images/greenman.jpg
The Green Man, a photograph by Andy Mitchell .
മ­നു­ഷ്യ­നാ­ണ­ത്രേ…
സാബു ഹ­രി­ഹ­രൻ

ചപ്രു—അ­ങ്ങ­നെ­യാ­യി­രു­ന്നു ഞ­ങ്ങ­ളെ­ല്ലാം അവനെ വി­ളി­ച്ചി­രു­ന്ന­തു്. സ­ത്യ­ത്തിൽ അതല്ല അ­വ­ന്റെ ശ­രി­ക്കു­ള്ള പേരു്. എ­ന്നാൽ അ­ത­ല്ലെ­ന്നും പറയാൻ പ­റ്റി­ല്ല. ച­പ്ര­ത്ത­ല­യ­നാ­യ അവനെ ഞങ്ങൾ, സു­ഹൃ­ത്തു­ക്ക­ളെ­ല്ലാ­മി­ട്ട ഓ­മ­ന­പ്പേ­രാ­ണു് ചപ്രു. ലോ­ക­ത്തിൽ എ­ല്ലാ­ത്തി­നോ­ടും പ്ര­തി­ഷേ­ധം പ്ര­ക­ടി­പ്പി­ക്കാ­നെ­ന്ന­മ­ട്ടിൽ അ­വ­ന്റെ മുടി മു­ള്ളൻ­പ­ന്നി­യു­ടേ­തു് പോലെ സദാ കൂർ­ത്തു നി­ന്നി­രു­ന്നു. പ്ര­തി­ഷേ­ധ­ത്തി­നു് ഒരു ചി­ഹ്ന­മു­ണ്ടാ­വു­ക­യാ­ണെ­ങ്കിൽ അ­തി­നേ­റ്റ­വും യോ­ഗ്യ­ത മു­ള്ളൻ­പ­ന്നി­ക്കു് ത­ന്നെ­യാ­ണു്. ഒരു സം­ശ­യ­വു­മി­ല്ല. ചപ്രു രൂപം കൊ­ണ്ടു തന്നെ വ്യ­ത്യ­സ്ത­നാ­യി­രു­ന്നു. അല്പം പ­തി­ഞ്ഞ മൂ­ക്കും, മു­ള്ളൻ­പ­ന്നി­മു­ടി­യും, ചു­ളി­ഞ്ഞ പു­രി­ക­വു­മൊ­ക്കെ­യാ­യി അവനു് ഒരു പ്ര­തി­നാ­യ­ക­ന്റെ രൂ­പ­മാ­യി­രു­ന്നു ഉ­ണ്ടാ­യി­രു­ന്ന­തു്. ജ­ന്മ­നാ കി­ട്ടി­യ­തു് അവൻ വെ­റു­തെ പാ­ഴാ­ക്കി ക­ള­ഞ്ഞ­തു­മി­ല്ല. ന­ല്ലോ­ണം മു­ത­ലാ­ക്കി­യി­രു­ന്നു. ഒ­ന്നി­നേം പേ­ടി­യി­ല്ലാ­ത്ത, ആരേം വ­ക­വെ­യ്ക്കാ­ത്ത പ്ര­കൃ­തം. അ­താ­യി­രു­ന്നു അവൻ. സ്കൂ­ളിൽ അവൻ കു­രു­ത്ത­ക്കേ­ടു­കൾ കാ­ട്ടു­മ്പോൾ, അ­ടി­ക്കു­ന്ന മാ­ഷി­നെ കൂർ­ത്ത­നോ­ട്ടം കൊ­ണ്ട­വൻ കു­ത്തി­ക്കീ­റു­ന്ന­തു് പ­ല­വ­ട്ടം ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. അരിശം തീർ­ക്കാൻ മൂ­ന്നു് അടി എന്ന പരിധി വി­ട്ടു് മാഷു് അവനെ ഏഴും എ­ട്ടും തവണ ചൂരൽ കൊ­ണ്ടു് പ്ര­ഹ­രി­ക്കു­ന്ന­തും ക­ണ്ടി­ട്ടു­ണ്ടു്. വേറെ ഏതു കു­ട്ടി­യാ­ണെ­ങ്കി­ലും മൂ­ന്നാ­മ­ത്തെ അ­ടി­യിൽ ക­ര­ഞ്ഞു തു­ട­ങ്ങി­യി­രി­ക്കും. എ­ന്നാൽ ചപ്രു അ­തി­നെ­യൊ­ക്കെ അ­തി­ജീ­വി­ച്ചു് ഏ­ട്ടാ­മ­ത്തെ അ­ടി­യി­ലും ഒരു പു­ള­ച്ചി­ലും കാ­ണി­ക്കാ­തെ മാ­ഷി­നെ കണ്ണു കൊ­ണ്ടു് കൊ­രു­ത്തു് ഉ­ത്ത­ര­ത്തിൽ പൊ­ക്കി­പ്പി­ടി­ച്ചു് നി­ല്ക്കും.

images/sabu-manushyan-01.png

അവൻ ഒരു സാ­ധാ­ര­ണ­ക്കാ­ര­നാ­യി­രു­ന്നി­ല്ല എന്നു സ്ഥാ­പി­ക്കാൻ ഇ­നി­യു­മു­ണ്ടു് എന്റെ പക്കൽ കഥകൾ. സ്കൂ­ളി­ന­ടു­ത്തു­ള്ള കു­ള­ത്തി­ലെ മീ­നു­കൾ, അ­വ­നൊ­രു പ്ര­ത്യേ­ക ഈ­ണ­ത്തിൽ ശ­ബ്ദ­മു­ണ്ടാ­ക്കു­മ്പോൾ അ­വ­ന്റെ­യ­ടു­ത്തേ­ക്കു് നീ­ന്തി വ­രു­മാ­യി­രു­ന്നു! ചു­ണ്ടു­കൾ­ക്കി­ട­യിൽ നാവു് വ­ള­ച്ചു വെ­ച്ചാ­ണു് അവനാ ശബ്ദം സൃ­ഷ്ടി­ക്കു­ക. അ­വ­നോ­ട­തൊ­ന്നു് പ­ഠി­പ്പി­ച്ചു­ത­രാൻ ഞാ­ന­ട­ക്കം പലരും കെ­ഞ്ചി പി­ന്നാ­ലെ ന­ട­ന്നി­ട്ടു­ണ്ടു്, നാ­ര­ങ്ങാ­മി­ഠാ­യി കൊ­ടു­ത്തു് പ്ര­ലോ­ഭി­പ്പി­ച്ചി­ട്ടു­ണ്ടു്, ഉ­ച്ച­ക്കു് ക­ഴി­ക്കാൻ തന്നു വി­ടു­ന്ന പു­ഴു­ങ്ങി­യ മുട്ട സ­മ്മാ­നി­ച്ചി­ട്ടു പോ­ലു­മു­ണ്ടു്. എ­ന്നാൽ അവനെ പോലെ ആ ശബ്ദം പു­റ­പ്പെ­ടു­വി­ക്കാൻ ആർ­ക്കു­മാ­യി­ല്ല. ഞങ്ങൾ ശ­ബ്ദ­മു­ണ്ടാ­ക്കാൻ ക­ഷ്ട­പ്പെ­ടു­മ്പോൾ, ‘ഇ­തൊ­ന്നും നി­ന­ക്കൊ­ന്നും പ­റ്റി­ല്ലെ­ടാ’ എന്ന പു­ച്ഛ­ഭാ­വ­ത്തിൽ അവൻ ഞ­ങ്ങ­ളെ നോ­ക്കി ഇ­രി­ക്കും. മീ­നു­കൾ ഞ­ങ്ങ­ളു­ടെ കാ­ല­ടി­ശ­ബ്ദം കേ­ട്ടാൽ തന്നെ ഓ­ടി­യൊ­ളി­ക്കും എന്ന സ്ഥി­തി­യാ­യി. ശബ്ദം കേ­ട്ടു് ചെവി പൊ­ത്തി­ക്കൊ­ണ്ടു് നീ­ന്തി­മ­റ­യു­ന്ന മീ­നു­ക­ളെ ഞങ്ങൾ സ­ങ്കൽ­പ്പി­ച്ചു.

‘മീ­നു­കൾ­ക്കൊ­ന്നും ചെ­വി­യി­ല്ലെ­ടാ’

ചപ്രു ഞ­ങ്ങ­ളെ പു­ച്ഛ­ഭാ­വ­ത്തിൽ തി­രു­ത്തി. ഇ­തൊ­ക്കെ അവനു് എ­ങ്ങ­നെ അ­റി­യാ­മെ­ന്നു് ഞങ്ങൾ അ­ത്ഭു­ത­പ്പെ­ട്ടു. പു­സ്ത­ക­ത്തി­ലെ ഒരു വരി പോലും അവൻ ഓർ­ത്തു­വെ­യ്ക്കു­ന്ന­തു് ക­ണ്ടി­ട്ടി­ല്ല. ക്ലാ­സ്സിൽ കവിത ചൊ­ല്ലാൻ പ­റ­ഞ്ഞാൽ അവൻ ആ­ദ്യ­ത്തെ വരി പ­റ­ഞ്ഞി­ട്ടു് മു­ക­ളി­ലേ­ക്കു് ക­ണ്ണും തു­റ­ന്നു് പി­ടി­ച്ചു്, വായും പൊ­ളി­ച്ചു് നി­ല്ക്കും. എ­ന്നാൽ സി­നി­മാ­പ്പാ­ട്ടു­ക­ളു­ടെ വരികൾ അവനു് ഹൃ­ദ­യ­സ്ഥ­മാ­യി­രു­ന്നു!

images/sabu-manushyan-02.png

‘പ­ഠി­ക്കാ­നു­ള്ള പദ്യം സി­നി­മേ­ല് ചേർ­ത്താ­ലെ­ന്താ?’

‘സി­നി­മാ പാ­ട്ടു് പ­ഠി­ച്ചാ­ലെ­ന്താ കൊ­ഴ­പ്പം?’

ഈ മാ­തി­രി ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കാൻ ച­പ്രൂ­നു മാ­ത്രേ പറ്റൂ!

ഒ­രി­ക്കൽ അ­വ­നൊ­രു പാ­മ്പി­നേം പി­ടി­ച്ചോ­ണ്ടു് എന്റെ വീ­ട്ടി­ലേ­ക്കു് വന്നു! അമ്മ അവനെ ഓ­ടി­ച്ചു വി­ട്ടു. ഞ­ങ്ങ­ളൊ­ക്കെ ബഹളം വെ­ച്ചോ­ണ്ടു് അ­വ­ന്റെ പി­ന്നാ­ലെ ഓടി.

‘നീ തൊ­ട്ടു് നോ­ക്കു്. ഇതു് ക­ടി­ക്കൂ­ല്ല’

അ­ന്നാ­ണാ­ദ്യ­മാ­യും അ­വ­സാ­ന­മാ­യും ഞാ­നൊ­രു പാ­മ്പി­നെ തൊ­ടു­ന്ന­തു്. മെ­ഴു­മെ­ഴാ­ന്നു്… അ­തി­ന്റെ വാലു് എന്റെ ഉ­ള്ളം­കൈ­യ്യിൽ കി­ട­ന്നി­ഴ­ഞ്ഞു. ജീ­വ­ന്റെ തു­ണ്ടു് കൈ­യ്യി­ലി­രു­ന്നു് ഇ­ഴ­ഞ്ഞ­പ്പോൾ എന്റെ ആ­റാ­മി­ന്ദ്രി­യം തു­റ­ന്നു പോ­വു­മോ എ­ന്നു് സം­ശ­യി­ച്ചു. പക്ഷേ, അ­ങ്ങ­നെ ഒ­ര­പ­ക­ട­വും സം­ഭ­വി­ച്ചി­ല്ല. അവൻ ഒ­റ്റൊ­രു­ത്തൻ കാ­ര­ണ­മാ­ണു് നാ­നാ­വി­ധ ജീ­വി­ക­ളെ തൊ­ടാ­നു­ള്ള ഭാ­ഗ്യം ചു­റ്റു­വ­ട്ട­ത്തു­ള്ള പി­ള്ളേർ­ക്കൊ­ക്കെ കി­ട്ടി­യ­തു്. പട്ടി, പൂച്ച, എലി, തവള, അട്ട, പല്ലി, പാറ്റ, ഓ­ന്തു്, പുഴു, ആടു്, പ്രാ­വു്, മൈന, കുയിൽ, കാ­ക്ക­ക്കു­ഞ്ഞു്, അ­ണ്ണാൻ, ആമ, കു­ള­ക്കോ­ഴി അ­ങ്ങ­നെ ചു­റ്റു­വ­ട്ട­ത്തു് കാ­ണു­ന്ന­തി­നെ­യൊ­ക്കെ തൊ­ട്ടു. മീ­നു­ക­ളു­ടെ എണ്ണം അ­തി­ലും കൂ­ടു­തൽ വരും. തൊ­ട്ട­തി­ന്റെ­യൊ­ക്കെ ഒരു പ­ട്ടി­ക ത­യ്യാ­റാ­ക്കി­യാൽ ഏ­താ­ണ്ടു് എ­ല്ലാ­ത്തി­നും നേർ­ക്കു് അ­വ­ന്റെ പേരു് ക­ട­പ്പാ­ടാ­യി എഴുതി വെ­യ്ക്കേ­ണ്ടി വരും. പ­ഴു­താ­ര, തേൾ തു­ട­ങ്ങി­യ ‘ഭീകര’ ജീ­വി­ക­ളെ വരെ തൊ­ട്ടി­ട്ടു­ണ്ടു് എ­ന്നു് എ­നി­ക്കു് അ­ഭി­മാ­ന­പൂർ­വ്വം അ­വ­കാ­ശ­പ്പെ­ടാ­നാ­വും.

ച­പ്രൂ­നെ കു­റി­ച്ചോർ­ക്കു­മ്പോൾ പി­ന്നെ കാ­ണു­ന്ന­തു് സമരം എ­ന്നും പ­റ­ഞ്ഞു് സ്കൂ­ളിൽ ഒരു കൊ­ടി­യും പി­ടി­ച്ചു് ഒരു ചെറിയ സം­ഘ­ത്തി­നു മു­ന്നിൽ അവൻ ന­ട­ക്കു­ന്ന­താ­ണു്. അ­വ­ന്റെ മു­ള്ളൻ­പ­ന്നി­മു­ടി­യു­ടെ കൂർ­പ്പു് കു­റ­ച്ചു് കൂടി കൂർ­ത്തി­രു­ന്നു അ­ക്കാ­ല­ത്തു്. അ­വ­ന്റെ ശബ്ദം ക­ന­ത്തി­രു­ന്നു. അ­വ­ന്റെ ധീ­ര­ശ­ബ്ദം സ്കൂൾ കെ­ട്ടി­ട­ത്തി­ന്റെ ചു­വ­രു­ക­ളിൽ ഇ­പ്പോ­ഴും പ്ര­തി­ധ്വ­നി­ക്കു­ന്നു­ണ്ടാ­വ­ണം. ഊർ­ജ്ജം ന­ശി­പ്പി­ക്കാ­നാ­വി­ല്ല എ­ന്ന­ല്ലെ പ­ഠി­ച്ച­തു്? അ­വ­ന്റെ കൈ­യ്യി­ലി­രു­ന്ന കൊ­ടി­യു­ടെ നിറം ഇ­പ്പോ­ഴു­മോർ­മ്മ­യു­ണ്ടു്.

‘നീ ഏതു പാർ­ട്ടി­യാ­ടാ?’

പ്ര­ധാ­ന­ധ്യാ­പ­കൻ ചൂ­രൽ­ത്തു­മ്പു് വി­റ­പ്പി­ച്ചു് കൊ­ണ്ടു് അലറിയ ശബ്ദം ഇ­പ്പോ­ഴു­മ­വി­ടെ മോ­ക്ഷം കി­ട്ടാ­തെ അ­ല­യു­ന്നു­ണ്ടാ­വും.

‘എ­നി­ക്കൊ­രു പാർ­ട്ടി­യു­മി­ല്ല’ അവനും അ­ന്നു് തി­രി­ച്ച­തു­പോ­ലെ തന്നെ അലറി.

അതു സ­ത്യ­മാ­യി­രു­ന്നു. ഏതോ സി­നി­മാ­പോ­സ്റ്റ­റിൽ ക­ണ്ട­തു പോലെ ഒരു കൊടി ഉ­ണ്ടാ­ക്കി­യെ­ടു­ത്ത­താ­യി­രു­ന്നു അവൻ. സമരം ചെ­യ്യ­ണ­മെ­ങ്കിൽ കൊടി വേ­ണ­മെ­ന്നു് എ­ങ്ങ­നെ­യോ അവൻ ധ­രി­ച്ചു പോയി. അ­ന്നു് ക­ല്ലേ­റു­ണ്ടാ­യി, സ്കൂ­ളി­ലെ മണി കെ­ട്ടി­യ ചരടു് ആരോ പൊ­ട്ടി­ച്ചു, പെ­മ്പി­ള്ളേ­രു് ക­ര­ഞ്ഞും നി­ല­വി­ളി­ച്ചും ചി­ത­റി­യോ­ടി. അ­തി­ന്റെ­യൊ­ക്കെ ഇടയിൽ അ­ക്ഷോ­ഭ്യ­നാ­യി, ഏതോ ടാ­ബ്ലോ ക­ഥാ­പാ­ത്രം പോലെ ചപ്രു സ്കൂൾ ഗ്രൗ­ണ്ടി­ന്റെ ഒ­ത്ത­ന­ടു­വിൽ കൊ­ടി­യും കു­ത്തി ത­ല­യു­യർ­ത്തി നി­ന്നു.

images/sabu-manushyan-03.png

എ­ന്താ­യി­രു­ന്നു സ­മ­ര­ത്തി­നു കാരണം?

മർ­ദ്ദ­നം!

മൂ­ന്ന­ടി അ­ടി­ക്കു­ന്ന അ­ധ്യാ­പ­ക­നു പ­റ്റി­യ ഒരു കൈ­പ്പി­ഴ. ദു­ഷ്ട­ന്റെ മൂ­ന്നാ­മ­ത്തെ അ­ടി­യിൽ ഒരു പെ­ങ്കൊ­ച്ചി­ന്റെ കാലു് പൊ­ട്ടി ചോര വന്നു. ദു­ഷ്ട­നെ പു­റ­ത്താ­ക്ക­ണം. അ­ല്ലെ­ങ്കിൽ സമരം ശ­ക്ത­മാ­ക്കും എ­ന്നാ­യി ചപ്രു. പി­ന്നെ ദി­വ­സ­ങ്ങൾ­ക്ക­കം എന്താ സം­ഭ­വി­ക്കു­ന്ന­തെ­ന്ന­റി­യു­ന്ന­തി­നു മുൻ­പു് ഏതോ ചില കൂ­ട്ടർ വന്നു. അവരും കൊ­ടി­യും കൊ­ണ്ടാ വ­ന്ന­തു്. സമരം വി­ജ­യ­മാ­യി. ചപ്രു നേ­താ­വും. എ­ല്ലാം ക­ണ്ണ­ട­ച്ചു തു­റ­ക്കു­ന്ന നേ­ര­ത്തു്.

‘നീ ഒരു ഭ­യ­ങ്ക­ര സം­ഭ­വാ­ടാ’ എന്ന മ­ട്ടിൽ ഞ­ങ്ങ­ളെ­ല്ലാം അവനെ നോ­ക്കി.

‘അ­തൊ­ക്കെ നീ­യൊ­ക്കെ പ­റ­യാ­തെ തന്നെ എ­നി­ക്ക­റി­യാം’ എന്ന മ­ട്ടിൽ ചപ്രു ഞ­ങ്ങ­ളെ തി­രി­ച്ചും.

പ്ര­ക­ട­ന­വും പ്ര­തി­ഷേ­ധ­വും പ­രാ­തി­യു­മൊ­ക്കെ­യാ­യി അവൻ നെ­ഞ്ചു വി­രി­ച്ചു ന­ട­ന്നു. നല്ല മ­സി­ലു­ണ്ടാ­യി­രു­ന്നു അവനു്. ‘കപ്പ ക­ഴി­ച്ചാൽ മ­തി­യെ­ടാ’—മസിലു വരാൻ അവൻ പ­റ­ഞ്ഞു ത­ന്ന­താ­ണു്. ശ­രി­യാ­യി­രി­ക്ക­ണം. ക­പ്പേം ചതച്ച ഉ­ള്ളീം മു­ള­കും ഉ­പ്പും കൂ­ട്ടി അവൻ ക­ഴി­ക്ക­ണ ക­ണ്ടാൽ കൊ­തി­യാ­വും. ‘എ­ടു­ത്തു ക­ഴി­യെ­ടാ’ അവൻ പാ­ത്രം ഞ­ങ്ങ­ളു­ടെ നേർ­ക്കു് നീ­ട്ടി­പ്പി­ടി­ക്കും. മസിലു വരാൻ ഞ­ങ്ങ­ളും ഒ­ന്നു് രണ്ടു ക­ഷ്ണ­ങ്ങൾ ക­ഴി­ക്കും. പക്ഷേ, അ­വ­ന്റേ­തു പോലെ മസിലു വ­ന്നി­ല്ല. അ­ന്ന­ത്തെ സ­മ­ര­ത്തിൽ അവൻ ജ­യി­ച്ചെ­ങ്കി­ലും പ­രീ­ക്ഷ­കൾ അ­വ­നോ­ടു് പ്ര­തി­കാ­രം ചെ­യ്തു. ചു­വ­ന്ന മഷി കൊ­ണ്ടു് അ­വ­ന്റെ പേരു് നീ­ക്കം ചെ­യ്യ­പ്പെ­ട്ടു. ഞങ്ങൾ കോ­ളേ­ജു­ക­ളിൽ ചേർ­ന്ന­പ്പോൾ അവൻ വെ­ള്ള­ത്തിൽ വീണ എണ്ണ പോലെ ഒ­രി­ട­ത്തും തൊ­ടാ­തെ പൊ­ങ്ങി­ക്കി­ട­ന്നു.

സ­ക­ല­തി­നോ­ടും പ്ര­തി­ഷേ­ധി­ച്ചു്, പ്ര­തി­രോ­ധം തീർ­ത്തു് അവൻ ജീ­വി­തം തു­ടർ­ന്നു. ഞങ്ങൾ വലിയ കോ­ളേ­ജ് പു­സ്ത­ക­ങ്ങൾ ചു­മ­ന്ന­പ്പോൾ അവൻ കോ­ടാ­ലി­യും, പി­ക്കാ­സും, മൺ­വെ­ട്ടി­യും, മണ്ണു നി­റ­ച്ച കു­ട്ട­യു­മൊ­ക്കെ ചു­മ­ന്നു.

‘നി­ന­ക്കു് പ­ഠി­ക്ക­ണ്ടേ­ടാ?’

‘നീ­യൊ­ക്കെ പ­ഠി­ക്ക­യ­ല്ലെ?… എ­ല്ലാ­രും കൂടെ പ­ഠി­ച്ചി­ട്ടു് എന്തു ചെ­യ്യാ­നാ?’

അതു പ­റ­യു­മ്പോൾ അവൻ മീശ കൂർ­പ്പി­ച്ചു. ഞ­ങ്ങ­ളു­ടേ­തു് അ­ണ്ണാൻ വാ­ലിൻ­തു­മ്പ­ത്തെ രോമം പോലെ നേർ­ത്തി­രു­ന്ന­പ്പോൾ അ­വ­ന്റേ­തു് നല്ല പി­രി­ച്ച­ക­യ­റി­ന്റെ ബ­ല­മു­ള്ള­താ­യി­രു­ന്നു. അ­വ­ന്റെ മീ­ശ­രോ­മ­ങ്ങൾ അ­വ­ന്റെ ത­ല­മു­ടി­യു­മാ­യി ഐ­ക്യ­ദാർ­ഢ്യം പ്ര­ഖ്യാ­പി­ച്ച പോലെ തെ­റി­ച്ചു നി­ന്നി­രു­ന്നു. അവൻ മീശ കൊ­ണ്ടും ലോ­ക­ത്തെ പ്ര­തി­രോ­ധി­ക്കു­ക­യാ­ണെ­ന്നു തോ­ന്നി.

പ്ര­തി­രോ­ധ­ത്തി­ന്റെ ശക്തി കൊ­ണ്ടോ, ആ­രേ­യും കൂ­സാ­ത്ത­തു് കൊ­ണ്ടോ, ആർ­ക്കും ഒ­ന്നും അടിയറ വെ­യ്ക്കാൻ ത­യ്യാ­റാ­കാ­ത്ത­തു് കൊ­ണ്ടോ, അവൻ പെ­ണ്ണു കെ­ട്ടി­യി­ല്ല. ഇ­ട­യ്ക്കി­ടെ അവൻ ചില ജാ­ഥ­കൾ­ക്കു് പോവും. അ­ടി­പി­ടി ഉ­ണ്ടാ­ക്കും. അ­ടി­പി­ടി അവനു വേ­ണ്ടി ഉ­ണ്ടാ­വു­ന്ന­താ­ണോ, അവൻ അ­ടി­പി­ടി­ക്കു് വേ­ണ്ടി ഉ­ണ്ടാ­യ­താ­ണോ എന്ന സംശയം തോ­ന്നി­പ്പി­ക്കു­ന്ന രീ­തി­യി­ലാ­യി­രു­ന്നു കാ­ര്യ­ങ്ങൾ. മെ­രു­ങ്ങാൻ ത­യ്യാ­റാ­കാ­ത്ത­തു് കൊ­ണ്ടാ­വും അവൻ ഒരു പാർ­ട്ടി­യി­ലും ചേർ­ന്നി­ല്ല. കുറേ നാൾ ക­ഴി­ഞ്ഞ­പ്പോൾ അവൻ കൊ­ടി­പി­ടി­ക്കു­ന്ന­തും, ജാ­ഥ­കൾ­ക്കു് പോ­വു­ന്ന­തു­മൊ­ക്കെ നിർ­ത്തി സ്വ­ത­ന്ത്ര­നാ­യി ന­ട­ന്നു. എന്റെ ക­ഴു­ത്തിൽ അ­പ്പോ­ഴേ­ക്കും നെ­ഞ്ചി­ടി­പ്പു് എ­ണ്ണു­ന്ന കുഴൽ കയറി ക­ഴി­ഞ്ഞി­രു­ന്നു. ഔ­ദ്യോ­ഗി­ക ആഭരണം. അ­ഭി­മാ­ന­ത്തോ­ടെ ഞാൻ അ­ത­ണി­ഞ്ഞു ന­ട­ന്നു.

‘കൊ­ള്ളാം. സൂ­ക്കേ­ടു­മാ­യി വ­രു­ന്ന ഒ­രു­ത്ത­രു­ടേം കൈ­യ്യീ­ന്നു് ഒ­ന്നും വാ­ങ്ങ­രു­തു്’ ചപ്രു എന്റെ തോളിൽ തട്ടി പ­റ­ഞ്ഞു.

‘നീ ഈ ബീ­ഡി­വ­ലി ഒ­ന്നു് കു­റ­യ്ക്കു്’ പറയാൻ അർഹത പു­തു­താ­യി ല­ഭി­ച്ച­വ­ന്റെ ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ ഞാൻ പ­റ­ഞ്ഞു.

‘ഉം…’ അ­മർ­ത്തി മൂളി അവൻ എന്നെ നോ­ക്കി ചി­രി­ച്ചു. സ്കൂ­ളിൽ വെ­ച്ചു് അ­പൂർ­വ്വ­മാ­യി അവൻ ചി­രി­ക്കു­മാ­യി­രു­ന്നു. അതേ ചിരി ആ­യി­രു­ന്നു അതു്. ഒ­ര­ള­വു­കോ­ലും കൊ­ണ്ടും അ­ള­ന്നെ­ടു­ക്കാ­നാ­വാ­ത്ത ചിരി. അ­ന്നൊ­രു കാ­ര്യം ശ്ര­ദ്ധി­ച്ചു, അവൻ വ­ലി­ച്ചി­രു­ന്ന ബീ­ഡി­പ്പു­ക­യു­ടെ മ­ണ­ത്തേ­ക്കാൾ എന്റെ മൂ­ക്കി­ലേ­ക്കു് കയറി വ­ന്ന­തു് അ­വ­ന്റെ മേ­ത്തേ­ന്നു് ഉ­യർ­ന്ന മ­ണ്ണു് മ­ണ­മാ­യി­രു­ന്നു.

ചപ്രു പി­ന്നേം വ­ളർ­ന്നു. ഞ­ങ്ങൾ­ക്കൊ­പ്പം. കാ­ല­ത്തി­നൊ­പ്പം. മ­നു­ഷ്യ­ന്റെ വ­ളർ­ച്ച മരണം വരെ എ­ന്നാ­ണെ­നി­ക്കു് തോ­ന്നി­യി­ട്ടു­ള്ള­തു്. ചിലർ മ­ന­സ്സു് കൊ­ണ്ടു്, ചിലർ ശരീരം കൊ­ണ്ടു്. പക്ഷേ, എ­ന്താ­യാ­ലും വ­ളർ­ച്ച നി­ര­ന്ത­ര­മാ­യി സം­ഭ­വി­ക്കു­ന്നു­ണ്ടു്. സത്യം.

ഞാൻ പെ­ണ്ണു കെ­ട്ടി. പ­തി­വു­പോ­ലെ പെ­ണ്ണു കെ­ട്ടി­ച്ചു എന്നു പറയാം. ‘എ­നി­ക്കു് ഭോ­ഗി­ക്കാൻ ഒരു പെ­ണ്ണു വേണം’ എന്നു പ­ച്ച­ക്കു് പറയാൻ പ­റ്റി­ല്ല­ല്ലോ! പക്ഷേ, എന്റെ നി­വൃ­ത്തി­കേ­ടു് മ­ന­സ്സി­ലാ­ക്കി വീ­ട്ടു­കാ­രെ­നി­ക്കു് ഒരു പെ­ണ്ണി­നെ പി­ടി­ച്ചു തന്നു. ഞാൻ ഭോ­ഗി­ച്ചു, പി­ന്നെ പ്രേ­മി­ച്ചു, പി­ന്നെ സ്നേ­ഹി­ച്ചു. കു­ട്ടി­ക­ളു­ണ്ടാ­യി. അവരെ കൊ­ഞ്ചി­ച്ചു, ലാ­ളി­ച്ചു, സ്നേ­ഹി­ച്ചു. ഒരോ ഘ­ട്ട­ത്തി­ലും തോ­ന്നി ‘ഇ­താ­ണു് ജീ­വി­തം’ എ­ന്നു്. പി­ന്നീ­ടു് തോ­ന്നി, ‘ഇ­ത്ര­യു­മേ ഉള്ളൂ ജീ­വി­തം’ എ­ന്നു്. ഇ­ട­യ്ക്കി­ടെ ഞാൻ ച­പ്രു­വി­നെ കു­റി­ച്ചും ഓർ­ത്തു. അവൻ പെ­ണ്ണു കെ­ട്ടി­യി­ല്ല­ല്ലോ. അവനു ഈ സു­ഖ­മൊ­ന്നും അ­റി­യ­ണ്ടേ? അവനു പെ­ണ്ണി­ന്റെ ശരീരം പ­ക­രു­ന്ന ചൂ­ട­റി­യ­ണ്ടേ? കു­ഞ്ഞു­ങ്ങൾ പ­രു­ക്കൻ ക­വി­ളിൽ ഉമ്മ വെ­യ്ക്കു­മ്പോൾ ഉ­ണ്ടാ­വു­ന്ന അ­നു­ഭൂ­തി അ­നു­ഭ­വി­ക്ക­ണ്ടേ? ‘ഇ­താ­ണു് ജീ­വി­തം’ എ­ന്നു് അവൻ എ­പ്പോ­ഴെ­ങ്കി­ലും പ­റ­ഞ്ഞി­രി­ക്കു­മോ?

images/sabu-manushyan-04.png

ചപ്രു എ­ല്ലാം ചെ­യ്യു­മാ­യി­രു­ന്നു. എല്ലാ പ­ണി­യും. എ­ന്തും. കു­ള­ത്തി­ലു് വീണു മ­രി­ച്ച പെൺ­കു­ട്ടി­യു­ടെ ജഡം മു­ങ്ങി­യെ­ടു­ത്ത­തു് ചപ്രു ആ­യി­രു­ന്നു. കു­ഞ്ഞി­യ­മ്മ­യു­ടെ പശു ച­ത്ത­പ്പോൾ അതിനെ കു­ഴി­ച്ചി­ട്ട­തു് ചപ്രു ആ­യി­രു­ന്നു. പ്ര­ഭാ­ക­രേ­ട്ട­ന്റെ മകൻ സു­ജി­ത്തി­നെ പാ­മ്പു ക­ടി­ച്ച­പ്പോൾ തോ­ള­ത്തി­ട്ടു് ഓ­ടി­യ­തും ചപ്രു. എ­വി­ടേ­യും ചപ്രു. എ­ല്ലാ­യി­ട­ത്തും ചപ്രു. ദൈ­വ­ത്തി­നെ പോലെ! പക്ഷേ, നേരിൽ കാ­ണാ­മെ­ന്നു മാ­ത്രം. അ­വ­ന്റെ വി­യർ­പ്പു­പാ­ട പി­ടി­ച്ച മേ­ത്തു് തൊ­ട്ടു നോ­ക്കാം. അ­വ­ന്റെ അ­ടു­ത്തു് നി­ല്ക്കു­മ്പോൾ മ­ണ്ണു് മ­ണ­ക്കും. ചി­ല­പ്പോൾ അ­താ­വ­ണം ദൈ­വ­ത്തി­ന്റെ മണം.

വർ­ഷ­ങ്ങൾ പി­ന്നെ­യും മുൻ­പോ­ട്ടു് പോയി. ചപ്രു വ­ലി­ച്ചി­രു­ന്ന കൈ­വ­ണ്ടി പോലെ തന്നെ. ഇ­ട­യ്ക്കു് ക­യ­റ്റം ക­യ­റി­യും, ഇ­ട­യ്ക്കു് ഇ­റ­ക്ക­മി­റ­ങ്ങി­യും എന്റെ ജീ­വി­ത­വും മു­ന്നോ­ട്ടു് പോയി. ആ­യി­ട­യ്ക്കാ­ണു് പ­ള്ളി­ക്ക­ര ഔ­സേ­പ്പി­ന്റെ വീ­ട്ടിൽ മരണം ന­ട­ന്ന­തു്. അവിടെ പ­ണി­ക്കു് നി­ല്ക്ക­ണ ഒരു വേ­ല­ക്കാ­രി കൊ­ച്ചു്, ഒരു ത­മി­ഴ­ത്തി പെ­ണ്ണു്, ക­ണ്ണും തു­റി­ച്ചു്, നാവും ക­ടി­ച്ചു പി­ടി­ച്ചു്, മേലു് മു­ഴു­വൻ മാ­ന്തി­പ്പൊ­ളി­ച്ചു് പേ­ര­മ­ര­ത്തിൽ തൂ­ങ്ങി­യാ­ടു­ന്ന­തു് എ­ല്ലാ­രും ക­ണ്ട­തു്. ആ കാ­ഴ്ച്ച ഭീ­ക­ര­മാ­യി­രു­ന്നു. പോ­ലീ­സും വന്നു, പോ­ലീ­സ് പ­ട്ടി­യും വന്നു.

പെ­ങ്കൊ­ച്ചി­ന്റെ അമ്മ വ­ന്നു് മൂ­ടി­യി­ട്ട മൃ­ത­ശ­രീ­രം നോ­ക്കി വലിയ വായിൽ ക­ര­ഞ്ഞു നി­ല­വി­ളി­ച്ചു. ആ നി­ല­വി­ളി ഇ­പ്പോ­ഴും ആ പേ­ര­മ­ര­ത്തിൽ തൂ­ങ്ങി നിൽ­പ്പു­ണ്ടാ­വും. ചപ്രു ഔ­സേ­പ്പി­ന്റെ വീ­ട്ടിൽ തെ­ങ്ങി­നു ത­ട­മെ­ടു­ക്കാ­നും, ഇ­ളി­ച്ച മോ­ന്ത­യു­ള്ള ക­റു­ത്ത കാറ് ക­ഴു­കാ­നും പോ­കാ­റു­ണ്ടാ­യി­രു­ന്നു. പെ­ങ്കൊ­ച്ചു് പേ­ര­മ­ര­ത്തിൽ കേറി പോ­വു­ന്ന­തി­നു ത­ലേ­ന്നും ചപ്രു അവളെ ക­ണ്ട­താ. ഒ­രാ­ഴ്ച്ച ക­ഴി­ഞ്ഞ­പ്പോൾ പോ­ലീ­സി­ന്റെ വരവു് നി­ന്നു. തമിഴ് പെ­ണ്ണി­ന്റെ അ­മ്മ­യെ പി­ന്നീ­ടു് അ­വി­ടെ­ങ്ങും കാ­ണു­ക­യു­ണ്ടാ­യി­ല്ല. കു­റ­ച്ചു് ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു് ഒരു വെ­ളു­പ്പാൻ­കാ­ല­ത്തു്, ഇ­ളി­ച്ച മോ­ന്ത­യു­ള്ള കാ­റി­ന്റെ അ­ക­ത്തു് ഔ­സേ­പ്പു് മു­റി­ഞ്ഞ ക­ഴു­ത്തു­മാ­യി കി­ട­ന്നു. ചപ്രു നേ­രി­ട്ടാ­ണു് സ്റ്റേ­ഷ­നിൽ പോ­യ­തു്. എന്താ, എ­ങ്ങ­നെ­യാ എ­ന്നൊ­ക്കെ അവനെ അ­റി­യാ­വൂ. ഞാൻ കോ­യ­മ്പ­ത്തൂ­രു് പോയി വ­ന്ന­പ്പൊ­ഴേ­ക്കും ഒക്കെ ക­ഴി­ഞ്ഞു. എന്റെ ഭാര്യ, ‘ചപ്രു ഇ­ങ്ങ­നെ ചെ­യ്യൂ­ന്നു് വി­ചാ­രി­ച്ച­തേ­യി­ല്ല’ എന്നു പ­റ­ഞ്ഞു. ‘പി­ന്നെ എ­ങ്ങ­നെ ചെ­യ്യൂ­ന്നാ വി­ചാ­രി­ച്ച­തു്?’ എ­നി­ക്കു് അ­ങ്ങ­നെ തി­രി­ച്ചു ചോ­ദി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു.

images/sabu-manushyan-05.png

കാലം പി­ന്നേം ഉ­രു­ണ്ടു, എന്റെ മാ­രു­തി കാറ് പോ­കു­ന്ന­തു് പോലെ. നാടു് നിറയെ ക­ട­ക­ളാ­യി. വ­ഴി­ക­ളാ­യ വ­ഴി­ക­ളൊ­ക്കെ ടാ­റി­ട്ടു പു­ത­പ്പി­ച്ചു. ഔ­സേ­പ്പി­ന്റെ മ­ക­ന്റെ ര­ണ്ടു് ബ­സ്സു­കൾ ടാ­റി­ട്ട റോ­ഡു­ക­ളിൽ കൂടി തേ­രാ­പാ­രാ ഓടി. ഗ്രാ­മം മേ­ക്ക­പ്പി­ട്ടു് ന­ഗ­ര­മാ­വാൻ കി­ണ­ഞ്ഞു് ശ്ര­മി­ച്ചു. പ­രി­ഷ്ക്കാ­രി­പെ­ണ്ണു­ങ്ങൾ പു­രി­ക­ത്തി­ലെ രോമം പ­റി­ച്ചു ക­ള­യു­ന്ന നി­സ്സാ­ര­ത­യോ­ടെ, വ­ഴി­വ­ക്കിൽ നിന്ന മ­ര­ങ്ങ­ളൊ­ക്കെ തണലു വേ­ണ്ടാ­ത്ത മ­നു­ഷ്യർ വെ­ട്ടി മാ­റ്റി. ചാ­യ­ക്ക­ട­കൾ മോർഫ് ചെയ്ത പോലെ വലിയ ബേ­ക്ക­റി­ക­ളും, ഷോ­പ്പു­ക­ളു­മൊ­ക്കെ­യാ­യി. സോഡാ വെ­ള്ള­ത്തി­നും നാ­ര­ങ്ങാ വെ­ള്ള­ത്തി­നും പകരം ക­റു­പ്പും, ചു­വ­പ്പും, മ­ഞ്ഞ­യും നി­റ­ത്തി­ലു­ള്ള വെ­ള്ളം കു­പ്പി­ക­ളിൽ നി­റ­ച്ച­തു് മ­നു­ഷ്യ­രു് വാ­ങ്ങി കു­ടി­ച്ചു. പഴയ നാ­ര­ങ്ങാ മി­ഠാ­യി ഒ­ളി­വിൽ പോയി. പകരം തി­ള­ങ്ങു­ന്ന ഉ­ടു­പ്പി­ട്ട മി­ഠാ­യി­കൾ പെ­ട്ടി­ക­ളിൽ ഞെ­ളി­ഞ്ഞി­രു­ന്നു. ത­ല­മു­ടി മു­ക­ളി­ലേ­ക്കു് ചീകി വെച്ച പി­ള്ളേർ ആ മി­ഠാ­യി­കൾ വാ­ങ്ങി അ­തി­ന്റെ ഉ­ടു­പ്പൂ­രി­യെ­റി­ഞ്ഞു് നു­ണ­ഞ്ഞാ­സ്വ­ദി­ച്ചു. വഴി മു­ഴു­ക്കേ­യും വിവിധ നി­റ­ത്തി­ലു­ള്ള മി­ഠാ­യി­ത്തോ­ലു­കൾ പ­റ­ന്നു ന­ട­ന്നു. കി­ണ­റാ­യ കി­ണ­റൊ­ക്കെ ഭൂ­മി­ക്ക­ടി­യി­ലേ­ക്കു് ഇ­റ­ങ്ങി പോയി. മ­നു­ഷ്യ­രു് തന്നെ മ­ണ്ണി­ട്ടു് മൂടി അ­തൊ­ക്കെ ഒ­ളി­പ്പി­ച്ചു ക­ള­ഞ്ഞു എന്നു വേണം പറയാൻ. പകരം നീ­ണ്ട­കു­ഴ­ലു­കൾ ഭൂ­മി­യു­ടെ നെ­ഞ്ചി­ലേ­ക്കു് കു­ത്തി­യി­റ­ക്കി ഒരു സ്ട്രാ­യി­ലൂ­ടെ­ന്ന പോലെ വെ­ള്ളം വ­ലി­ച്ചെ­ടു­ത്തു. വാ­ഹ­ന­ങ്ങൾ പുക ചു­മ­ച്ചു തു­പ്പി. താ­മ­സി­യാ­തെ ഞ­ങ്ങ­ളും ചു­മ­ച്ചു തു­ട­ങ്ങി. എ­നി­ക്കു് അതു കൊ­ണ്ടും ഗുണമേ ഉ­ണ്ടാ­യു­ള്ളൂ. ഒ­രു­പാ­ടു് രോ­ഗി­കൾ! മ­രു­ന്നി­നു കു­റി­ക്കു­മ്പോൾ ഞാൻ ചപ്രു പ­റ­ഞ്ഞ­തോർ­ത്തു ‘സൂ­ക്കേ­ടു­മാ­യി വ­രു­ന്ന ഒ­രു­ത്ത­രു­ടേം കൈ­യ്യീ­ന്നു് ഒ­ന്നും വാ­ങ്ങ­രു­തു്’. ഒരോ ത­വ­ണ­യും, ചോ­ദി­ച്ചും ചോ­ദി­ക്കാ­തെ­യും കാശ് വാ­ങ്ങു­മ്പോൾ ച­പ്രു­വി­ന്റെ ശബ്ദം എന്റെ ഉ­ള്ളിൽ കി­ട­ന്നു് നി­ല­വി­ളി­ച്ചു. കു­റെ­നാൾ ക­ഴി­ഞ്ഞ­പ്പോൾ ആ നി­ല­വി­ളി ശബ്ദം നി­ല­ച്ചു. ഞാൻ ഒരു കാറ് കൂടി വാ­ങ്ങി. ഒരു കാറ് കൊ­ണ്ടു് മാ­ത്രം എ­നി­ക്കു് സ­മ­യ­ത്തി­നൊ­പ്പം സ­ഞ്ച­രി­ക്കാ­നാ­വി­ല്ല എ­ന്നു് തോ­ന്നി­യ­തു് കൊ­ണ്ടാ­ണു്.

എന്റെ ക്ലി­നി­ക്കിൽ വ­രു­ന്ന പുതിയ പി­ള്ളേ­രു­ടെ മുടി ഞാൻ ശ്ര­ദ്ധി­ക്കാ­റു­ണ്ടു്. മു­ക­ളി­ലേ­ക്കു് ച­കി­രി­നാ­രു് പോലെ ഇ­രി­ക്കു­ന്ന മുടി. പക്ഷേ, ച­പ്രു­വി­ന്റെ മു­ടി­യു­ടെ കൂർ­പ്പൊ­ന്നും ആ പി­ള്ളേ­രു­ടെ മു­ടി­ക്കു­ണ്ടാ­യി­രു­ന്നി­ല്ല. പി­ള്ളേ­രു­ടെ വി­രൽ­ന­ഖ­ങ്ങൾ ഞാൻ ശ്ര­ദ്ധി­ച്ചു. മണ്ണു തൊ­ടാ­ത്ത, മൃ­ദു­വാ­യ വി­ര­ലു­കൾ. എന്റെ വി­ര­ലു­ക­ളും മൃ­ദു­വാ­യി ക­ഴി­ഞ്ഞി­രു­ന്നു. വി­ടർ­ത്തി വെച്ച കൈ­ക്കു­ള്ളിൽ കി­ട­ന്നു പു­ള­യു­ന്ന പാ­മ്പി­ന്റെ വാലു് ഇ­ട­യ്ക്കി­ടെ ഞാ­നോർ­ത്തു കൊ­ണ്ടി­രു­ന്നു. അ­ത്ര­യും ജീ­വ­നു­ള്ള­തു് ഞാൻ സ്പർ­ശി­ച്ചി­ട്ടെ­ത്ര നാ­ളാ­യി­ട്ടു­ണ്ടാ­വും? ച­പ്രു­വി­നെ അ­പ്പോ­ഴോ­ക്കെ ഓർ­ത്തു. അ­വ­നെ­വി­ടെ­യാ­യി­രി­ക്കും? എന്തു ചെ­യ്യു­വാ­യി­രി­ക്കും? ജ­യി­ലിൽ അവനു കപ്പ ക­ഴി­ക്കാൻ കി­ട്ടു­ന്നു­ണ്ടാ­വി­ല്ല. അവിടെ ഇ­പ്പോൾ ചി­ക്ക­നും ച­പ്പാ­ത്തി­യൊ­ക്കെ­യാ­ണെ­ന്നു കേ­ട്ടു. അ­വ­ന്റെ മ­സി­ലു­കൾ ചു­രു­ങ്ങി പോ­യി­ട്ടു­ണ്ടാ­വും. എ­നി­ക്ക­തോർ­ത്ത­പ്പോൾ നല്ല വിഷമം തോ­ന്നി.

ചില ദി­വ­സ­ങ്ങ­ളിൽ പത്രം വാ­യി­ക്കു­ന്ന സ­മ­യ­ത്തു് മു­റ്റ­ത്തു് ഒരു മൈന വ­ന്നി­രി­ക്കും. ഒ­രൊ­റ്റ മൈന. ആ­രു­മാ­യും കൂ­ട്ടു് കൂ­ടാ­ത്ത ഒരു മൈന. മിക്ക നേ­ര­ങ്ങ­ളി­ലും മു­റ്റ­ത്തു് വ­ന്നി­രി­ക്കു­ന്ന­തു് കാ­ക്ക­ക­ളാ­ണു്. ഇവിടം മു­ഴു­വൻ കാ­ക്ക­കൾ മാ­ത്ര­മാ­ണ­ല്ലോ എ­ന്ന­പ്പോ­ഴോ­ക്കെ ഓർ­ക്കും. പ്രാ­വും, മൈ­ന­യും, മാ­ട­ത്ത­യും, കു­യി­ലു­മൊ­ക്കെ എവിടെ പോയി? കാ­ക്ക­കൾ കൊ­ത്തി­യോ­ടി­ച്ച­താ­വു­മോ? പ­ണ്ടു് ച­പ്രു­വി­ന്റെ കൈ­യ്യി­ലി­രു­ന്ന പ്രാ­വി­ന്റെ മു­തു­കിൽ ത­ട­വി­യ­തു് ഓർ­ത്തു. എ­ന്തൊ­രു മി­നു­സ­മാ­യി­രു­ന്ന­തി­നു്! ഒരു ദിവസം ചപ്രു ഈ ഗേ­റ്റും തു­റ­ന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പു­ഴു­ങ്ങി കൊ­ടു­ക്കും. അ­വ­ന­താ­ണ­ല്ലോ ഇഷ്ടം. ചതച്ച ഉ­ള്ളീം മു­ള­കും ഉ­പ്പും കൂ­ട്ടി അ­വ­നോ­ടൊ­പ്പ­മി­രു­ന്നു ക­ഴി­ക്കും. അ­ങ്ങ­നെ ചില ചെറിയ ചെറിയ സ്വ­പ്ന­ങ്ങൾ. വലിയ സ്വ­പ്ന­ങ്ങ­ളു­ടെ കാലം ക­ഴി­ഞ്ഞു. വീ­ണ്ടും പഴയതു പോലെ ചെറിയ സ്വ­പ്ന­ങ്ങൾ ഞാൻ കണ്ടു തു­ട­ങ്ങി.

images/sabu-manushyan-06.png

വെ­ളു­ത്ത സൂ­ര്യ­നു താഴെ നി­ന്നു് പു­റം­പ­ണി ചെ­യ്യു­ന്ന­വർ ക­റു­ത്തു. ആ കു­റു­ത്ത മ­നു­ഷ്യർ­ക്കെ­ല്ലാർ­ക്കും ച­പ്രൂ­ന്റെ ഛാ­യ­യും ഭാ­വ­വും ആ­ണെ­ന്നു് തോ­ന്നി. ഏ സി മു­റി­ക്കു­ള്ളി­ലി­രു­ന്നു് ഞാൻ വെ­ളു­ത്തു. ക­റു­ത്തു പോ­കാ­തി­രി­ക്കാൻ ഞാൻ ക്രീ­മു­കൾ തേ­ച്ചു. എ­ന്നാ­ണു് എ­പ്പോ­ഴാ­ണു് ക­റു­പ്പി­നോ­ടെ­നി­ക്കു് വി­രോ­ധം തോ­ന്നി തു­ട­ങ്ങി­യ­തു്? അ­റി­യി­ല്ല. വെ­യി­ലേ­റ്റു് ക­റു­ത്ത­വ­രും ത­ണ­ലേ­റ്റു് വെ­ളു­ത്ത­വ­രും—അ­ങ്ങ­നെ രണ്ടു കൂ­ട്ടർ മാ­ത്ര­മേ ഭൂ­മി­യിൽ ഉ­ണ്ടാ­വൂ.

ച­പ്രു­വി­നെ ആരും അ­ന്വേ­ഷി­ക്കാ­ത്ത­തിൽ എ­നി­ക്കു് അ­ത്ഭു­തം തോ­ന്നി. നാ­ട്ടിൽ അ­ന്യ­സം­സ്ഥാ­ന­ത്തു് നി­ന്നും വ­ന്ന­വർ നി­റ­ഞ്ഞ­തു് കൊ­ണ്ടാ­വും. അവരും ന­ല്ല­തു പോലെ അ­ധ്വാ­നി­ക്കു­ന്ന കൂ­ട്ടർ തന്നെ. അ­പ്പോൾ നമ്മൾ എന്തു ചെ­യ്യു­വാ­ണു് ? അ­ധ്വാ­നി­ക്കാ­ത്ത­വ­രാ­യി മാ­റി­പ്പോ­യോ? എ­ന്നൊ­ക്കെ സംശയം തോ­ന്നി­ത്തു­ട­ങ്ങി. ഒരു കൂ­ട്ടർ അ­ധ്വാ­നി­ക്കാ­നും മ­റ്റൊ­രു കൂ­ട്ടർ അ­ധ്വാ­നി­ക്കാ­തി­രി­ക്കാ­നും. എ­ന്നി­ട്ടു് അ­ധ്വാ­നി­ക്കു­ന്ന­വ­രെ ആ­ക്ഷേ­പി­ക്കാൻ മു­ന്നിൽ നിൽ­ക്കു­ന്ന­തു് അ­ധ്വാ­നി­ക്കാ­ത്ത­വ­രും. എ­വി­ടെ­യോ എന്തോ ത­ക­രാ­റു് സം­ഭ­വി­ച്ചി­രി­ക്കു­ന്നു.

ഒരു ദിവസം രാ­ത്രി ഞാ­നെ­ഴു­ന്നേ­റ്റി­രു­ന്നു. സ്വ­പ്നം ക­ണ്ടി­ട്ട­ല്ല, മ­ണ്ണി­ന്റെ മണം തോ­ന്നി­യി­ട്ടു്. ദൈ­വ­ത്തി­ന്റെ മണം! എ­നി­ക്ക­ന്നേ­രം തോ­ന്നി, ച­പ്രു­വി­നെ അ­പ്പോൾ തന്നെ കാ­ണ­ണ­മെ­ന്നു്. പി­റ്റേ­ന്നു് പകൽ തന്നെ ച­പ്രു­വി­നെ കാണാൻ പു­റ­പ്പെ­ട്ടു. ഡ്രൈ­വർ വ­ണ്ടി­യോ­ടി­ക്കു­മ്പോൾ പിൻ­സീ­റ്റിൽ ചാ­രി­യി­രു­ന്നു് ഞാൻ ച­പ്രു­വി­നെ കു­റി­ച്ചു് മാ­ത്രം ഓർ­ത്തു. എന്റെ ഭാര്യ, കു­ഞ്ഞു­ങ്ങൾ, വീടു്, ക്ലി­നി­ക്ക്, രോ­ഗി­കൾ എ­ല്ലാം ഞാൻ മ­റ­ന്നു. അ­വ­ന്റെ കൂർ­ത്ത­മു­ടി­മു­ന­യിൽ തൊ­ട്ട­തോർ­ത്തു. സ്കൂ­ളിൽ മൈ­താ­ന­മ­ധ്യ­ത്തിൽ സ്വ­യ­മു­ണ്ടാ­ക്കി­യ കൊ­ടി­യും പി­ടി­ച്ച­വൻ നി­വർ­ന്നു് നി­ല്ക്കു­ന്ന­തു് കണ്ടു. പു­റ­ത്തേ­ക്കു് നീ­ട്ടി­പ്പി­ടി­ച്ച കൈ­യ്യിൽ മ­ഴ­ത്തു­ള്ളി വീ­ണ­പ്പോൾ, വ­ഴു­വ­ഴു­പ്പു­ള്ള പാ­മ്പി­ന്റെ ഉടലിൽ തൊ­ട്ട­തു് പോലെ ഞാൻ കൈ പിൻ­വ­ലി­ച്ചു. ഒരു മ­ഴ­ത്തു­ള്ളി­യു­ടെ നനവു് പോലും സ­ഹി­ക്കാ­നാ­വു­ന്നി­ല്ല എ­നി­ക്കി­പ്പോൾ.

ജയിൽ കെ­ട്ടി­ട­ത്തി­ന്റെ കനത്ത മ­തിൽ­ക്കെ­ട്ടി­നു മു­ന്നിൽ കാർ വന്നു നി­ന്നു. അ­ക­ത്തു് ത­ട­വു­കാർ. ഒ­രു­ത­ര­ത്തിൽ… ഞാ­നു­മൊ­രു ത­ട­വു­കാ­ര­ന­ല്ലെ? ആ­ഗ്ര­ഹ­ങ്ങ­ളു­ടെ… ചില നേ­ര­ങ്ങ­ളിൽ അ­ത്യാ­ഗ്ര­ഹ­ങ്ങ­ളു­ടെ… ചപ്രു… അവൻ ആ­ദർ­ശ­ങ്ങ­ളു­ടെ ത­ട­വു­കാ­ര­നാ­യി­രു­ന്നു… ഞാൻ സ­ന്ദർ­ശ­ക­നാ­യി അ­ക­ത്തേ­ക്കു് ന­ട­ന്നു. അ­പ്പോൾ തോ­ന്നി, ഇ­ത്ര­യും വർ­ഷ­ങ്ങൾ­ക്കി­ട­യിൽ ഒ­രു­പ­ക്ഷേ, ഞാൻ മാ­ത്ര­മാ­യി­രി­ക്കും ച­പ്രു­വി­നെ കാണാൻ വ­ന്നി­ട്ടു­ണ്ടാ­വു­ക­യെ­ന്നു്. ക­ല്ല്യാ­ണം ക­ഴി­ച്ചി­രു­ന്നെ­ങ്കിൽ ഒ­രു­പ­ക്ഷേ, അവനെ കാണാൻ അ­വ­ന്റെ ഭാ­ര്യ­യോ മ­ക്ക­ളോ ചെ­ല്ലു­മാ­യി­രു­ന്നു. ചപ്രു ഇപ്പോ എ­ങ്ങ­നെ­യി­രി­ക്കും കാണാൻ? അ­വ­ന്റെ മേ­ലോ­ട്ടു് കൂർ­പ്പി­ച്ച മീശ ഇ­പ്പോ­ഴും അ­ങ്ങ­നെ തന്നെ ഉ­ണ്ടാ­വു­മോ? അതോ കാ­ല­പ്പ­ഴ­ക്ക­ത്തിൽ പ്ര­തി­രോ­ധ­ശ­ക്തി­യൊ­ക്കേ­യും ചോർ­ന്നു് താ­ഴേ­ക്കു് വ­ള­ഞ്ഞു പോ­യി­ട്ടു­ണ്ടാ­വു­മോ? കപ്പ ക­ഴി­ച്ചു് അവൻ വ­ളർ­ത്തി­യെ­ടു­ത്ത മ­സി­ലു­കൾ… മ­ണ്ണു് മ­ണ­മു­ള്ള ശരീരം…

ഓ! ച­പ്രു­വി­ന്റെ ശ­രി­യാ­യ പേ­രെ­ന്താ­ണു്?—‘ആ­രേ­യാ­ണു് കാ­ണേ­ണ്ട­തു്?’ എ­ന്നു് ചോ­ദ്യം വ­ന്ന­പ്പോ­ഴാ­ണു് അ­തോർ­ത്ത­തു് തന്നെ. സ്കൂൾ ഹാ­ജർ­വി­ളി­ക­ളാ­ണു് ര­ക്ഷി­ച്ച­തു്. ഒരു നി­മി­ഷം പ­രീ­ക്ഷി­ച്ചെ­ങ്കി­ലും, ഓർ­മ്മ­കൾ ഒ­ടു­വിൽ അ­വ­ന്റെ ശ­രി­ക്കു­ള്ള പേരു് എന്റെ നേർ­ക്കു് നീ­ക്കി­വെ­ച്ചു മാനം ര­ക്ഷി­ച്ചു.

പോ­ലീ­സു­ദ്യോ­ഗ­സ്ഥൻ എന്നെ സം­ശ­യ­ത്തോ­ടെ നോ­ക്കി ചോ­ദി­ച്ചു,

‘നി­ങ്ങൾ അ­യാ­ളു­ടെ ആ­രാ­ണു്?’

ഞാൻ… അ­വ­ന്റെ സു­ഹൃ­ത്തു്… ബാ­ല്യ­കാ­ല­സു­ഹൃ­ത്തു്. ഒ­ന്നി­ച്ചു ഒരേ സ്കൂ­ളിൽ ഒരേ ബ­ഞ്ചിൽ മു­ട്ടു­കാ­ലു­ക­ളു­രു­മി­യി­രു­ന്നു് പ­ഠി­ച്ച സു­ഹൃ­ത്തു്. കുറേ നല്ല വർ­ഷ­ങ്ങ­ളു­ടെ പ­രി­ച­യം മാ­ത്ര­മു­ള്ള ഒരു സു­ഹൃ­ത്തു്.

ഞാൻ സ്വയം പ­രി­ച­യ­പ്പെ­ടു­ത്തി.

‘നി­ങ്ങൾ ഇ­പ്പോ­ഴെ­ന്താ വ­ന്ന­തു്?’

സ­ന്ദർ­ശ­നോ­ദ്യേ­ശ്യം… എ­ന്തി­നാ­ണു്? വെ­റു­തെ കാണാൻ. ഒരാളെ ഒ­രു­പാ­ടു് നാൾ കാ­ണാ­തി­രു­ന്നാൽ കാണാൻ തോ­ന്നി­ല്ലെ? അ­ങ്ങ­നെ കാണാൻ വ­ന്ന­താ­ണു്. എവിടെ അവൻ? എന്താ കാണാൻ അ­നു­വാ­ദ­മി­ല്ലെ?

ഒ­ന്നും പ­റ­യാ­തെ ഞാൻ ചി­രി­ച്ച­തേ­യു­ള്ളൂ. എന്റെ മ­റു­പ­ടി­ക്കു് കാ­ത്തു­നിൽ­ക്കാ­തെ അയാൾ പു­സ്ത­ക­ത്തിൽ നി­ന്നും ക­ണ്ണെ­ടു­ക്കാ­തെ പ­റ­ഞ്ഞു,

‘നി­ങ്ങൾ പ­റ­യു­ന്ന ആൾ മൂ­ന്നു് മാ­സ­ങ്ങൾ­ക്കു് മുൻ­പു് മ­രി­ച്ചു പോയി… ഹാർ­ട്ട് അ­റ്റാ­ക്ക് എ­ന്നാ­ണു് റെ­ക്കോർ­ഡിൽ കാ­ണു­ന്ന­തു്’

ദൈവം മ­രി­ച്ചു.

ഞാൻ ത­ളർ­ച്ച­യോ­ടെ ക­സേ­ര­യിൽ കു­റ­ച്ചു് നേ­ര­മി­രു­ന്നി­ട്ടു് പതിയെ പു­റ­ത്തേ­ക്കു് ന­ട­ന്നു. അ­ന്നാ­ദ്യ­മാ­യി ഒരു ല­ജ്ജ­യു­മി­ല്ലാ­തെ ഞാൻ ക­ര­ഞ്ഞു, നി­സ്സാ­ര­നാ­യ, വെ­റു­മൊ­രു സാ­ധാ­ര­ണ മ­നു­ഷ്യ­നെ പോലെ. എ­ന്റെ­യു­ള്ളി­ലൊ­രു ചെറിയ ചെ­ടി­യു­ണ്ടാ­യി­രു­ന്നു… അ­തി­ന്റെ അ­വ­സാ­ന­ത്തെ ഇലയും കൊ­ഴി­ഞ്ഞു പോയതു പോലെ തോ­ന്നി. മു­ള്ളു പോലെ മു­ടി­യു­ള്ള എന്റെ സു­ഹൃ­ത്തു്… ചപ്രു… വേ­വി­ച്ച കപ്പ നി­റ­ച്ച പാ­ത്രം നീ­ട്ടി ‘എ­ടു­ത്തു് ക­ഴി­യെ­ടാ’ എന്നു പറഞ്ഞ ചപ്രു… എ­നി­ക്കൊ­രു­വ­ട്ട­മെ­ങ്കി­ലും അവനെ കാണാൻ വ­രാ­മാ­യി­രു­ന്നു… ഞാൻ… ഞാൻ മ­നു­ഷ്യ­നാ­ണ­ത്രെ…

സാബു ഹ­രി­ഹ­രൻ
images/sabu_hariharan.jpg

ജനനം: 1972-ൽ.

സ്വ­ദേ­ശം: തി­രു­വ­ന­ന്ത­പു­രം.

അമ്മ: പി. ലളിത

അച്ഛൻ: എം. എൻ. ഹ­രി­ഹ­രൻ

കെ­മി­സ്ട്രി­യിൽ ബി­രു­ദ­വും, ക­മ്പ്യൂ­ട്ടർ സ­യൻ­സിൽ ബി­രു­ദാ­ന­ന്ത­ര ഡി­പ്ലോ­മ­യും. സോ­ഫ്റ്റ് വെയർ ഇ­ഞ്ചി­നീ­യർ. വായന, എ­ഴു­ത്തു്, യാത്ര, ഭ­ക്ഷ­ണം എ­ന്നി­വ­യിൽ താ­ത്പ­ര്യം.

താഴെ പ­റ­യു­ന്ന­വ­യിൽ കഥകൾ പ്ര­സി­ദ്ധീ­ക­രി­ച്ചു വ­ന്നി­ട്ടു­ണ്ടു്.

മാ­തൃ­ഭൂ­മി, ദേ­ശാ­ഭി­മാ­നി, കേരള കൗ­മു­ദി, അകം (ആ­ഴ്ച്ച­പ്പ­തി­പ്പു്), മാ­തൃ­ഭൂ­മി, ജ­ന­യു­ഗം, കേ­ര­ള­കൗ­മു­ദി, കേ­ര­ള­ഭൂ­ഷ­ണം (വാ­രാ­ന്ത­പ്പ­തി­പ്പു്), അകം, കേരള കൗ­മു­ദി (ഓ­ണ­പ്പ­തി­പ്പു്).

രണ്ട് പു­സ്ത­ക­ങ്ങൾ (ക­ഥാ­സ­മാ­ഹാ­ര­ങ്ങൾ) പ്ര­സി­ദ്ധീ­ക­രി­ച്ചു.

  1. ‘നി­യോ­ഗ­ങ്ങൾ’ (പൂർണ പ­ബ്ലി­ക്കേ­ഷൻ­സ്, 2015)
  2. ‘ഉ­ടൽ­ദാ­നം’ (സൈകതം ബു­ക്സ്, 2017)

ക­ഴി­ഞ്ഞ പത്തു വർ­ഷ­ങ്ങ­ളാ­യി ന്യൂ­സീ­ലാ­ന്റിൽ ഭാ­ര്യ­യും മ­ക­നു­മൊ­ത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Manushyananathre... (ml: മ­നു­ഷ്യ­നാ­ണ­ത്രേ...).

Author(s): Sabu Hariharan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-21.

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Manushyananathre..., സാബു ഹ­രി­ഹ­രൻ, മ­നു­ഷ്യ­നാ­ണ­ത്രേ..., Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Green Man, a photograph by Andy Mitchell . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.