ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)
നീരരിപ്പിൽ വിടപ്പെട്ടൂ:
പാറുകയായ,ത്തുരഗം
വീരാകർഷകത്തിലെങ്ങും! 1
നാവഹിപ്പോനാ നീയിന്ദോ,
മട്ടുതിർക്കുമരിപ്പയെ
വിട്ടൊഴുകീടുക, നേരേ! 2
ക്കോട്ടകളാ നീയെങ്ങളെ
കാട്ടുകി; – റക്കുകെ,ങ്ങളെ
വാട്ടം പോക്കും ക്രതുവിങ്കൽ! 3
ശ്ശ്രീ കലർത്തിക്കൊണ്ടിതിനെ
കർമ്മപരരരിയ്ക്കുന്നു,
കമ്പിളിയരിപ്പതന്നിൽ. 4
യധ്വരകാരന്നു ധനം,
മന്നിലും വിണ്ണിലും വാനം-
തന്നിലുമുള്ളതെല്ലാമേ! 5
വിണ്ണുലകിൽക്കേറീടുന്നു,
അശ്വത്തെയും ഗോവിനെയും
പുത്രനെയും കൊടുക്കുവാൻ! 6
[1] ഇരുദാരുനീര് – രണ്ടു പലകകൾക്കിടയിലെ സോമരസം. അരിപ്പയിൽ, ഒരു തേർക്കുതിരപോലെ അഴിച്ചുവിടപ്പെട്ടു; അപ്പോൾ അത്തുരഗം – സോമം – വീരാകർഷകത്തിലെങ്ങും പാറുകയായി. വീരാകർഷകത്തിന്നു രണ്ടർത്ഥം: വീരന്മാരെ ആകർഷിയ്ക്കുന്ന യുദ്ധം; ദേവന്മാരെ ആകർഷിയ്ക്കുന്ന യജ്ഞം.
[2] ആവഹിപ്പോൻ – ചുമതലയേയ്ക്കുന്നവൻ. മട്ട് = തേൻ; അരിപ്പയിൽ നിന്നു ചോരുന്ന സോമരസംതന്നെ, തേൻ. നേരേ – കലശത്തിലെയ്ക്കു്.
[3] ജ്യേഷ്ഠ – പുരാതന. കതിർക്കോട്ടകൾ – ജ്യോതിർഗ്ഗോളങ്ങൾ; വെളച്ചം. വാട്ടം പോക്കും – ബലകരമായ. ക്രതുവിങ്കൽ ഇറക്കുക – യജ്ഞം ചെയ്യിച്ചാലും.
[4] ശ്രീ കലർത്തിക്കൊണ്ടു് – മോടിപ്പെടുത്തിക്കൊണ്ടു്. ഇതിനെ – സോമത്തെ. കർമ്മപരർ – ഋത്വിക്കുകൾ.
[5] അധ്വരകാരൻ – യജമാനൻ. വാനം – അന്തരിക്ഷം.
[6] കൊടുക്കുവാൻ – സ്തോതാക്കൾക്കു്.