SFNസായാഹ്ന ഫൌണ്ടേഷൻ
images/Death_of_the_Levite.jpg
Death of the Levite’s Concubine, a painting by Bartsius Willem (1612–1639).
വ്യ­ത്യ­സ്ത­നാ­മൊ­രു നേ­താ­വാം വി­ജ­യ­നെ സ­ത്യ­ത്തി­ലാ­രും…
കെ. രാ­ജേ­ശ്വ­രി
images/V_S_Achuthanandan1.jpg
വി. എസ്. അ­ച്യു­താ­ന­ന്ദൻ

ജ­നു­വ­രി 18 വെ­ള്ളി­യാ­ഴ്ച സി. പി. എം. ക­ണ്ണൂർ ജി­ല്ലാ സ­മ്മേ­ള­ന­ത്തി­ന്റെ പ­താ­ക­യു­യർ­ന്നു. അ­തി­ന­കം മറ്റു 13 ജി­ല്ല­ക­ളി­ലെ­യും സ­മ്മേ­ള­ന­ങ്ങൾ പൂർ­ത്തി­യാ­യി­ക്ക­ഴി­ഞ്ഞു. സ­ഖാ­വു് പി­ണ­റാ­യി വിജയൻ ന­യി­ക്കു­ന്ന ഔ­ദ്യോ­ഗി­ക വി­ഭാ­ഗ­ത്തി­ന്റെ മേ­ധാ­വി­ത്വം പ­കൽ­പോ­ലെ തെ­ളി­യു­ക­യും ചെ­യ്തി­രു­ന്നു. എ­റ­ണാ­കു­ളം, കൊ­ല്ലം, പ­ത്ത­നം­തി­ട്ട ജി­ല്ല­ക­ളി­ലൊ­ഴി­കെ എ­ല്ലാ­യി­ട­ത്തും വി. എസ്. ഗ്രൂ­പ്പ് തു­ട­ച്ചു­മാ­റ്റ­പ്പെ­ട്ടു. മ­ല­പ്പു­റ­ത്തും പാ­ല­ക്കാ­ട്ടും തി­രു­വ­ന­ന്ത­പു­ര­ത്തും വി­മ­ത­ന്മാ­രെ കു­രു­തി­ക­ഴി­ച്ചു. അ­ങ്ങ­നെ വർ­ധി­ച്ച ആ­ത്മ­വി­ശ്വാ­സ­വു­മാ­യാ­ണു് വി­ജ­യ­നും കൂ­ട്ട­രും സ്വ­ന്തം ത­റ­വാ­ട്ടിൽ സ­മ്മേ­ള­ന­ത്തി­നെ­ത്തി­യ­തു്. ക­ണ്ണൂ­രാ­ണെ­ങ്കിൽ ഔ­ദ്യോ­ഗി­ക­ന്മാ­രു­ടെ നെ­ടു­ങ്കോ­ട്ട. എ­ളു­പ്പ­മാ­ണു് ക­ല­ക്കി­യെ­ടു­ക്കാൻ; വി. എ­സി­ന്റെ പൊ­ടി­പോ­ലു­മി­ല്ല, ക­ണ്ടു­പി­ടി­ക്കാൻ.

images/PinarayiVijayan.jpg
പി­ണ­റാ­യി വിജയൻ

ജ­നു­വ­രി 19-നു് പ്ര­തി­നി­ധി സ­മ്മേ­ള­ന­ത്തി­ന്റെ ഉ­ദ്ഘാ­ട­നം നിർ­വ­ഹി­ച്ചു­കൊ­ണ്ടു് പി­ണ­റാ­യി സഖാവ് പാർ­ട്ടി വി­രു­ദ്ധർ­ക്കും മാ­ധ്യ­മ ദു­ഷ്പ്ര­ഭു­ക്കൾ­ക്കു­മെ­തി­രെ ആ­ഞ്ഞ­ടി­ച്ചു. പി­ന്തി­രി­പ്പൻ ശ­ക്തി­ക­ളും അ­മേ­രി­ക്കൻ സാ­മ്രാ­ജ്യ­ത്വ­വും സി. പി. എ­മ്മി­നെ­തി­രെ ന­ട­ത്തു­ന്ന കു­പ്ര­ചാ­ര­ണ­ങ്ങ­ളെ നേ­രി­ടാ­നും അ­തി­ജീ­വി­ക്കാ­നും പാർ­ട്ടി­ക്കു് ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. പാർ­ട്ടി­യെ ത­കർ­ക്കാൻ ശ്ര­മി­ച്ച­വർ ഇ­പ്പോൾ മ­നോ­വി­ഭ്രാ­ന്തി­യു­ടെ ല­ക്ഷ­ണ­ങ്ങൾ പ്ര­ക­ടി­പ്പി­ക്കു­ക­യാ­ണു്. കോ­ട്ട­യം സ­മ്മേ­ള­ന­ത്തോ­ടെ വി­ഭാ­ഗീ­യ­ത പൂർ­ണ­മാ­യും അ­വ­സാ­നി­ക്കും… ഒന്നര മ­ണി­ക്കൂ­റി­ലേ­റെ നീണ്ട ഉ­ദ്ഘാ­ട­ന ഭാ­ഷ­ണ­ത്തി­ലൊ­രി­ട­ത്തും വി. എസ്. അ­ച്യു­താ­ന­ന്ദ­ന്റെ പേരു് പ­രാ­മർ­ശി­ക്കാ­തി­രി­ക്കാൻ പി­ണ­റാ­യി പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചു. വി­ദ്യാ­ഭ്യാ­സ, വ്യ­വ­സാ­യ, ആ­രോ­ഗ്യ, ആ­ഭ്യ­ന്ത­ര മ­ന്ത്രി­മാ­രെ പ്ര­കീർ­ത്തി­ച്ചു.

images/P_K_Kunhalikutty.jpg
കു­ഞ്ഞാ­ലി­ക്കു­ട്ടി

19-നും 20-നും ചർ­ച്ച­യിൽ പ­ങ്കെ­ടു­ത്ത സകല സ­ഖാ­ക്ക­ളും പി­ണ­റാ­യി­യെ പ്ര­ശം­സി­ച്ചു, വി. എസിനെ അ­പ­ല­പി­ച്ചു. അ­ച്യു­താ­ന­ന്ദ­ന്റെ പാർ­ട്ടി­വി­രു­ദ്ധ നി­ല­പാ­ടു­ക­ളെ, അ­ച്ച­ട­ക്ക­ലം­ഘ­ന­ത്തെ, അ­ഴി­മ­തി­യെ, കെ­ടു­കാ­ര്യ­സ്ഥ­ത­യെ, സ്വ­ജ­ന­പ­ക്ഷ­പാ­തി­ത്വ­ത്തെ ഒക്കെ പ്ര­തി­നി­ധി­കൾ വി­മർ­ശി­ച്ചു. മു­ഖ്യ­മ­ന്ത്രി­യെ­പ്പ­റ്റി ന­ല്ല­തു­പ­റ­യാൻ ഒ­റ്റ­യൊ­രാ­ളും ഉ­ണ്ടാ­യി­ല്ല. വി­ജ­യ­നും ശ­ശി­യും ജ­യ­രാ­ജ­ന്മാ രും ചർ­ച്ച­കേ­ട്ടു് ര­സി­ച്ചു് താ­ളം­പി­ടി­ച്ചു് നിർ­വൃ­തി­യി­ലാ­ണ്ടു.

images/E_P_Jayarajan.jpg
ഇ. പി. ജ­യ­രാ­ജൻ

21-ാം തീയതി തി­ങ്ക­ളാ­ഴ്ച നല്ല ദിവസം. രാ­വി­ലെ പുതിയ ജി­ല്ലാ ക­മ്മി­റ്റി­യെ­യും സം­സ്ഥാ­ന സ­മ്മേ­ള­ന പ്ര­തി­നി­ധി­ക­ളെ­യും ഐ­ക­ക­ണ്ഠ്യേ­ന തെ­ര­ഞ്ഞെ­ടു­ത്തു. സ­ക­ല­രും ഔ­ദ്യോ­ഗി­ക പ­ക്ഷ­ക്കാർ. വി. എസ്. അ­നു­ഭാ­വി­യെ­ന്നു് സം­ശ­യി­ക്ക­പ്പെ­ടു­ന്ന എ. പി. അ­ബ്ദു­ല്ല­ക്കു­ട്ടി എം. പി.-യെ രണ്ടു പ­ട്ടി­ക­യി­ലും ഉൾ­പ്പെ­ടു­ത്തി­യി­ല്ല. 45 അംഗ ജി­ല്ലാ ക­മ്മി­റ്റി­യിൽ ഒരു മേ­ത്ത­നെ­യെ­ങ്കി­ലും ഇ­ല്ലെ­ങ്കിൽ കു­ഞ്ഞാ­ലി­ക്കു­ട്ടി കു­റ്റം പറയും. അ­തു­കൊ­ണ്ടു് രോ­ഗാ­തു­ര­നാ­യി ക­ഴി­യു­ന്ന കെ. പി. മ­മ്മു­മാ­സ്റ്റ­റെ ഉൾ­പ്പെ­ടു­ത്തി മാ­സ്റ്റ­റു­ടെ കാ­ല­ശേ­ഷം ഫാ­രി­സ് അ­ബൂ­ബ­ക്ക­റെ പ­രി­ഗ­ണി­ക്കാ­വു­ന്ന­താ­ണു്.

images/R_Sugathan.jpg
ആർ. സുഗതൻ

21-ാം തീയതി സ­മ്മേ­ള­ന പ്ര­തി­നി­ധി­ക­ളെ അ­ഭി­വാ­ദ്യം ചെ­യ്യാൻ സ­ഖാ­വു് അ­ച്യു­താ­ന­ന്ദൻ ചെ­ല്ലേ­ണ്ട­താ­യി­രു­ന്നു. ക­ഴി­ഞ്ഞ ര­ണ്ടു­ദി­വ­സം നടന്ന ചർ­ച്ച­ക­ളു­ടെ വി­ശ­ദാം­ശ­ങ്ങൾ മാ­ധ്യ­മ സിൻ­ഡി­ക്കേ­റ്റിൽ­നി­ന്ന­റി­ഞ്ഞ അ­ച്ചു­മ്മാൻ ആ വ­ഴി­ക്കു് തി­രി­ഞ്ഞു നോ­ക്കി­യി­ല്ല. അ­ബ്ദു­ല്ല­ക്കു­ട്ടി യെ അ­മർ­ച്ച ചെ­യ്ത­തും പി. ശശിയെ വീ­ണ്ടും സെ­ക്ര­ട്ട­റി­യാ­യി തെ­ര­ഞ്ഞെ­ടു­ത്ത­തു­മൊ­ക്കെ മു­ഖ്യ­മ­ന്ത്രി ഗ­സ്റ്റ്ഹൗ­സി­ലി­രു­ന്നു് അ­റി­ഞ്ഞു.

images/M_V_Govindan.jpg
എം. വി. ഗോ­വി­ന്ദൻ

അ­ന്നു­വൈ­കീ­ട്ടു് അ­തി­ഗം­ഭീ­ര­മാ­യ റെ­ഡ്വോ­ള­ണ്ടി­യർ­മാർ­ച്ചും പ്ര­ക­ട­ന­വും ന­ട­ന്നു. അ­ന­ന്ത­രം ജവഹർ സ്റ്റേ­ഡി­യ­ത്തെ ചെ­ങ്ക­ട­ലാ­ക്കി­യ പൊ­തു­സ­മ്മേ­ള­നം. അതാ, അ­ച്ചു­മ്മാൻ ശു­ഭ്ര­വ­സ്ത്ര­ധാ­രി­യാ­യി, സു­സ്മേ­ര­വ­ദ­ന­നാ­യി യോ­ഗ­ത്തി­നെ­ത്തു­ന്നു. അ­ടു­ത്തി­രി­ക്കു­ന്ന­വ­രോ­ടു് കുശലം പ­റ­യു­ന്നു, ചി­രി­ക്കു­ന്നു. സമാപന സ­മ്മേ­ള­നം ഉ­ദ്ഘാ­ട­നം ചെ­യ്യാൻ ഉ­ച്ച­ഭാ­ഷി­ണി­ക്കു­മു­ന്നി­ലെ­ത്തു­ന്നു. ത­ന­തു­ശൈ­ലി­യിൽ ആ­ടി­യു­ല­ഞ്ഞു്, കൈയും ക­ലാ­ശ­വു­മെ­ടു­ത്തു് പ്ര­സം­ഗി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ ഇ­ട­തു­സർ­ക്കാ­റി­നെ തു­ര­ങ്കം­വെ­ക്കാൻ ശ്ര­മി­ക്കു­ന്ന ‘സകല’ ശ­ക്തി­കൾ­ക്കു­മെ­തി­രെ യു­ദ്ധം പ്ര­ഖ്യാ­പി­ക്കു­ന്നു. ഫാ­രി­സ് അ­ബൂ­ബ­ക്ക­റി നെയും കൂ­ട്ടു­ക­ച്ച­വ­ട­ക്കാ­രെ­യും ഭം­ഗ്യ­ന്ത­രേ­ണ കു­റ്റ­പ്പെ­ടു­ത്തു­ന്നു…

images/E_M_S_Namboodiripad.jpg
ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ട്

ബീഡി തൊ­ഴി­ലാ­ളി­ക­ളും നെ­യ്ത്തു­കാ­രും ചെ­റു­കി­ട ക­ച്ച­വ­ട­ക്കാ­രും കൃ­ഷി­ക്കാ­രും കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളും മറ്റു സാ­ധു­ക്ക­ളു­മൊ­ക്കെ­യാ­ണു് ക­ണ്ണൂ­രെ സാ­ധാ­ര­ണ സ­ഖാ­ക്കൾ. അവർ ദേ­ശാ­ഭി­മാ­നി മാ­ത്രം വാ­യി­ക്കു­ന്ന­വ­രും കൈരളി, പീ­പ്പിൾ, വി ചാ­ന­ലു­കൾ മാ­ത്രം കാ­ണു­ന്ന­വ­രു­മാ­ണു്. അ­വർ­ക്കു് ഗ്രൂ­പ്പി­ല്ല. വി­ഭാ­ഗീ­യ­ത­യെ­പ്പ­റ്റി വലിയ പി­ടി­പാ­ടി­ല്ല. ആ­ശ­യ­സ­മ­രം അ­ങ്ങാ­ടി­മ­രു­ന്നോ പ­ച്ച­മ­രു­ന്നോ എ­ന്ന­റി­യി­ല്ല. വി. എസ്. അ­ച്യു­താ­ന­ന്ദൻ വലിയ നേ­താ­വാ­ണെ­ന്ന­റി­യാം. പുന്നപ്ര-​വയലാർ സ­മ­ര­നാ­യ­ക­നാ­യി­രു­ന്നു എന്നു കേ­ട്ടി­ട്ടു­ണ്ടു്. സ­ഖാ­വി­ന്റെ പ്ര­സം­ഗ­ശൈ­ലി ഇ­ഷ്ട­മാ­ണു്.

images/C_achuthamenon.jpg
സി. അ­ച്യു­ത­മേ­നോൻ

അ­ച്ചു­മ്മാ­ന്റെ പ്ര­സം­ഗം കേ­ട്ടു് ക­ണ്ണൂർ സ­ഖാ­ക്കൾ ഇ­ള­കി­മ­റി­ഞ്ഞ­തും കൈ­യ­ടി­ച്ചു­തി­മിർ­ത്ത­തും സ്വാ­ഭാ­വി­കം. ഹർ­ഷാ­ര­വ­മു­യർ­ന്ന­പ്പോൾ പ്ര­സം­ഗ­ക­ന്റെ ആവേശം വർ­ദ്ധി­ച്ചു: ഏതു് കു­പ്ര­ചാ­ര­ണം അ­ഴി­ച്ചു­വി­ട്ടാ­ലും സി. പി. എ­മ്മി­ന്റെ രാ­ഷ്ട്രീ­യ നയം തി­രു­ത്താ­മെ­ന്നോ തി­രു­ത്തി­ക്കാ­മെ­ന്നോ ആരും ക­രു­ത­ണ്ടാ­ാ­ാ­ാ. പാർ­ട്ടി­യെ പലവിധ സ്വാ­ധീ­ന­ങ്ങ­ളി­ലൂ­ടെ ല­ക്ഷ്യ­ത്തിൽ നി­ന്നു് വ്യ­തി­ച­ലി­പ്പി­ക്കാ­മെ­ന്നു് ‘ആരു’ ക­രു­തി­യാ­ലും അതു ന­ട­ക്കി­ല്ല. പാർ­ട്ടി­യും സർ­ക്കാ­റും ല­ക്ഷ്യം കൈ­വ­രി­ക്കു­ക­ത­ന്നെ ചെ­യ്യും…

images/Nicolae_Ceausescu.jpg
ചൗ­ഷ­സ്ക്യൂ

നി­ല­യ്ക്കാ­ത്ത കൈയടി കേ­ട്ടു് ശ­ശി­യും വി­ജ­യ­നും ക­ട­പ്പ­ല്ലു് ഞെ­രി­ച്ചു. ഗോ­വി­ന്ദ­ന്റെ യും ജ­യ­രാ­ജ­ന്മാ രു­ടെ­യും മുഖം മ­ഞ്ഞ­ളി­ച്ചു. എന്തു ചെ­യ്യാം. ക­ണ്ണൂ­രും വി. എസാ ണു് താരം എ­ന്നു് മാ­ധ്യ­മ സിൻ­ഡി­ക്കേ­റ്റ് ഉ­ദ്ഘോ­ഷി­ച്ചു.

സം­സ്ഥാ­ന സ­മ്മേ­ള­ന­ത്തിൽ ഇതേ ക­ളി­ത­ന്നെ­യാ­ണു് കാ­ര­ണ­വർ ക­ളി­ച്ച­തു്. ബ­ഹു­ഭൂ­രി­പ­ക്ഷം പ്ര­തി­നി­ധി­ക­ളും വി­രു­ദ്ധ വി­ഭാ­ഗ­ക്കാർ. ചർ­ച്ച­യിൽ എ­മ്പാ­ടും വി­മർ­ശ­ങ്ങൾ. കേ­ന്ദ്ര നേ­തൃ­ത്വം കാ­ര­ക്കോ­ലും തോ­ട്ടി­യും ആ­വ­ശ്യ­മെ­ങ്കിൽ ഉ­പ­യോ­ഗി­ക്കാൻ മ­യ­ക്കു­വെ­ടി­യു­മാ­യി നി­ന്ന­തു­കൊ­ണ്ടു മാ­ത്ര­മാ­ണു് വി. എസി നും വി­ര­ലി­ലെ­ണ്ണാ­വു­ന്ന­ത്ര അ­നു­ച­ര­ന്മാർ­ക്കും സം­സ്ഥാ­ന ക­മ്മി­റ്റി­യിൽ ക­ട­ന്നു­കൂ­ടാൻ ക­ഴി­ഞ്ഞ­തു്. മൽസരം ന­ട­ന്നി­രു­ന്നെ­ങ്കിൽ, കോ­ട്ട­യ­ത്തു് മ­ല­പ്പു­റ­വും തി­രു­വ­ന­ന്ത­പു­ര­വും ആ­വർ­ത്തി­ച്ചേ­നെ. ഇനി വി­ഭാ­ഗീ­യ­ത­യി­ല്ല, വി­മർ­ശ­ങ്ങൾ ഉൾ­ക്കൊ­ണ്ടു് തെ­റ്റു­തി­രു­ത്തി മു­ന്നോ­ട്ടു­പോ­കും എ­ന്നു് ഏ­റ്റു­പ­റ­ഞ്ഞാ­ണു് സ­മ്മേ­ള­ന­ന­ഗ­രി­യിൽ­നി­ന്നു് അ­ച്ചു­മ്മാൻ പൊ­തു­യോ­ഗ­ത്തി­നു് പോ­യ­തു്.

images/P_Krishna_Pillai.jpg
പി. കൃ­ഷ്ണ­പി­ള്ള

ഫെ­ബ്രു­വ­രി വ്യാ­ഴാ­ഴ്ച വൈ­കീ­ട്ടു് കോ­ട്ട­യം നാ­ഗ­മ്പ­ടം മൈ­താ­നം മ­നു­ഷ്യ­മ­ഹാ­സ­മു­ദ്ര­മാ­യി. പ്ര­കാ­ശ് കാ­രാ­ട്ടി ന്റെ ഉ­ദ്ഘാ­ട­ന­പ്ര­സം­ഗം, പി­ണ­റാ­യി യുടെ അ­ധ്യ­ക്ഷ­പ്ര­സം­ഗം, അ­ന­ന്ത­രം അ­ഭി­വാ­ദ­ന പ്ര­സം­ഗ­ത്തി­നാ­യി മു­ഖ്യ­മ­ന്ത്രി എ­ഴു­ന്നേ­റ്റു. ജ­ന­സ­മു­ദ്രം ഇ­ര­മ്പി­യാർ­ത്തു. കണ്ണേ കരളേ വി. എസ്സേ… എന്ന മു­ദ്രാ­വാ­ക്യം മു­ഴ­ങ്ങി. ഓരോ വാ­ച­ക­ത്തി­നും നി­ല­യ്ക്കാ­ത്ത ക­ര­ഘോ­ഷം. “കൈ­യ­ടി­ച്ച­തും ജയ് വി­ളി­ച്ച­തും മതി, ഇനി പ്ര­സം­ഗം ക­ഴി­ഞ്ഞി­ട്ടു് മതി ബാ­ക്കി” എ­ന്നു് വി. എ­സി­നു് പ­റ­യാ­മാ­യി­രു­ന്നു. പക്ഷേ, പ­റ­ഞ്ഞി­ല്ല. ജ­ന­ത്തി­ന്റെ ആവേശം മു­ത­ലെ­ടു­ത്തു് അ­ച്ചു­മ്മാൻ പുതിയ ന­മ്പ­രു­കൾ ഇ­റ­ക്കി. അ­പ്പോ­ഴേ­ക്കും മ­ഴ­തു­ട­ങ്ങി. ജനം ഇ­രു­ന്നി­ട­ത്തു­നി­ന്നെ­ഴു­ന്നേ­റ്റു. ആ­വേ­ശ­ത്തി­നു് കു­റ­വി­ല്ല. കൈ­യ­ടി­ക്കും ജ­യ്വി­ളി­ക്കും കു­റ­വേ­തു­മി­ല്ല. മഴ ന­ന­ഞ്ഞ­ത­റി­യാ­തെ, പ്രാ­യം വ­ക­വെ­ക്കാ­തെ മു­ഖ്യൻ പ്ര­സം­ഗം തു­ട­രു­ക­യാ­ണു്. കേൾ­വി­ക്കാ­രു­ടെ ആവേശം നു­ര­ഞ്ഞു പൊ­ങ്ങി. ഉൽ­സാ­ഹ­പ്ര­ഹർ­ഷ­ത്തി­നി­ടെ ഒരു പ്ര­വർ­ത്ത­കൻ കാലി പ്ലാ­സ്റ്റി­ക് കു­പ്പി വേ­ദി­യി­ലേ­ക്കെ­റി­ഞ്ഞു. മ­ഴ­ക­ന­ത്തു, നാ­ഗ­മ്പ­ടം മൈ­താ­ന­ത്തു് വെ­ള്ളം കെ­ട്ടി. നല്ല മ­ഴ­യാ­ണെ­ന്നു് ഒരു വോ­ള­ണ്ടി­യർ മു­ഖ്യ­മ­ന്ത്രി­യെ ഓർ­മ്മി­പ്പി­ച്ചു. നി­റു­ത്തി­ക്ക­ള­യാം എ­ന്നു് വി. എസും പ­റ­ഞ്ഞു. പ്ര­തി­കൂ­ല കാ­ലാ­വ­സ്ഥ നി­മി­ത്തം യോഗം അ­വ­സാ­നി­ച്ചു.

images/Erich_Honecker.jpg
എ­റി­ക്ക് ഹോ­നേ­ക്കർ

ഈ ഘ­ട്ട­ത്തിൽ ഒരൽപം സം­യ­മ­നം പാർ­ട്ടി സെ­ക്ര­ട്ട­റി കാ­ണി­ച്ചി­രു­ന്നെ­ങ്കിൽ കോ­ട്ട­യം സ­മ്മേ­ള­ന­ത്തി­ന്റെ ച­രി­ത്രം മ­റ്റൊ­ന്നാ­കു­മാ­യി­രു­ന്നു. വി. എ­സി­നു് ജ­യ്വി­ളി­ച്ച വി­വ­ര­ദോ­ഷി­കൾ വീ­ട്ടിൽ പൊ­യ്ക്കോ­ട്ടെ എന്നു ക­രു­തി­യാൽ മ­തി­യാ­യി­രു­ന്നു. പക്ഷേ, ക­ണ്ണൂർ­ക്ക­ള­രി­യു­ടെ കാർ­ക്ക­ശ്യം അ­തി­നു് അ­നു­വ­ദി­ച്ചി­ല്ല. മൈ­ക്കി­നു മു­ന്നിൽ വ­ന്നു് അ­ധ്യ­ക്ഷൻ പൊ­ട്ടി­ത്തെ­റി­ച്ചു: ഇതാണോ ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ സം­സ്കാ­രം? എന്തു തോ­ന്ന്യാ­സ­വും കാ­ണി­ക്കാ­നു­ള്ള­താ­ണോ പാർ­ട്ടി­യു­ടെ യോഗം?… ചോ­ദി­ച്ച­തു് കേൾ­വി­ക്കാ­രോ­ടാ­യി­രു­ന്നെ­ങ്കി­ലും ചോ­ദ്യം വി. എ­സി­നോ­ടാ­യി­രു­ന്നു.

images/P_Rajeev.jpg
പി. രാ­ജീ­വ്

ഉഷാ ഉ­തു­പ്പി­ന്റെ ഗാ­ന­മേ­ള­യ­ല്ല, ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ സ­മ്മേ­ള­നം. ഉ­ള്ളിൽ കി­ട­ക്കു­ന്ന ക­ള്ളി­ന്റെ വീ­ര്യം പു­റ­ത്തു­കാ­ണി­ക്ക­രു­തു് എന്ന ശാ­സ­ന­യി­ലൂ­ടെ സ­ഖാ­വു് വിജയൻ അ­ച്ചു­മ്മാ­നു് മു­ദ്രാ­വാ­ക്യം വി­ളി­ച്ച മൊ­ത്തം സ­ഖാ­ക്ക­ളെ ക­ള്ളു­കു­ടി­യ­ന്മാ­രും കൊ­ള്ള­രു­താ­ത്ത­വ­രു­മാ­ക്കി മു­ദ്ര­യ­ടി­ച്ചു. വോ­ള­ണ്ടി­യർ­മാർ ചു­വ­ന്ന കു­പ്പാ­യ­വു­മി­ട്ടു­നി­ന്നാൽ പോര എന്ന വ­ച­ന­ത്തി­ലൂ­ടെ അ­ടി­തു­ട­ങ്ങാ­നു­ള്ള സൂ­ച­ന­യും നൽകി. ചെ­ങ്കു­പ്പാ­യ സൈ­ന്യം മു­ദ്രാ­വാ­ക്യ­വീ­ര­ന്മാ­രെ തെ­ര­ഞ്ഞു­പി­ടി­ച്ചു് തല്ലി, അവർ തി­രി­ച്ചും­ത­ല്ലി. സി. പി. എ­മ്മി­ന്റെ ച­രി­ത്ര­ത്തി­ലെ നാ­ഴി­ക­ക­ല്ലാ­യി­രി­ക്കും കോ­ട്ട­യം സ­മ്മേ­ള­നം എന്ന പി­ണ­റാ­യി സ­ഖാ­വി­ന്റെ വാ­ക്കു­കൾ അ­റം­പ­റ്റി.

images/OABDULLA.jpg
ഒ. അ­ബ്ദു­ല്ല

സ­മ്മേ­ള­നം അ­ടി­ച്ചു­പി­രി­ഞ്ഞു എ­ന്നു് സിൻ­ഡി­ക്കേ­റ്റ് ചാ­ന­ലു­ക­ളും പ­ത്ര­ങ്ങ­ളും ആ­ഹ്ലാ­ദ­പൂർ­വം റി­പ്പോർ­ട്ട് ചെ­യ്തു. സം­സ്ഥാ­ന ക­മ്മി­റ്റി പി­ടി­ച്ച വി­ജ­യോ­ന്മാ­ദ­ത്തിൽ, വിജയൻ വി. എസ്. അ­നു­കൂ­ല മു­ദ്രാ­വാ­ക്യം വി­ളി­ച്ച­വ­രെ ആളെ വി­ട്ടു് ത­ല്ലി­ച്ചു എന്ന മ­ട്ടി­ലാ­ണു് പ­ത്ര­ങ്ങൾ റി­പ്പോർ­ട്ട് ചെ­യ്ത­തു്. ചാ­ന­ലു­കൾ പി­ണ­റാ­യി­യു­ടെ മേ­ഘ­ഗർ­ജ്ജ­നം ആ­വർ­ത്തി­ച്ചു സം­പ്രേ­ക്ഷ­ണം ചെ­യ്തു് കൃ­താർ­ഥ­രാ­യി. അ­ങ്ങ­നെ വി­ജ­യ­മു­ഹൂർ­ത്ത­ത്തിൽ വിജയൻ വീ­ണ്ടും വി­ല്ല­നാ­യി, വി. എ­സി­നു് വീ­ണ്ടും ദു­ര­ന്ത നാ­യ­ക­ന്റെ പ­രി­വേ­ഷം ല­ഭി­ച്ചു.

images/CP_Krishnan_Nair.jpg
ക്യാ­പ്റ്റൻ കൃ­ഷ്ണൻ നായർ

ഇ­താ­ണു് വിജയൻ സ­ഖാ­വി­ന്റെ വിധി. ഭൂ­രി­പ­ക്ഷം ജി­ല്ലാ ക­മ്മി­റ്റി­ക­ളും ഏ­രി­യാ­ക­മി­റ്റി­ക­ളും ലോ­ക്കൽ, ബ്രാ­ഞ്ച്ക­മ്മി­റ്റി­ക­ളും സ­ഖാ­വി­നോ­ടൊ­പ്പ­മാ­ണു്. സം­സ്ഥാ­ന ക­മ്മി­റ്റി­യിൽ അ­ഞ്ചിൽ നാ­ലു­ഭാ­ഗ­വും അ­ദ്ദേ­ഹ­ത്തി­നു പി­ന്നിൽ പാ­റ­പോ­ലെ ഉ­റ­ച്ചു നിൽ­ക്കു­ന്നു. സം­സ്ഥാ­ന സെ­ക്ര­ട്ട­റി­യേ­റ്റ് രൂ­പ­വ­ത്ക­രി­ക്കു­മ്പോൾ അ­തി­ലും മൃഗീയ ഭൂ­രി­പ­ക്ഷം കി­ട്ടും. കേ­ര­ള­ത്തിൽ­നി­ന്നു­ള്ള കേ­ന്ദ്ര­ക­മ്മി­റ്റി അം­ഗ­ങ്ങ­ളു­ടെ കാ­ര്യ­വും തഥൈവ. കെ. ഇ. എൻ., പോ­ക്ക­റാ­ദി സൈ­ദ്ധാ­ന്തി­ക­രും ഉ­ദ­ര­നി­മി­ത്തം ബ­ഹു­കൃ­ത­വേ­ഷ­ക്കാ­രാ­യ ഇതര പി­ണ്ടി­ക്കേ­റ്റ് ബു­ജി­ക­ളും പി­ണ­റാ­യി സ­ങ്കീർ­ത്ത­ന­നി­ര­ത­രാ­ണു്. പാർ­ട്ടി പ­ത്ര­വും അ­ബ്കാ­രി ചാ­ന­ലും വിജയ വൈ­ജ­യ­ന്തി­ക­ളാ­ണു്. ഫാ­രി­സ് മു­ത­ലാ­ളി ആ­രം­ഭി­ക്കാൻ പോ­കു­ന്ന ‘വാർ­ത്ത’ പ­ത്ര­വും ചാ­ന­ലും വി. എസ്. സം­ഹാ­രി­കൾ­കൂ­ടി­യാ­യി­രി­ക്കും. ക്യാ­പ്റ്റൻ കൃ­ഷ്ണൻ നായർ, ഗൾഫാർ മു­ഹ­മ്മ­ദാ­ലി, പി. വി. അ­ബ്ദുൽ വഹാബ്, സാ­ന്റി­യാ­ഗോ­മാർ­ട്ടിൻ, സി­നി­മാ­ന­ടൻ മ­മ്മൂ­ട്ടി, ഗോ­കു­ലം ഗോ­പാ­ലൻ മു­ത­ലാ­യ ഉ­ദാ­ര­മ­തി­കൾ പി­ണ­റാ­യി സ­ഖാ­വി­ന്റെ ആ­പ്ത­മി­ത്ര­ങ്ങ­ളാ­ണു്, സദാ സ­ഹാ­യ­സ­ന്ന­ദ്ധ­രു­മാ­ണു്. ക­മ്യൂ­ണി­സ­ത്തി­ന്റെ പു­ഷ്ക­ല കാ­ല­ത്തു് കി­ഴ­ക്കൻ യൂ­റോ­പ്പി­ലോ റ­ഷ്യ­യി­ലോ ആണു് ജീ­വി­ച്ചി­രു­ന്ന­തെ­ങ്കിൽ സ്റ്റാ­ലി­നെ ക്കാൾ, ബെറിയ യെ­ക്കാൾ, എ­റി­ക്ക് ഹോ­നേ­ക്ക­റെ ക്കാൾ, ചൗ­ഷ­സ്ക്യൂ വി­നേ­ക്കാൾ കേ­മ­നാ­കു­മാ­യി­രു­ന്നു ന­മ്മു­ടെ വിജയൻ.

images/Lavrenti-Beria.jpg
ബെറിയ

എ­ന്തു­ചെ­യ്യാം? ഇതു് ഇ­ന്ത്യ­യാ­യി­പ്പോ­യി. എ­ഴു­ത­പ്പെ­ട്ട ഭ­ര­ണ­ഘ­ട­ന­യും നീ­തി­ന്യാ­യ കോ­ട­തി­ക­ളു­മു­ണ്ടു്. അ­യ്യ­ഞ്ചു കൊ­ല്ലം കൂ­ടു­മ്പോൾ തെ­ര­ഞ്ഞെ­ടു­പ്പു് ന­ട­ക്കും. കോൺ­ഗ്ര­സ്, ബി. ജെ. പി. മു­ത­ലാ­യ ബൂർ­ഷ്വാ പാർ­ട്ടി­ക­ളോ­ടു് താ­ര­ത­മ്യം ചെ­യ്യു­മ്പോൾ വി­പ്ല­വ­ക­ക്ഷി തുലോം ദുർ­ബ­ല­മാ­ണു്. കേ­ര­ള­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പി­ന്നെ­യും ഏ­റെ­യു­ണ്ടു് ദുർ­ഘ­ട­ങ്ങൾ. ഇവിടെ മു­സ്ലിം­ലീ­ഗു­ണ്ടു്, കേരള കോൺ­ഗ്ര­സി­ലെ വിവിധ ഗ്രൂ­പ്പു­ക­ളു­ണ്ടു്, സി. പി. ഐ., ആർ. എസ്. പി. മു­ത­ലാ­യ സ്വൈ­ര­ക്കേ­ടു­കൾ വേ­റെ­യു­മു­ണ്ടു്. ജ­ന­ങ്ങൾ അ­ക്ഷ­രാ­ഭ്യാ­സ­മു­ള്ള­വ­രാ­ണു്, പത്രം വാ­യി­ക്കു­ന്ന­വ­രും ടെ­ലി­വി­ഷൻ കാ­ണു­ന്ന­വ­രു­മാ­ണു്. മനോരമ, മാ­തൃ­ഭൂ­മി പ­ത്ര­ങ്ങ­ളു­ടെ പ­കു­തി­പോ­ലും സർ­ക്കു­ലേ­ഷ­നി­ല്ല, ദേ­ശാ­ഭി­മാ­നി­ക്കു്. കൈരളി, പീ­പ്പീൾ, വി ചാ­ന­ലു­ക­ളെ­ക്കാൾ ജനം കാ­ണു­ന്ന­തു് ഏ­ഷ്യാ­നെ­റ്റും സൂ­ര്യ­യും ഇ­ന്ത്യാ­വി­ഷ­നും മനോരമ ന്യൂ­സു­മാ­ണു്. പി. രാ­ജീ­വും കെ. ഇ. എൻ. കു­ഞ്ഞ­ഹ­മ്മ­ദും പ്ര­തി­ഭാ­ശാ­ലി­ക­ളാ­ണെ­ന്ന­തിൽ സം­ശ­യ­മി­ല്ല. പക്ഷേ, പാർ­ട്ടി സ­ഖാ­ക്കൾ ത­ന്നെ­യും കൂ­ടു­തൽ വാ­യി­ക്കു­ന്ന­തു് അ­പ്പു­ക്കു­ട്ടൻ വ­ള്ളി­ക്കു­ന്നി ന്റെ­യും കെ. ഗോ­പാ­ല­കൃ­ഷ്ണ­ന്റെ യും ഒ. അ­ബ്ദു­ല്ല യു­ടെ­യും സിൻ­ഡി­ക്കേ­റ്റ് കോ­ള­ങ്ങ­ളാ­ണു്.

images/PV_Abdul_Wahab.jpg
പി. വി. അ­ബ്ദുൽ വഹാബ്

ചു­രു­ക്കി­പ­റ­ഞ്ഞാൽ, വ്യ­ത്യ­സ്ത­നാ­മൊ­രു നേ­താ­വാം വി­ജ­യ­നെ സ­ത്യ­ത്തി­ലാ­രും തി­രി­ച്ച­റി­യു­ന്നി­ല്ല. പാർ­ട്ടി­യു­ടെ ലോ­ക്കൽ ക­മ്മി­റ്റി മുതൽ മേ­ലോ­ട്ടു­ള്ള സ­ഖാ­ക്കൾ­ക്കു് പി­ണ­റാ­യി ആ­ദ­ര­ണീ­യ­നും ആ­രാ­ധ്യ­നു­മാ­ണു്. പക്ഷേ, പൊ­തു­സ­മൂ­ഹ­ത്തിൽ എ. കെ. ജി.-ക്കോ ഇ. കെ. നാ­യ­നാർ ക്കോ കി­ട്ടി­യി­രു­ന്ന സ്വീ­കാ­ര്യ­ത വിജയൻ സ­ഖാ­വി­നു് ല­ഭി­ക്കു­ന്നി­ല്ല. സ­ഖാ­വി­ന്റെ നോ­ക്കി­ലും വാ­ക്കി­ലു­മു­ള്ള പാ­രു­ഷ്യം, ശ­രീ­ര­ഭാ­ഷ­യു­ടെ ധാർ­ഷ്ട്യം സാ­ധാ­ര­ണ­ക്കാ­രെ അ­ക­റ്റി നി­റു­ത്തു­ന്നു എ­ന്ന­താ­കാം കാരണം. ഇതേ വ­ല്ലാ­യ്ക, ഇ. പി. ജ­യ­രാ­ജ­നും എം. വി. ഗോ­വി­ന്ദ­നു മു­ണ്ടു്. പി­ണ­റാ­യി­ക്കു് പ­ഠി­ക്കു­ന്ന സ്വ­രാ­ജ്നാ­യർ­ക്കു­പോ­ലു­മു­ണ്ടു്.

images/CKeshavan.jpg
സി. കേശവൻ

നേർ­വി­പ­രീ­ത­മാ­ണു് വി. എസി ന്റെ സ്ഥി­തി. മൂ­ന്ന­ര­ക്കോ­ടി മ­ല­യാ­ളി­കൾ­ക്കും ആ­രാ­ധ്യ­നാ­ണു് മു­ഖ്യ­മ­ന്ത്രി. പി. കൃ­ഷ്ണ­പി­ള്ള, ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ട്, എ. കെ. ഗോ­പാ­ലൻ, ആർ. സുഗതൻ, സി. അ­ച്യു­ത­മേ­നോൻ, സി. കേശവൻ, കെ. കേ­ള­പ്പൻ മു­ത­ലാ­യ തീ­പ്പെ­ട്ട ത­മ്പു­രാ­ക്ക­ന്മാ­രു­ടെ­യും എ. കെ. ആ­ന്റ­ണി, വി. എം. സു­ധീ­രൻ തു­ട­ങ്ങി­യ ജീ­വി­ച്ചി­രി­ക്കു­ന്ന വി­ശു­ദ്ധ­ന്മാ­രു­ടെ­യും കൂ­ട്ട­ത്തി­ലാ­ണു് വി. എസ്. അ­ച്യു­താ­ന­ന്ദ ന്റെ സ്ഥാ­നം. അ­ദ്ദേ­ഹ­ത്തെ പേ­രെ­ടു­ത്തു് പ­റ­ഞ്ഞു് കു­റ്റ­പ്പെ­ടു­ത്താൻ ഉ­മ്മൻ­ചാ­ണ്ടി ക്കോ രമേശ് ചെ­ന്നി­ത്ത­ല ക്കോ നാവു പൊ­ങ്ങു­ന്നി­ല്ല, കു­ഞ്ഞാ­ലി­ക്കു­ട്ടി ക്കോ കൃ­ഷ്ണ­ദാ­സി­നോ ധൈ­ര്യം­വ­രി­ല്ല. അ­ച്യു­ത­മേ­നോ­നെ ക്കാൾ മാ­ധ്യ­മ­പി­ന്തു­ണ കി­ട്ടി­യ ആ­ളാ­ണു് അ­ച്യു­താ­ന­ന്ദൻ. വി. എസിനെ വി­മർ­ശി­ക്കു­മ്പോൾ മ­നോ­ര­മ­പോ­ലും സം­യ­മ­നം പാ­ലി­ക്കും. അ­ച്ചു­മ്മാ­നെ നിർ­ദാ­ക്ഷി­ണ്യം കു­റ്റ­പ്പെ­ടു­ത്തി­യ ദീ­പി­ക­യു­ടെ സർ­ക്കു­ലേ­ഷൻ 85,000-​ത്തിൽനിന്നു് 15,000-​ത്തിലേക്കു് താണു എ­ന്നാ­ണു് ച­രി­ത്രം. ക­ത്ത­നാ­ന്മാർ വീ­ണ്ടെ­ടു­ത്തു് വീ­ണ്ടും മാ­മോ­ദീ­സ­മു­ക്കി­യ ദീപിക ഇ­പ്പോൾ മാ­തൃ­ഭൂ­മി­യെ­ക്കാൾ ആ­വേ­ശ­ത്തോ­ടെ പി­ണ­റാ­യി യെ പ­ഴി­ക്കു­ന്നു; വി. എസി നെ വാ­ഴ്ത്തു­ന്നു!

images/Stalin.jpg
സ്റ്റാ­ലിൻ

ഓരോ മ­ല­യാ­ളി­യു­ടെ മ­ന­സ്സി­ലിം ഒരു വി. എസ്. ഉ­ണ്ടു്. അ­നീ­തി­ക്കും അ­ക്ര­മ­ത്തി­നും അ­ഴി­മ­തി­ക്കും സ്ത്രീ­പീ­ഡ­ന­ത്തി­നും വ­ന­ന­ശീ­ക­ര­ണ­ത്തി­നു­മെ­തി­രെ പൊ­രു­തു­ന്ന ഒരാൾ. പഴയ ബ്ലാ­ക്ക് ആന്റ് വൈ­റ്റ് സി­നി­മ­ക­ളിൽ സത്യൻ അ­ഭി­ന­യി­ച്ച ധീ­രോ­ദാ­ത്ത നായകൻ. ഒ­ന്നു­കിൽ ത­ച്ചോ­ളി ഒതേനൻ, അ­ല്ലെ­ങ്കിൽ ആ­രോ­മൽ­ചേ­ക­വർ. മ­ല­പ്പു­റ­ത്തു് വി. എസ്. ഗ്രൂ­പ്പു­കാർ തോ­റ്റ­പ്പോ­ഴും ദേ­ശാ­ഭി­മാ­നി പ­ത്രാ­ധി­പ­സ്ഥാ­ന­ത്തു­നി­ന്നു് അ­ദ്ദേ­ഹ­ത്തെ നീ­ക്കം­ചെ­യ്ത­പ്പോ­ഴും തെ­ര­ഞ്ഞെ­ടു­പ്പിൽ സീ­റ്റു­നി­ഷേ­ധി­ച്ച­പ്പോ­ഴും മൂ­ന്നാർ ദൗ­ത്യം പ­രാ­ജ­യ­പ്പെ­ട്ട­പ്പോ­ഴു­മൊ­ക്കെ ജനം ദുഃ­ഖി­ച്ചു. മ­ല­യാ­ളി­യു­ടെ മ­ന­സ്സിൽ പി­ണ­റാ­യി വി­ജ­യ­നു മു­ണ്ടു്—കോ­ട്ട­യം ചെ­ല്ല­പ്പ­ന്റെ റോ­ളി­ലാ­ണെ­ന്നു മാ­ത്രം.

പ­രാ­ജ­യ­ത്തിൽ വി. എസ്. ശ­ക്ത­നാ­കു­ന്നു. വി­ജ­യ­ത്താൽ വിജയൻ ത­ള­രു­ന്നു. പ­രാ­ജ­യ­മാ­ണു് വി. എ­സി­ന്റെ വിജയം. വി­ജ­യ­മാ­ണു് വി­ജ­യ­ന്റെ പ­രാ­ജ­യം.

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Vyathyasthanamoru Nethavam Vijayane Sathyathilarum… (ml: വ്യ­ത്യ­സ്ത­നാ­മൊ­രു നേ­താ­വാം വി­ജ­യ­നെ സ­ത്യ­ത്തി­ലാ­രും…).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Vyathyasthanamoru Nethavam Vijayane Sathyathilarum…, കെ. രാ­ജേ­ശ്വ­രി, വ്യ­ത്യ­സ്ത­നാ­മൊ­രു നേ­താ­വാം വി­ജ­യ­നെ സ­ത്യ­ത്തി­ലാ­രും…, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 6, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Death of the Levite’s Concubine, a painting by Bartsius Willem (1612–1639). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.