SFNസായാഹ്ന ഫൌണ്ടേഷൻ
images/Broc_et_verre.jpg
Wine Jug and Glass, a painting by Juan Gris (1887–1927).
ആലുവാ മ­ജി­സ്ട്രേ­റ്റി­നെ ആർ­ക്കാ­ണു് ഭയം
കെ. രാ­ജേ­ശ്വ­രി
images/Shanimol_Osman.jpg
ഷാ­നി­മോൾ ഉ­സ്മാൻ

“പെൺ­വാ­ണി­ഭ­ക്കാ­രെ­യും സ്ത്രീ­പീ­ഡ­ക­രെ­യും ക­യ്യാ­മം വെ­ച്ച് ന­ടു­റോ­ഡി­ലൂ­ടെ ന­ട­ത്തി­ക്കും” എ­ന്നു് പ്ര­സം­ഗി­ച്ചു് വോ­ട്ടു­പി­ടി­ച്ച ഒരു നേ­താ­വി­നെ ന­മു­ക്ക­റി­യാം. തെ­ക്കു് ക­ളി­യി­ക്കാ­വി­ള മുതൽ വ­ട­ക്കു് ഹോ­സ­ങ്ക­ടി വരെ അ­ദ്ദേ­ഹം ഇതേ പ്ര­സം­ഗം ആ­വർ­ത്തി­ച്ചു. ‘ടി­യാ­നെ കാ­ണാ­നും വാ­ഗ്ധോ­ര­ണി കേൾ­ക്കാ­നും ആളേറെ കൂടി. കോ­വ­ള­ത്തും കു­റ്റി­പ്പു­റ­ത്തും സ്ത്രീ­പീ­ഡ­കർ ത­റ­പ­റ്റി. വ­മ്പി­ച്ച ഭൂ­രി­പ­ക്ഷ­ത്തോ­ടെ ഇ­ട­തു­പ­ക്ഷ മു­ന്ന­ണി അ­ധി­കാ­ര­ത്തി­ലേ­റി. വീ­ര­നാ­യ­കൻ മു­ഖ്യ­മ­ന്ത്രി­യു­മാ­യി.

ആ­ഭ്യ­ന്ത­ര വ­കു­പ്പി­നു് മു­ഴു­സ­മ­യ­മ­ന്ത്രി­യെ വെ­ക്കാൻ മാർ­ക്സി­സ്റ്റ് പാർ­ട്ടി തീ­രു­മാ­നി­ച്ച­പ്പോൾ മ­ഹി­ളാ­സം­ഘ­ട­ന­കൾ മാ­റ­ത്ത­ല­ച്ചു വി­ല­പി­ച്ചു: സ്ത്രീ­പീ­ഡ­ക­രെ ര­ക്ഷി­ക്കാ­നാ­ണു് പൊ­ലീ­സ് ഭരണം മു­ഖ്യ­നു് നൽ­കാ­ത്ത­തു് ! അ­ച്ചു­മ്മാ­നെ വി­ളി­ക്കൂ, ഞ­ങ്ങ­ളു­ടെ മാനം കാ­ക്കൂ!!

images/PC_George.png
പി. സി. ജോർജ്

ഭരണം ജ­ന­പ്രീ­തി­യാർ­ജ്ജി­ച്ച നൂറാം ദി­വ­സ­ത്തി­ലെ­ത്തു­മ്പോ­ഴേ­ക്കും മ­രാ­മ­ത്തു് മ­ന്ത്രി­ക്കെ­തി­രെ ലൈം­ഗി­കാ­പ­വാ­ദം ഉ­യർ­ന്നു. ആ­ഗ­സ്റ്റ് മൂ­ന്നി­നു് ചെന്നൈ-​കൊച്ചി ഫ്ലൈ­റ്റിൽ വെ­ച്ചു് ബഹു. മ­ന്ത്രി സ­ഹ­യാ­ത്രി­ക­യെ ക­യ­റി­പ്പി­ടി­ച്ചു എ­ന്നാ­ണു് ആ­രോ­പ­ണം. യാ­ത്ര­ക്കാ­രും ജീ­വ­ന­ക്കാ­രും സാ­ക്ഷി­ക­ളാ­ണു്, വി­മാ­നം കൊ­ച്ചി­യി­ലി­റ­ങ്ങും മു­മ്പു് പരാതി പൈ­ല­റ്റി­നു് എ­ഴു­തി­ക്കൊ­ടു­ത്തി­ട്ടു­മു­ണ്ടു്. നി­യ­മ­പ്ര­കാ­രം മ­ന്ത്രി­യെ നെ­ടു­മ്പാ­ശ്ശേ­രി വി­മാ­ന­ത്താ­വ­ള­ത്തിൽ­നി­ന്നു് അ­റ­സ്റ്റ് ചെ­യ്തു് ചെ­ങ്ങ­മ­നാ­ടു് പൊ­ലീ­സ് സ്റ്റേ­ഷ­നി­ലേ­ക്കു് കൊ­ണ്ടു­പോ­ക­ണം. അ­വി­ടെ­നി­ന്നു് ജാ­മ്യ­ത്തിൽ വി­ടു­ക­യോ ആലുവ മ­ജി­സ്ട്രേ­റ്റ് കോ­ട­തി­യിൽ ഹാ­ജ­രാ­ക്കു­ക­യോ ചെ­യ്യ­ണം. കു­റ്റ­വാ­ളി മ­ന്ത്രി­യാ­യ­തു­കൊ­ണ്ടു് ഇ­ത്ത­രം ന­ട­പ­ടി­യൊ­ന്നും ഉ­ണ്ടാ­യി­ല്ല. പ­രാ­തി­ത­ന്നെ­യും അ­ന്ത­രീ­ക്ഷ­ത്തിൽ അ­ലി­ഞ്ഞു് അ­പ്ര­ത്യ­ക്ഷ­മാ­യി.

images/Binoy_vishwam.jpg
ബി­നോ­യ് വി­ശ്വം

ആ­ഗ­സ്റ്റ് 21-നു് ഷാ­നി­മോൾ ഉ­സ്മാൻ ന­ട­ത്തി­യ പ­ത്ര­സ­മ്മേ­ള­ന­ത്തോ­ടെ­യാ­ണു് വിവരം പു­റ­ത്ത­റി­ഞ്ഞ­തു്. പി­ന്നാ­ലെ ഇ­ന്ത്യാ­വി­ഷൻ ഏ­റ്റു­പി­ടി­ച്ചു. 22-നു് പ­ത്ര­ങ്ങ­ളാ­യ പ­ത്ര­ങ്ങ­ളി­ലൊ­ക്കെ വി­മാ­ന­വി­വാ­ദം കത്തി. മ­ന്ത്രി ആ­രോ­പ­ണം നി­ഷേ­ധി­ച്ചു. തന്റെ രാ­ഷ്ട്രീ­യ ശ­ത്രു­ക്കൾ—പേ­രെ­ടു­ത്തു പ­റ­ഞ്ഞി­ല്ല എ­ങ്കി­ലും പി. സി. ജോർ­ജും പി. ടി. തോ­മ­സും—ആണു് പ­രാ­തി­യു­ടെ പി­ന്നി­ലെ­ന്നു് കു­റ്റ­പ്പെ­ടു­ത്തി. ഐ. പി. എ­സു­കാ­രി­യെ­ക്കൊ­ണ്ടു് അ­ന്വേ­ഷി­ക്ക­ണം എ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു. കു­റ്റം തെ­ളി­ഞ്ഞാൽ പൊ­തു­പ്ര­വർ­ത്ത­നം ഉ­പേ­ക്ഷി­ക്കും എ­ന്നു് ഭീഷണി മു­ഴ­ക്കി.

ഷാ­നി­മോ­ളു­ടെ പ­ത്ര­സ­മ്മേ­ള­ന­ത്തി­നു മു­മ്പു­ത­ന്നെ ചെ­ങ്ങ­മ­നാ­ടു് സർ­ക്കിൾ ഇൻ­സ്പെ­ക്ട­റു­ടെ റി­പ്പോർ­ട്ട് മു­ഖ്യ­ന്റെ മേ­ശ­പ്പു­റ­ത്തെ­ത്തി­യി­രു­ന്നു. സാ­ഹ­ച­ര്യ­ങ്ങ­ളും സാ­ക്ഷി­ക­ളും വിരൽ ചൂ­ണ്ടൂ­ന്ന­തു് മ­ന്ത്രി­യു­ടെ നേർ­ക്കാ­ണെ­ന്നു് സർ­ക്കി­ള­ദ്ദേ­ഹം സാ­മാ­ന്യം വെ­ടി­പ്പാ­യി എ­ഴു­തി­യി­രു­ന്നു. തൽ­ക്ഷ­ണം ജോ­സ­ഫി­ന്റെ രാജി ചോ­ദി­ക്കും എ­ന്നാ­ണു് ജനം ക­രു­തി­യ­തു്. മ­ന്ത്രി­സ്ഥാ­ന വ്യ­ഭി­ചാ­രി­യെ കു­തി­ര­ക്ക­വ­ഞ്ചി­കൊ­ണ്ട­ടി­ച്ചു് പു­റം­പൊ­ളി­ക്കും എ­ന്നു് പ്ര­തീ­ക്ഷി­ച്ച­വ­രു­മു­ണ്ടു്.

images/P_T_THOMAS_.jpg
പി. ടി. തോമസ്

വി­മാ­ന­വി­വാ­ദ­ത്തിൽ അ­സ്വാ­ഭാ­വി­ക­ത­കൾ ഏ­റെ­യു­ണ്ടെ­ന്നു് ദീപിക ക­ണ്ടു­പി­ടി­ച്ചു. വി­ശ്വ­സ­നീ­യ­മാ­യ വൃ­ത്ത­ങ്ങ­ളിൽ­നി­ന്നു് പ­ത്ര­ത്തി­നു് ല­ഭി­ച്ച കൃ­ത്യ­മാ­യ വി­വ­ര­ങ്ങൾ: മ­ന്ത്രി ജോസഫ് ചില സ്ഥ­ല­കാ­ല വി­ഭ്ര­മ­ങ്ങ­ളു­ള്ള ആ­ളാ­ണു്. ക്ലോ­സ്ട്രോ­ഫോ­ബി­യ എന്ന അ­വ­സ്ഥ­യു­ള്ള­യാൾ. ജ­നാ­ല­ക്ക­ടു­ത്ത സീ­റ്റ് നോ­ക്കി­യാ­ണു് പ­രാ­തി­ക്കാ­രി­യു­ടെ പി­ന്നിൽ പോ­യി­രു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഇ­ട­തു­കൈ­ക്കു് സ്വാ­ധീ­നം കു­റ­വാ­ണു്. വി­മാ­നം പ­റ­ന്നു­പൊ­ങ്ങി­യ­പ്പോൾ മുൻ­സീ­റ്റിൽ പി­ടി­ച്ചു. ക­ഷ്ട­കാ­ല­ത്തി­നു് സ­ഹ­യാ­ത്രി­ക­യു­ടെ പിൻ­ക­ഴു­ത്തിൽ വിരൽ മു­ട്ടി. ആയമ്മ പേ­ടി­ച്ചു നി­ല­വി­ളി­ച്ചു. സീ­റ്റു മാ­റി­യി­രു­ന്നു. തെ­റ്റി­ദ്ധാ­ര­ണ­യു­ടെ പു­റ­ത്തു് പ­രാ­തി­യെ­ഴു­തി പൈ­ല­റ്റി­നു് കൊ­ടു­ത്തു…

images/P_T_Chacko.png
പി. ടി. ചാ­ക്കോ

ക­ത്തോ­ലി­ക്കാ തി­രു­സ­ഭ­യു­ടെ മു­ഖ­പ­ത്ര­മെ­ന്ന നി­ല­ക്കു് ഒരു അ­തി­പു­രാ­ത­ന സു­റി­യാ­നി ക്രി­സ്ത്യാ­നി­ക്കു­വേ­ണ്ടി ഇ­ത്ര­യൊ­ക്കെ എ­ഴു­താൻ ദീപിക ബാ­ധ്യ­സ്ഥ­മാ­ണു്. പി. ടി. ചാ­ക്കോ ക്കു­വേ­ണ്ടി കൊ­ളം­ബി­യ­റ­ച്ചൻ എ­ഴു­തി­യ­തു­വെ­ച്ചു് നോ­ക്കു­മ്പോൾ ഇതു് എത്ര നി­സ്സാ­രം. പക്ഷേ, അ­വി­ടം­കൊ­ണ്ടു് നി­റു­ത്തി­യി­ല്ല, ന­സ്രാ­ണി ദീപിക. “…വി­മാ­ന­ത്താ­വ­ളാ­ധി­കൃ­തർ­ക്കോ മറ്റോ സ്ത്രീ പരാതി നൽ­കി­യി­ട്ടി­ല്ല. എ­ന്നാൽ, സംഭവം കേ­ട്ട­റി­ഞ്ഞ ചിലർ മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീ­സിൽ­നി­ന്നാ­ണെ­ന്നു് പ­റ­ഞ്ഞു് സ്ത്രീ­യെ സ­മീ­പി­ച്ചു് നീ­തി­വേ­ണ്ടേ എ­ന്നു് അ­വ­രോ­ടു് ചോ­ദി­ക്കു­ക­യാ­യി­രു­ന്നു… ഇ­തി­നി­ടെ ഇ­ക്കാ­ര്യ­ത്തിൽ അ­ന്വേ­ഷ­ണം ന­ട­ത്തു­ന്ന­തു തന്റെ സ്വ­ന്തം തീ­രു­മാ­ന­മാ­ന­മാ­ണെ­ന്നു് മു­ഖ്യ­മ­ന്ത്രി പ്ര­സ്താ­വി­ച്ചു. ഈ സം­ഭ­വ­വും തന്റെ പ്ര­തി­ച്ഛാ­യ കേ­മ­മാ­ക്കാൻ അ­വ­സ­ര­മാ­ക്കു­ന്ന ത­രം­താ­ണ ശ്ര­മ­മാ­യാ­ണു് പലരും കാ­ണു­ന്ന­തു്”.

images/KP_RAJENDRAN.jpg
കെ. പി. രാ­ജേ­ന്ദ്രൻ

ആ­ഗ­സ്റ്റ് 24-നു് ദീപിക ‘മ­ല­യാ­ളി മാ­റ­ട്ടെ, ഈ ലൈം­ഗി­ക­കാ­പ­ട്യ­ത്തിൽ­നി­ന്നു്’ എന്ന മ­നോ­ജ്ഞ ശീർ­ഷ­ക­ത്തി­നു കീഴെ അ­നു­ക­ര­ണീ­യ ശൈ­ലി­യിൽ മു­ഖ­പ്ര­സം­ഗ­വും എഴുതി: രാ­ഷ്ട്രീ­യ എ­തി­രാ­ളി­ക­ളെ ത­കർ­ക്കാൻ ലൈം­ഗി­ക­ത­യും ലൈം­ഗി­കാ­രോ­പ­ണ­ങ്ങ­ളും ആ­യു­ധ­മാ­ക്കു­ന്ന­വർ അ­ക്കാ­ര­ണ­ത്താൽ­ത­ന്നെ ഈ സ­മൂ­ഹ­ത്തി­ന്റെ മു­ന്നിൽ നി­വർ­ന്നു­നിൽ­ക്കാൻ അർ­ഹ­ത­യി­ല്ലാ­ത്ത­വ­രാ­ണു്. ആ­രെ­യും കൂ­ട്ടു­പി­ടി­ച്ചു് എത്ര ഉ­ന്ന­ത­രെ വേ­ണ­മെ­ങ്കി­ലും ലൈം­ഗി­കാ­രോ­പ­ണ­മു­ന്ന­യി­ച്ചു് ഭീ­ഷ­ണി­പ്പെ­ടു­ത്താ­നും ദ്രോ­ഹി­ക്കാ­നും ക­ഴി­യു­മെ­ന്നു് വ­ന്നി­രി­ക്കു­ന്നു… നാ­ട്ടിൽ വി­ക­സ­നം കൊ­ണ്ടു­വ­രാൻ രാപകൽ ആലോചന ന­ട­ത്തേ­ണ്ട­വർ ഇ­ത്ത­രം വി­ഷ­യ­ങ്ങ­ളു­ന്ന­യി­ച്ചു് സമയം ക­ള­യു­ന്ന­തു് ജ­ന­ദ്രോ­ഹ­മാ­ണു്. ഇ­നി­യെ­ങ്കി­ലും ഇ­ത്ത­രം വി­ഷ­യ­ങ്ങ­ളു­ടെ കു­ടു­ക്കിൽ നി­ന്നു് പു­റ­ത്തു­വ­രാൻ രാ­ഷ്ട്രീ­യ­നേ­തൃ­ത്വം ത­യാ­റാ­ക­ണം. മ­ല­യാ­ളി­യു­ടെ സ­ദാ­ചാ­ര കാ­പ­ട്യം മു­ത­ലാ­ക്കി രാ­ഷ്ട്രീ­യ എ­തി­രാ­ളി­യെ ദ്രോ­ഹി­ക്കു­ന്ന ഏർ­പ്പാ­ടു് അ­വ­സാ­നി­പ്പി­ക്ക­ണം… യ­ഥാർ­ത്ഥ­ത്തിൽ മാ­റേ­ണ്ട­തു് മ­ന്ത്രി­യോ ത­ന്ത്രി­യോ അല്ല, സ്ത്രീ­യെ പ­ക­ച്ചും തു­റി­ച്ചും ഉ­ഴി­ഞ്ഞും നോ­ക്കു­ന്ന മ­ല­യാ­ളി മ­ന­സ്സാ­ണു്”.

images/CSChandrika.jpg
സി. എസ്. ച­ന്ദ്രി­ക

കാ­മാർ­ത്തി­യോ­ടെ സ്ത്രീ­യെ നോ­ക്കു­ന്ന­വൻ അവളെ തന്റെ മ­ന­സ്സിൽ വ്യ­ഭി­ച­രി­ച്ചു­ക­ഴി­ഞ്ഞു (മ­ത്താ­യി 5: 28) എന്ന വേ­ദ­വാ­ക്യ­ത്തെ സർവഥാ സാ­ധൂ­ക­രി­ക്കു­ന്നു, ദീ­പി­ക­യു­ടെ മു­ഖ­പ്ര­സം­ഗം. അ­മേ­രി­ക്ക­യി­ലും യൂ­റോ­പ്പി­ലും കൊ­ച്ചു കേ­ര­ള­ത്തിൽ കു­റു­മ്പ­നാ­ട­ത്തു­പോ­ലും ലൈം­ഗി­കാ­രോ­പ­ണ­ത്തി­നു് വി­ധേ­യ­രാ­യ വൈ­ദി­ക­രെ­ക്കു­റി­ച്ചും ഇ­ര­കൾ­ക്കു് ന­ഷ്ട­പ­രി­ഹാ­രം നൽകാൻ തി­രു­സ­ഭ ചെ­ല­വ­ഴി­ച്ച സ­മ്പ­ത്തി­നെ­ക്കു­റി­ച്ചും പ­ത്രാ­ധി­പ­ര­ച്ചൻ ഓർ­മ്മി­ച്ചി­രി­ക്കാം. ഏ­താ­യാ­ലും സ­മൂ­ഹ­ത്തി­നു മു­ന്നിൽ നി­വർ­ന്നു­നിൽ­ക്കാ­നു­ള്ള യോ­ഗ്യ­ത ഫാ. റോബിൻ വ­ട­ക്കും­ചേ­രിൽ തെ­ളി­യി­ച്ചു­ക­ഴി­ഞ്ഞു. മാർ­പാ­പ്പ­യു­ടെ അ­ടു­ത്ത വരവിൽ അ­ദ്ദേ­ഹ­ത്തെ ഒരു വി­ശു­ദ്ധ­നാ­യി പ്ര­ഖ്യാ­പി­ക്കാ­നി­ട­യു­ണ്ടു്. വ­ട­ക്കു­ഞ്ചേ­രി­യ­ച്ചാ, വ­ഴി­തെ­റ്റു­ന്ന ആ­ത്മാ­ക്കൾ­ക്കു­വേ­ണ്ടി അ­പേ­ക്ഷി­ക്കേ­ണ­മേ!

മു­ഖ്യ­മ­ന്ത്രി, സ­ഹ­പ്ര­വർ­ത്ത­ക­രോ­ടും ഘ­ട­ക­ക­ക്ഷി നേ­താ­ക്ക­ളോ­ടും ആ­ശ­യ­വി­നി­മ­യം ന­ട­ത്തി­യ­ശേ­ഷം ബി. സ­ന്ധ്യ യെ അ­ന്വേ­ഷ­ണ ചുമതല ഏൽ­പി­ച്ചു. കേരള കേ­ഡ­റി­ലെ പ്ര­ഗൽ­ഭ­യാ­യ ഐ. പി. എ­സു­കാ­രി—സ­ത്യ­സ­ന്ധ­യാ­ണു്. സ­മർ­ഥ­യാ­ണു്, സു­ന്ദ­രി­യാ­ണു്, സാ­ഹി­ത്യ­കാ­രി­യു­മാ­ണു്.

images/PJ_Joseph.jpg
ജോസഫ്

സ­ന്ധ്യ­യും സം­ഘ­വും തി­രി­ച്ചും മ­റി­ച്ചും അ­ന്വേ­ഷി­ച്ചു. വി­മാ­ന­ത്തിൽ കയറി പ­രി­ശോ­ധി­ച്ചു. സീ­റ്റു­കൾ­ക്കി­ട­യി­ലെ അകലം അ­ള­ന്നു. ജീ­വ­ന­ക്കാ­രെ­യും സ­ഹ­യാ­ത്രി­ക­രെ­യും ചോ­ദ്യം ചെ­യ്തു് മൊ­ഴി­യെ­ടു­ത്തു. പ­രാ­തി­ക്കാ­രി­യെ­യും ഭർ­ത്താ­വി­നെ­യും ക­ണ്ടു് വി­വ­ര­ങ്ങൾ ആ­രാ­ഞ്ഞു. അ­വ­രിൽ­നി­ന്നു് പരാതി എ­ഴു­തി­വാ­ങ്ങി. മ­ന്ത്രി­യെ­യും ചോ­ദ്യം ചെ­യ്തു. ഒ­ടു­വിൽ റി­പ്പോർ­ട്ട് നൽകി: പ­രാ­തി­ക്കാ­രി­യു­ടെ ആ­ത്മാ­ഭി­മാ­ന­ത്തെ അ­വ­ഹേ­ളി­ക്കു­ന്ന നടപടി മ­ന്ത്രി­യു­ടെ ഭാ­ഗ­ത്തു­നി­ന്നു­ണ്ടാ­യി­ട്ടു­ണ്ടു്. പ­രാ­തി­ക്കു പി­ന്നിൽ രാ­ഷ്ട്രീ­യ­മോ ല­ക്ഷ്യ­മോ ഗൂ­ഢാ­ലോ­ച­ന­യോ ഇല്ല.

images/CDivakaran.jpg
സി. ദി­വാ­ക­രൻ

റി­പ്പോർ­ട്ട് കി­ട്ടി 24 മ­ണി­ക്കൂ­റി­ന­കം മു­ഖ്യ­മ­ന്ത്രി ജോസഫി നെ വി­ളി­ച്ചു­വ­രു­ത്തി രാ­ജി­ക്ക­ത്തെ­ഴു­തി­വാ­ങ്ങി. വി. എസ്.-വിജയൻ തർ­ക്ക­ത്തിൽ പി­ണ­റാ­യി വി­ഭാ­ഗ­ത്തോ­ടൊ­പ്പം നിന്ന ഏക ഘ­ട­ക­ക­ക്ഷി ജോസഫ് ഗ്രൂ­പ്പാ­യി­രു­ന്നു. മൈത്രി-​പൂകൃഷി ആ­രോ­പ­ണ­ത്തിൽ ജോ­സ­ഫി­നെ പി­ന്തു­ണ­ച്ചു് വിജയൻ പ്ര­ത്യു­പ­കാ­രം ചെ­യ്തു. വി­മാ­ന­വി­വാ­ദ­ത്തിൽ പിണറായി-​കോ­ടി­യേ­രി മാർ പോലും നി­സ്സ­ഹാ­യ­രാ­യി.

images/Achuthanandan.jpg
വി. എസ്.

പീ­ച്ചി­യാ­ത്ര വി­വാ­ദ­മാ­യി മ­ന്ത്രി­പ­ദ­മൊ­ഴി­യേ­ണ്ടി വന്ന പി. ടി. ചാ­ക്കോ മ­ദ്യ­ത്തിൽ അഭയം തേടി, ഹൃദയം പൊ­ട്ടി മ­രി­ച്ചു എ­ന്നാ­ണു് ഐ­തി­ഹ്യം. ഐ­സ്ക്രീം പാർലർ ദു­രാ­രോ­പ­ണ വി­ധേ­യ­നാ­യ­പ്പോൾ ആ­ത്മ­ഹ­ത്യ­യെ­ക്കു­റി­ച്ചു് ചി­ന്തി­ച്ചു എ­ന്നാ­ണു് ജനാബ് കു­ഞ്ഞാ­ലി­ക്കു­ട്ടി ഈയിടെ മനോരമ ന്യൂ­സി­നോ­ടു് പ­റ­ഞ്ഞ­തു്. രാ­ജി­ക്ക­ത്തു് കൊ­ടു­ത്തു് ക്ലി­ഫ്ഹൗ­സിൽ­നി­ന്നു പു­റ­ത്തു­വ­ന്ന­പ്പോ­ഴും ഔ­സേ­പ്പ­ച്ചൻ സു­സ്മേ­ര­വ­ദ­നൻ. ടി. വി. ചാ­ന­ലു­കൾ­ക്കു­വേ­ണ്ടി അ­ദ്ദേ­ഹം ഗാനം ആ­ല­പി­ച്ചു: “ഒരു ന­റും­പു­ഷ്പ­മാ­യെൻ­നേർ­ക്കു ചാ­യു­ന്ന മി­ഴി­മു­ന­യാ­രു­ടേ­താ­വാം?…”

images/PinarayiVijayan.jpg
പി­ണ­റാ­യി വിജയൻ

പക്ഷേ, പൊ­തു­ജീ­വി­തം ഉ­പേ­ക്ഷി­ക്കാ­നൊ­ന്നും അ­ദ്ദേ­ഹം സ­ന്ന­ദ്ധ­ന­ല്ല. ആ­രോ­പ­ണം അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­ണു്. സ­ന്ധ്യ­യു­ടെ അ­ന്വേ­ഷ­ണം പ­ക്ഷ­പാ­ത­പ­രം. ഇവിടെ ന­ട­ന്ന­തു് പു­രു­ഷ­പീ­ഡ­നം. അ­തു­കൊ­ണ്ടു് നി­ര­പ­രാ­ധി­ത്വം തെ­ളി­യും­വ­രെ അ­ന്വേ­ഷി­ക്ക­ണം.

സെ­പ്റ്റം­ബർ എ­ട്ടാം തീയതി വെ­ള്ളി­യാ­ഴ്ച മ­ന്ത്രി­സ­ഭാ­യോ­ഗം ചേർ­ന്നു് വി­പ്ല­വ­ക­ര­മാ­യ തീ­രു­മാ­നം കൈ­ക്കൊ­ണ്ടു: വി­മാ­ന­വി­വാ­ദ­ത്തെ­ക്കു­റി­ച്ചു് ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണം. മ­ന്ത്രി­സ­ഭാ തീ­രു­മാ­നം വി­ശ­ദീ­ക­രി­ക്ക­വേ, മു­ഖ്യ­മ­ന്ത്രി ഒരു കാ­ര്യം കൂടി വ്യ­ക്ത­മാ­ക്കി: സ­ന്ധ്യ­യു­ടെ റി­പ്പോർ­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ക്രി­മി­നൽ കേസ് എ­ടു­ക്കു­ന്നി­ല്ല.

images/P_J_Kurien.jpg
പി. ജെ. കു­ര്യൻ

പൊ­തു­പ്രാ­ധാ­ന്യ­മു­ള്ള വി­ഷ­യ­ങ്ങ­ളെ (matters of definite public importance) ക്കു­റി­ച്ചു് ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണ­മാ­കാം എ­ന്നാ­ണു് 1952-ലെ ക­മ്മീ­ഷൻ­സ് ഓഫ് എൻ­ക്വ­യ­റി ആക്ട് വ്യ­വ­സ്ഥ ചെ­യ്യു­ന്ന­തു്. മ­നോ­രോ­ഗം മൂലമോ കാ­മ­ഭ്രാ­ന്തു­കൊ­ണ്ടോ ഒരാൾ സ­ഹ­യാ­ത്രി­ക­യെ ക­ട­ന്നു­പി­ടി­ക്കു­ന്ന­തിൽ എ­ന്തു് പൊ­തു­പ്രാ­ധാ­ന്യ­മാ­ണു­ള്ള­തു്?

images/Ek_nayanar.jpg
നാ­യ­നാർ

നീ­ല­ലോ­ഹി­ത­ദാ­സ് നാടാർ ക്കെ­തി­രാ­യി ആ­രോ­പ­ണം ഉ­യർ­ന്ന­പ്പോ­ഴും ജു­ഡീ­ഷ്യൽ അ­ന്വേ­ണ­ത്തി­നു് ഉ­ത്ത­ര­വി­ട്ട­ല്ലോ എന്നു ചോ­ദി­ക്കാം. അ­തി­ലു­മു­ണ്ടാ­യി­രു­ന്നി­ല്ല പൊ­തു­പ്രാ­ധാ­ന്യം. നാ­യ­നാർ ചെയ്ത തെ­റ്റു് ആ­വർ­ത്തി­ക്കാ­ന­ല്ല­ല്ലോ അ­ച്യു­താ­ന­ന്ദ­നെ ഹ­ജൂർ­ക­ച്ചേ­രി­യിൽ ക­യ­റ്റി ഇ­രു­ത്തി­യി­രി­ക്കു­ന്ന­തു്? നളിനി നെ­റ്റോ ക്കെ­തി­രെ നീലൻ ഔ­ദ്യോ­ഗി­ക­ത­ല­ത്തിൽ ചില ആ­രോ­പ­ണ­ങ്ങൾ ഉ­ന്ന­യി­ച്ചി­രു­ന്ന­തു­കൊ­ണ്ടു് അതിൽ ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണ­ത്തി­നു് ചി­ല്ല­റ സാം­ഗ­ത്യ­മെ­ങ്കി­ലും ഉ­ണ്ടാ­യി­രു­ന്നു. ജോ­സ­ഫി­ന്റെ കാ­ര്യ­ത്തിൽ അ­തു­മി­ല്ല.

images/J_Devika.jpg
ജെ. ദേവിക

നീലൻ-​നളിനി വി­വാ­ദ­ത്തിൽ ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണ­ത്തി­നൊ­പ്പം പൊ­ലീ­സ് അ­ന്വേ­ഷ­ണ­വും ന­ട­ന്നി­രു­ന്നു. പൊ­ലീ­സ് ഐ. ജി. സെൻ­കു­മാർ ആണു് അ­ന്വേ­ഷ­ണം ന­ട­ത്തി വ­ഞ്ചി­യൂർ കോ­ട­തി­യിൽ ചാർജ് കൊ­ടു­ത്ത­തു്. ജോ­സ­ഫി­ന്റെ കാ­ര്യ­ത്തിൽ പൊ­ലീ­സ് അ­ന്വേ­ഷ­ണം പൂർ­ത്തി­യാ­യി­ട്ടു­ണ്ടു്. രേ­ഖാ­മൂ­ലം പരാതി വാ­ങ്ങി­യി­ട്ടു­ണ്ടു്. സാ­ക്ഷി­മൊ­ഴി­കൾ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഇനി ചെ­ങ്ങ­മ­നാ­ടു് പൊ­ലീ­സ്സ്റ്റേ­ഷ­നിൽ ക്രൈം റ­ജി­സ്റ്റർ ചെ­യ്യ­ണം, ആലുവാ മ­ജി­സ്ട്രേ­റ്റ് കോ­ട­തി­യിൽ ചാർജ് കൊ­ടു­ക്ക­ണം. അ­ത്ര­യേ വേ­ണ്ടൂ.

images/T_p_senkumar.jpg
സെൻ­കു­മാർ

എ­ന്തു­കൊ­ണ്ടു് ആലുവ മ­ജി­സ്ട്രേ­റ്റ് കോ­ട­തി­യെ ജോസഫ് ഭ­യ­പ്പെ­ടു­ന്നു? പൊ­ലീ­സ് അ­ന്വേ­ഷ­ണ­ത്തിൽ വന്ന പാ­ക­പ്പി­ഴ­കൾ തു­റ­ന്നു­കാ­ട്ടാൻ, സാ­ക്ഷി­ക­ളെ കൂ­ട്ടിൽ ക­യ­റ്റി എതിർ വി­സ്താ­രം ന­ട­ത്താൻ മ­ജി­സ്ട്രേ­റ്റ് കോ­ട­തി­യാ­ണു് ന­ല്ല­തു്. പ്ര­ഗ­ല്ഭ­രാ­യ പ്ര­തി­ഭാ­ഗം വ­ക്കീ­ല­ന്മാർ എ­മ്പാ­ടു­മു­ണ്ടു­താ­നും. പക്ഷേ, കു­റ്റം തെ­ളി­ഞ്ഞാൽ ശിക്ഷ കി­ട്ടും. ജ­യി­ലിൽ പോയി കൊ­തു­ക­ടി­യേ­റ്റു് ക­ഴി­യേ­ണ്ടി­വ­രും.

images/K_AJITHA.jpg
കെ. അജിത

മ­റി­ച്ചു് ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണം വൃഥാ വ്യാ­യാ­മ­മാ­ണു്. ഹൈ­ക്കോ­ട­തി­യിൽ­നി­ന്നു് ഒരു സി­റ്റിം­ഗ് ജ­ഡ്ജി­യെ ചോ­ദി­ക്കും. കി­ട്ടാ­തെ വ­രു­മ്പോൾ റി­ട്ട­യർ ചെയ്ത ഏ­തെ­ങ്കി­ലും പു­മാ­നെ ക­ണ്ടെ­ത്തും. സ്വാ­ധീ­ന­ത്തി­നു് വ­ഴി­പ്പെ­ടു­ന്ന­വർ­ക്കു് മുൻ­ഗ­ണ­ന. ച­ട്ട­പ്പ­ടി അ­ന്വേ­ഷ­ണം ന­ട­ക്കും. റി­പ്പോർ­ട്ട് അ­നു­കൂ­ല­മെ­ങ്കിൽ സ്വീ­ക­രി­ക്കും. എ­തി­രാ­ണെ­ങ്കിൽ ത­ള്ളി­ക്ക­ള­യും. ര­ണ്ടാ­യാ­ലും തുടർ നടപടി ഉ­ണ്ടാ­കി­ല്ല. സെ­ക്ര­ട്ട­റി­യേ­റ്റി­ലെ പൊ­ടി­പി­ടി­ച്ച ഫ­യ­ലു­കൾ­ക്കി­ട­യിൽ അ­ന്ത്യ­വി­ശ്ര­മം.

images/Indira_Gandhi.jpg
ഇ­ന്ദി­രാ­ഗാ­ന്ധി

സു­പ്രീം­കോ­ട­തി­യി­ലെ­യും ഹൈ­ക്കോ­ട­തി­ക­ളി­ലെ­യും ന്യാ­യാ­ധി­പർ അ­ന്വേ­ഷി­ച്ചു് ത­യാ­റാ­ക്കി­യ ഗ­ജ­ഗം­ഭീ­രൻ റി­പ്പോർ­ട്ടു­കൾ­ക്കു് എ­ന്തു് സം­ഭ­വി­ച്ചു? മീ­റ­റ്റ് ക­ലാ­പ­ത്തെ­ക്കു­റി­ച്ചു­ള്ള പരേഖ് റി­പ്പോർ­ട്ട്, മുംബൈ ല­ഹ­ള­യെ­പ്പ­റ്റി­യു­ള്ള ശ്രീ­കൃ­ഷ്ണ റി­പ്പോർ­ട്ട്, ഇ­ന്ദി­രാ­ഗാ­ന്ധി യുടെ കൊ­ല­യെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ച തക്കർ-​നടരാജൻ റി­പ്പോർ­ട്ട്, രാ­ജീ­വ് വ­ധ­ത്തെ­പ്പ­റ്റി­യു­ള്ള ജെയിൻ റി­പ്പോർ­ട്ട്, സ്റ്റെ­യിൻ­സ് വ­ധ­ത്തെ സം­ബ­ന്ധി­ച്ച വാ­ധ്വാ റി­പ്പോർ­ട്ട്, ശ­വ­പ്പെ­ട്ടി കും­ഭ­കോ­ണ­ത്തെ­ക്കു­റി­ച്ചു­ള്ള ഫുകാൻ റി­പ്പോർ­ട്ട്, ഗോദ്ര സം­ഭ­വ­ത്തെ­പ്പ­റ്റി­യു­ള്ള ബാ­നർ­ജി റി­പ്പോർ­ട്ട്…

images/R_Balakrishna_Pillai.jpg
ബാ­ല­കൃ­ഷ്ണ­പി­ള്ള

ക­മീ­ഷ­നു­ക­ളു­ടെ പ്ര­വർ­ത്ത­നം പ­ല­പ്പോ­ഴും വി­വാ­ദ­ങ്ങൾ വി­ളി­ച്ചു­വ­രു­ത്തു­ന്നു­ണ്ടു്. നീലൻ-​നളിനി വി­വാ­ദ­ത്തെ ജ­സ്റ്റി­സ് ജി. ശ­ശി­ധ­രൻ ക്ലിന്റൻ-​മോണിക്ക സം­ഭ­വ­ത്തോ­ടു­പ­മി­ച്ച­തും ര­ഹ­സ്യ­വി­ചാ­ര­ണ­ക്കു­ള്ള അ­പേ­ക്ഷ നി­ര­സി­ച്ച­തും ഉ­ദാ­ഹ­ര­ണം. ഒ­ടു­വിൽ നളിനി നെ­റ്റോ കമീഷൻ ന­ട­പ­ടി­ക­ളോ­ടു് നി­സ്സ­ഹ­ക­രി­ച്ചു; മ­ഹി­ളാ­സം­ഘ­ട­ന­കൾ ശ­ശി­ധ­ര­ന്റെ കോലം ക­ത്തി­ച്ചു.

images/Rajiv_Gandhi.jpg
രാ­ജീ­വ് ഗാ­ന്ധി

ചില ന്യാ­യാ­ധി­പ­ന്മാ­രു­ടെ­യെ­ങ്കി­ലും (റി­ട്ട­യർ ചെ­യ്ത­വ­രു­ടെ വി­ശേ­ഷി­ച്ചും) മ­നഃ­സാ­ക്ഷി വ­ലി­ച്ചാൽ വ­ലി­യു­ന്ന­താ­ണു്. കക്കി ത­ടി­യി­ട­പാ­ടി­നെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ചു് ജ­സ്റ്റി­സ് ജോർജ് വ­ട­ക്കേൽ സ­മർ­പ്പി­ച്ച റി­പ്പോർ­ട്ട് വാ­യി­ച്ചു് ക­രു­ണാ­ക­ര­ന്റെ പോലും കണ്ണു ത­ള്ളി­പ്പോ­യി. സർ­ക്കാ­റി­നു് ന­ഷ്ട­മൊ­ന്നു­മു­ണ്ടാ­യി­ല്ലെ­ന്നു് ക­ണ്ടെ­ത്താൻ ന്യാ­യാ­ധി­പ­ശ്രേ­ഷ്ഠൻ ക­ണ്ടെ­ത്തി­യ വഴികൾ അ­നു­പ­മം, അ­ന­വ­ദ്യ സു­ന്ദ­രം. ബാ­ല­കൃ­ഷ്ണ­പി­ള്ള ക്കെ­തി­രാ­യ ആ­രോ­പ­ണ­ത്തെ­ക്കു­റി­ച്ചു് ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണം ന­ട­ത്താ­മെ­ന്നു് ക­രു­ണാ­കർ­ജി നി­യ­മ­സ­ഭ­യിൽ പ­റ­ഞ്ഞ­പ്പോൾ, മാർ­ക്സി­സ്റ്റം­ഗ­ങ്ങൾ വി­ളി­ച്ചു­പ­റ­ഞ്ഞു: ജാ­ന­കി­യ­മ്മ­യെ­ക്കൊ­ണ്ടാ­ണെ­ങ്കിൽ വേണ്ട!

images/Karunakaran_Kannoth.jpg
ക­രു­ണാ­ക­രൻ

ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണം വലിയ പ­ണ­ച്ചെ­ല­വു­ള്ള പ­രി­പാ­ടി­യാ­ണു്. ക­മീ­ഷ­നു് കനത്ത പ്ര­തി­ഫ­ലം, ബത്ത, മെ­ഡി­ക്കൽ റീ എ­മ്പേ­ഴ്സ്മെ­ന്റ്, ഓഫീസ്, സ്റ്റാ­ഫ്, കാർ, പെ­ട്രോൾ, ഡ്രൈ­വർ… ഈ പ­ണ­മൊ­ന്നും പാ­ല­ത്തി­നാൽ കു­ഞ്ഞേ­ട്ടൻ സ­മ്പാ­ദി­ച്ച­തിൽ നി­ന്നോ ഔ­സേ­പ്പ­ച്ച­നു് സ്ത്രീ­ധ­ന­മാ­യി കി­ട്ടി­യ­തിൽ­നി­ന്നോ അല്ല, ഈ ദ­രി­ദ്ര­സം­സ്ഥാ­ന­ത്തി­ന്റെ ഖ­ജ­നാ­വിൽ­നി­ന്നു്; ഞാനും നി­ങ്ങ­ളും നി­കു­തി­കൊ­ടു­ത്ത സം­ഖ്യ­യിൽ നി­ന്നാ­ണു് ചെ­ല­വി­ടു­ക.

images/Sara_Joseph.jpg
സാറാ ജോസഫ്

ജോ­സ­ഫി­ന്റെ രാ­ജി­യെ സ്വാ­ഗ­തം ചെ­യ്തു­കൊ­ണ്ടു് സെ­പ്റ്റം­ബർ അ­ഞ്ചി­നു് മാ­തൃ­ഭൂ­മി മു­ഖ­പ്ര­സം­ഗം എഴുതി. ഗോ­പീ­കൃ­ഷ്ണ­നും ഉ­ണ്ണി­ക്കൃ­ഷ്ണ­നും ഗംഭീര കാർ­ട്ടൂ­ണു­കൾ വ­ര­ച്ചു. ആ­രോ­പ­ണം ഉ­യർ­ന്ന­പ്പോൾ­ത്ത­ന്നെ മ­ന്ത്രി­യെ­ക്കൊ­ണ്ടു് രാ­ജി­വെ­പ്പി­ക്കേ­ണ്ട­താ­യി­രു­ന്നു എ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ട്ടു് അ­പ്പു­ക്കു­ട്ടൻ വ­ള്ളി­ക്കു­ന്നു് സെ­പ്റ്റം­ബർ ഏഴാം തീ­യ­തി­യി­ലെ മാ­തൃ­ഭൂ­മി­യിൽ ലേ­ഖ­ന­മെ­ഴു­തി: അ­ഗ്നി­ശു­ദ്ധി­കർ­മ­ത്തി­നി­ട­ക്കു് പ­ക­ര­ക്കാ­ര­നാ­യി നിർ­ദ്ദേ­ശി­ച്ച ആ­ളെ­പ്പ­റ്റി ഉ­ന്ന­യി­ക്കു­ന്ന പ്ര­ശ്ന­ങ്ങൾ, ഐ. ജി.-യുടെ അ­ന്വേ­ഷ­ണ റി­പ്പോർ­ട്ടു­മാ­യി ബ­ന്ധ­പ്പെ­ട്ടു് പ­ര­ക്കു­ന്ന അ­ഭ്യൂ­ഹ­ങ്ങൾ, വി­മർ­ശ­ങ്ങൾ, ഭ­ര­ണ­ത്തി­ന്റെ ഇ­ട­നാ­ഴി­ക­ളിൽ ന­ട­ന്നെ­ന്നു് കേൾ­ക്കു­ന്ന അ­ന­ഭി­ല­ഷ­ണീ­യ­കാ­ര്യ­ങ്ങൾ… ഇ­തൊ­ന്നും സ­ത്യ­മ­ല്ലാ­തി­രി­ക്ക­ട്ടെ. യ­ഥാർ­ത്ഥ ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ അ­ഗ്നി­ശു­ദ്ധി­ക്കു് അ­പ­മാ­ന­ക­ര­വും അ­പാ­യ­ക­ര­വു­മാ­ണു്, കേൾ­ക്കു­ന്ന­തെ­ല്ലാം വ­സ്തു­ത­ക­ളാ­ണെ­ങ്കിൽ.

images/M_C_Josephine.jpg
ജോ­സ­ഫൈൻ

ഐ. ജി.-യുടെ റി­പ്പോർ­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ കേസ് റ­ജി­സ്റ്റർ ചെ­യ്യാ­തെ ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണ­ത്തി­നു­ത്ത­ര­വി­ട്ട അ­ധാർ­മി­ക­ത­ക്കെ­തി­രെ പ്ര­തി­ക­രി­ക്കാൻ മാ­തൃ­ഭൂ­മി­യോ മ­റ്റേ­തെ­ങ്കി­ലും പ­ത്ര­മോ മു­ന്നോ­ട്ടു­വ­ന്നി­ട്ടി­ല്ല. കു­ഞ്ഞാ­ലി­ക്കു­ട്ടി ക്കെ­തി­രെ ആ­ഞ്ഞ­ടി­ച്ച ‘നി­രീ­ക്ഷ­കൻ’ നി­ശ്ശ­ബ്ദം. ജോ­സ­ഫൈ­നും മീ­നാ­ക്ഷി­ത­മ്പാ­നും മി­ണ്ടാ­ട്ട­മി­ല്ല. സു­ഗ­ത­കു­മാ­രി, സാറാ ജോസഫ്, സി. എസ്. ച­ന്ദ്രി­ക, കെ. അജിത, ജെ. ദേവിക … സ­ക­ല­രും മ­ഹാ­മൗ­നം. വ­ന്നി­ട്ടും പോ­യി­ട്ടും ന­മ്മു­ടെ ഷാ­നി­മോൾ മാ­ത്ര­മു­ണ്ടു് പ്ര­തി­ക­രി­ക്കാൻ, പ്ര­തി­ഷേ­ധി­ക്കാൻ.

images/MEENAKSHY_THAMPAN.jpg
മീ­നാ­ക്ഷി­ത­മ്പാൻ

പി. ജെ. കു­ര്യ­നു് രാ­ജ്യ­സ­ഭാ­സീ­റ്റ് കൊ­ടു­ത്ത­തിൽ പ്ര­തി­ഷേ­ധി­ച്ചു് തി­രു­വ­ന­ന്ത­പു­ര­ത്തു് പ­ത്ര­സ­മ്മേ­ള­നം ന­ട­ത്തി­യ­വ­രാ­ണു് സ­ഖാ­ക്കൾ കെ. പി. രാ­ജേ­ന്ദ്ര­നും ബി­നോ­യ് വി­ശ്വ­വും, കു­ര്യ­നോ ടു് ധീ­ര­മാ­യി മൽ­സ­രി­ച്ചു് തോറ്റ സി. ദി­വാ­ക­ര­നും. വി­മാ­ന­വി­വാ­ദ­ത്തെ­ക്കു­റി­ച്ചു് ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണ­ത്തി­നു­ത്ത­ര­വി­ട്ട മ­ന്ത്രി­സ­ഭാ­യോ­ഗ­ത്തിൽ മൂ­ന്നു­പേ­രും ഹാ­ജ­രാ­യി­രു­ന്നു. പാ­ഞ്ചാ­ലി വ­സ്ത്രാ­ക്ഷേ­പ വേ­ള­യിൽ ഭീഷ്മ-​ദ്രോണ-കൃപാചാര്യന്മാരെന്നപോലെ മൗനം പാ­ലി­ച്ചു.

അ­ച്ചു­മ്മാ­നോ? ന­ട്ടെ­ല്ലി­ല്ലാ­ത്ത നാലാം കിട രാ­ഷ്ട്രീ­യ­ക്കാ­ര­നെ­ന്നു് തെ­ളി­യി­ക്കാ­നു­ള്ള പു­റ­പ്പാ­ടി­ലാ­ണു് ഇ­ദ്ദേ­ഹം, ഇ­ദ്ദേ­ഹ­ത്തി­ന്റെ ഭ­ര­ണ­കാ­ല­ത്തു് സ്ത്രീ­പീ­ഡ­ക­രെ തു­റു­ങ്കി­ല­ട­യ്ക്കും, ക­ഴു­വേ­റ്റു­മെ­ന്നൊ­ക്കെ വ്യാ­മോ­ഹി­ക്കു­ന്ന­വർ മൂ­ഢ­സ്വർ­ഗ്ഗ­ത്തി­ലാ­ണു്. സ്ത്രീ­ല­മ്പ­ട­രേ, പി­മ്പു­ക­ളേ, നി­ങ്ങൾ­ക്കു് ന­ഷ്ട­പ്പെ­ടാൻ കൈ­വി­ല­ങ്ങു­കൾ മാ­ത്രം!

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Aluva Magistratine Aarkkaanu Bhayam (ml: ആലുവാ മ­ജി­സ്ട്രേ­റ്റി­നെ ആർ­ക്കാ­ണു് ഭയം).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Aluva Magistratine Aarkkaanu Bhayam, കെ. രാ­ജേ­ശ്വ­രി, ആലുവാ മ­ജി­സ്ട്രേ­റ്റി­നെ ആർ­ക്കാ­ണു് ഭയം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 5, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Wine Jug and Glass, a painting by Juan Gris (1887–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.