേ­ഗ­ത്തിൽ വ­ന്നു് കാ­പ്പി­യെ­ടു­ത്തു കു­ടി­ച്ചു. ഒരു കവിൾ ഇ­റ­ക്കി­യ ഉടനെ ഛർ­ദ്ദി­ച്ചു്, പാ­ത്രം താ­ഴെ­യി­ട്ടു. അ­ടു­ത്തു­നി­ന്നി­രു­ന്ന വാ­ല്യ­ക്കാ­രൻ “അയ്യോ” എന്നു വി­ളി­ച്ചു­കൊ­ണ്ടു് മേ­നോ­നെ ശ്രു­ശ്രൂ­ഷി­ക്കാ­നാ­യി അ­ടു­ത്തു. “നായെ നീ എന്നെ കൊ­ല്ലാ­നാ­യി കാ­പ്പി­യിൽ വി­ഷം­ക­ല­ക്കി­യോ?” എന്നു പ­റ­ഞ്ഞു് മേനോൻ മേ­ശ­യു­ടെ അ­രു­കിൽ കി­ട­ന്നി­രു­ന്ന ഒരു സോ­ഡാ­ക്കു­പ്പി­യെ­ടു­ത്തു് അ­വ­ന്റെ മു­തു­കിൽ ഒന്നു കൊ­ടു­ത്തു. അവൻ “അയ്യൊ” എന്നു നി­ല­വി­ളി­ച്ചു­കൊ­ണ്ടു് അ­ടു­ക്ക­ള­യി­ലേ­ക്കു് ഓ­ടി­പ്പോ­യി. മേനോൻ കോ­പ­ത്തോ­ടു­കൂ­ടി തന്റെ ഉ­ടു­പ്പു­മു­റി­യിൽ കയറി ഇം­ഗ്ലീ­ഷു­മാ­തി­രി­യിൽ ഉ­ടു­പ്പും ധ­രി­ച്ചു് പു­റ­ത്തേ­ക്കു വന്നു. ഉ­ട­നെ­ത­ന്നെ തന്റെ സ്വ­ന്തം ക­മ്പൗ­ണ്ടർ രാ­മ­നെ­യും വി­ളി­ച്ചു്, പ­ടി­വാ­തു­ക്കൽ ത­യ്യാ­റാ­യി­നി­ന്നി­രു­ന്ന വ­ണ്ടി­യിൽ കയറി യാ­ത്ര­യാ­കു­ക­യും ചെ­യ്തു. ന­മ്മു­ടെ മേ­നോ­ന്റെ മേ­ശ­മേ­ലു­ണ്ടാ­യി­രു­ന്ന സാ­മാ­ന­ങ്ങൾ ഛർ­ദ്ദി­കൊ­ണ്ടു് വൃ­ത്തി­കേ­ടാ­കു­ന്ന­തി­നും, വാ­ല്യ­ക്കാ­ര­ന്റെ പു­റ­ത്തു് ഒ­രു­ഭാ­ഗ­ത്തു­ള്ള മാംസം സ­മ­നി­ര­പ്പിൽ­നി­ന്നു് പൊ­ങ്ങു­ന്ന­തി­നും ഉ­ണ്ടാ­യ കാരണം മ­റ്റൊ­ന്നു­മ­ല്ല. വാ­ല്യ­ക്കാ­ര­ന്റെ ത­ര­ക്കേ­ടു­ത­ന്നെ­യാ­ണു്. മേനോൻ അ­വ­നോ­ടു് കാ­പ്പി­യു­ണ്ടാ­ക്കാൻ പ­റ­ഞ്ഞ­പ്പോൾ അവിടെ കാ­പ്പി­പ്പൊ­ടി തീർ­ന്നു­പോ­യി­രി­ക്കു­ന്നു. ര­ണ്ടാ­മ­തു് പൊ­ടി­ച്ചു് കാ­പ്പി ശ­രി­യാ­ക്കു­മ്പോ­ഴേ­ക്കു് സ­മ­യ­മ­ധി­ക­മാ­കു­മ­ല്ലൊ എന്നു വി­ചാ­രി­ച്ചു് അ­ടു­ത്തു­ള്ള പീ­ടി­ക­യിൽ­നി­ന്നു് അ­ര­യ­ണ­യ്ക്കു് കാ­പ്പി­പ്പൊ­ടി വാ­ങ്ങി. ഈ വാ­ല്യ­ക്കാ­രൻ വ­ലി­യ­പൊ­ടി­വ­ലി­ക്കാ­ര­നാ­ണു്. യ­ജ­മാ­ന­നെ പ­റ്റി­ച്ചെ­ടു­ക്കു­ന്ന പൈസ മു­ഴു­വ­നും പൊ­ടി­ക്കും സി­ഗ­റ്റ­റി­നു­മാ­യി ചി­ല­വി­ടും. കാ­പ്പി­പ്പൊ­ടി വാ­ങ്ങി­യ­തോ­ടു­കൂ­ടി ഒ­ര­ണ­യ്ക്കു് മ­ദ്രാ­സ് പൊ­ടി­യും ഇവൻ വാ­ങ്ങി. ഈ രണ്ടു പൊ­തി­ക­ളും തന്റെ മു­റി­യി­ലു­ള്ള അ­ള­മാ­രി­യിൽ വെ­ച്ചി­രു­ന്നു. വെ­ള്ളം തി­ള­ച്ച­തി­നു­ശേ­ഷം കാ­പ്പി­പ്പൊ­ടി­യെ­ടു­ക്കു­ന്ന­തി­നു വന്നു. ക­ഷ്ട­കാ­ല­ശ­ക്തി­യാൽ പൊടി മാ­റി­പ്പോ­യി. കാ­പ്പി­പ്പൊ­ടി­ക്കു­പ­ക­രം പു­ക­യി­ല­പ്പൊ­ടി­കൊ­ണ്ടാ­ണു് ഇയാൾ കാ­പ്പി­യു­ണ്ടാ­ക്കി­യ­തു്. അ­തു­കൊ­ണ്ടാ­ണു് മി­സ്റ്റർ മേനോൻ കാ­പ്പി­യും­കൂ­ടി കു­ടി­ക്കാ­തെ, ശ­കു­ന­വും തെ­റ്റി, ബ­ദ്ധ­പ്പെ­ട്ടു് ത­ങ്ങ­ളെ ചി­കി­ത്സി­ക്കാൻ പോ­യ­തു്. തങ്ങൾ താ­മ­സി­ക്കു­ന്ന സ്ഥ­ല­ത്തു് ചെ­ന്ന­പ്പോൾ, സമയം ആ­റു­മ­ണി­യാ­യി. അ­ക­ത്തും പു­റ­ത്തു­മാ­യി ഒ­രാ­യി­രം മാ­പ്പി­ള­മാ­രോ­ള­മു­ണ്ടു്. മേനോൻ വ­ണ്ടി­യിൽ­നി­ന്നു് ഇ­റ­ങ്ങി­യ ഉടനെ എ­ഴു­ത്തു­കൊ­ടു­ത്ത­യ­ച്ച ക­ച്ച­വ­ട­ക്കാ­രൻ വ­ന്നു് കൈ­കൊ­ടു­ത്തു് തങ്ങൾ കി­ട­ക്കു­ന്ന മാ­ളി­ക­യു­ടെ മു­ക­ളി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. രാ­മ­നും പു­റ­കേ­യു­ണ്ടാ­യി­രു­ന്നു. അയാൾ മു­റി­യി­ലേ­യ്ക്കു ക­ട­ക്കാൻ ശ്ര­മി­ച്ച­പ്പോൾ ചിലർ ത­ടു­ത്തു. ഉടനെ മേനോൻ “അതു ന­മ്മു­ടെ ക­മ്പൗ­ണ്ട­റാ­ണു്. അ­യാ­ളും ഇ­ങ്ങോ­ട്ടു വ­ര­ട്ടെ” എന്നു പ­റ­ഞ്ഞു. അ­തു­കൊ­ണ്ടു് രാ­മ­നും ആ മു­റി­യിൽ പ്ര­വേ­ശ­നം ല­ഭി­ച്ചു. മു­റി­യു­ടെ ന­ടു­വിൽ ഇ­ട്ടി­രി­ക്കു­ന്ന­തും ഭം­ഗി­യാ­യി അ­ല­ങ്ക­രി­ച്ച­തു­മാ­യ ഒരു ക­ട്ടി­ലി­ലാ­ണു തങ്ങൾ കി­ട­ക്കു­ന്ന­തു്. പ്ര­ധാ­നി­ക­ളാ­യ ചിലർ ചു­റ്റു­മി­ട്ടി­രി­ക്കു­ന്ന ക­സാ­ല­ക­ളിൽ ഇ­രി­ക്കു­ന്നു­ണ്ടു്. മി­സ്റ്റർ മേ­നോ­നും അ­വ­രു­ടെ അ­പേ­ക്ഷ­യ­നു­സ­രി­ച്ചു ക­ട്ടി­ലി­നോ­ട­ടു­ത്തു­ള്ള ഒരു ക­സാ­ല­യിൽ ഇ­രു­ന്നു. ആ മുറി സാ­മാ­ന്യം വി­സ്താ­ര­മു­ള്ള ഒ­ന്നാ­ണു്, മു­റി­യു­ടെ ന­ടു­വിൽ ഒരു വലിയ ചി­മ്മി­ണി­വി­ള­ക്കു തൂ­ക്കീ­ട്ടു­ണ്ടു്. ഒരു പഴയ മ­ണി­യ­ല്ലാ­തെ ചു­വ­രിൽ വേറെ ഒ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. ആ മ­ണി­യു­ടെ ചി­ല്ലു് കുറെ പോ­യി­ട്ടു­ണ്ടു്. സൂ­ചി­ക­ളും മ­റ്റും തു­രു­മ്പു­പി­ടി­ച്ചു് മു­കൾ­ഭാ­ഗം പാറ്റ മു­ത­ലാ­യ പ്രാ­ണി­ക­ളു­ടെ അ­വ­യ­വ­ങ്ങ­ളാൽ നി­റ­ഞ്ഞി­രി­ക്കു­ന്നു. ക­ണ്ടാൽ പൊ­തു­വാ­യി വ­യ്ക്ക­പ്പെ­ടു­ന്ന സാ­ധ­ന­ങ്ങൾ ഈ­മാ­തി­രി­യി­ലേ കാണാൻ കഴിയൂ എ­ന്നു് ആർ­ക്കും മ­ന­സ്സി­ലാ­കും. ഒരു പ­ത്തു­മി­നി­റ്റു ക­ഴി­ഞ്ഞ­പ്പോൾ തങ്ങൾ എ­ഴു­ന്നേ­റ്റി­രു­ന്നു. മുൻ­പ­റ­ഞ്ഞ ക­ച്ച­വ­ട­ക്കാ­രൻ ത­ങ്ങ­ളെ ഡോ­ക്ട­രു­മാ­യി പ­രി­ച­യ­പ്പെ­ടു­ത്തി. കുരു കീ­റാ­തെ ഭേ­ദ­പ്പെ­ടു­ന്ന കാ­ര്യം പ്ര­യാ­സ­മാ­ണെ­ന്നു ഡോ­ക്ടർ അ­ഭി­പ്രാ­യ­പ്പെ­ട്ടു. കീ­റു­മ്പോൾ വളരെ വേദന സ­ഹി­ക്ക­ണ­മ­ല്ലോ എന്നു വി­ചാ­രി­ച്ചു തങ്ങൾ ആദ്യം അ­തി­ന­നു­കൂ­ലി­ച്ചി­ല്ല. ബോ­ധം­കെ­ടു­ത്തി­കീ­റു­ക­യാ­ണെ­ങ്കിൽ വേദന അ­റി­യു­ക­യി­ല്ലെ­ന്നും മ­റ്റും ഡാ­ക്ടർ പ­റ­ഞ്ഞ­പ്പോൾ തങ്ങൾ ഒരു വിധം സ­മ്മ­തി­ച്ചു. ശ­സ്ത്ര­ക്രി­യ­സ­മ­യ­ത്തു മു­റി­യിൽ ആരും പാ­ടി­ല്ലെ­ന്നും എ­ല്ലാ­വ­രും പു­റ­ത്തു­പോ­ക­ണ­മെ­ന്നും ഡാ­ക്ടർ പ­റ­ഞ്ഞു. ഇ­തു­കേ­ട്ടു് എ­ല്ലാ­വ­രും മു­റി­യിൽ­നി­ന്നു പു­റ­ത്തു­ക­ട­ന്നു താ­ഴ­ത്തേ­യ്ക്കു് ഇ­റ­ങ്ങി­പ്പോ­കു­ക­യും­ചെ­യ്തു. ഉടനെ ഡാ­ക്ടർ വാതിൽ ബ­ല­മാ­യി ബ­ന്ധി­ച്ചു്, കുരു കീ­റു­ന്ന­തി­നു­ള്ള വ­ട്ട­മാ­യി. വി­ള­ക്കു് ഒ­ന്നു­കൂ­ടി തെ­ളി­ക്കാൻ രാ­മ­നോ­ടു പ­റ­ഞ്ഞു. പി­ന്നീ­ടു് അ­ദ്ദേ­ഹം വാ­ച്ചെ­ടു­ത്തു രാ­മ­ന്റെ കൈയിൽ കൊ­ടു­ത്തു. ഇ­പ്പോൾ മണി ഏ­ഴ­ടി­ച്ചു് അ­ഞ്ചു­മി­നി­റ്റാ­യി­രി­ക്കു­ന്നു. മൂ­ന്നു­മി­നി­റ്റു­നേ­രം ഈ കു­പ്പി മൂ­ക്കി­നു­നേ­രെ വെ­ച്ചു­കൊ­ണ്ടി­രി­ക്ക­ണം. മൂ­ന്നു­മി­നി­റ്റു ക­ഴി­യു­മ്പോൾ കു­പ്പി എ­ടു­ക്ക­ണം. പി­ന്നീ­ടു് പ­ത്തു­മി­നി­റ്റു­കൂ­ടി ക­ഴി­യു­മ്പോൾ, അ­താ­യ­തു് ഏ­ഴ­ടി­ച്ചു പ­തി­നെ­ട്ടു­മി­നി­റ്റാ­കു­മ്പോൾ എന്നെ അ­റി­യി­ക്ക­ണം. ഇ­ത്ര­യും­പ­റ­ഞ്ഞു് ഒരു ചെറിയ കു­പ്പി രാ­മ­ന്റെ കൈയിൽ കൊ­ടു­ത്തു. രാമൻ ആ കു­പ്പി ത­ങ്ങ­ളു­ടെ മൂ­ക്കി­നു­നേ­രെ വെ­ച്ചു. ഉ­ട­നേ­ത­ന്നെ, ഡാ­ക്ടർ മൂർ­ച്ച­യു­ള്ള ശ­സ്ത്ര­മെ­ടു­ത്തു ജോ­ലി­ക്കാ­രം­ഭി­ച്ചു. രാമൻ വാ­ച്ചു­നോ­ക്കേ­ണ്ട­തി­നു പകരം ശ­സ്ത്ര­ക്രി­യ­യാ­ണു നോ­ക്കി­ക്കൊ­ണ്ടി­രു­ന്ന­തു്. യ­ജ­മാ­നൻ ഈ ചെ­യ്യു­ന്ന­തെ­ല്ലാം ക­ണ്ടു­പ­ഠി­ച്ചാ­ലേ നാ­ലു­പൈ­സ സ­മ്പാ­ദി­ക്കാ­നാ­വൂ. അ­ല്ലെ­ങ്കിൽ എ­പ്പോ­ഴും വ­ല്ല­വ­രു­ടേ­യും പു­റ­കിൽ സ­ഞ്ചി­യും തൂ­ക്കി­ക്കൊ­ണ്ടു ന­ട­ക്കേ­ണ്ടി­വ­രും എ­ന്നും­മ­റ്റു­മു­ള്ള മ­നോ­രാ­ജ്യ­ങ്ങ­ളി­ലാ­ണു് ഇയാൾ ല­യി­ച്ചി­രി­ക്കു­ന്ന­തു്. മി­നി­റ്റു മൂ­ന്നു­ക­ഴി­ഞ്ഞു, അ­ഞ്ചാ­യി, ആറായി. എ­ന്നി­ട്ടും രാമൻ വാ­ച്ചു­നോ­ക്കാ­നു­ള്ള ഭാ­വ­മി­ല്ല. കു­റേ­നേ­രം ക­ഴി­ഞ്ഞ­പ്പോൾ രോ­ഗി­യു­ടെ മൂ­ക്കി­നു­നേ­രെ­വെ­ച്ചി­രു­ന്ന കു­പ്പി എ­ടു­ത്തി­ട്ടി­ല്ലെ­ന്നു ഡാ­ക്ടർ കണ്ടു. അ­ദ്ദേ­ഹം ബ­ദ്ധ­പ്പെ­ട്ടു കു­പ്പി ത­ട്ടി­ക്ക­ള­ഞ്ഞു. പ­രി­ഭ്ര­മ­ത്തോ­ടു കൂടി വേ­റൊ­രു കു­പ്പി മൂ­ക്കിൽ മ­ണ­പ്പി­ച്ചു. എ­ന്നി­ട്ടും തങ്ങൾ അ­ന­ങ്ങു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഡാ­ക്ടർ കു­റേ­നേ­ര­ത്തേ­ക്കു് ഒ­ന്നും മി­ണ്ടി­യി­ല്ല. പി­ന്നീ­ടു് വളരെ പ­തു­ക്കെ ഇ­ങ്ങ­നെ പ­റ­ഞ്ഞു: ഇനി എ­ങ്ങ­നെ­യെ­ങ്കി­ലും ഇ­വി­ടെ­നി­ന്നു ര­ക്ഷ­പ്പെ­ട­ണം. മാ­പ്പി­ള­മാർ അ­റി­ഞ്ഞാൽ നമ്മെ വെ­റു­തേ­വി­ടു­ക­യി­ല്ല. പ­ട്ടാ­ള­ത്തിൽ ചെ­ന്നു ചേർ­ന്നാൽ നാം ര­ക്ഷ­പ്പെ­ട്ടു. അ­തു­കൊ­ണ്ടു നീ ഇ­വി­ടെ­നി­ന്നു വേഗം പൊ­യ്ക്കോ­ളൂ. നി­ന്നോ­ടു വ­ല്ല­വ­രും ചോ­ദി­ച്ചാൽ ഒരു മ­രു­ന്നെ­ടു­ത്തു­കൊ­ണ്ടു­വ­രാൻ പോ­കു­ക­യാ­ണെ­ന്നു പ­റ­ഞ്ഞാൽ മതി. ഞാൻ ക­ഴി­യു­മെ­ങ്കിൽ ഇ­വി­ടെ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ നോ­ക്കാം. ഇ­ങ്ങ­നെ പ­റ­ഞ്ഞു്, അ­ദ്ദേ­ഹം വാതിൽ മെ­ല്ലെ തു­റ­ന്നു രാമനെ പു­റ­ത്താ­ക്കി, വാതിൽ വീ­ണ്ടും അ­ട­ച്ചു. കോ­ണി­വ­ഴി­യാ­യി ഇ­റ­ങ്ങി­വ­രു­ന്ന ആൾ ഡാ­ക്ട­രാ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു മാ­പ്പി­ള­മാ­രെ­ല്ലാ­വ­രും­കൂ­ടി തി­ക്കി­ത്തി­ര­ക്കി വന്നു. എന്താ. സു­ഖോ­ണ്ടോ, സു­ഖോ­ണ്ടോ? എന്നു ചോ­ദി­ച്ചു­തു­ട­ങ്ങി. നല്ല സു­ഖ­മു­ണ്ടു്. യ­ജ­മാ­നൻ ഒരു മ­രു­ന്നെ­ടു­ക്കാൻ മ­റ­ന്നു­പോ­യി. ഞാ­ന­തെ­ടു­ക്കാൻ പോ­ക­യാ­ണു് എ­ന്നു­പ­റ­ഞ്ഞു­കൊ­ണ്ടു് രാമൻ വേ­ഗ­ത്തിൽ പു­റ­ത്തേ­ക്കു പോയി. അയാൾ അ­ങ്ങി­നെ ര­ക്ഷ­പ്പെ­ട്ടു. ഡാ­ക്ടർ അ­പ്പു­ണ്ണി­മേ­നോ­ന്റെ ഗോ­ഷ്ടി­കൾ ഈ സ­മ­യ­ത്തു് ഒന്നു കാ­ണേ­ണ്ട­തു­ത­ന്നെ­യാ­ണു്. കു­റെ­നേ­രം അ­ന­ങ്ങാ­തെ ഇ­രു­ന്ന­ശേ­ഷം കൂ­ട്ടിൽ കി­ട­ക്കു­ന്ന മെ­രു­കി­നെ­പ്പോ­ലെ അ­ദ്ദേ­ഹം മു­റി­യിൽ ധൃ­തി­യാ­യി ന­ട­ന്നു­തു­ട­ങ്ങി. ര­ക്ഷ­പ്പെ­ടു­ന്ന­തി­നു­ള്ള മാർ­ഗ്ഗം പലതും ആ­ലോ­ചി­ച്ചു. ഒ­ന്നും­ത­ന്നെ അ­ദ്ദേ­ഹ­ത്തി­നു ബോ­ദ്ധ്യ­മാ­യി­ല്ല. ന­മ്മു­ടെ പഴയ മണി അ­തി­ന്റെ വാർ­ദ്ധ­ക്യ­ദ­ശ­യി­ലു­ള്ള മ­ന്ദ­ഗ­തി­കൊ­ണ്ടോ എന്തോ—ഒരു സെ­ക്ക­ന്റാ­കു­മ്പോൾ ഡാ­ക്ട­രു­ടെ നെ­ഞ്ചിൽ പ­ത്തു­പ്രാ­വ­ശ്യം പി­ട­യ്ക്കും. ആ മ­ണി­യു­ടെ ഇഴഞ്ഞ ശ­ബ്ദ­മ­ല്ലാ­തെ മു­റി­യിൽ വേറെ യാ­തൊ­ന്നും കേൾ­ക്കാ­നി­ല്ല. മണി ഇ­പ്പോൾ കുറെ ഉ­റ­ക്കെ ശ­ബ്ദി­ക്കു­ന്നു­ണ്ടെ­ന്നു­കൂ­ടി മേ­നോ­നു തോ­ന്നി. കു­റേ­ക്ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം ധൈ­ര്യ­മ­വ­ലം­ബി­ച്ചു്, ഒരു ജ­നൽ­തു­റ­ന്നു. മു­റി­യി­ലു­ള്ള വെ­ളി­ച്ചം ജ­നൽ­വ­ഴി­യാ­യി മു­റ്റ­ത്തേ­യ്ക്കു പ­തി­ച്ച­പ്പോൾ താ­ഴെ­യു­ള്ള­വ­രെ­ല്ലാ­വ­രും­കൂ­ടി ജ­ന­ലി­ന്റെ ചു­വ­ട്ടിൽ വന്നു. എന്താ വേ­ണ്ട­തു് ? എന്നു ചോ­ദി­ച്ചു­തു­ട­ങ്ങി. ഇ­പ്പോൾ ഒ­ന്നും വേണ്ട. മ­രു­ന്നു­കൊ­ണ്ടു­വ­രാൻ­പോ­യ ആൾ ഇ­തു­വ­രെ വ­ന്നി­ല്ല­ല്ലോ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് ഡാ­ക്ടർ വീ­ണ്ടും ജനൽ അ­ട­ച്ചു. ഒ­ര­ഞ്ചു­മി­നി­ട്ടു­കൂ­ടി ക­ഴി­ഞ്ഞ ഉടനെ അ­ദ്ദേ­ഹം വാതിൽ തു­റ­ന്നു പു­റ­ത്തു­വ­ന്നു. പു­റ­ത്തു കടന്ന ഉടനെ ഓ­ടാ­മ്പൽ വ­ലി­ച്ചി­ട്ടു വാതിൽ ദൃ­ഢ­മാ­യി ബ­ന്ധി­ച്ചു. കോ­ണി­വ­ഴി­യാ­യി അ­ദ്ദേ­ഹം താ­ഴെ­യി­റ­ങ്ങി­യ ഉടനെ എ­ല്ലാ­വ­രും അ­ദ്ദേ­ഹ­ത്തി­ന്റെ ചു­റ്റും കൂടി. മേ­നോ­ന്റെ പ­രി­ച­യ­ക്കാ­ര­നാ­യ ക­ച്ച­വ­ട­ക്കാ­രൻ വ­ന്നു് എന്താ സാറേ! എ­ങ്ങി­നെ­യി­രി­ക്കു­ന്നു എന്നു ചോ­ദി­ച്ചു. സാ­ര­മി­ല്ല നല്ല സു­ഖ­മു­ണ്ടു്. ക­മ്പൗ­ണ്ടർ­ക്കു മ­രു­ന്നി­ന്റെ പേർ നല്ല നി­ശ്ച­യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണു് അയാൾ വരാൻ ഇത്ര താ­മ­സി­ക്കു­ന്ന­തു്. ഞാൻ പോയി വേ­ഗ­ത്തിൽ എ­ടു­ത്തു കൊ­ണ്ടു­വ­ന്നേ­യ്ക്കാം എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് അ­ദ്ദേ­ഹം പ­ടി­യ്ക്ക­ലേ­ക്കു ന­ട­ന്നു. അസ്സൻ! വേഗം വ­ണ്ടി­കെ­ട്ടി­ക്കൊ­ണ്ടു­വാ എ­ന്നു് ഒരു പ്ര­മാ­ണി ആ­ജ്ഞാ­പി­ച്ചു. ര­ണ്ടു­മി­നി­റ്റു­കൊ­ണ്ടു വ­ണ്ടി­ക്കാ­രൻ വ­ണ്ടി­കെ­ട്ടി­ക്ക­ഴി­ഞ്ഞു. താൻ വ­രു­ന്ന­തു­വ­രെ, വാതിൽ തു­റ­ന്നു രോ­ഗി­യെ ബു­ദ്ധി­മു­ട്ടി­ക്ക­രു­തെ­ന്നും മ­റ്റും ച­ട്ടം­കെ­ട്ടി, മേനോൻ വ­ണ്ടി­യിൽ കയറി. വ­ണ്ടി­ക്കാ­രൻ അ­തി­വേ­ഗ­ത്തിൽ കു­തി­ര­യെ ഓ­ടി­ച്ചു. കുറേ ദൂരം ചെ­ന്ന­പ്പോൾ, മ­രു­ന്നു­പെ­ട്ടി പ­ട്ടാ­ള­ത്തി­ലു­ള്ള കൂ­ടാ­ര­ത്തി­ലാ­ണെ­ന്നും അ­തു­കൊ­ണ്ടു വണ്ടി അ­ങ്ങോ­ട്ടു കൊ­ണ്ടു പോയാൽ മ­തി­യെ­ന്നും മേനോൻ വ­ണ്ടി­ക്കാ­ര­നോ­ടു പ­റ­ഞ്ഞു. അവൻ അ­ത­നു­സ­രി­ച്ചു വണ്ടി പ­ട്ടാ­ള­ത്തി­ലേ­ക്കോ­ടി­ച്ചു. അവിടെ ചെ­ന്ന­യു­ട­നെ മേനോൻ വ­ണ്ടി­ക്കാ­ര­നോ­ടു തി­രി­ച്ചു­പൊ­യ്ക്കൊ­ള്ളാൻ പ­റ­ഞ്ഞു. ഏമാൻ വ­രു­ന്നി­ല്ലേ? എ­ന്നു് അവൻ ചോ­ദി­ച്ചു. ഞാൻ വേറെ വ­ണ്ടി­യിൽ വ­രാ­മെ­ന്നു നീ അ­വി­ടെ­പ്പോ­യി പറയൂ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു്, അ­ദ്ദേ­ഹം കൂ­ടാ­ര­ത്തി­ന­ക­ത്തേ­യ്ക്കു പോയി. മി­സ്റ്റർ ബ്രെ­യി­റ്റി­നെ കണ്ടു കാ­ര്യ­മെ­ല്ലാം പ­റ­ഞ്ഞു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ജ്ഞ­യ­നു­സ­രി­ച്ചു് അൻപതു പ­ട്ടാ­ള­ക്കാർ മേ­നോ­ന്റെ വീ­ടു­കാ­വ­ലി­നാ­യി പോയി. ഒ­രു­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ, പ­ത്തു­മു­ന്നൂ­റു മാ­പ്പി­ള­മാർ, തങ്ങൾ മ­രി­ച്ച­വി­വ­ര­മ­റി­ഞ്ഞു്, ല­ഹ­ള­യ്ക്കാ­യി പ­ള്ളി­യിൽ­നി­ന്നി­റ­ങ്ങി. അവർ നേരെ മേ­നോ­ന്റെ വീ­ട്ടി­ലേ­ക്കാ­ണു തി­രി­ച്ച­തു്. അ­ടു­ത്തെ­ത്തി­യ­പ്പോൾ ഡാ­ക്ട­രു­ടെ പ­ടി­ക്കൽ പ­ട്ടാ­ള­ക്കാർ തോ­ക്കും­പി­ടി­ച്ചു നി­ല്ക്കു­ന്ന­തു് അവർ കണ്ടു. ഡോ­ക്ടർ നേ­ര­ത്തേ, പു­ക­യി­ല­വെ­ള്ളം കാ­പ്പി­യാ­ണെ­ന്നു വി­ചാ­രി­ച്ചു കു­ടി­ച്ചു­പോ­യി­രു­ന്നു. ഇ­പ്പോൾ തീരെ സു­ഖ­മി­ല്ലാ­തെ കി­ട­പ്പാ­ണെ­ന്നു വേ­ല­ക്കാ­രൻ പ­റ­ഞ്ഞു. അ­വ­ന്റെ വാ­ക്കു കേ­ട്ട­തു­കൊ­ണ്ടോ, പ­ട്ടാ­ള­ക്കാ­രെ ക­ണ്ട­തു­കൊ­ണ്ടോ, എന്തോ, എ­ല്ലാ­വ­രും മ­ട­ങ്ങി.

“മി­ത­വാ­ദി” മാസിക, (1091 ചി­ങ്ങം)

ഒരു നരിയെ കൊന്ന വെടി

രഘു, വാസു, കി­ട്ടു. ഈ മൂ­ന്നു സ­ഹോ­ദ­ര­ന്മാർ­ക്കും “ശി­ക്കാർ” നാ­യാ­ട്ടു മു­ത­ലാ­യ വി­നോ­ദ­ങ്ങ­ളിൽ ഉള്ള വാ­സ­ന­യും സാ­മർ­ത്ഥ്യ­വും പാ­ര­മ്പ­ര്യ­മാ­ണു്. അ­വ­രു­ടെ മ­ച്ചു­ന­നും, സ്യാ­ല­നും ആയ സു­കു­മാ­ര­നും ഈ വാ­സ­നാ­സാ­മർ­ത്ഥ്യ­ങ്ങൾ അ­വ­കാ­ശ­പ്പെ­ട്ടി­രു­ന്നു. ഈ നാ­ലു­പേ­രും­കൂ­ടി ഒരു ഞാ­യ­റാ­ഴ്ച നാ­യാ­ട്ടി­നു­പോ­കാൻ ഏർ­പ്പാ­ടു­ചെ­യ്തു ശ­നി­യാ­ഴ്ച വൈ­കു­ന്നേ­രം അവർ സം­ഗ­തി­വ­ശാൽ എന്നെ ക­ണ്ടു­മു­ട്ടി. എ­ന്നേ­യും നാ­യാ­ട്ടി­നു ക്ഷ­ണി­ച്ചു. നാ­യാ­ട്ടി­നെ­പ്പ­റ്റി പ­റ­ഞ്ഞു­കേ­ട്ട­ത­ല്ലാ­തെ, അ­തെ­ങ്ങി­നെ­യാ­ണെ­ന്നു് എന്റെ ജീ­വി­ത­കാ­ല­ത്തു് ഞാൻ ക­ണ്ടി­രു­ന്നി­ല്ല. അ­തൊ­ന്നു് അ­നു­ഭ­വി­ച്ച­റി­യേ­ണ­മെ­ന്നു് എന്റെ മ­ന­സ്സിൽ ഏ­റ്റ­വും­ഗൂ­ഢ­മാ­യ ഒരു കോണിൽ ചെറിയ ഒ­രാ­ഗ്ര­ഹം കു­ടി­കൊ­ണ്ടി­രു­ന്നു എ­ന്നു­ള്ള­തു് നേ­രാ­ണു്. പക്ഷേ, നരി, പന്നി മു­ത­ലാ­യ ക്രൂ­ര­മൃ­ഗ­ങ്ങ­ളെ നാ­യാ­ടു­മ്പോൾ ഉ­ണ്ടാ­കാ­റു­ള്ള അ­പ­ക­ട­ങ്ങ­ളെ­പ്പ­റ്റി ഞാൻ പലതും പ­റ­ഞ്ഞു­കേ­ട്ട­തി­നാ­ലും, പ­റ­ങ്ങോ­ടൻ­നാ­യ­രു­ടെ തല ആവക അ­പ­ക­ട­ങ്ങ­ളു­ടെ സ്വ­ഭാ­വ­ത്തെ വി­ളം­ബ­ര­പ്പെ­ടു­ത്തു­ന്ന ഒരു മാ­തൃ­ക­യാ­യി എന്റെ മ­ന­സ്സിൽ പ­തി­ഞ്ഞു­കി­ട­ന്നി­രു­ന്ന­തി­നാ­ലും. മേൽ­പ്പ­റ­ഞ്ഞ ആ­ഗ്ര­ഹ­ത്തെ അതു കി­ട­ന്നി­രു­ന്ന കോ­ണിൽ­നി­ന്നു് അ­ന­ക്കാ­തെ­യി­രി­ക്ക­യാ­ണു് മേ­ലാ­ലു­ള്ള സു­ഖ­ജീ­വി­ത­ത്തി­നു് അ­നു­കൂ­ല­മാ­യ പ്ര­വൃ­ത്തി­യെ­ന്നു് ഞാൻ വി­ശ്വ­സി­ച്ചു ക­ഴി­ക­യാ­യി­രു­ന്നു. ഒ­രി­ക്കൽ ഒരു നരി ക­ടി­ച്ചും മാ­ന്തി­യും ഉ­ണ്ടാ­യ മു­റി­വു­കൾ പ­റ്റി­യി­രു­ന്ന പ­റ­ങ്ങോ­ടൻ­നാ­യ­രു­ടെ തല, അ­ശ്വി­നി­ദേ­വ­കൾ ഉ­ണ്ടാ­ക്കി­യ കേ­ശ­പോ­ഷ­ണ­തൈ­ലം­ത­ന്നെ ധാ­ര­ചെ­യ്ത­ലും ഒരു രോ­മം­പോ­ലും ഇനി പു­തു­താ­യി മു­ള­യ്ക്കാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത­വി­ധം, ക­ല­കൾ­നി­റ­ഞ്ഞു, പർ­വ്വ­ത­ങ്ങ­ളേ­യും താ­ഴ്‌­വ­ര­ക­ളേ­യും ഉ­യർ­ത്തി­യും താ­ഴ്ത്തി­യും കാ­ണി­ക്കു­ന്ന ഭൂ­ഗോ­ള­പ­ടം­പോ­ലെ സ്ഥി­തി­ചെ­യ്യു­ന്ന­തു്, ഒ­രി­ക്ക­ലെ­ങ്കി­ലും കാ­ണു­വാൻ സം­ഗ­തി­വ­ന്ന­വ­രാ­രും ന­രി­നാ­യാ­ട്ടിൽ ഭ്ര­മി­ക്കു­വാൻ ഇ­ട­യി­ല്ല. അ­തു­കൊ­ണ്ടു നാ­യാ­ട്ടി­ന്റെ അ­നു­ഭ­വം ഉ­ണ്ടാ­കു­വാൻ­വേ­ണ്ടി പക്ഷേ, ഒരു ജ­ന്മം­കൂ­ടി ജ­നി­ക്കേ­ണ്ടി­വ­ന്നാ­ലും, മൂ­ക്കു­ക­ടി­ക്കു­ന്ന വല്ല ക­ര­ടി­യു­ടെ­യും വാ­യിൽ­ചെ­ന്നു ചാ­ടു­ന്ന­തു് അ­ത്ര­വ­ള­രെ സു­ഖ­ക­ര­മാ­യി തോ­ന്നു­ക­യി­ല്ലെ­ന്നു വി­ശ്വ­സി­ച്ചു്, ഞാൻ കള്ളി ആ­രോ­ടും പ­റ­യാ­തെ അ­ട­ങ്ങി­യി­രി­ക്കു­ക­യാ­യി­രു­ന്നു.

അഥവാ, ക­ഴി­ഞ്ഞ ഏതോ ജ­ന്മ­ത്തിൽ ഒരു പ­റ­ങ്ങോ­ടൻ­നാ­യ­രാ­യി­രു­ന്ന­തു­കൊ­ണ്ടാ­ണു് ഈ മൃ­ഗ­യാ­വി­ര­ക്തി­യു­ണ്ടാ­യ­തെ­ന്നും ഊ­ഹി­ക്കാ­മ­ല്ലോ. ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും, സ്നേ­ഹി­ത­ന്മാർ ക്ഷ­ണി­ച്ച­പ്പോൾ നാ­യാ­ട്ടെ­ന്നും വി­നോ­ദ­മെ­ന്നും മാ­ത്ര­മ­ല്ലാ­തെ ന­രി­യെ­ന്നും പ­ന്നി­യെ­ന്നും അശേഷം ആ­ലോ­ചി­ക്കാ­തെ, ഞാൻ കൂടി വ­രാ­മെ­ന്നു വളരെ ഉ­ത്സാ­ഹ­ത്തോ­ടും, സ­ന്തോ­ഷ­ത്തോ­ടും ഉ­റ­പ്പാ­യി വാ­ഗ്ദാ­നം ചെ­യ്തു.

എ­ന്നാൽ, ഇന്നു രാ­ത്രി ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ ഉ­റ­ങ്ങാം; കാ­ല­ത്തു മൂ­ന്നു­മ­ണി­ക്കു് എ­ഴു­ന്നേ­റ്റു പോ­കേ­ണ്ട­ത­ല്ലേ­യെ­ന്നു്, രഘു പ­റ­ഞ്ഞു. ഉ­ട­നെ­ത­ന്നെ, ഊണും അ­വി­ടെ­യാ­കാം, എന്നു സുകു ക്ഷ­ണി­ച്ചു. ഞാൻ ര­ണ്ടി­നും സ­മ്മ­തി­ച്ചു. ഞങ്ങൾ സ­മീ­പ­വാ­സി­ക­ളാ­ണു്. ഞാൻ ക്ഷ­ണ­ത്തിൽ പോയി വീ­ട്ടിൽ വിവരം അ­റി­യി­ച്ചു­വ­ന്നേ­ക്കാ­മെ­ന്നു പ­റ­ഞ്ഞു വീ­ട്ടി­ലേ­ക്കു് ന­ട­ന്നു. അവിടെ എത്തി എന്റെ ഉ­ദ്യ­മ­ത്തെ­പ്പ­റ്റി ഭാ­ര്യ­യോ­ടു പ­റ­ഞ്ഞ­ശേ­ഷം, അ­വ­ളു­ടെ മ­റു­പ­ടി കേ­ട്ട­പ്പോ­ഴാ­ണു്, പ­റ­ങ്ങോ­ടൻ­നാ­യ­രു­ടെ തല ഓർ­മ്മ­വ­ന്ന­തു്.

അല്ല. നാ­യാ­ട്ടി­നോ? നി­ങ്ങ­ളോ? നി­ങ്ങൾ­ക്കു് അറിയോ ന­രി­യേ­യും പ­ന്നി­യേ­യും വെ­ടി­വ­യ്ക്കാൻ? എ­ന്നു­ള്ള ഭാ­ര്യ­യു­ടെ ചോ­ദ്യ­ത്തിൽ അ­ട­ങ്ങി­യ രണ്ടു മൃ­ഗ­ങ്ങ­ളു­ടെ പേ­രു­കൾ കേട്ട ഉടനെ വ­യ­റ്റിൽ എന്തോ ഒരു തീ­ജ്ജ്വാ­ല ഉ­ണ്ടാ­യ­തു­പോ­ലെ ഒ­ര­നു­ഭ­വം ഉ­ണ്ടാ­യി. അ­തു­ത­ന്നെ നെ­ഞ്ചി­ലും വ്യാ­പി­ച്ചു. എ­ന്നി­ട്ടും ധൈ­ര്യം വി­ട്ടി­ല്ല. സ്ത്രീ­ക­ളു­ടെ വാ­ക്കു് നി­സ്സാ­ര­മാ­ക്കു­ന്ന നി­ല­യിൽ, ഞാൻ ചി­ല­തൊ­ക്കെ പ­റ­ഞ്ഞു. ഏ­താ­യാ­ലും സു­കു­മാ­രൻ­കൂ­ടി ഉ­ണ്ടെ­ന്നു കേ­ട്ട­പ്പോൾ, വൈ­ഷ­മ്യ­ത്തി­ലൊ­ന്നും കൊ­ണ്ടു­പോ­യി ത­ല­യി­ടാൻ സം­ഗ­തി­യി­ല്ലെ­ന്നു് എന്റെ പത്നി സ­മ്മ­തി­ച്ചു.

ഞാൻ ക്ഷ­ണ­ത്തിൽ പു­റ­പ്പെ­ട്ടു്, സ്നേ­ഹി­ത­ന്മാ­രു­ടെ വീ­ട്ടി­ലെ­ത്തി. കൂ­ട്ടർ ശീ­ട്ടു­ക­ളി ആ­രം­ഭി­ച്ചി­രി­ക്കു­ന്നു. ഞാനും ചേർ­ന്നു. എ­ന്നിൽ സാ­ധാ­ര­ണ കാ­ണാ­റു­ള്ള ആ­ഹ്ലാ­ദ­ത്തി­ന്റെ അഭാവം, സ­മർ­ത്ഥ­നാ­യ സു­കു­മാ­ര­ന്റെ മ­ന­സ്സി­നെ ക്ഷ­ണ­ത്തിൽ ആ­കർ­ഷി­ച്ചു. നാ­യാ­ട്ടി­ന്റെ സ്വ­ഭാ­വ­ത്തെ­പ്പ­റ്റി­യും തോ­ക്കു­കാർ, മ­ര­ത്തി­ന്മേൽ “പറം” അ­ല്ലെ­ങ്കിൽ “മ­ച്ചാൻ” കെ­ട്ടി ഇ­രി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചും, അവിടെ യാ­തൊ­രു­വി­ധം അ­പ­ക­ട­ത്തി­നും സം­ഗ­തി­യി­ല്ലെ­ന്നും, ആ­പ­ത്തു വ­രു­ന്ന­തു ചില വി­ഡ്ഢി­കൾ ദുർ­ധൈ­ര്യം­കൊ­ണ്ടു താ­ഴ­ത്തി­റ­ങ്ങി വ­ന്യ­മൃ­ഗ­ങ്ങ­ളു­ടെ നേ­രി­ട്ടു­ചെ­ല്ലു­ന്ന­തു­നി­മി­ത്ത­മാ­ണെ­ന്നും മ­റ്റും എന്നെ ധൈ­ര്യ­പ്പെ­ടു­ത്തു­വാ­നാ­ണെ­ങ്കി­ലും, ആ നാ­ട്യ­മേ പു­റ­ത്തു കാ­ണി­ക്കാ­തെ, സു­കു­മാ­രൻ വി­സ്ത­രി­ച്ചു പ­റ­ഞ്ഞു­തു­ട­ങ്ങി. അ­തി­ന്റെ ഉ­ദ്ദേ­ശം ഞാൻ ക്ഷ­ണ­ത്തിൽ ധ­രി­ക്ക­യും, സ്നേ­ഹി­ത­നെ മ­ന­സ്സു­കൊ­ണ്ടു ബ­ഹു­മാ­നി­ക്ക­യും ചെ­യ്തു­വെ­ങ്കി­ലും, അ­വ­യൊ­ക്കെ ഞാൻ ധാ­രാ­ളം അ­റി­യു­ന്ന സം­ഗ­തി­ക­ളാ­ണെ­ന്നു ഞാനും ന­ടി­ക്ക­യും ഇ­ട­യ്ക്കി­ടെ അതിനെ ബ­ല­പ്പെ­ടു­ത്തു­ന്ന പില അ­ഭി­പ്രാ­യ­ങ്ങൾ ആ­ലോ­ചി­ച്ചു പു­റ­പ്പെ­ടു­വി­ക്ക­യും ചെ­യ്തു. ഊ­ണി­നു് അന്നു നല്ല സു­ഖ­മു­ണ്ടാ­യി­ല്ല: വി­ശ­പ്പി­ല്ലാ­ത്ത­തു­കൊ­ണ്ട­ല്ല; തൊ­ണ്ട­യിൽ­നി­ന്നു ഭ­ക്ഷ­ണം സു­ഗ­മ­മാ­യി താ­ഴോ­ട്ടി­റ­ങ്ങാ­യ്ക­കൊ­ണ്ടു് നെ­ഞ്ചിൽ എന്തോ ഒരു പി­ടി­ത്തം. ധാ­രാ­ളം വെ­ള്ളം കു­ടി­ച്ചു ഉ­റ­ക്ക­ത്തി­നും ഉ­ണ്ടാ­യി­ല്ല സുഖം. കണ്ണു ചി­മ്മി­പ്പോ­യെ­ങ്കിൽ പ­റ­ങ്ങോ­ടൻ­നാ­യ­രു­ടെ തല സ്വ­പ്നം കാ­ണു­ക­യാ­യി.

എ­ന്താ­ണു വിദ്യ! രാ­വി­ലെ­യാ­യാൽ വ­യ­റ്റി­നു നല്ല സുഖം പോ­രെ­ന്നു പ­റ­ഞ്ഞു് ഒ­ഴി­ഞ്ഞാ­ലോ? അയ്യോ! അതു പ­റ്റു­ക­യി­ല്ല. ശേഷം മൂ­ന്നു­പേ­രും പക്ഷേ, വി­ശ്വ­സി­ച്ചാ­ലും സു­കു­മാ­ര­നു കാ­ര്യം മ­ന­സ്സി­ലാ­കും. മ­റ്റാ­രോ­ടും പ­റ­ഞ്ഞി­ല്ലെ­ങ്കി­ലും അ­യാ­ളു­ടെ മ­ന­സ്സിൽ ഞാ­നൊ­രു വെറും ഭീ­രു­വാ­ണെ­ന്നു് ഉ­റ­പ്പി­ക്കും. അ­തു­കൊ­ണ്ടു വ­രു­ന്ന­തു വ­ര­ട്ടെ വി­ധി­വി­ഹി­ത­മേ­വ­നും ലം­ഘി­ച്ചു­കൂ­ടു­മോ? എന്റെ ത­ല­വി­ധി ന­രി­യു­ടെ വായിൽ ത­ല­കൊ­ണ്ടി­ട­ണം എ­ന്നാ­ണെ­ങ്കിൽ ആർ­ക്കു്, എ­ങ്ങ­നെ, അ­ല്ലെ­ന്നാ­ക്കാൻ സാ­ധി­ക്കും? മ­രി­ക്കു­ന്ന­തി­ല­ല്ല ഖേദം; തല പ­റ­ങ്ങോ­ടൻ­നാ­യ­രു­ടെ ത­ല­പോ­ലെ ആ­യി­ത്തീർ­ന്നു­വെ­ങ്കിൽ, പി­ന്നെ ജീ­വി­ച്ചി­ട്ടെ­ന്താ­ണു്? ഇ­ങ്ങ­നെ പലതും ആ­ലോ­ചി­ച്ചു്, മ­ന­സ്സിൽ വാ­ദ­പ്ര­തി­വാ­ദ­ങ്ങൾ ന­ട­ത്തി­യും, തി­രി­ഞ്ഞും മ­റി­ഞ്ഞും കി­ട­ന്നും, വ­ള­രെ­നേ­രം ക­ഴി­ഞ്ഞു. ത­ല­യ്ക്കു­മീ­തെ വ­ച്ചി­രു­ന്ന ഘ­ടി­കാ­രം മ­ണി­ക്കൂർ ക­ഴി­യു­ന്ന­തു കു­റി­ക്കു­വാൻ പു­റ­പ്പെ­ടു­വി­ക്കു­ന്ന ശബ്ദം മാ­ത്ര­മ­ല്ല, അ­തി­ന്റെ ടിക്, ടിക് ശ­ബ്ദം­പോ­ലും എ­നി­ക്കു ന­ല്ല­വ­ണ്ണം കേൾ­ക്കാ­മാ­യി­രു­ന്നു. മ­ന­സ്സി­ലെ ഭയവും ഉ­റ­ക്ക­ത്തി­ന്റെ ശ­ക്തി­യും ത­മ്മിൽ ഇ­ങ്ങ­നെ വ­ള­രെ­നേ­രം ബ­ലാ­ബ­ല­ങ്ങൾ പ­രീ­ക്ഷി­ച്ച­ശേ­ഷം, ഒ­ടു­വിൽ ഉ­റ­ക്കം ജ­യി­ച്ചു. ഞാൻ അല്പം ഉ­റ­ങ്ങി­പ്പോ­യി. അ­പ്പോ­ഴേ­യ്ക്കും കേ­ട്ടു, ഘ­ടി­കാ­ര­ത്തി­ന്റെ ‘എലാറം’ കറ, കറ എന്നു ശ­ബ്ദി­ക്കു­ന്നു. അ­തു­വ­രെ വളരെ മ­ന­സ്സ­മാ­ധാ­ന­ത്തോ­ടു­കൂ­ടി ഗാ­ഢ­നി­ദ്ര­യ­ണ­ഞ്ഞി­രു­ന്ന ച­ങ്ങാ­തി­മാർ ചാ­ടി­യെ­ഴു­ന്നേ­റ്റു്, എന്നെ വി­ളി­ച്ചു. സ­ത്രാ­ജി­ത്തി­നു സ്യ­മ­ന്ത­കം മണി വീ­ണ്ടും കൊ­ണ്ടു­വ­ന്നു­കൊ­ടു­ത്ത ശ്രീ­കൃ­ഷ്ണ­ഭ­ഗ­വാ­നെ ഗാ­ഢ­മാ­യി സ്മ­രി­ച്ചു­കൊ­ണ്ടു്, ഞാനും എ­ഴു­ന്നേ­റ്റു.

ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങ­ളും തോ­ക്കി­ന്റെ തി­ര­ക­ളും മ­റ്റും ഒ­രു­ക്കി­വ­ച്ചി­രു­ന്ന­വ­യെ ഒരു ഭൃ­ത്യ­നെ­ക്കൊ­ണ്ടെ­ടു­പ്പി­ച്ചു്, ഞങ്ങൾ ഓ­രോ­രു­ത്തർ ഓരോ ഇ­ര­ട്ട­ക്കു­ഴൽ­തോ­ക്കും താ­ങ്ങി പു­റ­പ്പെ­ട്ടു. മു­റ്റ­ത്തി­റ­ങ്ങി­യ­പ്പോൾ ആ­കാ­യിൽ­നി­ന്നു്, സു­കു­മാ­ര­ന്റെ ഭാ­ര്യ­യാ­ണെ­ന്നു തോ­ന്നു­ന്നു, ഇതാ കാ­ട്ടു­മു­യ­ലി­നെ കി­ട്ടി­യാൽ ഉടനേ ഇ­ങ്ങോ­ട്ടെ­ത്തി­ക്ക­ണേ; സാ­ധി­ച്ചെ­ങ്കിൽ ജീ­വ­നോ­ടു­കൂ­ടി പി­ടി­ക്കു­വാൻ നോ­ക്ക­ണം, എന്നു പ­റ­ഞ്ഞു.

ആവൂ, എ­നി­ക്കു വലിയ ഒരു ആ­ശ്വാ­സ­മാ­യി. ഇ­ക്കൂ­ട്ടർ മു­യ­ലി­നെ വെ­ടി­വ­യ്ക്കാ­നാ­ണു പോ­കു­ന്ന­തു്. ന­രി­യു­ടേ­യും പ­ന്നി­യു­ടേ­യും ക­ഥ­യൊ­ക്കെ എന്റെ വെറും ഊ­ഹ­മാ­യി­രു­ന്നു എ­ന്നു­വി­ചാ­രി­ച്ചു് ഞാൻ വ­ലി­യൊ­രു­ദീർ­ഘ­ശ്വാ­സം­ക­ഴി­ച്ചു. ഈ ആ­ശ്വാ­സം ര­ണ്ടു­മി­നി­ട്ടു­നേ­രം എന്റെ മ­ന­സ്സിൽ കു­ടി­കൊൾ­വാൻ വാസു അ­നു­വ­ദി­ച്ചി­ല്ല. അയാൾ മെ­ല്ലെ ഇ­ങ്ങ­നെ പ­റ­ഞ്ഞു: ഞങ്ങൾ മു­യ­ലി­നെ വെ­ടി­വ­യ്ക്കു­വാൻ പോ­ക­യാ­ണെ­ന്നാ­ണു സ്ത്രീ­കൾ വി­ചാ­രി­ച്ചി­രി­ക്കു­ന്ന­തു്. നരിയെ വെ­ടി­വ­യ്ക്കു­വാ­നാ­ണെ­ന്നു് അ­റി­ഞ്ഞി­രു­ന്നു­വെ­ങ്കിൽ ഇ­വി­ടു­ന്നു പ­ടി­യി­റ­ങ്ങാൻ അമ്മ ന­മ്മ­ളെ അ­നു­വ­ദി­ക്കി­ല്ല.

ഹ­ത­വി­ധി! എ­നി­ക്കു പി­ന്നെ­യും ഒരു അ­സ്വാ­സ്ഥ്യം തു­ട­ങ്ങി. വ­ഴി­യിൽ സ്നേ­ഹി­ത­ന്മാർ പല നേ­ര­മ്പോ­ക്കു­ക­ളും പ­റ­യു­ന്നു­ണ്ടു്. ഞാൻ യാ­തൊ­ന്നും കേൾ­ക്കു­ന്നി­ല്ല; കേ­ട്ട­തൊ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല; മ­ന­സ്സി­ലാ­യ ഫ­ലി­ത­ങ്ങ­ളെ­ക്കു­റി­ച്ചു ചി­രി­ക്കു­വാ­നും ക­ഴി­യു­ന്നി­ല്ല; ചി­രി­ച്ചെ­ങ്കിൽ­ത്ത­ന്നെ വാ­യ­ല്ലാ­തെ, ഹൃദയം അതിൽ പ­ങ്കു­കൊ­ള്ളു­ന്നി­ല്ല.

സൂ­ര്യൻ ഉ­ദ­യ­ഗി­രി­യി­ലെ­ത്തി. ഞങ്ങൾ ഒരു കാ­ട്ടി­ന്റെ സ­മീ­പ­ത്തും എത്തി. അവിടെ ഞ­ങ്ങ­ളു­ടെ വരവും കാ­ത്തു വാ­സു­വി­ന്റെ കീ­ഴി­ലു­ള്ള രണ്ടു പോ­ലീ­സ് കാൺ­സ്റ്റ­ബിൾ­മാർ നി­ല്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ഇൻ­സ്പെ­ക്ട­രെ ക­ണ്ട­യു­ട­നെ അവർ, ശ­രീ­ര­ത്തി­ലെ മാം­സ­പേ­ശി­ക­ളെ­യൊ­ക്ക നേരെ നി­റു­ത്തി, സ­ല്യൂ­ട്ടു­ചെ­യ്തു. അ­വ­രോ­ടു് വാസു, കാടു തെ­ളി­ക്കു­ന്ന­വർ എ­ത്തി­യോ? എന്നു ചോ­ദി­ച്ചു.

ഇതാ, അ­വ­രൊ­ക്കെ തയാർ എന്നു പ­റ­ഞ്ഞു, അവരെ വി­ളി­ക്കു­വാൻ­വേ­ണ്ടി കാൺ­സ്റ്റ­ബിൾ­മാർ അല്പം ദൂ­ര­ത്തേ­യ്ക്കു ന­ട­ന്നു­പോ­യി. അ­തി­നി­ട­യ്ക്കു ഞങ്ങൾ അ­വി­ടെ­യി­രു­ന്നു, കുറെ കാ­പ്പി­യും പ­ല­ഹാ­ര­വും മ­റ്റും ക­ഴി­ച്ചു. ചു­രു­ക്കി­പ്പ­റ­യാം, സൂ­ര്യൻ ന­ല്ല­വ­ണ്ണം പ്ര­കാ­ശി­ച്ചു. ഞങ്ങൾ കാ­ട്ടിൽ കയറി, ചെ­റി­യൊ­രു തോ­ട്ടി­ന്റെ വ­ക്കിൽ എ­ത്തി­യ­പ്പോൾ അ­വി­ടെ­യാ­ണു് ഒരു ക­ടു­വ­യു­ള്ള­തെ­ന്നു് ഒരാൾ പ­റ­ഞ്ഞു. വ­ലി­യൊ­രു മ­ര­ത്തി­ന്മേൽ കെ­ട്ടി­യു­ണ്ടാ­ക്കി­യ “പറം” ചൂ­ണ്ടി­ക്കാ­ണി­ച്ചു്, നി­ങ്ങൾ ഇ­തി­ന്മേൽ കയറി ഇ­രു­ന്നു­കൊൾ­വിൻ, എന്നു വാസു എ­ന്നോ­ടു പ­റ­ഞ്ഞു ഒരു പ­ശു­വി­നു ക­ഷ്ടി­ച്ചു ന­ട­ന്നു­പോ­കു­വാൻ മാ­ത്രം വി­സ്താ­ര­മു­ള്ള ഒരു വ­ഴി­യു­ടെ അ­ടു­ക്ക­ലാ­ണു് ആ “പറം.” അതിനു അല്പം ദൂ­ര­ത്താ­യി, മ­റ്റൊ­രു പറം ഉ­ണ്ടാ­യി­രു­ന്ന­തി­നെ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു്, അ­തി­ന്മേൽ ഞാൻ ഇ­രി­ക്കാം, എന്നു സു­കു­മാ­രൻ പ­റ­ഞ്ഞു. കി­ട്ടു എന്റെ അ­ടു­ക്കൽ വന്നു പു­റ­ത്തു ത­ട്ടി­ക്കൊ­ണ്ടു്, എന്താ പേ­ടി­യു­ണ്ടോ? ഒ­ന്നും പേ­ടി­ക്കു­വാൻ ഇല്ല സൂ­ക്ഷി­ച്ചു് ഇ­രു­ന്നു­കൊൾ­വിൻ. വല്ല മൃ­ഗ­ത്തെ­യും നല്ല ലാ­ക്കിൽ ക­ണ്ടെ­ങ്കിൽ­മാ­ത്രം വെ­ടി­വ­ച്ചാൽ മതി, എ­ന്നു് ഇം­ഗ്ലീ­ഷിൽ പ­റ­ഞ്ഞു, വളരെ പ്രോ­ത്സാ­ഹ­ജ­ന­ക­മാ­യ വി­ധ­ത്തിൽ മ­നോ­ഹ­ര­മാ­യി ഒന്നു മ­ന്ദ­ഹ­സി­ച്ചു. ഞാനും ഒരു പ­ച്ച­ച്ചി­രി ചി­രി­ച്ചു. മൃ­ഗ­ത്തി­നു വെ­ടി­കൊ­ണ്ടാ­ലും ഇ­ല്ലെ­ങ്കി­ലും, ഞ­ങ്ങ­ളൊ­ക്കെ മ­ട­ങ്ങി ഇ­വി­ടെ­യെ­ത്തു­ന്ന­തു­വ­രെ താ­ഴ­ത്തി­റ­ങ്ങ­രു­തു്, എന്നു ര­ഘു­വും പ­റ­ഞ്ഞു.

അതു വ­ലി­യൊ­രു മ­ര­മാ­യി­രു­ന്നു. താ­ഴ­ത്തു­നി­ന്നു ര­ണ്ടു­വാ­ര ഉ­യ­ര­ത്തിൽ അ­തി­ന്റെ വ­ലി­യൊ­രു കൊ­മ്പു­വെ­ട്ടി­യെ­ടു­ത്ത സ്ഥലം ചാ­ണ­ക്ക­ല്ലു­പോ­ലെ പ­ര­ന്നു മൃ­ദു­വാ­യി­രു­ന്നു. ഞാൻ ഒരു വി­ധ­ത്തിൽ മ­ര­ത്തി­ന്മേൽ കയറി. ഇ­രി­ക്കാൻ നല്ല സു­ഖ­മു­ള്ള “പറം” ഒരു പക്ഷേ, ഉ­റ­ങ്ങി­പ്പോ­യെ­ങ്കിൽ ഉ­രു­ണ്ടു താഴെ വീ­ണു­പോ­കാൻ സം­ഗ­തി­യി­ല്ല. ഞാൻ അവിടെ ക­യ­റി­യി­രി­പ്പാ­യി. തോ­ക്കിൽ രണ്ടു തിരകൾ നി­റ­ച്ചു. കാ­ലു­കൾ നീ­ട്ടി തോ­ക്കി­ന്റെ കു­ഴ­ലു­കൾ കാ­ലി­ന്റെ മ­ദ്ധ്യ­ത്തി­ലാ­ക്കി­പ്പി­ടി­ച്ചു. സു­കു­മാ­രൻ മറ്റേ പ­റ­ത്തി­ന്മേ­ലും കയറി ഇ­രു­ന്നു. ഞ­ങ്ങൾ­ക്കു­ത­മ്മിൽ കാണാം. സുകു കുറെ അ­ട­യ്ക്കാ­ക്ക­ഷ­ണം വായിൽ ഇട്ടു ച­വ­ച്ചും ഇ­റ­ക്കി­യും കൊ­ണ്ടു് യാ­തൊ­രു കൂ­സ­ലും ഇ­ല്ലാ­തെ അവിടെ ഇ­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ, എ­നി­ക്കു് അ­സൂ­യ­തോ­ന്നി. കൂ­ട്ട­രൊ­ക്കെ കാ­ട്ടി­ലേ­ക്കു കയറി. സ്നേ­ഹി­ത­ന്മാ­രൊ­ക്കെ ഓരോ പ­റ­ത്തി­ന്മേൽ കയറി ഇ­രു­ന്നി­രി­ക്ക­ണം. വളരെ നേ­ര­ത്തേ­യ്ക്കു യാ­തൊ­രു ശ­ബ്ദ­വും ഇല്ല.

ഞാൻ പ­ഠി­ച്ച ഈ­ശ്വ­ര­സ്തു­തി­ക­ളും, സ്തോ­ത്ര­ങ്ങ­ളും ഉ­രു­വി­ട്ടു­കൊ­ണ്ടി­രു­ന്നു.

അതാ ഭ­യ­ങ്ക­ര­മാ­യ ഒരു ശബ്ദം! കൈ­കൊ­ട്ടും ആർ­പ്പു­വി­ളി­യും, ടി­ന്നി­ന്നു മു­ട്ടു­ന്ന ശ­ബ്ദ­വും കേ­ട്ടു­തു­ട­ങ്ങി. ഞാൻ സ്തോ­ത്രം ചൊ­ല്ലു­ന്ന­തും മു­റു­കി­ത്തു­ട­ങ്ങി. കു­റേ­നേ­രം ക­ഴി­ഞ്ഞു പെ­ട്ടെ­ന്നു താ­ഴോ­ട്ടു­നോ­ക്കി­യ­പ്പോൾ കണ്ട കാഴ്ച എ­ന്തു­പ­റ­യു­ന്നു! വ­ല­ത്തു­ക­യ്യും ഇ­ട­ത്തു­കാ­ലും അല്പം മു­മ്പോ­ട്ടു­വ­ച്ചു്, ആരാണീ ധി­ക്കാ­രി­കൾ, എന്നു ചോ­ദ്യം­ചോ­ദി­ക്കു­മ്പോ­ഴു­ള്ള പ്ര­കൃ­തി­യെ അ­ഭി­ന­യി­ക്കു­ന്ന നോ­ട്ട­ങ്ങ­ളോ­ടു­കൂ­ടെ, വാ­ലി­ന്റെ അ­ഗ്രം­മാ­ത്രം ച­ലി­പ്പി­ച്ചു­കൊ­ണ്ടു നി­ല്ക്കു­ന്നു: ഒരു വ്യാ­ഘ്രം. എന്റെ വ­യ­റ്റിൽ പൊ­ക്കി­ളി­ന്റെ അ­ടു­ക്കെ­യാ­യി, പെ­ട്ടെ­ന്നൊ­രു വി­ദ്യു­ച്ഛ­ക്തി പ്ര­കാ­ശി­ച്ച­പോ­ലെ ഒ­ര­നു­ഭ­വ­മു­ണ്ടാ­യി. പു­റ­ത്തു ന­ടു­വെ­ല്ലിൽ­കൂ­ടെ ഒരു പുഴു ഇ­ഴ­ഞ്ഞു­ക­യ­റു­ന്നു­ണ്ടെ­ന്നു തോ­ന്നി. വി­വേ­കാ­ന­ന്ദ­സ്വാ­മി­യെ ഒ­ര­വ­സ­ര­ത്തിൽ ശ്രീ­രാ­മ­കൃ­ഷ്ണ­പ­ര­മ­ഹം­സൻ തൊ­ട്ട­പ്പോൾ, എ­ല്ലാ­വൃ­ക്ഷ­ങ്ങ­ളും ഭ­വ­ന­ങ്ങ­ളും, എ­ന്നു­വേ­ണ്ട സർ­വ്വ­ച­രാ­ച­ര­ങ്ങ­ളും കീ­ഴ്മെൽ മ­റി­ഞ്ഞു് അ­ന്തർ­ദ്ധാ­നം ചെ­യ്തു്, ര­ണ്ടാ­മ­തും പൂർ­വ്വ­സ്ഥി­തി­യിൽ ആ­യ­തു­പോ­ലെ സ്വാ­മി­ക്കു് ഒ­ര­നു­ഭ­വ­മു­ണ്ടാ­യി­രു­ന്ന­താ­യി പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ടു്. ഏ­ക­ദേ­ശം അ­തു­പോ­ലെ­യു­ള്ള ഒ­ര­നു­ഭ­വം എ­നി­ക്കു് ഈ അ­വ­സ­ര­ത്തിൽ ഉ­ണ്ടാ­യി. ഭ­ക്തി­ക്കും ഭ­യ­ത്തി­നും ത­മ്മിൽ ഉള്ള സാ­മ്യം, ആ വാ­ക്കു­ക­ളു­ടെ ആ­ദ്യ­വർ­ണ്ണ­ങ്ങ­ളിൽ മാ­ത്ര­മ­ല്ലെ­ന്നു് എ­നി­ക്കു തോ­ന്നി. എന്റെ പ­രി­ഭ്ര­മ­ത്തിൽ­നി­ന്നു ഞാൻ അല്പം നി­വൃ­ത്ത­നാ­യ­യു­ട­നെ, സു­കു­മാ­ര­നെ ഒന്നു നോ­ക്കി. അയാൾ തോ­ക്കെ­ടു­ത്തു സൂ­ത്രം­പി­ടി­ക്കു­വാൻ ഭാ­വി­ക്ക­യാ­ണെ­ന്നു ക­ണ്ട­യു­ട­നെ എന്റെ തോ­ക്കി­ന്റെ കാ­ഞ്ചി­കൾ ര­ണ്ടും ഞാ­ന­റി­യാ­തെ എന്റെ വി­ര­ലു­കൾ പൊ­ക്കി. തോ­ക്കെ­ടു­ത്തു സൂ­ത്രം നോ­ക്കാൻ കൈ­യു­ടെ വിറയൽ അല്പം ശ­മി­ക്ക­ട്ടെ എന്നു വി­ചാ­രി­ച്ചു­തീ­രു­ന്ന­തി­നു മുൻ­പിൽ, കാ­ഞ്ചി­കൾ വീണു വെ­ടി­പൊ­ട്ടി. ഞാൻ പി­ന്നോ­ട്ടു ചാ­ഞ്ഞു­വീ­ണു; തോ­ക്കു കൈ­യിൽ­നി­ന്നു താ­ഴ­ത്തും വീണു. അ­ല്പ­നേ­രം മൂർ­ച്ഛി­ച്ചു­വോ എ­ന്നൊ­രു ശങ്ക അ­ടു­ക്ക­രു­തു്, അ­ടു­ക്ക­രു­തു് എന്നു സു­കു­മാ­രൻ വി­ളി­ച്ചു­പ­റ­യു­ന്ന­തു കേ­ട്ടു. ഞാൻ നി­വർ­ന്നി­രു­ന്നു്, താ­ഴോ­ട്ടു നോ­ക്കു­വാൻ ഒ­രു­വി­ധം ധൈ­ര്യ­പ്പെ­ട്ടു. നരി വെ­ടി­കൊ­ണ്ടു വീ­ണു­രു­ളു­ന്നു. എ­നി­ക്കു­ണ്ടാ­യ ആ­ശ്വാ­സ­വും സ­ന്തോ­ഷ­വും അ­ഭി­മാ­ന­വും ധീ­ര­ത­യും ഒ­ന്നും പ­റ­വാ­നി­ല്ല. അ­ടു­ക്ക­രു­തു്, അ­ടു­ക്ക­രു­തു്, എന്നു ഞാനും—നി­ല­വി­ളി­ച്ചു. അ­ടു­ക്കാ­തി­രി­ക്കാ­നു­ള്ള അ­വ­സ­ര­മൊ­ക്കെ ക­ഴി­ഞ്ഞി­രു­ന്നു. അ­തു­കൊ­ണ്ടാ­യി­രി­ക്ക­ണം എന്റെ നി­ല­വി­ളി കേ­ട്ട­പ്പോൾ സു­കു­മാ­രൻ പൊ­ട്ടി­ച്ചി­രി­ച്ച­തു്. നരി അ­ന­ങ്ങാ­തെ കേവലം മൃ­ത­പ്രാ­യ­നാ­യി കി­ട­ക്കു­ന്നു. സു­കു­മാ­രൻ മ­ര­ത്തിൽ­നി­ന്നു് ഇ­റ­ങ്ങാൻ ഭാ­വി­ക്കു­ന്നു­ണ്ടെ­ന്നു ക­ണ്ട­പ്പോൾ ഞാൻ, ഇതാ ഇ­റ­ങ്ങ­രു­തു്—രഘു പ­റ­ഞ്ഞി­ട്ടി­ല്ലേ? എന്നു നി­ല­വി­ളി­ച്ചു പ­റ­ഞ്ഞു. സു­കു­മാ­രൻ എന്നെ സ­ന്തോ­ഷി­പ്പി­ക്കാ­നാ­യി­രി­ക്കാം അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നു. അ­തിൽ­പി­ന്നെ ഉ­ച്ച­ത്തിൽ, ന­രി­യാ­ണു്, ച­ത്തി­രി­ക്കു­ന്നു, അ­ടു­ക്കാം, എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. മൂ­ന്നു­നാ­ലു മി­നി­ട്ടു­ക­ഴി­ഞ്ഞു. കാ­ടു­തെ­ളി­ക്കാൻ എർ­പ്പെ­ട്ടി­രു­ന്ന ചിലർ ചാ­ടി­യെ­ത്തി. അ­തി­ലൊ­രു ധി­ക്കാ­രി, ഇ­താ­രു­ടേ­താ­ണു തോ­ക്കു താ­ഴ­ത്തു? എന്നു ചോ­ദി­ച്ചു. ഞാൻ ഇതിനു മ­റു­പ­ടി പ­റ­യാ­തെ മി­ഴി­ച്ചു­നിൽ­ക്കു­ന്ന­തു ക­ണ്ട­പ്പോൾ, അതു മ­ര­ത്തി­ന്മേൽ­നി­ന്നു് ഇ­റ­ങ്ങാൻ സാ­ധി­ക്കാ­ത്ത­തി­നാൽ അയാൾ താ­ഴ­ത്തി­ട്ട­താ­ണു്—എന്നു സുകു പ­റ­ഞ്ഞു. ഞാനും സു­കു­വും താ­ഴ­ത്തി­റ­ങ്ങി. ഉടനെ സ്നേ­ഹി­ത­ന്മാർ മൂ­ന്നു­പേ­രും ചാ­ടി­യെ­ത്തി. എന്നെ എ­ല്ലാ­വ­രും അ­ഭി­ന­ന്ദി­ച്ചു.

ന­രി­ക്കു വെടി എ­വി­ടെ­യാ­ണു നോ­ക്കി­യ­പ്പോൾ വ­ല­ത്തു­ചെ­വി­യു­ടെ താ­ഴ­ത്താ­ണെ­ന്നു കണ്ടു. എന്റെ ‘പറം’ ന­രി­യു­ടെ ഇ­ട­ത്തു­ഭാ­ഗ­ത്താ­ണ­ല്ലോ എന്നു ഞാൻ ഉടനെ ഓർ­മ്മി­ച്ചു. ഞാൻ സു­കു­മാ­ര­ന്റെ മു­ഖ­ത്തു ഗൂ­ഢ­മാ­യൊ­ന്നു നോ­ക്കി.

പ­ല­നി­ല­യി­ലും പ­ല­പ്ര­കാ­ര­വും

പ­ല­നാ­ളും കാത്ത…

സു­കു­മാ­രൻ ഉടനെ, കാ­ട്ടിൽ­നി­ന്നി­റ­ങ്ങി­വ­ന്നു്, ഈ നരി ര­ണ്ടാ­മ­തു മ­ട­ങ്ങാ­നാ­ണു ഭാ­വി­ച്ച­തു്, അ­പ്പോ­ഴാ­ണു് ഇ­യാ­ളു­ടെ വെടി എ­ന്നു­പ­റ­ഞ്ഞു്, എന്നെ ഒന്നു ക­ടാ­ക്ഷി­ച്ചു. നരിയെ കെ­ട്ടി­യെ­ടു­ത്തു് എ­ല്ലാ­വ­രും പു­റ­പ്പെ­ടു­മ്പോൾ, ഞാൻ കയറി ഇ­രു­ന്ന മ­ര­ത്തി­നി­ട­യിൽ ചാ­ണ­ക്ക­ല്ലു­പോ­ലെ ഉ­ണ്ടാ­യി­രു­ന്ന­താ­യി പറഞ്ഞ സ്ഥലം, സു­കു­മാ­രൻ എന്നെ സ്വ­കാ­ര്യം ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­ന്നു. അവിടെ ര­ണ്ടു് ഉ­ണ്ട­കൾ തറച്ച ദ്വാ­ര­ങ്ങൾ ന­ല്ല­വ­ണ്ണം കാ­ണാ­മാ­യി­രു­ന്നു നരി ച­ത്ത­തു് സു­കു­മാ­ര­ന്റെ വെ­ടി­ക്കാ­യി­രു­ന്നു­വെ­ന്നു ഇനി പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. പക്ഷേ, ഞാൻ ഇ­ന്നും വലിയ ന­രി­നാ­യാ­ട്ടു­കാ­ര­നാ­യി­ട്ടാ­ണു് അ­റി­യ­പ്പെ­ടു­ന്ന­തു്.

ഭാ­ഷാ­പോ­ഷി­ണി, 1094 മകരം.

കൃ­ഷ്ണാ­കു­മാ­രി[1]

മീ­വാർ­രാ­ജ്യ­ത്തി­ലെ രാ­ജാ­വാ­യി­രു­ന്ന ഭീ­മ­സിം­ഹ­ന്റെ മ­ക­ളാ­യി­രു­ന്നു കൃ­ഷ്ണാ­കു­മാ­രി. ച­രി­ത്ര­പ്ര­സി­ദ്ധ­യാ­യി­രു­ന്ന പ­ത്മി­നീ­രാ­ജ്ഞി­യു­ടെ ഭർ­ത്താ­വാ­യി­രു­ന്ന ഭീ­മ­സിം­ഹ­ന­ല്ല; അ­ദ്ദേ­ഹ­ത്തി­നു­ശേ­ഷം, വ­ള­രെ­ക്കൊ­ല്ലം ക­ഴി­ഞ്ഞ­തിൽ­പി­ന്നെ, രാ­ജ്യ­ഭാ­രം ചെ­യ്തി­രു­ന്ന ഒരു രാ­ജാ­വു്. ഈ രാ­ജാ­വി­ന്റെ കാ­ല­ത്തു് മീ­വാർ­രാ­ജ്യ­ത്തി­ന്റെ ഐ­ശ്വ­ര്യം വളരെ കു­റ­ഞ്ഞു­പോ­യി­രു­ന്നു. ഒ­രു­കാ­ല­ത്തു് രാ­ജ­പു­ത്താ­ന­യിൽ ഏ­റ്റ­വും പ്ര­ഭു­ത്വ­വും മാ­ഹാ­ത്മ്യ­വും ഉ­ണ്ടാ­യി­രു­ന്ന രാ­ജ്യ­മാ­യി ശോ­ഭി­ച്ച നി­ല­യിൽ നി­ന്നു് മീവാർ അ­ധഃ­പ­തി­ച്ച കാ­ല­ത്താ­യി­രു­ന്നു ഈ രാ­ജാ­വു് അവിടെ വാ­ണി­രു­ന്ന­തു്. മ­ഹാ­രാ­ഷ്ട്ര­കാ­രു­ടെ ശക്തി വളരെ വർ­ദ്ധി­ച്ചു്, സിൻ­ഡ്യ, ഹോൾ­ക്കാർ എന്നീ രാ­ജാ­ക്ക­ന്മാ­രിൽ അ­ത­തു­കാ­ല­ത്തു് പ്രാ­ബ­ല്യം പ്രാ­പി­ച്ച ആളുടെ ശാ­സ­ന­യ്ക്കു് മീവാർ കീ­ഴ­ട­ങ്ങേ­ണ്ടി­വ­ന്നു. അ­ങ്ങി­നെ­യു­ള്ള കാ­ല­ത്താ­ണു് ഈ കഥ ആ­രം­ഭി­ക്കു­ന്ന­തു്.

മീ­വാ­റി­ലെ രാ­ജ­കു­മാ­രി ശൈ­ശ­വ­ത്തിൽ­ത­ന്നെ മ­ഹാ­സു­ന്ദ­രി­യാ­ണെ­ന്നു ശ്രു­തി­പ്പെ­ട്ടി­രു­ന്നു. സൗ­ന്ദ­ര്യ­ത്തിൽ അ­വ­രോ­ടു തു­ല്യ­യാ­യി ആരും അ­ക്കാ­ല­ത്തു­ണ്ടാ­യി­രു­ന്നി­ല്ല. പ­ത്മി­നീ­രാ­ജ്ഞി­യും സൗ­ന്ദ­ര്യ­ത്തി­നു ശ്രു­തി­പ്പെ­ട്ട­വ­രാ­യി­രു­ന്നു­വ­ല്ലോ. എ­ന്നാൽ കൃ­ഷ്ണാ­കു­മാ­രി, സൗ­ന്ദ­ര്യ­ത്തിൽ പ­ത്മി­നി­യേ­യും ജ­യി­ച്ചു. സൗ­ന്ദ­ര്യം സ്ത്രീ­കൾ­ക്കു് ഗു­ണ­ത്തി­നും നാ­ശ­ത്തി­നും മ­തി­യ­ല്ലോ.

കൃ­ഷ്ണാ­കു­മാ­രി­യെ ജ­ന­ങ്ങൾ “രാ­ജ­പു­ത്താ­ന­യി­ലെ കു­സു­മം” എന്നു വി­ളി­ച്ചു­പോ­ന്നു. കൊ­ല്ല­ങ്ങൾ ക­ഴി­യു­ന്ന­ത­നു­സ­രി­ച്ചു് ഈ കു­സു­മം വി­ക­സി­ച്ചു­തു­ട­ങ്ങു­ക­യും അ­തി­ന്റെ സ്വാ­ഭാ­വി­ക­മാ­യ സൗ­കു­മാ­ര്യ­ത്തെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തു­ക­യും ചെ­യ്തു. അ­തോ­ടു­കൂ­ടി സ്വ­ഭാ­വ­മെ­ന്ന സൗ­ര­ഭ്യ­വും ചേർ­ന്നു­കൂ­ടി. പു­ത്രി­ക്കു് വി­വാ­ഹ­കാ­ലം വ­ന്നു­വെ­ന്നു പി­താ­വു് കണ്ടു. മാർ­വാർ രാ­ജ­വം­ശ­ത്തി­ലെ രാ­ജ­കു­മാ­ര­നു് കൃ­ഷ്ണാ­യെ വി­വ­ഹം­ചെ­യ്തു­കൊ­ടു­ക്കു­വാൻ വേ­ണ്ടു­ന്ന ആ­ലോ­ച­ന­കൾ ന­ട­ത്തി. ഏർ­പ്പാ­ടു­ക­ളൊ­ക്കെ ഏ­ക­ദേ­ശം പൂർ­ത്തി­യാ­യി. എ­ന്നാൽ,—അ­നു­ഭ­വി­ക്കാ­നു­ള്ള കാലം അ­ടു­ത്തെ­ത്തി­യെ­ന്നു വി­ചാ­രി­ച്ചു­ള­വാ­കു­ന്ന ആ­ന­ന്ദ­ത്തെ ഏ­തെ­ല്ലാം വി­ധ­ത്തി­ലാ­ണു്, “എ­ന്നാൽ” എന്ന വാ­ക്കു­കൊ­ണ്ടു് തു­ട­ങ്ങു­ന്ന വി­വ­ര­ണ­ത്താൽ നി­ശ്ശേ­ഷം ന­ശി­പ്പി­ക്കു­വാൻ ച­രി­ത്ര­കാ­ര­ന്മാർ­ക്കും ക­വി­കൾ­ക്കും സം­ഗ­തി­വ­ന്ന­തു്!—എ­ന്നാൽ വി­വാ­ഹ­കാ­ര്യം ന­ട­ക്കു­ന്ന­തി­നു­മു­മ്പിൽ രാ­ജ­കു­മാ­രൻ കാ­ല­ധർ­മ്മം പ്രാ­പി­ച്ചു­പോ­യി, കഷ്ടം!

കൃ­ഷ്ണാ­യ്ക്കു മ­റ്റൊ­രു ഭർ­ത്താ­വി­നെ ആ­ലോ­ചി­ക്കേ­ണ്ടി വന്നു. ഭീ­മ­സിം­ഹൻ, തന്റെ മകളെ ജ­യ­പ്പൂ­രി­ലെ ജ­ഗ­ത്സിം­ഹൻ എന്ന രാ­ജ­കു­മാ­ര­നു് വി­വാ­ഹം­ചെ­യ്തു­കൊ­ടു­ക്കു­വാൻ തീർ­ച്ച­യാ­ക്കി. ജ­യ­പ്പൂ­രിൽ­നി­ന്നു രാ­ജ­പ്ര­തി­നി­ധി­കൾ, അനവധി കാ­ഴ്ച­ദ്ര­വ്യ­ങ്ങ­ളോ­ടു­കൂ­ടി വി­വാ­ഹ­കാ­ര്യം തീർ­ച്ച­പ്പെ­ടു­ത്തു­വാൻ മീ­വാ­റിൽ വന്നു. “ല­ഗ്ന­ക­പ­ത്രം” എ­ഴു­തു­വാ­നു­ള്ള ഏർ­പ്പാ­ടു­ക­ളൊ­ക്കെ ചെ­യ്തു. ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളൊ­ക്കെ ത­ട­സ്സ­മി­ല്ലാ­തെ ന­ട­ന്നു­കൊ­ണ്ടി­രു­ന്നു. എ­ന്നാൽ—പി­ന്നെ­യും മ­റ്റൊ­രു “എ­ന്നാൽ.”

മാർ­വാ­റി­ലെ തീ­പ്പെ­ട്ട രാ­ജ­കു­മാ­ര­ന്റെ അ­ടു­ത്ത ഒരു അ­വ­കാ­ശി­യാ­യ മാ­ന­സിം­ഹൻ, ജോ­ഡ്പ്പൂർ­രാ­ജ്യം കൈ­വ­ശ­പ്പെ­ടു­ത്തി അ­വി­ടു­ത്തെ രാ­ജാ­വാ­യി സിം­ഹാ­സ­നാ­രോ­ഹ­ണം ചെയ്ത ഉടനെ അ­ദ്ദേ­ഹം ചെ­യ്ത­തു്, കൃ­ഷ്ണാ­യെ ത­നി­ക്കു വി­വാ­ഹം­ചെ­യ്തു­കി­ട്ടേ­ണം എന്നു ഭീ­മ­സിം­ഹ­നോ­ടു് ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു. ക­ഴി­ഞ്ഞു­പോ­യ രാ­ജാ­വി­നു കൃ­ഷ്ണാ­യെ വി­വാ­ഹം ചെ­യ്തു­കൊ­ടു­ക്കു­വാൻ മി­ക്ക­വാ­റും തീർ­ച്ച­യാ­ക്കി­യ­താ­ണു്; ആ രാ­ജാ­വി­ന്റെ പിൻ­തു­ടർ­ച്ചാ­വ­കാ­ശി­യാ­യി താ­നാ­ണു സിം­ഹാ­സ­നാ­രോ­ഹ­ണം ചെ­യ്തി­രി­ക്കു­ന്ന­തു്; അ­തു­കൊ­ണ്ടു കൃ­ഷ്ണാ­യെ തന്റെ രാ­ജ്ഞി­യാ­യും ല­ഭി­ക്കേ­ണ്ട­താ­ണു്—ഇ­താ­യി­രു­ന്നു മാ­ന­സിം­ഹ­ന്റെ ന്യാ­യം. ഈ അ­വ­സ­ര­ത്തിൽ ഗ്വാ­ളി­യോ­റി­ലെ സിൻ­ഡ്യാ­മ­ഹാ­രാ­ജാ­വു് സൈ­ന്യ­സ­മേ­തം മീ­വാ­റിൽ പാർ­ത്തു­വ­രി­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹം മാ­ന­സിം­ഹ­ന്റെ മി­ത്ര­വും ജ­ഗ­ത്സിം­ഹ­ന്റെ ശ­ത്രു­വു­മാ­യി­രു­ന്നു. ജ­യ­പ്പൂ­രി­ലെ രാ­ജ­പ്ര­തി­നി­ധി­ക­ളെ ഉടനെ മ­ട­ക്കി­യ­യ­ച്ചു്, രാ­ജ­പു­ത്രി­യെ മാർ­വാ­റി­ലെ പുതിയ രാ­ജാ­വി­നു വി­വാ­ഹം ചെ­യ്തു­കൊ­ടു­ക്ക­ണ­മെ­ന്നു് അ­ദ്ദേ­ഹം ഭീ­മ­സിം­ഹ­നെ അ­റി­യി­ച്ചു. ഐ­ശ്വ­ര്യ­വും ശ­ക്തി­യും ക്ഷ­യി­ച്ച ഈ കാ­ല­ത്തു് സിൻ­ഡ്യ­യു­ടെ ക­ല്പ­ന­യ്ക്കു വി­പ­രീ­ത­മാ­യി പ്ര­വർ­ത്തി­ച്ചാൽ തന്റെ രാ­ജ്യ­വും വ­സ്തു­ക്ക­ളും എ­ന്നു­വേ­ണ്ട തന്റെ ജീവൻ പോലും അ­ദ്ദേ­ഹം ന­ശി­പ്പി­ക്കാൻ സം­ഗ­തി­യു­ണ്ടെ­ന്നു ഭീ­മ­സിം­ഹൻ ഭ­യ­പ്പെ­ട്ടു. അ­ത്യ­ന്തം കു­ണ്ഠി­ത­ത്തോ­ടു­കൂ­ടി ജ­യ­പ്പൂ­രി­ലെ രാ­ജ­പ്ര­തി­നി­ധി­ക­ളെ അ­ദ്ദേ­ഹം മ­ട­ക്കി അ­യ­ച്ചു.

ജ­ഗ­ത്സിം­ഹ­നു് ഇതു് അ­ത്യ­ന്തം അ­വ­മാ­ന­ക­ര­മാ­യി തോ­ന്നി­യ­തിൽ അ­ത്ഭു­ത­പ്പെ­ടു­വാ­നി­ല്ല­ല്ലോ. അ­ദ്ദേ­ഹം ഉടനെ വലിയ ഒരു സൈ­ന്യ­ത്തെ ശേ­ഖ­രി­ച്ചു. അ­ത്ര­വ­ലി­യ ഒരു സൈ­ന്യം അ­ടു­ത്ത­കാ­ല­ത്തൊ­ന്നും അ­വി­ട­ങ്ങ­ളിൽ ആരും ക­ണ്ടി­രു­ന്നു­ല്ല. സൈ­ന്യ­ത്തോ­ടു­കൂ­ടി ജ­ഗ­ത്സിം­ഹൻ മീ­വാ­റി­ലേ­ക്കു പു­റ­പ്പെ­ട്ടി­രി­ക്കു­ന്നു­വെ­ന്ന­റി­ഞ്ഞ­പ്പോൾ മാ­ന­സിം­ഹ­നും വ­ലി­യൊ­രു സൈ­ന്യ­ത്തെ ഒ­രു­ക്കി അ­വി­ടു­ത്തേ­ക്കു പു­റ­പ്പെ­ട്ടു. സിൻ­ഡ്യ മാ­ന­സിം­ഹ­നെ സ­ഹാ­യി­ക്കാ­നും ഒ­രു­ങ്ങി. ആ­ക­പ്പാ­ടെ മീ­വാർ­രാ­ജ്യം വ­ലി­യൊ­രു യു­ദ്ധ­ഭൂ­മി­യാ­യി പ­രി­ണ­മി­ച്ചു. ശ­ത്രു­സൈ­ന്യ­ങ്ങൾ ത­മ്മിൽ പി­ണ­ങ്ങു­ന്ന­തി­ലി­ട­യ്ക്കു് മീ­വാർ­രാ­ജ്യം ശൂ­ന്യ­മാ­യി­ത്തീ­രു­മെ­ന്നു പലരും ഭ­യ­പ്പെ­ട്ടു. ഇത്ര ഭ­യ­ങ്ക­ര­മാ­യ ഒരു ആ­പ­ത്തു് ആ രാ­ജ്യ­ത്തി­നു് ഇ­തി­നു­മു­മ്പു­ണ്ടാ­യി­രു­ന്നി­ല്ല സർ­വ്വ­ദി­ക്കി­ലും കൊ­ല­യും കൊ­ള്ള­യു­മ­ല്ലാ­തെ മ­റ്റൊ­ന്നി­ല്ല. ജ­ന­ങ്ങ­ളൊ­ക്കെ അ­പാ­യ­ത്തിൽ­പെ­ട്ടു സദാ പ­രി­ഭ്ര­മി­ച്ചു­കൊ­ണ്ടി­രു­ന്നു.

ഇ­ങ്ങ­നെ രാ­ജ്യം ന­ശി­ച്ചു­തു­ട­ങ്ങു­ന്നു­വെ­ന്നും അ­തി­നു­കാ­ര­ണം കൃ­ഷ്ണാ­യാ­ണെ­ന്നും ക­ണ്ട­പ്പോൾ, തൽ­ക്കാ­ല­സ്ഥി­തി­യെ ഭേ­ദ­പ്പെ­ടു­ത്താൻ പെ­ട്ടെ­ന്നു് ആ­വ­ശ്യ­മു­ള്ള ഉ­പാ­യ­ങ്ങ­ളെ മാ­ത്രം ആ­ലോ­ചി­ച്ചു ശീ­ലി­ച്ച മ­ന്ത്രി­മാ­രും പ്ര­ഭു­ക്ക­ന്മാ­രും, ആ­പ­ത്തി­നു കാ­ര­ണ­മാ­യ സൗ­ന്ദ­ര്യാ­തി­രേ­കം വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന കു­മാ­രി­യെ സം­ഹ­രി­ച്ചു രാ­ജ്യ­ത്തെ ര­ക്ഷി­ക്കേ­ണ­മെ­ന്നു രാ­ജാ­വോ­ടു പ­റ­ഞ്ഞു. ഇതു കേ­ട്ട­പ്പോൾ രാ­ജാ­വി­നു­ണ്ടാ­യ കു­ണ്ഠി­ത­ത്തെ എ­ങ്ങ­നെ വി­വ­രി­ക്കാം? ലോ­കൈ­ക­സു­ന്ദ­രി­യാ­യ പു­ത്രി­യെ കൊ­ല­ചെ­യ്യി­ക്കാ­നോ? എത്ര കഠിനം, എത്ര നിർ­ദ്ദ­യം, എത്ര സ­ന്താ­പ­ജ­ന­കം! ഒരു സ്ത്രീ നി­മി­ത്തം രാ­ജ്യ­ത്തി­നും രാ­ജ്യ­ത്തി­ലെ നി­വാ­സി­കൾ­ക്കും അ­ത്യാ­പ­ത്തു വ­രു­ന്ന­തി­നെ രാ­ജാ­വു ക­ണ്ടു­കൊ­ണ്ടി­രി­ക്ക­യോ? രാ­ജാ­വി­ന്റെ ധർ­മ്മ­വും പി­താ­വി­ന്റെ വാ­ത്സ­ല്യ­വും ത­മ്മിൽ കു­റേ­നേ­രം ശ­ണ്ഠ­ക­ഴി­ഞ്ഞ­ശേ­ഷം, ഒ­ടു­വിൽ പു­ത്ര­സ്നേ­ഹ­ത്തെ ഹൃ­ദ­യ­ത്തിൽ ഒ­തു­ക്കി­വെ­ച്ചു്, കൃ­ഷ്ണാ­യെ സം­ഹ­രി­ച്ചു­കൊൾ­വാൻ നാ­വു­കൊ­ണ്ടു് അ­നു­മ­തി നൽകി. ര­ണ്ടു­മൂ­ന്നാ­ളു­ക­ളൊ­ഴി­കെ ആരും ഇതു് അ­റി­യ­രു­തെ­ന്നു പ്ര­ത്യേ­കം ച­ട്ടം­കെ­ട്ടി. ഏ­താ­യാ­ലും ഈ ക­ഠി­ന­കൃ­ത്യ­ത്തെ ആർ ന­ട­ത്തും? നിർ­ദ്ദോ­ഷി­ണി­യാ­യ ഒരു പെൺ­കു­ട്ടി­യെ ആർ കൊ­ല­പ്പെ­ടു­ത്തും? ഒരു മ­ഹാ­സു­ന്ദ­രി­യെ ഏതു കൈകൾ വെ­ട്ടി­ക്കൊ­ല്ലും? ഈ ക­ഠി­ന­കൃ­ത്യം ചെ­യ്തു് ഉ­ദ­യ­പ്പു­രി­ന്റെ ബ­ഹു­മ­തി­യെ പാ­ലി­ക്ക­ണ­മെ­ന്നു് മീ­വാർ­രാ­ജ­വം­ശ­ത്തി­ലെ അം­ഗ­ങ്ങ­ളിൽ­വെ­ച്ചു മാ­ന്യ­നാ­യ ദൗ­ല­ത്ത് സിം­ഹ­നോ­ടു് മ­ന്ത്രി­മാർ അ­പേ­ക്ഷി­ച്ചു. അ­തു­കേ­ട്ട­പ്പോൾ തന്നെ ഞെ­ട്ടി­വി­റ­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“ഹാ കഷ്ടം! ഭ­യ­ങ്ക­രം! ഈവിധം ക­ല്പി­ക്കാൻ തോ­ന്നി­യ നാവു് ന­ശി­ച്ചി­ല്ലെ? എന്റെ രാ­ജ­ഭ­ക്തി­യെ നി­ല­നിർ­ത്തേ­ണ്ട­തു് ഈ കർ­മ്മം­ചെ­യ്തി­ട്ടാ­ണെ­ങ്കിൽ, ആ രാ­ജ­ഭ­ക്തി ദ­ഹി­ച്ചു ഭ­സ്മ­മാ­യി­ത്തീ­ര­ട്ടെ.” അതിൽ പി­ന്നെ, രാ­ജാ­വി­ന്റെ പി­താ­വി­നു് മ­റ്റൊ­രു പ­ത്നി­യിൽ ജ­നി­ച്ചി­രു­ന്ന യൗ­വ്വ­ന­ദാ­സൻ എന്ന ആ­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. അ­ദ്ദേ­ഹം വ­ള­രെ­യൊ­ക്കെ മു­ട­ക്കം­പ­റ­ഞ്ഞു­വെ­ങ്കി­ലും ഒ­ടു­വിൽ സ­മ്മ­തി­ച്ചു.

യൗ­വ്വ­ന­ദാ­സൻ രാ­ജ­കു­മാ­രി­യെ തന്റെ അ­ടു­ക്കൽ വരാൻ ക്ഷ­ണി­ച്ചു. ആ സു­ന്ദ­രി ക്ഷണം ചെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ക്കൽ നി­ന്നി­ട്ടു് മ­നോ­ഹ­ര­മാ­യ മ­ന്ദ­ഹാ­സ­ത്തോ­ടു­കൂ­ടി, ഇ­ള­യ­ച്ഛൻ എ­ന്തി­നാ­ണു് എന്നെ വി­ളി­ച്ച­തു് എ­ന്നു് ഏ­റ്റ­വും മാ­ധു­ര്യ­മു­ള്ള സ്വ­ര­ത്തിൽ ചോ­ദി­ച്ചു. യൗ­വ്വ­ന­ദാ­സൻ കൃ­ഷ്ണാ­യു­ടെ മു­ഖ­ത്തു് ക­ണ്ണു­പ­റി­ക്കാ­തെ നോ­ക്കി. നി­ഷ്ക­ള­ങ്ക­യാ­യി, മ­നോ­ഹ­ര­യാ­യി, ക­മ­നീ­യ­മാ­യ എ­ന്തൊ­രു മു­ഖ­പ­ങ്ക­ജം! അതു് ഒ­രു­നോ­ക്കു ക­ണ്ടാൽ മതി, ദൈ­വീ­ക­മാ­യ പ­ര­മാ­ന­ന്ദം തനിയെ അ­നു­ഭ­വ­മാ­കും. യൗ­വ്വ­ന­ദാ­സ­ന്റെ ഹൃദയം ഉരുകി, ക­ണ്ണിൽ വെ­ള്ളം നി­റ­ഞ്ഞു, ശരീരം വി­റ­ച്ചു. വ­സ്ത്ര­ത്തിൽ ഒ­ളി­ച്ചു­വ­ച്ചി­രു­ന്ന കഠാരം, ക്ലി­ങ്ങ് എന്ന ഒ­ച്ച­യോ­ടു­കൂ­ടി താ­ഴ­ത്തു വെ­ള്ള­ക്ക­ല്ലി­ന്മേൽ വീണു.

കൃ­ഷ്ണാ­കു­മാ­രി ഭ­യ­പ­ര­വ­ശ­യാ­യി ഗൽ­ഗ­ദാ­ക്ഷ­ര­ത്തിൽ അയ്യോ, അയ്യോ, ഇ­തെ­ന്താ­ണു്, ഇ­ള­യ­ച്ഛാ, നി­ങ്ങ­ളെ­ന്തി­നു് ഇ­ങ്ങ­നെ ഭ­യ­പ്പെ­ട്ടു വി­റ­യ്ക്കു­ന്നു? ആ കഠാരം എ­ന്തി­നു്? എന്നു ചോ­ദി­ച്ചു. യൗ­വ്വ­ന­ദാ­സൻ, ഹൃ­ദ­യ­ത്തിൽ വല്ല അ­സ്ത്ര­വും ത­റ­ച്ച­തു പ­റി­ച്ചെ­ടു­ക്കു­മ്പോ­ളു­ണ്ടാ­കു­ന്ന ക­ഠി­ന­വേ­ദ­ന­യോ­ടു­കൂ­ടി അയ്യോ, ദേവീ, നീ എ­ന്നോ­ട­തു ചോ­ദി­ക്ക­രു­തു്, ഞാൻ ജീ­വ­നി­ല്ലാ­ത്ത ഒരു ക­ല്ലു്, ഹൃ­ദ­യ­മി­ല്ലാ­ത്ത ഒരു പാപി, വെറും ഒരു രാ­ക്ഷ­സൻ! ആ ക­ഠാ­ര­മോ? അതു് എ­ന്തി­നാ­ണെ­ന്നു പ­റ­യ­ട്ടെ­യോ,—ഹാ, കഷ്ടം! അതു് നി­ന്നെ കൊ­ല്ലു­വാൻ­വേ­ണ്ടി ഞാൻ കൊ­ണ്ടു­വ­ന്ന­താ­ണു്. എന്നു പ­റ­ഞ്ഞു.

രാ­ജ­കു­മാ­രി, അ­ത്ഭു­ത­പാ­ര­വ­ശ്യ­ത്തോ­ടു­കൂ­ടി യൗ­വ്വ­ന­ദാ­സ­നെ നോ­ക്കി, ഇ­ങ്ങ­നെ ചോ­ദി­ച്ചു; എന്നെ കൊ­ല്ലു­വാ­നോ? ഈ ക­ഠാ­ര­മോ?—നി­ങ്ങ­ളോ അതു ചെ­യ്വാൻ! എ­ന്താ­ണു് ഇ­ള­യ­ച്ഛാ കാരണം? ഞാൻ അ­തി­നു­ത­ക്ക തെ­റ്റു് എ­ന്തു­ചെ­യ്തു?

യൗ­വ്വ­ന­ദാ­സൻ: നീ മീ­വാർ­രാ­ജ്യ­ത്തി­ന്റെ നാ­ശ­ത്തി­നു കാ­ര­ണ­മാ­യി­ത്തീർ­ന്നു. നീ നി­മി­ത്ത­മാ­ണു് ന­മ്മു­ടെ പ്രി­യ­പ്പെ­ട്ട രാ­ജ്യം ഈ ക­ഷ്ട­സ്ഥി­തി­യി­ലാ­യ­തു്. നി­ന്നെ പ­ത്നി­യാ­ക്കാ­നു­ള്ള ആ­ഗ്ര­ഹ­ത്തോ­ടു­കൂ­ടി­യാ­ണു് ജ­യ­പ്പൂ­രി­ലെ രാ­ജാ­വു വ­ന്ന­തു്. മാർ­വാ­റി­ലെ രാ­ജാ­വും അതേ ഉ­ദ്ദേ­ശ്യ­ത്തോ­ടു­കൂ­ടി വന്നു. സിൻ­ഡ്യ അ­ദ്ദേ­ഹ­ത്തെ സ­ഹാ­യി­ക്കാ­നും വന്നു. അ­വ­രൊ­ക്കെ­കൂ­ടി ഇതാ മീവാർ ന­ശി­പ്പി­ക്കു­ന്നു. അവരെ എ­തിർ­ത്തു­നിൽ­ക്കാൻ ന­മ്മ­ളു­ടെ മ­ഹാ­രാ­ജാ­വി­നു ശ­ക്തി­യി­ല്ല. രാ­ജ്യ­ത്തെ ര­ക്ഷി­ക്കാൻ മറ്റു യാ­തൊ­രു മാർ­ഗ്ഗ­വും കാ­ണാ­യ്ക­യാൽ, തന്റെ മ­ന്ത്രി­മാ­രു­ടെ ഉ­പ­ദേ­ശ­മ­നു­സ­രി­ച്ചു്, ഈ പൈ­ശാ­ചി­ക­കൃ­ത്യം ചെ­യ്വാൻ നി­ശ്ച­യി­ച്ചു.

കൃ­ഷ്ണാ­കു­മാ­രി ഇതു കേ­ട്ട­പ്പോൾ മ­ന്ദ­ഹ­സി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ആ പു­ഞ്ചി­രി­കൊ­ണ്ടു് അ­വ­ളു­ടെ മുഖം വി­ക­സി­ച്ചു ചെ­ന്താ­മ­ര­പ്പൂ­പോ­ലെ ശോ­ഭി­ച്ചു. രാ­ജ­കു­മാ­രി ഇ­ങ്ങ­നെ പ­റ­ഞ്ഞു: അ­ത്ര­യേ ഉള്ളോ? അ­തി­നാ­ണോ ഇ­ത്ര­യൊ­ക്കെ ബ­ഹ­ളം­കൂ­ട്ടു­ന്ന­തു് ? ഞാനോ വെ­റു­മൊ­രു നി­സ്സാ­ര­ജീ­വി. എന്റെ മ­ര­ണം­കൊ­ണ്ടു് മീ­വാർ­രാ­ജ്യ­ത്തി­ന്റെ അ­നർ­ത്ഥം തീ­രു­മെ­ങ്കിൽ നി­ങ്ങ­ളെ­ന്തി­നു­മ­ടി­ക്കു­ന്നു? വരിൻ, ആ കഠാരം എ­ടു­ക്കു­വിൻ! ഇതാ എന്റെ മാർ­വ്വി­ടം.

ഈ വാ­ക്കു­കൾ കേ­ട്ടു് അ­ത്ഭു­ത­പ്പെ­ട്ടു്, യൗ­വ്വ­ന­ദാ­സൻ താൻ അ­റി­യാ­തെ ര­ണ്ടു­മൂ­ന്ന­ടി­കൾ പി­ന്നോ­ട്ടു­ന­ട­ന്നു—ഇല്ല ദേവി, ഒ­രി­ക്ക­ലു­മി­ല്ല. മീവാർ ന­ശി­ക്ക­ട്ടെ, സർ­വ്വ­വും ന­ശി­ക്ക­ട്ടെ, ഞാൻ ഇതു ചെ­യ്ക­യോ! ഇ­ജ്ജ­ന്മ­മി­ല്ല. ഞാൻ ഇ­തി­നു് ആ­ളാ­ക­യി­ല്ല എന്നു പ­റ­ഞ്ഞു.

കൃ­ഷ്ണാ:
ആ­ക­ട്ടെ, നി­ങ്ങൾ ചെ­യ്ക­യി­ല്ലെ­ങ്കിൽ ഞാൻ തന്നെ ഈ കഠാരം എന്റെ മാർ­വ്വിൽ ത­റ­പ്പി­ക്കും. സ്വ­രാ­ജ്യ­ത്തി­ന്റെ ക്ഷേ­മ­ത്തി­നു­വേ­ണ്ടി പ്രാ­ണ­ത്യാ­ഗം­ചെ­യ്യു­ന്ന­തി­നു് മീ­വാ­റി­ലെ ഒരു തരുണി ഒ­രി­ക്ക­ലും മ­ടി­ക്ക­രു­തു്.

ഇ­ങ്ങ­നെ പ­റ­ഞ്ഞു് ആ ധീര കഠാരം ക­യ്യി­ലെ­ടു­ത്തു. ഉടനെ യൗ­വ്വ­ന­ദാ­സൻ ക­ട­ന്നു­ചെ­ന്നു് ആയുധം അ­വ­രു­ടെ ക­യ്യിൽ­നി­ന്നു പി­ടി­ച്ചെ­ടു­ത്തു്, ഇ­ങ്ങ­നെ പ­റ­ഞ്ഞു: ചെ­യ്യ­രു­തു്. ഈ അ­വ­സ­ര­ത്തിൽ ചെ­യ്യ­രു­തു്. എന്റെ മു­മ്പിൽ വച്ചു പാ­ടി­ല്ല. അല്പം ക്ഷ­മി­ക്കൂ. ഞാൻ രാ­ജാ­വി­നെ ചെ­ന്നു കാ­ണ­ട്ടെ. തി­രു­മ­ന­സ്സു­കൊ­ണ്ടു ക­ല്പി­ക്കു­ന്ന­തി­ന്ന­നു­സ­രി­ച്ചു് ചെ­യ്തു­കൊൾ­ക. അ­വി­ടു­ത്തെ ക­ല്പ­ന­യി­ല്ലാ­തെ യാ­തൊ­രു സാ­ഹ­സ­വും പ്ര­വർ­ത്തി­ക്ക­രു­തു്.

യൗ­വ്വ­ന­ദാ­സൻ ആ മു­റി­യിൽ­നി­ന്നു ബ­ദ്ധ­പ്പെ­ട്ടു പോയി. രാ­ജ­കു­മാ­രി സാ­വ­ധാ­ന­ത്തിൽ തന്റെ അ­മ്മ­യു­ടെ മു­റി­ക്ക­ക­ത്തേ­ക്കും പോയി. ര­ഹ­സ്യം പ­ര­സ്യ­മാ­യി. രാ­ജ­കു­മാ­രി വി­ഷം­തി­ന്നു മ­രി­ക്കാൻ ഒ­രു­ങ്ങി­യി­രി­ക്കു­ന്നു­വെ­ന്നു് സർ­വ്വ­രും അ­റി­ഞ്ഞു­വ­ശാ­യി.

രാ­ജ്ഞി ഈ വർ­ത്ത­മാ­നം കേ­ട്ടു വ്യ­സ­നം നി­മി­ത്തം ചി­ത്ത­ഭ്ര­മം ഉ­ണ്ടാ­യ­വ­രെ­പ്പോ­ലെ അ­ല­മു­റ­കൂ­ട്ടി. പി­ന്നെ മൂർ­ച്ഛി­ച്ചു നി­ല­ത്തു പ­തി­ക്കു­ക­യും ചെ­യ്തു. രാ­ജ­കോ­വി­ല­ക­ത്തു­ള്ള മറ്റു സ്ത്രീ­കൾ കൃ­ഷ്ണാ­യെ ചു­റ്റി വ­ള­ഞ്ഞും ചിലർ അവരെ കെ­ട്ടി­പ്പി­ടി­ച്ചും അ­വ­ര­വ­രു­ടെ സ­ങ്ക­ട­വും കോ­പ­വും പ്ര­ദർ­ശി­പ്പി­ച്ചു­തു­ട­ങ്ങി. ചിലർ ദീർ­ഘ­ശ്വാ­സ­മി­ട്ടു, ചിലർ വി­ക്കി­വി­ക്കി­ക്ക­ര­ഞ്ഞു. ചിലർ ഉ­റ­ക്കെ അ­ല­മു­റ­കൂ­ട്ടി, പ­ല്ലു­ക­ടി­ച്ചും കൈ­തി­രു­മി­യും ചിലർ ഉ­റ­ക്കെ കോ­പി­ച്ചു പ­റ­ഞ്ഞു. വേറെ ചിലർ ഒ­ന്നും വി­ശ്വ­സി­ക്കാൻ ക­ഴി­യാ­തെ സ്തം­ഭി­ച്ചു­നി­ന്നു. മറ്റു ചിലർ ഈ­ശ്വ­ര­നാ­മം ജ­പി­ച്ചു തു­ട­ങ്ങി. ഇ­വ­യൊ­ക്കെ ക­ണ്ട­പ്പോൾ കൃ­ഷ്ണാ സാ­വ­ധാ­ന­ത്തിൽ ഇ­ങ്ങ­നെ പ­റ­ഞ്ഞു. “എത്ര ല­ജ്ജാ­വ­ഹം! ഇ­തെ­ന്താ­ണു് നി­ങ്ങ­ളൊ­ക്കെ കാ­ട്ടി­ക്കൂ­ട്ടു­ന്ന­തു്! മീ­വാ­റി­ലെ ഏതൊരു സ്ത്രീ­യാ­ണു് സ്വ­രാ­ജ്യ­ത്തി­ന്റെ ഗു­ണ­ത്തി­നു­വേ­ണ്ടി മ­രി­ക്കാ­ത്ത­തു് ! അ­തി­ന്നാ­ണോ നി­ങ്ങ­ളൊ­ക്കെ ഈ അലമുറ കൂ­ട്ടു­ന്ന­തു്? ഛീ. നി­സ്സാ­രം! നി­ങ്ങ­ളു­ടെ ഈ ഭീ­രു­ത്വം കാ­ണു­മ്പോൾ ഞാൻ­ത­ന്നെ ല­ജ്ജി­ക്കു­ന്നു. സ്വ­ന്തം മാ­ന­ത്തെ ര­ക്ഷി­ക്കേ­ണ്ട­തി­നു­വേ­ണ്ടി ര­ജ­പു­ത്ര­സ്ത്രീ­കൾ കൈകൾ കോർ­ത്തു­പി­ടി­ച്ചു­കൊ­ണ്ടു്, മ­ന്ദ­ഹാ­സ­ത്തോ­ടു­കൂ­ടി, അനേകം പേർ ഒ­ന്നി­ച്ചു തീയിൽ ചാടി ആ­ത്മ­ത്യാ­ഗം ചെ­യ്തി­രു­ന്ന­തു് നി­ങ്ങ­ളു­ടെ ഓർ­മ്മ­യി­ലി­ല്ലേ? വാളും കൈ­യി­ലെ­ടു­ത്തു നൃ­ത്തം­ചെ­യ്തു­കൊ­ണ്ടു് പോർ­ക്ക­ള­ത്തി­ലി­റ­ങ്ങി സ്വ­രാ­ജ്യ­ത്തി­നു­വേ­ണ്ടി മ­രി­ച്ച സ്ത്രീ­ക­ളെ നി­ങ്ങൾ മ­റ­ന്നു­ക­ഴി­ഞ്ഞു­വോ? നി­ങ്ങ­ളും ര­ജ­പു­ത്ര­സ്ത്രീ­ക­ള­ല്ല­യോ? അ­ന്തഃ­പു­ര­ത്തി­നു പു­റ­ത്തു ര­ജ­പു­ത്ര­നെ­ന്ന പേ­രി­നെ അർ­ഹി­ക്കു­ന്ന ഒരു പു­രു­ഷ­നും ഇ­ല്ലാ­താ­യി­രി­ക്കു­ന്നു. ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ ഈ രാ­ജ്യം ഈ സ­ങ്ക­ട­സ്ഥി­തി­യിൽ ആ­കു­ന്ന­ത­ല്ല­യി­രു­ന്നു. അ­ന്തഃ­പു­ര­ത്തി­ലെ­ങ്കി­ലും മാ­തൃ­രാ­ജ്യ­ത്തി­നു­വേ­ണ്ടി സ്വ­ന്തം ജീവനെ ബ­ലി­ക­ഴി­ക്കാൻ മ­ടി­യി­ല്ലാ­ത്ത ഒ­രു­ത്തി ഉ­ണ്ടാ­കേ­ണ്ട­ത­ല്ല­യോ? മീ­വാർ­രാ­ജ്യം അ­ത്ര­മേൽ അ­ധഃ­പ­തി­ച്ചു­പോ­യോ? നി­സ്സാ­രം, നി­സ്സാ­രം. ക­ര­യാ­തി­രി­ക്കു­വിൻ. സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി ചി­രി­ച്ചു­കൊ­ണ്ടു് എന്നെ പോകാൻ അ­നു­വ­ദി­ക്കു­വിൻ. ചു­റ്റു­മു­ള്ള­വർ സ­ന്തോ­ഷി­ച്ചു് അ­ഹ­ങ്ക­രി­ക്കു­ന്ന­തി­നി­ട­യിൽ സ്വ­രാ­ജ്യ­ത്തി­നു­വേ­ണ്ടി ആ­ത്മ­ത്യാ­ഗം ചെ­യ്വാൻ ഒരു ര­ജ­പു­ത്ര­സ്ത്രീ­ക്കു സം­ഗ­തി­വ­രു­ത്തു­വിൻ.

സ്ത്രീ­കൾ അലമുറ നിർ­ത്തി. കൃ­ഷ്ണാ­യു­ടെ വാ­ക്കു­കൾ കേ­ട്ടി­ട്ടു് അ­വ­രൊ­ക്കെ ല­ജ്ജി­ച്ചു­പോ­യി­രി­ക്ക­ണം. ഒരു ര­ജ­പു­ത്ര­സ്ത്രീ, മാ­തൃ­രാ­ജ്യ­ത്തെ ര­ക്ഷി­ക്കാൻ­വേ­ണ്ടി മ­രി­ക്കാൻ ഭാ­വി­ക്കു­ന്ന അ­വ­സ­ര­ത്തിൽ ക­ര­യു­ന്ന­തു് അ­നു­ചി­ത­മാ­ണെ­ന്നു് അ­വർ­ക്കു് തോ­ന്നി­യി­രി­ക്ക­ണം.

കൃ­ഷ്ണാ പി­ന്നെ, തന്റെ മാ­താ­വു് സ­ന്താ­പ­സാ­ഗ­ര­ത്തിൽ മു­ങ്ങി­ക്കി­ട­ക്കു­ന്ന സ്ഥ­ല­ത്തു ചെ­ന്നു. അ­മ്മ­യു­ടെ തല സാ­വ­ധാ­ന­ത്തിൽ പൊ­ക്കി­യെ­ടു­ത്തു മ­ടി­യിൽ­വെ­ച്ചു് ഇ­ങ്ങ­നെ പ­റ­ഞ്ഞു: അമ്മേ, എ­ഴു­ന്നേ­ല്ക്കു­വിൻ. ഇതാ നി­ങ്ങ­ളു­ടെ കൃ­ഷ്ണാ, ക­ണ്ണു­തു­റ­ന്നു് എന്നെ ഒന്നു നോ­ക്കു­വിൻ. ഞാൻ ഇ­ഹ­ലോ­ക­വാ­സം വെ­ടി­യാൻ­പോ­കു­ന്നു. ഇനി എന്നെ നി­ങ്ങൾ കാ­ണു­ക­യി­ല്ല.

ശ്രീ­രാ­മൻ വ­ന­വാ­സ­ത്തി­നു പു­റ­പ്പെ­ട്ട­പ്പോൾ കൗ­സ­ല്യ എ­ങ്ങി­നെ­യോ, അ­ങ്ങ­നെ­യും, അ­ഭി­മ­ന്യു യു­ദ്ധ­ത്തിൽ മ­രി­ച്ച വർ­ത്ത­മാ­നം കേ­ട്ട­പ്പോൾ സു­ഭ­ദ്ര എ­ങ്ങി­നെ­യോ, അ­ങ്ങ­നെ­യും ക­ണ്ണു­നീ­രിൽ മു­ഴു­കി­ക്കി­ട­ന്ന രാ­ജ്ഞി, എ­ഴു­ന്നേ­റ്റു മകളെ കെ­ട്ടി­പ്പി­ടി­ച്ചു മാ­റോ­ട­ണ­ച്ചു്, ബ­ല­മാ­യി അ­വി­ടെ­ത്ത­ന്നെ നിർ­ത്താൻ ശ്ര­മി­ച്ചു. പു­ത്രി അ­മ്മ­യു­ടെ പി­ടി­യിൽ­നി­ന്നു തെ­റ്റി­ത്തെ­റി­ച്ചു്, അല്പം മാ­റി­നി­ന്നു്, അവരെ സ­മാ­ധാ­ന­പ്പെ­ടു­ത്താൻ ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“അമ്മേ! നി­ങ്ങൾ വീ­ര­മാ­താ­വ­ല്ല­യോ? നി­ങ്ങൾ ധീ­ര­ന്മാ­രു­ടെ വം­ശ­ത്തിൽ ജ­നി­ച്ച­വ­ര­ല്ല­യോ? സാ­ധാ­ര­ണ ഒരു സ്ത്രീ­യെ­പ്പോ­ലെ ഇ­ങ്ങ­നെ ചാ­പ­ല്യം കാ­ണി­ക്കു­ന്ന­തു നി­ങ്ങൾ­ക്കു പ­റ്റി­യ­താ­ണോ? നമ്മൾ ര­ജ­പു­ത്ര­സ്ത്രീ­ക­ള­ല്ല­യോ? നമ്മൾ മ­രി­ക്കാ­ന­ല്ല­യോ ജ­നി­ച്ച­തു? ചെ­റു­പ്പ­ത്തിൽ­ത­ന്നെ മ­രി­ച്ചെ­ന്നു­വ­രാം, യു­ദ്ധ­ത്തിൽ മ­രി­ച്ചെ­ന്നു വരാം, അ­ഗ്നി­യാൽ മ­രി­ച്ചെ­ന്നു­വ­രാം വി­ഷം­തി­ന്നു മ­രി­ച്ചെ­ന്നു­വ­രാം, ക­ഠാ­രം­കൊ­ണ്ടു മ­രി­ച്ചെ­ന്നു­വ­രാം—വ­ല്ല­വി­ധ­ത്തി­ലും നമ്മൾ മ­രി­ക്കേ­ണ്ട­വ­രാ­ണു്. മ­ര­ണ­ത്തിൽ­നി­ന്നു വ­ല്ല­വർ­ക്കും ര­ക്ഷ­പ്പെ­ടാൻ ക­ഴി­യു­മോ? ജീ­വ­ദ­ശ­യിൽ സ­ങ്ക­ട­ങ്ങ­ള­നു­ഭ­വി­ക്കാ­നു­ള്ള കാ­ല­ത്തെ ഞാൻ കു­റ­യ്ക്കു­ന്ന­തിൽ നി­ങ്ങ­ളെ­ന്തി­നു വ്യ­സ­നി­ക്കു­ന്നു? ദീർ­ഘാ­യു­സ്സു അ­നു­ഭ­വി­ച്ചു് വാർ­ദ്ധ­ക്യം തി­ക­ഞ്ഞു മ­രി­ക്കാൻ ന­മ്മ­ളിൽ എ­ത്ര­പേർ­ക്കു സാ­ധി­ക്കും? ഇ­ത്ര­കാ­ല­ത്തോ­ള­മെ­ങ്കി­ലും ജീ­വി­ക്കാൻ അ­നു­വ­ദി­ച്ച­തി­നു് ഞാൻ അ­ച്ഛ­നോ­ടു ന­ന്ദി­യു­ള്ള­വ­ളാ­യി­രി­ക്കേ­ണ്ട­താ­ണു്. തുർ­ക്കി­കൾ വന്നു ന­മ്മ­ളു­ടെ കോട്ട പി­ടി­ച്ചി­രു­ന്നു­വെ­ങ്കിൽ ന­മ്മ­ളൊ­ക്കെ ഒ­ന്നി­ച്ചു­ചേർ­ന്നു ജോഹർ എന്ന കർ­മ്മം ചെ­യ്യേ­ണ്ടി­യി­രു­ന്നി­ല്ലേ? ന­മ്മ­ളു­ടെ കു­ല­ദേ­വ­ത­യാ­യ കാളി ക­ല്പി­ച്ചി­രു­ന്നു­വെ­ങ്കിൽ ന­മ്മ­ളൊ­ക്കെ ആയുധം ധ­രി­ച്ചു യു­ദ്ധ­ക്ക­ള­ത്തിൽ ഇ­റ­ങ്ങി പോ­രാ­ടി മ­രി­ക്കേ­ണ്ടി­വ­രി­ക­യി­ല്ലേ? എന്റെ ഭർ­ത്താ­വു് വീ­ര­സ്വർ­ഗ്ഗം പ്രാ­പി­ച്ചെ­ങ്കിൽ ഞാൻ ഉ­ട­ന്ത­ടി ചാടി സ­തീ­ധർ­മ്മം പ­രി­പാ­ലി­ക്കേ­ണ്ടി­വ­രി­ക­യി­ല്ലേ? ആ അ­വ­സ­ര­ങ്ങ­ളിൽ എന്റെ അ­മ്മ­യാ­യ നി­ങ്ങൾ എന്നെ അ­നു­ഗ്ര­ഹി­ക്കു­ക­യും എന്റെ ആ­ത്മാ­വി­നു നി­ത്യ­ശാ­ന്തി ആ­ശം­സി­ക്കു­ക­യും ചെ­യ്യു­ന്ന­തി­നു പകരം ഇ­പ്ര­കാ­രം കി­ട­ന്നു ക­ര­യു­ക­യാ­യി­രു­ന്നു­വോ ചെ­യ്യു­ക? ആ വക മ­ര­ണ­ങ്ങ­ളോ­ടു താ­ര­ത­മ്യ­പ്പെ­ടു­ത്തി­യാൽ ഇ­പ്പോൾ ഞാൻ അ­നു­ഭ­വി­ക്കാൻ­പോ­കു­ന്ന മരണം എത്ര ശ്രേ­ഷ്ഠ­ത­രം! മീ­വാർ­രാ­ജ്യം മു­ഴു­വ­നും ന­ശി­ക്കാൻ­പോ­കു­ന്നു. അ­വി­ടു­ത്തെ നി­സ്സാ­ര­യാ­യ ഒരു സ്ത്രീ­യു­ടെ മ­ര­ണം­കൊ­ണ്ടു് ആ ആ­പ­ത്തു നി­രാ­ക­രി­ക്കാം, എന്നു വ­ന്നി­രി­ക്കു­ന്നു. ആവിധം മരണം ഒരു ര­ജ­പു­ത്ര­സ്ത്രീ­യ്ക്കു് വെറും ഒരു ലീ­ല­യ­ല്ലേ? ന­മ്മ­ളു­ടെ ജീ­വ­കാ­ലം­ത­ന്നെ ഒരു ക­ളി­യാ­ണു്, ക­ളി­ച്ചു­കൊ­ണ്ടു് ഇ­ഹ­ലോ­ക­ത്തെ നാം ഉ­പേ­ക്ഷി­ച്ചു പോ­കു­ക­യും ചെ­യ്യു­ന്നു. പി­ന്നെ എ­ന്തി­നാ­ണ­മ്മേ നി­ങ്ങൾ ഇ­ങ്ങ­നെ ക­ര­യു­ന്ന­തു് ? എ­ഴു­ന്നേ­ല്ക്കു­വിൻ! എന്നെ അ­നു­ഗ്ര­ഹി­ക്കു­വിൻ, നി­ങ്ങ­ളു­ടെ പ്രി­യ­പ്പെ­ട്ട രാ­ജ്യ­ത്തി­ന്റെ ഗു­ണ­ത്തി­നു­വേ­ണ്ടി മ­രി­ക്കു­വാൻ സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി അ­നു­വ­ദി­ക്കു­വിൻ.”

രാ­ജ്ഞി ഇ­തൊ­ക്കെ കേ­ട്ട­ശേ­ഷം ക­ണ്ണു­നീർ തു­ട­ച്ചു്, ഇ­ങ്ങ­നെ പ­റ­ഞ്ഞു: അയ്യോ മകളെ, ക­ര­യു­വാൻ എ­നി­ക്കു കാ­ര­ണ­മി­ല്ല­യോ? ത­ക്ക­താ­യ കാ­ര­ണ­മി­ല്ല­യോ? മീവാർ രാ­ജ്യ­ത്തി­ന്റെ ശോ­ച്യാ­വ­സ്ഥ­യെ ഓർ­ത്താ­ണു ഞാൻ ക­ര­യു­ന്ന­തു്. സ്വ­രാ­ജ്യ­ത്തെ ര­ക്ഷി­ക്കാൻ ര­ജ­പു­ത്ര­രിൽ ആരും മു­ന്നോ­ട്ടു വ­രാ­നി­ല്ലാ­ത്ത­തി­നെ ഓർ­ത്താ­ണു ഞാൻ ക­ര­യു­ന്ന­തു്. ശ­ത്രു­വി­നു­നേ­രെ ഓ­ങ്ങാൻ ഒരു വാൾ ഉ­റ­യിൽ­നി­ന്നു് ഊ­രേ­ണ്ട­തി­നു ത്രാ­ണി­യു­ള്ള ഒരു ര­ജ­പു­ത്രൻ ഇ­ല്ലാ­ത്ത­തി­നെ ഓർ­ത്താ­ണു് ഞാൻ ക­ര­യു­ന്ന­തു്. വ­ല­തു­കൈ പൊ­ക്കി, ഒരു സ­ഖാ­വി­നെ മാ­ടി­വി­ളി­ച്ചു യു­ദ്ധ­ത്തി­നി­റ­ങ്ങാൻ ഒരു പു­രു­ഷൻ ഇ­ല്ലാ­ത്ത­തി­നെ ഓർ­ത്താ­ണു ഞാൻ ക­ര­യു­ന്ന­തു്—മീ­വാ­റി­ന്റെ കഥ അ­സ്ത­മി­ച്ചു. ശ­ത്രു­ക്കൾ രാ­ജ്യ­ത്തു സർ­വ്വ­വി­ധ നാ­ശ­ങ്ങ­ളും ചെ­യ്യു­ന്ന­തി­ലി­ട­യ്ക്കു് ര­ജ­പു­ത്രർ ഒ­ളി­ച്ചി­രി­ക്ക­യാ­ണു ചെ­യ്യു­ന്ന­തു്. മീവാർ ന­ശി­ച്ചു. ഹാ, അ­തി­ന്റെ ഭ­ര­ത­വാ­ക്യം ചൊ­ല്ലി­ക്ക­ഴി­ഞ്ഞു. ഇ­വി­ടു­ത്തെ സ­ന്താ­ന­ങ്ങൾ, സ്വ­രാ­ജ്യ­ത്തി­ന്റെ പേർ വ­ഹി­ക്കാൻ­പോ­ലും യോ­ഗ്യ­ര­ല്ലാ­താ­യി­രി­ക്കു­ന്നു. അവർ മാ­തൃ­രാ­ജ്യ­ത്തി­ന്നു് അ­പ­മാ­നം വ­രു­ത്തു­ന്ന­വ­രാ­യി­ട്ടാ­ണു് തീർ­ന്നി­രി­ക്കു­ന്ന­തു്. ബാ­പ്പാ­സിം­ഹൻ, സ­മ­ദർ­ശി­സിം­ഹൻ, സാം­ഗ­സിം­ഹൻ, പ്ര­താ­പ­സിം­ഹൻ, രാ­ജ­സിം­ഹൻ എ­ന്നി­വർ ജ­നി­ച്ച രാ­ജ്യ­മ­ല്ലേ ഇതു്? അ­വ­രൊ­ക്കെ എത്ര ധീ­ര­ന്മാ­രാ­യി­രു­ന്നു! ഇ­പ്പോ­ഴ­ത്തെ പു­രു­ഷ­ന്മാർ സ്ത്രീ­ക­ളെ­ക്കാൾ കഷ്ടം! ഇ­പ്പോൾ രാ­ജ്യ­ത്തെ ര­ക്ഷി­ക്കാൻ മറ്റു യാ­തൊ­രു മാർ­ഗ്ഗ­വും ഇ­ല്ലെ­ന്നു ക­ണ്ട­പ്പോൾ നിർ­ദ്ദോ­ഷി­ണി­യാ­യ ഒരു ത­രു­ണി­യെ ബലി ക­ഴി­ക്കു­ന്നു. ഇ­തൊ­ക്കെ ഓർ­ത്താൽ എ­നി­ക്കു ക­ര­യു­വാൻ തക്ക കാ­ര­ണ­മി­ല്ല­യോ മകളേ?

തന്റെ മാ­താ­വു പ­റ­ഞ്ഞ­തൊ­ക്കെ സ­ത്യ­മാ­ണെ­ന്നു കൃ­ഷ്ണാ സ­മ്മ­തി­ച്ചു­വെ­ങ്കി­ലും, ഈ അ­വ­സ­ര­ത്തിൽ ആ­പ­ത്തൊ­ഴി­ക്കാൻ താൻ മ­രി­ക്കാ­തെ നി­വൃ­ത്തി­യി­ല്ലെ­ന്നു പ­റ­ഞ്ഞു ധ­രി­പ്പി­ച്ചു ഒ­ടു­വിൽ അ­മ്മ­യു­ടെ അ­നു­ഗ്ര­ഹ­ത്തെ യാ­ചി­ച്ച­പ്പോൾ അ വീ­ര­മാ­താ­വു് ഇ­ങ്ങ­നെ പ­റ­ഞ്ഞു:

എ­ന്നാൽ നീ പൊ­യ്ക്കൊ, എന്റെ അ­നു­ഗ്ര­ഹ­ത്തോ­ടു­കൂ­ടി നീ പോയി പ്രാ­ണ­ത്യാ­ഗം­ചെ­യ്തു സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി വൈ­കു­ണ്ഠ­ത്തെ പ്രാ­പി­ച്ചു­കൊൾ­ക. സ­ന്താ­പ­മെ­ന്താ­ണെ­ന്ന­റി­യാ­ത്ത ദേ­വ­ക­ളോ­ടൊ­ന്നി­ച്ചു് അവിടെ നി­ത്യ­ശാ­ന്തി അ­നു­ഭ­വി­ച്ചു­കൊൾ­ക. നി­ന്റെ പ­രി­ശു­ദ്ധ­മാ­യ ജീവനെ ബ­ലി­യാ­യി അർ­പ്പി­ച്ച­തു­കൊ­ണ്ടു് മീ­വാ­റി­ലെ സർ­വ്വ­പാ­പ­ങ്ങ­ളും ന­ശി­ക്കു­മാ­റാ­ക­ട്ടെ.

അ­ല്പ­നേ­രം ക­ഴി­ഞ്ഞ­പ്പോൾ, തോഴി, വി­ഷം­നി­റ­ച്ച­പാ­ന­പാ­ത്രം കൊ­ണ്ടു­വ­ന്നു. കൃ­ഷ്ണാ അ­തു­മെ­ടു­ത്തു തന്റെ മു­റി­യ്ക്ക­ക­ത്തു പോയി തന്റെ ര­ജ­താ­സ­ന­ത്തിൽ ചെ­ന്നി­രു­ന്നു. കു­ല­ദേ­വ­ത­യെ ഹൃ­ദ­യ­പൂർ­വ്വം സ്മ­രി­ച്ചു­കൊ­ണ്ടു്, സ്വർ­ഗ്ഗീ­യ­മാ­യ നി­ഷ്ക­ള­ങ്ക­ത­യു­ടെ­യും അ­കൈ­ത­വ­മാ­യ സ്വ­രാ­ജ്യ­സ്നേ­ഹ­ത്തി­ന്റെ­യും ഏ­കോ­പി­ച്ച മൂർ­ത്തീ­ക­ര­ണ­മാ­യ ആ സാ­ദ്ധ്വി, നി­ശ്ച­ഞ്ച­ല­മാ­യ ധീ­ര­ത­യോ­ടു­കൂ­ടി പാ­ന­പാ­ത്ര­ത്തി­ലെ വിഷം മു­ഴു­വൻ വാ­യി­ലേ­യ്ക്കു് ഒ­ഴി­ച്ചു. ആ വി­ഷ­മാ­ക­ട്ടെ, അ­വ­ളു­ടെ ര­ക്ത­ത്തിൽ വ്യാ­പി­ച്ചി­ല്ല. മ­റ്റൊ­രു പാ­ത്ര­ത്തിൽ പി­ന്നെ­യും വി­ഷം­നി­റ­ച്ചു കൊ­ടു­ത്തു. അതും അവൾ കു­ടി­ച്ചു. അതും ഫ­ലി­ച്ചി­ല്ല. അഥവാ നി­ഷ്ഠൂ­ര­നാ­യ യമനു് അ­തി­ക­മ­നീ­യ­മാ­യ ആ വി­ഗ്ര­ഹ­ത്തിൽ­നി­ന്നു ജീവനെ ത­ട്ടി­പ്പ­റി­ച്ചു­കൊ­ണ്ടു പോ­കാ­നും ഈ ലോ­ക­ത്തിൽ പ്ര­ശോ­ഭി­ക്കു­ന്ന ഏ­ക­സൗ­ന്ദ­ര്യ­ധാ­ടി­യെ ന­ഷ്ട­പ്പെ­ടു­ത്തു­ന്ന­തി­നും വൈ­മ­ന­സ്യ­മു­ണ്ടാ­യി­രി­ക്കാം. മൂ­ന്നാ­മ­തു് ഒരു പാ­ത്ര­ത്തിൽ കു­റേ­ക്കൂ­ടി ശ­ക്തി­യിൽ വി­ഷം­ക­ലർ­ത്തി കൊ­ടു­ത്തു. കൃ­ഷ്ണാ, യ­മ­ധർ­മ്മ­രാ­ജാ­വി­നെ തന്റെ സർ­വ്വ­ശ­ക്തി­യോ­ടും ധ്യാ­നി­ച്ചു് അതും കു­ടി­ച്ചു. കു­ടി­ച്ചു­ക­ഴി­ഞ്ഞ­യു­ട­നെ ശ­രീ­ര­ത്തി­ന്റെ ചേ­ത­ന­കൾ അ­വ­സാ­നി­ച്ചു. ശ്വാ­സം അ­ട­ങ്ങി. “രാ­ജ­പു­ത്താ­ന­യി­ലെ കു­സു­മം” എ­ന്നെ­ന്നേ­യ്ക്കു­മാ­യി കൂ­മ്പി­പ്പോ­ക­യും­ചെ­യ്തു. മീ­വാർ­രാ­ജ്യ­ത്തെ ദ­ഹി­പ്പി­ച്ചു­പോ­ന്നി­രു­ന്ന സ­മ­രാ­ഗ്നി­യും അ­ട­ങ്ങി.

മി­ത­വാ­ദി, 1093 ചി­ങ്ങം.

കു­റി­പ്പു­കൾ

[1] മി­സ്റ്റർ ശം­ഭു­ച­ന്ദ്ര­ഭാ­യി (ബി. എൽ.)ഇം­ഗ്ലീ­ഷിൽ എ­ഴു­തി­യ­തി­നെ അ­ടി­സ്ഥാ­ന­മാ­ക്കി എ­ഴു­തി­യ­തു്.

അ­വീ­രാ­ല­യം[2]

“വി­ധ­വ­യാ­ണോ? നി­ങ്ങ­ള­റി­യു­മോ?”

“എന്തു ക­ഥ­യാ­ണു്, നി­ങ്ങൾ പ­റ­യു­ന്ന­തു്? ഞാൻ അ­റി­യു­മോ എന്നോ! ഞങ്ങൾ ഒ­രേ­ഗ്രാ­മ­ക്കാ­രാ­ണു: ഞ­ങ്ങ­ളു­ടെ ഗ്രാ­മ­ത്തിൽ­വ­ച്ചു­ത­ന്നെ­യാ­ണു് ഇ­വ­രു­ടെ വി­വാ­ഹം ന­ട­ന്ന­തു്. ഇ­വ­രു­ടെ ഭർ­ത്താ­വു് ഗോ­വി­ന്ദ­സ്വാ­മി അയ്യർ ഒരു പോ­ലീ­സ് സബ് ഇൻ­സ്പെ­ക്ട­രാ­യി­രു­ന്നു, ഒരു കാ­റ­പ­ക­ട­ത്തിൽ­പ്പെ­ട്ടാ­ണു മ­രി­ച്ച­തു്.” രാ­മ­യ്യ­ശാ­സ്ത്രി ഇ­ങ്ങ­നെ പ­റ­ഞ്ഞ­പ്പോൾ, സ­ഹ­സ്ര­നാ­മ­യ്യർ പെ­ട്ടെ­ന്നു് എന്തോ ഓർ­മ്മ­വ­ന്ന­തു­പോ­ലെ, “ഗോ­വി­ന്ദ­സ്വാ­മി അയ്യർ! ഗോ­വി­ന്ദാ­സ്വാ­മി­അ­യ്യർ! സ­ബ്ബിൻ­സ്പെ­ക്ടർ! മ­ല­പ്പു­റ­ത്തു­വ­ച്ചു് ഒരു കാ­റ­പ­ക­ട­ത്തിൽ­പ്പെ­ട്ടു മ­രി­ച്ചു­പോ­യ അ­ദ്ദേ­ഹ­മോ?” എന്നു ചോ­ദി­ച്ചു.

“അതേ, ആ ഗോ­വി­ന്ദ­സ്വാ­മി­അ­യ്യർ തന്നെ. നി­ങ്ങൾ അ­റി­യു­മോ?”

“മ­രി­ച്ച­ശേ­ഷം അ­റി­ഞ്ഞു: അ­ദ്ദേ­ഹ­ത്തെ മുൻ­പു് പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. ശ­വ­മാ­ണു് ഞാൻ ഒ­ന്നാ­മ­തു് ക­ണ്ട­തു്. അന്നു ഞാൻ മ­ല­പ്പു­റ­ത്തു­ണ്ടാ­യി­രു­ന്നു. ഒരു ബ്രാ­ഹ്മ­ണ­യു­വാ­വു് കാ­റ­പ­ക­ട­ത്തിൽ പെ­ട്ടി­രി­ക്കു­ന്നു­വെ­ന്ന­റി­ഞ്ഞ­പ്പോൾ, ഞാനും അ­വി­ടു­ത്തെ ഒരു ഹോ­ട്ടൽ­ക്കാ­രൻ ശു­പ്പു അ­യ്യ­രും, വേ­റൊ­രാ­ളും—അ­യാ­ളു­ടെ പേർ നല്ല ഓർ­മ്മ­യി­ല്ല, ഞങ്ങൾ ഒരു കാറിൽ കയറി സം­ഭ­വ­സ്ഥ­ല­ത്തു ചെ­ന്നു. ഞ­ങ്ങ­ളൊ­ക്കെ­ത്ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ച്ഛ­നു ക­മ്പി­യ­യ­ച്ച­തും, ശവം ഒരു ബ­സ്സിൽ ക­യ­റ്റി ആ­ല­ത്തൂ­രേ­യ്ക്ക­യ­ച്ച­തും. സാധു, ഗോ­വി­ന്ദ­സ്വാ­മി! അ­യാ­ളു­ടെ വി­ധ­വ­യാ­ണു് അല്ലേ? നാ­രാ­യ­ണ­യ്യ­രു­ടെ സ്ഥി­തി­യെ­ന്താ­ണു്? പഴയ ആ­ചാ­ര­ക്കാ­ര­നാ­യി­രി­ക്കാം.

“ഒ­രി­യ്ക്ക­ലു­മ­ല്ല, നി­ങ്ങൾ കാ­ണു­ന്നി­ല്ലേ, മ­ക­ളു­ടെ ത­ല­മു­ടി വെ­ട്ടു­ക­യോ മറ്റോ ചെ­യ്തി­ട്ടു­ണ്ടോ? മീ­നാ­ക്ഷി­യെ­ന്നാ­ണു പേർ. മീ­നാ­ക്ഷി­യെ­ക്ക­ണ്ടാൽ വി­ധ­വ­യാ­ണെ­ന്നു തോ­ന്നു­ന്നു­ണ്ടോ?”

ഇവർ ഇ­ത്ര­യും പ­റ­ഞ്ഞ­പ്പൊ­ഴേ­യ്ക്കും സ­ദ്യ­യ്ക്കു­ള്ള അ­വ­സ­ര­മാ­യി. മ­റ്റു­ള്ള­വ­രോ­ടു­കൂ­ടി അവരും സ­ദ്യ­യി­ലേർ­പ്പെ­ട്ടു. സ­ഹ­സ്ര­നാ­മ­യ്യർ­ക്കു് അ­ന്നു് ഊ­ണു­ക­ഴി­പ്പാൻ­ത­ന്നെ നല്ല മ­ന­സ്സു­ണ്ടാ­യി­ല്ല. ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങ­ളെ വ­യ­റ­ങ്ങു സ്വീ­ക­രി­ക്കു­ന്നി­ല്ലെ­ന്നോ, നെ­ഞ്ഞിൽ എന്തോ ത­ട­സ്സ­മു­ള്ള­തി­നാൽ ഒ­ന്നു­മ­ങ്ങു് ഇ­റ­ങ്ങു­ന്നി­ല്ലെ­ന്നോ; വി­ശ­പ്പു­ത­ന്നെ ഇ­ല്ലെ­ന്നോ തോ­ന്നി. ഊ­ണു­ക­ഴി­ച്ച­താ­യി ഒ­രു­വി­ധം കാ­ട്ടി­കൂ­ട്ടി, എ­ഴു­ന്നേ­റ്റു.

സ­ഹ­സ്ര­നാ­മ­യ്യർ ഒരു ഡി­സ്ട്രി­ക്ട് ര­ജി­സ്ട്രാ­രാ­ണു് നല്ല സ­മ്പാ­ദ്യ­വു­മു­ണ്ടു്. വലിയ പ­രി­ഷ്ക്കാ­രി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ കാ­ല­ധർ­മ്മം­പ്രാ­പി­ച്ചി­ട്ടു് അ­ഞ്ചു­കൊ­ല്ല­മാ­യി. മ­ക്ക­ളി­ല്ല. വീ­ണ്ടും വി­വാ­ഹം­ക­ഴി­ക്കാൻ അ­ച്ഛ­ന­മ്മ­മാർ വളരെ ബു­ദ്ധി­മു­ട്ടി­ച്ചു­കൊ­ണ്ടി­രു­ന്നു­വെ­ങ്കി­ലും ഇ­തു­വ­രെ ഓരോ കാ­ര­ണ­ങ്ങൾ പ­റ­ഞ്ഞു് ഒ­ഴി­യു­ക­യാ­ണു ചെ­യ്ത­തു്. എ­ട്ടൊ­മ്പ­തു വ­യ­സ്സു­ള്ള ഏ­തെ­ങ്കി­ലും ഒരു പെൺ­കി­ടാ­വി­നെ വി­വാ­ഹം­ക­ഴി­ക്കു­ന്ന­തി­നു് അ­ദ്ദേ­ഹ­ത്തി­നു് അശേഷം ഇ­ഷ്ട­മു­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്ന­ല്ല, അ­ങ്ങ­നെ ചെ­യ്യു­ന്ന­തു്, ത­ന്നെ­സ്സം­ബ­ന്ധി­ച്ചു മാ­ന­സി­ക­മാ­യും പെൺ­കി­ടാ­വി­നെ സം­ബ­ന്ധി­ച്ചു ശാ­രീ­രി­ക­മാ­യും, സ്വ­വർ­ഗ്ഗ­ത്തെ­സ്സം­ബ­ന്ധി­ച്ചു സാ­മു­ദാ­യി­ക­മാ­യും ചെ­യ്യു­ന്ന ദോ­ഷ­വും അ­ധർ­മ്മ­വു­മാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു ദൃ­ഢ­മാ­യ അ­ഭി­പ്രാ­യ­മു­ണ്ടാ­യി­രു­ന്നു. സ­മു­ദാ­യ­പ­രി­ഷ്ക്കാ­രേ­ച്ഛു­വാ­യി­രു­ന്ന­തി­നാൽ ഒരു വി­ധ­വ­യെ വി­വാ­ഹം ക­ഴി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ്ര­ഹം. അ­തി­നു­ള്ള പ്ര­യാ­സം അ­ല്പ­മാ­യി­രു­ന്നി­ല്ല. സ്വ­സ­മു­ദാ­യ­ത്തി­ലെ വി­ധ­വ­മാർ പു­നർ­വി­വാ­ഹ­ത്തി­നു് അ­നർ­ഹ­രെ­ന്നും അ­ങ്ങ­നെ ചെ­യ്യു­ന്ന­തു് അ­ശാ­സ്ത്രീ­യ­വും അ­ധാർ­മ്മി­ക­വു­മാ­ണെ­ന്നു ര­ക്ഷി­താ­ക്കൾ­ക്കു ദൃ­ഢ­മാ­യ വി­ശ്വാ­സ­മു­ണ്ടെ­ന്നും ലോ­ക­ത്തു വി­ളം­ബ­ര­പ്പെ­ടു­ത്ത­ത്ത­ക്ക­വ­ണ്ണം, ആ വി­ധ­വ­മാ­രിൽ അ­ധി­കം­പേ­രും ആ­കൃ­തി­യാ­ലും അ­ല­ങ്കാ­ര­ത്താ­ലും ആ­കർ­ഷ­ണീ­യ­രാ­വാൻ പാ­ടി­ല്ലാ­ത്ത­വി­ധം അ­ല­ങ്കോ­ല­പ്പെ­ടു­ത്ത­പ്പെ­ട്ടി­രി­ക്ക­യാ­ണു്. ഇ­തി­നെ­പ്പ­റ്റി സ­ഹ­സ്ര­നാ­മ­യ്യർ ഇ­ങ്ങ­നെ ചി­ന്തി­ച്ചു:

രാ­ജ്യ­ത്തു കു­റ്റം­ചെ­യ്ത­വ­രെ ത­ട­വി­ലി­ട്ട­ട­യ്ക്കാ­റു­ണ്ടു്. ത­ട­വു­മു­റി ഉ­റ­പ്പു­ള്ള ചു­വ­രു­ക­ളാ­ലും ഇ­രു­മ്പ­ഴി­ക­ളാ­ലും ബ­ന്ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ആ ബ­ന്ധ­ന­സ്ഥർ­ക്കു്, വാർ­ഡർ­മാ­രു­ടെ സ­മ്മ­ത­മോ ആ­നു­കൂ­ല്യ­മോ ഇ­ല്ലാ­തെ യാ­തൊ­ന്നും ചെ­യ്യാൻ സ്വാ­ത­ന്ത്ര്യ­മി­ല്ല. അ­വ­രെ­ങ്ങാൻ ത­ട­വു­ചാ­ടി സ്വാ­ത­ന്ത്ര്യം പ്രാ­പി­ച്ചെ­ങ്കിൽ, വീ­ണ്ടും പി­ടി­ച്ചു­കൊ­ണ്ടു് അ­ധി­ക­ശി­ക്ഷ അ­നു­ഭ­വി­ക്കേ­ണ്ടി­വ­രും. ബ്രാ­ഹ്മ­ണ­വി­ധ­വ­മാർ അ­നു­ഭ­വി­ക്കു­ന്ന ത­ട­വു­മു­റി­യു­ടെ ചു­വ­രും ഇ­രു­മ്പ­ഴി­ക­ളും അ­വർ­ക്കു കാ­ണ്മാൻ സാ­ധി­ക്കു­ന്നി­ല്ല. ജാ­ത്യാ­ചാ­ര­നി­ഷ്ഠു­ര­ത­യാ­ലാ­ണു് അവർ ആവരണം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. പ്ര­കൃ­തി­യും ഈ ആ­ചാ­ര­വും ത­മ്മിൽ ത­ട­വു­കാ­രു­ടെ ഹൃ­ദ­യ­ത്തിൽ­വെ­ച്ചു മ­ത്സ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു അ­തി­ന്റെ ഫ­ല­മാ­യി വ­ല്ല­വ­രും പ്ര­കൃ­തി­യു­ടെ ശാ­സ­ന­യെ സ്വീ­ക­രി­ച്ചു ത­ട­വു­ചാ­ടി സ്വാ­ത­ന്ത്ര്യം പ്രാ­പി­ച്ചാൽ അവരെ വീ­ണ്ടും ഈ ത­ട­വി­ലേ­യ്ക്കു സ്വീ­ക­രി­ക്ക­യി­ല്ലെ­ന്നു­ള്ള­താ­ണു വ്യ­ത്യാ­സം. പോയവർ പോ­യ­തു­ത­ന്നെ. ഇ­ങ്ങ­നെ എത്ര വി­ധ­വ­മാർ സ്വ­ന്തം കു­റ്റ­ത്താ­ല­ല്ല, സ്വ­ന്തം ദോ­ഷം­കൊ­ണ്ട­ല്ല, നി­ര­പ­രാ­ധി­ക­ളാ­യി നിർ­ദ്ദോ­ഷ­ക­ളാ­യ നി­ല­യിൽ ഭൂ­ലോ­ക­കാ­രാ­ഗാ­ര­മ­ല്ല, ഭൂ­ലോ­ക­ന­ര­കം അ­നു­ഭ­വി­ക്കു­ന്നു! ബു­ദ്ധി­മാ­ന്മാ­രാ­യി, വി­ദ്വാ­ന്മാ­രാ­യി, ലോ­ക­ത­ത്വ­ങ്ങൾ ഗ്ര­ഹി­ച്ച­വ­രാ­യി, സർ­വ്വ­സ­മു­ദാ­യ­ങ്ങ­ളേ­യും നേർ­വ­ഴി­ക്കു ന­ട­ത്താ­നു­ള്ള­വ­രാ­യ ബ്രാ­ഹ്മ­ണർ എത്ര ശ­ത­വർ­ഷ­ങ്ങ­ളാ­യി സ്വ­ന്തം­സ­ഹോ­ദ­രി­ക­ളേ­യും മ­ക്ക­ളേ­യും ഇ­ങ്ങ­നെ ന­ര­ക­ദുഃ­ഖം അ­നു­ഭ­വി­പ്പി­ക്കു­ന്നു. എത്ര ത­രു­ണി­കൾ വ­ഞ്ച­കി­ക­ളും ഭ്ര­ഷ്ട­ക­ളു­മാ­യി­ത്തീ­രു­ന്നു. ഈ ആ­ചാ­ര­ത്തെ ന­ശി­പ്പി­ക്കാ­നു­ള്ള സ­ദു­ദ്ദേ­ശ­ത്തോ­ടു­കൂ­ടി പ്ര­വർ­ത്തി­ക്കു­ന്ന­വ­രെ എ­ത്ര­പേർ പ­ഴി­ക്കു­ന്നു; അ­തി­നു­വേ­ണ്ടി ഉ­ണ്ടാ­ക്ക­പ്പെ­ടു­ന്ന രാ­ജ­നി­യ­മ­ങ്ങ­ളെ എ­ത്ര­പേർ പ­ര­സ്യ­മാ­യി എ­തിർ­ക്കു­ന്നു; എ­ന്നെ­പ്പോ­ലെ­യു­ള്ള ചിലർ ഈ ദു­രാ­ചാ­ര­ത്തെ നി­ഷേ­ധി­ച്ചു പ്ര­വർ­ത്തി­ച്ചി­ല്ല­യോ? എ­ന്തു­കൊ­ണ്ടു് എ­നി­ക്കും അ­ങ്ങ­നെ ചെ­യ്തു­കൂ­ടാ?

നാ­രാ­യ­ണ­യ്യ­രു­ടെ ഇളയ മ­ക­ളു­ടെ വി­വാ­ഹ­ത്തി­നു വ­ന്നു­ചേർ­ന്ന­വ­രിൽ ഒ­രാ­ളാ­യി­രു­ന്നു സ­ഹ­സ്ര­നാ­മ­യ്യർ. അ­വി­ടെ­വ­ച്ചു് അ­ദ്ദേ­ഹം നാ­രാ­യ­ണ­യ്യ­രു­ടെ മൂ­ത്ത­മ­ക­ളാ­യ മീ­നാ­ക്ഷി­യെ കാ­ണാ­നി­ട­യാ­യി. അ­വ­ളു­ടെ സൗ­ന്ദ­ര്യ­വും മു­ഖ­ല­ക്ഷ­ണ­വും അ­ദ്ദേ­ഹ­ത്തെ ആ­കർ­ഷി­ച്ചു. വ­ല്ല­വ­രു­ടെ­യും ഭാ­ര്യ­യാ­യി­രി­ക്കു­മെ­ന്നു വി­ശ്വ­സി­ച്ചു്, തന്റെ വി­ചാ­രം ഉ­ള്ളിൽ അ­ട­ക്കി­യ­ത­ല്ലാ­തെ അ­തി­നെ­പ്പ­റ്റി ആ­രോ­ടും ഒ­ന്നും പ­റ­ഞ്ഞി­ല്ല. അ­ങ്ങ­നെ­യി­രി­ക്കു­മ്പോ­ഴാ­ണു് രാ­മ­യ്യ­ശാ­സ്ത്രീ­യു­മാ­യി മേൽ­പ്ര­കാ­രം സം­ഭാ­ഷ­ണം ന­ട­ന്ന­തു്.

“കാ­ക്ക­യും വന്നു, പ­ന­മ്പ­ഴ­വും വീണു.” എന്ന ആ­ക്ക­ത്തോ­ടു­കൂ­ടി മീ­നാ­ക്ഷി­യെ വി­വാ­ഹം­ചെ­യ്യാൻ സ­ഹ­സ്ര­നാ­മ­യ്യർ മ­ന­സ്സിൽ ഉ­റ­ച്ചു.

ബ്രാ­ഹ്മ­ണ­സ്ത്രീ­ക­ളിൽ­ത­ന്നെ ചിലർ വൈ­ധ­വ്യ­ദുഃ­ഖം ആ­ജീ­വ­നാ­ന്തം മ­ത­നി­ബ­ന്ധ­ന­യാ­യി, പു­ണ്യം കാം­ക്ഷി­ച്ചു്, ഹൃ­ദ­യ­പൂർ­വ്വം അ­നു­ഭ­വി­ച്ചു കാ­ലം­ക­ഴി­ക്കാ­റു­ണ്ടു്. മീ­നാ­ക്ഷി­യും അ­ങ്ങി­നെ­യു­ള്ള ഒരു സ്ത്രീ­യാ­ണെ­ങ്കി­ലോ? അ­തു­കൊ­ണ്ടു് അ­വ­ളു­ടെ ആ­ഗ്ര­ഹം എ­ന്താ­ണെ­ന്നു് ഒ­ന്നാ­മ­തു് അ­റി­യ­ണ­മെ­ന്നും അതു് അ­ന്യ­സ­ഹാ­യം­കൂ­ടാ­തെ അ­റി­യ­ണ­മെ­ന്നും തീർ­ച്ച­യാ­ക്കി. സ­ഹ­സ്ര­നാ­മ­യ്യർ അ­വൾ­ക്കു് ഒരു ക­ത്തെ­ഴു­തി. ഭാ­ഗ്യ­വ­ശാൽ അതു് അ­വ­ളു­ടെ ക­യ്യിൽ­ത­ന്നെ കൊ­ടു­പ്പാൻ അ­ദ്ദേ­ഹ­ത്തി­നു സാ­ധി­ച്ചു. ത­ന്നെ­പ്പ­റ്റി­യു­ള്ള വി­വ­ര­ങ്ങ­ളും തന്റെ ആ­ഗ്ര­ഹ­വും നി­ശ്ച­യ­വും വളരെ മ­ര്യാ­ദ­യിൽ എ­ഴു­തി­യ­തി­നു­ശേ­ഷം അ­വൾ­ക്കു് ആ കാ­ര്യം ഇ­ഷ്ട­മാ­ണെ­ങ്കിൽ, പി­റ്റേ­ദി­വ­സം ന­ട­ക്കാ­നി­രി­ക്കു­ന്ന വി­വാ­ഹ­ച്ച­ട­ങ്ങിൽ മറ്റു സ്ത്രീ­ക­ളൊ­ന്നി­ച്ചു് അവൾ സം­ബ­ന്ധി­ക്കു­മ്പോൾ മു­ടി­യിൽ ഒരു പു­ഷ്പം ചൂ­ടി­യി­രി­ക്ക­ണ­മെ­ന്നും, അ­ങ്ങി­നെ ചെ­യ്തെ­ങ്കിൽ അ­വൾ­ക്കു് വി­വാ­ഹം സ­മ്മ­ത­മാ­ണെ­ന്നു താൻ ധ­രി­ക്കു­മെ­ന്നും, ചെ­യ്തി­ല്ലെ­ങ്കിൽ സ­മ്മ­ത­മ­ല്ലെ­ന്നാ­ണു് അർ­ത്ഥ­മെ­ന്നു ക­രു­തു­മെ­ന്നും എ­ഴു­തി­യി­രു­ന്നു.

മീ­നാ­ക്ഷി എ­ഴു­ത്തു­വാ­ങ്ങി; ഒന്നു പ­രി­ഭ്ര­മി­ച്ചു; അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തൊ­ന്നു നോ­ക്കി, അ­ക­ത്തേ­യ്ക്കു പോ­ക­യും ചെ­യ്തു.

പി­റ്റേ­ദി­വ­സം സ­ഹ­സ്ര­നാ­മ­യ്യർ വളരെ ഉൽ­ക്ക­ണ്ഠ­യോ­ടു­കൂ­ടി സൂ­ക്ഷി­ച്ചു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കെ മീ­നാ­ക്ഷി മറ്റു സ്ത്രീ­ക­ളോ­ടൊ­ന്നി­ച്ചു പ­ന്ത­ലിൽ ഇ­റ­ങ്ങി­വ­ന്നു. മു­ടി­യിൽ പൂ­വി­ല്ല; ഹ­ത­വി­ധി! വി­വാ­ഹ­ത്തി­ലെ മറ്റു ച­ട­ങ്ങു­കൾ ക­ഴി­യു­ന്ന­തു­വ­രെ കാ­ത്തി­രി­ക്കാ­തെ സ­ഹ­സ്ര­നാ­മ­യ്യർ അ­ന്നു­ത­ന്നെ വി­ട­വാ­ങ്ങി സ്വ­രാ­ജ്യ­ത്തേ­യ്ക്കു പോയി.

മീ­നാ­ക്ഷി വി­വാ­ഹ­ത്തി­നു അ­നു­കൂ­ല­യാ­യി­രു­ന്നി­ല്ലേ? നി­ശ്ച­യ­മാ­യും അ­നു­കൂ­ല­യാ­കു­മാ­യി­രു­ന്നു. പി­റ്റേ­ദി­വ­സം അവൾ മു­ടി­യിൽ പു­ഷ്പം­ചൂ­ടി തന്റെ അ­നു­മ­തി­യെ കാ­മു­ക­നെ അ­റി­യി­ക്കു­മാ­യി­രു­ന്നു. എ­ന്നാൽ ഒ­രാൾ­ക്കു് ദൗർ­ഭാ­ഗ്യം ഏ­തെ­ല്ലാം വി­ധ­ത്തിൽ അ­നു­ഭ­വ­മാ­കാം! ആ ദൗർ­ഭാ­ഗ്യം­ത­ന്നെ മ­റ്റു­ള്ള­വർ­ക്കു ഭാ­ഗ്യ­മാ­യും ക­ലാ­ശി­ച്ചു­കൂ­ടെ­യോ? മീ­നാ­ക്ഷി­ക്കു് അ­ക്ഷ­രാ­ഭ്യാ­സം സി­ദ്ധി­ച്ചി­രു­ന്നി­ല്ല; അ­വൾ­ക്കു് ആ എ­ഴു­ത്തു വാ­യി­ക്കാൻ സാ­ധി­ച്ചി­ല്ല. മറ്റു വ­ല്ല­വ­രെ­ക്കൊ­ണ്ടും എ­ഴു­ത്തു­വാ­യി­പ്പി­ക്കാൻ അവൾ ഇ­ഷ്ട­പ്പെ­ട്ടി­ല്ല, ധൈ­ര്യ­പ്പെ­ട്ടി­ല്ല. ആ വിധവ അ­പ­വാ­ദ­ത്തെ ഭ­യ­പ്പെ­ട്ടു. എ­ഴു­ത്തു ഭ­ദ്ര­മാ­യി ഒരു പെ­ട്ടി­യിൽ സൂ­ക്ഷി­ച്ചു­വെ­ച്ചു. താൻ അ­ന്നു­മു­തൽ എ­ഴു­ത്തു­പ­ഠി­ക്കാൻ ആ­രം­ഭി­ക്കു­ക­യും എ­ഴു­ത്തു­പ­ഠി­ച്ചു താൻ­ത­ന്നെ ആ ക­ത്തു് വാ­യി­ക്കു­മെ­ന്നു് തീർ­ച്ച­യാ­ക്കു­ക­യും ചെ­യ്തു.

ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു; മാ­സ­ങ്ങൾ ക­ഴി­ഞ്ഞു; അ­തി­ലി­ട­യ്ക്കു് സ­ഹ­സ്ര­നാ­മ­യ്യർ മ­റ്റൊ­രു വി­ധ­വ­യെ വി­വാ­ഹം ചെ­യ്തു. ഒ­രു­ദി­വ­സം മീ­നാ­ക്ഷി ക­ത്തെ­ടു­ത്തു വാ­യി­ച്ചു വിവരം അ­റി­ഞ്ഞു. അ­ല്പ­നേ­രം സ്തം­ഭി­ച്ചി­രു­ന്നു. പി­ന്നെ ധാ­ര­ധാ­ര­യാ­യി ക­ണ്ണു­നീർ ഒഴകി.

വൈ­ധ­വ്യം അ­നു­ഭ­വി­ച്ചു് ആ­ശ­യ്ക്കു­ള്ള എല്ലാ വ­ഴി­ക­ളും മു­ട്ടി, ഒരേ നി­ശ്ച­യ­ത്തിൽ മ­ന­സ്സു­റ­പ്പി­ച്ചു ചി­ത്ത­ത്തി­നു ദൃ­ഢ­ത­സം­ഭ­വി­ച്ച ആ സാ­ദ്ധ്വി, ഈ പ­ശ്ചാ­ത്താ­പാ­വ­സ­ര­ത്തിൽ, തന്റെ സ­മു­ദാ­യ­ത്തേ­യും അതിലെ ആ­ചാ­ര­ങ്ങ­ളെ­യും ത­ന്നെ­പ്പോ­ലെ നി­ത്യ­ദുഃ­ഖം അ­നു­ഭ­വി­ക്കു­ന്ന സ­ഹോ­ദ­രി­മാ­രെ­യും ഓർ­ത്തു. ബ്രാ­ഹ്മ­ണ­വി­ധ­വ­മാ­രിൽ, ഈവിധം പ­ശ്ചാ­ത്താ­പ­ത്തി­നു കാ­ര­ണ­മാ­കു­ന്ന­വ­രു­ടെ സംഖ്യ ത­ന്നാൽ ക­ഴി­യും­വി­ധം ചു­രു­ക്കു­വാൻ വേ­ണ്ട­തു ചെ­യ്യ­ണ­മെ­ന്നു് മീ­നാ­ക്ഷി ഉ­റ­ച്ചു. അവൾ ഉ­ത്സാ­ഹി­ച്ചു പ­ഠി­ച്ചു; അ­ച്ഛ­നെ നിർ­ബ­ന്ധി­ച്ചു് ഒ­രു­വി­ധ­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­മ­തി­വാ­ങ്ങി ഒരു വി­ദ്യാ­ല­യ­ത്തിൽ ചേർ­ന്നു. വ­ഴി­ക്കു വ­ഴി­യാ­യി സ്കൂൾ­ഫൈ­നൽ, ഇ­ന്റർ­മീ­ഡി­യ­റ്റ്, ബി. ഏ. എന്നീ പ­രീ­ക്ഷ­കൾ ജ­യി­ച്ചു. ബ്രാ­ഹ്മ­ണ­രു­ടെ­യും അ­ല്ലാ­ത്ത­വ­രു­ടെ­യും ഇടയിൽ ചെ­ന്നു വി­ധ­വ­മാ­രെ വി­ദ്യാ­ഭ്യാ­സം ചെ­യ്യി­ക്കേ­ണ്ട­തി­നു് ഒരു ശാല ഏർ­പ്പെ­ടു­ത്തു­വാൻ ധനം അ­ഭ്യർ­ത്ഥി­ച്ചു. ഉ­ദ്ദേ­ശ­ശു­ദ്ധി­യോ­ടു­കൂ­ടി­ച്ചെ­യ്ത ആ അ­ഭ്യർ­ത്ഥ­ന പ്ര­തീ­ക്ഷി­ച്ച­തി­ലും അധികം ഫ­ല­പ്ര­ദ­മാ­യി.

അ­തി­ലി­ട­യ്ക്കു് അവൾ ഒരു ധീ­ര­കൃ­ത്യം ചെ­യ്തു. അ­ങ്ങ­നെ ധ­ന­മ­ഭ്യർ­ത്ഥി­ച്ചു ന­ട­ക്കു­ന്ന­തി­നി­ട­യിൽ, പെൻ­ഷൻ­പ­റ്റി ഭാ­ര്യാ­പു­ത്ര­രൊ­ന്നി­ച്ചു സ­ഹ­സ്ര­നാ­മ­യ്യർ പാർ­ത്തി­രു­ന്ന വീ­ട്ടിൽ ക­യ­റി­ച്ചെ­ന്നു. താൻ ആ­രാ­ണെ­ന്നും, ആ ക­ത്തി­ന്റെ വി­വ­ര­വും അ­തി­നു­ശേ­ഷ­മു­ള്ള ക­ഥ­ക­ളും തന്റെ ഉ­ദ്ദേ­ശ­വും യാ­തൊ­രു മ­ടി­യും ച­ഞ്ച­ല­ത­യും ഇ­ല്ലാ­തെ നല്ല ഇം­ഗ്ലീ­ഷിൽ വാ­ഗ്ദ്ധാ­ടി­യോ­ടു­കൂ­ടി അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ചു. അ­ത്ഭു­ത­പ­ര­ത­ന്ത്ര­നാ­യ ആ മാ­ന്യൻ യാ­തൊ­രു മ­റു­പ­ടി­യും പ­റ­യാ­തെ അ­ക­ത്തു­പോ­യി ഒരു ക­ട­ലാ­സ് എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു്, ആ വി­ദു­ഷി­യു­ടെ ക­യ്യിൽ കൊ­ടു­ത്തു്, “ഇതു വാ­യി­ച്ചു­ഗ്ര­ഹി­ക്കാൻ ഇ­പ്പോൾ അ­റി­യാ­മ­ല്ലോ” എ­ന്നു­മാ­ത്രം പ­റ­ഞ്ഞു. അതു് 15,000ക-​യുടെ ഒരു ചെ­ക്കാ­യി­രു­ന്നു.

മീ­നാ­ക്ഷി­യ­മ്മാൾ ഏർ­പ്പെ­ടു­ത്തി അ­തി­ഭം­ഗി­യിൽ ന­ട­ത്തി­വ­രു­ന്ന ശാ­ല­യു­ടെ പേ­രാ­ണു് ‘അ­വീ­രാ­ല­യം’ എ­ന്ന­തു്. അതിൽ ഇ­പ്പോൾ 237 വി­ധ­വ­മാർ പാർ­ത്തു വി­ദ്യാ­ഭ്യാ­സം­ചെ­യ്തു­വ­രു­ന്നു.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്—1104 മേടം.

കു­റി­പ്പു­കൾ

[2] ഇതു് ഒരു യ­ഥാർ­ത്ഥ­സം­ഭ­വ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി എ­ഴു­തി­യ­താ­കു­ന്നു. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടേ­യും മ­റ്റും പേ­രു­കൾ ഭേ­ദ­പ്പെ­ടു­ത്തു­ക­യും സം­ഭ­വ­വി­വ­ര­ണ­ത്തി­നാ­യി ക­ഥാ­ര­ച­ന­യ്ക്കു് ആ­വ­ശ്യ­പ്പെ­ട്ട രീതി ഉ­പ­യോ­ഗി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു.

മൂർ­ക്കോ­ത്തു കു­മാ­രൻ പ­ത്രാ­ധി­പർ, പ­ത്ര­ലേ­ഖ­കൻ, വി­മർ­ശ­കൻ, കവി, ക­ഥാ­കൃ­ത്തു്, ജീ­വ­ച­രി­ത്ര­പ്ര­ണേ­താ­വു്, വാ­ഗ്മി എ­ന്നി­ങ്ങ­നെ പല നി­ല­ക­ളിൽ അ­ദ്ദേ­ഹം സ­മാർ­ജ്ജി­ച്ചി­രു­ന്ന സ്ഥാ­നം ആ­രെ­യും ആ­ശ്ച­ര്യ­പ­ര­ത­ന്ത്ര­രാ­ക്കു­ന്ന­തും ആർ­ക്കും അ­സൂ­യാ­വ­ഹ­വു­മാ­യി­രു­ന്നു…അത്ര അ­നാ­ഡം­ബ­ര­മാ­യ ഭാ­ഷ­യിൽ അത്ര അർ­ത്ഥ­ബ­ഹു­ല­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ അ­ട­ക്കി­ഗ­ദ്യ­മെ­ഴു­തു­വാൻ പ്രാ­ഗ­ത്ഭ്യ­മു­ള്ള സാ­ഹി­ത്യ­നാ­യ­ക­ന്മാർ കേ­ര­ള­ത്തിൽ വേ­റെ­യു­ണ്ടോ എന്നു സം­ശ­യ­മാ­ണു്.

(ഉ­ള്ളൂർ)

മ­ല­യാ­ള­ത്തിൽ ഒ­ന്നാ­മ­ത്തെ ചെ­റു­ക­ഥ­യെ­ഴു­തി­യ­തു മി. കു­മാ­ര­ന­ല്ലേ എ­ന്നു­പോ­ലും സം­ശ­യ­മു­ണ്ടു്. ആ ചെ­റു­ക­ഥ­ക­ളും മറ്റു പ്ര­ബ­ന്ധ­ങ്ങ­ളും ശേ­ഖ­രി­ച്ചു പ്ര­ത്യേ­കം പു­സ്ത­ക­രൂ­പ­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ചാൽ അതു്… ഒരു ഉത്തമ കൃ­ത്യ­മ­യി­രി­ക്കും.

(ഏ. ഡി. ഹ­രി­ശർ­മ്മ)

മൂർ­ക്കോ­ത്തു കു­മാ­രൻ
images/Moorkoth_Kumaran.jpg

കേ­ര­ള­ത്തിൽ നി­ന്നു­ള്ള ഒരു എ­ഴു­ത്തു­കാ­ര­നും സാ­മൂ­ഹി­ക­പ­രി­ഷ്കർ­ത്താ­വും ആണു് മൂർ­ക്കോ­ത്തു് കു­മാ­രൻ (1874–1941). മ­ല­യാ­ള­ത്തി­ലെ ആ­ദ്യ­കാ­ല ചെ­റു­ക­ഥാ­കൃ­ത്തു­ക­ളി­ലൊ­രാ­ളാ­യ മൂർ­ക്കോ­ത്തു് കു­മാ­രൻ ല­ളി­ത­വും പ്ര­സ­ന്ന­വു­മാ­യ ഗ­ദ്യ­ശൈ­ലി മ­ല­യാ­ള­ത്തിൽ അ­വ­ത­രി­പ്പി­ച്ച എ­ഴു­ത്തു­കാ­ര­നാ­യി­രു­ന്നു. അ­ധ്യാ­പ­കൻ, സാം­സ്കാ­രി­ക നായകൻ എന്നീ നി­ല­ക­ളി­ലും അ­ദ്ദേ­ഹം പ്ര­സി­ദ്ധ­നാ­യി­രു­ന്നു.

മലബാർ പ്ര­ദേ­ശ­ത്തു് ശ്രീ­നാ­രാ­യ­ണ സ­ന്ദേ­ശ­ങ്ങൾ പ്ര­ച­രി­പ്പി­ക്കു­ന്ന­തിൽ അർ­പ്പ­ണ­ബോ­ധ­ത്തോ­ടെ പ്ര­വർ­ത്തി­ച്ചു.

ജീ­വി­ത­രേ­ഖ

മൂർ­ക്കോ­ത്തു കു­മാ­രൻ വ­ട­ക്കേ­മ­ല­ബാ­റി­ലെ പ്ര­സി­ദ്ധ­മാ­യ മൂർ­ക്കോ­ത്തു കു­ടും­ബ­ത്തിൽ 1874 മെയ് 23-നു് ജ­നി­ച്ചു. പി­താ­വു്—മൂർ­ക്കോ­ത്തു് വലിയ രാ­മു­ണ്ണി, മാ­താ­വു്—പ­ര­പ്പു­റ­ത്തു കു­ഞ്ചി­രു­ത. കു­മാ­ര­ന്റെ ആ­റാ­മ­ത്തെ വ­യ­സ്സിൽ അ­മ്മ­യും എ­ട്ടാ­മ­ത്തെ വ­യ­സ്സിൽ അ­ച്ഛ­നും മ­രി­ച്ചു. അ­ച്ഛ­ന്റെ ത­റ­വാ­ട്ടി­ലാ­ണു് കു­മാ­രൻ വ­ളർ­ന്ന­തു്. ത­ല­ശ്ശേ­രി, മ­ദ്രാ­സ് എ­ന്നി­വി­ട­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം. സ്വ­ന്ത­മാ­യി മി­ത­വാ­ദി എ­ന്നൊ­രു മാസിക ന­ട­ത്തി. ചെ­റു­ക­ഥാ­കാ­രൻ, നി­രൂ­പ­കൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധൻ. വിവിധ സ്കൂ­ളു­ക­ളി­ലും കോ­ളേ­ജു­ക­ളി­ലും അ­ദ്ധ്യാ­പ­ക­നാ­യി ജോലി ചെ­യ്തു. 1941 ജൂൺ 25-നു് 67-ആം വ­യ­സ്സിൽ അ­ദ്ദേ­ഹം അ­ന്ത­രി­ച്ചു.

എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ ജനറൽ സെ­ക്ര­ട്ട­റി ആ­യി­രു­ന്നു, എ­ന്നാൽ ജഡ്ജ് ആയി നി­യ­മ­നം കി­ട്ടി­യ­തി­നാൽ അധികം കാലം ഈ സ്ഥാ­ന­ത്തു് ഇ­ദ്ദേ­ഹ­ത്തി­നു് തു­ട­രു­വാ­നാ­യി­ല്ല. ഗു­രു­ദേ­വ­ന്റെ പ്ര­തി­മ, ത­ല­ശ്ശേ­രി ജ­ഗ­ന്നാ­ഥ­ക്ഷേ­ത്ര സ­ന്നി­ധി­യിൽ സ്ഥാ­പി­ക്കാൻ മുൻ­കൈ­യെ­ടു­ത്ത­തും ആ­ദ്യ­ത്തെ ജീ­വ­ച­രി­ത്ര ഗ്ര­ന്ഥം ര­ചി­ച്ച­തും ആ­യി­രു­ന്നു. കേ­ര­ള­സ­ഞ്ചാ­രി, ഗ­ജ­കേ­സ­രി, മി­ത­വാ­ദി, സ­മു­ദാ­യ­ദീ­പി­ക, കേ­ര­ള­ചി­ന്താ­മ­ണി, സ­ര­സ്വ­തി, വി­ദ്യാ­ല­യം, ആ­ത്മ­പോ­ഷി­ണി, പ്ര­തി­ഭ, ധർമം, ദീപം, സ­ത്യ­വാ­ദി, ക­ഠോ­ര­കു­ഠാ­രം എന്നീ പ­ത്ര­ങ്ങ­ളു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്നു. കു­മാ­ര­നാ­ശാ­ന്റെ വീ­ണ­പൂ­വു് മി­ത­വാ­ദി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു് മൂർ­ക്കോ­ത്തു് കു­മാ­രൻ പ­ത്രാ­ധി­പ­രാ­യി­രു­ന്ന­പ്പോ­ഴാ­ണു്. ഒ. ച­ന്തു­മേ­നോൻ, കേസരി വേ­ങ്ങ­യിൽ നാ­യ­നാർ, ഗു­ണ്ടർ­ട്ട് എ­ന്നി­വ­രു­ടെ ജീ­വ­ച­രി­ത്രം എ­ഴു­തി­യി­ട്ടു­ണ്ടു്.

യ­ശോ­ദ­യാ­ണു് കു­മാ­ര­ന്റെ ഭാര്യ. മാ­ധ്യ­മ­പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന മൂർ­ക്കോ­ത്തു് കു­ഞ്ഞ­പ്പ, ന­യ­ത­ന്ത്ര­വി­ദ­ഗ്ധ­നും ഭാ­ര­തീ­യ വാ­യു­സേ­ന­യി­ലെ പൈ­ല­റ്റു­മാ­യി­രു­ന്ന മൂർ­ക്കോ­ത്തു് രാ­മു­ണ്ണി, മൂർ­ക്കോ­ത്തു് ശ്രീ­നി­വാ­സൻ എ­ന്നി­വ­രാ­ണു് മക്കൾ.

Colophon

Title: Moorkkoththinte Cherukathakal (ml: മൂർ­ക്കോ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ).

Author(s): Moorkkoth Kumaran.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Moorkkoth Kumaran, Moorkkoththinte Cherukathakal, മൂർ­ക്കോ­ത്തു കു­മാ­രൻ, മൂർ­ക്കോ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Portrait of Charlotte Cram, a painting by John Singer Sargent (1856–1925). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.