SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Young_Lady_looking_at_the_Summer_Night_from_an_Open_Door_of_a_veranda.jpg
Young Lady looking at the Summer Night from an Open Door of a veranda, a painting by Jørgen Sonne (1801–1890).
ദാ­വീ­ദും ബ­ത്ശേ­ബ­യും 21-ാം നൂ­റ്റാ­ണ്ടിൽ
കെ. രാ­ജേ­ശ്വ­രി

2002-​മാണ്ടു് ഡി­സം­ബർ 16-നു് ദൽ­ഹി­യിൽ നടന്ന നാഷനൽ കൗൺ­സിൽ ഫോർ എ­ജു­ക്കേ­ഷ­നൽ റി­സർ­ച്ച് ആന്റ് ട്രെ­യി­നിം­ഗി­ന്റെ (എൻ. സി. ഇ. ആർ. ടി.) വാർ­ഷി­ക പൊ­തു­യോ­ഗ­ത്തിൽ­നി­ന്നു് എൻ. ഡി. എ. ഇതര സം­സ്ഥാ­ന വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി­മാർ ഇ­റ­ങ്ങി­പ്പോ­ക്കു് ന­ട­ത്തി. ഇ­റ­ങ്ങി­പ്പോ­ക്കി­നു് നേ­തൃ­ത്വം നൽ­കി­യ­തു് പ­ശ്ചി­മ ബം­ഗാ­ളിൽ­നി­ന്നു­ള്ള സ­ഖാ­വു് കാ­ന്തി­ബി­ശ്വാ­സ്. പാ­ഠ­പു­സ്ത­ങ്ങ­ളി­ലൂ­ടെ വർഗീയ അജണ്ട ന­ട­പ്പാ­ക്കാ­നു­ള്ള നീ­ക്കം ത­ങ്ങ­ളു­ടെ സം­സ്ഥാ­ന­ങ്ങ­ളിൽ അ­നു­വ­ദി­ക്കി­ല്ലെ­ന്നു് ഇ­റ­ങ്ങി­പ്പോ­യ മ­ന്ത്രി­മാർ പ്ര­ഖ്യാ­പി­ച്ചു.

പ­റ­യു­മ്പോൾ എ­ല്ലാം പ­റ­യ­ണ­മ­ല്ലോ? ഇ­റ­ങ്ങി­പ്പോ­യ­വ­രു­ടെ കൂ­ട്ട­ത്തിൽ കേരള വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി ജനാബ് നാ­ല­ക­ത്തു് സൂ­പ്പി യും ഉ­ണ്ടാ­യി­രു­ന്നു. വ­ള­ച്ചൊ­ടി­ക്ക­പ്പെ­ട്ട­തും അ­സ­ത്യ­ജ­ടി­ല­വു­മാ­യ പാ­ഠ­പു­സ്ത­ക­ങ്ങ­ളെ അ­പ­ല­പി­ക്കു­ന്ന പ്ര­മേ­യ­ത്തിൽ അ­ദ്ദേ­ഹ­വും ഒ­പ്പി­ട്ടു.

ദൽ­ഹി­യി­ലെ യോഗം ക­ഴി­ഞ്ഞു് നാ­ലാം­ദി­വ­സം ഒ­മ്പ­താം­ത­ര­ത്തി­ലെ മലയാള പാ­ഠാ­വ­ലി­യിൽ­നി­ന്നു് സി. ജെ. തോമസി ന്റെ ‘ആ മ­നു­ഷ്യൻ നീ തന്നെ’ പു­റ­ത്താ­യി. ആ മ­നു­ഷ്യൻ പു­റ­ത്താ­യ­തോ­ടെ പാ­ഠ­ങ്ങ­ളു­ടെ എണ്ണം 24 ആയി കു­റ­ഞ്ഞു. നി­ര­ങ്ങി­പ്പാ­സു­കാ­രാ­യ വാ­ധ്യാ­ന്മാ­രു­ടെ ഭാ­ഗ്യം—അ­ത്ര­യും കു­റ­ച്ചു് പ­ഠി­പ്പി­ച്ചാൽ മതി. കു­ട്ടി­കൾ­ക്കും സുഖം—ദാ­വീ­ദി­ന്റെ സ്വ­ഭാ­വം വർ­ണി­ക്കു­ക മു­ത­ലാ­യ ചോ­ദ്യ­ങ്ങൾ ഒ­ഴി­വാ­യി.

ബൈബിൾ പഴയ നി­യ­മ­ത്തിൽ സാ­മു­വ­ലി­ന്റെ ര­ണ്ടാം­പു­സ്ത­കം 11, 12 അ­ധ്യാ­യ­ങ്ങ­ളിൽ വി­വ­രി­ച്ചി­ട്ടു­ള്ള­താ­ണു് ദാ­വീ­ദി­ന്റെ ബ­ത്ശേ­ബാ പ­രി­ണ­യ­ക­ഥ. ഒ­രു­നാൾ സ­ന്ധ്യ­യാ­കാ­റാ­യ സ­മ­യ­ത്തു് ദാ­വീ­ദ് മെ­ത്ത­യിൽ­നി­ന്നു് എ­ഴു­ന്നേ­റ്റു് രാ­ജ­ധാ­നി­യു­ടെ മാ­ളി­ക­മേൽ ഉ­ലാ­വി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു സ്ത്രീ കു­ളി­ക്കു­ന്ന­തു് മാ­ളി­ക­യിൽ­നി­ന്നു് കണ്ടു. ആ സ്ത്രീ അ­തി­സു­ന്ദ­രി­യാ­യി­രു­ന്നു. ദാ­വീ­ദ് ആ­ള­യ­ച്ചു് ആ സ്ത്രീ­യെ­പ്പ­റ്റി അ­ന്വേ­ഷി­പ്പി­ച്ചു. അവൾ എ­ലീ­യാ­മി­ന്റെ മകളും ഹി­ത്യ­നാ­യ ഊ­രി­യാ­വി­ന്റെ ഭാ­ര്യ­യു­മാ­യ ബത്ത്-​ശേബാ എ­ന്നു് അ­റി­ഞ്ഞു. ദാ­വീ­ദ് ദൂ­ത­ന്മാ­രെ അ­യ­ച്ചു് അവളെ വ­രു­ത്തി; അവൾ അ­വ­ന്റെ അ­ടു­ക്കൽ­വ­ന്നു; അ­വൾ­ക്കു് ഋ­തു­ശു­ദ്ധി വ­ന്നി­രു­ന്ന­തു­കൊ­ണ്ടു് അവൻ അ­വ­ളോ­ടു് കൂടെ ശ­യി­ച്ചു; അവൾ തന്റെ വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങി­പ്പോ­യി. ആ സ്ത്രീ ഗർഭം ധ­രി­ച്ചു. താൻ ഗർ­ഭി­ണി­യാ­യി­രി­ക്കു­ന്നു എ­ന്നു് ദാ­വീ­ദി­നു് വർ­ത്ത­മാ­നം അ­യ­ച്ചു. അ­പ്പോൾ ദാ­വീ­ദ് ഊ­രി­യാ­വെ തന്റെ അ­ടു­ക്കൽ അ­യ­പ്പാൻ യോ­വാ­ബി­നു് കൽപന അ­യ­ച്ചു… ഊ­രി­യാ­വ് തന്റെ വീ­ട്ടിൽ പോ­കാ­തെ യ­ജ­മാ­ന­ന്റെ സകല ഭൃ­ത്യ­ന്മാ­രോ­ടും കൂടെ രാ­ജ­ധാ­നി­യു­ടെ വാ­തിൽ­ക്കൽ കി­ട­ന്നു­റ­ങ്ങി… ദാ­വീ­ദ് യോ­വാ­ബി­നു് ഒരു എ­ഴു­ത്തു് എഴുതി ഊ­രി­യാ­വി­ന്റെ കൈയിൽ കൊ­ടു­ത്ത­യ­ച്ചു. എ­ഴു­ത്തിൽ പട ക­ഠി­ന­മാ­യി­രി­ക്കു­ന്നി­ട­ത്തു് ഊ­രി­യാ­വെ മു­ന്ന­ണി­യിൽ നി­റു­ത്തി വെ­ട്ടു­കൊ­ണ്ടു് മ­രി­ക്ക­ത്ത­ക്ക­വ­ണ്ണം അ­വ­നെ­വി­ട്ടു് പി­ന്മാ­റു­വിൻ എ­ന്നു് എ­ഴു­തി­യി­രു­ന്നു. ഊ­രി­യാ­വി­ന്റെ ഭാര്യ തന്റെ ഭർ­ത്താ­വു് മ­രി­ച്ചു­പോ­യി എ­ന്നു­കേ­ട്ട­പ്പോൾ വി­ല­പി­ച്ചു. വി­ലാ­പ­കാ­ലം ക­ഴി­ഞ്ഞ­ശേ­ഷം ദാ­വീ­ദ് ആ­ള­യ­ച്ചു് അവളെ അ­ര­മ­ന­യിൽ വ­രു­ത്തി; അവൾ അ­വ­ന്റെ ഭാ­ര്യ­യാ­യി, അവനു് ഒരു മകനെ പ്ര­സ­വി­ച്ചു. എ­ന്നാൽ ദാ­വീ­ദ് ചെ­യ്ത­തു് യ­ഹോ­വ­ക്കു അ­നി­ഷ്ട­മാ­യി­രു­ന്നു. അ­ന­ന്ത­രം യഹോവ നാ­ഥാ­നെ ദാ­വീ­ദി­ന്റെ അ­ടു­ക്കൽ അ­യ­ച്ചു. അവൻ ദാ­വീ­ദി­ന്റെ അ­ടു­ക്കൽ­ച്ചെ­ന്നു് പ­റ­ഞ്ഞ­തു്: ഒരു പ­ട്ട­ണ­ത്തിൽ ര­ണ്ടു് പു­രു­ഷ­ന്മാർ ഉ­ണ്ടാ­യി­രു­ന്നു. ഒ­രു­ത്തൻ ധനവാൻ, മ­റ്റ­വൻ ദ­രി­ദ്രൻ. ധ­ന­വാ­നു് ആ­ടു­മാ­ടു­കൾ അനവധി ഉ­ണ്ടാ­യി­രു­ന്നു ദ­രി­ദ്ര­നോ താൻ വി­ല­യ്ക്കു­വാ­ങ്ങി വ­ളർ­ത്തി­യ ഒരു പെൺ­കു­ഞ്ഞാ­ട­ല്ലാ­തെ ഒ­ന്നും ഇ­ല്ലാ­യി­രു­ന്നു… ധ­ന­വാ­ന്റെ അ­ടു­ക്കൽ ഒരു വ­ഴി­യാ­ത്ര­ക്കാ­രൻ വന്നു. തന്റെ അ­ടു­ക്കൽ വന്ന വ­ഴി­പോ­ക്ക­നു­വേ­ണ്ടി പാ­കം­ചെ­യ്വാൻ സ്വ­ന്തം ആ­ടു­ക­ളിൽ ഒ­ന്നി­നെ എ­ടു­പ്പാൻ മ­ന­സ്സാ­കാ­തെ അവൻ ആ ദ­രി­ദ്ര­ന്റെ കു­ഞ്ഞാ­ടി­നെ പി­ടി­ച്ചു് തന്റെ അ­ടു­ക്കൽ­വ­ന്ന ആൾ­ക്കു­വേ­ണ്ടി പാകം ചെ­യ്തു.

അ­പ്പോൾ ദാ­വീ­ദി­ന്റെ കോപം ആ മ­നു­ഷ്യ­ന്റെ നേരെ ഏ­റ്റ­വും ജ്വ­ലി­ച്ചു. അവൻ നാ­ഥാ­നോ­ടു്, യ­ഹോ­വ­യാ­ണേ, ഇതു് ചെ­യ്ത­വൻ മ­ര­ണ­യോ­ഗ്യൻ. അവൻ ക­നി­വി­ല്ലാ­തെ ഈ കാ­ര്യം പ്ര­വർ­ത്തി­ച്ച­തു­കൊ­ണ്ടു് ആ ആ­ടി­നു­വേ­ണ്ടി നാ­ലി­ര­ട്ടി പകരം കൊ­ടു­ക്കേ­ണം എ­ന്നു­പ­റ­ഞ്ഞു.

images/Chakkeeri.jpg
ചാ­ക്കീ­രി അ­ഹ­മ്മ­ദ് കു­ട്ടി

നാഥാൻ ദാ­വീ­ദി­നോ­ടു് പ­റ­ഞ്ഞ­തു്: ആ മ­നു­ഷ്യൻ നീ തന്നെ. യി­സ്രാ­യേ­ലി­ന്റെ ദൈ­വ­മാ­യ യഹോവ ഇ­പ്ര­കാ­രം അ­രു­ളി­ചെ­യ്യു­ന്നു: ഞാൻ നി­ന്നെ യി­സ്രാ­യേ­ലി­നു രാ­ജാ­വാ­യി­ട്ടു് അ­ഭി­ഷേ­കം ചെ­യ്തു. നി­ന്നെ ശൗ­ലി­ന്റെ കൈ­യിൽ­നി­ന്നു് വി­ടു­വി­ച്ചു. ഞാൻ നി­ന­ക്കു് നി­ന്റെ യ­ജ­മാ­ന­ന്റെ ഗൃ­ഹ­ത്തെ­യും നി­ന്റെ മാർ­വി­ട­ത്തി­ലേ­ക്കു് നി­ന്റെ യ­ജ­മാ­ന­ന്റെ ഭാ­ര്യ­മാ­രെ­യും തന്നു. യി­സ്രാ­യേൽ ഗൃ­ഹ­ത്തെ­യും യ­ഹൂ­ദാ­ഗൃ­ഹ­ത്തെ­യും നി­ന­ക്കു­ത­ന്നു. പോ­രാ­യെ­ങ്കിൽ ഇ­ന്നി­ന്ന­തും കൂടെ ഞാൻ നി­ന­ക്കു­ത­രു­മാ­യി­രു­ന്നു. നീ യ­ഹോ­വ­യു­ടെ കൽപന നി­ര­സി­ച്ചു. അവനു് അ­നി­ഷ്ട­മാ­യു­ള്ള­തു് ചെ­യ്ത­തെ­ന്തി­നു്? ഹി­ത്യ­നാ­യ ഊ­രി­യാ­വെ വാൾ­കൊ­ണ്ടു­വെ­ട്ടി അ­വ­ന്റെ ഭാ­ര്യ­യെ നി­ന­ക്കു് ഭാ­ര്യ­യാ­യി­ട്ടു് എ­ടു­ത്തു. അവനെ അ­മ്മോ­ന്യ­രു­ടെ വാൾ­കൊ­ണ്ടു് കൊ­ല്ലി­ച്ചു. നീ എന്നെ നി­ര­സി­ച്ചു് ഹി­ത്യ­നാ­യ ഊ­രി­യാ­വി­ന്റെ ഭാ­ര്യ­യെ നി­ന­ക്കു് ഭാ­ര്യ­യാ­യി­ട്ടു് എ­ടു­ത്ത­തു­കൊ­ണ്ടു് വാൾ നി­ന്റെ ഗൃ­ഹ­ത്തെ ഒ­രി­ക്ക­ലും വി­ട്ടു­മാ­റു­ക­യി­ല്ല.

images/Babyjohn.jpg
ബേ­ബി­ജോൺ

യഹോവ ഇ­പ്ര­കാ­രം അ­രു­ളി­ച്ചെ­യ്യു­ന്നു. നി­ന്റെ സ്വ­ന്ത­ഗൃ­ഹ­ത്തിൽ­നി­ന്നു് ഞാൻ നി­ന­ക്കു് അനർഥം വ­രു­ത്തും. നീ കാൺകെ ഞാൻ നി­ന്റെ ഭാ­ര്യ­മാ­രെ എ­ടു­ത്തു് നി­ന്റെ കൂ­ട്ടു­കാ­ര­നു് കൊ­ടു­ക്കും. അവൻ ഈ സൂ­ര്യ­ന്റെ വെ­ട്ട­ത്തു­ത­ന്നെ നി­ന്റെ ഭാ­ര്യ­മാ­രോ­ടു­കൂ­ടെ ശ­യി­ക്കും. നീ അതു് ര­ഹ­സ്യ­ത്തിൽ ചെ­യ്തു; ഞാനോ ഈ കാ­ര്യം യി­സ്രാ­യേ­ലൊ­ക്കെ­യും കാൺകെ സൂ­ര്യ­ന്റെ വെ­ട്ട­ത്തു­ത­ന്നെ ന­ട­ത്തും.

images/Jnehru.jpg
നെ­ഹ്റു

പാ­ഠ­പു­സ്ത­ക­ക­മ്മി­റ്റി­യിൽ ‘ആ മ­നു­ഷ്യ’നെ­തി­രെ വാ­ളെ­ടു­ത്ത­തു് കോ­ഴി­ക്കോ­ട്ടെ ഒരു ട്രെ­യി­നിം­ഗ് കോ­ളേ­ജ് പ്രിൻ­സി­പ്പൽ. ദാ­വീ­ദ് രാ­ജാ­വു് യ­ഹോ­വ­യു­ടെ ആ­റാം­പ്ര­മാ­ണം ലം­ഘി­ച്ചു് ശി­ക്ഷാർ­ഹ­നാ­യ നാടകം പ­ഠി­ച്ചാൽ ചെ­റു­ബാ­ല്യ­ക്കാർ ‘പേ­ച്ചു­പോം’ എന്ന കാ­ര­ണ­മാ­ണു്. അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു് നാം പ്ര­തീ­ക്ഷി­ച്ച­തു്. പക്ഷേ, ദാർ­ശ­നി­ക­വും ദൈ­വ­ശാ­സ്ത്ര­പ­ര­വു­മാ­ണു് പ്രിൻ­സി­പ്പ­ല­ദ്ദേ­ഹ­ത്തി­ന്റെ ആ­ക്ഷേ­പ­ങ്ങൾ. ദാ­വീ­ദ് പ്ര­വാ­ച­ക­ന്മാ­രി­ലൊ­രാ­ളാ­ണെ­ന്നും പ്ര­വാ­ച­ക­ന്മാർ തെ­റ്റു­ചെ­യ്യാ­റി­ല്ലെ­ന്നും നാ­ട­ക­ത്തിൽ ദാ­വീ­ദ് തെ­റ്റു­ചെ­യ്തു­വെ­ന്നു് പ­റ­യു­ന്ന­തു് മ­ത­വി­ശ്വാ­സ­ത്തി­നെ­തി­രാ­ണെ­ന്നു­മാ­ണു് പ്രിൻ­സി­പ്പ­ലി­ന്റെ പക്ഷം. പാ­ഠ­ഭാ­ഗ­ങ്ങൾ തെ­ര­ഞ്ഞെ­ടു­ത്ത ഉ­പ­സ­മി­തി­യിൽ കാ­ക­ദൃ­ഷ്ടി ബ­ക­ധ്യാ­ന­ക്കാ­ര­നാ­യ ഒരു ക­ഥാ­കൃ­ത്തും ഇ­ട­തു­കാ­ലി­ലെ മ­ന്തു് വ­ല­തു­കാ­ലി­ലേ­ക്കു് മാ­റ്റു­ന്ന കാ­സ­റ്റ് മ­ഹാ­ക­വി­യും അം­ഗ­ങ്ങ­ളാ­യി­രു­ന്നു. മ­ത­വി­കാ­ര­ത്തെ പേ­ടി­ച്ചാ­ക­ണം, ഇ­രു­വ­രും മൗനം പാ­ലി­ച്ചു.

images/Netaji_Subhas_Chandra_Bose.jpg
സു­ഭാ­ഷ് ച­ന്ദ്ര­ബോ­സ്

“അ­ര­ഹാ­ജി ദീൻ­കൊ­ല്ലും” എ­ന്നൊ­രു ചൊ­ല്ലു­ണ്ടു് ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ. “അ­ടു­ക്ക­ള വി­ട്ടു­പോ­യി­ല്ല, അ­റി­വു­ള്ളോ­രെ ക­ണ്ടി­ല്ല, കി­ത്താ­ബൊ­ന്നും ഓ­തീ­ല്ല, ഫ­ത്വാ­ക്കൊ­ട്ടും കു­റ­വീ­ല” എ­ന്നു­മു­ണ്ടു് ഒരു കിസ്സ. (ഏ­റ­നാ­ടൻ വാ­മൊ­ഴി­യി­ലെ­ഴു­തു­ന്ന­തു് മു­സൽ­മാൻ­മാ­രെ പ­രി­ഹ­സി­ക്കാ­നാ­ണെ­ന്ന ആ­ക്ഷേ­പ­മു­ന്ന­യി­ച്ചു­കൊ­ണ്ടു് ഡി­സം­ബർ 20-ന്റെ ച­ന്ദ്രി­ക­യിൽ ഒരു പുമാൻ ലേ­ഖ­ന­മെ­ഴു­തി­യി­രി­ക്കു­ന്നു. കു­ളി­ക്കാ­ത്ത, താ­ടി­വ­ടി­ക്കാ­ത്ത പ്രാ­കൃ­ത­നാ­യ ഒരു പ­ത്ര­ലേ­ഖ­ക­നാ­ണു് രാ­ജേ­ശ്വ­രി എന്ന ഹി­ന്ദു­സ്ത്രീ­നാ­മം ധ­രി­ച്ചു് സാ­ഹി­ത്യ­ര­ച­ന ന­ട­ത്തു­ന്ന­തെ­ന്ന ക­ണ്ടു­പി­ടി­ത്ത­വും ടിയാൻ ന­ട­ത്തി­യി­ട്ടു­ണ്ടു്. ഖി­യാ­മ­ത്തി­ന്റെ അ­ലാ­മ­ത്തു­കൾ എ­ന്ന­ല്ലാ­തെ എ­ന്തു­പ­റ­യാൻ?)

images/Arnold_J_Toynbee.jpg
ആർ­ണോൾ­ഡ് ടോ­യൻ­ബി

കാ­ക്കാ­കാ­ര­ണ­വ­ന്മാ­രു­ടെ കാ­ലം­മു­തൽ പാ­ഠ­ഭാ­ഗ­ങ്ങ­ളു­ടെ കാ­ര്യ­ത്തിൽ തൽ­പ­ര­രാ­ണു് മു­സ്ലീം­ലീ­ഗു­കാർ. ഒ­ന്നാ­മ­ത്തെ ക­മ്യൂ­ണി­സ്റ്റ് മ­ന്ത്രി­സ­ഭ­യു­ടെ കാ­ല­ത്തു് ‘ന്റു­പ്പൂ­പ്പാ­ക്കൊ­ര­നെ­ണ്ടാർ­ന്നു്’ ഹൈ­സ്കൂ­ളിൽ ഉ­പ­പാ­ഠ­പു­സ്ത­ക­മാ­ക്കി­യ­പ്പോൾ എ­ന്തൊ­ക്കെ പു­ക്കാ­റാ­ണു­ണ്ടാ­യ­തു്! ഹൈ­ക്കോ­ട­തി­യിൽ മു­സ്ലീം ജ­ഡ്ജി­യി­ല്ല, ജി­ല്ലാ ജ­ഡ്ജി­മാ­രി­ലും മു­സ്ലീം­ക­ളി­ല്ല. പ­ബ്ലി­ക്ക് സർ­വീ­സ് ക­മീ­ഷ­നി­ലും അം­ഗ­മാ­യി മു­സ്ലീം­ക­ളാ­രു­മി­ല്ല എന്നു പ്ര­സം­ഗി­ച്ചു നടന്ന സി. എച്ച്. മു­ഹ­മ്മ­ദ്കോ­യ വരെ ‘ന്റു­പ്പൂ­പ്പ… ’ പാ­ഠ­പു­സ്ത­ക­മാ­ക്കി­യ­തി­നെ അ­പ­ല­പി­ച്ചു. “… ബ­ഷീ­റി­ന്റെന്റു­പ്പൂ­പ്പാ­ക്കൊ­രാ­നേ­ണ്ടാർ­ന്നു’ എന്ന പു­സ്ത­കം ഇ­ന്നു് ഹൈ­സ്ക്കൂൾ ക്ലാ­സിൽ പ­ഠി­പ്പി­ക്കു­ന്ന­തി­നു് എ­ടു­ത്തി­ട്ടു­ണ്ടു്. കെ­ട്ടി­ക്കാ­റാ­യ ഒരു പെൺ­കു­ട്ടി കു­പ്പാ­യം അ­ഴി­ച്ചു­വെ­ക്കു­ന്ന­തും പി­ന്നെ തുണി അ­ഴി­ഞ്ഞു­പോ­കു­ന്ന­തും ന­ഗ്ന­മാ­യ തു­ട­യിൽ ഒരട്ട മി­നു­സ­മാ­യി ഉ­ര­സു­ന്ന­തും കു­ട്ടി­ക­ളെ പ­ഠി­പ്പി­ക്കു­ന്ന ഒരു പു­സ്ത­ക­ത്തിൽ എ­ഴു­താൻ പാ­ടി­ല്ല. ആ പു­സ്ത­കം ഒരു നോ­വ­ലാ­ണു്. മി. ബഷീർ ഒരു നല്ല നോ­വ­ലെ­ഴു­ത്തു­കാ­ര­നും സാ­ഹി­ത്യ­കാ­ര­നു­മാ­ണു്. അ­ദ്ദേ­ഹ­ത്തെ വി­മർ­ശി­ക്കാൻ എ­നി­ക്കു് ക­ഴി­വി­ല്ല, ആ­ഗ്ര­ഹ­വു­മി­ല്ല. അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ നോ­വ­ലെ­ഴു­ത്തി­ലോ സാ­ഹി­ത്യ­ത്തി­ലോ ക­ഴി­വു­ള്ള­വർ വളരെ ചു­രു­ക്ക­വു­മാ­ണു്. പക്ഷേ, ആ പു­സ്ത­കം പാ­ഠ­പു­സ്ത­ക­മാ­ക്കി­യ­തി­ലാ­ണു് എ­നി­ക്കു് വി­യോ­ജി­പ്പു്. ഇ­പ്പോൾ പാ­ഠ­പു­സ്ത­ക­മാ­ക്കി­യ കൃ­തി­യി­ലെ ചില വാ­ച­ക­ങ്ങൾ ഈ നി­യ­മ­സ­ഭ­യിൽ വാ­യി­ക്കാൻ കൊ­ള്ളാ­ത്ത­താ­യ­തു കൊ­ണ്ടു് ഞാൻ വാ­യി­ക്കു­ന്നി­ല്ല… ”

images/CHmohammedKoya.jpg
സി. എച്ച്. മു­ഹ­മ്മ­ദ്കോ­യ

1974 കാ­ല­ത്തു് ഒ­മ്പ­താം­ത­ര­ത്തിൽ ഉപപാഠ പു­സ്ത­ക­മാ­യി­രു­ന്ന ‘ഭാ­ര­ത­ര­ത്നം’ എന്ന പു­സ്ത­ക­ത്തോ­ടാ­യി­രു­ന്നു അ­ടു­ത്ത പ­രാ­ക്ര­മം. പ­ണ്ഡി­റ്റ് നെ­ഹ്റു വി­ന്റെ ജീ­വ­ച­രി­ത്ര­മാ­ണു് ‘ഭാ­ര­ത­ര­ത്നം’. 1946 ആ­ഗ­സ്റ്റിൽ ‘പ്ര­ത്യ­ക്ഷ­സ­മ­രം’ ന­ട­ത്തി കൽ­ക്ക­ത്ത­യി­ലും മ­റ്റും ഒ­ട്ടേ­റെ മ­നു­ഷ്യ­രെ മ­യ്യ­ത്താ­ക്കി എന്ന പ­രാ­മർ­ശം ഇ­വി­ട­ത്തെ ലീ­ഗു­കാ­രെ അരിശം കൊ­ള്ളി­ച്ചു. ചാ­ക്കീ­രി അ­ഹ­മ്മ­ദ് കു­ട്ടി യാണു് അ­ന്നു് വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി. ‘ഭാ­ര­ത­ര­ത്നം’ പിൻ­വ­ലി­ക്ക­പ്പെ­ട്ടു. കെ. എസ്. യു.-​ക്കാരും യൂ­ത്ത് കോൺ­ഗ്ര­സു­കാ­രും ക­ഠി­ന­മാ­യി പ്ര­തി­ഷേ­ധി­ച്ചെ­ങ്കി­ലും ഫ­ലി­ച്ചി­ല്ല. സു­ഭാ­ഷ് ച­ന്ദ്ര­ബോ­സി ന്റെ ജീ­വ­ച­രി­ത്രം ഒ­മ്പ­താം സ്റ്റാൻ­ഡേർ­ഡിൽ ഉ­പ­പാ­ഠ­പു­സ്ത­ക­മാ­യി വന്നു.

images/R_Sankar.jpg
ആർ. ശങ്കർ

എൺ­പ­തു­ക­ളു­ടെ തു­ട­ക്ക­ത്തിൽ കേരള സർ­വ­ക­ലാ­ശാ­ല­യി­ലെ ഒ­ന്നാം­വർ­ഷ­ഡി­ഗ്രി വി­ദ്യാർ­ഥി­കൾ­ക്കു് ഇം­ഗ്ലീ­ഷ് പാ­ഠ­പു­സ്ത­ക­മാ­യി­രു­ന്നു ‘എ ടോയൻ ബി’ ആ­ന്തോ­ള­ജി’ അതിൽ മ­ഹാ­ത്മാ­ഗാ­ന്ധി യെ­ക്കു­റി­ച്ചു­ള്ള ലേഖനം പ­ഠി­പ്പി­ക്ക­രു­തെ­ന്നാ­യി മു­സ്ലീം സ്റ്റു­ഡ­ന്റ്സ് ഫെ­ഡ­റേ­ഷൻ. കാരണം, ഗാ­ന്ധി­ജി­യെ ടോയൻ ബി പ്ര­വാ­ച­ക­നോ­ടു് താ­ര­ത­മ്യം ചെ­യ്തി­രി­ക്കു­ന്നു! ന­യ­കോ­വി­ദ­നാ­യ സ­ഖാ­വു് ബേ­ബി­ജോൺ (അ­ന്ന­ത്തെ വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി)ഇ­ട­പെ­ട്ടു് തർ­ക്കം സ­ബൂ­റാ­ക്കി: പ്ര­വാ­ച­ക­നോ­ടു് മ­ഹാ­ത്മാ­വി­നെ തുലനം ചെ­യ്യു­ന്ന അവസാന ഖ­ണ്ഡി­ക ക്ലാ­സിൽ എ­ടു­ക്കേ­ണ്ട. വേ­ണ­മെ­ന്നു­ള്ള­വർ സ്വ­ന്ത­മാ­യി വാ­യി­ച്ചു­പ­ഠി­ക്ക­ട്ടെ. കേ­ര­ള­ത്തിൽ എം. എസ്. എ­ഫു­കാ­രെ­ന്നൊ­രു കൂ­ട്ട­രു­ള്ള­താ­യി അ­റി­ഞ്ഞി­രു­ന്നെ­ങ്കിൽ ച­രി­ത്ര­മേ എ­ഴു­തു­മാ­യി­രു­ന്നി­ല്ല, ആർ­ണോൾ­ഡ് ടോ­യൻ­ബി.

images/Mundassery.jpg
ജോസഫ് മു­ണ്ട­ശ്ശേ­രി

സാ­ഹി­ത്യ­ത്തി­ന്റെ അ­ലി­ഫ്ബാ അ­റി­യാ­ത്ത­തു­കൊ­ണ്ടാ­ണോ അതോ മു­ല്ലാ ഉ­മ­റി­ന്റെ താ­വ­ഴി­യിൽ­പ്പെ­ട്ട താ­ലി­ബാൻ ചി­ന്താ­ഗ­തി­ക്കാ­ര­നാ­യ­തു­കൊ­ണ്ടാ­ണോ ന­മ്മു­ടെ ട്രെ­യ്നിം­ഗ് കോ­ളേ­ജ് പ്രിൻ­സി­പ്പൽ ‘ആ മ­നു­ഷ്യ­നെ’ പാ­ഠ­പു­സ്ത­ക­ത്തിൽ­നി­ന്നു് ച­വി­ട്ടി പു­റ­ത്താ­ക്കി­യ­തു്. ഒരു സ­മു­ന്ന­ത ലീഗ് നേ­താ­വി­ന്റെ സ­മീ­പ­കാ­ല ചെ­യ്തി­ക­ളെ ഓർ­മി­പ്പി­ക്കു­ന്ന­താ­ണു് നാ­ട­ക­ത്തി­ന്റെ ഇ­തി­വൃ­ത്തം എന്ന കാ­ര­ണ­വും ക­ണ്ടേ­ക്കാം. ഒ­ട്ടേ­റെ ആ­ടു­മാ­ടു­ക­ളെ പോ­റ്റു­ന്ന അഭിനവ ദാ­വീ­ദ്, ഒരു സിവിൽ സർ­വീ­സു­കാ­ര­ന്റെ കു­ഞ്ഞാ­ടി­നെ അ­റു­ത്തു് ബി­രി­യാ­ണി വെ­ച്ചി­ട്ടു് അധികം കാ­ല­മാ­യി­ല്ല­ല്ലോ? സി. ജെ.-യുടെ സു­പ്ര­സി­ദ്ധ സം­ഭാ­ഷ­ണം ക­ട­മെ­ടു­ത്താൽ: “നാ­വു­കൾ ചി­ല­യ്ക്കും. ചി­ല­യ്ക്ക­ട്ടെ. അതിനെ അ­വ­ഗ­ണി­ക്കാൻ മാ­ത്രം ശ­ക്ത­നാ­ണു് ദാ­വീ­ദ് രാ­ജാ­വു്. ആ­ശ­ങ്ക­ക­ളെ­ല്ലാം ഞാൻ തെ­ക്കൻ കാ­റ്റിൽ പ­റ­പ്പി­ക്കു­ന്നു. ഞാൻ യോർ­ദ്ദാ­നെ­പ്പോ­ലെ ഒ­ഴു­കും. സ്വ­ത­ന്ത്ര­മാ­യി, ശ­ക്തി­യോ­ടെ…”

images/C_J_Thomas-5.jpg
സി. ജെ. തോമസ്

മ­ല­യാ­ള­ത്തി­ലു­ണ്ടാ­യ എ­ക്കാ­ല­ത്തെ­യും ഏ­റ്റ­വും മി­ക­ച്ച നാ­ട­ക­ങ്ങ­ളിൽ ഒ­ന്നാ­മ­ത്തേ­താ­ണു് ആ മ­നു­ഷ്യൻ നീ തന്നെ. അതിലെ നാ­ലാ­മ­ങ്കം ഒ­മ്പ­താം­ത­ര­ത്തി­ലെ കു­ട്ടി­ക­ളെ ത­ല്ലി­പ്പ­ഠി­പ്പി­ക്കാ­ഞ്ഞ­തു­കൊ­ണ്ട് നാ­ട­ക­ത്തി­നോ നാ­ട­ക­കൃ­ത്തി­നോ ഒരു അ­പ­കർ­ഷ­വും സം­ഭ­വി­ക്ക­യി­ല്ല. ടാ­റ്റ­യു­ടെ സകല യ­ന്ത്ര­ങ്ങ­ളും മു­ത­ലും മു­ട­ക്കി­യാ­ലും ഒരു ചെറിയ പ­നി­നീർ­പ്പൂ­വു­ണ്ടാ­ക്കാൻ ക­ഴി­ക­യി­ല്ല എ­ന്നും പ­റ­ഞ്ഞു­വെ­ച്ചി­ട്ടു­ണ്ടു് സി. ജെ. തോമസ്. ശ്രേ­ഷ്ഠാ­ചാ­ര്യ സൂ­പ്പി മു­തൽ­ക്കി­ങ്ങോ­ട്ടു­ള്ള സ­ക­ല­മാ­ന ലീ­ഗു­കാ­രും ഒ­ത്തു­ചേർ­ന്നു് ശ്ര­മി­ച്ചാ­ലും ‘ആ മ­നു­ഷ്യൻ നീ തന്നെ’ പോ­ലു­ള്ള ഒരു കൃതി ഉ­ണ്ടാ­വു­മോ? ഒ­രി­ക്ക­ലു­മി­ല്ല. അതിനു സി­ദ്ധി വേണം. സാധന വേണം.

images/Mahatma-Gandhi.jpg
മ­ഹാ­ത്മാ­ഗാ­ന്ധി

1958–59 കാ­ല­ത്തു് ‘ന്റു­പ്പൂ­പ്പ…’ക്കെ­തി­രെ ക­ത്തോ­ലി­ക്ക­രും ക­ര­യോ­ഗ­ക്കാ­രും ലീ­ഗു­കാ­രു­മൊ­ക്കെ വാ­ളെ­ടു­ത്ത­പ്പോ­ഴും വി­ദ്യാ­ഭ്യാ­സ മ­ന്ത്രി ജോസഫ് മു­ണ്ട­ശ്ശേ­രി കു­ലു­ങ്ങി­യി­ല്ല. ഏ­താ­നും വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം കേ­ശ­വ­ദേ­വി ന്റെ ‘ഓടയിൽ നി­ന്നു് ’ അ­ശ്ലീ­ല കൃ­തി­യാ­ണെ­ന്നും പാ­ഠ­പു­സ്ത­ക­മാ­ക്ക­രു­തെ­ന്നും അ­ഭി­പ്രാ­യ­മു­ണ്ടാ­യ­പ്പോൾ അ­ന്ന­ത്തെ മു­ഖ്യ­മ­ന്ത്രി ആർ. ശങ്കർ തന്നെ ദേ­വി­ന്റെ ര­ക്ഷ­ക്കെ­ത്തി. ഇ­പ്പോ­ഴോ?

പൃ­ത്ഥി­യി­ല­ന്നു­മ­നു­ഷ്യർ നടന്ന പ-

ദ­ങ്ങ­ളി­ലി­പ്പോ­ഴ­ധോ­മു­ഖ­വാ­മ­നർ

ഇ­ത്തി­രി­വ­ട്ടം മാ­ത്രം കാ­ണ്മ­വർ

ഇ­ത്തി­രി­വ­ട്ടം ചി­ന്തി­ക്കു­ന്ന­വർ.

വൈ­ലോ­പ്പി­ള്ളി—ഓ­ണ­പ്പാ­ട്ടു­കാർ.

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Davidum Bathshebayum 21-am Noottandil (ml: ദാ­വീ­ദും ബ­ത്ശേ­ബ­യും 21-ാം നൂ­റ്റാ­ണ്ടിൽ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Davidum Bathshebayum 21-am Noottandil, കെ. രാ­ജേ­ശ്വ­രി, ദാ­വീ­ദും ബ­ത്ശേ­ബ­യും 21-ാം നൂ­റ്റാ­ണ്ടിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 6, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young Lady looking at the Summer Night from an Open Door of a veranda, a painting by Jørgen Sonne (1801–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.