SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Two_Women_by_the_Window.jpg
Two Women by the Window, a painting by Bartolomé Esteban Murillo (1617–1682).
ര­ണ്ടാ­ള­ന്റെ ഭാ­ര്യ­മാർ
സതീശ് മാ­ക്കോ­ത്തു്

കു­റ­ച്ചു നാ­ളു­കൾ­ക്കു് മുൻ­പു് മ­ല­യാ­ള­ത്തി­ലെ ഒരു പ്ര­മു­ഖ മാ­ഗ­സി­നിൽ നി­ന്നാ­ണ­ന്നു പ­റ­ഞ്ഞു് ഒരാൾ എന്നെ വി­ളി­ച്ചു. ഓ­ണ­പ്പ­തി­പ്പി­ലേ­യ്ക്കു് കഥ വേ­ണ­മെ­ന്നാ­യി­രു­ന്നു ആ­വ­ശ്യം. ആ­നു­കാ­ലി­ക പ്ര­സ­ക്തി­യു­ള്ള­തും എ­ന്നാൽ മ­ല­യാ­ള­ത്തി­ന്റെ വേരിൽ പി­ടി­ച്ചു് ക­യ­റു­ന്ന­തും ആ­യി­രി­ക്ക­ണം കഥ എ­ന്നാ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്. എ­നി­ക്കു വളരെ സ­ന്തോ­ഷ­മാ­യി. മ­ല­യാ­ള­ത്തി­ന്റെ വേരു് എ­ന്താ­ണ­ന്നു് പി­ടി­കി­ട്ടി­യി­ല്ലാ­യെ­ങ്കി­ലും ക­ഥ­യെ­ഴു­താ­നു­ള്ള അവസരം ക­ള­യ­ണ്ട എ­ന്നു­ത­ന്നെ ഞാൻ തീ­രു­മാ­നി­ച്ചു.

നാ­ടു­വി­ട്ടു­പോ­യ വീ­ര­മു­ത്തു­വി­ന്റെ കഥ എ­ഴു­താ­മെ­ന്നാ­ണു ഞാൻ വി­ചാ­രി­ച്ച­തു്. ഞങ്ങൾ ക­ളി­ക്കൂ­ട്ടു­കാ­രാ­യി­രു­ന്നു. അ­വ­ന്റെ കു­ടും­ബം ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ താ­മ­സ­ത്തി­നാ­യി എ­ത്തു­ന്ന­തു് എന്റെ കു­ഞ്ഞു­ന്നാ­ളിൽ ആണു്. ത­മി­ഴ്‌­നാ­ട്ടി­ലെ ഏതോ ഗ്രാ­മ­ത്തിൽ നി­ന്നു് വ­ന്ന­വ­രാ­യി­രു­ന്നു അവർ. പ­ട്ട­ണ­ത്തി­ലെ ഒരു മു­ത­ലാ­ളി ആ­യി­രു­ന്നു അവരെ നാ­ട്ടിൽ കൊ­ണ്ടു വന്നു പാർ­പ്പി­ച്ച­തു്. അ­വ­ന്റെ കു­ടും­ബ­ത്തെ­ക്കു­റി­ച്ചു് വേറേ വലിയ അ­റി­വു­ക­ളൊ­ന്നും ആർ­ക്കും ഇ­ല്ലാ­യി­രു­ന്നു.

images/randalan-3-1.jpg

നി­ലാ­വു­ള്ള ഒരു രാ­ത്രി­യിൽ ആ­യി­രു­ന്നു ഞാൻ വീ­ര­മു­ത്തു­വി­ന്റെ കഥ എ­ഴു­താൻ തു­ട­ങ്ങി­യ­തു്. പതിവു പോലെ രാ­ത്രി അല്പം വൈകി വീ­ട്ടിൽ എ­ല്ലാ­വ­രും നല്ല ഉ­റ­ക്ക­മാ­യി എ­ന്നു് ബോ­ധ്യം വ­രു­ത്തി­യ­തി­നു് ശേ­ഷ­മാ­ണു് ഞാൻ വ­രാ­ന്ത­യി­ലെ കോ­ച്ചി­യിൽ എ­ഴു­താ­നാ­യി ഇ­രു­ന്ന­തു്. കാ­റ്റു­പോ­ലും നി­ല­ച്ച രാ­ത്രി­യ്ക്കു് ഗ­ന്ധ­രാ­ജ­പ്പൂ­വി­ന്റെ മ­ണ­മു­ണ്ടാ­യി­രു­ന്നു. എ­ഴു­ത്തു് എ­പ്പോ­ഴും എ­നി­ക്കു് ഒരു ല­ഹ­രി­യാ­ണു്. സു­ഖ­ക­ര­മാ­യ ഒരു ലോ­ക­ത്തി­ലേ­യ്ക്കു­ള്ള കൂ­പ്പു­കു­ത്ത­ലാ­ണ­തു്. എ­ഴു­താ­നി­രി­ക്കു­മ്പോൾ ക­ഥാ­പാ­ത്ര­ങ്ങൾ ഓ­രോ­രു­ത്ത­രാ­യി എന്റെ മു­ന്നിൽ വ­ന്നു് നിൽ­ക്കും. ഞാ­ന­വർ­ക്കു് ഓരോരോ ജോ­ലി­കൾ നൽകും. ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കും. ശാ­സി­ക്കും. ഉ­പ­ദേ­ശി­ക്കും ചി­ല­പ്പോൾ ശി­ക്ഷി­ക്കും. എ­ഴു­ത്തി­ലേ­യ്ക്കു് ശ­രി­ക്കും ഞാൻ ല­യി­ച്ചു് വരിക ആ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് എന്നെ തി­ക­ച്ചും വി­ഷ­മ­സ്ഥി­തി­യി­ലാ­ക്കി­യ ആ സംഭവം ഉ­ണ്ടാ­യ­തു്. പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ വീ­ര­മു­ത്തു എവിടെ നി­ന്നോ എന്റെ മു­ന്നി­ലേ­യ്ക്കു് ക­ട­ന്നു വന്നു. വ­ന്ന­പാ­ടെ വീ­ര­മു­ത്തു എ­ന്നോ­ടു് ക­യർ­ക്കാ­നും ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കാ­നും തു­ട­ങ്ങി. ഒരു നി­ഷേ­ധി­യു­ടെ ഭാ­വ­മാ­യി­രു­ന്നു അവനു്. അ­നു­വാ­ദ­മി­ല്ലാ­തെ അ­വ­ന്റെ കഥ ഞാൻ എ­ഴു­തു­ന്ന­തി­ലാ­യി­രു­ന്നു അമർഷം മു­ഴു­വ­നും എ­ന്നു് തോ­ന്നി. അ­വി­ചാ­രി­ത­മാ­യ ആ വരവിൽ അല്പം പ­രി­ഭ്ര­മം ഉ­ണ്ടാ­യെ­ങ്കി­ലും മ­നഃ­സാ­ന്നി­ദ്ധ്യം വി­ടാ­തി­രി­ക്കാൻ ഞാൻ പ­ര­മാ­വ­ധി പ­ണി­പ്പെ­ട്ടു. ക­ഴി­യാ­വു­ന്ന­ത്ര­യും അവനെ അ­നു­ന­യി­പ്പി­ക്കു­വാൻ ഞാൻ ശ്ര­മി­ച്ചെ­ങ്കി­ലും അവൻ ഒരു വി­ട്ടു­വീ­ഴ്ച­യ്ക്കും ത­യ്യാ­റ­ല്ലാ­യി­രു­ന്നു. നി­വർ­ത്തി­യി­ല്ലാ­തെ വ­ന്ന­പ്പോൾ അവൻ പ­റ­യു­ന്ന­തൊ­ന്നും കാ­ര്യ­മാ­ക്കാ­തെ ഞാൻ ക­ഥ­യെ­ഴു­ത്തു് തു­ടർ­ന്നു. അ­പ്പോൾ അവനു് ഒ­ന്നു­കൂ­ടി ദേ­ഷ്യ­മാ­യി. ക­ലി­പൂ­ണ്ടു് വി­റ­ച്ചു­കൊ­ണ്ടു് അവൻ പ­റ­ഞ്ഞു,“ഞാ­നി­ല്ലാ­തെ നീ എ­ങ്ങ­നെ എന്റെ ക­ഥ­യെ­ഴു­തു­മെ­ന്നു് ഒന്നു കാണണം… ” അ­ന്നേ­രം ശ­ക്ത­മാ­യ ഒരു കാ­റ്റു് ആ­ഞ്ഞു് വീ­ശു­ക­യും ഗ­ന്ധ­രാ­ജ­പ്പൂ­വി­ന്റെ മണം എങ്ങോ പോയി മ­റ­യു­ക­യും ചെ­യ്തു. അ­തി­ശ­യ­ക­ര­മെ­ന്നോ­ണം എന്റെ മ­ന­സ്സിൽ നി­ന്നും അ­വ­ന്റെ കഥയും അതോടെ ഇ­ല്ലാ­താ­യി. പി­ന്നീ­ടു് എത്ര ശ്ര­മി­ച്ചി­ട്ടും എ­നി­ക്കു് കഥ തു­ട­രാൻ ക­ഴി­ഞ്ഞി­ല്ല. ഞാൻ മാ­ഗ­സിൻ­കാ­രോ­ടു് ഇ­ക്കാ­ര്യം പ­റ­ഞ്ഞു. ‘വിഷയ ദാ­രി­ദ്ര്യ­മു­ണ്ടെ­ങ്കിൽ എ­ന്തി­നാ­ണു് കഥ എ­ഴു­താ­മെ­ന്നു് ഏ­റ്റ­തു്’ എ­ന്നാ­യി അവർ. വളരെ സ­ങ്ക­ടം തോ­ന്നി. പക്ഷേ, ആ­രോ­ടു് … എ­ങ്ങ­നെ പ­റ­ഞ്ഞു് മ­ന­സ്സി­ലാ­ക്കി­ക്കാൻ … എ­ഴു­തി­യ­ത്ര­യും കഥ തൽ­ക്കാ­ലം ഇവിടെ കൊ­ടു­ക്കു­ക­യാ­ണു്.

സ്വ­ന്തം,

ദേവ് നാ­രാ­യൺ.

മു­ത്തു്
images/randalan-2.jpg

ബീമൻ പട്ടർ ത­ഞ്ചാ­വൂർ റെ­യിൽ­വേ സ്റ്റേ­ഷ­നിൽ വ­ണ്ടി­യും കാ­ത്തു് നി­ന്നി­രു­ന്ന സാ­യ­ന്ത­ന­ത്തി­ലാ­ണു് കൊ­ങ്ങി­ണി­പ്പൂ­വി­ന്റെ മ­ണ­മു­ള്ള ഒരു പത്തു വ­യ­സ്സു­കാ­രി പെൺ­കു­ട്ടി പ്ലാ­റ്റ്ഫോ­മി­ലേ­യ്ക്കു് ഓടി വ­ന്ന­തു്. “അയ്യാ, ട്രെ­യി­നെ­പ്പൊ വരും?” ഓടി വ­ന്ന­പാ­ടെ അവൾ പ­ട്ട­രോ­ടു് ചോ­ദി­ച്ചു. അ­വ­ളു­ടെ കു­പ്പാ­യം കീ­റി­യും ശ­രീ­ര­മാ­കെ ക­രി­പു­ര­ണ്ടു­മി­രു­ന്നു. സാ­ധാ­ര­ണ­യിൽ നി­ന്നും വ്യ­ത്യ­സ്ത­വും വ­ലു­തു­മാ­യി­രു­ന്നു അ­വ­ളു­ടെ പൊ­ക്കിൾ­ക്കൊ­ടി. അതു് കു­പ്പാ­യ­ത്തി­ന്റെ വി­ട­വി­ലൂ­ടെ വെ­ളി­യി­ലേ­യ്ക്കു് തള്ളി നി­ന്നി­രു­ന്നു. പട്ടർ മ­റു­പ­ടി പറയാൻ തു­ട­ങ്ങു­ന്ന­തി­നു മു­ന്നേ തന്നെ പ്ലാ­റ്റ്ഫോ­മി­ന്റെ അ­ഴു­ക്കു­പു­ര­ണ്ട കോണിൽ നി­ന്നും മു­ഴി­ഞ്ഞ വേ­ഷ­ത്തി­ലു­ള്ള ഒരു സ്ത്രീ പ­രി­ഭ്ര­മി­ച്ചു­കൊ­ണ്ടു് അ­വി­ടേ­യ്ക്കു് ഓ­ടി­യെ­ത്തി. അവർ പെൺ­കു­ട്ടി­യു­ടെ കൈ­യ്യിൽ ക­ട­ന്നു് പി­ടി­ച്ചി­ട്ടു് ചോ­ദി­ച്ചു, “എൻ മു­ത്തേ ഇന്ത മൂളൈ ഉ­ന­ക്കു് യാർ സൊ­ന്ന­തു്?”

നിർ­ത്താ­തെ പാ­ഞ്ഞു പോ­യൊ­രു ഗു­ഡ്സ് വ­ണ്ടി­യു­ടെ കാ­റ്റിൽ പെൺ­കു­ട്ടി­യു­ടെ മു­ടി­യി­ഴ­കൾ വി­ടർ­ന്നു പ­റ­ന്നു. പട്ടർ കു­ട്ടി­യു­ടെ നി­ഷ്ക­ള­ങ്ക­മാ­യ മു­ഖ­ത്തോ­ട്ടു നോ­ക്കി. അ­ന്നേ­രം അവൾ ചോ­ദി­ച്ചു,

“അയ്യാ, ഉങ്കൾ എൻ ത­ന്തൈ­യാ­ക ഇ­രി­ക്ക മു­ടി­യു­മാ? എ­ന­ക്കു് ദോശൈ വാ­ങ്ങി തരും ത­ന്തൈ­യാ­ക ഉങ്കൾ ഇ­രി­ക്ക മു­ടി­യു­മാ?”

സ്ത്രീ പെ­ട്ടെ­ന്നു് മു­ത്തു­വി­ന്റെ വായ് പൊ­ത്തി­പ്പി­ടി­ച്ചു.

“മ­ന്നി­ക്ക­വും അയ്യാ… ചിന്ന കൊ­ഴ­ന്തൈ… ”

“എന്തു പറ്റി മു­ത്തു­വി­ന്റെ അ­ച്ഛ­നു്?” പട്ടർ ചോ­ദി­ച്ചു.

“അവർ ഒരു കൊ­ടൂ­ര­മാ­ന മനിതൻ… ”

മു­ത്തു­വി­നെ പ്ര­സ­വി­ക്കു­ന്ന­തി­ന്റെ അ­ന്നു് അ­ടി­വ­യ­റ്റിൽ ഒരു തൊഴി കി­ട്ടി­യ­തു് ഓർ­മ്മ­യു­ണ്ടു് വീ­ര­മ്മ­യ്ക്കു്. എ­പ്പോ­ഴോ ബോധം വീ­ഴു­മ്പോൾ തൊ­ഴു­ത്തിൽ കാ­ലി­കൾ­ക്കി­ട­യിൽ ആ­യി­രു­ന്നു. കൈ­യ്യിൽ കി­ട്ടി­യൊ­രു ക­ല്ലെ­ടു­ത്തു് പൊ­ക്കിൾ­ക്കൊ­ടി മു­റി­ച്ചു് ബാ­ക്കി­യു­ള്ള ജീ­വ­നു­മാ­യി ര­ക്ഷ­പെ­ട്ടു. അ­ന്നു് വീ­ര­മ്മ­യ്ക്കു് പ്രാ­യം പ­തി­ന­ഞ്ചു്! അച്ഛൻ വാ­ങ്ങി­ക്കൊ­ടു­ക്കു­ന്ന പ­ല­ഹാ­ര­വു­മാ­യി റെ­യിൽ­വേ കോ­ള­നി­യി­ലെ മറ്റു കു­ട്ടി­കൾ എ­ത്തു­മ്പോൾ മു­ത്തു എ­ന്നും കൊ­തി­യോ­ടെ നോ­ക്കി നി­ന്നി­ട്ടു­ണ്ടു്. അ­ച്ഛ­നി­ല്ലാ­ത്ത­തി­ന്റെ പേരിൽ ഓരോരോ ക­ളി­യാ­ക്കൽ നേ­രി­ടേ­ണ്ടി വ­രു­മ്പോ­ഴും അപമാന ഭാ­ര­ത്താൽ അവൾ ത­ല­കു­നി­ച്ചു് നി­ന്നു.

ട്രാ­ക്കിൽ ത­ല­യ­റ്റു കി­ട­ക്കു­ന്ന ശ­രീ­ര­ങ്ങൾ മു­ത്തു പല തവണ ക­ണ്ടി­ട്ടു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ ബു­ദ്ധി­മു­ട്ട­ലു­ക­ളിൽ നി­ന്നു് ര­ക്ഷ­പ്പെ­ടാ­നു­ള്ള എ­ളു­പ്പ­വ­ഴി­യാ­ണു് മ­ര­ണ­മെ­ന്ന­തു് ട്രാ­ക്കി­ലേ­യ്ക്കു് ഓ­ടി­ക്കൂ­ടു­ന്ന­വർ പ­റ­ഞ്ഞി­രു­ന്ന­തു് അവൾ ഓർ­മ്മ­യിൽ സൂ­ക്ഷി­ച്ചി­രു­ന്നു.

അ­പ്പോൾ ഞ­ര­ക്ക­ത്തോ­ടെ ഒരു തീ­വ­ണ്ടി അവർ നിന്ന പ്ലാ­റ്റ്ഫോ­മി­ലേ­ക്കെ­ത്തി നി­ന്നു. വ­ണ്ടി­യി­ലേ­യ്ക്കു് ക­യ­റു­മ്പോൾ പട്ടർ മു­ത്തു­വി­ന്റെ കൈയിൽ പി­ടി­ച്ചു, “പോ­രു­ന്നോ നീ.” ഇ­റ­ങ്ങു­മ്പോൾ മു­ത്തു­വി­നോ­ടൊ­പ്പം അ­വ­ളു­ടെ അ­മ്മ­യും കൂടെ ഉ­ണ്ടാ­യി­രു­ന്നു.

⋄ ⋄ ⋄

പ­തി­ന­ഞ്ചു വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു­ള്ള ശ­ക്ത­മാ­യൊ­രു മ­ഴ­ക്കാ­ല­ത്താ­യി­രു­ന്നു ബീമൻ പട്ടർ സ്വർ­ണ്ണ­പ്പ­ണി­ക്കാ­രെ തി­ര­ക്കി ഉ­ദു­മൽ­പേ­ട്ട­യ്ക്കു് അ­ടു­ത്തു­ള്ള ത­ട്ടാ­ന്മാ­രു­ടെ ഗ്രാ­മ­ത്തി­ലേ­യ്ക്കു യാത്ര പോ­യ­തു്. പ­ണി­ക്കാ­രു­ടെ കുറവു കാരണം ബി­സി­ന­സി­നു് മാ­ന്ദ്യം വന്ന സ­മ­യ­മാ­യി­രു­ന്നു അതു്. മ­ഴ­ക്കാ­ല­മാ­ണെ­ന്നൊ­ന്നും ക­ണ­ക്കാ­ക്കാ­തെ ബീമൻ പട്ടർ മറയൂർ വഴി യാത്ര തി­രി­ച്ചു.

“ഉരുൾ പൊ­ട്ടി റോഡ് ഒ­ലി­ച്ചു പോ­യി­ട്ടു­ണ്ടു്. വഴി വളരെ അപകടം പി­ടി­ച്ച­താ­ണു് സാർ. വണ്ടി ഒ­ന്നും പോ­കി­ല്ല.” ച­ന്ദ­ന­മ­ണ­മു­ള്ള ചി­ന്നാർ കാടു് താ­ണ്ടാൻ മ­റ­യൂ­രി­ലെ ലോ­ഡ്ജിൽ നി­ന്നും ഇ­റ­ങ്ങി­യ­പ്പോൾ ലോ­ഡ്ജു­ട­മ പ­ട്ട­രെ താ­ക്കീ­തു് ചെ­യ്തു.

“നല്ല സ­മ­യ­ത്തി­നു­വേ­ണ്ടി നോ­ക്കി നി­ന്നാ­ലു് ബി­സി­ന­സ്സും ഒ­ലി­ച്ചു പോകും.” വെള്ള ഷാൾ ക­ഴു­ത്തിൽ ചു­റ്റി, ജു­ബ്ബാ­യു­ടെ പോ­ക്ക­റ്റിൽ കൈ­യി­ട്ടു്, തേഞ്ഞ റബ്ബർ ചെ­രു­പ്പു് റോ­ട്ടി­ലെ കലക്ക വെ­ള്ള­ത്തിൽ കഴുകി ബീമൻ പട്ടർ ചി­ന്നാ­റി­ലേ­യ്ക്കു­ള്ള ദൂ­ര­മ­ത്ര­യും ന­ട­ന്നു. അ­വി­ടു­ന്നു് ജീ­പ്പിൽ ഉ­ദു­മൽ­പേ­ട്ട­യി­ലേ­യ്ക്കും. ചി­ന്ന­യ്യ­നെ ക­ണ്ടു­മു­ട്ടു­മ്പോൾ അയാൾ അ­ത്യ­ധി­കം വിഷമ സ്ഥി­തി­യിൽ ആ­യി­രു­ന്നു. അ­യാ­ളു­ടെ ഭാര്യ മ­രി­ച്ചി­ട്ടു് അധിക ദി­വ­സ­മാ­യി­രു­ന്നി­ല്ല അ­ന്നു്.

“വേല വേണം അയ്യാ… കു­ഴ­ന്തൈൻ തായ്… നാൻ എന്നാ സെ­യ്യാ മു­ടി­യും?” താ­ടി­യിൽ പി­ടി­ച്ചു വ­ലി­ക്കു­ന്ന കു­ഞ്ഞി­ളം കൈ­യു­ടെ ത­ണു­പ്പിൽ ചി­ന്ന­യ്യൻ പ­ട്ട­രു­ടെ മു­ന്നിൽ കു­മ്പി­ട്ടു.

“ആ­ണൊ­രു­ത്ത­നു് എ­ളു­പ്പ­മു­ള്ള കാ­ര്യ­മ­ല്ല എ­ന്നു് അ­റി­യാ­ഞ്ഞി­ട്ട­ല്ല ചി­ന്ന­യ്യൻ. എന്റെ കൂടെ പോരൂ… ഇവനു് അ­മ്മ­യി­ല്ലാ­ത്ത കു­റ­വു് ഒ­രി­ക്ക­ലും ഉ­ണ്ടാ­വി­ല്ല. ര­ണ്ട­മ്മ­മാ­രു­ണ്ടാ­വും ഇവനു്… വീ­ര­മ്മ­യും മു­ത്ത­മ്മ­യും… ”

ബീമൻ പട്ടർ വെ­ച്ചു­കൊ­ടു­ത്ത തോ­ട്ടി­റ­മ്പി­ലെ വീ­ട്ടിൽ ചി­ന്ന­യ്യൻ ര­ണ്ടു് സ്ത്രീ­ക­ളും കു­ഞ്ഞു­മാ­യി താമസം തു­ട­ങ്ങി. അയാൾ ദി­വ­സ­വും പ­ട്ട­ണ­ത്തി­ലെ ഒരു കടയിൽ ജോ­ലി­യ്ക്കു് പോകും. വൈ­കീ­ട്ടു തി­രി­ച്ചു വരും. ചി­ന്ന­യ്യൻ നാ­ട്ടു­കാ­രോ­ടു് ഒ­ന്നും സം­സാ­രി­ച്ചി­ല്ല. അ­യാ­ളു­ടെ രണ്ടു പെ­ണ്ണു­ങ്ങ­ളും ആ­രോ­ടും സം­സാ­രി­ച്ചി­ല്ല. അവർ ഒ­രി­ക്ക­ലും പു­റ­ത്തോ­ട്ടു് ഇ­റ­ങ്ങി­യി­ല്ല. ചി­ന്ന­യ്യ­നെ­യും പെ­ണ്ണു­ങ്ങ­ളേ­യും ചേർ­ത്തു് നാ­ട്ടു­കാ­രിൽ ചിലർ ഓരോരോ കഥകൾ ഉ­ണ്ടാ­ക്കി. രണ്ടു പെ­ണ്ണു­ങ്ങ­ളു­ള്ള ചി­ന്ന­യ്യ­നെ ആളുകൾ ‘ര­ണ്ടാ­ളൻ’ എ­ന്നു് പ­റ­ഞ്ഞു­തു­ട­ങ്ങി. ചി­ന്ന­യ്യ­ന്റെ ഭാ­ര്യ­മാ­രെ ‘ര­ണ്ടാ­ള­ന്റെ പെ­ണ്ണു­ങ്ങൾ’ എ­ന്നും. കു­ളി­ക്ക­ട­വി­ലും കി­ണ­റ്റിൻ ക­ര­യി­ലും നി­ന്നു് ചി­ന്ന­യ്യ­ന്റെ ഭാ­ര്യ­മാ­രെ­ക്കു­റി­ച്ചു് പെ­ണ്ണു­ങ്ങൾ പ­റ­ഞ്ഞു, “നാ­ണ­മി­ല്ലാ­ത്ത വർ­ഗ്ഗ­ങ്ങൾ… ”

⋄ ⋄ ⋄

ഇ­രു­പ­തു വ­യ­സ്സി­നു് ഒ­രു­മാ­സം കൂടി ബാ­ക്കി­യു­ള്ള, മ­ഴ­യു­ടെ ത­ണു­പ്പും പാ­ട്ടു­മു­ള്ള ഇ­ട­വ­ത്തി­ന്റെ സ­ന്ധ്യ­യ്ക്കാ­ണു് വീ­ര­മു­ത്തു­വി­നു് നേരേ അ­വ­സാ­ന­മാ­യി ആ ചോ­ദ്യ­മു­ണ്ടാ­യ­തു്.

“ആ­രാ­ണ­ടാ സ­ത്യ­ത്തിൽ നി­ന്റെ തള്ള?”

മൂ­പ്പ­ന്റെ ഷാ­പ്പി­ന്റെ കോണിൽ കാ­ലൊ­ടി­ഞ്ഞ ബ­ഞ്ചി­ലി­രു­ന്നു് വ­റു­ത്ത കാരി പൊ­ളി­ച്ചു് തി­ന്നാൻ തു­ട­ങ്ങു­മ്പോ­ഴാ­ണു് വീ­ര­മു­ത്തു­വി­നോ­ടു് ആ ചോ­ദ്യ­മു­ണ്ടാ­യ­തു്. പൗ­രു­ഷ­ത്ത­ത്തി­ന്റെ ഓർ­മ്മ­പ്പെ­ടു­ത്ത­ലു­മാ­യി ത­ളിർ­ത്തു വന്ന മീശ മൂ­ക്കി­നു് താഴെ വി­റ­ച്ചു. ചെ­റു­പ്പ­ത്തിൽ ഒ­ത്തി­രി തവണ വീ­ര­മു­ത്തു ആ ചോ­ദ്യം കേ­ട്ടി­ട്ടു­ള്ള­താ­ണു്. അ­ന്നു് മ­റു­പ­ടി­യാ­യി ആ കു­ഞ്ഞു വായിൽ നി­ന്നു­മു­തിർ­ന്ന എ­ടു­ത്താൽ പൊ­ങ്ങാ­ത്ത വാ­ക്കു­കൾ കേൾ­ക്കു­ന്ന­വർ­ക്കു് നല്ല ര­സ­മാ­യി­രു­ന്നു. വ­ളർ­ന്ന­പ്പോൾ കു­രു­ത്തം കെട്ട ചോ­ദ്യ­ങ്ങൾ­ക്കു് ക­രു­ത്തു­ള്ള കൈകൾ മ­റു­പ­ടി പറയാൻ തു­ട­ങ്ങി. സം­ശ­യ­ങ്ങൾ നാവിൻ തു­മ്പിൽ ഒ­ളി­പ്പി­ച്ചു വെ­ച്ചി­രു­ന്ന­വർ ഇ­ട­വ­ഴി­യി­ലും പാ­ട­വ­ര­മ്പി­ലും വീ­ര­മു­ത്തു­വി­നെ നോ­ക്കി ചോ­ദ്യ­ങ്ങൾ ചി­രി­യിൽ മാ­ത്ര­മാ­യി ഒ­തു­ക്കി.

പു­റം­കാ­ലി­നാൽ ബെ­ഞ്ചിൽ ച­വു­ട്ടി­ത്ത­ള്ളി വീ­ര­മു­ത്തു എ­ഴു­ന്നേ­റ്റു. കാ­ലി­ള­കി­യ ബെ­ഞ്ചു് ഇ­ള­കി­യാ­ടി. പി­ന്നെ സൈ­ക്കി­ളെ­ടു­ത്തു് നി­ന്നു ച­വി­ട്ടി.

“ഇനീം എന്നെ ക­ളി­പ്പി­ക്ക­രു­തു്. പറ… ആരാ എന്റെ അമ്മ?” സൈ­ക്കി­ളിൽ നി­ന്നി­റ­ങ്ങാ­തെ വീ­ര­മു­ത്തു അതു് ചോ­ദി­ക്കു­മ്പോൾ ചി­ന്ന­യ്യൻ മു­റ്റ­ത്തെ കയർ ക­ട്ടി­ലിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു.

ശബ്ദം കേ­ട്ടു് വീ­ര­മ്മ­യും മു­ത്ത­മ്മ­യും പു­റ­ത്തു വന്നു. അവരെ ചൂ­ണ്ടി ചി­ന്ന­യ്യൻ പ­റ­ഞ്ഞു, “എത്ര തവണ പ­റ­ഞ്ഞി­ട്ടു­ള്ള കാ­ര്യ­മാ­ണു് മോനേ. നി­ന­ക്കു് ര­ണ്ട­മ്മ­മാ­രു­ണ്ടു്. അ­ത്ര­മാ­ത്രം അ­റി­ഞ്ഞാൽ മതി. നീ ഭാ­ഗ്യ­മു­ള്ള­വ­നാ­ണു്. അ­തി­നു് നീ ദൈ­വ­ത്തോ­ടു് നന്ദി പറയുക.”

“ന­ശി­ച്ച ഭാ­ഗ്യം. അ­നു­ഭ­വി­ച്ചാ­ലേ നെ­ഞ്ചി­ന്റെ വേദന മ­ന­സ്സി­ലാ­വൂ… ” വീ­ര­മു­ത്തു സൈ­ക്കിൾ തി­രി­ച്ചു. പി­ന്നെ പു­റ­കി­ലേ­യ്ക്കു് തി­രി­ഞ്ഞു് നോ­ക്കാ­തെ സൈ­ക്കി­ളിൽ നി­ന്നു­ച­വു­ട്ടി.

⋄ ⋄ ⋄

കോ­വി­ഡ് ലോ­ക്ക്ഡൗ­ണി­നെ­ത്തു­ടർ­ന്നു് കൂ­ലി­പ്പ­ണി­ക്കാ­രു­ടെ കൂട്ട പ­ലാ­യ­ന­മാ­ണു് വ­ട­ക്കേ ഇ­ന്ത്യ­യി­ലേ­യ്ക്കു് ഉ­ണ്ടാ­യ­തു്. വ­ട­ക്കൻ സം­സ്ഥാ­ന­ങ്ങ­ളി­ലേ­യ്ക്കു് പോ­യി­രു­ന്ന­വർ­ക്കു് ഒരു എ­ളു­പ്പ­മാർ­ഗ­മാ­യി­രു­ന്നു ഒ­റീ­സ­യി­ലെ ബി­സ്രാ­യി­ലൂ­ടെ­യു­ള്ള യാത്ര. ആ­നു­കാ­ലി­ക പ്ര­സ­ക്തി­യു­ള്ള വിഷയം വേ­ണ­മെ­ന്നു് മാ­ഗ­സി­നിൽ നി­ന്നു് ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്ന­തു് പ­റ­ഞ്ഞ­ല്ലോ. കോ­വി­ഡ­ല്ലാ­തെ എന്തു വിഷയം? വീ­ര­മു­ത്തു­വി­ന്റെ നാ­ടു­വി­ട്ടു­ള്ള യാത്ര ബി­സ്രാ­യി­ലേ­യ്ക്കു് ആ­വ­ട്ടെ എ­ന്നു് ഞാനും കരുതി. കഥ തു­ട­രാം. “ഔരത് ലോഗ് ഐസാ ഭീ ഹൈ ക്യാ?” ബി­സ്രാ ഹോ­സ്പി­റ്റ­ലി­നു മു­ന്നി­ലു­ള്ള കു­റ്റി­ക്കാ­ടു­കൾ നി­റ­ഞ്ഞ സ്ഥ­ല­ത്തേ­യ്ക്കു് ഓ­ടി­ക്കൂ­ടി­യ­വ­രെ­ല്ലാം ഒ­റ്റ­ച്ചോ­ദ്യ­വു­മാ­യി പി­ടി­ച്ചു് നിർ­ത്തി­യ­തു­പോ­ലെ നി­ന്നു. കു­റ്റി­ക്കാ­ട്ടിൽ ചോ­ര­മ­ണം മാ­റാ­ത്ത ഒരു കു­ഞ്ഞു്! ഓടി എ­ത്തി­യ­വ­രു­ടെ കൂ­ട്ട­ത്തിൽ വീ­ര­മു­ത്തു­വും ഉ­ണ്ടാ­യി­രു­ന്നു. അയാൾ ആൾ­ക്കൂ­ട്ട­ത്തി­നി­ട­യി­ലൂ­ടെ വ­ന്നു് ആ കു­ഞ്ഞി­നെ കൈ­യി­ലെ­ടു­ത്തു. ആ­രൊ­ക്കെ­യോ അ­യാ­ളോ­ടു് പ­റ­ഞ്ഞു, “കൊ­റോ­ണ­ക്കാ­ല­മാ­ണു് സൂ­ക്ഷി­ച്ചാൽ ന­ന്നു്.” ഉ­റു­മ്പു കടി കൊ­ണ്ടു് തി­ണർ­ത്ത ശ­രീ­ര­വു­മാ­യി ക­ര­ഞ്ഞു­കൊ­ണ്ടി­രു­ന്ന കു­ഞ്ഞി­നെ കൈ­ക­ളി­ലേ­റ്റി കാ­റ്റി­ലാ­ടി­ക്കു­മ്പോൾ വീ­ര­മു­ത്തു­വി­ന്റെ മ­ന­സ്സു് കു­ളിർ­ന്നു. “ജീ­വി­ച്ചി­രി­ക്കു­ന്ന പി­ശാ­ചു­ക്ക­ളേ­ക്കാൾ ഭേദം അ­ദൃ­ശ­നാ­യ കൊറോണ തന്നെ.”

ലോ­ക്ഡൗ­ണി­ന്റെ എ­ട്ടാം നാ­ളി­ലാ­ണു് തെ­ക്കൻ നാ­ടു­ക­ളി­ലെ­വി­ടെ­യോ നി­ന്നു് കു­റ­ച്ചു­പേർ ബി­സ്രാ­യിൽ എ­ത്തി­യ­തു്. പാ­റ്റ്നാ­യു­ടെ പ്രാ­ന്ത­പ്ര­ദേ­ശ­ത്തെ­വി­ടെ­യോ ഉള്ള സ്വ­ന്തം ഗ്രാ­മ­ത്തെ ല­ക്ഷ്യ­മാ­ക്കി ആ­യി­രു­ന്നു അ­വ­രു­ടെ യാത്ര. സം­ഘ­ത്തിൽ രണ്ടു സ്ത്രീ­ക­ളും ഉ­ണ്ടാ­യി­രു­ന്നു. ഒരു സ്ത്രീ പൂർ­ണ്ണ ഗർ­ഭി­ണി­യും തു­ടർ­ച്ച­യാ­യു­ള്ള ന­ട­ത്തം മൂലം വളരെ അവശ നി­ല­യി­ലു­മാ­യി­രു­ന്നു. അ­ഞ്ജ­ലി എ­ന്നാ­യി­രു­ന്നു അ­വ­രു­ടെ പേരു്. ഗർ­ഭി­ണി­യേ­യും കൊ­ണ്ടു് തു­ടർ­ന്നു­ള്ള ന­ട­ത്തം പ്രാ­യോ­ഗി­ക­മ­ല്ല എന്ന തോ­ന്ന­ലു­ണ്ടാ­യ­പ്പോ­ഴാ­ണു് അ­ഞ്ജ­ലി­യെ ബി­സ്രാ ആ­ശു­പ­ത്രി­യിൽ പ്ര­വേ­ശി­പ്പി­ക്കാൻ ശ്ര­മി­ച്ച­തു്. പക്ഷേ, ആ­ശു­പ­ത്രി­യിൽ പ്ര­വേ­ശ­ന­ത്തി­നാ­യി കോ­വി­ഡ് നെ­ഗ­റ്റീ­വ് സർ­ട്ടി­ഫി­ക്ക­റ്റു് വേ­ണ­മാ­യി­രു­ന്നു. അ­ക്കാ­ര്യ­മ­റി­യാ­തെ അ­ഞ്ജ­ലി­യു­ടെ ഉ­ള്ളി­ലി­രു­ന്ന കു­ഞ്ഞു് അ­ടി­വ­യ­റ്റിൽ ആ­ഞ്ഞു് ആഞ്ഞു ച­വി­ട്ടി. പി­ന്നെ പതിയെ ത­ല­നീ­ട്ടി ഗ­തി­കെ­ട്ട ലോ­ക­ത്തി­ന്റെ അ­വ­ശ­ത­യോർ­ത്തു് ക­ര­ഞ്ഞു.

കു­ഞ്ഞി­നെ ഉ­പേ­ക്ഷി­ച്ചു് സംഘം പാ­റ്റ്നാ­യ്ക്കു് സ­മീ­പ­മു­ള്ള സ്വ­ന്തം ഗ്രാ­മ­ത്തി­ലേ­യ്ക്കു ന­ട­ന്നു. അ­ഞ്ജ­ലി ക­ര­ഞ്ഞു. കൂ­ടെ­യു­ള്ള­വർ അവരെ ആ­ശ്വ­സി­പ്പി­ച്ചു. “രോനാ നഹീൻ ബേ­ട്ടീ… വോ ബച്ചാ കോ ഭഗവാൻ ദേഖ് ലേഗാ… ഭൂഖ് ലഗ്കേ മർനേ സേ അച്ചാ ഹൈ… ” വെ­ള്ള­വും ആ­ഹാ­ര­വു­മി­ല്ലാ­തെ മു­ല­പ്പാൽ വ­റ്റി­യ അ­മ്മ­യു­ടെ കൂടെ ചേ­രു­ന്ന­തി­ലും ന­ല്ല­തു് കു­ട്ടി­യെ പ­ര­മ­കാ­രു­ണി­ക­നാ­യ ഭ­ഗ­വാ­നു് വി­ട്ടു­കൊ­ടു­ത്തു­ള്ള യാ­ത്ര­യാ­ണു്.

images/randalan-1.jpg

വീ­ര­മു­ത്തു കു­ഞ്ഞി­നേ­യും എ­ടു­ത്തു് സൈ­ക്കി­ളിൽ കയറി. ആരും അയാളെ ത­ട­ഞ്ഞി­ല്ല. എ­ങ്ങോ­ട്ടേ­ക്കാ­ണ­ന്നു് ആരും ചോ­ദി­ച്ചി­ല്ല. തു­രു­മ്പു പി­ടി­ച്ച സൈ­ക്കി­ളി­ന്റെ ഞ­ര­ക്ക­ത്തോ­ടൊ­പ്പം കു­ഞ്ഞി­ന്റെ ക­ര­ച്ചിൽ സം­ഗീ­ത­മാ­യി അ­യാ­ളോ­ടൊ­പ്പം കൂടി. നീണ്ട പ­ത്തു­വർ­ഷ­ങ്ങൾ­ക്കു ശേഷം വീ­ര­മു­ത്തു­വി­നു് അതൊരു തി­രി­ച്ചു പോ­ക്കാ­യി­രു­ന്നു. വ­ളർ­ന്ന നാ­ട്ടി­ലേ­യ്ക്കു്.

⋄ ⋄ ⋄

ചി­ന്ന­യ്യ­നും വീ­ര­മ്മ­യും മു­ത്ത­മ്മ­യും എ­ന്തു­കൊ­ണ്ടാ­ണു് അമ്മ ആ­രാ­ണ­ന്നു­ള്ള സത്യം അ­റി­യി­ക്കാ­തെ വീ­ര­മു­ത്തു­വി­നെ വ­ളർ­ത്തി­യ­തു? ക­ഥ­യു­ടെ മു­ന്നോ­ട്ടു­ള്ള പോ­ക്കി­നു് ആ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം വ­ള­രെ­യേ­റെ അ­വ­ശ്യ­മാ­യി­രു­ന്നു. അ­ന­ക്ക­മി­ല്ലാ­ത്ത രാ­ത്രി­യിൽ കോ­ച്ചി­യിൽ കി­ട­ന്നു് ഞാൻ പല പല ആ­വി­ഷ്കാ­ര സാ­ദ്ധ്യ­ത­ക­ളും മ­ന­സ്സിൽ കണ്ടു. അ­മ്മ­യി­ല്ലാ­ത്ത വീ­ര­മു­ത്തു­വി­നു് അ­മ്മ­യു­ടെ മു­ഴു­വൻ സ്നേ­ഹ­വും വാ­ത്സ­ല്യ­വും നൽ­കാ­നാ­യി ജീവൻ ഉ­ഴി­ഞ്ഞു­വെ­ച്ച മു­ത്ത­മ്മ­യേ­യും, സ്വ­ന്തം വിവാഹ ജീ­വി­ത­ത്തി­ലേ­റ്റ ആ­ഴ­മേ­റി­യ മു­റി­വു­കൾ മ­കൾ­ക്കു­ണ്ടാ­ക­രു­തെ­ന്നു് കരുതി വി­വാ­ഹ­ത്തി­നു് നിർ­ബ­ന്ധി­ക്കാ­ത്ത വീ­ര­മ്മ­യേ­യും മു­ന്നിൽ ക­ണ്ടു­കൊ­ണ്ടു് ഞാൻ കഥ തു­ട­രാൻ പോ­കു­മ്പോ­ഴാ­യി­രു­ന്നു വീ­ര­മു­ത്തു എന്റെ മു­ന്നിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തു്.

എന്റെ ഭാ­വ­ന­യിൽ വന്ന കഥയും യാ­ഥാർ­ത്ഥ്യ­വു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മി­ല്ലാ­യെ­ന്ന­താ­യി­രു­ന്നു അ­വ­നു­ന്ന­യി­ച്ച ഏ­റ്റ­വും വലിയ പരാതി. അ­തി­നോ­ടു് എ­നി­ക്കു് യോ­ജി­പ്പി­ല്ലാ­യി­രു­ന്നു.

“വീ­ര­മ്മ­യു­ടെ മോ­ളാ­യി­ട്ടാ­ണു് മു­ത്ത­മ്മ­യെ നീ കഥയിൽ കാ­ണി­ക്കു­ന്ന­തു്. എ­ന്നാൽ സ­ത്യ­മ­ത­ല്ല. വീ­ര­മ്മ­യും മു­ത്ത­മ്മ­യും എന്റെ അച്ഛൻ ചി­ന്ന­യ്യ­ന്റെ ഭാ­ര്യ­മാർ ത­ന്നെ­യാ­ണു്. അ­മ്മ­യും മോളും എ­ങ്ങ­നെ­യാ­ണു് ഒ­രാ­ളു­ടെ ഭാ­ര്യ­മാ­രാ­കു­ന്ന­തു്? കഥ വ­ള­ച്ചൊ­ടി­ക്കാൻ നി­ന­ക്കെ­ന്ത­വ­കാ­ശം?” അവൻ ചോ­ദി­ച്ചു. ഞാൻ ക­ഥാ­കാ­ര­ന്റെ സർവ്വ സ്വാ­ത­ന്ത്ര്യ­ത്തോ­ടെ­യും തർ­ക്കി­ച്ചു. ഭാ­വ­ന­യു­ടെ ലോ­ക­ത്തു് അ­ല­യാ­നു­ള്ള എന്റെ സ്വാ­ത­ന്ത്ര്യ­ത്തെ ഒരു വീ­ര­മു­ത്തു­വി­നും ചോ­ദ്യം ചെ­യ്യാൻ സാ­ധ്യ­മ­ല്ല. ഞാ­ന­തൊ­ട്ടും അ­നു­വ­ദി­ച്ചി­ല്ല. അതോടെ അവൻ എന്നെ വി­ട്ടു­പി­രി­ഞ്ഞു. ഞങ്ങൾ ത­മ്മിൽ പി­രി­ഞ്ഞ­തിൽ പി­ന്നെ കഥയും എന്നെ വി­ട്ടു പോ­യെ­ന്നു് പ­റ­ഞ്ഞി­രു­ന്ന­ല്ലോ. എ­ഴു­തി­യ­ത്ര­യും കഥ അ­ടു­ത്ത ചില കൂ­ട്ടു­കാർ­ക്കു് ഞാൻ ഷെയർ ചെ­യ്തു.

ഒ­റീ­സ­യിൽ നി­ന്നു­മു­ള്ള ഒരു സു­ഹൃ­ത്തു് എ­നി­ക്കു് ഒരു ലോ­ക്കൽ പ­ത്ര­ത്തി­ന്റെ വാർ­ത്താ­ശ­ക­ലം അ­യ­ച്ചു ത­ന്ന­തു് ഈ­യ­ടു­ത്ത കാ­ല­ത്താ­ണു്. ബി­സ്രാ­യി­ലെ പോ­ലീ­സ് ചെ­ക്ക് പോ­സ്റ്റ് ത­കർ­ത്തു് പാഞ്ഞ ഒരു ലോ­റി­യി­ടി­ച്ചു മ­രി­ച്ച അ­ജ്ഞാ­ത യു­വാ­വി­ന്റേ­യും ചോ­ര­മ­ണ­മു­ള്ള കു­ഞ്ഞി­ന്റേ­യും വാർ­ത്ത­യാ­യി­രു­ന്നു അതിൽ.

‘ഇതു് നി­ന്റെ വീ­ര­മു­ത്തു ആണോ’ സു­ഹൃ­ത്തു ചോ­ദി­ച്ചു. അ­തു­കേ­ട്ടു് ഞാൻ കുറേ ചി­രി­ച്ചു. എന്റെ കഥയിൽ വീ­ര­മു­ത്തു എ­ന്നു് പേ­രി­ട്ട ക­ഥാ­പാ­ത്ര­ത്തി­ന്റെ ശ­രി­ക്കു­മു­ള്ള പേരു് മ­റ്റൊ­ന്നാ­യി­രു­ന്നു. എ­ങ്കി­ലും ഒരു കാ­ര്യം എന്നെ അ­തി­ശ­യി­പ്പി­ക്കു­ക­യോ അ­തി­ലേ­റെ വി­ഷ­മി­പ്പി­ക്കു­ക­യോ ചെ­യ്തു. വീ­ര­മു­ത്തു എന്റെ മു­ന്നിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ട അതേ രാ­ത്രി ത­ന്നെ­യാ­യി­രു­ന്നു പ­ത്ര­വാർ­ത്ത­യിൽ കണ്ട അ­പ­ക­ട­വും ന­ട­ന്ന­തു്.

⋄ ⋄ ⋄

തൊ­ട്ട­ടു­ത്ത ദിവസം ഞാൻ വീ­ര­മു­ത്തു­വി­ന്റെ വീ­ട്ടി­ലേ­യ്ക്കു ചെ­ന്നു. അവൻ നാടു വി­ട്ടു് പോ­യ­തി­നു ശേഷം ഞങ്ങൾ കൂ­ട്ടു­കാ­രാ­രും അ­ങ്ങോ­ട്ടേ­യ്ക്കു് അധികം പോ­കാ­റി­ല്ലാ­യി­രു­ന്നു. ക­ഴി­ഞ്ഞ പ­ത്തു് വർ­ഷ­ത്തി­നു­ള്ളിൽ ഞാൻ തന്നെ ഏ­റ്റ­വും കൂ­ടി­യാൽ രണ്ടോ മൂ­ന്നോ തവണ പോ­യി­ട്ടു­ണ്ടാ­വും. ചി­ന്ന­യ്യൻ മു­റ്റ­ത്തെ കയർ ക­ട്ടി­ലിൽ ഉ­ണ്ടാ­യി­രു­ന്നു. എ­ന്നെ­ക്ക­ണ്ട­യു­ടൻ അയാൾ വ­ള­രെ­യേ­റെ സ­ന്തോ­ഷ­ത്തോ­ടെ എ­ണീ­റ്റു നിൽ­ക്കാൻ ഒരു ശ്രമം ന­ട­ത്തി. പക്ഷേ, പ­റ്റി­യി­ല്ല. പ്രാ­യം ത­ളർ­ത്തി­യ ശ­രീ­ര­ത്തിൽ നി­ന്നും വി­റ­യ്ക്കു­ന്ന ശബ്ദം. “ദേവാ, നീ വ­രു­മെ­ന്നു് ഞാൻ പ്ര­തീ­ക്ഷി­ച്ചി­രു­ന്നു. അവൻ വ­ന്നെ­ന്ന­റി­ഞ്ഞാൽ പി­ന്നെ നി­ങ്ങ­ളി­വി­ടെ നി­ന്നു് മാ­റി­ല്ല­ല്ലോ?”

“അവൻ വന്നോ…? എ­ന്നി­ട്ടു് എവിടെ അവൻ…?” ഞാൻ അ­ത്ഭു­ത­പ്പെ­ട്ടു ചോ­ദി­ച്ചു.

“ദേവാ, മോൻ സൈ­ക്കി­ളിൽ തി­രി­ച്ചു് വ­രു­ന്ന­താ­യി അച്ഛൻ സ്വ­പ്നം ക­ണ്ടി­ട്ടു് കു­റ­ച്ചു ദി­വ­സ­ങ്ങ­ളാ­യി. അ­ന്നു് മുതൽ തു­ട­ങ്ങി­യ­താ­ണി­തു്.” മു­ത്ത­മ്മ­യാ­ണു് ഉ­ത്ത­രം നൽ­കി­യ­തു്. വാ­തിൽ­പ്പ­ടി­യ്ക്കു് പി­ന്നിൽ നി­ന്നി­രു­ന്ന അവരെ സ­ത്യ­ത്തിൽ ഞാൻ ക­ണ്ടി­രു­ന്നി­ല്ല. അ­പ്പോൾ ശ­ക്ത­മാ­യ ഒരു കാ­റ്റ­ടി­ച്ചു. ആ കാ­റ്റി­നു് ഗ­ന്ധ­രാ­ജ­പ്പൂ­വി­ന്റെ മ­ണ­മു­ണ്ടാ­യി­രു­ന്നു.

സതീശ് മാ­ക്കോ­ത്ത്
images/satheeshmakkoth.jpg

ആ­ല­പ്പു­ഴ കോ­മ­ള­പു­രം സ്വ­ദേ­ശി. Mechanical Engineering Diploma ക­ഴി­ഞ്ഞു് 1998 മുതൽ കേ­ര­ള­ത്തി­നു പു­റ­ത്തും വി­ദേ­ശ­ത്തു­മാ­യി പല ക­മ്പ­നി­ക­ളിൽ ജോ­ലി­നോ­ക്കു­ന്നു. ഇ­പ്പോൾ ഗു­ജ­റാ­ത്തി­ലെ സൂ­റ­ത്തിൽ ഒരു ഇന്തോ ജർ­മ്മൻ ക­മ്പ­നി­യിൽ വൈസ് പ്ര­സി­ഡ­ന്റ് ഓ­പ്പ­റേ­ഷൻ­സ് ആയി ജോലി ചെ­യ്യു­ന്നു. രണ്ടു പു­സ്ത­ക­ങ്ങൾ ര­ചി­ച്ചി­ട്ടു­ണ്ടു്. അ­പ്പു­ക്കു­ട്ടൻ കഥകൾ, തൻഹ. ബ്ലോ­ഗ്: എന്റെ ചില കു­റി­പ്പു­കൾ.

Colophon

Title: Randalante Bharyamar (ml: ര­ണ്ടാ­ള­ന്റെ ഭാ­ര്യ­മാർ).

Author(s): Satheesh Makkoth.

First publication details: Sayahna Foundation; Trivandrum, Kerala; 2022-10-28.

Deafult language: ml, Malayalam.

Keywords: Short story, Satheesh Makkoth, Randalante Bharyamar, സതീശ് മാ­ക്കോ­ത്തു്, ര­ണ്ടാ­ള­ന്റെ ഭാ­ര്യ­മാർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Two Women by the Window, a painting by Bartolomé Esteban Murillo (1617–1682). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.