SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Mblanchard3.jpg
Compositioncubiste, a painting by María Blanchard (1881–1932).
ഒരു റി­പ്പോർ­ട്ട്
സ­ഞ്ജ­യൻ
പൂർ­വ­ഭാ­ഗം

പറയാം: എ­ന്നു­വെ­ച്ചാൽ, അതു പറയാൻ തീർ­ച്ച­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു എന്നേ അർ­ഥ­മു­ള്ളു; പ­ര­ല­ബ്ധ­മാ­യ അ­നു­വാ­ദ­ത്തെ കു­റി­ക്കു­ന്നി­ല്ലെ­ന്നു്. ആ­ന്ത­ര­വി­വ­ക്ഷ. പ­ച്ച­മ­ല­യാ­ള­പ­ദ­ങ്ങൾ­ക്കും സം­സ്കൃ­ത­ത്തിൽ വ്യാ­ഖ്യാ­നി­ക്കു­മ്പോൾ ഒ­ര­ന്ത­സ്സു വ­രു­ന്നു—ഇല്ലേ? അതു പോ­ട്ടെ. അതു സാ­ഹി­ത്യ­വി­ഷ­യ­മാ­ണു്. ഞാൻ അ­ഭ്യാ­സ­വി­ഷ­യ­ത്തെ­ക്കു­റി­ച്ചാ­ണി­വി­ടെ പ­റ­യു­വാൻ പോ­കു­ന്ന­തു്. ഞാ­ന­തു് അ­ടു­ത്തു പ­റ­യാ­മെ­ന്നു കു­റ­ച്ചു­മു­മ്പൊ­രു വാ­ഗ്ദാ­നം ചെ­യ്തി­രു­ന്നു. അതു് അ­ഭ്യാ­സി­ക­ളു­ടെ അ­ട­വോ­ടു­കൂ­ടി തെ­റ്റി­ക്കു­ന്ന­തു്, വാ­ളി­നു ചേർ­ന്ന­താ­യി­രി­ക്കാ­മെ­ങ്കി­ലും, പേ­ന­യ്ക്കു ചേർ­ന്ന­ത­ല്ല­ല്ലോ! പോ­രെ­ങ്കിൽ ഞ­ങ്ങ­ളു­ടെ ഡി­പ്പോ­മാ­നേ­ജർ അ­തു­ത­ന്നെ ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രു­ന്ന എന്നെ അ­തി­നെ­പ്പ­റ്റി ഓർ­മ­പ്പെ­ടു­ത്തു­ക­യും ചെ­യ്തി­രി­ക്കു­ന്നു! (അ­ദ്ദേ­ഹ­ത്തി­നെ മാ­നേ­ജ­രാ­ക്കി­യ ഓ­ചി­ത്യ­ബോ­ധ­ത്തെ­പ്പ­റ്റി എന്തു പ­റ­യു­ന്നു?)

ഡി­പ്പോ­മാ­നേ­ജ­രു­വാ­ച:

‘കു­ക്കു­ട­ക്രോ­ഡ­ന­ഗ­രേ സ­മ­വേ­താ യു­യു­ത്സ­വഃ

നാ­രാ­യ­ണോ ശ്രീ­ധ­ര­ശ്ച കി­മ­കുർ­വ­ത സഞ്ജയ?’

എ­ന്നു­വെ­ച്ചാൽ, യു­ദ്ധം ചെ­യ്വാൻ ഓ­ത്സു­ക്യ­ത്തോ­ടു­കൂ­ടി­യ­വ­രാ­യി കോ­ഴി­ക്കോ­ട്ടു­ന­ഗ­ര­ത്തിൽ സ­മ്മേ­ളി­ച്ച മി. ശ്രീ­ധ­രൻ­നാ­യ­രും മി. നാ­രാ­യ­ണൻ­നാ­യ­രും ഹേ, സഞ്ജയ, അല്ലേ, സഞ്ജയ, കി­മ­കുർ­വ­ത? എന്തു ചെ­യ്തു?

സ­ഞ്ജ­യൻ പ­റ­ഞ്ഞു:

വി­ശേ­ഷി­ച്ചൊ­ന്നു­മു­ണ്ടാ­യി­ല്ല; വി­ശേ­ഷി­ക്കാ­തെ തെ­ല്ലൊ­ന്നു­ണ്ടു­താ­നും: എന്നു പ­റ­യാ­വു­ന്ന­തു­പോ­ലെ­യാ­ണു് സ്ഥി­തി. പ­ത്രി­യോ­ഗി­കൾ അ­വി­ടെ­യു­ണ്ടു്; അവർ എ­ന്തി­നും ഒ­രു­ക്ക­മാ­യി­രു­ന്നു. ക­മ്മി­റ്റി അ­വി­ടെ­യു­ണ്ടു്; അവർ ചി­ല­തി­നൊ­ക്കെ ഒ­രു­ങ്ങി­യ­പോ­ലെ തോ­ന്നു­ന്നു­ണ്ടു്. ഒ­ന്നി­നും ഒ­രു­ങ്ങാ­ത്ത­വൻ റി­പ്പോർ­ട്ട­റു­ടെ ദ­യ­നീ­യാ­വ­സ്ഥ­യെ അ­വ­ലം­ബി­ച്ചെ­ങ്കി­ലും ഈ വൈ­ദ­ഗ്ധ്യ­പ­രീ­ക്ഷാ­ഘ­ട്ട­ത്തിൽ ക­ണ്ണി­നു പു­ണ്യം നേ­ടു­വാൻ ഉ­ദ്ദേ­ശി­ച്ചി­രു­ന്ന നി­ങ്ങ­ളു­ടെ ഒ­ബീ­ഡി­യ­ന്റ് സർ­വ­ന്റ് പി. എസ്. മാ­ത്ര­മാ­യി­രു­ന്നു. ഏ­താ­യാ­ലും പി­ന്നീ­ടു­ണ്ടാ­യ സം­ഭ­വ­ങ്ങൾ­ക്കു ഞാൻ തീരെ ഒ­രു­ങ്ങി­യി­രു­ന്നി­ല്ല. സാർ കേൾ­ക്ക­ണം: ക­മ്മി­റ്റി­യിൽ മാ­തൃ­ഭൂ­മി പ­ത്രാ­ധി­പർ, വ­ക്കീൽ മി. കെ. എം. നായർ, മി. ഇ. സി. കു­ഞ്ഞി­ക്ക­ണ്ണൻ­ന­മ്പ്യാർ, കേ­ര­ള­പ­ത്രി­കാ­പ­ത്രാ­ധി­പർ എ­ന്നി­വർ ഉ­ണ്ടാ­യി­രു­ന്നു. വി­ശ്വ­വി­ശ്രു­ത­നാ­യ കു­ഞ്ഞി­ക്ക­ണ്ണൻ ടീ­ച്ചർ—അ­ദ്ഭു­ത­ത്താൽ കാ­ണി­ക­ളെ കോൾ­മ­യിർ കൊ­ള്ളി­ക്കു­ന്ന­വ­രെ­ങ്കി­ലും വി­ന­യാ­ന­ത­ശി­ര­സ്ക­രാ­യ ശി­ഷ്യ­രെ ശ­ത­ക്ക­ണ­ക്കാ­യി ശി­ക്ഷി­ച്ച­ഭ്യ­സി­ച്ചു്, അവർ മുഖേന തന്റെ കീർ­ത്തി­കാ­ഹ­ള­ത്തി­ന്റെ പ­ത്രി­ധ്വ­നി, അ­ഖി­ല­രാ­ഷ്ട്ര­സ­ഖ്യ­ത്തേ­ക്കാൾ പ്രാ­തി­നി­ധ്യ­മേ­റി­യ ഒരു രാ­ഷ്ട്ര­മ­ണ്ഡ­ല­ത്തിൽ മു­ഴു­വൻ മു­ക്കി മാ­റ്റൊ­ലി­ക്കൊ­ള്ളി­ച്ച, ആ ഏ­കാ­ന്ത­ത­യി­ലി­രി­ക്കു­ന്ന അ­ക്ഷോ­ഭ്യ­നാ­യ അ­ഭ്യാ­സി ജാം­ബ­വാൻ— ടീ­ച്ചർ, അ­ന്നു്, അ­പാ­യ­ത്തെ ത­ടു­ക്കു­വാ­നാ­യി, തന്റെ സാ­ന്നി­ധ്യ­മാ­ത്ര­യിൽ മാ­ത്സ­ര്യ­ബു­ദ്ധി­യും അ­ഹ­ങ്കാ­ര­വും അ­ദ്ദേ­ഹം ഒ­തു­ക്കു­മെ­ന്നു­ള്ള പ്ര­ത്യാ­ശ­യോ­ടു­കൂ­ടി ചെ­യ്യ­പ്പെ­ട്ട ക­മ്മി­റ്റി­യു­ടെ അ­പേ­ക്ഷ­യെ സ്വീ­ക­രി­ച്ചു, സ്ഥ­ല­ത്തെ­ത്തി­യി­രു­ന്നു. ‘മ­ത്സ­രം ന­ട­ക്കും; പക്ഷേ, അതിൽ അ­ഭ്യാ­സ­നൈ­പു­ണ്യ­മി­ല്ലാ­തെ വി­കാ­ര­ങ്ങ­ളു­ടെ അ­ട­ക്ക­മി­ല്ലാ­യ്മ­യാൽ ജ­നി­ക്കു­ന്ന മാ­ത്സ­ര്യം ഉ­ണ്ടാ­വു­ക­യി­ല്ല. വെ­ള്ള­ക്കാർ ക്രി­ക്ക­റ്റി­നോ, ഖ­ഡ്ഗ­യു­ദ്ധ­ത്തി­നോ, ബോ­ക്സി­ങ്ങി­നോ ഒ­രു­ങ്ങും­പോ­ലെ ഉ­ക്കു­ട്ടർ കൈ­പി­ടി­ച്ചു്, അ­ല്ലെ­ങ്കിൽ, പഴയ സ്ര­മ്പ­ദാ­യ­ത്തിൽ, പ­ര­സ്പ­രം ആ­ലിം­ഗ­നം ചെ­യ്തു്, ഇ­രു­വ­രു­ടെ­യും ഗു­രു­നാ­ഥ­ന്മാ­രെ വ­ന്ദി­ച്ചു്, അ­നു­ഗൃ­ഹീ­ത­രാ­യി എ­ഴു­ന്നേ­റ്റു്, പ­യ­റ്റു­മ­ത്സ­ര­പ്ര­ദർ­ശ­നം അ­ല്ലെ­ങ്കിൽ പ­യ­റ്റു­പ്ര­ദർ­ശ­ന­മ­ത്സ­രം—അ­ല്ലാ­തെ) മാ­ത്സ­ര്യ­പ്ര­ദർ­ശ­ന­പ്പ­യ­റ്റ­ല്ല—ന­ട­ത്തും. ക­ള്ള­ക്കോ­ലു­കൾ കാ­ട്ടു­ക­യ­ല്ലാ­തെ കൊ­ള്ളി­ക്കു­ക­യി­ല്ല; അഥവാ കൊ­ണ്ടാൽ­ത്ത­ന്നെ ഉ­ദ്ദേ­ശ്യ­ശു­ദ്ധി, കൊ­ള്ള­ലി­ന്റെ മാർ­ദ­വം­കൊ­ണ്ടു, ലോ­കർ­ക്കു പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്ന രീ­തി­യി­ലാ­യി­രി­ക്കും. ബ­ഹു­ജോ­റാ­വും. സ­ഞ്ജ­യൻ ഒ­രി­ട­ത്തു­നി­ന്നു്, ഒ­തേ­ന­ന്റെ ത­ല­വെ­ട്ടി­പ്പ­യ­റ്റി­ന്റെ രാ­ക്ഷ­സ­ത്വം പോ­ക്കി, അ­തി­ന്റെ ദൈ­വി­ക­ത്വ­ത്തെ­മാ­ത്രം ആ­ധു­നി­കാ­ദർ­ശ­ങ്ങ­ളി­ലൂ­ടെ പ്ര­കാ­ശി­പ്പി­ക്കു­ന്ന ആ ന­വീ­ന­ക­ള­രി­പ്ര­സ്ഥാ­ന­ത്തി­ന്റെ ആ­ഗ­മ­ത്തെ സ­കു­തു­കം വീ­ക്ഷി­ക്കും.’ ഇ­ങ്ങ­നെ­യൊ­ക്കെ, എന്റെ മ­ഹാ­ശു­ദ്ധ­ത­കൊ­ണ്ടു, ഞാൻ വി­ചാ­രി­ച്ചു­പോ­യി ചെ­റു­ശ്ശേ­രി!

അതു നി­ല്ക്ക­ട്ടെ. അ­തി­ലി­ട­യ്ക്കു് എ­നി­ക്കു മി. ശ്രീ­ധ­രൻ­നാ­യ­രേ­യും മി. നാ­രാ­യ­ണൻ­നാ­യ­രേ­യും, കു­റി­ച്ചു രണ്ടു നല്ല വാ­ക്കു പ­റ­യാ­നു­ണ്ടു്. അ­താ­ദ്യം പറയാം. പി­ന്നീ­ടു ഞാൻ ബ­ഹു­മാ­ന­പു­ര­സ്സ­രം, അ­വ­രെ­യൊ­ന്നു കു­റ്റ­പ്പെ­ടു­ത്തും. അ­തി­ല­വർ പ­രി­ഭ­വി­ക്ക­രു­തു്. നല്ല വാ­ക്കി­താ­ണു്: വ്യ­ക്തി­പ­ര­മാ­യി നോ­ക്കു­ക­യാ­ണെ­ങ്കിൽ അവർ ധീ­ര­ന്മാ­രാ­ണു്. അവർ മാ­ത്സ­ര്യ­ത്തി­നു വി­ധേ­യ­ന്മാ­രെ­ങ്കി­ലും ധീ­ര­വാ­ന്മാ­രാ­യി­രു­ന്നു എന്നു പറയണം. അ­തി­ന്റെ തീർ­ച്ച­യാ­യ ല­ക്ഷ­ണം. ക­മ്മി­റ്റി­യി­ലൊ­രാ­ളു­ടെ വ­ക­യാ­യി നി­ങ്ങ­ളി­ലൊ­രാൾ മ­റ്റെ­യാൾ ഒ­ര­ബ­ദ്ധം പ്ര­വർ­ത്തി­ച്ചു പോയാൽ— അ­തി­ക്ര­മം പ്ര­വർ­ത്തി­ക്കു­ക­യി­ല്ലെ­ന്നു വി­ചാ­രി­ക്കു­ക—മ­രി­ച്ചു­പോ­യേ­ക്കും. അ­തി­നൊ­രു­ക്ക­മു­ണ്ടോ? എന്ന ഭ­യ­ങ്ക­ര­ചോ­ദ്യ­ത്തി­നു് ഒരു സെ­ക്ക­ന്റ് നേരം താ­മ­സ­മി­ല്ലാ­തെ വ­ഴി­ക്കു­വ­ഴി ‘ഉ­ണ്ടു്’ ‘ഉ­ണ്ടു്’ എന്നു ഉ­റ­പ്പി­ച്ച ര­ണ്ടു­ത്ത­ര­ങ്ങ­ളാ­യി­രു­ന്നു. കേ. പ. പ. രുടെ മുഖം തെ­ളി­ഞ്ഞു: രണ്ടു കൂ­ട്ട­രു­ടെ­യും ധൈ­ര്യം ഇ­ട­യ്ക്കൊ­ന്നു നോ­ക്ക­ണ­മെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ, അതു് ആ നി­മി­ഷ­ത്തിൽ സാ­ധി­ച്ചി­ട്ടു­ണ്ടാ­യി­രി­ക്ക­ണം. അ­തു­കൊ­ണ്ടാ­ണെ­ന്നു തോ­ന്നു­ന്നു, അ­ദ്ദേ­ഹം പി­ന്നീ­ടു് അ­ങ്ങ­നെ­യു­ള്ള പ­യ­റ്റു് അ­നു­വ­ദി­ക്ക­രു­തെ­ന്നു പ്ര­ബ­ല­മാ­യി വാ­ദി­ച്ച­തു്. സ­ഞ്ജ­യ­ന്റെ ദൃ­ഢാ­ഭി­പ്രാ­യ­വും, മ­രി­ക്കു­വാ­നൊ­രു­ങ്ങി­യ­വ­ന്റെ ധൈ­ര്യം ച­ത്തു­കാ­ണാ­തെ­ത­ന്നെ അ­റി­യാ­മെ­ന്നാ­യി­രു­ന്ന­തി­നാൽ, കേ. പ. പ. രുടെ അ­ഭി­പ്രാ­യ­ത്തെ കു­ഞ്ഞി­ക്ക­ണ്ണൻ ടീ­ച്ചർ സ­ഗൌ­ര­വം അ­നു­ഗ്ര­ഹി­ച്ച­പ്പോൾ സ­ഞ്ജ­യൻ യ­ഥാർ­ഥ­മാ­യി സ­ന്തോ­ഷി­ച്ചു.

പക്ഷേ, മാ. ഭൂ. പ. അ­ങ്ങ­നെ വി­ചാ­രി­ച്ചി­ല്ലെ­ന്നാ­ണു് തോ­ന്നു­ന്ന­തു്. ‘നേ­രി­ടു പ­യ­റ്റി­യാ­ലേ ചു­വ­ട­റി­യു’ എ­ന്ന­ദ്ദേ­ഹം വാ­ദി­ച്ചു. ‘നെ­ഞ്ഞി­നു ചൂ­ണ്ടി­യേ കു­റി­യ­റി­യൂ?’ എന്നു കേ. പ. പ. ചോ­ദി­ച്ചു. അ­ങ്ങ­നെ ക­മ്മി­റ്റി­യി­ലെ ചെ­റു­ക­ശ­പി­ശ തു­ട­ങ്ങി. (അ­ഭ്യാ­സി­ക­ളു­ടെ വൻ­ക­ശ­പി­ശ വരാൻ പോ­കു­ന്നു) വ­ക്കീൽ മി. കെ. എം. നാ­യ­രു­ടെ ‘ഓപ്യം’ നി­യ­മ­ത­ട­സ്സ­ത്തെ­സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം കേ. പ. പ. രു­ടേ­തി­നോ­ടു കർ­ത്ത­വ്യ­ത്തിൽ യോ­ജി­ച്ചു. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യാ­നു­കൂ­ലും മി. കേ­ള­പ്പ­നോ­ടാ­യി­രു­ന്നു. ചു­രു­ക്കി പ­റ­യു­ന്ന­താ­യാൽ ‘അ­ന്യോ­ന്യം പ­യ­റ്റു­ക­യാ­ണു് വേ­ണ്ട­തു്;’ പക്ഷേ, അതു് വ­യ്യെ­ന്നു മി. കെ. എ­മ്മെൻ; സാ­ധി­ക്കു­മെ­ങ്കിൽ­ത്ത­ന്നെ, ഈ ബു­ദ്ധി­യോ­ടു­കൂ­ടി, ഈ മ­നഃ­സ്ഥി­തി­യോ­ടു­കൂ­ടി വ­യ്യെ­ന്നു മി. എ­മ്മാ­റെൻ. ‘മ­നഃ­സ്ഥി­തി വീ­ര­വാ­ദ­ത്തി­നൊ­രു­ങ്ങു­മ്പോൾ തീർ­ച്ച­പ്പെ­ടു­ത്തേ­ണ്ട­താ­യി­രു­ന്നു. അ­പാ­യ­മു­ണ്ടാ­കു­മെ­ന്നു കു­രി­ക്ക­ന്മാർ ഇ­പ്പോ­ളാ­ണോ കാ­ണു­ന്ന­ത്?’ എന്നു മി. കേ­ള­പ്പൻ. പക്ഷേ, ഈ കശപിശ ക്ഷ­ണി­ക­മാ­ത്ര­ജീ­വി­ത­മാ­യി­രു­ന്നു. ടീ­ച്ചർ എ­ഴു­ന്നേ­റ്റു­നി­ന്നു ‘നി­ങ്ങൾ കലശൽ കൂ­ട്ടേ­ണ്ട. വെ­വ്വേ­റെ പ­യ­റ്റി­യാ­ലും ഞാൻ യോ­ഗ്യ­ത നി­ശ്ച­യി­ക്കാ’മെ­ന്നു പ­റ­ഞ്ഞു. മ­റി­ച്ച­ലും തി­രി­ച്ച­ലും നോ­ക്കി അര നൂ­റ്റാ­ണ്ടു പ­ഴ­ക്ക­മു­ള്ള ക­ണ്ണാ­ണു് നോ­ക്കാ­മെ­ന്നേ­ല്ക്കു­ന്ന­ത്—കേ. പ. പ. മാ. ഭൂ. പ.രെ ഓർ­മ­പ്പെ­ടു­ത്തി. സ­ഞ്ജ­യൻ താ­നൊ­രു റി­പ്പോർ­ട്ടർ­മാ­ത്ര­മാ­ണെ­ന്ന കഥ വി­സ്മ­രി­ച്ചു മി. കേ­ള­പ്പ­നോ­ടു സ്വാ­ഭി­പ്രാ­യം പ­റ­ഞ്ഞാ­ലോ, എന്നു വി­ചാ­രി­ക്കു­മ്പോ­ഴേ­ക്കും, ന­മ്മു­ടെ ബ്രാ­ഞ്ച് ഡി­പ്പോ മാ­നേ­ജർ സ­ഞ്ജ­യ­നെ നോ­ക്കി ഒന്നു ചി­രി­ച്ച­തി­നാൽ സ­ഞ്ജ­യൻ പ­ത്രി­കാ­പ­ത്രാ­ധി­പർ­ക്കു തന്റെ വ­ക്കാ­ല­ത്തു കൊ­ടു­ത്തു ചു­മ്മാ ഇ­രു­ന്നു. സ­ഞ്ജ­യ­നെ ഒന്നു മി­ണ്ടി­ക്കു­വാൻ ചിലർ ചെയ്ത ശ്രമം ഏ­റ്റ­വും പ­ര്യാ­പ്ത­മാ­യി­രു­ന്നു. പക്ഷേ, പലതും, വേറെ ചി­ല­തു­മാ­ലോ­ചി­ച്ചു സ­ഞ്ജ­യൻ ‘വി­ഭൂ­ഷ­ണം മ­ന­മ­പ­ണ്ഡി­താ­നാം’ എന്ന നി­ല­യ്ക്കി­രു­ന്നു. ഒ­ടു­ക്കം ടീ­ച്ച­റു­ടെ നിർ­ദേ­ശ­പ്ര­കാ­ര­മു­ള്ള ഒരു കാ­ര്യ­പ­രി­പാ­ടി ത­യ്യാ­റാ­ക്കി, അ­ഭ്യാ­സി­ക­ളെ­ക്കൊ­ണ്ടു സ­മ്മ­തി­പ്പി­ച്ച­തി­നു ശേ­ഷ­മാ­ണു് ക­മ്മി­റ്റി പി­രി­യാ­ഞ്ച­കാ­ര­യാ­യ­തു്. തീർ­പ്പു­ക­ളു­ടെ ചു­രു­ക്കം താഴെ ചേർ­ക്കു­ന്നു; പ­യ­റ്റ­ണം. വെ­വ്വേ­റെ പ­യ­റ്റി­യാൽ മതി; ഉള്ള വിദ്യ മു­ഴു­വൻ അതിൽ കാ­ണി­ക്ക­ണം; ഒ­ന്നും ബാ­ക്കി വെ­ക്കേ­ണ്ട. ശി­ഷ്യ­നോ­ടു പ­യ­റ്റു­ന്ന­താ­ക­കൊ­ണ്ടു ‘മറ്റെ മർമം എ­നി­ക്ക­റി­യാ­മെ­ന്നു കാ­ണി­ക്കാൻ പ­ത്രി­യോ­ഗി അവസരം ത­ന്നി­ല്ല’ എ­ന്നൊ­ന്നും പ­റ­യേ­ണ്ടി­വ­രി­ല്ല. സർ­വ­മർ­മ­ക്കൈ­ക­ളും യ­ഥേ­ച്ഛം ക­ള­രി­യിൽ കാ­ണി­ച്ചു­കൊ­ടു­ക്കു­മ്പോ­ലെ കാ­ണി­ച്ചു ജ­ഡ്ജി­മാ­രെ തൃ­പ്തി­പ്പെ­ടു­ത്താം. മർ­മ­ജ്ഞ­ന്മാ­രെ­ക്കൊ­ണ്ടു ‘ബലെ!’ പ­റ­യി­ക്കാം. കാ­ണി­ക­ളെ സാ­മാ­ന്യ­മാ­യി ആ­ഹ്ലാ­ദി­പ്പി­ക്കു­ക­യും ഞെ­ട്ടി­ക്കു­ക­യും ചെ­യ്യാം. ഓരോ ഇ­ന­ത്തിൽ ഓരോ പ്ര­ശം­സാ­പ­ത്ര­വും വലിയ ശ­ത­മാ­ന­പ­ത്ര­ക്കാ­ര­നു­മെ­ഡ­ലും കൊ­ടു­ക്കാം. എ­ന്താ­ണു് മി­സ്റ്റർ ശ്രീ­ധ­രൻ നായർ ഒ­രു­ക്ക­മ­ല്ലേ? അത്തേ അല്ലേ മി­സ്റ്റർ നാ­രാ­യ­ണൻ നായർ? അതേ! ക­മ്മി­റ്റി­യു­ടെ നാവു് ചോ­ദി­ച്ചു. അ­ഭ്യാ­സി­ക­ളു­ടെ നാവു് ഉ­ത്ത­രം പ­റ­ഞ്ഞു. ഇക്കഥ ഓർ­മ­യിൽ വെ­ക്ക­ണേ! ഇ­നി­യൊ­രു ചെറിയ വി­ഷ­കം­ഭം ഇ­തി­നി­ട­യിൽ ക­ഴി­യു­വാ­നു­ണ്ടു്. അതും ഇ­തു­മാ­യി സം­ബ­ന്ധ­മൊ­ന്നു­മി­ല്ല. ക­മ്മി­റ്റി ഏ­ല്പി­ച്ചു; അ­ഭ്യാ­സി­കൾ ഏറ്റു. ശ്രീ. സി. എൻ. എ. രാ­മ­യ­യ­ശാ­സ്ത്രി പ­റ­ഞ്ഞ­തു­പോ­ലെ.

‘ശ്രീ­മൂ­ല­ക­നേൽ­പി­ച്ചാൻ ശ്രീ­മൂ­ലം റാ­ണി­യേ­ല്ക്ക­യും ചെ­യ്തു.’

അതു മ­റ­ക്കേ­ണ്ട.

മി. കേ­ള­പ്പൻ, ‘അതു പോ­ട്ടെ, വ­ടി­കൊ­ണ്ടു മ­ത്സ­രി­ക്കേ­ണ്ട. എ­ന്നാൽ ഒരു വെറും കൈ­ത്ത­ല്ലെ­ങ്കി­ലും ന­ട­ത്തി­ക്കൂ­ടേ?’ എന്നു ചോ­ദി­ച്ചു. പലരും ഇതു കേ­ട്ട­പ്പോൾ ചി­രി­ച്ചു. അ­ത്ര­യൊ­ക്കെ അതിൽ ചി­രി­ക്കു­വാ­നു­ണ്ടോ എന്നു സ­ഞ്ജ­യ­നു തോ­ന്നി. വ­ടി­യി­ല്ലാ­ത്ത അ­ഭ്യാ­സി മ­റ്റു­ള്ള­വ­രു­ടെ അടി കൊ­ണ്ടു­കൊ­ള്ള­ണ­മെ­ന്നാ­ണു് അ­ഭ്യാ­സ­മു­റ­യെ­ങ്കിൽ, അ­ഭ്യാ­സി­ക­ളൊ­ക്കെ നാലു ദി­വ­സം­കൊ­ണ്ടു ന­ശി­ക്കും. ഒ­ര­ഭ്യാ­സി­യു­ടെ ചെ­കി­ട­ത്തു വേ­റൊ­ര­ഭ്യാ­സി രണ്ടു പൊ­ട്ടി­ച്ചാൽ ‘ഛീ; താ­നെ­ന്തൊ­രു വ­ഷ­ള­നാ­ണു്; എന്റെ കൈയിൽ ഒരു ഒ­റ്റ­ക്കോ­ലു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ ഞാൻ പ­റ­ഞ്ഞു­ത­രാ­മാ­യി­രു­ന്നു!’ എ­ന്നാ­ണോ പറയുക? അല്ല ഒ­രി­ക്ക­ലു­മ­ല്ല. അത്ര പ­ച്ച­പ്പ­യ്യാ­യ ഒ­ര­ഭ്യാ­സി­യു­ണ്ടെ­ങ്കിൽ അയാൾ, ഈ­ശ്വ­ര­നാ­ണേ, ഇ­ന്നാ­ട്ടി­ലെ­ങ്ങു­മ­ല്ല. വ­ടി­യു­ണ്ടാ­യാ­ലും ഇ­ല്ലെ­ങ്കി­ലും അ­ഭ്യാ­സി ത­ടു­ക്ക­ണ്ടേ? പ്ര­തി­യോ­ഗി സ­മ­നാ­ണെ­ങ്കിൽ അ­ങ്ങോ­ട്ടു കൈ­കൊ­ണ്ട­ടി­ക്കും, അ­ല്ലെ­ങ്കിൽ കാ­ലു­കൊ­ണ്ട­ടി­ക്കും. ശരി. അ­ഭ്യാ­സി അ­ടി­ക്കു­മ്പോൾ അടവിൽ അ­ടി­ക്ക­ണ്ടേ? വേണം. എൺപതു റാ­ത്തൽ ദേ­ഹം­കൊ­ണ്ടു് എ­ണ്ണൂ­റു റാ­ത്തൽ തു­ട­ങ്ങു­ന്ന അടി അ­ടി­യ്ക്ക­ണ്ടേ? തീർ­ച്ച­യാ­യും വേണം. അ­തി­ന­ട­വു വേ­ണ്ടേ? ചുവടു വേ­ണ്ടേ? കണ്ണു വേ­ണ്ടേ? ക­ണ്ണു­ക­ളു­ടെ പി­ന്നിൽ ത­ല­ച്ചോർ, മോ­ട്ടോർ­സൈ­ക്കി­ളെ­ഞ്ചിൻ പോലെ, പ്ര­വർ­ത്തി­ക്ക­ണ്ടേ? മർ­മ­വി­ജ്ഞാ­നം വേ­ണ്ടേ? അ­ക്ഷോ­ഭ്യ­ത വേ­ണ്ടേ? വേണോ? വേണം! അ­ടി­ക്ക­പാ­യം ഇല്ലേ? (എന്റെ ഈ­ശ്വ­രാ) ഇ­വ­യു­ടെ­യൊ­ക്കെ ഉ­ത്ത­രം ഞാൻ പ­റ­ഞ്ഞ­തു നി­ങ്ങ­ളും സ­മ്മ­തി­ക്ക­ണ്ടേ? സ­മ്മ­തി­ക്ക­ണ­മെ­ങ്കിൽ, മി. കേ­ള­പ്പൻ ഈ പ­റ­ഞ്ഞ­തി­നെ­പ്പ­റ്റി മി. ബാ­ല­കൃ­ഷ്ണൻ­നാ­യർ ക്ഷോ­ദ­ഭി­ച്ച­തി­നെ­പ്പ­റ്റി മി. സ­ന്ദർ­ശ­കൻ ‘മാ­തൃ­ഭൂ­മി’യിൽ റി­പ്പോർ­ട്ടു ചെ­യ്ത­തി­നെ­വ­പ്പ­റ്റി (മൂ­ന്നു ‘പറ്റി’കളായി, കേ­ട്ടോ?) മി. ബാ­ല­കൃ­ഷ്ണൻ­നാ­യർ എന്തു പ­റ­യു­ന്നു? എന്നു സ­ഞ്ജ­യൻ ചോ­ദി­ക്കു­ന്നു. അ­ദ്ദേ­ഹം ക്ഷോ­ഭി­ച്ച­തു ന­ന്നാ­യി­ല്ല. പോ­ലീ­സ് ലാ­ത്തി­ധാ­രി­ക­ളെ ഡ­സൻ­ക­ണ­ക്കാ­യി വെറും ഫൗ­ണ്ടൻ­പെൻ­കൊ­ണ്ടു് ഉ­ന്തി­ത്ത­ള്ളി­യി­ട്ടു പാ­ളി­സാ­ക്കു­വാൻ അ­ദ്ദേ­ഹം ത­യ്യാ­റി­ല്ലാ­ത്ത­തു­കൊ­ണ്ടു­മാ­ത്രം പ്ര­സ്തു­ത­ലാ­ത്തി­ക്കാർ തടി പോ­റ്റു­ക­യാ­ണെ­ന്നു ധ്വ­നി­പ്പി­ച്ച ആ അ­ധൃ­ഷ്യൻ, ഇ­ങ്ങ­നെ മ­നഃ­ക്ഷോ­ഭം കാ­ണി­ക്കു­ന്ന­തിൽ അ­ല്പ­മൊ­ര­പ­ഹാ­സ്യ­ത­യു­ണ്ടെ­ന്നു മി. എ­മ്മാ­റൻ സൂ­ചി­പ്പി­ച്ചു. മി. ബാ­ല­കൃ­ഷ്ണൻ­നാ­യർ, പല സ­ഖ്യ­ങ്ങ­ളും വി­സ്മ­രി­ച്ചു മി. എ­മ്മാ­റെ­നോ­ടും ക്ഷോ­ഭി­ച്ചു സം­സാ­രി­ച്ചു. വാ­സ്ത­വ­ത്തിൽ ആ പാവം പ­ത്രാ­ധി­പ­രാ­യി­ട്ടാ­ണു്. ഈ പ­റ­യു­ന്ന ഞാ­നാ­ണു് ക­മ്മി­റ്റി­യി­ലു­ണ്ടാ­യി­രു­ന്ന­തെ­ങ്കിൽ, തീർ­ച്ച­യാ­യും മ­റ്റു­ള്ള­വ­രെ ചി­രി­പ്പി­ക്കു­വാൻ സാ­ധി­ച്ചി­ല്ലെ­ങ്കിൽ, ഞാ­നെ­ങ്കി­ലും ഒന്നു പൊ­ട്ടി­ച്ചി­രി­ച്ച് ആ സ­ദ­സ്സിൽ ഒരു ചി­രി­പ്പ­യ­റ്റു് ന­ട­ത്തി, ക­ട­ന്നു­പോ­കു­മാ­യി­രു­ന്നു. ‘എന്റെ അനുജൻ പ­റ­ത്ത­ല്ലു ത­ല്ലാൻ വ­ന്നി­ടി­ല്ലി’ എ­ന്ന­തു മി. ശ്രീ­ധ­രൻ­നാ­യ­രു­ടെ ജ്യേ­ഷ്ഠ­ന്റെ നി­ല­യിൽ, ഘ­ന­പ്പെ­ടു് അ­ഭി­മാ­ന­ത്തോ­ടു­കൂ­ടി­യ ഒരു ‘വാ­ശാ­ങ്കം’ തന്നെ; പക്ഷേ, സം­യു­ക്തി­ക­മാ­യി, വി­വേ­കി­ക­ളെ­ക്കൊ­ണ്ടു ശി­രഃ­ക­മ്പം ചെ­യ്യി­ക്കു­ന്ന ഒരു മ­റു­പ­ടി­യാ­യോ മി. ബാ­ല­കൃ­ഷ്ണൻ നായരേ? അ­ങ്ങ­നെ മാർ­ക്ക­ടി­ച്ച ഒരു ചോ­ദ്യം സ­ദ­സ്യ­രി­ലാ­രോ ചോ­ദി­ച്ചു; ‘അ­ടി­കൊ­ണ്ടു മ­രി­ച്ചു­കൂ­ടേ? പ­ര­സ്പ­രം ഒ­റ്റ­പ്പ­യ­റ്റി വേ­ണ്ടെ­ന്നു­വെ­ക്കു­വാ­നു­ള്ള കാരണം ഇ­തി­നും ബാ­ധ­ക­മ­ല്ലേ?’ എന്ന ചോ­ദ്യ­ങ്ങൾ വ­ന്നു­കൂ­ടി­യ ഒരു മാ­ന്യ­നാ­ണു് ചോ­ദി­ച്ച­തു്. അ­താ­യി­രു­ന്നു മി. ബാ­ല­കൃ­ഷ്ണൻ­നാ­യ­രും ചോ­ദി­ക്കേ­ണ്ടി­യി­രു­ന്ന­തു്. അ­ല്ലാ­തെ—പോ­ട്ടെ!

ക­മ്മി­റ്റി­യു­ടെ മു­മ്പാ­കെ പി­റ്റെ ദിവസം പ്ര­ദർ­ശ­ന­മ­ത്സ­രം ന­ട­ത്തു­വാൻ അ­ഭ്യാ­സി­കൾ വ­രാ­മെ­ന്നേ­റ്റു; അതു പോര, ഒരു കൈ­ത്ത­ല്ലു­കൂ­ടി­യു­ണ്ടാ­യാൽ അ­ബ­ദ്ധ­മി­ല്ലെ­ന്നു് ഒരു ക­മ്മി­റ്റി­മെ­മ്പർ പ­റ­ഞ്ഞു: അതു വേ­ണ്ടെ­ന്നും വെ­ച്ചു, അല്ലേ? ആളുകൾ പു­റ­ത്തെ­ത്തി­യ­പ്പോൾ കേ­ട്ടു ആദ്യം ഒ­ര­ശ­രീ­രി; ഒ­ടു­ക്കം ഒരു സർ­വ­ശ­രീ­രി: ‘ഞങ്ങൾ ഒ­ത്തി­രി­ക്കു­ന്നു; മ­ത്സ­ര­വും വേ­ണ്ടാ, പ്ര­ദർ­ശ­ന­വും വേ­ണ്ടാ; ഞങ്ങൾ വ­രി­ല്ല!’ എ­ന്നു്. പെ­ട്ടെ­ന്നു് എ­നി­ക്കു തോ­ന്നി, വാ­ഗ്ദാ­ന­ത്തി­ന്റെ ക­ഴു­ത്തിൽ നി­പ­തി­ച്ച ഈ ച­വി­ട്ടു് ഒ­തേ­ന­നെ­പ്പെ­റ്റ നാ­ട്ടിൽ പി­റ­ന്ന കാ­ലിൽ­നി­ന്നു വ­രാ­നി­ട­യി­ല്ലാ­ത്ത­തി­നാൽ, ഈ കേൾ­ക്കു­ന്ന­തു് അ­സ­ത്യ­മാ­ണെ­ന്നു്, ഈ സ­മ­യ­ത്തു് ഇ­തി­ന്റെ മ­റി­മാ­യം തി­രി­യാ­തെ അ­മ്പ­ര­ന്നു നിന്ന പ­ത്രി­കാ­പ­ത്രാ­ധി­പർ മാ­ത്ര­മേ ഇ­വ­രു­ടെ ന­ടു­വി­ലു­ണ്ടാ­യി­രു­ന്നു­ള്ളു.

‘ഞങ്ങൾ യോ­ജി­ച്ചി­രി­ക്കു­ന്നു’ എന്നു പ്ര­ഖ്യാ­പ­നം ചെയ്ത അ­ഭ്യാ­സി­കൾ, ഓ­രോ­രു­ത്തർ നി­ല്ക്കാ­ത്ത­തു മ­റ്റ­വ­രു­ടെ അ­സ­ന്ന­ദ്ധ­ത­കൊ­ണ്ടു­മാ­ത്ര­മാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു നോ­ക്കി­പ്പ­റ­ഞ്ഞു! അ­ദ്ദേ­ഹം ഒ­ര­ഭ്യാ­സി­യു­ടെ ഒരു കൈയും മറ്റേ അ­ഭ്യാ­സി­യു­ടെ മറ്റേ കൈയും പി­ടി­ച്ചു പ­റ­യു­ന്ന­തു­കേ­ട്ടു: ‘നി­ങ്ങൾ പ­ര­സ്പ­രം യോ­ജി­ച്ച­തു സ­ന്തോ­ഷാ­വ­ഹം­ത­ന്നെ.

പക്ഷേ, നി­ങ്ങൾ എ­ന്തി­നു ടൂർ­ണ­മെ­ന്റും മെ­ഡ­ലും വേ­ണ്ടെ­ന്നു­വെ­ക്ക­ണം?’ എ­ന്നു്. അവർ ‘മെഡൽ വേണ്ട; ഞങ്ങൾ വെ­റു­തെ വന്നു പ­യ­റ്റാ’മെ­ന്നു പ­റ­ഞ്ഞു. കേ. പ. പ. കൂ­പ്പു­കൈ­യോ­ടു­കൂ­ടി, ‘സ­ന്തോ­ഷം’ എ­ന്നു­പ­റ­ഞ്ഞു. ഇ­തൊ­ക്കെ ഹാ­ളി­ന്റെ വ­രാ­ന്ത­യിൽ വെ­ച്ചു ന­ട­ന്നു. പ­റ­യു­ന്ന­തി­നി­ട­യ്ക്കു് ഇ­പ്പോൾ അവർ എ­ത്ര­പ്രാ­വ­ശ്യം വാ­ക്കു മാ­റ്റി­യെ­ന്നോർ­മ­യു­ണ്ടോ? (എ­ണ്ണ­ണം?) മൂ­ന്നു­പ്രാ­വ­ശ്യം; സൂ­ക്ഷി­ച്ചു­നോ­ക്കി­യാൽ നാലു പ്രാ­വ­ശ്യം! വാ­ക്കു­മാ­റ്റം പി­ന്നെ­യു­മു­ണ്ടാ­യി. പക്ഷേ, ഈ ല­ക്ക­ത്തിൽ സ്ഥ­ല­മ­വ­സാ­നി­ക്കാ­റാ­യെ­ന്നു തോ­ന്നു­ന്നു. അ­തു­കൊ­ണ്ടു ബാ­ക്കി അ­ടു­ത്ത ല­ക്ക­ത്തി­ലേ­ക്കു നിർ­ത്തി­വെ­ക്കാം. സ­ഞ്ജ­യൻ ഗ­ദ്യ­മെ­ഴു­തി നന്നെ മ­ടു­ത്തി­രി­ക്കു­ന്ന­തി­നാൽ എ­നി­യ­ങ്ങോ­ട്ടു­ള്ള റി­പ്പോർ­ട്ട് തനി ത­ച്ചോ­ളി­പ്പാ­ട്ടു­മ­ട്ടിൽ പറയാം.

22—3—.36

ഉ­ത്ത­ര­ഭാ­ഗം

അ­ങ്ങ­നെ, അ­ഭ്യാ­സി­ക­ളു­ടെ മൂ­ന്നാ­മ­ത്തെ (അ­ല്ലെ­ങ്കിൽ, നാ­ലാ­മ­ത്തെ) വാ­ക്കു­മാ­റ്റം ക­ഴി­ഞ്ഞ­തോ­ടു­കൂ­ടി എ­ല്ലാ­വ­രും ബ്ര­ഹ്മ­സ­മാ­ജം ഹാ­ളിൽ­നി­ന്നു പാളയം നി­ര­ത്തി­ലേ­ക്കി­റ­ങ്ങി. നി­ര­ത്തി­ന്മേ­ലെ­ത്തി­യ­പ്പോൾ ആരോ പ­ണ­ത്തി­ന്റെ ചോ­ദ്യ­മെ­ടു­ത്തി­ട്ടു. ‘അ­തെ­യ­തെ! പ­ണ­ത്തി­ന്റെ കാ­ര്യം പ­റ­ഞ്ഞി­ല്ല. ഞ­ങ്ങൾ­ക്കു പണം തരണം. പ്ര­ശം­സാ­പ­ത്ര­വും മെ­ഡ­ലും ഞ­ങ്ങൾ­ക്കു വേ­ണ്ടാ. അ­മ്പ­തു­റു­പ്പി­ക ഓരോ സെ­റ്റി­നു­വീ­തം മൂ­ന്നു സെ­റ്റി­നു­ത­ന്നെ ഞങ്ങൾ പ­യ­റ്റു­ക­യു­ള്ളു’ എ­ന്നാ­യി. വാ­ക്കു­മാ­റ്റം നമ്പർ ‘ഫോർ’. പ­ക്ഷാ­ന്ത­പ്ര­കാ­രം നമ്പർ ‘ഫൈവ്’ ‘അ­തെ­ങ്ങ­നെ വാ­ഗ്ദാ­നം ചെ­യ്യാം? പി­രി­ഞ്ഞ­തിൽ­നി­ന്നു ചെലവു ക­ഴി­ച്ചു ബാ­ക്കി മൂ­ന്നോ­ഹ­രി­യാ­ക്കി­ത്ത­രാം.’ എന്നു കേ. പ. പ. പ­റ­ഞ്ഞു. അവർ കൂ­ടി­യാ­ലോ­ചി­ച്ചു; ദൂ­ര­ത്തു­പോ­യാ­ലോ­ചി­ച്ചു.

‘ആവാമെ’ന്ന­നു­വാ­ദം മൂ­ളി­യ­വർ വാ­ഗ്ദാ­ന­മ­ഞ്ചെ­ന്നു­മാ­റ­നെ­ന്നു­മാം. അ­വി­ടു­ന്നും പോ­രു­ന്നു പ­ത്രാ­ധി­പർ (റി­പ്പോർ­ട്ടർ സ­ഞ്ജ­യൻ കൂ­ടെ­യു­ണ്ടേ)

എ­നി­യും പെ­രു­ത്തു ര­സ­മു­ണ്ടാ­മെ­ന്ന­വ­നൊ­രു നി­ഴൽ­നോ­ക്കി­പ്പോ­ന്ന­താ­ണേ?

ക­മ്മി­റ്റി ത­ന്നി­ലും ചെ­ല്ലു­ന്ന­ല്ലോ കശപിശ തീർ­ന്നെ­ന്നും പ­റ­ഞ്ഞി­ത­ങ്ങോർ എ­ല്ലാ­രും­കൂ­ടി­സ്സൊ­രു­മി­ച്ചി­ട്ട പി­റ്റേ­ന്നാൾ കാ­ല­ത്തു­മ­ന്തി­യി­ലും മെ­യ്തെ­ളി­ഞ്ഞ­ഭ്യാ­സം മെ­യ്യ­ഭ്യാ­സം കാ­ലു­റ­ച്ച­ഭ്യാ­സം വ­ടി­യ­ഭ്യാ­സം കൺ­തെ­ളി­ഞ്ഞ­ഭ്യാ­സം വാ­ള­ഭ്യാ­സം കു­ന്തം ചു­രി­ക­യും പ­ര­പ്പു­വെ­ട്ടും വാളും പ­രി­ച­യും പ­റ­ന്നു­വെ­ട്ടും സർ­പ്പ­വ­ടി­വും ഗ­ജ­വ­ടി­വും നല്ല വ­രാ­ഹ­ത്തിൻ മു­ഞ്ചു­വ­ടും സിം­ഹ­ത്തിൻ ത­ഞ്ച­വും ചീ­ന്തി­വെ­ട്ടും മാ­റി­ത്ത­ട­വും തി­രി­ഞ്ഞു­നീ­ട്ടും വ്ര­ജാം­ഗി­വീ­ശ­ലും മ­റ്റു­മെ­ല്ലാം കാ­ണി­പ്പാൻ­ത­ന്നെ­യൊ­രു­ങ്ങി­യ­ല്ലോ. മാ­ത്സ­ര്യ­മി­ല്ല പ­ക­യു­മി­ല്ല. പ­ത്ര­വും വേ­ണ്ടാ മെ­ഡ­ലും വേ­ണ്ടാ പി­രി­ഞ്ഞ­പ­ണ­മ­തിൽ ചെ­ല­വു­നീ­ക്കി മൂ­ന്നാ­യ് പ­ക­ത്തു കൊ­ടു­ത്താൽ മതി ഒരു ലവം വാ­ഗ്വാ­ദ­മ­തി­നു­വേ­ണ്ടി ന­ട­ന്നു, ക­ലാ­ശ­ത്തിൽ സ­മ്മ­ത­മാ­യ്.

ഊണും ക­ഴി­ച്ചു പി­രി­ഞ്ഞു കൂ­ട്ടർ അ­വി­ടു­ന്നും പോ­രു­ന്നു പി. എ­സ­ല്ലോ. (കേ. പ. പ. മു­ന്നിൽ ന­ട­ക്കു­ന്നു­ണ്ടേ) വീ­ട്ടി­ലും വന്നു കരേറി കേ. പ. വി­ള­ക്കി­ന്റെ മു­മ്പി­ലും ചെ­ന്നി­രു­ന്നു പി. എസ്. മൂ­ല­യിൽ­ച്ചെ­ന്നു­നി­ന്നു. എ­ഴു­തി­ത്തു­ട­ങ്ങു­ന്നു കേ. പ. യല്ലോ മ­ണി­യൊ­രു പ­ന്ത്ര­ണ്ടി­ന്ന­ടു­ത്തെ­ത്തു­ന്നു. സ­ഞ്ജ­യൻ തെ­ല്ലൊ­ന്നു­റ­ക്കം തൂ­ക്കി. അ­ന്നേ­രം വ­ന്ന­ല്ലോ കു­ഞ്ഞി­ക്ക­ണ്ണൻ; ഈ. സി. യാം ന­മ്പ്യാ­രു കു­ഞ്ഞി­ക്ക­ണ്ണൻ ശ്രീ­മാൻ കെ. ന­മ്പ്യാ­ര­വർ­ക­ളു­ടൻ

‘എ­ല്ലാം ക­ഴി­ഞ്ഞെ­ന്നു ചൊ­ല്ലു­ക­യാ­യ്

അ­ഭ്യാ­സി­ക്കൂ­ട്ടം ച­തി­ച്ചേ ചേ­ട്ടാ.’

‘ആ­രെ­ച്ച­തി­ച്ചെ­ന്റെ ന­മ്പി­യാ­രെ!’

‘ന­മ്മ­ളെ;—വ­മ്പി­ച്ച പ­ബ്ലി­ക്കി­നെ’

അ­ന്നേ­രം കേ. പ. പ. പ­റ­യു­ന്ന­ല്ലോ

‘ക­ര­യ­ല്ലോ, വി­ളി­ക്ക­ല്ലേ, ന­മ്പി­യാ­രേ!’

ആരാരു ചൊ­ല്ലി­യ­റി­ഞ്ഞു നി­ങ്ങൾ? ശ്രീ­ധ­രൻ­നാ­യ­ര­വർ­ക­ളു­ടെ സെ­റ്റു­കാ­ര­ല്ലോ പ­റ­ഞ്ഞ­റി­ഞ്ഞു: മ­റ്റേ­വർ പോ­കു­ന്നു, ഞ­ങ്ങ­ളി­ല്ല, ഒ­റ്റ­യ്ക്കു കാ­ണി­പ്പാ­നാ­രു നി­ല്ക്കും? കേ­ള­പ്പൻ (മി)യു­ണ്ടു് കൂ­ടെ­ത്ത­ന്നെ കേ­ള­പ്പോൾ ചൊ­ന്നി­തു, പൊ­ന്നു­ചേ­ട്ടാ! പ­ബ്ലി­ക്കു നാ­ളെ­ക്കു­ഴ­ങ്ങു­കി­ല്ലേ? മ­ഞ്ചേ­രി­മാ­പ്പി­ള വ­ന്നി­ട്ടു­ണ്ടു്; ക­ട­ത്തു­വൈ­നാ­ടൻ­കു­റു­പ്പു­ണ്ട­ല്ലോ: ‘മം­ഗ­ള­പുർ’ നി­ന്നു കൊ­ങ്ങി­ണി­യും, വ­ക്കീ­ല­ന്മാർ ചില ഡോ­ക്ടർ­മാ­രും, ‘ഗ­വർ­മ്മേ­ണ്ടു­സർ­വീ­സിൽ­പ്പെ­ട്ട­വ­രും, പ­ല­രു­മൊ­രു­മി­ച്ചു വ­ന്നു­ചേ­രും, മ­നം­മ­ടു­ത്ത­ങ്ങു തി­രി­ച്ചു­പോ­കും’ അ­ത്ത­രം വാ­ക്കെ­ങ്ങ­നെ കേൾ­ക്കു­ന്നേ­രം പകരം പ­റ­യു­ന്നു പ­ത്രാ­ധി­പർ: അതിനു മ­യി­ക്കി­ല്ല, കു­ഞ്ഞി­ക്ക­ണ്ണൻ—

‘ന­മ്പ്യാ­രേ, നി­ങ്ങ­ള് കേ­ട്ടോ­ണ്ടാ­ലും.

കു­ള­വ­ക്കിൽ കു­തി­ര­യെ കൊണ്ടുപോകാ-​

നൊ­രു­വൻ മ­തി­യാ­കും ന­മ്പി­യാ­രേ!’

ആ­യി­ര­മാ­ളു ന­യി­ച്ചെ­ന്നാ­ലും കു­തി­ര­ക്ക­ഴു­ത്തു കു­നി­ച്ചോ­ണ്ടാ­ലും കൂ­ടി­ക്കാ­ന­വർ വേ­ണ്ടേ ന­മ്പി­യാ­രേ? ന­മു­ക്കി­തു പ­ബ്ലി­ക്കോ­ടു­ര­ച്ചു­കൂ­ടേ; പി. എ­സ്സി­തൊ­ക്കെ­യും ക­ണ്ടോ­ന­ല്ലേ;

പി. എ­സ്സി­തൊ­ക്കെ­യും കേ­ട്ടോ­ന­ല്ലേ? ഫാ­ണ്ടൻ­പെൻ പി. എ­സ്സിൻ കൈ­യി­ലി­ല്ല?

അ­വ­നി­തു റി­പ്പോർ­ട്ടു ചെ­യ്യു­കി­ല്ലേ? ‘അ­വ­രാ­രും വ­ന്നി­ല്ല, പ­യ­റ്റു­മി­ല്ലാ,’ നോ­ട്ടീ­സ്സൊ­ന്നി­ട്ടേ­ക്കിൻ ന­മ്പി­യാ­രേ! അ­ന്നേ­രം ന­മ്പ്യാ­രു ചോ­ദി­ക്കു­ന്നു ഏ­ഴ­ര­ക്കെ­ല്ലാ­രു­മെ­ത്തി­യാ­ലോ? കേ. പ. പ. ചാ­ടി­യെ­ഴു­ന്നേ­ല്ക്കു­ന്നു ആരു വി­ല­വെ­ക്കും ന­മ്പി­യാ­രേ? ഏ­ഴാം­വാ­ക്ക­ല്ല­യോ തെ­റ്റ്യ­തി­പ്പോൾ എ­നി­യു­മ­വ­രെ ഞാൻ ന­മ്പി­യെ­ന്നോ? കോ­ളേ­ജു മി­റ്റ­ത്തു ക­ട­ന്നു­നി­ന്നാൽ വ­യ­റ്റു­മ­വ­രെ­ന്നു തീർ­ച്ച­യു­ണ്ടോ? ആളുകൾ പ­ണ­ത്തി­നു ചോ­ദി­ക്കി­ല്ലേ? എ­ങ്ങ­നെ വീ­തി­ക്കും ന­മ്പി­യാ­രേ? രണ്ടണ നാലണ തി­രി­ച്ചു വാ­ങ്ങാൻ മാ­ലോ­കർ തി­ക്കി­ത്തി­ര­ക്കു­കി­ല്ലേ? കൈ­കൊ­ട്ടി ലോകം ചി­രി­ക്കു­കി­ല്ല്ലേ? അ­ഭ്യാ­സി­യാ­യാ­ലു­മ­ല്ലെ­ങ്കി­ലും, വാ­ക്കു പ­റ­ഞ്ഞാ­ലൊ­രർ­ഥം വേണം. നി­ങ്ങൾ പോ­യു­റ­ങ്ങു­വിൻ ന­മ്പി­യാ­രേ എ­നി­ക്കൊ­രു­ലേ­ശ­മെ­ഴു­താ­നു­ണ്ടു് അ­വി­ടു­ന്നും പോ­കു­ന്നു ന­മ്പി­യാർ; നോ­ട്ടീ­സ്സി­ടു­വാ­നും പോ­കു­ന്നു­ണ്ടേ.

മൂ­ന്നു­മ­ണി­വ­രെ­യെ­ഴു­തി കേ. പ. മൂ­ന്നു­മ­ണി­വ­രെ­യി­രു­ന്നു പി. എസ്.

കേ. പ. പ. യ­ന്നേ­രം ചോ­ദി­ക്കു­ന്നു.

‘പി. എസ്സേ, സഞ്ജയ, പൊ­ന്ന­നു­ജ,

നീ­യി­തു ലോ­ക­രോ­ടോ­തു­കി­ല്ലേ? ഞാനതു ചൊൽ­വ­തു ഭം­ഗി­യ­ല്ലാ! അ­തു­കൊ­ണ്ട നി­ന്നെ ഞാ­നേൽ­പി­ക്കു­ന്നു. ഒ­ന്നും­വി­ടാ­തെ നീ കേ­ട്ടോ­ന­ല്ലേ? പക്ഷം പി­ടി­ക്കാ­തെ, ക്ഷോ­ഭി­ക്കാ­തെ, ആരുടെ ക­ണ്ണേ­റും ക­ണ്ടി­ടാ­തേ, ആരുടെ ദ്വേ­ഷ­വും മാ­നി­ക്കാ­തേ, നി­ല­തെ­റ്റി­ച്ചീ­ത്ത പ­റ­ഞ്ഞി­ടാ­തെ, ആരുടെ ന­ന്മ­യും മൂ­ടി­ടാ­തെ, ആരുടെ തി­ന്മ­യും കൂ­ട്ടി­ടാ­തെ, നി­യ്യി­തു റി­പ്പോർ­ട്ടു ചെ­യ്യു­കി­ല്ലേ? ഇ­യ്യൊ­രു­പ­കാ­രം ചെ­യ്തു­കൂ­ടേ? നേരു നീ ചൊ­ല്ലി പ­ലർ­ക്കും വേ­ണ്ടി; നേ­രൊ­ന്നെ­നി­ക്കാ­ര്യം ചൊ­ല്ലി­ക്കൂ­ടേ?’ അ­ത്തു­രം വാ­ക്കി­ങ്ങി­നെ കേൾ­ക്കു­ന്നേ­രം

പകരം പ­റ­യു­ന്നു പി. എ­സ്സ­ല്ലോ: ‘പ­ത്രാ­ധി­പ­ച്ചേ­ട്ടാ, പൊ­ന്നു­ചേ­ട്ടാ, സ­ത്യ­ത്തിൽ പക്ഷം ഞാൻ നോ­ക്കാ­റി­ല്ലാ. വേ­ണ്ടാ­തെ ചീത്ത പ­റ­യാ­റി­ല്ല. മ­ര്യാ­ദ കാ­ണി­ക്കും കൂ­ട്ട­രോ­ടു് മ­ര്യാ­ദ­ത­ന്നേ ഞാൻ കാ­ട്ടീ­ട്ടു­ള്ളു.’

‘ടി. ബി. കെ. നാ­യർ­തൻ പെ­ന്നി­നേ­ക്കാൾ അടവു ചു­രു­ങ്ങി­യ പു­ത്തൻ­പേ­ന ഒന്നീ വ­ലം­കൈ­യി­ലേ­ന്തു­വോ­ള­മി­തി­നു­ടെ നേരു ഞാ­നേ­ട്ടി­ലാ­ക്കും’ അ­പ്പ­റ­ഞ്ഞ­മ്പാ­യി മൂ­ടും­മു­മ്പ­വേ പു­ങ്കോ­ഴി­യു­ച്ച­ത്തിൽ കു­കു­ന്നു­ണ്ടേ.

പി­റ്റേ­ദി­വ­സം, അ­വ­സാ­നം മാ­റ്റി­പ്പ­റ­ഞ്ഞ വാ­ക്കിൽ­ക്കൂ­ടി ത­ങ്ങ­ളു­ടെ പ്ര­വൃ­ത്തി ഭി­ന്ന­മാ­ണെ­ന്നു കാ­ണി­ക്കു­വാൻ ഒ­രു­ങ്ങി­യ­വ­രെ­ന്ന­പോ­ലെ, അ­ഭ്യാ­സി­കൾ ഏ­ഴ­ര­മ­ണി­ക്കു് കോ­ളേ­ജ് ഗെ­യി­റ്റിൽ ഹാ­ജ­രാ­യ­ത്രേ; ഹാ­ജ­രാ­യി ക­മ്മ­റ്റി­യെ ചീത്ത പ­റ­ഞ്ഞു­വ­ത്രേ; ന­മ്മു­ടെ മി. ശ­ങ്ക­ര­മേ­നോൻ—കൂ­ടി­ക്ക­ഴി­ഞ്ഞ നി­ല­യ്ക്കു് അതു് ഒരു ചെറിയ ച­തി­യാ­യി­പ്പോ­യി മി­സ്റ്റർ ശ­ങ്ക­ര­മേ­നോൻ!—ക­മ്മ­റ്റി­യെ മാ­ത്രം ഇ­ക്കാ­ര്യ­ത്തിൽ ആ­ക്ഷേ­പി­ച്ചു­കൊ­ണ്ടും അ­ഭ്യാ­സി­കൾ ഏ­ഴു­പ്രാ­വ­ശ്യം വാ­ക്കു മാ­റ്റു­വാൻ ഉ­പ­യോ­ഗി­ച്ച അ­ട­വി­നെ വി­സ്മ­രി­ച്ചു­കൊ­ണ്ടും ഒരു നോ­ട്ടീ­സ് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­ത്രേ!

വാ­ശ്ശ­തു­മീ­പ്പെൻ­വി­ര­മി­ക്ക­ട്ടി­നി ‘യീ­ശ്വ­ര­വി­ല­സി­ത­മാർ­ക്ക­റി­യാ­വു!’

25—3—36

സ­ഞ്ജ­യ­ന്റെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Oru Report (ml: ഒരു റി­പ്പോർ­ട്ട്).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-06-12.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Oru Report, സ­ഞ്ജ­യൻ, ഒരു റി­പ്പോർ­ട്ട്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Compositioncubiste, a painting by María Blanchard (1881–1932). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.