images/Chess_board.jpg
Black and white chessboard, a photograph by King Mali .
ച­തു­രം­ഗം
രമ പ്ര­സ­ന്ന

മാ­ഗോ­ളി­ത്തെ­രു­വു് ക­ട­ന്ന­പ്പോ­ഴാ­ണു് ത­വി­ട്ടു് നി­റ­മു­ള്ള കൈലി ചു­റ്റി ക­ണ്ണിൽ അ­ഗ്നി­യു­മാ­യി അയാൾ മു­ന്നിൽ വ­ന്ന­തു്. അയാൾ വ­രു­ന്ന­തും പോ­കു­ന്ന­തും അ­തീ­വ­ഭീ­ക­ര­മാ­യ ഏ­തെ­ങ്കി­ലും കൃ­ത്യം ചെ­യ്യാ­നാ­കും. രം­ഗോ­ലി­ത്തെ­രു­വി­ലെ പ­ട്ട­മ്മാ­ളി­ന്റെ വീടു് വിൽ­ക്കു­ന്നി­ല്ലെ­ന്നു് മാമി തീർ­ത്തു് പ­റ­ഞ്ഞ­പ്പോ­ഴാ­ണു് മൂ­ന്നു് മാസം മുൻപേ അയാൾ വ­ന്ന­തു്. ഭാ­ഷാ­സി­നി­മ­യി­ലെ ഗു­ണ്ട­ക­ളെ പ­ല­പ്പോ­ഴും അയാൾ അ­നു­ക­രി­ക്കാ­റു­ണ്ടെ­ന്നു് ക­വ­ല­യിൽ കാ­പ്പി വിൽ­ക്കു­ന്ന മു­രു­കൻ പ­റ­യാ­റു­ണ്ടു്.

മാ­ഗോ­ളി­ത്തെ­രു­വു് പ­ണ്ടെ­ങ്ങോ കു­റേ­യേ­റെ മം­ഗോ­ളി­യ­ക്കാർ താ­മ­സി­ച്ച തെ­രു­വാ­ണ­ത്രെ. അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന മാ­ണി­ക്യ­മ­മ്മ ഒരു മം­ഗോ­ളി­യ­ക്കാ­ര­നെ തി­രു­മ­ണം ചെ­യ്തു­വെ­ന്നും അ­തി­നാ­ലാ­ണു് അ­വി­ടെ­യു­ള്ള ചില കു­ട്ടി­കൾ­ക്കു് മം­ഗോ­ളി­യ­രു­ടെ പ­തി­ഞ്ഞ മൂ­ക്കും മ­ഞ്ഞ­ളു ക­ലർ­ന്ന നി­റ­വു­മു­ണ്ടാ­യ­തെ­ന്നു് മു­രു­ക­ന്റെ കാ­പ്പി­ക്ക­ട­യി­ലി­രു­ന്നു സമയം തീ­റെ­ഴു­തു­ന്ന­വർ പ­റ­യാ­റു­ണ്ടു്…

മം­ഗോ­ളി­ത്തെ­രു­വു് പ­റ­ഞ്ഞും ലോ­പി­ച്ചും മാ­ഗോ­ളി­ത്തെ­രു­വാ­യി. ആ തെ­രു­വിൽ നി­ന്നു ടൗ­ണി­ലേ­യ്ക്കു­ള്ള റോഡിൽ നി­ന്നു അ­ര­ക്കി­ലോ­മീ­റ്റർ ഉ­ള്ളി­ലാ­ണു് രം­ഗോ­ലി­ത്തെ­രു­വു്. റോഡ് പു­നർ­നിർ­മ്മി­ക്കു­ന്നു­വെ­ന്നും പുതിയ പാതകൾ രം­ഗോ­ലി­ത്തെ­രു­വി­നു­ണ്ടാ­ക്കു­ന്ന ഭൂ­മി­വി­ല മ­ന­സ്സിൽ കണ്ട വി­ല്ലാ­നിർ­മ്മാ­ണ­ക്ക­മ്പ­നി­യാ­ണു് തെ­രു­വി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തു­ള്ള വീ­ടു­കൾ വാ­ങ്ങാൻ തീ­രു­മാ­നി­ച്ച­തു്. കൂ­ടു­തൽ വി­ല­കി­ട്ടി­യ­പ്പോൾ മൂ­ന്നു പേർ വീടു വിൽ­ക്കാൻ ത­യ്യാ­റാ­യി. പക്ഷേ, പ­ട്ട­മ്മാൾ മാ­ത്രം അ­തി­നെ­തി­രു നി­ന്നു. ആ സ­മ­യ­ത്താ­യി­രു­ന്നു പോയ മാ­സ­ത്തി­ലെ അ­യാ­ളു­ടെ രം­ഗ­പ്ര­വേ­ശം. മാ­ട്ടു­താ­വ­ണി പേ­ച്ചു് എ­ന്നു് മു­രു­കൻ ആ­രു­മി­ല്ലാ­ത്ത­പ്പോൾ അയാളെ പ­രി­ഹ­സി­ച്ചി­രു­ന്നു. അയാൾ വ­രു­മ്പോൾ അതീവ ഭ­വ്യ­ത­യോ­ടെ “കാ­പ്പി എ­ടു­ക്ക­ട്ടെ അണ്ണാ” എ­ന്നു് പ­റ­ഞ്ഞു് ഉ­ള്ളിൽ പ­രി­ഹ­സി­ച്ചു് പുറമേ ലോ­ഹ്യം കൂടി നിൽ­ക്കു­ന്ന മു­രു­ക­നെ നോ­ക്കി ഇ­രി­ക്കു­മ്പോൾ പ­ല­പ്പോ­ഴും ചിരി നി­യ­ന്ത്രി­ക്കാ­നാ­വാ­തെ വ­ന്നി­ട്ടു­ണ്ടു്. ക­ത്തി­വേ­ഷ­ങ്ങ­ളു­ടെ എല്ലാ കോ­ലാ­ഹ­ല­ത്തോ­ടെ­യും, ഗോ­ഗ്വോ വി­ളി­ക­ളോ­ടെ­യു­മാ­ണു് അ­യാ­ളു­ടെ വരവു്. ശല്യം സ­ഹി­ക്ക വ­യ്യാ­തെ പ­ട്ട­മ്മാൾ രം­ഗോ­ലി­ത്തെ­രു­വി­ലെ സ്ഥലം വി­റ്റു് മൈ­ലാ­പ്പൂ­രി­ലേ­യ്ക്കു് പോയി.

ഇ­ത്ത­വ­ണ­ത്തെ അ­യാ­ളു­ടെ വരവു് എ­ന്നെ­ത്തേ­ടി­യാ­യി­രു­ന്നു. ചി­ന്തി­ക്കാൻ അ­ധി­ക­സ­മ­യം കി­ട്ടു­ന്ന­തി­നു മുൻപേ അയാൾ എന്റെ ഷർ­ട്ടി­ന്റെ കോ­ള­റിൽ പി­ടി­ച്ചു.

“നി­ന­ക്കു് പെരിയ കളി തന്നെ ക­ളി­ക്ക­ണ­മ­ല്ലേ­ടാ” എ­ന്നൊ­രു ചോ­ദ്യ­വും. “കാ­ണി­ച്ചു തരാം” എ­ന്നൊ­രു ഭീ­ഷ­ണി­യും. അതിനു ശേഷം. അയാൾ എന്നെ ഷർ­ട്ടി­ലു­യർ­ത്തി താഴെ നിർ­ത്തി ക­ട­ന്നു­പോ­യി…

images/chathurangam-03.png

സർ­ക്കാർ സ്ക്കൂ­ളി­ലെ ച­രി­ത്രം പ­ഠി­പ്പി­ക്കു­ന്ന മാ­ഷി­നോ­ടാ­യി­രു­ന്നു ആദ്യം ഇ­തേ­പ്പ­റ്റി പ­റ­ഞ്ഞ­തു്. അ­തി­ന­ദ്ദേ­ഹം പറഞ്ഞ മ­റു­പ­ടി കേ­ട്ടു് എ­നി­യ്ക്കു് ചി­രി­ക്കാ­നാ­ണു തോ­ന്നി­യ­തു്. ഇ­വ­രെ­ല്ലാ­വ­രും എ­ന്തി­നാ­ണു് എന്നെ ഇ­ത്ര­യ­ധി­കം ഭ­യ­ക്കു­ന്ന­തു്. എ­ന്തി­നാ­ണു് എന്നെ ത­ടു­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്. മാ­ട്ടു­താ­വ­ണി ഗുണ്ട ഭീ­ഷ­ണി­പ്പെ­ടു­ത്താ­നാ­വും വിധം അ­പ­രാ­ധ­മൊ­ന്നും ഞാൻ ചെ­യ്തി­രു­ന്നി­ല്ല.

രം­ഗോ­ലി­ത്തെ­രു­വി­നും അ­പ്പു­റ­മു­ള്ള തു­ന്നൽ­ക്കാ­രൻ തെ­രു­വി­നു­മ­പ്പു­റ­ത്താ­ണു് മാ­ലി­ന്യ­ക്കൂ­മ്പാ­രം എ­ടു­ത്തു­കൊ­ണ്ടു­വ­രു­ന്ന­വ­രു­ടെ വീ­ടു­കൾ… അ­തി­നു് ഇ­ട­ത്തോ­ട്ടു് തി­രി­യു­ന്ന വ­ഴി­യി­ലാ­ണു് അ­ല­ക്കു­കാർ താ­മ­സി­ക്കു­ന്ന സ്ഥലം. അ­മ്മ­യും അ­ച്ഛ­നും ടൗ­ണി­ലെ ലോ­ണ്ഡ്രി­ക­ളിൽ നി­ന്നും ആ­ശു­പ­ത്രി­ക്കാർ കൊ­ടു­ക്കു­ന്ന തു­ണി­കൾ പു­ഴു­ങ്ങി­യ­ല­ക്കു­ന്ന­തും ചു­റ്റി­ലു­മു­ള്ള വൃ­ത്തി­ഹീ­ന­മാ­യ ഇ­ട­ങ്ങ­ളും കണ്ടു വ­ളർ­ന്ന­തി­നാ­ലാ­ക­ണം ദാ­രി­ദ്ര്യ­ത്തി­ന്റെ തെ­രു­വു­ക­ളി­ലെ അ­പ­കർ­ഷ­താ­ബോ­ധം ചില നേ­ര­ങ്ങ­ളിൽ എ­ന്നെ­യും കീ­ഴ­ട­ക്കി­യി­രു­ന്നു.

പ­ണ­മു­ണ്ടാ­ക്കേ­ണ്ട­തു് എ­ന്റെ­യാ­വ­ശ്യ­മാ­യി­രു­ന്നു. അ­തി­നാ­യി ഞാൻ ആ­ദ്യ­ശ്ര­മം ന­ട­ത്തി­യ­തു് പാ­ട്ടി­ലാ­യി­രു­ന്നു… കി­ട്ടു­ന്ന കൂലി കു­ടി­ച്ചു തീർ­ക്കാ­ത്ത അ­ച്ഛ­നാ­യി­രു­ന്നു എ­ന്റേ­തു്… അന്തി മ­യ­ങ്ങു­മ്പോൾ വൃ­ത്തി­ഹീ­ന­മാ­യ ജീ­വി­ത­സാ­ഹ­ച­ര്യം മ­റ­ക്കാൻ വില കു­റ­ഞ്ഞ മദ്യം കൂ­ടു­തൽ സേ­വി­ച്ചു് ഉ­ച്ച­ത്തി­ലെ­ന്തെ­ക്കെ­യോ ശ­ബ്ദി­ച്ചു് ഇ­ട­യ്ക്കു് ഹി­റ്റ് തമിഴ് സി­നി­മ­യു­ടെ അ­ശ്ലീ­ല­ച്ചു­വ­യു­ള്ള പാ­ട്ടു പാടി, ചി­ല­പ്പോൾ അ­തി­ഭീ­ക­ര­മാ­യി ക­ര­ഞ്ഞു ന­ട­ക്കു­ന്ന ധാ­രാ­ളം ആളുകൾ പാർ­ക്കു­ന്ന ഒരു ചേ­രി­യിൽ അച്ഛൻ ജീ­വി­ച്ച അ­തി­മ­ഹ­ത്താ­യ ജീ­വി­ത­മാ­യി­രു­ന്നു എ­നി­യ്ക്കു തു­ണ­യാ­യ­തു്. അ­ച്ഛ­നു ബാ­ങ്ക് അ­ക്കൗ­ണ്ട് ഉ­ണ്ടാ­യി­രു­ന്നു. പ­ത്തു്, നൂറു് രൂപകൾ ചെറിയ സ­മ്പാ­ദ്യ­ത്തിൽ നി­ന്നു് അച്ഛൻ ബാ­ങ്കിൽ നി­ക്ഷേ­പി­ക്കു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. അമ്മ വളരെ ക­രു­ത­ലോ­ടെ പണം ചി­ല­വാ­ക്കി. പക്ഷേ, അവരെ രണ്ടു പേ­രെ­യും തോ­ല്പി­ച്ചൊ­രാൾ വീ­ട്ടി­ലു­ണ്ടാ­യി­രു­ന്നു. അ­ച്ഛ­നും, അ­മ്മ­യും രക്തം തൂ­വി­യു­ണ്ടാ­ക്കി­യ പണം കൊ­ടു­ത്തു് ക­ല്യാ­ണം ചെ­യ്ത­യ­ച്ച എന്റെ കൂ­ട­പ്പി­റ­പ്പു്.

റെ­യിൽ­വേ­യി­ലെ പ്യൂൺ എ­ന്നൊ­ക്കെ പ­റ­ഞ്ഞാൽ ചേ­രി­യി­ലെ ആൾ­ക്കാർ­ക്കു് ക­ല­ക്റ്റ­റെ പോ­ലെ­യാ­യി­രു­ന്നു. അ­യാൾ­ക്കു് കാറു വാ­ങ്ങാൻ എന്റെ അ­ച്ഛ­നു­മ­മ്മ­യും പു­ഴു­ങ്ങി അ­ല­ക്കു ക­ല്ലി­ലി­ടി­ച്ചു സ­മ്പാ­ദി­ച്ച പണം തി­ക­യാ­തെ വന്നു. മാ­ന­സി­ക പീഡനം സ­ഹി­ക്കാ­തെ എന്റെ ചേ­ച്ചി ആ­ത്മ­ഹ­ത്യ ചെ­യ്ത­പ്പോൾ പോലും അച്ഛൻ മ­ദ്യ­പി­ച്ചി­ല്ല.

അ­ച്ഛ­നു് എ­ന്നി­ലൊ­രു പ്ര­തീ­ക്ഷ­യു­ണ്ടാ­യി­രു­ന്നു. അതു് എ­നി­ക്കു പെ­ട്ടെ­ന്നു മ­ന­സ്സി­ലാ­യ­തു് എന്റെ ഐ­ക്യു­വി­നു് വല്യ ശാ­സ്ത്ര­ഞ്ജ­ന്മാ­രു­ടെ ഐ­ക്യു­വോ­ളം വ­ലു­പ്പ­മു­ണ്ടെ­ന്ന അ­റി­വാ­യി­രു­ന്നു. പാ­ട്ടു പാടി പ­ണ­മു­ണ്ടാ­ക്കാൻ ശ്ര­മി­ച്ച­പ്പോ­ഴും പാ­ട്ടു് എ­നി­യ്ക്കു് പി­ടി­ത­രാ­തെ പോ­യ­തു് എന്റെ ശി­ര­സ്സി­ലെ ക­ല­യു­ടെ ഭാഗം ശൂ­ന്യ­മാ­ണെ­ന്നു­ള്ള പാ­ട്ടു മാ­ഷു­ടെ ക­ണ്ടു­പി­ടി­ത്ത­മാ­യി­രു­ന്നു.

എന്നെ പാ­ട്ടു പ­ഠി­പ്പി­ച്ച മാഷ് ത­ന്നെ­യാ­ണു് എന്റെ സയൻസ് ബ്രെ­യി­ന്റെ ശ­ക്തി­യെ­ക്കു­റി­ച്ചു് എ­നി­ക്ക­റി­വു ത­ന്ന­തു്. ഒ­രി­ക്കൽ പാ­ട്ടു പ­ഠി­ക്കാൻ കു­ട്ടി­കൾ വരാൻ വൈകിയ ഒ­രി­ട­വേ­ള­യിൽ ക്ലാ­സി­ലേ­യ്ക്കു ചെന്ന ഞാൻ ക­ണ്ട­തു് മാഷ് സ്വയം ച­തു­രം­ഗം ക­ളി­ക്കു­ന്ന­താ­ണു്. എന്നെ ക­ണ്ട­പ്പോൾ കൂ­ടു­ന്നോ എ­ന്നു് ചോ­ദി­ച്ചു. അന്നു രണ്ടു നീ­ക്ക­ങ്ങൾ കൊ­ണ്ടു് ഞാൻ മാ­ഷ്ക്കു് ചെ­ക്ക് അ­ടി­ച്ച­പ്പോൾ മാഷ് അ­ത്ഭു­ത­ത്തോ­ടെ എന്നെ നോ­ക്കി. ഇനി ര­ക്ഷ­യി­ല്ല, കു­ടു­ങ്ങി എ­ന്നു് പ­റ­ഞ്ഞു് മാഷ് ഒ­രി­ക്കൽ കൂടി ക­ളി­ച്ച­പ്പോൾ മൂ­ന്നു് മി­നി­ട്ടിൽ മാ­ഷി­ന്റെ മ­ന്ത്രി­യും അ­ടു­ത്ത നീ­ക്ക­ങ്ങ­ളിൽ രണ്ടു കു­തി­ര­യും എന്റെ കൈ­യി­ലാ­യ­പ്പോ­ഴാ­ണു് മാഷ് ച­രി­ത്ര­പ്ര­സി­ദ്ധ­മാ­യ ആ പ്ര­സ്താ­വ­ന ന­ട­ത്തി­യ­തു്…

“തി­രു­വ­ന്തോ­രം ചിന്ന പയ്യാ നി­ന­ക്ക­റി­യോ ദ്യൂ­തം എ­ന്താ­ണെ­ന്നു്. മ­ഹാ­ദ്യൂ­തം! കു­രു­ക്ഷേ­ത്ര­ത്തി­ന്റെ ആരംഭം അവിടെ നി­ന്നാ­ണു്. ചെസ്, ച­തു­രം­ഗം… ”

“നീ പാ­ട്ടു് പ­ഠി­ക്കേ­ണ്ട. നി­ന്റേ­തു് സയൻസ് ബ്രെ­യി­നാ­ണു്”.

മാഷ് വ­രേ­ണ്ട എ­ന്നു് പ­റ­ഞ്ഞി­ട്ടും ഞാൻ വീ­ണ്ടും പാ­ട്ടു പ­ഠി­ച്ചു കൊ­ണ്ടി­രു­ന്നു. നൂറും ഇ­രു­നൂ­റും രൂ­പ­യ്ക്കു് ഗാ­ന­മേ­ള­ക­ളിൽ ഞാൻ കോറസ് പാടി. എന്റെ ചേ­രി­ച­രി­ത്രം സ്ലം ഡോഗ് മി­ല്യ­ന്യർ പോലെ പെ­ട്ടെ­ന്നൊ­രു നാൾ ഉ­ണ്ടാ­യ വി­ജ­യ­മാ­യി­രു­ന്നി­ല്ല.

സർ­ക്കാർ സ്ക്കൂ­ളിൽ പോലും മ­ത്സ­രം വ­രു­മ്പോൾ മാ­ഷു­മാ­രു­ടെ കു­ട്ടി­കൾ­ക്കു് പ്രാ­മു­ഖ്യം കൊ­ടു­ക്കാ­റു­ണ്ടാ­യി­രു­ന്നു. മ­ത്സ­രം ആ­രെ­യു­മ­റി­യി­ക്കാ­തെ ന­ട­ത്തു­ക, ഉ­യർ­ന്ന വീ­ടു­ക­ളി­ലെ കു­ട്ടി­കൾ­ക്കു സ­മ്മാ­നം കൊ­ടു­ക്കു­ക ഇ­തൊ­ക്കെ പ­തി­വാ­യി­രു­ന്നു. ചേ­രി­ക­ളി­ലെ കു­ട്ടി­ക­ളെ സാ­ധാ­ര­ണ പൗ­ര­ന്മാ­രാ­യി ആരും അം­ഗീ­ക­രി­ച്ചി­രു­ന്നി­ല്ല.

തി­ക­ച്ചും അ­പ്ര­തീ­ക്ഷി­ത­മാ­യി എന്റെ അ­ച്ഛ­നു­മ­മ്മ­യും അ­ല­ക്കു തു­ണി­കൾ കൊ­ണ്ടു­വ­രു­ന്ന ആ­ശു­പ­ത്രി­യി­ലെ അൽ­ഷൈ­മേ­ഴ്സ് വാർ­ഡി­നു വേ­ണ്ടി മുൻ ലോക ചാ­മ്പ്യൻ കു­റേ­യേ­റെ കു­ട്ടി­ക­ളോ­ടു് ചെസ് ക­ളി­ക്കാൻ ത­യ്യാ­റാ­യി. അതു കാണാൻ പോ­യ­പ്പോ­ഴാ­ണു് എ­ന്നോ­ടു് വ­ള­രെ­യ­ധി­കം കരുണ കാ­ണി­ക്കാ­റു­ള്ള വർ­ഗീ­സ് ഡോ­ക്ടർ എ­നി­ക്കൊ­രു ചെസ് ടേബിൾ ത­ന്ന­തു്.

ആ­ദ്യ­മാ­യാ­ണു് ഇതേ പോ­ലൊ­രു സംഭവം എന്റെ ജീ­വി­ത­ത്തി­ലു­ണ്ടാ­യ­തു്. ആ സൗ­ഹാർ­ദ്ദ­മൽ­സ­ര­ത്തിൽ ഞാൻ മുൻ ലോ­ക­ചാ­മ്പ്യ­നെ ര­ണ്ടു് തവണ സ­മ­നി­ല­യിൽ കു­ടു­ക്കി.

സ­ഞ്ജ­യ് അയ്യർ എന്ന ആ മുൻ ലോ­ക­ചാ­മ്പ്യൻ എ­ന്നോ­ടു് ആരാണു പ­രി­ശീ­ല­കൻ എ­ന്നു് ചോ­ദി­ച്ചു. എന്നെ ആദ്യം ച­തു­രം­ഗം പ­ഠി­പ്പി­ച്ച­തു് മു­രു­ക­നാ­യി­രു­ന്നു. ഉ­ച്ച­യൂ­ണു് ക­ഴി­ഞ്ഞു് കാ­പ്പി­ക്ക­ട­യി­ലി­രു­ന്നു­ള്ള നേരം പോ­ക്കു്. പ­ട്ടാ­ള­ത്തി­ലാ­യി­രു­ന്ന മു­രു­ക­ന്റെ സ­ഹോ­ദ­രൻ ഒ­ര­വ­ധി­ക്കാ­ല­ത്തു് മു­രു­ക­നെ പ­ഠി­പ്പി­ച്ച ച­തു­രം­ഗ­ക്ക­ളി എ­നി­ക്കും വ­ശ­മാ­യി. എന്റെ വി­ശാ­ല­മാ­യ സയൻസ് ബ്രെ­യിൻ കാ­ര­ണ­മാ­കാം രണ്ടു ദിവസം കൊ­ണ്ടു് അ­തെ­ന്റെ മ­ന­സ്സിൽ കു­ടി­യേ­റി… ഞാ­നെ­ന്തോ കൗശലം പ്ര­യോ­ഗി­ച്ചോ, ക­ള്ള­ക്ക­ളി­യി­ലോ ജ­യി­ക്കു­ന്നു­വെ­ന്നു് മു­രു­കൻ വി­ശ്വ­സി­ച്ചു. അ­തി­നാൽ ചൈൽഡ് പ്രോ­ഡി­ജി എ­ന്നെ­ല്ലാം പറയും പോ­ലൊ­രു വാർ­ത്താ­പ്രാ­ധാ­ന്യം എ­നി­ക്കു് ല­ഭി­ച്ചി­ല്ല.

സ­ഞ്ജ­യ് അയ്യർ എന്ന മുൻ ലോ­ക­ചാ­മ്പ്യൻ ജോ­ലി­യിൽ നി­ന്നു വി­ര­മി­ച്ചു് ച­തു­രം­ഗ­ത്തി­ന്റെ ലോ­ക­വ­ക്താ­വാ­യി ന­ട­ക്കു­ന്ന കാ­ല­ത്താ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തെ പ­രി­ച­യ­പ്പെ­ടു­ന്ന­തു്. ‘ന­ന്നാ­യി ക­രു­നീ­ക്കാ­ന­റി­യു­ന്ന കു­ട്ടി’ എ­ന്നൊ­രു പ­രി­ഗ­ണ­ന അ­ദ്ദേ­ഹം എ­നി­യ്ക്കു ത­ന്നി­രു­ന്നു. അ­ങ്ങ­നെ­യ­ങ്ങ­നെ­യാ­ണു് സ­ഞ്ജ­യ് അയ്യർ എന്ന മുൻ ലോ­ക­ചാ­മ്പ്യ­ന്റെ ചി­റ­കി­നു കീഴിൽ ഞാൻ പ­രി­ശീ­ല­നം ആ­രം­ഭി­ച്ച­തു്. കൃ­ത്യ­മാ­യി ക­രു­നീ­ക്കാ­ന­ല്ലാ­തെ ബു­ദ്ധി­പൂർ­വ്വ­മാ­യ കൗ­ശ­ല­ങ്ങൾ കാ­ട്ടാൻ എ­നി­ക്ക­റി­യി­ല്ലാ­യി­രു­ന്നു. പ്രാ­യോ­ഗി­ക­ത­ല­ത്തിൽ ലോ­ക­നി­ല­വാ­ര­ത്തി­ന്റെ ബാ­ല­പാ­ഠ­ങ്ങൾ അയ്യർ സാർ എ­നി­യ്ക്കു് പ­റ­ഞ്ഞു തന്നു.

images/chathurangam-01.png

അ­ങ്ങ­നെ­യൊ­രു നാളിൽ, ചേ­രി­നി­വാ­സി­യും അ­ല­ക്കു­കാ­രു­ടെ മ­ക­നു­മാ­യ മ­റ്റൊ­രു കർ­ണ്ണ­നു് അം­ഗ­രാ­ജ­കി­രീ­ടം ല­ഭി­ക്കു­ന്ന­തു്. 2018-ലെ ലോ­ക­ചാ­മ്പ്യ­നാ­യ അ­നി­രു­ദ്ധോ മ­ഹോ­പാ­ദ്ധ്യാ­യ എന്ന അതീവ പ്ര­ശ­സ്ത­നാ­യ, ഇ­ന്ത്യ­യു­ടെ അ­ഭി­മാ­ന­മെ­ന്നു് രാ­ഷ്ട്ര­നേ­താ­ക്ക­ളെ­ല്ലാം അ­ഭി­ന­ന്ദി­ക്കു­ക­യും പ­ദ്മ­ശ്രീ പു­ര­സ്ക്കാ­രം ല­ഭി­ക്കു­ക­യും ചെയ്ത, അ­ദ്ദേ­ഹ­ത്തെ ഞാൻ തോ­ല്പി­ക്കു­ന്ന­തു്. പക്ഷേ, എന്നെ തീർ­ത്തും നി­രാ­ശ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് ആ വാർ­ത്ത വ­ന്ന­തു് സ്പോർ­ട്സ് പേ­ജി­ന്റെ ആരും തന്നെ ശ്ര­ദ്ധി­ക്ക­പ്പെ­ടാ­തെ പോ­കു­ന്ന ചെറിയ, ചി­ത്ര­മി­ല്ലാ­ത്ത, വാർ­ത്ത­യാ­യാ­ണു്.

അ­തി­ന­ടു­ത്ത നാ­ളു­ക­ളിൽ എന്റെ നി­രാ­ശ­യെ തിർ­ത്തും ഇ­ല്ലാ­താ­ക്കി­ക്കൊ­ണ്ടു് എന്റെ ചി­ത്രം വച്ച വാർ­ത്ത­ക­ളൊ­ക്കെ ചില പ­ത്ര­മാ­സി­ക­ക­ളിൽ അല്പം പ്രാ­ധാ­ന്യ­ത്തോ­ടെ അ­ച്ച­ടി­ച്ചു വന്നു. സ­ഞ്ജ­യ് അയ്യർ എന്ന മുൻ ചാ­മ്പ്യ­നാ­യി­രു­ന്നു അതിനു പി­ന്നിൽ പ്ര­വർ­ത്തി­ച്ച­തു്…

പി­ന്നീ­ടു് റോ­ട്ട­റി­യു­ടെ ധ­ന­ശേ­ഖ­ര­ണ­ത്തി­നാ­യി ചെസ് ക­ളി­ച്ച­പ്പോ­ഴാ­ണു് അ­നി­രു­ദ്ധി­നെ വീ­ണ്ടും ഞാൻ തോ­ല്പി­ച്ച­തു്. എന്നെ അ­ത്ര­യൊ­ന്നും സ­ന്തോ­ഷ­മി­ല്ലാ­തെ അ­ദ്ദേ­ഹം അ­ഭി­ന­ന്ദി­ച്ച­പ്പോൾ എ­നി­യ്ക്കു് വലിയ സ­ങ്ക­ട­മൊ­ന്നും തോ­ന്നി­യി­ല്ല. ജ­യി­ക്കു­മ്പോ­ഴും തോ­റ്റ­വ­രു­ടെ അ­വ­സ്ഥ­യി­ലാ­കു­ന്ന­വ­രി­ലൊ­രാ­ളാ­ണു് ഞാൻ എ­ന്നെ­നി­ക്കു് മ­ന­സ്സി­ലാ­യി…

ലോക ചാ­മ്പ്യൻ­ഷി­പ്പ് ഇ­ന്ത്യ­യി­ലേ­യ്ക്കു് വ­രു­ന്ന­തി­നു മു­മ്പു­ള്ള പ­രി­ശീ­ല­നം പോലെ ദേ­ശീ­യ­ത­ല­ത്തിൽ ന­ട­ത്താൻ തീ­രു­മാ­നി­ച്ച ചെസ് ടീ­മി­ലേ­യ്ക്കു് എ­ന്നെ­യുൾ­പ്പെ­ടു­ത്തി സ­ഞ്ജ­യ് അയ്യർ മാഷ് എന്നെ അ­ത്ഭു­ത­പ്പെ­ടു­ത്തി.

അ­ന്നാ­ണു് ആ­ദ്യ­മാ­യി എ­നി­ക്കൊ­രു ഭീഷണി ല­ഭി­ച്ച­തു്.

ചേ­രി­ക്കാ­രിൽ പല ഗു­ണ്ട­ക­ളു­മു­ണ്ടു്. അ­വ­രാ­ണു് പ­ല­രെ­യും പ­ല­പ്പോ­ഴും പേ­ടി­പ്പി­ക്കു­ന്ന­തും ക്വ­ട്ടേ­ഷ­നെ­ടു­ത്തു് ആ­ളു­ക­ളെ പൊ­തി­രെ ത­ല്ലി­വി­ടു­ന്ന­തും, അ­തി­നാൽ ഒരു ഭീഷണി വ­ന്ന­പ്പോൾ എ­നി­ക്ക­തു് ത­മാ­ശ­യാ­യി തോ­ന്നി. പക്ഷേ, പി­റ്റേ­ന്നും അതേ ഭീഷണി തു­ടർ­ന്ന­പ്പോൾ എ­നി­ക്ക­തു് കാ­ര്യ­മാ­യി എ­ടു­ക്കേ­ണ്ടി വന്നു. അ­ങ്ങ­നെ­യൊ­രു നാ­ളാ­ണു് മാ­ട്ടു­താ­വ­ണി­ക്കാ­രൻ സ്ഥി­രം ഗുണ്ട എന്നെ ഷർ­ട്ടി­ലു­യർ­ത്തി “നി­ന­ക്കു് പെരിയ കളി തന്നെ ക­ളി­ക്ക­ണ­മ­ല്ലേ” എ­ന്നു് ചോ­ദി­ച്ച­തു്.

എന്റെ ശി­ര­സ്സി­ലെ മെ­ഡു­ല്ല ഒ­ബ്ലാം­ഗേ­റ്റ ഏതു് പ്ര­തി­ക­ര­ണ­മാ­ണു് ഒരു വാ­ട­ക­ഗു­ണ്ട­യോ­ടു് ചെ­യ്യേ­ണ്ട­തെ­ന്നു് എ­ന്നോ­ടു് പ­റ­ഞ്ഞു ത­ന്നി­ല്ല. തീയും, വീ­ഴ്ച­യു­മെ­ല്ലാം പെ­ട്ടെ­ന്നു ശ്ര­ദ്ധി­ക്കാൻ സ­ന്ദേ­ശ­ങ്ങ­ള­യ­യ്ക്കു­ന്ന എന്റെ ഉ­ള്ളി­ലെ ക­മാൻ­ഡോ ഇതിനു മാ­ത്രം നിർ­ദ്ദേ­ശ­വും ത­രു­ന്നി­ല്ല­ല്ലോ എ­ന്നോർ­ത്തു് ഞാൻ ര­ക്ഷ­പ്പെ­ടാ­നു­ള്ള വ­ഴി­ക­ളാ­ലോ­ചി­ച്ചു.

ഒരാൾ ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്നു എന്നു കാ­ട്ടി ചെറിയ വീ­ഡി­യോ ഉ­ണ്ടാ­ക്കി പോ­സ്റ്റ് ചെ­യ്യാൻ മു­രു­കൻ പ­റ­ഞ്ഞു. പക്ഷേ, വ­ഴി­യി­ലൂ­ടെ ന­ട­ന്നു പോ­കു­മ്പോൾ ഒരു വണ്ടി വ­ന്നി­ടി­ച്ചാൽ അ­പ­ക­ട­മ­ര­ണ­മെ­ന്ന­ല്ലാ­തെ അ­തി­നു് വേ­റൊ­രു കാരണം തേ­ടി­പ്പോ­കാൻ ഞാൻ സ­മൂ­ഹ­ത്തി­ലെ വലിയ ഹീ­റോ­യൊ­ന്നു­മാ­യി­രു­ന്നി­ല്ല. എ­ങ്ങ­നെ­യാ­യി­രി­ക്കും ഒരു വാ­ട­ക­ക്കൊ­ല­യാ­ളി എന്നെ ഇ­ല്ലാ­താ­ക്കു­ക എ­ന്നാ­ലോ­ചി­ക്കു­ന്ന­തി­നെ­ക്കാൾ ബു­ദ്ധി­പൂർ­വ്വ­മാ­യി ര­ക്ഷ­പ്പെ­ടാ­നൊ­രു മാർ­ഗ്ഗം തേ­ടു­ക­യാ­ണു് ന­ല്ല­തെ­ന്നു് എന്റെ മ­ന­സ്സു് എന്നെ ഓർ­മ്മ­പ്പെ­ടു­ത്തി.

ച­തു­രം­ഗം ക­ളി­ച്ചു് ലോ­ക­ചാ­മ്പ്യ­നാ­ക­ണ­മെ­ന്നൊ­രു മോ­ഹ­മൊ­ന്നും എ­നി­ക്കി­ല്ലാ­യി­രു­ന്നു. സ­ഞ്ജ­യ് അയ്യർ എന്ന നല്ല മ­നു­ഷ്യൻ എന്നെ നിർ­ബ­ന്ധി­ക്കു­ന്ന­തി­നാൽ ചെസ് ക­ളി­യ്ക്കു­ന്ന ഞാൻ ആർ­ക്കും ഒരു ഭീ­ഷ­ണി­യാ­ണെ­ന്നു് എ­നി­യ്ക്കൊ­രി­ക്ക­ലും തോ­ന്നി­യി­രു­ന്നി­ല്ല.പക്ഷേ, ഇ­പ്പോ­ഴാ­ണു് അ­തി­ന്റെ ഗൗരവം എ­നി­യ്ക്കു മ­ന­സ്സി­ലാ­യ­തു്. ഞാൻ ഈ മ­ത്സ­ര­ത്തിൽ ക­ളി­യ്ക്ക­ണ­മെ­ന്നു് അയ്യർ സാർ വീ­ണ്ടും വീ­ണ്ടും ഓർ­മ്മ­പ്പെ­ടു­ത്തു­ന്നു. അ­ങ്ങ­നെ ചെ­യ്താൽ മാ­ട്ടു­താ­വ­ണി ഗുണ്ട എന്നെ ത­ട്ടി­ക്ക­ള­യും എ­ന്നെ­നി­യ്ക്കു് ഉ­റ­പ്പു­മു­ണ്ടു്.

ര­ക്ഷ­പ്പെ­ടാ­നൊ­രു മാർ­ഗ്ഗ­മ­ന്വേ­ഷി­ച്ചു് ഉ­റ­ക്കം തെ­റ്റി­യ ഒരു പ്ര­ഭാ­ത­ത്തി­ലാ­ണു് അതു് സം­ഭ­വി­ച്ച­തു്.

മാ­ട്ടു­താ­വ­ണി­ഗു­ണ്ട എന്റെ ചേ­രി­യി­ലേ­യ്ക്കു് വ­രു­ന്നു. തി­ള­ങ്ങു­ന്ന ഒരു കത്തി കാ­ട്ടി ശ­ബ്ദി­ക്ക­രു­തെ­ന്നു് പ­റ­ഞ്ഞു് എ­ന്നോ­ടു് കൂടെ വരാൻ ആ­ജ്ഞാ­പി­ക്കു­ന്നു. അ­യാ­ളു­ടെ ഓമ്നി ഏ­തൊ­ക്കെ­യോ ഉൾ­പ്ര­ദേ­ശ­ത്തി­ലൂ­ടെ സ­ഞ്ച­രി­ക്കു­ന്നു. ആൾ­പ്പാർ­പ്പി­ല്ലാ­ത്ത ഒ­രി­ട­ത്തു് ഒരു നെൽ­പ്പാ­ട­ത്തി­ലൂ­ടെ ന­ട­ന്നു് ക­നാ­ലും ക­ട­ന്നു് എ­ത്തി­യ ച­തു­പ്പു പ്ര­ദേ­ശം എന്നെ ഞെ­ട്ടി­ച്ചു.

ആ­ദ്യ­മാ­യി മ­ര­ണ­ഭ­യം എ­ന്നി­ലു­ണ്ടാ­യി. മാ­ട്ടു­താ­വ­ണി­ഗു­ണ്ട എന്നെ തൂ­ക്കി­യെ­ടു­ത്തു് ച­തു­പ്പി­ലേ­യ്ക്കി­ടാ­നാ­ഞ്ഞ­പ്പോൾ ച­തു­രം­ഗ­ത്തി­ലെ കു­തി­ര­യെ വെ­ട്ടി­യ അം­ഗ­ര­ക്ഷ­ക­നെ പോലെ ഞാ­ന­യാ­ളു­ടെ ക­ഴു­ത്തിൽ മു­റു­കി­പ്പി­ടി­ച്ചു. കാൽ വഴുതി അ­യാ­ളും ഞാനും ച­തു­പ്പി­ലേ­യ്ക്കു് വീണു. പെ­ട്ടെ­ന്നു­ണ്ടാ­യ കാൽ വ­ഴു­ത­ലാ­യ­തി­നാൽ ച­തു­പ്പി­ന്റെ ഒ­ര­രി­കി­ലാ­ണു് ഞങ്ങൾ വീ­ണ­തു്. പതിയെ പതിയെ ഞങ്ങൾ ച­തു­പ്പി­ലേ­യ്ക്കു് താ­ഴു­ന്നു­ണ്ടാ­യി­രു­ന്നു…

താ­ഴു­ന്ന­തി­നു മുൻ­പു് അ­ല്പ­ദൂ­രം ച­തു­പ്പു് നീ­ന്തൽ ന­ട­ത്തി­യാൽ ര­ക്ഷ­പ്പെ­ടാ­മെ­ന്നൊ­രു ധൈ­ര്യം എ­ന്നി­ലു­ണ്ടാ­യി. ചേ­രി­യു­ടെ ദാ­രി­ദ്രം നി­റ­ഞ്ഞ എ­ന്നെ­പ്പോ­ലെ­യാ­യി­രു­ന്നി­ല്ല താ­വ­ണി­ഗു­ണ്ട. അ­യാൾ­ക്കു് സാ­മാ­ന്യ­ത്തി­ല­ധി­കം ശ­രീ­ര­ഭാ­ര­മു­ണ്ടാ­യി­രു­ന്നു. അയാൾ എ­ന്നെ­ക്കാൾ മുൻപേ താ­ഴ്‌­ന്നു പോകും എ­ന്നെ­നി­ക്കു­റ­പ്പു­ണ്ടാ­യി­രു­ന്നു.

വ­ള­രെ­യ­ധി­കം ക­ഷ്ട­പ്പെ­ട്ടു് ഞാ­നൊ­രു­വി­ധ­ത്തിൽ തെ­ന്നി­ത്തെ­റി­ച്ചു് നിൽ­ക്കു­ന്ന ച­തു­പ്പി­നൊ­രു വ­ശ­ത്തേ­യ്ക്കു് കയറി. അവിടെ നി­ന്നു് നോ­ക്കി­യ­പ്പോൾ താ­വ­ണി­ഗു­ണ്ട­യു­ടെ ദ­യ­നീ­യ­മു­ഖം എ­നി­യ്ക്കു് കാ­ണാ­നാ­യി. ഒരു ഗുണ്ട എ­ങ്ങ­നെ­യു­ണ്ടാ­കു­ന്നു എ­ന്നു് ചേ­രി­യിൽ വ­ളർ­ന്ന എ­നി­യ്ക്കു് ന­ന്നാ­യി അ­റി­യാ­മാ­യി­രു­ന്നു. അ­തി­നാൽ അയാളെ ര­ക്ഷി­ക്ക­ണ­മെ­ന്നു് എ­നി­ക്കാ­ഗ്ര­ഹ­മു­ണ്ടാ­യി.

നെൽ­പ്പാ­ട­ത്തി­ലേ­യ്ക്കു് വെ­ള്ളം ക­യ­റ്റു­ന്ന പ­മ്പി­ന്റെ അ­ടു­ത്തു­ണ്ടാ­യി­രു­ന്ന ഹോസ് പൈ­പ്പിൽ ഒരു പ്ര­തീ­ക്ഷ എ­നി­യ്ക്കു­ണ്ടാ­യി. അ­തെ­ടു­ത്തു് നീ­ട്ടി­യെ­റി­ഞ്ഞു് അ­യാ­ളോ­ടു് ര­ക്ഷ­പെ­ടാൻ ശ്ര­മി­ക്കാൻ ഞാൻ പ­റ­ഞ്ഞു.

അയാൾ എന്നെ സം­ശ­യ­ത്തോ­ടെ നോ­ക്കി­യെ­ങ്കി­ലും പതിയെ മു­ന്നോ­ട്ടു് വന്നു. അയാൾ ര­ക്ഷ­പ്പെ­ടു­മെ­ന്നു് ഉ­റ­പ്പാ­യ­പ്പോൾ അവിടെ നി­ന്നാൽ എന്നെ അയാൾ മ­റ്റേ­തെ­ങ്കി­ലും വി­ധ­ത്തിൽ കൊ­ല്ലു­മെ­ന്നു് എന്റെ ബു­ദ്ധി എന്നെ ഓർ­മ്മ­പ്പെ­ടു­ത്തി­യ­തി­നാൽ ഞാ­ന­വി­ടെ നി­ന്നോ­ടി ര­ക്ഷ­പ്പെ­ട്ടു.

പാടം ക­ഴി­ഞ്ഞു് കൈ­ത്തോ­ട്ടിൽ മു­ങ്ങി ചേറും ചെ­ളി­യും നീ­ക്കി ഞാ­നോ­ടി. ഗ്രാ­മ­പ്ര­ദേ­ശ­ത്തെ­ത്തി­യ­പ്പോൾ അവിടെ കണ്ട ഒരു കാ­ള­വ­ണ്ടി­യിൽ കയറി. മാ­ഗോ­ളി­ത്തെ­രു­വി­ലേ­യ്ക്കു് അവിടെ നി­ന്നു് ഏ­ക­ദേ­ശം 30 കിലോ മീ­റ്റ­റു­ണ്ടെ­ന്നു് വ­ണ്ടി­ക്കാ­രൻ പ­റ­ഞ്ഞു. ഒരു വി­ധ­ത്തിൽ മു­രു­ക­ന്റെ ക­ട­യി­ലെ­ത്തി ഒ­ന്നും പ­റ­യാ­നാ­വാ­തെ ഞാ­നി­രു­ന്നു.

ചെസ് ഇ­നി­യൊ­രി­ക്ക­ലും ക­ളി­ക്കി­ല്ലെ­ന്നു് ഞാൻ എ­ന്നോ­ടു തന്നെ പ­റ­ഞ്ഞു.

മൂ­ന്നു നാൾ ക­ഴി­ഞ്ഞു് മു­രു­ക­ന്റെ കാ­പ്പി­ക്ക­ട­യി­ലി­രു­ന്നു് എന്റെ അ­നു­ഭ­വ­ങ്ങ­ളു­ടെ തീ­ക്ഷ്ണ­ത വീ­ണ്ടും വീ­ണ്ടും ഓർ­മ്മി­ച്ചു­കൊ­ണ്ടി­രു­ന്ന ഒരു സാ­യാ­ഹ്ന­ത്തിൽ മ­ധു­ര­മീ­നാ­ക്ഷി­കോ­വി­ലി­ന്റെ അ­ടു­ത്തു­ള്ള മാ­ട്ടു­താ­വ­ണി­യിൽ നി­ന്നു് അയാൾ വീ­ണ്ടും മാ­ഗോ­ളി­ത്തെ­രു­വി­ലേ­യ്ക്കു് വന്നു.

ഇ­പ്രാ­വ­ശ്യം വ­ന്ന­തു് എ­ന്നോ­ടു് നന്ദി പ­റ­യാ­നാ­ണു്. മു­രു­ക­ന്റെ കാ­പ്പി­ക്ക­ട­യി­ലി­രു­ന്നു് അ­യാ­ളോ­ടു് ഞാൻ പ­റ­ഞ്ഞു:

“നി­ങ്ങൾ കാരണം ഞാൻ ചെസ് നിർ­ത്തി.”

“ചെസോ എ­ന്താ­തു്… ”

ചെസ് എ­ന്തെ­ന്നു് അ­റി­യാ­ത­യോ ഇ­യാ­ളെ­ന്നെ കൊ­ല്ലാൻ വ­ന്ന­തു്…

“എടോ തന്നെ കൊ­ല്ലാൻ വ­ന്ന­തു് ചെ­സി­നു വേ­ണ്ടി­യ­ല്ല. തന്റെ അളിയൻ റെ­യിൽ­വേ പ്യൂൺ അ­യാ­ളാ­ണു് തന്നെ അ­പ­ക­ട­പ്പെ­ടു­ത്താൻ അ­യ്യാ­യി­രം രൂപ ത­ന്ന­തു്.”

എന്റെ ജീ­വ­ന്റെ വില അ­യ്യാ­യി­രം രൂ­പ­യെ­ന്ന­റി­ഞ്ഞു് എ­നി­ക്കെ­ന്നോ­ടു് അ­ള­വി­ല്ലാ­ത്ത സ­ഹ­താ­പം തോ­ന്നി.

“നി­ന്റെ പെ­ങ്ങൾ മ­രി­ച്ച കേസിൽ നീ അ­യാൾ­ക്കെ­തി­രെ കേസ് കൊ­ടു­ത്തി­ല്ലേ… അ­യാൾ­ക്കു സ­സ്പെൻ­ഷ­നാ­യി. അ­തി­ന്റെ വാ­ശി­യി­ലാ­ണു് നി­ന­ക്കാ­യി ഒരു ക്വൊ­ട്ടേ­ഷൻ എ­നി­യ്ക്കു് കി­ട്ടി­യ­തു്.”

എ­നി­യ്ക്കു് ചി­രി­യ­ട­ക്കാ­നാ­യി­ല്ല.

images/chathurangam-02.png

എ­ന്റെ­യു­ള്ളിൽ മ­ന്ത്രി­യു­ടെ അ­ബ­ദ്ധ­നീ­ക്ക­ത്തിൽ ചെ­ക്കി­ല­ക­പ്പെ­ട്ട രാ­ജാ­വി­ന്റെ മു­ഖ­മാ­യി­രു­ന്നു…

“നീ­യെ­ന്തി­നാ ചി­രി­ക്കു­ന്ന­തു്…?”

“അ­പ്പോ­ളെ­നി­ക്കി­നി­യും ചെസ് ക­ളി­ക്കാ­മ­ല്ലേ…?”

“നീ­യെ­ന്തു വേ­ണ­മെ­ങ്കി­ലും ക­ളി­ച്ചോ…,”

അയാൾ കാ­പ്പി­യു­ടെ മ­ട്ടും കൂടി കു­ടി­ച്ചി­റ­ങ്ങി­പ്പോ­യി…

ഒരു കാലാൾ ച­തു­രം­ഗ­ക്ക­ള­ത്തിൽ ആരും എ­തിർ­ക്കാ­നാ­വാ­തെ മു­ന്നോ­ട്ടു പോ­കു­ന്ന­തും കി­രീ­ടം വ­ച്ചൊ­രു രാ­ജാ­വു് നോ­ക്കി­യി­രി­ക്കു­ന്ന­തും ചി­ന്തി­ച്ചു് ഞാൻ മു­രു­ക­ന്റെ കാ­പ്പി­ക്ക­ട­യി­ലി­രു­ന്നു…

രമ പ്ര­സ­ന്ന

കഥകളി ആ­ചാ­ര്യ­നാ­യി­രു­ന്ന ശ്രീ­മാ­ങ്ങാ­നം രാ­മ­പ്പി­ഷാ­ര­ടി­യു­ടെ­യും, ഗ­വ­ണ്മെ­ന്റ് സ്കൂൾ അ­ദ്ധ്യാ­പി­ക­യാ­യി­രു­ന്ന കമല പി­ഷാ­ര­സ്യ­രു­ടെ­യും മകൾ. സോ­ഷ്യോ­ള­ജി­യിൽ ബി­രു­ദാ­ന­ന്ത­ബി­രു­ദം. പാലസ് ഗ്രൗ­ണ്ടിൽ നടന്ന സ­ഹ­സ്ര­വീ­ണ­യിൽ പ­ങ്കെ­ടു­ത്തു് ലിംകാ ബു­ക്ക് ഓഫ് റെ­ക്കോർ­ഡ്സ് അം­ഗീ­കാ­രം ല­ഭി­ച്ചി­ട്ടു­ണ്ടു്. സു­പ്ര­സി­ദ്ധ വീ­ണ­വി­ദ്വാൻ ചി­ട്ടി ബാ­ബു­വി­ന്റെ പ്ര­ധാ­ന ശിഷ്യ വി­ദു­ഷി ശാ­ന്തി റാ­വു­വിൽ നി­ന്നും കർ­ണ്ണാ­ടി­ക് ക്ലാ­സി­ക്കൽ വീ­ണ­യിൽ 14 വർ­ഷ­മാ­യി തു­ട­രു­ന്ന വീ­ണാ­പ­ഠ­നം. ഗു­രു­വി­നോ­ടൊ­പ്പം ബാം­ഗ്ലൂർ ദൂ­ര­ദർ­ശൻ, ചൗ­ഡ­യ്യ മെ­മ്മോ­റി­യൽ, മ­റ്റു് പല അ­ര­ങ്ങു­ക­ളി­ലും വീ­ണ­വാ­യി­ച്ചി­രി­ക്കു­ന്നു.

പ്ര­സി­ദ്ധീ­കൃ­ത­മാ­യ കവിതാ സ­മാ­ഹാ­ര­ങ്ങൾ
  1. ന­ക്ഷ­ത്ര­ങ്ങ­ളു­ടെ­ക­വി­ത—അ­വ­താ­രി­ക ശ്രീ ഓ എൻ വി (ശ്രീ ഓ എൻ വി ‘ഭാ­വ­ശു­ദ്ധി­യു­ള്ള കവിത’ എ­ന്നു് ഈ കവിതാ സ­മാ­ഹാ­ര­ത്തെ വി­ശേ­ഷി­പ്പി­ച്ചി­ട്ടു­ണ്ടു്).
  2. സൂ­ര്യ­കാ­ന്തം—അ­വ­താ­രി­ക സു­ഗ­ത­കു­മാ­രി ടീ­ച്ചർ
  3. അർ­ദ്ധ­നാ­രീ­ശ്വ­രം—മ­ഹാ­ക­വി അ­ക്കി­ത്തം
  4. കു­ചേ­ല­ഹൃ­ദ­യം
  5. ക­വി­ത­യിൽ നി­ന്നു് കൈ­തൊ­ട്ടു­ണർ­ത്തി­ടാം—മു­ഖ­ക്കു­റി­പ്പു് സ­ച്ചി­ദാ­ന­ന്ദൻ
  6. വെയിൽ മ­ഴ­ക്ക­ഥ­കൾ—കേ­ര­ള­ത്തി­നു് പു­റ­ത്തു­ള്ള 11 എ­ഴു­ത്തു­കാ­രു­ടെ 20 കഥകൾ. സെൽഫ് എ­ഡി­റ്റ­ഡ് ആ­ന്തോ­ള­ജി.
പു­ര­സ്ക്കാ­ര­ങ്ങൾ
  1. BCKA സാ­ഹി­ത്യ­ത്തി­നു­ള്ള യു­വ­ക­ലാ­ശ്രേ­ഷ്ഠ പു­ര­സ്ക്കാ­രം 2016.
  2. ‘കു­ചേ­ല­ഹൃ­ദ­യം’ എന്ന ക­വി­ത­യ്ക്കു് 2015-ലെ കവി അ­യ്യ­പ്പൻ പു­ര­സ്ക്കാ­രം. ബാം­ഗ്ലൂർ കോൺ­ഫെ­ഡ­റേ­ഷൻ ഓഫ് ഓൾ കർ­ണ്ണാ­ട­ക മ­ല­യാ­ളി അ­സോ­സി­യേ­ഷൻ പു­ര­സ്ക്കാ­രം.
  3. 2014 ബെ­സ്റ്റ് പോ­യ­ട്രി വി­ഭാ­ഗ­ത്തിൽ എൻ പി അബു മെ­മ്മോ­റി­യൽ പു­ര­സ്കാ­രം.
  4. ‘അ­ന്തർ­ദ്ധാ­ര’ എന്ന ക­വി­ത­യ്ക്കു് കേ­ര­ള­സ­മാ­ജം ദൂ­ര­വാ­ണി­ന­ഗർ ബെ­സ്റ്റ് പോ­യ­ട്രി 2015/ 2017,2019-ലെ ബെ­സ്റ്റ് പോ­യ­ട്രി പു­ര­സ്ക്കാ­രം.
  5. ‘അഗ്നി’, ‘വി­സ്മ­യ­ത്തു­ടി­പ്പു­കൾ’ എന്ന ക­വി­ത­കൾ­ക്കു് 2013-​ലെയും, 2014-​ലെയും കൈരളി കവിതാ പു­ര­സ്കാ­രം.
  6. ‘അ­തി­രു­കൾ’, എന്നീ ക­വി­ത­യ്ക്കു് 2014-ലെ ബാം­ഗ്ലൂർ കേ­ര­ള­സ­മാ­ജം പു­ര­സ്കാ­രം.
  7. ഫ­ഗ്മ­യു­ടെ കവിതാ പു­ര­സ്കാ­രം.
  8. ‘ക­ന­ക­രേ­ഖാ­ല­ക്ഷ്മി’ എന്ന ക­ഥ­യ്ക്കു് ബാം­ഗ്ലൂർ റൈ­റ്റേ­ഴ്സ് ഫോ­റ­ത്തി­ന്റെ ക­ഥാ­മൽ­സ­ര­ത്തിൽ സ­മ്മാ­നം ല­ഭി­ച്ചി­ട്ടു­ണ്ടു്.
  9. ‘പൂ­ന­വാ­ക്ദേ­വ­ത’ ക­വി­താ­പു­ര­സ്ക്കാ­രം.
  10. സർഗ്ഗ ഭൂമി ബു­ക്സി­ന്റെ 2018-ലെ കവിതാ പു­ര­സ്ക്കാ­രം.
  11. ‘മ­ഴ­യി­ലു­ള്ള­തു്’ എന്ന ക­വി­ത­യ്ക്കു് ശാ­സ്ത്ര­സാ­ഹി­ത്യ­വേ­ദി ര­ജ­ത­ജൂ­ബി­ലി പ്രൈ­സ്.
  12. ‘നീ­ല­ക്കു­റി­ഞ്ഞി­പ്പൂ­വു­ക­ളു­ടെ താ­ഴ്‌­വ­ര­യിൽ’ എന്ന ക­ഥ­യ്ക്കു് ക്രി­സ്റ്റ്യൻ റൈ­റ്റേ­ഴ്സ് ഫോറം ക­ഥ­പ്രൈ­സ്.
  13. ‘വാ­ക്കി­ലൊ­തു­ങ്ങാ­ത്ത മൗനം’ എന്ന ക­വി­ത­യ്ക്കു് ചെ­ന്നെ ക­വി­സം­ഗ­മം സ്പെ­ഷ്യൽ­ജൂ­റി പ്രൈ­സ് 2019.
  14. ന­വോ­ത്ഥാ­ന­ശ്രേ­ഷ്ഠ­പു­ര­സ്കാ­രം 2018—കവിത.
  15. പ്ര­തി­ലി­പി കാ­വ്യ­ഹൃ­ദ­യം പു­ര­സ്ക്കാ­രം 2019.
  16. പ്രൈം ഇ­ന്ത്യാ പോ­യ­ട്രി പ്രൈ­സ് 2020.
  17. ദി ഹാവൻ പോ­യ­ട്രി പ്രൈ­സ് 2020.

അകം, ക­ലാ­കൗ­മു­ദി, കേ­ര­ള­കൗ­മു­ദി, തു­ള­സീ­ദ­ളം, ക്ഷേ­ത്ര­ദർ­ശ­നം, മു­ദ്ര­പ­ത്രം മാസിക, സഹജ, സർ­ഗ്ഗ­ജാ­ല­കം, പ്ര­വാ­സി­എ­ക്സ്പ്ര­സ്, പൂ­നെ­വാ­ക്ദേ­വ­ത, ബാം­ഗ്ലൂർ നാദം, ബാം­ഗ്ലൂർ ജാലകം, ഇ-​മലയാളി, ത­സ്രാ­ക് മാ­ഗ­സിൻ, ന­വ­മ­ല­യാ­ളി, ശാ­ന്തം മാസിക, വി­മൻ­സ് ഇറാ തു­ട­ങ്ങി­യ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളി­ലും മലയാള മനോരമ, മാ­ധ്യ­മം എന്നീ വർ­ത്ത­മാ­ന­പ്പ­ത്ര­ങ്ങ­ളി­ലും സൃ­ഷ്ടി­കൾ പ്ര­കാ­ശി­ത­മാ­യി­ട്ടു­ണ്ടു്. ക­വി­ത­ക­ട­ഞ്ഞു്, ക­വി­ത­യു­ടെ കടൽ, ക­ഥ­മാ­ന­വീ­യം എന്നീ സ­മാ­ഹാ­ര­ങ്ങ­ളിൽ ക­വി­ത­യും, കഥയും പ്ര­സി­ദ്ധീ­കൃ­ത­മാ­യി­ട്ടു­ണ്ടു്…

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Chathurangam (ml: ച­തു­രം­ഗം).

Author(s): Rema Prasanna.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-27.

Deafult language: ml, Malayalam.

Keywords: Short Story, Rema Prasanna, Chathurangam, രമ പ്ര­സ­ന്ന, ച­തു­രം­ഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Black and white chessboard, a photograph by King Mali . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.