SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/the_man_and_the_poet.jpg
Shelley, the man and the poet, a painting by Clutton-​Brock, A. (1868–1924).
അ­രാ­ജ­ക­ത്വ­ത്തി­ന്റെ പൊ­യ്മു­ഖം
വി. ആർ. സ­ന്തോ­ഷ്

1819 ഓ­ഗ­സ്റ്റ് 16-നു് മാൻ­ചെ­സ്റ്റ­റി­ലെ സെ­ന്റ് പി­റ്റേ­ഴ്സ് ഫീൽ­ഡിൽ ബ്രി­ട്ട­ണി­ലെ പാർ­ല­മെ­ന്റ് പ­രി­ഷ്ക്ക­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഒരു സ­മ്മേ­ള­നം ന­ട­ക്കു­ക­യു­ണ്ടാ­യി. പൊതു ജ­ന­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്തു് സം­സാ­രി­ച്ച­തു് ഹെൻറി ഓ­റേ­റ്റർ ഹ­ണ്ടാ­യി­രു­ന്നു. ഹ­ണ്ടി­നെ ഭ­ര­ണ­കൂ­ടം അ­റ­സ്റ്റ് ചെ­യ്യാ­നൊ­രു­ങ്ങി­യെ­ങ്കി­ലും സാ­ധി­ച്ചി­ല്ല. അ­റ­സ്റ്റ് സാ­ധി­ക്കാ­തെ വ­ന്ന­പ്പോൾ 80,000 ഓളം വ­രു­ന്ന ആൾ­ക്കൂ­ട്ട­ത്തി­ലേ­ക്കു് കു­തി­ര­പ്പ­ട്ടാ­ള­ത്തെ ഇ­റ­ക്കി വി­ടു­ക­യും പ­ട്ടാ­ള­ത്തി­ന്റെ ആ­ക്ര­മ­ണ­ത്തിൽ പ­തി­നൊ­ന്നു് പേർ കൊ­ല്ല­പ്പെ­ടു­ക­യും നൂ­റു­ക­ണ­ക്കി­നു് പേർ­ക്കു് ഗു­രു­ത­ര­മാ­യ പ­രി­ക്കേൽ­ക്കു­ക­യും ചെ­യ്തു. ഇതിൽ ഏ­റെ­പ്പേ­രും സ്ത്രീ­ക­ളാ­യി­രു­ന്നു. ഈ ആ­ക്ര­മ­ണ­ത്തെ 1815-ലെ നെ­പ്പോ­ളി­യ­ന്റെ വാ­ട്ടർ ലൂ യു­ദ്ധ­വു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തി പീ­റ്റർ ലൂ കൂ­ട്ട­ക്കൊ­ല എന്നു വി­ളി­ക്കാ­റു­ണ്ടു്. ക­വി­യാ­യ ഷെ­ല്ലി ഇ­ക്കാ­ല­ത്തു് ഇ­റ്റ­ലി­യി­ലാ­യി­രു­ന്നു താ­മ­സി­ച്ചി­രു­ന്ന­തു്. ബ്രി­ട്ട­നി­ലെ സംഭവ വി­കാ­സ­ങ്ങ­ള­റി­ഞ്ഞ ഷെ­ല്ലി സെ­പ്റ്റം­ബർ 9-നു് തന്റെ സു­ഹൃ­ത്തും നോ­വ­ലി­സ്റ്റും ക­വി­യു­മാ­യ തോമസ് ലവ് പീ­ക്കോ­ക്കി­നു് സു­ദീർ­ഘ­മാ­യ ക­ത്തും എ­ഴു­തു­ന്നു­ണ്ടു്. ഈ സം­ഭ­വ­ത്തോ­ടു­ള്ള പ്ര­തി­ക­ര­ണ­മെ­ന്ന നി­ല­യിൽ 1819 സെ­പ്റ്റം­ബർ മാ­സ­ത്തി­ലാ­ണു് ഷെ­ല്ലി അ­രാ­ജ­ക­ത്വ­ത്തി­ന്റെ പൊ­യ്മു­ഖം എന്ന കവിത ര­ചി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ശേ­ഷം 1832-​ലാണു് കവിത വെ­ളി­ച്ചം ക­ണ്ട­തു്.

മാൻ­ചെ­സ്റ്റ­റി­ലെ കൂ­ട്ട­ക്കൊ­ല­യു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലെ­ഴു­തി­യ­തു്.

images/1.png

ഒ­ന്നു്

ഇ­റ്റ­ലി­യിൽ ഞാൻ നി­ദ്ര­യി­ലാ­ണ്ടി­രി­ക്കെ

ക­ട­ലി­ന­ക്ക­രെ നി­ന്നൊ­രു ശ­ബ്ദ­മെ­ത്തി,

കാവ്യ ക­ലാ­ദർ­ശ­ന­ങ്ങ­ളിൽ സ­ഞ്ച­രി­ക്കാൻ

അ­തെ­ന്നെ ശ­ക്ത­മാ­യി പ്രേ­രി­പ്പി­ച്ചു.

ര­ണ്ടു്

വ­ഴി­യിൽ ഞാൻ കൊ­ല­പാ­ത­കി­യെ കണ്ടു.

അവൻ[1] കാ­സിൽ­റേ പ്ര­ഭു­വി­നെ­പ്പോ­ലെ

അ­തി­വി­ന­യ­വാ­നാ­യി­രു­ന്നെ­ങ്കി­ലും, ഭ­യ­ങ്ക­രൻ

ഏ­ഴു­വേ­ട്ട­നാ­യ്ക്ക­ളാൽ അ­നു­ഗ­തൻ:

മൂ­ന്നു്

അ­വ­യെ­ല്ലാം ത­ടി­ച്ചു­കൊ­ഴു­ത്ത­താ­യി­രു­ന്നു;

അവ വി­ശി­ഷ്ട സ്ഥാ­ന­ങ്ങ­ളി­ലി­രു­ന്ന­വ­യാ­യി­രി­ക്കാം,

തന്റെ വി­സ്തൃ­ത­മാ­യ മേ­ല­ങ്കി­യിൽ നി­ന്നു്

ഓ­രോ­ന്നോ ഈ­ര­ണ്ടോ ആയി മ­നു­ഷ്യ ഹൃ­ദ­യ­ങ്ങൾ

ക­ടി­ച്ചു­കീ­റാൻ അ­വ­യ്ക്കു് എ­റി­ഞ്ഞു കൊ­ടു­ത്തു.

നാലു്

തു­ടർ­ന്നു് ചതിയൻ വന്നു, എൽ­ഡ­നെ­പ്പോ­ലെ[2]

ശുഭ്ര രോ­മാ­വൃ­ത­മാം ന്യായാധിപ-​

മേ­ല­ങ്കി­യ­ണി­ഞ്ഞു കൊ­ണ്ടു്

അവൻ ന­ന്നാ­യി ക­ര­ഞ്ഞ­തി­നാൽ

അ­വ­ന്റെ ഓരോ മു­ത­ല­ക്ക­ണ്ണു­നീർ­ത്തു­ള്ളി

പ­തി­യ്ക്കും തോറും അ­ര­ക­ല്ലു­ക­ളാ­യി തീർ­ന്നു.

അ­ഞ്ചു്

അ­വ­ന്റെ കാ­ലു­കൾ­ക്കു ചു­റ്റു­മെ­മ്പാ­ടും

ഓ­ടി­ക്ക­ളി­ച്ചി­രു­ന്ന ചെറു ബാ­ല്യ­ക്കാർ

ഓരോ ക­ണ്ണു­നീർ­ത്തു­ള്ളി­യും ര­ത്ന­മെ­ന്നു നി­ന­ച്ചു.

അവയാൽ തന്നെ ത­ങ്ങ­ളു­ടെ ത­ല­ച്ചോർ ത­കർ­ത്തു.

images/2.png

ആറു്

പ്ര­കാ­ശ­മെ­ന്ന പോലെ ബൈ­ബി­ളി­ന്റെ

ആ­ട­യ­ണി­ഞ്ഞു് നി­ശ­യു­ടെ നി­ഴ­ലു­ക­ളും

ഡി­സ്മൗ­ത്തി­നെ­പ്പോ­ലെ[3] കാ­പ­ട്യ­വും

പി­ന്നെ മു­ത­ല­മേൽ സവാരി ചെ­യ്തു.

ഏഴു്

ഈ ഭീകര പൊ­യ്മു­ഖ വേ­ഷ­ങ്ങ­ളാൽ

പി­ന്നെ­യും ഏറെ സം­ഹാ­ര­ങ്ങൾ വി­ള­യാ­ടി,

ബി­ഷ­പ്പു­മാ­രേ­യും അ­ഭി­ഭാ­ഷ­ക­രേ­യും

പ്ര­ഭു­ക്ക­ന്മാ­രേ­യും ചാ­ര­ന്മാ­രേ­യും പോലെ

കൺ­മു­ന്നിൽ സ­ക­ല­രും പ്ര­ച്ഛ­ന്ന­വേ­ഷ­മാ­ടി.

എ­ട്ടു്

ഒ­ടു­വി­ലാ­യി അ­രാ­ജ­ക­ത്വം വന്നു:

ചോ­ര­ത്തു­ള്ളി­കൾ തെ­റി­ച്ച വെ­ള്ള­ക്കു­തി­ര മേ­ലേ­റി.

അ­വ­ന്റെ ചു­ണ്ടു­കൾ വരെ വി­ള­റി­യി­രു­ന്നു.

വെ­ളി­പാ­ടു പു­സ്ത­ക­ത്തി­ലെ മരണം എ­ത്തും­പോ­ലെ.

ഒൻ­പ­തു്

അവൻ രാ­ജ­കി­രീ­ടം ധ­രി­ച്ചി­രു­ന്നു;

കൈ­പ്പി­ടി­യി­ലൊ­രു ചെ­ങ്കോ­ലും തി­ള­ങ്ങി;

അ­വ­ന്റെ നെ­റ്റി­യിൽ ഞാൻ ഈ അ­ട­യാ­ളം കണ്ടു-​

‘ഞാ­നാ­ണു് ദൈ­വ­വും രാ­ജാ­വും നി­യ­മ­വും!’

പ­ത്തു്

ഗം­ഭീ­ര­വും ച­ടു­ല­വു­മാ­യ വരവാൽ

തന്നെ ആ­രാ­ധി­ക്കു­ന്ന ജ­ന­ത­യു­ടെ

ചോ­ര­ച്ച­ളി ച­വി­ട്ടി­ത്ത­ള്ളി

ആം­ഗ­ലേ­യ ഭൂ­മി­യി­ലൂ­ടെ

അവൻ ക­ട­ന്നു പോയി.

images/4.png

പ­തി­നൊ­ന്നു്

ഭൂ­മി­യെ കി­ടു­കി­ടാ വി­റ­പ്പി­ച്ചു കൊ­ണ്ടു്

അവനു ചു­റ്റും പ്ര­ബ­ല­സേ­ന­യി­ലെ ഓ­രോ­രു­ത്ത­രും

യ­ജ­മാ­ന­ന്റെ സേ­വ­ന­ത്തി­നാ­യി

ചോര പു­ര­ണ്ട ഖഡ്ഗം ചു­ഴ­റ്റി

പ­ന്ത്ര­ണ്ടു്

മ­ഹാ­വി­ജ­യ­മാർ­ന്നു്

ആ­ന­ന്ദാ­ഭി­മാ­ന­ത്തോ­ടെ

നിർ­മാ­ന­വ­ത­ത്വ­ത്തി­ന്റെ വീ­ഞ്ഞാൽ ഉ­ന്മ­ത്ത­രാ­യി

അവർ ഇം­ഗ്ല­ണ്ടി­ലൂ­ടെ സവാരി ചെ­യ്തു.

പ­തി­മൂ­ന്നു്

വ­യ­ലു­ക­ളും പ­ട്ട­ണ­ങ്ങ­ളും ക­ട­ന്നു്

കടൽ മുതൽ കടൽ വരെ

കീറി മു­റി­ച്ചു്, ത­കർ­ത്തെ­റി­ഞ്ഞു്

ലണ്ടൻ ന­ഗ­ര­മെ­ത്തും വരെ

അവർ സ്വ­ത­ന്ത്ര­വും ച­ടു­ല­വു­മാ­യി

പൊ­യ്മു­ഖ കൂ­ത്താ­ടി.

പ­തി­നാ­ലു്

അ­രാ­ജ­ക­ത്ത­ത്തി­ന്റെ കൊ­ടു­ങ്കാ­റ്റു­പോ­ലു­ള്ള

വി­ജ­യ­ഭേ­രി കേ­ട്ടു്

ഓരോ ദേ­ശ­വാ­സി­യും ഭ­യ­സം­ഭ്ര­മ­ത്തി­ലാ­യ്;

സ്വ­ഹൃ­ദ­യം കൊടും ഭീ­തി­യി­ലാ­ഴു­ന്ന­ത­റി­ഞ്ഞു.

പ­തി­ന­ഞ്ചു്

ചോ­ര­യും തീയും ക­ണ­ക്കെ ആ­യു­ധ­വു­മ­ണി­ഞ്ഞു്,

മോ­ടി­യി­ല­വ­നെ കാ­ണാ­നെ­ത്തി­യ

വാ­ട­ക­ക്കൊ­ല­യാ­ളി­കൾ ഇ­ങ്ങ­നെ പാടി:

‘നീ­യാ­ണു് ദൈ­വ­വും നി­യ­മ­വും രാ­ജാ­വും!’

images/5.png

പ­തി­നാ­റു്

‘പ്ര­താ­പ­വാൻ! അങ്ങു വ­ന്നെ­ത്തു­വാൻ

അ­നാ­ഥ­രും ദുർ­ബ്ബ­ല­രു­മാ­യ ഞങ്ങൾ കാ­ത്തി­രു­ന്നു

ഞ­ങ്ങ­ളു­ടെ മ­ടി­ശ്ശീ­ല­കൾ ശൂ­ന്യം,

ഞ­ങ്ങ­ളു­ടെ ഖ­ഡ്ഗ­ങ്ങൾ ശീതം,

തരിക ഞ­ങ്ങൾ­ക്കു് മ­ഹ­ത്വ­വും ര­ക്ത­വും ക­ന­ക­വും’.

പ­തി­നേ­ഴു്

അ­ഭി­ഭാ­ഷ­ക­രും പു­രോ­ഹി­ത­രും വി­ദൂ­ഷ­ക­സം­ഘ­വും

വി­ള­റി­യ നെ­റ്റി­കൾ ഭൂ­മി­യോ­ളം താ­ഴ്ത്തി;

അധികം ശ­ബ്ദ­മി­ല്ലാ­ത്ത ഒരു മോശം

പ്രാർ­ത്ഥ­ന­ക­ണ­ക്കു് മന്ത്രിച്ചു-​

‘നീ തന്നെ നി­യ­മ­വും ദൈ­വ­വും’-

പ­തി­നെ­ട്ടു്

പി­ന്നെ എ­ല്ലാ­വ­രും ഒ­ന്നി­ച്ചു് ഉ­ദ്ഘോ­ഷി­ച്ചു,

‘നീ­യാ­ണു് രാ­ജാ­വും ദൈ­വ­വും കർ­ത്താ­വും

അ­രാ­ജ­ക­ത്വ­മേ, നി­ന­ക്കാ­യി ന­മി­ക്കു­ന്നു ഞങ്ങൾ,

നി­ന്റെ നാമം പ­രി­ശു­ദ്ധ­മാ­ക­ണേ!’

പ­ത്തൊൻ­പ­തു്

അ­രാ­ജ­ക­ത്വ­ത്തി­ന്റെ അ­സ്ഥി­പ­ഞ്ജ­രം

എ­ല്ലാ­വ­രേ­യും ന­മി­ച്ചു് പ­ല്ലി­ളി­ച്ചു,

അവൻ പ­ഠി­ച്ച പാ­ഠ­ത്തി­നു്

പത്തു ദ­ശ­ല­ക്ഷം നാ­ടി­നു്

ചെ­ല­വു­ണ്ടാ­യി­രു­ന്ന പോലെ

ഇ­രു­പ­തു്

ന­മ്മു­ടെ രാ­ജ­കൊ­ട്ടാ­ര­ങ്ങൾ

ത­നി­ക്കു് അ­വ­കാ­ശ­പ്പെ­ട്ട­താ­ണെ­ന്നു്

അ­യാൾ­ക്ക­റി­യാ­മാ­യി­രു­ന്നു;

ചെ­ങ്കോ­ലും കി­രീ­ട­വും ഭൂ­ഗോ­ള­വും

സ്വർ­ണ്ണ­ത്തിൽ തു­ന്നി­യ മേ­ല­ങ്കി­യും

images/6.png

ഇ­രു­പ­ത്തൊ­ന്നു്

മൺ[4] കോ­ട്ട­യും[5] കൊ­ത്ത­ള­വും പി­ടി­ച്ച­ട­ക്കാൻ

ത­നി­ക്കു മു­ന്നേ അവൻ അ­ടി­മ­ക­ളെ അ­യ­ച്ചു.

പി­ന്നെ അ­ടു­ത്തൂൺ പ­റ്റി­യ നി­യ­മ­നിർ­മ്മാ­ണ സഭയെ

അ­ഭി­മു­ഖീ­ക­രി­ക്കാൻ പു­റ­പ്പെ­ട്ടു

ഇ­രു­പ­ത്തി­ര­ണ്ടു്

ഒരാൾ പ­ലാ­യ­നം ചെ­യ്ത­പ്പോൾ

പ്ര­തീ­ക്ഷ­യെ­ന്ന ഭ്രാ­ന്തി­പ്പെ­ണ്ണു് പ­റ­ഞ്ഞു:

അവൾ അ­ത്യ­ധി­കം ദുഃ­ഖി­ത­യാ­യി കാ­ണ­പ്പെ­ട്ടെ­ന്നു്

അ­ന്ത­രീ­ക്ഷ­ത്തി­ല­വ­ളു­ടെ അലമുറ കേ­ട്ടു:

ഇ­രു­പ­ത്തി­മൂ­ന്നു്

ക്ഷീ­ണി­ച്ചു നരച്ച എന്റെ പി­താ­വു് കാലം

ഒരു നല്ല ദി­വ­സ­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്നു;

ത­ളർ­വാ­തം ബാ­ധി­ച്ച കൈ­ക­ളാൽ

ത­പ്പി­ത്ത­ട­ഞ്ഞു നി­ല്ക്കു­ന്ന അ­ദ്ദേ­ഹം

എ­ത്ര­യോ വി­ഡ്ഢി­യാ­യി കാ­ണ­പ്പെ­ടു­ന്നു!

ഇ­രു­പ­ത്തി­നാ­ലു്

‘അ­ദ്ദേ­ഹ­ത്തി­നു് മ­ക്ക­ളു­ണ്ടാ­യി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു

എ­ന്നി­ലൊ­ഴി­കെ മൃതി ധൂളി കൂനകൂടിയിരിക്കുന്നു-​

ദു­രി­തം, ഹോ, ദു­രി­തം!’

ഇ­രു­പ­ത്തി­യ­ഞ്ചു്

കു­തി­ര­ക്കാ­ല­ടി­കൾ­ക്കു തൊ­ട്ടു മു­ന്നിൽ

ശാ­ന്ത­മാ­യ ദൃ­ഷ്ടി­യോ­ടെ

കൊ­ല­പാ­ത­ക­വും ച­തി­യും അ­രാ­ജ­ക­ത്വ­വും

വ­രു­ന്ന­തും കാ­ത്തു്,

അവളാ തെ­രു­വിൽ കി­ട­ന്നു.

images/7.png

ഇ­രു­പ­ത്താ­റു്

അ­വൾ­ക്കും അ­വ­ളു­ടെ ശ­ത്രു­ക്കൾ­ക്കു­മി­ട­യിൽ

ഒരു മൂ­ടൽ­മ­ഞ്ഞു്, ഒരു വെ­ളി­ച്ചം,

ഒരു പ്ര­തി­ച്ഛാ­യ ഉ­യർ­ന്നു­വ­ന്നു

ആ­ദ്യ­യിൽ ചെ­റു­തും അ­ശ­ക്ത­വും ശി­ഥി­ല­വും

താ­ഴ്‌­വ­ര­യി­ലെ ബാ­ഷ്പ­ക­ണം പോ­ലെ­യും:

ഇ­രു­പ­ത്തേ­ഴു്

വി­സ്ഫോ­ടി­ത മേ­ഘ­ങ്ങ­ളാ­യ് വ­ളർ­ന്നു്

കൊ­ത്ത­ള­ക്കി­രീ­ടം­വ­ച്ച രാ­ക്ഷ­സ­രാ­യി പാ­യു­മ്പോൾ

മി­ന്ന­ലി­നൊ­പ്പം വി­ള­ങ്ങി

ഇ­ടി­വെ­ട്ടാ­യി മാ­ന­ത്തോ­ടി­ട­യും വ­രേ­ക്കു്

ഇ­രു­പ­ത്തെ­ട്ടു്

അതു വ­ളർ­ന്നു—പ­ട്ട­ച്ച­ട്ട­യ­ണി­ഞ്ഞ നി­ര­യു­ടെ രൂ­പ­മാ­യ്

അണലി ശ­ല്ക്ക­ങ്ങ­ളി­ലും തി­ള­ങ്ങി

വെയിൽ മ­ഴ­പ്ര­കാ­ശ­ത്തി­നൊ­പ്പം

അതിൻ വി­ത്തു­ചി­റ­കേ­റി­യു­യർ­ന്നു.

ഇ­രു­പ­ത്തൊൻ­പ­തു്

ദൂ­രെ­ക്കാ­ണും അ­തി­ന്ന­മ­ര­ത്തു്

പു­ല­രി­യി­ലേ­തു­പോ­ലെ കി­ട­പ്പു­ണ്ടൊ­രു ഗ്രഹം

പ്ര­കാ­ശ­വർ­ഷ­മാ­യി പെ­യ്തൊ­ര­തിൻ­പീ­ലി­കൾ

അരുണ തുഷാര മഴ പോലെ.

മു­പ്പ­തു്

കാ­റ്റു­പോ­ലെ മൃ­ദു­ല­മാ­യ ചു­വ­ടു­ക­ളോ­ടെ

ആ­ളു­ക­ളു­ടെ ശി­ര­സി­നു­മേ­ലെ അ­തി­വേ­ഗ­ത്തിൽ

അതു ക­ട­ന്നു പോയി.

അവർ അവിടെ അ­തി­ന്റെ സാ­ന്നി­ധ്യം

അ­റി­ഞ്ഞു­നോ­ക്കി­യെ­ങ്കി­ലും

കാ­ഴ്ച­യിൽ എ­ല്ലാം ശൂ­ന്യ­മാ­യി­രു­ന്നു.

images/8.png

മു­പ്പ­ത്തൊ­ന്നു്

മെയ് മാ­സ­പാ­ദ­മു­ദ്ര­യിൽ പൂ­ക്കൾ ഉ­ണ­രു­ന്ന പോലെ

നി­ശ­യു­ടെ അ­ഴി­ഞ്ഞ മു­ടി­യിൽ നി­ന്നു്

ന­ക്ഷ­ത്ര­ങ്ങൾ പൊ­ഴി­യും പോലെ

കാ­റ്റു കൂ­കി­വി­ളി­ക്കു­മ്പോൾ

തി­ര­ക­ളു­യ­രും പോലെ

ആ പാദം പ­തി­ഞ്ഞി­ട­ത്തെ­ല്ലാം

ചി­ന്ത­ക­ളു­ടെ വ­സ­ന്തം വി­രി­ഞ്ഞു.

മു­പ്പ­ത്തി­ര­ണ്ടു്

വീണു കി­ട­ന്ന ജനത നോ­ക്കി­യ­പ്പോൾ

ക­ണ­ങ്കാ­ലു­വ­രെ ചോ­ര­യിൽ മു­ങ്ങി­യ പ്ര­തീ­ക്ഷ എന്ന

പ്ര­ശാ­ന്ത തരുണി

പ്ര­സ­ന്ന­ഭാ­വ­ത്തോ­ടെ ന­ട­ക്കു­ക­യാ­യി­രു­ന്നു.

മു­പ്പ­ത്തി­മൂ­ന്നു്

അ­രാ­ജ­ക­ത്വം, ആ ഭ­യാ­ന­ക­ജ­ന്മം,

മ­ന്നിൽ മ­ണ്ണെ­ന്ന പോലെ മ­രി­ച്ചു കി­ട­ക്കു­ന്നു;

കാ­റ്റു പായേ മെ­രു­ങ്ങാ­ത്ത മ­ര­ണ­മ­കു­തി­ര

കു­ള­മ്പു­കൾ കൊ­ണ്ടു് പൊ­ടി­യെ­പൊ­ടി­ക്കു­ന്നു,

പി­ന്നിൽ തി­ക്കി­ത്തി­ര­ക്കും കൊ­ല­പാ­ത­ക­സം­ഘ­ങ്ങൾ.

മു­പ്പ­ത്തി­നാ­ലു്

മേ­ഘ­ങ്ങ­ളു­ടെ പാ­യു­ന്ന­പ്ര­കാ­ശ­പ്പ­കി­ട്ടു്

ബോ­ധ­മു­ണ­രു­ന്ന പോ­ലെ­യെ­ങ്കി­ലും

അ­തി­ലോ­ല­മാ­യി ഉ­ണ­രു­ന്ന­തു കേ­ട്ട­താ­യി തോ­ന്നി,

അ­തി­നൊ­ടു­വിൽ ആ­ന­ന്ദ­ഭ­യ­ജ­ന­ക­മാ­യ

ഈ വാ­ക്കു­ക­ളും.

മു­പ്പ­ത്തി­യ­ഞ്ചു്

ഇം­ഗ്ല­ണ്ടി­ന്റെ മ­ക്കൾ­ക്കു് ജന്മം നൽകിയ

കുപിത ഭൂ­മി­യിൽ

നെ­റ്റി­യി­ല­വ­രു­ടെ ചോര പു­ര­ണ്ട­താ­യി കണ്ടു.

പെ­റ്റ­മ്മ­യു­ടെ പ്രാ­ണ­വേ­ദ­ന­യാൽ വി­റ­പൂ­ണ്ടൂ.

images/9.png

മു­പ്പ­ത്താ­റു്

അ­വ­ളു­ടെ മു­ഖ­ത്തു­രു­ണ്ടു­കൂ­ടി­യ

ര­ക്ത­ക­ണ­ങ്ങ­ളോ­രോ­ന്നും

അ­പ്ര­തി­രോ­ധം ഒരു സ്വ­ര­മാ­യ് മാറി

ഹൃദയം ഉ­റ­ക്കെ കരയും പോലെ:

മു­പ്പ­ത്തേ­ഴു്

ഇം­ഗ്ല­ണ്ടി­ലെ ജ­ന­ങ്ങ­ളേ, മ­ഹ­ത്ത്വ­ത്തി­ന്ന­വ­കാ­ശി­ക­ളേ,

ഇ­നി­യും ര­ചി­ക്കാ­ത്ത ക­ഥ­യി­ലെ നാ­യ­ക­രേ,

തേ­ജ­സ്വി­യാ­യ അ­മ്മ­യു­ടെ പൈ­ത­ങ്ങ­ളേ,

അ­വ­ളു­ടെ പ്ര­തീ­ക്ഷ­ക­ളോ­ടു് പാ­ര­സ്പ­ര്യ­മു­ള്ള­വ­രേ:

മു­പ്പ­ത്തെ­ട്ടു്

നി­ദ്ര­യി­ലാ­ണ്ട എ­ണ്ണ­മ­റ്റ സിം­ഹ­ങ്ങ­ളെ,

ഉ­ണർ­ന്നെ­ഴു­ന്നേൽ­ക്കൂ,

നി­ദ്ര­യിൽ നി­ങ്ങൾ­ക്കു­മേൽ വീണ ച­ങ്ങ­ല­കൾ

മ­ഞ്ഞു­ക­ണം പോലെ മ­ണ്ണി­ലേ­ക്കു ത­കർ­ത്തെ­റി­യൂ,

നി­ങ്ങൾ അ­ന­വ­ധി­യാ­ണു്—അവരോ നി­സാ­ര­വും.

മു­പ്പ­ത്തൊൻ­പ­തു്

എ­ന്താ­ണു് സ്വാ­ത­ന്ത്ര്യം?—നി­ങ്ങൾ­ക്കു് പ­റ­യാ­നാ­വും

അ­ടി­മ­ത്തം എ­ന്തെ­ന്നു് വളരെ നന്നായി-​

എ­ന്തെ­ന്നാൽ അ­തി­ന്റെ പേരു വ­ളർ­ന്നു്

നി­ങ്ങ­ളു­ടെ സ്വ­ന്തം മ­റ്റൊ­ലി­യാ­യി.

നാ­ല്പ­തു്

നി­ങ്ങ­ളു­ടെ കൈ­കാ­ലു­ക­ളാൽ

സ്വേ­ച്ഛാ­ധി­പ­തി­കൾ വാ­ഴു­ന്ന

ത­ട­വ­റ­യി­ലെ­ന്ന പോലെ.

ഇതു് ജോ­ലി­യും ദി­വ­സ­വും ജീവൻ

നി­ല­നിർ­ത്താ­നു­ള്ള വേ­ത­ന­വും തന്നെ

images/10.png

ന­ല്പ­ത്തി­യൊ­ന്നു്

നി­ങ്ങ­ള­വർ­ക്കാ­യി ജ­ന്മ­മെ­ടു­ത്ത പോലെ

നെ­യ്യാ­നും ഉ­ഴാ­നും കൊ­ല്ലാ­നും കൂ­ന്താ­ലി ഉ­ന്താ­നും

അവരെ പ്ര­തി­രോ­ധി­ക്കാ­നും വ­ളർ­ത്താ­നും.

സ്വേ­ച്ഛ­യാ­ലോ അ­ല്ലാ­തെ­യോ ചാ­യു­ന്നു

നാ­ല്പ­ത്തി ര­ണ്ടു്

വാ­ടി­മെ­ലി­ഞ്ഞ അ­മ്മ­മാ­രോ­ടൊ­പ്പം

ത­ളർ­ന്ന നി­ങ്ങ­ളു­ടെ മക്കൾ

ഹേ­മ­ന്ത­ത്തി­ലെ ശീ­ത­ക്കാ­റ്റ­ടി­ക്കെ

മ­രി­ച്ചു വീ­ഴു­ന്നു

ഞാ­നി­തു പ­റ­യു­മ്പോ­ളും.

നാ­ല്പ­ത്തി മൂ­ന്നു്

ധനികർ ത­ങ്ങ­ളു­ടെ തി­മിർ­പ്പിൽ

തന്റെ ക­ണ്ണി­നു കീഴെ കി­ട­ന്നു മൂ­ക്കു­മു­ട്ടെ തി­ന്നു­ന്ന

കൊ­ഴു­ത്ത നാ­യ്ക്കൾ­ക്കു് എ­റി­ഞ്ഞു് കൊ­ടു­ക്കു­മെ­ങ്കി­ലും

അന്നം കി­ട്ടാ­നു­ള്ള വി­ശ­പ്പാ­ണ­തു്;

നാ­ല്പ­ത്തി­നാ­ലു്

പഴയ സ്വേ­ച്ഛാ­ധി­പ­തി­ക­ളു­ടെ സ­മ്പ­ത്തി­നേ­ക്കാൾ

ആയിരം മ­ട­ങ്ങു് പ്ര­യ­ത്ന­ത്തിൽ നി­ന്നെ­ടു­ക്കാ­നാ­യി

പൊൻ ഭൂ­ത­ത്തെ അ­നു­വ­ദി­ക്ക­ലാ­ണ­തു്.

നാ­ല്പ­ത്തി­യ­ഞ്ചു്

ക­ട­ലാ­സു നാണയം-​

ഭൂ­മി­യി­ലെ പൈ­തൃ­ക­സ്വ­ത്തിൻ

വി­ല­യേ­റി­യ­തെ­ന്തോ എന്നു ധ­രി­ക്കു­ന്ന

ആ­ധാ­ര­മെ­ന്ന വ്യാ­ജ­രേ­ഖ.

images/11.png

നാ­ല്പ­ത്തി­യാ­റു്

ഇതു് ആ­ത്മാ­വി­ന്ന­ടി­മ­യാ­ക­ലും

സ്വ­ന്തം ഇ­ച്ഛ­കൾ­ക്കു­മേൽ

ശ­ക്ത­മാ­യ നി­യ­ന്ത്ര­ണ­മി­ല്ലാ­യ്മ­യും

എ­ന്നാൽ മ­റ്റു­ള്ള­വർ നി­ങ്ങ­ളെ

ആ­ക്കു­ന്ന­തെ­ന്തോ ആ­ക­ലു­മാ­ണു്.

നാ­ല്പ­ത്തി­യേ­ഴു്

ഒ­ടു­വിൽ നി­ഷ്ഫ­ല­വും ദുർ­ബ്ബ­ല­വു­മാ­യ

നി­യ­ന്ത്ര­ണ­മാ­യി നി­ങ്ങ­ള­തി­നെ­ക്കു­റി­ച്ചു്

പരാതി പ­റ­യു­മ്പോൾ

നി­ങ്ങ­ളു­ടെ ഭാ­ര്യ­മാ­രു­ടേ­യും നി­ങ്ങ­ളു­ടേ­യും മേൽ

സ്വേ­ച്ഛാ­ധി­പ­തി­യു­ടെ സൈ­ന്യം

സവാരി ചെ­യ്യു­ന്ന­താ­ണ­തു്.

പുൽ­നാ­മ്പു­ക­ളിൽ മ­ഞ്ഞു­ക­ണം പോലെ

രക്തം കാണാം.

നാ­ല്പ­ത്തി­യെ­ട്ടു്

പി­ന്നീ­ട­തു് ചോ­ര­യ്ക്കു പകരം ചോ­ര­യും

അ­ന്യാ­യ­ത്തി­നു പകരം അ­ന്യാ­യ­വും—കൈ­മാ­റാ­നു­ള്ള

തീ­ക്ഷ്ണ­മാ­യ ദാ­ഹ­വു­മാ­കു­ന്നു.

ശ­ക്ത­രാ­യി­രി­ക്കു­മ്പോൾ

നി­ങ്ങ­ള­ങ്ങ­നെ ചെ­യ്യ­രു­തു്.

നാ­ല്പ­ത്തി­യൊൻ­പ­തു്

ചി­റ­കു­വ­ച്ച­തേ­ട­ലു­കൾ മ­തി­യാ­കു­മ്പോൾ

പ­ക്ഷി­കൾ ഇ­ടു­ങ്ങി­യ കൂ­ടു­ക­ളിൽ വി­ശ്ര­മം തേ­ടു­ന്നു.

അ­ന്ത­രീ­ക്ഷ­ത്തിൽ കൊ­ടു­ങ്കാ­റ്റും

മ­ഞ്ഞു­വീ­ഴ്ച­യു­മു­ണ്ടാ­കു­മ്പോൾ

മൃ­ഗ­ങ്ങൾ വ­ന­മാ­ള­ങ്ങ­ളി­ലേ­ക്കു­ള്ള വഴി

ക­ണ്ടെ­ത്തു­ന്നു.

അൻ­പ­തു്

ക­ഴു­ത­കൾ­ക്കും പ­ന്നി­കൾ­ക്കും

വൈ­ക്കോൽ വി­രി­യു­ണ്ടു്

യോ­ജി­ച്ച ഭ­ക്ഷ­ണ­ത്താൽ തീ­റ്റി­പ്പോ­റ്റാ­നു­മു­ണ്ടു്.

ഒ­ന്നി­നൊ­ഴി­കെ മ­റ്റെ­ല്ലാ­റ്റി­നു­മൊ­രു ഭവനമുണ്ടു്-​

ഓ, ഇം­ഗ്ലീ­ഷു­കാ­രാ, നി­ന­ക്കു മാ­ത്രം ഒ­ന്നു­മി­ല്ല!.

images/12.png

അൻ­പ­ത്തൊ­ന്നു്

ഇ­താ­ണ­ടി­മ­ത്തം—ഒരേ മടയിൽ

കി­രാ­ത­രാ­യ മ­നു­ഷ്യ­രോ വ­ന്യ­മൃ­ഗ­ങ്ങ­ളോ

നി­ങ്ങ­ളെ­പ്പോ­ലെ സ­ഹി­ച്ചു് നിൽക്കില്ല-​

പക്ഷേ, ഇ­ത്ത­രം ദു­ഷ്ട­ത­കൾ അ­വ­യ­റി­ഞ്ഞി­ട്ടേ­യി­ല്ല.

അൻ­പ­ത്തി­ര­ണ്ടു്

സ്വാ­ത­ന്ത്ര്യ­മോ നീ എ­ന്താ­ണു്?

ചേ­ത­ന­യു­ള്ള ശ­വ­കു­ടീ­ര­ങ്ങ­ളിൽ നി­ന്നു്

അ­ടി­മ­കൾ­ക്ക­തി­നു് ഉ­ത്ത­രം

നൽ­കാ­നാ­യി­രു­ന്നെ­ങ്കിൽ

സ്വ­പ്ന­ത്തി­ലെ മ­ങ്ങി­യ ഭാവന പോലെ

സ്വേ­ച്ഛാ­ധി­പ­തി­കൾ ഓ­ടി­യൊ­ളി­ക്കു­മാ­യി­രു­ന്നു.

അൻ­പ­ത്തി­മൂ­ന്നു്

ക­പ­ട­വേ­ഷ­ധാ­രി­കൾ പറയും പോലെ

ഉടനെ ക­ട­ന്നു പോ­കാ­നു­ള്ള ഒരു നിഴലോ

അ­ന്ധ­വി­ശ്വാ­സ­മോ കീർ­ത്തി­യു­ടെ ഗു­ഹ­യിൽ

പ്ര­തി­ധ്വ­നി­ക്കു­ന്ന പേരോ അല്ല നീ.

അൻ­പ­ത്തി­നാ­ലു്

തൊ­ഴി­ലാ­ളി­ക്കു നീ അ­പ്പ­മാ­കു­ന്നു,

വൃ­ത്തി­യും സ­ന്തോ­ഷ­വു­മു­ള്ള സ്വ­ഗൃ­ഹ­ത്തിൽ

തന്റെ ദിവസ വേ­ത­ന­ത്തിൽ നി­ന്നു­മെ­ത്തേ­ണ്ട

മ­നോ­ഹ­ര­മാ­യി വി­രി­ച്ചി­ട്ട മേ­ശ­വി­രി­യും.

അൻ­പ­ത്തി­യ­ഞ്ചു്

നീ­യാ­ണു­ടു­പ്പും തീയും അ­ന്ന­വും

മർ­ദ്ദി­ത ജനതയ്ക്കു്-​

ഇല്ല—സ്വ­ത­ന്ത്ര­രാ­ജ്യ­ങ്ങ­ളിൽ

ഇം­ഗ്ല­ണ്ടിൽ നാ­മി­ന്നു കാ­ണു­ന്ന പോലെ

പ­ട്ടി­ണി­യു­ണ്ടാ­കാ­നി­ട­യി­ല്ല.

അൻ­പ­ത്തി­യാ­റു്

ധ­നി­ക­നു നീ­യൊ­രു ത­ട­സ്സം,

അ­വ­ന്റെ പാദം ഇ­ര­യു­ടെ ക­ഴു­ത്തി­ലി­രി­ക്കു­മ്പോൾ,

ഒരു സർ­പ്പ­ത്തെ ച­വി­ട്ടി­യ പോലെ അവനു നി­ന്നെ

തോ­ന്നും

അൻ­പ­ത്തി­യേ­ഴു്

നീ­തി­യാ­ണു് നീ

ഇം­ഗ്ല­ണ്ടി­ലെ നി­യ­മ­ങ്ങൾ പോലെ ഒ­രി­ക്ക­ലും

സ്വർ­ണ്ണ­ത്തി­നാ­യി നി­ന്റെ

ധാർ­മ്മി­ക നി­യ­മ­ങ്ങൾ വി­ല്ക്ക­പ്പെ­ടി­ല്ല

വ­ലി­യ­വ­നേ­യും ചെറിയ വ­നേ­യും

ഒ­ന്നു­പോ­ലെ നീ കാ­ത്തു­ര­ക്ഷി­ക്കും.

അൻ­പ­ത്തി­യെ­ട്ടു്

ജ്ഞാ­ന­മാ­ണു നീ—പു­രോ­ഹി­തർ

പു­ല­മ്പു­ന്ന അ­സ­ത്യ­ങ്ങ­ളെ­ക്കു­റി­ച്ചു് ചി­ന്തി­ച്ചു്

അ­ന­ന്ത­മാ­യി ദൈവം ശ­പി­ക്കു­മെ­ന്നു്

സ്വ­ത­ന്ത്ര മാനവർ

ഒ­രി­ക്ക­ലും സ്വ­പ്നം കാ­ണി­ല്ല.

അൻ­പ­ത്തി­യൊൻ­പ­തു്

സ­മാ­ധാ­ന­മാ­ണു നീ—ഗോ­ളി­ലെ[6]

നി­ന്റെ തീ­യ­ണ­ക്കാൻ

അ­ണി­നി­ര­ന്ന ഏ­കാ­ധി­പ­തി­കൾ

ദുർ­വ്യ­യം ചെയ്ത ചോ­ര­യും സ­മ്പ­ത്തും

നീ ഒ­രി­ക്ക­ലും പാ­ഴാ­ക്കി­യി­ല്ല

കു­റി­പ്പു­കൾ

[1] ഈ കൂ­ട്ട­ക്കു­രു­തി­യെ പാർ­ല­മെ­ന്റിൽ ശ­ക്ത­മാ­യി അ­നു­കൂ­ലി­ച്ച വ്യ­ക്തി.

[2] ലോഡ് ചാൻ­സ­ലർ ജോൺ സ്കോ­ട്ട്. ഇ­ദ്ദേ­ഹം എൽഡൻ ഏൾ ആ­യി­രു­ന്നു.

[3] ഹെൻറി ആ­ഡി­ങ്ടൺ, ഡി­സ്മൗ­ത്തി­ലെ ആദ്യ വൈ­ക്കൗ­ണ്ട്. ബ്രി­ട്ട­നി­ലെ മുൻ പ്ര­ധാ­ന­മ­ന്ത്രി­യും കൂ­ട്ട­ക്കു­രു­തി­ക്കാ­ല­ത്തെ ആദ്യ സെ­ക്ര­ട്ട­റി­യു­മാ­യി­രു­ന്നു.

[4] ല­ണ്ട­നി­ലെ പു­രാ­ത­ന മൺ കോട്ട.

[5] ലണ്ടൻ ടവർ. ഇ­പ്പോ­ളും സം­ര­ക്ഷി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു്.

[6] റോമാ സാ­മ്രാ­ജ്യ­ക്കാർ കീ­ഴ­ട­ക്കാൻ ബു­ദ്ധി­മു­ട്ടി­യ പു­രാ­ത­ന യൂ­റോ­പ്യൻ രാ­ജ്യം.

അ­റു­പ­തു്

ഇം­ഗ്ലീ­ഷു­കാ­രു­ടെ വേ­ല­യും ചോ­ര­യും

പ്ര­ള­യം എന്ന പോലെ പെ­യ്തൊ­ഴി­ച്ചാ­ലോ?

ഓ, സ്വാ­ത­ന്ത്ര്യ­മേ, നി­ന്റെ ജ്വാ­ല­യ്ക്കു്

മ­ങ്ങ­ലേൽ­ക്കാം പക്ഷേ, കെ­ടു­ക­യി­ല്ല.

images/13.png

അ­റു­പ­ത്തൊ­ന്നു്

സ്നേ­ഹ­മാ­ണു നീ—യേ­ശു­വി­നെ പിൻ­തു­ടർ­ന്നു്

ധനികൻ അ­വ­നെ­പ്പോ­ലെ

നി­ന്റെ പാ­ദ­ങ്ങൾ ചും­ബി­ക്കും,

സ്വ­ത­ന്ത്ര­രർ­ക്കു് ധനം ദാനം ചെ­യ്യും

പി­ന്നെ ദുർഘട ലോ­ക­ത്തി­ലൂ­ടെ നി­ന്നെ പിൻ­തു­ട­രും.

അ­റു­പ­ത്തി­ര­ണ്ടു്

അ­ല്ലെ­ങ്കി­ല­വർ ധ­ന­ത്തെ ആ­യു­ധ­മാ­ക്കി

നി­ന്റെ പ്രി­യർ­ക്കാ­യി പോ­രാ­ടും

ത­ങ്ങ­ളു­ടെ ഇ­ര­ക­ളാ­യ സ­മ്പ­ത്തി­ലും

യു­ദ്ധ­ത്തി­ലും കാ­പ­ട്യ­ത്തി­ലും

നി­ന്നു തന്നെ അവർ ശക്തി സം­ഭ­രി­ക്കും.

അ­റു­പ­ത്തി­മൂ­ന്നു്

ശാ­സ്ത്ര­വും ക­വി­ത­യും ചി­ന്ത­യും

നി­ന്റെ ദീ­പ­ങ്ങൾ

ഒരേ മ­ഞ്ച­ത്തിൽ വ­സി­ക്കു­ന്ന­വ­രിൽ

നി­ന്ന­വർ ന­റു­ക്കെ­ടു­ക്കും

അ­ത്ര­യേ­റെ പ്ര­സ­ന്ന­മാ­യ­തി­നാൽ

അവർ അതിനെ ശ­പി­ക്കി­ല്ല.

അ­റു­പ­ത്തി­നാ­ലു്

ഉ­ത്സാ­ഹം, ക്ഷമ, വിനയം

മ­നോ­ഹ­ര­വും അ­നു­ഗ്ര­ഹീ­ത­വു­മാ­യ മ­റ്റെ­ല്ലാ­മാ­ണു നീ.

നി­ന്റെ നി­സ്സീ­മ­മാം ചാരുത, വാ­ക്കി­ല­ല്ല

കർ­മ്മ­ത്താൽ പ്ര­ക­ട­മാ­ക­ട്ടെ.

അ­റു­പ­ത്ത­ഞ്ചു്

നീ­ണ്ടു പ­ര­ന്നു കി­ട­ക്കു­ന്ന

ഇം­ഗ്ല­ണ്ടി­ന്റെ മ­ണ്ണിൽ ഒ­രി­ട­ത്തു്

നിർ­ഭ­യ­രു­ടേ­യും സ്വ­ത­ന്ത്ര­രു­ടേ­യും

ഒരു മ­ഹാ­സ­മ്മേ­ള­നം ന­ട­ക്ക­ട്ടെ.

images/14.png

അ­റു­പ­ത്താ­റു്

ത­ല­യ്ക്കു മേ­ലെ­യു­ള്ള നീ­ലാ­കാ­ശ­വും

നീ ച­രി­ക്കു­ന്ന ഹ­രി­ത­ഭൂ­മി­യും

അ­ന­ശ്വ­ര­മാ­യ­തൊ­ക്കെ­യും

അ­തി­ന്റെ പ്രൗ­ഢി ദർ­ശി­ച്ചി­ട­ട്ടെ.

അ­റു­പ­ത്തി­യേ­ഴു്

സ്വ­ന്ത­മോ മ­റ്റു­ള്ള­വ­രു­ടേ­യോ

ക­ദ­ന­ത്തിൽ വി­ല­പി­ക്കു­ന്ന­വർ

നി­വ­സി­ക്കു­ന്ന ഓരോ കു­ടി­ലും ഗ്രാ­മ­വും ന­ഗ­ര­വും

ഉൾ­ക്കൊ­ള്ളു­ന്ന ഇം­ഗ്ല­ണ്ടി­ന്റെ തീ­ര­ഭൂ­വി­ലെ

വിദൂര കോ­ണു­ക­ളിൽ നി­ന്നും,

അ­റു­പ­ത്തി­യെ­ട്ടു്

അ­നാ­ഥ­ശാ­ല­യി­ലും ത­ട­വ­റ­യി­ലും

ഉ­യിർ­ത്ത പുതു ശ­വ­ങ്ങൾ പോലെ വിളറി

നൊ­ന്തു ഞ­ര­ങ്ങി ത­ണു­ത്തു ക­ര­യു­ന്ന

സ്ത്രീ­ക­ളും കു­ട്ടി­ക­ളും യു­വാ­ക്ക­ളും വൃദ്ധന്മാരും-​

അ­റു­പ­ത്തി­യൊൻ­പ­തു്

മാ­ന­വ­ഹൃ­ദ­യ­ത്തിൽ ല­താ­വ­ലി വി­ത­യ്ക്കും

പൊതു ആ­വ­ശ്യ­ങ്ങ­ളും ക­രു­ത­ലും ഒപ്പം

എ­ന്നും പോ­രാ­ട്ട­വും കൂ­ലി­യാ­യ് കി­ട്ടും

ദൈ­നം­ദി­ന ജീ­വി­ത­ത്തി­ന്റെ ബാ­ധ­ക­ളിൽ നിന്നും-​

എ­ഴു­പ­തു്

ചു­റ്റി­ലു­മ­ടി­ക്കു­ന്ന കാ­റ്റി­ന്റെ വിദൂര ശബ്ദം പോലെ

ഒ­ടു­വിൽ അ­പാ­യ­ത്തി­ന്റെ മർ­മ്മ­രം

മാ­റ്റൊ­ലി­ക്കു­ന്ന കൊ­ട്ടാ­ര­ങ്ങ­ളിൽ നി­ന്നും

images/15.png

എ­ഴു­പ­ത്തൊ­ന്നു്

സ്വ­സ­ഹോ­ദ­ര­ങ്ങ­ളെ വിളറി വെ­ളു­പ്പി­ച്ചു്

ഞ­ര­ങ്ങു­ക­യും ഉ­ഴ­വി­പ്പി­ക്കു­ക­യും

നി­ല­വി­ളി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രോ­ടു്

അ­നു­ക­മ്പ കാ­ട്ടു­ന്ന അ­പൂർ­വ്വം ചി­ല­രു­ടെ

പ­ണ­ത്തി­ന്റേ­യും പു­തു­മോ­ടി­യു­ടേ­യും

വി­ശാ­ല­മാ­യ കാ­രാ­ഗൃ­ഹ­ങ്ങ­ളാ­ണ­വ.

എ­ഴു­പ­ത്തി­ര­ണ്ടു്

പ­റ­യാ­ത്ത ദു­രി­ത­ങ്ങൾ സ­ഹി­ക്കു­ന്ന­വ­രേ,

നി­ങ്ങ­ളു­ടെ നഷ്ട രാ­ജ്യം

അഥവാ ര­ക്ത­വും സ്വർ­ണ്ണ­വും

വി­ല­യാ­യി വാ­ങ്ങി വി­ല്ക്കു­ന്ന­തു ക­ണ്ട­റി­യു­ന്ന­വ­രേ,

എ­ഴു­പ­ത്തി­മൂ­ന്നു്

മ­ഹാ­പ്രൗ­ഢി­യോ­ടെ

മ­ഹാ­സ­മ്മേ­ള­നം ന­ട­ത്തൂ

അ­ള­ന്നു തൂ­ക്കി­യ വാ­ക്കു­ക­ളിൽ

ദൈവം സൃ­ഷ്ടി­ച്ച പ്ര­കാ­രം

നി­ങ്ങൾ സ്വ­ത­ന്ത്ര­രെ­ന്നു പ്രഖ്യാപിക്കുക-​

എ­ഴു­പ­ത്തി­നാ­ലു്

നി­ങ്ങ­ളു­ടെ ശ­ക്ത­വും ല­ളി­ത­വു­മാ­യ വാ­ക്കു­കൾ

മൂർ­ച്ച­യേ­റി­യ വാ­ളു­കൾ പോലെ മു­റി­വേ­ല്പി­ക്ക­ട്ടെ

അ­വ­യു­ടെ തണൽ നി­ങ്ങ­ളെ പൊ­തി­യു­ന്ന പോലെ

അവ വ­ലി­യൊ­രു മു­ത്ത­ശ്ശി­ച്ചൊ­ല്ലാ­ക­ട്ടെ.

എ­ഴു­പ­ത്ത­ഞ്ചു്

ബ­ഹു­വി­ധ­മാ­യ­പാ­ണി­ക­ളു­ള്ള സേ­ന­ക­ളോ­ടെ

ക­ട­ലി­ള­കി വ­രു­ന്ന­തു പോലെ

അ­തി­വേ­ഗം ഭീ­തി­ദ­സ്വ­ര­മോ­ടെ

സ്വേ­ച്ഛാ­ധി­പ­തി­കൾ വന്നു വ­ള­യ­ട്ടെ.

എ­ഴു­പ­ത്താ­റു്

കെ­ട്ടു­പോ­യ വാ­യു­വി­നു് ജീവൻ വ­യ്ക്കും വരെ

ആ­ക്ര­മി­ക്കു­ന്ന പീ­ര­ങ്കി­പ്പ­ട വ­ന്നി­ട­ട്ടെ

ച­ക്ര­ങ്ങ­ളു­ടെ കൂ­ടി­ക്ക­ല­മ്പ­ലോ­ടെ

കു­തി­ര­ക്കു­ള­മ്പ­ടി ശ­ബ്ദ­ത്തോ­ടെ.

എ­ഴു­പ­ത്തി­യേ­ഴു്

അന്നം തേ­ടു­ന്ന­വ­നെ­പ്പോ­ലെ

സ­സൂ­ഷ്മം ഉ­റ­പ്പി­ച്ച ബ­യ­ണ­റ്റു­കൾ

ആം­ഗ­ലേ­യ ര­ക്ത­ത്താൽ തി­ള­ങ്ങു­ന്ന അ­തി­ന്റെ

മുന ന­ന­യ്ക്കാ­നു­ള്ള കൂർ­ത്ത തൃ­ഷ്ണ­യാൽ മി­ന്ന­ട്ടെ.

എ­ഴു­പ­ത്തെ­ട്ടു്

കു­തി­ര­പ്പ­ട­യാ­ളി­ക­ളു­ടെ വാ­ളു­കൾ

കാ­ന്തി ചക്രം ഇ­ല്ലാ­ത്ത ന­ക്ഷ­ത്ര­ങ്ങൾ പോലെ

തി­ള­ങ്ങ­ട്ടെ ഉ­രു­ള­ട്ടെ

മ­ര­ണ­ത്തി­ന്റേ­യും വി­ലാ­പ­ത്തി­ന്റേ­യും കടലിൽ

അ­വ­രു­ടെ ജ്വാ­ല­യിൽ ഗ്ര­ഹ­ണ­മാ­കാ­നു­ള്ള

ദാ­ഹ­ത്തോ­ടെ.

എ­ഴു­പ­ത്തൊൻ­പ­തു്

തോൽ­പ്പി­ക്ക­പ്പെ­ടാ­ത്ത യു­ദ്ധ­ത്തി­ലെ ആ­യു­ധ­ങ്ങ­ളാ­യ

കെ­ട്ടി­യ ക­യ്യും നോ­ട്ട­വു­മാ­യി.

അ­രി­ക­ത്തു­ള്ള നി­ശ­ബ്ദ വനം പോലെ

ശാന്ത—സു­ദൃ­ഢ­മാ­യി നി­ങ്ങൾ നി­ന്നാ­ലും.

എൺ­പ­തു്

ആ­യു­ധ­ധാ­രി­കൾ അ­ശ്വ­ങ്ങൾ പാ­യു­ന്ന­തി­നേ­ക്കാൾ

വേ­ഗ­ത്തിൽ പായും സം­ഭ്രാ­ന്തി

ക­ട­ന്നു പോ­ക­ട്ടെ നി­ങ്ങ­ളു­ടെ ജനതതി

ആരും കാ­ണാ­ത്ത നിഴൽ പോലെ

നിരാശ തെ­ല്ലു മേ­ശാ­തെ.

എൺ­പ­ത്തൊ­ന്നു്

നി­ങ്ങ­ളു­ടെ സ്വ­ന്തം നാ­ട്ടി­ലെ നി­യ­മ­ങ്ങൾ

ന­ല്ല­തോ ചീ­ത്ത­യോ ആ­യി­ക്കൊ­ള്ള­ട്ടെ

ചേർ­ന്നു നി­ല്ക്കു­ക നി­ങ്ങൾ

ക­യ്യും ക­യ്യും കാലും കാലും സ്പർ­ശി­ച്ചു്

തർ­ക്ക­ങ്ങ­ളു­ടെ മ­ധ്യ­സ്ഥ­രേ,

images/16.png

എൺ­പ­ത്തി­ര­ണ്ടു്

ഇം­ഗ്ല­ണ്ടി­ലെ പഴയ നിയമങ്ങൾ-​

അ­വ­യു­ടെ അ­ഭി­വ­ന്ദ്യ­ത­ല­വൻ­മാർ­ക്കോ

നരയും പ്രാ­യ­വും വ­ള­രെ­യ­ധി­കം,

വി­വേ­ക­മാർ­ന്ന ദി­ന­ത്തിൽ മക്കൾ;

നി­ങ്ങ­ളു­ടെ പ­വി­ത്ര ശബ്ദം

അ­വ­യു­ടെ സ്വ­ന്തം പ്ര­തി­ധ്വ­നി­യാ­ക­ട്ടെ—സ്വാ­ത­ന്ത്ര്യം!

എൺ­പ­ത്തി­മൂ­ന്നു്

ത­ങ്ങ­ളു­ടെ രാ­ജ്യ­ത്തെ

അ­ത്ത­രം വി­ശു­ദ്ധ പ്ര­ഘോ­ഷ­ങ്ങൾ

ആദ്യം ലം­ഘി­ക്കു­ന്ന­വ­രു­ടെ മേൽ

പി­ന്നെ­യൊ­ഴു­കും ചോ­ര­ക്കു്

അ­ന്ത്യ­വി­ശ്ര­മം,

അതു പി­ന്നെ

നി­ങ്ങ­ളി­ലാ­വു­ക­യി­ല്ല­ല്ലോ.

എൺ­പ­ത്തി­നാ­ലു്

പി­ന്നെ­യും സ്വേ­ച്ഛാ­ധി­പ­തി­കൾ പോ­രി­നു വ­ന്നാൽ

നി­ങ്ങൾ­ക്കി­ട­യി­ലേ­ക്കു വ­ര­ട്ടെ,

വെ­ട്ടു­ക, കു­ത്തു­ക, അം­ഗ­വി­ഹീ­ന­മാ­ക്കു­ക,

അ­രി­യു­ക അ­ങ്ങ­നെ.

അ­വ­രു­ടെ ഇഷ്ടം അവർ ചെ­യ്യ­ട്ടെ.

എൺ­പ­ത്തി­യ­ഞ്ചു്

കൂ­പ്പു­കൈ­ക­ളും ഇ­ട­റാ­ത്ത മി­ഴി­ക­ളു­മാ­യി

ഭ­യാ­ശ്ച­ര്യ­ങ്ങ­ളി­ല്ലാ­തെ

അവർ ദ്വേ­ഷ്യം തീരും വരെ

കൊ­ല്ലു­ന്ന­തു നോ­ക്കു­ക നാം.

എൺ­പ­ത്തി­യാ­റു്

ശേഷം അവർ വ­ന്നി­ട­ത്തേ­ക്കു്

അ­പ­മാ­ന­ത്തോ­ടെ മ­ട­ങ്ങും

അ­ങ്ങ­നെ ചൊ­രി­ഞ്ഞ ചോര

അ­വ­രു­ടെ ക­വിൾ­ത്ത­ട­ങ്ങ­ളിൽ

ചുടു ചു­മ­പ്പാ­യി സം­സാ­രി­ക്കും.

എൺ­പ­ത്തി­യേ­ഴു്

നാ­ട്ടി­ലെ ഓരോ സ്ത്രീ­യും

അവർ നി­ല്ക്കു­മ്പോൾ അവരെ ചൂ­ണ്ടും

തെ­രു­വി­ലെ അ­വ­രു­ടെ പ­രി­ചി­ത­രെ

അ­വർ­ക്ക­ഭി­വാ­ദ്യം ചെ­യ്യാ­നാ­കി­ല്ല

എൺ­പ­ത്തി­യെ­ട്ടു്

യു­ദ്ധ­ങ്ങ­ളിൽ അ­പ­ക­ട­ങ്ങ­ളെ പു­ണർ­ന്ന

ധീ­ര­രും വി­ശ്വ­സ്ത­രു­മാ­യ പോ­രാ­ളി­കൾ

ഹീ­ന­മാ­യ സ­ഹ­വാ­സ­ത്തിൽ ല­ജ്ജി­ച്ചു്

സ്വ­ത­ന്ത്ര­രാ­യ­വ­രി­ലേ­ക്കു് തി­രി­യും.

images/17.png

എൺ­പ­ത്തി­യൊൻ­പ­തു്

കൂ­ട്ട­ക്കു­രു­തി നാ­ട്ടിൽ

പ്ര­ചോ­ദ­നം, വാ­ഗ്മി­ത്വം, ദീർ­ഘ­ദർ­ശ­നം

എ­ന്നി­വ പോലെ ഉ­ത്തേ­ജി­പ്പി­ക്കും.

ദൂരെ ഒരു ജ്വാ­ലാ­മു­ഖി കേൾ­ക്കും.

തൊ­ണ്ണൂ­റു്

ഈ വാ­ക്കു­കൾ പി­ന്നീ­ടു് ആ­യി­ത്തീ­രും

പാ­ര­ത­ന്ത്ര്യ­ത്തി­ന്റെ ഇ­ടി­വെ­ട്ടു­ള്ള വി­നാ­ശം

ഓരോ ഹൃ­ദ­യ­ത്തി­ലും ത­ല­ച്ചോ­റി­ലും

മ­ണി­മു­ഴ­ക്കി,

വീ­ണ്ടും മു­ഴ­ക്കി… വീ­ണ്ടും… വീ­ണ്ടും…

തൊ­ണ്ണൂ­റ്റൊ­ന്നു്

നി­ദ്ര­യി­ലാ­ണ്ട എ­ണ്ണ­മ­റ്റ സിം­ഹ­ങ്ങ­ളെ,

ഉ­ണർ­ന്നെ­ഴു­ന്നേൽ­ക്കൂ

നി­ദ്ര­യിൽ നി­ങ്ങൾ­ക്കു മേൽ വീണ ച­ങ്ങ­ല­കൾ

മ­ഞ്ഞു­ക­ണം പോലെ

മ­ണ്ണി­ലേ­ക്കു് ത­കർ­ത്തെ­റി­യൂ,

നി­ങ്ങൾ അ­ന­വ­ധി­യാ­ണു്—അവരോ നി­സ്സാ­ര­വും.

പെ­ഴ്സി ബിഷ് ഷെ­ല്ലി
images/Shelley.jpg

കാ­ല്പ­നി­ക യു­ഗ­ത്തി­ലെ പ്ര­മു­ഖ ആം­ഗ­ല­ക­വി­ക­ളിൽ ഒ­രാ­ളാ­യി­രു­ന്നു പെ­ഴ്സി ബിഷ് ഷെ­ല്ലി (ജനനം: 1792 ആ­ഗ­സ്റ്റ് 4–മരണം: 1822 ജൂലൈ 8). ഇം­ഗ്ലീ­ഷ് ഭാ­ഷ­യി­ലെ മുൻ­നി­ര ഭാ­വ­ക­വി­ക­ളിൽ ഒ­രാ­ളാ­യി­രു­ന്നു അ­ദ്ദേ­ഹ­മെ­ന്നാ­ണു് നി­രൂ­പ­ക­മ­തം. ഷെ­ല്ലി­യും, കീ­റ്റ്സും, ബൈ­റ­ണും ചേ­രു­ന്ന­താ­ണ് കാ­ല്പ­നി­ക­യു­ഗ­ത്തി­ലെ പേ­രു­കേ­ട്ട ക­വി­ത്ര­യം. പ്ര­മു­ഖ ആ­ഖ്യാ­യി­കാ­കാ­രി മേരി ഷെ­ല്ലി അ­ദ്ദേ­ഹ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ പ­ത്നി­യാ­യി­രു­ന്നു.

(ചി­ത്ര­ത്തി­നും വി­വ­ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

വി. ആർ. സ­ന്തോ­ഷ്

ഇൻ­ഫർ­മേ­ഷൻ പ­ബ്ലി­ക് റി­ലേ­ഷൻ­സ് വ­കു­പ്പിൽ ഇൻ­ഫർ­മേ­ഷൻ ഓ­ഫീ­സ­റാ­യി ജോലി ചെ­യ്യു­ന്നു. അ­ഞ്ചു് കവിതാ സ­മാ­ഹാ­ര­ങ്ങൾ, ഒരു ചി­ത്ര­ക­ലാ­നി­രൂ­പ­ണ ഗ്ര­ന്ഥം, 25 വി­വർ­ത്ത­ന പു­സ്ത­ക­ങ്ങൾ.

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Arajakathwaththinte Poymugham (ml: അ­രാ­ജ­ക­ത്വ­ത്തി­ന്റെ പൊ­യ്മു­ഖം).

Author(s): V. R. Santhosh.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-07.

Deafult language: ml, Malayalam.

Keywords: Poem, V. R. Santhosh, Arajakathwaththinte Poymugham, പ­രി­ഭാ­ഷ, ഷെ­ല്ലി, വി. ആർ. സ­ന്തോ­ഷ്, അ­രാ­ജ­ക­ത്വ­ത്തി­ന്റെ പൊ­യ്മു­ഖം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shelley, the man and the poet, a painting by Clutton-​Brock, A. (1868–1924). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.