SFNസായാഹ്ന ഫൌണ്ടേഷൻ
images/Hackert_Villa_des_Maecenas.jpg
Villa des Maecenas with the Waterfalls in Tivoli, a painting by Jacob Philipp Hackert (1737–1807).
ഭ­യ­മെ­ന്ന രാ­ജ്യം
സാബു ഹ­രി­ഹ­രൻ
ഒ­ന്നു്

താ­നൊ­രു പി­ടി­വാ­ശി­ക്കാ­ര­ന­ല്ലെ­ന്നു് തെ­ളി­യി­ക്കാ­നൊ­രു അവസരം—എ­വി­ടേ­ക്കാ­ണു് പോ­കേ­ണ്ട­തെ­ന്ന ചോ­ദ്യം വി­ധു­വി­നോ­ടു് ചോ­ദി­ക്കു­മ്പോൾ മ­ധു­വി­നു് അ­ങ്ങ­നെ­യൊ­രു മുൻ­വി­ചാ­ര­മു­ണ്ടാ­യി­രു­ന്നു. സ്ത്രീ­കൾ­ക്കു് പ­രി­ഗ­ണ­ന­യും പ്രാ­ധാ­ന്യ­വും കൊ­ടു­ക്കു­ന്നൊ­രാ­ളാ­ണു് താ­നെ­ന്നു് ആ ചോ­ദ്യം കേ­ട്ട­പ്പോൾ തന്നെ അ­വൾ­ക്കു് ബോ­ധ്യ­പ്പെ­ട്ടി­ട്ടു­ണ്ടാ­വ­ണം. മൂ­ന്നാർ അ­ല്ലെ­ങ്കിൽ ഊട്ടി അ­തു­മ­ല്ലെ­ങ്കിൽ കൊ­ടൈ­ക്ക­നാൽ. എ­ന്നാൽ ഒ­ട്ടും­ത­ന്നെ പ്ര­തീ­ക്ഷി­ക്കാ­ത്തൊ­രു സ്ഥ­ല­പ്പേ­രാ­ണു് വിധു പ­റ­ഞ്ഞ­തു്. ഒ­രി­ക്കൽ താൻ പോ­ക­ണ­മെ­ന്നു് സ്വ­പ്നം ക­ണ്ടി­രു­ന്നൊ­രി­ടം—മധു ഓർ­ത്തു. മ­റ­വി­യി­ലേ­ക്കു് മ­ന­പൂർ­വ്വം ച­വി­ട്ടി­ത്താ­ഴ്ത്തി­യ അ­സു­ഖ­ക­ര­മാ­യ ഓർ­മ്മ­കൾ അ­ടു­ത്ത നി­മി­ഷം പൊ­ടു­ന്ന­നെ പൊ­ന്തി വന്നു. കോ­ളേ­ജ് ടൂ­റി­നു്, ബാ­ച്ചി­ലെ സ­ക­ല­രും മ­ണാ­ലി­യി­ലേ­ക്കു് പു­റ­പ്പെ­ടു­മ്പോൾ ചു­ട്ടു­പൊ­ള്ളു­ന്ന പ­നി­യു­മാ­യി വി­റ­ച്ചു് കി­ട­ന്ന ആ ന­ശി­ച്ച ദി­വ­സ­ങ്ങൾ… അ­ന്നു് പ­നി­ക്കി­ട­യിൽ കി­ട­ന്നു­കൊ­ണ്ടു് പ്ര­തി­ജ്ഞ ചെ­യ്ത­താ­ണു് എ­ന്നെ­ങ്കി­ലു­മൊ­രി­ക്ക­ല­വി­ടം സ­ന്ദർ­ശി­ക്കു­മെ­ന്നു്. ഇ­പ്പോ­ഴി­താ ഒരു നി­യോ­ഗം പോലെ ആ ആ­ഗ്ര­ഹം യാ­ഥാർ­ത്ഥ്യ­മാ­വാൻ പോ­കു­ന്നു!

തോ­ളി­ലും കൈ­യ്യി­ലും ബാ­ഗു­ക­ളു­മാ­യി വീ­ട്ടിൽ നി­ന്നി­റ­ങ്ങു­മ്പോൾ, ‘മോളെ… മോള് ഇ­വ­നെ­യൊ­ന്നു് നോ­ക്കി­ക്കോ­ണെ… അ­ധി­കോ­ന്നും യാത്ര ചെ­യ്തു് പ­രി­ച­യ­മി­ല്ലാ­ത്ത­താ…’ വി­ധു­വി­നെ നോ­ക്കി മ­ധു­വി­ന്റെ അമ്മ അ­ങ്ങ­നെ പ­റ­ഞ്ഞ­തു് അ­യാൾ­ക്കൊ­രു ക്ഷീ­ണ­മാ­യി. ‘ഈ അ­മ്മ­യ്ക്കു് ഞാ­നി­പ്പോ­ഴും ചെറിയ കു­ട്ടി­യാ­ണെ­ന്നാ!’ അ­ങ്ങ­നെ പ­റ­ഞ്ഞു് വി­ള­റി­പ്പോ­യ ചി­രി­യും ജാള ്യത നി­റ­ഞ്ഞ മു­ഖ­വു­മൊ­ളി­പ്പി­ക്കാൻ മ­ധു­വൊ­രു ദുർ­ബ്ബ­ല­ശ്ര­മം ന­ട­ത്തി. എ­യർ­പ്പോർ­ട്ടി­ലേ­ക്കു­ള്ള യാ­ത്രാ­മ­ധ്യേ അയാൾ ചി­രി­ച്ചു കൊ­ണ്ടു് പ­റ­ഞ്ഞു,

‘മ­ധു­വും വി­ധു­വും—ലൈഫ് ലോ­ങ്ങ് ഹ­ണി­മൂൺ—അ­താ­ണി­പ്പോ എവിടെ ചെ­ന്നാ­ലും കേൾ­ക്കു­ന്ന ജോ­ക്ക്!’

‘ഞാ­നു­മ­തു് ആ­ലോ­ചി­ക്കാ­തി­രു­ന്നി­ല്ല! ങാ… മധു, ഹ­ണി­മൂൺ ക­ഴി­ഞ്ഞു് വന്നാ പി­ന്നെ ര­ണ്ടാ­ഴ്ച്ച എ­നി­ക്കു് നി­ന്നു് തി­രി­യാൻ സ­മ­യ­മു­ണ്ടാ­വി­ല്ല കേ­ട്ടോ. ഹൈ­ദ്രാ­ബാ­ദിൽ നി­ന്നൊ­രു ക്ലൈ­ന്റ് വ­രു­ന്നു­ണ്ടു്… അതു് കൊ­ണ്ടു് വേ­റെ­യൊ­ന്നും പ്ലാൻ ചെ­യ്തേ­ക്ക­ല്ലെ’

‘ഞാ­ന­ത­ങ്ങോ­ട്ടു് പ­റ­യാ­നി­രു­ന്ന­താ… ഇ­ത്ര­യും ദിവസം ലീവ് കി­ട്ടി­യ­തു് തന്നെ കാലു് പി­ടി­ച്ചി­ട്ടാ… ഒരു മേജർ റി­ലീ­സു­ണ്ടു്…’

വി­ധു­കൃ­ഷ്ണ­യെ മ­ധു­പാൽ ക­ണ്ടു­മു­ട്ടി­യ­തു് ഇൻഫോ പാർ­ക്കി­ലെ ക്യാ­ന്റീ­നിൽ വെ­ച്ചാ­യി­രു­ന്നു. വിധു തന്റെ ‘കൂ­ട്ട­ത്തിൽ­പെ­ട്ട’ ആള് ത­ന്നെ­യാ­ണോ­യെ­ന്നു് അ­റി­യു­ക—അ­താ­യി­രു­ന്നു ഇഷ്ടം തോ­ന്നി­യ­പ്പോൾ മധു ആദ്യം ചെ­യ്ത­തു്. കൂ­ട്ടി­ക്കെ­ട്ടാ­വു­ന്ന ‘വാ­ലു­കൾ’ ത­ന്നെ­യാ­ണെ­ന്നൊ­രു ഉ­റ­പ്പാ­ക്കൽ. ശേ­ഷ­മാ­യി­രു­ന്നു ഇ­ഷ്ട­മ­റി­യി­ക്ക­ലും, വി­വാ­ഹാ­ഭ്യർ­ത്ഥ­ന­യും. എ­ല്ലാം ക­രു­ത­ലോ­ടെ, ക­ണ­ക്കു­കൂ­ട്ടി­യു­ള്ള ക­രു­നീ­ക്ക­ങ്ങൾ. പ്ര­തീ­ക്ഷി­ച്ച­തു് പോലെ, വീ­ട്ടിൽ കാ­ര്യ­മ­വ­ത­രി­പ്പി­ച്ച­പ്പോൾ ഒ­രു­ഭാ­ഗ­ത്തു് നി­ന്നും ഒ­ര­നി­ഷ്ട­വും ഉ­ണ്ടാ­യി­ല്ല. ജീ­വി­ത­ത്തിൽ താൻ ജ­യ­ങ്ങൾ മാ­ത്രം പ്ര­തീ­ക്ഷി­ക്കു­ന്നു­ള്ളൂ. മധു അ­ന്നും സ്വ­ന്തം തോളിൽ ത­ട്ടി­യ­ഭി­ന­ന്ദി­ച്ചു.

ര­ണ്ടു്

പ്ര­തീ­ക്ഷി­ച്ച­തി­ലും മ­നോ­ഹ­ര­മാ­യി­രു­ന്നു മ­ണാ­ലി­യി­ലേ­ക്കു­ള്ള യാത്ര. മ­ഞ്ഞു­വീ­ഴ്ച്ച കാരണം റി­സോർ­ട്ടി­ലെ­ത്തി­ച്ചേ­രാ­ന­ല്പം വൈ­കി­യെ­ങ്കി­ലും വ­ഴി­യോ­ര­ക്കാ­ഴ്ച്ച­കൾ ആ­സ്വ­ദി­ച്ചു് ഇ­രു­ന്ന­തു് കൊ­ണ്ടു് മു­ഷി­വു­ണ്ടാ­യി­ല്ല. വെ­ബ്സൈ­റ്റിൽ നി­ര­ത്തി­യി­രു­ന്ന ഫോ­ട്ടോ­ക­ളിൽ ക­ണ്ട­തി­നേ­ക്കാൾ ക­മ­നീ­യ­മാ­യി­രു­ന്നു റി­സോർ­ട്ട്. താ­ഴ്‌­വ­ര­യി­ലേ­ക്കു് തല നീ­ട്ടി­പ്പി­ടി­ച്ചു നി­ല്ക്കു­ന്നൊ­രു ചു­വ­ന്ന കെ­ട്ടി­ടം. മു­റി­യി­ലെ ബാൽ­ക്ക­ണി­യിൽ നി­ന്നു് നോ­ക്കി­യാൽ അല്പം അ­ക­ലെ­യാ­യി, ഹ­രി­ത­വർ­ണ്ണം കോ­രി­യൊ­ഴി­ച്ച­തു പോലെ തോ­ന്നി­പ്പി­ക്കു­ന്ന കു­ന്നിൻ­ചെ­രി­വു് കാണാം. ചെ­രു­വി­നെ ത­ഴു­കി­യൊ­ഴു­കു­ന്ന നദി. അ­ക­ലെ­യാ­യി മ­ഞ്ഞിൽ മ­റ­ഞ്ഞു­കി­ട­ക്കു­ന്ന മ­ല­നി­ര­കൾ. അവ വെ­ളി­ച്ചം വി­ത­റു­ക­യാ­ണെ­ന്നു് തോ­ന്നി­പ്പി­ച്ചു. അ­ത്ര­യും പ്ര­കൃ­തി­ഭം­ഗി നി­റ­ഞ്ഞ ഒരിടം മുൻ­പു് ക­ണ്ടി­ട്ടി­ല്ലെ­ന്നു് ഇ­രു­വർ­ക്കും തോ­ന്നി. ചൂടും ത­ണു­പ്പും കെ­ട്ടു­പി­ണ­ഞ്ഞു് കി­ട­ക്കു­ന്ന അ­ഞ്ചു് ദി­വ­സ­ങ്ങ­ളാ­ണി­നി­യി­വി­ടെ!

images/Hills_Ba.jpg

ക­മ്പി­ളി­പ്പു­ത­പ്പു­കൾ അ­ടു­ക്കി­വെ­ച്ച പ­തു­പ­തു­ത്ത മെ­ത്ത­യി­ലേ­ക്കു് ക്ഷീ­ണ­മി­റ­ക്കി വെ­യ്ക്കു­മ്പോൾ മധു ചോ­ദി­ച്ചു,

‘ന­മു­ക്കാ­ദ്യം എവിടെ പോണം?’

‘അ­തൊ­ക്കെ മധു പ്ലാൻ ചെ­യ്താ മതി. ഇപ്പൊ ഞാൻ നല്ല ട­യേർ­ഡാ… ന­മു­ക്കു്… എല്ലാ ദി­വ­സ­വും ക­റ­ങ്ങാൻ പോണ്ട…’

‘ങെ അ­തെ­ന്താ?… പി­ന്നെ ക­ഷ്ട­പ്പെ­ട്ടു് എ­ന്തി­നാ ഇ­ത്രേം ദൂരം വന്നേ?!’

‘ന­മു­ക്കു് ഇവിടെ ഈ ത­ണു­പ്പ­ത്തു്, ക­മ്പി­ളീം പു­ത­ച്ചു് ബാൽ­ക്ക­ണീ­ലു്, നല്ല ചൂടു് മസാല ടീയും ഊ­തി­ക്കു­ടി­ച്ചു് വ­ല്ല­തും മി­ണ്ടീം പ­റ­ഞ്ഞും ഇ­രി­ക്കാം…’

ഓഹോ! ഇ­ത്ര­യും വലിയ സ്വ­പ്ന­ജീ­വി­യാ­യി­രു­ന്നു എ­ന്ന­റി­ഞ്ഞി­ല്ല… എന്ന മ­ട്ടിൽ ആ­ശ്ച­ര്യ­ത്തോ­ടെ മധു അവളെ നോ­ക്കി ഇ­രു­ന്നു.

‘എന്താ മധു… ഓ­ക്കെ­യ­ല്ലെ?’

മധു സ­മ്മ­ത­പൂർ­വ്വം ത­ല­യാ­ട്ടി­ക്കൊ­ണ്ടു് പ­റ­ഞ്ഞു,

‘എന്നാ ന­മു­ക്കൊ­രു കാ­ര്യം ചെ­യ്യാം… ഇവിടെ അ­ഞ്ചു് ദി­വ­സ­മു­ണ്ട­ല്ലോ… ഇ­ന്നു് മു­ഴു­വൻ ന­മു­ക്കു് ഇവിടെ തന്നെ ഇ­രി­ക്കാം… തന്റെ ഇഷ്ടം പോലെ… നാളെ ന­മു­ക്കു് ക­റ­ങ്ങാൻ പോവാം… ഇ­തു­വ­രെ വ­ന്ന­ത­ല്ലെ?’

അ­വൾ­ക്കു് താ­നേ­തോ സു­ന്ദ­ര­സ്വ­പ്നം കാ­ണു­ക­യാ­ണെ­ന്നു് തോ­ന്നി. തന്റെ വാ­ക്കു­കൾ­ക്കും ആ­ഗ്ര­ഹ­ങ്ങൾ­ക്കും വില കൽ­പ്പി­ക്കു­ന്നൊ­രാൾ. ഇ­തു­വ­രെ­യും തന്റെ തീ­രു­മാ­ന­ങ്ങ­ളൊ­ന്നും തെ­റ്റി­യി­ട്ടി­ല്ല. എ­ന്നു­മെ­പ്പോ­ഴും കാ­വൽ­ദൈ­വ­ങ്ങൾ ത­നി­ക്കു് തുണ നി­ന്നി­ട്ടേ­യു­ള്ളൂ.

അ­ന്നേ­ദി­വ­സം അവർ ഓ­രോ­ന്നും മി­ണ്ടി­യും പ­റ­ഞ്ഞും ഇ­രു­ന്നു. പ്രി­യ­പ്പെ­ട്ട കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു് പ­ര­സ്പ­രം പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു, ഇ­ഷ്ട­മു­ള്ള നിറം, സി­നി­മ­കൾ, പാ­ട്ടു­കൾ, പു­സ്ത­ക­ങ്ങൾ, വ­സ്ത്ര­ങ്ങൾ, ഭ­ക്ഷ­ണ­ങ്ങൾ… എ­ക്കാ­ല­വും ഓർ­ത്തു­വെ­യ്ക്കാ­നു­ള്ള കാ­ര്യ­ങ്ങൾ. പ­ര­സ്പ­രം കൊ­ളു­ത്തി­യി­ടു­ന്ന ച­ങ്ങ­ല­ക്ക­ണ്ണി­കൾ. അവൾ തന്റെ അ­ടു­ത്ത­സു­ഹൃ­ത്തു­ക്ക­ളു­ടെ കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു. അ­വ­രോ­ടൊ­പ്പം ചി­ല­വ­ഴി­ച്ച സു­ന്ദ­ര­നി­മി­ഷ­ങ്ങൾ, യാ­ത്ര­കൾ, ചെ­റു­ത­മാ­ശ­കൾ… വിധു തന്റെ ഓർ­മ്മ­ക­ളു­ടെ ശേ­ഖ­ര­ത്തിൽ നി­ന്നു് ഒ­ന്നൊ­ന്നാ­യെ­ടു­ത്തു് അ­യാ­ളു­ടെ മു­ന്നിൽ നി­ര­ത്തി വെ­ച്ചു­കൊ­ണ്ടി­രു­ന്നു. മധു ആ­ശ്ച­ര്യ­പ്പെ­ടു­ക­യാ­യി­രു­ന്നു, ത­നി­ക്കു­മു­ണ്ട­ല്ലോ പ­ങ്കു­വെ­യ്ക്കാ­നൊ­രു­പാ­ടു് കഥകൾ!

അ­നു­ഭ­വി­ച്ച­തു­മാ­സ്വ­ദി­ച്ച­തു­മ­ല്ലാ­തെ ഒ­ന്നു­മി­തു­വ­രെ ആ­രു­മാ­യും വി­ശ­ദ­മാ­യി പ­ങ്കു­വെ­യ്ക്കാൻ അവസരം കി­ട്ടി­യി­രു­ന്നി­ല്ല. തന്റെ കാ­ര്യ­ങ്ങൾ ഒ­ന്നൊ­ന്നാ­യി വെ­ളി­വാ­ക്കും തോറും മ­ധു­വി­നു് തോ­ന്നി, സ്വയം അ­റി­യു­ക­യാ­ണെ­ന്നു്, ഉ­ള്ളിൽ താൻ സ­ന്ദർ­ശി­ക്കാൻ മ­റ­ന്നു­പോ­യ വ­ലി­യൊ­രു ലോ­ക­മു­ണ്ടെ­ന്നു്!

മൂ­ന്നു്

പി­റ്റേ­ന്നു് പ്ര­ഭാ­ത­ഭ­ക്ഷ­ണ­ത്തി­നു് ശേഷം റി­സോർ­ട്ട് മാ­നേ­ജർ ഏർ­പ്പാ­ടാ­ക്കി­യ വാ­ഹ­ന­ത്തിൽ സ്ഥ­ല­ങ്ങൾ കാ­ണാ­ന­വർ പു­റ­പ്പെ­ട്ടു. നല്ല സു­ഖ­മു­ള്ള ത­ണു­പ്പു്! ഓരോ ഉച്ഛ ്വാ­സ­വും നേർ­ത്ത­പു­ക­യു­ടെ ചെ­റു­പ­ട­ല­ങ്ങൾ തീർ­ക്കു­ന്നു!

സ്കീ­യിം­ഗ് ചെ­യ്യാൻ ത­ക്ക­വ­ണ്ണം മ­ഞ്ഞു­നി­റ­ഞ്ഞൊ­രു താ­ഴ്‌­വ­ര­യി­ലേ­ക്കാ­ണ­വ­രെ ഡ്രൈ­വർ കൂ­ട്ടി­ക്കൊ­ണ്ടു് പോ­യ­തു്. അനേകം യു­വ­ദ­മ്പ­തി­ക­ളെ അ­വ­ര­വി­ടെ കണ്ടു. ക­ണ്ടാ­ല­റി­യാം, മി­ക്ക­വ­രും ന­വ­ദ­മ്പ­തി­കൾ. ദൂ­രെ­യാ­യി ആ­കാ­ശ­ത്തു് പാ­രാ­ഗ്ലൈ­ഡിം­ഗ് ചെ­യ്യു­ന്ന­വർ. സാ­ഹ­സി­ക­രാ­യ മ­നു­ഷ്യ­പ­റ­വ­കൾ.

പ്ര­ശ­സ്ത­മാ­യ ഹഡിംബ ക്ഷേ­ത്രം ക­ണ്ട­പ്പോൾ, മധു അ­ത്ഭു­ത­പ്പെ­ട്ടു.

‘എത്ര ചെറിയ ക്ഷേ­ത്രം!’

വി­ധു­വി­ന്റെ പ്ര­തി­ക­ര­ണം മ­റ്റൊ­ന്നാ­യി­രു­ന്നു.

‘എ­ന്തി­നാ വലിയ ക്ഷേ­ത്രം?… അല്ലെ?’

വൈ­കു­ന്നേ­ര­ത്തോ­ടെ­യാ­ണ­വർ തി­രി­കെ റി­സോർ­ട്ടിൽ മ­ട­ങ്ങി­യെ­ത്തി­യ­തു്. ചൂ­ടു­വെ­ള്ള­ത്തിൽ കുളി ക­ഴി­ഞ്ഞു വന്ന വിധു, ‘നല്ല ക്ഷീ­ണം… എ­നി­ക്കൊ­ന്നു് കി­ട­ക്ക­ണം’ എ­ന്നു് പ­റ­ഞ്ഞു് കി­ട­ക്ക­യു­ടെ നേർ­ക്കു് ന­ട­ന്നു. മധു ബാൽ­ക്ക­ണി­യി­ലേ­ക്കു് ന­ട­ന്നു. എത്ര മ­നോ­ഹ­ര­മാ­ണി­വി­ടം! പ്ര­കൃ­തി­യി­ലെ മു­ഴു­വൻ സൗ­ന്ദ­ര്യ­വും ആ­വാ­ഹി­ച്ചെ­ടു­ത്ത പോ­ലെ­യു­ണ്ടു്. അ­ല്പ­നേ­രം അവിടെ നിന്ന ശേഷം അയാൾ മു­റി­ക്ക­ക­ത്തേ­ക്കു് പോയി ഹാൻ­ഡി­ക്യാ­മു­മാ­യി തി­രി­കെ വന്നു. ദൂരെ മ­ല­നി­ര­ക­ളി­ലേ­ക്കു് സൂം ചെ­യ്തു. സാ­യാ­ഹ്ന­ത്തി­ലെ സ്വർ­ണ്ണ­വെ­യി­ലിൽ വെ­ട്ടി­ത്തി­ള­ങ്ങു­ന്ന, മ­ഞ്ഞു­പു­ത­ച്ചു് കി­ട­ന്നു­റ­ങ്ങു­ന്ന മ­ല­നി­ര­കൾ. അ­വി­ടെ­ങ്ങും ഒരു മ­നു­ഷ്യ­ല­ക്ഷ­ണ­വും കാ­ണാ­നാ­യി­ല്ല. മധു താ­ഴ്‌­വ­ര­യി­ലേ­ക്കു് ക്യാ­മ­റ തി­രി­ച്ചു. ദൂ­രെ­യാ­യി ട്രെ­ക്കിം­ഗ് ക­ഴി­ഞ്ഞു് വ­രു­ന്ന­വർ. കൈ­ക­ളിൽ നീണ്ട വടികൾ. ചു­മ­ലിൽ ബാഗ്. എ­ല്ലാ­വ­രും ചെവി മൂ­ടു­ന്ന ക­മ്പി­ളി­ത്തൊ­പ്പി­കൾ ധ­രി­ച്ചി­ട്ടു­ണ്ടു്. കൂ­ട്ട­ത്തിൽ വി­ദേ­ശി­ക­ളേ­യും കാ­ണാ­നാ­യി.

മധു, മ­ര­ങ്ങൾ നി­റ­ഞ്ഞ ചെ­റു­കു­ന്നു­ക­ളി­ലേ­ക്കാ­ണു് പി­ന്നീ­ടു് ക്യാ­മ­റ തി­രി­ച്ച­തു്. മ­ര­ങ്ങൾ­ക്കി­ട­യി­ലൂ­ടെ ന­ട­ന്നു പോ­കു­ന്ന രണ്ടു പേർ. അയാൾ ക്യാ­മ­റ അ­വ­രി­ലേ­ക്കു് സൂം ചെ­യ്തു. ക­ണ്ടാ­ല­റി­യാം, ന­വ­ദ­മ്പ­തി­കൾ. ത­ങ്ങ­ളെ പോലെ. ഒ­ന്നു­കൂ­ടി സൂം ചെ­യ്തു നോ­ക്കി. വ­ട­ക്കേ­ന്ത്യ­യിൽ നി­ന്നു­ള്ള­വ­രാ­വ­ണം. ചെ­മ്പി­ച്ച മു­ടി­യും വി­ള­റി­യ ചർ­മ്മ­വും. ഒരു വലിയ ക­മ്പി­ളി കൊ­ണ്ടു് മൂ­ടി­പൊ­തി­ഞ്ഞാ­ണ­വർ ന­ട­ക്കു­ന്ന­തു്. താൻ അവരെ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു് അ­വർ­ക്കു് കാ­ണാ­നാ­വു­മോ? തന്റെ പ്ര­വൃ­ത്തി ആ­രെ­ങ്കി­ലും കാ­ണു­ന്നു­ണ്ടോ? മധു ജാള ്യ­ത­യോ­ടെ ചു­റ്റി­ലും നോ­ക്കി. അ­ടു­ത്ത ബാൽ­ക്ക­ണി­കൾ ഒ­ഴി­ഞ്ഞു കി­ട­ക്കു­ക­യാ­ണു്. എ­ല്ലാ­വ­രും മു­റി­ക്കു­ള്ളി­ലാ­യി­രി­ക്ക­ണം. മധു ബാൽ­ക്ക­ണി­യി­ലി­ട്ടി­രു­ന്ന കസേര വ­ലി­ച്ച് ചു­വ­രി­നോ­ടു് ചേർ­ത്തി­ട്ടു് അ­തി­ലി­രു­ന്നു. എ­ന്നി­ട്ടു് അവരെ തന്നെ ക്യാ­മ­റ­ക്ക­ണ്ണിൽ ഉ­റ­പ്പി­ച്ചു നിർ­ത്തി. അ­പ്പോൾ കണ്ടു, ആ ദ­മ്പ­തി­ക­ളു­ടെ അ­രി­കി­ലേ­ക്കു് മൂ­ന്നു് ചെ­റു­പ്പ­ക്കാർ ന­ട­ന്ന­ടു­ക്കു­ന്ന­തു്. മധു ക്യാ­മ­റ വീ­ണ്ടും സൂം ചെ­യ്തു.

നാലു്

ഇ­രു­വർ­ക്കും വേണ്ട രാ­ത്രി­ഭ­ക്ഷ­ണം മധു മു­റി­യി­ലേ­ക്കു് വ­രു­ത്തി. ത­ണു­പ്പ­ത്തു് പു­റ­ത്തെ ഹോ­ട്ട­ലിൽ പോകാൻ വയ്യ. മ­ഞ്ഞു് പൊ­ഴി­യു­ന്നു­ണ്ടു്. ഭ­ക്ഷ­ണം ക­ഴി­ക്കു­മ്പോൾ വിധു മ­ധു­വി­നെ ശ്ര­ദ്ധി­ച്ചു. സ്വൈ­ര്യ­ക്കേ­ടു് നി­റ­ഞ്ഞ ചി­ന്ത­കൾ അ­ല­ട്ടു­ന്ന­തു് പോലെ.

‘എന്താ മധു… ഒരു മൂ­ഡൗ­ട്ട് പോലെ?’

‘ഏയ് ഒ­ന്നു­മി­ല്ല… ഈ ത­ണു­പ്പു് കാ­ര­ണ­മാ­വും ചെ­റി­യൊ­രു ത­ല­വേ­ദ­ന…’

മണാലി എ­ന്നു് സ്ഥലം നിർ­ദ്ദേ­ശി­ച്ച­തു് താ­നാ­ണ­ല്ലോ… ഒ­രു­ത­ര­ത്തിൽ മ­ധു­വി­ന്റെ ത­ല­വേ­ദ­ന­യ്ക്കു് ഉ­ത്ത­ര­വാ­ദി താ­നാ­ണു്.

‘എ­ന്നാ­ലി­ന്നു് നേ­ര­ത്തെ കി­ട­ക്കാം… രാ­വി­ലെ എ­ഴു­ന്നേൽ­ക്കു­മ്പോൾ ഉ­ഷാ­റാ­വും…’

കു­റ്റ­ബോ­ധം നി­റ­ഞ്ഞ മു­ഖ­ത്തോ­ടെ­യ­വൾ പ­റ­ഞ്ഞു.

ഉ­റ­ങ്ങാൻ കി­ട­ന്നെ­ങ്കി­ലും മ­ധു­വി­നു് ഉ­റ­ങ്ങാ­നാ­യി­ല്ല. തി­രി­ഞ്ഞും മ­റി­ഞ്ഞും കി­ട­ന്ന­യാൾ ഉ­റ­ങ്ങാൻ ശ്ര­മി­ച്ചു. അർ­ദ്ധ­രാ­ത്രി ക­ഴി­ഞ്ഞു് ക്ഷീ­ണം കാരണം എ­ങ്ങ­നെ­യോ മ­യ­ങ്ങി­പ്പോ­യി.

പി­റ്റേ­ന്നു് ക­ണ്ണു് തു­റ­ക്കു­മ്പോൾ മധു ക­ണ്ട­തു്, മു­ന്നിൽ ക­സേ­ര­യി­ലി­രു­ന്നു് ചൂടു് ചായ ഊതി കു­ടി­ച്ചു കൊ­ണ്ടു് തന്നെ നോ­ക്കി ചി­രി­ക്കു­ന്ന വി­ധു­വി­നെ­യാ­ണു്.

‘എ­ന്തു് പറ്റി? രാ­വി­ലെ തന്നെ ക­റ­ങ്ങാൻ പോണം എ­ന്നു് പറഞ്ഞ ആ­ളെ­ന്താ ഇ­ത്രേം നേരം കി­ട­ന്നു­റ­ങ്ങി­യ­തു?’

‘ത­ല­വേ­ദ­ന…’

‘ആണോ?… ഇ­തു­വ­രെ മാ­റി­യി­ല്ലെ? നല്ല ചൂടു് ചാ­യ­യു­ണ്ടു്. ഞാ­നി­പ്പൊ തന്നെ എ­ടു­ത്തു് തരാം. അതു് കു­ടി­ക്കു­മ്പോ എ­ല്ലാം മാറും… സോറി മധു… ന­മു­ക്കു് ജ­യ്പൂ­രി­ലോ മറ്റോ പോയാ മ­തി­യാ­യി­രു­ന്നു… അല്ലെ?’

‘ഏയ്…’

‘മ­ധൂ­നു് തീരെ വ­യ്യെ­ങ്കിൽ ന­മു­ക്കു് തി­രി­കെ പോവാം… ഈ വെതറ് എ­ല്ലാർ­ക്കും പി­ടി­ക്കൂ­ല്ല…’

‘ശ്ശെ… അ­തൊ­ന്നും വേണ്ട… ഇതു് താനെ മാ­റി­ക്കൊ­ള്ളും… ഞാൻ കു­റ­ച്ചു് നേരം കൂ­ടി­യൊ­ന്നു് കി­ട­ക്ക­ട്ടെ…’

‘എന്നാ കു­റ­ച്ചു് നേരം കൂടി കി­ട­ന്നോ…’

മ­ധു­വി­നെ കി­ട­ക്കാൻ വി­ട്ടി­ട്ടു് വിധു ബാൽ­ക്ക­ണി­യി­ലേ­ക്കു് ന­ട­ന്നു.

അ­ല്പ­നേ­രം ക­ഴി­ഞ്ഞു് അവൾ തി­രി­കെ വന്നു.

‘ദാ… അവിടെ എന്തോ പ്ര­ശ്ന­മു­ണ്ടു്… പോ­ലീ­സും ആം­ബു­ലൻ­സു­മൊ­ക്കെ ഉ­ണ്ടു്…’

വി­ധു­വി­ന്റെ ആധി നി­റ­ഞ്ഞ ശബ്ദം കേ­ട്ടു് മധു പു­ത­പ്പു് മാ­റ്റി­ക്കൊ­ണ്ടു് ചോ­ദി­ച്ചു,

‘എവിടെ?… എ­ന്തു് പ്ര­ശ്നം?’

‘ദാ… അവിടെ ആ കു­ന്നി­ന്റെ അ­ടു­ത്തു്… ആൾ­ക്കാ­രൊ­ക്കെ അ­ങ്ങോ­ട്ടു് പോ­കു­ന്നു­ണ്ടു്… ഞാൻ താഴെ ചെ­ന്നു് തെ­ര­ക്കീ­ട്ടു് വ­ര­ട്ടെ?’

‘ഈ ത­ണു­പ്പ­ത്തോ?… എ­ന്തി­നു്? അതു് ട്രെ­ക്കിം­ഗി­നു് പോയ ആർ­ക്കെ­ങ്കി­ലും എ­ന്തേ­ലും പ­റ്റി­യ­താ­യി­രി­ക്കും…’

‘അ­തി­നു് പോ­ലീ­സൊ­ക്കെ വ­രേ­ണ്ട കാ­ര്യ­മു­ണ്ടോ?’

‘ചി­ല­പ്പോ ആർ­ക്കെ­ങ്കി­ലും വഴി തെ­റ്റി­ക്കാ­ണും… ആ­രെ­ങ്കി­ലും മി­സ്സിം­ഗ് ആ­യ­താ­യി­രി­ക്കും…’

‘ഉം…’

വിധു വീ­ണ്ടും ബാൽ­ക്ക­ണി­യി­ലേ­ക്കു് പോയി. അ­വ­ളു­ടെ ഫോ­ണി­ലേ­ക്കൊ­രു ടെ­ക്സ്റ്റ് മെ­സേ­ജ് വന്ന ശബ്ദം മധു കേ­ട്ടു. കു­റ­ച്ചു് നേരം ക­ഴി­ഞ്ഞു് വിധു മ­ധു­വി­ന്റെ അ­ടു­ത്തേ­ക്കു് വന്നു.

‘ഞാൻ താഴെ വ­രെ­യൊ­ന്നു് പോ­യി­ട്ടു് വരാം. മധു കി­ട­ന്നോ’

മ­ധു­വി­ന്റെ സംശയം നി­റ­ഞ്ഞ നോ­ട്ട­ത്തി­നു് മ­റു­പ­ടി­യെ­ന്നോ­ണം അവൾ പ­റ­ഞ്ഞു,

‘ന­മ്മ­ളി­ന്ന­ലെ കണ്ട തെ­ലു­ഗു ക­പ്പിൾ­സ് ഇല്ലെ? അ­ന­ന്യ­യും കാർ­ത്തി­ക്കും… അ­വൾ­ക്കു് ഒരു ചെറിയ ഷോ­പ്പി­ങ്ങ്. എന്നെ ക­മ്പ­നി­ക്കു് വി­ളി­ച്ചു. മധു ഫുൾ റെ­സ്റ്റ­ല്ലെ?… ഇ­ന്നു് ലേ­ഡീ­സ് ഡേ ഔട്ട്!’ അവൾ ആ­വേ­ശ­ത്തോ­ടെ പ­റ­ഞ്ഞു.

‘ഓക്കെ…’ ചി­രി­ച്ചു കൊ­ണ്ട­യാൾ പു­ത­പ്പി­നു­ള്ളി­ലേ­ക്കു് വ­ലി­ഞ്ഞു.

അ­ഞ്ചു്

മൂ­ന്നാ­ലു് മ­ണി­ക്കൂ­റു­കൾ ക­ഴി­ഞ്ഞാ­ണു് വിധു തി­രി­കെ മു­റി­യി­ലെ­ത്തി­യ­തു്. വിധു മുറി തു­റ­ന്നു് ക­യ­റു­മ്പോൾ മധു ബാൽ­ക്ക­ണി­യിൽ നിൽ­ക്കു­ന്ന­താ­ണു് ക­ണ്ട­തു്.

വി­ധു­വി­നെ ക­ണ്ട­പ്പോൾ മധു പ­റ­ഞ്ഞു,

‘ഉ­റ­ങ്ങി എ­ണീ­റ്റ­പ്പോ ഒരു സുഖം. ഞാ­നൊ­രു കോഫി ഉ­ണ്ടാ­ക്കി കു­ടി­ച്ചു. കൊ­റ­ച്ചു് സ­മാ­ധാ­ന­മാ­യി…’

വിധു എന്തോ വലിയ ആ­ലോ­ച­ന­യി­ലാ­യി­രു­ന്നു.

‘ഉം?… എ­ന്തു് പറ്റി? ഷോ­പ്പി­ങ്ങ് ന­ട­ന്നി­ല്ലെ?’

‘ഷോ­പ്പി­ങ്ങൊ­ക്കെ ന­ട­ന്നു… അവിടെ പോ­ലീ­സും ആം­ബു­ലൻ­സും ഒക്കെ വ­ന്ന­തു്… ട്രെ­ക്കി­ങ്ങി­നു് പോയി മി­സ്സാ­യ ആരേം തെ­ര­ക്കി­യ­ല്ല…’

എന്താ പറയാൻ പോ­കു­ന്ന­തെ­ന്നു് മധു ആ­കാം­ഷ­യോ­ടെ നോ­ക്കു­മ്പോൾ അവൾ തു­ടർ­ന്നു,

‘അവിടെ… ആ കു­ന്നി­ന്റെ അ­ടു­ത്തു് വെ­ച്ചു്… ഹ­ണി­മൂ­ണി­നു് വന്ന ഒരു യങ്ങ് ക­പ്പിൾ­നെ ആ­രൊ­ക്കെ­യോ ഉ­പ­ദ്ര­വി­ച്ചെ­ന്നാ കേ­ട്ട­തു്. അ­യാൾ­ടെ കാ­ര്യം അല്പം സീ­രി­യ­സ്സാ… ത­ല­യ്ക്കു് നല്ല അടി കി­ട്ടി­യെ­ന്നാ… ആ പെ­ണ്ണു്… ഇ­പ്പോ­ഴും മി­സ്സി­ങ്ങാ­ണു്… ഇതു്… നല്ല സേഫായ പ്ലേ­സ്സാ­ണെ­ന്നാ ഞാൻ വി­ചാ­രി­ച്ച­തു്…’

‘അതു്… വിധു… എ­ല്ലാ­യി­ട­വും എ­പ്പോ­ഴും സേഫ് ആ­ണെ­ന്നു് പറയാൻ പ­റ്റി­ല്ല­ല്ലോ… ന­മ്മു­ടെ നാ­ട്ടി­ലും ഇപ്പോ ക്രൈം കൂടി വ­രി­ക­യ­ല്ലെ?’

‘ആ പാവം പെൺ­കു­ട്ടി… അ­വ­രു­ടെ ഏ­റ്റ­വും മെ­മ്മ­റ­ബി­ളാ­യ ഒരു ട്രി­പ്പ് ആ­കേ­ണ്ട­താ­യി­രു­ന്നു…’

വിധു പ­റ­ഞ്ഞ­തി­ലൊ­ന്നും താ­ത്പ­ര്യ­മി­ല്ലാ­ത്ത മ­ട്ടിൽ മധു തി­രി­ഞ്ഞു ന­ട­ന്നു.

‘ത­നി­ക്കു് ഞാൻ കോഫി റെ­ഡി­യാ­ക്കി വെ­ച്ചി­ട്ടു­ണ്ടു്’

അ­തി­നു് മ­റു­പ­ടി­യാ­യി അ­വ­ളൊ­ന്നു് മൂ­ളി­യ­തേ­യു­ള്ളൂ. മേ­ശ­പ്പു­റ­ത്തു് മൂടി വെച്ച കോഫി ചെ­ന്നെ­ടു­ക്കാ­തെ ബാൽ­ക്ക­ണി­യി­ലേ­ക്ക­വൾ ന­ട­ന്നു. ദൂ­രെ­യാ­യി ഒ­ന്നു് ര­ണ്ടു് പോ­ലീ­സ് വാ­ഹ­ന­ങ്ങൾ കി­ട­ക്കു­ന്ന­തു് കാണാൻ ക­ഴി­ഞ്ഞു. മധു അ­വൾ­ക്കു് പി­ന്നാ­ലെ ബാൽ­ക്ക­ണി­യി­ലേ­ക്കു് ന­ട­ന്നു.

‘ഏയ്… വിധു, താ­ന­തൊ­ക്കെ കേ­ട്ടു് വെ­റു­തെ അ­പ്സ­റ്റാ­കാ­തെ… ചീർ അപ്പ്…’

‘അല്ല മധു… ഒ­ന്നാ­ലോ­ചി­ച്ചു് നോ­ക്കു്… ആ പെൺ­കു­ട്ടി ഇപ്പോ എ­വി­ടെ­യാ­യി­രി­ക്കും?… അ­വൾ­ക്കെ­ന്താ­യി­രി­ക്കും…’

‘താ­നോ­രോ­ന്നു് ആ­ലോ­ചി­ച്ചി­രു­ന്നു് ടെൻ­ഷ­ന­ടി­ക്കാ­തെ… ഉച്ച ക­ഴി­ഞ്ഞു് ന­മു­ക്കൊ­ന്നു് ക­റ­ങ്ങാൻ പോകാം. ആ ലേ­ക്കി­ന്റെ സൈ­ഡി­ലൊ­ക്കെ­യൊ­ന്നു് പോ­യി­ട്ടു് വരാം… അപ്പോ ഈ മൂ­ഡൗ­ട്ടൊ­ക്കെ­യ­ങ്ങ് മാറും’

വിധു മ­ധു­വി­നെ ത­റ­പ്പി­ച്ചു് നോ­ക്കി.

‘മധു എന്താ ഈ പ­റ­യു­ന്ന­തു?… ആ ന്യൂ­സ് അ­റി­ഞ്ഞ­തി­ന്റെ ഷോ­ക്കെ­നി­ക്കി­തു് വരെ മാ­റീ­ട്ടി­ല്ല… അറിയോ?’

‘ങാ… അതു തന്നാ ഞാൻ പ­റ­ഞ്ഞ­തു്… ഒ­ന്നു് പു­റ­ത്തു് പോയി വ­രു­മ്പോ­ഴെ­ക്കും താൻ കൂൾ ഡൗൺ ആവും…’

നി­ഷേ­ധാർ­ത്ഥ­ത്തിൽ അവൾ ത­ല­യാ­ട്ടി.

‘ഇല്ല മധു… ഞാ­നി­ല്ല ഒ­രി­ട­ത്തേ­ക്കും… സത്യം പ­റ­ഞ്ഞാ… എ­നി­ക്കീ ട്രി­പ്പി­ന്റെ എല്ലാ ത്രി­ല്ലും പോയി… ഇനി ഹ­ണി­മൂ­ണി­നെ കു­റി­ച്ചു് ഓർ­ക്കു­മ്പോ­ഴൊ­ക്കെ ഈയൊരു സം­ഭ­വ­മേ ഓർമ്മ വരൂ…’

മധു ഒ­ന്നും മി­ണ്ടാ­തെ നി­ന്നു.

‘പി­ന്നെ… ഇനി എന്തു ചെ­യ്യാ­നാ പോണതു?’ ആ ചോ­ദ്യ­ത്തിൽ അല്പം ഈർ­ഷ്യ­യും, അ­സ­ഹ്യ­ത­യും ക­ലർ­ന്നി­രു­ന്നു.

മ­ധു­വി­ന്റെ ഭാ­വ­വ്യ­ത്യാ­സം ക­ണ്ടു് വിധു വി­ശ്വാ­സം വ­രാ­ത്ത പോലെ ഒരു നി­മി­ഷം നോ­ക്കി നിന്ന ശേഷം മുഖം തി­രി­ച്ചു് ബെ­ഡ്റൂ­മി­ലേ­ക്കു് പോയി. അ­ബ­ദ്ധം പ­റ്റി­യ­വ­നെ പോലെ മധു ബാൽ­ക്ക­ണി­യിൽ തന്നെ നി­ന്നു.

വൈ­കു­ന്നേ­രം വരെ അ­വ­രി­രു­വ­രും ഒ­ന്നും തന്നെ സം­സാ­രി­ച്ചി­ല്ല.

രാ­ത്രി ഉ­റ­ങ്ങും മുൻ­പു് വിധു ചോ­ദി­ച്ചു,

‘മധു… ന­മു­ക്കു്… തി­രി­കെ പോ­യാ­ലോ?’

‘എ­ന്തി­നു്?! ഇ­തു­വ­രെ ക­ഷ്ട­പ്പെ­ട്ടു് വ­ന്ന­ത­ല്ലെ?… ഇനി ടി­ക്ക­റ്റൊ­ക്കെ മാ­റ്റി എ­ടു­ക്ക­ണ­മെ­ന്നു് വെ­ച്ചാ… അ­തു­മ­ല്ല… ന­മ്മ­ള് നേ­ര­ത്തെ തി­രി­ച്ചു ചെ­ന്നാ… എ­ല്ലാ­രും എ­ന്തു് വി­ചാ­രി­ക്കും?’

വിധു മ­റു­പ­ടി­യൊ­ന്നും പ­റ­ഞ്ഞി­ല്ല.

മധു വി­ധു­വി­നെ ആ­ലിം­ഗ­നം ചെ­യ്യും മ­ട്ടിൽ കൈ കൊ­ണ്ടു് പൊ­തി­യാൻ ശ്ര­മി­ച്ചു.

‘എ­നി­ക്കു്… വ­ല്ലാ­ത്തൊ­രു ഹെ­ഡേ­ക്ക്…’ അതു് പ­റ­ഞ്ഞു് വിധു മ­ധു­വി­ന്റെ കൈ പതിയെ പി­ടി­ച്ചു് മാ­റ്റി.

ആറു്

പി­റ്റേ­ന്നു് വിധു എ­ഴു­ന്നേൽ­ക്കാൻ താ­മ­സി­ച്ചു. ഉ­ണർ­ന്നു് നോ­ക്കു­മ്പോൾ സമീപം മധു ഉ­ണ്ടാ­യി­രു­ന്നി­ല്ല. ത­ലേ­ന്ന­ത്തെ തന്റെ പെ­രു­മാ­റ്റം മ­ധു­വി­നു് മ­നോ­വി­ഷ­മം ഉ­ണ്ടാ­ക്കി­യി­ട്ടു­ണ്ടാ­വും. ഒ­ര­ല്പം ബോ­റാ­യി പോ­യി­ല്ലെ? ഹ­ണി­മൂ­ണി­നു് വ­ന്നു് ഇ­ങ്ങ­നെ മു­ഷി­യും വിധം പെ­രു­മാ­റേ­ണ്ടി­യി­രു­ന്നി­ല്ല. മോ­ശ­മാ­യി പോയി. എ­ങ്ങ­നെ­യാ­ണു് മ­ധു­വി­നെ ഒ­ന്നു് സ­ന്തോ­ഷി­പ്പി­ക്കു­ക? മ­ധു­വു­മൊ­ത്തു് ഒരു മോ­ണി­ങ്ങ് വാ­ക്കി­നി­റ­ങ്ങി­യാ­ലോ? പു­ക­മ­ഞ്ഞി­ലൂ­ടെ കൈ­കോർ­ത്തു് ന­ട­ക്കു­ന്ന­തെ­ത്ര സു­ഖ­മു­ള്ള അ­നു­ഭ­വ­മാ­ണു്! വിധു ക­ട്ടി­ലിൽ നി­ന്നെ­ഴു­ന്നേ­റ്റു.

നോ­ക്കു­മ്പോൾ മധു ബാൽ­ക്ക­ണി­യിൽ ഇ­രു­പ്പു­ണ്ടു്. ക­സേ­ര­യിൽ പുറം തി­രി­ഞ്ഞു് മുഖം കു­നി­ച്ചു് ഇ­രി­ക്കു­ക­യാ­ണു്. പു­സ്ത­ക­വാ­യ­ന ആവും. അ­ല്ലെ­ങ്കിൽ പ­തി­വു് പോലെ ഫോണിൽ വാ­ട്സ­പ്പ് ഗ്രൂ­പ്പു­ക­ളി­ലൂ­ടെ­യൊ­രു ഓ­ട്ട­പ്ര­ദ­ക്ഷി­ണം. അവൾ ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ മ­ധു­വി­ന്റെ സ­മീ­പ­ത്തേ­ക്കു് ന­ട­ന്നു. മധു ഹാൻ­ഡി­ക്യാ­മിൽ എന്തോ കണ്ടു കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. വിധു പി­ന്നിൽ ചെ­ന്നു് നി­ന്നു് അ­തെ­ന്താ­ണെ­ന്നു് നോ­ക്കി നി­ന്നു. അ­വ­രു­ടെ ബാൽ­ക്ക­ണി­യിൽ നി­ന്നു­മു­ള്ള ദൃ­ശ്യ­മാ­ണു്. സൂം ചെ­യ്തു് നി­ന്ന­തു് ദൂ­രെ­യു­ള്ള കു­ന്നിൻ­ചെ­രു­വിൽ ഒരു മ­ര­ത്തി­നു് താഴെ രണ്ടു പേർ ഇ­രി­ക്കു­ന്ന­തി­ലാ­ണു്. ഏ­താ­നും നി­മി­ഷ­ങ്ങൾ ക­ഴി­ഞ്ഞു് അ­വി­ടേ­ക്കു് മൂ­ന്നു് പേർ വ­രു­ന്ന­തു് കണ്ടു, അവർ ദ­മ്പ­തി­ക­ളോ­ടു് എന്തോ പ­റ­യു­ന്ന­തും. ക്യാ­മ­റ ഷേ­ക്ക് ആ­വു­ന്നു­ണ്ടു്. ദൃ­ശ്യം ഒന്നു കൂടി സൂം ആയി. അ­പ്പോൾ ആ മൂ­വ­രു­ടെ­യും മു­ഖ­ങ്ങൾ വ്യ­ക്ത­മാ­യി കാണാൻ ക­ഴി­ഞ്ഞു. അവരിൽ ഒരാൾ യു­വാ­വി­നെ ച­വി­ട്ടി വീ­ഴ്ത്തു­ന്ന­തും മ­റ്റൊ­രു­വൻ അയാളെ എ­ഴു­ന്നേൽ­ക്കാൻ അ­നു­വ­ദി­ക്കാ­തെ വീ­ണ്ടും വീ­ണ്ടും ച­വി­ട്ടു­ന്ന­തും കണ്ടു. ഇ­ട­യ്ക്കു് ‘ഓ ഗോഡ്…’ എന്ന മ­ധു­വി­ന്റെ ശബ്ദം. യുവതി അവരെ ത­ട­യാ­നൊ­രു ശ്രമം ന­ട­ത്തി. മൂ­ന്നാ­മൻ വ­ന്നു് അ­വ­ളു­ടെ വാ പൊ­ത്തി­പ്പി­ടി­ക്കു­ന്ന­തു് ക്യാ­മ­റ­യു­ടെ പ്രി­വ്യൂ­വിൽ തെ­ളി­ഞ്ഞു. വീ­ണു­കി­ട­ക്കു­ന്ന­യാ­ളിൽ നി­ന്നും യു­വാ­ക്ക­ളു­ടെ ശ്ര­ദ്ധ യു­വ­തി­യി­ലേ­ക്കു് തി­രി­ഞ്ഞു. ഇ­രു­വ­രും വ­ന്നു് അവളെ പി­ടി­ച്ചു­യർ­ത്തി.

‘അയ്യോ!’ വിധു അ­റി­യാ­തെ വി­ളി­ച്ചു പോയി.

ശബ്ദം കേ­ട്ടു് മധു ഞെ­ട്ടി­ത്തി­രി­യു­മ്പോ­ഴേ­ക്കും ക്യാ­മ­റ കൈ­യ്യിൽ നി­ന്നും വീണു പോ­യി­രു­ന്നു. വിധു കണ്ടു, മ­ധു­വി­ന്റെ വെ­ളു­ത്തു വി­ള­റി­യ മുഖം.

‘മധു, ന­മു­ക്കി­തു് ഇ­പ്പോ­ത്ത­ന്നെ പോ­ലീ­സി­നെ ഏൽ­പ്പി­ക്ക­ണം’ ക്യാ­മ­റ ചൂ­ണ്ടി­ക്കൊ­ണ്ട­വൾ പ­റ­ഞ്ഞു.

തൊ­ട്ട­ടു­ത്ത നി­മി­ഷം അവൾ ചോ­ദി­ച്ചു,

‘ഇതു്… ഇ­ത്രേം നേരം ഇതു്… മ­ധു­വി­ന്റെ കൈ­യ്യി­ലു­ണ്ടാ­യി­രു­ന്നു… അല്ലെ?’

ഒ­ന്നും മി­ണ്ടാ­തെ മധു ത­ല­യാ­ട്ടി­യ­തേ­യു­ള്ളൂ.

‘എ­ന്നി­ട്ടെ­ന്താ എ­ന്നോ­ടു് പ­റ­യാ­ത്ത­തു?’ അല്പം അ­ധി­കാ­രം ക­ലർ­ന്ന ശ­ബ്ദ­ത്തി­ല­വൾ ചോ­ദി­ച്ചു.

‘പ­റ­ഞ്ഞി­ട്ടു്?’

‘പ­റ­ഞ്ഞി­ട്ടോ?! പോ­ലീ­സിൽ അ­റി­യി­ക്ക­ണ്ടേ? ആ പെൺ­കു­ട്ടി മി­സ്സിം­ഗ് ആ­യി­ട്ടു് എ­ട്ട്പ­ത്തു് മ­ണി­ക്കൂ­റാ­യി. അവളെ ക­ണ്ടു­പി­ടി­ക്ക­ണ്ടേ? അ­യാ­ളാ­ണേൽ ഇ­പ്പോ­ഴും ഹോ­സ്പി­റ്റ­ലി­ലാ­ണു്. ഇ­തു­വ­രെ ബോധം തെ­ളി­ഞ്ഞി­ട്ടി­ല്ല അറിയോ?’ ‘അപ്പോ താനീ ന്യൂ­സ് ഫോളോ ചെ­യ്തോ­ണ്ടി­രി­ക്കാ­ണോ?!’

‘എ­നി­ക്കു് ഒ­റ­ങ്ങാൻ കൂടി പ­റ്റ­ണി­ല്ല… ഈ വീ­ഡി­യോ ന­മു­ക്കു് ഇപ്പോ തന്നെ കൊ­ണ്ടു­പോ­യി കൊ­ടു­ക്കാം’

ഒരു നി­മി­ഷം വി­ധു­വി­നെ തന്നെ നോ­ക്കി ഇ­രു­ന്ന ശേഷം മധു പ­റ­ഞ്ഞു,

‘അതു്… ഒരു നല്ല ഐഡിയ ആ­ണെ­ന്നെ­നി­ക്കു് തോ­ന്ന­ണി­ല്ല… ആ മൂ­ന്നു് പേരു്… അ­വ­ന്മാ­രു് ആരു്… എ­ങ്ങ­നെ­യു­ള്ള ആൾ­ക്കാ­രു്… അ­തൊ­ന്നും ന­മു­ക്ക­റി­യി­ല്ല… ഇനി അ­വ­ന്മാ­ര് വല്ല ക്വൊ­ട്ടേ­ഷൻ ടീ­മി­ലും ഉ­ള്ള­വ­രാ­ണെ­ങ്കി­ലോ?… അ­ത­ല്ലെ­ങ്കിൽ ഏ­തെ­ങ്കി­ലും പൊ­ളി­റ്റി­ക്കൽ പാർ­ട്ടീ­ടെ ആൾ­ക്കാ­രോ മറ്റോ… അ­വർ­ക്കു് ഏതു് ലെ­വ­ലി­ലു­ള്ള ആൾ­ക്കാ­രു­മാ­യി­ട്ടു് എ­ന്തൊ­ക്കെ ക­ണ­ക്ഷ­നു­ണ്ടെ­ന്നു് ആർ­ക്ക­റി­യാം?’

‘ഉ­ണ്ടെ­ങ്കി­ലെ­ന്താ… ക്രി­മി­നൽ­സ­ല്ലെ?’

‘താ­നെ­ന്താ ഈ പ­റ­യു­ന്ന­തു?… അ­വ­ന്മാ­ര് ന­മ്മു­ടെ വീടു് തേ­ടി­പ്പി­ടി­ച്ചു് വ­ന്നു് കൊ­ല്ലും… ന­മ്മ­ളെ മാ­ത്ര­മ­ല്ല വീ­ട്ടി­ലു­ള്ള­വ­രേ­യും ഉ­പ­ദ്ര­വി­ച്ചെ­ന്നു് വരും… ചി­ല­പ്പോ ഒരു ബു­ള്ള­റ്റിൽ തീരും എ­ന്റേം ത­ന്റേം കാ­ര്യം… ന­മ്മ­ളി­തി­ലൊ­ന്നും കേറി എ­ട­പെ­ടാ­തി­രി­ക്കു­ന്ന­താ­ണു് സേഫ്…’

‘അപ്പൊ ആ ക്രി­മി­ന­ലു­ക­ളെ പേ­ടി­ച്ചു് ആ­രോ­ടും ഒ­ന്നും പ­റ­യാ­തെ ഇ­രി­ക്ക­ണ­മെ­ന്നാ­ണോ മധു പ­റ­യു­ന്ന­തു?’

images/River_Wye.jpg

ദീർ­ഘ­മാ­യി നി­ശ്വ­സി­ച്ച ശേഷം മധു അ­നു­ന­യ­സ്വ­ര­ത്തിൽ പ­റ­ഞ്ഞു,

‘വിധു, ന­മ്മ­ളി­വി­ടെ ഹ­ണി­മൂ­ണി­നു് വ­ന്ന­താ­ണു്… ജ­സ്റ്റ് ഫോർ ഫൈവ് ഡെ­യ്സ്! എ­ന്തി­നു് വെ­റു­തെ­യൊ­രു ഊ­രാ­ക്കു­ടു­ക്കിൽ ചെ­ന്നു് ചാടണം? പോ­ലീ­സിൽ അ­റി­യി­ച്ചാൽ അവര് ന­മ്മ­ളോ­ടു് കേസ് തീരും വരെ ഇവിടെ തന്നെ നിൽ­ക്കാൻ പ­റ­ഞ്ഞാ­ലോ? അ­ല്ലെ­ങ്കിൽ ഇ­ട­യ്ക്കി­ടെ ഇവിടെ വരാൻ പ­റ­ഞ്ഞാ­ലോ?… ഈ കാ­ര്യം പു­റ­ത്തു് പ­റ­ഞ്ഞാൽ ഞാ­നാ­വും പ്രൈം വി­റ്റ്ന­സ്! ഇനി അ­വ­ന്മാ­രെ പി­ടി­ച്ചാ­ലോ? എ­ന്താ­വാ­നാ­ണു്? കോ­ട­തീ­ടെ ക­സ്റ്റ­ഡി­യി­ലു­ള്ള എ­വി­ഡൻ­സ് പോലും ടാ­മ്പർ ചെ­യ്യു­ന്ന കാ­ല­മാ­ണു്… അ­വ­ന്മാ­ര് പു­ഷ്പം പോലെ ഇ­റ­ങ്ങും… പി­ന്നെ ന­മ്മു­ടെ പെറകെ വരും… ഒരു കേസ് കോ­ട­തീ­ലെ­ത്തി­യാൽ അ­ടു­ത്തെ­ങ്ങാ­നും തീ­രു­മെ­ന്നാ­ണോ വി­ചാ­രി­ച്ചി­രി­ക്കു­ന്ന­തു? ന­മ്മു­ടെ നെ­ക്സ്റ്റ് ജെ­ന­റേ­ഷൻ വരെ കേസ് നീ­ണ്ടു് പോവും… ന­മ്മു­ടെ കരിയർ… ഫാ­മി­ലി ലൈഫ്… എ­ല്ലാം അതോടെ തീരും… ബീ പ്രാ­ക്ടി­ക്കൽ വിധു…’

അവൾ അയാളെ തന്നെ ഒരു നി­മി­ഷം സൂ­ക്ഷി­ച്ചു നോ­ക്കി നി­ന്നു.

‘എ­ല്ലാ­രും ഇ­ങ്ങ­നെ ബീ പ്രാ­ക്ടി­ക്കൽ ആയി ചി­ന്തി­ച്ചോ­ണ്ടു് ഇ­രു­ന്നി­രു­ന്നെ­ങ്കിൽ ഇ­ന്ത്യ­ക്കു് സ്വാ­ത­ന്ത്ര്യം കൂടി കി­ട്ടി­ല്ലാ­യി­രു­ന്നു…’

അതു് പറഞ്ഞ ശേഷം അവൾ ചെ­ന്നു് ക­ട്ടി­ലി­ലി­രു­ന്നു.

മധു പി­ന്നെ­യും തന്റെ വാ­ദ­ങ്ങൾ നി­ര­ത്താൻ ശ്ര­മി­ച്ചു.

‘അ­വ­ന്മാ­രൊ­ക്കെ ഡേ­ഞ്ച­റ­സ് ക്രി­മി­നൽ­സാ­യി­രി­ക്കും വിധൂ… അ­വ­രു­ടെ പി­ന്നിൽ ആ­രൊ­ക്കെ ഉ­ണ്ടെ­ന്നു് ന­മു­ക്ക­റി­യി­ല്ല… അ­ങ്ങ­നെ­യു­ള്ള­വ­ന്മാ­രോ­ടൊ­ക്കെ… ഫൈ­റ്റ് ചെ­യ്യാൻ പോയാ… എ­നി­ക്ക­റി­യി­ല്ല…’ അതും പ­റ­ഞ്ഞു് ഒരു നി­സ്സ­ഹാ­യ­നെ പോലെ അയാൾ ഇ­ടം­വ­ലം ത­ല­യാ­ട്ടി.

‘അ­നു­വാ­ദ­മി­ല്ലാ­തെ ആ­രെ­ങ്കി­ലും കേ­റി­പ്പി­ടി­ച്ചാൽ ഒരു പെ­ണ്ണി­നെ­ന്താ തോ­ന്ന­ണ­തെ­ന്നു് അറിയോ മ­ധൂ­നു്?… ബ­സ്സി­ലു്… ട്ര­യി­നി­ലു്… സി­നി­മാ തി­യ­റ്റ­റി­ലു്… മൈ­താ­ന­ത്തു്… ഏതു് പ­ബ്ലി­ക്ക് പ്ലെ­യ്സ്സിൽ വെ­ച്ചും… ഇ­വർ­ക്കൊ­ക്കെ ഭ്രാ­ന്താ­ണോ?’ മ­ധു­വി­നെ തന്നെ തു­റി­ച്ചു നോ­ക്കി­ക്കൊ­ണ്ടു് വിധു ചോ­ദി­ച്ചു.

ചോ­ദ്യം കേ­ട്ടു് മധു അ­വ­ളു­ടെ നേർ­ക്കു് തന്നെ കു­റ­ച്ചു് നേരം നോ­ക്കി­യ ശേഷം എ­ഴു­ന്നേ­റ്റു് അ­രി­കിൽ പോയി ഇ­രു­ന്നു. അവൾ ശ്വാ­സം ക­ഴി­ക്കാൻ ബു­ദ്ധി­മു­ട്ടു­ന്ന­തു് ശ്ര­ദ്ധി­ച്ചു.

‘ഇനി ഇതും പ­റ­ഞ്ഞു് ന­മ്മ­ള് പെ­ണ­ങ്ങ­ണ്ട… ആ വീ­ഡി­യോ അ­ങ്ങു് ഡി­ലീ­റ്റ് ചെ­യ്താ തീ­രു­മ­ല്ലോ ഈ ടെൻ­ഷ­നെ­ല്ലാം… ഞാ­ന­ത­പ്പ­ഴേ ചെ­യ്യേ­ണ്ട­താ­യി­രു­ന്നു… ഫൂൾ!’

അതും പ­റ­ഞ്ഞു് മധു ക്യാ­മ­റ കൈ­യ്യി­ലെ­ടു­ത്തു.

‘നോ!… മധു… നോ… പ്രോ­മി­സ് ചെ­യ്യ്… ആ വീ­ഡി­യോ ഡി­ലീ­റ്റ് ചെ­യ്യി­ല്ലെ­ന്നു്…’

‘ഞാൻ ചെ­യ്യും… ചെ­യ്താ­ലെ­ന്താ?… ഈ സാധനം കൈ­യ്യിൽ വെ­ച്ചോ­ണ്ടി­രി­ക്കു­ന്ന­തേ റി­സ്ക്കാ­ണു്… വെ­റു­തെ മ­ന­സ്സ­മാ­ധാ­നം കളയാൻ…’ മധു അൽപം വാ­ശി­യോ­ടെ പ­റ­ഞ്ഞു.

‘മധു… അതു് ഡി­ലീ­റ്റ് ചെ­യ്താൽ ഞാനീ നി­മി­ഷം തി­രി­ച്ചു പോകും… പ്രോ­മി­സ്’

അ­വ­ളു­ടെ ശ­ബ്ദ­ത്തിൽ താ­ക്കീ­തി­ന്റെ ധ്വ­നി­യു­ണ്ടാ­യി­രു­ന്നു.

അയാൾ അ­വ­ളു­ടെ നേർ­ക്കു് അ­വി­ശ്വ­സ­നീ­യ­ത­യോ­ടെ നോ­ക്കി.

‘ങാ… ഞാൻ സ­ത്യ­മാ പ­റ­യു­ന്ന­തു്… മധു അതു് ഡി­ലീ­റ്റ് ചെ­യ്താൽ ഒ­റ­പ്പാ­യും ഞാൻ തി­രി­ച്ചു പോകും… ഇ­ന്നു് തന്നെ… ഐ മീ­നി­റ്റ്…’

വി­ധു­വി­ന്റെ ശ­ബ്ദ­ത്തിൽ അ­തു­വ­രെ­യി­ല്ലാ­തി­രു­ന്ന ദൃഡത പെ­ട്ടെ­ന്നു് ക­ലർ­ന്ന­തു് മധു ശ്ര­ദ്ധി­ച്ചു.

‘നി­ന­ക്കെ­ന്താ പ്രാ­ന്തു് പി­ടി­ച്ചോ?!’ അയാൾ അവളെ നോ­ക്കി ഉ­റ­ക്കെ ചോ­ദി­ച്ചു.

ക­ണ്ണു­ക­ള­ട­ച്ചു്, സ്വയം നി­യ­ന്ത്രി­ക്കാ­നെ­ന്ന മ­ട്ടിൽ അവൾ ഒ­ന്നു­ര­ണ്ടു­വ­ട്ടം ദീർ­ഘ­ശ്വാ­സ­മെ­ടു­ത്തു.

അവൾ പ­തി­ഞ്ഞ ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞു,

‘മധു വെ­റു­തെ പേ­ടി­ക്ക­യാ­ണു്… എന്റെ ഹ­സ്ബ­ന്റ് ഇ­ങ്ങ­നെ ആ­രെ­യൊ­ക്കെ­യോ പേ­ടി­ക്കു­ന്ന ഒ­രാ­ളാ­വു­ന്ന­തു് എ­നി­ക്കി­ഷ്ട­മ­ല്ല…’

‘അതല്ല വിധൂ… ത­നി­ക്കു് അ­തി­ന്റെ വ­രും­വ­രാ­യ്ക­കൾ അ­റി­യാൻ പാ­ടി­ല്ലാ­ത്ത­തു് കൊ­ണ്ടാ­ണു്… നമ്മൾ ദി­വ­സോം പ­ത്ര­ത്തിൽ വാ­യി­ക്കു­ന്ന­ത­ല്ലെ?… ഇതു് പോ­ലു­ള്ള ഏ­തെ­ങ്കി­ലും കേ­സി­നു് ആ­രെ­ങ്കി­ലും അ­ക­ത്താ­വു­ന്നു­ണ്ടോ?… ഇനി ശി­ക്ഷി­ച്ചാൽ തന്നെ കാ­ലാ­വ­ധി തീരും മുൻപേ അ­വ­രൊ­ക്കെ പു­റ­ത്തു് വരും… അ­വ­രെ­യൊ­ക്കെ മാ­ല­യി­ട്ടു് സ്വീ­ക­രി­ക്കാൻ വരെ ആൾ­ക്കാ­രു­ള്ള നാ­ടാ­ണു്. കേസും കൂ­ട്ട­വു­മൊ­ക്കെ­യാ­യി ഇ­തി­ന്റെ പിറകെ ന­ട­ന്നു് ആ­യു­സ്സു് കളയണോ? ഒ­ന്നാ­ലോ­ചി­ച്ചു് നോ­ക്കു്’

‘പി­ന്നെ എ­ന്തു് ചെ­യ്യ­ണം? വല്ല ക്വൊ­ട്ടേ­ഷൻ ടീ­മി­നും കാശ് കൊ­ടു­ത്തു് അ­വ­ന്മാ­രെ ത­ട്ടി­ക്ക­ള­യ­ണോ?’

മ­ധു­വി­നു് മ­റു­പ­ടി­യൊ­ന്നും പ­റ­യാ­നു­ണ്ടാ­യി­രു­ന്നി­ല്ല.

ഒരു നി­മി­ഷ­ത്തെ നി­ശ്ശ­ബ്ദ­ത­യ്ക്കു് ശേഷം വിധു തു­ടർ­ന്നു, ‘എ­നി­ക്കു്… ഒരു കാ­ര്യം അ­റി­യ­ണം…’

‘എന്തു?’

‘ആ പെൺ­കു­ട്ടി­യു­ടെ സ്ഥാ­ന­ത്തു് ഞാ­നാ­യി­രു­ന്നെ­ങ്കി­ലോ? അപ്പോ മധു എ­ന്തു് ചെ­യ്യു­മാ­യി­രു­ന്നു?… കേസ് കൊ­ടു­ക്കി­ല്ലെ? കോ­ട­തീ­ല് വർ­ഷ­ങ്ങ­ള് കേറി ഇ­റ­ങ്ങി­ല്ലെ?’

‘വിധു… താ­നി­തു് മ­ന­സ്സി­ലാ­ക്കു്… ന­മ്മു­ടെ രാ­ജ്യം ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണു്… എന്തോ ഭാ­ഗ്യം കൊ­ണ്ടു് ഒ­ന്നും പ­റ്റാ­തെ ജീ­വി­ച്ചു പോ­കു­ന്ന­വ­രാ­ണു് ഞാനും താ­നു­മൊ­ക്കെ… ഇ­തൊ­ക്കെ ത­നി­ക്കു് എ­ങ്ങ­നെ പ­റ­ഞ്ഞു ത­ര­ണ­മെ­ന്നു് എ­നി­ക്ക­റി­ഞ്ഞൂ­ടാ…’

‘എ­നി­ക്കു് മ­ന­സ്സി­ലാ­യി…’

‘എ­ന്തു് മ­ന­സ്സി­ലാ­യി?’

‘മ­ധൂ­നു് ഒ­ന്നും ചെ­യ്യാൻ പ­റ്റി­ല്ലെ­ന്നു്… ഏ­താ­യാ­ലും ഇ­ത്ര­യൊ­ക്കെ മധു പറഞ്ഞ സ്ഥി­തി­ക്കു്…’

വിധു എ­ന്താ­ണു് പറയാൻ പോ­കു­ന്ന­തെ­ന്നു് ആ­കാം­ക്ഷ­യോ­ടെ അയാൾ കാ­ത്തു.

‘ന­മു­ക്കു് തി­രി­കെ പോകാം… ഇവിടെ സേ­ഫ­ല്ല­ല്ലോ… പു­റ­ത്തു് പോ­കാ­നും പ­റ്റി­ല്ല­ല്ലോ…’

‘താ­നെ­ന്തി­നാ­ണു് അ­തു­മി­തും പ­റ­ഞ്ഞു് ന­മ്മു­ടെ ഹ­ണി­മൂൺ സ്പോ­യിൽ ചെ­യ്യു­ന്ന­തു? നമ്മൾ ഇവിടെ ബു­ക്ക് ചെ­യ്ത­തു് അ­ഞ്ചു് ദി­വ­സ­ത്തേ­ക്ക­ല്ലെ? നേ­ര­ത്തേ തി­രി­ച്ചു് ചെ­ന്നാൽ ഒ­രു­പാ­ടു് ക്വ­സ്റ്റ ്യൻസ് വരും… എ­നി­ക്ക­തൊ­ന്നും ഫേസ് ചെ­യ്യാൻ പ­റ്റി­ല്ല…’

‘മ­ധൂ­നു്… ഇവിടെ ഒ­ന്നും ചെ­യ്യാൻ പ­റ്റി­ല്ല… തി­രി­കെ പോകാൻ പ­റ്റി­ല്ല… തി­രി­കെ ചെ­ന്നാൽ ക്വ­സ്റ്റ ്യൻസ് ഫേസ് ചെ­യ്യാൻ പ­റ്റി­ല്ല… സ­ത്യ­ത്തിൽ എ­നി­ക്കി­പ്പോ പേടി… മ­ധൂ­നെ­യാ­ണു്…’

‘താ­നെ­ന്തി­നാ എന്നെ പേ­ടി­ക്കു­ന്ന­തു?…’ മധു ചി­രി­ക്കാൻ ശ്ര­മി­ച്ചു.

‘എ­ന്തി­നെ­ന്നോ?… ഒ­ന്നും ഹാൻ­ഡിൽ ചെ­യ്യാ­ന­റി­യാ­ത്ത ഒ­രാ­ളു­ടെ കൂടെ എ­ങ്ങ­നെ ഞാൻ ജീ­വി­ത­കാ­ലം മു­ഴു­വൻ ക­ഴി­യും എ­ന്നാ­ലോ­ചി­ച്ചു്…’

‘താ­നെ­ന്നെ ഇൻ­സൾ­ട്ട് ചെ­യ്യ­രു­തു്…’

‘ഞാ­നാ­രേ­യും ഇൻ­സൾ­ട്ട് ചെ­യ്തി­ല്ല… ഇ­ങ്ങോ­ട്ടു് പ­റ­ഞ്ഞ­തെ­ല്ലാം അ­ങ്ങോ­ട്ടു് തന്നെ പ­റ­ഞ്ഞെ­ന്നേ­യു­ള്ളൂ…’

‘ശരി ശരി… നമ്മൾ വെ­റു­തെ ഇതും പ­റ­ഞ്ഞു് വ­ഴ­ക്കി­ട­ണ്ട… താൻ കു­റ­ച്ചു് റെ­സ്റ്റ് എ­ടു­ക്കു്… ഈ­വ­നിം­ഗ് ന­മു­ക്കു് ഒരു വാ­ക്കി­നു് പോകാം… അപ്പൊ എ­ല്ലാം ഓക്കെ ആവും…’

അവൾ ഒ­ന്നും തന്നെ പ­റ­ഞ്ഞി­ല്ല.

അ­ന്നു് വൈ­കു­ന്നേ­രം ‘ന­ട­ക്കാ­നി­റ­ങ്ങാം’ എന്ന ആശയം മധു ഒ­രി­ക്കൽ കൂടി മു­ന്നോ­ട്ടു് വെ­ച്ചു.

‘ഞാ­നൊ­രി­ട­ത്തേ­ക്കു­മി­ല്ല’ എന്ന ഉ­ത്ത­ര­വും കെ­ട്ടി­പ്പി­ടി­ച്ചു് വിധു ക­ട്ടി­ലിൽ തന്നെ കി­ട­ന്നു. ഇ­ട­യ്ക്കെ­പ്പൊ­ഴോ, ‘എ­ന്തൊ­രു ചൂ­ടാ­ണി­വി­ടെ…’ എ­ന്നാ­രോ­ടെ­ന്നി­ല്ലാ­തെ അവൾ പ­റ­യു­ന്ന­തു് മധു കേ­ട്ടു. പു­റ­ത്തു് ചെ­റു­താ­യി മ­ഞ്ഞു് പൊ­ഴി­യു­ന്ന­തു് മധു ശ്ര­ദ്ധി­ച്ചു. ഇ­വൾ­ക്കു് മാ­ത്ര­മെ­ന്താ­ണി­ത്ര ചൂടു്?

രാ­ത്രി വ­രെ­യും, മധു ചോ­ദി­ച്ച­തി­നെ­ല്ലാം ഒന്നോ രണ്ടോ വാ­ക്കു­ക­ളിൽ മ­റു­പ­ടി പ­റ­ഞ്ഞ­ത­ല്ലാ­തെ വിധു ഒ­ന്നും മി­ണ്ടി­യ­തേ­യി­ല്ല. മധു സം­ഘർ­ഷം നി­റ­ഞ്ഞ മ­ന­സ്സു­മാ­യി ബാൽ­ക്ക­ണി­യിൽ ഉ­ലാ­ത്തി­ക്കൊ­ണ്ടി­രു­ന്നു. കി­ട­ക്കും­നേ­രം വി­ധു­വി­നെ ചു­റ്റി­പ്പി­ടി­ക്കാൻ ശ്ര­മി­ച്ച­പ്പോൾ, ‘ഇ­ന്നെ­നി­ക്കു് വയ്യ’ എ­ന്ന­വൾ ഒ­ഴി­വു് പ­റ­ഞ്ഞു.

‘വിധു… ന­മ്മ­ളി­വി­ടെ ഹ­ണി­മൂ­ണി­നാ­ണു് വ­ന്ന­തു്…’

‘എ­നി­ക്കൊ­രു മൂ­ഡി­ല്ല…’

‘ത­നി­ക്കു് പി­ന്നെ എ­പ്പ­ഴാ മൂഡ് വ­രു­ന്ന­തു?’ മ­ധു­വി­ന്റെ സ്വ­ര­ത്തിൽ അ­നി­ഷ്ട­വും അ­ക്ഷ­മ­യും നി­റ­ഞ്ഞി­രു­ന്നു.

‘അ­റി­യി­ല്ല മധു… ഐ നീഡ് ടൈം…’ അതു് പ­റ­ഞ്ഞ­വൾ ക­ണ്ണു­ക­ളി­റു­ക്കി­യ­ട­ച്ചു.

അ­സ്വ­സ്ഥ­മാ­യ ചി­ന്ത­കൾ അ­ല­ട്ടി­യ­തു് കാരണം മധു വൈ­കി­യാ­ണു് ഉ­റ­ക്ക­ത്തി­ലേ­ക്കു് പോ­യ­തു്.

ഏഴു്

പി­റ്റേ­ന്നു് രാ­വി­ലെ ഉ­ണർ­ന്നു് നോ­ക്കു­മ്പോൾ സമീപം വി­ധു­വി­നെ കാ­ണാ­നു­ണ്ടാ­യി­രു­ന്നി­ല്ല. അയാൾ ര­ണ്ടു­മൂ­ന്നു വട്ടം അ­വ­ളു­ടെ പേര് വി­ളി­ച്ചു നോ­ക്കി. എ­ഴു­ന്നേ­റ്റു് ചെ­ന്നു് നോ­ക്കു­മ്പോൾ ബാ­ത്ത്റൂം വാതിൽ തു­റ­ന്നു് കി­ട­ക്കു­ന്ന­തു് കണ്ടു. ‘എ­വി­ടെ­യാ­ണു് ഇത്ര രാ­വി­ലെ എ­ഴു­ന്നേ­റ്റു് പോയതു?’ ഉ­റ­ക്കെ ചോ­ദി­ച്ചു കൊ­ണ്ട­യാൾ ബാൽ­ക്ക­ണി­യി­ലേ­ക്കു് ന­ട­ന്നു. അ­വി­ടെ­യും അവൾ ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഇ­ന്ന­ലെ താ­നു­യർ­ത്തി­യ വാ­ദ­ങ്ങൾ ബാ­ലി­ശ­ങ്ങ­ളാ­യി പോയോ? താൻ വെ­റു­മൊ­രു ഭീ­രു­വാ­ണെ­ന്ന­വൾ ക­രു­തി­യി­ട്ടു­ണ്ടാ­വു­മോ? ഏതു വാ­ക്കു­കൾ എ­പ്ര­കാ­രം പ്ര­യോ­ഗി­ച്ചാ­ലാ­ണു് അ­വ­ളെ­യൊ­ന്നു് അ­നു­ന­യി­ക്കാൻ ആവുക?

അ­ല്ലെ­ങ്കിൽ… എ­ന്തി­ന­വ­ളെ ബോ­ധ്യ­പ്പെ­ടു­ത്ത­ണം? താൻ പ­റ­ഞ്ഞ­തൊ­ക്കെ­യും അ­വ­ളു­ടെ­യും ത­ന്റെ­യും സു­ര­ക്ഷി­ത­ത്വം മ­ന­സ്സിൽ ക­ണ്ടാ­ണു്. അ­വൾ­ക്ക­തു് ബോ­ധ്യ­പ്പെ­ട്ടി­ല്ലെ­ങ്കിൽ അ­തെ­ങ്ങ­നെ തന്റെ കു­റ്റ­മാ­വും? ലോ­ക­പ­രി­ച­യ­വും സ­മൂ­ഹ­ത്തി­നെ­ക്കു­റി­ച്ചു­ള്ള ധാ­ര­ണ­യും അ­വൾ­ക്കു് ത­ന്റെ­യ­ത്ര­യും ഉ­ണ്ടാ­വി­ല്ല. അ­താ­ണ­വൾ വ­രും­വ­രാ­യ്ക­ക­ളെ­ക്കു­റി­ച്ചാ­ലോ­ചി­ക്കാ­തെ ഒ­രോ­ന്നും പ്ര­വർ­ത്തി­ക്കാൻ ഒ­രു­മ്പെ­ടു­ന്ന­തു്.

അയാൾ താഴെ കു­ന്നിൻ­ചെ­രു­വി­ലേ­ക്കു് നോ­ക്കി. ഇ­പ്പോ­ഴ­വി­ടെ ആൾ­ക്കൂ­ട്ട­മോ പോ­ലീ­സ് വാ­ഹ­ന­ങ്ങ­ളോ കാ­ണു­ന്നി­ല്ല. എ­ല്ലാം പ­ഴ­യ­തു് പോലെ. സർ­വ്വ­തും ശാ­ന്തം. മലയും പു­ഴ­യും എ­ല്ലാം. എ­ല്ലാം ഇ­ത്ര­യേ ഉള്ളൂ… വെറും ര­ണ്ടു് ദി­വ­സ­ത്തെ കോ­ലാ­ഹ­ല­ങ്ങൾ. അ­തി­നു് ശേഷം വാർ­ത്ത­ക­ളിൽ നി­ന്നു് പോലും ഈ സംഭവം പാടെ ഒ­ഴി­ഞ്ഞു് പോകും. ഒ­രാ­ഴ്ച്ച­യ്ക്കു് ശേഷം ഇ­ങ്ങ­നെ­യൊ­രു സം­ഭ­വ­ത്തെ­ക്കു­റി­ച്ചാ­രും ഓർ­ക്കു­ക പോ­ലു­മി­ല്ല. ഇവിടെ സ­ഞ്ചാ­രി­കൾ ഇ­നി­യും വരും, മ­ധു­വി­ധു ആ­ഘോ­ഷി­ക്കാൻ ഇ­നി­യും ന­വ­ദ­മ്പ­തി­കൾ വ­ന്നി­റ­ങ്ങും. ത­ണു­പ്പിൽ ക­മ്പി­ളി വ­സ്ത്ര­ങ്ങ­ള­ണി­ഞ്ഞു് കൈ കോർ­ത്തു് ന­ട­ക്കും. എ­ല്ലാം മഞ്ഞു പോലെ ത­ണു­ക്കും. ഈ മ­ല­ക­ളും ഇ­വി­ടു­ള്ള­വ­രു­ടെ മ­ന­സ്സു­ക­ളും. ഇ­ന്നു് വി­ധു­മൊ­ത്തു് ഒരു ഡ്രൈ­വി­നു് പോ­യാ­ലോ? പുതിയ ചില ഇ­ട­ങ്ങ­ളി­ലേ­ക്കു­ള്ള യാത്ര, പു­ത്ത­നു­ണർ­വ്വു­ണ്ടാ­ക്കാൻ സ­ഹാ­യ­ക­മാ­വും.

നോ­ട്ടം റോ­ഡി­ലേ­ക്കു് നീ­ണ്ടു. ദൂ­രെ­യാ­യി ഒരു സ്ത്രീ ന­ട­ന്നു പോ­കു­ന്ന­തു് കാ­ണാ­നാ­യി. അതു് വി­ധു­വാ­ണോ? താൻ വാ­ങ്ങി കൊ­ടു­ത്ത ഷാ­ളാ­ണു് ആ സ്ത്രീ ക­ഴു­ത്തിൽ ചു­റ്റി­യി­രി­ക്കു­ന്ന­തു്. അതു് അവൾ തന്നെ! ഉ­റ­ക്കെ വി­ളി­ച്ചാ­ലോ? ഇല്ല, അ­വ­ളു­ടെ അ­ടു­ക്ക­ലേ­ക്കെ­ത്താൻ തന്റെ ശ­ബ്ദ­ത്തി­നു് ശ­ക്തി­യു­ണ്ടാ­വി­ല്ല.

‘എ­വി­ടെ­ക്കാ­ണി­വ­ള് ഈ മ­ഞ്ഞ­ത്തു് ഇത്ര തെ­ര­ക്കു് പി­ടി­ച്ചു്…’

അ­ടു­ത്ത നി­മി­ഷം അയാൾ തലയിൽ കൈ വെ­ച്ചു ‘ഓ ഷി­റ്റ്!’

അയാൾ ഓ­ടി­ച്ചെ­ന്നു് ബാഗ് തു­റ­ന്നു് നോ­ക്കി.

ആ ഹാൻ­ഡി­ക്യാം—അ­ത­വി­ടെ ഉ­ണ്ടാ­യി­രു­ന്നി­ല്ല.

സാബു ഹ­രി­ഹ­രൻ
images/sabu_hariharan.jpg

ജനനം: 1972 ൽ.

സ്വ­ദേ­ശം: തി­രു­വ­ന­ന്ത­പു­രം.

അമ്മ: പി. ലളിത.

അച്ഛൻ: എം. എൻ. ഹ­രി­ഹ­രൻ.

കെ­മി­സ്ട്രി­യിൽ ബി­രു­ദ­വും, ക­മ്പ്യൂ­ട്ടർ സ­യൻ­സിൽ ബി­രു­ദാ­ന­ന്ത­ര ഡി­പ്ലോ­മ­യും. സോ­ഫ്റ്റ് വെയർ എ­ഞ്ചി­നീ­യർ. വായന, എ­ഴു­ത്തു്, യാത്ര, ഭ­ക്ഷ­ണം എ­ന്നി­വ­യിൽ താ­ത്പ­ര്യം.

പു­സ്ത­ക­ങ്ങൾ
  1. ‘നി­യോ­ഗ­ങ്ങൾ’ (പൂർണ പ­ബ്ലി­ക്കേ­ഷൻ­സ്, 2015).
  2. ‘ഉ­ടൽ­ദാ­നം’ (സൈകതം ബു­ക്സ്, 2017).
  3. ‘ഓർ­വ്വ്’ (ധ്വനി ബു­ക്സ്, 2022).

പു­ര­സ്കാ­രം: നന്മ സി വി ശ്രീ­രാ­മൻ ക­ഥാ­മ­ത്സ­രം 2020 ഒ­ന്നാം സ­മ്മാ­നം.

ക­ഴി­ഞ്ഞ പ­ത്തു് വർ­ഷ­ങ്ങ­ളാ­യി ന്യൂ സീ­ലാ­ന്റിൽ ഭാ­ര്യ­യും മ­ക­നു­മൊ­ത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

Colophon

Title: Bhayamenna Rajyam (ml: ഭ­യ­മെ­ന്ന രാ­ജ്യം).

Author(s): Sabu Hariharan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Bhayamenna Rajyam, സാബു ഹ­രി­ഹ­രൻ, ഭ­യ­മെ­ന്ന രാ­ജ്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 5, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Villa des Maecenas with the Waterfalls in Tivoli, a painting by Jacob Philipp Hackert (1737–1807). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.