അംഗിരോഗോത്രൻ നൃമേധൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)
കെല്പിനോടേ ദേവന്മാർക്കായ്
സ്വല്പേതരമൊഴുകുന്നു,
സുപ്രഭാവം ലഭിയ്ക്കുവാൻ! 1
ഗാഥകൊണ്ടു തുടയ്ക്കുന്നു,
ജ്യോതിസ്സോടേ തഴയ്ക്കുമീ
സ്തോതവ്യമാം തുരഗത്തെ! 2
സോമമേ, നിൻതേജോഭരം
എത്രയും ധർഷകമല്ലോ:
സ്തുത്യമാഴി നിറയ്ക്ക, നീ! 3
നീർ മികവിൽപ്പൊഴിച്ചാലും;
ആട്ടിപ്പായിച്ചാലും ഭവാൻ
ദ്വേഷ്ടാക്കളെയൊപ്പംതന്നേ. 4
ചൊല്ലു,മേതോരുത്തന്റെയും
പൊല്ലാപ്പും വിടുർത്തെ,ങ്ങളെ
നല്ലവണ്ണം രക്ഷിയ്ക്ക, നീ! 5
രി; – ന്ദോ, കൊണ്ടുവരിക, നീ
ഭൗമദിവ്യധനത്തെയും,
ശ്രീമത്തായ ബലത്തെയും! 6
[1] സുപ്രഭാവം ലഭിയ്ക്കുവാൻ – ദേവന്മാരുടെയിടയിൽ മേന്മ നേടാൻ.
[2] മേധകർമ്മകരർ – അധ്വര്യുപ്രഭൃതികൾ. നുതിഗാഥ = സ്തുതിഗാനം. തുടയ്ക്കുന്നു – ശുദ്ധീകരിയ്ക്കുന്നു. തുരഗത്തെ – സോമത്തെ.
[3] ശ്രീ = സമ്പത്ത്. സ്തുത്യമാഴി – സ്തുത്യമായ ദ്രോണകലശം. കലശം നിറയുമാറു നീരൊഴുക്കുക.
[4] നേടി – ഞങ്ങൾക്കു തരാൻ. ദ്വേഷ്ടാക്കൾ – ദ്രോഹികൾ.
[5] കെടുചൊല്ല് = ദുർഭാഷണം. പൊല്ലാപ്പ് = വൃഥാ പഴിയ്ക്കൽ.
[6] ഒന്നായ് – ധാരമുറിയാതെ. ശ്രീമത്ത് = ശോഭയേറിയതു്.