ഭരദ്വാജൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)
യാസ്വദിപ്പോനെന്നിങ്ങനെ
ഇപ്പൂഷാവെ സ്തുതിപ്പവ –
ന്നീഡ്യനാകാ, മറ്റു ദേവൻ!1
നിസ്സഖാവോടൊന്നിച്ചല്ലോ,
ശത്രുവധം നടത്തുന്ന –
ത,ത്ര മഹാരഥനിന്ദ്രൻ!2
ശ്ശൂരനപ്പൊന്മയചക്രം
നേരിട്ടാഞ്ഞുവിട്ടാനല്ലോ,
സ്ഫാരഭാസ്സാം പകലോങ്കൽ!3
സുന്ദരാംഗ, ഞങ്ങൾ നിന്നെ
വാഴ്ത്തുവത; – സ്സ്വത്തെങ്ങളിൽ –
ച്ചേർത്താലും, നീ പുരുസ്തുത!4
മെങ്ങളുടെ ലാഭത്തിന്നായ്
സാധിപ്പിയ്ക്ക: പൂഷാവേ, നീ
ഖ്യാതനല്ലോ, വിദൂരത്തും!5
ഇമ്മട്ടാം നിൻത്രാണം ഞങ്ങൾ
ഇന്നു സർവ്യാപ്തിയ്ക്കഭ്യർത്ഥി –
യ്ക്കുന്നു, നാളെസ്സർവാപ്തിയ്ക്കും.6
[1] ആജ്യസിക്തം = നെയ്യുകൊണ്ടു നനച്ചത്. മറ്റുദേവൻ ഈഡ്യനാകാ – പൂഷാവിങ്കൽനിന്നുതന്നേ അഭീഷ്ടം കൈവരും.
[2] സത്സംരക്ഷാവിധായകൻ – സജ്ജനപാലകൻ; ഇന്ദ്രന്റെ വിശേഷണം. ഇന്ദ്രന്നും സഹായഭൂതനാണ്, പൂഷാവ്.
[3] ഇശ്ശൂരൻ – പൂഷാവ്. സ്ഫാരഭാസ്സാം – ശോഭയേറിയ.
[4] ബോധവാൻ = ജ്ഞാനി.
[5] ഗവാന്വേഷകർ – ഗോക്കളെ തിരയുന്നവർ. സാധിപ്പിയ്ക്ക – സിദ്ധകാര്യരാക്കുക.
[6] സർവാപ്തി – സർവഭോഗ്യങ്ങളും കിട്ടാൻ.