SFNസായാഹ്ന ഫൌണ്ടേഷൻ
images/F_Kruger_Vorweihnacht.jpg
Prechristmas Father and son cut down a Christmas tree in the winter forest, a painting by Franz Krüger (1797–1857).
പി­താ­ക്ക­ളും പു­ത്ര­ന്മാ­രും
കെ. രാ­ജേ­ശ്വ­രി
images/C-Keshavan.jpg
സി. കേശവൻ

“എന്റെ മകനായ ബാ­ല­നാ­ണു് എന്റെ മുഖ്യ എ­തി­രാ­ളി! പക്ഷേ, ഒ­ന്ന­വൻ അ­റി­യു­ന്നി­ല്ല, ഞാൻ വാടക കൊ­ടു­ക്കു­ന്ന വീ­ട്ടിൽ താ­മ­സി­ച്ചു­കൊ­ണ്ടു്, എന്റെ ചോറും ഭ­ക്ഷ­ണ­വും ക­ഴി­ച്ചു്, എന്റെ പ­ശു­ക്ക­ളു­ടെ പാലും കു­ടി­ച്ചാ­ണു് അവൻ ഈ വൻ പ്ര­ചാ­ര­ണം എ­നി­ക്കെ­തി­രാ­യി നീ­ക്കു­ന്ന­തെ­ന്നു്. ഒരു ദ­രി­ദ്ര­നാ­യ ഞാൻ പല പ­ണ­ച്ചാ­ക്കു­ക­ളു­മാ­യാ­ണു് ഈ നി­യോ­ജ­ക­മ­ണ്ഡ­ല­ത്തിൽ ഒരു ജീ­വ­ന്മ­ര­ണ സമരം ന­ട­ത്തു­ന്ന­തെ­ന്ന കാ­ര്യ­വും അവൻ വി­സ്മ­രി­ക്കു­ന്നു”: ഇ­ങ്ങ­നെ പ­രി­ത­പി­ച്ച­തു് തിരു. കൊ­ച്ചി മു­ഖ്യ­മ­ന്ത്രി സി. കേശവൻ.

images/N_Sreekantan_nair.png
എൻ. ശ്രീ­ക­ണ്ഠൻ­നാ­യർ

1951 ഒ­ടു­വിൽ നടന്ന പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പാ­ണു് സ­ന്ദർ­ഭം. ഇ­ര­വി­പു­രം നി­യോ­ജ­ക­മ­ണ്ഡ­ല­ത്തി­ലെ കോൺ­ഗ്ര­സ് സ്ഥാ­നാർ­ത്ഥി­യാ­ണു് സി. കേശവൻ. പ്ര­ധാ­ന എ­തി­രാ­ളി വ്യ­വ­സാ­യ പ്ര­മു­ഖ­നും ധ­നാ­ഢ്യ­നു­മാ­യ വെ­ണ്ടർ കൃ­ഷ്ണ­പി­ള്ള. സ്ഥ­ല­ത്തെ പ­ണ­ച്ചാ­ക്കു­കൾ ഒ­ട്ടു­മു­ക്കാ­ലും വെ­ണ്ട­റു­ടെ പി­ന്നി­ലു­ണ്ടു്. തെ­ര­ഞ്ഞെ­ടു­പ്പു മൽസരം ഏ­താ­ണ്ടൊ­രു നാ­യ­രീ­ഴ­വ­യു­ദ്ധ­മാ­യി പ­രി­ണ­മി­ച്ചി­രി­ക്കു­ന്നു. അ­പ്പോ­ഴാ­ണു് ഈഴവ വോ­ട്ടു­ബാ­ങ്കിൽ വി­ള്ളൽ വീ­ഴ്ത്താ­വു­ന്ന ഇ­ട­തു­പ­ക്ഷ സ്ഥാ­നാർ­ത്ഥി­യു­ടെ രം­ഗ­പ്ര­വേ­ശം. കശുവണ്ടി-​കയർ-നെയ്ത്തുതൊഴിലാളികളിൽ നല്ല സ്വാ­ധീ­ന­മു­ള്ള കെ. പി. രാ­ഘ­വൻ­പി­ള്ള­യാ­യി­രു­ന്നു ഇ­ര­വി­പു­ര­ത്തെ ഇടതു സ്ഥാ­നാർ­ത്ഥി; ഇ­ര­വി­പു­രം ഉൾ­പ്പെ­ടു­ന്ന കൊ­ല്ലം ലോക് സഭാ സീ­റ്റിൽ മൽ­സ­രി­ക്കു­ന്ന­തു് എൻ. ശ്രീ­ക­ണ്ഠൻ­നാ­യ­രും. ഇ­രു­വ­രു­ടെ­യും മുഖ്യ പ്ര­ചാ­ര­കൻ സ­ഖാ­വു് കെ. ബാ­ല­കൃ­ഷ്ണൻ—സി. കേ­ശ­വ­ന്റെ ദ്വി­തീ­യ പു­ത്രൻ.

images/Ponnara_Sreedhar.jpg
പൊ­ന്ന­റ ജി ശ്രീ­ധ­രൻ

ജ­ന്മ­നാ പ്ര­ക്ഷോ­ഭ­കാ­രി­യാ­യി­രു­ന്നു ബാ­ല­കൃ­ഷ്ണൻ. ഒ­ര­മ്പ­ലം ക­ത്തി­യാൽ അ­ത്ര­യും അ­ന്ധ­വി­ശ്വാ­സം ന­ശി­ക്കും എ­ന്നു് തു­റ­ന്ന­ടി­ച്ച പി­താ­വി­നു യോ­ജി­ച്ച പിൻ­ഗാ­മി. കേ­ശ­വ­നെ­യും വെ­ല്ലു­ന്ന­താ­യി­രു­ന്നു ബാ­ല­കൃ­ഷ്ണ­ന്റെ വാ­ഗ്ധോ­ര­ണി. പ­ന്ത്ര­ണ്ടാം വ­യ­സ്സി­ലാ­യി­രു­ന്നു ആ­ദ്യ­മാ­യി പൊ­തു­യോ­ഗ­ത്തിൽ പ്ര­സം­ഗി­ച്ച­തു്. ഇ­ന്റർ­മീ­ഡി­യ­റ്റി­നു പ­ഠി­ക്കു­മ്പോൾ ആ­ദ്യ­ത്തെ ജ­യിൽ­വാ­സം. നി­രോ­ധ­നം ലം­ഘി­ച്ചു് കാ­ശ്മീ­രിൽ പ്ര­വേ­ശി­ച്ച ജ­വ­ഹർ­ലാൽ നെ­ഹ്റു വിനെ ബ­യ­ന­റ്റ് ചാർജ് ചെ­യ്തു മു­റി­വേ­ല്പി­ച്ച­ത­റി­ഞ്ഞ­പ്പോൾ ബാ­ല­കൃ­ഷ്ണൻ പൊ­ട്ടി­ത്തെ­റി­ച്ചു. തി­രു­വ­ന­ന്ത­പു­ര­ത്തു് പൊ­ന്ന­റ ജി ശ്രീ­ധ­ര­ന്റെ അ­ധ്യ­ക്ഷ­ത­യിൽ ചേർ­ന്ന യോ­ഗ­ത്തിൽ അതി ഗം­ഭീ­ര­മാ­യ പ്ര­സം­ഗം ചെ­യ്തു: “ഇ­ന്ത്യൻ ജ­ന­ത­യു­ടെ ആ­വേ­ശ­ത്തി­ന്റെ പ്ര­തീ­ക­മാ­യ നെ­ഹ്റു­വി­ന്റെ ശ­രീ­ര­ത്തിൽ­നി­ന്നു് തെ­റി­ച്ച ചോ­ര­ത്തു­ള്ളി­ക­ളിൽ­നി­ന്നും ആ­ഞ്ഞ­ടി­ക്കു­ന്ന കൊ­ടു­ങ്കാ­റ്റിൽ, ബ്രി­ട്ടീ­ഷു­കാ­രെ താ­ങ്ങി­നിർ­ത്തു­ന്ന നാ­ട്ടു­രാ­ജ്യ­ങ്ങ­ളി­ലെ കി­രീ­ടം­വെ­ച്ച തലകൾ പ­റ­ന്നു­പോ­കും.” രാ­ജ്യ­ദ്രോ­ഹ പ്ര­സം­ഗ­മെ­ന്ന കു­റ്റം ചു­മ­ത്തി തൊ­ട്ട­ടു­ത്ത ദിവസം ബാ­ല­കൃ­ഷ്ണൻ ലോ കോ­ളേ­ജിൽ­നി­ന്നു് പു­റ­ത്താ­ക്ക­പ്പെ­ട്ടു. മാ­പ്പെ­ഴു­തി­ക്കൊ­ടു­ത്തി­രു­ന്നെ­ങ്കിൽ തി­രി­ച്ചെ­ടു­ക്കു­മാ­യി­രു­ന്നു. നി­വർ­ത്ത­ന പ്ര­ക്ഷോ­ഭ­കാ­ല­ത്തു് കോ­ഴ­ഞ്ചേ­രി­യിൽ രാ­ജ്യ­ദ്രോ­ഹ പ്ര­സം­ഗം ന­ട­ത്തി­യ­തി­നു് രണ്ടു വർഷം ക­ഠി­ന­ത­ട­വ­നു­ഭ­വി­ച്ച ഒ­ര­ച്ഛ­ന്റെ മ­ക­നാ­ണു് ബാ­ല­കൃ­ഷ്ണൻ. മാ­പ്പെ­ഴു­താൻ വി­സ­മ്മ­തി­ച്ച­തി­നാൽ നി­യ­മ­പ­ഠ­നം എ­ന്നേ­ക്കു­മാ­യി അ­വ­സാ­നി­ച്ചു.

images/CHmohammedKoya.jpg
സി. എച്ച്. മു­ഹ­മ്മ­ദ്കോ­യ

പൊ­തു­ജീ­വി­ത­ത്തിൽ അ­ച്ഛ­നാ­യി­രു­ന്നു ബാ­ല­ന്റെ മാർഗ ദീപം. അ­മേ­രി­ക്കൻ മോഡൽ ഭ­ര­ണ­ഘ­ട­ന­യെ എ­തിർ­ത്തു പ്ര­സം­ഗി­ച്ച­തി­നു് ശി­ക്ഷി­ക്ക­പ്പെ­ട്ടു് സെൻ­ട്രൽ ജ­യി­ലി­ലേ­ക്ക­യ­യ്ക്ക­പ്പെ­ടു­മ്പോൾ ബാ­ല­കൃ­ഷ്ണൻ ച­ന്ദ്രി­ക­ക്കെ­ഴു­തി: “എന്റെ പല സു­ഹൃ­ത്തു­ക്ക­ളും പൂ­ജ­പ്പു­ര­യി­ലു­ണ്ടു്. എന്റെ നേ­താ­വും മാർ­ഗ­ദർ­ശി­യു­മാ­യ പി­താ­വു് അ­വി­ടെ­യു­ണ്ടു്. ഒ­രാ­ദർ­ശ­ത്തി­ന്റെ പി­ന്നാ­ലെ പോ­കു­ന്നു എന്ന അ­സൂ­യാ­ജ­ന്യ­മാ­യ മാ­ന­സി­ക സു­ഖ­മു­ണ്ടു്. നി­ന്റെ പു­ഞ്ചി­രി­കൂ­ടി വേ­ണ്ടി­യി­രു­ന്നു. പക്ഷേ, നീ ക­ര­യാ­നാ­ണു് തീ­രു­മാ­നി­ച്ച­തു്. എന്റെ നിർ­ഭാ­ഗ്യം.”

images/N_Sivan_Pillai.jpg
ശി­വൻ­പി­ള്ള

സെൻ­ട്രൽ ജ­യി­ലിൽ­വെ­ച്ചാ­ണു് ബാ­ല­കൃ­ഷ്ണൻ എൻ. ശ്രീ­ക­ണ്ഠൻ­നാ­യ­രെ പ­രി­ച­യ­പ്പെ­ടു­ന്ന­തു്. ജീ­വി­താ­ന്ത്യം­വ­രെ ആ അ­ടു­പ്പം നീ­ണ്ടു­നി­ന്നു. 1947 സെ­പ്റ്റം­ബ­റിൽ കേരളാ സോ­ഷ്യ­ലി­സ്റ്റ് പാർ­ട്ടി രൂപം കൊ­ണ്ട­പ്പോൾ അ­തിൽ­ച്ചേ­രാൻ ബാ­ല­കൃ­ഷ്ണ­നു് ര­ണ്ടാ­മ­തൊ­ന്നു് ആ­ലോ­ചി­ക്കേ­ണ്ടി വ­ന്നി­ല്ല. മാർ­ക്സി­സം—ലെ­നി­നി­സ­ത്തിൽ അ­വ­ഗാ­ഹം നേ­ടി­യി­രു­ന്ന ബാലൻ കോൺ­ഗ്ര­സ് സർ­ക്കാ­റി­ന്റെ ക­ടു­ത്ത വി­മർ­ശ­ക­നാ­യി മാറി. സി. കേശവൻ മ­ന്ത്രി­യാ­യി­രി­ക്കു­മ്പോൾ ജ­യി­ലിൽ കി­ട­ക്കാ­നു­ള്ള ഭാ­ഗ്യ­വു­മു­ണ്ടാ­യി ബാ­ല­കൃ­ഷ്ണ­നു്. ‘മ­ന്ത്രി­കു­മാ­രൻ അ­റ­സ്റ്റിൽ’ എന്ന ശീർ­ഷ­ക­ത്തി­ലാ­ണു് സ്വ­ന്തം അ­മ്മാ­വൻ ന­ട­ത്തു­ന്ന കേരള കൗ­മു­ദി വാർ­ത്ത പ്ര­സി­ദ്ധീ­ക­രി­ച്ച­തു്.

images/KP_RAJENDRAN.jpg
രാ­ജേ­ന്ദ്രൻ

കെ. എസ്. പി. പി­ളർ­ന്നു് ആർ. എസ്. പി.-​യുണ്ടായപ്പോൾ ബാ­ല­കൃ­ഷ്ണൻ ശ്രീ­ക­ണ്ഠൻ ചേ­ട്ട­നോ­ടൊ­പ്പം നി­ന്നു. ചവറ ല­ഹ­ള­ക്കേ­സിൽ പ്ര­തി­യാ­യി ത­ട­വു­ശി­ക്ഷ അ­നു­ഭ­വി­ച്ചി­രു­ന്ന ശ്രീ­ക­ണ്ഠൻ­നാ­യർ വി­മോ­ചി­ത­നാ­യ­തി­ന്റെ തൊ­ട്ടു­പി­ന്നാ­ലെ­യാ­ണു് പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പു് ന­ട­ന്ന­തു്. സി. കേ­ശ­വ­നെ എ­തിർ­ത്തു പ്ര­സം­ഗി­ക്കു­ന്ന­തിൽ ബാ­ല­കൃ­ഷ്ണ­നു് പ്ര­യാ­സ­മു­ണ്ടാ­യി­രു­ന്നു. ബാ­ല­ന്റെ ധർ­മ­സ­ങ്ക­ടം മ­ന­സ്സി­ലാ­ക്കി­യ ശ്രീ­ക­ണ്ഠൻ ചേ­ട്ടൻ പ­റ­ഞ്ഞു: “എ­നി­ക്കു് ഇ­ക്കാ­ര്യ­ത്തിൽ നി­ന്നെ ഉ­പ­ദേ­ശി­ക്കാൻ സാ­ധ്യ­മ­ല്ല. നി­ന­ക്കു രാ­ഷ്ട്രീ­യം വേണോ, അതോ വെറും ഗാർ­ഹി­ക ബന്ധം മതിയോ എ­ന്നു് നീ ത­ന്നെ­യാ­ണു് തീ­രു­മാ­നി­ക്കേ­ണ്ട­തു്. രാ­ഷ്ട്രീ­യ­ത്തിൽ­ത­ന്നെ നി­ല­യു­റ­പ്പി­ക്കു­ന്ന­തു് ശ­രി­യ­ല്ലെ­ന്നു് തോ­ന്നു­ന്നു­വെ­ങ്കിൽ ഒരു നി­മി­ഷം പോലും അവിടെ നിൽ­ക്ക­രു­തു്. അ­ച്ഛ­നോ­ടു­ള്ള സ്നേ­ഹം നി­ന്നെ രാ­ഷ്ട്രീ­യ­ത്തിൽ­നി­ന്നു് പി­ന്തി­രി­പ്പി­ക്കു­ക­യാ­ണെ­ങ്കിൽ എ­നി­ക്കു നി­ന്നെ­പ്പ­റ്റി മ­തി­പ്പു­ണ്ടാ­യി­രി­ക്കു­ക­യി­ല്ല. പക്ഷേ, ഒരു കൊ­ച്ച­നു­ജ­നു് പ്ര­തീ­ക്ഷി­ക്കാ­വു­ന്ന ഒരു ചേ­ട്ട­ന്റെ സ്നേ­ഹം നി­ന­ക്കു് എ­പ്പോ­ഴും എ­ന്നിൽ­നി­ന്നു് പ്ര­തീ­ക്ഷി­ക്കാം.” ഈ ഗീ­തോ­പ­ദേ­ശം മർ­മ­വേ­ധി­യാ­യി­രു­ന്നു. ബാ­ല­കൃ­ഷ്ണ­ന്റെ പ്ര­സം­ഗ നിർ­ഝ­രി­യിൽ കോൺ­ഗ്ര­സ് കോ­ട്ട­കൾ കി­ടി­ലം­കൊ­ണ്ടു. പൊ­ടി­പാ­റി­യ പോ­രാ­ട്ട­ത്തി­നൊ­ടു­വിൽ സി. കേശവൻ ക­ഷ്ടി­ച്ചു ജ­യി­ച്ചു. ശ്രീ­ക­ണ്ഠൻ­നാ­യർ ലോ­ക്സ­ഭാം­ഗ­വു­മാ­യി. പ്ര­സം­ഗ യ­ജ്ഞ­ത്തി­ന്റെ ഫ­ല­മാ­യി ബാ­ല­കൃ­ഷ്ണ­ന്റെ ശ്വാ­സ­നാ­ള­ത്തിൽ തുള വീണു. അതി ക­ഠി­ന­മാ­യ നെ­ഞ്ചു­വേ­ദ­ന­മൂ­ലം ആ­ശു­പ­ത്രി കി­ട­ക്ക­യെ ശരണം പ്രാ­പി­ച്ചു.

images/KM_George.jpg
കെ. എം. ജോർജ്

ആ തെ­ര­ഞ്ഞെ­ടു­പ്പോ­ടെ സി. കേശവൻ സജീവ രാ­ഷ്ട്രീ­യം വി­ട്ടു. 1954-നു ശേഷം മ­യ്യ­നാ­ട്ടു തി­രി­ച്ചെ­ത്തി ശാ­ന്ത­മാ­യി വി­ശ്ര­മ­ജീ­വി­തം ന­യി­ച്ചു. അ­ച്ഛ­ന്റെ ആ­ത്മ­ക­ഥ­ക്കു് അ­വ­താ­രി­ക­യെ­ഴു­തി­യ­തു് ബാ­ല­കൃ­ഷ്ണൻ തന്നെ. 1954-56 കാ­ല­ത്തു് തിരു-​കൊച്ചി നി­യ­മ­സ­ഭാം­ഗ­വും 1971–77 കാ­ല­ഘ­ട്ട­ത്തിൽ ലോ­ക്സ­ഭാം­ഗ­വു­മാ­യി­രു­ന്നു ബാ­ല­കൃ­ഷ്ണൻ. പോ­ക­പ്പോ­കെ വി­പ്ല­വ സോ­ഷ്യ­ലി­സ­ത്തേ­ക്കാൾ സു­രാ­പാ­ന­ത്തോ­ടാ­യി ബാലനു കമ്പം. 1969 ജൂലൈ ഏ­ഴി­നു് കേശവൻ ദി­വം­ഗ­ത­നാ­യി. 84 ജൂലൈ 16-നു് ബാ­ല­കൃ­ഷ്ണ­നും.

images/TMVargheese.jpg
ടി. എം. വർ­ഗീ­സ്

കേ­ര­ള­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മക്കൾ രാ­ഷ്ട്രീ­യ­ത്തി­ന്റെ തു­ട­ക്കം സി. കേ­ശ­വ­നിൽ­നി­ന്നാ­ണെ­ന്നു് ക­രു­ണാ­ക­രൻ ഒ­രി­ക്കൽ പ­റ­യു­ക­യു­ണ്ടാ­യി. (കേ­ശ­വ­നോ­ടൊ­പ്പം 1952–54 കാ­ല­ത്തും ബാ­ല­കൃ­ഷ്ണ­നോ­ടൊ­പ്പം 1954–56 കാ­ല­ഘ­ട്ട­ത്തി­ലും നി­യ­മ­സ­ഭാം­ഗ­മാ­യി­രു­ന്നു ക­രു­ണാ­ക­രൻ) പ­റ­ഞ്ഞ­തു ക­രു­ണാ­ക­ര­നാ­ണെ­ങ്കി­ലും സംഗതി സ­ത്യ­മാ­ണു്. അ­ച്ഛ­നോ­ടു് മ­ല്ല­ടി­ച്ചാ­ണു് ബാ­ല­കൃ­ഷ്ണൻ നേ­താ­വാ­യ­തെ­ന്നു മാ­ത്രം. ടി. എം. വർ­ഗീ­സി­ന്റെ യോ എ. ജെ. ജോണി ന്റെ­യോ മക്കൾ രാ­ഷ്ട്രീ­യ­ത്തി­ലി­റ­ങ്ങി­യി­ല്ല. കോ­ഴി­പ്പു­റ­ത്തു് മാ­ധ­വ­മേ­നോ­നും കു­ട്ടി­മാ­ളു­വ­മ്മ യും രാ­ഷ്ട്രീ­യ­ക്കാ­രാ­യി­ട്ടും കു­ട്ടി­ക­ളാ­രും ആവഴി പി­ന്തു­ടർ­ന്നി­ല്ല. താ­ണു­പി­ള്ള സാ­റി­ന്റെ മ­ക­ളു­ടെ ഭർ­ത്താ­വു് പട്ടം കൃ­ഷ്ണ­പി­ള്ള കു­റേ­ക്കാ­ലം പി. എസ്. പി. രാ­ഷ്ട്രീ­യം പ­യ­റ്റി­യെ­ങ്കി­ലും ക്ല­ച്ചു പി­ടി­ച്ചി­ല്ല. 1962-ൽ കൃ­ഷ്ണ­പി­ള്ള തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു് ലോക് സ­ഭ­യി­ലേ­ക്കു് മൽ­സ­രി­ച്ച­പ്പോൾ പി. എസ്. ന­ട­രാ­ജ­പി­ള്ള റെ­ബ­ലാ­യി നി­ന്നു് ജ­യി­ച്ചു. ക­മ്യൂ­ണി­സ്റ്റു പാർ­ട്ടി­യും പൊ­ന്ന­റ ശ്രീ­ധ­റു­മൊ­ക്കെ ന­ട­രാ­ജ­പി­ള്ള­യെ പി­ന്തു­ണ­ച്ചു. 1978 സെ­പ്റ്റം­ബ­റിൽ തി­രു­വ­ന­ന്ത­പു­രം ഈ­സ്റ്റ് നി­യോ­ജ­ക മ­ണ്ഡ­ല­ത്തിൽ നടന്ന ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പിൽ കോൺഗ്രസ്-​ഐ പി­ന്തു­ണ­യു­ള്ള സ്വ­ത­ന്ത്ര സ്ഥാ­നാർ­ത്ഥി­യാ­യി ഭാ­ഗ്യ­പ­രീ­ക്ഷ­ണം ന­ട­ത്തി­യ കൃ­ഷ്ണ­പി­ള്ള മാർ­ക്സി­സ്റ്റു പാർ­ട്ടി­യി­ലെ അ­നി­രു­ദ്ധ­നോ­ടും തോ­റ്റു.

images/PS_Nataraja_Pillai.jpg
പി. എസ്. ന­ട­രാ­ജ­പി­ള്ള

പി. എം. എസ്. എ. പൂ­ക്കോ­യ ത­ങ്ങ­ളു­ടെ പു­ത്രൻ മു­ഹ­മ്മ­ദാ­ലി ശി­ഹാ­ബ് തങ്ങൾ മു­സ്ലിം ലീ­ഗി­ന്റെ സം­സ്ഥാ­ന പ്ര­സി­ഡ­ന്റു സ്ഥാ­ന­ത്തെ­ത്തി­യ­തൊ­ഴി­ച്ചാൽ ഏ­റെ­ക്കാ­ല­ത്തേ­ക്കു് മക്കൾ രാ­ഷ്ട്രീ­യ­ത്തി­നു കൂ­മ്പു­ണ്ടാ­യി­ല്ല. എൺ­പ­തു­ക­ളു­ടെ അ­ന്ത്യ­ത്തി­ലും തൊ­ണ്ണൂ­റു­ക­ളു­ടെ ആദ്യ പ­കു­തി­യി­ലു­മാ­യി മൺ­മ­റ­ഞ്ഞ പല നേ­താ­ക്ക­ളു­ടെ­യും മക്കൾ രം­ഗ­ത്തു വന്നു. ടി. കെ. ദി­വാ­ക­ര­ന്റെ മകൻ ബാബു, സി. എച്ച്. മു­ഹ­മ്മ­ദ്കോ­യ യുടെ മകൻ മുനീർ, പി. ടി. ചാ­ക്കോ യുടെ പു­ത്രൻ പി. സി. തോമസ്. കെ. എം. ജോർജി ന്റെ മകൻ ഫ്രാൻ­സി­സ് എ­ന്നി­വ­രൊ­ക്കെ ഇ­ക്കൂ­ട്ട­ത്തിൽ­പ്പെ­ടു­ന്നു. മു­തിർ­ന്ന ക­മ്യൂ­ണി­സ്റ്റ് നേ­താ­ക്ക­ളു­ടെ സ­ന്ത­തി­ക­ളും—ഇ. എം. എ­സി­ന്റെ മകൻ ശ്രീ­ധ­രൻ, ശി­വൻ­പി­ള്ള യുടെ രാജു, കെ. പി. പ്ര­ഭാ­ക­ര­ന്റെ രാ­ജേ­ന്ദ്രൻ, സി. കെ. വി­ശ്വ­നാ­ഥി­ന്റെ ബി­നോ­യ്—മ­ടി­ച്ചു നി­ന്നി­ല്ല.

images/Francis_George1.jpg
ഫ്രാൻ­സി­സ്

സ്വ­ന്തം മകനെ രാ­ഷ്ട്രീ­യ­ത്തിൽ നട്ടു ന­ന­ച്ചു വ­ളർ­ത്തി വ­ലു­താ­ക്കി ത­ന്നോ­ളം പോന്ന മ­ഹാ­വൃ­ക്ഷ­മാ­ക്കി­യ ഒരു നേ­താ­വു­ണ്ടെ­ങ്കിൽ അതു് ക­രു­ണാ­ക­ര­നാ­ണു്. കെ. എസ്. യു.-വിലോ യൂ­ത്ത് കോൺ­ഗ്ര­സി­ലോ പ്ര­വർ­ത്തി­ച്ച പ­രി­ച­യ­മി­ല്ല മുരളി ക്കു്. സേ­വാ­ദൾ ചെ­യർ­മാ­നാ­യി നി­യ­മി­ക്ക­പ്പെ­ടു­മ്പോൾ അ­ദ്ദേ­ഹം കോൺ­ഗ്ര­സി­ലെ നാലണ മെ­മ്പ­റെ­ങ്കി­ലു­മാ­യി­രു­ന്നു­മി­ല്ല. മുരളി അ­മ­ര­ക്കാ­ര­നാ­യ ശേ­ഷ­മാ­ണു് സേ­വാ­ദൾ എന്ന ഒ­ന്നു­ണ്ടെ­ന്നു് കോൺ­ഗ്ര­സു­കാർ ത­ന്നെ­യും അ­റി­യു­ന്ന­തു്. 1989-ലെ ലോക് സഭാ സ്ഥാ­നാർ­ത്ഥി നിർ­ണ­യം ന­ട­ക്കു­മ്പോൾ സേ­വാ­ദ­ളി­നും കി­ട്ടി പ്രാ­തി­നി­ധ്യം. പ്ര­തി­നി­ധി കെ. മു­ര­ളീ­ധ­ര­നാ­യ­തു സ്വാ­ഭാ­വി­കം. ക­രു­ണാ­ക­രൻ മൂ­ത്ര­മൊ­ഴി­ക്കാൻ പോയ തക്കം നോ­ക്കി ആ­ന്റ­ണി യാണു് മു­ര­ളി­യു­ടെ പേരു് കോ­ഴി­ക്കോ­ട് സീ­റ്റി­ലേ­ക്കു് നിർ­ദ്ദേ­ശി­ച്ച­തു്. ഒരു ചെ­റു­പ്പ­ക്കാ­രൻ ന­ന്നാ­കു­ന്ന കാ­ര്യ­മാ­ണ­ല്ലോ എന്നു കരുതി ക­രു­ണാ­ക­രൻ എ­തിർ­ത്തി­ല്ലെ­ന്നു് മാ­ത്രം. ഇ. കെ. ഇ­മ്പി­ച്ചി ബാവ യെ മ­ലർ­ത്തി­യ­ടി­ച്ചു് മുരളി ദൽ­ഹി­ക്കു വണ്ടി കയറി.

images/P-C_Chacko.jpg
പി. സി. ചാ­ക്കോ

1991-ൽ ക­രു­ണാ­ക­രൻ മു­ഖ്യ­മ­ന്ത്രി ക­സേ­ര­യിൽ തി­രി­ച്ചെ­ത്തി. ഏതു കാ­ര്യ­വും എം. പി.-​യോടൂകൂടി ആ­ലോ­ചി­ച്ചേ ചെ­യ്യാ­വൂ എ­ന്നു് ലീഡർ തി­ട്ടു­രം പു­റ­പ്പെ­ടു­വി­ച്ചു. വയലാർ രവി കെ. പി. സി. സി. പ്ര­സി­ഡ­ന്റാ­യ­പ്പോൾ ജനറൽ സെ­ക്ര­ട്ട­റി­മാ­രി­ലൊ­രാ­ളാ­യി മു­ര­ളി­യെ നാ­മ­നിർ­ദ്ദേ­ശം ചെ­യ്തു. “കെ. മു­ര­ളീ­ധ­രൻ സം­സ്ഥാ­ന­ത്തെ പ്ര­മു­ഖ കോൺ­ഗ്ര­സ് നേ­താ­ക്ക­ളി­ലൊ­രാ­ളാ­ണു്” എ­ന്നു് പ്ര­സി­ഡ­ന്റ് സ്വയം ന്യാ­യീ­ക­രി­ച്ചു. 1996-ൽ കോ­ഴി­ക്കോ­ട്ടും ’98-ൽ തൃ­ശൂ­രും നി­ന്നു് തോ­റ്റി­ട്ടും മു­ര­ളീ­ധ­ര­നു് യാ­തൊ­രു ഗ്ലാ­നി­യും ഉ­ണ്ടാ­യി­ല്ല. ര­ണ്ടു­വ­ട്ടം അ­ടു­പ്പി­ച്ചു് തോ­റ്റ­വർ­ക്കു് ടി­ക്ക­റ്റി­ല്ല എന്ന ത­ത്ത്വം കാ­റ്റിൽ പ­റ­ത്തി­ക്കൊ­ണ്ടു് ലീഡർ മകനു സീ­റ്റ് ത­ര­മാ­ക്കി. ഇ­ത്ത­വ­ണ വൻ ഭൂ­രി­പ­ക്ഷ­ത്തോ­ടെ മുരളി ജ­യി­ക്കു­ക­യും ചെ­യ്തു.

images/Vayalar_Ravi.jpg
വയലാർ രവി

തെ­ന്ന­ല ബാ­ല­കൃ­ഷ്ണ­പി­ള്ള കെ. പി. സി. സി.-യുടെ ഇ­ട­ക്കാ­ല പ്ര­സി­ഡ­ന്റാ­യി വ­ന്ന­പ്പോൾ മു­ര­ളി­യാ­യി ഏക വൈസ് പ്ര­സി­ഡ­ന്റ്. പ്ര­സി­ഡ­ന്റി­ന്റെ ഫീ­ഡർ­കാ­റ്റ­ഗ­റി­യാ­ണു് വൈസ് പ്ര­സി­ഡ­ന്റ്. തെ­ന്ന­ല താൽ­ക്കാ­ലി­ക പ്ര­സി­ഡ­ന്റു മാ­ത്ര­മാ­ണെ­ന്നു് ഇ­ട­ക്കി­ടെ ക­രു­ണാ­ക­രൻ ഓർ­മ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­മി­രു­ന്നു. ഏ­താ­യാ­ലും ആ­ന്റ­ണി മു­ഖ്യ­മ­ന്ത്രി സ്ഥാ­ന­മേ­റ്റ ദിവസം തന്നെ മു­ര­ളീ­ധ­ര­ന്റെ അ­രി­യി­ട്ടു വാ­ഴ്ച­യും ന­ട­ന്നു.

images/Thennala.jpg
തെ­ന്ന­ല ബാ­ല­കൃ­ഷ്ണ­പി­ള്ള

മകൻ കെ. പി. സി. സി. പ്ര­സി­ഡ­ന്റാ­യി­ട്ടും കാ­ര­ണ­വ­രു­ടെ നി­ല­പാ­ടി­നു മാ­റ്റ­മി­ല്ല. സർ­ക്കാ­റി­നെ­യും നേ­തൃ­ത്വ­ത്തെ­യും ഒ­ളി­ഞ്ഞും തെ­ളി­ഞ്ഞും ആ­ക്ര­മി­ക്കു­ക­യാ­ണ­ദ്ദേ­ഹം. ആന്റണി-​ഉ­മ്മൻ­ചാ­ണ്ടി-ചെ­ന്നി­ത്ത­ല പ്ര­ഭൃ­തി­ക­ളോ­ടാ­ണി­പ്പോൾ മു­ര­ളീ­ധ­ര­നു താൽ­പ­ര്യം. അ­ച്ച­ട­ക്ക­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യെ­പ്പ­റ്റി­യാ­ണു് മു­ര­ളി­യു­ടെ പ്ര­ഭാ­ഷ­ണ­ങ്ങ­ളേ­റെ­യും. പത്മജ യുടെ രാ­ഷ്ട്രീ­യ പ്ര­വേ­ശ­ത്തെ­പ്പ­റ്റി മു­ര­ളി­ക്കു് ആ­ശ­ങ്ക­യു­ണ്ടു്. ഒരു നേ­താ­വും ഒ­ന്നി­ല­ധി­കം മ­ക്ക­ളെ ഒ­രേ­സ­മ­യം രാ­ഷ്ട്രീ­യ­ത്തി­ലി­റ­ക്കി­യ ച­രി­ത്ര­മി­ല്ല. സ­ഞ്ജ­യ് ഗാ­ന്ധി യുടെ മ­ര­ണ­ശേ­ഷ­മാ­ണു് ഇ­ന്ദി­ര രാ­ജീ­വി നെ രാ­ഷ്ട്രീ­യ­ത്തിൽ കൊ­ണ്ടു­വ­ന്ന­തു്. ക­രു­ണാ­ക­ര­നു് മകൻ, മകൾ എന്ന വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ല. രണ്ടു മ­ക്കൾ­ക്കും തുല്യ നീതി എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ നയം. അ­ച്ഛ­നെ ധി­ക്ക­രി­ച്ചു് പി. സി. ചാ­ക്കോ യെ പി. സി. സി. വൈസ് പ്ര­സി­ഡ­ന്റാ­ക്കാൻ മുരളി ശ്ര­മി­ച്ചെ­ങ്കി­ലും ഫ­ല­വ­ത്താ­യി­ല്ല. ക­രു­ണാ­ക­ര ഗ്രൂ­പ്പി­നു നേ­താ­വു് പത്മജ; ക­രു­ണാ­ക­ര വി­രു­ദ്ധ ഗ്രൂ­പ്പി­ന്റെ നേ­താ­വു് മു­ര­ളീ­ധ­രൻ, ബാലി-​സുഗ്രീവ യു­ദ്ധം ആ­രം­ഭി­ക്കാ­റാ­യി. “അച്ഛൻ കൊ­ടു­ത്തൊ­രു മാല ബാ­ലി­ക്കു­മു­ണ്ടു്, ആ­ന്റ­ണി നൽകിയ മാല സു­ഗ്രീ­വ­നും” എ­ന്നാ­ണു് ഇ­പ്പോ­ഴ­ത്തെ അവസ്ഥ.

images/A_J_John.jpg
എ. ജെ. ജോൺ

ക­രു­ണാ­ക­ര­ന്റേ­തി­നെ­ക്കാൾ എ­ത്ര­യോ ദ­യ­നീ­യ­മാ­ണു് ആർ. ബാ­ല­കൃ­ഷ്ണ­പി­ള്ള യുടെ കാ­ര്യം. വാളകം മുതൽ പുലമൺ വ­രെ­യു­ള്ള മഹാ സാ­മ്രാ­ജ്യ­ത്തി­ലൊ­തു­ങ്ങു­ന്ന­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പാർ­ട്ടി­യെ­ങ്കി­ലും കൊ­ട്ടാ­ര­ക്ക­ര ബാ­ല­കൃ­ഷ്ണൻ കേരള രാ­ഷ്ട്രീ­യ­ത്തി­ലെ ഏ­റ്റ­വും ത­ല­യെ­ടു­പ്പു­ള്ള കൊ­മ്പ­നാ­ണു്. ഭ­ര­ണ­ത്തി­ലും പ്ര­തി­പ­ക്ഷ­ത്തി­ലും പ­ന്തീ­രാ­യി­രം എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മാർ­ക്ക­റ്റു വില. കാ­ലാ­കാ­ല­ങ്ങ­ളിൽ കെ. എം. മാണി യോടും കെ. ക­രു­ണാ­ക­ര­നോ­ടു­മൊ­ക്കെ കൊ­മ്പു കോർ­ത്തു് കാ­ടു­മു­ഴ­ങ്ങും വിധം ചി­ന്നം വി­ളി­ച്ചു നടന്ന ബാ­ല­കൃ­ഷ്ണ­പി­ള്ള­യി­പ്പോൾ നി­ന്ദി­ത­നും പീ­ഡി­ത­നു­മാ­യി ഐ­ക്യ­ജ­നാ­ധി­പ­ത്യ മു­ന്ന­ണി­യു­ടെ വ­ട­ക്കേ പ­റ­മ്പിൽ ത­ള­ക്ക­പ്പെ­ട്ടു­നിൽ­ക്കു­ന്നു.

images/KG_George.jpg
കെ. ജി. ജോർജ്

കെ. ബി. ഗണേഷ് കു­മാ­റി നു് എ­ന്തു് രാ­ഷ്ട്രീ­യ പാ­ര­മ്പ­ര്യ­മു­ണ്ടെ­ന്നു് മാ­ലോ­കർ­ക്ക­റി­യാം. 1985-ൽ കെ. ജി. ജോർജി ന്റെ ‘ഇരകൾ’ എന്ന സി­നി­മ­യി­ല­ഭി­ന­യി­ച്ചു­കൊ­ണ്ടാ­ണു് ഗണേശൻ വെ­ള്ളി വെ­ളി­ച്ച­ത്തി­ലെ­ത്തു­ന്ന­തു്. കേരള കോൺ­ഗ്ര­സ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന മധ്യ തി­രു­വി­താം­കൂർ സ­മ്പ­ന്ന ക്രൈ­സ്ത­വ സ­മൂ­ഹ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­മാ­യി­രു­ന്നു ഇ­ര­ക­ളു­ടേ­തു്. പി­താ­വി­നെ ധി­ക്ക­രി­ക്കു­ന്ന, പി­താ­വി­നാൽ കൊ­ല്ല­പ്പെ­ടു­ന്ന ബേബി എന്ന ചെ­റു­പ്പ­ക്കാ­ര­ന്റെ വേ­ഷ­മാ­യി­രു­ന്നു ഗ­ണേ­ശ­നു്. ‘ഇരകൾ’ സാ­മ്പ­ത്തി­ക വി­ജ­യ­മാ­യി­രു­ന്നി­ല്ലെ­ങ്കി­ലും നടനു് പി­ന്നെ­യും വേ­ഷ­ങ്ങൾ കി­ട്ടി. സി­നി­മാ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളു­ടെ ഗോ­സി­പ്പു കോ­ള­ങ്ങ­ളി­ലാ­ണു് ഗണേശൻ നി­റ­ഞ്ഞു­നി­ന്ന­തു്. അ­ചി­രേ­ണ ഭാ­ര്യ­യും പി­ണ­ങ്ങി­പ്പി­രി­ഞ്ഞു.

images/MP_Gangadharan.jpg
എം. പി. ഗം­ഗാ­ധ­രൻ

1999-ലെ ലോക് സഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ തി­രു­വ­ന­ന്ത­പു­ര­ത്തോ കൊ­ല്ല­ത്തോ ഗണേശൻ സ്ഥാ­നാർ­ത്ഥി­യാ­കു­മെ­ന്ന ശ്രു­തി­യു­ണ്ടാ­യി­രു­ന്നു. കോൺ­ഗ്ര­സ് ടി­ക്ക­റ്റു മോ­ഹി­ച്ചു ക­രു­ണാ­ക­ര­നെ­യാ­ണു് സ­മീ­പി­ച്ച­തു്. തി­രു­വ­ന­ന്ത­പു­രം സീ­റ്റ് ലീഡർ വി. എസ്. ശി­വ­കു­മാ­റി­നു കൊ­ടു­ത്തു; കൊ­ല്ലം അർ­ജുൻ­സിം­ഗി­നെ സ്വാ­ധീ­നി­ച്ചു് എം. പി. ഗം­ഗാ­ധ­രൻ നേ­ടി­യെ­ടു­ത്തു. ഇ­ക്ക­ഴി­ഞ്ഞ തെ­ര­ഞ്ഞെ­ടു­പ്പിൽ പി­ള്ള­ത­ന്നെ മകനെ വി­ളി­ച്ചു് പ­ത്ത­നാ­പു­രം സീ­റ്റു കൊ­ടു­ക്കു­ക­യാ­യി­രു­ന്നു. നാ­ട്ടു­കാ­ര­നും പ്ര­മു­ഖ പാർ­ല­മെ­ന്റേ­റി­യ­നു­മാ­യ പ്ര­കാ­ശ് ബാബു വിനെ അ­ടി­യ­റ­വു പ­റ­യി­ച്ചു് ഗണേശൻ പു­ത്ത­രി­യ­ങ്കം ജ­യി­ച്ചു. മു­ന്ന­ണി­ക്കു് ഭൂ­രി­പ­ക്ഷ­വും കി­ട്ടി.

images/MK_Muneer.jpg
മുനീർ

കേരള കോൺ­ഗ്ര­സ് (ബി)യെ പ്ര­തി­നി­ധാ­നം ചെ­യ്തു് ആ­രാ­ക­ണം മ­ന്ത്രി­യെ­ന്ന­തി­നു് തർ­ക്ക­മേ­യി­ല്ല. പാർ­ട്ടി­യു­ടെ ജീ­വാ­ത്മാ­വും പ­ര­മാ­ത്മാ­വു­മാ­യ പി­ള്ള­യ­ദ്ദേ­ഹ­ത്തി­ന്റെ പേരു തന്നെ നിർ­ദ്ദേ­ശി­ക്ക­പ്പെ­ട്ടു.

images/Shihab_Thangal.jpg
മു­ഹ­മ്മ­ദാ­ലി ശി­ഹാ­ബ് തങ്ങൾ

അ­പ്പോ­ഴാ­ണു് ആ­ന്റ­ണി­ക്കൊ­രു ന­മ്പൂ­രി ശങ്ക—ക്രി­മി­നൽ കേസിൽ ശി­ക്ഷി­ക്ക­പ്പെ­ട്ട­യാ­ളെ മ­ന്ത്രി­യാ­ക്കാ­മോ? ഗ­വർ­ണർ­ക്കു­മു­ണ്ടാ­യ­ത്രെ ഇ­ത്ത­ര­മൊ­രു സംശയം. തൊ­ട്ട­അ­യൽ സം­സ്ഥാ­ന­ത്തു് ശിക്ഷ കി­ട്ടു­ക മാ­ത്ര­മ­ല്ല തെ­ര­ഞ്ഞെ­ടു­പ്പിൽ മൽ­സ­രി­ക്കാൻ അ­യോ­ഗ്യ­ത കൽ­പി­ക്ക­പ്പെ­ടു­ക­യും ചെ­യ്യ­പ്പെ­ട്ട പു­ര­ട്ചി­ത­ലൈ­വി­ക്കു മു­ഖ്യ­മ­ന്ത്രി­യാ­കാം. ഇവിടെ അ­യോ­ഗ്യ­ത­യൊ­ന്നു­മി­ല്ലാ­ത്ത പാവം പി­ള്ള­ക്കു് ഒരു സാദാ മ­ന്ത്രി­യാ­യി­ക്കൂ­ടാ! അ­ങ്ങ­നെ ഗണേഷ് കുമാർ മ­ന്ത്രി­യാ­യി.

images/babu.jpg
ബാബു

മ­ന്ത്രി­യാ­യ­തും ഗണേശൻ ആ­ന്റ­ണി­യു­ടെ ആളായി. പി­ള്ള­യു­ടെ അവസ്ഥ ക­റി­വേ­പ്പി­ല­ക്കു തു­ല്യം. മു­ഖ്യ­നെ പി­ന്താ­ങ്ങാൻ നൂ­റം­ഗ­ങ്ങൾ തി­ക­ച്ചു­മു­ള്ള­പ്പോൾ ബാ­ല­കൃ­ഷ്ണ­പി­ള്ള­യെ ആരു ഗൗ­നി­ക്കാൻ? ക­രു­ണാ­ക­രൻ മാ­ത്ര­മാ­ണു് അൽപം സ­ഹ­താ­പ­മെ­ങ്കി­ലും പ്ര­ക­ടി­പ്പി­ച്ച­തു്. നാ­രാ­യ­ണ­പ്പ­ണി­ക്കർ യാ­തൊ­രു സൗ­മ­ന­സ്യ­വും കാ­ണി­ച്ചി­ല്ല. (സ­മു­ദാ­യാ­ചാ­ര്യാ, അ­ങ്ങി­തു കാ­ണു­ന്നു­ണ്ടോ?)

images/P_C_Thomas.jpg
പി. സി. തോമസ്

ജ­യ­ല­ളി­ത­ക്കേ­സി­ലെ വിധി വ­ന്ന­പ്പോ­ഴെ­ങ്കി­ലും ആ­ന്റ­ണി മ­ന­സ്സു് മാ­റ്റു­മെ­ന്നാ­ണു് പാവം പിള്ള ക­രു­തി­യ­തു്. നി­യ­മ­സ­ഭാം­ഗ­മാ­യി­രി­ക്കാൻ അ­യോ­ഗ്യ­യാ­യ ആൾ­ക്കു് മു­ഖ്യ­മ­ന്ത്രി­യാ­കാൻ ക­ഴി­യി­ല്ല എ­ന്നാ­ണു് സു­പ്രീം കോടതി വി­ധി­ച്ച­തു്. അ­തി­ന്റെ­യർ­ത്ഥം സ­ഭാം­ഗ­മാ­കാൻ യോ­ഗ്യ­നാ­യ പി­ള്ള­ക്കു് മ­ന്ത്രി­യാ­കാൻ യാ­തൊ­രു ത­ട­സ്സ­വു­മി­ല്ല എ­ന്ന­ല്ലേ? ഏതു് പിള്ള, എ­ന്തു­പി­ള്ള എന്ന നി­ല­പാ­ടി­ലാ­ണു് ആ­ന്റ­ണി. സു­പ്രീം­കോ­ട­തി വി­ധി­യു­ടെ വെ­ളി­ച്ച­ത്തിൽ പി­ള്ള­യു­ടെ സ­ഭാം­ഗ­ത്വം­ത­ന്നെ അ­പ­ക­ട­ത്തി­ലാ­ണെ­ന്നു് പ­റ­യു­ന്നു, എം. പി. ഗം­ഗാ­ധ­രൻ. അ­ച്ഛ­നു­വേ­ണ്ടി സ്ഥാ­ന­മൊ­ഴി­യാൻ ത­യാ­റാ­ണെ­ന്നു് നാ­ഴി­ക­ക്കു് നാൽ­പ­തു വട്ടം പ­റ­ഞ്ഞി­രു­ന്ന ഗണേശൻ ഇ­പ്പോൾ പ­റ­യു­ന്ന­തു് ധാർ­മ്മി­ക­ത­യു­ടെ പേരിൽ അച്ഛൻ മ­ന്ത്രി­സ്ഥാ­ന­ത്തു­നി­ന്നു് സ്വയം ഒ­ഴി­ഞ്ഞു­മാ­റി നിൽ­ക്കു­ക­യാ­ണെ­ന്നാ­ണു്. ഗണേശൻ ‘ഇര’കളിൽ അ­ഭി­ന­യി­ക്കു­ന്ന­തി­നും നാ­ല­ഞ്ചു് കൊ­ല്ലം മു­മ്പു് ‘വെ­ടി­ക്കെ­ട്ടു്’ എന്ന സി­നി­മ­യിൽ അ­ഭി­ന­യി­ച്ച­യാ­ളാ­ണു് ബാ­ല­കൃ­ഷ്ണ­പി­ള്ള. രാ­ഷ്ട്രീ­യാ­ഭി­ന­യ­മാ­ണെ­ങ്കിൽ ഗ­ണേ­ശ­ന്റെ ജ­ന­ന­ത്തി­നും വളരെ മു­മ്പു് ആ­രം­ഭി­ച്ച­താ­ണു്. ബാ­ല­കൃ­ഷ്ണ­പി­ള്ള­യോ­ടാ­ണു് ഈ വാ­യ്പ്പി­ട്ടു്!

images/TM_Jacob.jpg
ടി. എം. ജേ­ക്ക­ബ്

രാ­ഷ്ട്രീ­യ­ത്തിൽ മ­ക­നെ­യെ­ന്ന­ല്ല സ്വ­ന്തം നി­ഴ­ലി­നെ­പോ­ലും വി­ശ്വ­സി­ക്ക­രു­തെ­ന്ന­ല്ലേ ക­രു­ണാ­ക­ര­ന്റെ­യും ബാ­ല­കൃ­ഷ്ണ­പി­ള്ള­യു­ടെ­യും അവസ്ഥ സൂ­ചി­പ്പി­ക്കു­ന്ന­തു്. മ­ക്ക­ളെ രാ­ഷ്ട്രീ­യ­ത്തി­ലി­റ­ക്കാൻ മേ­ക്ക­പ്പി­ടു­വി­ച്ചു നി­റു­ത്തി­യി­ട്ടു­ള്ള മാണി സാറും ടി. എം. ജേ­ക്ക­ബും ദ­യ­വാ­യി ഇ­ക്കാ­ര്യം ശ്ര­ദ്ധി­ക്കു­മ­ല്ലോ?

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Pithakkalum Puthranmarum (ml: പി­താ­ക്ക­ളും പു­ത്ര­ന്മാ­രും).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Pithakkalum Puthranmarum, കെ. രാ­ജേ­ശ്വ­രി, പി­താ­ക്ക­ളും പു­ത്ര­ന്മാ­രും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 9, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Prechristmas Father and son cut down a Christmas tree in the winter forest, a painting by Franz Krüger (1797–1857). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.