SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Fugue.jpg
Fugue\fsl {}Fuga, a painting by Wassily Kandinsky (1866–1944).
images/kallanmar-4.png

സൂ­പ്പർ­മാർ­ക്ക­റ്റി­ന്റെ പേ­രെ­ഴു­തി­യ അഞ്ചോ, ആറോ ക­വ­റു­കൾ തൂ­ക്കി പി­ടി­ച്ചു് അല്പം പ്ര­യാ­സ­പ്പെ­ട്ടു് ലി­ഫ്റ്റി­ന­രി­കി­ലേ­ക്കു് പോ­കു­ന്ന മു­പ്പ­തി­നും, മു­പ്പ­ത്തി­യെ­ട്ടി­നു­മി­ട­യ്ക്കു് പ്രാ­യ­മു­ള്ള സ്ത്രീ­യെ ഒ­ളി­ഞ്ഞു നോ­ക്കി കൊ­ണ്ടു് പാർ­ക്കി­ങ്ങ് ലോ­ട്ടി­നു­ള്ളി­ലെ വമ്പൻ തൂ­ണു­കൾ­ക്കൊ­ന്നി­നു പി­റ­കിൽ രണ്ടു ക­ള്ള­ന്മാർ നിൽ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ആ സ്ത്രീ­യു­ടെ വ­യ­സ്സു് ഇവർ ഊ­ഹി­ച്ചെ­ടു­ത്ത­താ­ണു്. അവരെ ക­ണ്ടാ­ലാർ­ക്കും കൃ­ത്യ­മൊ­രു പ്രാ­യം ഗ­ണി­ച്ചെ­ടു­ക്കാൻ സാ­ധി­ക്കു­മാ­യി­രു­ന്നി­ല്ല. അവർ മെ­ലി­ഞ്ഞ ശ­രീ­ര­പ്ര­കൃ­തി­യു­ള്ള, അധികം ഉ­യ­ര­മി­ല്ലാ­ത്ത, വൃ­ത്തി­യാ­യി വ­സ്ത്ര­ധാ­ര­ണം ചെ­യ്യു­ന്ന, അ­ധി­ക­മാ­രു­മാ­യും ച­ങ്ങാ­ത്തം സൂ­ക്ഷി­ക്കാ­ത്ത, സദാ ചു­ണ്ടി­നൊ­രു വ­ശ­ത്തു് ഒരു ചെ­റു­പു­ഞ്ചി­രി ഒ­ളി­പ്പി­ച്ചു് പി­ടി­ക്കു­ന്ന സ്ത്രീ­യാ­യി­രു­ന്നു. അവരെ പറ്റി പ്ര­ച­രി­ച്ചി­രു­ന്ന ക­ഥ­ക­ളും, അ­വ­ര­വി­ടെ താ­മ­സ­മാ­ക്കി­യ കാ­ല­വു­മ­വ­ലം­ബി­ച്ചു് ആ­ളു­ക­ളൂ­ഹി­ച്ചെ­ടു­ക്കു­ന്ന­താ­ണ­വ­രു­ടെ പ്രാ­യം.

images/kallanmar-3.jpg

സ­ത്യ­ത്തിൽ അ­വ­രു­ടെ പ്രാ­യ­ത്തി­നു് വ­ല്ല്യേ പ്ര­സ­ക്തി­യൊ­ന്നു­മി­ല്ല. അവർ സു­ന്ദ­രി­യാ­യി­രു­ന്നു. സാ­മാ­ന്യം മ­നു­ഷ്യ­രൊ­ക്കെ ത­ല­യു­യർ­ത്തി ഒ­ന്നൂ­ടെ നോ­ക്കു­ന്ന തരം ഭംഗി. അ­വർ­ക്കു് ചു­രു­ണ്ട മു­ടി­യാ­യി­രു­ന്നു. അതു് ചന്തി മൂ­ടി­ക്കി­ട­ക്കു­ന്ന അ­ത്ര­യ്ക്കൊ­ന്നു­മി­ല്ലെ­ങ്കി­ലും, അ­ഴി­ച്ചി­ട്ടാൽ അ­വ­രു­ടെ പുറം മ­റ­ഞ്ഞു കി­ട­ക്കു­മാ­യി­രു­ന്നു. സാ­രി­യാ­ണ­ധി­ക­വും ധ­രി­ക്കു­ക. ഇ­ട­യ്ക്കു് സൽ­വാ­റി­ട്ടു കാറിൽ കയറി ധൃതി പി­ടി­ച്ചു് പോ­കു­ന്ന­തു് ക­ണ്ട­വ­രു­മു­ണ്ടു്. അവർ ആ­രാ­ണെ­ന്നു് പ­റ­യാ­നാ­ദ്യ­മൊ­ക്കെ ആ­ളു­കൾ­ക്കു് ലേശം ഭ­യ­മു­ണ്ടാ­യി­രു­ന്നു. പി­ന്നെ പ­റ­ഞ്ഞു് പ­റ­ഞ്ഞു് പ­തു­ക്കെ­യു­മു­റ­ക്കെ­യു­മൊ­ക്കെ അ­വ­ര­തു് പ­റ­ഞ്ഞു തു­ട­ങ്ങി. ആ കെ­ട്ടി­ട­ത്തി­ന്റെ ഉ­ട­മ­സ്ഥ­ന്റെ വെ­പ്പാ­ട്ടി­യാ­ണ­വർ. പക്ഷേ, അവർ നല്ല സ്ത്രീ­യാ­ണു് കേ­ട്ടോ. ചി­ല­ര­വ­രെ അ­നു­കൂ­ലി­ച്ചു് സം­സാ­രി­ക്കും. മ­റ്റു­ള്ള­വ­രൊ­ക്കെ അ­നു­കൂ­ലി­ച്ചി­ല്ലെ­ങ്കി­ലും ആ­രു­മ­വ­രെ പറ്റി മോ­ശ­മാ­യൊ­ന്നും പ­റ­ഞ്ഞി­രു­ന്നി­ല്ല. അ­പ്പോൾ ചി­ല­യി­ട­ങ്ങ­ളി­ലെ­ങ്കി­ലും, ചി­ലർ­ക്കെ­ങ്കി­ലും പൊതു സ­മ്മ­ത­ത്തോ­ടെ വെ­പ്പാ­ട്ടി­ക­ളാ­യി ജീ­വി­ക്കാ­മെ­ന്നൊ­രു പ­ച്ച­ക്കൊ­ടി അവിടെ പാ­റു­ന്നു­ണ്ടു്. അ­ത്ത­രം കൊടി പാ­റു­ന്നി­ട­ങ്ങ­ളി­ലൊ­ക്കെ വെ­പ്പാ­ട്ടി­മാർ സ­ന്തു­ഷ്ട­രാ­യി ജീ­വി­ച്ചു പോ­ന്നു.

കാർ പാർ­ക്ക് ചെ­യ്തു് ലി­ഫ്റ്റി­നു­ള്ളി­ലേ­ക്കു് അവർ കയറി പോ­കു­ന്ന­തു് നോ­ക്കി നി­ന്നി­രു­ന്ന ആ ക­ള്ള­ന്മാർ സ്ഥ­ല­ത്തെ പ്ര­ധാ­നി­ക­ള­ല്ലെ­ങ്കി­ലും, കു­റ­ച്ചു് പേർ­ക്കൊ­ക്കെ അ­റി­യു­ന്ന ഗു­ണ്ട­ക­ളും, അ­ത്യാ­വ­ശ്യം മോഷണം ന­ട­ത്തു­ന്ന­വ­രു­മാ­ണു്. സൂ­പ്പ് ബിജു, കിർ­മാ­ണി സുകു. വ­ട്ട­പ്പേ­രു­ള്ള, നെ­റ്റി­യിൽ വെ­ട്ടി­ന്റെ പാടും, വളഞ്ഞ കൊ­മ്പൻ മീ­ശ­യു­മു­ള്ള സൂ­പ്പ് ബി­ജു­വി­ന്റെ കൂടെ ചേർ­ന്ന­താ­ണു് കിർ­മാ­ണി സുകു. (ബി­ജു­വി­ന്റെ കൂടെ ചേർ­ന്ന ശേ­ഷ­മാ­ണു് സുകു ത­നി­ക്കു­മൊ­രു വ­ട്ട­പ്പേ­രു് പേ­രി­നു മു­ന്നിൽ ചേർ­ത്ത­തു്.) സ­ത്യ­ത്തിൽ പ­ന്ത്ര­ണ്ടു് വ­യ­സ്സു­ള്ള­പ്പോൾ മാവിൽ വ­ലി­ഞ്ഞു കയറി കാൽ തെ­റ്റി ക­ല്ലിൽ നെ­റ്റി­യി­ടി­ച്ചു് വീണു്, വ­യ­സ്സി­നു ചേ­രു­ന്ന വിധം പ­ന്ത്ര­ണ്ടു് സ്റ്റി­ച്ചി­ട്ടി­ട്ടാ­ണു് ബി­ജു­വി­ന്റെ നെ­റ്റി­യിൽ അ­ങ്ങി­നെ­യൊ­രു വെ­ട്ടി­ന്റെ പാടു പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തെ­ങ്കി­ലും, തന്റെ പ്രൊ­ഫ­ഷ­നു സ­ഹാ­യി­ക്കു­മെ­ന്ന­തു് കൊ­ണ്ടു് അതൊരു വെ­ട്ടു് കൊ­ണ്ട­താ­ണെ­ന്നും, വെ­ട്ടി­യ­വ­ന്റെ കൈ താ­നി­ങ്ങെ­ടു­ത്തു­വെ­ന്നും ബിജു പ­റ­ഞ്ഞു പ­ര­ത്തി­യി­രു­ന്നു. ത­ന്ത­യും ത­ള്ള­യും നേ­ര­ത്തെ പോ­യോ­ണ്ടു്, ഇ­തി­പ്പോ തി­രു­ത്താ­നൊ­ന്നും ആരും വ­രി­ല്ലെ­ന്നു് ബി­ജു­വി­ന­റി­യാ­മാ­യി­രു­ന്നു. ബിജു ആ­ളു­ക­ളെ ഇ­ടി­ച്ചു് സൂ­പ്പാ­ക്കാ­റു­ണ്ടെ­ന്നു് പ­റ­ഞ്ഞു് സ്വയം ഇട്ട ഇ­ര­ട്ട­പേ­രാ­യി­രു­ന്നു സൂ­പ്പ് ബിജു. അ­ങ്ങി­നെ സ്വ­ന്തം പേരിൽ സ്റ്റേ­ഷ­നിൽ വലിയ കേ­സു­ക­ളൊ­ന്നു­മി­ല്ലെ­ങ്കി­ലും അ­ങ്ങി­നെ­യൊ­ക്കെ­യു­ണ്ടെ­ന്നു് ന­ടി­ച്ചു് കൊ­ണ്ടാ­യി­രു­ന്നു അയാൾ പെ­രു­മാ­റി­യി­രു­ന്ന­തു്. ചെ­റു­പ്പ­ക്കാ­രി­കൾ പലരും ഒ­ത്തു് വ­ന്നി­ട്ടും, ഒരു ഗുണ്ട എന്ന നി­ല­യിൽ താൻ വി­വാ­ദ­പ­ര­മാ­യൊ­രു വി­വാ­ഹ­മേ ക­ഴി­ക്കൂ എ­ന്നു­റ­പ്പി­ച്ചു്, ഒ­ടു­വിൽ റെ­യിൽ­വേ കോ­ള­നി­യിൽ ഭർ­ത്താ­വും മ­ക്ക­ളു­മൊ­ക്കെ ഉ­പേ­ക്ഷി­ച്ചു് പോയ സാ­മാ­ന്യം ചീ­ത്ത­പ്പേ­രു­ള്ള ബേബി എന്ന അൻ­പ­ത്തി­യാ­റു വ­യ­സ്സു­ള്ള സ്ത്രീ­യെ ആണയാൾ കൂടെ കൂ­ട്ടി­യ­തു്. എ­നി­ക്കു് “നി­ങ്ങൾ­ട കൂടെ ജീ­വി­ക്ക­ണം. ഞാൻ ചി­ല­വി­നു് ത­ന്നോ­ളാം. ക­ല്ല്യാ­ണൊ­ന്നും വേണ്ട. പക്ഷേ, നി­ങ്ങൾ­ട ആളു ഞാ­നാ­ന്നു് എ­ല്ലാ­രു­മ­റി­യ­ണം.” ബിജു ഒരു സ­ന്ധ്യ­നേ­ര­ത്താ­ണ­വി­ടെ കേറി ചെ­ന്ന­തു്. പഴയ പോ­ലാ­രു­മ­വ­രെ അ­ന്വേ­ഷി­ച്ചു് ചെ­ല്ലാ­റി­ല്ല. അ­വർ­ക്കി­പ്പോ പഴേ പടി ഒ­ന്നി­നും വ­യ്യെ­ന്റെ മോനെ. ഇ­നീ­പ്പ അവരെ തന്നെ വേ­ണ­ന്നാ­ണെ­ങ്കി കൊ­ട്ടം­ചു­ക്കാ­ദി­യോ, മറ്റൊ വാ­ങ്ങി ആദ്യം ന­ടൂ­നി­ട്ടു് ഒ­ന്നു് പി­ടി­ച്ചു് കൊ­ടു­ക്കേ­ണ്ടി വ­രു­മെ­ന്നു് ആളുകൾ പ­രി­ഹ­സി­ക്കു­ന്ന കാ­ല­ത്താ­ണു് ബിജു ചെ­ന്നു് അ­വർ­ക്കൊ­രു ഓഫർ കൊ­ടു­ത്ത­തു്. “എന്നെ കൊ­ണ്ടു് വ­ല്ല്യേ കാ­ര്യ­ങ്ങ­ളൊ­ന്നും പ­റ്റി­ല്ലാ­ട്ടാ ചെ­ക്കാ, അ­ങ്ങി­നൊ­ക്കെ ധ­രി­ച്ചാ വ­ര­വെ­ങ്കീ വെ­റു­തെ­യാ­വും.” അവരു സത്യം തന്നെ പ­റ­ഞ്ഞു.

“അ­യ്നു് നി­ങ്ങ­ളെ­നി­ക്കൊ­ന്നും ചെ­യ്തു് ത­ര­ണ്ടാ തള്ളേ. ഞാ­നി­വി­ട പൊ­റു­ക്കും. ഇനി ഇവട വേ­റാ­രും വരാൻ പാ­ടി­ല്ലാ. പിന്ന പ­റ്റ­ണോ­രൊ­ടൊ­ക്കെ എന്റെ ഈ വി­ഷ­യ­ത്തി­ലു­ള്ള മി­ടു­ക്കു് നി­ങ്ങ­ള­റി­യി­ക്ക­ണം. ന­ടു­നു് പാ­ടി­ല്ലെ­ങ്കി­ലും നാ­വി­നു് കേ­ടൊ­ന്നു­ല്ല്യ­ല്ലാ. നി­ങ്ങൾ­ക്കു് കൊ­റ­വൊ­ന്നു­ണ്ടാ­വി­ല്ലാ. ഇനി നി­ങ്ങ­ക്കു് തെ­ണ്ടി തി­ന്ന­ണ്ടി വ­രി­ല്ല.”

അ­വർ­ക്കു് സ­മ്മ­താ­യി­രു­ന്നു. അ­ങ്ങി­നെ കോ­ള­നി­ക്കാ­രൊ­ക്കെ മൂ­ക്ക­ത്തു് വിരലു വ­യ്ക്ക­ണ ബന്ധം കൂടെ സ്ഥാ­പി­ച്ചെ­ടു­ത്ത ബിജു മ­ന­സ്സി­ലേ­റ്റ­വു­മ­ധി­കം ആ­ഗ്ര­ഹി­ക്കു­ന്ന­തു്, പ­റ­ഞ്ഞാ­ലാ­ളു­ക­ളൊ­ക്കെ ഞെ­ട്ടു­ന്ന ഒരു കേസിൽ പ്ര­തി­യാ­ക­ണ­മെ­ന്നാ­ണു്.

മു­ന്തി­രി പ­റ­ഞ്ഞ­റി­ഞ്ഞ വിവരം വ­ച്ചാ­ണു് ബി­ജു­വും, കിർ­മാ­ണി സു­കു­വും കൂടി ദ­ശ­പു­ഷ്പം അ­പ്പാർ­ട്ട്മെ­ന്റ്സ് എന്ന ബിൽ­ഡി­ങ്ങി­നു താഴെ വ­ന്നി­ങ്ങി­നെ ഒ­ളി­ച്ചി­രി­ക്കു­ന്ന­തു്. മു­ന്തി­രി സു­കു­വി­ന്റെ കാ­മു­കി­യാ­ണു്. അവസരം വ­രു­മ്പോ­ഴൊ­ക്കെ സുകു അ­വ­ളേ­യും കൊ­ണ്ടു് മൂ­ന്നാം കിട ഹോ­ട്ട­ലു­ക­ളിൽ മു­റി­യെ­ടു­ത്തു് താ­മ­സി­ച്ചി­ട്ടു­ണ്ടു്. ഒ­രി­ക്കൽ ബി­ജു­വും, ബേ­ബി­യും കൂടി ഗു­രു­വാ­യൂ­രു് ബേ­ബി­യു­ടെ പേ­ര­ക്കു­ട്ടി­യു­ടെ ക­ല്ല്യാ­ണം കൂടാൻ പോ­യ­പ്പോ ബേ­ബി­യു­ടെ വീ­ട്ടി­ലും സു­കു­വും, മു­ന്തി­രി­യും രണ്ടു മ­ണി­ക്കൂർ നേ­ര­ത്തേ­ക്കു് ആ­രു­മ­റി­യാ­തെ വന്നു പോ­യി­ട്ടു­ണ്ടു്. മു­ന്തി­രി ദ­ശ­പു­ഷ്പ­ത്തി­ലെ അഞ്ചു ഫ്ലാ­റ്റു­ക­ളിൽ പ­ണി­യെ­ടു­ക്കു­ന്നു­ണ്ടു്. അ­വ­ളാ­ണു് പ­റ­ഞ്ഞ­തു്, കെ­ട്ടി­ട­ത്തി­ന്റെ ഒ­ട­മ­സ്ഥ­നാ­യി­രു­ന്ന ആൾട വെ­പ്പാ­ട്ടി അ­വ­ട­ത്തെ ഏ­റ്റ­വും മോ­ളീ­ത്ത നെ­ലേ­ലു് ര­ണ്ടു് ഫ്ലാ­റ്റും കൂട ഒ­ന്നി­പ്പി­ച്ചു്, ഗംഭീര വീടു് പോ­ലാ­ക്കി താ­മ­സി­ക്ക­ണു­ണ്ടു്. അ­വർ­ക്കു് പ­ണി­ക്കൊ­ന്നും പൊ­റ­ത്തൂ­ന്നു് ആളു വേണ്ട. ഒരു സ്ത്രീ അവട സ്ഥി­ര­താ­മ­സ­ണ്ടു്. പിന്ന അവരട അ­മ്മ­യും. അണ്ണൻ കണ്ടു നോ­ക്ക­ണം, അവരെ. ഹോ എന്താ അ­ഴ­കെ­ന്നോ. അവരിട സാറ് കൊ­ല്ല­ത്തീ ര­ണ്ടു് പ്രാ­ശേ വരൂ. ആകെ കൊ­റ­ച്ചൂ­സ­ത്തേ­ക്കു്. ചെ­ല­പ്പോ ല­ണ്ട­നീ­ന്നു് വ­ന്ന­ട്ടു് അവരെ ക­ണ്ടു് പി­റ്റേ ദിവസം ത­ന്നെ­യൊ­ക്കെ പോ­യി­ട്ടു­ണ്ടു്. അവരെ കാണാൻ ഇ­ത്രെം പൈസേം ചെ­ല­വാ­ക്കി വ­ര­ണേ­നു് ഒ­ര­ത്ഭു­തോ­മി­ല്ലെ­ന്റെ അണ്ണാ. അ­വ­ര­ല്ലേ പെ­ണ്ണു്. ഇ­നി­ക്ക­ന്നെ ചെ­ല­പ്പോ അവരട ക­വി­ളി­ന്റെ മി­നു­പ്പു് കാ­ണു­മ്പോ ഒരു മു­ത്തം കൊ­ടു­ക്കാൻ തോ­ന്നും. അവരട പേ­രി­നു തന്നെ എന്താ പ­ത്രാ­സെ­ന്നോ. കാ­ഞ്ച­ന. പക്ഷേ, അവരെ ആരും പേ­രൊ­ന്നും വി­ളി­ക്കി­ല്ല. എ­ല്ലാ­രും മാ­ഡ­മെ­ന്നു് പറയും. അ­വ­രാ­വ­ട്ടെ അ­ങ്ങി­നേ­മി­ങ്ങ­നേ­മൊ­ന്നും മി­ണ്ടൂ­ല്ല ആ­രോ­ടും. വാ­ച്ചർ ദി­വാ­ക­രേ­ട്ട­നെ വി­ളി­ച്ചോ­രൊ­ന്നു് ഏൽ­പ്പി­ക്കും. ദി­വാ­ക­രേ­ട്ട­നു പി­ന്നെ എ­ന്നോ­ടെ­ന്തോ ഒ­രി­തു് ഉ­ള്ളോ­ണ്ടു് ഞാൻ ചോ­ദി­ച്ചാ ഒ­ക്ക­ങ്ങ­ടു് പറയും. അ­ങ്ങ­ന­ല്ലേ ഞാനീ വി­വ­രൊ­ക്കെ പി­ടി­ച്ചെ­ടു­ക്ക­ണേ. അ­വ­രെ­വ­ട പോ­വാ­ണെ­ങ്കി­ലും അ­യാ­ളോ­ടു് പറയും. ചെ­ല­പ്പോ പെ­ട്ട­ന്ന­ങ്ങ­ടു് അവരട കെ­ട്ട്യോൻ, അല്ല അങ്ങന അയാളെ വി­ളി­ക്കാൻ പ­റ്റി­ല്ല­ല്ലോ. ഇ­ഷ്ട­ക്കാ­രൻ. അതാ ശരി. പെ­ട്ട­ന്ന­ങ്ങ­ടു് അവരട ഇ­ഷ്ട­ക്കാ­രൻ വന്നാ ദി­വാ­ക­രേ­ട്ട­നെ­ങ്കി­ലും അ­റി­ഞ്ഞി­രി­ക്ക­ണ്ടേ­ന്നു് ക­രു­ത്യാ­ത്രേ പ­റേ­ണ­തു്. ആവോ. എ­ന്താ­യാ­ലും, അ­യാൾ­ക്കു് അ­റി­യാം. അതു് തീർ­ച്ച ്യ­ന്നാ.

കാർ­പാർ­ക്ക് ഏ­രി­യ­യിൽ എ­പ്പോ­ഴും വെ­ളി­ച്ചം കു­റ­വാ­ണു്. അതു് മു­ന്തി­രി സു­കു­വി­നോ­ടു് മുൻപേ തന്നെ സൂ­ചി­പ്പി­ച്ചി­രു­ന്നു ട്യൂ­ബ് ലൈ­റ്റു­ക­ള­ങ്ങി­ങ്ങാ­യി പി­ടി­പ്പി­ച്ചി­ട്ടും, ക­ത്താ­ത്ത ബൾ­ബു­ക­ളെ പറ്റി ആ ബിൽ­ഡി­ങ്ങി­ലെ താ­മ­സ­ക്കാർ പരാതി പ­റ­ഞ്ഞു കൊ­ണ്ടി­രു­ന്നു. ആ­രെ­ങ്കി­ലു­മൊ­ക്കെ പരാതി പ­റ­യു­ന്ന ദിവസം വാ­ച്ച്മാൻ ദി­വാ­ക­രൻ അ­യാ­ളു­ടെ രണ്ടോ മൂ­ന്നോ അ­സി­സ്റ്റ­ന്റു­മാ­രെ കൂ­ട്ടി വ­ന്നു് നീളൻ ഏ­ണി­യൊ­ക്കെ താ­ങ്ങി പി­ടി­ച്ചു് കൊ­ണ്ടു് ക­ത്താ­ത്ത ബൾ­ബു­കൾ മാ­റ്റി­യി­ടു­ന്ന­താ­യി ന­ടി­ക്കും. ഒരു വ­ശ­ത്തെ ബൾ­ബൂ­രി മ­റു­വ­ശ­ത്തി­ടു­ക­യ­ല്ലാ­തെ അയാൾ സ­ത്യ­സ­ന്ധ­മാ­യി യാ­തൊ­ന്നും ചെ­യ്യു­ന്നി­ല്ലെ­ന്നു് അ­വി­ടു­ള്ള­വർ കൂ­ട്ടം കൂ­ടു­മ്പോൾ പറയും. സ്ഥി­ര­മാ­യൊ­രു പ­രി­ഹാ­ര­മി­ല്ലാ­തെ പാർ­ക്കി­ങ്ങ് ലോ­ട്ടിൽ അ­ങ്ങി­ങ്ങ് ഇ­രു­ട്ടു് പതം പ­റ­ഞ്ഞു് തങ്ങി തന്നെ നി­ന്നു. ഇ­രു­ട്ടി­ലേ­ക്കി­റ­ങ്ങി­യൊ­ളി­ച്ചു് ന­ട­ക്കേ­ണ്ട­വർ­ക്കൊ­ക്കെ ആ പാർ­ക്കി­ങ്ങ് ലോ­ട്ട് പ്രോ­ത്സാ­ഹ­നം കൊ­ടു­ത്തി­രു­ന്നു.

ദി­വാ­ക­രൻ കാർ പാർ­ക്കി­ന്റെ ഒരു വ­ശ­ത്തു് ഇ­ട്ടി­രി­ക്കു­ന്ന പ്ലാ­സ്റ്റി­ക്ക് സ്റ്റൂ­ളി­ലി­രു­ന്നു് ചു­മ­യ്ക്കും. ദേ­ഹാ­ധ്വാ­ന­ള്ള പ­ണ്യൊ­ന്നും ഇനി പ­റ്റ­ത്തി­ല്ല. പക്ഷേ, നോ­ക്കി­രി­ക്ക­ണ പണി ഇ­പ്പ­ഴും പ­റ്റും. ചു­മ­ക്കി­ട­യിൽ അ­ശ്ലീ­ലം ചു­വ­യ്ക്കു­ന്ന ചില ആം­ഗ്യ­ങ്ങ­ളും അയാൾ കാ­ണി­ക്കും. അതു് അ­വി­ട­ത്തെ അ­ന്തേ­വാ­സി­കൾ പോ­കു­മ്പോൾ ചെ­യ്യി­ല്ല. ആ ബിൽ­ഡി­ങ്ങിൽ പ­ണി­ക്കു് വ­രു­ന്ന ഒട്ടു മിക്ക സ്ത്രീ­ക­ളേ­യും കാ­ണു­മ്പോ­ഴ­റി­യാ­ത്ത മാ­തി­രി അയാൾ അ­വി­ടി­രു­ന്ന­തു് പ്ര­ക­ടി­പ്പി­ക്കും.

മു­ന്തി­രി പ­റ­യു­ന്ന­തു് കേ­ട്ടു് കേ­ട്ടു് സുകു ഒ­രി­ക്കൽ ഇതേ പോലെ കാർ­പാർ­ക്കിൽ പോ­യൊ­ളി­ച്ചി­രു­ന്നു. അ­ന്ന­വർ ബ്യൂ­ട്ടി­പാർ­ല­റിൽ പോ­കു­ന്ന­തു് ക­ണ്ടെ­ന്നു് മു­ന്തി­രി ഫോണിൽ വി­ളി­ച്ചു് പ­റ­ഞ്ഞ­ത­നു­സ­രി­ച്ചു് അവൻ വാ­ച്ച്മാ­ന്റെ ക­ണ്ണിൽ പെ­ടാ­തെ കാ­റു­ക­ളു­ടെ മറ പി­ടി­ച്ചാ­ണ­വി­ടെ കേറി ഒ­ളി­ച്ച­തു്. അ­ന്ന­ത്തോ­ടെ അ­വ­നൊ­രു കാ­ര്യ­മു­റ­പ്പാ­യി. മി­നു­ത്ത കവിളു മാ­ത്ര­മ­ല്ല, ആകെ മി­നു­ത്തൊ­രു മു­യൽ­ക്കു­ഞ്ഞാ­ണു് ഉ­ട­മ­സ്ഥ­ന്റെ വെ­പ്പാ­ട്ടി. മു­ന്തി­രി­ക്കു് വെ­റു­തെ ഒ­രു­മ്മ കൊ­ടു­ക്കാ­നാ­ണു് തോ­ന്നി­യ­തെ­ങ്കിൽ സു­കു­വി­ന­വ­രെ പീ­ഡി­പ്പി­ക്ക­ണ­മെ­ന്നാ­ണു് തോ­ന്നി­യ­തു്. അ­തെ­ങ്ങി­നെ എ­ന്നാ­യി­രു­ന്നു അ­വ­ന­വി­ടെ­യി­രു­ന്നു് ചി­ന്തി­ച്ച­തു്. പ­ണ­ക്കാ­ര­നാ­വാൻ യോ­ഗ­മു­ണ്ടെ­ങ്കിൽ ത­നി­ക്കു­മൊ­രു വെ­പ്പാ­ട്ടി ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു് അ­വ­ന­വി­ടെ­യി­രു­ന്നു് നി­ശ്ച­യി­ച്ചു.

പി­ന്നീ­ടു് സൂ­പ്പ് ബി­ജു­വി­ന്റെ സ്വ­പ്ന പ­ദ്ധ­തി­യാ­യ ക­ള­വി­നു പ­റ്റി­യ ഇ­ട­മി­താ­ണെ­ന്ന തി­രി­ച്ച­റി­വിൽ ഇട്ട പ­ദ്ധ­തി­യ­നു­സ­രി­ച്ചാ­ണു് അ­വ­രി­പ്പോ­ഴ­വി­ടെ വ­ന്നൊ­ളി­ച്ചി­രു­ന്ന­തു്. കാ­ഞ്ച­ന മാ­ഡ­ത്തി­ന്റെ അ­മ്മ­യും, വേ­ല­ക്കാ­രി­യും കൂടി രാ­വി­ലെ തന്നെ എ­ങ്ങോ­ട്ടൊ പോ­യെ­ന്നും, അ­വ­ര­വി­ടെ ത­നി­ച്ചാ­ണെ­ന്നും മു­ന്തി­രി സു­കു­വി­നെ വി­ളി­ച്ച­റി­യി­ച്ചി­രു­ന്നു. കൂ­ട്ട­ത്തിൽ നി­ങ്ങൾ­ക്കു് അ­വ­രു­ടെ വീ­ട്ടീ കേറി ക­ക്കാ­നാ­ണു് പ്ലാ­നെ­ങ്കിൽ അ­വർ­ക്കൊ­രു നീ­ല­ക്ക­ല്ലു­ള്ള മാ­ല­യു­ണ്ടു്. അതു് എ­ങ്ങി­നെ­യെ­ങ്കി­ലും എ­നി­ക്കു് വേ­ണ്ടി ക­ട്ടെ­ടു­ക്ക­ണ­മെ­ന്നൊ­രു ആ­വ­ശ്യ­വും പ­റ­ഞ്ഞേൽ­പ്പി­ച്ചു.

അവർ ലി­ഫ്റ്റിൽ ക­യ­റു­മ്പോൾ കൂടെ കയറണം, എ­ന്നി­ട്ടു് പ­ത്താം നി­ല­യിൽ ഇ­റ­ങ്ങ­ണം. അവർ പ­തി­നൊ­ന്നി­ലെ­ത്തി ഫ്ലാ­റ്റി­ലേ­ക്കു് ക­യ­റു­മ്പോൾ പ­ടി­ക­ളോ­ടി കയറി പ­തി­നൊ­ന്നി­ലെ­ത്തി അ­വ­രു­ടെ ഫ്ലാ­റ്റി­ലെ­ത്ത­ണം. അവിടെ നി­ന്നു് മോ­ഷ­ണ­മാ­ണു് ബി­ജു­വി­ന്റെ ഉ­ദ്ദേ­ശ­മെ­ങ്കിൽ, പീ­ഡ­ന­വും, പി­ന്നെ നീ­ല­ക്ക­ല്ലു­ള്ള മാ­ല­യു­മാ­ണു് സു­കു­വി­ന്റെ അജണ്ട. അതു് ബിജു സ­മ്മ­തി­ക്കി­ല്ലെ­ന്നു് അ­വ­ന­റി­യാ­മാ­യി­രു­ന്ന­തു് കൊ­ണ്ടു് തൽ­ക്കാ­ലം അ­വ­ന­തു് മ­ന­സ്സിൽ വച്ചു. അ­വ­രി­രു­വ­രും കാ­ഞ്ച­ന ലി­ഫ്റ്റി­ലേ­ക്കു് ക­യ­റി­യ­തും മാ­ന്യ­രെ പോലെ ഓടി ലി­ഫ്റ്റിൽ കയറി. സ­ത്യ­ത്തിൽ അവരെ ലി­ഫ്റ്റിൽ ക­ണ്ടാൽ മ­റ്റു­ള്ള­വർ പു­റ­ത്തു് കാ­ത്തു് നിൽ­ക്കും. അ­വർ­ക്കു് ത­നി­ച്ചു് പോ­കാ­നാ­ണു് താ­ല്പ­ര്യ­മെ­ന്നു് അ­വി­ടു­ള്ള എ­ല്ലാ­വർ­ക്കു­മ­റി­യു­ന്ന കാ­ര്യ­മാ­ണു്. അതു കൊ­ണ്ടു് പെ­ട്ടെ­ന്നു് രണ്ടു പേ­രോ­ടി ലി­ഫ്റ്റിൽ ക­യ­റി­യ­പ്പോ­ഴ­വർ പ­ക­ച്ചു നോ­ക്കി. അവരെ ശ്ര­ദ്ധി­ക്കു­ന്നേ­യി­ല്ലെ­ന്ന മ­ട്ടിൽ ബിജു ലി­ഫ്റ്റി­ലെ അ­ക്ക­ങ്ങ­ളിൽ പ­ത്തു് അ­മർ­ത്തി. സു­കു­വാ­ക­ട്ടെ, തന്റെ തൃഷ്ണ ഒ­ളി­പ്പി­ച്ചു് പി­ടി­ക്കാ­നാ­വാ­തെ അവരെ തന്നെ നോ­ക്കി നി­ന്നു. അ­വർ­ക്കു് ക­യ്യി­ലെ ഭാ­ര­മു­ള്ള സ­ഞ്ചി­ക­ളേ­ക്കാൾ അ­സ്വ­സ്ഥ­ത­യാ­യി­രു­ന്നു സു­കു­വി­ന്റെ നോ­ട്ടം. പക്ഷേ, കൂടെ നി­സ്സം­ഗ­നാ­യി മ­റ്റൊ­രാൾ നി­ല്ക്കു­ന്ന­തു് ക­ണ്ട­പ്പോ­ഴ­വൾ­ക്കു് ആ­ശ്വാ­സം തോ­ന്നി. ലി­ഫ്റ്റി­നു­ള്ളി­ലെ വാ­യു­സ­ഞ്ചാ­ര­മി­ല്ലാ­യ്മ­യിൽ അ­വ­രു­ടെ മു­ഷി­ഞ്ഞു തു­ട­ങ്ങി­യ മു­ണ്ടി­ന്റെ­യും ഷർ­ട്ടി­ന്റെ­യും മ­ണ­മ­വ­ളും, അ­വ­ളു­ടെ പെർ­ഫ്യൂ­മി­ന്റെ ഗ­ന്ധ­മ­വ­രും പ­ര­സ്പ­രം കൈ­മാ­റി. ഒരു പക്ഷേ, അവർ അ­വൾ­ക്കൊ­പ്പം ക­യ­റി­യി­ല്ലാ­യി­രു­ന്നെ­ങ്കിൽ അവളാ ക­യ്യി­ലെ ക­വ­റു­കൾ താഴെ വ­ച്ചു്, തി­രി­ഞ്ഞു് നി­ന്നു് ലി­ഫ്റ്റി­നു­ള്ളി­ലെ മങ്ങി തു­ട­ങ്ങി­യ ക­ണ്ണാ­ടി­യിൽ മുഖം നോ­ക്കി­യേ­നെ. പി­ന്നെ മീശ പോലെ ചു­ണ്ടി­നു മീതെ അ­പ്പോ­ഴു­ണ്ടാ­യ വി­യർ­പ്പി­നെ തൂ­ത്തു ക­ള­ഞ്ഞേ­നെ. അ­തി­നാ­യി വാ­ല­റ്റ് തു­റ­ന്നു്, ലാ­വൻ­ഡർ മ­ണ­മു­ള്ള ടി­ഷ്യൂ ഒ­രെ­ണ്ണം പു­റ­ത്തെ­ടു­ത്തേ­നെ. ചി­ല­പ്പോ­ഴൊ­രു മൂ­ളി­പ്പാ­ട്ടു് പാ­ടി­യേ­നെ.

ഇവർ ലി­ഫ്റ്റിൽ നിൽ­ക്കു­ന്ന അതേ സ­മ­യ­ത്താ­ണു് മൂ­ന്നാം നി­ല­യി­ലെ ഫ്ലാ­റ്റ് നമ്പർ മു­പ്പ­ത്തി­യൊ­ന്നി­ലി­രു­ന്നു് നാ­രാ­യ­ണി, ശശികല എന്ന രണ്ടു പെൺ­കു­ട്ടി­കൾ കാ­ഞ്ച­ന­യു­ടെ കാർ പാർ­ക്കി­ങ്ങി­ലേ­ക്കു് ക­യ­റി­പ്പോ­കു­ന്ന­തു് ക­ണ്ട­തും, അവിടെ കരുതി വ­ച്ചി­രു­ന്ന ചാ­ക്കു സ­ഞ്ചി­കൾ ക­യ്യി­ലെ­ടു­ത്തു് മു­ക­ളി­ലേ­ക്കു് പോകാൻ ത­യ്യാ­റെ­ടു­ത്ത­തും. ആ ഫ്ലാ­റ്റിൽ അവർ നാലു പെൺ­കു­ട്ടി­ക­ളാ­ണു് താ­മ­സി­ച്ചി­രു­ന്ന­തു്. അ­വ­രെ­ല്ലാം പല വിധം ക­ച്ച­വ­ട­ങ്ങൾ ചെ­യ്യു­ന്ന­വ­രാ­യി­രു­ന്നു. ഒരു ക­മ്പ­നി­യു­ടെ ഉൽ­പ്പ­ന്ന­ങ്ങൾ ന­ട­ന്നു വിൽ­ക്കു­ന്ന­തി­നോ­ടൊ­പ്പം അവർ നാലു പേരും, സാ­രി­ക­ളും, കുർ­ത്തി­ക­ളും, ചില പ്ര­ത്യേ­ക ഓർഡർ പ്ര­കാ­ര­മു­ള്ള അ­ടി­വ­സ്ത്ര­ങ്ങ­ളു­മൊ­ക്കെ വി­റ്റി­രു­ന്നു. രണ്ടു പെൺ­കു­ട്ടി­കൾ അ­ന്നു് ക­ച്ച­വ­ടാ­വ­ശ്യ­വു­മാ­യി പു­റ­ത്തു് പോ­യി­രി­ക്കു­ക­യാ­യി­രു­ന്നു. ബാ­ക്കി­യു­ള്ള ര­ണ്ടു് പേർ കുറേ നേ­ര­മാ­യി പു­റ­ത്തേ­ക്കു് പോയ കാ­ഞ്ച­ന തി­രി­ച്ചെ­ത്തു­ന്ന­തും കാ­ത്തു് ജ­നാ­ല­ക്ക­രി­കിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. ഗ്രേ നി­റ­മു­ള്ള ഓഡി കാർ വ­രു­ന്ന­തു് ക­ണ്ട­തും, ശശികല ഡ്രെ­സ്സി­ങ്ങ് ടേ­ബി­ളി­ന­ടു­ത്തേ­ക്കു് നീ­ങ്ങി മു­ഖ­ത്തു് ക്രീ­മി­ടാ­നും, സ്പ്രെ­യെ­ടു­ത്തു് ക­ക്ഷ­ത്തിൽ പീ­ച്ചാ­നും തു­ട­ങ്ങി. പി­ന്നെ മുടി ബ്രഷ് ചെ­യ്തു് വൃ­ത്തി­യി­ലി­ടാൻ തു­ട­ങ്ങി­യ­പ്പോൾ നാ­രാ­യ­ണി അവളെ ശാ­സി­ച്ചു. നോ­ക്കു് നീ ഒ­രു­ങ്ങി­യൊ­രു­ങ്ങി നി­ന്നാൽ അവർ ചി­ല­പ്പോൾ തി­രി­ച്ചു് വ­ന്നേ­ക്കും. എത്ര ദിവസം കാ­ത്തു നി­ന്നി­ട്ടാ­ണു് ഇ­ങ്ങി­നെ­യൊ­ര­വ­സ­രം കി­ട്ടി­യ­തു്. ആ വേ­ല­ക്കാ­രി­പെ­ണ്ണും, ആ മൂ­ശേ­ട്ട ത­ള്ള­യും തി­രി­ച്ചെ­ത്തും മുൻപേ അവിടെ ചെ­ന്നു് ബെ­ല്ല­ടി­ക്ക­ണം. അവർ തന്നെ വാതിൽ തു­റ­ക്കും, നമ്മൾ ചെന്ന കാ­ര്യം പ­റ­യു­ന്നു. അവർ ന­മ്മ­ളെ അ­ക­ത്തേ­ക്കു് വി­ളി­ക്കു­ന്നു. ന­മ്മു­ടെ ക­ള­ക്ഷൻ­സ് കാ­ണു­ന്നു. ഇ­ഷ്ട­മു­ള്ള മൂ­ന്നോ നാലോ കുർ­ത്തി­കൾ മേ­ടി­ക്കു­ന്നു. ചി­ല­പ്പോൾ മ­ര്യാ­ദ കൊ­ണ്ടു് ജൂസോ, വെ­ള്ള­മോ ഓഫർ ചെ­യ്യു­ന്നു. നമ്മൾ സ­ന്തോ­ഷ­ത്തോ­ടെ ആ ഓഫർ സ്വീ­ക­രി­ച്ചു്, അ­വ­രു­ടെ പ­തു­പ­തു­ത്ത സോ­ഫ­യി­ലി­രു­ന്നു് അതു് കു­ടി­ക്കു­ന്നു. അവർ ന­മ്മ­ളോ­ടു് കു­ശ­ല­പ്ര­ശ്ന­ങ്ങൾ ന­ട­ത്തു­ന്നു. നമ്മൾ ജെ­നു­വിൻ ആ­ണെ­ന്നു് അ­വർ­ക്കൊ­രു ഫീൽ കി­ട്ടു­ന്നു. ന­മ്മു­ടെ തുണി വിൽ­ക്കാ­നു­ള്ള വാ­ട്ട്സ­പ് ഗ്രൂ­പ്പിൽ ചേർ­ക്ക­ട്ടെ എ­ന്നു് നീ ചോ­ദി­ക്കു­ന്നു. ചി­ല­പ്പോ­ഴ­വർ അ­തി­നെ­ന്താ എ­നി­ക്കു് ലേ­റ്റ­സ്റ്റ് ക­ള­ക്ഷ­നെ പറ്റി അ­റി­യാ­മ­ല്ലോ എ­ന്നു് പ­റ­ഞ്ഞേ­ക്കും. ചി­ല­പ്പോ­ഴാ­വ­ട്ടെ, അയ്യോ ഗ്രൂ­പ്പൊ­ന്നും വേണ്ട. അ­തൊ­ന്നു­മെ­നി­ക്കു് ഇൻ­ട്ര­സ്റ്റ് ഇല്ല എ­ന്നു് പ­റ­ഞ്ഞേ­ക്കും. അ­തി­നാ­ണു് ചാൻസ് കൂ­ടു­തൽ. അ­പ്പോൾ ചേ­ച്ചി നമ്പർ ത­ന്നാൽ ഗ്രൂ­പ്പി­ലി­ടാ­തെ ഞങ്ങൾ പേർ­സ­ണ­ലാ­യി­ട്ടു് പുതിയ സാ­രി­ക­ളും, കുർ­ത്തി­ക­ളു­മൊ­ക്കെ അ­യ­ച്ചു തരാം, ചേ­ച്ചി സെ­ല­ക്ട് ചെയ്ത ശേഷമേ ഞങ്ങൾ ഗ്രൂ­പ്പി­ലി­ടൂ എ­ന്നൊ­രു കാ­ച്ചു് കാ­ച്ചി നോ­ക്കാം. ചി­ല­പ്പോൾ വീ­ണേ­ക്കും. ചി­ല­പ്പോൾ വേണ്ട. നി­ങ്ങ­ളു­ടെ നമ്പർ തരൂ. എ­നി­ക്കൊ­ഴി­വു­ള്ള­പ്പോ ഞാൻ വി­ളി­ക്കാം, മെ­റ്റീ­രി­യൽ­സ് ഒക്കെ ഇതെ പോലെ ഇ­ങ്ങോ­ട്ടു് കൊ­ണ്ടു് വന്നാ മതി. എ­ന്നു് പ­റ­ഞ്ഞേ­ക്കാം. ഞാൻ പ­റ­ഞ്ഞ­ല്ലോ, ഇപ്പോ അ­വ­രെ­ന്തു പ­റ­ഞ്ഞാ­ലും യെസ് എ­ന്നു് പ­റ­യാ­നാ­ണു് നമ്മൾ പോ­കു­ന്ന­തു്. അ­വ­രു­മാ­യൊ­രു ച­ങ്ങാ­ത്തം, പി­ന്നെ പ­ടി­പ­ടി­യാ­യി നമ്മൾ അവിടെ കയറി പ­റ്റു­ന്നു. വേ­ല­ക്കാ­രി­യെ വി­ളി­ച്ചു് ഇവർ തന്നെ ചട്ടം കെ­ട്ടും, “നാ­ണി­യോ, ശശിയോ വ­ന്നാൽ എന്നെ വി­ളി­ക്ക­ണം, അവർ എന്റെ ഗ­സ്റ്റാ­ണെ­ന്നു്.”

അവർ ക­യ്യി­ലെ സ­ഞ്ചി­ക­ളു­മാ­യി പു­റ­ത്തേ­ക്കി­റ­ങ്ങി ഫ്ലാ­റ്റ് പൂ­ട്ടി കൊ­ണ്ടു് ലി­ഫ്റ്റി­നു നേരെ ന­ട­ന്നു. അ­പ്പോൾ മാ­ത്രം ലി­ഫ്റ്റ് മൂ­ന്നാം നില ക­ട­ന്നു് നാലിൽ എ­ത്തി­യി­രു­ന്നു. കണ്ടൊ, നീ മി­സ്സാ­ക്കി. അ­ല്ലെ­ങ്കിൽ ന­മു­ക്കു് അ­വ­രോ­ടൊ­പ്പം തന്നെ മോ­ളി­ലെ­ത്താ­യി­രു­ന്നു. നാ­രാ­യ­ണി ദേ­ഷ്യ­ത്തോ­ടെ ലി­ഫ്റ്റി­ന്റെ മു­ക­ളി­ലേ­ക്കു­ള്ള ചി­ഹ്ന­ത്തി­ല­മർ­ത്തി ശ­ശി­ക­ല­യെ നോ­ക്കി. അ­വ­ള­പ്പോ­ഴും, തന്റെ ചെ­മ്പി­പ്പി­ച്ച മുടി ഒ­തു­ക്കു­ന്ന തി­ര­ക്കി­ലാ­യി­രു­ന്നു. അതു് ഇ­ട­ത്തേ­ക്കും, വ­ല­ത്തേ­ക്കും മാറി മാറി പ­രീ­ക്ഷി­ച്ചി­ട്ടും തൃ­പ്തി വരാതെ എ­ല്ലാം കൂടി പി­ന്നി­ലേ­ക്കി­ട്ടു് തി­രി­ഞ്ഞും, മ­റി­ഞ്ഞും തന്നെ തന്നെ നോ­ക്കി കൊ­ണ്ടി­രു­ന്നു. അ­തി­നി­ട­യിൽ നാ­രാ­യ­ണി­ക്കു് മ­റു­പ­ടി എ­ന്നോ­ണം പ­റ­യു­ക­യും ചെ­യ്തു: ഉ­വ്വു്, ഒ­ന്നാ­മ­തേ അ­വർ­ക്കു് ലി­ഫ്റ്റിൽ ഒ­റ്റ­യ്ക്കാ താ­ല്പ­ര്യം. അ­തി­വി­ടെ പ­റ­യാ­തെ തന്നെ എ­ല്ലാ­വർ­ക്കും അ­റി­വു­ള്ള കാ­ര്യം. പി­ന്നെ ലി­ഫ്റ്റിൽ അ­വർ­ക്കൊ­പ്പം ക­യ­റി­യാൽ ചി­ല­പ്പോ­ഴ­വർ ന­മ്മ­ളെ ഫ്ലാ­റ്റിൽ ക­യ­റ്റാ­തെ ലി­ഫ്റ്റിൽ വ­ച്ചു് തന്നെ സലാം പ­റ­ഞ്ഞേ­നെ. വീ­ട്ടിൽ പോയി ബെ­ല്ല­ടി­ക്കു­ക എ­ന്ന­തി­ലൂ­ടെ പി­ന്നേ­മൊ­രു എൻ­ട്രി­ക്കു­ള്ള പോ­സി­ബി­ലി­റ്റി കാ­ണു­ന്നു­ണ്ടു്. അവൾ വീ­ണ്ടും മു­ടി­യിൽ ക­യ്യോ­ടി­ച്ചു് കൊ­ണ്ടു് ലി­ഫ്റ്റ് പോയി പ­ത്തിൽ നിൽ­ക്കു­ന്ന­തു് ശ്ര­ദ്ധി­ച്ചു് കൊ­ണ്ടു് ചോ­ദി­ച്ചു നോ­ക്കു് നാണി, ഇ­തെ­ന്താ ലി­ഫ്റ്റ് പോയി പ­ത്തിൽ നി­ന്ന­ല്ലോ, അപ്പോ ലി­ഫ്റ്റിൽ അ­വർ­ക്കൊ­പ്പം മ­റ്റാ­രെ­ങ്കി­ലും ക­യ­റി­യോ. അ­ങ്ങി­നൊ­രു കാ­ര്യം പ­തി­വി­ല്ലാ­ത്ത­താ­ണ­ല്ലോ. നാ­രാ­യ­ണി­യും രണ്ടു ക­യ്യി­ലും പി­ടി­ച്ചി­രു­ന്ന സഞ്ചി കീഴെ വ­ച്ചു് കൈ കു­ട­ഞ്ഞു കൊ­ണ്ടു് ലി­ഫ്റ്റി­നു മു­ക­ളി­ലെ കു­ഞ്ഞു സ്ക്രീ­നി­ലെ പ­ത്തു് എന്ന അ­ക്ഷ­ര­ത്തെ നോ­ക്കി. നി­മി­ഷ­ങ്ങൾ കൊ­ണ്ടു് അതു് പ­തി­നൊ­ന്നി­ലേ­ക്കു് ഇ­ഴ­ഞ്ഞു ക­യ­റു­ന്ന­തു് അവൾ കണ്ടു.

അല്ല പ­ത്തി­ലി­പ്പോ ആ­രു­ണ്ടാ­വാ­നാ. ഈ സ­മ­യ­ത്തു് ഈ കെ­ട്ടി­ട­ത്തിൽ ആ­രു­മു­ണ്ടാ­വാ­റി­ല്ല­ല്ലൊ. പ­കു­തീം അ­ട­ഞ്ഞു കെ­ട­ക്ക­ണ വി­ദേ­ശി­ക­ളു­ടെ ഫ്ലാ­റ്റു­ക­ളാ. പ്ര­ത്യേ­കി­ച്ചു്, എ­ട്ടു്, ഒൻ­പ­തു്, പ­ത്തു്. മൂ­ന്നു് നി­ല­യി­ലും കൂടി ആകെ മൂ­ന്നെ­ണ്ണ­ത്തി­ലോ മറ്റൊ ആ­ളു­ള്ളൂ. ദി­വാ­ക­രേ­ട്ട­നാ­വു­മോ. വല്ല പ്ലം­ബി­ങ്ങ് പ­ണി­യാ­യി­ട്ടു് കേ­റീ­താ­ണെ­ങ്കി­ലോ. ആവാം. അ­പ്പോ­ഴേ­ക്കും പ­തി­നൊ­ന്നിൽ ആളെ ഇ­റ­ക്കി ലി­ഫ്റ്റ് മൂ­ന്നി­ലേ­ക്കു് പു­റ­പ്പെ­ട്ടു ക­ഴി­ഞ്ഞി­രു­ന്നു.

ഇ­ല്ലി­ല്ല, ദി­വാ­ക­രേ­ട്ടൻ കൊ­റ­ച്ചു് മുൻപേ പു­റ­ത്തേ­ക്കു് പോ­ണ­തു് ഞാൻ ക­ണ്ട­താ. ഈ മാഡം പു­റ­ത്തു് പോയി അധികം വൈ­കാ­തെ തന്നെ പോ­യി­രു­ന്നു. മാഡം വ­രു­മ്പോ­ഴേ­ക്കും തി­രി­ച്ചു വ­രാ­മെ­ന്നു് കരുതി പോ­യ­താ­വും. ന­ട­ന്നു കാ­ണി­ല്ല. എ­ന്താ­യാ­ലും, പ­ത്തി­ലി­റ­ങ്ങീ­തു് ദി­വാ­ക­രേ­ട്ട­ന­ല്ലാ­ട്ടൊ.

നാ­രാ­യ­ണി, ലി­ഫ്റ്റ് നാ­ലി­ലെ­ത്തി­യ­പ്പോ­ഴേ­ക്കും കു­നി­ഞ്ഞു് സ­ഞ്ചി­കൾ ക­യ്യി­ലെ­ടു­ത്തു് കൊ­ണ്ടു് പ­റ­ഞ്ഞു. അ­വി­ടെ­യൊ­ന്നും ചൊ­വ്വാ­ഴ്ച­യാ­യി­ട്ടു് ജോ­ലി­ക്കാ­രും പ­തി­വി­ല്ല. ആകെ ശനിയോ ഞായറൊ മാ­ത്ര­മാ­ണു് എ­ട്ടു്, ഒൻ­പ­തു്, പ­ത്തു് ഫ്ലോ­റു­ക­ളിൽ സെർ­വ­ന്റ്സ് പ­തി­വു്. നാ­ലി­ലും, അ­ഞ്ചി­ലു­മൊ­ക്കെ പോണ മു­ന്തി­രി വരെ പണി ക­ഴി­ച്ചു് പോ­ണ­തു് ഞാൻ ക­ണ്ടി­രു­ന്നു.

നാ­രാ­യ­ണി സം­സാ­രി­ക്കു­ന്നു­ണ്ടെ­ങ്കി­ലും, പ­ത്തി­ലോ, പ­തി­നൊ­ന്നി­ലോ ആരു വേ­ണ­മെ­ങ്കി­ലും, വ­രി­ക­യോ, പോ­വു­ക­യോ ചെ­യ്യ­ട്ടെ എന്ന മു­ഖ­ഭാ­വ­ത്തി­ലാ­യി­രു­ന്നു ശശികല ലി­ഫ്റ്റി­നു­ള്ളി­ലേ­ക്കു് ക­യ­റി­യ­തു്. അ­വ­ളു­ടെ ആ­കാം­ക്ഷ­കൾ താ­ര­ത­മ്യേ­നെ ആ­യു­സ്സു് കു­റ­ഞ്ഞ­വ­യാ­ണു്. അതു് നാ­രാ­യ­ണി­ക്കു് അ­റി­വു­ള്ള­തു് കൊ­ണ്ടു് പി­ന്നീ­ടു് ആ വി­ഷ­യ­മ­വ­ളെ­ടു­ത്തി­ട്ടി­ല്ല. ലി­ഫ്റ്റി­നു­ള്ളിൽ അ­പ്പോ­ഴും കാ­ഞ്ച­ന ബാ­ക്കി വച്ചു പോയ പെർ­ഫ്യൂ­മി­ന്റെ മ­ണ­മു­ണ്ടാ­യി­രു­ന്നു. അവരട ല­ണ്ടൻ­കാ­രൻ കൊ­ടു­ത്ത പെർ­ഫ്യൂ­മാ­യി­രി­ക്കും. നോ­ക്ക്യേ അ­വ­രി­റ­ങ്ങി പോ­യി­ട്ടും അ­തി­ന്റെ മ­ണ­മി­വി­ടെ പറ്റി നി­ക്ക­ണ­തു്. ശശികല ചു­ണ്ടു കോ­ട്ടി പി­ടി­ച്ചാ­ണ­തു് പ­റ­ഞ്ഞ­തു്. ശശീ നാ­ട്ടി­ലും നല്ല വില കൊ­ടു­ത്താൽ നല്ല പെർ­ഫ്യൂം കി­ട്ടും. ന­മ്മ­ളൊ­ക്കെ വാ­ങ്ങും പോലെ സൂ­പ്പർ­മാർ­ക്ക­റ്റിൽ നി­ര­ത്തി വച്ച ഡി­യൊ­ഡ്രൻ­ഡ് ഒ­ന്നു­മ­ല്ല അ­വ­രൊ­ന്നും വാ­ങ്ങു­ന്നു­ണ്ടാ­വാ. നല്ല കടേൽ പോയി നല്ല കാശ് കൊ­ടു­ത്തു് മേ­ടി­ക്ക­ണ­താ­വും.

അതേ സമയം പ­ത്താം നി­ല­യിൽ ഇ­റ­ങ്ങി പോയ ബി­ജു­വും, സു­കു­വും ധൃതി പി­ടി­ച്ചു് പ­തി­നൊ­ന്നി­ലേ­ക്കു് പടി കയറി കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. നി­ര­പ്പാ­ക്കി പ­ണി­ഞ്ഞി­രി­ക്കു­ന്ന പ­ടി­ക­ളാ­ണെ­ങ്കിൽ ഓടി ക­യ­റാ­മാ­യി­രു­ന്നു എ­ന്ന­വർ­ക്കു് തോ­ന്നി. കു­ത്ത­നെ പ­ണി­ഞ്ഞു വ­ച്ചി­രി­ക്കു­ന്ന പടികൾ ക­യ­റു­മ്പോൾ കാ­ലി­ലെ ഞെ­ര­മ്പു­കൾ­ക്കു് വേദന ഉ­ള്ള­തു് പോലെ സു­കു­വി­നു തോ­ന്നു­ന്നു­ണ്ടാ­യി­രു­ന്നു. അ­ല്ലെ­ങ്കി­ലും പ്രാ­യ­മ­ധി­ക­മാ­യി­ല്ലെ­ങ്കി­ലും കാ­ലി­നും, ക­യ്യി­നു­മൊ­ന്നും ആ­വ­തി­ല്ലെ­ന്നു് അ­വ­നി­ട­യ്ക്കി­ടെ ഈ­യി­ട­യാ­യി പരാതി പ­റ­യാ­റു­മു­ണ്ടു്. പെ­ട്ടെ­ന്നാ­ണു് സു­കു­വി­ന്റെ ഇ­ട­ത്തേ കാ­ലി­ന്റെ മസിൽ ഉ­രു­ണ്ടു­ക­യ­റി­യ­തു്. ഞ­ണ്ടു­ള്ള പു­ഴ­യിൽ മീൻ പി­ടി­ക്കാ­നി­റ­ങ്ങു­മ്പോൾ ഇ­ട­യ്ക്കു് പെ­ട്ടെ­ന്നൊ­രു ഞ­ണ്ടു് കേറി കാലിൽ പി­ടി­ക്കു­ന്ന­തു പോ­ലെ­യാ­ണ­വ­നു തോ­ന്നി­യ­തു്. പകുതി പ­ടി­യിൽ അ­യാ­ള­ന­ങ്ങാ­നാ­വാ­തെ ഇ­രി­ക്കു­മ്പോ­ഴേ­ക്കും കാ­ഞ്ച­ന വീ­ടി­ന്റെ ഉ­മ്മ­റ­വാ­തിൽ തു­റ­ന്നു് ക­യ­റു­ക­യാ­യി­രു­ന്നു.

അതു ക­ഴി­ഞ്ഞേ­ക­ദേ­ശ­മൊ­രു രണ്ടു മി­നി­റ്റു് ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് ലി­ഫ്റ്റ് വന്നു നി­ന്ന­തും, ആ രണ്ടു പെൺ­കു­ട്ടി­കൾ പ­തി­നൊ­ന്നാം നി­ല­യിൽ വ­ന്നി­റ­ന്നി­ങ്ങി­യ­തും. പ­ടി­യിൽ ച­ട­ഞ്ഞി­രി­ക്കു­ന്ന സു­കു­വും, അ­വ­ന­രി­കിൽ പ­ക­ച്ചു് നിൽ­ക്കു­ന്ന ബി­ജു­വും സ­ഞ്ചി­ക­ളു­മാ­യി കാ­ഞ്ച­ന­യു­ടെ ഫ്ലാ­റ്റി­നു നേരെ ന­ട­ക്കു­ന്ന പെൺ­കു­ട്ടി­ക­ളെ കണ്ടു. അവരെ ക­ണ്ട­തോ­ടെ നി­ല്ക്കു­ക­യാ­യി­രു­ന്ന ബിജു വേ­ഗ­ത്തിൽ പ­ടി­യിൽ ചു­രു­ണ്ടി­രു­ന്നു. അതു വരെ വേദന കൊ­ണ്ടു് നാ­യ്ക്ക­ളൊ­ക്കെ മോ­ങ്ങും പോലെ വി­കൃ­ത­ശ­ബ്ദ­മു­ണ്ടാ­ക്കി കൊ­ണ്ടി­രു­ന്ന സുകു വാ­യ­ക്കൊ­രു പൂ­ട്ടി­ട്ട പോലെ മി­ണ്ടാ­താ­യി. പ­ണ്ടൊ­രി­ക്കൽ അ­ലു­വ­യെ­റി­ഞ്ഞു് ഒരു നായയെ മി­ണ്ടാ­താ­ക്കി­യ കഥ കേ­ട്ട­തു് അ­വ­ന്റെ മൗനം ക­ണ്ട­പ്പോൾ ബിജു ഓർ­ത്തു.

മു­ന്നിൽ ന­ട­ന്നി­രു­ന്ന പെൺ­കു­ട്ടി­യു­ടെ ശ­രീ­ര­പ്ര­കൃ­ത­മേ­ക­ദേ­ശ­മൊ­രു പെൻ­സിൽ പോ­ലെ­യാ­ണു്. നിറം കു­റ­വെ­ങ്കി­ലും ഓരോ കാൽ­വ­യ്പ്പും വളരെ ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ­യാ­യി­രു­ന്നു. അ­വൾ­ക്കു് ചു­റ്റു­മു­ള്ള­തൊ­ന്നും വി­ഷ­യ­ങ്ങ­ളേ­യ­ല്ലെ­ന്നും, അവൾ ത­ങ്ങ­ളെ കാ­ണാ­നേ പോ­കു­ന്നി­ല്ലെ­ന്നും ബി­ജു­വി­നു് മ­ന­സ്സി­ലാ­യി. അ­വ­ളെ­ന്തോ മ­ന­സ്സിൽ ക­ണ്ടാ­ണു് മു­ന്നോ­ട്ടു് ന­ട­ക്കു­ന്ന­തു്. അതു് മാ­ത്ര­മാ­ണു് തൽ­ക്കാ­ല­മ­വ­ളു­ടെ മ­ന­സ്സിൽ. പി­റ­കിൽ ന­ട­ക്കു­ന്ന പെൺ­കു­ട്ടി ഉ­രു­ണ്ട പ്ര­കൃ­ത­ക്കാ­രി­യാ­ണു്. അവൾ ചു­റ്റും നോ­ക്കി കൊ­ണ്ടാ­ണു് ന­ട­പ്പു്. തന്നെ കു­റി­ച്ചു് മ­തി­പ്പു് കു­റ­വും, മ­റ്റു­ള്ള­വ­രു­ടെ കാ­ര്യ­ങ്ങ­ളിൽ അ­മി­താ­കാം­ക്ഷ­യ­ട­ക്കി ജീ­വി­ക്കു­ന്ന­വ­ളാ­ണെ­ന്നു് അവളെ കണ്ട മാ­ത്ര­യിൽ തന്നെ ബിജു ക­ണ­ക്കു കൂ­ട്ടി. അതു കൊ­ണ്ടു് തന്നെ, ത­ങ്ങ­ളെ കണ്ടു പി­ടി­ക്കു­ക­യാ­ണെ­ങ്കിൽ അതു് ഇ­വ­ളാ­യി­രി­ക്കാ­നാ­ണു് സാ­ധ്യ­ത എ­ന്നു­മ­വൻ ഊ­ഹി­ച്ചു. പക്ഷേ, അ­വ­രി­രു­വ­രും കോ­ണി­യിൽ പ­തു­ങ്ങി­യി­രി­ക്കു­ന്ന ക­ള്ള­ന്മാ­രെ ക­ണ്ടി­ല്ല.

ഇ­ന്ന­ത്തെ പ­ദ്ധ­തി ന­ട­ക്കി­ല്ല സുകൂ. ആ പി­ള്ളേ­രെ­ന്തോ സാ­മാ­ന­ങ്ങ­ളു വി­ക്കാൻ കൊ­ണ്ടോ­ന്ന­താ­ണെ­ന്നാ തോ­ന്ന­ണ­തു്. അ­വ­രെ­പ്പൊ പോ­കു­മെ­ന്നോ, അ­ല്ലെ­ങ്കിൽ ആ സ്ത്രീ­ട വീ­ട്ടി­ലു­ള്ള­വ­രൊ­ക്കെ എപ്പോ തി­രി­ച്ചെ­ത്തു­മെ­ന്നോ, ഇനി മ­റ്റാ­രെ­ങ്കി­ലും ഇവിടെ ഈ സ­മ­യ­ങ്ങ­ളിൽ വരുമോ എ­ന്നൊ­ന്നും പറയാൻ പ­റ്റാ­ത്തി­ട­ത്തോ­ളം ഇ­വി­ട­മ­ത്ര സു­ര­ക്ഷി­ത­മ­ല്ല. ന­മു­ക്കു് തി­രി­ച്ചി­റ­ങ്ങി­യാ­ലോ. ഈ പ­രി­പാ­ടി മ­റ്റൊ­രു ദി­വ­സ­ത്തേ­ക്കു് മാ­റ്റി വ­യ്ക്കാം.

സു­കു­വി­നു് കാ­ലി­ന്റെ പ്രാ­ണ­വേ­ദ­ന­ക്കി­ട­യി­ലും, വന്ന കാ­ര്യ­ങ്ങ­ളൊ­ക്കെ മു­ട­ങ്ങി പോ­കു­ന്ന­തിൽ നിരാശ തോ­ന്നി. അ­വ­നൊ­ന്നെ­ഴു­ന്നേൽ­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും സാ­ധി­ച്ചി­ല്ല. ഇ­നി­യെ­ങ്ങി­നെ വാ­ച്ച്മാൻ കാ­ണാ­തെ ഈ കാലും വ­ച്ചു് പു­റ­ത്തു് ക­ട­ക്കു­മെ­ന്ന­വൻ സ­ന്ദേ­ഹി­ച്ചു. പക്ഷേ, ഈ മൂ­ന്നു പേ­രേ­യും കൊ­ള്ള­യ­ടി­ക്കു­ക­യും ആ­ക്ര­മി­ക്കു­ക­യും ചെ­യ്യാ­നാ­യെ­ങ്കി­ലെ­ന്നു് അ­വ­നാ­ഗ്ര­ഹം തോ­ന്നി.

ഒ­ടു­വിൽ ബിജു പ­റ­ഞ്ഞ­താ­ണു് ശ­രി­യെ­ന്നോർ­ക്കു­ന്ന­തി­നോ­ടൊ­പ്പം അ­വ­നൊ­രു ബു­ദ്ധി തോ­ന്നി. എ­ന്തു് കൊ­ണ്ടു് ബി­ജു­വി­നു് ത­നി­ച്ചൊ­രു ശ്രമം ന­ട­ത്തി­ക്കൂ­ടാ. ത­നി­ക്ക­വ­രെ കി­ട്ടി­ല്ല. അ­തി­പ്പോ ക­ക്കാൻ കേ­റി­യാ­ലും ഈ ബിജു സ­മ്മ­തി­ച്ചോ­ള­ണ­മെ­ന്നി­ല്ല.

അവൻ പ­തു­ക്കെ കാലിൽ ത­ട­വി­കൊ­ണ്ടു് പ­റ­ഞ്ഞു. ഇ­നി­യൊ­ര­വ­സ­ര­ത്തി­നു കാ­ത്തു നി­ക്ക­ണോ. നിങ്ങ ത­ന്നെ­യൊ­ന്നു് ശ്ര­മി­ക്കു്. ഞാ­നി­വി­ടെ ആ­രേ­ലും വ­ര­ണു­ണ്ടോ­ന്നു് നോ­ക്കി നി­ങ്ങ­ട മൊ­ബൈ­ലിൽ ഒരു റിംഗ് തരാം. അ­പ്പ­ഴേ­ക്കു­മെ­ന്റെ കാലും ശ­രി­യാ­വും. അവർ ശബ്ദം താ­ഴ്ത്തി സ്വ­കാ­ര്യ­ത്തേ­ക്കാൾ താ­ഴ്ത്തി ഒ­രൊ­ച്ച­യി­ലാ­ണു് സം­വേ­ദി­ച്ച­തു്. അവർ ആ­ത്മാർ­ത്ഥ­ത­യു­ള്ള ക­ള്ള­ന്മാ­രാ­യി­രു­ന്നു.

ബിജു ത­ല­യാ­ട്ടി. ഒന്നു ചി­രി­ക്കു­ക­യും ചെ­യ്തു. സുകു ഇതു് പ­റ­യ­ണ­മെ­ന്നു് അ­വ­നാ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നോ എ­ന്നു് ആ നി­മി­ഷം സു­കു­വി­നു തോ­ന്നി. എ­ന്നി­ട്ടു് പ­തു­ക്കെ മു­ന്നോ­ട്ടു് ന­ട­ക്കു­ക­യും ചെ­യ്തു.

നാ­രാ­യ­ണി വാ­തി­ലി­നു മുൻ­പി­ലാ­യി, ഡോർ­ബെ­ല്ല­മർ­ത്ത­ണ­മോ, വേ­ണ്ട­യോ എ­ന്നു് ചി­ന്തി­ച്ചു് നി­ന്നു. വാതിൽ പ­കു­തി­യേ ചാ­രി­യി­ട്ടു­ള്ളൂ എ­ന്ന­പ്പോ­ഴാ­ണ­വൾ ശ്ര­ദ്ധി­ച്ച­തു്. അ­ക­ത്തെ മു­റി­ക­ളൊ­ക്കെ എ­ങ്ങി­നെ­യാ­യി­രി­ക്കു­മെ­ന്ന­വ­ളോർ­ത്തു. അ­വൾ­ക്കാ വാ­തി­ലി­നി­ട­യി­ലൂ­ടെ വെള്ള സോ­ഫ­യും, വെ­ള്ള­മി­റ്റു വീ­ഴു­ന്ന ഒരു ഫേ­ങ്ങ്ഷൂ­യി ലാ­മ്പു­മേ കാ­ണു­ന്നു­ണ്ടാ­യി­രു­ന്നു­ള്ളൂ. പ­തു­ക്കെ ചെ­രു­പ്പു് കൊ­ണ്ട­വ­ളാ വാതിൽ മു­ന്നോ­ട്ടൊ­ന്നു് നീ­ക്കി നോ­ക്കി. അ­തൽ­പ്പം കൂടെ തു­റ­ന്ന­പ്പോ­ഴ­വൾ­ക്കു് അറ്റം വ­രെ­യു­ള്ള കാഴ്ച സു­ഗ­മ­മാ­യി. വാതിൽ അല്പം തു­റ­ന്ന­തോ­ടെ പി­റ­കിൽ നി­ന്നി­രു­ന്ന ശശികല നാ­രാ­യ­ണി­യെ തള്ളി മാ­റ്റി എത്തി നോ­ക്കി. അ­ന്നേ­ര­മ­വർ­ക്കു് ബെ­ല്ല­ടി­ക്കാ­മാ­യി­രു­ന്നെ­ങ്കി­ലും അ­വ­രി­ലൊ­രാൾ പോലും അതു് ചെ­യ്തി­ല്ല. ആ ഫ്ലാ­റ്റ് ഏറെ നാ­ളു­ക­ളാ­യ­വ­രു­ടെ മ­ന­സ്സിൽ ഒരു രാ­ജ­കു­മാ­രി­യു­ടെ അ­ത്ഭു­ത കൊ­ട്ടാ­രം പോലെ കൗ­തു­കം ജ­നി­പ്പി­ച്ചു നിന്ന ഒ­ന്നാ­യി­രു­ന്നു. അതു കൊ­ണ്ടാ­വും, പെ­ട്ടെ­ന്നാ വാതിൽ മു­ന്നിൽ തു­റ­ന്നു കി­ട­ന്ന­പ്പോ­ഴ­വർ പ­രി­ഭ്ര­മി­ച്ച­തു്.

അതേ സമയം താഴെ നി­ന്നു് പ­തു­ക്കെ പ­തു­ക്കെ ബിജു മു­ക­ളി­ലെ­ത്തി­യി­രു­ന്നു. താ­നെ­ന്താ­ണു് ചെ­യ്യേ­ണ്ട­തെ­ന്നു് അ­വ­ന­റി­യാ­മാ­യി­രു­ന്നു. സ­ത്യ­ത്തി­ലീ കളവിൽ താൻ പി­ടി­ക്ക­പ്പെ­ട്ടാൽ പോലും അ­യാൾ­ക്കു് വി­രോ­ധ­മി­ല്ലാ­യി­രു­ന്നു. അ­ങ്ങി­നെ­യൊ­ന്നു് ന­ട­ക്ക­ണ­മെ­ന്നു­മ­യാ­ളാ­ഗ്ര­ഹി­ച്ചി­രു­ന്നു. അതു് സു­കു­വി­നോ­ടു് പ­റ­ഞ്ഞി­ല്ലെ­ങ്കി­ലും, അ­യാൾ­ക്കു് ക­ക്കു­ന്ന­തി­നേ­ക്കാൾ പി­ടി­ക്ക­പ്പെ­ടു­ന്ന­തി­ലൊ­രു ആവേശം തോ­ന്നി­യി­രു­ന്നു. പി­ടി­ക്ക­പ്പെ­ടു­മ്പോൾ താൻ ചെ­യ്യാ­നു­ദ്ദേ­ശി­ച്ച കാ­ര്യ­ങ്ങൾ പൊ­ലി­പ്പി­ച്ചു് പറയാൻ അയാൾ നി­ശ്ച­യി­ച്ചി­രു­ന്നു. ഇ­ട­യ്ക്കു് എ­പ്പോ­ഴോ ഫെ­യ്സ്ബു­ക്കിൽ ലൈവ് പോയി ക­ള­വി­നെ ഒന്നു ജ­ന­കീ­യ­വൽ­ക്ക­രി­ച്ചാ­ലോ എ­ന്ന­യാൾ­ക്കു് ഒരു ബു­ദ്ധി ഉ­ദി­ച്ചി­രു­ന്നു. എ­ന്നാ­ലീ ഭാ­ഗ­ങ്ങ­ളൊ­ന്നും തന്നെ അയാൾ സു­കു­വി­നെ അ­റി­യി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. അ­ല്ലെ­ങ്കി­ലും സ്ട്രെ­സ്സ് ഉള്ള സ­ന്ദർ­ഭ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യാ­നി­നി­യും അവൻ വ­ള­രാ­നു­ണ്ടെ­ന്നു് ബി­ജു­വി­നു് തോ­ന്നി­യി­ട്ടു­ണ്ടു്. അ­പ്പോ­ഴ­ത്തെ ആ നിൽ­പ്പിൽ ബിജു തന്റെ ആ­ഗ്ര­ഹം പോലെ ലൈവ് പോകാൻ നി­ശ്ച­യി­ച്ചു.

അയാൾ പോ­ക്ക­റ്റിൽ നി­ന്നു് മൊബൈൽ വ­ലി­ച്ചെ­ടു­ത്തു് സൂ­പ്പ് ബിജു എന്ന പേരിൽ തന്നെ ലോഗിൻ ചെ­യ്തു. അതയാൾ ആറു മാസം മുൻപേ ടൗ­ണി­ലെ ചോർ മാർ­ക്ക­റ്റിൽ നി­ന്നു് ചുളു വി­ല­യ്ക്കു് വാ­ങ്ങി­യ­താ­യി­രു­ന്നു. ഫെ­യ്സ്ബു­ക്കി­ലെ ലൈവ് എന്ന ബ­ട്ട­ന­മർ­ത്തി കൊ­ണ്ടാ­ണു് അ­വ­സാ­ന­ത്തെ പടി കയറി മു­ക­ളി­ലെ­ത്തി­യ­തു്. ത­നി­ക്കു് നേരെ തി­രി­ച്ചു് പി­ടി­ച്ചു് അയാൾ മുഖം കൊ­ണ്ടു് ഗോ­ഷ്ഠി കാ­ണി­ച്ചു് നോ­ക്കി. ഹലോ ഹലോ എ­ന്നു­റ­ക്കെ പ­റ­ഞ്ഞു നോ­ക്കി. ആ­രൊ­ക്കെ തന്നെ കാ­ണു­ന്നു­ണ്ടെ­ന്നു് അവൻ ലൈ­വി­നു താഴെ നോ­ക്കി കൊ­ണ്ടി­രു­ന്നു. പലരും ലൈവിൽ വ­രു­ന്ന­തു് ക­ണ്ട­വൻ മോ­ഹി­ച്ച­താ­ണൊ­രു ഉഗ്രൻ ലൈവ്. പാ­മ്പി­നെ പി­ടി­ക്കു­ന്ന­വർ, റോ­ഡി­ലെ വാ­ഹ­ന­ക്കു­രു­ക്കിൽ പെ­ടു­ന്ന­വർ, എ­ന്തി­നു് ഓ­ണ­മാ­യാൽ ഒ­ട്ടു­മി­ക്ക സി­നി­മാ­ന­ടി­ക­ളും ലൈവിൽ വരും. കെ­ട്ടി­യി­ട­പ്പെ­ട്ട ചില സ്ത്രീ­കൾ, അ­ന്യ­നാ­ടു­ക­ളിൽ പെ­ട്ടു പോയവർ, അ­ങ്ങി­നെ ലൈവ് ഒരു ത­രം­ഗ­മാ­യി നിൽ­ക്കു­ന്ന­തു് അവനെ ആവേശം കൊ­ള്ളി­ക്കാ­റു­ണ്ടു്. അതു കൊ­ണ്ടു് തന്നെ ഈ കളവു് ലൈവിൽ ചെ­യ്യ­ണ­മെ­ന്ന­വൻ നി­ശ്ച­യി­ച്ചി­രു­ന്നു. ഇതു് പി­ടി­ക്ക­പ്പെ­ടു­വാൻ ചെ­യ്യു­ന്ന മോ­ഷ­ണ­മാ­ണെ­ന്നു് അ­റി­ഞ്ഞാൽ സുകു പി­ന്മാ­റു­ക­യോ, പാര വ­യ്ക്കു­ക­യോ ചെ­യ്യു­മോ എന്ന ചി­ന്ത­യു­ള്ള­തു് കൊ­ണ്ടു് അവനെ അ­റി­യി­ച്ച­തേ­യി­ല്ല. ലൈവിൽ ചില കൈകൾ പി­ന്താ­ങ്ങി പ്ര­ത്യ­ക്ഷ­പ്പെ­ട്ടു തു­ട­ങ്ങി­യ­പ്പോൾ ബിജു സം­സാ­രി­ക്കാൻ തു­ട­ങ്ങി.

images/kallanmar-1.jpg

ഞാ­നി­പ്പോൾ നിൽ­ക്കു­ന്ന­തു്, ടൗ­ണി­ലെ തന്നെ ഏ­റ്റ­വും വ­ല്ല്യേ കാ­ശു­കാ­രൊ­ക്കെ താ­മ­സി­ക്കു­ന്ന ഫ്ലാ­റ്റ് കെ­ട്ടി­ട­ത്തി­ലാ­ണു്. ഞാ­നൊ­രു ക­ള്ള­നാ­ണു്. അ­ത്യാ­വ­ശ്യം കളവും, പി­ന്നെ ചെറിയ ഗു­ണ്ടാ­പ്പ­ണി­യൂ­ണ്ടു്. ഇപ്പോ ഞാ­നി­ങ്ങ­നെ ലൈവ് വ­ന്ന­തെ­ന്തെ­ന്നു് വ­ച്ചാൽ, കളവിൽ ഒരു കല ഉ­ണ്ടെ­ന്നു് നി­ങ്ങ­ളെ അ­റി­യി­ക്കാൻ കൂ­ടി­യാ­ണു്. അവൻ സം­സാ­രി­ക്കു­ന്ന­തു് താ­ഴ്‌­ന്ന ഒ­ച്ച­യി­ലാ­യി­രു­ന്നി­ല്ല. ലൈ­വി­നാ­വ­ശ്യ­മാ­യ ഉ­യർ­ന്ന ശ­ബ്ദ­ത്തിൽ ത­ന്നെ­യാ­യി­രു­ന്നു.

ഇ­യാൾ­ക്കു് ക­ക്കാൻ പോ­യി­ട്ടു് ഭ്രാ­ന്താ­യോ എന്ന സം­ശ­യ­ത്തിൽ മസിലു കയറിയ കാ­ലി­നെ ഒറ്റ കൈ കൊ­ണ്ടു് താ­ങ്ങി കൊ­ണ്ടു് സുകു ഇ­രു­ന്നി­ട­ത്തു് നി­ന്നെ­ഴു­ന്നേ­റ്റു് എത്തി നോ­ക്കി. അ­പ്പോ­ഴേ­ക്കും, ബി­ജു­വി­ന്റെ ശബ്ദം കേ­ട്ടു് പെൺ­കു­ട്ടി­കൾ തി­രി­ഞ്ഞു നി­ന്നു. ബി­ജു­വാ­വ­ട്ടെ, ലോ­ക­ത്തു് ഇ­ത്ര­യും ആ­ത്മാർ­ത്ഥ­ത­യോ­ടെ മ­റ്റെ­ന്തു ചെ­യ്യാ­നെ­ന്ന മ­ട്ടിൽ മു­ന്നോ­ട്ടു് ന­ട­ന്നു കൊ­ണ്ടി­രു­ന്നു. അയാളെ കാ­ണു­ന്ന ആളുകൾ കൂ­ടു­ന്നു­ണ്ടാ­യി­രു­ന്നു. അതു് ക­ണ്ട­പ്പോൾ ബി­ജു­വി­നാ­വേ­ശ­മാ­യി. ഒരാൾ ഇ­തി­നി­ടെ താഴെ ക­മ­ന്റി­ട്ടു. ചേ­ട്ടാ, കെ­ട്ടി­ടം പറ, അ­പ്പ­ഴ­ല്ലേ ത്രി­ല്ല്. ആ ക­മ­ന്റ് വാ­യി­ച്ചു് ചി­രി­ച്ചു് കൊ­ണ്ടു് ബിജു പ­റ­ഞ്ഞു, അതു പറയും, പക്ഷേ, ഏ­റ്റ­വു­മൊ­ടു­വിൽ. ദേ ഈ കെ­ട്ടി­ട­ത്തി­ന്റെ ഉ­ട­മ­സ്ഥ­ന്റെ വ­കേ­ലൊ­രു ഭാ­ര്യ­യു­ടെ വീ­ട്ടി­ലേ­ക്കാ­ണെ­ന്റെ പോ­ക്കു്. അ­വി­ടെ­യാ­ണു് ഞാ­നി­ന്നു് ക­ക്കാൻ പോ­കു­ന്ന­തു്.

അയാൾ ചു­മ­രി­ന്റെ മറവിൽ നി­ന്നു് പൊ­ക്കി പി­ടി­ച്ച ഫോ­ണു­മാ­യി പെൺ­കു­ട്ടി­കൾ­ക്കു് മു­ന്നിൽ പ്ര­ത്യ­ക്ഷ­നാ­യി. സ­ഹോ­ദ­രി­മാ­രെ, ഒ­രി­ത്തി­രി സ്ഥ­ല­മെ­നി­ക്കും തരൂ. ഞാ­നി­വി­ടെ ക­ക്കാൻ വ­ന്ന­താ­ണു്. കുറേ നാ­ളാ­യി ലൈവിൽ വ­ന്നു് മോഷണം ന­ട­ത്ത­ണ­മെ­ന്നു് കരുതി ഞാ­നൊ­രു അ­വ­സ­ര­ത്തി­നാ­യി കാ­ത്തു് നിൽ­ക്കു­ക­യാ­യി­രു­ന്നു. ലൈ­വി­ലേ­ക്കു് ബിജു ആ പെൺ­കു­ട്ടി­ക­ളെ കൂടി ഉൾ­പ്പെ­ടു­ത്തി­യ­തോ­ടെ അ­താ­രാ­ണെ­ന്ന ചോ­ദ്യ­ങ്ങൾ വന്നു. അ­താ­രാ­ണെ­ന്നു് ചോ­ദി­ച്ചാ­ലെ­നി­ക്കു­മ­റി­യി­ല്ല. ഇവിടെ എന്തോ സാ­മാ­ന­ങ്ങൾ വി­ക്കാൻ വന്ന പെൺ­കി­ടാ­ങ്ങ­ളാ­ണെ­ന്നു് തോ­ന്നു­ന്നു.

അവർ പ­ക­ച്ചു പോയി. ജീ­വി­ത­ത്തിൽ ആ­ദ്യ­മാ­യൊ­രു ക­ള്ള­നെ അവർ തൊ­ട്ട­ടു­ത്തു് ക­ണ്ട­താ­യി­രു­ന്നു. അ­തി­ന­പ്പു­റം, ഫെ­യ്സ്ബു­ക്ക് പോ­ലൊ­രു സ­മൂ­ഹ­മാ­ധ്യ­മ­ത്തിൽ ലൈവ് ഒക്കെ പോയി കളവു ന­ട­ത്തു­ന്ന ഒരാൾ. അ­വർ­ക്കു് അവിടെ നിൽ­ക്ക­ണോ, അതോ എ­ത്ര­യും വേഗം സ്ഥലം വിടണോ എന്ന കാ­ര്യ­ത്തിൽ ആശങ്ക തോ­ന്നി. അ­വ­ര­വി­ടെ നിൽ­ക്കാൻ തീ­രു­മാ­നി­ച്ചു. ഞാ­നൊ­രു ക­ള്ള­നാ­ണെ­ന്ന­റി­ഞ്ഞി­ട്ടും, വ­ന്ന­തു് ക­ക്കാ­നാ­ണെ­ന്നു് പ­റ­ഞ്ഞി­ട്ടും, ഇവിടെ നിൽ­ക്കു­ന്ന പെൺ­കു­ട്ടി­കൾ പോ­യി­ട്ടി­ല്ല. ഒരു പക്ഷേ, അവർ ഞാ­നൊ­രു ക­ള്ള­ന­ല്ല, കള്ളം മാ­ത്രം പ­റ­ഞ്ഞ­വ­നാ­ണെ­ന്നാ­വും ധ­രി­ച്ച­തു്. അ­തേ­താ­യാ­ലും വി­ഷ­യ­മ­ല്ല. ഞാ­നി­പ്പോ­ഴീ വീ­ടി­ന്റെ അ­ക­ത്തേ­ക്കു് പ്ര­വേ­ശി­ക്കാൻ പോ­കു­ക­യാ­ണു്. നി­ങ്ങൾ­ക്കു് കാ­ണാ­നാ­യി ഈ വീ­ടി­ന്റെ സോറി, ഫ്ലാ­റ്റി­ന്റെ പ­രി­സ­രം ഞാ­നി­പ്പോ കാ­ണി­ച്ചു് തരാം. രണ്ടു ഫ്ലാ­റ്റു­കൾ കൂ­ട്ടി ചേർ­ത്തു് ഉ­ണ്ടാ­ക്കി­യ ഒ­രു­ഗ്രൻ ഒറ്റ ഫ്ലാ­റ്റാ­ണി­തു്. വ­ലി­യൊ­രു വീ­ടി­നോ­ള­മു­ണ്ടു്.

അയാൾ ഫോൺ തി­രി­ച്ചു് പി­ടി­ച്ചു് ഫ്ലാ­റ്റി­ന്റെ പ­രി­സ­രം ലൈവിൽ കൊ­ണ്ടു വന്നു. ഫ്ലാ­റ്റി­നു പു­റ­ത്താ­യി പല തരം പൂ­ക്ക­ളും, ചെ­ടി­ക­ളും വ­ളർ­ത്തി­യി­ട്ടു­ണ്ടെ­ന്നു് അ­പ്പോ­ഴാ­ണു് ആ പെൺ­കു­ട്ടി­കൾ പോലും ശ്ര­ദ്ധി­ച്ച­തു്. കമ്പി കൊ­ണ്ടു­ണ്ടാ­ക്കി­യ സ്റ്റാൻ­ഡിൽ വ­ച്ചി­രി­ക്കു­ന്ന റോ­സാ­ച്ചെ­ടി­യിൽ നി­ന്നൊ­രു പൂ പ­റി­ച്ചെ­ടു­ത്തു് മൂ­ക്കി­നോ­ടു് ചേർ­ത്തു് ബിജു അ­തി­ന്റെ ഗ­ന്ധ­മാ­സ്വ­ദി­ക്കു­ന്ന­താ­യി അ­ഭി­ന­യി­ച്ചു. പി­ന്നെ­യാ പൂ­വ­യാ­ളു­ടെ പോ­ക്ക­റ്റിൽ തി­രു­കി വച്ചു.

ഒരു നി­മി­ഷ­ത്തേ­ക്കു് പെൺ­കു­ട്ടി­ക­ളും ത­ങ്ങ­ള­വി­ടെ വ­ന്ന­തി­ന്റെ ഉ­ദ്ദേ­ശം മ­റ­ന്നു നി­ന്നു. അ­പ്പോ­ഴ­വർ­ക്കു് വ­ഴി­യോ­ര­സർ­ക്ക­സ്സ് കാ­ണു­ന്ന കു­ട്ടി­ക­ളു­ടെ മു­ഖ­മാ­യി­രു­ന്നു. അ­വ­ര­ങ്ങി­നെ നി­ല്ക്കു­ന്ന­തു് ക­ണ്ട­പ്പോ­ഴാ­ണു് ബിജു വീ­ണ്ടും തന്റെ ലൈ­വി­നെ പ­റ്റി­യോർ­ത്ത­തു്.

അ­തി­നി­ടെ അ­ക­ത്തു് നി­ന്നെ­ന്തോ ശബ്ദം ഉ­യർ­ന്ന­തു് പെൺ­കു­ട്ടി­കൾ ശ­രി­ക്കും കേ­ട്ടെ­ങ്കി­ലും, ബിജു അതത്ര ശ്ര­ദ്ധി­ച്ചി­ല്ല. തന്റെ ലൈ­വി­നു വ­രു­ന്ന ക­മ­ന്റു­കൾ വാ­യി­ച്ച­തി­നൊ­ക്കെ മ­റു­പ­ടി പ­റ­യു­ന്ന ധൃ­തി­യി­ലാ­യി­രു­ന്നു ബിജു. പോ­ലീ­സി­നെ ഭ­യ­മി­ല്ലേ എന്ന ചോ­ദ്യ­ത്തി­നു് അവൻ പറഞ്ഞ മ­റു­പ­ടി, ഭ­വ­ന­ഭേ­ദ­ന­ത്തി­നു് അ­ങ്ങി­നെ കൊടും ശി­ക്ഷ­യൊ­ന്നും കി­ട്ടി­ല്ല ബ്രോ എ­ന്നാ­യി­രു­ന്നു.

ഇ­നി­യ­വൻ അ­ക­ത്തേ­ക്കാ­ണു് ക­ട­ക്കേ­ണ്ട­തു്. അ­ങ്ങി­നെ­യാ­ണ­വൻ ലൈവിൽ പ­റ­ഞ്ഞ­തും. വീ­ട്ടിൽ മോ­ഷ്ടി­ക്കാ­നാ­ണെ­ത്തി­യ­തെ­ന്നു്. പെൺ­കു­ട്ടി­കൾ പ­രി­ഭ്ര­മി­ച്ചി­രു­ന്നു. അ­വർ­ക്കു് ഇ­പ്പോ­ഴ­വി­ടെ നി­ന്നും പോ­ക­ണ­മെ­ന്നു് തീർ­ച്ച­യാ­യും തോ­ന്നു­ന്നു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ ടി­ക്ക­റ്റ് എ­ടു­ത്തു് കയറിയ പടം മു­ഴു­വൻ കാ­ണാ­തെ ഇ­ട­യ്ക്കി­റ­ങ്ങും പോ­ലെ­യ­ല്ലേ അ­തെ­ന്ന തോ­ന്ന­ലി­ലോ മറ്റൊ അ­വ­ര­വി­ടെ നി­ന്ന­ണു­വി­ട അ­ന­ങ്ങാ­തെ നി­ന്നു. ഇ­ട­യ്ക്കു് ഒന്നോ രണ്ടോ തവണ അവർ മു­ഖാ­മു­ഖം നോ­ക്കി­യെ­ന്ന­തൊ­ഴി­ച്ചാൽ അവർ സം­സാ­രി­ക്കു­ക­യോ, എ­ന്തെ­ങ്കി­ലും വി­ധ­ത്തിൽ ത­മ്മിൽ സം­വ­ദി­ക്കു­ക­യോ ചെ­യ്തി­ട്ടി­ല്ല. അവർ ഭ­യ­ന്നി­ട്ട­ല്ല, മ­റി­ച്ചു് അ­വർ­ക്കൊ­രു ജി­ജ്ഞാ­സ­യാ­യി­രു­ന്നു. അ­വർ­ക്കു് എ­ളു­പ്പ­ത്തിൽ അവിടെ നി­ന്നു് പോ­കാ­മാ­യി­രു­ന്നി­ട്ടും, ഒരു പക്ഷേ, അ­റി­ഞ്ഞു കൊ­ണ്ട­വർ അ­പ­ക­ട­ത്തി­ലേ­ക്കു് തല നീ­ട്ടു­ക­യാ­യി­രി­ക്കാ­മെ­ങ്കി­ലും, അ­വ­ര­വി­ടെ തന്നെ നി­ന്നു. ബി­ജു­വി­ന്റെ ക­ള­വി­നും, ലൈ­വി­നും കാ­ഴ്ച­ക്കാ­രാ­ണെ­ന്ന മ­ട്ടിൽ.

ബിജു വാ­തി­ലി­പ്പോൾ തള്ളി തു­റ­ക്കു­മെ­ന്നു് അ­വർ­ക്ക­റി­യാ­മാ­യി­രു­ന്നു. അവർ അ­ക­ത്തേ­ക്കു് ഉ­ത്സു­ക­ത­യോ­ടെ നോ­ക്കി നി­ന്നു. അ­പ്പോ­ഴാ ഫേ­ങ്ങ് ഷൂയി ലാ­മ്പിൽ പ­ച്ച­വെ­ളി­ച്ച­മാ­ണു് ക­ത്തി­യി­രു­ന്ന­തു്. ഓരോ തി­രി­ച്ച­ലി­ലും അതിൽ ഓരോ നി­റ­ങ്ങ­ളി­ലു­ള്ള വെ­ളി­ച്ചം പൊ­ഴി­ക്കു­ന്ന തരം ലാ­മ്പാ­യി­രു­ന്നു അതു്. ആ പച്ച വെ­ളി­ച്ച­മ­തിൽ കണ്ട നി­മി­ഷം നാ­രാ­യ­ണി­യും, ശ­ശി­ക­ല­യും ത­മ്മിൽ നോ­ക്കി­യൊ­ന്നു് ചി­രി­ച്ചു. അ­വ­ര­തി­നെ സ­മ്മ­ത­മാ­യി കണ്ടു എ­ന്നാ­ണു് മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്. ബിജു ചി­രി­ച്ചു് കൊ­ണ്ടു് ലൈവിൽ പ­റ­ഞ്ഞു, നോ­ക്കൂ, ഈ വീ­ട്ടു­കാ­രി വാതിൽ പോ­ലു­മ­ട­യ്ക്കാൻ മ­റ­ന്നു പോ­യി­രി­ക്കു­ന്നു. ഞ­ങ്ങ­ളെ പോ­ലു­ള്ള­വ­രെ തീരെ ഭ­യ­മി­ല്ലാ­താ­യ­തോ, അതോ ഇ­ത്ത­രം കാ­ര്യ­ങ്ങ­ളിൽ മ­നു­ഷ്യർ ജാ­ഗ്ര­ത­യു­പേ­ക്ഷി­ച്ചു തു­ട­ങ്ങി­യോ. അയാൾ പ­തു­ക്കെ ആ വാതിൽ തള്ളി കൊ­ണ്ടു് ചു­ണ്ടിൽ വിരൽ വ­ച്ചാ­ണ­ക­ത്തേ­ക്കു് പ്ര­വേ­ശി­ച്ച­തു്. അയാൾ കാഴ്ച കാ­ണു­ന്ന­വ­രെ നോ­ക്കി ഒരു ക­ണ്ണി­റു­ക്കി കാ­ണി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

ആ സ്വീ­ക­ര­ണ­മു­റി­യു­ടെ ഒരു ചു­വ­രി­നെ മു­ട്ട­ക്ക­രു­വി­ന്റെ മഞ്ഞ നി­റ­ത്തിൽ പെ­യി­ന്റ് ചെ­യ്തു് ഹൈ­ലൈ­റ്റ് ചെ­യ്തി­രു­ന്നു. അതിനു തൊ­ട്ട­രി­കി­ലു­ള്ള മേ­ശ­പ്പു­റ­ത്തു്, പകുതി ക­ണ്ണ­ട­ച്ചു്, ബാ­ക്കി തു­റ­ക്ക­ണോ എന്ന സംശയം കാ­ണി­ച്ചു് ബു­ദ്ധ­നി­രി­ക്കു­ന്നു­ണ്ടു്. അ­യാ­ള­ക­ത്തേ­ക്കു് ന­ട­ന്ന­പ്പോൾ ഒരു മാ­യാ­വ­ല­യ­ത്തി­ല­ക­പ്പെ­ട്ട പോലെ ആ പെൺ­കു­ട്ടി­കൾ അയാളെ പി­ന്തു­ടർ­ന്നു. അ­വി­ടെ­യി­രി­ക്കു­ന്ന ബു­ദ്ധ­ന്റെ ക­ണ്ണു­കൾ പോലെ അ­വ­രു­ടെ ക­ണ്ണു­ക­ളും പാ­തി­യ­ട­ഞ്ഞ­തു പോ­ലെ­യാ­യി­രു­ന്നു. മ­റ്റൊ­രാ­ളു­ടെ വീ­ട്ടി­ലേ­ക്കു് അ­യാ­ളു­ടെ അ­നു­വാ­ദ­മി­ല്ലാ­തെ ക­യ­റു­ന്ന­തി­നെ അ­തി­ക്ര­മി­ച്ചു് ക­ട­ക്ക­ലെ­ന്നാ­ണു് പ­റ­യാ­റു് എ­ന്നൊ­ക്കെ അ­റി­യു­ന്ന­വ­രാ­ണ­വർ. പി­ന്നീ­ടൊ­ര­വ­സ­ര­ത്തിൽ അവരെ ചോ­ദ്യം ചെ­യ്താൽ അതൊരു ട്രാൻ­സിൽ പെ­ട്ട­തു പോ­ലെ­യാ­യി­രു­ന്നു ആ നി­മി­ഷ­മെ­ന്ന­വർ പ­റ­യു­മാ­യി­രു­ന്നു. അവർ അർ­ദ്ധ­ബോ­ധ­ത്തിൽ ചെ­യ്ത­താ­വ­ണം. അതു് കാ­ണു­ന്ന ആർ­ക്കും മ­ന­സ്സി­ലാ­വും. കാരണം അ­പ്പോ­ഴ­വ­രു­ടെ ക­ണ്ണു­കൾ മകുടി കേ­ട്ടു് ആ­ടു­ന്ന പാ­മ്പി­ന്റെ ക­ണ്ണു­കൾ പോ­ലെ­യാ­യി­രു­ന്നു. അ­യാ­ളു­ടെ ലൈ­വി­നു പിറകെ അവർ ന­ട­ന്നു.

അ­ടു­ക്ക­ള­യു­ടെ മു­ന്നി­ലെ ഒരു ചെ­റു­മു­റി പോ­ലു­ള്ളി­ട­ത്തു് നി­ന്നു് കാ­ല­ന­ക്കം കേ­ട്ട­പ്പോൾ നിര നി­ര­യാ­യി അഞ്ചു പൂ­ച്ച­കു­ട്ടി­കൾ പു­റ­ത്തേ­ക്കി­റ­ങ്ങി വന്നു. പ­ഞ്ഞി­കെ­ട്ടു­കൾ പോ­ലെ­യാ­യി­രു­ന്നു ആ അഞ്ചു പൂ­ച്ച­കു­ട്ടി­ക­ളും. വ­ട്ട­മു­ഖ­വും, ചാ­ര­ക്ക­ണ്ണു­ക­ളും, വ­ണ്ണ­മു­ള്ള വാ­ലു­ക­ളും, ആ അഞ്ചു പേർ­ക്കും ഒരു പോ­ലെ­യാ­യി­രു­ന്നു. നിറം ലേശം വ്യ­ത്യ­സ്ത­മാ­യി­രു­ന്ന­തു് കൊ­ണ്ടു് അവയെ ത­മ്മിൽ വേ­റി­ട്ടു കാ­ണാ­നെ­ളു­പ്പ­മാ­യി­രു­ന്നു. ആ വീ­ടി­നു­ള്ളിൽ പാ­ലി­ക്കേ­ണ്ട മ­ര്യാ­ദ അ­താ­ണെ­ന്ന മ­ട്ടിൽ നേർ­ത്ത ശ­ബ്ദ­ത്തി­ലാ­യി­രു­ന്നു അ­വ­റ്റ­കൾ മ്യാ­വൂ ശ­ബ്ദ­മു­ണ്ടാ­ക്കി­യി­രു­ന്ന­തു്. ഒരു നി­മി­ഷം ആ പെൺ­കു­ട്ടി­കൾ­ക്കു് താ­ഴെ­യി­രു­ന്നു് ആ പൂ­ച്ച­കു­ട്ടി­ക­ളെ­യെ­ടു­ത്തു് മ­ടി­യിൽ വ­യ്ക്കാൻ തോ­ന്നി. ഒരേ സ­മ­യ­മാ­യി­രു­ന്നു അ­വർ­ക്കു് ആ ചി­ന്ത­യു­ണ്ടാ­യ­തു്. പക്ഷേ, അ­വ­രി­രു­വ­രും ആ പ്ര­ലോ­ഭ­ന­ത്തിൽ വീ­ഴാ­തെ ബി­ജു­വി­നെ നോ­ക്കി നി­ന്നു. അയാൾ ച­ലി­ക്കു­ന്ന­ത­നു­സ­രി­ച്ചാ­ണു് തങ്ങൾ മു­ന്നോ­ട്ടു് പോ­കേ­ണ്ട­തെ­ന്നോ മറ്റൊ അവർ ഇ­തി­ന­കം ചി­ന്തി­ച്ചു വച്ചു കാണും. പൂ­ച്ച­കു­ട്ടി­കൾ ത­ങ്ങ­ളു­ടെ ബിൽ­ഡി­ങ്ങി­ലു­ണ്ടാ­യി­രു­ന്നെ­ന്നു് ആ നി­മി­ഷം വരെ അ­വർ­ക്കു് അ­റി­യു­മാ­യി­രു­ന്നി­ല്ല. പൂ­ച്ച­കു­ട്ടി­കൾ കു­റ­ച്ചു നേരം ചി­ണു­ങ്ങി നി­ന്നു് പി­ന്നെ പ­തു­ക്കെ അ­ക­ത്തേ­ക്കു് തന്നെ ന­ട­ന്നു പോയി.

അ­പ്പോ­ഴും ബി­ജു­വി­ന്റെ വിരൽ ചു­ണ്ടി­ല­മർ­ന്നി­രു­ന്നു. ആ ചു­ണ്ടു­ക­ളു­ടെ നടു ഭാ­ഗ­ത്തി­നു ക­റു­പ്പു നി­റ­മാ­യി­രു­ന്നു. സി­ഗ­ര­റ്റ­മർ­ന്നി­രു­ന്നു് വന്ന പാ­ടാ­ണെ­ന്നു് ആർ­ക്കും ക­ണ്ടാൽ മ­ന­സ്സി­ലാ­വും. അ­യാൾ­ക്കൊ­പ്പം ബേ­ബി­യും ചു­രു­ട്ടു വ­ലി­ക്കും. ഇ­ട­യ്ക്കു് പുക പു­റ­ത്തു വി­ടു­മ്പോ­ഴ­വർ ഉ­റ­ക്കെ ചു­മ­യ്ക്കും. അ­വർ­ക്കീ­യി­ടെ­യാ­യി ശ്വാ­സം മു­ട്ട­ലു­ണ്ടു്. ഉ­റ­ങ്ങാൻ കി­ട­ക്കും മുൻപേ അ­സ്താ­ലി­നെ­ടു­ത്തു് വി­ഴു­ങ്ങു­ന്ന­തു് കാ­ണു­മ്പോ­ഴൊ­ക്കെ ബി­ജു­വി­ന­വ­രോ­ടു് സ്നേ­ഹം തോ­ന്നും. അവൻ കി­ട­ക്കു­ന്ന ഒറ്റ ക­ട്ടി­ലി­നു താഴെ പായ വി­രി­ച്ചാ­ണ­വർ കി­ട­ക്കാ­റു­ള്ള­തു്. ഉ­റ­ക്ക­ത്തി­ല­വ­രു­ടെ ശ്വാ­സ­മി­ട­യ്ക്കു­റ­ക്കെ ഉ­യ­രു­മ്പോൾ ബിജു ഞെ­ട്ടി ഉണരും. അവരെ അവൻ ചീത്ത പ­റ­യാ­റി­ല്ല. അ­ങ്ങി­നെ ഉ­ണർ­ന്നാ­ലു­ട­നൊ­രു ബീ­ഡി­യോ, സി­ഗ­ര­റ്റൊ, അ­തു­മ­ല്ലെ­ങ്കിൽ ചു­രു­ട്ടോ എ­ടു­ത്ത­വൻ ഉ­മ്മ­റ­ത്തു ചെ­ന്നി­രി­ക്കും. ബേബി അ­വ­ന്റെ തീ­രു­മാ­ന­മാ­യി­രു­ന്നെ­ന്നും, അവരെ ത­നി­ക്കു് ചീത്ത പ­റ­യാ­ന­ധി­കാ­ര­മി­ല്ലെ­ന്നു­മ­വൻ പ­റ­ഞ്ഞു പ­ഠി­ച്ചു വ­ച്ചി­രു­ന്നു.

അ­പ്പോ­ഴ­വ­നെ­ന്തോ അവരെ ഓർമ്മ വന്നു. ബിജു ആ ഒരു മി­നി­റ്റ് നേ­ര­ത്തേ­ക്കു് മ­റ്റേ­തോ ചി­ന്ത­യിൽ പെ­ട്ടി­രി­ക്കു­ക­യാ­ണെ­ന്നു് ലൈവ് കാ­ണു­ന്ന­വർ­ക്കു് മ­ന­സ്സി­ലാ­യി­രു­ന്നു. അവൻ പെ­ട്ടെ­ന്നു് തന്നെ ന­മ്പ­റി­ല്ലാ­ത്ത ആ ഫ്ലാ­റ്റി­നു­ള്ളി­ലേ­ക്കു് തി­രി­ച്ചു് വന്നു. അ­വ­ന­പ്പോൾ പി­റ­കോ­ട്ടാ­യി­രു­ന്നു ന­ട­ന്ന­തു്. കു­ഴി­യാ­ന­യൊ­ക്കെ ന­ട­ക്കും പോലെ. ആ­ളു­കൾ­ക്കു് കാഴ്ച കൃ­ത്യം കാ­ണ­ണ­മെ­ന്ന­താ­യി­രു­ന്നു ഉ­ദ്ദേ­ശം. അവൻ ന­ട­ന്നി­രു­ന്ന ഇ­ട­നാ­ഴി പോലെ തോ­ന്നി­ച്ചി­രു­ന്ന ഭാ­ഗ­ത്തു്, മു­ക­ളിൽ പി­ടി­പ്പി­ച്ചി­രു­ന്ന ഒരു വ­ള­യ­ത്തിൽ ഒരു കൂടു് തൂ­ങ്ങി കി­ട­പ്പു­ണ്ടാ­യി­രു­ന്നു. പ­ക്ഷി­ക­ളെ വ­ളർ­ത്താ­നു­പ­യോ­ഗി­ക്കു­ന്ന മാ­തി­രി ഒ­ന്നു്. അവൻ ആ­കാം­ക്ഷ­യോ­ടെ ലൈ­വി­ലേ­ക്കു് നോ­ക്കി പ­റ­ഞ്ഞു, ഇവിടെ കൂ­ടി­നു­ള്ളിൽ വ­ളർ­ത്തി­യി­രി­ക്കു­ന്ന ഒരു പ­ക്ഷി­യു­ണ്ടു്. ത­ത്ത­മ്മ­യാ­വാ­നാ­ണു് വഴി. സു­ന്ദ­രി­കൾ വ­ളർ­ത്തു­ന്ന പ­ക്ഷി­യാ­ണു് ത­ത്ത­മ്മ. അ­യാ­ള­ടു­ത്തെ­ത്തി കൂ­ടി­നു­ള്ളി­ലെ പ­ക്ഷി­യെ ക­ണ്ടു് അ­മ്പ­ര­ന്നു നി­ന്നു. കൂ­ടി­നു­ള്ളി­ലെ വ­ള­യ­ത്തിൽ കാലു കോർ­ത്തു് പി­ടി­ച്ചി­രു­ന്നു് ഉ­റ­ങ്ങു­ന്ന ഒരു മൂങ്ങ. അ­ങ്ങി­നെ­യൊ­രു പ­ക്ഷി­യെ അവിടെ തീരെ പ്ര­തീ­ക്ഷി­ക്കാ­ത്ത­തു കൊ­ണ്ടാ­വും, ബിജു ഒരു നിമിഷ നേ­ര­ത്തേ­ക്കു് പ­ക­ച്ചു് നി­ന്നു. ആ ഇ­ട­നാ­ഴി­യിൽ കാ­റ്റു വ­രു­ന്നി­ല്ലെ­ന്നും, ത­നി­ക്കു് ചൂ­ടെ­ടു­ക്കു­ന്നു­ണ്ടെ­ന്നു­മ­പ്പോ­ഴ­വ­നോർ­ത്തു. അവനാ പ­ക്ഷി­യെ പറ്റി ലൈവിൽ ഒ­ന്നും പ­റ­ഞ്ഞി­ല്ല. ചേ­ട്ടാ, അതു ത­ത്ത­മ്മ­യ­ല്ല­ല്ലോ എ­ന്നാ­രോ എ­ഴു­തി­യ­തു് അവൻ ക­ണ്ടെ­ങ്കി­ലും പ്ര­തി­ക­രി­ച്ചി­ല്ല. അ­വ­ന­പ്പോ­ഴേ­ക്കും ന­ട­ന്നൊ­രു നീണ്ട ഹോൾ പോലെ തോ­ന്നി­ക്കു­ന്ന മു­റി­ക്കു് മു­ന്നി­ലെ­ത്തി­യി­രു­ന്നു.

അല്പം മുൻപേ കാ­ഞ്ച­ന ക­യ്യിൽ തൂ­ക്കി പി­ടി­ച്ച­ക­ത്തേ­ക്കു് കൊ­ണ്ടു് പോയ ചില ക­വ­റു­ക­ളാ മു­റി­ക്കു് മു­ന്നിൽ പാതി തു­റ­ന്ന രീ­തി­യിൽ കി­ട­പ്പു­ണ്ടാ­യി­രു­ന്നു. പെൺ­കു­ട്ടി­ക­ള­തി­നു­ള്ളി­ലേ­ക്കു് എത്തി നോ­ക്കി. അ­പ്പോൾ ശശികല, പൂ­ച്ച­കു­ട്ടി­ക­ളു­ടെ മു­റി­ക്കു് മു­ന്നി­ലും, ഒരു കവർ തു­റ­ന്നു കി­ട­ന്നി­രു­ന്ന­താ­യി ഓർ­മ്മി­ച്ചു. ആ മു­റി­ക്കു് മു­ന്നിൽ ഇൻഡോർ പ്ലാ­ന്റു­കൾ തി­ങ്ങി നി­ര­ന്നി­രു­പ്പു­ണ്ടാ­യി­രു­ന്നു. അതൊരു കാ­ടാ­ണെ­ന്നും, താൻ ഇ­രു­ട്ടി­ലേ­ക്കാ­ണു് ന­ട­ക്കു­ന്ന­തെ­ന്നും, ബി­ജു­വി­നു തോ­ന്നാ­തി­രു­ന്നി­ല്ല. അ­പ്പോ­ഴേ­ക്കും ബിജു താൻ ലൈ­വി­ലാ­ണെ­ന്ന കാ­ര്യം മ­റ­ന്നു് പോ­യി­രു­ന്നു. താ­നി­തു വരെ പ്ര­തീ­ക്ഷി­ച്ച­ത­ല്ലാ­ത്ത ഒരു കാ­ഴ്ച­യാ­ണി­നി മു­ന്നിൽ വരാൻ പോ­കു­ന്ന­തെ­ന്നു് അ­വ­ന­പ്പോ­ഴേ­ക്കും തോ­ന്നി­യി­രു­ന്നു.

ബി­ജു­വി­നൊ­പ്പം പെൺ­കു­ട്ടി­ക­ളും ആ ഗൗ­ര­വ­ത­ര­മാ­യ സാ­ഹ­ച­ര്യ­ത്തി­നു­ത­കു­ന്ന രീ­തി­യിൽ പെ­രു­മാ­റി തു­ട­ങ്ങി­യി­രു­ന്നു. അ­വ­രി­പ്പോ­ഴേ­ക­ദേ­ശം ബി­ജു­വി­നൊ­പ്പം ഈ കളവിൽ പങ്കു ചേ­രാ­നെ­ത്തി­യ സു­കു­വി­നെ പോ­ലെ­യാ­യി ക­ഴി­ഞ്ഞി­രു­ന്നു. അയാൾ ചെ­യ്യു­ന്ന­തൊ­ക്കെ അവരും ചെ­യ്യ­ണ­മെ­ന്നു് അ­വ­രേ­താ­ണ്ടു് നി­ശ്ച­യി­ച്ചു­റ­പ്പി­ച്ച­തു പോ­ലെ­യാ­യി­രു­ന്നു അ­പ്പോ­ഴ­വ­രു­ടെ ശ­രീ­ര­ഭാ­ഷ.

ആ വലിയ ഹോ­ളി­ന്റെ ചുമർ ചി­ല്ലു കൊ­ണ്ടാ­യി­രു­ന്നു. ആ മു­റി­ക്കു­ള്ളിൽ നി­സ്സാ­ര­മാ­യി ത­മ്മിൽ തൊ­ടാ­തെ ഇ­രു­പ­തു പേർ­ക്കെ­ങ്കി­ലും ഇ­രി­ക്കാ­നാ­വു­മെ­ന്നു് അവൻ മ­ന­ക്ക­ണ­ക്കു കൂ­ട്ടി.

അ­പ്പോ­ഴേ­ക്കും ലൈവിൽ കാ­ണി­ച്ചി­രു­ന്ന­തു്, അ­യാ­ളു­ടെ പാ­ന്റി­ന്റെ പോ­ക്ക­റ്റി­ന്റെ ഉൾ­വ­ശ­മാ­യി­രു­ന്നു. ഇ­രു­ട്ടു്. കു­റ­ച്ചു് നേരം ക­മ­ന്റി­ട്ടും, കൂവി വി­ളി­ച്ചി­ട്ടും ബി­ജു­വി­നെ കാ­ണാ­താ­യ­തോ­ടെ ലൈവ് വി­ട്ടു് ആ­ളു­ക­ളെ­ഴു­ന്നേ­റ്റു് പോയ് തു­ട­ങ്ങി­യി­രു­ന്നു. താൻ ലൈ­വി­ലാ­യി­രു­ന്നു എ­ന്ന­വൻ പൊ­ടു­ന്ന­നെ മ­റ­ന്നു പോ­യി­രു­ന്നു. ഇ­പ്പോ­ഴ­വൻ ചി­ല്ലി­ന­രി­കിൽ പ­ല്ലി­യൊ­ക്കെ ചു­വ­രിൽ താ­ങ്ങി പറ്റി പി­ടി­ച്ചു് നിൽ­ക്കും പോലെ നിൽ­ക്കാൻ തു­ട­ങ്ങി­യി­രു­ന്നു. അവനു പി­റ­കിൽ ത­ങ്ങ­ളു­മി­തി­നൊ­രു ഭാ­ഗ­മെ­ന്ന മ­ട്ടിൽ നി­ന്നി­രു­ന്ന പെൺ­കു­ട്ടി­ക­ളും അ­വ­ന്റെ രണ്ടു വ­ശ­ത്തേ­ക്കും നി­ന്നു കൊ­ണ്ടു് അ­വ­നൊ­പ്പം തന്നെ അ­ക­ത്തെ കാ­ഴ്ച­യി­ലെ­ക്കി­റ­ങ്ങി ചെ­ന്നു. അവർ പ­റ­യാ­തെ ത­മ്മി­ലു­ണ്ടാ­ക്കി­യെ­ടു­ത്ത ഒരു ചേർ­ച്ച ആ മി­നി­റ്റു­കൾ­ക്ക­കം ഉ­ണ്ടാ­യി­ട്ടു­ണ്ടാ­യി­രു­ന്നു. അ­പ്പോ­ഴേ­ക്കും ഞൊ­ണ്ടി ഞൊ­ണ്ടി സു­കു­വും വ­ന്നു് ചി­ല്ലിൽ കൈ വ­ച്ചു് അ­ക­ത്തേ­ക്കു് നോ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പെ­ട്ടെ­ന്ന­വ­ന്റെ കാ­ലി­ന്റെ കോ­ച്ചി­പി­ടു­ത്തം മാ­റി­യ­തു് അ­വ­ന­റി­ഞ്ഞ­തേ­യി­ല്ല. അ­വ­ന­വി­ടെ വന്നു നി­ന്ന­താ­വ­ട്ടെ മറ്റു മൂ­ന്നു പേർ അ­റി­ഞ്ഞ­തേ­യി­ല്ല. അ­പ്പോ­ഴേ­ക്കും, അവരാ മു­റി­ക്കു­ള്ളി­ലേ­ക്കു് ത­ങ്ങ­ളു­ടെ ശ്ര­ദ്ധ മു­ഴു­വ­നാ­യും സം­ഭാ­വ­ന നൽകി ക­ഴി­ഞ്ഞി­രു­ന്നു.

images/kallanmar-2.jpg

ആ മു­റി­യു­ടെ ചു­വ­രു­കൾ പ്ര­ത്യേ­ക നി­റ­ങ്ങൾ പൂ­ശി­യ­വ­യാ­യി­രു­ന്നു. ബി­ജു­വി­ന്റെ ഇടതു ഭാ­ഗ­ത്തു­ള്ള ചു­വ­രി­നു് ചു­വ­പ്പു നി­റ­മാ­യി­രു­ന്നു, നേരെ കാ­ണു­ന്ന ചു­വ­രിൽ വ­ലു­താ­യി വ­ര­ച്ചി­ട്ട ഒരു അ­ബ്സ്ട്രാ­ക്ട് പെ­യി­ന്റിം­ഗാ­യി­രു­ന്നു. അ­തി­ലു­ള്ള­തെ­ന്താ­ണെ­ന്നു് അവനു മ­ന­സ്സി­ലാ­യി­ല്ല. അ­വ­ന­തി­ലേ­ക്കു് നോ­ക്കി നി­ന്ന­പ്പോ­ഴ­വ­നു വെ­റു­തെ ഭയം തോ­ന്നി. ആ ഭ­യ­മ­വ­ന­രി­കിൽ നി­ല്ക്കു­ന്ന പെൺ­കു­ട്ടി­ക­ളി­ലേ­ക്ക­വൻ സ­ന്നി­വേ­ശി­പ്പി­ച്ചെ­തെ­ങ്ങി­നെ­യെ­ന്നു് അ­വ­ന­റി­യി­ല്ലാ­യി­രു­ന്നു. അ­വ­നൊ­പ്പം അവരും ഭ­യ­ന്നി­രു­ന്നു എ­ന്ന­വ­നു മ­ന­സ്സി­ലാ­യ­തേ­യി­ല്ല. വലതു ഭാ­ഗ­ത്തെ ചു­വ­രി­നു മേൽ നിറയെ ഇ­ല­ക­ളാ­യി­രു­ന്നു വ­ര­ഞ്ഞി­ട്ടി­രു­ന്ന­തു്. ഇ­ട­യ്ക്കി­ടെ ചു­വ­ന്ന പൂ­ക്ക­ളും, പെ­ട്ടെ­ന്നാ­ണൊ­രു പൂ വി­ട­രും പോലെ, ആ ചു­വ­രി­ലെ ഒരു വാതിൽ തു­റ­ന്നു് ചു­വ­ന്നൊ­രു സാരി ചു­റ്റി കാ­ഞ്ച­ന ഇ­റ­ങ്ങി വ­ന്ന­തു്. കാ­ഞ്ച­ന­യെ കണ്ട മാ­ത്ര­യിൽ അവർ അതു വരെ ചി­ന്തി­ച്ചു് വച്ച പേടി മ­റ­ന്നു പോയി. അവർ മുടി അ­ഴി­ച്ചി­ട്ടി­രു­ന്നു. ക­ഴു­ത്തിൽ മാ­ല­യൊ­ന്നും ധ­രി­ച്ചി­രു­ന്നി­ല്ല. എ­ന്നാൽ കൈ നിറയെ ചു­വ­ന്ന കു­പ്പി­വ­ള­ക­ളി­ട്ടി­രു­ന്നു. അ­വ­രാ­രാ­യും കാ­ണു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. അവർ ചു­റ്റും നോ­ക്കി­യി­രു­ന്നി­ല്ല. ആ ചു­വ­പ്പു­ടു­ത്തു് അവരെ ക­ണ്ട­പ്പോ­ഴും, സു­കു­വി­ന്റെ മ­ന­സ്സിൽ വേ­ണ്ടാ­ത്ത ചി­ന്ത­കൾ വ­രു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. അ­വ­ര­പ്പോൾ ഫു­ട്ബോൾ ഗെയിം കാ­ണാ­നെ­ത്തി­യ, ഒരേ ടീ­മി­നെ സ­പ്പോർ­ട്ട് ചെ­യ്യാ­നെ­ത്തി­യ നാലു പേരെ പോ­ലെ­യാ­യി­രു­ന്നു. അ­വർ­ക്കു് കാ­ഞ്ച­ന അ­ടു­ത്ത­താ­യെ­ന്താ­ണു് ചെ­യ്യാൻ പോ­കു­ന്ന­തു് എ­ന്നൊ­ഴി­ച്ചു് മ­റ്റൊ­ന്നും മ­ന­സ്സി­ലു­ണ്ടാ­യി­രു­ന്നി­ല്ല. അവർ നോ­ക്കി നിൽ­ക്കേ പെ­ട്ടെ­ന്നു് അവർ ആടി തു­ട­ങ്ങി. കാ­ഞ്ച­ന ഒരു പാ­ട്ടി­ന്റെ താ­ള­ത്തി­ലാ­ണു് ചു­വ­ടു് വ­യ്ക്കു­ന്ന­തെ­ന്നു് അ­വർ­ക്കു് മ­ന­സ്സി­ലാ­യി­രു­ന്നു. പക്ഷേ, അ­വർ­ക്കു് ശബ്ദം കേൾ­ക്കു­മാ­യി­രു­ന്നി­ല്ല. (ശബ്ദം പു­റ­ത്തു് വ­രാ­ത്ത രീ­തി­യി­ലാ­യി­രി­ക്ക­ണം ആ ഹോൾ സ­ജ്ജീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. അതവർ ഒ­രു­മി­ച്ചു് ഓർ­ക്കു­ക­യും ചെ­യ്തി­രു­ന്നു). ഒരു സാ­ധാ­ര­ണ നർ­ത്ത­കി വ­യ്ക്കു­ന്ന ചു­വ­ടു­ക­ളാ­യി­രു­ന്നി­ല്ല അ­തെ­ന്നു് അ­വർ­ക്കു് മ­ന­സ്സി­ലാ­യി. അവർ ചെ­യ്യു­ന്ന നൃ­ത്ത­രൂ­പം അ­സാ­ധാ­ര­ണ­മാ­യ എന്തോ ഒ­ന്നാ­ണെ­ന്നു് അ­വർ­ക്കു് തോ­ന്നി. അ­വർ­ക്കു് പേടി തോ­ന്നും വി­ധ­മു­ള്ള ചില മു­ഖ­ഭാ­വ­ങ്ങ­ളും ആ സു­ന്ദ­ര­മു­ഖ­ത്തു് നി­ന്നു­ണ്ടാ­യി. അ­പ്പോ­ഴ­ല്പം മുൻപേ അവർ പേ­ടി­ച്ച കാ­ര്യ­മ­വർ ഓർ­ക്കു­ക­യും ചെ­യ്തു. അ­സാ­മാ­ന്യ മെയ് വ­ഴ­ക്ക­മു­ള്ള ആ നൃ­ത്തം ഒരു സാ­ധാ­ര­ണ­ക്കാ­രി­ക്കു് ചെ­യ്യാ­നാ­വി­ല്ലെ­ന്നു് അ­വർ­ക്കു് തോ­ന്നി. ഓരോ ചു­വ­ടും, അവർ മ­യി­ലി­നെ പോലെ ചാ­ടി­യും, ചെ­രി­ഞ്ഞും, ത­റ­യി­ലൂ­ടെ പാ­മ്പി­നെ പോ­ലെ­യി­ഴ­ഞ്ഞും, ദേ­ഹാ­ധ്വാ­ന­ത്തോ­ടെ­യാ­യി­രു­ന്നു ചെ­യ്തു കൊ­ണ്ടി­രു­ന്ന­തു്. ഒരു കാണി പോ­ലു­മി­ല്ലാ­തി­ങ്ങി­നെ ഉ­റ­ഞ്ഞു തു­ള്ളു­മ്പോ­ലെ അ­വ­രാ­ടു­ന്ന­തെ­ന്തി­നെ­ന്നു് സുകു ചി­ന്തി­ച്ചു. ബി­ജു­വോ, പെൺ­കു­ട്ടി­ക­ളോ, അ­ങ്ങി­നെ ചി­ന്തി­ക്കു­ക­യേ ഉ­ണ്ടാ­യി­ല്ല. അവർ മ­യ­ങ്ങി­യി­രു­ന്നു.

കാ­ഞ്ച­ന­യാ­വ­ട്ടെ തന്റെ നൃ­ത്തം കാ­ണാ­നാ­ളു­കൾ നിൽ­ക്കു­ന്ന­ത­റി­യാ­തെ പാ­ട്ടി­ന്റെ താ­ള­ത്തിൽ ചു­വ­ന്ന കാർ­പെ­റ്റി­ട്ട ആ മു­റി­യു­ടെ ഓരോ മൂ­ല­യി­ലേ­ക്കും, തന്നെ നോ­ക്കി നിൽ­ക്കു­ന്ന ആ­യി­ര­ങ്ങൾ­ക്കു് മു­ന്നി­ലെ­ന്ന മ­ട്ടിൽ ആടി കൊ­ണ്ടി­രു­ന്നു. ചി­ല­ങ്ക­യു­ടെ മ­ണി­ക­ളും, ആ മു­റി­യു­ടെ ഓരോ മൂ­ല­യിൽ വ­ളർ­ത്തി­യി­രി­ക്കു­ന്ന വീ­ടി­നു­ള്ളിൽ വ­ള­രു­ന്ന ചെ­ടി­ക­ളും, അ­വ­ളു­ടെ ചാരി നിർ­ത്തി­യി­രി­ക്കു­ന്ന വീ­ണ­യും, പി­ന്ന­വ­ള­റി­യാ­ത്ത ഈ എട്ടു ജോഡി ക­ണ്ണു­ക­ളും അ­പ്പോൾ ആ നൃ­ത്ത­ത്തി­ലേ­ക്കു് അ­ലി­ഞ്ഞു പോ­യി­രു­ന്നു. നൃ­ത്ത­ത്തി­നി­ട­യിൽ അ­വ­രു­ടെ ക­ണ്ണിൽ നി­ന്നു് ഒ­ലി­ച്ചി­റ­ങ്ങി­യി­രു­ന്ന ക­ണ്ണീർ അ­വ­രു­ടെ കൂ­ട്ട­ത്തിൽ ബിജു മാ­ത്രം ക­ണ്ടി­രു­ന്നു. അ­പ്പോ­ഴ­യാ­ളും വെ­റു­തെ ക­ര­യു­ന്നു­ണ്ടാ­യി­രു­ന്നു.

ശ്രീ­ദേ­വി വ­ട­ക്കേ­ട­ത്ത്
images/sreedevi.jpg

തൃ­ശ്ശൂർ സ്വ­ദേ­ശം.

4 പു­സ്ത­ക­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. 1 നോ­വ­ലും, 3 ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Randu Kallanmarum Oru Moshanavum (ml: ര­ണ്ടു് ക­ള്ള­ന്മാ­രും ഒരു മോ­ഷ­ണ­വും).

Author(s): Sreedevi Vadakkedath.

First publication details: Sayahna Foundation; Trivandrum, Kerala; 2021-07-10.

Deafult language: ml, Malayalam.

Keywords: Short Story, Sreedevi Vadakkedath, Randu Kallanmarum Oru Moshanavum, ശ്രീ­ദേ­വി വ­ട­ക്കേ­ട­ത്ത്, ര­ണ്ടു് ക­ള്ള­ന്മാ­രും ഒരു മോ­ഷ­ണ­വും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fugue\fsl {}Fuga, a painting by Wassily Kandinsky (1866–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.