SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/mppaul1.jpg
M P Paul, a portrait by Anonymous .
എം. പി. പോൾ
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

എ­ന്നെ­ന്നേ­യ്ക്കു­മാ­യി പി­രി­ഞ്ഞു­പോ­യ ഒ­രാ­ത്മ­സു­ഹൃ­ത്തി­ന്റെ ജീവിത മ­ഹ­ത്ത്വ­ത്തെ അ­നു­സ­ന്ധാ­നം ചെ­യ്യു­മ്പോൾ ഭാ­വ­സ്ഥി­ര­ങ്ങ­ളാ­യ പല സൗഹൃദ ചി­ന്ത­ക­ളും പൊ­ന്തി­വ­രാം. അ­വ­യൊ­ന്നും ഇവിടെ പ്ര­പ­ഞ്ച­നം ചെ­യ്യു­ന്നി­ല്ല. എം. പി. പോൾ കേ­ര­ള­ത്തി­ലെ സം­സ്ക്കാ­ര­മ­ണ്ഡ­ല­ത്തിൽ അ­ന­ന്യ­ദൃ­ഷ്ട­മാ­യ പ്ര­കാ­ശം വീശിയ ഒരു സാ­ഹി­ത്യ­ജ്യോ­തി­സ്സാ­യി­രു­ന്നു. ആ നി­ല­യിൽ അ­ദ്ദേ­ഹ­ത്തെ നോ­ക്കി­ക്കാ­ണു­ക­യാ­ണു് ഇവിടെ ഉ­ദ്ദി­ഷ്ടം.

images/Mundassery2.jpg
ജോസഫ് മു­ണ്ട­ശ്ശേ­രി

“പ്രൊ­ഫ­സർ എം. പി. പോൾ എ­ല്ലാം­കൊ­ണ്ടും ഒരു ജീ­നി­യ­സ്സാ­യി­രു­ന്നു” എ­ന്നു് അ­ദ്ദേ­ഹം അ­കാ­ല­ച­ര­മ­മ­ട­ഞ്ഞ­പ്പോൾ ശ്രീ. മു­ണ്ട­ശ്ശേ­രി രേ­ഖ­പ്പെ­ടു­ത്തി. ശ്രീ. പ­ന­മ്പി­ള്ളി യും ആ­യി­ട­യ്ക്കു പ­രേ­ത­നെ­പ്പ­റ്റി ഒരു പ്രൗ­ഢ­പ്ര­ബ­ന്ധം എഴുതി വാ­യി­ക്കു­ക­യു­ണ്ടാ­യി. പ്ര­ശം­സാ­ത്മ­ക­മാ­യ മറ്റു പല അ­നു­സ്മ­ര­ണ­ക­ളും അ­ന്നു് പു­റ­ത്തു­വ­ന്നു. എ­ന്നാൽ പോൾ ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് അ­ദ്ദേ­ഹം അർ­ഹി­ച്ചി­രു­ന്ന ഈ പ്ര­ശ­സ്തി­ക്കു് വേ­ണ്ട­ത്ര പ്ര­സി­ദ്ധീ­ക­ര­ണം ല­ഭി­ച്ചി­രു­ന്നി­ല്ല. ഇ­മി­റ്റേ­ഷൻ സാ­ധ­ന­ങ്ങൾ­ക്കു പ്ര­ചാ­ര­ക്കൂ­ടു­ത­ലു­ള്ള ന­മ്മു­ടെ നാ­ട്ടിൽ ത­നി­പ്പൊ­ന്നി­ന്റെ വി­ല­യ­റി­യു­ന്ന­വർ ചു­രു­ക്ക­മാ­ണ­ല്ലോ.

ശാ­ലീ­ന­ത­യും നിർ­ഭ­യ­ത്വ­വും
images/panampilli-govindamenon.jpg
പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ

പോൾ പ്ര­കൃ­ത്യാ ശാ­ലീ­ന­നും പ്ര­ശ­സ്തി­വി­മു­ഖ­നു­മാ­യി­രു­ന്നു. പേ­രി­നും പെ­രു­മ­യ്ക്കും വേ­ണ്ടി സ്വയം പെ­രു­മ്പ­റ­കൊ­ട്ടാൻ അ­ദ്ദേ­ഹം ഇ­ഷ്ട­പ്പെ­ട്ടി­ല്ല. ‘മ­രി­ക്കാൻ പ്ര­യാ­സ­മി­ല്ല, മ­നു­ഷ്യ­ത്വ­ത്തോ­ടെ ജീ­വി­ക്കാ­നാ­ണു് വിഷമം’ എ­ന്നു് അ­ദ്ദേ­ഹം പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. മ­നു­ഷ്യ­ത്വം മാ­നി­ക്ക­പ്പെ­ടാ­ത്ത കാ­ല­ഘ­ട്ട­ത്തിൽ ജീ­വി­ക്കു­ന്ന താ­ദൃ­ശ­ന്മാ­രാ­യ സ്വ­ത­ന്ത്ര­ബു­ദ്ധി­കൾ­ക്കു പല വൈ­ഷ­മ്യ­ങ്ങ­ളും നേ­രി­ടാം. എ­തിർ­പ്പും ഏ­ഷ­ണി­യും അ­വ­ഹേ­ള­ന­വും അ­പ­വാ­ദ­വും അ­വർ­ക്കു സ­ഹി­ക്കേ­ണ്ടി­വ­രും. പോ­ളി­നും ഈ അ­നു­ഭ­വം കു­റെ­യു­ണ്ടാ­യി. ജാ­തി­മ­ത­സ­മു­ദാ­യ­ങ്ങ­ളു­ടെ ഇ­ടു­ങ്ങി­യ മ­തിൽ­ക്കെ­ട്ടി­നു­ള്ളിൽ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന ഒ­ന്ന­ല്ല മ­നു­ഷ്യ­ത്വം. അ­തി­ന്റെ വിശാല വീ­ഥി­യിൽ, അ­ന്ധ­വും സ­ങ്കു­ചി­ത­വു­മാ­യ സ­ക­ല­തി­നേ­യും വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ടു്, അ­കു­തോ­ഭ­യ­നാ­യി­ട്ടാ­ണു് പോൾ സ­ഞ്ച­രി­ച്ച­തു്. ആ ധീ­രാ­ത്മാ­വി­ന്റെ ഉ­ത്പ­തി­ഷ്ണു­ത്വ­വും സ്വ­ത­ന്ത്ര ചി­ന്ത­യും ശാ­സ്ത്രീ­യ­മ­നോ­ഭാ­വ­വും മ­ത­മ­ണ്ഡ­ല­ത്തി­ലെ കൂ­പ­മ­ണ്ഡൂ­ക­ങ്ങ­ളെ വി­റ­ളി­പി­ടി­പ്പി­ച്ച­തിൽ അ­ത്ഭു­ത­പ്പെ­ടാ­നി­ല്ല. സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മ­ല്ല മ­ത­ത്തി­ലും പോൾ പു­തി­യൊ­രു വെ­ളി­ച്ച­മാ­യി­രു­ന്നു­വെ­ന്നു ഭാ­വി­ത­ല­മു­റ­കൾ മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ളും.

പ­ണ്ഡി­തൻ, നി­രൂ­പ­കൻ, പ്ര­ബ­ന്ധ­കാ­രൻ, അ­ധ്യാ­പ­കൻ, സൗ­ന്ദ­ര്യാ­രാ­ധ­കൻ, പു­രോ­ഗ­മ­ന­വാ­ദി എ­ന്നി­ങ്ങ­നെ എ­ത്ര­യോ നി­ല­ക­ളിൽ സ്മ­ര്യ­പു­രു­ഷൻ തന്നെ മാ­യാ­ത്ത വ്യ­ക്തി­മു­ദ്ര­പ­തി­ച്ചി­ട്ടു­ണ്ടു്. ഗം­ഭീ­രാ­ശ­യ­നാ­യ ഒരു പ­ണ്ഡി­തൻ എ­ന്നു് പോ­ളി­നെ വി­ശേ­ഷി­പ്പി­ച്ചാൽ അ­തു­കൊ­ണ്ടു മാ­ത്രം അ­ദ്ദേ­ഹ­ത്തി­ന്റെ യോ­ഗ്യ­ത മു­ഴു­വൻ വെ­ളി­പ്പെ­ടു­ന്ന­ത­ല്ല. അ­ന്യാ­ദൃ­ശ­മാ­യ സ­ഹൃ­ദ­യ­ത്വം കൊ­ണ്ടും സൗ­ന്ദ­ര്യ­പ്ര­ബോ­ധം­കൊ­ണ്ടും മ­ധു­രീ­ക­രി­ച്ച­താ­യി­രു­ന്നു ആ പാ­ണ്ഡി­ത്യം.

“പണ്ഡാ തു സം­സ്കൃ­താ ബു­ദ്ധി:-

ത­ദ്വാൻ പ­ണ്ഡി­ത ഉ­ച്യ­തേ.”

എ­ന്നൊ­രു നിർ­വ്വ­ച­നം കേ­ട്ടി­ട്ടു­ണ്ടു്. യ­ഥാർ­ത്ഥ പാ­ണ്ഡി­ത്യ­ത്തി­ന്റെ ല­ക്ഷ­ണ­മാ­യ ഈ സം­സ്കൃ­ത­ബു­ദ്ധി പോ­ളി­ന്റെ ചി­ന്ത­യി­ലും വ­ച­ന­ത്തി­ലും പ്ര­വൃ­ത്തി­യി­ലും പൂർ­ണ്ണ­മാ­യി പ­രി­ല­സി­ച്ചി­രു­ന്നു. അ­റി­വി­ന്റെ വെറും ചു­മ­ട­ല്ല അ­ദ്ദേ­ഹം നേ­ടി­യ­തു്. ‘വി­ദ്യ­യു­മി­രു­ളേ പൊ­രു­ളി­ല്ലാ­ഞ്ഞാൽ’ എ­ന്നൊ­രാ­പ്ത­വാ­ക്യ­മു­ണ്ടു്. പോ­ളി­ന്റെ വി­ദ്യാ­സ­മ്പ­ത്തു പൊ­രുൾ­ത്തെ­ളി­ഞ്ഞു് ഒ­ളി­വീ­ശു­ന്ന­താ­യി­രു­ന്നു. പ­രി­പ­ക്വ­മാ­യ വി­ജ്ഞാ­ന­വും സ­മുൽ­ക്കൃ­ഷ്ട­മാ­യ സം­സ്ക്കാ­ര­വും അ­ദ്ദേ­ഹ­ത്തിൽ കൈ­കോർ­ത്തു പി­ടി­ച്ചി­രു­ന്നു. സ്വ­ന്തം ചി­ന്ത­യിൽ ദ­ഹി­ച്ചു ചേ­രാ­ത്ത വി­ജ്ഞാ­ന­ഖ­ണ്ഡ­ങ്ങൾ നി­റ­ഞ്ഞ പാ­ണ്ഡി­ത്യ­ഭാ­ണ്ഡം ഭേസി ന­ട­ക്കു­ന്ന പ­ല­രേ­യും നാം ക­ണ്ടി­ട്ടു­ണ്ട­ല്ലോ. അ­വ­രോ­ടു് താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോ­ഴേ പോ­ളി­ന്റെ പാ­ണ്ഡി­ത്യ മഹിമ വെ­ളി­പ്പെ­ടു­ക­യു­ള്ളൂ. തന്റെ മ­നീ­ഷാ­ച­ഷ­ക­ത്തി­ലി­ട്ടു പു­ട­പാ­കം ചെ­യ്തു സ്വാം­ശീ­ക­രി­ച്ചി­ട്ടേ അ­ദ്ദേ­ഹം ഏ­ത­റി­വും മ­റ്റു­ള്ള­വർ­ക്കു പ­കർ­ന്നു­കൊ­ടു­ക്കൂ. ജീ­വി­ത­ത്തെ സ­മ­ഗ്ര­മാ­യി വീ­ക്ഷി­ച്ച ഒരു ദാർ­ശ­നി­ക­നേ­യും ന­മു­ക്കു പോളിൽ കാണാം. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു ഗ്ര­ന്ഥ­ത്തി­ലു­മി­ല്ല അ­ശാ­സ്ത്രീ­യ­മാ­യ പാർ­ശ്വ­വീ­ക്ഷ­ണം. സി­ദ്ധാ­ന്ത­ബ­ദ്ധ­മോ ഏ­ക­പ­ഥീ­ന­മോ ആ­യി­രു­ന്നി­ല്ല ആ പ്ര­തി­ഭ.

സാ­ഹി­ത്യ­സം­ഭാ­വ­ന
images/Ramavarma_Appan_Thampuran.jpg
അ­പ്പൻ­ത­മ്പു­രാൻ

ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­നു പോ­ളിൽ­നി­ന്നു് എന്തു നേ­ട്ട­മു­ണ്ടാ­യി എന്ന ചോ­ദ്യം ഈ­യ­വ­സ­ര­ത്തിൽ സം­ഗ­ത­മാ­ണു്. നോവൽ സാ­ഹി­ത്യം, ചെ­റു­ക­ഥാ­പ്ര­സ്ഥാ­നം, സൗ­ന്ദ­ര്യ­നി­രീ­ക്ഷ­ണം, സാ­ഹി­ത്യ­വി­ചാ­രം, ഗ­ദ്യ­ക­ലി­ക, ലു­ബ്ധൻ എന്ന നാടകം ഇ­വ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന കൃ­തി­കൾ. ആ­ദ്യ­ത്തെ മൂ­ന്നും ല­ക്ഷ­ണ­ഗ്ര­ന്ഥ­ങ്ങ­ളാ­ണു്. അവ കൈ­ര­ളീ­ക­ണ്ഠ­ത്തി­ലെ തേ­ച്ചു­മി­നു­ക്കി­യ ര­ത്ന­ങ്ങ­ളാ­ണെ­ന്നു് അ­തി­ശ­യോ­ക്തി­കൂ­ടാ­തെ പറയാം. ക­ഥാ­പ്ര­സ്ഥാ­ന­ങ്ങ­ളെ­പ്പ­റ്റി ഇത്ര വി­പു­ല­വും വി­ജ്ഞാ­ന­പ്ര­ദ­വു­മാ­യ നി­രൂ­പ­ണ­ഗ്ര­ന്ഥ­ങ്ങൾ മ­ല­യാ­ള­ത്തിൽ വേ­റെ­യി­ല്ല എ­ന്ന­തു­ത­ന്നെ അ­വ­യു­ടെ മേ­ന്മ­യെ വെ­ളി­പ്പെ­ടു­ത്തു­ന്നു. ‘നോവൽ സാ­ഹി­ത്യ’ത്തി­ലെ അ­പ്പൻ­ത­മ്പു­രാ­ന്റേ യും സി. വി. രാ­മൻ­പി­ള്ള യു­ടേ­യും കൃ­തി­ക­ളെ­പ്പ­റ്റി­യു­ള്ള ഗു­ണ­ദോ­ഷ­വി­ചി­ന്ത­നം ഗ്ര­ന്ഥ­കാ­ര­ന്റെ അ­ഭി­പ്രാ­യ­ധീ­ര­ത­യ്ക്കും നി­രൂ­പ­ണ­നൈ­പു­ണി­ക്കും ഉ­ദാ­ഹ­ര­ണ­മാ­ണു്. നോ­വ­ലെ­ഴു­ത്തു­കാർ­ക്കു് ഒരു ബൈ­ബി­ളാ­യി­ട്ടു­ണ്ടു് ഈ ല­ക്ഷ­ണ­ഗ്ര­ന്ഥം. പോ­ളി­ന്റെ ഇ­രു­പ­ത്താ­റാം വ­യ­സ്സി­ലാ­ണു് ഇ­തെ­ഴു­തി­യ­തെ­ന്നോർ­ക്കു­മ്പോൾ ആ പ്ര­തി­ഭാ­വി­ലാ­സ­ത്തിൽ ന­മു­ക്കു് അ­ത്ഭു­തം തോ­ന്നാം.

images/CV_as_a_young_man.jpg
സി. വി. രാ­മൻ­പി­ള്ള

‘ചെ­റു­ക­ഥാ­പ്ര­സ്ഥാ’നവും ഇ­തു­പോ­ലെ­ത­ന്നെ എണ്ണം പറഞ്ഞ ഒരു കൃ­തി­യാ­കു­ന്നു. അ­തി­ന്റെ ര­ണ്ടാം­പ­തി­പ്പിൽ “ഇതു വി­മർ­ശ­ക­നെ വി­മർ­ശി­ക്കാ­നും ക­ഥാ­കൃ­ത്തി­നെ ക­ഥ­യെ­ഴു­താ­നും മാ­ത്ര­മ­ല്ല വാ­യ­ന­ക്കാ­രെ വാ­യി­ക്കാ­നും പ­ഠി­പ്പി­ക്കു­ന്നു” എന്നു പ്ര­സാ­ധ­കൻ പ­റ­ഞ്ഞി­ട്ടു­ള്ള­തു് തി­ക­ച്ചും വാ­സ്ത­വ­മാ­ണു്. ചെ­റു­ക­ഥാ­ഗാ­ത്ര­ത്തി­ന്റെ സർ­വ്വാ­വ­യ­വ­ങ്ങ­ളും ഇതിൽ സ­നി­ഷ്ക്കർ­ഷം നി­രൂ­പി­ത­മാ­യി­ട്ടു­ണ്ടു്. ചു­രു­ക്ക­ത്തിൽ ക­ഥാ­സാ­ഹി­ത്യ നി­രൂ­പ­ണ­ത്തി­ന്റെ ഒ­ന്നാം­ത­രം മാ­തൃ­ക­ക­ളാ­കു­ന്നു ഈ രണ്ടു ഗ്ര­ന്ഥ­ങ്ങ­ളും.

എ­ന്നാൽ മൂ­ല്യ­നിർ­ണ്ണ­യ­ത്തിൽ ഈ ര­ണ്ടി­നേ­യും അ­തി­ശ­യി­ക്കു­ന്നു­ണ്ടു് ‘സൗ­ന്ദ­ര്യ­നി­രീ­ക്ഷ­ണം.’ സൗ­ന്ദ­ര്യ­ശാ­സ്ത്ര­ത്തെ സം­ബ­ന്ധി­ച്ചു് ഈയൊരു ഗ്ര­ന്ഥ­മേ മ­ല­യാ­ള­ത്തി­ലു­ള്ളൂ. അതു് ഒ­റ്റ­തി­രി­ഞ്ഞ ന­ക്ഷ­ത്രം പോലെ പ്ര­ശോ­ഭി­ക്കു­ന്നു. പോ­ളി­ന്റെ സൗ­ന്ദ­ര്യാ­വ­ബോ­ധം ശാ­സ്ത്രീ­യ­വും അ­തേ­സ­മ­യം സ­ഹൃ­ദ­യാ­സ്വാ­ദ­ന­ത്തിൽ അ­ധി­ഷ്ഠി­ത­വു­മാ­ണു്. പാ­ശ്ചാ­ത്യ­വും പൗ­ര­സ്ത്യ­വു­മാ­യ സൗ­ന്ദ­ര്യ­ബോ­ധ­ത്തെ സ­മ­ന്വ­യി­പ്പി­ച്ചു് നൂ­ത­ന­മാ­യൊ­രു വി­ചാ­ര­ണ­സ­ര­ണി­യെ ഗ്ര­ന്ഥ­കാ­രൻ ഇതിൽ അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്നു. സൗ­ന്ദ­ര്യ­മെ­ന്നാ­ലെ­ന്തു് എന്ന ചോ­ദ്യം ഒ­രെ­ത്തും പി­ടി­യു­മി­ല്ലാ­ത്ത ഒ­ന്നാ­ണ­ല്ലോ. പോ­ളി­നെ­പ്പോ­ലു­ള്ള ക­ലാ­മർ­മ്മ­ജ്ഞർ­ക്കേ അതിനു ശ­രി­ക്കു­ത്ത­രം പറയാൻ കഴിയൂ. ആ­കൃ­തി­യിൽ ചെ­റു­താ­ണെ­ങ്കി­ലും ഉ­ള്ള­ട­ക്കം­കൊ­ണ്ടു ക­നം­കൂ­ടി­യ ഈ കൃതി അ­ദ്ദേ­ഹ­ത്തി­ന്റെ ഏ­റ്റ­വും വലിയ സം­ഭാ­വ­ന­യാ­യി­ട്ടു ക­ണ­ക്കാ­ക്കാം.

ഏ­താ­നും പ്ര­ബ­ന്ധ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മാ­ണു് ‘സാ­ഹി­ത്യ­വി­ചാ­രം.’ കലയും കാ­ല­വും, പാ­ശ്ചാ­ത്യ­രു­ടെ കാ­വ്യ­നിർ­വ്വ­ച­നം, ഭാ­ഷാ­ഗ­ദ്യ­ശൈ­ലി, ക­വി­ത­യിൽ വാ­ഗാർ­ത്ഥ­ങ്ങൾ­ക്കു­ള്ള സ്ഥാ­നം, ക­ത്തു­കൾ, ആ­ത്മ­ഗ­തം, കാവ്യ പ്ര­ചോ­ദ­നം, ഹാ­സ്യ­ത്തി­ന്റെ ഉ­ത്പ­ത്തി, ആ­ധു­നി­ക ഗ­ദ്യ­സാ­ഹി­ത്യം, സാ­ഹി­ത്യ പു­രോ­ഗ­തി എന്നീ വി­വി­ധ­വി­ഷ­യ­ങ്ങ­ളെ ഇതിൽ ചർ­ച്ച­ചെ­യ്തി­രി­ക്കു­ന്നു. ഇ­ന്ന­ത്തെ സാ­ഹി­ത്യ­കാ­ര­ന്മാർ അ­റി­യേ­ണ്ട­തും ആ­ലോ­ചി­ക്കേ­ണ്ട­തു­മാ­യ പല ത­ത്ത്വ­ങ്ങ­ളും ഓരോ നി­രൂ­പ­ണ­ത്തി­ലു­മു­ണ്ടു്. ഗ­ദ്യ­ക­വി­താ­വൈ­കൃ­ത­ത്തെ­പ്പ­റ്റി “പു, തു ഇ­ത്യാ­ദി ഉ­പ­സർ­ഗ്ഗ­ങ്ങൾ­കൊ­ണ്ടു മോ­ടി­പി­ടി­പ്പി­ച്ചു പ്രാ­സാ­നു­പ്രാ­സ­ങ്ങൾ ക­ണ­ക്കി­ലേ­റെ ചെ­ലു­ത്തി, സൗ­ന്ദ­ര്യം ന­ടി­ക്കു­ന്ന ചില ആ­ശ­യ­ങ്ങൾ­ക്കൊ­ണ്ടു് അ­മ്മാ­ന­മാ­ടു­ന്ന വി­ദ്യ­യാ­ണോ ന­മ്മു­ടെ ഗ­ദ്യ­ക­വി­ത­യെ­ന്നു തോ­ന്നി­പ്പോ­കും” എ­ന്നു് ഒ­റ്റ­വാ­ക്യ­ത്തിൽ അ­ട­ക്കം ചെ­യ്തി­രി­ക്കു­ന്ന ആ­ക്ഷേ­പം ഗ­ദ്യ­ക­വി­താ­നിർ­മ്മാ­താ­ക്ക­ളു­ടെ ക­ണ്ണു­തു­റ­പ്പി­ക്കും. ഇ­പ്പോ­ഴ­ത്തെ കവിതാ നി­രൂ­പ­ണ­മോ? അ­തി­നെ­പ്പ­റ്റി­യു­ള്ള ഗ്ര­ന്ഥ­കാ­ര­വി­മർ­ശം ഇ­തി­നേ­ക്കാ­ളേ­റെ ര­സ­ക­ര­മാ­ണു്. കേൾ­ക്കു­ക: “ക­വി­ത­യിൽ വാ­ക്കി­നും അർ­ത്ഥ­ത്തി­നും ത­മ്മി­ലു­ള്ള സ­മ്പർ­ക്ക­മെ­ങ്ങ­നെ­യാ­ണെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ­ത്ത നി­രൂ­പ­ക­ന്മാ­രും അതു വി­സ്മ­രി­ച്ചു­കൊ­ണ്ടു­ള്ള നി­രൂ­പ­ണ­ങ്ങ­ളും ഇന്നു ധാ­രാ­ള­മു­ണ്ടു്. ചിലർ ശ­ബ്ദ­പ്ര­ധാ­ന­മാ­യ ക­വി­ത­യു­ടെ പു­റം­മോ­ടി­യെ അ­പ­ല­പി­ക്കു­ന്നു. മ­റ്റു­ചി­ലർ ശ­ബ്ദ­ഭം­ഗി­യു­ടെ പക്ഷം പി­ടി­ച്ചു് ആ­ശ­യ­കാർ­ക്ക­ശ്യ­ത്തെ അ­വ­ഹേ­ളി­ക്കു­ന്നു. മൂ­ന്നാ­മ­തൊ­രു കൂ­ട്ടർ ഒരു മാർ­ക്സി­യൻ കു­റു­വ­ടി­യു­മാ­യി ക­വി­താ­ഹർ­മ്മ്യ­ത്തിൽ ചാ­ടി­ക്ക­യ­റി അ­വി­ടെ­യു­ള്ള വെ­ള്ളി­പ്പാ­ത്ര­ങ്ങ­ളി­ലും സ്വർ­ണ്ണ­പ്പാ­ത്ര­ങ്ങ­ളി­ലും കൊ­ട്ടി­നോ­ക്കി ‘ഇ­ങ്കി­ലാ­ബ് ’ മു­ഴ­ങ്ങു­ന്നു­ണ്ടോ എന്നു ചെ­വി­യോർ­ത്തു് അ­വ­യു­ടെ വില നി­ശ്ച­യി­ക്കു­ന്നു. സ­നാ­ത­ന­മാ­യ ഓ­ങ്കാ­ര­മാ­ണു് മ­റ്റു­ചി­ലർ­ക്കു കേൾ­ക്കേ­ണ്ട­തു്. ഇ­ങ്ങ­നെ­യു­ള്ള കോ­ലാ­ഹ­ല­ങ്ങൾ­ക്കി­ട­യിൽ കു­ളി­പ്പി­ച്ചു് കു­ളി­പ്പി­ച്ചു് ഇ­ല്ലാ­താ­ക്കി­യ കു­ട്ടി­യു­ടേ­തു­പോ­ലെ­യാ­ണു് ക­വി­ത­യു­ടെ സ്ഥി­തി.” ഇതു കേൾ­ക്കു­ന്ന­വ­രിൽ ചിലർ പോ­ളി­നെ ഒരു പി­ന്തി­രി­പ്പ­നാ­ക്കി­യേ­യ്ക്കാം. പക്ഷേ, കാ­ടു­ക­യ­റാൻ തു­ട­ങ്ങി­യ പു­രോ­ഗ­മ­ന­സാ­ഹി­ത്യ­ത്തെ നേർ­വ­ഴി­ക്കു തി­രി­ച്ച­തു് ഏ­താ­ദൃ­ശാ­ഭി­പ്രാ­യ­ങ്ങ­ളാ­ണെ­ന്നു് നിർ­മ്മ­ത്സ­രർ സ­മ്മ­തി­ക്കും. ഏ­റെ­ക്കാ­ലം ആ സാ­ഹി­ത്യ സം­ഘ­ട­ന­യു­ടെ പ്ര­സി­ഡ­ണ്ടെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹം നൽകിയ നേ­തൃ­ത്വ­വും അ­നു­ഷ്ഠി­ച്ച സേ­വ­ന­വും അ­വി­സ്മ­ര­ണീ­യ­മാ­കു­ന്നു ക­വി­ത­യു­ടെ മർ­മ്മം കു­റി­ക്കു­ന്ന മ­റ്റൊ­രു ഭാഗം കൂടി ഉ­ദ്ധ­രി­ക്ക­ട്ടെ. “ക­വി­ത­യിൽ വാ­ഗർ­ത്ഥ­ങ്ങൾ സം­യോ­ജി­ക്കു­മ്പോൾ വാ­ക്കും അർ­ത്ഥ­വും മാ­ത്ര­മ­ല്ല അ­നിർ­വ്യാ­ച­മാ­യ മൂ­ന്നാ­മ­തൊ­ന്നു് ഉ­ള­വാ­കു­ന്നു­ണ്ടെ­ന്നും അ­തി­ന്റെ മാ­ന­ദ­ണ്ഡം സ­ഹൃ­ദ­യ­ന്റെ അ­നു­ഭൂ­തി­യാ­ണെ­ന്നും അ­തി­ല്ലാ­ത്ത കൃതി മ­റ്റെ­ന്തൊ­ക്കെ ഉ­ണ്ടാ­യി­രു­ന്നാ­ലും ക­വി­ത­യാ­ക­യി­ല്ലെ­ന്നും വി­സ്മ­രി­ക്കാ­തി­രു­ന്നാൽ നി­രൂ­പ­ണ­ലോ­ക­ത്തി­ലു­ള്ള പല ദുർ­വാ­ദ­ങ്ങ­ളും ആ­ശ­യ­ക്കു­ഴ­പ്പ­ങ്ങ­ളും നി­വാ­ര­ണം ചെ­യ്യാം.” കാ­വ്യ­നി­രൂ­പ­ക­രും ക­വി­ക­ളും കാ­ണാ­പാ­ഠം പ­ഠി­ക്കേ­ണ്ട ഒരു വാ­ക്യ­മാ­ണി­തു്. പു­രോ­ഗ­മ­ന സാ­ഹി­ത്യ­ത്തി­ന്റെ ല­ക്ഷ്യം പ­ല­പ്പോ­ഴും വി­വാ­ദ­വി­ഷ­യ­മാ­യി­ട്ടു­ണ്ട­ല്ലോ. അ­തി­ലും പോ­ളി­നു് ഉ­റ­ച്ചൊ­രു നി­ല­പാ­ടു­ണ്ടു്. അ­ദ്ദേ­ഹം പ­റ­യു­ക­യാ­ണു്. “പു­രോ­ഗ­മ­ന സാ­ഹി­ത്യ­കാ­ര­ന്റെ മ­നോ­ഭാ­വ­വും വീ­ക്ഷ­ണ­ഗ­തി­യും സാർ­വ്വ­ലൗ­കി­ക­മാ­യി­രി­ക്ക­ണം. വി­ഷ­യ­ത്തി­ലും പ്ര­തി­പാ­ദ­ന­ത്തി­ലും അതിനു പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യം വേണം. അതു സാ­മാ­ന്യ ജ­ന­ത­യു­ടെ ജീ­വി­ത­ത്തി­ന്റെ അ­ഭി­ന്നാം­ശ­മാ­യി­രി­ക്ക­ണം. അതു മ­നു­ഷ്യ­ഹൃ­ദ­യ­ങ്ങ­ളിൽ ശു­ഭോ­ദർ­ക്ക­മാ­യ പ­രി­വർ­ത്ത­ന­മു­ണ്ടാ­ക്കി സ­മു­ദാ­യ­ത്തെ മു­ന്നോ­ട്ടു ന­യി­ക്ക­ണം. പു­രോ­ഗ­തി­ക്കു­പ­ക­രി­ക്കു­ന്ന ശാ­സ്ത്ര­നിർ­ദ്ദി­ഷ്ട­മാ­യ സ­ദാ­ചാ­ര ബോ­ധ­മാ­യി­രി­ക്ക­ണം അതിനെ ഉ­ത്തേ­ജ­നം ചെ­യ്യേ­ണ്ട­തു്. സ­ത്യ­ത്തേ­യും സൗ­ന്ദ­ര്യ­ത്തേ­യും ഭിന്ന ലോ­ക­ങ്ങ­ളിൽ അ­ക­റ്റി­നിർ­ത്താ­തെ അവ ര­ണ്ടി­നേ­യും സ­മീ­ക­രി­ക്ക­ണം. പ്ര­കൃ­ത്യാ പ­രി­വർ­ത്ത­ന വി­മു­ഖ­നാ­യ മ­നു­ഷ്യ­നെ കർ­ത്ത­വ്യ­നി­ര­ത­നും അ­മോ­ഘ­ചി­ന്ത­ക­നും പു­രോ­ഗ­മ­നേ­ച്ഛു­വു­മാ­ക്കാൻ അതു സ­മർ­ത്ഥ­മാ­ക­ണം.” പോ­ളി­ന്റെ ഈ സിം­ഹാ­വ­ലോ­ക­ന­ത്തിൽ പു­രോ­ഗ­മ­ന സാ­ഹി­ത്യ­ത്തി­ന്റെ അ­ന്ത­സ്സ­ത്ത മു­ഴു­വൻ അ­ട­ങ്ങി­യി­രി­ക്കു­ന്നു. ഇ­തു­പോ­ലെ ഉ­ദ്ധ­ര­ണ­യോ­ഗ്യ­ങ്ങ­ളാ­യ എ­ത്ര­യോ ഭാ­ഗ­ങ്ങൾ ‘സാ­ഹി­ത്യ­വി­ചാ­ര’ത്തി­ലു­ണ്ടു്. വി­സ്ത­ര­ഭ­യ­ത്താൽ അ­ങ്ങോ­ട്ടു ക­ട­ക്കു­ന്നി­ല്ല. ‘ഗ­ദ്യ­ക­ലി­ക’ എന്ന ലേഖന സ­മാ­ഹാ­ര­വും പ­ഠ­നാർ­ഹ­മാ­യ ഒരു ഗ്ര­ന്ഥ­മാ­ണു്. ലൂ­ബ്ധൻ എന്ന നാടകം പോ­ളി­ന്റെ പ­രി­ഭാ­ഷാ­പാ­ട­വ­ത്തി­നു മ­കു­ടോ­ദാ­ഹ­ര­ണ­മാ­കു­ന്നു.

ഗ­ദ്യ­ശൈ­ലി

ഈ ക­ലാ­വ­ല്ല­ഭ­ന്റെ മ­നോ­ഹ­ര­മാ­യ ഗ­ദ്യ­ശൈ­ലി­യെ­പ്പ­റ്റി­യും ര­ണ്ടു­വാ­ക്കു പ­റ­യേ­ണ്ട­തു­ണ്ടു്. ഇത്ര നല്ല ഗ­ദ്യ­മെ­ഴു­തു­ന്ന­വർ മ­ല­യാ­ള­ത്തി­ല­ധി­ക­മി­ല്ല. ആ­ഴ­മേ­റി­യ­തും എ­ന്നാൽ അ­ടി­ത്ത­ട്ടു കാ­ണാ­വു­ന്ന­തു­മാ­യ ഒ­ര­രു­വി­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഗ­ദ്യ­ശൈ­ലി. ദുർ­ഗ്ര­ഹ­മാ­യ ഏതു വി­ഷ­യ­വും അതിൽ പ്ര­തി­ഫ­ലി­ക്കു­മ്പോൾ സു­ഗ്ര­ഹ­മാ­യി­ത്തീ­രും. സ്വ­ന്ത­മാ­യ വി­ചാ­ര­ണ­സ­ര­ണി, ആ­ത്മാർ­ത്ഥ­ത, സം­ഭാ­ഷ­ണ­ഭാ­ഷാ­സ­മ്പർ­ക്കം എന്നീ മൂ­ന്നു ഗു­ണ­ങ്ങ­ളു­ള്ള­താ­ണു് വ്യ­ക്തി­മു­ദ്ര­യു­ള്ള ഗ­ദ്യ­ശൈ­ലി എന്നു പോൾ ഒ­രി­ട­ത്തു പ­റ­യു­ന്നു­ണ്ടു്. ഈ ല­ക്ഷ­ണ­മൊ­ത്ത­ത­ത്രേ അ­ദ്ദേ­ഹ­ത്തി­ന്റെ ശൈലി. അർ­ത്ഥം നി­റ­ഞ്ഞു തു­ളു­മ്പു­ന്ന സ്ഫ­ടി­ക­സ്ഫു­ട­മാ­യ വാ­ക്യ­ങ്ങൾ ആ തൂ­ലി­ക­യിൽ നി­ന്നു താനേ വാർ­ന്നു വീഴും. ക­ലു­ഷ­മാ­യ പ്ര­തി­പാ­ദ­നം ഒ­രി­ട­ത്തു­മി­ല്ല. ‘അ­ധ്യാ­പ­ക­ന്റെ മ­ഹ­ത്വം ഭാ­ഷ­യു­ടെ ലാ­ളി­ത്യ­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്നു’ എന്ന ചൊ­ല്ലു ശ­രി­യാ­ണെ­ങ്കിൽ പോ­ളി­നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അതു് ഏ­റ്റ­വും അർ­ത്ഥ­വ­ത്താ­ണു്. വെറും ശ­ബ്ദ­ജാ­ല­ത്തെ അ­ദ്ദേ­ഹം വെ­റു­ത്തി­രു­ന്നു. “ബു­ദ്ധി­ക്കി­ല്ലാ­ത്ത ഗാം­ഭീ­ര്യം ഭാ­ഷ­യിൽ പ്ര­ക­ടി­പ്പി­ക്കു­ന്ന­വ­രാ­ണു് ഇ­ന്ന­ധി­ക­വും” എ­ന്നു് അ­ദ്ദേ­ഹം അ­ധി­ക്ഷേ­പി­ച്ചി­ട്ടു­ണ്ടു്. ഇതു വാ­സ്ത­വ­മ­ല്ലേ? ഉ­ള്ളി­ലൊ­ന്നു­മി­ല്ലാ­തെ മു­ഴ­ക്കം മാ­ത്രം കേൾ­ക്കു­ന്ന മ­ദ്ദ­ള­സ­ദൃ­ശ­മാ­യ വാ­ക്കു­കൊ­ണ്ടു­ള്ള ചെ­പ്പ­ടി­വി­ദ്യ ഇന്നു ധാ­രാ­ളം കാ­ണു­ന്നു­ണ്ട­ല്ലോ. ജീ­വി­ത­ത്തി­ലും സാ­ഹി­ത്യ­ത്തി­ലും നി­ഷ്ക­പ­ട­മാ­യ ആ­ത്മാർ­ത്ഥ­ത­യാ­ണു് ര­മ­ണീ­യം” പോ­ളി­ന്റെ അർ­ത്ഥ­ഗർ­ഭ­മാ­യ മ­റ്റൊ­രു വാ­ക്യ­മാ­ണി­തു്. ഏ­ത­ദർ­ത്ഥ­ത്തിൽ തി­ക­ച്ചും ര­മ­ണീ­യ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­വും സാ­ഹി­ത്യ­വും. എം. പി. പോൾ എന്ന വ്യ­ക്തി­യെ­പ്പ­റ്റി കൂ­ടു­ത­ലാ­യി അ­റി­യ­ണ­മെ­ങ്കിൽ മി­സ്സി­സ് പോൾ എ­ഴു­തി­യ അ­നു­സ്മ­ര­ണം വാ­യി­ച്ചു­നോ­ക്ക­ണം. ഒ­രി­ക്ക­ലും മ­ങ്ങാ­ത്ത ആ പു­ഞ്ചി­രി, ഏ­തി­ലും ത­ല­പൊ­ക്കു­ന്ന നർ­മ്മ­ബോ­ധം, ഇ­ട­യ്ക്കി­ട­യ്ക്കി­ള­കു­ന്ന സം­ഗീ­ത­ഭ്ര­മം, മ­ക്ക­ളു­മാ­യു­ള്ള ക­ളി­യാ­ട്ടം, പൂ­ക്ക­ളോ­ടു­ള്ള കൂ­ട്ടു­കെ­ട്ടു് മു­ത­ലാ­യ സ്വ­ഭാ­വ­വി­ശേ­ഷ­ങ്ങ­ളെ­ല്ലാം അതിൽ ഭം­ഗി­യാ­യി നി­ഴ­ലി­ക്കു­ന്നു­ണ്ടു്. സാ­ഹി­ത്യ­ത്തിൽ ആ­ധി­കാ­രി­ക­മാ­യി അ­ഭി­പ്രാ­യം പറയാൻ സർ­വ്വ­ഥാ അർ­ഹ­നാ­യ ഒ­ര­പൂർ­വ്വാ­ചാ­ര്യ­നാ­യി­രു­ന്നു എം. പി. പോൾ. അ­ദ്ദേ­ഹം നമ്മെ വി­ട്ടു­പി­രി­ഞ്ഞി­ട്ടു് ഒൻപതു കൊ­ല്ലം ക­ഴി­ഞ്ഞു. മ­ഹ­ത്താ­യ ആ ജീ­വി­ത­വും അ­തിൽ­നി­ന്നു് എ­മ്പാ­ടും പ്ര­സ­രി­ച്ച സാം­സ്കാ­രി­ക­പ്ര­ഭ­യും കേ­ര­ളീ­യ­രു­ടെ പു­രോ­ഗ­തി­ക്കു പ്ര­ചോ­ദ­നം നൽ­ക­ട്ടെ.

മാ­ന­സോ­ല്ലാ­സം 1962.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, ക്രേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: M. P. Paul (ml: എം. പി. പോൾ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, M. P. Paul, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, എം. പി. പോൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 11, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: M P Paul, a portrait by Anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.