SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Rudraksha.jpg
Aum and Ka letters, A photograph by Rushtook .
രു­ദ്രാ­ക്ഷ­മാ­ഹാ­ത്മ്യം
സ­ഞ്ജ­യൻ

ക­ഥാ­നാ­യ­കൻ പല വൈ­കു­ന്നേ­ര­വും ചെ­യ്യാ­റു­ണ്ടാ­യി­രു­ന്ന­തു­പോ­ലെ ഒരു വൈ­കു­ന്നേ­രം മാ­നാ­ഞ്ചി­റ­വ­ക്കിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. അ­ങ്ങ­നെ കി­ട­ന്നു­കൊ­ണ്ടി­രി­ക്കെ, ത­ന്നെ­ക്കാൾ ദു­റാ­വാ­യി, ത­ന്നെ­ക്കാൾ ലൂ­ട്ടി­മ­സ്സാ­യി, ത­ന്നേ­ക്കാൾ പാം­സു­സ്നാ­ത­നാ­യി, ത­ന്നെ­ക്കാൾ അ­ക്ലീ­മ­നാ­യി, ത­ന്നെ­ക്കാൾ മെ­ലി­ഞ്ഞ­വ­നാ­യി ഒരു സ്വ­രൂ­പം അവിടെ ആ­വിർ­ഭ­വി­ച്ചു. അ­ദ്ദേ­ഹം ഇ­ന്നു് മ­ല­ബാ­റി­ലെ മ­റ്റൊ­രു കു­ബേ­ര­നാ­യ പൂ­ഴി­പ്പ­റ­മ്പിൽ പ­റ­ങ്ങോ­ട­നാ­യി­രു­ന്നു. പ­റ­ങ്ങോ­ട­നും സ­ഞ്ജ­യ­നും അ­യൽ­വീ­ട്ടു­കാ­രാ­യി­രു­ന്നു. അവർ ഒ­രു­മി­ച്ചാ­ണു് എ­ഴു­ത്തു­പ­ള്ളി­യിൽ പ­ഠി­ച്ച­തു്; ഒ­രു­മി­ച്ചാ­ണു് അവരെ ഹൈ­സ്കൂൾ ക്ലാ­സ്സി­ന്റെ പ­ടി­വാ­തി­ല്ക്കൽ വ­ച്ചു് തി­ക­ഞ്ഞ ബു­ദ്ധി­ശൂ­ന്യ­ത­യു­ടെ കൂടെ വി­ള­ഞ്ഞ തെ­മ്മാ­ടി­ത്ത­ര­വും കാ­ണി­ച്ച­തി­നാൽ സ്കൂ­ളിൽ നി­ന്നു് “ഇ­ങ്ങി­നി­ച്ച­വി­ട്ട­രു”തെന്ന അ­ധി­കൃ­താ­ജ്ഞാ­സ­മേ­തം വെ­ളി­യി­ലേ­ക്കു് ത­ള്ളി­യ­യ­ച്ച­തു്; ഒ­രു­മി­ച്ചാ­ണു് അവർ വീ­ട്ടി­ലേ­ക്കു് ഒരു ശാ­പ­വും നാ­ട്ടി­ലേ­ക്കു് ഒരു ദ്രോ­ഹ­വു­മാ­യി­ത്തീർ­ന്ന­തു്; ഒ­രു­മി­ച്ചാ­ണു് മു­ക്കാൽ പൈ­സ­യു­ടെ വ­ര­വി­ല്ലാ­തെ അവർ കോ­ഴി­ക്കോ­ടു മു­നി­സി­പ്പാ­ലി­റ്റി­യി­ലെ പൊ­ടി­കൊ­ണ്ടു് മു­ഖ­ദ്വാ­ര­ങ്ങൾ നി­റ­ച്ചു് ഒരു വ്യാ­ഴ­വ­ട്ട­ക്കാ­ലം സകല തെ­രു­വു­ക­ളിൽ­ക്കൂ­ടി­യും രാ­പ്പ­കൽ തെ­ണ്ടി­യ­തു്; ഒ­രു­മി­ച്ചാ­ണു് അ­വ­രു­ടെ മൂ­ക്കു­കൾ മേ­പ്പ­ടി മു­നി­സി­പ്പാ­ലി­റ്റി­യി­ലെ നാ­നാ­ത­രം ദുർ­ഗ­ന്ധ­ങ്ങൾ അ­നു­ഭ­വി­ച്ചു് പ­ഴ­കി­യ­തു്; ഒ­രു­മി­ച്ചാ­ണു് അവർ അനേകം വാ­യ­ന­ശാ­ല­കൾ­ക്കും, പ്ര­ദർ­ശ­ന­ങ്ങൾ­ക്കും, പ്ര­ക്ഷോ­ഭ­ണ­ങ്ങൾ­ക്കും പ­ണ­പ്പി­രി­വു­കൾ ന­ട­ത്തി, പി­രി­വി­ന്റെ പ­കു­തി­യി­ല­ധി­കം ഭാഗം കൊ­ണ്ടു് കാ­പ്പി­ക്ല­ബ്ബി­ലേ­യും സി­ഗ­ര­റ്റു ക­ട­യി­ലേ­യും ക­ണ­ക്കു തീർ­ത്തു് ത­ടി­യൊ­ഴി­ച്ച­തു്; ഒ­രു­മി­ച്ചാ­ണു് അവർ നിർ­ദ്ദി­ഷ്ട സാ­യാ­ഹ്ന­ത്തിൽ മാ­നാ­ഞ്ചി­റ­യു­ടെ വ­ക്കിൽ മേ­ളി­ച്ച­തു്.

images/sanjayan-rm-1-t.png

ഈ സ്നേ­ഹി­ത­ന്മാർ ത­മ്മിൽ ഇ­ങ്ങ­നെ­യൊ­രു സം­ഭാ­ഷ­ണം ന­ട­ന്നു:

സ­ഞ്ജ­യൻ:
“എന്താ ച­ങ്ങാ­തീ, ഒ­ന്നു­മാ­യി­ല്ലേ?”
പ­റ­ങ്ങോ­ടൻ:
“എ­ല്ലാ­മാ­യി”.
സ­ഞ്ജ­യൻ:
“എ­ല്ലാ­മാ­യെ­ന്നു­വ­ച്ചാൽ?”
പ­റ­ങ്ങോ­ടൻ:
“എ­ല്ലാം ആ­യെ­ന്നു­ത­ന്നെ. ‘ഐഹിക പാ­ര­ത്രി­ക വി­ജ്ഞാ­ന­ജ്ഞാ­ന സം­വർ­ദ്ധി­നി വാ­യ­ന­ശാ­ല’യുടെ പേരിൽ നൂ­റു­റു­പ്പി­ക പി­രി­ച്ചി­ട്ടു­ണ്ടു്”.
സ­ഞ്ജ­യൻ:
“നൂ­റു­റു­പ്പി­ക കൊ­ണ്ടെ­ന്താ­വും? കാ­പ്പി കു­ടി­ച്ച വകയിൽ ശ­ത്രു­ഘ്ന­യ്യർ­ക്കു തന്നെ എ­ഴു­പ­തു­റു­പ്പി­ക­യി­ല­ധി­കം ര­ണ്ടാ­ളും കൂടി കൊ­ടു­പ്പാ­നു­ണ്ടാ­വു­ക­യി­ല്ലേ?”
പ­റ­ങ്ങോ­ടൻ:
“താൻ ബു­ദ്ധി­ശൂ­ന്യ­നാ­യ ഒരു മ­ര­ക്ക­ഴു­ത­യാ­ണു്; വ­ക­തി­രി­വി­ല്ലാ­ത്ത ഒരു മ്ലേ­ച്ഛ­നാ­ണു്. അ­ത­ല്ലെ­ങ്കിൽ ഈ നൂ­റു­റു­പ്പി­ക ശ­ത്രു­ഘ്ന­യ്യർ­ക്കു് കൊ­ടു­പ്പാ­നാ­ണെ­ന്നാ­ണോ താൻ വി­ചാ­രി­ച്ചി­രി­ക്കു­ന്ന­തു്? തന്റെ ത­ല­യു­ടെ ക­ല്ലു് ഇ­ള­കി­പ്പോ­യി­രി­ക്കു­ന്നു! താൻ നി­യ­മേ­ന നെ­ല്ലി­ക്ക ഉ­പ­യോ­ഗി­ക്ക­ണം”.
സ­ഞ്ജ­യൻ:
“പണം പി­രി­ക്കു­ന്ന­തു് ക­ടം­തീർ­ക്കു­വാ­നാ­ണെ­ന്ന­ല്ലേ ഞാൻ ക­രു­തി­യ­തു്?”
പ­റ­ങ്ങോ­ടൻ:
“അ­താ­ണു് തന്റെ വ­ങ്ക­ത്ത­മെ­ന്നു പ­റ­ഞ്ഞ­തു്, പണം പി­രി­ച്ച­തു് ധ­ന­മു­ണ്ടാ­ക്കു­വ­നാ­ണു്”.
സ­ഞ്ജ­യൻ:
“പി­രി­ഞ്ഞ­പ­ണം ധ­ന­മ­ല്ലേ?”
പ­റ­ങ്ങോ­ടൻ:
“അതേ. പക്ഷേ, അതു് സാ­ധ­ന­മ­ല്ല, ഉപായം മാ­ത്ര­മാ­ണു്. അതു ചൂ­ണ്ട­ലി­ന്റെ ഇ­ര­യാ­ണു്, ഇരയെ മ­ത്സ്യം ഭ­ക്ഷി­ക്കും; മ­ത്സ്യ­ത്തെ നമ്മൾ ഭ­ക്ഷി­ക്കും”.
സ­ഞ്ജ­യൻ:
“ഈ ഇര ഭ­ക്ഷി­ക്കു­ന്ന മ­ത്സ്യ­ങ്ങൾ ഏ­താ­ണു്?”
പ­റ­ങ്ങോ­ടൻ:
“പ­ത്ര­വാ­യ­ന­ക്കാർ!”
സ­ഞ്ജ­യൻ:
“ഏതു പ­ത്ര­ത്തി­ന്റെ വാ­യ­ന­ക്കാർ?”
പ­റ­ങ്ങോ­ടൻ:
“നൂ­റു­റു­പ്പി­ക­കൊ­ണ്ടു് ഏ­തെ­ല്ലാം പ­ത്ര­ങ്ങ­ളിൽ ഞാ­നു­ദ്ദേ­ശി­ക്കു­ന്ന ഒരു പ­ര­സ്യം പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­വാൻ സാ­ധി­ക്കു­മോ അ­വ­യു­ടെ­യൊ­ക്കെ വാ­യ­ന­ക്കാർ… ”
സ­ഞ്ജ­യൻ:
“താൻ എന്തു പ­ര­സ്യ­മാ­ണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­വാൻ വി­ചാ­രി­ക്കു­ന്ന­തു്? നമ്മൾ ര­ണ്ടു് നി­സർ­ഗ്ഗ നി­സ്തേ­ജ­ന്മാർ ഗ­തി­കെ­ട്ട­മ്പ­ല­വാ­സി­ക­ളാ­യി ന­ട­ക്കു­ന്ന­തി­നാൽ പൊ­തു­ജ­ന­ങ്ങ­ളു­ടെ സ­ഹാ­യ­സ­ഹ­ക­ര­ണ­ങ്ങൾ അ­ഭ്യർ­ത്ഥി­ക്കു­ന്നു എന്നോ? ചി­ത്ര­മാ­യി!”
പ­റ­ങ്ങോ­ടൻ:
“അതു വ­രു­മ്പോൾ ക­ണ്ടോ­ളൂ”.
സ­ഞ്ജ­യൻ:
“അല്ലാ നേ­ര­മ്പോ­ക്കു പോ­ട്ടെ! സ­ത്യ­മാ­യും ഇ­ങ്ങ­നെ ക­ഷ്ട­പ്പെ­ട്ടു നേടിയ പണം വല്ല ഭ്രാ­ന്തി­ന്റെ­യും വാ­ലി­ന്മേൽ കെ­ട്ടി ആ­കാ­ശ­ത്തി­ലേ­ക്കു വി­ടു­വാൻ താൻ ആ­ലോ­ചി­ക്കു­ക­യ­ല്ല­ല്ലോ!”
പ­റ­ങ്ങോ­ടൻ:
“ആ­കാ­ശ­ത്തി­ലേ­ക്കു വി­ടു­വാൻ ത­ന്നെ­യാ­ണു് പോ­കു­ന്ന­തു്. പക്ഷേ, ഭ്രാ­ന്തി­ന്റെ വാ­ലി­ന്മേൽ കെ­ട്ടീ­ട്ട­ല്ല; പ­ര­സ്യ­ത്തി­ന്റെ ക­ഴു­ത്തിൽ തൂ­ക്കീ­ട്ടാ­ണു്. അ­ത്ര­യേ വ്യ­ത്യാ­സ­മു­ള്ളൂ”.

അന്നു രാ­ത്രി ഞാൻ വളരെ കു­റ­ച്ചേ ഉ­റ­ങ്ങി­യു­ള്ളു. സ്വ­പ്ന­മാ­ണെ­ങ്കിൽ കു­റേ­യ­ധി­കം കാ­ണു­ക­യും ചെ­യ്തു.

കണ്ണു തു­റ­ന്ന­പ്പോൾ ന­മ്മു­ടെ പ­റ­ങ്ങോ­ട­നു­ണ്ടു് ക­ട്ടി­ലി­ന്മേ­ലി­രി­ക്കു­ന്നു.

“എ­ന്താ­ണി­ത്ര പു­ലർ­ച്ചെ പു­റ­പ്പെ­ട്ട­തു്?”

“പു­ലർ­ച്ച­യോ? പു­ലർ­ന്നി­ട്ടു് നാഴിക നാ­ലാ­യി”.

ഞാൻ എ­ഴു­ന്നേ­റ്റി­രു­ന്നു. മി­സ്റ്റർ പ­റ­ങ്ങോ­ടൻ അ­ന്ന­ത്തെ കേ­ര­ള­കാ­ഹ­ള­ത്തി­ന്റെ­യും മ­ല­യാ­ള­മ­ദ്ദ­ള­ത്തി­ന്റെ­യും ഓരോ കോ­പ്പി കി­ട­ക്ക­യിൽ വച്ചു. ‘കാഹള’ത്തി­ലു­ള്ള ഒരു പ­ര­സ്യ­ത്തി­ന്റെ നേർ­ക്കു് വിരൽ ചൂ­ണ്ടി. ഞാൻ വാ­യി­ച്ചു. പ­ര­സ്യം ഇ­താ­യി­രു­ന്നു.

“അ­ദ്ഭു­തം! അ­ത്യ­ദ്ഭു­തം!! ഇ­ങ്ങ­നെ­യൊ­ന്നു ക­ണ്ടി­ട്ടി­ല്ല” എ­ന്നാ­ണു് ഉ­പ­യോ­ഗി­ച്ച­വ­രെ­ല്ലാം—ഒ­ന്നൊ­ഴി­യാ­തെ പ­റ­യു­ന്ന­തു്. ഹി­മാ­ല­യ­ത്തിൽ നി­ന്നു് ഞങ്ങൾ നേ­രി­ട്ടു വ­രു­ത്തി­യ സാ­ക്ഷാൽ ത്രൈ­യം­ബ­ക രു­ദ്രാ­ക്ഷ­ങ്ങ­ളെ­പ്പ­റ്റി നി­ങ്ങൾ ഇ­നി­യും കേ­ട്ടി­ട്ടി­ല്ലെ­ങ്കിൽ അതു് കേൾ­ക്കു­മ്പോ­ഴേ­ക്കു് ഞ­ങ്ങ­ളു­ടെ സ്റ്റോ­ക്കു തീർ­ന്നു­പോ­യെ­ന്നു വ­രാ­വു­ന്ന­താ­ണു്. ക­ഷ്ടി­ച്ചു് മു­ന്നൂ­റെ­ണ്ണം മാ­ത്ര­മേ ബാ­ക്കി­യു­ള്ളു. ഈ രു­ദ്രാ­ക്ഷ­ങ്ങ­ളി­ലോ­രോ­ന്നും പ­തി­നാ­യി­രം ഉരു ത്രൈ­യം­ബ­ക­ഹൃ­ദ­യ­മ­ന്ത്രം ജ­പി­ച്ചു് ആ­വാ­ഹി­ക്ക­പ്പെ­ട്ട­താ­ണു്. ഹി­മാ­ല­യ മ­ഹാ­ഗി­രി­യു­ടെ ഗ­ഹ്വ­ര­ങ്ങ­ളി­ലൊ­ന്നിൽ ത­പ­സ്സു­ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു മ­ഹാ­സി­ദ്ധ­നാ­ണു് ഇവയെ സം­സ്ക­രി­ച്ചി­ട്ടു­ള്ള­തു്. ഈ രു­ദ്രാ­ക്ഷം ക­ഴു­ത്തിൽ ധ­രി­ക്കു­ന്ന­വർ­ക്കു് ലോ­ക­ത്തിൽ അ­സാ­ദ്ധ്യ­മാ­യി യാ­തൊ­ന്നും ഉ­ണ്ടാ­വു­ക­യി­ല്ലെ­ന്നു പ­റ­യു­ന്ന­തു് അ­തി­ശ­യോ­ക്തി­യാ­ണെ­ന്നു ക­രു­തു­ന്ന­വർ ഇ­തൊ­ന്നു പ­രീ­ക്ഷി­ച്ചു നോ­ക്കു­ക­യേ വേ­ണ്ടു. രു­ദ്രാ­ക്ഷം ഒ­ന്നി­നു് വില 1 ക. മാ­ത്രം. ഒരു ഡസൻ ഒ­ന്നാ­യി വാ­ങ്ങു­ന്ന­വർ 10 ക. മ­ണി­യോർ­ഡർ ചെ­യ്താൽ മതി. ഉടനേ അ­പേ­ക്ഷി­ക്കു­ക. അ­പേ­ക്ഷി­ക്കേ­ണ്ടും മേൽ­വി­ലാ­സം:

രു­ദ്രാ­ക്ഷ­സി­ദ്ധ ഡി­പ്പോ

ഡി­പ്പാർ­ട്ടു­മെ­ന്റ് K—/379

കോ­ഴി­ക്കോ­ടു്.

“മദ്ദള”ത്തി­ലെ പ­ര­സ്യം കു­റ­ച്ചു­കൂ­ടി ഗം­ഭീ­ര­മാ­യി­രു­ന്നു.

“ഇ­ക്ക­ണ്ട­തൊ­ന്നും ക­ണ­ക്ക­ല്ല മന്നവ!”

പാ­ശ്ചാ­ത്യ­ശാ­സ്ത്ര­ങ്ങൾ ക­ണ്ട­തി­ലും അ­പ്പു­റ­ത്തു് ഇ­നി­യും അ­നേ­ക­മ­നേ­കം ര­ഹ­സ്യ­ങ്ങൾ ഉ­ണ്ടെ­ന്നു് ബോ­ധ്യ­മാ­കാ­ത്ത­വർ ആ­രെ­ങ്കി­ലു­മു­ണ്ടോ? മ­ന്ത്ര­ത്തി­ന്റെ അ­ദ്ഭു­ത ഫ­ല­ങ്ങ­ളെ­ക്കു­റി­ച്ചു് ഒരു അ­നു­ഭ­വ­മെ­ങ്കി­ലും നേ­രി­ട്ടു­ണ്ടാ­വു­ക­യോ പ­ത്ര­ങ്ങ­ളിൽ വാ­യി­ക്കു­ക­യോ ചെ­യ്യാ­ത്ത­വർ ല­ക്ഷ­ത്തി­ലൊ­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അവരെ ഞ­ങ്ങ­ളു­ടെ സി­ദ്ധ­രു­ദ്രാ­ക്ഷം (ത്രൈ­യം­ബ­ക രു­ദ്രാ­ക്ഷം) വി­ശ്വ­സി­പ്പി­ക്കും! അവൾ നി­ങ്ങ­ളെ സ്നേ­ഹി­ക്കു­ന്നി­ല്ലേ? അ­ദ്ദേ­ഹം നി­ങ്ങ­ളിൽ വി­ര­ക്തി കാ­ണി­ക്കു­ന്നു­ണ്ടോ? പ­രീ­ക്ഷ പാ­സ്സാ­കു­വാൻ സാ­ധി­ക്കു­ക­യി­ല്ലെ­ന്നു് നി­ങ്ങൾ തീർ­ച്ച­പ്പെ­ടു­ത്തി­ക്ക­ഴി­ഞ്ഞു­വോ? ഉ­ദ്യോ­ഗ­ക്ക­യ­റ്റ­ത്തി­ന്റെ കാ­ര്യ­ത്തിൽ നി­ങ്ങൾ ഹ­താ­ശ­നാ­യി­രി­ക്കു­ക­യാ­ണോ? നി­ങ്ങ­ളു­ടെ രോഗം മാ­റു­ക­യി­ല്ലെ­ന്നു് വൈ­ദ്യ­ന്മാർ തീർ­ച്ച­പ്പെ­ടു­ത്തി­യോ? വി­വാ­ഹം ചെ­യ്തി­ട്ടു് ഒരു വ്യാ­ഴ­വ­ട്ട­ക്കാ­ല­ത്തി­ല­ധി­ക­മാ­യെ­ങ്കി­ലും ഒരു കു­ട്ടി­യു­ടെ മുഖം കാ­ണാ­തെ മ­രി­ക്കേ­ണ്ടി­വ­രു­മെ­ന്നാ­ണോ നി­ങ്ങ­ളു­ടെ ഭയം?—എ­ങ്കിൽ നി­ങ്ങൾ ഞ­ങ്ങ­ളു­ടെ ത്രൈ­യം­ബ­ക രു­ദ്രാ­ക്ഷം ഒന്നു വ­രു­ത്തി ഉ­പ­യോ­ഗി­ച്ചു നോ­ക്കു­ക!

ത്രൈ­യം­ബ­ക രു­ദ്രാ­ക്ഷ­ത്തി­നു് ഒ­രു­റു­പ്പി­ക­യേ വി­ല­യു­ള്ളു. എത്ര പണം നി­ങ്ങൾ ചി­കി­ത്സ­യ്ക്കു­വേ­ണ്ടി­യും മ­റ്റു­പാ­യ­ങ്ങൾ­ക്കു­വേ­ണ്ടി­യും ചെ­ല­വാ­ക്കി! കൂ­ട്ട­ത്തിൽ ഒ­രു­റു­പ്പി­ക­യ്ക്കു് ഒ­ര­വ­സാ­ന പ­രീ­ക്ഷ­കൂ­ടി ക­ഴി­ച്ചു­കൂ­ടെ­ന്നോ?

ഈ ഉ­റു­പ്പി­ക വെ­റു­തെ­പോ­വു­ക­യി­ല്ലെ­ന്നു് ഞങ്ങൾ ഉ­റ­പ്പു­ത­രു­ന്നു. ഹി­മാ­ല­യ­ത്തി­ലെ ഒരു സി­ദ്ധ­യോ­ഗി­യാ­ണു് ഈ രു­ദ്രാ­ക്ഷ­ങ്ങ­ളെ മ­ന്ത്ര­പൂ­ത­മാ­ക്കി­യി­രി­ക്കു­ന്ന­തു്. ഇ­ന്നു­ത­ന്നെ ഒ­ന്നി­നു് എ­ഴു­തു­ക! ഉ­പ­യോ­ഗി­ച്ചു് തൃ­പ്തി­യ­ട­യു­ക! 10ക മ­ണി­യോർ­ഡർ ചെ­യ്യു­ന്ന­വർ­ക്കു് 12 രു­ദ്രാ­ക്ഷം അ­യ­യ്ക്കും.

സിദ്ധ രു­ദ്രാ­ക്ഷ ഡി­പ്പോ

ഡി­പ്പാർ­ട്ടു­മെ­ന്റ് K—/379

കോ­ഴി­ക്കോ­ടു്.

പ­റ­ങ്ങോ­ട­ന്റെ ത­ല­യ്ക്കു സു­ഖ­മി­ല്ലാ­യ്മ­യെ­പ്പ­റ്റി മു­മ്പൊ­രു സംശയം മാ­ത്ര­മേ എ­നി­ക്കു­ണ്ടാ­യി­രു­ന്നു­ള്ളു­വെ­ങ്കിൽ ഇ­പ്പോൾ അതു് ദൃ­ഢ­പ്പെ­ട്ടു. ഇ­ങ്ങ­നെ­യൊ­രു ഭ്രാ­ന്തു് ആ­രെ­ങ്കി­ലും ഇ­തു­വ­രെ കേ­ട്ടി­ട്ടു­ണ്ടോ? എ­ന്തൊ­രു പ­ച്ച­ക്ക­ള­വാ­ണു് ! ഏതു ഹി­മാ­ല­യ യോഗി? എന്തു രു­ദ്രാ­ക്ഷം? എന്നു മാ­ത്ര­മ­ല്ല, ഈ ക­ള­വു­കൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തി­നു് വല്ല പോ­ലീ­സ് പ്രോ­സി­ക്യൂ­ഷൻ കൂടി വ­രു­വാൻ ത­ര­മു­ണ്ടോ എ­ന്നു് ഞാൻ ആ­ലോ­ചി­ച്ചു. പക്ഷേ, ആ ശങ്ക അ­സ്ഥാ­ന­ത്തി­ലാ­ണെ­ന്നു് എ­നി­ക്കു­ത­ന്നെ ബോ­ദ്ധ്യ­മാ­യി. പ­ര­സ്യ­ങ്ങ­ളിൽ എ­ന്തും എ­ത്ര­യും പ­റ­യാ­മെ­ന്നാ­ണു് നിയമം! എ­ന്നാ­ലും മ­റ്റു­ള്ള സം­ഗ­തി­ക­ളോ? ഞാൻ ചോ­ദി­ച്ചു: “എടോ സ­ത്യ­മാ­യും താ­നാ­ണോ ഈ പ­ര­സ്യ­ങ്ങ­ളു­ടെ കർ­ത്താ­വു്?”

“അതേ”

“തന്റെ കൈവശം രു­ദ്രാ­ക്ഷ­ങ്ങ­ളു­ണ്ടോ?”

“ഉ­ണ്ടു്: മൂ­ന്നു ചാ­ക്കു നിറയെ ഉ­ണ്ടു്”.

“അവ മ­ന്ത്ര­പൂ­ത­ങ്ങ­ളാ­ണോ?”

“അ­ല്ലെ­ന്നു് ആരു പ­റ­യു­ന്നു?”

ഞാൻ ആ­ലോ­ചി­ച്ചു. അതു ശ­രി­ത­ന്നെ.

“ഇ­തി­നു് ഒരു സമയം ആളുകൾ ആ­വ­ശ്യ­പ്പെ­ട്ടാ­ലോ?”

“മ­ഹാ­ബു­ദ്ധി­മാ­നേ, അതു് ആളുകൾ ആ­വ­ശ്യ­പ്പെ­ട­ണ­മെ­ന്നു ക­രു­തി­യ­ല്ലേ ഇ­ല്ലാ­ത്ത പണം ചെ­ല­വാ­ക്കി പ­ര­സ്യം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്?”

“ഇ­വ­യ്ക്കു താൻ പറഞ്ഞ ഫ­ല­ങ്ങൾ എ­ങ്ങ­നെ കാണും?”

“പോ­ട്ടെ. ഞാ­നൊ­രു വീ­ര­വാ­ദം പ­റ­യ­ട്ടെ; ഇ­ന്നു­മു­തൽ മൂ­ന്നു മാ­സ­ത്തി­ന­ക­ത്തു് ന­മ്മു­ടെ രു­ദ്രാ­ക്ഷം ഉ­പ­യോ­ഗി­ച്ചു് രോഗം മാ­റി­യ­വ­രു­ടെ, പ­രീ­ക്ഷ പാ­സ്സാ­യ­വ­രു­ടെ, ഇ­ഷ്ട­പ്പെ­ട്ട പെ­ണ്ണി­ന്റെ പ്രേ­മം നേ­ടി­യ­വ­രു­ടെ, ഉ­ദ്യോ­ഗ­ക­യ­റ്റം കി­ട്ടി­യ­വ­രു­ടെ, വ്യ­വ­ഹാ­ര­ത്തിൽ ജ­യി­ച്ച­വ­രു­ടെ, അ­ത്യാ­പ­ത്തിൽ നി­ന്നു ര­ക്ഷ­പെ­ട്ട­വ­രു­ടെ സ്വ­ന്തം കൈ­യ­ക്ഷ­ര­ത്തി­ലു­ള്ള മു­ന്നൂ­റിൽ കു­റ­യാ­തെ എ­ഴു­ത്തു­കൾ ന­മ്മൾ­ക്കു പ­ത്ര­ങ്ങ­ളിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­വാൻ ക­ഴി­യു­മെ­ന്നു ഞാൻ ഉ­റ­പ്പു­ത­രു­ന്നു. വാ­തു­വെ­യ്ക്കു­ന്നോ?”

ഞാൻ മി­ഴി­ച്ചു. പ­റ­ങ്ങോ­ട­നെ­പ്പ­റ്റി അ­തു­വ­രെ­യി­ല്ലാ­തി­രു­ന്ന ഒരു ബ­ഹു­മാ­നം എന്റെ മ­ന­സ്സിൽ അ­ങ്കു­രി­ച്ചു. കാ­ര്യം എ­നി­ക്കു് അ­പ്പോ­ഴും മ­ന­സ്സി­ലാ­യി­ട്ടി­ല്ല, പക്ഷേ, അ­ങ്ങോ­രു­ടെ വാ­ക്കു­ക­ളി­ലെ ശാ­ന്ത­ത­യും ഉ­റ­പ്പും അത്ര അ­ധൃ­ഷ്യ­ങ്ങ­ളാ­യി­രു­ന്നു. സ­വി­ന­യം ഞാൻ ചോ­ദി­ച്ചു:

“അ­പ്പോൾ തന്റെ ഈ രു­ദ്രാ­ക്ഷ­ങ്ങൾ­ക്കു് യ­ഥാർ­ത്ഥ­മാ­യ വല്ല ദി­വ്യ­ശ­ക്തി­യു­മു­ണ്ടോ?”

images/sanjayan-rm-2-t.png

പ­റ­ങ്ങോ­ടൻ ക­ട്ടി­ലി­ന്മേൽ നി­ന്നു് എ­ഴു­ന്നേ­റ്റ് ക്യാൻ­വാ­സ് ക­സാ­ല­യി­ന്മേൽ പോയി ചാ­രി­ക്കി­ട­ന്നു് കൈ­കൊ­ട്ടി മേ­ല്പോ­ട്ടു നോ­ക്കി അ­ത്യു­ച്ച­ത്തിൽ “ഹാ… ഹാ… ഹാ” എന്നു പൊ­ട്ടി­ച്ചി­രി­ച്ചു. ഒരു ചിരി ക­ഴി­ഞ്ഞ­പ്പോൾ വേ­റൊ­രു ചിരി ആ­രം­ഭി­ച്ചു. അ­ങ്ങ­നെ തി­രു­വാ­തി­ര ഞാ­റ്റു­വേ­ല­യി­ലെ മ­ഴ­പോ­ലെ ഏ­ക­ദേ­ശം അ­ര­മ­ണി­ക്കൂർ നേരം ചി­രി­ച്ചു. എ­നി­ക്കു കു­റേ­ശ്ശെ ശു­ണ്ഠി വന്നു തു­ട­ങ്ങി. “താ­നെ­ന്താ­ണു് ക­ഴു­ത­യെ­പ്പോ­ലെ ഇ­ളി­ക്കു­ന്ന­തു്?” എന്നു ഞാൻ ചോ­ദി­ച്ചു. പ­റ­ങ്ങോ­ടൻ അ­ക്ഷോ­ഭ്യ­നാ­യി സ­മാ­ധാ­നം പ­റ­ഞ്ഞു: “തന്റെ ഉപമ പ്ര­കൃ­തി­ശാ­സ്ത്ര­വി­ജ്ഞാ­ന­ത്തെ കു­റി­ക്കു­ന്നി­ല്ല; പ്ര­തി­യോ­ഗി­യെ വ­ല്ല­തും പ­റ­ഞ്ഞു് അ­വ­മാ­നി­ക്ക­ണ­മെ­ന്നു­ള്ള ദു­രു­ദ്ദേ­ശ്യ­ത്തെ മാ­ത്ര­മേ കു­റി­ക്കു­ന്നു­ള്ളൂ. അ­തു­പോ­ട്ടെ, ശു­ദ്ധാ­ത്മാ­വേ, കൂ­പ­മ­ണ്ഡൂ­ക­മേ, മ­ര­മ­സ്തി­ഷ്ക­മേ, നിർ­വ്വി­ചാ­ര സ­ത്വ­മേ, വ­ങ്ക­ശി­രോ­മ­ണേ, ആജന്മ ഗർ­ദ്ദ­ഭ­മേ…,”

ഞാൻ:
“നി­ല്കൂ! നി­ല്കൂ! ഞാനും കു­റ­ച്ചു പ­റ­യ­ട്ടെ: ‘കർ­ദ്ദ­മ­ശി­ര­സ്സേ, സ­മ്പൂർ­ണ്ണോ­ന്മാ­ദ­മേ, നി­സർ­ഗ്ഗ ദീ­പാ­ളി­ത്ത­മേ, നിർഭര തെ­മ്മാ­ടി­ത്ത­മേ, ദു­സ്സ­ഹ വി­ഡ്ഢി­ത്ത­മേ, കു­തി­ര­വ­ട്ട­മേ!’—ഇ­നി­പ്പ­റ­ഞ്ഞോ­ളൂ”.
പ­റ­ങ്ങോ­ടൻ:
“ഹു: തന്റെ സി­ദ്ധാ­ന്തം. ആട്ടെ ഞാൻ പറയാം. ഈ രു­ദ്രാ­ക്ഷ­ങ്ങൾ­ക്കു് ആ മു­റ്റ­ത്തു കാ­ണു­ന്ന ഉരുളൻ ക­ല്ലു­ക­ളെ­ക്കാൾ യാ­തൊ­രു മ­ഹ­ത്ത്വ­വു­മി­ല്ല. സർ­വ്വ­വ്യാ­പി­യാ­യ ബ്ര­ഹ്മം അ­വ­യി­ലെ­ന്ന­പോ­ലെ ഇ­വ­യി­ലു­മു­ണ്ടെ­ന്നു് വേ­ണ­മെ­ങ്കിൽ സി­ദ്ധാ­ന്തി­ക്കാം”.
ഞാൻ:
“എ­ന്നാൽ താൻ എ­ങ്ങ­നെ­യാ­ണു് തന്റെ രു­ദ്രാ­ക്ഷ­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന­വർ ത­നി­ക്കു സർ­ട്ടി­ഫി­ക്ക­റ്റ് ത­രു­മെ­ന്നു് പ്ര­തീ­ക്ഷി­ക്കു­ന്ന­തു്!”

പ­റ­ങ്ങോ­ടൻ കീ­ശ­യിൽ നി­ന്നു് ഒരു സി­ഗ­റ­റ്റെ­ടു­ത്തു കൊ­ളു­ത്തി ഇ­ങ്ങ­നെ പ­റ­ഞ്ഞു: “ആ­ദ്യ­മാ­യി ഞാൻ ചോ­ദി­ക്കു­ന്ന ചില ചോ­ദ്യ­ങ്ങൾ­ക്കു് ഉ­ത്ത­രം പറയണം. കാ­ര്യം ഞാൻ ഒ­ടു­ക്കം പറയാം. ഈ ലോ­ക­ത്തിൽ രോഗം പി­ടി­ച്ച­വ­രൊ­ക്കെ മ­രി­ക്കു­ന്നു­ണ്ടോ?”

“ഇല്ല”

“പ­രീ­ക്ഷ­യ്ക്കു പോ­യ­വ­രൊ­ക്കെ തോ­ല്ക്കു­ന്നു­ണ്ടോ?”

“ഇല്ല”

“വി­വാ­ഹം­ക­ഴി­ക്കു­ന്ന­വ­രിൽ നൂറിൽ നൂറും ത­ങ്ങൾ­ക്കു് തീരെ പ്ര­ണ­യ­മി­ല്ലാ­ത്ത സ്ത്രീ­പു­രു­ഷ­ന്മാ­രെ­യാ­ണോ വി­വാ­ഹം ക­ഴി­ക്കു­ന്ന­തു്?”

“അല്ല”

“കോ­ട­തി­ക­ളിൽ കേ­സ്സു­ള്ള­വർ എ­ല്ലാം ചെ­ല­വു­സ­ഹി­തം തോ­ല്ക്കാ­റു­ണ്ടോ?”

“ഇല്ല”

“ശരി. എ­ന്നാൽ ന­മു­ക്കു് സർ­ട്ടി­ഫി­ക്ക­റ്റു കി­ട്ടും. നൂറു വി­ദ്യാർ­ത്ഥി­കൾ ന­മ്മു­ടെ രു­ദ്രാ­ക്ഷം വാ­ങ്ങി­യാൽ അവരിൽ ഇ­രു­പ­തു­പേർ—ഇ­ല്ലെ­ങ്കിൽ പ­ത്തു­പേർ, അ­തു­മ­ല്ലെ­ങ്കിൽ ര­ണ്ടാ­ളു­കൾ—എ­ങ്കി­ലും പാ­സ്സാ­വു­ക­യി­ല്ലേ? അവർ തീർ­ച്ച­യാ­യും ന­മ്മൾ­ക്കു് ആ വിവരം എഴുതി അ­യ­യ്ക്കും. രു­ദ്രാ­ക്ഷം വാ­ങ്ങു­ന്ന നൂറു രോ­ഗി­ക­ളിൽ, ഈ കോ­ഴി­ക്കോ­ടു ന­ഗ­ര­ത്തിൽ കൂടി, ര­ണ്ടാ­ളു­ക­ളു­ടെ­യെ­ങ്കി­ലും രോഗം മാ­റി­ക്കി­ട്ടു­ക­യി­ല്ലേ? ആ ര­ണ്ടാ­ളു­കൾ ന­മ്മൾ­ക്കു് സ­സ­ന്തോ­ഷം സർ­ട്ടി­ഫി­ക്ക­റ്റ് തരും”.

“ബാ­ക്കി­യു­ള്ള തൊ­ണ്ണൂ­റ്റെ­ട്ടാ­ളു­ക­ളോ?”

“അവർ ത­ങ്ങൾ­ക്കു പ­റ്റി­യ വി­ഡ്ഢി­ത്ത­ത്തെ പറ്റി ഒ­ര­ക്ഷ­രം മി­ണ്ടു­ക­യി­ല്ല. ഒരു പക്ഷേ, ന­മ്മൾ­ക്കു് എ­ഴു­തി­യേ­ക്കാം. ആ എ­ഴു­ത്തു­കൾ നമ്മൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­ക്കൊ­ള്ള­ണ­മെ­ന്നു നി­യ­മ­മു­ണ്ടോ? അ­തു­മ­ല്ല. ഉ­പ­യോ­ഗി­ച്ചു ഫലം കണ്ടു എന്നു വി­ശ്വ­സി­ക്കു­ന്ന­വർ അ­വി­ശ്വാ­സി­ക­ളു­ടെ വാ­ക്കു് എ­ടു­ക്കു­ക­യു­മി­ല്ല”.

“അ­തി­രി­ക്ക­ട്ടെ, ഡി­പ്പാർ­ട്ടു­മെ­ന്റ് K/379 എ­ന്നു­വ­ച്ചാ­ലെ­ന്താ? എന്തു K? 379 ഡി­പ്പാർ­ട്ടു­മെ­ന്റു­കൾ എ­ന്തി­നു വേ­ണ്ടി­യാ­ണു് ?”

“അ­തൊ­ക്കെ വി­ഡ്ഢി­കൾ­ക്കു് വി­ഴു­ങ്ങാ­നാ­ണു് മൂ­പ്പ­രേ! K/379 എന്നു വ­ച്ചാൽ A/1 എന്നു മാ­ത്ര­മാ­ണർ­ത്ഥം. കിം ബഹുനാ? ‘എട്ടു നാ­ളി­ന­കം പുറം ചില ച­ട്ട­മൊ­ന്നു പ­കർ­ന്നു പോം’ എന്നു മാ­ത്ര­മേ ഞാൻ ത­ല്ക്കാ­ലം പ­റ­യു­ന്നു­ള്ളൂ”.

“ശരി! ശരി! ഭേഷ്!—ത­ന്നെ­പ്പ­റ്റി പ­റ­ഞ്ഞ­തൊ­ക്കെ ഞാൻ മാ­പ്പു­സ­മേ­തം മ­ട­ക്കി­യെ­ടു­ത്തി­രി­ക്കു­ന്നു. ‘തേ­രി­ലേ­റി ന­ട­ക്കു­മ­മ്പൊ­ടു ഞാ­നു­മെ­ന്നു­ടെ പാർ­ത്ഥ­നും’ എന്നു കൂടി ഞാൻ പറയാൻ വി­ചാ­രി­ക്കു­ന്നു. പാർ­ത്ഥൻ എ­ന്നു­വ­ച്ചാൽ പ്ര­കൃ­ത­ത്തിൽ പ­റ­ങ്ങോ­ടൻ ഇ­ത്യർ­ത്ഥം”.

“താൻ എ­ന്തെ­ങ്കി­ലും പ­റ­ഞ്ഞു­കൊ­ള്ളൂ. ഞാൻ പോ­കു­ന്നു. പി­ന്നെ­ക്കാ­ണാം”.

പ­റ­ങ്ങോ­ടൻ പോയി. പി­ന്നെ എ­ന്തെ­ന്നി­ല്ലാ­ത്ത ഒരു ഉ­ന്മേ­ഷ­ത്തോ­ടു­കൂ­ടി ആ­സ­ന്ന­മാ­യ ലോക വ­ഞ്ച­നാ­സ­മാ­രം­ഭം ഗ­തി­വേ­ഗം കൂ­ട്ടി­യ ഹൃ­ദ്സ്പ­ന്ദ­ത്തോ­ടു­കൂ­ടി ഞാൻ ദി­ന­കൃ­ത്യ­ങ്ങൾ­ക്കൊ­രു­ങ്ങി.

ദിവസം പ­ത്തു­പ­തി­ന­ഞ്ചു ക­ഴി­ഞ്ഞു. ഓർ­ഡ­റു­കൾ ഒ­ന്നും വന്നു ചേർ­ന്നി­ല്ല. ശ­ത്രു­ഘ്ന­യ്യ­രു­ടെ കാ­പ്പി­ക്ല­ബ്ബി­നു മുൻ­വ­ശ­ത്തു കൂടി പോ­കു­വാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത­തു­കൊ­ണ്ടു് പ­റ­ങ്ങോ­ട­നും ഞാനും ചി­ല­പ്പോൾ ഒ­ന്നും ര­ണ്ടും ഫർ­ലോ­ങ് വഴി വ­ള­ച്ചാ­ണു് പോ­കാ­റു­ള്ള­തു്.

കു­റ­ച്ചു ദിവസം കൂടി കാ­ത്തു. അ­തി­ന­ക­ത്തു് തി­രു­വി­താം­കൂ­റിൽ ക­രു­നാ­ഗ­പ്പ­ള്ളി­യിൽ നി­ന്നു് അ­ബ്ര­ഹാം ക­പ്പ­മൂ­ട്ടിൽ എന്ന ഒരു വി­ദ്വാൻ മാ­ത്രം ഒ­രെ­ഴു­ത്തെ­ഴു­തി. കാർ­ഡാ­യി­രു­ന്നു. പ­റ­ങ്ങോ­ട­നും ഞാനും ഒ­രു­മി­ച്ചി­രി­ക്കു­മ്പോ­ഴാ­ണു് തപാൽ ശി­പാ­യി അതു കൊ­ണ്ടു­വ­ന്നു­ത­ന്ന­തു്. പ­ര­സ്യ­ത്തി­ലു­ള്ള മേൽ­വി­ലാ­സം ക­ണ്ട­പ്പോൾ­ത്ത­ന്നെ പ­റ­ങ്ങോ­ടൻ വി­ജ­യ­സൂ­ച­ക­മാ­യ ഒരു പു­ഞ്ചി­രി­യോ­ടു കൂടി എന്നെ ഒന്നു നോ­ക്കി. എന്റെ നെ­ഞ്ചി­ടി­പ്പു് ദുർ­ഭ­ര­മാ­യി­രു­ന്നു. “ഗ­ണ­പ­തി­ക്ക­യ്യ­ല്ലേ? ഉ­റ­ക്കെ വാ­യി­ക്കൂ!” എന്നു ഞാൻ പ­റ­ങ്ങോ­ട­നോ­ടു പ­റ­ഞ്ഞു. അ­ങ്ങോർ വാ­യി­ച്ചു:

“കേരള കാ­ഹ­ള­ത്തിൽ നി­ങ്ങ­ളു­ടെ പ­ര­സ്യം ക­ണ്ട­തിൻ­വ­ണ്ണ­മാ­ണു് ഞാ­നി­തെ­ഴു­തു­ന്ന­തു്. ഞാൻ ഏഴു വർ­ഷ­മാ­യി ഒരു വ­യ­റു­വ­ലി­കൊ­ണ്ടു് എ­ന്തെ­ന്നി­ല്ലാ­ത്ത വി­മ്മി­ട്ടം അ­നു­ഭ­വി­ക്കു­ന്നു. നി­ങ്ങ­ളു­ടെ രു­ദ്രാ­ക്ഷം കൊ­ണ്ടു് വല്ല പൊ­റു­തി­യു­മൊ­ണ്ടാ­വു­മോ? ഒ­ണ്ടാ­വു­മെ­ങ്കിൽ ഒ­രെ­ണ്ണം മ­റു­വ­ശ­ത്തെ­ഴു­തി­യ മേൽ­വി­ലാ­സ­ത്തിൽ അ­യ­ച്ചേ­ക്ക­ണം. ആ­ദ്യം­ത­ന്നെ പ­ണ­മൊ­ന്നും ത­രി­കേ­ല. നോവു മാ­റി­യെ­ങ്കിൽ ഒ­ന്ന­ല്ല രണ്ടോ നാലോ രൂ­പ­ത­ന്നെ കൂ­ടു­തൽ ത­ന്നേ­ക്കാം. നി­ങ്ങ­ളെ­പ്പ­റ്റി വ­ള­രെ­യൊ­ക്കെ പ്ര­ശം­സി­ച്ചു ന­ട­ക്കു­ക­യും ചെ­യ്യാം”.

ഈ കാർഡു വാ­യി­ച്ചു തീർ­ന്ന­തോ­ടു­കൂ­ടി പ­റ­ങ്ങോ­ട­ന്റെ കോ­പ­ത്തി­നു തു­ല്യ­മാ­യി ഈ ലോ­ക­ത്തിൽ മ­റ്റൊ­ന്നു­ണ്ടെ­ങ്കിൽ അതു് എന്റെ നി­രാ­ശ­ത മാ­ത്ര­മാ­യി­രു­ന്നു. ആ ക­രു­നാ­ഗ­പ്പ­ള്ളി­യി­ലെ നി­സർ­ഗ്ഗ­നി­സ്തേ­ജ­ന്റെ വ­യ­റ്റു­നോ­വു് “ധാ­രാ­ഹ­ന്ത ക­ല്പാ­ന്ത­തോ­യേ” കു­ളി­ക്കു­മ്പോ­ഴെ­ങ്കി­ലും മാ­റി­പ്പോ­കു­മ­ല്ലോ എ­ന്നാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ ഒറ്റ വ്യ­സ­നം. ക­പ്പ­മൂ­ട്ടി­നെ ക­ഠി­ന­മാ­യി ശ­കാ­രി­ച്ചു­കൊ­ണ്ടു് ഒരു കാർഡ് എഴുതി അ­യ­യ്ക്കു­വാൻ ഞങ്ങൾ ആ­ലോ­ചി­ച്ചു­വെ­ങ്കി­ലും അ­തി­ന്നാ­വ­ശ്യ­മാ­യ ഒ­മ്പ­തു പൈസ ത­ത്ക്കാ­ലം കൈ­വ­ശ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് അതു നി­വൃ­ത്തി­യി­ല്ലാ­തെ­വ­ന്നു.

ഈ കാർഡു കി­ട്ടി ഒ­രാ­ഴ്ച ക­ഴി­ഞ്ഞ­തി­നു ശേ­ഷ­മാ­ണു് തൃ­ക്ക­രി­പ്പൂ­രിൽ നി­ന്നു് ഒരാൾ, സ്വ­കാ­ര്യ­മാ­യ ഒരു കാ­ര്യ­ലാ­ഭ­ത്തെ ഉ­ദ്ദേ­ശി­ച്ചു­കൊ­ണ്ടാ­ണെ­ന്ന മു­ഖ­വു­ര­യോ­ടു കൂടി ഞ­ങ്ങ­ളു­ടെ രു­ദ്രാ­ക്ഷ­ത്തി­നാ­വ­ശ്യ­പ്പെ­ട്ട­തു്. പക്ഷേ, ഇ­ത്ത­വ­ണ കാർ­ഡി­ന്റെ കൂടെ മ­ണി­ഓർ­ഡ­റും ഉ­ണ്ടാ­യി­രു­ന്നു. രു­ദ്രാ­ക്ഷം അ­യ്ക്കു­വാ­നു­ള്ള തുക മാ­ത്രം ഒ­രു­റു­പ്പി­ക­യിൽ നി­ന്നെ­ടു­ത്തു് ബാ­ക്കി, ആ­വ­ശ്യ­ങ്ങൾ നൂ­റാ­യി­രം ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ഞങ്ങൾ ഒരു പെ­ട്ടി­യിൽ നി­ക്ഷേ­പി­ച്ചു. പി­ന്നീ­ടു­ള്ള ച­രി­ത്രം ചു­രു­ക്കി­പ്പ­റ­യാം: മൂ­ന്നു­മാ­സം കൊ­ണ്ടു് ര­ണ്ടി­ട­ങ്ങ­ഴി രു­ദ്രാ­ക്ഷം ഞങ്ങൾ പല സ്ഥ­ല­ങ്ങ­ളി­ലേ­ക്കു­മാ­യി അ­യ­ച്ചു­കൊ­ടു­ത്തു. നാ­ലു­മാ­സം ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും മ­ദ്രാ­സ്, കൽ­ക്ക­ത്ത, ബോം­ബാ­യ് എന്നീ ന­ഗ­ര­ങ്ങ­ളി­ലെ ഇം­ഗ്ലീ­ഷ് ദി­ന­പ­ത്ര­ങ്ങ­ളിൽ ഓരോ ചെറിയ പ­ര­സ്യ­വും മ­ല­യാ­ളം പ­ത്ര­ങ്ങ­ളിൽ സർ­ട്ടി­ഫി­ക്ക­റ്റു­ക­ളോ­ടു കൂടിയ അര പേജ് പ­ര­സ്യ­ങ്ങ­ളും കൊ­ടു­ക്കു­വാൻ ഞ­ങ്ങൾ­ക്കു സാ­ധി­ച്ചു.

പ­റ­ങ്ങോ­ടൻ പ്ര­തീ­ക്ഷി­ച്ചി­രു­ന്ന­തു­പോ­ലെ അന്നേ ഞ­ങ്ങൾ­ക്കു സർ­ട്ടി­ഫി­ക്ക­റ്റു­കൾ വ­രാ­തി­രു­ന്നി­ല്ല. അവയിൽ ചി­ല­തിൽ കൂടി പ്ര­സ്ഫു­രി­ച്ച ഞ­ങ്ങ­ളു­ടെ രു­ദ്രാ­ക്ഷ­ത്തി­ന്റെ മാ­ഹാ­ത്മ്യ­ത്തി­ലു­ള്ള അ­തി­ര­റ്റ ഭ­ക്തി­വി­ശ്വാ­സ­ങ്ങൾ ക­ണ്ട­പ്പോൾ “ഒ­ടു­ക്കം ഇതിൽ ന­മ്മ­ള­റി­യാ­ത്ത വല്ല അ­ഭൗ­മ­ശ­ക്തി­ക­ളും ഉ­ണ്ടാ­യി­രി­ക്കു­മോ?” എ­ന്നു­കൂ­ടി ഞാൻ പ­റ­ങ്ങോ­ട­നോ­ടു ചോ­ദി­ക്കു­വാൻ പ്രേ­രി­ത­നാ­യി. ആ വ­ഞ്ച­ക­മ­ഹാ­സ­മ്രാ­ട്ടാ­ക­ട്ടെ,

“വെൺ­ച­ന്ദ്രി­ക­യ്ക്കു നി­റം­കൂ­ടു­മാ­റൊ­ന്നു

പു­ഞ്ചി­രി­കൊ­ള്ളു­ക മാ­ത്രം ചെ­യ്തു!”

ഒ­രെ­ഴു­ത്തു് ഇതാ:

S 2400

ഗു­രു­പാ­ദ­ങ്ങ­ളെ,

ലോക ര­ക്ഷ­ചെ­യ്വാൻ അ­വ­ത­രി­ച്ചി­രി­ക്കു­ന്ന അ­ങ്ങു­ന്നു് ആ­രാ­ണെ­ന്നു് ഞാൻ അ­റി­യു­ക­യി­ല്ല. പക്ഷേ, ആ­രാ­യി­രു­ന്നാ­ലും അങ്ങ് ലോ­ക­ത്തി­നു് പ്ര­ദാ­നം ചെ­യ്തി­രി­ക്കു­ന്ന ഈ ദി­വ്യ­വ­രം—അ­തി­വി­ശി­ഷ്ട­മാ­യ ത്രൈ­യം­ബ­ക രു­ദ്രാ­ക്ഷം—ലോ­ക­ത്തി­ലെ അ­വ­താ­ര­പു­രു­ഷ­ന്മാ­രു­ടെ ഇടയിൽ അ­ങ്ങ­യു­ടെ സ്ഥാ­ന­ത്തെ ഉ­റ­പ്പി­ച്ചി­രി­ക്കു­ന്നു. എ­നി­ക്ക­യ­ച്ചു­ത­ന്ന രു­ദ്രാ­ക്ഷം ഞാൻ ധ­രി­ക്കു­വാൻ തു­ട­ങ്ങി­യ­തി­ന്റെ ശേഷം ഞാ­നൊ­രി­ക്ക­ലും ജ­യി­ക്കു­മെ­ന്നു് പ്ര­തീ­ക്ഷി­ക്കാ­തി­രു­ന്ന ഒരു കേസ് ജ­യി­ച്ചു. എന്റെ ഭാര്യ ഒ­രാൺ­കു­ട്ടി­യെ പ്ര­സ­വി­ച്ചു. ക­ഴി­ഞ്ഞ ആഴ്ച ഒരു വലിയ പ്രൈ­സ് കു­റി­യു­ടെ ഒ­ന്നാം ന­റു­ക്കും എ­നി­ക്കു കി­ട്ടി. ഇ­ങ്ങ­നെ അ­ടു­ത്ത­ടു­ത്തു് ഒരു ഭാഗ്യ സ­ന്നി­പാ­തം ഞാൻ എന്റെ ജീ­വ­കാ­ല­ത്തു് അ­നു­ഭ­വി­ച്ചി­ട്ടി­ല്ല. ദയ ചെ­യ്തു് പ­ന്ത്ര­ണ്ടു രു­ദ്രാ­ക്ഷം കൂടി ഈ എ­ഴു­ത്തു­ക­ണ്ട ഉടനെ അ­യ­ച്ചു­ത­രു­വാ­ന­പേ­ക്ഷ. പ­ത്തു­റു­പ്പി­ക ഇ­ന്ന­ലെ മ­ണി­യോർ­ഡർ ചെ­യ്തി­ട്ടു­ണ്ടു്. ഈ പ­ര­സ്യം നി­ങ്ങൾ­ക്കു് ഏതു വി­ധ­ത്തിൽ വേ­ണ­മെ­ങ്കി­ലും ഉ­പ­യോ­ഗി­ക്കാം.

കൃ­ത­ജ്ഞ­താ­കു­ലൻ

കോ­റോ­ത്തു് കൃ­ഷ്ണൻ­നാ­യർ

സാ­മ്പി­ളി­നു് ഒ­രെ­ഴു­ത്തു കൂടി താഴെ ചേർ­ക്കു­ന്നു.

P 2009

സർ,

നി­ങ്ങ­ളു­ടെ രു­ദ്രാ­ക്ഷം ധ­രി­ച്ച­തി­ന്റെ ശേഷം ചി­ര­കാ­ല­മാ­യി ഞാ­നാ­ഗ്ര­ഹി­ച്ചി­രു­ന്ന കാ­ര്യം ഏഴു ദി­വ­സ­ത്തി­ന­കം സാ­ധി­ച്ചി­രി­ക്കു­ന്നു. നന്ദി പ­റ­യു­ന്നു. മൂ­ന്നു രു­ദ്രാ­ക്ഷ­ത്തി­ന്റെ വില ഇതു സഹിതം അ­യ­യ്ക്കു­ന്നു. സ്നേ­ഹി­ത­ന്മാർ­ക്കു വേ­ണ്ടി­യാ­ണു്.

ഔസേഫ് മാ­ത്തൻ ബി. ഏ.

(പ­റ­യു­ന്ന­തി­നി­ട­യ്ക്കു് എ­ഴു­ത്തി­നു മീ­തെ­യു­ള്ള നമ്പർ പ­റ­ങ്ങോ­ടൻ ചേർ­ത്ത­താ­ണു് ര­ണ്ടാ­യി­ര­ത്തി­ല­ധി­കം എ­ഴു­ത്തു­കൾ ഞ­ങ്ങൾ­ക്കു് കി­ട്ടി­യെ­ന്നു് അതു ക­ണ്ടാൽ തോ­ന്നു­മെ­ങ്കി­ലും ആ­ദ്യ­ത്തെ എ­ഴു­ത്തി­ന്നു കൊ­ടു­ത്ത നമ്പർ 2000 ആ­ണെ­ന്നു കൂടി ഇവിടെ പ്ര­സ്താ­വ്യ­മാ­ണു്, S എ­ന്നും P എ­ന്നു­മു­ള്ള അ­ക്ഷ­ര­ങ്ങൾ എ­ഴു­ത്തു് ആദ്യം വാ­യി­ച്ച­തു് സ­ഞ്ജ­യ­നോ പ­റ­ങ്ങോ­ട­നോ ആ­ണെ­ന്നു മാ­ത്ര­മേ കു­റി­ക്കു­ന്നു­ള്ളൂ).

പക്ഷേ, ര­ണ്ടാ­യി­ര­ത്തി­ല­ധി­കം എ­ഴു­ത്തു­കൾ വരാൻ ഞങ്ങൾ വ­ള­രെ­യൊ­ന്നും താ­മ­സി­ക്കേ­ണ്ടി വ­ന്നി­ല്ല. രു­ദ്രാ­ക്ഷം പാർ­സ­ലാ­യി അ­യ­യ്ക്കു­വാൻ നി­ശ്ച­യി­ക്ക­പ്പെ­ട്ട കൂ­ലി­ക്കാ­രു­ടെ എണ്ണം പ്ര­തി­മാ­സം രണ്ടു വീതം വർ­ദ്ധി­ച്ചു. ഒരു കൊ­ല്ല­ത്തി­ന­ക­ത്തു് എ­ഴു­ത്തു­കൾ­ക്കു് മ­റു­പ­ടി അ­യ­യ്ക്കു­വാൻ ര­ണ്ടു് ക്ലാർ­ക്കു­മാ­രെ­യും ഞങ്ങൾ നി­ശ്ച­യി­ക്കേ­ണ്ടി വന്നു. ഇം­ഗ്ലീ­ഷ് ദി­ന­പ്ര­ത്ര­ങ്ങ­ളിൽ ത്രൈ­യം­ബ­ക രു­ദ്രാ­ക്ഷ­ത്തി­ന്റെ പ­ര­സ്യം ആരും പെ­ട്ട­ന്നു് കാ­ണു­വാ­നി­ട­യി­ല്ലാ­ത്ത മൂ­ല­യിൽ ഒ­രി­ഞ്ചു് (ഒ­റ്റ­ക്കോ­ളം) ആ­യി­രു­ന്ന­തു് പോയി ഒരു മു­ഴു­വൻ പേ­ജാ­യി­ത്തീർ­ന്നു. 1934 ജ­നു­വ­രി 1-ാം തീയതി മുതൽ ഒരു വലിയ മാ­ളി­ക­ക്കെ­ട്ടി­ടം ഞങ്ങൾ 50 ക വാ­ട­ക­യാ­യെ­ടു­ത്തു. രു­ദ്രാ­ക്ഷം സപ്ലൈ ചെ­യ്യു­ന്ന ഏ­ജൻ­സി­ക­ളു­ടെ എണ്ണം ആ­റാ­യി­രു­ന്നു. വേ­റെ­യും പ­രി­ഷ്കാ­ര­ങ്ങൾ ഞങ്ങൾ വ­രു­ത്തി. വെ­ള്ളി­കെ­ട്ടി­ച്ച രു­ദ്രാ­ക്ഷം അ­ഞ്ചു­റു­പ്പി­ക­യ്ക്കും സ്വർ­ണ്ണം കെ­ട്ടി­ച്ച­തു് ഇ­രു­പ­തു­റു­പ്പി­ക­യ്ക്കും ഞങ്ങൾ അ­യ­യ്ക്കു­വാൻ തു­ട­ങ്ങി. (ആ വ­ഴി­ക്കും ആ­ദാ­യ­മു­ണ്ടാ­യി­രു­ന്നു). സ്ത്രീ­കൾ­ക്കു ധ­രി­ക്കു­വാൻ ഒ­രു­മാ­തി­രി ചെറിയ രു­ദ്രാ­ക്ഷം അ­തി­മ­നോ­ഹ­ര­മാ­യ ലോ­ക്ക­റ്റിൽ അ­ട­ക്കി സ്വർ­ണ്ണ­ചെ­യിൻ സമേതം 100 ക. വി­ല­യാ­യി ഞങ്ങൾ സ്റ്റോ­ക്കു ചെ­യ്തു.

1935 പി­റ­ന്നു. പ­റ­ങ്ങോ­ട­നും ഞാനും പ­ണ­ക്കാ­രാ­യി. ഞ­ങ്ങൾ­ക്കു് രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങ­ളിൽ അ­ഭി­രു­ചി വർ­ദ്ധി­ച്ചു. പ­റ­ങ്ങോ­ട­നും ഞാനും ഓരോ പ്രാ­ദേ­ശി­ക ബോർ­ഡി­ന്റെ അ­ധ്യ­ക്ഷ­ന്മാ­രാ­യി. കാ­റു­കൾ ഞ­ങ്ങൾ­ക്കു് പ്ര­ത്യേ­ക­മു­ണ്ടാ­യി­രു­ന്നു. ശ­ത്രു­ഘ്ന­യ്യർ പൊ­ളി­ഞ്ഞു ദീ­പാ­ളി­യാ­യി. ടൗ­ണി­ലു­ള്ള അ­യാ­ളു­ടെ കാ­പ്പി­ക്ല­ബ് കെ­ട്ടി­ടം ലേ­ല­ത്തിൽ വി­റ്റ­പ്പോൾ അതു ഞങ്ങൾ വാ­ങ്ങി ആ സ്ഥ­ല­ത്തു് അ­തി­ഗം­ഭീ­ര­മാ­യ ഞ­ങ്ങ­ളു­ടെ രു­ദ്രാ­ക്ഷ ഡി­പ്പോ പ­ണി­യി­ച്ചു. ഗൗ­രീ­ശ­ങ്കർ ബാ­ങ്ക് മാ­നേ­ജ­രാ­യി­രു­ന്ന ശങ്കർ ലാൽ­സേ­ട്ട് ഇൻ­സോൾ­വെ­ന്റാ­യ­പ്പോൾ ക­ട­പ്പു­റ­ത്തു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ അ­മ­രാ­വ­തീ­സ­ദൃ­ശ­മാ­യ മൂ­ന്നു­നി­ല ബം­ഗ്ലാ­വും ഞങ്ങൾ വി­ല­കൊ­ടു­ത്തു വാ­ങ്ങി. പ­റ­ങ്ങോ­ടൻ എന്ന പേ­രി­നു് അവസ്ഥ പോ­രാ­യ്ക­യാൽ അ­ങ്ങോർ തന്റെ പേ­രു­മാ­റ്റി, പി. എൻ. പൂ­ഴി­പ്പ­റ­മ്പ് എ­ന്നാ­ക്കി. നി­ല­വി­ലു­ള്ള രണ്ടു കാ­റു­കൾ­ക്കു പുറമേ ഒരു റോൾസ് റോ­യ്സ് ഞങ്ങൾ ഇ­രു­വ­രും കൂടി വാ­ങ്ങി.

ആറു മാസം മുൻ­പു് ഒരു ദിവസം ഞ­ങ്ങ­ളു­ടെ റോൾസ് റോ­യ്സ് ബം­ഗ്ലാ­വി­ന്റെ ഗെ­യ്റ്റി­ന­ടു­ത്തു് എ­ത്താ­റാ­യ­പ്പോൾ പ­ന്ത്ര­ണ്ട­ണ വി­ല­യു­ള്ള ചു­രു­ട്ടി­ന്റെ ‘അ­ന്ത്യ­ദ്രേ­ക്കാ­ണ’ത്തെ പു­റ­ത്തേ­ക്കെ­റി­ഞ്ഞു് ഞാൻ പ­റ­ങ്ങോ­ട­നോ­ടു പ­റ­ഞ്ഞു:

“അ­ന്നൊ­രു ദിവസം ന­മ്മു­ടെ രു­ദ്രാ­ക്ഷ­ത്തിൽ വാ­സ്ത­വ­ത്തിൽ നമ്മൾ കാ­ണാ­ത്ത വല്ല മ­ഹ­ത്ത്വ­വും ഒ­ളി­ഞ്ഞു­കി­ട­ക്കു­ന്നു­ണ്ടാ­യി­രി­ക്കു­മോ എന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ താൻ പു­ച്ഛ­ര­സ­ത്തോ­ടു കൂടി ചി­രി­ച്ച­തു് ഓർ­മ്മ­യു­ണ്ടോ?”

പ­റ­ങ്ങോ­ടൻ:
“എന്തോ എ­നി­ക്കോർ­മ്മ­യി­ല്ല. പക്ഷേ, അ­ങ്ങ­നെ വല്ല മ­ഹ­ത്ത്വ­വും ഉ­ണ്ടെ­ന്നാ­ണോ തന്റെ വി­ശ്വാ­സം?”
ഞാൻ:
“അതേ”.
പ­റ­ങ്ങോ­ടൻ:
“തെ­ളി­വു്?”

ഈ സ­മ­യ­ത്തു് കാർ നാ­നാ­സു­മ­സു­ര­ഭി­ല­മാ­യ ന­ട­യിൽ­ക്കൂ­ടി വീ­ടി­ന്റെ മുൻ­വ­ശ­ത്തെ­ത്തി നി­ന്നു. ഞാൻ പു­റ­ത്തി­റ­ങ്ങി—സ്വർ­ണ്ണം­കെ­ട്ടി­ച്ച ആ­ന­ക്കൊ­മ്പു വടി ബം­ഗ്ലാ­വി­ന്റെ­യും കാ­റി­ന്റെ­യും പൂ­ന്തോ­ട്ട­ത്തി­ന്റെ­യും നേരെ ചൂ­ണ്ടി­ക്കൊ­ണ്ടു പ­റ­ഞ്ഞു. “തെ­ളി­വോ? അതാ! ഇതാ! അതാ!”

images/sanjayan-rm-3-t.png

പ­റ­ങ്ങോ­ടൻ ചി­രി­ച്ചു. പക്ഷേ, ഇ­ത്ത­വ­ണ ആ ചി­രി­യിൽ പു­ച്ഛ­ര­സം തീരെ ഉ­ണ്ടാ­യി­രു­ന്നി­ല്ല. (ഇതി ശ്രീ­രു­ദ്രാ­ക്ഷ­മാ­ഹാ­ത്മ്യം സ­മാ­പ്തം).

1997-ൽ അ­ച്ച­ടി­ച്ച പ­ത്താം ക്ലാ­സി­ലെ കേ­ര­ള­പാ­ഠാ­വ­ലി മ­ല­യാ­ളം പു­സ്ത­ക­ത്തി­ലെ പാഠം. വി­ദ്യാർ­ത്ഥി­കൾ­ക്കാ­യി സം­ശോ­ധ­നം ചെയ്ത രൂ­പ­മാ­യേ­ക്കാ­നി­ട­യു­ണ്ടു്.

Colophon

Title: Rudrakshamahathmyam (ml: രു­ദ്രാ­ക്ഷ­മാ­ഹാ­ത്മ്യം).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-03.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Rudrakshamahathmyam, സ­ഞ്ജ­യൻ, രു­ദ്രാ­ക്ഷ­മാ­ഹാ­ത്മ്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Aum and Ka letters, A photograph by Rushtook . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.