SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/ArtsWithoutDetaills.jpg
Exhibition, a painting by Eissa Moussa .
ഒരു സ­ബാൾ­ട്ടേൺ യു­വാ­വി­ന്റെ വ­നി­താ­ദി­ന­ക്കു­റി­പ്പ്

ലോ­ക­മെ­മ്പാ­ടും ഇന്ന് വനിതാ ദിനം ആ­ഘോ­ഷി­ക്കു­ക­യാ­ണ്. സ്ത്രീ സ്വ­ത­ന്ത്ര്യ­വും സ­മ­ത്വ­വും ഉ­യർ­ത്തി­പ്പി­ടി­ക്കു­ക എന്ന ഉ­ദ്ദേ­ശ്യ­മാ­ണ് അ­ന്താ­രാ­ഷ്ട്ര വ­നി­താ­ദി­ന­ത്തി­നു­ള്ള­ത്. ഈ ദി­ന­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ കേ­ര­ളീ­യ ഫെ­മി­നി­സ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യെ വി­മർ­ശ­നാ­ത്മ­ക­മാ­യി പ­രി­ശോ­ധി­ക്കാ­നാ­ണ് ഞാൻ മു­തി­രു­ന്ന­ത്.

സ­മൂ­ഹ­ത്തി­ന്റെ വിവിധ മേ­ഖ­ല­ക­ളിൽ നി­ന്നും സ്ത്രീ സ­മ­ത്വ­ത്തി­നാ­യു­ള്ള കൂ­ട്ടാ­യ സ്വ­ര­ങ്ങൾ അ­ടു­ത്ത കാ­ല­ങ്ങ­ളിൽ ഉ­യർ­ന്നു കേ­ട്ടി­രു­ന്നു. തോ­ട്ടം തൊ­ഴി­ലാ­ളി മേ­ഖ­ല­യി­ലെ പൊ­മ്പി­ളെ ഒരുമൈ മുതൽ സി­നി­മാ രം­ഗ­ത്തെ വി­മൻ­സ് ക­ള­ക്ടീ­വ് വരെ അതിൽ ഉൾ­പ്പെ­ടു­ന്നു. ഇതിൽ പൊ­മ്പി­ളെ ഒ­രു­മൈ­യും വ­സ്ത്ര വ്യാ­പാ­ര രം­ഗ­ത്തെ അ­സം­ഘ­ടി­ത സ്ത്രീ തൊ­ഴി­ലാ­ളി­ക­ളും ഉൾ­പ്പെ­ടെ­യു­ള്ള­വ­രു­ടെ സമര മു­ന്നേ­റ്റ­ങ്ങൾ അതാതു മേ­ഖ­ല­ക­ളി­ലെ ചൂ­ഷ­ണ­ങ്ങൾ­ക്കെ­തി­രെ­യു­ള്ള­വ­യാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­മ്പോൾ, WCC-​യുടെ (വുമൺ സിനിമ ക­ള­ക്റ്റീ­വ്) മു­ന്നേ­റ്റ­ങ്ങൾ സ്ത്രീ­ക­ളു­ടെ പൊതു പ്ര­ശ്ന­ങ്ങ­ളെ അ­ഭി­സം­ബോ­ധ­ന ചെ­യു­ന്ന­വ­യാ­യാ­ണ് പ­രി­ഗ­ണി­ക്ക­പെ­ട്ടു­പോ­രു­ന്ന­ത്.

അ­തി­നാൽ തന്നെ WCC-​യുടെ നെടും തൂ­ണു­ക­ളി­ലൊ­രാ­ളാ­യ റിമാ ക­ല്ലി­ങ്ക­ലി­ന്റെ ഒരു പ്ര­സ്താ­വ­ന­യെ മു­ന്നോ­ട്ടു വ­ക്കു­ക­യാ­ണ്. തന്റെ ചെ­റു­പ്പ­കാ­ല­ത്തു വീ­ട്ടിൽ പ്ര­ത്യേ­ക വി­ഭ­വ­ങ്ങൾ പാചകം ചെ­യു­മ്പോൾ അ­തി­ന്റെ ഭൂ­രി­ഭാ­ഗ­വും വീ­തി­ക്ക­പ്പെ­ട്ടി­രു­ന്ന­ത് സ­ഹോ­ദ­ര­ന്മാർ­ക്കാ­യി­രു­ന്നു എ­ന്നാ­ണ് റിമ ഒരു പൊതു പ­രി­പാ­ടി­യിൽ പ­റ­യു­ക­യു­ണ്ടാ­യ­ത്.

കു­ടും­ബ­ങ്ങ­ളി­ലെ ആൺ-​പെൺ പ­ക്ഷ­ഭേ­ദ­ങ്ങൾ­ക്ക് ഉ­ദാ­ഹ­ര­ണ­മാ­യാ­ണ് പ്ര­സ്തു­ത സം­ഭ­വ­ത്തെ റിമ ഉ­ദ്ധ­രി­ച്ച­ത്. ഇതേ തു­ടർ­ന്ന് സാ­മൂ­ഹ്യ മാ­ധ്യ­മ­ങ്ങ­ളിൽ അവർ വലിയ തോതിൽ അ­പ­ഹ­സി­ക്ക­പ്പെ­ടു­ക­യു­ണ്ടാ­യി. സ്ത്രീ വി­രു­ദ്ധ­മാ­യി വ­ളർ­ന്നു­വ­ന്ന ആൺ കൂ­ട്ട­ങ്ങ­ളു­ടെ തേ­ജോ­വ­ധ ശ്ര­മ­ങ്ങ­ളാ­യി അവയെ കാ­ണു­ന്ന­തിൽ തെ­റ്റു­പ­റ­യാ­നാ­കി­ല്ല. എ­ന്നാൽ റി­മ­യു­ടെ പ്ര­സ്താ­വ­ന­യും പൊ­തു­ബോ­ധ­വു­മാ­യു­ള്ള സം­ഘർ­ഷ­ത്തി­ന്റെ സാ­മൂ­ഹി­ക–സാം­സ്കാ­രി­ക പ­ശ്ചാ­ത്ത­ല­ങ്ങ­ളും വി­ശ­ക­ല­നം ചെ­യ്യ­പ്പെ­ടേ­ണ്ട­തു­ണ്ട്.

റിമാ ക­ല്ലി­ങ്കൽ അപ്പർ ക്ലാ­സ്/അപ്പർ മിഡിൽ ക്ലാ­സ് പ­ശ്ചാ­ത്ത­ല­ത്തിൽ ഉൾ­പ്പെ­ടു­ന്ന ഒ­രാ­ളാ­ണെ­ന്നാ­ണ് ഞൻ മ­ന­സ്സി­ലാ­ക്കു­ന്ന­ത്. അ­തു­കൊ­ണ്ടു­ത­ന്നെ ഒരു അ­ടി­സ്ഥാ­ന­വർ­ഗ കു­ടും­ബ­ത്തി­ലെ സ­മാ­ന­മാ­യ വി­വേ­ച­ന­ത്തി­ന്റെ രാ­ഷ്ട്രീ­യ വ്യ­വ­സ്ഥ അ­വർ­ക്ക് മ­ന­സി­ലാ­കു­ക ശ്ര­മ­ക­ര­വു­മാ­ണ്. വർ­ക്കിം­ങ്ങ് ക്ലാ­സ് ആൺ­കു­ട്ടി­കൾ­ക്ക് വളരെ ചെറിയ പ്രാ­യം മു­തൽ­ക്കു­ത­ന്നെ അധിക പ­രി­ഗ­ണ­ന (താ­ര­ത­മ്യേ­ന) ല­ഭി­ക്കു­ന്നു­ണ്ടെ­കിൽ അ­തി­ന്റെ പ്ര­ധാ­ന കാരണം അവർ കു­ടും­ബ ഭാരം ചു­മ­ക്കേ­ണ്ട­വ­രാ­ണ് എന്ന വ്യ­വ­സ്ഥാ­പി­ത ചി­ന്ത­യു­ടെ പിൻ­തു­ടർ­ച്ച മൂ­ല­മാ­ണ്. കേ­ര­ള­ത്തി­ലെ അ­സ­മ്പ­ന്ന കു­ടും­ബ­ങ്ങ­ളി­ലേ മി­ക്ക­വാ­റും ആൺ­ക്കു­ട്ടി­കൾ തൊ­ഴി­ല­ധി­ഷ്ഠി­ത കോ­ഴ്സു­കൾ തി­ര­ഞ്ഞെ­ടു­ക്കാ­നോ ഉ­പ­ജീ­വ­നാ­ധി­ഷ്ഠി­ത­മാ­യി സ്വ­ന്തം ചി­ന്ത­ക­ളെ പ­രു­വ­പ്പെ­ടു­ത്താ­നോ പ്ര­ധാ­ന കാരണം, മേൽ പ­റ­ഞ്ഞ­തു­പോ­ലെ ബാ­ല്യം മുതൽ അ­ടി­ച്ചേൽ­പി­ക്ക­പ്പെ­ടു­ന്ന ബാ­ധ്യ­താ ബോ­ധ­ങ്ങൾ മൂ­ല­മാ­ണ്. വേ­ണ്ട­ത്ര വാർ­ദ്ധ­ക്യ­കാ­ല പെൻ­ഷ­നു­ക­ളോ വയോജന സം­ര­ക്ഷ­ണ പ­ദ്ധ­തി­ക­ളോ രാ­ജ്യ­ത്ത് നി­ല­വി­ലി­ല്ല എ­ന്ന­ത് മാ­താ­പി­താ­ക്ക­ളു­ടെ അ­ര­ക്ഷി­താ­വ­സ്ഥ­കൾ­ക്കും അ­മി­ത­മാ­യ ആ­ശ്രി­ത അ­നോ­ഭാ­വ­ത്തി­നും (നിർ­ബ­ന്ധി­ത­മാ­യ) ഒരു കാ­ര­ണ­മാ­ണെ­ന്നും വരാം.

മലയാള മനോരമ ദി­ന­പ­ത്ര­ത്തി­ലെ ‘വാചക മേള’ എന്ന പം­ക്തി­യിൽ പ്രൊഫ. എം. ലീ­ലാ­വ­തി­യു­ടേ­താ­യി വന്ന ഒരു പ്ര­സ്താ­വ­ന ഇ­ന്നും ഓർ­ത്തു­വ­ക്കു­ന്നു­ണ്ട്.

“അ­ടി­സ്ഥാ­ന­വർ­ഗ/അ­വ­ശ­ജാ­തി സ്ത്രീ­കൾ സർ­ഗാ­ത്മ­കാ­രാ­യ കു­ഞ്ഞു­ങ്ങൾ­ക്ക് ജന്മം നൽ­കാ­ത്ത­ത് എ­ങ്ങ­നെ ഒരു പൊതു സ­മൂ­ഹ­ത്തി­ന്റെ പി­ഴ­വാ­കും?” — എ­ന്ന­താ­ണ് അ­തി­ന്റ ഏകദേശ സാരം. തൊ­ഴി­ലെ­ടു­ത്ത് കു­ടും­ബം പോ­റ്റേ­ണ്ട­തി­നാ­യി വ­ളർ­ത്ത­പ്പെ­ടു­ന്ന ആൺ­കു­ട്ടി­കൾ­ക്ക് സ്വ­ന്തം സർ­ഗാ­ത്മ­ക­ജീ­വി­ത­മോ പ്ര­ത്യേ­ക ക­ഴി­വു­ക­ളോ പ­രി­പാ­ലി­ക്കാ­നോ, അവ തി­രി­ച്ച­റി­യാൻ പോ­ലു­മോ സാ­ധ്യ­ത­യി­ല്ല എന്ന വ­സ്തു­ത­യാ­ണ് ലീ­ലാ­വ­തി­യു­ടെ വ­രേ­ണ്യ സ്ത്രീ യു­ക്തി മ­നഃ­പൂർ­വ്വ­മോ അ­ല്ലാ­തെ­യോ മ­റ­ന്നു ക­ള­യു­ന്ന­ത്.

സ്വ­ന്തം ഇ­ഷ്ടാ­നി­ഷ്ട­ങ്ങ­ളെ ബ­ലി­ക­ഴി­ച്ചു ബാ­ധ്യ­ത­ക­ളു­ടെ ത­ല­മു­റാ­ന­ന്ത­ര ഗ­മ­ന­ത്തി­ന്റെ ഭാ­ഗ­മാ­കു­ന്ന, അ­തി­ലേ­യ്ക്കാ­യി ബാ­ല്യം മുതൽ അധിക പ­രി­ഗ­ണ­ന­കൾ ‘ഏ­റ്റു­വാ­ങ്ങേ­ണ്ടി വ­രു­ന്ന’, അ­സ­മ്പ­ന്ന പു­രു­ഷ­ന്റെ ഗ­തി­കേ­ടു­ക­ളെ­യാ­ണ് റിമ വർ­ഗ­വ്യ­ത്യാ­സ­ങ്ങ­ളെ അ­വ­ഗ­ണി­ച്ചു­കൊ­ണ്ട് പു­രു­ഷാ­ധി­പ­ത്യ­മെ­ന്ന നി­ല­യിൽ സാ­മാ­ന്യ­വ­ത്ക്ക­രി­ക്കു­ന്ന­ത്.

‘ക­ഫർ­ണൗം’ എന്ന ല­ബ­നീ­സ് ചി­ത്ര­ത്തിൽ, തന്നെ ജ­നി­പ്പി­ച്ചു എന്ന കാ­ര­ണ­ത്തി­ന്റെ പേരിൽ മാ­താ­പി­താ­ക്കൾ­ക്കെ­തി­രെ കോ­ട­തി­യിൽ വാ­ദി­ക്കു­ന്ന ‘സെയ്ൻ’ എന്ന ബാലനെ കാണാം. ബാല്യ വി­വാ­ഹ­ത്തി­നി­ര­യാ­യി മ­ര­ണ­പ്പെ­ട്ട സ്വ­ന്തം സ­ഹോ­ദ­രി­യെ­പ്പോ­ലെ­ത്ത­ന്നെ, നിത്യ ദാ­രി­ദ്ര്യ­ത്തി­ന്റെ സ­മ്മർ­ദ്ദ­ങ്ങ­ളോ­ട് ജനനം മുതൽ പൊ­രു­തേ­ണ്ടി­വ­രു­ന്ന തന്റെ ജീ­വി­താ­വ­സ്ഥ­യും കു­റ്റ­ക­ര­മാ­ണെ­ന്ന അ­വ­ന്റെ തി­രി­ച്ച­റി­വ് അ­സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള ബോ­ധ­ങ്ങ­ളു­ടെ ആ­ഴ­ത്തെ­യാ­ണ് പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­ത്.

ഈ ചി­ത്ര­ത്തി­ന്റെ ക­ഥാ­കൃ­ത്തും സഹ തി­ര­ക്ക­ഥാ­കൃ­ത്തും സം­വി­ധാ­യി­ക­യു­മാ­യ നാദിൻ ല­ബാ­കി­യിൽ നി­റ­ഞ്ഞു­നിൽ­ക്കു­ന്ന­തും, ന­മ്മു­ടെ മു­ഖ്യ­ധാ­രാ സ്ത്രീ വി­മോ­ച­ക­രിൽ ഒ­ട്ടു­മേ­യി­ല്ലാ­ത്ത­തും ഈ നി­ല­യി­ലു­ള്ള ആ­ഴ­മേ­റി­യ സാ­മൂ­ഹ്യാ­വ­ബോ­ധ­മാ­ണ്. ‘ഫെ­മി­നി­സ­ത്തി­ന്റെ ബൈബിൾ’ എന്ന പേരിൽ അ­റി­യ­പ്പെ­ടു­ന്ന ‘സെ­ക്കൻ­ഡ് സെ­ക്സ് ’ എന്ന പു­സ്ത­ക­ത്തിൽ സിമോൺ ദി ബുവ്വ സ്ത്രീ വി­മോ­ച­ന­ത്തെ സം­ബ­ന്ധി­ച്ചു പ­റ­യു­ന്ന ഒരു വാചകം ഈ അ­വ­സ­ര­ത്തിൽ എ­ടു­ത്തു­പ­റ­യേ­ണ്ട­താ­ണ്. “സ്ത്രീ സ­മ­ത്വ­മെ­ന്നാൽ സ്ത്രീ­ക്കും പു­രു­ഷ­നും ഇ­ട­യി­ലു­ള്ള സ­മ­ത്വം മാ­ത്ര­മ­ല്ല, ഒരു സ്ത്രീ­ക്കും മ­റ്റൊ­രു സ്ത്രീ­ക്കും ഇ­ട­യി­ലു­ള്ള തു­ല്യ­ത കൂ­ടി­യാ­ണ്”—എ­ന്നാ­ണ് സിമോൺ നി­രീ­ക്ഷി­ക്കു­ന്ന­ത്. ഫെ­മി­നി­സം എ­ന്നാൽ സ്ത്രീ­ക­ളു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സ­മ്പൂർ­ണ്ണ വി­മോ­ച­ന­മാ­ണ് എ­ന്നാ­ണ് ഇത് സൂ­ചി­പ്പി­ക്കു­ന്ന­ത്. സ­ങ്കു­ചി­ത­വും, സ­മ്പ­ന്ന യു­ക്തി കേ­ന്ദ്രി­ത­വു­മാ­യ സ്ത്രീ­പ­ക്ഷ ചി­ന്ത­കൾ സ്ത്രീ വി­മോ­ച­ന­ത്തി­ന്റെ മു­ഖ്യ­ധാ­ര­യാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന കാ­ല­ത്ത് എതിർ സ്വ­ര­ങ്ങൾ അ­നി­വാ­ര്യ­മാ­ണെ­ന്ന ബോ­ധ്യ­ത്തി­ലാ­ണ് ഇ­തെ­ഴു­തു­ന്ന­ത്.

ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­മാ­യ സ­മൂ­ഹ­ശ­രീ­ര­വും ഭ­ര­ണ­ഘ­ട­ന എന്ന ഉ­ട­യാ­ട­യും

“ജ­നാ­ധി­പ­ത്യം ഒരു ഭ­ര­ണ­രീ­തി മാ­ത്ര­മ­ല്ല അതൊരു ജീ­വി­ത­ശൈ­ലി­യാ­ണ്. സ­ത്യ­സ­ന്ധ­ത­യോ­ട് കൂ­റി­ല്ലാ­ത്ത ഒരു സ­മൂ­ഹ­ത്തിൽ ഭ­ര­ണ­ഘ­ട­ന­യ്ക്ക് പ്ര­ത്യേ­കി­ച്ച് അർ­ത്ഥ­മൊ­ന്നു­മി­ല്ല. അ­ത്ത­രം സ­മൂ­ഹ­ങ്ങ­ളിൽ ജ­നാ­ധി­പ­ത്യം ദീർ­ഘ­നാൾ പു­ല­രു­ക­യു­മി­ല്ല.”

റി­പ്പ­ബ്ലി­ക് ദി­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് മാ­തൃ­ഭൂ­മി ദി­ന­പ­ത്ര­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ ജ­സ്റ്റി­സ് ജെ. ചെ­ല­മേ­ശ്വർ ന­ട­ത്തി­യ നി­രീ­ക്ഷ­ണ­മാ­ണ് ഇത്. വർ­ത്ത­മാ­ന­കാ­ല ഇ­ന്ത്യൻ യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ച് അ­ടു­ത്തി­ടെ ഉ­ണ്ടാ­യ­തിൽ വെ­ച്ച് ഏ­റ്റ­വും സൂ­ക്ഷ്മ­വും സ­ത്യ­സ­ന്ധ­വു­മാ­യ അ­ഭി­പ്രാ­യ­പ്ര­ക­ട­നം ആയി ചെ­ല­മേ­ശ്വ­റി­ന്റെ വാ­ക്കു­ക­ളെ പ­രി­ഗ­ണി­ക്കാ­വു­ന്ന­താ­ണ്. ലോ­ക­ത്തി­ലെ തന്നെ ഏ­റ്റ­വും വലിയ ജ­നാ­ധി­പ­ത്യ പ­ര­മാ­ധി­കാ­ര രാ­ജ്യ­ങ്ങ­ളി­ലൊ­ന്നാ­യ ഇ­ന്ത്യൻ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­ടി­ത്ത­റ രാ­ജ്യ­ത്തി­ന്റെ ഭ­ര­ണ­ഘ­ട­ന­യാ­ണ്. ഭ­ര­ണ­ഘ­ട­നാ­പ­ര­മാ­യ വി­ല­യി­രു­ത്ത­ലു­ക­ളു­ടെ ഫ­ല­മാ­യാ­ണ് ഭാരതം ഒരു ജ­നാ­ധി­പ­ത്യ രാ­ജ്യം എന്ന നി­ല­യിൽ പ­ര­ക്കെ അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്ന­ത്. എ­ന്നാൽ ഭ­ര­ണ­ഘ­ട­ന­യിൽ ഉൾ­ച്ചേർ­ന്നി­രി­ക്കു­ന്ന മൂ­ല്യ­ങ്ങ­ളെ സ്വാ­യ­ത്ത­മാ­ക്കാൻ മാ­റി­മാ­റി ഭ­രി­ച്ച ഭ­ര­ണ­കൂ­ട­ങ്ങൾ­ക്കോ ജ­ന­ങ്ങൾ­ക്കു ത­ന്നെ­യോ ഇ­ക്കാ­ലം വരെ സാ­ധി­ച്ചി­ട്ടി­ല്ല എ­ന്ന­താ­ണ് വാ­സ്ത­വം. രാ­ജ­ഭ­ര­ണ­വും നാ­ടു­വാ­ഴി­ത്ത­വും ജാതി വി­വേ­ച­ന­വും പി­ന്നീ­ടു­ള്ള കോളനി ഭ­ര­ണ­വും നിർ­മ്മി­ച്ചെ­ടു­ത്ത സാ­മൂ­ഹി­ക ബോ­ധ­ത്തിൽ വാർ­ത്തെ­ടു­ക്ക­പ്പെ­ട്ട ജ­ന­സാ­മാ­ന്യ­ത്തി­ന്റെ മു­മ്പിൽ അ­ധി­കാ­ര കൈ­മാ­റ്റ­ത്തി­ന് ശേഷം (സ്വാ­ത­ന്ത്ര്യ­ത്തി­നു ശേഷം) അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ട ഒ­ന്നാ­ണ് ഭ­ര­ണ­ഘ­ട­ന. ആ­യി­ര­ക്ക­ണ­ക്കി­ന് വർ­ഷ­ങ്ങ­ളാ­യി തു­ടർ­ന്നു വന്ന ചൂ­ഷ­ണാ­ധി­ഷ്ഠി­ത­മാ­യ സാ­മൂ­ഹി­ക സം­വി­ധാ­ന­ത്തിൽ നി­ന്ന് ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യു­ടെ ജ­നാ­ധി­പ­ത്യ മൂല്യ-​ഭരണ സം­വി­ധാ­ന­ങ്ങ­ളി­ലേ­ക്ക് ചു­വ­ടു­മാ­റു­ക എ­ന്ന­ത് സ്വാ­ഭാ­വി­ക­മാ­യും വളരെ ശ്ര­മ­ക­ര­മാ­യി­രു­ന്നി­രി­ക്കാ­മെ­ന്ന് ഇന്നു നാം തി­രി­ച്ച­റി­യു­ന്നു­ണ്ട്. ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും അ­തി­ന്റെ മ­റ്റെ­ല്ലാ സം­വി­ധാ­ന­ങ്ങ­ളു­ടെ­യും കാ­ര്യ­ക്ഷ­മ­മാ­യ ശ്ര­മ­ങ്ങ­ളി­ലൂ­ടെ മാ­ത്രം സാ­ധി­ക്കു­ന്ന ഒ­ന്നാ­യി­രു­ന്നു ഭ­ര­ണ­ഘ­ട­നാ മൂ­ല്യ­ങ്ങ­ളു­ടെ സാ­മൂ­ഹി­ക വി­ത­ര­ണം. എ­ന്നാൽ ഇ­ന്നോ­ളം ഉ­ണ്ടാ­യ ഭ­ര­ണ­കൂ­ട­ങ്ങൾ അ­ധി­കാ­രം നി­ല­നിർ­ത്തു­ക എ­ന്ന­താ­ണ് പ്ര­ധാ­ന ല­ക്ഷ്യ­മാ­യി ക­ണ്ട­ത്. ന­രേ­ന്ദ്ര­മോ­ദി­ക്കും സം­ഘ­പ­രി­വാ­റി­നും പു­റ­കിൽ നി­ല­യു­റ­പ്പി­ക്കു­ന്ന മ­നു­ഷ്യ സ­മു­ദ്രം ഈ വ­സ്തു­ത­യെ ശ­രി­വെ­യ്ക്കു­ന്ന­താ­ണ്. മ­ത­ഭ്രാ­ന്തി­നേ­യും ഭാ­ര­തീ­യ ഭൂ­ത­കാ­ല­ത്തെ പ്ര­തി­യു­ള്ള അ­മി­താ­ഭി­മാ­ന­ത്തെ­യും മുൻ­നിർ­ത്തി ഒരു രാ­ഷ്ട്രീ­യ സംഘടന രാ­ജ്യം ഭ­രി­ക്കു­ന്ന സ്ഥി­തി ജ­ന­സാ­മാ­ന്യ­ത്തി­ന്റെ തന്നെ ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ മ­നോ­നി­ല­യു­ടെ സു­വ്യ­ക്ത­മാ­യ തെ­ളി­വാ­ണ്. ഭ­ര­ണ­ഘ­ട­ന­യു­ടെ ആമുഖം സ്കൂൾ അ­സം­ബ്ലി­ക­ളിൽ നിർ­ബ­ന്ധ­മാ­യി വാ­യി­ച്ചു കേൾ­പ്പി­ക്കേ­ണ്ട­തു­ണ്ടെ­ന്ന കേരള സർ­ക്കാ­രി­ന്റെ നി­ല­പാ­ട് ഈ അ­വ­സ­ര­ത്തിൽ എ­ടു­ത്തു­പ­റ­യേ­ണ്ട­തും അ­ഭി­ന­ന്ദി­ക്കേ­ണ്ട­തു­മാ­ണ്.

ജ­നാ­ധി­പ­ത്യ­ത്തെ സം­ബ­ന്ധി­ച്ചു­ള്ള പ്രാ­ഥ­മി­ക­മാ­യ ധാ­ര­ണ­ക­ളിൽ തന്നെ പൊ­രു­ത്ത­ക്കേ­ടു­കൾ കാണാൻ ക­ഴി­യും. ഭ­ര­ണ­കൂ­ട­ത്തി­ന്റെ ഭൂ­രി­പ­ക്ഷ താ­ത്പ­ര്യ­പ്ര­കാ­ര­മു­ള്ള തി­ര­ഞ്ഞെ­ടു­പ്പാ­ണ് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ മു­ഖ­മു­ദ്ര­യാ­യി ക­രു­ത­പ്പെ­ടു­ന്ന­ത്. ജ­നാ­ധി­പ­ത്യ­ത്തി­നെ സം­ബ­ന്ധി­ച്ചു­ള്ള ന­മ്മു­ടെ നിർ­വ­ച­നം പോലും ഈ നി­ല­യിൽ തെ­റ്റി­ദ്ധാ­ര­ണാ­ജ­ന­ക­മാ­ണ്. “ജ­ന­ങ്ങൾ ജ­ന­ങ്ങൾ­ക്ക് വേ­ണ്ടി ജ­ന­ങ്ങ­ളാൽ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­താ­ണ് ജ­നാ­ധി­പ­ത്യം” എന്ന നിർ­വ­ച­നം സ­ത്യ­ത്തിൽ ജ­നാ­ധി­പ­ത്യ­ത്തെ ന്യൂ­നീ­ക­രി­ക്കു­ക­യാ­ണ്. ഭ­ര­ണ­പ­ര­മാ­യ ജ­നാ­ധി­പ­ത്യ ഘടന ജ­നാ­ധി­പ­ത്യ നിർ­വ­ച­ന­ത്തി­ന്റെ കാ­ത­ലാ­യി മാ­റു­ന്ന­ത് തീർ­ത്തും അ­സം­ബ­ന്ധ­മാ­ണ്. ന­മ്മു­ടെ ജ­നാ­ധി­പ­ത്യം നിർ­വ­ച­നം ശ­രി­വെ­യ്ക്കു­ക­യാ­ണെ­ങ്കിൽ ഇ­ന്ത്യ നി­ല­വിൽ ഒരു സ­മ്പൂർ­ണ ജ­നാ­ധി­പ­ത്യ രാ­ജ്യം ത­ന്നെ­യാ­ണ്. ഭ­ര­ണ­ഘ­ട­നാ­പ­ര­മാ­യ വോ­ട്ടെ­ടു­പ്പി­ലൂ­ടെ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന ഭ­ര­ണ­കൂ­ട­മാ­ണ് ഇവിടെ നി­ല­വി­ലു­ള്ള­ത്. ജ­നാ­ധി­പ­ത്യം ഒരു ജീ­വി­ത­ശൈ­ലി ആ­ണെ­ന്ന ജ­സ്റ്റി­സ് ചെ­ല­മേ­ശ്വ­റി­ന്റെ വാ­ക്കു­ക­ളെ പ­രി­ഗ­ണി­ച്ചാൽ ഇ­ന്ത്യ തീർ­ത്തും ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­മാ­യ ഒ­രി­ട­മാ­ണെ­ന്ന നി­ഗ­മ­ന­ത്തിൽ നിർ­ഭാ­ഗ്യ­വ­ശാൽ എ­ത്തി­ച്ചേ­രേ­ണ്ടി­വ­രും. ഭ­ര­ണ­കൂ­ടം ജ­ന­ങ്ങ­ളോ­ട്, പണം ഉ­ള്ള­വൻ ഇ­ല്ലാ­ത്ത­വ­നോ­ട്, അ­ച്ഛ­ന­മ്മ­മാർ മ­ക്ക­ളോ­ട്, തൊ­ഴി­ലു­ട­മ തൊ­ഴി­ലാ­ളി­യോ­ട്, അ­ധ്യാ­പ­കൻ വി­ദ്യാർ­ത്ഥി­ക­ളോ­ട്, ഉന്നത ഉ­ദ്യോ­ഗ­സ്ഥൻ കീ­ഴു­ദ്യോ­ഗ­സ്ഥ­നോ­ട്, പൊ­തു­ബോ­ധം ക­റു­ത്ത­വ­നോ­ട്, പു­രു­ഷൻ സ്ത്രീ­ക­ളോ­ട്, സ­വർ­ണ്ണൻ അ­വർ­ണ്ണ­നോ­ട്, പ്രാ­യ­ത്തിൽ മു­തിർ­ന്ന­വർ ഇ­ള­യ­വ­രോ­ട്, ശക്തി കൂ­ടി­യ­വർ കു­റ­ഞ്ഞ­വ­രോ­ട്, ഭൂ­രി­പ­ക്ഷം ന്യൂ­ന­പ­ക്ഷ­ത്തോ­ട്, എന്നു തു­ട­ങ്ങി സമസ്ത മേ­ഖ­ല­ക­ളി­ലും ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­മാ­യ ആ­ധി­പ­ത്യം ഇ­ന്നും തു­ട­രു­ന്ന രാ­ജ്യ­മാ­ണ് ഇ­ന്ത്യ. മേൽ­പ്പ­റ­ഞ്ഞ­വ­യെ­ല്ലാം സ്വാ­ഭാ­വി­ക സാ­മൂ­ഹി­ക നി­യ­മ­ങ്ങ­ളാ­യി ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്ന രാ­ജ്യ­ത്ത് ഭ­ര­ണ­കൂ­ട­ങ്ങൾ എത്ര മാറി മ­റി­ഞ്ഞാ­ലും ജ­നാ­ധി­പ­ത്യ­മോ തു­ല്യ­ത­യോ സ്ഥാ­പി­ക്ക­പ്പെ­ടി­ല്ല. അ­തു­കൊ­ണ്ടു തന്നെ നി­ല­വിൽ ന­ട­ക്കു­ന്ന പ്ര­ക്ഷോ­ഭ­ങ്ങൾ ബി ജെ പി ഭരണം അ­ട്ടി­മ­റി­ക്കു­ക എന്ന പ്രാ­ഥ­മി­ക ല­ക്ഷ്യ­ത്തിൽ നി­ന്ന് വി­പു­ല­പ്പെ­ടേ­ണ്ട­തു­ണ്ട്. രാ­ജ്യ­ത്തെ ജ­നാ­ധി­പ­ത്യ­വ­ത്ക­രി­ക്കാ­നു­ള്ള പു­തി­യ­കാ­ല നീതി ബോ­ധ­ത്തി­ന്റെ പോ­രാ­ട്ട­ങ്ങൾ എന്ന നി­ല­യിൽ അവ വ­ളർ­ന്നാൽ ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന വി­ഭാ­വ­നം ചെ­യ്യു­ന്ന ജ­നാ­ധി­പ­ത്യ സ്ഥാ­പ­ന­ത്തി­ലേ­ക്ക് വി­ദൂ­ര­മാ­യെ­ങ്കി­ലും ചെ­ന്നെ­ത്താൻ ന­മു­ക്ക് ക­ഴി­യും.

കൂ­ട്ട­ക്കൊ­ല­ക­ളോ­ളം എ­ത്തു­ന്ന വർഗ്ഗ പ്ര­തി­സ­ന്ധി­കൾ

ക­ഴി­ഞ്ഞ ഏ­താ­നും ദി­വ­സ­ങ്ങ­ളാ­യി സർവ്വ മാ­ധ്യ­മ­ങ്ങ­ളും മ­നു­ഷ്യ­മ­ന­സ്സു­ക­ളും ഏ­റ്റെ­ടു­ത്ത സൈ­ക്കോ വി­ല്ല­ത്തി­യാ­യ ജോ­ളി­യെ­ക്കു­റി­ച്ചു അ­ത്ര­യൊ­ന്നും കേൾ­വി­സു­ഖ­മി­ല്ലാ­ത്ത ചില വ­സ്തു­ത­ക­ളാ­ണ് ഇവിടെ പറയാൻ മു­തി­രു­ന്ന­ത്. ആ­ദ്യ­മാ­യും അ­വ­സാ­ന­മാ­യും പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ന്ന­ത് അവർ മ­റ­ച്ചു വെ­ക്കു­ന്ന അ­വ­രു­ടെ തന്നെ വർ­ഗ്ഗ­പ­ര­മാ­യ സ്വ­ത്വ­ത്തെ­യു­മാ­ണ്.

ജോളി ഒരു എൻഐടി പ്രൊ­ഫ­സർ ആ­യി­യാ­ണ് സ­മൂ­ഹ­ത്തി­നു മുൻ­പിൽ സ്വയം അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­ത് എ­ന്നാ­ണ് വാർ­ത്ത­ക­ളിൽ നി­ന്നും മ­ന­സ്സി­ലാ­ക്കു­ന്ന­ത്. യ­ഥാർ­ത്ഥ­ത്തിൽ അ­വ­രൊ­രു ബ്യൂ­ട്ടി­പാർ­ലർ ജീ­വ­ന­ക്കാ­രി­യാ­യി­രു­ന്നു എ­ന്നും ഇ­തി­നാൽ ആ­ത്യ­ന്തി­ക­മാ­യി അ­വ­രൊ­രു തൊ­ഴി­ലാ­ളി ആ­യി­രു­ന്നു എന്ന് തന്നെ ക­രു­താം. (അ­വ­രു­ടെ കു­ടും­ബ­പ­ശ്ചാ­ത്ത­ല­ത്തെ പ്ര­ശ്നാ­ധി­ഷ്ഠി­ത­മാ­യി അ­വ­ഗ­ണി­ക്കേ­ണ്ട­തു­ണ്ട്.)

ഒ­രാൾ­ക്ക് അ­യാ­ളു­ടെ വർ­ഗ്ഗ­സ്വ­ത്വ­ത്തിൽ തെ­ളി­മ­യോ­ടെ ഉ­റ­ച്ചു­നിൽ­ക്കാൻ പ്രാ­പ്ത­മാ­യ ഒരു സാ­മൂ­ഹി­ക സാ­ഹ­ച­ര്യ­മ­ല്ല ന­മ്മു­ടേ­ത് എ­ന്ന­ത് തർ­ക്ക­ര­ഹി­ത­മാ­യ വ­സ്തു­ത­യാ­ണ്. ഒരാൾ അയാൾ ചെ­യ്യു­ന്ന തൊ­ഴി­ലി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ വ്യ­ത്യ­സ്ത­മാ­യ പ­രി­ഗ­ണ­ന­ക്ക് വി­ധേ­യ­മാ­കു­ക­യും വി­ല­യി­രു­ത്ത­പ്പെ­ടു­ക­യും ചെ­യ്യു­ന്ന സാ­ഹ­ച­ര്യം ഇ­ന്ത്യ­യി­ലെ­മ്പാ­ടു­മു­ണ്ട്. അത് ഇ­ന്ത്യൻ ജാ­തി­വ്യ­വ­സ്ഥ­യു­ടെ അബോധ മൂ­ല്യ­ക്ര­മ­ങ്ങ­ളാ­യും വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന­താ­ണ്. ആ­യി­ര­ക്ക­ണ­ക്കി­ന് വർ­ഷ­ങ്ങ­ളോ­ളം തൊ­ഴിൽ­പ­ര­മാ­യി സാ­മൂ­ഹി­ക വി­ഭ­ജ­നം (ജാതി വി­ഭ­ജ­നം) നടന്ന ഒരു ദേശം എന്ന നി­ല­യി­ലു­ള്ള എല്ലാ ഹാ­ങ്ങ് ഓ­വ­റു­ക­ളും ഇ­ന്നും ഇ­ന്ത്യ­ക്കു­ണ്ട്. തൊഴിൽ ഒരു മ­നു­ഷ്യ­ന്റെ വ്യ­ക്തി­ത്വ­ത്തി­ന് ല­ഭി­ക്കു­ന്ന മൂ­ല്യ­ത്തിൽ പ്ര­ധാ­ന പ­ങ്കു­വ­ഹി­ക്കു­ന്ന­തി­ന്റെ അ­ടി­സ്ഥാ­ന കാ­ര­ണ­വും.

എന്റെ വ്യ­ക്തി­പ­ര­മാ­യ ഒരു അ­നു­ഭ­വ­വും ഇവിടെ പ­ങ്കു­വെ­ക്കേ­ണ്ട­തു­ണ്ടെ­ന്നു തോ­ന്നു­ന്നു. എന്റെ സീ­നി­യർ ആയി പ­ഠി­ച്ച ഒരാൾ അ­യാ­ളു­ടെ ബ­ന്ധു­വി­നെ കു­റി­ച്ച് ന­ട­ത്തി­യ വി­വ­ര­ണം ആണിത്. രാ­വി­ലെ കു­ളി­ച്ചു വെ­ള്ള­യും വെ­ള്ള­യും ധ­രി­ച്ചു എ­ക്സി­ക്യൂ­ട്ടീ­വാ­യ ബാഗും തൂ­ക്കി ബു­ള്ള­റ്റിൽ പോ­കു­ന്ന ഒരാളെ നി­ങ്ങൾ സ­ങ്കൽ­പ്പി­ക്കു­ക. അ­യാ­ളു­ടെ ബാഗിൽ മേ­സ്തി­രി­പ്പ­ണി­യു­ടെ ആ­യു­ധ­ങ്ങൾ ആ­ണെ­ന്നും. അതിൽ സ്വാ­ഭാ­വി­ക­ത തോ­ന്നു­ന്നി­ല്ല എ­ന്നാ­ണെ­ങ്കിൽ, അ­യാ­ളു­ടെ തൊ­ഴി­ലി­നെ കു­റി­ച്ച് അവർ കു­ടി­യേ­റി­യ ആ നാ­ട്ടി­ലെ ആർ­ക്കും വ്യ­ക്ത­മാ­യ ധാ­ര­ണ­യി­ല്ല എന്ന വ­സ്തു­ത നി­ങ്ങൾ­ക്കു മുൻ­പിൽ നീ­ട്ടാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നു. വർ­ഗ്ഗ­പ­ര­മാ­യ/തൊ­ഴിൽ­പ­ര­മാ­യ അ­പ­കർ­ഷ­ത­യെ മ­റി­ക­ട­ക്കാ­നാ­യി സാ­ധാ­ര­ണ മ­നു­ഷ്യർ ന­ട­ത്തു­ന്ന കൗ­ശ­ല­പൂർ­വ്വ­മാ­യ ഇ­ട­പെ­ട­ലു­ക­ളെ നി­ഷ്ക­ള­ങ്ക­മാ­യി കാണാൻ ക­ഴി­യി­ല്ല. മാ­ര­ക­മാ­യ വർഗ സ്വത പ്ര­തി­സ­ന്ധി­യാ­യി അതിനെ വി­ല­യി­രു­ത്തേ­ണ്ടി­യി­രി­ക്കു­ന്നു. ഇ­തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ പല രീ­തി­യി­ലാ­കും ന­ട­ക്കു­ക. സ­മർ­ത്ഥ­മാ­യി സ്വ­ത്വം മ­റ­ക്കു­ന്ന­വർ­ക്കു­ള്ളിൽ അ­ത്യു­ഗ്ര­മാ­യ പ്ര­ഹ­ര­ശേ­ഷി­യു­ള്ള ഒരു ജോളി വളരാൻ സാ­ഹ­ച­ര്യ സ­മ്മർ­ദ്ദ­ങ്ങ­ളോ മാ­ന­സി­ക വ്യ­തി­യാ­ന­ങ്ങ­ളോ ധാ­രാ­ള­മാ­ണ്. ഉ­പ­രി­വർ­ഗ്ഗ/മേൽ­ജാ­തി പ്രി­വി­ലേ­ജു­കൾ നൽ­കു­ന്ന സ്വ­ത­ന്ത്ര­വും സു­ഖാ­സാ­ധ്യ­വു­മാ­യ ജീവിത കാ­മ­ന­ക­ളു­മാ­ണ് മ­നു­ഷ്യ­രെ കാ­പ­ട്യ­ത്തി­ന്റെ പു­ലി­ത്തോ­ല­ണി­യാ­ണ് പ്രേ­രി­പ്പി­ക്കു­ന്ന സു­പ്ര­ധാ­ന ഘടകം.

അ­പ­കർ­ഷ­ത­യെ­ന്ന അ­ടി­സ്ഥാ­ന പ്ര­ശ്ന­ത്തി­ലാ­ണ് ഇ­വ­യെ­ല്ലാം വിരൽ ചൂ­ണ്ടു­ന്ന­ത്. ജോളി ന­ട­ത്തി­യ കൊ­ല­പാ­ത­ക­ങ്ങൾ­ക്ക് പി­ന്നി­ലെ ഉ­ദ്ദേ­ശം പണവും സ­മ്പ­ത്തും ആ­ണെ­ന്ന് വ്യ­ക്ത­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ, അ­വ­രു­ടെ തൊഴിൽ സ്വ­ത്വ­പ­ര­മാ­യ പ്ര­തി­സ­ന്ധി: കു­മി­ഞ്ഞു­കൂ­ടാ­നി­രി­ക്കു­ന്ന സ­മ്പ­ത്തു­കൊ­ണ്ട് അ­ട്ടി­മ­റി­ക്ക­പ്പെ­ടാം എന്ന ധാ­ര­ണ­യാ­ണ് അവരെ ന­യി­ച്ച­തെ­ന്ന് ക­രു­താ­വു­ന്ന­താ­ണ്.

സാ­ഹി­ത്യം പ­ല­പ്പോ­ഴാ­യി ഇതിനെ തീ­വ്ര­മാ­യി­ത­ന്നെ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള­താ­യി കാണാം. ജ­യ­മോ­ഹൻ എ­ഴു­തി­യ നൂറു സിം­ഹാ­സ­ന­ങ്ങൾ എന്ന നോ­വ­ലിൽ നാ­യ­ക­നും ഐഎഎസ് ഉ­ദ്യോ­ഗ­സ്ഥ­നും നാ­യാ­ടി­യു­മാ­യ ധർ­മ്മ­പാ­ലൻ ഒരു സ­വർ­ണ്ണ സ്ത്രീ­യെ വി­വാ­ഹം ചെ­യ്യു­ന്ന­ത് അവർ അയാളെ അ­വ­രു­ടെ ലോ­ക­ത്തേ­ക്ക് കൂ­ട്ടി­കൊ­ണ്ട് പോകും എന്ന് ക­രു­തി­യാ­ണ്. തന്റെ അ­പ­കർ­ഷ­ത­കൾ ആ രീ­തി­യിൽ അ­പ്ര­ത്യ­ക്ഷ­മാ­കും എന്ന അ­യാ­ളു­ടെ ഈ പ്ര­തീ­ക്ഷ നോ­വ­ലു­ട­നീ­ളം പ­രി­ഹാ­സ്യ­മാ­ക്കു­ന്നു­ണ്ട്. എസ് ഹരീഷ് എ­ഴു­തി­യ മോ­ദ­സ്ഥി­ത­നാ­യ­ങ്ങു വ­സി­പ്പൂ മ­ല­പോ­ലെ എന്ന ക­ഥ­യി­ലും മേൽ­ജാ­തി­യാ­കാൻ ശ്ര­മി­ക്കു­ന്ന കീ­ഴ്ജാ­തി ജീ­വി­ത­ങ്ങ­ളെ കാണാം.

ബ­ഷീ­റി­നെ കു­റി­ച്ച് എം എൻ വിജയൻ പ­റ­യു­ന്ന­ത് നോ­ക്കു­ക: “സാ­ഹി­ത്യ­മ­ത­ല്ലെ­ന്ന് തോ­ന്നി­ക്കു­ന്ന ത­ര­ത്തി­ലു­ള്ള സാ­ഹി­ത്യ­മാ­ണ് ബഷീർ എ­ഴു­തി­യ­ത്. ഇതിലെ ഒരു കാ­ര്യം ബ­ഷീ­റി­ന് പ­ല­പ­ണി­കൾ അ­റി­യാം എ­ന്നു­ള്ള­താ­ണ്. മീൻ­പി­ടി­ക്കാ­ന­റി­യാം, കു­ശി­നി­പ്പ­ണി­യ­റി­യാം, പാ­ത്രം ക­ഴു­കാ­ന­റി­യാം എ­ന്നൊ­ക്കെ ബഷീർ പ­റ­യു­ന്നു­ണ്ട്. ഇത് അ­റി­വി­ന്റെ ജ­നാ­തി­പ­ത്യ­വൽ­ക്ക­ര­ണ­മാ­ണ്. ജീ­വി­ത­ത്തി­ലെ എല്ലാ പ്ര­വർ­ത്ത­ന­ങ്ങ­ളും മൂ­ല്യ­വ­ത്താ­ണെ­ന്ന് മാ­ത്ര­മ­ല്ല, ഒരു പ്ര­വർ­ത്ത­ന­വും സാ­ഹി­ത്യ­ത്തെ­ക്കാൾ ഒ­ട്ടും കു­റ­ഞ്ഞ­ത­ല്ല എന്ന ബോധം ഇതോടെ ഉ­ണ്ടാ­യി­ത്തീ­രു­ന്നു.”

തൊ­ഴി­ലി­നെ­ക്കു­റി­ച്ചും, തൊ­ഴിൽ­പ­ര­മാ­യി ല­ഭി­ക്കു­ന്ന സ്വീ­കാ­ര്യ­ത­ക­ളു­ടെ നി­രർ­ത്ഥ­ത­യെ കു­റി­ച്ചു­മു­ള്ള വി­ജ­യ­ന്മാ­ഷി­ന്റേ­യും, ബ­ഷീ­റി­ന്റെ­യും ഒ­രേ­പോ­ലെ­യു­ള്ള ജീ­വി­ത­ബോ­ധ­മാ­ണ് ഇവിടെ തെ­ളി­യു­ന്ന­ത്. വി­ശാ­ല­വും ജ­നാ­ധി­പ­ത്യ­പ­ര­വു­മാ­യ ഈ നി­സ്സാ­ര യു­ക്തി­യു­ടെ അ­ഭാ­വ­മാ­യി­രി­ക്കാം ഒ­രു­പ­ക്ഷെ ജോ­ളി­മാ­രെ സൃ­ഷ്ടി­ക്കു­ന്ന­ത് എ­ന്നും വരാം. ബ­ഹു­സ്വ­ര­ത­ക­ളെ­ന്നാൽ ജാതി, മത, ദേശ, വേ­ഷ­ങ്ങൾ മാ­ത്ര­മ­ല്ല വർ­ഗ്ഗ­പ­ര­വും, വം­ശ­പ­ര­വു­മാ­യ വൈ­വി­ദ്ധ്യ­ങ്ങ­ളെ കൂടി അം­ഗീ­ക­രി­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ട്.

“നി­ങ്ങൾ എ­ന്താ­ണെ­ന്ന് നി­ങ്ങൾ ക­രു­തു­ന്നോ അതല്ല നി­ങ്ങൾ. നി­ങ്ങൾ എ­ന്താ­ണെ­ന്ന് മ­റ്റു­ള്ള­വർ ക­രു­തു­ന്നോ അ­തു­മ­ല്ല നി­ങ്ങൾ. നി­ങ്ങൾ എ­ന്താ­ണെ­ന്ന് മ­റ്റു­ള്ള­വർ ക­രു­തു­ന്നു­വെ­ന്ന് നി­ങ്ങൾ മ­ന­സ്സി­ലാ­ക്കു­ന്നോ അതാണ് നി­ങ്ങൾ” എന്ന് എ­വി­ടെ­യോ വാ­യി­ച്ച­താ­യി ഓർ­ക്കു­ന്നു. മ­റ്റു­ള്ള­വർ എന്ത് ക­രു­തും എന്ന മലയാള യു­ക്തി വർ­ഗ­പ­ര­മാ­യ അ­സം­തു­ലി­താ­വ­സ്ഥ­ക­ളെ അ­പ­ക­ട­ക­ര­മാം­വി­ധം പാ­ലൂ­ട്ടി വ­ളർ­ത്തു­ക­യും ചെ­യ്യു­ന്നു.

സനൽ ഹ­രി­ദാ­സ്

തൃശൂർ സ്വ­ദേ­ശി.

തൃശൂർ ശ്രീ കേ­ര­ള­വർ­മ്മ കോ­ളേ­ജിൽ നി­ന്ന് മ­ല­യാ­ള­ത്തിൽ ബി­രു­ദം, മധുരൈ കാ­മ­രാ­ജ് യൂ­ണി­വേ­ഴ്സി­റ്റി ക്യാം­പ­സിൽ നി­ന്ന് ബി­രു­ദാ­ന­ന്ത­ര ബി­രു­ദം.

പ്ര­ദീ­പൻ പാ­മ്പി­രി­കു­ന്നി­ന്റെ ‘എരി’ എന്ന നോ­വ­ലി­നെ അ­ധി­ക­രി­ച്ച് എം. എ. ഫൈനൽ പ്രൊ­ജ­ക്ട് (History and approach in the novel, ‘Eri’). എം. പി. പോൾ ചാ­രി­റ്റ­ബിൾ സൊ­സൈ­റ്റി സം­ഘ­ടി­പ്പി­ച്ച പ്ര­ബ­ന്ധ മ­ത്സ­ര­ത്തിൽ, ഡോ. എം. ജി. എസ്. നാ­രാ­യ­ണൻ ഡ­യ­റ­ക്ട­റാ­യ വി­ധി­കർ­തൃ­സ­മി­തി ഇതിന് A+ നൽകി.

എം­ഇ­എ­സ് മ­മ്പാ­ടു് കോ­ളേ­ജിൽ താൽ­ക്കാ­ലി­ക അ­ധ്യാ­പ­ക­നാ­യി­രു­ന്നു (2019 കാ­ല­യ­ള­വിൽ). നി­ല­വിൽ വി­വർ­ത്ത­നം, പ്രൂ­ഫ് റീ­ഡിം­ഗ് എ­ന്നി­വ സ്വ­ത­ന്ത്ര­മാ­യി ചെ­യ്തു പോ­രു­ന്നു.

Colophon

Title: Oru Sabalten Yuvavinte Vanithadinakkurippu (ml: ഒരു സ­ബാൾ­ട്ടേൺ യു­വാ­വി­ന്റെ വ­നി­താ­ദി­ന­ക്കു­റി­പ്പ്).

Author(s): Sanal Haridas.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-18.

Deafult language: ml, Malayalam.

Keywords: Article, Sanal Haridas, Oru Sabalten Yuvavinte Vanithadinakkurippu, സനൽ ഹ­രി­ദാ­സ്, ഒരു സ­ബാൾ­ട്ടേൺ യു­വാ­വി­ന്റെ വ­നി­താ­ദി­ന­ക്കു­റി­പ്പ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 4, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Exhibition, a painting by Eissa Moussa . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.