SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/BastianLepage.jpg
Jules Bastien-​Lepage, a painting by Unknown author .
അ­ക്ക­മ്മ മുതൽ പത്മജ വരെ
കെ. രാ­ജേ­ശ്വ­രി
images/Pattom_A_Thanu_Pillai.jpg
പട്ടം താ­ണു­പി­ള്ള

1938 ഒ­ക്ടോ­ബർ 23. അ­ന്ന­ദാ­താ­വാ­യ പൊ­ന്നു തി­രു­മേ­നി­യു­ടെ, ശ്രീ. പ­ത്മ­നാ­ഭ­ദാ­സൻ ബാ­ല­രാ­മ­വർ­മ മ­ഹാ­രാ­ജാ­വി­ന്റെ തി­രു­നാ­ളാ­യി­രു­ന്നു. സാ­ധാ­ര­ണ­ഗ­തി­യിൽ തി­രു­മ­ന­സ്സി­ലെ ആ­യു­രാ­രോ­ഗ്യ­ങ്ങൾ­ക്കും സ­ന്താ­ന­സൗ­ഖ്യ­ത്തി­നും വേ­ണ്ടി­യു­ള്ള പ്രാർ­ഥ­ന­യും വ­ഴി­പാ­ടു­ക­ളും ഘോ­ഷ­യാ­ത്ര­ക­ളു­മൊ­ക്കെ­യാ­ണു് തി­രു­വ­ന­ന്ത­പു­ര­ത്തു് ന­ട­ക്കേ­ണ്ട­തു്. എ­ന്നാൽ, ആ വർ­ഷ­ത്തെ തി­രു­നാ­ളാ­ഘോ­ഷം തി­ക­ച്ചും സം­ഘർ­ഷ­പൂ­രി­ത­മാ­യ അ­ന്ത­രീ­ക്ഷ­ത്തി­ലാ­ണു് ന­ട­ന്ന­തു്. സ്റ്റേ­റ്റ് കോൺ­ഗ്ര­സ് പ്ര­ക്ഷോ­ഭ­ണം കൊ­ടു­മ്പി­രി­ക്കൊ­ണ്ടി­രി­ക്കു­ന്നു. പട്ടം താ­ണു­പി­ള്ള മുതൽ കു­ട്ട­നാ­ടു് രാ­മ­കൃ­ഷ്ണ­പി­ള്ള വ­രെ­യു­ള്ള പ­തി­നൊ­ന്നു് ‘ഡി­ക്ടേ­റ്റർ­മാർ’ നി­യ­മ­ലം­ഘ­നം ന­ട­ത്തി ജ­യി­ലി­ല­ട­ക്ക­പ്പെ­ട്ടു ക­ഴി­ഞ്ഞു. ലാ­ത്തി­ച്ചാർ­ജ്ജും വെ­ടി­വെ­പ്പു­മെ­ല്ലാം നി­ത്യ­സം­ഭ­വ­ങ്ങ­ളാ­യി മാറി.

സ്റ്റേ­റ്റ് കോൺ­ഗ്ര­സി­ന്റെ പ­ന്ത്ര­ണ്ടാ­മ­തു് ഡി­ക്ടേ­റ്റ­റാ­യി നാ­മ­നിർ­ദേ­ശം ചെ­യ്യ­പ്പെ­ട്ട കു­മാ­രി അ­ക്ക­മ്മ ചെ­റി­യാ­നാ ണു് തി­രു­നാൾ ദിവസം രാ­ജ­കൊ­ട്ടാ­ര­ത്തി­ലേ­ക്കു് പ്ര­ക­ട­നം ന­യി­ച്ച­തു്. ഖദർ വ­സ്ത്ര­ങ്ങ­ളും ഗാ­ന്ധി­ത്തൊ­പ്പി­യും ധ­രി­ച്ച അവർ ഒരു തു­റ­ന്ന കാറിൽ വ­ള­ണ്ടി­യർ­മാ­രു­ടെ അ­ക­മ്പ­ടി­യോ­ടെ മു­ന്നോ­ട്ടു നീ­ങ്ങി. അ­ര­ല­ക്ഷ­ത്തോ­ളം കോൺ­ഗ്ര­സ് പ്ര­വർ­ത്ത­ക­രാ­ണു് ആ മ­ഹാ­പ്ര­ക­ട­ന­ത്തിൽ പ­ങ്കെ­ടു­ത്ത­തു്. പൊ­ലീ­സി­ന്റെ­യും രാ­ജ­ഭ­ക്ത­രാ­യ ഗു­ണ്ട­ക­ളു­ടെ­യും പ്ര­കോ­പ­ന­ങ്ങ­ളെ അ­തി­ജീ­വി­ച്ചു് കോ­ട്ട­വാ­തിൽ­ക്ക­ലെ­ത്തി­യ­പ്പോൾ പ­ട്ടാ­ള­മേ­ധാ­വി കേണൽ വാ­ട്കി­സ് മു­ന്നോ­ട്ടു­വ­ന്നു് കൈ­ത്തോ­ക്കെ­ടു­ത്തു് ഉ­യർ­ത്തി­ക്കൊ­ണ്ടു്, ജ­ന­ങ്ങൾ പി­രി­ഞ്ഞു­പോ­കാ­ത്ത­പ­ക്ഷം വെ­ടി­വെ­ച്ചു പി­രി­ച്ചു­വി­ടും എ­ന്നു് ഭീഷണി മു­ഴ­ക്കി­യ­പ്പോൾ “ആദ്യം എന്റെ നെ­ഞ്ചിൽ വെ­ടി­വ­ക്ക­ണം” എ­ന്നാ­യി അ­ക്ക­മ്മ ചെ­റി­യാൻ. അ­നി­ത­ര­സാ­ധാ­ര­ണ­മാ­യ ആ ധീ­ര­ത­ക്കു മു­ന്നിൽ കേ­ണ­ലി­ന്റെ ശി­ര­സ്സു് താ­ണു­പോ­യി. രാ­ഷ്ട്രീ­യ­ത്ത­ട­വു­കാ­രെ മോ­ചി­പ്പി­ക്കാ­നു­ള്ള രേ­ഖ­യിൽ അ­ന്നു­ത­ന്നെ മ­ഹാ­രാ­ജാ­വു് തൃ­ക്കൈ വി­ള­യാ­ടി. തി­രു­വി­താം­കൂ­റി­ലെ ഝാൻ­സി­റാ­ണി എ­ന്നു് അ­ക്ക­മ്മ ചെ­റി­യാൻ വാ­ഴ്ത്ത­പ്പെ­ട്ടു.

images/ROSAMMA.jpg
റോ­സ­മ്മ

1909-​ാമാണ്ടിൽ കാ­ഞ്ഞി­ര­പ്പ­ള്ളി­യി­ലെ പു­രാ­ത­ന സു­റി­യാ­നി ക്രി­സ്ത്യാ­നി കു­ടും­ബ­ത്തി­ലാ­ണു് അ­ക്ക­മ്മ­യു­ടെ ജനനം. ബി. എ. എൽ. ടി. പ­രീ­ക്ഷ­കൾ ജ­യി­ച്ചു് സ്ഥ­ല­ത്തെ പ­ള്ളി­വ­ക സ്ക്കൂ­ളിൽ ഹെഡ് മി­സ്ട്ര­സാ­യി­രി­ക്കെ­യാ­ണു് അ­ക്ക­മ്മ­ക്കും അ­നു­ജ­ത്തി റോ­സ­മ്മ ക്കും രാ­ഷ്ട്രീ­യ വി­ളി­യു­ണ്ടാ­യ­തു്. ഉ­ദ്യോ­ഗം വ­ലി­ച്ചെ­റി­ഞ്ഞു് അവർ സ­മ­ര­ത്തീ­ച്ചൂ­ള­യി­ലേ­ക്കെ­ടു­ത്തു ചാ­ടു­ക­യാ­യി­രു­ന്നു.

സ്റ്റേ­റ്റ് കോൺ­ഗ്ര­സ് വനിതാ വി­ഭാ­ഗ­മാ­യ ദേ­ശ­സേ­വി­കാ സം­ഘ­ത്തി­ന്റെ ത­ലൈ­വി­യാ­യി­രു­ന്ന അ­ക്ക­മ്മ ചെ­റി­യാ­നെ­യും സ­ഹോ­ദ­രി റോ­സ­മ്മാ ചെ­റി­യാ­നെ­യും 1938 ഡി­സം­ബർ 24-​ാംനു് കാ­ഞ്ഞി­ര­പ്പ­ള്ളി­യിൽ­വെ­ച്ചു് അ­റ­സ്റ്റു­ചെ­യ്തു. ഇ­രു­വ­രും തി­രു­വ­ന­ന്ത­പു­രം സെൻ­ട്രൽ ജ­യി­ലിൽ അ­ട­യ്ക്ക­പ്പെ­ട്ടു. സ്റ്റേ­റ്റ് കോൺ­ഗ്ര­സ് പ്ര­വർ­ത്ത­ക­സ­മി­തി അംഗം മിസ് ആനി മ­സ്ക്രീൻ അ­തി­നു­മു­മ്പു തന്നെ അവിടെ എ­ത്തി­ച്ചേർ­ന്നി­രു­ന്നു.

തി­രു­വ­ന­ന്ത­പു­ര­ത്തു് ഒരു ല­ത്തീൻ ക­ത്തോ­ലി­ക്കാ കു­ടും­ബ­ത്തി­ലാ­ണു് 1902-ൽ ആനി മ­സ്ക്രീൻ പി­റ­ന്ന­തു്. പി­താ­വു്, തി­രു­വി­താം­കൂർ ദി­വാ­ന്റെ ഡ­ഫേ­ദാർ ആ­യി­രു­ന്നു. എം. എ., ബി. എൽ. ബി­രു­ദ­ങ്ങൾ നേടി അ­ഭി­ഭാ­ഷ­ക­യാ­യി­രി­ക്ക­വെ­യാ­ണു് രാ­ഷ്ട്രീ­യ­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തു്. സ്റ്റേ­റ്റ് കോൺ­ഗ്ര­സി­ന്റെ സ്ഥാ­പ­ക നേ­താ­ക്ക­ളിൽ ഒ­രാ­ളാ­യി­രു­ന്ന ആനി മ­സ്ക്രീ­നു് ക­ടു­ത്ത യാ­ത­ന­കൾ അ­നു­ഭ­വി­ക്കേ­ണ്ട­താ­യി വന്നു. ഒ­രി­ക്കൽ കൊ­ല്ല­ത്തു് സ്റ്റേ­റ്റ് കോൺ­ഗ്ര­സ് പ്ര­വർ­ത്ത­ന­ത്തി­നു് പോ­യി­രി­ക്കു­മ്പോൾ അ­വ­രു­ടെ വീടു് കൊ­ള്ള­യ­ടി­ക്ക­പ്പെ­ട്ടു. ഉ­പ്പു­ചി­ര­ട്ട­പോ­ലും ബാ­ക്കി­യു­ണ്ടാ­യി­രു­ന്നി­ല്ല. പോ­ലീ­സി­ന്റെ ഒ­ത്താ­ശ­യോ­ടെ ഏ­താ­നും രാ­ജ­ഭ­ക്ത­രാ­യി­രു­ന്നു കൊള്ള ന­ട­ത്തി­യ­തു്.

ആനി മ­സ്ക്രീ­ന്റെ­യും അക്കമ്മ-​റോസമ്മമാരുടെയും ജയിൽ ജീ­വി­തം ആ­ന­ന്ദ­ക­ര­മാ­ക്കാൻ വേണ്ട എല്ലാ ന­ട­പ­ടി­ക­ളും രാ­ജ­കി­ങ്ക­ര­ന്മാർ ഏർ­പ്പാ­ടാ­ക്കി­യി­രു­ന്നു. ജയിൽ വാർ­ഡർ­മാ­രും അ­വ­രു­ടെ പ്രേ­ര­ണ­യാൽ ക്രി­മി­നൽ പു­ള്ളി­ക­ളും ഈ നേ­താ­ക്കൾ­ക്കു­നേ­രെ അ­സ­ഭ്യ­വർ­ഷം ന­ട­ത്തി. ഒരു പി­ഞ്ചു­കു­ഞ്ഞി­നെ കൊ­ന്നു് ആഭരണം മോ­ഷ്ടി­ച്ച­തി­നു് ജീ­വ­പ­ര്യ­ന്തം ത­ട­വു­ശി­ക്ഷ­യ­നു­ഭ­വി­ച്ചി­രു­ന്ന മൂ­വാ­റ്റു­പ്പു­ഴ­ക്കാ­രി­യാ­യ സ്ത്രീ­ക്കാ­യി­രു­ന്നു തെ­റി­വി­ളി­യു­ടെ ചാർജ്. സ­ഹി­കെ­ട്ടു് അ­ക്ക­മ്മ ചെ­റി­യാൻ മ­ജി­സ്ട്രേ­റ്റി­നോ­ടു് പ­രാ­തി­പ്പെ­ട്ടു. ത­ങ്ങ­ളു­ടെ മാ­ന­വും ജീ­വ­നും അ­പ­ക­ട­ത്തി­ലാ­ണെ­ന്നു് ഭ­യ­പ്പെ­ടു­ന്നു എ­ന്നു് കാ­ണി­ച്ചു് ഒരു സ്റ്റേ­റ്റ്മെ­ന്റ് കോ­ട­തി­യിൽ ഫയൽ ചെ­യ്തു.

ജ­യി­ലി­ലെ പീ­ഡ­ന­ക­ഥ നാ­ട്ടി­ലെ­മ്പാ­ടും പ്ര­തി­ഷേ­ധ­മു­യർ­ത്തി. 1939 ഫെ­ബ്രു­വ­രി 18-ാം തീ­യ­തി­യി­ലെ ‘ഹ­രി­ജ­നി’ൽ മ­ഹാ­ത്മാ­ഗാ­ന്ധി എഴുതി: “ഒരു രാ­ഷ്ട്രീ­യ­ത്ത­ട­വു­കാ­രി­യാ­യ അ­ക്ക­മ്മ ചെ­റി­യാ­നോ­ടു് മ­ര്യാ­ദ­കേ­ടാ­യി പെ­രു­മാ­റി­യ­തി­നെ­പ്പ­റ്റി വി­വ­രി­ക്കു­ന്ന ഒരു ക­ത്തു് എന്റെ മു­ന്നി­ലു­ണ്ടു്. അവർ കോ­ട­തി­യിൽ പ്ര­സ്താ­വി­ച്ച­തു് ശ­രി­യാ­ണെ­ങ്കിൽ അ­വ­രോ­ടു് കാ­ണി­ച്ച മ­ര്യാ­ദ­കേ­ടു് ല­ജ്ജാ­ക­ര­മാ­ണു്. അവർ സം­സ്ക്കാ­ര സ­മ്പ­ന്ന­യാ­യ ഒരു സ്ത്രീ­യാ­ണു്. സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തിൽ പ­ങ്കെ­ടു­ക്കാൻ ഒരു സ്ക്കൂ­ളി­ലെ ഹെ­ഡ്മി­സ്ട്ര­സ്സ് ജോലി ഉ­പേ­ക്ഷി­ക്കു­ക­യാ­ണു് ഉ­ണ്ടാ­യ­തു്. വി­ദ്യാ­സ­മ്പ­ന്ന­നാ­യ ഒരു രാ­ജാ­വും തു­ല്യ­നി­ല­യിൽ അ­ഭ്യ­സ്ത­വി­ദ്യ­യാ­യ അമ്മ മ­ഹാ­റാ­ണി­യും പരിചയ സ­മ്പ­ന്ന­നാ­യ ദി­വാ­നും ഭ­രി­ക്കു­ന്നു എ­ന്നു് അ­ഭി­മാ­നി­ക്കു­ന്ന, തി­രു­വി­താം­കൂ­റു പോലെ പു­രോ­ഗ­തി പ്രാ­പി­ച്ച ഒരു നാ­ട്ടു­രാ­ജ്യ­ത്തു് സ്വാ­ത­ന്ത്ര്യേ­ച്ഛ­യെ മൃ­ഗീ­യ­മാ­യ മർ­ദ­നം­കൊ­ണ്ടു് ശ്വാ­സം­മു­ട്ടി­ക്കു­ന്നു എന്ന വ­സ്തു­ത വേ­ദ­നാ­ജ­ന­ക­മാ­ണു്.”

അ­ക്ക­മ്മ­ക്കും റോ­സ­മ്മ­ക്കും ഒ­രു­വർ­ഷം വീതം ക­ഠി­ന­ത­ട­വും ആയിരം രൂപ വീതം പി­ഴ­യു­മാ­ണു് ശിക്ഷ കി­ട്ടി­യ­തു്. ആനി മ­സ്ക്രീ­നു് 18 മാസം തടവു്. ആയിരം രൂപ പിഴ. പി­ന്നെ ജ­യി­ലിൽ­പോ­ക്കു് ഒരു ശീ­ല­മാ­യി മാറി. 1942-ൽ നി­രോ­ധ­നാ­ജ്ഞ ലം­ഘി­ച്ച­തി­നു് ആ­റാ­റു­മാ­സം. 1947-ൽ സ്വ­ത­ന്ത്ര തി­രു­വി­താം­കൂ­റി­നെ എ­തിർ­ത്ത­തി­നു് പി­ന്നെ­യും ജ­യിൽ­വാ­സം…

images/Kuttimalu_Amma.jpg
എ. വി. കു­ട്ടി­മാ­ളു അമ്മ

സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തിൽ വലിയ പ­ങ്കു­വ­ഹി­ച്ച സ്ത്രീ­കൾ മ­ല­ബാ­റി­ലു­ണ്ടാ­യി­രു­ന്നു. 1925 മേയ് 11-ാം തീയതി കോ­ഴി­പ്പു­റ­ത്തു് മാ­ധ­വ­മേ­നോൻ ആ­ന­ക്ക­ര വ­ട­ക്ക­ത്തെ കു­ട്ടി­മാ­ളു­വ­മ്മ ക്കു് പുടവ കൊ­ടു­ത്ത­തു് ഒരു പ­രു­ക്കൻ ഖ­ദർ­സാ­രി­യാ­യി­രു­ന്നു. “മാ­ധ­വേ­ട്ട­നെ­യും കോൺ­ഗ്ര­സി­നെ­യും ഒരേ പ­ന്ത­ലിൽ­വെ­ച്ചു് ഞാൻ വ­രി­ച്ചു” എ­ന്നു് അവർ പി­ന്നീ­ടു് അ­നു­സ്മ­രി­ക്കു­ക­യു­ണ്ടാ­യി. 1932-ലെ സ­മ­ര­കാ­ല­ത്തു് നിയമം ലം­ഘി­ച്ചു് ഘോ­ഷ­യാ­ത്ര­യിൽ പ­ങ്കെ­ടു­ത്ത കു­ട്ടി­മാ­ളു­വ­മ്മ­ക്കു് ര­ണ്ടു­കൊ­ല്ലം ത­ട­വു­ശി­ക്ഷ ല­ഭി­ച്ചു. ര­ണ്ടു­മാ­സം പ്രാ­യ­മു­ള്ള തന്റെ ഇളയ മ­ക­ളെ­ക്കൂ­ടി ജ­യി­ലിൽ കൊ­ണ്ടു­പോ­കാൻ അ­നു­വ­ദി­ക്ക­ണം എന്ന അ­പേ­ക്ഷ നി­രാ­ക­രി­ക്ക­പ്പെ­ട്ടു. “നി­ങ്ങ­ളെ­പ്പോ­ലു­ള്ള സ്ത്രീ­കൾ നി­യ­മ­ലം­ഘ­ന­ത്തി­നും മ­റ്റും പു­റ­പ്പെ­ടു­മ്പോൾ അ­തി­ന്റെ ഭ­വി­ഷ്യ­ത്തു­കൾ കൂടി ആ­ലോ­ചി­ക്കേ­ണ്ട­താ­യി­രു­ന്നു” എ­ന്നൊ­രു കു­ത്തു­വാ­ക്കും പ­റ­ഞ്ഞു സ­ബ്ഡി­വി­ഷ­നൽ മ­ജി­സ്ട്രേ­റ്റ്. ആറു വ­യ­സ്സി­നു് താഴെ പ്രാ­യ­മു­ള്ള കു­ട്ടി­ക­ളെ ജ­യി­ലിൽ കൂ­ട്ടാൻ അ­മ്മ­ക്കു് അ­വ­കാ­ശ­മു­ണ്ടെ­ന്ന ജ­യിൽ­നി­യ­മ­ത്തി­ലെ വ്യ­വ­സ്ഥ ചൂ­ണ്ടി­ക്കാ­ട്ടി കു­ട്ടി­മാ­ളു­വ­മ്മ ഉ­ദ്യോ­ഗ­സ്ഥ­രെ നി­ശ്ശ­ബ്ദ­രാ­ക്കി. കൈ­ക്കു­ഞ്ഞി­നെ­യു­മെ­ടു­ത്തു് ആ അമ്മ ജ­യി­ലി­ലേ­ക്കു് യാ­ത്ര­യാ­യി.

ത­ല­ശ്ശേ­രി­യി­ലെ ക­മ­ലാ­ബാ­യി പ്ര­ഭു­വി­നു് നി­യ­മ­ലം­ഘ­ന­ത്തിൽ പ­ങ്കെ­ടു­ത്ത­തി­നു് കി­ട്ടി­യ ശിക്ഷ ആ­റു­മാ­സം തടവും ആയിരം രൂപ പി­ഴ­യു­മാ­ണു്. പി­ഴ­യ­ട­യ്ക്കാ­ത്ത­പ­ക്ഷം ആ­റു­മാ­സം­കൂ­ടി തടവു് അ­നു­ഭ­വി­ക്ക­ണം. പി­ഴ­യ­ട­യ്ക്കാൻ താൻ സ­ന്ന­ദ്ധ­യ­ല്ലെ­ന്നും ആ­റു­മാ­സം കൂടി ജ­യി­ലിൽ ക­ഴി­യാ­നാ­ണു് ഇ­ഷ്ട­മെ­ന്നും അവർ പ­റ­ഞ്ഞ­പ്പോൾ മ­ജി­സ്ട്രേ­റ്റി­നു് ഹാ­ലി­ള­കി. ക­മ­ലാ­ബാ­യി­യു­ടെ ആ­ഭ­ര­ണ­ങ്ങൾ അ­ഴി­ച്ചെ­ടു­ക്കാൻ ഉ­ത്ത­ര­വാ­യി. മോ­തി­ര­വും മൂ­ക്കു­ത്തി­യും മാ­ത്ര­മ­ല്ല, മം­ഗ­ല്യ­സൂ­ത്രം വരെ ക­ണ്ടു­കെ­ട്ടി.

അ­വ­സാ­നം സ്വാ­ത­ന്ത്ര്യം കി­ട്ടി­യ­പ്പോ­ഴോ? അ­തു­വ­രെ വ­ഞ്ചീ­ശ മംഗളം പാടി ന­ട­ന്ന­വ­രൊ­ക്കെ ഖ­ദ­റി­ട്ടു് കോൺ­ഗ്ര­സ്സു­കാ­രാ­യി. ദിവാൻ സ്വാ­മി­യു­ടെ വെ­ണ്ണ­ക്കൽ പ്ര­തി­മ­യു­ണ്ടാ­ക്കി ഹജൂർ ക­ച്ചേ­രി­യു­ടെ മു­മ്പിൽ സ്ഥാ­പി­ച്ച ഒരു പുമാൻ പിൽ­ക്കാ­ല­ത്തു് കേരള മു­ഖ്യ­മ­ന്ത്രി­യാ­യി. സ്വ­ത­ന്ത്ര തി­രു­വി­താം­കൂ­റി­നു് വേ­ണ്ടി റേ­ഡി­യോ പ്ര­ഭാ­ഷ­ണം ന­ട­ത്തി­യ മാ­ന്യ­ദേ­ഹം കേ­ന്ദ്ര­മ­ന്ത്രി­യും. പു­ത്തൻ­ച­ന്ത ലോ­ക്ക­പ്പിൽ­നി­ന്നു് മാ­പ്പെ­ഴു­തി­ക്കൊ­ടു­ത്തു് ത­ടി­ക­ഴി­ച്ചി­ലാ­ക്കി­യ പല മാ­ന്യ­ന്മാ­രും തി­രു­കൊ­ച്ചി­യി­ലും പി­ന്നീ­ടു് കേ­ര­ള­സം­സ്ഥാ­ന­ത്തും മ­ന്ത്രി­മാ­രാ­യി.

images/tknarayanapillai.png
ടി. കെ. നാ­രാ­യ­ണ­പി­ള്ള

സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ലെ മു­ന്ന­ണി­പ്പോ­രാ­ളി­കൾ വി­സ്മൃ­തി­യിൽ വിലയം പ്രാ­പി­ച്ചു. അ­ക്ക­മ്മ ചെ­റി­യാ­നും ആനി മ­സ്ക്രീ­നും 1948-ൽ തി­രു­വി­താം­കൂർ നി­യ­മ­സ­ഭാം­ഗ­ങ്ങ­ളാ­യി. അ­തേ­കാ­ല­ത്തു് കു­ട്ടി­മാ­ളു­വ­മ്മ മ­ദ്രാ­സ് നി­യ­മ­സ­ഭാം­ഗ­വു­മാ­യി­രു­ന്നു. പട്ടം താ­ണു­പി­ള്ള യുടെ അ­പ്രീ­തി­ക്കു് പാ­ത്ര­മാ­യ അ­ക്ക­മ്മ മ­ന്ത്രി­സ്ഥാ­ന­ത്തേ­ക്കു് പ­രി­ഗ­ണി­ക്ക­പ്പെ­ട്ടി­ല്ല. ആനി മ­സ്ക്രീൻ ടി. കെ. നാ­രാ­യ­ണ­പി­ള്ള യുടെ മ­ന്ത്രി­സ­ഭ­യിൽ അം­ഗ­മാ­യെ­ങ്കി­ലും മാ­സ­ങ്ങൾ­ക്ക­കം രാ­ജി­വെ­ക്കേ­ണ്ട­താ­യി വന്നു.

images/R_Sankar.jpg
ആർ. ശങ്കർ

1952-ലെ പൊതു തെ­ര­ഞ്ഞെ­ടു­പ്പിൽ അ­ക്ക­മ്മ ചെ­റി­യാൻ മീ­ന­ച്ചിൽ ലോ­ക്സ­ഭാ സീ­റ്റ് ചോ­ദി­ച്ചു. തോ­ട്ട­മു­ട­മ­യും ധ­നാ­ഢ്യ­നു­മാ­യ ജോർജ് ജോസഫ് കൊ­ട്ടു­കാ­പ്പി­ള്ളി­യോ­ടാ­യി­രു­ന്നു നേ­തൃ­ത്വ­ത്തി­നു് താൽ­പ­ര്യം. അ­വ­സാ­നം പി. ടി. ചാ­ക്കോ യെ ഒ­ത്തു­തീർ­പ്പു് സ്ഥാ­നാർ­ത്ഥി­യാ­ക്കി. ഒരു വർ­ഷ­ത്തി­നു­ശേ­ഷം ചാ­ക്കോ വ്യ­ക്തി­പ­ര­മാ­യ കാ­ര­ണ­ങ്ങ­ളാൽ പാർ­ല­മെ­ന്റ് അം­ഗ­ത്വം രാ­ജി­വെ­ച്ചു. ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പിൽ കൊ­ട്ടു­കാ­പ്പി­ള്ളി ജ­യി­ക്കു­ക­യും ചെ­യ്തു. കോൺ­ഗ്ര­സ്സിൽ­നി­ന്നു് രാ­ജി­വെ­ച്ച ആനി മ­സ്ക്രീൻ തി­രു­വ­ന­ന്ത­പു­ര­ത്തു് സ്വ­ത­ന്ത്ര സ്ഥാ­നാർ­ഥി­യാ­യി മ­ത്സ­രി­ച്ചു. ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി പി­ന്താ­ങ്ങി­യ­തു­കൊ­ണ്ടു് ജ­യി­ച്ചു. പാർ­ല­മെ­ന്റം­ഗ­വു­മാ­യി. കോൺ­ഗ്ര­സ് നേ­താ­വു് വി. വി. വർ­ക്കി­യെ വി­വാ­ഹം ചെ­യ്തു് (1951) അ­ക്ക­മ്മ ചെ­റി­യാൻ ഗൃ­ഹ­സ്ഥാ­ശ്ര­മ­ത്തിൽ പ്ര­വേ­ശി­ച്ചു. സഖാവ് പി. ടി. പു­ന്നൂ­സി­നെ പ­രി­ണ­യി­ച്ച റോ­സ­മ്മ­യാ­ണെ­ങ്കിൽ സജീവ ക­മ്യൂ­ണി­സ്റ്റാ­യി, ഒ­ന്നി­ലേ­റെ­ത്ത­വ­ണ നി­യ­മ­സ­ഭാം­ഗ­വു­മാ­യി. ആ­നി­മ­സ്ക്രീൻ, ആമരണം അ­വി­വാ­ഹി­ത­യാ­യി തു­ടർ­ന്നു. 1957-ൽ രാ­ഷ്ട്രീ­യ­വും ഉ­പേ­ക്ഷി­ച്ചു.

images/bharathiudayabhanu1.jpg
ഭാരതി ഉ­ദ­യ­ഭാ­നു

1954 മാർ­ച്ചിൽ തിരു-​കൊച്ചി നി­യ­മ­സ­ഭ­യിൽ­നി­ന്നു് രാ­ജ്യ­സ­ഭ­യി­ലേ­ക്കു് ഒരു ഒ­ഴി­വു­വ­ന്നു. പ്ര­മു­ഖ നേ­താ­ക്ക­ളാ­യ ആർ. ശ­ങ്ക­റും എൻ. അ­ല­ക്സാ­ണ്ട­റും ഭൈ­മീ­കാ­മു­ക­രാ­യി രം­ഗ­ത്തു­വ­ന്നെ­ങ്കി­ലും സ്ത്രീ­യെ­ന്ന പ­രി­ഗ­ണ­ന­വെ­ച്ചു് ഭാരതി ഉ­ദ­യ­ഭാ­നു വി­നാ­ണു് ന­റു­ക്കു­വീ­ണ­തു്. കോൺ­ഗ്ര­സ് നേ­താ­വു് എ. പി. ഉ­ദ­യ­ഭാ­നു വി­ന്റെ ധർ­മ­പ­ത്നി എ­ന്ന­താ­യി­രു­ന്നു. ഭാ­ര­തി­യു­ടെ ഏ­ക­യോ­ഗ്യ­ത. കോൺ­ഗ്ര­സി­ന്റെ നാലണ മെ­മ്പ­റെ­ങ്കി­ലു­മാ­യി­രു­ന്നു­വോ അവർ എ­ന്ന­തു സം­ശ­യ­മാ­ണു്, 1958-ൽ ഒ­രി­ക്കൽ­കൂ­ടി അവരെ രാ­ജ്യ­സ­ഭ­യി­ലേ­ക്കു തെ­ര­ഞ്ഞെ­ടു­ത്ത­യ­ച്ചു. ഒരു പ­തി­റ്റാ­ണ്ടു് രാ­ജ്യ­സ­ഭ­യിൽ വി­രാ­ജി­ച്ച ഭാരതി അ­ടു­ക്ക­ള­യിൽ­നി­ന്നു പാർ­ല­മെ­ന്റി­ലേ­ക്കു് എന്ന പു­സ്ത­ക­വും എഴുതി. സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തിൽ പ­ങ്കെ­ടു­ത്ത പാ­ര­മ്പ­ര്യ­മോ ജ­യി­ലിൽ­ക്കി­ട­ന്ന അ­നു­ഭ­വ­യോ­ഗ്യ­ത­യോ അല്ല പാർ­ല­മെ­ന്റം­ഗ­ത്വ­ത്തി­ന്റെ അർഹത നി­ശ്ച­യി­ക്കു­ന്ന­തെ­ന്നു് ഭാരതി ഉ­ദ­യ­ഭാ­നു തെ­ളി­യി­ച്ചു. സ്ത്രീ­ണാം­ച­ചി­ത്തം പു­രു­ഷ­സ്യ­ഭാ­ഗ്യം എന്നു ഋ­ഷി­പ്രോ­ക്തം.

images/anie_thayil.jpg
ആനി ത­യ്യിൽ

1964 മാർ­ച്ചിൽ ഭാരതി ഉ­ദ­യ­ഭാ­നു­വി­ന്റെ കാ­ലാ­വ­ധി തീർ­ന്ന ഒ­ഴി­വിൽ കോൺ­ഗ്ര­സു­കാർ വീ­ണ്ടു­മൊ­രു വ­നി­ത­യെ സ്ഥ­നാർ­ഥി­യാ­ക്കി. കു­മാ­രി ആനി ജോസഫ് (പി­ന്നീ­ടു് ആനി ത­യ്യിൽ). വോ­ട്ടിം­ഗിൽ പക്ഷേ, ആറു കോൺ­ഗ്ര­സ് എം. എൽ. എ.-മാർ തക്ക പ്ര­തി­ഫ­ലം വാ­ങ്ങി വോ­ട്ടു­മാ­റ്റി­ച്ചെ­യ്തു. ഫലം, മു­സ്ലീം­ലീ­ഗി­ലെ സാലെ മു­ഹ­മ്മ­ദ് സേ­ട്ട് പാർ­ല­മെ­ന്റി­ലേ­ക്കു് പോയി. നാ­ക്കി­ന്റെ മൂർ­ച്ച­കൊ­ണ്ടു മാ­ത്രം പാർ­ല­മെ­ന്റം­ഗ­മാ­കാൻ ക­ഴി­യി­ല്ല. പ­ണ­മാ­ണു് പ­ര­മ­പ്ര­ധാ­നം എ­ന്നും തെ­ളി­വാ­യി.

images/AP_udayabanu.jpg
എ. പി. ഉ­ദ­യ­ഭാ­നു

1971-ലെ ലോ­ക­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പു്; വടകര മ­ണ്ഡ­ല­ത്തി­ലേ­ക്കു് കെ. പി. സി. സി. അം­ഗീ­ക­രി­ച്ചു് ദൽ­ഹി­ക്ക­യ­ച്ച പേരു് ലീ­ലാ­ദാ­മോ­ദ­ര­മേ­നോ­ന്റെ­താ­യി­രു­ന്നു. ദൽ­ഹി­ക്ക­യ­ച്ച പേരു് ലീ­ലാ­ദാ­മോ­ദ­ര മേ­നോ­ന്റെ താ­യി­രു­ന്നു. ദൽ­ഹി­യിൽ­നി­ന്നു മ­ട­ങ്ങി­വ­ന്ന പേരു് കെ. പി. ഉ­ണ്ണി­ക്കൃ­ഷ്ണ­ന്റേ­തും. ലീ­ലേ­ട­ത്തി­യു­ടെ പേരു് ആരു് എ­ങ്ങ­നെ വെ­ട്ടി­ച്ചു എ­ന്ന­തു് ഇ­ന്നും അ­ജ്ഞാ­തം. തൊ­ട്ട­ടു­ത്ത വർഷം അവരെ രാ­ജ്യ­സ­ഭ­യി­ലേ­ക്കു് തെ­ര­ഞ്ഞെ­ടു­ത്ത­യ­ച്ചു എ­ന്ന­തു് വേ­റൊ­രു കാ­ര്യം.

images/Leela_Damodara_Menon.jpg
ലീ­ലാ­ദാ­മോ­ദ­ര മേനോൻ

സർ­വീ­സി­ലി­രു­ന്നു മ­രി­ക്കു­ന്ന സർ­ക്കാർ ജീ­വ­ന­ക്കാ­രു­ടെ അ­ന­ന്ത­രാ­വ­കാ­ശി­കൾ­ക്കു് അതേ വ­കു­പ്പിൽ­ത്ത­ന്നെ അ­നു­താ­പ നി­യ­മ­നം നൽകാൻ വ്യ­വ­സ്ഥ­യു­ണ്ട­ല്ലോ. കോൺ­ഗ്ര­സി­ലു­മു­ണ്ടു് ഈ സ­മ്പ്ര­ദാ­യം. കു­ള­ങ്ങ­ര കി­ഞ്ഞു­കൃ­ഷ്ണ­ന്റെ വിധവ സ­ര­സ്വ­തി കു­ഞ്ഞു­കൃ­ഷ്ണൻ, കെ. രാഘവൻ മാ­സ്റ്റ­റു­ടെ (വ­ട­ക്കെ വ­യ­നാ­ടു്) വിധവ രാധാ രാഘവൻ എ­ന്നി­വർ ഉ­ദാ­ഹ­ര­ണ­ങ്ങൾ. അ­ഖി­ലേ­ന്ത്യാ ത­ല­ത്തിൽ സോ­ണി­യാ­ഗാ­ന്ധി യും ര­മാ­പൈ­ല­റ്റു­മൊ­ക്കെ ഉ­ദാ­ഹ­ര­ണ­മാ­യി ന­മു­ക്കു മു­ന്നി­ലു­ണ്ടു്.

images/Sonia_Gandhi.jpg
സോ­ണി­യാ­ഗാ­ന്ധി

റാ­ന്നി­യി­ലെ പ്ര­മു­ഖ കോൺ­ഗ്ര­സ്സു­കാ­രാ­യി­രു­ന്നു എം. സി. ചെ­റി­യാ­നും സണ്ണി പ­ന­വേ­ലി­യും 1978-ൽ കോൺ­ഗ്ര­സ് ഭി­ന്നി­ച്ച­പ്പോൾ ചെ­റി­യാൻ ആ­ന്റ­ണി ഗ്രൂ­പ്പിൽ­നി­ന്നു; സണ്ണി ക­രു­ണാ­ക­ര­നോ­ടൊ­പ്പ­വും. 1980-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ റാ­ന്നി മ­ണ്ഡ­ല­ത്തിൽ ഇ­രു­വ­രും ഏ­റ്റു­മു­ട്ടി­യ­പ്പോൾ ജയം ചെ­റി­യാ­നാ­യി­രു­ന്നു. 1982 ആ­യ­പ്പോ­ഴേ­ക്കും രണ്ടു ഗ്രൂ­പ്പും ഒരേ മു­ന്ന­ണി­യി­ലാ­യി. സി­റ്റി­ങ് എം. എൽ. എ. എന്ന പ­രി­ഗ­ണ­ന­വെ­ച്ചു് ചെ­റി­യാ­നു സീ­റ്റു­കി­ട്ടി. ഉടനെ സണ്ണി പ­ന­വേ­ലി കോൺ­ഗ്ര­സ് എസിൽ ചേ­ക്കേ­റി. അ­ത്ത­വ­ണ സണ്ണി ജ­യി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ത്തെ­ത്തു­ടർ­ന്നു് ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ന്ന­പ്പോൾ (1986) ഭാര്യ റേ­ച്ചൽ സണ്ണി, എം. സി. ചെ­റി­യാ­നെ തോൽ­പി­ച്ചു. എം. സി. ചെ­റി­യാൻ മ­രി­ച്ച­പ്പോൾ അ­ന­ന്ത­ര­വ­കാ­ശി­യാ­യി ഭാര്യ മ­റി­യാ­മ്മ രം­ഗ­ത്തു­വ­ന്നു. റേ­ച്ചൽ സ­ണ്ണി­യാ­ണെ­ങ്കിൽ മകൻ ബി­ജി­ലി­ക്കു­വേ­ണ്ടി രം­ഗം­വി­ട്ടു. ഇ­ത്ത­വ­ണ ഏ­റ്റ­വും വൈകി തീ­രു­മാ­ന­മാ­യ സീ­റ്റു­ക­ളി­ലൊ­ന്നാ­ണു് റാ­ന്നി. ആ­ന്റ­ണി ഗ്രൂ­പ്പി­ലെ മ­റി­യാ­മ്മ ചെ­റി­യാ­നെ വെ­ട്ടി ഐ ഗ്രൂ­പ്പി­ലെ ബി­ജി­ലി പ­ന­വേ­ലി സ്ഥാ­നാർ­ത്ഥി­ത്വം നേടി.

images/mccherian.jpg
എം. സി. ചെ­റി­യാൻ

കോൺ­ഗ്ര­സി­ന്റെ ഏ­റ്റ­വും ഉറച്ച ലോ­ക­സ­ഭാ സീ­റ്റാ­ണു് മു­കു­ന്ദ­പു­രം. പൊ­ന്നാ­നി­യും മ­ഞ്ചേ­രി­യും മൂ­വാ­റ്റു­പു­ഴ­യും ക­ഴി­ഞ്ഞാൽ ഏ­റ്റ­വും ഉ­റ­പ്പു­ള്ള യു. ഡി. എഫ്. സീ­റ്റും മു­കു­ന്ദ­പു­രം തന്നെ. 1989-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ മു­കു­ന്ദ­പു­ര­ത്തു മ­ത്സ­രി­ക്കാൻ വയലാർ രവി ക്കു് മോഹം. സി­റ്റിം­ഗ് എം. എൽ. എ.-മാർ ലോ­ക­സ­ഭ­യി­ലേ­ക്കു മൽ­സ­രി­ക്ക­രു­തു് എന്ന ലോ­ക­ത­ത്ത്വം പ­റ­ഞ്ഞു് ക­രു­ണാ­ക­രൻ ര­വി­യു­ടെ മോ­ഹ­ത്തി­ന്റെ കൂ­മ്പു­നു­ള്ളി. (രമേശ് ചെ­ന്നി­ത്ത­ല യെ കോ­ട്ട­യ­ത്തു മ­ത്സ­രി­പ്പി­ക്കാൻ ലോ­ക­ത­ത്ത്വം വി­ല­ങ്ങു ത­ടി­യാ­യ­തു­മി­ല്ല). മു­കു­ന്ദ­പു­ര­ത്തു വനിതാ സ്ഥാ­നാർ­ത്ഥി വേണം എ­ന്നാ­യി ലീഡർ. ഡോ. എം. ലീ­ലാ­വ­തി യു­ടെ­യും ശാ­ന്താ­പ­ണി­ക്ക­രു­ടെ­യും (എ. ഐ. സി. സി. സെ­ക്ര­ട്ട­റി വാ­സു­ദേ­വ­പ്പ­ണി­ക്ക­രു­ടെ വിധവ) പേ­രു­ക­ളാ­ണു് ആദ്യം കേ­ട്ട­തു്. എ­ന്നാൽ സീ­റ്റു കി­ട്ടി­യ­തു് പ്രൊഫ. സാ­വി­ത്രി ല­ക്ഷ്മ­ണ­നാ ണു്.

images/Ramesh_Chennithala.jpg
രമേശ് ചെ­ന്നി­ത്ത­ല

സാ­വി­ത്രി ല­ക്ഷ്മ­ണൻ എന്ന പേരു കേ­ട്ടു് മു­കു­ന്ദ­പു­ര­ത്തെ വോ­ട്ടർ­മാർ അ­മ്പ­ര­ന്നു. ആരിവൾ? ഇ­രി­ങ്ങാ­ല­ക്കു­ട സെ­ന്റ് ജോ­സ­ഫ്സ് കോ­ളേ­ജി­ലെ മ­ല­യാ­ളം അ­ധ്യാ­പി­ക; അ­റി­യ­പ്പെ­ടു­ന്ന ബി. ജെ. പി. പ­ശ്ചാ­ത്ത­ല­മു­ള്ള വ്യ­ക്തി. 1987-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ മാ­ള­യിൽ ത­നി­ക്കു­വേ­ണ്ടി പ്ര­വർ­ത്തി­ച്ച­തി­ന്റെ ഉ­പ­കാ­ര­സ്മ­ര­ണ­യിൽ ക­രു­ണാ­ക­രൻ കാ­ണി­ച്ച ഔ­ദാ­ര്യം. ഏ­താ­യാ­ലും സാ­വി­ത്രി ടീ­ച്ചർ പു­ല്ലു­പോ­ലെ ജ­യി­ച്ചു­ക­യ­റി. 1991-ൽ എ­തി­രാ­ളി അ­തി­പ്ര­ബ­ല­നാ­യി­രു­ന്നു­വെ­ങ്കി­ലും വിജയം ടീ­ച്ചർ­ക്കു­ത­ന്നെ. 1996-ൽ ലീഡർ തൃ­ശ്ശൂ­രു മ­ത്സ­രി­ച്ച­തു­കൊ­ണ്ടു് പി. സി. ചാ­ക്കോ യെ മു­കു­ന്ദ­പു­ര­ത്തേ­ക്കു മാ­റ്റി. സാ­വി­ത്രി ല­ക്ഷ്മ­ണ­നു് ചാ­ല­ക്കു­ടി നി­യ­മ­സ­ഭാ സീ­റ്റു നൽകി. ചാ­ല­ക്കു­ടി­യു­ടെ ച­രി­ത്ര­ത്തി­ലെ ഏ­റ്റ­വും വലിയ ഭൂ­രി­പ­ക്ഷ­ത്തോ­ടെ (11,166) ടീ­ച്ചർ നി­യ­മ­സ­ഭ­യി­ലെ­ത്തി. ഇ­ത്ത­വ­ണ­ത്തെ കോൺ­ഗ്ര­സ് വനിതാ സ്ഥാ­നാർ­ത്ഥി­ക­ളിൽ­വെ­ച്ചു് ഏ­റ്റ­വും ഉ­റ­പ്പു­ള്ള സീ­റ്റ് സാ­വി­ത്രി ടീ­ച്ച­റു­ടേ­താ­ണു്. യു. ഡി. എഫിനു ഭൂ­രി­പ­ക്ഷം കി­ട്ടു­ന്ന­പ­ക്ഷം മ­ന്ത്രി­യാ­കാൻ സാ­ധ്യ­ത­യു­ള്ള വ­നി­ത­യും അവർ തന്നെ.

images/P-C_Chacko.jpg
പി. സി. ചാ­ക്കോ

ഇ­തി­ലും സ്തോ­ഭ­ജ­ന­ക­മാ­ണു് ശോഭനാ ജോർജി ന്റെ കഥ: അ­ഖി­ല­കേ­ര­ള ബാലജന സ­ഖ്യ­ത്തി­ലൂ­ടെ­യാ­ണു് ശോഭന പൊ­തു­രം­ഗ­ത്തു വ­രു­ന്ന­തു്; കേരള കോൺ­ഗ്ര­സി­ന്റെ വി­ദ്യാർ­ത്ഥി വി­ഭാ­ഗ­മാ­യ കെ. എസ്. സി.-​യിലൂടെ രാ­ഷ്ട്രീ­യ­ത്തി­ലും ക­ച്ച­കെ­ട്ടി. അ­ങ്ങ­നെ­യി­രി­ക്കെ പെ­ട്ടെ­ന്നൊ­രു സു­പ്ര­ഭാ­ത­ത്തിൽ ചെ­ങ്ങ­ന്നൂ­രെ കോൺ­ഗ്ര­സ് സ്ഥാ­നാർ­ത്ഥി­യാ­യി ശോഭന രം­ഗ­പ്ര­വേ­ശം ചെ­യ്യു­ന്നു. 1977 മുതൽ 91 വ­രെ­യും യു. ഡി. എഫ്. എൻ. ഡി. പി.-​ക്കു് കൊ­ടു­ത്ത സീ­റ്റാ­ണു് ചെ­ങ്ങ­ന്നൂർ. 1991-ൽ എൻ. ഡി. പി.-​ക്കു് ആ­റ­ന്മു­ള കൊ­ടു­ത്തു് ചെ­ങ്ങ­ന്നൂർ കോൺ­ഗ്ര­സ് ഏ­റ്റെ­ടു­ക്കു­ക­യാ­യി­രു­ന്നു. ആ­ന്റ­ണി­യോ ക­രു­ണാ­ക­ര­നോ ശോ­ഭ­ന­യു­ടെ പേരു് നിർ­ദേ­ശി­ച്ചി­രു­ന്നി­ല്ല. കോൺ­ഗ്ര­സി­ലെ മൂ­ന്നു്, നാലു് ഗ്രൂ­പ്പു­കൾ അ­ന്നു് നി­ല­വിൽ­വ­ന്നി­രു­ന്നു­മി­ല്ല. അ­ന്നു് പാർ­ല­മെ­ന്റം­ഗ­മാ­യി­രു­ന്ന ഒരു യുവ നേ­താ­വു് (ഇ­പ്പോ­ഴും അ­ദ്ദേ­ഹം പാർ­ല­മെ­ന്റി­ലു­ണ്ടു്) ദൽ­ഹി­യിൽ ച­ര­ടു­വ­ലി ന­ട­ത്തി ശോ­ഭ­ന­യെ സ്ഥാ­നാർ­ത്ഥി­യാ­ക്കു­ക­യാ­യി­രു­ന്നു. ഏ­താ­യാ­ലും രാ­ജീ­വ്ഗാ­ന്ധി കൊ­ല്ല­പ്പെ­ട്ട­തി­നെ­ത്തു­ടർ­ന്നു­ണ്ടാ­യ സഹതാപ ത­രം­ഗ­ത്തിൽ ശോഭന ജ­യി­ച്ചു­ക­യ­റി. 1996-ൽ വിജയം ആ­വർ­ത്തി­ച്ചു.

images/mercyravi.jpg
മെ­ഴ്സി രവി

ഭാരതി ഉ­ദ­യ­ഭാ­നു­വി­നു­ണ്ടാ­യി­രു­ന്ന­തു ത­ന്നെ­യാ­ണു് മെ­ഴ്സി രവി യു­ടെ­യും യോ­ഗ്യ­ത. വീ­ട്ടു­കാ­രെ ധി­ക്ക­രി­ച്ചു് വയലാർ രവി എന്ന കെ. എസ്. യു. നേ­താ­വി­നെ പ­രി­ണ­യി­ച്ച പാ­ര­മ്പ­ര്യ­വും അ­ദ്ദേ­ഹ­ത്തി­ന്റെ മൂ­ന്നു് കു­ട്ടി­ക­ളെ പെ­റ്റു­വ­ളർ­ത്തി­യ പ­രി­ച­യ­വു­മാ­ണു് മെ­ഴ്സി­യു­ടെ കൈ­മു­തൽ. കോൺ­ഗ്ര­സിൽ നേ­താ­വാ­കാൻ ഇ­തൊ­ക്കെ ധാ­രാ­ള­മാ­ണു് മാഷേ. പക്ഷേ, സാ­വി­ത്രി­യോ­ള­മോ ശോ­ഭ­ന­യോ­ള­മോ ശോ­ഭി­ച്ചി­ല്ല മെ­ഴ്സി. ലീഡർ ഒ­ഴി­ഞ്ഞ മാ­ള­യി­ലാ­ണു് മേ­ഴ്സി ഭാ­ഗ്യം പ­രീ­ക്ഷി­ച്ച­തു്. ക­രു­ണാ­കർ­ജി­യു­ടെ അ­കൈ­ത­വ­മാ­യ പി­ന്തു­ണ മെ­ഴ്സി­ക്കു­ണ്ടാ­യി­ട്ടും ക­മ്യൂ­ണി­സ്റ്റ് നേ­താ­വു് വി. കെ. രാജനാ ണു് വി­ജ­യി­ച്ച­തു്. ഭൂ­രി­പ­ക്ഷം 3241.

images/M_Kamalam.jpg
എം. കമലം

സ്ത്രീ­കൾ­ക്കു് പാർ­ല­മെ­ന്റി­ലും സം­സ്ഥാ­ന നി­യ­മ­സ­ഭ­ക­ളി­ലും 33 ശ­ത­മാ­നം സീ­റ്റു സം­വ­ര­ണം ചെ­യ്യാൻ പ്ര­തി­ജ്ഞാ­ബ­ദ്ധ­മാ­ണു് കോൺ­ഗ്ര­സ് പാർ­ട്ടി. പക്ഷേ, 88 പേ­ര­ട­ങ്ങു­ന്ന സ്ഥാ­നാർ­ത്ഥി­പ­ട്ടി­ക­യിൽ കേവലം എട്ടു വ­നി­ത­കൾ­ക്കേ ഇടം കി­ട്ടി­യു­ള്ളൂ. ക­ഴി­ഞ്ഞ തവണ വനിതാ സ്ഥാ­നാർ­ത്ഥി­കൾ ഒ­മ്പ­തു പേ­രു­ണ്ടാ­യി­രു­ന്നു. സി­റ്റിം­ഗ് എം. എൽ. എ.മാർ­ക്കെ­ല്ലാം (വി­മ­ത­നാ­യി ജ­യി­ച്ച സു­ന്ദ­രൻ നാടാർ അ­ട­ക്കം) വീ­ണ്ടും സീ­റ്റു ല­ഭി­ച്ച­പ്പോ­ഴും മ­ണ­ലൂ­രു­നി­ന്നു ജ­യി­ച്ച റോ­സ­മ്മ ചാ­ക്കോ ഒ­ഴി­വാ­ക്ക­പ്പെ­ട്ടു. മുൻ മ­ന്ത്രി­മാ­രാ­യ എം. കമലം, എം. ടി. പത്മ എ­ന്നി­വ­രും മുൻ എം. എൽ. എ. റോ­സ­ക്കു­ട്ടി യും ത­ഴ­യ­പ്പെ­ട്ടു. അൽ­ഫോൺ­സാ ജോണി നെ കു­ണ്ട­റ­യിൽ­നി­ന്നും വി­ജ­യ­സാ­ധ്യ­ത കു­റ­ഞ്ഞ കോ­വ­ള­ത്തേ­ക്കു തു­ര­ത്തി.

images/Shobhana_George.png
ശോഭനാ ജോർജ്

സീ­റ്റു­കി­ട്ടി­യ­വ­രിൽ തന്നെ സാ­വി­ത്രി ല­ക്ഷ്മ­ണൻ, രാ­ധാ­രാ­ഘ­വൻ, ശോഭനാ ജോർജ് എ­ന്നി­വർ­ക്കേ വി­ജ­യ­സാ­ധ്യ­ത­യു­ള്ള മ­ണ്ഡ­ല­ങ്ങൾ കി­ട്ടി­യു­ള്ളൂ. കോ­ട്ട­യ­ത്തു് മെ­ഴ്സി­ര­വി­യും കോ­വ­ള­ത്തു് അൽ­ഫോൺ­സാ ജോണും ഏറെ അ­ധ്വാ­നി­ക്കേ­ണ്ടി­വ­രും. തൃ­ത്താ­ല­യിൽ രാ­ജ­മ്മ­യോ ചേ­ല­ക്ക­ര­യിൽ തു­ള­സി­യോ ആ­ല­ത്തൂ­രിൽ ചെ­ല്ല­മ്മ ടീ­ച്ച­റോ ജ­യി­ക്ക­ണ­മെ­ങ്കിൽ മ­ഹാ­ദ്ഭു­ത­ങ്ങൾ സം­ഭ­വി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ല­ഗ്നാ­ലോ ച­ന്ദ്രാ­ലോ ജ­യി­ക്കാൻ യാ­തൊ­രു സാ­ധ്യ­ത­യു­മി­ല്ലാ­ത്ത മ­ണ്ഡ­ല­ങ്ങൾ സ്ത്രീ സ്ഥാ­നാർ­ത്ഥി­ക­ളു­ടെ പി­ട­ലി­ക്കു­വെ­ച്ചു കെ­ട്ടു­ന്ന പ­രി­പാ­ടി­യു­മു­ണ്ടു് കോൺ­ഗ്ര­സിൽ. 1996-ലും 1998-ലും ലോ­ക്സ­ഭ­യി­ലേ­ക്കു മ­ത്സ­രി­ക്കാൻ വ­നി­ത­ക്കു നൽകിയ സീ­റ്റ് ഒ­റ്റ­പ്പാ­ല­മാ­യി­രു­ന്നു. 1999-ൽ അതു് പാ­ല­ക്കാ­ടു് ആയി. ഫലം എ­ല്ലാ­യ്പ്പോ­ഴും പ­രാ­ജ­യം തന്നെ.

images/Vayalar_Ravi.jpg
വയലാർ രവി

“കേട്ട ഗാനം മധുരം, കേൾ­ക്കാ­ത്ത­തോ മ­ധു­ര­ത­രം” എ­ന്നു് പ­ണ്ടൊ­രു കവി പാ­ടി­യി­ല്ലേ? ഇ­ത്ത­വ­ണ­ത്തെ തെ­ര­ഞ്ഞെ­ടു­പ്പിൽ സീ­റ്റു ല­ഭി­ച്ച വ­നി­ത­ക­ളേ­ക്കാൾ ശ്ര­ദ്ധാ­കേ­ന്ദ്ര­മാ­യ­തു് സീ­റ്റു കി­ട്ടാ­ത്ത വ­നി­ത­യാ­ണു് കെ. പത്മജ. കോൺ­ഗ്ര­സ് ത­റ­വാ­ട്ടി­ലെ ക­രു­ണാ­ക­രൻ ഗു­രു­ക്ക­ളു­ടെ ഏകമകൾ; കെ. പി. സി. സി. ഏക വൈസ് പ്ര­സി­ഡ­ന്റ് മു­ര­ളി­ച്ചേ­ക­വ­രു­ടെ അ­ങ്കം­വെ­ട്ടും നേർ­പെ­ങ്ങൾ.

images/akantony.jpg
എ. കെ. ആ­ന്റ­ണി

എ. കെ. ആ­ന്റ­ണി ചേർ­ത്ത­ല­യി­ലാ­യി­രി­ക്കു­മോ തി­രു­വ­മ്പാ­ടി­യി­ലാ­കു­മോ മൽ­സ­രി­ക്കു­ക എന്നു സം­ശ­യി­ച്ച­വ­രു­ണ്ടു്. എ­ന്നാൽ ഒ­രാൾ­ക്കും ഒരു സം­ശ­യ­വും ഇ­ല്ലാ­ത്ത­കാ­ര്യം ചാ­ല­ക്കു­ടി­യിൽ പ­ത്മ­ജ­യാ­യി­രി­ക്കും സ്ഥാ­നാർ­ത്ഥി എ­ന്ന­താ­യി­രു­ന്നു. ചാ­ല­ക്കു­ടി­യിൽ­നി­ന്നു കു­ടി­യി­റ­ക്ക­പ്പെ­ടു­ന്ന സാ­വി­ത്രി ടീ­ച്ച­റെ മാ­ള­യി­ലോ വ­ട­ക്കേ­ക്ക­ര­യി­ലോ കു­ടി­യി­രു­ത്തു­ക എ­ന്ന­തേ ബാ­ക്കി­യു­ണ്ടാ­യി­രു­ന്നു­ള്ളൂ.

പ­ത്മ­ജ­ക്കെ­ന്താ­ണു പ്ര­വർ­ത്ത­ന­പ­രി­ച­യം, പാ­ര­മ്പ­ര്യം എ­ന്നു് ഒ­രാ­ളും ചോ­ദി­ച്ചി­ല്ല. ‘പ­ണ്ട­ച്ഛൻ ആ­ന­പ്പു­റ­മേ­റി­യ­ത­ല്ലേ ഉ­ണ്ടാ­കു­മ­ല്ലോ പു­ത്രി­ക്കു­മാ­ത്ത­ഴ­മ്പു്’ എന്നു കോൺ­ഗ്ര­സു­കാർ സ­മാ­ധാ­നി­ച്ചു. ഒ­ന്നു­മി­ല്ലെ­ങ്കിൽ പ­ത്മ­ജ­ക്കു് മ­ല­യാ­ള­മ­റി­യാ­മ­ല്ലോ. ഇ­ന്ത്യാ മ­ഹാ­രാ­ജ്യ­ത്തെ നി­ര­വ­ധി ഭാ­ഷ­ക­ളി­ലൊ­ന്നെ­ങ്കി­ലും അ­റി­യാ­ത്ത മ­റ്റൊ­രു വ­നി­ത­യാ­ണ­ല്ലോ കോൺ­ഗ്ര­സ് അ­ധ്യ­ക്ഷ! പ­ണ്ടു് പ­തി­ന­ഞ്ചു ഭാ­ഷ­യ­റി­യാ­വു­ന്ന മ­റ്റൊ­രു മഹാൻ അ­ധ്യ­ക്ഷ­നാ­യി­രു­ന്ന­പ്പോ­ഴ­ത്തേ­ക്കാ­ളും വ­ള­രെ­യൊ­ന്നും മോ­ശ­മ­ല്ല ഇ­പ്പോ­ഴ­ത്തെ അവസ്ഥ.

images/Dr_m_leelavathy.jpg
ഡോ. എം. ലീ­ലാ­വ­തി

തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു കൊ­ണ്ടു­പോ­യ പാ­ന­ലിൽ പ­ത്മ­ജ­യു­ടെ പേ­രി­ല്ലാ­ഞ്ഞ­പ്പോ­ഴും ആർ­ക്കു­മു­ണ്ടാ­യി­ല്ല വേ­വ­ലാ­തി. ദൽ­ഹി­യിൽ­നി­ന്നു മ­ട­ങ്ങി വ­രു­മ്പോൾ പ­ത്മ­ജ­യു­ടെ പേ­രാ­കും ഉ­ണ്ടാ­കു­ക എ­ന്നു് ഉ­റ­പ്പാ­യി­രു­ന്ന­ല്ലോ. ഹൈ­ക്ക­മാൻ­ഡിൽ ചർച്ച ന­ട­ന്ന­പ്പോൾ പ­ത്മ­ജ­യു­ടെ പേരു് ആരും മി­ണ്ടി­യി­ല്ല. ക­രു­ണാ­ക­രൻ ത­റ­വാ­ടി­യാ­ണു്. അ­ദ്ദേ­ഹം മ­ക്കൾ­ക്കൊ­ന്നും വേ­ണ്ടി ശി­പാർ­ശ ചെ­യ്യി­ല്ല. പ­ത്മ­ജ­യു­ടെ കാ­ര്യ­ത്തിൽ ആ­ന്റ­ണി വേ­ണ്ട­തു ചെ­യ്യു­മെ­ന്നു ലീഡർ കരുതി. ക­രു­ണാ­കർ­ജി മൂ­ത്ര­മൊ­ഴി­ക്കാൻ പോ­യ­പ്പോ­ഴും ആ­ന്റ­ണി വാ­തു­റ­ന്നി­ല്ല. പ­ത്മ­ജ­യു­ടെ പോ­യി­ട്ടു് പ­ത്മ­രാ­ജ­ന്റെ പേ­രു­പോ­ലും ആ­ന്റ­ണി പ­റ­ഞ്ഞി­ല്ല. അതോടെ ലീ­ഡ­റു­ടെ മു­ഖ­പ­ത്മം വാടി, എ. കെ. ആ­ന്റ­ണി­യു­ടെ പേരു് ജ­ന­ശ­ത്രു­ക്ക­ളു­ടെ പ­ട്ടി­ക­യി­ലാ­യി. ചാ­ല­ക്കു­ടി വേണ്ട, വ­ട­ക്കേ­ക്ക­ര മ­തി­യെ­ന്നു സാ­വി­ത്രി ല­ക്ഷ്മ­ണൻ ക­ര­ഞ്ഞു­പ­റ­ഞ്ഞി­ട്ടും ഇ­ന്ദി­രാ­ജി­യു­ടെ മ­ക­ന്റെ ഭാര്യ ഗൗ­നി­ച്ചി­ല്ല.

പ­ത്മ­ജ­ക്കു സീ­റ്റു­കി­ട്ടാ­ഞ്ഞ­ത­ല്ല, തന്റെ ഗ്രൂ­പ്പു­കാ­രെ ത­ഴ­ഞ്ഞ­തി­ലാ­ണു് ക­രു­ണാ­ക­ര­നു­രോ­ഷം. പ­ത്മ­ജ­യു­ടെ കാ­ര്യ­മ­ല്ല മു­ഖ്യം എ­ന്നു് മു­ര­ളീ­ധ­ര­നും പ­റ­യു­ന്നു. താൻ സ്വ­മേ­ധ­യാ പി­ന്മാ­റു­ക­യാ­ണെ­ന്നു് പത്മജ പ്ര­ഖ്യാ­പി­ക്കു­ന്നു. അ­രി­യും തി­ന്നു് ആ­ശാ­രി­ച്ചി­യേ­യും ക­ടി­ച്ചു്, പി­ന്നെ­യും പ­ത്ര­ക്കാർ­ക്കാ­ണു മു­റു­മു­റു­പ്പു്.

സീ­റ്റു കി­ട്ടി­യി­ല്ലെ­ങ്കി­ലും താൻ കോൺ­ഗ്ര­സിൽ ഉ­റ­ച്ചു­നിൽ­ക്കു­മെ­ന്നും ഒരു കാ­ര­ണ­വ­ശാ­ലും രാ­ഷ്ട്രീ­യം ഉ­പേ­ക്ഷി­ക്ക­യി­ല്ലെ­ന്നു­മു­ള്ള പ­ത്മ­ജ­യു­ടെ പ്ര­ഖ്യാ­പ­നം കേ­ട്ടു് അ­ക്ക­മ്മ ചെ­റി­യാ ന്റെ­യും കു­ട്ടി­മാ­ളു­വ­മ്മ യു­ടെ­യും ആ­ത്മാ­ക്കൾ പു­ള­കം­കൊ­ണ്ടി­രി­ക്ക­ണം.

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Akkamma Muthal Padmaja Vare (ml: അ­ക്ക­മ്മ മുതൽ പത്മജ വരെ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Akkamma Muthal Padmaja Vare, കെ. രാ­ജേ­ശ്വ­രി, അ­ക്ക­മ്മ മുതൽ പത്മജ വരെ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 7, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Jules Bastien-​Lepage, a painting by Unknown author . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.