SFNസായാഹ്ന ഫൌണ്ടേഷൻ
images/Arimpra.jpg
Arimpra kottam and surrounding, a photograph by Vinayaraj .
എം­ടി­യു­ടെ ‘കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ’
എം. എ. റ­ഹ്മാൻ
മ­ഹാ­നാ­യ എ­ഴു­ത്തു­കാ­രൻ നീ­ന്തി­ത്തു­ടി­ച്ച ബാ­ല്യ­കാ­ല­ത്തി­ന്റെ കു­ളിർ­മ­യാ­ണു് എം­ടി­യു­ടെ കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ എന്ന ഡോ­ക്യു­ഫി­ക്ഷ­നി­ലൂ­ടെ എം. എ. റ­ഹ്മാൻ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. മ­രു­പ്പ­റ­മ്പാ­യി മാറിയ ആ ജ­ല­ശ­യ്യ­യു­ടെ വി­ലാ­പ­ഗീ­തം ഈ തി­ര­ക്ക­ഥ­യിൽ വാ­യി­ക്കാം. എംടി എന്ന എ­ഴു­ത്തു­കാ­ര­നി­ലെ പാ­രി­സ്ഥി­തി­ക കർ­ത്തൃ­ത്വം അ­ന്വേ­ഷി­ക്കു­ക­യാ­ണു് ‘കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ’ എന്ന ഈ ഡോ­ക്യു­മെ­ന്റ­റി. ബഷീർ ദ മാൻ, കോ­വി­ലൻ എന്റെ അ­ച്ഛാ­ച്ഛൻ എന്നീ ഡോ­ക്യു­മെ­ന്റ­റി­ക­ളു­ടെ തു­ടർ­ച്ച­യാ­ണി­തു്. ച­രി­ത്രം പു­ന­രുൽ­പ്പാ­ദി­പ്പി­ക്കു­ന്ന അ­ത­തു­കാ­ല­ത്തി­ന്റെ നി­ല­നിൽ­പ്പു നേ­രി­ടു­ന്ന നൈതിക പ്ര­ശ്ന­ങ്ങ­ളെ­യാ­ണു് ഈ മൂ­ന്നു് എ­ഴു­ത്തു­കാ­രും എ­ഴു­ത്തി­നു­മ­പ്പു­റ­ത്തേ­ക്കു് ആ­വാ­ഹി­ച്ച­തു്. അ­ത്ത­ര­ത്തിൽ ഒരു ച­രി­ത്ര­നൈ­ര­ന്ത­ര്യം ഈ ഡോ­ക്യു­മെ­ന്റ­റി ത്രയ (trilogy)ത്തി­നു­ണ്ടു്. ബ­ഷീ­റി­ന്റേ­തു ദേ­ശീ­യ­സ­മ­ര­ത്തി­ന്റെ­യും ആ­ത്മീ­യാ­ന്വേ­ഷ­ണ­ത്തി­ന്റെ­യും സം­ഘർ­ഷ­ഭൂ­മി­ക­യാ­യി­രു­ന്നെ­ങ്കിൽ കോ­വി­ല­ന്ന­തു് പാർ­ശ്വ­വൽ­കൃ­ത­ന്റെ അ­സ്തി­ത്വ നിർ­വ­ഹ­ണ­ത്തി­നാ­വ­ശ്യ­മാ­യ മ­നു­ഷ്യ­പ്പ­റ്റി­ന്റെ­യും വി­ശ­പ്പി­ന്റെ­യും അ­ഭി­ലാ­ഷ പൂർ­ത്തീ­ക­ര­ണ­ത്തി­നു വേ­ണ്ടി­യു­ള്ള നി­ത്യ­സ­മ­ര­മാ­യി­രു­ന്നു. എം­ടി­യു­ടേ­തു് തന്നെ പെ­റ്റി­ട്ട നി­ളാ­ന­ദി­യു­ടെ പൊ­ക്കിൾ­ക്കൊ­ടി നാം തന്നെ വെ­ട്ടി­മു­റി­ക്കു­മ്പോൾ പ്ര­തി­രോ­ധി­ക്കാ­നാ­വാ­തെ നി­സ്സ­ഹാ­യ­നാ­യി നോ­ക്കി നിൽ­ക്കേ­ണ്ടി വ­രു­ന്ന മ­ധ്യ­വർ­ഗ്ഗ ജ­ന­ത­യു­ടെ­ത­ന്നെ പ്ര­തി­നി­ധാ­ന­മാ­ണു്. എംടി എ­ഴു­തി­യ ‘Requiem for a River’ പ­ല­പ്പോ­ഴാ­യി പ്ര­സി­ദ്ധീ­ക­രി­ച്ച നി­ള­യെ­പ്പ­റ്റി­യു­ള്ള ചെ­റു­കു­റി­പ്പു­കൾ, മ­ണ­ലെ­ടു­പ്പി­നെ­പ്പ­റ്റി­യു­ള്ള പ്ര­സം­ഗ­ശ­ക­ല­ങ്ങൾ, നേ­രി­ട്ടു­ള്ള സം­ഭാ­ഷ­ണ­ത്തിൽ­നി­ന്നു ശേ­ഖ­രി­ച്ച ഭാ­ഷ­ണ­ങ്ങൾ, ഭാ­ഷാ­പോ­ഷി­ണി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ‘കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ’ എന്ന ആ­ത്മ­ക­ഥാ­ഭാ­ഗം എ­ന്നി­വ­യാ­ണു് ഈ ഡോ­ക്യു­മെ­ന്റ­റി­ക്കാ­ധാ­രം. മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ന­മ്മു­ടെ ന­ദി­കൾ­ക്കു­വേ­ണ്ടി­യു­ള്ള ഒരു ഇക്കോ ഓട്ടോ ബ­യോ­ഗ്ര­ഫി കൂ­ടി­യാ­ണി­തു്. അ­തി­ന്റെ ആ­വി­ഷ്ക്കാ­ര­ത്തിൽ ഇ­ട­ശ്ശേ­രി­യു­ടെ ‘കു­റ്റി­പ്പു­റം­പാ­ലം’ എന്ന പ്ര­ശ­സ്ത­മാ­യ വരികൾ പ­ശ്ചാ­ത്ത­ല­ത്തിൽ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഭാ­ഷാ­പോ­ഷി­ണി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച എം­ടി­യു­ടെ ‘കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ’ എന്ന ആ­ത്മ­ക­ഥാ­ഭാ­ഗം അ­വ­ലം­ബി­ച്ചു്.

നിർ­മ്മാ­ണം, ബാനർ: സാ­രം­ഗ് ക്രി­യേ­ഷൻ­സ്

നിർ­മ്മാ­താ­ക്കൾ: ശങ്കർ മാധവൻ, അ­നു­രൂ­പ് ശ്രീ­നി­വാ­സ്

തി­ര­ക്ക­ഥ, സം­വി­ധാ­നം: എം. എ. റ­ഹ്മാൻ

ക്യാ­മ­റ: കെ. ജി. ജയൻ

ശ­ബ്ദ­മി­ശ്ര­ണം: കൃ­ഷ്ണ­നു­ണ്ണി

ചി­ത്ര­സ­ന്നി­വേ­ശം: ഷി­ബീ­ഷ് കെ. ച­ന്ദ്രൻ

സം­ഗീ­തം, കാ­വ്യാ­ലാ­പ­നം: ഡോ. എസ്. പി. രമേശ്

അ­സോ­ഷ്യേ­റ്റ് ഡ­യ­റ­ക്ഷൻ: രാ­ജേ­ഷ് അ­യീ­ക്കോ­ടൻ

അം­ഗീ­കാ­ര­ങ്ങൾ: 1. ഇ­ന്ത്യൻ പനോരമ-​ഗോവ എൻട്രി-​2005

2. ജീവൻ ടിവി അ­വാർ­ഡ് 2005 മി­ക­ച്ച ക്യാ­മ­റ മി­ക­ച്ച സം­ഗീ­തം മി­ക­ച്ച സം­വി­ധാ­നം

3. സൈൻസ് ഡോ­ക്യു­മെ­ന്റ­റി ഫെ­സ്റ്റി­വൽ എൻട്രി-​2006

‘ഈ ഡോ­ക്യു­മെ­ന്റ­റി­യിൽ അ­ഭി­ന­യി­ച്ച­വ­രാ­രും ന­ടീ­ന­ട­ന്മാ­ര­ല്ല. പ­ട്ടാ­മ്പി­യി­ലും കൂ­ട­ല്ലൂ­രി­ലും പ­രി­സ­ര­ത്തു­മു­ള്ള ഗ്രാ­മ­ങ്ങ­ളിൽ­നി­ന്നും നി­ളാ­ന­ദി­ക്ക­ര­യിൽ­നി­ന്നു­മാ­യി ക­ഥാ­പാ­ത്ര­ങ്ങൾ­ക്ക­നു­യോ­ജ്യ­രാ­യ­വ­രെ ക­ണ്ടെ­ത്തു­ക­യാ­യി­രു­ന്നു. എം­ടി­യു­ടെ കു­ട്ടി­ക്കാ­ല­ത്തെ ക­ഥാ­പാ­ത്ര­ത്തെ (വാസു) അ­വ­ത­രി­പ്പി­ച്ച­തു് പ­ട്ടാ­മ്പി­ക്കാ­ര­നാ­യ അജീഷ് എന്ന കു­ട്ടി­യാ­ണു്. ബാ­ക്കി എല്ലാ ക­ഥാ­പാ­ത്ര­ങ്ങ­ളും മുൻ­പൊ­രി­ക്കാ­ലും ക്യാ­മ­റ­യ്ക്കു മുൻ­പിൽ മുഖം കാ­ണി­ച്ച­വ­ര­ല്ല.’

സ­മർ­പ്പ­ണം: ഇ­ട­ശ്ശേ­രി­ക്കു്

എം­ടി­യു­ടെ കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ

Ponds of Kumaranellur—An eco-​autobiography of a river

ക­റു­പ്പിൽ തെ­ളി­യു­ന്ന അ­ക്ഷ­ര­ങ്ങൾ:

‘അ­റി­യാ­ത്ത മ­ഹാ­സ­മു­ദ്ര­ങ്ങ­ളെ­ക്കാൾ എ­നി­ക്കി­ഷ്ടം ഞാ­ന­റി­യു­ന്ന നി­ളാ­ന­ദി­യാ­ണു്.’

എം­ടി­യു­ടെ ക­യ്യൊ­പ്പു്

നി­ളാ­മ­ണൽ­പ്പു­റ­ത്തി­രു­ന്നു് എംടി സം­സാ­രി­ക്കു­ന്നു. ഓരോ സം­സാ­ര­ഖ­ണ്ഡ­ങ്ങൾ­ക്കു­ശേ­ഷം അതിലെ അ­വ­സാ­ന­വാ­ക്യം ടൈ­പ്പ് ചെ­യ്തു് അ­ക്ഷ­ര­ങ്ങ­ളാ­യി മി­ന്നി­മ­റ­യു­ന്നു.

എംടി:
‘ഇപ്പോ ന­മ്മ­ളി­രി­ക്കു­ന്ന­തു് ഭാ­ര­ത­പ്പു­ഴ­യി­ലാ­ണു്. ഇപ്പോ എ­നി­ക്കു ചു­റ്റും നോ­ക്കി­യാൽ കാ­ണു­ന്ന­തു് കാ­ടു­ക­ളും ഇ­ത്തി­രി സ്ഥ­ല­ത്തു് മണലും. വെ­ള്ളം വളരെ അ­പൂർ­വ്വ­മാ­ണു്. ഈ സ്ഥലം, ഇതിനു കു­ട്ട­ക്ക­ട­വു് എന്നാ പ­റ­യു­ന്ന­തു്. ഇ­തി­ന്റെ കു­റ­ച്ച­പ്ര­ത്താ­ണു് കു­ന്തി­പ്പു­ഴ വ­ന്നി­ട്ടു് ഭാ­ര­ത­പ്പു­ഴ­യിൽ ചേ­രു­ന്ന­തു്. അമരം പ­ര­മേ­ശ്വ­രി എന്ന ഗ്ര­ന്ഥ­ത്തിൽ കൂ­ട്ട­ക്ക­ട­വു് എന്ന വാ­ക്കി­നു് ഉ­ദാ­ഹ­ര­ണ­മാ­യി­ട്ടു് ഈ സ്ഥലാ പ­റ­യു­ന്ന­തു്. ഇതു് ഒരു വലിയ റ­ഫ­റൻ­സ് പു­സ്ത­ക­മാ­ണു്.’
ഡി­സോൾ­വ്
എംടി:
‘ഈ പുഴ നി­റ­ഞ്ഞൊ­ഴു­കു­ന്ന­തു് ഞാൻ ധാ­രാ­ളം ക­ണ്ടി­ട്ടു­ണ്ടു്. രണ്ടു വെ­ള്ള­പ്പൊ­ക്ക­മെ­ങ്കി­ലും ഞാൻ വളരെ വ്യ­ക്ത­മാ­യി­ട്ടു് ഓർ­ക്കു­ന്നു. നല്ല വെ­ള്ളാ­കു­മ്പോൾ മീൻ­പി­ടി­ക്കു­ന്ന ആളുകൾ തീ­ര­ത്തു­നി­ന്നു നോ­ക്കി­ക്കൊ­ണ്ടു പറയും. ഒ­ര­ല­ക­ണ്ടു് ക­ഴി­ഞ്ഞാൽ­പ­റ­യും വാ­ള­യാ­ണു വ­രു­ന്ന­തു്. അ­തി­ന്റെ ഭാഷ അ­വർ­ക്ക­റി­യാം. അ­ടി­വെ­ള്ളം ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് ഈ സാൻ­ഡ്ബെൽ­റ്റൊ­ക്കെ പോ­യ­തു­കൊ­ണ്ടാ­ണ­ല്ലോ ഈ കണ്ട കാ­ടു­ക­ളൊ­ക്കെ ഇ­ങ്ങ­നെ വ­ളർ­ന്ന­തു്. അപ്പോ അ­തി­ന്റെ തീ­ര­പ്ര­ദേ­ശ­ത്തു­ള്ള കി­ണ­റ്റി­ലൊ­ക്കെ­യും വെ­ള്ള­ത്തി­നു വ­ല്ലാ­ത്ത ക്ഷാ­മം, ഇപ്പം. ആകാശം ഭൂ­മി­യൊ­ക്കെ­യും വിൽ­ക്കാൻ ഞാ­നാ­രു് എ­ന്നു് സി­യാ­റ്റിൽ ചോ­ദി­ച്ച­തി­ന്റെ അ­വ­സ്ഥ­യിൽ. ഇ­വി­ടെ­യും ഈ മ­ണ­ലൊ­ക്കെ എ­ടു­ത്തു് പ­ണ്ടും ആളുകൾ വീ­ടു­പ­ണി­യ്ക്കൊ­ക്കെ ഉ­പ­യോ­ഗി­ച്ചി­രു­ന്നു. പക്ഷേ, ഈ മണൽ വ്യാ­പ­ക­മാ­യി­ട്ടു്, വൻകിട വ്യാ­പാ­ര­മാ­യി­ട്ടു് ത­മി­ഴ്‌­നാ­ട്ടി­ലേ­ക്കും ആ­ന്ധ്ര­യി­ലേ­ക്കും പോകാൻ തു­ട­ങ്ങി­യ­തു മു­തൽ­ക്കാ­ണു് ഈ വി­പ­ത്തു വ­ന്ന­തു്. വാ­ട്ടർ ഹാർ­വെ­സ്റ്റി­ങ്ങ്. ന­മ്മു­ടെ ജ­ല­സം­ഭ­ര­ണ­ത്തി­ന്റെ മാർ­ഗ­ങ്ങ­ളാ­യി­രു­ന്നു ന­മ്മു­ടെ വലിയ കു­ള­ങ്ങ­ളൊ­ക്കെ. ഒ­രു­പാ­ടു പ­റ­ഞ്ഞു. ഒ­രു­പാ­ടു് എഴുതി. കുറെ പ്ര­സം­ഗി­ച്ചു. അ­തു­കൊ­ണ്ടൊ­ന്നും കാ­ര്യ­മി­ല്ല. ഇ­പ്പ­ഴു് ന­മ്മു­ടെ അ­ടു­ത്ത തലമുറ അ­ദ്ഭു­ത­പ്പെ­ടു­ന്നു­ണ്ടാ­കും പു­ഴ­യ്ക്കു് ഇ­ങ്ങ­നെ­യൊ­രു ഭൂ­ത­കാ­ലം ഉ­ണ്ടാ­യി­രു­ന്നെ­ന്നു്. കു­ടി­വെ­ള്ള­മാ­യി­രി­ക്കും ഏ­റ്റ­വും വലിയ പ്ര­ശ്നം ഇ­നി­യു­ള്ള കാ­ല­ത്തു്.’

ദൃ­ശ്യ­ങ്ങൾ ആ­രം­ഭി­ക്കു­ന്നു.

ക­രി­യി­ല­കൾ മൂടിയ വഴി.

അതൊരു ടാ­റി­ട്ട റോ­ഡാ­ണു്. എം­ടി­യു­ടെ ആ­ത്മ­ഭാ­ഷ­ണം.

എംടി:
ഈ റോഡ് പ­ണ്ടു് ചെ­മ്മൺ­പാ­ത­യാ­യി­രു­ന്നു. ഇ­തു­വ­ഴി ക­യ­റി­യാൽ താ­ന്നി­ക്കു­ന്നി­ലെ­ത്താം. താ­ന്നി­ക്കു­ന്നി­ന്റെ മു­ക­ളി­ലേ­ക്കു­ള്ള പ­ട­വു­കൾ. കു­ന്നി­നു മു­ക­ളി­ലെ പു­ല്ലു­മൂ­ടി­യ വി­ശാ­ല­മാ­യ ഇടം. ഒരാൾ വി­ദൂ­ര­ത­യിൽ സൈ­ക്കി­ളിൽ അ­തു­മു­റി­ച്ചു ക­ട­ക്കു­ക­യാ­ണു്.
എംടി:
ഇവിടെ നി­ന്നാൽ പ­ണ്ടു് നിള വ­ള­ഞ്ഞൊ­ഴു­കു­ന്ന­തു കാ­ണാ­മാ­യി­രു­ന്നു. മ­ര­ങ്ങൾ­ക്കി­ട­യി­ലൂ­ടെ കാ­ണു­ന്ന പു­ഴ­യു­ടെ അ­വ്യ­ക്ത­മാ­യ ഒരു കഷ്ണം.

ക­രു­ണൂർ പാ­ല­ത്തി­നു മു­ക­ളി­ലൂ­ടെ തീ­വ­ണ്ടി പോ­കു­ന്നു. താഴെ ചു­ട്ടു­വ­ര­ണ്ട മ­ണൽ­പ്പു­റം.

എംടി:
ക­രു­ണൂർ പാ­ല­ത്തി­ന്ന­ടി­യിൽ ഇ­പ്പോൾ ഒരു തു­ള്ളി വെ­ള്ള­മി­ല്ല.

കു­ന്നിൽ­നി­ന്നു താ­ഴേ­ക്കി­റ­ങ്ങു­ന്ന ന­ട­ക്ക­ല്ലു­കൾ.

എംടി:
താ­ഴെ­യാ­ണു ത­റ­വാ­ടു്. അവിടെ ഓപ്പു മാ­ത്ര­മേ­യു­ള്ളൂ.

എംടി റോ­ഡി­ലി­റ­ങ്ങി ചെ­മ്മൺ­പാ­ത­യി­ലൂ­ടെ ത­റ­വാ­ട്ടി­ലേ­ക്കു ന­ട­ക്കു­ന്നു. എം­ടി­യെ ക­ണ്ടി­ട്ടാ­വ­ണം ത­റ­വാ­ട്ടിൽ­നി­ന്നു ന­ട­ക്ക­ല്ലു­ക­ളി­റ­ങ്ങി താ­ടി­വ­ച്ച ഒരാൾ വ­രു­ന്നു.

എംടി അ­യാ­ളോ­ടൊ­പ്പം ന­ട­ക്ക­ല്ലു­കൾ ക­യ­റു­ന്നു. ത­റ­വാ­ട്ടി­ന്ന­ക­ത്തേ­ക്കു്. അവിടെ തൂ­ക്കി­യി­ട്ട അ­മ്മ­യു­ടെ ഫോ­ട്ടോ നോ­ക്കി.

എംടി:
അമ്മ

അ­ക­ത്തേ­ക്കു പോ­കു­ന്നു.

എം­ടി­യും ഓ­പ്പു­വും പ­ര­സ്പ­രം നോ­ക്കി­യി­രി­ക്കു­ന്നു. നി­ശ്ശ­ബ്ദ­മാ­യ നി­മി­ഷ­ങ്ങൾ.

എംടി, ഓപ്പു, മറ്റു കു­ടും­ബാം­ഗ­ങ്ങൾ ഒ­ന്നി­ച്ചി­രു­ന്നു സം­സാ­രി­ക്കു­ന്നു.

ഓപ്പു ന­ട­ക്ക­ല്ലു­കൾ വരെ വന്നു എം­ടി­യെ യാ­ത്ര­യാ­ക്കു­ന്നു. എംടി ന­ട­ക്ക­ല്ലി­റ­ങ്ങു­ന്നു.

എംടി പു­ഴ­യു­ടെ തി­ണ്ടിൽ. മുൻ­പിൽ ഒരു തുടം വെ­ള്ളം മാ­ത്രം. ബാ­ക്കി മ­ണൽ­പ്പ­ര­പ്പു്.

എംടി:
ഒരു വെ­ള്ള­പ്പൊ­ക്ക­ക്കാ­ല­ത്തു് വീ­ട്ടു­പ­ടി­ക്കൽ­വ­രെ വെ­ള്ളം വന്നു. നാ­ല­ഞ്ചു ദിവസം ഞങ്ങൾ പ­ടി­ക്കൽ നി­ന്നാ­ണു കു­ളി­ച്ച­തു്. ഇ­പ്പോൾ പു­ഴ­യിൽ ഒ­രു­തു­ടം വെ­ള്ളം മാ­ത്ര­മേ­യു­ള്ളൂ.

എംടി കാറിൽ സ­ഞ്ച­രി­ക്കു­ന്നു.

എംടി:
കാ­ലാ­വ­സ്ഥ­യ്ക്ക­നു­സ­രി­ച്ചു് ചി­രി­ച്ചും പു­ള­ച്ചും അ­ല­റി­വി­ളി­ച്ചും ഒ­ഴു­കു­ന്ന ഭാ­ര­ത­പ്പു­ഴ കാ­ണാ­നാ­ണു മുൻപു വ­ന്നി­രു­ന്ന­തു്.
images/rahman-2.jpg

പു­ഴ­ക്ക­ര­യി­ലൂ­ടെ റോ­ഡി­നു മു­ക­ളി­ലൂ­ടെ പു­ഴ­യിൽ­നി­ന്നു വെ­ള്ള­മെ­ടു­ക്കാൻ ഉ­യർ­ത്തി സ്ഥാ­പി­ച്ച പൈ­പ്പ്. അ­തി­ന്ന­ടി­യി­ലൂ­ടെ കാർ വ­രു­ന്നു. അതു നിൽ­ക്കു­ന്നു എംടി ഇ­റ­ങ്ങു­ന്നു.

എംടി:
കൊ­ടും­വേ­ന­ലിൽ റോ­ഡി­നു മു­ക­ളി­ലൂ­ടെ പൈ­പ്പു വ­ലി­ച്ചു് പു­ഴ­യിൽ നി­ന്നു ഞങ്ങൾ കൂ­ട­ല്ലൂർ­ക്കാർ വെ­ള്ള­മെ­ടു­ക്കും. ഇ­ന്നി­പ്പോൾ പു­ഴ­ത­ന്നെ നമ്മൾ വി­റ്റു. വെ­ള്ളം ക­ക്കാൻ വി­ദേ­ശി­ക­ളും വന്നു.

എംടി മ­ര­ച്ചു­വ­ട്ടിൽ നി­ന്നു പുഴയെ നോ­ക്കു­ന്നു. അല്പം ജലം മാ­ത്ര­മാ­യു­ള്ള പു­ഴ­യു­ടെ വി­ദൂ­ര­ദൃ­ശ്യം.

കാർ ഒരു ഗേ­റ്റി­ലൂ­ടെ ക­യ­റി­വ­ന്നു് ഒരു വീ­ടി­ന്റെ മുൻ­പിൽ നിൽ­ക്കു­ന്നു.

എംടി:
ഭാ­ര­ത­പ്പു­ഴ­യോ­ടു തൊ­ട്ടു് ഒരു കഷണം സ്ഥലം വാ­ങ്ങി ചെ­റി­യൊ­രു കോ­ട്ടേ­ജു­ണ്ടാ­ക്കി­യ­തു് പ­ത്തൊൻ­പ­തു വർഷം മുൻ­പാ­ണു്. പുഴ ക­ണ്ടു­കൊ­ണ്ടി­രി­ക്കാൻ. എന്റെ ഇ­ത്തി­രി സ്ഥ­ല­ത്തി­നും പു­ഴ­യ്ക്കു­മി­ട­യിൽ റോഡ് മാ­ത്ര­മേ­യു­ള്ളൂ. പു­റ­ന്തി­ണ്ണ­യി­ലി­രു­ന്നാ­ലും തോ­ട്ട­ത്തിൽ നി­ന്നാ­ലും പുഴ കാണാം.

എംടി വ­രാ­ന്ത­യി­ലൂ­ടെ ഉ­ലാ­ത്തു­ന്നു. ഇ­ട­യ്ക്കു പു­റ­ത്തേ­ക്കു നോ­ക്കു­ന്നു. പു­ഴ­യി­ലെ പു­ല്ലു വ­ളർ­ന്ന പാ­ഴ്ഭൂ­മി കാ­ണു­ന്നു.

എംടി:
ഇ­പ്പോൾ ഈ തി­ണ്ണ­യി­ലി­രി­ക്കു­മ്പോൾ ഞാൻ കാ­ണു­ന്ന­തു് പു­ല്ലു വ­ളർ­ന്ന പാ­ഴ്ഭൂ­മി­യാ­ണു്. പു­ഴ­യു­ടെ രൂപം ഭീ­ക­ര­വും ദാ­രു­ണ­വു­മാ­ണി­പ്പോൾ. ആകെ പൊ­ന്ത­ക്കാ­ടു­കൾ മൂടിയ ന­ദീ­ത­ട­ത്തിൽ ഒരു തു­ള്ളി വെ­ള്ളം കാ­ണി­ല്ല.

സം­ഘർ­ഷ­ഭ­രി­ത­മാ­യ ച­ല­ന­ങ്ങ­ളോ­ടെ എംടി ഉ­ലാ­ത്തു­ന്നു. പു­ഴ­യി­ലേ­ക്കു് ഉ­റ്റു­നോ­ക്കു­ന്നു. ഒരു ബീഡി ക­ത്തി­ച്ചു വ­ലി­ക്കു­ന്നു.

മ­ണൽ­പ്പു­റ­ത്തു് രണ്ടു കു­ഴി­ക­ളിൽ അല്പം ശേ­ഷി­ച്ച വെ­ള്ളം മാ­ത്രം.

എംടി:
എന്റെ നി­ള­യു­ടെ ക­ണ്ണു­കൾ ആരാണു ചൂ­ഴ്‌­ന്നെ­ടു­ത്ത­തു്. മ­ണ­ലെ­ടു­ത്ത കു­ഴി­ക­ളിൽ ക­ണ്ണു­നീർ­ത്തു­ള്ളി­പോ­ലെ പ­ത­ച്ചു­നിൽ­ക്കു­ന്ന ഇ­ത്തി­രി ജലം മാ­ത്രം. നി­ള­യു­ടെ ച­ര­മ­ത്തി­നു തർ­പ്പ­ണം ചെ­യ്യാൻ ഈ ര­ണ്ടി­റ്റു ക­ണ്ണു­നീർ ബാ­ക്കി­വ­ച്ച­തു് ആ­രാ­ണു്?

വീ­ണ്ടും പു­ല്ലു­കൾ വ­ളർ­ന്നു മൂ­ടി­യ­പു­ഴ.

എംടി ഇ­രി­ക്കു­ന്നു. ദൂരെ ന­ദി­യി­ലേ­ക്കു നോ­ക്കു­ന്നു. ബീഡി ആഞ്ഞു വ­ലി­ക്കു­ന്നു. ദൂരെ ന­ദി­യിൽ നിർ­ത്തി­യി­ട്ട ലോ­റി­യിൽ ആളുകൾ മണൽ വെ­ട്ടി നി­റ­യ്ക്കു­ക­യാ­ണു്.

എംടി:
എന്റെ നദിയെ അവർ വെ­ട്ടി­നു­റു­ക്കി­ക്ക­ഴി­ഞ്ഞു. അ­തി­ന്റെ ര­ക്ത­വും മാം­സ­വും അവർ ക­ട­ത്തു­ക­യാ­ണു്.

നി­റ­ച്ച മ­ണ­ലു­മാ­യി ലോറി പൊ­ന്ത­ക്കാ­ടു­കൾ­ക്കി­ട­യി­ലൂ­ടെ ഗ­ജ­ഗ­മ­നം ന­ട­ത്തു­ന്നു. പി­ന്നെ അതു ചീ­റി­പ്പാ­ഞ്ഞു മു­ന്നോ­ട്ടു വ­രു­ന്നു.

എംടി:
ഇ­ര­പി­ടി­യൻ ചീ­ങ്ക­ണ്ണി­യെ­പ്പോ­ലെ പാ­ഞ്ഞു­വ­രു­ന്ന ലോ­റി­ക­ളു­ടെ പെ­രു­വ­യ­റിൽ എന്റെ ന­ദി­യു­ടെ ഓരോ അ­വ­യ­വ­വും അ­ട­ക്കം ചെ­യ്തി­രി­ക്കു­ന്നു.

അ­ശ്വ­തി എ­ന്നെ­ഴു­തി­യ ഗേ­റ്റി­നു മുൻ­പി­ലേ­ക്കു് ലോറി വ­ള­വു­തി­രി­ഞ്ഞു പാ­ഞ്ഞു­വ­രു­ന്നു.

ഗേ­റ്റി­നു മുൻ­പി­ലൂ­ടെ അതു് ഇ­ര­ച്ചു പാ­യു­ന്നു.

ഗേ­റ്റി­നു മു­ന്നിൽ ലോ­റി­കൾ നിർ­ത്തി­യി­ട്ടി­രി­ക്കു­ന്നു.

എംടി:
ത­മി­ഴ്‌­നാ­ട്ടിൽ­നി­ന്നു വ­രു­ന്ന ലോ­റി­ക­ളു­ടെ നീണ്ട നിര എന്റെ പ­ടി­ക്കൽ ഇ­പ്പോൾ കാ­ത്തു­കി­ട­ക്കു­ന്നു.

എംടി പു­റ­ത്തി­റ­ങ്ങി ഗേ­റ്റി­ന്ന­രി­കി­ലെ മ­മ്മ­ദ്ക്ക­യു­ടെ ക­ട­യിൽ­നി­ന്നു ബീഡി വാങ്ങുന്നു-​അതു പ­തി­വാ­ണു്!

ക­ട­വി­ലേ­ക്കു നോ­ക്കി നിൽ­ക്കു­ന്നു.

എംടി:
പ­ണ്ടു് ഉ­ത്സ­വ­ത്തി­നു കൊ­ണ്ടു­വ­രു­ന്ന ആനകൾ തു­മ്പി­ക്കൈ നീ­ട്ടി വെ­ള്ളം കു­ടി­ച്ച ക­ട­വാ­ണി­തു്.

ക­ണ്ണീ­രു­പോ­ലെ ഇ­ത്തി­രി ജലം കെ­ട്ടി­നിൽ­ക്കു­ന്ന ഇ­ട­ത്തേ­ക്കു പോയി എംടി പുഴ മു­റി­ച്ചു ക­ട­ക്കു­ന്നു. എതിരെ ചാ­ത്ത­പ്പൻ വ­രു­ന്നു. എംടി കുശലം പ­റ­യു­ന്നു.

എംടി:
ചാ­ത്ത­പ്പൻ. ഈ കോ­ട്ടേ­ജ് കു­റേ­ക്കാ­ലം നോ­ക്കി­യ­തു് ഇ­യാ­ളാ­ണു്.

ക­രു­ണൂർ പാ­ല­ത്തി­ലൂ­ടെ താ­ള­ത്തിൽ തീ­വ­ണ്ടി പോ­കു­ന്നു.

എംടി മു­ന്നോ­ട്ടു ന­ട­ക്കു­ന്നു. നദി മു­റി­ച്ചു ക­ട­ന്നു.

മ­ര­ത്തിൽ കെ­ട്ടി­ഞാ­ത്തി­യ ക­ളി­യൂ­ഞ്ഞാൽ എംടി കാ­ണു­ന്നു.

ഓർ­മ­യിൽ ഇ­ട­ശ്ശേ­രി­യു­ടെ കു­റ്റി­പ്പു­റം പാ­ല­ത്തി­ലെ

‘പൂ­ഴി­മ­ണ­ല­തിൽ പ­ണ്ടി­രു­ന്നു.

പൂ­ത്താ­ങ്കോ­ലേ­റെ ക­ളി­ച്ച­ത­ല്ലേ.

കു­ളി­രോ­ലു­മോ­ള­ത്തിൽ മു­ങ്ങി മു­ങ്ങി.

കു­ളി­യും ജപവും ക­ഴി­ച്ച­ത­ല്ലേ’

എന്ന ക­വി­താ­ഭാ­ഗ­ത്തി­ന്റെ ആ­ലാ­പ­നം.

പു­ഴ­യിൽ വെ­ള്ള­മി­ല്ലാ­ത്ത ഭാ­ഗ­ത്തു് കു­ട്ടി­കൾ ക്രി­ക്ക­റ്റ് ക­ളി­ക്കു­ന്നു.

എംടി:
പുഴ ഉ­ണ­ങ്ങി ഉ­ണ­ങ്ങി അ­വ­സാ­നം ക്രി­ക്ക­റ്റ് പി­ച്ചാ­യി.

ദൂരെ ഇ­ത്തി­രി വെ­ള്ള­ത്തിൽ കു­ട്ടി­കൾ കു­ളി­ച്ചു­തി­മിർ­ക്കു­ന്നു. പ­ശ്ചാ­ത്ത­ല­ത്തിൽ ‘പൂ­ത്താ­ങ്കോ­ലേ­റെ ക­ളി­ച്ച­ത­ല്ലേ. കു­ളി­യും ജപവും ക­ഴി­ച്ച­ത­ല്ലേ…’ ആ­ലാ­പ­നം.

എംടി ബാ­ല്യ­കാ­ല­ത്തേ­ക്കു മ­ട­ങ്ങി­പ്പോ­കു­ന്നു. ഒ­റ്റ­പ്പെ­ട്ട ഒരു കു­ട്ടി ഓ­ടി­പ്പോ­യി പു­ഴ­യിൽ ചാ­ടു­ന്നു. എംടി അവനെ കാ­ണു­ന്നു.

cut to

ബാ­ല്യ­ത്തി­ലെ എംടി—വാസു—പ­തി­ന­ഞ്ചു വ­യ­സ്സു­കാ­രൻ—കു­ള­ത്തി­ലേ­ക്കു ചാ­ടു­ന്നു. ഇ­പ്പോൾ വാ­സു­വാ­ണു സം­സാ­രി­ക്കു­ന്ന­തു്.

ഇനി വാ­സു­വി­ന്റെ ആ­ത്മ­ഗ­ത­ങ്ങ­ളാ­ണു്.

images/rahman-3.jpg
വാസു:
(കു­ട്ടി­യു­ടെ ശബ്ദം) ഇ­ട­വ­പ്പാ­തി­ക്കു മഴ ത­കർ­ത്തു വയൽ നി­റ­യു­മ്പോൾ ചെറിയ ചാ­ലു­ക­ളാ­യി മീ­നു­കൾ എ­ത്തി­ച്ചേ­രു­ന്ന­തു് കു­മ്മാ­ണി­ക്കു­ള­ത്തി­ലാ­ണു്. പു­ഴ­യി­ലെ­ത്തും മുൻ­പു­ള്ള ഒ­രി­ട­ത്താ­വ­ള­മാ­ണു കു­ള­ങ്ങൾ. കൂ­ട­ല്ലൂ­രി­ലെ ഞ­ങ്ങ­ളു­ടെ വീ­ട്ടു­വ­ള­പ്പിൽ കു­ള­മു­ണ്ടാ­യി­രു­ന്നി­ല്ല. ക­രു­ണൂർ പാ­ല­ത്തി­ന്റെ ചു­വ­ട്ടിൽ­വ­ച്ചു കു­ന്തി­പ്പു­ഴ ഭാ­ര­ത­പ്പു­ഴ­യിൽ ചേർ­ന്ന­ശേ­ഷം പ­ടി­ഞ്ഞാ­റു് ഒ­ഴു­കു­ന്ന­താ­ണു് ഞ­ങ്ങ­ടെ വ­ട­ക്കേ­പ്പു­ഴ അവിടെ എ­ന്നും വെ­ള്ള­മു­ണ്ടാ­കും.

ക­രു­ണൂർ പാ­ല­ത്തി­ന്റെ മു­ക­ളിൽ­നി­ന്നു­ള്ള നി­റ­ഞ്ഞ പു­ഴ­യു­ടെ ദൃ­ശ്യ­ങ്ങൾ.

പ­റ­ന്നു വ­രു­ന്ന ഒരു പ­രു­ന്തു് പു­ഴ­യി­ലേ­ക്കു താണു പ­റ­ന്നു­വ­ന്നു് മീൻ കൊ­ത്തി­പ്പ­റ­ന്നു­യർ­ന്നു­പോ­കു­ന്നു.

കു­ട്ടി­കൾ ക­ളി­ക്കു­ന്നു.

പ­ശു­വി­നെ കു­ളി­പ്പി­ക്കു­ന്നു. സ­ന്ധ്യ നി­ലാ­വു്. ആ­കാ­ശ­ത്തു്. പു­ഴ­യിൽ നി­ലാ­വി­ന്റെ പ്ര­തി­ബിം­ബം. വെ­ള്ളം ഇ­ള­കു­മ്പോൾ നി­ലാ­വി­ന്റെ പ്ര­തി­ബിം­ബം ഉ­ട­യു­ന്നു. പ­ശു­ക്കൾ രാ­ത്രി­യിൽ പു­ഴ­യി­ലൂ­ടെ നീ­ന്തു­ന്നു. ക­ല­ങ്ങി­യൊ­ഴു­കു­ന്ന നി­ള­യു­ടെ വിവിധ ദൃ­ശ്യ­ങ്ങൾ.

വാസു:
മ­ഴ­ക്കാ­ല­ത്തു് നിള ക­ല­ങ്ങി­യൊ­ഴു­കും. അ­പ്പോ­ഴാ­ണു ഞങ്ങൾ കു­ള­ങ്ങ­ളെ ആ­ശ്ര­യി­ക്കാ­റു്. പുഴ ക­ല­ങ്ങി­യാ­ലും കുളം ക­ല­ങ്ങി­ല്ല.

വാ­സു­വും കൂ­ട്ടു­കാ­രും കു­ള­ത്തിൽ ക­ല്ലി­ട്ടു ര­സി­ക്കു­ന്നു. പെ­ട്ടെ­ന്നു സ്കൂൾ ബെ­ല്ല­ടി­ക്കു­ന്നു. അവർ ഓ­ടു­ന്നു.

വാസു:
കു­മ­ര­നെ­ല്ലൂ­രിൽ വാ­ട­ക­വീ­ടു­ക­ളി­ലും മാ­റി­മാ­റി താ­മ­സി­ച്ചു. കൂടെ വകയിൽ ആ­രെ­ങ്കി­ലു­മു­ണ്ടാ­കും. അച്ഛൻ കൊ­ള­മ്പി­ലാ­ണു്. വർ­ഷ­ത്തി­ലൊ­രി­ക്ക­ലേ നാ­ട്ടിൽ വരൂ…

ഹെ­ഡ്മാ­സ്റ്റർ നാ­രാ­യ­ണ­യ്യ­രു­ടെ മ­ല­യാ­ളം ക്ലാ­സ്. അ­ദ്ദേ­ഹം പു­സ്ത­കം നോ­ക്കി കവിത ചൊ­ല്ലു­ക­യാ­ണു്.

‘ആ­റ്റി­ലേ­ക്ക­ച്യു­താ ചാ­ടൊ­ല്ലെ

ചാ­ടൊ­ല്ലെ

കാ­ട്ടി­ലെ പൊ­യ്ക­യിൽ പോയി നീ­ന്താം.’

കു­ട്ടി­കൾ ശ്ര­ദ്ധി­ക്കു­ന്നു. വാ­സു­വി­ന്റെ ക­വി­ത­യിൽ ല­യി­ച്ചി­രി­ക്കു­ന്ന ക­ണ്ണു­കൾ, മറ്റു കു­ട്ടി­കൾ. എ­ര­ണി­ക്കൽ കു­ള­ത്തി­ലേ­ക്കു ചാ­ടു­ന്ന കു­ട്ടി. നീ­ന്തി­ക്ക­ളി­ക്കു­ന്ന കു­ട്ടി. മ­റ്റൊ­രു കു­ട്ടി നീ­ന്തു­ന്നു. വാസു വെ­ള്ളം കെ­ട്ടി­നിൽ­ക്കു­ന്ന വ­യൽ­ക്ക­ര­യി­ലൂ­ടെ ന­ട­ന്നു­വ­രു­ന്നു.

വാസു:
എ­ര­ണി­ക്കൽ അ­മ്പ­ല­ത്തി­ന­ടു­ത്താ­യി­രു­ന്നു ആദ്യം താ­മ­സി­ച്ച വാ­ട­ക­വീ­ടു്. സ്കൂ­ളി­ന്ന­ടു­ത്തു­ത­ന്നെ. തൊ­ട്ട­ടു­ത്താ­ണു് എ­ര­ണി­ക്കൽ അ­മ്പ­ല­ക്കു­ളം. സ്കൂ­ളിൽ മുൻപു പ­രി­ച­യ­മു­ള്ള പല കു­ട്ടി­ക­ളും അവിടെ കു­ളി­ക്കാ­നെ­ത്തും. കൂ­ട­ല്ലൂ­രിൽ­നി­ന്നു വന്ന ഗോ­പി­യേ­ട്ടൻ സ­ഹാ­യ­ത്തി­നു­ണ്ടു്. ഗോ­പി­യേ­ട്ടൻ എ­ല്ലാം തി­രു­മ്മി­ത്ത­രും.

ഗോ­പി­യേ­ട്ടൻ അ­ല­ക്കു­ക­ല്ലിൽ വ­സ്ത്ര­ങ്ങൾ കു­ത്തി­ത്തി­രു­മ്മു­ന്നു. വാസു വ­സ്ത്രം വാ­ങ്ങി ചെ­മ്പി­ലി­ടു­ന്നു.

ഗോ­പി­യേ­ട്ടൻ:
വാസു, മ­ലാ­യീ­ന്നു് ഒരു പ­ണ­ക്കാ­രൻ എ­ത്തീ­രി­ക്ക­ണു. മീ­നം­വ­രെ കാ­ത്തി­രി­ക്കാൻ വ­യ്യാ­ന്നാ പറെണെ. എ­ര­ണി­ക്കൽ കു­ള­ത്തി­നു ചു­റ്റും ക­ല്ലു­കൾ പ­ടു­ത്തു കു­ള­ക്ക­ട­വു­ണ്ടാ­ക്കാൻ പോ­വ്വാ­ത്രേ.

വാസു അതു ശ്ര­ദ്ധി­ക്കു­ന്നു.

പ്ര­ഭാ­ത­ത്തിൽ വാസു കു­ള­ക്ക­ര­യി­ലൂ­ടെ ഓ­ടു­ന്നു. എതിരെ പു­ള്ളു­വ­നും പു­ള്ളു­വ­ത്തി­യും ന­ട­ന്നു­വ­രു­ന്നു.

പ­ശ്ചാ­ത്ത­ല­ത്തിൽ വെ­ള്ളം വ­റ്റി­ക്കു­ന്ന പ­മ്പു­ക­ളു­ടെ ശബ്ദം.

വാസു:
മ­ഴ­ക്കാ­ലം ക­ഴി­ഞ്ഞ ഉടൻ എ­ര­ണി­ക്കൽ കു­ള­ത്തി­ലെ വെ­ള്ളം വ­റ്റി­ക്കാൻ തു­ട­ങ്ങി. നിറയെ പ­മ്പു­ക­ളു­ടെ ശബ്ദം.

വാസു ഓ­ടി­വ­ന്നു് കു­ള­ത്തി­ന്റെ മുൻ­പിൽ നിൽ­ക്കു­ന്നു. എതിരെ പ­മ്പിൽ­നി­ന്നു വെ­ള്ളം ചാ­ടു­ന്നു. അ­തി­ന്ന­രി­കിൽ മ­ലാ­യി­ക്കാ­രൻ. അ­രി­കിൽ കുട ഉ­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു് കാ­ര്യ­സ്ഥൻ. മുൻ­പിൽ വർ­ണ്ണ­ക്കു­ട­യും പി­ടി­ച്ചു് പ­ത്തു­വ­യ­സ്സാ­യ ഒരു പെൺ­കു­ട്ടി. വാസു വർ­ണ്ണ­ക്കു­ട കാ­ണു­ന്നു.

വാസു:
എ­ന്തൊ­ര­ദ്ഭു­തം. ഓരോ പാ­ളി­യി­ലും ഓരോ വർ­ണ്ണ­ങ്ങ­ളു­ള്ള കുട.

അവൾ വർ­ണ്ണ­ക്കു­ട അ­ഹ­ങ്കാ­ര­ത്തോ­ടെ തി­രി­ക്കു­ന്നു. വാസു അവളെ നോ­ക്കി ചി­രി­ക്കാൻ ശ്ര­മി­ക്കു­ന്നു. അവൾ ഒ­ട്ടും ഇ­ഷ്ട­പ്പെ­ടാ­തെ അ­ച്ഛ­നെ നോ­ക്കി ‘പു­വ്വാം അച്ഛാ’ എന്നു പ­റ­യു­ന്നു. വാസു നി­രാ­ശ­നാ­യി മ­ട­ങ്ങു­ന്നു. സ്ക്കൂ­ളിൽ ബെ­ല്ല­ടി­ക്കു­ന്നു. ഹെ­ഡ്മാ­സ്റ്റർ നാ­രാ­യ­ണ­യ്യ­രും മകനും സ്കൂൾ വി­ട്ടി­റ­ങ്ങു­ന്നു.

നാ­രാ­യ­ണ­യ്യർ:
വേഗം പോ­ര്വാ.
എംടി:
നി­റ­ഞ്ഞൊ­ഴു­കി­യ എന്റെ നി­ള­യിൽ വ­സി­ച്ച ജീ­വ­ജാ­ല­ങ്ങൾ ഇ­ന്നെ­വി­ടെ? ഇതൊരു മ­രു­പ്പ­റ­മ്പാ­യി­രി­ക്കു­ന്നു. നി­ള­യു­ടെ ജ­ല­ശ­യ്യ­യിൽ നീ­ന്തി­ത്തു­ടി­ച്ച എന്റെ ബാ­ല്യ­ത്തിൽ അ­പ­രി­ചി­ത­മാ­ണു് ഈ കാഴ്ച. മണൽ ക­ട­ത്തി­ന്റെ കോൺ­വോ­യ് സി­സ്റ്റ­മാ­ണു് ഞാ­നി­പ്പോൾ കാ­ണു­ന്ന­തു്. ഇവിടെ മ­ണൽ­ച്ചാ­ക്കു­കൾ­ക്കു ജീവൻ വ­ച്ചി­രി­ക്കു­ന്നു.

തി­ര­ക്ക­ഥ­യു­ടെ ര­ണ്ടാം­ഭാ­ഗം.

വാസു ഒ­റ്റ­യ്ക്കു ക്ലാ­സിൽ­നി­ന്നു് സ്കൂൾ വ­രാ­ന്ത­യി­ലൂ­ടെ ഇ­റ­ങ്ങി ന­ട­ക്കു­ന്നു.

വാസു:
ഹെ­ഡ്മാ­സ്റ്റർ നാ­രാ­യ­ണ­യ്യ­രു­ടെ മകൻ സു­ബ്ര­ഹ്മ­ണ്യൻ എന്റെ ക്ലാ­സി­ലാ­ണു്.

രാ­ത്രി, വാ­ട­ക­വീ­ടു്. വാസു റാ­ന്തൽ­വെ­ളി­ച്ച­ത്തിൽ പ­ഠി­ക്കു­ന്നു. ഗോ­പി­യേ­ട്ടൻ ഇ­രു­ന്നു് ഉ­റ­ക്കം തൂ­ങ്ങു­ന്നു.

വാസു:
ക്ലാ­സു ക­ഴി­ഞ്ഞാൽ വാ­ട­ക­വീ­ടു്. ഞാൻ പ­ഠി­ക്കു­മ്പോൾ ഗോ­പി­യേ­ട്ടൻ ഇ­രു­ന്നു് ഉ­റ­ക്കം തൂ­ങ്ങും.

വാ­സു­വും ഗോ­പി­യേ­ട്ട­നും പു­ഴ­ക്ക­ര­യി­ലൂ­ടെ ന­ട­ന്നു കൂ­ട­ല്ലൂർ­ക്കു പോ­കു­ന്നു. അവർ ക­ട­വി­ന്റെ മേ­ലേ­ക്കു ക­യ­റു­ന്നു. ക­യ്യിൽ സഞ്ചി. എതിരെ തലയിൽ പാ­ത്രം ചു­മ­ന്നു വ­രു­ന്ന വ­ഴി­യാ­ത്ര­ക്കാ­രൻ. വെ­ള്ളം നി­റ­ഞ്ഞ വ­യൽ­വ­ര­മ്പി­ലൂ­ടെ അവർ ത­റ­വാ­ട്ടു­ഗേ­റ്റിൽ എ­ത്തു­ന്നു.

images/rahman-4.jpg
വാസു:
വെ­ള്ളി­യാ­ഴ്ച വൈ­കി­ട്ടു് ഞങ്ങൾ കൂ­ട­ല്ലൂർ­ക്കു തി­രി­ക്കും. തി­ങ്ക­ളാ­ഴ്ച­യാ­ണു മ­ട­ക്കം. വീ­ട്ടി­ലെ­ത്തി­യാൽ പി­ന്നെ കുളി കി­ണ­റ്റിൻ­ക­ര­യി­ലാ­ണു്.

അമ്മ വാ­സു­വി­ന്റെ തല തോർ­ത്തു­ന്നു. വാസു മൂ­ക്കു ചീ­റ്റു­ന്നു.

വാസു:
കു­മ­ര­നെ­ല്ലൂ­രിൽ നെ­റ­ച്ചും കൊളാ. ന­മ്മു­ടെ വീ­ട്ടു­പ­റ­മ്പിൽ ഒരു കൊ­ളം­ണ്ടാ­ക്കി­ക്കൂ­ടെ?
അമ്മ:
ആ ഇനി അ­തി­ന്റെ ഒരു കൊ­റ­വേ­യു­ള്ളൂ. കു­ള­ത്തിൽ മു­ങ്ങി­ക്കു­ളി­ച്ചി­ട്ടാ അ­ടി­ക്ക­ടി ജ­ല­ദോ­ഷം.

അമ്മ രാ­സ്നാ­ദി ത­ല­യി­ലി­ടു­ന്നു. ത­ട­വു­ന്നു, ഊ­തു­ന്നു.

അമ്മ:
(ത­ല­മു­ടി ത­ട­വി­ക്കൊ­ണ്ടു്) മുടി ഒ­രു­പാ­ടു വ­ളർ­ന്നു.

വ­യ­സ്സ­നാ­യ കു­ഞ്ഞൻ മുടി വെ­ട്ടു­ന്നു. അയാൾ വായ തു­റ­ന്നു­പി­ടി­ച്ചി­രി­ക്കു­ന്നു.

വാസു:
കു­ഞ്ഞ­നാ­ണു മുടി വെ­ട്ടു­ക. കു­ഞ്ഞൻ തലയിൽ കൈ­ക്രി­യ ന­ട­ത്തു­മ്പോൾ വായ തു­റ­ന്നു­പി­ടി­ച്ചി­രി­ക്കും.

ഗോ­പി­യും വാ­സു­വും കി­ണ­റ്റു­ക­ര­യിൽ­നി­ന്നും നനഞ്ഞ ശ­രീ­ര­വും തോർ­ത്തു­മാ­യി കു­ളി­ച്ചു മ­ട­ങ്ങി­വ­രു­ന്നു.

വാസു:
കി­ണ­റ്റു­ക­ര­യിൽ­നി­ന്നും കു­ളി­ച്ചൂ­ന്നു വ­രു­ത്തി. അ­ത്രേ­ള്ളൂ. എ­നി­ക്കു കൊ­ള­ത്തിൽ മു­ങ്ങി­യാ­ലേ ശ­രി­യാ­കൂ. തലയിൽ അ­പ്പ­ടി മു­ടി­യാ.
ഗോപി:
വാ പോവാം.
വാസു:
മ­റു­ക­ര­യി­ലെ ഒരു വീ­ടി­ന്റെ പ­ടി­ക്ക­ലെ കു­ള­ത്തിൽ കു­ളി­ക്കാൻ പോ­യ­പ്പോൾ പ്ര­ശ്നം. ശ­ബ്ദ­മു­ണ്ടാ­ക്ക­ല്ലേ എന്നു ഗോപി ആം­ഗ്യം കാ­ണി­ക്കു­ന്നു.

ഗോ­പി­യും വാ­സു­വും പേ­ടി­ച്ചു­പേ­ടി­ച്ചു് ഒരു കു­ള­ത്തി­ലി­റ­ങ്ങു­ന്നു. കു­ള­ക്ക­ര­യിൽ പ­ച്ച­ജ­ല­ത്തിൽ ഒരു വൃ­ദ്ധൻ പകുതി ക­ണ്ണ­ട­ച്ചി­രു­ന്നു ജ­പി­ക്കു­ന്ന­തു് അവർ കാ­ണു­ന്നു.

ര­ണ്ടു­പേ­രും പേ­ടി­യോ­ടെ കു­ള­ത്തി­ലേ­ക്കി­റ­ങ്ങു­ന്നു. ധ്യാ­നി­ച്ചി­രി­ക്കു­ന്ന വൃ­ദ്ധൻ ഉ­ണ­ര­ല്ലേ എന്ന പേടി. മു­ങ്ങു­മ്പോ­ഴും നി­വ­രു­മ്പോ­ഴും വെ­ള്ളം അ­യാ­ളു­ടെ ശ­രീ­ര­ത്തി­ലേ­ക്കു തെ­റി­ക്കു­മ്പോ­ഴും അവർ പേ­ടി­യോ­ടെ വൃ­ദ്ധ­നെ നോ­ക്കു­ന്നു. ഭാ­ഗ്യം. അയാൾ ഉ­ണ­രു­ന്നി­ല്ല. അവർ ര­ണ്ടു­പേ­രും കു­ളി­ച്ചു­ക­യ­റി. കു­ള­ത്തി­ന്റെ കൽ­ക്കെ­ട്ടു് ക­ട­ന്നു. നനഞ്ഞ തോർ­ത്തു് പി­ഴി­ഞ്ഞു­കൊ­ണ്ടു്.

ഗോപി:
നി­ക്കു് വയ്യ ആ കാർ­ണോ­രെ പേ­ടി­ച്ചു കു­ളി­ക്കാൻ. ഞാ­നി­നി കി­ണ­റ്റു­ക­ര­യിൽ നി­ന്നു­ത­ന്നെ കോ­രി­ക്കു­ളി­ച്ചോ­ളാം.
വാസു:
ഹെ­ഡ്മാ­സ്റ്റർ നാ­രാ­യ­ണ­യ്യ­രു­ടെ വീ­ട്ടിൽ ഒരു കു­ളം­ണ്ട­ല്ലോ.
ഗോപി:
ഒ­ന്നാ­ന്ത­രം കുളാ. അതികം അ­ക­ലെ­യ­ല്ല. നി­ന­ക്കാ ഹെ­ഡ്മാ­സ്റ്റ­റു­ടെ മകൻ സു­ബ്ര­ഹ്മ­ണ്യ­നോ­ടു ചോ­ദി­ച്ചു­ക്കൂ­ടേ?
വാസു:
ഹെ­ഡ്മാ­സ്റ്റർ നാ­രാ­യ­ണ­യ്യ­രും സു­ബ്ര­ഹ്മ­ണ്യ­നും കു­ള­ക്ക­ര­യി­ലൂ­ടെ­യാ­ണു വീ­ട്ടിൽ പോവുക. ഒരു ദിവസം ഞാൻ അ­വ­നോ­ടു ചോ­ദി­ച്ചു.

ഒരു കു­ള­ത്തി­ന്റെ ക­ര­യി­ലൂ­ടെ സു­ബ്ര­ഹ്മ­ണ്യ­നും വാ­സു­വും മു­ഖാ­മു­ഖം ന­ട­ന്നു­വ­രു­ന്നു.

എതിരെ വ­രു­ന്ന വാസു ത­ക്ക­ത്തി­നു നി­ന്നി­ട്ടു്:
ഞാനും ജ്യേ­ഷ്ഠ­നും പു­തു­വീ­ട്ടി­ലെ കു­ള­ത്തിൽ വന്നു കു­ളി­ക്ക­ട്ടേ?
സു­ബ്ര­ഹ്മ­ണ്യൻ:
അ­തി­നെ­ന്താ. നി­ങ്ങ­ള് താണ ജാ­തി­ക്കാ­ര­ല്ല­ല്ലോ. വരാം.

ഹെ­ഡ്മാ­സ്റ്റ­റും സു­ബ്ര­ഹ്മ­ണ്യ­നും ന­ട­ന്നു­പോ­യ കുളം. ഗോ­പി­യും വാ­സു­വും വി­സ്ത­രി­ച്ചു കു­ളി­ക്കാൻ പാ­ക­ത്തി­നു് ക­യ്യിൽ എ­ണ്ണ­ക്കു­പ്പി­യും സോ­പ്പു­മാ­യി അ­വി­ടെ­യെ­ത്തു­ന്നു. ഗോപി എ­ണ്ണ­തേ­ക്കു­ന്നു. വാസു കു­ള­ത്തെ വീ­ക്ഷി­ക്കു­ന്നു. ര­ണ്ടു­പേ­രും കു­ളി­ക്കാൻ ഒരു കുളം കി­ട്ടി­യ­തി­ന്റെ സ­ന്തോ­ഷ­ത്തി­ലാ­ണു്.

വാസു:
കൂ­ട­ല്ലൂ­രി­ലേ­ക്കു പോ­കാ­ത്ത ഒരു ശ­നി­യാ­ഴ്ച ആ കു­ള­ത്തിൽ എണ്ണ തേ­ച്ചു കു­ളി­ക്കാൻ പു­റ­പ്പെ­ട്ടു. സു­ബ്ര­ഹ്മ­ണ്യ­നെ പു­റ­ത്തെ­ങ്ങും ക­ണ്ടി­ല്ല.

ഗോ­പി­യേ­ട്ടൻ എണ്ണ തേ­ച്ചു തു­ട­ങ്ങി.

സു­ബ്ര­ഹ്മ­ണ്യൻ ഓ­ടി­വ­രു­ന്നു.

images/rahman-1.jpg
സു­ബ്ര­ഹ്മ­ണ്യൻ:
ഹേയ്, എണ്ണ തേ­ച്ചു­കു­ളി­ക്കാൻ പാ­ടി­ല്ല. വെ­ള്ളം കേ­ടു­വ­രും. വെറും കു­ളി­യാ­വാം.

വാസു ഞെ­ട്ടി എ­ഴു­ന്നേൽ­ക്കു­ന്നു.

ഗോപി:
(എണ്ണ തേ­പ്പു് നിർ­ത്തി) അ­പ്പോൾ നി­ങ്ങൾ കു­ളി­ക്കാ­റി­ല്ലേ.
സു­ബ്ര­ഹ്മ­ണ്യൻ:
കു­ളി­മു­റി­യിൽ­നി­ന്നു മെ­ഴു­കെ­ള­ക്കും. പി­ന്നെ ഇ­വി­ടെ­വ­ന്നു് മു­ങ്ങി­ക്കു­ളി­ക്കും. എ­ണ്ണ­യും സോ­പ്പും മെ­ഴു­കു­മൊ­ക്കെ­യാ­യി വെ­ള്ളം കേടു വ­രു­ന്ന­തു് അ­ച്ഛ­നി­ഷ്ടം­ല്ല.

വാസു ഗോ­പി­യെ നോ­ക്കു­ന്നു. മു­ഖ­ത്തു നിരാശ. ഗോപി എ­ണ്ണ­ക്കു­പ്പി­യും ച­കി­രി­ത്തേ­പ്പും സോ­പ്പു­മാ­യി പടവു ക­യ­റു­ന്നു.

ഗോപി:
വാ പോകാം.

വാസു കു­ള­പ്പ­ട­വിൽ­ത­ന്നെ നിൽ­ക്കു­ന്നു. കു­ള­ത്തി­ലേ­ക്കു നോ­ക്കു­ന്നു. വി­ട്ടു പോരാൻ മടി. ഒ­ന്നാ­ലോ­ചി­ച്ച­ശേ­ഷം അവൻ പ­തു­ക്കെ കു­ള­ത്തി­ലി­റ­ങ്ങി ക­യ്യിൽ മൂ­ന്നു തവണ വെ­ള്ള­മെ­ടു­ത്തു കുടഞ്ഞു-​കുളിക്കാൻ ക­ഴി­യാ­ത്ത­തി­ലു­ള്ള പ്രാ­യ­ശ്ചി­ത്തം പോലെ: ഒ­ര­നു­ഷ്ഠാ­നം­പോ­ലെ. ഒ­ന്നു­കൂ­ടി കു­ള­ത്തെ നോ­ക്കി­യ­ശേ­ഷം തി­രി­ഞ്ഞു ന­ട­ന്നു പ­ട­വു­കൾ കയറി. മു­ക­ളിൽ കാ­ത്തു നിൽ­ക്കു­ന്ന ഗോ­പി­യോ­ടൊ­പ്പം ചേർ­ന്നു.

വാസു:
കു­ള­മു­ള്ള ഒരു വാ­ട­ക­വീ­ടാ­ണു് അ­ന്വേ­ഷി­ച്ചു ന­ട­ന്ന­തു്. കി­ട്ടി­യി­ല്ല. വെ­ക്കേ­ഷൻ കാ­ല­ത്തു പ­ഠി­ക്കാ­നാ­യി മ­റ്റൊ­രു വാ­ട­ക­മു­റി­യി­ലേ­ക്കു മാറി. പ­രി­സ­ര­ത്തൊ­ന്നും കു­ള­മു­ണ്ടാ­യി­രു­ന്നി­ല്ല.

മ­ഴ­വെ­ള്ളം നി­റ­ഞ്ഞ വ­യൽ­വ­ര­മ്പി­ലൂ­ടെ ന­ട­ന്നു­പോ­കു­ന്ന വാസു തോർ­ത്തു­ടു­ത്തു് പൊ­ന്നു­രു­ക്കു­ന്ന ത­ട്ടാ­ന്റെ മു­റി­യിൽ വ­ന്നി­രി­ക്കു­ന്നു.

വാസു:
കു­ളി­ക്കാൻ ഇവിടെ കു­ളം­ല്ല­ല്ലോ.
ത­ട്ടാൻ:
അ­മേ­റ്റി­ക്ക­ര അ­മ്പ­ല­ക്കു­ള­ത്തിൽ കു­ളി­ക്കാ­ലോ അ­ടു­ത്ത­ല്ലേ?

അ­മേ­റ്റി­ക്ക­ര കുളം. വി­ശാ­ലം. ക­ണ്ണാ­ടി­പോ­ലെ തെ­ളി­ഞ്ഞ വെ­ള്ളം. പച്ച വ­യ­ലി­ന്റെ ഒ­ര­റ്റ­ത്തു് വ­ലി­യൊ­രു ആൽ­മ­ര­ച്ചു­വ­ട്ടി­ലാ­ണു കുളം. കു­റ­ച്ചു­കു­ട്ടി­കൾ കു­ളി­ക്കു­ന്നു. പൊ­തു­വെ വിജനം.

വാസു:
അ­മേ­റ്റി­ക്ക­ര കു­ള­ത്തിൽ കു­ളി­ക്കാൻ കു­റ­ച്ചു­പേ­രേ ഉ­ണ്ടാ­കൂ.

ആ വീടു് വി­ട്ടു­കൊ­ടു­ത്ത­ശേ­ഷം പോ­സ്റ്റ്മാൻ ന­മ്പ്യാ­രു­ടെ വീ­ട്ടി­ലേ­ക്കു മാറി. ഇ­പ്പോൾ കൊ­ച്ചു­ണ്ണി­യേ­ട്ട­നെ­യാ­ണു വീ­ട്ടിൽ­നി­ന്നു കൂ­ട്ടി­ന­യ­ച്ച­തു്.

അമ്മ പ­ത്താ­യ­പ്പു­ര­യിൽ­നി­ന്നു സ­ഞ്ചി­യി­ലേ­ക്കു പൊ­ടി­യ­രി അ­ള­ക്കു­ന്നു. വാസു സ­ഞ്ചി­യു­ടെ വായ തു­റ­ന്നു പി­ടി­ച്ചി­രി­ക്കു­ന്നു. കൊ­ച്ചു­ണ്ണി നേ­ന്ത്ര­ക്കു­ല എ­ടു­ക്കു­ന്നു. കു­മ­ര­നെ­ല്ലൂ­രി­ലേ­യ്ക്കു യാത്ര പു­റ­പ്പെ­ടു­ക­യാ­ണു്.

അമ്മ:
മൂ­ന്നു നേരം വ­ച്ചു­വി­ള­മ്പി­ത്ത­രു­ന്ന­ത­ല്ലേ. അ­വർ­ക്കും വ­ല്ല­തും കൊ­ടു­ക്ക­ണ്ടേ?

കൊ­ച്ചു­ണ്ണി­യേ­ട്ടൻ പെ­ട്ടി­യു­മാ­യി മുൻ­പിൽ, ന­ടു­വിൽ വാസു. പിറകേ കോ­സ­ടി­യും വാ­ഴ­ക്കു­ല­യു­മാ­യി അ­യ്യ­പ്പൻ. കടവു കയറി അവർ പുഴ മു­റി­ച്ചു ക­ട­ക്കു­ന്നു.

വാസു:
ന­മ്പ്യാ­രും കു­ടും­ബ­വും ഞ­ങ്ങ­ളെ സ്വ­ന്ത­ക്കാ­രെ­പ്പോ­ലെ കരുതി. കൂ­ട­ല്ലൂ­രിൽ നി­ന്നു വ­രു­മ്പോൾ പെ­ട്ടി­യു­മെ­ടു­ത്തു് കൊ­ച്ചു­ണ്ണി­യേ­ട്ടൻ മുൻ­പിൽ ന­ട­ക്കും. നേ­ന്ത്ര­ക്കു­ല­യും കോ­സ­ടി­യും ചു­മ­ന്നു് അ­യ്യ­പ്പൻ പി­റ­കെ­യും. വേ­ന­ലാ­യ­തു­കൊ­ണ്ടു വെ­ള്ളം കു­റ­ഞ്ഞ ഭാ­ഗ­ത്തു കൂടി ഞങ്ങൾ പുഴ മു­റി­ച്ചു ക­ട­ക്കും.

അവർ പൊ­ടി­യ­രി­സ­ഞ്ചി­യും നേ­ന്ത്ര­ക്കു­ല­യും ന­മ്പ്യാ­രു­ടെ ഭാ­ര്യ­യെ ഏൽ­പി­ക്കു­ന്നു.

ന­മ്പ്യാർ അവരെ അ­ക­ത്തേ­ക്കു ക്ഷ­ണി­ക്കു­ന്നു.

വാസു:
പോ­സ്റ്റ്ഓ­ഫീ­സ് കെ­ട്ടി­ട­ത്തി­നു മു­ക­ളി­ലു­ള്ള ന­മ്പ്യാ­രു­ടെ വാ­ട­ക­മു­റി­യിൽ എ­ത്തി­യാൽ അമ്മ ഏൽ­പി­ച്ച പൊ­ടി­യ­രി­യും നേ­ന്ത്ര­ക്കു­ല­യും അവരെ ഏ­ല്പി­ക്കും.
ന­മ്പ്യാർ:
ഇ­ത­ങ്ങ­ട്ടു് കൊ­ടു­ത്തോ­ളൂ.
ഭാര്യ:
(എ­ല്ലാം വാ­ങ്ങി­ക്കൊ­ണ്ടു്) ഇ­തൊ­ന്നും വേ­ണ്ടീർ­ന്നി­ല്ല.
വാസു:
ന­മ്പ്യാ­രു­ടെ വീ­ട്ടിൽ­നി­ന്നു രാ­വി­ലെ ഞങ്ങൾ ക­ഞ്ഞി­കു­ടി­ക്കും. അതു ക­ഴി­ഞ്ഞു് ന­മ്പ്യാ­രു­ടെ മകനും മ­രു­മ­ക­നു­മൊ­പ്പം അ­മ്പ­ല­ക്കു­ള­ത്തി­ലേ­ക്കു് ഒരു ഓ­ട്ട­മു­ണ്ടു്. പി­ന്നെ തി­മിർ­ത്തു കു­ളി­യാ­ണു്.

വ­യൽ­വ­ര­മ്പി­ലൂ­ടെ ഓ­ടു­ന്ന മൂ­ന്നു­പേ­രും അ­മ്പ­ല­ക്കു­ള­ത്തിൽ വന്നു ചാ­ടു­ന്നു. മൂ­ന്നു­പേ­രും നീ­ന്തി­ത്തി­മിർ­ക്കു­ന്നു. പു­ഴ­ക്ക­ര­യി­ലൂ­ടെ വാ­സു­വും കാർ­ത്ത്യാ­യ­നി ഓ­പ്പു­വും അ­പ്പു­വേ­ട്ട­നും ന­ട­ക്കു­ന്നു. എതിരെ വെ­ളി­ച്ച­പ്പാ­ടു് ന­ട­ന്നു­വ­രു­ന്നു. വെ­ളി­ച്ച­പ്പാ­ടി­നെ ക­ട­ന്നു് അവർ മു­ന്നോ­ട്ടു്.

വാസു:
തേ­ഡ്ഫോ­മി­ലാ­യ­പ്പോൾ അ­പ്പു­വേ­ട്ട­നും കാർ­ത്ത്യാ­യ­നി ഓ­പ്പു­വും പ­ഠി­ക്കാൻ വന്നു. മാ­സ­ത്തി­ലൊ­രി­ക്കൽ ഞങ്ങൾ പു­ന്ന­യൂർ­ക്കു­ള­ത്തേ­ക്കു പോയി. ഉ­പ്പി­ങ്ങൾ കടവു ക­ട­ന്നു് ആ­റ്റു­പു­റ­ത്തു­കൂ­ടി­യാ­ണു യാത്ര. കടവിൽ അധികം ആ­ളു­ണ്ടാ­വി­ല്ല.
വാസു:
(വെ­ളി­ച്ച­പ്പാ­ടി­നെ ക­ണ്ടു്) ദാ വ­ര്ണ്ണ്ടു്.
കാർ­ത്ത്യാ­യ­നി ഓപ്പു:
കൊ­ടു­ങ്ങ­ല്ലൂർ­ക്കാ­യി­രി­ക്കും. വെ­ളി­ച്ച­പ്പാ­ടു് അ­വ­രെ­യും ക­ട­ന്നു­പോ­കു­ന്നു.

അവർ മൂ­ന്നു­പേ­രും തോ­ണി­യിൽ ക­യ­റു­ന്നു.

വാസു:
സ­ന്ധ്യ­യ്ക്കു് കൊ­ച്ചു­ണ്ണി­യേ­ട്ട­നും കാർ­ത്ത്യാ­യ­നി ഓ­പ്പു­വും ഞാനും ചേർ­ന്നു് അ­ക്ഷ­ര­ശ്ലോ­കം ചൊ­ല്ലും. അതൊരു ക­മ്പ­മാ­യി.

വീ­ട്ടിൽ റാ­ന്തൽ­വെ­ട്ട­ത്തിൽ കാർ­ത്ത്യാ­യ­നി ഓ­പ്പു­വോ­ടൊ­പ്പം അ­ക്ഷ­ര­ശ്ലോ­കം ചൊ­ല്ലു­ന്നു.

കൊ­ച്ചു­ണ്ണി:

‘ജീ­വ­ന്ന­ശു­ദ്ധി­യാ­ലു­ണ്ടാ­യ്തീർ­ന്നാം ഭ­വ­ബ­ന്ധ­നം

അ­ക­ന്നു­പോ­മീ­ശ്വ­രാ­നു­ഗ്ര­ഹ­ത്താ­ലാ­ത്മ ചി­ന്ത­യാൽ’

വാസു:

‘അ­ന­ങ്ങി­യി­ല്ലാ പാ­ദ­ത്തി­ലു­മു­പേ­ന്ദ്രൻ

ചെ­ന്നു­മൽ­പ­വും ര­ക്ത­ത്തൊ­ടൊ­ത്തു നദികൾ

നാ­ഡി­യിൽ ചെ­ന്നു­മ­ങ്ങ­നെ.’

കാർ­ത്ത്യാ­യ­നി­ഓ­പ്പു:

‘രേ­ത­സ്സും ജലവും പി­ന്നെ ഗർ­ഭു­തം പി­ന്നീ­ട­പാ­ന­നും…’

തോ­ണി­യിൽ അ­ക­ന്ന­ക­ന്നു­പോ­കു­ന്ന കാർ­ത്ത്യാ­യ­നി ഓ­പ്പു­വും അ­പ്പു­വേ­ട്ട­നും.

വാസു:
നയൻതു ഫോറം ക­ഴി­ഞ്ഞ­പ്പോൾ കൊ­ച്ചു­ണ്ണി­യേ­ട്ടൻ പ­ഠി­പ്പു ക­ഴി­ഞ്ഞു­പോ­യി. അ­ടു­ത്ത വർഷം അ­പ്പു­വേ­ട്ട­നും കാർ­ത്ത്യാ­യ­നി ഓ­പ്പു­വും പോയി.

വാസു കരയിൽ ത­നി­ച്ചു്.

തോണി അ­ക­ന്ന­ക­ന്നു­പോ­കു­ക­യാ­ണു്. അവനെ ത­നി­ച്ചാ­ക്കി അവർ പോ­കു­ക­യാ­ണു്. തോണി പി­ന്നെ­യും അ­ക­ന്നു.

വാസു:
ഞാൻ ത­നി­ച്ചാ­യി.

വാസു ദുഃ­ഖ­ത്തോ­ടെ തി­രി­ഞ്ഞു ന­ട­ക്കു­ന്നു. വാസു ആദ്യം ന­ട­ന്നു­വ­ന്ന വ­ഴി­യി­ലേ­ക്കു്. അ­വ­ന്റെ മ­ന­സ്സിൽ സം­ഘർ­ഷ­മു­ണ്ടു്. ഇ­പ്പോൾ അവൻ ത­നി­ച്ചാ­ണു്. ആ ഏ­കാ­ന്ത­ത അവനു താ­ങ്ങാ­നാ­വു­ന്നി­ല്ല. ന­ദി­ക്ക­ര­യി­ലൂ­ടെ മ­ണൽ­പ്പു­റ­ത്തു­കൂ­ടെ അവൻ ഓ­ടു­ക­യാ­ണു്. ഓ­ടി­ഓ­ടി അ­വ­ന്റെ അ­ഭ­യ­സ്ഥാ­ന­മാ­യ കു­ള­ക്ക­ര­യി­ലെ­ത്തു­ന്നു. സഞ്ചി പ­ട­വി­ലേ­ക്കി­ടു­ന്നു. ഷർ­ട്ടൂ­രി അവൻ പ­ട­വി­ലേ­ക്കെ­റി­യു­ന്നു.

അവൻ പ­ട­വു­ക­ളിൽ­നി­ന്നു പ­ച്ച­ജ­ല­ത്തി­ലേ­ക്കു നോ­ക്കി. ഒ­ര­നു­ഷ്ഠാ­നം­പോ­ലെ അവൻ മൂ­ന്നു തവണ വെ­ള്ള­മെ­ടു­ത്തു കു­ട­ഞ്ഞു് വെ­ള്ള­ത്തി­ലേ­ക്കു ചാ­ടു­ന്നു.

അ­സ­ഹ്യ­മാ­യ ഏ­കാ­ന്ത­ത­യെ ത­കർ­ക്കാൻ ഒരു കുളി. കു­ളി­ച്ചു തി­മിർ­ത്തു് ശാ­ന്ത­നാ­യ വാസു വ­യൽ­വ­ര­മ്പി­ലൂ­ടെ വീ­ട്ടി­ലേ­ക്കു്. മു­ഖ­ത്തു് ആ­ശ്വാ­സം. അ­വ­ന്റെ തല ന­ന­ഞ്ഞി­ട്ടു­ണ്ടു്. അമ്മ അവനെ കാ­ണു­ന്നു. മുഖം താ­ഴ്ത്തി­യു­ള്ള ആ ന­ട­പ്പിൽ അമ്മ അ­വ­ന്റെ പ്ര­ശ്നം തി­രി­ച്ച­റി­ഞ്ഞു.

images/rahman-7.jpg
അമ്മ:
വാസു.

അമ്മ അ­വ­ന്റെ തല തു­വർ­ത്തു­ന്നു.

അമ്മ അവനെ സ­മാ­ധാ­നി­പ്പി­ക്കു­ന്നു.

ഇനി ഒ­റ്റ­യ്ക്കു താ­മ­സി­ക്ക­ണ്ട ദിവസം ന­ട­ന്നു­പോ­കാം. പ­രീ­ക്ഷ­യ്ക്ക ഒ­രു­മാ­സം മുൻപു താ­മ­സി­ച്ചാൽ മ­തീ­ന്നാ വ­ല്യേ­ട്ടൻ എ­ഴു­തീർ­ക്ക്ണു.

വാസു വീ­ണ്ടും അതേ പു­ഴ­ക്ക­ട­വിൽ നിൽ­ക്കു­ന്നു. കാർ­ത്ത്യാ­യ­നി ഓ­പ്പു­വും അ­പ്പു­വേ­ട്ട­നും വി­ട്ടു­പോ­യ ആ ക­ട­വ­ത്തു് അവൻ നല്ല ഏ­കാ­ന്ത­ത അ­നു­ഭ­വി­ക്കു­ന്നു­ണ്ടു്. അ­ശാ­ന്ത­മാ­യ നിൽ­പു്.

അവൻ സൂ­ര്യ­നു നേരെ ന­ട­ക്കു­ന്നു. അ­സ്ത­മ­യം. രാ­ത്രി. പൂർ­ണ്ണ­നി­ലാ­വു്. തി­ള­ങ്ങു­ന്ന മേ­ഘ­ങ്ങൾ. അവൻ മു­റി­യിൽ റാ­ന്തൽ വെ­ട്ട­ത്തിൽ വാ­യി­ക്കു­ന്നു.

പ്ര­ഭാ­തം അവൻ സ്കൂ­ളി­ലേ­ക്കു് വ­ഴി­യിൽ മ­ര­ച്ചു­വ­ട്ടിൽ ഒരു സ­ന്ന്യാ­സി. വ­ടി­യിൽ കൊ­ളു­ത്തി­യ മ­ടി­ശ്ശീ­ല ചെറു ഭാ­ണ്ഡം അവൻ ശ്ര­ദ്ധി­ക്കു­ന്നു. സ­ന്ന്യാ­സി ഉ­റ­ങ്ങു­ക­യാ­ണു്. കു­റ­ച്ചു ന­ട­ന്നു് അവൻ സ­ന്ന്യാ­സി­യെ വീ­ണ്ടും നോ­ക്കി പ്ര­തീ­ക്ഷ­യോ­ടെ.

അ­ടു­ത്ത ദിവസം.

അവൻ മ­ര­ച്ചു­വ­ട്ടിൽ സ­ന്ന്യാ­സി­യെ പ്ര­തീ­ക്ഷി­ക്കു­ന്നു. പക്ഷേ, ആ­ളി­ല്ല. വ­ടി­യും സ­ഞ്ചി­യും മാ­ത്രം. അവൻ ചു­റ്റും അ­ന്വേ­ഷി­ക്കു­ന്നു. എതിരെ അ­ടു­പ്പിൽ തീ­കൂ­ട്ടി എന്തോ പാചകം ചെ­യ്യു­ക­യാ­ണു സ­ന്ന്യാ­സി. അവൻ പ്ര­തീ­ക്ഷ­യോ­ടെ സ­ന്ന്യാ­സി­യെ നോ­ക്കു­ന്നു. സ­ന്ന്യാ­സി അവനെ നോ­ക്കി നി­ഷ്ക­ള­ങ്ക­മാ­യി ചി­രി­ക്കു­ന്നു.

മൂ­ന്നാം ദിവസം.

അവൻ പ്ര­തീ­ക്ഷ­യോ­ടെ മ­ര­ച്ചു­വ­ട്ടിൽ എ­ത്തു­ന്നു. ഏ­കാ­ന്ത­ത­യി­ലെ കൂ­ട്ടു­കാ­ര­നെ തേടി. സ­ന്ന്യാ­സി­യു­ടെ ഇ­രി­പ്പി­ടം ശു­ന്യം. വ­ടി­യി­ല്ല. സ­ഞ്ചി­യി­ല്ല. തീ കൂ­ട്ടി­യ സ്ഥ­ല­ത്തു പാ­ത്ര­മി­ല്ല. വെറും ചാരം മാ­ത്രം. വാസു നി­രാ­ശ­നാ­യി തി­രി­ഞ്ഞു­നോ­ക്കി കടമ്പ ക­യ­റി­പ്പോ­കു­ന്നു. കു­ള­ങ്ങ­ളി­ലും ന­ദി­യി­ലും ചാ­റ്റൽ­മ­ഴ പെ­യ്യു­ന്നു.

വാസു:
ആ മ­ഴ­ക്കാ­ല­ത്തു് നിള നി­റ­ഞ്ഞു ക­വി­ഞ്ഞു. കു­മ­ര­നെ­ല്ലൂ­രി­ലെ എല്ലാ കു­ള­ങ്ങ­ളി­ലും വെ­ള്ളം പൊ­ന്തി. ഇ­പ്പോൾ എസ്. എസ്. എൽ. സി­ക്കാ­ര­നാ­ണു്. ഗ­വ­ണ്മെ­ന്റ് പ­രീ­ക്ഷ­യാ­ണു്. ഗമ കൂടും. അതു ക­ഴി­ഞ്ഞാൽ കോ­ള­ജിൽ ചേ­രാ­നു­ള്ള മോ­ഹ­ത്തോ­ടെ­യാ­ണു പ­ഠി­പ്പു്.

മുൻ­പിൽ കു­ട്ടേ­ട്ടൻ വാസു, രാ­വു­ണ്ണി, കെ. പി. രാ­വു­ണ്ണി… തലയിൽ ചു­മ­ടു­മാ­യി അ­യ്യ­പ്പൻ. അവർ ഒരു ആൽ­മ­ര­ത്ത­റ­യി­ലേ­ക്കു ന­ട­ന്നു വ­രി­ക­യാ­ണു്.

വാസു:
എ­ര­ണി­ക്കൽ കു­ള­ത്തി­ന­ടു­ത്തു­ള്ള പുതിയ വാ­ട­ക­വീ­ട്ടി­ലേ­ക്കു ബ­ന്ധ­ത്തിൽ­പെ­ട്ട കു­ട്ടേ­ട്ട­നോ­ടൊ­പ്പ­മാ­ണു വ­ന്ന­തു്. കു­മ്പി­ടി­ക്കാ­രാ­യ വി. രാ­വു­ണ്ണി­യും കെ. പി. രാ­വു­ണ്ണി­യും കൂ­ട്ടി­നു­ണ്ടു്. അവർ വീ­ട്ടിൽ­നി­ന്നും പ­ച്ച­ക്ക­റി­കൾ കൊ­ണ്ടു­വ­രും. പെ­ട്ടി­യും ഭാ­ണ്ഡ­വു­മാ­യി പ­തി­വു­പോ­ലെ അ­യ്യ­പ്പ­നും കൂ­ടെ­വ­ന്നു.

കു­ട്ടേ­ട്ട­നോ­ടൊ­പ്പം വാസു പ­കി­ട­ക­ളി കാ­ണു­ന്നു.

കു­ട്ടേ­ട്ടൻ, വാസു, വി. രാ­വു­ണ്ണി, കെ. പി. രാ­വു­ണ്ണി എ­ന്നി­വർ അ­ടു­ക്ക­ള­യിൽ നി­ല­ത്തി­രു­ന്നു് പ­ച്ച­ക്ക­റി നു­റു­ക്കു­ന്നു.

വാസു:
കു­ട്ടേ­ട്ടൻ വെ­പ്പു­കാ­ര­നാ­ണെ­ങ്കി­ലും ര­ക്ഷാ­കർ­ത്താ­വാ­ണു്. മം­ഗ­ലാ­പു­ര­ത്തു് ഒരാൾ പ­ഠി­ക്കു­മ്പോൾ താ­ഴെ­യു­ള്ള എന്നെ കോ­ള­ജി­ല­യ­യ്ക്കാൻ സാ­ധി­ക്കു­മോ എന്ന സം­ശ­യ­ത്തി­ലാ­ണ­ത്രെ അച്ഛൻ. കു­ട്ടേ­ട്ടൻ കൊ­ണ്ടു­വ­ന്ന വാർ­ത്ത­യാ­ണു്.
വാസു:
(പ­ച്ച­ക്ക­റി നു­റു­ക്കു­ന്ന­തി­നി­ട­യിൽ) കു­ട്ടേ­ട്ടാ, ഇനി എസ്. എസ്. എൽ. സി. ക­ഴി­യു­ന്ന­തു­വ­രെ എ­ര­ണി­ക്കൽ കു­ള­ത്തി­ലാ­ക്കാം കുളി.
കു­ട്ടേ­ട്ടൻ:
എസ്. എസ്. എൽ. സി. ക­ഴി­ഞ്ഞാ­ലെ­ങ്കി­ലും ത­റ­വാ­ട്ടിൽ ഒരു കൊ­ളം­ണ്ടാ­വോ വാ­സൂ­നു്.

വാസു രാ­ത്രി റാ­ന്തൽ­വെ­ട്ട­ത്തിൽ വാ­യി­ക്കു­ന്നു.

വാസു:
എസ്. എസ്. എൽ. സി. പ­രീ­ക്ഷ­യ­ടു­ക്കു­ന്നു. രാ­മ­നാ­ഥ­യ്യർ മാ­സ്റ്റ­റു­ടെ ഇം­ഗ്ലീ­ഷ് ക്ലാ­സ് മ­റ­ക്കാ­നാ­വി­ല്ല.
images/rahman-9.jpg

രാ­മ­നാ­ഥ­യ്യർ മാ­സ്റ്റർ ഇം­ഗ്ലീ­ഷ് ക്ലാ­സെ­ടു­ക്കു­ന്നു. ബ്ലാ­ക്ക് ബോർ­ഡിൽ Tale of Two Cities എ­ന്നെ­ഴു­തി­യി­രി­ക്കു­ന്നു. Charles Dickens എ­ന്നും. രാ­മ­നാ­ഥ­യ്യർ മാ­സ്റ്റർ ക­യ്യി­ലെ പു­സ്ത­ക­ത്തിൽ നോ­ക്കി ഉ­ലാ­ത്തി­ക്കൊ­ണ്ടു് കൈ­യാം­ഗ്യ­ത്തോ­ടെ വാ­യി­ക്കു­ന്നു.

Charles Darnay was sentenced to be guillotined. He was condemned to solitary confinement.

വി­ദ്യാർ­ഥി­കൾ ല­യി­ച്ചി­രി­ക്കു­ന്നു. വാ­സു­വും.

രാ­മ­നാ­ഥ­യ്യർ മാ­സ്റ്റർ ഒന്നു നിർ­ത്തി ശാ­രീ­രി­ക ചേ­ഷ്ട­ക­ളോ­ടെ തു­ട­രു­ന്നു.

Nine gone for ever

Ten gone for ever

Eleven gone for ever

Twelve coming on to pass away.

രാ­വി­ലെ

കു­ള­ക്ക­ട­വു്.

വാസു തോർ­ത്തു­ടു­ത്തു് കു­ള­പ്പ­ട­വി­ലി­രു­ന്നു വാ­യി­ക്കു­ന്നു: Nine gone for ever. Ten gone for ever. മറ്റു കു­ട്ടി­കൾ കു­ളി­ക്കു­ന്നു. കു­ട്ടേ­ട്ടൻ പല്ലു തേ­ക്കു­ന്നു.

വാസു:
രാ­വി­ലെ കു­ള­ക്ക­ട­വിൽ വ­ച്ചും പ­ഠി­ത്തം­ത­ന്നെ. കോ­ള­ജിൽ ചേ­രാ­നു­ള്ള മോഹം വർ­ധി­ക്ക­യാ­ണേ. അച്ഛൻ സ­മ്മ­തം മൂ­ളു­മോ എ­ന്നാ­യി ചിന്ത.
കു­ട്ടേ­ട്ടൻ:
വാസു അ­റി­ഞ്ഞി­ല്ലേ. ഞാൻ മ­റ­ന്നു, പറയാൻ. അച്ഛൻ കൊ­ള­മ്പ്ന്നു നാട്ടിലെത്തിരിക്ക്ണു-​സ്കൂൾ വാർ­ഷി­ക­ത്തി­നു് അച്ഛൻ വ­രും­ന്നാ­പ­റേ­ണെ.

വാസു ശ്ര­ദ്ധി­ക്കു­ന്നു.

വാസു:
കോ­ള­ജിൽ­ചേ­രാൻ അച്ഛൻ സ­മ്മ­തം മൂ­ളു­മോ എ­ന്നാ­യി ചിന്ത.

സ്കൂൾ വാർ­ഷി­കം.

സ്റ്റേ­ജിൽ രാ­മ­നാ­ഥ­യ്യർ, നാ­രാ­യ­ണ­യ്യർ, ചി­ത്രൻ ന­മ്പൂ­തി­രി­പ്പാ­ടു്, ഒരു സഹായി. സ­മ്മാ­ന­ങ്ങൾ. കപ്പ്. കു­രു­ത്തോ­ല­ത്തോ­ര­ണ­ങ്ങൾ.

കാ­ഴ്ച­ക്കാ­രിൽ ഏ­റ്റ­വും മുൻ­പിൽ മറ്റു ര­ക്ഷി­താ­ക്കൾ­ക്കൊ­പ്പം കു­ട്ടേ­ട്ട­നും അ­ച്ഛ­നും ഇ­രി­ക്കു­ന്നു. പി­റ­കിൽ, കു­ട്ടി­ക­ളു­ടെ നി­ര­യിൽ നി­ന്നു വാസു ഏ­ന്തി­നോ­ക്കു­ന്നു.

വാസു:
സ്ക്കൂൾ വാർ­ഷി­ക­ത്തി­നു നോ­ക്കു­മ്പോൾ മുൻ­പിൽ ര­ക്ഷി­താ­ക്ക­ളു­ടെ കൂ­ട്ട­ത്തിൽ അച്ഛൻ. കു­ട്ടേ­ട്ടൻ പ­തി­വി­ല്ലാ­തെ ഒരു ഷർ­ട്ടി­ട്ടി­രി­ക്കു­ന്നു. മേൽ­വേ­ഷ്ടി­യും.
നാ­രാ­യ­ണ­യ്യർ പേരു വി­ളി­ക്കു­ന്നു:
ജനറൽ പ്രൊ­ഫി­ഷ്യൻ­സി ഒ­ന്നാം സ­മ്മാ­നം വാ­സു­ദേ­വൻ എം. ടി. പ്ര­ബ­ന്ധം ഒ­ന്നാം­സ­മ്മാ­നം വാ­സു­ദേ­വൻ എം. ടി. അ­ക്ഷ­ര­ശ്ലോ­കം ഒ­ന്നാം­സ­മ്മാ­നം വാ­സു­ദേ­വൻ എം. ടി.
കു­ട്ടേ­ട്ടൻ അ­ച്ഛ­ന്റെ ചെ­വി­യിൽ ര­ഹ­സ്യ­മാ­യി:
ന­മ്മു­ടെ വാ­സ്വാ­ണു്.

അച്ഛൻ ശ്ര­ദ്ധി­ക്കു­ന്നേ­യി­ല്ല. വാസു പ്ര­തീ­ക്ഷ­യോ­ടെ അ­ച്ഛ­നെ നോ­ക്കു­ന്നു. കു­ട്ടേ­ട്ടൻ തി­രി­ഞ്ഞു വാ­സു­വി­നെ നോ­ക്കു­ന്നു. വാസു പോയി സ­മ്മാ­ന­ങ്ങൾ വാ­ങ്ങു­ന്നു. എ­ല്ലാ­വ­രും ക­യ്യ­ടി­ക്കു­ന്നു. കു­ട്ടേ­ട്ടൻ ശ­ക്ത­മാ­യി ക­യ്യ­ടി­ക്കു­ന്നു. അച്ഛൻ ക­യ്യ­ടി­ക്കു­ന്നി­ല്ല. വാസു സ­മ്മാ­നം വാ­ങ്ങി തി­രി­ച്ചു­വ­രു­ന്നു. തി­ണ്ണ­യി­ലി­രു­ന്നു സ­മ്മാ­ന­പ്പൊ­തി തു­റ­ക്കു­ന്നു. പ­ശ്ചാ­ത്ത­ല­ത്തിൽ സ­മ്മാ­ന­ദാ­ന­ത്തി­ന്റെ അ­നൗൺ­സ്മെ­ന്റ്. അച്ഛൻ എ­ഴു­ന്നേൽ­ക്കു­ന്നു.

അച്ഛൻ കു­ട്ടേ­ട്ട­നോ­ടു്:
നാടകം കാണാൻ ഞാൻ നിൽ­ക്കു­ന്നി­ല്ല. ഗു­രു­വാ­യൂർ­ക്കു­ള്ള ബ­സ്സി­നു സ­മ­യ­മാ­യി.
images/rahman-8.jpg

അച്ഛൻ പോ­കു­ന്നു. കു­ട്ടേ­ട്ട­ന്റെ മു­ഖ­ത്തു വി­ഷാ­ദം.

വാസു സ­മ്മാ­ന­പ്പു­സ്ത­ക­ങ്ങൾ നോ­ക്കു­ന്നു.

‘WaterBabies’ ‘സാ­ഹി­ത്യ­ദർ­പ്പ­ണം’ വാസു വന്നു കു­ട്ടേ­ട്ട­ന­രി­കിൽ അച്ഛൻ എ­ഴു­ന്നേ­റ്റ ഒ­ഴി­ഞ്ഞ സീ­റ്റിൽ ഇ­രി­ക്കു­ന്നു.

കു­ട്ടേ­ട്ടൻ സ­മ്മാ­ന­പു­സ്ത­ക­ങ്ങൾ വാ­രി­യെ­ടു­ക്കു­ന്നു.

കു­ട്ടേ­ട്ടൻ:
എന്താ ഒക്കെ പു­സ്ത­ക­ങ്ങ­ള്. ഒരു കപ്പ് നി­ന­ക്കും ത­രാ­യി­രു­ന്നി­ല്ലേ അ­വർ­ക്കു്.
വാസു:
കപ്പ് സ്പോർ­ട്സി­നു­ള്ള­താ ഓട്ടം, ചാ­ട്ടം
കു­ട്ടേ­ട്ടൻ:
ദേ­ഹാ­ധ്വാ­ന­ത്തി­നു­ള്ള­തൊ­ന്നും ന­മു­ക്കു പ­റ്റി­ല്ല. ന­മു­ക്കി­തൊ­ക്കെ മതി.

കു­ട്ടേ­ട്ടൻ ദുഃ­ഖ­ത്തോ­ടെ വാ­സു­വി­നെ നോ­ക്കു­ന്നു. വാസു കു­ട്ടേ­ട്ട­നെ­യും. ര­ണ്ടു­പേർ­ക്കും അതു മ­ന­സ്സി­ലാ­യി.

കു­ട്ടേ­ട്ടൻ:
(സ്വരം താ­ഴ്ത്തി) അച്ഛൻ ഒ­ന്നും പ­റ­ഞ്ഞി­ല്ലെ­ന്നേ­യു­ള്ളൂ. സ­മ്മാ­നം വാ­ങ്ങു­ന്ന ക­ണ്ട­പ്പോൾ സ­ന്തോ­ഷാ­യി­ട്ടാ പോ­യ­തു്.

വാസു പു­റ­ത്തേ­ക്കു നോ­ക്കു­ന്നു, വി­ഷാ­ദ­ത്തോ­ടെ. അച്ഛൻ ന­ട­ന്നു­പോ­കു­ന്ന­തു കാ­ണു­ന്നു.

എസ്. എസ്. എൽ. സി. പ­രീ­ക്ഷ ക­ഴി­ഞ്ഞു കൂ­ട്ടു­കാർ വാ­സു­വി­ന്റെ മു­റി­ക്കു പു­റ­ത്തു പൂ­മു­ഖ­ത്തു്. അവർ വി­ട­വാ­ങ്ങു­ക­യാ­ണു്. ക­യ്യിൽ ചോ­ദ്യ­പേ­പ്പർ ക്ലി­പ് ചെയ്ത പ­രീ­ക്ഷാ­പാ­ഡു­കൾ.

പൂ­മു­ഖ­ത്തി­ണ്ണ­യി­ലി­രു­ന്നു് ഒരാൾ:
(വാ­സു­വി­ന്റെ പേ­രെ­ഴു­തി­യ ശേഷം ബാ­ക്കി വി­ലാ­സം ചോ­ദി­ക്കു­ന്നു) വാ­സു­ദേ­വൻ എം. ടി. വി­ലാ­സം പറ.
വാസു:
മാ­ട­ത്തു് തെ­ക്കെ­പാ­ട്ടു്. കൂ­ട­ല്ലൂർ
എ­ഴു­തു­ന്ന­യാൾ:
മാ­ട­ത്തു് തെ­ക്കെ­പാ­ട്ടു്, കൂ­ട­ല്ലൂർ. (എ­ഴു­ന്നേൽ­ക്കു­ന്നു) റി­സൽ­ട്ടി­നു മുൻ­പു് എ­ഴു­താം.

അവർ പി­രി­യു­ന്നു.

വാസു മു­റി­യി­ലേ­ക്കു്.

മു­റി­യിൽ കു­ട്ടേ­ട്ടൻ പെ­ട്ടി­യൊ­രു­ക്കു­ക­യാ­ണു്. പാഡ് വാസു കു­ട്ടേ­ട്ട­നെ ഏൽ­പി­ക്കു­ന്നു. കു­ട്ടേ­ട്ടൻ പാഡ് പെ­ട്ടി­യിൽ വ­യ്ക്കു­ന്നു.

പെ­ട്ടെ­ന്നു് ഓ­രോർ­മ്മ­യിൽ വാസു മേ­ശ­യിൽ­നി­ന്നു ചോ­ക്കെ­ടു­ക്കു­ന്നു. ചു­മ­രി­ന്ന­ടു­ത്തേ­ക്കു പോ­കു­ന്നു. ചു­മ­രിൽ ചോ­ക്കു­കൊ­ണ്ടു് സ്വ­ന്തം നമ്പർ എ­ഴു­തു­ന്നു.

51931.

കു­ട്ടേ­ട്ടൻ അതു കാ­ണു­ന്നു.

കു­ട്ടേ­ട്ടൻ:
ങ്ഹ. ഒറ്റ ന­മ്പ്ര് ഭാ­ഗ്യ­ല­ക്ഷ­ണാ. നീ ആ ക­ണ്ണാ­ടി ഇ­ങ്ങെ­ടു­ത്തേ.

വാസു ക­ണ്ണാ­ടി എ­ടു­ത്തു കു­ട്ടേ­ട്ട­നു കൊ­ടു­ക്കു­ന്നു. കു­ട്ടേ­ട്ടൻ അ­തു­പെ­ട്ടി­യിൽ വ­യ്ക്കു­ന്നു. എ­ല്ലാ­വ­രും യാത്ര പ­റ­യാ­നു­ള്ള ത­യാ­റെ­ടു­പ്പി­ലാ­ണു്.

അ­യ്യ­പ്പൻ വ­രു­ന്നു.

കു­ട്ടേ­ട്ടൻ:
ങ്ആ, എ­ത്തി­യോ?

അ­യ്യ­പ്പൻ ഭ­വ്യ­ത­യോ­ടെ നിൽ­ക്കു­ന്നു. വാസു ചു­മ­രി­ലെ ന­മ്പ­രി­ലേ­ക്കു നോ­ക്കി­നിൽ­ക്കു­ന്നു.

അ­യ്യ­പ്പൻ:
ഞാ­നെ­ടു­ക്കാം പെ­ട്ടി­യും കി­ട­ക്ക­യു­മൊ­ക്കെ. വാസു എ­റ­ങ്ങി­ക്കോ.

കു­ട്ടേ­ട്ടൻ അ­യ്യ­പ്പ­ന്റെ തലയിൽ പെ­ട്ടി­യെ­ടു­ത്തു വ­യ്ക്കു­ന്നു. അ­പ്പോ­ഴും വാസു ചു­മ­രി­ലെ ന­മ്പ­രി­ലേ­ക്കു­ത­ന്നെ നോ­ക്കു­ക­യാ­ണു്. കു­ട്ടേ­ട്ട­നും അ­യ്യ­പ്പ­നും പു­റ­ത്തി­റ­ങ്ങി.

വാ­സു­വി­നെ കാ­ണാ­തെ കു­ട്ടേ­ട്ടൻ മ­ട­ങ്ങി­വ­ന്നു. ചു­മ­രി­ലെ ന­മ്പ­രിൽ­ത്ത­ന്നെ നോ­ക്കി­നിൽ­ക്കു­ന്ന വാ­സു­വി­നെ വ­രു­ന്നി­ല്ലേ എന്ന അർ­ത്ഥ­ത്തിൽ കു­ട്ടേ­ട്ടൻ നോ­ക്കു­ന്നു. വാസു കു­ട്ടേ­ട്ട­ന്റെ പി­ന്നാ­ലെ പു­റ­ത്തേ­ക്കു്. വാസു വാ­തി­ല­ട­യ്ക്കാൻ നോ­ക്കി. വാതിൽ പ­കു­തി­യ­ട­ച്ച ആ വി­ട­വി­ലൂ­ടെ അ­വ­ന്റെ പ്രി­യ­പ്പെ­ട്ട നമ്പർ ഒ­ന്നു­കൂ­ടി നോ­ക്കി.

വാസു:
(ആ­ത്മ­ഗ­തം) മ­റ­ക്കു­മെ­ന്നു വ­ച്ചി­ട്ട­ല്ല. ഒരു വി­ദ്യാർ­ഥി­യു­ടെ ക­യ്യൊ­പ്പു ചു­മ­രി­ലും ഉ­ത്ത­ര­ത്തി­ലും കി­ട­ക്ക­ട്ടെ.

അവൻ വാ­തി­ല­ട­ച്ചു.

അവൻ പൂ­മു­ഖ­മി­റ­ങ്ങി അ­യ്യ­പ്പ­നും കു­ട്ടേ­ട്ട­നു­മൊ­പ്പം എത്തി.

അ­യ്യ­പ്പൻ:
ആ­ന­ക്ക­ര കു­മ്പി­ടി വഴി പോകാം.
കു­ട്ടേ­ട്ടൻ:
അതു വ­ള­വ­ല്ലേ.
വാസു:
ഹേയ് ര­ണ്ടും ക­ണ­ക്കാ. എ­ന്താ­യാ­ലും എ­നി­ക്കു കു­ള­മൊ­ന്നു കാണണം.

കു­ട്ടേ­ട്ടൻ അല്പം അ­തി­ശ­യ­ത്തോ­ടെ അവനെ നോ­ക്കു­ന്നു. വാസു കു­ള­ത്തി­ന­ടു­ത്തേ­ക്കു പോ­കു­ന്നു. വാസു ചെ­രി­പ്പു് ഊ­രി­വ­ച്ചു് ഒരു വി­ശു­ദ്ധാ­നു­ഷ്ഠാ­നം പോലെ കു­ള­പ്പ­ട­വി­റ­ങ്ങു­ന്നു.

കു­നി­ഞ്ഞു മൂ­ന്നു തവണ കൈ­ക­ളിൽ വെ­ള്ള­മെ­ടു­ത്തു കു­ട­യു­ന്നു. പ­തി­വു­പോ­ലെ പ­ട­വി­ലി­രി­ക്കു­ന്നു. കൈ­വി­ര­ലിൽ­നി­ന്നു വെ­ള്ള­ത്തു­ള്ളി­കൾ കു­ള­ത്തി­ലേ­ക്കു് ഇറ്റു വീ­ഴു­ന്നു.

കു­ള­ത്തിൽ വീണ ആ­കാ­ശ­ത്തി­ലെ വെൺ­മേ­ഘ­ങ്ങൾ ഉ­ട­യു­ന്നു. ജ­ല­ത­രം­ഗ­ങ്ങൾ.

കു­ട്ടേ­ട്ട­നും അ­യ്യ­പ്പ­നും എ­തിർ­വ­ശ­ത്തു­കൂ­ടി ന­ട­ന്നു­വ­രി­ക­യാ­ണു്. അ­യ്യ­പ്പൻ ചു­മ­ടു­മാ­യി ധൃ­തി­യിൽ പോയി.

കു­ട്ടേ­ട്ടൻ കു­ള­ത്തി­ന­ടു­ത്തേ­ക്കു വ­ന്നു് പ­ച്ച­ജ­ല­ത്തി­ലേ­ക്കു നോ­ക്കു­ന്നു.

images/rahman-5.jpg
കു­ട്ടേ­ട്ടൻ:
വേ­ന­ലാ­യി­ട്ടും ഒരു പ­ടി­ക്കു­വെ­ള്ളേ കു­റ­ഞ്ഞി­ട്ടു­ള്ളൂ. ചണ്ടി പോ­യ­പ്പോ എ­ന്തൊ­രു വി­സ്താ­രം.

വാസു കു­ള­ത്തി­ന്റെ വി­സ്താ­രം ശ്ര­ദ്ധി­ക്കു­ന്നു.

വാസു:
(ആ­ത്മ­ഗ­തം) കു­ള­ത്തി­നോ­ടും ഒന്നു യാത്ര പ­റ­യ­ണ­മെ­ന്നു തോ­ന്നി വെ­റു­തെ.

വാസു കു­ള­പ്പ­ട­വു­കൾ ക­യ­റു­ന്നു.

കു­ട്ടേ­ട്ട­നും അ­യ്യ­പ്പ­നോ­ടു­മൊ­പ്പം ഓ­ടി­യെ­ത്തു­ന്നു.

അവർ മു­ന്നോ­ട്ടു ന­ട­ക്കു­ക­യാ­ണു് ഒരു ചെ­മ്മൺ­പാ­ത­യി­ലൂ­ടെ.

കു­ട്ടേ­ട്ടൻ:
ന­മ്മു­ടെ പ­ടി­പ്പു­ര തോ­ട്ട­ത്തി­ലു് ഒരു കുളം കു­ഴി­ച്ചൂ­ടേ. സ്ഥ­ലം­ണ്ടു്. എ­ന്നും ഇ­ല്ല­ത്തും വ­ട­ക്കേ­ലും പോ­വാ­ണ്ടെ ക­ഴി­യാ­ലോ. (വാസു ശ്ര­ദ്ധി­ക്കു­ന്നു.)
കു­ട്ടേ­ട്ടൻ വീ­ണ്ടും:
അ­ച്ഛ­നോ­ടു് പറയ്വ. അച്ഛൻ പോ­ണേ­നു മുൻപെ തൊ­ട­ങ്ങ­ട്ടെ പണി.

ദൂരെ അ­യ്യ­പ്പൻ ധൃ­തി­വ­ച്ചു ചു­മ­ടു­മാ­യി കി­ത­ച്ചു­കൊ­ണ്ടു ന­ട­ക്കു­ന്നു.

കു­ട്ടേ­ട്ടൻ നി­ന്നു ചു­റ്റും നോ­ക്കി മ­ണ്ണിൽ കി­ട­ക്കു­ന്ന ഒരു മ­ര­ക്ക­മ്പു് പെ­റു­ക്കി­യെ­ടു­ത്തു. കു­ട്ടേ­ട്ടൻ കു­ത്തി­യി­രു­ന്നു. അവിടെ നി­ഴ­ലു­ള്ളി­ട­ത്തു് ക­മ്പു­കൊ­ണ്ടു മ­ണ്ണിൽ വര വ­ര­ച്ചു്.

കു­ട്ടേ­ട്ടൻ:
വളരെ വ­ലു­താ­വ­ണ്ട. ഇ­രു­പ­തി­നു പ­ത്തു്. പ­ത്തു­കോൽ വീതി ധാ­രാ­ളാ. വീ­ട്ടാ­വ­ശ്യ­ത്തി­നു­ള്ള കൊ­ളാ­ണ­ല്ലോ.

കു­ട്ടേ­ട്ടൻ ക­മ്പു­കൊ­ണ്ടും ആം­ഗ്യം­കൊ­ണ്ടും മ­ണ്ണിൽ ഒരു കുളം വ­ര­യ്ക്കു­ന്നു.

കു­ട്ടേ­ട്ടൻ വാ­സു­വി­നോ­ടു്:
നല്ല വെ­ട്ട്വ­ല്ലു വേണം. മ­ഞ്ഞ­യി­ല്ലാ­ത്ത മു­ന്തി­യ ക­ല്ലു്. ഇ­രു­നൂ­റു് മു­ന്നൂ­റു കൊ­ല്ലം ക­ഴി­ഞ്ഞാ­ലും കേടു വ­രി­ല്ല. മാ­ങ്കോ­ത്തെ മേ­പ്പൊ­റ­ത്തെ ക­ല്ലു്. ഒ­ന്നാ­ന്ത­രാ.

അതു കേ­ട്ടു­കൊ­ണ്ടു് വാസു കു­ട്ടേ­ട്ടൻ വരച്ച കു­ള­ത്തി­ന്റെ ചി­ത്ര­ത്തിൽ കണ്ണു ന­ട്ടി­രി­ക്കു­ന്നു. അ­വ­ന്റെ സ­ങ്കൽ­പ­ത്തിൽ അതു മ­ഴ­വെ­ള്ളം നി­റ­യു­ന്ന ഒരു കു­ള­മാ­യി.

വാസു:
അ­ക്കൊ­ല്ലം കർ­ക്കി­ട­ക­ത്തിൽ പുഴ ക­ലി­തു­ള്ളി. ചു­വ­ന്ന മ­ല­വെ­ള്ളം നിളയെ വി­ഴു­ങ്ങി. കൂ­ട­ല്ലൂ­രിൽ വീ­ട്ടു­പ­ടി­ക്കൽ വരെ വെ­ള്ളം പൊ­ങ്ങി.

വാസു മ­ഴ­ക്കാ­ല­ത്തെ പുഴ കാ­ണു­ന്നു. പലപല ദൃ­ശ്യ­ങ്ങൾ. രൗ­ദ്ര­ഭാ­വ­ത്തിൽ ചു­വ­ന്ന മ­ഴ­വെ­ള്ള­വു­മാ­യി കു­തി­ച്ചൊ­ഴു­കു­ന്ന നിള. അ­തി­ന്റെ ഇ­ടി­ഞ്ഞു വീ­ഴാ­റാ­യ ചെ­മ്മൺ­ത­ട്ടിൽ ഒരു പ­ച്ച­ത്ത­വ­ള പ­തു­ങ്ങി­യി­രി­ക്കു­ന്നു.

പൊ­ങ്ങി­യ വെ­ള്ള­ത്തെ ഭ­യ­ന്നു് ഉ­റു­മ്പു­ക­ളു­ടെ നിര ഉ­ണ­ങ്ങി­യ ഒരു മ­ര­ത്ത­ണ്ടിൽ അഭയം തേ­ടി­യി­രി­ക്കു­ന്നു.

കടവിൽ പച്ച നേ­ന്ത്ര­വാ­ഴ­ക്കു­ല­ക­ളു­മാ­യി ഒരു തോണി വ­ന്ന­ണ­ഞ്ഞി­രി­ക്കു­ന്നു. അ­തിൽ­നി­ന്നു വാ­ഴ­ക്കു­ല­കൾ ക­ര­യി­ലേ­ക്കു മാ­റു­ന്നു. വെള്ള വ­യ­റു­ള്ള പ­രു­ന്തു­കൾ ചു­വ­ന്ന വെ­ള്ള­ത്തി­നു മു­ക­ളിൽ­നി­ന്നു് ഇരയെ കൊ­ത്തി­പ്പ­റ­ക്കു­ന്നു. കു­ല­ച്ച വാ­ഴ­ക­ളി­ലെ പ­ഴു­ത്ത കുലകൾ കൊ­ത്തി­ത്തി­ന്നു­ന്ന പ­ക്ഷി­കൾ. വാസു എ­ല്ലാം സൂ­ക്ഷ്മ­മാ­യി കാ­ണു­ക­യാ­ണു്.

നി­റ­ഞ്ഞ പു­ഴ­യ്ക്കു മു­ക­ളി­ലെ പാ­ല­ത്തിൽ നി­ന്നു് ഒരാൾ മു­ള­ന്ത­ണ്ടി­ന്റെ അ­റ്റ­ത്തു കോർ­ത്ത വലയിൽ വെ­ള്ള­പ്പൊ­ക്ക­ത്തിൽ പു­ഴ­യിൽ ഒ­ഴു­കി­യെ­ത്തി­യ ഒരു ഉ­ണ­ക്ക­ത്തേ­ങ്ങ ഉ­യർ­ത്തു­ക­യാ­ണു്.

എം­ടി­യു­ടെ ഓർമ്മ അ­വ­സാ­നി­ക്കു­ന്നു. പ­ട്ടാ­മ്പി­യി­ലെ പാ­ല­ത്തി­ലേ­ക്കു നോ­ക്കി എംടി നി­ള­യു­ടെ കരയിൽ നിൽ­ക്കു­ക­യാ­ണു്.

എംടി:
നി­റ­ഞ്ഞൊ­ഴു­കി­യ എന്റെ നി­ള­യിൽ വ­സി­ച്ച ജീ­വ­ജാ­ല­ങ്ങൾ ഇ­ന്നെ­വി­ടെ? ഇതൊരു മ­രു­പ്പ­റ­മ്പാ­യി­രി­ക്കു­ന്നു. നി­ള­യു­ടെ ജ­ല­ശ­യ്യ­യിൽ നീ­ന്തി­ത്തു­ടി­ച്ച എന്റെ ബാ­ല്യ­ത്തിൽ അ­പ­രി­ചി­ത­മാ­ണു് ഈ കാഴ്ച. മ­ണൽ­ക­ട­ത്തി­ന്റെ കോൺ­വോ­യ് സി­സ്റ്റ­മാ­ണു് ഞാ­നി­പ്പോൾ കാ­ണു­ന്ന­തു്. ഇവിടെ മ­ണൽ­ച്ചാ­ക്കു­കൾ­ക്കു ജീവൻ വ­ച്ചി­രി­ക്കു­ന്നു.

നേ­ര­ത്തേ കണ്ട നി­റ­ഞ്ഞ പു­ഴ­യ്ക്കു പകരം ഇ­പ്പോൾ അതേ പാ­ല­ത്തി­ന്ന­ടി­യി­ലെ വരണ്ട പുഴ കാ­ണു­ന്ന എംടി പാ­ല­ത്തി­ന്ന­ടി­യിൽ ഇ­പ്പോൾ ചാ­ക്കിൽ നി­റ­ച്ച മണൽ ക­ട­ത്തു­ന്ന­വർ. എംടി വെ­ള്ള­മി­ല്ലാ­ത്ത ചൊ­രി­മ­ണ­ലി­ലൂ­ടെ ന­ട­ക്കു­ന്നു. പ­ശ്ചാ­ത്ത­ല­ത്തിൽ കോൺ­വോ­യ് സി­സ്റ്റം­പോ­ലെ മ­ണൽ­ച്ചാ­ക്കു­കൾ ഒരാൾ മ­റ്റൊ­രാൾ­ക്കു കൈ­മാ­റി ത­ല­യി­ലേ­റ്റി പോ­കു­ന്ന മ­ണൽ­കൊ­ള്ള­ക്കാർ.

ഉ­ണ­ങ്ങി­യ പു­ഴ­യു­ടെ ദൃ­ശ്യ­ങ്ങൾ.

എംടി:
എ­ത്ര­യോ ജ­ല­തർ­പ്പ­ണ­ങ്ങൾ നടന്ന നി­ളാ­ത­ട­ത്തി­നു് ആ­ത്മാ­വു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അതു സ്വയം വി­ലാ­പ­ഗീ­ത­ങ്ങൾ എ­ഴു­തി­യേ­നെ.

എംടി പണ്ടു നീ­ന്തി­ത്തു­ടി­ച്ച കു­ള­ങ്ങ­ളു­ടെ ഇ­പ്പോ­ഴ­ത്തെ ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞ അവസ്ഥ കാ­ണു­ന്നു.

എംടി:
എന്റെ ബാ­ല്യം നീ­ന്തി­ത്തു­ടി­ച്ച കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങ­ളും മ­രി­ച്ചു പോ­യി­രി­ക്കു­ന്നു. മ­ലാ­യി­ലെ പ­ണ­ക്കാ­രൻ പ­ട­വു­കൾ കെ­ട്ടി­യ ഈ കു­ള­ത്തി­നു പായൽ മാ­റ്റി പ­ട­വു­കൾ പ­ണി­യാൻ ഇനി ഏതു വി­ദേ­ശി­യാ­കും വരിക.

അ­മേ­റ്റി­ക്ക­ര കുളം ത­കർ­ന്ന നി­ല­യിൽ.

പ്ലാ­സ്റ്റി­ക്കും മാ­ലി­ന്യ­വും നി­റ­ഞ്ഞ കാ­ര­ക്കാ­ടു് കുളം. ത­കർ­ന്ന എ­ര­ണി­ക്കൽ കുളം.

എംടി:
അ­ക്കി­ത്തം എ­നി­ക്കു ഗു­രു­തു­ല്യൻ. അ­ക്കി­ത്ത­ത്തു മ­ന­യി­ലെ കുളം ഇ­ടി­ഞ്ഞു­പോ­യെ­ങ്കി­ലും ഓർ­ക്കാൻ ഞ­ങ്ങൾ­ക്കേ­റെ­യു­ണ്ടു്.
images/rahman-6.jpg

കു­ള­പ്പ­ട­വിൽ എംടി യും അ­ക്കി­ത്ത­വും. അ­ക്കി­ത്ത­ത്തു് മ­ന­യി­ലെ കുളം ത­കർ­ന്ന നി­ല­യിൽ. എം­ടി­യും അ­ക്കി­ത്ത­വും പഴയ ആൽബം മ­റി­ച്ചു­നോ­ക്കു­ന്നു. അതിൽ യു­വാ­വാ­യ എംടി.

എംടി തന്റെ പ്രി­യ­പ്പെ­ട്ട കു­ള­ത്തി­ന­ടു­ത്തെ­ത്തു­ന്നു. അതു മാ­ത്രം ത­ക­രാ­തെ.

എംടി:
എന്റെ പ്രി­യ­പ്പെ­ട്ട കുളം മാ­ത്രം അധികം ഉടവു ത­ട്ടാ­തെ ഇ­ത്തി­രി പ­ച്ച­വെ­ള്ള­വു­മാ­യി എന്നെ കാ­ത്തി­രി­ക്കു­ന്നു.

എംടി ചെ­രി­പ്പൂ­രി വ­യ്ക്കു­ന്നു. ഒരു മീൻ­കൊ­ത്തി കു­ള­പ്പ­ട­വിൽ നി­ന്നു പ­റ­ക്കു­ന്നു. പ­ട­വു­ക­ളി­ലൂ­ടെ കു­ള­ത്തി­ലി­റ­ങ്ങു­ന്നു. ബാ­ല്യ­ത്തി­ന്റെ ഓർ­മ­യിൽ നി­ന്നെ­ന്ന വിധം. കു­നി­ഞ്ഞു മൂ­ന്നു തവണ കൈ­ക്കു­ട­ന്ന­യിൽ വെ­ള്ള­മെ­ടു­ത്തു് അ­ങ്ങേ­യ­റ്റം ആ­ദ­ര­വോ­ടെ ഒ­ര­നു­ഷ്ഠാ­നം പോലെ കു­ട­യു­ന്നു. പി­ന്നെ പടവിൽ വ­ന്നി­രി­ക്കു­ന്നു. കാൽ­മു­ട്ടു­ക­ളിൽ നീ­ട്ടി­വ­ച്ച ക­യ്യിൽ­നി­ന്നു വെ­ള്ള­ത്തു­ള്ളി­കൾ ജ­ല­ത­രം­ഗ­ങ്ങ­ളു­ണ്ടാ­ക്കി­ക്കൊ­ണ്ടു കു­ള­ത്തിൽ ഇ­റ്റു­വീ­ഴു­ന്നു.

ഒ­ര­പ്പൂ­പ്പൻ­താ­ടി കു­ള­ത്തി­ലേ­ക്കു പാറി വീ­ഴു­ന്നു.

എംടി:
ഇ­പ്പോൾ നി­ന്നോ­ടു വീ­ണ്ടും യാത്ര പറയാൻ തോ­ന്നു­ന്നു. ന­ന്ദി­യു­ണ്ടു് നി­ന്നോ­ടു്. ഇ­ത്ര­യും കാലം ഈ കു­ളിർ­ജ­ല­വും പേറി എ­നി­ക്കാ­യി കാ­ത്തു­നിൽ­ക്കു­ന്ന­തി­നു്. എന്റെ ബാ­ല്യ­ത്തി­നു് കു­ളിർ­മ നൽകിയ ജ­ല­ശ­യ്യ­യ്ക്കു നന്ദി.

എംടി മേൽ­പ്പോ­ട്ടു നോ­ക്കു­ന്നു. കു­മ­ര­നെ­ല്ലൂർ ഹൈ­സ്കൂൾ എ­ന്നെ­ഴു­തി­യ ബോർഡ് ആ­കാ­ശ­പ­ശ്ചാ­ത്ത­ല­ത്തിൽ കാണാം.

എംടി താൻ പ­ഠി­ച്ച സ്കൂ­ളി­ലെ കു­ട്ടി­ക­ളു­മാ­യി സം­സാ­രി­ക്കു­ന്നു. എംടി താ­നി­രു­ന്ന ആ പഴയ ക്ലാ­സ്മു­റി കാ­ണു­ന്നു. ഒ­ഴി­ഞ്ഞ ബെ­ഞ്ചു­ക­ളു­ള്ള ക്ലാ­സ്മു­റി. വാ­തിൽ­ക്കൽ എംടി. എം. ടി. രാ­മ­നാ­ഥ­യ്യർ മാ­സ്റ്റ­റു­ടെ പഴയ ശബ്ദം കേൾ­ക്കു­ന്നു.

Nine gone for ever

Ten gone for ever

Eleven gone for ever

Twelve coming on to pass away.

ഈ ശബ്ദം എംടി ഒരു സി­മ­ന്റ് മ­തി­ലും ചാരി പു­ഴ­യിൽ­നി­ന്നു ലോ­റി­ക­ളിൽ മണൽ ക­ട­ത്തു­ന്ന­തു നോ­ക്കി­നിൽ­ക്കു­ന്ന ദൃ­ശ്യ­ത്തി­നു മു­ക­ളി­ലാ­ണു്. മ­ണ­ലും­പേ­റി ആദ്യം ഒരു ലോറി പു­ഴ­യിൽ നി­ന്നു ക­യ­റി­വ­രു­ന്നു.

ര­ണ്ടു്, മൂ­ന്നു്, നാലു്…

എ­ത്ര­യോ ലോ­റി­കൾ… ഈ ലോ­റി­കൾ­ക്കു മു­ക­ളി­ലാ­ണു് രാ­മ­നാ­ഥ­യ്യ­രു­ടെ ഇം­ഗ്ലീ­ഷ് വാ­ക്യ­ങ്ങൾ.

എംടി:
വയ്യ. ഓരോ ലോ­റി­യും ഇ­ര­ച്ചു പാ­യു­ന്ന­തു് എന്റെ ന­ദി­യു­ടെ ഹൃ­ദ­യ­ത്തി­നു മു­ക­ളി­ലൂ­ടെ­യാ­ണു് അ­തെ­ന്റെ തന്നെ ഹൃ­ദ­യ­മാ­ണു്.

മണൽ നി­റ­ച്ച ലോ­റി­കൾ പാ­ഞ്ഞു­വ­രു­ന്നു.

എംടി:
ഒരു നദിയെ എ­ങ്ങ­നെ കൊ­ല്ലാം എ­ന്ന­തി­ന്റെ ഡെ­മോൺ­സ്ട്രേ­ഷൻ ആ­ണ­വി­ടെ ന­ട­ക്കു­ന്ന­തു്.

ന­ദി­യിൽ നിർ­ത്തി­യി­ട്ട ഒരു ലോ­റി­യി­ലേ­ക്കു് ആളുകൾ മണൽ വെ­ട്ടി­യെ­ടു­ത്തു നി­റ­യ്ക്കു­ന്നു.

എംടി:
ഓ­രോ­രു­ത്ത­രും ത­ങ്ങ­ളാ­ലാ­വും­വി­ധം ആ കൊ­ല­പാ­ത­ക­ത്തിൽ പ­ങ്കാ­ളി­യാ­കു­ന്നു.

ഒരു സ്ത്രീ ചാ­ക്കിൽ മണൽ നി­റ­യ്ക്കു­ന്നു. ലോ­റി­യി­ലേ­ക്കു് പലർ മണൽ വെ­ട്ടി നി­റ­യ്ക്കു­ന്നു.

സ്ത്രീ നി­റ­ച്ച ചാ­ക്കു­മാ­യി പോ­കു­ന്നു.

ലോറി ചീ­റി­പ്പാ­യു­ന്നു.

സ്ത്രീ നി­റ­ച്ച ചാ­ക്കു് മ­റ്റൊ­രാൾ­ക്കു കൈ­മാ­റു­ന്നു.

പു­ഴ­യിൽ ക­ള്ള­വാ­റ്റു് ന­ട­ക്കു­ന്നു. പു­ക­പൊ­ന്തു­ന്ന വാ­റ്റ­ടു­പ്പു­കൾ. അ­ടു­പ്പി­ലെ പാ­ത്ര­ത്തിൽ­നി­ന്നു കുഴൽ വഴി വന്നു നി­റ­യു­ന്ന ചാ­രാ­യം. ഒരാൾ ഗ്ലാ­സിൽ ചാ­രാ­യം മോ­ന്തു­ന്നു. പു­ഴ­യി­ലി­രു­ന്നു് ചീ­ട്ടു­ക­ളി­ച്ചു് മ­ദി­ക്കു­ന്ന­വർ.

നദിയെ വെ­ട്ടി­നു­റു­ക്കു­ന്ന കൈ­ക്കോ­ട്ടു­കൾ ലോ­റി­കൾ­ക്ക­രി­കിൽ കൊ­ല­ക്ക­ത്തി­കൾ­പോ­ലെ.

എംടി:
എന്റെ ന­ദി­യു­ടെ ര­ക്ത­ധ­മ­നി­ക­ളെ അവർ വെ­ട്ടി­മു­റി­ക്കു­ന്നു. നി­ള­യു­ടെ ക­യ്യും­കാ­ലും ശി­ര­സ്സും വെ­വ്വേ­റെ­യാ­ക്കി അവർ ഓഹരി വ­യ്ക്കു­ന്നു.

ലോ­റി­കൾ ക്രമം തെ­റ്റി പാ­യു­മ്പോൾ പു­ഴ­യ്ക്ക­ക­ത്തു് അവർ വെ­ട്ടി­യു­ണ്ടാ­ക്കി­യ റോ­ഡു­കൾ­ക്ക­രി­കി­ലൂ­ടെ പൊ­ന്ത­ക്കാ­ടി­ലൂ­ടെ പ­ശു­ക്കൾ പേ­ടി­ച്ചു് വാ­ലു­പൊ­ക്കി പാ­യു­ന്നു.

എംടി:
ആ­രെ­യും ഭ­യ­പ്പെ­ടാ­തെ നി­ന്നിൽ നീ­ന്തി­ത്തു­ടി­ച്ച പൈ­ക്കി­ടാ­ങ്ങ­ളു­ടെ സ്വാ­സ്ഥ്യം അവർ കെ­ടു­ത്തു­ന്നു.

ഇ­ല­ക്ട്രി­ക് പോ­സ്റ്റി­ലെ ക­മ്പി­യിൽ വ­രി­വ­രി­യാ­യി ചേ­ക്കേ­റി­യ കി­ളി­കൾ.

ലോ­റി­ക­ളു­ടെ ചീ­റി­പ്പാ­യു­ന്ന ശബ്ദം കേ­ട്ടു് പ­റ­ന്ന­ക­ലു­ന്നു.

എംടി:
നി­ന്റെ ആ­കാ­ശ­ത്തിൽ സ്വ­ച്ഛ­ന്ദം വി­ഹ­രി­ച്ചി­രു­ന്ന കി­ളി­കൾ പ­റ­ന്നു­പോ­യി­രി­ക്കു­ന്നു.

പു­ഴ­യി­ലെ ഇ­ത്തി­രി വെ­ള്ള­ത്തിൽ ഒരാൾ അ­ഴു­ക്കു­പാ­ത്ര­ങ്ങൾ ക­ഴു­കു­ന്നു.

മ­ണ­ലെ­ടു­പ്പു­കാർ അ­ന്ന­ത്തെ പ­ണി­നിർ­ത്തി പ­ണി­യാ­യു­ധ­ങ്ങ­ളു­മാ­യി പ­ല­വ­ഴി­ക­ളിൽ­നി­ന്നു തി­രി­ച്ചു­വ­രു­ന്നു.

എംടി:
നി­ന്നെ കൊന്ന സ­ന്തോ­ഷ­ത്തിൽ നി­ള­യു­ടെ രക്തം പു­ര­ണ്ട പ­ണി­യാ­യു­ധ­ങ്ങ­ളു­മാ­യി വി­ജ­യ­ശ്രീ­ലാ­ളി­ത­രാ­യി അവർ തി­രി­ച്ചു വ­രു­ന്നു.

ലോ­റി­യു­ടെ ശബ്ദം കേ­ട്ടു ക­മ്പി­യി­ലി­രി­ക്കു­ന്ന ഒ­റ്റ­പ്പ­ക്ഷി പ­റ­ക്കു­ന്നു.

മ­ണ­ലെ­ടു­പ്പു­കാർ ലോ­റി­യിൽ പ­റ്റി­പ്പി­ടി­ച്ചി­രി­ക്കു­ന്ന മണൽ കഴുകി വൃ­ത്തി­യാ­ക്കു­ന്നു.

ക­റു­ത്ത പ­ക്ഷി­കൾ പ­റ­ന്നു­പോ­കു­ന്നു.

അവർ പ­ണി­യാ­യു­ധ­ങ്ങൾ നി­ളാ­ജ­ല­ത്തിൽ മു­ക്കി ക­ഴു­കി­വൃ­ത്തി­യാ­ക്കു­ന്നു.

എംടി:
നി­ള­യു­ടെ എല്ലാ ര­ക്ത­ക്ക­റ­ക­ളെ­യും ഈ ജ­ല­ത്താൽ മാ­യ്ച്ചു­ക­ള­ഞ്ഞു് അവർ പോ­കു­ന്നു.
എംടി:
ഇതാ നി­ന്റെ രക്തം പു­ര­ണ്ട പ­ണി­യാ­യു­ധ­ങ്ങൾ. അതും നി­ന്റെ കു­ളിർ­ജ­ല­ത്തിൽ മു­ക്കി അവർ പ­രി­ശു­ദ്ധ­മാ­ക്കു­ന്നു.

പ­ണി­യാ­യു­ധ­ങ്ങ­ളു­മാ­യി അവർ പോ­കു­ന്നു.

എം­ടി­യും കൂ­ട­ല്ലൂർ­ക്കാ­ര­നാ­യ കു­ഞ്ഞാ­ത്ത­നും കൂടി ന­ദി­യി­ലെ ഇ­ഷ്ടി­ക­ച്ചൂ­ള­യ്ക്ക­രി­കി­ലൂ­ടെ ന­ട­ക്കു­ന്നു.

എംടി:
നി­ന്റെ എ­ല്ലു­ക­ളും ക­ശേ­രു­ക്ക­ളും പൊ­ന്തി നിൽ­ക്കു­ന്ന ഈ അ­സ്ഥി­കൂ­ടം എന്റെ സ്വ­പ്ന­ങ്ങ­ളു­ടെ­യും ശ്മ­ശാ­ന­മാ­ണു്.

മാ­കേ­രി­ക്കു­ന്നി­നു മു­ക­ളിൽ­നി­ന്നു നി­ള­യു­ടെ വി­ഹ­ഗ­വീ­ക്ഷ­ണം.

വയലിൽ മ­ണ­ലെ­ടു­ക്കാൻ നി­ര­ന്നു നിൽ­ക്കു­ന്ന ലോ­റി­കൾ. പൊ­ന്ത­ക്കാ­ടു­നി­റ­ഞ്ഞ ഒരു ക­ണ്ണീർ­ച്ചാൽ­പോ­ലെ ഇ­ത്തി­രി വെ­ള്ളം മാ­ത്ര­മു­ള്ള നി­ള­യു­ടെ കാഴ്ച-​ഭൂപടംപോലെ.

എംടി:
മ­ങ്കേ­രി­ക്കു­ന്നി­നു മു­ക­ളിൽ നി­ന്നാൽ കാ­ണു­ന്ന­തും നി­ന്നെ കൊല ചെ­യ്തു കൊ­ണ്ടു­പോ­കാൻ നിൽ­ക്കു­ന്ന ആ ശ­വ­വ­ണ്ടി­കൾ തന്നെ. പൊ­ന്ത­ക്കാ­ടു­കൾ­കൊ­ണ്ടു തീർ­ത്ത ഒരു ഭുപടം മാ­ത്ര­മാ­യി പുഴ അ­വ­സാ­നി­ച്ചി­രി­ക്കു­ന്നു.

പൊ­ന്ത­ക്കാ­ടു­കൾ മൂടിയ നദി. ഇ­ട­തു­വ­ശ­ത്തു­കൂ­ടി പാ­ല­ത്തി­ലൂ­ടെ തീ­വ­ണ്ടി പോ­കു­ന്നു.

എംടി:
എന്റെ ബാ­ല്യ­സ്മ­ര­ണ­ക­ളി­ലെ തീ­വ­ണ്ടി ഇ­പ്പോ­ഴും ഓ­ടി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു.

എംടി മ­ണ­ലെ­ടു­ക്കു­ന്ന സ്ഥ­ല­ത്തി­നു സ­മീ­പ­മെ­ത്തു­ന്നു. അവിടം അർ­ധ­വൃ­ത്ത­ത്തിൽ ഒരു വലിയ കു­ഴി­യാ­യി­രി­ക്കു­ന്നു. കു­ഴി­ക്ക­ക­ത്തു­നി­ന്നു മൺ­വെ­ട്ടി­കൊ­ണ്ടു് മണൽ കൊ­ത്തി ചാ­ക്കിൽ നി­റ­യ്ക്കു­ക­യാ­ണു തൊ­ഴി­ലാ­ളി­കൾ. കു­ഴി­യു­ടെ ഒരു വശം മു­ഴു­വൻ നി­റ­ച്ച മ­ണൽ­ച്ചാ­ക്കു­കൾ. എംടി അതു നോ­ക്കി നിൽ­ക്കു­ന്നു. എം­ടി­യു­ടെ നിഴൽ വെ­ട്ടാ­നി­രി­ക്കു­ന്ന മണലിൽ വീ­ഴു­ന്നു. ആ നി­ഴ­ലി­ന്റെ ക­ഴു­ത്തി­ലേ­ക്കു് കൈ­ക്കോ­ട്ടു­വീ­ഴു­ന്നു.

എംടി:
നി­ള­യിൽ വീ­ഴു­ന്ന ഓരോ വെ­ട്ടും എന്റെ ശ­രീ­ര­ത്തി­ലാ­ണു പ­തി­ക്കു­ന്ന­തു്.

എം­ടി­യു­ടെ കാ­ഴ്ച­പ്പാ­ടിൽ 180◦ വൃ­ത്ത­ത്തിൽ ഒരു മ­ണൽ­പ്പു­റ­ക്കാ­ഴ്ച. പൊ­ന്ത­ക്കാ­ടാ­യി മാറിയ ന­ദീ­ത­ട­ത്തി­ന്റെ വിവിധ ദൃ­ശ്യ­ങ്ങൾ.

പ­ശ്ചാ­ത്ത­ല­ത്തിൽ ‘മ­ല്ലൂർ­ക­യം ഇനി ചൊ­ല്ലു മാ­ത്രം മ­ല്ലൂ­രെ തേവർ തെ­രു­വു ദൈവം’ എന്ന കാ­വ്യ­ഭാ­ഗം കേൾ­ക്കാം.

ജെ­സി­ബി­യു­ടെ ഭീ­മാ­കാ­ര­മാ­യ കൈകൾ മണൽ മാ­ന്തി ലോ­റി­യിൽ നി­റ­യ്ക്കു­ന്നു. അതു തു­ടർ­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. ചെ­കി­ട­ട­പ്പി­ക്കു­ന്ന ശ­ബ്ദ­ത്തോ­ടെ. വീ­ണ്ടും പൊ­ന്ത­ക്കാ­ടു്. പു­ഴ­യിൽ മ­ണ­ലെ­ടു­ക്കു­ന്ന ജെ­സി­ബി. ജെ­സി­ബി­യു­ടെ കൈ­ക­ളു­ടെ ക­റ­ക്കം. അതു ലോ­റി­യിൽ മണൽ നി­റ­യ്ക്കു­ന്നു. ഈ ദൃ­ശ്യ­ങ്ങൾ ആ­വർ­ത്തി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.

പ­ശ്ചാ­ത്ത­ല­ത്തിൽ ഇ­ട­ശ്ശേ­രി­ക്ക­വി­ത:

‘ശാ­ന്ത­ഗം­ഭീ­ര­മാ­യ് പൊ­ങ്ങി­നിൽ­ക്കും

അ­ന്തി­മ­ഹാ­കാ­ളൻ കു­ന്നു­പോ­ലും

ജൃം­ഭി­ത­യ­ന്ത്ര­ക്കി­ടാ­വെ­റി­യും

പ­മ്പ­രം­പോ­ലെ ക­റ­ങ്ങി­നിൽ­ക്കും’

ജെ­സി­ബി­യു­ടെ കൈകൾ ക­റ­ങ്ങി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു.

എംടി:
വ­ലി­യൊ­രു പൊ­ന്ത­ക്കാ­ടാ­യി മാറിയ ഈ പു­ഴ­യെ­പ്പ­റ്റി ഇനി ഞാൻ എ­ന്തെ­ഴു­തും? ഒരു ന­ദി­യു­ടെ ശ­വ­കു­ടീ­ര­ത്തി­ന്ന­രി­കെ എന്നോ?

പൊ­ന്ത­ക്കാ­ടു് നി­റ­ഞ്ഞ ചു­ട്ടു­പ­ഴു­ത്ത മ­ണ­ലി­ലൂ­ടെ ഒരാൾ ന­ട­ന്നു് അ­രി­കിൽ തളം കെ­ട്ടി­നിൽ­ക്കു­ന്ന ഇ­ത്തി­രി വെ­ള്ള­ത്തിൽ കാൽ ക­ഴു­കു­ന്നു.

എംടി:
പൊ­രി­വെ­യി­ലിൽ ന­ട­ന്നു ത­ളർ­ന്ന പാ­ന്ഥ­നു് ത­ന്നിൽ അ­വ­ശേ­ഷി­ച്ച ഇ­ത്തി­രി ജീ­വ­ജ­ലം­കൊ­ണ്ടു നിള ഇ­പ്പോ­ഴും ആ­ശ്വാ­സം നൽ­കു­ന്നു­ണ്ടു്.

കാർ­മേ­ഘം മൂടിയ ഇ­രു­ണ്ട ആകാശം നി­ള­യ്ക്കു കു­ട­പി­ടി­ച്ച­പോ­ലെ. ന­ദി­യി­ലെ ഇ­ത്തി­രി വെ­ള്ള­ത്തി­ലേ­ക്കു് മ­ഴ­ത്തു­ള്ളി­കൾ വീ­ഴു­ന്നു.

എംടി:
ഏതു നി­മി­ഷ­വും മഴ പെ­യ്യാം.

പു­ഴ­യി­ലെ ജെ­സി­ബി തോ­ണ്ടി­യെ­ടു­ത്ത ഇ­രു­ണ്ട കു­ഴി­ക­ളിൽ മഴ പെയ്ത ഇ­ത്തി­രി ജലം ത­ളം­കെ­ട്ടി കി­ട­ക്കു­ന്നു.

എംടി:
നി­ള­യു­ടെ ബാ­ഷ്പ­ക­ണ­ങ്ങൾ പോലെ ഇ­റ്റു­വീ­ണു് ഊ­റി­ക്കൂ­ടി­യ ഈ ജ­ല­ത്തി­നു സ്വ­സ്തി.

പ­ശ്ചാ­ത്ത­ല­ത്തിൽ

‘അം­ബ­പേ­രാ­റേ നീ മാ­റി­പ്പോ­മാ

ആ­കു­ല­യാ­മൊ­ര­ഴു­ക്കു­ചാ­ലാ­യ്’

ആ­ലാ­പ­നം.

അ­സ്ത­മ­യ­ശേ­ഷ­മു­ള്ള ഇ­രു­ണ്ട പ­ശ്ചാ­ത്ത­ല­ത്തിൽ നിൽ­ക്കു­ന്ന എംടി.

വീ­ണ്ടും ജെ­സി­ബി­യു­ടെ ഭീ­മാ­കാ­ര­മാ­യ കൈകൾ ഇ­ത്തി­രി നീ­രിൽ­നി­ന്നു മണൽ വ­ക­ഞ്ഞെ­ടു­ക്കു­ന്നു, നി­റ­യ്ക്കു­ന്നു. അ­തി­ന്റെ കോ­മ്പ­ല്ലു­കൾ ഉ­യ­രു­ക­യും താ­ഴു­ക­യും ചെ­യ്യു­ന്നു.

(ഡി­സ്സോൾ­വ്)

വ­ല­തു­വ­ശം റോഡിൽ നി­ര­നി­ര­യാ­യി മ­ണ­ലെ­ടു­ക്കാൻ കാ­ത്തു­കി­ട­ക്കു­ന്ന ലോ­റി­കൾ. എംടി മ­ട­ങ്ങു­ന്നു.

കാർ ലോ­റി­ക­ളെ പി­ന്നി­ട്ടു സ­ഞ്ച­രി­ക്കു­ന്നു. കാ­റി­ന്റെ ഗ്ലാ­സിൽ മ­ഴ­ത്തു­ള്ളി­കൾ. മഴയിൽ നനഞ്ഞ പുൽ­മേ­ടു­ക­ളെ പി­ന്നി­ലാ­ക്കി കാർ ഓ­ടു­ന്ന വഴികൾ. ഒരു വൻ മ­ഴ­യെ­യും ആ­വ­ഹി­ച്ചു് ഉ­തി­രു­ന്ന ചെ­റു­മ­ഴ­ത്തു­ള്ളി­കൾ… ഇ­ട­ശ്ശേ­രി­ക്ക­വി­ത വീ­ണ്ടും:

‘ഇ­നി­യും നിളേ നീ ഇ­ര­ച്ചു­പൊ­ന്തും ഇ­നി­യും തടം ത­ല്ലി­പ്പാ­ഞ്ഞ­ണ­യും.’

ഈ കാ­വ്യ­ഭാ­ഗം ആ­വർ­ത്തി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.

എം­ടി­യു­ടെ ആ­ത്മ­ഗ­തം കേൾ­ക്കാം.

അ­ശാ­ന്ത­മാ­യി കാ­ത്തു­കി­ട­ക്കു­ന്ന ഈ ലോ­റി­കൾ­ക്കി­ട­യി­ലൂ­ടെ ഞാ­നെ­ന്റെ മ­ട­ക്ക­യാ­ത്ര ആ­രം­ഭി­ക്കു­ക­യാ­ണു്. മഴ പെ­യ്തു നി­റ­ഞ്ഞു് മ­ദി­ച്ചൊ­ഴു­കു­ന്ന ആ പഴയ നി­ളാ­ന­ദി കാണാൻ ഞാൻ കൂ­ട­ല്ലൂർ­ക്കു വീ­ണ്ടും വരും.

ക­ഥാ­പാ­ത്രാ­വി­ഷ്ക്കാ­രം:

അജീഷ്: പ­ട്ടാ­മ്പി വാസു

വി­ഷ്ണു: സു­ബ്ര­ഹ്മ­ണ്യൻ

ശ്രീ­ദേ­വി­ടീ­ച്ചർ കു­മ­ര­നെ­ല്ലൂർ: അമ്മ

ഹ­രി­ദാ­സ് വാ­രി­യർ: കു­ട്ടേ­ട്ടൻ

ഗൗരി: മ­ലാ­യ­ക്കാ­ര­ന്റെ മകൾ

അ­ബ്ദുൾ നാസർ: മ­ലാ­യ­ക്കാ­രൻ

കാലടി രാ­മ­ച­ന്ദ്രൻ: അ­യ്യ­പ്പൻ

ഉ­ണ്ണി­യേ­ട്ടൻ: ഇം­ഗ്ലീ­ഷ് മാ­സ്റ്റർ

പ­ന്നി­ക്കോ­ടു് ഗോ­പി­മേ­നോൻ: ചി­ത്രൻ ന­മ്പൂ­തി­രി­പ്പാ­ട്

ശ­ശി­കു­മാർ: ഗോ­പി­യേ­ട്ടൻ

ടി. പി. കൃ­ഷ്ണൻ മു­ള­ങ്കാ­വു്: ഹെ­ഡ്മാ­സ്റ്റർ

അനിത് മേനോൻ: അ­പ്പു­വേ­ട്ടൻ

ആ­ന­ന്ദ് പി. ദേ­വ­ദാ­സ്: കൊ­ച്ചു­ണ്ണി­യേ­ട്ടൻ

ദേ­വ­ദാ­സ് ബോധി: വെ­ളി­ച്ച­പ്പാ­ട്

ആരതി പി. ദേ­വ­ദാ­സ്: കാർ­ത്ത്യാ­യ­നി ഓപ്പു

ഉ­ണ്ണി­ക്കൃ­ഷ്ണൻ അ­വ­ല­ത്തൊ­ടി: സ­ന്ന്യാ­സി

എഎംസി വാ­സു­ദേ­വൻ ന­മ്പൂ­തി­രി അ­ണ്ട­ലാ­ടി­മ­ന: യോഗി

മാ­ധ­വൻ­നാ­യർ പ­ട്ടാ­മ്പി: അച്ഛൻ

വിജയൻ ചാ­ത്ത­ന്നൂർ: പു­ള്ളു­വൻ

കാ­മി­നി: പു­ള്ളു­വ­ത്തി

എം. വെ­ള്ളൂർ: പോ­സ്റ്റ്മാൻ ന­മ്പ്യാർ

നിർമല വെ­ള്ളൂർ: ഭാര്യ

പ­ന്നി­ക്കോ­ടു് ന­രേ­ന്ദ്രൻ: യുവ അ­ധ്യാ­പ­കൻ

ക­ന­ക­രാ­ജ് ഇ­ട­ശ്ശേ­രി: ബാർബർ

രാ­ജേ­ഷ് അ­യീ­ക്കോ­ടൻ: ത­ട്ടാൻ

അ­സോ­സി­യേ­റ്റ് എ­ഡി­റ്റർ: സാഹിറ റ­ഹ്മാൻ

കു­റ്റി­പ്പു­റം­പാ­ലം ആ­ലാ­പ­നം: ഡോ. എസ്. പി. രമേഷ്

നിർ­മാ­ണ­നിർ­വ­ഹ­ണം: സു­രേ­ഷ് സി. കു­ട്ടൻ

ക­ലാ­സം­വി­ധാ­നം: ഉ­ണ്ണി­ക്കു­ട്ടൻ

ഗ്രാ­ഫി­ക്സ്: രതീഷ്

അസി. എ­ഡി­റ്റർ: റാ­ഷി­ദ് എം. കെ.

പ­ട്ടാ­മ്പി, കൂ­ട­ല്ലൂർ, കു­മ­ര­നെ­ല്ലൂർ ഗ്രാ­മ­ങ്ങ­ളി­ലെ മ­ണ്ണി­നും മ­നു­ഷ്യർ­ക്കും മറ്റു ജീ­വ­ജാ­ല­ങ്ങൾ­ക്കും കു­ള­ങ്ങൾ­ക്കും നി­ളാ­ന­ദി­ക്കും നന്ദി.

എം. എ. റ­ഹ്മാൻ
images/M_A_Rahman.jpg

ക­ഥാ­കൃ­ത്തു്, ചി­ത്ര­കാ­രൻ, ഫോ­ട്ടോ­ഗ്രാ­ഫർ,ച­ല­ച്ചി­ത്ര സം­വി­ധാ­യ­കൻ. മൂ­ല­യിൽ മൊ­യ്തീൻ കു­ഞ്ഞി­യു­ടെ­യും ഉ­മ്മാ­ലി ഉ­മ്മ­യു­ടെ­യും പ­ത്താ­മ­ത്തെ മ­ക­നാ­യി കാ­സർ­കോ­ടു് ജി­ല്ല­യി­ലെ ഉ­ദു­മ­യിൽ ജ­നി­ച്ചു. കാ­സർ­കോ­ടു് ഗവ. കോ­ളേ­ജിൽ നി­ന്നു് ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ ബി­രു­ദം. പ­ട്ടാ­മ്പി സം­സ്കൃ­ത കോ­ളേ­ജിൽ നി­ന്നു് മ­ല­യാ­ള­ത്തിൽ എം. എ. ബി­രു­ദം. കേരള യൂ­ണി­വേ­ഴ്സി­റ്റി കാ­ര്യ­വ­ട്ടം സെ­ന്റ­റിൽ നി­ന്നു് ഒ­ന്നാം റാ­ങ്കോ­ടെ എം. ഫിൽ ബി­രു­ദം. ഹൈ­ദ­രാ­ബാ­ദ് യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നു് ടെ­ലി­വി­ഷൻ പ്രൊ­ഡ­ക്ഷ­നിൽ പി. ജി. ഡി­പ്ലോ­മ. കു­റ­ച്ചു­കാ­ലം ട്രാ­ഫി­ക് സെൻ­സ­സിൽ എ­ന്യൂ­മ­റേ­റ്റ­റാ­യി­രു­ന്നു. ലാ­ന്റ് ട്രി­ബ്യൂ­ണ­ലിൽ പ­കർ­പ്പെ­ഴു­ത്തു ഗു­മ­സ്ത­നാ­യും, താ­ലൂ­ക്കു് ഓ­ഫീ­സിൽ ക്ലർ­ക്കാ­യും ജോലി ചെ­യ്തു. ഒരു വർഷം ഫാ­റൂ­ഖ് കോ­ളേ­ജിൽ ല­ക്ച­റർ. തു­ടർ­ന്നു് കേ­ര­ള­ത്തി­ലെ ആറു് ഗവ. കോ­ളേ­ജു­ക­ളിൽ മ­ല­യാ­ളം ല­ക്ച­റ­റാ­യി ജോലി ചെ­യ്തു. അഞ്ചു വർഷം ഗൾഫിൽ അ­ധ്യാ­പ­കൻ.

‘തള’ എന്ന നോ­വ­ലി­നു് കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല അ­വാർ­ഡും, ‘മ­ഹ­ല്ലു്’ എന്ന നോ­വ­ലിൻ മാ­മ്മൻ­മാ­പ്പി­ള അ­വാർ­ഡും (പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല.) ല­ഭി­ച്ചി­ട്ടു­ണ്ടു്. ‘മൂ­ന്നാം­വ­ര­വു്’, ‘കു­ല­ചി­ഹ്നം’, ‘ദലാൽ സ്ട്രീ­റ്റ്’, ക­ടൽ­കൊ­ണ്ടു­പോ­യ ത­ട്ടാൻ, ‘ഉ­ന്മാ­ദി­ക­ളു­ടെ പൂ­ന്തോ­ട്ടം’ എന്നീ ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ‘ആ­ടും­മ­നു­ഷ്യ­രും’ (എ­ഡി­റ്റർ), ‘ബഷീർ ഭൂ­പ­ട­ങ്ങൾ’, ‘പ്ര­വാ­സി­യു­ടെ യു­ദ്ധ­ങ്ങൾ’ ‘ഒ­പ്പു­മ­രം’ (ചീഫ് എ­ഡി­റ്റർ) എന്നീ ലേഖന സ­മാ­ഹാ­ര­ങ്ങ­ളും ‘ബഷീർ ദ മാൻ’, ‘കോ­വി­ലൻ എന്റെ അ­ച്ഛാ­ച്ഛൻ’ എന്നീ തി­ര­ക്ക­ഥ­ക­ളു­മാൺ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ കൃ­തി­കൾ. ‘ബഷീർ ദ മാൻ’ എന്ന ഡോ­ക്യു­മെ­ന്റ­റി­ക്കു് 1987-ലെ ദേശീയ അ­വാർ­ഡ്, കേരള സം­സ്ഥാ­ന അ­വാർ­ഡ്, ഫിലിം ക്രി­ട്ടി­ക്സ് അ­വാർ­ഡ് എ­ന്നി­വ ല­ഭി­ച്ചു. ഏ­ഷ്യ­യി­ലെ ഏ­റ്റ­വും വലിയ ഓ­ട്ട­ക്കാ­ര­നാ­യ അ­റ­ബി­വം­ശ­ജൻ തലാൽ മൻ­സൂ­റി­നെ­പ്പ­റ്റി അതേ പേരിൽ ഖ­ത്ത­റിൽ വെ­ച്ചു് ഒരു ഡോ­ക്യു­മെ­ന്റ­റി പൂർ­ത്തി­യാ­ക്കി.

കാ­സർ­കോ­ട്ടെ എൻ­ഡോ­സൾ­ഫാൻ കീ­ട­നാ­ശി­നി പ്ര­യോ­ഗ­ത്തി­ന്റെ ഭീകരത അ­നാ­വ­ര­ണം ചെ­യ്യു­ന്ന ‘അ­ര­ജീ­വി­ത­ങ്ങൾ­ക്കൊ­രു സ്വർ­ഗം’ എന്ന ഡോ­ക്യു­മെ­ന്റ­റി, ഏ­റ്റ­വും ഒ­ടു­വി­ലാ­യി സം­വി­ധാ­നം ചെയ്ത എം. ടി­യു­ടെ ‘കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ’ (ഇ­ന്ത്യൻ പനോരമ എൻ­ട്രി) അ­ട­ക്കം ആകെ പ­ന്ത്ര­ണ്ടു് ഡോ­ക്യു­മെ­ന്റ­റി­കൾ ചെ­യ്തു. സംസ്ഥാന-​ദേശീയ ച­ല­ച്ചി­ത്ര ജൂ­റി­ക­ളിൽ അം­ഗ­മാ­യി­ട്ടൂ­ണ്ടു്. മൊ­ഗ്രാ­ലി­ലെ പാ­ട്ടു് കൂ­ട്ടാ­യ്മ­യെ­പ്പ­റ്റി­യു­ള്ള ‘ഇശൽ ഗ്രാ­മം വി­ളി­ക്കു­ന്നു’ എന്ന ഡോ­ക്യു­മെ­ന്റ­റി­ക്കു് 2006-ലെ ടെ­ലി­വി­ഷൻ അ­വാർ­ഡ് ല­ഭി­ച്ചു. ‘കോ­വി­ലൻ എന്റെ അ­ച്ഛാ­ച്ഛൻ’ എന്ന ഡോ­ക്യു­മെ­ന്റ­റി­ക്കു് 2006-ലെ സം­സ്ഥാ­ന അ­വാർ­ഡും ല­ഭി­ച്ചു. ഡോ. ടി. പി. സു­കു­മാ­രൻ അ­വാർ­ഡ്, പ്രൊഫ. ഗം­ഗാ­പ്ര­സാ­ദ് പ­രി­സ്ഥി­തി അ­വാർ­ഡ്, എസ്. എസ്. എഫ്. സാ­ഹി­ത്യോ­ത്സ­വ് അ­വാർ­ഡ് എം. എസ്. എം. പ­രി­സ്ഥി­തി അ­വാർ­ഡ് എ­ന്നി­വ നേടി. 2015-ൽ ക­ണ്ണൂർ സർ­വ­ക­ലാ­ശാ­ല മ­നു­ഷ്യാ­വ­കാ­ശ പ്ര­വർ­ത്ത­ന­ത്തി­നു് ആ­ചാ­ര്യ അ­വാർ­ഡ് നൽകി ആ­ദ­രി­ച്ചു. എൻ­ഡോ­സൾ­ഫാൻ ദു­രി­ത­ബാ­ധി­ത­രു­ടെ പ്ര­ശ്ന­ങ്ങൾ അ­നാ­വ­ര­ണം ചെ­യ്യു­ന്ന ‘ഓരോ ജീ­വ­നും വി­ല­പ്പെ­ട്ട­താ­ണു്’ എന്ന പു­സ്ത­ക­ത്തി­നു് 2016-ലെ ഓ­ട­ക്കു­ഴൽ അ­വാർ­ഡും ല­ഭി­ച്ചു. അ­രീ­ക്കോ­ട് എസ്. എ.സ­യൻ­സു് കോ­ളേ­ജിൽ ഇം­ഗ്ലീ­ഷ് വി­ഭാ­ഗ­ത്തിൽ അ­സോ­സി­യേ­റ്റ് പ്രൊ­ഫ­സ­റാ­യി­രു­ന്ന ക­വ­യി­ത്രി­യും ചി­ത്ര­കാ­രി­യു­മാ­യ ഡോ. സാഹിറ റ­ഹ്മാൻ സ­ഹ­ധർ­മ്മി­ണി­യാ­ണു്. മകൻ: ഈസ റ­ഹ്മാൻ.

Colophon

Title: MTyude ‘Kumaranelloorile Kulangal’ (ml: എം­ടി­യു­ടെ ‘കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ’).

Author(s): M. A. Rahman.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-08.

Deafult language: ml, Malayalam.

Keywords: Screenplay, M. A. Rahman, MTyude ‘Kumaranelloorile Kulangal’, എം. എ. റ­ഹ്മാൻ, എം­ടി­യു­ടെ ‘കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ’, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Arimpra kottam and surrounding, a photograph by Vinayaraj . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.