SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Hummel_Muhlental_bei_Amalfi.jpg
Das Mühlental bei Amalfi. Öl auf Leinwand, unten rechts signiert und datiert, a painting by Carl Maria Nicolaus Hummel (1821–1907).
സ്വാ­ത­ന്ത്ര്യം—ചില ചി­ന്ത­കൾ
നി­സ്സാർ അ­ഹ­മ്മ­ദ്

‘ഫ്രീ­ഡം’ എന്ന ആ­ശ­യ­വും ‘ലി­ബർ­ട്ടി’ എന്ന ആ­ശ­യ­വും ര­ണ്ടാ­ണു്. നമ്മൾ സ്വാ­ത­ന്ത്ര്യം എ­ന്നാ­ണു് ര­ണ്ടി­നെ­യും കു­റി­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. ‘ലി­ബർ­ട്ടി’ എ­ന്നു­ള്ള­തും ‘ഓ­ട്ടോ­ണ­മി’ എ­ന്നു­ള്ള­തും വ്യ­ത്യ­സ്ത­മാ­ണു്. ഓട്ടോ എ­ന്നാൽ സ്വയം, നോമി എ­ന്നാൽ ഭരണം, സ്വ­യം­ഭ­ര­ണം ആണു് ഓ­ട്ടോ­ണ­മി. ഓ­ട്ടോ­ണ­മി എ­ന്നു് പ­റ­യു­മ്പോൾ ഒരു സ­മൂ­ഹ­ത്തെ­പ്പ­റ്റി­യ­ല്ല ഒരു ആളുടെ ഗു­ണ­ത്തെ­പ്പ­റ്റി­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്. സ്റ്റേ­റ്റി­ന്റെ കാ­ര്യ­ത്തിൽ ലി­ബർ­ട്ടി ആണു്. ലി­ബർ­ട്ടി എ­ന്ന­തു് നി­ഷേ­ധ­സൂ­ച­ക­മാ­ണു്. അ­താ­യ­തു് നി­ങ്ങൾ­ക്കു പു­റ­ത്തു­ള്ള­തി­ന്റെ നി­യ­ന്ത്ര­ണം നി­ങ്ങ­ളു­ടെ മേ­ലി­ല്ല എ­ന്നാ­ണു് അ­തു­കൊ­ണ്ടു് ഉ­ദ്ദേ­ശി­ക്കു­ന്ന­തു്. നി­ങ്ങൾ ലി­ബർ­ട്ടി­യി­ലാ­ണെ­ന്നു് പ­റ­യു­മ്പോൾ നി­ങ്ങൾ വേറെ ഒ­ന്നി­ന്റെ­യും അ­ധീ­ന­ത്തി­ല­ല്ല എ­ന്നാ­ണു­ദ്ദേ­ശി­ക്കു­ന്ന­തു്.

ഉ­ള്ളിൽ നി­ന്നു് നൈ­സർ­ഗി­ക­മാ­യി വ­രു­ന്ന ഒരു സ്ഥി­തി­യെ ആണു് സ്വാ­ത­ന്ത്ര്യം കൊ­ണ്ടു് ഉ­ദ്ദേ­ശി­ക്കു­ന്ന­തു്. എ­പ്പോ­ഴെ­ങ്കി­ലും അ­തി­നു് ത­ട­സ്സം വ­രു­മ്പോ­ഴാ­ണു് അ­സ്വാ­ത­ന്ത്ര്യം എ­ന്നു് പ­റ­യു­ന്ന­തു്. ഒരു രാ­ജ്യം പൊ­തു­വെ ലി­ബർ­ട്ടി­യിൽ ആ­ണെ­ന്നു് പ­റ­യി­ല്ല; ഒരു ജനത സ്വ­ത­ന്ത്ര­മാ­ണു് എ­ന്നാ­ണു് പറയുക. ലി­ബർ­ട്ടി എന്നു പ­റ­ഞ്ഞാൽ പുറം ശ­ക്തി­കൾ അതിനെ അ­ധീ­ന­ത്തിൽ വ­ച്ചി­ട്ടി­ല്ല എ­ന്നാ­ണു്. ജോൺ സ്റ്റ്യു­വർ­ട്ട് മി­ല്ലി­ന്റെ ‘ഓൺ ലി­ബർ­ട്ടി’ എ­ന്നു­ള്ള പു­സ്ത­കം രാ­ഷ്ട്രീ­യ­മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് ത­ന്നെ­യാ­ണു് പ­റ­യു­ന്ന­തു്. അ­മേ­രി­ക്കൻ റി­പ്പ­ബ്ലി­ക്കി­ന്റെ ആ­ധാ­ര­മാ­യി­ട്ടു­ള്ള­തു് ലി­ബർ­ട്ടി എ­ന്നു­ള്ള സം­ക­ല്പ­മാ­ണു്. ജ­ന­ത­യു­ടെ സ്വ­യം­ഭ­ര­ണം. ഗാ­ന്ധി ഓരോ ആ­ളു­ടേ­യും സ്വാ­ത­ന്ത്ര്യ­മാ­ണു് ഒരു രാ­ഷ്ട്ര­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­മാ­യി എ­ടു­ക്കു­ന്ന­തു്. രാ­ഷ്ട്ര­ത്തി­ന്റെ മൊ­ത്തം സ്വാ­ത­ന്ത്ര്യം എന്ന ഒ­ന്നി­ല്ല. ഒ­രാ­ളു­ടെ­യും മേൽ വേ­റൊ­രാ­ളു­ടെ നി­യ­ന്ത്ര­ണം അവിടെ ഇല്ല. ആ രാ­ജ്യ­ത്തി­ലെ ഓ­രോ­രു­ത്ത­രും സ്വ­ത­ന്ത്ര­രാ­കു­മ്പോ­ഴാ­ണു് ആ രാ­ഷ്ട്രം സ്വ­ത­ന്ത്ര­മാ­കു­ന്ന­തു്.

സ്വാ­ത­ന്ത്ര്യ­ത്തെ­പ്പ­റ്റി വേ­ണ­മെ­ങ്കിൽ അ­ങ്ങ­നെ ആ­ലോ­ചി­ക്കാ­വു­ന്ന­തേ­യു­ള്ളൂ. അ­പ്പോൾ രാ­ഷ്ട്ര­ത­സ്വാ­ത­ന്ത്ര്യ­ത്തെ ച­ല­നാ­ത്മ­ക­മാ­യി­ട്ടാ­ണു് ഇവിടെ കാ­ണു­ന്ന­തു്. ഇ­ത­നു­സ­രി­ച്ചു് സ്വാ­ത­ന്ത്ര്യം എ­ന്നാൽ സാ­മൂ­ഹി­ക­മാ­യി മാ­ത്രം രൂ­പ­പ്പെ­ടു­ന്ന­താ­ണു്. മ­റ്റൊ­രാ­ളു­മാ­യു­ള്ള ബ­ന്ധ­ത്തെ ആ­ശ്ര­യി­ച്ചാ­ണ­തു് രൂ­പ­പ്പെ­ടു­ന്ന­തു്. ഒരാൾ കൂ­ടു­തൽ സ്വാ­ത­ന്ത്ര്യം അ­നു­ഭ­വി­ക്കു­മ്പോൾ മ­റ്റൊ­രാ­ളു­ടെ സ്വാ­ത­ന്ത്ര്യം കു­റ­ച്ചു­കൊ­ണ്ടാ­കും അതു് നേ­ടു­ന്ന­തി­നു മൊ­ത്ത­മാ­യി സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­കി­ല്ല.

സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­യ ഒരു ലേ­ഖ­ന­ത്തിൽ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ വ്യ­ത്യ­സ്ത­സം­ക­ല്പ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് മുൻ­പൊ­രി­ക്കൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്: അ­ടി­ച്ച­മർ­ത്തൽ സം­ക­ല്പം (repressive notion of freedom), എ­തിർ­മ­നോ­ഭാ­വ സം­ക­ല്പം (agonistic notion of freedom), പ­ര­സ്പ­ര­ബ­ന്ധ­സം­ക­ല്പം (relational notion of freedom) തു­ട­ങ്ങി­യ സം­ക­ല്പ­ങ്ങൾ അതിൽ പ­റ­യു­ന്നു. ഒരാൾ മ­റ്റൊ­രാ­ളു­മാ­യി എ­പ്പോ­ഴും യു­ദ്ധ­ത്തി­ന്റെ മ­നോ­ഭാ­വ­ത്തി­ലാ­ണു് എ­ന്ന­താ­ണു് സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള എ­തിർ­മ­നോ­ഭാ­വ­സം­ക­ല്പ­ത്തി­ന്റെ അ­ടി­സ്ഥാ­നം. ആളുകൾ പ­ര­സ്പ­രം അ­ക്ര­മോ­ത്സു­ക­രാ­ണു് എ­ന്നാ­ണു് ഇതിൽ നി­ന്നു് വ­രു­ന്ന­തു്. പ­ര­സ്പ­ര­ബ­ന്ധ­സം­ക­ല്പം എ­ന്നു് പ­റ­യു­ന്ന­തു് ഒ­രാ­ളു­ടെ സ്വാ­ത­ന്ത്ര്യം മാ­ത്ര­മാ­യി ഇല്ല, മ­റ്റൊ­രാ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടു് മാ­ത്ര­മേ ഒ­രാൾ­ക്കു് സ്വാ­ത­ന്ത്ര്യ­മു­ള്ളൂ. ഒ­രാൾ­ക്കു് കൂ­ടു­തൽ സ്വാ­ത­ന്ത്ര്യം ഉ­ണ്ടാ­കു­ന്ന­തു് മ­റ്റൊ­രാ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ കു­റ­ച്ചു­കൊ­ണ്ടാ­ണു് എ­ന്നാ­ണു് സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള പ­ര­സ്പ­ര­ബ­ന്ധ­സം­ക­ല്പ­ത്തി­ന്റെ അ­ടി­സ്ഥാ­നം. ഇതൊരു നി­ല­പാ­ടാ­യി­ട്ട­ല്ല, സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള ആ­ലോ­ച­ന­യ്ക്കു് ഒരു ബ­ദൽ­വീ­ക്ഷ­ണ­മാ­യി വെ­യ്ക്കു­ന്നു­വെ­ന്നേ­യു­ള്ളൂ. സ്വാ­ത­ന്ത്ര്യ­ത്തെ­പ്പ­റ്റി വേ­ണ­മെ­ങ്കിൽ അ­ങ്ങ­നെ ആ­ലോ­ചി­ക്കാ­വു­ന്ന­തേ­യു­ള്ളൂ. അ­പ്പോൾ രാ­ഷ്ട്ര­ത­സ്വാ­ത­ന്ത്ര്യ­ത്തെ ച­ല­നാ­ത്മ­ക­മാ­യി­ട്ടാ­ണു് ഇവിടെ കാ­ണു­ന്ന­തു്. ഇ­ത­നു­സ­രി­ച്ചു് സ്വാ­ത­ന്ത്ര്യം എ­ന്നാൽ സാ­മൂ­ഹി­ക­മാ­യി മാ­ത്രം രൂ­പ­പ്പെ­ടു­ന്ന­താ­ണു്. മ­റ്റൊ­രാ­ളു­മാ­യു­ള്ള ബ­ന്ധ­ത്തെ ആ­ശ്ര­യി­ച്ചാ­ണ­തു് രൂ­പ­പ്പെ­ടു­ന്ന­തു്. ഒരാൾ കൂ­ടു­തൽ സ്വാ­ത­ന്ത്ര്യം അ­നു­ഭ­വി­ക്കു­മ്പോൾ മ­റ്റൊ­രാ­ളു­ടെ സ്വാ­ത­ന്ത്ര്യം കു­റ­ച്ചു­കൊ­ണ്ടാ­കും അതു് നേ­ടു­ന്ന­തി­നു മൊ­ത്ത­മാ­യി സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­കി­ല്ല.

സ്വാ­ത­ന്ത്ര്യം എ­ന്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു് പ­രി­ശോ­ധി­ക്കേ­ണ്ട­തു? ച­ലി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം, ഭ­ക്ഷ­ണം ക­ഴി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം, വി­ഭ­വ­ങ്ങൾ ഉ­പ­യോ­ഗി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം, ചി­ന്തി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം, നി­ര­ത്തിൽ ന­ട­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം. സ്വാ­ത­ന്ത്ര്യം അ­ങ്ങി­നെ പ­ല­ത­ല­ങ്ങ­ളി­ലു­മു­ണ്ടു്. പ­ണ്ടു് കേ­ര­ള­ത്തിൽ താ­ഴ്‌­ന്ന ജാ­തി­യിൽ­പ്പെ­ട്ട ആ­ളു­കൾ­ക്കു് പൊ­തു­നി­ര­ത്തിൽ ന­ട­ക്കാൻ സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. ഇ­തി­നർ­ത്ഥം ഒരു വി­ഭാ­ഗം പേർ­ക്കു് സ്വാ­ത­ന്ത്ര്യ­മു­ണ്ടു് മ­റ്റൊ­രു വി­ഭാ­ഗ­ത്തി­നു് ഇല്ല. അ­ങ്ങി­നെ എ­ടു­ത്താൽ സ്വാ­ത­ന്ത്ര്യം എ­ന്ന­തു് വി­ഭ­വ­മാ­ണു്. ഒ­രാൾ­ക്കു് അ­തു­ണ്ടാ­വും. മ­റ്റൊ­രാൾ­ക്കു് അ­തു­ണ്ടാ­വി­ല്ല. എ­ല്ലാ­വ­രും പൊ­തു­വാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്ന ഒരു ചട്ടം വ­ന്നാൽ ആ വിഭവം നേ­ടു­ന്ന­തി­നു് എ­ല്ലാ­വ­രും സ്വ­ത­ന്ത്ര­രാ­കും. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഒരു പൊ­തു­റോ­ഡ് വ­രു­ന്നു. എ­ല്ലാ­വർ­ക്കും അതു് ഉ­പ­യോ­ഗി­ക്കാം എന്നു വ­ന്ന­പ്പോൾ അവിടെ എ­ല്ലാ­വ­രും സ്വ­ത­ന്ത്ര­രാ­ണു്. പ്ര­തി­നി­ധാ­നം ഇ­തു­പോ­ലെ­യാ­ണു്, എ­ല്ലാ­വർ­ക്കും സ്റ്റേ­റ്റിൽ പ­ങ്കാ­ളി­യാ­കാൻ പ­റ്റി­ല്ലെ­ങ്കിൽ ഒ­രാൾ­ക്കു് പ്ര­തി­നി­ധീ­ക­രി­ക്കാൻ സ്വാ­ത­ന്ത്ര്യ­മു­ണ്ടു്. അ­പ്പോൾ മ­റ്റൊ­രാൾ­ക്കു് പ്ര­തി­നി­ധീ­ക­രി­ക്കാൻ അ­ധി­കാ­ര­മി­ല്ല. അ­പ്പോൾ ആ ആൾ അതിൽ സ്വ­ത­ന്ത്ര­മ­ല്ല, അ­പ്പോൾ എ­ല്ലാ­ത്തി­ലും സ്വാ­ത­ന്ത്ര്യം എന്ന അർ­ത്ഥ­ത്തിൽ എ­ടു­ക്കു­ക­യാ­ണെ­ങ്കിൽ എ­ല്ലാ­വർ­ക്കും ഒ­രു­മി­ച്ചു് എ­ല്ലാം കി­ട്ടി­ല്ല. എ­ന്നാൽ ഈ വാ­ദ­വും നി­ല­നിൽ­ക്കി­ല്ല. ഒരു രാ­ജ്യം മു­ഴു­വൻ സ്വ­ത­ന്ത്ര­മാ­ണെ­ന്നു് പ­റ­യു­മ്പോൾ എ­ന്താ­ണു് നാം പൂർ­വ്വ­ക­ല്പ­ന ചെ­യ്യു­ന്ന­തു?

ന­മ്മു­ടെ രാ­ജ്യം ഗാ­ട്ട്സിൽ ഒപ്പു വെ­യ്ക്കു­ന്നു… ഒ­പ്പു് വെ­ച്ച­തു് ഉ­ദ്യോ­ഗ­സ്ഥ­രോ, നേ­താ­ക്ക­ളോ, രാ­ഷ്ട്രീ­യ­പാർ­ട്ടി­യോ ആരു് ആ­യാ­ലും ഇവിടെ സ്വാ­ത­ന്ത്ര്യം എന്ന ആശയം ഇ­വ­രു­ടെ ആ­ശ­യ­മാ­യി പ­രി­വർ­ത്തി­പ്പി­ക്ക­പ്പെ­ടു­ന്നു. അ­ങ്ങ­നെ അവർ ഒരു ക­രാ­റിൽ ഒ­പ്പു് വ­യ്ക്കാൻ സ്വ­ത­ന്ത്ര­രാ­യി­ത്തീ­രു­ന്നു. പക്ഷേ ഒപ്പു വ­യ്ക്കു­ന്ന ആൾ­ക്കു് വേറെ ആ­രോ­ടും ഉ­ത്ത­ര­വാ­ദി­ത്ത­മി­ല്ലെ­ങ്കിൽ പ്ര­ശ്ന­മി­ല്ല. പക്ഷേ ഇവിടെ ഒരു രാ­ഷ്ട്രം മു­ഴു­വ­നാ­ണു് ഉ­ത്ത­ര­വാ­ദ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. അ­പ്പോൾ ഇവിടെ സ്വ­ത­ന്ത്ര­രാ­ജ്യം എ­ന്നു് പറയാൻ ക­ഴി­യു­മോ? വ്യ­ക്ത­മ­ല്ല. സ്വ­ത­ന്ത്ര­രാ­ജ്യം എന്നു പ­റ­യു­മ്പോ­ഴും അ­ന­ന്ത­ര­ഫ­ല­ങ്ങൾ ഉ­ണ്ടാ­കും എ­ന്നു് വ്യ­ക്ത­മാ­യ കാ­ര്യ­ങ്ങ­ളിൽ­പോ­ലും തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­തു് ഇ­ങ്ങി­നെ­യാ­ണു്: ക­രാ­റി­ന്റെ ഉ­പാ­ധി­ക­ളെ­ക്കു­റി­ച്ചും അ­ന­ന്ത­ര­ഫ­ല­ങ്ങ­ളെ­ക്കു­റി­ച്ചും മ­റ­ച്ചു­വെ­ച്ചു­കൊ­ണ്ടു് ചിലർ സ്വ­ത­ന്ത്ര­രാ­യി, ജ­ന­ങ്ങ­ളു­ടെ പേരിൽ ഒപ്പു വെ­യ്ക്കാൻ അ­നു­ന­യി­ക്ക­പ്പെ­ടു­ന്നു.

എ­ല്ലാ­വ­രും സ­മ­രാ­ണു് എ­ന്നു് പ­റ­ഞ്ഞാൽ എ­ല്ലാ­വ­രും സ്വ­ത­ന്ത്ര­രാ­ണെ­ന്നു് പറയാൻ പ­റ്റു­മോ? ബാ­ഹ്യ­മാ­യ ഘ­ട­ക­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തിൽ മാ­ത്രം സ്വാ­ത­ന്ത്ര്യം ഉ­ണ്ടെ­ന്നു് പ­റ­യാ­മോ? സാ­ഹ­ച­ര്യ­മ­നു­സ­രി­ച്ചു് ന­മു­ക്കു് വ്യാ­ഖ്യാ­നി­ക്കാൻ പ­റ്റാ­വു­ന്ന ഒരു സം­ക­ല്പ­മാ­ണോ ഇവിടെ സ്വാ­ത­ന്ത്ര്യം? ഇനി സ്ഥാ­പ­ന­പ­ര­മാ­യ ച­ട്ട­ക്കൂ­ടിൽ നി­ല­നിൽ­ക്കു­മ്പോ­ഴു­ള്ള സ്വാ­ത­ന്ത്ര്യം. സ്ഥാ­പ­ന­ങ്ങ­ളിൽ എ­ല്ലാ­വർ­ക്കും എ­ല്ലാ­റ്റി­നു­മു­ള്ള സ്വാ­ത­ന്ത്ര്യം ഇ­ല്ല­ല്ലോ, അ­ത്ത­രം സ്ഥാ­പ­ന­വ്യ­വ­സ്ഥ­യിൽ ച­ട്ട­ങ്ങൾ എ­ങ്ങി­നെ ഉ­ണ്ടാ­ക്ക­പ്പെ­ടു­ന്നു. ആ­ളു­ക­ളു­ടെ കർ­മ്മ­ങ്ങ­ളെ, പ്ര­വർ­ത്തി­ക­ളെ ആ ച­ട്ട­ങ്ങൾ എ­ങ്ങി­നെ­യാ­ണു് നിർ­ണ്ണ­യി­ക്കു­ക എ­ന്ന­തി­നെ ആ­ശ്ര­യി­ച്ചാ­ണു് ആർ­ക്കൊ­ക്കെ എ­ന്തൊ­ക്കെ സ്വാ­ത­ന്ത്ര്യം ഉ­ണ്ടു് എ­ന്നു് തീ­രു­മാ­നി­ക്ക­പ്പെ­ടു­ക. ഇതു് സ­മൂ­ഹ­ത്തി­ലും സ്റ്റേ­റ്റി­ന്റെ കാ­ര്യ­ത്തി­ലും ബാ­ധ­ക­മാ­ണു്. ആ അർ­ത്ഥ­ത്തിൽ പ­റ­യു­മ്പോൾ ന­മ്മു­ടെ സ്വാ­ത­ന്ത്ര്യം പൊ­തു­താൽ­പ­ര്യ­ത്തി­നു് വേ­ണ്ടി കീ­ഴ്പ്പെ­ടു­ത്തു­ന്ന­തി­നു് തു­ല്യ­മാ­ണു്. എ­ന്നു­വ­ച്ചാൽ ന­മ്മു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ കുറെ ഭാ­ഗ­ങ്ങൾ മൊ­ത്തം താൽ­പ­ര്യ­ങ്ങൾ­ക്കു­വേ­ണ്ടി സ­മർ­പ്പി­ക്കു­വാൻ ത­യ്യാ­റാ­കു­ക­യാ­ണു് നാം. പൊ­തു­താൽ­പ­ര്യ­ങ്ങൾ­ക്കു് വേ­ണ്ടി കുറെ അ­സ്വാ­ത­ന്ത്ര്യം ഏൽ­ക്കു­വാൻ ത­യ്യാ­റാ­കു­ക­യാ­ണു് നാം. സ്വാ­ത­ന്ത്ര്യ­ത്തെ­കു­റി­ച്ചു് ഈ മ­ട്ടിൽ ആ­ലോ­ചി­ക്കു­മ്പോൾ വ്യ­ക്തി എ­ന്ന­തു് ഒരു മു­ന്നു­പാ­ധി­യാ­ണു്. ഇതു് പക്ഷെ ആ­ധു­നി­ക­ത­യു­ടെ ഒരു സം­ക­ല്പ­മാ­ണു്. സ്വാ­ത­ന്ത്ര്യം എന്ന സം­ക­ല്പം അ­ങ്ങ­നെ തന്നെ വ­ര­ണ­മെ­ന്നി­ല്ല.

പൗരർ എ­ന്ന­തു് സി­റ്റി­സ്റ്റേ­റ്റിൽ നി­ന്നു് വ­രു­ന്ന­താ­ണു്. അതു് ഏ­തൻ­സിൽ നി­ന്നു് ഉൽ­ഭ­വി­ച്ച­താ­ണ­ല്ലോ. ഏ­തൻ­സിൽ പൗരർ പ്ര­ത്യേ­ക­ത­ര­ത്തി­ലാ­ണു്. അ­ടി­മ­ക­ളും സ്ത്രീ­ക­ളും പൗ­ര­ര­ല്ല. അ­പ്പോൾ പൗരർ ആ­രാ­ണു് എ­ന്നു് തീ­രു­മാ­നി­ക്ക­പ്പെ­ടു­ന്ന­ത­നു­സ­രി­ച്ചാ­ണു് സ്വാ­ത­ന്ത്ര്യം എ­ന്തൊ­ക്കെ­യെ­ന്നു്, സ്വാ­ത­ന്ത്ര്യം ആർ­ക്കൊ­ക്കെ­യാ­ണു് വേ­ണ്ട­തു് എ­ന്നു് നി­ശ്ച­യി­ക്ക­പ്പെ­ടു­ന്ന­തു്. ഇ­ത്ത­രം പ്ര­ശ്നം എല്ലാ കാ­ല­ത്തും ഉ­ണ്ടു്, ആർ­ക്കു് എ­ന്തു് സ്വാ­ത­ന്ത്ര്യ­മാ­ണു് ഉ­ണ്ടാ­കേ­ണ്ട­തു് എ­ന്ന­തു്. സാ­മൂ­ഹി­ക­സാ­ഹ­ച­ര്യ­ങ്ങ­ളു­മാ­യും ച­രി­ത്ര­പ­ര­മാ­യും ബ­ന്ധി­ത­മാ­യി­ട്ട­ല്ലാ­തെ സ്വാ­ത­ന്ത്ര്യം എ­ന്നു­ള്ള­തു് ചർ­ച്ച­ചെ­യ്യാൻ പ­റ്റു­മോ­യെ­ന്ന­തു് സം­ശ­യ­മാ­ണു്.

താ­ത്വി­ക­മാ­യ­ല്ലാ­തെ സ്വാ­ത­ന്ത്ര്യം എന്നു പ­റ­ഞ്ഞാൽ എ­ന്താ­ണു്? എ­പ്പോ­ഴാ­ണു് ആളുകൾ സ്വ­ത­ന്ത്ര­രാ­ണു് എന്നു പ­റ­യാ­നാ­വു­ക? അതു വ്യ­ക്ത­മ­ല്ല. സം­ക­ല്പ­ന­ഘ­ട്ട­ത്തിൽ തന്നെ ഈ ആ­ശ­യ­ക്കു­ഴ­പ്പ­മു­ണ്ടു്. ഇ­ന്ന­യി­ന്ന സാ­ഹ­ച­ര്യ­ങ്ങ­ളിൽ സ്വാ­ത­ന്ത്ര്യ­മു­ണ്ടു്, സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ട്ടു, എ­ന്നൊ­ക്കെ പ­റ­യ­ണ­മെ­ങ്കിൽ എ­ന്താ­ണു് സ്വാ­ത­ന്ത്ര്യം എന്നു ന­മു­ക്കു് ആദ്യം വ്യ­ക്ത­മാ­യി­രി­ക്ക­ണം. ഇതു് വ്യ­ക്ത­മ­ല്ല. ചെറിയ ഒരു ഉ­ദാ­ഹ­ര­ണം നോ­ക്കാം. ന­മ്മു­ടെ രാ­ജ്യം ഗാ­ട്ട്സിൽ ഒപ്പു വെ­യ്ക്കു­ന്നു. ഇതു് ന­മ്മു­ടെ ചി­ന്തി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യ­ത്തിൽ എത്ര ത­ട­സ്സ­മു­ണ്ടാ­ക്കാൻ ഇ­ട­യാ­ക്കും എന്നു പ­റ­യാ­നാ­കു­മോ? അതു് വ്യ­ക്ത­മ­ല്ല. ഇനി വ്യ­ക്ത­മാ­ണെ­ങ്കി­ലും ഒ­രാ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ഇതു് എ­ങ്ങ­നെ ബാ­ധി­ക്കും എ­ന്നു് ന­മു­ക്ക­റി­യി­ല്ല. അ­പ്പോൾ എ­ന്താ­ണു് സ്വാ­ത­ന്ത്ര്യം? ഉ­ദാ­ഹ­ര­ണ­ത്തി­നു്, ബ­ല­പ്ര­യോ­ഗ­ത്തി­ലൂ­ടെ നാം ഗാ­ട്ട്സിൽ ഒ­പ്പു­വ­യ്ക്ക­പ്പെ­ട്ട­താ­ണോ? അ­ല്ലെ­ങ്കിൽ ചില വി­ഘാ­ത­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തിൽ ഒ­പ്പു് വെ­യ്ക്കാൻ നിർ­ബ­ന്ധി­ത­മാ­ക്ക­പ്പെ­ട്ട­താ­ണോ? ഇ­തൊ­ന്നും വ്യ­ക്ത­മ­ല്ല. അതു് മാ­ത്ര­മ­ല്ല. ഒരാൾ ആണു് ഒ­പ്പു് വെ­യ്ക്ക­ന്ന­തെ­ങ്കിൽ രാ­ഷ്ട്ര­ത്തി­നെ എ­ങ്ങി­നെ­യാ­ണു് അതു് ബാ­ധി­ക്കു­ക? ഒ­പ്പു് വെ­ച്ച­തു് ഉ­ദ്യോ­ഗ­സ്ഥ­രോ, നേ­താ­ക്ക­ളോ, രാ­ഷ്ട്രീ­യ­പാർ­ട്ടി­യോ ആരു് ആ­യാ­ലും ഇവിടെ സ്വാ­ത­ന്ത്ര്യം എന്ന ആശയം ഇ­വ­രു­ടെ ആ­ശ­യ­മാ­യി പ­രി­വർ­ത്തി­പ്പി­ക്ക­പ്പെ­ടു­ന്നു. അ­ങ്ങ­നെ അവർ ഒരു ക­രാ­റിൽ ഒ­പ്പു് വ­യ്ക്കാൻ സ്വ­ത­ന്ത്ര­രാ­യി­ത്തീ­രു­ന്നു. പക്ഷേ ഒപ്പു വ­യ്ക്കു­ന്ന ആൾ­ക്കു് വേറെ ആ­രോ­ടും ഉ­ത്ത­ര­വാ­ദി­ത്ത­മി­ല്ലെ­ങ്കിൽ പ്ര­ശ്ന­മി­ല്ല. പക്ഷേ ഇവിടെ ഒരു രാ­ഷ്ട്രം മു­ഴു­വ­നാ­ണു് ഉ­ത്ത­ര­വാ­ദ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. അ­പ്പോൾ ഇവിടെ സ്വ­ത­ന്ത്ര­രാ­ജ്യം എ­ന്നു് പറയാൻ ക­ഴി­യു­മോ? വ്യ­ക്ത­മ­ല്ല. സ്വ­ത­ന്ത്ര­രാ­ജ്യം എന്നു പ­റ­യു­മ്പോ­ഴും അ­ന­ന്ത­ര­ഫ­ല­ങ്ങൾ ഉ­ണ്ടാ­കും എ­ന്നു് വ്യ­ക്ത­മാ­യ കാ­ര്യ­ങ്ങ­ളിൽ­പോ­ലും തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­തു് ഇ­ങ്ങി­നെ­യാ­ണു്: ക­രാ­റി­ന്റെ ഉ­പാ­ധി­കു­റി­ച്ചും അ­ന­ന്ത­ര­ഫ­ല­ങ്ങ­ളെ­ക്കു­റി­ച്ചും മ­റ­ച്ചു­വെ­ച്ചു­കൊ­ണ്ടു് ചിലർ സ്വ­ത­ന്ത്ര­രാ­യി, ജ­ന­ങ്ങ­ളു­ടെ പേരിൽ ഒപ്പു വെ­യ്ക്കാൻ അ­നു­ന­യി­ക്ക­പ്പെ­ടു­ന്നു. അ­വ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തിൽ നി­ന്ന­ല്ല അവർ അതു ചെ­യ്യു­ന്ന­തു്. സ്വാ­ത­ന്ത്ര്യ­ത്തിൽ നി­ന്നു­ള്ള­താ­ണു് എ­ന്നു് പ­റ­യു­ന്ന­തെ­ങ്കിൽ വലിയ പ്ര­ശ്ന­മാ­ണു്.

ഒരു വി­ഭാ­ഗം ആളുകൾ വളരെ ആർ­ത്തി­യോ­ടെ­യും കാ­ര്യ­ക്ഷ­മ­ത­യോ­ടെ­യും ശ­ക്തി­യോ­ടെ­യും കാ­ര്യ­ങ്ങൾ ചെ­യ്യു­ക­യും അപരരെ നിർ­ദ്ധ­ന­രും നി­സ്സ­ഹാ­യ­രും അ­ധഃ­സ്ഥി­ത­രു­മാ­ക്കു­ന്ന രീ­തി­യി­ലേ­ക്കു് കാ­ര്യ­ങ്ങ­ളെ നീ­ക്കു­ക­യും ചെ­യ്യു­മാ­യി­രി­ക്കാം. അ­തു­കൊ­ണ്ടു് ആളുകൾ വളരെ ശ്ര­ദ്ധാ­പൂർ­വ്വം നി­ന്നി­ല്ലെ­ങ്കിൽ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും സാ­ദ്ധ്യ­ത­കൾ ഇ­ല്ലാ­താ­കും.

രാ­ഷ്ട്ര­ങ്ങൾ ത­മ്മി­ലു­ള്ള ക­രാ­റു­ക­ളിൽ എ­ന്താ­ണു് ന­ട­ക്കു­ന്ന­തു് എ­ന്നു് ന­മു­ക്ക­റി­യി­ല്ല. ഒപ്പു വെ­യ്ക്കു­ന്ന­വ­രു­ടെ താൽ­പ­ര്യം, ഇ­ങ്ങ­നെ ചെ­യ്താൽ എ­നി­ക്കു് എ­ന്തു് ലാഭം ഉ­ണ്ടാ­കും എ­ന്നു് നോ­ക്കി­യി­ട്ടാ­ണു് ഓ­രോ­രു­ത്ത­രും ചെ­യ്യു­ന്ന­തെ­ങ്കിൽ ആ യു­ക്തി­യാ­ണു് ഇ­ങ്ങ­നെ ചെ­യ്യാൻ പ്രേ­രി­പ്പി­ക്കു­ന്ന­തു്. അതു് സ്വാ­ത­ന്ത്ര്യ­മാ­ണോ? ന­മു­ക്കു് സു­ര­ക്ഷി­ത­ത്വം ആ­വ­ശ്യ­മാ­ണു്, ഇ­ങ്ങ­നെ ഒ­പ്പി­ട്ടാൽ ന­മു­ക്കു് സു­ര­ക്ഷി­ത­ത്വം ല­ഭി­ക്കും തു­ട­ങ്ങി­യ പ്ര­തി­ബിം­ബ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു് നാം കരാർ ഒപ്പു വെ­യ്ക്കു­ന്ന­തെ­ങ്കിൽ നാം സ്വ­ത­ന്ത്ര­രാ­ണെ­ന്നു് ക­രു­താ­മോ? ഇതു് വ്യ­ക്ത­മ­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഇ­റാ­ക്കി­ലെ ഇ­പ്പോ­ഴ­ത്തെ ഭ­ര­ണ­കൂ­ടം സ്വ­ത­ന്ത്ര­മാ­യി പ്ര­വർ­ത്തി­ക്കു­ന്നു എ­ന്നാ­ണു പ­റ­യു­ന്ന­തു്. എ­ന്ത­ടി­സ്ഥാ­ന­ത്തി­ലാ­കും ഇ­ങ്ങ­നെ പ­റ­യു­ന്നു­ണ്ടാ­വു­ക? ഇ­പ്പോൾ ഭ­രി­ക്കു­ന്ന­വ­രു­ടെ താൽ­പ­ര്യ­ങ്ങ­ളും, തീ­രു­മാ­ന­ങ്ങ­ളും ഭ­രി­ക്ക­പ്പെ­ടു­ന്ന ആ­ളു­ക­ളു­ടെ താൽ­പ­ര്യ­ങ്ങ­ളെ സം­ര­ക്ഷി­ക്കു­ന്ന­താ­കും എന്ന പ്ര­തി­ബിം­ബ­ത്തിൽ നി­ന്നാ­ണു് അതു് വ­രു­ന്ന­തു്. ഇ­തി­ന്റെ ദൂ­ര­വ്യാ­പ­ക­മാ­യ അ­ന­ന്ത­ര­ഫ­ല­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള ആ­ലോ­ച­ന­ക­ളിൽ നി­ന്ന­ല്ല ഈ ഭരണം വ­രു­ന്ന­തു്. അ­ത്ത­രം ദൂ­ര­വ്യാ­പ­ക­മാ­യ അ­ന­ന്ത­ര­ഫ­ല­ങ്ങ­ളി­ലേ­ക്കു് ക­ട­ന്നു­വ­രേ­ണ്ട ആ­വ­ശ്യ­മി­ല്ല എ­ന്നു­ള്ള ഒരു മുൻ­വി­ധി­യിൽ കൂ­ടി­യാ­ണു് ഇതു് സം­ഭ­വി­ക്കു­ന്ന­തു്. അ­മേ­രി­ക്കൻ­ഭ­ര­ണ­കൂ­ട­വു­മാ­യി ഇ­റാ­ക്ക്ഭ­ര­ണ­കൂ­ട­ത്തി­നു­ള്ള ബ­ന്ധ­ത്തിൽ നി­ന്നാ­കാം ഈ മുൻ­വി­ധി വ­രു­ന്ന­തു്.

സ്വാ­ത­ന്ത്ര്യം എന്ന സം­ക­ല്പ­നം ഒരു പ്ര­ത്യേ­ക­പ­രി­ധി വരെ മാ­ത്ര­മേ സാ­ദ്ധ്യ­മാ­കൂ. പൂർ­ണ്ണ­മാ­യ സ്വാ­ത­ന്ത്ര്യം എന്ന സം­ക­ല്പ­നം മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളിൽ ഒരു അ­ടി­സ്ഥാ­ന­മാ­യി എ­ടു­ക്കു­ക­യാ­ണെ­ങ്കിൽ അതു് നി­ല­നിർ­ത്താൻ വളരെ പ്ര­യാ­സ­മാ­യി­രി­ക്കും. കാരണം എ­നി­ക്കു് നി­ങ്ങ­ളു­ടെ­മേ­ലെ താൽ­പ­ര്യ­മു­ണ്ടെ­ങ്കിൽ, നി­ങ്ങ­ളു­ടെ വി­ഭ­വ­ത്തിൽ താ­ത്പ­ര്യ­മു­ണ്ടെ­ങ്കിൽ നി­ങ്ങ­ളു­ടെ അ­സ്വാ­ത­ന്ത്ര്യം എ­നി­ക്കു് വലിയ ആ­വ­ശ്യ­മാ­ണു്. നി­ങ്ങ­ളു­ടെ അ­സ്വാ­ത­ന്ത്ര്യ­ത്തി­ലൂ­ടെ എന്റെ സ്വാ­ത­ന്ത്ര്യം എ­നി­ക്കു് ല­ഭി­ക്ക­ണം എ­ന്നാ­ണു് സ്ഥി­തി. എ­നി­ക്കു് എ­ന്നോ­ടു് താൽ­പ­ര്യം ഉ­ള്ള­തു­പോ­ലെ നി­ങ്ങ­ളിൽ താൽ­പ­ര്യം ഇ­ല്ലെ­ങ്കിൽ ന­മു­ക്കൊ­രു­മി­ച്ചു് സ്വ­ര­ച്ചേർ­ച്ച­യു­ള്ള ബന്ധം ഉ­ണ്ടാ­ക്കാൻ ക­ഴി­യി­ല്ല. കാരണം അതു് കൊ­ടു­ക്ക­ലും എ­ടു­ക്ക­ലും ആണു്. നി­ങ്ങൾ­ക്കു് നി­ങ്ങ­ളോ­ടു­ള്ള താൽ­പ­ര്യം­പോ­ലെ നി­ങ്ങൾ­ക്കു് എ­ന്നോ­ടു് താൽ­പ­ര്യം ഉ­ണ്ടാ­കു­മ്പോൾ നാം ത­മ്മിൽ ബ­ന്ധ­പ്പെ­ടു­ന്ന­തിൽ സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ടു­ന്ന­തി­നെ­ക്കു­റി­ച്ചു് പ­ര­സ്പ­ര­സ­മ്മ­ത­ത്തി­ലെ­ത്താം. അ­ത്ത­രം മു­ഹൂർ­ത്തം വലിയ പ്ര­ശ്ന­ങ്ങൾ നി­റ­ഞ്ഞ­താ­ണു്. മ­റ്റേ­യാൾ­ക്കു് താൽ­പ­ര്യ­മി­ല്ലെ­ങ്കി­ലും നി­ങ്ങൾ­ക്കു് അവരിൽ നി­ന്നു് വി­ഭ­വ­ങ്ങൾ ബ­ലം­പ്ര­യോ­ഗി­ച്ചു് പി­ടി­ച്ചെ­ടു­ക്കാം. നി­ങ്ങൾ­ക്കു് അവരിൽ താൽ­പ­ര്യ­മു­ണ്ടു് എ­ങ്കിൽ നി­ങ്ങ­ളു­ടെ താൽ­പ­ര്യം അ­വ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മേലെ എ­പ്പോ­ഴും ഭീ­ഷ­ണി­യാ­യി ഉ­ണ്ടാ­കും. ഇതു് ഒ­ഴി­വാ­ക്കാൻ ഗ്യാ­ര­ണ്ടി­യൊ­ന്നു­മി­ല്ല. കാരണം, ഇതു് എ­ങ്ങി­നെ­യാ­ക­ണ­മെ­ന്നു് ആരും നി­ശ്ച­യി­ച്ചി­ട്ടി­ല്ല. മുൻ­കൂ­ട്ടി പ­റ­യാ­നാ­കാ­ത്ത സ്ഥി­തി­യാ­ണ­തു്.

രാ­ഷ്ട്ര­ത്തെ സം­ബ­ന്ധി­ച്ചാ­യാ­ലും മ­നു­ഷ്യ­രു­ടെ വ്യ­ക്തി­പ­ര­മാ­യ ബ­ന്ധ­ങ്ങ­ളെ സം­ബ­ന്ധി­ച്ചാ­യാ­ലും ഇ­ങ്ങ­നെ ത­ന്നെ­യാ­ണു് കി­ട­ക്കു­ന്ന­തു്. മ­നു­ഷ്യ­വ്യ­ക്തി­കൾ ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങ­ളി­ലും, സ്ഥാ­പ­ന­ങ്ങ­ളു­മാ­യു­ള്ള ബ­ന്ധ­ങ്ങ­ളി­ലും സ്വാ­ത­ന്ത്ര്യം എ­ന്നു­ള്ള സം­ക­ല്പം മൗ­ലി­ക­പ്രാ­ധാ­ന്യ­മു­ള്ള­താ­കു­ന്ന­തു്, ഈ സ്വാ­ത­ന്ത്ര്യ സം­ക­ല്പ­മാ­ണു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­ടി­സ്ഥാ­നം എ­ന്ന­തു­കൊ­ണ്ടാ­ണു്. അ­തി­ന്റെ മേലെ ഒ­ത്തു­തീർ­പ്പു­കൾ സാ­ദ്ധ്യ­മ­ല്ല. എ­നി­ക്കു് നി­ങ്ങ­ളിൽ താൽ­പ­ര്യ­മു­ണ്ടു്. താൽ­പ­ര്യ­മു­ണ്ടു് എ­ന്നു് വെ­ച്ചാൽ എ­ന്തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള വി­ഭ­വ­മാ­യി, വ­സ്തു­വാ­യി ഞാൻ നി­ങ്ങ­ളെ നോ­ക്കു­ക­യാ­ണെ­ങ്കിൽ എ­നി­ക്കു് നി­ങ്ങ­ളിൽ നി­ന്നു് എന്തോ ല­ഭി­ക്കാ­നു­ണ്ടു്. അ­പ്പോൾ നി­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കാ­തെ അതു് എ­ങ്ങ­നെ നേ­ടാ­മെ­ന്നു് ഞാൻ സ്വയം ഉ­റ­പ്പു­വ­രു­ത്തു­ക­യോ മ­റ്റേ­യാ­ളു­മൊ­രു­മി­ച്ചു് ഉ­റ­പ്പു­വ­രു­ത്തു­ക­യോ ചെ­യ്യു­ന്നി­ല്ലെ­ങ്കിൽ തു­ടർ­ന്നു് പ്ര­വർ­ത്തി­ക്കാൻ പാ­ടി­ല്ലെ­ന്നു് വ­യ്ക്ക­ണം. മ­റ്റൊ­രാ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കു­ന്ന പ്ര­വൃ­ത്തി ഒരാൾ ചെ­യ്യാ­തി­രി­ക്കു­ക­യോ പ്ര­വൃ­ത്തി­യിൽ നി­ന്നു് വി­ട്ടു­നിൽ­ക്കു­ക­യോ ചെ­യ്യു­ന്ന അ­വ­സ്ഥ­യാ­ണു് സ്വാ­ത­ന്ത്ര്യ­ത്തെ ഉ­റ­പ്പാ­ക്കു­ന്ന­തു്. അ­ങ്ങി­നെ­യ­ല്ലെ­ങ്കിൽ ഒ­രി­ക്ക­ലും സ്വാ­ത­ന്ത്ര്യ­മി­ല്ല.

ഇ­വി­ട­ത്തെ വ്യ­വ­സ്ഥ­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ വ്യ­വ­സ്ഥ­യിൽ തീ­രു­മാ­ന­ങ്ങ­ളെ­ടു­ക്കു­ന്ന­തു് ജ­ന­ങ്ങ­ളു­ടെ ഹി­ത­പ­രി­ശോ­ധ­ന­യിൽ കൂ­ടി­യ­ല്ല. ജ­ന­ങ്ങ­ളോ­ടു് ഒരു കാ­ര്യം വാ­ഗ്ദാ­നം ചെ­യ്തു് നി­യ­മ­നിർ­മ്മാ­ണ­സ­ഭ­യിൽ പോ­കു­ക­യും അവിടെ വേ­റൊ­രു രീ­തി­യിൽ പ്ര­വർ­ത്തി­ക്കാ­നും ഇ­ന്നു് ജ­ന­പ്ര­തി­നി­ധി­കൾ­ക്കു് ക­ഴി­യു­ന്നു­ണ്ടു്. ജ­ന­ങ്ങൾ­ക്കു് ന­ല്കി­യ വാ­ഗ്ദാ­നം പാ­ലി­ക്ക­ണ­മെ­ന്നി­ല്ല. ഇ­തി­നർ­ത്ഥം നി­യ­മ­നിർ­മ്മാ­ണ­സ­ഭ ജ­ന­ങ്ങ­ളു­ടെ സ്വ­ത­ന്ത്ര­മാ­യ ആ­വി­ഷ്കാ­ര­മ­ല്ലാ­താ­യി­രി­ക്കു­ന്നു.

സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കു­ന്ന പ്ര­വർ­ത്ത­ന­ങ്ങ­ളിൽ നി­ന്നു വി­ട്ടു­നിൽ­ക്കാ­നു­ള്ള ഒ­രാ­ളു­ടെ തീ­രു­മാ­ന­ത്തി­നു് ഏ­റ്റ­വും ഭീഷണി വ­രു­ന്ന­തു് അ­നു­ന­യ­ങ്ങ­ളിൽ നി­ന്നാ­ണു്. പ­രി­വർ­ത്ത­നം ചെ­യ്യൽ, അ­നു­ന­യി­പ്പി­ക്കൽ, സാ­ധൂ­ക­രി­ക്കൽ. ഞാൻ മ­റ്റെ­യാ­ളെ പ­രി­വർ­ത്തി­പ്പി­ക്കാൻ അ­നു­ന­യി­പ്പി­ക്കു­ന്നു. കാ­ര്യ­ങ്ങ­ളു­ടെ സ്ഥി­തി ആ ആൾ­ക്ക­നു­കൂ­ല­മാ­ണെ­ന്നു് ഞാൻ ആ ആളെ ധ­രി­പ്പി­ക്കു­ന്നു. എ­ന്നി­ട്ടു് മെ­ല്ലെ ഞാൻ വ­ശീ­ക­രി­ച്ചു് എന്റെ ആ­വ­ശ്യ­ത്തി­നു വേ­ണ്ടി മറ്റെ ആളെ കൊ­ണ്ടു­വ­രു­ന്നു. ഇതു് വളരെ ക്ഷ­ണി­ക­മാ­യ ഒ­ര­വ­സ്ഥ­യാ­ണു്. കാരണം നമ്മൾ അ­തി­ലേ­ക്കു ക­ട­ന്നു­വ­രു­ന്ന സ­മ­യ­ത്തു് അവിടെ എ­ന്താ­ണു് സം­ഭ­വി­ക്കു­ക­യെ­ന്നു് പറയാൻ പ­റ്റി­ല്ല. എ­ങ്ങി­നെ­യും സം­ഭ­വി­ക്കാം. കാരണം, അ­നു­ന­യ­നം ഒരു ക­ല­യാ­ണു്. അ­ങ്ങ­നെ കലയും വി­ശ്വാ­സ­വും പോലെ പല രീ­തി­യി­ലു­ള്ള ആ­വ­ര­ണ­ങ്ങ­ളി­ലൂ­ടെ­യാ­ണു് ഒരാൾ ഒരു താൽ­പ­ര്യം സാ­ധി­ക്കു­ന്ന­തു്.

മ­നു­ഷ്യർ സ്വ­ത­ന്ത്ര­രാ­കാൻ വി­ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു എന്നു പ­റ­യാ­റു­ണ്ടു്. അതു് അ­സ്തി­ത്വ­ത്തി­ന്റെ ഘ­ട­ക­മാ­യി­ട്ടാ­ണു് ക­രു­തു­ന്ന­തു്. അതു ക­ഴി­ഞ്ഞാൽ ഒരാളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മ­റ്റ­വൻ നരകം ത­ന്നെ­യാ­ണു്. അ­പ­ര­രോ­ടു് സാർ­ത്രി­നു­ള്ള മ­നോ­ഭാ­വം ഇ­ങ്ങ­നെ­യാ­യി­രു­ന്നു. കാരണം സ്വാ­ത­ന്ത്ര്യം എ­ന്നു­ള്ള സം­ക­ല്പം ഇവിടെ ബ­ന്ധ­ത്തെ ആ­സ്പ­ദ­മാ­ക്കി­യാ­ണു്. ഞാൻ ഒ­റ്റ­യ്ക്കാ­വു­മ്പോൾ ഞാൻ സ്വ­ത­ന്ത്ര­മാ­ണെ­ന്നു് പ­റ­യാ­നാ­കു­മോ? ഞാൻ ഒ­റ്റ­യ്ക്കാ­വു­മ്പോൾ സ്വാ­ത­ന്ത്ര്യം എ­ന്നു­ള്ള­തു് പ്ര­സ­ക്ത­മ­ല്ല. മ­റ്റൊ­രാൾ ഉ­ണ്ടാ­കു­ന്ന സ­മ­യ­ത്താ­ണു് സ്വാ­ത­ന്ത്ര്യം ഉ­ണ്ടാ­യി­രി­ക്കു­മോ ഇ­ല്ലാ­താ­കു­മോ എ­ന്ന­റി­യു­ക. ഞാൻ മ­റ്റൊ­രാ­ളു­മാ­യി കൂ­ട്ടു് ചേർ­ന്നു് എ­ന്തെ­ങ്കി­ലും ചെ­യ്യാൻ ശ്ര­മി­ക്കു­മ്പോ­ഴോ ക്ര­യ­വി­ക്ര­യം ന­ട­ത്തു­മ്പോ­ഴോ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ചോ­ദ്യം വരും. കൂ­ടു­തൽ പേ­രുൾ­പ്പെ­ടു­മ്പോൾ കൂ­ടു­തൽ പ്ര­ശ്ന­ങ്ങ­ളു­ണ്ടാ­വു­ക­യും ചെ­യ്യും. ഒ­റ്റ­യ്ക്കാ­യി­രി­ക്കു­മ്പോൾ എത്ര സ്വ­ത­ന്ത്ര­മാ­ണു് ഞാൻ എന്നു പ­റ­യു­ന്ന­തു് ഭാ­വ­ന­യാ­ണു്. അ­ല്ലെ­ങ്കിൽ പി­ന്നെ മ­റ്റു് ജ­ന്തു­ജാ­ല­ങ്ങ­ളെ അ­പേ­ക്ഷി­ച്ചു് ഇ­ങ്ങ­നെ പറയാം. പക്ഷേ മ­നു­ഷ്യ­രു­ടെ­യി­ട­യി­ലു­ള്ള കാ­ര്യ­മാ­ണു് നാം നോ­ക്കു­ന്ന­തു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ആളുകൾ ആ­രു­മി­ല്ലാ­ത്ത ഏ­തെ­ങ്കി­ലും സ്ഥ­ല­ത്തു് ചെ­ന്നി­ട്ടു് ആ­ളു­ക­ളു­ള്ള മ­റ്റു് സ്ഥ­ല­ങ്ങ­ളു­മാ­യി അ­പേ­ക്ഷി­ച്ചു് ഇവിടെ സ്വാ­ത­ന്ത്ര്യ­മ­നു­ഭ­വ­പ്പെ­ടു­ന്നു എന്നു പ­റ­യു­മ്പോൾ വ്യ­ത്യാ­സ­മു­ണ്ടു്. ഇതു് മുൻ­പു് പറഞ്ഞ മ­റ്റു് മ­നു­ഷ്യ­രു­മാ­യി ഇ­ട­പെ­ടു­ന്ന സാ­മൂ­ഹി­ക­ജീ­വി­ത­ത്തി­ലെ സ്വാ­ത­ന്ത്ര്യ­സം­ക­ല്പ­വു­മാ­യി വ്യ­ത്യാ­സ­മു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഒരു സ­മ­ത­ല­പ്ര­ദേ­ശ­ത്തു് ഇ­ഷ്ടം­പോ­ലെ സ്വാ­ത­ന്ത്ര്യ­മു­ണ്ടു് എ­ന്നു് പ­റ­യു­ന്ന­തും എ­ന്നാൽ ചെറിയ ഇ­ടു­ക്കു­ക­ളിൽ ഞാൻ സ്വ­ത­ന്ത്ര­ന­ല്ല എ­ന്നു് പ­റ­യു­ന്ന­തും പോ­ല­ത്തെ സ്വാ­ത­ന്ത്ര്യ­സം­ക­ല്പ­മ­ല്ല മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളു­ടെ അ­ക­ത്തു്, സ­മൂ­ഹ­ത്തി­ന്റെ അ­ക­ത്തു് അ­ല്ലെ­ങ്കിൽ സ്റ്റേ­റ്റി­ന്റെ അ­ക­ത്തു് ഉള്ള സ്വാ­ത­ന്ത്ര്യം. കാരണം, അതു് എ­ന്തെ­ങ്കി­ലു­മാ­യു­ള്ള ബ­ന്ധ­ത്തെ ആ­സ്പ­ദ­മാ­ക്കി­യു­ള്ള സ്വാ­ത­ന്ത്ര്യ­സം­ക­ല്പ­മാ­ണു്. ഒരു വി­ഭാ­ഗം ആളുകൾ വളരെ ആർ­ത്തി­യോ­ടെ­യും കാ­ര്യ­ക്ഷ­മ­ത­യോ­ടെ­യും ശ­ക്തി­യോ­ടെ­യും കാ­ര്യ­ങ്ങൾ ചെ­യ്യു­ക­യും അപരരെ നിർ­ധ­ന­രും നി­സ്സ­ഹാ­യ­രും അ­ധഃ­സ്ഥി­ത­രു­മാ­ക്കു­ന്ന രീ­തി­യി­ലേ­ക്കു് കാ­ര്യ­ങ്ങ­ളെ നീ­ക്കു­ക­യും ചെ­യ്യു­മാ­യി­രി­ക്കാം. അ­തു­കൊ­ണ്ടു് ആളുകൾ വളരെ ശ്ര­ദ്ധാ­പൂർ­വ്വം നി­ന്നി­ല്ലെ­ങ്കിൽ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും സാ­ദ്ധ്യ­ത­കൾ ഇ­ല്ലാ­താ­കും.

സ്റ്റെ­യ്റ്റ് എ­ന്നു­ള്ള­തു് ഒരു രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ­യാ­ണു്. ഒരു രാ­ഷ്ട്രീ­യ വ്യ­വ­സ്ഥ സ്വ­ത­ന്ത്ര­മാ­ണെ­ന്നു് പ­റ­യു­മ്പോൾ എ­ന്താ­ണു് അർ­ത്ഥ­മാ­ക്കു­ന്ന­തു? ആളുകൾ അതിൽ എ­ങ്ങ­നെ ബ­ന്ധ­പ്പെ­ടു­ന്നു­വെ­ന്നു് നോ­ക്കി­യാ­ണു് ഒരു രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ സ്വ­ത­ന്ത്ര­മാ­ണെ­ന്നു പ­റ­യു­ന്ന­തു്. രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ എ­ന്ന­തു് സ്ഥാ­പ­ന­ങ്ങൾ പ്ര­ത്യേ­ക രീ­തി­യിൽ ക്ര­മീ­ക­രി­ക്കു­ന്ന­തി­ന്റെ കാ­ര്യ­മാ­ണു്. സ്ഥാ­പ­ന­ങ്ങൾ എ­ന്നു­വെ­ച്ചാൽ മ­നു­ഷ്യ­രു­ടെ പലതരം വർ­ത്ത­ന­പ്ര­തി­വർ­ത്ത­ന­ത്തി­ലൂ­ടെ ഉ­ണ്ടാ­യി­വ­രു­ന്ന കാ­ര്യ­ങ്ങ­ളാ­ണു്. അ­തി­ന്റെ ക്ര­മീ­ക­ര­ണ­ങ്ങ­ളാ­ണു് സ്റ്റെ­യ്റ്റ് അ­ല്ലെ­ങ്കിൽ രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ എ­ന്നു് പ­റ­യു­ന്ന­തു്. ഒരു രാ­ഷ്ട്രീ­യ വ്യ­വ­സ്ഥ­യി­ലെ സ്ഥാ­പ­ന­ങ്ങ­ളി­ലൊ­ക്കെ അതിൽ ഉൾ­പ്പെ­ടു­ന്ന മ­നു­ഷ്യ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ആ­വി­ഷ്ക്കാ­ര­മാ­ണോ കാ­ണാ­വു­ന്ന­തു? ഈ സ്ഥാ­പ­ന­ത്തിൽ ഉൾ­പ്പെ­ടു­ന്ന മ­നു­ഷ്യ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ആ­വി­ഷ്ക്കാ­ര­മാ­യി സ്ഥാ­പ­ന­ങ്ങൾ ഉ­ണ്ടാ­വു­ക­യും ഈ സ്ഥാ­പ­ന­ങ്ങ­ളു­ടെ ക്ര­മീ­ക­ര­ണം അ­തി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തെ ബാ­ധി­ക്കാ­ത്ത രീ­തി­യി­ലു­മാ­ണെ­ങ്കിൽ ആ രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ സ്വ­ത­ന്ത്ര­മാ­ണെ­ന്നും പറയാം. അ­പ്പോൾ രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ പ­രി­ശോ­ധ­ന വ­രു­ന്ന­തു് ഈ സ്ഥാ­പ­ന­ങ്ങ­ളിൽ നിൽ­ക്കു­ന്ന ഓരോ മ­നു­ഷ്യ­രു­ടെ­യും സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു്.

എ­ന്തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള വി­ഭ­വ­മാ­യി, വ­സ്തു­വാ­യി ഞാൻ നി­ങ്ങ­ളെ നോ­ക്കു­ക­യാ­ണെ­ങ്കിൽ എ­നി­ക്കു് നി­ങ്ങ­ളിൽ നി­ന്നു് എന്തോ ല­ഭി­ക്കാ­നു­ണ്ടു്. അ­പ്പോൾ നി­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കാ­തെ അതു് എ­ങ്ങ­നെ നേ­ടാ­മെ­ന്നു് ഞാൻ സ്വയം ഉ­റ­പ്പു­വ­രു­ത്തു­ക­യോ മ­റ്റേ­യാ­ളു­മൊ­രു­മി­ച്ചു് ഉ­റ­പ്പു­വ­രു­ത്തു­ക­യോ ചെ­യ്യു­ന്നി­ല്ലെ­ങ്കിൽ തു­ടർ­ന്നു് പ്ര­വർ­ത്തി­ക്കാൻ പാ­ടി­ല്ലെ­ന്നു് വ­യ്ക്ക­ണം. മ­റ്റൊ­രാ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കു­ന്ന പ്ര­വൃ­ത്തി ഒരാൾ ചെ­യ്യാ­തി­രി­ക്കു­ക­യോ പ്ര­വൃ­ത്തി­യിൽ നി­ന്നു് വി­ട്ടു­നിൽ­ക്കു­ക­യോ ചെ­യ്യു­ന്ന അ­വ­സ്ഥ­യാ­ണു് സ്വാ­ത­ന്ത്ര്യ­ത്തെ ഉ­റ­പ്പാ­ക്കു­ന്ന­തു്. അ­ങ്ങി­നെ­യ­ല്ലെ­ങ്കിൽ ഒ­രി­ക്ക­ലും സ്വാ­ത­ന്ത്ര്യ­മി­ല്ല.

ഒരു കു­ടും­ബ­മാ­യാ­ലും നീ­തി­ന്യാ­യ­വ്യ­വ­സ്ഥ­യാ­യാ­ലും നി­യ­മ­നിർ­മ്മാ­ണ­സ­ഭ­യാ­യാ­ലും ക­മ്പോ­ള­മാ­യാ­ലും ഇ­വ­യൊ­ക്കെ സ്വ­ത­ന്ത്ര­മാ­യ ആ­വി­ഷ്ക്ക­ര­ണ­ങ്ങ­ളാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, എന്റെ താ­ത്പ­ര്യ­ങ്ങൾ­ക്കു് എ­തി­രാ­യി ചില കാ­ര്യ­ങ്ങ­ളിൽ ഞാൻ വി­ശ്വ­സി­ക്കു­ക­യാ­ണു്. എന്റെ താ­ത്പ­ര്യ­ങ്ങൾ­ക്കു് എ­തി­രാ­ണു് ഞാൻ ചെ­യ്യാൻ പോ­കു­ന്ന­തു് എ­ന്നു് എന്നെ ഒരാൾ ധ­രി­പ്പി­ച്ചാ­ണു് ഞാൻ ചെ­യ്യാൻ പോ­കു­ന്ന­തെ­ങ്കിൽ അതു് സ്വ­ത­ന്ത്ര­മ­ല്ല. എ­ന്റേ­തു് സ്വ­ത­ന്ത്ര­മാ­യ ആ­വി­ഷ്ക്കാ­ര­മ­ല്ല. ചി­ല­പ്പോൾ ന­മു­ക്കു് അ­തി­നെ­പ്പ­റ്റി അ­റി­വു് ഉ­ണ്ടാ­കി­ല്ല. നാം അ­തി­നെ­പ്പ­റ്റി പ­രി­ശോ­ധി­ക്കാൻ തു­നി­ഞ്ഞി­ട്ടു­ണ്ടാ­വി­ല്ല. സ്വ­ത­ന്ത്ര­മാ­യ രീ­തി­യിൽ ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തു് ത­ട­സ്സ­പ്പെ­ടു­ന്ന­താ­ണെ­ങ്കിൽ അതു് സ്വ­ത­ന്ത്ര­മ­ല്ല എ­ന്നർ­ത്ഥം. കു­ടും­ബ­ത്തി­ലാ­യാ­ലും ക്ര­യ­വി­ക്ര­യം പോ­ലു­ള്ള മറ്റു സ്ഥാ­പ­ന­ങ്ങ­ളി­ലാ­യാ­ലും ഇതു തന്നെ സ്ഥി­തി. ഇ­വി­ടെ­യൊ­ക്കെ ഇ­ട­പെ­ടു­ന്ന വരിൽ ഒരാൾ, ത­നി­ക്കു് അ­നു­കൂ­ല­മ­ല്ല ഈ വർ­ത്ത­ന­പ്ര­തി­വർ­ത്ത­നം എ­ന്ന­റി­ഞ്ഞി­ട്ടും നി­വൃ­ത്തി­യി­ല്ലാ­ത്ത­തു­കൊ­ണ്ടു് ഇ­ട­പെ­ടു­ക­യാ­ണെ­ങ്കിൽ ആ ആൾ സ്വ­ത­ന്ത്ര­മാ­യി­ട്ട­ല്ല ഇ­ട­പെ­ടു­ന്ന­തു് എ­ന്നു­പ­റ­യ­ണം. ഒരു വർ­ത്ത­ന­പ്ര­തി­വർ­ത്ത­ന­ത്തിൽ ഏർ­പ്പെ­ടു­ന്ന ര­ണ്ടു­കൂ­ട്ട­രും തു­ല്യ­നേ­ട്ട­മാ­ണു് ഉ­ള്ള­തെ­ന്നു് ക­രു­തു­ന്ന ബ­ന്ധ­ത്തെ­യാ­ണു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ആ­വി­ഷ്ക്കാ­രം എ­ന്നു് പ­റ­യാ­നാ­കു­ക. ഒ­രാ­ളു­ടെ നേ­ട്ട­ത്തി­നാ­ണു് ഇ­തെ­ന്നു് ഒരാൾ അ­റി­യു­ക­യും മ­റ്റെ­യാൾ ഇതു് ത­നി­ക്കു് നേ­ട്ട­ങ്ങ­ളു­ണ്ടാ­കു­ന്ന­ത­ല്ലെ­ന്നു് അ­റി­യു­ക­യും ചെ­യ്യു­ന്ന ഇ­ട­പാ­ടു് ഉ­ണ്ടാ­കാ­തി­രി­ക്കു­ക എ­ന്ന­തു് വലിയ സ്വാ­ത­ന്ത്ര്യ­മാ­ണു്. അ­ങ്ങി­നെ­യു­ള്ള ബ­ന്ധ­ത്തിൽ നി­ങ്ങൾ­ക്കൊ­ന്നും നേടാൻ ക­ഴി­യു­ന്നു­ണ്ടാ­കി­ല്ലാ­യി­രി­ക്കാം. പക്ഷെ നി­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യം നി­ങ്ങൾ­ക്കു് ന­ഷ്ട­പ്പെ­ടു­ന്നി­ല്ല.

ഇ­ന്ത്യ­യിൽ ഇ­പ്പോൾ രാ­ജ­ഭ­ര­ണ­ത്തി­നു­പ­ക­രം ജ­നാ­ധി­പ­ത്യ­ഭ­ര­ണം വ­ന്ന­പ്പോൾ എ­ന്താ­ണു് ഉ­ണ്ടാ­യ­തു? രാ­ഷ്ട്രീ­യാ­ധി­കാ­ര­ത്തെ മൂ­ന്നാ­യി വി­ഭ­ജി­ച്ചി­രി­ക്കു­ന്നു. ഒ­ന്നു് നി­യ­മ­നിർ­മ്മാ­ണ­സ­ഭ, ര­ണ്ടു് നീ­തി­ന്യാ­യ­വ്യ­വ­സ്ഥ, പി­ന്നെ നിർ­വ്വ­ഹ­ണ­വി­ഭാ­ഗം. ഈ രീ­തി­യി­ലാ­കു­ന്ന­തു­കൊ­ണ്ടു് ആർ­ക്കും ഒ­ന്നി­ന്റെ മേലെ അ­മി­ത­മാ­യി അ­ധി­കാ­രം കേ­ന്ദ്രീ­ക­രി­ക്കാ­നാ­കി­ല്ല. ഒ­ന്നി­ന്റെ വീഴ്ച മ­റ്റേ­തി­നു് ചൂ­ണ്ടി­ക്കാ­ണി­ക്കാൻ പ­റ്റും. പക്ഷേ, ഇവിടെ ജ­ന­ങ്ങ­ളും ജ­നാ­ധി­പ­ത്യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന­തു് എ­ങ്ങ­നെ­യാ­ണു്? ജ­ന­ങ്ങൾ തി­ര­ഞ്ഞെ­ടു­ത്ത പ്ര­തി­നി­ധി­ക­ളിൽ കൂ­ടി­യാ­ണു് ഇവിടെ ജ­നാ­ധി­പ­ത്യ­വു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തു്. അ­പ്പോൾ ജ­ന­പ്ര­തി­നി­ധി­കൾ എ­ന്തു­ചെ­യ്യു­ന്നു­വെ­ന്ന­ത­നു­സ­രി­ച്ചാ­ണു് ന­മു­ക്കു് ജ­നാ­ധി­പ­ത്യ­ത്തെ­പ്പ­റ്റി പ­റ­യാ­നാ­വു­ക. ഇ­വി­ട­ത്തെ വ്യ­വ­സ്ഥ­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ വ്യ­വ­സ്ഥ­യിൽ തീ­രു­മാ­ന­ങ്ങ­ളെ­ടു­ക്കു­ന്ന­തു് ജ­ന­ങ്ങ­ളു­ടെ ഹി­ത­പ­രി­ശോ­ധ­ന­യിൽ കൂ­ടി­യ­ല്ല. ജ­ന­ങ്ങ­ളോ­ടു് ഒരു കാ­ര്യം വാ­ഗ്ദാ­നം ചെ­യ്തു് നി­യ­മ­നിർ­മ്മാ­ണ­സ­ഭ­യിൽ പോ­കു­ക­യും അവിടെ വേ­റൊ­രു രീ­തി­യിൽ പ്ര­വർ­ത്തി­ക്കാ­നും ഇ­ന്നു് ജ­ന­പ്ര­തി­നി­ധി­കൾ­ക്കു് ക­ഴി­യു­ന്നു­ണ്ടു്. ജ­ന­ങ്ങൾ­ക്കു് ന­ല്കി­യ വാ­ഗ്ദാ­നം പാ­ലി­ക്ക­ണ­മെ­ന്നി­ല്ല. ഇ­തി­നർ­ത്ഥം നി­യ­മ­നിർ­മ്മാ­ണ­സ­ഭ ജ­ന­ങ്ങ­ളു­ടെ സ്വ­ത­ന്ത്ര­മാ­യ ആ­വി­ഷ്കാ­ര­മ­ല്ലാ­താ­യി­രി­ക്കു­ന്നു.

ന­മ്മു­ടെ നാ­ട്ടി­ലെ ഒരു നി­ശ്ചി­ത­ശ­ത­മാ­നം ഭൂമി വി­ദേ­ശി­കൾ­ക്കു് കൊ­ടു­ക്കാ­മെ­ന്നു് ജ­ന­പ്ര­തി­നി­ധി­കൾ സ്വയം തീ­രു­മാ­നി­ക്കു­ക­യാ­ണു്. ഇ­തി­നു് ജ­ന­ങ്ങ­ളു­ടെ ഹി­ത­പ­രി­ശോ­ധ­ന­യൊ­ന്നു­മി­ല്ല. ഇ­വി­ടെ­യു­ള്ള ആ­ളു­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം, നി­ങ്ങ­ളു­ടെ ഭൂമി എ­ടു­ത്തി­ട്ടി­ല്ലെ­ങ്കിൽ­പോ­ലും, ഇതു് അ­സ്വാ­ത­ന്ത്ര്യ­മാ­ണു്. ഇതു് ന­ട­പ്പി­ലാ­കു­വാൻ നി­ങ്ങൾ അ­നു­വ­ദി­ക്കു­ക­യാ­ണെ­ങ്കിൽ ഇ­തി­ന്റെ അ­ന­ന്ത­ര­ഫ­ല­ങ്ങൾ അ­നു­ഭ­വി­ക്കാൻ നി­ങ്ങൾ നിർ­ബ­ന്ധി­ക്ക­പ്പെ­ടു­ക­യാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് നി­കു­തി­യൊ­ന്നും നൽ­കേ­ണ്ട­തി­ല്ലാ­ത്ത ഒരു സ്വ­ത­ന്ത്ര­സാ­മ്പ­ത്തി­ക­മേ­ഖ­ല ഇവിടെ വ­രി­ക­യാ­ണെ­ന്നു് വ­യ്ക്കു­ക. ഇ­തി­നാ­യി വളരെ വി­ശാ­ല­മാ­യ ഭൂമി ഏ­റ്റെ­ടു­ക്കു­ക­യാ­ണു്. പക്ഷെ നി­ങ്ങ­ളു­ടെ ഭൂമി എ­ടു­ക്ക­പ്പെ­ട്ടി­ല്ലെ­ങ്കി­ലും ഈ തീ­രു­മാ­ന­മെ­ടു­ക്കൽ നി­ങ്ങ­ളു­ടെ നൈ­സർ­ഗി­ക­മാ­യ ഒരു താ­ല്പ­ര്യ­ത്തി­ന്റെ­യൊ ആ­വി­ഷ്കാ­ര­ത്തി­ന്റെ­യൊ അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള ഒരു തീ­രു­മാ­ന­മ­ല്ല. അതു് അ­സ്വാ­ത­ന്ത്ര്യ­മാ­ണു്. സ്വാ­ത­ന്ത്ര്യ­ത്തെ­പ്പ­റ്റി നോ­ക്കേ­ണ്ട­തു് ഇ­ങ്ങി­നെ­യാ­ണു്. നി­ങ്ങൾ­ക്കു് സ്വീ­കാ­ര്യ­മ­ല്ലാ­ത്ത ഒരു തീ­രു­മാ­ന­ത്തി­നു് നി­ങ്ങൾ നിർ­ബ­ന്ധി­ക്ക­പ്പെ­ടു­ക­യാ­ണു്. ജ­നാ­ധി­പ­ത്യ സം­വി­ധാ­ന­ത്തിൽ പ്ര­തി­നി­ധാ­ന­രാ­ഷ്ട്രീ­യ­ത്തി­ന്റെ പ­ങ്കു് ആണു് ഇവിടെ തി­രി­ച്ച­റി­യ­പ്പെ­ടു­ന്ന­തു്.

ഒരു രാ­ജ­ഭ­ര­ണ­ത്തിൽ രാ­ജാ­വു് സ്വേ­ച്ഛാ­പ­ര­മാ­യാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. ഇതു് നി­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ എ­ങ്ങി­നെ ബാ­ധി­ക്കു­ന്നു­വെ­ന്ന­താ­ണു് ചോ­ദ്യം. രാ­ജാ­വി­നു പറയാം ഞാൻ നി­ങ്ങ­ളു­ടെ താ­ത്പ­ര്യ­ത്തി­നു വേ­ണ്ടി­യാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. ജ­നാ­ധി­പ­ത്യ­ഭ­ര­ണ­ത്തിൽ ജ­ന­പ്ര­തി­നി­ധി­കൾ­ക്കും ഇ­തു­ത­ന്നെ പറയാം. പക്ഷേ ഇവിടെ സ്വാ­ത­ന്ത്ര്യ­ത്തി­നു് എ­ന്താ­ണു് സം­ഭ­വി­ക്കു­ന്ന­തു് എ­ന്നാ­ണു് നാം നോ­ക്കേ­ണ്ട­തു്.

ഒരു വർ­ത്ത­ന­പ്ര­തി­വർ­ത്ത­ന­ത്തിൽ ഏർ­പ്പെ­ടു­ന്ന ര­ണ്ടു­കൂ­ട്ട­രും തു­ല്യ­നേ­ട്ട­മാ­ണു് ഉ­ള്ള­തെ­ന്നു് ക­രു­തു­ന്ന ബ­ന്ധ­ത്തെ­യാ­ണു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ആ­വി­ഷ്ക്കാ­രം എ­ന്നു് പ­റ­യാ­നാ­കു­ക. ഒ­രാ­ളു­ടെ നേ­ട്ട­ത്തി­നാ­ണു് ഇ­തെ­ന്നു് ഒരാൾ അ­റി­യു­ക­യും മ­റ്റെ­യാൾ ഇതു് ത­നി­ക്കു് നേ­ട്ട­ങ്ങ­ളു­ണ്ടാ­കു­ന്ന­ത­ല്ലെ­ന്നു് അ­റി­യു­ക­യും ചെ­യ്യു­ന്ന ഇ­ട­പാ­ടു് ഉ­ണ്ടാ­കാ­തി­രി­ക്കു­ക എ­ന്ന­തു് വലിയ സ്വാ­ത­ന്ത്ര്യ­മാ­ണു്. അ­ങ്ങി­നെ­യു­ള്ള ബ­ന്ധ­ത്തിൽ നി­ങ്ങൾ­ക്കൊ­ന്നും നേടാൻ ക­ഴി­യു­ന്നു­ണ്ടാ­കി­ല്ലാ­യി­രി­ക്കാം. പക്ഷെ നി­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യം നി­ങ്ങൾ­ക്കു് ന­ഷ്ട­പ്പെ­ടു­ന്നി­ല്ല.

ആ­ളു­കൾ­ക്കു് ഇതു് പ്ര­തി­രോ­ധി­ക്കാ­മോ­യെ­ന്ന­തു് പ്ര­തി­രോ­ധ­ത്തി­നു­ള്ള സ്ഥാ­പ­ന­ങ്ങൾ നാം ശ­ക്തി­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടോ എ­ന്ന­തി­നെ ആ­ശ്ര­യി­ച്ചാ­ണു് നി­ല്ക്കു­ന്ന­തു്. നി­ങ്ങൾ സ്വ­ത­ന്ത്ര­യാ­ണു് എ­ന്നു് പറയാൻ ക­ഴി­യ­ണ­മെ­ങ്കിൽ അ­സ്വാ­ത­ന്ത്ര്യ­ത്തെ പ്ര­തി­രോ­ധി­ക്കാൻ വേ­ണ്ട­ത്ര സ്ഥാ­പ­ന­ങ്ങൾ നി­ങ്ങൾ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടോ­യെ­ന്നു­ള്ള­തി­നെ അ­നു­സ­രി­ച്ചാ­ണു്. അ­ങ്ങ­നെ അ­സ്വാ­ത­ന്ത്ര്യ­ത്തെ ഫ­ല­പ്ര­ദ­മാ­യി ത­ട­യു­വാൻ ക­ഴി­യു­മ്പോ­ഴേ നി­ങ്ങൾ സ്വ­ത­ന്ത്ര­യാ­ണു് എ­ന്നു് പ­റ­യാ­നാ­കൂ. ജ­നാ­ധി­പ­ത്യ­ത്തിൽ ഇ­ങ്ങി­നെ­യാ­ണു് സ്വ­ത­ന്ത്ര­രാ­കാൻ ക­ഴി­യു­ക. ഇ­ല്ലെ­ങ്കിൽ ജ­നാ­ധി­പ­ത്യ­മി­ല്ലാ­ത്ത രാ­ജ്യ­ത്തി­നു് തു­ല്യ­മാ­ണു്. അ­മേ­രി­ക്ക­യെ നോ­ക്കു­ക. അ­മേ­രി­ക്ക ജ­നാ­ധി­പ­ത്യ­മി­ല്ലാ­ത്ത രാ­ജ്യ­ങ്ങ­ളെ­യും രാ­ജ­ഭ­ര­ണ­ങ്ങ­ളെ­യും സം­ര­ക്ഷി­ക്കു­ന്നു. അ­തേ­സ­മ­യം, അവർ സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി­യും ജ­നാ­ധി­പ­ത്യ­ത്തി­നു വേ­ണ്ടി­യും പൊ­രു­തു­ന്ന­വ­രാ­ണു്. ഇ­തി­നർ­ത്ഥം, അവർ ഉ­ദ്ദേ­ശി­ക്കു­ന്ന സ്വാ­ത­ന്ത്ര്യം വേ­റൊ­രു രീ­തി­യി­ലു­ള്ള­താ­ണു് എ­ന്നാ­ണു്. സൗദി അ­റേ­ബ്യ ഒരു സ്വ­ത­ന്ത്ര­രാ­ജ്യ­മാ­ണു് എ­ന്നാ­ണു് അ­മേ­രി­ക്ക­യും സൗദി അ­റേ­ബ്യ­യും പ­റ­യു­ന്ന­തു്. ഇതു് സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു് എ­ന്തു് കാ­ഴ്ച­പ്പാ­ടി­ലാ­ണു് സം­സാ­രി­ക്കു­ന്ന­തു് എ­ന്ന­തി­നെ ആ­ശ്ര­യി­ച്ചാ­ണു്. ബിൻ­ലാ­ദൻ ഇ­തി­നു് എ­തി­രെ­യാ­ണു് പൊ­രു­തു­ന്ന­തു്. പക്ഷേ ബിൻ­ലാ­ദൻ ടെ­റ­റി­സ­ത്തി­ലൂ­ടെ ഒരു ജ­ന­ത­ക്കു് മു­ഴു­വൻ അ­സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­ക്കി കൊ­ണ്ടാ­ണു് ഇതു് ചെ­യ്യു­ന്ന­തു്. ഇ­റാ­നിൽ സം­ഭ­വി­ച്ച­തു് എ­ന്താ­ണു്? അ­മേ­രി­ക്ക­വ­ത്ക്ക­ര­ണം നടന്ന ഒരു സ്ഥ­ല­ത്തു് അ­മേ­രി­ക്ക­യ്ക്കു് എ­തി­രാ­യ ഒരു ഭ­ര­ണ­കൂ­ടം ഉ­ണ്ടാ­ക്കു­വാൻ ആ­ളു­ക­ളെ അ­സ്വ­ത­ന്ത്ര­മാ­ക്കു­ക­യാ­ണു് ചെ­യ്ത­തു്. നി­ങ്ങൾ ഇ­ങ്ങ­നെ ഇ­ങ്ങ­നെ­യൊ­ക്കെ­യേ പെ­രു­മാ­റാൻ പാ­ടു­ള്ളൂ എ­ന്നാ­ണു് പ­റ­യു­ന്ന­തു്. ഇ­വി­ടെ­യൊ­ക്കെ ജ­നാ­ധി­പ­ത്യ­പ­ര­മാ­വു­ക എ­ന്നു് പ­റ­ഞ്ഞാൽ എ­ന്താ­ണു് എ­ന്നാ­ണു് ചോ­ദി­ക്കേ­ണ്ട­തു്. ജ­നാ­ധി­പ­ത്യ­വ്യ­വ­സ്ഥ­യിൽ സ്വാ­ത­ന്ത്ര്യം എ­ങ്ങി­നെ­യാ­ണു് നിർ­ണ്ണ­യി­ക്കു­ന്ന­തു് എ­ന്ന­താ­ണു് ഇ­വി­ടെ­യൊ­ക്കെ ചോ­ദ്യം വ­രു­ന്ന­തു്.

ജ­ന­പ്ര­തി­നി­ധി­കൾ ഉ­ണ്ടു് എ­ന്ന­തു­കൊ­ണ്ടു് ജ­ന­ങ്ങൾ സ്വ­ത­ന്ത്ര­രാ­ക­ണ­മെ­ന്നി­ല്ല. അതു് രാ­ജ­ഭ­ര­ണം പോലെ തന്നെ ആകാം. പ­ഴ­ശ്ശി­രാ­ജ­യു­ടെ ഭ­ര­ണ­ത്തിൽ ആ­ദി­വാ­സി­ക­ളും മ­റ്റു് നാ­ട്ടു­കാ­രും സ്വ­ത­ന്ത്ര­രാ­യി­രു­ന്നോ? ബ്രി­ട്ടീ­ഷു­കാർ വ­ന്ന­പ്പോൾ പ­ഴ­ശ്ശി­രാ­ജ സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി പക്ഷേ, പൊ­രു­തി. ജ­ന­ങ്ങ­ളു­ടെ താ­ത്പ­ര്യം സം­ര­ക്ഷി­ക്ക­പ്പെ­ടു­ന്നു­ണ്ടോ? അ­തി­നു­ള്ള സ്ഥാ­പ­ന­ങ്ങൾ ഫ­ല­പ്ര­ദ­മാ­യി പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടോ? എ­ങ്കിൽ മാ­ത്ര­മേ ജ­നാ­ധി­പ­ത്യ­ത്തിൽ സ്വാ­ത­ന്ത്ര്യ­മു­ണ്ടെ­ന്നു് പ­റ­യാ­നാ­കൂ. അ­ത­ല്ലെ­ങ്കിൽ ജ­നാ­ധി­പ­ത്യം രൂ­പ­പ­ര­മാ­യി മാ­ത്ര­മേ നി­ല­നി­ല്ക്കു­ന്നു­ള്ളൂ. ജ­നാ­ധി­പ­ത്യ­ത്തി­ന്റെ രൂ­പ­പ­ര­മാ­യ നി­ല­നി­ല്പു് നി­സ്സാ­ര­മാ­ണെ­ന്നു് പ­റ­യു­ക­യ­ല്ല. അതു് വളരെ പ്ര­ധാ­നം ത­ന്നെ­യാ­ണു്. ഫ­ല­പ്രാ­പ്തി കു­റ­വാ­ണെ­ങ്കിൽ പോലും ജ­നാ­ധി­പ­ത്യ­രൂ­പം നി­ല­നി­ല്ക്കു­ന്നു­വെ­ന്ന­തു് തന്നെ വളരെ പ്ര­ധാ­ന­പ്പെ­ട്ട­താ­ണു്. ഇ­ന്ത്യ­യിൽ അ­റു­പ­തു വർ­ഷ­മാ­യി ജ­നാ­ധി­പ­ത്യ­രൂ­പം നി­ല­നിൽ­ക്കു­ന്നു­വെ­ന്ന­തു് വളരെ പ്രാ­ധാ­ന്യ­മു­ള്ള­തു് ത­ന്നെ­യാ­ണു്. കാരണം സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും അ­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും കാ­ര്യ­ങ്ങൾ­ക്കു് ഉ­പ­രി­യാ­യി നീ­തി­യു­ടെ­യും അ­നീ­തി­യു­ടെ­യും കാ­ര്യ­ങ്ങൾ ഉ­ണ്ട­തിൽ.

സു­താ­ര്യ­ത­യാ­ണു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ഒരു പ്ര­ധാ­ന­സൂ­ച­കം. ലോകം ഇ­ന്നു് കൂ­ടു­തൽ സു­താ­ര്യ­മാ­യി­രി­ക്കു­ന്നു. ആ­ശ­യ­വി­നി­മ­യ­ത്തി­ന്റെ സാം­കേ­തി­ക­വ­ളർ­ച്ച കൊ­ണ്ടാ­ണി­തു് സം­ഭ­വി­ക്കു­ന്ന­തു്. ര­ഹ­സ്യ­മാ­യി ഒരു കാ­ര്യം ആർ­ക്കും ചെ­യ്യാൻ പ­റ്റാ­ത്ത­വി­ധം ഈ രംഗം വ­ളർ­ന്നി­രി­ക്കു­ന്നു. ഇതു് ജ­നാ­ധി­പ­ത്യ­ലോ­ക­ത്തു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ല­ക്ഷ­ണ­മാ­ണു്. പക്ഷേ, നീതി ന­ട­പ്പി­ലാ­ക്ക­പ്പെ­ടു­ന്നി­ല്ല. എ­ന്നാൽ പഴയ കാ­ല­ത്തെ­ക്കാൾ കൂ­ടു­തൽ സാ­ദ്ധ്യ­ത­കൾ ജ­ന­ങ്ങൾ­ക്കു­ണ്ടാ­യി എന്നു പറയാം. പക്ഷേ നീതി ജ­ന­ങ്ങൾ­ക്കു് പൂർ­ണ്ണ­മാ­യും കി­ട്ട­ണ­മെ­ന്നി­ല്ല. അതു് പല രീ­തി­യി­ലും വി­ക­ല­പ്പെ­ടു­ത്ത­പ്പെ­ടാം. ഈ വി­ക­ല­പ്പെ­ടു­ത്ത­ലു­ക­ളെ അ­തി­ജീ­വി­ക്കാ­വു­ന്ന വി­ധ­ത്തിൽ പുതിയ പ്ര­വർ­ത്ത­ന­ങ്ങ­ളും സം­രം­ഭ­ങ്ങ­ളും ജ­ന­ത­യു­ടെ ഭാ­ഗ­ത്തു­നി­ന്നു് ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്ക­ണം. എ­ങ്കി­ലേ സ്വാ­ത­ന്ത്ര്യ­വും നീ­തി­യും ഉ­റ­പ്പാ­ക്ക­പ്പെ­ടൂ. ആ­ഗോ­ള­പ്ര­സ്ഥാ­ന­ങ്ങ­ളും ഇൻ­റർ­നെ­റ്റു് കൂ­ട്ടാ­യ്മ­ക­ളും ഇ­ത്ത­രം പുതിയ ആ­വി­ഷ്കാ­ര­ങ്ങ­ളാ­ണെ­ന്നു് പറയാം.

മ­നു­ഷ്യ­രു­ടെ അ­ത്യാർ­ത്തി വ­ള­രെ­യേ­റെ തു­റ­ന്നു­വി­ട­പ്പെ­ട്ട ഒരു കാ­ല­മാ­ണു് ഇ­തെ­ന്നു് പറയാം. അ­ത്യാർ­ത്തി അ­ന്ത്യ­മി­ല്ലാ­ത്ത ഒ­ന്നാ­ണു്. അ­ത്യാർ­ത്തി എ­ന്ന­തി­ലേ­ക്കു് വ­ന്നു­ക­ഴി­ഞ്ഞാൽ പി­ന്നെ ല­ക്ഷ്യം­നേ­ടാൻ വ­ഴി­ക­ളൊ­ന്നും പ്ര­ശ്ന­മ­ല്ല, ച­ട്ട­ങ്ങ­ളും പ്ര­ശ്ന­മ­ല്ല. ജ­നാ­ധി­പ­ത്യ­വും സ്വാ­ത­ന്ത്ര്യ­വും ഒക്കെ അ­പ­ര­ത്വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങ­ളാ­ണു്. അ­പ്പോൾ അ­ത്യാർ­ത്തി­യാൽ സ്ഥാ­പ­ന­ങ്ങ­ളി­ലും വർ­ത്ത­ന­പ്ര­തി­വർ­ത്ത­ന­ങ്ങ­ളി­ലും ഉ­ണ്ടാ­ക്ക­പ്പെ­ടു­ന്ന രൂ­പാ­ന്ത­ര­ങ്ങൾ വളരെ അ­പ­ക­ട­ക­ര­മാ­ണു്. ഇ­തു­കൊ­ണ്ടാ­ണു് കോർ­പ്പ­റേ­റ്റു­ക­ളും നീ­തി­ന്യാ­യ­വ്യ­വ­സ്ഥ­യും ജ­ന­പ്ര­തി­നി­ധി­ക­ളും ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങ­ളി­ലെ വ്യ­തി­രി­ക്ത­ത­ക­ളും വി­ശു­ദ്ധി­ക­ളും ഇ­ല്ലാ­താ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്. ഈയിടെ കണ്ട ഒരു അ­മേ­രി­ക്കൻ സി­നി­മ­യിൽ ഒരു ക­ഥാ­പാ­ത്രം പ­റ­യു­ന്നു: അ­ത്യാർ­ത്തി­യാ­ണു് ആ­ളു­ക­ളെ ശ­ക്ത­രാ­ക്കു­ന്ന­തു്, സ്നേ­ഹ­ത്തെ ഉ­ണ്ടാ­ക്കു­ന്ന­തു് അ­ത്യാർ­ത്തി­യാ­ണു്, സൗ­ന്ദ­ര്യം വേണ്ട, നീതി വേണ്ട, അ­ത്യാർ­ത്തി എ­ല്ലാ­ത്തി­നെ­യും ന്യാ­യീ­ക­രി­ച്ചു കൊ­ള്ളും.

ജ­ന­പ്ര­തി­നി­ധി­കൾ ഉ­ണ്ടു് എ­ന്ന­തു­കൊ­ണ്ടു് ജ­ന­ങ്ങൾ സ്വ­ത­ന്ത്ര­രാ­ക­ണ­മെ­ന്നി­ല്ല. അതു് രാ­ജ­ഭ­ര­ണം പോലെ തന്നെ ആകാം. പ­ഴ­ശ്ശി­രാ­ജ­യു­ടെ ഭ­ര­ണ­ത്തിൽ ആ­ദി­വാ­സി­ക­ളും മ­റ്റു് നാ­ട്ടു­കാ­രും സ്വ­ത­ന്ത്ര­രാ­യി­രു­ന്നോ? ബ്രി­ട്ടീ­ഷു­കാർ വ­ന്ന­പ്പോൾ പ­ഴ­ശ്ശി­രാ­ജ സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി പക്ഷേ, പൊ­രു­തി. ജ­ന­ങ്ങ­ളു­ടെ താ­ത്പ­ര്യം സം­ര­ക്ഷി­ക്ക­പ്പെ­ടു­ന്നു­ണ്ടോ? അ­തി­നു­ള്ള സ്ഥാ­പ­ന­ങ്ങൾ ഫ­ല­പ്ര­ദ­മാ­യി പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടോ? എ­ങ്കിൽ മാ­ത്ര­മേ ജ­നാ­ധി­പ­ത്യ­ത്തിൽ സ്വാ­ത­ന്ത്ര്യ­മു­ണ്ടെ­ന്നു് പ­റ­യാ­നാ­കൂ.

ജ­നാ­ധി­പ­ത്യം അ­ടി­സ്ഥാ­ന­മാ­ക്കു­ന്ന­തു് വളരെ നേർ­ത്ത ചില കാ­ര്യ­ങ്ങ­ളി­ലാ­ണു്. അ­ത്യാർ­ത്തി­യിൽ ഇ­വ­യെ­ല്ലാം പി­ടി­ച്ചു­ല­യ്ക്ക­പ്പെ­ടു­ന്ന സ്ഥി­തി­യി­ലേ­ക്കു് കാ­ര്യ­ങ്ങൾ മാ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, അം­ബാ­നി വളരെ കു­റ­ഞ്ഞ കാ­ലം­കൊ­ണ്ടു് രാ­ജ്യ­ത്തി­ലെ ഏ­റ്റ­വും ശ­ക്ത­നാ­യ ക­ളി­ക്കാ­ര­നാ­യി മാറി. ഇതു് വളരെ നീ­തി­പൂർ­വ്വ­വും മാ­ന്യ­ത­യോ­ടെ­യും ഉ­ണ്ടാ­ക്ക­പ്പെ­ട്ട­താ­യാ­ണു് അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. മ­റ്റു­ള്ള­വ­രു­ടെ സ്ഥി­തി­യെ ബാ­ധി­ക്കാ­തെ ഒ­രാൾ­ക്കു് ഇ­ങ്ങി­നെ പണം ഉ­ണ്ടാ­ക്കാൻ പ­റ്റു­മോ? സാ­ധി­ക്കി­ല്ല. സ്റ്റേ­റ്റി­നു് ഇതിൽ വലിയ പ­ങ്കു­ണ്ടു്. പക്ഷെ ആ­രെ­യൊ­ക്കെ എ­വി­ടെ­യൊ­ക്കെ­യാ­ണു് ഇ­തി­നാ­യി വ­ള­ച്ചു കൊ­ണ്ടു­വ­ന്ന­തു് എ­ന്നു് പറയാൻ പ­റ്റി­ല്ല.

സ്വാ­ത­ന്ത്ര്യം എ­ന്താ­ണു് എ­ന്നു­ള്ള പ്ര­ശ്ന­ങ്ങ­ളെ­ക്കാ­ളേ­റെ എ­ന്തു­കൊ­ണ്ടു് ജ­നാ­ധി­പ­ത്യം എ­ന്നു് നാം ചോ­ദി­ക്കേ­ണ്ട­തു­ണ്ടു്. സാ­മൂ­ഹി­ക­ജീ­വി­ത­ത്തിൽ ഒ­രാൾ­ക്കും നീതി നൽ­കാ­തെ ജ­നാ­ധി­പ­ത്യം എ­ന്നു­ള്ള സം­ക­ല്പം എ­ന്തി­നാ­ണു് ? ആ­ളു­ക­ളു­ടെ അ­ടി­സ്ഥാ­നാ­വ­ശ്യ­ത്തിൽ നി­ന്നാ­ണു് ജ­നാ­ധി­പ­ത്യം ആ­വ­ശ്യ­മാ­യി വ­രു­ന്ന­തു്. മ­റ്റൊ­രാ­ളു­ടെ ആ­നു­കൂ­ല്യ­ങ്ങ­ളു­ടെ ചി­ല­വിൽ ഒ­രാ­ളും കൂ­ടു­തൽ പണവും അ­ധി­കാ­ര­വും നേ­ടു­ന്ന­തി­നു് ആ­നു­കൂ­ല്യ­മു­ള്ള­വ­രാ­യി­ക്കൂ­ടാ. ഇ­താ­ണു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­ടി­സ്ഥാ­നം. ജ­നാ­ധി­പ­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ഈ സം­ക­ല്പ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ സ്ഥാ­പി­ക്ക­പ്പെ­ടാ­ത്ത സ്വാ­ത­ന്ത്ര്യം എന്ന സം­ക­ല്പം പ്ര­യോ­ജ­ന­ര­ഹി­ത­മാ­യി­രി­ക്കും. ഇതു് വളരെ ക്ഷ­ണി­ക­മാ­യ സം­ക­ല്പ­ന­മാ­യി­രി­ക്കും. ഒരു വി­ഭാ­ഗം ആളുകൾ വളരെ ആർ­ത്തി­യോ­ടെ­യും കാ­ര്യ­ക്ഷ­മ­ത­യോ­ടെ­യും ശ­ക്തി­യോ­ടെ­യും കാ­ര്യ­ങ്ങൾ ചെ­യ്യു­ക­യും അപരരെ നിർ­ദ്ധ­ന­രും നി­സ്സ­ഹാ­യ­രും അ­ധഃ­സ്ഥി­ത­രു­മാ­ക്കു­ന്ന രീ­തി­യി­ലേ­ക്കു് കാ­ര്യ­ങ്ങ­ളെ നീ­ക്കു­ക­യും ചെ­യ്യു­മാ­യി­രി­ക്കാം. അ­തു­കൊ­ണ്ടു് ആളുകൾ വളരെ ശ്ര­ദ്ധാ­പൂർ­വ്വം നി­ന്നി­ല്ലെ­ങ്കിൽ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും സാ­ധ്യ­ത­കൾ ഇ­ല്ലാ­താ­കും.

(09-08-2007-നു് നടന്ന അ­ഭി­മു­ഖ­ത്തിൽ നി­ന്നു­ള്ള ഭാ­ഗ­ങ്ങൾ.)

‘കേ­ര­ളീ­യം’, 2007 ആ­ഗ­സ്റ്റ്, സെ­പ്തം­ബർ.

നിസാർ അ­ഹ­മ്മ­ദി­ന്റെ ലഘു ജീ­വ­ച­രി­ത്രം.

Colophon

Title: Swathanthryam—Chila Chinthakal (ml: സ്വാ­ത­ന്ത്ര്യം—ചില ചി­ന്ത­കൾ).

Author(s): Nissar Ahmed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-29.

Deafult language: ml, Malayalam.

Keywords: Article, Nissar Ahmed, Swathanthryam—Chila Chinthakal, നി­സ്സാർ അ­ഹ­മ്മ­ദ്, സ്വാ­ത­ന്ത്ര്യം—ചില ചി­ന്ത­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Das Mühlental bei Amalfi. Öl auf Leinwand, unten rechts signiert und datiert, a painting by Carl Maria Nicolaus Hummel (1821–1907). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.