SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Kirkham-Waterfall.jpg
Waterfall, Right Hand Fork, Logan Canyon, a painting by Reuben Kirkham (1845–1886).
ഗാർ­ഹ­സ്ഥ്യ­ത്തി­ലെ സ­പ്ത­സ്വ­ര­ങ്ങ­ളും സൗ­വ്വർ­ണ്ണ­മ­രീ­ചി­ക­ളും (ഒ­ള­പ്പ­മ­ണ്ണ­ക്ക­വി­ത­ക­ളി­ലെ കു­ടും­ബ­ബ­ന്ധ­ങ്ങ­ളെ­ക്കി­റി­ച്ചു്)
പ­ദ്മ­ദാ­സ്
images/Olappamanna.jpg
ഒ­ള­പ്പ­മ­ണ്ണ

ത­ങ്ങ­ളു­ടേ­താ­യ ഒരു കാ­വ്യ­സ­മ്പ്ര­ദാ­യം പിൻ­തു­ട­രു­മ്പോ­ഴും ഒ­ള­പ്പ­മ­ണ്ണ, അ­ക്കി­ത്തം, വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി എന്നീ കവികൾ, ചില കാ­വ്യ­ശീ­ല­ങ്ങൾ കൊ­ണ്ടു്, അ­ന്ത­രാ ഒ­ന്നി­ച്ച­വ­രാ­ണു്. പുരാണ, ച­രി­ത്ര­ക­ഥാ­സ­ന്ദർ­ഭ­ങ്ങ­ളു­ടെ പു­നർ­വി­ചി­ന്ത­ന­ങ്ങൾ, ഭൂ­രി­പ­ക്ഷ­ബോ­ധ­ങ്ങ­ളി­ലെ ശ­രി­കേ­ടു­ക­ളു­ടെ തു­റ­ന്നു­കാ­ട്ടൽ, ഛ­ന്ദോ­വൈ­വി­ധ്യം, ശി­ല്പ­സൂ­ക്ഷ്മ­ത, പൂർ­വ്വ­ക­വി­ത­യു­ടെ തു­ടർ­ച്ച പിൻ­പ­റ്റു­മ്പോ­ഴും സ്വ­ന്തം ക­വി­താ­രീ­തി­ക­ളി­ലു­ള്ള ദൃ­ഢ­വി­ശ്വാ­സം, ച­രി­ത്ര­വർ­ത്ത­മാ­നാ­ദി­ക­ളെ­ക്കു­റി­ച്ചു­ള്ള തനതായ വ്യ­ക്തി­ബോ­ധ­ങ്ങൾ എ­ന്നി­ങ്ങ­നെ പ­ട്ടി­ക നീ­ട്ടാ­വു­ന്ന സ­മാ­ന­ത­കൾ ഈ മൂ­ന്നു ക­വി­ക­ളി­ലു­മു­ണ്ടു്.

images/Akkitham_Achuthan_Namboothiri.jpg
അ­ക്കി­ത്തം

അ­നു­കൂ­ല­മ­ല്ലാ­ത്ത ജീ­വി­ത­വ്യാ­പാ­ര­ങ്ങ­ളി­ലും പ്ര­തി­സ­ന്ധി­ഘ­ട്ട­ങ്ങ­ളി­ലും, ഈ മൂ­ന്നു ക­വി­ക­ളും ഗാർ­ഹി­ക­ത­യു­ടെ കൊ­ടി­ക്കൂ­റ ത­ങ്ങ­ളു­ടെ ക­വി­ത­ക­ളിൽ ഉ­യ­ര­ത്തിൽ­ത്ത­ന്നെ പാ­റി­ച്ചു­കൊ­ണ്ടി­രു­ന്നു. അത്ര വി­ദൂ­ര­സ്ഥ­ല­മ­ല്ലാ­ത്ത പ്ര­വാ­സം അ­ക്കി­ത്ത­ത്തേ­യും, ജീ­വി­ത­വൃ­ത്തി­യ്ക്കാ­യു­ള്ള ബ­ഹു­വി­ധ വ്യാ­പാ­ര­ങ്ങൾ (റ­ബ്ബർ­കൃ­ഷി, മ­ര­ത്ത­ടി വ്യാ­പാ­രം, ത­ദ്ദേ­ശ ഭ­ര­ണ­സ്ഥാ­പ­ന­ങ്ങ­ളി­ലെ കൃ­ത്യ­നിർ­വ്വ­ഹ­ണം, ക­ലാ­മ­ണ്ഡ­ല­ത്തി­ലെ ഔ­ദ്യോ­ഗി­ക­ചു­മ­ത­ല തു­ട­ങ്ങി­യ­വ) ഒ­ള­പ്പ­മ­ണ്ണ­യേ­യും മു­ഴു­സ­മ­യ­ഗൃ­ഹ­സാ­ന്നി­ദ്ധ്യ­ത്തിൽ നി­ന്നും വി­ച്ഛേ­ദി­ച്ചു. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യാ­ക­ട്ടെ, തന്റെ പ­തി­നാ­ലു സ്ഥലം മാ­റ്റ­ങ്ങ­ളി­ലും ത­നി­ക്കു ബലവും പി­ന്തു­ണ­യും ല­ഭ്യ­മാ­കും­വി­ധം, സ­മൃ­ദ്ധി­രാ­ഹി­ത്യ­ങ്ങ­ളി­ലും തന്റെ കു­ടും­ബ­മെ­ന്ന ചെ­റു­കാ­ര­വൻ കൂടെ കൊ­ണ്ടു­ന­ട­ന്നു.

images/Vishnunarayanan_Nambuthiri.jpg
വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി

ക­ടു­ത്ത­തോ വലുതോ ആയ ജീ­വി­താ­നു­ഭ­വ­ങ്ങ­ള­ല്ല മൂ­വ­രേ­യും ക­വി­ത­യു­ടെ ഉൽ­ക്കൃ­ഷ്ട­ത­ക­ളി­ലേ­യ്ക്കും, ദർശന ഗ­രി­മ­ക­ളി­ലേ­യ്ക്കും ന­യി­ച്ച­തു്. ചെറിയ ജീവിത സ­ന്ദർ­ഭ­ങ്ങ­ളിൽ നി­ന്നും ജീ­വി­താ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നും അവർ ഉൽ­ക്കൃ­ഷ്ട­ജീ­വി­ത­ങ്ങൾ ക­ണ്ടെ­ടു­ക്കു­ക­യാ­ണു് ചെ­യ്ത­തു്. മാ­ത്ര­മ­ല്ല, സം­സ്കൃ­തി­യു­ടേ­യും, ദർ­ശ­ന­ങ്ങ­ളു­ടേ­യും, ഭാ­ര­തീ­യ ചി­ന്താ­ധാ­ര­ക­ളു­ടേ­യും, പിൻ­പ­റ്റ­ലു­ക­ളു­ടേ­യും സ­മാ­ന­മാ­യ ഒരു ആ­ഖ്യാ­ന­ഭൂ­മി­ക ഇ­വർ­ക്കു സ്വാ­യ­ത്ത­മാ­യി­രു­ന്നു എ­ന്ന­തും സം­ഗ­ത­മാ­ണു്. കു­മ­ര­നെ­ല്ലൂ­രിൽ നി­ന്നു് വെ­ള്ളി­നേ­ഴി­യി­ലേ­യ്ക്കും, വെ­ള്ളി­നേ­ഴി­യിൽ നി­ന്നു് തി­രു­വ­ല്ല­യി­ലേ­യ്ക്കും, അവിടെ നി­ന്നു് വീ­ണ്ടും കു­മ­ര­നെ­ല്ലൂ­രി­ലേ­യ്ക്കും ഇ­തു­പോ­ലെ തി­രി­ച്ചും അ­ന്തർ­വാ­ഹി­യാ­യ ഒരു കാ­വ്യ­ഗം­ഗ ഇ­രു­ദി­ശ­ക­ളിൽ ഒ­ഴു­കി­യി­രു­ന്നു­വെ­ന്നു് ഇ­വ­രു­ടെ ക­വി­ത­യി­ലെ ഐ­ക­മ­ത്യ­ങ്ങ­ളും സ­മാ­ന­ത­ക­ളും പു­ലർ­ത്തു­ന്ന കാ­വ്യ­വൃ­ത്തി ന­മ്മോ­ടു പറയും. അതു് വൈദിക സം­സ്കാ­ര­ത്തോ­ടും പൂർ­വ്വ­സം­സ്കൃ­തി­ക­ളോ­ടും ആ­ഭി­മു­ഖ്യം പു­ലർ­ത്തു­മ്പോ­ഴും വർ­ത്ത­മാ­ന­ത്തിൽ പാ­ദ­മൂ­ന്നി നി­ന്നി­രു­ന്നു എ­ന്ന­തും ശ്ര­ദ്ധേ­യ­മാ­ണു്. ഏതു സ്റ്റോ­പ്പി­ലും നിർ­ത്തി ആ­ളെ­ക്കൂ­ട്ടു­ന്ന, ആർ­ക്കും ഓ­ടി­ക്ക­യ­റാ­വു­ന്ന ഒരു പൊ­തു­വാ­ഹ­ന­മാ­യി­രു­ന്നി­ല്ല ഇ­വ­രു­ടെ കവിത എ­ന്ന­തു് ഒരു ന്യൂ­ന­ത­യാ­യി എ­ണ്ണു­ക­യാ­ണെ­ങ്കിൽ, യ­ഥാർ­ത്ഥ കവിത എ­ന്നും ന്യൂ­ന­പ­ക്ഷ­ത്തി­ന്റേ­തു­മാ­ത്ര­മാ­യി­രു­ന്നു എന്ന മ­റു­പ­ടി കൂടി അ­തി­ന്റെ കൂടെ ചേർ­ത്തു­വെ­യ്ക്കേ­ണ്ട­താ­യി വരും. ഒ­രു­പ­ക്ഷേ, ന്യൂ­ന­പ­ക്ഷ ആ­സ്വാ­ദ്യ­പ­ര­ത­പോ­ലും അവരിൽ അ­ഭി­മാ­ന­ബോ­ധ­മു­ണർ­ത്തി­യി­രു­ന്നു എ­ന്ന­ത­ത്രേ സത്യം!

കു­ടും­ബം എന്ന വ്യ­വ­സ്ഥാ­പി­ത­സ്ഥാ­പ­നം, കാ­വ്യ­ജീ­വി­ത­ത്തെ­യും വ്യ­ക്തി­ജീ­വി­ത­ത്തെ­യും സു­ര­ഭി­ല­മാ­ക്കി­യ സ­മ­സ്ക്ക­ന്ധ­രാ­യ കവികൾ കൂ­ടി­യാ­യി­രു­ന്നു ഈ മൂ­ന്നു­പേ­രും. കു­ടും­ബം എന്ന അ­ഭ­യ­കേ­ന്ദ്ര­ത്തിൽ ചു­വ­ടു­റ­പ്പി­ച്ചു് ലോ­ക­ത്തെ നോ­ക്കി­ക്കാ­ണു­ക­യും ജീ­വി­ത­ത്തെ മു­ന്നോ­ട്ടു­കൊ­ണ്ടു­പോ­വു­ക­യും സർ­ഗ്ഗ­വൃ­ത്തി ന­ട­ത്തു­ക­യും കു­ടും­ബം എന്ന അ­ഭ­യ­സ­ങ്കേ­ത­ത്തെ ക­വി­ത­യി­ലേ­യ്ക്കു് ഉ­യർ­ത്തു­ക­യും ഉ­ണർ­ത്തു­ക­യും ചെ­യ്ത­വ­രാ­യി­രു­ന്നു ഒ­ള­പ്പ­മ­ണ്ണ­യും അ­ക്കി­ത്ത­വും വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യും.

“ചാ­ര­മാ­മെ­ന്നെ കർ­മ്മ­കാ­ണ്ഡ­ങ്ങ­ളിൽ

ധീ­ര­നാ­ക്കു­ന്ന­തെ­ന്തൊ­ക്കെ­യാ­ണെ­ന്നോ?

നി­ന്റെ രൂ­പ­വും വർ­ണ്ണ­വും നാ­ദ­വും

നി­ന്റെ പൂ­ഞ്ചാ­യൽ തൂകും സു­ഗ­ന്ധ­വും

നി­ന്നി­ലെ­ന്നും വിടരുമനാദ്യന്ത-​

ധ­ന്യ­ചൈ­ത­ന്യ­ന­വ്യ­പ്ര­ഭാ­വ­വും

നിൻ ത­ളർ­ച്ച­യും നി­ന്ന­ശ്രു­ബി­ന്ദു­വും

നി­ന്റെ നിർ­മ്മ­ല പ്രാർ­ത്ഥ­നാ­ഭാ­വ­വും”

(ക­ര­ത­ലാ­മ­ല­കം)

എ­ന്നു് അ­ക്കി­ത്ത­വും,

“ചെ­റു­കു­മ്പി­ളി­ലേ­ന്തും നി­ന്ന­ക­ത്തേ­നിൽ­ക്കൂ­ടി

എന്റെ ര­ശ്മി­ക­ളേ­ഴു­നി­റ­മേ­ലു­ന്നു, മുള-

ന്ത­ണ്ടൂ­തും കാ­റ്റിൽ സ­പ്ത­സ്വ­ര­ങ്ങ­ളു­യ­രു­ന്നു.”

എ­ന്നു് ഒ­ള­പ്പ­മ­ണ്ണ­യും (‘സുഫല’) പ­റ­യു­മ്പോൾ,

“ദേവി, നീ തേർ­തെ­ളി­ച്ചാ­ലും

ഭ­ദ്ര­മാ­യ് ഞാൻ ഗ്രഹീച്ചീടു-​

മീ­വ­ല­ങ്ക­യ്യി­നാൽ­ത്താ­നെൻ

യോ­ഗ­ദ­ണ്ഡം ത­കർ­ന്നാ­വൂ.”

എ­ന്നു് വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യും (സു­ഭ­ദ്രാർ­ജ്ജു­നം) പറയും.

കർ­മ്മ­മ­ണ്ഡ­ല­ങ്ങ­ളിൽ ധീ­ര­ത­യു­ടെ പിൻ­ബ­ലം നൽ­കു­ന്ന­തി­ലൂ­ടെ, മ­ധു­വി­റ്റു­ന്ന അ­ന്തഃ­ശു­ദ്ധി­യി­ലൂ­ടെ, ഭ­ദ്ര­മാ­യി തേർ­തെ­ളി­ക്കു­ന്ന സാ­ര­ഥ്യ­ത്തി­ലൂ­ടെ താ­ന്താ­ങ്ങ­ളു­ടെ പ­ത്നി­മാ­രു­ടെ ഐ­ക്യ­ദാർ­ഢ്യ­ത്താൽ ത­ങ്ങ­ളു­ടെ വ്യ­ക്തി­ജീ­വി­ത­വും കാ­വ്യ­ജീ­വി­ത­വും പു­ഷ്ക്ക­ല­മാ­ക്കി­യ­വ­രാ­യി­രു­ന്നു ഈ മൂ­ന്നു വ­ര­ക­വി­ക­ളും.

ഒ­ള­പ്പ­മ­ണ്ണ­ക്ക­വി­ത നൂറു തി­ക­യ്ക്കു­ന്ന ഈ വേ­ള­യിൽ അ­ദ്ദേ­ഹ­ത്തി­ന്റെ കു­ടും­ബ­സ­ങ്ക­ല്പ­മെ­ന്തെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ തന്നെ ക­വി­ത­ക­ളി­ലൂ­ടെ നോ­ക്കി­ക്കാ­ണു­വാ­നാ­ണു് ഈ പ്ര­ക­ര­ണ­ത്തി­ന്റെ ഉ­ദ്യ­മം.

കു­ടും­ബം എന്ന സ്ഥാ­പ­ന­ത്തെ പല വി­താ­ന­ങ്ങ­ളിൽ നി­ന്നു­കൊ­ണ്ടു്, പല വീ­ക്ഷ­ണ­കോ­ണു­ക­ളി­ലൂ­ടെ കവികൾ വീ­ക്ഷി­ച്ചി­ട്ടു­ണ്ടു്. അ­യ­ഞ്ഞും മു­റു­കി­യും അവ സാ­ഹി­ത്യ­ത്തിൽ ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­മു­ണ്ടു്. ഇന്നു നാം അ­ന­ഭി­ല­ഷ­ണീ­യ­മെ­ന്നും കു­റ്റ­മെ­ന്നും പ­റ­ഞ്ഞു­പോ­രു­ന്ന പി­തൃ­ദാ­യ­ക്ര­മ­സ­മൂ­ഹം (Patriarchal Society) ആ­യി­രു­ന്ന­ല്ലോ കേ­ര­ള­ത്തിൽ നി­ല­നി­ന്നി­രു­ന്ന­തു്. ഇ­ന്നും ഏ­റെ­ക്കു­റെ അതു് അ­ങ്ങി­നെ­യൊ­ക്കെ­ത്ത­ന്നെ­യാ­ണു് നി­ല­കൊ­ള്ളു­ന്ന­തു്. ശ്രേ­ണീ­ബ­ന്ധി­തം (Hierarchical) എന്നു പ­റ­യാ­വു­ന്ന കു­ടും­ബം എന്ന സ്ഥാ­പ­ന­ത്തെ തു­ല്ല്യ­ത­യി­ലും മാ­നു­ഷി­ക­ത­യി­ലും അ­ധി­ഷ്ഠി­ത­മാ­യ മഹനീയ സ­ങ്ക­ല്പ­മാ­യി ഒ­ള­പ്പ­മ­ണ്ണ മാ­റ്റി­യെ­ടു­ക്കു­ന്ന­തു്, തന്റെ ക­വി­ത­യു­ടെ­ത­ന്നെ ആ­ന്ത­ര­ധാ­ര­യാ­യ സ്നേ­ഹം എന്ന ഉൽ­ക്കൃ­ഷ്ട­ലേ­പം പു­ര­ട്ടി­യി­ട്ടാ­ണു്. ഈ മ­ഹ­നീ­യ­മാ­യ ലേ­പ­ത്തി­നാ­ക­ട്ടെ, ശ്രേ­ണീ­ശൃം­ഖ­ല­ക­ളെ ത­കർ­ത്തു് മാ­ന­വി­ക­ത, പാ­ര­സ്പ­ര്യം എന്നീ മൂ­ല്യ­ങ്ങ­ളെ മു­റു­കെ­പ്പി­ടി­ക്കാ­നു­ള്ള ശേ­ഷി­യു­മു­ണ്ടു്.

പി­തൃ­ദാ­യ­ക്ര­മം പേ­റു­ന്ന വെ­ള്ളി­നേ­ഴി­യി­ലെ ഒരു നാ­ലു­കെ­ട്ടു് അ­ക്ഷ­രാർ­ത്ഥ­ത്തിൽ പൊ­ളി­ച്ചെ­ടു­ത്തു­കൊ­ണ്ടാ­ണു്, യൗ­വ്വ­നാ­രം­ഭ­ത്തിൽ, ഒ­ള­പ്പ­മ­ണ്ണ, ക­ണ്ട­മം­ഗ­ലം എന്ന മ­ണ്ണാർ­ക്കാ­ടി­ന­ടു­ത്തു­ള്ള കാ­ട്ടിൽ തന്റെ കു­ടും­ബ­ത്തെ പ്ര­തി­ഷ്ഠി­ക്കു­ന്ന­തു്. ഒ­രർ­ത്ഥ­ത്തിൽ ഇതൊരു വി­ച്ഛേ­ദ­വും മ­റ്റൊ­രർ­ത്ഥ­ത്തിൽ ഇതൊരു സ്വാ­ശ്ര­യ, സ്വാ­ത­ന്ത്ര്യോ­ദ്ഘോ­ഷ­ണ­ങ്ങ­ളു­ടെ പ്ര­ഖ്യാ­പ­ന­വു­മാ­ണു്. (Proclamation) ഒ­രു­പ­ക്ഷേ, ആ­ചാ­ര­ങ്ങ­ളു­ടേ­യും മാ­മൂ­ലു­ക­ളു­ടേ­യും ഇ­ത്ത­ര­ത്തി­ലു­ള്ള ഒരു തി­ര­സ്കാ­രം കൂ­ടി­യാ­കാം ഒ­ള­പ്പ­മ­ണ്ണ എന്ന കവിയെ ചില ത­ദ്ദേ­ശ­സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളു­ടെ (ഏ­ഴ­ക്കാ­ടു്, കോ­ട്ടോ­പ്പാ­ടം എന്നീ പ­ഞ്ചാ­യ­ത്തു­ക­ളു­ടെ) ഭ­ര­ണാ­ധി­പ­നാ­വു­ക എന്ന സാ­മൂ­ഹി­ക­ത­യി­ലേ­യ്ക്കു് പി­ന്നീ­ടെ­ത്തി­ക്കു­ന്ന­തു്.

കു­ടും­ബം, പക്ഷേ, ഒ­ള­പ്പ­മ­ണ്ണ­യു­ടെ സ്വ­ന്തം സ്ഥാ­പ­ന­മാ­ണു്—താൻ സ്ഥാ­പി­ച്ചെ­ടു­ത്ത­തു് എന്ന അർ­ത്ഥ­ത്തി­ലും, താൻ ഭരണം ന­ട­ത്തു­ന്ന­തു് എന്ന അർ­ത്ഥ­ത്തി­ലും, താൻ­കൂ­ടി യ­ത്നി­ക്കു­ന്ന­തു് എ­ന്നു് അർ­ത്ഥ­ത്തി­ലും. “ആ­ട്ട­വും പാ­ട്ടും/ല­ക്ഷ­ത്തിൽ­പ്പ­രം പറ പാ­ട്ട­വും” വെ­ടി­ഞ്ഞു് കവി റ­ബ്ബർ­കൃ­ഷി­ക്കാ­ര­നും ത­ടി­ക്ക­ച്ച­വ­ട­ക്കാ­ര­നും ആ­കു­ന്ന­തു് ഈ സ്വ­ന്തം സ്ഥാ­പ­ന­ത്തി­ന്റെ സു­ക­ര­മാ­യ ന­ട­ത്തി­പ്പി­നു­വേ­ണ്ടി കൂ­ടി­യ­ത്രേ!

പി­തൃ­ത്വ­മാ­ക­ട്ടെ, ഭർ­ത്തൃ­ത്വ­മാ­ക­ട്ടെ; പ­രി­പൂർ­ണ്ണ സ­മർ­പ്പ­ണ­മ­ത്രേ ഒ­ള­പ്പ­മ­ണ്ണ എന്ന കു­ടും­ബ­സ്ഥ­ന്റെ മു­ഖ­മു­ദ്ര. ര­ണ്ടി­ലും താൻ അ­ര­ഞ്ഞും അ­ലി­ഞ്ഞും ഇ­ല്ലാ­താ­വു­ന്ന­ത­ത്രേ ക­വി­യു­ടെ സാ­ഫ­ല്യം.

“കു­ട്ടി­ക­ളെ­റി­യു­ന്ന പ­ന്തി­ന്നു കു­ഴി­ച്ചി­ട്ട മട്ട ഞാൻ,

എ­നി­ക്കി­പ്പോൾ ഏ­റു­കൊ­ള്ളു­വാൻ സുഖം

മ­റി­ഞ്ഞു­വീ­ഴാൻ സുഖം, പി­ന്നെ­യും കുഴിച്ചിട്ടു-​

നി­വ­രാൻ സുഖം, കളി ക­ണ്ടി­രി­ക്കു­വാൻ സുഖം

മു­റ്റ­മി­ന്നൊ­ഴി­യു­മ്പോൾ ഏ­കാ­ന്ത­ദുഃ­ഖം, പുറം-

ക­ട്ടി­ള­പ്പ­ഴു­തിൽ ഞാൻ നി­ന്നു നോ­ക്കൂ­ന്നൂ ദൂരെ.”

(മട്ട—വ­രി­നെ­ല്ലു്)

ആ­ത്മ­സ­മർ­പ്പ­ണ­ത്തി­ലൂ­ടെ പി­താ­വാ­യ മ­റ്റേ­തെ­ങ്കി­ലും കവി ഇ­ങ്ങ­നെ സ്വ­യ­മ­ലി­ഞ്ഞി­ല്ലാ­താ­യി­ട്ടു­ണ്ടോ? സം­ശ­യ­മാ­ണു്.

‘ഉ­ണർ­ന്ന ക­ണ്ണു­കൾ’ (ഏഹി! സൂനരി) എന്ന ക­വി­ത­യിൽ ത­ങ്ങ­ളു­ടെ ദാ­മ്പ­ത്യ­ബ­ന്ധ­ത്തെ—ദാ­മ്പ­ത്യ­ബ­ന്ധ­ന­ത്തെ­ത്ത­ന്നെ—കവി ഇ­ങ്ങ­നെ വ­ര­ച്ചി­ടു­ന്നു.

“ന­മ്മ­ളെ ദർ­ഭ­പ്പു­ല്ലിൻ നാ­മ്പി­നാൽ­ക്കൂ­ട്ടി­ക്കെ­ട്ടി;

ന­മ്മു­ടെ ഹൃ­ദ­യ­ത്തിൻ നാ­രു­ണ്ട­ദ്ദർ­ഭ­പ്പു­ല്ലിൽ.

ഹൃ­ത്തിൽ നി­ന്ന­റു­ത്തെ­ടു­ത്തു­ള്ളൊ­രീ­നാ­രിൻ ബന്ധ-

മ­റ്റു­പോ­വാ­ത്തൊ­ന്ന­ല്ലോ നാ­മു­ള്ള കാ­ല­ത്തോ­ളം.”

മ­നു­ഷ്യ­മ­ന­സ്സു് സു­ന്ദ­ര­വും സ്നേ­ഹോ­ജ്ജ്വ­ല­വു­മാ­ണെ­ന്നു് കവിയെ ബോ­ധ്യ­പ്പെ­ടു­ത്തി­യ­താ­ണാ ദാ­മ്പ­ത്യം.

“എ­ത്ര­മേൽ സു­ര­ഭി­ല,മെ­ത്ര­മേ­ലാർ­ദ്രം തോഴീ

മർ­ത്ത്യ­മാ­ന­സം,നി­ത്യ­സു­ന്ദ­രം സ്നേ­ഹോ­ജ്ജ്വ­ലം.”

ഹർ­ഷ­ങ്ങ­ളിൽ സ്വയം പൊ­ട്ടി­ച്ചി­രി­ക്കു­ക­യും ദുഃ­ഖ­ങ്ങ­ളിൽ ത­മ്മിൽ വി­തു­മ്പു­ക­യും ചെ­യ്യ­ല­ത്രേ ഒ­ള­പ്പ­മ­ണ്ണ­യ്ക്കു് ദാ­മ്പ­ത്യം.

“അ­ട­ക്കി­പ്പി­ടി­ക്കാ­തെ ചി­രി­ക്കാം, ഹൃന്നോവുക-​

ള­ട­ക്കി­പ്പി­ടി­ക്കാ­തെ കരയാം ന­മു­ക്കൊ­പ്പം.”

എ­ന്നാ­ണു് ‘ഏഹി, സൂനരി’ എന്ന കവിത അ­വ­സാ­നി­ക്കു­ന്ന­തു്.

‘ഒ­രു­ദി­വ­സം’ (ഏഹി! സൂനരി) എന്ന ക­വി­ത­യിൽ തന്റെ സ്വാ­ത­ന്ത്ര്യ­വാ­ഞ്ഛ കവി ഇ­ങ്ങ­നെ ഉ­ദ്ഘോ­ഷി­ക്കു­ന്നു:

“അകലേ നീലാകാശപ്പരപ്പിന്നങ്ങേപ്പുറ-​

ത്ത­ല­യാൻ ദാ­ഹി­ക്കു­ന്നി­ത­സ്വ­സ്ഥം മമ ചി­ത്തം.

ചങ്ങല കാലിൽ വീ­ണൊ­രാ­ന­തൻ തു­മ്പി­ക്ക­യ്യിൽ

ത­ങ്ങു­ന്നി­തെ­ന്ന­ന്നേ­യ്ക്കും പു­ന്ന­പൂ­ത്ത­തിൻ ഗന്ധം.”

അകലെ കാ­ടു­പൂ­ത്ത മ­ദ­ഗ­ന്ധം, തന്നെ കാ­ടി­ന്റെ വി­ശാ­ല­ത­ക­ളി­ലേ­യ്ക്കു മാ­ടി­വി­ളി­ക്കു­മ്പോ­ഴും, ബ­ന്ധി­യാ­യ ഹ­സ്തി­യെ­പ്പോ­ലെ ദാ­മ്പ­ത്യ­ബ­ന്ധ­ന­ത്തി­ന്റെ ഇ­ളം­ചൂ­ടിൽ, അ­തി­ന്റെ പ­രി­മി­ത­വൃ­ത്ത­ത്തി­ല­ല­യു­ന്ന­താ­ണു് ഇ­ക്ക­വി­ക്കി­ഷ്ടം. കാരണം, ‘കു­പ്പി­ച്ചി­ല്ലു’കളെ ‘മു­ല്ല­മൊ­ട്ടു’ക­ളാ­ക്കു­ന്ന സു­ര­ഭി­ല­ത­യ­ത്രേ ദാ­മ്പ­ത്യം!

“അവൾ തൻ സ്പർ­ശ­ത്തി­നാൽ

ക്കുപ്പിച്ചില്ലുകളേവ-​

മറിയാ,ത­റി­യാ­തേ

മു­ല്ല­മൊ­ട്ടു­ക­ളാ­കെ.”

എന്നു കവി.

മാ­സി­ക­ത്താ­ളി­ലെ തന്റെ കവിത അ­ച്ച­ടി­ച്ച പേജ് കാ­പ്പി­ക്കു­രു പൊ­തി­ഞ്ഞു കെ­ട്ട­പ്പെ­ട്ടു് പി­ന്നീ­ടു് മ­ക­ളു­ടെ ക­യ്യിൽ ഇ­റാ­ലി­വെ­ള്ള­ത്തിൽ ക­ളി­ത്തോ­ണി­യാ­ക്ക­പ്പെ­ടു­ന്ന ഒരു രം­ഗ­മു­ണ്ടു് ‘ക­ട­ലാ­സു­തോ­ണി’ എന്ന ഒ­ള­പ്പ­മ­ണ്ണ­ക്ക­വി­ത­യിൽ (ഏഹി! സൂനരി)

“പ­ത്ര­പം­ക്തി­യി­ലേ­ക്കാൾ­ക്കൊ­ണ്ടാ­ട­പ്പെ­ടു­മ­ല്ലോ

പു­ത്രി­തൻ ക­യ്യിൽ­ക്ക­ളി­ത്തോ­ണി­യാ

യ്ത്തീർ­ന്നെ­ങ്കിൽ ഞാൻ”

ഇ­താ­ണു് ഒ­ള­പ്പ­മ­ണ്ണ എന്ന കവി മു­റു­കെ­പ്പി­ടി­ക്കു­ക­യും മാ­ന­വ­സ­മ­ക്ഷം ഉ­യർ­ത്തി­ക്കാ­ണി­ക്കു­ക­യും ചെ­യ്യു­ന്ന വി­ശു­ദ്ധ­മാ­യ തന്റെ കു­ടും­ബ­പ­ക്ഷം.

“ഓമനേ, തവജീവ-​

ചന്ദന സുരഭില-​

മല്ലി മാ­മ­ക­ജ­ന്മം?”

(ച­ന്ദ­നം—ഏഹി! സൂനരി)

എന്ന ന­ല്ല­പാ­തി­യു­ടെ സ്വ­യ­മ­ര­ഞ്ഞു് സു­ഗ­ന്ധ­മാ­വു­ന്ന­തി­നെ പു­ര­സ്ക്ക­രി­ക്കൽ മാ­ത്ര­മ­ല്ല ഒ­ള­പ്പ­മ­ണ്ണ­യു­ടെ കു­ടും­ബാ­ഭി­മു­ഖ്യം; താ­നെ­ന്ന കവി, പു­ത്രി­യു­ടെ കൈയിൽ ക­ളി­ത്തോ­ണി­യാ­യി മാ­റു­ന്ന­തി­ലൂ­ടെ­യു­ള്ള സ്വയം തി­ര­സ്കൃ­ത­ത്വം കൂ­ടി­യാ­ണു്.

വ­ക്കോ­ടെ പത പൊ­ന്തു­ന്ന ജീ­വി­ത­മാ­ധു­ര്യം മ­ത്തോ­ടെ കു­ടി­ക്ക­ലാ­ണു് ക­വി­യു­ടെ ജീ­വ­വാ­സ­ന.

“വ­ക്കോ­ളം പതപൊന്തിക്കൊണ്ടേ-​

ന്തി­നിൽ­ക്കു­ന്ന മാ­ധു­രി

ക­ല­ത്തോ­ടെ കു­ടി­ക്കു­ന്ന

മ­ത്ത­ല്ലീ­ജീ­വ­വാ­സ­ന?”

എ­ന്നു് കവി ‘ദാഹം’ എന്ന ക­വി­ത­യിൽ (ഏഹി! സൂനരി). ജീ­വി­ത­മെ­ന്ന അ­പൂർ­വ്വ­സൗ­ഭാ­ഗ്യം പു­റം­കാൽ­കൊ­ണ്ടു് ത­ട്ടി­ത്തെ­റി­പ്പി­ക്കാ­നു­ള്ള­ത­ല്ല; ആർ­ത്തി­യോ­ടെ മൊ­ത്തി­ക്കു­ടി­ക്കു­വാ­നു­ള്ള­താ­ണു് ഒ­ള­പ്പ­മ­ണ്ണ­യ്ക്കു്. അ­തു­കൊ­ണ്ടു്.

“ക­ടി­ച്ചീ­മ്പി­ക്കു­ടി­ക്കു­ന്നു

ഞാ­നീ­ക്കൈ­വ­ന്ന മാ­മ്പ­ഴം”

എ­ന്നു് കവി.

ദാ­മ്പ­ത്യ­ത്തിൽ ക­വി­യ്ക്കു സ­മർ­പ്പി­ക്കു­വാ­നു­ള്ള­തു് ത­ന്നി­ലെ കാ­ഠി­ന്യ­മാ­ണു്. ആ കഠിനത കൈ­ക്കൊ­ള്ളു­ന്ന­തി­ലെ നിർ­വൃ­തി­യാ­ണു് മ­റു­പാ­തി­യും അ­നു­ഭ­വി­ക്കു­ന്ന­തു്.

“അ­വി­ടെ­ച്ചൊ­ടി കൊള്ളുന്നി-​

തു­ദ്ധ­തം മമ പൗ­രു­ഷം

എന്റെ കൈ­പ്പി­ടി­യിൽ­പ്പെ­ട്ടു

ഞെ­രി­ഞ്ഞീ­ടു­ന്നി­തോ­മ­ന.

എൻ­കൈ­യിൽ ഞെ­രി­യും

നേ­ര­മ­വ­ളും സു­ഖ­മു­ള്ള­വൾ,

വെ­ള്ളം പൊ­ട്ടി­ത്തു­ടു­ക്കു­ന്നു­വ­ല്ലോ

വലിയ ക­ണ്ണു­കൾ!”

മാതൃ, പി­തൃ­ദ­ത്ത­ങ്ങ­ളാ­യ ചില മൂ­ല്യ­ബോ­ധ­ങ്ങൾ ക­വി­യി­ലു­ണ്ടു്. കു­ടും­ബ­ബ­ന്ധ­ങ്ങ­ളു­ടെ ഊ­ഷ്മ­ള­ത­യിൽ അ­തി­ന്റെ ന­ന്മ­ക­ളിൽ, അ­തി­ന്റെ മൂ­ല്യ­ബോ­ധ­ങ്ങ­ളിൽ; സർ­വ്വോ­പ­രി, താ­യ്വ­ഴി പ­കർ­ന്നു നൽകിയ മൂ­ല്യ­വ­ത്താ­യ ഒരു ധർ­മ്മ­ബോ­ധ­ത്തി­ന്റെ നെ­യ്ത്തി­രി കെ­ടാ­തെ സൂ­ക്ഷി­ക്കു­ന്ന­തിൽ ഇ­ക്ക­വി ഏറ്റം ശ്ര­ദ്ധാ­ലു­വാ­യി­രു­ന്നു. മു­ത്ത­ശ്ശി­ക്ക­ഥ­ക­ളു­ടെ പ­ഴം­പൊ­രു­ളു­ക­ളിൽ നി­റ­ഞ്ഞ തന്റെ പ­ളു­ങ്കു­പാ­ത്രം കവി തന്റെ മ­ക­ന്നു കൈ­മാ­റും. അതു പി­ന്നീ­ടു് പൗ­ത്ര­ന്റെ കൈ­യി­ലെ­ത്തും. ഒരു താ­യ്വ­ഴി­യു­ടെ സ­ന്മാർ­ഗ്ഗ­ങ്ങ­ളു­ടെ­യും സൽ­ക്ക­ഥ­ക­ളു­ടേ­യും അ­ന്ത­സ്സ­ത്ത ത­ല­മു­റ­ക­ളി­ലേ­ക്കു് സ­ന്നി­വേ­ശി­ക്ക­പ്പെ­ടും. അതിനെ വില കു­റ­ച്ചു കാ­ണ­രു­തെ­ന്ന ഒ­ര­പേ­ക്ഷ മാ­ത്ര­മാ­യി­രി­ക്കും മു­ത്ത­ച്ഛ­നാ­യി മാറിയ കവി ഒരു ത­ല­മു­റ­യ്ക്ക­പ്പു­റം നൽ­കു­ന്ന സ­ന്ദേ­ശം.

“മു­ത്ത­ച്ഛ­നെ­ന്തു­ത­രു?-

മു­ണ്ണീ, പ­ളു­ങ്കു­മ­ണി

പാ­ത്രം പ­ഴ­ക്ക­മ­തി­നി­ല്ല.

ക­ളി­യി­ലി­തു മണ്ണിൽ-​

ക്ക­ള­യ­രു­തു കു­ഞ്ഞേ!”

(പ­ളു­ങ്കു­പാ­ത്രം—ഏഹി! സൂനരി)

ജീ­വി­തം അ­മൂ­ല്യ­മാ­യ ഒരു വ­ര­ദാ­ന­മാ­ണെ­ന്നു് ക­വി­ക്കു ന­ന്നാ­യ­റി­യാം. എ­ന്നാൽ ജ­നി­മൃ­തി­ക­ളു­ടെ നി­ഗൂ­ഢ­ത­യാ­ണു് ത­നി­ക്കു പി­ടി­കി­ട്ടാ­ത്ത­തു്. കൊ­ളു­ത്ത­പ്പെ­ടു­ന്ന ജീ­വി­ത­ത്തി­ന്റെ കൈ­ത്തി­രി തേ­ജോ­മ­യ­നാ­യ ഈ­ശ്വ­രൻ തി­രി­കെ­ച്ചോ­ദി­ക്കും­വ­രെ പ്രേ­ാ­ജ്ജ്വ­ലി­പ്പി­ക്ക­ല­ത്രേ ജീ­വി­ത­ധർ­മ്മം.

“ക­ത്ത­ലാ­ണ­ല്ലോ ധർ­മ്മം! കൊളുത്തപ്പെടുന്നതാ-​

മി­ത്തി­രി തീ­രും­വ­രെ­ക്ക­ത്ത­ലാ­ണ­ല്ലോ ധർ­മ്മം!

ഒ­ടു­ക്കം തേ­ജോ­മ­യ­നീ­ശ്വ­രൻ ചോ­ദി­ക്കു­മ്പോൾ

കൊ­ടു­ക്കാം, തി­രി­ക­ത്തി­ത്തീ­ര­വേ ജ്വാ­ലാ­നാ­ളം.”

—ജ്വാ­ലാ­നാ­ളം (സുഫല)

മൃ­തി­യി­ലും കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ന്ന ആ­ത്മ­വ­ത്ത­യു­ടെ ജ്വാ­ലാ­നാ­ളം എന്ന ചി­ന്താ­മ­ഗ്ന­മാ­യ ആ­ശ­യ­ത്തി­ലേ­ക്കു് കവിയെ ന­യി­ക്കു­ന്ന­താ­ക­ട്ടെ, തീർ­ത്തും ഭൗ­തി­ക­മാ­യ ഒരു കു­ടും­ബ­സ­ന്ദർ­ഭ­മാ­ണു്.

ത­നി­ക്കൊ­രു­ണ്ണി പി­റ­ന്ന­പ്പോൾ, താ­നു­മൊ­രു കൈ­ത്തി­രി കൊ­ളു­ത്തി­വെ­ച്ചു­വെ­ന്നു് ക­വി­യ­റി­യു­ന്നു.

“ഉണ്ണീ, നീയെൻ മ­ടി­യിൽ കുഞ്ഞി-​

ക്ക­ണ്ണു മി­ഴി­ച്ചു ക­ര­ഞ്ഞ­പ്പോൾ,

പൊ­ട്ടി­ക്ക­ര­യും നി­ന്നു­ടെ ചു­ണ്ടിൽ

മു­ത്തം കു­ത്തി­നി­വർ­ന്ന­പ്പോൾ

ഊറ്റം കൊ­ണ്ടേൻ, ഞാനുമൊരണയാ-​

ക്കൈ­ത്തി­രി ക­ത്തി­ച്ചെ­ന്നാ­യി.”

—ഇ­രു­ട്ടിൽ നി­ന്നു് (ഏഹി! സൂനരി)

സൃ­ഷ്ടി­യു­ടെ നിർ­വൃ­തി ത­ന്നി­ലാ­റും മു­മ്പേ, അതു ദു­ര്യോ­ഗ­ത്തിൽ പെ­ടാ­നെ­ന്തേ എ­ന്ന­തി­നാ­ണു് ക­വി­ക്കു­ത്ത­ര­മി­ല്ലാ­ത്ത­തു്.

“എ­ന്നാ­ലു­ണ്ണീ, ചെ­റി­യൊ­രു കാ­റ്റിൽ

നി­ന്നി­ലു­യിർ­ത്ത നറും വെ­ട്ടം

പെ­ട്ടെ­ന്നാ­ടി­ക്കെ­ടു­വാ­നെ­ന്തേ

ക­ത്തി­ത്തെ­ളി­യാൻ നിൽ­ക്കാ­തേ?”

എ­ന്നാ­ണു് ക­വി­യു­ടെ ഉ­ദ്വി­ഗ്ന­ത.

യാ­ത്ര­യു­ടെ തു­ട­ക്ക­വും ഒ­ടു­ക്ക­വും തെ­ല്ലും വെ­ളി­പ്പെ­ടാ­തെ നിൽ­ക്കു­ന്നി­ട­ത്തു കൂ­ടി­യാ­ണോ ജീ­വി­ത­ത്തി­ന്റെ പ്ര­സ­ക്തി?

“ന­മ്മ­ളു­റ­ക്ക­ബ്ഭ്രാ­ന്തി­ലി­റ­ങ്ങി­യ

ന­മ്മ­ള­റി­ഞ്ഞി­ട്ടി­ല്ല­ല്ലോ?

എ­ങ്ങു­ന്നാ­ണു പു­റ­പ്പെ­ട്ടൂ?

എ­ങ്ങോ­ട്ടാ­ണു പു­റ­പ്പെ­ട്ടൂ?”

‘ഇ­രു­ട്ടിൽ നി­ന്നു്’ എന്ന ക­വി­ത­യി­ലെ മേ­ലു­ദ്ധ­രി­ച്ച അ­വ­സാ­ന­ത്തെ രണ്ടു വ­രി­ക­ളിൽ­പ്പ­രം ല­ളി­ത­മാ­യി, ജ­നി­മൃ­തി­ക­ളു­ടെ നി­ഗൂ­ഢ­ത­യെ എ­ങ്ങി­നെ­യാ­ണു് ഒരു ക­വി­ക്കു വ­ര­ച്ചി­ടാ­നാ­വു­ക?

ഗാർ­ഹ­സ്ഥ്യ­ത്തി­ന്റെ തി­ര­സ്കാ­രം സ്വ­ജീ­വി­താ­നു­ഭ­വ­ത്തി­ലേ­യ്ക്കു് ഉൾ­ച്ചേർ­ത്ത സ­മ­കാ­ലി­ക­രാ­യ ചില ക­വി­ക­ളെ അ­പേ­ക്ഷി­ച്ചു്, ഒ­ള­പ്പ­മ­ണ്ണ­യ്ക്കു് ഗാർ­ഹ­സ്ഥ്യം ഒരു ‘സ്വ­യം­വ­രം’ ത­ന്നെ­യാ­യി­രു­ന്നു. ലോ­ക­സ­ഞ്ചാ­രം ക­വി­ക­ളെ അ­നു­ഭ­വ­ങ്ങ­ളാൽ ഉ­ദ്ഗ്ര­ഥി­ത­മാ­ക്കു­മ്പോൾ ഒ­ള­പ്പ­മ­ണ്ണ ജീ­വി­ത­ത്തി­ന്റെ പ­ച്ച­പ്പു കാ­ണു­ന്ന­തു് തന്റെ തന്നെ ഗാർ­ഹി­ക­ത­യിൽ നി­ന്നാ­ണു്. കേ­ര­ള­ത്തി­ലെ തീ­വ­ണ്ടി­ക­ളു­ടെ സ­ഞ്ചാ­ര­പ­ഥ­ത്തി­ലെ­ന്നോ­ണം അ­ങ്ങു­മി­ങ്ങും അലഞ്ഞ സ­മ­കാ­ലീ­ന­രാ­യ കു­ഞ്ഞി­രാ­മൻ­നാ­യർ­ക്കോ, ‘നാ­ട്ടിൻ­പു­റ­ത്തെ കു­ടും­ബ­സൗ­ഖ്യം’ വെ­ടി­ഞ്ഞു് പ­ട്ട­ണ­ത്തി­ലെ ഏ­കാ­ന്ത­വാ­സം സ്വയം വ­രി­ച്ച വൈ­ലോ­പ്പി­ള്ളി­യ്ക്കോ ല­ഭി­ക്കാ­തെ­പോ­യ ഗാർ­ഹി­ക­ത­യു­ടെ ജ്ഞാ­ന­വും ഉ­ന്മേ­ഷ­വു­മാ­ണു് ഒ­ള­പ്പ­മ­ണ്ണ തന്റെ ‘ഒരു കു­ടും­ബ­ഗാ­ഥ’(ദുഃ­ഖ­മാ­വു­ക സുഖം)യി­ലൂ­ടെ ഇ­ങ്ങ­നെ പൊ­ലി­പ്പി­ക്കു­ന്ന­തു്.

“സ്ഥാ­വ­ര­മാ­കി­ലു­മി­ച്ചു­റ്റു­പാ­ടിൽ ഞാൻ

ജീ­വി­ത­ത്തിൻ മു­ഴു­പ്പ­ച്ച ക­ണ്ടേൻ.

പ­ച്ച­യിൽ കോ­രി­ക്കു­ടി­ക്കും ന­റും­പാ­ലിൽ

ഉ­ച്ച­ലൽ­ച്ചേ­ത­നാ­ഭം­ഗി ക­ണ്ടേൻ.

ഞാ­നെ­ത്ര കാതം ന­ട­ന്നി­ട്ടൂ­മെ­ങ്ങു­മേ

കാ­ണാ­ത്ത സാ­ഫ­ല്യ­സി­ദ്ധി ക­ണ്ടേൻ.”

ഉ­രു­ണ്ടു­കൊ­ണ്ടേ­യി­രി­ക്കു­ന്ന ക­ല്ലി­ന്റെ (Rolling Stone) ഹ­രി­ത­കാ­ന്തി­പേ­റാ­യ്മ­യു­ടെ മ­റു­പു­റ­മ­ത്രേ ഒ­ള­പ്പ­മ­ണ്ണ­യു­ടെ ഗാർ­ഹി­ത­യു­ടെ പ­റ്റി­പ്പി­ടി­ക്ക­ലിൽ നി­ന്നു­ള­വാ­കു­ന്ന ജീ­വി­ത­മു­ഴു­പ്പ­ച്ച­യു­ടെ ചേ­ത­നാ­ഭം­ഗി!

എ­ന്നാൽ കു­ടും­ബ­പാ­ല­നം എന്ന പ്ര­വൃ­ത്തി ഒ­ള­പ്പ­മ­ണ്ണ­യ്ക്കു് അ­ത്ര­മേൽ സു­ക­ര­മാ­യി­രു­ന്നോ? ഏതൊരു സ­മ്പ്ര­ദാ­യ­ത്തി­ന്റെ­യും ഗ­തി­മാ­റ്റ­ത്തി­ന്റെ ദ­ശാ­സ­ന്ധി ആ സ­മ­യ­ത്തു് അതിൽ ഇ­ട­പെ­ടു­ന്ന­വ­രെ പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കും. ജ­ന്മി­ത്തം കു­ടി­യാ­നു വ­ഴി­മാ­റി­ക്കൊ­ടു­ത്ത ഭൂ­പ­രി­ഷ്ക്ക­ര­ണം ഒ­ള­പ്പ­മ­ണ്ണ­യു­ടെ ജീ­വി­ത­ത്തി­ലും മാ­റ്റ­ങ്ങ­ളു­ള­വാ­ക്കി.

“ന­ടു­ങ്ങു­ന്നു നീ, ഭൂ­മി­തി­രി­ച്ചു മേ­ടി­ക്കു­ന്നു

കു­ടി­യാൻ! വി­ത­പ്പ­വൻ വി­ള­കൊ­യ്യു­ന്നു മേലിൽ”

(‘അ­നു­ശോ­ച­നം’—സുഫല)

എന്ന യാ­ഥാർ­ത്ഥ്യം ഒ­രേ­സ­മ­യം വീ­ട്ടു­പ­ടി­ക്ക­ലും പാ­ട­ത്തു­മെ­ത്തി. കു­ടി­യാ­നിൽ നി­ന്നു് ഒ­ടു­ക്ക­ത്തെ പാ­ട്ടം വാ­ങ്ങാ­നു­ള്ള ഭാ­ഗ്യ­മോ നിർ­ഭാ­ഗ്യ­മോ എന്നു വ്യ­വ­ച്ഛേ­ദി­ച്ച­റി­യാ­നാ­കാ­ത്ത നി­യോ­ഗ­ത്തെ, കവി ‘സുഫല’യിൽ ഇ­ങ്ങ­നെ വ­രി­ക­ളാ­ക്കി:

“കു­ടി­യാ­നൊ­ടു­ക്ക­ത്തെ­പ്പാ­ട്ട­മെൻ­ക­യ്യിൽ­ത്ത­ന്നു

മ­ട­ങ്ങീ—പ­ണ­മെ­ണ്ണു­മെ­ന്റെ ക­യ്യു­കൾ നോ­ക്കി

ന­ശി­ച്ച കൈ­യെ­ന്നു ഞാൻ

ശ­പി­ച്ചേൻ, ക­ടും­കൈ­യേ

നി­ന­ക്കു വി­ധി­ച്ച­തു കി­ട്ടി­യ­തി­പ്പോ­ഴ­ല്ലേ!”

വി­ധി­വി­ഹി­ത­ത്തി­ന്റെ അ­നി­വാ­ര്യ­ത നാ­ലാ­മ­ത്തെ വ­രി­യിൽ സൂ­ചി­ത­മാ­ണു്.

“ക­റു­ത്ത ച­ളി­യാ­ണി­ജ്ജ­ന്മി­ത്തം! അ­തിൻ­മീ­തേ

വി­രി­ഞ്ഞ മലരായ കു­റ്റ­മേ നി­ന­ക്കു­ള്ളൂ”

(അ­നു­ശോ­ച­നം—സുഫല)

എ­ന്നു് ക­വി­ക്കു ന­ന്നാ­യ­റി­യാം. എ­ങ്കി­ലും മനസാ ഫ്യൂ­ഡ­ലി­സ­ത്തി­ന്റെ ത­കർ­ച്ച­യെ അ­ക­മ­ഴി­ഞ്ഞു പാ­രാ­ട്ടു­മ്പോ­ഴും അതു് വ്യ­തി­യാ­ന­കാ­ല­ത്തു കൊ­ണ്ടു­വ­രു­ന്ന വ്യ­ക്തി­ഗ­ത ന­ഷ്ട­ങ്ങ­ളും കവി കാ­ണാ­തി­രി­ക്കു­ന്നി­ല്ല. പാ­ട്ടം കി­ട്ടി­യ ഉ­തിർ­നെ­ന്മ­ണി­യ­രി അ­ടു­പ്പ­ത്തു പാ­ക­മാ­കു­മ്പോൾ,

“വേ­വു­ന്ന­ത­ടു­പ്പ­ത്തി­പ്പു­ഴു­ങ്ങ­ല­രി, പാട്ട-​

ക്കാ­രു­ടെ പ­റ­ച്ചോ­ടാ­ലോ­ണ­മു­ണ്ണു­ന്നൂ ഞങ്ങൾ.

നി­ങ്ങ­ളി­പ്പ­റ­ച്ചോ­ടും വാ­രു­വിൻ സ­ഖാ­ക്ക­ളേ!

ഞ­ങ്ങ­ളിൽ­ത്തി­ള­യ്ക്കു­ന്ന വെ­ള്ള­മാ­വ­ട്ടേ ബാ­ക്കി.”

(പാ­ട്ട­നെ­ല്ലു്—സുഫല)

എ­ന്നു് ത­നി­ക്ക­വ­ശേ­ഷി­ച്ച­തു­കൂ­ടി നൽകാൻ ത­യ്യാ­റാ­വു­ന്ന ക­വി­മ­ന­സ്സു്, ഈ ത്യാ­ജ­ബു­ദ്ധി­യി­ലും തി­രി­ച്ച­റി­യു­ന്ന­തു്, തന്റെ കൈ അ­ദ്ധ്വാ­നി­ച്ച­ത­ല്ല എ­ന്നു­ത­ന്നെ­യാ­ണു്.

“ഇ­ക്കൈ­യിൽ­ത്ത­ഴ­മ്പി­ല്ലെ­ന്ന­റി­ഞ്ഞേൻ, നി­ന­ക്കി­ല്ല

നിൽ­ക്കു­വാൻ പു­തു­മ­ണ്ണി­ലി­രു­കാ­ല­ടി­മ­ണ്ണും.”

(സുഫല)

എ­ന്ന­തി­ന്റെ പ്രാ­യ­ശ്ചി­ത്തം കൂ­ടി­യാ­വാം കവിയെ ക­ണ്ട­മം­ഗ­ലം കാ­ട്ടി­ലെ അ­മ്പ­തേ­ക്ക­റിൽ റബ്ബർ വെ­ച്ചു­പി­ടി­പ്പി­ക്കാ­നും പി­ന്നീ­ടു് ജൈ­ന­മേ­ട്ടി­ലെ മ­ര­ക്ക­ച്ച­വ­ട­ത്തി­നും ഉ­ദ്യു­ക്ത­നാ­ക്കു­ന്ന­തു്.

“വാർ­ത്തെ­ടു­ത്ത­തു കളിവിളക്കല്ലല്ലോതറ-​

വാ­ട്ടി­ലെ­ക്ക­രു­വിൽ ഞാ­നു­രു­കി­പ്പ­ര­ക്കു­മ്പോൾ”

എന്ന പ്ര­കൃ­ഷ്ട­മാ­യ ‘ദഹനം, പതനം’ എന്ന ക­വി­ത­യി­ലെ വരികൾ തന്റെ ആ­ത്മ­ബ­ല­ത്തെ­യും കു­ടും­ബ­ത്തി­നു­വേ­ണ്ടി­യു­ള്ള തന്റെ ശ്ര­മ­ക­ര­മാ­യ ജീ­വി­താ­യോ­ധ­ന­മാർ­ഗ്ഗ­ങ്ങ­ളേ­യും ഒ­രു­പോ­ലെ പു­ര­സ്ക­രി­ക്കു­ന്നു. ത­ന്നി­ലെ മ­നു­ഷ്യ­നെ­യെ­ന്ന­പോ­ലെ ത­ന്നി­ലെ ക­വി­യേ­യും മാ­മൂ­ലു­ക­ളു­ടെ വി­ച്ഛേ­ദ­ന­ത്തി­ലൂ­ടെ താൻ വാർ­ത്തെ­ടു­ത്തു എന്നു കവി പ­റ­യു­മ്പോൾ വെ­ല്ലു­വി­ളി­കൾ നി­റ­ഞ്ഞ ആ വ്യ­ക്തി/കാ­വ്യ­ജീ­വി­ത­ങ്ങ­ളെ അ­ടു­ത്തു­നി­ന്നു കാ­ണു­ന്ന­വർ­ക്കു് അ­ത­ങ്ങ­നെ­യ­ല്ലെ­ന്നു പ­റ­യാ­നാ­വി­ല്ല. സ്വ­നിർ­മ്മി­ത­നാ­യ ക­വി­യും (Self-​made poet) സ്വ­നിർ­മ്മി­ത­നാ­യ മ­നു­ഷ്യ­നും (Self-​made man) ആ­യി­ത്തീ­രു­ന്ന­തി­നു് പാ­ര­മ്പ­ര്യ­സം­ശോ­ധ­ന­വും പാ­ര­മ്പ­ര്യ­വി­ച്ഛേ­ദ­ന­വും വേണ്ട അ­ള­വു­ക­ളിൽ സ­ന്നി­വേ­ശി­പ്പി­ച്ചു ഒ­ള­പ്പ­മ­ണ്ണ. കു­ടും­ബ­ബ­ന്ധ­ങ്ങ­ളി­ലെ ഈ ദ്വി­ത്വം ഉ­ദാ­ഹ­രി­ക്കാൻ, വെ­ള്ളി­നേ­ഴി­യിൽ നി­ന്നു പൊ­ളി­ച്ചെ­ടു­ത്തു് ക­ണ്ട­മം­ഗ­ലം­ത്തെ കാ­ട്ടിൽ പു­നർ­നിർ­മ്മി­ച്ച നാ­ലു­കെ­ട്ടി­ന്റെ­യും കാ­ടു­വെ­ട്ടി­ത്തെ­ളി­ച്ചു­ള്ള അ­മ്പ­തേ­ക്ക­റി­ലെ റ­ബ്ബർ­ക്കൃ­ഷി­യേ­യും പോലെ മ­റ്റൊ­രു ഉ­ദാ­ഹ­ര­ണം ചൂ­ണ്ടി­ക്കാ­ട്ടാ­നി­ല്ല. മുൻ­പ­റ­ഞ്ഞ ഈ­ര­ടി­കൾ­ക്കു് മു­മ്പേ ചൂ­ട്ടു ക­ത്തി­ച്ചു­ന­ട­ക്കാൻ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ “കാമകല, അ­മൃ­ത­ക­ല” എന്ന ലേ­ഖ­ന­ത്തി­ലെ, “ഇ­വി­ട­ത്തെ കെ­ട്ട­ടി­യു­ന്ന ജ­ന്മി­ത്ത­ത്തി­നു മീതെ നൂ­റി­തൾ വി­ടർ­ത്തി പൊ­ന്തി­യ പ്ര­തി­ഭ­യാ­ണു് ഒ­ള­പ്പ­മ­ണ്ണ” എന്ന ഇ­തിൽ­പ്പ­രം സം­ക്ഷി­പ്ത­മാ­വാ­നി­ല്ലാ­ത്ത ഒറ്റ വാചകം മ­തി­യാ­കും.

അ­തി­രു­വ­ര­ച്ച ലൗ­കി­ക­ത­യി­ല­ധി­ഷ്ഠി­ത­മാ­യ ദൈ­നം­ദി­ന­ജീ­വി­ത­വ്യാ­പാ­ര­ങ്ങ­ളി­ലേർ­പ്പെ­ടു­മ്പൊ­ഴും, ഒ­ള­പ്പ­മ­ണ്ണ എന്ന കവി ജീ­വി­ത­ത്തി­ന്റെ കവിത ര­ചി­ച്ചി­രു­ന്ന­തു് അ­തി­രു­ക­ളി­ല്ലാ­ത്ത തന്റെ ക­ല്പ­നാ­മ­ണ്ഡ­പ­ങ്ങ­ളി­ലാ­യി­രു­ന്നു. കർ­മ്മ­നി­ര­ത­മാ­യ ലൗ­കി­ക­ജീ­വി­ത­ത്തിൽ ഒ­ള­പ്പ­മ­ണ്ണ എന്ന കവി, ഏ­റി­യും കു­റ­ഞ്ഞും നി­ല­നി­ന്നു. ടി­മ്പർ മി­ല്ലി­ലി­രി­ക്കു­ന്ന കവി യ­ഥാർ­ത്ഥ­ത്തിൽ മ­ര­പ്പേ­ട്ട­യി­ല­ല്ല; മ­ര­ങ്ങൾ തി­ങ്ങി­വി­ങ്ങു­ന്ന വൃ­ന്ദാ­വ­ന­സ്ഥ­ലി­ക­ളി­ലാ­ണു്. നോ­ക്കൂ, ‘സുഫല’യിലെ ഈ വരികൾ,

“ഞാനിന്നിത്തടിമരച്ചന്തയിലാപ്പീസ്സിലെ-​

ക്കോ­ലാ­യി­ല­ടി­ക്കോ­ലു­മാ­യി­രി­ക്കു­മ്പോൾ ദൂരെ

ചെ­മ്പ­ഞ്ഞി­ച്ചാ­റാൽ­ച്ചോ­ത്ത നി­ന്റെ കാലടി തട്ടി-​

ക്കൊ­മ്പോ­ളം ക­ട­തൊ­ട്ടു­രോ­മാ­ഞ്ചം­കൊ­ണ്ടൂ മരം.”

കു­ടും­ബ­ബ­ന്ധ­ങ്ങ­ളു­ടെ സു­ര­ഭി­ല­സ്പർ­ശ­ത്താൽ കട മുതൽ തല വരെ പൂത്ത, കാ­ത­ലു­ള്ള മാമരം ത­ന്നെ­യാ­യി­രു­ന്നു ഒ­ള­പ്പ­മ­ണ്ണ.

ത­റ­വാ­ടി­ന്റെ പ­ഴ­ഞ്ചൊ­ല്ലു­ക­ളി­ലൂ­ടെ ഒഴുകി നിർ­വൃ­തി­കൊ­ള്ളാ­ന­ല്ല; യാ­ഥാർ­ത്ഥ്യ­ജീ­വി­ത­ത്തി­ന്റെ രാ­പ്പ­ക­ലു­ക­ളി­ലൂ­ടെ തന്റെ ചെണ്ട കൊ­ട്ടി­മു­റു­ക്കാ­നാ­ണി­ക്ക­വി­ക്കു താ­ല്പ­ര്യം.

“ഇ­ച്ചെ­ണ്ട­യ്ക്കി­രു­ത­ല രാവും പകലും! ഞാനി-

തു­ച്ച­ത്തിൽ­ക്കൊ­ട്ടു­മ്പോ­ഴെ­ന്നൊ­ച്ച­യാ­വു­ന്നു ചെണ്ട.”

(ദഹനം, പതനം—സുഫല)

അ­ര­ങ്ങി­ലെ ആ­ട്ട­വി­ള­ക്കി­ന­ക­മ്പ­ടി­യാ­കാ­ന­ല്ല; ഉ­ച്ച­സ്ഥാ­യി­യിൽ കൊ­ട്ടി താഴെ വീ­ഴാ­നാ­ണീ ചെ­ണ്ട­യ്ക്കു­നി­യോ­ഗം.

“എ­ത്ര­മേ­ലു­യർ­ന്നു­യർ­ന്നൊ­ച്ച­വെ­ച്ചാ­ലും ശബ്ദം

തത്ര വീ­ണ­ടി­യു­ന്നു, സു­ഖ­മി­പ്പ­ത­നം മേ!”

സ്വ­യ­മെ­രി­ഞ്ഞു­തീ­ര­ലും വീ­ണ്ടും തെ­റു­ത്തു­ക­ത്തി­ത്തീ­ര­ലു­മ­ത്രേ ക­വി­കർ­മ്മം; അ­തു­ത­ന്നെ­യ­ത്രേ ക­വി­ധർ­മ്മ­വും!

“തി­രി­യാ­വു­ക, ക­ത്തി­ത്തീ­രു­ക, വീ­ണ്ടും തിരി-

തെ­ര­ച്ചു­ക­ത്തി­ക്കു­ക—സു­ഖ­മി­ദ്ദ­ഹ­നം മേ!”

കൊ­ളു­ത്ത­പ്പെ­ടു­ന്ന തി­രി­യു­ടെ ജ്വ­ല­നം അ­തി­ന്റെ സ്വ­ത­സി­ദ്ധ­മാ­യ ധർ­മ്മ­മ­ത്രേ; അ­തി­ന്റെ തേ­ജ­സ്സു് തി­രി­കെ ചോ­ദി­ക്ക­പ്പെ­ടും­വ­രേ­യ്ക്കും.

“ക­ത്ത­ലാ­ണ­ല്ലോ­ധർ­മ്മം,

കൊളുത്തപ്പെടുന്നതാ-​

മി­ത്തി­രി തീരുംവരെക്കത്ത-​

ലാ­ണ­ല്ലോ ധർ­മ്മം.

ഒ­ടു­ക്കം തേ­ജോ­മ­യ­നീ­ശ്വ­രൻ

ചോ­ദി­ക്കു­മ്പോൾ

കൊ­ടു­ക്കാം തിരികത്തിത്തീർ-​

ന്നൊ­രീ തേ­ജോ­നാ­ളം.”

(ജ്വാ­ലാ­നാ­ളം—സുഫല)

എ­രി­ഞ്ഞു­തീർ­ന്നു് പാ­ഴ്‌­വെ­ണ്ണീ­റാ­വു­ന്ന­തി­ന്റെ സാ­ഫ­ല്യം ‘ദുഃ­ഖ­മാ­വു­ക സുഖം’ എന്ന ക­വി­ത­യിൽ കവി ഇ­ങ്ങ­നെ ഇ­റ­ക്കി­വെ­യ്ക്കു­ന്നു:

“ക­ത്തി­ത്തീ­രു­ക! ചാരം വെ­ളു­ത്ത വെറും ചാരം

കെ­ട്ടൊ­രു തി­രി­യു­ടെ രൂ­പ­ത്തിൽ കി­ട­ക്കു­ക.”

സ്വ­യ­മെ­രി­ഞ്ഞു­തീർ­ന്നു് പ്ര­കാ­ശ­മി­റ്റി­ക്കു­ന്ന തിരി പോലെ, ഏ­റു­കൊ­ണ്ടു­വീ­ഴു­ന്ന മ­ട്ട­യെ­പ്പോ­ലെ, ഒ­ച്ച­വെ­ച്ചു­യർ­ന്നു് താഴെ വീ­ണ­ടി­യു­ന്ന ശ­ബ്ദം­പോ­ലെ കു­ടും­ബം എന്ന സ്വ­ക്ഷേ­ത്ര­ത്തി­ലേ­ക്കു­ള്ള പതനം ഒ­ന്നു­മാ­ത്ര­മ­ത്രേ ഒ­ള­പ്പ­മ­ണ്ണ എന്ന ക­വി­യ്ക്കു ജ­ന്മ­സാ­ഫ­ല്യം.

കാ­വ്യ­ത­പോ­നി­ഷ്ഠ­രാ­യ മൂ­ന്നു വ­രി­ഷ്ഠ­ക­വി­ക­ളു­ടെ ക­വി­ത­യ്ക്കു് അ­വ­രു­ടെ ഗൃ­ഹ­സ്ഥാ­ശ്ര­മം എ­ങ്ങ­നെ കൂ­ട്ടാ­യി­നി­ന്നു എന്നു പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് ഈ പ്ര­ക­ര­ണം തു­ട­ങ്ങി­യ­തു്. തു­ട­ക്ക­ത്തിൽ പറഞ്ഞ, ത­ന്റെ­യ­ക­ത്തു­ള്ളാൾ ചെ­റു­കു­മ്പി­ളി­ലേ­ന്തി­യ അ­സു­ല­ഭ­വും അ­സാ­മാ­ന്യ­വു­മാ­യ (rare and uncommon) ഗാർ­ഹ­പ­ത്യ­ത്തി­ന്റെ ന­റു­തേൻ നു­കർ­ന്നു് താൻ സൗ­വ്വർ­ണ്ണ­നാ­യ­തും കാ­റ്റിൽ ഉൽ­ക്കൃ­ഷ്ട­ങ്ങ­ളാ­യ സ­പ്ത­സ്വ­ര­ങ്ങ­ളു­യർ­ന്ന­തും ഒ­ള­പ്പ­മ­ണ്ണ എന്ന കവി തി­രി­ച്ച­റി­ഞ്ഞ­തി­ന്റെ വ്യ­ക്തി­സാ­ക്ഷ്യ­ങ്ങ­ളും കാ­വ്യ­സാ­ക്ഷ്യ­ങ്ങ­ളു­മാ­ണു് ഒ­ള­പ്പ­മ­ണ്ണ­യു­ടെ കു­ടും­ബ­ക­വി­ത­കൾ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു­ത­ന്നെ ഇ­ത­വ­സാ­നി­പ്പി­ക്ക­ട്ടെ.

പ­ദ്മ­ദാ­സ്
images/padmadas-c.jpg

തൃ­ശ്ശൂർ ജി­ല്ല­യി­ലെ പെ­രി­ങ്ങ­ണ്ടൂ­രിൽ 1963ൽ ജ­നി­ച്ചു. തൃ­ശ്ശൂർ കേ­ര­ള­വർ­മ്മ കോ­ളേ­ജിൽ നി­ന്നു് ബി­രു­ദം. പ­ബ്ലി­ക് റി­ലേ­ഷൻ­സ്, ബി­സി­ന­സ് അ­ഡ്മി­നി­സ്ട്രേ­ഷൻ എ­ന്നി­വ­യിൽ പി. ജി. ഡി­പ്ലോ­മ. ഇ­ന്ത്യൻ റെ­യിൽ­വേ ട്രാ­ഫി­ക് സർ­വ്വീ­സിൽ നി­ന്നു് ഡെ­പ്യൂ­ട്ടി ചീഫ് കൊ­മേ­ഴ്സ്യൽ മാ­നേ­ജ­രാ­യി സ്വയം വി­ര­മി­ച്ചു. ‘ന­ഗ­ര­യ­ക്ഷി’, ‘ദേ­വീ­വി­ലാ­സം സ്കൂൾ’, ‘ഗു­രു­വാ­യൂർ’, ‘ആൽ­ബ­ട്രോ­സ്’, ‘പൂ­ക്കാ­തെ­യും വാ­സ­നി­ക്കാം’, ‘സ്വ­പ്ന­ത്തീ­വ­ണ്ടി’ എന്നീ ക­വി­താ­സ­മാ­ഹാ­ര­ങ്ങൾ. കു­ട്ടി­കൾ­ക്കു വേ­ണ്ടി ‘പ­ന്ത്ര­ണ്ടു സോ­ദ­ര­രും ഒരു പെ­ങ്ങ­ളും’ എന്ന ക­വി­താ­പു­സ്ത­കം. ‘അ­നു­സ്മൃ­തി­ക­ളു­ടെ സൗ­ഗ­ന്ധി­ക­ങ്ങൾ’ എന്ന വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ ഓർ­മ്മ­ക്കു­റി­പ്പു­ക­ളു­ടെ എ­ഡി­റ്റർ. സ്വാ­തി അ­യ്യ­പ്പ­പ്പ­ണി­ക്കർ കവിതാ പു­ര­സ്ക്കാ­രം, മ­ല­പ്പു­റം ജി­ല്ലാ അ­ഡ്വ­ക്ക­റ്റ്സ് ക്ലർ­ക്ക്സ് അ­സോ­സി­യേ­ഷ­ന്റെ ഇ­ട­ശ്ശേ­രി അ­വാർ­ഡ്, സം­ഘ­മി­ത്രം ക­വി­താ­പു­ര­സ്ക്കാ­രം, ഒ. വി. വിജയൻ കവിതാ പു­ര­സ്ക്കാ­രം, സം­ഗ­മ­സാ­ഹി­തി കവിതാ പു­ര­സ്ക്കാ­രം, സൃ­ഷ്ടി കവിതാ അ­വാർ­ഡ്, അ­ക്കി­ത്തം ക­വി­താ­പ്ര­ബ­ന്ധ­ത്തി­നു­ള്ള പൗർ­ണ്ണ­മി പു­ര­സ്ക്കാ­രം എ­ന്നി­വ ല­ഭി­ച്ചു.

Colophon

Title: Garhasthyaththile Sapthaswarangalum Sauvarnnamareechikalum (ml: ഗാർ­ഹ­സ്ഥ്യ­ത്തി­ലെ സ­പ്ത­സ്വ­ര­ങ്ങ­ളും സൗ­വ്വർ­ണ്ണ­മ­രീ­ചി­ക­ളും).

Author(s): Padmadas.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Padmadas, Garhasthyaththile Sapthaswarangalum Sauvarnnamareechikalum, പ­ദ്മ­ദാ­സ്, ഗാർ­ഹ­സ്ഥ്യ­ത്തി­ലെ സ­പ്ത­സ്വ­ര­ങ്ങ­ളും സൗ­വ്വർ­ണ്ണ­മ­രീ­ചി­ക­ളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 10, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Waterfall, Right Hand Fork, Logan Canyon, a painting by Reuben Kirkham (1845–1886). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.