SFNസായാഹ്ന ഫൌണ്ടേഷൻ
images/fire.jpg
A picture of fire, a photograph by Awesomoman .
പ­ഞ്ച­വർ­ണ്ണ­ന്റെ പ്ര­വ­ച­ന­ങ്ങൾ
യു. ന­ന്ദ­കു­മാർ

പ­ഞ്ച­വർ­ണ്ണൻ ഗ്രാ­മ­ത്തി­ലെ­ത്തി­യ­തു് അ­സാ­ധാ­ര­ണ­മാ­യി ഒ­ന്നും സം­ഭ­വി­ക്കാ­ത്ത ഒരു ദി­വ­സ­മാ­യി­രു­ന്നു. പ­ക­ലി­ന്റെ ആ­രം­ഭ­ത്തിൽ അരണ്ട വെ­ളി­ച്ച­ത്തിൽ ഒരു മ­നു­ഷ്യ­രൂ­പം കി­ഴ­ക്കു് കു­ന്നി­റ­ങ്ങി­വ­രു­ന്ന­തു് ക­ണ്ട­വ­രു­ണ്ടു് എ­ന്നു് പി­ന്നീ­ടാ­രൊ­ക്കെ­യോ പ­റ­ഞ്ഞു. ആ­രാ­ലും ശ്ര­ദ്ധി­ക്ക­പ്പെ­ടാ­തെ ഗ്രാ­മ­ത്തി­ന്റെ ക­വ­ല­യിൽ പ­ഞ്ച­വർ­ണ്ണൻ ഒരു രാ­വി­ലെ വ­ന്നെ­ത്തു­ക­യും അ­വി­ടെ­യു­ള്ള ആ­ലിൻ­ചോ­ട്ടിൽ തന്റെ ഭാ­ണ്ഡ­ത്തിൽ നി­ന്നും ഒരു തുണി വി­രി­ച്ചു് ഇ­രി­പ്പാ­യി എ­ന്ന­തു­മാ­ണു് സത്യം. തന്നെ ആ­രെ­ങ്കി­ലും ശ്ര­ദ്ധി­ക്ക­ണ­മെ­ന്ന വി­ചാ­രം അയാളെ ബാ­ധി­ച്ചി­രു­ന്നി­ല്ല. വ­ഴി­പോ­ക്കർ ആ­രെ­ങ്കി­ലും അയാളെ ഗൗ­നി­ച്ചു­വെ­ങ്കിൽ അ­യാ­ള­തു് തീർ­ത്തും അ­വ­ഗ­ണി­ക്കു­ക­യും ചെ­യ്തു.

എ­ന്നാൽ പ­ഞ്ച­വർ­ണ്ണൻ എ­ങ്ങ­നെ­യാ­ണു് ഗ്രാ­മ­നി­വാ­സി­ക­ളു­ടെ ശ്ര­ദ്ധ­യിൽ­പെ­ട്ട­തെ­ന്നോ? ഗ്രാ­മ­ത്തിൽ പു­റ­മേ­നി­ന്നു് ആരും വ­രാ­റു­ണ്ടാ­യി­രു­ന്നി­ല്ല. അ­വി­ടെ­നി­ന്നു് ആരും എ­ങ്ങോ­ട്ടും പോ­കാ­റും പ­തി­വി­ല്ല. രാ­വി­ലെ ഗ്രാ­മ­മു­ണ­രു­ക­യും രാ­ത്രി ഉ­റ­ങ്ങു­ക­യും ചെ­യ്യും. അ­ങ്ങ­നെ­യു­ള്ള ഗ്രാ­മ­ത്തിൽ ഒരു ന­വാ­ഗ­തൻ എ­ങ്ങ­നെ ശ്ര­ദ്ധി­ക്ക­പ്പെ­ടാ­തി­രി­ക്കും? അ­യാ­ളു­ടെ വരവു് ഗ്രാ­മ­നി­വാ­സി­കൾ­ക്കു് ഒ­രു­ത­രം കൗ­തു­ക­മാ­ണു­ള­വാ­ക്കി­യ­തു്. അ­ത്ഭു­തം­കൊ­ണ്ടാർ­പ്പു­വി­ളി­ക്കു­ക­യോ വി­ദ്വേ­ഷം­കൊ­ണ്ടു് ആ­ക്രോ­ശി­ക്കു­ക­യോ ആരും ചെ­യ്തി­ല്ല.

ക­വ­ല­യി­ലെ ചാ­യ­ക്ക­ട­ക്കാ­ര­നാ­ണു് അയാളെ ആദ്യം ക­ണ്ട­തു്. ചാ­യ­പ്പാ­ത്രം അ­ടു­പ്പിൽ വെ­ച്ചു് ക­ട­യു­ടെ പ­കു­തി­പൊ­ളി­ഞ്ഞ മുൻ­വാ­തിൽ തു­റ­ക്കാ­നാ­യി എ­ത്തി­യ­പ്പോ­ഴാ­ണു് അ­തു­ണ്ടാ­യ­തു്. പുതിയ ക­ച്ച­വ­ട­സാ­ധ്യ­ത മ­ന­സ്സിൽ­ക്ക­ണ്ടു് വാതിൽ തു­റ­ക്കാൻ മ­റ­ന്നു് അ­ടു­പ്പി­ലെ തീ ആ­ളി­ക്ക­ത്തി­ച്ചു. ആ തീയിൽ നി­ന്നും ബീഡി ക­ത്തി­ച്ചു് ദീർ­ഘ­മാ­യി വ­ലി­ച്ചു് സാ­വ­ധാ­നം പുക വെ­ളി­യി­ലേ­ക്കു് ഊ­തി­വി­ട്ടു് നോ­ക്കു­മ്പോൾ ന­വാ­ഗ­തൻ അ­ക­ലെ­യു­ള്ള ആൽ­ച്ചോ­ട്ടിൽ ഇ­രു­ന്നു­ക­ഴി­ഞ്ഞു. ‘ഒരു പ­ണ്ടാ­രം’ എന്നു പ­റ­ഞ്ഞു് ചാ­യ­ക്ക­ട­ക്കാ­രൻ ഉ­ള്ളി­ലേ­ക്കു വ­ലി­ഞ്ഞു. അ­ടു­ത്തു­ള്ള കു­റ്റി­ക്കാ­ട്ടിൽ ത­ങ്ങ­ളു­ടെ അ­ന്ന­ത്തെ സു­പ്ര­ധാ­ന പ്ര­വൃ­ത്തി­യാ­യ മ­ല­വി­സർ­ജ­നം ന­ട­ത്താ­നെ­ത്തി­യ രണ്ടു യു­വാ­ക്കൾ അതു കേ­ട്ടു് ത­ല­യു­യർ­ത്തി നോ­ക്കി. അ­പ്പോൾ അവരും അ­തു­ത­ന്നെ പ­റ­ഞ്ഞു. ‘ഒരു പ­ണ്ടാ­രം’. പക്ഷേ, അ­പ്പോ­ഴും അ­യാ­ളു­ടെ വേ­ഷ­വും മു­ഖ­വും ആരും ശ്ര­ദ്ധി­ച്ചി­രു­ന്നി­ല്ല. അരണ്ട വെ­ളി­ച്ച­ത്തിൽ അതു സാ­ധി­ക്കു­മാ­യി­രു­ന്നി­ല്ല. അ­ങ്ങോ­ട്ടു­ചെ­ന്നു് മ­ന­സ്സി­ലാ­ക്കു­വാ­നു­ള്ള താൽ­പ­ര്യം ആർ­ക്കും ഉ­ണ്ടാ­യി­രു­ന്നു­മി­ല്ല. കു­റ­ച്ചു­കൂ­ടി സമയം ക­ഴി­ഞ്ഞു് നേരം വെ­ളു­ക്കു­ക­യും അ­ടു­ത്തു­ള്ള മു­റു­ക്കാൻ­ക­ട, വാ­യ­ന­ശാ­ല എ­ന്നി­വ തു­റ­ക്കു­ക­യും ചെ­യ്ത­പ്പോൾ ഗ്രാ­മ­നി­വാ­സി­കൾ ക­വ­ല­യി­ലേ­ക്കു വ­ന്നു­തു­ട­ങ്ങി. ത­ങ്ങ­ളു­ടെ പ്ര­ഭാ­ത­ത്തി­ലെ ചാ­യ­യ്ക്കും ബീ­ഡി­ക്കും പ­ത്ര­ത്തി­നും ക­വ­ല­യി­ലേ­ക്കു വരാതെ ഗ്രാ­മ­നി­വാ­സി­കൾ­ക്കു് മറ്റു പോം­വ­ഴി­യി­ല്ലാ­യി­രു­ന്നു. ചിലർ പ­ത്ര­ത്തി­നു മു­ക­ളി­ലൂ­ടെ­യും ചിലർ ചൂ­ടു­ചാ­യ­യു­ടെ ആവി ഊ­തി­പ്പ­റ­പ്പി­ക്കു­ന്ന­തി­നി­ട­യി­ലും മ­റ്റു­ചി­ലർ മു­റു­ക്കാൻ­ക­ട­യി­ലെ പ­ഴ­ക്കു­ല­കൾ­ക്കി­ട­യി­ലൂ­ടെ­യും ആൽ­ച്ചു­വ­ട്ടി­ലി­രു­ന്ന ആഗതനെ സൂ­ക്ഷ്മ­മാ­യി നി­രീ­ക്ഷി­ച്ചു. പ്രാ­യാ­ധി­ക്യ­ത്താൽ അ­ക്ഷ­രം­മ­റ­ന്ന­വ­രും കാ­ഴ്ച­ന­ഷ്ട­പ്പെ­ട്ട­വ­രും അ­ക്ഷ­രം വാ­യി­ക്കാ­ന­റി­യി­ല്ലാ­ത്ത­വ­രും അ­ന്നു് പ­തി­വി­നു വി­പ­രീ­ത­മാ­യി പത്രം വാ­യി­ച്ചു­കേൾ­ക്കാൻ വാ­യ­ന­ക്കാ­ര­നെ സ­മീ­പി­ച്ചി­ല്ല. വാ­യ­ന­ക്കാ­ര­നാ­ക­ട്ടെ അ­ന്നു് വാ­യ­ന­യിൽ പ്ര­ത്യേ­ക­താൽ­പ­ര്യ­വു­മി­ല്ലാ­യി­രു­ന്നു. ആൽ­ച്ചോ­ട്ടി­ലി­രി­ക്കു­ന്ന­യാ­ളെ ഒ­ന്നു­കൂ­ടി നോ­ക്കി­യി­ട്ടു് അവർ ചാ­യ­ക്ക­ട­ക്കാ­ര­നോ­ടു് യോ­ജി­ച്ചു. ‘ഒരു പ­ണ്ടാ­രം’.

ഗ്രാ­മ­നി­വാ­സി­ക­ളി­ലൊ­രാ­ളാ­ണു് അ­യാ­ളു­ടെ വ­സ്ത്രം ശ്ര­ദ്ധി­ച്ച­തു്. ക­ഴു­ത്തു മുതൽ പാദം വരെ നീണ്ട കു­പ്പാ­യം. ത­ല­യി­ലെ തു­ണി­ത്തൊ­പ്പി കു­പ്പാ­യ­ത്തോ­ടു് തു­ന്നി­പ്പി­ടി­പ്പി­ച്ചി­രി­ക്കു­ന്നു. കു­പ്പാ­യ­ത്തി­നു് വ­യ­ല­റ്റ്, നീല, പച്ച, മഞ്ഞ, ചു­വ­പ്പു് എന്നീ നി­റ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഇ­നി­യും നി­റ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ അ­വ­യു­ടെ പേ­ര­റി­യാ­ഞ്ഞു് അയാൾ വി­ട്ടു­ക­ള­ഞ്ഞു കാണും. അ­ങ്ങ­നെ പ­ഞ്ച­വർ­ണ്ണൻ പ­ണ്ടാ­രം എന്ന പേരു് അ­യാൾ­ക്കു് ഏ­റ്റ­വും അ­നു­യോ­ജ്യ­മാ­ണെ­ന്നു് നി­വാ­സി­കൾ വി­ശ്വ­സി­ച്ചു.

images/pp-1.png

അ­പ്പോൾ രാ­വി­ലെ ചാ­യ­കു­ടി­ക്കാ­നും ബീ­ഡി­വ­ലി­ക്കാ­നും പത്രം വാ­യി­ക്കാ­നും മ­റ­ന്നു­നി­ന്ന അ­വർ­ക്കു് പ­ഞ്ച­വർ­ണ്ണ­നെ കൂ­ടു­തൽ അ­റി­യാ­നു­ള്ള ജി­ജ്ഞാ­സ­യു­ണ്ടാ­യി. നി­യ­ന്ത്രി­ക്കാ­നാ­വാ­ത്ത ഏതോ ഉൾ­പ്രേ­ര­ണ­യാൽ അവർ സാ­വ­ധാ­നം ആൽ­ചു­വ­ട്ടി­ലേ­ക്കു് നീ­ങ്ങി. ഗ്രാ­മ­നി­വാ­സി­കൾ­ക്ക­പ്പോ­ഴ­യാ­ളെ കൂ­ടു­തൽ വ്യ­ക്ത­മാ­യി കാണാൻ സാ­ധി­ച്ചു. ചെ­മ്പി­ച്ചു­നീ­ണ്ടു് ക­ഴു­ത്ത­റ്റ­മെ­ത്തു­ന്ന മുടി അ­ല­സ­മാ­യി­ക്കി­ട­ക്കു­ന്ന­തു് നേർ­ത്ത തു­ണി­ത്തൊ­പ്പി­യി­ലൂ­ടെ കാ­ണാ­മാ­യി­രു­ന്നു. മു­ഖ­ത്തു് ഇ­രു­ണ്ടും ചെ­മ്പി­ച്ച­തു­മാ­യ രോമം. നേർ­ത്തു് നീണ്ട ചു­ണ്ടു­ക­ളും തീ­ക്ഷ്ണ­മാ­യ ക­ണ്ണു­ക­ളും. തു­ള­ഞ്ഞു­ക­യ­റു­ന്ന അ­യാ­ളു­ടെ നോ­ട്ടം നി­വാ­സി­ക­ളെ അ­സ്വ­സ്ഥ­രാ­ക്കാൻ പോ­ന്ന­താ­യി­രു­ന്നു. അവർ അ­ടു­ത്തെ­ത്തി­യ­പ്പോൾ അ­സ്വ­സ്ഥ­മാ­യ അ­വ­രു­ടെ മ­ന­സ്സു് ത­ണു­ക്കാ­നെ­ന്നോ­ണം പ­ഞ്ച­വർ­ണ്ണൻ മൃ­ദു­വാ­യി പു­ഞ്ചി­രി­ച്ചു. എ­ന്നി­ട്ടു് മ­ന­പ്പൂർ­വ്വ­മെ­ന്ന­പോൽ തി­രി­ഞ്ഞു് തന്റെ ഭാ­ണ്ഡ­ത്തിൽ നി­ന്നും ഒരു സ്ഫ­ടി­ക­ഗോ­ളം പു­റ­ത്തെ­ടു­ത്തു് മു­മ്പിൽ വെ­ച്ചു. പ­കൽ­വെ­ളി­ച്ചം അതിൽ പ­തി­ച്ചു­ണ്ടാ­കു­ന്ന ത്രീ­വ്ര­മാ­യ പ്ര­തി­പ­ത­ന­പ്ര­കാ­ശ­ത്താൽ ഗോ­ള­ത്തി­ലേ­ക്കു നോ­ക്കി­നി­ന്ന ഗ്രാ­മ­നി­വാ­സി­ക­ളു­ടെ ക­ണ്ണു­കൾ കൂ­മ്പി. ഗോ­ളാ­കൃ­തി­യാ­യ ആ സ്ഫ­ടി­കോ­പ­ല­ത്തിൽ നി­ഗൂ­ഢ­ദൃ­ശ്യ­ങ്ങൾ കാ­ണാ­മെ­ന്ന തോ­ന്നൽ അവരെ കീ­ഴ­ട­ക്കി. പ്ര­ച­ണ്ഡ­മാ­യ ജി­ജ്ഞാ­സ പ­രൽ­ഗോ­ള­ത്തി­ല­വ­രെ പി­ടി­ച്ചു­നിർ­ത്തി­ക്ക­ഴി­ഞ്ഞ­പ്പോൾ ഒരു സ­മ്മോ­ഹ­ന­ക്കാ­ര­ന്റെ സ്ഫു­ട­ത­യോ­ടെ മെ­ല്ലെ പ­ഞ്ച­വർ­ണ്ണൻ അ­വ­രോ­ടാ­യി പ­റ­ഞ്ഞു; “അ­ടു­ത്തു­വ­രൂ” മ­ന്ത്ര­നി­ബ­ദ്ധ­രാ­യി അ­ടു­ത്തേ­ക്കു നീ­ങ്ങു­ന്ന അ­വ­രു­ടെ­യി­ട­യിൽ നി­ന്നൊ­രു­വ­നെ പ­ഞ്ച­വർ­ണ്ണൻ ആം­ഗ്യം­കാ­ട്ടി ക്ഷ­ണി­ച്ചു. വ­ശ്യ­മാ­യ ആ ക­ണ്ണു­ക­ളു­ടെ ക്ഷണം നി­ര­സി­ക്കാ­നാ­വാ­തെ അയാൾ പ­ഞ്ച­വർ­ണ്ണ­ന്റെ അ­ടു­ത്തെ­ത്തി.

ആ­രോ­ഗ്യ­മു­ള്ള ശ­രീ­ര­വും ബ­ലി­ഷ്ഠ­ങ്ങ­ളാ­യ ക­ര­ങ്ങ­ളു­മു­ള്ള അയാൾ ചെ­ത്തു­കാ­ര­നാ­യി­രു­ന്നു. രാ­വി­ലേ­യും വൈ­കി­ട്ടും തെ­ങ്ങിൽ­നി­ന്നും ക­ള്ളു് ശേ­ഖ­രി­ച്ചു് ഷാ­പ്പി­ലെ­ത്തി­ക്ക­യാ­ണു് അ­യാ­ളു­ടെ പ്ര­വൃ­ത്തി. പ­ഞ്ച­വർ­ണ്ണ­ന്റെ നി­ശ്ശ­ബ്ദ­മാ­യ പ്രേ­ര­ണ­യാൽ ചെ­ത്തു­കാ­രൻ സ്ഫ­ടി­ക­ഗോ­ള­ത്തി­ന്റെ മു­മ്പി­ലെ­ത്തി അ­തി­ലേ­ക്കു് നോ­ക്കി­നി­ന്നു. ഗോ­ള­ത്തിൽ പ­തി­ച്ച അ­യാ­ളു­ടെ പ്ര­തി­ബിം­ബ­ത്തെ പ­ഞ്ച­വർ­ണ്ണൻ ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. ക്ര­മേ­ണ ആ നോ­ട്ടം കൂ­ടു­തൽ തീ­ക്ഷ്ണ­മാ­വു­ക­യും ക­ണ്ണു­കൾ ജ്വ­ലി­ക്കു­ക­യും ചെ­യ്യു­ന്ന­തു് ക­ണ്ടു­നി­ന്ന­വ­രെ ഉ­ത്ക­ണ്ഠാ­കു­ല­രാ­ക്കി. പ­ഞ്ച­വർ­ണ്ണ­ന്റെ ദൃ­ഷ്ടി­യിൽ നി­ന്നും വി­കി­ര­ണം ചെയ്ത ഊർ­ജ്ജ­ത്തി­ന്റെ പ്ര­ഭാ­വ­ത്തിൽ ചെ­ത്തു­കാ­രൻ ചേതന ന­ഷ്ട­പ്പെ­ട്ട ക­ണ്ണു­ക­ളോ­ടെ പ­കു­തി­ബോ­ധം ന­ശി­ച്ചു്, ഗോ­ള­ത്തി­ലേ­ക്കു തന്നെ നോ­ക്കി­നി­ല്ക്കു­മ്പോൾ, വ­ശ്യ­വും, സ്ഫു­ട­വും എ­ന്നാൽ ദൃ­ഢ­വു­മാ­യ സ്വ­ര­ത്തിൽ പ­ഞ്ച­വർ­ണ്ണൻ അ­യാ­ളോ­ടു് പ­റ­ഞ്ഞു. “നി­ങ്ങൾ­ക്കു ജീ­വി­തം നാളെ സ­ന്ധ്യ­വ­രെ”.

അ­വി­ടെ­ക്കൂ­ടി നി­ന്ന­വർ­ക്കു് ആ­ദ്യ­മാ­യു­ണ്ടാ­യ­തു് അ­വി­ശ്വാ­സം ക­ലർ­ന്ന ആ­ശ്ച­ര്യ­മാ­യി­രു­ന്നു. തീർ­ച്ച­യാ­യും സം­ഭ­വി­ക്കി­ല്ലാ­ത്ത എന്തോ കേ­ട്ട­താ­യി അവർ ന­ടി­ച്ചെ­ങ്കി­ലും അ­ടു­ത്ത­നി­മി­ഷം ത­ങ്ങ­ളു­ടെ പ്ര­തി­ബിം­ബം ഗോ­ള­ത്തിൽ പ­തി­ക്കാ­തി­രി­ക്കാൻ അവർ സാ­വ­ധാ­നം മുഖം തി­രി­ച്ചു. ജി­ജ്ഞാ­സ കെ­ട്ട­ട­ങ്ങി, പ്ര­ത്യേ­കി­ച്ചൊ­ന്നും പ്ര­തി­ക­രി­ക്കാ­നി­ല്ലാ­തെ അവർ മെ­ല്ലെ പ­ത്ര­വാ­യ­ന­ക്കാ­ര­ന്റെ അ­ടു­ത്തെ­ത്തി. ആ­ശ­ങ്ക­യും ഭയവും ചേർ­ന്ന വി­കാ­രം മു­ഖ­ത്തേൽ­പ്പി­ച്ച പി­രി­മു­റു­ക്കം മ­റ­ക്കാൻ ചെ­ത്തു­കാ­രൻ ശ­രി­ക്കും ശ്ര­മി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പ­ഞ്ച­വർ­ണ്ണ­ന്റെ ആ­കർ­ഷ­ണ­വ­ല­യ­ത്തിൽ­നി­ന്നും മു­ക്തി നേടിയ ഗ്രാ­മ­നി­വാ­സി­കൾ ആ­ദ്യ­ത്തെ പ്ര­വ­ച­നം ത­ള്ളി­ക്ക­ള­ഞ്ഞു. ന­ട­ക്കു­വാൻ സാ­ധ്യ­ത തീ­രെ­യി­ല്ലാ­ത്ത ബാ­ലി­ശ­മാ­യ ഒ­ന്നാ­യി അവർ അതിനെ വി­ശേ­ഷി­പ്പി­ച്ചു. ചെ­ത്തു­കാ­ര­നാ­ക­ട്ടെ പു­തു­താ­യി ധൈ­ര്യം കി­ട്ടി­യ­പോ­ലെ തീർ­ത്തും അ­തി­നോ­ടു് യോ­ജി­ക്കു­ന്നു­വെ­ന്നു് ഉ­റ­ക്കെ­പ്പ­റ­യു­ക­യും ചെ­യ്തു. എ­ങ്കി­ലും അ­യാ­ളു­ടെ മ­ന­സ്സിൽ ഭയവും ആ­ശ­ങ്ക­യും അ­പ്പോ­ഴും പ­ത­ഞ്ഞു­കി­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

പ­ഞ്ച­വർ­ണ്ണ­ന്റെ ആ­വിർ­ഭാ­വ­വും ആ­ദ്യ­ത്തെ പ്ര­വ­ച­ന­വും വളരെ വേഗം ഗ്രാ­മ­ത്തി­ന്റെ വിവിധ ഭാ­ഗ­ങ്ങ­ളി­ലെ­ത്തി. ഏ­താ­നും ചില ഗ്രാ­മ­നി­വാ­സി­കൾ ചൂ­ടു­ള്ള ആ വാർ­ത്ത ത­ങ്ങ­ളു­ടെ വീ­ട്ടി­ലും പ­രി­സ­ര­ങ്ങ­ളി­ലും അ­റി­യി­ച്ചു. അ­വ­രു­ടെ സ്ത്രീ­കൾ മറ്റു സ്ത്രീ­കൾ വഴി കൂ­ടു­തൽ ആൾ­ക്കാ­രെ­യും. അ­ങ്ങ­നെ ഗ്രാ­മ­ത്തി­ലെ പ്ര­ധാ­ന­വ്യ­ക്തി­ക­ളും പൊ­തു­ജ­ന സ­മ്പർ­ക്ക­മു­ള്ള പ­ല­ച­ര­ക്കു വ്യാ­പാ­രി, ക്ഷു­ര­കൻ, ആ­ശാ­രി­മാർ, സ്വർ­ണ്ണ­പ്പ­ണി­ക്കാ­രൻ, ഗ്രാ­മ­ത്തി­ലെ വേശ്യ എ­ന്നി­വ­രും അ­റി­ഞ്ഞു. പ­ഞ്ച­വർ­ണ്ണ­നെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങൾ കൂ­ടു­ത­ലാ­യി അ­റി­യാൻ ആ­ഗ്ര­ഹി­ച്ച­വർ ക­വ­ല­യി­ലെ ചാ­യ­ക്ക­ട­ക്കാ­രൻ, മു­റു­ക്കാൻ ക­ട­ക്കാ­രൻ, ബീ­ഡി­തെ­റു­പ്പു­കാ­രൻ, പ­ത്ര­പാ­രാ­യ­ണ­ക്കാ­രൻ എ­ന്നി­വ­രെ ത­ന്നെ­യാ­ണു് ആ­ശ്ര­യി­ച്ച­തു്. അ­ങ്ങ­നെ പ­ഞ്ച­വർ­ണ്ണ­ന്റെ വൃ­ത്താ­ന്തം ആ­ധി­കാ­രി­ക­മാ­യി പ്ര­ച­രി­പ്പി­ക്കാൻ പോന്ന ഒരു കേ­ന്ദ്ര­മാ­യി കവല രൂ­പാ­ന്ത­ര­പ്പെ­ട്ടു. സ്ഥലം സ­ന്ദർ­ശി­ച്ചി­രു­ന്നി­ല്ലെ­ങ്കി­ലും തന്റെ പ്ര­വൃ­ത്തി­യു­ടെ പ്ര­ത്യേ­ക­ത­ക­ളാൽ ഗ്രാ­മ­ത്തി­ലെ വേ­ശ്യ­യ്ക്കും പ­ഞ്ച­വർ­ണ്ണ­ന്റെ വി­ശേ­ഷ­ങ്ങൾ കൃ­ത്യ­മാ­യി അ­പ്പ­പ്പോൾ പ­റ­യു­വാൻ ക­ഴി­യു­മാ­യി­രു­ന്നു. ഗ്രാ­മ­ത്തി­ലെ എ­ഴു­ത്താ­ശാൻ കു­ടി­പ്പ­ള്ളി­ക്കൂ­ട­ത്തി­ലെ­ത്തി­യ കു­ട്ടി­ക­ളു­ടെ ആ­വേ­ശം­പൂ­ണ്ട സം­സാ­ര­ത്തിൽ നി­ന്നാ­ണു് പുതിയ വാർ­ത്ത ഗ്ര­ഹി­ച്ച­തു്. തൊ­ട്ട­ടു­ത്തു­ള്ള ഗ്രാ­മ­ത്തി­ലെ വേ­ശ്യ­യോ­ടു് എ­ഴു­ത്താ­ശാൻ ഇ­തേ­ക്കു­റി­ച്ച­ന്വേ­ഷി­ച്ചു. ശ­രി­യെ­ന്ന മ­ട്ടിൽ ത­ല­യാ­ട്ടി പ­ഞ്ച­വർ­ണ്ണ­ന്റെ കൂ­ടു­തൽ വിവരം പ­റ­യു­വാ­നാ­യി അവൾ അ­ദ്ദേ­ഹ­ത്തെ അ­ക­ത്തേ­ക്കു ക്ഷ­ണി­ച്ചു. വി­ശേ­ഷം ഗ്ര­ഹി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ എ­ഴു­ത്താ­ശാ­ന്റെ കീ­ശ­യി­ലെ നാ­ണ­യ­ങ്ങൾ ചോർ­ന്നു­പോ­യി­രു­ന്നു.

ചെ­ത്തു­കാ­രൻ അ­വി­ടെ­നി­ന്നും നേരെ വീ­ട്ടി­ലേ­ക്കാ­ണു് പോ­യ­തു്. ത­ന്നേ­ക്കാൾ വേഗം വാർ­ത്ത ഗ്രാ­മ­ത്തിൽ പ­ടർ­ന്ന­തി­നാൽ മ­റ്റു­ള്ള­വ­രു­ടെ ഉ­ത്ക­ണ്ഠ­യോ­ടും, ദ­യ­യോ­ടും, ആ­ശ­ങ്ക­യോ­ടും മ­റ്റു­മു­ള്ള നോ­ട്ടം അ­യാൾ­ക്കു നേ­രി­ടേ­ണ്ടി വന്നു. തീർ­ച്ച­യാ­യും അ­ത­യാ­ളെ കൂ­ടു­തൽ ക്ഷീ­ണി­ത­നാ­ക്കി. വീ­ട്ടിൽ ഈ വാർ­ത്ത­യു­ടെ ന­ടു­ക്ക­ത്തിൽ നി­ന്നും മു­ക്തി നേ­ടി­യി­ട്ടി­ല്ലാ­ത്ത ഭാ­ര്യ­യു­ടെ മ്ലാ­ന­മാ­യ മു­ഖ­മാ­ണു് അയാളെ എ­തി­രേ­റ്റ­തു്. അ­തു­വ­രെ അ­മർ­ത്തി­വെ­ച്ചി­രു­ന്ന ആ­ശ­ങ്ക­യും ഭയവും പു­ക­ഞ്ഞു് ലോ­ക­ത്തോ­ടു­ള്ള വി­ദ്വേ­ഷ­മാ­യി. ലോകം ചു­രു­ങ്ങി തന്റെ ഭാ­ര്യ­യി­ലേ­ക്കു കേ­ന്ദ്രീ­ക­രി­ക്കു­ന്ന­ത­യാൾ കണ്ടു. അ­പ്പോൾ ഉ­ന്മാ­ദ­ത്തി­ന്റെ ലാ­ഞ്ച­ന­യേ­റ്റ അ­യാ­ളു­ടെ ബ­ലി­ഷ്ഠ­ങ്ങ­ളാ­യ ക­ര­ങ്ങൾ അവളെ മർ­ദ്ദി­ച്ചു. അ­തു­കൊ­ണ്ടും കു­ത്ത­ഴി­ഞ്ഞ തന്റെ അ­ന്തഃ­ക്ഷോ­ഭ­ങ്ങൾ കെ­ട്ട­ട­ങ്ങാ­ത്ത­തി­നാൽ ഏ­താ­നും കോപ്പ മ­ദ്യ­ത്തിൽ അ­ത­ലി­യി­ച്ചു­ക­ള­യാ­നാ­യി അയാൾ ശ്ര­മി­ച്ചു. പ­രാ­ജി­ത­നാ­യി ക്ഷീ­ണി­ച്ചു് ഉ­ന്മാ­ദം പി­ടി­പെ­ട്ടു് അയാൾ വീ­ട്ടി­നു­ള്ളി­ലേ­ക്കു് ചു­രു­ങ്ങി.

ഇ­തി­നി­ടെ ജി­ജ്ഞാ­സു­ക്ക­ളാ­യ മറ്റു ഗ്രാ­മ­നി­വാ­സി­കൾ കൂ­ട്ടം ചേർ­ന്നു് പ­ഞ്ച­വർ­ണ്ണ­നെ­ക്കാ­ണാൻ പോയി. അ­ന്നേ­ദി­വ­സം സ­ന്ധ്യ­വ­രെ­വ­ന്ന പലരിൽ നി­ന്നും മൂ­ന്നു­പേർ­ക്കു­കൂ­ടി പ­ഞ്ച­വർ­ണ്ണൻ ആ­യു­സ്സു് നി­ശ്ച­യി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. ഗ്രാ­മ­ത്തി­ലെ ചെ­റു­കി­ട മോ­ഷ്ടാ­വി­നു് അ­ന്നു­മു­തൽ രണ്ടു ദി­വ­സ­വും, സ്വർ­ണ്ണ­പ്പ­ണി­ക്കാ­ര­നു് മൂ­ന്നു ദി­വ­സ­വും ക­ല്ലാ­ശാ­രി­ക്കു് നാ­ലു­ദി­വ­സ­വു­മാ­ണു് പ­ഞ്ച­വർ­ണ്ണൻ ക­ല്പി­ച്ച­തു്. അ­ന്ന­ത്തെ സ­ന്ധ്യ­യിൽ നി­ഴ­ലു­കൾ നീ­ണ്ടു­വ­ന്ന­പ്പോൾ ഭീ­തി­യു­ടെ മു­ഖ­ഛാ­യ ഗ്രാ­മ­നി­വാ­സി­കൾ കണ്ടു. കാ­റ്റി­നു് വേഗം കു­റ­യു­ക­യും തെ­ങ്ങോ­ല­കൾ ക്ര­മേ­ണ നി­ശ്ച­ല­മാ­കു­ക­യും ചെ­യ്തു. രാ­ത്രി­യിൽ ചേ­ത­ന­യി­ല്ലാ­തെ എ­രി­യു­ന്ന ചെ­റു­നാ­ള­ങ്ങ­ളോ­ടെ മ­ണ്ണെ­ണ്ണ­വി­ള­ക്കു­കൾ ഗ്രാ­മ­ത്തിൽ പ­ടർ­ന്നി­രു­ന്ന ദുഃഖം വി­ളി­ച്ച­റി­യി­ച്ചു. അ­ട­ക്കി­പ്പി­ടി­ച്ച ശ­ബ്ദ­ങ്ങ­ളും നി­ശ്വാ­സ­ങ്ങ­ളും അ­തി­നു് ആക്കം കൂ­ട്ടി.

തു­ടർ­ന്നു­വ­ന്ന പ്ര­ഭാ­ത­ത്തിൽ ജി­ജ്ഞാ­സ­യേ­ക്കാൾ ആശങ്ക പൂണ്ട ഗ്രാ­മ­നി­വാ­സി­കൾ ക­വ­ല­യിൽ ഒ­ത്തു­കൂ­ടി. അ­തു­വ­രെ­യു­ള്ള വാർ­ത്ത­കൾ ചാ­യ­ക്ക­ട­ക്കാ­ര­നിൽ നി­ന്നും, പ­ത്ര­വാ­യ­ന­ക്കാ­ര­നിൽ നി­ന്നും കേ­ട്ട­റി­ഞ്ഞു് ഗൗ­ര­വ­മാ­യ ചർച്ച ആ­രം­ഭി­ച്ചു. അകലെ മ­ര­ച്ചോ­ട്ടിൽ പ­ഞ്ച­വർ­ണ്ണൻ ഇ­രി­ക്കു­ന്ന­തു് കാ­ണാ­മാ­യി­രു­ന്നെ­ങ്കി­ലും അ­ങ്ങോ­ട്ടു നോ­ക്കാൻ ആർ­ക്കും ഉൾ­ക്ക­രു­ത്തു­ണ്ടാ­യി­രു­ന്നി­ല്ല. പ­ഞ്ച­വർ­ണ്ണ­ന്റെ പ്ര­വ­ച­ന­ങ്ങൾ ന­ട­ക്കാ­ത്ത­തും പൊ­ള്ള­യാ­യ­തു­മാ­ണെ­ന്നു് ഒ­രി­ക്കൽ­ക്കൂ­ടി അവർ തീ­രു­മാ­നി­ച്ചു. ത­ങ്ങ­ളോ­ടൊ­പ്പ­മു­ണ്ടാ­യി­രു­ന്ന ചെ­ത്തു­കാ­ര­നു് ആ­രോ­ഗ്യ­ത്തി­നു് യാ­തൊ­രു കോ­ട്ട­വു­മു­ണ്ടാ­യി­ട്ടി­ല്ലെ­ന്ന കാ­ര്യം അവർ പ്ര­ത്യേ­കം സ്മ­രി­ച്ചു. അ­തി­നി­ടെ പ­ഞ്ച­വർ­ണ്ണൻ മ­നു­ഷ്യ­നാ­ണെ­ന്നും, അ­ല്ലെ­ന്നു­മു­ള്ള വാ­ദ­ഗ­തി­കൾ ഉ­ണ്ടാ­യ­തി­നാൽ ദിവസം മു­ഴു­വൻ അയാളെ ശ്ര­ദ്ധി­ക്കാൻ ഏ­താ­നും പേരെ സംഘം ചു­മ­ത­ല­പ്പെ­ടു­ത്തി. അവർ ദൂ­രെ­യും അ­ടു­ത്തും നി­ന്നു് പ­ഞ്ച­വർ­ണ്ണ­നെ നി­രീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കും. പ­ഞ്ച­വർ­ണ്ണൻ തൊ­ടു­ത്തു­വി­ട്ട പുതിയ കൊ­ടു­ങ്കാ­റ്റു് ഗ്രാ­മ­ത്ത­ല­വ­നെ അ­റി­യി­ക്കാ­നും ഗ്രാ­മ­നി­വാ­സി­കൾ ഒരു സം­ഘ­ത്തെ നി­യ­മി­ച്ചു. ഈ സംഘം ഗ്രാ­മ­ത്ത­ല­വ­നെ സ­ന്ദർ­ശി­ച്ചെ­ങ്കി­ലും പ്ര­ത്യേ­ക തെ­ളി­വൊ­ന്നു­മി­ല്ലാ­തെ എ­ങ്ങു­നി­ന്നോ വ­ന്നെ­ത്തി­യ സാധു പ­ണ്ടാ­ര­ത്തെ വി­ര­ട്ടി ഓ­ട്ടി­ക്കാ­നോ ഉ­പ­ദ്ര­വ­മേൽ­പ്പി­ക്കാ­നോ ഗ്രാ­മ­ത്ത­ല­വൻ മ­ടി­ച്ചു. മാ­ത്ര­മ­ല്ല ഗ്രാ­മ­നി­വാ­സി­ക­ളു­ടെ അ­നിർ­വ്വ­ച­നീ­യ­വും അ­വ്യ­ക്ത­വു­മാ­യ ഏതോ ഭീ­തി­യാ­യി മാ­ത്ര­മേ പ്ര­ശ്ന­ത്തെ ഗ്രാ­മ­ത്ത­ല­വ­നു കാണാൻ ക­ഴി­ഞ്ഞു­ള്ളൂ. കാ­ത്തി­രു­ന്നു കാണുക എന്ന നയം അ­ദ്ദേ­ഹം സ്വീ­ക­രി­ച്ചു. ഗ്രാ­മ­ത്തി­ന്റെ പല ഭാ­ഗ­ങ്ങ­ളിൽ കൂ­ട്ടാ­യും അ­ല്ലാ­തെ­യും ഇ­തേ­ക്കു­റി­ച്ചു് ചർ­ച്ച­ക­ളും തർ­ക്ക­ങ്ങ­ളും ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴും പ­ഞ്ച­വർ­ണ്ണൻ തന്റെ വ­ശ്യ­മാ­യ പു­ഞ്ചി­രി­യും ആ­കർ­ഷ­ക­വും തീ­ക്ഷ്ണ­വു­മാ­യ നോ­ട്ട­വു­മാ­യി ഗ്രാ­മ­നി­വാ­സി­ക­ളെ ആ­കർ­ഷി­ച്ചു­പോ­ന്നു. ഒ­ളി­ച്ചും പ­തു­ങ്ങി­യും അവർ പ­ഞ്ച­വർ­ണ്ണ­നെ കാ­ണു­ക­യും അ­യാ­ളു­ടെ ചു­ണ്ടു­ക­ളിൽ വി­രി­യു­ന്ന നേർ­ത്ത പു­ഞ്ചി­രി­യിൽ മോ­ഹി­ത­രാ­വു­ക­യും ചെ­യ്തു­കൊ­ണ്ടി­രു­ന്നു. അന്നു സ­ന്ധ്യ­യാ­യ­പ്പോ­ഴേ­ക്കും പുതിയ ര­ണ്ടു­പേർ­ക്കു­കൂ­ടി സ്ഫ­ടി­ക­ഗോ­ള­ത്തി­ലൂ­ടെ ത­ങ്ങ­ളു­ടെ ജീ­വി­താ­വ­സാ­നം നി­ശ്ച­യി­ച്ചു കൊ­ടു­ത്തി­രു­ന്നു. ഗ്രാ­മ­ത്തിൽ മുട്ട ക­ച്ച­വ­ടം ചെ­യ്തു ജീ­വി­ച്ചു പോന്ന മ­ദ്ധ്യ­വ­യ­സ്സ­നു് അ­ന്നു­മു­തൽ നാ­ലു­ദി­വ­സ­വും ബ­ന്ധു­ക്ക­ളിൽ നി­ന്നും വേർ­പെ­ട്ടു് ക­ട­ത്തി­ണ്ണ­ക­ളിൽ ഉ­റ­ങ്ങു­ന്ന ച­ട്ടു­കാ­ലൻ വൃ­ദ്ധ­നു് അ­ഞ്ചു­ദി­വ­സ­വും.

യ­ഥാർ­ഥ­ത്തിൽ ഗ്രാ­മം ന­ടു­ങ്ങി­യ­തു് അന്നു സ­ന്ധ്യ­യ്ക്കാ­ണു്. ആ­ദ്യ­മൊ­ക്കെ ഗ്രാ­മ­നി­വാ­സി­കൾ­ക്കു് അതു് ശ­രി­ക്കും മ­ന­സ്സി­ലാ­യി­രു­ന്നി­ല്ല. ഗ്രാ­മ­ത്തെ ന­ടു­ക്കി­യ­തു് പ­തി­വി­നു വി­പ­രീ­ത­മാ­യി കി­ഴ­ക്കു­നി­ന്നും പ­ടി­ഞ്ഞാ­റേ­ക്കു് ഒ­ഴു­കി­യ കാ­റ്റാ­ണു്. വേ­ഗ­ത്തിൽ വ­ന്നു­കൊ­ണ്ടി­രു­ന്ന കാ­റ്റി­നു് മ­നു­ഷ്യ­ര­ക്ത­ത്തി­ന്റെ­യും മ­ദ്യ­ത്തി­ന്റെ­യും മ­ണ­മു­ണ്ടാ­യി­രു­ന്നു. ഗ്രാ­മ­ത്തി­ലെ മ­ദ്യ­ഷാ­പ്പു­കാ­ര­നും അ­റ­വു­കാ­ര­നു­മാ­ണു് ഇതിലെ പ­ന്തി­കേ­ടു് ആദ്യം മ­ന­സ്സി­ലാ­ക്കി­യ­തു്. അവർ പു­തു­താ­യി കാ­റ്റു­കൊ­ണ്ടു­വ­ന്ന ഗ­ന്ധ­ത്തി­ന്റെ ഉ­റ­വി­ടം അ­ന്വേ­ഷി­ച്ചു് കി­ഴ­ക്കോ­ട്ടു് പാ­ഞ്ഞു. ഗ്രാ­മ­ത്തി­ന്റെ കി­ഴ­ക്ക­റ്റ­ത്തു് ചെ­ത്തു­കാ­രൻ തെ­ങ്ങിൽ­നി­ന്നും ത­ല­ക­റ­ങ്ങി വീണു് മ­രി­ച്ചു­കി­ട­ന്നു. അ­യാ­ളു­ടെ കത്തി ശ­രീ­ര­ത്തിൽ തു­ള­ച്ചു­ക­യ­റി ശരീരം പി­ളർ­ന്നി­രു­ന്നു. ക­ള്ളു് ശേ­ഖ­രി­ക്കു­ന്ന കുടം ക­മി­ഴ്‌­ന്നു് മ­ണ്ണു് ന­ന­ഞ്ഞി­രു­ന്നു. ഇതു ക­ണ്ടു് അവർ ഗ്രാ­മ­ത്തെ ഉ­ണർ­ത്തി. ക­വ­ല­യി­ലെ ചാ­യ­ക്ക­ട­ക്കാ­ര­നും മു­റു­ക്കാൻ­ക­ട­ക്കാ­ര­നും പ­ത്ര­വാ­യ­ന­ക്കാ­ര­നും അ­റി­ഞ്ഞു. ഗ്രാ­മ­ത്തി­ലെ പ്ര­ധാ­ന വ്യ­ക്തി­ക­ളും, വേ­ശ്യ­യും അ­റി­ഞ്ഞു് ഭ­യ­ന്നു. ആ രാ­ത്രി­യി­ലെ ഗ്രാ­മ­ത്തി­ന്റെ നിദ്ര കാ­റ്റിൽ ഒ­ഴു­കി­പോ­യി. ഇ­നി­യു­ള്ള നാളിൽ മരണം നി­ശ്ച­യി­ച്ചു വെ­ച്ചി­രു­ന്ന­വ­രു­ടെ വീ­ട്ടിൽ ദുഃ­ഖ­ത്തി­ന്റെ തീ­നാ­ളം ക­ത്തി­നി­ന്നു. അ­വ­രു­ടെ ഉ­റ­ക്ക­മി­ല്ലാ­ത്ത രാ­ത്രി­കൾ­ക്കു് പ്ര­കാ­ശം പകരാൻ അ­വ­യ്ക്കു് സാ­ധി­ച്ചി­ല്ലെ­ങ്കി­ലും മ­നു­ഷ്യ­ച്ചോ­ര­യു­ടേ­യും മ­ദ്യ­ത്തി­ന്റെ­യും മ­ണ­മു­ള്ള­കാ­റ്റി­നു് അതിനെ ന­ശി­പ്പി­ക്കു­വാ­നും സാ­ധി­ച്ചി­ല്ല. പ­ഞ്ച­വർ­ണ്ണ­നെ സൂ­ക്ഷ്മ­മാ­യി ശ്ര­ദ്ധി­ക്കു­വാൻ നി­യോ­ഗി­ക്ക­പ്പെ­ട്ടി­രു­ന്ന ര­ണ്ടു­പേർ ന­ടു­ക്ക­ത്തോ­ടെ­യാ­ണു് ആ രാ­ത്രി പി­ന്നി­ട്ട­തു്. ഒ­ളി­ച്ചും പ­തു­ങ്ങി­യും പ­ഞ്ച­വർ­ണ്ണ­ന്റെ ശ്ര­ദ്ധ­യിൽ പെ­ടാ­തെ അവർ ദൂരെ മാ­റി­നി­ന്നു. പ­ല­രു­ടെ­യും മരണം കൃ­ത്യ­മാ­യി കു­റി­ച്ചു­കൊ­ടു­ത്ത അയാൾ ത­ങ്ങ­ളെ ശ്ര­ദ്ധി­ക്കാ­തെ വി­ട്ട­തു് ന­ന്ദി­പൂർ­വ്വം അവർ ഓർ­ത്തു. അ­ന്നു­മു­തൽ ജീ­വി­ക്കു­വാൻ വീ­ണ്ടും ഒരു ഊഴവും കൂടി ല­ഭി­ച്ച­തിൽ അവർ പ­ഞ്ച­വർ­ണ്ണ­നോ­ടു് ക­ട­പ്പെ­ട്ടി­രു­ന്നു. അ­തു­കൊ­ണ്ടു തന്നെ പ­ഞ്ച­വർ­ണ്ണ­നെ ശ്ര­ദ്ധി­ക്കു­ന്ന കാ­ര്യ­ത്തി­ലും തി­ക­ഞ്ഞ ഉ­ദാ­സീ­ന­ത­യാ­ണു് പ്ര­ക­ടി­പ്പി­ച്ചി­രു­ന്ന­തു്. വലിയ ഒരു തു­ണി­ക്കെ­ട്ടു­പോ­ലെ ഇ­രു­ളിൽ കാ­ണാ­മാ­യി­രു­ന്ന പ­ഞ്ച­വർ­ണ്ണ­നെ­ക്കു­റി­ച്ചു് അ­വർ­ക്കൊ­ന്നും പ­ഠി­ക്കു­വാൻ ഏ­താ­യാ­ലും സാ­ധ്യ­മാ­യി­രു­ന്നി­ല്ല.

പി­റ്റേ­ന്നു് പു­ലർ­ന്ന­തു് ഗ്രാ­മം ഒരു എ­കാ­ധി­പ­തി­യാ­യ പ­ട്ടാ­ള­മേ­ധാ­വി­യു­ടെ ഭ­ര­ണ­ത്തി­ലാ­യെ­ന്ന മ­ട്ടി­ലാ­ണു്. ഗ്രാ­മ­ത്തി­ന്റെ ഭരണം ഗ്രാ­മ­ത്ത­ല­വ­നിൽ­നി­ന്നും ചോർ­ന്നു­പോ­യ­താ­യും പ­ഞ്ച­വർ­ണ്ണ­നിൽ വ­ന്നു­ചേർ­ന്ന­താ­യും ക­വ­ല­യിൽ കൂടിയ ഗ്രാ­മ­വാ­സി­കൾ­ക്കു തോ­ന്നി. പ­ഞ്ച­വർ­ണ്ണ­നെ നോ­ക്കു­വാ­നോ അ­യാ­ളെ­ക്കു­റി­ച്ചു് സം­സാ­രി­ക്കു­വാ­നോ ഭയന്ന ഗ്രാ­മ­വാ­സി­കൾ­ക്ക­പ്പോ­ഴും ഉ­ത്ക­ണ്ഠ­യും ജി­ജ്ഞാ­സ­യും ക­ലർ­ന്ന വി­കാ­രം മു­മ്പി­ട്ടു­നി­ന്നു. അന്നു രാ­ത്രി­യിൽ ഒരു ഭ­വ­ന­ഭേ­ദ­നം ചെ­യ്യു­ന്ന­തി­നി­ട­യിൽ ഗ്രാ­മ­ത്തി­ലെ ചെ­റു­കി­ട മോ­ഷ്ടാ­വു് കു­ത്തേ­റ്റു് മ­രി­ച്ചു­വീ­ണു. അയാൾ അ­പ്പോൾ ഒരു പറ്റം വെ­ള്ളി ആ­ഭ­ര­ണ­ങ്ങൾ മോ­ഷ്ടി­ക്കു­ക­യാ­യി­രു­ന്നു.

ആ രാ­ത്രി­യി­ലെ കാ­റ്റി­നു് മ­നു­ഷ്യ­ര­ക്ത­ത്തി­ന്റെ­യും വെ­ള്ളി­യു­ടെ­യും മ­ണ­മു­ണ്ടാ­യി­രു­ന്നു. ഗ്രാ­മ­ത്ത­ല­വൻ ഇതിനു പ­രി­ഹാ­രം ക­ണ്ടു­പി­ടി­ക്കേ­ണ്ട­താ­ണെ­ന്ന ഏ­കാ­ഭി­പ്രാ­യ­ത്തി­ലാ­ണു് ഗ്രാ­മ­നി­വാ­സി­കൾ അ­ടു­ത്ത ദി­വ­സ­മെ­ത്തി­യ­തു്. പ­ഞ്ച­വർ­ണ്ണൻ ഗ്രാ­മ­ത്തെ കു­ടു­ക്കി­യി­രി­ക്കു­ന്ന മാ­ന്ത്രി­ക­വ­ല­യ­ത്തിൽ നി­ന്നും ത­ങ്ങ­ളെ ര­ക്ഷി­ക്കേ­ണ്ട ചുമതല ഗ്രാ­മ­ത്ത­ല­വ­നാ­ണെ­ന്ന പ്ര­ഖ്യാ­പ­നം വന്നു, പി­ന്നാ­ലെ. ഗ്രാ­മ­ത്ത­ല­വ­നാ­ക­ട്ടെ തി­ക­ഞ്ഞ നി­ഷ്ക്രി­യ­ത്ത്വ­വു­മാ­യാ­ണു് ഇതിനെ നേ­രി­ട്ട­തു്. പ­ഞ്ച­വർ­ണ്ണ­നെ നേ­രി­ടു­ന്ന­തി­നു­ള്ള ഭ­യ­മാ­യി­രു­ന്നു അ­യാൾ­ക്കു്. ഗ്രാ­മം നേ­രി­ടു­ന്ന ഗു­രു­ത­ര­മാ­യ വൈ­കാ­രി­ക­പ്ര­ശ്ന­ത്തിൽ­നി­ന്നും ഒ­ഴി­ഞ്ഞു­നി­ന്ന അയാളെ നേർ­വ­ഴി­ക്കു­കൊ­ണ്ടു­വ­രാൻ നി­വാ­സി­കൾ മ­റ്റൊ­രു­പാ­ധി ക­ണ്ടു­പി­ടി­ച്ചു. പ­തി­വു­പോ­ലെ വൈ­കി­ട്ടു് ത­ന്റെ­യ­ടു­ത്തെ­ത്തി­യ ഗ്രാ­മ­ത്ത­ല­വ­നെ സ്ത്രൈ­ണ­മാ­യ തന്റെ ക­ഴി­വു­കൾ­കൊ­ണ്ടു് ഗ്രാ­മ­ത്തി­ലെ വേശ്യ ബോ­ധ­വാ­നാ­ക്കി. പ­ഞ്ച­വർ­ണ്ണ­നു­മാ­യി ഉടൻ ഏ­റ്റു­മു­ട്ടു­മെ­ന്ന തീ­രു­മാ­ന­വു­മാ­യി ഗ്രാ­മ­ത്തി­ലെ വേ­ശ്യ­യു­ടെ വീ­ടി­നു­ള്ളി­ലേ­ക്കു് വി­ര­മി­ക്കു­മ്പോൾ അ­ന്ന­ത്തെ കാ­റ്റി­നു് സ്വർ­ണ്ണ­ത്തി­ന്റെ­യും സൈ­നൈ­ഡി­ന്റേ­യും മ­ണ­മു­ണ്ടെ­ന്നു് അവരും ഗ്രാ­മ­വാ­സി­ക­ളും ശ്ര­ദ്ധി­ച്ചു. അതു് ഗ്രാ­മ­ത്തി­ലെ സ്വർ­ണ്ണ­പ്പ­ണി­ക്കാ­ര­ന്റെ മരണം സൂ­ചി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു.

പ­ഞ്ച­വർ­ണ്ണ­നെ നേ­രി­ടാൻ തന്നെ ഗ്രാ­മ­ത്ത­ല­വൻ നി­ശ്ച­യി­ച്ചു. അയാൾ മ­നു­ഷ്യ­നാ­ണോ അ­ല്ല­യോ എ­ന്നു­ള്ള തർ­ക്കം അ­പ്പൊ­ഴും അ­വ­സാ­നി­ച്ചി­രു­ന്നി­ല്ല. അ­യാ­ളു­ടെ മു­ഖ­ത്തു­നോ­ക്കി­യ ആർ­ക്കും അ­യാ­ളോ­ടു് സ്നേ­ഹ­വും ആ­ദ­ര­വും ചേർ­ന്ന വി­കാ­രം മാ­ത്ര­മേ തോ­ന്നി­യി­രു­ന്നു­ള്ളു. എ­ങ്കി­ലും ഗ്രാ­മ­ത്തി­ലെ ജീ­വി­ത­ത്തെ അ­ടി­ച്ചു­ട­ച്ചു് അതിലെ നി­വാ­സി­കൾ­ക്കു് വൈ­കാ­രി­ക­പ്ര­ശ്ന­ങ്ങൾ സൃ­ഷ്ടി­ച്ചി­രു­ന്ന പ­ഞ്ച­വർ­ണ്ണ­നെ അ­വി­ടെ­നി­ന്നും പ­റ­ഞ്ഞ­യ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­വെ­ന്നു് തീ­രു­മാ­ന­മാ­യി.

images/pp-2.png

അ­ടു­ത്ത നാളിൽ ഗ്രാ­മ­ത്ത­ല­വൻ ആ­രോ­ഗ്യ­ദൃ­ഢ­ഗാ­ത്ര­നാ­യ തന്റെ കി­ങ്ക­ര­ന്മാ­രു­മാ­യി ആൽ­ച്ചു­വ­ട്ടി­ലെ­ത്തി. ദൂരെ ക­വ­ല­യിൽ ഒരു സംഘം ഗ്രാ­മ­നി­വാ­സി­കൾ രംഗം നോ­ക്കി­നിൽ­പ്പു­ണ്ടാ­യി­രു­ന്നു. അവർ പ­ഞ്ച­വർ­ണ്ണ­നി­ലോ സ്ഫ­ടി­ക­ഗോ­ള­ത്തി­ലോ ദൃ­ഷ്ടി പ­തി­പ്പി­ക്കാ­തെ നി­ന്നു വെ­റു­തെ. പ­ത്ര­വാ­യ­ന­ക്കാ­രൻ പത്രം മ­ട­ക്കി ബ­ഞ്ചിൽ നി­ക്ഷേ­പി­ച്ചു. ബീ­ഡി­തെ­റു­പ്പു­കാ­രൻ ഇലയും ചു­ക്കാ­യും മാ­റ്റി­വ­ച്ചു. ചാ­യ­ക്ക­ട­ക്കാ­രൻ ചാ­യ­പ്പാ­ത്ര­ത്തി­ന്റെ തീ താ­ഴ്ത്തി­വെ­ച്ചു. ഗ്രാ­മ­ത്തെ ത­ഴു­കി­ക്കൊ­ണ്ടി­രു­ന്ന കാ­റ്റു് വേഗം കു­റ­ഞ്ഞു് ഇ­ല്ലാ­താ­യി. ഇലകൾ നി­ശ്ച­ല­മാ­കു­ക­യും പ­ക്ഷി­കൾ നി­ശ്ശ­ബ്ദ­രാ­കു­ക­യും ചെ­യ്തു.

ഗ്രാ­മ­ത്ത­ല­വൻ അ­ടു­ത്തെ­ത്തി­യ­പ്പോൾ പ­ഞ്ച­വർ­ണ്ണൻ വ­ശ്യ­മാ­യി പു­ഞ്ചി­രി­ച്ചു. നേർ­ത്ത പു­ഞ്ചി­രി­യെ കൂ­സാ­തെ നിൽ­ക്കു­ന്ന ഗ്രാ­മ­ത്ത­ല­വ­ന്റെ മു­ന്നി­ലേ­ക്കു് അയാൾ സ്ഫ­ടി­ക­ഗോ­ളം നീ­ക്കി­യി­ട്ടു് ഗ്രാ­മ­ത്ത­ല­വ­ന്റെ പ്ര­തി­ബിം­ബം ആ­വാ­ഹി­ച്ചെ­ടു­ക്കു­ന്ന മ­ട്ടിൽ സൂ­ക്ഷ്മ­മാ­യി അ­തി­ലേ­ക്കു നോ­ക്കി പ­ഞ്ച­വർ­ണ്ണൻ നി­ശ്ച­ല­മാ­യി നി­ന്നു. ആ നില ക­ണ്ടു് അ­സ്വ­സ്ഥ­നാ­യ ഗ്രാ­മ­ത്ത­ല­വൻ എന്തോ ചീത്ത ശകുനം ക­ണ്ടെ­ന്ന­പോ­ലെ രോ­ഷാ­കു­ല­നാ­യി. ആ രോ­ഷാ­ഗ്നി­ക്കു് പ­ഞ്ച­വർ­ണ്ണ­നെ സ്പർ­ശി­ക്കാൻ­പോ­ലും ക­ഴി­വി­ല്ലാ­യി­രു­ന്നു. ഇതു് ഗ്രാ­മ­ത്ത­ല­വ­നെ കൂ­ടു­തൽ രോ­ഷാ­കു­ല­നാ­ക്കു­ക­യാ­ണു് ചെ­യ്ത­തു്. പ­ഞ്ച­വർ­ണ്ണൻ തന്റെ നേർ­ത്ത ചു­ണ്ടു­കൾ ച­ലി­പ്പി­ച്ചു് നേർ­ത്ത പു­ഞ്ചി­രി­യോ­ടെ പ­റ­ഞ്ഞു. “നി­ങ്ങൾ­ക്കു് ര­ണ്ടു് സൂ­ര്യോ­ദ­യം കൂടി. മൂ­ന്നാ­മ­ത്തെ­തി­നു­മു­മ്പു് നി­ങ്ങൾ അ­വ­സാ­നി­ക്കും.” ഗ്രാ­മ­ത്ത­ല­വ­നെ ധി­ക്ക­രി­ക്കാൻ­പോ­ന്ന പ­ഞ്ച­വർ­ണ്ണ­നെ പി­ടി­ച്ചു­കെ­ട്ടാൻ അയാൾ കി­ങ്ക­ര­ന്മാ­രോ­ടു് ആ­ജ്ഞാ­പി­ച്ചു. അവർ മ­ടി­ച്ചു­നി­ന്ന­പ്പോൾ ശ­ബ്ദ­മു­യർ­ത്തി ഗ്രാ­മ­ത്ത­ല­വൻ അ­വ­രോ­ടു് കർ­ശ­ന­മാ­യും വ്യ­ക്ത­മാ­യും ആ­ജ്ഞാ­പി­ച്ചു. “ഇയാളെ പി­ടി­ച്ചു­കെ­ട്ടി ഈ ആൽ­മ­ര­ച്ചോ­ട്ടിൽ ജീ­വ­നോ­ടെ കു­ഴി­ച്ചു­മൂ­ടു­ക.” ക്രൂ­ര­മെ­ങ്കി­ലും ന്യാ­യ­മാ­യ ശി­ക്ഷ­യാ­ണ­തെ­ന്നു് ഗ്രാ­മ­നി­വാ­സി­ക­ളിൽ കൂ­ടു­തൽ­പേ­രും കരുതി. ത­നി­ക്കു വി­ധി­ച്ച ശി­ക്ഷ­കേ­ട്ടു് പ­ഞ്ച­വർ­ണ്ണൻ തന്റെ വ­ശ്യ­മാ­യ പു­ഞ്ചി­രി പൊ­ഴി­ച്ചു­കൊ­ണ്ടി­രു­ന്ന­തേ­യു­ള്ളൂ. കി­ങ്ക­ര­ന്മാർ പി­ടി­ച്ചു­കെ­ട്ടു­ന്ന­വേ­ള­യിൽ പ­ഞ്ച­വർ­ണ്ണ­ന്റെ ക­ണ്ണു­കൾ കൂ­ടു­തൽ തേ­ജോ­മ­യ­മാ­യി. സ്ഫ­ടി­ക­ഗോ­ളം കൂ­ടു­തൽ പ്ര­കാ­ശ­മാ­ന­മാ­യി­ത്തോ­ന്നി. സ്വ­മേ­ധ­യാ കീ­ഴ­ട­ങ്ങും­പോ­ലെ­നി­ന്ന പ­ഞ്ച­വർ­ണ്ണ­നെ കയറാൽ മു­റു­കെ കെ­ട്ടി അ­ര­യാൽ­ച്ചോ­ട്ടിൽ നി­ക്ഷേ­പി­ച്ചു. എ­ന്നി­ട്ടു് കി­ങ്ക­ര­ന്മാർ അ­യാൾ­ക്കു­ള്ള കു­ഴി­മാ­ട­ത്തി­ന്റെ പണി ആ­രം­ഭി­ച്ചു. അ­ന്നു് വൈ­കു­ന്നേ­രം ആ­യ­പ്പോൾ വി­ശാ­ല­മാ­യ കു­ഴി­മാ­ടം ത­യ്യാ­റാ­യി. ഗ്രാ­മ­ത്ത­ല­വ­നും ഗ്രാ­മ­ത്തി­ലെ പ്ര­ധാ­ന വ്യ­ക്തി­ക­ളും കു­ഴി­മാ­ടം സ­ന്ദർ­ശി­ച്ചു് ത­ങ്ങ­ളു­ടെ അം­ഗീ­കാ­രം അ­റി­യി­ച്ചു. അ­പ്പോ­ഴും ഗ്രാ­മ­ത്തെ ത­ഴു­കി­കൊ­ണ്ടി­രു­ന്ന കാ­റ്റു് ഇ­ല്ലാ­താ­യി­രു­ന്നു. ഇലകൾ നി­ശ്ച­ല­മാ­യി­രു­ന്നു. പ­ക്ഷി­കൾ നി­ശ­ബ്ദ­മാ­യി­രു­ന്നു. സ­ന്ധ്യ­യാ­യ­പ്പോൾ കി­ങ്ക­ര­ന്മാ­രൊ­ത്തു­ചേർ­ന്നു് പ­ഞ്ച­വർ­ണ്ണ­നെ കു­ഴി­യി­ലേ­ക്കി­റ­ക്കി. തു­ടർ­ന്നു് അ­യാ­ളു­ടെ ഭാ­ണ്ഡ­വും സ്ഫ­ടി­ക­ഗോ­ള­വും. പ­ഞ്ച­വർ­ണ്ണൻ അ­പ്പോ­ഴും തന്റെ വ­ശ്യ­മാ­യ പു­ഞ്ചി­രി ഗ്രാ­മ­നി­വാ­സി­കൾ­ക്കു് നൽകി. ചു­റ്റും നിന്ന എ­ല്ലാ­രേ­യും ഒ­രി­ക്കൽ­കൂ­ടി ക­ണ്ണോ­ടി­ച്ചു് അ­ജ്ഞാ­ത­മാ­യ ആ­ത്മ­വി­ശ്വാ­സം തു­ളു­മ്പു­ന്ന മു­ഖ­വും ക­ണ്ണു­ക­ളോ­ടും­കൂ­ടി ത­നി­ക്കു­വേ­ണ്ടി ഗ്രാ­മം വി­ധി­ച്ച കു­ഴി­യി­ലേ­ക്കൊ­തു­ങ്ങി. അ­തി­നു­മു­മ്പു് ഇ­ത്ര­യും പ­റ­ഞ്ഞു. “ഇനി പേ­മാ­രി­യും അ­തി­സാ­ര­വും.”

അ­ടു­ത്തു­നി­ന്ന പലരും അതു് കേൾ­ക്കു­ക­യു­ണ്ടാ­യി­ല്ല. കേ­ട്ട­വർ­ക്കു് അ­തി­ന്റെ പൊരുൾ മ­ന­സ്സി­ലാ­യ­തു­മി­ല്ല. പ­ഞ്ച­വർ­ണ്ണ­ന്റെ അ­വ­സാ­ന­ത്തെ നോ­ട്ടം ഗ്രാ­മ­നി­വാ­സി­ക­ളെ ഒരു മോ­ഹ­നി­ദ്ര­യി­ലാ­ഴ്ത്തി­യി­രു­ന്നു. കി­ങ്ക­ര­ന്മാർ പ­ഞ്ച­വർ­ണ്ണ­നെ അ­ട­ക്കി­യ കുഴി മ­ണ്ണു­കൊ­ണ്ടു് മൂടി ഗ്രാ­മ­ത്തെ ര­ക്ഷി­ക്കു­മ്പോ­ഴും നി­വാ­സി­കൾ മോ­ഹ­നി­ദ്ര­യി­ലാ­യി­രു­ന്നു. അ­പ്പോൾ ഗ്രാ­മ­ത്തി­ന്റെ മ­റ്റൊ­രു ഭാ­ഗ­ത്തു് ഒരു ക­യ­റി­ന്റെ കു­രു­ക്കിൽ മ­രി­ച്ച ക­ല്ലാ­ശാ­രി­യിൽ­നി­ന്നും ക­യ­റി­ന്റെ­യും മ­ണ്ണി­ന്റേ­യും ഗ­ന്ധ­മു­യർ­ന്നു­വെ­ങ്കി­ലും കാ­റ്റി­ന്റെ അ­ഭാ­വ­ത്തിൽ ഗ്രാ­മ­നി­വാ­സി­കൾ­ക്കെ­ത്തി­യി­ല്ല.

അന്നു സ­ന്ധ്യ മുതൽ മഴ തു­ട­ങ്ങി. നിർ­ത്താ­തെ കോ­രി­ച്ചൊ­രി­യു­ന്ന മഴ ആ രാ­ത്രി­യും തു­ടർ­ന്നു­ള്ള ര­ണ്ടു­ദി­വ­സ­വും നീ­ണ്ടു­നി­ന്നു. വെ­ള്ളം പൊ­ങ്ങി ഗ്രാ­മ­ത്തി­ന്റെ ഭൂ­രി­ഭാ­ഗ­വും മു­ട്ട­റ്റം വെ­ള്ള­മാ­യി. ചാ­യ­ക്ക­ട­യി­ലും മു­റു­ക്കാൻ­ക­ട­യി­ലും ഇ­രി­ക്കാൻ വി­ഷ­മ­മാ­യി. പ­ത്ര­വാ­യ­ന­ക്കാ­ര­നു് തന്റെ വായന കേൾ­ക്കാൻ ആരും വ­രാ­തെ­യാ­യി. പൊ­ങ്ങി­യ വെ­ള്ള­ത്തിൽ മ­ല­യിൽ­നി­ന്നും കു­ത്തി­യൊ­ലി­ച്ചു­വ­ന്ന വെ­ള്ളം ക­ലർ­ന്നു. അ­തോ­ടൊ­പ്പം പി­ട­യ്ക്കു­ന്ന­തും ച­ത്തു­മ­ലർ­ന്ന­തു­മാ­യ മ­ത്സ്യ­ങ്ങ­ളും അ­തി­സാ­ര­വു­മെ­ത്തി. മി­ക്ക­വാ­റും കു­ട്ടി­ക­ളെ­യാ­ണു് ബാ­ധി­ച്ച­തു്. പല കു­ട്ടി­ക­ളും അതിനു വ­ഴ­ങ്ങി. ചീത്ത മുട്ട തി­ന്നാ­വ­ണം മു­ട്ട­ക്ക­ച്ച­വ­ട­ക്കാ­ര­നും അ­തി­സാ­രം വന്നു മ­രി­ച്ചു. മൃ­ത­ശ­രീ­ര­ങ്ങൾ മ­റ­വു­ചെ­യ്യാൻ ഗ്രാ­മ­നി­വാ­സി­കൾ­ക്കു് വെ­ള്ള­പ്പൊ­ക്ക­ത്തിൽ നി­വൃ­ത്തി­യി­ല്ലാ­താ­യി. അ­ല്പം­പോ­ലും വി­ട്ടു­വീ­ഴ്ച­യി­ല്ലാ­ത്ത മഴ അ­ടു­ത്ത പകലും ക­ഴി­ഞ്ഞു് അ­തി­ന­ടു­ത്ത രാ­ത്രി­യി­ലേ­ക്കു് ക­ട­ന്നു.

പി­ന്നെ പു­ലർ­ന്ന­തു് പ­ഞ്ച­വർ­ണ്ണൻ ഗ്രാ­മ­ത്തിൽ വ­ന്നു് ഏഴു ദിവസം പൂർ­ത്തി­യാ­യി­ക്ക­ഴി­ഞ്ഞു­ള്ള പ്ര­ഭാ­ത­മാ­ണു്. അ­ന്നു് സൂ­ര്യ­നു­ദി­ക്കു­ന്ന­തി­നു് വളരെ മു­മ്പു് മഴ തോർ­ന്നു. മ­ഴ­വെ­ള്ളം വളരെ വേഗം ഒ­ലി­ച്ചു­പോ­കാ­നും തു­ട­ങ്ങി. വേ­ഗ­ത്തി­ലു­ള്ള ഒ­ഴു­ക്കിൽ­പ്പെ­ട്ടു് ച­ട്ടു­കാ­ലൻ വൃ­ദ്ധ­ന്റെ മൃ­ത­ശ­രീ­രം എങ്ങോ പോ­യ്മ­റ­ഞ്ഞു.

മഴ തീർ­ന്നു് പൊ­ങ്ങി­യ വെ­ള്ളം വാർ­ന്നു­പോ­കു­മ്പോൾ അ­ന്ത­രീ­ക്ഷ­ത്തി­നു് സ­ന്തോ­ഷ­ത്തി­ന്റെ ലാ­ളി­ത്യ­മു­ണ്ടാ­യി­രു­ന്നു. ഏതോ ഒരു നീണ്ട ഉ­റ­ക്ക­ത്തി­നു­ശേ­ഷം അ­വ­സാ­ന­ത്തെ ആ­ല­സ്യ­വും വി­ട്ടു­പോ­യു­ണ­രു­ന്ന­തു­പോ­ലെ ഗ്രാ­മ­മു­ണർ­ന്നു. ദി­വ­സ­ങ്ങൾ­ക്കു­ശേ­ഷം അ­ന്നു് ഗ്രാ­മ­നി­വാ­സി­കൾ­ക്കു് മ­റ­വി­യു­ടെ ലാഘവം അ­നു­ഭ­വ­പ്പെ­ട്ടു. അ­വ്യ­ക്ത­മാ­യ സ­ന്തോ­ഷം­പോ­ലെ ഗ്രാ­മ­നി­വാ­സി­കൾ ഓ­രോ­രു­ത്ത­രാ­യി പു­റ­ത്തേ­ക്കു­വ­ന്നു. ച­ത്തു­മ­ലർ­ന്ന മ­ത്സ്യ­ങ്ങ­ളേ­യും നനഞ്ഞ ചെ­ളി­യും ച­വു­ട്ടി പലരും ക­വ­ല­യി­ലെ­ത്തി. ചാ­യ­ക്ക­ട­ക്കാ­രൻ വീ­ണ്ടും ചാ­യ­പ്പാ­ത്രം അ­ടു­പ്പിൽ­വെ­ച്ചു് തി­ള­പ്പി­ക്കാ­നു­ള്ള ശ്ര­മ­മാ­യി. ആൽ­ച്ചു­വ­ട്ടിൽ വ­ന്ന­വർ പ­ഞ്ച­വർ­ണ്ണ­ന്റെ കു­ഴി­മാ­ട­ത്തി­ന­ടു­ത്തു് നല്ല വ­സ്ത്രം ധ­രി­ച്ചു് ക­മി­ഴ്‌­ന്നു­കി­ട­ക്കു­ന്ന മ­നു­ഷ്യ­രൂ­പം ശ്ര­ദ്ധി­ച്ചു. അവർ അ­ടു­ത്തു­വ­ന്നു നോ­ക്കി. വ­സ്ത്ര­ത്തി­ന്റെ പിൻ­ഭാ­ഗം അ­ഴു­ക്കു­പു­ര­ളാ­ത്ത­താ­യി­രു­ന്നു. മുൻ­ഭാ­ഗ­മാ­ക­ട്ടെ ച­ളി­പു­ര­ണ്ടു് മ­ലി­ന­പ്പെ­ട്ടു­മി­രു­ന്നു. തോളിൽ പി­ടി­ച്ചു് അ­വ­രി­ലൊ­രാൾ ആ ശരീരം മ­ലർ­ത്തി­വെ­ച്ചു. അതു് ഗ്രാ­മ­ത്ത­ല­വ­നാ­യി­രു­ന്നു. മു­ഖ­ത്തു് സ­ന്തോ­ഷ­ത്തി­ന്റെ ല­ക്ഷ­ണ­മു­ണ്ടാ­യി­രു­ന്നു. ചു­ണ്ടിൽ നേരിയ പു­ഞ്ചി­രി­യും. മ­രി­ക്കു­മ്പോൾ അ­യാൾ­ക്കു് സ­ന്തോ­ഷ­മാ­യി­രു­ന്നു­വെ­ന്നു് വ്യ­ക്തം.

അ­പ്പോ­ഴേ­ക്കും ക­വ­ല­യി­ലെ ചാ­യ­ക്ക­ട­ക്കാ­രൻ ചാ­യ­പ്പാ­ത്രം അ­ടു­പ്പിൽ­വെ­ച്ചു് തീ പി­ടി­പ്പി­ച്ചു­ക­ഴി­ഞ്ഞു. തീ ഊ­തി­ക്ക­ത്തി­ച്ചു് അതിൽ നി­ന്നും ബീ­ഡി­ക­ത്തി­ച്ചു­വ­ലി­ച്ചു് പകുതി പൊ­ളി­ഞ്ഞ മുൻ­വാ­തിൽ തു­റ­ക്കാ­നാ­യി എ­ത്തി­യ­പ്പോൾ ഉ­ദി­ച്ചു­വ­രു­ന്ന സൂ­ര്യ­ന്റെ പ്ര­കാ­ശ­ത്തിൽ ദൂരെ കി­ഴ­ക്കു് കു­ന്നു­ക­യ­റി ഒ­രാൾ­രൂ­പം മെ­ല്ലെ ന­ട­ന്ന­ക­ലു­ന്ന­തു് കണ്ടു. ആൽ­ച്ചോ­ട്ടിൽ കൂ­ടി­നി­ന്ന­വർ­ക്കും ഇതു കാ­ണാ­മാ­യി­രു­ന്നു. അതു് പ­ഞ്ച­വർ­ണ്ണൻ ആ­യി­രു­ന്നു.

ഡോ യു. ന­ന്ദ­കു­മാർ
images/UNandakumar.jpg

തി­രു­വ­ന­ന്ത­പു­രം സ്വ­ദേ­ശി­യാ­യ ഒരു മെ­ഡി­ക്കൽ ഡോ­ക്ടർ ആണു്. ആ­രോ­ഗ്യ­മേ­ഖ­ല­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു വിവിധ സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ന­ങ്ങ­ളിൽ സ­ജീ­വ­മാ­യി പ­ങ്കെ­ടു­ക്കു­ന്ന­തി­നൊ­പ്പം, ക­ലാ­പ­ര­മാ­യ സം­ഭാ­വ­ന­ക­ളും നൽ­കു­ന്നു. ഇ­ദ്ദേ­ഹ­ത്തി­െ­ന്റ ചെ­റു­ക­ഥ­ക­ളു­ടെ സ­മാ­ഹാ­ര­മാ­യ ‘56’ സാ­യാ­ഹ്ന­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

Colophon

Title: Panchavarnante Pravachanangal (ml: പ­ഞ്ച­വർ­ണ്ണ­ന്റെ പ്ര­വ­ച­ന­ങ്ങൾ).

Author(s): U. Nandakumar.

First publication details: Sayahna Foundation; Trivandrum, Kerala; 2022-02-25.

Deafult language: ml, Malayalam.

Keywords: Article, U. Nandakumar, Panchavarnante Pravachanangal, യു. ന­ന്ദ­കു­മാർ, പ­ഞ്ച­വർ­ണ്ണ­ന്റെ പ്ര­വ­ച­ന­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A picture of fire, a photograph by Awesomoman . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Lalitha Gowri; Illustration: CP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.