ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
നിക്രതുവിന്നു ഹോതാവായ്, സുരൂപ, നീ.
ദുർദ്ദമമാം കെല്പെടുത്തിതെ,മ്പാടുമേ
ശക്തരെയെല്ലാമമർത്താൻ വൃഷാവു നീ.1
ലുദ്യൽസ്പൃഹം മുഖ്യനുറ്റയഷ്ടാവു നീ;
വിത്തസമ്പത്തിനാ നിന്നെയറിഞ്ഞനു –
വർത്തിച്ചുപോന്നിതു, ദേവകാമർ നരർ.2
രുന്ന സുരൂപനാം നിന്നെയഗ്നേ, നരർ
ദ്രവ്യമർപ്പിച്ചു സേവിപ്പൂ, വപാഢ്യനായ് –
സ്സർവദാ കത്തും മഹാനാം സുവർണ്ണനെ.3
മാൽ വരാത്തന്നം ലഭിച്ചിത,ന്നൈഷികൾ;
ചൊല്ലീനാര,ധ്വരാർഹങ്ങൾ നാമങ്ങളും
കല്യാണമാം ഭവദ്ദർശനത്തിൽ മുദാ.4
നാളുകൾതൻ ദ്വിവിധാർത്ഥങ്ങളും നരർ;
സ്തുത്യനാം നീയാണു പാലകൻ, താരക;
മർത്ത്യർക്കു തായും തകപ്പനും, നീ സദാ!5
ലധ്വരാർഹൻ മദനീയനർച്ച ്യൻ പ്രിയൻ;
ഇഷ്ട്യാലയത്തിൽപ്പടർന്നാളുമാ നിങ്കൽ,
മുട്ടുകുത്തിപ്പണിഞ്ഞെത്തുമാറാകി,വർ!6
സ്തുത്യനാം നിന്നൊടർത്ഥിപ്പിതഗ്നേ, സുഖം:
മെത്തിയ തേജസ്സൊടുജ്ജ്വലിയ്ക്കുന്ന നീ –
യെത്തിയ്ക്ക, വിണ്ടലത്തഗ്നേ, പ്രജകളെ!7
മർത്ത്യരിൽച്ചെല്ലുവോന,ന്നകാരൻ, കവി,
ശത്രുജിത്ത,ഗ്നി സമുജ്ജ്വലൻ, പാവകൻ,
വിത്തലബ്ധിയ്ക്കു യജിയ്ക്കപ്പെടേണ്ടവൻ!8
മാർ തേ ചമതയോടേകും, ഹവിസ്സിനെ;
ആർ നമിച്ചാഹുതിയർപ്പിയ്ക്കു; – മപ്പുമാ –
നാകെ നേടും ധനം, നിൻപരിപാലനാൽ!9
യ്ക്കാവൂ, ഹവിസ്സാൽ, നമസ്സാൽ,ച്ചമതയാൽ;
ചൊല്ലാവു, വേദിയിലഗ്നേ, സ്തവോക്ഥങ്ങൾ
നല്ലൻപു തേ തോന്നുകെങ്ങളിൽശ്ശക്തിജ!10
സ്സുത്താരകൻ സ്തവസ്തുത്യനഗ്നേ, ഭവാൻ:
ഉത്തമാന്നങ്ങളും മെത്തിയ വിത്തവു –
മൊത്തു ഞങ്ങൾക്കായ് വിശേഷാൽജ്ജ്വലിയ്ക്ക, നീ!11
പുത്രപൗത്രർക്കായ്സ്സദാ വെയ്ക്കുകെങ്ങളിൽ;
തൃപ്തി നല്കും വിശുദ്ധാന്നവും ധാരാള –
മെത്തട്ടെ,ഞങ്ങൾക്കു നല്ല പേരും വസോ!12
മർത്ഥമേറ്റം ലഭിച്ചാഢ്യനാകാവു, ഞാൻ:
സ്ഫാരാഭ, നിങ്കലുണ്ടല്ലോ, സ്വഭക്തന്നു
ഭൂരിവരേണ്യനാമഗ്നേ, ബഹുധനം!13
[1] മനംകട്ട – ദേവകളുടെ മനസ്സ് അപഹരിച്ച; അഗ്നിയിങ്കലാണല്ലോ, ദേവന്മാരുടെ മനസ്സു പറ്റിനില്ക്കുന്നതു്. ക്രതു = കർമ്മം. ഹോതാവ് – ദേവകളെ വിളിയ്ക്കുന്നവൻ. ശക്തർ – പ്രബലരായ ശത്രുക്കൾ.
[2] ഉദ്യൽസ്പൃഹം – പശുപുരോഡാശാദികളിൽ ആഗ്രഹത്തോടേ. വിത്തസമ്പത്ത് = ധനസമൃദ്ധി.
[3] മാർഗ്ഗം – വാനൂഴിമധ്യം. വപാഢ്യൻ – ഹോമിയ്ക്കപ്പെട്ട ‘വപ’യോടുകൂടിയവൻ. സുവർണ്ണൻ = നല്ല നിറത്തോടുകൂടിയവൻ; നിന്നെ എന്നതിന്റെ വിശേഷണം.
[4] മാൽ വരാത്ത – അന്യരാൽ ഉപദ്രവിയ്ക്കപ്പെടാത്ത, നാമങ്ങൾ – വൈശ്വാനരൻ, ജാതവേദസ്സ് മുതലായ പേരുകൾ. കല്യാണം = മംഗളകരം. ഭവദ്ദർശനത്തിൽ മുദാ = അങ്ങയെ കണ്ടതിൽ സന്തോഷത്തോടേ.
[5] ആളുകൾ – യജമാനന്മാർ. ദ്വിവിധാർത്ഥങ്ങളും – പശുവും അപശുവുമായ രണ്ടുതരം ദ്രവ്യങ്ങളും. ആളിപ്പൂ – വർദ്ധിപ്പിക്കുന്നു. നരർ – അധ്വര്യുപ്രഭൃതകൾ. താരക – ദുഃഖങ്ങളിൽനിന്നു കേറ്റുന്നവനേ. മത്ത്യർക്കു – സ്തോതാക്കളായ ഞങ്ങൾക്കു് എന്നു വിവിക്ഷ. തകപ്പൻ = അച്ഛൻ.
[6] മദനീയൻ – സോമംകൊണ്ടു മത്തുപിടിപ്പിയ്ക്കപ്പെടേണ്ടവൻ. അർച്ച ്യൻ – യജനീയൻ. ഇഷ്ട്യാലയം = യജ്ഞഗൃഹം, യാഗശാല. ഇവർ – ഞങ്ങൾ.
[7] പ്രജകളെ – സ്തുതിയ്ക്കുന്ന ഞങ്ങളെ.
[8] മർത്ത്യർ – സ്തുതിയ്ക്കുന്ന മനുഷ്യർ. അന്നകാരൻ = അന്നങ്ങളെ ഉൽപാദിപ്പിയ്ക്കുന്നവൻ. കവി – ക്രാന്തദർശി.
[9] തേ = അങ്ങയ്ക്കു് ആകെ നേടും ധനം – എല്ലാസ്സമ്പത്തും നേടും. നിൻ പരിപാലനാൽ – അങ്ങ് രക്ഷിയ്ക്കുകയാൽ.
[11] പൃത്ഥ്വ്യംബരങ്ങളിൽ = ഭൂമിയിലും ആകാശത്തും.
[12] അർത്ഥം = ധനം. ആൾ – ഭൃത്യാദികൾ. മാട് – പയ്യുമുതലായവ. എങ്ങളിൽ വെയ്ക്കുക – ഞങ്ങൾക്കു തരിക. പേര് = യശസ്സ്
[13] വിചിത്രം = വിവിധം. അർത്ഥം = ധനം. ആഢ്യൻ = ധനികൻ. സ്ഫാരാഭ = ശോഭയേറിയവനേ. സ്വഭക്തന്നു – തന്നെപ്പരിചരിയ്ക്കുന്നവന്നു കൊടുക്കാൻ.
ഭരദ്വാജൻ ഋഷി; അനുംഷ്ടുപ്പും ശക്വരിയും ഛന്ദസ്സ്; അഗ്നി ദേവത. (അന്നനട)
ശരിയ്ക്കു കാണും നീ, സുഹൃത്തുപോലഗ്നേ;
അതുമൂലമന്നത്തെയും പുഷ്ടിയെയു –
മഭിവർദ്ധിപ്പിപ്പൂ, തിരുവടി വസോ!1
സവനങ്ങൾകൊണ്ടും, സ്തവനങ്ങൾകൊണ്ടും;
ഒരല്ലലും പെടാതണയുന്നു, നിങ്കൽ –
ശ്ശരിയ്ക്കു കാണ്മോനാം പ്രവർഷകൻ സൂര്യൻ!2
മഖത്തിങ്കലെയ്ക്കു വിളിയ്ക്കുന്നനേരം,
ഒരുപോലൻപാർന്നു വളർത്തുന്നു, സ്തുതി –
കരരധ്വരത്തിൻ ധ്വജമായ നിന്നെ!3
ക്രതു ചെയ്തു വാഴ്ത്തും നരൻ പ്രവൃദ്ധനായ്
കടക്കുമേ രിപുക്കളെ,പ്പാപങ്ങളെ –
ക്കണക്കുദ്ദീപ്തനാം ഭവാന്റെ രക്ഷയാൽ!4
ഭവാങ്കലർപ്പിയ്ക്കും, നരനെവനഗ്നേ;
അവനുടെ ഗൃഹം പല ശാഖകളൊ –
ത്തഭിവൃദ്ധിപ്പെടും ശതായുസ്സുമാകും!5
പ്പരന്നു പാവക, മുകിലായ്ത്തീരുന്നു;
പ്രകടതേജസ്സായ് വിളങ്ങുന്നുവല്ലോ,
പകലവൻപോലെ സ്തുതനാകും ഭവാൻ!6
ക്കരുമപ്പെട്ടവന,തിഥിപോലവേ;
അരമനയിലെക്കിഴവൻപോലാപ്തൻ;
പരിപാലനീയൻ, സുതൻപോലെ ഭവാൻ!7
ഭരം വഹിയ്ക്കുന്നു, കുതിരപോലഗ്നേ;
മരുദ്ഗതി നീയേ ഗൃഹവുമന്നവും;
പിറപ്പിൽത്താനശ്വപ്പടിയ്ക്കുങ്ങിങ്ങോടും8
മൊരു മേയും പശുക്കണക്കഗ്നേ, ഭവാൻ:
ജരാപേത, കത്തിപ്പടർന്ന നിൻ തേജ –
സ്സരണ്യത്തിൽക്കൊയ്ത്തു നടത്തുന്നുണ്ടല്ലോ!9
ക്കൊതികൊൾവോനല്ലോ, തിരുവടിയഗ്നേ:
വിശാംപതേ, ഞങ്ങൾക്കഭിവൃദ്ധി നല്കാ –
നശിച്ചാലും, ഭവാൻ ഹവിസ്സംഗിരസ്സേ!10
സ്തുതി ദേവന്മാരോടരുൾക,ഗ്നേ ദേവ.
സ്ഥിരശുഭാവാസം തരികി,സ്തോതാക്കൾ, –
ക്കരാതികളെയും ദുരിതങ്ങളെയും
തരണംചെയ്തെ,ങ്ങൾ തവ സംരക്ഷയാൽ –
ത്തരണംചെയ്തെ,ങ്ങൾ,തരണംചെയ്തെ,ങ്ങൾ!11
[1] അന്നം – ഹവിസ്സോടുകൂടിയ യജമാനഗൃഹമെന്നു നിഷ്കൃഷ്ടാർത്ഥം. ശരിയ്ക്കു കാണും – ലോകത്തെയെല്ലാം വഴിപോലെ കാണുന്ന.
[2] സവനം = യജ്ഞം. സ്തവനം = സ്തുതി. നിങ്കൽ അണയുന്നു – സൂര്യൻ സായംകാലത്തു് അഗ്നിയിൽ പ്രവേശിക്കുമെന്നു പ്രസിദ്ധം.
[3] ഒരുപോലൻപാർന്നു – സമാനപ്രീതിയോടേ. സ്തുതികരർ – സ്തോതാക്കൾ.
[4] ഉദാരൻ – മഹാൻ. ക്രതു = കർമ്മം. രിപുക്കളെപ്പാപങ്ങളെക്കണക്കു കടക്കും – ശത്രുക്കളെയും പാപങ്ങളെയും പിന്നിടും.
[5] ശതായുസ്സുമാകും – അവന്റെ ഗൃഹത്തിൽ ജനിച്ചവരെല്ലാം ഒരു നൂറ്റാണ്ടു ജീവിച്ചിരിയ്ക്കും; ആയുശ്ശബ്ദത്തിന്ന് അന്നമെന്ന് അർത്ഥം കല്പിച്ചാൽ, വളരെ അന്നങ്ങളോടുകൂടിയതാകും എന്നും വ്യാഖ്യാനിയ്ക്കാം.
[7] അരമനയിലെക്കിഴവൻ – വൃദ്ധനായ രാജാവ്. ആപ്തൻ – ഹിതോപദേഷ്ടാവ്. പരിപാലനീയൻ – ഗാർഹപത്യാഗ്നിയെ കെടാതെ നോക്കണമല്ലോ.
[8] മരം – അരണി. ഭരം – ഹവിർവഹനാദി. മരുദ്ഗതി = വായുവിന്നു തുല്യമായ ഗമനത്തോടുകൂടിയവൻ. അശ്വപ്പടിയ്ക്ക് = കുതിരപോലെ.
[9] ഉറപ്പേറ്റമിയന്നവയെയും തിന്നും – കനത്ത മരത്തടിയെപ്പോലും ദഹിപ്പിയ്ക്കും. പശു = മാട് ജരാപേത – ജരയില്ലാത്തവനേ. കൊയ്ത്ത് – ചുട്ടെരിയ്ക്കൽ.
[10] കൊതി – ഹവിസ്സുണ്ണാൻ. വിശാംപതേ = പ്രജാപാലക. അംഗിരസ്സ് – അംഗിരോഗോത്രജാതൻ.
[11] ഹിതദ്യുതേ = മനുഷ്യർക്കനുകൂലമായ തേജസ്സുള്ളവനേ. രോദഃസ്ഥിതൻ = ദ്യാവാപൃഥിവികളിൽ വർത്തിയ്ക്കുന്നവൻ. അങ്ങ് = ഭഗവാൻ. ദേവന്മാരോടരുൾക – ദേവന്മാരെ അറിയിയ്ക്കുക. സ്ഥിരശുഭാവാസം = നാശമില്ലാത്ത നല്ല പാർപ്പിടം, ഇസ്തോതാക്കൾ – ഞങ്ങൾ. തരണം ചെയ്ക – കടക്കുമാറാകട്ടെ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
യസ്താഘനാക്കി രക്ഷിയ്ക്കുമോ, ദേവ, നീ;
അദ്ദേവകാമൻ മഖോദിതൻ യജ്ഞപൻ
സ്വസ്ഥനായ്, നിന്നുരുജ്യോതിസ്സിലെത്തുമേ!1
സത്രം നടത്തീ, വ്രതത്താൽ പ്രശാന്തനായ്;
സുപ്രസിദ്ധൻ പിറക്കാതിരിക്കില്ലവ; –
ന്നപ്പുമാനെത്തൊടാ, പാപവും ദർപ്പവും!2
ഘോരമായ്പ്പാളുന്നു, ദീപ്തതജ്ജ്വാലകൾ;
ഇങ്ങല്ലിനേകുന്നു, കൂറ്റിടും ഗോക്കളെ; –
യെങ്ങോ രമിപ്പൂ, നിവാസഭൂതൻ വനേ!3
യ്ക്കുള്ളിലടക്കും, കുതിരകണക്കിവൻ;
വെട്ടുമേ, നാക്കിനാൽ വെണ്മഴുപോലവേ;
തട്ടാൻകണക്കെയെരിച്ചുരുക്കും, മരം!4
ളെയ്യുവാൻ കത്തികൾപോലണയ്ക്കു,മിവൻ;
പൊന്തിപ്പറന്നു പലേതരം പാളൽ പൂ –
ണ്ട,ന്തിയ്ക്കു പക്ഷിപോലേറും, തരുക്കളിൽ!5
കൂലതേജസ്സിവനാർക്കുന്നു, കത്തലാൽ;
അല്ലിൽ,ത്തിളങ്ങുമിദ്ദേവനിറക്കുന്നി, –
തഹ്നിപോലാൾകളെ – യഹ്നിപോലാൾകളെ!6
ആളിരിരമ്പും, ചെടികളിൽ വർഷകൻ;
ദീപ്തി പൊന്തിച്ചാശു ചെന്നടക്കി,ദ്ധനം
ചാർത്തും, സുപത്നികളായ ഭൂദ്യോക്കളിൽ!7
മർച്ച ്യദ്യുതികളാൽ വിദ്യുത്തുപോലിവൻ;
തേച്ചിൽ വരുത്തും, മരുദ്ബലംപോലിവൻ;
പാച്ചിൽ പൂണ്ടു,ഷ്ണാംശുപോലെ വിളങ്ങിടും!8
[1] ഒപ്പം തെളിഞ്ഞ് – സമാനപ്രീതിയോടെ. അസ്താഘനാക്കി – പാപമറുത്ത്. മഖോദിതൻ = യജ്ഞത്തിന്നായി ജനിച്ചവൻ. യജ്ഞപൻ = യാഗപാലകൻ. സ്വസ്ഥനായ് – സുഖേന നീണാൾ ജീവിച്ച്, ഒടുവിൽ. ഉരുജ്യോതിസ്സിലെത്തുമേ – സൂര്യാഖ്യമായ ഭവാന്റെ ജ്യോതിസ്സിൽ ലയിയ്ക്കും, മുക്തിയടയും.
[2] അഗ്നിയ്ക്കു ഹവിസ്സു നല്കിയോൻ എല്ലായാഗവും ചെയ്തുകഴിഞ്ഞു; വ്രതങ്ങൾകൊണ്ടുണ്ടാകുന്ന ശാന്തിയും നേടിക്കഴിഞ്ഞു. സുപ്രസിദ്ധൻ – പുകൾപ്പെടുന്ന മകൻ. ദർപ്പം = ഗർവ്.
[3] സൂരന്റെപോലെ – സൂര്യദർശനംപോലെ. അച്ഛം = നിർമ്മലം, പാപരഹിതം. ദീപ്തതജ്ജ്വാലകൾ = തിളങ്ങുന്ന അവന്റെ (അഗ്നിയുടെ) ജ്വാലകൾ. അല്ല് – രാത്രിചാരികളായ രാക്ഷസാദികൾ. കൂറ്റ് = ഒച്ച. രക്ഷസ്സുകൾ രാത്രിയിൽ ഗോക്കളെ പിടിയ്ക്കുമല്ലോ. നിവാസഭൂതൻ – എല്ലാവർക്കും ആധാരമായിരിയ്ക്കുന്നവൻ, അഗ്നി. വനേ എങ്ങോ രമിപ്പൂ – കാട്ടിൽ കടന്നാൽ മലമുകളിലോ മറ്റോ വിളയാടും.
[4] കുതിരകണക്ക് – കുതിരപോലെ തൃണാദികൾ കടിച്ചുതിന്നും. നാക്കിനാൽ – ജ്വാലകൊണ്ടു പൊന്തയും മറ്റും വെട്ടും. തട്ടാൻകണക്കേ – പൊൻപണിക്കാരൻ സ്വർണ്ണവും മറ്റും ഉരുക്കുന്നതുപോലെ.
[5] എയ്യുവോൻ – അമ്പെയ്യുന്ന വില്ലാളി. അണയ്ക്കും = മൂർച്ചകൂട്ടും. ജ്വാലകളെ ശരങ്ങളാക്കിക്കല്പിച്ചിരിയ്ക്കുന്നു. പക്ഷിപോലെ – അന്തിയ്ക്കു പക്ഷികൾ വൃക്ഷനീഡങ്ങളിൽ ചെന്നുകൂടുമല്ലോ.
[6] ഭാനുമാൻ = സൂര്യൻ. ആർക്കുന്നു – ഇരമ്പുന്നു. അല്ലിൽ, അഹ്നിപോലെ ഇറക്കുന്നു – പകൽസ്സമയത്തെന്നപോലെ ആളുകളെ സ്വസ്വകാര്യങ്ങളിൽ വ്യാപരിപ്പിയ്ക്കുന്നു. ആദരത്തിന്നത്രേ, ആവൃത്തി.
[7] ഹേളി = സൂര്യൻ. അംശു = രശ്മി. അടക്കി – ശത്രുക്കളെ. ധനം – ശത്രുക്കളുടെ. സുപത്നികൾ – നല്ല ഭർത്താവോടുകൂടിയവർ.
[8] ഉപേതാശ്വങ്ങൾപോലെയാം – സ്വയം പൂട്ടിനിന്ന അശ്വങ്ങൾക്കൊത്ത. വിദ്യുത്ത് = മിന്നൽ. മരുദ്ബലംപോലെ – മരുത്തുക്കൾ എല്ലാറ്റിനെയും ചുങ്ങിയ്ക്കുമല്ലോ. ഉഷ്ണാംശു = സൂര്യൻ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
മേധത്തിലഗ്നേ, ഹവിസ്സാൽബ്ബലാത്മജ;
അർച്ചിയ്ക്കുക,പ്പടിയ്ക്കുസ്മന്മഖത്തിലി –
ന്നി,ച്ഛതാവും സമാമർത്ത്യരെയിച്ഛയാ!1
തവ്യയൻ മർത്ത്യരിൽക്കാലത്തുണരുമോ;
ആ വേദ്യനഗ്നി ദിവാകരസുപ്രഭൻ
കൈവരുത്തട്ടേ, നമുക്കു നവ്യാശനം!2
ജ്യോതിസ്സുടുക്കുന്നു, സൂര്യശുഭ്രനവൻ;
വ്യാപ്തപ്രകാശനപ്പാവകൻ നിർജ്ജരൻ
വായ്പേറിയോന്റെയും മുൻസ്വത്തുടയ്ക്കുമേ!3
സദ്യയ്ക്കിരുന്നഗ്നി ജാത്യാ കൊടുക്കുമേ;
നല്ക, ഞങ്ങൾക്കബ്ദവാനന്നമന്നദ;
വെല്ക, പുരാൻപോലി;-രിയ്ക്ക,സുഖാലയേ!4
നല്ലിനെത്തള്ളുവോൻ, വായുപോലീശ്വരൻ;
വീഴ്ത്താവു, ഞങ്ങൾ നിനക്കു തരാത്തോരെ;
നേർത്ത മാറ്റാരെ ഹയംപോലെ കൊല്ക, നീ!5
ലഗ്നേ, മറയ്ക്കുന്നു, വാനൂഴികളെ നീ;
പൂഷാവുപോലെ പന്ഥാവിൽ നടന്നൊളി
പൂശുമിപ്പൂജ്യനോടിയ്ക്കു,മിരുട്ടിനെ!6
ച്ചർച്ചിയ്ക്കുമെങ്ങൾതൻ വൻനുതി കേൾക്ക, നീ:
കെല്പിനാൽക്കാറ്റായ ദേവതയാം നിന –
ക്കർപ്പിപ്പിതി,ന്ദ്രന്നു പോലന്നമഗ്രിമർ!7
യക്ലേശമെങ്ങളെപ്പാപം കടത്തണം:
സൂരിദേയം സുഖം നല്ക, വാഴ്ത്തിയ്ക്കുടൻ;
നൂറ്റാണ്ടു മത്താടുകെങ്ങൾ സുവീരരായ്!8
[1] യജിച്ചല്ലോ – ദേവകളെ. മേധം = യാഗം. അസ്മനഖത്തിൽ = ഞങ്ങളുടെ യജ്ഞത്തിൽ. ഇച്ഛതാവും – യജ്ഞകാമന്മാരായ. സമാമർത്ത്യരെ – തനിയ്ക്കു തുല്യരായ അമർത്ത്യരെ, ഇന്ദ്രാദികളെ. ഇച്ഛയാ – യജ്ഞകാമത്താൽ.
[2] അവ്യയൻ – മരണമില്ലാത്തവൻ. കാലത്തുണരുമോ – പ്രഭാതത്തിലാണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കുക. വേദ്യൻ = അറിയപ്പെടേണ്ടവൻ. നവ്യാശനം = സ്തുത്യമായ അന്നം.
[3] സൂര്യശുഭ്രൻ = സൂര്യൻപോലെ ദീപ്തൻ. വായ്പേറിയോന്റെയും – രാക്ഷസാദികളുടെപോലും. മുൻസ്വത്തു് = പൂർവസമ്പത്തു്.
[4] ഗൃഹാന്നങ്ങൾ എന്നു തുടങ്ങിയ വാക്യം പരോക്ഷം: സദ്യക്കു് – യജ്ഞവിഭവങ്ങൾ ഭുജിപ്പാൻ. ജാത്യാ – സ്വഭാവേന. കൊടുത്തിടും – യജമാനന്മാർക്കു്. വെല്ക – അസ്മദ്വൈരികളെ ഒരു രാജാവുപോലെ ജയിച്ചാലും. സുഖാലയേ – നിർബാധമായ ഞങ്ങളുടെ അഗ്നിഗൃഹത്തിൽ.
[5] അന്നം – ഹവിസ്സ്. ഈശ്വരൻ – സർവശക്തൻ. ഉത്തരാർദ്ധം പ്രത്യക്ഷം: നിനക്കു തരാത്തോരെ – അങ്ങയ്ക്കു ഹവിസ്സർപ്പിയ്ക്കാത്ത ആളുകളെ ഞങ്ങൾ വീഴ്ത്താവൂ, വിധിയ്ക്കുമാറാകണം. നേർത്ത = എതിർത്ത. ഹയംപോലെ – ഒരുത്തമാശ്വം യുദ്ധത്തിൽ എതിരാളികളെ കൊല്ലുന്നതുപോലെ.
[6] ഉത്തരാർദ്ധം പരോക്ഷം: പൂഷാവ് = സൂര്യൻ. പന്ഥാവ് – സ്വമാർഗ്ഗം.
[7] വൻനുതി = വലിയ സ്തോത്രം. കെല്പിനാൽക്കാറ്റായ – വായുതുല്യബലനായ. ദേവത = ദേവതാന്മാവ്. അഗ്രിമർ = തലവന്മാർ, ഋത്വിക്കുകൾ.
[8] അചോരമാർഗ്ഗേണ = കള്ളന്മാരില്ലാത്ത വഴിയിലൂടെ. അക്ലേശം = ക്ലേശരഹിതമാംവണ്ണം, സുഖേന. സൂരിദേയം = സ്തോതാക്കൾക്കു കൊടുക്കേണ്ടതായ. വാഴ്ത്തിയ്ക്കു് – വാഴ്ത്തുന്ന എനിയ്ക്കു്. ഞങ്ങൾ നല്ല വീരന്മാരോടുകൂടി, നൂറു സംവത്സരം മത്താടുക – ആഹ്ലാദിച്ചു ജീവിച്ചിരിയ്ക്കുമാറാകട്ടെ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
മങ്ങയെ വാഴ്ത്തി വിളിപ്പൂ, യവിഷ്ഠ, ഞാൻ:
എത്തിയ്ക്കുമല്ലോ, സമസ്തകാമ്യം ധന –
മദ്രോഹി, ഭൂരിവരേണ്യൻ, പ്രമതി നീ!1
വിസ്തീർണ്ണ സൈന്യ, ഹോതാവേ, ദിവാനിശം:
നിന്നിലല്ലോ, ധനം പ്രാണികളൊക്കയും
മന്നിൽക്കണക്കെ നിക്ഷേപിച്ചു, പാവക!2
സ്വത്തണപ്പോനുമായ്, കർമ്മത്തിനാൽബ്ഭവാൻ;
എന്നതുമൂലമയപ്പൂ, ഭജിപ്പവ –
ന്നെന്നും ധനം വിജ്ഞ, ജാതവേദസ്സു നീ!3
കൂടിവാണെങ്ങളെക്കുത്തുന്നവനെയും
ഈടുറ്റ നിൻവൃഷാർച്ചിസ്സാൽപ്പൊരിയ്ക്ക, നീ
ചൂടാളുമഗ്നേ, മഹസ്വിൻ, ഹിതദ്യുതേ!4
മാർ ബലസൂനോ, മഖത്താൽ,ച്ചമതയാൽ;
മർത്ത്യരിൽവെച്ചുരുജ്ഞാനനായ്ത്തീർന്ന,വൻ
സ്വത്താൽസ്സുകീർത്തിയാൽശ്ശോഭിയ്ക്കു,മവ്യയ!5
കെല്പാലമിത്രരെക്കൊല്ക; കെല്പുറ്റ നീ;
സ്തോതാവു നിന്നെയുച്ചത്തിൽ സ്തുതിക്കുന്ന
ഗാഥ കേൾക്കേണമേ, തേജസ്സു തേച്ച നീ!6
നേടാവു, സദ്വീരവിത്തമഗ്നേ, ധനിൻ;
നേടാവൂ, ഭോജ്യങ്ങൾ ഭോജ്യൈഷികൾ ഞങ്ങൾ;
നേടാവു, നിർജ്ജര, നിൻസ്ഥിരകീർത്തിയും!7
[1] മംഗളസ്തോത്ര – അങ്ങയെ സ്തുതിയ്ക്കുന്നതു ശുഭകരമാണെന്നർത്ഥം. യവിഷ്ഠ = അതിയുവാവേ. എത്തിയ്ക്കും – സ്തോതാക്കൾക്കു കിട്ടിയ്ക്കും. അദ്രോഹി = അഹിംസാപരൻ. പ്രമതി – പ്രകൃഷ്ടജ്ഞാനൻ.
[2] വിത്തങ്ങൾ – ഹവിസ്സുകൾ. യഷ്ടാക്കൾ = യജമാനന്മാർ. വിസ്തീർണ്ണ സൈന്യ – പരന്ന സൈന്യങ്ങൾ, ജ്വാലകൾ ഉള്ളവനേ. പ്രാണികളൊക്കെ ധനം മന്നിൽ നിക്ഷേപിക്കുന്നതുപോലെ, ദേവകൾ നിന്നിലാണ്, ധനം സൂക്ഷിച്ചിരിക്കുന്നതു്. ദേവകൾ എന്ന കർത്തൃപദം അധ്യാഹരിയ്ക്കണം.
[3] വർത്തിച്ചു – വൈശ്വാനരനായി സ്ഥിതിചെയ്തു. സ്വത്തണപ്പോൻ – യഷ്ടാക്കൾക്ക്.
[4] കുത്തുക – ദ്രോഹിക്കുക. വൃഷാർച്ചിസ്സാൽ – വൃഷാവായ, വൃഷ്ടിജനകമായ തേജസ്സുകൊണ്ടു്. പൊരിയ്ക്ക – നശിപ്പിച്ചാലും എന്നർത്ഥം.
[6] ഗാഥ – സ്തുതി. തേച്ച – എണ്ണ തേയ്ക്കുന്നതുപോലെ, തേജസ്സു ദേഹത്തിൽ തേച്ചവനായ.
[7] സദ്വീരവിത്തം = നല്ല വീരന്മാരോടുകൂടിയ സമ്പത്ത്. ധനിൻ = ധനവാനേ. നല്ല വീര(പുത്ര)ന്മാരെയും, വിത്തവും, അന്നവും, നശിയ്ക്കാത്ത കീർത്തിയും ഭവാൻ ഞങ്ങൾക്കു തരുമാറാകണം.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
നുത്യർഹനാം ബലപുത്രനെ,ദ്ദിവ്യനെ,
കാടുവെട്ടുന്നോനെ,യൂഢധാവള ്യനെ,
ക്കാന്തയഷ്ടാവിനെ,ക്കൃഷ്ണവർത്മാവിനെ.1
യുന്നദന്നിർജ്ജരന്മാരൊത്തിരമ്പിടും;
നന്നായ് വളർന്നു വളരെത്തടിമരം
തിന്നു നടക്കും, യവിഷ്ഠനപ്പാവകൻ!2
മാറ്റുള്ള നിന്മയൂഖങ്ങളഗ്നേ, ശുചേ:
അദ്ഭുതപ്പോക്കോടനേകത്ര ചെന്നവ
കെല്പാലൊടിച്ചു തിന്നുന്നൂ, വനങ്ങളെ!3
പൃത്ഥ്വിയെ മൊട്ടച്ചിയാക്കുന്നു, ദീപ്തിമൻ;
പിന്നീടു ചുറ്റിനടന്നവ ചെന്നേറി
മിന്നുന്നു, മന്നിന്റെ തുംഗസ്ഥലങ്ങളിൽ!4
ച്ചാർത്തിൽപ്പൊരുതോന്റെ വജ്രംകണക്കിനേ;
ശൂരന്റെ കെട്ടുപോലാണ,ഗ്നിതൻ ജ്വാല;
ഘോരനെരിയ്ക്കുന്നു, ദുർവാരനായ് വനം!5
വാറിന്റെ ധർഷകമായ തേജസ്സു നീ;
ദൂരീകരിയ്ക്ക, ഭയങ്ങളാ നീ ബലാൽ –
വൈരിയെക്കൊന്നു, വധിയ്ക്കുക, ഹിംസ്രരെ!6
സ്വത്തന്നദം, പുരുവീരം, പ്രകാശകം,
ചിത്രം, സുചിത്ര,മാഹ്ലാദക,മാഹ്ലാദ –
കൃത്തേ, വിചിത്ര, ചിത്രൗജസ്തനബ്ഭവാൻ!7
[1] വെട്ടുന്നോനെ – ചുട്ടെരിയ്ക്കുന്നവനെ. ഊഢധാവള ്യനെ = ധാവള ്യം (വെളുപ്പ്) പൂണ്ടവനെ. കാന്തയഷ്ടാവിനെ – കാന്തങ്ങൾ (പ്രിയവസ്തുക്കൾ) കൊണ്ടു ദേവകളെ യജിയ്ക്കുന്നവനെ.
[2] ഉന്നദന്നിർജ്ജരന്മാരൊത്ത് – ഉച്ചത്തിൽ ശബ്ദിയ്ക്കുന്ന നിർജ്ജരന്മാരോടു, മരുത്തുക്കളോടുകൂടി.
[3] മാറ്റ് – നിറപ്പൊലിമ. അനേകത്ര – ബഹുവസ്തുക്കളിൽ; ലതകളിലും മറ്റും.
[4] മുക്താശ്വതുല്യങ്ങൾ – അഴിച്ചുവിട്ട കുതിരകൾപോലെ അങ്ങിങ്ങു നടക്കുന്നവ. മൊട്ടച്ചിയാക്കുന്നു – ഭൂമിയുടെ ചെടികളും മരങ്ങളുമാകുന്ന തലമുടിയെല്ലാം ദഹിപ്പിയ്ക്കുന്നു. തുംഗസ്ഥലങ്ങൾ = ഉയർന്ന പ്രദേശങ്ങൾ, പർവതാദികൾ.
[5] വർഷി – വൃഷ്ടിയ്ക്കു കാരണഭൂതനായ അഗ്നി. നാവ് – ജ്വാല. പൈച്ചാർത്തിൽപ്പൊരുതോന്റെ – പണികളാൽ അപഹരിയ്ക്കപ്പെട്ട ഗോവൃന്ദത്തിൽ, അതിനെ വീണ്ടെടുപ്പാൻ യുദ്ധംചെയ്തവന്റെ, ഇന്ദ്രന്റെ. ശൂരന്റെ കെട്ടുപോലാണ് – ഒരു ശൗര്യവാനാൽ കൃതമായ ബന്ധനംപോലെ അന്യർക്കു് ദുസ്സഹമാകുന്നു.
[6] പാരിൻവഴിയിൽ – ഭൂമിയുടെ ഗമ്യപ്രദേശങ്ങളിൽ. വൻചാട്ടവാറു് – ചലിയ്ക്കുന്ന ജ്വാലയെ ചമ്മട്ടിയാക്കിയിരിയ്ക്കയാണു് വഴിപോക്കർ ഇരുട്ടത്തു പന്തം വീശുന്നതോർക്കുക. ഹിംസ്രർ = ഹിംസകർ.
[7] മുത്തേകി – അങ്ങയ്ക്കു സന്തോഷം വരുമാറ്. അന്നദം = അന്നങ്ങളെ തരുന്നത്. പുരുവീരം = വളരെ വീരന്മാരോടുകൂടിയത് പ്രകാശകം – വെളിപ്പെടുത്തുന്നതു്; ധനംകൊണ്ടാനാല്ലോ, മനുഷ്യൻ പൊതുവിൽ അറിയപ്പെടുന്നതു് ചിത്രം = പൂജനീയം. സുചിത്രം = അത്യാശ്ചര്യഭൂതം. ആഹ്ലാദകം = അഹ്ലാദിപ്പിയ്ക്കുന്നതു്. ഇങ്ങനെയുള്ള പെരുംസ്വത്തു ഞങ്ങൾക്കു വെയ്ക്ക – ഞങ്ങൾക്കു തരാൻ നീക്കിവെച്ചാലും. ആഹ്ലാദകൃത്തേ = ഹേ ആഹ്ലാദകര. വിചിത്ര = പൂജനീയ. ചിത്രൗജസ്കൻ = വിചിത്രബലൻ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വൈശ്വാനരാഗ്നി ദേവത.
വിണ്ണിന്റെ തല, മന്നിന്റെ ഉടമസ്ഥൻ, കവി, സമ്രാട്ട്, ജനങ്ങളുടെ അതിഥി, തിരുവായിലെടുക്കുന്നവൻ – ഇങ്ങനെയുള്ള വൈശ്വാനരാഗ്നിയെ ഋത്വിക്കുകൾ യാഗത്തിന്നുവേണ്ടി ഉൽപാദിപ്പിച്ചു.1
യജ്ഞങ്ങളുടെ മുരട്, ധനങ്ങളുടെ ഈടുവെപ്പ്, ഒരു വലിയ കുട്ടകം, യാഗങ്ങളുടെ തേരാളി, അധ്വരത്തിന്റെ കൊടിമരം – ഇങ്ങനെ സംസ്തൂയമാനനായ വൈശ്വാനരനെ ഋത്വിക്കുകൾ ഉൽപാദിപ്പിച്ചു.2
അഗ്നേ, അന്നവാൻ അങ്ങയിങ്കൽനിന്നു മേധാവിയായിച്ചമയുന്നു; അങ്ങയിങ്കൽനിന്നു, കീഴമർത്തുന്ന വീരന്മാർ പിറക്കുന്നു. വൈശ്വാനര, തമ്പുരാനേ, അവിടുന്നു സ്പൃഹണീയങ്ങളായ ധനങ്ങൾ ഞങ്ങളിൽ വെച്ചാലും!3
അമൃത, പിറക്കുമ്പോഴെയ്ക്കും ഭാവാങ്കൽ രശ്മികളെല്ലാം, ഒരു കിടാവിങ്കലെന്നപോലെ വന്നുചേരുന്നു. വൈശ്വാനര, അങ്ങനെ അച്ഛനമ്മമാരുടെ ഇടയിൽ വിളങ്ങുന്ന അങ്ങയ്ക്കായി കർമ്മങ്ങളനുഷ്ഠിച്ചവർ അമൃതത്വമടയുന്നു!4
അഗ്നേ, വൈശ്വാനര, അങ്ങയുടെ ആ വമ്പിച്ച കർമ്മങ്ങളെ ആരും എതിർക്കില്ല: അങ്ങ് അച്ഛനമ്മമാരുടെ ഇടയിൽ നടന്നു, കതിരവനെ കണ്ടുപിടിച്ചുവല്ലോ!5
വർഷസൂചകമായ വൈശ്വാനരന്റെ തേജസ്സിനാൽ വാനിന്റെ മുകൾവശങ്ങൾ വിരചിയ്ക്കപ്പെട്ടു; ഭുവനങ്ങളെല്ലാം തന്തിരുവടിയുടെതന്നെ മൂർദ്ധാവിൽ കുടികൊള്ളുന്നു; ശാഖകൾപോലെ സപ്തനദികളും മുളയ്ക്കുന്നു.6
യാതൊരു സുകർമ്മാവായ കവി ജലങ്ങളെയും, വാനിന്റെ തിളക്കങ്ങളെയും വിരചിച്ചുവോ; യാതൊരുവൻ ഭുവനമെല്ലാം തഴപ്പിച്ചുവോ; ആ വൈശ്വാനരൻ ബാധയെന്നിയേ ഒരു കാവല്ക്കാരനായി, അമൃതം രക്ഷിച്ചുപോരുന്നു!7
[1] ജനങ്ങൾ – യജമാനർ. തിരുവായിലെടുക്കുന്നവൻ – ഹവിസ്സിനെ. ഉൽപാദിപ്പിച്ചു – അരണി കടഞ്ഞ്.
[2] കുട്ടകം – മഴവെള്ളത്തിന്നു മുറ്റത്തു വെയ്ക്കുന്ന ഒരുതരം പാത്രം; അതു മഴവെള്ളത്തെ എന്നപോലെ, അഗ്നി ആഹുതികളെ ഉൾക്കൊള്ളുന്നു. തേരാളി – നേതാവ്, കൊണ്ടുനടക്കുന്നവൻ.
[3] അന്നവാൻ – അങ്ങേയ്ക്കു ഹവിസ്സർപ്പിച്ചവൻ മേധാവിയായിച്ചമയുന്നു; അവന്നു വീരപുത്രന്മാർ പിറക്കുന്നു.
[4] ഒരു കിടാവിങ്കലെന്നപോലെ – കുട്ടിയെ കാണാൻ ബന്ധുക്കൾ ചെല്ലുന്നതുപോലെ. അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. അമൃതത്വം = ദേവത്വം.
[5] കതിരവനെ – രാഹുവിനാൽ മറയ്ക്കപ്പെട്ട സൂര്യനെ.
[6] വാനിന്റെ മുകൾവശങ്ങൾ – നക്ഷത്രഗോളങ്ങൾ; അല്ലെങ്കിൽ, ധൂമത്തിന്റെ വികാരമായ മേഘങ്ങൾ. ഭുവനങ്ങൾ = ജലങ്ങൾ. മൂർദ്ധാവിൽ – മേഘമായി പരിണമിച്ച ധൂമത്തിൽ. ഭുവനങ്ങൾ (ലോകങ്ങൾ) വൈശ്വാനരനാകുന്ന പരബ്രഹ്മത്തിന്റെ ഉപരിഭാഗത്തു കുടികൊള്ളുന്നു എന്നും അർത്ഥം കല്പിയ്ക്കാം. ശാഖകൾപോലെ – വൃക്ഷത്തിന്മേൽ കൊമ്പുകൾ മുളയ്ക്കുന്നതുപോലെ. മുളയ്ക്കുന്നു – മഴമൂലം ഉദ്ഭവിയ്ക്കുന്നു.
[7] വാനിന്റെ തിളക്കങ്ങൾ – നക്ഷത്രങ്ങൾ. അമൃതം = ജലം.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അന്നവാനായി വൃഷാവായി വിളങ്ങുന്ന ജാതവേദസ്സിന്റെ ബലം ഞാൻ യജ്ഞത്തിൽ ചിക്കെന്നു വർണ്ണിക്കാം; വൈശ്വാനരാഗ്നിയെപ്പറ്റി, പരിശുദ്ധവും മനോജ്ഞവുമായ ഒരതിനൂതനസ്തവവും, സോമനീർപോലെ ഇറ്റിറ്റു വീഴും.1
കർമ്മപാലകനായ വൈശ്വാനരാഗ്നി പരമവ്യോമത്തിൽ പ്രാദുർഭവിച്ചു, കർമ്മങ്ങളെ സംരക്ഷിയ്ക്കുന്നു. അന്തരിക്ഷത്തെയും വിരചിച്ച ആ സുകർമ്മാവു മഹത്ത്വംകൊണ്ടു സ്വർഗ്ഗത്തെ സ്പർശിച്ചു!2
മിത്രനായ, അദ്ഭുതരൂപനായ വൈശ്വാനരൻ ദ്യാവാപൃഥിവികളെ ഉറപ്പിച്ചു; വെളിച്ചംകൊണ്ട് ഇരുളിനെ കുഴിച്ചുമൂടി; വാനൂഴികളെ, രണ്ടു തോലുകളെപ്പോലെ പരത്തി. എല്ലാ വീര്യവുമുണ്ട്, അവിടെയ്ക്കു്!3
വൈശ്വാനരാഗ്നിയെ അന്തരിക്ഷത്തിൽ മരുത്തുക്കൾ കണ്ടറിഞ്ഞു; പ്രജകൾ പരിപൂജ്യനായ തമ്പുരാനെ സ്തുതിച്ചു. അദ്ദേഹത്തെ ദൂതനായ വായു ദൂരത്തുനിന്ന് – സൂര്യങ്കൽനിന്ന് – ഇങ്ങോട്ടു കൊണ്ടുപോന്നു.4
അഗ്നേ, യജ്ഞാർഹനായ ഭവാനെ കാലേ കാലേ പുതുമയിൽ സ്തുതിയ്ക്കുന്നവർക്കു് ധനവും പുകൾപ്പെടുന്ന പുത്രനെയും കല്പിച്ചു നല്കുക; ജരയേശാത്ത തമ്പുരാനേ, അനർത്ഥം പുലമ്പുന്നവനെ, ഒരു മരത്തെയെന്നപോലെ, അവിടുന്നു തേജസ്സുകൊണ്ടു, വജ്രംകൊണ്ടെന്നപോലെ വെട്ടി കമിഴ്ത്തിവീഴിച്ചാലും!5
അഗ്നേ, ഹവിര്യുക്തരായ ഞങ്ങളിൽ അവിടന്നു് ഇടിവും മുടിവും വരാത്ത സുവീര്യമായ ധനം നിക്ഷേപിച്ചാലും. അഗ്നേ, വൈശ്വാനര, ഞങ്ങൾ ഭവാന്റെ രക്ഷയാൽ നൂറുമായിരവുമായി അന്നം നേടുമാറാകണം!6
യജനീയ, മൂന്നിടങ്ങളിലിരിയ്ക്കന്നവനേ, അവിടുന്നു് അഹിംസിതങ്ങളായ സ്വരക്ഷകൾകൊണ്ടു ഞങ്ങളുടെ സ്തോതാക്കളെ പാലിച്ചാലും; അഗ്നേ, വൈശ്വാനര, സ്തുതിയ്ക്കപ്പെടുന്ന നിന്തിരുവടി ഞങ്ങളുടെ ബലം നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്താലും!7
[1] ഇറ്റിറ്റുവീഴും – ഞാൻ ഒരു സ്തവവും ചൊല്ലാം.
[2] പരമവ്യോമം = ഉൽകൃഷ്ടാകാശം. അന്തരിക്ഷത്തെയും – മൂന്നു ലോകത്തെയും എന്നർത്ഥമെടുക്കണം. മഹത്ത്വംകൊണ്ട് – വൈശ്വാനരന്റെ മഹത്ത്വം (തേജസ്സ്) സ്വർഗ്ഗത്തിലെത്തി.
[3] മിത്രൻ – എല്ലാവർക്കും സുഹൃത്തു്.
[4] കണ്ടറിഞ്ഞു – വൈദ്യുതാഗ്നി ഇതുതന്നെയാണെന്ന്. സൂര്യന്റെ അടുക്കലായിരുന്നു, വൈശ്വാനരൻ.
[5] പുതുമയിൽ സ്തുതിയ്ക്കുന്നവർക്കു – പുതിയ സ്തോത്രം ചൊല്ലുന്ന ഞങ്ങൾക്കു.
[7] മൂന്നിടങ്ങൾ – ത്രിലോകങ്ങളോ, ആഹവനീയാദിസ്ഥാനങ്ങളോ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ദ്വിപദാവിരാട്ടും ഛന്ദസ്സുകൾ; വൈശ്വാനരാഗ്നി ദേവത.
കറുത്ത രാവും വെളുത്ത പകലും സ്വസ്വപ്രവൃത്തികളോടേ വാനൂഴികളിൽ ചുറ്റുന്നു. വൈശ്വാനരാഗ്നി, ഒരരചൻപോലെ ആവിർഭവിച്ചു തേജസ്സിനാൽ ഇരുട്ടുകളെ അറുതിപ്പെടുത്തുന്നു!1
ജനപ്രവർത്തകർ യാതൊന്നു നെയ്തുണ്ടാക്കുന്നുവോ, ആ നൂലും ഊടും എനിയ്ക്കറിഞ്ഞുകൂടാ. ഇവിടെ ആരുള്ളു, അങ്ങിരിയ്ക്കുന്നവന്റെ ഇങ്ങിരിയ്ക്കുന്ന അച്ഛൻ അരുളേണ്ടുന്നവ പറഞ്ഞുതരാൻ?2
തന്തിരുവടിയ്ക്കേ ഈ നൂലും ഊടും അറിഞ്ഞുകൂടൂ; അവിടുന്നു, വേണ്ടപ്പോളൊക്കെ അരുളിച്ചെയ്യും, അരുളിച്ചെയ്യേണ്ടുന്നവ: താഴേ സഞ്ചരിയ്ക്കുന്നവനും, മീതെ മറ്റൊരു രൂപം പൂണ്ട് ഇതൊക്കെ തൃക്കൺപാർത്തറിയുന്നവനുമാണല്ലോ, അമൃതപാലകനായ തന്തിരുവടി!3
ഒന്നാമത്തെ ഹോതാവാണിത്: നോക്കുവിൻ, ഇദ്ദേഹത്തെ. ഈ അമൃതമായ ജ്യോതിസ്സു മർത്ത്യരിൽ വർത്തിയ്ക്കുന്നു. ഈ സുസ്ഥിരനായ സർവവ്യാപി അമർത്ത്യനെങ്കിലും ഉടൽപൂണ്ട് അവതരിയ്ക്കുന്നു; വളരുകയും ചെയ്യുന്നു!4
നിശ്ചലമായ മനസ്സിനെക്കാൾ വേഗമുള്ള ജ്യോതിസ്സ് ജംഗമങ്ങളുടെ ഉള്ളിൽ ദർശനത്തിന്നായി വെയ്ക്കപ്പെട്ടിരിക്കുന്നു; ദേവകളെല്ലാം ഒരേമനസ്സോടും ഒരേ പ്രജ്ഞയോടുംകൂടി ഏകനായ കർത്താവിനെ വഴിപോലെ പ്രാപിയ്ക്കകയും ചെയ്യുന്നു.5
എന്റെ ചെവികളും, കണ്ണുകളും, ഹൃദയത്തിൽ വെയ്ക്കപ്പെട്ടിട്ടുള്ള ഈ ജ്യോതിസ്സും പലമട്ടിൽപ്പായുന്നു; ദൂരഭാവനമായ എന്റെ മനസ്സും പലമട്ടിൽ പെരുമാറുന്നു. ഞാൻ എന്തു പറയേണ്ടു? ഇപ്പോൾ എന്തു ചിന്തിയ്ക്കേണ്ടു?6
അഗ്നേ, ഇരുളിലിരിയ്ക്കുന്ന നിന്തിരുവടിയെ ദേവകളെല്ലാം ഭയംമൂലം നമസ്കരിച്ചുപോരുന്നു. അമർത്ത്യനായ വൈശ്വനരൻ നമ്മെ രക്ഷകൊണ്ടു കാത്തരുളട്ടെ – നമ്മെ രക്ഷകൊണ്ടു കാത്തരുളട്ടെ!7
[1] ദിനരാത്രിപ്രവർത്തനം വൈശ്വാനരാഗ്നിയുടെ ആജ്ഞയാലാണെന്ന്.
[2] യജ്ഞത്തിന്നു വസ്ത്രത്വം കല്പിച്ചിരിക്കുന്നു: അങ്ങിരിയ്ക്കുന്നവന്റെ – സൂര്യന്റെ. ഇങ്ങിരിക്കുന്ന അച്ഛൻ – അഗ്നി. അഗ്നിയ്ക്കേ ഇതുപദേശിയ്ക്കാൻ ത്രാണിയുള്ളു. അഗ്നിയുടെ പുത്രനാണു് സൂര്യൻ എന്നും പ്രമാണാന്തരമുണ്ട്. പ്രപഞ്ചമാകുന്ന വസ്ത്രത്തിന്റെ നിർമ്മാണം ദുർജ്ഞേയമാണെന്നും വ്യാഖ്യാനിയ്ക്കാം.
[3] താഴേ സഞ്ചരിയ്ക്കുന്നവൻ – പാർത്ഥിവാഗ്നിരൂപൻ. മീതേ മറ്റൊരു രൂപം പൂണ്ട് – സൂര്യാത്മാവായി. ഇതൊക്കെ – ജഗത്തെല്ലാം.
[4] ഒന്നാമത്തെ – മനുഷ്യൻ രണ്ടാമത്തെ ഹോതാവാണ്. ആളുകളോട് പറയുന്നതാണിത്.
[5] ദർശനം – ജ്ഞാനം. ജ്യോതിസ്സിന്നു ബ്രഹ്മചൈതന്യമെന്നും, ദേവകൾക്കു് ഇന്ദ്രിയങ്ങളെന്നും അർത്ഥം കല്പിച്ച്, ആധ്യാത്മികമായും ഈ ഋക്ക് വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ട്.
[6] ജ്യോതിസ് – ബുദ്ധിതത്ത്വം. വൈശ്വാനരന്റെ ഗുണങ്ങൾ കേൾപ്പാനും, രൂപഭംഗികൾ കാണാനും, അദ്ദേഹത്തെ അറിയാനും ഞാൻ വെമ്പൽപ്പെടുന്നു. ദൂരഭാവനം – ദൂരസ്ഥവസ്തുവിനെ ഭാവനം ചെയ്യുന്നത്.
[7] ഭയംമൂലം – ഇരുളിനെ പേടിച്ച്. അനന്തരവാക്യം പരോക്ഷം:
ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അഗ്നി ദേവത.
ആഹ്ലാദിപ്പിയ്ക്കുന്നവനും ദിവ്യനും തീരെ നിർദ്ദോഷനുമായ അഗ്നിയെ നിങ്ങൾ നിർബാധമായി നടക്കുന്ന യജ്ഞത്തിൽ മുൻനിർത്തുവിൻ – ഉക്ഥങ്ങൾകൊണ്ടും മുൻനിർത്തുവിൻ: ആ സ്ഫീതരോചിസ്സായ ജാതവേദസ്സു നമ്മുടെ യജ്ഞത്തെ ശോഭനമാക്കുമല്ലോ!1
ദീപ്തിമൻ, ബഹുസേന, ഹോതാവേ, അഗ്നേ, അവിടുന്ന് അഗ്നികളോടൊപ്പം ഉജ്ജ്വലിച്ചു, മനുഷ്യന്റെ സ്തോത്രം കേട്ടാലും: തെളിനെയ്യുപോലെ സുഖകരമായ ഇതു തന്തിരുവടിയ്ക്കായി മനനശീലർ മമതയെന്നപോലെ വെടുപ്പിൽ ചൊല്ലുന്നു!2
അഗ്നിയ്ക്കു യാതൊരു മേധാവി സ്തുതിച്ചുംകൊണ്ടു നല്കുമോ, അവൻ മനുഷ്യരിൽവെച്ചു പ്രവൃദ്ധാന്നനാകും; അവനെ ചിത്രഭാനു വിചിത്രരക്ഷകൾകൊണ്ടു പൈത്തൊഴുത്തിന്നുടമയാക്കും!3
യാതൊരു കൃഷ്ണവർത്മാവു പിറപ്പിൽത്തന്നേ, അകലെക്കാണാവുന്ന കാന്തികൊണ്ടു വാനൂഴികളെ നിറച്ചുവോ, ആ പാവകൻ പെരുത്ത രാവിരുട്ടിനെപ്പോലും പ്രഭകൊണ്ടു തട്ടിനീക്കി പ്രകാശിയ്ക്കുന്നു! 4
അഗ്നേ, അവിടുന്നു ഹവിസ്സമ്പന്നരായ ഞങ്ങൾക്കു്, അന്നമേറിയ രക്ഷകളോടേ, പൂജനീയമായ ധനം ചിക്കെന്നു തന്നരുളിയാലും – അർത്ഥംകൊണ്ടും അന്നംകൊണ്ടും നല്ല വീര്യംകൊണ്ടും അന്യരെ കവിച്ചുനിന്നു കീഴമർത്തുന്നവരെയും!5
അഗ്നേ, അങ്ങയ്ക്കായി ഹവിഷ്മാൻ ഇരുന്നു ഹോമിക്കുന്ന ഈ യാഗാന്നം, കൊതിപൂണ്ട ഭവാൻ അകത്താക്കിയാലും; ഭരദ്വാജരുടെ നിരവദ്യമായ സ്തുതിയും അകത്താക്കിയാലും. അവരെ അന്നലബ്ധിയ്ക്കായി രക്ഷിച്ചാലും!6
അങ്ങു് വിദ്വേഷികളെ ആട്ടിപ്പായിയ്ക്കണം; അന്നം വർദ്ധിപ്പിയ്ക്കണം. ഞങ്ങൾ നല്ല വീരരോടുകൂടി ഒരു നൂറ്റാണ്ടു മത്തടിയ്ക്കട്ടെ!7
[1] ഋത്വിക്കുകളോട്: സ്ഫീതരോചിസ്സ് = തേജസ്സേറിയവൻ.
[2] സേനയ്ക്കു ജ്വാല എന്നർത്ഥം. അഗ്നികൾ – സ്വന്തം അവയവങ്ങളായ മറ്റഗ്നികൾ. തെളിനെയ്യുപോലെ – അഗ്നിയ്ക്കു തുലോം പ്രിയപ്പെട്ടതാണല്ലോ, നെയ്യ്. ഇതു – സ്തോത്രം. മമത – ദീർഗ്ഘതമസ്സ് എന്ന ഋഷിയുടെ അമ്മ.
[3] നല്കുമോ – ഹവിസ്സ്. ചിത്രഭാനു = അഗ്നി. ഉടമയാക്കും – വളരെ ഗോക്കളെ കൊടുക്കും.
[5] അർത്ഥം = ധനം. കീഴമർത്തുന്നവരെയും – ശത്രുക്കളെ കീഴമർത്തുന്ന പുത്രന്മാരെയും തന്നരുളിയാലും.
[6] യാഗാന്നം – ഹവിസ്സ്.
[7] അന്നം – ഞങ്ങളുടെ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
അഗ്നേ, ഹോതാവേ, മികച്ച യഷ്ടാവായ ഭവാൻ ഇപ്പോൾ പ്രാർത്ഥന കൈക്കൊണ്ടു യജ്ഞത്തിൽ ദേവഗണത്തെ യജിച്ചാലും; മിത്രൻ, വരുണൻ, അശ്വികൾ, ദ്യാവാപൃഥിവികൾ എന്നിവരെയും ഞങ്ങളുടെ യാഗത്തിന്നു കൊണ്ടുവന്നാലും!1
അഗ്നേ, അതീവ സ്തുത്യനും ഞങ്ങളെ ദ്രോഹിയ്ക്കാത്തവനും ദേവനുമായ ഭവാൻ മനുഷ്യരുടെ ഇടയിൽ യാഗത്തിന്നു ഹോതാവാകുന്നു. തിരുമുഖമായ പരിപാവനജ്വാലകൊണ്ടു, വഹ്നിയായ ഭവാൻ സ്വന്തം ദേഹത്തെയും യജിച്ചാലും!2
അംഗിരസ്സുകളിൽവെച്ചു മികച്ച സ്തോതാവായ മേധാവി യാഗത്തിൽ മത്തുപിടിപ്പിയ്ക്കുന്ന ഛന്ദസ്സു ചൊല്ലുന്നതെപ്പൊഴോ; അപ്പോൾ ധന്യയായ സ്തുതി, തിരുവവതാരം പാടുന്ന ദേവയഷ്ടാവിന്നുവേണ്ടി അങ്ങനെ കാമിയ്ക്കുന്നു!3
പരിണതപ്രജ്ഞൻ ഒളിതിങ്ങി വിളങ്ങുന്നു: യാതൊരു ശോഭനാന്നനെ, മനുഷ്യനെയെന്നപോലെ, പഞ്ചജനങ്ങൾ ഹവ്യം നല്കി, ഹവിസ്സാടിയ്ക്കുന്നുവോ; അഗ്നേ, ആ നിന്തിരുവടി വിശാലകളായ ദ്യാവാപൃഥിവികളെ യജിച്ചാലും!4
ഹവിസ്സോടുകൂടി അഗ്നിയുടെ അടുക്കൽ ദർഭ മുറിയ്ക്കുക; നിരവദ്യമായ നൈസ്രുവം കൊണ്ടുവെയ്ക്കുക; ഭൂമിയുടെ സ്ഥാനത്തു വേദിയിൽ ചെല്ലുക – ഇത്രയുമായാൽ, യജ്ഞം (യഷ്ടാവിനോടു), തേജസ്സ സൂര്യനോടെന്നപോലെ ചേരും.5
ബഹുസേന, ഹോതാവേ, അഗ്നേ, അങ്ങ് അഗ്നിദേവന്മാരോടൊപ്പം കത്തിജ്ജ്വലിച്ചു, ഞങ്ങൾക്കു സമ്പത്തു തന്നാലും: ബലത്തിന്റെ മകനേ, പുതപ്പിയ്ക്കുന്ന ഞങ്ങൾ പരിപന്ഥിയെ എന്നപോലെ പാപത്തെയും പിന്നിടുമാറാകണം!6
[1] പ്രാർത്ഥന – ഞങ്ങളുടെ.
[2] ദ്രോഹിയ്ക്കാത്തവൻ – സ്നേഹിയ്ക്കുന്നവൻ എന്നർത്ഥം. തിരുമുഖം – ദേവന്മാരുടെ മുഖം. വഹ്നി – ഹവിർവാഹി. സ്വന്തം ദേഹം – സ്വിഷ്ടകൃത്ത് എന്ന സ്വശരീരം.
[3] മേധാവി – ഭരദ്വാജൻ, ഞാൻ. ഛന്ദസ്സ് – സ്തോത്രം. തിരുവവതാരം – അങ്ങയുടെ ജനനം. ദേവയഷ്ടാവ് – യജമാനൻ.
[4] പരിണതപ്രജ്ഞൻ = ബുദ്ധിയ്ക്കു പരിപാകം വന്നവൻ, അഗ്നി. അവശിഷ്ടം പ്രത്യക്ഷോക്തി: മനുഷ്യൻ – അതിഥി. പഞ്ചജനങ്ങൾ – ഋത്വിൿപ്രഭൃതികൾ. ഹവിസ്സാടിയ്ക്കുക – ഹവിസ്സുകൊണ്ടഭിഷേകംചെയ്യുക.
[5] നൈസ്രുവം = ഘൃതം നിറച്ച സ്രുക്ക്.
[6] അഗ്നിദേവന്മാർ – മറ്റഗ്നികൾ. പുതപ്പിയ്ക്കുന്ന – അങ്ങയെ ഹവിസ്സുകൊണ്ടു മൂടുന്ന. പരിപന്ഥി = ശത്രു.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഹോതാവായ, അധ്വരത്തിന്റെ അരചനായ അഗ്നി തപഃക്ലിഷ്ടന്റെ ഗൃഹത്തിൽ, ദ്യാവാപൃഥിവികളെ യജിപ്പാൻ ഇരുന്നരുളുന്നു: ഇതാ, ആ ബലപുത്രനായ സത്യവാൻ, സൂര്യനെന്നപോലെ, ദൂരത്തു നിന്നുതന്നേ വെളിച്ചം പരത്തുന്നു!1
യജനീയനായ തമ്പുരാനേ, പരിണതപ്രജ്ഞനായ തിരുമേനിയെ ഓരോ സ്തോതാവും ചിക്കെന്നു യജിയ്ക്കുന്നുണ്ടല്ലോ; ആ ത്രിസ്ഥാനസ്ഥനായ ഭവാൻ മനുഷ്യരുടെ മഹനീയഹവിസ്സുകൾ കൊണ്ടുകൊടുപ്പാൻ, കതിരവൻപോലെ വേഗത്തിൽ ഗമിച്ചാലും!2
ആരുടെ പാളൽ കാട്ടിൽ തുലോം ഒളിക്കൊണ്ടു വിളങ്ങുമോ; ആ തിരുവടി വളർന്നു, സൂര്യൻപോലെ സ്വമാർഗ്ഗത്തിൽ പ്രകാശിയ്ക്കുന്നു. വായുവിന്നൊത്ത ആ അമർത്ത്യൻ വനങ്ങളിൽ പാഞ്ഞുനടന്ന്, അനിവാര്യനായി, സ്വയം വെളിപ്പെടുത്തുന്നു!3
ആ ജാതവേദസ്സായ അഗ്നിയെപ്പറ്റി, യാഗശാലയിൽ നമ്മുടെ കൂട്ടർ ഒരു യാചകന്റേതുപോലെ സുഖകരമായ സ്തോത്രം പാടുന്നു – മരമുണ്ണാൻ കാട്ടിലണഞ്ഞ്, ഒരു കൂറ്റൻപോലേ പാഞ്ഞുനടക്കുന്ന തന്തിരുവടി യജമാനരാൽ സ്തുതിയ്ക്കപ്പെടുന്നു!4
വൻകാടിനെ നിഷ്പ്രയാസം ചെത്തിക്കുറച്ചുംകൊണ്ടു സഞ്ചരിയ്ക്കുന്ന തന്തിരുവടിയുടെ രശ്മികൾ ഇവിടെ പുകഴ്ത്തപ്പെടുന്നു. ഒരോടുന്ന കള്ളൻപോലെ തടവില്ലാതെ വെക്കം ഇളകിപ്പായുന്ന തന്തിരുവടി മരുനിലം കടന്നു പരിലസിയ്ക്കുന്നു.5
ഗമനശീലനായ ആഗ്നേ, അങ്ങ് ഞങ്ങളെ നിന്ദകരിൽനിന്നു രക്ഷിയ്ക്കുക; എല്ലാ അഗ്നികളോടുംകൂടി വളർന്നു ധനം കിട്ടിയ്ക്കുക; ദുഃഖകാരികളെ ആട്ടിപ്പായിയ്ക്കുക. ഞങ്ങൾ നല്ല വീരന്മാരോടുകൂടി ഒരു നൂറ്റാണ്ടു മത്താടുമാറാകട്ടെ!6
[1] തപഃക്ലിഷ്ടൻ – യജമാനൻ.
[2] കൊണ്ടുകൊടുക്കാൻ – ദേവന്മാർക്ക്.
[3] ആരുടെ – ഭാവാഗ്നിരൂപനായ. സ്വമാർഗ്ഗം – അന്തരിക്ഷം.
[4] യാചകന്റേതുപോലെ – പ്രായേണ പിച്ചക്കാരുടെ പാട്ടു നന്നായിരിക്കും. കൂറ്റൻ – വിത്തുകാള.
[5] ഇവിടെ – ഈ ലോകത്തിൽ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സുഭഗ, അഗ്നേ, സമ്പത്തുകളെല്ലാം ഭവാങ്കൽനിന്നു, വൃക്ഷത്തിന്മേൽനിന്നു കൊമ്പുകൾപോലെ പുറപ്പെടുന്നു; പശുസംഘം, പറ്റലർപോരിൽ ബലം, അന്തരിക്ഷത്തിൽനിന്നുള്ള മഴ എന്നിവയും വെക്കം ഭവാങ്കൽനിന്നുതന്നെ. അങ്ങനെ സ്തുത്യനായി ഭവാൻ തണ്ണീർ പൊഴിയ്ക്കുന്നു!1
അഗ്നേ, ഭഗനായ നിന്തിരുവടി ഞങ്ങൾക്കു രത്നം കൊണ്ടുവന്നാലും: ദർശനീയതേജസ്സായ ഭവാൻ, വായുപോലെ വാണരുളുന്നു. ദേവ, മിത്രനെന്നപോലെ മഹത്തായ ജലവും, വളരെസ്സമ്പത്തും നല്കുന്നവനാണ,വിടുന്ന്!2
അഗ്നേ, പ്രചേതസ്സേ, യജ്ഞത്തിന്നായിപ്പിറന്നവനേ, ജലപുത്രനോടു ചേർന്ന അവിടുന്ന് ആരെ ധനത്തിന്നു പ്രേരിപ്പിയ്ക്കുമോ; അവൻ സജ്ജനപാലകനായി, ശത്രുവിനെ ബലംകൊണ്ടു ഹനിയ്ക്കും; മേധാവിയായി, പിശുക്കന്റെ കൊറ്റു കീഴടക്കും!3
ബലപുത്ര, അങ്ങയുടെ തീക്ഷ്ണതയെ യാതൊരുവൻ സ്ത്രോത്രങ്ങൾകൊണ്ടും ഉക്ഥങ്ങൾകൊണ്ടും ഹവിസ്സുകൾകൊണ്ടും വേദിയിലണയ്ക്കുമോ; അഗ്നേ, ദേവ, ആ മനുഷ്യന്ന് എല്ലാദ്ധാന്യവും വേണ്ടുവോളം കൈവരും; ധനങ്ങളും വന്നുചേരും!4
അഗ്നേ, ബലപുത്ര, ബലവാനായ അവിടുന്നു വളരെ ഗവ്യാന്നങ്ങൾ പിശുക്കനും മുടിയനുമായ ശത്രുവിന്നു കൊടുത്തിട്ടുണ്ടല്ലോ; ആ സുവീരാന്വിതങ്ങളായ ശോഭനാന്നങ്ങൾ പുഷ്ടിയ്ക്കായി നേതാക്കൾക്കു തന്നാലും!5
അഗ്നേ, ബലപുത്ര, മഹാനായ നിന്തിരുവടി ഞങ്ങൾക്ക് ഉപദേഷ്ടാവാകണം; പുത്രപൗത്രരെയും അന്നവും ഞങ്ങൾക്കു തരണം; ഞാൻ എല്ലാ സ്തുതികൾകൊണ്ടും പൂർത്തിയടയണം. ഞങ്ങൾ നല്ല വീരരോടുകൂടി ഒരു നൂറ്റാണ്ടു മത്താടുമാറാകട്ടെ!6
[1] ബലം – പറ്റലരോടുള്ള പോരിൽ ജയിപ്പാൻ. പുറപ്പെടുന്നു എന്നതു രണ്ടാം വാക്യത്തിലും ചേർക്കുക. തണ്ണീർ പൊഴിയ്ക്കുന്നു: ‘അഗ്നൗ പ്രാസ്താഹുതിസ്സമ്യഗാദിത്യമുപതിഷ്ഠതേ! ആദിത്യാജ്ജായതേ വൃഷ്ടിർവൃഷ്ടേരന്നം തതഃ പ്രജാഃ’ മനുസ്മൃതി.
[2] ഭഗൻ = ഭജനീയൻ; ഭഗതുല്യൻ.
[3] പ്രചേതസ്സ് = പ്രകൃഷ്ടജ്ഞാനൻ; വരുണൻ. ജലപുത്രൻ – വൈദ്യുതാഗ്നി. പിശുക്കൻ – ദേവകർമ്മമനുഷ്ഠിയ്ക്കാത്ത ധനികൻ.
[4] തീക്ഷ്ണതയെ വേദിയിലണയ്ക്കുക – ജ്വലിപ്പിയ്ക്കുക എന്നർത്ഥം.
[5] ഗവ്യാന്നങ്ങൾ – ക്ഷീരാദികൾ, മുടിയൻ – കർമ്മധ്വംസി. നേതാക്കൾക്കു – സ്തുതികർമ്മം നടത്തുന്ന ഞങ്ങൾക്കു.
[6] പൂർത്തി – അഭീഷ്ടസിദ്ധി.
ഭരദ്വാജൻ ഋഷി; അനുഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (അന്നനട)
പരിചരണവും സ്തുതികർമ്മങ്ങളും,
അവൻ മുമ്പുള്ളവർക്കുപരി ശോഭിയ്ക്കും;
ജവാൽ നേടും, രക്ഷിയ്ക്കുവാനന്നത്തെയും!1
പെരിയ കർത്താവാമൃഷിയുമാണഗ്നി;
ക്രതുവിലു,മ്പരെ വിളിയ്ക്കുമഗ്നിയെ
സ്തുതിച്ചുപോരുന്നു, യജിപ്പോന്റെയാൾക്കാർ!2
പിരിഞ്ഞു മത്സരിച്ചിടുന്നു, രക്ഷയിൽ;
മുടിപ്പോനെക്കൊന്നു, നരർ മഖങ്ങളാൽ
മുതിരുന്നൂ, മഖരഹിതനെ വെല്പാൻ!3
യരിന്ദമനായ്സ്സൽപതിയാം വീരനെ:
അവനെക്കാണുകിൽ,ക്കരുത്തു പേടിച്ചി –
ട്ടരാതികൾ കിടുകിടുത്തിടുമല്ലോ!4
സവനത്തിൽപ്പരമസാമാന്യവുമാം,
ശരിയ്ക്കമ്മർത്ത്യനെപ്പഴിക്കാരനിൽനി –
ന്നറിഞ്ഞു രക്ഷിയ്ക്കും, ബലാലഗ്നിദേവൻ!5
സ്തുതി ദേവന്മാരോടരുൾക,ഗ്നേ, ദേവ;
സ്ഥിരശുഭാവാസം തരികി,സ്തോതാക്കൾ; –
ക്കരാതികളെയും ദുരിതങ്ങളെയും
തരണംചെയ്തെ,ങ്ങൾ തവ സംരക്ഷയാൽ –
ത്തരണംചെയ്തെങ്ങൾ, തരണംചെയ്തെ,ങ്ങൾ!6
[1] സ്തുതികർമ്മങ്ങൾ = സ്തുതിയും കർമ്മവും. രക്ഷിയ്ക്കുവാൻ, കുടുംബം പുലർത്താൻ അന്നത്തെയും നേടും – ശത്രുക്കളിൽനിന്നും പിടിച്ചെടുക്കും.
[2] കർത്താവ് – കർമ്മവാൻ. യജിപ്പോൻ = യജമാനൻ. ആൾക്കാർ – ഋത്വിക്കുകൾ.
[3] വേറുപിരിഞ്ഞു – അരാതികളിൽനിന്നൊഴിഞ്ഞ്. രക്ഷയിൽ, അങ്ങയെ സ്തുതിക്കുന്നവരെ രക്ഷിയ്ക്കുക എന്ന വിഷയത്തിൽ മത്സരിച്ചിടുന്നു – ‘ഞാൻ രക്ഷിക്കും, ഞാൻ രക്ഷിയ്ക്കും’ എന്നിങ്ങനെ സ്പർദ്ധിയ്ക്കുന്നു; ശത്രുസമ്പത്തുകൾ ഭവൽ സ്തോതാക്കളിലെത്തിച്ചേരാൻ വെമ്പുന്നു!
[4] വീരനെ – പുത്രനെ.
[5] അനാച്ഛാദിതം – രക്ഷസ്സുകളാലും മറ്റും മറയ്ക്കപ്പെടാത്തതു്. പഴിക്കാരൻ = നിന്ദകൻ.
ആംഗിരസൻ വീതഹവ്യൻ ഋഷി; ജഗതിയും, ശക്വരിയും, അതിശക്വരിയും, അനുഷ്ടുപ്പും, ബൃഹതിയും, ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
സർവപ്രജാപതിയായി അതിഥിയായിരിയ്ക്കുന്ന ഈ ഉഷർബുധനെത്തന്നേ നീ സ്തുതി ചാർത്തിക്കുക: ആ നിസർഗ്ഗശുദ്ധൻ വാനിൽ നിന്നു വല്ലപ്പോഴും വന്നെത്തും; കുഞ്ഞായിട്ട് അനശ്വരവസ്തു നെടുനാൾ ഭുജിയ്ക്കും!1
മരത്തിൽ വെയ്ക്കപ്പെട്ട യാതൊരു സ്തുത്യനായ ഊർദ്ധ്വരോചിസ്സിനെ ഭൃഗുക്കൾ ഒരു സ്നേഹിതനെയെന്നപോലെ ഇരുത്തിയോ, ആനിന്തിരുവടി വീതഹവ്യങ്കൽ വഴിപോലെ പ്രസാദിച്ചാലും: അദ്ഭുത, അങ്ങയെ നാളിൽ നാളിൽ പുകഴ്ത്തിപ്പൂജിയ്ക്കുന്നുണ്ടല്ലോ.2
ആ നിസ്സപത്നനായ ഭവാൻ കർമ്മകുശലനെ വളർത്തുന്നു; അകലത്തും അരികത്തുമുള്ള ശത്രുവിനെ പിന്നിടുന്നു. അതിനാൽ ബലപുത്ര, എങ്ങും തഴച്ച – എങ്ങും തഴച്ച – നിന്തിരുവടി മനുഷ്യരിൽവെച്ചു ഭരദ്വാജനായ വീതഹവ്യന്നു ധനവും ഗൃഹവും കല്പിച്ചുതന്നാലും!3
ദീപ്തിമാനും, നിങ്ങളുടെ അതിഥിയും, സ്വർഗ്ഗനേതാവും, മനുവിന്റെ ഹോതാവും, ശോഭനയജ്ഞനും, ഒരു പണ്ഡിതനെന്നപോലെ ഉജ്ജ്വലഭാഷണനും, ഹവ്യവാഹനും, സ്വാമിയുമായ അഗ്നിദേവനെ നീ നല്ല സ്തുതികൾ ചാർത്തിയ്ക്കുക:4
അദ്ദേഹം ഉണർവുണ്ടാക്കുന്ന പാവനപ്രഭകൊണ്ടു, പുലരിവെളിച്ചംകൊണ്ടെന്നപോലെ ഭൂമിയിൽ വിലസുന്നു; യുദ്ധത്തിൽ കൊല്ലുന്ന ഒരുവൻപോലെ, അദ്ദേഹം ഏതശന്നുവേണ്ടി പോരിൽ പെട്ടെന്നുജ്ജ്വലിച്ചു; ദാഹമേറിയവനുമാണ്, ഈ നിർജ്ജരൻ!5
സ്തുത്യനായ അഗ്നിയെ, അഗ്നിയെ, നിങ്ങളുടെ പ്രിയനായ, പ്രിയനായ അതിഥിയെ, നിങ്ങൾ ചമതകൊണ്ടു പരിചരിയ്ക്കുവിൻ: അമൃതനെ നിങ്ങൾ സ്തുതിച്ചു സേവിയ്ക്കുവിൻ: ദേവകളിൽദ്ദേവൻ വേണ്ടതു കൈക്കൊള്ളുമല്ലോ – ദേവകളിൽദ്ദേവൻ നമ്മുടെ പരിചരണം കൈക്കൊള്ളുമല്ലോ!6
ചമതകൊണ്ടു വളർത്തപ്പെട്ട അഗ്നിയെ, ശുചിയെ, പാവകനെ, യജ്ഞത്തിൽ മുമ്പനെ, സുസ്ഥിരനെ ഞാൻ പുകഴ്ത്തിപ്പാടുന്നു; മേധാവിയും ഹോതാവും ബഹുവരേണ്യനും അദ്രോഹിയും കവിയുമായ ജാതവേദസ്സിനെ ഞങ്ങൾ സുഖദസ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കുന്നു. 7
അഗ്നേ, അമൃതനും സമയത്തു സമയത്തു ഹവ്യം വഹിയ്ക്കുന്നവനും രക്ഷകനും സ്തുത്യനുമായ നിന്തിരുവടിയെ ദേവകളും മനുഷ്യരും ദൂതനാക്കിവെച്ചു; ആ ജാഗരൂകനും വിഭുവുമായ പ്രജാപാലനെ വണങ്ങിസ്സേവിച്ചുംപോന്നു!8
അഗ്നേ, ഇരുകൂട്ടരെയും ചമയിയ്ക്കുന്ന ഭവാൻ ഓരോ യാഗത്തിലും ദേവകളുടെ ദൂതനായി വാനൂഴികളിൽ സഞ്ചരിയ്ക്കുന്നു. അങ്ങയ്ക്കായി കർമ്മവും സ്തുതിയും അനുഷ്ഠിയ്ക്കുന്നുണ്ടല്ലോ, ഞങ്ങൾ; അതിനാൽ, ത്രിസ്ഥാനസ്ഥനായ ഭവാൻ ഞങ്ങൾക്കു സുഖം തന്നരുളിയാലും!9
നല്ല തിരുവുടലും നല്ല കാഴ്ചയും നല്ല നടത്തവുമുള്ള ആ പരമപണ്ഡിതനെ അറിവില്ലാത്ത ഞങ്ങൾ പരിചരിയ്ക്കുമാറാകണം. സർവ വിഷയജ്ഞനായ അഗ്നി യജിച്ചരുളട്ടെ; ഹവിസ്സിനെപ്പറ്റി അമർത്ത്യരോടു പറയട്ടെ!10
അഗ്നേ, ശൂര, യാവനൊരുത്തൻ കവിയായ ഭവാനെ സ്തുതിയ്ക്കുകയോ വെടുപ്പുറ്റ ഹവിസ്സർപ്പിയ്ക്കുകയോ ഉജ്ജ്വലിപ്പിയ്ക്കുകയോ ചെയ്യുമോ, അവനെ അങ്ങ് രക്ഷിയ്ക്കും; പൂർണ്ണകാമനാക്കും; അവനെത്തന്നേ ബലംകൊണ്ടും ധനംകൊണ്ടും നിറയ്ക്കും!11
അഗ്നേ, ബലവാനേ, അങ്ങ് ഞങ്ങളെ ഹിംസകങ്കൽ നിന്നും അങ്ങുതന്നേ പാപത്തിൽനിന്നും രക്ഷിയ്ക്കണം. നിർദ്ദോഷമായ അന്നം വഴിപോലെ ഭവാങ്കലണയട്ടെ; സ്പൃഹണീയമായ ആയിരംധനം ഞങ്ങളിലും!12
ഹോതാവും ഗൃഹപതിയും രാജാവുമാണ്, അഗ്നി: സർവഭൂതങ്ങളെയും ആ ജാതവേദസ്സറിയുന്നു; ദേവകളുടെയും മനുഷ്യരുടെയും ഇടയിൽ മികച്ച യഷ്ടാവായ ആ യജ്ഞവാൻ പ്രകർഷേണ യജിച്ചരുളട്ടെ!13
അഗ്നേ, അധ്വരത്തിന്റെ ഹോതാവേ, പാവനാർച്ചിസ്സേ, ഇപ്പോൾ മനുഷ്യന്റെ കർമ്മം ഭവാൻ ഇച്ഛിച്ചാലും. യജ്വാവാണല്ലോ, അങ്ങ്; അതിനാൽ യജ്ഞത്തിൽ യജിച്ചാലും. യുവതമ, മഹിമകൊണ്ടു വിഭുവായ ഭവാൻ, ഇപ്പോൾ ഭവാന്നുള്ള ഹവിസ്സുകൾ കൈക്കൊണ്ടാലും!14
അഗ്നേ, ശരിയ്ക്കു വെയ്ക്കപ്പെട്ട അന്നങ്ങൾ ഭവാൻ കാണുന്നുണ്ടല്ലോ: ദ്യാവാപൃഥിവികളെ യജിപ്പാൻ അങ്ങനെ വെച്ചിരിയ്ക്കുന്നു. മഘവാവേ, അങ്ങ് യുദ്ധത്തിൽ ഞങ്ങളെ രക്ഷിച്ചാലും: ഞങ്ങൾ ദുരിതമെല്ലാം കടക്കുമാറാകണം – അങ്ങയുടെ രക്ഷയാൽ കടക്കുമാറാകണം, കടക്കുമാറാകണം!15
അഗ്നേ, ശോഭനസേന, അങ്ങ് എല്ലാദ്ദേവകളോടുംകൂടി, ആട്ടിൻരോമംകൊണ്ടു കരവെച്ചതും ഘൃതയുക്തവും പക്ഷിക്കൂടിനൊത്തതുമായ സ്വസ്ഥാനത്ത് ഒന്നാമനായി ഇരുന്ന്, അർപ്പകനായ യജമാനന്റെ ഹവിസ്സു വഴിപോലെ കൊണ്ടുപോയാലും!16
ചാടിപ്പോയ യാതൊരഭിജ്ഞനെ ഇരുട്ടിൽ നിന്നു കോണ്ടുപോകുന്നുവോ, ആ ഈ അഗ്നിയെ കർമ്മികൾ, അഥർവാവെന്നപോലെ കടയുന്നു.17
അങ്ങ് യജ്ഞത്തിൽ ദേവകാമന്റെ ക്ഷേമത്തിന്നായി പിറന്നാലും: യജ്ഞത്തെ വളർത്തുന്ന അമർത്ത്യരായ ദേവന്മാരെ കൊണ്ടുവന്നാലും; ഹവിസ്സു ദേവന്മാരിലെത്തിച്ചാലും!18
അഗ്നേ, യജ്ഞപാലക, ഭവാനെ ജനങ്ങളുടെഇടയിൽ ഞങ്ങൾതന്നെയാണ്, ചമതകൊണ്ടു വളർത്തിയത്. അതിനാൽ ഞങ്ങളുടെ ഗൃഹനാഥത്വം വളരെക്കുതിരകളുള്ള വണ്ടിയായിച്ചമയട്ടെ! അങ്ങ് ഞങ്ങളെ കടുംതേജസ്സുകൊണ്ടു വഴിപോലെ അണച്ചാലും!19
[1] ഋഷി തന്നോടുതന്നെ പറയുന്നു: ഉഷർബുധൻ = അഗ്നി. കുഞ്ഞ് – അരണികളുടെ. അനശ്വരവസ്തു – ഹവിസ്സ്.
[2] മരം – അരണി. ഇരുത്തി – ഗൃഹത്തിൽ വസിപ്പിച്ചു. വീതഹവ്യൻ – ഞാൻ.
[4] തന്നോടുതന്നേ പറയുന്നതു്:
[5] ദാഹമേറിയവനുമാണു് – സവഭക്ഷകനാണ്.
[6] സ്തോതാക്കളോട്: ദേവകളിൽദ്ദേവൻ – ദേവന്മാരിൽവെച്ചു ശ്രേഷ്ഠനായ ദേവൻ.
[8] അന്തിമവാക്യം പരോക്ഷം.
[9] ഇരുകൂട്ടർ – ദേവകളും മനുഷ്യരും. ചമയിയ്ക്കുന്ന – ശോഭിപ്പിയ്ക്കുന്ന.
[10] പരമപണ്ഡിതനെ – അഗ്നിയെ. യജിച്ചരുളട്ടെ – ദേവന്മാരെ. പറയട്ടെ – ‘നിങ്ങൾക്കായി ഹവിസ്സൊരുക്കിയിരിയ്ക്കുന്നു; വരുവിൻ’ എന്നു്.
[12] അന്നം – ഹവിസ്സ്. ഞങ്ങളിലും – അണയട്ടെ.
[14] വിഭു = വ്യാപിച്ചവൻ.
[17] അഗ്നി ഒളിച്ച കഥ മുമ്പുണ്ട്. അഥർവാവ് – ഒരൃഷി. കടയുന്നു –
[15] അന്നങ്ങൾ – ഹവിസ്സുകൾ. ദ്യാവാപൃഥിവികളെ – തത്രത്യദേവകളെ വെച്ചിരിയ്ക്കുന്നു – യജമാനൻ.
[16] കരവെച്ച – വക്കത്ത് കുറിയാട്ടിൻരോമങ്ങൾ നിരത്തിയ. സ്വസ്ഥാനം – ഉത്തരവേദി. കൊണ്ടുപോയാലും – ദേവകളുടെ അടുക്കലേയ്ക്കു്. അരണിമഥനംകൊണ്ടുൽപാദിപ്പിയ്ക്കുന്നു.
[19] വണ്ടിയായിച്ചമയട്ടെ – പുത്രപശുധനാദിപൂർണ്ണമായിത്തീരട്ടെ എന്നു സാരം. അണയ്ക്കുക = മൂർച്ചകൂട്ടുക, ഉത്തേജിപ്പിയ്ക്കുക.
ഭരദ്വാജൻ ഋഷി; വർദ്ധമാനഗായത്രിയും, അനുഷ്ടുപ്പും, ത്രിഷ്ടുപ്പും, ഗായത്രിയും ഛന്ദസ്സുകൾ, അഗ്നി ദേവത.
അഗ്നേ, എല്ലാ യജ്ഞങ്ങൾക്കും ഹോതാവായി മനുഷ്യരിൽ ദേവകളാൽ വെയ്ക്കപ്പെട്ടവനാണ്, ഭവാൻ.1
ആ നിന്തിരുവടി ഇമ്പപ്പെടുത്തുന്ന ജ്വാലകൾകൊണ്ടു മഹാന്മാരെ യജിച്ചാലും – ദേവന്മാരെ കൊണ്ടുവന്നു യജിച്ചാലും!2
വിധാതാവേ, സുകർമ്മാവേ, അഗ്നിദേവ, അവിടെയ്ക്കു നേരെ അറിയാമല്ലോ. യാഗങ്ങളിൽ വൻവഴികളും ചെറുവഴികളും!3
അഗ്നേ, യജനീയനായ നിന്തിരുവടിയെ ഭരതൻ ഇരുസുഖങ്ങൾക്കായി ഋത്വിക്കുകളോടുകൂടി സ്തുതിച്ചു; യജ്ഞവും ചെയ്തു!4
നിന്തിരുവടി ഈ ബഹുധനങ്ങൾ, സോമം പിഴിഞ്ഞ ദിവോദാസന്നെന്നപോലെ, ഹവിസ്സർപ്പിയ്ക്കുന്ന ഭരദ്വാജന്നു നല്കിയാലും!5
അമർത്ത്യനായ ഭവാൻ മേധാവിയുടെ ശോഭനസ്തുതി ശ്രവിച്ചു, ദൂതനായി ദേവകളെ കൊണ്ടുവന്നാലും!6
അഗ്നേ, ശോഭനധ്യാനരായ മനുഷ്യൻ ദേവന്മാരെ ഊട്ടാൻ, ദേവനായ അങ്ങയെ യജ്ഞങ്ങളിൽ സ്തുതിച്ചുപോരുന്നു.7
ശോഭനദാനനായ ഭവാന്റെ തേജസ്സിനെയും കർമ്മത്തെയും ഞാൻ പൂജിയ്ക്കുന്നു: എല്ലാവരും ലബ്ധകാമരായി സേവിയ്ക്കാറുണ്ടല്ലോ.8
അഗ്നേ, മനുവിനാൽ ഹോതാവാക്കപ്പെട്ടവനും, വായ്ക്കൊള്ളുന്നവനും, വലിയ വിദ്വാനുമാണല്ലോ, അവിടുന്ന്; അങ്ങ് വിണ്ണവരെ യജിച്ചാലും!9
അഗ്നേ, അമറേത്തിന്നും ഹവിസ്സു കൊണ്ടുകൊടുപ്പാനും വരിക: സ്തുതിയ്ക്കപ്പെടുന്ന ഭവാൻ ഹോതാവായി ദർഭയിലിരുന്നാലും!10
അംഗിരസ്സേ, ആ നിന്തിരുവടിയെ ഞങ്ങൾ ചമതകൊണ്ടും നൈകൊണ്ടും വളർത്താം; യുവതമ, ഏറ്റവും ഉജ്ജ്വലിച്ചാലും!11
ദേവ, അഗ്നേ, ആ നിന്തിരുവടി ഞങ്ങൾക്കു പൃഥുലവും പ്രശംസനീയവും നല്ല വീര്യത്തോടുകൂടിയതും മഹത്തുമായ (ധനം) അയച്ചുതന്നാലും!12
അഗ്നേ, അങ്ങയെ അഥർവാവു വിശ്വത്തെ വഹിയ്ക്കുന്ന ശിരസ്സായ താമരയിലയിൽ കടഞ്ഞുൽപാദിപ്പിച്ചു.13
ആ വൃത്രഘ്നനും പുരന്ദരനുമായ അങ്ങയെ അഥർവാവിന്റെ പുത്രൻ ദ്രധ്യംഗ് എന്ന ഋഷി ജ്വലിപ്പിച്ചു.14
ദസ്യുക്കളെ കൊന്നൊടുക്കുന്നവനും യുദ്ധത്തിൽ യുദ്ധത്തിൽ ധനഞ്ജയനുമായ ആ അങ്ങയെത്തന്നേ പാഥ്യനായ വൃഷാവ് സമുജ്ജ്വലിപ്പിച്ചു.15
അഗ്നേ, വരിക: അങ്ങയ്ക്കായി ഞാൻ ഇങ്ങനെ മറ്റു സ്തുതികളും ചൊല്ലാം. അങ്ങ് സോമം കുടിച്ചു വളർന്നാലും!16
അങ്ങയുടെ തിരുവുള്ളം ആരിലെങ്കിലും പതിഞ്ഞാൽ, അവന്നു ഭവാൻ മികച്ച ബലം നല്കും; പാർപ്പുമുറപ്പിക്കും.17
ഭവാന്റെ തേജഃപൂരം കണ്ണുകളെ അഞ്ചിയ്ക്കരുതേ! ചുരുക്കം പേരെമാത്രം വസിപ്പിയ്ക്കുന്നവനേ, ഭവാൻ (ഞങ്ങളുടെ) പരിചര്യ സ്വീകരിച്ചാലും!18
ദിവോദാസന്റെ വൈരികളെ വധിച്ച സൽപതിയും ബഹുജ്ഞനും ഭാരതനുമായ അഗ്നി വന്നുചേർന്നു!19
മഹത്ത്വംകൊണ്ടു ചുട്ടെരിയ്ക്കുന്നവനും, എതിർക്കപ്പെടാത്തവനും, ദ്രോഹിയ്ക്കുപ്പെടാത്തവനുമായ തന്തിരുവടി ഭൂമിയിലെ സമ്പത്തെല്ലാം തന്നരുളട്ടെ!20
അഗ്നേ, ആ നിന്തിരുവടി പഴയതെങ്കിലും തുലോം പുതുതായ, വ്യാപിയായ, തിളങ്ങുന്ന തേജസ്സുകൊണ്ട് അന്തരിക്ഷത്തിന്നു വീതികൂട്ടുന്നു! 21
സഖാക്കളേ, ധർഷകനായ, വിധാതാവായ അഗ്നിയ്ക്കു നിങ്ങൾ സ്തോത്രം പാടുവിൻ; ഹവിസ്സും അർപ്പിയ്ക്കുവിൻ.22
തന്തിരുവടി ഇരുന്നരുളട്ടെ: മനുഷ്യൻ യാഗംചെയ്യുന്ന കാലത്തോളം, ഹോതാവും ദൂതനും ഹവ്യവാഹനുമാണല്ലോ, ആ ക്രാന്തപ്രജ്ഞൻ!23
ആ വിശുദ്ധകർമ്മാക്കളായ ഇരുരാജാക്കന്മാരെയും, ആദിത്യരെയും, മരുദ്ഗണത്തെയും ദ്യാവാപൃഥിവികളെയും, വസോ, ഭവാൻ ഇവിടെ യജിച്ചാലും!24
അഗ്നേ, ബലത്തിന്റെ മകനേ, അമൃതനായ അങ്ങയുടെ പ്രശംസനീയമായ പ്രകാശം മനുഷ്യന്ന് അന്നം നല്കിപ്പോരുന്നു. 25
ഇപ്പോൾ അങ്ങയെ പരിചരിയ്ക്കുന്ന ഹവിര്‍ദ്ദാതാവായ മനുഷ്യന്‍ ശ്രേഷ്ഠനും, ശോഭനധനനും, നല്ല സ്തുതി ചൊല്ലന്നവനുമായിത്തീരട്ടെ! 26
അഗ്നേ, അങ്ങയുടെ ആളുകൾ അങ്ങയുടെ രക്ഷയാല്‍ ആയുസ്സു മുഴുവ൯ അനുഭവിയ്ക്കു; ചെറുക്കുന്ന ശത്രുക്കമളെ കടക്കും – ചെറുക്കുന്ന ശത്രുക്കളെ ഉടയ്ക്കും ! 27
അഗ്നി ചൂടറ്റ ജ്വാലകൊണ്ടു് എല്ലാത്തിന്മന്മാരെയും എരിയ്ക്കട്ടെ; അഗ്നി സമ്പത്തു തരട്ടെ! 28
വഴിപോലെ കാണുന്ന ജാതവേദസ്സേ, നിന്തിരുവടി നല്ല വീരന്മാരോടുകൂടിയ ധനം കൊണ്ടുവന്നാലും; സുകര്‍മ്മാവേ, രക്ഷസ്സുകളെ മുടിച്ചാലും ! 29
ജാതവേദസ്സേ, അവിടുന്നു ഞങ്ങളെ പാപത്തില്‍നിന്നു പാലിയ്ക്കണം; മന്ത്രമുച്ചരിപ്പിയ്ക്കുന്നവനേ, അവിടുന്നു ഞങ്ങളെ ദ്രോഹിയില്‍നിന്നും രക്ഷിയ്ക്കണം! 30
അഗ്നേ, യാതൊരു ദുരുദ്ദേശനായ മനുഷ്യന്‍ ഞങ്ങളുടെ നേർക്ക് ആയുധമയയ്ക്കുമോ, അവങ്കല്‍നിന്നും പാപത്തില്‍നിന്നും ഞങ്ങളെ രക്ഷിയ്ക്കണം ! 31
ദേവ, യാതൊരു മനുഷ്യന്‍ ഞങ്ങളെ കൊല്ലാന്‍ നോക്കുമോ, ആ ദുഷ്ടനെ അങ്ങ്, ജ്വാലകൊണ്ടു ചുട്ടെരിയ്ക്കണം ! 32
അഗ്നേ, കീഴമർത്തുന്നവനേ, അവിടുന്നു ഭരദ്വാജന്നു സുവിശാലമായ ഗൃഹവും, വരണീയമായ ധനവും കല്ലിച്ചുനല്കുക ! 33
സ്തോതാവിന്നു ധനം നല്ലന്നവനും, കത്തിത്തിളങ്ങുന്നവനും, ഹോമിയ്ക്കപ്പെട്ടവനുമായ അഗ്നി ഇരുട്ടകളെ നശിപ്പിയ്ക്കട്ടെ – 34
അമ്മയുടെ അലസാത്ത ഗര്‍ഭത്തില്‍ വിളങ്ങുന്നവൻ, അച്ഛനെ പുലർത്തുന്നവന്‍, യജ്ഞത്തിന്‍െറ മൂലസ്ഥാനത്തിരിയ്ക്കുന്നവന്‍ ! 35
വഴി പോലെ കാണുന്ന ജാതവേദസ്സേ, അഗ്നേ, അവിടുന്നു വിണ്ണില്‍ വിളങ്ങുന്ന അന്നവും സന്തതിയും കൊണ്ടുവന്നാലും! 36
അഗ്നേ, ബലോൽപന്ന, അന്നവാന്മാരായ ഞങ്ങൾ രമണീയ ദര്‍ശനനായ ഭവാന്റെ അടുക്കലെയ്ക്കു സ്കൂതികൾ അയയ്ക്കുന്നു. 37
അഗ്നേ, ഞങ്ങൾ പൊന്നൊളിയോടേ തിളങ്ങുന്ന ഭവാന്റെ ഇരിപ്പിടത്തില്‍, ഒരു തണലിലെന്നപോലെ വന്നുചേരുമാറാകണം! 38
അഗ്നേ, അവിടുന്ന്, അമ്പെയ്യുന്ന ഒരു ബലവാന്‍പോലെയും, കൊമ്പുകൂർത്ത ഒരു കാളപോലെയും പുരങ്ങൾ ഉടച്ചുവല്ലോ! 39
യാതൊരു ജനിച്ച കുട്ടി, ഒരു വ്യാഘ്രമെന്നപോലെ കൈകളിലെടുക്കപ്പെടുന്നുവോ; ജനങ്ങൾക്കു നല്ല യാഗനിഷ്പാദകനായ ആ അഗ്നിയെ (പരിചരിയ്ക്കുവിന്‍). 40
ദേവന്മാരെ ഊട്ടാന്‍, നിങ്ങൾ തുലോം സമ്പത്തു കിട്ടിയ്ക്കുന്ന ദേവനെ കൊണ്ടുവരുവിന്‍: തന്തിരുവടി സ്വന്തം മൂലസ്ഥാനത്തിരിക്കയ്ക്കട്ടെ! 41
വെളിപ്പെട്ട അതിഥി പോലെ പ്രിയനായ ഗൃഹപതിയെ നിങ്ങൾ സുഖകരനായ ജാതവേദസ്സിങ്കലിരുത്തുവിന്‍. 42
അഗ്നേ, ദേവ, അങ്ങയെ യാഗത്തിന്നു തികച്ചും കൊണ്ടുപോരുന്ന സുശീലരായ അശ്വങ്ങളെ പൂട്ടിയാലും! 43
നിന്തിരുവടി ഞങ്ങളുടെ അടുക്കലെയ്ക്കു വന്നാലും – അന്നമുണ്ണാനും സോമം കുടിപ്പാനും ദേവന്മാരെ കൊണ്ടുവന്നാലും!44
അഗ്നേ, ഭാരത, അവിടുന്ന് ഉയരെ ജ്വലിയ്ക്കുക; നിർജ്ജര, തുലോം വിളങ്ങുന്ന ഭവാൻ അച്ഛിന്നമായ തേജസ്സുകൊണ്ടു വെളിച്ചം വീശുക!45
ഒരു ദേവന്ന് അന്നം നിവേദിയ്ക്കുമ്പോൾ, ആ ഹവിഷ്മാനായ മനുഷ്യൻ അധ്വരത്തിൽ അഗ്നിയെ സ്തുതിയ്ക്കണം – ദ്യാവാപൃഥിവികളുടെ ഹോതാവായ സത്യയഷ്ടാവിനെ കൈതൊഴുതു നമസ്കരിച്ചു പരിചരിയ്ക്കണം.46
അഗ്നേ, ഞങ്ങൾ മനസ്സുകൊണ്ടു പാകപ്പെടുത്തിയ ഋക്കാകുന്ന ഹവിസ്സ് അവിടെയ്ക്കു കാണിയ്ക്കവെയ്ക്കാം: അത് അവിടേയ്ക്കു യുവവൃഷഭങ്ങളും പൈക്കളുമായിത്തീരട്ടെ!47
ആർ സമ്പത്തു വീണ്ടെടുത്തുവോ, ബലത്താൽ രക്ഷസ്സുകളെ ഹനിച്ചുവോ; പാപങ്ങളെ തീരെ നശിപ്പിയ്ക്കുന്ന ആ അഗ്രിമനായ അഗ്നിയെ ദേവകൾ ജ്വലിപ്പിച്ചുപോരുന്നു!48
[2] മഹാന്മാർ – ദേവന്മാർ.
[3] മാർഗ്ഗഭ്രഷ്ടനായ യഷ്ടാവിനെ വീണ്ടും മാർഗ്ഗത്തിലാക്കിയാലും എന്നു ഹൃദയം.
[4] ഭരതൻ – ദുഷ്ഷന്തപുത്രനായ രാജാവ് ഇരുസുഖങ്ങൾ – ഇഷ്ടപ്രാപ്തിയും അനിഷ്ടപരിഹാരവും.
[5] ഭരദ്വാജന്ന് – എനിയ്ക്കു്.
[6] മേധാവിയുടെ – എന്റെ.
[8] ലബ്ധകാമരായി – ഭവാങ്കൽനിന്ന് അഭീഷ്ടങ്ങൾ നേടി.
[9] വായ്ക്കൊള്ളുന്നവൻ – ഹവിസ്സുകളെ. വായ് – ജ്വാല.
[12] പൃഥുലം = വിശാലം.
[13] താമരയിലയിലത്രേ, പ്രജാപതി ഭൂമിയെപ്പരത്തിയത്; ഭൂമി സർവ ജഗദാധാരവുമാണല്ലോ. അതിനാലാണ്, താമരയിലയ്ക്കു വിശ്വധാരകത്വം.
[14] വൃത്രഘ്നൻ = ശത്രുഹന്താവ്. പുരന്ദരൻ – അസുരപുരങ്ങളെ പിളർത്തവൻ. ദ്രധ്യംഗ് – ദധീചൻ(?)
[15] ധനഞ്ജയൻ – ശത്രുധനങ്ങളെ കീഴടക്കുന്നവൻ. പാഥ്യനായ വൃഷാവ് – ഒരൃഷി.
[16] മറ്റു സ്തുതികൾ – അസുരന്മാരാൽ ഉണ്ടാക്കപ്പെട്ട സ്തുതികൾ.
[17] പാർപ്പുമുറപ്പിയ്ക്കും – അവന്റെ അടുക്കൽ.
[18] അഞ്ചിയ്ക്കരുതേ – ഞങ്ങൾക്കു ദർശനശക്തി തരിക എന്നു ഹൃദയം. ചുരുക്കംപേരെമാത്രം – മിക്കവർക്കും ഈ ഭാഗ്യമുണ്ടാകില്ലല്ലോ!
[19] ബഹുജ്ഞൻ = വളരെ വിഷയങ്ങൾ അറിയുന്നവൻ; സർവജ്ഞൻ എന്നർത്ഥം. ഭാരതൻ – ഹവിർവാഹി.
[20] ചുട്ടെരിയ്ക്കുന്നവൻ – മരങ്ങളെയോ, ശത്രുക്കളെയോ.
[22] ഋത്വിക്കുകളോട്.
[23] ഇരുന്നരുളട്ടെ – ദർഭയിൽ ഉപവേശിയ്ക്കട്ടെ.
[24] ഇരുരാജാക്കന്മാർ – മിത്രനും വരുണനും.
[27] ആളുകൾ – സ്തോതാക്കൾ. ആയുസ്സമുഴുവന്‍ – നൂറുവയസ്സ്.
[28] തിന്മന്മാര്‍ – രാക്ഷസാദികൾ.
[30] മന്ദ്രമുച്ചരിപ്പിയ്ക്കുന്നവനേ – ശബ്ദമുല്‍പാദിപ്പിയ്ക്കുന്നതു്, പ്രാണികളിലിരിയ്ക്കുന്ന അഗ്നിയത്രേ: ‘മനസ്സ ദേഹാഗ്നിയില്‍ മുട്ടുന്നു; ആ അഗ്നി വായുവിനെ പ്രേരിപ്പിയ്ക്കുന്നു: വായു നെഞ്ചില്‍ സഞ്ചരിച്ചു ശബ്ദം പുറപ്പെടുവിയ്ക്കുന്നു.’
[35] അമ്മ – ഭൂമി. അലസാത്ത ഗര്‍ഭം – വേദി. അച്ഛ – സ്വർഗ്ഗം. പുലർത്തുന്നവൻ – ഹവി സ്സ കൊണ്ടുകൊടുത്ത്. മൂലസ്ഥാനം – ഉത്തരവേദി ഈ വിശേഷണങ്ങൾ മുൻഋക്കിലെ അഗ്നിയോടു ചേർക്കണം.
[36] വിണ്ണില്‍ വിളങ്ങുന്ന അന്നം – അങ്ങ്’ ഞങ്ങാക്കു തരുന്ന അന്നം ഞങ്ങളുടെ ഹവിസ്സായിപ്പരിണമിച്ചു. സ്വര്‍ഗ്ഗത്തില്‍ ദേവകളെ പ്രാപിയ്ക്കുമെന്നു താല്‍പര്യം.
[37] അന്നവാന്മാര്‍ – ഹവിഷ്ടാന്മാര്‍.
[38] തണലിലെന്നപോലെ – -വെയിലേറ്റു വലഞ്ഞവര്‍ തണലത്തു ചെന്നുകൂടന്നതു പോലെ.
[39] പുരങ്ങാൾ – മൂന്നു് അസുരപുരികൾ. ‘രുദ്രന്‍തന്നെയാണ്, അഗ്നി’ എന്ന പ്രമാണത്താലത്രേ, ഇവിടെ അഗ്നിയ്ക്കു ത്രിപുരനാശകത്വം കല്പിച്ചിരിയ്ക്കുന്നത്; രുദ്രന്റെ ബാണം അഗ്ന്യധിഷ്ഠിതമായിരുന്നു എന്നതും ഉപപത്തിയ്ക്കെടുക്കാം.
[40] വ്യാഘ്രമെന്നപോലെ – വ്യാഘ്രാദിഹിംസ്രങ്ങളെ എടുക്കുന്നവര്‍ അപായം പറ്റാതിരിപ്പാന്‍ വളരെ മനസ്സിരുത്തുമല്ലോ. എടുക്കപ്പെടുന്നു – അധ്വര്യുക്കളാൽ. ഋത്വിക്കുകളോടു പറയുന്നതാണിത്.
[41] അധ്വര്യുക്കളോട്: ദേവന്‍ – അഗ്നി. കൊണ്ടവരുവിന്‍ – ആഹവനീയാഗ്നിയോടു ചേർക്കുവിന്‍. മൂലസ്ഥാനം – ആഹവനീയസ്ഥാനം.
[42] അധ്വര്യുക്കളോട്: ഗൃഹപതി – അഗ്നി. ജാതവേദസ്സു് – -ആഹവനീയാഗ്നി.
[46] ഹോതാവ് = വിളിയ്ക്കുന്നവൻ. സത്യയഷ്ടാവ് – അഗ്നി.
[47] പാകപ്പെടുത്തിയ – പചിച്ച, വെടുപ്പുവരുത്തിയ. യുവവൃഷഭങ്ങളും – അങ്ങയ്ക്കു ഭഷിപ്പാൻ.
[48] സമ്പത്ത് – അസുരന്മാരപഹരിച്ച ധനം.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ത്രിപദാത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (കാകളി)
യൂഥത്തെ; – യസ്സോമമിന്ദ്ര, കുടിയ്ക്ക, നീ:
എല്ലാം മറച്ച രിപുവെബ്ബലാൽക്കൊന്നു –
വല്ലോ, ഭവാനുഗ്ര, വജ്രിൻ, പ്രധർഷക!1
ചെയ്തവർക്കു വൃഷാ,വാർ ശോഭനഹനു,
ആർ ഗോത്രഭിത്താ,ർ സവജ്രൻ ഹരിസ്ഥിത, –
നാ നീ തരികി,ന്ദ്ര,ചിത്രഭോജ്യങ്ങളെ!2
കി; – ന്നുതി കേൾക്കുക; വായ്ക്കുക, വാഴ്ത്തലാൽ;
സൂരനെക്കാട്ടുകി; – ങ്ങന്നം നിറയ്ക്കുക;
വൈരിയെക്കൊല്ക; വരുത്തുക, ഗോക്കളെ!3
നിന്നെ മുക്കട്ടെ,യീ മത്തിയറ്റും മധു –
ഇമ്പപ്പെടുത്തട്ടെ, വായ്പുറ്റ വമ്പനെ, –
സ്സമ്പൂർണ്ണനെ,ക്കീഴമർപ്പോനെ,യാഢ്യനെ!4
ത്തീയുഷസ്സൂര്യരെയിന്ദ്ര, വാഴിച്ചതും,
ചെറ്റുമിടംവിട്ടിളകാത്ത, ഗോക്കളെ –
ച്ചുറ്റുമടച്ചു പെരുംകുന്നുടച്ചതും!5
നിർത്തുന്നു, പക്വമാം പാൽ നീയപക്വയിൽ;
കട്ടിക്കതകു തുറന്നു പുറത്തെയ്ക്കു
വിട്ടു, ഗോശ്രേണിയെസ്സാംഗിരസ്സായ നീ!6
കർമ്മവായ്പാലുറപ്പിച്ചു, വാർവിണ്ണിനെ;
നിർത്തീ, സുരർക്കും ജലത്തിനും തായ്കളാ, –
മസ്തോകമാരാം പഴയ ഭൂദ്യോക്കളെ!7
മുൻനിർത്തി, യുദ്ധത്തിനന്നുമ്പരേവരും:
നേരിട്ടുവല്ലോ, നിലിമ്പരെദ്ദൈത്യ: – ന –
പ്പോരിങ്കലിന്ദ്രനിലെത്തീ, (മരുത്തുക്കൾ).8
നിന്ദ്രനുറങ്ങാൻ നിഹനിച്ചവേളയിൽ
ആ വിണ്ണുലകും കുനിഞ്ഞുപായ്, നിൻക്രോധ –
ഭാവവും വജ്രവും കണ്ടു പേടിയ്ക്കയാൽ!9
മൊട്ടു നൂറുള്ളോരു വജ്രമൃജീഷവൻ:
ആയിരംവായ്ത്തലചേരുമതെയ്തല്ലി
നീയരച്ചൂ, കിണഞ്ഞാർത്തേറ്റ വൃത്രനെ!10
ർത്തുന്ന ഭവാന്നായ്പ്പചിച്ചു, നൂർപോത്തിനെ;
വിഷ്ണുപൂഷാക്കൾ പകർന്നു, മുപ്പാത്രത്തിൽ
വൃത്രഘ്നമായ മത്തേകുന്ന സോമനീർ!11
നീരത്തെ – വെള്ളപ്പരപ്പിനെ – യിന്ദ്ര, നീ;
താഴ്ത്തിയുണ്ടാക്കി,യവയ്ക്കു വഴികളും;
ചേർത്തൂ, കുതിയ്ക്കും ജലങ്ങളെയാഴിയിൽ!12
ക്കമ്രാസ്ത്രവജ്രനെ,യുഗ്രനെ,യിന്ദ്രനെ –
നിർജ്ജരനായ് മഹാനായ ബലദനാം
നിന്നെ – രക്ഷയ്ക്കിങ്ങണയ്ക്ക, നവസ്തവം!13
സ്സർപ്പിയ്ക്ക, ധീ വായ്ച ദീപ്തരാമെങ്ങളിൽ;
ഇന്ദ്ര, ഭരദ്വാജനാര്യഭൃത്യാഢ്യനാ –
കി; – ന്ദ്ര, നീ നാളെയും രക്ഷിയ്ക്ക, ഞങ്ങളെ!14
[1] ഏതിനായ് – യാതൊന്നു കുടിപ്പാൻ. നുതൻ – അംഗിരസ്സുകളാൽ സ്തുതിക്കപ്പെട്ടവൻ. ഗോയൂഥത്തെ = ഗോസമൂഹത്തെ. വീണ്ടൂ – വീണ്ടെടുത്തു. രിപു – വൃത്രൻ.
[2] താരകൻ – ശത്രുപ്പൂഴ കടത്തുന്നവൻ. വൃഷാവ് – അഭീഷ്ടവർഷി. ചിത്രഭോജ്യങ്ങൾ = വിവിധാന്നങ്ങൾ.
[3] ഇത് – സോമം. ഇന്നുതി – ഞങ്ങളുടെ സ്തുതി. വാഴ്ത്തലാൽ വായ്ക്കുക – സ്തുതികൊണ്ടു വർദ്ധിച്ചാലും. സൂരനെക്കാട്ടുക – സൂര്യനെ ഞങ്ങൾക്കു കാണുമാറാക്കുക. ഗോക്കൾ – അസുരന്മാർ അപഹരിച്ച.
[4] അന്നവൻ = ഹേ അന്നയുക്ത. ഉത്തരാർദ്ധത്തിലെ ദ്വിതീയാന്തപദങ്ങളെല്ലാം നിന്നെ എന്നതിന്റെ വിശേഷണങ്ങൾ.
[5] ഉഷസ്സൂര്യർ = ഉഷസ്സും സൂര്യനും. വാഴിച്ചതും – സ്വസ്ഥാനത്തു നീർത്തിയതും. ഇടംവിട്ട് – നില്ക്കുന്നേടത്തുനിന്ന്.
[6] ക്രിയാകൗശലം = കർമ്മസാമർത്ഥ്യം. അപക്വ – മൂപ്പെത്താത്ത പയ്യ്. കട്ടിക്കതക് = തുലോം ഉറപ്പിയ്ക്കപ്പെട്ടിരുന്ന ഗുഹാദ്വാരം. സാംഗിരസ്സ് = അംഗിരസ്സുകളോടുകൂടിയവൻ.
[7] നിറച്ചു – സസ്യാദികൾകൊണ്ട്. കർമ്മവായ്പ് – വലിയ കർമ്മം. അസ്തോകമാർ = അനല്പകൾ, മഹതികൾ.
[8] ദൈത്യൻ – വൃത്രൻ. മരുത്തുകൾ ഇന്ദ്രനിലെത്തീ – സഹായിപ്പാൻ; മറ്റു ദേവന്മാർ ഓടിപ്പോവുകയാണ് ചെയ്തത്.
[9] സർവാന്നൻ = എല്ലാ അന്നങ്ങളോടുംകൂടിയവൻ. ഉറങ്ങാൻ – ദീർഗ്ഘനിദ്രയ്ക്ക്. പൂർവാർദ്ധം പരോക്ഷം.
[10] തീർത്താൻ = നിർമ്മിച്ചു.
[11] വളർത്തുന്ന – സ്തുതികൊണ്ടു വർദ്ധിപ്പിയ്ക്കന്ന. മുപ്പാത്രം – ദ്രോണകലശം, പൂതഭൃത്തു്, ആധവനീയം. വൃത്രഘ്നം – ശത്രുക്കളെ കൊല്ലുന്നത്; ഇന്ദ്രന്നു ശത്രുവധശക്തിയുണ്ടാകുന്നതു സോമപാനത്താലാണെന്നർത്ഥം.
[12] മറച്ച – വൃതനാൽ മറയ്ക്കപ്പെട്ടിരുന്ന. വൻതീരത്തെ = മഹത്തായ ജലത്തെ. അവ – നദികൾ.
[13] സുവീരൻ – നല്ല വീരന്മാരോടു് (മരുത്തുക്കളോടു) കൂടിയവൻ. കമ്രാസ്ത്രവജ്രൻ = കമനീയങ്ങളായ ആയുധങ്ങളോടും വജ്രത്തോടുംകൂടിയവൻ. നവസ്തവം – ഞങ്ങളുടെ പുതിയ സ്തോത്രം.
[14] ധീ വായ്ച – മേധാവികളായ. ദീപ്തർ = തേജസ്വികൾ. ഭരദ്വാജൻ – ഞാൻ. ആര്യഭൃത്യാഢ്യനാക – ആര്യരോടും (കർമ്മികളായ പുത്രന്മാരോടും), ഭൃത്യരോടുംകൂടിയവനാകട്ടെ. നാളെയും – മേലിലും.
[15] ഇത് – ഈ സ്തുതി. ദേവാന്നം – ദേവനാൽ (ഇന്ദ്രനാൽ) ദത്തമായ അന്നം.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
കീഴമർത്തുന്ന കരുത്തുള്ള നിഹന്താവും അഹിംസിതനുമായ പുരുഹൂതനുണ്ടല്ലോ; ആ ഇന്ദ്രനെത്തന്നെ നീ സ്തുതിയ്ക്കുക – കീഴമർത്തപ്പെടാത്തവനും കീഴമർത്തുന്നവനും മനുഷ്യർക്കു വൃഷാവുമായ ഉഗ്രനെ ഈ സ്തുതികൾകൊണ്ടു വളർത്തുക.1
പെരികെപ്പൊടി പൊങ്ങിച്ച് ആർത്തുപൊരുതുന്ന യോദ്ധാവും, ബലവാനും, ദാതാവും, വളരെ വസ്തുക്കൾക്കു സ്നിഗ്ദ്ധത വരുത്തുന്നവനും, ഋജീഷിയുമായ ആ ഏകൻ മനുഷ്യപ്രജകളിൽ ചെല്ലും; ഒപ്പം മത്താടിയ്ക്കും!2
ആ ഏകനായ ഭവാൻ ദസ്യുക്കളെ അടക്കി; കർമ്മിയ്ക്കു് ആൾക്കാരെ കൊടുത്തു – ഇന്ദ്ര, അങ്ങയ്ക്കുണ്ടോ, ആ വീര്യം? ഇല്ലായിരിയ്ക്കും! അത് അവസരത്തിലവസരത്തിൽ അരുളിചെയ്താലും!3
ബലവാനേ, വളരെയിടങ്ങളിൽ പിറന്ന, ദ്രോഹിയ്ക്കുന്നവനെ ഹനിയ്ക്കുന്ന, ഉഗ്രനായ, പ്രവൃദ്ധനായ, വശപ്പെടാത്ത, വശത്താക്കേണ്ടുന്നവരെ വധിയ്ക്കുന്ന നിന്തിരുവടിയ്ക്കു് ആ ഉഗ്രവും ഉയർന്നതുമായ ബലം ഉണ്ടെന്നുതന്നേ ഞാൻ വിചാരിയ്ക്കുന്നു!4
‘അങ്ങും ഞങ്ങളും തമ്മിലുള്ള ആ സഖ്യം നീണാൾ നില്ക്കട്ടെ’ എന്നുരിയാടുന്ന അംഗിരസ്സുകളോടുകൂടി, ദർശനീയ, വീഴാത്തവയെയും വീഴ്ത്തുന്ന ഭവാൻ പൊരുതുന്ന വലനെ വധിച്ചു; അവന്റെ പുരികളും വാതിലുകളുമെല്ലാം പൊളിച്ചു!5
വമ്പിച്ച പോരിൽ സ്തുതിച്ചു വിളിയ്ക്കപ്പെടേണ്ടവനാകുന്നു, ആ ശേഷിനല്കുന്ന ഉഗ്രൻ; അങ്ങനെതന്നേ, പുത്രപൗത്രലാഭത്തിന്നും. യുദ്ധങ്ങളിൽ വിശേഷിച്ചും വന്ദനീയനാണ്, ആ വജ്രപാണി!6
അദ്ദേഹം കുമ്പിടുവിയ്ക്കുന്ന അക്ഷയബലംകൊണ്ടു മനുഷ്യജാതിയെ അതിശയിച്ചിരിയ്ക്കുന്നു; നേതൃമുഖ്യനായ അദ്ദേഹം യശസ്സിലും, അദ്ദേഹം സമ്പത്തിലും, അദ്ദേഹം വീര്യത്തിലും ഒരുപോലെ മേന്മയുള്ളവനാകുന്നു!7
ഇന്ദ്രൻ മോഹാലസ്യപ്പെടില്ല; വെറുതേ വല്ലതും ചെയ്യില്ല. ആ പ്രഖ്യാതനാമാവു പുരികളെ ക്ഷിപ്രം പൊളിപ്പാനും ഉറക്കാനുമായി, ചുമുരി, ധുനി, പിപ്രു, ശംബരൻ, ശുഷ്ണൻ എന്നിവരെ പൊതുക്കി!8
ഇന്ദ്ര, മെലിയിയ്ക്കുന്ന അതിസ്തുത്യമായ കെല്പുയർന്ന നിന്തിരുവടി വൈരിവധത്തിന്നു തേരിൽക്കേറുക: വലംതൃക്കയ്യിൽ വജ്രമെടുക്കുക; വളരെസ്സമ്പത്തുള്ളവനേ, നേരിട്ടു മായകളെ കൊന്നൊടുക്കുക!9
ഇന്ദ്ര, കൊടിയ ഇടിത്തിയ്യിന്നൊത്ത ഭവാൻ, അഗ്നി ഉണക്കക്കാടിനെയെന്നപോലെ, രക്ഷസ്സിനെ ആയുധംകൊണ്ടു ചുട്ടെരിച്ചാലും: ആ ദുർദ്ധർഷമായ മാഹാവജ്രംകൊണ്ടു ചതയ്ക്കുകയും, അലറുകയും, ദുരിതങ്ങളെ പിളർത്തുകയും ചെയ്തവനാണല്ലോ, ഭവാൻ!10
ബഹുവിത്ത, ബലപുത്ര, ഇന്ദ്ര, നിന്തിരുവടി കെല്പേറിയ ഒരായിരം വാഹനങ്ങളിലൂടെ ഇങ്ങോട്ടെഴുന്നള്ളിയാലും: പുരുഹൂത, ഒരസുരനും ആളാകില്ലല്ലോ, അങ്ങയെ പിന്മാറ്റാൻ!11
ആ വളർന്ന ധർഷകനായ ബഹുവിത്തന്റെ മഹിമാവു വിണ്ണിനെയും മന്നിനെയും കവിച്ചിരിയ്ക്കുന്നു: കീഴമർത്തുന്ന മഹാപ്രജ്ഞനായ അവിടെയ്ക്കു് ഒരു ശത്രുവില്ല, തുല്യനില്ല ആശ്രയമില്ല!12
അവിടുന്ന് അച്ചെയ്തത് ഇന്നും പ്രസിദ്ധമാണ്: കുത്സനെയും ആയുവിനെയും ദിവോദാസനെയും രക്ഷിച്ചുവല്ലോ; ഭൂമിയിൽ പാഞ്ഞലഞ്ഞ ദിവോദാസനെ വജ്രംകൊണ്ടു കരയേറ്റി, അനേകായിരം നല്കുകയുംചെയ്തു!13
ദേവ, ഇപ്പോൾ സ്തോതാക്കളെല്ലാം, മേഘത്തെപ്പിളർത്താൻ വേണ്ടി, കവികളിൽവെച്ചു മഹാകവിയായ നിന്തിരുവടിയെ സ്തുതിച്ചുപോരുന്നു: പുകഴ്ത്തപ്പെടുന്ന നിന്തിരുവടി ദുഃഖിതനായ സ്തോതാവിന്നും മകന്നും ധനം കല്പിച്ചുനല്കിയല്ലോ!14
ഇന്ദ്ര, ഭവാന്റെ ആ ബലത്തെ ദ്യാവാപൃഥിവികളും അമർത്ത്യരായ ദേവകളും അനുസരിച്ചുപോരുന്നു. ബഹുകർമ്മാവേ, ഇനി, ഭവാൻ ചെയ്തിട്ടില്ലാത്തതു കല്പിച്ചു ചെയ്യുക – യജ്ഞങ്ങളിൽ ഒരു പുതിയ സ്തോത്രം ഉളവാക്കുക!15
[1] തന്നോടുതന്നേ പറയുന്നത്: ഉഗ്രൻ = ഓജസ്വി.
[2] സ്നിഗ്ദ്ധത – മഴയാൽ.
[3] ദസ്യുക്കൾ – കർമ്മരഹിതർ. ആൾക്കാർ – പുത്രഭൃത്യാദികൾ. ഇന്ദ്രനെസ്തുതിച്ചിട്ടും കണ്ടുകിട്ടാഞ്ഞതിനാൽ ഋഷി സംശയിച്ചു ചോദിയ്ക്കുന്നു:
[4] ഋഷി സ്വയം തീർച്ചപ്പെടുത്തുന്നു: വളരെയിടങ്ങളിൽ പിറന്ന – അനേകയജ്ഞങ്ങളിൽ ആവിർഭവിച്ച. വശപ്പെടാത്ത – ശത്രുക്കൾക്ക്. വശത്താക്കേണ്ടുന്നവർ – ശത്രുക്കൾ.
[5] സഖ്യം – സ്തുത്യസ്തോതൃരൂപമായ മൈത്രി.
[6] പുത്രപൗത്രലാഭത്തിന്നും വിളിയ്ക്കപ്പെടേണ്ടവനാകുന്നു.
[7] കുമ്പിടുവിയ്ക്കുന്ന – എതിരാളികളെ.
[8] മോഹാലസ്യപ്പെടില്ല – യുദ്ധത്തിൽ. പുരികൾ – ശത്രുക്കളുടെ. ഉറക്കുക – കൊല്ലുക. ചുമുരിമുതൽ അഞ്ചുപേരും അസുരന്മാരാണ്.
[9] മെലിയിയ്ക്കുന്ന – ശത്രുക്കളെ ശോഷിപ്പിയ്ക്കുന്ന. മായകൾ – അസുരന്മാർ എന്നർത്ഥം.
[10] ചതയ്ക്കുകയും – ശത്രുക്കളെ.
[11] ബലപുത്ര – ഓജസ്സിൽനിന്നു ജനിച്ചവനേ.
[12] ആശ്രയമില്ല – താനാണ്, എല്ലാറ്റിന്നും ആശ്രയം.
[13] ആയു – പുരൂരവഃപുത്രൻ. അനേകായിരം – ശംബരന്റെ ധനം.
[14] മേഘത്തെപ്പിളർത്താൻ – മഴപെയ്യാൻ. ദുഃഖിതൻ – ദാരിദ്ര്യാദികളാൽ.
[15] ഇതുവരെ ചെയ്തതൊക്കെ സ്തുതിക്കപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഒരു രാജാവുപോലെ ആളുകളുടെ അഭീഷ്ടം പൂരിപ്പിയ്ക്കുന്ന മഹാനായ ഇന്ദ്രൻ വന്നണയട്ടെ: ബലങ്ങളാൽ ഹിംസിയ്ക്കപ്പെടാത്ത ആ ഇരുലോകത്തലവൻ നമുക്കുവേണ്ടി വീരകർമ്മത്തിനു മുതിരും; തടിച്ചു തഴച്ച തന്തിരുവടിയെ കർമ്മികൾ പരിചരിയ്ക്കുന്നു!1
മഹാൻ, ഗമനശീലൻ, അജരൻ, യുവാവ്, അമർത്തപ്പെടാത്ത ബലംകൊണ്ടു വളർന്നവൻ – ഇങ്ങനെയുള്ള ഇന്ദ്രനിൽത്തന്നെയാണ്, സ്തുതി ദാനാർത്ഥം ചെല്ലുന്നത് പിറന്നപ്പോൾത്തന്നെ തികച്ചും വളർന്നുവല്ലോ, താൻ!2
ഇന്ദ്ര, നിന്തിരുവടി തടിച്ച, പണിയെടുക്കുന്ന, വളരെ കൊടുക്കുന്ന തൃക്കൈകൾ, അന്നം തരാൻ ഞങ്ങളുടെ നേർക്കു നീട്ടിയാലും; ദാനതൽപരനായ അവിടുന്നു യുദ്ധത്തിൽ ഞങ്ങളെ, ഒരിടയൻ മാടിൻകൂട്ടത്തെയെന്നപോലെ മുമ്പോട്ടു തെളിയ്ക്കണം!3
ശത്രുസൂദനനായി, തന്റെ ശക്തരോടു ചേർന്നുവനായിരിയ്ക്കുന്ന ആ ഇന്ദ്രനായ നിന്തിരുവടിയെ ഇപ്പോൾ ഇവിടെ അന്നകാംക്ഷികളായ ഞങ്ങൾ സ്തുതിച്ചുകൊള്ളുന്നു: പണ്ടേത്തെ സ്തോതാക്കൾ അനിന്ദ്യരും അനവദ്യരും അനുപദ്രവരുമായിത്തീർന്നുവല്ലോ!4
കർമ്മവാനും, സോമംകൊണ്ടു വളർന്നവനും, വരണീയമായ ശ്രേഷ്ഠധനം നല്കുന്നവനും, ബഹ്വന്നനുമാണല്ലോ, തന്തിരുവടി: തന്തിരുവടിയിൽതന്നെയാണ്, വേണ്ടുന്ന സമ്പത്തുകൾ, നദികൾ സമുദ്രത്തിലെന്നപോലെ ചെന്നുചേരുന്നത്!5
ശൂര, കീഴമർത്തുന്നവനേ, അവിടുന്നു ഞങ്ങൾക്കു ബലിഷ്ഠമായ ബലവും, കടുത്ത ഓജിഷ്ഠമായ ഓജസ്സും കൊണ്ടുവരിക; ഹര്യശ്വ, മനുഷ്യർക്കു വീര്യമുളവാക്കുന്ന വിഭൂതികൾ എവയോ, അവയെല്ലാം തന്നു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കുക!6
ഇന്ദ്ര, പടയെ കീഴമർത്തുന്ന അഹിംസിതമായ ഒരിമ്പമുണ്ടല്ലോ, അങ്ങയുടെപക്കൽ; പ്രവൃദ്ധമായ അതു ഞങ്ങൾക്കു കൊണ്ടുവന്നാലും: ഇതൊന്നുകൊണ്ടു, ഞങ്ങൾ ഭവാനാൽ രക്ഷിയ്ക്കപ്പെട്ടു വിജയം നേടി, പുത്രപൗത്രലബ്ധിയ്ക്കായി സ്തുതിയ്ക്കുമാറാകണം!7
ഇന്ദ്ര, വർഷകവും ധനരക്ഷകവും പ്രവൃദ്ധവും നല്ല ശേഷിയുള്ളതുമായ ബലം ഞങ്ങൾക്കു കൊണ്ടുവരിക: എന്നാൽ ഞങ്ങൾക്കു ഭവാന്റെ രക്ഷകൾകൊണ്ടു യുദ്ധങ്ങളിൽ ശത്രുക്കളെ ഹനിയ്ക്കാം – ബന്ധുക്കളെയും അബന്ധുക്കളെയും പാട്ടിൽനിർത്താം!8
ഇന്ദ്ര, അങ്ങയുടെ വർഷകമായ ബലം പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ, തെക്കുനിന്നോ, കിഴക്കുനിന്നോ വന്നെത്തട്ടെ – എല്ലാദ്ദിക്കിൽനിന്നും ഇങ്ങോട്ടു വരട്ടെ: അവിടുന്നു ഞങ്ങൾക്ക് സുഖകരമായ ധനം തരിക!9
ഇന്ദ്ര, ആൾക്കാരും യശസ്സും ചേർന്ന ധനവും, തുലോം ത്രാണിയുള്ള രക്ഷയും ഭവാങ്കൽനിന്നു ഞങ്ങൾക്കു കിട്ടുമാറാകണം: തമ്പുരാനേ, ഇരുസമ്പത്തിന്റെയും ഉടമയാണല്ലോ, അവിടുന്ന്; വിപുലവും വിശിഷ്ടവും മഹത്തുമായ രത്നം കല്പിച്ചുതന്നാലും!10
മരുത്ത്വാനും, വൃഷാവും, തഴച്ചവനും, കൊള്ളാവുന്നവരോടു പൊരുതുന്നവനും, തേജസ്വിയും ശാസിതാവും, ഉലകടക്കിയവനും, ഉഗ്രനും, ബലപ്രദനുമായ ആ ഇന്ദ്രനെ ഞങ്ങൾ ഇവിടെ പുതിയ രക്ഷയ്ക്കായി സ്തുതിയ്ക്കുന്നു.11
വജ്രിൻ, ഞാൻ യാവചിലരിൽ പെട്ടവനോ, ആ മനുഷ്യരിൽ മീതേ ഗണിയ്ക്കപ്പെടുന്ന ആളെ അങ്ങ് പാട്ടിലാക്കണം: ഇനി, ഭൂമിയിൽ യുദ്ധം വന്നാൽ, ഞങ്ങൾ മകന്നും ഗോക്കൾക്കം വെള്ളത്തിന്നുംവേണ്ടി അങ്ങയെ വിളിയ്ക്കും!12
പുരുഹൂത, ഈ സംഖ്യംകൊണ്ടു ഞങ്ങൾ അങ്ങയോടൊന്നിച്ച് ഇരുവൈരികളെ വിധിച്ചു, ശത്രുവിനെ ശത്രുവിനെ കവിച്ചുനില്ക്കുമാറാകണം; ശൂര, ഞങ്ങൾ ഭവാനാൽ രക്ഷിയ്ക്കപ്പെട്ടു, വമ്പിച്ച സമ്പത്തിനാൽ മത്തടിയ്ക്കുമാറാകണം!13
[1] ഇരുലോകത്തലവൻ – വിണ്ണിന്റെയും മന്നിന്റേയും മേലാൾ. തഴച്ച – ഗുണപ്രവൃദ്ധനായ.
[2] അമർത്തപ്പെടാത്ത ശത്രുക്കളാൽ. ദാനാർത്ഥം – ധനം കിട്ടാൻ. താൻ തന്തിരുവടി.
[4] തന്റെ ശക്തർ – മരുത്തുക്കൾ. പണ്ടേത്തെ സ്തോതാക്കൾക്കു കിട്ടിയ നന്മ ഞങ്ങൾക്കും കിട്ടട്ടേ എന്നു ധ്വനി.
[6] ബലിഷ്ഠം, ഓജിഷ്ഠം എന്നിവയ്ക്കു തുലോം മികച്ച എന്നർത്ഥം.
[7] പടയെ – ശത്രുസേനയെ. ഒരിമ്പം – ലഹരിപിടിച്ച ഒരു വീര്യം. ഇതു് – അങ്ങ് കൊണ്ടുവരുന്ന ഇമ്പം.
[8] ശേഷി = ത്രാണി. ബലം – സേന. എന്നാൽ – അതു കിട്ടിയാൽ.
[9] ഇരുസമ്പത്ത് – ഭൗമ – ദിവ്യസമ്പത്തുകൾ.
[10] കൊള്ളാവുന്നവരോട് – മോശക്കാരോടു പൊരുതില്ല.
[13] ഇരുവൈരികൾ – ബന്ധുക്കളും അബന്ധുക്കളുമായ ശത്രുക്കൾ. ശത്രുവിനെ ശത്രുവിനെ – ഓരോ ശത്രുവിനെയും.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ഇന്ദ്ര, യാതൊരു ധനം പടകളിൽ പറ്റലരെ, സൂര്യൻ ഭുവനങ്ങളെയെന്നപോലെ, കെല്പുകൊണ്ടു കീഴടക്കുമോ, അതിനെ – കൃഷിനിലങ്ങളുള്ളവനും ആയിരം കെട്ടിവെയ്ക്കുന്നവനുമായ അരിന്ദമനെ – ബലസൂനോ, ഭവാൻ ഞങ്ങൾക്കു തന്നാലും!1
ഇന്ദ്ര, ഋജീഷിൻ, അങ്ങയ്ക്കു, സൂര്യന്നെന്നപോലെ, വിപുലമായ യഥാർത്ഥബലം സ്തോതാക്കളാൽ ഉളവാക്കപ്പെട്ടു: ഇതുകൊണ്ടാണല്ലോ, ഭവാൻ വിഷ്ണുവിനോടൊന്നിച്ചു, ജലങ്ങളെ മറച്ച അഹിയായ വൃത്രനെ വധിച്ചതു്!2
നിഹന്താവും, ഓജിഷ്ഠനും, ബലവാനെക്കാൾ ബലവാനും, സ്തുതിയ്ക്കപ്പെട്ടവനും, തേജസ്സു തഴച്ചവനുമായ ഇന്ദ്രൻ പുരികങ്ങളെല്ലാം പിളർത്തുന്ന (വജ്രം) കൈവന്നതോടേ, സോമത്തേനിന്റെ സ്വാമിയായി!3
ഇന്ദ്ര, ഈ യുദ്ധത്തിൽ, മേധാവിയായ ഹവിസ്സമൃദ്ധങ്കൽനിന്നു പണികൾ നൂറുനൂറോടേ പാഞ്ഞുപോയി; അങ്ങ് ശേഷി തികഞ്ഞ ശുഷ്ണന്റെ മായകളെ ആയുധങ്ങൾകൊണ്ടു മുച്ചൂടും മുടിച്ചു; കൊറ്റും ഒരിറ്റു ബാക്കിവെച്ചില്ല!4
വജ്രമേറ്റതോടെ ശുഷ്ണൻ നടകൊണ്ടു! ആ പെരുംദ്രോഹിയുടെ പടയുമൊക്കെ പായിയ്ക്കപ്പെട്ടു. പിന്നീട് ഇന്ദ്രൻ സാരഥിയ്ക്കു, സൂര്യനോടെതിർപ്പാൻ പോന്ന ഒരു തേർ കല്പിച്ചുകൊടുത്തു.5
പരുന്തും മത്തുണ്ടാക്കുന്ന സോമം തന്തിരുവടിയ്ക്കു കൊണ്ടുവന്നു. അവിടുന്നു മുടിയനായ നമുചിയുടെ തല ചതച്ച്, ഉറങ്ങുന്ന സപപുത്രനായ നമിയെ രക്ഷിച്ചു; അക്ഷയമായ സമ്പത്തും അന്നവും കല്പിച്ചു കൊടുക്കുകയുംചെയ്തു!6
വജ്രപാണേ, അവിടുന്നു കൊല്ലുന്ന മായകളുള്ള പിപ്രുവിന്റെ ഉറപ്പുറ്റ പുരികൾ ബലത്താൽ പിളർത്തി; ശോഭനദാന, അവന്റെ അധൃഷ്യമായ ധനം ഹവിസ്സർപ്പിച്ച ഋജിശ്വാവിന്നു നല്കുകയുംചെയ്തു!7
വേണ്ടുന്ന സുഖങ്ങൾ നല്കുന്ന ആ ഇന്ദ്രൻ പെരുംചതിയനായ വേതസുവിനെയും, ദശോണിയെയും, തൂതുജിയെയും, തുഗ്രനെയും, ഇഭനെയും, മകനെ അമ്മയ്ക്കെന്നപോലെ, ദ്യോതനന്ന് എന്നെയ്ക്കുമായി കീഴ്പെടുത്തി!8
തൃക്കയ്യിൽ വൃത്രഘാതിയായ വജ്രമെടുക്കുന്ന എതിരറ്റ ഇന്ദ്രൻ വൈരികളെ വധിയ്ക്കുന്നു; ഒരു യോദ്ധാവു തേരിലെന്നപോലെ, ഇരുഹരികളിൽ കേറുന്നു: വാക്കാൽ പൂട്ടപ്പെടുന്ന അവ ആ മഹാനെ വഹിയ്ക്കുന്നു. 9
ഇന്ദ്ര, അങ്ങയുടെ രക്ഷയാൽ ഞങ്ങൾക്കു പുതുതു കിട്ടുമാറാകണം! മനുഷ്യർ ഇങ്ങനെ യജ്ഞംകൊണ്ടു സ്തുതിയ്ക്കുന്നു: വിധ്വംസകരെ വധിച്ചു, പുരുകുത്സന്നു ധനം കൊടുത്ത ഭവാൻ ശരത്ത് എന്നവന്റെ ഏഴു പുരികൾ വജ്രംകൊണ്ടു പിളർത്തിയല്ലോ!10
ഇന്ദ്ര, ധനേച്ഛയാൽ വളർത്തുന്ന പുരാതനനായ അവിടുന്നു നവവാസ്ത്വനെ നിഹനിച്ചു, കവിപുത്രനായ ഉശനസ്സിന്റെ മകനെ, ആ മഹാനായ അച്ഛന്നു വീണ്ടുകൊടുത്തു!11
ഇന്ദ്ര, വിറപ്പിയ്ക്കുന്ന ഭവാൻ ധുനിയാൽ നിരോധിക്കപ്പെട്ട ജലങ്ങളെ, നദികളെപ്പോലെ ഒഴുകാൻ വിട്ടു. ശൂര, അങ്ങ് സമുദ്രത്തിന്റെ മറുകരയിൽ ചെന്നു തുർവശനെയും യദുവിനെയും സുഖേന കടത്തി!12
ഇന്ദ്ര, യുദ്ധത്തിൽ അതെല്ലാം അങ്ങയെടെതന്നെ: അങ്ങ് ധുനിയെയും ചുമുരിയെയും കിടത്തിയുറക്കിയല്ലോ; അങ്ങയ്ക്കായി സോമം പിഴിഞ്ഞ, ചമത കൊണ്ടുവന്ന, ഹവിസ്സു പചിച്ച ദഭീതി ഉജ്ജലിയ്ക്കയുമായി!13
[1] ധനം – പുത്രൻ.
[2] സ്തോതാക്കളാൽ – സ്തുതിയാലത്രേ, ദേവതയ്ക്കു ബലമുണ്ടാകുന്നത് അഹി – വൃത്രന്റെ മറ്റൊരു പേർ; വന്നു ഹനിയ്ക്കുന്നവൻ എന്നു ശബ്ദാർത്ഥം.
[3] സോമത്തേൻ – മധുരമായ സോമരസം.
[4] ഹവിസ്സമൃദ്ധൻ – കുത്സൻ. പണികൾ – അസുരന്മാർ. നൂറുനൂറോടേ – ശതശതസൈന്യങ്ങളോടുകൂടി. കൊറ്റും – ശുഷ്ണന്റെ സ്വത്തും നിശ്ശേഷം കീഴടക്കി.
[5] നടകൊണ്ടു – മരണത്തിലെയ്ക്കു്. സാരഥി – കുത്സൻ: ശുഷ്ണയുദ്ധത്തിൽ ഇന്ദ്രന്നു കുത്സനായിരുന്നു, സൂതൻ.
[6] പരുന്ത് – സുപർണ്ണൻ. നമി – ഒരൃഷി.
[7] ഋജിശ്വാവ് – ഒരു രാജാവ്.
[8] വേതസു തുടങ്ങി അഞ്ചുപേരും അസുരന്മാർ. ദ്യോതനൻ – ഒരു രാജാവ്.
[10] പുതുത് – പുതിയ ധനം. വിധ്വംസകർ – കർമ്മം മുടിയ്ക്കുന്ന ശത്രുക്കൾ. പുരുകുത്സൻ – ഒരു രാജാവ്. ശരത്ത് – ഒരസുരൻ.
[11] വളർത്തുന്ന – സ്തോതാക്കളെ. നവവാസ്ത്വൻ – ഒരസുരൻ. മകനെ യുദ്ധത്തിൽ അസുരന്മാർ പിടിച്ചുവെച്ചിരിയ്ക്കയായിരുന്നു.
[12] വിറപ്പിയ്ക്കുന്ന – ശത്രുക്കളെ. ധുനി – അസുരൻ; അവനെ കൊന്നു ജലനിരോധം നീക്കി.
[13] അത് – കർമ്മം. കിടത്തിയുറക്കുക – കൊല്ലുക. ദഭീതി എന്ന രാജാവിന്നുവേണ്ടിയത്രേ, ഇന്ദ്രൻ ധുനി – ചുമുരികളെ കൊന്നത്.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
വീര, വളരെയെണ്ണം വാഞ്ഛിയ്ക്കുന്ന സ്തോതാവിന്റെ ഈ ശ്ലാഘ്യസ്തുതികൾ ആഹ്വാതവ്യനും രഥസ്ഥനും അജരനും അതിനൂതനനുമായ നിന്തിരുവടിയെ വിളിയ്ക്കുന്നു; പുകഴ്ത്തപ്പെടേണ്ടുന്ന ഒരു വിഭൂതിയായ ധനം ഉപഗമിയ്ക്കുകയും ചെയ്യുന്നു.1
വിദ്വാനും, സ്തോത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടേണ്ടവനും, യജ്ഞങ്ങൾകൊണ്ടു വളർന്നവനുമായ ഇന്ദ്രനെത്തന്നെ ഞാൻ പാടിപ്പുകഴ്ത്തുന്നു: വിണ്ണിനെയും മന്നിനെയും വലുപ്പംകൊണ്ടു കവിച്ചതാണല്ലോ, ആ പുരുപ്രജ്ഞന്റെ മഹത്വം!2
തന്തിരുവടിതന്നെയാണല്ലോ, പരത്തപ്പെട്ട വെളിവില്ലാക്കൂരിരുട്ടിനെ സൂര്യനെക്കൊണ്ടു വെളിവുറ്റവാക്കിച്ചത്! ബലവാനേ, അമൃതനായ നിന്തിരുവടിയുടെ ഇരിപ്പിടത്തെ യജിപ്പാനിച്ഛിയ്ക്കുന്ന മനുഷ്യർ ഒരിയ്ക്കലും ഹിംസയിൽ ഏർപ്പെടില്ല!3
അതൊക്കെ ചെയ്ത ഇന്ദ്രൻ ഇപ്പോൾ എവിടെയാണ്? ഏതു രാജ്യത്ത്, ഏതാളുകളിൽ, സഞ്ചരിയ്ക്കുന്നു? ഇന്ദ്ര, എന്തു യജ്ഞമാണ്, അങ്ങയ്ക്കു മനസ്സുഖമുണ്ടാക്കുക? എന്തൊരു മന്ത്രത്തെ, ഏതൊരു ഹോതാവിനെ അങ്ങ് കൈക്കൊള്ളും?4
ബഹുകർമ്മാവേ, പണ്ടേത്തെപ്പഴമക്കാർ ഇപ്പോളെന്നപോലെ കർമ്മപ്രാപ്തിയ്ക്കു് അങ്ങയുടെ സഖാക്കളായി വർത്തിച്ചു; അങ്ങനെതന്നെ, ഇടക്കാലക്കാരും പുതിയവരും. അതിനാൽ പുരുഹൂത, ഇന്നേത്തവനായ എന്റെയും (സ്തോത്രം) അങ്ങ് കേട്ടറിയണം!5
വീര, മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടേണ്ടവനേ, ഇന്ദ്ര, അർവാചീനർ നിന്തിരുവടിയെ സ്തുതിച്ചു, ഭവാന്റെ ആ പഴയ പ്രശസ്തകഥകൾ നിബന്ധിച്ചിട്ടുണ്ട്; ഞങ്ങളും, അറിഞ്ഞിട്ടുള്ളവകൊണ്ടു മഹാനായ നിന്തിരുവടിയെ സ്തുതിച്ചുകൊള്ളുന്നു.6
രാക്ഷസപ്പട ഭവാനെ നേരിട്ട് നില്ക്കുന്നു: ഭവാനും പരന്നു വെളിപ്പെട്ട അതിനെ നേരിട്ട്, ഉറച്ചുനില്ക്കുക; ധർഷക, ഭവാന്റെ ഒരു പഴയ കീഴ്ത്തോഴനായ വജ്രംകൊണ്ട് അതിനെ തട്ടിനീക്കുക!7
സ്തോതാക്കളെത്താങ്ങുന്നവനേ, വീര, ഇന്ദ്ര, ഒരു നൂതനൻ ചൊല്ലാൻതുടങ്ങുന്ന സ്തോത്രം അവിടുന്ന് ഉടൻ കേട്ടരുളണം: യജനത്തിൽ ശോഭനഹ്വാനനായ ഭവാൻ പണ്ടു വളരെക്കാലം പിതാക്കളുടെ ബന്ധുവായിരുന്നുവല്ലോ!8
വരുണൻ, മിത്രൻ, ഇന്ദ്രൻ, മരുത്തുക്കൾ, പൂഷാവ്, വിഷ്ണു, ബഹുകർമ്മാവായ അഗ്നി, സവിതാവ്, ഓഷധികൾ, പർവതങ്ങൾ എന്നിവരെ നീ ഇപ്പോൾ നമ്മുടെ തർപ്പണത്തിനും രക്ഷണത്തിന്നുമായി ഇങ്ങോട്ടു നോക്കിയ്ക്കുക!9
ശക്തിയേറിയവനേ, പ്രയഷ്ടവ്യ, നിന്തിരുവടിയെ ഇതാ, സ്തോതാക്കൾ മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു. പുകഴ്ത്തപ്പെടുന്ന ഭവാൻ ഈ ചൊല്ലുന്ന സ്തോത്രവും കേട്ടരുളണം: അമൃത, മറ്റൊരുവനില്ലല്ലോ, ഭവാനെപ്പോലെ!10
യജ്ഞത്തിൽ സംബന്ധിയ്ക്കുന്ന അഗ്നിജിഹ്വർ, എവരോ, എവർ ദസ്യുക്കളെ മുടിപ്പാൻ മനുവിനെ ഉയർത്തിനിർത്തിയോ; ആ യജനീയരെല്ലാവരോടുംകൂടി, ബലത്തിന്റെ മകനേ, വിദ്വാനായ ഭവാൻ എന്റെ സ്തോത്രത്തിലെയ്ക്കു ശീഘ്രം വന്നാലും!11
ഇന്ദ്ര, വഴികൾ നിർമ്മിച്ച വിപശ്ചിത്തായ ഭവാൻ സുഗമങ്ങളിലും ദുർഗ്ഗമങ്ങളിലും ഞങ്ങൾക്കു മുൻനടക്കുന്നവനാകണം! വാട്ടംതട്ടാത്ത വലിയ വാഹനങ്ങളുണ്ടല്ലോ, അങ്ങയ്ക്കു്; അവയിലൂടേ ഞങ്ങൾക്ക് അന്നം കൊണ്ടുവന്നാലും!12
[1] വിഭൂതി – ജഗദ്വിഭവഹേതു. ധനം – ഹവിസ്സ്. ഉപഗമിയ്ക്കുകയും ചെയ്യുന്നു – അങ്ങയെ പ്രാപിയ്ക്കുകയും ചെയ്യുന്നു.
[3] പരത്തപ്പെട്ട – വൃത്രനാൽ. വെളിവുറ്റതാക്കിയത് – ഇരുട്ടകറ്റി, വെളിവുവരുത്തിയത് ഇരിപ്പിടത്തെ – സ്വർഗ്ഗത്തിലെ ദേവന്മാരെ.
[4] ഇന്ദ്ര എന്നു തുടങ്ങി പ്രത്യക്ഷോക്തി.
[5] പഴമക്കാർ – അംഗിരഃപ്രഭൃതികൾ. പുതിയവർ – ഇന്നുള്ളവർ.
[6] നിബന്ധിച്ചിട്ടുണ്ട് – കഥകളവലംബിച്ചു കാവ്യങ്ങൾ ചമച്ചിട്ടുണ്ട്.
[7] കീഴ്ത്തോഴൻ – വശഗനായ ചങ്ങാതി. അതിനെ – രാക്ഷസപ്പടയെ.
[8] നൂതനൻ – അധുനാതനനായ ഞാൻ. പിതാക്കൾ – അംഗിരസ്സുകൾ.
[9] തന്നോടുതന്നേ പറയുന്നു: ഇങ്ങോട്ടു നോക്കിയ്ക്കുക – അഭിമുഖീകരിയ്ക്കുക.
[10] ഈ ചൊല്ലുന്ന – എന്റെ.
[11] അഗ്നിജിഹ്വർ = അഗ്നിയാകുന്ന നാവോടുകൂടിയവൻ. യജനീയർ – ദേവന്മാർ.
[12] വിപശ്ചിത്ത് – വിദ്വാൻ. വാഹനങ്ങൾ – അശ്വങ്ങൾ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ആരൊരാളോ, മനുഷ്യർക്ക് ആഹ്വാതവ്യൻ; വൃഷാവും, ബലവാനും, സത്യഭുതനും ദാതാവും, ബഹുപ്രജ്ഞനും, കീഴമർത്തുന്നവനും, അധിപതിയും ആരോ; ആ ഇന്ദ്രനെ ഞാൻ ഇങ്ങനെ സ്തുതിച്ചുകൊള്ളുന്നു.1
എതിർത്തവരെ അമർത്തുന്ന, കടക്കുന്ന, മലകളിൽ മരുവുന്ന അലംഘ്യശാസനനായ, ബലിഷ്ഠനായ തന്തിരുവടിയെത്തന്നെയാണല്ലോ, ഞങ്ങളുടെ പൂർവപിതാക്കൾ – മേധാവികളായ ഏഴു നവഗ്വന്മാർ – അന്നമൊരുക്കി സ്തുതിച്ചത്.2
ആ ഇന്ദ്രനോടു ഞങ്ങൾ വളരെ വീരരോടും ആൾക്കാരോടും വളരെ യശസ്സോടുംകൂടിയ ധനം യാചിയ്ക്കുന്നു: ഹര്യശ്വ, അങ്ങ് അച്ഛിന്നവും അക്ഷീണവും സുഖകരവുമായ അതു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കാൻ കൊണ്ടുവന്നാലും!3
ഇന്ദ്ര, പണ്ട് അങ്ങയെ സ്തുതിച്ചവർ ഒരു സുഖം നേടിയല്ലോ; അതു ഞങ്ങൾക്കു പറഞ്ഞുതരിക! ദുർദ്ധര, പരന്തപ, പുരുഹൂത, പുരുധന, അസുരഘ്നനായ ഭവാനുള്ള ഭാഗം ഏതാണ്, അന്നം ഏതാണ്? 4
വജ്രമേന്തി തേരിലിരിയ്ക്കുന്ന ആ ഇന്ദ്രനെ, ബഹുഗ്രഹീതാവിനെ ബഹുകർമ്മാവിനെ, ബലപ്രദനെ ആരുടെ കർമ്മയുക്തമായ വർണ്ണനസ്തവം പൂജിയ്ക്കുന്നുവോ; അവൻ അന്നം നേടും, അമിത്രനെ എതിർക്കും.5
സ്വന്തം ഓജസ്സും നല്ല തേജസ്സുമുള്ള മഹാനേ, ആ മായകൊണ്ടു വളർന്ന അവനെയും, മുറുകെ ഉറപ്പിയ്ക്കപ്പെട്ട അക്ഷയ(പുരി)കളെയും അങ്ങ് മനോവേഗമുള്ള ധർഷകമായ വജ്രംകൊണ്ടുടച്ചുവല്ലോ!6
ബലിഷ്ഠനായ ആ പഴയ ഭവാനെ പഴമക്കാർപോലെ, ഞാൻ അതിനൂതനമായ സ്തുതികൊണ്ടു വലുപ്പംവെപ്പിയ്ക്കാൻ നോക്കാം: ആ അപ്രമേയനും ശോഭനവാഹനനുമായ ഇന്ദ്രൻ ഞങ്ങളെ എല്ലാദ്ദുർഗ്ഗങ്ങളും കടത്തട്ടെ!7
വൃഷാവേ, അങ്ങ് ദ്രോഹികളുടെ ദിവ്യഭൗമാന്തരീക്ഷവസതികളിൽ തീ വെച്ചാലും – എല്ലാടത്തും അവരെ തേജസ്സുകൊണ്ടു ചുട്ടാലും – ബ്രഹ്മദ്വേഷികൾക്കായി, ഭൂമിയും അന്തരിക്ഷവും കത്തിച്ചാലും!8
ജ്വലിക്കുന്ന കാഴ്ചയുള്ളവനേ, ഇന്ദ്ര, വിണ്ണിലും മന്നിലുമുള്ള ജനങ്ങളുടെ രാജാവാണല്ലോ, നിന്തിരുവടി: ജരയേശാത്തവനേ, വജ്രം വലംകയ്യിലെടുക്കുക; എല്ലാ മായകളെയും അരിയുക!9
ഇന്ദ്ര, ഞങ്ങൾക്കു പറ്റലരെ പിന്നിടാൻ, അഹിംസിതമായി ഇണങ്ങിച്ചേരുന്ന മഹാക്ഷേമത്തെ കൊണ്ടുവന്നാലും: വജ്രിൻ, ഇതു കൊണ്ടാണല്ലോ, അങ്ങ് കർമ്മരഹിതമായ മനുഷ്യവർഗ്ഗത്തെ കർമ്മയുക്തമാക്കിയതും, വൈരികളെ ശോഭനമാംവണ്ണം വധിച്ചതും!10
പുരുഹൂത, വിധാതാവേ, പ്രയഷ്ടവ്യ, അവിടുന്നു വിശ്വവരേണ്യങ്ങളായ അശ്വങ്ങളിലൂടേ ഞങ്ങളിൽ വന്നാലും – അസുരനാലോ സുരനാലോ തടയപ്പെടാത്ത അവയിലൂടേ വേഗത്തിൽ എന്റെ അടുക്കലെയ്ക്കു പോന്നാലും!11
[1] അധിപതി – ലോകങ്ങളുടെ.
[2] കടക്കുന്ന – ശത്രുക്കളെ പിന്നിടുന്ന. നവഗ്വന്മാർ – അംഗിരസ്സുകൾ. അന്നം – ഹവിസ്സ്.
[3] ഒടുവിലെ വാക്യം പ്രത്യക്ഷോക്തി: അതു – ധനം.
[5] അമിത്രൻ = ശത്രു.
[6] അവൻ – വൃത്രൻ.
[7] രണ്ടാംവാക്യം പരോക്ഷം.
[8] ദിവ്യഭൗമാന്തരീക്ഷവസതികൾ – ദ്യോവിലും ഭൂവിലും അന്തരിക്ഷത്തിലുമുള്ള പാർപ്പിടങ്ങൾ. ബ്രഹ്മദ്വേഷികൾക്കായി – ബ്രഹ്മദ്വേഷികളെ ചുട്ടെരിപ്പാൻ.
[10] ഇതു – ക്ഷേമം.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, സോമം പിഴിഞ്ഞു മഹത്തായ സ്തോത്രവും ഉക്ഥവും ചൊല്ലുമ്പോളാണല്ലോ, മഘവൻ, ഇന്ദ്ര, നിന്തിരുവടി സജ്ജനായിട്ട് ഇരുഹരികളെ പൂട്ടി, തൃക്കയ്യിൽ വജ്രവുമെടുത്ത് എഴുന്നള്ളുക!1
ഇന്ദ്ര, അപ്പോളാണല്ലോ, വിണ്ണിൽ ശൂരസേവ്യമായ യുദ്ധത്തിൽ ചെല്ലേണ്ടിയിരിയ്ക്കെ, ഭവാൻ പിഴിഞ്ഞവനെ രക്ഷിയ്ക്കുന്നതും; ഇന്ദ്ര, അപ്പോളാണല്ലോ, ഒരുമ്പെടുന്ന ദസ്യുക്കളെ ഭവാൻ ഭയമെന്നിയേ, ഭയപ്പെടുന്ന കർമ്മകുശലന്നു കീഴ്പെടുത്തുന്നതും!2
സ്തോതാവിനെ നേർവഴിയ്ക്കു കൊണ്ടുനടക്കുന്ന കരുത്തനായ ഇന്ദ്രൻ സോമനീർ നുകരട്ടെ! പിഴിഞ്ഞ യജ്ഞകുശലന്നു ലോകം കല്പിയ്ക്കട്ടെ; പുകഴ്ത്തുന്ന സ്ത്രോത്രകാരനും ധനം നല്കട്ടെ!3
സോമം കുടിയ്ക്കുന്ന ഗോപ്രദനായ വജ്രപാണി ഇരുഹരികളിലൂടേ ഇത്രയും സവനങ്ങളിൽ എഴുന്നള്ളട്ടേ; മനുഷ്യഹിതനായി ബഹുവീരാന്വിതനായ പുത്രനെ കല്പിച്ചുനല്കട്ടെ; സ്തോത്രങ്ങൾകൊണ്ടു വരുത്തപ്പെടേണ്ടവൻ പാടുന്നവന്റെ സ്തുതി കേട്ടരുളട്ടെ!4
നമ്മെ പോറ്റിപ്പോരുന്ന പുരാതനനായ ഈ ഇന്ദ്രന്നു വേണ്ടുന്നതു യാതൊന്നോ, അതു ഞങ്ങൾ ചെയ്യുന്നു: ഇന്ദ്രന്നായി സോമം പിഴിഞ്ഞു സ്തുതിയ്ക്കുന്നു; ഉക്ഥം ചൊല്ലി, വളർച്ച വരുത്തുന്ന ഹവിസ്സും അർപ്പിയ്ക്കുന്നു.5
ഇന്ദ്ര, അവിടുന്നു സ്തോത്രങ്ങളെ വർദ്ധകങ്ങളാക്കിയിട്ടുണ്ടല്ലോ; അപ്രകാരമുള്ളവ ഞങ്ങൾ ആലോചിച്ചു ചൊല്ലിക്കൊള്ളുന്നു – നീർനുകരുന്നവനേ, ഞങ്ങൾ സോമം പിഴിഞ്ഞ്, അതീവ സുഖകരങ്ങളും രമണീയങ്ങളുമായ സ്തോത്രങ്ങളും ഹവിസ്സുകളും അർപ്പിയ്ക്കാം.6
ഇന്ദ്ര, ആ വിളയാടുന്ന ഭവാൻ ഞങ്ങളുടെ പുരോഡാശം നോക്കുക; തയിരും മറ്റും ചേർത്ത സോമനീർ കുടിയ്ക്കുക; യജമാനന്റെ ഈ ദർഭയിലിരിയ്ക്കുക; ഭവൽകാമന്റെ ലോകം വലുതാക്കുക!7
ബലിഷ്ഠ, അങ്ങനെ അവിടുന്നു യഥേഷ്ടം മത്തടിയ്ക്കുക: ഞങ്ങളുടെ ഈ സോമങ്ങളും ഈ സ്ത്രോത്രങ്ങളും പുരുഹൂതനായ ഭവാനെ പ്രാപിയ്ക്കട്ടെ; ഇന്ദ്ര, ഈ സ്തുതി, രക്ഷയ്ക്കുവേണ്ടി, ഭാവാങ്കലണയട്ടെ!8
സഖാക്കളേ, നിങ്ങൾ സോമം പിഴിഞ്ഞ്, ഈ ദാതാവായ ഇന്ദ്രനെ വേണ്ടുവോളം നിറയ്ക്കുവിൻ: വളരെക്കൂട്ടം അവിടെയിരിയ്ക്കട്ടേ, നമ്മെപ്പുലർത്താൻ; പിഴിഞ്ഞവനെ രക്ഷിപ്പാൻ ഇന്ദ്രൻ മടിയ്ക്കില്ല!9
ഹവിർദ്ധനന്ന് ഒരീശ്വരനായ ഇന്ദ്രനെ, സോമം പിഴിഞ്ഞപ്പോൾ, ഭരദ്വാജൻ ഇങ്ങനെ സ്തുതിച്ചു: സ്തോതാവിനെ ഇന്ദ്രൻ നല്ല വഴിയ്ക്കയയ്ക്കണം; വിശ്വവരേണ്യങ്ങളായ ധനങ്ങളും നല്കണം!10
[2] പിഴിഞ്ഞവൻ – സോമം.
[4] ഇത്രയും – മൂന്ന് കല്പിച്ചുനല്കട്ടെ – യജമാനന്ന്. വരുത്തപ്പെടേണ്ടവൻ – ഇന്ദ്രൻ.
[5] ഇന്ദ്രന്നു വേണ്ടുന്നത് – ഇന്ദ്രൻ ഇച്ഛിയ്ക്കുന്ന സ്തോത്രവും മറ്റും.
[6] വർദ്ധകങ്ങൾ – തനിയ്ക്കു വളർച്ചവരുത്തുന്നവ.
[7] ഭവൽകാമന്റെ – അങ്ങയ്ക്കായി യജ്ഞംചെയ്യുന്നവന്റെ.
[8] രക്ഷയ്ക്കുവേണ്ടി – ഞങ്ങളുടെ.
[9] സ്തോതാക്കളോട്:
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സോമയാഗങ്ങളിൽ ഇന്ദ്രന്റെ മത്തും സ്തോത്രവും ഉക്ഥവും വർഷകമായിത്തീരുന്നു: മനുഷ്യർ ഉക്ഥങ്ങൾകൊണ്ടു സ്തുതിയ്ക്കേണ്ടവനാകുന്നു, സോമപായിയും ഋജീഷവാനുമായ മഘവാവ്; സ്തുതികളുടെ രാജാവാണ്. അക്ഷീണരക്ഷകനുമാണ്, ആ സ്വർഗ്ഗസ്ഥൻ!1
നിഹന്താവും, വീരനും, വിശുദ്ധജ്ഞാനനും, മനുഷ്യഹിതനും, നരർക്കു സ്തുത്യനും. സ്തുതി കേൾക്കുന്നവനും, സ്തോതാവിനെ പരക്കെ രക്ഷിയ്ക്കുന്നവനും – സ്തുതികാരനെ താങ്ങുന്നവനും – വസുവുമായ ആ അന്നവാൻ യജ്ഞത്തിൽ സ്തുതിയ്ക്കുപ്പെട്ടാൽ അന്നം കല്പിച്ചുതരും!2
ശൂര, മഹാനായ പുരുഹൂത, അച്ചുതണ്ട് ഇരുചക്രങ്ങളെയെന്നപോലെ, അങ്ങയുടെ മഹിമ വാനൂഴികളെ കവിച്ചുനില്ക്കുന്നു; ഇന്ദ്ര, അങ്ങയുടെ ബഹുരക്ഷകൾ, വൃക്ഷത്തിന്റെ കൊമ്പുകൾപോലെ മുളച്ചുവരുന്നു!3
ബഹുകർമ്മാവേ, ബുദ്ധിമാനായ ഭവാന്റെ ശക്തികൾ, ഗോക്കളുടെ മാർഗ്ഗങ്ങൾ പോലെ പരക്കുന്നവയാകുന്നു; ശോഭനദാനനായ ഇന്ദ്ര, പൈക്കിടാങ്ങളുടെ നെടുംകയറുകൾപോലെ ബന്ധകങ്ങളുമാകുന്നു, ബന്ധിയ്ക്കപ്പെടാത്തവയുമാകുന്നു!4
ഇന്ദ്രൻ, ഇന്നൊന്നു, നാളെ മറ്റൊന്ന്, ഇങ്ങനെ നല്ലതും ചീത്തയും പേർത്തു പേർത്തു ചെയ്യും. മിത്രൻ, വരുണൻ, പൂഷാവ്, സവിതാവ് എന്നിവരും ഇവിടെ നമുക്കു കാമ്യഫലം കിട്ടിയ്ക്കട്ടെ!5
ഇന്ദ്ര, ഉക്ഥം, ഹവിസ്സ് എന്നിവകൊണ്ട് (ആളുകൾ) ഭവാങ്കൽനിന്നു, മലമുകളിൽനിന്നു വെള്ളമെന്നപോലെ, (ഇഷ്ടം) നേടിയിരിയ്ക്കുന്നു. സ്തോത്രവാഹ്യ, ആ ഭവാങ്കൽ അന്നേച്ഛുക്കൾ ഈ ശോഭന സ്തുതികളാൽ, കുതിരകൾ യുദ്ധത്തിലെന്നപോലെ അണയുന്നു!6
ഈ ഇന്ദ്രനെ സംവത്സരങ്ങളോ മാസങ്ങളോ കിഴവനാക്കില്ല; ദിവസങ്ങളും മെലിയിയ്ക്കില്ല. തടിച്ചതെങ്കിലും തന്റെ തിരുവുടൽ സ്തോമോക്ഥസ്തുതിമൂലം തടിയ്ക്കട്ടെ!7
സ്തുതിക്കപ്പെടുന്ന ഇന്ദ്രൻ ദൃഢഗാത്രന്നോ, സ്ഥിരന്നോ, ഒരുമ്പെടുന്ന ദസ്യുപ്രേരിതന്നോ വണങ്ങില്ല: അവിടെയ്ക്കു മാമലകളും സുഗമങ്ങളാണ്; ആഴത്തിലും നില കിട്ടും!8
ബലവാനേ, സോമം നുകരുന്നവനേ, അവിടുന്ന് ആഴവും പരപ്പുമുള്ള (മനസ്സാൽ) ഞങ്ങൾക്കു കൊറ്റും കെല്പും തരിക; ഉപദ്രവിക്കാതെ, അഹസ്സിലും അല്ലിലും രക്ഷിപ്പാൻ ഒരുങ്ങിനില്ക്കുകയും ചെയ്യുക!9
ഇന്ദ്ര, അങ്ങ് നേതാവിനെ യുദ്ധത്തിൽ രക്ഷിപ്പാൻ വന്നുചേരണം; ഇവിടെയും അകലത്തുമുള്ള ശത്രുവിൽനിന്നു രക്ഷിയ്ക്കണം – ഇദ്ദേഹത്തെ ഭവനത്തിലും വനത്തിലും ശത്രുവിൽനിന്നു രക്ഷിക്കണം! ഞങ്ങൾ നല്ല വീരന്മാരോടുകൂടി ഒരു നൂറ്റാണ്ടു മത്തടിയ്ക്കുമാറാകട്ടെ!10
[1] വർഷകം = വൃഷ്ടിജനകം. അക്ഷീണരക്ഷൻ = ഒരിയ്ക്കലും ക്ഷയിയ്ക്കാത്ത രക്ഷകളോടുകൂടിയവൻ.
[2] നിഹന്താവ് – ശത്രുക്കളെ ഹനിയ്ക്കുന്നവൻ. വസു – വാസസ്ഥാനം നല്കുന്നവൻ.
[4] ശക്തികൾ = കഴിവുകൾ. പരക്കുന്നവയാകുന്നു – മാടുകൾ മേഞ്ഞുമേഞ്ഞ് അകലത്തെയ്ക്കു പോകുമല്ലോ. നീണ്ട ഓരോ കയറിന്മേലും അനേകം പൈക്കുട്ടികളെ കെട്ടും; അതുപോലെ, ഭവാന്റെ ഓരോ ശക്തിയും അനേകശത്രുക്കളെ ബന്ധിയ്ക്കുന്നു. അവയ്ക്കു (ശക്തികൾക്കു) ബന്ധനം (തടവു) വരില്ലതാനും.
[5] നല്ലത് – മഴ പെയ്യിയ്ക്കലും മറ്റും. ചീത്ത – ഇടിത്തീയ്യു വീഴ്ത്തലും മറ്റും. ഇന്ദ്രന്റെ വരുതിയിലുള്ളവരാണല്ലോ, മിത്രാദികൾ.
[7] തടിയ്ക്കട്ടെ – വീണ്ടും വളരട്ടെ. ഇന്ദ്രൻ നിത്യതരുണനും, പ്രവൃദ്ധനുമാണെന്നു സാരം.
[8] സ്ഥിരൻ – യുദ്ധത്തിൽ ഉറച്ചുനിൽക്കുന്നവൻ. ദസ്യുപ്രേരിതൻ = ദസ്യുക്കളാൽ, കർമ്മരഹിതരാൽ പ്രചോദിതൻ.
[10] നേതാവ് – കർമ്മി, സ്തോതാവ്.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ബലവാനേ, ഇന്ദ്ര, താന്നതും മികച്ചതും ഇടത്തരവുമായ രക്ഷകളുണ്ടല്ലോ, ഭവാങ്കൽ; അവകൊണ്ടു യുദ്ധത്തിൽ ഞങ്ങളെ രക്ഷിച്ചാലും; ഉഗ്ര, മഹാനായ ഭവാൻ ഈ അന്നങ്ങളും ഞങ്ങൾക്കു തരണം!1
ഇന്ദ്ര, ഇവകൊണ്ടു ഭവാൻ (ഞങ്ങളുടെ) കൊല്ലുംപടയെ വലയ്ക്കാതെ, അരാതിയുടെ അരിശം അറുത്തുകളയണം; ഇവകൊണ്ട്, എങ്ങുമുള്ള എതിരാളികളായ വിധ്വംസകരെയെല്ലാം അങ്ങ് കർമ്മിയ്ക്കുവേണ്ടി കൊന്നൊടുക്കണം!2
ഇന്ദ്ര, ജ്ഞാതികളോ അജ്ഞാതികളോ എതിർത്തുകേറി ദ്രോഹിപ്പാനൊരുമ്പെട്ടാൽ, അവരുടെ ബലം ഭവാൻ അകറ്റണം, വീര്യം കെടുക്കണം, പിന്തിരിപ്പിയ്ക്കണം!3
രണ്ടു ഭാസുരാംഗന്മാർ പുത്രന്നോ പൗത്രന്നോ ഗോക്കൾക്കോ വെള്ളത്തിന്നോ കൃഷിനിലങ്ങൾക്കോ വേണ്ടി, അട്ടഹസിച്ചും വാദിച്ചും പൊരുതിത്തുടങ്ങിയാൽ, അവരിൽ അശുരൻതന്നെയും ശൂരനെ അടിച്ചിടിച്ചു കൊന്നുകളയും!4
ഇന്ദ്ര, അങ്ങയോട് ഒരു ശൂരനോ, ഒരു ഹന്താവോ, ഒരു ധർഷകനോ, അങ്ങയോട് ഒരു ക്രോധംപൂണ്ട യോധനോ പൊരുതിയിട്ടില്ല. ഇവരിൽ ആരുമില്ല, അങ്ങയ്ക്കൊത്തവൻ. ജനിച്ചിട്ടുള്ള അക്കൂട്ടരെയെല്ലാം അങ്ങ് കീഴടക്കിയിരിയ്ക്കുന്നു!5
മഹത്തായ നിരോധത്തിന്നോ, ആൾക്കാരോടുകൂടിയ ഗൃഹത്തിന്നോ ഒരുമ്പെട്ടു പൊരുതുന്ന രണ്ടുപേരിൽവെച്ചു, ധനത്തിന്ന് ഉടമസ്ഥനാകുന്നത്, ആരുടെ യജ്ഞത്തിൽ കർമ്മികൾ സ്തുതിയ്ക്കുന്നുവോ, അവനത്രേ!6
ഇന്ദ്ര, അങ്ങയുടെ ആളുകൾ വിറച്ചുപോയാൽ, അങ്ങ് ചെന്ന് അവരെ രക്ഷിയ്ക്കണം; ഇന്ദ്ര, ഞങ്ങളെ എത്തിയ്ക്കുന്ന നേതൃമുഖ്യന്മാർ, ഞങ്ങളെ പുരസ്കരിച്ച സ്തോതാക്കൾ എന്നിവരെയും!7
ഇന്ദ്ര, യജനീയ, മഹാനായ അങ്ങയുടെ ഐശ്വര്യത്തിന്നായി അങ്ങയ്ക്കു നല്കപ്പെട്ടിരിയ്ക്കുന്നു – വൃത്രവധത്തിന്നു, യുദ്ധത്തിൽ വീര്യം, ബലം എന്നിതെല്ലാം ദേവന്മാരാൽ സത്യമായി അങ്ങയ്ക്കു നല്കപ്പെട്ടിരിക്കുന്നു.8
ഇന്ദ്ര, ഇങ്ങനെ അവിടുന്നു ഞങ്ങളുടെ സേനകളെ യുദ്ധങ്ങളിലിറക്കുക; ദ്രോഹിയ്ക്കുന്ന അസുരരെ കീഴടക്കുക. ഇന്ദ്ര, നിന്തിരുവടിയെ സ്തുതിയ്ക്കുന്ന ഭരദ്വാജർ അന്നവും പാർപ്പിടവും തീർച്ചയായി നേടുമാറാകണം.9
[1] ഭവാങ്കൽ = അങ്ങയുടെപക്കൽ.
[2] ഇവ – ഞങ്ങളുടെ സ്തുതികൾ. കൊല്ലുംപട – ശത്രുക്കളെ കൊല്ലുന്ന സൈന്യം. വലയ്ക്കാതെ – രക്ഷിച്ച് എന്നർത്ഥം. വിധ്വംസകർ – കർമ്മനാശകർ.
[3] ജ്ഞാതികൾ = ശേഷക്കാർ.
[4] അങ്ങ് അനുഗ്രഹിച്ചാൽ അശൂരൻപോലും ശൂരനെ കൊല്ലും.
[6] സ്തുതിയ്ക്കുന്നു – ഇന്ദ്രനെ. പിണങ്ങിയ രണ്ടുപേരിൽ ഇന്ദ്രസ്തുതിപ്രവർത്തകൻ ആരോ, അയാൾക്കാവും ധനലബ്ധി.
[7] വിറച്ചുപോയാൽ – ശത്രുഭയംമൂലം. എത്തിയ്ക്കുന്ന – ഭവാങ്കലണയ്ക്കുന്ന എന്നിവരെയും – രക്ഷിക്കണം.
[9] ഭരദ്വാജർ – ഭരദ്വാജഗോത്രക്കാർ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, കേൾക്കുക: അങ്ങയെ നീരാടിയ്ക്കുന്ന ഞങ്ങൾ മഹത്തായ അന്നത്തിനുവേണ്ടി വിളിയ്ക്കുന്നു. ആളുകൾ യുദ്ധത്തിൽ ഒത്തുചേർന്നാൽ, അങ്ങ് ഒടുക്കത്തെ ദിവസത്തിൽ ബലവത്തായ രക്ഷ ഞങ്ങൾക്കരുളണം!1
ഇന്ദ്ര, ഹവിസ്സോടുകൂടിയ വാജിനീപുത്രൻ, കിട്ടേണ്ടുന്ന മഹത്തായ അന്നത്തിന്നുവേണ്ടി അങ്ങയെ സ്തുതിയ്ക്കുന്നു; ഉപദ്രവംവരുമ്പോൾ സജ്ജനപാലകനും (ദുർജ്ജന) നാശകനുമായ അങ്ങയെ സ്തുതിയ്ക്കുന്നു; ഗോക്കൾക്കുവേണ്ടി, മുഷ്ടിയുദ്ധം ചെയ്യുമ്പോൾ അങ്ങനെ നോക്കുന്നു!2
അങ്ങ് ഉശനസ്സിനെ അന്നലാഭത്തിന്നയച്ചു; അങ്ങ് (ഹവിസ്സു) നല്കിയ കുത്സന്നുവേണ്ടി ശുഷ്ണനെ അരിഞ്ഞു; അങ്ങ് അതിഥിഗ്വന്നു സുഖം വരുത്താൻ ‘മർമ്മരഹിത’ന്റെ തല കൊയ്തു!3
ഇന്ദ്ര, അങ്ങ് ഒരു വമ്പിച്ച പടത്തേർ കൊണ്ടുവന്നു, പത്തുനാൾ പൊരുതിയ വൃഷഭനെ രക്ഷിച്ചു; അങ്ങ് തുഗ്രനെ വേതസുവോടൊപ്പം വധിച്ചു; അങ്ങ് സ്തുതിച്ച തുജിയെ തഴപ്പിച്ചു!4
ഇന്ദ്ര, നിഹന്താവായ ഭവാൻ അച്ചെയ്തതു സ്തുത്യംതന്നെ: ശൂര, അങ്ങ് നൂറുമായിരവും പേരെ പിളർത്തിയല്ലോ; അങ്ങ് മലമേൽനിന്നിറങ്ങിയ മുടിയനായ ശംബരനെ വധിച്ചു; അങ്ങ് വിചിത്രരക്ഷകൾ കൊണ്ടു ദിവോദാസനെ രക്ഷിച്ചു!5
ഇന്ദ്ര, അങ്ങ് ശ്രദ്ധകൊണ്ടും സോമംകൊണ്ടും ഇമ്പംപൂണ്ടു, ദഭീതിയ്ക്കുവേണ്ടി ചുമുരുവിനെ ഉറക്കി; അങ്ങ് പിഠീനസ്സിന്നു രജിയെകൊടുക്കാൻ, ബുദ്ധികൗശലത്തലാൽ അറുപതിനായിരത്തിനെ ഒപ്പംകൊന്നു!6
വീരരോടുകൂടിയവനേ, അതിബലവാനേ, ഇന്ദ്ര, മുപ്പാരിന്നുടമയും തടവിലാക്കുന്നവനുമായ ഭവാനാൽ (നല്കപ്പെട്ട) യാതൊന്നിനെ വീരന്മാർ സ്തുതിക്കുന്നുവോ; ഭവാന്റെ ആ മികച്ച സുഖവും ബലവും ഞാനും സ്തോതാക്കളോടൊന്നിച്ച് അനുഭവിയ്ക്കുമാറാകണം!7
ഇന്ദ്ര, പൂജനീയ, അങ്ങയുടെ സഖാക്കളായ ഞങ്ങൾക്ക്, ഈ ധനത്തിന്നുള്ള സ്തോത്രത്തിൽ പ്രിയം പെരുകുമാറാകണം. പ്രതർദ്ദനന്റെ പുത്രൻ ക്ഷത്രശ്രീ ശത്രുനിഗ്രഹത്തിലും വിത്തസംഗ്രഹത്തിലും മികച്ചവനായിത്തീരട്ടെ!8
[1] നീരാടിയ്ക്കുന്ന – സോമനീർകൊണ്ടഭിഷേചിയ്ക്കുന്ന.
[2] വാജിനി – ഭരദ്വാജന്റെ അമ്മ. നോക്കുന്നു – സാഹായ്യത്തിന്ന്.
[3] അയച്ചു – ലബ്ധാന്നനാക്കി. അതിഥിഗ്വൻ = ദിവോദാസൻ. മർമ്മരഹിതന്റെ – തന്റെ ദേഹത്തിൽ മർമ്മമില്ലെന്നു, താൻ മരിയ്ക്കില്ലെന്നു, കരുതിപ്പോന്ന ശംബരന്റെ.
[4] വൃഷഭൻ – ഒരു രാജാവ്. തുഗ്രനും വേതസുവും – അസുരന്മാർ. തുജി – ഒരു രാജാവ്.
[5] നൂറുമായിരവുംപോരെ – ശംബരന്റെ അനുചരന്മാരെ. മുടിയൻ – കർമ്മനാശകൻ.
[6] ശ്രദ്ധ – സാദരമനുഷ്ഠിച്ച കർമ്മങ്ങൾ. ദഭീതി – ഒരു രാജാവ്. ഉറക്കി – കൊന്നു. പിഠീനസ്സ് – ഒരു രാജാവ്(?). രജി – ഒരു കന്യകയുടെയോ രാജ്യത്തിന്റെയോ പേർ.
[7] തടവിലാക്കുന്നവൻ – ശത്രുക്കളെ. വീരന്മാർ – സ്തോതാക്കൾ.
[8] ക്ഷത്രശ്രീ എന്ന രാജാവിന്റെ പുരോഹിതനത്രേ, ഭരദ്വാജൻ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രനും ദാനവും ദേവത.
ഇന്ദ്രൻ ഇതിനാൽ മത്തു പൂണ്ടിട്ട് എന്തു ചെയ്തു? ഇതു കുടിച്ചിട്ട് എന്തു ചെയ്തു? ഇതിനോടിണങ്ങിയിട്ട് എന്തു ചെയ്തു? ഇതിന്റെ ഇടത്തിൽ മുമ്പു സ്തുതിച്ചവർക്കു ഭവാങ്കൽനിന്ന് എന്തു കിട്ടി? ഇന്നേത്തവർക്ക് എന്തു കിട്ടി?1
ഇന്ദ്രൻ ഇതിനാൽ മത്തു പൂണ്ടിട്ടു നല്ലതു ചെയ്തു; ഇതു കുടിച്ചിട്ടു നല്ലതു ചെയ്തു; ഇതിനോടിണങ്ങിയിട്ടു നല്ലതു ചെയ്തു. ഇതിന്റെ ഇടത്തിൽ മുമ്പു സ്തുതിച്ചവർക്കു ഭവാങ്കൽ നിന്നു നല്ലതു കിട്ടി; ഇന്നേത്തവർക്കും നല്ലതു കിട്ടി!2
മഘവൻ, ഇന്ദ്ര, അങ്ങയുടെ മഹത്ത്വമൊന്നും ഞങ്ങൾക്കറിഞ്ഞുകൂടാ; മഘവത്ത്വവും അറിഞ്ഞുകൂടാ – അങ്ങയുടെ സ്തുത്യമായ ഏതൊരു ധനവും അറിഞ്ഞുകൂടാ: ആർ കണ്ടു, അങ്ങയുടെ മിടുക്കു്?3
ഇന്ദ്ര, അങ്ങ് വരശിഖന്റെ പുത്രന്മാരെ വധിച്ചുവല്ലോ, അങ്ങയുടെ ആ വീര്യം (ഞങ്ങൾക്കു്) അറിയാം: അങ്ങ് ആഞ്ഞുവിട്ട വജ്രത്തിന്റെ ശബ്ദത്താൽത്തന്നേ കേമൻ പിളർന്നുപോയി!4
ഇന്ദ്രൻ ചയമാനസൂനുവായ അഭ്യാവർത്തിയ്ക്കു (ധനം) നല്കാനാണ്, വരശിഖന്റെ പുത്രന്മാരെ വധിച്ചത്: ഹരിയൂപീയയുടെ കിഴക്കു വൃചീവാന്മാരെ കൊന്നതോടേ, പടിഞ്ഞാറുകാരൻ പേടിച്ചു പിളർന്നുപോയി!5
ഇന്ദ്ര, പുരുഹൂത, കൊറ്റിനുവേണ്ടി കൊല്ലാൻ പാഞ്ഞണഞ്ഞു പാത്രങ്ങളുടച്ച, ചട്ടയിട്ടിരുന്ന വൃചീവാന്മാർ നൂറ്റിമുപ്പതുപേരും ഒപ്പം യവ്യാവതിയിൽവെച്ചു നിശ്ശൂന്യതയടഞ്ഞു!6
ആരുടെ തിളങ്ങുന്ന രണ്ടു കുതിരകൾ നല്ല പുല്ലു തേടിത്തിന്നും കൊണ്ട് അന്തരിക്ഷത്തിൽ മേയുന്നുവോ, അദ്ദേഹം വൃചീവാന്മാരെ ദേവവാതവംശ്യന്നു കീഴ്പെടുത്തിയിട്ടു, സൃഞ്ജർയന്നു തുർവശുവിനെ കൊടുത്തു.7
അഗ്നേ, ധനവാനും സമ്രാട്ടുമായ ചയമാനപുത്രൻ അഭ്യാവർത്തി തേരുകളെയും സ്ത്രീകളെയും ഇരുപതു ഗോമിഥുനങ്ങളെയും എനിയ്ക്കു തന്നിരിയ്ക്കുന്നു: നശിപ്പിയ്ക്കാവുന്നതല്ല, പൃഥുവംശ്യന്റെ ദക്ഷിണ!8
[1] ഫലം കിട്ടാൻ വൈകുന്നതിൽ അക്ഷമനായിട്ട് ഋഷി ഇന്ദ്രനെ ആക്ഷേപിയ്ക്കുന്നു: ഇത് – സോമനീർ. ഇതിന്റെ ഇടം – യാഗശാല; ഇതുമുതൽ പ്രത്യക്ഷോക്തി:
[2] ഇന്ദ്രൻ ഋഷിയുടെ അഭീഷ്ടം നിറവേറ്റി; തന്മൂലം സന്തുഷ്ടനായ ഋഷി ആക്ഷേപം പിൻവലിയ്ക്കുന്നു:
[3] മഘവത്ത്വം = ധനികത്വം.
[4] വരശിഖൻ – ഒരസുരൻ. കേമൻ – വരശിഖപുത്രന്മാരിൽവെച്ചു മുന്തിയവൻ.
[5] ചയമാനസുനു – ചയമാനെന്ന രാജാവിന്റെ മകൻ. അഭ്യാവർത്തി – മകനായ രാജാവിന്റെ പേർ. ഹരിയൂപീയ – ഒരു നദിയോ, നഗരിയോ. വൃചീവാന്മാർ – വരശിഖന്റെ ഒരു പൂർവനായ വൃചീവാന്റെ വംശത്തിൽ ജനിച്ചവർ, വരശിഖപുത്രന്മാർ. പടിഞ്ഞാറുകാരൻ – ഹരിയൂപീയയുടെ പടിഞ്ഞാറുഭാഗത്തു പാർത്തിരുന്ന കേമൻ.
[6] കൊല്ലാൻ – അങ്ങയെ. പാത്രങ്ങൾ – യാഗത്തിന്നുള്ളവ. യവ്യാവതി – ഹരിയൂപീയയുടെ മറ്റൊരു പേർ. നിശ്ശൂന്യത – മരണം.
[7] ദേവവാതവംശ്യൻ – ദേവവാതന്റെ വംശത്തിൽ ജനിച്ച അഭ്യാവർത്തി. സൃഞ്ജയൻ – ഒരു രാജാവ്. തുർവശുവിനെ കൊടുത്തു – സഹായിപ്പാൻ.
[8] അഭ്യാവർത്തിയുടെ ദാനശീലത്വം ഋഷി അഗ്നിയെ അറിയിയ്ക്കുന്നു: ഗോമിഥുനങ്ങൾ – പൈക്കളും കാളകളും. പൃഥുവംശ്യന്റെ – പൃഥുവിന്റെ കുലത്തിൽ പിറന്നവനായ അഭ്യാവർത്തിയുടെ.
ഭരദ്വാജൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഗോവും ഇന്ദ്രനും ദേവത.
ഗോക്കൾ വരട്ടെ; ശുഭം തരട്ടെ; തൊഴുത്തിൽ കിടക്കട്ടെ; നമ്മെ സ്നേഹിയ്ക്കട്ടെ. കിടാങ്ങളോടുകൂടിയ വളരെ നാനാവർണ്ണകൾ ഇവിടെ പുലർകാലത്ത് ഇന്ദ്രന്നായി കറക്കപ്പെടുമാറാകണം!1
ഇന്ദ്രൻ യജിയ്ക്കുന്നവന്നും സ്തുതിയ്ക്കുന്നവന്നും (ധനം) കല്പിച്ചുകൊടുക്കും – സദാ അരികിൽച്ചെന്നുതന്നേ കൊടുക്കും; അപഹരിയ്ക്കില്ല. അവരുടെ ധനം വീണ്ടും വീണ്ടും വർദ്ധിപ്പിച്ച്, ആ ദേവകാമന്മാരെ അഭേദ്യവും അപ്രാപ്യവുമായ സ്ഥലത്തു പാർപ്പിയ്ക്കും.2
ആ ഗോക്കൾ പോയ്ക്കളയരുത്; കള്ളൻ ഉപദ്രവിയ്ക്കരുത്; അവയ്ക്കു ശത്രുവിന്റെ ആയുധമേല്ക്കരുത് അവയെക്കൊണ്ടു ദേവന്മാരെ യജിയ്ക്കുകയും കൊടുക്കുകയും ചെയ്യുന്ന ഉടമസ്ഥൻ നെടുനാൾ അവയോടുകൂടി വസിയ്ക്കട്ടെ!3
പൊടി പൊന്തിയ്ക്കുന്ന കുതിര ആ ഗോക്കളെ സമീപിയ്ക്കുരുത്; വിശസനസംസ്കാരം അവയെ സ്പർശിയ്ക്കരുത്. അവ ആ യജിയ്ക്കുന്ന മനുഷ്യന്റെ വിദൂരസ്ഥമായ അഭയസ്ഥലത്തെയ്ക്കു നടകൊള്ളട്ടെ!4
ഗോക്കൾതന്നേ ധനം; എനിയ്ക്കു് ഇന്ദ്രൻ ഗോക്കളെ തരട്ടെ! ഗോക്കളാണ്, മുഖ്യമായ സോമത്തിന്റെ ഭക്ഷ്യം. ആളുകളേ, ഈ ഗോക്കളകുന്നു, ഇന്ദ്രൻ; ആ ഇന്ദ്രനെ ഞാൻ ഹൃദയംകൊണ്ടും മനസ്സുകൊണ്ടും ഇച്ഛിയ്ക്കുന്നു.5
ഗോക്കളേ, നിങ്ങൾ മെലിഞ്ഞവനെയും തടിപ്പിയ്ക്കുവിൻ; ശ്രീയില്ലാത്തവനെയും സുന്ദരനാക്കുവിൻ. മംഗളമായി ശബ്ദിയ്ക്കുന്ന നിങ്ങൾ ഗൃഹത്തെ മംഗളമാക്കുവിൻ! നിങ്ങളുടെ മഹത്തായ അന്നമാണ്, സഭകളിൽ വർണ്ണിക്കപ്പെടുന്നത്.6
നിങ്ങൾ സന്താനവതികളാകുവിൻ; നല്ല പുല്ലു തിന്നുവിൻ; നല്ല കുളത്തിലെ തെളിവെള്ളം കുടിയ്ക്കുവിൻ. നിങ്ങളെ കള്ളൻ കൈക്കലാക്കരുത്; പുലിയും മറ്റും പിടിയ്ക്കരുത്; രുദ്രന്റെ ആയുധവും നിങ്ങളിലേല്ക്കരുത്!7
ഇത് ഈ ഗോക്കളെ തഴപ്പിയ്ക്കട്ടെ – ഇന്ദ്ര, അങ്ങയുടെ വീര്യത്തിന്നു, കാളയുടെ രേതസ്സിനെയും തഴപ്പിയ്ക്കട്ടെ!8
[1] വരട്ടെ – ഞങ്ങളുടെ ഗൃഹത്തിൽ. നാനാവർണ്ണകൾ – നനാനിറംപൂണ്ട പൈക്കൾ.
[2] ആ ദേവകാമന്മാരെ – യഷ്ടാവിനെയും സ്തോതാവിനെയും.
[3] കൊടുക്കുകയും – ഇന്ദ്രന്നായി.
[4] കുതിരയെ കണ്ടാൽ ഗോക്കൾ പേടിയ്ക്കും. വിശസനസംസ്കാരം – യാഗത്തിന്നു കൊല്ലാൻ ചെയ്യപ്പെടുന്ന കർമ്മം; പൈക്കളെ വിശസിച്ചുകൂടാ.
[5] സോമത്തിന്റെ ഭക്ഷ്യം – സോമനീരിൽ ഗോരസങ്ങൾ ചേർക്കുമല്ലോ.
[6] സഭകൾ – യാഗപരിഷത്തുകൾ. അന്നം – പാലും മറ്റും. വർണ്ണിയ്ക്കപ്പെടുന്നത് – ഉപയോഗിയ്ക്കപ്പെടുന്നതെന്നു സാരം.
[7] പ്രത്യക്ഷോക്തിതന്നെ: രുദ്രൻ – കാലസ്വരൂപനായ പരമേശ്വരൻ.
[8] ഇത് – ഈ സൂക്തം. രേതസ്സിനെയും – ചിനയുണ്ടാക്കുന്ന കൂറ്റന്നു രേതസ്സു തഴച്ചാലേ, പൈക്കൾ പെറുകയുള്ളു; പൈക്കൾ പെറ്റാലേ, ക്ഷീരാദി ഹവിസ്സുകളാൽ ഇന്ദ്രൻ വീര്യവാനാകയുമുള്ളു.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
നിങ്ങളുടെ ആളുകൾ സഖ്യത്തിന്നായി, വലിയതനുഷ്ഠിച്ചു സ്തുതി ചൊല്ലിക്കൊണ്ട് ഇന്ദ്രങ്കൽ ചെല്ലുന്നു: വലിയതു നല്കുന്നവനാണല്ലോ, വജ്രഹസ്തൻ; ആ രമണീയനായ മഹാനെത്തന്നേ നിങ്ങൾ രക്ഷയ്ക്കായി യജിയ്ക്കുവിൻ.1
തന്റെ കയ്യിൽ നിറയെയുണ്ട്, മനുഷ്യർക്കു വേണ്ടുന്നവ. തേരാളിയായ താൻ പൊന്നിൻതേരിലിരിയ്ക്കും: കടിഞാണുകൾ തടിച്ച കൈകളിലടക്കം; പൂട്ടപ്പെട്ട യുവാശ്വങ്ങൾ വഴിയിൽ നടക്കും.2
നേതാവേ, വിഭൂതിയ്ക്കായി, പരിചരണം തൃക്കാല്ക്കൽ അർപ്പിയ്ക്കുന്നു. ബലത്താൽ കീഴമർത്തുന്നവനും വജ്രിയും ദക്ഷിണായുക്തനുമായ ഭവാൻ കാഴ്ചയ്ക്കായി നല്ല വടിവു പൂണ്ടു, സൂര്യൻപോലെ സഞ്ചരിയ്ക്കുന്നു.3
യാതൊന്നു പിഴിയുമ്പോളാണോ, പുരോഡാശവും മറ്റും പചിയ്ക്കുന്നതും, പൊരിയവിലൊരുക്കുന്നതും, അന്നം ചമയ്ക്കുന്ന നേതാക്കൾ സ്തുതിച്ചുകൊണ്ടും ഉക്ഥം ചൊല്ലിക്കൊണ്ടും ദേവകളെ ഉപഗമിയ്ക്കുന്നതും; ആ സോമം ഇന്ദ്രനോടു തുലോം ചേരുന്നു!4
അങ്ങയുടെ ബലത്തിന്റെ അറ്റം കണ്ടെത്തിയിട്ടില്ല: അതു മഹത്ത്വംകൊണ്ടു വാനൂഴികളെ ചിക്കെന്നു പേടിപ്പിച്ചു, അതിനെ, സ്തോതാവു വെമ്പലോടെ ഹവിസ്സുകൊണ്ടു യജിച്ചു, വെള്ളത്തിൽ ഗോഗണത്തെയെന്നപോലെ തൃപ്തിപ്പെടുത്തുന്നു!5
ഇത്രയും മഹാനായ ഇന്ദ്രൻ സുഖാഹ്വാതവ്യനായി ഭവിയ്ക്കട്ടെ: പച്ചയണക്കടയുള്ള താൻ വന്നാലും വരാഞ്ഞാലും ധനം നല്കും; ഇങ്ങനെയുള്ള നിസ്തുല്യബലൻ വളരെ രക്ഷസ്സുകളെയും ദസ്യുക്കളെയും നിഹനിയ്ക്കട്ടെ!6
[1] യജമാനരോട്; വലിയത് – മഹത്തായ കർമ്മം; അടുത്ത വാക്യത്തിലെ വലിയതിന്നു മഹത്തായ ധനം എന്നർത്ഥം.
[2] വേണ്ടുന്നവ – ധനങ്ങൾ.
[3] പ്രത്യക്ഷോക്തി: അർപ്പിയ്ക്കുന്നു – ഭരദ്വാജൻ, ദക്ഷിണായുക്തൻ – ദക്ഷിണയോടു, സ്തോതാക്കൾക്കു കൊടുക്കേണ്ടുന്ന ധനത്തോടു, കൂടിയവൻ.
[5] അതു – ബലം. വെള്ളത്തിൽ – വെള്ളത്തിലിറങ്ങിയ ഗോഗണത്തെ ഇടയൻ വെള്ളം കുടിപ്പിയ്ക്കുന്നതുപോലെ.
[6] പച്ചയണക്കട – ഹരിതവർണ്ണങ്ങളായ ഹനുക്കൾ. നല്കും – സ്തോതാക്കൾക്ക്.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്രൻ വീരകർമ്മങ്ങൾക്കായി വളരെ വളരെ വളർന്നു; ആ അപീഡ്യനായ ഏകൻ ധനം നല്കുന്നു. തന്തിരുവടി ദ്യോവിനെയും ഭൂവിനെയും കവിച്ചു: തന്റെ പകുതി മതി, വാനൂഴികൾ രണ്ടിനോടും കിടനില്പാൻ!1
ഞാനിപ്പോൾ തന്തിരുവടിയുടെ തഴച്ച ബലത്തെ സ്തുതിയ്ക്കുന്നു. താൻ ചെയ്തവയെ ആരും തള്ളില്ല: ആ സുകർമ്മാവു സൂര്യനെ നാളിൽ നാളിൽ കാണുമാറാക്കി; ഉലകങ്ങൾക്കു വലുപ്പം കൂട്ടി!2
ഇന്ദ്ര, നദികൾക്കായി കല്പിച്ചുചെയ്തത് ഇന്നും അന്നും നിലനില്ക്കുന്നു: അങ്ങ് അവയ്ക്കു വഴി തോണ്ടിയല്ലോ! മലകൾ, ഉണ്ണാനിരിയ്ക്കുന്നവർപോലെ അനങ്ങാതായി! സുകർമ്മാവേ, അങ്ങനെ ഭവാൻ ഭുവനങ്ങളെ ഉറപ്പിച്ചു.3
ഇന്ദ്ര, വാസ്തവംതന്നെ, അങ്ങയെപ്പോലെയോ മീതെയോ മറ്റൊരു ദേവനില്ല, മനുഷ്യനില്ല: അങ്ങു വെള്ളം മൂടിക്കിടന്ന മേഘത്തെ പിളർത്തി; ജലങ്ങളെ സമുദ്രത്തിലെയ്ക്കു വിട്ടു!4
ഇന്ദ്ര, അങ്ങു് മേഘത്തിന്റെ ഉറപ്പുടച്ചു, തടയപ്പെട്ടിരുന്ന ജലങ്ങളെ എങ്ങും ഒഴുകിച്ചു; സൂര്യനേയും ആകാശത്തെയും ഉഷസ്സിനെയും ഒപ്പം വെളിപ്പെടുത്തി, ലോകത്തിലെ പ്രജകൾക്കു പെരുമാളുമായി!5
[1] അപീഡ്യൻ = പീഡിപ്പിയ്ക്കാനശക്യൻ.
[3] ഉണ്ണാനിരിയ്ക്കുന്നവർ നിശ്ചലരാകുമല്ലോ.
ഭാരദ്വാജൻ സുഹോത്രൻ ഋഷി; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (കാകളി)
തൃക്കയ്യിൽ വെച്ചിരിയ്ക്കുന്നു, നീ ലോകരെ;
പുത്രന്നു, വീരപൗത്രന്നു, തണ്ണീർക്കുമായ്
നൽസ്തവമുണ്ടിന്ദ്ര, ചൊല്ലൂന്നു മാനുഷർ!1
മന്തരിക്ഷത്തിൽനിന്നക്ഷോഭ്യതോയവും;
ഇന്ദ്ര, നീ ചെല്കെ നടുങ്ങുന്നു, വാനൂഴി,
കുന്നുകൾ, കാടു – മുറപ്പുറ്റതൊക്കയും!2
പ്പോരാടി നീ; രണേ കൊന്നൂ, കുയവനെ;
സൂരന്റെ തേർവട്ടടരിൽക്കവർന്നു നീ;
ദൂരീകരിച്ചൂ, ദുരിതകാരികളെ!3
ദുർദ്ധർഷമാം പുരമൊട്ടുക്കുടച്ചു, നീ;
സോമകൃത്താം ദിവോദാസന്നു,മീരിത –
സ്തോമനാകും ഭരദ്വാജന്നുമപ്പൊഴേ,
സോമനീരാകും വിലയ്ക്കു വാങ്ങപ്പെട്ട
ധീമൻ, ധനം നല്കിയല്ലോ, മതിബലാൽ!4
നത്യുഗ്രമാം തേരിലേറുകു,രുധന;
ഉത്തമാധ്വാവേ, സരക്ഷനായെങ്കൽ വ –
ന്നെത്തുക; കീർത്തിമൻ, കേൾപ്പിയ്ക്ക, ലോകരെ!5
[1] മുഖ്യസമ്പത്തുകൾ – ധനങ്ങളിൽവെച്ചു മികച്ച ധനങ്ങൾ. പുത്രന്നു – പുത്രനും വീരനായ പൗത്രനും തണ്ണീരുമുണ്ടാകാൻ. നൽസ്തവം – അങ്ങയെക്കുറിച്ച്.
[2] തോയം = ജലം.
[3] സകുത്സനായ് – കുത്സനോടുകൂടി. കുയവൻ – ഒരസുരൻ. ദുരിതകാരികൾ – രാക്ഷസാദികൾ.
[4] സോമകൃത്ത് – സോമം ഉണ്ടാക്കിവെച്ചവൻ. ഈരിതസ്തോമൻ – സ്തോത്രം ചൊല്ലിയവൻ. മതിബലാൽ – ബുദ്ധിമിടുക്കിനാൽ.
[5] സത്യയോധാന്വിതൻ = യഥാർത്ഥഭടരോടുകൂടിയവൻ. ഉത്തമാധ്വാവേ – മികച്ച മാർഗ്ഗമുള്ളവനേ. സരക്ഷൻ = രക്ഷയോടുകൂടിയവൻ. കേൾപ്പിയ്ക്ക ലോകരെ – ഞങ്ങളെ ലോകവിശ്രുതരാക്കിയാലും.
സുഹോത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
കാരിയും, വജ്രിയും, വായ്പുറ്റ കെല്പനും,
വീരനുമാമീ മഹാനു സുഖപ്രദം
ഭൂരിനവ്യസ്തവം ചൊല്ലുന്നതുണ്ടു ഞാൻ:1
തർക്കനെക്കൊണ്ടൊളി രണ്ടുതായാരിലും;
ഗോക്കൾതൻ കെട്ടുമറുത്താൻ, ശുഭധ്യാന –
മാർഗ്ഗരാം സ്തോതാക്കൾ മെന്മേൽബ്ഭജിയ്ക്കയാൽ.2
ഹവ്യദരൊത്തു ഗോക്കൾക്കായ്ജ്ജയിച്ചവൻ
വീഴ്ത്തി, കെല്പുറ്റ പുരങ്ങൾ കവിമിത്ര –
മൈത്രീച്ഛയാൽക്കവിയായപ്പുരുക്രിയൻ.3
മധ്യേ പുകഴ്ത്തുന്നവങ്കൽശ്ശുഭത്തിനായ്,
പുത്തൻബഡബാഗണത്തിലൂടെ വരി –
കു,ത്തമാന്നങ്ങളും വൻകെല്പുമേന്തി നീ!4
യുക്തൻ പൊഴിയ്ക്കുന്നു! നീർ ദക്ഷിണായനേ;
ഇത്ഥം പൊഴിച്ച നീരക്ഷോഭ്യമാമിട –
ത്തെത്തുന്നു, നിത്യം തിരിച്ചുപോരാപ്പടി.5
[1] വിദ്രുതകാരി – വേഗത്തിൽ ചെയ്യുന്നവൻ.
[2] അദ്രി – ഗോക്കളെ ഒളിപ്പിച്ചിരുന്ന മല. കവിസ്തുതൻ – കവികളാൽ, അംഗിരസ്സുകളാൽ, സ്തുതിയ്ക്കപ്പെട്ട ഇന്ദ്രൻ. രണ്ടുതായാരിലും – ദ്യാവാപൃഥിവികളിൽ ഒളി വിശീച്ചു. സ്തോതാക്കൾ – അംഗിരസ്സുകൾ.
[3] മുട്ടു മടക്കി – വണങ്ങി. ഹവ്യദർ – അംഗിരസ്സുകൾ. പുരങ്ങൾ – അസുരരുടെ. കവിമിത്രമൈത്രീച്ഛയാൽ – കവികളായ മിത്രങ്ങളുടെ (അംഗിരസ്സുകളുടെ) മൈത്രിയ്ക്കുവേണ്ടി. പുരുക്രിയൻ – ബഹുകർമ്മാവ്.
[4] സ്തുത്യഭിഗമ്യ – സ്തുതികൾകൊണ്ടു പ്രാപ്യനായുള്ളോവേ. പുകഴ്ത്തുന്നവങ്കൽ – സ്തോതാവിന്റെ അടുക്കൽ വരിക. ബഡബ = പെൺകുതിര. എന്തി – ഞങ്ങൾക്കു തരാൻ.
[5] തുരാഷാട്ട് – ഇന്ദ്രപര്യായം: ഹിംസകരെ അമർത്തുന്നവൻ. ദക്ഷിണായനേ – ദക്ഷിണായനകാലത്തു നീർ പൊഴിയ്ക്കുന്നു, മഴ പെയ്യുന്നു. അക്ഷോഭ്യമാമിടത്ത് – സമുദ്രത്തിൽ. തിരിച്ചുപോരാപ്പടി – തിരിയേപോരലില്ലാതെ.
ഭാരദ്വാജൻ ശുനഹോത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
വെച്ചമർത്തേണ,മെതിർത്ത ശത്രുക്കളെ;
അത്ര കെല്പുള്ളോനെ നല്കി,ന്ദ്ര,ഞങ്ങൾക്കു
ഭദ്രനെ, ത്യാഗിയെ,സ്സൂരിയെ, വർഷക!1
സംഗരേ ത്രാണനത്തിന്നിന്ദ്ര, മാനുഷർ:
കൊന്നാൻ, പണികളെ മേധാഢ്യരൊത്തു നീ;
കൊറ്റു നിൻരക്ഷയിൽ നില്ക്കിലേ: കൈവരൂ!2
ളാര്യരാം ഛാദകരീയിരുകൂട്ടരെ;
കാടുകളെപ്പോലറുക്കുമേ, ശസ്ത്രങ്ങൾ
ഗാഢമയച്ചിന്ദ്ര, നേതൃനേതാവു നീ!3
ശൂര, ധനാർത്ഥം ഭവാനെ വിളിയ്ക്കവേ
സദ്രക്ഷയാൽക്കാക്കുകെ,ങ്ങളെപ്പൊന്തിച്ചു;
സഖ്യവും കൊൾകിന്ദ്ര, സർവതോഗാമി നീ!4
തുംഗനാം നീ സുഖിപ്പിയ്ക്ക, വന്നെങ്ങളെ –
ഇത്ഥം പുകഴ്ത്തുന്ന ഞങ്ങൾ ഗോവൃദ്ധി പൂ –
ണ്ടെത്താവു, മാലറും നിൻസുഖദീപ്തിയിൽ!5
[1] സ്വശ്വൻ = നല്ല കുതിരകളോടുകൂടിയവൻ. അശ്വത്തെ – ശത്രുക്കളുടെ കുതിരകളെ. കെല്പുള്ളോനെ – ബലവാനായ പുത്രനെ. ഭദ്രൻ – ശോഭനാശയൻ. ത്യാഗി = ദാതാവ്, അങ്ങയ്ക്കു ഹവിസ്സു നല്കുന്നവൻ. സൂരി – സ്തോതാവ്. വർഷക – ഹേ അഭീഷ്ടവർഷിൻ.
[2] സംഗരേ = യുദ്ധത്തിൽ. ത്രാണനം = രക്ഷണം. പണികൾ – ഗോക്കളെ അപഹരിച്ച അസുരന്മാർ. മേധാഢ്യർ – അംഗിരസ്സുകൾ. അങ്ങയാൽ രക്ഷിയ്ക്കപ്പെടാത്തവന്ന് അന്നം കിട്ടില്ല.
[3] മുടിയ്ക്കുന്ന (കർമ്മനാശകരായ) ശത്രുക്കൾ, ആര്യ(കർമ്മവാന്മാ)രായ ഛാദകർ (മറച്ച വിശ്വരൂപനും മറ്റും), ഈ രണ്ടുകൂട്ടരെയും നീ കൊന്നു. അറുക്കുമേ – മറ്റു ശത്രുക്കളെയും. നേതൃനേതാവ് = നേതാക്കളിൽവെച്ചു നേതാവ്.
[4] ഏറെയാൾ പോകാത്ത – മിക്കവർക്കും കൂസലുണ്ടാകുമല്ലോ, പോരിലിറങ്ങാൻ. ധനാർത്ഥം – ശത്രുക്കളുടെ ധനം കീഴടക്കാൻ. പൊന്തിച്ചു – വളർത്തി, ജയിപ്പിച്ചു. സർവതോഗാമി = എല്ലാടത്തും പോകുന്നവൻ.
[5] ഇന്നും പിന്നെയും (മേലിലും) നീ ഞങ്ങടെയാക – ഞങ്ങളുടെ സ്വന്തമാളായാലും. തുംഗൻ – മഹാൻ. ഗോവൃദ്ധി പൂണ്ട് – വളരെ ഗോക്കളെ നേടി. സുഖദീപ്തി – സുഖപ്രകാശം; ദീപ്തമായ സുഖത്തിൽ എത്താവു!
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
നിങ്കൽനിന്നുണ്ടായ്വരുന്നു, വൻചിന്തകൾ.
അന്നുമിന്നുമൃഷിസ്തോത്രവുമുക്ഥവു –
മിന്ദ്രങ്കലെത്താൻ പൊരുതീ, പരസ്പരം!1
യാഗസ്ഥരാൽപ്പുരുഹൂതൻ പുരുസ്തുതൻ;
ആയിന്ദ്രനെപ്പെരുംകെല്പിന്നു, തേരുപോ –
ലായോജനംചെയ്തു വാഴ്ത്തുമാറാക, നാം!2
സക്തനാമിന്ദ്രനെച്ചെന്നു വളർത്തുമേ:
ഗാഥ പാടുന്നതുണ്ടല്ലോ, ശതം ശതം
സ്തോതൃജനങ്ങ; – ളവന്നതു സൗഖ്യദം!3
നന്നായളന്നതാം സോമവും സ്തോത്രവും;
തന്നെ വളർത്തീ ഹവിസ്സും സ്തവനവും,
തണ്ണീർപ്രവാഹം മരുസ്ഥനെപ്പോലവേ.4
മീയിന്ദ്രനെപ്പറ്റിയിന്നുതി – ചൊല്ലിനാർ,
കുന്നിച്ച യുദ്ധത്തിൽ വിശ്വസഞ്ചാരിയാ –
മിന്ദ്രൻ വളർത്തു രക്ഷിയ്ക്കുവാനായ്ബ്ബുധർ5
[1] മുൻഗാഥകൾ – പൂർവസ്തുതികൾ. വൻചിന്തകൾ – വലിയ ആശയങ്ങൾ. ഋഷിസ്തോത്രം = ഋഷിമാരുടെ സ്തോത്രങ്ങൾ. പരസ്പരം പൊരുതീ – ‘ഞാൻ മുമ്പേ, ഞാൻ മുമ്പേ’ എന്നു തമ്മിൽ മത്സരിച്ചു. ഉത്തരാർദ്ധം പരോക്ഷകഥനമാകുന്നു.
[2] പുരൂത്സാഹിതൻ – വളരെയാളുകളാൽ ഉത്സാഹിപ്പിയ്ക്കപ്പെട്ടവൻ. പുരുഹൂതൻ = വളരെ വിളിയ്ക്കപ്പെട്ടവൻ. പുരുസ്തുതൻ = വളരെ സ്തുതിയ്ക്കപ്പെട്ടവൻ. ആയോജനംചെയ്തു = പൂട്ടിനിർത്തി.
[3] അന്യരുടെ ഭക്തി (സപര്യ)യും സ്തുതിയും ദാനശക്തിയില്ലാത്തവന്നേ വേദനയുളവാക്കൂ. നേരെമറിച്ചാണല്ലോ ഇന്ദ്രന്റെ സ്ഥിതി. ഗാഥ – സ്തുതി. അതു – സ്തുതിഗാനം.
[4] നന്നായ് – മന്ത്രം ജപിച്ചുകൊണ്ട്. തന്നെ – അദ്ദേഹത്തെ, ഇന്ദ്രനെ. മരുസ്ഥൻ – നിർജ്ജലപ്രദേശസ്ഥിതൻ; ഇവന്നു വെള്ളം കിട്ടിയാൽ വളർച്ച (സംതൃപ്തി) വരുമല്ലോ.
[5] ബുധർ = സൂരികൾ, സ്തോതാക്കൾ.
ഭാരദ്വാജൻ നരൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
സ്തോത്രങ്ങൾ എപ്പോൾ പള്ളിത്തേരിൽ ചെന്നെത്തും? ആയിരംപേരെപ്പുലർത്താനുള്ള വക സ്തോതാവിന്നു ഭവാൻ എപ്പോൾ തരും? ഇവന്റെ സ്തോത്രത്തെ ഭവാൻ എപ്പോൾ ധനത്തിൽ പാർപ്പിയ്ക്കും? ഭവാൻ എപ്പോൾ കർമ്മങ്ങളെ അന്നംകൊണ്ടു രമണീയങ്ങളാക്കും?1
ഇന്ദ്ര, എന്നായിരിയ്ക്കും, അങ്ങ് ആൾക്കാരെ ആൾക്കാരോടും, വീരന്മാരെ വീരന്മാരോടും ഏറ്റുമുട്ടിയ്ക്കുകയും, പോരിൽ ജയിയ്ക്കുകയും, എതിരാളികളുടെ കറവപൈക്കളെ കീഴടക്കുകയും, ഞങ്ങൾക്കു് സാർവത്രികമായ ധനം തരികയും ചെയ്യുക?2
ഇന്ദ്ര, ബലിഷ്ഠ, എന്നായിരിയ്ക്കും, അങ്ങ് സ്തോതാവിന്നു ബഹുവിധമായ അന്നം ഏർപ്പെടുത്തുക; എന്നായിരിയ്ക്കും അങ്ങ് കർമ്മങ്ങളെയും സ്തുതികളെയും സ്വീകരിയ്ക്കുക? എന്നായിരിയ്ക്കും, അങ്ങ് ഗോപ്രദങ്ങളായ സ്തോത്രങ്ങളിൽ വന്നണയുക?3
ഇന്ദ്ര, എന്നാൽ അവിടുന്നു സ്തോതാവിന്നു ഗോക്കളെ നല്കുന്ന, അശ്വങ്ങളെക്കൊണ്ടാഹ്ലാദിപ്പിയ്ക്കുന്ന, ബലംകൊണ്ടു പുകൾപ്പെട്ട അന്നങ്ങൾ ഭരദ്വാജരിൽ വെച്ചാലും – അന്നങ്ങളെയും നല്ല കറവപ്പയ്യിനെയും തഴപ്പിച്ചാലും; സൽപ്രഭകൊണ്ടുദ്ഭാസിപ്പിച്ചാലും!4
ശക്ര, ആ പുതിയ ദ്രോഹിയെ ഭവാൻ മറ്റൊരു മട്ടിലാക്കണം! ശൂരനായ, പിളർത്തുന്നവനായ ഭവാനെ സ്തുതിയ്ക്കുന്ന ഞാൻ വെൺപാൽ ചുരത്തുന്ന പയ്യിങ്കൽനിന്നകലരുത്. മേധാവിൻ, അവിടുന്ന് ആംഗിരസരെ അന്നംകൊണ്ട് ആനന്ദിപ്പിച്ചാലും!5
[1] പ്രത്യക്ഷോക്തി: സ്തോതാവിന്ന് – എനിയ്ക്കു്. ഇവന്റെ – എന്റെ. ധനത്തിൽ പാർപ്പിയ്ക്കും – ലബ്ധധനമാക്കും. കർമ്മങ്ങൾ – അഗ്നിഹോത്രാദികൾ.
[2] ആൾക്കാരെ ആൾക്കാരോടും – ഞങ്ങളുടെ ആളുകളെ ശത്രുജനങ്ങളോടും. വീരന്മാരെ വീരന്മാരോടും – ഞങ്ങളുടെ പുത്രന്മാരെ ശത്രുപുത്രന്മാരോടും.
[3] ഗോപ്രദങ്ങൾ – ഗോലബ്ധിയാകുന്ന ഫലമുളവാക്കുന്ന.
[4] ഭരദ്വാജരിൽ – ഭരദ്വാജപുത്രന്മാരായ ഞങ്ങളിൽ.
[5] മറ്റൊരു മട്ടിലാക്കണം – മരിപ്പിയ്ക്കണം. പിളർത്തുന്നവനായ – ശത്രുക്കളെ. പയ്യ് – ഭവദ്ദത്തയായ ധേനു. ആംഗിരസർ – അംഗിരോഗോത്രക്കാരായ ഞങ്ങൾ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സത്യമായും അങ്ങയുടെ മത്തും, സത്യമായും അങ്ങയുടെ ത്രൈലോക്യസമ്പത്തും വിശ്വജനീനമാകുന്നു; സത്യമായും, അന്നങ്ങൾ പകുക്കുന്നവനാണ്, ഭവാൻ; ദേവകളിൽവെച്ചു ബലവാനാണല്ലോ, അങ്ങ്!1
തന്തിരുവടിയുടെ ബലത്തെ ആളുകൾ തുലോം പൂജിയ്ക്കുന്നു; സത്യമായും, വീരകർമ്മത്തിന്നു മുൻനിർത്തുന്നു; സദാ എതിർക്കുന്നവരെ പിടിച്ചു കൊല്ലുന്ന ആ പ്രധർഷകന്നു, മുടക്കിയെ മുടിയ്ക്കാൻ, കർമ്മാവുമനുഷ്ടിയ്ക്കുന്നു!2
ആ ഇന്ദ്രനെ രക്ഷകളും വീര്യങ്ങളും ബലങ്ങളും പെൺകുതിരകളും ഒന്നിച്ചുനിന്നു സേവിയ്ക്കുന്നു; നദികൾ സമുദ്രത്തിലെന്നപോലെ, ഉക്ഥാദിസ്തുതികൾ ആ വിദൂരവ്യാപ്തനിൽ ചെന്നുചേരുന്നു!3
ഇന്ദ്ര, അങ്ങനെ സ്തുതിയ്ക്കപ്പെടുന്ന ഭവാൻ വളരെപ്പേരെ ആഹ്ലാദിപ്പിയ്ക്കുന്ന, പൊറുപ്പിയ്ക്കുന്ന ധനം ഇങ്ങു വർഷിച്ചാലും: പ്രാണികൾക്ക് ഒരു നിസ്തുല്യനായ നാഥനാണല്ലോ – ഉലകിന്നൊക്കെ ഒറ്റപ്പെരുമാളാണല്ലോ – നിന്തിരുവടി.4
അതിനാൽ വളരെശ്ശത്രുസമ്പത്തുകളെ സൂര്യൻപോലെ കീഴടക്കുന്ന പരിചരേണച്ഛുവായ ഭഗവാൻ ശ്രോതാവ്യം ക്ഷണേന ശ്രവിച്ചാലും; സ്തുയമാനനായി കാലേ കാലേ ഹവിസ്സുകൊണ്ടറിയപ്പെടുന്ന ബലവാനായ ഭവാൻ ഞങ്ങളുടെയായിത്തീരുമാറാകണം!5
[1] മത്ത് – സോമപാനമദം. വിശ്വജനീനം = സർവജനഹിതം. പ്രത്യക്ഷ കഥനമാണിത്.
[2] പരോക്ഷകഥനം: മുൻനിർത്തുന്നു – ഇന്ദ്രനെ. മുടക്കി – വിഘ്നകാരി.
[5] സൂര്യൻപോലെ – സൂര്യൻ ഭുവനങ്ങളെയെന്നപോലെ. പരിചരണേച്ഛ – ഞങ്ങളുടെ പരിചരണമിച്ഛിയ്ക്കുന്നവൻ. ശ്രോതവ്യം – കേൾക്കേണ്ടത്, സ്തുതി.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
ല്പേറ്റമുള്ളിന്ദ്ര, നിൻ വിശ്വകാമ്യം രഥം:
നിന്നെ വിളിയ്ക്കുന്നു, നല്ലനാം സ്തോതാവു;
നിന്നൊടൊത്തൻപാർന്നു വായ്ക്കുകെ,ങ്ങളിനി!1
ഞ്ഞച്ഛമായ് നേരെ പൊഴിഞ്ഞൂ, കുടങ്ങളിൽ:
ഒന്നാസ്വദിയ്ക്കുമാറാകി,തു വിൺവാഴു –
മിന്ദ്രൻ, പുരാതനൻ, സോമമത്തിൻ പുരാൻ2
തേരിലിരിയ്ക്കുന്ന കെല്പാകുമിന്ദ്രനെ
ഹവ്യത്തിലേയ്ക്കിങ്ങു കൊണ്ടുവരേണമേ:
ദിവ്യമിതിന്നു കാറ്റേറ്റു വറ്റീടൊലാ!3
സ്തോതൃധനങ്ങൾ കൊടുക്കുകയുംചെയ്യുമോ;
അദ്ദാനമീ ഹവിഷ്മാന്നയയ്ക്കും, ബഹു –
കൃത്യശതൻ ധൃഷ്ണുവിന്ദ്രൻ മഹത്തരൻ!4
ത്തിന്ദ്രനഭിജ്ഞൻ വളരട്ടെ, വാഴ്ത്തലാൽ;
ഇന്ദ്രൻ പ്രമാഥി കൊല്ലട്ടേ, മുടക്കിയെ; –
ത്തന്നരുളട്ടേ, തിടുക്കമോടദ്ധനം!5
[1] നല്ലൻ = നല്ലവൻ.
[2] പച്ചനീർ – പച്ചനിറം പൂണ്ട സോമനീർ, അച്ഛമായ് – വെടുപ്പു വരുത്തപ്പെട്ട്. നേരെ – ചെരിയാതെ; ചെരിഞ്ഞാൽ നിലത്തു വീഴുമല്ലോ. കുടങ്ങളിൽ – ദ്രോണകലശങ്ങളിൽ.
[3] നേരെ വളയാതെ. പരിതശ്ചരിയ്ക്കും – ചുഴലെ നടക്കുന്ന. കെല്പാകും – സർവർക്കും ബാലഭൂതനായ. ദിവ്യം – അനശ്വരമെന്നു സാരം. ഇതു – ഹവിസ്സായ സോമനീർ.
[4] സ്തോതൃധനങ്ങൾ – സ്തോതാക്കളായ പുത്രന്മാരെയും ധനവും. ഉത്തരാർദ്ധം പരോക്ഷം:
[5] വാഴ്ത്തലാൽ – നമ്മുടെ സ്തുതികൾകൊണ്ട്. പ്രമാഥി – ശത്രുമർദ്ദനൻ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
നംഗീകരിയ്ക്ക, മഹോജ്ജ്വലേന്ദ്രസ്തവം;
ദിവ്യർക്കു ചെയ്യും പ്രശംസ്യമാം യജ്ഞവും
ഹവ്യവും വാങ്ങട്ടെ, ഭവ്യവിശ്രാണനൻ1
വന്നെത്തു: – മൊച്ചപരത്തുന്നു, വാഴ്ത്തുവോൻ;
ഈയിന്ദ്രനെക്കൊണ്ടുപോരട്ടെ,യെങ്കലെ –
യ്ക്കീയയയ്ക്കപ്പെടും ദേവഹൂതിസ്തുതി!2
യുന്നതമായ് സ്തുതിച്ചന്നമർപ്പിപ്പു, ഞാൻ:
ഇന്ദ്രങ്കലല്ലോ, ഹവിസ്സം സ്തവങ്ങളും
ചെന്നുചേരുന്നതും, വൻനുതി വായ്പതും!3
വായ്പിപ്പു, ഹവ്യസ്തവോക്ഥമന്ത്രങ്ങളും;
വായ്പിപ്പു, രാവിന്റെ പോർക്കിലുഷസ്സുകൾ;
വായ്പിപ്പു, നാൾ, തിങ്ങ,ളാണ്ടുമീയിന്ദ്രനെ!4
വർദ്ധിയ്ക്കുമുഗ്രനാം വമ്പാളുമങ്ങയെ,
യുദ്ധത്തിൽ വിശ്രുതസ്വത്തിനും രക്ഷയ്ക്കു –
മദ്യ ഭജിയ്ക്കാവു, ഞങ്ങൾ മഹാമതേ!5
[1] ഉണ്ണുക – നുകരട്ടെ. മഹോജ്ജ്വലേന്ദ്രസ്തവം = മഹത്ത്വം ഉജ്ജ്വലവുമായ ഇന്ദ്രസ്തവം. ദിവ്യർ – ദേവതകൾ. ഭവ്യവിശ്രാണനൻ = ശോഭനദാനൻ.
[2] വന്നെത്തും – സ്ത്രോത്രം കേൾപ്പാൻ. ദേവഹൂതിസ്തുതി – ഇന്ദ്രനെ വിളിയ്ക്കലാകുന്ന സ്തുതി. കൊണ്ടുപോരട്ടെ – ഒരു ദൂതിപോലെ എന്നു ധ്വനി.
[3] ഉന്നതമായ് = ഉൽക്കൃഷ്ടമാംവണ്ണം. ഉത്തരാർദ്ധം പരോക്ഷോക്തി:
[5] അമർത്താൻ – ശത്രുക്കളെ. ആദ്യ = ഇപ്പോൾ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
നവ്യം, നിഷേവ്യ,മീ ഞങ്ങൾതൻ സോമനീർ
ദേവ, കുടിയ്ക്ക, മത്തിനായ്; സ്തുതിപ്പോനു
കൈവരുത്തീടുക, ഗോപ്രധാനാന്നവും!1
നദ്രിപർയ്യന്തസ്ഥഗോക്കളെ നേടുവാൻ
കുത്തിപ്പൊളിച്ചാൻ, വലന്റെ കട്ടിമല;
യുദ്ധവും ചെയ്താൻ, പണികളോടേറ്റിവൻ2
കൊണ്ടീയൊരിന്ദുവഹോരാത്രികളെയും
പക്ഷമാസാബ്ദങ്ങളേയും വിളങ്ങിപ്പി; –
തച്ഛോദയവുമാക്കുന്നൂ, പുലരിയെ!3
ച്ചേർക്കുന്നു, തേജസ്സുഷസ്സുകൾക്കുമിവൻ;
സ്തോത്രയുക്താശ്വമാം സ്വത്തണിത്തേരേറി
യാത്രചെയ്വൂ, നരാഭീഷ്ടപൂർത്തിയ്ക്കിവൻ!4
മെത്തിയ്ക്ക, പൂർവ്വ, പുരാനേ, നുതൻ ഭവാൻ;
അർച്ചകന്നേകുക, നല്ക്കാടു, നീർ, സസ്യാ –
മശ്വങ്ങൾ, ഗോക്ക,ളാൾക്കാരിവയും ദ്രുതം!5
[1] ഉഗ്രം = വീര്യമുള്ളത്. വിപ്രസ്തുതം = മേധാവികളാൽ സ്തുതിയ്ക്കപ്പെട്ടത്. നവ്യം = സ്തുത്യം. ഗോപ്രധാനാന്നം – ഗോരസപ്രധാനമായ അന്നം.
[2] സത്യകർമ്മാക്കൾ – അംഗിരസ്സുകൾ. നുതൻ – അംഗിരസ്സുകളാൽ സ്തുതൻ. പണികൾ – വലന്റെ കൂട്ടാളികളായ അസുരന്മാർ.
[3] ദിനധ്വജം – ദിവസങ്ങളുടെ അടയാളം. ഇന്ദു – ചന്ദ്രത്വേന വർത്തിയ്ക്കുന്ന സോമം. അച്ഛോദയം = നിർമ്മലമായ ഉദയത്തോടുകൂടിയത്; സ്വതേജസ്സുകൊണ്ടു പുലരിയെ (ഉഷസ്സിനെ) പരിശുദ്ധിപ്പെടുത്തുന്നു. സോമംതന്നെ, ചന്ദ്രൻ എന്നാശയം.
[4] ദീപ്തനായ്നിന്ന് – സൂര്യാത്മനാ വർത്തിച്ച്. ഇവൻ – ഇന്ദ്രൻ. സ്തോത്രയുക്താശ്വം = സ്തോത്രങ്ങൾകൊണ്ട് കുതിരകളെപ്പൂട്ടിയത്. സ്വത്തണിത്തേര് – സ്തോതാക്കൾക്കു കൊടുക്കാൻ ധനങ്ങൾ വെച്ചിട്ടുള്ള രഥം.
[5] സൂരി – സ്തോതാവ്. പുവു് – പുരാതന. അർച്ചകൻ – സ്തോതാവ്. നല്ക്കാട് – രക്ഷകമായ വനം; ചൂതപനസാദിവൃക്ഷത്തോപ്പ്. നീർ – വർഷജലം.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
നിർത്തി വിടുക, ചങ്ങാതിഹരികളെ;
കൂട്ടത്തിലിങ്ങിരുന്നേറ്റു പാടീടുക;
കൂട്ടുക, വാഴ്ത്തുന്ന യഷ്ടാവിനന്നവും!1
മിമ്പത്തിനുമായ്ക്കുടിച്ചതുദാര, നീ:
പാൽവെള്ളമമ്മിനേതാക്കളീയിന്ദുവെ
പ്രാപിച്ചിരിപ്പൂ, ഭവാനു കുടിയ്ക്കുവാൻ!2
ത്തൊക്കുമശ്വങ്ങളിങ്ങെത്തിയ്ക്കുക,ങ്ങയെ.
ഇന്ദ്ര, കൊതിച്ചു വിളിയ്ക്കുന്നു, നിന്നെ ഞാൻ –
വന്നാലു,മെങ്ങൾക്കു വൻനല്പിനിന്ദ്ര, നീ!3
വൻനെഞ്ചിലിച്ഛയാ സോമം കുടിയ്ക്കുവാൻ;
കേൾക്കുകീ, ഞങ്ങൾതൻ സ്തോത്രവും; നിൻതിരു –
മൈക്കഥ യജ്ഞവാനന്നമർപ്പിയ്ക്കുമേ!4
ഗാരത്തിലാ – മെങ്ങുനിന്നുമേ സാശ്വനായ്
വന്നെങ്ങൾതൻ സോമമുൺക, മതി വരാ –
നിന്ദ്ര, മരുദ്യുതൻ സ്തോത്രൈഷി നീ മുദാ!5
[1] ചങ്ങാതികളായാ ഹരികളെ (രണ്ടശ്വങ്ങളെ) നിർത്തിയിട്ട് അഴിച്ചുവിടുക. കൂട്ടം – ഞങ്ങളുടെ സ്തോതൃസംഘം. ഏറ്റുപാടീടുക – കൊണ്ടാടുക, പ്രശംസിയ്ക്കുക. കൂട്ടുക – ഏർപ്പെടുത്തുക, കൊടുക്കുക.
[2] ജോലി – വൃത്രവധാടികർമ്മം കുടിച്ചത് – സോമം. ഉദാര – മഹാനായുള്ളോവ. നേതാക്കൾ – അധ്വർയ്യുക്കൾ. ഇന്ദു = സോമം.
[3] വൻനല്പിന് – വലിയ നന്മ ഉളവാക്കാൻ.
[4] അന്നൊക്കെ – മുമ്പു പലപ്പോഴും. വൻനെഞ്ച് = വിശാലമായ മനസ്സ് മൈക്ക് – ദേഹപുഷ്ടിയ്ക്കു് അഥ – സ്തോത്രശ്രവണാനന്തരം. യജ്ഞവാൻ – യജമാനൻ. അന്നം – ഹവിസ്സ്, സോമം.
[5] നിജാഗാരം = സ്വഗൃഹം. എങ്ങുനിന്നുമേ – എവിടെനിന്നെങ്കിലും ഉൺക = ഭുജിച്ചാലും. സ്തോത്രൈഷി = സ്തുതിതൽപരൻ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
ന്നിന്ദു പിഴിഞ്ഞരിച്ചീടിന നീരുകൾ
പൂകുന്നു, തന്നിടം വജ്രവൻ, ഗോക്കൾപോ; –
ലാഗമിച്ചാലും, മഖാർഹരിൽ മുമ്പിൽ നീ!1
നിൻനാവിനുണ്ടു വലുപ്പവും ഭംഗിയും;
സേവിയ്ക്കിതുകൊണ്ടു; നില്ക്കയായധ്വർയ്യം;
തവകവജ്രമണയട്ടെ, ഗോവിനായ്!2
വൃഷ്ടാഭിലാഷം വിചിത്രമാം സോമനീർ:
പണ്ടേ ഭവാനുടേതാമിബ്ഭവദന്ന –
മുണ്ടുകൊൾകു,ഗ്ര,ഹര്യശ്വ, താങ്ങേ, ഭവാൻ!3
സ്സോമ; – മഭിജ്ഞന്നു വായ്പിയ്ക്കുമിമ്പവും;
ഇന്ദ്ര, കടക്കും ഭവാനീ ഹവിസ്സിങ്കൽ
വന്നു നിറച്ചുകൊൾകെ,ല്ലാബ്ബലത്തെയും!4
നിന്നുടല്ക്കു തികഞ്ഞീടട്ടെ, സോമനീർ;
നീരിതശിച്ചു രസിയ്ക്ക, ശതക്രതോ;
പോരിലും നാട്ടിലും പാലിയ്ക്കുകെ,ങ്ങളെ!5
[1] ഇടയാതെ = അരിശപ്പെടാതെ. തന്നിടം – ദ്രോണകലശാദി. ഗോക്കൾപോലെ – ഗോക്കൾ തന്നിടം (തൊഴുത്ത്) പൂക്കുന്നതുപോലെ. മഖാർഹരിൽ മുമ്പിൽ – മറ്റുമഖാഹർ (ദേവന്മാർ) വരുന്നതിനുമുമ്പ്.
[2] നൽത്തേൻ – മധുരസോമം. സേവിയ്ക്ക = കുടിച്ചാലും. ഇതു – നാവ്. നില്ക്കയായ് – സ്വസ്ഥാനത്തു കാത്തുനില്ക്കുന്നു. അണയട്ടെ – ശത്രുക്കളിൽ ചെല്ലട്ടെ. ഗോവിനായ് – ശത്രുക്കളുടെ ഗോക്കളെ പിടിച്ചടക്കാൻ.
[3] വൃഷ്ടാഭിലാഷം = അഭീഷ്ടവർഷി. വിചിത്രം = വിവിധരൂപം. ഉഗ്ര = ബലമേറിയവനേ. താങ്ങേ = സർവാധാരമേ.
[4] ഈ സോമം പിഴിയാത്ത മറ്റു സോമത്തെക്കാൾ മികച്ചതാണ്; അഭിജ്ഞന്ന് (വിദ്വാനായ ഭാവാന്ന്) ഇമ്പം വായ്പിക്കുന്നതുമാണ്. കടക്കും – ശത്രുക്കളെ പിന്നിടുന്ന നിറയ്ക്കുക = പൂർത്തിപ്പെടുത്തുക. സോമപാനം ഭവാന്റെ ബലത്തെ പൂർണ്ണമാക്കും.
[5] തികഞ്ഞീടട്ടെ – വേണ്ടുവോളം തൃപ്തി വരുത്തട്ടെ.
ഭരദ്വാജൻ ഋഷി; അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’ പോലെ)
കാതെത്തും പൂർണ്ണയാത്രനായ്
പാനലോലുപനായ തന്തിരു –
മേനിയ്ക്കു കൊണ്ടുവെയ്ക്ക, നീ.1
മീ മഹൗജസ്സാമിന്ദ്രങ്കൽ
ചെന്നണയുവിൻ, നേരിട്ടു നിങ്ങ –
ളിന്ദുനീർപ്പാത്രച്ചാർത്തുമായ്2
കധ്വർയ്യോ, താങ്കൾ സോമനീർ,
ഉദ്യുക്താമിത്രന്മാരുടെയെല്ലാം
കുത്തിൽനിന്നെന്നും രക്ഷിപ്പാൻ!4
[1] അധ്വർയ്യുവിനോട്: വിശ്വവേത്താവ് = സർവജ്ഞൻ. പിമ്പാകാതെ എല്ലാവരെക്കാളും മുമ്പെ. എത്തും – യാഗങ്ങളിൽ ചെന്നുചേരുന്ന. പൂർണ്ണയാത്രൻ – ഇടയ്ക്കു നിർത്താതെ യാത്ര മുഴുമിപ്പിയ്ക്കുന്നവൻ. പാനലോലുപൻ – സോമപാനേച്ഛു. തന്തിരുമേനി – ഇന്ദ്രൻ. കൊണ്ടുവെയ്ക്ക – സോമം.
[2] അധ്വർയ്യുക്കളോട്: ഇന്ദുനീർപ്പാത്രച്ചാർത്ത് – സോമനീർ നിറച്ച ചമസാദിപാത്രസമൂഹം.
[3] സർവം – നിങ്ങളുടെ അഭിലാഷമെല്ലാം.
[4] കുത്ത് – ദ്രോഹം.
ഭരദ്വാജൻ ഋഷി; ഉഷ്ണിക് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ)
കൊന്നുവോ ദിവോദാസന്നായ്;
അസ്സോമത്തിന്റെ നീരിതാ, നിന –
ക്കാ; – സ്വദിച്ചാലു,മിന്ദ്ര, നീ!1
ത്രാതമായ്, മധ്യാന്തങ്ങളിൽ;
അസ്സോമത്തിന്റെ നീരിതാ, നിന –
ക്കാ; – സ്വദിച്ചാലു,മിന്ദ്ര, നീ2
ഗോക്കളെ മോചിപ്പിച്ചു, നീ;
അസ്സോമത്തിന്റെ നീരിതാ, നിന –
ക്കാ; – സ്വദിച്ചാലു,മിന്ദ്ര, നീ!3
നീ തുരാഷാട്ടിൻകെല്പിനെ;
അസ്സോമത്തിന്റെ നീരിതാ, നിന –
ക്കാ; – സ്വദിച്ചാലുമിന്ദ്ര, നീ!4
[1] ഏതിൻമത്തിൽ – യാതൊന്നു കുടിച്ചു ലഹരി പിടിച്ച്.
[2] തീവ്രനീർ – രാവിലത്തെ കടുംനീർ. ത്രാതം = രക്ഷിതം. മധ്യാന്തങ്ങളിൽ – മധ്യാഹ്നസവനത്തിലും, സായംസവനത്തിലും.
[3] ശൈലാന്തർബ്ബന്ധഗോക്കൾ – വലനുണ്ടാക്കിയ പാറക്കെട്ടിന്നുള്ളിൽ കെട്ടപ്പെട്ട അസുരാപഹൃതകളായ ഗോക്കൾ.
[4] തുരാഷാട്ടിൽകെല്പ് = ഇന്ദ്രന്റേതായ ബലം; ‘അങ്ങേയ്ക്കു് ഇന്ദ്രത്വം കിട്ടിയതു സോമപാനത്താലാണെന്നർത്ഥം.
ബൃഹസ്പതിപുത്രൻ ശംയു ഋഷി; അനുഷ്ടുപ്പും വിരാട്ടും ത്രിഷ്ടപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ)
ജ്യോതിസ്സാലതിഭാസ്വരം;
അന്നേശ, പിഴിഞ്ഞിട്ടുണ്ടസ്സോമം,
നിന്നുടെയിമ്പത്തിന്നിന്ദ്ര!1
സ്തോതാക്കൾക്കർത്ഥദായകം;
അന്നേശ, പിഴിഞ്ഞിട്ടുണ്ടസ്സോമം
നിന്നുടെയിമ്പത്തിന്നിന്ദ്ര!2
പേതനായ്ക്കെല്പാൽക്കൊല്ലും നീ;
അന്നേശ, പിഴിഞ്ഞിട്ടുണ്ടസ്സോമം,
നിന്നുടെയിമ്പത്തിന്നിന്ദ്ര!3
ദാതാവു, സർവധർഷകൻ,
ആകെക്കാണുവോ,നിൻപിറ്റോൻ – നിങ്ങ –
ളായിന്ദ്രനെത്താൻ വാഴ്ത്തുവിൻ!4
വർദ്ധിയ്ക്കുന്നുവോ, വഴ്ത്തലാൽ;
അത്തദ്ബലത്തെപ്പൂജിപ്പൂ, ദ്യോവും
പൃത്ഥ്വിയുമായ ദേവിമാർ!5
കൈവളർത്തുവിനി,ന്ദ്രങ്കൽ:
ത്രാണങ്ങൾ കൂടിച്ചേർന്നങ്കുരിപ്പോ –
നാണല്ലോ, ധീമാനിദ്ദേഹം!6
കരുതിവെയ്ക്കും, ധനം സ്തോതാക്കൾക്കതിസ്തുത്യൻ;
ചീർത്ത പെൺകുതിരച്ചാർത്തോടൊത്ത്, സഖാക്കളെ –
ക്കാത്തരുളാനായ് വന്നു, സംരക്ഷിയ്ക്കുകയുംചെയ്യും!7
ഹൃത്തിതിൽച്ചെല്ലാനല്ലോ, കർമ്മികൾ കർമ്മം ചെയ്വൂ;
താണുനിർത്തിയ്ക്കും മഹത്താകിയ തിരുവുടൽ
കാണുമാറാക്കേണമേ, നുതനക്കമനീയൻ!8
പ്പോക്കുക, ജനങ്ങൾതൻ ബഹ്വരിപ്പടകളെ;
ഋദ്ധമാമന്നം കല്പിച്ചേകുക, മതിബലാൽ;
വിത്തസിദ്ധിയിലാക്കുകെ,ങ്ങളെത്തിരുവടി9
ഞങ്ങൾ – നിന്തിരുവടി ഹര്യശ്വ, വെറുക്കൊല്ലേ:
കണ്ടീല, മനുഷ്യരിലൊരു ബന്ധുവെ; മറ്റെ...
ന്തുണ്ടിന്ദ്ര? ധനദനെന്നങ്ങനയെയല്ലോ, ചൊല്വൂ!10
വസുമൻ, നിൻസഖ്യത്തിൽ നില്ക്കുമെങ്ങൾക്കേശൊല്ലാ;
ഇന്ദ്ര, നിൻ പല വിലങ്ങുണ്ടല്ലോ, രിപുക്കളിൽ; –
ക്കൊന്നൊടുക്കുക, പിഴിയാത്തോരെ,ത്തരാത്തോരെ!11
വടിവിൽപ്പൊന്തിയ്ക്കുന്നു, ഗോവാജിധനങ്ങളെ:
അങ്ങുന്നു പണ്ടേ താങ്ങായ് നില്ക്കുന്നൂ സ്തുതികാരർ; –
ക്കങ്ങനെ വലയ്ക്കായ്ക, ധനികപ്പിശുക്കന്മാർ!12
ന്നെത്തിയ്ക്കുകി,തിൻ പുരാനവിടുന്നല്ലോ, വീര:
അദ്ദേഹം പ്രവൃദ്ധനാ,മൃഷിമാർ പാടീടുന്ന
പുത്തനും പഴയതുമാകിയ നുതികളാൽ!13
മറച്ചുനിന്ന പല മാറ്റരെയെതിരെന്ന്യേ;
തെല്ലേറെയിനിയ്ക്കുമിസ്സോമമേ ഹോമിച്ചാലും
നല്ലണക്കടയുള്ളാ വീരന്നു കുടിപ്പാൻ നീ!14
യ്ക്കുന്നോനെ വധിയ്ക്കട്ടേ, മത്താർന്നു കുലിശത്താൽ;
മേധത്തിൽ വന്നെത്തട്ടേ, ദൂരത്തുനിന്നായാലും,
ധാതാക്കൾക്കൊരു താങ്ങാം കർമ്മരക്ഷകൻ വസു!15
മിന്ദ്രനാസ്വദിയ്ക്കുകീയാരോമലമൃതിനെ;
നന്മനസ്സിന്നായിട്ടു മത്താർന്നത്തിരുവടി
നമ്മില്‍നിന്നകാറ്റട്ടേ, ദ്രോഹിയെപ്പാപത്തെയും!16
ജ്ഞാതിയുമജ്ഞാതിയുമായ ഹിംസ്രാരാതിയെ;
പടയൊത്തെതിർത്തസ്ത്രം നേര്‍ക്കു ചാട്ടുന്നോരെയു –
മുടച്ചു പായിയ്ക്കി,ന്ദ്ര; ശൂര, കൊല്കയുംചെയ്ക!17
സുഗമമാക്കേണമേ, വന്മുതലെങ്ങൾക്കു നീ!
പുത്രപൗത്രന്മാരെയുമുദകത്തെയും നേടാൻ
ശക്തരാക്കുക, വാഴ്ത്തും ഞങ്ങളെബ്ഭവാനിന്ദ്ര!18
പ്പെട്ട, വർഷകക്കടിഞാണിട്ട വൃഷാശ്വങ്ങൾ
ഞങ്ങൾക്കുനേരെ കൊണ്ടുപോരട്ടേ, വൃഷമത്തി
ന്നങ്ങയെ നില്ക്കാതോടും തരുണർ, ധൃതവജ്രർ!19
മംബുധിത്തിരപോലേ മത്താടും വൃഷാശ്വങ്ങൾ:
(കർമ്മികൾ) യുവാവായ വർഷിയാമങ്ങയ്ക്കായി –
ട്ടമ്മിയാൽപ്പിഴിഞ്ഞോരു സോമമുണ്ടൊരുക്കുന്നു!20
വൃഷഭനാറ്റിന്നു നീ; – യേവർക്കം വൃഷാവു നീ;
മുന്തിയ വൃഷാവാകുമങ്ങയ്ക്കായ് പ്രവർഷക,
പൊന്തുന്നു, തേനിന്നൊപ്പമിനിയ സോമത്തിൻനീര്‍!21
യിന്ദു നിശ്ചലനാക്കീ, പണിയെബ്ബലത്താലേ;
ഇതുതാന്‍ കവർന്നല്ലോ. സ്വത്തിനെക്കാക്കുന്നോനാം
പ്രതികൂലൻതൻ ശസ്ത്രൗഘത്തെയും മായയെയും!22
ഇതു തേജസ്സർപ്പിച്ചൂ, സൂർയ്യമണ്ഡലമധ്യേ;
ഇതു വിണ്ണിലെ മൂന്നാമത്തെ രോചനത്തിങ്കല്‍
സ്ഥിതര്‍തന്‍ ഗൂഢാമൃതം മൂന്നുമട്ടിലായ് നേടീ!23
യിതു സപ്താശ്വപ്പള്ളിത്തേരിനെക്കൂട്ടിച്ചേർത്തു;
പക്വദുഗ്ദ്ധത്തെബ്ബുദ്ധ്യാ നിർത്തി, പൈക്കളിലിതു;
പത്തുപാത്രത്തിൽപ്പകരുന്നു, നീരിനെസ്സോമം!24
[1] പുരുവിത്തം = വളരെദ്ധനത്തോടുകൂടിയത് വിത്തവൻ = ധനവാനായുള്ളോവേ. ജ്യോതിസ്സ് – യശഃപ്രകാശം. അന്നേശ = അന്നപാലക. ഇമ്പം – മത്ത്.
[2] ബഹുസൗഖ്യ = സുഖമേറിയവനേ. അർത്ഥദായകം = ധനപ്രദം.
[3] കൊല്ലം – ശത്രുക്കളെ.
[4] ഋത്വിക്കുകളോട്: ആകെക്കാണുവോൻ = സർവദ്രഷ്ടാവ് അൻപുറ്റോൻ – ഭക്താനുഗ്രഹപരൻ.
[5] തദ്ബലം = ഇന്ദ്രന്റെ ബലം.
[6] ഭാവോൽക്കസ്തോത്രം = ഭവാന്മാരുടേതായ സ്തോത്രം. ത്രാണങ്ങൾ – രക്ഷകൾ ഇന്ദ്രങ്കൽ, കൊമ്പുകൾ വൃക്ഷത്തിന്മേലെന്നപോലെ മുളച്ചുകൊണ്ടിരിയ്ക്കും.
[7] കുശലൻ = കർമ്മസമർത്ഥൻ, യഷ്ടാവ്. ആസ്വദിച്ചിട്ട് – സോമം നുകർന്നിട്ട് അത്തോഴൻ – യജമാനന്നു സഖാവായിത്തീർന്ന ഇന്ദ്രൻ. ചീർത്ത = തടിച്ച. സഖാക്കൾ – സ്തോതാക്കൾ.
[8] കർത്താവ് – വിധാതാവായ ഇന്ദ്രൻ. അധ്വരാധ്വാവ് = യജ്ഞമാർഗ്ഗം. തന്റെ – അദ്ദേഹത്തിന്റെ. ഇതിൽ – സോമത്തിൽ താണനിർത്തിയ്ക്കും – ശത്രുക്കളെ കുമ്പിടുവിയ്ക്കുന്നു.
[9] ജനങ്ങൾതൻ – സ്തോതാക്കളായ ഞങ്ങളുടെ വിത്തസിദ്ധിയിലാക്കുക – ധനലാഭത്തിലെത്തിയ്ക്കുക.
[10] തരുന്നവർ – ഹവിസ്സ്. മറ്റെന്തുണ്ട് – വിശേഷാൽ പറയാനൊന്നുമില്ല. ധനദൻ = ധനം കൊടുക്കുന്നവൻ.
[11] വൃഷഭ – അഭീഷ്ടവർഷിൻ ദ്രോഹിയ്ക്കു വിട്ടേയ്ക്കരുത് – ഉപദ്രവിപ്പാൻ. വസുമൻ = ധനവാനേ. വിലങ്ങ് = തടവ്. അങ്ങേയ്ക്കു സോമം പിഴിയാത്തവരെയും, ഹവിസ്സർപ്പിയ്ക്കാത്തവരെയും കൊന്നൊടുക്കുക.
[12] പൂർവ്വാർദ്ധം പരോക്ഷകഥനം: ഇടിവെട്ടുന്നോൻ – പർജ്ജന്യൻ. പൊന്തിയ്ക്കുന്നു. സ്തോതാക്കൾക്കു കൊടുക്കാൻ. ധനികപ്പിശുക്കന്മാർ – ധനമുണ്ടായിരിയ്ക്കെ, പിശുക്കുമൂലം അങ്ങയെ യജിയ്ക്കാത്തവർ.
[13] പ്രവൃദ്ധനാം = വർദ്ധിയ്ക്കും.
[14] അധ്വർയ്യുവിനോടുതന്നെ: അറിവോൻ = വിദ്വാൻ. ഇത് – സോമം. മറച്ചുനിന്ന – ജലാധികളെ. മാറ്റർ – വൃത്രാദിശത്രുക്കൾ. ഇനിയ്ക്കും = മധുരിയ്ക്കുന്ന.
[15] മറയ്ക്കുന്നോനെ – മറയ്ക്കുന്ന ശത്രുവിനെ. കുലിശം = വജ്രം. മേധം = യാഗം. ധാതാക്കൾ – സ്തോത്രകർത്താക്കൾ. വസു – എല്ലാവരെയും വസിപ്പിയ്ക്കുന്നവൻ.
[16] ആരോമലമൃത് – പ്രിയപ്പെട്ട സോമനീർ. നന്മനസ്സ് – അനുഗ്രഹബുദ്ധി.
[17] പ്രത്യക്ഷകഥനം: ഹിംസ്രാരാതി = ഹിംസകനായ ശത്രു. അസ്ത്രം = ആയുധം.
[18] സിഗമം = സുഖപ്രാപ്യം.
[19] ഇന്ദ്രന്റെ രഥം, കുതിരകൾ മുതലായവയും അഭീഷ്ടവർഷികളാണെന്ന്: വൃഷമത്ത് – അഭീഷ്ടവർഷിയായ സോമം കുടിച്ചാലുണ്ടാകുന്ന മത്ത്. ധൃതവജ്രർ – രഥത്തിൽവെയ്ക്കപ്പെട്ട വജ്രാദ്യായുധങ്ങളെ വഹിയ്ക്കുന്നവ.
[20] കർമ്മികൾ – അധ്വർയ്യുക്കൾ.
[21] വൃഷഭ – വൃഷശബ്ദങ്ങൾക്ക് അർത്ഥം ഒന്നുതന്നെ. വർഷിയ്ക്കുന്ന ഇനിയ = മധുരമായ.
[22] ഇന്ദു = സോമം. പണി – പണികളെന്ന അസുരന്മാരുടെ തലവനായ വലൻ. നിശ്ചലനാക്കീ – തടുത്തുനിർത്തി. സ്വത്ത് – അപഹരിയ്ക്കപ്പെട്ട ഗോധനം. പ്രതികൂലൻ = അഹിതൻ, വലൻ.
[23] ശുഭഭർത്തൃക = ശോഭനമായ ഭർത്താവോടു (സൂര്യനോടു) കൂടിയവൾ. രോചനം – ഒരു ലോകത്തിന്റെ പേർ. സ്ഥിതർ – ദേവകൾ. മൂന്നുമട്ടിലായ് – സവനത്രയരൂപേണ.
[24] ഇന്ദ്രന്റെ കർമ്മങ്ങളാണിവയെല്ലാം; ഇവ സോമമദത്താൽ ചെയ്തവയാകകൊണ്ട്, ഇവയുടെ കർത്തൃത്വം സോമത്തിൽ അരോപിച്ചിരിയ്ക്കുന്നു. സപ്താശ്വൻ = സൂര്യൻ. പത്തുപാത്രങ്ങളിലത്രേ, സോമനീർ പകർന്നുവെയ്ക്കുന്നത്.
ശംയു ഋഷി; ഗായത്രിയും അതിനിചൃത്തും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും ബൃബു എന്ന തക്ഷാവും ദേവത.
കൊണ്ടുപോന്നൂ, യുവാവിന്ദ്രൻ; സഖാവാക, നമുക്കവൻ!1
ഇടിഞ്ഞുപോകുന്നവയല്ല,ദ്ദേഹത്തിന്റെ രക്ഷകൾ!3
ആ നിന്നെത്താൻ വിളിയ്ക്കുന്നൂ, ഞങ്ങളന്നം ലഭിയ്ക്കുവാൻ.10
ആ നിന്നെത്താൻ വിളിയ്ക്കുന്നതൊന്നു കേൾക്കേണമേ, ഭവാന്‍!11
മാറ്റാരിൽനിന്നടക്കാവൂ, ഞങ്ങളിന്ദ്ര, ഭവൽസ്തവാൽ !12
വളർച്ച പൂണ്ടു പോരാടി നേടിയല്ലോ, ജയം ഭവാൻ!13
പെരുമാൾ, നുതിസംസേവ്യൻ ഗതിയ്ക്കു തടവറ്റവൻ;20
ബഹുഗോക്കളെയും കെല്പും നല്കൽ നിർത്താതിരിയ്ക്കുമേ!23
തള്ളപ്പൈക്കൾ കിടാവിങ്കൽപ്പോലെയിന്ദ്ര, ശതക്രതോ!25
ആയിരമെടുക്കുവോനെ,ബ്ബുധനെ,പ്പരമായിരം കൊടുപ്പോനെ.33
[2] അസ്തോത്രകാരന്നും – സ്തുതിയ്ക്കാത്തവന്നും. പിന്നെ, സ്തുതിക്കുന്നവർക്കു കരുതിവെയ്ക്കുമെന്നു പറയാനുണ്ടോ? ഒരു മന്തങ്കുതിര (ഗതിവേഗമില്ലാത്ത അശ്വം) അവിടെയ്ക്കു മുതൽ (ശത്രുക്കളുടെ സൂക്ഷിപ്പുധനം) അടക്കാൻ!
[4] മന്ത്രാദിഗമ്യൻ = മന്ത്രങ്ങൾകൊണ്ടു പ്രാപ്യൻ, ഇന്ദ്രൻ. ചൊൽവിൻ – ശാസ്ത്രങ്ങൾ. പാട്ട് – സ്ത്രോത്രഗീതി. നമുക്കു വലിയ ബുദ്ധിതരുന്നത് അദ്ദേഹമാണ്.
[5] പ്രത്യക്ഷോക്തി: എല്ലാവർക്കും രക്ഷിതാവ് എന്നർത്ഥം.
[6] പിൻതള്ളിയ്ക്കുന്നു – ഞങ്ങളെക്കൊണ്ട് പൊന്തിപ്പൂ – ഉയർത്തുന്നു; സമൃദ്ധരാക്കുന്നു. സുവീരയുതൻ – സ്തോതാക്കൾക്കു കൊടുക്കേണ്ടുന്ന നല്ല പുത്രാദികളോടുകൂടിയവൻ.
[7] മേലാൾ – തലവൻ. കറക്കാൻ – എന്റെ അഭീഷ്ടങ്ങൾ കൈവരുത്താൻ.
[8] സൈന്യങ്ങൾ – ശത്രുസേനകൾ. ഇരുസമ്പത്ത് – ദിവ്യ ഭൗമസമ്പത്തുകൾ. നിർഭരം – തികച്ചും എന്നർത്ഥം.
[9] ജനങ്ങൾ – ശത്രുജനങ്ങൾ. ഉറപ്പുറ്റവ – പുരികൾ. കുനിയാത്തോനേ – ആരുടെ മുമ്പിലും തലതാഴ്ത്താത്തവനേ.
[11] പണ്ടും ഇപ്പോഴും വൈരിസമ്പത്തിന്, ശത്രുക്കളെ ജയിച്ച്, അവരുടെ ധനം കൈക്കലാക്കാൻ, ആരെ വിളിയ്ക്കേണമോ, ആ നിന്നെത്തന്നെ.
[12] അശ്വങ്ങൾകൊണ്ട് – ഞങ്ങളുടെ. അശ്വൗഘത്തെ – ശത്രുക്കളുടെ അശ്വഗണത്തെ. ശസ്താന്നം = പ്രശസ്തമായ അന്നം. ഭവൽസ്തവാൽ – അങ്ങയെ സ്തുതിയ്ക്കയാൽ.
[14] അതെടുത്ത് – ആ ഗതിലാഘവം (ഗമനവേഗം) ഉപയോഗിച്ച്.
[15] രഥിതമൻ – മഹാരഥൻ.
[16] സ്തോതാവിനോ.
[17] പ്രത്യക്ഷോക്തി: സ്തുതികാരർക്കു – സ്തുതിയ്ക്കുന്ന ഞങ്ങൾക്ക്.
[18] നേർക്കും = എതിർക്കുന്ന.
[19] സ്തോതൃചോദകൻ = സ്തോതാക്കളെ പ്രേരിപ്പിയ്ക്കുന്നവൻ. പുരാണൻ = പുരാതനൻ.
[21] ബഡബ = പെൺകുതിര. കാമം = അഭീഷ്ടം.
[22] സ്തോതാക്കളോട്: പയ്യിന്നുപോലവേ – പയ്യിന്നു പുല്ലെന്നപോലെ, പുരുഹുതന്നു സുഖപ്രദമായ.
[24] കുവിത്സൻ – ഒരു വമ്പിച്ച ജനദ്രോഹി, അവന്റെ ഗോക്കളെയൊക്കെ ഇന്ദ്രൻ സ്തോതാക്കൾക്കു കൊടുത്തു. മനീഷ = ബുദ്ധിശക്തി.
[26] അഭംഗം = ഇടിവുപറ്റാത്തത്, സുദൃഢം. ഗോകാമന്നു ഗോവിനെയും അശ്വകാമന്ന് അശ്വത്തെയും കൊടുക്കുന്നു.
[27] അന്നം – സോമം. വൻധനത്തിനായ് – ഞങ്ങൾക്കു വലിയ സ്വത്തു തരാൻ. കൊടുക്കൊല്ലേ – വശപ്പെടുത്തരുതേ.
[28] സ്തവാച്ച ്യ = സ്തോത്രങ്ങൾകൊണ്ടു പൂജിയ്ക്കപ്പെടേണ്ടവനേ. പിഴിയെ – സോമം. കന്ന് = പൈക്കുട്ടി.
[29] വളരെപ്പേരെ – വൈരികളെ. വാട്ടുന്ന – ദുർബലരാക്കുന്ന.
[30] തുലോം അണയട്ടെ – ഏറ്റവും ചേരട്ടെ. ധുര്യം – ഒരു കുതിരപോലെ വഹനശക്തിയുള്ളത് സമ്പത്തിന്ന് – ധനം കിട്ടുന്ന പ്രവൃത്തിയ്ക്ക്.
[31] ബൃബു – പണികളുടെ ആശാരിയുടെ പേർ. ഇയ്യാൾ ഭരദ്വാജന്നു ഗോധനത്തെ കൊടുക്കുകയുണ്ടായി. അതിനാൽ ഋഷി മൂന്നൃക്കുകൾകൊണ്ടു ബൃബുവിനെ സ്തുതിയ്ക്കുന്നു. തലയിൽ കുടികൊണ്ടാൻ – ശിരസാ ശ്ലാഘിയ്ക്കപ്പെട്ടുപോന്നു.
[32] ഭദ്രസാഹസ്രദാനം = ശുഭകരമായ ആയിരക്കണക്കിലുള്ള ദാനം, അത്യുദാരത.
[33] നുതികാരർ = സ്തോത്രകർത്താക്കൾ. ആയിരമെടുക്കുവോനെ – സഹസ്രസ്തോത്രങ്ങൾ കൈക്കൊള്ളുന്നവനെ. ബുധൻ = പ്രാജ്ഞൻ. പരം = ഏറ്റവും.
ശംയു ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (പാന)
മങ്ങയെത്തന്നെ വാഴ്ത്തി വിളിയ്ക്കുന്നു;
അങ്ങയെശ്ശത്രുബാധയിലന്യരു;
മങ്ങയെ ഹയം പാഞ്ഞണഞ്ഞേടത്തും!1
നിന്ദ്ര, സംപൂജ്യ, വജ്രാശനിധര,
തന്നരുൾക, തേർവാജിയെ,ഗ്ഗോവിനെ,
വെന്നവന്നു വൻകൊറ്റുപോലെങ്ങൾക്കായ്!2
മിന്ദ്രനെത്തന്നെ ഞങ്ങൾ വിളിയ്ക്കുന്നു:
ലിംഗമായിരമുള്ള ധനാഢ്യ, നീ
ഞങ്ങളെപ്പോരിൽ വായ്പിയ്ക്ക, സൽപതേ!3
മാറ്റരെപ്പോരില്യക്സമരൂപ, നീ;
നിന്നുരക്ഷയ്ക്ക, ഞങ്ങളെ, വന്മുതൽ,
നന്ദനൻ, ജലം, സൂര്യനിവയ്ക്കായി!4
റോദസി രണ്ടുമാരാധ്യ, വജ്രവൻ,
ഉന്നതൗജോനിദാനമാ ശ്രേഷ്ഠാന്ന –
മിന്ദ്ര, ധാരാളമെത്തിയ്ക്കകെ,ങ്ങളിൽ!5
ത്തമ്പുരാനേ, വിളിയ്ക്കുവോം, രക്ഷയ്ക്കായ്:
നോവിയറ്റുക, രാക്ഷസർക്കൊക്കെയും;
നീ വാസോ, താഴ്ത്തുകെ,ങ്ങൾതൻ മാറ്റരെ!6
വൃന്ദവും, പഞ്ചജാതീതന്നന്നവും,
ഉന്നതമായ പൗരുഷപ്രൗഢിയു –
മൊന്നൊഴിയാതെ കൊണ്ടുവരിക, നീ!7
പൂരുവിങ്കലുമുള്ള കെല്പൊക്കയും
ചേർക്കുകെ,ങ്ങളിൽ നീ മഘവൻ, പട
വായ്ക്കിൽ മാറ്റരെപ്പോരിട്ടുടയ്ക്കുവാൻ!8
പ്പാർന്ന, മേഞ്ഞതാം മുന്നിലമന്ദിരം
ഇന്ദ്ര, നീ നല്കെ,നിയ്ക്കും സയജ്ഞർക്കും;
വന്നുവീഴായ്തി,വരിൽശ്ശിതായുധം!9
ഢീക്കൊടേറ്റിന്ദ്ര, പോരടിപ്പോരെയും
നീക്കി നീ തൊട്ടുനില്ക്കെ,ങ്ങൾതന്നുടൽ
കക്കുവാൻ നുതിഗ്രാഹിൻ, മഘവാവേ!10
ച്ചാർത്തുവാനിൽപ്പറന്നുതുടങ്ങിയാൽ,
പേർത്തുയർത്തേണമിന്ദ്ര, നീയെങ്ങളെ; –
ക്കാത്തുരക്ഷിയ്ക്ക, പോരിൽ നാഥനെയും!11
ന്മാരുടെ പ്രിയസ്ഥാനവും കാട്ടുമ്പോൾ,
സ്പഷ്ടമാകാതെ മാറിനുമുണ്ണിയ്ക്കും
ചട്ട നല്ക, നീ; പായിയ്ക്ക മാറ്റരെ – 12
പ്പറ്റ മന്നിലും വക്രമാർഗ്ഗത്തിലും
ഇന്ദ്ര, നീയിരതേടിടും ശ്യേനരെ –
യെന്നപോലേ ഹയങ്ങളെപ്പായിയ്ക്കെ – 13
മാടിനായ്ത്തീനിനണ്ഡജർപോലെയും,
താന്ന ദിക്കിലെക്കാറുകൾപോലെയും,
മാന്ദ്യമേശാതെ മണ്ടിത്തിരിയവേ!14
[1] സത്ത്രാതാവ് = സജ്ജനപാലകൻ. വാഴ്ത്തുന്നു എന്ന ക്രിയാപദം ഉത്തരാർത്ഥത്തിലെ ഇരുവാക്യങ്ങളിലും ചേർക്കണം. അന്യരും വാഴ്ത്തുന്നു. ഹയം പാഞ്ഞണഞ്ഞേടം – യുദ്ധരംഗം; യുദ്ധത്തിനിറങ്ങിയവരും വാഴ്ത്തുന്നു.
[2] അമർത്തും – ശത്രുക്കളെ. അശനി = ഇടിവാൾ. വെന്നവന്നു, പോരിൽ ജയിച്ചവന്നു, വൻകൊറ്റു, വലിയ ഭോഗ്യവിഭവം, അവന്റെ സ്വാമി കൊടുക്കുമല്ലോ; അതുപോലെ.
[3] ഉന്നതരെ – വമ്പിച്ച ശത്രുക്കളെ. വിദൃഷ്ടാവ് – എല്ലാം വിശേഷേണ കാണുന്നവൻ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: ലിംഗം – ഏതോ ഒരു സ്ത്രിയെ പ്രാപിച്ച ഇന്ദ്രൻ ഭോഗലോലുപതയാൽ സ്വശരീരത്തിൽ സന്ധിതോറും ലിംഗങ്ങളെ സൃഷ്ടിച്ചുപോൽ. വായ്പിയ്ക്ക – വളർത്തുക; ജയിപ്പിച്ചാലും.
[4] കൂറ്റനൊത്ത – ഒരു കാളപോലെ ബലവത്തായ. ഋക്സമരൂപ = ഋക്കുകളിൽ പ്രതിപാദിപ്പിയ്ക്കപ്പെട്ടതുപോലുള്ള രൂപത്തോടുകൂടിയവനേ. സൂര്യൻ – വെളിച്ചം. ഇവയ്ക്കായി – ഇവ ഞങ്ങൾക്കു കിട്ടാൻ.
[5] രോദസി രണ്ടും = ദ്യാവാപൃഥിവികൾ. ഉന്നതൗജോനിദാനം = വലിയ ഓജസ്സിനെ (ബലത്തെ) ഉളവാക്കുന്നത്.
[6] ഉമ്പരിൽബ്ബലി = ദേവന്മാരിൽവെച്ചു ബലവാൻ. വിളിയ്ക്കുവോം ഞങ്ങൾ വിളിയ്ക്കുന്നു. നോവിയറ്റുക – പീഡയുളവാക്കുക, ഹനിയ്ക്കുക. താഴ്ത്തുക – എളുപ്പത്തിൽ ജയിക്കാവുന്നവരാക്കുക എന്നർത്ഥം.
[8] തൃക്ഷുവും ദുഹ്യവും പൂരുവും രാജാക്കന്മാരാണ്. പട വായ്ക്കിൽ – യുദ്ധം വന്നാൽ.
[9] മൂന്ന് – മഞ്ഞ്, വെയിൽ, മഴ മൂന്നിലമന്ദിരം = മൂന്നുനിലയുള്ള ഗൃഹംസയജ്ഞർ = യഷ്ടാക്കൾ. ശിതായുധം – ശത്രുക്കളുടെ മൂർച്ചയുള്ള ആയുധം.
[10] പൈക്കൊതിയാൽ വലയ്ക്കും പരൻ – പൈക്കളെ അപഹരിപ്പാനായി ഉപദ്രവിയ്ക്കുന്ന ശത്രു. ഢീക്കൊട് – കൂസലില്ലാതെ എന്നർത്ഥം. നുതിഗ്രഹിൻ = സ്തുതി സ്വീകരിയ്ക്കുന്നവനേ.
[11] ചിറകണിത്തീക്കണച്ചാർത്ത് – ചിറകു വെച്ച, തിയ്യുപോലെ തിളങ്ങുന്ന ശത്രുശരനികരം. ഉയർത്തേണം – വിജയികളാക്കണം. നാഥൻ – ഞങ്ങളുടെ നേതാവ്.
[12] ശൂരന്മാർ സ്വാമിയുടെ വിജയത്തിന്നു ശത്രുപ്രയുക്തങ്ങളായ ആയുധങ്ങൾക്കു നെഞ്ഞുകാട്ടുമ്പോൾ – പ്രാണാപായം ഗണിയ്ക്കാതെ പൊരുതുമ്പോൾ; സ്വപിതാക്കന്മാരുടെ പ്രിയസ്ഥാനവും കാട്ടുമ്പോൾ – അച്ഛന്മാർ നേടിയ ശൗര്യയശസ്സും വെളിപ്പെടുത്തുമ്പോൾ, അച്ഛന്മാരെപ്പോലെതന്നെ ശത്രുക്കളോടു പൊരുതുമ്പോൾ. സ്പഷ്ടമാകാതെ – ശത്രുക്കളറിയാതെ. മാറിനും – ഞങ്ങളുടെ.
[13] ഈ ഋക്കിന്റെയും 14-ാമത്തതിന്റെയും അന്വയം മുകളിലെത്തേതിനോടാകുന്നു: മുതലിന്ന് – പ്രതിപക്ഷധനം കീഴടക്കാൻ. ശ്യേനർ = പരുന്തുകൾ. ഹയങ്ങളെ – ഞങ്ങളുടെ കുതിരകളെ. പായിയ്ക്കെ ചട്ട നല്ക എന്നന്വയം.
[14] പറഞ്ഞതുതന്നെ ഒന്നുകൂടി വിസ്തരിയ്ക്കുന്നു: ചിനകൂട്ടി – നിലവിളിച്ച്. അവ – അശ്വങ്ങൾ. മാടിനായ് – ശത്രുക്കളെ ജയിച്ചു, പശുക്കളെ അപഹരിപ്പാൻ അണ്ഡജർ = പക്ഷികൾ. മണ്ടിത്തിരിയവേ ചട്ട നല്ക.
ഭരദ്വാജപുത്രൻ ഗർഗ്ഗൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഗായത്രികയും ദ്വിപദയും ബൃഹതിയും ജഗതിയും ഛന്ദസ്സുകൾ; സോമേന്ദ്രാദികൾ ദേവത.
ഇത് ആസ്വാദ്യമാകുന്നു; ഇതു മധുരമാകുന്നു; ഇതു തീവ്രമാകുന്നു; ഇതു സത്തുളളതുമാകുന്നു: ഇതു കുടിച്ച ഇന്ദ്രനെ യുദ്ധത്തില്‍ ആരും കീഴമർത്തില്ല!1
ഇവിടെ ഇതു കുടിച്ചാല്‍ വലിയ മത്തുണ്ടാകും: ഇതുകൊണ്ടാണല്ലോ, ഇന്ദ്രന്‍ വൃതൃവധത്തില്‍ മദംപൃണ്ടത്; ഇതാണല്ലോ, ശംബരന്റെ പെരുംപടയെയും തഴച്ച തൊണ്ണൂൊമ്പതിനെയും ഉടച്ചത്!2
ഇതു കുടിച്ചാല്‍ എനിയ്ക്കു വാക്കു പുറപ്പെടും: ഇത് അരുമപ്പെട്ട ബുദ്ധിയെ പ്രകാശിപ്പിയ്ക്കും. ഇതത്രേ, ആറു പെരിയവയെ നിർമ്മിച്ചത്: അവയിലുൾപ്പെടാതെ ഒരുലകുമില്ല!3
ഇതു ഭൂവിനെ പരത്തി; ഇതു ദ്യോവിനെ ഉറപ്പിച്ചു; ഈ സോമം മികച്ച മൂന്നില്‍ അമൃതു വെച്ചിരിയ്ക്കുന്നു; ഇതു വിശാലമായ അന്തരിക്ഷത്തെ താങ്ങുന്നു!4
ഇതു പാർപ്പിടത്തില്‍ വെള്ളവീശുന്ന ഉഷസ്സുകളുടെ ഉദിപ്പിൽ, വിചിത്രദർശനമായ വെളിച്ചം കിട്ടിയ്ക്കുന്നു; മരുത്തുക്കളോടുകൂടിയ ഈ വലിയ വർഷകാരി ഒരു വലിയ ഊന്നുകൊണ്ട് ആകാശത്തെ ഉപ്പിച്ചു!5
ശൂര, ഇന്ദ്ര, വൃതഹന്താവായ ഭവാൻ സമ്പത്സമരത്തിനു, കലശത്തിലെ സോമം ഉശിരുണ്ടാംവണ്ണം കുടിച്ചാലും; മധ്യാഹ്നസവനത്തിൽ വയര്‍ നിറച്ചാലും. ധനനിധിയായ ഭവാൻ ഞങ്ങളില്‍ ധനം നിർത്തിയാലും!6
ഇന്ദ്ര, മുമ്പില്‍ നടക്കുന്നവനെന്നപോലെ, അവിടുന്നു ഞങ്ങളെ നോക്കണം; ഞങ്ങൾക്കു ധാരാളം ധനം കിട്ടിയ്ക്കണം; സുഖപ്രാപ്യനാകണം; ഞങ്ങളെ മറുകരയിലെത്തിയ്ക്കണം; നേരേ കൊണ്ടുനടക്കണം ഞങ്ങളെ മറുകരയിലെത്തിയ്ക്കണം; നേരേ കൊണ്ടുനടക്കണം; വേണ്ടതു കൊണ്ടുവരണം!7
ഇന്ദ്ര, വിദ്വാനായ ഭവാൻ ഞങ്ങളെ മഹത്തായ ലോകത്തിലെയ്ക്കു – സുഖകരവും ഭയരഹിതവുമായ ജ്യോതിസ്സിലേയ്ക്കു – നിർബാധം കൊണ്ടുപോയാലും: ഞങ്ങൾ അങ്ങയുടെ ദശനീയങ്ങളായ തടിച്ചുരുണ്ട തൃക്കൈകളെ രക്ഷകരാക്കി സേവിയ്ക്കുമാറാകണം!8
ഇന്ദ്രം ശതധന, അവിടുന്നു ഞങ്ങളെ പരപ്പേറിയ പള്ളിത്തേരിലും, കെല്പേറിയ ഇരുകുതിരകളിലും കേറ്റിയിരുത്തിയാലും; അന്നങ്ങളിൽവെച്ചു തുലോം തഴച്ച അന്നം കൊണ്ടുവന്നാലും; മഘവാവേ, ഞങ്ങളുടെ ധനം മറ്റൊരു പണക്കാരൻ മുടിച്ചുകളയരുത്!9
ജന്ദ്ര, നിന്തിരുവടി സുഖിപ്പിച്ചാലും: എനിയ്ക്കു ജീവനൗഷധം തരാനൊരുങ്ങിയാലും; ബുദ്ധി, കത്തിയുടെ വായ്ത്തലപോലെ മൂച്ചർപ്പെടുത്തിയാലും. ഭവല്‍കാമനായ ഞാന്‍ ഇങ്ങനെ വല്ലതും പാഞ്ഞേയ്ക്കും; അതു ഭവാന്‍ സ്വീകരിയ്കണം. എന്നെയും ദേവസമേതനാക്കുക!10
ഞാന്‍ ത്രാതാവായ ഇന്ദ്രനെ, ഞാന്‍ തർപ്പകനായ ഇന്ദ്രനെ, ഞാന്‍ ഓരോ ഹവനത്തിലും സുഖാഹ്വാതവ്യനും ശുരനുമായ ഇന്ദ്രനെ, ഞാന്‍ ശക്രനും പുരുഹുതനുമായ ഇന്ദ്രനെ വിളിയ്ക്കുന്നു: മഘവാവായ ഇന്ദ്രന്‍ നമുക്കു സ്വസ്തി നല്കട്ടെ!11
സുത്രാമാവായ, ധനവാനായ ഇന്ദ്രന്‍ രക്ഷിച്ചു, നന്നായി സുഖിപ്പിയ്ക്കട്ടെ; വിശ്വവേദസ്സു വിദ്വേഷികളെ ഹനിയ്ക്കട്ടെ; അഭയം തരട്ടെ. നല്ല വീര്യത്തിന്നുടമകളാകണം, നമ്മൾ!12
ആ യജനീയന്റെ തിരുവുള്ളത്തിന്നും, ഭദ്രമായ സൗമനസ്യത്തിനും വിഷയമാക്കണം, നമ്മൾ: സുത്രാമാവായ, ധനവാനായ ആ ഇന്ദ്രൻ വിദ്വേഷികളെ നമ്മളില്‍നിന്നകലത്തുവെച്ചുതന്നേ മറയത്താട്ടി ചിതറിയ്ക്കട്ടെ!13
ഇന്ദ്ര, സ്കോതാവിനെ ഉക്ഥങ്ങളും സ്തോത്രങ്ങളും, വളരെ ഹവിസ്സും വളരെസ്സോമനീരും ഭവാങ്കലെയ്ക്കു, ജലം നിമ്നസ്ഥലത്തെയ്ക്കെന്നപോലെ പായുന്നു; വജ്രപാണേ, അവിടുന്നു സോമത്തില്‍ വെള്ളവും ഗോരസങ്ങളും വഴിപോലെ ചേർക്കുന്നു!14
തന്തിരുവടിയെ ആര്‍ സ്തൂതിയ്ക്കും? ആര്‍ കനിയിയ്ക്കും? ആര്‍ യജിയ്ക്കും? സദാ കയർക്കുമല്ലോ, മഘവാവ് താന്‍ ബുദ്ധികൊണ്ടു, നടക്കുന്നവന്‍ കാല്കളെയെന്നപോലെ, മുമ്പനെ പിമ്പിലാക്കും മറിച്ചുമാക്കും!15
ഇന്ദ്രൻ വീരനാണെന്ന കേട്ടിട്ടുണ്ട്: കരുത്തനെ കരുത്തനെ അമർത്താൻ നോക്കും; ഒന്നാമനെ രണ്ടാമതും, മറിച്ചുമാവും, കൊണ്ടു പോവുക; തഴച്ചവരെ തളർത്തും; രണ്ടിന്റെയും രാജാവാണ് പരിചരിയ്ക്കുന്ന മനുഷ്യരെ തെരുതെരെ വിളിയ്ക്കും!16
ഇന്ദ്രന്‍ പ്രധാനരോടു സഖ്യം ചെയ്യില്ല; അവരെ ഉപദ്രവിച്ചുകൊണ്ട്, അപ്രധാനരില്‍ ചേരും – പരിചരിയ്ക്കാത്തവരെ തട്ടിനീക്കിക്കൊണ്ടു വളരെസ്സംവത്സരം കഴിയ്ക്കും!17
പ്രതിരൂപനായ ഇന്ദ്രന്‍ ഓരോ രൂപം ധരിയ്ക്കുന്നു; തന്റെ ആ രൂപം വെവ്വേറെ കാണാം. താന്‍ സങ്കല്പംകൊണ്ടു നാനാവടിവെടുത്ത് എഴുന്നള്ളും: ഒരായിരമുണ്ടല്ലോ, തനിയ്ക്കു തേര്‍ക്കുതിരകൾ.18
ആ തേജസ്വി തേരിന്ന് ഇരുഹരികളെപ്പൂട്ടി, ഇവിടെ പലയിടങ്ങളില്‍ പരിലസിയ്ക്കുന്നു: സ്തോതാക്കളിരിയ്ക്കെ, സദാ മറ്റാരുള്ളു, വിദ്വേഷികളെ വറുക്കാൻ?19
ദേവന്മാരേ, ഞങ്ങൾ മാടുമേയാപ്രദേശത്തു പെട്ടുപോയി; പരന്ന ഭൂമി തട്ടിപ്പറിക്കാരെ തഴുകുന്നു. ബൃഹസ്പതേ, ഭവാൻ ഗോക്കളെത്തിരയാൻ ഉപായവും, ഇന്ദ്ര, ഭവാൻ ഇങ്ങനെയിരിയ്ക്കുന്ന സ്തോതാവിന്നു വഴിയും പറഞ്ഞുതരിക!20
വൃഷാവു നാൾതോറും സ്വസ്ഥാനത്തുനിന്നുദിച്ച്, ഏകരൂപകങ്ങളായ കറുമ്പികളെ മറ്റേപ്പകുതിയ്ക്കുവേണ്ടി പിന്മാറ്റുന്നു. മുടിയ്ക്കുന്ന, മുതല്ക്കൊതിയന്മാരായ വർച്ചി – ശംബരന്മാരെ അദ്ദേഹം ഉദവ്രജത്തിൽവെച്ചു വധിച്ചു!21
ഇന്ദ്ര, അങ്ങയുടെ ആരാധകന്നു പ്രസ്തോകൻ പത്തു പൊന്നുറപ്പകളും പത്തു കുതിരകളെയും തൽക്ഷണം തന്നു! അതിഥിഗ്വനായദിവോദാസങ്കൽനിന്നു, തനതായിത്തീർന്ന ആ ശംബരധനം ഞങ്ങൾ സ്വീകരിച്ചു.22
പത്തു കുതിരകൾ, പത്തുറപ്പകൾ, വിലയേറിയ പത്തു വസ്ത്രങ്ങൾ, പത്തു സ്വർണ്ണക്കട്ടികൾ എന്നിവ ദിവോദാസങ്കൽനിന്ന് എനിയ്ക്കുകിട്ടി.23
പത്തു കുതിരത്തേരുകൾ, നൂറു ഗോക്കൾ എന്നിവയെ അശ്വഥൻ അധർവഗോത്രക്കാർക്കും പായുവിന്നും കൊടുത്തു.24
വിശ്വജനീനമായ വലിയ ധനം കൊടുത്തു, സജ്ഞയപുത്രൻ ഭരദ്വാജരെ പൂജിച്ചു.25
മരമേ, നീ ദൃഢഗാത്രമാകുക; നീ ഞങ്ങളെ സഖാക്കളാക്കി, നല്ല വീരന്മാരോടുംകൂടി വളർത്തുക; മൂരിത്തോൽകൊണ്ടു പൊതിയപ്പെട്ട നീ (ഞങ്ങളെ) ഉറപ്പിയ്ക്കുക. നിങ്കൽ കേറിയവൻ ജേതവ്യരെ ജയിയ്ക്കട്ടെ!26
ദ്യോവിൽനിന്നും ഭൂവിൽനിന്നും എടുക്കപ്പെട്ട ഓജസ്സും, വൃക്ഷങ്ങളിൽനിന്നു സംഭരിയ്ക്കപ്പെട്ട ബലവും, ജലംപോലെ ജവനവും, മൂരിത്തോൽ ചുറ്റിയതും, ഇന്ദ്രന്റെ വജ്രവുമായ രഥത്തെ ഭവാൻ ഹവിസ്സുകൊണ്ടു യജിച്ചാലും!27
ഇന്ദ്രന്റെ വജ്രം, മരുത്തുക്കളുടെ മുൻഭാഗം, മിത്രന്റെ ഗർഭം, വരുണന്റെ പൊക്കിൾ – ഇങ്ങനെയുള്ള ഭവാൻ, ദേവ, രഥമേ, ഞങ്ങളുടെ യജ്ഞത്തിൽ വന്നു, ഹവിസ്സു സ്വീകരിച്ചാലും!28
പടഹമേ, ഭവാൻ മന്നിനെയും വിണ്ണിനെയും ആശ്വസിപ്പിയ്ക്കുക: ചരാചരാത്മകമായ ജഗത്തു ഭവാനെ പലമട്ടിൽ അറിയട്ടെ. ആ ഭവാൻ ഇന്ദ്രനോടും ദേവകളോടുംകൂടി, ശത്രുക്കളെ ദൂരദൂരത്തെയ്ക്കോടിച്ചാലും!29
പടഹമേ, ഭവാൻ നിലവിളിപ്പിയ്ക്കുക; ഞങ്ങൾക്കു സൈന്യത്തെയും ബലത്തെയും തരിക; ദുരിതങ്ങളെ തട്ടിനീക്കിക്കൊണ്ടു ശബ്ദിയ്ക്കുക. വിദ്രോഹികളെ ഇവിടെനിന്നു പായിയ്ക്കുക. ഇന്ദ്രന്റെ മുഷ്ടിയാണല്ലോ, ഭവാൻ; (ഞങ്ങളെ) ഉറപ്പിച്ചാലും!30
ഇന്ദ്ര, അവിടുന്ന് ഇവയെ വീണ്ടെടുക്കുക, ഇവയെ പിന്തിരിപ്പിയ്ക്കുക. അടയാളമായി പടഹം ഒലിമുഴക്കുന്നു: ഞങ്ങളുടെ ആളുകൾ കുതിരപ്പുറത്തു കേറി സഞ്ചരിയ്ക്കുമ്പോൾ, ഞങ്ങളുടെ തേരാളികൾ ജയിയ്ക്കട്ടെ!31
[1] ഇതുമുതൽ അഞ്ചൃക്കുകളുടെ ദേവത, സോമമാകുന്നു: ഇതു് – സോമം.
[2] ഇവിടെ – ഈ യാഗത്തിൽ. തൊണ്ണൂറ്റൊമ്പത് – പുരികൾ.
[3] ആറു പെരിയവ – ദ്യോവ്, ഭൂവ്, പകൽ, രാത്രി, വെള്ളം, സസ്യങ്ങൾ.
[4] മൂന്നിൽ – സസ്യങ്ങളിലും, ജലത്തിലും, പൈക്കളിലും.
[5] പാർപ്പിടം – അന്തരിക്ഷം. വർഷകാരി = മഴപെയ്യിയ്ക്കുന്നത്.
[6] സമ്പത്സമരം – ശത്രുധനമടക്കാൻവേണ്ടിയുള്ള യുദ്ധം.
[7] മാർഗ്ഗരക്ഷകൻ മുമ്പിൽ നടക്കും; പിന്നില്‍ നടക്കുന്നവരെ രക്ഷിപ്പാന്‍ കൂടെക്കൂടെ തിരിഞ്ഞുനോക്കുകയും ചെയ്യും. മറുകരയിലെത്തിയ്ക്കുണം – ശത്രുക്കളുടെ അപ്പുറത്താക്കണം. വേണ്ടതു – ഭോഗ്യവിഭവം.
[9] ശതധന – വളരെദ്ധനമുള്ളവനേ.
[10] സുഖിപ്പിച്ചാലും – ഞങ്ങളെ. ദേവസമേതൻ – രക്ഷകരായ ദേവന്മാരോടു ചേർന്നവൻ.
[13] തിരുവുള്ളം – പ്രസാദം; സൗമനസ്യം – അനുഗ്രഹബുദ്ധി. രണ്ടും ഏതാണ്ട് ഒന്നുതന്നെ.
[14] ചേർക്കുന്നു – ഋത്വിക്കുകളുടെ കർമ്മം ഇന്ദ്രങ്കൽ ആരോപിച്ചിരിയ്ക്കയാണ്.
[15] സ്തുതിയ്ക്കും? സ്തുതിപ്പാൻ ശക്തനാകും. മുമ്പനെ പിമ്പിലാക്കും – പ്രധാനനുമാക്കും. നടക്കുമ്പോൾ, മുന്നിൽ വെച്ച കാൽ പിന്നിലും, പിന്നിൽവെച്ചതു മുന്നിലുമായി ക്കൊണ്ടിരിയ്ക്കുമല്ലോ.
[16] കരുത്തനെ – ബലവാനായ ശത്രുവിനെ. തഴച്ചവരെ – കഴിവുണ്ടായിരിയ്ക്കെ, യജിയ്ക്കാത്തവരെ. രണ്ടിന്റേയും – ദിവ്യ – ഭൗമസമ്പത്തുകളുടെ. വിളിയ്ക്കും – രക്ഷിയ്ക്കാൻ.
[17] പരിചരിയ്ക്കുന്നവരോടേ സംഖ്യം കൊള്ളുകയുള്ളു.
[18] പ്രതിരൂപൻ – രൂപങ്ങളുടെ പ്രതിനിധി. ഓരോ രൂപം – അഗ്ന്യാദി ദേവതാസ്വരൂപം. പരമാത്മാവു പ്രപഞ്ചാത്മനാ പരിണമിയ്ക്കുന്നു എന്ന അർത്ഥത്തിലും ഈ ഋക്ക് വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ട്; ആ പക്ഷത്തില്‍, തേര്‍ക്കുതിരകൾ, ഇന്ദ്രിയവൃത്തികളാകുന്നു.
[19] വറുക്കാൻ – നശിപ്പിയ്ക്കാൻ എന്നർഥം.
[20] ഗർഗ്ഗൻ ഒരിക്കൽ വഴിതെറ്റി ഒരു നിർജ്ജനപ്രദേശത്തു പൊട്ടുപോയി. അപ്പോൾ രക്ഷപ്പെടാൻ ദേവന്മാരെ സ്തുതിച്ചു: മാടുമേയാത്ത പ്രദേശം – പുല്ലുമില്ലാത്ത മരുഭൂമി. തഴുകുന്നു – തട്ടിപ്പറിക്കാരാണ്, ഇവിടെയുള്ളത്. തിരിയാൻ – കാണാതായ പൈക്കളെ തിരഞ്ഞുനടക്കുന്നതിനിടയിലാണ്, ഗർഗ്ഗൻ മരുഭൂമിയിൽ ചെന്നണഞ്ഞത്. ഇങ്ങനെയിരിയ്ക്കുന്ന – കഷ്ടത്തിലകപ്പെട്ട. സ്തോതാവിന്ന് – എനിയ്ക്ക്.
[21] ഉദിച്ച് – സൂര്യാത്മനാ പ്രാദുർഭവിച്ച് കറുമ്പികൾ – രാത്രികൾ. മറ്റേപ്പകുതി – പകൽ. മുടിയ്ക്കുന്ന – യജ്ഞകർമ്മങ്ങളെ. വർച്ചി – ഒരസുരൻ. ഉദവ്രജം – ഒരു ദേശം.
[22] ഇതുമുതൽ നാലൃക്കുകളിൽ ദിവോദാസനെന്ന രാജാവിന്റെ ദാനശീലത്വം സ്തുതിയ്ക്കപ്പെടുന്നു: ആരാധകന്നു – എനിയ്ക്കു്. പ്രസ്തോകൻ – ദിവോദാസന്റെ നാമാന്തരം. പൊന്നുറപ്പകൾ – പൊൻനാണ്യം നിറച്ച ഉറപ്പകൾ, ഒരുതരം വലിയ സഞ്ചികൾ. തൽക്ഷണം – അങ്ങയെക്കുറിച്ചുള്ള സ്തുതി ചൊല്ലിയപ്പോൾത്തന്നെ. തനതായിത്തീർന്ന – ശംബരനെ വധിച്ചു ഭവാൻ അദ്ദേഹത്തിന്നു കൊടുത്തതിനാൽ അദ്ദേഹത്തിന്റേതായിത്തീർന്ന.
[24] അശ്വഥൻ – ദിവോദാസന്റെ മറ്റൊരു പേർ. പായു – ഗർഗ്ഗന്റെ ഭ്രാതാവ്.
[25] സൃജ്ഞയൻ – ദിവോദാസന്റെ അച്ഛൻ.
[26] തേരിൽക്കേറുമ്പോൾ ജപിയ്ക്കേണ്ടുന്ന മന്ത്രം: മരമേ – ദാരുനിർമ്മിതമായ രഥമേ. രഥമാണ് ഇതുമുതൽ മൂന്നൃക്കുകളുടെ ദേവത.
[27] വൃക്ഷങ്ങൾ ഭൂമിയുടെ സാരഭൂതങ്ങളാണ്; അവ ദ്യോവിലെ ജലം (മഴ) കൊണ്ടു വളരുന്നു. അതിനാലാണ്, ദാരുമയമായ രഥത്തെ വാനൂഴികളിൽ നിന്നെടുത്ത ഓജസ്സാക്കിക്കല്പിച്ചിരിയ്ക്കുന്നത്. വജ്രം – വജ്രത്തിന്റെ ഒരംശം; വജ്രത്തിന്റെ ഒരു ഭാഗമത്രേ, രഥം. ഭവാൻ – അധ്വര്യുവിനോടു പറയുന്നതാണിത്.
[28] മുൻഭാഗം – അതിന്നൊത്ത ഗതിവേഗമുള്ളത്. ഗർഭം – അന്തവർത്തി: പകലാണല്ലോ, തേർ നടക്കുക; പകലിന്റെ അധിദേവത, മിത്രനാണ് നാഭി – വരുണന്റേതായ രാത്രിയിൽ, ദേഹമധ്യത്തിൽ പൊക്കിളെന്നപോലെ, നിശ്ചലമായി വർത്തിയ്ക്കുന്നത്.
[29] ഇതുമുതൽ മൂന്നൃക്കുകൾക്കു പെരുമ്പറയാണ്, ദേവത. ആശ്വസിപ്പിയ്ക്കുക – ജയഘോഷംകൊണ്ട്.
[30] നിലവിളിപ്പിയ്ക്കുക – ഞങ്ങളുടെ ശത്രുക്കളെ കരയിച്ചാലും. മുഷ്ടി – മുഷ്ടിപോലെ ശത്രുക്കളെ മർദ്ദിയ്ക്കുന്നത്.
[31] ഇവയെ – ശത്രുക്കളുടെ പക്കൽപ്പെട്ട ഗോക്കളെ. സഞ്ചരിയ്ക്കുമ്പോൾ – ശത്രുക്കളോടു യുദ്ധംചെയ്യുമ്പോൾ.
ബൃഹസ്പതിപുത്രൻ ശംയു ഋഷി; ബൃഹതീസതോബൃഹതീമഹാസതോ ബൃഹത്യാദികൾ ഛന്ദസ്സുകൾ; അഗ്നിമരുദാദികൾ ദേവത. (മാകന്ദമഞ്ജരി)
വായ്ക്കുമമർത്ത്യനാമീയഗ്നിയെ;
മിത്രംപോലിഷ്ടനാം ജാതവേദസ്സിനെ –
യത്ര പുകഴ്ത്തിടാ,മെങ്ങളുമേ.1
നല്കുകീ, ഹവ്യവാഹന്നു നാമും.
പോർകളികളിൽക്കാക്കട്ടേ, വായ്പു വരുത്തട്ടേ;
മൈകൾക്കും രക്ഷ ചെയ്യട്ടെ,യവൻ!2
നിർജ്ജരനുൽക്കൃഷ്ടനങ്ങുന്നഗ്നേ:
അച്ഛിന്നകാന്ത്യാ വിളങ്ങും നീ തന്നാലു, –
മുജ്ജ്വലത്വത്താൽ വെളിച്ചം ശുചേ!3
പ്രത്യഹം: രക്ഷയ്ക്കുവരെയെല്ലാം
ബുദ്ധിയാൽക്കർമ്മത്താലെത്തിയ്ക്കുകി,ങ്ങഗ്നേ;
ഭുക്തികൊടുക്ക; ഭുജിയ്ക്ക, നീയും!4
മബ്ധിനീര,ഭ്രങ്ങൾ, കാടുകളും;
നേതാക്കൾ കെല്പിൽ മഥിയ്ക്കെപ്പിറക്കുന്നു,
മേദിനിതന്നുയർസ്ഥാനത്തവൻ.5
വാനിങ്കൽപ്പാറിപ്പൂ, ധൂമമവൻ;
കൂരിരുൾ നീക്കി വിളങ്ങുന്നു, രാവുമായ് –
ച്ചേരും വൃഷാവു കറുത്ത രാവിൽ.6
നിൽക്കാന്ത്യാ വായ്ച നീ വന്മഹസ്സാൽ
കത്തുകെ,ങ്ങൾക്കു ധനത്തിനായ്പ്പാവക –
കത്തുക, തേജസ്സിന്നായിശ്ശുചേ!7
യ്ക്കൊക്കെഗ്ഗൃഹേശ്വരനല്ലോ, ഭവാൻ:
നേരേ വളർത്തിപ്പോരുന്നോനെ നീയൊരു
നൂറവനത്താൽ നൂറാണ്ടുകാലം
പാതകം പറ്റാതെ പാലിയ്ക്കവേണമേ,
സ്തോതാക്കന്മാർക്കു നല്ക്കുന്നോരെയും!8
ദ്രഷ്ടവ്യനായ നീയഗ്നേ, വസോ;
ഇദ്ധനത്തിന്റെ നേതാവു നീയെങ്ങൾതൻ
പുത്രർക്കും ചേർക്കുകു,റപ്പു വെക്കം!9
രക്ഷയാൽ നീ പുത്രപൗത്രന്മാരെ;
ദേവകോപത്തെയും മർത്ത്യദ്രോഹത്തെയും
വേർപെടുക്കെ,ങ്ങളിൽനിന്നു ഭവാൻ!10
പാൽ തരും പയ്യിന്നടുക്കൽ നിങ്ങൾ;
പൈതലിനോടിടചേർക്കയും ചെയ്യുവിൻ,
ബാധയേശാത്തപടിയ്ക്കവളെ:11
ത്തിന്നമർത്ത്യാന്നം കൊടുപ്പോളവൾ;
ശീഘ്രമരുത്സുഖതൽപരയാമവൾ
സൗഖ്യാർത്ഥം തണ്ണീരൊത്താഗമിപ്പോൾ!12
മര്യമാവിന്റെ നുത്യർഹതയും,
വിഷ്ണുവിൻ ശ്രീവായ്പും ചേരുമാ മാരുത –
വർഗ്ഗത്തെ വാഴ്ത്തുന്നേൻ, വാങ്ങാനായ് ഞാൻ!14
വാരൊളി വീശും; പുലർത്തിപ്പോരും –
ഇപ്പടിയുള്ള മരുദ്ബലം മർത്ത്യർക്കി –
ന്നൊപ്പം തരിക, നൂറായിരങ്ങൾ:
കാട്ടട്ടേ, ഗൂഢസമ്പത്തിനെ; ഞങ്ങൾക്കു
കിട്ടുമാറാക്കട്ടേ, സമ്പത്തിനെ!15
പോരിടാൻ പാഞ്ഞേല്ക്കും പറ്റലരെ
പാരം വലച്ചരുളേണമേ; നിൻചെവി –
ച്ചാരത്തു നിന്നു പുകഴ്ത്തുന്നേൻ, ഞാൻ!16
കൊല്കയും വേണം, നീ കൊള്ളാത്തോരെ;
പറ്റലർ കേറിപ്പിടിയ്ക്കയുംചെയ്യായ്ക,
പക്ഷിയെപ്പാശം വിരിപ്പോൻപോലെ!17
ക്കൊത്തവൻ, സമ്പത്താൽപ്പൂഷാവേ, നീ;
യുദ്ധത്തിൽ നോക്കുക, കാക്കുക, ഞങ്ങളെ –
യദ്യ, പണ്ടേത്തോരെയെന്നപോലെ!19
ഭദ്രയാം നിങ്ങൾതൻ സൂനൃതോക്തി
കൊണ്ടുവരെട്ടേ, വരേണ്യത്തെ മൈവിറ –
യുണ്ടാക്കും യാജ്യമരുത്തുക്കളേ!20
ദ്യോവിനെ,ദ്ദേവനാം സൂര്യൻപോലെ;
കുമ്പിടുവിയ്ക്കുന്ന യജ്ഞാഹമാം ബലം
സംഭരിച്ചോർ, മരുത്തുക്കളവർ.
വൃത്രഘ്നമായി വിളങ്ങുവൊന്ന,ബ്ബലം;
വൃത്രഘ്നമബ്ബലം മേത്തരമേ!21
ഭൂവൊരുവട്ടമേ ജാതയായി;
പൃശ്നിതൻ പാലൊരുവട്ടമത്രേ കറ –
ന്നിട്ടുള്ളൂ; മറ്റൊന്നുണ്ടാകില്ലേ,വം!22
[1] ഇഷ്ടൻ = പ്രിയൻ.
[2] വായ്പ = വളർച്ച, വിജയം.
[3] ഉൽക്കൃഷ്ടൻ – ഗുണാധികൻ. ശുചി = അഗ്നി.
[4] ഉത്തമദേവയഷ്ടാവ് = മഹാന്മാരായ ദേവന്മാരെ യജിയ്ക്കുന്നവൻ. യജിയ്ക്ക – ആ ദേവന്മാരെ. ബുദ്ധിയാൽക്കർമ്മത്താൽ – ബുദ്ധികൊണ്ടും കർമ്മംകൊണ്ടും, ഭുക്തി – അവർക്കുള്ള ഹവിസ്സ്.
[5] അത്തോയഗർഭത്തെ – ആ ജലാന്തവർത്തിയായ അഗ്നിയെ: ബഡബാഗ്നി, വൈദ്യുതാഗ്നി, ദാവാഗ്നി. ഉയർസ്ഥാനത്ത് – ഉയർന്ന (ഉൽക്കൃഷ്ടമായ) സ്ഥാനത്ത്, യജ്ഞസ്ഥലത്ത്.
[7] തേജസ്സിനായി – ഞങ്ങൾക്കു തേജസ്സുണ്ടാക്കാൻ. ശംയുവിന്റെ ഭ്രാതാവത്രേ, ഭരദ്വാജൻ.
[8] വളർത്തിപ്പോരുന്നോനെ – അങ്ങയെ ജ്വലിപ്പിയ്ക്കുന്ന എന്നെ. നല്ക്കുന്നോരെയും – ധനം കൊടുക്കുന്ന ഉദാരന്മാരെയും പാലിയ്ക്കവേണമേ.
[9] ദ്രഷ്ടവ്യൻ = ദർശനീയൻ. ഇദ്ധനം – ലോകത്തിലെ സമ്പത്ത്. ഉറപ്പു ചേർക്കുക – ധനം നല്കി.
[10] സമേതം – കൂടിച്ചേർന്ന. രക്ഷയാൽ – രക്ഷകൾകൊണ്ട്.
[11] അധ്വര്യുക്കളോട്: നൂതനസ്തോത്രരായ് – പുതിയ സ്തോത്രത്തോടേ; സ്തോത്രത്തിന്നിവിടെ വിളി എന്നാണർത്ഥം. പൈതൽ – പശുക്കുട്ടി. മരുത്തുക്കളാണ്, ഇതുമുതൽ അഞ്ചൃക്കുകളുടെ ദേവത.
[12] അമർത്ത്യാന്നം – മരണാഹിത്യസാധകമായ അന്നം. അവൾ – പയ്യ്. ശീഘ്രമരുത്സുഖതൽപര = വേഗവാന്മാരായ മരുത്തുക്കളുടെ സുഖത്തിൽ താൽപര്യമുള്ളവൾ. തണ്ണീർ – വർഷജലം.
[13] എല്ലാം – സർവകാമങ്ങളും. എല്ലാർക്കുമുള്ളന്നം – എല്ലാവർക്കും തികയുന്ന അന്നം. രണ്ടും – പയ്യിനെയും അന്നത്തെയും. ഭരദ്വാജന്ന് – എന്റെ ഭ്രാതാവിന്ന്. ഏകീടുവിൻ – മരുത്തുക്കളോടു പ്രത്യക്ഷോക്തി.
[14] ഇന്ദ്രന്റെ സൽക്കർമ്മവും, വരുണന്റെ പ്രജ്ഞയും, ആര്യമാവിന്റെ സ്തുത്യതയും, വിഷ്ണുവിന്റെ ശ്രീമത്ത്വവും മരുത്തുക്കൾക്കുണ്ടെന്ന്. വാങ്ങാൻ – എന്റെ ഹവിസ്സ് അവർ സ്വീകരിപ്പാൻ.
[15] മർത്ത്യർക്കു് – മനുഷ്യരായ ഞങ്ങൾക്ക്. നൂറായിരങ്ങൾ – ധനം.
[16] ഇതുമുതൽ നാലൃക്കുകളുടെ ദേവത, പൂഷാവാകുന്നു: ശ്രീ = കാന്തി.
[17] കാകരെപ്പോറ്റും, മരത്തെ – പുത്രപൗത്രാദികളെയും മറ്റു പലരെയും പുലർത്തിപ്പോരുന്ന എന്നെ. കൊള്ളാത്തോർ – അസത്തുക്കൾ. എന്നെ ശത്രുക്കൾ പിടിയ്ക്കയും ചെയ്യരുത്. പാശം (വല) വിരിപ്പോൻ – വേടൻ.
[18] തയിർ നിറച്ച തോൽത്തുരുത്തി സദാ പൂഷാവിന്റെ തേരിലുണ്ടായിരിയ്ക്കും; അതിനൊത്ത സഖ്യം ഞങ്ങൾക്കും കിട്ടട്ടെ.
[19] നോക്കുക – അനുഗ്രഹദൃഷ്ടികൊണ്ട്. അദ്യ = ഇന്ന്.
[20] ഈ ഋക്കിന്റെയും അടുത്തതിന്റെയും ദേവത, മരുന്മാതാവായ പൃശ്നിയാകുന്നു: സൂനൃതോക്തി – മാധ്യമികയായ പ്രിയസത്യവാക്ക് വരേണ്യം – ധനമെന്നർത്ഥം. യാജ്യർ = യജനീയർ.
[21] കുമ്പിടുവിയ്ക്കുന്ന – ശത്രുക്കളെ. വൃത്രഘ്നം – വൃത്രാദ്യസുരരെ ഹനിച്ചത് മേത്തരമേ = മികച്ചതുതന്നെ.
[22] ഒരുവട്ടം – ഒരു പ്രാവശ്യം. കറന്നിട്ടുള്ള – പൃശ്നിയുടെ പാൽ രണ്ടാമതു കറക്കപ്പെടില്ല; ആ പാലിൽനിന്നു മരുത്തുക്കൾ ജനിയ്ക്കുക എന്നതും രണ്ടാമതുണ്ടാവില്ല. മരുത്തുക്കൾ നിസ്തുല്യരാണെന്നു സാരം. പൃശ്നിയുടെ പാലിൽനിന്നത്രേ മരുത്തുക്കൾ ജനിച്ചത്.
ഭരദ്വാജഗോത്രൻ ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; വിശ്വേദേവതകൾ ദേവത. (കാകളി)
സ്വസ്തി കാംക്ഷിയ്ക്കും വരുണമിത്രരെയും:
ഇങ്ങെഴുന്നള്ളട്ടെ, കേട്ടെരുളട്ടെ,യാ
മംഗളൗജസ്കർ വരുണമിത്രാഗ്നികൾ!1
പ്രജ്ഞൻ, യുവതിദ്വയത്തോടു ചേരുവോൻ,
വാനിൽകിടാ,വിഷ്ടികേതു, കെല്പിൻമകൻ,
പീനാഭനഗ്നിയെപ്പൂജിച്ചിടുന്നു, ഞാൻ2
ത്താരാന്വിതയൊന്നി,നാന്വിത മറ്റവൾ:
തമ്മിൽപ്പിണങ്ങിപ്പിരിയും പുനാനമാർ
കമ്രസ്തവം ശ്രവിയ്ക്കട്ടേ, പ്രണുതമാർ!3
വിത്തനാം വായുവിൽച്ചെല്ലട്ടെ, വൻനുതി:
സൽക്കരിച്ചാലും, കവിയെ പ്രയഷ്ടവ്യ,
ശുക്രയാനൻ നിയുന്നാഥൻ കവി ഭവാൻ!4
പ്രൗഢപ്രഭം, മനംകൊണ്ടു പൂട്ടും രഥം:
ചെല്പതിതിലൂടെയല്ലോ, ഗൃഹേ നിങ്ങ –
ളശ്വിമാരേ, സുതതാതഹിതത്തിനായ്!5
കിട്ടിയ്ക്ക, വാനിൽനിന്നാവശ്യമാം ജലം.
സത്യശ്രവർ വിപ്രർ വിശ്വംഭരർ നിങ്ങൾ
സർവഭൂതപ്രിയനാക്കുവിൻ, സൂരിയെ!6
പാവനി കർമ്മം നടത്തട്ടെ, സുന്ദരി;
ഛന്ദോവതി തെളിഞ്ഞേകട്ടെ, വാഴ്ത്തിയ്ക്കു
ചേരാത്ത ദുർദ്ധർഷധാമവും ക്ഷേമവും!7
പൂഷാവിനെപ്പുകഴ്ത്തട്ടേ, ഫലോത്സുകൻ:
നമ്മൾക്കു നല്കട്ടെ, പൊന്നണിപൈക്കളെ; –
ക്കർമ്മമെല്ലം നിറവേറ്റട്ടെ, നേർക്കവൻ!8
യന്നദാതാവിനെ,സ്സദ്ഭുജാപാണിയെ,
ത്വഷ്ടാവിനെ,സ്സുഖാഹ്വാതവ്യനെ യജി –
യ്ക്കട്ടെ, ഹോതാവഗ്നി ദീപ്തൻ ഗൃഹേജ്യനെ!9
ഗ്ഗീരാലഹസ്സിൽ നീ, രുദ്രനെയല്ലിലും:
മുഗ്ദ്ധാംഗനെസ്സത്സുഖനെയജരനെ
സ്തുത്യാ വളർത്താം, കവീരിതരെങ്ങളും!10
സൂരിസ്തുതിയ്ക്കു വരുവിൻ, യുവാക്കളേ:
മീതെ പരന്നു വളർന്നുഗിരസ്തുല്യർ
നേതാക്കൾ നിങ്ങൾ തരിശിനും പുഷ്ടിദർ!11
ഗോരക്ഷി ഗോക്കളെയാലയിൽപ്പോലെ നീ:
താരകൾ വാനത്തുപോല,വർക്കു ഹൃദി
ചേരട്ടെ, ചൊല്ലും കവിതൻ സ്തവോക്തികൾ!12
മർദ്ദിതനായ മനുവിനായ് മൂന്നിനാൽ;
അബ്ഭവാൻ തന്ന ഗൃഹത്തിൽ മത്താടാവു,
കെല്പൊടും സ്വത്തൊടും ഞങ്ങൾ മകനൊടും!13
ക, ന്നോദകങ്ങൾ സവിതാവുമിന്ദ്രനും;
സദ്ദാനശീലരും ധാന്യങ്ങളൊത്തവ;
വിത്തലബ്ധിയ്ക്കിറക്കട്ടെ, ധിമാൻ ഭഗൻ!14
പോരുവൊന്നായ്, മഹായജ്ഞസംരക്ഷിയായ്,
തേരുമിണങ്ങിയ വിത്തവും, വാർദ്ധകം
കേറാത്ത വേശ്മവും ഞങ്ങൾക്കു നല്കുവിൻ:
ശത്ര്വസുരന്മാരെ നേർത്തമർത്താം, മഖോ –
ദ്യുക്തരിൽച്ചെന്നിടാ,മെങ്ങൾക്കിതുകളാൽ!15
[1] സദ്വ്രതർ – സുകർമ്മാക്കളായ ദേവന്മാർ. പുതുചെല്ലാൽ – പുത്തൻസ്തോത്രംകൊണ്ട്. സ്വസ്തി – സ്തോതാക്കൾക്കു ക്ഷേമം. കേട്ടരുളട്ടെ – നമ്മുടെ സ്തുതികൾ. മംഗളൗജസ്കർ = ശോഭനബലന്മാർ.
[2] നരന്നു നരന്ന് – ഓരോ മനുഷ്യന്നും. യുവതിദ്വയം – ദ്യാവാപൃഥിവികൾ. വാനിൻകിടാവ് – ഒന്നാമതു ദ്യോവിൽ ജനിച്ചവൻ. ഇഷ്ടികേതു = യാഗത്തിന്റെ കൊടിമരം.
[3] അഹോരാത്രിസ്തുതി: വിഭിന്നപുത്രികൾ – കറുത്തും വെളുത്തുമിരിയ്ക്കുന്ന പുത്രികൾ, രാപകലുകൾ. താരാന്വിത = നക്ഷത്രസമേത. ഒന്ന് – രാത്രി. ഇനാന്വിത = സൂര്യസമേത. മറ്റവൾ – പകൽ. പിരിയും – രാത്രിവരുമ്പോൾ പകലും, പകൽ വരുമ്പോൾ രാത്രിയും പോകുന്നതിനെ പിണങ്ങിപ്പിരിയലാക്കിയിരിയ്ക്കയാണ്. പുനാനമാർ = പരിപാവനികൾ. കമ്രസ്തവം = മനോഹരമായ സ്തോത്രം. പ്രാണുതമാർ = സ്തുതിയ്ക്കപ്പെട്ടവർ.
[4] വായുസ്തുതി: തേർ നിറയ്ക്കും – സ്തോതാക്കളുടെ രഥത്തെ ധനംകൊണ്ടു നിറയ്ക്കുന്ന. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: കവിയെ സൽക്കരിച്ചാലും – സ്തോത്രകാരന്നു ധനം നൽകിയാലും. ശുക്രയാനൻ = തിളങ്ങുന്ന വാഹനത്തോടുകൂടിയവൻ. നിയുന്നാഥൻ – നിയുത്തുകളെന്ന പെൺകുതിരകളുടെ ഉടമ. കവി – ക്രാന്തദർശി.
[5] ഈ ഋക്കിന്ന് അശ്വികളാകുന്നു, ദേവത. മൂടട്ടെ – തേജസ്സുകൊണ്ട്. നേതൃനാസത്യർതൻ = നേതാക്കളായ അശ്വികളുടെ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: ഗൃഹേ – സ്തോതാവിന്റെ ഗൃഹത്തിൽ; അവിടെ മകന്നും അച്ഛന്നും നന്മ വരുത്താൻ.
[6] പൂർവാർദ്ധത്തിന്നു പർജ്ജന്യവായുക്കൾ ദേവത; ഉത്തരാർദ്ധത്തിന്നു മരുത്തുക്കൾ. സത്യശ്രവർ – യഥാർത്ഥസ്തോത്രം കേൾക്കുന്നവർ. വിപ്രർ = മേധാവികൾ. സൂരി – സ്തോതാവ്.
[7] സരസ്വതി ദേവത: വീരപത്നി = വീരന്റെ, പ്രജാപതിയുടെ, പത്നി. ചിത്രാന്ന = വിവിധാന്നങ്ങളോടുകൂടിയവൾ. കർമ്മം – നമ്മുടെ യജ്ഞം. ഛന്ദോവതി – ഗായത്ര്യാദിച്ഛന്ദസ്സമേത. വാഴ്ത്തിയ്ക്കു = സ്തോതാവിന്നു. ദുർദ്ധർഷധാമം – ശീതാവാതാദികൾക്ക് അക്രമിയ്ക്കാവതല്ലാത്ത ഗൃഹം.
[8] പൂഷാവ് ദേവത: അധ്വാവ് = മാർഗ്ഗം. അവൻ – പൂഷാവ്.
[9] ത്വഷ്ടാവ് ദേവത: മുന്നേ പകുക്കും – ഉൽപത്തികലത്തുതന്നേ ജീവങ്ങളെ പുംസ്ത്രീരൂപേണ വേർതിരിയ്ക്കുന്ന. വൻദേവൻ = മഹാനായ ദേവൻ. സദ്ഭുജാപാണി = നല്ല കൈകളോടും കൈപ്പടത്തോടുംകൂടിയവൻ. ഗൃഹേജ്യൻ = ഗൃഹത്തിൽ (ഗൃഹസ്ഥരാൽ) യഷ്ടവ്യൻ.
[10] രുദ്രൻ ദേവത: മഹാരുദ്രൻ = മഹാനായ രുദ്രൻ. ഗീര് – സ്തോത്രം. നീ – സ്തോതാവിനോടു പറയുന്നതാണിത് മുഗ്ദ്ധാംഗൻ = സുന്ദരരൂപൻ. കവീരിതർ = കവിയാൽ (രുദ്രനാൽ) പ്രേരിതർ.
[11] ധീരൻ = ധീമാന്മാർ. സൂരിസ്തുതിയ്ക്കു – സ്തോതാവിന്റെ സ്തവം കേൾക്കാൻ. മീതേ – അന്തരിക്ഷത്തിൽ. അംഗിരസ്തുല്യർ – അംഗിരസ്സുകൾപോലെ ശീഘ്രഗാമികൾ. പുഷ്ടിദർ – മഴകൊണ്ടു സസ്യപുഷ്ടി വരുത്തുന്നവർ.
[12] സ്തോതാവിനോട്: വീര – സുശീഘ്ര – ബലിഷ്ഠർ – മരുത്തുക്കൾ. എത്തിയ്ക്ക – സ്തുതികളെ. ഹൃദി = ഹൃത്തിങ്കൽ, ഹൃദയത്തിൽ. കവി – മേധാവിയായ സ്തോതാവ്.
[13] വിഷ്ണു ദേവത: മന്നുലകങ്ങൾ – ത്രിലോകങ്ങൾ എന്നർത്ഥം. മർദ്ദിതൻ – അസുരപീഡിതൻ. മൂന്നിനാൽ – മൂന്നു കാൽവെപ്പുകൊണ്ട്. ഉത്തരാർദ്ധം പ്രത്യക്ഷവചനം: മത്താടാവു – അഹ്ലാദിയ്ക്കത്തക്ക ഗൃഹം തരിക എന്നു സാരം.
[14] അനേകർ ദേവത: അർച്ചിതൻ – സ്തുതൻ. സദ്ദാനശീലർ – വിശ്വേദേവന്മാർ. ധാന്യങ്ങളൊത്തവ ധാന്യസമേതങ്ങളായ അന്നോദകങ്ങൾ ഏകുക, നല്കട്ടെ. ഇറക്കട്ടെ – നമ്മെ പ്രേരിപ്പിയ്ക്കട്ടെ.
[15] ദേവന്മാരോട്: പാരാതെ – ഉടനേ നല്കുവിൻ. വാർദ്ധകം കേറാത്ത – പഴക്കം തട്ടാത്ത. മഖോദ്യുക്തർ = യജ്ഞപ്രവൃത്തർ. ഇതുകളാൽ – വിത്തവും വേശ്മ (ഗൃഹ)വുംകൊണ്ട്.
ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബഹുദേവന്മാർ ദേവത.
നിങ്ങളുടെ അദിതിദേവിയെയും വരുണനെയും മിത്രനെയും അഗ്നിയെയും, അരിസൂദനനായ, ശോഭനസുഖനായ അര്യാമാവിനെയും, സവിതാവിനെയും, ഭഗനെയും – രക്ഷിതാക്കളായ ദേവന്മാരെയല്ലാം – ഞാൻ സുഖത്തിന്നുവേണ്ടി, വണങ്ങി സ്തുതിയ്ക്കുന്നു.1
സുപ്രഭ, സൂര്യ, തേജസ്സു തെളിഞ്ഞ ദക്ഷദൗഹിത്രരായ ദേവന്മാരെ ഭവാൻ ദോഷം ചെയ്യാത്തനിലയിൽ നിർത്തണം: ഇരുലോകങ്ങളിൽ വെളിപ്പെടുന്നവരും, യജ്ഞങ്ങളിൽ സംബന്ധിയ്ക്കുന്നവരും, സത്യശീലരും, ധനികരും, യഷ്ടവ്യരും അഗ്നിജിഹ്വരുമാണല്ലോ, അവർ!2
ദ്യാവാപൃഥിവികളെ, നിങ്ങൾ ഞങ്ങൾക്കു കനത്ത കരുത്തുളവാക്കുവിൻ; രോദാസികളേ, സുസുഖകളേ, നിങ്ങൾ ഞങ്ങൾക്കു വലിയ ഗൃഹം, വളരെദ്ധനമുണ്ടാകുമാറ്, തന്നരുളുവിൻ; ധിഷണമാരേ, നിങ്ങൾ ഞങ്ങളെ പാപം പറ്റാതെ പാർപ്പിയ്ക്കുവിൻ!3
ചെറുതോ വലുതോ ആയ യുദ്ധത്തിൽ നില്ക്കുന്ന ഞങ്ങൾ മരുദ്ദേകളെ എപ്പോൾ വിളിയ്ക്കുമോ; അപ്പോൾ, വിളിയ്ക്കപ്പെട്ട ആ വസുക്കളും അബാധിതരുമായ രുദ്രപുത്രന്മാർ ഞങ്ങളുടെ അടുക്കലെയ്ക്കിറങ്ങട്ടെ!4
രോദസീദേവി യാവചിലരിൽ ചിക്കെന്നു ചെല്ലുമോ, സമൃദ്ധിവരുത്തി പൂജിയ്ക്കുന്ന പൂഷാവും സേവിയ്ക്കുമോ; മരുത്തുക്കളേ, ആ നിങ്ങൾ ഞങ്ങളുടെ വിളികേട്ട് ഇങ്ങോട്ട് വരുമ്പോൾ, ഓരോ വഴിയിലും ജീവജാലം വിറച്ചുപോകും!5
സ്തോതാവേ, ആ സ്ത്രോത്രം കൈക്കൊള്ളുന്ന വീരനായ ഇന്ദ്രനെ ഭാവാൻ ഒരു പുതിയ സ്തവംകൊണ്ടു പൂജിയ്ക്കുക: പുകഴ്ത്തപ്പെട്ടവൻ സ്തുതികേൾക്കുകതന്നെ ചെയ്യും; വാഴ്ത്തപ്പെട്ടവൻ വളരെ അന്നവും തരും!6
തണ്ണീരുകളേ, മനുഷ്യഹിതങ്ങളായ നിങ്ങൾ പുത്രന്നും പൗത്രന്നും അഹിംസിതമായ അന്നവും സുഖവും ശാന്തിയും തരുവിൻ: ചരാചരങ്ങളെയെല്ലാം പ്രസവിച്ച നിങ്ങൾ അമ്മമാരിലും കവിഞ്ഞ ഭിഷക്കുകളാണല്ലോ!7
രക്ഷകനായ, സുവർണ്ണപാണിയായ, യഷ്ടവ്യനായ സവിതൃദേവൻ നമ്മുടെ അടുക്കൽ വന്നെത്തട്ടെ: ഉഷസ്സുദിപ്പുപോലെ, ഹവിർദ്ദാതാവിന്നു വരണീയങ്ങളെ വെളിപ്പെടുത്തുന്ന ധനവാനാണല്ലോ, അവിടുന്ന്!8
ബലപുത്ര, അങ്ങ് ഇപ്പോൾ ഞങ്ങളുടെ ഈ യാഗത്തിൽ ദേവന്മാരെ കൊണ്ടുവന്നാലും: ഞാൻ എന്നും അങ്ങയുടെ ദാനത്തിൽ വർത്തിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ രക്ഷയാൽ ഞാൻ നല്ല വീരന്മാരോടുകൂടിയവനുമാകണം!9
മേധാവികളായ നാസത്യരേ, ആ നിങ്ങൾ എന്റെ കർമ്മസഹിതമായ സ്തോത്രത്തിൽ ശീഘ്രം വന്നെത്തുവിൻ: നേതാക്കളേ, അത്രിയെ കൂരിരുളിൽനിന്നു മോചിപ്പിച്ചപോലെ (ഞങ്ങളെ) യുദ്ധത്തിൽ ദുഃഖത്തിൽനിന്നു കരയേറ്റുവിൻ!10
ദേവന്മാരേ, ആ നിങ്ങൾ ഞങ്ങൾക്കു തേജസ്സും ഓജസ്സും ആൾക്കാരും ചേർന്ന ബഹുസ്തുത്യമായ ധനം തന്നരുളുവിൻ; ദിവ്യരും ഭൗമരും ഗോജാതരും അന്തരിക്ഷോൽപന്നരുമായ നിങ്ങൾ ദാനംകൊണ്ടു സുഖിപ്പിയ്ക്കുകയുംചെയ്യുവിൻ!11
ആ വർഷകർ – രുദ്രനും, സരസ്വതിയും, വിഷ്ണുവും, വായുവും, ഋഭുവിഭ്വവാജന്മാരും, ദേവഹിതനായ വിധാതാവും – സമാനപ്രീതിയോടെ നമ്മെ സുഖിപ്പിയ്ക്കട്ടെ; പർജ്ജന്യനും വായുവും നമുക്കു് അന്നും വർദ്ധിപ്പിയ്ക്കട്ടെ!12
അ ദേവൻ സവിതാവും, ഭഗനും, സമ്പത്തു നിറയ്ക്കുന്ന സലിലപുത്രനും, ദേവന്മാരോടും തൽപത്നിമാരോടും കൂടിയ ത്വഷ്ടാവും, ദേവന്മാരോടുകൂടിയ ദ്യോവും, സമുദ്രങ്ങളോടുകൂടിയ ഭൂവും സമാനപ്രീതിയോടെ നമ്മെ രക്ഷിയ്ക്കട്ടെ!13
അഹിർബുധ്ന്യനും, അജനായ ഏകപാത്തും, ഭൂമിയും, സമുദ്രവും നമ്മുടെ സ്തോത്രം കേൾക്കട്ടെ; കവികളാൽ ശസ്ത്രം ചൊല്ലപ്പെട്ട, സ്തുതിയ്ക്കപ്പെട്ട, വിളിയ്ക്കപ്പെടുന്ന, മന്ത്രപ്രതിപാദ്യരായ, യജ്ഞവർദ്ധകരായ ദേവന്മാരെല്ലാം രക്ഷിയ്ക്കട്ടെ!14
ഇങ്ങനെ, എന്റെ പുത്രന്മാരായ ഭരദ്വാജഗോത്രക്കാർ അർച്ചനസാധനങ്ങളായ സ്തോത്രങ്ങൾകൊണ്ടു സ്തുതിച്ചുപോരുന്നു: യജനീയരേ, തർപ്പിയ്ക്കപ്പെട്ട, വസുക്കളായ, അധർഷിതരായ നിങ്ങളെല്ലാവരും, ദേവപത്നിമാരും പുകഴ്ത്തപ്പെടുവിൻ.15
[1] നിങ്ങളുടെ – അമ്മയായ.
[2] ദക്ഷദൗഹിത്രർ = ദക്ഷന്റെ മകളുടെ, അദിതിയുടെ, പുത്രന്മാർ. ഇരുലോകങ്ങളിൽ – സ്വർഗ്ഗത്തിലും ഭൂമിയിലും.
[3] ധിഷണമാർ = ധാരയിത്രികൾ; ദ്യാവാപൃഥിവികളുടെ ഒരു പര്യായം.
[5] രോദസി – രുദ്രപത്നി, സമൃദ്ധി വരുത്തി പൂജിയ്ക്കുന്ന – സ്തോതാക്കളെ സമ്പത്സ്മൃദ്ധരാക്കി മാനിയ്ക്കുന്ന.
[7] ഭിഷക്കുകൾ = വൈദ്യന്മാർ.
[8] വരണീയങ്ങൾ – ധനങ്ങൾ
[9] വീരന്മാർ = പുത്രാദികൾ.
[11] ദിവ്യർ – അദിത്യർ. ഭൗമർ – വസുക്കൾ. ഗോജാതർ – പൃശ്നിപുത്രരായ മരുത്തുക്കൾ. അന്തരിക്ഷോൽപന്നർ – രുദ്രന്മാർ. ദാനംകൊണ്ടു – അഭീഷ്ടങ്ങൾ തന്ന്.
[12] വിധാതാവ് – പ്രജാപതി.
[13] സലിലപുത്രൻ – വൈദ്യുതാഗ്നി.
[14] അജനായ ഏകപാത്ത് – ഒരു ദേവൻ. കവികൾ – ഋഷിമാർ.
[15] പുകഴ്ത്തപ്പെടുവിൻ – എന്റെ (ഋജിശ്വാവിന്റെ) പുത്രന്മാരായ സുഹോത്രാദികളാൽ സ്തുതിയ്ക്കപ്പെട്ടുവിൻ.
ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ഉഷ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വദേവകൾ ദേവത.
കണ്ണായ, മഹത്തായ, മിത്രവരുണന്മാർക്കു പ്രിയമായ, അബാധിതമായ, സ്വച്ഛമായ, ദർശനീയമായ സൂര്യതേജസ്സ് എമ്പാടും ഉയരുന്നു: ഉദയത്തിൽ ദ്യോവിന്ന് ഒരാഭരണമെന്നപോലെ വിളങ്ങുന്നു.1
മേധാവിയായ സൂര്യൻ മൂന്നിടങ്ങളെയും, ഈ ദേവന്മാരുടെ നിഗൂഢമായ പിറവിയെയും അറിയുന്നു; മനുഷ്യരിലെ നന്മതിന്മകൾ നോക്കിക്കാണുന്നു; അധിപതിയായിനിന്നു പ്രാപ്തവ്യങ്ങളെ പ്രകാശിപ്പിയ്ക്കുന്നു.2
മഹത്തായ യജ്ഞത്തെ രക്ഷിയ്ക്കുന്ന നിങ്ങളെ ഞാൻ സ്തുതിയ്ക്കുന്നു – സുജാതരായി അബാധിതകർമ്മാക്കളായി ധനികരായി പരിപാവനമായിരിയ്ക്കുന്ന അദിതിരുണമിത്രന്മാരെയും ആര്യമഭഗന്മാരെയും ഞാൻ നേരിട്ടു വാഴ്ത്തുന്നു.3
ദ്രോഹികളെത്തട്ടിനീക്കുന്ന, സജ്ജനപാലകരായ, അബാധിതരായ, മഹാരാജന്മാരായ, നല്ല പാർപ്പിടം നല്കുന്നവരായ, യുവാക്കളായ, ശോഭനബലരായ, ഈശ്വരരായ, ദ്യോവിന്റെ നേതാക്കന്മാരായ, (നമ്മുടെ) പരിചരണമിച്ഛിയ്ക്കുന്ന ആദിത്യന്മാരെയും ആദിതിയെയും ഞാൻ അഭിഗമിയ്ക്കുന്നു.4
പിതാവായ ദ്യോവേ, കനിവുറ്റ മാതാവായ ഭൂവേ, ഭ്രാതാവായ അഗ്നേ, വസുക്കളേ, നിങ്ങൾ ഞങ്ങളെ സുഖിപ്പിച്ചാലും; ആദിത്യന്മാരേ, ആദിതേ, നിങ്ങളെല്ലാം ഒപ്പം പ്രസാദിച്ചു ഞങ്ങൾക്കു വലിയ ഗൃഹം തന്നാലും!5
യജനീയരേ, നിങ്ങൾ ഞങ്ങളെ ചെന്നായയ്ക്കോ, പെൺചെന്നായയ്ക്കോ – ഏതൊരു ഹിംസകന്നും – വിട്ടുകൊടുക്കരുതേ: ഞങ്ങളുടെ ശരീരത്തിന്റെ നേതാക്കളാണല്ലോ, നിങ്ങൾ; ബലത്തിന്റെയും വാക്കിന്റെയും നേതാക്കളാണല്ലോ, നിങ്ങൾ!6
വസുക്കളേ, നിങ്ങളുടെ ഞങ്ങൾക്കു് അന്യർ ചെയ്ത പാപം അനുഭവപ്പെടരുത്; നിങ്ങളെ കോപിപ്പിയ്ക്കുന്നതൊന്നും ഞങ്ങൾ ചെയ്തു പോകരുത് വിശ്വേദേവന്മാരേ, വിശ്വേശന്മാരാണല്ലോ, നിങ്ങൾ; ശത്രു താൻതന്നേ സ്വശരീരം നശിപ്പിയ്ക്കട്ടെ!7
നമസ്കാരംതന്നെ ബലവത്തരമാണ്; ഞാൻ നമസ്കാരത്തെ പരിചരിക്കുന്നു. നമസ്കാരമാണ്, വാനൂഴികളെ താങ്ങുന്നത്. ദേവന്മാർക്കു നമസ്കാരം! നമസ്കാരം ഇവരെ കീഴടക്കും! ചെയ്തുപോയ പാപവും ഞാൻ നമസ്കാരംകൊണ്ടു നീക്കുന്നു.8
യജനീയരേ, നിങ്ങളുടെ യജ്ഞത്തിന്റെ നേതാക്കളായ, യജനഗൃഹത്തിലിരിയ്ക്കുന്ന, വിശുദ്ധബലരായ, അബാധിതരായ, കാഴ്ചയേറിയ, തലവന്മാരായ, മഹാന്മാരായ ആ നിങ്ങളെ ഞാൻ നേരിട്ടു നമസ്കാരങ്ങൾകൊണ്ടു വണങ്ങുന്നു.9
മികച്ച തേജസ്സും നല്ല ഓജസ്സുമുള്ളവരും, സത്യകർമ്മാക്കളും, സ്തോതാക്കൾക്കു യഥാർത്ഥഭൂതരുമാണല്ലോ, വരുണനും മിത്രനും അഗ്നിയും; അവർ നമ്മുടെ ദുരിതമെല്ലാം മറവിയിലാക്കട്ടെ!10
ഇന്ദ്രനും പൃഥിവിയും പൂഷാവും ഭഗനും അദിതിയും പഞ്ചജനങ്ങളും നമ്മുടെ വാസഭൂമിയെ വർദ്ധിപ്പിയ്ക്കട്ടെ; നല്ല സുഖവും നല്ല അന്നവും നല്ല നടപ്പും നല്കട്ടെ; നമ്മെ നന്നായി രക്ഷിച്ചു, നന്നായി കാക്കട്ടെ!11
ദേവന്മാരേ, സ്തുതിയ്ക്കുന്ന ഭാരദ്വാജൻ വേഗത്തിൽ ദിവ്യസ്ഥാനമടയട്ടെ: തിരുവുള്ളം തെളിയണമെന്നപേക്ഷിയ്ക്കുന്നു; ഇരിയ്ക്കുന്ന യജ്ഞാർഹരോടൊന്നിച്ചു യാഗമനുഷ്ഠിച്ചുകൊണ്ടു ദേവഗണത്തെ ധനലബ്ധിയ്ക്കായി വന്ദിയ്ക്കുന്നു.12
അഗ്നേ, ആ പാപംചെയ്യുന്ന കുടിലനെ – ദുരാശയനായ ദ്രോഹിയെ – അങ്ങ് അതിദൂരെത്തെയ്ക്കു തള്ളണം; സജ്ജനപാലക, സുഖം തരിക!13
സോമമേ, ഞങ്ങളുടെ അമ്മികൾ സഖ്യമിച്ഛിയ്ക്കുന്നു. കൊടുക്കാത്ത തിന്മനെ ഭവാൻ മുടിയ്ക്കുക: തട്ടിയെടുക്കുന്നവനാണല്ലോ, അവൻ!14
ശോഭനദാനന്മാരേ, കഴിവുള്ളവരാണല്ലോ, തേജസ്സിയന്ന ഇന്ദ്രാദികളായ നിങ്ങൾ: വഴിയിൽ ഞങ്ങളെ കൂടെനിന്നു കാത്തു, സുഖപ്പെടുത്തിവിൻ!15
യാതൊന്നിലൂടേ നടന്നവൻ വിദ്രോഹികളെയെല്ലാം പോക്കി, ധനം നേടുമോ; ഞങ്ങൾ ആ സുഗമവും അനഘവുമായ മാർഗ്ഗത്തിലെത്തിച്ചേർന്നു!16
[2] മൂന്നിടങ്ങൾ – ത്രിലോകങ്ങൾ. പ്രാപ്തവ്യങ്ങൾ = ലഭിയ്ക്കേണ്ടുന്നവ.
[4] അഭിഗമിയ്ക്കുക – മുമ്പിൽച്ചെല്ലുക.
[5] ഭ്രാതാവായ – സ്നേഹമുള്ള.
[7] നിങ്ങളുടെ – ഭവദീയരായ.
[8] നിങ്ങളുടെ മാഹത്മ്യം ഇരിയ്ക്കട്ടെ: നിങ്ങളെ നമസ്കരിയ്ക്കുന്നതുതന്നെ അത്യുൽകൃഷ്ടമാകുന്നു!
[9] നിങ്ങളുടെ – നിങ്ങൾക്കായിചെയ്യപ്പെടുന്ന.
[11] പഞ്ചജനങ്ങൾ – ദേവന്മാർ, ഗന്ധർവർ, അപ്സരസ്സുകൾ, മനുഷ്യർ, പിതൃക്കൾ.
[12] ഭരദ്വാജൻ – ഋജിശ്വാവായ ഞാൻ. ഇരിക്കുന്ന – സത്രോപവിഷ്ടരായ. യജ്ഞാർഹർ – മറ്റു യജമാനന്മാർ.
[14] സഖ്യം – ഭവാന്റെ സഖ്യം. കൊടുക്കാത്ത – ദാതൃത്വമില്ലാത്ത. തിന്മൻ – സ്വയം തിന്നുന്നവൻ.
[16] അന്യദിക്കിൽനിന്നു തിരിച്ചെത്തിയാൽ ജപിയ്ക്കേണ്ടുന്ന മന്ത്രമത്രേ, ഇത്.
ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ജഗതിയും ഛന്ദസ്സുകൾ; വിശ്വദേവതകൾ ദേവത.
അതു ദ്യോവിനോടോ, ഭൂവിനോടോ, യജ്ഞത്തോടോ, ഈ കർമ്മങ്ങളോടോ ചേർന്നതാണെന്നു ഞാൻ സമ്മതിയ്ക്കില്ല: അയാളെ വമ്പിച്ച പർവതങ്ങൾ ചതയ്ക്കട്ടെ; അതിയാജനെ യജിപ്പിയ്ക്കുന്നവൻ അധമനായിത്തീരട്ടെ!1
മരുത്തുക്കളേ, ഞങ്ങളെക്കാൾ മീതെയാണെന്നഭിമാനിയ്ക്കുന്നവൻ ആരോ; ഞങ്ങളുടെ സ്തോത്രത്തെ നിന്ദിപ്പാൻ ആർ മുതിരുമോ; അവനെ തേജസ്സുകൾ വലയ്ക്കട്ടെ – ആ ബ്രഹ്മദ്വേഷിയെ സൂര്യൻ ദഹിപ്പിയ്ക്കട്ടെ!2
സോമമേ, അങ്ങ് കർമ്മരക്ഷകനാണെന്നു പറയുന്നു; ഞങ്ങളെ പഴിക്കാരിൽനിന്നു രക്ഷിയ്ക്കുന്നവനാണെന്നു പറയുന്നു. എന്നാൽ ഞങ്ങൾ നിന്ദിയ്ക്കപ്പെടുന്നതു കാണിന്നില്ലേ? ബ്രഹ്മദ്വേഷിയുടെ നേർക്കു പൊള്ളിയ്ക്കുന്ന ആയുധം ചാട്ടുക!3
ഉദിയ്ക്കുന്ന ഉഷസ്സുകൾ എന്നെ രക്ഷിയ്ക്കട്ടെ; തടിച്ച നദികൾ എന്നെ രക്ഷിയ്ക്കട്ടെ; അനക്കമില്ലാത്ത മലകൾ എന്നെ രക്ഷിയ്ക്കട്ടെ; യജ്ഞത്തിലെ പിതൃക്കളും എന്നെ രക്ഷിയ്ക്കട്ടെ!4
ഞങ്ങളുടെ മനസ്സു സദാ നന്നായിരിയ്ക്കുണം; ഞങ്ങൾ ഉദിയ്ക്കുന്ന സൂര്യനെ കാണുകയുംചെയ്യണം. ഉൽക്കൃഷ്ടധനാധിപതി ഹവിസ്സു ദേവന്മാർക്കു കൊണ്ടുകൊടുപ്പാൻ ശരിയ്ക്കു വന്നിട്ട്, അപ്രകാരം ചെയ്തരുളട്ടെ!5
രക്ഷയോടുകൂടി ഇന്ദ്രനും, സലിലസമൃദ്ധയായ സരസ്വതിയും തൊട്ടടുക്കൽ വന്നണയട്ടെ; പർജ്ജന്യൻ ഓഷധികളോടുകൂടി നമ്മെ സുഖിപ്പിയ്ക്കട്ടെ; അഗ്നി, അച്ഛനെപ്പോലെ സുഖസ്തുത്യനും സുഖാഹ്വാതവ്യനുമായിബ്ഭവിയ്ക്കട്ടെ!6
ദേവന്മാരേ, നിങ്ങളെല്ലാവരും വരുവിൻ; എന്റെ ഈ വിളികേൾക്കുവിൻ; ഈ ദർഭവിരിപ്പിലിരിയ്ക്കുവിൻ!7
ദേവന്മാരേ, നിങ്ങളെ ആർ നെയ്യു തൂകിയ ഹവിസ്സുകൊണ്ടു പരിചരിയ്ക്കുമോ; അവങ്കൽ ചെല്ലുമല്ലോ, നിങ്ങളെല്ലാവരും.8
മരണരഹിതന്റെ മക്കൾ നമ്മുടെ സ്തുതി കേൾക്കട്ടെ; നമുക്കു നല്ല സുഖം തന്നരുളട്ടെ!9
യജ്ഞം വർദ്ധിപ്പിയ്ക്കുന്ന, സമയങ്ങളിൽ സ്തോത്രം കേൾക്കുന്ന ദേവന്മാരെല്ലാം തയിർ ചേർത്ത ചുടുപാൽ നുകരട്ടെ!10
ഇന്ദ്രനും, മരുദണവും, ത്വഷ്ടാവും, മിത്രനും, അര്യാമാവും നമ്മുടെ സ്തോത്രവും ഈ ഹവിസ്സും ആസ്വദിയ്ക്കട്ടെ!11
ഹോതാവായ അഗ്നേ, ദേവഗണത്തെ അറിയുന്ന ഭവാൻ ഞങ്ങളുടെ ഈ യജ്ഞം അറിയപ്പെട്ട ക്രമത്തിൽ നടത്തിയാലും!12
വിശ്വദേവന്മാരേ, നിങ്ങൾ എന്റെ ഈ വിളി കേൾക്കുവിൻ: അന്തരിക്ഷത്തിലും, അന്തികത്തിലും, വാനിലും വസിയ്ക്കുന്ന അഗ്നിജിഹ്വരായ യജനീയർ സഭയിലിരുന്ന് ഇമ്പം കൊള്ളുവിൻ!13
യജ്ഞാർഹരായ ദേവന്മാരെല്ലാവരും ദ്യാവാപൃഥിവികളും ജലപുത്രനും എന്റെ സ്തോത്രം കേട്ടരുളട്ടെ: നിങ്ങൾക്കു രുചിയ്ക്കാത്തതൊന്നും ഞാൻ ചൊല്ലരുതേ; ഞങ്ങൾ തുലോം അടുത്തു, നിങ്ങളുടെ സുഖങ്ങളിൽതന്നേ മത്താടുമാറാകണം!14
മഹന്മാരായ, മന്നിലും വിണ്ണിലും അന്തരിക്ഷത്തിലും പിറന്ന, നിശിതജ്ഞാനരായ ദേവന്മാർ നമ്മുടെ പുത്രാദികൾക്ക് എല്ലാ അന്നവും രാപ്പകൽ തന്നരുളട്ടെ!15
അഗ്നിപർജ്ജന്യന്മാരേ, നിങ്ങൾ എന്റെ കർമ്മത്തെ രക്ഷിയ്ക്കുവിൻ; സുഖാഹ്വാതവ്യരേ, ഈ യജ്ഞത്തിൽ ഞങ്ങളുടെ നല്ല സ്തുതി കേൾക്കുവിൻ. ഒരാൾ അന്നം ഉൽപാദിപ്പിയ്ക്കുന്നു; മറ്റാൾ ഗർഭവും. ആ നിങ്ങൾ അന്നവും സന്തതിയും ഞങ്ങൾക്കു തരുവിൻ!16
വിശ്വദേവന്മാരേ, ഞാൻ ദർഭ വിരിച്ച്, അഗ്നിയെ ജ്വലിപ്പിച്ചു, സൂക്തംകൊണ്ടും വലിയ നമസ്കാരംകൊണ്ടും പരിചരിച്ചുവല്ലോ: യജനീയരേ, നിങ്ങൾ ഇന്നു ഞങ്ങളുടെ ഈ യജ്ഞത്തിൽ ഹവിസ്സുകൊണ്ട് ഇമ്പംകൊള്ളുവിൻ!17
[1] അതിയാജൻ എന്നൊരു ഋഷി, ഋജിശ്വാവിനെക്കാൾ മീതെയാകണമെന്നു നിശ്ചയിച്ചു, യാഗം തുടങ്ങി. ആയാഗത്തെ ഋജിശ്വാവു നിരസിയ്ക്കുന്നു: അതു – അതിയാജന്റെ യജനം. ദ്യോവിനോടോ ഭൂവിനോടോ – ദിവ്യ – ഭൗമദേവന്മാരോടോ. യജ്ഞത്തോടോ – ഞാനനുഷ്ഠിച്ചിട്ടുള്ള യാഗത്തോടോ. ചേർന്നത് – യുക്തം, സദൃശം. പർവതങ്ങൾ – ഇന്ദ്രനാലയയ്ക്കപ്പെട്ട ഗിരികൾ.
[3] പറയുന്നു – പഴമക്കാർ.
[4] തടിച്ച – വെള്ളം പരന്ന. പിതൃക്കൾ – പിതൃദേവതകൾ.
[5] ഉൽകൃഷ്ടധനാധിപതി – അഗ്നി. അപ്രകാരം – മുൻവാക്യങ്ങളിൽ പറയപ്പെട്ടത്.
[6] സരസ്വതി – നദി
[9] മരണരഹിതന്റെ മക്കൾ – പ്രജാപതിയുടെ പുത്രന്മാർ, ദേവന്മാർ.
[10] സമയങ്ങളിൽ – യജ്ഞാവസരങ്ങളിൽ.
[12] ക്രമത്തിൽ – ഇന്നിന്ന ദേവന്മാർക്ക് ആദ്യമാദ്യം എന്ന മുറയ്ക്കു്.
[13] ആന്തികം – അന്തരിക്ഷത്തിന്നടുത്ത സ്ഥാനം, ഭൂലോകം.
[14] ജലപുത്രൻ – വൈദ്യുതാഗ്നി. നിങ്ങളുടെ – നിങ്ങൾ തന്ന.
[16] ഒരാൾ – പർജ്ജന്യൻ; മഴകൊണ്ട് അന്നം ഉൽപാദിപ്പിയ്ക്കുന്നു. മറ്റാൾ – അഗ്നി ഗർഭം ഉൽപാദിപ്പിയ്ക്കുന്നു: പുരുഷനാൽ ഭുജിയ്ക്കപ്പെട്ട അന്നം ജാരാഗ്നിയാൽ ദഹിപ്പിയ്ക്കപ്പെട്ടു, ശുക്ലമായി പരിണമിച്ചു, സ്ത്രീകളിൽ സംക്രമിച്ചു ഗർഭമായിത്തീരുന്നു.
[17] സൂക്തം – സ്തോത്രം.
ഭരദ്വാജൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)
ലന്നാപ്തിയ്ക്കും കർമ്മത്തിന്നും
പൂട്ടിനിർത്തീടുന്നു, ഞങ്ങൾ
പൂഷാവേ, മാർഗ്ഗാധിപതേ!1
തീരെക്കൊടാത്തോനെയും നീ:
ഉദ്യദ്ദ്യുതേ, ലുബ്ധന്റെയും
ചിത്തം മയപ്പെടുത്തുക!3
മാർഗ്ഗം ഭവാൻ ബലവാനേ;
പോക്കുക, വിദ്രോഹികളെ; –
ക്കായ്ക്കട്ടേ, ഞങ്ങൾതൻ യത്നം!4
ച്ചോർ വിളമ്പും തോലുളിയാൽ
ലുബ്ധക്കരുടെയെല്ലാം നെഞ്ചം
ചെത്തി നേർപ്പിയ്ക്കുക, പൂഷൻ!8
മാൾക്കാരെയുമന്നത്തെയും
കയ്യിലെത്തിയ്ക്കുന്നു കർമ്മം
ചെയ്യുകെ,ങ്ങൾക്കുണ്ണുവാൻ നീ!10
[1] പൂട്ടിനിർത്തീടുന്നു – അഭിമുഖീകരിയ്ക്കുന്നു എന്നു സാരം. മാർഗ്ഗം രക്ഷിയ്ക്കന്ന ദേവതയത്രേ, പൂഷാവ്.
[2] നല്ല ഗൃഹസ്ഥങ്കൽ കൊണ്ടാക്കപ്പെട്ട ഞങ്ങൾക്ക് അദ്ദേഹം ധനംതരുമെന്ന് ആശയം.
[3] മയപ്പെടുത്തുക – ദാനതൽപരമാക്കുക എന്നർത്ഥം.
[4] ഞങ്ങൾ ഏതിലൂടെ പോയാൽ ധനം കിട്ടുമോ, ആ മാർഗ്ഗം നോക്കി വെച്ചാലും. കായ്ക്കട്ടെ – സഫലമകട്ടെ.
[5] ചെത്തീടുക – കാഠിന്യം കുറയ്ക്കാൻ.
[6] അനുകൂലം – ഞങ്ങൾക്കു ധനം തരേണമെന്ന അനുകൂലവിചാരം.
[7] നേർപ്പിയ്ക്കുക – മൃദൂകരിയ്ക്കുക എന്നു സാരം.
[8] ആവിർദ്യുതേ – ദീപ്തിമൻ.
[9] പൂഷാവിന്റെ കയ്യിൽ ഒരു തോലുളി എപ്പോഴും ഉണ്ടായിരിയ്ക്കും. അതിനുടെ – തോലുളിയുടെ പക്കലുള്ള.
[10] ഉണ്ണുവാൻ – ഭക്ഷണം കഴിച്ചു ജീവിപ്പാൻ.
ഭരദ്വാജൻ ഋഷി; ഗായത്രി ഛന്ദസ്സ്; പൂഷാവ് ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
പൂജിപ്പോന്നദ്ദേഹം തെല്ലും
ആടൽ വരുത്തുകില്ല; – വൻ
നേടും, ധനമൊന്നാമനായ്!4
ഗോക്കളെ; – യശ്വങ്ങളെയും
കാക്കട്ടേ, പൂഷാവു; നമ്മിൽ –
ച്ചേർക്കട്ടേ, പൂഷാവന്നവും!5
ഗാഥ ചൊല്ലും ഞങ്ങളുടെയും
മാടുകളെ രക്ഷിപ്പാനായ് –
ക്കൂടെച്ചെല്ക, പൂഷാവേ, നീ!6
യ്ക്കാ; – പ്പെടൊല്ലാ; കിണർകളിൽ;
ആടലൊന്നും പറ്റാത്തവ –
യോടുകൂടി വന്നാലും, നീ!7
ത്തിർപ്പോ,നനശ്വരധനൻ;
അപ്പെരുമാളൊടു സമ്പ –
ത്തഭ്യർത്ഥിച്ചീടുന്നു, ഞങ്ങൾ.8
പൂണ്ട ഞങ്ങളൊരിയ്ക്കുലും
പീഢിതരാകായ്കി; – ങ്ങെങ്ങൾ
പാടിപ്പുകഴ്ത്തുന്നു, നിന്നെ!9
[1] പോയ മുതൽ കിട്ടാൻ ജപിയ്ക്കേണ്ടുന്ന മന്ത്രം: ചൊല്ലിത്തരും – നഷ്ടധനപ്രാപ്ത്യുപായം. ഇതാ എന്നുരയ്ക്കും – നഷ്ടധനം കാട്ടിത്തരും.
[2] ഇടം – നഷ്ടധനമിരിയ്ക്കുന്ന ഗൃഹം. അൻപാൽ = ദയയാൽ.
[3] ചക്രം – ചക്രായുധം. ദോഷം – കേട്.
[6] നീർ – സോമം. ഗാഥ – സ്തുതിഗീതി.
[7] ആപ്പെടൊല്ലാ – വീണുപോകരുത്. പറ്റാത്തവ – പറ്റാത്ത ഗോക്കൾ. വന്നാലും – വൈകുന്നേരം തിരിച്ചുവരിക.
[8] കേൾപ്പാൻ – സ്തോത്രങ്ങൾ കേൾക്കുന്നവൻ. ഇല്ലായ്മയെത്തീർപ്പോൻ = ദാരിദ്ര്യനാശനൻ.
[9] നിന്നുടെ – നിന്നെ ഉദ്ദേശിച്ചുള്ള.
[10] അപ്പുറത്തെയ്ക്കു് – അഗമ്യപ്രദേശത്തെയ്ക്കു്; ചോരവ്യാഘ്രാദികളുള്ള സ്ഥലത്തെയ്ക്കു പോകുന്ന ഗോക്കളെ തടയാൻ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’ പോലെ.)
വിത്തത്തിന്റെ കൂമ്പാരം, നീ;
വാഴ്ത്തുവോനു, വാഴ്ത്തുവോനു
ദീപ്തിമാനേ, സഖാവു, നീ!3
[1] ധാതൃപുത്ര – പ്രജാപതിസുത. ഒന്നിയ്ക്ക നാം – അങ്ങും സ്തുതിയ്ക്കുന്ന ഞാനും കൂടിച്ചേരുക.
[2] കപർദ്ദി – പൂഷാവ്.
[3] സ്വത്തിൻമഴ – സ്തോതാവിന്നു ധനം വർഷിച്ചുകൊടുക്കുന്നവൻ. അജാശ്വ – ആടുകളാകുന്ന അശ്വ (വാഹന) ങ്ങളോടുകൂടിയവനേ.
[4] പെങ്ങൾ – ഉഷസ്സ്.
[5] അംബാരതൻ – മാതാവായ രാത്രിയുമായി രമിയ്ക്കുന്നവൻ.
[6] സേവകരിലെഴുന്നള്ളും – സ്തോതാക്കളുടെഅടുക്കൽ പതിവായി ചെല്ലുന്ന.
ഭരദ്വാജൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)
സുന്ദരാംഗ, ഞങ്ങൾ നിന്നെ
വാഴ്ത്തുവത; – സ്സ്വത്തെങ്ങളിൽ –
ച്ചേർത്താലും, നീ പുരുസ്തുത!4
ഇമ്മട്ടാം നിൻത്രാണം ഞങ്ങൾ
ഇന്നു സർവ്യാപ്തിയ്ക്കഭ്യർത്ഥി –
യ്ക്കുന്നു, നാളെസ്സർവാപ്തിയ്ക്കും.6
[1] ആജ്യസിക്തം = നെയ്യുകൊണ്ടു നനച്ചത്. മറ്റുദേവൻ ഈഡ്യനാകാ – പൂഷാവിങ്കൽനിന്നുതന്നേ അഭീഷ്ടം കൈവരും.
[2] സത്സംരക്ഷാവിധായകൻ – സജ്ജനപാലകൻ; ഇന്ദ്രന്റെ വിശേഷണം. ഇന്ദ്രന്നും സഹായഭൂതനാണ്, പൂഷാവ്.
[3] ഇശ്ശൂരൻ – പൂഷാവ്. സ്ഫാരഭാസ്സാം – ശോഭയേറിയ.
[4] ബോധവാൻ = ജ്ഞാനി.
[5] ഗവാന്വേഷകർ – ഗോക്കളെ തിരയുന്നവർ. സാധിപ്പിയ്ക്ക – സിദ്ധകാര്യരാക്കുക.
[6] സർവാപ്തി – സർവഭോഗ്യങ്ങളും കിട്ടാൻ.
ഭരദ്വാജൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രനും പൂഷാവും ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
യിന്നും വിളിയ്ക്കുക, നമ്മൾ
അന്യൂനമാം സഖ്യത്തിന്നു –
മന്നലാഭത്തിന്നുമായി1
യന്നൽത്തിരുമനസ്സിനെ,
സാലത്തിന്റെ വൻകൊമ്പിനെ –
പ്പോലെ പിടിയ്ക്കുന്നു, ഞങ്ങൾ.5
യ്ക്കുന്നു, ഞങ്ങൾ പൂഷാവെയും
ചേണുറ്റ രക്ഷയ്ക്കായ്,ക്കടി –
ഞാണുകളെസ്സൂതൻപോലെ!6
[2] ഇന്ദ്രപൂഷാക്കളിൽ ഒരാൾ – ഇന്ദ്രൻ. അന്യൻ – പൂഷാവ്.
[3] ഒരാൾക്കു – പൂഷാവിന്ന്. മറ്റാൾക്ക് – ഇന്ദ്രന്ന്. ഈടേറിയ – തടിച്ച എന്നു സാരം. തത്രഭവാൻ = അവിടുന്ന്, ഇന്ദ്രൻ.
[4] പായും – ഊക്കിലൊഴുകുന്ന.
[5] അന്നന്മനസ്സിനെ – ആ (പ്രസിദ്ധമായ) നന്മനസ്സിനെ, അനുഗ്രഹബുദ്ധിയെ. സാലം = വൃക്ഷം. വൻകൊമ്പ് – ഉറപ്പുള്ള കൊമ്പ്. പിടിയ്ക്കുന്നു – അവലംബിയ്ക്കുന്നു.
[6] കടിഞാണുകൾ – രണ്ടശ്വങ്ങളുടെ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (കേക.)
ഭിന്നാഹർന്നിശകളെച്ചമപ്പൂ, സൂര്യാഭൻ നീ:
പൂർണ്ണമാം പ്രജ്ഞാനത്തിൽ പാലകനല്ലോ, ഭവാൻ;
പൂഷാവേ, ധൃതാന്ന, നിൻനൽദ്ദാനമിങ്ങാവട്ടേ!1
തോഷദൻ ഗോപൻ പാരിലൊട്ടുക്കു നിർത്തപ്പെട്ടോൻ
തോലുളിയെടുത്തഴച്ചുയർത്തി, ലോകത്തിങ്ക –
ലാലോകമരുളിക്കൊണ്ടെഴുന്നള്ളുന്നൂ ദേവൻ.2
മംഭോധിനടുവിലും സഞ്ചരിയ്ക്കുന്നുണ്ടല്ലോ;
അവയാൽപ്പകലോന്റെ ദൂതനായ്ഗ്ഗമിച്ചു, നീ;
ഹവിസ്സിച്ഛിയ്ക്കും നിന്നെസ്സസ്പൃഹർ വശത്താക്കീ!3
കെല്പനെയയച്ചിതോ, ദേവകൾ സൂര്യയ്ക്കായി;
അപ്പൂഷാവഭിരൂപൻ, വിണ്ണിനും പൃഥിവിയ്ക്കും
സദ്ബന്ധുഭൂതൻ, സുഷ്ഠുസഞ്ചാര,നന്നാധീശൻ!4
[1] ഭിന്നാഹർന്നിശകൾ – വ്യത്യാസപ്പെട്ട, വെളുത്തതും കറുത്തതുമായ, പകലും, രാത്രിയും. ധൃതാന്ന – അന്നങ്ങളെ വഹിയ്ക്കുന്നവനേ. ഇങ്ങ് – ഞങ്ങളിൽ. നിന്റെ ദാനത്തിന്നു ഞങ്ങൾ പാത്രീഭവിയ്ക്കട്ടെ.
[2] അന്നവദ്ഗൃഹൻ = അന്നസഹിതമായ ഗൃഹമുള്ളവൻ. ഗോപൻ = ഗോക്കളെ പാലിയ്ക്കുന്നവൻ. നിർത്തപ്പെട്ടോൻ – പ്രജാപതിയാൽ. പോഷകത്വേന സ്ഥാപിതൻ. ആലോകം = നോട്ടം, പ്രകാശം.
[3] അവയാൽ – പൊൻകപ്പലുകളിൽ കേറി. ദൂതനായ് – ഒരിയ്ക്കൽ ദേവന്മാരോടുകൂടി അസുരവധത്തിന്നു പോയ സൂര്യൻ, തന്റെ വിയോഗത്തിൽ ഉൽകണ്ഠിതയായിത്തീർന്ന പത്നിയെ ആശ്വസിപ്പിയ്ക്കാൻ, പൂഷാവിനെയാണ്, ദൂതനാക്കിയയച്ചത്. അസ്പൃഹർ – ശ്രേയസ്സാഗ്രഹിയ്ക്കുന്ന സ്തോതാക്കൾ.
[4] സൂര്യയ്ക്കായി – അശ്വികൾക്കുവേണ്ടി സൂര്യപുത്രിയെ വരിപ്പാൻ. അഭിരൂപൻ = സുന്ദരൻ.
ഭരദ്വാജൻ ഋഷി; ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രാദികൾ ദേവത. (‘താമരക്കണ്ണൻ’ പോലെ)
മൊന്നൊന്നായ്ച്ചൊല്പൻ, യാഗത്തിൽ:
കൊന്നല്ലോ, നിങ്ങൾ ഹിംസ്രാസുരരെ; –
യെന്നാൽ നിങ്ങളോ, ജീവിപ്പൂ!1
സ്തോതവ്യനേകൻ രണ്ടാൾക്കും;
പാർതന്നിരട്ടമക്കളാം നിങ്ങൾ
ഭ്രാതാക്ക,ളഗ്നീന്ദ്രന്മാരേ!2
സമ്മേളിയ്ക്കുവിൻ, സോമത്തിൽ:
ഇന്നെങ്ങൾ വിളിയ്ക്കുന്നു, രക്ഷിയ്ക്കി –
ങ്ങിന്ദ്രാഗ്നിവജ്രിദേവരെ.3
പാഴ്‌വാഴ്ത്തിയുടെ സോമനീർ
ഉച്ചകൈസ്തവഗ്രാഹികൾ നിങ്ങ –
ളുണ്ണില്ലി,ന്ദ്രാഗ്നിദേവരേ!4
ചെയ്തിയിന്ദ്രാഗ്നിദേവരേ?
ഏകൻ വിദഗ്ദ്ധാശ്വങ്ങളെപ്പൂട്ടി, –
പ്പോകു,മെമ്പാടും തേരൊന്നിൽ!5
കാലുള്ളോരെക്കാൾ മുമ്പെത്തും;
നിശ്ശീർഷ നാക്കാൽശ്ശബ്ദിച്ചു നട –
ന്നെട്ടുയാമത്തെപ്പിന്നിടും!6
യ്ക്കുന്നതുണ്ടല്ലോ, മാനുഷർ:
സംഗരമിതിൽഗ്ഗോമാർഗ്ഗണത്തി –
ലെങ്ങളെ നിങ്ങൾ തള്ളൊല്ലേ!7
ണ്ടി,ന്ദ്രാഗ്നികളേ, മാറ്റാന്മാർ;
ഇക്കർക്കശരെപ്പറയിപ്പിൻ, നിങ്ങ –
ളർക്കങ്കൽനിന്നകറ്റുവിൻ!8
നില്ക്കുന്നൂ, വിൺമൺവിത്തങ്ങൾ;
ആൾകളെപ്പോറ്റാൻ പോരുന്ന ധന –
മേകുവിനി,ങ്ങു ഞങ്ങൾക്കായ്!9
മിന്നിങ്ങൾ വിളി കേൾപ്പോരേ,
ശസ്ത്രസ്തോത്രങ്ങളെല്ലാം കൈക്കൊണ്ടി –
ങ്ങെത്തുവിൻ, സോമം സേവിപ്പാൻ!10
[1] ജീവിപ്പൂ – അസുരന്മാരിൽനിന്ന് അപായമൊന്നും പറ്റാതെ.
[2] സ്തോതവ്യൻ – പ്രജാപതി; രണ്ടുപേരും പ്രജാപതിയുടെ പുത്രന്മാരാണ്. പാർതന്നിരിട്ടമക്കൾ – പാർ (ഭൂമി) തന്നെയായ അദിതി ഇരട്ടപെറ്റ മക്കൾ.
[3] ഉത്തരാർദ്ധം പരോക്ഷോക്തി: ഇന്ദ്രാഗ്നിവജ്രിദേവർ = ഇന്ദ്രനും അഗ്നിയുമാകുന്ന വജ്രികളായ (സായുധരായ) ദേവന്മാർ.
[4] പാഴ്‌വാഴ്ത്തി = പൊട്ടസ്തോതാവ് ഉച്ചകൈസ്തവഗ്രാഹികൾ = മികച്ച സ്തോത്രം സ്വീകരിയ്ക്കുന്നവർ.
[5] ഏകൻ – സൂര്യരൂപനായ ഇന്ദ്രൻ.
[6] കാലുള്ളോരെക്കാൾമുമ്പ് – മനുഷ്യാദികൾ ആ സമയത്ത് ഉറങ്ങുകയായിരിയ്ക്കുമല്ലോ. നിശ്ശീർഷ – തലയില്ലാത്തവൾ. നാക്കാൽ – പ്രാണികളുടെ. എട്ടുയാമം – അറുപതുനാഴിക, ഒരു ദിവസം. ഇതൊക്കെ നിങ്ങളിരുവരും ചെയ്യിയ്ക്കുന്നതാണ്.
[7] മനുഷർ – യോദ്ധാക്കൾ. ഗോമാർഗ്ഗണം – ഗോക്കളെ തിരയൽ.
[8] കർക്കശർ = നിർദ്ദയർ, ദ്രോഹികൾ. അർക്കങ്കൽനിന്നകറ്റുവിൻ – സൂര്യദർശനരഹിതരാക്കുവിൻ, മരിപ്പിയ്ക്കുവിൻ.
[9] വിൺമൺവിത്തങ്ങൾ – ദിവ്യ – ഭൗമസമ്പത്തുകൾ. ആൾകളെ – കുടുംബത്തെ. ഇങ്ങു – ഈ യജ്ഞത്തിൽ.
[10] സ്തോത്രവാഹ്യർ = സ്തുതികൾകൊണ്ടു വഹനീയർ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രാഗ്നികൾ ദേവത. (കാകളി)
ലിട്ടമർത്തുന്നവരായ,ന്നകാമരായ്,
ധൃഷ്ടരാമിന്ദ്രാഗ്നികളെ ബ്ഭുജിപ്പവൻ
വെട്ടു,മമിത്രനെ; നേടും, ബലത്തെയും!1
സ്സർക്കോദകങ്ങളെക്കണ്ടുപിടിയ്ക്കുവാൻ;
അഗ്നീന്ദ്രരേ, സാശ്വർ നിങ്ങൾ വിടുവിച്ചു,
ദിക്കുഷസ്സൂര്യചിത്രോദകഗോക്കളെ!2
ളൊത്തിവിടെയ്ക്കു വരുവി,നഗ്നീന്ദ്രരേ –
ഉത്തമാനല്പധനങ്ങളെടുത്തുവ –
ന്നെത്തുവിനെ,ങ്ങളിൽ നിങ്ങളഗ്നീന്ദ്രരേ!3
ല,ന്നരന്നന്നം കിടയ്ക്കും, സുവൃഷ്ടിയാൽ!11
രണ്ടാളെയും ഹവിസ്സൊപ്പമൂട്ടീടുവാൻ
രണ്ടാളെയും വിളിയ്ക്കുന്നിത, ന്നൈഷി ഞാൻ:
രാണ്ടാളുമന്നധനദരല്ലോ, സമം!13
ലാഗമിച്ചീടുവിനിന്ദ്രാഗ്നിദേവരേ:
സഖ്യത്തിനായിട്ടു ഞങ്ങൾ വിളിയ്ക്കുന്നു,
സൗഖ്യദരയ സഖാക്കളാം നിങ്ങളെ!14
[1] ഇട്ടമർത്തുന്നവർ – ശത്രുക്കളെ. അന്നകാമർ – ഹവിഃകാംക്ഷികൾ. ധൃഷ്ടർ – ധർഷകർ. വെട്ടും – വധിയ്ക്കും.
[2] ഗോവ് – അസുരാപഹൃതകളായ ഗോക്കൾ. വിടുവിച്ചു – അസുരകൃത നിരോധത്തിൽനിന്നു മോചിപ്പിച്ചു. ചിത്രം = പൂജനീയം.
[3] വൃത്രഘ്നബാലാന്നങ്ങളൊത്ത് – വൃത്രരെ (ശത്രുക്കളെ) കൊല്ലുന്ന ബലത്തോടും, ഞങ്ങൾക്കു തരേണ്ടുന്ന അന്നത്തോടുംകൂടി.
[4] ദ്രോഹിയ്ക്കുകില്ല – രക്ഷിയ്ക്കയേ ചെയ്യു.
[5] ഇങ്ങ് – ഈ യുദ്ധത്തിൽ.
[6] അര്യാർദ്ദനം – കർമ്മികൾ ചെയ്യുന്ന ഉപദ്രവം. ഖലാർദ്ദനം – ഖലർ, കർമ്മഹീനർ, ചെയ്യുന്ന ഉപദ്രവം. സന്നാഥർ = സജ്ജനപാലകർ.
[7] നീര് – സോമരസം.
[8] ദത്തവാൻ – ഹവിർദ്ദാതാവ്. സ്വകാമ്യാശ്വങ്ങൾ = സ്വന്തം സ്പൃഹണീയങ്ങളായ അശ്വങ്ങൾ.
[9] ക്നുപ്തം = കൃതം, പിഴിയപ്പെട്ട. അവ – അശ്വങ്ങൾ.
[10] കറുപ്പിയ്ക്കുവോനെ – കരിയ്ക്കുന്ന അഗ്നിയെ. സ്തോതാവിനോടു പറയുന്നതാണിത്.
[12] ബല്യാന്നം = ബലകരമായ അന്നം. വഹനത്തിനു – നിങ്ങളിൽ ഹവിസ്സെത്തിപ്പാൻ.
[13] സമം = ഒരുപോലെ.
[15] മഖി – യജമാനൻ.
ഭരദ്വാജൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; സരസ്വതി ദേവത. (കേക)
സത്വരനായ ദിവോദാസനെ നല്കിക്കൊണ്ടാൾ;
എത്രയോ തന്നെപ്പോറ്റിപ്പിശുക്കന്മാരെത്തിന്നാൾ –
ഉത്തമങ്ങൾതാ,നാ നിൻദാനങ്ങൾ സരസ്വതി!1
കിളിയ്ക്കു,മൊരു മൃണാളൈഷിപോലിവൾ കെല്പാൽ;
തീരയുഗ്മത്തിൽത്തല്ലുമിസ്സരസ്വതിയെ നാ –
മാരാധിയ്ക്കുക, രക്ഷയ്ക്കായ് നുതികർമ്മങ്ങളാൽ!2
മൈ വായ്ച മായാവിയാം ത്വഷ്ടാവിൻ മകനെയും;
മർത്ത്യർക്കായ് നിലങ്ങൾ വീണ്ടെടുത്തു, ധൃതാന്നേ, നീ; –
യത്രയല്ലി,വർക്കായിട്ടൊഴുക്കീ, തണ്ണീർകളും!3
യറുതിയില്ലാത്തതാമേതൊരുവൾതൻ ബലം
അവഭാസിയ്ക്കുന്നിതോ, നിതരാമിരമ്പിക്കൊ; –
ണ്ടവളും സഹജമാരിതരനദികളും8
വെച്ചതിവേഗവതി, വിജ്ഞത, യശസ്വിനി,
തേരുപോലുരുപ്രൗഢി ചേർത്തു സൃഷ്ടിയ്ക്കപ്പെട്ടോൾ,
സൂരികൾ ചാരേ സ്തുതിയ്ക്കേണ്ടവൾ, സരസ്വതി!13
ത; – ത്തൽ ചേർക്കൊല്ലം,ഭസ്സാലെങ്ങൾക്കു സരസ്വതി;
ഞങ്ങൾതൻ പ്രവേശവും സഖ്യവും കൈക്കൊൾക, നീ;
ഞങ്ങൾക്കു വേണ്ടാ, നിങ്കൽനിന്നു പാഴ്‌വയലൊന്നും!14
[1] വധ്രശ്വൻ – ഒരു ഋഷി. ഇവൾ – സരസ്വതി. കടം – ദേവർഷിപിതൃകടങ്ങളും, ലൗകികമായ ഋണവും. സത്വരൻ – ക്ഷിപ്രകാരി. ദിവോദാസൻ – ദിവോദാസനെന്ന പുത്രൻ. തിന്നാൾ – നശിപ്പിച്ചാൾ. നാലാംപാദം പ്രത്യക്ഷോക്തി.
[2] നദീരൂപയായ സരസ്വതിയെപ്പറ്റി: മൃണാണളൈഷിപോലെ = തമരവളയമിച്ഛിയ്ക്കുന്നവൻ ചളി കിളയ്ക്കുന്നതുപോലെ. കിളയ്ക്കും – പിളർത്തും. തീരയുഗ്മത്തിൽത്തല്ലും – ഇരുകരകളിലും അലയടിയ്ക്കുന്ന. നുതീകർമ്മങ്ങളാൽ = സ്തുതികൊണ്ടും കർമ്മംകൊണ്ടും.
[3] മൈ – വയ്ച – തടിച്ച. ത്വഷ്ടാവിൻ മകൻ – വൃത്രൻ; നിന്റെ സാഹായ്യത്താലാണ്, വൃത്രനെ ഇന്ദ്രൻ കൊന്നതെന്നർത്ഥം. നിലങ്ങൾ – അസുരന്മാർ കൈവശപ്പെടുത്തിയ കൃഷിഭൂമികൾ. ഇവർ – മർത്ത്യർ.
[4] പരോക്ഷകഥനം: സ്തുതികൃത്സംരക്ഷിണി = സ്തുതിയ്ക്കുന്നവരെ രക്ഷിയ്ക്കുന്നവൻ. സാന്ന = അന്നവതി.
[5] പ്രത്യക്ഷോക്തി:
[6] കുറിച്ചരുൾക – ഇത്രയിത്ര എന്നു രേഖപ്പെടുത്തിവെയ്ക്കുക; തരിക എന്നു സാരം.
[7] പരോക്ഷവചനം: അത്യുഗ്ര – ശത്രുക്കൾക്കു ഭയങ്കരി.
[8] അഹതപ്രചാരം = തടയപ്പെടാത്ത ഗമനത്തോടുകൂടിയത്. സജലം – ജലപ്രദമെന്നർത്ഥം. അവഭാസിയ്ക്കുക = ശോഭിയ്ക്കുക.
[9] സഹജമാർ = സോദരിമാർ. ഇതരനദികൾ – ഗംഗാദ്യകൾ. പകയർകളെയെല്ലാം കടത്തീടട്ടേ – എല്ലാശ്ശത്രുക്കളുടേയും മറുകരയിലെത്തിയ്ക്കട്ടെ.
[10] സപ്തസോദരി – ഏഴു ഛന്ദസ്സുകളോ, നദികളോ ആകുന്ന സോദരിമാരോടുകൂടിയവൾ. പരിസേവിത – പുരാതനർഷികളാൽ. ഈഡ്യ = സ്തുത്യ.
[11] ഉരുഭൂലോകങ്ങൾ – പരന്ന മൂന്നുലകങ്ങൾ. നിറച്ചീടും – തന്റെ തേജസ്സുകൊണ്ടു നിറയ്ക്കുന്ന.
[12] സപ്താംഗി – ഏഴു ഛന്ദസ്സുകളോ നദികളോ ആകുന്ന അവയവങ്ങളോടുകൂടിയവൾ.
[13] ഉച്ചകൈഃപ്രഭാവയാൾ = ഉയർന്ന മഹിമാവുള്ളവൾ. വിജ്ഞാത – പരക്കെ അറിയപ്പെട്ടവൾ. തേരുപോലെ – തേര് ഒരാശാരിയെന്നപോലെ, പ്രജാപതിയാൽ സൃഷ്ടിക്കപ്പെട്ടവൾ. ഊരുപ്രൗഢി = വലിയ മേന്മ, ഗുണാധിക്യം.
[14] അംഭസ്സാൽ – വെള്ളപ്പൊക്കംകൊണ്ട്. പ്രവേശം – സമീപിയ്ക്കലെന്നർത്ഥം. പാഴ്‌വയലൊന്നും വേണ്ടാ – നല്ല കൃഷിനിലങ്ങൾ തരണം.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത. (കാകളി)
മന്ത്രങ്ങൾ ചൊല്ലി സ്തുതിപ്പാൻ വിളിപ്പു, ഞാൻ:
രാവിന്നൊടുവിലകറ്റുമല്ലോ, ക്ഷണാൽ –
ബ്ഭൂവിൽനിന്നുഗ്രതമസ്സീ നിവാരകർ!1
പോരുന്നതിന്നവരച്ഛമാം കാന്തിയാൽ;
ഭൂരിവെളിച്ചം പരത്തി, ഹയങ്ങളെ
നീരിന്നുവേണ്ടി മരുക്കൾ കടത്തിടും!2
പുക്കു ഭവാന്മാരുറക്കു,മമിത്രനെ
ഇത്ഥം സ്തുതിപ്പോരെയെപ്പൊഴും കൊണ്ടുപോം,
ചിത്തവേഗങ്ങളാം കാമ്യഹയങ്ങളാൽ!3
ത്തസ്സലാമന്നമെടുത്തിരുപേരുമേ
എത്തും, നവസ്തോത്രവാങ്കൽ: യജിയ്ക്കട്ടെ,
മിത്രം പഴയ ഹോതാവാ യുവാക്കളെ!4
ചിത്രദാനരെവർ നൽസ്സൗഖ്യമേകുമോ;
അദ്ദസ്രരെ,പ്പുരുകൃത്യരെ, ശ്രീലരെ –
പ്പുത്തൻസ്തവത്താൽബ്ഭജിപ്പേൻ, പുരാണരെ.5
പറിപ്പറക്കുന്ന തേർത്തുരംഗങ്ങളാൽ
പാഥോധിയിൽനിന്നു കേറ്റിയല്ലോ, പരി –
പാലിച്ചു നിങ്ങൾ തുഗ്രാത്മജൻ ഭുജ്യുവെ!6
വധ്രിമതിതൻ വിളി കേട്ടു, വർഷകർ;
പാൽ വളർത്തീ, ശയുഗോവിന്നു ദാദാക്കൾ;
ഏവം സ്തുതർ നിങ്ങൾ യജ്ഞം ഭരിയ്ക്കുവിൻ!7
സൂനുക്കളേ, പ്രത്നരാകുമാദിത്യരേ,
മർത്ത്യരിലുമ്പർക്കു വൻക്രോധമുണ്ടാകി, –
ലത്തിയ്യരക്കത്തലവങ്കൽ വീഴ്ത്തുവിൻ!8
യപ്പോഴേ തേറും, വരുണനും മിത്രനും:
മെത്തുമരക്കനിൽച്ചാട്ടു,മസ്ത്രമവൻ,
മർത്ത്യന്റെ വിദ്രോഹവാക്കിന്റെ നേർക്കുമേ!9
ലൂടേ, സുതന്നായ് വരിക, നിങ്ങൾ ഗൃഹേ;
മൂടിവയ്ക്കപ്പെട്ട രോഷത്തൊടാളുകൾ –
ക്കാടൽ ചേർപ്പോരുടെ ശീർഷവും കൊയ്യുവിൻ!10
മൊത്ത വാഹങ്ങളിലൊന്നിലിങ്ങെത്തുവിൻ:
കെല്പുറ്റ മാടിൻതൊഴുത്തും തുറക്കുവിൻ;
അദ്ഭുതവസ്തുക്കൾ ഗായകന്നേകുവിൻ!11
[1] നിവാരകർ – ശത്രുക്കളെ തടുക്കുന്നവർ.
[2] നീര് – വർഷജലം.
[3] നിസ്വാലയം = നിർദ്ധനമായ ഗൃഹം. ഉറക്കും – മരിപ്പിയ്ക്കും. കൊണ്ടുപോം – സ്വർഗ്ഗത്തിലെയ്ക്ക്.
[4] ചേർത്തു – തേരിനു പൂട്ടി. പുഷ്ടിരസങ്ങൾ = പുഷ്ടിയും (പോഷകത്വവും) രസവും. എടുത്തു – നമുക്കു തരാൻ. നവസ്തോത്രവാങ്കൽ = പുതിയ സ്തുതി ചൊല്ലുന്നവന്റെ അടുക്കൽ. പഴയ ഹോതാവ് – അഗ്നി.
[5] ഗാഥ – മറ്റു സ്തുതി. ചിത്രദാനർ = വിചിത്രമായ ദാനത്തോടുകൂടിയവർ. പുരുകൃത്യർ = ബഹുകർമ്മാക്കൾ. ശ്രീലർ = ശോഭയേറിയവർ. ഭജിപ്പേൻ – ഞാൻ പരിചരിയ്ക്കുന്നു. പുരാണർ = പുരാതനർ.
[6] നീരജസ്സകിയ മാർഗ്ഗം – പൊടിയില്ലാത്ത അന്തരിക്ഷമാർഗ്ഗങ്ങൾ. തുഗ്രാത്മജൻ = തുഗ്രന്റെ പുത്രനായ.
[7] അദ്രി – വഴിയിലെ മല. വധ്രിമതിതൻവിളി – വിധ്രിമതി എന്നവൾ പുത്രലബ്ധിയ്ക്കായി വിളിച്ചത് വർഷകർ – അഭീഷ്ടവർഷികൾ. ശയുഗോവിന്നു – ശയു എന്ന ഋഷിയുടെ പേറു നിലച്ച പയ്യിന്ന്.
[8] രുദ്രന്റെ സൂനുക്കൾ – മരുത്തുകൾ. പ്രത്നർ = പുരാതനർ. അത്തിയ്യ് – തീപോലെ പൊള്ളിയ്ക്കുന്ന ദേവകോപം.
[9] ഇപ്പാരരചരെ – ലോകത്തിന്റെ രാജാക്കന്മാരായ ഇവരെ, അശ്വകളെ. തേറും = അറിയും. മെത്തും – തടിച്ച, കെല്പേറിയ. അസ്ത്രം = ആയുധം. അവൻ – ഭജിയ്ക്കുന്നവൻ.
[10] സുതന്നായ് – പുത്രനെ തരാൻ. ഗൃഹേ – ഞങ്ങളൂടെ ഗൃഹത്തിൽ.
[11] ഹീനം = അധമം. വാഹങ്ങൾ = വാഹനങ്ങൾ. കെല്പുറ്റ മാടിൻ തൊഴുത്തും – ഉറപ്പിലടയ്ക്കപ്പെട്ട പശുത്തൊഴുത്തുപോലും. ഗായകന്ന് – സ്തുതികൾ പാടുന്ന എനിയ്ക്കു്.
ഭരദ്വാജൻ ഋഷി, ത്രിഷ്ടുപ്പും ഏകപദാത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
യാതൊന്നു നാസത്യരെ ഇങ്ങോട്ടു കൊണ്ടുവന്നിരുന്നുവോ; ആ ഹവിർര്യക്തമായ സ്തോത്രം, ഒരു ദൂതനെന്നപോലെ, ആ അഴകുറ്റ പുരുഹൂതന്മാരെ ഇപ്പോൾ എവിടെ കണ്ടെത്തും? ഇയ്യാളുടെ സ്തോത്രം തുലോം പ്രിയമാണെല്ലോ, നിങ്ങൾക്ക്.1
എന്റെ ഈ വിളിയ്ക്കു തികച്ചും വന്നെത്തുവിൻ: സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ സോമം കുടിയ്ക്കുവിൻ. ദ്രോഹിയുടെ ആ ഗൃഹം വളയുവിൻ: അകലത്തുള്ളവനോ അയൽപക്കത്തുള്ളവനോ ഉപദ്രവിയ്ക്കരുത്!2
നിങ്ങൾക്കു സോമം യഥാവിധി പിഴിയപ്പെട്ടിരിക്കുന്നു; ഏറ്റവും പതുപ്പുള്ള ദർഭയും വിരിയ്ക്കപ്പെട്ടിരിക്കുന്നു. ഭവൽകാമൻ കൈക്കൂപ്പിസ്തുതിയ്ക്കുന്നു; നിങ്ങളിലണഞ്ഞ് അമ്മികൾ എമ്പാടും നീരൊഴുക്കിക്കഴിഞ്ഞു!3
അഗ്നി നിങ്ങൾക്കായി എഴുന്നേറ്റു ചെല്ലുന്നു; നെയ്യുപസ്തരിച്ച സ്രുക്ക് ധനമെടുക്കുന്നു. നാസത്യരെ വിളിച്ച ഹോതാവു വളരെ കർമ്മങ്ങളിൽ ഉദ്യുക്തനായിരിയ്ക്കുന്നു.4
കൈ തടിച്ചവരേ, സൂര്യപുത്രി ചേരാൻവേണ്ടി, ബഹുപ്രയാണമായ തേരിൽ വന്നുകേറിയല്ലോ: പ്രാജ്ഞരായ നേതാക്കളേ, നിങ്ങൾ കൗശലംകൊണ്ട് ഈ ദേവന്മാരുടെ മുമ്പിൽ നൃത്തംവെപ്പിൻ!5
നിങ്ങൾ ഈ ദർശനീയമായ സൗന്ദര്യം സൂര്യപുത്രിയുടെ നന്മയ്ക്കു പൂർത്തിപ്പെടുത്തി; അശ്വങ്ങൾ ശോഭയ്ക്കു നിങ്ങളെ അനുവർത്തിച്ചു. സ്തുത്യർഹരേ, നന്നായി ചൊല്ലപ്പെട്ട സ്തുതി നിങ്ങളിലണിഞ്ഞു!6
നാസത്യരേ, അതിധുരീണങ്ങളായ അശ്വങ്ങൾ നിങ്ങളെ ഹവിസ്സിലെയ്ക്കു കൊണ്ടുവരട്ടെ: നിങ്ങളുടെ മനോജവമായ രഥം തേടേണ്ടവയും കിട്ടേണ്ടവയുമായ വളരെ അന്നങ്ങൾക്കായി അയയ്ക്കാറുണ്ടല്ലോ!7
കൈ തടിച്ചവരേ, നിങ്ങളുടെ പക്കൽ വളരെയുണ്ടല്ലോ, ധനം; വിട്ടുപോകാത്ത ഒരു സ്പൃഹണീയയായ പയ്യിനെ ഞങ്ങൾക്കു തരുവിൻ. ആഹ്ലാദകരേ, സ്തോതാക്കളുണ്ട്, നല്ല സ്തുതിയുണ്ട്; നിങ്ങളുടെ ദാനത്തെ കാംക്ഷിച്ചു വന്ന സോമരസങ്ങളുമുണ്ട്!8
പുരയങ്കൽനിന്നു നേർനടയുള്ള രണ്ടു ഗതിവേഗിനികളും സുമീള്ഹങ്കൽനിന്നു നൂറും, പേരുകങ്കൽനിന്നു പക്വാന്നങ്ങളും എനിയ്ക്കു കിട്ടി; ശാണ്ഡൻ പൊന്നണിഞ്ഞ പ്രശസ്തരൂപങ്ങളെയും, വശഗരും കീഴമർത്തുന്നവരുമായ പത്തു ദർശനീയന്മാരെയും തന്നു!9
നാസത്യന്മാരേ, നിങ്ങളെ സ്തുതിച്ചവന്നു നൂറുമായിരവും അശ്വങ്ങളെ പുരുപന്ഥാവ് കൊടുത്തുവരുന്നു; വീരന്മാരേ, സ്തുതിയ്ക്കുന്ന ഭരദ്വാജന്നും വേഗത്തിൽ തരട്ടെ! ബഹുകർമ്മാക്കളേ, രക്ഷസ്സുകൾ വധിയ്ക്കപ്പെടണം!10
ഞാൻ സൂരികളോടുകൂടി ഞങ്ങളുടെ വിശാലമായ സുഖത്തിലെത്തുമാറാകണം!11
[1] പുരുഹൂതരെ – വളരെയാളുകളാൽ വിളിയ്ക്കപ്പെട്ട അശ്വികളെ. ഇയ്യാളുടെ – ഈ സ്തോതാവിന്റെ. ഒടുവിലെ വാക്യം പത്യക്ഷം.
[2] ഉപദ്രവിയ്ക്കരുത് – ഞങ്ങളെ.
[3] പതുപ്പ് = മാർദ്ദവം. നീര് – സോമരസം.
[4] നിങ്ങൾക്കായി – നിങ്ങളെ യജിപ്പാൻ. ചെല്ലുന്നു – ആഹവനീയസമീപത്തെയ്ക്ക്. ധനം – ഹവിസ്സ്. ഒടുവിലെ വാക്യം പരോക്ഷം:
[5] ചേരാൻവേണ്ടി – നിങ്ങളോട്.
[6] ചൊല്ലപ്പെട്ട – ഋഷിമാരാൽ.
[7] അന്നങ്ങൾ – സോമങ്ങൾ.
[8] സ്തോതാക്കളുണ്ട് – നിങ്ങൾ സ്തോതാക്കളുടെ നല്ല സ്തുതി കേട്ടു, സോമനീർ കുടിച്ചു, സ്തോതാക്കൾക്ക് അഭീഷ്ടങ്ങൾ നല്കുവിൻ എന്നു ഭാവം.
[9] പുരയൻ – ഒരു രാജാവ്. ഗതിവേഗിനികൾ – പെൺകുതിരകൾ. സുമീള്ഹൻ – മറ്റൊരു രാജാവ്. നൂറും – നൂറുഗോക്കളും. പേരുകനും രാജാവുതന്നെ. ശാണ്ഡൻ – രാജാവ്. പ്രശസ്തരൂപങ്ങൾ – അഴകൊത്ത രഥങ്ങളോ, അശ്വങ്ങളോ. കീഴമർത്തുന്നവർ – ശത്രുക്കളെ. ദർശനീയന്മാർ – സുരൂപരായ ഭടന്മാർ. തന്നു – അശ്വികളെ സ്തുതിച്ച എനിയ്ക്കു്.
[10] പുരുപന്ഥാവ് – ഒരു രാജാവ്.
[11] സൂരികൾ – വിദ്വാന്മാരായ പുത്രാദികൾ. നിങ്ങളുടെ – നിങ്ങൾ തന്ന.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സ് ദേവത. (കാകളി)
വെള്ളത്തിരകളെപ്പോലൊ,ളിവീശുവാൻ:
മാർഗ്ഗങ്ങളെല്ലാം സുഗമങ്ങളാക്കുന്നു;
ചേർക്കയായ്, ശ്ലാഘ്യ മഘോനി സമൃദ്ധിയും!1
ശുദ്ധമാം നിൻകതിൽ പൊങ്ങുന്നിതംമ്പരേ;
മാറു വെളിപ്പെടുത്തുന്നു, തെളിഞ്ഞൊളി
പാറുന്ന നീയുഷോദേവി, മഹസ്സിനാൽ!2
വാരാളുമീ വളരുന്ന സുഭഗയെ;
ശൂരൻകണക്കടിച്ചോടിപ്പു, നോവിപ്പു,
വൈരിയെ ക്ഷിപ്രയോദ്ധാവുപോലല്ലിനെ!3
മംബരം പിന്നിടും, നീ ദേവി, സുപ്രഭേ;
നന്മുതൽ കൊണ്ടുവന്നാലും,മെങ്ങൾക്കു നീ
വിണ്മകളേ, പൃഥുസ്യന്ദേനേ, സുന്ദരി!4
ക്കൊണ്ടൻപിനായ് വഹിപ്പിയ്ക്കും ധനത്തെ നീ:
വിൺനന്ദിനിയാമുഷോദേവി, കാണായി –
വന്നുവല്ലോ, പ്രഥമഹ്വാനപൂജ്യ നീ!5
നിന്നു പുറപ്പെടു,മന്നൈഷിമർത്ത്യരും:
ദത്തവാനാം സമീപസ്ഥമർത്ത്യരു –
സ്വത്തു കൊണ്ടുവരാറുണ്ടു,ഷോദേവി, നീ!6
[1] വെള്ളത്തിരകളെപ്പോലെ പൊങ്ങുന്നു. മഘോനി – ഉഷസ്സ്.
[2] പ്രത്യക്ഷോക്തി: ഭദ്ര = മംഗളവതി. അംമ്പരേ = അന്തരിക്ഷത്തിൽ. മാറ് – സ്വന്തം രൂപം.
[3] പരോക്ഷോക്തി: വാരാളും – വിശാലയായ. ഉഷസ്സ് അല്ലിനെ (ഇരുട്ടിനെ) ഒരു ശൂരൻപോലെ അടിച്ച് (ആയുധംകൊണ്ടു് പ്രഹരിച്ച്) ഓടിയ്ക്കുന്നു; ഒരു ക്ഷിപ്രയോദ്ധാവു (വേഗനേ പോരിടുന്നവൻ) വൈരിയെ എന്നപോലെ, ഇരുട്ടിനെ നോവിയ്ക്കുന്നു – നശിപ്പിയ്ക്കുന്നു.
[4] പ്രത്യക്ഷോക്തി: ആദ്രിദുർഗ്ഗം നിനക്കു നടക്കാവുന്ന നല്ല വഴിയാണ്. പൃഥുസന്ദനേ = വിശാലമായ തേരുള്ളവളേ.
[5] അൻപിനായ് – സ്തോതാവിനെ പ്രീതിപ്പെടുത്താൻ. പ്രഥമാഹ്വാന = പൂജ്യ = ഒന്നാമത്തെ ആഹ്വാനത്തിൽ (പ്രാതരനുവാകത്തിൽ) പൂജനീയ.
[6] പതംഗങ്ങൾ – പക്ഷികൾ. നികേതം = പാർപ്പിടം. അന്നൈഷിമർത്ത്യരും – ആഹാരം തേടുന്ന (പ്രവൃത്തിയ്ക്കൊരുങ്ങിയ) മനുഷ്യരും. ദാത്തവാനാം – ഹവിസ്സു തന്ന.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
ച്ചാവിർഭവിയ്ക്കും, സുദീപ്താർക്കനൊത്തെവൾ;
ദ്യോവിന്മകളാമവളുണ്ടിതാ, നമു –
ക്കായ് വന്നുദിച്ചൊ,ളി വീശുന്നു മർത്ത്യരിൽ!1
വൻക്രതുവപ്പോൾത്തുടങ്ങിച്ചുഷസ്സുകൾ;
ചിത്രമാംവണ്ണം പ്രശോഭിച്ചുകൊണ്ടവ –
രത്തൽപ്പെടുത്തുന്നു, രാവിൻതമസ്സിനെ!2
കെല്പിവ കൊണ്ടുപോകുന്ന ഭവതിമാർ
തന്നാലു,മന്നാർത്ഥവീരരെസ്സേവക –
ന്നിന്നു, മഘോനികളാമുഷസ്സുകളേ!3
മർപ്പകന്നി,പ്പൊഴേ വാഴ്ത്തും നരന്നുമേ
സമ്പത്തു നിങ്ങളിലുണ്ടു,ഷസ്സുകളേ;
മുമ്പും സ്തുതിയ്ക്കുന്ന മാദൃശന്നേകുവോർ!4
വ്രാതത്തെയിപ്പൊഴേ നിന്നംഗിരസ്സുകൾ;
ശസ്തസ്തുതിയാലിരുട്ടുമകറ്റുമേ:
സിദ്ധമായ്, നേതാക്കൾ ചെയ്ത ദേവസ്തവം!5
വാഴ്ത്തിബ്ഭജിയ്ക്കും ഭരദ്വാജതുല്യനിൽ
ചേർക്ക, വിൺകുഞ്ഞേ, സുവീരസമ്പത്തു; – രു
ശ്ലാഘ്യമാമന്നവും നല്കുകെ,ങ്ങൾക്കു നീ!6
[1] തമിസ്രം = ഇരുട്ട് സുദീപ്താർക്കനൊത്ത് = സുദീപ്തനായ സൂര്യനോടുകൂടി അവൾ – ഉഷസ്സ്.
[2] ചെങ്കതിരമണിത്തേർ – ലോഹിതാശ്വങ്ങളെ പൂട്ടിയ വിളങ്ങുന്ന തേർ. വൻക്രതുവപ്പോൾ – പ്രഭാതത്തിലാണല്ലോ, മഹത്തായ യാഗം തുടങ്ങുക. അത്തൽപ്പെടുത്തുന്നു – അടിച്ചോടിയ്ക്കുന്നു.
[3] അർപ്പകൻ – ഹവിസ്സർപ്പിയ്ക്കുന്നവൻ. അന്നാർത്ഥവീരരെ – അന്നത്തെയും അർത്ഥ(ധന)ത്തെയും വീരരെയും; വീരർ – പുത്രപൗത്രാദികൾ സേവകന്ന് – എനിയ്ക്ക്.
[4] വീരൻ – പ്രേരകൻ. മാദൃശന്നേകുവോർ – എന്നെപ്പോലുള്ളവന്നു നിങ്ങൾ നല്കാറുണ്ട്.
[5] ആദൃതൗജസ്സ് = ആദരിയ്ക്കപ്പെട്ട ഓജസ്സോടുകൂടിയവൾ. വിടും = മോചിപ്പിയ്ക്കും; നിന്നംഗിരസ്സുകൾ – നിന്റെ പ്രസാദം ലഭിച്ച അംഗിരസ്സൂകൾ. ശസ്തസ്തുതി = നല്ല സ്തോത്രം. സിദ്ധമായ് – ഫലിച്ചു. നേതാക്കൾ – അംഗിരസ്സുകൾ.
[6] അഢ്യേ = മഘാനി. ഭരദ്വാജതുല്യനിൽ – ഭരദ്വാജനെപ്പോലെയുള്ള എങ്കൽ; ഇതു മറ്റൊരു ഭരദ്വാജനാണ്. സുവീരസമ്പത്ത് = നല്ല വീരന്മാരോടുകൂടിയ സമ്പത്ത്. ഉരുശ്ലാഘ്യം = ബഹുസ്തുത്യം.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മരുത്തുക്കൾ ദേവത.
കുമ്പിടുവിയ്ക്കുന്നതും സന്തോഷിപ്പിയ്ക്കുന്നതും സഞ്ചരിയ്ക്കുന്നതും ഒരേ മട്ടിലുള്ളതുമായ ആ രൂപം വിജ്ഞന്നു ക്ഷിപ്രം വെളിപ്പെടട്ടെ: അതു മനുഷ്യലോകത്തിൽ മറ്റു വസ്തുക്കളെ, കറക്കാൻതക്കവണ്ണം തഴപ്പിയ്ക്കുന്നു; അന്തരിക്ഷം ഒരിക്കൽ ശുഭ്രജലം ചുരത്തുന്നു!1
ഈ മരുത്തുക്കൾ, വളർത്തപ്പെട്ട അഗ്നികൾപോലെ തിളങ്ങും; രണ്ടും മൂന്നും ഇരട്ടി വലുപ്പംവെയ്ക്കും; പൊടിപറ്റാത്തവയും പൊന്നണിഞ്ഞവയുമാണ്, ഇവരുടെ (തേരുകൾ). സ്വത്തോടും കരുത്തോടും കൂടിയത്രേ, ഇവർ പിറന്നത്!2
സേക്താവായ രുദ്രന്റെ പുത്രന്മാരാണിവർ. ഇവരെ അന്തരിക്ഷമേ താങ്ങൂ. ഈ മഹാന്മരുടെ അമ്മയായ മഹതി വിദിതയാണല്ലോ; നന്മയ്ക്കുവേണ്ടിയത്രേ, ആ പൃശ്നി ഗർഭം ധരിച്ചത്.3
ഇവർ വാഹനത്തിൽ ആളുകളുടെ അടുക്കലേയ്ക്കു പോകാറില്ല: ഹൃദയത്തിലിരുന്നു പാപങ്ങൾ നീക്കുന്നു. ഈ ഉജ്ജ്വലന്മാർ ഇഷ്ടാനുസാരേണ ചുരത്തും; ശോഭയോടെ പരക്കെ നനയ്ക്കും!4
ഇവരെ സമീപിച്ചു, പ്രധർഷകമായ മാരുതം ചൊല്ലുന്നവർക്ക് അഭീഷ്ടം വേഗത്തിൽ കൈവരും: കട്ടെടുത്തു കടന്നുകളയുന്ന വമ്പന്മാരെവരോ, ആ ഉഗ്രന്മാരെ ഹവിർദ്ദാതാവ് അടക്കിക്കൊള്ളും.5
ഈ ബലമിയന്ന ധർഷകസൈന്യരായ ഉഗ്രന്മാർ സുരൂപികളായ ദ്യാവാപൃഥിവികളെ തമ്മിലിണക്കുന്നു. രോദസി ഇവരിൽ സ്വയം വിളങ്ങുന്നു: ഈ കരുത്തരെ ആരും ഉപദ്രവിയ്ക്കില്ല!6
മരുത്തുക്കളേ, നിങ്ങളുടെ പള്ളിത്തേർ, പാപം നീങ്ങുമാറു പ്രാദുർഭവിയ്ക്കട്ടെ; ഇതു സൂതനില്ലാതെയും തെളിയ്ക്കപ്പെടുന്നു; കുതിരയും കടിഞ്ഞാണും വഴിത്തീറ്റയുമില്ലാതെയും, വെള്ളം തൂകി നിറവേറ്റിക്കൊണ്ടു, വാനൂഴിമാർഗ്ഗങ്ങളിൽ നടക്കുന്നു!7
മരുത്തുക്കളേ, യുദ്ധത്തിൽ ആരെ നിങ്ങൾ രക്ഷിയ്ക്കുമോ അവരെ ആരും വെല്ലുവിളിയ്ക്കില്ല, ദ്രോഹിയ്ക്കില്ല; അവൻ പുത്രന്നോ പൗത്രന്നോ ഗോക്കൾക്കോ വെള്ളത്തിനോവേണ്ടി പൊരുതിയാൽ, ഉജ്ജ്വലന്റെയും തൊഴുത്തു തുറന്നുകളയും!8
അഗ്നേ, വെമ്പൽ പൂണ്ടിരമ്പുന്ന കരുത്തരായ മരുത്തുക്കൾക്കു നിങ്ങൾ ദർശനീയമായ ഹവിസ്സൊരുക്കുവിൻ: ബലത്താൽ (ശത്രു)ബലത്തെ അമർത്തുന്നവരാണല്ലോ, ഇവർ; ഈ പൂജനീയർമൂലം ഭൂമിവിറകൊള്ളുന്നു!9
അധ്വരത്തിന്നെന്നപോലെ വിദ്യോതിയ്ക്കുന്നവരും, അഗ്നിരശ്മികൾപോലെ തിളങ്ങുന്നവരും, ശീഘ്രഗമനരും, പൂജനീയരും, വീരന്മാർപോലെ വിറപ്പിക്കുന്നവരും, ദീപ്തശരീരരും, അധർഷിതരുമാകുന്നു, മരുത്തുക്കൾ!10
ആ വർദ്ധിക്കുന്ന, ചുരിക മിന്നുന്ന രുദ്രപുത്രന്മാരെ ഞാൻ സ്തുതിച്ചു പരിചരിയ്ക്കുന്നു. ഈ മരുദ്ബലത്തെക്കുറിച്ചു സ്തോതാവുച്ചരിച്ച പരിശുദ്ധസ്തുതികൾ, നീർകൊണ്ട കാർകൊണ്ടലുകൾപോലെ ഉശിർ പിടിച്ചു മത്സരിയ്ക്കുന്നു!11
[1] കുമ്പിടുവിയ്ക്കുന്നതും – ഉറപ്പേറിയവയെപ്പോലും – കുനിയിയ്ക്കുന്നതും. രൂപം – മരുത്തുക്കളുടെ. വിജ്ഞാൻ – വിദ്വാനായ സ്തോതാവ്. മറ്റുവസ്തുക്കൾ – വൃക്ഷസസ്യാദികൾ. കറക്കാൻ – പൈക്കളിൽനിന്നു പാലെന്നപോലെ, അഭീഷ്ടം കറന്നെടുക്കാൻ. ഒരിക്കൽ – ആണ്ടിലൊരിയ്ക്കൽ, മഴക്കാലത്ത്. ചുരത്തുന്നു – മരുത്തുക്കളുടെ നിർദ്ദേശത്താൽ.
[3] സോക്താവ് – വീര്യസേചനം ചെയ്തവൻ. നന്മയ്ക്കുവേണ്ടി – മനുഷ്യരുടെ.
[4] ഹൃദയത്തിലിരുന്നു – മനുഷ്യരുടെ ഹൃദയത്തിൽ പ്രണങ്ങളായി വർത്തിച്ചു. ഇഷ്ടാനുസാരേണ – സ്കോതാക്കളുടെ. ചുരത്തും – ജലം വർഷിയ്ക്കും. പരക്കെ – ഭൂമി മുഴുവൻ.
[5] മാരുതം – മരുച്ഛസ്ത്രം, സ്തോത്രം. അടക്കിക്കൊള്ളും – മരുൽപ്രസാദത്താൽ.
[6] രോദസി – രുദ്രപത്നി, ഉപദ്രവിയ്ക്കില്ല – ദ്രോഹിപ്പാനാളാകില്ല.
[7] തെളിയ്ക്കപ്പെടുന്നു – സ്തോതാവിനാൽ. വെള്ളം – വർഷജലം. നിറവേറ്റിക്കൊണ്ടു – സ്തോതാക്കളുടെ അഭിലാഷങ്ങളെ.
[8] ഉജ്ജ്വകന്റെയും – വീര്യംകൊണ്ടു കത്തുന്ന ശത്രുവിന്റെപോലും. തുറന്നുകളയും – ഗോക്കളെ സ്വന്തമാക്കും.
[9] ഒരുക്കുവിൻ – അങ്ങും ഋത്വിക്കുകളുംകൂടി. വിറകൊള്ളുന്നു – പേടിച്ച്.
[11] മത്സരിയ്ക്കുന്നു – ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്നു സ്പർദ്ധിയ്ക്കുന്നു.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണന്മാർ ദേവത.
നല്ലവരിലെല്ലാംവെച്ചു മികച്ച മിത്രാവരുണന്മാരേ, ഞാൻ നിങ്ങളെ സ്തുതികൊണ്ടു വളർത്താം: ഈ ഒരേ വടിവിലല്ലാത്ത രണ്ടു മുഖ്യയന്താക്കൾ ജനങ്ങളെ സ്വന്തം കൈകൊണ്ടു, കടിഞാണുകൊണ്ടെന്നപോലെ നിയന്ത്രിയ്ക്കുന്നു!1
അരുമപ്പെട്ട മിത്രാവരുണന്മാരേ, എന്റെ ഈ സ്തുതി നിങ്ങളെ മൂടുന്നു; ഹവിസ്സോടേ യജ്ഞത്തിലണയുകയും ചെയ്യുന്നു. ശോഭനദാനന്മാരേ, മറവുള്ള അധൃഷ്യമായ ഗൃഹമുണ്ടല്ലോ, നിങ്ങളുടെ പക്കൽ; അതു ഞങ്ങൾക്കു തരുവിൻ!2
മിത്രാവരുണന്മാരേ, അതിശോഭനമായി സ്തുതിച്ചു വിളിയ്ക്കപ്പെടുന്ന പ്രിയരായ നിങ്ങൾ ഇവിടെ വന്നെത്തുവിൻ: യശഃകാമരായ ജനങ്ങളോടു, കർമ്മാധികൃതൻ കർമ്മത്തോടെന്നപോലെ ചേരുന്നവരാണല്ലോ, മഹത്വമുള്ള നിങ്ങൾ!3
രണ്ടു കുതിരകൾ പോലെ ബലിഷ്ഠരും, പരിശുദ്ധസ്തോത്രരും, സത്യശീലരുമാണിവർ. ഇവരെ അദിതി ഗർഭത്തിൽ വഹിച്ചു – ജനിച്ചപ്പോൾത്തന്നേ വളരെ വളർന്നു,ശത്രുവായ മനുഷ്യന്നു ഘാതകരായിത്തീർന്ന ഇവരെ ധരിച്ചു.4
പ്രീതിപൂണ്ട ദേവന്മാരെല്ലാം നിങ്ങളെ മഹത്ത്വംമൂലം സ്തുതിച്ചതിനാലത്രേ, ബലം നേടിയത്; നിങ്ങൾ വലിയ വാനൂഴികളെയും കീഴടക്കി. അഹിംസിതരും അമൂഢരുമായ ചാരന്മാരുണ്ട്, നിങ്ങൾക്ക്!5
നാൾതോറും കെല്പെടുക്കുന്നവരാണല്ലോ, നിങ്ങൾ. നിങ്ങൾ അന്തരിക്ഷത്തിന്റെ മേൽബ്ഭാഗത്തെ തൂണുപോലെ താങ്ങുന്നു: മേഘം അന്തരിക്ഷത്തിലണയുന്നു; സൂര്യനും മനുഷ്യന്റെ ഹവിസ്സശിച്ചു, ഭൂദ്യോവുകളെ പരത്തുന്നു!6
നിങ്ങൾ തിരുവയർ നിറപ്പാൻ പ്രാജ്ഞനെ താങ്ങുന്നു: സഹമർമ്മികൾ യാഗശാല നിറയ്ക്കുന്നു. വിശ്വത്തെ പ്രീതിപ്പെടുത്തുന്നവരേ, നിങ്ങളുടെ ജലത്താൽ, യുവതികൾ പൊടിയമർന്നു, വരൾച്ച വിട്ടു വളരുന്നു!7
ആ നിങ്ങളോടു മേധാവി ഇതു നിത്യം നാവുകൊണ്ട് യാചിയ്ക്കുന്നു. നിങ്ങളിലണഞ്ഞവൻ യാഗത്തിൽ നിഷ്കപടനായിത്തീരും; അന്നവാന്മാരേ, നിങ്ങളുടെ ആ മഹത്ത്വം നിലനില്ക്കട്ടെ! നിങ്ങൾ ഹവിർദ്ദാതാവിന്റെ പാപം നശിപ്പിയ്ക്കുവിൻ – 8
മിത്രാവരുണന്മാരേ, യാവചിലർ ഭവൽകൃതങ്ങളായ പ്രിയകർമ്മങ്ങളെ സ്പർദ്ധമൂലം തള്ളുന്നുവോ; യാവചില ദേവന്മാരോ മനുഷ്യരോ സ്തോത്രം ചൊല്ലില്ലയോ; യാവചില കർമ്മികൾ യജ്ഞമനുഷ്ടിയ്ക്കില്ലയോ; യാവചിലർ പുത്രന്മാരല്ലയോ; അവരെയും!9
മേധാവികൾ സ്തോത്രമുച്ചരിയ്ക്കുകയും, ചിലർ സ്തുതിച്ചു നിവിത്തുകൾ ചൊയ്യുമ്പോൾ, ഞങ്ങൾ നിങ്ങളെപ്പറ്റി യഥാർത്ഥങ്ങളായ ഉക്ഥങ്ങൾ ഉരുവിടും: മഹിമാവുകൊണ്ടു നിങ്ങൾ ദേവകളോടും ചേരില്ല!10
മിത്രാവരുണന്മാരേ, സ്തോത്രങ്ങൾ പുറപ്പെടുകയും, യജ്ഞത്തിൽ ഋജൂഗാമിയും ധർഷകവും വർഷകവുമായ സോമം ഒരുക്കപ്പെടുകയും ചെയ്യുമ്പോൾ, രക്ഷിതാക്കളായ നിങ്ങളെ ഗൃഹത്തിന്നായി ഉപഗമിച്ചവരിൽ നിങ്ങളുടെ (ആ ദാനം) മുറിയാറില്ല, വാസ്തവം!11
[1] രണ്ടാംവാക്യം പരോക്ഷം: കടിഞ്ഞാണുകൊണ്ടെന്നപോലെ – കടിഞ്ഞാണുകൊണ്ടു കുതിരകളേ എന്നപോലെ.
[4] പരോക്ഷകഥനം: ധരിച്ചു – വയറ്റിൽ.
[5] പ്രത്യക്ഷോക്തി: അഹിംസിതർ – ആരാലും ഉപദ്രവിയ്ക്കപ്പെടാത്തവർ. അമൂഢർ = വിദ്വാന്മാർ.
[6] മേഘം – ഇതൊക്കെ ഞങ്ങളുടെ ഏർപ്പാടാലാണ്!
[7] പ്രാജ്ഞനെ – സോമനീരർപ്പിയ്ക്കുന്ന യജമാനനെ. നിറയ്ക്കുന്നു – ഹവിസ്സുകൊണ്ട്. യുവതികൾ – ദിക്കുകൾ.
[8] ഇതു – ജലം.
[9] പുത്രന്മാരല്ലയോ – പുത്രകൃത്യമനുഷ്ഠിയ്ക്കുന്നില്ലയോ – അവരെയും നശിപ്പിയ്ക്കുവിൻ.
[10] സ്തുതിച്ചു – അഗ്ന്യാദികളെ. നിവിത്തുകൾ – ഒരുതരം സ്തോത്രങ്ങൾ. ദേവകളോടു ചേരില്ല – അവരെക്കൾ മഹത്ത്വമേറിയവരാണ്, നിങ്ങൾ!
[11] ഗൃഹത്തിന്നായി – ഗൃഹശ്രേയസ്സിന്നുവേണ്ടി. മുറിയാറില്ല – നിരന്തരമുണ്ടാകും.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രാവരുണന്മാർ ദേവത.
മഹാന്മാരായ ഇന്ദ്രാവരുണന്മാരേ, നിങ്ങൾക്കു ക്ഷിപ്രകാരിയായ സോമം ഇപ്പോൾ ഒന്നിച്ച് ഒരുങ്ങിയിരിയ്ക്കുന്നു. ഇതാണല്ലോ, മനുവിനെന്നപോലെ ദർഭ വിരിച്ചവന്ന് അന്നത്തിന്നും മഹത്തായ സുഖത്തിനും വേണ്ടി ജയിപ്പാൻ നിങ്ങളെ വരുത്തുന്നത്!1
ശ്രേഷ്ഠന്മാരും, യാഗത്തിൽ ധനം നല്കുന്നവരും, ശൂരരിൽവെച്ചു ബലവാന്മാരും, – അത്യുർജ്ജിതന്മാരും – ദാതാക്കളിൽവെച്ചു മുന്തിയവരും, സത്യംകൊണ്ടു ശത്രുക്കളെ ഹനിയ്ക്കുന്നവരും, സമഗ്രസൈന്യരുമാണല്ലോ, നിങ്ങൾ!2
ശ്ലാഘ്യമായ ബലംകൊണ്ടും സുഖംകൊണ്ടും പുകഴ്ത്തപ്പെടുന്ന ആ ഇന്ദ്രാവരുണന്മാരെ നീ സ്തുതിയ്ക്കുക: അവരിലൊരാൾ വൃതനെ വജ്രംകൊണ്ടു കൊല്ലും; മറ്റേപ്രാജ്ഞൻ ഉപദ്രവം നീക്കാൻ കരുത്തോടെ ചെല്ലും!3
മനുഷ്യരിൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം സ്വയമൊരുങ്ങി സ്തുതിച്ചു വളർത്തുമ്പോൾ, ഇന്ദ്രാവരുണന്മാരേ, നിങ്ങൾ മഹത്വത്താൽ ഇവർക്കായി കഴിവുകൊള്ളണം: ദ്യോവേ, ഭൂവേ, മഹതികളായ നിങ്ങളും!4
ഇന്ദ്ര, വരുണ, യാവനൊരുത്തൻ നിങ്ങൾക്കു സ്വയം (ഹവിസ്സു) തരുന്നുവോ അവൻതന്നേ, ശോഭനദാസൻ: അവന്നു വിത്തവും യജ്ഞവും കൈവരും; ആ ദാദാവിങ്കൽ ചെന്നുചേരും, ദ്രോഹികളുടെ അന്നം; ധനവും ധനികരായ ആളുകളും അവന്നുണ്ടായിവരും!5
ഇന്ദ്രാവരുണദേവന്മാരേ, പുഷ്ടിപ്പെടുന്ന, പുകളേറിയ യാതൊരു ധനം നിങ്ങൾ ഹവിർദ്ദാതാവിന്നു നല്കിവരുന്നുവോ; അതു – ദ്രോഹികൾ ഉണ്ടാക്കിത്തീർത്ത അകീർത്തിയെ ഉടയ്ക്കുന്ന അതു – ഞങ്ങളിലെത്തുമാറാകണം!6
അത്രമാത്രമല്ല, ഇന്ദ്രാവരുണന്മാരേ, നല്ല രക്ഷയോടുകൂടിയ – ദേവന്മാർ കാവൻനില്ക്കുന്ന – ധനം സ്തോതാക്കളായ ഞങ്ങൾക്കുണ്ടാകണം: ഞങ്ങളുടെ ബലം യുദ്ധങ്ങളിൽ കീഴമർത്തിയും, ഹനിച്ചും, യശസ്സിനെ ഉടനടി തട്ടിനീക്കണം!7
ഇന്ദ്രാവരുണദേവന്മാരേ, സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ ഉടനേ ഞങ്ങൾക്കു നല്ല കേൾവിയ്ക്കുവേണ്ടി ധനം തന്നരുളുവിൻ; മഹാന്മാരായ നിങ്ങളുടെ ബലത്തെ ഇപ്രകാരം പാടിപ്പുകഴ്ത്തുന്ന ഞങ്ങൾ, പുഴ തോണികൊണ്ടെന്നപോലെ, പാപം കടക്കുകയുംചെയ്യണം!8
മഹിമയും മനീഷയുമുള്ള, ജരയില്ലാത്ത യാതൊരു മഹാകർമ്മാവു തേജസ്സിനാൽ വാനൂഴികളെ ശോഭിപ്പിയ്ക്കുന്നുവോ, ആ വലിയ സാമ്രാട്ടായ വരുണദേവന്നു നീ ഒരു സുവിശാലമായ മനോഹരസ്തോത്രം ചൊല്ലുക!9
നീർ നുകരുന്ന ഇന്ദ്രാവരുണന്മാരേ, ഈ പിഴിഞ്ഞ മദകരമായ സോമം നിങ്ങൾ കുടിയ്ക്കുവിൻ: ധൃതവൃതരേ, വേദപാനത്തിന്നും സ്വപാനത്തിനുംവേണ്ടി യാഗത്തിനു പോരാറുള്ളതാണല്ലോ, നിങ്ങളുടെ തേർ!10
ഇന്ദ്രാവരുണന്മാരേ, വൃഷാക്കളായ നിങ്ങൾ ഈ അതിമധുരവും വർഷവുമായ സോമം ഭുജിച്ചാലും: നിങ്ങൾക്കായി പകർന്നുവെച്ചതാണ്, ഈ ഹവിസ്സ്; ഈ ദർഭയിലിരുന്ന് ഇമ്പംകൊള്ളുവിൻ!11
[1] ക്ഷിപ്രകാരി – വേഗത്തിൽ ഫലമുളവാക്കുന്നത് ഒന്നിച്ച് – ഋത്വിക്കുകളോടുകൂടി. ദർഭ വിരിച്ചവൻ – യജമാനൻ.
[3] ഋഷി, തന്നോടുതന്നെ പറയുന്നു: ഒരാൾ – ഇന്ദ്രൻ. മറ്റേപ്രാജ്ഞൻ – വരുണൻ. ഉപദ്രവം – സ്തോതാക്കൾക്കുണ്ടാകുന്ന പീഡ.
[4] ഇവർയ്ക്കായി – സ്തോതാക്കൾക്കായി. കഴിവുകൊള്ളണം – രക്ഷണശക്തിയെടുക്കണം. നിങ്ങളും – കഴിവുകൊള്ളണം.
[5] ദ്രോഹികളുടെ – ജയിയ്ക്കപ്പെട്ട വിദ്വേഷികളുടെ. ആളുകൾ – പുത്രന്മാർ.
[7] യശസ്സിനെ – ശത്രുക്കളുടെ കീർത്തിയെ.
[9] സ്തോതാവിനോട്.
[10] നീർ – സോമരസം. ധൃതവ്രതർ – കർമ്മവാന്മാർ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാവിഷ്ണുക്കൽ ദേവത.
ഇന്ദ്രാവിഷ്ണുക്കളേ, നിങ്ങളെ ഞാൻ കർമ്മംകൊണ്ടും ഹവിസ്സുകൊണ്ടും പ്രേരിപ്പിയ്ക്കുന്നു: ഈ കർമ്മത്തിന്റെ അവസാനത്തിൽ നിങ്ങൾ യജ്ഞത്തിലെഴുന്നള്ളണം; ഞങ്ങളെ നിരുപദ്രവമാർഗ്ഗങ്ങളിലൂടെ മറുകരയിലാക്കി, ധനം തന്നരുളുകയും ചെയ്യണം!1
ആ ഇന്ദ്രാവിഷ്ണുക്കൾ എല്ലാ സ്തുതികളും ഉൽപാദിപ്പിയ്ക്കണം; രണ്ടു സോമക്കുടങ്ങളുമായിത്തീരണം! സ്തോതാക്കൾ ചൊല്ലുന്ന ശസ്ത്രങ്ങളും, പാടുന്ന സ്തോത്രങ്ങളും നിങ്ങളിലെത്തട്ടെ!2
ഇന്ദ്രാവിഷ്ണുക്കളേ, മദങ്ങളിൽവെച്ചു മികച്ച മദത്തിന്റെ അധിപതികളായ നിങ്ങൾ ധനങ്ങളുമെടുത്തു സോമത്തിലെയ്ക്കു വരുവിൻ: സ്തോതാക്കൾ ഉക്ഥങ്ങളോടുകൂടി ഉച്ചരിയ്ക്കുന്ന സ്തോത്രങ്ങൾ നിങ്ങളെ തേജസ്സു തേപ്പിയ്ക്കട്ടെ!3
ഇന്ദ്രാവിഷ്ണുക്കളേ, ദ്രോഹികളെ അമർത്തുന്ന, ഒപ്പം ഇമ്പപ്പെടുന്ന കുതിരകൾ നിങ്ങളെ കൊണ്ടുവരട്ടെ: സ്തോതാക്കളുടെ എല്ലാ സ്തുതികളും നിങ്ങൾ കൈക്കൊള്ളണം; എന്റെ സ്തോത്രങ്ങളും ശസ്ത്രങ്ങളും കേൾക്കുവിൻ!4
ഇന്ദ്രാവിഷ്ണുക്കളേ, അതു സ്തുത്യംതന്നെ: നിങ്ങൾ സോമത്തിന്റെ മത്തിൽ വാരുറ്റ ചുവടുകൾ വെച്ചു; അന്തരിക്ഷത്തിന്നു വലുപ്പംകൂട്ടി; ഞങ്ങൾക്കു ജീവിപ്പാൻ, ലോകങ്ങളും വിശാലങ്ങളാക്കി!5
ധൃതാന്നരായ ഇന്ദ്രവിഷ്ണുക്കളേ, ഹവിസ്സുകൊണ്ടു വളരുന്ന, തെളിസോമം നുകരുന്ന, നമസ്കാരപൂർവം ഹവിസ്സിലർപ്പിയ്ക്കപ്പെടുന്ന നിങ്ങൾ ഞങ്ങൾക്കു ധനം തന്നാലും: നിങ്ങൾ സമുദ്രമാണ്; സോമകലശമാണ്!6
ദർശനീയരായ ഇന്ദ്രാവിഷ്ണുക്കളേ, ഈ മത്തുപിടിപ്പിയ്ക്കുന്ന സോമം നിങ്ങൾ കുടിയ്ക്കുവിൻ, തിരുവയർ നിറയ്ക്കുവിൻ: മദകരമായ അന്നം നിങ്ങളിലണയട്ടെ; എന്റെ സ്തോത്രവും വിളിയും കേൾക്കുവിൻ!7
നിങ്ങളിരുവരും ജയിയ്ക്കയേ ചെയ്യൂ, തോല്ക്കാറില്ല – നിങ്ങളിലൊരാളും തോല്ക്കുകയുണ്ടായിട്ടില്ല. വിഷ്ണോ, ഇന്ദ്രനും അങ്ങും യാതൊന്നിന്നായി (അസുരന്മാരോടു) പൊരുതിയോ, ആ ത്രിവിധമായ ആയിരത്തെ കല്പിച്ചളന്നു!8
[1] പ്രേരിപ്പിയ്ക്കുന്നു – ഇങ്ങോട്ടു വരാൻ. മറുകരയിലാക്കി – പൂർണ്ണയജ്ഞരാക്കി.
[2] അന്തിമവാക്യം പ്രത്യക്ഷോക്തി: സോമക്കുടങ്ങളുമായിത്തീരണം – കുടങ്ങളിൽ സോമനീർ പകർന്നുവെയ്ക്കുന്നതുപോലെ, ഉദരങ്ങളിൽ സോമനീർ നിറയ്ക്കണം.
[3] തേപ്പിയ്ക്കട്ടെ – എണ്ണ തേപ്പിയ്ക്കുന്നതുപോലെ.
[5] മുപ്പാരളക്കാൻ ചുവടുകൾ വെച്ചതു വിഷ്ണുവാണെങ്കിലും, രണ്ടുപേരുടേയും പ്രയോജനം ഒന്നാകയാൽ, ഇന്ദ്രനെയും ഉൾപ്പെടുത്തിയിരിയ്ക്കുന്നു.
[6] തെളിസോമം – സോമനീരിന്റെ തെളിഞ്ഞമേൽ ബ്ഭാഗം. സമുദ്രമാണ് – സോമനീർപ്പുഴകൾ നിങ്ങളിൽ ചേർന്നുകൊണ്ടിരിയ്ക്കും. സോമകലശം – രണ്ടാമൃക്കിന്റെ ടിപ്പിണി നോക്കുക.
[7] അന്നം – സോമരസം.
[8] ഒരാളും – വിഷ്ണുവോ, ഇന്ദ്രനോ. ആ ത്രിവിധമായ ആയിരം – അപരിമിതമായ ലോകം, വേദം, വാക്ക്. യുദ്ധത്തിൽ അസുരന്മാരെ ജയിച്ചതിന്നുശേഷം ഇന്ദ്രൻ അവരോടു പറഞ്ഞു: – “നമുക്കു ലോകം പങ്കിടാം: വിഷ്ണു മൂന്നടിയളക്കും; അതിൽപ്പെട്ടതു ഞങ്ങൾക്കു; ബാക്കിയെല്ലാം നിങ്ങൾക്കും.” അസുരന്മാർ സമ്മതിച്ചു. വിഷ്ണുവാകട്ടേ, ഒന്നാമത്തെ അടികൊണ്ടുതന്നെ ലോകങ്ങൾ അളന്നു; രണ്ടും മൂന്നും അടികൾകൊണ്ട് വേദങ്ങൾ, വാക്കുകൾ എന്നിവയും അളന്നു. (അസുരന്മാർക്ക് ഒന്നുമില്ലാതായി!) ഐതരേയബ്രാഹ്മണത്തിലുള്ളതത്രേ, ഈ ഇതിവൃത്തം. കല്പിച്ചളന്നു – അളന്നു സ്വന്തമാക്കി.
ഭരദ്വാജൻ ഋഷി; ജഗതി ഛന്ദസ്സ്; ദ്യാവാപൃഥിവികൾ ദേവത.
തിളങ്ങുന്നവർ, ജീവജാലത്തിന്നാധാരഭൂതകൾ, വിശാലകൾ, പ്രഥിതകൾ, ജലം പൊഴിയ്ക്കുന്നവർ, സുരൂപകൾ, വരുണൻ താങ്ങുകയാൽ ഉറപ്പുറ്റവർ, ജരാരഹിതകൾ, രേതസ്സേറിയവർ – ഇങ്ങനെയുള്ളവരാകുന്നു, ദ്യാവാപൃഥിവികൾ.1
വേറിട്ടുനില്ക്കുന്ന, ധാരകളേറിയ, ശുചിവ്രതകളായ ഈ പയസ്വിനികൾ ശോഭനകർമ്മാവിന്നു ജലം ചുരത്തുന്നു. ദ്യവാപൃഥിവികളേ, ഈ ഭുവനത്തിന്റെ റാണിമാരായ നിങ്ങൾ ഞങ്ങളിൽ മനുഷ്യഹിതമായ രേതസ്സു പകരുവിൻ!2
ധിഷണകളായ ദ്യാവാപൃഥിവികളേ, നിങ്ങളുടെ സുഖഗമനത്തിന്നു യാതൊരു മനുഷ്യൻ (ഹവിസ്സു) നില്ക്കുന്നുവോ, അവൻ സിദ്ധകാമനാകും; സന്താനങ്ങളെക്കൊണ്ടു വളരും. കർമ്മത്തിന്നുമേൽ, നിങ്ങൾ പകർന്ന (രേതസ്സുകൾ) നാനാവർണ്ണങ്ങളായി സമാനകർമ്മങ്ങളോടെ ജനിയ്ക്കുന്നു.3
ഉദകം ചൂഴുന്നവരും, ഉദകത്തിൽ നില്ക്കുന്നവരും, ഉദകത്തോടു ചേർന്നവരും, ഉദകത്തെ വർദ്ധിപ്പിയ്ക്കുന്നവരുമാകുന്നു, വിശാലപ്രഥിതകളായ ദ്യാവാപൃഥിവികൾ; യജ്ഞത്തിൽ പുരസ്കരിയ്ക്കപ്പെട്ട ഇവരോടു തന്നെയാണ്, പ്രാജ്ഞന്മാർ യജനത്തിന്നായി സുഖം യാചിയ്ക്കുന്നത്!4
ജലമുണ്ടാക്കുന്ന, ജലം ചുരത്തുന്ന,ജലം പൊഴിയ്ക്കുന്ന ദ്യാവാ പൃഥിവികൾ – നമുക്കു യജ്ഞവും ധനവും വലിയ യശസ്സും അന്നവും നല്ല വീര്യവും നല്ക്കുന്ന ഇരുദേവതകൾ – നമ്മളിൽ ജലം പകരട്ടെ!5
അച്ഛനും അമ്മയുമായ ദ്യോവും ഭൂവും നമുക്ക് അന്നം തരട്ടെ – വിശ്വജ്ഞകളായി, വിശിഷ്ടവ്രതകളായി, വിശ്വോൽപാദികകളായി വിളയാടുന്ന ദ്യാവാപൃഥിവികൾ നമുക്കുവേണ്ടുന്ന ബലവും ധനവും അയയ്ക്കട്ടെ!6
[1] രേതസ്സേറിയവർ – വളരെ പ്രജകളെ ഉൽപാദിപ്പിയ്ക്കുന്നവർ എന്നർത്ഥം.
[2] ധാരകൾ – ദ്യോവിൽ വൃഷ്ടിധാര, ഭൂവിൽ രസ(ആവി)ധാര. പയസ്വിനികൾ – നല്ല പയസ്സു (ജലം, പാൽ) ള്ളവർ. രണ്ടംവാക്യം പ്രത്യക്ഷോക്തി: മനുഷ്യഹിതമായ – പ്രജോൽപാദനശക്തമായ.
[3] സമനകർമ്മങ്ങളോടെ ജനിയ്ക്കുന്നു – ഒരേമട്ടിൽ പ്രാണികളായി പിറക്കുന്നു.
[4] സുഖം യാചിയ്ക്കുന്നത് – സുഖാവസരത്തിലേ യാഗം നടക്കുകയുള്ളുവല്ലോ.
ഭരദ്വാജൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; സവിതാവ് ദേവത.
ആ സുകർമ്മാവായ ദേവൻ സവിതാവ് ദാനത്തിനായി പൊന്നുതൃക്കൈകൾ പൊക്കുന്നു – മഹനീയനും സുയജ്ഞനും ഉലകത്തെത്താങ്ങുന്നവനുമായ ആ യുവാവു ജലപൂർണ്ണങ്ങളായ കൈപ്പടങ്ങൾ നീട്ടുന്നു! 1
സവിതൃദേവന്റെ അനുജ്ഞയ്ക്കും ശ്രേഷ്ഠമായ ധനദാനത്തിനും നാം പാത്രീഭവിയ്ക്കുക: നിന്തിരുവടിയാണല്ലോ, എല്ലാ ഇരുകാലികളെയും വളരെ നാല്ക്കാലികളെയും നിലനിർത്തുന്നതും, അനുജ്ഞ നല്കുന്നതും!2
സവിതാവേ, നിന്തിരുവടി അഹിംസിതവും സുഖകരവുമായ തേജസ്സുകൊണ്ട് ഇപ്പോൾ ഞങ്ങളുടെ ഗൃഹം പരിപാലിച്ചാലും. ഹിതരമ്യഭാഷിയായ ഭവാൻ പുതിയ സുഖം തന്നു രക്ഷിച്ചാലും; അനർത്ഥം നേരുന്നവൻ ഞങ്ങളെ കീഴ്പെടുത്തരുത്!3
പൊന്നുകൈപ്പടവും പൊന്നണക്കടയും, മധുരഭാഷണവും ചേർന്ന ദാനതൽപരനായ സവിതൃദേവൻ രാവറുതിതോറും പള്ളിയുണരട്ടെ: ഈ യജനീയനാണല്ലോ, ഹവിർദ്ദാവിന്നു വളരെദ്ധനം കല്പിച്ചയയ്ക്കുന്നതു്!4
യാതൊരുവൻ ഭൂമിയിൽനിന്ന് അന്തരിക്ഷത്തിന്റെ മുകളിലേയ്ക്കു കേറുകയും, യാത്രയിൽ വലുതിനെയെല്ലാം രമിപ്പിയ്ക്കുകയും ചെയ്യുന്നുവോ; ആ സവിതാവ്, ഒരു വക്കീൽപോലെ, അഴകൊത്ത പൊന്നുതൃക്കൈകൾ പൊക്കട്ടെ!5
സവിതാവേ, ഭവാൻ ഞങ്ങൾക്കു ധനം ഇന്നും, ധനം നാളെയും, ധനം നിച്ചലും അനുവദിയ്ക്കണം: ദേവ, വളരെ പൊറുപ്പുമുതലുണ്ടല്ലോ, അങ്ങയ്ക്ക്; അതിനാൽ, ഞങ്ങൾ ഈ സ്തുതികൊണ്ടു ധനവാന്മാരാകണം! 6
[3] അനർത്ഥം നേരുന്നവൻ – ശത്രു.
[5] വലുതിനെ – മറവിലുള്ള മഹാവസ്തുവിനെ, രമിപ്പിയ്ക്കുക – പ്രകാശിപ്പിയ്ക്കുക എന്നർത്ഥം. വക്കീൽപോലെ – നമ്മുടെ കാര്യം സംസാരിപ്പാൻ.
ഭരദ്വാജൻ ഋഷി: ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാസോമന്മർ ദേവത.
ഇന്ദ്രാസോമന്മാരേ, വലുതുതന്നെ, നിങ്ങളുടെ മഹത്ത്വം: നിങ്ങൾ വലിയ മികച്ചവയെ നിർമ്മിച്ചു; നിങ്ങൾ സൂര്യനെയും നിങ്ങൾ വെള്ളവും കിട്ടിച്ചു; എല്ലാത്തമസ്സുകളെയും നിന്ദകരെയും നശിപ്പുച്ചു!1
ഇന്ദ്രസോമന്മാരേ, നിങ്ങൾ ഉഷസ്സിനെ പുലർത്തി; സൂര്യനെ തേജസ്സോടെ ഉദിപ്പിച്ചു; ദ്യോവിനെ ഊന്നുകൊണ്ടുറപ്പിച്ചു; അമ്മയായ ഭൂമിയെ വലുപ്പംവെപ്പിച്ചു!2
ഇന്ദ്രസോമന്മാരേ, ജലങ്ങളെ ചുഴന്നുനിന്ന ദ്രോഹിയായ വൃത്രനെ നിങ്ങൾ വധിച്ചു. അതിൽ ദ്യോവ് നിങ്ങളെ കൊണ്ടാടി. നിങ്ങൾ നദികൾക്കു വെള്ളം അയച്ചു; വളരെസ്സമുദ്രങ്ങൾ നിറച്ചു!3
ഇന്ദ്രസോമന്മാരേ, നിങ്ങൾ മൂപ്പെത്താത്ത പൈക്കളുടെ അകിടുകളിൽ കൊഴുത്ത പാൽ വെച്ചു; നാനാവർണ്ണകളായ ധേനുക്കളുടെ കെട്ടുറപ്പില്ലാത്ത വെണ്പാൽ അകത്തു നിർത്തിച്ചു!4
ഇന്ദ്രസോമന്മാരേ, മറുകരയിലെത്തിയ്ക്കുന്ന സന്തതിയും സമ്പത്തും നിങ്ങൾ ചിക്കെന്നു നീക്കിവെയ്ക്കുന്നു; കരുത്തരേ, നിങ്ങൾ മനുഷ്യഹിതവും പറ്റലർപ്പടയെ അമർത്തുന്നതുമായ ബലം മനുഷ്യരിൽ പരത്തുന്നു.5
[1] വലിയമികച്ചവയെ – ഭൂതങ്ങളെ, ലോകങ്ങളെ. നിന്ദകർ – അസുരർ.
[4] കെട്ടുറപ്പില്ലാത്ത – ആരാലും കെട്ടിനിർത്തപ്പെട്ടതല്ലാത്ത. നിർത്തിച്ചു – നിലത്തുചോർന്നു വീഴാത്തവണ്ണം.
[5] നീക്കിവെയ്ക്കുന്നു – ഞങ്ങൾക്കു തരാൻ വേറെ വെയ്ക്കുന്നു.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബൃഹസ്പതി ദേവത.
ഒന്നാമതു ജനിച്ചവനും, ആംഗിരസനായിത്തീർന്നവനും, പാറക്കെട്ടു പൊളിച്ചവനും, സത്യവാനും, ഹവിര്യുക്തനും, രണ്ടിടങ്ങളിൽ മുഴുക്കെ നടക്കുന്നവനും, തുലോം തിളങ്ങുന്നേടത്തു മേവുന്നവനും, നമ്മുടെ രക്ഷകനും, യാതൊരാളോ, ആ ബ്രഹസ്പതി മഴയ്ക്കായി വാനൂഴികളിൽ ഇടി മുഴക്കുന്നു!1
ഈ ബ്രഹസ്പതി, ഉപഗമിയ്ക്കുന്ന യജ്ഞവർത്തികൾക്കു ലോകം ഏർപ്പെടുത്തുന്നു; തമസ്സുകളെ തടുത്തു പോരിൽ ശത്രുക്കളെ ജയിച്ച് – അമിത്രരെ കീഴമർത്ത് – പുരികൾ പിളർത്തുന്നു.2
ഈ ബൃഹസ്പതിദേവൻ ധനങ്ങളും വലിയ പൈത്തൊഴുത്തുകളും കീഴടക്കി: ബൃഹസ്പതി എതിരില്ലാതെ ജലം നേടാൻവേണ്ടി സ്വർഗ്ഗശത്രുവിനെ മന്ത്രംകൊണ്ടു വധിച്ചുകളയും!3
[1] ആംഗിരസനായിത്തീർന്നവൻ – കെട്ട അംഗാരങ്ങൾ (തീക്കനലുകൾ) വീണ്ടും ജ്വലിപ്പിയ്ക്കപ്പെട്ടപ്പോൾ രണ്ടാമതു ജനിച്ചവൻ. പാറക്കെട്ട് – പണികൾ ഗോക്കളെ ഒളിപ്പിച്ച ശിലോച്ചയം. രണ്ടിടങ്ങളിൽ – സ്വർഗ്ഗത്തിലും, ഭൂമിയിലും. തുലോം തിളങ്ങുന്നേടത്തു – അത്യുജ്ജ്വലമാണ്, തന്റെ വാസസ്ഥാനം.
[2] ഉപഗമിയ്ക്കുന്ന = സമീപിയ്ക്കുന്ന. ലോകം – സ്വർഗ്ഗാദി. പുരികൾ – അസുരപുരികൾ
[3] ധനങ്ങളും – പണികളുടെ.
ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സോമാരുദ്രന്മാർ ദേവത.
സോമാരുദ്രന്മാരേ, നിങ്ങൾ അസുരന്മാരുടെ കെല്പു കല്പിച്ചുതരുവിൻ: ഓരോ ഗൃഹത്തിലെയും യജ്ഞങ്ങൾ തികച്ചും നിങ്ങളിലണയട്ടെ. നിങ്ങൾ സപ്തരത്നങ്ങളെടുത്തു ഞങ്ങളെ സുഖിപ്പിയ്ക്കുവിൻ – ഇരുകാലികളെയും നാല്ക്കാലികളെയും സുഖിപ്പിയ്ക്കുവിൻ!1
സോമാരുദ്രന്മാരേ, വിഷൂചീരോഗം ഞങ്ങളുടെ ഗൃഹത്തിൽകടന്നാൽ, അതിനെ നിങ്ങൾ വേർപെടുത്തണം; അലക്ഷ്മിയെ തിരിച്ചോടിയ്ക്കണം. ഞങ്ങൾക്കു ശോഭനമായ അന്നവും യശസ്സും ഉണ്ടായിവരട്ടെ!2
സോമാരുദ്രന്മാരേ, നിങ്ങൾ ആ മരുന്നുകളെല്ലാം ഞങ്ങളുടെ ദേഹത്തിൽ വെയ്ക്കുവിൻ: ഞങ്ങളുടെ ദേഹത്തിൽ കെട്ടിയിട്ടുള്ള പാപം നിങ്ങൾ ഞങ്ങളിൽനിന്ന് അഴിച്ചുനീക്കുവിൻ!3
സോമാരുദ്രന്മാരേ, തിളങ്ങുന്ന വില്ലും തീഷ്ണശരവുമുള്ള സത്സുഖപ്രദരായ നിങ്ങൾ ഞങ്ങളെ ഇവിടെ തുലോം സുഖിപ്പിയ്ക്കണം; ഞങ്ങളെ വരുണപാശത്തിൽനിന്നു വിടുർത്തണം; ശോഭനസ്തോത്രതൽപരരേ, ഞങ്ങളെ കാത്തുരക്ഷിയ്ക്കണം!4
[1] തരുവിൻ – ഞങ്ങളെ അസുരതുല്യബലരാക്കുവിൻ. സപ്തരത്നങ്ങൾ – ഏഴ് മഹാർഗ്ഘവസ്തുക്കൾ. (?)
[2] വിഷൂചീരോഗം – പകർച്ചവ്യാധി.
ഭാവദ്വാജൻ പായു ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; കവചാദിയുദ്ധാംഗങ്ങൾ ദേവത. (കാകളി)
പോരിൻനിലത്തെയ്ക്കു പോകുവോൻതന്നുടൽ:
കായത്തിനു പരിക്കേല്ക്കാതെ വെല്ക നീ;
കാക്കട്ടെ, നിന്നെയച്ചട്ടതൻ പ്രഭാവം!1
വില്ലാൽ,ത്തിമർക്കും കുറുമ്പരെ വെല്ക, നാം:
വില്ലു കെടുക്കുമോ, മാറ്റാന്റെ കാംക്ഷയെ;
വില്ലാൽജ്ജയിക്കാം, നമുക്കു ദിക്കൊക്കയും!2
സല്ലപിപ്പാൻപോലെ കർണ്ണമണഞ്ഞിടും;
നല്ലാർകണക്കെ പ്രിയനെപ്പുണർന്നൊലി –
ക്കൊള്ളും; പടയിൽ മറുകരയ്ക്കാക്കിടും!3
മീ വിൽത്തലകൾ, തായ് പുത്രനെപ്പോലവേ
ചാരെ നിർത്തട്ടേ; മടിയ്ക്കാതരികളെ –
പ്പാരമെയ്യട്ടെ; കൊല്ലട്ടെ,യമിത്രരെ!4
ക്കെട്ടിയ ബാണധി ചിച്ചെന്നൊലിയിടും;
യുദ്ധത്തിലെത്തിയാലെയ്തു ജയിച്ചിടു, –
മൊത്തുചേർന്നാർക്കുന്ന സൈന്യത്തെയൊക്കയും!5
സാരഥിവര്യൻ പുരോധൃതാശ്വങ്ങളെ:
ഓർത്തവണ്ണമടക്കുന്നു, പിൻവാറുകൾ;
വാഴ്ത്തുവിന,ക്കയർച്ചാർത്തിൻ മഹിമയെ!6
തേരും വലിച്ചൂക്കിലോടും കുതിരകൾ
ചീറ്റിച്ചിനയ്ക്കും; മടിയ്ക്കാതെ ഹിംസ്രരാം
മാറ്റാരെക്കാലാൽച്ചവിട്ടിമെതിച്ചിടും!7
പോരായുധം ചട്ട വെയ്ക്കുന്നതേതിലോ,
സൗഖ്യദമാകുമത്തേരിനെ പ്രാപിയ്ക്ക,
നാൾക്കുനാൾ നമ്മൾ തെളിഞ്ഞ മനസ്സുമായ്!8
വേലേന്തിയോര,പായങ്ങൾ കൂസാത്തവർ,
ദുർദ്ധർഷരു,ദ്വീര്യർ, ചിത്രസൈന്യർ, ഗണ –
മർദ്ദകർ, വമ്പർ, ഗഭീരർ, ശരബലർ!9
ക്ഷേമം തരട്ടെ,നിഷ്പാപഭൂദ്യോക്കളും;
പൂഷാവഘം പോക്കി രക്ഷിയ്ക്ക, നമ്മളെ; –
ദ്ദോഷം കഥിപ്പോന്റെ കീഴിലാകായ്ക്ക, നാം!10
ഞാണിൽത്തൊടുത്തെയ്തുകൊള്ളിയ്ക്കുമമ്പുകൾ,
വേറെയുമൊന്നിച്ചുമാളുകൾ പായുന്ന
പാരിൽ നമുക്കു സുഖം വരുത്തേണമേ!11
പാറയായ്ത്തീരട്ടെ, ഞങ്ങൾതൻ വിഗ്രഹം!
സോമനുയർത്തിപ്പറയട്ടെ, നമ്മളെ!
ക്ഷേമമുളവാക്കിടട്ടെ,യദിതിയും!12
വൈദ്യഗ്ദ്ധ്യശാലികൾ തല്ലുന്നു പിന്നിലും;
ആ നീ തെളിയ്ക്കുക, ചാട്ടുവാറേ, ശരി –
യ്ക്കായോധനങ്ങളിലിത്തുരംഗങ്ങളെ!13
കൈത്തണ്ടമേൽപ്പാമ്പുപോലെ ചുറ്റുന്നതായ്,
ജ്ഞാതവ്യമെല്ലാമറിഞ്ഞതായ്,പ്പൗരുഷോ –
പേതമാം കയ്യുറ കാക്കുന്നു, ധന്വിയെ!14
ച്ചോരു തുന്വേ,വമായ്, നഞ്ഞു തേച്ചുള്ളതായ്,
കാറിന്റെ വീര്യത്തിൽനിന്നു പിറന്നതാം
വാരാളുമന്വായ ദേവിയ്ക്കിതാ, നതി!15
ന്നെത്തുമിടങ്ങളിലാ ബ്രഹ്മണസ്പതി
നമ്മൾക്കു സൗഖ്യം തരട്ടെ,യദിതിയും –
നമ്മൾക്കു സൗഖ്യം തരട്ടെ,യനുദിനം!17
നിങ്കൽപ്പൊഴിയ്ക്കുക, മൃതു സോമൻ പുരാൻ!
നിർഭരസൗഖ്യം വരുണൻ തരട്ടെ, തേ;
നിൻജയത്തെയഭിനന്ദിയ്ക്ക, ദേവകൾ!18
ദൂരത്തുനിന്നു വിദ്രോഹിച്ചവനെയും
മർദ്ദിച്ചരുളട്ടെ, ദേവകളേവരും;
മന്ത്രമാം ചട്ടയുണ്ടെ,ന്നെത്തുണയ്ക്കുവാൻ!19
[1] യുദ്ധത്തിന്നു പുറപ്പെട്ട രാജാവിനെ പുരോഹിതൻ മന്ത്രം ചൊല്ലി കവചാദികൾ ധരിപ്പിയ്ക്കുന്നു. ഇതു കവചമന്ത്രമാണ്. കാറുപോലായ്വനും – ചട്ട ഇരുമ്പു കൊണ്ടാകയാൽ, കറുക്കും. നീ – രാജാവ്.
[2] ധനുർമ്മന്ത്രം: പശുക്കളെ വെല്ക – ശത്രുക്കളുടെ മാടുകളെ കീഴടക്കുക. അടർ – വെല്ക. കുറുമ്പരെ – ഗർവിഷ്ഠരായ ശത്രുക്കളെ. കാംക്ഷ – ജയാശ.
[3] ധനുർജ്യാമന്ത്രം:കൗതുകം – രസകരമായിട്ടുള്ളത്. കർണ്ണമണഞ്ഞിടും – ആഞ്ഞുവലിയ്ക്കുമ്പോൾ. പ്രിയനെ – ബാണമാക്കുന്ന വല്ലഭനെ.
[4] ധനുഷ്കോടിമന്ത്രം: കൂർ വായ്ച – സ്നേഹമേറിയവൾ ഭർത്തൃസമീപം വിട്ടുപോവില്ലല്ലോ; അതുപോലെ, പാർശ്വേ (ഇരുവശത്തും) പെരുമാറുന്ന. ചാരെ നിർത്തട്ടെ – ഈ രാജാവിനെ.
[5] നിഷംഗമന്ത്രം: മക്കൾ – മക്കൾ ബാണങ്ങൾ; അവയെ രക്ഷിയ്ക്കുന്നതിനാൽ ബാണധി (ആവവാഴി) യെ അച്ഛനാക്കിയിരിയ്ക്കുന്നു. ഒലിയിടും – ബാണങ്ങൾ വലിച്ചെടുക്കുമ്പോൾ, ‘ചിച്ച്’ എന്ന ശബ്ദം പുറപ്പെടുവിയ്ക്കും. സൈന്യത്തെ – ഈ രാജാവിന്റെ ശത്രുസേനയെ.
[6] പൂർവ്വാർദ്ധം സൂതമന്ത്രം: ഉത്തരാർദ്ധം കടിഞ്ഞാൺ മന്ത്രം: പുരോധൃതാശ്വങ്ങളെ – തേരിൻമുമ്പിൽക്കെട്ടിയ കുതിരകളെ. പിൻവാറുകൾ – തേരിൻപിന്നിലെയ്ക്കു നീട്ടിക്കെട്ടിയ തോല്ക്കയറുകൾ. ഓർത്തവണ്ണം – സാരഥിയുടെ നിനവിന്നൊത്ത്. അടക്കുന്നു – അശ്വങ്ങളെ നിയന്ത്രിയ്ക്കുന്നു. വാഴ്ത്തുവിൻ – രാജാവിന്റെ ആളുകളേ, നിങ്ങൾ സ്തുതിയ്ക്കുവിൻ.
[7] അശ്വമന്ത്രം:
[8] രഥമന്ത്രം: ഇവൻ (രാജാവു) ശത്രുക്കളെ ജയിച്ചു, തേരിൽക്കൊണ്ടു വരുന്ന ധനം ഹവിസ്സുതന്നെയാകും – രാജാവ് ആ ധനംകൊണ്ട് യാഗം കഴിയ്ക്കും. പോരായുധംചട്ട – യുദ്ധായുധങ്ങളും ചട്ടകളും.
[9] രഥരക്ഷകമന്ത്രം: പാലകർ – തേർക്കാവല്കാർ. നല്ലന്നം – രാജശത്രുക്കളെ തോല്പിച്ചു കൈക്കലാക്കിയ അന്നം. ഉദ്വീര്യർ = വീര്യമുയർന്നവർ. ചിത്രസൈന്യർ = ദർശനീയമായ സൈന്യത്തോടുകൂടിയവർ. ഗണമർദ്ദകർ – വൈരിഗണത്തെ മർദ്ദിയ്ക്കുന്നവർ.
[10] പിതൃബ്രഹ്മസോമാർഹർ = പിതാക്കളും ബ്രഹ്മാണരും സോമാർഹരും. അഘം = പാപം. ദോഷം കഥിപ്പോന്റെ – പാപം ചുമത്തുന്ന ശത്രുവിന്റെ.
[11] ശരമന്ത്രം: പത്രം = ചിറകുകൾ. തേടുന്ന – ശത്രുക്കളെ തിരയുന്ന. പല്ല് – കൂർപ്പ് എന്നർത്ഥം. വേറെയും ഒന്നിച്ചും – വേർപിരിഞ്ഞും, കൂടിച്ചേർന്നും. ആളുകൾ പായുന്ന പാരിൽ – പോർക്കളത്തിൽ. സുഖം – ജയജന്യമായ സുഖം.
[12] പറ – ശത്രുക്കൾക്കു പിളർത്താവതല്ലാത്തത്. വിഗ്രഹം = ശരീരം. ഉയർത്തിപ്പറയട്ടെ – പ്രശംസിയ്ക്കട്ടെ.
[13] ചമ്മട്ടിമന്ത്രം: തുടകളിൽ – അശ്വങ്ങളുടെ. വൈദഗ്ദ്ധ്യശാലികൾ – വിദഗ്ദ്ധരായ അശ്വഭടന്മാർ.
[14] കൈത്തണ്ടയുറയെക്കുറിച്ചുള്ള മന്ത്രം: ഞാൻതല്ല് – വില്ലിന്റെ ഞാൺ വന്നടിയ്ക്കുന്നത്. ജ്ഞാതവ്യം – യുദ്ധവിദ്യ. ധന്വി = വില്ലാളി.
[15] ശരമന്ത്രംതന്നെ: തുമ്പ് – അഗ്രഭാഗം. കാറിന്റെ വീര്യം – പർജ്ജന്യന്റെ രേതസ്സ്, മഴ; അമ്പുണ്ടാക്കുന്ന അമപ്പുല്ലു മഴകൊണ്ടാണല്ലോ, മുളയ്ക്കുന്നത്. വരാളും – മഹതിയായ. നതി = നമസ്കാരം.
[16] പോരിക – കാര്യം സാധിച്ചു തിരിയേവന്നാലും. മന്ത്രശിതാസ്ത്രമേ – മന്ത്രജപംകൊണ്ടു മൂർച്ച വന്ന ശരമേ. ആരുമേ – ശത്രുക്കളിൽ ഒരാൾപോലും.
[17] മൊട്ടക്കിടാങ്ങൾ = മുണ്ഡിതശിരസ്കരായ കുട്ടികൾ. ഇടങ്ങളിൽ – യുദ്ധരംഗങ്ങളിൽ.
[18] നിൻ – രാജാവിന്റെ.
[19] തന്നാളെയും – ജ്ഞാതിയെയും.
വസിഷ്ഠൻ ഋഷി; വിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത. (കാകളി)
സ്വൈരം ചരിയ്ക്കും പ്രശസ്തനാമഗ്നിയെ
രണ്ടരണികലിൽനിന്നു ജനിപ്പിച്ചു –
കൊണ്ടാർ, മഖ്യോദ്യതർ കൈവിരൽച്ചേഷ്ടയാൽ.1
വന്ന സുമംഗളാലോകനാമഗ്നിയെ
ആലയത്തിൽ പ്രതിഷ്ഠിച്ചാർ, വസിഷ്ഠരേ –
താപത്തിൽനിന്നും പരിത്രാണനത്തിനായ്.2
ച്ഛിന്നമാം ജ്വാലയോടഗ്നേ, യുവതമ,
മുന്നിലെങ്ങൾക്കായ്ജ്ജ്വലിച്ചരുളേണമേ:
നിന്നിലണയുന്നു, ഭൂരിഹവിസ്സുകൾ!3
ളാ; – വഹ്ന്യധികപ്രകാശരാമഗ്നികൾ
ഭദ്രരാം വീരരെക്കല്പിച്ചുനില്ക്കുവോർ
കത്തിപ്പടർന്നു വിളങ്ങുന്നു, നിർഭരം!4
ഭദ്രസമ്പത്തും സുപുത്രപൗത്രരെയും
തന്നരുളേണം, സ്തുതിയ്ക്കുന്ന ഞങ്ങൾക്കു,
വെന്നമർത്താൻ കഴിവൊക്കുമഗ്നേ, ഭവാൻ!5
സ്രുക്കു ഹവിസ്സേന്തി രാവഹസ്സുകളിൽ;
വന്നണയുന്നുണ്ടിവങ്കൽ,ദ്ധനം കൊടു –
ക്കുന്നതിലുത്സുകയായ തൻദീപ്തിയും!6
ത്വിട്ടിനാൽ നീയെതിരാളരെയൊക്കയും
ചുട്ടുപൊട്ടിയ്ക്കേണ,മഗ്നേ; മനോവ്യഥ
വിട്ടുപോംവണ്ണം മുടിയ്ക്കു; രോഗത്തെയും!7
യ്ക്കേവൻ വരേണ്യ, നിൻദീപ്തി വളർത്തുമോ;
പാവക, നീയവന്നെന്നപോലാവുകി, –
ങ്ങേവം സ്തുതിച്ചുപാടുന്ന ഞങ്ങൾക്കുമേ!8
രഗ്നേ, പലേടം ഭജിച്ചു, നിൻദീപ്തിയെ;
അങ്ങയ്ക്കവരിൽക്കണക്കി,ങ്ങു വാഴ്ത്തുന്ന
ഞങ്ങളിലും തിരുവുള്ളമുണ്ടാകണം!9
മാ വിക്രമോപേതരായ മർത്ത്യരിവർ
ആയോധനങ്ങളിൽക്കീഴമർത്തട്ടെ, നേർ –
ക്കാസുരമായാപ്രയോഗങ്ങളൊക്കെയും!10
പ്പ,ന്യഗേഹത്തിലുമഗ്നേ, ഗൃഹഹിത:
ഞങ്ങളപുത്രരവീരർ നിന്നെബ്ദിജി –
ച്ചിങ്ങു പാർക്കാവൂ, സസന്താനമാം ഗൃഹേ!11
മഗ്ഗൃഹം, സുപ്രജാഭൃത്യാദിസംയുതം,
ഔരസപുത്രനെക്കൊണ്ടഭിവൃദ്ധമായ് –
ത്തീരുവൊന്നെങ്ങൾക്കു (തന്നരുളേണമേ)!12
നിന്നെങ്ങളെക്കാത്തരുളുകഗ്നേ, ഭവാൻ;
വല്ലാത്ത രക്ഷസ്സിൽനിന്നുമേ രക്ഷിയ്ക്ക;
വെല്ലാവു, മാറ്റരെ നിൻതുണകൊണ്ടു ഞാൻ!13
മായ കരവുമുള്ളോനാം തനൂഭവൻ
അക്ഷയസ്തോത്രമോടാരിലണയു; – മാ –
യഗ്നിതാൻ മീതെയാക,ഗ്ന്യന്തരങ്ങളിൽ!14
ക്കാരിൽനിന്നും, മഹാപാപത്തിൽ നിന്നുമേ;
ആരെപ്പരിചരിച്ചീടും, സുജതരാം
വീര; – രദ്ദേഹമാണ,ഗ്നിത്തിരുവടി!15
നാരെ വേണ്ടുംവിധമുജ്ജ്വലിപ്പിയ്ക്കുമോ;
ആരു ഹോതാവായ്ച്ചരിയ്ക്കും, മഖങ്ങളി; –
ലായഗ്നിയാഹുതൻ, ഭൂരിദേശങ്ങളിൽ!16
യുക്തമാം സ്തോത്രവും ശസ്ത്രവും ചൊല്ലിയും,
എത്രയോ ഹവ്യം ഭവാങ്കൽപ്പൊഴിയ്ക്കാവു,
വിത്തേശരായെങ്ങളഗ്നേ, മഖങ്ങളിൽ!17
കൊണ്ടുപോയാലുമജസ്രമഗ്നേ, ഭവാൻ:
അഗ്ഗണത്തിങ്കലോരോരുത്തനും കൊതി –
യുൾക്കൊണ്ടിടട്ടെ,യീ നല്ല വസ്തുക്കളിൽ!18
പൊട്ടമുണ്ടിന്നോ, പശിയ്ക്കോ, പിശാചിനോ,
സത്യവൻ, നിസ്സുതത്വത്തിനോ ഞങ്ങളെ: –
ബ്ബുദ്ധിമുട്ടിയ്ക്കൊല്ല, വീട്ടിലും കാട്ടിലും!19
സക്രതുകൾക്കുമയയ്ക്കു, ദേവ, ഭവാൻ:
ത്വദ്ദാനപാത്രങ്ങളാകി,രുകൂട്ടരും;
സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!20
ശോഭനാഹ്വാനൻ മനോജ്ഞരൂപൻ ഭവാൻ;
ചൂടണയ്ക്കാതേ തുണയ്ക്കു, താനൂജനെ;
വാടരുതെ,ങ്ങൾതൻ മർത്ത്യഹിതൻ സുതൻ!21
തി,ങ്ങൃത്വിഗിദ്ധാഗ്നികളോടു തോഴർ നീ;
അഗ്നേ, ബലാത്മജ, ദേവ, തീണ്ടൊല്ല, നി –
ന്നുഗ്രഭാവം പ്രമാദത്തിലും ഞങ്ങളെ!22
മങ്ങയ്ക്കു ഹോമിച്ച മർത്ത്യൻ ധനാഢ്യനാം!
അർത്ഥിയാം സ്തോതാവു ചോദിച്ചറിഞ്ഞാ,രി –
ലെത്തു,മവൻ ദേവതാവാപ്തവിത്തനാം!23
യിങ്ങു പുകഴ്ത്തുവോർക്കെത്തിയ്ക്ക,വന്മുതൽ:
ഞങ്ങളിതിനാൽബ്ബലിഷ്ഠ, മത്താടവു,
ഭംഗമറ്റ,ഗ്നേ, ചിരായുസ്സുവീരരായ്!24
സക്രതുക്കൾക്കുമയയ്ക്ക, ദേവ, ഭവാൻ:
ത്വദ്ദാനപാത്രങ്ങളാകി,രുകൂട്ടരും;
സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!25
[1] മഖ്യോദ്യതർ = യാഗത്തിന്നൊരുങ്ങിയവർ.
[2] സുമംഗളാലോകൻ = ശുഭദർശനൻ. വസിഷ്ഠൻ – വസിഷ്ഠനും തദ്ഗോത്രക്കാരും.
[3] അന്യൂനമേധിതൻ – പ്രകർഷേണ വർദ്ധിതൻ.
[4] നേതാക്കൾ – യജ്ഞാനുഷ്ഠായികൾ. വഹ്ന്യാധികപ്രകാശർ – ലൗകികാഗ്നികളെക്കാൾ പ്രകാശമുള്ളവർ. അഗ്നികൾ – ആഹവനീയാദികൾ. വീരർ – പുത്രാദികൾ. നിർഭരം = ഏറ്റവും.
[5] വെന്നമർത്താൻ – എതിരാളികളെ.
[6] പരോക്ഷോക്തി: ഇക്കരുത്തൻ – അഗ്നി. യുവതി = ചേരുന്നവൾ; യുവതി എന്നും. കൊടുക്കുന്നതിൽ – സ്തോതാക്കൾക്ക്.
[7] പ്രത്യക്ഷവചനം: അട്ടഹാസക്കാർ – രക്ഷസ്സുകൾ. ത്വിട്ട് = തേജസ്സ്.
[8] അവന്നെന്നപോലാവുക – അവനെയെന്നപോലെ, ഞങ്ങളേയും അനുഗ്രഹിച്ചാലും. ഇങ്ങ് – ഈ യജ്ഞത്തിൽ.
[10] ഇവർ – എങ്കൽ സ്നേഹമുള്ളവർ.
[11] ശൂന്യഗേഹം – പുത്രനും മറ്റുമില്ലാത്ത ഗൃഹം. അന്യഗേഹത്തിലും – അന്യഗൃഹത്തിലുമാകൊല്ല. ഗൃഹഹിത = ഗൃഹത്തിന്നു നന്മ വരുത്തുന്നവനേ. പുത്രരും വീരരായ ആൾക്കാരുമില്ലാത്ത ഞങ്ങൾ ഭവദ്ഭജനത്താൽ സസന്താനമായ ഗൃഹത്തിൽ വസിയ്ക്കുന്നവരായിത്തീരണം.
[12] അഗ്നി നിത്യം യാഗത്തിന്നു വന്നുചേരുന്നതും മറ്റുമായ ഗൃഹം.
[13] ഒന്നും കൊടാത്ത – അറുപിശുക്കനായ.
[14] ആയിരം സ്ഥാനം – അനേകമിടങ്ങൾ. ഔർജ്ജിത്യം = ബലം. അഗ്ന്യന്തരങ്ങളിൽ – മറ്റ് (അന്യരുടെ) അഗ്നികളെക്കാൾ. സമർത്ഥനായ പുത്രനുള്ളവന്റെ അഗ്നിയേ അന്യരുടെ അഗ്നികളെ അതിശയിയ്ക്കൂ.
[15] വളർപ്പോൻ – ഉജ്ജ്വലിപ്പിയ്ക്കുന്നവൻ. വീരർ – സ്തോതാക്കൾ.
[16] ധാരിതഹവ്യനായ് = ഹവിസ്സെടുത്ത്. ഹോതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. ആഹുതൻ – ഹോമിയ്ക്കപ്പെട്ടുവരുന്നു.
[17] വിത്തേശരായ് – ധനികന്മാരായിത്തീർന്നിട്ട്.
[18] അജസ്രം = നിത്യം. അഗ്ഗണം – ദേവഗണം.
[19] ഞങ്ങൾക്കു ക്ഷയവും മറ്റും വരുത്തരുത്. പൊട്ടമുണ്ട് – വറുതി എന്നർത്ഥം. നിസ്സതത്വം = പുത്രനില്ലായ്ക.
[20] വെടുപ്പാക്കുക – എനിയ്ക്കു തരാൻ നല്ല അന്നം കരുതുക. സക്രതുക്കൾ – യജ്ഞവാന്മാർ. ഇരുകൂട്ടരും – സ്തുതിയ്ക്കുന്നവരും, യജിയ്ക്കുന്നവരും. പാലിപ്പിൻ – അങ്ങും, അങ്ങയുടെ പരിവാരങ്ങളും രക്ഷിപ്പിൻ.
[22] ഋത്വിഗിദ്ധാഗ്നികൾ = ഋത്വിക്കുകളാൽ ജ്വലിപ്പിയ്ക്കപ്പെട്ട അഗ്നികൾ. കൃച്ഛ്രേണ (കഷ്ടിച്ചു) പോറ്റാൻ പറഞ്ഞാൽപ്പോരാ; തികച്ചും പോറ്റാൻ പറയണം. തോഴർ – ഞങ്ങളുടെ സഖാവായ. ഉഗ്രഭാവം – നിഗ്രഹബുദ്ധി.
[23] ചോദിച്ചറിഞ്ഞ് – ആരുടെ അടുക്കൽച്ചെന്നാൽ ധനം കിട്ടും എന്നന്വേഷിച്ചറിഞ്ഞ്. അവൻ – ആ ഉദാരൻ. ദേവതാവാപ്തവിത്തനാം = ദേവതകളിൽ നിന്നു സമ്പത്തു ലഭിച്ചവനായിത്തീരും.
[24] ഇതിനാൽ – ത്വദ്ദത്തമായ വന്മുതലിനാൽ. ഭംഗം = ഇടിവ്. ചിരായുസ്സുവീരരായ് – ദീർഘായുസ്സോടും നല്ല വീരന്മാരോടും (പുത്രാദികളോടും) കൂടി.
വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സമിദ്ധാദ്യഗ്നികൾ ദേവത.
അഗ്നേ, അങ്ങ് ഇപ്പോൾ ഞങ്ങളുടെ ചമതയിലിരുന്നാലും: യജനീയമായ രമണീയധൂമം പ്രസരിപ്പിച്ച് ഏറ്റവും ഉജ്ജ്വലിച്ചാലും; ചൂടുനാളങ്ങൾകൊണ്ട് ആകാശം സ്പർശിച്ചാലും; സൂര്യരശ്മികളോടു ചേർന്നാലും!1
സുപ്രജ്ഞരായ, തേജസ്വികളായ, കർമ്മങ്ങളെ നിലനിർത്തുന്നവരായ യാവചിലർ രണ്ടുതരം ഹവിസ്സുകളും ആസ്വദിക്കുമോ; ആ ദേവന്മാരിൽവെച്ചു യജ്ഞാർച്ചനീയരായ നരാശംസന്റെ മഹിമാവിനെ ഞങ്ങൾ സ്തുതിയ്ക്കുന്നു.2
സ്തുത്യനും, ബലവാനും, സുപ്രജ്ഞനും, വാനൂഴികൾക്കിടയിൽ ദൂതനും, മനുഷ്യരാലെന്നപോലെ മനുവിനാൽ വളർത്തപ്പട്ടവനുമായ സത്യഭാഷിയെ നിങ്ങൾ യാഗത്തിനായി സദാ പൂജിയ്ക്കുവിൻ!3
സപര്യാതൽപരർ കാൽമുട്ടുകൾ മടക്കിനിന്ന്, അഗ്നിയിൽ ദർഭയും ഹവ്യവും പ്രക്ഷേപിയ്ക്കുന്നു – അധ്വര്യുക്കളേ, നിങ്ങൾ നൈ തളിച്ചതായ, പുള്ളികൾ വീണ ദർഭയും ഹവിസ്സും ഹോമിച്ചു പരിചരിയ്ക്കുവിൻ!4
രഥമിച്ഛിയ്ക്കുന്ന സുകർമ്മാക്കളായ ദേവകാമന്മാർ യാഗശാലയുടെ വാതില്ക്കലെത്തി. തുമ്പു കിഴക്കോട്ടായ (ഇരുസ്രുക്കുകൾ), തള്ളപൈക്കൾ കുട്ടിയെ എന്നപോലെ, (അഗ്നിയെ) നക്കുന്നു; നദികൾ പോലെ, (അധ്വര്യുക്കൾ) നൈ പുരട്ടിയ്ക്കുന്നു.5
യുവതികളായി, ദിവ്യകളായി, മഹതികളായി, ദർഭസ്ഥിതകളായി, ബഹുസ്തുതകളായി, യജ്ഞാർഹകളായി, ധനവതികളായിരിക്കുന്ന അഹോരാത്രികൾ നല്ല കറവപ്പയ്യുപോലെ, നമ്മളിൽ നന്മയ്ക്കായിചേർന്നുനില്ക്കട്ടെ!6
മേധാവികളായ ജാതവേദസ്സുകളേ, മനുഷ്യരുടെ യാഗങ്ങളിൽ കർമ്മം ചെയ്യുന്ന നിങ്ങളിരുവരെയും ഞാൻ യജനത്തിനായി സ്തുതിയ്ക്കുന്നു: ആ നിങ്ങൾ സ്തുതിയ്ക്കുന്ന ഞങ്ങളുടെ യാഗത്തെ മേല്പോട്ടു കൊണ്ടുപോകുവിൻ; ദേവന്മാരുടെ ധനം നിങ്ങൾക്കധീനമാണല്ലോ!7
ഭാരതികളോടൊന്നിച്ചു ഭാരതിയും, മനുഷ്യദേവന്മാരോടൊന്നിച്ച് ഇളയും, അഗ്നിയും, സാരസ്വതരോടൊന്നിച്ചു സരസ്വതിയും ഇങ്ങോട്ടെഴുന്നള്ളട്ടെ; ദേവിമാർ മുവ്വരും ഈ ദർഭയിൽ ഉപവേശിയ്ക്കട്ടെ!8
ദേവ, ത്വഷ്ടാവേ, വിളയാടുന്ന ഭവാൻ ആ താരകമായ പോഷകം പകർന്നാലും: എന്നാൽ, വീരനും കർമ്മകുശലനും ബലവാനും അമ്മിക്കുഴയെടുക്കുന്നവനുമായ ദേവകാമൻ പിറക്കുമല്ലോ!9
വനസ്പതേ, ഭവാൻ ദേവകളെ ഇവിടെ വരുത്തുക. അഗ്നിയും പശുവിനെ സംസ്കരിച്ചു, ഹവിസ്സു ദേവകൾക്കെത്തിയ്ക്കട്ടെ. ആ സത്യസ്വരൂപനായ ഹോതാവുതന്നെ ജയിയ്ക്കട്ടെ; അവിടെയ്ക്കറിയാമല്ലോ, ദേവന്മാരുടെ ജനനങ്ങൾ!10
അഗ്നേ, സമുജ്ജ്വലനായ ഭവാൻ ഇന്ദ്രനോടും സത്വരരായ ദേവന്മാരോടുംകൂടി ഒരേതേരിൽ ഇങ്ങോട്ടു വന്നാലും! പുത്രസഹിതയായ അദിതി ഞങ്ങളുടെ ദർഭയിലിരിയ്ക്കട്ടെ! സ്വാഹാ, അമർത്ത്യരായ ദേവന്മാർ ഇമ്പംകൊള്ളട്ടെ!11
[1] സമിദ്ധാഗ്നിയോട്:
[2] രണ്ടുതരം ഹവിസ്സുകൾ – സോമനീരും പുരോഡാശവും. യജ്ഞാർച്ചനീയൻ – യജ്ഞങ്ങൾ (ഹവിസ്സോ, സ്തോത്രമോ) കൊണ്ടു പൂജനീയൻ. നരാശംസൻ – ഒരഗ്നി.
[3] മനുഷ്യരാലെന്നപോലെ – ഇപ്പോൾ മനുഷ്യർ ചെയ്യുന്നതുപോലെ, പണ്ടു മനു വളർത്തിയവനും. സത്യഭാഷി – അഗ്നി.
[5] നദികൾപോലെ – നദികൾ വയലിനെ നനയ്ക്കുന്നതുപോലെ.
[7] രണ്ടു ദൈവ്യാഗ്നികളെപ്പറ്റി: മേല്പോട്ടു – ദേവന്മാരുടെ അടുക്കലെയ്ക്കു്. നിങ്ങൾക്കധീനമാണല്ലോ – അതു ഞങ്ങൾക്കു തരുവിൻ എന്നു ഹൃദയം.
[8] ഇതുമുതൽ 4 ഋക്കുകൾ രണ്ടാമഷ്ടകം എട്ടാമധ്യായത്തിലുണ്ട്; അതിനാൽ, ഇവിടെ ടിപ്പിണി എഴുതേണ്ടതില്ല.
വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
യാതൊരു ദേവൻ മനുഷ്യരിൽ എന്നെന്നും കുടികൊള്ളുന്നവനും, പൊള്ളിയ്ക്കുന്ന തേജസ്സുള്ളവനും, അന്നവാനും, പാവകനുമാകുന്നുവോ; ആ മികച്ച യഷ്ടാവിനെ – അഗ്നികളോടു സഹിതനായ അഗ്നിയെ – നിങ്ങൾ അധ്വരത്തിൽ ദൂതനാക്കുവിൻ!1
തീറ്റ തിന്നു ചിനയ്ക്കുന്ന ഒരു കുതിരപോലെ, അദ്ദേഹം വലിയ തടവു വിട്ടു സ്ഥിതിചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ ജ്വാല പടരുകയായി; ഉടനേ, അങ്ങയുടെ മാർഗ്ഗം കറുത്തിരുളും!2
ആഗ്നേ, പുതുതായി വെളിപ്പെട്ട ഭവാന്റെ തളരാത്ത ജ്വാലകൾ ഉയരുന്നതെപ്പൊഴോ, അപ്പോൾ നിറന്ന പുക ആകാശത്തണയും; അഗ്നേ, അവിടുന്നു ദൂതനായി ദേവന്മാരെ പ്രാപിയ്ക്കുകയും ചെയ്യും!3
അങ്ങയുടെ തേജസ്സു നിലത്തു പടർന്നിട്ട്, അന്നങ്ങളെ പല്ലുകൾകൊണ്ട് ചിക്കെന്നു കടിച്ചുതിന്നും; അങ്ങയുടെ ജ്വാല, ഒരുങ്ങിയ ഒരു സേനപോലെ നടക്കും. ദർശനീയ, ഭവാൻ യവമെന്നപോലെ, ജ്വാലകൊണ്ടു ഭക്ഷിയ്ക്കുന്നു!4
ആ അതിയുവാവായ, അതിഥിയായ അഗ്നിയെത്തന്നേ മനുഷ്യർ ഇരവുപകൽ തൽസ്ഥാനത്ത് ഉജ്ജ്വലിപ്പിച്ച്, അജസ്രഗാമിയായ ഒരശ്വത്തെയെന്നപോലെ പരിചരിച്ചുപോരുന്നു; ആഹുതനായ വൃഷാവിന്റെ ജ്വാല തിളങ്ങുകയുംചെയ്യുന്നു!5
സുതേജസ്ക, പൊന്നുപോലെ അരികത്തു വിളങ്ങുമ്പോൾ, നിന്തിരുവടിയുടെ രൂപം എത്ര ദർശനീയം! അങ്ങയുടെ ബലം, വാനിൽനിന്ന് ഇടിവാൾപോലെ പുറപ്പെടും. അങ്ങ്, വിചിത്രനായ സൂര്യൻപോലെ പ്രഭ പരത്തുന്നു!6
അഗ്നിയായ നിന്തിരുവടിയ്ക്കു സ്വാഹാ! ഞങ്ങൾ പാലും നെയ്യും ചേർന്ന ഹവിസ്സുകൾകൊണ്ടു പരിചരിയ്ക്കുമാറാകണം. അഗ്നേ അതിന്നു നിന്തിരുവടി എണ്ണമില്ലാത്ത തേജസ്സുകൾകൊണ്ടു, നൂറുപൊന്നിൻപുരികൾകൊണ്ടെന്നപോലെ ഞങ്ങളെ സംരക്ഷിച്ചാലും!7
ബലത്തിന്റെ മകനേ, ജാതവേദസ്സേ, ദാതാവായ അവിടെയ്ക്കു് അപ്രധർഷിതങ്ങളായ ജ്വാലകളുണ്ട്; പ്രജകളെ പാലിയ്ക്കുന്ന അരുളപ്പാടുകളുമുണ്ട് അവകൊണ്ടു, സ്തുതിയ്ക്കുന്ന പ്രശസ്തസൂരികളെയും ഞങ്ങളെയും ഭവാൻ സംരക്ഷിയ്ക്കണം!8
തന്റെ തഴച്ച കാന്തികൊണ്ടു തിളങ്ങുന്ന ശൂചി, അണയ്ക്കപ്പെട്ട മഴുപോലെ പുറത്തെയ്ക്കു പോന്നാൽ ദേവയജനത്തിന്നുള്ളവനായി: രണ്ടമ്മമാരിൽനിന്നു ജനിച്ചവനാണല്ലോ, കമനീയനും സുകർമ്മവുമായ ഈ പാവകൻ!9
അഗ്നേ, അങ്ങ് ഈ സൗഭാഗ്യങ്ങൾ ഞങ്ങൾക്കു തന്നരുളുക. കർമ്മിയായ ശോഭനജ്ഞാനൻ ഞങ്ങൾക്കു ജനിയ്ക്കണം. സകലവും ഉണ്ടായിവരട്ടെ, പുകഴ്ത്തുന്നവർക്കും പാടുന്നവർക്കും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’10
[1] ദേവന്മാരോട്: അഗ്നികൾ – മറ്റഗ്നികൾ.
[2] സ്ഥിതിചെയ്യുമ്പോൾ – വൃക്ഷങ്ങളിൽ ദാവാഗ്നിയായി വത്തിയ്ക്കുമ്പോൾ. ഒടുവിലെ വാക്യം പ്രത്യക്ഷസ്തുതി.
[3] നിറന്ന – നിറമിയന്ന.
[4] അന്നങ്ങളെ – മരത്തടി മുതലായവയെ. പല്ലുകൾ – ജ്വാലകൾ. ഭക്ഷിയ്ക്കുന്നു – വനത്തെ; യവം തിന്നുന്നതുപോലെ.
[5] തൽസ്ഥാനത്ത് – ആഹവനീയസ്ഥാനത്ത്. വൃഷാവ് – അഭീഷ്ടവർഷിയായ അഗ്നി.
[7] നൂറ് – അസംഖ്യങ്ങളായ.
[9] ശുചി = അഗ്നി. പുറത്തെയ്ക്കു പോന്നാൽ – മരത്തടികളെ വിട്ടുപോന്നാൽ. രണ്ടമ്മമാർ – രണ്ടരണികൾ.
[10] ശോഭനജ്ഞാനൻ – നല്ല ജ്ഞാനമുള്ള പുത്രൻ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ആർ ദേവകളും മനുഷ്യരുമാകുന്ന പ്രജകളുടെയെല്ലാമിടയിൽ അറിഞ്ഞു നടക്കുന്നുവോ, ആ വെൺനിറം പൂണ്ടു വിളങ്ങുന്ന അഗ്നിയ്ക്കു നിങ്ങൾ പരിശുദ്ധമായ ഹവിസ്സും സ്തുതിയും ഒരുക്കുവിൻ!1
അമ്മയിൽനിന്ന് അതിയുവായിത്തന്നേ ജനിച്ച ആ മേധാവിയായ അഗ്നി മറുകരയണയ്ക്കുന്നവനാകുന്നു. താൻ തെളിഞ്ഞ പല്ലുകൾകൊണ്ടു കാടുകൾ കടിച്ചെടുക്കും; ഒരുപാടന്നങ്ങൾ ഉടനടി തിന്നുതീർക്കും!2
ഈ ദേവന്റെ മുഖ്യസ്ഥാനത്തു യാതൊരു ധവളവർണ്ണനെ ആളുകൾ പ്രതിഷ്ഠിയ്ക്കുന്നുവോ; യാതൊരുവൻ മനുഷ്യരുടെ സ്തുതി കൈകൊള്ളുന്നുവോ; ആ അഗ്നി മർത്ത്യന്നുവേണ്ടി ദുർദ്ധർഷമാംവണ്ണം ഉജ്ജ്വലിയ്ക്കുന്നു!3
ഈ ക്രാന്തദർശിയും പ്രകാശകനും അമർത്ത്യനുമായ അഗ്നി ക്രാന്തദർശികളല്ലാത്ത മർത്ത്യരിൽ കുടികൊള്ളുന്നു! ഞങ്ങളുടെ മനസ്സ് എപ്പൊഴും ആറിൽ തെളിഞ്ഞുനില്ക്കേണമോ, ബലവാനേ, ആ നിന്തിരുവടി ഞങ്ങളെ ഇവിടെ കഷ്ടപ്പെടുത്തരുതേ!4
ദേവകളാൽ നിർദ്ദിഷ്ടമായ സ്ഥാനത്തത്രേ, അഗ്നിയിരിയ്ക്കുന്നത്: അമർത്ത്യരെ തുണയ്ക്കുന്നവനാണല്ലോ, താൻ. ഈ വിശ്വംഭരനെ ഓഷധികളും വൃക്ഷങ്ങളും ഭുമിയും ഗർഭത്തിൽ ധരിയ്ക്കുന്നു!5
അഗ്നിയ്ക്കു കഴിവുണ്ടല്ലോ, അന്നം വളരെത്തരാൻ; നല്ല വീര്യം, ധനം എന്നിവ തരാനും കഴിവുണ്ട്. ബലവാനേ, പുത്രനോടുകൂടാതെയാകരുതു്, അഴകോടുകൂടാതെയാകരുത്, പരിചരണത്തോടുകൂടാതെയാകരുത്. ഞങ്ങളുടെ ഇരിപ്പ്!6
കടമില്ലാഞ്ഞാൽ മതിയാവുമല്ലോ, മുതൽ: ഉറച്ച ധനത്തിന്റെ ഉടമകളാകണം, ഞങ്ങൾ! അഗ്നേ, അന്യപ്രജ സ്വസന്താനമാകില്ല; വിഡ്ഢിമാർഗ്ഗത്തിനു വീതി കൂട്ടരുതേ! 7
എത്ര സുഖിപ്പിയ്ക്കപ്പെട്ടാലും ഇണങ്ങാത്ത അന്യജാതനെ കൈക്കൊള്ളാൻ മനസ്സിൽ വിചാരിയ്ക്കയേ വയ്യ: അവൻ സ്വസ്ഥാനത്തെയ്ക്കുതന്നേ തിരിച്ചുപോയ്ക്കളയും. അതിനാൽ, അന്നവാനും കീഴമർത്തുന്നവനുമായ നവീനൻ ഞങ്ങൾക്കു പിറക്കട്ടെ!8
അഗ്നേ, അങ്ങ് ഞങ്ങളെ ദ്രോഹിയിൽനിന്നും, ബലവാനേ, അങ്ങ് പാപത്തിൽനിന്നും പരിപാലിക്കണം. നിർദ്ദോഷമായ ഹവിസ്സ് വഴിപോലെ ഭവാങ്കലെത്തട്ടെ; സ്പൃഹണീയമായ ആയിരംധനം ഞങ്ങളിലും! 9
അഗ്നേ, അങ്ങ് ഈ സൗഭാഗ്യങ്ങൾ ഞങ്ങൾക്കു തന്നരുളുക: കർമ്മിയായ ശോഭനജ്ഞാനൻ ഞങ്ങൾക്കു ജനിയ്ക്കണം; സകലവും ഉണ്ടായിവരട്ടേ, പുകഴ്ത്തുന്നവർക്കും പാടുന്നവർക്കും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പൊഴുമെങ്ങളെ!’10
[1] ഋത്വിക്കുകളോട്.
[2] അമ്മ – അരണി. മറുകര – യജ്ഞങ്ങളുടെ. പല്ലുകൾ – ജ്വാലകൾ. അന്നങ്ങൾ – വൃക്ഷാദികൾ.
[3] ധവളവർണ്ണനെ – അഗ്നിയെ.
[5] വിശ്വംഭരൻ – ഉലകെല്ലാം താങ്ങുന്നവൻ.
[6] രണ്ടാം വാക്യം പ്രത്യക്ഷോക്തി: മതിയാവും – കാലക്ഷേപത്തിന്ന് ഉറച്ച – കടച്ചുമതലയില്ലാത്ത. അന്യപ്രജയെ സ്വസന്താനമാക്കലും മറ്റും വിഢികളുടെ വഴിയാണ്; അതിനു വീതി കൂട്ടിക്കൂടാ. ഞങ്ങളെയും ആ വഴിയിലൂടെ നടത്തരുതേ എന്നർത്ഥം.
[8] അന്യപ്രജ സ്വസന്താനമാകില്ല എന്നു മുൻഋക്കിൽ പറഞ്ഞതു വിവരിയ്ക്കുന്നു: സ്വസ്ഥാനം – താൻ ജനിച്ച ഗൃഹം. നവീനൻ – പുതിയ പുത്രൻ.
വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വൈശ്വാനരാഗ്നി ദേവത.
ആർ എല്ലാ അമർത്ത്യരുടെയും ഇരിപ്പിടത്തിൽ, ആ ജാഗരൂകരോടൊപ്പം വളരുന്നുവോ; വാനിലും മന്നിലും നടക്കുന്ന ബലവാനായ ആ വൈശ്വാനരാഗ്നിയെ നിങ്ങൾ സ്തുതിയ്ക്കുവിൻ!1
നദികളെ നയിയ്ക്കുന്നവനും ജലങ്ങളെ പൊഴിയ്ക്കുന്നവനുമായ യാതൊരഗ്നി ദ്യോവിലും ഭൂവിലും വച്ചു പൂജിക്കയ്ക്കപ്പെടുന്നുവോ; ആ വൈശ്വാനരൻ ഹവിസ്സുകൊണ്ടു വളർന്നു, മനുഷ്യപ്രജകൾക്കായി പ്രകാശിയ്ക്കുന്നു! 2
വൈശ്വാനരാഗ്നേ, അങ്ങ് പൂരുവിനുവേണ്ടി പുരികൾ പൊളിച്ചു. കത്തിജ്ജ്വയ്ക്കയുണ്ടായല്ലോ; അന്ന് അങ്ങയെപ്പേടിച്ചു കറുമ്പന്മാർ വേറുപിരിഞ്ഞു, മുതലും വെടിഞ്ഞു, കുതിച്ചുപാഞ്ഞു!3
വൈശ്വാനരാഗ്നേ, അങ്ങയ്ക്കായുള്ള കർമ്മത്തെ അന്തരിഷവും ഭൂവും ദ്യോവും ആദരിയ്ക്കുന്നു. നിത്യാതേജസ്സുകൊണ്ടു വിളങ്ങുന്ന ഭവാൻ ശോഭകൊണ്ടു വാനൂഴികൾക്കു വീതി കൂട്ടുന്നു!4
അഗ്നേ, പ്രജകളുടെ സ്വാമിയും, ധനങ്ങളുടെ നേതാവും, ഉഷസ്സിന്റെയും പകലിന്റെയും കൊടിമരവും, വൈശ്വാനരനുമായ അങ്ങയെ അശ്വങ്ങൾ സ്പൃഹയോടെ സേവിക്കുന്നു; (പാപത്തെ) പറപ്പിയ്ക്കുന്ന, നെയ്യോടുകൂടിയ സ്തുതികളും!5
മിത്രങ്ങളെ പൂജിയ്ക്കുന്ന അഗ്നേ, അങ്ങയിലാണ്, ദേവന്മാർ ബലം വെച്ചിരിക്കുന്നത്: അവർ അങ്ങയ്ക്കുള്ള കർമ്മത്തിൽ ചേർന്നുവന്നല്ലോ. അങ്ങു കർമ്മവാന്നു കനത്ത തേജസ്സുളവാക്കി, കർമ്മഹീനരെ സ്ഥാനത്തുനിന്നോടിച്ചു!6
ആ ഭവാൻ അത്യുന്നതമായ ആകാശത്തുദിച്ചു, വായുപോലെ ജലം ഉടനടി നുകരുന്നു; ജാതവേദസ്സേ, അങ്ങ് തണ്ണീരുകളെ ഉൽപാദിപ്പിച്ച്, ഉണ്ണിയ്ക്കു വേണ്ടതു കൊടുപ്പാൻ ഇടിമുഴക്കുന്നു!7
വൈശ്വാനരാഗ്നേ, വിശ്വവരേണ്യ, ജാതവേദസ്സേ, ഭവാൻ യാതൊന്നുകൊണ്ടു ധനവും, ഹവിർദ്ദാതാവായ മനുഷ്യന്നു വിപുലമായ യശസ്സും നിലനിർത്തുന്നുവോ, ആ തിളങ്ങുന്ന മഴയെ ഞങ്ങൾക്കയച്ചാലും! 8
അഗ്നേ, ആ അന്നസമൃദ്ധമായ ധനവും, കേൾവിയ്ക്കുതകുന്ന ബലവും ഭവാൻ ഹവിർദ്ധനരായ ഞങ്ങളിൽ ചേർത്തുവെച്ചാലും; അഗ്നേ, വൈശ്വാനര, അങ്ങ് രുദ്രരോടും ദേവകളോടുംകൂടി, ഞങ്ങൾക്കു മഹത്തായ സുഖം തന്നാലും!9
[1] സ്തോതാക്കളോട് ഇരിപ്പിടം – യാഗശാല. ആ ജാഗരൂകർ – ഉണർവു പൂണ്ട അമർത്ത്യന്മാർ.
[3] പൂരു – രാജാവ്. പുരികൾ – ശത്രുനഗരികൾ. കറുമ്പന്മാർ – രാക്ഷസർ.
[5] നെയ്യ് – ഹവിസ്സ്.
[7] ഉദിച്ച് – സൂര്യത്മനാ. വായുപോലെ – വായു യജ്ഞത്തിൽ ഒന്നാമത്തെ സോമം നുകരുന്നതുപോലെ. ജലം – ഭൂമിയിലെ വെള്ളം. ഉണ്ണിയ്ക്കു – പുത്രൻ പോലെ പാലനീയനായ യജമാനന്ന്. ഇടിമുഴക്കുന്നു – വൃഷ്ടിയ്ക്കൊരുങ്ങുന്നു.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
പിളർത്തവനെ ഞാൻ വന്ദിയ്ക്കുന്നു: വന്ദിച്ചുകൊണ്ടു, പ്രവൃദ്ധനും ബലവാനും വീര്യവാനും ആളുകൾക്കു സ്തുത്യനുമായ ആ സാമ്രാട്ടിന്റെ പ്രശസ്തിയും പ്രവൃത്തിയും, ഇന്ദ്രന്റേതെന്നപോലെ വർണ്ണിയ്ക്കുന്നു.1
കവിയും, കൊടിമരവും, ആദരിയ്ക്കുന്നവനെ താങ്ങുന്നവനും, പ്രകാശകനും, സുഖപ്രദനുമായ വാനൂഴിപ്പെരുമാളിനെ (ആളുകൾ) പ്രീതിപ്പെടുത്തുന്നു. ആ പുരന്ദരനായ അഗ്നിയുടെ വമ്പിച്ച പൂർവകർമ്മങ്ങളെ ഞാൻ പുകഴ്ത്തട്ടെ!2
തൊഴിലും യജ്ഞവുമില്ലാത്ത, തെറി പുലമ്പുന്ന, അവിശ്വാസികളായ, വളർത്താത്ത ഹുണ്ടികക്കാരെ – ആ ദസ്യുക്കളെ – അഗ്നി ആട്ടിപ്പായിയ്ക്കും; മുമ്പനായിനിന്നു യജ്ഞഹീനരെ ഇടിച്ചുതാഴ്ത്തും!3
യാതൊരു മികച്ച നേതാവ് ഇരുണ്ട തമസ്സിൽ മയങ്ങിയവരെ, ബോധം നല്കി നേരേ നടത്തിയോ; ആ ധനപതിയായ അഗ്നിയെ തലകുനിയ്ക്കാത്തവനെ, യുദ്ധക്കൊതിയരെ അടക്കിനിർത്തുന്നവനെ ഞാൻ സ്തുതിച്ചുകൊള്ളുന്നു. 4
ആർ തടിച്ചവയെ ആയുധങ്ങൾകൊണ്ടു കുനിയിച്ചുവോ, ആർ സൂര്യപത്നികളായ ഉഷസ്സുകളെ ഉദിപ്പിച്ചുവോ; ആ മഹാനായ അഗ്നിപ്രജകളെ ബലംകൊണ്ടടക്കി, നഹുഷന്നു കപ്പം കൊടുപ്പിച്ചു!5
ആളുകളെല്ലാം സുഖത്തിനായി, ആരുടെ നന്മമനസിനെ പ്രാർത്ഥിച്ചു, ഹവിസ്സുമായി അരികേ നില്ക്കുന്നുവോ; ആ വൈശ്വാനരാഗ്നി അച്ഛനമ്മമാരായ ദ്യാവോപൃഥിവികളുടെ മികച്ച മടിത്തട്ടിൽ ഇരുന്നരുളുന്നു!6
ദേവനായ വൈശ്വാനരാഗ്നി സൂര്യോദയത്തിൽ അന്തരിക്ഷത്തിലെ ഇരുട്ടു നീക്കുന്നു: അന്തരിക്ഷത്തിൽനിന്നും താഴത്തുനിന്നും നീക്കുന്നു – ദ്യോവിൽനിന്നും ഭൂവിൽനിന്നും നീക്കുന്നു!7
[1] പിളർത്തവനെ – അസുരപുരികൾ പിളർത്ത വൈശ്വാനനെ. പ്രവൃത്തി = കർമ്മം.
[2] കൊടിമരം – ലോകത്തിന്റ.
[3] വളർത്താത്ത – അഗ്നിയെ ജ്വലിപ്പിയ്ക്കാത്ത.
[5] തടിച്ചവയെ – അസുരായകളെ. നഹുഷൻ – ഒരു രാജാവ്.
[6] മടിത്തട്ടിൽ – അന്തരിക്ഷത്തിൽ.
[7] താഴത്തുനിന്നും – ഭൂമിയിൽനിന്നും.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
കീഴമർത്തുന്നവനും, ഒരു കുതിരപോലെ കെല്പനും, അഗ്നിദേവനുമായ നിന്തിരുവടിയ്ക്കു ഞാൻ സ്തുതികൾ അയയ്ക്കുകതന്നെ. ചെയ്യുന്നു: അഭിജ്ഞനായ നിന്തിരുവടി ഞങ്ങളുടെ യാഗത്തിൽ ദൂതനായാലും! തന്തിരുവടി സ്വയം വൃക്ഷങ്ങളെ ദഹിപ്പിച്ചവനായി ദേവന്മാരിൽ അറിയപ്പെടുന്നു.1
അഗ്നേ, ദേവന്മാരോടു സഖ്യംകൊള്ളുന്ന സ്തുത്യനായ ഭവാൻ തേജസ്സിനാൽ ഭൂമിയുടെ ഉന്നതപ്രദേശത്തെ ഒലിപ്പെടുത്തിക്കൊണ്ടു, കാടെല്ലാം കൊതിയോടേ കടിച്ചുതിന്നിട്ട്, സ്വമാർഗ്ഗങ്ങളിലൂടെ വന്നാലും!2
യജ്ഞം ശരിയ്ക്കനുഷ്ഠിയ്ക്കപ്പെടുന്നു: ദർഭ വിരിച്ചിരിയ്ക്കുന്നു; അഗ്നിയും സ്തുതിയാൽ പ്രസാദിച്ചരുളുന്നു. യുവതമ, അങ്ങ് നല്ല സുഖത്തോടേ പിറന്നപ്പോൾ, ഹോതാവു വിശ്വവരേണ്യകളായ രണ്ടമ്മമാർക്കു ഹോമിപ്പാനും തുടങ്ങി.3
വിശുദ്ധ പ്രാജ്ഞരായ മനുഷ്യൻ യജ്ഞനേതാവിനെ ഉടനടി ഉൽപാദിപ്പിയ്ക്കുന്നു: അവരുടെ ഈ അഗ്നി, പ്രജാപാലകൻ, ആഹ്ലാദകരൻ, മധുരവചൻ, സത്യവാൻ, പ്രജകളുടെ ഗൃഹത്തിൽ വെയ്ക്കപ്പെട്ടിരിക്കുന്നു.4
ഹവിസ്സു വഹിയ്ക്കുന്ന, ഉലകം താങ്ങുന്ന, തലവനായ അഗ്നിവരിയ്ക്കപ്പെട്ടാൽ വന്നണഞ്ഞു മനുഷ്യന്റെ സ്ഥാനത്തിരിയ്ക്കും: ഈ വിശ്വവരേണ്യനെ ദ്യോവും ഭൂവും വളർത്തുന്നു; ഹോതാവു യജിയ്ക്കുകയും ചെയ്യുന്നു.5
യാവചിലമനുഷ്യർ തികഞ്ഞ മന്ത്രം നിർമ്മിച്ചുവോ; യാവചിലർ സ്തോത്രം കേൾപ്പിച്ചു വളർത്തിയോ; യാവചിലർ ഈ സത്യരൂപത്തിനെ സമുജ്വലിപ്പിച്ചുവോ; അവർ – എന്റെ ഈ ആളുകൾ – എല്ലാരെയും അന്നംകൊണ്ടു പുലർത്തുന്നു!6
അഗ്നേ, ബലപുത്ര, ധനങ്ങളുടെ അധിപതിയായ ഭവാനോടു ഞങ്ങൾ, വസിഷ്ഠർ ഇപ്പോൾ യാചിയ്ക്കുന്നു. സ്തോതാക്കൾക്കും ഹവിർദ്ദാതാക്കൾക്കും, അങ്ങ് അന്നം കിട്ടിയ്ക്കണം; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 7
[1] വൃക്ഷങ്ങളെ ദഹിപ്പിച്ചവനായി – ദാവാഗ്നിയായി.
[2] ഉന്നതപ്രദേശത്തെ – ശൈലാരണ്യത്തെ.
[3] ഒടുവിലെ വാക്യം പ്രതീക്ഷസ്തുതി: രണ്ടമ്മമാർ – ദ്യാവാപൃഥിവികൾ.
[4] യജ്ഞനേതാവ് – അഗ്നി.
[5] മനുഷ്യന്റെ സ്ഥാനം – ഹോതാവിന്റെ ഇരിപ്പിടം.
[6] കേൾപ്പിച്ച് – ഉച്ചരിച്ച്.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സ്വാമിയായ രാജാവു സ്തുതികളോടേ വളർത്തപ്പെടുന്നു – ആരുടെ തിരുമെയ്യിൽ നെയ്യു ഹോമിയ്ക്കപ്പെടുന്നുവോ, ആരെ ഹവിസ്സമേതരായ ആളുകൾ തിക്കിനിന്നു സ്തുതിയ്ക്കുന്നുവോ, ആ അഗ്നി ഉഷസ്സിന്നു മുമ്പിൽ ഉജ്ജ്വലിയ്ക്കപ്പെടുന്നു.1
ഹോതാവും അഹ്ലാദകരനും മഹാനുമായ ഈ അഗ്നി മനുഷ്യന് അതിമഹാനെന്ന് അറിയപ്പെട്ടിരിയ്ക്കുന്നു: ഈ കൃഷ്ണവർമ്മാവു (വാനിൽ) ഒളി വീശുന്നു; ഭൂമിയിലിറങ്ങിയിട്ട് ഔഷധികളാൽ വളരുന്നു!2
അഗ്നേ, അങ്ങ് എന്തൊരു ഹവിസ്സുകൊണ്ടു ഞങ്ങളുടെ സ്ഥിതി സ്വീകരിയ്ക്കും? സ്തുയമാനനായ ഭവാൻ എന്തൊരു ഹവിസ്സു കൈക്കൊള്ളും? ശോഭനപ്രദാന, ഭജിയ്ക്കുന്ന ഞങ്ങൾ എപ്പോൾ ദുസ്താവും സമീചീനവുമായ സമ്പത്തിന്റെ ഉടമകളാകും?3
യഷ്ടാവു ധാരാളം കേട്ടിട്ടുണ്ട്, സൂര്യൻപോലെ വലിയ കാന്തിയോടേ വിളങ്ങുന്ന ഈ അഗ്നിനെ: ഇദ്ദേഹം പൂരുവിനെ പോരിൽ അമർത്തി; ദേവന്മാരുടെ അതിഥിയായി കത്തിജ്വലിച്ചു.4
അഗ്നേ, വളരെ ഹവിസ്സുകൾ ഭവാങ്കൽത്തന്നെ ചേരുന്നു: ഭവാൻ എല്ലാക്കൂട്ടരോടുംകൂടി പ്രസാദിച്ചാലും! സ്തോത്രം കേട്ടരുളുക; സുജന്മാവേ, സ്തുയമാനനായ ഭവാൻ ദേഹം സ്വയം തടിപ്പിയ്ക്കുക!5
നൂറുമായിരവും ചേർന്ന വിദ്യാകർമ്മവാൻ അഗ്നിയ്ക്കായി ഈ സ്ത്രോത്രം ഉണ്ടാക്കിയിരിയ്ക്കുന്നു: ഉജ്ജ്വലമായ ഇതു സ്തോതാക്കളെയും കൂറ്റുകാരെയും സുഖിപ്പിയ്ക്കും, രോഗങ്ങളെ തടുക്കും, രക്ഷസ്സുകളെ ഒടുക്കും!6
അഗ്നേ, ബലപുത്ര, ധനങ്ങളുടെ അധിപധിയായ ഭവാനോടു ഞങ്ങൾ, വസിഷ്ഠർ ഇപ്പോൾ യാചിയ്ക്കുന്നു: സ്തോതാക്കൾക്കും ഹവിർദ്ദാതാക്കൾക്കും അങ്ങ് അന്നം കിട്ടിയ്ക്കണം! നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7
[1] രാജാവ് – അഗ്നി.
[3] ദുസ്തരം – ശത്രുക്കൾക്ക് അലംഘ്യം.
[4] യഷ്ടാവ് – യജിയ്ക്കുന്ന ഞാൻ. പൂരു – ഒരസുരൻ.
[5] കൂട്ടർ – പരിവാരാഗ്നികൾ. തടിപ്പിയ്ക്കുക – ഹവിർഭുക്തികൊണ്ട്.
[6] നൂറുമായിരവും ചേർന്ന – വളരെ വളരെ ഗോക്കൾ അരികത്തുള്ള. വിദ്യാകർമ്മവാൻ – വിദ്യയും കർമ്മവുമേറിയ വസിഷ്ഠൻ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ജാരനായി, ആഹ്ലാദകരനായി, അതിപ്രാജ്ഞനായി, ഹോതാവായിരിയ്ക്കുന്ന പാവകൻ ഉഷസ്സിന്റെ മധ്യത്തിൽ പള്ളിയുണരുന്നു: ഇതുതരം പ്രണികൾക്കും വെളിച്ചവും, ദേവാന്മാർക്കു ഹവിസ്സും, സുകർമ്മാക്കൾക്കു ധനവും കല്പിച്ചുനല്കുന്നു!1
പണികളുടെ കതകുകൾ തുറന്നു, നമുക്കു പൂജനീയകളായ പയസ്വിനികളെ കൊണ്ടുവന്ന ആ സുകർമ്മാവ് – അഹ്ലാദകരനും ദാനതൽപരനുമായ ഹോതാവ് – ആളുകൾക്കു രാവിരുട്ടകറ്റി കാണായിവരുന്നു!2
മൗഢ്യമില്ലാത്ത പ്രാജ്ഞനും, അദീനനും, ദീപ്തിമാനും, ശോഭനസ്ഥാനനും, മിത്രനും, അതിഥിയും, നമുക്കു നന്മ നല്കുന്നവനുമായ ചിത്രഭാനു ഉഷസുകൾക്കു മുമ്പിൽ ഉദ്ഭാസിയ്ക്കുന്നു; തണ്ണീരിന്റെ ഗർഭമായിട്ട് ഓഷധികളിൽ ഉൾപ്പൂകുന്നു!3
അങ്ങ് മനുഷ്യയുഗങ്ങളിൽ സ്തോതവ്യനാകുന്നു: ആർ യുദ്ധങ്ങളിലിറങ്ങി സമുജ്ജ്വലിയ്ക്കുന്നുവോ – ശുഭദർശനമായ തേജസ്സുകൊണ്ട് വിളങ്ങുന്നുവോ – ആ വളർത്തപ്പെടുന്ന ജാതവേദസ്സിനെ സ്തുതികൾ ഉണർത്തുന്നു.4
അഗ്നേ, അങ്ങ് ദൂത്യംകൊള്ളുക, ദേവന്മാരുടെ അടുക്കലെയ്ക്കു പോവുക: കൂട്ടത്തോടെ സ്തുതിയ്ക്കുന്നവരെ വലയ്ക്കരുതേ! സരസ്വതി, മരുത്തുക്കൾ, അശ്വികൾ, ജലം എന്നീ ദേവന്മാരെയെല്ലാം, രത്നംതരുമാറ് യജിയ്ക്കുകയുംചെയ്യുക.5
അഗ്നേ, അങ്ങയെ വസിഷ്ഠൻ ജ്വലിപ്പിയ്ക്കുന്നു: അങ്ങ് പരുഭാഷിയെ പായിയ്ക്കുക; ഹവിർദ്ധനന്നുവേണ്ടി ദേവഗണത്തെ യജിപ്പിയ്ക്കുക; ജാതവേദസ്സേ, ബഹുസ്തോത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുക. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിലിപ്പിനെ, പ്പൊഴുമെങ്ങളെ!’6
[1] ജാരൻ പ്രാണികൾക്കൊക്കെ ക്രമേണ ജര (വാർദ്ധക്യം) വരുത്തുന്നവൻ. ഇരുതരംപ്രാണികൾ – മനുഷ്യരും തിര്യക്കുകളും.
[2] പയസ്വിനികൾ – കറവപ്പൈക്കൾ. ആ സുകർമ്മാവ് – അഗ്നി.
[3] മിത്രൻ = മരണത്തിൽ നിന്നു രക്ഷിയ്ക്കുന്നവൻ, ചിത്രഭാനു = അഗ്നി.
[4] മനുഷ്യയുഗങ്ങളിൽ – എല്ലാക്കാലത്തും.
[5] രത്നം തരുമാറ് – ഞങ്ങൾക്കു മികച്ച സമ്പത്തു തരത്തക്കവണ്ണം.
[6] സ്തുതിയ്ക്കുക – ദേവഗണത്തെ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഹരിയും വൃക്ഷാവുമായ ശൂചി, ഉഷസ്സിന്റെ ജാരൻപോലെ വിപുലമായ തേജസ്സു വഹിയ്ക്കുന്നു – കത്തുന്നു, ജ്വലിയ്ക്കുന്നു, തിളങ്ങുന്നു; കർമ്മങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് പ്രഭയാൽ പ്രകാശിയ്ക്കുന്നു; പ്രജകളെ ഉണർത്തുന്നു!1
അഗ്നി അഹസ്സിൽ, ഉഷസ്സിന്നുമുമ്പിൽ, സൂര്യൻപോലെ ശോഭിയ്ക്കുന്നു: യജ്ഞമനുഷ്ടിക്കുന്ന ഭക്തന്മാർ സ്തുതിയ്ക്കുകയുംചെയ്യുന്നു. ജനനങ്ങളറിയുന്ന, ദൂതനായി ദേവന്മാരുടെ അടുക്കലേയ്ക്കു പോകുന്ന, അതിദാതാവായ ദേവൻ പലതരത്തിൽ പായുന്നു!2
ദേവകാമങ്ങളായ സ്തുതിവാക്യങ്ങൾ ദ്രവ്യമിരന്നുകൊണ്ടു, ശുഭദ്രർശനും, സുരൂപനം, സുഷ്ഠഗമനനും, ഹവ്യവാഹനും, മനുഷ്യരുടെ നാഥനുമായ അഗ്നിയുടെ മുമ്പിലെയ്ക്കു നടന്നുകൊള്ളുന്നു!3
അഗ്നേ, അങ്ങ് ദേവന്മാരോടു ചേർന്ന് ഇന്ദ്രനെയും, രുദ്രന്മാരോടു ചേർന്നു മഹാനായ രുദ്രനെയും, ആദിത്യരോടു ചേർന്ന് വിശ്വജനീനയായ അദിതിതിയെയും, സ്തുത്യരായ അംഗിരസ്സുകളോടു ചേർന്നു വിശ്വവരേണ്യനായ ബൃഹസ്പതിയെയും ഞങ്ങൾക്കുവേണ്ടി കൊണ്ടുവന്നാലും!4
ആഹ്ലാദകരനും അഹ്വാതാവും അതിയുവാവുമായ അഗ്നിയെ ഭക്തജനങ്ങൾ യാഗങ്ങളിൽ സ്തുതിച്ചുപോരുന്നു: ഹവിർദ്ധനന്മാർക്കു ദേവന്മാരെ യജിപ്പാൻ മടികൂടാതെ ദൂതനായിച്ചമഞ്ഞവനാണല്ലോ, രാത്രിയിൽ പൂജിയ്ക്കപ്പെടുന്ന തന്തിരുവടി!5
[1] ഹരി – ഹവിസ്സുകൾ കൊണ്ടു പോകുന്നവൻ – ഉഷസിന്റെ ജാരൻ – സൂര്യൻ.
[2] ജനനങ്ങൾ – ദേവകളുടെ ഉൽപത്തികൾ. പായുന്നു – ജ്വാലകളുടെ പാളലിനെ പാച്ചിലാക്കിയിരിയ്ക്കുന്നു.
[3] സ്തുതികൾ അഗ്നിയുടെ അടുക്കലെയ്ക്കു പോകുന്നു.
[5] ആഹ്വാതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. രാത്രിയിൽ – രാത്രിയിലാണ്, അഗ്നിയ്ക്കു് അഗ്നിഹോത്രം.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അഗ്നേ, യജ്ഞത്തിന്റെ അടയാളമായ മാഹാനാണ്, ഭവാൻ: ഭവാനെക്കൂടാതെ അമർത്ത്യന്മാർ ഇമ്പംകൊള്ളില്ല. അങ്ങ് ദേവകളെല്ലാവരോടുംകൂടി, ഒരേതേരിൽ വന്നെത്തുക; ഇവിടെ മുഖ്യഹോതാവായി ഇരിയ്ക്കുകയുംചെയ്യുക!1
അഗ്നേ, പ്രകൃഷ്ടഗമനനായ ഭഗവാനോടു ഹവിസ്സമേതരായ മനുഷ്യർ സദാ ദൂത്യത്തിന്നു പ്രാർത്ഥിയ്ക്കുന്നു: അങ്ങ് ദേവകളോടൊന്നിച്ച് ആരുടെ ദർഭയിലിരിയ്ക്കുമോ, അവന്നു ദിവസങ്ങൾ സുദിനങ്ങളായിത്തീരും!2
അഗ്നേ, പകൽ മൂന്നുരു ഭവാങ്കൽ ഹവിസ്സർപ്പിയ്ക്കുന്ന മനുഷ്യന്നുവേണ്ടി (ഋത്വിക്കുകൾ) അറിയിയ്ക്കുന്നു: അങ്ങ് ഇവിടെ, മനുവിന്നെന്നപോലെ ദൂതനായിട്ടു, ദേവന്മാരെ ജയിച്ചാലും; ഞങ്ങളെ പഴിക്കാരിൽനിന്നു പാലിച്ചാലും!3
വലിയ യാഗത്തിന്നും, സംസ്കരിക്കപ്പെട്ട സർവഹവിസ്സിന്നും അഗ്നിയത്രേ, അധിപതി: തന്തിരുവടിയുടെ കർമ്മത്തിൽ ദേവകൾ സംബന്ധിയ്ക്കുമല്ലോ; അമർത്ത്യർ ഹവ്യവാഹനുമാക്കിയിരിയ്ക്കുന്നു!4
അഗ്നേ, അങ്ങ് ഹവിസ്സുണ്ണാൻ ദേവന്മാരെ കൊണ്ടുവരിക: ഇന്ദ്രാദികൾ ഇവിടെ മത്തടിയ്ക്കട്ടെ! അല്ലെങ്കിൽ, ഈ ഹവ്യം സ്വർഗ്ഗത്തിൽ ദേവന്മാർക്കെത്തിയ്ക്കുക. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 5
[1] അടയാളം – അഗ്നിനിഷ്പാദനമാണല്ലോ, യാഗത്തിൽ പ്രഥമം.
[2] സുദിനങ്ങളായിത്തീരും – ഏതൊരു ദിവസവും സുദിനമായിരിയ്ക്കും.
[3] മൂന്നുരു – മൂന്നു സവനങ്ങളിൽ. ഇവിടെ – ഈ യജ്ഞത്തിൽ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ആർ സ്വസ്ഥാനത്തു വളർത്തപ്പെട്ട് ഉജ്ജ്വലിയ്ക്കുന്നുവോ, വിശാലങ്ങളായ വാനൂഴികളുടെഇടയിൽ വർത്തിയ്ക്കുന്ന ആ യുവതമനും സമ്യഗാഹുതനും സർവ്വതോഗാമിയുമായ ചിത്രഭാനുവിങ്കൽ നാം വലിയ നമസ്കാരത്തോടെ ചൊല്ലുക!1
മഹത്ത്വംകൊണ്ടു ദുരിതമെല്ലാം നശിപ്പിയ്ക്കുന്ന യാതൊരുവൻ യാഗശാലയിൽ സ്തുതിയ്ക്കപ്പെടുന്നുവോ, ആ ജാതവേദസ്സായ അഗ്നി നമ്മെ – പുകഴ്ത്തിപ്പാടുന്ന നമ്മെയും, ഹവിസ്സർപ്പിക്കുന്ന നമ്മെയും – പാപത്തിൽനിന്നും തിന്മയിൽനിന്നും പാലിച്ചരുളട്ടെ!2
അഗ്നേ, അവിടുന്നു വരുണനാണ്, മിത്രനുമാണ് അങ്ങയെ വസിഷ്ഠർ സ്തുതികളാൽ വളർത്തുന്നു. ഭവാങ്കലെദ്ധനങ്ങൾ എളുപ്പത്തിൽ കിട്ടുമാറാകട്ടെ നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’3
[1] ഋത്വിക്പ്രഭൃതികളോട്:
[2] സ്തുതിയ്ക്കപ്പെടുന്നുവോ – നമ്മളാൽ.
[3] കിട്ടുമാറാകട്ടെ – ഞങ്ങൾക്കു്.
വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വൈശ്വാനരാഗ്നി ദേവത.
ഉലകിൽ ഒളിവീശുന്ന, കർമ്മങ്ങൾ നടത്തുന്ന, അസുരരെ ഹനിയ്ക്കുന്ന അഗ്നിയ്ക്കു നിങ്ങൾ സ്തോത്രവും കർമ്മവും സംഭരിയ്ക്കുവിൻ; ഞാൻ അഭീഷ്ടപ്രദനായ വൈശ്വാനരനെ പ്രീതിപ്പെടുത്തുവാൻ ഹവിസ്സു ദർഭയിൽ വെയ്ക്കാം.1
അഗ്നേ, അങ്ങ് ജനിച്ചപ്പോൾത്തന്നെ കത്തുന്ന തേജസ്സുകൊണ്ടു വാനൂഴികൾ നിറച്ചു; വൈശ്വാനര, ജാതവേദസ്സേ, അങ്ങ് മഹത്വത്താൽ ദേവന്മാരെ മാറ്റലരിൽനിന്നു മോചിപ്പിച്ചു!2
അഗ്നേ, സ്വാമിയായ ഭവാൻ ഉദിച്ചു, ചുറ്റിനടന്ന്, ഇടയൻ മാടുകളെയെന്നപോലെ, ഭുവനങ്ങളെ നോക്കുന്നുണ്ടല്ലോ; വൈശ്വാനര, അപ്പോൾ സ്തുതിയുടെ വഴി കണ്ടുവച്ചാലും. നിങ്ങൾ ‘സ്വസ്തിയായാൽപ്പാലിനെ,പ്പൊഴുമെങ്ങളെ!’3
വസിഷ്ഠൻ ഋഷി; ബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
ജാതവേദസ്സിനെ ചമതകൊണ്ടും, ദേവനെ ദേവസ്തവങ്ങൾകൊണ്ടും, ധവളപ്രഭനായ അഗ്നിയെ അന്നവാന്മാരായ നാം ഹവിസ്സുകൾകൊണ്ടും പരിചരിയ്ക്കുക!1
ആഗ്നേ, അങ്ങയെ ഞങ്ങൾ ചമതകൊണ്ടു പരിചരിയ്ക്കാം; യജനീയ, അങ്ങയ്ക്കു ഞങ്ങൾ നല്ല സ്തോത്രമർപ്പിയ്ക്കാം; യാഗത്തിന്റെ ഹോതാവേ, ഞങ്ങൾ നൈകൊണ്ടും, മംഗളജ്വാലനായ ദേവ, ഞങ്ങൾ ഹവിസ്സുകൊണ്ടും പരിചരിയ്ക്കാം!2
അഗ്നേ, അങ്ങ് ദേവകളോടൊന്നിച്ചു, ഹവിസ്സു സ്വീകരിപ്പാൻ ഞങ്ങളുടെ യാഗത്തിൽ വന്നാലും: ഞങ്ങൾ ദേവനായ ഭവാനെ പരിചരിയ്ക്കട്ടെ! നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’3
[1] ദേവൻ – അഗ്നി.
വസിഷ്ഠൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
യുവാവെവനിരിയ്ക്കുന്നൂ, മനീഷി ഭവനാധിപൻ; 2
[1] വൃഷാവിൻ തിരുവായയിൽ – കാമവർഷിയായ അഗ്നിയുടെ ജ്വാലയിൽ. അഭ്യർണ്ണബന്ധു – അരികത്തിരിയ്ക്കുന്ന ബന്ധു.
[3] അയൽപക്കസ്വത്ത് – സമീപസ്ഥധനം.
[4] വിണ്ണിൻപരുന്ത് – സ്വർഗ്ഗത്തിൽ പരുന്തുപോലെ ശീഘ്രം സഞ്ചരിയ്ക്കുന്നവൻ.
[5] സപുത്രന്റെ (മക്കളുള്ളവന്റെ) ധനം സ്പൃഹണീയമാണല്ലോ.
[6] വഷട്കൃതി = ആഹുതി.
[7] വിശാംപതേ = പ്രജാപാലക.
[8] നിന്നാൽ = ഭാവാനെക്കൊണ്ട്. ശൂഭാഗ്നികൾ = നല്ല അഗ്നിയോടുകൂടിയവർ.
[9] നേട്ടം – ധനലാഭം. ക്ഷതി = ഹാനി.
[10] നിർമ്മലാത്മാവ് = വിശുദ്ധൻ.
[11] വിഭൂതികൾ = സമ്പത്തുകൾ.
[12] ദീതി – ഒരു ദേവി.
[13] കൊലയാളർ = ഹിംസകർ.
[14] ആൾക്കാരെ – സ്വന്തം ആളുകളെ.
[15] രാത്രിയെ മറയ്ക്കുന്നോനേ – തമോനാശന. പാപൻ = ദുഷ്ടൻ, ദ്രോഹി.
വസിഷ്ഠൻ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (പാന)
ദൂതനീ,ശൻ, സുയജ്ഞൻ, ബലാത്മജൻ –
ഈദൃശനാകുമഗ്നിയെ ഞാൻ നുതി –
ഗാഥയാൽ വിളിയ്ക്കുന്നേൻ, ഭവാന്മാർക്കായ്.1
നശ്ശുഭസ്തവനോടിനടക്കയാം;
സ്വത്തിൽവെച്ചുജ്ജ്വലിപ്പോരു സമ്പത്താം,
മർത്ത്യജാതിയ്ക്കു യാജ്യനസ്സുവ്രതൻ!2
സ്സാഞ്ഞുയരുന്നു; ദീപ്തമാം ധൂമവും
പൊങ്ങി വാനിലുരുമ്മൂന്നു; നേതാക്കൾ
ഭംഗിയിൽജ്ജ്വലിപ്പിപ്പിതീയഗ്നിയെ.3
ദ്ഭൂത, കൊണ്ടുവരികൂ,ണിനുമ്പരെ;
മർത്ത്യഭോഗ്യങ്ങളൊക്കെയും നല്ക, നീ –
യർത്ഥകളായ ഞങ്ങൾക്കു കീർത്തിമൻ!4
ഹോമകൃത്തു,മെങ്ങൾക്കു മഖത്തിൽ നീ;
ലോകസംസേവ്യ, നീതന്നെ പോതാവും;
തൂകുക, ഹവിസ്സു; – ണ്കയുംചെയ്ക നീ!5
രത്നദായകനല്ലോ, സുയജ്ഞ, നീ;
മൂർച്ച കൂട്ടുകൃ,ത്വിക്കുകൾക്കൊക്കെ നീ,
വായ്ചു വാഴ്ത്തുന്നവന്നുമസ്മന്മഖേ!6
സ്തോര്യവർഗ്ഗത്തിലഗ്നേ, സമാഹുത,
മാനുഷർക്കു ഗോവൃന്ദത്തെ നല്കുന്ന
ദാനശീലരാം വിത്തവാന്മാരിലും!7
വാഴ്‌വു, പൂർണ്ണയായ്; – ക്കെല്പാലവരെ നീ
കക്കണം, ദ്രോഹിനിന്ദകരിൽനിന്നു;
ദീർഘമാം സുഖമെങ്ങൾക്കു നല്കണം!8
ലന്നമേന്തും ബുധാഗ്ര്യൻ ഭഗവാനഗ്നേ,
വിത്തമെത്തിയ്ക്ക, ഹവ്യാഢ്യരാമെങ്ങൾ –
ക്ക; – ധ്വരിയ്ക്കു വരുത്തുക,ത്സാഹവും!9
വാജിസംപത്തു നല്കുവോരെബ്ഭവാൻ
കാക്കുക,ഹംസ്സിൽനിന്നു യുവതമ,
നേർക്കതിന്നൊത്ത നൂറുപുരികളാൽ!10
ദേയപൂർണ്ണയാം നിങ്ങൾതൻ ശ്രുക്കിനെ;
ഇങ്ങെടുത്തു പകരുവിൻ, ഹോമിപ്പിൻ:
നിങ്ങളെദ്ദേവനപ്പോഴേ താങ്ങുമേ!11
ഹോമവാഹിയും ഹോതാവുമാക്കിനാർ:
ഹവ്യമർപ്പിച്ചു സേവിപ്പവർക്കവൻ
ഭവ്യവീര്യവും രത്നവും നല്കുമേ!12
[1] ബോധകൻ = ഉണർവുണ്ടാക്കുന്നവൻ. അവ്യയൻ – മരണരഹിതൻ. ഏവർക്കും – യജമാനന്മാർക്കെല്ലാം. നിതിഗാഥ = സ്തോത്രഗീതി. ഭവാന്മാർക്കായ് = നിങ്ങൾക്കുവേണ്ടി.
[2] വിശ്വരക്ഷിതേജസ്കൻ – വിശ്വത്തെ രക്ഷിക്കുന്ന തേജസ്സോടുകൂടിയവൻ. സമാഹുതൻ = വഴിപോലെ ആഹുതൻ. അശ്ശുഭസ്തവൻ – ആരെ സ്തുതിയ്ക്കുന്നതു മംഗളകരമോ, ആ അഗ്നി. ഓടിനടക്കയാം – യജ്ഞത്തിൽ ദേവകളെ കൊണ്ടു വരാൻ. സ്വത്തിൽവെച്ച് – ധനങ്ങളിൽവെച്ച്, എല്ലാദ്ധനങ്ങളെക്കാളും. സമ്പത്താം – സമ്പത്താണ്; മർത്ത്യജാതിയ്ക്കു (മനുഷ്യർക്കു, യജമാനർക്കു) ധനംപോലെ പ്രിയനാണ്. യാജ്യൻ = യജനീയൻ. സുവ്രതൻ = ശോഭന കർമ്മാവ്.
[3] ഭംഗിയിൽ – വഴിപോലെ. നേതാക്കൾ – ഋത്വിക്കുകൾ.
[4] ബലോദ്ഭൂത = ബലപുത്ര. ഊണിന് – ഹവിസ്സുണ്ണാൻ. മർത്ത്യഭോഗ്യങ്ങൾ – ധനങ്ങൾ.
[5] ധീ മികച്ച = ഉൽകൃഷ്ടബുദ്ധിയായ. ഹോമകൃത്ത് = ഹോതാവ്. പോതാവ് – ഒരു ഋത്വിക്ക്. തൂകുക – ദേവന്മാർക്കായി.
[6] യാഗകർത്താവിനു – യഷ്ടാവായ എനിക്ക്. മൂർച്ച – തീക്ഷ്ണമായ ശ്രദ്ധ. വായ്ചു = വളർന്ന്, ഉന്മേഷത്തോടെ. അസ്മന്മഖേ = ഞങ്ങളുടെ യാഗത്തിൽ.
[7] മാനുഷർക്കു – ഞങ്ങളുടെ ആളുകൾക്ക്.
[8] ഇള – അന്ന (ഹവ്യ) രൂപയായ ദേവി. ദ്രോഹിനിന്ദകർ = ദ്രോഹിയും നിന്ദകനും.
[9] അൻപിയറ്റുന്ന – ദേവന്മാരെ സന്തോഷിപ്പിയ്ക്കുന്ന. അന്നം – ഹവിസ്സ്. ബുധാഗ്ര്യൻ = മികച്ച വിദ്വാൻ. അധ്വരി = യജ്ഞവാൻ, യജമാനൻ.
[10] വാജിസമ്പത്ത് = അശ്വങ്ങളാകുന്ന ധനം. അംഹസ്സ് = പാപം. അതിന്നൊത്ത – രക്ഷയ്ക്കു മതിയായ.
[11] ദേയപൂർണ്ണ – ഹവിസ്സു നിറഞ്ഞ. പകരുവിൻ – സോമരസം പാത്രത്തിലാക്കുവിൻ. ഋത്വിക്കുകളോട് പറയുന്നതാണിത്.
[12] ഹോമവാഹി – ഹവ്യവാഹൻ. ഭവ്യവീര്യം = നല്ല വീര്യം.
വസിഷ്ഠൻ ഋഷി; ദ്വിപദാത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
അഗ്നേ, അങ്ങ് നല്ല ചമതകൊണ്ടു സമുജ്ജ്വലിച്ചാലും! ദർഭപ്പുല്ലു പരത്തി വിരിയ്ക്കുവിൻ!1
കാമിയ്ക്കുന്ന കതകുകളെ തുറക്കുവിൻ. അങ്ങ് കാമിയ്ക്കുന്ന ദേവന്മാരെ ഇവിടെ കൊണ്ടുവന്നാലും!2
അഗ്നേ, ജാതവേദസ്സേ, ഭവാൻ ചെല്ലുക: ദേവന്മാരെ ഹവിസ്സൂട്ടുക; ശോഭനയജ്ഞരുമാക്കുക!3
ജാതവേദസ്സ് മരണമില്ലാത്ത ദേവന്മാരെ ശോഭനയജ്ഞരാക്കട്ടെ, യജിയ്ക്കട്ടെ; പ്രീതിപ്പെടുത്തുകയുംചെയ്യട്ടെ!4
പ്രചേതസ്സേ, ഭവാൻ എല്ലാദ്ധനങ്ങളും തരിക: ഞങ്ങളുടെ ആശകൾ ഇന്നു യഥാർത്ഥങ്ങളായിത്തീരട്ടെ!5
അഗ്നേ, ബലപുത്രനായ അങ്ങയെത്തന്നെയാണല്ലോ, ആ ദേവന്മാർ ഹവ്യവാഹനാക്കിയിരിയ്ക്കുന്നത്!6
ദേവനായ നിന്തിരിവടിയ്ക്ക് ആ ഞങ്ങൾ ഹവിസ്സർപ്പിയ്ക്കാം. യാചിയ്ക്കുന്ന ഞങ്ങൾക്കു മഹാനായ നിന്തിരുവടി രത്നങ്ങൾ കല്പിച്ചു തരിക!7
[1] രണ്ടാം വാക്യം കൂട്ടുകാരോട്:
[2] കാമിയ്ക്കുന്ന – ദേവന്മാർ അകത്തു കടക്കണമെന്നിച്ഛിയ്ക്കുന്ന. ഈ വാക്യം കൂട്ടുകാരോടാണ്; അടുത്ത വാക്യം അഗ്നിയോട്. കാമിയ്ക്കുന്ന – യജ്ഞത്തെ.
[7] ആ – പ്രസിദ്ധരായ.
വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
നന്ദ്യങ്ങളൊട്ടുക്കു ഞങ്ങൾതൻ താതരും?
നിങ്കലുണ്ടോ,മൽക്കറവുപയ്യശ്വങ്ങൾ;
നീ ദേവകാമന്നു നല്കും തുലോം ധനം!1
ദൂരദർശി മഘവാവേ, മനീഷി നീ
സ്തോതാവിനേകുക, പൊന്നശ്വഗോക്കളെ!
ബ്ഭൂതിയ്ക്കണയ്ക്ക, നീ ത്വൽക്കാമരെങ്ങളെ!2
നന്ദിയ്ക്കുമിദ്ദേവകാമസ്തവോക്തികൾ:
ഇങ്ങോട്ടണയട്ടെ, നിൻധനത്തിൻ വഴി;
ഞങ്ങൾ സുഖത്തിലെത്താവൂ, ഭവൽസ്തവാൽ!3
ഗ്ഗൃഷ്ടിയെപ്പോലേ ഭവാനെക്കറക്കുവാൻ.
എൻനരരൊക്കെ, നീ ഗോപതിയെന്നോതു; –
മിന്ദ്രൻ വരട്ടെ, യീ നമ്മുടെ വാഴ്ത്തലിൽ!4
തോയത്തെയും സ്തുത്യനിന്ദ്രൻ സുദാസ്സിനായ്;
ഏറ്റു വലിച്ച ശാപാപവാദങ്ങളെ
മാറ്റി,യുചഥന്റെയാർകളിലെത്തിയ്ക്കുവൻ!5
സ്വത്തിനായ് മത്സ്യം നിരോധിയ്ക്കെ, യോധരും
നന്നായ്ത്തുണച്ചൂ ഭൃഗുക്കളും; കോറിനാൻ,
വന്ന രണ്ടാളിൽസ്സാഖാവെസ്സഖാവിവൻ!6
നിന്നടർചെയ്തനയിച്ച ഹന്താവിനെ
വാഴ്ത്തിവരുന്നൂ, സുമുഖർ പചിപ്പവർ
വായ്ചവർ കൊമ്പു കൈക്കൊണ്ടോർ ശിവശങ്കരർ!7
വെട്ടിപ്പിളർത്താർ, തഴച്ച പരൂഷ്ണിയെ
ശിഷ്ടൻ നിലം പൂകി; ചായമാനൻ കവി
വിട്ടു മണ്ടി,പ്പശുപോലേ കിടക്കയായ് !8
ച്ചേരേണ്ടിടത്തെത്തി, പള്ളിക്കുതിരയും;
ഇന്ദ്രൻ സുദാസ്സിന്നു കീഴ്പെടുത്തീ, ഭൂവി
നിന്നു പുലമ്പും സപുത്രരാം മാറ്റാരെ!9
ല,പ്പൃശ്നി വിട്ട മരുത്തുക്കൾ കൂട്ടമായ്
തൻപ്രതിജ്ഞയ്ക്കൊത്തണഞ്ഞൂ, സഖാവിങ്ക; –
ലിമ്പമോടെത്തീ, നിയുത്തുകളും ദ്രുതം!10
രാജ്യത്തിലെയിരുപത്തൊന്നു പേരുമായ്,
സാരൻ ഗൃഹേ ദർഭയെപ്പോലരിയവേ
ശൂരനിന്ദ്രനിവർക്കേകി,യനുജ്ഞയും!11
വൃദ്ധനെ, ദ്രുഹ്യവെ വെള്ളത്തിൽ മുക്കിനാൻ;
ത്വൽക്കാമരപ്പോൾസ്സഖാക്കളുമായ്ത്തീർന്നു,
സഖ്യലബ്ധിയ്ക്കായ്ബ്ഭവാനെ സ്തുതിയാൽ!12
ചിക്കെന്നുടച്ചാൻ, ബലാലിന്ദ്രനേഴൊടേ;
ആനവൻതൻ ധനം തൃത്സുവിന്നേകിനാൻ;
ആജിയിൽ വെല്ക, മുഷ്തോളം നരനെ നാം!13
യാറായിരംപേരനുദ്രുഹ്യുവീരരും
ഒന്നിച്ചുറങ്ങി, ഗോക്കൾക്കായ്ക്കൃതാർച്ചങ്കൽ
വന്നുട്ടി; – തൊക്കയുമിന്ദ്രന്റെ വീര്യമാം!14
ത്തൃത്സുക്കളിന്ദ്രനോടേറ്റൊരുമ്പാടൊടേ,
കീഴ്പോട്ടൊലിയ്ക്കും ജലങ്ങൾ പോലോടിനാർ;
കോപ്പൊക്കെ വിട്ടാർ, സുദാസനെതിർക്കയാൽ!15
കാച്ചുപാൽ മോന്തുന്ന വീരവിദ്രോഹിയെ;
മൂർച്ച കെടുത്തിനാനിന്ദ്രനമിത്രന്നു;
പാച്ചിലിൻപാതയിൽക്കേറീ, തിരിച്ചവൻ!16
മാടിനെക്കൊണ്ടു കൊല്ലിച്ചു, സിംഹാഗ്ര്യനെ;
കോണുകൾ തൂശിയാൽച്ചെത്തിച്ചു, വജ്രവാൻ;
വേണുന്നതൊക്കെസ്സുദാസ്സിന്നു നല്കിനാൻ!17
കീഴിലാക്കുകൊ,രുമ്പെട്ട ഭേദനെയും:
വാഴ്ത്തും ജനങ്ങളെ ദ്രോഹിപ്പതു,ണ്ടവൻ;
വീഴ്ത്തുക,വങ്കൽക്കടുംവജ്രമിന്ദ്ര, നീ!18
ഭേദനെയിപ്പോരിൽ മർദ്ദിച്ച വജ്രയെ;
ശിഗ്ര്വജയക്ഷുപ്രജകൾ തദാ തിരു –
മുല്ക്കാഴ്ചവെച്ചാർ, തുരംഗത്തലകളെ!19
ള്ളർത്ഥവുമൻപു,മുഷസ്സുകൾപോലവേ:
മർദ്ദിതന്നായ്, മന്യമാനജൻ ദേവക; –
നദ്രൗ സ്വയം കൊന്നു, നീ ശംബരനെയും!20
പുക്കു പരാശരൻ, ശക്തി, വസിഷ്ഠനും:
രക്ഷിയാം നിൻ നുതി വിസ്മരിയ്ക്കില്ലിവ; –
രച്ഛദിനങ്ങൾ വരുന്നു, സൂരികളിൽ!21
സ്തീവദ്രഥം രണ്ടിരുനൂറുഗോവൊടും
തന്നതഗ്നേ, വലംവെയ്ക്കുവൻ, ഹോതാവു
മന്ദിരംപോലെ, സ്തുതിയ്ക്കയാൽത്തക്ക ഞാൻ!22
സ്സേകിയ നാലു പൊൻകോപ്പണിവാജികൾ,
പഞ്ഞത്തിലുമൃജുയാനർ ദൃഢാംഘ്രികൾ
കുഞ്ഞിൻ പുകൾക്കായ് വഹിപ്പു, കുഞ്ഞായ മാം!23
മുമ്പെന്നു മുമ്പന്നു വെച്ച വദാന്യനെ
പാരേഴുമിന്ദ്രനെപ്പോലെ സ്തുതിപ്പതു –
ണ്ടാ; – റുകൾ യുധ്യാമധിയെ വീഴ്ത്തി,രണേ!24
ത്താതദിവോദാസനിൽപ്പോലിണങ്ങുവിൻ:
കാക്കുവിൻ, പൈജവനന്റെഗേഹം; സദാ
വായ്ക്കട്ടെ, വാടാതെയച്ചേർച്ഛവിൻ ബലം!25
[1] നന്ദ്യങ്ങൾ – ധനങ്ങൾ.
[2] ഒരു രാജാവിന്നു വളരെബ്ഭാര്യമാരെന്നപോലെ, അങ്ങയ്ക്കു വളരെ ദീപ്തി (ജ്വാല) കളുണ്ട്. ഭൂതിയ്ക്കു് – സമ്പത്തു നേടാൻ. അണയ്ക്ക = മൂർച്ചകൂട്ടുക.
[3] നന്ദിയ്ക്കും = മോദിക്കുന്ന. ഇങ്ങോട്ട് – ഞങ്ങളുടെ മുമ്പിലെയ്ക്കു്. ഭവൽസ്തവാൽ = ഭവാനെ സ്തുതിയ്ക്കുന്നതിനാൽ.
[4] നൽപ്പുല്ലിലെ (ധാരാളം പുല്ലിട്ടിട്ടുള്ള തൊഴുത്തിൽ നില്ക്കുന്ന) ഗൃഷ്ടിയെ (പെറ്റ പയ്യിനെ) കറക്കാൻ പൈക്കുട്ടിയെ വിടുന്നതുപോലെ, യാഗശാലയിൽ മേവുന്ന ഭാവാനെക്കറക്കുവാൻ (ഭവാങ്കൽനിന്ന് അഭീഷ്ടം നേടാൻ) വസിഷ്ഠൻ സ്തവത്തെ വിട്ടു. എൻനരൻ = എന്റെ ആളുകൾ. ഗോപതി = ഗോക്കളുടെ ഉടമസ്ഥൻ. ഓതം – പറയാറുണ്ട്. നാലാംപാദം പരോക്ഷസ്തുതി: വാഴ്ത്തലിൽ – സ്തോത്രം കേൾപ്പാനെന്നർത്ഥം.
[5] സുതരം = സുഖേന കടക്കാവുന്നത്. പെരുംതോയം – ശത്രുക്കൾ കരവെട്ടിപ്പിളർത്ത പരൂഷ്ണീനദിയിൽനിന്നുണ്ടായ വെള്ളപ്പൊക്കം. സുദാസ്സ് – രാജാവ്. ശാപാപവാദങ്ങൾ – വിശ്വരൂപന്റെ ശാപവും അപവാദവും. ഉചഥൻ – ഒരിന്ദ്രഭക്തൻ. ഇന്ദ്രനെ ബാധിച്ച ബ്രഹ്മഹത്യയെ നദികളിലും മറ്റും പകർത്തി, ഇന്ദ്രൻ പാപമുക്തനായി എന്ന കഥയായിരിയ്ക്കാം, ഇതിൽ സൂചിപ്പിയ്ക്കപ്പെട്ടത്. അവൻ – ഇന്ദ്രൻ.
[6] ക്രത്വഭിജ്ഞൻ – യജ്ഞകുശലൻ. പുരോഗാമി = മുമ്പൻ. തുർവശൻ – രാജാവ്. സ്വത്തിനായ് – ധനലാഭത്തിന്ന്. മത്സ്യം – മത്സ്യമെന്ന രാജ്യം. യോധരും ഭൃഗുക്കളും മത്സ്യരാജ്യം വളഞ്ഞ്സ് തുർവശനും രക്ഷയ്ക്കു് ഇന്ദ്രനെ പ്രാപിച്ചു; രണ്ടുപേരിൽ സഖാവിനെ (തുർവശനെ) വൻ (ഇന്ദ്രൻ) കേറ്റിനാൻ – യുദ്ധാപത്തിൽനിന്നു കരകയേറ്റി.
[7] ആര്യന്റെ – കർമ്മശീലന്റെ ആനയിച്ച – വീണ്ടുകൊണ്ടുപോന്ന. ഹന്താവിനെ – ദുഷ്ടരെ വധിച്ച ഇന്ദ്രനെ. ഇന്ദ്രൻ യുദ്ധത്തിൽ ശത്രുക്കളെ വധിച്ചാണു്, ഗോക്കളെ ആനയിച്ചത് വായ്ചവർ – തപഃപ്രവൃദ്ധർ. കൊമ്പു കൈക്കൊണ്ടോർ – ചൊറിയാൻ കൃഷ്ണമൃഗക്കൊമ്പു കയ്യിൽ വെച്ച ദീക്ഷിതന്മാർ. ശിവശങ്കരർ – യജ്ഞംകൊണ്ടു ലോകത്തിന്നു നന്മയുളവാക്കുന്നവർ.
[8] ദുഷ്ടാശയർ – സൂദാസ്സുന്റെ ശത്രുക്കൾ. ശിഷ്ടൻ – ഇന്ദ്രപ്രസാദത്താൽ ശ്രേയസ്സുവേടിയ സുദാസ്സ്. നീലം പൂകി – വെള്ളക്കയറ്റത്തിൽ പെട്ടുപോയില്ല. ചായമാനൻ കവി – ചയമാനന്റെ പുത്രനായ കവീ, സുദാസ്സിന്റെ വൈരി; കവി എന്നാണ്, അയാളുടെ പേർ. വിട്ടു – പോർക്കളത്തിൽനിന്ന്. പശു – യാഗത്തിൽ വിധിയ്ക്കപ്പെട്ട പ്രാണി. കിടക്കയായ് – സദാസ്സിനാൽ വിധിയ്ക്കപ്പെട്ടു.
[9] ഇന്ദ്രൻ പരൂഷ്ണിയുടെ പിളർത്ത തീരങ്ങൾ കൂട്ടിച്ചേർത്തു. പള്ളിക്കുതിര – സുദാസ്സിന്റെ അശ്വം.
[10] പൃശ്നിവിട്ട – അമ്മ പറഞ്ഞയച്ച. തൻപ്രതിജ്ഞയ്ക്കൊത്ത് – വേണ്ടപ്പോൾ ഇന്ദ്രനെ സഹായിച്ചുകൊള്ളാമെന്ന തങ്ങളുടെ പ്രതിജ്ഞയനുസരിച്ച്, സഖാവിങ്കൽ (ഇന്ദ്രങ്കൽ) അണഞ്ഞു; നല്ല പുല്ലുള്ളേടത്ത് മേയാൻ, ഇടയനില്ലാത്ത മാടുകൾ സ്വച്ഛന്ദം അണയുന്നതുപോലെ. നിയുത്തുക്കൾ – മരുത്തുക്കളുടെ അശ്വങ്ങൾ.
[11] രാജാവവൻ – പൊരുതുന്ന സുദാസ്സ്. യശസ്സിന്ന് – കീർത്തി കാംക്ഷിച്ച്. ഇരുവൈകർണ്ണരാജ്യം – പരൂഷ്ണിയുടെ ഇരുകരകളിലുള്ള വൈകർണ്ണമെന്ന രണ്ടു രാജ്യം. സാരൻ – കെല്പൻ; യുവാവായ അധ്വര്യു ഗൃഹേ (യാഗശാലയിൽ) ദർഭ അരിയുന്നതുപോലെ, സുദാസ്സ് ശത്രുക്കളെ അരിയവേ. ഇവർക്ക് – മരുത്തുക്കൾക്ക്. അനുജ്ഞയും ഏകി – സുദാസ്സിനെ സഹായിപ്പാനായി പൊരുതിക്കൊൾവാൻ അനുമതികൊടുക്കുകയും ചെയ്തു.
[12] ശ്രുതൻ, കവഷൻ, വൃദ്ധൻ, ദ്രുഷ്യു എന്നിവർ സുദാസ്സിന്റെ ശത്രുക്കളാണ് ഉത്തരാർദ്ധം പ്രത്യക്ഷസ്തുതി:
[13] അക്കൂട്ടർ – ശ്രുത – കവഷ – വൃദ്ധ – ദ്രഹ്യുക്കൾ, ഏഴൊടേ – ഏഴു മതിലുകളോടുകൂടി; മതിലുകളും ഉടച്ചു. ആനവൻ – അനുവിന്റെ പുത്രൻ; അനു ഒരസുരൻ. തൃത്സു – ഒരു രാജാവ്, നാം – ഇപ്രകാരം ഇന്ദ്രനെ സ്തുതിയ്ക്കുന്ന നമ്മൾ മുഷ്കോതും നരനെ (വൈരിയെ) ആജിയിൽ (യുദ്ധത്തിൽ) വെല്ലുമാറാകണം!
[14] അനുവുന്റെയും ദ്രുഹ്യുവിന്റെയും അറുപത്താറായിരത്തിഅറുപത്താറ് വീരന്മാരും (ഭടന്മാരും) ഗോക്കൾക്കായ് (ഗോഹരണത്തിന്നായി) കൃതാർച്ചങ്കൽ (ഇന്ദ്രനെ പൂജിച്ച സുദാസ്സിന്റെ അടുക്കൽ) വന്നിട്ട് (യുദ്ധത്തിനു വന്നിട്ട്) ഒന്നിച്ചുറങ്ങി – കൊല്ലപ്പെട്ടു.
[15] ഇന്ദ്രനാൽ അനുഗ്രഹിക്കപ്പെട്ട തൃത്സുക്കൾ ദുസ്സഖ്യ (ദുർജ്ജനസമ്പർക്ക) ത്താലും വലിയ ദുരയാലും പിന്നീടൊരിക്കലും ഇന്ദ്രനോട് യുദ്ധത്തിനേറ്റു; എന്നിട്ടോ, തോറ്റ് ഒരുമ്പാടൊടേ ഓടി: സിദാസൻ എതിർത്തതിനാൽ കോപ്പൊക്കെ (മുതലെല്ലാം) ത്യജിയ്ക്കുക (സദാസ്സിന്നു സമർപ്പിയ്ക്കുക)യും ചെയ്തു.
[16] വീരദ്രോഹി (വീരനായ സുദാസനെ ഉപദ്രിവിച്ചിരുന്നവൻ) ഇന്ദ്രനെക്കൂസാതെ (യജ്ഞംചെയ്യാതെ) കാച്ചുപാൽ (കുറുക്കിയപാൽ) സ്വയം മോന്തുന്നവനായിരുന്നു; ഒരുമ്പെട്ട (യുദ്ധോദ്യുക്തനായ) അവനെ ഇന്ദ്രൻ കാച്ചിനാൻ – കൊന്നുകളഞ്ഞു. അമിത്രന്നു മൂർച്ച കെടുത്തിനാൻ – ശത്രുവിനെ ചുണകെട്ടവനാക്കി. അവൻ (ശത്രു) തിരിച്ചു പാച്ചിലിൻപാതയിൽ കേറി – പാഞ്ഞുതുടങ്ങി.
[17] ഇന്ദ്രന്റെ അദ്ഭുതകർമ്മങ്ങൾ: നിസ്വൻ = ദരിദ്രൻ. സിംഹാഗ്ര്യൻ – സിംഹങ്ങളിൽ വയസ്സുകൊണ്ടു മുമ്പൻ, വൃദ്ധസിംഹം. കോണുകൾ – യൂപത്തിന്റെയും മറ്റും. വേണുന്നതൊക്കെ – സർവഭോഗ്യങ്ങളും.
[18] പ്രതീപർ = ശത്രുക്കൾ. തേ = അങ്ങയ്ക്ക്. ദേദൻ – സുദാസ്സിന്റെ ഒരു ശത്രു. വാഴ്ത്തും – ഭവാനെ സ്തുതിയ്ക്കുന്ന.
[19] യമുന – യമുനാതീരത്തിലെ ആളുകളും. മർദ്ദിച്ച – വധിച്ച. ശിഗ്ര്വ ജയക്ഷുപ്രജകൾ = ശിഗ്രു, അജം, യക്ഷു എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ. തദാ – ഭേദവധാവസരത്തിൽ. തുരംഗത്തലകളെ – യുദ്ധത്തിൽ വധിയ്ക്കപ്പെട്ട കുതിരകളുടെ തലകളെ ഇന്ദ്രന്നു തിരുമുല്ക്കാഴ്ചവെച്ചു.
[20] തേ (അങ്ങയ്ക്കു) പണ്ടുമിന്നുമുള്ള അർത്ഥവും (ധനവും) അൻപും (അനുഗ്രഹബുദ്ധിയും) എത്രയെന്നില്ല – ഉഷസ്സുകൾപോലെ അസംഖ്യേയങ്ങളാകുന്നു. മന്യമാനജൻ ദേവകൻ മർദ്ദിതനായ് – മന്യമാനന്റെ പുത്രൻ ദേവകൻ (ഒരു ശത്രു) അങ്ങയാൽ വിധിയ്ക്കപ്പെട്ടു. അദ്രൗ – മലയിൽവെച്ച്.
[21] നിൻനുതി = അങ്ങയെ സ്തുതിയ്ക്കൽ, യജിയ്ക്കൽ. സൂരികളിൽ – ഈ സ്തോതാക്കളിൽ അച്ഛദിനങ്ങൾ (സുദിനങ്ങൾ) വരുന്നു; ഭവാനെ നിത്യം സ്തുതിയ്ക്കുന്നതിനാൽ പരാശരാദികൾക്കു സർവ്വദിവസങ്ങളും സുദിനങ്ങളാകുന്നു.
[22] ദേവവൽപൗത്രൻ – ദേവവാൻ എന്ന രാജാവിന്റെ പുത്രൻ, പീജവനൻ; പിജവനന്റെ പുത്രൻ (പൈജവനൻ) സുദാസ്സു്. സ്ത്രീവദ്രഥം = സ്ത്രീകളോകൂടിയ രഥം. വധൂസംയുക്തങ്ങളായ രണ്ടുതേരുകളും, ഇരുനൂറുഗോക്കളെയും ഇന്ദ്രനെ സ്തുതിയ്ക്കയാൽ തക്ക (അർഹനായ) എനിയ്ക്കു സുദാസ്സു് തന്നു; അതിനെ (ആദാനത്തെ) ഞാൻ, മന്ദിരത്തെ (യജ്ഞഗൃഹത്തെ) ഹോതാവെന്നപോലെ വലംവെയ്ക്കുന്നു. ഇത് ഇവിടെ അഗ്നിയോടു പറഞ്ഞത്, അഗ്നിയുടെ സർവദേവമുഖ്യത്വം പ്രതിപാദിപ്പാനാണ്: ഇന്ദ്രനാനല്ലോ, ഈ സൂക്തത്തിന്റെ ദേവത.
[23] ആകെ പ്രശസ്തമായ് – ശ്രദ്ധമുതലായ ദാനാംഗങ്ങളുടെ തികവോടേ, പഞ്ഞത്തിലുമൃജൂയാനർ – തീര കിട്ടാഞ്ഞാലും(?) നേരേ നടക്കുന്നവ. ദൃഢാംഘ്രികൾ = കാലുകൾക്കുറപ്പുള്ളവ. കുഞ്ഞിൻ – മകന്റെ. കുഞ്ഞായ – മകനെന്നപോലെ പാലനീയനായ: മാം = എന്നെ, വസിഷ്ഠനെ.
[24] മുമ്പന്നു മുമ്പന്നു വെച്ച – ശ്രേഷ്ഠന്മാർക്ക് ആദ്യമാദ്യം ധനം നീക്കിവെച്ച, കൊടുത്ത. വദാന്യൻ – ദാനശീലനായ സുദാസ്സ്. യുധ്യാമധിയെ (സുദാസ്സിന്റെ ഒരു ശത്രുവിനെ) രണേ (യുദ്ധത്തിനിടയിൽ) ആറുകൾ (നദികൾ) വീഴ്ത്തീ – കൊന്നു.
[25] നേതൃമരുത്തുക്കൾ = നേതാക്കലായ മരുത്തുക്കൾ. അത്താരദിവോദാസൻ – സുദാവിന്റെ അച്ഛനായ ദിവോദാസൻ: പിജവനന്റെ മറ്റൊരു പേരാണ്, ദിവോദാസൻ. അച്ചേർച്ഛുവിൻ – പരിചരണകാമനായ സുദാസ്സിന്റെ ബലം വാടാതെ(ക്ഷയിയ്ക്കാതെ) വായ്ക്കട്ടെ.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
സ്സംപതിപ്പിയ്ക്കും, സപത്നരെയൊക്കെയും;
ലുബ്ധന്റെ ഭൂരിയാം സമ്പത്തടക്കിടും;
വിത്തമേകും, തുലോം നീർ പിഴിവോനു നീ!1
മെയ്യാലുപചരിച്ചാ,ജിയിൽക്കുത്സനെ:
ഇയ്യർജ്ജനീസുതന്നേകാൻ, വഴങ്ങിച്ചു;
നിയ്യേറ്റവും ദാസശൂഷ്ണകുയവരെ!2
ഹവ്യമർപ്പിച്ച സുദാസ്സിനെക്കെല്പിനാൽ;
പോരിൽ നീ പാലിച്ചു, പാടങ്ങൾ നേടുവാൻ
പൗരുകുത്സിത്രസദസ്യുപൂരുക്കളെ!3
മാറ്റരെയൊട്ടല്ല കൊന്നു, ഹര്യശ്വ, നീ:
ദസ്യുചുമരിധുനികളെ ഹേതിയാൽ –
സ്സുസ്വാപരാക്കീ, ദഭീതിയ്ക്കുവേണ്ടി നീ!4
പത്തൊമ്പതും പുരമൊപ്പം (പിളർത്തു) നീ
തത്ര നൂറാമതിൽക്കേറീ, വസിയ്ക്കുവാൻ!
വൃത്രനെക്കൊന്നൂ; നമുചിയെക്കൊന്നൂ നീ!5
തന്ന സുദാസ്സിന്നു നീയേകിയ ധനം;
പൂട്ടാം, വൃക്ഷൻ, തേ വൃക്ഷാശ്വദ്വയത്തെ ഞാൻ;
സ്തോത്രങ്ങൾ നിങ്കലെത്തട്ടേ, ശതക്രതോ!6
ഹർത്താക്കളാം കൊലയാളർക്കടങ്ങൊലാ:
നിർബാധമെങ്ങളെപ്പാലിയ്ക്ക, ഹര്യശ്വ;
നിൻപ്രിയരാകെ,ങ്ങൾ വിജ്ഞരിലൂർജ്ജിത!7
ചങ്ങാതിമാരായ് പ്രിയരായ്സ്സുഖിയ്ക്കണം!
തുവർശയാദ്വരെപ്പാട്ടിലാക്കേണമേ,
ഭവ്യം സുദാസ്സിന്നിയറ്റുവാനിന്ദ്ര, നീ!8
തന്നെ ചൊല്ലുന്നതുണ്ടു,ക്ഥങ്ങൾ സാമ്പ്രദം
ലുബ്ധരെക്കൊംണ്ടുംമേകിച്ചൂ ഭവൽസ്കവാൽ;
മിത്രതയ്ക്കെങ്ങളെക്കൈക്കൊള്ളുകി,ന്ദ്ര, നീ!9
ളെങ്ങളിൽച്ചേർന്നിരിയ്ക്കുന്നു, നേതൃതമ:
മംഗളം നല്കുകി,വർക്കിന്ദ്ര, പോരിൽ നീ;
ചങ്ങാതിയാക; രക്ഷിയ്ക്ക, ശൂരൻ ഭവാൻ!10
വർദ്ധിയ്ക്ക, രക്ഷയാൽശ്ശൂര, മെയ്യാലുമേ;
എത്തിയ്ക്കുകെ,ങ്ങൾക്കു കൊറ്റും ഗൃഹങ്ങളും;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പോഴുമെങ്ങളെ!’11
[1] പ്രത്യക്ഷോക്തി: വൃഷംപോലുഗ്രൻ – ഒരു കാളപോലെ ഭയങ്കരനായ നീ സംപതിപ്പിയ്ക്കും – സ്ഥാനഭ്രഷ്ടരാക്കും. സപത്നർ = ശത്രുക്കൾ. ലുബ്ധന്റെ – അയഷ്ടാവിന്റെ. നീർ – സോമരസം.
[2] ഉപചരിച്ച് = ശുശ്രൂഷിച്ച്, സഹായിച്ച്. അർജ്ജുനി – കുത്സന്റെ അമ്മയുടെ പേർ. ദാസ – ശൂഷ്ണ – കുയവർ – മൂന്നസുരന്മാർ. ഏകാൻ – ധനം കൊടുക്കാൻ.
[3] പൗരുകത്സിത്രസദസ്യുപൂരുക്കളെ – പുരുകുത്സപുത്രനായ ത്രസദസ്സ്യവിനെയും പൂരുവിനെയും.
[4] ഒട്ടല്ല കൊന്നു = വളരെപ്പേരെ വധിച്ചു. ദസ്യ – ചുമരി – ധുനികൾ – മുന്നസുരന്മാർ. ഹേതി – വജ്രം. സുസ്വാപരാക്കി = നന്നായുറക്കി, കൊന്നു. ദഭീതി – ഒരു രാജർഷി.
[5] നിൻബലം അത്രയാം – അത്ര മികച്ചതാണ്. എണ്പതും പത്തൊമ്പതും പൂരം – ശംബരന്റെ തൊണ്ണൂറ്റൊമ്പതു പൂരികൾ.
[6] മഖാന്നങ്ങൾ = യജ്ഞവും ഹവിസ്സും. വൃഷൻ – ഹേ വൃക്ഷാവേ. തേ – അങ്ങേയ്ക്കു് ഇങ്ങോട്ടു പോരാൻ. വൃക്ഷാശ്വദ്വയത്തെ – വൃക്ഷാക്കലായ ഹരികളെ ഞാൻ പൂട്ടാം.
[7] ഇത്തദന്വേഷത്തിൽ – ഞങ്ങൾ ഇങ്ങനെ സ്തോത്രങ്ങൾകൊണ്ട് അങ്ങയെ തേടുന്നതിനിടയിൽ. അടങ്ങൊലാ – കീഴ്പെട്ടുപോകരുത്. ഊർജ്ജിത = ബലവാനേ എങ്ങൾ വിജ്ഞരിൽ (സ്തോതാക്കളിൽ വെച്ചു) നിൻപ്രിയരായിത്തീരട്ടെ.
[8] ദിവോദാസിന് (ഞങ്ങളുടെ രാജാവായ ദിവോദാസന്നു) ഭവ്യം (നന്മ) ഏകുവാൻ നീ തുർവശൻ, യദ്വൻ എന്നീ രാജാക്കന്മാരെ വശത്താക്കണം.
[9] ഉക്ഥദക്ഷൻ – ഉക്ഥം ചൊല്ലുന്നതിൽ നിപുണന്മാരായ, ഞങ്ങൾ ഭാവാനെ സ്തുതിച്ചു, ലുബ്ധരെക്കൊണ്ടും ഏകിച്ചൂ – ധനം കൊടുപ്പിച്ചു; ഭവൽസ്തുതി പ്രഭാവത്താൽ ഞങ്ങൾക്കു ലുബ്ധൻമാരും ധന തന്നിരിയ്ക്കുന്നു. മിത്രത = സഖ്യം.
[10] ചേർന്നിരിയ്ക്കുന്നു – അനുകൂലരായിരിയ്ക്കുന്നു.
[11] രക്ഷയാലും മെയ്യാലും വർദ്ധിയ്ക്ക – രക്ഷയെയും ദേഹത്തെയും വളർത്തുക.
വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
ഓജസ്സും തേജസ്സുമിയന്ന ഇന്ദ്രൻ വീര്യത്തിന്നാണ്, ജനിച്ചത്. ചെയ്യാൻ നിശ്ചയിച്ചത് മനുഷ്യഹിതൻ ചെയ്യും. യുവാവു രക്ഷകളോടെ യാഗശലയിൽ വരും; വമ്പിച്ച പാപത്തിൽനിന്നുപോലും നമ്മെ രക്ഷിയ്ക്കും.1
ഇന്ദ്രൻ വളർന്നു വൃത്രനെ കൊന്നു. വീരൻ സ്തോതാവിനെ ഉടൻ രക്ഷയാൽ പാലിച്ചു. സുദാസ്സിന്നു രാജ്യം നല്കി. ഹവിർദ്ദാതാവിന്നു ധനം വീണ്ടും വീണ്ടും കൊടുത്തു.2
പിന്മാറാതെ പോരാടുന്ന യോദ്ധാവ്, പൊരുതുന്ന ശൂരൻ, പ്രകൃത്യാ വളരെപ്പേരെ കീഴമർത്തുന്നവൻ, കീഴമർത്തപ്പെടാത്ത ബലവാൻ – ഇങ്ങനെയുള്ള ഇന്ദ്രൻ പടക്കളെ പതറിയ്ക്കും, പകരെയെല്ലാം കൊല്ലും!3
ഇന്ദ്ര, ബഹുധന, ഭവാൻ മഹത്ത്വംകൊണ്ടും കരുത്തുകൊണ്ടും വാനൂഴികൾ രണ്ടിനെയും നിറച്ചിരിയ്ക്കുന്നു. ഹരിയുക്തനായ ഇന്ദ്രൻ വജ്രമെയ്തു, യജ്ഞങ്ങളിൽ ഹവിസ്സോടു ചേരുന്നു.4
വൃക്ഷാവു വൃഷാനിനെ ജനിപ്പിച്ചതു, യുദ്ധത്തിനത്രേ: ഈ മനുഷ്യഹിതനെ മഹിള പ്രസവിച്ചു; മനുഷ്യർക്കു നേതാവും, ഈശ്വരനും, പരന്തപനും, ഗോക്കളെ തിരയുന്നവനും, ധർഷകനുമാണ്, ഇദ്ദേഹം!5
ഈ ഇന്ദ്രന്റെ ഘോരമായ ഹൃദയത്തെ ആർ യജ്ഞങ്ങൾകൊണ്ടാരാധിയ്ക്കുമോ, അവന്നു സ്ഥാനഭ്രംശം സംഭവിയ്ക്കില്ല; ക്ഷയവും വരില്ല. പരിചരണമനുഷ്ഠിയ്ക്കുന്നവന്ന് ആ യജ്ഞരക്ഷകൻ യജ്ഞത്തിൽ അവിർഭവിച്ചു, ധനം കല്പിച്ചുകൊടുക്കും.6
ഇന്ദ്ര, കാരണവൻ അനന്തരവന്നു യാതൊന്നു കൊടുക്കുമോ; ജ്യേഷ്ഠൻ അനുജങ്കൽനിന്നു യാതൊന്നു നേടുമോ; (മകൻ) യാതൊന്നു കൊണ്ടു ദൂരത്തു ജീവിച്ചിരിയ്ക്കുമോ; പൂജനീയ, ആ പൂജനീയമായ, ആ പൂജനീയമായ ധനം ഭവാൻ ഞങ്ങൾക്കു കൊണ്ടുവന്നാലും!7
ഇന്ദ്ര, വജ്രപാണേ, യാതൊരുവൻ അങ്ങയ്ക്കു (ഹവിസ്സു) നല്കുമോ, അവൻ പ്രിയപ്പെട്ട സഖാവായി അങ്ങയുടെ ദാനത്തിന്നു പാത്രമാകും. ഞങ്ങളും അഹിംസകനായ അങ്ങയുടെ ഈ നന്മമനസ്സിനാൽ, ധാരാളം അന്നവുമായി, മനുഷ്യരക്ഷകമായ ഗൃഹത്തിൽ മരുവുമാറാകണം!8
മഘവാവേ, ഇതാ, അങ്ങയ്ക്കായി പിഴിയപ്പെടുന്ന സോമം നിലവിളിയ്ക്കുന്നു; സ്തോതാവും ഒച്ച മുഴുക്കുന്നു. ശക്ര, ഒരു ധനേച്ഛ അങ്ങയെ സ്തിതിയ്ക്കുന്ന എങ്കൽ വന്നു കൂടിയിരിയ്ക്കുന്നു; അങ്ങ് വേഗത്തിൽ ഞങ്ങൾക്കു സമ്പത്തു തരിക!9
ഇന്ദ്ര, അങ്ങയുടെ ചോറുണ്ണുന്നവരാകണം, ഞങ്ങളും, അങ്ങയ്ക്കു സ്വയം ഹവിസ്സയയ്ക്കുന്നവരും; അങ്ങയെ സ്തുതിയ്ക്കുന്നന്വന്നു ശേഷിയും ഉണ്ടായിവരട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിനെ, പ്പൊഴുമെങ്ങളെ!’10
[1] വീര്യം – വീരകർമ്മം. മനുഷ്യഹിതൻ, യുവാവ് എന്നിവ ഇന്ദ്രവിശേഷണങ്ങളാകുന്നു.
[3] പടക്കളെ – ശത്രുസൈന്യങ്ങളെ.
[4] വജ്രമെയ്തു – വജ്രംകൊണ്ടു വൈരികളെ പായിച്ച്.
[5] വൃഷാവ് – കശ്യപൻ. വൃഷാവുനെ = ഇന്ദ്രനെ. മഹിള – കശ്യപപത്നിയായ അദിതി.
[6] ഘോരമായ – ശത്രുക്കളുടെ നേർക്ക്. ആ യജ്ഞരക്ഷകൻ – ഇന്ദ്രൻ.
[7] യാതൊന്നുകൊണ്ട് – അച്ഛങ്കൽനിന്നു യാതൊന്നു നേടി. ആ – മൂന്നു തരത്തിലുള്ള.
[9] ചതയ്ക്കുമ്പോഴത്തെശ്ശബ്ദം, ഇന്ദ്രനെക്കാണാഞ്ഞു സോമം നിലവിളിയ്ക്കുന്നതാണെന്ന് ഉൽപ്രേക്ഷ. ഒച്ച ഉൽപ്രേക്ഷ. ഒച്ച മുഴക്കുന്നു – ഉറക്കെ സ്തോത്രം ചൊല്ലുന്നു.
[10] അങ്ങയുടെ – അങ്ങ് തന്ന സ്തുതിയ്ക്കുന്നവന്ന് – എനിയ്ക്കു്.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഗവ്യം ചേത്ത തെളിസോമം പിഴിഞ്ഞുകഴിഞ്ഞു: ഇതിൽ പ്രകൃത്യാ സംബന്ധിയ്ക്കുന്നവനാണല്ലോ, ഇന്ദ്രൻ. ഹര്യശ്വ, ഞങ്ങൾ അങ്ങനെയെ യജ്ഞംകൊണ്ട് ഉണർത്തുന്നു: അങ്ങ് സോമത്തിന്റെ മത്തിൽ ഞങ്ങളുടെ സ്തോത്രം ചെവിക്കൊണ്ടാലും!1
(യഷ്ടാക്കൾ) യജ്ഞത്തിലെത്തുന്നു; ദർഭ വിരിയ്ക്കുന്നു; യാഗത്തിൽ അമ്മികൾ കനത്ത ശബ്ദം പുറപ്പെടുവിയ്ക്കുന്നു. ദൂരത്തും കേൾക്കുമാറു ശബ്ദിക്കുന്ന, പുകഴ്‌ന്ന അമ്മിക്കുഴകൾ നേതാക്കളാൽ ഗൃഹത്തിൽ നിന്നു് എടുക്കപ്പെടുന്നു.2
ശൂരനായ ഇന്ദ്ര, അങ്ങ് വൃത്രനാൽ ആക്രമിയ്ക്കപ്പെട്ട വളരെ ജലങ്ങളെ ഒഴുകാൻ വിട്ടു; അവിടുന്നുമൂലം നദികൾ, തേരാളികൾപോലെ നടകൊണ്ടു. ഉലകൊക്കെ പേടിച്ചു വിറച്ചു!3
ഇന്ദ്രൻ മനുഷ്യർക്കു വേണ്ടതെല്ലാമറിഞ്ഞിട്ട്, ആയുധങ്ങളാൽ ഭയംകരനായി അവരെ വളഞ്ഞു; നേരിട്ടു വിറപ്പിച്ചു; ഇമ്പം പൂണ്ടു മഹിമയോടെ വജ്രമെടുത്തു വധിച്ചു!4
ഇന്ദ്ര, രക്ഷസ്സുകൾ ഞങ്ങളെ ദ്രോഹിയ്ക്കില്ല; മഹാബല, രാക്ഷസർ ഞങ്ങളെ ആൾക്കാരിൽനിന്നകറ്റില്ല; നെറികെട്ട പ്രാണിയെ തന്തിരുവടി അടക്കിക്കൊള്ളും. ശിശ്നദേവന്മാർ ഞങ്ങളുടെ യാഗം പോക്കിക്കളയരുത്!5
ഇന്ദ്ര, അങ്ങ് കർമ്മംകൊണ്ടു മന്നിനെ കീഴടക്കിയിരിയ്ക്കുന്നു: അങ്ങയുടെ മഹിമാവു ലോകങ്ങൾക്കു ലഭ്യമല്ല. അങ്ങ് സ്വന്തം ബലം കൊണ്ടാണല്ലോ, വൃത്രനെ കൊന്നത്; യുദ്ധത്തിൽ അങ്ങയെ ഹനിപ്പാൻ ശത്രു ആളായതുമില്ല!6
അസുരന്മാരുടെപോലും കെല്പും കൊലയും അളവിൽ അങ്ങയുടെ ബലത്തിനൊത്തില്ല! ഇന്ദ്രൻ പൊരുതി ധനം നല്കും; അന്നം കിട്ടാൻ ആളുകൾ ഇന്ദ്രനെ വിളിച്ചുവരുന്നു.7
ഇന്ദ്ര, സ്തോതാവു രക്ഷയ്ക്കായി, ഈശ്വരനായ നിന്തിരുവടിയെ വിളിച്ചു; ഞങ്ങൾക്കു വളരെസ്സൗഭാഗ്യം നിന്തിരുവടി തരികയും ചെയ്തു. ഒരുനൂറു രക്ഷകളുള്ളവനേ, നിന്തിരുവടിയെപ്പോലുള്ള ഒരുവൻ ദ്രോഹിപ്പാൻ വന്നാൽ, അവനെ തടുക്കുകകൂടിച്ചെയ്താലും!8
ഇന്ദ്ര, അങ്ങയെ സ്തുതികൊണ്ടു വളർത്തുന്ന ഞങ്ങൾ എന്നും സഖാക്കളാകണം! മഹിമകൊണ്ടു മറുകരയണയ്ക്കുന്നവനേ, അങ്ങയുടെ രക്ഷയാൽ (സ്തോതാക്കൾ) യുദ്ധത്തിൽ ഹിംസകരായ ശത്രുക്കളുടെ എതിർപ്പും കെല്പും കെടുത്തട്ടെ!9
ഇന്ദ്ര, അങ്ങയുടെ ചോറുണ്ണുന്നവരാകണം, ഞങ്ങളും, അങ്ങയ്ക്കു സ്വയം ഹവിസ്സയയ്ക്കുന്നവരും; അങ്ങയെ സ്തുതിയ്ക്കുന്നവന്നു ശേഷിയും ഉണ്ടായിവരട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 10
[1] ഗവ്യം = ഗോരസം. ഹര്യശ്വ എന്നതുമുതൽ പ്രത്യക്ഷസ്തുതി: യജ്ഞം – ഹവിസ്സോ, സ്തോത്രമോ.
[4] അവരെ – അസുരന്മാരെ.
[5] നെറികെട്ട എന്നതുമുതൽ പരോക്ഷവചനം: ശിശ്നദേവന്മാർ – വ്യഭിചാരികൾ, ബ്രഹ്മചര്യരഹിതർ.
[7] ഇന്ദ്രൻ എന്നതുമുതൽ പരോക്ഷോക്തി:
[9] മറുകര – ശത്രുക്കളുടെയോ, പാപങ്ങളുടെയോ.
വസിഷ്ഠൻ ഋഷി; വിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (മാകന്ദമജ്ഞരി)
പ്പോലേ പിടിച്ചതാമമ്മിക്കുഴ
തൂജിയ സോമം ഹര്യശ്വ, കുടിയ്ക്കുക –
ങ്ങേ: – കട്ടെ,യങ്ങയ്ക്കിതിമ്പമിന്ദ്ര!1
മാദകം; ഹര്യശ്വ, ഭൂരിവസോ,
യാതൊന്നാൽ മാറ്റാരെക്കൊല്പൂ, നീ;-യസ്സോമ –
നീർ തവ മത്തുണ്ടാക്കട്ടെ,യിന്ദ്ര!2
മംഗളച്ചൊല്ലറിഞ്ഞാലും, ചെമ്മേ;
ഹേ മഘവാവേ, നീയംഗീകരിയ്ക്കുകീ,
മാമകസ്തോത്രങ്ങളധ്വരത്തിൽ!3
മേധാവി ചൊല്ലും സ്തവങ്ങളെയും
ബോധയ്ക്ക; കൂടെനിന്നുൾക്കാമ്പിൽ വെയ്ക്കയും –
ചെയ്താലു,മിപ്പരിചര്യകളെ!4
നിന്നുടെ വീര്യമറിഞ്ഞവർ ഞാൻ;
എപ്പൊഴും, ഹന്താവാം നിൻ തിരുനാമത്തെ
നല്പുകളുള്ളോനേ, ചൊല്ലുവൻ, ഞാൻ!5
സൂരിയുമുന്ദ്ര, ഭവാനെത്തന്നേ
ധാരാളം വാഴ്ത്തുന്നുണ്ടെ; – ങ്ങളിൽനിന്നു നീ
ദൂരത്തു നില്ക്കരുതേറെനേരം!6
നപ്പടി നിന്നെ വളർത്താനായ് ഞാൻ
ചൊല്ലുന്നേൻ, സ്തോത്രവും; ശൂര, നീ മാനുഷർ
ക്കെല്ലാവിധത്തിലുമാഹ്വാതവ്യൻ!7
വിത്തമോ, താവകവീര്യംതാനോ
ചിക്കെന്നു കൈവരികില്ലൊ,രുത്തന്നുമി –
ങ്ങുഗ്ര, ദർശിയ്ക്കപ്പെടേണ്ടുമിന്ദ്ര!8
ക്കെന്നപോലെങ്ങൾക്കും നിൻനൽസ്സഖ്യം
സിദ്ധിയ്ക്കുമാറാക; ഞങ്ങളെയെപ്പൊഴും
‘സ്വസ്തിയാൽപ്പാലിപ്പിനി,ന്ദ്ര, നിങ്ങൾ!’9
[1] അശ്വത്തെപ്പോലെ – കടിഞ്ഞാണുകൾകൊണ്ടു കുതിരയെന്നപോലെ. അങ്ങ് = ഭവാൻ.
[2] ചേർന്നതാം = അനുരൂപമായ. മാദകം – മദകരദ്രവ്യം. യാതൊന്നാൽ – യാതൊന്നു കുടിച്ചിട്ട്.
[3] വസിഷ്ഠൻ – ഞാൻ. മംഗളച്ചൊല്ലു് – സ്തുതി.
[4] മേധാവി – ധീമാനായ ഞാൻ. ബോധിയ്ക്ക = അറിഞ്ഞാലും.
[5] ഹന്താവ് – വൈരിഘ്നൻ.
[6] തേ = അങ്ങയ്ക്കായി. സൂരി – സ്തോതാവ്.
[7] അഹ്വാതവ്യൻ = വിളിയ്ക്കപ്പെടേണ്ടവനാകുന്നു.
[8] ഉഗ്ര – മഹാബല. ദർശിയ്ക്കപ്പെടേണ്ടും = ദർശനീയനായ.
[9] അന്നുമിന്നും – പണ്ടു ഇപ്പോഴും. സ്തവം – ഭവൽസ്തോത്രം. വിപ്രർഷികൾ = മേധാവികളായ ഋഷിമാർ.
വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
പേർത്തു പൂജിയ്ക്ക, വസിഷ്ഠ, നീയും മഖേ;
പാരിൽപ്പരന്ന കെല്പുള്ള താൻ കേൾക്കട്ടെ,
ചാരത്തണഞ്ഞു ഞാൻ ചൊല്ലും സ്തവങ്ങളെ!1
മാരവം പൊങ്ങി, സസ്യങ്ങൾ തഴയ്ക്കവേ:
തേറുകില്ലല്ലോ, നിജായുസ്സു ലോകർ; നീ
കേറുമപ്പാപം കടത്തുക, ഞങ്ങളെ!2
സ്തോത്രങ്ങൾ ചെന്നെത്തി, സംസേവ്യമാനനിൽ.
ഇന്നഭോഭൂക്കളിൽത്തിങ്ങും മഹത്ത്വമാ –
ർന്നിന്ദ്രൻ വധിച്ചാനെ,തിരറ്റ മാറ്റരെ!3
ത്വൽസ്തുതികാരികൾക്കിന്ദ്ര, കിട്ടീ, ജലം.
വന്നാലു,മശ്വവാൻ വായുപോലെങ്ങളി: –
ലന്നം സ്വബുദ്ധ്യാ കൊടുക്കുമല്ലോ, ഭവാൻ!4
ധീമാനു (നല്ക,) ധനാഢ്യനാം കെല്പനെ
നീയൊരാളല്ലോ, ദയാലു സുരരിൽവെ; –
ച്ചീയധ്വരത്തിൽ മദം കൊൾക, ശൂര, നീ!5
ലാ വജ്രഭൃത്താം വൃഷാവിനെ,യിന്ദ്രനെ;
പുത്രഗോവിത്തം തരട്ടേ, സ്തുറ്റനവൻ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6
[1] ഒന്നാം പാദം ഋഷികളോടും, രണ്ടാംപാദം തന്നോടും: മഖേ = യജ്ഞത്തിൽ. താൻ – ഇന്ദ്രൻ.
[2] അങ്ങ് മഴ പെയ്യിച്ചതിനാൽ സസ്യങ്ങൾ വളർന്നപ്പോൾ, ആളുകൾ യാഗം തുടങ്ങി: സൂരിയിൽ (സ്തോതാവിങ്കൽ) നിന്നു ദേവന്മാർക്കു ബന്ധുവായ (പ്രീതികരമായ) ആരവം (സ്തുതിഘോഷം) പൊങ്ങി. ലോകർ, നിജായുസ്സ് എത്രയുണ്ടെന്നറിയുന്നില്ലല്ലോ; അതിനാൽ, ഞങ്ങളെ കേറുമപ്പാപം (ആയുസ്സിനെ ക്ഷയിപ്പിപ്പാൻ വന്നുകേറുന്ന പാപം) കടത്തുക.
[3] ഗോദം = ഗോക്കളെ നല്കുന്ന. തേരിൽ – ഇന്ദ്രരഥത്തിൽ. സംസേവ്യമാനനിൽ – പരിവാരങ്ങളാൽ സേവിയ്ക്കുപ്പെടുന്ന (പരിവാരസമേതനായ) ഇന്ദ്രങ്കൽ.
[4] മെത്തി = തടിച്ചു, തഴച്ചു; പെറാപ്പൈക്കൾ (മച്ചിപ്പൈക്കൾ) തടിയ്ക്കുമല്ലോ. കിട്ടീ – തൽപ്രസാദത്താൽ. അശ്വവാൻ വായു – നിയുത്തുക്കളോടുകൂടിയ വായു.
[5] ധീമാനു – സ്തോതാവിന്നു. കെല്പനെ – ബലവാനായ പുത്രനെ. നല്ക എന്ന പദം അധ്യാഹരിച്ചതാണ്. മദം കൊൾക – സോമപാനത്താൽ.
[6] പുത്രഗോവിത്തം = പുത്രന്മാരെയും ഗോക്കളെയും ധനവും.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
ദ്വൃന്ദത്തൊടും പുരൂഹത; പൂകുക,തിൽ
വർദ്ധനവുണ്ടാക്കി രക്ഷിയ്ക്കുകെ; – ങ്ങൾക്കു
വിത്തവും നല്ക; മദിയ്ക്ക, സോമങ്ങളാൽ!1
സോമം പിഴിഞ്ഞു; മഘവൻ, പകർന്നു, തേൻ.
മധ്യസ്വരോച്ചാര്യമാണം, ശുഭാന്ത,മി –
സ്സിദ്ധമാം സ്തോത്രം വിളിപ്പതുണ്ടി, ന്ദ്രനെ.2
വുണ്ണാൻ വരൂ, ഭവാനീയസ്മദധ്വരേ:
മൽസ്തുതിയിങ്കലെയ്ക്കാനയിയ്ക്കട്ടെ, കെ –
ല്പൊത്ത ഭവാനെത്തുരംഗങ്ങൾ മത്തിനായ്!3
ണ്ടിന്ദ്ര, ഹര്യശ്വ, സമസ്തരക്ഷയൊടും,
വൃദ്ധരൊന്നിച്ചു ഹന്താവു നീയെങ്ങൾക്കു
ശക്തനാം വർഷിയെ നല്കാൻ ശുഭഹനോ!4
സ്തോമത്തെയുഗ്രനാം ധൂര്യനിൽപ്പൂട്ടിനേൻ:
ഇന്ദ്ര, മഹാൻ നിങ്കൽ വിത്താർത്ഥി, വാഴ്ത്തുവോ; –
നന്നം, ദിവി ഭാനുപോലാളുകെ,ങ്ങളിൽ!5
യങ്ങയ്ക്കു തോന്നാവൂ, വൻകനിവെങ്ങളിൽ;
സദ്വീരമന്നം ഹവിഷ്മാനു നല്ക, നീ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6
[2] ധാമദ്വയം = രണ്ടു സ്ഥാനങ്ങൾ, സ്വർഗ്ഗവും ഭൂമിയും. കയ്യിലായ് – ഞങ്ങൾക്കു കിട്ടിപ്പോയി! പകർന്നു – പാത്രങ്ങളിൽ. മധ്യസ്വരോച്ചാര്യമാണം = മധ്യ സ്വരംകൊണ്ട് ഉച്ചരിയ്ക്കപ്പെടുന്നത് ശുഭാന്തം = നല്ല സമാപ്തിയോടുകൂടിയത് സിദ്ധം – ഒരുക്കപ്പെട്ടത്. ഉത്തരാർദ്ധം പരോക്ഷം.
[3] ഋജീഷിൻ – ഋജീഷം (സോമച്ചണ്ടി) കയ്യിലുള്ളവനേ. മധു – സോമം. മൽസ്തുതി = എന്റെ സ്തുതി.
[4] വൃദ്ധർ – മരുത്തുക്കൾ. ഹന്താവ് – വൈരിഘ്നൻ. വർഷിയെ – അഭീഷ്ടവർഷകനായ പുത്രനെ.
[5] പൂർവാർദ്ധം: പരോക്ഷം: സ്തോമം = സ്തോത്രം. ഉഗ്രൻ = ഓജസ്വി. ധൂര്യനിൽ – ലോകത്തെ വഹിക്കുന്ന ഇന്ദ്രങ്കൽ. വാഴ്ത്തുവോൻ (സ്തോതാവു്) മഹാനായ നിങ്കൽ വിത്താർത്ഥിയാണ്, ധനം യാചിയ്ക്കുന്നു. ദിവി = ആകാശത്ത്. ഭാനു = സൂര്യൻ. ആളുക = വിളങ്ങുമാറാകട്ടെ.
[6] സദ്വീരം = നല്ല വീരന്മാരോടു (പുത്രാദികളോട്) കൂടിയത്.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഓജസ്വിൻ, ഇന്ദ്ര, അരിശത്തോടേ പടകൾ അടുക്കുമ്പോൾ, മനുഷ്യഹിതനും മഹാനുമായ അങ്ങയുടെ തൃക്കയ്യിലെ ആയുധം രക്ഷയ്ക്കായി പറന്നെത്തട്ടെ; അങ്ങയുടെ എങ്ങും നടക്കുന്ന മനസ്സും പോയ്ക്കളയരുത്!1
ഇന്ദ്ര, യുദ്ധത്തിൽ ഞങ്ങളെ എതിർത്തു കീഴമർത്തുന്ന ശത്രുക്കളെ അങ്ങ് ചിതറിയ്ക്കണം; പഴിയ്ക്കാൻതുടങ്ങുന്നവന്റെ ആ പുലമ്പൽ അകറ്റിക്കളയണം; ഞങ്ങൾക്കു ധാരാളം ധനവും കൊണ്ടുവരണം!2
തൊപ്പി വെച്ചവനേ, അങ്ങയുടെ ഒരുനൂറു രക്ഷകളും, ഒരായിരം അഭിലാഷങ്ങളും, ധനവും ശോഭനദാനനായ എനിയ്ക്കു കൈവരട്ടെ! അങ്ങ് ഹിംസകന്റെ ആയുധം തെറിപ്പിച്ചാലും; ഞങ്ങൾക്ക് അന്നവും രത്നവും തന്നാലും!3
ഇന്ദ്ര, അങ്ങയെപ്പോലെയുള്ളവന്റെ കർമ്മത്തിലും, ശൂര,അങ്ങയെപ്പോലുള്ള രക്ഷിതാവിന്റെ ദാനത്തിലും നില്ക്കുന്നവനാണല്ലോ, ഞാൻ: ബലവാനേ, തേജസ്വിൻ, ഭവാൻ എന്നെന്നും പാർപ്പിടം തരിക; ഹരിയുക്ത, ബുദ്ധിമുട്ടിയ്ക്കരുതേ! 4
ഈ ഞങ്ങൾ ഹര്യശ്വന്നു സുഖമുളവാക്കി, ഇന്ദ്രങ്കൽ ദേവന്മാർ വെച്ചിട്ടുള്ള ബലം യാചിച്ചു. മറുകരയണഞ്ഞു, കരുത്തു നേടുമാറാകണം: ശൂര, ഭവാൻ ശത്രുക്കളെ സദാ എളുപ്പത്തിൽകൊല്ലാവുന്നവരാക്കിയാലും!5
യങ്ങയ്ക്കു തോന്നാവു, വൻ കനിവെങ്ങളിൽ;
സദ്വീരമന്നം ഹവിഷ്മാനു നല്ക, നീ;
സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6
[1] പടകൾ – വൈരിസൈന്യങ്ങൾ. പോയ്ക്കളയരുത് – ഞങ്ങളിൽത്തന്നേ നില്ക്കണം.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
മഘവാവായ ഇന്ദ്രനെ പിഴിയാത്ത സോമം തൃപ്തിപ്പെടുത്തില്ല; പിഴിഞ്ഞതും സ്തോത്രയുക്തമല്ലെങ്കിൽ തൃപ്തിപ്പെടുത്തില്ല. നമ്മുടേത് എങ്ങനെയായാൽ തന്തിരുവടി കൈക്കൊള്ളുമോ, എങ്ങനെയായാൽ ഒരു രാജാവുപോലെ കേട്ടരുളുമോ, അങ്ങനെയുള്ള ഒരു നവീനതരമായ ഉക്ഥം ഞാൻ ചൊല്ലാം.1
ഉക്ഥം ഉക്ഥം ഉച്ചരിച്ചാലേ സോമം മഘവാവായ ഇന്ദ്രനെ തൃപ്തിപ്പെടുത്തൂ. അതിനാൽ തന്തിരുവടിയെ ആളുകൾ ഒരേ ഉത്സാഹത്തോടേ തിക്കിനിന്ന്, അച്ഛനെ പുത്രന്മാരെന്നപോലെ തർപ്പണത്തിന്നായി സ്തുതിച്ചുപോരുന്നു.2
സോമം പിഴിഞ്ഞു സ്തോത്രകാരന്മാർ ചൊല്ലുന്നവ എവയോ, അവ ഇന്ദ്രൻ ചെയ്തിരിയ്ക്കുന്നു; ഇനിയും വേറെ ചെയ്യും. അദ്ദേഹം ഒറ്റയ്ക്കു ഒരേ പെരുമാറ്റത്തോടേ, ഭർത്താവ് പത്നിമാരെയെന്നപോലെ, എല്ലാപ്പുരികളെയും ചുഴിഞ്ഞു നോക്കും!3
തമ്മിലുരുമ്മുന്ന വളരെ രക്ഷകൾ ആർക്കുണ്ടോ, ആ ഇന്ദ്രൻ ഇങ്ങനെയുള്ളവനാണെന്നു പറയപ്പെട്ടിരിയ്ക്കുന്നു: അദ്ദേഹം തനിയേ ധനങ്ങൾ കൊടുക്കുമെന്നും, മറുകരയണയ്ക്കുമെന്നും കേൾക്കുന്നുണ്ട്; അരിയ നന്മകൾ നമ്മളിൽ വന്നെത്തട്ടെ!4
ഇങ്ങനെ വസിഷ്ഠൻ മനുഷ്യരക്ഷയ്ക്കായി, പ്രജകൾക്കു വൃക്ഷാവായ ഇന്ദ്രനെ സവനത്തിൽ പാടി സ്തുതിയ്ക്കുന്നു. നിന്തിരുവടി ഞങ്ങൾക്ക് ഒരായിരം അന്നം അളന്നാലും; നിങ്ങൾ, ‘സ്വസ്തിയാൽപ്പാലിനെ,പ്പൊഴുമെങ്ങളെ!’5
[1] നമ്മുടേത് – നമ്മുടെ ഉക്ഥം.
[2] ഉക്ഥം ഉക്ഥം – ഓരോ ഉക്ഥവും. ആളുകൾ – ഋത്വിക്കുകൾ. തർപ്പണം = തൃപ്തിപ്പെടുത്തൽ.
[3] അവ – വൃത്രവധാദികൾ. പുരികൾ – ശത്രുനഗരികൾ. ചുഴിഞ്ഞുനോക്കും – ധനങ്ങളെടുക്കാൻ.
[4] തമ്മിലുരുമ്മുന്ന – തീക്കുന്ന മറുകര – ആപത്തുകളുടെ, അരിയ – പ്രിയപ്പെട്ട.
[5] രണ്ടാം വാക്യംമുതൽ പ്രത്യക്ഷം.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
യുദ്ധനടത്തിപ്പിന്നു വേണ്ടുന്നതനുഷ്ഠിക്കുമ്പോൾ, നേതാക്കൾ പോരിലെനിയ്ക്കു് ഇന്ദ്രനെ വിളിയ്ക്കുകയായി; ആ ശൂരനായ നിന്തിരുവടി മനുഷ്യരിൽ സംബന്ധിച്ചും ബലമിച്ഛിച്ചും ഞങ്ങൾക്കു ഗോവൃന്ദത്തെ കിട്ടിച്ചാലും!1
ഇന്ദ്ര, മഘവാവേ, പുരുഹൂത, ഭവാന്റെ പക്കലുള്ള ബലം സഖാക്കളായ മനുഷ്യർക്കു തന്നാലും; ഉറപ്പുറ്റവയും (പിളർത്തിയ) വിവിക്തപ്രജ്ഞനായ ഭവാൻ ഇപ്പോൾ മറവിലിരിയ്ക്കുന്ന ധനം തുറന്നാലും!2
ജംഗമങ്ങൾക്കും, മനുഷ്യർക്കും, ഭൂമിയിലെ നാനാദ്രവ്യങ്ങൾക്കും അരചനാണ്, ഇന്ദ്രൻ; അതിനാൽ ഹവിർദ്ദാതാവിന്നു സമ്പത്തു നല്കിപ്പോരുന്നു. സ്തുതിയ്ക്കപ്പെട്ട തന്തിരുവടി ധനം ഇങ്ങോട്ട് കല്പിച്ചയയ്ക്കട്ടെ!3
ആരുടെ തികഞ്ഞ വദാന്യത വന്നെത്തി, സഖാക്കളായ മനുഷ്യർക്കുവേണ്ടതു ചുരത്തുന്നുവോ; ആ ദാതാവും മഘവാവുമായ ഇന്ദ്രൻ കൂട്ടിവിളിച്ച നമുക്കു രക്ഷയ്ക്കായി അന്നം ഇപ്പോൾ ഉടനടി ഏർപ്പെടുത്തട്ടെ!4
ഇന്ദ്ര, ഭവാൻ ഞങ്ങൾക്കു നേട്ടത്തിന്നു ധനം ഉടനടി തന്നാലും: അങ്ങയുടെ മനസ്സിനെ ഞങ്ങൾ സ്തുതികൊണ്ട് ഇങ്ങോട്ടു തിരിയ്ക്കാം. ഗോക്കൾ, അശ്വങ്ങൾ, തേരുകൾ എന്നിവയെ നല്കി, നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5
[1] രണ്ടാം വാക്യം പ്രത്യക്ഷം
[2] ഉറപ്പുറ്റവയും – അസുരപുരികളുടെ സുദൃഢങ്ങളായ കതകുകൾപോലും തുറന്നാലും – ഞങ്ങൾക്കു കാട്ടിത്തന്നാലും.
[3] പരോക്ഷം:
[4] വദാന്യത = ദാനശീലത. സഖാക്കൾ – സ്തോതാക്കൾ. ചുരത്തുന്നുവോ – പയ്യ് പാൽപോലെ. കൂട്ടി – മരുത്തുക്കളെയും ഉൾപ്പെടുത്തി.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, വിദ്വാനായ ഭവാൻ ഞങ്ങളുടെ സ്തോത്രത്തിൽ വന്നെത്തുക: അങ്ങയുടെ കുതിരകളെ ഇങ്ങോട്ടു പൂട്ടുക. വിശ്വത്തെ പ്രീതിപ്പെടുത്തുന്നവനേ മനുഷ്യരെല്ലാം അങ്ങയെ വിളിയ്ക്കുന്നുണ്ടാവും; എന്നാലും, ഞങ്ങളുടെ വിളിതന്നേ അങ്ങ് കേൾക്കുക!1
ഇന്ദ്ര, ബലവാനേ, ഋഷികളുടെ സ്തോത്രത്തെ അങ്ങ് സംരക്ഷിയ്ക്കുമല്ലോ; അങ്ങയുടെ ആ മഹിമാവു സ്തോതാവിങ്കലെത്തെട്ടെ. ഓജസ്വിൻ, വജ്രം തൃക്കയ്യിലെടുത്താൽ കഴിഞ്ഞു. അവിടന്നു കർമ്മംകൊണ്ടു ഘോരനായി, അനഭിഭൂതനുമായി!2
ഇന്ദ്ര, ഭവാനെ തുലോം സ്തുതിയ്ക്കുന്ന മനുഷ്യരെ ഭവാൻ കൊണ്ടുനടന്നു, വാനൂഴികളിൽ വസിപ്പിയ്ക്കും. വലിയ ധനവും ബലവും നല്കാനാണല്ലോ, ഭവാൻ അവതരിച്ചത്; അതിനാൽ അയഷ്ടാവിനെ യഷ്ടാവ് തുലച്ചുകളയും!3
ഇന്ദ്ര, ദുർജ്ജനങ്ങൾ എതിർത്താൽ, അങ്ങ് ഈ ദിവസങ്ങളിൽ ഞങ്ങൾക്കു തരിക. പാപം പോക്കുന്ന പ്രജ്ഞാവാനായ വരുണൻ ഞങ്ങളിൽ യാതൊരസത്യം കണ്ടെത്തുമോ, അതു രണ്ടായിപ്പൊളിഞ്ഞു പോകട്ടെ!4
ആർ ഞങ്ങൾക്കു സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവാനായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5
[1] ഇങ്ങോട്ടു – ഇവിടേയ്ക്കു് പോരാൻ.
[2] കർമ്മം ശത്രുവധാദി. അനഭിഭൂതൻ = അനാക്രാന്തൻ.
[3] നല്കാൻ – യജമാനന്മാർക്ക്.
[4] തരിക അവരുടെ ധനം. പൊളിഞ്ഞുപോകട്ടെ – വിട്ടുപോകട്ടെ.
[5] സാധകം – കാര്യസിദ്ധികരം.
ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, ഇതാ, അങ്ങയ്ക്കായി സോമം പിഴിഞ്ഞിരിയ്ക്കുന്നു: ഹരിയുക്ത, അതിങ്കൽ നിവസിയ്ക്കുന്നവനായ ഭവാൻ വെക്കം വരിക; ഈ നല്ലനീർ വെക്കം നുകരുക. മഘവാവേ, യാചിയ്ക്കപ്പെടുന്ന ഭവാൻ ധനം തന്നരുളുക!1
പ്രഭോ, വീര, സ്തോത്രകൃതിയെ സ്വീകരിയ്ക്കുന്ന ഭവാൻ അശ്വങ്ങളിലൂടെ ഇങ്ങോട്ടു ശീഘ്രം എഴുന്നള്ളുക: ഈ സവനത്തിൽത്തന്നേ വഴിപോലെ ഇമ്പംകൊള്ളുക; ഞങ്ങളുടെ ഈ സ്തവങ്ങൾ അടുത്തുകേൾക്കുക!2
മഘവാവേ, എങ്ങനെ വേണം, അങ്ങയെ സൂക്തം ചാർത്തിയ്ക്കുക? എപ്പോളായിരിയ്ക്കും, ഞങ്ങൾ അങ്ങയെ പ്രസാദിപ്പിയ്ക്കുക? അങ്ങയെക്കുറിച്ചുതന്നെയാണ്, ഞാൻ എല്ലാ സ്തോത്രങ്ങളും ഉണ്ടാക്കുന്നത്; ഇന്ദ്ര, അതിനാൽ എന്റെ ഈ സ്തുതികൾ അങ്ങ് കേട്ടാലും!3
മുമ്പു യാവചില ഋഷികളുടെ (സൂക്തം) അവിടുന്നു കേട്ടുവോ, അവർ മനുഷ്യഹിതരായിത്തന്നേ തീർന്നുവല്ലോ; മാഘവാവേ, അതിനാൽ ഞാൻ അങ്ങയെ അത്യന്തം സ്തുതിയ്ക്കുന്നു. ഇന്ദ്ര, അങ്ങ് ഞങ്ങൾക്കു് അച്ഛനെന്നപോലെ ബന്ധുവാണ്!4
ആർ ഞങ്ങൾക്കു് സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 5
[1] അതിങ്കൽ – സവനത്തിൽ.
ഋഷീച്ഛന്ദോദേവതകൾ മുമ്പേത്തവ.
ദേവ, ബലവാനേ, ഇന്ദ്ര, അവിടുന്നു ഞങ്ങളിൽ ബലത്തോടെ എഴുന്നള്ളുക: ഈ ധനം വർദ്ധിപ്പിയ്ക്കുക; നല്ല വജ്രം കൈക്കൊണ്ട തമ്പുരാനേ, ശൂര, കനത്ത കരുത്തും, ഹിംസകമായ വീര്യവും കല്പിച്ചു തരിക!1
ശൂരന്മാർ യുദ്ധത്തിൽ ദേഹരക്ഷയ്ക്കും അയുർല്ലബ്ധിയ്ക്കും വേണ്ടി, അഹ്വാതവ്യനായ ഭവാനെ വിളിയ്ക്കുന്നു. അങ്ങാണ്, എല്ലാരിലും വെച്ചു പടയ്ക്കു തക്കവൻ. അവിടുന്നു വജ്രംകൊണ്ടു വൈരികളെ വഴങ്ങിച്ചാലും!2
ഇന്ദ്ര, എന്നാണോ, ദിവസം സുദിനമായി പുലരുക; എന്നാണോ, ഭവാൻ യുദ്ധങ്ങളിൽ കൊടി അരികേ പിടിയ്ക്കുക; അന്നു, ബലവാനും ഹോതാവുമായ അഗ്നി സൗഭാഗ്യത്തിന്നായി, ദേവന്മാരെ വിളിച്ച് ഇവിടെ ഇരിക്കും.3
ഇന്ദ്ര, ദേവ, ശുര, ഭവാന്റെയാണ്, ഞങ്ങളും, ഹവിസ്സും നല്കി സ്തുതിയ്ക്കുന്നവരും. അങ്ങ് സ്തോതാക്കൾക്ക് മികച്ച ഗൃഹം നല്കിയാലും: അവർ സുഖമനുഭവിച്ചുകൊണ്ട് കിഴവരാകട്ടെ!4
ആർ ഞങ്ങൾക്കു സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവാനായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലപ്പിനെപ്പൊഴുമെങ്ങളെ!’5
[1] ഈ – ഞങ്ങൾക്കു തരാനുള്ള. ഹിംസകം – വൈരിഘ്നം.
[3] കൊടി പിടിയ്ക്കുക – ജയം വെളിപ്പെടുത്തുക എന്നർത്ഥം. സൗഭാഗ്യത്തിന്നായി – ഞങ്ങൾക്കു നല്ല ധനം കിട്ടാൻവേണ്ടി. ഇവിടെ – യജ്ഞത്തിൽ.
വസിഷ്ഠൻ ഋഷി; ഗായത്രിയും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)
യുദ്ദീപ്തം മറ്റുള്ളോർപോലേ
ഉക്ഥം ചൊല്ലീടുക, ഭവാ; –
നൊത്തുണ്ടാക്കാം ഞങ്ങളുമേ.2
തന്നാലും, നീ; ശതക്രതോ,
തന്നാലും, നീ; ഗോവൃന്ദത്തെ; –
ത്തന്നാലും, നീ സ്വർണ്ണം വസോ!3
തക്കമട്ടിൽപ്പുകഴ്ത്തുന്നു:
ഉൾക്കൊൾക, ങ്ങീയസ്മൽസ്തുതി
വെക്കം വസോ, വർഷിതാവേ!4
കുന്ന ലുബ്ധന്നീ, ശൻ ഭവാൻ,
ഞങ്ങളെ കീഴ്പെടുത്തരു –
ത; – ങ്ങയിലെത്തുകെ,ൻസ്തോത്രം!5
ന്നി; – പ്രാജ്ഞന്നായ് സ്തവം തീർപ്പിൻ:
പൂരകരാം ജനങ്ങളിൽ –
ച്ചേരുകി,ഷ്ടപൂരകൻ നീ!10
ന്നവ്യവും സ്തോത്രവും പ്രാജ്ഞർ
നിർമ്മിയ്ക്കുന്നൂ: തള്ളില്ലേതൽ –
ക്കർമ്മങ്ങളെദ്ധീരന്മാരും!11
മിന്ദ്രനാം പുരാങ്കലല്ലോ
ചെന്നെത്തീ, സ്തോത്രങ്ങൾ കെല്പി –
ന്നെ; – ന്നതിനാൽക്കൂറ്റുകാരെ
ഉത്സാഹിപ്പിച്ചീടുകീ, ഹ –
ര്യശ്വനെപ്പുകഴ്ത്താൻനീയും!12
[1] സ്തോതാക്കളോട്:
[2] ഒരു സ്തോതാവിനോട്: സത്യാർത്ഥൻ = യഥാർത്ഥധനൻ. സുദാനന്നായ് – ശോഭനദാനനായ ഇന്ദ്രനെക്കുറിച്ച് ഉദ്ദീപ്തം = ഉജ്ജ്വലം; ഉക്ഥത്തിന്റെ വിശേഷണം. ഒത്തുണ്ടാക്കാം – ഒപ്പം സ്തോത്രം നിർമ്മിയ്ക്കാം.
[6] ചട്ട – കവചംപോലെ ദേഹരക്ഷകൻ. മുൻപോരാളി = മുന്നണിയോദ്ധാവ്. ഉത്തരമുരയ്ക്കുവൻ – ശത്രുക്കളോടു മറുപടി പറയും; പ്രതികാരം ചെയ്യും.
[7] ഉന്നതൻ – മഹാൻ. കൊറ്റുടയ = അന്നവതികളായ.
[8] താദൃശൻ – അങ്ങനെയുള്ളവൻ. സരസ്വതി – സ്തുതി. ഉദ്യോതിനി = തേജസ്വിനി.
[9] ഉന്നമിച്ചീടുന്നു – പതഞ്ഞുപൊങ്ങുന്നു. സന്നമിച്ചീടുന്നു – പ്രണമിയ്ക്കുന്നു.
[10] പൂർവ്വാർദ്ധം കൂടുകാരോട്: മുതൽ കൂട്ടും – ധനം വർദ്ധിപ്പിയ്ക്കുന്ന. മഹാന്ന് – ഇന്ദ്രന്ന്. വെപ്പിൻ – സോമം പിഴിഞ്ഞുവെയ്ക്കുവിൻ. ഉത്തരാർത്ഥം പ്രത്യക്ഷസ്തുതി: പൂരകർ – ഹവിസ്സു നിറയ്ക്കുന്നവർ.
[11] അവ്യം = ഹവ്യം. ഏതൽക്കർമ്മങ്ങൾ = ഇവന്റെ, ഇന്ദ്രന്റെ, കർമ്മങ്ങൾ. ധീരന്മാരും – ധീര (പ്രാജ്ഞ) രായ ദേവന്മാർപോലും.
[12] സ്തോതാവിനോട്:
വസിഷ്ഠൻ ഋഷി; ബൃഹതിയും സതോബൃഹതിയും ദ്വിപദാവിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (പാന)
ച്ചങ്ങയെ രസിപ്പിയ്ക്കായ്ക, യഷ്ടാവും;
ദൂരവർത്തിയായാലുമസ്മന്മഖേ
ചേരുകീ; – ങ്ങുതാനാകിലും കേൾക്ക, നീ!1
ചേർന്നിരിപ്പൂ, ഭവാനായ്പ്പിഴിഞ്ഞതിൽ:
ഇസ്തുതികാരരിന്ദ്രങ്കൽ വെയ്ക്കുന്നു.
വിത്തകാമം, രഥത്തിങ്കൽക്കഴൽപോലേ!2
തിന്ദ്രനു: വജ്രപാണേ, നികേതത്തിൽ
വന്നണകി,തു സേവിച്ചു മത്തടി –
യ്ക്കുന്നതിന്നു ഹരികളിലൂടെ നീ!4
വാക്കു തട്ടായ്ക, കേൾവിച്ചെവിയുള്ളോൻ:
നൂറുനൂറുടൻതന്നേ കൊടുക്കാറു –
ണ്ടാ; -രുമേ വിലക്കില്ല തദ്ദാനത്തെ!5
നീരുകൾ പിഴിഞ്ഞോടിയണയുമോ;
ഇന്ദ്രനാലെതിരറ്റവനും, നര –
സന്നിഷേവ്യനുമായ്വരു,മാ വീരൻ!6
നേർത്തടുത്തോരെയാട്ടുവോനല്ലോ,നീ;
ത്വന്നിഹതന്റെ കോപ്പെങ്ങൾ നേടാവൂ;
തന്നരുൾക, ഗൃഹവുമഭംഗൻ നീ!7
സോമനീർ സംഭരിപ്പിൻ; പ്രിയം ചെയ്വിൻ;
തർപ്പണാർത്ഥം പചിയ്ക്കുവിൻ, വേണ്ടതു;
തൽപരിഗ്രഹം സൗഖ്യദാനത്തിനാം!8
ശക്തനാം മഹാന്നിഷ്ടമനുഷ്ഠിപ്പിൻ:
വെല്ലുമഞ്ജസാ, വാഴും, തഴച്ചിടു; –
മില്ല, ചീത്തപ്രവൃത്തിയ്ക്കു ദേവകൾ!9
തേരൊ,രുത്തൻ പിടിയ്ക്കയുംചെയ്തിടാ:
ഇന്ദ്രനോ മരുത്തുക്കളോ രക്ഷിയ്ക്കി –
ല,ന്നരൻ പൈത്തൊഴുത്തിന്നധീശനാം!10
നുന്നതിയണച്ചന്നങ്ങൾ നേടുമേ:
ശൂര, രക്ഷിയ്ക്കുകെങ്ങൾതൻ തേർകളെ,
സൈ്വരമെങ്ങൾതൻ കൂട്ടരെയും ഭവാൻ!11
വെന്നവന്നു വിഭൂതികണക്കിനേ.
ആരിൽ വെയ്ക്കുമോ കെല്പിനെ ഹര്യശ്വ –
നാ, മഖവാന്നു വൈരിപീഡ വരാ!12
മുത്തമസ്തവം നന്നായ്ച്ചമയ്ക്കുവിൻ:
ഇന്ദ്രനു ഹിതനായ്ത്തീർന്ന കർമ്മിയ്ക്കു
വന്നുചേരില്ല, ബന്ധനമൊന്നുമേ!13
വന്നെതിർക്കുവാനേവൻ മഘവാവേ?
ആരഭീഷവനാളിൽത്തവ ഹവി –
സ്സാദരിച്ചേകു,മന്നവാനാ,മവൻ!14
മാഹവച്ചുണക്കൂട്ടുക,വർക്കു നീ.
നിന്നനുഗ്രഹാൽ,സ്സൂരികളൊത്തെങ്ങൾ
പിന്നിടുകേ,തുപാപവും ഹര്യശ്വ!15
നീയിടത്തരത്തേയും പുലർത്തുന്നു;
മേത്തരത്തിനുമൊട്ടുക്കരചൻ, നീ;
ഗോത്രകൾക്കായ്ത്തടയില്ലൊരാൾ നിന്നെ!16
കേൾവി; യുദ്ധങ്ങളുണ്ടായ്വരുമ്പോഴും
അന്നമങ്ങയോടഭ്യർത്ഥിപ്പു, രക്ഷയ്ക്കായ്
മന്നിലുള്ളവരെല്ലാം പുരുഹൂത!17
ഞാനുമത്രയ്ക്കുധീശനാകേണമേ:
വാഴ്ത്തുവോനെയേ പോറ്റുകയുള്ളു ഞാൻ;
ചീത്തവേലയ്ക്കു ചെറ്റും കൊടുത്തിടാ!18
രർച്ചകജനത്തിന്നും ധനങ്ങൾ ഞാൻ.’
ഇല്ല, നീയൊഴിഞ്ഞെങ്ങൾക്കു ദായമൊ; –
ന്നില്ലൊ,രു നൽപ്പിതാവും മഘവാവേ!19
ബുദ്ധിതൻ മഹത്ത്വത്താൽപ്പുരൂഹുത:
ഗീരിനാലിന്ദ്ര, നിന്നെ വളയ്ക്കുന്നേൻ,
ദാരുനേമിയെത്തച്ചൻകണക്കെ ഞാൻ!20
വിത്തമെത്താ, വിലക്കും നരങ്കലും;
മദ്വിധന്നു നീ സൗത്യനാളിൽത്തരു –
മദ്ധനം സുകർമ്മാവിനേ കൈവരൂ!21
സ്ഥാവരേശനാമങ്ങയെനിർഭരം
ഇന്ദ്ര, ശൂര, കറക്കാത്ത ധേനുക്ക –
ളെന്നപോലുള്ള ഞങ്ങൾ പുകഴ്ത്തുന്നു.22
പൃത്ഥ്വിയിൽത്താൻ; പിറക്കയുമില്ലിന്ദ്ര;
ഞങ്ങൾ കെല്പിന്നു, ധേനുവിന്ന, ശ്വത്തി –
ന്നങ്ങയെ വിളിയ്ക്കുന്നു, മഘവാവേ!23
കുന്ന നീയനുജന്നു മഘവാവേ:
അർത്ഥവാനല്ലി, പണ്ടുതൊട്ടേ ഭവാ? –
നർച്ച ്യനുമാണു, യജ്ഞത്തിൽ യജ്ഞത്തിൽ!24
മാക്കുകെങ്ങൾക്കു വിത്തം മഘവാവേ;
പോർക്കളത്തിൽ, സഖാക്കളാമെങ്ങളെ –
ക്കാക്കുക, കൈവളർക്കയുംചെയ്ക, നീ!25
താതനാത്മജർക്കെന്നപോലിന്ദ്ര, നീ
ഏകുകെ,ങ്ങൾക്കു ഞങ്ങളുയിർക്കൊണ്ടീ
യാഗകർമ്മത്തിലർക്കനെക്കാണാവൂ!26
ദുർന്നിനവുറ്റ ഗൂഢവിദ്രോഹികൾ;
അങ്ങയെക്കൊണ്ടു ശൂര, വണക്കമാർ –
ന്നെങ്ങൾ വെള്ളക്കയറ്റം കടക്കാവൂ!27
[1] പ്രത്യക്ഷസ്തുതി: ഭവാൻ മറ്റൊരു യഷ്ടാവിങ്കൽ പ്രീതനായി അകലത്തെങ്ങാനും വസിയ്ക്കരുത്. കേൾക്ക – ഞങ്ങളുടെ സ്തുതി.
[2] പിഴിഞ്ഞതിൽ – സോമനീരിൽ. വിത്തകാമം = ധനേച്ഛ. കഴൽ = കാൽ. ഉത്തരാർദ്ധം പരോക്ഷസ്തുതിയാണ്.
[3] അച്ഛദാനൻ = ശോഭനദാനൻ.
[4] ഇന്ദുനീർ – സോമരസം. വജ്രപാണേ എന്നതുമുതൽ പ്രത്യക്ഷോക്തി: നികേതം – യജ്ഞഗൃഹം.
[5] പരോക്ഷസ്തുതി: കേൾവിച്ചെവിയുള്ളോൻ – യാചനകേൾക്കലാകുന്ന ചെവിയുള്ള ഇന്ദ്രൻ. ഉടൻതന്നേ – യാചിയ്ക്കപ്പെട്ടാലപ്പോൾ. നൂറുനൂറ് – വളരെ വളരെദ്ധനം. തദ്ദാനം = അവനന്റെ, ഇന്ദ്രന്റെ, ദാനം.
[6] ഉത്തരാർദ്ധം പരോക്ഷം: ഇന്ദ്രനാൽ – ഇന്ദ്രന്റെ തുണയാൽ. നരസന്നിഷേവ്യൻ = ആൾക്കാരാൽസ്സേവിയ്ക്കപ്പെടേണ്ടവൻ, പ്രഭു.
[7] സാധ്വരർ = യജ്ഞവാന്മാർ. നേർത്തടുത്തോരെ – ചെറുത്തുവന്ന ശത്രുക്കളെ. ആട്ടുവോൻ – പായിയ്ക്കുന്നവൻ. ത്വന്നിഹതന്റെ = അങ്ങയാൽ കൊല്ലപ്പെട്ട ശത്രുവിന്റെ. കോപ്പ് – സ്വത്ത്; ശത്രുവിനെ കൊന്ന്, അവന്റെ മുതൽ ഞങ്ങൾക്കു തരിക. അഭംഗൻ = നാശമേശാത്തവൻ.
[8] കൂട്ടുകാരോട്: വേണ്ടതു – പുരോഡാശവം മറ്റും. തൽപരിഗ്രഹം – ഇന്ദ്രൻ ഇവയെ സ്വീകരിയ്ക്കുന്നതു, നമുക്കു സുഖം തരാനാകുന്നു.
[9] സ്വത്തിനു – ധനലബ്ധിയ്ക്ക്. ശക്തൻ – ധനദാനസമർത്ഥൻ. മഹാന്ന് – ഇന്ദ്രന്ന്. ഇഷ്ടമനുഷ്ഠിച്ച മനുഷ്യൻ അഞ്ജസാ വെല്ലും – ശത്രുക്കളെ. വാഴും – ഗൃഹത്തിൽ സുഖമായി വസിയ്ക്കും. തഴച്ചിടും – സന്താനാദികളാൽ പുഷ്ടിപ്പെടും. ദേവകൾ ചീത്തപ്രവൃത്തിയ്ക്കു വഴങ്ങില്ല; നേരെമറിച്ചു, സൽക്കർമ്മം അവരെ വശീകരിയ്ക്കും.
[10] സുദാനൻ – യജമാനൻ.
[11] ഉന്നതിയണച്ച് – അങ്ങയെ സ്തോത്രംകൊണ്ടുയർത്തി, ബലവാനാക്കി. കൂട്ടർ – പുത്രാദികൾ.
[12] വെന്നവന്നു, പോരിൽ ജയിച്ച ഭടന്നു, വിഭൂതി (ധനം) ഏറെ കൊടുക്കപ്പെടുമല്ലോ; അതുപോലെ, ഇന്ദ്രന്നു യാഗത്തിൽ വീതം (ഹവിർഭാഗം) കൂടുതലുണ്ട്: എല്ലാസ്സവനങ്ങളിലുമുണ്ട്, ഇന്ദ്രന്നു സോമപാനം; മധ്യാഹ്നസവനമാകട്ടേ, മുഴുവനും ഇന്ദ്രന്നുള്ളതാണ്. മഖവാൻ – യജമാനൻ.
[13] കൂട്ടുകാരോട്: അധ്വാരാർഹരിൽവെച്ചു – ദേവകളിൽവെച്ച് ഇന്ദ്രന്നു കൂടുതലായി.
[14] വന്നെതിർക്കുവാനേവൻ – ഒരാളും വന്നെതിർക്കില്ല.
[15] മഘവാവിന് – മേഘവാവായ ഭവാന്ന് പ്രിയദ്രവ്യം – ഹവിസ്സ്. ആഹവച്ചുണ = യുദ്ധത്തിൽ ഉശിര്. സൂരികൾ – സ്തോതാക്കൾ.
[16] ഇടത്തരത്തേയും – ഇടത്തരം ധനത്തേയും. മേത്തരത്തിനും – മേത്തരം ധനത്തിനും. ഗോത്രകൾക്കായ് – പൈക്കളെ അപഹരിപ്പാൻ.
[17] വസു = ധനം. ഏവർക്കും – സ്തോതാക്കൾക്കെല്ലാം. യുദ്ധങ്ങളുണ്ടായ്വരുമ്പോഴും വസു നല്കും.
[18] എത്രയ്ക്കോ – എത്ര സമ്പത്തിന്നോ. വാഴ്ത്തുവോനെയേ – അങ്ങയെ സ്തുതിയ്ക്കുന്നവനെമാത്രമേ. ചെറ്റും കൊടുത്തിടാ – ധനം.
[19] പൂർവാർദ്ധം ഇന്ദ്രവചനമാണ്; അതു കേട്ടു സന്തോഷിച്ച് ഋഷി പറയുന്നതാണ്, ഉത്തരാർദ്ധം: ദായം – തറവാട്ടുമുതൽ.
[20] സത്വരൻ – കർമ്മ