SFNസായാഹ്ന ഫൌണ്ടേഷൻ
images/Lakes_in_Rivington.jpg
Lakes in Rivington, Lancashire, England, a painting by Frederick William Hulme (1816–1884).
കെണി
എം. എച്ച്. സുബൈർ

“ഏ­ക­ദേ­ശം ഒരു മാ­സ­ത്തി­നു് മു­മ്പാ­ണു് അതു് സം­ഭ­വി­ച്ച­തു്. ഉച്ച ഊ­ണൊ­ക്കെ ക­ഴി­ച്ചു് അല്പം ഉ­റ­ങ്ങാ­മെ­ന്നു് കരുതി ഞാനും ഭാ­ര്യ­യും കൂടി മു­റി­യിൽ­ക്ക­യ­റി വാ­തി­ല­ട­ച്ചു. അവധി ദി­വ­സ­ങ്ങ­ളിൽ പ­തി­വു­ള്ള­താ­ണു് ഈ ഉ­ച്ച­യു­റ­ക്കം. തി­ര­ക്കു പി­ടി­ച്ച ദി­ന­ങ്ങ­ളു­ടെ ഒ­ടു­വിൽ കി­ട്ടു­ന്ന ഒഴിവു ദി­വ­സ­ങ്ങ­ളെ കു­റ­ച്ചെ­ങ്കി­ലും ആ­ന­ന്ദ­പ്ര­ദ­മാ­ക്കു­ന്ന­തു് ഇ­തൊ­ക്കെ­യ­ല്ലേ­ടോ?”

തർ­വീ­ന്ദർ സിങ് ആ ചോ­ദ്യം എ­ന്നോ­ടു് ചോ­ദി­ക്കു­മ്പോൾ അ­യാ­ളു­ടെ മു­ഖ­ത്തു് ഒരു കു­സൃ­തി ചി­രി­യു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ അ­തി­നു­ത്ത­രം പ്ര­തീ­ക്ഷി­ക്കാ­ത്ത­തു് പോലെ അയാൾ നി­ല­ത്തേ­ക്കു് നോ­ക്കി എന്തോ ചി­ന്തി­ച്ചു് പെ­ട്ടെ­ന്നു് നി­ശ്ശ­ബ്ദ­നാ­യി.

തർ­വീ­ന്ദ­റി­നെ ന­ന്നാ­യി അ­റി­യാ­വു­ന്ന ഞാൻ ആ ചോ­ദ്യം കേ­ട്ട­താ­യി ന­ടി­ച്ചി­ല്ല. ഞാൻ ആ സമയം എന്റെ മേ­ശ­പ്പു­റ­മെ­ല്ലാം വൃ­ത്തി­യാ­ക്കാ­മെ­ന്നു് തീ­രു­മാ­നി­ച്ചു. കീ­റി­ക്ക­ള­യേ­ണ്ട പേ­പ്പ­റു­കൾ, ഫ­യ­ലിം­ഗ് ചെ­യ്യേ­ണ്ട റി­പ്പോർ­ട്ടു­കൾ, ഇ­മെ­യിൽ കോ­പ്പി­കൾ, വാ­യി­ച്ചു ക­ഴി­ഞ്ഞ ന്യൂ­സ് പേ­പ്പ­റു­കൾ എ­ല്ലാം ഒ­രാ­ഴ്ച­വ­രെ മേ­ശ­പ്പു­റ­ത്തു­ണ്ടാ­വും. എ­ല്ലാം ഒ­രു­വി­ധം അ­ടു­ക്കി­പ്പെ­റു­ക്കി മേ­ശ­യു­ടെ ഒരു സൈഡിൽ വച്ചു. വാ­യി­ച്ചു പ­കു­തി­യാ­ക്കി­യ പു­സ്ത­കം മേ­ശ­യു­ടെ ഉ­ള്ളിൽ വച്ചു. ടേബിൾ ക­ല­ണ്ട­റും പെൻ­സ്റ്റാൻ­ഡും ഒരു സൈ­ഡി­ലേ­ക്കു് മാ­റ്റി മേ­ശ­പ്പു­റ­ത്തു് ഒരു ന്യൂ­സ് പേ­പ്പർ വി­രി­ക്കാ­നു­ള്ള സ്ഥ­ല­മു­ണ്ടാ­ക്കി. തർ­വീ­ന്ദ­റി­നു് വേ­ണ്ടി ക്യാ­ന്റീ­നിൽ നി­ന്നും വ­രു­ത്തി­യ ഓം­ലെ­റ്റും ച­ട്ട്ണി­യും നി­റ­ച്ച മൺ പി­ഞ്ഞാ­ണം ന്യൂ­സ് പേ­പ്പ­റി­നു് മു­ക­ളിൽ വ­ച്ചു് അ­യാ­ളു­ടെ മു­ന്നി­ലേ­ക്കു് നീ­ക്കി വച്ചു.

തർ­വീ­ന്ദർ അ­പ്പോ­ഴും അ­ന­ക്ക­മി­ല്ലാ­തെ ഇ­രി­ക്കു­ക­യാ­ണു്. അയാൾ പറയാൻ തു­ട­ങ്ങി വച്ച ആ വിഷയം കൈ­വി­ട്ടു് താഴെ വീണു് ചി­ത­റി­യ­പ്പോ­യ­തു് പോലെ അയാൾ നി­ല­ത്തേ­ക്കു് തന്നെ നോ­ക്കി­യി­രു­ന്നു. തർ­വീ­ന്ദർ സിങ് ഇ­ങ്ങി­നെ­യാ­ണു്. സം­സാ­ര­ത്തി­നി­ട­യിൽ ഒ­ട്ടും പ്ര­തീ­ക്ഷി­ക്കാ­തെ നി­ശ്ശ­ബ്ദ­നാ­വാ­റു­ണ്ടു്. ചി­ല­പ്പോ­ഴൊ­ക്കെ പ­റ­ഞ്ഞു കൊ­ണ്ടി­രു­ന്ന കാ­ര്യ­ങ്ങൾ ഇ­ട­യ്ക്കു് വ­ച്ചു് മ­റ­ന്നു പോ­യ­തു് പോലെ അയാൾ നി­സ്സ­ഹാ­യ­നാ­യി അ­ക­ലേ­ക്കു് നോ­ക്കി­യി­രി­ക്കും അ­ല്ലെ­ങ്കിൽ അതു വരെ പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്ന വി­ഷ­യ­ത്തിൽ താൽ­പ്പ­ര്യം ന­ഷ്ട­പ്പെ­ട്ട­പോ­ലെ വാ­ക്കു­ക­ളെ­ല്ലാം ഉ­പേ­ക്ഷി­ച്ചു് അയാൾ ഉ­ള്ളി­ലെ­വി­ടെ­യോ പോയി മറഞ്ഞ പോലെ തോ­ന്നും.

images/subair-01-t.png

അ­യാ­ളു­ടെ ആ സ്വ­ഭാ­വം എ­നി­ക്കു് ന­ന്നാ­യി അ­റി­യാ­വു­ന്ന­തി­നാൽ ആ സ­മ­യ­ത്തൊ­ക്കെ ഞാൻ വേറെ എ­ന്തെ­ങ്കി­ലും അ­ത്യാ­വ­ശ്യ ജോ­ലി­കൾ ചെ­യ്തു തീർ­ക്കും. ഏ­തെ­ങ്കി­ലും ഒരു നി­സ്സാ­ര കാ­ര്യം പോലും നീണ്ട ഇ­ട­വേ­ള­കൾ എ­ടു­ക്കാ­തെ പല പല ഭാ­ഗ­ങ്ങ­ളാ­യി മു­റി­ച്ചു മാ­റ്റാ­തെ അ­യാൾ­ക്കു് പറയാൻ ക­ഴി­യി­ല്ല. അ­തൊ­ക്കെ മൂളി കേ­ട്ടി­ല്ലെ­ങ്കി­ലും എന്റെ അ­ഭി­പ്രാ­യം പ­റ­ഞ്ഞി­ല്ലെ­ങ്കി­ലും അയാൾ വി­ഷ­മി­ക്കാ­റി­ല്ല. ഇ­ട­യ്ക്കി­ട­യ്ക്കു് ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­മെ­ങ്കി­ലും അ­തി­നൊ­ന്നും ഉ­ത്ത­ര­ങ്ങൾ ആ­വ­ശ്യ­മി­ല്ലാ­ത്ത­തു് പോലെ അയാൾ നി­ശ്ശ­ബ്ദ­നാ­വും. പ­ല­പ്പോ­ഴും അയാൾ എന്റെ മു­റി­യിൽ ഇ­രി­ക്കു­ന്ന കാ­ര്യ­മേ ഞാൻ മ­റ­ന്നു­പോ­വാ­റു­ണ്ടു്. ചി­ല­പ്പോ­ഴൊ­ക്കെ പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്ന കാ­ര്യ­ങ്ങൾ പൂർ­ത്തി­യാ­ക്കാ­തെ യാ­ത്ര­പോ­ലും പ­റ­യാ­തെ അയാൾ ഇ­റ­ങ്ങി­പ്പോ­വാ­റു­മു­ണ്ടു്.

കു­റ­ച്ചു ക­ഴി­ഞ്ഞ­പ്പോൾ തർ­വീ­ന്ദർ ചി­ന്ത­ക­ളിൽ നി­ന്നും ഉ­ണർ­ന്നെ­ണീ­റ്റു് തന്റെ മു­ന്നിൽ വ­ച്ചി­രു­ന്ന ഓം­ലെ­റ്റ് വച്ച പ്ലേ­റ്റ് ക­യ്യി­ലെ­ടു­ത്തു. വെ­ളി­ച്ചെ­ണ്ണ­യിൽ ചെറിയ ഉ­ള്ളി­യും കറി വേ­പ്പി­ല­യും ഇ­ട്ടു് പൊ­രി­ച്ചെ­ടു­ത്ത ഓം­ല­റ്റ് അ­യാൾ­ക്കി­ഷ്ട്ട­മാ­ണു്. അത് ക­ഴി­ക്കാൻ കൂ­ടി­യാ­ണു് അയാൾ എന്റെ ഓ­ഫീ­സിൽ വ­രു­ന്ന­തു് തന്നെ. അയാൾ ഓം­ലെ­റ്റി­നെ സ്പൂൺ കൊ­ണ്ടു് പല തു­ണ്ടു­ക­ളാ­യി മു­റി­ച്ചു തു­ട­ങ്ങി.

ഒരു ഹി­ന്ദി ന്യൂ­സ് പേ­പ്പ­റി­ലെ സീ­നി­യർ റി­പ്പോർ­ട്ടർ ആണു് തർ­വീ­ന്ദർ സിങ്. ഹി­ന്ദി­യിൽ നിമിഷ ക­വി­ത­കൾ എ­ഴു­താ­റു­ള്ള അയാൾ ഏ­തെ­ങ്കി­ലും പുതിയ ക­വി­ത­കൾ എ­ഴു­തി­യാൽ അ­തൊ­ക്കെ എന്നെ വാ­യി­ച്ചു് കേൾ­പ്പി­ക്കു­ന്ന­തു് പ­തി­വാ­ണു്. രാ­വി­ലെ തന്നെ ഫോൺ ചെ­യ്യും: “എടൊ താൻ ഓ­ഫീ­സിൽ എ­ത്തി­യോ? ഞാ­നി­താ വ­രു­ന്നു. ഇതു് ത­ന്നെ­യൊ­ന്നു് വാ­യി­ച്ചു കേൾ­പ്പി­ച്ചാ­ലേ ഒരു തൃ­പ്തി­യു­ള്ളു. ഞാ­നി­താ എത്തി. താൻ ഒരു ഡബിൾ എ­ഗ്ഗി­ന്റെ ഓം­ലെ­റ്റ് ഓർഡർ ചെ­യ്യ്, കൂടെ ഒരു കോ­ഫി­യും.”

എന്റെ ഓ­ഫീ­സി­ന്റെ തൊ­ട്ടു പി­റ­കി­ലാ­ണു് അയാൾ ജോലി ചെ­യ്യു­ന്ന പ­ത്ര­ത്തി­ന്റെ ഓഫീസ്. പ­ത്തു് മി­നി­റ്റ് മതി അ­യാൾ­ക്കു് ന­ട­ന്നെ­ത്താൻ. ഒരു പത്ര പ്ര­വർ­ത്ത­കൻ എ­ന്ന­തി­ലു­പ­രി ഒരു ക­വി­യാ­യി അ­റി­യ­പ്പെ­ടാ­നാ­ണു് തർ­വീ­ന്ദ­റി­നു് ആ­ഗ്ര­ഹം.

ഒ­രി­ക്കൽ പ്ര­ധാ­ന മ­ന്ത്രി പ­ങ്കെ­ടു­ത്ത ഒരു ഹൈ ലെവൽ വാർ­ത്താ സ­മ്മേ­ള­ന­ത്തിൽ തന്റെ പ­ത്ര­ത്തെ പ്ര­തി­നി­ധീ­ക­രി­ച്ചു് തർ­വീ­ന്ദ­റും പ­ങ്കെ­ടു­ത്തു. ര­ണ്ടാ­യി­ര­ത്തി ഇ­രു­പ­ത്തി­നാ­ലി­നു­ള്ളിൽ കർ­ഷ­ക­രു­ടെ വ­രു­മാ­നം ഇ­ര­ട്ടി­യാ­ക്കും എന്ന പ്ര­ധാ­ന മ­ന്ത്രി­യു­ടെ വാ­ഗ്ദാ­നം ശ­രി­ക്കും ന­ട­ക്കു­മോ എന്ന ചോ­ദ്യ­മാ­ണു് പ്ര­ധാ­ന­മ­ന്ത്രി­യോ­ടു് ചോ­ദി­യ്ക്കാൻ തർ­വീ­ന്ദ­റി­നെ തന്റെ എ­ഡി­റ്റർ ചു­മ­ത­ല­പ്പെ­ടു­ത്തി­യി­രു­ന്ന­തു്. എ­ന്നാൽ തന്റെ ഊഴം വ­ന്ന­പ്പോൾ പ്ര­ധാ­ന മ­ന്ത്രി അ­പ്പോൾ ധ­രി­ച്ചി­രു­ന്ന കുർ­ത്ത­യെ പ്പ­റ്റി എട്ടു വരി കവിത എ­ല്ലാ­വ­രും കേൾ­ക്കെ ഉ­റ­ക്കെ ചൊ­ല്ലി കേൾ­പ്പി­ക്കു­ക­യാ­ണു് തർ­വീ­ന്ദർ ചെ­യ്ത­തു്. അ­യാ­ളു­ടെ ക­വി­ത­യെ പ്ര­ശം­സി­ച്ച പ്ര­ധാ­ന മ­ന്ത്രി അ­ടു­ത്ത ദിവസം തന്റെ വ­സ­തി­യിൽ വച്ചു ന­ട­ത്തി­യ വി­ശി­ഷ്ട വ്യ­ക്തി­കൾ­ക്കാ­യു­ള്ള ഒരു അ­ത്താ­ഴ വി­രു­ന്നിൽ ഡൽ­ഹി­യി­ലെ ചില പ്ര­മു­ഖ പ­ത്ര­പ്ര­വർ­ത്ത­ക­രോ­ടൊ­പ്പം തർ­വീ­ന്ദ­റി­നെ­യും ക്ഷ­ണി­ച്ചു.

ഒരു കവിയെ അല്ല ഞ­ങ്ങ­ളു­ടെ പ­ത്ര­ത്തി­നു് വേ­ണ്ട­തു് എന്ന തീ­രു­മാ­ന­ത്തിൽ എ­ത്തി­യ എ­ഡി­റ്റർ അ­ടു­ത്ത ദിവസം തന്നെ തർ­വീ­ന്ദ­റി­നെ പു­റ­ത്താ­ക്കി­യെ­ങ്കി­ലും തന്റെ സർ­ഗാ­ത്മ­ക­ത­യ്ക്കു് കി­ട്ടി­യ ആ വലിയ അം­ഗീ­കാ­രം അയാളെ അ­ല്പ­വും വി­ഷ­മ­ത്തി­ലാ­ക്കി­യി­ല്ല.

ത­ല­സ്ഥാ­ന ന­ഗ­രി­യിൽ എവിടെ ക­വി­യ­ര­ങ്ങു­ണ്ടോ അവിടെ തർ­വീ­ന്ദർ ഉ­ണ്ടാ­വും. വാർ­ത്ത­ക­ളേ­ക്കാൾ അയാൾ ക­വി­ത­ക­ളെ­യും ക­വി­ക­ളെ­യും തേടി ന­ഗ­ര­ത്തി­ലൂ­ടെ അ­ല­ഞ്ഞു ന­ട­ന്നു.

തർ­വീ­ന്ദർ സ്പൂൺ കൊ­ണ്ടു് ഓം­ലെ­റ്റി­ന്റെ ക­ഷ­ണ­ങ്ങ­ളെ ഒരു പ്ര­ത്യേ­ക ആ­കൃ­തി­യിൽ ക്ര­മീ­ക­രി­ക്കാൻ തു­ട­ങ്ങി. ഓരോ ക­ഷ­ണ­ത്തെ­യും ഒരേ ആ­കൃ­തി­യിൽ മു­റി­ച്ചി­ട്ടു് വേണം തി­ന്നേ­ണ്ട­തു് എ­ന്നു് ആരോ നിർ­ബ­ന്ധി­ച്ച പോലെ അയാൾ ഓ­രോ­ന്നും ക്ര്യ­ത്യ­മാ­യി വീ­ണ്ടും വീ­ണ്ടും മു­റി­ച്ചു­കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ എ­ല്ലാം തൃ­പ്തി­യാ­യി മു­റി­ച്ചു വെ­ച്ചി­ട്ടു് അയാൾ പ­റ­ഞ്ഞു തു­ട­ങ്ങി­യ വി­ഷ­യ­ത്തി­ലേ­ക്കു് മ­ട­ങ്ങി വന്നു.

“ഞങ്ങൾ ഉ­ച്ച­യു­റ­ക്ക­ത്തി­നു് പോ­വു­മ്പോ­ഴൊ­ക്കെ ഞാൻ കതകു് അ­ട­ച്ചു് കു­റ്റി­യി­ടാ­റു­ണ്ടു് കാരണം മകൾ തൊ­ട്ട­ടു­ത്ത മു­റി­യി­ലാ­ണു് ഉ­ള്ള­തു്. അ­ന്നു് ക­ത­ക­ട­ച്ചു് തി­രി­ഞ്ഞ­തും തു­റ­ന്നു കി­ട­ന്ന ജ­നാ­ല­യി­ലൂ­ടെ ഒരു പ്രാ­വു് മു­റി­ക്കു­ള്ളി­ലേ­ക്കു് പ­റ­ന്നു വന്നു. പു­റ­ത്തേ­ക്കു­ള്ള വഴി അ­ന്വേ­ഷി­ച്ചു് അതു് നാലു് ചു­റ്റും പ­റ­ക്കു­ക­യും പല തവണ ചു­മ­രിൽ ത­ല­യി­ടി­ച്ചു് വീ­ഴു­ക­യും ചെ­യ്തു. ഞാൻ കരുതി അതു് ക­റ­ങ്ങി­ക്കൊ­ണ്ടി­രു­ന്ന ഫാനിൽ ത­ല­യി­ടി­ച്ചു് ചിതറി താ­ഴെ­വീ­ഴു­മെ­ന്നു്. ഭാ­ഗ്യ­ത്തി­നു് അ­തു­ണ്ടാ­യി­ല്ല”.

“പി­ന്നെ­ന്തു­ണ്ടാ­യി” ഞാൻ ഇ­മെ­യി­ലു­കൾ ചെ­ക്ക് ചെ­യ്യു­ന്ന­തി­നി­ട­യിൽ താൽ­പ്പ­ര്യ­മി­ല്ലാ­ത്ത മ­ട്ടിൽ ചോ­ദി­ച്ചു.

“ജ­നാ­ല­പ്പ­ടി­യിൽ പ­ല്ലി­യെ­പ്പി­ടി­ക്കാൻ വ­ച്ചി­രു­ന്ന ഒരു കെ­ണി­യിൽ ആ പ്രാ­വു് കു­ടു­ങ്ങി. ഭാ­ര്യ­ക്കു് പ­ല്ലി­യെ ഭ­യ­ങ്ക­ര പേ­ടി­യാ­ണു്. ഒരു പ­ല്ലി­യെ ക­ണ്ടാൽ അവൾ പ്രേ­ത­ത്തെ ക­ണ്ട­പോ­ലെ നി­ല­വി­ളി­ക്കും. പ­ല്ലി­യെ പി­ടി­ക്കാ­നു­ള്ള കെ­ണി­കൾ അവൾ വീ­ട്ടി­നു­ള്ളിൽ പല സ്ഥ­ല­ങ്ങ­ളി­ലും വ­ച്ചി­ട്ടു­ണ്ടു്. പശ വ­ച്ചു­ള്ള ഒരു കെ­ണി­യാ­യി­രു­ന്നു അത്. ഒരു മ­നു­ഷ്യ­ന്റെ കയ്യോ കാലോ അതിൽ ഒ­ട്ടി­പ്പോ­യാ­ലും ഇ­ള­ക്കി­യെ­ടു­ക്കാൻ പാ­ടു­പെ­ടും പി­ന്ന­ല്ലേ ഒരു പ്രാ­വു്. പശയിൽ ചു­ണ്ടും ചി­റ­കു­ക­ളും ഒ­ട്ടി­പ്പി­ടി­ച്ച­തി­നാൽ പ­റ­ന്നു പോവാൻ ക­ഴി­യാ­തെ അതു് പി­ട­ഞ്ഞു കൊ­ണ്ടേ­യി­രു­ന്നു. ഒ­ടു­വിൽ അത് അ­ന­ങ്ങാ­തെ­യാ­യി. മരണ വെ­പ്രാ­ളം, എ­നി­ക്ക­തു് നോ­ക്കി നിൽ­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ഞാൻ ര­ണ്ടും കൽ­പ്പി­ച്ചു് അതിനെ ക­യ്യി­ലെ­ടു­ത്തു”

“അത് ന­ന്നാ­യി. ജീ­വ­നു­ണ്ടാ­യി­രു­ന്നോ അ­തി­നു്” ഞാൻ വീ­ണ്ടും അ­യാ­ളു­ടെ മു­ഖ­ത്തു് നോ­ക്കാ­തെ ചോ­ദി­ച്ചു.

“അതെ, ക­യ്യി­ലെ­ടു­ത്ത­പ്പോൾ ആദ്യം അ­തി­നു് ജീ­വ­നി­ല്ലാ­ത്ത­പോ­ലെ തോ­ന്നി. കു­റ­ച്ചു നേരം ക­ഴി­ഞ്ഞ­പ്പോൾ എന്റെ ക­യ്യി­ലെ ചൂടു് ത­ട്ടി­യ­തു് കൊ­ണ്ടാ­വ­ണം അ­തി­ന്റെ ഹൃ­ദ­യ­മി­ടി­പ്പു് വി­ര­ലു­ക­ളി­ലൂ­ടെ ഞാ­ന­റി­ഞ്ഞു. ക്ര­മേ­ണ ഹൃ­ദ­യ­മി­ടി­പ്പി­ന്റെ ശക്തി കൂ­ടി­ക്കൂ­ടി വ­രി­ക­യും കാ­ലു­ക­ളും ചി­റ­കു­ക­ളും അ­ന­ക്കി­ത്തു­ട­ങ്ങു­ക­യും ചെ­യ്തു. ഒ­ടു­വിൽ അതു് ക­ണ്ണു­കൾ തു­റ­ന്നു് ചു­റ്റും നോ­ക്കി.”

തർ­വീ­ന്ദർ സം­സാ­രം മ­തി­യാ­ക്കി­ട്ടു് പ്ലേ­റ്റിൽ നി­ന്നും മു­ട്ട­യു­ടെ രണ്ടു ക­ഷ­ണ­ങ്ങൾ ഫോർ­ക്കിൽ കു­ത്തി­യെ­ടു­ത്തു് ച­ട്ട്ണി­യിൽ മു­ക്കി ക­ഴി­ച്ചി­ട്ടു് കൈ­ലേ­സ് എ­ടു­ത്തു് നീണ്ട മീ­ശ­യും താ­ടി­യും തു­ട­ച്ചു വൃ­ത്തി­യാ­ക്കി­യി­ട്ടു് പ­റ­ഞ്ഞു.

“ഒരു വി­ധ­ത്തിൽ ഞാ­ന­തി­നെ ജ­നാ­ല­യി­ലൂ­ടെ പ­റ­ത്തി വി­ട്ടു”.

“ഹോ ഇ­ത്ര­യേ­യു­ള്ളോ, താൻ രാ­വി­ലെ തന്നെ എന്നെ പേ­ടി­പ്പി­ച്ചു­ക­ള­ഞ്ഞ­ല്ലോ” ഞാൻ ചി­രി­ച്ചു കൊ­ണ്ടു് പ­റ­ഞ്ഞു.

എന്റെ വാ­ക്കു­കൾ കേൾ­ക്കാ­ത്ത പോലെ അയാൾ വീ­ണ്ടും നി­ശ്ശ­ബ്ദ­നാ­യി ഒ­ഴി­ഞ്ഞ പ്ലേ­റ്റി­ലേ­ക്കു് നോ­ക്കി­യി­രു­ന്നു. ഞാൻ എന്റെ ജോ­ലി­കൾ തു­ടർ­ന്നു. എന്റെ ബോ­സ്സ് അ­ന്നു് അ­വ­ധി­യാ­യി­രു­ന്നു. അ­വ­ധി­യെ­ടു­ത്താ­ലും ഓരോ മ­ണി­ക്കൂർ ഇ­ട­വി­ട്ടു് ഫോൺ ചെ­യ്തു് അയാൾ എ­ന്തെ­ങ്കി­ലു­മൊ­ക്കെ എ­ന്നോ­ടു് ചോ­ദി­ച്ചു­കൊ­ണ്ടേ­യി­രി­ക്കും. ഞാൻ റൂമിൽ തന്നെ ഉണ്ടോ എ­ന്ന­റി­യാ­നാ­ണു് ആ ഫോൺ വി­ളി­കൾ­ക്കു് പി­ന്നി­ലെ ഉ­ദ്ദേ­ശ­മെ­ന്നു് എ­നി­ക്ക­റി­യാം. എ­ന്നാൽ അയാൾ അ­വ­ധി­യെ­ടു­ക്കു­ന്ന ദി­വ­സ­ങ്ങ­ളി­ലാ­ണു് എ­നി­ക്കു് ഒ­രി­ട­വും പോ­കാ­തെ റൂമിൽ ത്ത­ന്നെ ഇ­രി­ക്കാൻ ഇ­ഷ്ട­വും. വാ­യി­ക്കാ­നും എ­ഴു­താ­നും വെ­റു­തെ­യി­രി­ക്കാ­നും സ്വ­സ്ഥ­ത കി­ട്ടു­ന്ന നേരം അ­പ്പോ­ഴാ­ണു്.

കു­റ­ച്ചു നേരം ക­ഴി­ഞ്ഞു തി­രി­ഞ്ഞു നോ­ക്കു­മ്പോ­ഴും തർ­വീ­ന്ദർ അതേ ഇ­രി­പ്പി­ലാ­ണു്. ഒരു പ്ലേ­റ്റ് ഓം­ലെ­റ്റ് കൂടി ഓർഡർ ചെ­യ്യ­ട്ടെ എ­ന്നു് ചോ­ദി­യ്ക്കാൻ തു­ട­ങ്ങു­ക­യാ­യി­രു­ന്നു ഞാൻ. എ­ന്നാൽ ആ നി­മി­ഷം എ­ന്തെ­ങ്കി­ലും ചോ­ദി­ച്ചു് അ­യാ­ളു­ടെ ശ്ര­ദ്ധ തി­രി­ക്കേ­ണ്ട എ­ന്നു് തോ­ന്നി. ആ സംഭവം അവിടെ അ­വ­സാ­നി­ച്ചി­ല്ല എ­ന്നും പ­തി­വു­പോ­ലെ അയാൾ ഓർ­മ്മ­ക­ളെ അ­ടു­ക്കി­പ്പെ­റു­ക്കി­യെ­ടു­ക്കാൻ ഉ­ള്ളി­ലെ­വി­ടെ­യോ പോ­യി­രി­ക്കു­ക­യാ­ണെ­ന്നും എ­നി­ക്ക­പ്പോൾ തോ­ന്നി.

ആ സമയം ഞാൻ ക്യാ­ന്റീ­നി­ലേ­ക്കു് ഫോൺ ചെ­യ്തു് രണ്ടു കോ­ഫി­ക്കു് ഓർഡർ ചെ­യ്തു. കു­റ­ച്ചു ക­ഴി­ഞ്ഞ­പ്പോൾ ക്യാ­ന്റീ­നിൽ നി­ന്നും കോ­ഫി­യു­മാ­യി വന്ന പയ്യൻ രണ്ടു ക­പ്പു­കൾ മേ­ശ­പ്പു­റ­ത്തു് വെ­ച്ചി­ട്ടു് തർ­വീ­ന്ദ­റി­നോ­ടാ­യി ചോ­ദി­ച്ചു: “ക്യാ ഹാലെ സാബ്”. എന്റെ മു­റി­യിൽ സ്ഥി­ര­മാ­യി വ­ന്നി­രി­ക്കാ­റു­ള്ള തർ­വീ­ന്ദ­റി­നെ അ­യാൾ­ക്ക­റി­യാം. എ­ന്നാൽ ജീ­വ­നി­ല്ലാ­ത്തൊ­രു പ്ര­തി­മ പോലെ അ­ന­ക്ക­മി­ല്ലാ­തി­രു­ന്ന തർ­വീ­ന്ദർ അയാളെ ശ്ര­ദ്ധി­ച്ചേ­യി­ല്ല. കു­റ­ച്ചു നി­മി­ഷ­ങ്ങൾ ക­ഴി­ഞ്ഞ­പ്പോൾ സം­ഭ­വ­ത്തി­ന്റെ ബാ­ക്കി ഭാ­ഗ­വു­മാ­യി തർ­വീ­ന്ദർ വീ­ണ്ടും തി­രി­ച്ചെ­ത്തി.

“എടോ ആ­ദ്യ­മാ­യാ­ണു് ഞാൻ ഒരു പ­ക്ഷി­യെ അ­ങ്ങി­നെ കൈ­ക്കു­ള്ളിൽ ഒ­തു­ക്കി­പ്പി­ടി­ച്ച­തു്. അതു് എന്റെ വി­ര­ലു­കൾ­ക്കു­ള്ളി­ലി­രു­ന്നു് കു­റു­കി­ക്ക­ര­ഞ്ഞു. മ­ര­ണ­പ്പി­ട­ച്ചി­ലിൽ അ­തി­നു­ള്ളി­ലെ ജീവൻ വളരെ വേ­ഗ­ത­യിൽ ഉ­യർ­ന്നു താ­ഴു­ന്ന­തു് വി­ര­ലു­ക­ളി­ലൂ­ടെ ഞാ­ന­റി­ഞ്ഞു. കുതറി മാറാൻ ശ്ര­മി­ക്കു­ന്ന ആ കു­ഞ്ഞു ശ­രീ­ര­ത്തി­ലെ ജീ­വ­ന്റെ ചൂടു്, അ­തെ­ന്റെ ഞ­ര­മ്പു­ക­ളി­ലൂ­ടെ വൈ­ദ്യു­തി പോലെ പാ­ഞ്ഞു­ക­യ­റി.”

ആ സംഭവം ന­ട­ന്ന­തു് അൽ­പ്പം മു­മ്പാ­യി­രു­ന്നു എന്ന പോലെ അയാൾ തന്റെ രണ്ടു ക­യ്യും മാറി മാറി നോ­ക്കി.

“എ­ന്താ­യാ­ലും അ­ത­ങ്ങു പ­റ­ന്നു പോ­യി­ല്ലേ” ഞാൻ അയാളെ ആ­ശ്വ­സി­പ്പി­ക്കാ­നെ­ന്ന­പോ­ലെ പ­റ­ഞ്ഞു.

“പക്ഷെ അതൊരു വ­ഴി­ത്തി­രി­വാ­യി­രു­ന്നെ­ടോ. ജീ­വി­തം തന്നെ വ­ല്ലാ­തെ മാ­റി­പ്പോ­യി”, അയാൾ മു­ഖ­ത്തേ­ക്കു് നോ­ക്കാ­തെ സം­സാ­രി­ച്ചു.

“എ­ങ്ങി­നെ?”

“അന്നു രാ­ത്രി അ­ത്താ­ഴം ക­ഴി­ക്കാൻ ഇ­രു­ന്ന­പ്പോ­ഴാ­ണു് സം­ഭ­വ­ങ്ങ­ളു­ടെ തു­ട­ക്കം”

“എന്നു വെ­ച്ചാൽ”

“അ­ന്നു് രാ­ത്രി ഭ­ക്ഷ­ണ­ത്തി­നു് ഭാര്യ ഉ­ണ്ടാ­ക്കി­യ­തു് ച­പ്പാ­ത്തി­യും പൊ­രി­ച്ച കോ­ഴി­യു­മാ­യി­രു­ന്നു. കനലിൽ ഇ­ട്ടു് പൊ­ള്ളി­ച്ചെ­ടു­ത്ത വെണ്ണ തേച്ച ച­പ്പാ­ത്തി­യും ക­ടു­കെ­ണ്ണ­യിൽ മു­ക്കി പൊ­രി­ച്ച ചി­ക്കൻ കാലും അവൾ ഒരു പ്ലേ­റ്റിൽ എന്റെ മു­ന്നിൽ കൊ­ണ്ടു വച്ചു. മൊ­രി­ഞ്ഞ ചി­ക്ക­ന്റെ കാലു് ച­പ്പാ­ത്തി­യിൽ പൊ­തി­ഞ്ഞെ­ടു­ത്തു് ഞാൻ വായിൽ വച്ചു. അ­പ്പോ­ഴാ­ണു് അതു് സം­ഭ­വി­ച്ച­തു്”

“ഏതു?”

“ച­പ്പാ­ത്തി­യിൽ പൊ­തി­ഞ് വായിൽ വച്ച പൊ­രി­ച്ച ചി­ക്കൻ കാലു് എന്റെ വാ­യ്ക്കു­ള്ളിൽ ഇ­രു­ന്നു് ജീവൻ വച്ച പോലെ ഒ­ന്നു് പി­ട­ഞ്ഞു, അതു് പു­റ­ത്തേ­ക്കു് ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ക്കു­മ്പോ­ലെ­യാ­ണു് എ­നി­ക്കു് തോ­ന്നി­യ­തു്. ഷോ­ക്ക­ടി­ച്ച­പോ­ലെ ഞാ­ന­തി­നെ പ്ലേ­റ്റി­ലേ­ക്കു് തു­പ്പി­യി­ട്ടു”

തർ­വീ­ന്ദർ മേ­ശ­പ്പു­റ­ത്തി­രു­ന്ന ത­ണു­ത്ത കോഫി ശ­ബ്ദ­ത്തോ­ടെ ഒ­രി­റ­ക്കി­നു് കു­ടി­ച്ചി­ട്ടു് ക­സേ­ര­യിൽ ചാ­രി­യി­രു­ന്നു് എന്റെ മു­ഖ­ത്തേ­ക്കു് നോ­ക്കി. പി­ന്നെ ക­ണ്ണു­കൾ അ­ട­ച്ചു. ഇ­തി­നൊ­രു വി­ശ­ദീ­ക­ര­ണം നൽ­കേ­ണ്ട­തു് ഇ­പ്പോൾ എ­ന്റെ­യും കൂടി ക­ട­മ­യാ­ണെ­ന്നു് അയാൾ ഓർ­മ്മ­പ്പെ­ടു­ത്തു­മ്പോ­ലെ എ­നി­ക്കു് തോ­ന്നി.

ഇ­ട­യ്ക്കു് വ­ച്ചു് ഇ­ന്ധ­നം തീർ­ന്നു പോ­യ­തി­നാൽ ശ­ബ്ദ­വും വെ­ളി­ച്ച­വും കെ­ട്ടു­പോ­യ ഒരു എൻജിൻ പോലെ അയാൾ ക­സേ­ര­യിൽ അ­മർ­ന്നു. ഇനി കു­റ­ച്ചു നേ­ര­ത്തേ­ക്കു് അയാൾ ശ­ബ്ദി­ക്കി­ല്ല എ­ന്ന­റി­യാ­മെ­ന്ന­തി­നാൽ ഞാനും ആ സമയം ഒ­ന്നും ചെ­യ്യാ­നി­ല്ലാ­തെ ക­സേ­ര­യിൽ ചാ­രി­യി­രു­ന്നു. അ­തു­വ­രെ ഇ­ല്ലാ­ത്തൊ­രു ത­ളർ­ച്ച എന്നെ വന്നു പൊ­തി­യു­ന്ന­തു് ഞാ­ന­റി­ഞ്ഞു. കാ­ലു­കൾ നീ­ട്ടി വ­ച്ചു് എ­വി­ടെ­യെ­ങ്കി­ലും ഒ­ന്നു് മ­ലർ­ന്നു കി­ട­ക്ക­ണ­മെ­ന്നു് തോ­ന്നി. തു­റ­ന്നു കി­ട­ന്ന ജ­നാ­ല­യി­ലൂ­ടെ പു­റ­ത്തെ വേ­പ്പു­മ­ര­ത്തി­ന്റെ ഇലകൾ കാ­റ്റിൽ ഉ­ല­യു­ന്നു­തു് കണ്ടു. വേ­പ്പു­മ­ര­ങ്ങ­ളെ ചു­റ്റി വ­രു­ന്ന കാ­റ്റി­നു് എ­പ്പോ­ഴും ഏതോ ക­യ്പു­ള്ള പ­ച്ചി­ല മ­രു­ന്നി­ന്റെ മ­ണ­മു­ണ്ടാ­വു­മെ­ന്നു് എ­പ്പോ­ഴും തോ­ന്നാ­റു­ണ്ടു്. ഈ ന­ഗ­ര­ത്തി­ലെ വീ­ഥി­കൾ മു­ഴു­വ­നും വേ­പ്പു­മ­ര­ങ്ങ­ളാ­ണു്. പനി പി­ടി­ച്ച പോലെ എന്റെ ചു­ണ്ടി­ലും നാ­വി­ലും കയ്പു പ­ടർ­ന്നു.

അയാൾ പറഞ്ഞ സം­ഭ­വ­ത്തി­ലെ ഒ­ട്ടും പ്ര­തീ­ക്ഷി­ക്കാ­ത്ത ആ ട്വി­സ്റ്റ് എന്റെ ഉ­ള്ളി­ലെ­വി­ടെ­യോ ഉ­ട­ക്കി­പ്പി­ടി­ച്ചി­രു­ന്നു. രാ­വി­ലെ മുതൽ വാ­യി­ക്കു­ക­യാ­യി­രു­ന്നു എന്ന പോലെ എന്റെ ക­ണ്ണു­ക­ളിൽ പെ­ട്ടെ­ന്നു് ഭാരം നി­റ­ഞ്ഞ പോലെ തോ­ന്നി. അവ ഭാരം താ­ങ്ങാ­നാ­വാ­തെ അ­ട­ഞ്ഞു പോ­വു­ക­യാ­ണു്. ത­ല­യി­ല്ലാ­ത്തൊ­രു കോഴി മേ­ശ­പ്പു­റ­ത്തു് വി­ള­മ്പി വച്ച പാ­ത്ര­ത്തിൽ നി­ന്നും ഇ­റ­ങ്ങി ന­ട­ക്കു­ന്നു. ദി­ശ­തെ­റ്റി ചു­റ്റി­ക്ക­റ­ങ്ങി വഴി മ­റ­ന്നു് ത­ളർ­ന്നു് ഒ­ടു­വിൽ അത് പാ­ത്ര­ത്തി­ലേ­ക്കു് തന്നെ ര­ക്ഷ­പ്പെ­ടാ­നാ­കാ­തെ തി­രി­ച്ചെ­ത്തു­ന്നു. ത­ല­യ­റ്റു­പോ­വു­മ്പോ­ഴും നി­മി­ഷ­ങ്ങ­ളോ­ളം ജീവൻ ബാ­ക്കി­യു­ണ്ടാ­വാം. ആ നി­മി­ഷ­ങ്ങ­ളിൽ തു­റ­ന്ന ക­ണ്ണു­ക­ളി­ലൂ­ടെ എ­ന്തു് കാ­ഴ്ച­യാ­യി­രി­ക്കും അവ കാണുക. ഓരോ ജീ­വി­യും ലോ­ക­ത്തെ നോ­ക്കു­ന്ന­തു് ഓരോ മാ­ന­ങ്ങ­ളി­ലൂ­ടെ­യാ­വാം. ഞാൻ അ­റി­യാ­തെ വലതു് കൈ കൊ­ണ്ടു് എന്റെ നെ­ഞ്ചു­ഴി­ഞ്ഞു. എന്റെ ക­യ്യി­ലെ രോ­മ­ങ്ങൾ എ­ണീ­റ്റു് നി­ന്നു. തൊണ്ട വ­ര­ണ്ടു.

വർ­ഷ­ങ്ങൾ­ക്കു് മു­മ്പേ മാം­സാ­ഹാ­രം ഉ­പേ­ക്ഷി­ച്ച­വ­നാ­ണു് ഞാൻ. ഒ­രി­ക്കൽ ഒരു റംസാൻ കാ­ല­ത്തു് ചി­ക്കൻ വാ­ങ്ങാ­നാ­യി കടയിൽ പോയി. ക­ട­യ്ക്കു് മു­ന്നിൽ അ­ന്നു് നല്ല ക്യൂ ആ­യി­രു­ന്നു. ഇ­റ­ച്ചി വെ­ട്ടു­കാ­രൻ കോ­ഴി­ക­ളെ ക­ഴു­ത്തു് മു­റി­ച്ചു് ഒരു ബ­ക്ക­റ്റി­ലേ­ക്കു് എ­റി­ഞ്ഞു­കൊ­ണ്ടി­രു­ന്നു. തി­ര­ക്കു് കൂടി വ­ന്ന­പ്പോൾ അയാൾ ബ­ക്ക­റ്റിൽ നി­ന്നും ജീവൻ പോ­കാ­ത്ത കോ­ഴി­ക­ളെ പു­റ­ത്തെ­ടു­ത്തു് തൂവൽ ഉ­രി­യു­ന്ന­തു് കാ­ണേ­ണ്ടി­വ­ന്നു. ക­യ്യും കാലും മു­റി­ച്ചു മാ­റ്റു­മ്പോ­ഴും ചി­ല­തു് പി­ട­യു­ന്നു­ണ്ടാ­യി­രു­ന്നു. എ­നി­ക്കു് കി­ട്ടി­യ പൊ­തി­യു­മാ­യി വീ­ട്ടി­ലേ­ക്കു് ന­ട­ക്കു­മ്പോൾ എ­പ്പോ­ഴോ എന്റെ കൈ­ക്കു­ള്ളി­ലെ പൊ­തി­യിൽ ഇ­രു­ന്നു് മു­റി­ച്ചു മാ­റ്റി­യ അ­തി­ന്റെ അ­വ­യ­വ­ങ്ങൾ ഒ­ന്നു് പി­ട­ഞ്ഞ­തു­പോ­ലെ തോ­ന്നി. ഞാ­ന­തു് റോ­ഡ­രു­കി­ലേ­ക്കു് വ­ലി­ച്ചെ­റി­ഞ്ഞു. അ­ന്നു് ഞാൻ വീ­ട്ടി­ലെ­ത്തി രാ­ത്രി മു­ഴു­വ­നും ഛർ­ദി­ച്ചു് അ­വ­ശ­നാ­യി. അതിനു ശേഷം ഞാൻ മാം­സാ­ഹാ­രം ക­ഴി­ച്ചി­ട്ടി­ല്ല.

എ­ന്നിൽ നി­ന്നും ഒരു വി­ശ­ദീ­ക­ര­ണം പ്ര­തീ­ക്ഷി­ക്കു­ന്ന­പോ­ലെ തർ­വീ­ന്ദർ ക­ണ്ണു­കൾ തു­റ­ന്നു് എന്നെ നോ­ക്കി.

“ഹേയ് ത­നി­ക്കു് തോ­ന്നി­യ­താ­വും. അ­ങ്ങി­നെ­യാ­വാൻ ഒരു വ­ഴി­യു­മി­ല്ല. അ­ല്ലെ­ങ്കി­ലും ത­നി­ക്കു് അൽ­പ്പം ഭാവന കൂ­ടു­ത­ലാ­ണു്. താ­നൊ­രു ക­വി­യ­ല്ലേ, ഇതു് തന്റെ ഒരു ഭാ­വ­ന­യാ­ണു്, എ മോർ­ബി­ഡ് ഇ­മാ­ജി­നേ­ഷൻ”.

അ­ങ്ങി­നെ പ­റ­യു­മ്പോൾ ഞാൻ ചി­രി­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും എന്റെ ചിരി കഫം നി­റ­ഞ്ഞൊ­രു ചു­മ­യാ­യി പു­റ­ത്തു വന്നു.

“അ­ല്ലെ­ടോ അതു് എന്റെ വായിൽ നി­ന്നു് പി­ട­ഞ്ഞു ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ക്കു­മ്പോ­ലെ­യാ­ണു് തോ­ന്നി­യ­തു്. ഞാൻ അതിനെ പ്ലേ­റ്റി­ലേ­ക്കാ­ണു് തു­പ്പി­യ­തെ­ങ്കി­ലും അതു് അ­വി­ടെ­യും നിൽ­ക്കാ­തെ ജീവൻ വ­ച്ച­പോ­ലെ നി­ല­ത്തേ­ക്കു് ചാ­ടി­പ്പോ­യി. അ­ന്നു് വീ­ട്ടിൽ ആരും ഭ­ക്ഷ­ണം ക­ഴി­ച്ചി­ല്ല. ഞാൻ പ­റ­ഞ്ഞ­തു് ഭാ­ര്യ­യും മകളും വി­ശ്വ­സി­ച്ചി­ല്ല. ആ സം­ഭ­വ­ത്തി­നു് ശേഷം എ­നി­ക്കു് നോൺ­വെ­ജ് ഭ­ക്ഷ­ണ­ത്തെ­പ്പ­റ്റി ചി­ന്തി­ക്കാൻ പോലും പ­റ്റാ­തെ­യാ­യി. ത­നി­ക്കു് എന്നെ അ­റി­യാ­മ­ല്ലോ. ആ­രോ­ഗ്യ­മു­ള്ള ഒരു കോ­ഴി­യെ ക­ണ്ടാ­ലോ ഇ­റ­ച്ചി­ക്ക­ട­യിൽ നല്ല ആ­ട്ടി­റ­ച്ചി കൊ­ത്തി നു­റു­ക്കു­ന്ന­തു് ക­ണ്ടാ­ലോ വായിൽ വെ­ള്ള­മൂ­റു­ന്ന­വ­നാ­യി­രു­ന്നു ഞാൻ. എ­നി­ക്കി­പ്പം അ­തൊ­ന്നും ചി­ന്തി­ക്കാ­നേ വയ്യ”. അയാൾ ചു­ണ്ടു­കൾ കോ­ട്ടി­പ്പി­ടി­ച്ചു് മുഖം തി­രി­ച്ചു.

“എ­ന്താ­യാ­ലും അതു് ന­ന്നാ­യി, ത­നി­ക്കു് വ­യ­സ്സു് അ­മ്പ­തു് ക­ഴി­ഞ്ഞ­ത­ല്ലേ ഒരു പ്രാ­യം ക­ഴി­ഞ്ഞാൽ ഭ­ക്ഷ­ണ­ത്തി­നൊ­ക്കെ ഒരു കൺ­ട്രോൾ ന­ല്ല­തു് തന്നെ”, ഞാൻ അയാളെ ആ­ശ്വ­സി­പ്പി­ക്കാ­നാ­യി പ­റ­ഞ്ഞു.

ഒരു ദി­വ­സ­ത്തിൽ മൂ­ന്നു നേ­ര­വും മാം­സാ­ഹാ­രം ക­ഴി­ക്കാൻ ഇ­ഷ്ട­പ്പെ­ടു­ന്ന ഒ­രാ­ളാ­ണു് തർ­വീ­ന്ദർ. അ­യാ­ളു­ടെ ഭാര്യ ഉ­ണ്ടാ­ക്കി കൊ­ടു­ക്കു­ന്ന ആ­ടി­ന്റെ ത­ല­ച്ചോർ റോ­സ്റ്റ് ചെ­യ്ത­തും ആ­ട്ടിൻ ക­ര­ളി­നെ ക­ടു­കെ­ണ്ണ­യിൽ ഇ­ട്ടു് കറി വെ­യ്ക്കു­ന്ന­തും അയാൾ വി­ശ­ദ­മാ­യി വി­വ­രി­ക്കു­മ്പോ­ഴൊ­ക്കെ എ­നി­ക്കു് മ­നം­പി­ര­ട്ടൽ വരും. അ­പ്പോ­ഴൊ­ക്കെ ഞാൻ മ­ന­പ്പൂർ­വം വിഷയം മാ­റ്റാ­റു­ണ്ടു്.

തർ­വീ­ന്ദർ കു­റ­ച്ചു നേ­ര­മാ­യി എന്നെ നോ­ക്കി­യി­രി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് എന്റെ പി­ന്നി­ലെ ജ­നാ­ല­യിൽ ശ­ബ്ദ­ത്തോ­ടെ ചി­റ­ക­ടി­ച്ചു­കൊ­ണ്ടു് ഏതോ ഒരു പക്ഷി വ­ന്നി­രു­ന്ന ശബ്ദം കേ­ട്ട­തു്. ആ നി­മി­ഷം തർ­വീ­ന്ദ­റി­ന്റെ മു­ഖ­ത്തൊ­രു പ്ര­കാ­ശം മി­ന്നി­മ­റ­യു­ന്ന­തും വ­ള­രെ­ക്കാ­ല­ങ്ങ­ളാ­യി പ­രി­ച­യ­മു­ള്ള ഒരാളെ ക­ണ്ട­പോ­ലെ അയാൾ ആ ജ­നാ­ല­യി­ലേ­ക്കു് നോ­ക്കി ചി­രി­ക്കു­ന്ന­തും ഞാൻ കണ്ടു. അയാൾ എ­ന്താ­ണു് നോ­ക്കു­ന്ന­തെ­ന്ന­റി­യാൻ ഞാൻ പി­റ­കി­ലേ­ക്കു് തി­രി­ഞ്ഞു നോ­ക്കി. ജനൽ ക­മ്പി­യിൽ ഒരു പ്രാ­വു് അ­യാ­ളെ­ത്ത­ന്നെ നോ­ക്കി­യി­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. വളരെ സ്നേ­ഹ­ത്തോ­ടെ ആ പ്രാ­വു് അയാളെ തല ച­രി­ച്ചു് നോ­ക്കു­ന്ന­താ­യും അ­യാൾ­ക്കു് മാ­ത്രം മ­ന­സ്സി­ലാ­കു­ന്ന ഭാ­ഷ­യിൽ എന്തോ പറയാൻ ശ്ര­മി­ക്കു­ന്ന­തു് പോ­ലെ­യും എ­നി­ക്കു് തോ­ന്നി.

images/subair-02-t.png

“എടോ ത­നി­ക്ക­റി­യോ പ­ക്ഷി­കൾ ന­ന്ദി­യു­ള്ള­വ­രാ­ണു്, മ­നു­ഷ്യ­രെ­പ്പോ­ലെ­യ­ല്ല. സ­ത്യ­ത്തിൽ മ­നു­ഷ്യർ­ക്കു് പ­ക്ഷി­ക­ളിൽ നി­ന്നും പലതും പ­ഠി­ക്കാ­നു­ണ്ടു്. എ­നി­ക്കു് തോ­ന്നു­ന്ന­തു് നല്ല മ­നു­ഷ്യർ മ­രി­ച്ചാൽ അവർ വീ­ണ്ടും പ­ക്ഷി­ക­ളാ­യി ജ­നി­ക്കു­മെ­ന്നാ­ണു്. ഒരു പക്ഷെ ഞാൻ ര­ക്ഷ­പ്പെ­ടു­ത്തി­യ­തു് ഈ പ്രാ­വി­നെ­ത്ത­ന്നെ ആ­ണെ­ങ്കി­ലോ. സ്നേ­ഹ­ത്തോ­ടെ­യു­ള്ള അ­തി­ന്റെ ആ നോ­ട്ടം കണ്ടോ. മ­നു­ഷ്യ­രേ­ക്കാൾ എത്ര സ്വ­ത­ന്ത്ര­രാ­ണു് അവർ. ഇ­ഷ്ട­മു­ള്ളി­ട­ത്തേ­ക്കു് അ­തിർ­ത്തി­ക­ളി­ല്ലാ­തെ പ­റ­ക്കാം, ഇ­ഷ്ട­മു­ള്ള ഇ­ണ­യു­മാ­യി തോ­ന്നു­മ്പോ­ഴൊ­ക്കെ ഇ­ണ­ചേ­രാം.”

അയാൾ എ­ണീ­റ്റു് തന്റെ മൊബൈൽ ഫോ­ണു­മെ­ടു­ത്തു് അ­തി­ന്റെ ഫോ­ട്ടോ­യെ­ടു­ക്കാൻ ഫോ­ക്ക­സ് ചെ­യ്തു­കൊ­ണ്ടു് സ്ലോ മോ­ഷ­നിൽ ജ­നാ­ല­യ്ക്ക­ടു­ത്തേ­ക്കു് ന­ട­ന്നു കൊ­ണ്ടു് പ­റ­ഞ്ഞു.

തർ­വീ­ന്ദർ ജ­നാ­ല­ക്കു് അ­ടു­ത്തേ­ക്കു് എ­ത്തി­യ­തും അത് ചി­റ­ക­ടി­ച്ചു് ശ­ബ്ദ­ത്തോ­ടെ പ­റ­ന്ന­ക­ന്നു. അതു് പ­റ­ന്നു­പോ­യ വ­ഴി­ലേ­ക്കു് നോ­ക്കി ജ­ന­ലി­ന്റെ അ­ഴി­ക­ളിൽ പി­ടി­ച്ചു് അയാൾ അ­വി­ടെ­ത്ത­ന്നെ നി­ന്നു.

മേ­ശ­പ്പു­റ­ത്തെ ക­പ്പും പ്ലേ­റ്റു­മൊ­ക്കെ ഒ­തു­ക്കി വ­ച്ചു് ഞാൻ വീ­ണ്ടും വാ­യി­ക്കാ­നാ­യി പു­സ്ത­ക­മെ­ടു­ത്തു. വാ­യി­ച്ചു പ­കു­തി­യാ­ക്കി­യ ഒരു നോവൽ തീർ­ക്കാ­മെ­ന്നു് കരുതി തു­റ­ന്നു വ­ച്ച­പ്പോ­ഴാ­ണു് സർ­ദാർ­ജി തന്റെ പ്രാ­വി­ന്റെ ക­ഥ­യു­മാ­യി വ­ന്ന­തു്. എ­ന്താ­യാ­ലും രണ്ടു മ­ണി­ക്കൂർ മാ­റി­ക്കി­ട്ടി. ന­ഷ്ട്ട­പ്പെ­ട്ടു­പോ­വു­ന്ന സ­മ­യ­ത്തെ­ക്കു­റി­ച്ചൊ­ക്കെ വ്യാ­കു­ല­നാ­വു­ന്ന­തു് ഈ അ­ടു­ത്ത കാ­ല­ത്തു് കൂ­ടി­യി­ട്ടു­ണ്ടു്. വാ­യി­ക്കാ­നാ­യി കു­റെ­യേ­റെ പു­സ്ത­ക­ങ്ങൾ നോ­ട്ട് ചെ­യ്തു് വ­ച്ചി­ട്ടു­ണ്ടു്. പക്ഷെ ഈ­യി­ടെ­യാ­യി മ­റ­വി­യും കൂ­ടി­യി­ട്ടു­ണ്ടു്. വാ­യി­ച്ച­തൊ­ന്നും ഓർ­മ്മ­യിൽ നിൽ­ക്കു­ന്നു­മി­ല്ല. വാ­യി­ച്ച­തൊ­ക്കെ ഇ­ങ്ങ­നെ മ­റ­ക്കു­ക­യാ­ണെ­ങ്കിൽ എ­ന്തി­നു് വാ­യി­ച്ചു് സമയം ക­ള­യ­ണ­മെ­ന്നും ചി­ന്തി­ക്കാ­റു­ണ്ടു്. ഇ­തൊ­ക്കെ ചി­ന്തി­ച്ചു് ജ­നാ­ല­യി­ലൂ­ടെ പു­റ­ത്തേ­ക്കു് നോ­ക്കി നിൽ­ക്കു­ന്ന തർ­വീ­ന്ദ­റി­നെ കാ­ത്തു് ഞാൻ ഇ­രു­ന്നു.

“എടൊ ആ സംഭവം അവിടം കൊ­ണ്ടും തീർ­ന്നി­ല്ല”. തർ­വീ­ന്ദർ പി­ന്നിൽ വന്നു നി­ന്നു് മു­ര­ട­ന­ക്കി. അയാൾ വീ­ണ്ടും കസേര വ­ലി­ച്ചി­ട്ടു് മു­ന്നിൽ വ­ന്നി­രു­ന്നു.

സർ­ദാർ­ജി എന്നെ വീ­ണ്ടും ആ­കാം­ഷാ­ഭ­രി­ത­നാ­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു് മ­ന­സ്സിൽ ജ­നി­ച്ച ഒരു നിമിഷ ക­വി­ത­യി­ലെ വ­രി­ക­ളെ ക്ര­മ­പ്പെ­ടു­ത്തി­യെ­ടു­ക്കാൻ ശ്ര­മി­ക്കു­മ്പോ­ലെ അയാൾ വീ­ണ്ടും ക­സേ­ര­യിൽ തല ചാരി ഒരു നി­മി­ഷം ക­ണ്ണ­ട­ച്ചി­രു­ന്നു. പി­ന്നെ സാ­വ­ധാ­നം ക­ണ്ണു­കൾ തു­റ­ന്നു് മു­ന്നോ­ട്ടു് ആ­ഞ്ഞി­രു­ന്നു.

ആ മു­റി­യിൽ ആ നേ­ര­ത്തു് ഞ­ങ്ങ­ളു­ടെ സമീപം ആരും ഇ­ല്ലാ­തി­രു­ന്നി­ട്ടും തന്റെ ഇടതും വലതും നോ­ക്കി വേറെ ആ­രു­മി­ല്ലെ­ന്ന് ഒ­രി­ക്കൽ­ക്കൂ­ടി ഉ­റ­പ്പു് വ­രു­ത്തി­യി­ട്ടു് ഒരു ര­ഹ­സ്യം പോലെ അയാൾ ശബ്ദം വളരെ താ­ഴ്ത്തി പ­റ­ഞ്ഞു:

“എടൊ ആ ദി­വ­സ­ത്തി­നു് ശേഷം എ­നി­ക്കു് മാം­സ­ത്തി­നോ­ടു് വ­ല്ലാ­ത്ത വെ­റു­പ്പു് തോ­ന്നി­ത്തു­ട­ങ്ങി, വെ­റു­പ്പ­ല്ല അതു്, എ­ന്നെ­ക്കൊ­ണ്ടു് ഒ­ന്നി­നും ക­ഴി­യു­ന്നി­ല്ല എ­ന്നൊ­രു തോ­ന്നൽ. ത­നി­ക്ക­തു് മ­ന­സ്സി­ലാ­വു­മ­ല്ലോ അല്ലെ. കൈകൾ കൊ­ണ്ടു് ശ­രീ­ര­ത്തെ ഒ­ന്നു് തൊടാൻ പോലും ക­ഴി­യു­ന്നി­ല്ല, ഒ­ന്നു് ത­ലോ­ടാൻ പോലും ക­ഴി­യു­ന്നി­ല്ല. ചില ഭാ­ഗ­ങ്ങ­ളിൽ വി­ര­ലു­കൾ കൊ­ണ്ടു് തൊ­ടു­മ്പോ­ഴേ­ക്കും അ­തൊ­ക്കെ കൈ­ക­ളിൽ ഒ­തു­ങ്ങാ­തെ ചി­റ­കു് മു­ള­ച്ചു് പ­റ­ന്നു­യ­രാൻ ശ്ര­മി­ക്കു­മ്പോ­ലെ തോ­ന്നും. കൈ പൊ­ള്ളു­ന്ന­പോ­ലെ തോ­ന്നും.”

അയാൾ ഒരു ക­വി­യെ­പ്പോ­ലെ സം­സാ­രി­ച്ചു. വളരെ അ­ടു­ത്തു് വ­ന്നി­രു­ന്ന് സം­സാ­രി­ച്ച­തി­നാൽ ഉ­ള്ളി­യു­ടെ­യും മു­ട്ട­യു­ടേ­യും ഗന്ധം എന്നെ ശ്വാ­സം മു­ട്ടി­ച്ചു. അ­തെ­ന്നെ അൽ­പ്പം അ­ലോ­സ­ര­പ്പെ­ടു­ത്തി.

“എടൊ താ­ന­ല്ലേ അൽ­പ്പം മുൻ­പു് എ­ന്നോ­ടു് പ­റ­ഞ്ഞ­തു് ആ ദി­വ­സ­ത്തി­നു് ശേഷം താൻ വെ­ജി­റ്റേ­റി­യൻ ആ­യെ­ന്നു് വീ­ണ്ടും താ­നെ­ന്തി­നാ കൈ­കൊ­ണ്ടു് മാം­സ­ത്തി­നെ തൊ­ടാ­നൊ­ക്കെ പോ­വു­ന്ന­തു്”

എന്റെ ശബ്ദം അ­റി­യാ­തെ ഉ­യർ­ന്നു പോ­യെ­ങ്കി­ലും, വ­ള­രെ­പ്പെ­ട്ടെ­ന്നു് ശബ്ദം കു­റ­യ്ക്കു­ക­യും സം­ഭാ­ഷ­ണ­ത്തി­ന്റെ രഹസ്യ സ്വ­ഭാ­വം നി­ല­നിർ­ത്താൻ ശ്ര­മി­ക്കു­ക­യും ചെ­യ്തു.

“എടൊ ഞാൻ ഉ­ദ്ദേ­ശി­ച്ച­തു് ത­നി­ക്കു് മ­ന­സ്സി­ലാ­യി­ല്ലേ. അ­താ­യ­തു്… അ­ല്ലെ­ങ്കിൽ വേണ്ട ത­ന്നോ­ടു് ഇ­തൊ­ക്കെ ഞാ­നെ­ന്തി­നു് പറയണം… ”

അയാൾ എന്തോ ചില കാ­ര്യ­ങ്ങൾ വി­ശ­ദീ­ക­രി­ക്കാൻ ശ്ര­മി­ക്കു­ക­യും എ­ന്നാൽ വാ­ക്കു­കൾ കി­ട്ടാ­തെ തോ­റ്റു് പി­ന്മാ­റി­യ ഒ­രാ­ളെ­പ്പോ­ലെ പോലെ ത­ല­കു­നി­ച്ചി­രി­ക്കു­ക­യും ചെ­യ്തു.

അയാൾ എ­ന്താ­ണു് ഉ­ദ്ദേ­ശി­ച്ച­തെ­ന്നു് എ­നി­ക്ക­പ്പോ­ത്ത­ന്നെ മ­ന­സ്സി­ലാ­യി എ­ങ്കി­ലും ഞാ­ന­തു് പു­റ­ത്തു കാ­ണി­ക്കാ­തെ അ­യാ­ളു­ടെ ഓർ­മ്മ­ക­ളെ ക്ര­മേ­ണ ചു­രു­ള­ഴി­യാൻ സ­ഹാ­യി­ക്കു­ക­യാ­യി­രു­ന്നു. അ­യാ­ളു­ടെ ക­ഥ­യി­ലെ ര­ണ്ടാ­മ­ത്തെ ട്വി­സ്റ്റിൽ ഞാൻ വീ­ണ്ടും വീ­ണു­പോ­യി­രു­ന്നു.

“തർ­വീ­ന്ദർ ഭായ് താൻ ഉ­ദ്ദേ­ശി­ച്ച­തു് എ­നി­ക്കു് മ­ന­സ്സി­ലാ­യി. ഈ പ്രാ­യ­ത്തിൽ അ­തി­നും ഒരു നി­യ­ന്ത്ര­ണ­മൊ­ക്കെ ന­ല്ല­താ”, അ­ല്പ­നേ­ര­ത്തി­നു് ശേഷം ചി­രി­ക്കാൻ ശ്ര­മി­ച്ചു കൊ­ണ്ടു് ഞാൻ പ­റ­ഞ്ഞു.

അ­യാ­ളു­ടെ അതേ പ്രാ­യ­മാ­ണു് എ­നി­ക്കു്. എ­ങ്കി­ലും ഒരു കാ­ര­ണ­വ­രെ­പ്പോ­ലെ അയാളെ അ­ങ്ങി­നെ ഉ­പ­ദേ­ശി­ച്ച­തു് ശ­രി­യാ­യി­ല്ലെ­ന്നു് എ­നി­ക്കു് തോ­ന്നി. എ­നി­ക്കു­പോ­ലും ചെ­യ്യാൻ പ­റ്റാ­ത്ത കാ­ര്യ­ങ്ങൾ വേ­റൊ­രാൾ ചെ­യ്യ­ണം എ­ന്നൊ­ക്കെ ഉ­പ­ദേ­ശി­ക്കു­ന്ന­തു് ശ­രി­യ­ല്ലെ­ന്നു് തോ­ന്നി. മധുരം ക­ഴി­ക്ക­രു­തു് എ­ന്നു് ഒരാളെ ഉ­പ­ദേ­ശി­ക്ക­ണ­മെ­ങ്കിൽ ആദ്യം ഉ­പ­ദേ­ശി­ക്കു­ന്ന­യാൾ തന്നെ മധുരം ക­ഴി­ക്കാ­തെ­യി­രി­ക്ക­ണം. ഒരു മ­നു­ഷ്യ­ന്റെ ഇ­വ­ല്ലു­ഷ­നെ സ­ഹാ­യി­ക്കു­ന്ന­തു് ഇ­ത്ത­രം സ­ത്യ­സ­ന്ധ­ത­യി­ലു­ള്ള ഉ­റ­ച്ചു നിൽ­പ്പ­ല്ലേ എ­ന്നും എ­നി­ക്കു് തോ­ന്നി.

“എടൊ ഭാര്യ പ­റ­യു­ന്ന­തു് ഏ­തെ­ങ്കി­ലും ഒരു സൈ­ക്യാ­ട്രി­സ്റ്റി­നെ കാ­ണു­ന്ന­തു് ന­ല്ല­താ­യി­രി­ക്കു­മെ­ന്നാ­ണു്. താൻ എ­ന്തു് പ­റ­യു­ന്നു”.

എന്റെ മേ­ശ­പ്പു­റ­ത്തി­രു­ന്ന പേ­പ്പർ വെ­യി­റ്റ് അയാൾ വി­ര­ലു­കൾ കൊ­ണ്ടു് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഉ­രു­ട്ടി­ക്കൊ­ണ്ടു് എന്റെ മു­ഖ­ത്തേ­ക്കു് നോ­ക്കി.

“ഒരു സൈ­ക്യാ­ട്രി­സ്റ്റി­നെ കാണാൻ തക്ക രീ­തി­യിൽ ത­നി­ക്ക­തി­നു് പ്ര­ശ്ന­മൊ­ന്നു­മി­ല്ല­ല്ലോ” ഞാൻ കാ­ര്യ­ങ്ങ­ളെ അൽ­പ്പം ല­ഘൂ­ക­രി­ക്കാൻ ശ്ര­മി­ച്ചു കൊ­ണ്ടു് പ­റ­ഞ്ഞു.

“ത­നി­ക്കു് അ­തൊ­ക്കെ പറയാം. എടൊ ഒരു മാ­സ­മാ­യി അ­വ­ളു­ടെ ശ­രീ­ര­ത്തിൽ ഒ­ന്നു് സ്പർ­ശി­ക്കാൻ കൂടി ക­ഴി­യു­ന്നി­ല്ല”

“താൻ അ­തി­നു് ശ്ര­മി­ച്ചോ” ഞാൻ ചോ­ദി­ച്ചു

“ശ്ര­മി­ച്ച­തു കൊ­ണ്ട­ല്ലേ പ­റ­ഞ്ഞ­തു്”

“ബോ­ധ­പൂർ­വം ആ­യി­രു­ന്നോ ആ ശ്രമം”?

“ഇ­തെ­ന്തു് ചോ­ദ്യ­മാ­ടോ” അ­യാ­ളു­ടെ മുഖം ഇഞ്ചി ക­ടി­ച്ച പോ­ലെ­യാ­യി

“എടൊ ഒരു ദിവസം ഇ­രു­പ­തോ­ളം സി­ഗ­ര­റ്റ് വ­ലി­ക്കു­ന്ന ഒരു സു­ഹൃ­ത്തു­ണ്ടാ­യി­രു­ന്നു എ­നി­ക്കു്. നിർ­ത്താൻ പ­ഠി­ച്ച പണി പ­തി­നെ­ട്ടും നോ­ക്കി, ന­ട­ന്നി­ല്ല. ഒരു ദിവസം ഞാ­ന­ത­ങ്ങു നിർ­ത്തി­പ്പി­ച്ചു”

“എ­ങ്ങി­നെ”

“ഒരു ദിവസം ഇ­രു­പ­തു് വളരെ കു­റ­വാ­ണു് നാളെ മുതൽ ഇ­രു­പ­ത്ത­ഞ്ചെ­ണ്ണം വ­ലി­ക്കാൻ അ­യാ­ളോ­ടു് പ­റ­ഞ്ഞു”

“അ­തെ­ങ്ങി­നെ”

“പക്ഷെ വ­ലി­ക്കു­മ്പോൾ ബോ­ധ­പൂർ­വ്വം വ­ലി­ക്കാൻ പ­റ­ഞ്ഞു. സി­ഗ­ര­റ്റ് എ­ടു­ത്തു് ക­ത്തി­ക്കു­ന്ന­തു് മുതൽ അതു് എ­രി­ഞ്ഞു തീ­രു­ന്ന­തു് വരെ ബോ­ധ­പൂർ­വ്വം ആ പ്ര­വർ­ത്തി­യെ പി­ന്തു­ട­രാൻ പ­റ­ഞ്ഞു. പുക വാ­യി­ലൂ­ടെ, ശ്വാ­സ­നാ­ള­ത്തി­ലൂ­ടെ ഉ­ള്ളിൽ ക­ട­ക്കു­ന്ന­തും, ശ്വാ­സ­കോ­ശ­ത്തി­ലൂ­ടെ ര­ക്ത­ത്തിൽ ക­ല­രു­ന്ന­തും, ര­ക്ത­ത്തി­ലൂ­ടെ ശരീരം മു­ഴു­വ­നും അ­തി­ന്റെ നി­ക്കോ­ട്ടിൻ എന്ന വിഷം നി­റ­യു­ന്ന­തും ബോ­ധ­പൂർ­വ്വം അ­റി­യാൻ പ­റ­ഞ്ഞു. രണ്ടു ദിവസം അ­തു­പോ­ലെ ചെ­യ്തു. മൂ­ന്നാ­മ­ത്തെ ദിവസം അയാൾ തി­രി­ച്ച­റി­ഞ്ഞു താൻ തന്റെ ശ­രീ­ര­ത്തി­നോ­ടു് എ­ന്താ­ണു് ചെ­യ്യു­ന്ന­തെ­ന്നു്. അ­ന്നു് നിർ­ത്തി­യ­താ­ണു് അയാൾ. പി­ന്നെ അയാൾ സി­ഗ­ര­റ്റ് തൊ­ട്ടി­ട്ടി­ല്ല…

“എന്റെ പ്ര­ശ്ന­വും ഈ സി­ഗ­ര­റ്റ് വ­ലി­യു­മാ­യി എ­ന്തു് ബ­ന്ധ­മാ­ണു­ള്ള­തു്” തർ­വീ­ന്ദർ അ­ക്ഷ­മ­നാ­യി.

“ഞാൻ ചോ­ദി­ക്ക­ട്ടെ പൊ­രി­ച്ച കോ­ഴി­ക്കാ­ലും തന്റെ പ്രി­യ­ത­മ­യു­ടെ ശ­രീ­ര­വും ത­മ്മിൽ എ­ന്തു് ബ­ന്ധ­മാ­ണു­ള്ള­തു് ”

തർ­വീ­ന്ദർ ഉ­ത്ത­രം മു­ട്ടി നി­ന്നു.

“നോ­ക്കു, മ­നു­ഷ്യ­ന്റെ പല പ്ര­വർ­ത്തി­ക­ളി­ലും അവൻ അ­ബോ­ധ­മാ­യാ­ണു് ഇ­ട­പെ­ടാ­റു­ള്ള­തു്. ഏതു് പ്ര­വൃ­ത്തി­യിൽ ഏർ­പ്പെ­ടു­മ്പോ­ഴും ഒരു സ്വയം നി­രീ­ക്ഷ­ണം എ­പ്പോ­ഴും ന­ല്ല­താ­ണു്. ഏതു് പ്ര­വൃ­ത്തി­യി­ലാ­ണോ മു­ഴു­കു­ന്ന­തു് ആ പ്ര­വൃ­ത്തി­യെ ബോ­ധ­പൂർ­വ്വം നി­രീ­ക്ഷി­ച്ചു നോ­ക്കു.

ഏതു് പ്ര­വൃ­ത്തി­യി­ലും അതിൽ ഏർ­പ്പെ­ടു­ന്ന­വ­നും അ­വ­ന്റെ ബോ­ധ­വു­മാ­ണു് പ്ര­ധാ­നം. പൂർ­ണ്ണ ബോ­ധ­ത്തോ­ടെ ചെ­യ്യു­ക­യാ­ണെ­ങ്കിൽ പല പ്ര­വൃ­ത്തി­ക­ളിൽ നി­ന്നും അവൻ ഒ­ഴി­ഞ്ഞു നിൽ­ക്കും. ഞാൻ ഈ നി­മി­ഷം എ­ന്താ­ണു് ചെ­യ്യു­ന്ന­തു് എന്ന പൂർ­ണ്ണ­മാ­യ തി­രി­ച്ച­റി­വോ­ടു കൂടി ഒ­രാൾ­ക്കു് മ­റ്റൊ­രാ­ളെ കൊ­ല്ലാൻ ക­ഴി­യു­മെ­ന്നു് എ­നി­ക്കു് തോ­ന്നു­ന്നി­ല്ല. എ­ന്നാൽ ചില കാ­ര്യ­ങ്ങ­ളിൽ നേരെ തി­രി­ച്ചു­മാ­ണു്. എ­ന്തു­കൊ­ണ്ടു് ഇ­ത്ര­യും കാലം ഞാൻ ഈ അ­നു­ഭ­വ­ത്തെ തി­രി­ച്ച­റി­ഞ്ഞി­ല്ല എ­ന്നു് തോ­ന്നാം. ഒരാളെ നമ്മൾ സ്പർ­ശി­ക്കു­മ്പോൾ, ഒരാളെ നോ­ക്കു­മ്പോൾ പോലും ആ പ്ര­വൃ­ത്തി ബോ­ധ­ത്തോ­ടെ­യാ­ണോ ചെ­യ്യു­ന്ന­തെ­ന്നു് ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടോ. ഒരു വ്യ­ക്തി­യു­മാ­യി അ­ടു­ത്തു് ഇ­ട­പ­ഴ­കു­മ്പോൾ, അതു് ഭാര്യ ആ­യാ­ലും അ­തു­പോ­ലെ വ­ള­രെ­യ­ടു­ത്ത ഒ­രാ­ളാ­യാ­ലും ശരി ആ വ്യ­ക്തി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­നു­ഭ­വ­ങ്ങ­ളു­ടെ അ­ല്ലെ­ങ്കിൽ ഓർ­മ്മ­ക­ളു­ടെ മുൻ­വി­ധി­ക­ളി­ല്ലാ­തെ ആ നി­മി­ഷ­ങ്ങ­ളെ നി­രീ­ക്ഷി­ക്കാൻ ക­ഴി­ഞ്ഞി­ട്ടു­ണ്ടോ. ഒ­ന്നിൽ നി­ന്നും മ­റ്റൊ­ന്നി­ലേ­ക്കു് തെ­ന്നി­പ്പോ­വു­ന്ന ഓർ­മ്മ­ക­ളിൽ കു­ടു­ങ്ങി­പ്പോ­വാ­തെ, അതാതു നി­മി­ഷ­ങ്ങ­ളി­ലെ ജീ­വി­താ­നു­ഭ­വ­ങ്ങ­ളെ നി­രീ­ക്ഷി­ച്ചി­ട്ടു­ണ്ടോ എ­പ്പോ­ഴെ­ങ്കി­ലും.”

“ഒന്നു കൂടി തെ­ളി­ച്ചു പറയൂ”

“ന­മു­ക്കു് തന്റെ ജീ­വി­ത­ത്തെ മാ­റ്റി­മ­റി­ച്ചു എ­ന്നു് താൻ ചി­ന്തി­ക്കു­ന്ന ആ സം­ഭ­വ­ത്തി­ലേ­ക്കു് തന്നെ തി­രി­ച്ചു പോവാം.

“ശെരി”

“വി­ര­സ­മാ­യ ആ­ഴ്ച­യു­ടെ ഒ­ടു­വിൽ കി­ട്ടി­യ ആ അവധി ദി­ന­ത്തിൽ താൻ ഭാ­ര്യ­യു­മാ­യി ഉ­ച്ച­യു­റ­ക്ക­ത്തി­നു് മു­റി­യി­ലേ­ക്കു് പോ­വു­ന്നു. അ­പ്പോ­ഴാ­ണു് വ­ഴി­തെ­റ്റി പ­റ­ന്നു വന്ന ഒരു പ്രാ­വു് ജ­നാ­ല­യി­ലൂ­ടെ മു­റി­ക്കു­ള്ളി­ലേ­ക്കു് പ­റ­ന്നു വ­ന്ന­തു്. പു­റ­ത്തേ­ക്കു് ര­ക്ഷ­പ്പെ­ടാ­നു­ള്ള ശ്ര­മ­ത്തിൽ അതു് പ­ല്ലി­ക്കു് വെ­ച്ചി­രു­ന്ന കെ­ണി­യിൽ കു­ടു­ങ്ങി­പ്പോ­വു­ക­യും ചെ­യ്യു­ന്നു. താൻ അതിനെ ക­യ്യി­ലെ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. ആ­ദ്യ­മാ­യി പി­ട­യു­ന്ന ഒരു ജീവനെ ക­യ്യി­ലെ­ടു­ത്ത താൻ അതിനെ ക­യ്യിൽ ഒ­തു­ക്കി­പ്പി­ടി­ക്കാൻ ക­ഴി­യാ­തെ വെ­പ്രാ­ള­ത്തിൽ പു­റ­ത്തേ­ക്കു് പ­റ­ത്തി വി­ടു­ന്നു. ഇ­ത്ര­യും ശ­രി­യ­ല്ലേ”

“അതെ, എ­ല്ലാം കൂ­ടു­തൽ വ്യ­ക്ത­മാ­യി ഇ­പ്പോൾ എ­നി­ക്കു് കാണാൻ ക­ഴി­യു­ന്നു”

“ഇ­ത്ര­യ­ല്ലേ അ­ന്ന­വി­ടെ സം­ഭ­വി­ച്ച­തു്”

“അതെ”

“ഇതിൽ എ­വി­ടെ­യാ­ണു് തന്റെ ജീ­വി­തം മാ­റി­പ്പോ­യ­തു്”

“എ­നി­ക്ക­റി­യി­ല്ലെ­ടോ” തർ­വീ­ന്ദർ തന്റെ പ­കി­ടി­യിൽ കൈ ചേർ­ത്തു് ത­ല­കു­നി­ച്ചി­രു­ന്നു.

“എടൊ താൻ വി­ഷ­മി­ക്കേ­ണ്ട താൻ ആ പ്രാ­വി­നെ ഒ­രി­ക്കൽ­ക്കൂ­ടി ക­യ്യി­ലെ­ടു­ത്തു എ­ന്നു് ഭാവന ചെ­യ്യൂ. താ­നൊ­രു ക­വി­യ­ല്ലേ ത­നി­ക്ക­തി­നു ക­ഴി­യും”

“ശെരി ക­യ്യി­ലെ­ടു­ത്തു”

“താൻ അതിനെ ചേർ­ത്തു് പി­ടി­ക്കു, ബോ­ധ­ത്തോ­ടെ അതിനെ കൈ­ക­ളിൽ ഒ­തു­ക്കി പി­ടി­ക്കു. ത­ന്റെ­യു­ള്ളിൽ എ­ന്താ­ണു് സം­ഭ­വി­ക്കു­ന്ന­തെ­ന്നു് തി­രി­ച്ച­റി­യൂ. ആ ജീ­വ­ന്റെ തു­ടി­പ്പു്, അ­തി­ന്റെ ചൂടു്, അ­തി­ന്റെ കു­റു­കി ക­ര­ച്ചിൽ എ­ല്ലാം”

“അതെ ഞാൻ അതിനെ വി­ടാ­തെ ചേർ­ത്തു് പി­ടി­ച്ചി­ട്ടു­ണ്ടു്”

“മതി അ­ത്ര­യും മതി”

തർ­വീ­ന്ദർ ക­ണ്ണു­ക­ള­ട­ച്ചു് ഓർ­മ്മ­ക­ളി­ലൂ­ടെ മ­റ്റൊ­രു പ­ലാ­യ­ന­ത്തി­നു് ത­യാ­റെ­ടു­ത്തു് ക­സേ­ര­യി­ലേ­ക്കു് ചാ­രു­ന്ന­തു് ക­ണ്ട­പ്പോൾ ഞാൻ വാ­യി­ക്കാ­നാ­യി ക­യ്യി­ലെ­ടു­ത്ത പു­സ്ത­കം തു­റ­ന്നു.

എം. എച്ച്. സുബൈർ
images/subair.jpg

തി­രു­വ­ന­ന്ത­പു­രം സ്വ­ദേ­ശി. തി­രു­വ­ന­ന്ത­പു­രം യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ നി­ന്നും ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം. ക­ഴി­ഞ്ഞ മു­പ്പ­തു് വർ­ഷ­ങ്ങ­ളാ­യി ഡൽ­ഹി­യിൽ താ­മ­സി­ക്കു­ന്നു. ഇ­പ്പോൾ നീതി ആ­യോ­ഗിൽ ജോലി ചെ­യ്യു­ന്നു.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Keni (ml: കെണി).

Author(s): M. H. Subair.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-27.

Deafult language: ml, Malayalam.

Keywords: Short Story, M. H. Subair, Keni, എം. എച്ച്. സുബൈർ, കെണി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lakes in Rivington, Lancashire, England, a painting by Frederick William Hulme (1816–1884). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.