SFNസായാഹ്ന ഫൌണ്ടേഷൻ
images/REBIS.jpg
Rebis, a painting by Roccolancia .
ക്രാ­ന്തി­ല­ക്ഷ്മി
രാ­ജേ­ഷ് ചി­ത്തി­ര

“പപ്പാ, അതു് നോ­ക്കൂ, ടി­വി­യിൽ… ”

മകൾ വി­ളി­ച്ചു.

അ­വ­ളു­ടെ ക­യ്യി­ലു­ള്ള പാവ അ­പ്പോ­ഴാ­ണു് ശ്ര­ദ്ധി­ച്ച­തു്. ഞാ­ന­തു് വാ­ങ്ങി നോ­ക്കി. പാവ എ­ന്നൊ­ന്നും പ­റ­യാ­നി­ല്ല. മൂ­ന്നു നി­റ­ങ്ങ­ളു­ണ്ടു്. തല ചു­വ­ന്ന തുണി ചു­രു­ട്ടി അ­തി­ലെ­ന്തോ നി­റ­ച്ച­താ­ണു്. അ­ര­ഭാ­ഗം വരെ ഉടൽ വെ­ളു­ത്തി­ട്ടു്. കൈകൾ പച്ച നിറം. ആർ­ക്കും അ­ഴി­ച്ചു­മാ­റ്റാ­വു­ന്ന­ത്ര ല­ളി­ത­മാ­യ നിർ­മ്മി­തി.

images/kranti-3.jpg

മൂ­ന്നു ദിവസം മുൻ­പു് ഒരു യാ­ത്ര­യ്ക്കി­ട­യിൽ ഒരു പ്ലാ­സ്റ്റി­ക് കവർ കി­ട്ടി. ഉ­ട­മ­സ്ഥ­നെ ക­ണ്ടെ­ത്താ­നാ­വും എ­ന്നൊ­രു ആ­ത്മ­വി­ശ്വാ­സം ഉ­ണ്ടാ­യി­രു­ന്ന­തി­നാൽ ആ കവർ തു­റ­ന്നു നോ­ക്കി­യി­രു­ന്നി­ല്ല. ഈ പാവ ആ ക­വ­റി­നു­ള്ളിൽ ഇ­രു­ന്ന­താ­വ­ണം.

അ­ച്ഛ­നും അ­മ്മ­യ്ക്കു­മൊ­പ്പം രണ്ടു ദിവസം ചി­ല­വ­ഴി­ച്ചു് ന­ഗ­ര­ത്തി­ലേ­ക്കു മ­ട­ങ്ങു­മ്പോ­ഴാ­ണു് അതു്.

ഏ­റെ­ക്കു­റെ ഒ­ഴി­ഞ്ഞു കി­ട­ന്ന സീ­റ്റു­ക­ളിൽ ഇ­രി­ക്കാ­തെ ആ യാ­ത്ര­ക്കാ­രൻ എന്റെ അ­ടു­ത്തു തന്നെ വ­ന്നി­രു­ന്നു. ക­യ്യിൽ ഉ­ണ്ടാ­യി­രു­ന്ന പ്ലാ­സ്റ്റി­ക് സഞ്ചി അയാൾ ഞ­ങ്ങൾ­ക്കി­ട­യിൽ ഉ­ണ്ടാ­യി­രു­ന്ന ഇ­ത്തി­രി സ്ഥ­ല­ത്തു വച്ചു.

തി­ര­ക്കു് കു­റ­വാ­ണെ­ങ്കി­ലും വാഹനം ന­ഗ­ര­ത്തി­ലെ­ത്താൻ രണ്ടു മ­ണി­ക്കൂ­റിൽ ഏ­റെ­യെ­ടു­ക്കും.

“ഇ­ന്നു് തി­ര­ക്കൽ­പ്പം കു­റ­വാ­ണു്, അല്ലെ?” അയാൾ ചോ­ദി­ച്ചു.

“അതെ, ന­ഗ­ര­ത്തിൽ വി­ദ്യാർ­ത്ഥി­ക­ളു­ടെ എന്തോ പ്ര­തി­ഷേ­ധ പ്ര­ക­ട­നം ഉ­ണ്ടു്. ക­ഴി­ഞ്ഞ ദി­വ­സ­ത്തെ അ­വ­രു­ടെ പ്ര­ക­ട­നം അ­ക്ര­മാ­സ­ക്ത­മാ­യി­രു­ന്ന­തി­നാ­ലാ­വ­ണം ഇ­ന്നു് കനത്ത പോ­ലീ­സ് ബ­ന്ത­വ­സ്സു് ഉ­ണ്ടു്. പല റോ­ഡു­ക­ളും അ­ട­ച്ചി­ട്ടു­ണ്ടു്. സ്കൂ­ളു­കൾ­ക്കും കോ­ളേ­ജു­കൾ­ക്കും അവധി പ്ര­ഖ്യാ­പി­ച്ചു. കു­റേ­പ്പേ­രെ ക­രു­തൽ­ത്ത­ട­വിൽ എ­ടു­ത്തി­ട്ടു­ണ്ടു്.” ഞാൻ അ­റി­യാ­വു­ന്ന­തു് പ­റ­ഞ്ഞു തു­ട­ങ്ങി.

“എ­ല്ലാം പ്ര­ക­ട­ന­ങ്ങൾ ആണു്. എ­ല്ലാ­വർ­ക്കും അതു് മതി,” ഞാൻ പ­റ­ഞ്ഞു നിർ­ത്തും മു­ന്നേ ഇ­ത്ര­യും പ­റ­ഞ്ഞു അയാൾ കു­റെ­നേ­ര­ത്തേ­ക്കു് മൗ­ന­ത്തി­ലാ­യി.

ഇ­ട­യ്ക്കു് എന്തോ ഓർ­ത്തു് പാ­ന്റ്സി­ന്റെ കീ­ശ­യിൽ നി­ന്നും പേ­ഴ്സ് എ­ടു­ത്തു. അതിൽ നി­ന്നും കുറെ കാർ­ഡു­കൾ, ഓ­രോ­ന്നാ­യി പു­റ­ത്തെ­ടു­ത്തു. ഓ­രോ­ന്നും ആ­ശ്വാ­സ­ത്തോ­ടെ നോ­ക്കി­യ­ശേ­ഷം പേ­ഴ്സ് തി­രി­കെ വച്ചു. കു­റ­ച്ചു നേരം ക­ണ്ണ­ട­ച്ചി­രു­ന്നു. ഞെ­ട്ടി ഉ­ണർ­ന്ന­തു­പോ­ലെ പേ­ഴ്സ് എ­ടു­ത്തു് എന്തോ തി­ര­ഞ്ഞു. വീ­ണ്ടും അതിനെ തി­രി­കെ സ്വ­സ്ഥാ­ന­ത്തു് വച്ചു.

“എ­ന്തെ­ങ്കി­ലും മ­റ­ന്നോ? അതോ ക­ള­ഞ്ഞു പോയോ?” ഞാൻ ചോ­ദി­ച്ചു.

“ഏയ് ഒ­ന്നു­മി­ല്ല. വെ­റു­തെ നോ­ക്കി­യ­താ­ണു്.” അ­യാ­ളു­ടെ സ്വ­ര­ത്തിൽ അ­നി­ഷ്ടം പ­ത­ഞ്ഞു.

“എ­വി­ടേ­ക്കാ­ണു്,” ഞാൻ വീ­ണ്ടും ചോ­ദി­ച്ചു.

“ടൗ­ണി­ലേ­ക്കാ­ണു്.” കൂ­ടു­തൽ പറയാൻ ആ­ഗ്ര­ഹി­ക്കാ­ത്ത ത­ര­ത്തിൽ ആ ഉ­ത്ത­രം അയാൾ ആ­വർ­ത്തി­ച്ചു.

“ടൗണിൽ എ­ന്താ­ണു്? ജോലി അ­വി­ടെ­യാ­ണോ?” അ­യാ­ളു­ടെ അക്ഷമ പ­രി­ശോ­ധി­ക്കാൻ തീ­രു­മാ­നി­ച്ചു് ഞാൻ ചോ­ദി­ച്ചു.

അയാൾ ഏറെ നേ­ര­ത്തേ­ക്കു് ഒ­ന്നും പ­റ­യാ­തെ ക­ണ്ണു­ക­ള­ട­ച്ചു് വെ­റു­തെ­യി­രു­ന്നു. വണ്ടി ഒരു സ്റ്റോ­പ്പിൽ നിർ­ത്തി. കു­റ­ച്ചു ചെ­റു­പ്പ­ക്കാർ, ആൺ­കു­ട്ടി­ക­ളും പെൺ­കു­ട്ടി­ക­ളും ബ­സ്സി­ലേ­ക്കു് കയറി. അവർ പ­ര­സ്പ­രം സം­സാ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ശേഷം അ­വ­രു­ടെ ഒ­ച്ച­യാ­യി വ­ണ്ടി­യിൽ നിറയെ. ഒരാൾ ഉ­ച്ച­ത്തിൽ പാടാൻ തു­ട­ങ്ങി. മ­റ്റു­ള്ള­വർ അതു് ഏറ്റു പാടി. സർ­ക്കാ­രി­നു് എ­തി­രെ­യു­ള്ള മു­ദ്രാ­വാ­ക്യ­മാ­യി­രു­ന്നു പാ­ടി­യ­തു്. ഇവർ ന­ഗ­ര­ത്തിൽ ന­ട­ക്കാ­നി­രി­ക്കു­ന്ന സർ­ക്കാർ വി­രു­ദ്ധ പ്ര­ക്ഷോ­ഭ­ത്തിൽ പ­ങ്കെ­ടു­ക്കാൻ പോ­വു­ന്ന­വ­രാ­വ­ണം, ഞാൻ ഓർ­ത്തു.

“യു­വാ­ക്കൾ കൂ­ടു­തൽ രാ­ഷ്ട്രീ­യ ജീ­വി­ക­ളാ­വു­ക­യാ­ണു് എ­ന്നു് തോ­ന്നു­ന്നു.”ചെ­റു­പ്പ­ക്കാ­രെ ചൂ­ണ്ടി ഞാൻ സ­ഹ­യാ­ത്രി­ക­നോ­ടു് ചോ­ദി­ച്ചു.

വി­ദ്യാർ­ത്ഥി­ക­ളു­ടെ രാ­ഷ്ട്രീ­യ ഇ­ട­പെ­ട­ലിൽ അത്ര താ­ത്പ­ര്യ­മി­ല്ലാ­ത്ത­തു പോലെ അയാൾ പ­റ­ഞ്ഞു. “ചു­റ്റു­മു­ള്ള എത്ര പേ­രു­ടെ സ്വ­പ്ന­ങ്ങ­ളെ­യാ­ണു് അവർ നി­ഷ്ക­രു­ണം ഇ­ല്ലാ­താ­ക്കു­ന്ന­തു്.”

“ഓരോ രാ­ജ്യ­ത്തും സ­മ­ര­ങ്ങ­ളു­ടെ ഒരു കാ­ലാ­വ­സ്ഥ­യു­ണ്ടു്. അതിനു ശേഷം കു­റേ­ക്കാ­ലം ശാ­ന്ത­ത. കു­റേ­ക്കാ­ലം ക­ഴി­ഞ്ഞു വീ­ണ്ടും പ്ര­തി­ക­രി­ക്കു­ന്ന ഒരു ജനത ഉ­ണ്ടാ­വും. അതൊരു സൈ­ക്കിൾ പോലെ ചു­റ്റി­ക്കൊ­ണ്ടി­രി­ക്കും.” ഞാൻ ഒ­ര­ഭി­പ്രാ­യം പ­റ­ഞ്ഞു, എ­വി­ടെ­യോ വാ­യി­ച്ച­താ­ണു്. ഇവിടെ സം­സാ­രി­ച്ചു് സമയം ക­ള­യാ­നു­ള്ള ഉ­ദ്ദേ­ശ്യ­ത്തോ­ടെ ത­ന്നെ­യാ­ണു് ഞാ­ന­തു് പ­റ­ഞ്ഞ­തു്.

“ഇ­ന്ത്യ­യിൽ തന്നെ നോ­ക്കൂ. സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­നു് ശേ­ഷ­മു­ള്ള മു­പ്പ­തു് വർഷം ശാ­ന്ത­ത­യാ­യി­രു­ന്നു. പി­ന്നെ അ­ടി­യ­ന്തി­രാ­വ­സ്ഥ. വീ­ണ്ടും ശാ­ന്ത­ത. ഇ­ട­യ്ക്കു് ചെറിയ ചില സ­മ­ര­ങ്ങൾ. ശാ­ന്ത­ത. ഓരോ സ­മൂ­ഹ­ത്തി­ലും ഇ­രു­പ­ത്തി­യ­ഞ്ചു്, മു­പ്പ­തു് വർ­ഷ­ങ്ങൾ­ക്കു് ഇ­ട­യി­ലു­ണ്ടാ­കു­ന്ന ശാ­ന്ത­ത അ­ടു­ത്ത സ­മ­ര­ത്തി­നു­ള്ള ഊർ­ജ്ജം സം­ഭ­രി­ക്ക­ലാ­ണു് എ­ന്നു് തോ­ന്നു­ന്നു. ഒ­രു­ത­രം ഹൈ­ബർ­നേ­ഷൻ.” ഞാൻ കൂ­ടു­തൽ വ്യ­ക്ത­മാ­ക്കാൻ ശ്ര­മി­ച്ചു നോ­ക്കി.

യാ­ത്ര­ക്കാ­ര­നു് ഞാൻ പ­റ­ഞ്ഞ­തിൽ താ­ത്പ­ര്യം തോ­ന്നി­യി­ല്ലെ­ന്നു് അ­യാ­ളു­ടെ പ്ര­തി­ക­ര­ണം വ്യ­ക്ത­മാ­ക്കി. അയാൾ ഒ­ന്നും മ­റു­പ­ടി പ­റ­യാ­തെ വെ­ളി­യി­ലേ­ക്കു് നോ­ക്കി­യി­രു­ന്നു. അയാൾ എന്തോ ചി­ന്തി­ക്കു­ക­യാ­യി­രു­ന്നു.

“എന്റെ പേരു് അജയ്. ഒരു പ്രാ­ദേ­ശി­ക പ­ത്ര­സ്ഥാ­പ­ന­ത്തി­ലാ­ണു് ജോലി.” ഇനി ആ വിഷയം തു­ടർ­ന്നു് സം­സാ­രി­ക്കു­ന്ന­തു് ഉ­ചി­ത­മാ­വി­ല്ല എന്ന തി­രി­ച്ച­റി­വിൽ ഞാൻ പ­രി­ച­യ­പ്പെ­ടു­ത്തി.

“താ­ങ്ക­ളു­ടെ പേരു്?”

ആ നി­മി­ഷം വണ്ടി വീ­ണ്ടും നി­ന്നു. അതൊരു സ്റ്റോ­പ്പ് ആ­യി­രു­ന്നി­ല്ല.

വ­ണ്ടി­യി­ലേ­ക്കു് കു­റ­ച്ചു പോ­ലീ­സു­കാർ ചാ­ടി­ക്ക­യ­റി. അവർ മു­ദ്രാ­വാ­ക്യം വി­ളി­ച്ചു കൊ­ണ്ടി­രു­ന്ന ചെ­റു­പ്പ­ക്കാ­രോ­ടു് വ­ണ്ടി­യിൽ നി­ന്നു് ഇ­റ­ങ്ങാൻ ആ­വ­ശ്യ­പ്പെ­ട്ടു. ചെ­റു­പ്പ­ക്കാർ പോ­ലീ­സു­കാർ­ക്കു് നേരെ മു­ദ്രാ­വാ­ക്യം വി­ളി­ച്ചു കൊ­ണ്ടു് ബസിൽ നി­ന്നും ഇ­റ­ങ്ങി. പോ­ലീ­സു­കാ­രിൽ ചിലർ ബ­സ്സിൽ ബാ­ക്കി­യാ­യ യാ­ത്ര­ക്കാ­രു­ടെ രേഖകൾ പ­രി­ശോ­ധി­ക്കാൻ തു­ട­ങ്ങി. എന്റെ കാർഡ് പ­രി­ശോ­ധി­ച്ച പോ­ലീ­സു­കാ­രൻ ത­ല­യാ­ട്ടി. പി­ന്നെ ഒ­ന്നു് പു­ഞ്ചി­രി­ച്ചു.

സ­ഹ­യാ­ത്ര­ക്കാ­രൻ പോ­ക്ക­റ്റിൽ നി­ന്നും പേ­ഴ്സ് എ­ടു­ത്തു. ഏറെ കാർ­ഡു­കൾ തി­ര­ഞ്ഞു് തി­രി­ച്ച­റി­യൽ കാർഡ് കാ­ണി­ച്ചു. പോ­ലീ­സു­കാ­രൻ തൃ­പ്ത­നാ­യി. വളരെ കു­റ­ച്ചു യാ­ത്ര­ക്കാർ മാ­ത്ര­മു­ണ്ടാ­യി­രു­ന്ന­തു് എ­ല്ലാം എ­ളു­പ്പ­ത്തി­ലാ­ക്കി. യാത്ര പു­നഃ­രാ­രം­ഭി­ച്ചു.

“ഇതു് ത­ന്നെ­യാ­ണു് ഞാൻ പ­റ­ഞ്ഞ­തു്. ആ കു­ട്ടി­കൾ കാരണം എത്ര സ­മ­യ­മാ­ണു് ന­ഷ്ട­മാ­യ­തു്. എന്റെ പേരു് ഭഗത്” യാ­ത്ര­ക്കാ­രൻ പേരു് പ­റ­ഞ്ഞു. “റ­വ­ന്യൂ വ­കു­പ്പിൽ ക്ലർ­ക്കാ­ണു്. താ­ങ്കൾ ഒരു പ­ത്ര­ക്കാ­രൻ ആ­ണെ­ന്ന­റി­ഞ്ഞ­തു് എ­നി­ക്കു് സ­ന്തോ­ഷം ത­രു­ന്ന കാ­ര്യ­മാ­ണു്.”

“ഓ, അതത്ര പേ­രു­ള്ള പ­ത്ര­മൊ­ന്നു­മ­ല്ല. ന­ഗ­ര­ത്തിൽ മാ­ത്രം വിൽ­ക്കു­ന്ന, അ­ഞ്ഞൂ­റു് കോ­പ്പി­കൾ അ­ച്ച­ടി­ക്കു­ന്ന ഒരു സാ­യാ­ഹ്ന പത്രം. അ­തി­ലേ­ക്കു് ചാ­ന­ലു­കൾ നോ­ക്കി വാർ­ത്ത­കൾ എ­ഴു­തി­യു­ണ്ടാ­ക്കു­ന്ന ജോ­ലി­യാ­ണു് എ­ന്റേ­തു്.” ഞാൻ കു­റ­ച്ചു വി­ന­യാ­ന്വി­ത­നാ­യി, പി­ന്നെ പ­റ­ഞ്ഞു. “ഒരു വിധം എല്ലാ ജോ­ലി­യും ഞാൻ തന്നെ ചെ­യ്യ­ണം.”

“എ­ന്നാ­ലും നി­ങ്ങ­ളു­ടെ പ­ത്ര­ത്തി­നു് ചി­ല­പ്പോൾ എന്നെ സ­ഹാ­യി­ക്കാ­നാ­കും. അ­ത­ല്ലെ­ങ്കിൽ മറ്റു പ­ത്ര­ക്കാ­രു­മാ­യു­ള്ള നി­ങ്ങ­ളു­ടെ ബ­ന്ധ­ങ്ങൾ­ക്കു് അതു് ക­ഴി­യും.” ഭഗത് പ­റ­ഞ്ഞ­തു് ആ­വർ­ത്തി­ച്ചു.

“എ­ന്താ­ണു് വിഷയം?”

“എന്റെ അ­മ്മ­യെ കാ­ണാ­നി­ല്ല. ഏഴു ദി­വ­സ­മാ­യി” ഭഗത് പ­റ­ഞ്ഞു.

“പോ­ലീ­സ് സ്റ്റേ­ഷ­നിൽ പരാതി കൊ­ടു­ത്തി­ല്ലേ? സോ­ഷ്യൽ മീ­ഡി­യ­യിൽ ഒക്കെ കൊ­ടു­ത്തി­ല്ലേ?”

“പോ­ലീ­സിൽ പരാതി കൊ­ടു­ത്തു. പക്ഷേ, അ­വ­രു­ടെ ഭാ­ഗ­ത്തു നി­ന്നു­ള്ള ന­ട­പ­ടി­കൾ അത്ര തൃ­പ്തി­ക­ര­മാ­യി­രു­ന്നി­ല്ല. എ­ല്ലാം ഒരു മെ­ല്ലെ­പ്പോ­ക്കു്. ത­ല­സ്ഥാ­ന­ത്തു­ള്ള ചില സു­ഹൃ­ത്തു­ക്കൾ വഴി സ­മ്മർ­ദ്ദം ചെ­ലു­ത്താം എന്ന ഉ­ദ്ദേ­ശ­ത്തി­ലാ­ണു് ഈ യാത്ര.” ഭഗത് പ­റ­ഞ്ഞു. “ഓഫിസ്, വീടു്—ഇ­താ­ണു് എന്റെ രീതി. വെ­റു­തെ കളയാൻ സമയം ഉ­ള്ള­വർ­ക്കു് പ­റ­ഞ്ഞി­ട്ടു­ള്ള­ത­ല്ലേ മ­റ്റു­ള്ള­തൊ­ക്കെ?”

“എ­ന്താ­ണു് സം­ഭ­വി­ച്ച­തു്?” എന്റെ ഉ­ള്ളി­ലെ പ­ത്ര­പ്ര­വർ­ത്ത­കൻ ഉ­ണർ­ന്നു. “ആ­ദ്യ­മാ­യാ­ണോ അ­മ്മ­യി­ങ്ങ­നെ വീടു് വി­ട്ടു പോ­കു­ന്ന­തു്?”

“എന്റെ ഓർ­മ്മ­യിൽ ര­ണ്ടാ­മ­ത്തേ­താ­ണു് അജയ്. അ­മ്മ­യു­ടെ ജീ­വി­ത­ത്തി­ലെ മൂ­ന്നാ­മ­തേ­തും.” ഭഗത് പ­റ­ഞ്ഞു.

“അമ്മ പ­ണ്ടൊ­രി­ക്കൽ, വളരെ പ­ണ്ടു് തന്റെ ഇ­രു­പ­താ­മ­ത്തെ വ­യ­സ്സിൽ വീടു് വി­ട്ടു പോ­യി­ട്ടു­ണ്ടു്.”ഭഗത് ആ സംഭവം ഓർ­ത്തെ­ടു­ക്കാൻ തു­ട­ങ്ങി. “അ­താ­ണു് ആ­ദ്യ­ത്തേ­തു്. ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി എ­ഴു­പ­ത്തി­യ­ഞ്ചു് ജൂൺ ഇ­രു­പ­ത്തി­ര­ണ്ടി­നാ­യി­രു­ന്നു അതു്. അമ്മ കോ­ള­ജിൽ പ­ഠി­ക്കു­മ്പോ­ഴാ­ണു്.”

“അ­മ്മ­യു­ടെ പേ­രെ­ന്താ­ണു്?”

“ല­ക്ഷ്മി നാ­രാ­യ­ണൻ” ഭഗത് പ­റ­ഞ്ഞു. പി­ന്നെ തന്റെ പേ­ഴ്സ് എ­ടു­ത്തു. ഒരു തി­രി­ച്ച­റി­യൽ കാർഡ് എന്റെ ക­യ്യി­ലേ­ക്കു് തന്നു.

“അ­മ്മ­യു­ടെ പേ­രി­നൊ­പ്പ­മു­ള്ള നാ­രാ­യ­ണൻ, അതു് അ­ച്ഛ­ന്റെ പേ­രാ­ണോ?” ഞാ­ന­തു് ചോ­ദി­ക്കു­മ്പോൾ വണ്ടി ഒരു സി­ഗ്ന­ലിൽ ഊഴം കാ­ത്തു കി­ട­ക്കു­ക­യാ­യി­രു­ന്നു.

“അല്ല അജയ്, നാ­രാ­യ­ണൻ എ­ന്ന­തു് മു­ത്ത­ച്ഛ­ന്റെ പേ­രാ­ണു്. അതു് മ­റ്റൊ­രു ക­ഥ­യാ­ണു്.” എന്റെ ക­ണ്ണിൽ തെ­ളി­ഞ്ഞ ആ­കാം­ക്ഷ അയാളെ പ്ര­ചോ­ദി­പ്പി­ച്ചി­ട്ടു­ണ്ടാ­വ­ണം.

“റെ­യിൽ­വേ­യിൽ ലോ­ക്കോ പൈ­ല­റ്റാ­യി മ­ദ്രാ­സിൽ ജോ­ലി­യാ­യി­രു­ന്ന മു­ത്ത­ശ്ശ­നും കു­ടും­ബ­വും താ­മ­സി­ച്ചി­രു­ന്ന­തു് റെ­യിൽ­വേ കോ­ള­നി­യി­ലാ­യി­രു­ന്നു. അമ്മ അ­വ­രു­ടെ ഒറ്റ മ­ക­ളാ­യി­രു­ന്നു.”

“സ്വാ­ത­ന്ത്ര്യ സ­മ­ര­സേ­നാ­നി­യാ­യി­രു­ന്ന ക്യാ­പ്റ്റൻ ല­ക്ഷ്മി­യെ ഓർ­മ്മ­യി­ല്ലേ? മു­ത്ത­ശ്ശൻ ഒ­രി­ക്കൽ അവരെ ക­ണ്ടി­രു­ന്നു. കു­റ­ച്ചു വാ­ക്കു­കൾ സം­സാ­രി­ച്ചു. മു­ത്ത­ശ്ശ­നു് ക്യാ­പ്റ്റൻ ല­ക്ഷ്മി­യോ­ടു­ള്ള ഇ­ഷ്ട­ത്തി­ന്റെ അ­ട­യാ­ള­മാ­ണു് അ­മ്മ­യു­ടെ പേരു്. ല­ക്ഷ്മി­യു­ടെ­യും ത­ന്റെ­യും പേരു് ചേർ­ത്തു് ല­ക്ഷ്മി നാ­രാ­യ­ണൻ എ­ന്നി­ട്ടു. പി­ന്നെ ആ പേ­രി­നു് ഒരു തമിഴ് ബ്രാ­ഹ്മ­ണ ടച്ച് ഉ­ണ്ട­ല്ലോ.” ഭഗത് പു­ഞ്ചി­രി­ക്കാൻ ശ്ര­മി­ച്ചു. അ­നു­ഭ­വി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന മാ­ന­സി­ക സ­മ്മർ­ദ്ദ­ത്താൽ ആ ചിരി അത്ര ഫ­ല­വ­ത്താ­യി­ല്ല.

“അമ്മ നേ­ര­ത്തെ രണ്ടു പ്രാ­വ­ശ്യം പു­റ­പ്പെ­ട്ടു പോ­യ­തി­ന്റെ കാരണം താ­ങ്കൾ­ക്ക­റി­യാ­മോ?”

“രണ്ടു വർ­ഷ­ങ്ങൾ, ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി എ­ഴു­പ­ത്തി­നാ­ലും എ­ഴു­പ­ത്തി­യ­ഞ്ചും ഞ­ങ്ങ­ളു­ടെ കു­ടും­ബ­ത്തി­നു്, പ്ര­ത്യേ­കി­ച്ചു് അ­മ്മ­യു­ടെ കു­ടും­ബ­ത്തി­നു് ഏറെ നിർ­ണ്ണാ­യ­ക­മാ­യി­രു­ന്നു അജയ്.”

“ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണ­ന്റെ ക­ടു­ത്ത ആ­രാ­ധി­ക­യാ­യി­രു­ന്നു അമ്മ. അ­ദ്ദേ­ഹ­ത്തി­ന്റെ സ­മ്പൂർ­ണ്ണ വി­പ്ല­വം എന്ന ആ­ഹ്വാ­ന­ത്തിൽ ആ­കൃ­ഷ്ട­യാ­യാ­ണു് ജൂൺ ഇ­രു­പ­ത്തി­മൂ­ന്നാം തീയതി രാ­ത്രി അമ്മ ദി­ല്ലി­ക്കു് പു­റ­പ്പെ­ട്ട­തു്. ദി­ല്ലി­യി­ലെ ഓ­ഫി­സിൽ നി­ന്നും യ­ക്ഷി­യെ പു­റ­ത്താ­ക്കാൻ സം­ഘ­ടി­ക്കൂ യു­വാ­ക്ക­ളെ എന്നോ മറ്റോ ആ­യി­രു­ന്ന­ല്ലോ ജെ­പി­യു­ടെ ആ­ഹ്വാ­നം.”

images/kranti-1.jpg

“സ­മ്പൂർ­ണ്ണ ക്രാ­ന്തി” ഞാൻ ഓർമ്മ പു­തു­ക്കി. ഒപ്പം ചോ­ദി­ച്ചു. “എത്ര വ­യ­സ്സു­ണ്ടാ­യി­രു­ന്നു അ­മ്മ­യ്ക്ക­പ്പോൾ?”

“പ­തി­നെ­ട്ടോ പ­ത്തൊൻ­പ­തോ വ­യ­സ്സു് കാണും അ­പ്പോൾ.”

“ആ പ്രാ­യ­ത്തി­ലു­ള്ള ഒരു പെൺ­കു­ട്ടി ദി­ല്ലി­ക്കോ? അതും ഒ­റ്റ­യ്ക്കു്?” എ­നി­ക്കു് വി­ശ്വ­സി­ക്കാൻ പ്ര­യാ­സം തോ­ന്നി…

“ഒ­റ്റ­യ്ക്കാ­യി­രു­ന്നി­ല്ല അജയ്. അ­മ്മ­യു­ടെ ഒരു സ­ഹ­പാ­ഠി­യു­ണ്ടാ­യി­രു­ന്നു കൂടെ. വേ­ലാ­യു­തം. മ­ദ്രാ­സിൽ, റെ­യിൽ­വേ ക്വർ­ട്ടേ­ഴ്സിൽ അ­യൽ­വീ­ടു­ക­ളാ­യി­രു­ന്നു അ­വ­രു­ടേ­തു്. മു­ത്ത­ച്ഛ­നും വേ­ലാ­യു­ത­ത്തി­ന്റെ അ­ച്ഛ­നും ഒ­രു­മി­ച്ചാ­ണു് ജോലി ചെ­യ്തി­രു­ന്ന­തു്. സ്കൂ­ളിൽ ഒ­രു­മി­ച്ചു് കോ­ളേ­ജി­ലും ഒ­രു­മി­ച്ചു്. സൗ­ഹൃ­ദ­ത്തി­നു് മേലെ ഒരു ഇ­ഴ­യ­ടു­പ്പം അ­വർ­ക്കു­ണ്ടാ­യി­രു­ന്നു എ­ന്നാ­ണു് എന്റെ അ­ന്വേ­ഷ­ണ­ത്തിൽ മ­ന­സി­ലാ­യ­തു്. ‘വാ, വേ­ലാ­യു­തം’ എ­ന്ന­മ്മ വി­ളി­ച്ചാൽ അയാൾ എ­വി­ടേ­യ്ക്കും ചെ­ല്ലു­മാ­യി­രു­ന്നു. ഹി­ന്ദി­യ്ക്കെ­തി­രാ­യി അ­ക്കാ­ല­ത്തു നടന്ന സ­മ­ര­ങ്ങ­ളിൽ കു­ട്ടി­ക­ളാ­യി­രു­ന്ന അവർ പ­ങ്കെ­ടു­ത്തി­ട്ടു­ണ്ട­ത്രെ. നി­ങ്ങൾ വി­ശ്വ­സി­ക്കു­മോ എ­ന്ന­റി­യി­ല്ല, തി­രു­ക്കു­റ­ലി­ലെ എല്ലാ കു­റ­ലും മ­നഃ­പ്പാ­ഠ­മാ­യി­രു­ന്നു അ­മ്മ­യ്ക്കു്. അതും പ­തി­ന­ഞ്ചു വ­യ­സ്സി­നു­മുൻ­പു്.”

കഥ കേൾ­ക്കാ­നു­ള്ള മൂ­ഡി­ലാ­യി­പ്പോൾ വണ്ടി കു­റ­ച്ചു പതിയെ സ­ഞ്ച­രി­ച്ചാ­ലും മതി എ­ന്നൊ­രു ചി­ന്ത­യി­ലാ­യി ഞാൻ.

“അമ്മ ഡൽ­ഹി­യി­ലേ­ക്കു് പു­റ­പ്പെ­ട്ടു പോ­കു­മ്പോൾ മു­ത്ത­ശ്ശൻ കി­ട­പ്പി­ലാ­യി­രു­ന്നു. സ­ത്യ­ത്തിൽ അ­മ്മ­യേ­ക്കാൾ വി­പ്ല­വ­കാ­രി­യാ­യി­രു­ന്നു മു­ത്ത­ശ്ശൻ. ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി എ­ഴു­പ­ത്തി­നാ­ലി­ലെ റെ­യിൽ­വേ സമരം നി­ങ്ങൾ­ക്കു് ഓർ­മ്മ­യു­ണ്ടോ?”

ഭഗത് എന്റെ നേരെ നോ­ക്കി. ഒരു നി­മി­ഷം നിർ­ത്തി, വീ­ണ്ടും തു­ടർ­ന്നു.

“അ­ക്കാ­ല­ത്തു് സ­മ­യ­നി­ഷ്ഠ­യി­ല്ലാ­ത്ത­താ­യി­രു­ന്നു ലോ­ക്കോ പൈ­ല­റ്റു­മാ­രു­ടെ ജോലി. തീ­വ­ണ്ടി ഓട്ടം നിർ­ത്തും വരെ ജോലി ചെ­യ്യ­ണ­മാ­യി­രു­ന്നു അ­വർ­ക്കു്. അതു് അ­വ­സാ­നി­പ്പി­ച്ചു് ജോലി സമയം എ­ട്ടു­മ­ണി­ക്കൂർ നി­ജ­പ്പെ­ടു­ത്തു­ന്ന­തി­നും കാ­ല­ങ്ങ­ളാ­യി പു­തു­ക്ക­പ്പെ­ടാ­തെ കി­ട­ന്ന ത­ങ്ങ­ളു­ടെ ശ­മ്പ­ള­ത്തി­ന്റെ വർ­ദ്ധ­ന­വി­നും വേ­ണ്ടി ലോ­ക്കോ­മോ­ട്ടി­വ് പൈ­ല­റ്റു­മാർ സമരം ന­ട­ത്തി. ആ സ­മ­ര­ത്തിൽ ഏ­താ­ണ്ടു് എ­ഴു­പ­തു് ശ­ത­മാ­നം തൊ­ഴി­ലാ­ളി­ക­ളും പ­ങ്കെ­ടു­ത്തി­രു­ന്നു. സമരം സർ­ക്കാ­രി­നെ പ്ര­തി­സ­ന്ധി­യി­ലാ­ക്കി. ആ സ­മ­ര­ത്തിൽ മു­ത്ത­ച്ഛ­നും സ­ജീ­വ­മാ­യി പ­ങ്കെ­ടു­ത്തി­രു­ന്നു. പ­ണി­മു­ട­ക്കി­യ തൊ­ഴി­ലാ­ളി­ക­ളെ സർ­ക്കാർ ജോ­ലി­യിൽ നി­ന്നു് പി­രി­ച്ചു­വി­ട്ടു… അവരെ കൂ­ട്ട­ത്തോ­ടെ ജ­യി­ലിൽ അ­ട­ച്ചു. അ­വ­രു­ടെ കു­ടും­ബ­ങ്ങ­ളെ കൂ­ട്ട­ത്തോ­ടെ റെ­യിൽ­വേ ക്വോർ­ട്ടേ­ഴ്സു­ക­ളിൽ നി­ന്നു് പു­റ­ത്താ­ക്കി”

പോ­ലീ­സ് ക­സ്റ്റ­ഡി­യിൽ വ­ച്ചു് ഭീ­ക­ര­മാ­യി ശാ­രീ­രി­ക പീ­ഡ­ന­മേ­റ്റ മു­ത്ത­ശ്ശൻ അ­വ­ശ­നാ­യി­രു­ന്നു. രോ­ഗി­യാ­യ മു­ത്ത­ശ്ശൻ ജ­യി­ലിൽ നി­ന്നു് വ­രു­ന്ന­തി­നു് രണ്ടു ദിവസം മുൻ­പാ­യി­രു­ന്നു അ­മ്മ­യു­ടെ തി­രോ­ധാ­നം. ഇ­തെ­ല്ലാം­കൂ­ടി താ­ങ്ങാ­നാ­വാ­തെ­പോ­യ അ­ദ്ദേ­ഹം അമ്മ തി­രി­ച്ചു വ­രു­ന്ന­തി­നു മുൻ­പു് തന്നെ മ­രി­ച്ചി­രു­ന്നു. അമ്മ സർ­ക്കാർ വി­രു­ദ്ധ സ­മ­ര­ത്തിൽ പ­ങ്കെ­ടു­ക്കാ­നു­ള്ള ഒരു കാരണം മു­ത്ത­ശ്ശ­നു­ണ്ടാ­യ അ­നു­ഭ­വം ആ­ണെ­ന്നു് എ­നി­ക്കു് തോ­ന്നി­യി­ട്ടു­ണ്ടു്. ഡൽ­ഹി­യിൽ അ­ന്നു് അ­ധി­കാ­ര­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന അ­മ്മ­യും മ­ക­നു­മാ­യി­രു­ന്ന­ല്ലോ അ­തി­ന്റെ കാ­ര­ണ­ക്കാർ. മ­റ്റൊ­രു യാ­ദൃ­ശ്ചി­ക­ത അമ്മ ജ­നി­ച്ച വർ­ഷ­മാ­ണു് കേ­ര­ള­ത്തിൽ വി­മോ­ച­ന സമരം ന­ട­ന്ന­തെ­ന്ന­താ­ണു്. അയാൾ ചി­രി­ച്ചു.

“അമ്മ എ­പ്പോ­ഴാ­ണു് തി­രി­കെ വ­ന്ന­തു്?”

“ര­ണ്ടാ­ഴ്ച ക­ഴി­ഞ്ഞാ­ണു് അമ്മ മ­ദ്രാ­സിൽ തി­രി­ച്ചെ­ത്തി­യ­തു്. ജൂലൈ ആ­റി­നു്. അ­തി­നി­ട­യിൽ അ­ടി­യ­ന്തി­രാ­വ­സ്ഥ പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ടി­രു­ന്നു.”

“അ­പ്പോൾ വേ­ലാ­യു­തം?” എ­നി­ക്കു് ആ­കാം­ക്ഷ അ­ട­ക്കാ­നാ­യി­ല്ല.

“വേ­ലാ­യു­തം അ­മ്മ­യ്ക്കൊ­പ്പം തി­രി­കെ വ­ന്നി­ല്ല. പി­ന്നീ­ടു് ഒ­രി­ക്ക­ലും അയാളെ ആരും ക­ണ്ടി­ല്ല. അ­മ്മ­യ്ക്കു് തന്റെ ഭൂ­ത­കാ­ലം ഓർ­മ്മ­യിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ല. എ­വി­ടെ­യാ­ണു് പോ­യ­തെ­ന്നോ എ­ന്താ­ണു് സം­ഭ­വി­ച്ച­തു് എന്നോ ആ­രോ­ടും പ­റ­ഞ്ഞി­രു­ന്നി­ല്ല. ആ­രോ­ടും മി­ണ്ടാ­താ­യി. പോ­ലീ­സും പ­ട്ടാ­ള­വും രാ­ജ്യം ഭ­രി­ക്കു­ന്ന ഒരു സ­മ­യ­മാ­യി­രു­ന്നി­ല്ലേ അതു്. എ­ത്ര­യോ പേരു് നിന്ന നിൽ­പ്പിൽ കാ­ണാ­താ­യി. അ­മ്മ­യു­ടെ ക­യ്യിൽ വേ­ലാ­യു­ധം ധ­രി­ച്ചി­രു­ന്ന ഒരു ഷർ­ട്ടു­ണ്ടാ­യി­രു­ന്നു. ഒരു വെള്ള ഷർ­ട്ട്. ആ നിറം അ­മ്മ­യ്ക്കു് ഏറെ പ്രി­യ­പ്പെ­ട്ട­താ­യി­രു­ന്നു.”

“സ്റ്റേ­ഷ­നിൽ വ­ന്നി­റ­ങ്ങി­യ അ­മ്മ­യെ ആരോ റെ­യിൽ­വേ ക്വോർ­ട്ടേ­ഴ്സിൽ എ­ത്തി­ച്ചു. ഒ­രി­ക്കൽ ഒരു വീടു് അവിടെ ഉ­ണ്ടാ­യി­രു­ന്ന­തി­ന്റെ അ­ട­യാ­ള­ങ്ങൾ മാ­ത്ര­മാ­യി­രു­ന്നു അ­പ്പോൾ ബാ­ക്കി­യു­ണ്ടാ­യി­രു­ന്ന­തു്. ആ ക്വോർ­ട്ടേ­ഴ്സിൽ നി­ന്നും അ­മ്മ­യ്ക്കു് രണ്ടു കൊ­ടി­കൾ കി­ട്ടി. റ­യിൽ­വേ­യിൽ ഉ­പ­യോ­ഗി­ക്കു­ന്ന­തു്.”

അമ്മ മു­റി­യ്ക്കു­ള്ളിൽ ഇ­രി­പ്പാ­യി. വേ­ലാ­യു­ത­ത്തി­ന്റെ കു­പ്പാ­യ­വും രണ്ടു കൊ­ടി­ക­ളും കൊ­ണ്ടു് പാവകൾ ഉ­ണ്ടാ­ക്കി. ര­ണ്ടെ­ണ്ണം. ആ­രെ­യും തൊടാൻ അ­നു­വ­ദി­ക്കാ­തെ സൂ­ക്ഷി­ച്ചു വച്ചു. ആ പാ­വ­ക­ളെ സ്പർ­ശി­ക്കാൻ അ­നു­വാ­ദം കി­ട്ടി­യ ഒരേ ഒരാൾ എന്റെ മ­ക­ളാ­ണു്, ജാ­ഹ്ന­വി. അ­വൾ­ക്കു് പ­ല­പ്പോ­ഴും അ­മ്മ­യു­ടെ വാശി ഉ­ള്ള­താ­യി ക­ണ്ടി­ട്ടു­ണ്ടു്.”

“അപ്പൊ അ­മ്മ­യു­ടെ വി­വാ­ഹം?”

“മ­ട­ങ്ങി വന്നു കു­റ­ച്ചു ദി­വ­സ­ങ്ങൾ­ക്കു് ശേഷം വേ­ലാ­യു­ത­ത്തി­ന്റെ ബ­ന്ധു­ക്കൾ മു­ത്ത­ശ്ശി­യെ കണ്ടു പി­ടി­ച്ചു. മു­ത്ത­ശ്ശി­യും അ­മ്മ­യും നാ­ട്ടി­ലേ­ക്കു് മ­ട­ങ്ങി. ഈ കഥകൾ എ­ല്ലാ­മ­റി­യാ­വു­ന്ന ഒരു അകന്ന ബ­ന്ധു­വാ­യി­രു­ന്നു എന്റെ അച്ഛൻ. പെ­ട്ടെ­ന്നു് തന്നെ അ­വ­രു­ടെ വി­വാ­ഹം ന­ട­ന്നു.”

“അ­പ്പോൾ അ­മ്മ­യു­ടെ ര­ണ്ടാ­മ­ത്തെ യാത്ര?” ഞാൻ ചോ­ദി­ച്ചു.

“അ­മ്മ­യ്ക്കു് ഓർ­മ്മ­യു­ണ്ടാ­യി­രു­ന്ന ഏക വാ­ക്കു് സമരം എ­ന്നാ­ണെ­ന്നു എ­നി­ക്കു് തോ­ന്നി­യി­ട്ടു­ണ്ടു്, അജയ്.” അയാൾ തു­ടർ­ന്നു. “ടീ­വി­യിൽ ഏതു സ­മ­ര­ത്തി­ന്റെ വാർ­ത്ത വ­ന്നാ­ലും മാ­റാ­തെ നി­ന്നു് കാണും. മു­ദ്രാ­വാ­ക്യം വി­ളി­ക്കു­ന്ന ഒച്ച കേൾ­ക്കു­മ്പോൾ മ­റ്റൊ­രാ­ളാ­വും. മു­ഖ­ഭാ­വ­മൊ­ക്കെ മാറും. വീ­ടി­നു മു­ന്നി­ലൂ­ടെ ജാഥ വ­ന്നാൽ അ­വി­ടേ­ക്കു് ഓ­ടി­യെ­ത്തും. നി­ങ്ങൾ­ക്കു് ഒരു പക്ഷേ, അ­തി­ശ­യം തോ­ന്നി­യേ­ക്കാം, ഒ­രി­ക്കൽ കു­ളി­പ്പി­ക്കാൻ സോ­പ്പ് തേച്ച എന്നെ അ­ങ്ങ­നെ വി­ട്ടാ­ണു് ഒരു ജാഥ കാണാൻ ഓ­ടി­പോ­യ­തു്. അ­ന്നെ­ന്റെ ക­ണ്ണു് എത്ര നീ­റി­യെ­ന്നോ. ഉ­റ­ക്കെ കരഞ്ഞ എന്നെ അ­ച്ഛ­നാ­ണു് കു­ളി­പ്പി­ച്ച­തു്. മ­റ്റൊ­രി­ക്കൽ അ­ടു­പ്പിൽ വെച്ച ഭ­ക്ഷ­ണം ഉ­പേ­ക്ഷി­ച്ചാ­യി­രു­ന്നു ആ ഓട്ടം. വീ­ടി­നു തീ പി­ടി­ക്കാ­ഞ്ഞ­തു് ആ­രു­ടെ­യോ ഭാ­ഗ്യം എ­ന്നു് അച്ഛൻ ആ­ശ്വ­സി­ച്ചി­രു­ന്നു. അ­പ്പോ­ഴും അച്ഛൻ അ­മ്മ­യെ വ­ഴ­ക്കു പ­റ­ഞ്ഞി­രു­ന്നി­ല്ല.”

ആ ഓ­ട്ട­ങ്ങ­ളെ­ല്ലാം പക്ഷേ, ഞ­ങ്ങ­ളു­ടെ ഗേ­റ്റിൽ അ­വ­സാ­നി­ച്ചി­രു­ന്നു. ഓരോ ത­വ­ണ­യും തി­രി­കെ വ­രു­മ്പോൾ എന്നെ ചേർ­ത്തു് പി­ടി­ച്ചി­രു­ന്നു. ന­ഷ്ട­പ്പെ­ട്ടു പോ­യേ­ക്കാ­വു­ന്ന ഒ­ന്നു് നെ­ഞ്ചോ­ടു് ചേർ­ത്തു് പി­ടി­ക്കു­ന്ന­തു് പോലെ. അ­പ്പോൾ മാ­ത്രം അ­മ്മ­യു­ടെ ക­ണ്ണു് നി­റ­ഞ്ഞി­രു­ന്നു. ഇ­പ്പോ­ഴും എ­നി­ക്കു് ആ സ്പർ­ശം അ­റി­യാ­നും ആ നി­റ­ഞ്ഞ ക­ണ്ണു­കൾ കാ­ണാ­നും ക­ഴി­യു­ന്നു­ണ്ടു്, അജയ്. ഒരു പക്ഷേ, എന്നെ ന­ഷ്ട­പ്പെ­ടു­മെ­ന്ന അ­മ്മ­യു­ടെ ഭ­യ­മൊ­ഴി­വാ­ക്കാൻ ആവണം ഞാ­നൊ­രി­ക്ക­ലും രാ­ഷ്ട്രീ­യ വി­ഷ­യ­ങ്ങ­ളിൽ പ്ര­തി­ക­രി­ക്കാ­ത്ത ഒ­രാ­ളാ­യ­തു്. അതു് പക്ഷേ, അ­മ്മ­യ്ക്കു് മ­ന­സി­ലാ­യി­ട്ടു­ണ്ടോ എ­ന്നു് എ­നി­ക്കു് സം­ശ­യ­മു­ണ്ടു്.”

“അ­മ്മ­യെ ര­ണ്ടാ­മ­തു് കാ­ണാ­താ­വു­ന്ന­തു് എ­നി­ക്കു് ഇ­രു­പ­തു് വ­യ­സ്സു­ള്ള­പ്പോ­ഴാ­ണു്. ഫീ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ന­ഗ­ര­ത്തി­ലെ ഒരു കോ­ളേ­ജ് വി­ദ്യാർ­ത്ഥി ആ­ത്മ­ഹ­ത്യ ചെ­യ്ത­തു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒരു സ­മ­ര­കാ­ല­ത്താ­യി­രു­ന്നു. ഞാ­ന­പ്പോൾ കോ­ളേ­ജി­ലാ­ണു്. കുറെ ദിവസം കോ­ളേ­ജ് അ­ട­ച്ചി­ട്ട­തി­നാൽ ഞാൻ വീ­ട്ടി­ലു­ള്ള­പ്പോ­ഴാ­ണു് അ­മ്മ­യെ കാ­ണാ­താ­വു­ന്ന­തു്.”

“ആ സം­ഭ­വ­ത്തിൽ അച്ഛൻ ത­ളർ­ന്നു പോയി. ആദ്യ കാ­ണാ­താ­ക­ലു­മാ­യി ബ­ന്ധ­പ്പെ­ട്ട ചില ദു­ര­ന്ത­ങ്ങൾ ഞാൻ പ­റ­ഞ്ഞി­രു­ന്ന­ല്ലോ. അ­തൊ­ക്കെ ഓർ­ത്തു­ള്ള ഭയം അ­ച്ഛ­നെ പി­ന്തു­ടർ­ന്നി­രു­ന്നു.”

“വളരെ വി­ചി­ത്ര­മാ­യ ഒരു ബ­ന്ധ­മാ­യി­രു­ന്നു അ­വർ­ക്കി­ട­യിൽ എ­ന്നു് തോ­ന്നി­യി­ട്ടു­ണ്ടു്. പ­ര­സ്പ­രം അധികം സം­സാ­രി­ച്ചി­രു­ന്നി­ല്ലെ­ങ്കി­ലും രണ്ടു പേർ­ക്കും ഇ­ട­യി­ലെ പ­ര­സ്പ­ര­ധാ­ര­ണ ശ­ക്ത­മാ­യി­രു­ന്നു. ഒ­രി­ക്ക­ലും പ­ര­സ്പ­രം പരാതി പ­റ­ഞ്ഞി­രു­ന്നി­ല്ല. അമ്മ ഒ­ന്നും സം­സാ­രി­ക്കി­ല്ലാ­യി­രു­ന്നെ­ങ്കി­ലും അ­ച്ഛ­ന്റെ മ­ന­സ്സു് വാ­യി­ച്ച­റി­ഞ്ഞി­രു­ന്ന­തു പോ­ലെ­യാ­യി­രു­ന്നു പെ­രു­മാ­റ്റം. ചെ­റു­പ്പ­ത്തിൽ അ­മ്മ­യെ കു­റ്റ­പ്പെ­ടു­ത്തി സം­സാ­രി­ച്ച­പ്പോ­ഴൊ­ക്കെ അ­ങ്ങ­നെ­യ­ല്ല, മോൻ വ­ള­രു­മ്പോൾ അ­മ്മ­യെ മ­ന­സി­ലാ­വു­മെ­ന്നാ­ണു് അച്ഛൻ പ­റ­ഞ്ഞി­രു­ന്ന­തു്.”

“അ­ച്ഛ­ന്റെ മ­ര­ണ­ശേ­ഷ­മാ­ണു് ഞാൻ മ­ദ്രാ­സിൽ പോ­യ­തു്. അ­മ്മ­യെ കു­റി­ച്ചു് കൂ­ടു­തൽ അ­റി­യാൻ ഞാൻ ആ­ഗ്ര­ഹി­ച്ചി­രു­ന്നു.”

“ര­ണ്ടാം തവണ അ­മ്മ­യെ­പ്പോൾ മ­ട­ങ്ങി വന്നു?”

“നാ­ല­ഞ്ചു ദിവസം ക­ഴി­ഞ്ഞ­പ്പോൾ. അതിനു മുൻ­പു് അ­ച്ഛ­നെ ഞ­ങ്ങൾ­ക്കു് ന­ഷ്ട­മാ­യി­രു­ന്നു. അമ്മ മ­ട­ങ്ങി വരും എന്ന പ്ര­തീ­ക്ഷ­യിൽ അ­ച്ഛ­ന്റെ കർ­മ്മ­ങ്ങൾ വൈ­കി­യാ­ണു് ന­ട­ത്തി­യ­തു്. ര­ണ്ടാം യാ­ത്ര­യ്ക്കു് ശേഷം അമ്മ കൂ­ടു­തൽ ത­ന്നി­ലേ­ക്കു് ചു­രു­ങ്ങി­പ്പോ­യി­രു­ന്നു.”

ഇ­ത്ത­വ­ണ അമ്മ മ­ട­ങ്ങി വ­രു­മ്പോൾ ഞങ്ങൾ നേ­രി­ടേ­ണ്ടി വ­ന്നേ­ക്കാ­വു­ന്ന ദു­ര­ന്ത­ങ്ങ­ളെ പറ്റി ഞ­ങ്ങൾ­ക്കും ഭ­യ­മു­ണ്ടു്, അജയ്.”

“ഇ­ത്ത­വ­ണ കാ­ണാ­താ­വു­ന്ന­തി­നു മുൻ­പു്, തൊ­ട്ടു­മുൻ­പു് എ­ന്താ­യി­രു­ന്നു അമ്മ ചെ­യ്തി­രു­ന്ന­തു് എ­ന്നോർ­ക്കു­ന്നു­ണ്ടോ?”

“ര­ണ്ടാ­മ­ത്തെ പു­റ­പ്പെ­ട്ടു പോ­ക­ലി­നു് ശേഷം അമ്മ ടിവി അധികം കാ­ണാ­റി­ല്ലാ­യി­രു­ന്നു. പത്രം വാ­യി­ക്കു­ന്ന­തും നിർ­ത്തി­യി­രു­ന്നു. കൂ­ടു­തൽ ഉൾ­വ­ലി­ഞ്ഞ പെ­രു­മാ­റ്റ­മാ­യി­രു­ന്നു. ഇ­പ്പോൾ വർഷം കുറെ ക­ഴി­ഞ്ഞി­ല്ലേ”

“രണ്ടു ദിവസം മുൻ­പു് യാ­ദൃ­ശ്ചി­ക­മാ­യി വാർ­ത്ത ക­ണ്ടി­രു­ന്ന­താ­യി ഭാര്യ പ­റ­ഞ്ഞു. രാ­ജ്യ­ത്തെ പല കോ­ളേ­ജു­ക­ളി­ലും ന­ട­ക്കു­ന്ന സ­മ­ര­ങ്ങ­ളു­ടെ വാർ­ത്ത­യാ­യി­രു­ന്നു അ­പ്പോൾ ടി­വി­യിൽ. പി­ന്നീ­ടു് ആ വാർ­ത്ത­യു­ടെ തു­ടർ­ച്ച­കൾ ക­ണ്ടി­രു­ന്ന­ത്രെ. പി­ന്നെ ഒരു കാ­ര്യ­മു­ണ്ടു്. അ­മ്മ­യ്ക്കൊ­പ്പം ഒരു പാ­വ­യും വീ­ട്ടിൽ നി­ന്നു് അ­പ്ര­ത്യ­ക്ഷ­മാ­യി­രു­ന്നു. ഇ­ത്ത­വ­ണ­യും ഒരു പാവ കാ­ണാ­താ­യി­ട്ടു­ണ്ടു്.”

“ഭ­ഗ­തി­ന്റെ വീ­ട്ടിൽ അ­മ്മ­യ­ല്ലാ­തെ മ­റ്റു് ആ­രൊ­ക്കെ?”

“ഭാര്യ, ഒരു മകൾ. നേ­ര­ത്തെ പേരു് പ­റ­ഞ്ഞി­ല്ലേ, ജാ­ഹ്ന­വി. അവൾ യൂ­ണി­വേ­ഴ്സി­റ്റി­യിൽ പ­ഠി­ക്കു­ന്നു.” അയാൾ മകൾ പ­ഠി­ക്കു­ന്ന യൂ­ണി­വേ­ഴ്സി­റ്റി­യു­ടെ പേരു് പ­റ­ഞ്ഞു.

“നി­ങ്ങ­ളു­ടെ പേരു്, ഭഗത് എ­ന്ന­തു് അ­മ്മ­യി­ട്ട­താ­ണു് ല്ലേ?” ഞാൻ ചോ­ദി­ച്ചു.

“നി­ങ്ങൾ ഒരു പ­ത്ര­ക്കാ­ര­നാ­ണ­ല്ലോ. ഊ­ഹി­ക്കാൻ സാ­ധ്യ­ത­യു­ള്ള വ­ഴി­യാ­ണ­തു്. പക്ഷേ, അതു് തെ­റ്റാ­ണു്.” അയാൾ പു­ഞ്ചി­രി­ക്കാൻ ശ്ര­മി­ച്ചു.

“എ­നി­ക്കീ പേ­രി­ട്ട­തു് അ­ച്ഛ­നാ­ണു്. പല തവണ തന്റെ രാ­ഷ്ട്രീ­യ ബോ­ധ്യ­ങ്ങ­ളെ തി­രു­ത്തി­യ ഒ­രാ­ളാ­യി­രു­ന്നു അച്ഛൻ. ഞാ­ന­വ­ട്ടെ എന്റെ പേ­രി­നു് ചേർ­ന്ന ത­ര­ത്തിൽ ഒ­രാ­ളാ­വാൻ ഒ­രി­ക്ക­ലും ആ­ഗ്ര­ഹി­ച്ചി­ട്ടി­ല്ല. ഞാൻ ഏ­തെ­ങ്കി­ലും രാ­ഷ്ട്രീ­യ­ത്തിൽ വി­ശ്വ­സി­ക്കു­ന്നി­ല്ല ഇ­തു­വ­രെ ഒരു മു­ദ്രാ­വാ­ക്യം പോലും വി­ളി­ച്ചി­ട്ടു­മി­ല്ല.”

“അതു് കൊ­ണ്ടാ­വ­ണം അമ്മ വാ­ത്സ­ല്യ­മോ സ്നേ­ഹ­മോ പ്ര­ക­ടി­പ്പി­ക്കാ­തി­രു­ന്ന­തു് എ­ന്നാ­യി­രു­ന്നു ചെ­റു­പ്പ­ത്തിൽ എ­നി­ക്കു് തോ­ന്നി­യി­രു­ന്ന­തു്. വാ­സ്ത­വ­ത്തിൽ തന്റെ സ്നേ­ഹ­ത്താൽ ആ­രു­ടെ­യും സ്വ­പ്ന­ങ്ങ­ളെ­യോ, തീ­രു­മാ­ന­ങ്ങ­ളെ­യോ ത­ള­ച്ചി­ടാ­തി­രി­ക്കാൻ അമ്മ കണ്ട ഒ­രു­പാ­യ­മാ­യി­രു­ന്നു ആ അ­ക­റ്റി നിർ­ത്തൽ. അ­ച്ഛ­നോ­ടും അ­തേ­പോ­ലെ­യാ­ണു് പെ­രു­മാ­റി­യി­രു­ന്ന­തു്. കാ­ണാ­താ­യ ദിവസം അ­മ്മ­യെ കു­റ്റ­പ്പെ­ടു­ത്തി സം­സാ­രി­ച്ച­പ്പോൾ ഇ­താ­ണു് അച്ഛൻ എ­ന്നോ­ടു് പ­റ­ഞ്ഞ­തു്.”

“അ­മ്മ­യു­ടെ പ്ര­തീ­ക്ഷ­കൾ­ക്കു് ചേർ­ന്ന ഒരു പു­ത്ര­നാ­യി­രു­ന്നി­ല്ല ഞാൻ. ഒ­രു­പ­ക്ഷേ, നി­ങ്ങൾ മുൻ­പു് പ­റ­ഞ്ഞ­തു് പോലെ നി­ശ്ശ­ബ്ദ­രാ­യി മാ­റു­ന്ന ര­ണ്ടാം ത­ല­മു­റ­യു­ടെ പ്ര­തീ­ക­മാ­വാം. ഒരു പക്ഷേ, ഹൈ­ബർ­നേ­ഷ­നിൽ ആവാം.”

“നി­ങ്ങൾ ആ­ഗ്ര­ഹി­ച്ചി­ല്ലെ­ങ്കി­ലും രാ­ഷ്ട്രീ­യം നി­ങ്ങ­ളു­ടെ കി­ട­പ്പു­മു­റി തേടി വ­രു­ന്നു എ­ന്ന­ല്ലേ ലെനിൻ പ­റ­ഞ്ഞ­തു്?” എ­നി­ക്ക­യാ­ളെ ഒ­ന്നു് ചൊ­ടി­പ്പി­ക്ക­ണം എ­ന്നു് തോ­ന്നി. “നി­ങ്ങ­ളു­ടെ മകൾ നേ­ര­ത്തെ കണ്ട ചെ­റു­പ്പ­ക്കാ­രെ­പ്പോ­ലെ­യാ­ണോ?”

“പു­റ­ത്തു നി­ന്നും കി­ട­പ്പു­മു­റി­യി­ലേ­ക്കു് ക­ട­ന്നു വ­രു­ന്ന രാ­ഷ്ട്രീ­യ­ത്തെ­ക്കാൾ അ­ടു­ക്ക­ള വാ­തി­ലിൽ നി­ശ്ശ­ബ്ദം പ്ര­വർ­ത്തി­ക്കു­ന്ന ജാ­ഗ്ര­ത­യി­ലാ­ണു് ഞാൻ ഇ­പ്പോൾ വി­ശ്വ­സി­ക്കു­ന്ന­തു് അജയ്. വൈകി വന്ന തി­രി­ച്ച­റി­വാ­ണു്, ആ ജാ­ഗ്ര­ത­യാ­ണു് അ­മ്മ­യു­ടെ കാ­ണാ­താ­ക­ലി­ലൂ­ടെ ഞ­ങ്ങൾ­ക്കു് ന­ഷ്ട­മാ­യി­രി­ക്കു­ന്ന­തു്.”

വീ­ട്ടിൽ ഒരു ആ­ഘോ­ഷ­വും ന­ട­ത്താ­തി­രു­ന്ന അമ്മ വർ­ഷ­ത്തിൽ രണ്ടു ദിവസം മധുരം വി­ള­മ്പി­യി­രു­ന്നു. ജൂൺ ഇ­രു­പ­ത്തി­മൂ­ന്നി­നും ഒ­ക്ടോ­ബർ മു­പ്പ­ത്തി ഒ­ന്നി­നും. ആ­ദ്യ­ത്തേ­തു് ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി എൺ­പ­തി­ലും ര­ണ്ടാ­മ­ത്തേ­തു് എൺ­പ­ത്തി നാ­ലി­ലു­മാ­ണു് തു­ട­ങ്ങി­യ­തു്. ആദ്യം ഞാൻ ക­രു­തി­യ­തു് അമ്മ പു­റ­പ്പെ­ട്ടു പോ­യ­തി­ന്റെ ഓർ­മ്മ­യെ മധുരം കൊ­ണ്ടു് തി­രി­ച്ചെ­ടു­ക്കു­ന്നു എ­ന്നാ­ണു്. പി­ന്നീ­ടാ­ണു് അതു് രണ്ടു മ­ര­ണ­ങ്ങ­ളിൽ ഉള്ള ആ­ന­ന്ദ­മെ­ന്നു് തി­രി­ച്ച­റി­ഞ്ഞ­തു്. മ­രി­ച്ച­വ­രെ പറ്റി ന­ല്ല­തു മാ­ത്രം പറയാൻ ശീ­ലി­ച്ച ന­മ്മു­ടെ ശീ­ല­ങ്ങ­ളിൽ അ­മ്മ­യു­ടെ ഈ പ്ര­വർ­ത്തി­യു­ടെ ശരി തെ­റ്റു­ക­ളെ കു­റി­ച്ചു് എ­നി­ക്ക­റി­യി­ല്ല. അമ്മ ചെ­യ്ത­തു് കൊ­ണ്ടു് അതു് ശ­രി­ത­ന്നെ­യാ­ണു് എ­ന്നാ­ണെ­ന്റെ വി­ശ്വാ­സം.” അ­യാ­ള­തു് പ­റ­ഞ്ഞു തീരും മു­ന്നേ സീ­റ്റിൽ നി­ന്നു് എ­ണീ­റ്റു.

വണ്ടി നിർ­ത്തി­യ പാടെ ചാ­ടി­യി­റ­ങ്ങി ന­ഗ­ര­ത്തി­ന്റെ തി­ര­ക്കി­ലേ­ക്കു് ഒ­ഴു­കി­പ്പോ­യി. അയാൾ ബ­സി­ലേ­ക്കു് കയറിയ രീതി എ­നി­ക്കോർ­മ്മ വന്നു. എ­ന്താ­വും അയാളെ പെ­ട്ടെ­ന്നു് ഇ­റ­ങ്ങാൻ പ്രേ­രി­പ്പി­ച്ച­തു് എന്ന ആ­ലോ­ച­ന­യാ­യി പി­ന്നീ­ടു്.

ഒ­രു­പ­ക്ഷേ, തി­ര­ക്കി­നി­ട­യിൽ അയാൾ തന്റെ അ­മ്മ­യെ കണ്ടു കാ­ണു­മോ. ഞാൻ വെ­ളി­യി­ലേ­ക്കു് നോ­ക്കി. ക­ട­ന്നു പോ­വു­ന്ന ഓരോ പ്രാ­യ­മാ­യ സ്ത്രീ­യും ല­ക്ഷ്മി­യെ­ന്ന അ­യാ­ളു­ടെ അ­മ്മ­യാ­ണെ­ന്നു് തോ­ന്നി.

ഓ­രോ­ന്നോർ­ത്തി­രി­ക്കെ അവസാന സ്റ്റോ­പ്പിൽ ഇ­റ­ങ്ങു­മ്പോ­ഴാ­ണു് ശ്ര­ദ്ധി­ച്ച­തു്. അയാൾ കൊ­ണ്ടു വന്ന പ്ലാ­സ്റ്റി­ക് ബാഗ് മ­റ­ന്നു വെ­ച്ചി­രി­ക്കു­ന്നു. തി­ര­ക്കി­ട്ടു് ഇ­റ­ങ്ങു­ന്ന­തി­നി­ട­യിൽ മ­റ­ന്നു പോ­യ­താ­വ­ണം.

ഡാനൂല ഡാ­നി­യേ­ഴ്സ­ണെ, ഒരു നവ നാ­സി­യെ തന്റെ ബാഗ് കൊ­ണ്ട­ടി­ക്കു­ന്ന ചി­ത്ര­ത്തി­ലൂ­ടെ പ്ര­ശ­സ്ത­യാ­യ മു­പ്പ­ത്തി­യെ­ട്ടു­കാ­രി­യെ കു­റി­ച്ചു് എ­നി­ക്ക­യാ­ളോ­ടു് പ­റ­യ­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. ആ യാ­ത്ര­യിൽ പോ­രാ­ട്ട വീ­ര്യ­ത്താൽ ലോകം അ­റി­ഞ്ഞ മറ്റു ചില വ­നി­ത­ക­ളെ­പ്പ­റ്റി ഓർ­ക്കാൻ ഭ­ഗ­തി­ന്റെ അമ്മ ഒരു നി­മി­ത്ത­മാ­യി­രു­ന്നു.

ഞാൻ ആ കവർ എ­ടു­ത്തു. അ­യാ­ളു­ടെ­യും അ­മ്മ­യു­ടെ­യും പേ­രു­കൾ അ­റി­യാ­വു­ന്ന­തു് കൊ­ണ്ടു് അയാളെ കണ്ടു പി­ടി­ക്കാം എ­ന്നൊ­രു വി­ശ്വാ­സം തോ­ന്നി. ഒപ്പം ഭഗത് പറഞ്ഞ രാ­ഷ്ട്രീ­യ ച­രി­ത്ര­ത്തി­ന്റെ വാ­സ്ത­വം കണ്ടു പി­ടി­ക്ക­ണ­മെ­ന്നും തോ­ന്നി. ഒരു പ­ത്ര­വാർ­ത്ത­ക­ന്റെ സ്ഥാ­യി­യാ­യ വാർ­ത്ത­ക­ളെ മ­ണ­ത്തു ക­ണ്ടു­പി­ടി­ക്കാ­നു­ള്ള ത്വര ഉ­ണർ­ന്നു ക­ഴി­ഞ്ഞി­രു­ന്നു. ഒപ്പം അയാൾ പറഞ്ഞ രാ­ഷ്ട്രീ­യ പ­ശ്ചാ­ത്ത­ലം എ­നി­ക്ക­ത്ര വി­ശ്വാ­സ­യോ­ഗ്യ­മാ­യി തോ­ന്നി­യി­ല്ല എന്ന സ­ത്യ­വും ബാ­ക്കി­യാ­യി­രു­ന്നു.

വീ­ട്ടി­ലേ­ക്കു് കൊ­ണ്ടു പോയ ആ ക­വ­റി­നു­ള്ളിൽ എ­ന്താ­ണെ­ന്നു നോ­ക്കാ­നു­ള്ള ആ­കാം­ക്ഷ­യൊ­ന്നും തോ­ന്നി­യി­ല്ല. വീ­ട്ടി­ലെ­യും ഓ­ഫീ­സി­ലെ­യും തി­ര­ക്കു­കൾ­ക്ക് ഇടയിൽ ഞാൻ ഭ­ഗ­ത്തി­നെ­യും അ­യാ­ളു­ടെ കവറും ഏ­റെ­ക്കു­റെ മ­റ­ന്നു പോ­യി­രു­ന്നു.

മകൾ ക­ണ്ടു­കൊ­ണ്ടി­രു­ന്ന­തു് ആ മ­ണി­ക്കൂ­റിൽ ത­ല­സ്ഥാ­ന­ത്തു ന­ട­ന്നു കൊ­ണ്ടി­രു­ന്ന സ­മ­ര­ത്തി­ന്റെ വാർ­ത്ത­യാ­യി­രു­ന്നു. ദൃ­ശ്യ­ങ്ങ­ളിൽ ഉ­ണ്ടാ­യി­രു­ന്ന­തു് പോ­ലീ­സ് ബാ­രി­ക്കേ­ഡു­കൾ­ക്കു് അ­പ്പു­റം നിൽ­ക്കു­ന്ന വി­ദ്യാർ­ത്ഥി­ക­ളാ­യി­രു­ന്നു. ഉ­ച്ച­ത്തി­ലു­ള്ള മു­ദ്രാ­വാ­ക്യം വി­ളി­യു­ടെ താ­ള­ത്തി­നു് ആ­രെ­യും ച­ലി­പ്പി­ക്കാ­നു­ള്ള കെൽ­പ്പു­ണ്ടാ­യി­രു­ന്ന­തു കൊ­ണ്ടാ­വ­ണം അ­വ­രു­ടെ ച­ല­ന­ത്തി­നു് ഒരു നൃ­ത്ത­ത്തി­ന്റെ ഭം­ഗി­യു­ണ്ടാ­യി­രു­ന്നു. അവർ പു­ഞ്ചി­രി­ച്ചു കൊ­ണ്ടി­രു­ന്നു. തന്റെ മ­നോ­ധർ­മ്മം പ്ര­ക­ടി­പ്പി­ക്കാൻ എന്ന മ­ട്ടിൽ ക്യാ­മ­റാ­മാൻ മുൻ­നി­ര­യിൽ നിൽ­ക്കു­ന്ന ഒരു കു­ട്ടി­യു­ടെ ക­യ്യി­ലി­രു­ന്ന പാ­വ­യി­ലേ­ക്കു് ക്യാ­മ­റ സൂം ചെ­യ്തു കാ­ണി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. മ­ക­ളു­ടെ ക­യ്യി­ലു­ള്ള പാ­വ­യു­ടേ­തു് പോ­ലെ­യു­ള്ള ഒ­ന്നാ­ണു് അതിൽ മു­ന്നിൽ നിൽ­ക്കു­ന്ന പെൺ­കു­ട്ടി­യു­ടെ ക­യ്യി­ലു­ള്ള­തു്.

ഭ­ഗ­ത്തി­നെ ഓർമ്മ വന്ന ഞാൻ മ­ക­ളു­ടെ കൈ­യി­ലി­രു­ന്ന പാ­വ­യി­ലേ­ക്കു് നോ­ക്കി.

സ്ക്രീ­നി­ലെ ആൾ­ക്കൂ­ട്ട­ത്തിൽ തി­ര­ഞ്ഞു. അവിടെ ഒ­ന്നി­ല­ധി­കം അ­മ്മ­മാ­രു­ണ്ടു്. ല­ക്ഷ്മി­യു­ടെ പ്രാ­യ­മു­ള്ള­വർ. ബാ­രി­ക്കേ­ഡി­നു നേരെ ന­ട­ന്ന­ടു­ത്ത കു­ട്ടി­കൾ­ക്കു് നേരെ പോ­ലീ­സ് ലാ­ത്തി വീ­ശി­ത്തു­ട­ങ്ങി. ചി­ത­റി­യോ­ടി­യ കു­ട്ടി­കൾ­ക്കു് നേരെ ലാ­ത്തി വീ­ശു­ന്ന­തിൽ പോ­ലീ­സു­കാർ­ക്കു് ഹരം ക­യ­റി­യ­തു് പോലെ. കുറെ കു­ട്ടി­കൾ നി­ല­ത്തേ­ക്കു് വീ­ഴു­ന്ന­തു് കാ­ണാ­മാ­യി­രു­ന്നു. നി­ര­ത്തിൽ ചോര ചിതറി. വീ­ണു­പോ­യ കു­ട്ടി­ക­ളിൽ പാവ ക­യ്യി­ലു­ള്ള കു­ട്ടി­യു­മു­ണ്ടു്. കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ആരോ പി­ടി­ച്ചു് എ­ഴു­ന്നേൽ­പ്പി­ക്കു­മ്പോ­ഴേ­ക്കും അ­വ­ളു­ടെ കൈ­യ്യിൽ നി­ന്നും പാവ നി­ല­ത്തേ­ക്കു് വീണു. വീ­ണു­കി­ട­ക്കു­ന്ന പാ­വ­യി­ലേ­ക്കു് ക്യാ­മ­റ ഫോ­ക്ക­സ് ചെ­യ്യ­പ്പെ­ടു­ന്നു­ണ്ടു്. പാ­വ­യെ­ടു­ക്കാൻ കു­നി­ഞ്ഞ അ­വ­ളു­ടെ ത­ല­യി­ലേ­ക്കു് ഒരു പോ­ലീ­സു­കാ­ര­ന്റെ ലാ­ത്തി വീണു. എന്റെ വായിൽ നി­ന്നും അയ്യോ എ­ന്നൊ­രൊ­ച്ച തൊ­ണ്ട­യിൽ­ത­ട­ഞ്ഞു നി­ന്നു. ഈ നേരം ര­ക്ത­ത്താൽ കു­തിർ­ന്ന അ­വ­ളു­ടെ ശി­ര­സ്സു് കാ­ണാ­നാ­യി. അ­വ­ളു­ടെ ര­ക്ത­ത്താൽ പാ­വ­യു­ടെ നി­റ­വും ചു­വ­ന്നു. മു­റി­വേ­റ്റു നി­ല­ത്തേ­ക്കു് വീ­ഴു­ന്ന­തി­നു് ഇ­ട­യി­ലും അവൾ തന്റെ പാവ കൈ­ക്കു­ള്ളി­ലൊ­തു­ക്കി.

എ­ഴു­ത്തു മു­റി­യി­ലേ­ക്കു് മ­ട­ങ്ങി­യ എന്റെ മ­ന­സ്സു് നേ­ര­ത്തെ ചെ­യ്തു കൊ­ണ്ടി­രു­ന്ന വാർ­ത്ത വി­ട്ടു് മ­റ്റൊ­രു കു­റി­പ്പെ­ഴു­താൻ തു­ട­ങ്ങി. നി­ശ്ശ­ബ്ദ­വും സാ­ന്ദർ­ഭി­ക­വു­മാ­യ പ്ര­തി­ക­ര­ണ­ങ്ങൾ സ­മൂ­ഹ­ത്തി­ലു­ണ്ടാ­ക്കു­ന്ന ച­ല­ന­ങ്ങ­ളെ­പ­റ്റി എ­ഴു­തു­മ്പോൾ ഡാ­നൂ­ല­യെ ആണു് പ­രി­ച­യ­പ്പെ­ടു­ത്താൻ തോ­ന്നി­യ­തു്.

ആ രാ­ത്രി ഡാനൂല എന്റെ സ്വ­പ്ന­ത്തിൽ വന്നു.

images/kranti-2.jpg

അ­വ­ര­പ്പോൾ ഒരു വലിയ ജ­ല­സം­ഭ­ര­ണി­യ്ക്കു് മു­ക­ളിൽ നിൽ­ക്കു­ക­യാ­യി­രു­ന്നു. ക­ഴി­ഞ്ഞ രണ്ടു വർഷം കൊ­ണ്ടു് ജീ­വി­തം അവരെ കൊ­ണ്ടെ­ത്തി­ച്ച ഉയരം പോലെ നി­വർ­ന്നു നിന്ന ആ ജ­ല­സം­ഭ­ര­ണി­യു­ടെ മു­ക­ളിൽ നി­ന്നു് അവർ കൈകൾ വി­ടർ­ത്തി. ഒരു നി­മി­ഷം ധ്യാ­ന­ത്തിൽ എ­ന്ന­തു് പോലെ നി­ന്നു. തന്റെ ക­യ്യിൽ ഒരു സഞ്ചി ഉ­ണ്ടെ­ന്നും അതു് ആർ­ക്കോ നേരെ വീ­ശു­ക­യാ­ണെ­ന്നും സ­ങ്കൽ­പ്പി­ച്ചു് അവർ വലതു കൈ മു­ന്നോ­ട്ടു ച­ലി­പ്പി­ച്ചു. പ­ണ്ടെ­പ്പോ­ഴോ താൻ കണ്ട ഒരു ഓ­പ്പ­റ­യി­ലെ ക­ഥാ­പാ­ത്ര­ത്തെ ഓർ­ത്തു് അ­വ­രു­ടെ ഇരു കൈ­ക­ളും ച­ലി­ച്ചു തു­ട­ങ്ങി. ഒപ്പം ഉടലും ച­ലി­ച്ചു. ഒരു നൃ­ത്ത­ച്ചു­വ­ടിൽ എ­ന്ന­തു് പോലെ അവർ വാ­യു­വി­ലൂ­ടെ താ­ഴേ­ക്കു് ഒഴുകി. ഭൂ­മി­യെ സ്പർ­ശി­ച്ച ഒരു പൂ­വി­ന്റെ ഇ­ത­ളു­കൾ­ക്കെ­ന്ന­തു പോലെ അ­വ­രു­ടെ ഉ­ട­ലി­നു് സം­ഭ­വി­ച്ച രൂ­പ­മാ­റ്റം ക­ണ്ടു് ഞാൻ ഞെ­ട്ടി­യു­ണർ­ന്നു.

രാ­ജേ­ഷ് ചി­ത്തി­ര
images/rajesh_chithira.jpg

പ­ത്ത­നം­തി­ട്ട സ്വ­ദേ­ശി. ഇ­പ്പോൾ ദു­ബാ­യിൽ. ഉ­ന്മ­ത്ത­ത­ക­ളു­ടെ ക്രാ­ഷ് ലാ­ന്റി­ങ്ങു­കൾ, ടെ­ക്വി­ല (ദ്വീ­ഭാ­ഷാ സ­മാ­ഹാ­രം), ഉ­ളി­പ്പേ­ച്ചു്, രാ­ജാ­വി­ന്റെ വരവും കൽ­പ്പ­മൃ­ഗ­വും തു­ട­ങ്ങി­യ കവിത സ­മാ­ഹാ­ര­ങ്ങൾ. ജിഗ്സ പസ്സൽ ക­ഥാ­സ­മാ­ഹാ­രം. ആദി & ആത്മ—ബാ­ല­സാ­ഹി­ത്യ നോവൽ തു­ട­ങ്ങി­യ പു­സ്ത­ക­ങ്ങൾ. ആ­നു­കാ­ലി­ക­ങ്ങൾ, കേരള കവിത തു­ട­ങ്ങി വിവിധ ഇ­ട­ങ്ങ­ളിൽ ക­ഥ­ക­ളും ക­വി­ത­ക­ളും പ്ര­സി­ദ്ധി­ക­രി­ച്ചി­ട്ടു­ണ്ടു്. ക­വി­ത­ക­ളും ക­ഥ­ക­ളും ഇം­ഗ്ലീ­ഷി­ലേ­ക്കും വിവിധ ഇ­ന്ത്യൻ ഭാ­ഷ­ക­ളി­ലേ­ക്കും മാ­റ്റം ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ക­വി­ത­ക­ളു­ടെ­യും ക­ഥ­ക­ളു­ടെ­യും പ­ഠ­ന­ങ്ങൾ ജേർ­ണ­ലു­ക­ളിൽ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു.

ഇ­ന്ത്യൻ റൂ­മി­നേ­ഷൻ­സ് കവിത പു­ര­സ്കാ­രം, ഭരത് മുരളി കവിത പു­ര­സ്കാ­രം, ഗ­ലേ­റി­യ ഗാ­ല­ന്റ് പ്ര­വാ­സി സാ­ഹി­ത്യ­കാ­ര­നു­ള്ള പു­ര­സ്കാ­രം, പ്രഥമ എ­ഴു­ത്തോ­ല കവിത പു­ര­സ്കാ­രം, പ്ര­വാ­സി ബു­ക്ക് ട്ര­സ്റ്റ് പു­ര­സ്കാ­രം തു­ട­ങ്ങി­യ നി­ര­വ­ധി അം­ഗീ­കാ­ര­ങ്ങൾ ല­ഭി­ച്ചു.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Kranthilakshmi (ml: ക്രാ­ന്തി­ല­ക്ഷ്മി).

Author(s): Rajesh Chithira.

First publication details: Sayahna Foundation; Trivandrum, Kerala; 2021-09-28.

Deafult language: ml, Malayalam.

Keywords: Short Story, Rajesh Chithira, Kranthilakshmi, രാ­ജേ­ഷ് ചി­ത്തി­ര, ക്രാ­ന്തി­ല­ക്ഷ്മി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Rebis, a painting by Roccolancia . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.