SFNസായാഹ്ന ഫൌണ്ടേഷൻ
images/football_1.jpg
Winter, a painting by Gustave Courbet (1819–1877).
ഫു­ട്ബാൾ ജി­ന്നു­കൾ
വി. മുസഫർ അ­ഹ­മ്മ­ദ്
(കു­റി­പ്പു്: 2014 ഫു­ട്ബാൾ ലോക കപ്പ് സ­മ­യ­ത്തു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ പ്ര­ത്യേ­ക ല­ക്ക­ത്തി­ലാ­ണു് ഈ ലേഖനം എ­ഴു­തി­യ­തു്. ചി­ല­മാ­റ്റ­ങ്ങൾ വ­രു­ത്തി­യി­ട്ടു­ണ്ടു്. ക­ട­ന്നു­പോ­യ ഈ വേ­ന­ലിൽ മ­ല­പ്പു­റ­ത്തെ ഫു­ട്ബാൾ പാ­ട­ങ്ങൾ കൊ­റോ­ണ­യും കോ­വി­ഡും ത­രി­ശി­ട്ടു. അ­ല്ലെ­ങ്കിൽ ഓ­രോ­യി­ട­ത്തും ഫു­ട്ബാ­ളി­ന്റെ അഴക്, പ്ര­ത്യേ­കി­ച്ചും സെ­വൻ­സി­ന്റെ, ആകാശം മു­ട്ടു­മാ­യി­രു­ന്നു. സെ­വൻ­സും ഫൈ­വ്സും വാ­മൊ­ഴി­ക്ക­വി­ത­യും ഇ­ല­വൻ­സ് അ­ച്ച­ടി­ക്ക­വി­ത­യു­മാ­ണെ­ന്നും ഒരു സം­ശ­യ­വു­മി­ല്ലാ­തെ മ­ല­പ്പു­റ­ത്തു­കാർ പറയും. വേ­നൽ­ക്കാ­ല­ത്തെ ഫു­ട്ബാൾ ഇനി മ­ല­പ്പു­റ­ത്തേ­ക്കു് എ­ന്നു് തി­രി­ച്ചു വ­രു­മെ­ന്ന­റി­യി­ല്ല. ഇ­ന്നു് ഒ­ഴി­ഞ്ഞു കി­ട­ക്കു­ന്ന ക­ളി­ക്ക­ള­ങ്ങ­ളു­ടെ മേൽ ഈ ലേഖനം ചു­മ­രെ­ഴു­ത്താ­യി പ­തി­ക്കാൻ ആ­ഗ്ര­ഹം തോ­ന്നി. അ­തി­നാ­ലാ­ണു് ഈ പ്ര­സി­ദ്ധീ­ക­ര­ണം.)

images/football_2.jpg

ജി­ന്ന് മൊ­യ്തീൻ മ­ല­പ്പു­റം ‘ഫു­ട്ബാൾ ലോറി’ലെ ഒരു മാർ­കേ­സ് ക­ഥാ­പാ­ത്ര­മാ­ണു്. എ­ത്ര­യോ കാ­ല­ങ്ങൾ­ക്കു ശേ­ഷ­വും ഇ­ന്നും പഴയ മ­ല­പ്പു­റ­ത്തി­ന്റെ ഫു­ട്ബാൾ ക­ഥ­ക­ളി­ലേ­ക്കു് പോ­കു­മ്പോൾ ഇ­തി­ഹാ­സ സ­മാ­ന­മാ­യ ക­ഥാ­പാ­ത്ര­ത്തെ­പ്പോ­ലെ മൊ­യ്തീൻ ഉ­യർ­ത്തെ­ഴു­ന്നേൽ­ക്കും. മ­ല­പ്പു­റം ഫു­ട്ബാ­ളിൽ ഇ­ന്നും പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന മി­ത്തു­വൽ­ക്ക­ര­ണ­ത്തി­ന്റെ വേ­രു­കൾ തേ­ടു­മ്പോൾ ഒരു മ­നു­ഷ്യ­നെ ‘ജി­ന്നാ’യി പ­രി­വർ­ത്തി­പ്പി­ച്ച മ­ല­പ്പു­റം ഭാ­വ­ന­യു­ടെ സർ­ഗാ­ത്മ­ക വി­സ്ഫോ­ട­നം ന­മു­ക്കു് കാണാൻ ക­ഴി­യും. നാൽ­പ്പ­തു­ക­ളി­ലാ­ണു് അ­ദ്ദേ­ഹം മ­ല­പ്പു­റ­ത്തെ മൈ­താ­ന­ങ്ങ­ളിൽ നി­റ­ഞ്ഞു നി­ന്ന­തു്, അ­ന്നു് മൊ­യ്തീ­ന്റെ കളി ക­ണ്ട­വർ പല ത­ല­മു­റ­കൾ പ­റ­ഞ്ഞും പ­കർ­ന്നും നൽകിയ കഥകൾ ഇ­ന്നും നി­ല­നിൽ­ക്കു­ന്നു. ഫു­ട്ബാ­ളി­ന്റെ മാ­മാ­ങ്ക­ങ്ങൾ ന­ട­ക്കു­മ്പോൾ, കളി കാ­ണാ­നെ­ത്തു­ന്ന­വ­രിൽ ഏ­റ്റ­വും പ്രാ­യ­മു­ള്ള ഒരു കാ­ര­ണ­വർ പ­റ­ഞ്ഞു തു­ട­ങ്ങും, മൊ­യ്തീൻ എ­ന്നൊ­രു ക­ളി­ക്കാ­ര­നു­ണ്ടാ­യ്നു്, ജി­ന്ന് മൊ­യ്തീൻ… ഫു­ട്ബാൾ പൂർ­ണ്ണ­മാ­യും ഒരു സാ­ഹി­ത്യ സം­ഭ­വ­മാ­യി മാ­റു­ന്ന മു­ഹൂർ­ത്ത­ങ്ങ­ളിൽ ഒ­ന്നാ­യി­രി­ക്കു­മി­തു്.

മൊ­യ്തീ­ന്റെ പാ­സു­കൾ, ഡ്രി­ബി­ളിം­ഗു­കൾ, ഹെ­ഡ്ഡ­റു­കൾ, ഷോ­ട്ടു­കൾ, റി­വേ­ഴ്സ് കി­ക്കു­കൾ ഒ­ന്നും എ­തി­രാ­ളി­കൾ­ക്കു് കാണാൻ ക­ഴി­യു­മാ­യി­രു­ന്നി­ല്ല എ­ന്നാ­ണു് പ­ഴ­മ­ക്കാ­രിൽ നി­ന്നും പ­കർ­ന്നു കി­ട്ടി­യ വിവരം. മൊ­യ്തീ­നെ തന്നെ കാണാൻ ക­ഴി­യാ­തെ പോ­കു­ന്ന അവസ്ഥ. നെ­റ്റ് കു­ലു­ങ്ങു­മ്പോൾ മാ­ത്രം, അതാ മൊ­യ്തീൻ ഗോ­ള­ടി­ച്ചി­രി­ക്കു­ന്നു എ­ന്നു് കാ­ണി­ക­ളും എതിർ ടീമും എ­ന്തി­നു് മൊ­യ്തീ­ന്റെ സ്വ­ന്തം ടീം പോലും തി­രി­ച്ച­റി­യൂ. അ­ത്ത­ര­ത്തി­ലു­ള്ള, അ­വി­ശ്വ­സ­നീ­യ­മാ­യ പ­ന്ത­ട­ക്കം, ഒരു തരം കൺ­കെ­ട്ടു്, ഒ­ടി­മ­റി­ച്ചിൽ… ഒ­ടു­വിൽ ഗോൾ!

മൊ­യ്തീ­നെ­ക്കു­റി­ച്ചു് ല­ഭി­ക്കു­ന്ന വാ­മൊ­ഴി­ക്ക­ഥ­ക­ളും ക­ളി­ക്കാ­രൻ എന്ന നി­ല­യി­ലു­ള്ള പെർ­ഫോ­മൻ­സി­നെ­ക്കു­റി­ച്ചു് കേ­ട്ട­തും വെ­ച്ചു നോ­ക്കു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ളി­ക്ക­ള­ത്തി­ലു­ള്ള നീ­ക്ക­ങ്ങൾ­ക്കു് അ­സാ­മാ­ന്യ­മാ­യ ക­രു­ത്തും അ­തി­വേ­ഗ­ത­യും ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു് വേണം മ­ന­സ്സി­ലാ­ക്കാൻ. അ­ന്ന­ത്തെ ഫു­ട്ബാ­ളർ­മാ­രു­ടെ വേ­ഗ­ത­യെ മ­റി­ക­ട­ക്കു­ന്ന മ­റ്റൊ­രു അ­തി­വേ­ഗ­ത­യു­ടെ ഉ­ട­മ­സ്ഥ­നാ­യി­രു­ന്നി­രി­ക്ക­ണം മൊ­യ്തീൻ. ആ അ­മാ­നു­ഷി­ക­ത­യെ മ­നു­ഷ്യ­നു് കാ­ണു­വാൻ സാ­ധ്യ­മ­ല്ലെ­ന്നു് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന ജി­ന്നു­ക­ളു­ടെ ഗോ­ത്ര­ത്തി­ലേ­ക്കു് മ­ല­പ്പു­റം നാ­ട്ടു ഭാവന കൂ­ട്ടി­ച്ചേർ­ക്കു­ക­യാ­യി­രു­ന്നു. പിൽ­ക്കാ­ല­ത്തു് ജി­ല്ല­യു­ടെ മ­റ്റൊ­രു ഭാ­ഗ­ത്തു് ജി­ന്ന് മൊ­യ്തീൻ ര­ണ്ടാ­മ­നും ഉ­ണ്ടാ­യി. പഴയ മൊ­യ്തീ­ന്റെ ചില രീ­തി­കൾ കൈ­വ­ശ­പ്പെ­ടു­ത്തി­യ മ­റ്റൊ­രു ക­ളി­ക്കാ­രൻ. മലബാർ ക­ലാ­പ­ത്തി­നു (1921) ശേഷം മ­ല­പ്പു­റ­ത്തെ ജ­ന­ങ്ങ­ളും ബ്രി­ട്ടീ­ഷ് സർ­ക്കാ­രും ത­മ്മി­ലു­ള്ള അ­കൽ­ച്ച അ­തി­ഭീ­ക­ര­മാ­യി വ­ളർ­ന്നു. സർ­ക്കാർ പ്ര­തി­നി­ധി­ക­ളു­മാ­യി ഒരു ത­ര­ത്തി­ലു­ള്ള വി­നി­മ­യ­ത്തി­നും നാ­ട്ടു­കാർ ത­യ്യാ­റാ­യി­രു­ന്നി­ല്ല. ത­ങ്ങ­ളു­ടെ നേ­താ­ക്ക­ളേ­യും അ­സം­ഖ്യം സാ­ധാ­ര­ണ­ക്കാ­രേ­യും നി­ഷ്ഠൂ­ര­മാ­യി കൊ­ന്നു­ത­ള്ളി­യ ബ്രി­ട്ടീ­ഷു­കാ­രെ മ­നു­ഷ്യ­രാ­യി കാണുക മ­ല­പ്പു­റ­ത്തു­കാർ­ക്കു് സാ­ധ്യ­മാ­യി­രു­ന്നി­ല്ല. മലബാർ ക­ലാ­പ­ക്കാ­രെ നേ­രി­ടാ­നാ­ണു് മലബാർ സ്പെ­ഷ്യൽ പോ­ലീ­സ് വഴി ബ്രി­ട്ടീ­ഷ് പ­ട്ടാ­ള­ക്കാർ പ­ന്തു­ക­ളി­യി­ലൂ­ടെ നാ­ട്ടു­കാ­രു­മാ­യി അ­ടു­ക്കാൻ ശ്ര­മി­ച്ച­തു്. അ­സാ­ധ്യ­മാ­യി­രു­ന്നു അതു്, എ­ന്നാൽ ക­ളി­യു­ടെ ആ­കർ­ഷ­ണ­ത്തെ മ­ല­പ്പു­റ­ത്തു­കാർ­ക്കു് ത­ള്ളി­ക്ക­ള­യാ­നും സാ­ധി­ക്കു­മാ­യി­രു­ന്നി­ല്ല.

അ­ത്ത­രം കളികൾ മ­ല­പ്പു­റ­ത്തെ ക­വാ­ത്തു് പ­റ­മ്പിൽ (ഇ­ന്ന­ത്തെ കോ­ട്ട­പ്പ­ടി ഗ്രൗ­ണ്ട്-​പട്ടാളക്കാർ ക­വാ­ത്തു് ന­ട­ത്തി­യി­രു­ന്ന­തു് ഇതേ സ്ഥ­ല­ത്തു ത­ന്നെ­യാ­യി­രു­ന്നു) ബ്രി­ട്ടീ­ഷു­കാർ ക്രി­ക്ക­റ്റും ബാ­സ്ക്ക­റ്റ് ബോളും വോളി ബോളും ഫു­ട്ബാ­ളും ക­ളി­ക്കും. മ­റ്റു­ക­ളി­ക­ളിൽ താൽ­പ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും ഫു­ട്ബാൾ മ­ല­പ്പു­റ­ത്തു­കാ­രെ അന്നേ ആ­കർ­ഷി­ച്ചി­രു­ന്നു. ആദ്യം അ­വ­ര­തു് അ­വ­ഗ­ണി­ച്ചെ­ങ്കി­ലും പി­ന്നെ പി­ന്നെ കളി കണ്ടു നിൽ­ക്കാൻ തു­ട­ങ്ങി. പു­റ­ത്തേ­ക്കു് തെ­റി­ച്ചു പോ­കു­ന്ന പ­ന്തെ­ടു­ത്തു് ക­ളി­ക്കു­ന്ന­വർ­ക്കു് എ­റി­ഞ്ഞു കൊ­ടു­ത്തു. ബ്രി­ട്ടീ­ഷ് പ­ട്ടാ­ള­ക്കാ­രെ­പ്പോ­ലെ (അതിൽ മ­ല­യാ­ളി­ക­ളും അം­ഗ­ങ്ങ­ളാ­യി­രു­ന്നു) പന്തു വാ­ങ്ങാ­നോ ബൂ­ട്ട് കെ­ട്ടാ­നോ നാ­ട്ടു­കാർ­ക്കു് സാ­ധി­ക്കു­മാ­യി­രു­ന്നി­ല്ല. അ­തി­നാൽ അവർ വാ­ഴ­യി­ല­കൊ­ണ്ടു­ള്ള പ­ന്തു­കൾ നിർ­മ്മി­ച്ചു ക­ളി­ക്കാൻ തു­ട­ങ്ങി. (പിൽ­ക്കാ­ല­ത്തു് വന്ന തു­ണി­കൊ­ണ്ടു് കെ­ട്ടി­യു­ണ്ടാ­ക്കു­ന്ന കെ­ട്ടു­പ­ന്താ­യി­രു­ന്നി­ല്ല ഇതു്). ഒരു ഫു­ട്ബാ­ളി­ന്റെ വ­ലു­പ്പ­ത്തിൽ വാ­ഴ­യി­ലെ കു­ത്തി­നി­റ­ക്കും, അതിനു പുറമെ വാ­ഴ­പ്പോ­ള വ­രി­ഞ്ഞു ചു­റ്റും. ഇ­ങ്ങി­നെ­യു­ണ്ടാ­ക്കു­ന്ന പ­ന്തു് ഇ­ട്ടാൽ പൊ­ന്തും, ശ­രീ­ര­ത്തിൽ ത­ട്ടി­യാൽ വേ­ദ­നി­ക്കു­ക­യു­മി­ല്ല. പ്ര­ഭാ­ത പ്രാർ­ഥ­ന­ക്കു (സു­ബ്ഹി) പോ­കു­മ്പോ­ഴാ­ണു് പ­ന്തു­ണ്ടാ­ക്കാ­നു­ള്ള വാ­ഴ­യി­ല ശേ­ഖ­രി­ക്കു­ക. പു­ലർ­കാ­ല മഞ്ഞോ നനവോ വീണ വാ­ഴ­യി­ല ചു­രു­ട്ടാൻ എ­ളു­പ്പ­മാ­ണു്, ഇല വാ­ട്ടു­ന്ന­തു പോലെ ആ­യി­ക്കി­ട്ടും. ഇ­ങ്ങ­നെ­യു­ണ്ടാ­ക്കി­യ പ­ന്തു­മാ­യി പാ­ട­ത്തും പ­റ­മ്പ­ത്തും മ­ല­പ്പു­റ­ത്തു­കാർ ക­ളി­ച്ചു തു­ട­ങ്ങി.

ഒ­ടു­വിൽ ബ്രി­ട്ടീ­ഷ് പ­ട്ടാ­ള­ക്കാ­രും നാ­ട്ടു­കാ­രും ത­മ്മിൽ മാ­ച്ചു­കൾ ഉ­ണ്ടാ­യ­താ­യും പഴയ ക­ളി­ക്കാ­രു­ടെ ത­ല­മു­റ­യിൽ നി­ന്നു് പ­കർ­ന്നു് കി­ട്ടി­യ വാ­മൊ­ഴി വി­വ­ര­ങ്ങൾ പ­റ­യു­ന്നു. പ­ട്ടാ­ള­ക്കാർ ബൂ­ട്ടി­ട്ടും നാ­ട്ടു­കാർ ന­ഗ്ന­പാ­ദ­രാ­യും ക­ളി­ച്ചു. ആ ക­ളി­ക­ളിൽ നാ­ട്ടു­കാർ ജ­യി­ച്ചി­ട്ടു­ണ്ടു്. പ­ട്ടാ­ള­ച്ചി­ട്ട­യെ അ­ട്ടി­മ­റി­ച്ചു കൊ­ണ്ടു­ള്ള ഒരു പ്ര­വർ­ത്ത­നം, അ­ന്നു് ക­ളി­ക്ക­ള­ത്തിൽ മാ­ത്രം സാ­ധ്യ­മാ­കു­ന്ന അ­ട്ടി­മ­റി­കൾ, വൈ­കാ­തെ ബ്രി­ട്ടീ­ഷ് ഇ­ന്ത്യ­യിൽ ന­ട­ക്കാൻ പോ­കു­ന്ന മാ­റ്റ­ത്തി­ന്റെ സൂ­ച­ന­ക­ളെ സം­വ­ഹി­ച്ചി­രു­ന്നു­വെ­ന്നു് ക­രു­തേ­ണ്ടി­യി­രി­ക്കു­ന്നു. ഇ­തി­ലൂ­ടെ നാ­ട്ടു­കാ­രും ബ്രി­ട്ടീ­ഷു­കാ­രും സൗ­ഹൃ­ദ­ത്തി­ലാ­യി എ­ന്നു് ക­രു­തേ­ണ്ട, അവർ ക­ളി­ക്ക­ള­ത്തെ മു­ഖാ­മു­ഖം കാ­ണാ­നു­ള്ള ഒ­രി­ട­മാ­ക്കി, രണ്ടു കൂ­ട്ട­രും ത­ങ്ങ­ളു­ടേ­താ­യ രീ­തി­യി­ലു­ള്ള, സ­വി­ശേ­ഷ­മാ­യ പ­ന്തു­ക­ളി തു­ടർ­ന്നു കൊ­ണ്ടി­രു­ന്നു. 1930-കളിൽ ആ­യി­രി­ക്കാം ഇ­ങ്ങ­നെ ന­ട­ന്ന­തു്. കലാപം ക­ഴി­ഞ്ഞു് എട്ടോ ഒ­മ്പ­തോ കൊ­ല്ല­ത്തി­നു ശേഷം. നാ­ട്ടു­കാർ ബൂ­ട്ട് കെ­ട്ടാ­തെ (ബെയർ ഫൂ­ട്ട്) ബ്രി­ട്ടീ­ഷു­കാ­രു­മാ­യി ന­ട­ത്തി­യ ഫു­ട്ബാൾ മൽ­സ­ര­ത്തി­ന്റെ ഓർ­മ്മ­ക്കാ­യി ഒരു ബെയർ ഫൂ­ട്ട് ടൂർ­ണ­മെ­ന്റ് അ­ടു­ത്ത കാലം വരെ മ­ല­പ്പു­റം ഹാ­ജി­യാർ പ­ള്ളി­യിൽ ന­ട­ന്നി­രു­ന്നു.

images/football_4.jpg

മു­പ്പ­തു­ക­ളു­ടെ ഒ­ടു­വി­ലും നാൽ­പ്പ­തു­ക­ളു­ടെ തു­ട­ക്ക­ത്തി­ലു­മാ­യി അ­രീ­ക്കോ­ട്ടു നി­ന്നു് മ­ല­പ്പു­റ­ത്തു് പ­ഠി­ക്കാ­നെ­ത്തു­ക­യും പിൽ­ക്കാ­ല­ത്തു് പ്ര­സി­ദ്ധ­മാ­യി­ത്തീർ­ന്ന അ­രീ­ക്കോ­ടു് സോ­ക്ക­റി­ന്റെ സ്ഥാ­പ­കൻ എന്ന ബ­ഹു­മ­തി­ക്കു് അർ­ഹ­നാ­വു­ക­യും ചെയ്ത കാ­ഞ്ഞി­രാ­ല മു­ഹ­മ്മ­ദ­ലി­യു­ടെ ഓർ­മ്മ­ക­ളി­ലാ­ണു് ബ്രി­ട്ടീ­ഷു­കാ­രും നാ­ട്ടു­കാ­രും ത­മ്മി­ലു­ണ്ടാ­യ പ­ന്തു­ക­ളി­ക­ളു­ടെ വി­വ­ര­ങ്ങ­ളും ചി­ത്ര­ങ്ങ­ളും പച്ച പി­ടി­ച്ചു നി­ന്നി­രു­ന്ന­തു്. അ­ദ്ദേ­ഹ­വും ഇ­ന്നി­ല്ല. (2004 ആ­ഗ­സ്റ്റ് 22-നു് മ­രി­ച്ചു). ഒ­രി­ക്കൽ മ­ല­പ്പു­റ­ത്തു് സ്റ്റോ­റിൽ പ­ട്ടാ­ള­ക്കാർ ഉ­പ­യോ­ഗി­ച്ച­തി­നു ശേഷം വിൽ­ക്കു­ന്ന ചില സാ­ധ­ന­ങ്ങ­ളു­ടെ ലേലം ന­ട­ന്നു. ആ ലേ­ല­ത്തിൽ ഒരു ഫു­ട്ബാ­ളും കാ­റ്റ­ടി­ക്കു­ന്ന പ­മ്പും കാ­ഞ്ഞി­രാ­ല മു­ഹ­മ്മ­ദ­ലി സ്വ­ന്ത­മാ­ക്കി. അ­തു­മാ­യി അ­രീ­ക്കോ­ട്ടെ­ത്തി. ടീ­മു­ക­ളെ­യു­ണ്ടാ­ക്കി പന്തു കളി തു­ട­ങ്ങി. പിൽ­ക്കാ­ല­ത്തു് ഖ്യാ­തി നേടിയ ഫു­ട്ബാ­ളി­ലെ ‘അ­രീ­ക്കോ­ടു് സ്കൂ­ളി­ന്റെ’ തു­ട­ക്കം യ­ഥാർ­ഥ­ത്തിൽ അവിടെ നി­ന്നാ­ണു്. അ­ദ്ദേ­ഹം മ­ല­പ്പു­റം സ്കൂൾ, പാ­ല­ക്കാ­ടു് ഗവ. വി­ക്ടോ­റി­യാ കോ­ളേ­ജ് എന്നീ ടീ­മു­ക­ളു­ടെ ക്യാ­പ്റ്റ­നാ­യി­രു­ന്നു.

മ­ല­പ്പു­റം ഫു­ട്ബാ­ളിൽ നി­ന്നു് പാ­ക്കി­സ്ഥാൻ ഫു­ട്ബാ­ളി­ലേ­ക്കും കൈ­വ­ഴി­കൾ വെ­ട്ട­പ്പെ­ട്ടു. മേൽ­മു­റി സ്വ­ദേ­ശി കു­ഴി­മാ­ട്ട­ക്ക­ള­ത്തിൽ മൊ­യ്തീൻ­കു­ട്ടി എന്ന ഇ­രു­മ്പൻ മൊ­യ്തീൻ­കു­ട്ടി എന്ന മ­ല­പ്പു­റം കു­ട്ടി (മ­ല­പ്പു­റ­ത്തു് അ­ദ്ദേ­ഹം ഇ­രു­മ്പൻ എ­ന്നും പാ­ക്കി­സ്ഥാ­നിൽ മ­ല­പ്പു­റം കു­ട്ടി എ­ന്നും അ­റി­യ­പ്പെ­ട്ടു) മ­ല­പ്പു­റ­ത്തെ ത്ര­സി­പ്പി­ച്ച ക­ളി­ക്കാ­ര­നാ­യി­രു­ന്നു. മ­ല­പ്പു­റ­ത്തെ വിവിധ ക്ല­ബ്ബു­കൾ­ക്കു­വേ­ണ്ടി ക­ളി­ച്ച മൊ­യ്തീൻ­കു­ട്ടി 1944-ൽ ഇ­ന്ത്യൻ റോയൽ എ­യർ­ഫോ­ഴ്സിൽ ചേർ­ന്നു. വി­ഭ­ജ­ന­ത്തെ­ത്തു­ടർ­ന്നു് പാ­ക്കി­സ്ഥാ­നി­ലേ­ക്കു് പോയി. 1968-വരെ പാ­ക്കി­സ്ഥാൻ എയർ ഫോ­ഴ്സ് ടീമിൽ. 1954-ൽ ഫി­ലി­പ്പൈൻ­സി­ലെ മ­നി­ല­യിൽ നടന്ന ര­ണ്ടാ­മ­തു് ഏഷ്യൻ ഗെ­യിം­സിൽ പാ­ക്കി­സ്ഥാൻ ടീ­മി­ന്റെ ക്യാ­പ്റ്റ­നാ­യി. സിം­ഗ­പ്പൂ­രി­നെ­തി­രെ നടന്ന മൽ­സ­ര­ത്തിൽ പാ­ക്കി­സ്ഥാൻ 6-2-നു് ജ­യി­ച്ചു. അതിൽ ഒരു ഗോൾ സ്കോർ ചെ­യ്ത­തു് ഇ­രു­മ്പ­നാ­യി­രു­ന്നു.

പാ­ക്കി­സ്ഥാൻ എ­യർ­ഫോ­ഴ്സിൽ നി­ന്നു് വി­ര­മി­ച്ച ശേഷം 15 വർഷം പാ­ക്കി­സ്ഥാൻ ടീ­മി­ന്റെ കോ­ച്ചാ­യി­രു­ന്നു. ബെ­സ്റ്റ് സ്പോർ­ട്സ് പേ­ഴ്സൺ അ­വാർ­ഡ് ജനറൽ യ­ഹി­യ­ഖാ­നി ൽ നി­ന്നും ല­ഭി­ച്ചു. 81-ാം വ­യ­സ്സിൽ (2005, 20 ഡി­സം­ബർ) ക­റാ­ച്ചി­യിൽ മ­രി­ച്ചു. വ­ണ്ടൂർ സ്വ­ദേ­ശി­യാ­യ അൻവർ എ­ന്നൊ­രു ക­ളി­ക്കാ­ര­നും പാ­ക്കി­സ്ഥാൻ ടീമിൽ അം­ഗ­മാ­യി­ട്ടു­ണ്ടു്. ര­ണ്ടു് മ­ല­പ്പു­റം ജി­ല്ല­യി­ലെ പെ­രി­ന്തൽ­മ­ണ്ണ­യിൽ അ­ര­നൂ­റ്റാ­ണ്ടു് പി­ന്നി­ട്ട കാദർ ആന്റ് മു­ഹ­മ്മ­ദ­ലി സ്പോർ­ട്സ് ക്ല­ബ്ബ് രണ്ടു പ്ര­ധാ­ന ഫു­ട്ബാ­ളർ­മാ­രു­ടെ സ്മ­ര­ണ­യി­ലാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. കാ­ദ­റും മു­ഹ­മ്മ­ദ­ലി­യും 30-ാം വ­യ­സ്സിൽ മ­രി­ച്ച­വ­രാ­ണു്. 1961-ൽ. കാദർ ടൈ­ഫോ­യ്ഡ് ബാ­ധി­ച്ചും മു­ഹ­മ്മ­ദ­ലി പാ­മ്പു­ക­ടി­യേ­റ്റും മ­രി­ച്ചു. രണ്ടു പേരും മ­രി­ച്ച­തു് 25 ദി­വ­സ­ത്തെ ഇ­ട­വേ­ള­യി­ലാ­യി­രു­ന്നു. കാദർ കോ­ഴി­ക്കോ­ടു് യ­ങ്മെൻ­സ് ക്ല­ബ്ബ്, മലബാർ ഹ­ണ്ടേ­സ്, ക­ണ്ണൂർ ല­ക്കി­സ്റ്റാർ എന്നീ ടീ­മു­ക­ളിൽ ക­ളി­ച്ചു. 1955-ൽ ബോംബെ റോ­വേ­സ് ക്ല­ബ്ബ് ടൂർ­ണ­മെ­ന്റിൽ ആ­ദ്യ­മാ­യി മ­ല­ബാ­റി­നു് വേ­ണ്ടി ജ­ഴ്സി­യ­ണി­ഞ്ഞു. ആ മൽ­സ­ര­ത്തിൽ ഹൈ­ദ­രാ­ബാ­ദ് ടീ­മു­മാ­യി നടന്ന മൽ­സ­ര­ത്തിൽ കാ­ദ­റി­ന്റെ പ്ര­ക­ട­ന­ത്തെ­ക്കു­റി­ച്ചു് ഹി­ന്ദു, ഇ­ന്ത്യൻ എ­ക്സ്പ്ര­സ്സ്, ടൈംസ് ഓഫ് ഇ­ന്ത്യ എന്നീ പ­ത്ര­ങ്ങ­ളു­ടെ റി­പ്പോർ­ട്ടു­ക­ളിൽ സ­വി­ശേ­ഷ പ­രാ­മർ­ശ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു.

images/football_5.jpg

മു­ഹ­മ്മ­ദ­ലി കോ­ഴി­ക്കോ­ടു് യ­ങ്ങ്മെൻ­സ്, ക­ണ്ണൂർ ലക്കി സ്റ്റാർ, എം. ആർ. ഇ എന്നീ ടീ­മു­കൾ­ക്കു­വേ­ണ്ടി ക­ളി­ച്ചു. വ­ള­രെ­ച്ചെ­റി­യ പ്രാ­യ­ത്തിൽ മ­രി­ച്ചു­വെ­ങ്കി­ലും പെ­രി­ന്തൽ­മ­ണ്ണ­യി­ലെ എ­ക്കാ­ല­ത്തേ­യും ഫു­ട്ബാൾ ഹീ­റോ­മാർ ഇ­വ­രാ­ണു്. അ­വ­രു­ടെ കളി അ­ഴ­കി­നെ­ക്കു­റി­ച്ചു­ള്ള കഥകൾ പല ത­ല­മു­റ­കൾ കൈ­മാ­റി വ­ന്നു് ഇ­ന്നു് ഇ­വി­ടെ­യു­ള്ള­വ­രു­ടെ ഇടയിൽ സ­ജീ­വ­മാ­യി നില കൊ­ള്ളു­ന്നു.

പെ­രി­ന്തൽ­മ­ണ്ണ­യി­ലെ പ­ഴ­യ­കാ­ല ഫു­ട്ബാ­ളർ­മാ­രിൽ ചാ­ത്തൻ­നാ­യർ, എസ്. ബാലൻ, അ­ടി­യോ­ളി­യിൽ കേശവൻ, ചി­ന്നൻ എ­ന്നി­വ­രെ­ക്കു­റി­ച്ചും നി­ര­വ­ധി ഓർ­മ്മ­കൾ പഴയ തലമുറ പ­ങ്കു­വെ­ക്കാ­റു­ണ്ടു്. പെ­രി­ന്തൽ­മ­ണ്ണ­യു­ടെ കളി രീ­തി­യും മ­ല­പ്പു­റ­ത്തു­കാ­രു­ടെ ശൈ­ലി­യും ത­മ്മിൽ കാ­ര്യ­മാ­യ വ്യ­ത്യാ­സ­മു­ണ്ടു്. ഒരേ ജി­ല്ല­യി­ലാ­ണെ­ങ്കി­ലും തീർ­ത്തും വി­ഭി­ന്ന­മാ­യ ര­ണ്ടു് ഫു­ട്ബാൾ സ്കൂ­ളു­കൾ.

ഫു­ട്ബാ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട എല്ലാ കാ­ര്യ­ങ്ങ­ളും പ­ര­സ്യ­മാ­ക്ക­പ്പെ­ടും എ­ന്ന­തി­നു് പെ­രി­ന്തൽ­മ­ണ്ണ­യിൽ നി­ന്നും മി­ക­ച്ച സെ­വൻ­സ് ക­ളി­ക്കാ­ര­നു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒ­രു­ദാ­ഹ­ര­ണ­മു­ണ്ടു്. ഉ­സ്മാൻ­ക്ക എന്ന ക­ളി­ക്കാ­രൻ ചോയി ഉ­സ്മാൻ എന്ന പേരിൽ അ­റി­യ­പ്പെ­ട്ട കഥ. ഉ­സ്മാൻ­ക്ക (ഇ­ന്നി­ല്ല—2000-​ത്തിൽ മ­രി­ച്ചു) സെ­വൻ­സ് ഫു­ട്ബാ­ളിൽ കത്തി നിൽ­ക്കു­ന്ന കാലം. ഒ­രി­ട­ത്തു് കളി ക­ഴി­ഞ്ഞു് ക­ളി­ക്കാ­രെ­ല്ലാം അ­ടു­ത്തു­ള്ള കു­ള­ത്തിൽ കു­ളി­ക്കാൻ പോയി. കുളി തു­ട­ങ്ങി കു­റ­ച്ചു ക­ഴി­ഞ്ഞാ­ണു് അതൊരു അ­മ്പ­ല­ക്കു­ള­മാ­ണു് എന്ന കാ­ര്യം മ­ന­സ്സി­ലാ­യ­തു്. സംഗതി കു­ഴ­പ്പ­മാ­കാ­തി­രി­ക്കാൻ സഹ ക­ളി­ക്കാർ ഉ­സ്മാൻ­ക്ക­യെ ചോയി എ­ന്നു് വി­ളി­ച്ചു. ഒന്നു വേഗം കു­ളി­ച്ചു് കയറൂ ചോയി എന്ന മ­ട്ടിൽ. അവിടെ നി­ന്നു് ര­ക്ഷ­പ്പെ­ടാൻ വേ­ണ്ടി മാ­ത്രം പ്ര­യോ­ഗി­ച്ച ഉപായം സ്വാ­ഭാ­വി­ക­മാ­യും ചോർ­ന്നു. സെ­വൻ­സ് ഫു­ട്ബാൾ ന­ട­ക്കു­ന്ന ഓരോ ഗ്രൗ­ണ്ടി­ലും ഈ കഥ എത്തി. അ­ങ്ങ­നെ ര­ഹ­സ്യ­മാ­ക്കാൻ തീ­രു­മാ­നി­ച്ച കാ­ര്യം അ­ങ്ങേ­യ­റ്റം പ­ര­സ്യ­മാ­യി. ഒ­ടു­വിൽ അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് ഫു­ട്ബാൾ ക­മ്പ­ക്കാർ ചോയി ഉ­സ്മാൻ എ­ന്നാ­ക്കി മാ­റ്റി. അ­ദ്ദേ­ഹ­ത്തി­ന്റെ കു­ടും­ബ­ത്തിൽ പെട്ട മ­റ്റൊ­രു ഉ­സ്മാൻ ഫു­ട്ബാ­ളർ ആ­യ­പ്പോൾ അ­ദ്ദേ­ഹം ചോയി ഉ­സ്മാൻ ര­ണ്ടാ­മൻ (ജൂ­നി­യർ) എ­ന്നാ­ണു് അ­റി­യ­പ്പെ­ട്ട­തു്.

പാ­ണ്ടി­ക്കാ­ട്ടെ അ­തി­പ്ര­ശ­സ്ത­നാ­യ ഫു­ട്ബാ­ള­റു­ടെ ജീ­വി­തം പല നി­ല­യി­ലും അ­തി­ശ­യി­പ്പി­ക്കു­ന്ന­താ­ണു്. സെ­വൻ­സ് ഫു­ട്ബാൾ സീ­സ­ണിൽ പ­ട­ക്കു­തി­ര. ഈ ക­ളി­ക്കാ­ര­നു­വേ­ണ്ടി സീ­സ­ണിൽ ക്ല­ബ്ബു­ക­ളും ടീ­മു­ക­ളും പി­ടി­വ­ലി ന­ട­ത്തും. സീസൺ ക­ഴി­ഞ്ഞാൽ ക­ടു­ത്ത മ­ദ്യ­പാ­നി. തെ­രു­വിൽ, അ­രി­ച്ചാൽ വ­ക്കിൽ ബോ­ധ­ര­ഹി­ത­നാ­യി വീണു കി­ട­ക്കു­ന്നു­ണ്ടാ­കും.

80-കളിൽ മ­മ്പാ­ട്ടു­കാർ പ­ന്തു­ക­ളി­ക്കാ­രാ­കാൻ നി­ല­മ്പൂ­രിൽ നടന്ന ഒരു ഫു­ട്ബാൾ പ­രി­ശീ­ല­ന ക്യാ­മ്പ് ഒ­ളി­ച്ചു ക­ണ്ട­തി­നെ­ക്കു­റി­ച്ചു­മു­ള്ള ക­ഥ­ക­ളും മ­ല­പ്പു­റം ഫു­ട്ബാൾ ലോ­റി­ലു­ണ്ടു്. മൂ­ന്നു് ക­ളി­ക്കാ­രു­ടെ പ്രാ­യം അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി ലോ­ക­മെ­ങ്ങും ഇ­ന്നു് ഫു­ട്ബാൾ മൽ­സ­ര­ങ്ങ­ളു­ണ്ടു്. അണ്ടർ 16, അണ്ടർ 12 എ­ന്നി­ങ്ങ­നെ­യു­ള്ള രീ­തി­യിൽ. മ­ല­പ്പു­റ­ത്തു് സ­മീ­പ­കാ­ലം വരെ ക­ളി­ക്കാ­രു­ടെ ഉയരം ക­ണ­ക്കി­ലെ­ടു­ത്തു് ന­ട­ത്തു­ന്ന ടൂർ­ണ­മെ­ന്റു­കൾ ഉ­ണ്ടാ­യി­രു­ന്നു. കളി തു­ട­ങ്ങും മു­മ്പു് ക­ളി­ക്കാ­രു­ടെ­യെ­ല്ലാം ഉ­യ­ര­മ­ള­ക്കും. ഇത്ര അടി ഉയരം എ­ന്നാ­യി­രു­ന്നു ക­ണ­ക്കു്. പ്രാ­യം ക­ണ­ക്കി­ലെ­ടു­ക്കാ­തെ ഉയരം മാ­ത്രം ക­ണ­ക്കി­ലെ­ടു­ക്കു­ന്ന­തു് പ­ല­യി­ട­ങ്ങ­ളി­ലും പ്ര­ശ്ന­മാ­യ­തോ­ടെ­യാ­ണു് ഇ­ത്ത­ര­ത്തി­ലു­ള്ള ടൂർ­ണ­മെ­ന്റു­കൾ ഇ­ല്ലാ­താ­യ­തു്. ഈ രീതി അ­ശാ­സ്ത്രീ­യ­മാ­ണെ­ന്നു് പിൽ­ക്കാ­ല­ത്തു് മൽസര ന­ട­ത്തി­പ്പു­കാർ­ക്കു് തന്നെ ബോ­ധ്യ­പ്പെ­ടു­ക­യും ചെ­യ്തു. ഹെ­ഡ്ഡ­റു­ക­ളാ­ണു് ഫു­ട്ബാ­ളി­ലെ ഗോൾ സ്കോ­റിം­ഗി­നു­ള്ള ഏ­റ്റ­വും വലിയ ച­തു­രു­പാ­യ­മെ­ന്ന തോ­ന്ന­ലാ­ണു് ഉയരം മാ­ന­ദ­ണ്ഡ­മാ­ക്കാ­നി­ട­യാ­ക്കി­യ­തു്. എ­ന്നാൽ മ­റ്റു­ക­ളി­ക്കാ­രെ അ­പേ­ക്ഷി­ച്ചു് ഉയരം കു­റ­ഞ്ഞ­വർ മി­ക­ച്ച ഹെ­ഡ്ഡ­റു­കൾ കൂടി സം­ഭാ­വ­ന ചെ­യ്യു­ന്നു എ­ന്നു് വ­ന്ന­തോ­ടെ ഇ­ത്ത­ര­ത്തി­ലു­ള്ള മൽ­സ­ര­ങ്ങൾ മാ­ഞ്ഞു തു­ട­ങ്ങു­ക­യാ­യി­രു­ന്നു.

images/football_6.jpg

രണ്ടു ടീ­മു­ക­ളിൽ ഒ­ന്നു് ജ­ഴ്സി­യ­ണി­യാ­തെ (ഷോർ­ട്ട്സ് മാ­ത്രം ധ­രി­ച്ചു്) മൽ­സ­രി­ക്കു­ന്ന ചെറിയ ടൂർ­ണ­മെ­ന്റു­ക­ളും ഉ­ണ്ടാ­യി­രു­ന്നു. കൃ­ത്യ­മാ­യ ജ­ഴ്സി­യി­ല്ലാ­തെ ക­ളി­ക്കാർ വ­രു­ന്ന സ­ന്ദർ­ഭ­ങ്ങ­ളി­ലാ­ണു് (ഒരേ പോ­ലെ­യു­ള്ള ജഴ്സി രണ്ടു ടീ­മി­ലു­ള്ള­വ­രും ധ­രി­ച്ചു വ­രു­മ്പോൾ അ­മ്പ­യ­റാ­ണു് ഒരു ടീ­മി­നോ­ടു് ബനിയൻ ഊരി ക­ളി­ക്കാൻ ആ­വ­ശ്യ­പ്പെ­ടു­ക. ടീ­മി­നെ തി­രി­ച്ച­റി­യാൻ വേ­ണ്ടി­യാ­ണി­തു്, ജ­ഴ്സി­യ­ണി­ഞ്ഞ ടീം, അ­തി­ല്ലാ­ത്ത ടീം എ­ന്നി­ങ്ങ­നെ­യാ­യി­രി­ക്കും തി­രി­ച്ച­റി­വി­നു് വേ­ണ്ടി­യു­ള്ള ആ ത­രം­തി­രി­വു്. മ­ല­പ്പു­റ­ത്തെ നാ­ട്ടിൻ പു­റ­ങ്ങ­ളിൽ ചെറിയ ക്ല­ബ്ബു­കൾ പ­ങ്കെ­ടു­ത്തി­രു­ന്ന ടൂർ­ണ­മെ­ന്റു­ക­ളിൽ 90-കളിൽ പോലും ഇ­ത്ത­ര­ത്തി­ലു­ള്ള മൽ­സ­ര­ങ്ങൾ ന­ട­ന്നി­രു­ന്നു. ബൂ­ട്ടും ജ­ഴ്സി­യു­മി­ല്ലാ­ത്ത ക­ളി­ക്കാർ ഒ­ട്ടും അ­പൂർ­വ്വ കാ­ഴ്ച­യു­മാ­യി­രു­ന്നി­ല്ല. ഇ­ന്ന­തു് പാടെ മാറി. ക­ളി­യേ­ക്കാൾ വ­ലു­തു് കളി നി­യ­മ­മാ­ണു് എന്ന മ­ട്ടി­ലേ­ക്കു്, വി­പ­ണി­യു­ടെ കൂടി ആ­വ­ശ്യ­ത്തി­ലേ­ക്കു­ള്ള മാ­റ്റം മ­ല­പ്പു­റം ഫു­ട്ബാ­ളി­നേ­യും വലിയ തോതിൽ പി­ടി­കൂ­ടി.

മ­ഞ്ചേ­രി­യി­ലും നി­ല­മ്പൂ­രി­ലും ഫു­ട്ബാൾ മേ­ള­ക­ളു­ടെ സജീവത ഉ­ണ്ടു്. നി­ല­മ്പൂ­രി­ലെ ചെ­മ്പോ­ല നാണി സെ­വൻ­സിൽ ഔട്ട് സ്റ്റാൻ­ഡിം­ഗ് ക­ളി­ക്കാ­രിൽ ഒ­രാ­ളാ­യി­രു­ന്നു. ക­ളി­ക്കാർ ബസ് കൂ­ലി­യ­ല്ലാ­തെ മ­റ്റൊ­ന്നും സം­ഘാ­ട­ക­രിൽ നി­ന്നു് വാ­ങ്ങ­രു­തെ­ന്നു് വി­ശ്വ­സി­ച്ച­യാൾ. ക­ശ്മീ­രൊ­ഴി­ച്ചു് ഇ­ന്ത്യ­യി­ലെ മ­റ്റെ­ല്ലാ സം­സ്ഥാ­ന­ങ്ങ­ളി­ലും ക­ളി­ച്ച­യാൾ. ന­മ്മു­ടെ ഫു­ട്ബാ­ളി­നെ ന­ശി­പ്പി­ച്ച­തു് പ­ണ­ത്തി­ന്റെ അ­തി­പ്ര­സ­ര­മാ­ണെ­ന്നു് വി­ശ്വ­സി­ച്ച­യാൾ. നാലു് ‘ഓർമകൾ കേരളം വി­ടു­മ്പോൾ താ­ഷ്ക­ന്റ് സ്റ്റേ­റ്റ് ടീ­മി­ന്റെ പ്ര­ദർ­ശ­ന മൽസരം ക­ണ്ട­തു് മ­ന­സ്സി­ലെ­ത്തു­ന്നു. എന്റെ കൂടെ രാ­മു­കാ­ര്യാ­ട്ടും ഉ­ണ്ടാ­യി­രു­ന്നു. താ­ഷ്ക­ന്റും മോ­സ്കോ ഡൈനമോ കീവും ത­മ്മി­ലു­ള്ള ആ മൽസരം താ­ഷ്ക­ന്റി­ലെ ഒരു സ്റ്റേ­ഡി­യ­ത്തി­ലാ­ണു് ക­ണ്ട­തു്. പ്ര­ശ­സ്ത റഷ്യൻ കവി എ­വ്തു­ഷൻ­കോ­യെ അ­വി­ടെ­വെ­ച്ചു് കാ­ണാ­നാ­യി. ക­വി­യാ­യ­ല്ല, ഗോൾ കീ­പ്പ­റാ­യി.’—എം. ടി. വാ­സു­ദേ­വൻ നായർ (തി­ക്കോ­ടി­യ­ന്റെ ഇടി എന്ന ലേ­ഖ­ന­ത്തിൽ). എ­വ്തു­ഷ­ങ്കോ­യു­ടെ ഫു­ട്ബാൾ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് വ­ള­രെ­ക്കൂ­ടു­തൽ വി­വ­ര­ങ്ങൾ ല­ഭ്യ­മാ­ണെ­ന്നു് തോ­ന്നു­ന്നി­ല്ല. എ­ന്നാൽ ക­വി­ത­ക്കും ജീ­വി­ത­ത്തി­നു­മി­ട­ക്കു് അ­ദ്ദേ­ഹം ഗോൾ പോ­സ്റ്റി­ന്റെ ഏ­കാ­ന്ത­ത­യി­ലും ക­ഴി­ഞ്ഞു­വെ­ന്ന വി­വ­ര­മാ­ണു് എം. ടി ഈ ചെ­റു­ലേ­ഖ­ന­ത്തി­ലൂ­ടെ നൽ­കു­ന്ന­തു്.

images/football_7.jpg

കാ­സർ­കോ­ട്ടു് മാ­പ്പി­ള­പ്പാ­ട്ടിൽ ഫു­ട്ബാൾ പാ­ട്ടു­കൾ എന്ന ഒരു വി­ഭാ­ഗം തന്നെ ഉ­ണ്ടാ­യി­രു­ന്നു. പ­ത്തോ­ളം പാ­ട്ടു­കൾ (പ്ര­ശ­സ്ത­മാ­യ­തും അ­ല്ലാ­ത്ത­വ­യും ഇ­ങ്ങ­നെ എ­ഴു­ത­പ്പെ­ട്ടി­ട്ടു­ണ്ടു്. അതിൽ ഏ­റ്റ­വും പ്ര­ശ­സ്ത­മാ­യ ഒന്നേ ക­ണ്ടെ­ത്താൻ ആ­യു­ള്ളൂ. അ­ഹ­മ്മ­ദ് കു­ട്ടി ഇ­സ്മാ­ഈൽ മൊ­ഗ്രാൽ എ­ഴു­തി­യ മു­ഹ­മ്മ­ദൻ സ്പോർ­ട്ടിം­ഗി­നെ­ക്കു­റി­ച്ചു­ള്ള ‘ഫു­ട്ബോൾ പാ­ട്ടു്’ ആണതു്. പാ­ട്ടു് എ­ഴു­തി­യ കവി 1965-ൽ മ­രി­ച്ചു. 50-​കളുടെ ഒ­ടു­വി­ലോ 1960-​കളുടെ തു­ട­ക്ക­ത്തി­ലോ ആണു് ഈ പാ­ട്ടു് എ­ഴു­തി­യി­രി­ക്കു­ന്ന­തു് എ­ന്നാ­ണു് ഊ­ഹി­ക്കു­ന്ന­തു്. ഫു­ട്ബാ­ളും വെ­ള്ള­പ്പൊ­ക്ക­വും ഈ എ­ഴു­ത്തു­കാ­രൻ ആ­വർ­ത്തി­ച്ചി­രു­ന്ന പ്ര­മേ­യ­മാ­ണെ­ന്നു് പ­റ­യു­ന്നു. 15 ഭാഷകൾ അ­റി­യു­മാ­യി­രു­ന്ന ഇ­ദ്ദേ­ഹ­ത്തി­ന്റെ പാ­ട്ടിൽ പല ഭാ­ഷ­ക­ളിൽ നി­ന്നു­ള്ള വാ­ക്കു­ക­ളു­ടെ പ­കർ­പ്പു­കൾ ക­ട­ന്നു വ­രു­ന്നു.

കാലിൽ പ­ന്തു് കെ­ണി­ഞ്ഞാൽ ഗോ­ളാ­ക്കാ­തെ മേലേ മ­ട­ങ്ങാ­ത്ത­വ­രാ­ണു് മു­ഹ­മ്മ­ദൻ­സ് സ്പോർ­ട്ടിം­ഗ് ക്ല­ബ്ബി­ലെ ക­ളി­ക്കാ­രെ­ന്നും, ഒരു ഗോ­ള­ടി­ച്ചാൽ പി­ന്നെ ഗോൾ മ­ഴ­യാ­യി­രി­ക്കു­മെ­ന്നും (നി­ത്തം ഈ ഗോ­ളി­ന്നു് മറ്റു ഗോ­ളി­ലേ­ക്കെ­ത്താ­തെ ഇല്ലാ മ­ട­ക്ക­മെ) കവി പാ­ടു­ന്നു. അഞ്ചു ഭാഷകൾ ചേർ­ന്ന­താ­ണു് ഫു­ട്ബാൾ­പാ­ട്ടി­ലെ ‘മ­ല­യാ­ളം’. പാ­ട്ടി­ന്റെ പൂർ­ണ്ണ­രൂ­പം താഴെ കൊ­ടു­ക്കു­ന്നു.

ഫു­ട്ബോൾ പാ­ട്ട്

രചന: അ­ഹ­മ്മ­ദ് കു­ട്ടി ഇ­സ്മാ­ഈൽ മൊ­ഗ്രാൽ

images/football_8.jpg

(കൽ­ക്ക­ത്ത മു­ഹ­മ്മ­ദൻ­സ് സ്പോർ­ട്ടിം­ഗി­നെ കു­റി­ച്ചു്)

മു­ത്ത് സി­ന­ഹി­ത­രെ പ്ര­ധാ­ന­കൽ­ക്ക­ത്ത­യിൽ

ഘോ­ഷ­വി­ശേ­ഷ­മേ

മു­ന്തി­യ പാതം പ­ന്താ­ലു­ള്ള

കളി ചി­ന്തു­വാ­നെ­ന്തൊ­രുൻ­മേ­ഷ­മേ

സത്ത് മു­ഹ­മ്മ­ദ് സ്പോർ­ട്ടിം­ഗ­ദെ­ന്ന

സൽ­ഗു­ണ­രാ­യ ക­ളി­ക്കാ­രും

പിന്നെ-​മെച്ച ടീമും പല ഭാ­ഗ­ത്തിൽ നി­ന്നെ

ഫേദർ പലെ വർഗക്കാരുമേ-​തന്നെ

പോ­രാ­ടി­ക്ക­ളി­ത്ത അ­തെ­ല്ലാ­വും ധാ­രാ­ളം ജ­ഹി­ത്തെ

ജേ­ഹ­ത്തെ മു­റ്റ­വ­രാം ശു­ജാ­ഇ­ങ്ങൾ

ലാഹോർ ആ­ഫ്രി­ക്ക സി­ലോ­ണു­മേ

ഡൽഹി ലണ്ടൻ അലിഗർ ബൊ­മ്പാ­യു­മെ മിൽ­ട്ട­റി കൽ­ക്ക­ത്ത­ക്കാ­രു­മെ

ദേ­ഹ­ത്തിൻ മേൽ അ­ണു­വോ­ള­വും

ദയ മോഹം ഇ­ല്ലാ­ത്ത­വ­രാ­കു­മേ

ശീലം ഇ­തു­പോ­ലെ അ­മ്പ­ത്തി­ര­ണ്ട്

ടീ­മു­കാ­രോ­ടു് ജ­യി­ത്ത­വർ നി­ണ്ട്

ആഹൂ വ­ഹി­യ­ത്ത­ത­യിൽ പ­തി­നൊ­ണ്ട്

അ­ഞ്ചും ക­ളി­ക്കാ­രോ­ടും ക­ളി­കൊ­ണ്ട്

കാ­രി­ശം പി­ടി­ത്തെ ശ­ത്രു­ക്ക­ളും ശൂ­രി­തം മി­ക­ത്തെ (മു­ത്ത്സി­ന)

ശൂ­രി­ത­മു­റ്റ­വ­രിൽ ഇകൽ അടി ആറും

ച­തുർ­ക­ളി നേടിയ

തു­മ്പി­ല്ലാ­തെ മറു കൂ­ട്ട­രെ മതം

ബ­മ്പും ബി­ട്ടു് പി­ന്നോ­ട്ടോ­ടി­യെ

ബാർ­കു­ഫിർ എ­ന്നു­ള്ള ദേ­ശ­ത്തേ­ക്കി­വർ

ഏ­റോ­പ്ലാ­നിൽ കേ­റി­പ്പാ­റി­യെ

ബന്ന സൽ­ക്കാ­രം അ­നു­കൂ­ലി­ച്ച­തിൽ

നന്നെ ബ­ഹു­മാ­നം നേ­ടി­യെ

കൂ­റു­വാൻ അ­ള­വു­മെ മു­പ്പ­ത്തി­നാ­ല്

കൊ­ല്ലം മു­തൽ­ക്കേ തു­ട­ങ്ങി ഹി­മ്പേ­ല്

നേരെ ജയം മു­പ്പ­ത്തി­യേ­ഴും ഇ­ക്കാ­ലെ

നേടിയ ക­പ്പും ച­തുർ­വ­ക­യാ­ലെ

എ­ലാ­രി­ലും ജ­യി­ത്തെ എനി ആരും

ഇല്ലാ എ­ന്നൂ­ഹി­ത്തെ (മു­ത്ത് സി­ന­ഹി­ത­രെ)

ഇല്ല എ­ന്നൂ­ഹി­ത്തി­രി­ക്കും ചി­ങ്ക­മ്മാർ

ന­ല്ലോ­ണം മാ­ന­ത്തെ നേടിയ

ഇ­ന്ത്യ മു­ഹ­മ്മ­ദൻ ടീ­മ­തെ­ന്നു് പേർ

മ­ന്ത­ല­മിൽ ശു­ഹ്റാ­ടി­യെ

ചൊ­ല്ലാം പ­തി­നേ­ഴു് പേർ­ക­ളാ­ണ­വർ

ദി­ല്ലിൽ ഭ­യ­ങ്ക­രം നീ­ക്കി­യെ

സു­ന്ദ­രി­മാർ പ­തി­നൊ­ന്നു് പേർ­ക­ളെ

ചി­ന്തും നാമം ക­വി­യാ­ക്കി­യെ

കെ­ല്ലും സിം­ഹ­പ്പ­ടി ഗോലിൽ താൻ നി­ന്നാൽ

കൊ­വി­ത്തെ നോ­ട്ട­ങ്ങൾ ബോലിൽ മേൽ തന്ന

വ­ല്ലാ­ത്തെ ഹെ­ഡ്ഡും അ­ടി­യും സൂ­ട്ട് എന്നാ

വ­മ്പൻ­മാ­രൊ­ക്കെ ന­ടു­ങ്ങും താൻ നി­ന്നാൽ

കേമം ഗോൾ­കീ­പ­റാം ഉ­സ്മാൻ­ഖാൻ നാമം ധീ­ര­ധ­രാം (മു­ത്ത് സി­ന­ഹി­ത­രെ)

ധീ­ര­ധ­രാം ശ­ഫി­ഖാൻ ജ­മ്മാ­ഖാ­നും

പേറുക വ­മ്പ­മ്മാ­രു­കു­മെ

ദി­വ്വി­യ­രി­പ്പേർ­കൾ ഫുൾ­ബേ­ക്കിൽ നി­ന്നാൽ

ഒ­വ്വ­ര­ടി­ക്കു് ബോൾ പാ­റു­മെ

നേരെ ഹ­വാ­യിൽ പ­റ­ക്കും പ­ന്തി­നെ­ചേ­രെ

അ­ടി­ത്തു­റ്റു വാ­രു­മെ

നി­ത്തം ഈ ഗോ­ളി­ന്നു് മറ്റു

ഗോ­ളി­ലേ­ക്കെ­ത്താ­തെ ഇല്ലാ മ­ട­ക്ക­മെ

നൂറ് മു­ഹ­മ്മ­ദ് ബെ­ച്ചെൻ ഖാൻ തന്നെ

നേ­ശ­ക്ക­നീ മ­ഹ്ശൂ­മിൽ തന്നെ

ശൂ­രി­ത­ത്തോ­ടെ ഹാ­ഫ്ബാ­ക്കിൽ നി­ന്നെ

തു­ള്ളി അ­ടി­ക്കും അ­തിർ­പ്പം എ­ന്തെ­ന്നെ

ബാ­റോ­ടെ അ­ടി­ക്കും ബോലും

ജനം താരിൽ വീ­ണി­ള­ക്കും (മു­ത്ത് സി­ന­ഹി­ത­രെ)

താറു് ത­ട­യാ­ക­ളി­ക്കും ചി­ങ്ക­മാർ

ഫോർ­വേർ­ഡിൽ ക­യ­റി­പ്പാ­റു­മേ

റ­ഹ്മ­ത്തും അ­ബ്ബാ­സും ബി. എ­കാ­രി­വർ

റ­ഹീ­റും സെലിം ഹെ­ഡ്ഡിൽ പാ­റു­മെ

ഖാരി ഖുർ റഷീദ് അ­തെ­ന്ന­വർ

ബാരി ഹി­ഫ്ളു­ള്ളോ­രാ­കു­മേ

കാലിൽ പ­ന്തു് കെ­ണി­ഞ്ഞാൽ ഗോ­ളാ­ക്കാ­തെ

മേലേ മ­ട­ങ്ങാ­ത്തോ­രാ­കു­മെ

കേറി ഈ ഗ്രൗ­ണ്ടിൽ പ­റ­ക്കു­ന്നോ­രാ­മെ

കേമം ഒ­ന്നോ­ടൊ­ന്നു് തോൽ­ക്കൂ­ലാ­താ­മെ

പാറും പ­രു­ന്ത്പോൽ കാ­ണു­ന്നോർ­ക്കാ­മെ

പാ­ട്ടിൽ ചു­രു­ക്കി ഇ­തൊ­ക്കെ തമാമെ

സു­ന്ദി­രർ­ക്ക­റി­വാൻ അ­ഹ്മ­ദ് കു­ട്ടി ചി­ന്തി­ടെ­ക്ക­വി­യാം

(വ­ട­ക്കി­ന്റെ ഇശലുകൾ-​സമ്പാദകർ-തനിമ അ­ബ്ദു­ല്ല, യൂനസ് ക­ട്ട­ത്ത­ടു­ക്ക)

1930-കളിൽ മ­ല­പ്പു­റ­ത്തി­ന്റെ പല ഭാ­ഗ­ത്താ­യി ആ­രം­ഭി­ച്ച ഫു­ട്ബാൾ ക­ളി­ക­ളും മൽ­സ­ര­ങ്ങ­ളും കാണാൻ പോ­കു­ന്ന­വർ സ­ന്ധ്യ­ക്കു് കളി ക­ഴി­ഞ്ഞു് പന്തം കൊ­ളു­ത്തി വീ­ട­ണ­യാൻ തി­ടു­ക്ക­പ്പെ­ടു­മ്പോൾ, കണ്ട ക­ളി­യെ­ക്കു­റി­ച്ചു്, ക­ളി­ക്കാ­രെ­ക്കു­റി­ച്ചു് നാടൻ പാ­ട്ടു­കൾ കെ­ട്ടി­പ്പാ­ടു­ന്ന രീതി ഉ­ണ്ടാ­യി­രു­ന്നു. എ­ന്നാൽ ആ പാ­ട്ടു­കൾ ആരും പ­കർ­ത്തി­വെ­ക്കാ­ത്ത­തി­നാൽ, ത­ല­മു­റ­കൾ­ക്കി­ടെ­യു­ള്ള കൈ­മാ­റ്റ­ങ്ങൾ­ക്കി­ടെ മ­റ­വി­യി­ലേ­ക്കു് പിൻ­വാ­ങ്ങി­യ­തി­നാൽ, ഫു­ട്ബാൾ കാ­ണി­ക­ളു­ടെ ഭാവന അ­ക്കാ­ല­ത്തു് എ­ങ്ങ­നെ­യാ­ണു് പ്ര­വർ­ത്തി­ച്ച­തെ­ന്നു് മ­ന­സ്സി­ലാ­ക്കാ­നു­ള്ള എല്ലാ വ­ഴി­ക­ളും ഇ­ന്നു് അ­ട­ഞ്ഞു പോ­യി­രി­ക്കു­ന്നു.

പിൽ­ക്കാ­ല­ത്തു് ഫു­ട്ബാൾ ടൂർ­ണ­മെ­ന്റ് പരസ്യ അ­നൗൺ­സ്മെ­ന്റിൽ കാ­ണി­ക­ളു­ടെ ഭാ­വ­ന­യിൽ നി­ന്നു് പ­കർ­ന്നു് കി­ട്ടി­യ വാ­മൊ­ഴി സാ­ഹി­ത്യ­ത്തി­ന്റെ അം­ശ­ങ്ങൾ ഉ­ണർ­ത്തെ­ണീ­ക്കു­ന്ന­താ­യി കാണാൻ ക­ഴി­യും. ‘ഈ­റ്റ­പ്പു­ലി പോലെ പാ­ഞ്ഞ­ടു­ത്ത പ­ന്തി­നെ ഒരു പൂ­ച്ച­ക്കു­ട്ടി­യെ­പ്പോ­ലെ വാ­രി­യെ­ടു­ത്തു് ഉമ്മ വെ­ക്കു­ന്ന ഗോളി’ (പ­ന്തു­മാ­യി പാ­ഞ്ഞ­ടു­ക്കു­ന്ന ഫോർ­വേ­ഡി­നേ­യും എ­തിർ­ടീ­മി­ലെ ഗോ­ളി­യേ­യും ഒരേ പോലെ പ്ര­ശം­സി­ക്കു­ന്ന പ­ര­സ്യ­വാ­ച­ക­മാ­ണി­തു്, പ­ര­സ്യ­ത്തി­ലെ മി­ക­ച്ച ത­ന്ത്ര­ങ്ങ­ളി­ലൊ­ന്നു്) പോ­ലു­ള്ള നി­ര­വ­ധി പ്ര­യോ­ഗ­ങ്ങൾ ഈ അ­ടു­ത്ത കാലം വരെ സെ­വൻ­സ് ഫു­ട്ബാൾ ടൂർ­ണ്ണ­മെ­ന്റ് സീ­സ­ണിൽ അ­നൗൺ­സ്മെ­ന്റ് ജീ­പ്പു­ക­ളിൽ നി­ന്നും മൽ­സ­ര­ങ്ങൾ ന­ട­ക്കു­ന്ന ഗ്രൗ­ണ്ടു­ക­ളി­ലെ അ­നൗൺ­സ്മെ­ന്റ് ബോ­ക്സു­ക­ളിൽ നി­ന്നും പു­റ­ത്തു വ­രു­മാ­യി­രു­ന്നു. ഫു­ട്ബാ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടു് മാ­ത്രം നിൽ­ക്കു­ന്ന ഇ­ത്ത­ര­ത്തി­ലു­ള്ള വാ­മൊ­ഴി സാ­ഹി­ത്യം ഇ­ന്നു് ലിഖിത രൂ­പ­ത്തി­ലേ­ക്കു് മാ­റ്റ­പ്പെ­ട്ടി­രി­ക്കു­ന്ന­തു് ഫ്ളെ­ക്സ് ബോർ­ഡു­ക­ളി­ലാ­ണു്. അതിലെ വ­രി­ക­ളിൽ രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ട്ടി­രി­ക്കു­ന്ന­തു് കാ­ണി­ക­ളു­ടെ ഭാ­വ­ന­ക­ളും പ്ര­തി­ഭ­യു­മാ­ണു്. അ­താ­ണു് ഫു­ട്ബാ­ളി­നെ നില നിർ­ത്തു­ന്ന­തിൽ മുഖ്യ പ­ങ്കു് വ­ഹി­ക്കു­ന്ന­തു്.

കോപ്പ ക­ബാ­ന­യെ ക­ണ്ട്ക്കോ,

ഇ­ല്ലെ­ങ്കിൽ മ­ല­പ്പു­റ­ത്തേ­ക്ക് ബാ

നി­ല­മ്പൂ­ര്ക്ക് ബാ…

തു­ട­ങ്ങി­യ, ഏ­റ്റ­വും ജ­ന­പ്രി­യ­മാ­യി മാ­റു­ന്ന ചില വ­രി­ക­ളെ, സ­ന്ദർ­ഭ­ങ്ങ­ളെ ത­ങ്ങ­ളു­ടെ ആ­വ­ശ്യ­ത്തി­നു് ഉ­പ­യോ­ഗി­ക്കു­ന്ന രീ­തി­യാ­ണു് മ­ല­പ്പു­റ­ത്തു് എ­ക്കാ­ല­ത്തും ഫു­ട്ബാൾ പ്ര­ച­ര­ണ സാ­ഹി­ത്യ­ത്തിൽ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. ഒരു പോ­പ്പു­ലർ ഗെ­യി­മി­ന്റെ പ്ര­ചാ­ര­ണ­ത്തി­നു് ഏ­റ്റ­വും പോ­പ്പു­ല­റാ­യ പ്ര­യോ­ഗ­ങ്ങൾ ക­ട­മെ­ടു­ക്കു­ക എന്ന രീതി. ഫു­ട്ബാൾ സാ­ഹി­ത്യം എന്ന വി­ഭാ­ഗ­ത്തിൽ പെ­ടു­ന്ന, ഈ പ്ര­ച­ര­ണ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു് പ­ഠി­ക്കാൻ ആരും മി­ന­ക്കെ­ട്ടി­ട്ടി­ല്ല. എ­ല്ലാം ഫു­ട്ബാൾ ഭ്രാ­ന്തു് എന്ന വി­ഭാ­ഗ­ത്തിൽ പെ­ടു­ത്തി അ­ക്കാ­ദ­മി­ക ലോകം ത­ള്ളി­ക്ക­ള­ഞ്ഞു. എ­ന്നു­മാ­ത്ര­മ­ല്ല, ഫു­ട്ബാൾ സാ­ഹി­ത്യം എന്ന നി­ല­യിൽ പൊ­തു­വിൽ അം­ഗീ­ക­രി­ക്ക­പ്പെ­ടേ­ണ്ട ‘കളി എ­ഴു­ത്തു്’ എന്ന വി­ഭാ­ഗ­വും ഇതേ അവഗണന നേ­രി­ടു­ന്നു­ണ്ടു്. ഫു­ട്ബാൾ റി­പ്പോർ­ട്ടു­കൾ, വി­ശ­ക­ല­ന ലേ­ഖ­ന­ങ്ങൾ, ക­ളി­ക്കാ­രെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന ലേ­ഖ­ന­ങ്ങ­ളും പു­സ്ത­ക­ങ്ങ­ളും… അ­ങ്ങി­നെ പ്ര­ബ­ല­മാ­യ നി­ല­യിൽ ഇവിടെ ഫു­ട്ബാൾ സാ­ഹി­ത്യം നില നിൽ­ക്കു­ന്നു­ണ്ടു്. അതിൽ നേ­ര­ത്തെ പറഞ്ഞ പ്ര­ചാ­ര­ണ സാ­ഹി­ത്യം ഉൾ­പ്പെ­ടു­ന്നി­ല്ല, ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­മി­ല്ല. വാ­മൊ­ഴി­യും വ­ര­മൊ­ഴി­യും ത­മ്മി­ലു­ള്ള അകലം ഇ­ക്കാ­ര്യ­ത്തി­ലു­മു­ണ്ടു്.

images/football_9.jpg

അ­തി­മ­നോ­ഹ­ര­മാ­യ ഒരു പ്ര­യോ­ഗം ഒ­രി­ക്കൽ ഒരു ഫു­ട്ബാൾ റി­പ്പോർ­ട്ടിൽ ക­ണ്ടി­ട്ടു­ണ്ടു്. (പയസ് ഫ്രാൻ­സി­സ് മ­ല­യാ­ളം എ­ക്സ്പ്ര­സ്സിൽ എ­ഴു­തി­യ­താ­ണെ­ന്നാ­ണോർ­മ്മ)—ആ പ്ര­യോ­ഗം ഇ­താ­ണു്—വെ­ണ്ണ­യിൽ കത്തി പാ­ളു­ന്ന­തു പോലെ—എ­തി­രാ­ളി­ക­ളെ വെ­ട്ടി­ച്ചു്, പ­ന്തു് ചെ­ത്തി­യി­ടു­ന്ന­തു പോലെ മു­ന്നോ­ട്ടു തള്ളി പെ­നാൽ­റ്റി ബോ­ക്സി­ലേ­ക്കു് ഓ­ടി­ക്ക­യ­റു­ന്ന ഒരു ഫോർ­വേർ­ഡി­നെ­ക്കു­റി­ച്ചാ­യി­രു­ന്നു ആ പ്ര­യോ­ഗം. നാലു വാ­ക്കു­ക­ളിൽ അതി സ­മ്പ­ന്ന­മാ­യ ഭാ­വ­ന­യു­ടെ തി­ള­ക്കം അതിൽ ഓളം വെ­ട്ടി. സാ­ഹി­ത്യ­ത്തിൽ നി­ന്നു­ള്ള കടം കൊ­ള്ളൽ അ­തി­ലു­ണ്ടു്, എ­ന്നാൽ ഒരു ഫു­ട്ബാൾ സ­ന്ദർ­ഭ­ത്തെ അ­ങ്ങേ­യ­റ്റം സാ­ഹി­ത്യ സ­മ്പ­ന്ന­മാ­ക്കാ­നു­ള്ള ‘സ്പോർ­ട്സ് ജർ­ണ­ലി­സ്റ്റി­ന്റെ’ സ­ഹൃ­ദ­യ­ത്വ­വും അ­നു­വാ­ച­കർ തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ടു്.

ന­മ്മു­ടെ പ്ര­തി­ഭാ­ശാ­ലി­ക­ളാ­യ പ്ര­ധാ­ന കളി എ­ഴു­ത്തു­കാ­രു­ടെ ര­ച­ന­ക­ളി­ലെ­ല്ലാം വലിയ തോ­തി­ലു­ള്ള സാ­ഹി­ത്യ സ്വാ­ധീ­നം കാണാം. അവർ പ­ല­പ്പോ­ഴും സാ­ഹി­ത്യ­ത്തിൽ നി­ന്നു­ള്ള പ്ര­ശ­സ്ത­മാ­യ പ്ര­യോ­ഗ­ങ്ങ­ളും ക­ട­മെ­ടു­ത്തി­ട്ടു­മു­ണ്ടു്. എ­ന്നാൽ തി­രി­ച്ചു് അ­വ­രു­ടെ എ­ഴു­ത്തു് സാ­ഹി­ത്യ പ്ര­വർ­ത്ത­നം കൂ­ടി­യാ­ണെ­ന്നു്, ആ നി­ല­യിൽ ഫു­ട്ബാ­ളി­ലും ഒരു സാ­ഹി­ത്യ പ്ര­വർ­ത്ത­ന­മു­ണ്ടെ­ന്നു് അം­ഗീ­ക­രി­ക്കാൻ ‘സാ­ഹി­ത്യ മൗലിക വാ­ദി­കൾ’ക്കു് ഇ­നി­യും ക­ഴി­ഞ്ഞി­ട്ടി­ല്ല. ത­ങ്ങ­ളു­ടേ­തും ഒരു നി­ല­യി­ലു­ള്ള സാ­ഹി­ത്യ പ്ര­വർ­ത്ത­ന­മാ­ണെ­ന്ന തോ­ന്നൽ ന­മ്മു­ടെ കളി എ­ഴു­ത്തു­കാർ­ക്കും ഉ­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല, അ­ങ്ങി­നെ­യു­ള്ള നി­ല­പാ­ടു­കൾ അവർ എ­ടു­ത്ത­തി­നു് തെ­ളി­വു­ക­ളും ല­ഭ്യ­മ­ല്ല. വി­ദേ­ശ­ങ്ങ­ളിൽ ക­ളി­ക്കാ­രു­ടെ, സ്പോർ­ട്സ് താ­ര­ങ്ങ­ളു­ടെ ജീ­വ­ച­രി­ത്ര­വും ആ­ത്മ­ക­ഥ­ക­ളും പ­ല­പ്പോ­ഴും സാ­ഹി­ത്യ ക്ലാ­സി­ക്കു­കൾ എന്ന നി­ല­യിൽ തന്നെ പ­രി­ഗ­ണി­ക്ക­പ്പെ­ട്ടു പോ­ന്നി­ട്ടു­ണ്ടു്. കേരള/മലബാർ/ഇ­ന്ത്യൻ ഫു­ട്ബാ­ളി­നെ­ക്കു­റി­ച്ചു് മി­ക­ച്ച നി­ല­വാ­രം അ­വ­കാ­ശ­പ്പെ­ടാ­വു­ന്ന പു­സ്ത­കം മ­ല­യാ­ള­ത്തി­ലി­നി­യും ഉ­ണ്ടാ­കേ­ണ്ടി­യി­രി­ക്കു­ന്നു.

വി. മുസഫർ അ­ഹ­മ്മ­ദ്
images/muzafer.jpg

25 വർഷം പ­ത്ര­പ്ര­വർ­ത്ത­കൻ. മാ­ധ്യ­മം, മ­ല­യാ­ളം ന്യൂ­സ് (ജിദ്ദ) പ­ത്ര­ങ്ങ­ളിൽ. മ­ല­പ്പു­റം ജി­ല്ല­യി­ലെ പെ­രി­ന്തൽ­മ­ണ്ണ സ്വ­ദേ­ശി. യാ­ത്രാ വി­വ­ര­ണ­ത്തി­നു് 2010-ൽ ‘മ­രു­ഭൂ­മി­യു­ടെ ആ­ത്മ­ക­ഥ’ക്കു് കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്ക്കാ­രം. കെ. വി. സു­രേ­ന്ദ്ര­നാ­ഥ് പു­ര­സ്ക്കാ­രം (മ­രു­മ­ര­ങ്ങൾ), കമലാ സു­ര­യ്യ പ്ര­തി­ഭാ പു­ര­സ്ക്കാ­രം (മ­രു­ഭൂ­മി­യു­ടെ ആ­ത്മ­ക­ഥ) എ­ന്നി­വ­യും ല­ഭി­ച്ചു. കേ­ന്ദ്ര സാം­സ്ക്കാ­രി­ക വ­കു­പ്പി­ന്റെ സീ­നി­യർ ഫെ­ല്ലോ­യാ­യി­രു­ന്നു. മ­രു­ഭൂ­മി­യു­ടെ ആ­ത്മ­ക­ഥ കാ­ലി­ക്ക­റ്റ് യൂ­ണി­വേ­ഴ്സി­റ്റി ബിരുദ വി­ദ്യാർ­ത്ഥി­കൾ­ക്കു് പാ­ഠ­പു­സ്ത­ക­മാ­യി­രു­ന്നു. അ­റേ­ബ്യൻ മരുഭൂ യാ­ത്ര­ക­ളു­ടെ ഇം­ഗ്ലീ­ഷ് പു­സ്ത­കം ‘ക്യാ­മൽ­സ് ഇൻ ദ സ്കൈ’ ഓ­ക്സ്ഫ­ഡ് യൂ­ണി­വേ­ഴ്സി­റ്റി പ്രസ് ഇ­ന്ത്യ പ്ര­സി­ദ്ധീ­ക­രി­ച്ചു.

ചി­ത്ര­ങ്ങൾ: അ­ഷ്റ­ഫ് മു­ഹ­മ്മ­ദ്

Colophon

Title: Football Jinnukal (ml: ഫു­ട്ബാൾ ജി­ന്നു­കൾ).

Author(s): V. Muzafer Ahamed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-05.

Deafult language: ml, Malayalam.

Keywords: Article, V. Muzafer Ahamed, Football Jinnukal, വി. മുസഫർ അ­ഹ­മ്മ­ദ്, ഫു­ട്ബാൾ ജി­ന്നു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Winter, a painting by Gustave Courbet (1819–1877). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.