SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Petrus_van.jpg
Reading by Candlelight, a painting by Petrus van Schendel (1806–1870).
ഡോ­ക്ട­റേ­റ്റ് എന്ന അ­ശ്ലീ­ല­പ­ദം—മ­ല­യാ­ള­ത്തി­ലെ ഗ­വേ­ഷ­ണം എന്ന പ്ര­ഹ­സ­നം എ­ന്തി­നു്?
ര­വി­ശ­ങ്കർ എസ്. നായർ

മ­ല­യാ­ളി എന്ന നി­ല­യ്ക്കു് എ­നി­ക്കു് ഏ­റ്റ­വും ആ­ത്മ­നി­ന്ദ തോ­ന്നി­യി­ട്ടു­ള്ള­തു് മ­ല­യാ­ള­ത്തി­ലെ ഡോ­ക്ട­റൽ പ്ര­ബ­ന്ധ­ങ്ങ­ളു­ടെ ഓപ്പൺ ഡി­ഫൻ­സ് വേ­ള­ക­ളി­ലാ­ണു്. എ­ല്ലാ­വർ­ക്കും മുൻ­കൂ­ട്ടി എ­ത്തി­ച്ചി­ട്ടു­ള്ള പ്ര­ബ­ന്ധ­സം­ഗ്ര­ഹം വ­ള്ളി­പു­ള്ളി വി­ടാ­തെ വാ­യി­ക്കു­ക എ­ന്ന­താ­ണു് ഇതിലെ പ്ര­ധാ­ന ച­ട­ങ്ങു്. മൂ­ന്നു വർഷം (പ­ല­പ്പോ­ഴും അ­ഞ്ചും അ­തി­ല­ധി­ക­വും വർഷം) ഗ­വേ­ഷ­ണം ന­ട­ത്തി ത­യ്യാ­റാ­ക്കി­യ പ്ര­ബ­ന്ധ­ത്തെ­ക്കു­റി­ച്ചു് മു­പ്പ­തു മി­നി­റ്റ് സം­സാ­രി­ക്കാ­നാ­യി, എ­ഴു­തി­ത്ത­യ്യാ­റാ­ക്കി­യ പ്ര­ബ­ന്ധ സം­ഗ്ര­ഹ­ത്തി­ന്റെ താ­ങ്ങു് ആ­വ­ശ്യ­മി­ല്ലാ­ത്ത ഒരു വി­ദ്യാർ­ഥി­യെ­യും ഞാൻ ക­ണ്ടി­ട്ടി­ല്ല. മുൻ­കൂ­ട്ടി വി­ത­ര­ണം ചെയ്ത പ്ര­ബ­ന്ധ­സം­ഗ്ര­ഹം വാ­യി­ക്കു­ന്ന­തി­നു് എ­ന്താ­ണു് പ്ര­സ­ക്തി എ­ന്നു് ആരും ചി­ന്തി­ക്കാ­റു­മി­ല്ല. ക­ട­ലാ­സിൽ­നി­ന്നു് ക­ണ്ണെ­ടു­ക്കാ­തെ അ­ങ്ങേ­യ­റ്റം യാ­ന്ത്രി­ക­മാ­യി ഗ­വേ­ഷ­ക­വി­ദ്യാർ­ഥി പ്ര­ബ­ന്ധ­സം­ഗ്ര­ഹം വാ­യി­ക്കു­ന്ന­തു കേ­ട്ടാൽ­ത്ത­ന്നെ മ­ല­യാ­ള­ത്തി­ലെ ഗ­വേ­ഷ­ണ­ത്തി­ന്റെ നി­ല­വാ­രം എ­ന്തെ­ന്നു് ന­മു­ക്ക­റി­യാൻ ക­ഴി­യും. ബൗ­ദ്ധി­ക­മാ­യ യാ­തൊ­രു ഉ­ത്തേ­ജ­ന­വും ഗ­വേ­ഷ­ണ­ത്തി­ലൂ­ടെ വി­ദ്യാർ­ഥി­ക്കു ല­ഭി­ച്ചി­ട്ടി­ല്ല എ­ന്നു് ആ വാ­യ­ന­യു­ടെ ഈണം സാ­ക്ഷ്യ­പ്പെ­ടു­ത്തും. തു­ടർ­ന്നു് പ്ര­ബ­ന്ധ സം­ഗ്ര­ഹ­ത്തി­ന്റെ മു­ക്കും മൂ­ല­യും സ്പർ­ശി­ച്ചു­കൊ­ണ്ടു് യാ­തൊ­രു ക­ഴ­മ്പു­മി­ല്ലാ­ത്ത കുറേ ചോ­ദ്യ­ങ്ങൾ പു­റ­പ്പെ­ടു­ന്നു. ത­ട്ടി­മു­ട്ടി ഉ­ത്ത­രം പറയാൻ ക­ഴി­യാ­ത്ത ചോ­ദ്യ­ങ്ങൾ­ക്കു് ‘ഞാൻ അതു് പ­രി­ശോ­ധി­ക്കാം’ എ­ന്നൊ­ക്കെ­യാ­യി­രി­ക്കും മ­റു­പ­ടി. ചില അ­ക്ഷ­ര­ത്തെ­റ്റു­കൾ, വി­ട്ടു­പോ­യ ചില റ­ഫ­റൻ­സു­കൾ തു­ട­ങ്ങി­യ കാ­ര്യ­ങ്ങൾ റി­പ്പോർ­ട്ടിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന­തു് ചെ­യർ­പേ­ഴ്സൺ എ­ടു­ത്തു­പ­റ­യു­ക­യും ഇ­തൊ­ക്കെ­യാ­ണെ­ങ്കി­ലും മ­ഹ­നീ­യ­വും മാ­തൃ­കാ­പ­ര­വു­മാ­യ ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­മാ­ണു് എ­ന്നു് പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­താ­ണു് ഓപ്പൺ ഡി­ഫൻ­സ് എന്ന ച­ട­ങ്ങി­ന്റെ സാ­ധാ­ര­ണ പാ­റ്റേൺ. കോ­വി­ഡ് കാ­ല­ത്തു് ഓപ്പൺ ഡി­ഫൻ­സു­കൾ ഓൺ­ലൈ­നി­ലാ­യ­പ്പോ­ഴാ­ണു് ഇ­ത്ത­രം നി­ര­വ­ധി ച­ട­ങ്ങു­കൾ­ക്കു് ഞാൻ മൂ­ക­സാ­ക്ഷി­യാ­യ­തു്. ഡോ­ക്ട­റൽ ബി­രു­ദം നേ­ടാ­നു­ള്ള ച­ട­ങ്ങു് എ­ന്ന­തി­ന­പ്പു­റം ഗ­വേ­ഷ­ണ­ത്തി­നു് പ്രാ­ധാ­ന്യം ക­ല്പി­ക്കു­ന്ന പ്രൊ­ഫ­സർ­മാർ മ­ല­യാ­ള­ത്തിൽ ഉണ്ടോ? സം­ശ­യ­മാ­ണു്. ചില ഓപ്പൺ ഡി­ഫൻ­സു­കൾ വലിയ ത­മാ­ശ­യാ­ണു്. ഒരു പ്ര­ത്യേ­ക കാ­ല­ഘ­ട്ട­ത്തി­ലെ മാ­സി­ക­ളെ­ക്കു­റി­ച്ചോ മറ്റോ ഗ­വേ­ഷ­ണം ന­ട­ത്തി­യ ഒരു വി­ദ്യാർ­ഥി­യോ­ടു് ഈ കാ­ല­ഘ­ട്ടം എ­ന്തു­കൊ­ണ്ടു തി­ര­ഞ്ഞെ­ടു­ത്തു എന്നു ചോ­ദി­ച്ച­പ്പോൾ, ഞാൻ രേ­ഖീ­യ­കാ­ല­ത്തിൽ വി­ശ്വ­സി­ക്കു­ന്നി­ല്ല, അ­തി­നാൽ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം പ­റ­യി­ല്ല എ­ന്നാ­യി­രു­ന്നു മ­റു­പ­ടി. (രേഖീയ ഫെ­ല്ലോ­ഷി­പ്പി­ലും രേഖീയ ശ­മ്പ­ള­ത്തി­ലും വി­ശ്വാ­സ­മു­ണ്ടു് എ­ന്ന­താ­യി­രു­ന്നു ഒരു ആ­ശ്വാ­സം!) കു­ടും­ബ പ്രാ­ര­ബ്ധ­ങ്ങൾ കാരണം ഗ­വേ­ഷ­ണ­ത്തിൽ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ല എ­ന്നും അ­തി­നാൽ ചോ­ദ്യം ചോ­ദി­ച്ചു് തന്നെ വി­ഷ­മി­പ്പി­ക്ക­രു­തു് എ­ന്നും മ­റ്റൊ­രു വി­ദ്യാർ­ഥി ക­ര­ഞ്ഞു­പ­റ­യു­ക­യും ചെ­യർ­മാൻ അതിനെ പി­ന്താ­ങ്ങു­ക­യും ചെ­യ്തു. ലോ­ക­ത്തു് എ­വി­ടെ­യെ­ങ്കി­ലും ഇ­ത്ത­രം ത­മാ­ശ­കൾ ന­ട­ക്കു­മോ? ഗവേഷണ പ്ര­ബ­ന്ധ­ങ്ങ­ളും അ­വ­യി­ലേ­ക്കു ന­യി­ക്കു­ന്ന ഗ­വേ­ഷ­ണ­വും ഒക്കെ പു­റ­ത്തു­പ­റ­യാൻ ക­ഴി­യാ­ത്ത­വി­ധം നി­ല­വാ­ര­മി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണു് ഓപ്പൺ ഡി­ഫൻ­സു­കൾ ത­മാ­ശ­യാ­യി മാ­റു­ന്ന­തു്. മ­ല­യാ­ള­ത്തി­ന്റെ നി­ല­വാ­രം എ­ന്ന­തു് വലിയ ഗൗ­ര­വ­മു­ള്ള വി­ഷ­യ­മാ­യി ആരും കാ­ണു­ന്നി­ല്ല. കേ­ര­ള­ത്തി­ലെ ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ രം­ഗ­ത്തു് ഏ­റ്റ­വും നി­ല­വാ­രം കു­റ­ഞ്ഞ വി­ഷ­യ­മാ­ണു് മ­ല­യാ­ളം. ഞാ­നി­തു് പ­റ­യു­മ്പോൾ മ­ല­യാ­ളം അ­ധ്യാ­പ­കർ ക്ഷു­ഭി­ത­രാ­വു­ക­യും ഞാൻ മ­ല­യാ­ള­ത്തെ­യും മ­ല­യാ­ളം അ­ധ്യാ­പ­ക­രെ­യും അ­പ­മാ­നി­ക്കു­ന്നു എ­ന്നു് ആ­രോ­പി­ക്കു­ക­യും ചെ­യ്യാ­റു­ണ്ടു്. പക്ഷേ, വ­സ്തു­നി­ഷ്ഠ­മാ­യി തെ­ളി­യി­ക്കാൻ ക­ഴി­യു­ന്ന ഒരു സ­ത്യ­മാ­ണു് ഇതു്.

ഗ­വേ­ഷ­ണ­പ്ര­ബ­ന്ധം എന്ന സൂചകം

സർ­വ­ക­ലാ­ശാ­ല­ക­ളു­ടെ അ­ക്കാ­ദ­മി­ക് നി­ല­വാ­ര­ത്തി­ന്റെ സൂ­ച­ക­മാ­യി ഇ­ക്കാ­ല­ത്തു് ഉ­യർ­ത്തി­ക്കാ­ണി­ക്കു­ന്ന­തു് നാ­ക്കി­ന്റെ അ­ക്ര­ഡി­റ്റേ­ഷ­നും ചില റാ­ങ്കി­ങ്ങു­ക­ളു­മൊ­ക്കെ­യാ­ണു്. സ്ഥി­തി­വി­വ­ര­ക്ക­ണ­ക്കു­ക­ളാ­യി പ്ര­സ്താ­വി­ക്കാ­വു­ന്ന ചില വി­ല­യി­രു­ത്ത­ലു­ക­ളെ ഗു­ണ­പ­ര­മാ­യ വി­ല­യി­രു­ത്ത­ലു­കൾ എ­ന്നു് നാ­ക്കു് വി­ശേ­ഷി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കിൽ­പ്പോ­ലും, ഗു­ണ­പ­ര­മാ­യ യാ­തൊ­രു വി­ല­യി­രു­ത്ത­ലും അ­തി­ലി­ല്ല; പ്ര­ത്യേ­കി­ച്ചും അ­ധ്യാ­പ­ന­ത്തി­ന്റെ­യും ഗ­വേ­ഷ­ണ­ത്തി­ന്റെ­യും മേ­ഖ­ല­ക­ളിൽ. അ­തു­കൊ­ണ്ടു­ത­ന്നെ അ­ക്ര­ഡി­റ്റേ­ഷ­നു് മൂ­ല്യ­മൊ­ന്നു­മി­ല്ല. എ­ന്നാൽ നി­ല­വാ­ര­ത്തി­ന്റെ മി­ക­ച്ച ഒരു സൂ­ച­ക­മാ­ണു് ഡോ­ക്ട­റൽ പ്ര­ബ­ന്ധ­ങ്ങൾ. മ­ല­യാ­ള­ത്തി­ലെ ഡോ­ക്ട­റൽ പ്ര­ബ­ന്ധ­ങ്ങ­ളെ സം­ബ­ന്ധി­ക്കു­ന്ന ചില വി­ല­യി­രു­ത്ത­ലു­ക­ളാ­ണു് ഇവിടെ ചർച്ച ചെ­യ്യു­ന്ന­തു്. ഒരു വ്യ­ക്തി­യു­ടെ വി­ല­യി­രു­ത്ത­ലി­നു് അ­ക്കാ­ദ­മി­ക സമൂഹം എന്തു മൂ­ല്യം ക­ല്പി­ക്കും എന്നു ചി­ന്തി­ക്കു­ന്ന­വർ­ക്കാ­യി ചില കാ­ര്യ­ങ്ങൾ: ക­ഴി­ഞ്ഞ പ­ത്തു­വർ­ഷ­ങ്ങ­ളിൽ ഇ­ക്കാ­ര്യ­ത്തെ­ക്കു­റി­ച്ചു് നി­ര­വ­ധി അ­ധ്യാ­പ­ക­രു­മാ­യി ഞാൻ ആ­ശ­യ­വി­നി­മ­യം ന­ട­ത്തി. ഇ­ങ്ങ­നെ­യാ­ണു് ഗ­വേ­ഷ­ണ­പ്ര­ബ­ന്ധം ര­ചി­ക്കേ­ണ്ട­തു് എന്ന മാ­തൃ­ക­യാ­യി വി­ദ്യാർ­ഥി­കൾ­ക്കു മു­ന്നിൽ വ­യ്ക്കാൻ തക്ക മി­ക­വു­ള്ള ഒരു പ്ര­ബ­ന്ധം ചൂ­ണ്ടി­ക്കാ­ണി­ക്കാ­നാ­ണു് ഞാൻ അ­ധ്യാ­പ­ക­രോ­ടു് ആ­വ­ശ്യ­പ്പെ­ട്ട­തു്. നി­ര­വ­ധി പ്ര­ബ­ന്ധ­ങ്ങൾ­ക്കു് മാർ­ഗ­നിർ­ദേ­ശം നൽ­കു­ക­യും അ­തി­ലു­മ­ധി­കം പ്ര­ബ­ന്ധ­ങ്ങൾ മൂ­ല്യ­നിർ­ണ­യം ചെ­യ്യു­ക­യും ചെയ്ത അ­ധ്യാ­പ­കർ­ക്കാർ­ക്കും അ­ങ്ങ­നെ ഒരു പ്ര­ബ­ന്ധം­പോ­ലും നിർ­ദേ­ശി­ക്കാ­നി­ല്ലാ­യി­രു­ന്നു. ‘മോ­ശ­മ­ല്ലാ­ത്ത’, ‘ത­ര­ക്കേ­ടി­ല്ലാ­ത്ത’ എ­ന്നൊ­ക്കെ വി­ശേ­ഷി­പ്പി­ച്ച പ്ര­ബ­ന്ധ­ങ്ങ­ളാ­ണു് അ­ധ്യാ­പ­കർ ചൂ­ണ്ടി­ക്കാ­ണി­ച്ച­തു്. കേ­ര­ള­ത്തി­ലെ എല്ലാ സർ­വ­ക­ലാ­ശാ­ല­ക­ളി­ലെ­യും പല പ്ര­ബ­ന്ധ­ങ്ങൾ പല കാ­ല­യ­ള­വിൽ പ­രി­ശോ­ധി­ച്ച­തു­കൂ­ടാ­തെ, അ­ധ്യാ­പ­കർ നിർ­ദേ­ശി­ച്ച പ്ര­ബ­ന്ധ­ങ്ങ­ളും ഞാൻ പ­രി­ശോ­ധി­ച്ചു. കൂ­ടാ­തെ, ‘ഭാ­ഷ­യ്ക്കൊ­രു ഡോളർ’ സ­മ്മാ­നം നേടിയ പ്ര­ബ­ന്ധ­ങ്ങ­ളും. വ്യ­ക്തി­നി­ഷ്ഠ­മാ­യ ഒരു പ­രി­ശോ­ധ­ന­യാ­യി­രു­ന്നി­ല്ല അതു്. പ്ര­ബ­ന്ധ­ങ്ങ­ളെ വി­ല­യി­രു­ത്താ­നാ­യി കേ­ര­ള­ത്തി­ലെ സർ­വ­ക­ലാ­ശാ­ല­കൾ മാർ­ഗ­നിർ­ദേ­ശ­ങ്ങ­ളോ വി­ല­യി­രു­ത്തൽ സൂ­ച­ക­ങ്ങ­ളോ ഒ­ന്നും ആ­വി­ഷ്ക­രി­ച്ചി­ട്ടി­ല്ല എന്ന പ്ര­ശ്നം മ­റി­ക­ട­ക്കാ­നാ­യി, പ്ര­ബ­ന്ധ മൂ­ല്യ­നിർ­ണ­യ­ത്തി­നു് വി­ശ­ദ­മാ­യ ഒരു ച­ട്ട­ക്കൂ­ടു് ത­യ്യാ­റാ­ക്കി അതു് മ­ന­സ്സിൽ­വ­ച്ചു­കൊ­ണ്ടാ­ണു് ഞാൻ പ്ര­ബ­ന്ധ­ങ്ങൾ പ­രി­ശോ­ധി­ച്ച­തു്. പ്ര­ശ­സ്ത­മാ­യ പല സർ­വ­ക­ലാ­ശാ­ല­ക­ളും പ്ര­ബ­ന്ധ­പ­രി­ശോ­ധ­കർ­ക്കു നൽ­കു­ന്ന മാർ­ഗ­നിർ­ദേ­ശ­ങ്ങൾ, പ്ര­ബ­ന്ധ­ങ്ങ­ളു­ടെ വി­ല­യി­രു­ത്ത­ലി­നെ­ക്കു­റി­ച്ചു­ള്ള ഗ­വേ­ഷ­ണ­പ­ഠ­ന­ങ്ങൾ എ­ന്നി­വ ഉ­പ­യോ­ഗി­ച്ചാ­ണു് ഈ ച­ട്ട­ക്കൂ­ടു് ഞാൻ ത­യ്യാ­റാ­ക്കി­യ­തു്. (സാ­ഹി­ത്യ­ഗ­വേ­ഷ­ണം—സി­ദ്ധാ­ന്ത­വും പ്ര­യോ­ഗ­വും എന്ന എന്റെ പു­സ്ത­ക­ത്തിൽ (കേരള ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു്, 2021) ഈ ച­ട്ട­ക്കൂ­ടു് ചേർ­ത്തി­ട്ടു­ണ്ടു്.) നൂ­റിൽ­പ്പ­രം പ്ര­ബ­ന്ധ­ങ്ങൾ പൊ­തു­വാ­യും മു­പ്പ­തോ­ളം പ്ര­ബ­ന്ധ­ങ്ങൾ വി­ശ­ദ­മാ­യും ഞാൻ പ­രി­ശോ­ധി­ക്കു­ക­യു­ണ്ടാ­യി. അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ മ­ന­സ്സി­ലാ­ക്കി­യ ചില കാ­ര്യ­ങ്ങ­ളി­ലേ­ക്കു് വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ ക്ഷ­ണി­ക്കു­ക­യാ­ണു്. ന­മ്മു­ടെ ഗ­വേ­ഷ­ണ­ത്തി­ന്റെ നി­ല­വാ­രം എ­ന്താ­ണു് എ­ന്ന­തി­ന്റെ ചില സൂ­ച­ന­കൾ മാ­ത്ര­മാ­ണു് ഇവിടെ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്.

images/ravi-thesis-01.png

ക­ഴി­ഞ്ഞ ഇ­രു­പ­ത്ത­ഞ്ചു വർ­ഷ­ങ്ങ­ളിൽ കേ­ര­ള­ത്തി­ലെ സർ­വ­ക­ലാ­ശാ­ല­ക­ളിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ് ബി­രു­ദം ല­ഭി­ച്ച പ്ര­ബ­ന്ധ­ങ്ങ­ളിൽ ‘മി­ക­ച്ച പ്ര­ബ­ന്ധം’ എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന ഒ­രെ­ണ്ണം പോ­ലു­മി­ല്ല—ഇ­രു­പ­ത്ത­ഞ്ചു വർ­ഷ­ങ്ങൾ­ക്കു­ള്ളിൽ കേ­ര­ള­ത്തി­ലെ ഒരു സർ­വ­ക­ലാ­ശാ­ല­യ്ക്കും മി­ക­ച്ച ഒരു പ്ര­ബ­ന്ധം പോലും സൃ­ഷ്ടി­ക്കാൻ ക­ഴി­ഞ്ഞി­ല്ല എ­ന്ന­തി­ന്റെ അർ­ഥ­മെ­ന്താ­ണു്? (മനോജ് കു­റൂ­രി­ന്റെ ‘നാ­ടോ­ടി­ത്താ­ള­ങ്ങൾ ആ­ധു­നി­ക­മ­ല­യാ­ള ക­വി­ത­യിൽ’ (2009 എം. ജി. സർ­വ­ക­ലാ­ശാ­ല) പോ­ലു­ള്ള ചു­രു­ക്കം ചില പ്ര­ബ­ന്ധ­ങ്ങ­ളെ ഞാൻ മാ­റ്റി­നിർ­ത്തു­ന്നു. പാ­ണ്ഡി­ത്യം, വി­ശ­ക­ല­ന­ശേ­ഷി, മൗ­ലി­ക­മാ­യ തി­രി­ച്ച­റി­വു­കൾ എ­ന്നി­വ­യെ­ല്ലാ­മു­ണ്ടെ­ങ്കി­ലും, സാ­ധാ­ര­ണ­മാ­യ ഒരു ഗ­വേ­ഷ­ണ­മേ­ഖ­ല­യ­ല്ല ഈ പ­ഠ­ന­ത്തി­ന്റേ­തു്. സാ­ഹി­ത്യ­പ­ഠ­നം, സം­സ്കാ­ര പഠനം, മാ­ധ്യ­മ­പ­ഠ­നം എ­ന്നി­ങ്ങ­നെ ഏ­റ്റ­വും കൂ­ടു­തൽ ഗ­വേ­ഷ­ണം ന­ട­ക്കു­ന്ന മേ­ഖ­ല­ക­ളി­ലെ പ്ര­ബ­ന്ധ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് ഞാൻ പ­റ­യു­ന്ന­തു്.) ഇ­രു­പ­ത്ത­ഞ്ചു വർ­ഷ­ത്തെ പ്രോ­ഗ്ര­സ് കാർ­ഡിൽ മ­ല­യാ­ള­ത്തി­ന്റെ സ്കോർ പൂ­ജ്യ­മാ­ണു്.

മി­ക­ച്ച­തൊ­ന്നും സൃ­ഷ്ടി­ക്കു­ന്നി­ല്ല എ­ന്ന­തു് ഒരു കാ­ര്യം. പു­റ­ത്തെ­ടു­ക്കാൻ കൊ­ള്ളാ­ത്ത നി­ല­വാ­ര­ത്തി­ലു­ള്ള­വ­യാ­ണു് മ­ല­യാ­ള­ത്തി­ലെ പ്ര­ബ­ന്ധ­ങ്ങ­ളു­ടെ ഭൂ­രി­ഭാ­ഗ­വും എ­ന്ന­താ­ണു് നമ്മെ ഞെ­ട്ടി­ക്കു­ന്ന പ്ര­ശ്നം. ശ­രാ­ശ­രി എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന പ്ര­ബ­ന്ധ­ങ്ങൾ­പോ­ലും വളരെ കു­റ­വാ­ണു്. ഇതു് കേ­ര­ള­ത്തി­ലെ അ­ധ്യാ­പ­കർ­ക്കും ഗ­വേ­ഷ­കർ­ക്കും ഒക്കെ അ­റി­യാ­വു­ന്ന ഒരു സ­ത്യ­മാ­ണു്. ആർ­ക്കും ഇതു് ഒരു പ്ര­ശ്ന­മാ­യി തോ­ന്നു­ന്നി­ല്ല എ­ന്ന­താ­ണു് പ്ര­ശ്നം. ഇ­ങ്ങ­നെ­യൊ­ക്കെ ആയാൽ മതി എ­ന്ന­ല്ല, ഇ­ങ്ങ­ന­യേ ആകാവൂ എ­ന്നു് വാ­ശി­യു­ള്ള­വ­രാ­ണു് ന­മ്മു­ടെ മ­ല­യാ­ളം അ­ധ്യാ­പ­ക­രിൽ കൂ­ടു­ത­ലും.

സാ­മാ­ന്യ­ബോ­ധ­ത്തെ വെ­ല്ലു­വി­ളി­ക്കു­ന്ന തി­രി­ച്ച­റി­വു­കൾ

പ്ര­ബ­ന്ധ­ങ്ങ­ളി­ലെ രീ­തി­ശാ­സ്ത്ര­പ­ര­മാ­യ പ്ര­ശ്ന­ങ്ങ­ളും ഗ­വേ­ഷ­ണ­ത്തി­ന്റെ സാ­ങ്കേ­തി­ക ചി­ട്ട­ക­ളും ഇവിടെ ചർച്ച ചെ­യ്യാൻ ക­ഴി­യു­ക­യി­ല്ല. എ­ന്നാൽ സാ­മാ­ന്യ­ബോ­ധ­മു­ള്ള ആർ­ക്കും മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന ചില കാ­ര്യ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ക്കാം.

images/ravi-thesis-02.png

നി­ഗ­മ­ന­ങ്ങൾ, ഉ­പ­ദർ­ശ­ന­ങ്ങൾ എ­ന്നൊ­ക്കെ­യു­ള്ള ത­ല­ക്കെ­ട്ടി­നു കീഴിൽ, ഗ­വേ­ഷ­ണ­ത്തി­ലൂ­ടെ ത­ങ്ങൾ­ക്കു­ണ്ടാ­യ തി­രി­ച്ച­റി­വു­കൾ അഥവാ ത­ങ്ങ­ളു­ടെ ‘ക­ണ്ടെ­ത്ത­ലു­കൾ’ പ്ര­ബ­ന്ധ­ര­ച­യി­താ­ക്കൾ അ­ക്ക­മി­ട്ടു് അ­വ­ത­രി­പ്പി­ക്കാ­റു­ണ്ടു് മ­ല­യാ­ളം പ്ര­ബ­ന്ധ­ങ്ങ­ളിൽ. ക­രി­വ­ള്ളൂ­രി­ന്റെ പ്രാ­ദേ­ശി­ക ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു് ന­ട­ത്തി­യ ഗ­വേ­ഷ­ണ­ത്തി­ലൂ­ടെ ക­ണ്ടെ­ത്തി­യ ചില കാ­ര്യ­ങ്ങൾ നോ­ക്കൂ:

  • പ്രേ­ത­പി­ശാ­ചു­ക്ക­ളിൽ­നി­ന്നു് ര­ക്ഷ­നേ­ടാൻ ഇ­രു­മ്പു് കൈയിൽ ക­രു­തു­ന്നു. പ്ര­സ­വി­ച്ച സ്ത്രീ­ക്കും കു­ഞ്ഞി­നു­മ­രു­കിൽ ഇ­രു­മ്പു് വ­യ്ക്കു­ന്ന­തു് ഇ­ത്ത­രം വി­ശ്വാ­സ­ത്തി­ന്റെ പിൻ­ബ­ല­ത്താ­ലാ­ണു്.
  • ക­രി­വെ­ള്ളൂ­രി­ലെ വി­ദ്യാ­ഭ്യാ­സ പാ­ര­മ്പ­ര്യ­മു­ള്ള മ­റ്റൊ­രു സ­മു­ദാ­യം തി­യ്യ­സ­മു­ദാ­യ­മാ­ണു്.
  • ചാലിയ സ­മു­ദാ­യ­ക്കാർ ക­രി­വ­ള്ളൂർ പ്ര­ധാ­ന ന­ഗ­ര­മാ­യി ക­ണ­ക്കാ­ക്കു­ന്നു. അ­വ­രു­ടെ നാ­ലു­ന­ഗ­ര­ങ്ങ­ളിൽ ഒ­ന്നാ­ണു് ക­രി­വ­ള്ളൂർ.
  • പ­ത്താം­ത­രം മുതൽ പി. എച്ച്. ഡി. വ­രെ­യു­ള്ള വി­ദ്യാ­ഭ്യാ­സ യോ­ഗ്യ­ത നേടിയ സ്ത്രീ­കൾ പ­ഞ്ചാ­യ­ത്തി­ലു­ണ്ടു്. എ­ഞ്ചി­നീ­യ­റി­ങ്, മെ­ഡി­ക്കൽ വി­ദ്യാ­ഭ്യാ­സം നേ­ടി­യ­വ­രും തൊഴിൽ ചെ­യ്യു­ന്ന­വ­രു­മു­ണ്ടു്.
  • ക­ലാ­രം­ഗ­ത്തു് പ്ര­വർ­ത്തി­ക്കു­ന്ന ധാ­രാ­ളം സ്ത്രീ­കൾ ക­രി­വ­ള്ളൂ­രി­ലു­ണ്ടു്. നിർ­മ്മ­ലാ ര­വീ­ന്ദ്രൻ, വി. അ­മ്മി­ണി തു­ട­ങ്ങി­യ­വർ ദ­ലി­തു് സ­മൂ­ഹ­ത്തിൽ­നി­ന്നും ഉ­യർ­ന്നു­വ­ന്ന ക­ലാ­കാ­രി­ക­ളാ­ണു്.
images/ravi-thesis-03.png

ഡോ­ക്ട­റൽ ഗ­വേ­ഷ­ണ­ത്തി­ലൂ­ടെ­യു­ണ്ടാ­കു­ന്ന ഇ­ത്ത­രം ‘ക­ണ്ടു­പി­ടു­ത്ത’ങ്ങ­ളെ­ക്കു­റി­ച്ചു് ഞാൻ ഒരു ഫേ­സ്ബു­ക്ക് കു­റി­പ്പു് ഇ­ട്ട­പ്പോൾ അ­മേ­രി­ക്ക­യിൽ ജോലി ചെ­യ്യു­ന്ന ഒരു സു­ഹൃ­ത്തു് എന്നെ ഫോണിൽ വി­ളി­ച്ചു. ഒരു പ്ര­ബ­ന്ധ­ത്തിൽ ഇ­ങ്ങ­നെ­യൊ­ക്കെ എ­ഴു­തി­വ­യ്ക്കു­മെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് വി­ശ്വ­സി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ഞാൻ തമാശ പ­റ­യു­ക­യാ­ണു് എ­ന്നു് ഉ­റ­പ്പു­വ­രു­ത്താ­നാ­ണു് അ­ദ്ദേ­ഹം വി­ളി­ച്ച­തു്! മ­ല­യാ­ള­ത്തി­ന്റെ ഉന്നത വി­ദ്യാ­ഭ്യാ­സ രം­ഗ­ത്തി­ന്റെ നി­ല­വാ­രം മ­ന­സ്സി­ലാ­കാ­നാ­യി തീ­സി­സു­കൾ വാ­യി­ക്ക­ണ്ട; തീ­സി­സു­ക­ളു­ടെ നി­ഗ­മ­ന­ങ്ങൾ മാ­ത്രം ഒന്നു മ­റി­ച്ചു­നോ­ക്കി­യാൽ മതി. മ­ല­യാ­ളം പ­ഠി­ച്ചാൽ ബു­ദ്ധി മ­ര­വി­ച്ചു­പോ­കു­മെ­ന്നോ, ബു­ദ്ധി മ­ര­വി­ച്ചു പോയവർ മാ­ത്ര­മേ മ­ല­യാ­ളം പ­ഠി­ക്കൂ എ­ന്നോ­യു­ള്ള നി­ഗ­മ­ന­ത്തിൽ മാ­ത്ര­മേ എ­ത്തി­ച്ചേ­രാൻ കഴിയൂ. ഓ­ണ­ത്തി­ന്റെ സാം­സ്കാ­രി­ക വി­ശ­ക­ല­നം ന­ട­ത്തി­യി­ട്ടു് “വി­നോ­ദ­ക­ല­കൾ ആ­സ്വ­ദി­ക്കു­ക, ചി­രി­ക്കു­ക, തി­ന്നു­ക, കു­ടി­ക്കു­ക, വ്യാ­പാ­രം ന­ട­ത്തു­ക, മ­ത്സ­ര­ങ്ങ­ളിൽ പ­ങ്കെ­ടു­ക്കു­ക തു­ട­ങ്ങി­യ­വ­യാ­ണു് ഓ­ണാ­ഘോ­ഷ­പ­രി­പാ­ടി­ക­ളു­ടെ പൊ­തു­സ­വി­ശേ­ഷ­ത” എന്നു ക­ണ്ടെ­ത്തു­ന്ന­തി­ന്റെ ബു­ദ്ധി­ശൂ­ന്യ­ത ഞെ­ട്ടി­ക്കു­ന്ന­ത­ല്ലേ? വ­രി­ക്ക­ച്ച­ക്ക­നി­വേ­ദ്യം, ക­ണ്ണി­മാ­ങ്ങ നി­വേ­ദ്യം എ­ന്നി­വ പ­ദ്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്ര­ത്തി­ന്റെ സം­സ്കാ­ര സ­വി­ശേ­ഷ­ത­ക­ളാ­ണു് എ­ന്നു് ഗ­വേ­ഷ­ണം ചെ­യ്തു സ്ഥാ­പി­ക്കു­ന്ന പ്ര­ബ­ന്ധ­ത്തെ­ക്കു­റി­ച്ചു് ആ­ലോ­ചി­ച്ചു­നോ­ക്കൂ. ഇ­തൊ­ന്നും ഒ­റ്റ­പ്പെ­ട്ട ഉ­ദാ­ഹ­ര­ണ­ങ്ങ­ള­ല്ല; ന­മ്മു­ടെ ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­ങ്ങ­ളു­ടെ പൊ­തു­നി­ല­വാ­രം വ്യ­ക്ത­മാ­ക്കു­ന്ന അനവധി പ്ര­ബ­ന്ധ­ങ്ങ­ളിൽ ചിലതു മാ­ത്ര­മാ­ണു്. ഇനി ഒരു പ്ര­ബ­ന്ധ­ത്തി­ലെ നോവൽ വി­ശ­ക­ല­നം കാണുക. “രൂ­പേ­ഷ് എ­ഴു­തി­യ വ­സ­ന്ത­ത്തി­ലെ പൂ­മ­ര­ങ്ങൾ എന്ന നോ­വ­ലിൽ എ­ഴു­പ­തു­ക­ളി­ലെ തീ­വ്ര­വാ­ദ­പ്ര­സ്ഥാ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട നി­ര­വ­ധി സം­ഭ­വ­ങ്ങൾ സൂ­ചി­പ്പി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. നക്സൽ അ­നു­ഭാ­വി­ക­ളാ­യ രണ്ടു കൂ­ട്ടു­കാ­രി­ക­ളിൽ ഒരാൾ ക­ള­ക്ട­റാ­വു­ന്ന­തും മ­റ്റേ­യാൾ വി­പ്ല­വ­പ്ര­വർ­ത്ത­ന­വു­മാ­യി മു­ന്നോ­ട്ടു­പോ­കു­ന്ന­തും ഇ­രു­വ­രും ത­മ്മി­ലു­ള്ള ആ­ത്മ­ബ­ന്ധ­ങ്ങ­ളാ­ണു് നോ­വ­ലി­ന്റെ പ്ര­മേ­യം. അ­തി­സാ­ധാ­ര­ണ­വും കാ­ല്പ­നി­ക­വു­മാ­യ പ്ര­മേ­യ­വും പ­രി­ച­ര­ണ­വു­മാ­ണു് നോ­വ­ലി­സ്റ്റ് ഈ നോ­വ­ലി­ലൂ­ടെ നിർ­വ­ഹി­ക്കു­ന്ന­തു്.” ഇ­ത്ത­ര­മൊ­രു ആ­സ്വാ­ദ­ന­ക്കു­റി­പ്പു് എ­ഴു­താൻ ക­ഴി­യു­ന്ന­തിൽ എ­ട്ടാം ക്ലാ­സു് വി­ദ്യാർ­ഥി­കൾ­ക്കു­പോ­ലും അ­ഭി­മാ­നം തോ­ന്നി­ല്ല. (വാ­ക്യ­ഘ­ട­ന­യി­ലെ തെ­റ്റു­കൾ നോ­ക്കൂ) ഇ­ത്ത­രം നി­ര­വ­ധി മൂ­ന്നു­വ­രി വി­ശ­ക­ല­ന­ങ്ങൾ ഒരു പ്ര­ബ­ന്ധ­ത്തിൽ കാ­ണു­മ്പോൾ, രീ­തി­ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചോ ഗവേഷണ സം­സ്കാ­ര­ത്തെ­ക്കു­റി­ച്ചോ ഒ­ന്നു­മ­ല്ല നാം വ്യാ­കു­ല­പ്പെ­ടേ­ണ്ട­തു്. ന­മ്മു­ടെ ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ­രം­ഗ­ത്തു­നി­ന്നു് സാ­മാ­ന്യ­ബോ­ധം തന്നെ ഇ­ല്ലാ­താ­യി­രി­ക്കു­ന്നു എന്നു മാ­ത്ര­മേ മ­ന­സ്സി­ലാ­ക്കാൻ കഴിയൂ. ഇ­ത്ത­രം മൂ­ന്നു­വ­രി­ക്കു­റി­പ്പു­കൾ എ­ഴു­തി­യാൽ­പ്പോ­ലും നി­ങ്ങൾ­ക്കു് ഡോ­ക്ട­റേ­റ്റ് കി­ട്ടും. എ­ന്തി­നാ­ണു് ഈ പ്ര­ഹ­സ­ന­ത്തി­നാ­യി പൊ­തു­പ­ണം ഒ­ഴു­ക്കു­ന്ന­തു? ക­ഴി­ഞ്ഞ പത്തു വർ­ഷ­മെ­ങ്കി­ലു­മാ­യി ഞാൻ മ­ല­യാ­ളം തീ­സി­സു­കൾ വി­ശ­ക­ല­നം ചെ­യ്യു­ക­യാ­ണു്. മാ­ത്ര­മ­ല്ല, മ­ല­യാ­ളം ബി. എ., എം. എ. വി­ദ്യാർ­ഥി­കൾ എ­ഴു­തി­യെ­ടു­ക്കു­ന്ന ലക്ചർ നോ­ട്ടു­കൾ, ചോ­ദ്യ­പ്പേ­പ്പ­റു­കൾ, സി­ല­ബ­സു­കൾ, പി. എച്ച്. ഡി. മൂല്യ നിർണയ റി­പ്പോർ­ട്ടു­കൾ എ­ന്നി­വ­യെ­ല്ലാം പ­രി­ശോ­ധി­ക്കാ­റു­ണ്ടു്. അവസരം കി­ട്ടു­മ്പോ­ഴെ­ല്ലാം ഓപ്പൺ ഡി­ഫൻ­സു­ക­ളിൽ ഓൺ­ലൈ­നിൽ പ­ങ്കെ­ടു­ക്കാ­റു­ണ്ടു്. ന­മ്മു­ടെ ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ രം­ഗ­ത്തു് ഏ­റ്റ­വും നി­ല­വാ­രം കു­റ­ഞ്ഞ വിഷയം മ­ല­യാ­ള­മാ­ണെ­ന്ന­തിൽ എ­നി­ക്കു് ഒരു സം­ശ­യ­വു­മി­ല്ല. ആർ­ക്കും നി­ഷേ­ധി­ക്കാ­നാ­വാ­ത്ത തെ­ളി­വു­കൾ മ­ല­യാ­ളം തീ­സി­സു­ക­ളിൽ നി­റ­ഞ്ഞു­നിൽ­ക്കു­ക­യാ­ണു്.

images/ravi-thesis-04.png
എ­ന്തു­കൊ­ണ്ടു് മ­ല­യാ­ളം ഇ­ങ്ങ­നെ?

മ­ല­യാ­ള­ത്തി­ന്റെ നി­ല­വാ­രം ഇ­ങ്ങ­നെ ആ­യ­തി­നു പി­ന്നിൽ സ­ങ്കീർ­ണ­മാ­യ പല കാ­ര­ണ­ങ്ങ­ളു­മു­ണ്ടു്. മ­ല­യാ­ള­ത്തിൽ ന­ല്ലൊ­രു നി­രൂ­പ­ണ സം­സ്കാ­രം വ­ളർ­ന്നി­ട്ടി­ല്ല എ­ന്ന­താ­ണു് ഒരു പ്ര­ധാ­ന കാരണം. ആ­നു­കാ­ലി­ക­ങ്ങൾ­ക്കു വേ­ണ്ടി എ­ഴു­തു­ന്ന പു­സ്ത­ക­ക്കു­റി­പ്പു­ക­ളാ­ണു് ന­മ്മു­ടെ നി­രൂ­പ­ണ­ത്തി­ന്റെ കാ­ത­ലാ­യ ഭാഗം. ഗൗ­ര­വ­മു­ള്ള വി­ശ­ക­ല­ന­ങ്ങ­ളും പ­ഠ­ന­ങ്ങ­ളും എ­ഴു­തു­ന്ന­തിൽ പൊ­തു­വേ ഉ­ദാ­സീ­ന­രാ­ണു് ന­മ്മു­ടെ നി­രൂ­പ­കർ. അ­തു­കൊ­ണ്ടു­ത­ന്നെ മ­ല­യാ­ള­ത്തി­ലെ വി­ഖ്യാ­ത കൃ­തി­ക­ളും എ­ഴു­ത്തു­കാ­രും വി­ല­യി­രു­ത്ത­പ്പെ­ടു­ക­യോ അ­വ­രു­ടെ കൃ­തി­കൾ സൂ­ക്ഷ്മ­പ­രി­ശോ­ധ­ന­കൾ­ക്കും വ്യാ­ഖ്യാ­ന­ങ്ങൾ­ക്കും വി­ധേ­യ­മാ­വു­ക­യോ ചെ­യ്യു­ന്നി­ല്ല. അ­ങ്ങ­നെ­യു­ള്ള വി­മർ­ശ­ന സം­സ്കാ­ര­ത്തി­ന്റെ പിൻ­ബ­ല­മി­ല്ലാ­തെ സാ­ഹി­ത്യ­ഗ­വേ­ഷ­ണം സാ­ധ്യ­മാ­വു­ക­യി­ല്ല. ര­ണ്ടാ­മ­താ­യി, പാ­ഠ­പു­സ്ത­ക­ങ്ങൾ ഇ­ല്ലാ­തെ പ­ഠി­ക്കേ­ണ്ടി­വ­രു­ന്ന ഒരു വി­ഷ­യ­മാ­ണു് മലയാള സാ­ഹി­ത്യം. ഏ­തെ­ങ്കി­ലും കാ­ല­ത്തു് ആ­രെ­ങ്കി­ലും എ­ഴു­തി­യ ലേ­ഖ­ന­ങ്ങ­ളു­ടെ ഫോ­ട്ടോ­ക്കോ­പ്പി­കൾ ആണു് പല വി­ഷ­യ­ങ്ങൾ­ക്കും ല­ഭ്യ­മാ­യ പ­ഠ­ന­പ്ര­ഭ­വം. ഒരു ഉ­ദാ­ഹ­ര­ണം മാ­ത്രം എ­ടു­ത്തു­കാ­ണി­ക്കാം. ഇം­ഗ്ലീ­ഷി­ലു­ള്ള മു­പ്പ­തു് പാ­ഠ­പു­സ്ത­ക­ങ്ങ­ളെ­ങ്കി­ലും കൾ­ച്ച­റൽ സ്റ്റ­ഡീ­സ് മേ­ഖ­ല­യിൽ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. മ­ല­യാ­ള­ത്തി­ലോ? ചില ലേ­ഖ­ന­സ­മാ­ഹാ­ര­ങ്ങൾ മാ­ത്ര­മാ­ണു് ഉ­ള്ള­തു്. പ­ഠ­ന­മേ­ഖ­ല­യെ സ­മ­ഗ്ര­മാ­യി പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന പാ­ഠ­പു­സ്ത­ക­ങ്ങൾ സാ­ഹി­ത്യ­പാ­ഠ്യ­പ­ദ്ധ­തി­യി­ലെ മിക്ക വി­ഷ­യ­ങ്ങൾ­ക്കും ഇല്ല. പാ­ഠ­പു­സ്ത­ക­ങ്ങൾ എ­ഴു­തു­ക എ­ന്ന­തു് ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ രം­ഗ­ത്തെ അ­ധ്യാ­പ­ക­രു­ടെ പ്ര­ധാ­ന അ­ക്കാ­ദ­മി­ക ധർ­മ­മാ­ണു്. നോവൽ, ചെ­റു­ക­ഥ, കവിത, സാ­ഹി­ത്യ­സി­ദ്ധാ­ന്തം, നി­രൂ­പ­ണം എ­ന്നി­ങ്ങ­നെ­യു­ള്ള മേ­ഖ­ല­ക­ളൊ­ക്കെ വി­ദ്യാർ­ഥി­കൾ പ­ഠി­ക്കു­ന്ന­തു് പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ല്ലാ­തെ­യാ­ണു്. ഇ­ക്കാ­ര­ണ­ങ്ങ­ളാൽ ന­മ്മു­ടെ വി­ദ്യാർ­ഥി­കൾ­ക്കു ല­ഭി­ക്കു­ന്ന വി­ഷ­യ­പ­ര­മാ­യ അ­ടി­ത്ത­റ ദുർ­ബ­ല­മാ­ണു്.

images/ravi-thesis-05.png

അ­ക്കാ­ദ­മി­ക് റൈ­റ്റി­ങ് എല്ലാ വി­ഷ­യ­ങ്ങ­ളി­ലും വളരെ പ്രാ­ധാ­ന്യ­ത്തോ­ടെ ഇ­ന്നു് ലോ­ക­മെ­മ്പാ­ടും പ­ഠി­പ്പി­ക്കു­മ്പോൾ, ആ­ലേ­ഖ­ന­ശേ­ഷി­കൾ പ­രി­ശീ­ലി­പ്പി­ക്കാ­നാ­വി­ല്ലെ­ന്ന യാ­ഥാ­സ്ഥി­തി­ക മ­നോ­ഭാ­വ­മാ­ണു് ഇ­വി­ടു­ത്തെ അ­ധ്യാ­പ­കർ­ക്കു് ഇ­ന്നു­മു­ള്ള­തു്. ചി­ന്ത­യു­ടെ­യും വി­ശ­ക­ല­ന­ത്തി­ന്റെ­യും ഭാഷ കാണാൻ ക­ഴി­യി­ല്ല എന്നു മാ­ത്ര­മ­ല്ല, അ­ങ്ങേ­യ­റ്റം മോ­ശ­മാ­യ ഭാ­ഷ­യാ­ണു് കൂ­ടു­തൽ പ്ര­ബ­ന്ധ­ങ്ങ­ളി­ലും. നല്ല മ­ല­യാ­ളം, എ­ഴു­ത്തു ന­ന്നാ­ക്കാം എ­ന്നി­ങ്ങ­നെ­യു­ള്ള പേ­രു­ക­ളിൽ വി­റ്റ­ഴി­യു­ന്ന പു­സ്ത­ക­ങ്ങൾ ആ­ശ­യ­ങ്ങൾ എ­ങ്ങ­നെ വ്യ­ക്ത­മാ­യും ശ­ക്ത­മാ­യും അ­വ­ത­രി­പ്പി­ക്കാം എ­ന്ന­ല്ല ചർച്ച ചെ­യ്യു­ന്ന­തു്. ക്ര­മീ­ക­ര­ണം എ­ന്നു് എ­ഴു­താൻ പാ­ടി­ല്ല, ക്ര­മ­വ­ത്ക­ര­ണം എ­ന്നു് എ­ഴു­ത­ണം; ശിൽ­പ്പം എ­ന്നു് എ­ഴു­തി­യാൽ ‘ശില’യു­മാ­യു­ള്ള ബന്ധം ഇ­ല്ലാ­താ­യി­ത്തീ­രും അ­തി­നാൽ ശി­ല്പം എന്നു തന്നെ എ­ഴു­ത­ണം. ഇ­ത്ത­ര­ത്തി­ലു­ള്ള വ­ര­ട്ടു­വ്യാ­ക­ര­ണ നി­യ­മ­ങ്ങ­ളാ­ണു് എ­ഴു­ത്തു ന­ന്നാ­ക്കാ­നാ­യി ഈ ര­ച­യി­താ­ക്കൾ ഉ­പ­ദേ­ശി­ക്കു­ന്ന­തു്. എ­ഴു­ത്തി­ന്റെ ല­ക്ഷ്യം ആ­ശ­യ­വി­നി­മ­യ­മ­ല്ല പ­ഴ­ഞ്ചൻ വ്യാ­ക­ര­ണ നി­യ­മ­ങ്ങ­ളെ നി­ല­നിർ­ത്ത­ലാ­ണു് എ­ന്നാ­ണു് ഇ­വ­രു­ടെ മതം. എ­ഴു­ത്തി­നെ­ക്കു­റി­ച്ചു്, പ്ര­ത്യേ­കി­ച്ചും അ­ക്കാ­ദ­മി­ക ലേഖന ര­ച­ന­യെ­ക്കു­റി­ച്ചു് ചർ­ച്ച­യും ചി­ന്ത­യും ഒ­ന്നും കേ­ര­ള­ത്തിൽ ന­ട­ക്കാ­റി­ല്ല. ഇതു് പ്ര­ബ­ന്ധ­ര­ച­ന­യെ കാ­ര്യ­മാ­യി ബാ­ധി­ച്ചി­ട്ടു­ണ്ടു്. ഘ­ട­ന­യും ചി­ട്ട­യും ഇ­ല്ലാ­ത്ത പ്ര­ബ­ന്ധ­ങ്ങ­ളും, ല­ക്ഷ്യ­വും മാർ­ഗ­വും ഇ­ല്ലാ­ത്ത എ­ഴു­ത്തും നമ്മെ ഞെ­ട്ടി­ക്കും. ഗ­വേ­ഷ­ണ­മെ­ന്നാൽ അ­ടി­ക്കു­റി­പ്പു­ക­ളും റ­ഫ­റൻ­സു­ക­ളും അ­ട­ങ്ങി­യി­ട്ടു­ള്ള ദീർ­ഘ­മാ­യ ഉ­പ­ന്യാ­സ­മാ­ണു് എന്ന ചിന്ത നി­ല­നി­ന്നി­രു­ന്ന കാ­ല­ത്തു് എ­ഴു­ത്തി­ന്റെ ചിട്ട, ആശയ ക്ര­മീ­ക­ര­ണം, വാ­ക്യ­ഘ­ട­ന എ­ന്നി­വ­യെ­ക്കു­റി­ച്ചു് അ­ധ്യാ­പ­കർ­ക്കും ഗ­വേ­ഷ­കർ­ക്കും മെ­ച്ച­പ്പെ­ട്ട തി­രി­ച്ച­റി­വു­ണ്ടാ­യി­രു­ന്നു. ഇ­ന്നു് ഇ­ത്ത­രം അ­റി­വു­ക­ളി­ല്ല എന്നു മാ­ത്ര­മ­ല്ല, പ്ര­ബ­ന്ധം എ­ഡി­റ്റു ചെ­യ്യു­ന്ന­തും പ്രൂ­ഫ് തി­രു­ത്തു­ന്ന­തും പോലും ആ­വ­ശ്യ­മി­ല്ലാ­താ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. മ­ല­യാ­ളം എം. എ. ക­ഴി­ഞ്ഞു­വ­രു­ന്ന ഒ­രാൾ­ക്കു് നല്ല മ­ല­യാ­ള­മെ­ഴു­താ­നു­ള്ള പ­രി­ശീ­ല­നം പോലും ല­ഭി­ക്കു­ന്നി­ല്ല എ­ന്ന­താ­ണു് വാ­സ്ത­വം.

കാലടി സർ­വ­ക­ലാ­ശാ­ല­യും­ഗ­വേ­ഷ­ണ­ത്തി­ന്റെ നി­ല­വാ­ര­ത്ത­കർ­ച്ച­യും

പലപല കാ­ര­ണ­ങ്ങൾ ക­ണ്ടെ­ത്താൻ ക­ഴി­യു­മെ­ങ്കി­ലും, മ­ല­യാ­ള­ത്തി­ലെ ഗ­വേ­ഷ­ണ­വും ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­ങ്ങ­ളും നി­ല­വാ­ര­ത്ത­കർ­ച്ച­യു­ടെ പ­ടു­കു­ഴി­യിൽ വീ­ണ­തി­നു പ്ര­ബ­ല­മാ­യ ഒരു കാ­ര­ണ­മു­ണ്ടെ­ങ്കിൽ അതു് കാ­ല­ടി­യി­ലെ ശ്രീ­ശ­ങ്ക­ര സം­സ്കൃ­ത സർ­വ­ക­ലാ­ശാ­ല­യാ­ണു്. വി­ഖ്യാ­ത­നാ­യ പ്ര­ഭാ­ഷ­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യ സുനിൽ പി. ഇ­ള­യി­ട­ത്തിൽ നി­ന്നാ­ണു് ഇ­തി­ന്റെ തു­ട­ക്കം. സു­നി­ലി­ന്റെ ഡോ­ക്ട­റൽ പ്ര­ബ­ന്ധം മാ­തൃ­ക­യാ­ക്കി­ക്കൊ­ണ്ടു് ആദ്യം കാ­ല­ടി­യി­ലെ ഒരു സംഘം അ­ധ്യാ­പ­ക­രും പി­ന്നീ­ടു് മറ്റു സർ­വ­ക­ലാ­ശാ­ല­ക­ളി­ലെ അ­ധ്യാ­പ­ക­രും ആ­ശ­യ­രാ­ഹി­ത്യ­ത്തെ ഭാ­ഷാ­പ­ര­മാ­യ നാ­ട്യം കൊ­ണ്ടു മ­റ­ച്ചു­വ­യ്ക്കു­ന്ന ഒരു വ്യാജ അ­ക്കാ­ദ­മി­ക വ്യ­വ­ഹാ­ര­ഭാ­ഷ കേരളം മു­ഴു­വൻ വ്യാ­പി­പ്പി­ച്ചു. ഒരു പ്ര­ബ­ന്ധ­സം­ഗ്ര­ഹ­ത്തി­ലെ അ­വ­സാ­ന­വാ­ക്യ­ത്തി­ലൂ­ടെ ഇതു് ഉ­ദാ­ഹ­രി­ക്കാം.

“വി­ശ­ക­ല­ന­ങ്ങ­ളി­ലൂ­ടെ ഉ­രു­വം­കൊ­ണ്ട തെ­ളി­ച്ച­ങ്ങ­ളെ­യും നി­ഗ­മ­ന­ങ്ങ­ളെ­യും ക്രോ­ഡീ­കൃ­ത രൂ­പ­ത്തിൽ അ­വ­ത­രി­പ്പി­ക്കു­ക­യാ­ണു് ഉ­പ­സം­ഹാ­ര­ത്തിൽ ചെ­യ്യു­ന്ന­തു്.”

images/ravi-thesis-06.png

‘ഉ­പ­സം­ഹാ­ര­ത്തിൽ നി­ഗ­മ­ന­ങ്ങൾ ക്രോ­ഡീ­ക­രി­ച്ചി­രി­ക്കു­ന്നു’ എ­ന്നു് ല­ളി­ത­മാ­യി പ­റ­യാ­വു­ന്ന കാ­ര്യ­മാ­ണു് നാ­ട്യ­ത്തി­ലൂ­ടെ ഇ­ങ്ങ­നെ പെ­രു­കി വ­ലു­താ­യി­രി­ക്കു­ന്ന­തു്. ഈ ഭാ­ഷ­യാ­ണു് ഇ­ന്ന­ത്തെ വി­ദ്യാർ­ഥി­കൾ എ­ഴു­തു­ന്ന­തു്. (പലരും സം­സാ­രി­ക്കു­ന്ന­തു­പോ­ലും ഇ­ങ്ങ­നെ­യാ­ണു്!) ഈ ഭാഷ എ­ങ്ങ­നെ ഉ­ണ്ടാ­യി എ­ന്ന­റി­യ­ണ­മെ­ങ്കിൽ സുനിൽ പി. ഇ­ള­യി­ടം എ­ഴു­തു­ന്ന­തു് വാ­യി­ച്ചാൽ മതി. ഒരു ഉ­ദാ­ഹ­ര­ണം ഇതാ:

“മ­റ്റെ­ല്ലാ മ­ഹാ­ഖ്യാ­ന­ങ്ങ­ളും മ­രി­ച്ചു മ­ണ്ണ­ടി­ഞ്ഞെ­ന്നു് തെ­ളി­യി­ക്കാൻ ക­ഴി­ഞ്ഞാ­ലും ചൂ­ഷ­ണ­മെ­ന്ന മ­ഹാ­ഖ്യാ­നം ഇ­പ്പോ­ഴും അ­ഭം­ഗു­രം തു­ട­രു­ന്നു­ണ്ടു്. നി­ശ്ച­യ­മാ­യും അതു് പഴയ രൂ­പ­ങ്ങ­ളിൽ മാ­ത്ര­മ­ല്ല ജീ­വി­ക്കു­ന്ന­തു്. അ­ധ്വാ­ന­ത്തി­നു­മേ­ലു­ള്ള മൂ­ല­ധ­ന­ത്തി­ന്റെ ചൂഷണം ഇ­പ്പോ­ഴു­മു­ണ്ടു്; പ­ഴ­യ­തി­നേ­ക്കാൾ ശ­ക്ത­മാ­യി. ഒപ്പം പ്ര­കൃ­തി­ക്കു­മേൽ, സ്ത്രീ­കൾ­ക്കു­മേൽ, ജാതി-​വർണ്ണവിഭാഗങ്ങൾക്കുമേൽ, മത-​ലൈംഗിക ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കു­മേൽ എ­ല്ലാം നാ­നാ­ത­രം ചൂ­ഷ­ണ­ങ്ങൾ അ­ര­ങ്ങേ­റു­ന്നു­ണ്ടു്. പുതിയ രൂ­പ­ങ്ങ­ളിൽ. പുതിയ ഭാ­വ­ങ്ങ­ളിൽ. അ­തു­കൊ­ണ്ടു­ത­ന്നെ സ­മ­ര­ങ്ങ­ളും പുതിയ രൂ­പ­ങ്ങ­ളി­ലാ­ണു്. ചൂ­ഷ­ക­രും ചൂ­ഷി­ത­രു­മെ­ന്ന നി­ല­യിൽ മ­നു­ഷ്യ­വം­ശം വി­ഭ­ജി­ത­മാ­യി തു­ട­രു­ക­യാ­ണു്. ഈ തു­ടർ­ച്ച കൊ­ണ്ടു­ത­ന്നെ­യാ­ണു് വർ­ഗ­വൈ­രു­ധ്യ­ങ്ങ­ളു­ടെ പുതിയ ക്ര­മ­ങ്ങൾ പി­റ­വി­യെ­ടു­ക്കു­ന്ന­തു്; പുതിയ രൂ­പ­ങ്ങ­ളിൽ വർ­ഗ­സ­മ­രം തു­ട­രു­ന്ന­തും.”

‘ചൂ­ഷ­ണ­ങ്ങൾ പുതിയ രീ­തി­ക­ളിൽ തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു; അ­തി­നാ­ലാ­ണു് വർ­ഗ­സ­മ­ര­ങ്ങൾ തു­ട­രു­ന്ന­തും’ എ­ന്നു് ഏഴു വാ­ക്കു­ക­ളിൽ പ­റ­യാ­വു­ന്ന കാ­ര്യ­മാ­ണു് 59 വാ­ക്കു­ക­ളിൽ സുനിൽ പ­റ­യു­ന്ന­തു്. വ­ലി­ച്ചു­നീ­ട്ട­ലും ചു­റ്റി­ക്കെ­ട്ടി­പ്പ­റ­യ­ലും ഒരു വ­ശ­ത്തു്; വാ­യി­ക്കു­ന്ന­വ­രെ അ­ടി­ച്ചി­രു­ത്താൻ വേ­ണ്ടി­മാ­ത്രം ഉ­പ­യോ­ഗി­ക്കു­ന്ന വാ­ക്കു­ക­ളു­ടെ തി­ര­യ­ടി മ­റു­വ­ശ­ത്തു്. “ബൃ­ഹ­ദ്ഘ­ട­ന­യാ­യ ജ­നു­സ്സി­നു­ള്ളിൽ സാ­ധ്യ­മാ­യ ആ­വി­ഷ്കാ­രം, ജ­നു­സ്സി­ന്റെ ക്ര­മ­ത്തി­നു­ള്ളി­ലെ കേ­വ­ല­സ്ഥാ­നം, സ്വയം പ­രാ­മർ­ശ­ക­ത്വ­മു­ള്ള ജൈ­വ­വ­സ്തു, ആ­ത്മാ­വിൽ­നി­ന്നു് അ­ഹ­ത്തി­ലേ­ക്കു­ള്ള ആ­ത്മ­ബോ­ധ­വി­ച്ഛേ­ദം, പ­ര­മ്പ­രാ­ഗ­ത­സ­ഹൃ­ദ­യ­ത്വ­ത്തി­ന്റെ അ­വ­ശി­ക്ഷ്ട­ബ­ലം, ഭാ­വ­ക­കേ­ന്ദ്രി­ത­ത്വ­ത്തിൽ­നി­ന്നു് ജ­ന­കീ­യ­വ­ത്ക­രി­ക്ക­പ്പെ­ട്ട വായന, ആ­ധു­നി­ക­ത­യി­ലെ പ്ര­തി­ഭാ­വ­ന­ക­ളു­ടെ ഭാ­വു­ക­ത്വ­പ­ര­മാ­യ മൂർ­ത്തീ­ക­ര­ണം, പ്ര­തി­നി­ധാ­ന­പ­ര­ത­യിൽ­നി­ന്നു് മോ­ചി­പ്പി­ക്ക­പ്പെ­ട്ടു് ബ­ഹു­ഭാ­ഷി­ത­ത്തി­ലേ­ക്കു് ക­ട­ത്തി­നിർ­ത്ത­പ്പെ­ട്ട വാ­ക്കു്, സ്വ­യം­പ­ര്യാ­പ്ത­മ­ണ്ഡ­ല­ത്തെ പ്ര­ശ്ന­വ­ല്ക്ക­രി­ക്കു­ന്ന രൂ­പ­പ്ര­ശ്നം, രൂ­പ­ങ്ങ­ളു­ടെ ല­ഘു­ത­മ­സ്സാ­ധാ­ര­ണ­ഗു­ണി­ത­ങ്ങ­ളിൽ­നി­ന്നു് കെ­ട്ടി­പ്പ­ടു­ക്ക­പ്പെ­ടു­ന്ന ജ­നു­സ്സ്, വി­ഷ­യി­യു­ടെ ഗ്രാ­ഹ്യ­ത­യിൽ കു­ടി­കൊ­ള്ളു­ന്ന അ­റി­വു്…” എ­ന്നൊ­ക്കെ വാ­യി­ക്കു­മ്പോൾ ആരും പ­ത്തി­മ­ട­ക്കും. സ­ന്ദർ­ഭ­വു­മാ­യി ബ­ന്ധി­പ്പി­ച്ചു് ഇവയെ വാ­യി­ക്കാൻ ശ്ര­മി­ച്ചാൽ മ­ന­സ്സി­ലാ­കും യാ­തൊ­രു കാ­ര്യ­വു­മി­ല്ലാ­ത്ത വാ­ച­ക­മ­ടി­യാ­ണെ­ന്നു്.” I see my wife,” എന്നു പ­റ­യേ­ണ്ടി­ട­ത്തു് “I see some sense-​data of my wife” എന്നു പ­റ­യു­ന്ന­തിൽ ആ­ന­ന്ദം ക­ണ്ടെ­ത്തു­ന്ന ത­ത്വ­ചി­ന്ത­ക­നെ­പ്പോ­ലെ, ഇ­ത്ത­രം വാ­ക്കു­കൾ എ­ഴു­തു­ന്ന­താ­ണു് ഗ­വേ­ഷ­ണം എ­ന്നു് വി­ദ്യാർ­ഥി­കൾ ധ­രി­ച്ചു­വെ­ച്ചി­രി­ക്കു­ന്നു. ഇ­ള­യി­ട­ത്തി­ന്റെ തീ­സി­സ് ആ­ധാ­ര­മാ­ക്കി അ­ദ്ദേ­ഹം ‘ദമിതം’ എന്ന പു­സ്ത­കം പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും, മ­ല­യാ­ളം അ­ധ്യാ­പ­കർ ഇതു് ത­ങ്ങ­ളു­ടെ ബൈബിൾ ആക്കി കൊ­ണ്ടു­ന­ട­ക്കു­ക­യും ചെ­യ്ത­തോ­ടെ­യാ­ണു് ഈ വ്യാ­ജ­വ്യ­വ­ഹാ­രം മ­ല­യാ­ള­ത്തിൽ വ്യാ­പി­ച്ച­തു്. വി­ജ്ഞാ­നം നേടാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വ­രെ അ­തിൽ­നി­ന്നു് തടയുക എന്ന അ­ധി­കാ­രി­വർ­ഗ മ­നോ­ഭാ­വ­മാ­ണു് ദുർ­ഗ്ര­ഹ­മാ­യ എ­ഴു­ത്തി­ന്റെ പ്ര­ധാ­ന കാരണം എ­ന്നു് അ­ക്കാ­ദ­മി­ക ലേഖന വി­ദ­ഗ്ധർ പ­ണ്ടു­ത­ന്നെ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്.

images/ravi-thesis-07.png

ഇ­ള­യി­ട­ത്തിൽ നി­ന്നു് മ­ല­യാ­ള­ത്തിൽ വ്യാ­പ­ക­മാ­യ മ­റ്റൊ­രു അ­ധാർ­മി­ക­ത, ഉ­ദ്ധ­ര­ണി­ക­ളും പ­രാ­വർ­ത്ത­ന­ങ്ങ­ളും കൊ­ണ്ടു് പ്ര­ബ­ന്ധം നിർ­മി­ക്കു­ന്ന രീ­തി­യാ­ണു്. പ്ര­ബ­ന്ധ­ത്തി­ന്റെ എൺ­പ­തും തൊ­ണ്ണൂ­റും ശ­ത­മാ­നം ഉ­ദ്ധ­ര­ണി­ക­ളും പ­രാ­വർ­ത്ത­ന­ങ്ങ­ളും നി­റ­ഞ്ഞ നി­ര­വ­ധി പ്ര­ബ­ന്ധ­ങ്ങൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു് എന്നു പ­റ­ഞ്ഞാൽ വി­ശ്വ­സി­ക്കാൻ ക­ഴി­യു­മോ? ക­ടു­ത്ത പ­കർ­പ്പു­ര­ച­ന­യാ­യി വി­ല­യി­രു­ത്ത­പ്പെ­ടു­ക­യും, കർ­ശ­ന­മാ­യ ശി­ക്ഷാ­ന­ട­പ­ടി­ക­ളി­ലൂ­ടെ നേ­രി­ട­ണ­മെ­ന്നു് യു. ജി. സി. നിർ­ദേ­ശി­ക്കു­ക­യും ചെയ്ത ഈ എ­ഴു­ത്തു­രീ­തി­കൾ അ­ത്യ­ന്താ­ധു­നി­ക ഗ­വേ­ഷ­ണ­മാ­തൃ­ക­ക­ളാ­യി കാ­ല­ടി­യി­ലെ അ­ധ്യാ­പ­കർ ഇ­ന്നും പ്ര­ച­രി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഇ­തോ­ടൊ­പ്പം, സം­സ്കാ­ര പഠനം എ­ന്ന­തി­നെ­ക്കു­റി­ച്ചു് വി­ക­ല­മാ­യ ധാ­ര­ണ­ക­ളും അവർ പ­ര­ത്തി. പ്രാ­ദേ­ശി­ക ച­രി­ത്ര­മാ­ണു് സം­സ്കാ­ര പ­ഠ­ന­മാ­യി ഇവർ പ­റ­ഞ്ഞു­റ­പ്പി­ച്ച­തു്. വെറും ഡേ­റ്റാ ക­ള­ക്ഷ­നാ­യി­രു­ന്നു ഇ­വ­രു­ടെ പ്രാ­ദേ­ശി­ക ച­രി­ത്രം. ഒരു പ്ര­ദേ­ശ­ത്തു് ഇത്ര ട്യൂ­ട്ടോ­റി­യൽ കോ­ളേ­ജു­ക­ളു­ണ്ടെ­ന്നും, എത്ര പേർ എസ്. എസ്. എൽ. സി. പാ­സ്സാ­യി­ട്ടു­ണ്ടെ­ന്നും ഒക്കെ ക­ണ്ടെ­ത്തി­യ പ്രാ­ദേ­ശി­ക ച­രി­ത്ര­പ്ര­ബ­ന്ധ­ങ്ങൾ ആ­രെ­യും ഞെ­ട്ടി­ക്കും. ഇ­തെ­ല്ലാം കാ­ല­ടി­യിൽ ആ­രം­ഭി­ക്കു­ക­യും ക്ര­മേ­ണ മറ്റു സർ­വ­ക­ലാ­ശാ­ല­ക­ളി­ലേ­ക്കു വ്യാ­പി­ക്കു­ക­യും ചെയ്ത ത­ട്ടി­പ്പു­ക­ളാ­ണു്. എ­ന്തും എ­ഴു­താം എ­ങ്ങ­നെ­യും എ­ഴു­താം എന്ന ഇ­ന്ന­ത്തെ അ­വ­സ്ഥ­യിൽ മ­ല­യാ­ള­ത്തെ എ­ത്തി­ച്ച­തിൽ സുനിൽ പി. ഇ­ള­യി­ട­വും കാലടി സർ­വ­ക­ലാ­ശാ­ല­യും വ­ഹി­ച്ച പ­ങ്കു് തി­രി­ച്ച­റി­യു­ന്നി­ട­ത്തു­നി­ന്നു മാ­ത്ര­മേ മലയാള ഗ­വേ­ഷ­ണ­ത്തി­നു് ക­ര­ക­യ­റാൻ പ­റ്റു­ക­യു­ള്ളൂ.

മ­ല­യാ­ള­വും വേണ്ട, ഗ­വേ­ഷ­ണ­വും വേണ്ട—ഡോ­ക്ട­റേ­റ്റ് മതി
images/ravi-thesis-08.png

ന­മ്മു­ടെ അ­ധ്യാ­പ­ക സ­മൂ­ഹ­ത്തി­നു് ഇ­തൊ­ന്നും പ്ര­ശ്ന­മേ­യ­ല്ല. എന്തു ചവറു് എ­ഴു­തി­ക്കൊ­ണ്ടു­വ­ന്നാ­ലും ഒ­പ്പി­ട്ടു­കൊ­ടു­ക്കു­ന്ന ഗവേഷണ മാർ­ഗ­ദർ­ശി­ക­ളും, എ­ന്തു് എ­ങ്ങ­നെ എ­ഴു­തി­യാ­ലും ഗം­ഭീ­രം എന്നു വി­ശേ­ഷി­പ്പി­ച്ചു­കൊ­ണ്ടു് ഡോ­ക്ട­റേ­റ്റ് ബി­രു­ദം നൽകാൻ ശു­പാർ­ശ ചെ­യ്യു­ന്ന പ­രി­ശോ­ധ­ക­രും, ഓപ്പൺ ഡി­ഫൻ­സ് വെറും പ്ര­ഹ­സ­ന­മാ­ക്കു­ന്ന ഗവേഷക സ­മൂ­ഹ­വും ഒക്കെ ചേർ­ന്നു് ഗ­വേ­ഷ­ണ­ത്തെ­യും പ്ര­ബ­ന്ധ­ര­ച­ന­യെ­യും ല­ജ്ജാ­ക­ര­മാ­യ ഒ­ന്നാ­ക്കി­മാ­റ്റി­ക്ക­ഴി­ഞ്ഞു. ഇ­വ­രാ­ണു് ന­മ്മു­ടെ യു­വ­ജ­ന­ത­യെ പ­ഠി­പ്പി­ക്കു­ന്ന­തു്, ഇ­വ­രാ­ണു് ഗവേഷണ രീ­തി­ശാ­സ്ത്രം പ്ര­സം­ഗി­ക്കു­ന്ന­തു്. ഈ അവസ്ഥ തു­ട­രേ­ണ്ട­തു് ഈ അ­ധ്യാ­പ­ക സ­മൂ­ഹ­ത്തി­ന്റെ ആ­വ­ശ്യ­മാ­ണു്. ഫാ­ക്കൽ­റ്റി ഇ­മ്പ്രൂ­വ്മെ­ന്റ് പ്രോ­ഗ്രാം എന്ന പേരിൽ 75000 രൂപ ശം­ബ­ള­ത്തോ­ടു­കൂ­ടി രണ്ടു മുതൽ മൂ­ന്നു വർഷം വ­രെ­യും ഫെ­ലോ­ഷി­പ്പോ­ടു­കൂ­ടി രണ്ടു തൊ­ട്ടു അഞ്ചു വർഷം വ­രെ­യും ഗ­വേ­ഷ­ണം ന­ട­ത്താം. ഇ­ങ്ങ­നെ മാ­സം­തോ­റും ന­ല്ലൊ­രു തുക കൈ­പ­റ്റി അഞ്ചു വർഷം വരെ കാ­ര്യ­മാ­യ പണി ചെ­യ്യാ­തെ ന­ട­ക്കു­ക­യും, അ­വ­സാ­നം കോ­ത­യ്ക്കു വാ­യിൽ­ത്തോ­ന്നി­യ പാ­ട്ടു് എഴുതി, അ­ക്ഷ­ര­ത്തെ­റ്റു­കൾ പോലും തി­രു­ത്താ­തെ പ്ര­ബ­ന്ധ­മാ­യി സ­മർ­പ്പി­ച്ചു് ഡോ­ക്ട­റേ­റ്റു വാ­ങ്ങാ­നും, അ­തി­ന്റെ പേരിൽ ഇ­തു­പോ­ലെ­ത്ത­ന്നെ­യു­ള്ള ഗ­വേ­ഷ­ണ­ത്തി­നു മാർ­ഗ­നിർ­ദേ­ശം നൽ­കാ­നും, പ്ര­മോ­ഷൻ വാ­ങ്ങാ­നും, ക­ഴി­യു­ക എ­ന്ന­തു് എ­ല്ലാ­വർ­ക്കും കി­ട്ടു­ന്ന ഭാ­ഗ്യ­മ­ല്ല­ല്ലോ. ഗ­വേ­ഷ­ണം ല­ജ്ജാ­ക­ര­മാ­യ ഈ നി­ല­യിൽ തു­ട­രു­ക എ­ന്ന­തു് മ­ല­യാ­ളം അ­ധ്യാ­പ­ക സ­മൂ­ഹ­ത്തി­ന്റെ ആ­വ­ശ്യ­മാ­ണു്. വി­മർ­ശ­ന­ങ്ങൾ ഉ­യ­രു­മ്പോൾ, എല്ലാ വി­ഷ­യ­ങ്ങ­ളും ഇ­ങ്ങ­നെ­ത്ത­ന്നെ­യാ­ണു് എന്ന ന്യാ­യീ­ക­ര­ണം നിർ­മി­ച്ചു് സ്വയം ആ­ശ്വ­സി­പ്പി­ക്കു­ക­യാ­ണു് അവർ. മ­റ്റൊ­രു വി­ഷ­യ­ത്തി­നും ഇത്ര മോ­ശ­മാ­യ നി­ല­വാ­രം ഇല്ല എ­ന്ന­താ­ണു് വാ­സ്ത­വം. മറ്റു വി­ഷ­യ­ങ്ങ­ളിൽ നല്ല ഗ­വേ­ഷ­ണം എ­വി­ടെ­യെ­ങ്കി­ലു­മൊ­ക്കെ ന­ട­ക്കു­ന്നു­ണ്ടു്. മ­ല­യാ­ള­ത്തി­ലോ? ഇ­വി­ടെ­യി­ല്ലാ­ത്ത നി­ല­വാ­രം എ­വി­ടെ­യു­ണ്ടാ­കും? ഇ­തൊ­ന്നും വി­ദൂ­ര­മാ­യി­പ്പോ­ലും ന­മ്മു­ടെ അ­ധ്യാ­പ­ക­രെ അ­ല­ട്ടു­ന്നി­ല്ല. ത­ങ്ങ­ളു­ടെ വാ­ട്ട­സ്ആ­പ്പ് കൂ­ട്ടാ­യ്മ­യി­ലെ ചർ­ച്ച­കൾ എ­ങ്ങ­നെ പു­റ­ത്ത­റി­യു­ന്നു എ­ന്ന­താ­ണു് അ­വ­രു­ടെ വലിയ സൈ­ദ്ധാ­ന്തി­ക പ്ര­ശ്നം. ശ്ര­ദ്ധേ­യ­മാ­യ നേ­ട്ട­മൊ­ന്നു­മു­ണ്ടാ­ക്കാ­ത്ത ഉ­പ­രി­പ്ല­വ­മാ­യ ഒരു പ്ര­സ്ഥാ­ന­മാ­യി ക­ഴി­യു­ന്ന കാ­ല­ത്തു­പോ­ലും, ല­ജ്ജാ­ക­രം എ­ന്നു് ആരും മലയാള ഗ­വേ­ഷ­ണ­ത്തെ വി­ശേ­ഷി­പ്പി­ക്കു­മാ­യി­രു­ന്നി­ല്ല. ഇന്നോ ഡോ­ക്ട­റേ­റ്റ് എ­ന്ന­തു് ഒരു അ­ശ്ലീ­ല­പ­ദ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. മ­ല­യാ­ള­വും വേണ്ട, ഗ­വേ­ഷ­ണ­വും വേണ്ട ന­മ്മു­ടെ അ­ധ്യാ­പ­കർ­ക്കു്; ഈ അ­ശ്ലീ­ല­പ­ദം മതി.

ര­വി­ശ­ങ്കർ എസ്. നായർ
images/ravisankar-pic.jpg

സാ­ഹി­ത്യ­നി­രൂ­പ­ക­നും ഭാ­ഷാ­ശാ­സ്ത്ര­ജ്ഞ­നും.

കേ­ര­ള­സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഭാ­ഷാ­ശാ­സ്ത്ര­ത്തിൽ എം. എ. ഡോ­ക്ട­റേ­റ്റ് ബി­രു­ദ­ങ്ങൾ നേടിയ ശേഷം ഗവേഷണ-​അധ്യാപന രം­ഗ­ത്തു് മു­പ്പ­തി­ലേ­റെ വർ­ഷ­ങ്ങൾ പ്ര­വർ­ത്തി­ച്ചു. ഇ­പ്പോൾ ഓ­ക്സ്ഫോർ­ഡ് യൂ­ണി­വേർ­സി­റ്റി പ്ര­സ്സി­ന്റെ ലാം­ഗ്വേ­ജ് കൺ­സൾ­ട്ട­ന്റും മലയാളം-​ഇംഗ്ലീഷ് ഓൺലൈൻ നി­ഘ­ണ്ടു­വി­ന്റെ ചീഫ് എ­ഡി­റ്റ­റും ആണു്. കേരള കേ­ന്ദ്ര സർ­വ­ക­ലാ­ശാ­ല, യെ­മെ­നി­ലെ യൂ­ണി­വേർ­സി­റ്റി ഓഫ് സയൻസ് ആൻഡ് ടെ­ക്നോ­ള­ജി എ­ന്നി­വ­ട­ങ്ങ­ളിൽ ഭാ­ഷാ­ശാ­സ്ത്രം അ­സോ­സി­യേ­റ്റ് പ്രൊ­ഫ­സ്സർ ആ­യി­രു­ന്നു. അതിനു മുൻ­പു് ദ്രാ­വി­ഡ ഭാഷാ ഗ­വേ­ഷ­ണ­കേ­ന്ദ്രം, എസ്. സി. ആർ. ടി., മൈ­സൂ­റി­ലെ സെൻ­ട്രൽ ഇൻ­സ്റ്റി­ട്യൂ­ട്ട് ഓഫ് ഇ­ന്ത്യൻ ലാം­ഗ്വേ­ജ­സ് എ­ന്നി­വി­ട­ങ്ങ­ളിൽ പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

മ­ല­യാ­ള­ത്തി­ന്റെ രൂ­പ­ഘ­ട­ന­യും വാ­ക്യ­ഘ­ട­ന­യും, കേ­ര­ള­ത്തി­ലെ ആ­ദി­വാ­സി ഭാഷകൾ, സം­സ്കൃ­ത­ത്തി­ലെ ദ്രാ­വി­ഡ പ­ദ­ങ്ങൾ, മലയാള ഭാ­ഷാ­ബോ­ധ­നം, ഗ­വേ­ഷ­ണ­രീ­തി­ശാ­സ്ത്രം എന്നീ മേ­ഖ­ല­ക­ളി­ലാ­ണു് പ്ര­ധാ­ന­മാ­യും പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള­തു്. ഭാ­ഷാ­ശാ­സ്ത്രം, സാ­ഹി­ത്യ­നി­രൂ­പ­ണം, വി­ദ്യാ­ഭ്യാ­സം എന്നീ വി­ഷ­യ­ങ്ങ­ളി­ലാ­യി 15 പു­സ്ത­ക­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. ഭാ­ഷാ­ഇൻ­സ്റ്റി­റ്റ്യൂ­ട്ട് പ്ര­സി­ദ്ധീ­ക­രി­ച്ച കേ­ര­ള­ഭാ­ഷാ നി­ഘ­ണ്ടു­വി­ന്റെ അ­സി­സ്റ്റ­ന്റ് എ­ഡി­റ്റ­റും, ദ്രാ­വി­ഡ ഭാ­ഷാ­കേ­ന്ദ്രം പ്ര­സി­ദ്ധീ­ക­രി­ച്ച മൂ­ന്നു വാ­ല്യ­ങ്ങ­ളു­ള്ള Dravidian Encyclopedia-​യുടെ അ­സോ­ഷ്യേ­റ്റ് എ­ഡി­റ്റ­റും ആ­യി­രു­ന്നു. 2013-ൽ കേരള ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ന്റെ നി­രൂ­പ­ണ­ത്തി­നു­ള്ള ഡോ. കെ. എം. ജോർജ് പു­ര­സ്കാ­രം നേടി.

പ്ര­ധാ­ന രചനകൾ
  • സാ­ഹി­ത്യ­ഗ­വേ­ഷ­ണം—സി­ദ്ധാ­ന്ത­വും പ്ര­യോ­ഗ­വും
  • ഭാ­ഷ­യും ഭാ­ഷാ­ശാ­സ്ത്ര­വും
  • വാ­ക്യ­ദർ­ശ­നം
  • Malayalam—A Descriptive Outline
  • Tribal Languages of Kerala
  • A grammar of Malayalam
  • Malayalam Tutor
  • പി. ഒരു പു­നർ­വാ­യ­ന
  • ശി­രോ­ലി­ഖി­ത­ത്തി­ന്റെ കാർബൺ പ­തി­പ്പു­കൾ
  • ഹാ­സ്യ­ത്തി­ന്റെ ര­സ­ത­ന്ത്രം
  • പാ­ഠ്യ­പ­ദ്ധ­തി സി­ദ്ധാ­ന്തം
  • മാർ­ക്സി­യൻ വി­ദ്യാ­ഭ്യാ­സ ദർശനം
  • പാ­ഠാ­സൂ­ത്ര­ണം

Colophon

Title: Doctorate enna Asleelapadam—Malayalaththile Gaveshanam enna Prahasanam Enthinu? (ml: ഡോ­ക്ട­റേ­റ്റ് എന്ന അ­ശ്ലീ­ല­പ­ദം—മ­ല­യാ­ള­ത്തി­ലെ ഗ­വേ­ഷ­ണം എന്ന പ്ര­ഹ­സ­നം എ­ന്തി­നു്?).

Author(s): Ravisankar S. Nair.

First publication details: wptlive.in; issue 141; online; 2023-01-12.

Deafult language: ml, Malayalam.

Keywords: Article, Ravisankar S. Nair, Doctorate enna Asleelapadam—Malayalaththile Gaveshanam enna Prahasanam Enthinu?, ര­വി­ശ­ങ്കർ എസ്. നായർ, ഡോ­ക്ട­റേ­റ്റ് എന്ന അ­ശ്ലീ­ല­പ­ദം—മ­ല­യാ­ള­ത്തി­ലെ ഗ­വേ­ഷ­ണം എന്ന പ്ര­ഹ­സ­നം എ­ന്തി­നു്?, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Reading by Candlelight, a painting by Petrus van Schendel (1806–1870). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.