SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Lodenice_Railway_station.jpg
Railway station Loděnice, where Jiří Menzel shot in 1966 his film Closely Watched Trains, a photograph by Pastorius .
കാ­ല­ത്തെ അ­തി­ജീ­വി­ക്കു­ന്ന­താ­ണു് കോമഡി
ഐ. ഷ­ണ്മു­ഖ­ദാ­സ്
ചെ­ക്ക് സം­വി­ധാ­യ­കൻ ജിറി മെൻ­സി­ലു­മാ­യി ഒരു അ­ഭി­മു­ഖം

images/Jiri_Menzel.jpg
ജിറി മെൻ­സിൽ

ഫ്രാൻ­സി­ലെ ന­വ­രം­ഗ­സി­നി­മ­യു­ടെ ആ­വിർ­ഭാ­വ­ത്തി­നു ശേഷം ലോ­ക­സി­നി­മ­യിൽ പല ഇ­ട­ങ്ങ­ളി­ലെ­യും ചെ­റു­പ്പ­ക്കാ­രു­ടെ നേ­തൃ­ത്വ­ത്തിൽ പു­തി­യ­തും വ്യ­ത്യ­സ്ത­വും എന്നു ക­രു­ത­പ്പെ­ടു­ന്ന സി­നി­മ­കൾ ഉ­ണ്ടാ­യ­പ്പോ­ളാ­ണു് നി­രൂ­പ­കർ അതാതു നാ­ടു­ക­ളി­ലെ ഇ­ത്ത­രം സി­നി­മ­ക­ളെ­യും ന­വ­സി­നി­മ­കൾ എന്നു വി­ശേ­ഷി­പ്പി­ച്ചു തു­ട­ങ്ങി­യ­തു്. അ­ങ്ങി­നെ­യാ­ണു് ബ്ര­സീ­ലി­ലും ഇ­ന്ത്യ­യി­ലും മാ­ത്ര­മ­ല്ല, ചെ­ക്കോ­സ്ലാ­വാ­ക്യ­യി­ലും അ­റു­പ­തു­ക­ളി­ലും എ­ഴു­പ­തു­ക­ളി­ലും ആയി ‘ന­വ­ത­രം­ഗ­സി­നി­മ’കൾ ഉ­ണ്ടാ­യ­തു്. കേ­ര­ള­ത്തി­ന്റെ അ­ന്താ­രാ­ഷ്ട്ര­ച­ല­ച്ചി­ത്ര­മേ­ള ക­ഴി­ഞ്ഞ വർഷം സ­മ­ഗ്ര­സം­ഭാ­വ­ന­യ്ക്കു­ള്ള അ­വാർ­ഡ് നൽകി ആ­ദ­രി­ച്ച­തു്, ചെ­ക്ക് ന്യു­വേ­വ് സി­നി­മ­യി­ലെ പ്ര­ധാ­ന­പ്പെ­ട്ട സം­വി­ധാ­യ­ക­നാ­യ ജിറി മെൻ­സിൽ എന്ന എ­ഴു­പ­ത്തെ­ട്ടു­കാ­ര­നെ ആ­യി­രു­ന്നു. അ­മ്പ­തു വർഷം മു­മ്പു് ആ­ദ്യ­മാ­യി സം­വി­ധാ­നം ചെയ്ത മു­ഴു­നീ­ള­ചി­ത്ര­മാ­യ ‘ക്ലോ­സ്ലി ഒ­ബ്സേർ­വ്ഡ് ട്രെ­യിൻ’ ആണു് അ­ദ്ദേ­ഹ­ത്തെ ലോ­ക­പ്ര­ശ­സ്ത­നാ­ക്കി­യ­തു്. ക­മ്മ്യു­ണി­സ്റ്റ് കാ­ല­ഘ­ട്ട­ത്തിൽ എ­ടു­ത്ത ഈ ചി­ത്രം പല അം­ഗീ­കാ­ര­ങ്ങൾ നേ­ടു­ക­യും നി­ര­വ­ധി മേ­ള­ക­ളിൽ പ്ര­ദർ­ശി­പ്പി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. ഈ ചി­ത്ര­ത്തി­ന്റെ അ­മ്പ­താം വർ­ഷ­ത്തിൽ ചെ­ക്ക് റി­പ്പ­ബ്ലി­ക് സം­വി­ധാ­യ­ക­നെ ആ­ദ­രി­ച്ച­തു്, ഒരു തീ­വ­ണ്ടി­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് നൽ­കി­ക്കൊ­ണ്ടാ­യി­രു­ന്നു.

ച­ല­ച്ചി­ത്ര­സം­വി­ധാ­യ­ക­രാ­യ ചാ­പ്ലിൻ, വൂഡി അലൻ, ഹി­ച്ച്കോ­ക്ക്, വേര ചി­ത്ലോ­വ, എ­ന്നി­വ­രെ കു­റി­ച്ചു്, ച­ല­ച്ചി­ത്ര­നി­രൂ­പ­ക­രെ കു­റി­ച്ചു്, സെൻ­സർ­ഷി­പ്പി­നെ കു­റി­ച്ചു്, അ­നു­കൽ­പ്പ­ന­ത്തെ കു­റി­ച്ചു്, പ്രാ­ഗ് വ­സ­ന്ത­ത്തെ കു­റി­ച്ചു്, ചെ­ക്ക് നവരംഗ സി­നി­മ­യെ കു­റി­ച്ചു്, ഓ­സ്കാർ അ­നു­ഭ­വ­ത്തെ കു­റി­ച്ചു് എ­ല്ലാം കേ­ര­ള­ത്തിൽ വെ­ച്ചു ന­ട­ത്തി­യ ഈ അ­ഭി­മു­ഖ­ത്തിൽ, മെൻ­സിൽ സം­സാ­രി­ച്ച­തു്, വ­ഴ­ങ്ങാൻ മ­ടി­ക്കു­ന്ന ഇം­ഗ്ലീ­ഷ് ഭാ­ഷ­യി­ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് വേ­ണ്ട­ത്ര ആം­ഗി­ക­ച­ല­ന­ങ്ങ­ളും ഭാ­വ­പ്ര­ക­ട­ന­ങ്ങ­ളും ഉ­പ­യോ­ഗി­ക്കു­ന്ന­തിൽ നടനും കൂ­ടി­യാ­യ അ­ദ്ദേ­ഹം ഒരു പി­ശു­ക്കും കാ­ണി­ക്കു­ക­യു­ണ്ടാ­യി­ല്ല. കല മാ­ത്ര­മ­ല്ല, ജീ­വി­ത­വും നർ­മ്മ­പ്ര­ധാ­ന­മാ­യി­രി­ക്ക­ണം എന്ന ഒരു ബോധം, ഈ ക­ലാ­കാ­ര­ന്റെ വാ­ക്കു­ക­ളിൽ മാ­ത്ര­മ­ല്ല, ഭാ­വ­പ്ര­ക­ട­ന­ങ്ങ­ളി­ലും ആം­ഗി­ക­ച­ല­ന­ങ്ങ­ളി­ലും തെ­ളി­ഞ്ഞു­നി­ന്നി­രു­ന്നു.

ചോ­ദ്യം:
ച­ല­ച്ചി­ത്ര­കാ­രൻ എന്ന നി­ല­യി­ലു­ള്ള ആ­ദ്യ­ത്തെ അ­നു­ഭ­വ­ത്തിൽ നി­ന്നു തു­ട­ങ്ങാ­മെ­ന്നു തോ­ന്നു­ന്നു. വേര ചി­റ്റി­ലോ­വ­യു­ടെ അ­സി­സ്റ്റ­ന്റ് ആ­യി­രു­ന്ന­ല്ലോ…
ഉ­ത്ത­രം:
അല്ല. ഞാൻ ഒ­രി­ക്ക­ലും അ­സി­സ്റ്റ­ന്റ് ആ­യി­ട്ടി­ല്ല. ഒരു അ­സി­സ്റ്റ­ന്റ് ചെ­യ്യേ­ണ്ട ജോലി ഞാൻ പ­ഠി­ച്ചി­ട്ടി­ല്ല. എ­ന്താ­ണു് ഒരു അ­സി­സ്റ്റൻ­റി­ന്റെ കടമ? ഫിലിം സ്കൂ­ളിൽ ഞാൻ സം­വി­ധാ­യ­ക­നാ­കാ­നാ­ണു് പ­ഠി­ച്ച­തു്. വേര സം­വി­ധാ­യി­ക­യാ­യ­പ്പോൾ മ­റ്റു­ള്ള­വ­രെ­ല്ലാം ശ­ത്രു­ക്ക­ളാ­ണു് എന്നു ഭ­യ­പ്പെ­ട്ടി­രു­ന്നു. ഒരു സു­ഹൃ­ത്തി­നെ വേണം എന്നു തോ­ന്നി എന്നെ വി­ളി­ച്ചു. ഞാൻ അ­സി­സ്റ്റ­ന്റ് ആ­യി­രു­ന്നി­ല്ല. ഒരു സു­ഹൃ­ത്തു മാ­ത്ര­മാ­യി­രു­ന്നു.
ചോ­ദ്യം:
വേ­ര­യു­മാ­യു­ണ്ടാ­യി­രു­ന്ന സൌ­ഹൃ­ദ­ത്തെ കു­റി­ച്ചു സം­സാ­രി­ക്കാ­മോ?
ഉ­ത്ത­രം:
നല്ല സു­ഹൃ­ത്താ­യി­രു­ന്നു. അവർ സിനിമ സം­വി­ധാ­നം ചെ­യ്തു തു­ട­ങ്ങി­യ­പ്പോൾ ഞാനും സി­നി­മ­യെ­ടു­ക്കാൻ തു­ട­ങ്ങി­യി­രു­ന്നു. അവർ ഒരു ക­ലാ­കാ­രി­യാ­ണു്. ഞാൻ ഒരു ക­ലാ­കാ­ര­നാ­ണു് എ­ന്നു് ഒ­രി­ക്ക­ലും ക­രു­തി­യി­ട്ടി­ല്ല.
ചോ­ദ്യം:
ചെ­ക്ക് ന­വ­ത­രം­ഗ­സി­നി­മ­യെ കു­റി­ച്ചു്, സു­ഹൃ­ത്തു­ക്ക­ളാ­യി­രു­ന്ന ന­വ­ത­രം­ഗ­സം­വി­ധാ­യ­ക­രെ കു­റി­ച്ചു്…
ഉ­ത്ത­രം:
അവരിൽ പലരും എ­ന്നേ­ക്കാൾ മു­തിർ­ന്ന­വ­രാ­യി­രു­ന്നു. എ­നി­ക്കു് ചെ­റു­പ്പ­വും. എ­ന്നാൽ ക­മ്മ്യു­ണി­സ്റ്റ് ഭരണം ന­ട­ന്നി­രു­ന്ന കാ­ല­ത്തെ ജീ­വി­താ­നു­ഭ­വ­ങ്ങൾ സ­മാ­ന­ങ്ങ­ളാ­യി­രു­ന്നു. ഞ­ങ്ങ­ളെ­ല്ലാം വ­ളർ­ന്ന­തു് പ­രി­മി­ത­മാ­യ സ്വാ­ത­ന്ത്ര്യം ഉ­ണ്ടാ­യി­രു­ന്ന കാ­ല­ത്താ­യി­രു­ന്നു. പാ­ശ്ചാ­ത്യ­ലോ­ക­ത്തെ പലതും ഞ­ങ്ങൾ­ക്കു് എ­ടു­ക്കാൻ പ­റ്റു­മാ­യി­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു്, പൊതു അ­നു­ഭ­വ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. എ­ന്നാൽ ഞങ്ങൾ വ്യ­ത്യ­സ്ത പ്ര­കൃ­ത­ക്കാ­രു­മാ­യി­രു­ന്നു. പൊ­തു­വെ ഒരേ സാ­ഹ­ച­ര്യ­മാ­യി­രു­ന്നു എന്നു മാ­ത്രം…
ചോ­ദ്യം:
താ­ങ്ക­ളു­ടെ പ്ര­ശ­സ്ത­മാ­യ ചി­ത്രം എ­ഴു­പ­തു­ക­ളു­ടെ ര­ണ്ടാം പ­കു­തി­യിൽ ഞാൻ കാ­ണു­മ്പോൾ പേരു് ‘ക്ലോ­സ്ലി ഗാർ­ഡ­ഡ് ട്രെ­യ്ൻ’ എ­ന്നാ­യി­രു­ന്നു. ഇ­ന്നു് ‘ക്ലോ­സ്ലി ഒ­ബ്സേർ­വ്ഡ് ട്രെ­യ്ൻ’ എ­ന്നും ‘ക്ലോ­സ്ലി വാ­ച്ച്ഡ് ട്രെ­യ്ൻ’ എ­ന്നു­മാ­ണു് കാ­ണു­ന്ന­തു്.
ഉ­ത്ത­രം:
ജർ­മ്മ­നി­യിൽ നി­ന്നു­മാ­ണ­തു് വ­രു­ന്ന­തു്. യു­ദ്ധ­ഭൂ­മി­യി­ലേ­യ്ക്ക് പോ­കു­ന്ന തീ­വ­ണ്ടി­യാ­യി­രു­ന്ന­തു­കൊ­ണ്ടു് വലിയ നി­രീ­ക്ഷ­ണ­ത്തിൽ ആ­യി­രു­ന്നു തീ­വ­ണ്ടി. പു­സ്ത­ക­ത്തിൽ അ­തു­ണ്ടു്.
images/Lodenice_Railway_station.jpg
Railway station Loděnice, where Jiří Menzel shot in 1966 his film Closely Watched Trains.
ചോ­ദ്യം:
പ്രാ­ഗ് വ­സ­ന്ത­ത്തി­നു മു­മ്പു് എ­ടു­ത്ത ചി­ത്ര­മാ­ണ­തു്. പ്രാ­ഗ് വ­സ­ന്തം ക­ഴി­ഞ്ഞു് താ­ങ്കൾ സം­വി­ധാ­നം ചെ­യ്ത­തു് ‘ലാർ­ക്സ് ഓൺ എ സ്ട്രിം­ഗ്’ ആ­യി­രു­ന്നു. ഒരു യു­വാ­വ് എന്ന നി­ല­യ്ക്കു്, ഒരു ച­ല­ച്ചി­ത്ര­കാ­രൻ എന്ന നി­ല­യ്ക്കു്, പ്രാ­ഗ് വ­സ­ന്ത­ത്തി­ന്റെ അ­നു­ഭ­വ­ങ്ങൾ വി­ശ­ദീ­ക­രി­ക്കാ­മോ?
ഉ­ത്ത­രം:
ആദ്യം തന്നെ പ­റ­യേ­ണ്ട ഒരു കാ­ര്യം, പ്രാ­ഗ് വ­സ­ന്തം 1968-ൽ മാ­ത്ര­മാ­യി­ട്ടു­ള്ള­ത­ല്ല എ­ന്ന­താ­ണു്. അ­റു­പ­തു­ക­ളു­ടെ മ­ദ്ധ്യ­ത്തിൽ തന്നെ അതു തു­ട­ങ്ങി. സാ­വ­കാ­ശ­മാ­യി പഴയ ക­മ്മ്യു­ണി­സ്റ്റ് ഭരണം ദുർ­ബ്ബ­ല­മാ­യി­ത്തു­ട­ങ്ങി­യി­രു­ന്നു. കൂ­ടു­തൽ അയവു വ­ന്നി­രു­ന്നു അ­ക്കാ­ല­ത്തു്. ഈ സ­മ­യ­ത്തു് എ­നി­ക്കു് സിനിമ പി­ടി­ക്കാൻ പറ്റി. 1968-ൽ സോ­വി­യ­റ്റ് പ­ട്ടാ­ളം വന്നു. ഭരണം മാ­റ്റു­ക എ­ളു­പ്പ­മ­ല്ല… ഞാൻ പുതിയ ചി­ത്രം പൂർ­ത്തി­യാ­ക്കി. ഒ­ന്നാ­മ­ത്തെ കോ­പ്പി എ­ടു­ത്തു. അ­പ്പോ­ഴേ­യ്ക്കും പുതിയ ബോ­സ്സ് വന്നു. അയാൾ ചി­ത്രം നി­രോ­ധി­ച്ചു.
ചോ­ദ്യം:
പല വർഷം ക­ഴി­ഞ്ഞു് ബെർ­ലിൻ ച­ല­ച്ചി­ത്ര­മേ­ള­യിൽ വെ­ച്ചു് ചി­ത്ര­ത്തി­നു് മി­ക­ച്ച ചി­ത്ര­ത്തി­നു­ള്ള ഗോൾഡൻ ബേർ ല­ഭി­ച്ചു.
ഉ­ത്ത­രം:
ര­സ­ക­ര­മാ­യ കാ­ര്യം, ബെർ­ലി­നിൽ ആരും തന്നെ ചി­ത്രം ഇ­രു­പ­തു് വർഷം മു­മ്പി­റ­ങ്ങി­യ ചി­ത്ര­മാ­ണു് എന്നു വി­ശ്വ­സി­ച്ചി­ല്ല എ­ന്ന­താ­ണു്. ചി­ത്ര­ത്തിൽ നാ­യ­ക­നാ­യി­ട്ട­ഭി­ന­യി­ച്ച നടനും എന്റെ കൂടെ മേ­ള­യിൽ പ­ങ്കെ­ടു­ത്തു. കാലം ക­ട­ന്നു­പോ­യ­തു് അ­യാ­ളു­ടെ മു­ഖ­ത്തു് കാണാൻ ക­ഴി­യു­മാ­യി­രു­ന്നു.
ചോ­ദ്യം:
കോമഡി കാ­ല­ത്തെ അ­തി­ജീ­വി­ക്കും എന്നു മു­മ്പൊ­രി­ക്കൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഉ­ദാ­ഹ­ര­ണ­മാ­യി ചൂ­ണ്ടി­ക്കാ­ട്ടി­യ­തു് ചാ­പ്ലിൻ സി­നി­മ­ക­ളാ­ണു്. വി­ശ­ദീ­ക­രി­ക്കാ­മോ?
ഉ­ത്ത­രം:
സി­നി­മ­യിൽ മാ­ത്ര­മ­ല്ല അതു്. സാ­ഹി­ത്യ­ത്തി­ലും ഇ­ങ്ങി­നെ ത­ന്നെ­യാ­ണു്. എന്റെ അ­ഭി­പ്രാ­യ­ത്തിൽ, ഗൌ­ര­വ­സ്വ­ഭാ­വ­മു­ള്ള സി­നി­മ­കൾ കാലം ചെ­ല്ലു­മ്പോൾ പൊ­ള്ള­യാ­യി­ത്തീ­രും. വലിയ സ­മ്മാ­ന­ങ്ങൾ നേ­ടി­യി­ട്ടു­ണ്ടാ­കു­മെ­ങ്കി­ലും അ­ത്ത­രം സി­നി­മ­കൾ കുറെ കാലം ക­ഴി­യു­മ്പോൾ ഉ­ള്ളി­ലൊ­ന്നു­മി­ല്ലാ­ത്ത­വാ­യി മാറും. വളരെ ഗൌരവം ആ­യി­രി­ക്കു­ന്ന­തു് മാ­നു­ഷി­ക­മാ­യ ഒ­ന്ന­ല്ല. എന്റെ അമ്മ പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു് എന്നെ അ­ടി­ക്കു­മ്പോൾ അതു് കൂ­ടു­തൽ വേ­ദ­നി­പ്പി­ക്കും…
ചോ­ദ്യം:
താ­ങ്കൾ നാ­ട­ക­ങ്ങ­ളും സം­വി­ധാ­നം ചെ­യ്യു­ന്ന ഒ­രാ­ളാ­ണു്. ഷേ­ക്സ്പി­യർ മ­രി­ച്ചി­ട്ടു് നാ­ന്നൂ­റു വർഷം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. താ­ങ്കൾ ഷേ­ക്സ്പി­യർ നാ­ട­ക­ങ്ങൾ, പ്ര­ത്യേ­കി­ച്ചു് കോ­മ­ഡി­കൾ. ‘മിഡ് സമ്മർ നൈ­റ്റ്സ് ഡ്രീം’ ഒക്കെ ചെ­യ്തി­ട്ടു­ണ്ടു്. ഷേ­ക്സ്പി­യർ കോ­മ­ഡി­ക­ളും ട്രാ­ജ­ഡി­ക­ളും ഒരു പോലെ എ­ഴു­തി­യ ആ­ളാ­ണു്…
ഉ­ത്ത­രം:
ട്രാ­ജ­ഡി­ക­ളിൽ തന്നെ നർ­മ്മ­പ്ര­ധാ­ന­മാ­യ രം­ഗ­ങ്ങ­ളും ഇ­ട­ക­ലർ­ത്തു­ക­യും ചെ­യ്തു അ­ദ്ദേ­ഹം. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ‘ഹാം­ല­റ്റി’ലെ ശ്മ­ശാ­ന­രം­ഗ­ത്തി­ലെ കു­ഴി­വെ­ട്ടു­കാ­രൻ… അതു് ആ­വ­ശ്യ­മാ­ണു് എ­ന്ന­ദ്ദേ­ഹ­ത്തി­നു് അ­റി­യാ­മാ­യി­രു­ന്നു. ഏതു പാ­ച­ക­ക്കാ­ര­നും അ­റി­യാം, ക­യ്പ്പു­ള്ള എ­ന്തെ­ങ്കി­ലും ഉ­ണ്ടെ­ങ്കിൽ അതിൽ കു­റ­ച്ചു മ­ധു­ര­വും മ­ധു­ര­മു­ള്ള­താ­ണെ­ങ്കിൽ അതിൽ കു­റ­ച്ചു ക­യ്പ്പും ചേർ­ക്ക­ണം എ­ന്ന­തു്. ക­യ്പ്പു് നി­ങ്ങൾ സ്വീ­ക­രി­ക്ക­ണ­മെ­ങ്കിൽ അതിൽ മ­ധു­ര­വും കു­റ­ച്ചു് ചേർ­ത്തി­രി­ക്ക­ണം. ആ വ്യ­ത്യാ­സം വേണം. സി­നി­മ­യു­ടെ കാ­ര്യ­ത്തി­ലും നാ­ട­ക­ത്തി­ലും എ­ല്ലാം ഇതു ശ­രി­യാ­ണു്. റബാൽ ഇ­തി­ന്റെ ഒരു വി­ദ­ഗ്ദ­നാ­ണു്.
ചോ­ദ്യം:
എ­ഴു­ത്തു­കാ­ര­നാ­യ റബാൽ?
ഉ­ത്ത­രം:
‘ക്ലോ­സ്ലി ഒ­ബ്സേർ­വ്ഡ് ട്രെ­യ്ൻ’ എ­ഴു­തി­യ റബാൽ. അ­ദ്ദേ­ഹ­ത്തി­ന്റെ ഒറ്റ വാ­ക്യ­ത്തി­നു തന്നെ ഒരേ സമയം നി­ങ്ങ­ളെ ചി­രി­പ്പി­ക്കാ­നും ക­ര­യി­പ്പി­ക്കാ­നും സാ­ധി­ക്കും.
ചോ­ദ്യം:
ഒരേ സമയം ചാ­പ്ലി­നേ­യും വൂഡി അലനേ യും താ­ങ്കൾ ഇ­ഷ്ട­പ്പെ­ടു­ന്നു. ചാ­പ്ലിൻ മൂ­കാ­ഭി­ന­യ­ത്തി­ന്റെ ച­ക്ര­വർ­ത്തി­യാ­ണു് എ­ങ്കിൽ വൂഡി അലൻ സം­ഭാ­ഷ­ണ­ത്തി­നും പ്രാ­ധാ­ന്യം നൽ­കു­ന്ന സം­വി­ധാ­യ­ക­നാ­ണു്. താ­ങ്കൾ നാ­ട­ക­സം­വി­ധാ­യ­കൻ കൂ­ടി­യാ­ണ­ല്ലോ. നാ­ട­ക­ത്തിൽ അ­ഭി­നേ­താ­വു് സ്വ­ന്തം ശരീരം കൊ­ണ്ടും ശബ്ദം കൊ­ണ്ടും അ­ഭി­ന­യി­ക്കു­ന്നു. ഈ രണ്ടു പേ­രേ­യും കു­റി­ച്ചു സം­സാ­രി­ക്കാ­മോ?
ഉ­ത്ത­രം:
എ­ല്ലാം സാ­ധ്യ­മാ­ണു്… ദീർ­ഘ­കാ­ലം…
ചോ­ദ്യം:
ചാ­പ്ലിൻ സം­ഭാ­ഷ­ണം ഉ­പ­യോ­ഗി­ക്കാ­തെ… സൌ­ണ്ട് എ­ഫെ­ക്റ്റ്സ് ഉ­പ­യോ­ഗി­ച്ചി­രു­ന്നു.
ഉ­ത്ത­രം:
സം­ഗീ­ത­വും ഉ­പ­യോ­ഗി­ച്ചു. ശരീരം കൊ­ണ്ടു് അ­ഭി­ന­യി­ക്കു­ന്ന കാ­ര്യ­ത്തിൽ ചാ­പ്ലിൻ വളരെ ക­രു­ത്ത­നാ­യി­രു­ന്നു… ഗൌ­ര­വ­മു­ള്ള സം­ഗ­തി­കൾ പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു് പറയാൻ ക­ഴി­ഞ്ഞി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്.
ചോ­ദ്യം:
‘കിഡ് ’ തു­ട­ങ്ങു­മ്പോൾ തന്നെ ഒരു വരി എ­ഴു­തി­ക്കാ­ണി­ക്കു­ന്നു­ണ്ടു്. ‘ലാ­ഫ്ടർ, പർ­ഹ­പ്സ് വി­ത്ത് എ ടിയർ’…
ഉ­ത്ത­രം:
അതു് നല്ല ഉ­ദാ­ഹ­ര­ണ­മാ­ണ്. വൂഡി അലൻ…
ചോ­ദ്യം:
അ­ദ്ദേ­ഹം സ്വ­ന്തം ധിഷണ കൊ­ണ്ടും സിനിമ ചെ­യ്തു. ഇഗ്മർ ബർ­ഗ്മാൻ എ­ല്ലാം സി­നി­മ­ക­ളിൽ പ­രാ­മർ­ശി­ക്ക­പ്പെ­ട്ടി­രു­ന്നു.
ഉ­ത്ത­രം:
ചാ­പ്ലിൻ നി­ശ്ശ­ബ്ദ­സി­നി­മ­യു­ടെ നാ­ളു­ക­ളിൽ തന്നെ സിനിമ എ­ടു­ത്തി­രു­ന്ന ആ­ളാ­ണു്. വൂഡി അലൻ… ഇ­രു­പ­താം നൂ­റ്റാ­ണ്ടു് ര­ണ്ടു് ചീത്ത കാ­ര്യ­ങ്ങ­ളാ­ണു് ച­രി­ത്ര­ത്തി­നു നൽ­കി­യ­തു്. ആറ്റം ബോം­ബും സം­സാ­രി­ക്കു­ന്ന സി­നി­മ­യും. നി­ശ്ശ­ബ്ദ­സി­നി­മ ചെ­യ്യാ­നാ­ണു് എ­നി­ക്കി­ഷ്ടം. പക്ഷേ, ഇ­ന്നു് ആളുകൾ ശരീരം കൊ­ണ്ടു് പ­റ­യു­ന്ന­തു് മ­ന­സ്സി­ലാ­ക്കാൻ പ­റ്റാ­ത്ത വിധം വളരെ മ­ടി­യ­ന്മാ­രാ­യി­രി­ക്കു­ന്നു. നി­ശ്ശ­ബ്ദ­സി­നി­മ­യിൽ ച­ല­ന­ങ്ങ­ളി­ലൂ­ടെ­യാ­ണു് ആ­വി­ഷ്കാ­രം ന­ട­ത്തു­ന്ന­തു് എ­ങ്കിൽ സം­സാ­രി­ക്കു­ന്ന സി­നി­മ­യിൽ ബ്ലാ­ബ്ലാ­ബ്ല ആണു് ന­ട­ക്കു­ന്ന­തു്. ഇ­പ്പോൾ സി­നി­മ­യെ­ടു­ക്കു­ന്ന­തു് എ­ളു­പ്പ­മാ­ണു്. കാലം ക­ട­ന്നു പോ­കു­മ്പോ­ളും നി­ങ്ങൾ­ക്കു് നല്ല നി­ശ്ശ­ബ്ദ­സി­നി­മ­കൾ കാണാം. വെ­റു­തെ ബ്ലാ­ബ്ലാ­ബ്ല പ­റ­യാ­തെ തന്നെ കഥ ആ­വി­ഷ്ക­രി­ക്കാൻ നി­ശ്ശ­ബ്ദ­സി­നി­മ­യ്ക്കു് ക­ഴി­യും. ഇ­പ്പോൾ സാ­ങ്കേ­തി­ക­ത­യു­ടെ സ­ഹാ­യ­വും കളറും ഉ­ള്ള­തു­കൊ­ണ്ടു് എ­ന്തും സാ­ധ്യ­മാ­ണു്. എ­ന്തും സാ­ധ്യ­മാ­കു­ന്ന സ്ഥി­തി. പ­റ­ക്കാ­നും… ഇതു് ഒരു അ­പ­ക­ട­മാ­ണു്. ഫാ­ന്റ­സി കൊ­ണ്ടു് വെ­റു­തെ വാ­യി­ട്ട­ല­യ്ക്കു­ക­യാ­ണു്. പക്ഷേ, മ­നു­ഷ്യ­ന്റെ കഥ മ­ണ്ണിൽ നി­ല­യു­റ­പ്പി­ച്ചി­രി­ക്ക­ണം. എ­നി­ക്കു് തോ­ന്നു­ന്ന­തു്, സിനിമ കൂ­ടു­തൽ കൂ­ടു­തൽ പൊ­ള്ള­യാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു് എ­ന്നാ­ണു്. നി­ശ്ശ­ബ്ദ­സി­നി­മ­യിൽ നി­ങ്ങൾ­ക്കു് ഭാവന ഉ­ണ്ടാ­യി­രി­ക്ക­ണം. ഇ­പ്പോൾ എത്ര എ­ളു­പ്പ­ത്തിൽ എ­ല്ലാം കാണാം.
ചോ­ദ്യം:
ചാ­പ്ലി­നും വൂഡി അലനും ന­ട­ന്മാ­രു­മാ­ണു്. താ­ങ്കൾ നടനും നാ­ട­ക­സം­വി­ധാ­യ­ക­നും സി­നി­മാ­സം­വി­ധാ­യ­ക­നും ആണു്. സി­നി­മ­യി­ലെ അ­ഭി­നേ­താ­വി­നെ­യും നാ­ട­ക­ത്തി­ലെ അ­ഭി­നേ­താ­വി­നെ­യും താ­ങ്കൾ എ­ങ്ങി­നെ­യാ­ണു് സം­വി­ധാ­യ­കൻ എന്ന നി­ല­യിൽ കാ­ണു­ന്ന­തു്?
ഉ­ത്ത­രം:
അ­ര­ങ്ങ­ത്തു് അ­ഭി­നേ­താ­വി­നാ­ണു് പ്രാ­ധാ­ന്യം കൂ­ടു­തൽ. സ­ഹ­ക­രി­ച്ചു­ള്ള പ്ര­വർ­ത്ത­നം ആ­ണ­വി­ടെ. അ­ഭി­നേ­താ­വി­നു കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കാൻ ഞാൻ സഹായം ന­ല്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. കാ­ണി­കൾ അ­ഭി­നേ­താ­ക്ക­ളെ ആണു് കാ­ണു­ന്ന­തു്. നാ­ട­ക­ത്തി­ന്റെ പാഠം ഇ­വ­രി­ലൂ­ടെ കാ­ണി­കൾ കാ­ണു­ന്നു. ഇ­പ്പോൾ വളരെ എ­ളു­പ്പ­മാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഷേ­ക്സ്പി­യർ എ­ടു­ക്കാം. ഇവിടെ ഈ നീ­ന്തൽ­ക്കു­ള­ത്തിൽ വെ­ച്ചു ചെ­യ്യാം. പക്ഷേ, അതു് ഷേ­ക്സ്പി­യർ­ക്കു് എ­തി­രാ­യി­രി­ക്കും, അ­ഭി­നേ­താ­ക്കൾ­ക്കു് എ­തി­രാ­യി­രി­ക്കും. എന്റെ അ­ഭി­പ്രാ­യ­ത്തിൽ, അ­ഭി­നേ­താ­ക്കൾ കൃ­തി­യെ ബ­ഹു­മാ­നി­ക്ക­ണം. സം­വി­ധാ­യ­കൻ സ­ഹാ­യി­ക്കു­ക മാ­ത്ര­മാ­ണു് ചെ­യ്യു­ന്ന­തു്. കൃ­തി­യോ­ടു വേണം അതിനു നന്ദി പറയാൻ. നി­ങ്ങൾ­ക്കു് ഭ­ക്ഷ­ണം നൽ­കു­ന്ന­യാ­ളെ നോ­ക്കൂ. ആ പാ­ച­ക­ക്കാ­ര­നാ­ണു് സം­വി­ധാ­യ­കൻ. സി­നി­മ­യിൽ, കൂ­ടു­തൽ പ്രാ­ധാ­ന്യം സം­വി­ധാ­യ­ക­നാ­ണു്. …എ­ങ്കി­ലും എ­നി­ക്കി­ഷ്ടം നാ­ട­ക­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­താ­ണു്.
ചോ­ദ്യം:
കീ­സ്ലോ­വ്സ്ക്കി യെ പോലെ താ­ങ്കൾ­ക്കും നാ­ട­ക­ക്കാ­ര­നാ­ക­ണം എ­ന്നാ­യി­രു­ന്നു ആ­ഗ്ര­ഹം. അ­ദ്ദേ­ഹ­ത്തി­നു് ഡ്രാ­മാ സ്കൂ­ളിൽ ചേരണം എ­ന്നാ­യി­രു­ന്നു. എ­ന്നാൽ അ­ഡ്മി­ഷൻ കി­ട്ടാ­ത്ത­തു് കൊ­ണ്ടു് സി­നി­മാ­സ്കൂ­ളിൽ ചേർ­ന്നു. ആ­ന്ദ്രെ വയ്ദ യും നാ­ട­ക­ക്കാ­ര­നാ­യി­രു­ന്നു.
ഉ­ത്ത­രം:
ഞാൻ നാ­ട­ക­ക്കാ­ര­നാ­യി­രു­ന്നി­ല്ല. പക്ഷേ, ആകണം എ­ന്നു­ണ്ടാ­യി­രു­ന്നു. തി­യ­റ്റർ സ്ക്കൂ­ളിൽ എന്നെ എ­ടു­ത്തി­ല്ല. ഫിലിം സ്ക്കൂ­ളിൽ അ­ഡ്മി­ഷൻ കി­ട്ടി­യ­തു­കൊ­ണ്ടു് ഒരു ച­ല­ച്ചി­ത്ര­കാ­ര­നാ­യി മാറി. അ­താ­യി­രു­ന്നി­ല്ല എന്റെ ല­ക്ഷ്യം. സിനിമ എന്റെ ഭാ­ര്യ­യും നാടകം എന്റെ കാ­മു­കി­യും ആണു് എന്നു ഞാൻ പറയും.
ചോ­ദ്യം:
‘ക്ലോ­സ്ലി ഒ­ബ്സർ­വ്ഡ് ട്രെ­യ്ൻ’ എന്ന സി­നി­മ­യെ കു­റി­ച്ചാ­കാം ഇനി. ലൂ­മി­യ­റു­ടെ ‘തീ­വ­ണ്ടി­യു­ടെ വരവു്’ തൊ­ട്ടു ച­രി­ത്ര­ത്തിൽ ധാ­രാ­ളം ട്രെ­യ്ൻ സി­നി­മ­കൾ ഉ­ണ്ടാ­യി­ട്ടു­ണ്ടു്. പക്ഷേ, താ­ങ്ക­ളു­ടെ സി­നി­മ­യിൽ കൂ­ടു­ത­ലും ഉ­ള്ള­തു് റെ­യിൽ­വെ­സ്റ്റേ­ഷ­നാ­ണു് എന്നു തോ­ന്നി. തീ­വ­ണ്ടി­കൾ വ­രി­ക­യും പോ­കു­ക­യും ക­ട­ന്നു­പോ­കു­ക­യും ചെ­യ്യു­ന്ന ഒരു സ്റ്റേ­ഷൻ. തു­ട­ക്ക­ത്തി­ലെ ഒരു രംഗം ഓർ­ക്കു­ന്നു. സ്റ്റേ­ഷൻ­മാ­സ്റ്റർ ആ­യി­രു­ന്ന അച്ഛൻ ജോ­ലി­യിൽ നി­ന്നു വി­ര­മി­ച്ച ശേഷം ജ­നാ­ല­യി­ലൂ­ടെ പു­റ­ത്തേ­യ്ക്കു് നോ­ക്കു­ക­യാ­ണു്. അ­പ്പോൾ പു­ക­യി­ലൂ­ടെ ഒരു തീ­വ­ണ്ടി ക­ട­ന്നു­പോ­കു­ന്ന ദൃ­ശ്യം. ആ സി­നി­മ­യെ കു­റി­ച്ചും തീ­വ­ണ്ടി­യെ കു­റി­ച്ചും ചി­ത്രം ഷൂ­ട്ട് ചെയ്ത അ­നു­ഭ­വ­ത്തെ കു­റി­ച്ചും എ­ല്ലാം…
ഉ­ത്ത­രം:
ഞാൻ മാ­റ്റ­ങ്ങ­ളൊ­ന്നും വ­രു­ത്തി­യി­ല്ല. ഞാൻ നോവൽ വാ­യി­ച്ചു. പ്രേ­ക്ഷ­കർ­ക്കു് കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കാൻ വേ­ണ്ടി­യാ­യി­രി­ക്ക­ണം സിനിമ എ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. ഒരു ചെറിയ സ്റ്റേ­ഷൻ ആ­യി­രു­ന്നു അതു്. അവിടെ വെ­ച്ചാ­ണ് ഞങ്ങൾ സിനിമ മു­ഴു­വ­നും എ­ടു­ത്ത­തു്. സ്റ്റേ­ഷ­നി­ലെ ബോസ് പ­റ­ഞ്ഞ­തു് ശ്ര­ദ്ധി­ക്ക­ണം എ­ന്നാ­യി­രു­ന്നു. പകൽ മു­ഴു­വൻ സ്റ്റേ­ഷ­നി­ലെ ശ­ബ്ദ­ങ്ങൾ ഉ­ണ്ടാ­യി­രി­ക്കും. ഒ­രി­ക്ക­ലും നി­ശ്ശ­ബ്ദ­മാ­യി­രി­ക്കി­ല്ല. എ­പ്പോ­ഴും സി­ഗ്ന­ലി­ന്റെ­യും മ­റ്റും ശ­ബ്ദ­ങ്ങൾ ആ­യി­രി­ക്കും.
ചോ­ദ്യം:
ടെ­ലി­ഗ്രാ­ഫ് സ­ന്ദേ­ശ­ങ്ങ­ളു­ടെ­യും മ­റ്റും ചു­മ­ത­ല­യിൽ ഒരു സ്ത്രീ­ക­ഥാ­പാ­ത്രം സ്റ്റേ­ഷ­നി­ലു­ണ്ടു്.
ഉ­ത്ത­രം:
അതെ. സി­നി­മ­യ്ക്കു് വേണ്ട അ­ന്ത­രീ­ക്ഷം ആ ശ­ബ്ദ­ങ്ങൾ ആണു് സൃ­ഷ്ടി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു് ആ ശ­ബ്ദ­ങ്ങൾ സ­ഹാ­യ­ക­മാ­യി. കൂ­ടാ­തെ, സ്റ്റേ­ഷ­നു ചു­റ്റു­മു­ള്ള ആ­ളു­ക­ളു­ടെ നല്ല സ­ഹാ­യ­വും ഉ­ണ്ടാ­യി­രു­ന്നു. സി­നി­മ­യി­റ­ങ്ങി അ­മ്പ­തു വർഷം ക­ഴി­ഞ്ഞ­പ്പോൾ ഞങ്ങൾ അവിടെ ഒരു ചെറിയ ആഘോഷം ന­ട­ത്തി. സ്റ്റേ­ഷ­നിൽ ഒരു ഫ­ല­ക­വും സ്ഥാ­പി­ച്ചു. ഇ­പ്പോൾ എന്റെ പേരിൽ ഒരു ചെറിയ ട്രെ­യി­നും ഉ­ണ്ടു്. വി­ക്ടർ ഹുഗോ ട്രെ­യിൻ, ഷെ­യ്ക്സ്പി­യർ ട്രെ­യിൻ, ബാ­ക്ക് ട്രെ­യിൻ, തു­ട­ങ്ങി­യ­വ­യെ പോലെ ഒരു ചെറിയ ജിറി മെൻ­സിൽ ട്രെ­യിൻ.
ചോ­ദ്യം:
ഓ­സ്കാർ അ­നു­ഭ­വം എ­ന്താ­യി­രു­ന്നു? ഓ­സ്കാർ മേ­ടി­ക്കാൻ പോകാൻ ക­ഴി­ഞ്ഞി­ല്ലേ?
ഉ­ത്ത­രം:
എ­നി­ക്കു് ഓ­സ്കാർ ആ­യി­രു­ന്നി­ല്ല പ്ര­ധാ­നം. അ­മേ­രി­ക്ക­യിൽ പോകാൻ ക­ഴി­ഞ്ഞു എ­ന്ന­താ­ണു് പ്ര­ധാ­നം. കാരണം, ഇ­രു­പ­ത്തൊ­മ്പ­തു വ­യ­സ്സു വരെ എ­നി­ക്കു് അ­തിർ­ത്തി­ക്ക­പ്പു­റം പോകാൻ ക­ഴി­ഞ്ഞി­രു­ന്നി­ല്ല. ക­മ്മ്യൂ­ണി­സ്റ്റ് നാ­ടു­ക­ളിൽ അ­ന്നു് അ­തിർ­ത്തി അ­ട­ച്ചി­രു­ന്നു. ഓ­സ്കാർ കാരണം എ­നി­ക്കു് അ­മേ­രി­ക്ക­യി­ലേ­യ്ക്കു് പോകാൻ ക­ഴി­ഞ്ഞു എ­ന്ന­തും ഹി­ച്ച്കോ­ക്കു മായി സം­സാ­രി­ക്കാൻ സാ­ധി­ച്ചു എ­ന്ന­തും…
ചോ­ദ്യം:
ഹി­ച്ച്കോ­ക്ക് എ­ന്താ­ണു് പ­റ­ഞ്ഞ­തു്?
ഉ­ത്ത­രം:
ര­സ­ക­ര­മാ­യി­രു­ന്നു അതു്. എ­നി­ക്കു് ഇം­ഗ്ലീ­ഷ് സം­സാ­രി­ക്കാൻ അ­റി­യി­ല്ല. ഒരു ദ്വി­ഭാ­ഷി ഉ­ണ്ടാ­യി­രു­ന്നു. ഹി­ച്ച്കോ­ക്ക് എന്റെ സി­നി­മ­യെ കു­റി­ച്ചു സം­സാ­രി­ക്കാൻ തു­ട­ങ്ങി. അതു വളരെ സ­ന്തോ­ഷ­മു­ള്ള കാ­ര്യ­മാ­യി­രു­ന്നു എ­നി­ക്കു്. എ­നി­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ സി­നി­മ­യെ പറ്റി ഒ­ന്നും പറയാൻ പ­റ്റു­മാ­യി­രു­ന്നി­ല്ല. കാരണം, ചെ­ക്കോ­സ്ലോ­വാ­ക്യ­യിൽ ഹി­ച്ച്കോ­ക്ക് സി­നി­മ­കൾ കാ­ണി­ച്ചി­രു­ന്നി­ല്ല എ­ന്ന­തു തന്നെ. തന്റെ സി­നി­മ­ക­ളെ കു­റി­ച്ച് എ­ന്തെ­ങ്കി­ലും പറയാൻ അ­ദ്ദേ­ഹം എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടി­ല്ല. എ­ല്ലാ­വ­രും ഓ­സ്കാർ എന്നു പറയും… എ­നി­ക്കു് ഓ­സ്കാർ എ­ന്നാൽ ഇ­താ­ണു്. ഓ­സ്കാർ കാ­ര­ണ­മാ­ണു് ഞാൻ ഇവിടെ ഇ­പ്പോൾ എ­ത്തി­യി­രി­ക്കു­ന്ന­തു്. ഓ­സ്കാർ കാ­ര­ണ­മാ­ണു് ആളുകൾ എന്നെ ച­ല­ച്ചി­ത്ര­മേ­ള­ക­ളി­ലേ­യ്ക്കു് ക്ഷ­ണി­ക്കു­ന്ന­തു്. പക്ഷേ, ഒരു കാ­ര്യ­മു­ണ്ടു്. ഓ­സ്കാർ ല­ഭി­ക്കാ­ത്ത എ­ത്ര­യോ നല്ല സി­നി­മ­ക­ളു­ണ്ടു്. അതെ പോലെ, ഓ­സ്കാർ ല­ഭി­ച്ച എ­ത്ര­യോ സി­നി­മ­കൾ നി­രോ­ധി­ക്ക­പ്പെ­ടേ­ണ്ട വിധം മോ­ശ­പ്പെ­ട്ട­വ­യു­മാ­ണു്. കുറെ വർ­ഷ­ത്തി­നു ശേഷം കാ­ണു­മ്പോൾ എ­ന്തി­നു് ഓ­സ്കാർ കൊ­ടു­ത്തു എന്നു തോ­ന്നി­പ്പി­ക്കു­ന്ന സി­നി­മ­കൾ. എ­നി­ക്കു് ഓ­സ്കാർ പ്ര­ധാ­ന­പ്പെ­ട്ട ഒ­ന്നാ­യി­രി­ക്കു­ന്ന­തു്, അ­മ്പ­തു വർ­ഷ­ത്തി­നു ശേഷം ഇവിടെ എ­നി­ക്കു് വരാൻ ക­ഴി­ഞ്ഞു എ­ന്ന­താ­ണു്. എന്റെ ആ സിനിമ ഇ­പ്പോ­ഴും അ­തി­ജീ­വി­ക്കു­ന്നു. എത്ര സി­നി­മ­കൾ അ­മ്പ­തു വർ­ഷ­ത്തി­നു ശേഷം ഇ­ത്ര­യും വലിയ ഒരു സ­മ്മാ­നം ആർ­ക്കാ­ണു് ല­ഭി­ക്കു­ക? തീർ­ച്ച­യാ­യും ചാ­പ്ലിൻ ഉ­ണ്ടു്…
ചോ­ദ്യം:
റാ­ബ­ലി­ന്റെ വേ­റെ­യും പല കൃ­തി­ക­ളും താ­ങ്കൾ സി­നി­മ­യാ­ക്കി­യി­ട്ടു­ണ്ടു്. ഒരു നോവൽ സി­നി­മ­യാ­ക്കു­മ്പോൾ എ­ന്താ­ണു് താ­ങ്കൾ ആ കൃ­തി­യിൽ നി­ന്നു് എ­ടു­ക്കു­ന്ന­തു്, എ­ന്താ­ണു് ഒ­ഴി­വാ­ക്കു­ന്ന­തു്?
ഉ­ത്ത­രം:
എ­നി­ക്കു് തോ­ന്നു­ന്ന­തു്, സാ­ഹി­ത്യം സി­നി­മ­യാ­ക്കു­മ്പോൾ, ഞാൻ ചെ­യ്യു­ന്ന­തു് സാ­ഹി­ത്യ­ത്തിൽ നി­ന്നു് സിനിമ വി­വർ­ത്ത­നം ചെ­യ്യു­ക­യാ­ണു് എ­ന്നാ­ണു്. എന്റെ ഗു­രു­നാ­ഥൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്, കൃ­തി­യെ ബ­ഹു­മാ­നി­ക്കു­ക എ­ന്നു്.
ചോ­ദ്യം:
അ­ഭി­നേ­താ­വു് കൃ­തി­യെ ബ­ഹു­മാ­നി­ക്ക­ണം എന്നു താ­ങ്കൾ നേ­ര­ത്തെ പ­റ­ഞ്ഞ­തു പോലെ.
ഉ­ത്ത­രം:
സ്ക്രി­പ്റ്റ് വ്യ­ത്യ­സ്ത­മാ­യി­രി­ക്കാം… എ­ഴു­ത്തു­കാ­രൻ വാ­യി­ക്കാ­നും കാ­ണാ­നും വേ­ണ്ടി… സാ­ഹി­ത്യം, നി­ങ്ങൾ­ക്ക­റി­യാ­വു­ന്ന­തു­പോ­ലെ, മ­ന­സ്സി­ലാ­ക്കാൻ അത്ര എ­ളു­പ്പ­മാ­ക­ണ­മെ­ന്നി­ല്ല. പക്ഷേ, വാ­യ­ന­ക്കാ­രു­ടെ എണ്ണം വളരെ വ­ലു­താ­യി­രി­ക്കി­ല്ല. എ­ന്നാൽ, കാ­ണി­ക­ളു­ടെ എണ്ണം പ­ത്തി­ര­ട്ടി­യാ­യി­രി­ക്കും. എന്റെ കടമ, അത്ര ബു­ദ്ധി­യൊ­ന്നു­മി­ല്ലാ­ത്ത­വ­രും വാ­യി­ക്കാ­ത്ത­വ­രു­മാ­യ ആ­ളു­കൾ­ക്കു വേ­ണ്ടി കൃതി വി­വർ­ത്ത­നം ചെ­യ്യു­ക എ­ന്ന­താ­ണു്. നല്ല ഒരു പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് എ­നി­ക്കു­ള്ള അ­റി­വു് സാ­ധാ­ര­ണ­ക്കാ­രാ­യ പ്രേ­ക്ഷ­ക­രു­മാ­യി പങ്കു വെ­യ്ക്കാ­നാ­ണു് ഞാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു്. എന്റെ സി­നി­മ­കൾ കാരണം റ­ബാ­ലി­ന്റെ­യും മ­റ്റു­ള്ള­വ­രു­ടെ­യും കൃ­തി­കൾ കൂ­ടു­തൽ പ്ര­ശ­സ്ത­മാ­യി എ­ന്ന­തിൽ ഞാൻ അ­ഭി­മാ­നി­ക്കു­ന്നു.
ചോ­ദ്യം:
ചില പ­രി­ധി­കൾ വെ­യ്ക്കു­ന്ന­തു­കൊ­ണ്ടു് സെൻ­സർ­ഷി­പ്പ് ഒരു ത­ര­ത്തിൽ ഗു­ണ­ക­ര­മാ­ണു് എ­ന്നു് ഒ­രി­ക്കൽ താ­ങ്കൾ പ­റ­ഞ്ഞു. സെൻ­സർ­ഷി­പ്പ് ഒരു സം­ഘർ­ഷം സൃ­ഷ്ടി­ക്കു­ന്നു എ­ന്ന­തു­കൊ­ണ്ടു് അ­തി­നൊ­രു നല്ല വ­ശ­മു­ണ്ടു് എ­ന്നാ­ണു് താ­ങ്കൾ സൂ­ചി­പ്പി­ച്ച­തു്. ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­ല്ല സെൻ­സർ­ഷി­പ്പ് ക­ണ്ടു­പി­ടി­ച്ച­തു് എ­ന്നും താ­ങ്കൾ പ­റ­ഞ്ഞി­ട്ടു­ണ്ടു്.
ഉ­ത്ത­രം:
സെൻ­സർ­ഷി­പ്പ് ഇ­ല്ലാ­തി­രി­ക്കു­ന്ന­തിൽ ചില പ്ര­ശ്ന­ങ്ങ­ളു­ണ്ടു്. ഇ­ന്നു് കു­ട്ടി­ക­ളു­ടെ­യും മ­റ്റും കാ­ര്യം ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടു്. ഇ­പ്പോൾ സെൻ­സർ­ഷി­പ്പ് ഉ­ണ്ടു് എ­ങ്കി­ലും അതു് വേ­ണ്ട­ത്ര­യി­ല്ല. ടി­വി­യിൽ ധാ­രാ­ളം മോ­ശ­പ്പെ­ട്ട കാ­ര്യ­ങ്ങൾ വ­രു­ന്നു­ണ്ടു്. ആ­ളു­ക­ളെ അതു് കൂ­ടു­തൽ കൂ­ടു­തൽ ത­രം­താ­ണ­വ­രാ­ക്കി മാ­റ്റു­ന്നു. ക­മ്മ്യൂ­ണി­സ്റ്റ് ഭരണം ത­കർ­ന്ന­തി­നു ശേഷം എന്റെ ‘ലാർ­ക്സ് ഓൺ എ സ്ട്രിം­ഗ്’ ടി­വി­യിൽ അ­വ­ത­രി­പ്പി­ക്കു­മ്പോൾ ടി­വി­ക്കാർ എ­ന്നോ­ടു് എ­ന്താ­ണു് പ­റ­യാ­നു­ള്ള­തു് എന്നു ചോ­ദി­ച്ചു. ഞാൻ പ­റ­ഞ്ഞ­തു് വി­വാ­ദ­മാ­യി. നേ­ര­ത്തെ പാ­രീ­സിൽ വെ­ച്ചു­ണ്ടാ­യ ഒരു അ­നു­ഭ­വം ഞാൻ ഓർ­ക്കു­ന്നു. സെൻ­സർ­ഷി­പ്പ് ഇല്ല. വലിയ സി­നി­മാ­തി­യ­റ്റ­റു­ക­ളിൽ പെ­രു­മ­ണ്ടൻ സി­നി­മ­ക­ളാ­ണു് ക­ളി­ച്ചി­രു­ന്ന­തു്. ചെറിയ സി­നി­മാ­തി­യ­റ്റ­റു­ക­ളിൽ നല്ല സി­നി­മ­ക­ളും. അ­പ്പോൾ ഞാൻ പ­റ­ഞ്ഞു, ചെ­ക്ക് പ്രേ­ക്ഷ­കർ ബു­ദ്ധി­യു­ള്ള­വ­രാ­ണു് എ­ന്ന­തിൽ എ­നി­ക്കു് അ­ഭി­മാ­ന­മു­ണ്ടു് എ­ന്നു്. അവർ നല്ല സി­നി­മ­കൾ കാ­ണാ­നാ­ഗ്ര­ഹി­ക്കു­ന്നു എ­ന്നും പ­റ­ഞ്ഞു. ക­മ്മ്യൂ­ണി­സ്റ്റ് ഭരണം ത­കർ­ന്ന­പ്പോൾ സം­ഭ­വി­ച്ച­തു്, എ­ല്ലാ­യി­ട­ത്തും ചീത്ത സി­നി­മ­ക­ളാ­യി. ഞാ­നി­പ്പോൾ തി­യ­റ്റ­റിൽ പോയി സിനിമ കാ­ണാ­റി­ല്ല. വീ­ട്ടി­ലി­രു­ന്നു ടിവി കാണും.
ചോ­ദ്യം:
ച­ല­ച്ചി­ത്ര­നി­രൂ­പ­ക­രെ താ­ങ്കൾ­ക്കു് വെ­റു­പ്പാ­ണു് എ­ന്ന­റി­യാം. എ­ങ്കി­ലും ചോ­ദി­ക്കു­ക­യാ­ണു്. ഫിലിം സ്ക്കൂ­ളിൽ പ­ഠി­ക്കു­മ്പോൾ സി­നി­മ­യെ കു­റി­ച്ചു­ള്ള പു­സ്ത­ക­ങ്ങൾ വാ­യി­ച്ചി­രി­ക്കു­മ­ല്ലോ… താ­ങ്കൾ­ക്കു് പ്രി­യ­ങ്ക­ര­നാ­യ ഷോൺ റെ­നോ­യ­റു­ടെ ആ­ത്മ­ക­ഥ­യോ, മറ്റോ വാ­യി­ച്ചി­ട്ടു­ണ്ടോ?
ഉ­ത്ത­രം:
ഞാൻ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്തു് അധികം പു­സ്ത­ക­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നി­ല്ല. എന്റെ അ­നു­ഭ­വ­ത്തിൽ, ക്ഷ­മി­ക്ക­ണം, സി­നി­മ­യെ കു­റി­ച്ചു­ള്ള സൈ­ദ്ധാ­ന്തി­ക­കൃ­തി­ക­ളിൽ അ­ധി­ക­വും വെറും ബ്ലാ­ബ്ലാ­ബ്ല മാ­ത്ര­മാ­ണു്.
ചോ­ദ്യം:
സി­നി­മ­യെ കു­റി­ച്ചു വാ­യി­ച്ച ഏ­തെ­ങ്കി­ലും പു­സ്ത­കം ഓർ­മ്മ­യി­ലു­ണ്ടോ? ആ­ത്മ­ക­ഥ എ­ഴു­തി­യി­ട്ടി­ല്ലേ?
ഉ­ത്ത­രം:
സി­നി­മ­യെ കു­റി­ച്ചു് വെ­റു­തെ ബ്ലാ­ബ്ലാ­ബ്ല പ­റ­യു­ന്ന­തു് എ­ളു­പ്പ­മു­ള്ള സം­ഗ­തി­യാ­ണു്.
ചോ­ദ്യം:
ചാ­പ്ലിൻ ആ­ത്മ­ക­ഥ എ­ഴു­തി­യി­ട്ടു­ണ്ടു്. ‘മൈ ആ­ട്ടോ­ബ­യോ­ഗ്ര­ഫി’.
ഉ­ത്ത­രം:
ജീ­വ­ച­രി­ത്രം വ്യ­ത്യ­സ്ത­മാ­ണു്. ഞാൻ പ­റ­ഞ്ഞ­തു് നി­രൂ­പ­ക­രെ കു­റി­ച്ചാ­ണു്.
ചോ­ദ്യം:
നി­രൂ­പ­കർ തങ്ങൾ സം­വി­ധാ­യ­ക­രെ­ക്കാൾ മി­ടു­ക്ക­ന്മാ­രാ­ണു് എന്നു ക­രു­തു­ന്നു എ­ന്നാ­ണു് താ­ങ്കൾ ഒ­രി­ക്കൽ പ­റ­ഞ്ഞ­തു്.
ഉ­ത്ത­രം:
ആർ­ക്കാ­ണു് കൂ­ടു­തൽ അ­റി­യു­ക. ഒരു സിനിമ എ­ടു­ക്കാൻ ക­ഴി­യു­ന്ന ആ­ളി­നാ­ണു്, ഒരു സിനിമ എ­ങ്ങി­നെ ആ­യി­രി­ക്ക­ണം എ­ന്ന­തു് കൂ­ടു­തൽ അ­റി­യാൻ ക­ഴി­യു­ക. അ­യാ­ളാ­ണു് നി­രൂ­പ­കൻ. ആ­രാ­ണു് പ­റ­ഞ്ഞ­തു് എ­ന്നു് ഓർ­മ്മ­യി­ല്ല. നി­രൂ­പ­ണം വാ­യി­ക്കു­മ്പോൾ എ­നി­ക്കു് തോ­ന്നു­ക, എ­ന്താ­ണു് ഇയാൾ എ­ഴു­തി­യി­രി­ക്കു­ന്ന­തു്, ഇ­യാ­ളൊ­രു മ­ണ്ട­നാ­ണ­ല്ലോ, എ­ന്നാ­ണു്. സിനിമ എ­ടു­ത്ത ഒരാളെ പോലെ മ­റ്റൊ­രാ­ളും സി­നി­മ­യിൽ അത്ര ആ­ഴ­ത്തിൽ മു­ഴു­കി­യി­ട്ടു­ണ്ടാ­വി­ല്ല. ഒരു പക്ഷേ, ഒരു നല്ല നി­രൂ­പ­ക­നു് ഈ ചി­ത്രം കാ­ണേ­ണ്ട­താ­ണു് എന്നു പറയാം. വർ­ഷ­ത്തിൽ മു­ന്നൂ­റു സി­നി­മ­ക­ളി­റ­ങ്ങു­ന്നു, നി­രൂ­പ­കൻ രണ്ടു മ­ണി­ക്കൂർ പടം കാ­ണു­ന്നു, ഇ­രു­പ­തു് മി­നി­റ്റിൽ നി­രൂ­പ­ണം എ­ഴു­തു­ന്നു… ഒരു നാ­ട­ക­മു­ണ്ടു്. നാ­യ­ക­നോ­ടു്, അയാൾ ഒരു നി­രൂ­പ­ക­നാ­ണു്, ആരോ എന്തോ ചോ­ദി­ക്കു­ന്നു. അ­പ്പോൾ അയാൾ മ­റു­പ­ടി പ­റ­യു­ന്ന­തു് ഇ­ങ്ങി­നെ. “ഞാൻ തി­യ­റ്റ­റി­ലേ­യ്ക്കു് പോ­കു­ന്നു. തി­യ­റ്റ­റിൽ എ­ത്തു­ന്ന­തി­നു മു­മ്പു് തീ­വ­ണ്ടി­യിൽ വെ­ച്ചു് തന്നെ ഞാൻ നി­രൂ­പ­ണം എ­ഴു­തി­ത്തീർ­ക്കും.” കാണാൻ പോ­കു­ന്ന­തേ­യു­ള്ളൂ അയാൾ. അ­ത്ര­യ്ക്കും എ­ളു­പ്പ­മാ­ണു് നി­രൂ­പ­ണം.
ചോ­ദ്യം:
അ­വ­സാ­ന­ത്തെ ചോ­ദ്യം അ­ടു­ത്ത കാ­ല­ത്തി­റ­ങ്ങി­യ താ­ങ്ക­ളു­ടെ ഒരു ഹ്ര­സ്വ­ചി­ത്ര­ത്തെ മുൻ­നിർ­ത്തി­യാ­ണു്. യൂ­ട്യു­ബിൽ ആ ചി­ത്ര­മു­ണ്ടു്. ‘ഒരു നി­മി­ഷം’(One Moment – Ten Minutes Older). ഒരു നി­മി­ഷ­ത്തിൽ ഒരു വൃ­ദ്ധ­ന്റെ മ­ന­സ്സി­ലൂ­ടെ അ­യാ­ളു­ടെ മു­ഴു­വൻ ജീ­വി­ത­വും ക­ട­ന്നു­പോ­കു­ന്ന­തു കാ­ണി­ക്കു­ന്നു ചി­ത്രം. അ­യാ­ളു­ടെ യൌ­വ്വ­ന­വും സു­ഖ­ങ്ങ­ളും ദുഃ­ഖ­ങ്ങ­ളും വാർ­ദ്ധ­ക്യ­വും എ­ല്ലാം.
ഉ­ത്ത­രം:
കൃ­ത്യം പത്തു മി­നി­റ്റിൽ ഒരു സിനിമ ചെ­യ്യാ­നാ­ണു് അവർ ആ­വ­ശ്യ­പ്പെ­ട്ട­തു്. ഒ­ട്ടും കൂടാൻ പാ­ടി­ല്ല, ഒ­ട്ടും കു­റ­യാ­നും പാ­ടി­ല്ല. നി­ങ്ങൾ­ക്കി­ഷ്ട­മു­ള്ള പോലെ ചെ­യ്യാം പത്തു മി­നി­റ്റിൽ ആ­യി­രി­ക്ക­ണം എ­ന്നേ­യു­ള്ളൂ. ഏതു രീ­തി­യു­മാ­കാം. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഗോ­ദാർ­ദ് ചെ­യ്ത­തു്, ബ്ലാ­ബ്ലാ­ബ്ല…
ചോ­ദ്യം:
(ഈ പ­ര­മ്പ­ര­യിൽ) ഹെർ­സോ­ഗും ഒരു ചി­ത്രം എ­ടു­ത്തു…
ഉ­ത്ത­രം:
ബെർ­ട്ടോ­ലൂ­ച്ചി യുടെ ചി­ത്ര­മാ­ണു് ഏ­റ്റ­വും ന­ല്ല­തു്.
ചോ­ദ്യം:
സ്പാ­നി­ഷ് സം­വി­ധാ­യ­ക­നാ­യ വി­ക്ടർ എ­റ­യ്സി ന്റെ ക­റു­പ്പും വെ­ളു­പ്പും ചി­ത്ര­വും ന­ന്നാ­യി­ട്ടു­ണ്ടു്.
ഉ­ത്ത­രം:
ഇ­പ്പോൾ പത്തു മി­നി­റ്റി­ന്റെ ഒരു ചി­ത്രം എ­നി­ക്കെ­ടു­ക്ക­ണം എന്നു സ­ങ്കൽ­പ്പി­ക്കു­ക. ക്യാ­മ­റ­യും ക്രൂ­വും ഒ­ക്കെ­യാ­യി പത്തു മി­നി­റ്റ് മാ­ത്ര­മു­ള്ള ഒരു സി­നി­മ­യെ­ടു­ക്കാൻ വേ­ണ്ടി എ­വി­ടേ­യ്ക്കെ­ങ്കി­ലും പോ­കേ­ണ്ടി വ­രു­ന്ന ബു­ദ്ധി­മു­ട്ടു് ആ­ലോ­ചി­ച്ചു നോ­ക്കു­ക. മൂ­ന്നു ദി­വ­സ­ത്തെ ഷൂ­ട്ടിം­ഗ് വേ­ണ്ടി വരും. വളരെ മ­ടി­യ­നാ­ണു് ഞാൻ. സിനിമ എ­ടു­ക്കാൻ തീ­രു­മാ­നി­ച്ചു. മ­റ്റു­ള്ള സി­നി­മ­ക­ളിൽ നി­ന്നു മോ­ഷ്ടി­ച്ചു. ചെ­ക്ക് സി­നി­മ­യു­ടെ ച­രി­ത്ര­ത്തിൽ ഒ­രാ­ളു­ണ്ടു്. മു­പ്പ­താം വ­യ­സ്സി­ലും അ­റു­പ­താം വ­യ­സ്സി­ലും എ­ഴു­പ­താം വ­യ­സ്സി­ലും എൺ­പ­താം വ­യ­സ്സി­ലും എ­ല്ലാ­മു­ള്ള ഭാ­ഗ­ങ്ങൾ ഞാൻ എ­ടു­ത്തു. വെ­നീ­സ് ച­ല­ച്ചി­ത്ര­മേ­ള­യിൽ പ­ത്തു് മി­നി­റ്റ് ചി­ത്ര­ങ്ങ­ളു­ടെ സിനിമ മൊ­ത്ത­ത്തിൽ കാ­ണി­ച്ചു. ഗൌരവ സ്വ­ഭാ­വ­മു­ള്ള ചി­ത്ര­ങ്ങ­ളും… എന്റെ ചി­ത്രം കാ­ണി­ക്കു­മ്പോൾ ആളുകൾ ചി­രി­ക്കു­ക­യാ­യി­രു­ന്നു. ‘ഹാ ഹാ’ എ­ന്നു­ള്ള അ­വ­രു­ടെ ചിരി എ­നി­ക്കു് കേൾ­ക്കാ­മാ­യി­രു­ന്നു. ഒ­ടു­വിൽ എന്റെ പേരു് വ­ന്ന­പ്പോൾ ആളുകൾ ക­യ്യ­ടി­ച്ചു. വലിയ ക­യ്യ­ടി­യാ­യി­രു­ന്നു. ഗോ­ദാർ­ദ്, ബെർ­ട്ടോ­ലൂ­ച്ചി, തു­ട­ങ്ങി­യ­വ­രു­ടെ എ­ല്ലാം ചി­ത്ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നി­ട്ടും ആളുകൾ വലിയ ക­യ്യ­ടി ത­ന്ന­തു് എ­നി­ക്കാ­യി­രു­ന്നു.
ചോ­ദ്യം:
ല­ളി­ത­മാ­യ ഒരു ചോ­ദ്യം. ഈ ചെറു ചി­ത്ര­ത്തെ മുൻ­നിർ­ത്തി എ­ന്താ­ണു് സിനിമ എ­ന്നു് ഒന്നു നിർ­വ്വ­ചി­ക്കാ­മോ? തീർ­ച്ച­യാ­യും ആ­ന്ദ്രെ ബസൈൻ പു­സ്ത­ക­ത്തി­ന്റെ പേരു് മ­ന­സ്സി­ലു­ണ്ടു്. ‘ഒരു നി­മി­ഷം’ എന്ന താ­ങ്ക­ളു­ടെ പ­ത്തു­മി­നി­റ്റ് ചി­ത്ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ സിനിമ എ­ന്താ­ണു് എന്നു പ­റ­യു­ക­യാ­ണു് എ­ങ്കിൽ…
ഉ­ത്ത­രം:
സിനിമ എ­നി­ക്കു് തൊ­ഴി­ലാ­ണു്. സി­നി­മ­യിൽ നി­ന്നു് എ­നി­ക്കു് പണം കി­ട്ടു­ന്നു. പക്ഷേ, ഇവിടെ ഭ്രാ­ന്തു­ള്ള ഒരു മ­നു­ഷ്യൻ എന്നെ പി­ന്തു­ട­രു­ന്നു­ണ്ടു്. അയാൾ എ­ന്നെ­ക്കു­റി­ച്ചു് ഒരു സിനിമ പി­ടി­ക്കു­ക­യാ­ണു്. അ­പ്പോൾ ഞാൻ ഒരു വലിയ മ­നു­ഷ്യ­നാ­ണു്? പ്ര­ശ­സ്ത­രാ­യ ച­ല­ച്ചി­ത്ര­കാ­ര­ന്മാർ എന്നെ പ്ര­ശം­സി­ക്കു­ന്നു. ഞാ­ന­തി­നു ന­ന്ദി­യു­ള്ള­വ­നാ­ണു്. ഇ­ത്ര­യും അ­ക­ലെ­യു­ള്ള ഇ­ന്ത്യ­യി­ലെ ഒരാൾ എ­ന്നെ­ക്കു­റി­ച്ചു് സി­നി­മ­യെ­ടു­ക്കു­ന്നു.
ചോ­ദ്യം:
ആ പത്തു മി­നി­റ്റ് സി­നി­മ­യിൽ എ­ല്ലാം, ഒരു ജീ­വി­തം മു­ഴു­വൻ, നി­ങ്ങൾ സം­ക്ഷി­പ്ത­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്നു. ഒരാൾ വ­ളർ­ന്നു വ­ലു­താ­കു­ന്ന­തും വി­വാ­ഹം ക­ഴി­ക്കു­ന്ന­തും ആ­ത്മ­ഹ­ത്യ­ക്കു ശ്ര­മി­ക്കു­ന്ന­തും എ­ല്ലാം കാ­ണി­ക്കു­ന്നു. കാ­ല­മാ­ണു് ആ സി­നി­മ­യിൽ ഉ­ള്ള­തു്.
ഉ­ത്ത­രം:
ജീ­വി­തം എ­ല്ലാ­യി­ട­ത്തും ഒരു പോ­ലെ­യാ­ണു്. ജ­നി­ക്കു­ന്നു, വ­ളർ­ന്നു വ­ലു­താ­കു­ന്നു, വി­വാ­ഹം ക­ഴി­ക്കു­ന്നു, യു­ദ്ധ­മു­ണ്ടാ­കു­ന്നു, വ്യ­ത്യ­സ്ത യു­ദ്ധ­ങ്ങ­ളു­ണ്ടാ­കു­ന്നു, പ്ര­ശ്ന­ങ്ങ­ളു­ണ്ടാ­കു­ന്നു… നി­ങ്ങൾ ര­ണ്ടാം­കി­ട മ­നു­ഷ്യ­നോ പാ­വ­പ്പെ­ട്ട­വ­നോ ആണോ പെ­ണ്ണോ ഒക്കെ ആ­ണെ­ങ്കി­ലും ജീ­വി­തം എ­ല്ലാ­യി­ട­ത്തും ഒരേ പോലെ ത­ന്നെ­യാ­ണു്. സം­സ്കാ­ര­ങ്ങൾ വ്യ­ത്യ­സ്ത­മാ­യി­രി­ക്കും.
ചോ­ദ്യം:
ഇം­ഗ്ലി­ഷിൽ സം­സാ­രി­ക്കാ­നു­ള്ള ബു­ദ്ധി­മു­ട്ടു് പ­റ­ഞ്ഞി­രു­ന്നു എ­ങ്കി­ലും വളരെ ബു­ദ്ധി­മു­ട്ടു് ഉ­ണ്ടാ­യി­രു­ന്നി­ല്ല എ­ന്നാ­ണു് തോ­ന്നി­യ­തു്.
ഉ­ത്ത­രം:
എന്റെ അ­ച്ഛ­ന്റെ ക­ട­മ­യാ­യി­രു­ന്നു അതു്. ഞാൻ ഇം­ഗ്ലി­ഷും ജർ­മ്മ­നും പ­ഠി­ക്കേ­ണ്ട­താ­യി­രു­ന്നു. അച്ഛൻ നിർ­ബ­ന്ധി­ച്ചു് പ­ഠി­പ്പി­ച്ചി­ല്ല. എ­പ്പോ­ഴും എ­ന്നോ­ടു് പെ­രു­മാ­റി­യ­തു് നല്ല രീ­തി­യി­ലാ­യി­രു­ന്നു. അച്ഛൻ പറയും, അതു് നി­ന്റെ കാ­ര്യ­മാ­ണു്, നി­ന­ക്കു് വേ­ണ്ടെ­ങ്കിൽ വേണ്ട. എ­നി­ക്കു് തോ­ന്നു­ന്ന­തു്, അച്ഛൻ (വ­ടി­യെ­ടു­ത്തു് അ­ടി­ക്കു­ന്ന ആം­ഗ്യം കാ­ണി­ച്ചു്), “നീ ഇം­ഗ്ലി­ഷ് പ­ഠി­ക്ക­ണം, നീ പി­യാ­നോ പ­ഠി­ക്ക­ണം” എ­ന്നൊ­ക്കെ പ­റ­ഞ്ഞു് നിർ­ബ­ന്ധി­ച്ചു് പ­ഠി­പ്പി­ക്ക­ണ­മാ­യി­രു­ന്നു എ­ന്നാ­ണു്. അ­ച്ഛ­ന്റെ കു­റ്റ­മാ­ണ­തു്.
ചോ­ദ്യം:
‘ക്ലോ­സ്ലി ഒ­ബ്സർ­വ്ഡ് ട്രെ­യിൻ’ സി­നി­മ­യി­ലെ സ്റ്റേ­ഷൻ­മാ­സ്റ്റ­റാ­യ അ­ച്ഛ­നെ പോ­ലെ­യ­ല്ല താ­ങ്ക­ളു­ടെ അച്ഛൻ.
ഉ­ത്ത­രം:
ഏ­റ്റ­വും നല്ല വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു അച്ഛൻ. ജി­മ്മി­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ നോ­ട്ടു­കൾ എന്റെ ക­യ്യി­ലു­ണ്ടു്. ഏ­റ്റ­വും ന­ല്ല­താ­ണു് അതു്.
ഐ. ഷ­ണ്മു­ഖ­ദാ­സ്
images/I_Shanmughadas.jpg

ഒ­റ്റ­പ്പാ­ല­ത്തു് ജനനം. ഇ­പ്പോൾ തൃ­ശൂ­രിൽ സ്ഥി­ര­താ­മ­സം. ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം നേടിയ ശേഷം ബോം­ബെ­യിൽ അ­ദ്ധ്യാ­പ­ക­നാ­യി ഔ­ദ്യോ­ഗി­ക ജീ­വി­തം ആ­രം­ഭി­ച്ചു. പി­ന്നീ­ടു് കേരള സർ­ക്കാർ സർ­വ്വീ­സിൽ വിവിധ കോ­ളേ­ജു­ക­ളിൽ ഇം­ഗ്ലീ­ഷ് അ­ദ്ധ്യാ­പ­ക­നാ­യി ജോലി ചെ­യ്തു. തൃശൂർ സി. അ­ച്യു­ത­മേ­നോൻ ഗ­വൺ­മെ­ന്റ് കോ­ളേ­ജിൽ നി­ന്നു് അ­ദ്ധ്യാ­പ­ക­നാ­യി വി­ര­മി­ച്ചു. വി­ദ്യാർ­ത്ഥി­ജീ­വി­ത­കാ­ലം മുതൽ തന്നെ ഫിലിം സൊ­സൈ­റ്റി അം­ഗ­മാ­കു­ക­യും പി­ന്നീ­ടു് ഫിലിം സൊ­സൈ­റ്റി പ്ര­വർ­ത്ത­ങ്ങ­ളു­ടെ ഭാ­ഗ­മാ­കു­ക­യും ചെ­യ്തു. എ­ഴു­പ­തു­ക­ളു­ടെ അ­വ­സാ­നം മുതൽ ച­ല­ച്ചി­ത്ര­സം­ബ­ന്ധി­യാ­യ ലേ­ഖ­ന­ങ്ങൾ എ­ഴു­തു­വാൻ തു­ട­ങ്ങി. ദൃ­ശ്യ­ക­ലാ­പ­ഠ­ന­ത്തി­നു് മുൻ­തൂ­ക്കം നൽകിയ ദൃ­ശ്യ­ക­ല, ദർശി എന്നീ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടു് പ്ര­വർ­ത്തി­ച്ചി­രു­ന്നു.

മി­ക­ച്ച ച­ല­ച്ചി­ത്ര­നി­രൂ­പ­ക­നു­ള്ള ദേ­ശീ­യ­പു­ര­സ്കാ­ര­ത്തി­നു് 1999-ൽ അർ­ഹ­നാ­യി. സ­ത്യ­ജി­ത് റാ­യു­ടെ ച­ല­ച്ചി­ത്ര­ങ്ങ­ളെ കു­റി­ച്ചു­ള്ള പു­സ്ത­കം ‘സ­ഞ്ചാ­രി­യു­ടെ വീടി’നു് 1996-ൽ, മി­ക­ച്ച ച­ല­ച്ചി­ത്ര­ഗ്ര­ന്ഥ­ത്തി­നു­ള്ള കേ­ര­ള­സം­സ്ഥാ­ന ച­ല­ച്ചി­ത്ര­പു­ര­സ്കാ­രം ല­ഭി­ച്ചു. മി­ക­ച്ച ച­ല­ച്ചി­ത്ര­സം­ബ­ന്ധി­യാ­യ ലേ­ഖ­ന­ത്തി­നു­ള്ള 2013-ലെ സം­സ്ഥാ­ന ച­ല­ച്ചി­ത്ര­പു­ര­സ്കാ­രം എം. ടി. വാ­സു­ദേ­വൻ നാ­യ­രു­ടെ ‘നിർ­മ്മാ­ല്യ’ത്തി­നെ കു­റി­ച്ചെ­ഴു­തി­യ ‘ദൈ­വ­നർ­ത്ത­ക­ന്റെ ക്രോധ’ത്തി­നു് ല­ഭി­ച്ചു.

കൃ­തി­കൾ
  • മ­ല­ക­ളിൽ മ­ഞ്ഞു് പെ­യ്യു­ന്നു
  • സി­നി­മ­യു­ടെ വ­ഴി­യിൽ
  • സ­ഞ്ചാ­രി­യു­ടെ വീട്
  • ആ­രാ­ണു് ബു­ദ്ധ­ന­ല്ലാ­ത്ത­തു്
  • ഗൊ­ദാർ­ദ്: കോ­ള­യ്ക്കും മാർ­ക്സി­നും ന­ടു­വിൽ
  • പി. രാ­മ­ദാ­സ്: വി­ദ്യാർ­ത്ഥി­യു­ടെ വഴി
  • സി­നി­മ­യും ചില സം­വി­ധാ­യ­ക­രും
  • ശരീരം, നദി, ന­ക്ഷ­ത്രം
പു­ര­സ്കാ­ര­ങ്ങൾ
  • മി­ക­ച്ച ച­ല­ച്ചി­ത്ര­നി­രൂ­പ­ക­നു­ള്ള ദേശീയ അ­വാർ­ഡ്, 1999
  • മി­ക­ച്ച ച­ല­ച്ചി­ത്ര ഗ്ര­ന്ഥ­ത്തി­നു­ള്ള സം­സ്ഥാ­ന ച­ല­ച്ചി­ത്ര­പു­ര­സ്കാ­രം (സ­ഞ്ചാ­രി­യു­ടെ വീടു്), 1996
  • മി­ക­ച്ച ച­ല­ച്ചി­ത്ര­സം­ബ­ന്ധി­യാ­യ ലേ­ഖ­ന­ത്തി­നു­ള്ള സം­സ്ഥാ­ന പു­ര­സ്കാ­രം (ദൈ­വ­നർ­ത്ത­ക­ന്റെ ക്രോ­ധം), 2013
  • സാ­ഹി­ത്യ നി­രൂ­പ­ണ ഗ്ര­ന്ഥ­ത്തി­നു­ള്ള കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ വി­ലാ­സി­നി പു­ര­സ്കാ­രം (ശരീരം, നദി, ന­ക്ഷ­ത്രം), 2013
  • മി­ക­ച്ച വൈ­ജ്ഞാ­നി­ക ഗ്ര­ന്ഥ­ത്തി­നു­ള്ള ജി. എൻ. പിള്ള എൻ­ഡോ­വ്മെ­ന്റ്, 2008
  • ച­ല­ച്ചി­ത്ര ഗ്ര­ന്ഥ­ത്തി­നു­ള്ള കോ­ഴി­ക്കോ­ടൻ പു­ര­സ്കാ­രം (സി­നി­മ­യും ചില സം­വി­ധാ­യ­ക­രും), 2012
  • ഫിലിം ക്രി­ട്ടി­ക്സ് അ­സോ­സി­യേ­ഷ­ന്റെ മി­ക­ച്ച ച­ല­ച്ചി­ത്ര ഗ്ര­ന്ഥ­ത്തി­ലു­ള്ള അ­വാർ­ഡ് 1997, 2006

(വി­വ­ര­ങ്ങൾ­ക്കും ചി­ത്ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: Kalaththe Athijeevikkunnathaanu Comedy (ml: കാ­ല­ത്തെ അ­തി­ജീ­വി­ക്കു­ന്ന­താ­ണു് കോമഡി).

Author(s): I. Shanmughadas.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-15.

Deafult language: ml, Malayalam.

Keywords: Interview, I. Shanmughadas, Kalaththe Athijeevikkunnathaanu Comedy, ഐ. ഷ­ണ്മു­ഖ­ദാ­സ്, കാ­ല­ത്തെ അ­തി­ജീ­വി­ക്കു­ന്ന­താ­ണു് കോമഡി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Railway station Loděnice, where Jiří Menzel shot in 1966 his film Closely Watched Trains, a photograph by Pastorius . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.