SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_Pigeon_House.jpg
The Pigeon House, a painting by Roelof Jansz van Vries (1631–1681).
വീ­ണ്ടും ചില വീ­ട്ടു­കാ­ര്യ­ങ്ങൾ
കെ. രാ­ജേ­ശ്വ­രി

“അ­ത്തി­മ­ര­ത്തെ പ­രി­പാ­ലി­ക്കു­ന്ന­വൻ അ­തി­ന്റെ പഴം തി­ന്നും, യ­ജ­മാ­ന­നെ സേ­വി­ക്കു­ന്ന­വൻ ബ­ഹു­മാ­നി­ത­നാ­കും” (സു­ഭാ­ഷി­ത­ങ്ങൾ 27:18)

images/Karunakaran_Kannoth.jpg
കെ. ക­രു­ണാ­ക­രൻ

കെ. ക­രു­ണാ­ക­ര ന്റെ ഏ­റ്റ­വും വി­ശ്വ­സ്ത­നാ­യ അ­നു­യാ­യി ആ­രാ­ണു്? പി. പി. ജോർജ് എ­ന്നാ­ണു് ഉ­ത്ത­രം. ആ­യ­കാ­ല­ത്തു് ലീ­ഡ­റു­ടെ നി­ഴ­ലാ­യി, ഇ­ടം­കൈ­യും വ­ലം­കൈ­യു­മാ­യി ന­ട­ന്ന­വർ എ­ത്ര­പേ­രാ­യി­രു­ന്നു? എം. പി. ഗം­ഗാ­ധ­ര­നും കെ. കെ. രാ­മ­ച­ന്ദ്ര­നും ടി. എച്ച്. മു­സ്ത­ഫ­യും വരെ നേ­താ­വി­നെ ത­ള്ളി­പ്പ­റ­ഞ്ഞ­പ്പോ­ഴും കാർ­ത്തി­കേ­യ­നും ര­മേ­ശും ഷാ­ന­വാ­സു­മൊ­ക്കെ തി­രു­ത്തൽ­വാ­ദി­ക­ളാ­യ­പ്പോ­ഴും ജോർജ് മാഷ് ക­രു­ണാ­ക­ര­ന്റെ കൂടെ ഉ­റ­ച്ചു­നി­ന്നു. ക­പ്പ­ടാ മീ­ശ­യും ക­രു­ണാ­ക­ര­ഭ­ക്തി­യു­മാ­ണു് മാ­ഷി­ന്റെ മൂ­ല­ധ­നം; ലീഡറേ കൺ­ക­ണ്ട ദൈവം എ­ന്ന­താ­ണു് ജീ­വ­മ­ന്ത്രം. അ­റ്റൻ­ബ­റോ ചി­ത്ര­ത്തിൽ ഗാ­ന്ധി വെ­ടി­യേ­റ്റു് മ­രി­ക്കു­ന്ന­തു­ക­ണ്ടു് മാഷ് പൊ­ട്ടി­ക്ക­ര­ഞ്ഞെ­ന്നും പി­ന്നെ ‘മ്മ­ക്കു്’ ലീ­ഡ­റു­ണ്ട­ല്ലോ എ­ന്നോർ­ത്തു് ആ­ശ്വ­സി­ച്ച­താ­യും ഒരു ക­ഥ­യു­ണ്ടു്.

images/MP_Gangadharan.jpg
എം. പി. ഗം­ഗാ­ധ­രൻ

അ­തി­നു് തക്ക ഗു­ണ­വും മാ­ഷി­നു­ണ്ടാ­യി. 1977-ൽ ചാ­ല­ക്കു­ടി­യി­ലും 80’-ൽ ചേർ­പ്പി­ലും മൽ­സ­രി­ച്ചു് ഡീ­സ­ന്റാ­യി തോറ്റ ജോർജ് മാ­ഷി­നെ 1987-ൽ തി­രു­വ­മ്പാ­ടി­യിൽ നി­റു­ത്തി വി­ജ­യി­പ്പി­ച്ചു. 1991-ൽ മ­ന്ത്രി­യു­മാ­ക്കി. ഇ­ക്ക­ഴി­ഞ്ഞ തെ­ര­ഞ്ഞെ­ടു­പ്പിൽ പി. പി. ജോർ­ജി­നെ മാ­റ്റി ഒ­ല്ലൂർ സീ­റ്റ് എം. കെ. പോൾ­സ­നു കൊ­ടു­ക്ക­ണ­മെ­ന്നു് തൃശൂർ മെ­ത്രാൻ വരെ പ­റ­ഞ്ഞി­ട്ടും ക­രു­ണാ­ക­രൻ കേ­ട്ടി­ല്ല. പോൾ­സ­നെ മ­ണ­ലൂർ­ക്ക­യ­ച്ചു. ഒ­ല്ലൂ­രിൽ ജോർ­ജി­നെ നി­റു­ത്തി ജ­യി­പ്പി­ച്ചു.

images/KKR_3.jpg
കെ. കെ. രാ­മ­ച­ന്ദ്രൻ

ക­രു­ണാ­ക­ര­ഭ­ക്ത­രിൽ ഹ­നു­മാ­നാ­ണു് പി. പി. ജോർ­ജെ­ങ്കിൽ സു­ഗ്രീ­വൻ പി. പി. ത­ങ്ക­ച്ച­നാ ണു്. 1977-ൽ അ­ങ്ക­മാ­ലി­യി­ലും 80-ൽ കു­ന്ന­ത്തു­നാ­ട്ടും നി­ന്നു­തോ­റ്റ ത­ങ്ക­ച്ചൻ വ­ക്കീ­ലി­നു് 1982-ൽ പെ­രു­മ്പാ­വൂർ സീ­റ്റ് ത­ര­പ്പെ­ടു­ത്തി­യ­തും 1991-ൽ നി­യ­മ­സ­ഭാ സ്പീ­ക്ക­റാ­ക്കി­യ­തും ക­രു­ണാ­ക­രൻ. ഘ­ട­ക­ക­ക്ഷി­ക­ളും ആ­ന്റ­ണി ഗ്രൂ­പ്പു­കാ­രും കു­ത്തി­ത്തി­രു­പ്പു­ണ്ടാ­ക്കി തന്നെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കി­യ­പ്പോൾ മു­ഖ്യ­മ­ന്ത്രി സ്ഥാ­ന­ത്തേ­ക്കു് ക­രു­ണാ­കർ­ജി നിർ­ദേ­ശി­ച്ച പേരു് ത­ങ്ക­ച്ച­ന്റേ­താ­യി­രു­ന്നു. ലീ­ഡ­റു­ടെ സിം­ഹാ­സ­ന­ത്തി­ലി­രി­ക്കാ­നു­ള്ള മ­ടി­കൊ­ണ്ടോ ആ­ന്റ­ണി­യെ എ­തിർ­ക്കാ­നു­ള്ള അ­ധൈ­ര്യം­കൊ­ണ്ടോ എ­ന്ന­റി­യി­ല്ല ത­ങ്ക­ച്ചൻ വി­ന­യ­പൂർ­വം പി­ന്മാ­റി. സ്പീ­ക്കർ­സ്ഥാ­നം­വി­ട്ടു് കൃഷി-​മൃഗസംരക്ഷണ വ­കു­പ്പു­മ­ന്ത്രി­യാ­യി സ്ഥാ­ന­മേ­റ്റു.

images/Saju_Paul.jpg
സാജു

പ്രൊഫ. രാ­മൻ­കർ­ത്ത, ആ­ലു­ങ്കൽ ദേവസി എ­ന്നി­വർ മാ­റി­മാ­റി എ­തി­രു­നി­ന്ന­തു­കൊ­ണ്ടാ­ണു് ത­ങ്ക­ച്ച­നെ വി­ജ­യി­പ്പി­ക്കാൻ ഓരോ ത­വ­ണ­യും പെ­രു­മ്പാ­വൂർ­ക്കാർ നിർ­ബ­ന്ധി­ത­രാ­യ­തു്. ഇ­ത്ത­വ­ണ ജ­ന­താ­ദ­ളി­നു് അ­ങ്ക­മാ­ലി കൊ­ടു­ത്തു് സി. പി. എം. പെ­രു­മ്പാ­വൂർ മ­ണ്ഡ­ലം തി­രി­കെ­യെ­ടു­ത്തു. മു­നി­സി­പ്പൽ ചെ­യർ­മാൻ മോ­ഹ­ന­നും ഏരിയാ സെ­ക്ര­ട്ട­റി ശ­ശീ­ന്ദ്ര­നും സീ­റ്റിൽ ക­ണ്ണു­വെ­ച്ചി­രു­ന്നെ­ങ്കി­ലും കുറി വീ­ണ­തു് യുവ നേ­താ­വു് സാ­ജു­വി­നു്. കോൺ­ഗ്ര­സ് നേ­താ­വും മുൻ എം. എൽ. എ.-​യുമായിരുന്ന പി. ഐ. പൗ­ലോ­സി­ന്റെ മ­ക­നാ­ണു് സാജു. പ­തി­നെ­ട്ട­ട­വും പ­യ­റ്റി­യി­ട്ടും പി. ഡി. പി. സഹായം വേ­ണ്ടു­വോ­ള­മു­ണ്ടാ­യി­ട്ടും ത­ങ്ക­ച്ചൻ അങ്കം തോ­റ്റു. എ­റ­ണാ­കു­ളം ജി­ല്ല­യി­ലെ പ­തി­നാ­ലിൽ പ­തി­മൂ­ന്നി­ട­ത്തും യു. ഡി. എഫ്. സ്ഥാ­നാർ­ത്ഥി­കൾ ജ­യി­ച്ച­പ്പോൾ ഇ­ട­തു­മു­ന്ന­ണി­യു­ടെ ആ­ശ്വാ­സ വിജയം പെ­രു­മ്പാ­വൂ­രിൽ. ഇനി വല്ല ജി. സി. ഡി. എ. ചെ­യർ­മാ­നോ മറ്റോ ആയി ശി­ഷ്ട­കാ­ലം ക­ഴി­യാ­മെ­ന്നു ക­രു­തി­യി­രി­ക്കു­മ്പോ­ഴാ­ണു് കെ. പി. സി. സി. പു­നഃ­സം­ഘ­ട­ന.

images/Aryadan_muhammad.jpg
ആ­ര്യാ­ടൻ മു­ഹ­മ്മ­ദ്

ഒ­രാൾ­ക്കു് ഒരു പദവി എന്ന മ­നോ­ഹ­ര­മാ­യ ആശയം ആരുടെ ബു­ദ്ധി­യി­ലാ­ണാ­വോ മി­ന്നി­യ­തു്. മ­ന്ത്രി­സ്ഥാ­നം കി­ട്ടാ­യ്ക­യാൽ ഇനി കെ. പി. സി. സി­യു­ടെ ഏക വൈസ് പ്ര­സി­ഡ­ന്റാ­കാ­മെ­ന്നു് നി­ന­ച്ചി­രു­ന്ന ആ­ര്യാ­ടൻ മു­ഹ­മ്മ­ദി­നെ ഒ­തു­ക്കാൻ ‘എ’ ഗ്രൂ­പ്പി­ലെ ചില പ്ര­മാ­ണി­കൾ മെ­ന­ഞ്ഞെ­ടു­ത്ത ത­ന്ത്ര­മാ­കാ­നേ വ­ഴി­യു­ള്ളു. കു­ഞ്ഞാ­ലി­യെ കൊ­ന്ന­താ­രു് എന്ന ചോ­ദ്യ­വു­മാ­യി ഒരു പ്ര­മു­ഖ പത്രം രം­ഗ­ത്തു­വ­ന്ന­തും ശ്ര­ദ്ധേ­യ­മാ­ണു്. മാർ­ക്സി­സ്റ്റു­കാർ­പോ­ലും മ­റ­ന്നു തു­ട­ങ്ങി­യ കു­ഞ്ഞാ­ലി­യെ കു­ത്തി­പ്പൊ­ക്കി­യ­തും ആ­ര്യാ­ട­ന്റെ നി­ര­പ­രാ­ധി­ത്വം തെ­ളി­യി­ക്കാൻ പത്രം പെ­ടാ­പ്പാ­ടു­പെ­ട്ട­തു­മൊ­ന്നും വെ­റു­തെ­യ­ല്ല.

images/Padmaja.jpg
പത്മജ

എം. എൽ. എ.-മാരോ എം. പി.-മാരോ കെ. പി. സി. സി. ഭാ­ര­വാ­ഹി­ക­ളാ­ക­രു­തു് എന്ന നിർ­ദ്ദേ­ശം മ­റ്റൊ­രു പൊ­ല്ലാ­പ്പു­ണ്ടാ­ക്കി. കെ. പി. സി. സി. അ­ധ്യ­ക്ഷൻ­ത­ന്നെ പാർ­ല­മെ­ന്റം­ഗ­മാ­ണ­ല്ലോ. എം. പി. സ്ഥാ­നം രാ­ജി­വെ­ക്കാൻ സോ­ണി­യാ­ജി സ­മ്മ­തി­ക്കി­ല്ല. അ­ധ്യ­ക്ഷ­സ്ഥാ­നം ഒ­ഴി­യാൻ അ­ച്ഛ­നും സ­മ്മ­തി­ക്കി­ല്ല. ഇ­ന്ദി­രാ­ഗാ­ന്ധി യുടെ മ­ക­ന്റെ ഭാ­ര്യ­ക്കു് ഒ­രേ­സ­മ­യം എ. ഐ. സി. സി. പ്ര­സി­ഡ­ന്റും ലോ­ക്സ­ഭ­യി­ലെ പ്ര­തി­പ­ക്ഷ നേ­താ­വു­മാ­യി­രി­ക്കാ­മെ­ങ്കിൽ കെ. ക­രു­ണാ­ക­ര­ന്റെ മകൻ കെ. പി. സി. സി. പ്ര­സി­ഡ­ന്റും എം. പി.-​യുമായിരിക്കുന്നതിൽ എ­ന്താ­ണു് അപാകത? അ­തു­കൊ­ണ്ടു് ഒ­രാൾ­ക്കു­മാ­ത്രം ര­ണ്ടു് പദവി; മ­റ്റെ­ല്ലാ­വർ­ക്കും ഓരോ പദവി എന്ന ത­ത്ത്വം അം­ഗീ­ക­രി­ക്ക­പ്പെ­ട്ടു.

images/Benny_Behanan.jpg
ബെ­ന്നി ബെ­ഹ­നാൻ

എം. പി., എം. എൽ. എ.-മാരെ ഒ­ഴി­വാ­ക്കി­യ­തു­കൊ­ണ്ടു് തെ­ര­ഞ്ഞെ­ടു­പ്പിൽ സീ­റ്റു­കി­ട്ടാ­ത്ത­വ­രും കി­ട്ടി­യാ­ലും ജ­യി­ക്കാ­ത്ത­വ­രു­മാ­യ ഒ­ട്ടേ­റെ­പ്പേ­രെ തൃ­പ്തി­പ്പെ­ടു­ത്താൻ ക­ഴി­ഞ്ഞു. ജനറൽ സെ­ക്ര­ട്ട­റി­മാർ 14-ഉം ജോ­യി­ന്റ് സെ­ക്ര­ട്ട­റി­മാർ 17-ഉം ഉ­ള്ള­തു­കൊ­ണ്ടു് നാലു് ഗ്രൂ­പ്പു­കൾ­ക്കും ഒ­ട്ടെ­ല്ലാ സ­മു­ദാ­യ­ങ്ങൾ­ക്കും മ­തി­യാ­യ പ്രാ­തി­നി­ധ്യം കി­ട്ടി. കോ­ട്ട­യം സീ­റ്റി­നു് ശ്ര­മി­ച്ചി­ട്ടു് കി­ട്ടാ­തെ വയലാർ രവിയെ പു­ല­ഭ്യം പ­റ­ഞ്ഞു് ന­ട­ക്കു­ന്ന ശ­ര­ത്ച­ന്ദ്ര­പ്ര­സാ­ദ്, കാ­യം­കു­ള­ത്തു­നിൽ­ക്കാൻ കൊ­തി­ച്ച രാ­ജ്മോ­ഹൻ ഉ­ണ്ണി­ത്താൻ, 1980-​നുശേഷം മൽ­സ­രി­ക്കാ­ത്ത യു. കെ. ഭാസി, 1987-​നുശേഷം സീ­റ്റ് കി­ട്ടാ­ത്ത ബെ­ന്നി ബെ­ഹ­നാൻ, രണ്ടു വട്ടം പാർ­ല­മെ­ന്റി­ലേ­ക്കു് മൽ­സ­രി­ച്ചു­തോ­റ്റ കെ. കെ. വി­ജ­യ­ല­ക്ഷ്മി നാ­ളി­തു­വ­രെ സീ­റ്റ് ല­ഭി­ക്കാ­ത്ത എൻ. വേ­ണു­ഗോ­പാൽ, വ­ള­രെ­ക്കാ­ല­മാ­യി പേരു കേൾ­ക്കാ­നി­ല്ലാ­തി­രു­ന്ന പി. കെ. വേ­ലാ­യു­ധൻ എ­ന്നി­വ­രൊ­ക്കെ കെ. പി. സി. സി. ജനറൽ സെ­ക്ര­ട്ട­റി­മാ­രാ­യി­ട്ടു­ണ്ടു്. പ­തി­മൂ­ന്നാം മ­ണി­ക്കൂ­റിൽ സ്ഥാ­നർ­ത്ഥി പ­ട്ടി­ക­യിൽ­നി­ന്നു് ഒ­ഴി­വാ­ക്ക­പ്പെ­ട്ട കെ. പി. ധ­ന­പാ­ലൻ എ­റ­ണാ­കു­ള­ത്തും കെ. ശി­വ­ദാ­സൻ നായർ പ­ത്ത­നം­തി­ട്ട­യി­ലും ഡി. സി. സി. പ്ര­സി­ഡ­ന്റു­മാ­രാ­യി. കെ. പി. നൂ­റു­ദീൻ കെ. പി. സി. സി. നിർ­വാ­ഹ­ക സ­മി­തി­യി­ലും ഇ­ടം­ക­ണ്ടെ­ത്തി. 39 അംഗ നിർ­വാ­ഹ­ക സ­മി­തി­യിൽ അ­ത്യാ­വ­ശ്യം എം. പി.-​മാരെയും എം. എൽ. എ.-​മാരെയുമൊക്കെ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ആ­ര്യാ­ട­നും സു­ധീ­ര­നും മുതൽ എസ്. കൃ­ഷ്ണ­കു­മാ­റും ജോസ് കു­റ്റ്യാ­നി­യും വ­രെ­യു­ള്ള 20 പേരെ പ്ര­ത്യേ­ക ക്ഷ­ണി­താ­ക്ക­ളാ­യും നി­ശ്ച­യി­ച്ചി­രി­ക്കു­ന്നു.

images/V_M_Sudheeran.jpg
സു­ധീ­രൻ

സി. എൻ. ബാ­ല­കൃ­ഷ്ണ നാണു് കെ. പി. സി. സി.-യുടെ ഏക ഖ­ജാൻ­ജി. നാ­ളി­തു­വ­രെ ഒരു തെ­ര­ഞ്ഞെ­ടു­പ്പി­ലും മൽ­സ­രി­ക്കാ­ത്ത ബാ­ല­കൃ­ഷ്ണൻ ഇ­ത്ത­വ­ണ കു­ന്നം­കു­ളം സീ­റ്റി­നു് ശ്ര­മി­ച്ച­താ­ണു്. പക്ഷേ, ടി. വി. ച­ന്ദ്ര­മോ­ഹ­നി ലാണു് ലീഡർ പ്ര­സാ­ദി­ച്ച­തു്. ഏ­റെ­ക്കാ­ലം ഡി. സി. സി. പ്ര­സി­ഡ­ന്റും ജി­ല്ലാ സഹകരണ ബാ­ങ്ക് പ്ര­സി­ഡ­ന്റു­മാ­യി പ്ര­വർ­ത്തി­ച്ച പ­രി­ച­യം കെ. പി. സി. സി. ഖ­ജ­നാ­വു് നി­റ­ക്കു­ന്ന­തി­നു് സ­ഹാ­യ­ക­ര­മാ­യി­രി­ക്കും. നി­ല­വിൽ എം. എൽ. എ.-​മാരൊന്നുമില്ലാത്ത എ­ഴു­ത്ത­ച്ഛൻ സ­മു­ദാ­യ­ത്തെ പ്രീ­തി­പ്പെ­ടു­ത്താ­നും ബാ­ല­കൃ­ഷ്ണ­ന്റെ സ്ഥാ­ന­ല­ബ്ധി ഉ­പ­ക­രി­ക്കും.

images/G_Karthikeyan.png
കാർ­ത്തി­കേ­യൻ

എ­ഴു­ത്ത­ച്ഛ­ന്മാർ­ക്കു് ല­ഭി­ച്ച പ­രി­ഗ­ണ­ന­പോ­ലും ന­മ്പൂ­തി­രി­മാർ­ക്കു­ണ്ടാ­യി­ട്ടി­ല്ല. ധീവര, വി­ശ്വ­കർ­മ സ­മു­ദാ­യ­ങ്ങ­ളു­ടെ­യും കൽദായ, പൊ­ന്ത­കോ­സ്തു സ­ഭ­ക­ളു­ടെ­യും കാ­ര്യ­വും വ്യ­ത്യ­സ്ത­മ­ല്ല. സർ­വ­ലോ­ക ന­മ്പൂ­രാ­രേ, ധീ­വ­ര­രേ, വി­ശ്വ­കർ­മ­ജ­രേ, കൽ­ദാ­യ­രേ, പൊ­ന്ത­കോ­സ്തു­കാ­രേ സം­ഘ­ടി­ക്കു­വിൻ!

images/Suresh_Kurup.jpg
സു­രേ­ഷ് കു­റു­പ്പ്

സ്ഥാ­ന­മാ­ന­ങ്ങ­ളെ ചൊ­ല്ലി മൂ­ന്നാം ഗ്രൂ­പ്പിൽ ചി­ല്ല­റ പൊ­ട്ട­ലും ചീ­റ്റ­ലു­മൊ­ക്കെ­യു­ണ്ടാ­യി. നിർ­വാ­ഹ­ക സ­മി­തി­യിൽ ഇ­ടം­കി­ട്ടാ­ഞ്ഞ കെ. സി. വേ­ണു­ഗോ­പാൽ പാ­ള­യ­ത്തിൽ പ­ട­യു­ണ്ടാ­ക്കി. വേ­ണു­വി­നെ എ. ഐ. സി. സി. അം­ഗ­മാ­ക്കി­യി­ട്ടും മു­റു­മു­റു­പ്പു് തീർ­ന്നി­ട്ടി­ല്ല. ത­നി­ക്കു് സ്ഥാ­നം കി­ട്ടാ­ത്ത­തി­ല­ല്ല, പു­ന­ലൂർ മധു വിനെ ജോ­യി­ന്റ് സെ­ക്ര­ട്ട­റി­യാ­ക്കി­യ­തി­ലാ­ണു് ഹിദുർ മു­ഹ­മ്മ­ദി­നു് പ്ര­യാ­സം. മധു പാ­ര­പ­ണി­ഞ്ഞ­തു­കൊ­ണ്ട­ല്ല നാ­ട്ടു­കാർ വോ­ട്ടു് ചെ­യ്യാ­ഞ്ഞ­തു­കൊ­ണ്ടാ­ണു് പു­ന­ലൂ­രിൽ ഹിദുർ മു­ഹ­മ്മ­ദ് തോ­റ്റ­തു് എ­ന്നു് മൂ­ന്നാം­ഗ്രൂ­പ്പി­ലെ നേ­താ­ക്കൾ­ക്ക­റി­യാം. ഏ­താ­യാ­ലും ഹിദുർ മു­ഹ­മ്മ­ദ് ‘ഐ’ ഗ്രൂ­പ്പി­ലേ­ക്കു് തി­രി­ച്ചു­പോ­യി­ട്ടു­ണ്ടു്.

images/MI_Shanavas.jpg
എം. ഐ. ഷാ­ന­വാ­സ്

വൈസ് പ്ര­സി­ഡ­ന്റ് സ്ഥാ­ന­ത്തേ­ക്കു­ണ്ടാ­യ തർ­ക്ക­വും പു­ക്കാ­റു­മാ­യി താ­ര­ത­മ്യം ചെ­യ്താൽ മ­റ്റെ­ല്ലാം നി­സ്സാ­രം. കെ. പി. സി. സി. ഉ­പാ­ധ്യ­ക്ഷൻ എ­ന്ന­തു് ചി­ല്ല­റ പോ­സ്റ്റെ­ങ്ങാ­നു­മാ­ണോ? കെ. മു­ര­ളീ­ധ­ര­നെ പ്പോ­ലു­ള്ള പ്ര­ഗ­ല്ഭ­മ­തി­കൾ മ­റ്റാ­രും ഇ­ന്നു് പാർ­ട്ടി­യിൽ ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് ഏ­റ്റ­വും കു­റ­ഞ്ഞ­തു് ര­ണ്ടു് വൈസ് പ്ര­സി­ഡ­ന്റു­മാർ വേണം എ­ന്നു് നി­ശ്ച­യി­ച്ചു. ര­ണ്ടി­ല­ധി­ക­മാ­യാൽ ജ­ന­പി­ന്തു­ണ­യി­ല്ലാ­ത്ത മൂ­ന്നും നാലും ഗ്രൂ­പ്പു­കൾ അ­വ­കാ­ശ­വാ­ദം ഉ­ന്ന­യി­ക്കു­മെ­ന്ന­തി­നാൽ ‘എ’, ‘ഐ’ ഗ്രൂ­പ്പു­കാർ­ക്കു് ഓരോ സ്ഥാ­നം എ­ന്നും തീ­രു­മാ­നി­ച്ചു. നി­ല­വിൽ നി­യ­മ­സ­ഭാം­ഗ­മാ­ക­യാൽ ആ­ര്യാ­ടൻ മു­ഹ­മ്മ­ദി­ന്റെ ക്ലെ­യിം ഇ­ല്ലാ­താ­യി. തെ­ക്കു് ചി­റ­യിൻ­കീ­ഴു മുതൽ വ­ട­ക്കു് പ­ട്ടാ­മ്പി വ­രെ­യു­ള്ള സീ­റ്റു­ക­ളിൽ മാറി മാറി മൽ­സ­രി­ക്കു­ക­യും മൽ­സ­രി­ച്ച­പ്പോ­ഴൊ­ക്കെ തോൽ­ക്കു­ക­യും ചെയ്ത എം. ഐ. ഷാ­ന­വാ­സി­നേ ക്കാൾ കെ. പി. സി. സി. വൈസ് പ്ര­സി­ഡ­ന്റാ­കാൻ ആർ­ക്കു­ണ്ടു് യോ­ഗ്യ­ത? അ­ങ്ങ­നെ ‘എ’ ഗ്രൂ­പ്പി­ന്റെ നോ­മി­നി തീ­രു­മാ­ന­മാ­യി.

images/PC_Chacko.jpg
പി. സി. ചാ­ക്കോ

കെ. പി. സി. സി. പ്ര­സി­ഡ­ന്റ് നാ­യ­രും ഒരു വൈസ് പ്ര­സി­ഡ­ന്റ് മു­സ്ലി­മു­മാ­ക­യാൽ മറ്റേ വൈസ് പ്ര­സി­ഡ­ന്റ് ക്രി­സ്ത്യാ­നി­യാ­യേ തീരൂ. മു­ഖ്യ­മ­ന്ത്രി ക­ത്തോ­ലി­ക്ക­നും യു. ഡി. എഫ്. കൺ­വീ­നർ ഓർ­ത്ത­ഡോ­ക്സ് സ­ഭാ­ക്കാ­ര­നു­മാ­യ­തി­നാൽ വൈസ് പ്ര­സി­ഡ­ന്റ് യാ­ക്കോ­ബാ­യ­ക്കാ­ര­നാ­കു­ന്ന­താ­ണു് ഭംഗി. എല്ലാ യോ­ഗ്യ­ത­യും തി­ക­ഞ്ഞ ഒരാളെ മു­ര­ളി­ത­ന്നെ ക­ണ്ടെ­ത്തി—പി. സി. ചാ­ക്കോ.

images/Francis_George.jpg
ഫ്രാൻ­സി­സ് ജോർജ്

പ­ന­ശ്ശേ­രിൽ ചാ­ക്കോ ചാ­ക്കോ 1946 സെ­പ്റ്റം­ബർ 29-നു് കാ­ഞ്ഞി­ര­പ്പ­ള്ളി­യിൽ ജ­നി­ച്ചു. വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ രാ­ഷ്ട്രീ­യ­ത്തി­ലി­റ­ങ്ങി. കെ. എസ്. യു.-​വിന്റെ തി­രു­വ­ന­ന്ത­പു­രം ജി­ല്ലാ പ്ര­സി­ഡ­ന്റ്, സം­സ്ഥാ­ന ജനറൽ സെ­ക്ര­ട്ട­റി, യൂ­ത്ത് കോൺ­ഗ്ര­സ് സം­സ്ഥാ­ന ജനറൽ സെ­ക്ര­ട്ട­റി, അ­ഖി­ലേ­ന്ത്യാ ജനറൽ സെ­ക്ര­ട്ട­റി, എന്നീ നി­ല­ക­ളിൽ പ്ര­ശോ­ഭി­ച്ച ചാ­ക്കോ കേവലം 31-ാം വ­യ­സ്സിൽ കെ. പി. സി. സി. ജനറൽ സെ­ക്ര­ട്ട­റി­യാ­യി. ആ­ന്റ­ണി യുടെ ഉറ്റ അ­നു­യാ­യി­യും ക­രു­ണാ­ക­ര­ന്റെ ക­ടു­ത്ത വി­മർ­ശ­ക­നു­മാ­യി­രു­ന്ന ചാ­ക്കോ­യാ­ണു് കോൺ­ഗ്ര­സ് കൂടി ഉൾ­പ്പെ­ട്ട ഇ­ട­തു­പ­ക്ഷ ഐ­ക്യ­മു­ന്ന­ണി­യെ­പ്പ­റ്റി എ­ഴു­പ­തു­ക­ളു­ടെ അ­ന്ത്യ­ത്തിൽ ഉ­റ­ക്കെ ചി­ന്തി­ച്ച ആദ്യ വ്യ­ക്തി.

images/Kadannappally_Ramachandran.jpg
ക­ട­ന്ന­പ്പ­ള്ളി

1979-ൽ ആ­ന്റ­ണി­ഗ്രൂ­പ്പു­കൂ­ടി ഉൾ­പ്പെ­ട്ട ഇ­ട­തു­പ­ക്ഷ മു­ന്ന­ണി യാ­ഥാർ­ത്ഥ്യ­മാ­യി; 1980-ൽ ചാ­ക്കോ മ­ന്ത്രി­യു­മാ­യി. ഒ­ന്ന­ര­വർ­ഷ­ത്തി­ന­കം ആ­ന്റ­ണി­ഗ്രൂ­പ്പ് മു­ന്ന­ണി വി­ട്ട­പ്പോൾ മ­ന്ത്രി­സ­ഭ ത­കർ­ന്നു. ചാ­ക്കോ­യും ഷൺ­മു­ഖ­ദാ­സും ക­ട­ന്ന­പ്പ­ള്ളി യും ആ­ന്റ­ണി­യോ­ടൊ­പ്പം ചേർ­ന്നി­ല്ല. അവർ കോൺഗ്രസ്-​എസ് ഉ­ണ്ടാ­ക്കി മാർ­ക്സി­സ്റ്റു­മു­ന്ന­ണി­യിൽ­നി­ന്നു. 1982-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ എ­റ­ണാ­കു­ള­ത്തു് മൽ­സ­രി­ച്ച ചാ­ക്കോ എ. എൽ. ജേ­ക്ക­ബി­നോ­ടു് തോ­റ്റു. യു. ഡി. എഫ്. സർ­ക്കാ­റി­നെ നി­ശി­ത­മാ­യി വി­മർ­ശി­ച്ചി­രു­ന്ന ചാ­ക്കോ പെ­ട്ടെ­ന്നൊ­രു ദിവസം കോൺഗ്രസ്-​ഐയിലേക്കു് തി­രി­കെ വ­ന്ന­പ്പോൾ ക­രു­ണാ­ക­രൻ­പോ­ലും അ­മ്പ­ര­ന്നു. ശ­ര­ദ്പ­വാർ മാ­തൃ­സം­ഘ­ട­ന­യി­ലേ­ക്കു് തി­രി­ച്ചു­പോ­യ­താ­യി­രു­ന്നു ചാ­ക്കോ­യു­ടെ മ­നം­മാ­റ്റ­ത്തി­നു് കാരണം. മു­ടി­യ­നാ­യ പു­ത്ര­ന്റെ തി­രി­ച്ചു­വ­ര­വിൽ ക­രു­ണാ­ക­ര­നോ ആ­ന്റ­ണി­ക്കോ പ്ര­ത്യേ­ക സ­ന്തോ­ഷ­മൊ­ന്നും തോ­ന്നി­യി­ല്ല. 1987-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ ചാ­ക്കോ­ക്കു് സീ­റ്റ് കി­ട്ടി­യ­തു­മി­ല്ല.

images/P_J_Kurien.jpg
പി. ജെ. കു­ര്യൻ

1989-ലെ പാർ­ല­മെ­ന്റ് തെ­ര­ഞ്ഞെ­ടു­പ്പിൽ സീ­റ്റ് കി­ട്ടാൻ ചാ­ക്കോ പ­ര­മാ­വ­ധി ശ്ര­മി­ച്ചു. മാ­വേ­ലി­ക്ക­ര­യിൽ പി. ജെ. കു­ര്യ­നും തൃ­ശൂ­രിൽ പി. എ. ആ­ന്റ­ണി യും സി­റ്റി­ങ് എം. പി.-മാർ എന്ന നി­ല­ക്കു് സീ­റ്റു­റ­പ്പി­ച്ചു. ല­ത്തീൻ കാ­ത്തോ­ലി­ക്കാ സം­വ­ര­ണ­മാ­യ എ­റ­ണാ­കു­ള­ത്തു് കെ. വി. തോ­മ­സും ഉ­റ­പ്പി­ച്ചു. കോ­ട്ട­യ­ത്തു് രമേശ് ചെ­ന്നി­ത്ത­ല യും മു­കു­ന്ദ­പു­ര­ത്തു് സാ­വി­ത്രി ല­ക്ഷ്മ­ണ നെയും ക­രു­ണാ­ക­രൻ സ്ഥാ­നാർ­ത്ഥി­ക­ളാ­ക്കി. ഇ­ടു­ക്കി ജോസഫ് ഗ്രൂ­പ്പി­നും മൂ­വാ­റ്റു­പു­ഴ മാണി ഗ്രൂ­പ്പി­നും കൊ­ടു­ത്ത­പ്പോൾ ചാ­ക്കോ­വി­നു് സീ­റ്റി­ല്ല. മൂ­വാ­റ്റു­പു­ഴ സീ­റ്റ് കി­ട്ടി­യേ തീരു എ­ന്നു് വാ­ശി­പി­ടി­ച്ചു് ജോസഫ് ഗ്രൂ­പ്പ് ഇ­ടു­ക്കി നി­ര­സി­ച്ചു; മു­ന്ന­ണി വി­ടു­ക­യും ചെ­യ്തു. ജോസഫ് ഗ്രൂ­പ്പ് ഇ­ടു­ക്കി ഉ­പേ­ക്ഷി­ച്ച കാ­ര്യ­മ­റി­ഞ്ഞു് ചാ­ക്കോ പാ­ഞ്ഞെ­ത്തി നാ­മ­നിർ­ദ്ദേ­ശ­പ­ത്രി­ക നൽകി. കോൺ­ഗ്ര­സ് സ്ഥാ­നാർ­ത്ഥി പാലാ കെ. എം. മാ­ത്യു­വാ­യി­രി­ക്കു­മെ­ന്നു് ക­രു­ണാ­ക­രൻ പ്ര­ഖ്യാ­പി­ച്ചു. ചാ­ക്കോ പ­ത്രി­ക നൽകിയ കാ­ര്യം ശ്ര­ദ്ധ­യിൽ­പ്പെ­ടു­ത്തി­യ­പ്പോൾ “ഡ­മ്മി­യാ­യി­ട്ടാ­യി­രി­ക്കും” എ­ന്നാ­യി­രു­ന്നു ലീ­ഡ­റു­ടെ മ­റു­പ­ടി.

ഏ­താ­യാ­ലും 1991-ൽ ചാ­ക്കോ­ക്കു് സീ­റ്റു കി­ട്ടി. തൃ­ശൂ­രിൽ സി. പി. ഐ. നേ­താ­വു് കെ. പി. രാ­ജേ­ന്ദ്ര­നെ തോൽ­പി­ച്ചു് ചാ­ക്കോ ലോക് സ­ഭാം­ഗ­മാ­യി. ക്ര­മേ­ണ ക­രു­ണാ­ക­ര­ന്റെ അ­ടു­പ്പ­ക്കാ­ര­നാ­യ ചാ­ക്കോ ’96-ൽ മു­കു­ന്ദ­പു­ര­ത്തേ­ക്കു് മാറി. വി. വി­ശ്വ­നാ­ഥ­മേ­നോ­നെ തോൽ­പി­ച്ചു് വീ­ണ്ടും പാർ­ല­മെ­ന്റി­ലെ­ത്തി. കൽ­ക്ക­ത്താ എ. ഐ. സി. സി.-യിൽ പ്ര­വർ­ത്ത­ക സ­മി­തി­യി­ലേ­ക്കു­ള്ള തന്റെ പ­ത്രി­ക മു­ക്കി­യെ­ന്നാ­രോ­പി­ച്ചു് ക­രു­ണാ­ക­രൻ വയലാർ ര­വി­യെ­യും പി. സി. ചാ­ക്കോ­വി­നെ­യും ത­ള്ളി­പ്പ­റ­ഞ്ഞു. മൂ­ന്നാം­ഗ്രൂ­പ്പി­ലും ഇ­ടം­കി­ട്ടാ­തെ ചാ­ക്കോ­യും ര­വി­യും ഗ്രൂ­പ്പി­ല്ലാ­ത്ത­വ­രു­ടെ ഗ്രൂ­പ്പു­ണ്ടാ­ക്കി. 1998-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ പി. സി. ചാ­ക്കോ ക്കു് മു­കു­ന്ദ­പു­രം സീ­റ്റു­കൊ­ടു­ക്കാൻ പാ­ടി­ല്ലെ­ന്നാ­യി ക­രു­ണാ­ക­രൻ. അവിടെ ചാ­ക്കോ­യു­ടെ കൂ­ട്ടർ (യാ­ക്കോ­ബാ­യ­ക്കാർ) കു­റ­വാ­ണെ­ന്ന­തു തന്നെ കാരണം. അതോടെ യാ­ക്കോ­ബാ­യ സു­റി­യാ­നി സഭ ഇളകി. അ­വ­സാ­നം, ക­ത്തോ­ലി­ക്ക­നാ­യ എ. സി. ജോസി നെ മു­കു­ന്ദ­പു­ര­ത്തേ­ക്കു് മാ­റ്റി ചാ­ക്കോ­ക്കു് ഇ­ടു­ക്കി സീ­റ്റു­കൊ­ടു­ത്തു. ഇ­ടു­ക്കി­യി­ലെ പോ­രാ­ട്ടം ക­ടു­ത്ത­താ­യി­രു­ന്നു. നേരിയ ഭൂ­രി­പ­ക്ഷ­ത്തി­ലാ­ണു് ജോസഫ് ഗ്രൂ­പ്പി­ലെ ഫ്രാൻ­സി­സ് ജോർജി നെ കീ­ഴ­ട­ക്കി­യ­തു്.

images/AC_Jose.jpg
എ. സി. ജോസ്

12-ാം ലോക് സ­ഭ­ക്കു് 13 മാസമേ ആ­യു­സ്സു­ണ്ടാ­യു­ള്ളൂ. ജ­യ­ല­ളി­ത പാലം വ­ലി­ച്ച­പ്പോൾ മ­ന്ത്രി­സ­ഭ ത­കർ­ന്നു. വീ­ണ്ടും തെ­ര­ഞ്ഞെ­ടു­പ്പു വന്നു. സോ­ണി­യാ­ഗാ­ന്ധി യുടെ വിദേശ ജ­ന­ന­പ്ര­ശ്നം ഉ­ന്ന­യി­ച്ച ശരദ് പ­വാ­റും കൂ­ട്ട­രും പാർ­ട്ടി വി­ട്ട­പ്പോൾ ചാ­ക്കോ ഷൾ­ഗ­വ്യ­ത്തി­ലാ­യി. കോൺ­ഗ്ര­സിൽ ഉ­റ­ച്ചു­നി­ന്ന­പ്പോ­ഴും സീ­റ്റി­ന്റെ കാ­ര്യം ബു­ദ്ധി­മു­ട്ടാ­യി. ഒ­ടു­വിൽ ക­റ­ങ്ങി­ത്തി­രി­ഞ്ഞു് കോ­ട്ട­യ­ത്തു് എത്തി. എ­തി­രാ­ളി പ്ര­ബ­ല­നും ജ­ന­സ­മ്മ­ത­നു­മാ­യ സു­രേ­ഷ് കു­റു­പ്പ്. സ­ഖാ­ക്കൾ പണം പ­ച്ച­വെ­ള്ളം­പോ­ലെ ഒ­ഴു­ക്കി. യാ­ക്കോ­ബാ­യ­ക്കാ­രൻ സ്ഥാ­നാർ­ത്ഥി­യാ­യി വ­ന്ന­തു് ഓർ­ത്ത­ഡോ­ക്സു­കാർ­ക്കു് ര­സി­ച്ചി­ല്ല. മലയാള മ­നോ­ര­മ­പോ­ലും കു­റു­പ്പി­നെ കാ­ര്യ­മാ­യി എ­തിർ­ത്തി­ല്ല. ഉ­മ്മൻ­ചാ­ണ്ടി യുടെ ത­ട്ട­ക­മാ­യ പു­തു­പ്പ­ള്ളി­യിൽ കു­റു­പ്പി­നാ­യി­രു­ന്നു നേരിയ മുൻ­തൂ­ക്കം. നാ­രാ­യ­ണ­പ്പ­ണി­ക്ക­രു­ടെ സമദൂര സി­ദ്ധാ­ന്ത­വും സു­രേ­ഷി­നെ തു­ണ­ച്ചു. ക­ത്തോ­ലി­ക്കർ­ക്കു് ഭൂ­രി­പ­ക്ഷ­മു­ള്ള ച­ങ്ങ­നാ­ശ്ശേ­രി­യും ക­ടു­ത്തു­രു­ത്തി­യു­മേ ചാ­ക്കോ­യോ­ടൊ­പ്പം നി­ന്നു­ള്ളു.

images/KV_Thomas.jpg
കെ. വി. തോമസ്

തെ­ര­ഞ്ഞെ­ടു­പ്പു പ­രാ­ജ­യ­ത്തി­നു­ശേ­ഷം ‘ഐ’ ഗ്രൂ­പ്പിൽ തി­രി­ച്ചെ­ത്തി പി. സി. ചാ­ക്കോ. മു­ര­ളി­യു­ടെ അ­ടു­പ്പ­ക്കാ­ര­നും വി­ശ്വ­സ്ത­നു­മാ­യി­മാ­റാൻ നാ­ളേ­റെ വേ­ണ്ടി വ­ന്നി­ല്ല. മു­ര­ളി­യെ അം­ഗീ­ക­രി­ക്കാം, പത്മജ യെ പ­റ്റി­ല്ല എന്ന നി­ല­പാ­ടു­കാ­ര­നാ­ണു് ചാ­ക്കോ. കെ. പി. സി. സി. എ­ക്സി­ക്യൂ­ട്ടീ­വ് അം­ഗ­മാ­യി­രി­ക്കാ­നു­ള്ള പ്ര­വർ­ത്ത­ന പ­രി­ച­യ­മോ പ­ക്വ­ത­യോ പ­ത്മ­ജ­ക്കി­ല്ലെ­ന്നു് ചാ­ക്കോ തെ­ളി­ച്ചു പ­റ­ഞ്ഞു.

പ­ത്മ­ജ­യെ അം­ഗീ­ക­രി­ക്കാ­ത്ത­വ­രും ‘ഐ’ ഗ്രൂ­പ്പിൽ വേണ്ട എ­ന്നാ­ണു് ക­രു­ണാ­ക­ര­ന്റെ തീ­രു­മാ­നം. പി. സി. ചാ­ക്കോ­യ­ല്ല കെ. മു­ര­ളീ­ധ­ര­നാ­യാ­ലും ഇ­ക്കാ­ര്യ­ത്തിൽ ഇ­ള­വൊ­ന്നു­മി­ല്ല. പി. സി. ചാ­ക്കോ­യെ­യ­ല്ല പി. പി. ത­ങ്ക­ച്ച­നെ വേണം കെ. പി. സി. സി. ഉ­പാ­ധ്യ­ക്ഷ­നാ­ക്കാ­നെ­ന്നൊ­രു ക­ത്തെ­ഴു­തി കെ. വി. തോമസ് വശം ദൽ­ഹി­ക്ക­യ­ച്ചു. തോമസ് മാ­ഷി­നാ­ണെ­ങ്കിൽ ചാ­ക്കോ ‘ഐ’ ഗ്രൂ­പ്പിൽ കയറി വി­ല­സു­ന്ന­തിൽ ക­ടു­ത്ത ഈർ­ഷ്യ­യു­ണ്ടു്. ഗ്രൂ­പ്പി­ന്റെ പി­ന്തു­ണ ത­ങ്ക­ച്ച­നാ­ണെ­ന്നു് പത്മജ ഉ­ദ്ഘോ­ഷി­ച്ചു.

images/AL_Jacob.jpg
എ. എൽ. ജേ­ക്ക­ബ്

എ­ണ്ണി­പ്പ­റ­യാൻ ഗു­ണ­ങ്ങൾ ഒ­മ്പ­തും തി­ക­ഞ്ഞ നേ­താ­വ­ല്ലേ ത­ങ്ക­ച്ചൻ? ചാ­ക്കോ­യെ­പ്പോ­ലെ നല്ല ഒ­ന്നാ­ന്ത­രം യാ­ക്കോ­ബാ­യ സു­റി­യാ­നി ക്രി­സ്ത്യാ­നി­യാ­ണു് ത­ങ്ക­ച്ച­നും. ശ്രേ­ഷ്ഠ കാ­തോ­ലി­കാ ബാ­വ­യു­ടെ­യും വൈ­ദി­ക­രു­ടെ­യും വാൽ­സ­ല്യ­ഭാ­ജ­നം. വി­ശ്വാ­സ­സം­ര­ക്ഷ­ണാർ­ഥം 1977 ഡി­സം­ബ­റിൽ നി­രോ­ധ­നാ­ജ്ഞ ലം­ഘി­ച്ചു് പ്ര­ക­ട­നം ന­ട­ത്ത­വേ പൊ­ലീ­സ് മർ­ദ്ദ­ന­മേ­റ്റ പാ­ര­മ്പ­ര്യം, മ­ന്ത്രി­യാ­യും സ്പീ­ക്ക­റാ­യും പ്ര­വർ­ത്തി­ച്ച പ­രി­ച­യം, നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ തോ­റ്റു എന്ന അ­നു­കൂ­ല­ഘ­ട­ക­വും. ചാ­ക്കോ കാ­ഞ്ഞി­ര­പ്പ­ള്ളി­ക്കാ­ര­നെ­ങ്കിൽ ത­ങ്ക­ച്ചൻ അ­ങ്ക­മാ­ലി­ക്കാ­രൻ. പി­ന്നെ ചാ­ക്കോ­യു­ടേ­തു­പോ­ലെ ചായം തേ­ച്ചു­ക­റു­പ്പി­ച്ച­ത­ല്ല വെ­ഞ്ചാ­മ­രം­പോ­ലെ ന­ര­ച്ച­താ­ണു് തല. ക്ലീൻ ഷേവു ചെയ്ത മുഖം. ക്ലീൻ ഇമേജ്. ത­ങ്കം­പോ­ലൊ­രു ത­ങ്ക­ച്ച­നു­ള്ള­പ്പോൾ അ­വ­സ­ര­വാ­ദി­യെ ആർ­ക്കു­വേ­ണം?

images/PK_Velayudan.png
പി. കെ. വേ­ലാ­യു­ധൻ

മു­ര­ളീ­ധ­ര­നും വാ­ശി­യിൽ­ത്ത­ന്നെ­യാ­യി­രു­ന്നു. ചില നേ­താ­ക്ക­ളു­ടെ ‘ഗ­ണ­പ­തി­ശൈ­ലി’യെ അ­ദ്ദേ­ഹം വി­മർ­ശി­ച്ചു. മു­ര­ളി­യു­ടെ ത­ത്ത്വാ­ധി­ഷ്ഠി­ത­നി­ല­പാ­ടി­നെ ഭിന്ന ഗ്രൂ­പ്പു­കൾ അ­ഭി­ന­ന്ദി­ക്കു­ക­യും ചെ­യ്തു. പക്ഷേ, കെ. പി. സി. സി. പ്ര­സി­ഡ­ന്റി­നേ­ക്കാൾ 37 ഓണം കൂ­ടു­തൽ ഉ­ണ്ട­യാ­ളാ­ണു് ലീഡർ. പി. സി. ചാ­ക്കോ­ക്കു് ഇനി ‘ഐ’ ഗ്രൂ­പ്പിൽ സ്ഥാ­ന­മി­ല്ലെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് വേ­ണ­മെ­ങ്കിൽ അ­ഞ്ചാം ഗ്രൂ­പ്പോ ആറാം ഗ്രൂ­പ്പോ ഉ­ണ്ടാ­ക്കാ­മെ­ന്നും ക­രു­ണാ­ക­രൻ വെ­ട്ടി­ത്തു­റ­ന്നു പ­റ­ഞ്ഞു. മു­ര­ളി­യെ­ക്ക­ണ്ടും മാ­മ്പൂ­ക­ണ്ടും മ­ദി­ക്ക­രു­തെ­ന്നു് ചാ­ക്കോ­ക്കും മ­ന­സ്സി­ലാ­യി.

കാ­ര­ണ­വ­രെ പി­ണ­ക്കാൻ ഹൈ­ക്ക­മാ­ണ്ടി­നു­മു­ണ്ടാ­യി­രു­ന്നി­ല്ല താൽ­പ­ര്യം. ‘ഐ’ ഗ്രൂ­പ്പി­ന്റെ ആ­ഭ്യ­ന്ത­ര കാ­ര്യ­ത്തിൽ ആ­ന്റ­ണി­യും കൂ­ട്ട­രും ഇ­ട­പെ­ട്ട­തു­മി­ല്ല. അ­ങ്ങ­നെ പി. പി. ത­ങ്ക­ച്ചൻ വൈസ് പ്ര­സി­ഡ­ന്റാ­യി.

images/KC_Venugopal.jpg
കെ. സി. വേ­ണു­ഗോ­പാൽ

ഇ­പ്പോ­ഴി­താ പു­നഃ­സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ട കെ. പി. സി. സി. എ­ക്സി­ക്യൂ­ട്ടീ­വിൽ ചാ­ക്കോ­യും അം­ഗ­മാ­ണു്. പ­ത്മ­ജ­യും അം­ഗ­മാ­ണു്. പ­ത്മ­ജാ ബ്രി­ഗേ­ഡി­നു് നല്ല പ്രാ­തി­നി­ധ്യം കി­ട്ടി­യി­ട്ടും ക­രു­ണാ­കർ­ജി­യു­ടെ മു­റു­മു­റു­പ്പു് മാ­റി­യി­ട്ടി­ല്ല. യൂ­ത്ത് കോൺ­ഗ്ര­സ്, കെ. എസ്. യു., പി­ന്നെ മ­റ്റു് പോഷക സം­ഘ­ട­ന­കൾ ഇ­വ­യൊ­ക്കെ പു­നഃ­സം­ഘ­ടി­പ്പി­ക്കാൻ ഇ­രി­ക്കു­ന്ന­ത­ല്ലേ­യു­ള്ളൂ. അ­വ­യി­ലൊ­ന്നും തന്റെ അ­നു­യാ­യി­കൾ, മ­ക­ളു­ടെ ആ­രാ­ധ­കർ പി­ന്ത­ള്ള­പ്പെ­ട്ടു­പോ­ക­രു­ത­ല്ലോ? കാ­ര­ണ­വ­രു­ടെ ജ­ന്മ­നാ­ടാ­യ വ­ട­ക്കേ മ­ല­ബാ­റിൽ ഇ­ങ്ങ­നെ­യൊ­രു നാടൻ പാ­ട്ടു­ണ്ടു്:

പ­തി­നെ­ട്ടു് നാ­ട്ടി­ലും പ­ത്തി­ല്ല­ത്തും

ഏറ്റം തെ­ളി­ഞ്ഞു നീ വായോ മോളേ

ക­ത്തു­ന്ന പ­ട്ടോ­ല­പ്പൂ­ത്തി­രി­പോ­ലെ

പൂ­ത്തു­ള്ള പൂ­വ­ത്ത­ല­റി­പോ­ലെ…

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Veendum Chila Veettukaryangal (ml: വീ­ണ്ടും ചില വീ­ട്ടു­കാ­ര്യ­ങ്ങൾ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Veendum Chila Veettukaryangal, കെ. രാ­ജേ­ശ്വ­രി, വീ­ണ്ടും ചില വീ­ട്ടു­കാ­ര്യ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 9, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Pigeon House, a painting by Roelof Jansz van Vries (1631–1681). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.