SFNസായാഹ്ന ഫൌണ്ടേഷൻ
images/Pine_Trees.jpg
Pine Trees in a Rocky Landscape, a painting by Alois Kirnig (1840–1911).
അ­ച്ഛ­നും മകനും ആ­ദർ­ശ­ധീ­ര­നും
കെ. രാ­ജേ­ശ്വ­രി
images/Karunakaran_Kannoth.jpg
ക­രു­ണാ­ക­രൻ

കേ­ര­ള­രാ­ഷ്ട്രീ­യ­ത്തി­ലെ ഏ­റ്റ­വും മി­ക­ച്ച പോ­രാ­ളി ആ­രാ­ണു്? സം­ശ­യ­മേ വേണ്ട–കോൺ­ഗ്ര­സ് ത­റ­വാ­ട്ടി­ലെ ക­രു­ണാ­ക­രൻ ഗു­രു­ക്കൾ. ഏ­ഴ­ങ്കം­വെ­ട്ടി ജ­യി­ച്ച ചേകവൻ. ഈ­രേ­ഴു­പ­തി­ന്നാ­ലു ക­ള­രി­ക്കും ആശാൻ, മെ­യ്യു­ക­ണ്ണാ­ക്കി­യ അ­ഭ്യാ­സി. പ­ന­മ്പി­ള്ളി­യേ­ക്കാൾ കൗശലം, ഇ. എം. എസി നേ­ക്കാൾ കു­ശാ­ഗ്ര­ബു­ദ്ധി. അടവു പ­തി­നെ­ട്ടും പ­യ­റ്റു് ഇ­രു­പ­ത്തി­നാ­ലും മ­നഃ­പാ­ഠം. തെ­ര­ഞ്ഞെ­ടു­പ്പു് അ­ടു­ത്ത­തോ­ടെ അരയും തലയും മു­റു­ക്കി ചി­രി­ക­യി­ള­ക്കി താ­രി­മു­ഴ­ക്കു­ക­യാ­ണു് കാ­ര­ണ­വർ. “കൈ­യൊ­ന്നു ചു­ളു­ങ്ങി­യ­തും കൂ­ട്ട­വേ­ണ്ട, പ­ല്ലൊ­ന്നു പോ­യ­തും കൂ­ട്ട­വേ­ണ്ട ഇ­നി­യു­മൊ­ര­ങ്ക­ത്തി­നു ബാ­ല്യ­മു­ണ്ടേ…”

images/E_M_S_Namboodiripad.jpg
ഇ. എം. എസ്.

മി­ത­വും ന്യാ­യ­വു­മാ­ണു് ക­രു­ണാ­കർ­ജി­യു­ടെ ആ­വ­ശ്യ­ങ്ങൾ: മു­ര­ളീ­ധ­ര­നെ കെ. പി. സി. സി. പ്ര­സി­ഡ­ന്റാ­ക്ക­ണം, കോൺ­ഗ്ര­സ് മ­ത്സ­രി­ക്കു­ന്ന 90 സീ­റ്റി­ന്റെ നേർ പകുതി തന്റെ ഗ്രൂ­പ്പി­നു കി­ട്ട­ണം, പി­ന്നെ ക­ഴി­യു­മെ­ങ്കിൽ ആ­ദ്യ­ത്തെ ഒ­രു­വർ­ഷം മു­ഖ്യ­മ­ന്ത്രി­സ്ഥാ­നം. ഇവയിൽ പ­ര­മ­പ്ര­ധാ­നം മു­ര­ളി­യു­ടെ­കാ­ര്യ­മാ­ണു്. കെ. പി. സി. സി. അ­ധ്യ­ക്ഷ­സ്ഥാ­ന­ത്തി­നു­വേ­ണ്ടി കൂ­ന­നു­ല­യ്ക്ക­ക്കു കൂ­മ്പു­വ­രും കാ­ല­ത്തോ­ളം കാ­ത്തി­രി­ക്കാൻ വയ്യ. അ­രി­യാ­ണെ­ങ്കിൽ ക­ടം­കൊ­ള്ളാം. അ­ഭി­മാ­നം കടം കൊ­ള്ളാ­നാ­വി­ല്ല­ല്ലോ?

images/KMuraleedharan.jpg
മു­ര­ളീ­ധ­രൻ

പ്ര­തി­കൂ­ല സാ­ഹ­ച­ര്യ­ങ്ങൾ നി­ര­വ­ധി­യാ­ണു് ലീ­ഡർ­ക്കു്. ഇ­ന്ദി­രാ­ജി­യോ രാ­ജീ­വ്ജി പോ­ലു­മോ അല്ല, രാ­ഷ്ട്രീ­യ­നി­ര­ക്ഷ­ര­യാ­യ മാ­ഡ­മാ­ണു് അ­ഖി­ലേ­ന്ത്യാ നേ­തൃ­ത്വ­ത്തിൽ. നെഹ്റു-​ഗാന്ധി കു­ടും­ബ­ത്തോ­ടു­ള്ള തന്റെ വി­ധേ­യ­ത്വം. ഇ­ന്ദി­രാ­ജി­ക്കു­വേ­ണ്ടി അ­നു­ഭ­വി­ച്ച ത്യാ­ഗ­ങ്ങൾ, സ­ഹി­ച്ച ന­ഷ്ട­ങ്ങൾ ഒക്കെ മാ­ഡ­ത്തി­ന­റി­യി­ല്ല; പ­റ­ഞ്ഞു് മ­ന­സ്സി­ലാ­ക്കാൻ ഇ­റ്റാ­ലി­യൻ ഭാഷ പ­ഠി­ച്ച­വർ ന­മ്മു­ടെ കൂ­ട്ട­ത്തി­ലി­ല്ല­താ­നും. ഹൈ­ക്ക­മാ­ന്റി­ലാ­ണെ­ങ്കിൽ നിറയെ ശ­ത്രു­ക്ക­ളാ­ണു്—അർ­ജുൻ­സിം­ഗ് മുതൽ രമേശ് ചെ­ന്നി­ത്ത­ല വരെ.

images/Indira_Gandhi.jpg
ഇ­ന്ദി­രാ ഗാ­ന്ധി

നാ­ട്ടി­ലാ­ണെ­ങ്കിൽ മോ­ച­ന­യാ­ത്ര­യു­ടെ ആ­വേ­ശ­വു­മാ­യി ആ­ന്റ­ണി നെ­ഞ്ചു­വി­രി­ച്ചു ന­ട­ക്കു­ന്നു. ശ­ങ്ക­ര­നാ­രാ­യ­ണൻ മുതൽ മു­സ്ത­ഫ വ­രെ­യു­ള്ള­വർ പഴയ നേ­താ­വി­നെ പ­ര­സ്യ­മാ­യി പു­ച്ഛി­ക്കു­ന്നു. നാ­രാ­യ­ണ­പ്പ­ണി­ക്കർ­ക്കു പോലും പഴയ ബ­ഹു­മാ­ന­മി­ല്ല. നാ­ടൊ­ട്ടു­ക്കു പാ­ഞ്ഞു ന­ട­ക്കാൻ പ­റ്റി­യ­ത­ല്ല, ആ­രോ­ഗ്യ­സ്ഥി­തി. മ­ന­സ്സെ­ത്തു­ന്നി­ട­ത്തു് ശ­രീ­ര­മെ­ത്തു­ന്നി­ല്ല.

images/Rajiv_Gandhi.jpg
രാ­ജീ­വ് ഗാ­ന്ധി

പ്രാ­യ­വും പ്ര­തി­കൂ­ല സാ­ഹ­ച­ര്യ­ങ്ങ­ളും ലീ­ഡ­റു­ടെ പ്ര­തി­ഭ­യെ തെ­ല്ലും ബാ­ധി­ച്ചി­ട്ടി­ല്ല. വി­ശ്വ­വ­ശ്യ­മാ­യ മ­ന്ദ­ഹാ­സ­ത്തി­നും മ­ങ്ങ­ലേ­തു­മി­ല്ല. പ്ര­തി­യോ­ഗി­ക­ളെ ഒ­തു­ക്കാൻ അ­ടി­ച്ചി­രു­ത്താ­നു­ള്ള ത­ന്ത്ര­ങ്ങൾ ബു­ദ്ധി­ശാ­ല­യിൽ ഇതൾ വി­രി­യു­ന്നു­മു­ണ്ടു്.

images/Ramesh_Chennithala.jpg
രമേശ് ചെ­ന്നി­ത്ത­ല

പ്ര­തി­കൂ­ല സാ­ഹ­ച­ര്യ­ങ്ങ­ളെ അ­തി­ജീ­വി­ക്കാ­നു­ള്ള ക­ഴി­വു­കൊ­ണ്ടാ­ണ­ല്ലോ ക­ണ്ണൂ­രു­നി­ന്നു് ചി­ത്രം­വ­ര പ­ഠി­ക്കാൻ തൃ­ശ്ശി­പ­വേ­രൂ­രെ­ത്തി­യ ക­രു­ണാ­ക­രൻ കേരള രാ­ഷ്ട്രീ­യ­ത്തിൽ ഒരു വ­ട­വൃ­ക്ഷ­മാ­യി പ­ടർ­ന്നു് പ­ന്ത­ലി­ച്ച­തു്. കോൺ­ഗ്ര­സി­ന്റെ നാലണ മെ­മ്പർ­ഷി­പ്പു നൽ­കി­യ­തു് വി. ആർ. കൃ­ഷ്ണ­നെ­ഴു­ത്ത­ച്ഛ നാ­യി­രു­ന്നെ­ങ്കി­ലും ക­രു­ണാ­ക­ര­ന്റെ രാ­ഷ്ട്രീ­യ ഗു­രു­നാ­ഥൻ പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ ആ­യി­രു­ന്നു. പ­ന­മ്പി­ള്ളി­യു­ടെ പാ­ണ്ഡി­ത്യ­മോ വാ­ഗ്ധാ­ടി­യോ ഇല്ല ക­രു­ണാ­ക­ര­നു്; പക്ഷേ, മ­ദ­യാ­ന­യെ ത­ള­യ്ക്കാ­നു­ള്ള മ­യ­ക്കു­വി­ദ്യ ഗു­രു­വി­നെ­ക്കാ­ളും വ­ശ­മാ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ക­ണം ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി കൊ­ടി­കു­ത്തി­വാ­ണ ട്രേ­ഡ് യൂ­ണി­യൻ രം­ഗ­ത്തേ­ക്കു് പ­ന­മ്പി­ള്ളി. ശി­ഷ്യ­നെ അ­യ­ച്ച­തും. സീ­താ­റാം മി­ല്ലിൽ ഐ. എൻ. ടി. യു. സി. സം­ഘ­ടി­പ്പി­ക്കു­ന്ന കാ­ല­ത്തു­ത­ന്നെ ‘ക­രി­ങ്കാ­ലി’ എന്ന ജനകീയ ബി­രു­ദ­വും കൽ­പി­ച്ചു­കി­ട്ടി.

images/akantony.jpg
ആ­ന്റ­ണി

1948-ൽ ഒ­ല്ലൂ­ക്ക­ര നി­യോ­ജ­ക മ­ണ്ഡ­ല­ത്തിൽ­നി­ന്നു് കൊ­ച്ചി നി­യ­മ­സ­ഭ­യി­ലേ­ക്കു് ജ­യി­ക്കു­മ്പോൾ ക­രു­ണാ­ക­ര­നു് വ­യ­സ്സ് 31 ആണു്. 1951-ൽ വി­യ്യൂ­രിൽ പ­രാ­ജ­യ­പ്പെ­ടു­ത്തി­യ­തു് പ്ര­മു­ഖ ക­മ്യൂ­ണി­സ്റ്റ് നേ­താ­വു് കെ. കെ. വാ­ര്യ­രെ. 1954-ൽ ചെ­ത്തു­തൊ­ഴി­ലാ­ളി പ്ര­സ്ഥാ­ന­ത്തി­ന്റെ ഈ­റ്റി­ല്ല­മാ­യ അ­ന്തി­ക്കാ­ട്ടു് അ­ടി­യ­റ­വു പ­റ­ഞ്ഞ­തു് സി­റ്റിം­ഗ് എം. എൽ. എ.-യും എ. ഐ. ടി. യു. സി. നേ­താ­വു­മാ­യ കെ. പി. പ്ര­ഭാ­ക­രൻ. 1957-ൽ തൃശൂർ നി­യോ­ജ­ക മ­ണ്ഡ­ല­ത്തിൽ അങ്കം കു­റി­ച്ച ക­രു­ണാ­ക­രൻ ഡോ. എ. ആർ. മേ­നോ­നോ ടു് പ­രാ­ജ­യ­മ­ട­ഞ്ഞു. 1960-ൽ സീ­റ്റേ കി­ട്ടി­യി­ല്ല. നാലു വർ­ഷ­ത്തി­ന­കം വെ­ള്ളാ­നി­ക്ക­ര ത­ട്ടിൽ എ­സ്റ്റേ­റ്റി­ലെ മാ­നേ­ജ­രെ കു­ത്തി­ക്കൊ­ന്ന കേസിൽ പ­ത്താം­പ്ര­തി­യാ­യ­പ്പോൾ രാ­ഷ്ട്രീ­യ ജീ­വി­തം അ­വ­സാ­നി­ച്ചു എ­ന്നു­ത­ന്നെ പലരും കരുതി.

images/K_Sankaranarayanan.jpg
ശ­ങ്ക­ര­നാ­രാ­യ­ണൻ

പ്ര­ഥ­മ­ദൃ­ഷ്ട്യാ കേ­സി­ല്ല എന്നു ക­ണ്ടു് മ­ജി­സ്റ്റ്രേ­റ്റ് കുറ്റ വി­മു­ക്ത­നാ­ക്കി­യ­പ്പോൾ ക­രു­ണാ­ക­രൻ കൊ­ടു­ങ്കാ­റ്റു­പോ­ലെ തി­രി­ച്ചു­വ­ര­വു ന­ട­ത്തി. 1965-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ വൻ മ­ര­ങ്ങൾ പലതും ക­ട­പു­ഴ­കി­വീ­ണ­പ്പോൾ മാ­ള­യിൽ­നി­ന്നും ക­രു­ണാ­ക­രൻ ജ­യി­ച്ചു കയറി. 1967-ൽ സാ­ഹ­ച­ര്യം ആകെ മാറി. ഒ­മ്പ­തം­ഗ കോൺ­ഗ്ര­സ് നി­യ­മ­സ­ഭാ­ക­ക്ഷി­ക്കു് ക­രു­ണാ­ക­ര­നാ­യി ലീഡർ.

images/V_R_Krishnan_Ezhuthachan.jpg
വി. ആർ. കൃ­ഷ്ണ­നെ­ഴു­ത്ത­ച്ഛൻ

1969-ൽ സ­പ്ത­ക­ക്ഷി മ­ന്ത്രി­സ­ഭ ത­കർ­ന്ന­പ്പോൾ അ­ച്യു­ത­മേ­നോ­നു് ത­ന്ത്ര­പ­ര­മാ­യ പി­ന്തു­ണ നൽ­കി­യ­തും മാർ­കി­സ്റ്റു­കാ­രെ അ­ധി­കാ­ര­ത്തിൽ­നി­ന്നും അ­ക­റ്റി നിർ­ത്തി­യ­തും ലീ­ഡ­റു­ടെ ബു­ദ്ധി­യാ­യി­രു­ന്നു. അതേ വർഷം മ­റ്റൊ­രു അ­ദ്ഭു­തം കൂടി സം­ഭ­വി­ച്ചു. കോൺ­ഗ്ര­സ് പി­ളർ­പ്പി­ന്റെ ത­ലേ­ന്നു­വ­രെ സിൻ­ഡി­ക്കേ­റ്റ് പ­ക്ഷ­പാ­തി­യാ­യി­രു­ന്ന ക­രു­ണാ­കർ­ജി പാർ­ട്ടി പി­ളർ­ന്ന­യ­ന്നു രാ­വി­ലെ ഇ­ന്ദി­രാ­ഗാ­ന്ധി യുടെ അ­നു­യാ­യി­യാ­യി­ത്തീർ­ന്നു!

images/panampilli-govindamenon.jpg
പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ

1970-ലെ ഇ­ട­ക്കാ­ല തെ­ര­ഞ്ഞെ­ടു­പ്പിൽ സി. പി. ഐ. മുതൽ ലീഗും പി. എസ്. പി.യും വ­രെ­യു­ള്ള­വ­രെ ഒരു ചരടിൽ ഇ­ണ­ക്കി­ച്ചേർ­ത്ത­തി­ലും ലീ­ഡർ­ക്കു് മുഖ്യ പ­ങ്കു­ണ്ടാ­യി­രു­ന്നു. ഏ­റ്റ­വും വലിയ ഒ­റ്റ­ക്ക­ക്ഷി കോൺ­ഗ്ര­സ്സും ലീഡർ ക­രു­ണാ­ക­ര­നും ആ­യി­രു­ന്നെ­ങ്കി­ലും മ­ന്ത്രി­സ­ഭ­യു­ണ്ടാ­ക്കി­യ­തു് അ­ച്യു­ത­മേ­നോ­നാ യി­രു­ന്നു. പു­റ­ത്തു­നി­ന്നു് പി­ന്താ­ങ്ങി­യാൽ മതി എ­ന്നാ­യി­രു­ന്നു ഇ­ന്ദി­രാ­ജി­യു­ടെ ആജ്ഞ. കൃ­ത്യം ഒരു വർഷം ക­ഴി­ഞ്ഞു് 1971 സെ­പ്റ്റം­ബ­റിൽ ക­രു­ണാ­ക­ര­ന്റെ നേ­തൃ­ത്വ­ത്തിൽ കോൺ­ഗ്ര­സ്സു­കാ­രും മ­ന്ത്രി­സ­ഭ­യിൽ പ്ര­വേ­ശി­ച്ചു. ആ­ഭ്യ­ന്ത­ര വ­കു­പ്പാ­ണു കി­ട്ടി­യ­തു്. ഭരണം പൊ­ടി­പാ­റി. പോ­കെ­പ്പോ­കെ അ­ച്യു­ത­മേ­നോ­നെ­ക്കാ­ളും പ്ര­ബ­ല­നാ­യി ക­രു­ണാ­ക­രൻ. അ­ടി­യ­ന്ത­രാ­വ­സ്ഥ­യിൽ ഭരണം മൊ­ത്ത­മാ­യി ഏ­റ്റെ­ടു­ക്കു­ക­യും ചെ­യ്തു. കേരള കോൺ­ഗ്ര­സ്സു­കാ­രെ ജ­യി­ലിൽ­നി­ന്നി­റ­ക്കി­ക്കൊ­ണ്ടു­വ­ന്നു് മ­ന്ത്രി­സ്ഥാ­നം നൽ­കി­യ­തി­ന്റെ ക്രെ­ഡി­റ്റും ലീ­ഡർ­ക്കു­ത­ന്നെ.

images/AR_Menon.jpg
ഡോ. എ. ആർ. മേനോൻ

1977 ആ­കു­മ്പോ­ഴേ­ക്കും അ­ച്യു­ത­മേ­നോൻ അ­ര­ങ്ങൊ­ഴി­ഞ്ഞു; വ­മ്പി­ച്ച ഭൂ­രി­പ­ക്ഷം നേടി ക­രു­ണാ­ക­രൻ അ­ധി­കാ­ര­ത്തിൽ തി­രി­ച്ചെ­ത്തി. ആ­റ്റു­നോ­റ്റു കി­ട്ടി­യ മു­ഖ്യ­മ­ന്ത്രി­പ­ദ­ത്തി­നു് ഒരു മാ­സ­ത്തെ ആ­യു­സ്സേ­യു­ണ്ടാ­യു­ള്ളൂ. രാജൻ കേസിൽ ഹൈ­ക്കോ­ട­തി ന­ട­ത്തി­യ പ­രാ­മർ­ശ­ങ്ങ­ളെ­ത്തു­ടർ­ന്നു് രാ­ജി­വെ­ച്ചു് പി­രി­ഞ്ഞു. പി­ന്നെ ക­ള്ള­സ­ത്യ­വാ­ങ്മൂ­ല­ക്കേ­സാ­യി, പു­ക്കാ­റാ­യി. മ­ജി­സ്റ്റ്രേ­റ്റ് കോടതി മുതൽ സു­പ്രീം­കോ­ട­തി വരെ ക­യ­റി­യി­റ­ങ്ങി ത­ടി­ക­ഴി­ച്ചി­ലാ­കു­മ്പോ­ഴേ­ക്കും രാ­ഷ്ട്രീ­യ സ്ഥി­തി­ഗ­തി­കൾ പി­ന്നെ­യും മാ­റി­മ­റി­ഞ്ഞു. കോൺ­ഗ്ര­സ് ഒ­ന്നു­കൂ­ടി പി­ളർ­ന്നു. ഇ­ന്ദി­രാ­ഗാ­ന്ധി­യോ­ടൊ­പ്പം ഉ­റ­ച്ചു­നി­ന്ന­വർ ക­രു­ണാ­ക­ര­നും മു­സ്ത­ഫ­യും മറ്റു ചി­ല­രും മാ­ത്രം. ഇ­ട­തു­പ­ക്ഷ ഐ­ക്യ­ത്തി­നാ­യി പി. കെ. വാ­സു­ദേ­വൻ­നാ­യർ മു­ഖ്യ­മ­ന്ത്രി­സ്ഥാ­നം ഉ­പേ­ക്ഷി­ച്ച­പ്പോൾ ഇ­ഷ്ട­ദാ­ന ബി­ല്ലി­ന്റെ ബാ­ന­റിൽ വ­ല­തു­പ­ക്ഷ ക­ക്ഷി­ക­ളെ ഒ­രു­മി­പ്പി­ച്ച­തും സി. എച്ച്. മു­ഹ­മ്മ­ദ് കോയ യെ മു­ഖ്യ­മ­ന്ത്രി­യാ­ക്കി­യ­തും ക­രു­ണാ­ക­ര­ന്റെ ചാ­ണ­ക്യ­ത­ന്ത്രം തന്നെ.

images/C_achuthamenon.jpg
അ­ച്യു­ത­മേ­നോൻ

ആ­ന്റ­ണി കോൺ­ഗ്ര­സും മാണി ഗ്രൂ­പ്പും മാർ­ക്സി­സ്റ്റ് പ­ട­കു­ടീ­ര­ത്തിൽ ഇടം തേ­ടി­യ­പ്പോൾ വ­ല­തു­പ­ക്ഷ സാ­മു­ദാ­യി­ക ശ­ക്തി­ക­ളെ കൂ­ട്ടി­യി­ണ­ക്കി ഐക്യ ജ­നാ­ധി­പ­ത്യ മു­ന്ന­ണി­യു­ണ്ടാ­ക്കി­യ­തും ക­രു­ണാ­ക­ര­നാ­ണു്. 1980-ലെ ഇ­ട­തു­പ­ക്ഷ ത­രം­ഗ­ത്തെ ഒരു പ­രി­ധി­വ­രെ ത­ട­ഞ്ഞു­നിർ­ത്തി­യ­ത് അ­ങ്ങ­നെ­യാ­ണു്. സ­ഖാ­ക്ക­ളു­ടെ പ­രി­ച­ര­ണം സ­ഹി­ക്ക­വ­യ്യാ­തെ ആ­ന്റ­ണി പു­റ­ത്തു­ചാ­ടി­യ­പ്പോൾ ലീ­ഡ­റു­ടെ ചി­രി­ക്കു മാ­റ്റു­കൂ­ടി; 22 സീ­റ്റി­ന്റെ പ്ര­ലോ­ഭ­ന­ത്തിൽ മാ­ണി­ഗ്രൂ­പ്പി­നെ­യും അ­ടർ­ത്തി­മാ­റ്റി­യ­പ്പോൾ നാ­യ­നാ­രു­ടെ മ­ന്ത്രി­സ­ഭ നി­ലം­പൊ­ത്തി. ഇ­ല്ലാ­ത്ത ഭൂ­രി­പ­ക്ഷം ഉ­ണ്ടാ­ക്കി സ്പീ­ക്ക­റെ കോ­മാ­ളി വേഷം കെ­ട്ടി­ച്ചു് കാ­സ്റ്റി­ങ്ങ് മ­ന്ത്രി­സ­ഭ­യു­ണ്ടാ­ക്കാ­നു­ള്ള ച­ങ്കൂ­റ്റ­വും ക­രു­ണാ­ക­ര­നേ ഉ­ണ്ടാ­കൂ.

images/PK_Vasudevan_Nair.jpg
പി. കെ. വാ­സു­ദേ­വൻ­നാ­യർ

ക­പ്പി­നും ചു­ണ്ടി­നു­മി­ട­ക്കു് ര­ണ്ടു­വ­ട്ടം ത­ട്ടി­പ്പോ­യ മു­ഖ്യ­മ­ന്ത്രി­പ­ദം കൈയിൽ കി­ട്ടി­യ­പ്പോ­ഴോ? ജോ­സ­ഫി­ന്റെ സ­മ്മർ­ദ ത­ന്ത്രം, പി­ള്ള­യു­ടെ പ­ഞ്ചാ­ബ് മോഡൽ, നി­ല­യ്ക്കൽ പ്ര­ശ്നം, തി­രു­വ­ന­ന്ത­പു­ര­ത്തെ സാ­മു­ദാ­യി­ക കലാപം, പി­ന്നെ പ്ര­തി­ച്ഛാ­യാ നാടകം. പ്രീ­ഡി­ഗ്രി ബോർഡ് സമരം, മ­ന്ത്രി­മാ­രെ വ­ഴി­യിൽ തടയൽ, ത­ങ്ക­മ­ണി, കീ­ഴ്മാ­ടു്… അ­ങ്ങ­നെ­യെ­ന്തൊ­ക്കെ­യു­ണ്ടാ­യി. മൂ­ന്നു കോൺ­ഗ്ര­സ്സ് എം. എൽ. എ.മാർ രാ­യ്ക്കു­രാ­മാ­നം മ­റു­ക­ണ്ടം ചാ­ടി­യി­ട്ടു­പോ­ലും ക­രു­ണാ­ക­രൻ കു­ലു­ങ്ങി­യി­ല്ല. വ­രാ­പ്പു­ഴ മെ­ത്രാ­ന്റെ ഇം­പ്രി­മാ­ത്തൂ­സ് തൃ­ണ­വൽ­ഗ­ണി­ച്ചു­കൊ­ണ്ടും കെ. വി. തോമസി നെ ലോൿ­സ­ഭ­യി­ലേ­ക്കു് ജ­യി­പ്പി­ച്ചു് ലീഡർ ക­രു­ത്തു­കാ­ട്ടി.

images/KV_Thomas.jpg
കെ. വി. തോമസ്

1987-91 കാ­ല­ത്തു് പ്ര­തി­പ­ക്ഷ­ത്തി­രു­ന്നു പ­ര­മാ­വ­ധി ക­ളി­ച്ചു. മൂ­വാ­റ്റു­പു­ഴ സീ­റ്റി­നു­വേ­ണ്ടി മ­സി­ലു­പി­ടി­ച്ച ജോസഫ് ഗ്രൂ­പ്പി­നെ പ­ടി­യ­ട­ച്ചു് പി­ണ്ഡം വെ­ച്ച­തും മു­ന്ന­ണി വി­ട്ടു­പോ­യ മു­സ്ലീം­ലീ­ഗി­ന്റെ മ­ന­സ്സു­മാ­റ്റി­ച്ച് തി­രി­കെ കൊ­ണ്ടു­വ­ന്ന­തും കേ­ന്ദ്ര­മ­ന്ത്രി­യാ­കാൻ ച­മ­ഞ്ഞൊ­രു­ങ്ങി ദൽ­ഹി­ക്കു­പോ­യ മാണി യെ ഇ­ളി­ഭ്യ­നാ­ക്കി­യ­തും ഉ­ദാ­ഹ­ര­ണ­ങ്ങൾ. 1989-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ കോ­ഴി­ക്കോ­ട്ടു­നി­ന്നു് പു­ത്ത­രി­യ­ങ്കം ജ­യി­ച്ചു് മു­ളീ­ധ­രൻ പാർ­ല­മെ­ന്റി­ലേ­ക്കു് പോ­കു­ന്ന­തു് കാ­ണാ­നും ഭാ­ഗ്യ­മു­ണ്ടാ­യി.

images/V_S_Achuthanandan.jpg
അ­ച്യു­താ­ന­ന്ദൻ

ജി­ല്ലാ കൗൺ­സിൽ തെ­ര­ഞ്ഞെ­ടു­പ്പി­ലു­ണ്ടാ­യ ഗംഭീര വിജയം മാർ­ക്സി­സ്റ്റ് പാർ­ട്ടി­യെ മ­ത്തു­പി­ടി­പ്പി­ച്ചു. ക­ലാ­വ­ധി­യെ­ത്തും മു­മ്പു് നി­യ­മ­സ­ഭ പി­രി­ച്ചു­വി­ട്ടു് ജ­ന­വി­ധി തേ­ടാ­നാ­യി­രു­ന്നു പാർ­ട്ടി തീ­രു­മാ­നം. സ­ഖാ­വു് അ­ച്യു­താ­ന­ന്ദൻ സ­ത്യ­പ്ര­തി­ജ്ഞ­യ്ക്കു് ഇ­ടാ­നു­ള്ള ജു­ബ്ബ­വ­രെ ത­യ്പി­ച്ചു­വെ­ച്ചു. വിധി വി­ഹി­ത­മെ­ന്ന­ല്ലാ­തെ എ­ന്തു­പ­റ­യാ­നാ­ണു്? പോ­ളി­ങ് ആ­രം­ഭി­ക്കാൻ മ­ണി­ക്കൂ­റു­കൾ ബാ­ക്കി­യി­രി­ക്കെ രാ­ജീ­വ് ഗാ­ന്ധി കൊ­ല്ല­പ്പെ­ട്ടു. സഹതാപ ത­രം­ഗ­ത്തിൽ ക­രു­ണാ­ക­ര­നും യു. ഡി. എഫും ജ­യി­ച്ചു­ക­യ­റി.

images/Pvnarshimarao.jpg
ന­ര­സിം­ഹ റാവു

രാ­ജീ­വി­ന്റെ സ്ഥാ­ന­ത്തു് ന­ര­സിം­ഹ റാവു വിനെ എ. ഐ. സി. സി. പ്ര­സി­ഡ­ന്റും പ്ര­ധാ­ന­മ­ന്ത്രി­യു­മാ­ക്കി വാ­ഴി­ച്ച­തിൽ ക­റു­പ്പ­യ്യാ മൂ­പ്പ­നാർ­ക്കും ക­രു­ണാ­ക­ര­നും പ­ങ്കു­ണ്ടാ­യി­രു­ന്നു. നിർ­ണ്ണാ­യ­ക സ­മ­യ­ത്തു് ഝാർ­ഖ­ണ്ട് എം. പി.മാ­രെ­യും അജിത് സിംഗി നെയും ചാ­ക്കി­ട്ട­തി­ലും ക­രു­ണാ­കർ­ജി മുഖ്യ പ­ങ്കു­വ­ഹി­ച്ചു: പിൽ­ക്കാ­ല­ത്തു് ക്രി­മി­നൽ­ക്കേ­സിൽ പ്ര­തി­യാ­കേ­ണ്ടി വ­ന്ന­തു­മി­ല്ല. ദൽ­ഹി­യിൽ കിംഗ് മേ­ക്ക­റാ­യി വി­ല­സു­മ്പോൾ തി­രു­വ­ന­ന്ത­പു­ര­ത്തു് ആരെ പേ­ടി­ക്ക­ണം? വലിയ വ­കു­പ്പു­കൾ നൽകി ലീ­ഗി­നെ വ­ശ­ത്താ­ക്കി, ജേ­ക്ക­ബി­നെ പാ­ര­യാ­ക്കി മാ­ണി­ഗ്രൂ­പ്പ് പി­ളർ­ത്തി പൊ­ലീ­സ് സ­ഹാ­യ­ത്തോ­ടെ കെ. പി. സി. സി. തെ­ര­ഞ്ഞെ­ടു­പ്പു് ന­ട­ത്തി വയലാർ രവിയെ അ­ധ്യ­ക്ഷ­നു­മാ­ക്കി. ക­രു­ണാ­ക­ര­നു് ‘ഭീ­ഷ്മാ­ചാ­ര്യ’ അ­വാർ­ഡു നൽ­കാ­നും ഓ­ണ­റ്റി ഡോ­ക്ട­റേ­റ്റ് പ്ര­ഖ്യാ­പി­ക്കാ­നു­മൊ­ക്കെ ആ­ളു­ണ്ടാ­യി. വലിയ സൗ­ഭാ­ഗ്യ­ങ്ങൾ­ക്കു് പി­ന്നാ­ലെ അ­തി­ഭ­യ­ങ്ക­ര­മാ­യ തി­രി­ച്ച­ടി­ക­ളു­മു­ണ്ടാ­യി. കാ­റ­പ­ക­ടം, പ­ത്നി­യു­ടെ ചരമം. തി­രു­ത്തൽ­വാ­ദം, നേ­തൃ­മാ­റ്റ വി­വാ­ദം, ഐ. എസ്. ആർ. ഒ. ചാ­ര­ക്കേ­സ്, ആ­ന്റ­ണി ഗ്രൂ­പ്പി­നോ­ടൊ­പ്പം ഘ­ട­ക­ക്ഷി­ക­ളും നേ­തൃ­ത്വ മാ­റ്റം ആ­വ­ശ്യ­പ്പെ­ടു­ക­യും ന­ര­സിം­ഹ­റാ­വു വി­മ­ത­രെ പി­ന്താ­ങ്ങു­ക­യും ചെ­യ്ത­തോ­ടെ 1995 മാർ­ച്ച് 16-നു് ലീഡർ പ­ടി­യി­റ­ങ്ങി. പി­ന്നെ രാ­ജ്യ­സം­ഭാം­ഗ­മാ­യി. കേ­ന്ദ്ര­ത്തിൽ വ്യ­വ­സാ­യ മ­ന്ത്രി­യു­മാ­യി. കേ­ന്ദ്ര­ത്തി­ലി­രി­ക്കു­മ്പോ­ഴും മാ­സാ­മാ­സ­മു­ള്ള ഗു­രു­വാ­യൂർ ദർശനം മു­ട­ക്കി­യി­ല്ല. കി­ട്ടു­ന്ന എല്ലാ വ­ടി­കൊ­ണ്ടും ആ­ന്റ­ണി­യു­ടെ ത­ല­ക്കു­മേ­ടാ­നും മടി കാ­ണി­ച്ചി­ല്ല.

images/CHmohammedKoya.jpg
സി. എച്ച്. മു­ഹ­മ്മ­ദ് കോയ

1996-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ ഇ­ട­തു­പ­ക്ഷ­ത്തെ അ­ധി­കാ­ര­ത്തി­ലേ­റ്റു­ന്ന­തിൽ നിർ­ണാ­യ­ക­മാ­യ പ­ങ്കാ­ണു് ക­രു­ണാ­ക­രൻ വ­ഹി­ച്ച­തു്. നാ­രാ­യ­ണ­പ്പ­ണി­ക്ക­രെ യും സ്വാ­മി ശാ­ശ്വ­തീ­കാ­ന­ന്ദ യേയും ഇ­ള­ക്കി­വി­ട്ട­തു് മ­റ്റാ­രു­മ­ല്ല. പാ­ല­ക്കാ­ടു് ജി­ല്ല­യിൽ­നി­ന്നു് കോൺ­ഗ്ര­സ്സു­കാർ ആരും വേണ്ട എ­ന്നു് ലീഡർ അ­നു­യാ­യി­കൾ­ക്കു് നിർ­ദ്ദേ­ശം നൽകി. അവർ അതു് ഏ­റെ­ക്കു­റെ ന­ട­പ്പാ­ക്കു­ക­യും ചെ­യ്തു. ക­രു­ണാ­ക­രൻ ഗ്രൂ­പ്പു­കാർ ആ­ന്റ­ണി ഗ്രൂ­പ്പു­ക്കാ­രെ കാ­ലു­വാ­രി. അവർ തി­രി­ച്ചും വാരി.

images/Ajit_Singh.jpg
അജിത് സിംഗ്

വ്യ­ക്ത­മാ­യ ഗെയിം പ്ലാ­നോ­ടെ­യാ­ണു് ക­രു­ണാ­ക­രൻ തൃ­ശൂ­രു­നി­ന്നു് ലോ­ക്സ­ഭ­യി­ലേ­ക്കു മ­ത്സ­രി­ച്ച­തു്. രാ­ജ്യ­സ­ഭ­യിൽ അഞ്ചു വർ­ഷം­കൂ­ടി കാ­ലാ­വ­ധി ഉ­ണ്ടെ­ങ്കി­ലും തന്റെ ജ­ന­സ­മ്മ­തി തെ­ളി­യി­ക്കാൻ ലോൿ­സ­ഭ­യി­ലേ­ക്കു­ത­ന്നെ ജ­യി­ക്ക­ണം എ­ന്നു് അ­ദ്ദേ­ഹം കരുതി. തൃ­ശൂ­രാ­ണെ­ങ്കിൽ സ്വ­ന്തം ത­ട്ട­കം, ജയം സു­നി­ശ്ചി­തം, മാർ ജോസഫ് കു­ണ്ടു­കു­ള­ത്തി­ന്റെ പി­ന്തു­ണ പ്ര­ത്യ­ക്ഷ­മാ­യി­ത്ത­ന്നെ­യു­ണ്ടാ­യി­ട്ടും ഫലം മ­റി­ച്ചാ­യി, മൂ­ന്നു പ­തി­റ്റാ­ണ്ടി­നു­ശേ­ഷം ഒ­രി­ക്കൽ­ക്കൂ­ടി തൃ­ശൂർ­ക്കാർ ‘മ്മടെ ലീഡറെ’ അ­പ­ഹാ­സ്യ­നാ­ക്കി. ചിന്ന ലീഡർ കോ­ഴി­ക്കോ­ട്ടും പ­രാ­ജ­യം ഏ­റ്റു­വാ­ങ്ങി.

images/K_M_Mani.jpg
മാണി

ത­ന്റെ­യും മ­ക­ന്റെ­യും പ­രാ­ജ­യ­ത്തോ­ടെ കാ­ര­ണ­വർ ഒ­തു­ങ്ങും, ഷെഡിൽ കയറും എ­ന്നൊ­ക്കെ ക­രു­തി­യ­വർ­ക്കു തെ­റ്റി. 1998-ൽ തി­രു­വ­ന­ന്ത­പു­ര­ത്തും അ­തി­ന­ടു­ത്ത വർഷം മു­കു­ന്ദ­പു­ര­ത്തും പ്ര­ബ­ല­രാ­യ എ­തി­രാ­ളി­ക­ളെ മ­ലർ­ത്തി­യ­ടി­ച്ചു­കൊ­ണ്ടു് തി­രി­ച്ചു­വ­ര­വു് ന­ട­ത്തി. പ്ര­തി­പ­ക്ഷ­ത്തി­ന്റെ നി­ഷ്ക്രി­യ­ത്വ­ത്തെ അ­പ­ല­പി­ക്കാ­നാ­ണു് അ­ദ്ദേ­ഹം അ­ധി­ക­സ­മ­യ­വും വി­നി­യോ­ഗി­ച്ച­തു്. കോൺ­ഗ്ര­സി­നെ പൊ­രു­തു­ന്ന സം­ഘ­ട­ന­യാ­ക്കാ­നു­ള്ള ഒ­റ്റ­മൂ­ലി മു­ര­ളി­യെ പി. സി. സി. പ്ര­സി­ഡ­ന്റാ­ക്കു­ക മാ­ത്ര­വും.

പ­ഴ­യ­കാ­ല­ത്തെ ആ­ന്റ­ണി­യോ­ടാ­യി­രു­ന്നെ­ങ്കിൽ ക­രു­ണാ­ക­ര­ന്റെ അ­ഭ്യാ­സം ന­ട­ക്കു­മാ­യി­രു­ന്നി­ല്ല. ഒരണ സ­മ­ര­നാ­യ­ക­നാ­യ ആ­ന്റ­ണി, ചേർ­ത്ത­ല­യു­ടെ ചു­വ­ന്ന മ­ണ്ണിൽ ത്രി­വർ­ണ്ണ പതാക നാ­ട്ടി­യ ആ­ന്റ­ണി, പ­ള്ളി­ക്കും പ­ട്ട­ക്കാർ­ക്കു­മെ­തി­രെ പോ­രാ­ടി­യ ആ­ന്റ­ണി, ഗോ­ഹ­ട്ടി എ. ഐ. സി. സി.-യിൽ ഇ­ന്ദി­രാ­ഗാ­ന്ധി­യെ എ­തിർ­ത്ത ആ­ന്റ­ണി, സ­ഞ്ജ­യ് ഗാ­ന്ധി കേ­ര­ള­ത്തിൽ കാൽ­കു­ത്തു­ന്ന­തു് തടഞ്ഞ ആ­ന്റ­ണി. ചിൿ­മം­ഗ്ലൂ­രിൽ ഇ­ന്ദി­രാ­ഗാ­ന്ധി ക്കു് പി­ന്തു­ണ നൽ­കു­ന്ന­തിൽ പ്ര­തി­ഷേ­ധി­ച്ചു് മു­ഖ്യ­മ­ന്ത്രി­സ്ഥാ­നം രാ­ജി­വെ­ച്ച പഴയ ആ­ന്റ­ണി.

images/Sanjay_Gandhi.jpg
സ­ഞ്ജ­യ് ഗാ­ന്ധി

പ്രാ­യ­മേ­റു­ക­യും പ­രാ­ധീ­നം കൂ­ടു­ക­യും ചെ­യ്ത­തോ­ടെ ആ­ന്റ­ണി­യും മാറി എന്നു ക­രു­ണാ­ക­ര­ന­റി­യാം. ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ ഏ­കാ­ധി­പ­ത്യ­ത്തെ­യും കു­ടും­ബ­വാ­ഴ്ച­യേ­യും എ­തിർ­ത്ത ആ­ദർ­ശ­ശാ­ലി ഇ­പ്പോൾ സോ­ണി­യാ­ജി യുടെ വി­ശ്വ­സ്ത­നാ­ണു് ! കൽ­ക്ക­ത്താ എ. ഐ. സി. സി.-യിൽ തൊ­ണ്ണൂ­റു ശ­ത­മാ­നം വോ­ട്ടു­നേ­ടി ജ­യി­ച്ച സീ­താ­റാം കേസരി യെ പ്ര­സി­ഡ­ന്റ് സ്ഥാ­ന­ത്തു­നി­ന്നു നീ­ക്കം­ചെ­യ്ത­പ്പോ­ഴോ വിദേശ ജാതയെ പ്ര­ധാ­ന­മ­ന്ത്രി സ്ഥാ­നാർ­ത്ഥി­യാ­ക്ക­രു­തെ­ന്നു് അ­ഭി­പ്രാ­യം പറഞ്ഞ പാ­ത­ക­ത്തി­നു് പവാർ, സാം­ഗ്മ, അൻവർ എ­ന്നി­വ­രെ പു­റ­ത്താ­ക്കി­യ­പ്പോ­ഴോ ആ­ന്റ­ണി­ക്കു് മ­ന­സാ­ക്ഷി­ക്കു­ത്തു് ഉ­ണ്ടാ­യി­ല്ല. ഇ­ട­തു­മു­ന്ന­ണി­യു­ടെ അ­ഴി­മ­തി­യെ­ക്കു­റി­ച്ചു് അ­ഹോ­രാ­ത്രം പ്ര­സം­ഗി­ക്കു­ന്ന ആ­ന്റ­ണി­ക്കു് ബാ­ല­കൃ­ഷ്ണ­പി­ള്ള ഐ­ക്യ­ജ­നാ­ധി­പ­ത്യ­മു­ന്ന­ണി­യിൽ തു­ട­രു­ന്ന­തിൽ സ­ന്തോ­ഷ­മേ­യു­ള്ളൂ. കേരള കോൺ­ഗ്ര­സ് ഗ്രൂ­പ്പു­കൾ ല­യ­ന­ചർ­ച്ച തു­ട­ങ്ങി­യ­പ്പോ­ഴേ­ക്കും പ്ലസ് ടു സം­ബ­ന്ധി­ച്ച ആ­രോ­പ­ണം വി­ഴു­ങ്ങാൻ കാ­ണി­ച്ച സാ­മർ­ഥ്യ­വും അ­ഭി­ന­ന്ദ­നീ­യ­മാ­ണു്. മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന­പ്പോൾ തന്റെ കൊ­ച്ചു­വീ­ട്ടിൽ താ­മ­സി­ച്ചും കാ­ന്റീ­നിൽ നി­ന്നു് ഊ­ണു­ക­ഴി­ച്ചും മാ­തൃ­ക­കാ­ണി­ച്ച­യാൾ പ്ര­തി­പ­ക്ഷ നേ­താ­വാ­യ­പ്പോൾ വി­ശാ­ല­മാ­യ ക­ന്റോൺ­മെ­ന്റ് ഹൗ­സി­ലേ­ക്കു് താമസം മാ­റ്റി.

images/saradpavar1.jpg
പവാർ

കെ. പി. സി. സി. പ്ര­സി­ഡ­ന്റാ­യി­രി­ക്ക­വെ മെ­ത്രാ­ന­ര­മ­ന­യി­ലേ­ക്കു് ഇ­ന്ദി­രാ­ഗാ­ന്ധി­യെ അ­നു­ഗ­മി­ക്കാൻ വി­സ­മ്മ­തി­ച്ച വീ­ര­പു­രു­ഷൻ ഇ­ന്നു് ക­ത്തോ­ലി­ക്കാ സ­ഭ­യു­ടെ കു­ഞ്ഞാ­ടാ­ണു്. എ­റ­ണാ­കു­ളം സെ­ന്റ് തെ­രേ­സാ­സ് കോ­ളേ­ജിൽ ദലിത് വി­ദ്യാർ­ത്ഥി­നി­കൾ­ക്കെ­തി­രെ ന­ട­ക്കു­ന്ന ‘അ­പാർ­ത്തീ­ഡ്’ പു­റ­ത്തു വ­ന്ന­പ്പോൾ അതിനെ അ­പ­ല­പി­ക്കാൻ ക­രു­ണാ­ക­രൻ ത­യാ­റാ­യി. ആ­ദർ­ശ­ധീ­രൻ ഇ­പ്ര­കാ­ര­മൊ­രു സംഭവം ന­ട­ന്ന­താ­യേ ഭാ­വി­ച്ചി­ല്ല. പ­ട്ടി­ക­ജാ­തി­ക്കാർ­ക്ക­ല്ല ല­ത്തീൻ ക­ത്തോ­ലി­ക്കർ­ക്കാ­ണു് സം­ഘ­ടി­ത വോ­ട്ടു­ബാ­ങ്കു­ള്ള­തു് എന്നു തി­രി­ച്ച­റി­യാ­നു­ള്ള പ­ക്വ­ത­യാ­യി എ­ന്നർ­ത്ഥം.

images/Thennala.jpg
തെ­ന്ന­ല ബാ­ല­കൃ­ഷ്ണ പിള്ള

പ്ര­തി­പ­ക്ഷ നേ­താ­വു് എന്ന നി­ല­ക്കു് ആ­ന്റ­ണി വ­ട്ട­പ്പൂ­ജ്യ­മാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­രാ­ധ­കർ­പോ­ലും സ­മ്മ­തി­ക്കും. നി­യ­മ­സ­ഭ­ക്ക­ക­ത്തോ പു­റ­ത്തോ ഘ­ട­ക­ക­ക്ഷി­ക­ളെ ഏ­കോ­പി­പ്പി­ക്കാൻ ആ­ന്റ­ണി­ക്കു് സാ­ധി­ച്ചി­ല്ല. ഹയർ സെ­ക്ക­ന്റ­റി വി­ദ്യാ­ഭ്യാ­സ വി­പ്ല­വ­ത്തെ­യോ വി­ഷ­മ­ദ്യ ദു­ര­ന്ത­ത്തെ­യോ രാ­ഷ്ട്രീ­യ­മാ­യി തു­റ­ന്നു കാ­ട്ടാ­നും ക­ഴി­ഞ്ഞി­ല്ല. കോൺ­ഗ്ര­സ് സംഘടന മു­മ്പെ­ന്നേ­ക്കാ­ളും നിർ­ജീ­വ­മാ­ണു്. കേ­ന്ദ്ര­ത്തി­ലും സം­സ്ഥാ­ന­ത്തും ഭ­ര­ണ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് ധനാഗമ മാർ­ഗ­ങ്ങ­ളും ക­ഷ്ടി­യാ­ണു്. അ­ണി­ക­ളെ ഉ­ത്തേ­ജി­പ്പി­ക്കാ­വു­ന്ന നേ­തൃ­ത്വ­വു­മി­ല്ല. തെ­ന്ന­ല ബാ­ല­കൃ­ഷ്ണ പിള്ള ക്കാ­ണെ­ങ്കിൽ ഗ­വർ­ണ­റാ­യി­പ്പോ­കാ­നു­ള്ള പ്രാ­യ­മാ­യി.

images/Sitaram_Kesari1.png
സീ­താ­റാം കേസരി

ക­ല­ങ്ങി­മ­റി­ഞ്ഞ ഈ രാ­ഷ്ട്രീ­യ ക­ലാ­വ­സ്ഥ­യിൽ, അതും തെ­ര­ഞ്ഞെ­ടു­പ്പി­നു് തൊ­ട്ടു­മു­മ്പു് ക­ടു­ത്ത ഒരു വി­ല­പേ­ശ­ലി­നാ­ണു് ക­രു­ണാ­ക­രൻ ഒ­രു­ങ്ങു­ന്ന­തു്. ആ­ന്റ­ണി­ക്കു മു­ഖ്യ­മ­ന്ത്രി­യാ­ക­ണ­മെ­ങ്കിൽ മു­ര­ളി­യെ കെ. പി. സി. സി. പ്ര­സി­ഡ­ന്റാ­ക്ക­ണം. അ­തി­നു­ള്ള ഉ­റ­പ്പു­കി­ട്ടി­യി­ല്ലെ­ങ്കിൽ ഫലം അ­നു­ഭ­വി­ക്ക­ണം.

images/R_Balakrishna_Pillai1.jpg
ബാ­ല­കൃ­ഷ്ണ­പി­ള്ള

അ­ലി­ഞ്ഞാൽ ശർ­ക്ക­ര, ഉ­റ­ച്ചാൽ പാറ അ­താ­ണു് ക­ണ്ണോ­ത്തു ക­രു­ണാ­ക­ര മാരാർ. ഒന്നു മോ­ഹി­ച്ചാൽ ഒ­മ്പ­തും സാ­ധി­ക്കു­ന്ന വാശി. അ­റ്റ­കൈ­ക്കു് തൃ­ണ­മൂൽ കോൺ­ഗ്ര­സു­ണ്ടാ­ക്കാ­നും ക­രു­ണാ­ക­രൻ മ­ടി­ക്കി­ല്ല; അ­ല്ലെ­ങ്കിൽ മൂ­പ്പ­നാ­രെ­പ്പോ­ലെ മാ­നി­ലാ കോൺ­ഗ്ര­സ്. മ­ക­ന്റെ ഭാ­വി­യേ­ക്കാൾ വ­ലു­ത­ല്ല­ല്ലോ മാർ­ക്സി­സ്റ്റ് വി­രോ­ധം?

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Achanum Makanum Adarshadheeranum (ml: അ­ച്ഛ­നും മകനും ആ­ദർ­ശ­ധീ­ര­നും).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Achanum Makanum Adarshadheeranum, കെ. രാ­ജേ­ശ്വ­രി, അ­ച്ഛ­നും മകനും ആ­ദർ­ശ­ധീ­ര­നും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 12, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Pine Trees in a Rocky Landscape, a painting by Alois Kirnig (1840–1911). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.